"പരിശുദ്ധ ഖുർആൻ/ഹാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിശുദ്ധ ഖുര്‍ആന്‍/ഹാഖ
 
പരിശുദ്ധ ഖുര്‍ആന്‍/ഹാഖ
വരി 5:
}}
{{പരിശുദ്ധ ഖുര്‍ആന്‍}}
{{verse|1}} ആ യഥാര്‍ത്ഥ സംഭവം!
 
{{verse|2}} എന്താണ്‌ ആ യഥാര്‍ത്ഥ സംഭവം?
 
{{verse|3}} ആ യഥാര്‍ത്ഥ സംഭവം എന്താണെന്ന്‌ നിനക്കെന്തറിയാം?
 
{{verse|4}} ഥമൂദ്‌ സമുദായവും ആദ്‌ സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു.
 
{{verse|5}} എന്നാല്‍ ഥമൂദ്‌ സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.
 
{{verse|6}} എന്നാല്‍ ആദ്‌ സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ്‌ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.
 
{{verse|7}} തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത്‌ ( കാറ്റ്‌ ) അവരുടെ നേര്‍ക്ക്‌ അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക്‌ കാണാം.
 
{{verse|8}} ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?
 
{{verse|9}} ഫിര്‍ഔനും, അവന്‍റെ മുമ്പുള്ളവരും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളും (തെറ്റായ പ്രവര്‍ത്തനം കൊണ്ടു വന്നു.
 
{{verse|10}} അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.
 
{{verse|11}} തീര്‍ച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത്‌ നിങ്ങളെ കപ്പലില്‍ കയറ്റി രക്ഷിക്കുകയുണ്ടായി.
 
{{verse|12}} നിങ്ങള്‍ക്ക്‌ നാം അതൊരു സ്മരണയാക്കുവാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍ അത്‌ ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി.
 
{{verse|13}} കാഹളത്തില്‍ ഒരു ഊത്ത്‌ ഊതപ്പെട്ടാല്‍,
 
{{verse|14}} ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട്‌ അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന്‌ വിധേയമാക്കപ്പെടുകയും ചെയ്താല്‍!
 
{{verse|15}} അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.
 
{{verse|16}} ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന്‌ അത്‌ ദുര്‍ബലമായിരിക്കും.
 
{{verse|17}} മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌.
 
{{verse|18}} അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന്‌ മറഞ്ഞു പോകുന്നതകല്ല.
 
{{verse|19}} എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്‍റെ ഗ്രന്ഥം വായിച്ചുനോക്കൂ.
 
{{verse|20}} തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്‍റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്‌.
 
{{verse|21}} അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു.
 
{{verse|22}} ഉന്നതമായ സ്വര്‍ഗത്തില്‍.
 
{{verse|23}} അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.
 
{{verse|24}} കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ( എന്ന്‌ അവരോട്‌ പറയപ്പെടും. )
 
{{verse|25}} എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്‌. ഹാ! എന്‍റെ ഗ്രന്ഥം എനിക്ക്‌ നല്‍കപ്പെടാതിരുന്നെങ്കില്‍,
 
{{verse|26}} എന്‍റെ വിചാരണ എന്താണെന്ന്‌ ഞാന്‍ അറിയാതിരുന്നെങ്കില്‍ ( എത്ര നന്നായിരുന്നു. )
 
{{verse|27}} അത്‌ ( മരണം ) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ ( എത്ര നന്നായിരുന്നു! )
 
{{verse|28}} എന്‍റെ ധനം എനിക്ക്‌ പ്രയോജനപ്പെട്ടില്ല.
 
{{verse|29}} എന്‍റെ അധികാരം എന്നില്‍ നിന്ന്‌ നഷ്ടപ്പെട്ടുപോയി.
 
{{verse|30}} ( അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും: ) നിങ്ങള്‍ അവനെ പിടിച്ച്‌ ബന്ധനത്തിലിടൂ.
 
{{verse|31}} പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ.
 
{{verse|32}} പിന്നെ, എഴുപത്‌ മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ.
 
{{verse|33}} തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
 
{{verse|34}} സാധുവിന്‌ ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.
 
{{verse|35}} അതിനാല്‍ ഇന്ന്‌ ഇവിടെ അവന്ന്‌ ഒരു ഉറ്റബന്ധുവുമില്ല.
 
{{verse|36}} ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല.
 
{{verse|37}} തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.
 
{{verse|38}} എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്ത്‌ പറയുന്നു:
 
{{verse|39}} നിങ്ങള്‍ കാണാത്തവയെക്കൊണ്ടും
 
{{verse|40}} തീര്‍ച്ചയായും ഇത്‌ മാന്യനായ ഒരു ദൂതന്‍റെ വാക്കു തന്നെയാകുന്നു.
 
{{verse|41}} ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.
 
{{verse|42}} ഒരു ജ്യോത്സ്യന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.
 
{{verse|43}} ഇത്‌ ലോകരക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതാകുന്നു.
 
{{verse|44}} നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍
 
{{verse|45}} അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും,
 
{{verse|46}} എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.
 
{{verse|47}} അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ ( ശിക്ഷയെ ) തടയാനാവില്ല.
 
{{verse|48}} തീര്‍ച്ചയായും ഇത്‌ ( ഖുര്‍ആന്‍ ) ഭയഭക്തിയുള്ളവര്‍ക്ക്‌ ഒരു ഉല്‍ബോധനമാകുന്നു.
 
{{verse|49}} തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ ( ഇതിനെ ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന്‌ നമുക്കറിയാം.
 
{{verse|50}} തീര്‍ച്ചയായും ഇത്‌ സത്യനിഷേധികള്‍ക്ക്‌ ഖേദത്തിന്‌ കാരണവുമാകുന്നു.
 
{{verse|51}} തീര്‍ച്ചയായും ഇത്‌ ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നു.
 
{{verse|52}} അതിനാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുക.
 
{{Navi|
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഹാഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്