"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 856:
എന്ന് റ ങ്ങള്‍ക്ക് ഒരേ സ്ഥാനത്തില്‍ ഉല്‍പ്പത്തി പറഞ്ഞതും നോക്കുമ്പോള്‍ ഇന്ന് റകാര ചിഹ്നമായിക്കാണുന്ന എന്ന ലിപി കാര ചിഹ്നമായിരുന്നിരിക്കുകയില്ലേ എന്നു ശങ്കിപ്പാന്‍ വഴിയുണ്ട്. റകാരം രേഫത്തിന്റെ ഒരു വകഭേദംമാത്രമേ ഉള്ളു എന്നുവച്ച് അതിനെ ശബ്ദശാസ്ത്രകാരന്മാര്‍ ഗണിച്ചില്ലായിരിക്കാം. എന്നാല്‍ അപ്പോള്‍ "അരിയുകയും' "അറിയുകയും' ഒന്നായിപ്പോകും; പോയ്ക്കൊള്ളട്ടെ! കര്‍ണ്ണാടകത്തില്‍ എങ്ങനെയാണോ അതുപോലെ തമിഴിലും' എന്നു വിചാരിച്ചുകൊള്ളാം. മലയാളത്തില്‍ കാരത്തിനും നകാരത്തിനും ഒരു ലിപിയേ ഉള്ളുവല്ലോ; നാം ശരിയായി എഴുത്തു വായിച്ചു വരുന്നില്ലേ? അതുപോലെ തമിഴരും കഴിച്ചുകൂട്ടിയിരിക്കാം. ഇങ്ങനെ കല്പിക്കുകയാണെങ്കില്‍ യ്ക്കും റയ്ക്കും കൂടി എന്നൊരു ലിപി ആയിരുന്നു എന്നാണ് കല്പനചെയ്യുവാന്‍ കുറേക്കുടി നന്ന്. "തീററ' എന്നിടത്ത് യ്ക്കു പകരമായും "മാററം' എന്നിടത്ത് ററ-യ്ക്കുതന്നെ ചിഹ്നമായിട്ടും "ററ' എന്ന ലിപി ഉപയോഗിച്ചു എന്നിരിക്കട്ടെ. മലയാളത്തില്‍ "നനച്ചു' എന്നെഴുതിക്കാണുമ്പോള്‍ ആദ്യത്തേതിനെ നാം നകാരമായിട്ടും രണ്ടാമതത്തേതിനെ കാരമായിട്ടും വായിക്കുന്നതുപോലെ ഭവനന്ദിയും വായിച്ചിരുന്നിരിക്കാം.
സംസ്കൃതക്കാരായ ആര്യന്മാരുടെ ആഗമനമായിരിക്കണം ദ്രാവിഡരുടെ അക്ഷരമാലയില്‍ കുഴപ്പങ്ങല്‍
ഇക്കാലത്താകട്ടെ, തമിഴിലെ ഉച്ചാരണം വളരെ മോശപ്പെട്ടിരിക്കുന്നു. -കള്‍ക്കും --കള്‍ക്കും (നകള്‍ക്കും, ര-റകള്‍ക്കും) എഴുത്തിലല്ലാതെ ഉച്ചാരണത്തില്‍ ഒരു ഭേദവും കാണുന്നില്ല. "അറിയുകയും' "അരിയുകയും' എഴുതിക്കണ്ടാല്‍ വേറെ; തമിഴില്‍ ഉച്ചരിച്ചാല്‍ ഒന്നുതന്നെ. "ന' എന്നും എന്നും ഉള്ള ലിപികളെ എവിടെ ഉപയോഗിക്കണമെന്നു് വ്യാകരണം വായിച്ചവനേ അറിയാവൂ. ഡാക്ടര്‍ കാല്‍ഡെ്വല്‍തന്നെ ന-കള്‍ക്കു് എഴുത്തില്‍ മാത്രമേ ഭേദമുള്ളു എന്നു തള്ളിക്കളഞ്ഞു. അദ്ദേഹം ഈ വര്‍ണ്ണങ്ങള്‍ക്കുള്ള വാസ്തവഭേദത്തെ സൂക്ഷിച്ചുനോക്കിയിരുന്നെങ്കില്‍ നാം പ്രത്യുജ്ജീവിപ്പിച്ച കാരത്തെ ഇതിനു മുന്‍പുതന്നെ കണ്ടുപിടിക്കുമായിരുന്നു. തമിഴിന്റെ അവസ്ഥ നോക്കുമ്പോള്‍ മലയാളത്തിലെ ഉച്ചാരണരീതി വളരെ ഉയര്‍ന്ന നിലയിലാണു്. നകാരത്തിനും കാരത്തിനും വെവ്വേറെ ലിപികള്‍ ഇല്ലെങ്കിലും മലയാളികള്‍ രണ്ടു വര്‍ണ്ണങ്ങളെയും വേണ്ടിടത്തു് വേര്‍തിരിച്ചു് ഉച്ചരിക്കുന്നു. രേഫറകാരങ്ങള്‍ക്കു ലിപിഭേദവുംകൂടി ഉള്ളതിനാല്‍ ചെറിയ കുട്ടികള്‍ക്കു പോലും ഉച്ചാരണത്തില്‍ തെററുവരാറില്ല. എന്തിനേറെപ്പറയുന്നു, മലയാളികള്‍ "ന്‍െറ' എന്നു് നകാരവും റകാരവും എഴുതിയാലും എെന്നു് കാര കാരങ്ങളെത്തന്നെ ഉച്ചരിക്കുന്നു. ഈ പ്രകരണം പ്രസക്താനുപ്രസക്തിയാല്‍ വളരെ നീണ്ടുപോയി. ഇനിയെങ്കിലും അതു നിര്‍ത്തിയിട്ടു പ്രകൃതത്തില്‍ പ്രവേശിക്കാം.
|