ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-8- സന്താപകൃത്തുദശവക്ത്രഖലൻപുരൈവ ചന്തത്തിൽനിന്മലയെടുത്തുകരത്തിലേന്തി പന്താടിയോരുസമയത്തുപദാംഗുലത്താൽ അന്ധന്റെകൈകളുടെമേൽമലയൂന്നിയോനെ 24ഇക്കണ്ടലോകമഖിലംവിധിസൃഷ്ടിചെയ്‌വാൻ മുക്കണ്ണ!നിൻകരുണയില്ലവനെങ്കിലാമൊ മുക്കാലതല്ലമുഴുതാംവ്യസനംഭുജിക്കു- ന്നിക്കാലമിന്നഹമതിന്നുനിപോക്കിടേണം. 25 താതന്റെകല്പനയനാദരവിന്നുവയ്യാ- ഞ്ഞാതങ്കമോടുജനനീവധമാചരിച്ചേൻ മാതാവുചത്തമുതലുള്ളൊരുമാതൃഹത്യാ ചേതംവരാൻവഴിയതത്രെധരാപ്രദാനം. 26 ഇന്നായതിന്നുകടൽതന്നൊടുവാങ്ങിഞാനീ മന്നിന്നുഭൂസുരവരർക്കുകൊടുത്തിടാൻഹാ! തോന്നുന്നതില്ലതിനെഞാനിനിയെന്തുചെയ്യാ- മിന്നെന്റെകയ്യിലതുജംബുകനാമയെപ്പോൽ. 27 ഏററംകുലുക്കമതിനുണ്ടതുനിർത്തുവാനാ- യററംകവിഞ്ഞുപലതുംപണിചെയ്തുനോക്കീ മാററംവരാൻവഴിയതെന്തതിനുള്ളകമ്പം കുററംകളഞ്ഞുഭഗവാനരുൾചെയ്തിടേണം. 28ആട്ടേക്ഷമിക്കസുമതേ തവദുഃഖമെല്ലാം ഒട്ടേറെവേഗമൊടുതാപസ!പോക്കുവാൻഞാൻ കൂട്ടേ​ണമെവഴിമമാർത്തിയറാൻവിഭോഞാൻ പോട്ടെന്നുചൊല്ലിജമദഗ്നിസുതൻഗമിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/25&oldid=171758" എന്ന താളിൽനിന്ന് ശേഖരിച്ചത്