"നിദ്യാഹിതേനവിത്തോനഭയചിന്താനപായിനാ ചിത്തസ്വാസ്ഥ്യംകുതോജന്തോർഗൃഹസ്ഥേനാഹിനായഥാ."
സദായ്പോഴും ഭയപ്പെട്ടും ദുഃഖിച്ചും ധനത്തെ രക്ഷിച്ചു കൊണ്ടിരിക്കുന്നവർക്കുമനസ്സിന്നു സ്വസ്ഥത എങ്ങനെയുണ്ടാവും. സർപ്പമുള്ള ഗൃഹത്തിൽ വസിക്കുന്നവർക്കു എപ്പോഴെങ്കിലും സ്വസ്ഥതയുണ്ടാവുമോ.
" കാന്താരേവിജനേവനേജനപദേ
സേതൌ നിരിതൌചവാ
ചോരൈർവ്വാപിതഥേതരൈർന്നരവരൈ
ർയ്യുഃകതാവിയുക്തോപിവാ
നിഃസ്വഃസ്വസ്ഥതയാസുഖേനവസതി
ഹ്യാദ്രീയമാണോജനൈഃ
ക്ലിശ്നാത്യേവധനീസദാകുലമതി
ഭീതശ്ചപുത്രാദപി."
ജനസഞ്ചാരമില്ലാത്ത കാടുകളിലും, ജനസമ്പൂർണ്ണമായ നഗരങ്ങളിലും , കള്ളന്മാരുടെ ഇടയിലും രാജഭവനങ്ങളിലും ഏകനായോ അനേകജനങ്ങളോടുകൂടിയോ ദരിദ്രനായവൻ സുഖമായി വസിക്കുന്നു. എല്ലാവരേയും അവനെ ആദരിക്കയും ചെയ്യുന്നു. ധനവാനായവൻ സ്വന്തപുത്രനെക്കൂടിയും ഭയപ്പെട്ടുകൊണ്ടു ക്ലേശിച്ചു വസിക്കുന്നു.
" തസ്മാദനർത്ഥസ്യനിദാനമർത്ഥഃ
പുമർത്ഥസിദ്ധിർന്നഭവത്യനേന
തതോവനാന്തേനിവസന്തിസന്തഃ
സംന്യസ്യസർവ്വംപ്രതികൂലമർത്ഥം."
അതുകൊണ്ട് അർഥം അനർഥങ്ങൾക്കിരുപ്പിടമാണെന്നും പുരുഷാർത്ഥലാഭം അർത്ഥത്താൽ സിദ്ധിക്കുന്നതല്ലെന്നും നിശ്ചയിച്ച്
സൽപുരുഷന്മാർ വിപരീതാർത്ഥമായ അർത്ഥത്തെ ത്യജിച്ച് സന്യാസികളായി കാട്ടിൽ പോയി വസിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.