ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

58 ഉത്തരരാമചരിതം ഇമ്മട്ടു വൻപാപിയായ ഞാൻ പെറ്റതിൽ പിന്നെക്കഠോരതപസ്സു ചെയ്തീടുവൻ ജന്മജന്മങ്ങളിലും മൽപതി ഭവാൻ തന്നെയാകേണം വിയോഗം വരായ്കണം. വർണ്ണാശ്രമങ്ങളെക്കാത്തുരക്ഷിക്ക താൻ മന്നവന്നുള്ള ധർമ്മം പരമാകയാൽ ഇമ്മട്ടു തള്ളീടിലും താപസിമാരി- ലൊന്നെന്നമട്ടിൽ നോക്കേണമെന്നെബ്ഭവാൻ. 220 എന്നിവണ്ണം ചൊൽക പോക രഘൂത്തമ- സന്നിധൗ മാർഗ്ഗം ശിവമായ്വരികതേ. എന്നെയങ്ങോർമ്മയുണ്ടാം നേരമൊക്കെയു- മെന്നിൽ കൃപവേണമേ തവ രാഘവ!. ഇത്ഥമാവൈദേഹി ചൊല്ലുന്ന നേരത്തി- ലെത്രയും ദീനാന്തരംഗനാം ലക്ഷ്മണൻ പൃഥ്വിയിൽ വീണു വന്ദിച്ചൊന്നുമോതുവാൻ ശക്തിയില്ലാതെക്കിടന്നു തേങ്ങീ തുലോം. വാവിട്ടു രോദനം ചെയ്തുകൊണ്ടായവൻ ദേവിയെക്കൂപ്പി പ്രദക്ഷിണം വെച്ചുടൻ സ്വാമിനി! ഞാനുണർത്തിപ്പനെല്ലാമങ്ങു വാൽമീകിതന്നാശ്രമമടുത്താണിഹ. എന്നേവമങ്ങിടനെഞ്ഞു മുട്ടി സ്വരം മങ്ങവേ കഷ്ടിച്ചുരച്ചുക്കുമാരകൻ പിന്നെയും പിന്നെയും സാഷ്ടാംഗമായ്‌വീണു വന്ദിച്ചു കൂപ്പിഗ്ഗമിപ്പാൻ തുനിഞ്ഞുതേ. 236





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/63&oldid=171976" എന്ന താളിൽനിന്ന് ശേഖരിച്ചത്