ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
54
സാരഃ-(അന്ധാളിച്ച് എഴുനേററു നിൽക്കുന്നു)ഈശ്വര! ഇദ്ദേഹം എന്റെ പ്രാണവല്ലഭൻ തന്നെയോ? അതല്ല, സന്തതചിന്തകൾ കൊണ്ടുള്ള എന്റെ മനോഭ്രാന്തിയോ? ഹേ കണ്ണുകളെ! നിങ്ങൾ എന്നെ വഞ്ചിയ്ക്കുന്നുവോ?
സന്യാഃ-(സാരയെ പിടിച്ചുകൊണ്ടു)പ്രിയതമേ! ഇതെന്തൊരു കഥയാണ്! നിന്നെ തൊടാൻ നിന്റെ പ്രാണവല്ലഭനല്ലാതെ ധൈർയ്യമുണ്ടാകുമൊ? ആശ്വസിയ്ക്കു. ആശ്വസിയ്ക്കു.
സാരഃ-ദൈവവിലാസമോ ഇതു്!
ഗീതം ൪൮ ഹിന്തുസ്താനികാപ്പി-ആദിതാളം. പല്ലവി. പ്രാണനാഥ! കൈ വെടിഞ്ഞോ ക്ഷീണയാമീ യഗതിയെ അനുപല്ലവി. പ്രാണരക്ഷ ചെയ്കകാന്ത! ശോണിതാംഘ്രി നമിച്ചീടാം ചരണം. ലോകനാഥൻ കൃപയാലെൻ ആകല നിവാരണർത്ഥം ശോകെന്യേ നിന്നെയിന്നു ഏകനായി നിയോഗിച്ചിതോ! ഗീതം ൪൯ ഹിന്തുസ്താനികാപ്പി-ആദിതാളം. പല്ലവി.
സന്യാഃ-മാർഗ്ഗമതിൽ പെട്ടപാടെൻകാർവ്വേണിയേ!ചൊല്ലാനാമോ?
അനുപല്ലവി. സർവ്വസാക്ഷിയാം ഭഗവൽ ചൈതന്യംനിൻ ദർശനം ചരണം. പൊന്മയിലേ!കണ്മണിയേ! നിന്നെവിട്ടിന്നാൾവരെയ്ക്കും കണ്ണുറക്ക മെന്നതൊരു കാണി നേരമില്ലഭദ്രേ!
സാരഃ-പ്രാണനാഥ!നാം പിരിഞ്ഞതിൽപിന്നെ അനേക സംഭവങ്ങൾ ഉണ്ടയി. അവ അവസരം പോലെ അന്യോന്യം അറിയിയ്ക്കാം.
അതല്ല, കാവല്ക്കാരൻ എവിടെ?
സന്യാഃ-അവൻ എന്നെ ബദൽ ഏല്പിച്ചുപോയി. വിവരമെല്ലാം വഴിയെ പറയാം. നാം താമസിയാതെ ഇവിടുന്നു പോകുന്നതാണ് നല്ലതു്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.