ശിഥിലചിന്ത
ഒന്നുമില്ലായ്മയിൽനിന്നുമൊരിക്കലീ
ബ്രഹ്മാണ്ഡം പെട്ടെന്നുദിച്ചുയർന്നു
കമ്മർപ്രവാഹത്തിൻകല്ലോലമാലയി-
ലിമ്മട്ടു താലോലമാടിയാടി,
സുന്ദരമാകും പരിപൂർണ്ണതയിലി-
തെന്നൊരു നാളിനിച്ചെന്നുചേരും?
åå *ååå*ååå*
അത്ഭുതസ്വപ്നമണച്ചുകൊണ്ടിന്നോള-
മെത്ര സൗന്ദര്യങ്ങൾ മണ്ണടിഞ്ഞു!
നിസ്തുലനിർവൃതികൊണ്ടു നിറഞ്ഞതാ-
മെത്ര പുളകങ്ങൾ തേഞ്ഞുമാഞ്ഞു!
എന്നിട്ടും- അയ്യയേ്യാ! ലോകമേ, ഹാ, നിന-
ക്കെന്നിട്ടുമെന്തിത്തണുത്ത മൗനം?
åå *åå *åå *
മാറാത്ത കൂരിരുൾ!- എന്നാലതിലെല്ലാം
നേരിയ തങ്കത്തടില്ലതകൾ!
ഘോരമേഘാരവം! എന്നാലതിലൊരു
ചാരു സംഗീത രംഗപൂരം!
പാഴ്ക്കൊടുംകാറ്റടി!- എന്നാലതിലൊരു
പൂക്കുളിർവായുവിൻലോലനാളം!.....
åå *åå *åå *
ചിന്താശക്തിക്കുമൊരാകായ്കയാകുമി-
തെന്തുകപടമാ,ണാരറിഞ്ഞു?
ഈവിശ്വം നാനാതരത്തിൽ നിഴലിക്കും
ജീവിതദർപ്പണമുറ്റുനോക്കി,
മർത്ത്യ, നീ നിന്നിട്ടും, നിൻകണ്ണിലെത്താത്തോ-
രെത്ര രഹസ്യങ്ങളുണ്ടിനിയും!
åå *åå *åå *
സത്യത്തിനുള്ള വെളിച്ചത്തിലേയ്ക്കൊന്നെൻ-
നിത്യതേ, നീയൽപം നീങ്ങിനിൽക്കൂ!
കാണട്ടെനിന്നെയെൻ കണ്ണീരിലൂടെ , നിൻ-
ചേണെഴും രൂപം ഞാൻ നല്ലപോലെ.
കാണാൻ കഴിഞ്ഞീല പണ്ടൊന്നും,- കണ്ണഞ്ചി-
ച്ചാനന്ദമെന്നെയന്നന്ധനാക്കി!
åå *åå *åå *
പിന്നിട്ട മാർഗ്ഗങ്ങളൊക്കെ പ്രഭാമയം,
മുന്നിലെവിടെയുമന്ധകാരം,
വീതവിരാമമെൻയാനമൊടുവിലി-
തേതു പാതാളത്തിനുള്ളിലേയ്ക്കോ?
ഇത്രകുറച്ചേ ഞാൻ പോന്നതുള്ളെങ്കിലു-
മെത്ര കാൽവെയ്പു പിഴച്ചുപോയി!!
åå *åå *åå *
'അയേ്യാ, തിമിരം തിമിര!'- മെന്നോതിയെൻ-
കൈകാൽ തളർന്നു ഞാൻ വീണുപോയാൽ
ആവാതെ, ന്തെന്നെ വിഴുങ്ങുവാൻ ഗർത്തങ്ങൾ
വാ പിളർത്തിക്കൊണ്ടു നിൽക്കയല്ലേ?
മണ്ണടിയേണ്ടുമിപ്പുല്ലാങ്കുഴലിനെ-
ക്കണ്ണീരിൽ മുക്കിയിട്ടെന്തുവേണം?
åå *ååå*ååå*
നിൽക്കാതെ നീണ്ടുപോമെന്നാത്മരോദനം
ചക്രവാളത്തെയതിക്രമിച്ചും,
നിശ്ശൂന്യതയിൽ മറഞ്ഞുകഴിഞ്ഞാലീ
നിസ്സാരചിത്രം പിന്നോർപ്പതാരോ!
ഇന്നത്തെപ്പൂവിന്റെ നാളത്തെസ്സംഭവ-
മെന്നെന്നും വന്നു ചതിക്കുമല്ലോ!!åå 20-2-1110

യമുനാതീരത്തെ പ്രണയസാരമെൻ-
ഹൃദയസൂനത്തിൽ നിറയവെ,
അമരസങ്കൽപ സഖികളെൻചുറ്റും
പുളകഭിക്ഷയ്ക്കായണയുന്നു.ååååå 8-4-1108åå

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/ശിഥിലചിന്ത&oldid=52378" എന്ന താളിൽനിന്ന് ശേഖരിച്ചത്