മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ-മനുവേലേ ദൈവജാതാ!
നിനക്കീ വേദന വരുത്തിവച്ചതി- നീചൻ ഞാനയ്യോ!

പരമനീതി എൻ ദുരിതത്താലെന്നെ-അരിവാൻ നിന്നൊരു നേരം
പരമൻ നീ അതാൽ അരിയപ്പെട്ടീടാൻ-ഇറങ്ങി വന്നല്ലോ!

മലപോലെ ശാപം-ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകം-മൂലം
അലിഞ്ഞു നീ ശാപം-തലയിൽ കൊണ്ടിടാൻ വലിമ വി-ട്ട-ല്ലോ

നന്ദികെട്ട ഈ നരരെ നരക ജ്വാലയിൽ നിന്നു നേടാൻ
മന്നവാ! തിരുപൊൻ -കുരുതി നീ-ചിന്തി നിന്നല്ലോ

ദൈവകോപത്തിൻ ദർശനം വിട്ടു പാപി ഞാനൊളി-ച്ചീടാൻ
സർവ്വ ലോകത്തിൻ -നായകാ നിൻ-വിലാവും വിണ്ടല്ലോ

മരിച്ചവർക്ക-മൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവ-നാഥാ
മുറിഞ്ഞുടഞ്ഞ നിൻ-തിരുമെയ്യിൻ രക്തം ചൊരിഞ്ഞല്ലോ! പാരിൽ

അരിഷ്ട പാപി നിൻ തിരു പുണ്യങ്ങളിൽ-ശരണം വച്ചുവന്നയ്യോ!
തിരുപ്രതിമയാക്കഗതിയെ കൃപ-നിറഞ്ഞ കർത്താവേ

"https://ml.wikisource.org/w/index.php?title=മനസ്സോടെ_ശാപ_മരത്തിൽ&oldid=150415" എന്ന താളിൽനിന്ന് ശേഖരിച്ചത്