"താൾ:ഭഗവദ്ദൂത്.pdf/38" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വ്യത്യാസം ഇല്ല)
|
01:09, 30 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
൪൨ ഭഗവദ്ദൂത്
തെ-ആവാമല്ലോ. ഇവിടേയ്ക്കു സമയം നോക്കാനുണ്ടോ? (എന്നു്)
(അനന്തരം ദുര്യോധനൻ പ്രവേശിക്കുന്നു.)
ദുര്യോധനൻ - (ചുറ്റി നടന്നിട്ടു്)
കണ്ണൻ, ഞാൻ വന്ന കാര്യം കരളിലുടനറി-
ഞ്ഞെങ്കിലത്യന്തമോദാൽ
തൂർണ്ണം വന്നാദരിക്കായ് വതിനൊരു വഴിയി-
ല്ലില്ല തെല്ലും വിവാദം
(നോക്കീട്ടു്) കണ്ണും ചിമ്മിശ്ശയിക്കുന്നതുസമയമരം നിദ്രയാണെന്തിനിപ്പോൾ ദണ്ഡിപ്പിക്കുന്നു, തെല്ലൊന്നിവിടമതിലിരി- യ്ക്കാം വിളിയ്ക്കാം പതുക്കെ 16 (നാലു പുറത്തും നോക്കീട്ടു്) നന്ദ്യാ മുകുന്ദന്റെ മുടിപ്രവേശം തന്നിൽക്കിടക്കും മണിപീഠമദ്ധ്യേ ചെന്നങ്ങിരിക്കാമുണരുന്നതായാ- ലെന്നെക്കണിക്കും തരമായിരിക്കും 17 (പീഠത്തിന്മേലിരുന്നു് ജനാലിൽക്കൂടി നോക്കീട്ടു്) ചാരുത്വമേറുന്നൊരു ദിവ്യനുണ്ടു ദൂരത്തു നിന്നിങ്ങു വരുന്നതാരോ? (സൂക്ഷിച്ചു നോക്കീട്ടു്) ആഹാ, കാറൊത്ത വർണ്ണന്നകതാരലിഞ്ഞ കൂറൊത്ത കുന്തീസുതനാണറിഞ്ഞു 18