ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പട്ടാ:- അധികപ്രസംഗി! നില്ലവിടെ.
ബ്രാഹ്മ:- ഞാൻ അല്പമല്ലേ പറഞ്ഞുള്ളു. അധികം പ്രസംഗിയ്ക്കയു ണ്ടായോ? (പിന്നേയും അടുത്തുചെല്ലുന്നു.) പട്ടാ:- (സൂക്ഷിച്ചു നോക്കീട്ട്) ഓ, നിങ്ങളാണോ? വരിൻ! വരിൻ!! ബ്രാഹ്:- ഒരു കാര്യം പറയുമ്പോൾ, ആളെ നോക്കണം, സ്ഥലം നോക്കണം, സമയം നോക്കണം, മനസ്സിലായില്ലെ? അല്ലാഞ്ഞാൽ അമാന്തത്തിലാകാം. പട്ടാ:- വെറുതെ സമയം കളയേണ്ട; ഹേ! വന്നകാര്യം പാവിൻ. ബ്രാഹ്മ:- തന്നോട് അന്വേഷിച്ചാൽ മതിയോ? പട്ടാ:- എന്താണെന്ന് അറിഞ്ഞ ശേഷമല്ലേ ഇതിന്ന് ഉത്തരം പറവാൻ തരമുള്ളു. ബ്രാഹ്മ:- എന്താണ്, നമ്മുടെ രാജകുമാരിമാർക്കു യൌവനം തികഞ്ഞല്ലോ.വിവാഹം ഇപ്പഴോന്നും ഇല്ലയോ? കന്നടേശന്റെ ഒരന്വേഷണം ഉണ്ടായെന്നു കേട്ടുവല്ലോ. പട്ടാ:- എന്തോ സംഗതിയാൽ അദ്ദേഹത്തിന്നു കൊടുക്കില്ലപോൽ. പിന്നെ അതിന്റെ സംസാരം ഒന്നും കേട്ടില്ല. ബ്രാഹ്മ:- അവർ രണ്ടുപേരും വായിയ്ക്കതന്നെയായിരിയ്ക്കാം. പട്ടാ:- അതെ. ഇളയ തമ്പുരാട്ടിയുടെ ബുദ്ധിജ്ഞാനാദിവൈഭവത്തെ പ്പറ്റി വിസ്മയിയ്ക്കാത്തവർ ആരും ഇല്ല. ഇന്നാൾ തോട്ടത്തിൽ ലാത്തി ക്കൊണ്ടിരിയ്ക്കുമ്പോൾ തിരുമേനിയോടു ചില വിഷയങ്ങളെക്കുറിച്ചു തർക്കിയ്ക്കുന്നതു കേട്ടു ഞാൻ ആശ്ചര്യപ്പെട്ടു പോയി. ഈ കുട്ടി ഒരു പുരുഷനായിരുന്നുവെങ്കിൽ സർവ്വ നൃപന്മാരെയും കീഴടക്കുമായി രുന്നു എന്നാണ് എല്ലാവരുടെ പക്ഷവും. ബ്രാഹ്മ:- ഓ ഹോ! ഇത്ര കേമിയോ? ജ്യേഷ്ഠത്തി എങ്ങിനെ? പട്ടാ:- ആ കുട്ടി ആടിപ്പാടി കളിയ്ക്കുന്നതിലും നേരംപോക്കു പറയുന്നതിലും സരസയാണ്. ബ്രാഹ്മ:- ആട്ടവും പാട്ടും അനുജത്തിയ്ക്കില്ലെന്നൊ?
പട്ടാ:- പക്ഷെ വേണ്ടേടത്തെയുള്ളു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.