ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബ്രാഹ്മ:- ആസകലാൽ വിവാഹത്തിന്റെ കാര്യം പൂജ്യം അല്ലേ?
പട്ടാ:- നിങ്ങൾക്കെന്താ വിവാഹത്തിൽ ഇത്രെ തിരക്ക് ? ബ്രാഹ്മ:- തിരക്ക് എന്താണെന്നൊ? ശിക്ഷ! ശിക്ഷ! പൊടി പൊടിച്ച് എത്ര നേരം സാപ്പടാം! ദക്ഷിണ എത്ര വാങ്ങാം ? പട്ടാ:- വിവാഹത്തിന്റെ കാര്യം അടുത്തു വരുന്ന സംവത്സരാലോചന സഭയിൽ വെച്ചു ഒരു സമയം തീർച്ചപ്പെടുത്തുമായിരിയ്ക്കാം. എന്നാൽ അങ്ങിനെ ആകട്ടെ അപ്പോൾ കാണാം. ബ്രാഹ്മ:- തനിയ്ക്ക് എന്നെ വേഗം അയച്ചാൽ കൊള്ളാമെന്നുണ്ടെന്ന് തോന്നുന്നു. എന്താണൊ കാരണം? പട്ടാ:- മറ്റൊന്നുമല്ല, ഒരു സമയം നമ്മുടെ മേലധികാരി പാറാവ് പരിശോധനയ്ക്കു വരും. പാറാവുകാരൻ പുറമെ ആരോടും സംസാരിയ്ക്കരുത് എന്നാണു കല്പന. ബ്രാഹ്മ:- (ആത്മഗതം) എന്നിൽ നിന്ന് ഈ വിദ്വാന് ലഭ്യം ഒന്നും ഇല്ല. അതാണ് ഇങ്ങിനെ പറയുന്നതു്. (പ്രകാശം) എടോ! എന്നെക്കൊണ്ടു താൻ അപകടത്തിൽ ചാടേണ്ട, ഞാൻ പൊയ്ക്കളയാം. (പോകുന്നു.) (കർട്ടൻ വീഴുന്നു.) +++++++++++++++++
അങ്കം 1. രംഗം ൨. അനന്തശയന അരമനയ്ക്കുചേർന്ന പാഠക ശാലയും പൂത്തോട്ടവും. (രതാകാന്തി, സാരഞ്ജി നി എന്നീ രാജകുമാരിമാരും കോമളരാ ജന്ദം ളവനദാസനും ഇരിയ്ക്കുന്നു.)
(കർട്ടൻ പൊന്തുന്നു.) കോമളരാജൻ - നമ്മുടെ ആചാർയ്യർ ഇന്ന് അല്പം വൈകീട്ടെ എത്തുകയുള്ളു എന്ന് ഇന്നലെ വൈകുന്നേരം കണ്ടപ്പോൾ
പറഞ്ഞിരുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.