39
ഗീതം ൩ർ.മുഖാരി-ആദിതാളം പല്ലവി.
എന്നരുമെ പെണ്മണി പാദനടയാൽ
അനുപല്ലവി.
അതിപരിതാപ മാണ്ടീടുന്നല്ലി (എന്നരുമെ)
ചരണങ്ങൾ.
അതിനാലറികടോ ദുരിതസന്തോഷം വിധിമതമാണി ഭുവനവാസികൾക്കു. (എന്നരുമെ) സുഖമസുഖ മെന്നീ രണ്ടിന്നും വിദ്വാനകതാരിലില്ലവികാരം. (എന്നരുമെ)
ഗീതം ൩൫. കാമോദരി-ഏകതാളം .പല്ലവി
രാജ്ഞിഃ-നിന്തിരുവടിതൻ സന്തതിസംസർഗ്ഗാൽ
അനുപല്ലവി. അന്ധതകളെന്നിൾ അങ്കരിപ്പതില്ല (നിന്തിരു) ചരണങ്ങൾ. മോടിയോടു കൂടു മിപ്രപഞ്ചമിന്നു കേടകന്നു പാർത്താൽ നാടക ശാല താൻ (നിന്തിരു) താങ്ങൾ തങ്ങൾ ജോലിമന്നവാ! കഴിഞ്ഞാൽ മന്നിടം വടുന്നു ഭംഗമെന്ന്യേ നാഥാ! (നിന്തിരു)
രാജ്ഞിഃ-പകലുണ്ടെങ്കിൽ രാത്രിയും ഉണ്ടാകും. അതുപ്രകാരം ഒന്നിന്നൊന്നു വിപരീതമായി സകലത്തിലും നാം കാണുന്നു.ഇവ മനുഷ്യർക്കു ദിനം അനുഭവമാണങ്കിലും ആലോചന ഇല്ലാതെ അന്ധാളിയ്ക്കുന്നു. അ-രാഃ-നാം കൊങ്കണ രാജ്യത്ത് എത്താറായി. ഈ കുന്നിൽനിന്ന് അരമന താഴികക്കുടങ്ങൾ കാണപ്പെടുന്നു. ചുററും വിശേഷമായ പൂങ്കാവനങ്ങളും ഉണ്ടു്. ഉന്നതദാരുക്കളിൽ നിന്ന് അതാ മയൂരം, കോകിലം മുതലായ പക്ഷികൾ പാടികളിയ്ക്കുന്നു. പൂങ്കാവനത്തിന്നടുത്തുള്ള വാപികളിൽ സൂർയ്യരശ്മി പതിയുകയാൽ അതിലെ നിർമ്മലജലം ഉരുകി നില്ക്കുന്ന പെള്ളിപോലെ ധാവള്യമായി കാണുന്നു.
അ-രാ-ഇവ മനസ്സിനെ എത്ര ഉല്ലസിപ്പിയ്ക്കുന്നു!പുത്രിമാർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.