ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നാല്പത്തേഴു ശരത്താ-
യിപ്പുത്തൻരാജഹംസമീമട്ടിൽ
പാർപ്പതിനാൽ സ്ത്രീപുരുഷർ-
ക്കത്ഭുതമൊരുപോൽ നടപ്പു തെളിയുന്നു.       91

മുരഹര! സമാ 'ഗണം'ഭൂ-
ഹരിഹയനിനിയും ലസിച്ചിടാനേവം
പെരികെ രസമാകണം നിൻ
പുരുകരുണാപൂർണ്ണമായ മനതാരിൽ.       92

തനു പാതി ഗൗരിയങ്ങേ-
യ്ക്കനഘനിവന്നെട്ടു ദിശകളും പുകഴാൽ;
കനിവൊടു പൊറുത്തുകൊണ്ടിതു
ദിനവും ശംഭോ! വളർത്തിടുക ശംഭോ!       93

ഹന്ത! വിയൽഗതകീർത്തി ന-
രേന്ദ്രപ്രഥമനിവനവിലോലനതായ്
സന്തതമിളമേൽ വാഴ് വാൻ
കണ്ഠേകാളൻകളത്രമോർക്കണം.       94

കടവും ദാനവുമൊരിടം
പെടുമൊരു വടിവാർന്നിടും വിനായകനും
മടിവിട്ടമൃതവുമിവനായ്
ദൃഢമാം വിർവ്വാണസുഖവുമരുളേണം.       95

കൃത്തികകൾ പോറ്റിയൊടുവിൽ
ശക്തിയൊടും താരകാരിയായ്ത്തീർന്നോൻ
പൃഥ്വിക്കു താരകമിവ-
ന്നെത്തിക്കുക ശക്തി ധരണികാത്തിടുവാൻ.       96

അബലാശാസ്താവിവനുടെ
സുയശോദാരങ്ങൾ പൂർണ്ണപുഷ്കലപോൽ;
തവ നീരസമിതിൽ വരരുതു
ശിവനൊടു വിധു ചേർന്നുദിച്ചദിവ്യതനോ!       97

തൃച്ചക്രപുരംതൊട്ടു നി-
റച്ചക്കന്യാകുമാരിവരെയെവിടേ
ഇച്ഛയ്ക്കു വസതിയാർന്നൊരു
സച്ചിൽഗുണർ ദേവർ കനിയണം നന്ദ്യാ.       98

ശ്രേയസ്സോജസ്സു യശ-
സ്സായുസ്സിവയോടുചേർന്നു മൂലനൃപൻ
ഭൂയസ്സുതരാം ബലവാ-
നായിസ്സുഖമോടു വിജയമാർന്നിടണം.       99

"https://ml.wikisource.org/w/index.php?title=താൾ:Vancheeshageethi.djvu/13&oldid=172150" എന്ന താളിൽനിന്ന് ശേഖരിച്ചത്