ഗു:_ബ്രഹ്മത്തിൽനിന്നാകുന്നു ആകാശാദി പഞ്ചഭ്രതജഗത്തു
ണ്ടായതെന്നു യജുർവ്വേദോപനിഷത്തി വരുണൻ ഭൃഗവി
നോടു പറഞ്ഞിരിക്കുന്നു. അതിനാൽ ദേഹാദിപ്രപഞ്ച
ങ്ങൾ ബ്രഹ്മത്തിന്റെ- കാര്യമായതുകൊണ്ട് അനിത്യ
മാണെന്നുള്ളതിന്നു സംശയം ലേശമില്ല. അതുകൂടാതെ സക
ല ജഗത്തും സാവയവമായിരിക്കുന്നതിനാൽ അനിത്യമാ
ണെന്നു കാര്യകാരണങ്ങളെ അറിയുന്ന എല്ലാവർക്കും അ
നുഭവമുള്ളതുകൊണ്ടു സാവയവത്വമുള്ള വൈകുണ്ഠാദിലോ
കങ്ങൾ നിത്യമാണെന്നു വിചാരിച്ചിരിക്കുന്നതു ബുദ്ധിഭ്രമ
മെന്നല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ടു നിത്യത്തേയും
അനിത്യത്തേയും ശ്രുതികൊണ്ടും യുക്തികൊണ്ടും വിവേ
ചനം ചെയ്ത് അറിയുന്നതുതന്നെയാണ് നിത്യാനിത്യവസ്തു
വിവേകം എന്നു പറയപ്പെടുന്നത്.
ശി:_രണ്ടാംസാധനമായ വൈരാഗ്യമെന്നാലോ?
ഗു:_ഇഹലോകപരലോകങ്ങളിൽ ഉള്ള സുഖഭോകങ്ങൾ
അനിത്യമായതുകൊണ്ട് അവകളിൽ തുച്ഛബുദ്ധിയാൽ
അവയെ വെറുക്കുന്നതുതന്നെ ഇഹാമുത്രാർത്ഥഫലഭോഗവി
രാഗം എന്നു പറയപ്പെടുന്നത്. നിത്യാനിത്യവസ്തുവിവേകം
സിദ്ധിച്ചവർക്കു പുഷ്പം ചന്ദനം സ്രീ മുതലായ സകല സു
ഖസാധനങ്ങളിലും ഉടനെ വൈരാഗ്യമുണ്ടാവുമെന്നറി
യേണ്ടതാണ്.
ശി:_അതെങ്ങിനെയാണ്?
ഗു:_
"കാകസ്യവിഷ്ഠാവദസഹ്യബൂദ്ധി-
ർഭോഗേഷുസാതീവ്രവിരക്തിരിഷ്യതേ
വിരക്തിതീവ്രത്വനിദാനമാഹു-
ർഭോഗ്യേഷുദോഷേക്ഷണമേവസന്തഃ"
കാകപുരീഷത്തിൽ എല്ലാവർക്കും വിരക്തിയുണ്ടാവു
ന്നതെങ്ങിനെയോ അതുപ്രകാരം സകല സുഖഭോഗവസ്തുവി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.