"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 410:
'''10.''' ഇനി വ്യാകരണത്തിന്റെ ഏര്‍പ്പാടുകളെപ്പറ്റി നോക്കാം.
1. ഏഴു വിഭക്തി, ഒാരോന്നിനും മുമ്മൂന്നു വചനം. ഒാരോ വചനത്തിനും
<!-- ചിത്രം -->
സംസ്കൃതത്തിലാകട്ടെ "പടുംഭിഃ' എന്നതില്‍ "ഭിസ്' എന്ന ഒരു പ്രത്യയം മാത്രമേ ഉള്ളു, ഇവയെല്ലാം
2. സംസ്കൃതത്തിലല്ലാതെദ്രാവിഡങ്ങളില്‍ വികരണഭേദം, പദഭേദം, (ആത്മനേപദപരസ്മെ പദങ്ങള്‍), കര്‍ത്തരി, കര്‍മ്മണി, ഭാവേ എന്ന പ്രയോഗഭേദം ഇതൊന്നും ഇല്ല.
3. വ്യപേക്ഷകസര്‍വ്വനാമം ദ്രാവിഡങ്ങളില്‍ ഇല്ല. അതിന്റെ പ്രവൃത്തി പേരെച്ചം നടത്തുന്നു. അലിംഗബഹുവചനം ദ്രാവിഡത്തിനുള്ള ഒരു
വരി 433:
'''11.''' ഉദാത്താദിസ്വരഭേദം ദ്രാവിഡത്തില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല.
മലയാളം തമിഴിന്റെ ഒരു
{{slokam|തെന്‍ പാണ്ടി കുട്ടം കുടം കര്‍ക്കാ വേണ്‍പൂഴി
വരി 443:
രേതമില്‍ പന്നിരുനാട്ടെണ്‍.}}
എന്ന വചനപ്രകാരം പന്ത്രണ്ടു
''(1)'' മലയാളദേശത്തിന്റെ
ആദികാലത്തു് തെക്കേ ഇന്‍ഡ്യയുടെ തെക്കേ അറ്റം ചേരം, ചോളം, പാണ്ഡ്യം എന്നു മൂന്നു രാജ്യങ്ങളായി വിഭജിച്ചിരുന്നു. അതില്‍ പശ്ചിമഘട്ടങ്ങളുടെ പടിഞ്ഞാറുവശവും കൊങ്ങുദേശവും ഉള്‍പ്പെട്ടിരുന്നു. മൂന്നു സ്വതന്ത്രരാജ്യങ്ങളായിരുന്നെങ്കിലും അനേ്യാന്യം കലഹങ്ങളും ഒന്നിനു മറ്റു രണ്ടു രാജ്യങ്ങളുടെ മേല്‍ക്കോയ്മ ഉണ്ടെന്നുള്ള അഭിമാനവും, അതുമൂലം പലയുദ്ധങ്ങളും ഉണ്ടായിരുന്നു. യുദ്ധങ്ങളിലെ ജയം അനുസരിച്ചു് മേല്‍ക്കോയ്മയും മാറി മാറി വന്നുകൊണ്ടിരുന്നു. മൂവരശര്‍ക്കു പുറമേ പല്ലവര്‍, ചാലൂക്യര്‍, രാഷ്ട്രകൂടര്‍ മുതലായ വെദേശികരുടെ ആക്രമങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ടു്. ഈ രാജ്യപരിവര്‍ത്തനകോലാഹലങ്ങളില്‍ എല്ലാ തമിഴ്നാടുകള്‍ക്കും ഒഴിക്കുവാന്‍ പാടില്ലാത്തവിധത്തില്‍ പരസ്പരസംസര്‍ഗ്ഗം വേണ്ടിവന്നു. അന്നത്തെ രാജ്യഭരണ സമ്പ്രദായവും പ്രസ്താവയോഗ്യമാണു്. രാജധാനിയും അതിനു ചുറ്റുമുള്ള ദേശവും മാത്രമേ നേരേ രാജാവിന്റെ കീഴില്‍ വര്‍ത്തിച്ചിരുന്നുള്ളു. ശേഷം ഭാഗമെല്ലാം നാടുവാഴികളായ ഉദേ്യാഗസ്ഥന്മാരാണു് ഭരിച്ചുവന്നതു്. ഒാരോ രാജ്യവും നാടുകളായി വിഭജിച്ചു് ഒാരോ നാട്ടിനും ഭരിക്കുന്നതിനു് അധികാരികളായി പ്രഭുക്കന്മാരെ നിയമിച്ചിരുന്നു. നാടുവാഴികളായ പ്രഭുക്കന്മാര്‍ പ്രായേണ തങ്ങളുടെ അധികാരം കുലപരമ്പരയായി വഹിച്ചുകൊണ്ടിരുന്നതിനാല്‍ അവരില്‍ ചിലര്‍ പ്രബലന്മാരായിത്തീര്‍ന്നു് പേരിനുമാത്രം രാജാവിനു കീഴടങ്ങിക്കൊണ്ടു കാര്യത്തില്‍ സ്വതന്ത്രന്മാരായിത്തീരുകയും ചെയ്തിട്ടുണ്ടു്. ഇക്കൂട്ടത്തില്‍ കുട്ടനാടിന്റെ അധിപതിയായിരുന്ന ചെംകുട്ടവന്‍ എന്ന പ്രഭുവിനെപ്പറ്റി പഴയ തമിഴുഗ്രന്ഥങ്ങളില്‍ പല കഥകളും കാണുന്നുണ്ടു്. എന്നുവേണ്ട "പതിറ്റിപ്പത്ത്' എന്ന തമിഴുകാവ്യം ചേരരാജാക്കന്മാരുടെയും മലയാളനാടുകള്‍ ഭരിച്ചിരുന്ന നാടുവാഴികളുടെയും പരാക്രമങ്ങളെ വര്‍ണ്ണിച്ചു് മലയാളനാട്ടില്‍ ഉണ്ടായിരുന്ന കവികള്‍ നിര്‍മ്മിച്ചിട്ടുള്ളതാകുന്നു. പതിറ്റിപ്പത്തിന്റെ ആദ്യത്തെയും ഒടുവിലത്തെയും പാട്ടൊഴിച്ചു ശേഷം പാട്ടുകള്‍ ഇപ്പോഴും നടപ്പുണ്ടു്. ഇതില്‍ ഏഴാമത്തെ പാട്ടു് "ചെല്വക്കടുങ്കോ വാഴിയാതന്‍' എന്ന ചേരരാജാവിനെ സംബോധനം ചെയ്തു് "കപിലര്‍' എന്ന ബ്രാഹ്മണകവി ഉണ്ടാക്കിയിട്ടുള്ളതാണു്. ഇക്കവി പാണ്ടിയില്‍ തിരുവടവൂര്‍ എന്ന ദേശത്തു ജനിച്ചു്, മലയാളത്തില്‍വന്നു താമസിച്ച ആളും "പൊയ്യു പറയാത്തവന്‍' എന്നര്‍ത്ഥമായ "പൊയ്യാനാവിര്‍ക്കപിലര്‍' എന്ന വിരുതുപേര്‍ ലഭിച്ച മഹാനും ആകുന്നു. ഇദ്ദേഹത്തിന്റെ കവിതകളിലെല്ലാം മലനാട്ടിലെ പ്രഭുക്കന്മാരാണു നായകന്മാര്‍. "എെങ്കുറുനൂറു', ചിലപ്പതികാരം' മുതലായി വേറെയും കേരളീയകൃതികളായ തമിഴുകവിതകള്‍ ഉണ്ടു്. അടുത്തകാലത്തു് കൊല്ലവര്‍ഷാരംഭംവരെ തമിഴില്‍ കവിപാടീട്ടുള്ള കേരളീയരെക്കുറിച്ചു് അറിവുണ്ടു്. "എെയ്യനരിതനാര്‍' എന്ന കേരളീയതമിഴ്കവി ക്രിസ്ത്വബ്ദത്തിന്റെ ഏഴാം ശതകത്തിലോ എട്ടാമത്തേതിലോ ജീവിച്ചിരുന്നതായിക്കാണുന്നു. "മുകുന്ദമാല' എന്ന സംസ്കൃതസ്തോത്രത്തിന്റെ കര്‍ത്താവായ കുലശേഖര ആള്‍വാരെപ്പറ്റി തിരുവിതാംകൂര്‍കാര്‍ എല്ലാവരും കേട്ടിരിക്കുമല്ലോ. ഈ രാജകവിയും തമിഴുഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടു്.
|