പ്രതീക്ഷ

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 92 ]
പ്രതീക്ഷ


പോരിക, പോരികയെന്നാശാപതംഗമേ,
കൂരിരുളെങ്ങും പരന്നീടുന്നു!
തന്നന്ത്യഗാനം പാടിപടിഞ്ഞാട്ടു
പോന്നന്തിപ്പൈങ്കിളി പാറിപ്പോയി
അല്ലിന്റെയമ്മലർവാടിയിലിന്നത്തെ
മുല്ലപ്പൂവെല്ലാം വിരിഞ്ഞുതീർന്നു
അംബുജംതന്നന്ത്യമണ്ടസ്മിതാങ്കുര -
മന്തിപ്രഭയിലലിഞ്ഞുചേർന്നു
കൂകിതളർന്നൊരു കോകിലം മുറ്റത്തെ
മാകന്ദകൊമ്പിലുറക്കമായി
ആകാശദേശത്തിലെങ്ങാനലുമേ-
ന്നാശാപതംഗമേ, പോരിക നീ !

ആരോലക്കുന്നിൻചാരുവിലുഷസ്സുതൻ-
നീരാളസ്സാരിയിളകിടുമ്പോൾ,
നാനാവിഹംഗനിനാദാലുലകൊരു
ഗാനാബ്ധിയായാല പങ്കിടുമ്പോൾ,
ആദിത്യരശ്മികളാ രത്നം വാരുവാ
നാ ദിക്കിൽ മുങ്ങിയുയർന്നിടുമ്പോൾ,
കക്കകളാകുന്ന കമ്രസുമങ്ങളെ
യോക്കവേ തെന്നൽ പെറക്കീടുമ്പോൾ ,

[ 93 ]

നീടുറ്റ രാഗിണീ, നീ ഞാനറിയാതെ
നീളത്തിൽക്കൂകിയുയർന്നുപോയി
നിര്ന്നിമേഷാക്ഷനായ്‌ നിൽക്കുന്നു ഞാനിദം
നിന്നെ പ്രതീക്ഷിച്ചീയന്തിയോളം
പോരിക പോരികെന്നാശാപതംഗമേ
കൂരിരുളെങ്ങും പരന്നീടുന്നു
അക്ഷയകാന്തി വഴിന്ജോഴുകീടുമാ
നക്ഷത്രലോകത്തിനപ്പുറത്തായ്
ആയോതമാകതോരത്ഭുതവസ്തുവീ
നായിട്ടലഞ്ഞു തളർന്നോടുവിൽ
ഇന്നും പതിവുപോ'ലില്ല'യെന്നോതി, നീ -
യെന്നടുതെത്താൻ മടിക്കയല്ലീ?
അല്ലെങ്കിൽ പത്രം കരിഞ്ഞുകരിഞ്ഞു നീ-
യല്ലിലെങ്ങാനും കിടക്കയല്ലീ?
വെദനാപൂർണ്ണമീ രോദനമാകും നിൻ--
വേണുനിനാദമുയർന്നിടട്ടേ!
തോരാത്ത കണ്ണീരിൻമർമ്മരം ലോകത്തെ-
ത്താരാട്ടുപാടിയുരക്കീടട്ടേ !
എൻ ചിരപുണ്ണ്യമേ മന്ദമിഴഞ്ഞു നീ
പഞ്ജരമെത്തിശയിച്ചുകൊൾക
കുടമടച്ചു ഞാനെന്മണിമച്ചിലെ
വാടാവിളക്കു കെടുത്തീടട്ടെ !

"https://ml.wikisource.org/w/index.php?title=പ്രതീക്ഷ&oldid=62761" എന്ന താളിൽനിന്ന് ശേഖരിച്ചത്