75
സൌന്ദർയ്യം നാം കണ്ടിരുന്നില്ലെങ്കിൽ വൈഷമ്യമില്ലായിരുന്നു. വ്യഥകൊണ്ടു ഞാൻ യമലോകം പ്രാപിയ്ക്കുന്നതിൽ നിനക്കു സങ്കടം തോന്നുന്നില്ലയോ? ദേഹത്തിന്നു നാശം വരുമെന്നു മാത്രമല്ല, അതിന്നു മുമ്പായി ചിത്തഭ്രമംകൂടി ഉണ്ടാകുമോ എന്നു സംശയിയ്ക്കുന്നു. അതിനാൽ എന്നെ രക്ഷിച്ചാലും.
ഗീതം ൬൫. ശകന_ആദിതാളം. പല്ലവി. നാമിനി ചേരുക ബാലേ! കോമളാംഗി! മധുവാണി! അനുപല്ലവി. കാമിനി! നിൻ മനസ്താപം ഈ യാമിനിയിൽ വെടിയേണം (നാമിനി) ചരണം താമസ മരുതേ കന്യേ! നീ കാമിത മരുളുക ധന്യേ! കാമനമ്പു ചൊരിയുന്നു മമ പ്രേമസാരനിധി മാന്യേ! (നാമിനി)
സാര:_കല്പിച്ചതൊക്കെ കേട്ടു. ന്യായമായും യുക്തിയായും സംസാരിയ്ക്കുന്നത് അങ്ങുന്നു കയ്ക്കൊള്ളുന്നില്ല. ഞാൻ എന്തുണർത്തിയ്ക്കട്ടെ! ക-രാ:_ഹേ ജഗന്മോഹനേ! വിപരീതം പറയാതെ എനിയ്ക്കു ജീവദാനം ചെയ്താലും. സാര:_അവിടത്തെ അഭിലാഷം സാധിപ്പിച്ചാൽ എന്നോടു വാത്സല്യമുണ്ടാകും തീർച്ചതന്നെ. പക്ഷെ സദാചാരപാതിവ്രത്യങ്ങൾക്കു ഭംഗം ഞാൻ വരുത്തുന്നു. ഇവയ്ക്കു ഭംഗം വരുത്താതിരുന്നാൽ ശാശ്വതമായ സൽഗതിയ്ക്കു ഹാനി ഭവിയ്ക്കുന്നതല്ല. ഇവിടുത്തെ വിരോധം സമ്പാദിയ്ക്കുന്നതായാൽ ഒരു സമയം ഈ നശ്വരമായ കായനാശം വരുത്തുമായിരിയ്ക്കാം. രാജാവേ! നീതി വിട്ട് എന്നോടൊന്നും കാട്ടാതിരിപ്പാൻ അപേക്ഷ.
ക-രാ:_നീതി എന്നും ഞാൻ കാംക്ഷിയ്ക്കുന്നവനാണ്. എങ്കിലും, കാമദേവന്റെ പ്രജയായ എനിയ്ക്ക് അവനെ അനുസ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.