"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 3,884:
ചോരയിമ്മെയ്യില്‍ നിന്നു മെല്ലെമെല്ലെവേ ജീവ-
ചോരനാം കാലമിപ്പോള്‍ കുടിച്ചുവറ്റിക്കയാല്‍
നീരറ്റു വറണ്ടേറ്റം വെനലില്‍ നിറം കെട്ടു
പാരില്‍ വീണുണങ്ങുന്ന പൂഞ്ചെടി പോലായിവന്‍
കവര്‍ന്നുപോയി കാലം കായത്തിന്‍ കെല്പുമെന്ന
ല്ലിവന്റെ മനോബലം ബുദ്ധിശക്തിയുമെല്ലാം
എരിഞ്ഞുനിന്നോരു ജീവിതമാം വിളക്കിന്റെ
തിരിയിതെണ്ണവറ്റിപ്പുകഞ്ഞു മങ്ങിപ്പൊയി
പരിശേഷിച്ചിട്ടുണ്ടിദ്ദീപത്തിലിനി വെറു
മൊരു തീപ്പൊരിയതും കെടുന്നു മങ്ങിമങ്ങി
അന്ത്യമാം വയസ്സിന്റെ ഗതിയിങ്ങനെയല്ലോ
നിന്തിരുവടിക്കിതിലെന്തു ചിന്തിപ്പാനുള്ളൂ ?”
എന്നതു കേട്ടു ചോദിച്ചീടിനാന്‍ തിരുമേനി :
“വന്നു കൂടുമോ ചൊല്‍കീയവസ്ഥ മറ്റുള്ളോര്‍ക്കും?
എല്ലാവര്‍ക്കുമിതുവന്നു ചേരുമോ?യിവനെപ്പോല്‍
വല്ല പാവങ്ങള്‍ക്കുമേ വരുവെന്നുണ്ടോ സൂതാ?”
ചൊല്ലിനാനുടന്‍ ഛന്ദന്‍ : “ഭാവുകാത്മാവേ ! ഭൂമി
വല്ലഭകുമാരക, വാര്‍ദ്ധക്യം നിമിത്തമായ്
അല്ലലീവണ്ണമിവനെപ്പോലെയിത്രയേറെ
ക്കൊല്ലങ്ങള്‍ ജീവിച്ചിരുന്നീടുകിലുണ്ടാമാര്‍ക്കും”
സത്വരം തിരുമെനി ചോദിച്ചു വീണ്ടും :“ ഞാനി
ങ്ങെത്രനാള്‍ വാണീടിലുമീവിധമാമോ ഛന്ദാ?
എന്‍പ്രിയ യശോധരതാനുമിങ്ങനെയാമോ
യെണ്‍പതുകൊല്ലമിനിക്കഴിഞ്ഞാലയ്യോ കഷ്ടം !
ജാലിനി താനും കൊച്ചു ഹസ്തയും ഗൌതമിയും
കാലത്താല്‍ ഗംഗതാനും മറ്റിഷ്ടജനങ്ങളും
എല്ലാമിങ്ങനെ വയസ്സേറി വാര്‍ദ്ധക്യം വന്നു
വല്ലാത്ത ബീഭത്സരൂപങ്ങളായ്ത്തീര്‍ന്നീടുമോ?
ചൊല്ലുക”ന്നതു കേട്ടു സൂതനും “മഹാമതേ!
കില്ലില്ലയീ വാര്‍ദ്ധക്യം വന്നീടുമാര്‍ക്കുമെന്നാന്‍
“എന്നാല്‍ തേര്‍ തിരിച്ചീടുക, മടങ്ങി ഞാ-
നെന്നുടെയരമനയ്ക്കായ്‌ത്തന്നെ പോകാമിനി
എന്നുമേ കാണ്മാന്‍ കാംക്ഷിയാതുള്ള കാഴ്ച കണ്ടേ
നിന്നു ഹാ മതി മതി !-എന്നുമോതിനാന്‍ നാഥന്‍
താനേ പിന്നെയുമതു ചിന്തിച്ചു ചിന്തിച്ചു ത-
ന്നാനന പങ്കജവുമകക്കാമ്പതും വാടി
ഭംഗിതേടുന്ന കൊട്ടാരത്തിങ്കലെത്തീടിനാന്‍
മംഗലമൂര്‍ത്തി കൊച്ചുത്തമ്പുരാന്‍ വൈകുന്നേരം
തെരിക്കെന്നങ്ങു പരിജനങ്ങളുത്സാഹമാ-
ര്‍ന്നൊരുക്കിയുള്ളോരമൃതേത്തിന്റെ വട്ടങ്ങളില്‍
==പേജ് നമ്പര്‍ 163==
|