ദൈവത്തിൻ മനം ആരു കണ്ടു (തർജ്ജമ)

രചന:അജ്ഞാതനാമാവ്
വൃത്തം: ശാർദ്ദൂലവിക്രീഡിതം

കവിത തിരുത്തുക

രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും
ദേവൻ സൂര്യനുദിക്കും ഇക്കമലവും താനേ വിടർന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ
ദൈവത്തിൻ മനമാരുകണ്ടു പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം

കവി വിവരണം തിരുത്തുക

ശ്ലോകവിവരണം തിരുത്തുക

സംസ്കൃതത്തിൽ പ്രസിദ്ധമായ രാത്രിർ ഗമിഷ്യതി ഭവിഷ്യതി സുപ്രഭാതം എന്ന മുക്തകത്തിന്റെ സ്വതന്ത്ര തർജ്ജമ . ഒരു താമരമൊട്ടിനകത്ത് പെട്ടുപോയ വണ്ടിന്റെ ചിന്തയുടെ രൂപത്തിൽ ദൈവനിശ്ചയത്തെയും മനുഷ്യന്റെ പ്രാർത്ഥനയേയും താരതമ്യം ചെയ്യുന്ന ഒരു ശ്ലോകം.

അർത്ഥം തിരുത്തുക

രാത്രി ഇപ്പോൾ അവസാനിക്കും. ഉഷസ്സ് എല്ലായിടത്തും പരക്കും സൂര്യനുദിക്കും ഈ താമരപ്പൂവ് വിരിയും. ഇപ്രകാരം മൊട്ടിനകത്തിരിക്കുന്ന ഒരു വണ്ട് ചിന്തിച്ചുകൊണ്ടിരിക്കെ ആനകളിലെ രാജാവായ ഐരാവതം എന്ന ആന ആ താമരയെ പിഴുതെടുത്തു. ദൈവത്തിന്റെ മനസ്സ് ആരറിഞ്ഞു. എന്ന് കവി ആശ്ചര്യപ്പെടുന്നു.

അലങ്കാരങ്ങൾ തിരുത്തുക

"https://ml.wikisource.org/w/index.php?title=ദൈവത്തിൻ_മനം_ആരു_കണ്ടു&oldid=202022" എന്ന താളിൽനിന്ന് ശേഖരിച്ചത്