ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-42


ഇന്ദ്രാദയോ നതിശതൈർമ്മകുടപ്രദീപൈർ-
ന്നീരാജയന്തി സതതം തവ പാദപീഠം
തസ്മാദഹം തവ സമസ്തശരീരമേത -
ന്നീരാജയാമി ജഗദംബ! സഹസ്രദീപൈഃ        (42)

വിഭക്തി -
ഇന്ദ്രാദയഃ - ഇ. പു. പ്ര. ബ
നതിശതൈഃ - അ. പു. തൃ. ബ.
മകുടപ്രദീപൈഃ - അ. പു. തൃ. ബ.
നീരാജയന്തി - ലട്ട്. പ. പ്ര. പു. ബ.
സതതം - അവ്യ.
തവ - യു‌ഷ്മ. ‌ഷ ഏ.
പാദപീഠം - അ. ന. ദ്വി. ഏ.
തസ്മാൽ - തച്ഛ. ദ. ന. പ. ഏ.
അഹം - അസ്മ. ദ. പ്ര. ഏ.
തവ - യു‌ഷ്മ. ദ. ശ. ഏ.
സമസ്തശരീരം - അ. ന. ദ്വി ഏ.
ഏതൽ - ഏത. ദ. ന. ദ്വി ഏ.
നീരാജയാമി - ലട്ട്. പ. ഉത്ത. ഏ.
[ 71 ] ജഗദംബ - സ്ത്രീ. സംപ്ര. ഏ.
സഹസ്രദീപൈഃ - അ. പു. തൃ. ബ.

അന്വയം - ഹേ ജഗദംബ! ഇന്ദ്രാദയഃ നതിശതൈഃ മകുട പ്രദീപൈഃ തവ പാദപീഠം സതതം നീരാജയന്തി. തസ്മാൽ അഹം തവ ഏതൽ സമസ്തശരീരം സഹസ്രദീപൈഃ നീരാജയാമി.

അന്വയാർത്ഥം - അല്ലയോ ജഗദംബേ! ഇന്ദ്രാദികൾ നതിശതങ്ങളായിരിക്കുന്ന മകുടപ്രദീപങ്ങളെക്കൊണ്ട് എല്ലായ്പ്പോഴും നിന്തിരുവടിയുടെ പാദപീഠത്തെ നീരാജനംചെയ്യുന്നു. അതു ഹേതുവായിട്ട് ഞാൻഭവതിയുടെ ഈ സമസ്തശരീരത്തെ സഹസ്രദീപങ്ങളെക്കൊണ്ട് നീരാജനംചെയ്യുന്നു.

പരിഭാ‌ഷ - ഇന്ദ്രാദികൾ - ഇന്ദ്രൻ തുടങ്ങിയുള്ളവർ. നതിശതങ്ങൾ - നുറു നമസ്ക്കാരങ്ങൾ, മകുടപ്രദീപങ്ങൾ മകുടങ്ങളാകുന്ന പ്രദീപങ്ങൾ. മകുടങ്ങൾ - കിരീടങ്ങൾ. പ്രദീപങ്ങൾ - വിളക്കുകൾ. പാദപീഠം - പാദം വെച്ചിരിക്കുന്ന പീഠം. നീരാജനം ചെയ്ക - ഉഴിയുക. സമസ്തശരീരം - എല്ലാ ശരീരം. സഹസദീപങ്ങൾ - ആയിരം വിളക്കുകൾ. നീരാജനം ചെയ്ക - ഉഴിയുക.

ഭാവം - അല്ലയോ ലോകമാതാവേ! ഇന്ദ്രൻ തുടങ്ങിയുള്ള ദേവന്മാർ അനേകം നമസ്കാരങ്ങളോടുകൂടിയ കിരീടരത്നപ്രഭകളാകുന്ന വിളക്കുകളെക്കൊണ്ട് നിന്തിരുവടിയുടെ പാദം വെച്ചിട്ടുള്ള പീഠത്തെ ഉഴിയുന്നു. അല്ലയോ ദേവി! ഭവതിയുടെ എല്ലാ ശരീരത്തിലും (അംഗങ്ങളിലും) ആയിരം ദീപങ്ങൾ കൊണ്ട് ഞാൻനീരാജനം ചെയ്യുന്നു.