"സ്പന്ദിക്കുന്ന അസ്ഥിമാടം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> ജീവിതം ജീവിതം മന്ത്രിക്കുന്നു:- "നിങ്ങളില...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 3:
ജീവിതം മന്ത്രിക്കുന്നു:-
"നിങ്ങളിൽച്ചിലരെന്റെ
പൂവനത്തണൽതോറും
സ്വപ്നംകണ്ടിരിക്കുമ്പോൾ
ചിലരെൻåമണൽക്കാട്ടിൻ-
മദ്ധ്യത്തി, ലൊരു തുള്ളി
ജലമെങ്കിലും കിട്ടാ-
താർത്തരായ്പ്പൊരിയുന്നു.
പൂന്തോപ്പിലിരിക്കുന്നോ-
രെൻ നാമം പുകഴ്ത്തുമ്പോൾ
താന്തരായ്
ഒരു
സുന്ദരമായിക്കാണ്മൂ
മറുഭാഗത്തോ, വെറും,
വൈരൂപ്യം
മല്ലെ, ന്നാലിതു രണ്ടു-
മെന്നിലു, ണ്ടെന്നാലൊന്നു-
മില്ലതാനുമിന്നെന്നിൽ!
തോന്നലാ, ണെല്ലാം വെറും
ച്ചെർന്നുനിൽക്കുന്നില്ലൊന്നും
ശാശ്വതമായെന്നെന്നും!
ചിരിപ്പിയ്ക്കും
ക്കരയിയ്ക്കയും ചെയ്യും,
മരിപ്പിയ്ക്കും
ജനിപ്പിയ്ക്കയും ചെയ്യും.
കാല, മിപ്പൊഴു, മെന്നെ
വരി 39:
യുഗസഞ്ചയമെത്ര-
കഴിഞ്ഞൂ!-
നഖവിസ്തൃതിപോലും
തിട്ടമായില്ലെന്നിട്ടും!
ഭ്രമണം ചയ്വൂ തേജോ-
ഗാളങ്ങൾ മൽസ്പർശന-
ക്രമമൊപ്പിച്ചങ്ങിങ്ങു
മാറിക്കൊണ്ടിരിയ്ക്കുന്നൂ.
മരണം!-പേടിയ്ക്കേ,
കണ്ണുചിമ്മലാ, ണെന്റെ
മരുഭൂമിയും
വാടിയും, രണ്ടും, സ്വപ്നം!
ഞാനനശ്വരം, സൃഷ്ടി-
സ്ഥിതിസംഹാരങ്ങളെൻ-
വ്യാമോഹംമൂലമെന്നെ-
യളക്കാൻ തുനിയായ്വിൻ
സീമയില്ലെനി, യ്ക്കപ്ര-
മേയമാണെന്നാകാരം.
സസ്പൃഹം മമ ഗാന-
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാ-
നുദ്യമിയ്ക്കായ്വിൻ നിങ്ങൾ!! ...
18-8-1117.
</poem>
|