തിരഞ്ഞെടുത്ത ഹദീസുകൾ/നബിമാരുടെ വർത്തമാനങ്ങൾ

1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ആദമിനെ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ നീളം അറുപതു മുഴമായിരുന്നു. ശേഷം അല്ലാഹു പറഞ്ഞു: നീ പോയിട്ട് ആ മലക്കുകൾക്ക് സലാം ചൊല്ലുക. എങ്ങിനെയാണ് നിന്റെ സലാമിന് അവർ മറുപടി പറയുന്നതെന്ന് നീ ശ്രദ്ധിക്കുക. അതുതന്നെയായിരിക്കും നിന്റെയും നിന്റെ സന്താനങ്ങളുടെയും അഭിവാദ്യം. ആദം അവർക്ക് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു. അസ്സലാമു അലൈക്ക വറഹ് മത്തുല്ലാഹി എന്ന്. അതായത്, വറഹ്മതുല്ലാഹി എന്ന് അവർ അദ്ദേഹത്തിന് വർദ്ധിപ്പിച്ചു. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരെല്ലാവരും ആദമിന്റെ രൂപത്തിലായിരിക്കും. അവരുടെ വലിപ്പമോ അതു ഇന്നുവരേക്കും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. (ബുഖാരി. 4. 55. 543)

2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഇസ്രായീല്യർ ഉണ്ടായിരുന്നില്ലെങ്കിൽ മാംസം കെട്ടുപോവുകയില്ലായിരുന്നു. ഹവ്വാഅ് ഉണ്ടായിരുന്നില്ലെങ്കിൽ ഒരു സ്ത്രീയും അവളുടെ ഭർത്താവിനെ വഞ്ചിക്കുകയില്ലായിരുന്നു. (ബുഖാരി. 4. 55. 547)

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്ത്രീകളോട് നിങ്ങൾ നന്മ ഉപദേശിക്കുവിൻ. നിശ്ചയം, സ്ത്രീകൾ വാരിയെല്ലു കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാരിയെല്ലുകളിൽ ഉപരിഭാഗത്തുളളതാണ് ഏററവും വളഞ്ഞത്. നീ അതിനെ നേരെയാക്കുവാൻ പുറപ്പെട്ടാൽ നീ അതിനെ പൊട്ടിച്ചു കളയും. ഉപേക്ഷിച്ചാലോ! അതു വളഞ്ഞു കൊണ്ടുമിരിക്കും. അതിനാൽ സ്ത്രീകളോട് നിങ്ങൾ നന്മ ഉപദേശിക്കുവിൻ. (ബുഖാരി. 4. 55. 548)

4) അനസ്(റ) നിവേദനം: നബി(സ) അരുളി: നരകവാസികളിൽ ഏറ്റവും ലഘുവായ ശിക്ഷയുളളവരോട് അല്ലാഹു ചോദിക്കും. ലോകത്തുളള സർവ്വവസ്തുക്കളും നിങ്ങളുടെ ഉടമസ്ഥതയിലും അധീനത്തിലും ആണെങ്കിൽ അവ നൽകി ശിക്ഷയിൽ നിന്നും മോചനം നേടാൻ നിങ്ങൾ ആഗ്രഹിക്കുമോ? അവൻ പറയും: അതെ. അല്ലാഹു പറയും: ആദമിന്റെ മുതുകിലായിരുന്ന സന്ദർഭത്തിൽ ഇവയെക്കാൾ ലഘുവായ ഒരു കാര്യം നിർവ്വഹിക്കുവാൻ നിങ്ങളോട് ഞാനാവശ്യപ്പെട്ടിരുന്നു. എന്നിൽ ശിർക്ക് ചെയ്യരുതെന്ന്. എന്നാൽ നീ അതു ധിക്കരിച്ചു. എന്നിൽ ശിർക്ക് വെച്ചു. (ബുഖാരി. 4. 55. 551)

5) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഏതൊരു ആത്മാവും അക്രമമായി വധിക്കപ്പെടുകയാണെങ്കിൽ ആദമിന്റെ ആദ്യസന്താനത്തിന് ആ കുറ്റത്തിൽ ഒരു പങ്ക് ലഭിക്കാതിരിക്കില്ല. നിശ്ചയം, അവനാണ് ഒന്നാമതായി കൊല നടപ്പിൽ വരുത്തിയത്. (ബുഖാരി. 4. 55. 552)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ദജ്ജാലിനെക്കുറിച്ച് ഒരു പ്രവാചകനും തന്റെ സമുദായത്തെ ഉണർത്താത്ത ഒരു വാർത്ത ഞാൻ നിങ്ങളോട് പറയാം. തീർച്ചയായും അവൻ ഒറ്റക്കണ്ണനാണ്. സ്വർഗ്ഗവും നരകവും പോലെയുളള അത് അവൻ കൊണ്ടുവരും. അവൻ സ്വർഗ്ഗമെന്ന് പറയുന്നത് നരകവും നരകമെന്ന് പറയുന്നത് സ്വർഗ്ഗവുമായിരിക്കും. നുഹ് തന്റെ സമുദായത്തെ ഇവനെ സംബന്ധിച്ച് താക്കീത് ചെയ്തതുപോലെ ഞാനും താക്കീത് ചെയ്യുന്നു. (ബുഖാരി. 4. 55. 553)

7) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: നൂഹിനെയും അദ്ദേഹത്തിന്റെ സമുദായത്തെയും കൊണ്ടുവരും. അദ്ദേഹത്തോട് അല്ലാഹു ചോദിക്കും. നീ പ്രബോധനം ചെയ്തുവോ? അതെയെന്ന് അദ്ദേഹം മറുപടി പറയും. അല്ലാഹു അപ്പോൾ അദ്ദേഹത്തിന്റെ സമുദായത്തോട് ചോദിക്കും. നിങ്ങൾക്ക് അദ്ദേഹം പ്രബോധനം ചെയ്തുവോ? അവൻ പറയും: ഇല്ല, ഞങ്ങൾക്ക് ഒരു പ്രവാചകൻ വന്നിട്ടില്ല. നിനക്ക് ആരാണ് സാക്ഷിയെന്ന് നുഹിനോട് ചോദിയ്ക്കും. മുഹമ്മദും അദ്ദേഹത്തിന്റെ സമുദായവുമെന്ന് നുഹ് മറുപടി പറയും. അങ്ങനെ ഞങ്ങൾ സാക്ഷി നിൽക്കാമെന്ന് അവർ പറയും. (ഇപ്രകാരം ഞാൻ നിങ്ങളെ മാതൃകാസമുദായമാക്കി. നിങ്ങൾ ജനങ്ങൾക്ക് സാക്ഷി നിൽക്കുവാൻ വേണ്ടി) എന്ന് അല്ലാഹു പറഞ്ഞതിന്റെ വിവക്ഷ ഇതാണ്. (ബുഖാരി. 4. 55. 555)

8) സൈനബ്(റ) നിവേദനം: ഒരു ദിവസം നബി(സ) പരിഭ്രമിച്ചവനായി അവരുടെ അടുത്ത് പ്രവേശിച്ചു. അവിടുന്ന് പറഞ്ഞു: 'ലാഇലാഹ ഇല്ലല്ലാഹു' അറബികൾക്ക് വമ്പിച്ച ഒരാപത്ത് ആസന്നമായിരിക്കുന്നു. യഅ്ജൂജിന്റെയും മഅ്ജൂജിന്റെയും ഇതാ ഇതുപോലെയുളെളാരു ഓട്ട തുറന്നിരിക്കുന്നു. ചൂണ്ടാണിവിരലും പെരുവിരലും ചേർത്ത് വൃത്താകൃതിയിലാക്കിയിട്ട് ഇതാ ഇത്രവലിപ്പമുളള ഓട്ട എന്ന് നബി(സ) ഉണർത്തി. അപ്പോൾ ഞാൻ ചോദിച്ചു: പ്രവാചകരേ! നമുക്കിടയിൽ നല്ല ആളുകളുണ്ടായിരിക്കെ നാം നശിച്ചുപോകുമോ? നബി(സ) പ്രത്യുത്തരം നല്കി: അതെ, ദുഷ്ടന്മാർ കൂടുതലായാൽ നാം നശിക്കുകതന്നെ ചെയ്യും. (ബുഖാരി. 4. 55. 565)

9) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: പരലോകത്തിൽ നഗ്നപാദത്തിൽ ചേലാ കർമം ചെയ്യപ്പെടാത്തവരുമായിട്ടാണ് നിങ്ങൾ ഉയർത്തെഴുന്നേൽക്കുക. നബി(സ) ഇപ്രകാരം ഓതി (ആദ്യമായി സൃഷ്ടിപ്പ് ആരംഭിച്ചതുപോലെ തന്നെ അതു നാം ആവർത്തിക്കും. ഇതു നമ്മുടെമേൽ നിർബന്ധ വാഗ്ദാനമാണ്) പരലോകത്തു ആദ്യമായി വസ്ത്രം ധരിപ്പിക്കുക ഇബ്രാഹിം (അ)യെയാണ് എന്റെ അനുചരന്മാരിൽ ചിലരെ അന്നു ഇടതുഭാഗത്തേക്ക് കൊണ്ടു പോകും. അപ്പോൾ ഞാൻ പറയും. എന്റെ അനുചരന്മാർ! എന്റെ അനുചരന്മാർ! അന്നേരം നിങ്ങൾ വിട്ടുപോന്ന ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് തന്നെ മടങ്ങിപോയവരാണവർ എന്ന് എനിയ്ക്ക് മറുപടി ലഭിക്കും. അപ്പോൾ ഉൽക്കൃഷ്ടദാസൻ (ഈസാ) പറഞ്ഞതുപോലെ തന്നെ ഞാൻ പറയും. (അവർക്കിടയിൽ ജീവിച്ചിരുന്ന കാലമത്രയും അവരുടെ ജീവിതത്തെ ഞാൻ വീക്ഷിച്ചുകൊണ്ടിരുന്നു) (5:120). (ബുഖാരി. 4. 55. 568)

10) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിനം ഇബ്രാഹിംനബി (അ) തന്റെ പിതാവിനെ കണ്ടുമുട്ടുമ്പോൾ അയാളുടെ മുഖം പൊടി പുരണ്ട് കറുത്തിരിക്കും. ഇബ്രാഹിം അയാളോട് പറയും. എന്നെ ധിക്കരിക്കരുതെന്ന്. ഞാൻ താങ്കളോട് പറഞ്ഞിരുന്നില്ലേ? പിതാവ് പറയും ഈ ദിവസം ഞാൻ നിന്നെ ധിക്കരിക്കുന്നില്ല. അപ്പോൾ ഇബ്രാഹിം പറയും. എന്റെ രക്ഷിതാവേ! നീ എന്നെ പരലോക ദിവസത്തിൽ അപമാനിക്കുകയില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നിന്റെ അനുഗ്രഹത്തിൽ നിന്ന് അങ്ങേയറ്റം വിദൂരമാക്കപ്പെട്ട നിലയ്ക്ക് എന്റെ പിതാവ് ജീവിക്കുന്നതിനേക്കാൾ വലിയ അപമാനം എനിയ്ക്ക് എന്താണുളളത്. അല്ലാഹു പറയും: തീർച്ചയായും സത്യനിഷേധികൾക്ക് സ്വർഗ്ഗം ഹറാമാക്കിയിരിക്കുന്നു. ശേഷം ഇബ്രാഹിമിനോട് ചോദിക്കും. താങ്കളുടെ കാലിന്നടിയിലെന്താണുളളത്. അദ്ദേഹം നോക്കുമ്പോൾ ചോര പുരണ്ട ഒരു ഉടുമ്പിനെ കാണും. ഉടനെ അതിന്റെ കാലുകൾ നരകത്തിലേക്കെറിഞ്ഞുകളയും. (ബുഖാരി. 4. 55. 569)

11) സമുറ(റ) നിവേദനം: നബി(സ) അരുളി: രാത്രി ഉറക്കത്തിൽ രണ്ടാളുകൾ എന്റെ അടുക്കൽ വന്നു. ദീർഘകായനായ ഒരാളുടെ അടുക്കൽ ഞങ്ങൾ ചെന്നു. ഉയരം കാരണം അദ്ദേഹത്തിന്റെ ശിരസ്സ് എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. തീർച്ചയായും അദ്ദേഹം ഇബ്രാഹിമായിരുന്നു. (ബുഖാരി. 4. 55. 573)

12) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: എന്നാൽ ഇബ്രാഹിം (അ) യെ കാണണമെന്നാഗ്രഹിക്കുന്നവൻ നിങ്ങളുടെ സ്നേഹിതനെ (എന്നെ) നോക്കട്ടെ. മൂസയാകട്ടെ ചുരുണ്ട മുടിയും ചുകപ്പും വെളുപ്പും കലർന്ന നിറവുമാണ് അദ്ദേഹത്തിന്റേത്. ഈത്തപ്പനമരം ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയ ഒരു കയറുകൊണ്ട് മൂക്കുകയറിട്ട ഒരു ചുകന്ന ഒട്ടകത്തിന്മേലാണ് അദ്ദേഹം യാത്രചെയ്തിരുന്നത്. അദ്ദേഹം താഴ് വരയിലേക്ക് ഇറങ്ങിപ്പോകുന്നത് ഞാനിതാ കാണുന്നു. (ബുഖാരി. 4. 55. 574)

13) അബുദർറ്(റ) നിവേദനം: ഞാൻ ചോദിച്ചു: ദൈവദൂതരെ! ആദ്യമായി ഭൂമിയിൽ സ്ഥാപിതമായ പളളി ഏതാണ്. നബി(സ) അരുളി: മസ്ജിദുൽഹറാം. പിന്നീട് ഏത് പളളിയാണെന്ന് ഞാൻ ചോദിച്ചു. നബി(സ) അരുളി: ബൈത്തുൽമുഖദ്ദസ്. എത്രകൊല്ലം ഇടവിട്ടാണ് അവ രണ്ടും സ്ഥാപിതമായത്? നബി(സ) അരുളി: നാല്പതുകൊല്ലം ഇടവിട്ട്. ഇനി എവിടെവച്ചാണോ നമസ് ക്കാരസമയമായത് അവിടെവച്ച് നീ നമസ്ക്കരിച്ചുകൊളളുക. തീർച്ചയായും അതിലാണ് പുണ്യമി രിക്കുന്നത്. (ബുഖാരി. 4. 55. 585)

14) അബൂഹുമൈദ്(റ) നിവേദനം: അനുചരന്മാർ ചോദിച്ചു. പ്രവാചകരെ! ഞങ്ങൾ അങ്ങേക്ക് എങ്ങിനെയാണ് സ്വലാത്തു ചൊല്ലേത്. നബി(സ) അരുളി: നിങ്ങൾ ചൊല്ലുക. അല്ലാഹുമ്മ സൊല്ലി അലാമുഹമ്മദിൻ വാഅസ്വാജിഹി.. ഇന്നക്ക ഹമീദും മജീദും. (ബുഖാരി. 4. 55. 588)

15) കഅ്ബ്(റ) നിവേദനം: അദ്ദേഹം അബ്ദുറഹ്മാനിനോട് പറഞ്ഞു. നബി(സ) യിൽ നിന്ന് ഞാൻ കേട്ടതായ ഒരു സമ്മാനം നിനക്ക് ഞാൻ നല്കട്ടെയോ? അതെയെന്ന് ഞാൻ മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: പ്രവാചകരെ! ഞങ്ങൾ നിങ്ങൾക്ക് എങ്ങനെ സലാം ചൊല്ലണമെന്ന് അല്ലാഹു ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ എങ്ങിനെയാണ് സ്വലാത്തുചൊല്ലേണ്ടത്. നബി(സ) അരുളി: നിങ്ങൾ പറയുക: അല്ലാഹുമ്മ സ്വല്ലി:. ഇന്നക്കഹമീദുംമജീദ്. (ബുഖാരി. 4. 55. 589)

16) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ഹസ്സൻ, ഹുസൈൻ(റ) എന്നിവരെ പിശാചിന്റെ തിന്മയിൽ നിന്ന് രക്ഷിക്കുവാൻ രക്ഷ തേടാറുണ്ട്. നിങ്ങളുടെ പിതാവ് ഇബ്രാഹിം, ഇസ്മാ ഈൽ, ഇസ്ഹാക്ക് എന്നിവരെ പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷ തേടിയിരുന്നത് ഇതേ വാചകങ്ങൾ കൊണ്ടായിരുന്നു. അഊദ്ബികലിമാദില്ലാഹിത്താമ; മിൻകുല്ലി ശൈത്താനിൻ വഹാമ: വമിൻ കുല്ലി ഐനിൻ ലാമ (എല്ലാ പിശാചുക്കളിൽ നിന്നും വിഷജന്തുക്കളിൽ നിന്നും ഉപദ്രവകാരികളായ കണ്ണുകളുടെ നാശങ്ങളിൽ നിന്നും അല്ലാഹുവിന്റെ തത്വസംപൂർണ്ണങ്ങളായ വചനങ്ങൾ മുഖേന ഞാനിതാ രക്ഷനേടുന്നു). (ബുഖാരി. 4. 55. 590)

17) അബൂമൂസ(റ) നിവേദനം: പുരുഷന്മാരിൽ ധാരാളം പേർ പൂർണ്ണത പ്രാപിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീകളിൽ ഫീർഔന്നിന്റെ ഭാര്യ ആസിയവും ഇംറാനിന്റെ മകൾ മർയമും മാത്രമാണ് പൂർണ്ണത പ്രാപിച്ചിട്ടുളളത്. ഇതര സ്ത്രീകളെ അപേക്ഷിച്ച് ആയിശ: യുടെ ശ്രേഷ്ഠത ഇതര ആഹാരപദാർത്ഥങ്ങളെ അപേക്ഷിച്ച് കറിചേർത്ത പത്തിരിക്കുളളതുപോലെയാണ്. (ബുഖാരി. 4. 55. 623)

18) അബൂഹുറൈറ(റ) നിവേദനം: ദാവൂദ് (അ)ന്ന് അല്ലാഹു സബൂർ പാരായണം ചെയ്യൽ ലഘൂകരിച്ചു കൊടുത്തു. താൻ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ജീനിയിടാൻ അദ്ദേഹം കല്പിക്കും. ജീനിയിട്ട് കഴിയുംമുൻപ് അദ്ദേഹം സബൂർ ഓതി കഴിഞ്ഞിരിക്കും. സ്വന്തം കൈകൾ കൊണ്ട് അദ്ധ്വാനിച്ച് സമ്പാദിച്ചതല്ലാതെ അദ്ദേഹം ഭക്ഷിക്കാറില്ല. (ബുഖാരി. 4. 55. 628)

19) അലിറ(റ) നിവേദനം: നബി(സ) അരുളിയതു ഞാൻ കേട്ടിട്ടുണ്ട്. തന്റെ സമകാലീനരായ സ്ത്രീകളിൽ ഇംറാന്റെ മകൾ മറിയമാണ് ഏറ്റവും ഉൽക്കൃഷ്ട. അപ്രകാരം തന്റെ സമകാലീനരായ സ്ത്രീകളിൽ ഉൽക്കൃഷ്ട ഖദീജയുമാണ്. (ബുഖാരി. 4. 55. 642)