"കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്‍: മലനാട്ടിലെ കൊടുന്തമിഴായിരുന്ന ഭാഷ ഇപ്പോള്‍ നാം സംസാരിക്കുന... |
പലവക തിരുത്തലുകള്‍-അക്ഷരത്തെറ്റിനു് |
||
വരി 1:
മലനാട്ടിലെ കൊടുന്തമിഴായിരുന്ന ഭാഷ ഇപ്പോള്‍ നാം സംസാരിക്കുന്ന മലയാളമായിപ്പരിണമിക്കാനുള്ള നിമിത്തങ്ങളെയും സന്ദര്‍ഭങ്ങളെയും പ്രതിപാദിച്ചു തീര്‍ന്നു. ഇനി പുരാതനദശയ്ക്കും ആധുനികദശയ്ക്കും മദ്ധേ്യ പ്രകൃതഭാഷയ്ക്കു് ഏതേതു് അന്തരാളദശകള്‍ അല്ലെങ്കില്‍ ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു് വിചാരണ ചെയ്യാം: ഒരു തേങ്ങ മണ്ണില്‍ കുഴിച്ചിട്ടാല്‍ അതു തെങ്ങായി കാച്ചുവരുംമുന്‍പേ അതിനു് പല അവസ്ഥകളും ഉണ്ടല്ലോ. നാമ്പു മുളച്ചു
കേരളഭാഷയെ മൂന്നു ഘട്ടങ്ങളായി വിഭജിക്കാം:
# ആദ്യഘട്ടം- ബാല്യാവസ്ഥ- കരിന്തമിഴുകാലം: കൊല്ലവര്‍ഷം 1--500 വരെ ക്രിസ്ത്വബ്ദം 825-1325.
# ആധുനികഘട്ടം- യൗവനാവസ്ഥ- മലയാളകാലം: കൊല്ലവര്‍ഷം 800 മുതല്‍ ഇതുവരെ ക്രിസ്ത്വബ്ദം 1625 മുതല്‍- ഇതുവരെ.▼
▲ആധുനികഘട്ടം- യൗവനാവസ്ഥ- മലയാളകാലം: കൊല്ലവര്‍ഷം 800 മുതല്‍ ഇതുവരെ ക്രിസ്ത്വബ്ദം 1625 മുതല്‍- ഇതുവരെ.
കരിന്തമിഴായിപ്പിറന്ന കേരളഭാഷ അഞ്ഞൂറു സംവത്സരക്കാലം ബാല്യവയസ്സിനു് തുല്യമായ കരിന്തമിഴവസ്ഥയില്‍ ഇരുന്നിട്ടു്, അതില്‍ പകുതിയിലധികംകാലം വ്യാപിക്കുന്ന കൗമാരപ്രായം "മലയാണ്മ' എന്നു പറയുന്ന ദശയില്‍ കഴിച്ചുകൂട്ടിയിട്ടു് യൗവനാവസ്ഥയില്‍ "മലയാളം' എന്ന നാമധേയം ഗ്രഹിച്ചിരിക്കുന്നു.
Line 20 ⟶ 17:
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ''
""കൊട്ടത്തേങ്ങാഭിരപ്പെഃ. . . . . . . . ''
ഇത്യാദിപോലെ ദ്രാവിഡപ്രകൃതികളില്‍ സംസ്കൃതവിഭക്തികളും ലകാരങ്ങളും ചേര്‍ത്തുള്ള പ്രയോഗങ്ങള്‍ കാണുന്നത്; "ഉണ്ണുനീലിസന്ദേശം' മുതലായി കാര്യമായി വെച്ചിട്ടുള്ള കൃതികളിലും
""മാകന്ദാനാം തണലില്‍ മണലില്‍ കുഞ്ചിഭിശ്ചലാഗ്രഃ'' 60
Line 27 ⟶ 24:
""ചേടീവക്ത്രം പുനരൊരു കരംകൊണ്ടുതാന്‍ പൊത്തിയിത്വാ'' 139
ഇത്യാദികള്‍ നോക്കുക.
രണ്ടു ഭാഷകളും കലര്‍ത്തുക എന്നു വരുമ്പോള്‍ സംസ്കൃതപ്രകൃതികളില്‍ ദ്രാവിഡവിഭക്തികളും മററുപ്രത്യയങ്ങളും ചേര്‍ക്കുന്നതുപോലെ മറിച്ചു് ദ്രാവിഡപ്രകൃതികളില്‍ സംസ്കൃതവിഭക്തിലകാരാദികള്‍ ചേര്‍ക്കുന്നതിലും എന്താണു ന്യായവിരോധം? "ഒന്നു് ശരി; മറേറതു് തെററ്' എന്നു് നമുക്കു തോന്നുന്നുവെങ്കില്‍ അതു് പഴക്കത്താലുണ്ടായ പക്ഷപാതമെന്നേ പറഞ്ഞു കൂടു. എന്നാല്‍ ന്യായാന്യായങ്ങളെ വിചാരിച്ചല്ലെങ്കിലും സംസ്കൃതവിഭക്ത്യാദിപ്രത്യയങ്ങള്‍ ചേര്‍ത്തു് ദ്രാവിഡപ്രകൃതികളില്‍നിന്നും രൂപാവലി നിര്‍മ്മിക്കുക എന്ന ഏര്‍പ്പാടു് നടക്കാത്തതാണെന്നു് നമ്മുടെ പൂര്‍വ്വികന്മാരും എളുപ്പത്തില്‍ മനസ്സിലാക്കി. സംസ്കൃതത്തിലെ രൂപനിഷ്പാദനസമ്പ്രദായം സന്ധികൊണ്ടും ആഗമാദേശാദിവികാരങ്ങള്‍കൊണ്ടും പ്രകൃതി തിരിച്ചറിയുവാന്‍ പാടില്ലാത്തവിധം പലയിടത്തും ഭേദപ്പെട്ടുപോകും. മുന്‍കാണിച്ച (ഉ.സം.60) "കുഞ്ചിഭിഃ' എന്ന തൃതീയാബഹു വചനത്തില്‍ വലിയ വികാരമൊന്നും കാണുന്നില്ലെങ്കിലും അതിന്റെതന്നെ "കുഞ്ചയഃ' എന്ന പ്രഥമാബഹുവചനമോ "കുഞ്ചേഃ' എന്ന ഷഷ്ഠേ്യകവചനമോ "കുഞ്ചൗ'എന്ന സപ്തമേ്യകവചനമോ നോക്കിയാല്‍ സന്ധികൊണ്ടുള്ള വെരൂപ്യം തെളിയും. എന്നു മാത്രമല്ല, "മകന്‍', "മകള്‍' ഇത്യാദി ലിംഗപ്രത്യയമുള്ള ദ്രാവിഡശബ്ദങ്ങള്‍ക്കു് സംസ്കൃതവിഭക്തി ഒട്ടും ഘടിക്കുകയും ഇല്ല. ക്രിയാപദങ്ങളുടെ സ്ഥിതിയോ ഇതിലും കഷ്ടമാണു്. "മണ്ടന്തി' എന്ന ലട്ടു് ഒരുവിധം കഴിച്ചുകൂട്ടാമെങ്കിലും, "അമണ്ടല്‍', "അമണ്ടന്‍' ഇത്യാദി ലങ്രൂപങ്ങള്‍ ഒരിക്കലും യോജിക്കുകയില്ല. ആത്മനേപദി, പരസ്മെപദി, ഉഭയപദി, സേടു്, അനിടു്, വേടു് സര്‍വ്വഘാതുകം, ആര്‍ദ്ധധാതുകം, ഗുണ്യം, അഗുണ്യം ഇത്യാദി ഭേദോപാധികളെല്ലാം നോക്കി അറിഞ്ഞു് ധാതുക്കളുടെ രൂപം നിര്‍ണ്ണയിക്കുന്നതു സംസ്കൃതത്തില്‍ത്തന്നെ ശ്രമസാദ്ധ്യമായിരിക്കുന്നു; പിന്നെയാണോ വേറൊരു ഭാഷയില്‍ ഇൗവക കൃത്രിമങ്ങളെല്ലാം പ്രവര്‍ത്തിപ്പിക്കുന്നത്? അതിനാല്‍ സംസ്കൃതവ്യാകരണ പ്രകാരം ഭാഷാശബ്ദങ്ങള്‍ക്കു് രൂപാവലിചെയ്യുക എന്നതു് അസാദ്ധ്യമെന്നു് മണിപ്രവാള പ്രവര്‍ത്തകന്മാര്‍ക്കു് ഉടനേ ബോധപ്പെട്ടു. ആവക പ്രയോഗങ്ങള്‍ ധാടിക്കു വേണ്ടി ഇടയ്ക്കിടെ തട്ടിവിട്ടിരിക്കാം എന്നല്ലാതെ ധാരാളമായി സ്വീകരിച്ചിരിപ്പാന്‍ ഇടയില്ല.
മറിച്ചു് സംസ്കൃതപ്രകൃതികള്‍ എടുത്തു് ഭാഷാവ്യാകരണപ്രകാരം അവയ്ക്കു് രൂപങ്ങളുണ്ടാക്കി പ്രയോഗിക്കുക എന്നതു് ധാരാളവുമായി. മധേ്യമധേ്യ സംസ്കൃതവിഭക്തിരൂപങ്ങളെയും ക്രിയാ പദങ്ങളെയും അവ്യയങ്ങളെയും പ്രയോഗിക്കാം എന്നും ഏര്‍പ്പാടു ചെയ്തു. തെലുങ്കു്, കര്‍ണ്ണാടകം എന്നീ സ്വസൃഭാഷകളും
സംസ്കൃതകവികള്‍ക്കേ മണിപ്രവാളകവിത ചെയ്വാന്‍ സാധിക്കുകയുള്ളുവല്ലോ. അതിനാല്‍ ആരംഭത്തിലെ മണിപ്രവാളഗ്രന്ഥകാരന്മാരെല്ലാം നമ്പൂരിമാര്‍ ആയിരുന്നു. അവര്‍ സംസ്കൃതത്തിലെ വ്യാകരണത്തെ എന്നപോലെ വൃത്തശാസ്ത്രത്തെയും ഭാഷയില്‍ അവതരിപ്പിച്ചു. "ഉണ്ണുനീലിസന്ദേശം', "ചന്ദ്രാത്സവം', "ചമ്പുക്കള്‍' ഇതെല്ലാം സംസ്കൃതവൃത്തങ്ങളില്‍ വിരചിതങ്ങളായ പദ്യങ്ങളാല്‍ ഉപകല്പിതമാകുന്നു. ഇൗവക കവിതകളില്‍ പരിപൂര്‍ണ്ണ സംസ്കൃതങ്ങളായ ശ്ലോകങ്ങളും അപൂര്‍വ്വമല്ല. സംസ്കൃതത്തില്‍ത്തന്നെ ശ്ലോകം ചമച്ചിട്ടു് വല്ല മൂലയിലും മുക്കിലും ഒന്നോ രണ്ടോ ഭാഷാപദം പ്രയോഗിച്ചാല്‍ ശ്ലോകം മുഴുവന്‍ മണിപ്രവാളമായി. എന്നാല്‍ ഒരു ശാസ്ത്രഗ്രന്ഥം ചെയ്യുകയാണെങ്കില്‍ അതിനു മലയാളം തൊട്ടുതെറിപ്പിച്ച മണിപ്രവാളം പോലും പോരാ, ശുദ്ധസംസ്കൃതംവേണം എന്നായിരുന്നു അന്നത്തെ വിചാരം; അതാണു് "ലീലാതിലകം' സംസ്കൃതത്തിലെഴുതുവാന്‍ ഉള്ള കാരണം. മധ്യഘട്ടത്തിലെ മണിപ്രവാളകവികളായ ബ്രാഹ്മണരുടെ കൂട്ടത്തില്‍ ചെറുശ്ശേരി ഒരാള്‍ മാത്രമേ സംസ്കൃതഭ്രമം കയറിമറിഞ്ഞു് ഭാഷയെ അനാദരിക്കാതിരുന്നിട്ടുള്ളു. ഇതരവര്‍ഗ്ഗക്കാരാകട്ടെ, തമിഴിനു് ജാത്യാലുള്ള പ്രാധാന്യം മറന്നു കളഞ്ഞില്ല. അവര്‍ "കവിപാടിയത്' തമിഴ്വൃത്തങ്ങളില്‍ത്തന്നെ ആയിരുന്നു; സൗകര്യത്തിനുവേണ്ടി സംസ്കൃതപദങ്ങളെയും സമാസങ്ങളെയും അപൂര്‍വ്വമായി വിഭക്ത്യന്തങ്ങളെയുംകൂടി ഉപയോഗിച്ചു എന്നേ ഉള്ളൂ. ഇക്കൂട്ടത്തില്‍ പ്രധാനികള്‍ നിരണംകവിയായ കണ്ണശ്ശപ്പണിക്കരും അയ്യപ്പിള്ള ആശാനും ആകുന്നു.
ഇത്രയുംകാലംകൊണ്ടു് കേരളഭാഷയ്ക്കു് പ്രായംതികഞ്ഞു് തന്റേടം വന്നു. ഇനിമേല്‍ ഒരു രക്ഷകര്‍ത്താവിനു് കീഴടങ്ങി ഇരിക്കുന്ന ആവശ്യം ഇല്ല. യൗവനദശയില്‍ എത്തിയ സ്ഥിതിക്കു് മേലാല്‍ സഹായത്തിനു വേണ്ടതു് രക്ഷകര്‍ത്താവല്ല; ഭര്‍ത്താവാണു്. ബാല്യംമുതല്‍തന്നെ ഉള്ള സഹവാസത്താല്‍ മനസ്സിനു് നന്നേ ഇണങ്ങിയ ഒരു വരന്‍ അടുത്തുതന്നെ ഉണ്ടായിരുന്നുതാനും. ദ്രാവിഡഗോത്രജാതയായ "സൗഭാഗ്യവതി കേരളഭാഷ' ആര്യവംശാലങ്കാരഭൂതനായ "ചിരഞ്ജീവി സംസ്കൃതവര'ന്റെ സ്വയംവരവധുവായ്ച്ചമഞ്ഞു് മേല്ക്കുമേല്‍ ഉല്ലസിക്കുന്നു.
മണിപ്രവാളത്തിനു് പ്രാചീനന്മാര്‍ വളരെ നിഷ്കര്‍ഷിച്ചു് ലക്ഷണം ചെയ്തിട്ടുണ്ടു്. ഇൗയിടെ കണ്ടുകിട്ടിയ "ലീലാതിലകം' എന്ന ഗ്രന്ഥം മലയാളഭാഷയില്‍ കവിത ആരംഭിച്ച അക്കാലത്തുതന്നെ മഹാന്മാര്‍ ചെയ്തിട്ടുള്ള വ്യവസ്ഥകളെ എല്ലാം വ്യക്തമായിപ്രസ്താവിക്കുന്നുണ്ടു്. "ലീലാതിലകം" എന്നതു് മണിപ്രവാളകവിതയെപ്പററി സംസ്കൃതത്തില്‍ ചമച്ചിട്ടുള്ള ഒരു ശാസ്ത്രഗ്രന്ഥമാണു്.
"മണിപ്രവാളത്തിന്റെ ശബ്ദശാസ്ത്രവും അലങ്കാരശാസ്ത്രവും ആണു് ലീലാതിലകം' എന്നു പറഞ്ഞുവല്ലൊ. അതില്‍ ആലങ്കാരികസിദ്ധാന്തങ്ങള്‍ക്കു പറയത്തക്ക ഭേദങ്ങളൊന്നും ഇതേവരെ വന്നിട്ടില്ല; ശബ്ദശാസ്ത്ര നിയമങ്ങളിലാകട്ടെ ചില ഭേദഗതികള്‍ സംഭവിച്ചിട്ടുണ്ട്:
""ഭാഷാസംസ്കൃതയോഗോ മണിപ്രവാളം'' എന്ന പ്രഥമസൂത്രപ്രകാരം സംസ്കൃതത്തിലെ വിഭക്ത്യന്തങ്ങളായ നാമങ്ങളും ക്രിയാപദങ്ങളും ഇടകലര്‍ന്നുള്ള ഭാഷാപ്രയോഗമാണു് "മണിപ്രവാളം'. നാം ഇപ്പോള്‍ "ഭാഷ' എന്നു പറയുന്ന മലയാളത്തിനു് അന്നു "തമിഴ്' എന്നായിരുന്നു പേര്‍. ഇതനുസരിച്ചാണു് "ഭാഷാവ്യാഖ്യാനം' എന്ന അര്‍ത്ഥത്തില്‍ "തമിഴ്ക്കുത്ത്' എന്ന പദം ഇന്നും നാം ഉപയോഗിച്ചുവരുന്നതെന്നു തോന്നുന്നു. "മണിപ്രവാളം' എന്ന പദത്തിന്റെ വ്യുത്പത്തിതന്നെ അര്‍വ്വാചീനന്മാര്‍ വ്യാഖ്യാനിക്കുമ്പോലെ അല്ല. "മണി' എന്നാല്‍ "മാണിക്യം' എന്നു പറയുന്ന ചുമപ്പുകല്ലും, "പ്രവാളം' പവിഴവും; മണിസ്ഥാനീയങ്ങളായ ദ്രാവിഡ(മലയാള)പദങ്ങളും പ്രവാളസ്ഥാനീയങ്ങളായ വിഭക്ത്യന്തസംസ്കൃതപദങ്ങളും ചേര്‍ന്ന ഭാഷ മണിപ്രവാളം. മാണിക്യത്തിനും പവിഴത്തിനും നിറം ഒന്നാകയാല്‍ ഇണങ്ങിച്ചേരുന്നപക്ഷം ജാതിഭേദം തെളിയാത്തതുപോലെ മലയാളവും സരളസംസ്കൃതവും സരസമായി കലര്‍ത്തിയാല്‍ ഭാഷാഭേദം തോന്നുകയില്ലെന്നാണു് യുക്തി. ഇതു് "വസന്തതിലകം' മുതലായ സംസ്കൃതവൃത്തങ്ങളില്‍ കവിത എഴുതുന്നതിനു മാത്രം ഉപയോഗിക്കേണ്ടുന്ന ഭാഷയാണു്. ഒററപ്പദങ്ങളും ദീര്‍ഘദീര്‍ഘസമാസങ്ങളും അടിക്കടിസംസ്കൃതത്തില്‍നിന്നു കടം വാങ്ങി വിഭക്തിരൂപം മാത്രം മലയാളവ്യാകരണപ്രകാരമാക്കി ഒരു കാതംവഴി നീളത്തില്‍ ഗദ്യങ്ങള്‍ എഴുതിക്കൂട്ടിയാലും അതു "മണിപ്രവാളം' ആകുകയില്ല. ഇതിനു് "തമിഴ്' എന്നുതന്നെ പേര്‍. "രാമായണംതമിഴ്', "ഭാരതംതമിഴ്' എന്നു മുതലായ പേരുകളോടുകൂടി പല ഗദ്യഗ്രന്ഥങ്ങളും ചാക്യാന്മാര്‍വശം ഇന്നും ഇരിപ്പുണ്ടു്. അവര്‍ എന്തോ ഒരു ഭക്തിജാഡ്യം കൊണ്ടോ രഹസേ്യാദ്ഘാടനവെമുഖ്യംകൊണ്ടോ ആവക ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുവാന്‍ മടിക്കുന്നു. ഇക്കൂട്ടത്തില്‍ "രാമായണംതമിഴു'കളില്‍ ഒന്നു് എന്റെ കെവശം കിട്ടിയിട്ടുള്ളതില്‍നിന്നും ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചു കാണിക്കാം:
""അതിഭയങ്കരമായി ത്രിംശദേ്യാജനായതമാകിന ആത്മശരീരത്തെ ചുരുക്കി ആര്‍ജ്ജിത-മാര്‍ജ്ജാരമാത്രഗാത്രനായി ഗോപുരദ്വാരത്തുങ്കലകത്തു പോകുവാനുപക്രമിക്കുവന്നവന്‍ ലങ്കാലക്ഷ്മിയാല്‍ പരിഭൂതനായി ലങ്കാലക്ഷ്മിയെ ലങ്കയില്‍നിന്നും നിരാകരിച്ചു് അദ്വാരേണ ഉള്ള പ്രവേശമത്ര ശത്രുഭവനത്തിങ്കല്‍ വിഹിതമായിട്ടുള്ളതു് എന്നിങ്ങനെ ലങ്കാലക്ഷ്മിയുടെ ഉപദേശം നിമിത്തമായി അവിടെനിന്നും പിന്‍വാങ്ങി കുതിച്ചുകടന്നു് ഇടത്തുകാലകത്തുവെച്ചു് അകത്തുപുക്കു് നിന്നരുളിച്ചെയ്യുന്നോന്‍. ""എങ്ങനെ എപ്രദേശത്തുങ്കലോ ആ ഉദ്യാനം യാതൊരേടത്തു ദേവി ശിംശപാശ്രിതയായി അധിവസിച്ചരുളുന്നു'' എന്നു് സമ്പാതിയാല്‍ അഭിഹിതമായി. എന്നാല്‍ എവിടത്തുങ്കലോ ആ ഉദ്യാനം എന്നരുളിച്ചെയ്തു് ഉദ്യാനാനേ്വഷണതത്പരനായി പെരുമാറുന്നവന്‍ അകമ്പസദനം, നികുംഭഭവനം, സുപ്തഘനഭവനം, വജ്രദംഷ്ട്രാലയം, മേഘനാദസദനം എന്നേവമാദി നിശാചരഭവനങ്ങളില്‍ വെദേഹിയെ അനേ്വഷിച്ചു സഞ്ചരിക്കുന്ന കാലത്തു് വിഭീഷണഭവനമകം പുക്കു് അവനുടെ നാരായണസ്തുതികള്‍ കേട്ടു പ്രസന്നഹൃദയനായി കുംഭകര്‍ണ്ണാലയത്തെ പ്രാപിച്ചു് അവനുടെ മഹീദ്ധ്രസമാനമാകിന ശരീരത്തിനുടെ ദര്‍ശനത്താല്‍ ആശ്ചരേ്യാപേതനായി അവിടെ നിന്നും പിന്നെയും വിമാനത്തിന്മേല്‍ കരേറി നോക്കുന്ന കാലത്തു വിവിധരത്നരചിതാനേക സ്തംഭസങ്കീര്‍ണ്ണമായി മൗക്തികമാലാമനോഹരമായി മണിദീപനികരപരിഹൃതമസ്സഞ്ചയമായി കനകദണ്ഡങ്ങളാകിന വെകൊററകുടകള്‍ തപനീയമയങ്ങളാകിന താലവൃന്തങ്ങള്‍ ചന്ദ്രമരീചിധവളങ്ങളാകിന ചാമരങ്ങള്‍ എന്നേവമാദികളോടുംകൂടി മധുപാനമത്തനായി മണ്ഡോദരീ സഹിതനായി കിടന്നുറങ്ങുന്ന ദശകന്ധരനുടെ ശോഭാതിശയത്തെ കണ്ടു് ആശ്ചരേ്യാപേതനായി മണ്ഡോദരിയുടെ വെധവ്യലക്ഷണത്തെക്കണ്ടു് വെദേഹിയല്ലെന്നറിഞ്ഞു് അവിടെനിന്നും പിന്നെയും നാനാദേശങ്ങളില്‍ വെദേഹിയെ അനേ്വഷിച്ചു സഞ്ചരിക്കുന്ന കാലത്തു് അനന്യസാധാരണയാകിന ലങ്കാസമൃദ്ധിയെക്കണ്ടു് ആശ്ചരേ്യാപേതനായി അരുളിചെയ്യുന്നോന്‍. ""ഏനെ
""സന്ദര്‍ഭേ സംസ്കൃതീകൃതാ ച'' എന്ന സൂത്രപ്രകാരം:
""പൂപൂകിരേ പന്തലകത്തു സൂകരാ-
ശ്ചുചൂടിരേ മാല പറിച്ചൊരോര്‍ത്തരേ (
തതല്ലിരേ തമ്മിലതീവഘോരമായ്
മമണ്ടിരേ കൊണ്ടു മണാട്ടിതന്നെയും.''
Line 53 ⟶ 50:
""ദ്രമിഡസംഘാതാക്ഷരനിബന്ധമെതുകമോനവൃത്തവിശേഷയുക്തം പാട്ടു്.''
""തരതലന്താനളന്ത (ാ) പിളന്ത (ാ) പൊന്നന്‍-
Line 64 ⟶ 61:
തിരുവനന്ത (ാ) പുരന്തങ്കുമാനന്തനേ.''
എന്ന ഉദാഹരണം രാമചരിതത്തില്‍നിന്നായിരിക്കാം എന്നു് ഉൗഹിപ്പാന്‍ വഴിയുണ്ടു്.
ലീലാതിലകത്തില്‍ കാണുന്ന ലക്ഷ്യങ്ങളില്‍നിന്നും നമുക്കു ലഭിക്കുന്ന ഭാഷാചരിത്ര വാസ്തവങ്ങള്‍ എന്തെല്ലാമെന്നു നോക്കാം: ആദികാലത്തു് മലയാളദേശത്തു നാടോടിയായി സംസാരിച്ചിരുന്ന ഭാഷയ്ക്കു് "തമിഴ്' എന്നായിരുന്നു പേര്‍. സാക്ഷാല്‍ തമിഴിന്"പാണ്ടിത്തമിഴ്' എന്നും
മേല്‍ പ്രസ്താവിച്ചപ്രകാരം ഇടയ്ക്കു തടഞ്ഞു് രണ്ടു കെവഴികളായിപ്പിരിഞ്ഞു് നെടുകെ ഒഴുകിക്കൊണ്ടിരുന്ന കേരളകവിതാസരസ്വതിയെ വീണ്ടും കൂട്ടിച്ചേര്‍ത്തു് ഒരേ പ്രവാഹമാക്കി വിട്ട മഹാപുരുഷന്‍ തുഞ്ചത്തു് രാമാനുജന്‍ എഴുത്തച്ഛനാകുന്നു. അദ്ദേഹംചെയ്ത ഏര്‍പ്പാടുകള്‍ ആവിതു: (1) മണിപ്രവാളത്തില്‍ എന്നപോലെ പാട്ടുകളിലും ആവശ്യം അനുസരിച്ചു് ലളിതസംസ്കൃത വിഭക്ത്യന്തങ്ങളെ ഉപയോഗിക്കാം. (2) വിഭക്ത്യന്തങ്ങളായാലും പ്രകൃതികള്‍ മാത്രമായാലും സംസ്കൃതശബ്ദങ്ങളെ സെ്വരമായി ഉപയോഗിക്കുന്ന സ്ഥിതിക്കു് അതുകളില്‍ അക്ഷരസ്ഫുടതയ്ക്കുവേണ്ടി സാഹിത്യമെല്ലാംതന്നെ ആര്യ എഴുത്തില്‍ എഴുതണം. (3) ഭാഷാദ്വയസങ്കരത്തില്‍ സംസ്കൃതപ്രകൃതികളെ മലയാളവിഭക്തികള്‍ ചേര്‍ത്തു പ്രയോഗിക്കുന്നതു ശരിയായ വഴി; നേരേമറിച്ചു് മലയാളപ്രകൃതികളെ സംസ്കൃതവിഭക്തിചേര്‍ത്തു "മാടമ്പീനാം', ഇത്യാദിപോലെ പ്രയോഗിക്കുന്ന വിലോമസമ്പ്രദായം തെററു്. (4) സംസ്കൃതച്ഛന്ദശ്ശാസ്ത്രത്തിലെ വര്‍ണ്ണനിയമത്തെയും മാത്രാനിയമത്തെയും തമിഴു് വൃത്തങ്ങളില്‍ക്കൂടി പ്രവേശിപ്പിച്ചു് പുതുതായി "കിളിപ്പാട്ട്' മുതലായ മലയാളവൃത്തങ്ങളെ നടപ്പില്‍വരുത്തി.
ലീലാതിലകമാണു് ആദ്യമായ മലയാളവ്യാകരണം. വ്യാകരണത്തിന്റെ പ്രധാനവിഷയങ്ങളെല്ലാം അതില്‍ നന്നൂലിന്റെ മട്ടില്‍ രചിച്ചിട്ടുള്ള സൂത്രങ്ങളെക്കൊണ്ടു പ്രതിപാദിച്ചിരിക്കുന്നു. സൂത്രപാഠം സംസ്കൃതത്തിലായിപ്പോയല്ലോ എന്നു് ആശ്ചര്യപ്പെടാനില്ല; തെലുങ്കിലും ആദ്യമുണ്ടായ വ്യാകരണം സംസ്കൃതസൂത്രരൂപമാണു്. തമിഴിലെ നന്നൂലും തെലുങ്കിലെ ആന്ധ്രശബ്ദചിന്താമണിയും കണ്ടിട്ടു് അതേരീതിയില്‍ അന്നു് "മണിപ്രവാളം' എന്നു പറഞ്ഞിരുന്ന മലയാളത്തിനു് ഒരു വ്യാകരണം എഴുതിയതായിരിക്കണം "ലീലാതിലകം' എന്നതിനു സംശയം ഇല്ല.
'''ആദ്യഘട്ടം-കരിന്തമിഴുകാലം:'''
(പദ്യം)
Line 85 ⟶ 82:
(ഗദ്യം-ക്രിസ്തുവര്‍ഷം 775 ഏപ്രില്‍-കൊല്ലവര്‍ഷാരംഭത്തിനു് 50 വര്‍ഷം മുന്‍പ്)
ഹരിഃശ്രീ ഗണപതായേ നമ
ശ്രീഭൂപാലനരപതി വീരകേരളശക്രവര്‍ത്തി ആദിയായി മുറമുറെയേ പല നൂറായിരത്താണ്ടു ചെങ്കോലു നടത്തായിനിന്‍റ ശ്രീ വീര-രാ-ഘ-വ-ശ-ക്ര-വര്‍ത്തി തിരു-വി-രാജ്യം ചെല്ലാ-യിന്‍റ മകരത്തുള്‍ വ്യാഴം മീനഞായററു ഇരുപത്തൊന്റു ചെന്റ ശനി രോഹിണിനാള്‍ പെരുംകോയിലകത്തിരുന്നരുളെ മകോതെര്‍പട്ടണത്തു ഇരവികോര്‍ത്തനായ ചേരമാന്‍ ലോകപ്പെരുംചെട്ടിക്കു മണിക്കിരാമപട്ടം കുടുത്തോം. വിളാപാടയും, പവനത്താങ്കും, വെറുപേരും, കുടത്തുവളെഞ്ചിയമും, വളെഞ്ചിയത്തില്‍ തനിച്ചെട്ടും, മു(ന്‍) ച്ചൊല്ലും, മുന്നടയും, പഞ്ചവാദ്യമും, ശംഖും, പകല്‍വിളക്കും, പാവാടയും, എെന്തോളമും, കൊററക്കുടയും, വടുകപ്പുറയും, ഇടുപിടിത്തോരണമും, നാലുചേരിക്കും തരിച്ചെട്ടും കുടുത്തോം. വാണിയരും എെംകമ്മാളരെയും അടിമക്കുടുത്തോം. നഗരത്തുക്കു കര്‍ത്താവായ ഇരവികോര്‍ത്തനുക്കു, പുറകൊണ്ടളന്തു നിറകൊണ്ടു തൂക്കി നൂല്‍കൊണ്ടു പാകിയെണ്ണിന്‍റതിലും എടുക്കിന്‍റതിലും ഉവി(പ്പി)നോടു ശര്‍ക്കരയോടു കസ്തൂരിയോടു വിളക്കെണ്ണയോടു ഇടയില്‍ ഉള്ളതു എപ്പേര്‍പ്പെട്ടതിനും തരകും അതിനടുത്ത ചുങ്കമും കൂട കൊടുങ്കല്ലൂര്‍ അഴിവഴിയോടു ഗോപുരത്തോടു വിശേഷാല്‍ നാലു തളിയും, തളി--ക്കടുത്ത കിരാമത്തോടിടയില്‍ നീര്‍മുതലായി ചെപ്പേടു എഴുതിക്കുടുത്തോം. ചേരമാന്‍ ലോകപ്പെരുച്ചെട്ടിയാന ഇരവികോര്‍ത്തനക്കു. ഇവന്‍ മക്കള്‍മക്കള്‍ക്കേ വഴിവഴിയേ വേറാകക്കുടുത്തോം. ഇതറിയും പന്‍റിയൂര്‍ കിരാമമും(ം) ചോക്കിരിക്കിരാമമും അറിയേകുടുത്തോം. വേണാടും
- കൊച്ചീരാജ്യചരിത്രം
'''മധ്യഘട്ടം-മണിപ്രവാളരീതി'''
(പദ്യം)
Line 129 ⟶ 126:
-സുന്ദരകാണ്ഡം തമിഴ്
'''ആധുനികഘട്ടം'''
(പദ്യം)
Line 151 ⟶ 149:
(ഗദ്യം)
""അസ്തപര്‍വ്വതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബത്തില്‍ നിന്നും അംബരമദ്ധ്യത്തില്‍ വിസൃമരങ്ങളായി ബന്ധൂകബന്ധുരങ്ങളായ കിരണകന്ദളങ്ങള്‍ ഹിമാലയ മഹാഗിരിയുടെ തുംഗകളായ ശൃംഗപരമ്പരകളുടേയും, ബദരീനാഥക്ഷേത്രത്തിന്റേയും അദഭ്രശുഭ്രകളായ ഹിമസംഹതികളില്‍ പ്രതിബിംബിച്ചു പ്രകാശിച്ചു. ദാക്ഷിണാത്യനായ ഒരു മന്ദമാരുതന്‍ സാനുപ്രദേശങ്ങളില്‍ സമൃദ്ധങ്ങളായി വളര്‍ന്നിരിക്കുന്ന മഹീരുഹങ്ങളില്‍ പ്രഭാതാല്‍പ്രഭൃതിവികസ്വരങ്ങളായി നില്‍ക്കുന്ന സുരഭിലതരങ്ങളായ കുസുമങ്ങളുടെ പരിമള ധോരണിയെ അധിത്യകകളിലേക്കു പ്രസരിപ്പിച്ചു. ഇപ്രകാരം യാതൊരു വ്യത്യാസവും പ്രതിബന്ധവും ഇല്ലാതെ സൂര്യരശ്മികള്‍
-കേരളവര്‍മ്മ (അക്ബര്‍)
""എന്താണു് ഇങ്ങനെ ആലോചിക്കുന്നതു്. പരമാര്‍ത്ഥം പറയേണ്ടിവരുന്നതായ സ്ഥലങ്ങളില്‍ ആളുകള്‍ മനുഷ്യരില്‍നിന്നുള്ള ഭീതികൊണ്ടോ കാര്യത്തില്‍ വരാവുന്ന കഷ്ടങ്ങളെയോ നഷ്ടങ്ങളെയോ
-ചന്തുമേനവന്‍(ശാരദ)
|