ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
58
തിൽകൂടി പോയാൽ നാഗോടി നമ്മുടെ സത്രത്തിൽ ഇരുട്ടിന്നു മുമ്പിൽ എത്താം. കൂടെയുള്ളതു ഭാ൪യ്യയായിരിയ്ക്കാം. പാപം, നടന്നു തള൪ന്നിരിയ്ക്കന്നു. ഭൂ-ദാ:_ 'മഹറാജ' നിങ്ങൾ മുമ്പിൽ നടപ്പി൯ . ഞങ്ങൾ മെല്ലെ പിന്നിൽ കടക്കാം . ഇത്തരം പാലം കടന്നിട്ടു ഞങ്ങൾക്കു ശീലം കുറയും. മിത്ര :_ എന്നാൽ ഭാണ്ഡത്തെകൊണ്ടുള്ള ഉപദ്രവം നിങ്ങൾക്കു വേണ്ട. അതു നോം അക്കരയോളം സഹായിയ്ക്കാം. ഭാ൪യ്യ മുന്നിലും നോം മദ്ധ്യത്തിലും, പിന്നിൽ നിങ്ങളുമായി കടക്കാം. ഭൂ-ദാ:_ ഭാണ്ഡം ഭവാനെ കൊണ്ട് എടുപ്പിക്കയോ! അതു വേണ്ട . മിത്ര :_അതു ഇങ്ങോട്ടു തരുവീ൯. (ഭാണ്ഡം എടുക്കുന്നു.) ദേഹത്തിനു സ്വാതന്ത്ര്യം ഇണ്ടാകുന്നതല്ലെ നല്ലതു്. ഭൂ-ദാ:_ (ഭാണ്ഡം വിട്ടുകൊടുത്തും കൊണ്ടു്.)'മഹാരാജന്റെ' ഇഷ്ടം പോലെ . (എല്ലാവരും പാലത്തിൽ കയറി നടക്കുന്നു.) മിത്ര:_ (ആത്മഗതം) ഇതുലേശം ഘനമില്ല.ഒരു സമയം നോട്ടായിരിയ്ക്കാം. (ഞെക്കിനോക്കീട്ടു്.) ഛീ ഛീ ഇതിൽ കടലാസിന്റെ തുണ്ടംപോലും ഇല്ല. ഏതായാലും ഇവളെ കൈവശ പ്പെടുത്തണം. പുഴയുടെ മദ്ധ്യത്തിൽ എത്താറായി. ഗീതം ൫൨ . ചെഞ്ചുരുട്ടി_ഏകതാളം. പല്ലവി. കുറ്റമറ്റ രതിയോ ഇവളിന്ദ്രാണിയോ രംഭയോ, അനുപല്ലവി . അറ്റമില്ലാ ഭാഗ്യമിപ്പോൾ വന്നണഞ്ഞേനിന്നിഹ കുറ്റക്കാ൪ വേണിയാളോടുറ്റവനായ് പറ്റിടാം ചരണം.
(ഭൂവനദാസനെ തള്ളി പുഴയിൽ ഇടുന്നു) ഭൂ-ദാ:_ (വീഴുമ്പോൾ) ദുഷ്ടാ!
മിത്ര :_ എദോ! ഏത് ദുഷ്ട൯?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.