ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
78
ന്റെ ശേഷം കൈകാലുകൾ തറച്ച്തറച്ച് തുണ്ടം തുണ്ടമാക്കി കഴുകിന്ന് ഇട്ട, ഇട്ടു കൊടുത്തത്തിൽപിന്നെ മാത്രമെ നിന്റെ ജീവഹാനി വരുന്നത്തുകയുള്ളു കരുതിക്കൊ മൂഢെ!
സാര:- ആകെ മുങ്ങിയാൽ കുളിരൊന്നല്ലെ. കുല:- കുളിര് ഞാൻ മാറ്റിത്തരാം.(ഇടിപ്പാൻ ഭാവിയ്ക്കുന്നു) സാര:- ഹാ ദയാലിധേ! മരണമൊ അടുത്തു) അതിന്നുമുമ്പായി ഈ ദ്രോഹവുംകൂടി സഹിയ്ക്കേണമൊ? ഹാ പ്രാണനാഥാ!
നീ എന്നെ തിരഞ്ഞു നടക്കേണ്ടതില്ല. കഷ്ടപ്പാടുമില്ല. പ്രാണേശാ! നീ എന്തിന് എന്റെ മുമ്പിൽ നില്ക്കുന്നു. നീ വ്യസനിയ്ക്കേണ്ട. ആശ്വസിയ്ക്കു,ആശ്വസിയ്ക്കു. ഈ മഹാ പാപിനിയെ സ്നേഹിയ്ക്കയാൽ നിണയ്ക്കു വ്യസനിപ്പാൽ സംഗതിയായി. ജീവനാഥാ! നീ എന്നെ വിവാഹം കഴിയ്യുന്നില്ലെ!
കുല:- മതി മതി, നിലാവുകണ്ട പട്ടിപോലെ ചിലക്കുന്നതു്.
നീ ആരോടാണു സംസാരിയ്ക്കുന്നതു? തല ഇളക്കം പറ്റിയോ?
സാര:- അന്ത്യകാലമടുക്കയാൽ ജഗദീളപ്രാർത്ഥന കഴിപ്പാൻ സമയം തരിക. കുല:- ഇതിനെക്കൊണ്ടൊന്നും രക്ഷപ്പെടുകയില്ല.എന്തെങ്കി
ലും ആയിക്കൊ. ക്ഷണം,ക്ഷണം ഗീതം ൬൮. കരഹരപ്രിയ-രൂപകം. പല്ലവി.
സാ:- ദേവാദി ദേവാ! ദീനബന്ധോ! പാഹിമാം വിഭോ!
അനുപല്ലവി. ഭൂമിതന്നിൽ പ്രാണനിതാ കൈവെടിയാറായി (ദേവാദി) ഭുവനദാസ! നിന്മുഖാബ്ദം ചിന്തചെയ്തു നിൻ കുവലയാക്ഷി ഭൂമിവാസം വെടിയുന്നു നാഥാ! (ദേവാദി) യോഗമേവം വന്നണവാൻ കിം പിഴ ചെയ്തു ലോകനാഥാ പാപിൻ ഈ പാരിടത്തിൽ ഹാ (ദേവാദി)
കുല:- മതിയാക്കു- മതിയാക്കു- വാ ഇവിടെ. കിഴക്കു തിരിഞ്ഞു
മുട്ടുകുത്തി നില്ക്കു. വല്ലതും പറവാനുണ്ടെങ്കിൽ പറഞ്ഞോളു.
സാര:- (മുട്ടുകുത്തി തൊഴുതുംകൊണ്ടു) ഹാ! സർവരക്ഷകാ. നീ
അടിയന്നു ജീവനെ മല്കി. ആ ജീവന്നു സന്തോഷത്തിന്നാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.