51
കാവൽ:_ പകൽ ഒരു നേരം അവൾക്കു ഭക്ഷണം കൊടുക്കണം. സന്യം:_(ശ്രവിയ്ക്കുന്നു) ഇതാരാണ് പാടുന്നതു്? തടവുകാരി തന്നെയോ? കാവൽ:_അതെ-അതെ. ഇവിടെ എന്നും പാട്ടാണ്.
ഗീതം ർ ദ്ര. ചെഞ്ചുരുട്ടി_ചായ്പ. പല്ലവി. ആഹാ മഹാ പാപിയ്യിതു ഞാനയ്യോ! അനുപല്ലവി അയ്യയ്യോ! കാത്തീടണേ- (ആഹാ) ചരണങ്ങൾ. കാരണ പുരുഷം! പാരിലീയഗതിയാം നാരിയെ കാത്തിടയ്യാ! (ആഹാ) ഇത്രിലോക താതാ! ശച്ചിദാനന്ദമേ! പുത്രിയെ തള്ളാതയ്യാ! (ആഹാ) പാശവിമോചക! ഭക്തപാരായണം! പാപത്തെ പോക്കീടയ്യാ! (ആഹാ) അതിനാലെ എന്നുടെ ഖിന്നത തീന്നീടും അഖിലേശാ! സത്യ മയ്യാ! (ആഹാ)
കാവൽ:_(ആത്മഗതം)സ്വാമിയൊരു പാട്ടിൽ ലയിച്ചിരിയ്ക്കുന്നു. കണ്ണുമടച്ചു ധ്യാനത്തിലാണു്. സന്യം:_(ആത്മഗതം) പ്രിയതമേ! നിന്റെ വ്യസനം ദൈവത്തോടു പറകയാണോ! (പ്രകാശം) അല്ലാ ഹേ! നിത്യം ഇങ്ങിനെ പതിവുണ്ടോ? കാവൽ:_പാട്ടൊ എന്നും അതിന്റെ ലഹള തന്നെ.പാട്ടിൽ രസമുണ്ടെങ്കിൽ അതു കേട്ടിരിപ്പാൻ ഇതൊരു തരമാണ്. എന്റെ പകരം എടുപ്പാൻ ഉറച്ചൊ സ്വാമിൻ? ദൈവകൃപയാൽ ഒരാഴ്ചയ്ക്കുള്ളിൽ ജീവനുണ്ടെങ്കിൽ ഞാൻ മടങ്ങി എത്തതിരിയ്ക്കുകയില്ല. തീർച്ചതന്നെ. സന്യം:_ബടൽ എടുത്തുകൊള്ളാം. സംശയം വേണ്ട.
കാവൽ:_സ്വാമിൻ! ഭയപ്പെടേണ്ടാ. പുറത്തെ ഗേറ്റ് സദാ പൂട്ടി വെപ്പിൻ. വെപ്പിന്നു വേണ്ട സാമാനങ്ങൾ അറയി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.