ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സാരകാണ്ഡം ൨൩൪
അഗ്നിയുടെ ജ്വാല. ശരീരങ്ങളിനിന്നുണ്ടാവുന്ന വിയര്പ്പാണു പുക..വീരന്മാർ ചെയ്യുന്ന ഉത്തമമായ ശരവർഷമാണ് യാഗാ ഗ്നിയുടെ അധികമായ ജ്വാലയെ ശമിപ്പിക്കാനായിട്ടുള്ള വൃക്ഷ ജാജ്യസേചനം (അഗ്നിയിൽ നൈ ഒഴിക്കുക) ദീപബ ലി. യാവചിലർ ദേഹത്തിങ്കലുള്ള കൊതിനിമിത്തം മരി പ്പാൻ മടിക്കുന്നുവോ അവരാണ് അഗ്നികുണ്ഡത്തിങ്കാലയ്ക്കു ബലിദീപങ്ങളെ എടുത്തുകൊണ്ടുവരുന്നവർ രാമന്റെ കൈ കൊണ്ടു ണരണം വരുന്നതു വേണ്ടന്നുവെച്ചു പിന്തിരിഞ്ഞു ഓ ടുന്നവർ ദേഹബന്ധത്തിങ്കനിന്നു മുക്തന്മാരായി ഭവിക്കു ന്നില്ല. ഈ രണയാഗത്തിങ്കൽ ശിരസ്സുകളെ അറുത്തു കിട്ടുന്ന തത്രേ കൂർമ്മാഹുരി,വീരന്മാരായ യോദ്ധാക്കൾ ജയസിദ്ധിക്കു വേണ്ടി എടം തിരിയുന്നതാണ് ഇതിങ്കൽ ചെയ്യുന്ന അഗ്നി പ്രദക്ഷിണം നേരിട്ടു യുദ്ധംചെയ്തു മരിച്ചവർക്കു ശ്രീരാമൻ ത ന്റെ പദമായ വൈകുണ്ഠലോകത്തെ കൊടുക്കുന്നുണ്ടല്ലോ അ താണ് ഈ യാഗത്തിങ്കലുള്ള ദക്ഷിണ. ദേവന്മാർ ചെയ്യുന്ന പുഷ്പവൃഷ്ടിയാണു വിപ്രന്മാർ ചെയ്യുന്ന അഭിഷേകം. യുദ്ധ ത്തിങ്കലുള്ള ജയലാഭമാണു യാഗത്തിങ്കലുള്ള ശ്രേയോലാഭം.യു ദ്ധനിമിത്തം ചരാചരങ്ങൾക്കുള്ള ആനന്ദമാണ് ഹേ തുവായിട്ടുള്ള ആനന്ദം.മരിച്ചവരുടെ ഉടലുകേക്കൊണ്ടു ഭൂ തപ്രേതാതികളെ തൃപ്പപ്പെടുത്തുന്നതാണു ബ്രാമണഭാജനം ഇപ്രകാരമുള്ള സുബാഹുവിനോടുള്ള യുദ്ധത്തി ങ്കൽ ശ്രീരാമനും സാധാരണമായ യാഗത്തെ മഹാനായ വി ശ്വാമിത്രമഹർഷിയും ഒരുമിച്ചാണ് പണ്ട് ആരംഭിച്ചത്,വി ശ്വാമിത്രൻ ആ യാഗത്തെ അന്നുതന്നെ സമാപ്തീകരിച്ചിരു ന്നു. രാമനാകട്ടെ തന്റെ രണയാഗത്തിങ്കൽ കാലനാകുന്ന അഗ്നി സുബാഹു യുദ്ധംകൊണ്ടു തൃപ്തിപ്പെടാതെ പിന്നേ ആ അഗ്നിയേ തൃപ്തിപ്പെടുത്തുവാൻ ഉറയ്കുകയാണു ചെയ്തത്.ശ്രീ രാമൻ രണയാഗത്തിൽ കാലം അഗ്നിക്കു ചിത്രാഹൂതി ചെ
യ്വാനായി ഭൂയെതന്നെ ഒരു വലിയ പാത്രമാക്കി വിരാധന്റെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.