"സ്പന്ദിക്കുന്ന അസ്ഥിമാടം/വൈരുദ്ധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ ... |
No edit summary |
||
വരി 1:
<poem>
കൊതിപ്പതല്ലല്ലോ ലഭിപ്പതൊക്കെയും!
ലഭിക്കയുമില്ല കൊതിപ്പതെപ്പൊഴും
വരി 12:
സമുജ്ജ്വലമതിൻ പ്രകൃതി!-സർവ്വവും!
സമാനമെങ്കിലോ, വെറും വിരൂപവും!
-വിവിധതപോലും വിരസമാണോർത്താൽ
വിരുദ്ധതയുടെ ചരടു പൊട്ടിയാൽ!...
നമുക്കു നന്മകൾ നയിച്ച വാളുകൾ
നശിച്ചതൊർത്തു നാം വമിപ്പു വീർപ്പുകൾ.
അരികിൽ നിന്നവ പുണർന്ന വേളയി-
ലറിഞ്ഞതില്ല നാമവതൻ
പിരിഞ്ഞകന്നവാറുയർന്ന സങ്കടം
പിളർത്തിടുന്നു, ഹാ, നമുക്കു ഹൃത്തടം,
Line 31 ⟶ 30:
സ്മൃതികളിൽ സുധാകരണങ്ങള്മാതിരി!
പതിക്കആണിന്നാ പ്രണയമാധുരി!
-പരിതപിയ്ക്കാതാ സ്മൃതികളിലിനി-
പ്പതിയിരിയ്ക്ക നാം, ഹൃദയമോഹിനി!
സമർത്ഥനെന്നേറ്റം മദിയ്ക്കും മാനവൻ,
Line 42 ⟶ 40:
വിടർന്ന കണ്ണുകളടഞ്ഞുപോ, മതൊ
ന്നടയാതാക്കുവാനശക്തനാണവൻ.
മനുഷ്യബുദ്ധിയെ,
മഥിച്ചു ശാസ്ത്ര, മാസ്സുധാർജ്ജനത്തിനായ്!
മടുത്തവസാനം, മനുഷ്യഹിംസയ്ക്കായ്!
മടങ്ങിപ്പോന്നിതാക്കൊടും വിഷവുമായ്!
വിധിതൻ പൂക്കളിൽ വിലാസഹാസങ്ങൾ
വിധിതൻ മുള്ളിലോ, വിലാപശാപങ്ങൾ!
Line 54 ⟶ 53:
3-3-1129
35
ആദർശസൌഭഗമാകാരമാർന്നപോ-
ലാരു നീ, യാരു നീ, യപ്സരസ്സേ?
10-6-1119
36
എന്തും മറക്കുന്ന, തെന്തും പൊറുക്കുന്ന-
തെന്തുത്തമാരാദ്ധ്യഭാഗധേയം!
എന്നാലതിനെത്തഴുകാൻ തുനിയുമ്പോ-
ളെന്നെ വന്നാരോ വിലങ്ങുവെയ്പു.
ഭീമപ്രചണ്ഡ പ്രതികാരമേ, നിന്റെ
ഹോമകുണ്ഡത്തിൽ ദ്ദഹിക്കണം ഞാൻ.
എന്നസ്ഥിയോരോന്നൊടിച്ചെടുത്തിട്ടു നിൻ-
വെന്നിക്കൊടികൾ പറത്തണം ഞാൻ.
മജ്ജീവരക്തം തളിച്ചു തളിച്ചു നി-
ന്നുജ്ജ്വലദാഹം കെടുത്തണം ഞാൻ.
ആകട്ടെ, ഞാനിന്നതിനുമൊരുക്കമാ-
ണേകാന്തതേ, നീ സമാശ്വസിക്കൂ!
രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം.
പൊട്ടിത്തെറിയ്ക്കണം സർവ്വമതോടൊപ്പ-
മൊറ്റഞൊടിയിൽത്തരിതരിയായ്.
താരങ്ങൾപോലും കൊഴിഞ്ഞു വീണിടണ-
മാറാത്ത നിൻകൊടും, തീക്കനലിൽ.
എല്ലാ വെളുപ്പും കരിപിടിച്ചീടണം
തള്ളിവരും നിൻ പുകപ്പടർപ്പിൽ.
ഞാനു, മെൻസർവ്വവുമൊന്നിച്ചടിയണം
ഹാ, നിന്റെ വക്ത്രകുഹരത്തിൽ!
രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം!...
22-3-1120
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]
|