ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമാഹാത്മ്യം രന്റെ അത്ഭുതകരമായ വിശപ്പിനേയും ദാഹത്തേയും അടക്കിയതും,പരിപാവനവും തന്റെ ശിരസ്സിൽ ധരിച്ചിരിക്കുന്നതുമായ ഗംഗയെവേഗവതിയെന്നുള്ള പേരോടുകൂടെ മധുയിൽ അവതരിപ്പിച്ചു് ജനോപകാരപ്രദമാക്കി തീർത്തതുമായ ലീലകളെ നിങ്ങൾ കേട്ടുവല്ലൊ.ഇനി ഞാൻ നിങ്ങളോടു് മീനാക്ഷിഭഗവതതിയായ തടാതകയുടെ ഇഷ്ടപൂർത്തിക്കുവേണ്ടി സുന്ദരേശ്വരൻ സപ്തസമുദ്രങ്ങളെ മധുരയിൽ വരുത്തിയലീലയെ കേൾപ്പിക്കാം,ചെവിതന്നുകേട്ടുകൊള്ളുവിൻ ൧൩- ആം അദ്ധായം അന്നഗർത്താപഗാനയനം എന്ന എട്ടാമത്തെ ലീല സമാപ്തം ഹാലാസ്യമാഹാത്മ്യം കേരളഭാഷാഗദ്യം ൧൫ ആം അദ്ധ്യായം സപ്തസമുദ്രാനയനം എന്ന ഒൻപതാമത്തേലീല

അല്ലയോ മുനീശ്വരൻമാരെ!സോമസുന്ദരപാണ്ഡ്യേശ്വരൻ കല്യാണകരമാകുംവണ്ണം രാജനീതിയ്ക്കു അല്പംപോലും വ്യത്യാസംകൂടാതെ രാജ്യഭരണം നിർവഹിച്ചുവന്ന ആ കാലത്തിൽ പാണ്ഡ്യസാമ്രാജ്യത്തിനുണ്ടായ അഭിവൃദ്ധികൾ എല്ലാം ഏറ്റവും അത്യുച്ചമായിരുന്നു സസ്യധാന്യസമ്പൽ സംമ്പൂർണ്ണമാവുകയും മേഘങ്ങൾ കാലാകാലത്തിൽ വർഷിക്കുകയും ചെയ്തു.ജനങ്ങൾ ധർമ്മരതന്മാരായും പാപലേശവിവർജ്ജിതന്മാരായുംതീർന്നു.ബ്രാഹ്മണർ,സ്വധർമ്മരതന്മാരായും,വേദവേദാംഗപാഗഗന്മാരായും ശിവഭക്തിയിലും യാഗഹോമാദികളായ വൈദികകർമ്മാനുഷ്ഠാനങ്ങിലും,മോക്ഷേഛയോടുകൂടെ ഇന്ദിയനിഗ്രഹം സാധിച്ചു് യോഗാഭ്യാസം ചെയ്യുന്നതിലും അദ്വിതീയന്മാരായി ഭവിച്ചു.ക്ഷത്രിയന്മാരും അവരുടെ ധർമ്മത്തെ വഴിപോലെ രക്ഷിച്ചുവന്നു.മറ്റുള്ളവർണ്ണങ്ങളും സ്വധർമ്മപരിപാവനംകൊണ്ടു് ക്ലേശലേശംകൂടാതെ വസിച്ചു.അക്കാലത്തിൽ,സന്തുഷ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/106&oldid=170524" എന്ന താളിൽനിന്ന് ശേഖരിച്ചത്