ചരകസംഹിത/സൂത്രസ്ഥാനം/ദീർഘഞ്‌ജീവിതീയം

ചരകസംഹിത (ആയുർവേദഗ്രന്ഥം)
രചന:ചരകൻ
സൂത്രസ്ഥാനം : ദീർഘഞ്‌ജീവിതീയം
അഥാതോ ദീർഘഞ്‌ജീവിതീയമദ്ധ്യായം വ്യാഖ്യാസ്യാമഃ
ഇതിഹസ്‌മാഹ ഭഗവാനാത്രയഃ.       1


ഇപ്പോൾ ഇവിടെ ദീർഘഞ്‌ജീവിതീയമെന്ന അദ്ധ്യായത്തെ ആത്രയ ഭഗവാൻ ഉപദേശിച്ചതുപ്രകാരം അഗ്നിവേശ മഹർഷി വിവരിക്കുന്നു. അഥ = അനന്തരം = ആയുസ്സിനെ ദീർഘിപ്പിക്കുവാഌള്ള ആയുർവ്വേദ ശാസ്‌ത്രത്തെ ഉപദേശിച്ചു തരണമെന്നുള്ള ശിഷ്യന്മാരുടെ ചോദ്യാനന്തരം, അതഃ ഹേതുവായിട്ട്‌ = അഗ്നിവേശാദി ശിഷ്യന്മാർ പഠിക്കുവാൻ അർഹന്മാരാണെന്ന്‌ ആത്രയ ഭഗവാൻ മനസ്സിലാക്കുക ഹേതുവായിട്ട്‌ ആയുസ്സിനെ വർദ്ധിപ്പിക്കുവാഌതകുന്ന ആയുർവ്വേദ ശാസ്‌ത്രത്തെ ആ ത്രയ ഭഗവാൻ അഗ്നിവേശാദി മഹർഷിമാർക്ക്‌ ഉപദേശിച്ചുകൊടുക്കുകയും അതുപ്രകാരം അഗ്നിവേശ മഹർഷി ഈ സംഹിത രചിക്കുകയും ചെയ്‌തു. എന്നാൽ പിന്നീട്‌ ഈ സംഹിത ചരക മഹർഷിയാൽ പ്രതിസംസ്‌കരിക്കപ്പെട്ടതുകൊണ്ട്‌ ഇതിന്ന്‌ ചരകസംഹിത എന്ന്‌ പറയുന്നു. കൂടാതെ മുപ്പതദ്ധ്യായമുള്ള ചികിൽസാസ്ഥാനത്തിലെ പതിനാലാം അദ്ധ്യായം മുതൽ പതിനേഴദ്ധ്യായവും അതിഌശേഷമുള്ള കൽപസ്ഥാനവും സിദ്ധിസ്ഥാനവും ദൃഢബലാചാര്യനാൽ പ്രതിസംസ്‌കരിക്കപ്പെട്ടതാണെന്നും പറഞ്ഞുകാണുന്നുണ്ട്‌ അപ്പോൾ ചരക മഹർഷിയാൽ പ്രതിസംസ്‌കരികപ്പെട്ടത്‌ സൂത്രം, നിദാനം, ശാരീരം, ഇന്ദ്രിയം എന്നീ സ്ഥാനങ്ങളും ചികിൽസാസ്ഥാനത്തിലെ പതിമൂന്നദ്ധ്യായവുമാണെന്ന്‌ വിചാരിക്കണം.

ദീർഘഞ്‌ജീവിതമന്വിച്ഛൻ
ഭരദ്വാജ ഉപാഗമൻ
ഇന്ദ്രമുഗ്രതപാബുദ്ധ്വാ
ശരണ്യമമരേശ്വരം
2

ഹാതപസ്വിയായ ഭരദ്വാജമഹർഷി ചിരായുഷ്‌മാനായിരിക്കണമെന്ന ആഗ്രഹത്താൽ അതിന്നുവേണ്ടി ശരണംപ്രാപിക്കുവാൻ അർഹനാണെന്ന്‌ കരുതി ദേവന്മാരുടെ അധിപതിയായ ദേവേന്ദ്രനെ ശരണം പ്രാപിക്കുകയുണ്ടായി.

                              ബ്രാഹ്മണാ ഹി യഥാപ്രോക്ത 

മായുർവ്വേദം പ്രജാപതിഃ
ജഗ്രാഹനിഖിലേ നാദാ
വശ്വിനൗതു പുനസ്‌തതഃ.
3

                              അശ്വിഭ്യാം ഭഗവാംശ്ചക്രഃ
പ്രതിപേദേഹകേവലം

ഋഷിപ്രാക്തോ ഭരദ്വാജ
സ്‌തസ്‌മാച്ഛക്രമുപാഗമൽ
4

എന്നാൽ ബ്രഹ്മാവിനാൽ പറയപ്പെട്ട ഈ ആയുർവ്വേദ ശാസ്‌ത്രത്തെ മുഴുവനായി ആദ്യം ദക്ഷപ്രജാപതി വിധിപ്രകാരം ഗ്രഹിക്കുകയുണ്ടായി. അതിഌശേഷം ദക്ഷപ്രജാപതിയിൽനിന്ന്‌ അശ്വിനീ കുമാരന്മാരും അശ്വിനീകുമാരന്മാരിൽനിന്ന്‌ ദേവേന്ദ്രഌം പഠിക്കുകയുണ്ടായി. അതിനാൽ ഭരദ്വാജൻ എന്ന്‌ പറയുന്ന ഋഷി ആയുർവ്വേദം പഠിക്കുവാനായി ദേവേന്ദ്രന്റെ അടുത്തുപോയി.

                           വിഘ്‌നഭൂതാ യദാരോഗാ 

പ്രാദുർഭൂതാഃ ശരീരിണാം
തപോപവാസാദ്ധ്യയന
ബ്രഹ്മിര്യവ്രതായുഷാം.

                           തദാഭൂതേഷ്വഌക്രാശം 

പുരസ്‌കൃത്യ മഹർഷയഃ
5 സമേതാഃ പുണ്യകർമ്മാണഃ
പാർശ്വേ ഹിമവതഃ ശുഭേ
6

ആയുസ്സുള്ള മഌഷ്യന്മാർക്ക്‌ കൂടി നാനാവിധത്തിലുള്ള രോഗങ്ങൾ ഉണ്ടാവുക നിമിത്തം തപസ്സ്‌, ഉപവാസം, പഠനം, ബ്രഹ്മചര്യ, വ്രതം മുതലായ സൽക്കർമ്മങ്ങൾക്ക്‌ വിഘ്‌നം നേരിടുകയാൽ പുണ്യാത്മാക്കളായ മഹർഷിമാർ ജീവികളിലുള്ള സ്‌നേഹത്തെ മുൻനിർത്തി ഹിമാലയ പർവ്വതത്തിന്റെ താഴ്‌വരയിൽ ശുഭമായ സ്ഥലത്ത്‌ ഒരു സഭ ചേരുകയുണ്ടായി.

                       അംഗിരാ ജമദഗ്നിശ്ച വസിഷ്‌ടഃ
                       കാശ്യപോഭൃഗുഃ
                       ആത്രയോഗൗതമഃ സാംഖ്യഃ
                       പുലസ്‌ത്യോനാരദോ ƒസിതഃ.
                       അഗസ്‌ത്യോ വാമദേവശ്ച
                       മാർക്കാണ്‌ഡേയാശ്വലായനൗ
                        പാരീക്ഷിർഭിക്ഷു രാത്രയോ ഭരദ്വാജഃ
                                            കപിഞ്‌ജലഃ
                            വിശ്വാമിത്രാശ്വരഥ്യൗച ഭാർഗവഃ
                                       ച്യവനോ ƒഭിജിൽ
                          ഗാർഗ്യഃ ശാണ്‌ഡില്യ കൗണ്‌ഡില്യേൗ
                                      വാക്ഷിർദേവലഗാലവൗ
                         ഗാംകൃത്യോ വൈജവാപിശ്ച കുശികോ
                                            ബാദരായണഃ
                                      ബഡിശഃ ശരലോമാച
                                    കാപ്യകാത്യായനാവുഭൗ
                                  കാങ്കായനഃ കൈകശേയോ
                                 ധൗമ്യോമാരീചി കാശ്യപൗ
                       ശർക്കരാക്ഷോഹിരണ്യാക്ഷോ ലോകാക്ഷഃ            7
                       പൈംഗിരേവച                           8
                       ശൗനകഃ ശാകുനേയശ്ച മൈത്രയോ              9
                       മൈമതായനിഃ                          10
                       വൈഖാനസാ ബലേഖില്യാസ്‌തഥാ              11
                       ചാന്യേമഹർഷയഃ                         12

അംഗിരസ്സ്‌, ജമദഗ്നി, വസിഷ്‌ഠൻ, കാശ്യപൻ, ഭൃഗു ആത്രയൻ, ഗൗതമൻ, സാംഖ്യൻ, പുലസ്‌ത്യൻ, നാരദൻ, അസിതൻ, അസസ്‌ത്യൻ, വാമദേവൻ, മാർക്കാണ്‌ഡേയൻ, അശ്വലായനൻ പാരീക്ഷി, ഭിക്ഷു, ആത്രയൻ, ഭരദ്വാജൻ, കപിലൻ, വിശ്വാമിത്രൻ അശ്വരഥ്യൻ, ഭാർഗ്ഗവൻ, ച്യവനൻ, അഭിജിത്‌, ഭാർഗ്യൻ, ശാണ്‌ഡില്യൻ, കൗണ്‌ഡില്യൻ, വാക്ഷി, ദേവലൻ, ഗാലവൻ, സാംകൃത്യൻ, വൈജവാപി, കുശികൻ, ബാദരായണൻ, ബഡിശൻ, ശരലോമാവ്‌, കാപ്യൻ, കാത്യായനൻ കാങ്കായനൻ, കൈകശേയൻ, ധൗമ്യൻ, മരീചി, കാശ്യപൻ, ശർക്കരാക്ഷൻ, ഹിരണ്യാക്ഷൻ, ലോകാക്ഷൻ, പൈംഗിരസ്സ്‌, ശൗനകൻ, ശാകുനേയൻ, മൈത്രയൻ, മൈമതായനി, വൈഖാനസർ ബാലഖില്യർ എന്നിവരും മറ്റനേകം മഹർഷിമാരും കൂടിയാണ്‌ സഭ ചേർന്നത്‌.

                                  ബ്രഹ്മജ്ഞാനസ്യ നിധയോ യമസ്യ നിയമസ്യ ച
                                  തപസസ്‌തേജസാ ദീപ്‌താഹൂയമാനാ ഇവാഗ്നയഃ 13

അംഗിരസ്സാദി മഹർഷിമാർ ബ്രഹ്മജ്ഞാനവും അഹിംസാ സത്യമസ്‌തേയാദിയമവും ശൗപസന്തോഷാദി നിയമവും പൂർണ്ണമായിട്ടുള്ളവരും തപസ്സിന്റെ പ്രഭയാൽ ഹോമാഗ്നിപോലെ ജ്വലിക്കുന്നവരും ആയിരുന്നു.

                       സുഖോപവിഷ്‌ടാസ്‌തേ തത്ര പുണ്യാം ചക്രുഃ ക്യാമിമാം
                       ധമ്മാത്ഥകാമ മോക്ഷാണാമാരോഗ്യംമൂലമുത്തമ.
                       രോഗാസ്‌തസ്യാപഹർത്താരഃ ശ്രയസോ ജീവിതസ്യച.       14

മഹർഷിമാർ ഹിമാലയത്തിന്റെ താഴ്‌വരയിൽ സുഖമായിരുന്നു താഴെപറയുന്ന വിധത്തിലുള്ള പുണ്യകഥ പറയുവാൻ തുടങ്ങി. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ ചതുർവ്വിധ പുരുഷാർത്ഥങ്ങൾ സാദ്ധ്യപ്രായമാക്കുവാൻ ആരോഗ്യം മുഖ്യകാരണമാകുന്നു. രോഗങ്ങൾ അതിനേയും (ആരോഗ്യത്തേയും ധർമ്മാർത്ഥ കാമമോക്ഷങ്ങളേയും) ശ്രയസ്സിനേയും ജീവിതത്തേയും അപഹരിക്കുന്നതാകുന്നു.

                          പ്രാദുർഭൂതോ മഌഷ്യാണാമന്തരായോ മഹാനയം
                          കഃസ്യാത്തേഷാം ശമോപായ ഇത്യുക്ത്വാ ധ്യാനമാസ്ഥിതാഃ. 15

മഌഷ്യർക്ക്‌ എല്ലാ കാര്യത്തിഌം ഈ രോഗം വിഘ്‌നത്തെ ഉണ്ടാക്കുന്നതാണ്‌. അതുകൊണ്ട്‌ അവയ്‌ക്ക്‌ ശമോപായമെന്തെന്നോർത്തു എല്ലാവരും ധ്യാനിഷ്‌ഠരായിരുന്നു.

                                  അഥതേ ശരണം ശക്രം ദദൃശുർദ്ധ്യാന ചക്ഷുഷാ
                                  സവക്ഷ്യതി ശമോപായം യഥാവദമരപ്രഭുഃ.   16

അതിഌശേഷം അവർ ദേവേന്ദ്രനെ ശരണംപ്രാപിക്കുവാഌം അമരപ്രഭുവായ അവർ രോഗശമനത്തിന്നുള്ള ഉപായം വിധി പ്രകാരം പറഞ്ഞുതരുന്നതാണെന്നും ധ്യാനചക്ഷുസ്സ്‌ കൊണ്ട്‌ കണ്ടു.

                           കഃ സഹസ്രാക്ഷ ഭവനംഗച്ഛേൽ ശചിപതിം
                           അഹമാർത്ഥേ നിയുജ്യേയമത്രതി പ്രഥമംവചഃ
                           ഭരദ്വാജേƒബ്രവീൽ തസ്‌മാ ദൃഷിഭിഃ സനിയോജിതഃ 17

ആയുർവ്വേദം പഠിക്കുവാനായി ദേവേന്ദ്രനോട്‌ ചോദിക്കുവാൻ ദേവലോകത്ത്‌ ആര്‌ പോകും എന്നായി മഹർഷിമാരുടെ ചോദ്യം. അപ്പോൾ ഈ കാര്യത്തിന്‌ നിങ്ങളെല്ലാവരുംകൂടി എന്നെ അയക്കുക എന്ന്‌ ഒന്നാമതായി ഭരദ്വാജൻ എന്ന മഹർഷി പറഞ്ഞു. അതിനാൽ മഹർഷിമാരെല്ലാവരും കൂടി ഈ കാര്യത്തിന്‌ ദേവലോകത്ത്‌ പോകുവാൻ ഭരദ്വാജനെ നിയോഗിക്കപ്പെട്ടു.

                                    കഃ ശക്രഭവനം ഗത്വാ സുരർഷിഗണമദ്ധ്യഗം
                                    ദദർശബലഹന്താരം ദീപ്യമാനമിവാനലം.   18

ഭരദ്വാജൻ ദേവലോകത്ത്‌ പോയിട്ട്‌ ദേവന്മാരാലും മഹർഷിമാരാലും പൂജിക്കപ്പെടുന്നതും ബാലൻ എന്ന അസുരനെ നശിപ്പിച്ചതും അഗ്നിപോലെ ജ്വലിക്കുന്നതുമായ ദേവേന്ദ്രനെകണ്ടു.

                             സോƒഭിഗമ്യജയാശിർഭിരഭിനന്ദ്യ സുരേശ്വരം
                             പ്രാവാച ഭഗവാൻ ധീമാൻഋഷീണാം വാക്യമുത്തമം.
                             വ്യാധയോ ƒപി സമുൽപന്നഃ സർവ്വപ്രാണി ഭയങ്കരാഃ  19
                             തൽബ്രൂഹിമേ ശമോപായം യഥാവദമരപ്രഭോ.     20

ബുദ്ധിമാനായ ഭഗവാൻ ഭരദ്വാജൻ ദേവേന്ദ്രനെ ജയാശിസ്സുകളാൽ അഭിനന്ദിച്ചിട്ട്‌ അടുത്തുചെന്നു ഋഷിമാരുടെ ശ്രഷ്‌ഠമായ സന്ദേശത്തെ അറിയിച്ചു. അല്ലയോ ദേവേന്ദ്ര ! സർവ്വ ജീവികൾക്കും ഭയത്തെ ഉണ്ടാക്കുന്ന നാനാവി ധ രോഗങ്ങൾ ഉണ്ടാകുന്നു. എനിക്ക്‌ അവയെ ശമിപ്പിക്കുവാഌള്ള ഉപായം വേണ്ടതുപോലെ ഉപദേശിച്ചു തന്നാലും.

                            തസ്‌തൈമപ്രാവാച ഭഗവാനായുർവ്വേദം ശതക്രതു
                            പദൈരൽപൈർമ്മതിം ബുദ്ധ്വാ വിപുലാം പരമർഷയേ. 21

ഭഗവാൻ ദേവേന്ദ്രൻ ഭരദ്വാജന്റെ വിപുലമായ ബുദ്ധിയെ മനസ്സിലാക്കിയിട്ട്‌ ആ പരമ ഋഷിക്കായി ആയുർവ്വേദത്തെ അല്‌പപാദങ്ങളാൽ അതായത്‌ ചുരുക്കി ഉപദേശിച്ചുകൊടുത്തു.

                           ഹേതുലിംഗൗഷധജ്ഞാനം സ്വസ്ഥാതുരപരായണം
                           ത്രിസൂത്രം ശാശ്വതംപുണ്യം ബുബുധേയം പിതാമഹഃ. 22

സ്വസ്ഥഌം ആതുരഌം ആകുവാഌള്ള കാരണങ്ങളുടെ ജ്ഞാനം സ്വസ്ഥന്റേയും ആതുരന്റേയും ലക്ഷണങ്ങളുടെ ജ്ഞാനം, സ്വസ്ഥഌം ആതുരന്നുമുള്ള ഔഷധങ്ങളുടെ ജ്ഞാനം എന്നീ സൂത്രങ്ങളോട്‌ കൂടിയതും ശാശ്വതമായിട്ടുള്ളതും പുണ്യജനകവുമായ ആയുർവേദ ശാസ്‌ത്രത്തെ ബ്രഹ്മാവ്‌ എപ്രകാരം ഉപദേശിച്ചുവോ അതേപ്രകാരം തന്നെ ദേവേന്ദ്രൻ ഭരദ്വാജ മഹർഷിക്ക്‌ ഉപദേശിച്ചു കൊടുത്തു. കാരണം, ലക്ഷണം, ഔഷധം, (ചികിൽസ) എന്നീ മൂന്ന്‌ സൂത്രം ആയൂർവേദശാസ്‌ത്രത്തിന്റെ മൂലസൂത്രമാകുന്നു. ജീവികൾ ആരോഗ്യവാനായിരിക്കുവാഌള്ള കാരണമെന്ത്‌? രോഗിയാകുവാഌള്ള കാരണമെന്ത്‌? ആരോഗ്യവാന്റെ ലക്ഷണമെന്ത്‌? രോഗിയുടെ (രോഗത്തിന്റെ) ലക്ഷണമെന്ത്‌? ആരോഗ്യവാഌള്ള ഔഷധം (പത്ഥ്യാദികൾ) എന്ത്‌? എന്നിവയുടെ അറിവിനെ ഉണ്ടാക്കുന്നതാണ്‌ ആയുർവേദ ശാസ്‌ത്രം. ഈ ശാസ്‌ത്രത്തിന്‌ ഒരു കാലത്തും നാശമില്ല. ശാശ്വതമാണ്‌. ഇത്‌ വേണ്ടതുപോലെ കൈകാര്യം ചെയ്യുന്നതായാൽ ഏറ്റവും പുണ്യമാണ്‌. ഇത്‌ ബ്രഹ്മാവ്‌ പ്രജാപതിക്കും പ്രജാപതി അശ്വിനികുമാരന്മാർക്കും അശ്വിനികുമാരൻമാർ ദേവേന്ദ്രഌം ഉപദേശിച്ചതുപ്രകാരം തന്നെ ദേവേന്ദ്രൻ ഭരദ്വാജന്‌ ഉപദേശിച്ചു കൊടുക്കുകയും ചെയ്‌തു.

                              സോƒനന്തപാരം ത്രിസ്‌കന്ദമായുർവ്വേദം മഹാമതിഃ
                              യഥാവദചിരാൽ സർവ്വം ബുബുധേ തൻമനാമൂനിഃ   23

മഹാബുദ്ധിമാനായ ഭരദ്വാജമഹർഷി ഏകാഗ്രചിത്തനായി അല്‌പസമയം കൊണ്ട്‌ പഠിച്ചാൽ തീരാത്തതും മേൽപ്പറഞ്ഞ പ്രകാരം ത്രിസൂത്രമായിട്ടുള്ളതുമായ ആയുർവ്വേദ ശാസ്‌ത്രത്തെ മുഴുവഌമായി വിധിപ്രകാരം പഠിപ്പിക്കുകയുണ്ടായി.

                               തേനായുരമിതം ലേഭേ ഭരദ്വാജഃ സുഖാന്വിതം
                               ഋഷിഭ്യോനാധികംതച്ച ശശംസാനവശേഷയൻ.      24

ഈ ആയുർവ്വേദശാസ്‌ത്രജ്ഞാനം കൊണ്ട്‌ ഭരദ്വാജമഹർഷി സുഖമായി വളരെക്കാലം ജീവിച്ചു കൂടാതെ മറ്റുള്ള ഋഷിമാർക്കും ദേവേന്ദ്രൻ ഉപദേശിച്ചതുപ്രകാരം തന്നെ ഏറാതെയും കുറയാതെയും ഉപദേശിച്ചു കൊടുക്കുകയും ചെയ്‌തു.

                               ഋഷയശ്ച ഭരദ്വാജാജ്ജഗൃഹുസ്‌തം പ്രജാഹിതം
                               ദീർഘമായുശ്ചി കീർഷന്തോ വേദം വർദ്ധനമായുഷം 25

ദീർഘായുഷ്‌കാമന്മാരായ മഹർഷിമാർ ഭരദ്വാജങ്കൽനിന്ന്‌ ലോകസമ്മതവും ആയുസ്സിനെ വർദ്ധിപ്പിക്കുന്ന വേദവുമായ ആയുർവ്വേദത്തെ പഠിക്കുകയുണ്ടായി.

                           മഹർഷയസ്‌തേ ദദൃശുര്യഥാവൽ ജ്ഞാനചക്ഷുഷാ
                           സാമാന്യം ച വിശേഷം ച ഗുണാൻ ദ്രവ്യാണി കർമ്മച.
                           സമവായം ച തൽജ്ഞാത്വാ തന്ത്രാക്തം വിധിമാസ്ഥിതാഃ   26
                           ലേഭിരേപരമം ശർമ്മജീവിതം ചാപ്യനശ്വരഃ.        27

മഹർഷിമാർ ജ്ഞാന കണ്ണുകൊണ്ട്‌ സാമാന്യം (സാധാരണം) വിശേഷം, ഗുണങ്ങൾ, ദ്രവ്യങ്ങൾ, കർമ്മങ്ങൾ, സമവായം (ചേർച്ച) എന്നിവയെ യഥാർത്ഥമായി കണ്ടു മനസ്സിലാക്കിയിട്ട്‌ തന്ത്രാക്തവിധിപ്രകാരവും അതായത്‌ അപത്ഥ്യമായതിനെ തള്ളിയും പത്ഥ്യമായതിനെ സ്വീകരിച്ചും ജീവിതം നയിക്കുകയാൽ പരമസുഖമായും നാശമില്ലാതെയും ജീവിക്കുകയുണ്ടായി.

                              അഥമൈത്രീപരഃ പുണ്ണ്യമായുർവ്വേദം പുനർവ്വസുഃ
                              ശിഷ്യേഭ്യോദത്തവാൻ ഷൾഭ്യഃ സർവ്വഭൂതാഌകമ്പയാ. 28

പിന്നീട്‌ മിത്രസ്‌നേഹിയായ പുനർവ്വസു സർവജീവികളിലുള്ള അഌകമ്പ കൊണ്ട്‌ പുണ്യമായ ആയുർവ്വേദത്തെ ആറ്‌ ശിഷ്യന്മാർക്ക്‌ ഉപദേശിച്ചു കൊടുത്തു.

                                 അഗ്നിവേശശ്ച ഭേളശ്ച ജതുകർണ്ണഃ പരാശരഃ
                                 ഹാരിതഃ ക്ഷാരപാണിശ്ച ജഗൃഹുസ്‌തന്മൂനേർവ്വചഃ 29

അഗ്നിവേശൻ, ഭേളൻ, ജതുകർണ്ണൻ, പരാശരൻ, ഫാരീതൻ, ക്ഷാരപാണി എന്നീ ആറ്‌ ശിഷ്യന്മാർ ആത്രയമുനിയുടെ ഉപദേശം ഗ്രഹിക്കുകയുണ്ടായി.

                             ബുദ്ധേർവ്വിശേഷസ്‌തത്രാസീന്നോപ ദേശാന്തരം മുനേഃ
                             തന്ത്രസ്യ കർത്താ പ്രഥമമഗ്നിവേശോ യതോ ƒഭവൽ    30

ഭരദ്വാജ മഹർഷിയുടെ ഉപദേശത്തിന്‌ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. (എല്ലാ ശിഷ്യൻമാർക്കും ഒരുപോലെയാണ്‌ ഉപദേശിച്ച്‌ കൊടുത്തത്‌.) എന്നാൽ ശിഷ്യൻമാരുടെ ബുദ്ധിക്ക്‌ വിശേഷം (ഉല്‌ക്കർഷാപകർഷം) ഉണ്ടായിരുന്നു. ആ ബുദ്ധി വിശേഷം കൊണ്ട്‌ അഗ്നിവേഷൻ ഒന്നാമതായി ഈ ആയുർവ്വേദ ഗ്രന്ഥത്തെ നിർമ്മിച്ചു.

                              അഥഭേഡാദയശ്‌ ചക്രുഃ സ്വംസ്വതന്ത്രം കൃതാനി ച
                              ശ്രാവയാമാസുരാത്രയം സർഷിസംഘം സുമേധസഃ. 31

പിന്നീട്‌ ശേഷിച്ച ഭേളാദി അഞ്ചു ശിഷ്യന്മാരും സ്വന്തം സ്വന്തം പേരിൽ ആയുർവ്വേദ ഗ്രന്ഥം നിർമ്മിച്ചു. ബുദ്ധിമാൻമാരായ ശിഷ്യൻമാർ ഓരോരുത്തരും നിർമ്മിച്ച ഗ്രന്ഥത്തെ ഋഷിമാരുടെ സഭയിൽ വച്ച്‌ ആത്രയമഹർഷിയെ ചൊല്ലി കേൾപ്പിച്ചു കൊടുത്തു.

                         ശ്രുത്വാസൂത്രണമർത്ഥേന മൃഷയഃ പുണ്യകർമ്മണാം
                         യഥാവൽസൂത്രിതമിതി പ്രഹൃഷ്‌ടാസ്‌തേƒഌമേനിരേ
                         സർവ്വ ഏവാസ്‌തു വം സ്‌താസ്‌തു സർവ്വഭൂത ഹിതൈഷിണഃ 32
                         സാധുഭൂതേഷ്വഌക്രാശ ഇത്യുച്ചൈര ബ്രുവൻസമം.     33

പുണ്യാത്മാക്കളായ ഋഷിമാർ അർത്ഥക്രമത്തോടുകൂടി ഉണ്ടാക്കിയ ഗ്രന്ഥത്തെ ചൊല്ലുന്നത്‌ കേട്ടിട്ട്‌ ഇപ്രകാരം ഗ്രന്ഥം രചിച്ചത്‌ ഏറ്റവും ശരിയായ വിധത്തിലായിട്ടുണ്ടെന്ന്‌ അഌമാനിച്ചു ഋഷിമാർ സന്തോഷിച്ചു. കൂടാതെ സർവ്വ പ്രാണിഹിതേഛുക്കളായ അവരെല്ലാവരുംകൂടി സ്‌തുതിക്കുകയും ഭൂതാഌകമ്പ നന്നായിട്ടുണ്ടെന്ന്‌ എല്ലാവരുംകൂടി ഉച്ചത്തിൽ വിളിച്ചു പറയുകയും ചെയ്‌തു.

                          തംപുണ്യംശുശ്രുവും ശബ്‌ദം ദിവിദേവർഷയഃ സ്ഥിതാഃ
                          ഗാമരാഃ പരമർഷീണാം ശ്രത്വാമുമുദിരേപരം.      34

വൈദ്യന്മാരായ ഋഷിമാരെ സ്‌തുതിക്കുന്ന ആ പുണ്യശബ്‌ദം ദേവലോകത്തിൽ ദേവന്മാരോടുകൂടി വസിക്കുന്ന ദേവർഷികൾ കേൾക്കുകയും ഋഷിമാരുടെ സ്‌തുതി കേട്ടിട്ട്‌ ഏറ്റവും സന്തോഷിക്കുകയും ചെയ്‌തു.

                       അഹോസാദ്ധ്വിതി നിർഘോഷോശോകാം സ്‌ത്രീന്വവാദയാൽ
                       നഭസിസ്‌നിഗദ്ധ ഗംഭീരോ ഹർഷാൽ ഭൂതൈരുഭീതിതഃ     35

ഭൂതങ്ങൾ സന്തോഷംകൊണ്ട്‌ ആകാശത്തിൽവെച്ചു സ്‌നേഗംഭീരമായുച്ചരിച്ചു അഹോ! നന്നായിരിക്കുന്നു എന്ന്‌ ആ ഘോഷം മൂന്നുലോകത്തിലും മുഴങ്ങികേൾക്കുകയുണ്ടായി

                            ശിവോവായുർവ്വവൗ സർവാ ഭാഭിരുന്മീലിതാദിശഃ
                            നിപേതുഃ സജലാശ്ചൈവ ദിവ്യാഃ കുസുമവൃഷ്‌ടയഃ. 36

ആ അവസരത്തിൽ ശുഭമായ കാറ്റ്‌ വീശുകയും ദിക്കുകളെല്ലാം പ്രകാശംകൊണ്ട്‌ ശോഭിക്കുകയും ദേവന്മാർ മഴയോടൊപ്പം പുഷ്‌പവൃഷ്‌ടികൾ വർഷിക്കുകയും ചെയ്‌തു.

                        അഥാഗ്നിവേശ പ്രമുഖാൻ വിവിശുർജ്‌ഞാനദേവതാഃ
                        ബുദ്ധിസ്സിദ്ധിഃ സ്‌മൃതിർമ്മേധാധൃതിഃ കീർത്തിഃ ക്ഷമാദയാഃ 37

അനന്തരം അഗ്നിവേശാദി ആറ്‌ പേരിലും ബുദ്ധി, സിദ്ധി, സ്‌മൃതി, മേധ, ധൃതി, കീർത്തി, ക്ഷമ, ദയ എന്നീ ജ്ഞാനദേവതകൾ പ്രവേശിക്കുകയുണ്ടായി.

                            താനിചാഌമതാന്യേഷാം തന്ത്രാണിപരമർഷിഭിഃ
                            ഭാവായഭൂതസംഘാനാം പ്രതിഷ്‌ടാം ഭൂവിലേഭിരേ. 38

ശ്രഷ്‌ഠന്മാരായ മഹർഷിമാരാൽ സമ്മതിക്കപ്പെട്ടതായ അഗ്നിവേശാദികളുടെ ആ തന്ത്രഗ്രന്ഥങ്ങൾ ഭൂമിയിൽ ജീവജാലങ്ങളുടെ സുഖത്തിന്നായി എന്നന്നേക്കും നിലനിന്നുവന്നു.

                               ഹിതാഹിതം സുഖം ദുഖമായസ്‌തസ്യ ഹിതാഹിതം
                               മാനഞ്ചതഞ്ച യന്ത്രാക്തമായുർവേദഃ സ ഉച്യതേ.    39

ഇഷ്‌ടം, അനിഷ്‌ടം, സുഖം, ദുഃഖം, ആയുസ്സ്‌, ആയുസ്സീന്ന്‌ ഹിതവും അഹിതവുമായിട്ടുള്ളത്‌. ആയുസ്സിന്റെ പ്രമാണം ഇവയെല്ലാം ഏത്‌ ശാസ്‌ത്രത്തിൽ പ്രതിപാദിക്കുന്നുവോ അതിന്ന്‌ ആയുർവ്വേദം എന്ന്‌ പറയുന്നു.

                             ശരീരേന്ദ്രിയ സത്വത്മോ സംയോഗോധാരി ജീവിതം
                             നിത്യഗശ്ചാഌബന്ധശ്ച പര്യായൈരായുരുച്യതേ.      40

ശരീരം, ഇന്ദ്രിയം, മനസ്സ്‌, ആത്മാവ്‌ ഇവയുടെ ഉപയോഗം, ധാരി, ജീവിതം, നിത്യഗം, അഌബന്ധം എന്നീ പര്യായങ്ങളാൽ ആയുസ്സിനെ പറയുന്നതാകുന്നു.

                              തസ്യായുഷഃ പുണ്യതമോവേദോ വേദവിദാംമതഃ
                              വക്ഷ്യതേയന്മഌഷ്യാണാം ലോകയോരുഭയോർഹിതം. 41

ആയുർവ്വേദം ഏറ്റവും പുണ്യജനകമാണെന്നാണ്‌ വേദജ്ഞന്മാരുടെ അഭിപ്രായം. അതുകൊണ്ട്‌ മഌഷ്യർക്ക്‌ ഈ ലോകത്തിലും പരലോകത്തിലും ഹിതത്തെ ചെയ്യുന്ന ആയുർവ്വേദശാസ്‌ത്രത്തെ വിവരിക്കാം.

                           സർവ്വദാ സർവഭാവനാം സാമാന്യം വൃദ്ധികാരണം
                           ഹ്രാസഹേതുർവിശേഷശ്ച പ്രവൃത്തിരുഭയസ്യതു
                           സാമാന്യമേകത്വകരം വിശേഷസ്‌തു പൃഥക്ത്വകൃൽ      42
                           തുല്യാർത്ഥതാഹി സാമാന്യം വിശേഷസ്‌തു വിപര്യയഃ. 43

എല്ലായ്‌പ്പോഴും എല്ലാ വസ്‌തുക്കൾക്കും വർദ്ധനവിന്റെ കാരണം സാധാരണവും കുറയുവാഌള്ള കാരണം വിശേഷവുമാകുന്നു. ഇവ രണ്ടിന്റേയും പ്രവൃത്തിയാകട്ടെ സാമാന്യമെന്നാൽ ഏകീകരിക്കലും വിശേഷമെന്നാൽ വേർതിരിക്കലുമാകുന്നു. എന്നാൽ തുല്യാവസ്ഥ സാമാന്യവും വിപർയ്യയാവസ്ഥ (ക്ഷയാവസ്ഥ) വിശേഷവുമാകുന്നു.ഇത്‌ ചികിത്സയുടെ ഒരു സൂത്രമാകുന്നു. ശരീരത്തിലെ ദോഷധാതുമലങ്ങൾ ദ്രവ്യഗുണകർമ്മങ്ങൾ കൊണ്ട്‌ വർദ്ധിക്കുകയും ക്ഷയിക്കുകയും ചെയ്യും. വർദ്ധിച്ചാലും ക്ഷയിച്ചാലും രോഗമാകുന്നു. അതുകൊണ്ട്‌ ആഹാരവിഹാരാദികൾ കൊണ്ട്‌ വർദ്ധിച്ചതിനെ ക്ഷയിപ്പിച്ചും ക്ഷയിച്ചതിനെ വർദ്ധിപ്പിച്ചും രോഗശമനം വരുത്തുകയാണ്‌ വേണ്ടത്‌.

                        സത്വമാത്മാ ശരീരഞ്ച ത്രയമേതൽ ത്രിദണ്‌ഡവൽ
                        ലോകസ്‌തിഷ്‌ഠതി സംയോഗാത്തത്ര സർവം പ്രതിഷ്‌ഠിതം. 44

മനസ്സ്‌, ആത്മാവ്‌, ശരീരം ഈ മൂന്നും മുക്കാലിപോലെയാകുന്നു. ഈ മൂന്നിന്റെ ചേർച്ചയിൽ ലോകം നിൽക്കുന്നു. എല്ലാം ഇതിൽ സ്ഥിരവുമാകുന്നു.

                               സപൂമാംശ്ചേതനംതച്ചതച്ചാധികരണം സൂതം
                               വേദസ്യ, തദർത്ഥം ഹി വേദോയം സംപ്രകാശിതഃ 45

സാത്വാത്മാ ശരീരചേർച്ചക്ക്‌ പുമാൻ (മഌഷ്യൻ) എന്നും ചേതനം എന്നും പറയുന്നു. ഈ ആയുർവ്വേദത്തിന്നാ ധാരമായതും ആ പൂമാനമാകുന്നു. ഈ ആയുർവ്വേദം പ്രകാശിതമായതും ആ പൂമാന്നുവേണ്ടിയാകുന്നു.

                                ഖാദീന്യാത്മമനഃ കാലോ ദിശശ്ചദ്രവ്യസംഗ്രഹഃ
                                സേന്ദ്രിയം ചേതനംദ്രവ്യം നിരന്ദ്രിയമചേതനം. 46

ആകാശാദി പഞ്ചമഹാഭൂതങ്ങൾ, ആത്മാവ്‌, മനസ്സ്‌, കാലം ദിക്കുകൾ ഇവ ദ്രവ്യങ്ങളാകുന്നു. ഇ ന്ദ്രിയങ്ങളോടുകൂടിയത്‌ ചേതനദ്രവ്യവും ഇന്ദ്രിയരഹിതവുമായിട്ടുള്ളത്‌ അചേതന ദ്രവ്യവുമാകുന്നു.

                         സാർത്ഥാഗുർവാഭയോബുദ്ധിഃ പ്രയത്‌നാന്താഃ പരാദയഃ
                         ഗുണാ പ്രാക്താഃ പ്രയത്‌നാദി കർമ്മചേഷ്‌ടിതമുച്യതേ. 47

ഭൂതാർത്ഥങ്ങളായ ശബ്‌ദ - സ്‌പർശ-രൂപ-രസ-ഗന്ധങ്ങളും ഗുരു-ലഘു-ശീതം-ഉഷ്‌ണം, സ്‌നിഗ്‌ദ്ധം-രൂക്ഷം-മന്ദം-തീക്ഷ്‌ണം, സ്ഥിരം-സരം-മൃദു-കഠിനം, വിശദം-പിച്ഛിലം, ശ്ലക്ഷണം ഖരം, സ്ഥൂലം, സൂക്ഷ്‌മം സാന്ദ്രം-ദ്രവം എന്നീ ഗുർവ്വാദികളും ബുദ്ധിയും ഇച്ഛാദ്വേഷം, സുഖം, പ്രയത്‌നം എന്നീ പ്രയത്‌നാന്തങ്ങളായവും പരം (സന്നികൃഷ്‌ടം) അപരം (വിപ്രകൃഷ്‌ടം) യുക്തി, സംഖ്യ, സംയോഗം, വിഭാഗം, പൃഥക്ത്വം, പരിമാണം, സംസ്‌കാരം, അഭ്യാസം എന്നീ പരാദികളും ഗുണങ്ങളാണെന്ന്‌ പറയപ്പെടുന്നു. പ്രയത്‌നം, ഉൽക്ഷേപണം, അവക്ഷേപണം, ആകുഞ്ചനം, പ്രസാരണം ഗമനം മുതലായ ചേഷ്‌ടിതങ്ങൾക്ക്‌ കർമ്മം എന്നു പറയുന്നു.

                          സമവായേ ƒപൃഥക്‌ഭാവോ ഭ്രമ്യാദീനാം ഗുണൈർമ്മതഃ
                          സ നിത്യോയത്രഹി ദ്രവ്യം നതത്രാ നിയതോഗുണഃ.   48

ഭൂമ്യാദി ദ്രവ്യങ്ങൾക്ക്‌ അതാതിന്റെ ഗുണൈക്യം സമവായമാകുന്നു. (അതായത്‌ നൂലിന്നു പഞ്ഞിയെന്നപോലെ കാരണമാകുന്നു. ആ സമവായി അതായത്‌ ദ്രവ്യങ്ങളുടെ അപൃഥക്‌ഭാവം (ഏകീഭാവം) നാശമില്ലാത്തതാകുന്നു. എവിടെയെല്ലാം ദ്രവ്യമുണ്ടോ അവിടെയെല്ലാം ഈ ഗുണവും സ്ഥിരമാകുന്നു. (സമവായ: വൈശേഷികത്തിൽ അയുതസിദ്ധാനാം ആധാര്യധാരഭൂതാനാം യ: സംബന്ധ ഇഹേതി പ്രത്യയഹേതുഃ സ സമവയഃ ഇതി.

                              യത്രാശ്രിതാഃ കർമ്മഗുണാ കാരണം സമവായിയൽ
                              തദ്രവ്യം സമവായീതു നിശ്ചേഷ്‌ടഃ കാരണം ഗുണഃ 49

ഏതിൽ കർമ്മവും ഗുണവും ആശ്രയിക്കുന്നുവോ ഏതൊന്ന്‌ കർമ്മത്തിന്റേയും ഗുണത്തിന്റേയും സമവായി കാരണമാണോ അത്‌ ദ്രവ്യമാകുന്നു സമവായി, നിഷ്‌ക്രിയത്വം കാരണം ഇവ ദ്രവ്യഗുണമാകുന്നു.

                               സംയോഗേച വിഭാഗേച കാരണം ദ്രവ്യമാശ്രിതം
                               കർത്തവ്യസ്യ ക്രിയാകർമ്മ കർമ്മനാന്യതപേക്ഷതേ.    50

ചേർച്ചക്കും വേർപാടിന്നും കാരണം കർമ്മമാകുന്നു. കർമ്മം ദ്രവ്യത്തെ ആശ്രയിച്ചു നില്‌ക്കുന്നതാകുന്നു. ചെയ്യേണ്ടതിനെ ചെയ്യുന്നതിന്ന്‌ കർമ്മം എന്ന്‌ പറയുന്നു. കർമ്മം മറ്റൊന്നിനേയും അപേക്ഷിക്കുന്നില്ല. (കർമ്മം ശുഭമായാലും അശുഭമായാലും അതാതിന്റെ ഫലപ്രാപ്‌തിക്ക്‌ മറ്റൊന്നിനെ അപേക്ഷിക്കുന്നില്ല. ചെയ്‌ത കർമ്മത്തിന്റെ ഫലം നിശ്ചയമായും കിട്ടുമെന്നർത്ഥം.)

                            ഇത്യുക്തം കാരണം കാര്യം ധാതുസാമ്യ മിഹോച്യതേ
                            ധാതുസാമ്യക്രിയാചോക്താ തത്രസ്യാസ്യ പ്രയോജനം  51

ഇപ്രകാരം കാരണം പറയപ്പെട്ടു. ഇനി ധാതു സാമ്യമാകുന്ന കാര്യത്തെ ഇവിടെ പറയാം. ഈ ആയുർവ്വേദശാസ്‌ ത്രത്തിന്റെ പ്രയോജനം ധാതുസാമ്യക്രിയയാകുന്നു.

                          കാലബുദ്ധീന്ദ്രിയാർത്ഥാനാം യോഗോമിത്ഥ്യാ ന ചാതി ച
                          ദ്വാശ്രയാണാം വ്യാധീനാം ത്രിവിധോഹേതു സംഗ്രഹഃ 52

കാലം, ബുദ്ധി, രൂപ-രസ-ഗന്ധാദി ഇന്ദ്രിയവിഷയങ്ങൾ എന്നിവയുടെ മിത്ഥ്യായോഗം, ഹിനയോഗം, അതിയോഗം എന്നീ മൂന്നുവിധ ഹേതു ചുരുക്കത്തിൽ ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക്‌ കാരണമാകുന്നു.

                           ശരീരം സത്വസംജ്ഞഞ്ച വ്യാധീനാമാശ്രയോമതഃ
                           തഥാസുഖാനാം യോഗസ്‌തു സുഖാനാം കാരണം സമഃ. 53

എല്ലാവിധ രോഗങ്ങൾക്കും ആശ്രയം ശരീരവും മനസ്സും ആകുന്നു അതുപോലെ തന്നെ സുഖങ്ങൾക്കും അതായത്‌ ആരോഗ്യത്തിഌം ആശ്രയം ശരീരവും മനസ്സും തന്നെയാകുന്നു. കാലം, ബുദ്ധി, ഇന്ദ്രിയങ്ങൾ എന്നിവയുടെ സമയോഗമാകട്ടെ സുഖങ്ങൾക്ക്‌ അതായത്‌ ആരോഗ്യത്തിന്‌ കാരണമാകുന്നു.

                         നിർവികാരഃ പരസ്‌ത്വാത്മാ സത്വഭുതഗുണേന്ദ്രിയൈഃ
                         ചൈതന്യേ കാരണം നിത്യോ ദ്രഷ്‌ടാപശ്യതിഹിക്രിയാ. 54

കേവല ബ്രഹ്മമായ ആത്മാവ്‌ നിർവ്വികാരഌം നിത്യഌമാകുന്നു. അവൻ മനസ്സ്‌ പഞ്ചമഹാഭൂതങ്ങൾ, ഭൂതഗുണമായ ശബ്‌ദാദിൾകൾ, ചക്ഷുഃശ്രാത്രാദി ഇന്ദ്രിയങ്ങൾ എന്നിവയോട്‌ ചേർന്നു ചൈതന്യമായതിൽ കാരണമായും സാക്ഷിയായും എല്ലാ ഇന്ദ്രിയ വ്യാപാരങ്ങളെയും നോക്കി കാണുന്നു.

                            വായുഃ പിത്തം കഫശ്ചോക്തഃ ശീരീരോ ദോഷസംഗ്രഹഃ
                            മാനസഃ പുരുദ്ധിഷ്‌ടോ രജശ്‌ഛതമ ഏവച.        55

ചുരുക്കത്തിൽ പറഞ്ഞാൽ വായുവും പിത്തവും കഫവും ശാരീരികദോഷങ്ങളും രജോഗുണവും തമോഗുണവും മാനസിക ദോഷങ്ങളുമാകുന്നു.

                        പ്രശാമ്യത്യൗഷധൈഃ പൂർവോദൈവയുക്തി വ്യാപാശ്രയൈഃ
                        മാനസോജ്ഞാന വിജ്ഞാന ധൈര്യസ്‌മൃതി സമാധിഭിഃ      56

ആദ്യം പറഞ്ഞ ശാരീരിക ദോഷങ്ങളായ വാത-പിത്ത കഫങ്ങൾ ദൈവവ്യ പാശ്രയമായും യുക്തിവ്യപാശ്രയമായും ഉള്ള ഔഷധങ്ങൾകൊണ്ടും മാനസികദോഷങ്ങളായ രജസ്‌തമനസ്സുകൾ, ജ്ഞാനം, വിജ്ഞാനം, ധൈര്യം, സ്‌മൃതി, സമാധി എന്നിവയാലും ശമിക്കുന്നതാകുന്നു. (ശാരീരികമായ രോഗങ്ങൾ പൂർവ്വജന്മാർജ്ജിതമായ കർമ്മഫലമായും വാതാദിദോഷകോപജന്യമായും ഉണ്ടാകുന്നു. അതിൽ പൂർവ്വജന്മാർജ്ജിതമായ രോഗങ്ങൾ ദൈവത്തെ ആശ്രയിച്ച്‌ ഉപയോഗിച്ചാലും ശമിക്കും. മാനസികദോഷങ്ങളായ രജസ്‌തമസ്സുകൾ അജ്ഞാനം കൊണ്ടും അധൈര്യംകൊണ്ടും വിസ്‌മൃതികൊണ്ടും ആത്മജ്ഞാനമില്ലായ്‌മകൊണ്ടും ഉണ്ടാകുന്നതാണ്‌. അവ ജ്ഞാനവിജ്ഞാന ധൈര്യസ്‌മൃതി സമാധിയാൽ ശമിക്കുന്നതാണ്‌.

                           രൂക്ഷഃ ശീതോലഘുഃ സൂക്ഷ്‌മശ്ചലോ ƒഥ വിശദഃഖരഃ
                           വിപരീതഗുണൈർ ദ്രവ്യൈർമ്മാരുതഃ സംപ്രശാമ്യതി. 57

രൂക്ഷം, ശീതം, ലഘു, സൂക്ഷ്‌മം, ചലം, വിശദം, ഖരം എന്നീ ഗുണങ്ങളോടു കൂടിയ വായു (വാതം) രൂക്ഷാദികൾക്ക്‌ വിപരീതമായ ഗുണങ്ങളോടുകൂടിയ ദ്രവ്യങ്ങളാൽ അതായത്‌ സ്‌നിഗ്‌ദ്ധം, ഉഷ്‌ണം, ഗുരു, സ്ഥൂലം, സ്ഥിരം പിച്ഛിലം ശ്ലക്ഷണം എന്നിവയാൽ ശമിക്കുന്നതാകുന്നു.

                            സസ്‌നേഹമുഷ്‌ണം തീക്ഷ്‌ണഞ്ച ദ്രവമമ്‌ളംസരംകടു
                            വിപരീതഗുണൈഃ പിത്തം ദ്രവ്യൈരാശുപ്രശാമ്യതി. 58

പിത്തം - ഈഷൽസ്‌നേഹം, ഉഷ്‌ണം, തീക്ഷ്‌ണം, ദ്രവം, അ¾ം, സരം, (വ്യാപന ശീലം) എരിവ്‌ എന്നീ ഗുണങ്ങളോടു കൂടിയതാകുന്നു. ഇവയ്‌ക്ക്‌ വിപരീതമായ ഗുണങ്ങളോടുകൂടിയ ദ്രവ്യങ്ങളാൽ അതായത്‌ സ്‌നിഗ്‌ദ്ധം, ശീതം, മന്ദം, സാന്ദ്രം, ചവർപ്പ്‌, സ്ഥിരം, മധുരം, അഥവാ കയ്‌പ്‌ എന്നിവകളാൽ ക്ഷണത്തിൽ ശമിക്കുന്നതാകുന്നു. ഇവിടെ സ്‌നേഹം എന്ന്‌ പറഞ്ഞതുകൊണ്ട്‌ പിത്തം അല്‌പമായ സ്‌നേഹഗുണത്തോടുകൂടിയതാണെന്ന്‌ മനസ്സിലാക്കണം. അതുകൊണ്ട്‌ നെയ്യ്‌, പാൽ മുതലായ സ്‌നേഹദ്രവ്യങ്ങൾ പിത്ത ശമനമായിരിക്കും.

                             ഗുരുശിതമൃദു സ്‌നിഗ്‌ദ്ധ മധുര സ്ഥിര പിച്ഛിലാഃ
                             ശ്ലേഷ്‌മണ പ്രശമംയാന്തി വിപരീതഗുണൈർഗ്ഗുണാഃ.  59

ഗുരു, ശീതം, മൃദു, സ്‌നിഗ്‌ദ്ധം, മധുരം, സ്ഥിരം, പിച്ഛിലം എന്നിവ കഫത്തിന്റെ ഗുണങ്ങളാകുന്നു. ഇതിന്നു വിപരീതങ്ങളായ ഗുണങ്ങളാൽ അതായത്‌ ലഘു, ഉഷ്‌ണം, കഠിനം, രൂക്ഷം, എരിവ്‌, ചലം, വിശദം എന്നീ ഗുണങ്ങളുള്ള ദ്രവ്യങ്ങളേക്കൊണ്ട്‌ കഫം ശമിക്കുന്നതാകുന്നു.

                            വിപരീത ഗുണൈർദ്ദേശ മാത്രാ കാലോപപാദിതൈഃ
                            ഭേഷജൈർവ്വി നിവർത്തന്തേ വികാരാഃ സാദ്ധ്യ സമ്മതാഃ. 60

ദേശം, മാത്രം, കാലം എന്നിവ നോക്കി അതാത്‌ ദോഷങ്ങൾക്ക്‌ വിപരീതമായ ഗുണങ്ങളോടു കൂടിയ ഔഷധങ്ങൾക്ക്‌ വിപരീതമായ ഗുണങ്ങളോടു കൂടിയ ഔഷധങ്ങൾ പ്രയോഗിക്കുന്നതായാൽ സാദ്ധ്യമാണെന്ന്‌ തോന്നുന്ന രോഗങ്ങൾ ശമിക്കുന്നതാകുന്നു.

                              സാധനാ ന ത്വസാദ്ധ്യാനാം വ്യാധീനാമുപദിശ്യതേ
                              ഭൂയശ്ചാതോ യഥാദ്രവ്യം ഗുണകർമ്മ പ്രവക്ഷ്യതേ.   61

അസാദ്ധ്യമായിട്ടുള്ള രോഗങ്ങൾക്ക്‌ ഔഷധം ഉപദേശിക്കപ്പെടുന്നില്ല. ഇനി അതാത്‌ ദ്രവ്യങ്ങളുടെ ഗുണവും കർമ്മവും വിവരിക്കാം.

                            രസനാർത്ഥോ രസസ്‌ത്യസ്യ ദ്രവ്യമാപാഃ ക്ഷിതിസ്‌തഥാ
                            നിർവൃത്തൗച വിശേഷേച പ്രത്യയാഃ ഖാദയസത്രയഃ    62

നാവിനാൽ രുചിച്ചറിയപ്പെടുന്നതിന്‌ രസം എന്ന്‌ പറയുന്നു. രസത്തിന്‌ വെള്ളവും ഭൂമിയും ദ്രവ്യമാകുന്നു (അതായത്‌ രസം വെള്ളത്തേയും ഭൂമിയേയും ആശ്രയിച്ചു നില്‌ക്കുന്നു) രസത്തിന്റെ മധുരാ¾ാദി വ്യക്തതയിലും ഭൂമിയും ജലവും കാരണമാകുന്നു. ആകാശം, വായു, അഗ്നി എന്നിവ മൂന്നും വിശേഷിച്ചും മധുരാദി രസവ്യക്തതക്ക്‌ കാരണമാകുന്നു.

                            സ്വാദൂരമ്‌ളോഥ ലവണഃ കടുസ്‌തിക്ത ഏവ ച
                            കഷായശ്ചേതി ഷൾക്കോയം രസാനാം സംഗ്രഹഃ സ്‌മൃത. 63

മധുരം, പുളി, ഉപ്പ്‌, എരിവ്‌, കയ്‌പ്‌, ചവർപ്പ്‌ എന്നിങ്ങനെ രസങ്ങൾ ചുരുക്കത്തിൽ ആറെണ്ണമാണെന്നു പറയപ്പെടുന്നു.

                               സ്വാദ്വമ്‌ള ലവണാവായും കഷായസ്വാദുതിക്തകാഃ
                               ജയന്തിപിത്തം ശ്ലേഷ്‌മാണം കടുതിക്ത കഷായകാഃ.  64

മധുരവും, പുളിയും, ഉപ്പും വാതത്തേയും ചവർപ്പും മധുരവും കയ്‌പും പിത്തത്തേയും എരിവും കയ്‌പും ചവർപ്പും കഫത്തേയും ജയിക്കുന്നതാകുന്നു.

                                 കട്വമ്‌ളലവണാ പിത്തം കോപയന്തി സമീരണം
                                 കഷായ കുടുത്‌ക്തഃശ്ച സ്വാദ്വമ്‌ള ലവണാകഫം. 65

എരിവ്‌, പുളി, ഉപ്പ്‌ ഇവ പിത്തത്തേയും ചവർപ്പ്‌, എരു, കയ്‌പ്‌ ഇവ വാതത്തേയും മധുരം, പുളി, ഉപ്പ്‌ ഇവ കഫത്തേയും കോപിപ്പിക്കുന്നതാകുന്നു.

                             കിഞ്ചിദ്ദോഷ പ്രശമനം കിഞ്ചിദ്ധാതു പ്രദൂഷണം
                             സ്വസ്ഥവൃത്തൗഹിതാ കിഞ്ചിൽത്രിവിധം ദ്രവ്യമുച്യതേ. 66

ദ്രവ്യങ്ങളിൽ ചിലത്‌ ദോഷങ്ങളെ ശമിപ്പിക്കുന്നതും ചിലത്‌ ദോഷങ്ങളെ ദുഷിപ്പിക്കുന്നതും ചിലത്‌ സ്വസ്ഥവൃത്തിയിൽ ഹിതമായിട്ടുള്ളതും അതായത്‌ ദോഷങ്ങളെ സമസ്ഥിതിയിൽ വെച്ചുകൊണ്ടിരിക്കുന്നതുമായി ദ്രവ്യങ്ങൾ മൂന്നുവി ധത്തലാകുന്നു.

                        തൽപുനസ്‌ത്രിവിധം ജാംഗമൗൽഭിദപാർത്ഥിവം
                        മധുനിഗോരസാഃ പിത്തംവസാമജ്ജാസൃഗാമിഷം.
                        വിൺമൂത്രം ചർമ്മമേദോസ്ഥി സ്‌നായു ശൃംഗനഖാഃ ഖുരാഃ 67
                        ജംഗമേഭ്യഃ പ്രയുജ്യന്തേ കേശാലോമാനി രോചനാഃ.    68

ആ ദ്രവ്യങ്ങൾ വീണ്ടും ഔദ്‌ഭിദം, പാർത്ഥിവം എന്നിങ്ങനെ മൂന്നുവിധത്തിലാകുന്നു. തേൻ, പാൽ, പിത്തം, വസ, മജ്ജ, രക്തം, മാംസം, മലം, മൂത്രം, ചർമ്മം, രേതസ്സ്‌, അസ്ഥി, സ്‌നായു, കൊമ്പ്‌, നഖം, കുളമ്പ്‌, കേശം, രോമം, രോചനം (ശുഷ്‌കപിത്തം) ഇവ ജംഗമങ്ങളിൽ നിന്ന്‌ ഉപയോഗത്തിന്നായെടുക്കുന്ന ദ്രവ്യങ്ങളാകുന്നു.

                             സുവർണ്ണം സമലാഃ പഞ്ചലോഹാഃ സികതാഃ സുധാഃ
                             മനശ്ശിലാലേമണയേ ലവണംഗൈരികാഞ്‌ജനേ.
                             ഭൗമൗഷധ മുദ്ദിഷു മൗൽഭിഭന്തു ചതുർവ്വിധ       69
                             വനസ്‌പതിസ്‌താ വിരുദ്വാനസ്‌പത്യ സ്‌തഥധൗഷധി. 70

സ്വർണ്ണം, മണ്‌ഡൂരം, പഞ്ചലോഹങ്ങൾ, പൂഴി, ചുണ്ണാമ്പ്‌, മനശ്ശില, അരിതാരം, രത്‌നങ്ങൾ, ഉപ്പ്‌, കാവിമണ്ണ്‌, അഞ്‌ജനക്കല്ല്‌ ഇവ പാർത്ഥിവ ഔഷധങ്ങളാകുന്നു. ഔദ്‌ഭിദമാകട്ടെ വനസ്‌പതി, വീരുദ്ധ്‌, വാനസ്‌പത്യം, ഔഷധി എന്നിങ്ങനെ നാല്‌ വിധത്തിലാകുന്നു.

                           ഫലൈർ വനസ്‌പതി പുഷ്‌പൈർവനസ്‌പത്യഃ ഫലൈരപി
                           ഔഷധ്യ ഫലപാകാന്താഃ പ്രതാനൈർവ്വീരുധഃ സ്‌മൃതാഃ 71

പൂക്കാതെ കായ്‌ക്കുന്നതിന്ന്‌ വനസ്‌പതി എന്നും പൂത്തതിഌശേഷം കായ്‌ക്കുന്നതിന്‌ വാനസ്‌പത്യം എന്നും കായമുത്തു പഴുത്താൽ ചെടി നശിച്ചുപോകുന്നതിന്‌ ഓഷധി എന്നും പടർന്നുപിടിക്കുന്നതിന്‌ വീരുധ്‌ എന്നും പറയുന്നു.

                      മൂലത്വക്‌സാര നിര്യാസ നാളസ്വരസ പല്ലവാഃ
                      ക്ഷാരാഃ ക്ഷീരംഫലം പുഷ്‌പം ഭസ്‌മതൈലാനി കണ്ടകാഃ
                      പത്രാണിശുംഗാഃ കന്ദാശ്ച പ്രരോഹാശ്ചൗദ്‌ഭിദോഗണഃ       72
                      മൂലിന്യഃ ഷോഡശൈകോനാ ഫലിന്യോവിംശതിഃ സ്‌മൃതാഃ 73

വേര്‌, തോൽ, കാതൽ, കറ, തണ്ട്‌, സ്വരസം, തളിര്‌, ക്ഷാരം, പാൽ, കായ, പുഷ്‌പം, ഭസ്‌മം, തൈലങ്ങൾ, മുള്ളുകൾ, ഇലകൾ, കൊമ്പുകൾ, കിഴങ്ങുകൾ, അങ്കുരം ഇവ ഔദ്‌ഭിദഗണമാകുന്നു. വേരുകൾ പതിനാറും കായകൾ പത്തൊമ്പതും ആകുന്നു. (ഇവ പ്രധാനമായി ഉപയോഗത്തിന്നുള്ളതാണെന്നർത്ഥം.)

                           ശോധനാർത്ഥാശ്ച ഷഡ്‌വൃക്ഷഃ പുനർവസു നിദർശിതാഃ
                           യ ഏതാൻവേത്തി സംയോക്തും വികാരേഷ്‌ട സവേദവിൽ. 74

ശോധനക്കായി 6 വൃക്ഷങ്ങൾ ആത്രയൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവയെ ഏതൊരുവൻ അറിഞ്ഞു രോഗങ്ങളിൽ ഉപയോഗപ്പെടുത്തുന്നുവോ അവനാണ്‌ വൈദ്യൻ.

                          ഹസ്‌തിദന്തിഹൈമവതീ ശ്യാമ്യാ ത്രിവൃദധോഗുഡാ
                          സപ്‌തലാ ശ്വേതനാമാച പ്രത്യക്‌ശ്രണി ഗവാക്ഷ്യപി.
                          ജ്യോതിഷ്‌മതി ച ബിംബീച ശരണപുഷ്‌പീ വിഷാണികാ 75
                          അജഗന്ധാ ദ്രവന്തീ ച ക്ഷീരിണീചാത്ര ഷോഡശീ.        76

നാഗദന്തി, വയമ്പ്‌, പകുന്ന, ത്രികോല്‌പന്ന, വൃദ്ധദാരു, സാതളാ, വെളുത്ത വയമ്പ്‌, (അപരാജിത) ദന്തി, കാട്ടുവെള്ളരി, ചെറുപ്പുന്ന, കോവ, ശണപുഷ്‌പി, ആട്ട്‌ കൊട്ടമ്പാല, ആട്‌നാറിവേള, ദന്തീഭേദം, കിണികിണിപ്പാല ഇവ പതിനാറ്‌ മൂലൗഷധങ്ങളാകുന്നു.

                         ശണപുഷ്‌പീ ച ബിംബീച ഛർദ്ദനേഹൈമവത്യപി
                         ശ്വേതാജ്യോതിഷ്‌മതീ ചൈവയോജ്യാ ശീർഷവിരേചനേ.
                         ഏകാദശാവശിഷ്‌ടാ യാഃ പ്രയോജ്യാസ്‌താ വിരേചന    77
                         ഇത്യുക്തം നാമകർമ്മഭ്യാം മുലിന്യഃ ഫലിനീഃ ശൃണു.   78

16 - മൂലൗഷധങ്ങളിൽ ശണപുഷ്‌പിയും കോവയും വയമ്പും ഛർദ്ദിപ്പിക്കുവാഌം അപരാജിതയും ചെറുപ്പുന്നയും ശിരോവിരേകത്തിഌം നല്ലതാകുന്നു. ശേഷിച്ച 11 ഔഷധങ്ങൾ വിരേചനത്തിന്ന്‌ പ്രയോഗിക്കാവുന്നതാകുന്നു. ഇ പ്രകാരം മൂലൗഷധങ്ങളുടെ പേരും ഉപയോഗവും പറയപ്പെട്ടു ഇനി ഫലൗഷധങ്ങളെ വിവരിച്ചുതരാം കേട്ടു ധരിച്ചുകൊൾക.

                            ശംഖിന്യഥ വിഡംഗാനിത്രപുഷ്‌പം മദനാനി ച
                            ആനൂപം സ്ഥലജഞ്ചൈവക്ലീതകം ദ്വിവിധം സ്‌മൃതം.
                            ധാമാർഗ്വമഥേക്ഷ്വാകു ജൂമൂതം കൃതവേധനം
                            പ്രകീര്യാചോദകീര്യാച പ്രത്യക്‌ പുഷ്‌ഷീതഥാഭയാ 79
                            അന്തഃ കോടരപുഷ്‌പീ ച ഹസ്‌തിപർണ്ണ്യശ്ച ശാരദം    80
                            കമ്പില്ലകാരഗ്വധയോഃ ഫലംയൽകുടജസ്യ ച.         81

ശംഖിനി, വിഴാലരി, പച്ചനിറമുള്ള കക്കിരിക്ക, മലങ്കാരയ്‌ക്ക, വെള്ളമുള്ള പ്രദേശത്തിലും വെള്ളമില്ലാത്ത പ്രദേശത്തിലും ഉണ്ടാകുന്ന രണ്ടുവിധം ഇരട്ടിമധുരം, കടലാടി, കയ്‌പച്ചുരങ്ങ, ദേവതാളി, തുളക്കാപ്പീരം, ഉങ്ങ്‌, ആവിൽ, വലിയ കടലാടി, കടുക്ക, മുറിക്കുന്നി, ശരൽക്കാലത്തുണ്ടാകുന്ന കക്കരി, കമ്പിപ്പാല, കൊന്ന, കടകപ്പാല ഇവയുടെ ഫലങ്ങളാണ്‌ ഔഷധത്തിന്നെടുക്കേണ്ടത്‌.

                          ധാമാർഗ്ഗ പമഥേക്ഷ്വാകു ജീമൂതം കൃതവേ
                          മദനഃ കുടജഞ്ചൈവത്രപുഷ്‌പം ഹസ്‌തിപർണ്ണിനീ.
                          ഏതാനിവമനേ ചൈവയോജ്യാന്യാസ്ഥാപനേഷു ച        82
                          നസ്‌തഃ പ്രച്ഛർദ്ദനംചൈവ പ്രത്യക്‌ പുഷ്‌പീവിധീയതേ. 83

മേൽപറഞ്ഞ 19-ഫലൗഷധങ്ങളിൽ കടലാടി, കയ്‌പച്ചുരം, ദേവതാളീ, തുളക്കാപ്പീരം, മലങ്കാരയ്‌ക്ക, കടകപ്പാലയരി, പച്ചനിറമുള്ള കക്കിരിക്ക, ശരൽക്കാലത്തുണ്ടാകുന്ന കക്കിരിക്ക ഇവ എട്ടും ഛർദ്ദിപ്പിക്കുവാഌം വസ്‌തിക്കും ഉപയോഗിക്കാം. വലിയ കടലാടിക്കുരു നസ്യത്തിഌം ഛർദ്ദിപ്പിക്കുവാഌം ഉപയോഗിക്കാം.

                              ദശയാന്യവശിഷ്‌ടാനി താന്യുക്താനി വിരേചനേ
                              നാമകർമ്മഭിരുക്താനി ഫലാന്യോകോന വിംശതിഃ. 84

19- ഫലൗഷധങ്ങളിൽ മേൽപറഞ്ഞ 9-ഔഷധങ്ങളൊഴിച്ചു ശേഷിച്ച 10-ഔഷധങ്ങൾ വിരേചനത്തിന്‌ പ്രയോഗിക്കാവുന്നതാകുന്നു. 19-ഫലൗഷധങ്ങളുടെ പേരും ഉപയോഗവും പറയപ്പെട്ടു.

                         സർപ്പിസ്‌തൈലം വസാമഞ്ചാസ്‌നേഹോദൃഷ്‌ടശ്‌ ചതുർവ്വിധ
                         പാനാഭ്യഞ്‌ജന വസ്‌ത്യർത്ഥം നസ്യാർത്ഥഞ്ചൈവ യോഗതഃ
                         സ്‌നേഹാ ജീവനാ വർണ്ണ്യാ ബലോപചയ വർദ്ധനാഃ        85
                         സ്‌നേഹാഹ്യേതേച വിഹിതാ വാതപിത്തകഫാപഹാഃ.       86

നെയ്യ്‌, തൈലം, വസം, മജ്ജ എന്നിവ നാലും സ്‌നേഹദ്രവ്യങ്ങളാകുന്നു. ഇവ സേവിക്കുവാഌം, മേൽതേക്കുവാഌം, വസ്‌തിക്കും, നസ്യത്തിഌം ഉപയോഗിക്കാം. ഈ ചതുഃ സ്‌നേഹങ്ങൾ ശരീരത്തിന്‌ സ്‌നിഗ്‌ദ്ധതയും ആയുസ്സും വർണ്ണപ്രസാദവും ബലവും വളർച്ചയും വർദ്ധിപ്പിക്കുവാൻ നല്ലതും വാത-പിത്ത-കഫ ശമനവുമാകുന്നു.

                                 സൗവർച്ചലം സൈന്ധവഞ്ച ബിഡമൗദ്‌ഭിദരേവ ച
                                 സാമുദ്രണ സഹൈതാനി പഞ്ചസ്യുർല്ലവണാനിച. 87

തുവർച്ചില ഉപ്പ്‌, വിളയുപ്പ്‌, കാരുപ്പ്‌, കടലുപ്പ്‌ അഞ്ചുവിധത്തിലുള്ള ഉപ്പുകൾ ഇവയാകുന്നു.

          സ്‌നിഗ്‌ദ്ധാന്യുഷ്‌ണാനി തീക്ഷ്‌ണാനി ദീപനീയതമാനിച
          ആലേപനാർത്ഥേയുജ്യന്തേ സ്‌നേഹസ്വേദ വിധൗതഥാ.
          അധോഭാഗോർദ്ധ്വ ഭാഗേഷു നിരൂഹേഷ്വഌവാസനേ
          അഭ്യഞ്‌ജനേ ഭോജനാർത്ഥേ ശിരസശ്ച വിരേചനേ.
          ശസ്‌ത്രകർമ്മണി വർത്ത്യർത്ഥമഞ്‌ജനോത്സാദനേഷു ച
          അജീർണ്ണാനാഹയോർവ്വാതേ ഗുൽമേശുലേ തഥോദരേ.                    88
          ഉക്താനിലവണാന്യുർദ്ധ്വം                                        89
          ....................................................... 90

ഉപ്പുകൾ, സ്‌നിഗ്‌ദ്ധതയും, ഉഷ്‌ണവീര്യവും തീക്ഷ്‌ണതയുമുള്ളതും ഏറ്റവും ദീപനീയവുമാണ്‌. ലേപനത്തിന്നും സ്‌നേഹ - സ്വേദവിധിയിലും ഉപയോഗിക്കാം. വിരേചനത്തിലും ഭക്ഷണസാധനങ്ങളിൽ ചേർക്കുവാഌം ശിരോവിരേചനത്തിലും ശസ്‌ത്രക്രിയയിലും വർത്തിയുണ്ടാക്കുന്നതിലും അഞ്‌ജനത്തിലും പായസത്തേപ്പിലും അജീർണ്ണത്തിലും വയത്‌വീർപ്പിലം വാതത്തിലും ഗുന്മനിലും വയറുവേദനയിലും മഹോദരത്തിലും ഉപയോഗിക്കാം. പഞ്ചലവണങ്ങളുടെ പേരും ഉപയോഗവും പറയപ്പെട്ടു.

          ..................................മൂത്രാണ്യഷ്‌ടൗ നിബോധമേ.
          മുഖ്യാനിയാനിഹ്യഷ്‌ടാനി സർവ്വാണ്യാത്രയ ശാസനേ
          അവിമൂത്രമജാമൂത്രം ഗോമൂത്രം മാഹിഷഞ്ചയൽ.                      91
          ഹസ്‌തിമൂത്രമഥോഷ്‌ട്രസ്യ ഹയസ്യ ച ഖരസ്യ ച                       92

ഇനി എട്ട്‌ വിധ മൂത്രങ്ങളെ സംബന്ധിച്ച വിവരണം എന്നിൽനിന്ന്‌ കേട്ടുധരിച്ചുകൊള്ളുക. ആത്രയ ശാസനപ്രകാരം എട്ട്‌ മൂത്രങ്ങൾ പ്രധാനമാകുന്നു. കുറിയാട്‌ കോലാട്‌ പശു, എരുമ, ഒട്ടകം, കുതിര, കഴുത ഇവയുടെ മൂത്രമാണ്‌ എട്ട്‌ പ്രധാന മൂത്രം.

                          ഉഷ്‌ണം തീക്ഷ്‌ണമഥോരൂക്ഷം കടുകം ലവണാന്വിതം
                          മൂത്രമുൽസാദനേ യുക്തം യുക്തമാലേപനേഷു ച.
                          യുക്തമാസ്ഥാപനേമൂത്രം യുക്തഞ്ചാപി വിരേചനേ
                          സ്വേദേഷ്വപിച തദ്യുക്തമാനാ ഹേഷ്വഗദേഷു ച.
                          ഉദരേഷ്വഥ ചാർശസ്സു ഗുൽമകുഷ്‌ഠ കിലാസിഷ്‌ഠ
                          തൽയുക്തമുപനാ#ഷേു പരിഷേകേ തഥൈവ ച.         93
                          ദീപനീയം വിഷഘ്‌നഞ്ച കൃമിഘ്‌നഞ്ചോപദിശ്യതേ       94
                          പാണ്‌ഡുരോഗോപ സൃഷ്‌ടാനാമുത്തരം സർവ്വഥോച്യതേ. 95
                          ശ്ലേഷ്‌മാണം ശമയേൽപീതം മാരുതഞ്ചാഌ ലോമയേൽ    96
                          കർഷേൽപിത്തമഥോ ഭാഗമിത്യസ്‌മിൻ ഗുണസംഗ്രഹഃ     97

മൂത്രങ്ങൾ തീക്ഷ്‌ണം, രൂക്ഷം, എരിവ്‌, ഉപ്പ്‌ എന്നിവയോടു കൂടിയതാണ്‌. മേൽ തിരുമ്മുന്നതിലും ലേപനങ്ങളിലും കഷായവസ്‌തിയിലും വിരേചനത്തിലും വിയർപ്പിക്കുന്നതിലും ഉപയോഗിക്കാം. വയര്‌ വീർപ്പിന്നുള്ള ഔഷധങ്ങളിലും മഹോദരം അർശസ്സ്‌, ഗുന്മൻ, കുഷ്‌ഠം, കിലാസകുഷ്‌ഠം എന്നിവകളിലും ഉപയോഗിക്കാം. ദീപനശക്തിയെ ഉണ്ടാക്കും. വിഷത്തെ നശിപ്പിക്കും. കൃമിയെ നശിപ്പിക്കും. പാണ്‌ഡുരോഗികൾക്ക്‌ ഏറ്റവും ഉത്തമമാകുന്നു. മൂത്രം കുടിച്ചാൽ കഫം ശമിക്കും. വായു നേരെ പ്രവർത്തിക്കും. പിത്തത്തെ അധോഭാഗത്തേക്ക്‌ പോക്കും. മൂത്രത്തിലുള്ള ഗുണങ്ങൾ ചുരുക്കത്തിൽ ഇപ്രകാരമാകുന്നു.

                        സാമാന്യേവ മയോക്തസ്‌തു പൃഥക്തേന പ്രവക്ഷ്യതേ
                        അവിമൂത്രം സതിക്തം സ്യാൽസ്‌നിഗ്‌ദ്ധം പിത്താവിരോധിചം 98

മേൽപറഞ്ഞത്‌ മൂത്രത്തിന്റെ പൊതുവെയുള്ള ഗുണമാകുന്നു. ഇനി ഓരോന്നിന്റേയും ഗുണം പ്രത്യേകം പറയാം. കുറിയാട്ടിന്റെ മൂത്രം അല്‌പം കയ്‌പും സ്‌നിഗ്‌ദ്ധയുമുള്ളതും പിത്തത്തിന്‌ വിരോധമായിട്ടുള്ളതും ആകുന്നു.

                          ആജം കഷായമധുരം പത്ഥ്യം ദോഷാന്നിഹന്തി ച
                          ഗവ്യം സമധുരം കിഞ്ചിദ്ദോഷഘ്‌നം കൃമികുഷ്‌ഠഌൽ. 99
                          കണ്‌ഡും ശമവേൽ പീതം സമ്യഗ്‌ദോഷോദരേഹിതം.  100

കോലാട്ടിന്റെ മൂത്രം ചവർപ്പും മധുരവുമാണ്‌. സ്രാതസ്സുകൾക്ക്‌ നല്ലതാണ്‌. ത്രിദോഷങ്ങളേയും ശമിപ്പിക്കും. ഗോമൂത്രം അല്‌പം മധുരത്തോടു കൂടിയതാണ്‌. ദോഷം, കൃമി, ദോഷം, കുഷ്‌ഠം എന്നിവയെ നശിപ്പിക്കും. ചൊറിച്ചിലും ശമിക്കും. വേണ്ടതുപോലെ സേവിച്ചാൽ ത്രിദോഷജന്യമായ മഹോദരത്തിലും ഹിതമായിരിക്കും.

                         അർശഃ ശോഫോദരഘ്‌നന്തു സ ക്ഷാരം മാഹിഷ സരം.
                         ഹാസ്‌തികം ലവണം മൂത്രം ഹിരന്തു കൃമികുഷ്‌ഠിനാം 101
                         പ്രശസ്‌തം ബുദ്ധവിൺമൂത്ര വിഷശ്ലേഷ്‌മാ മയാർശസാം.  102

എരുമൂത്രം ക്ഷാരതത്തോടുകൂടിയതും വ്യാപന ശീലമുള്ളതും അർശ്ശസ്സ്‌, ശോഫം, മഹോദരം എന്നിവകളെ നശിപ്പിക്കുന്നതുമാണ്‌. ആനമൂത്രം ഉപ്പുരസമുള്ളതാണ്‌. കൃമിരോഗത്തിന്നും, കുഷ്‌ഠത്തിന്നും നല്ലതാണ്‌. മലബന്ധത്തിന്നും മൂത്രതടസ്സത്തിന്നും വിഷത്തിന്നും കഫരോഗത്തിന്നും അർശ്ശസ്സിന്നും ഏറ്റവും നല്ലതുമാണ്‌.

                          സതിക്തം ശ്വാസകാസഘ്‌നമർശോഘ്‌നം ചൗഷ്‌ട്രമുച്യതേ
                          വാജീനാം തിക്തകടുകം കുഷ്‌ഠവ്രണ വിഷാപഹം.     103

ഒട്ടകത്തിന്റെ മൂത്രം കയ്‌പു രസത്തോടുകൂടിയതും ശ്വാസകാസങ്ങളെയും അർശസ്സിനേയും ശമിപ്പിക്കുന്നതുമാകുന്നു. കുതിരമൂത്രം കയ്‌പും എരിവും ഉള്ളതും കുഷ്‌ഠം, വ്രണം വിഷം ഇവയെ ശമിപ്പിക്കുന്നതുമാകുന്നു.

                             ഖരമൂത്രമപസ്‌മാരോന്മാദഗ്രഹ വിനാശനം
                             ഇതിഹോക്താനി മൂത്രാണിയഥാ സാമർത്ഥ്യയോഗതഃ. 104

കഴുതമൂത്രം, അപസ്‌മാരം, ഉന്മാദം, ഗ്രഹബാധ എന്നിവയെ നശിപ്പിക്കും. ഇപ്രകാരം ശക്തിയോഗാഌസാരേണ മൂ ത്രങ്ങളുടെ ഗുണങ്ങൾ വിവരിക്കപ്പെട്ടു.

                          അഥക്ഷീരാണി വക്ഷ്യന്തേ കർമ്മചൈഷാം ഗുണാശ്ചയേ
                          അവിക്ഷീരമജാക്ഷീരം ഗോക്ഷീരം മാഹിഷഞ്ചയൽ.
                          ഉഷ്‌ട്രിണാമഥനാഗീനാം ബഡവായാഃ സ്‌ത്രിയാസ്‌തഥാ 105

ഇനി പാലുകളുടെ ഉപയോഗവും ഗുണങ്ങളും വിവരിക്കാം കുറിയാട്ടിൻ പാൽ, കോലാട്ടിൻ പാൽ, പശുവിൻ പാൽ, എരുമപ്പാൽ, ഒട്ടകത്തിന്റെ പാൽ ആനപ്പാൽ മുലപ്പാൽ എന്നിങ്ങനെ ഉപയോഗത്തിന്നുള്ള പാലുകൾ എട്ടാകുന്നു.

                        പ്രായശോ മധുരസ്‌നിഗ്‌ദ്ധം ശീതസ്‌തന്യം പയോമതം.
                        പ്രീണനം ബൃംഹണം വൃഷ്യംമേദ്ധ്യം ബല്യംമനസ്‌കരം
                        ജീവനീയം ശ്രമഹരം ശ്വാസകാസ നിബർഹണം.
                        ഹന്തിശോണിത പിത്തഞ്ച സന്ധാനം വിഹിതസ്യച
                        സർവ്വപ്രാണഭൃതാം സാത്മ്യംശമനം ശോധനം തഥാ.
                        തൃഷ്‌ണാഘ്‌നം ദീപനീയഞ്ച സ്രഷ്‌ടം ക്ഷീണക്ഷതേഷു ച
                        പാണ്‌ഡുരോഗേ ƒമ്‌ള പിത്തേച ശോഷേഗുൽമേതഥോദരേ 106
                        അതിസാര ജ്വരേദാഹേ ശ്വയഥൗച വിധീയതേ           107
                        യോനിശുക്ല പ്രദോഷേഷു മൂത്രഷു പ്രദരേഷു ച.    108
                        പുരിഷേഗ്രഥിതേ പത്ഥ്യം വാതപിത്ത വികാരിണാം       109
                        നസ്യാലേപാവഗാഹേഷു വമനാസ്ഥാപനേഷു ച.           110
                        വിരേചന സ്‌നേഹനേ ചപയഃ സർവ്വത്രയുജ്യതേ.         111

പാൽ മിക്കവാറും മധുരവും സ്‌നിഗ്‌ദ്ധലും ശീതളവും മുലപ്പാലിനെ വർദ്ധിപ്പിക്കുന്നതുമാണ്‌. പ്രീതി, ശരീരപുഷ്‌ടി, ശുക്ലം, മേധ, ബലം, മനസ്സന്തോഷം, ആയുസ്സ്‌ ഇവയെ വർദ്ധിപ്പിക്കും. ക്ഷീണത്തെ ഇല്ലാതാക്കും. ശ്വാസരോഗത്തേയും കാസത്തേയും നശിപ്പിക്കും. മുറിഞ്ഞതിനെ സന്ധിചേർക്കുവാൻ നല്ലതാണ്‌. ര്‌കതപിത്തത്തെ ശമിപ്പിക്കും, എല്ല ജീവികൾക്കും സാത്മ്യമാണ്‌, ദോഷങ്ങളെ ശമിപ്പിക്കുകയും ശുദ്ധി വരുത്തുകയും ചെയ്യും. ദാഹത്തെ ശമിപ്പിക്കും. അഗ്നിദീപ്‌തിയുണ്ടാക്കും, ക്ഷീണഌം ക്ഷതമേറ്റവഌം നല്ലതാണ്‌. പാണ്‌ഡുരോഗം, അ¾പിത്തം, ക്ഷയം ഗുന്മൻ, മഹോദരം, അതിസാരം, ജ്വരം, ചുട്ടുനീറൽ, ശോഫം, യോനിരോഗം, ശുക്ലദോഷം, മൂത്രദോഷം പ്രദരം എന്നിവയെ ശമിപ്പിക്കും. മലബന്ധത്തിന്നും വാതപിത്തരോഗങ്ങൾക്കും നല്ലതാണ്‌. ലേപനം മുക്കിയിരുത്തൽ, വമനം, സ്‌നേഹവസ്‌തി, വിരേചനം, സ്‌നിഗ്‌ദ്ധതവരുത്തൽ എന്നിവകളിലേതിലും പാൽ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

                             യഥാക്രമം ക്ഷീരഗുണാനേകൈകസ്യ പൃഥക്‌ പൃഥക്‌
                             അന്നപാനാദികേƒദ്ധ്യായേ ഭൂയോവക്ഷ്യാമ്യശേഷതഃ   112

വഴിക്രമത്തിൽ ഓരോ പാലിന്റേയും ഗുണങ്ങളെ പ്രത്യേകമായി അന്നപാനാദികാദ്ധ്യായത്തൽ വീണ്ടും മുഴുവഌമായി വിവരിക്കാം.

                       അഥാപരേത്രയോ വൃക്ഷാഃ പൃഥഗ്യേഫലമൂലിഭിഃ.
                       സ്‌ഌഹ്യർക്കാശ്‌മന്തകാ സ്‌തേഷാമിദം കർമ്മപൃഥക്‌ പൃഥക്‌
                       വമനേശ്‌മന്തകം വിദ്യാൽ സ്‌ഌഹിക്ഷീരം വിരേചനേ.     113
                       ക്ഷീരമർക്കസ്യ വിഞ്‌ജേയം വമനേ സ വിരേചനേ          114
                       ഇമാസ്രീനപരാൻ വൃക്ഷാനാഹുര്യേഷാം ഹിതാസ്‌ത്വചഃ.    115

ഫലമൂലികളൊഴികെ 6 വൃക്ഷങ്ങളുള്ളതിൽ മൂന്ന്‌ വൃക്ഷങ്ങൾ കള്ളി, എരുക്ക്‌, അശ്‌മന്തകം എന്നിവയാകുന്നു. അവയുടെ പ്രത്യേകം പ്രത്യേകം കർമ്മം ഇനി പറയും പ്രകാരമാകുന്നു. അശ്‌മന്തകത്തിന്റെ പാൽ ഛർദ്ദിപ്പിക്കുവാഌം വിരേചിപ്പിക്കുവാഌം ഉള്ളതാണെന്നറിയണം. ഈ മൂന്ന്‌ വൃക്ഷങ്ങളൊഴികെ മറ്റ്‌ മൂന്ന്‌ വൃക്ഷങ്ങളുടെ തോലായണുപയോഗിക്കുന്നത്‌.

                           പൂതികഃ കൃഷ്‌ണഗന്ധൗപ തില്വകശ്ച തഥാതരുഃ
                           വിരേചനേ പ്രയോക്തവ്യഃ പൂതികസ്‌തില്വകസ്‌തഥാ
                           കൃഷ്‌ണഗന്ധാ പരീസർപ്പേശോഫേഷ്വർശസ്സുചോച്യുതേ
                           ദദ്രുവിദ്രധി ഗണ്‌ഡേഷു കുഷ്‌ഠേഷ്വപ്യലജീഷൂ ച. 116
                           ഷഡ്വൃക്ഷാൻ ശോധനാനേതാനപിഃ വിദ്യാദ്വിചക്ഷണഃ   117

തോലുപയോഗിക്കേണ്ടുന്ന മൂന്ന്‌ വൃക്ഷങ്ങൾ ആവിൽ, മുരങ്ങ, കുമ്മട്ടി എന്നിവയാകുന്നു. ഇവയിൽ ആവിലും കുമ്മട്ടിയും വിരേചിപ്പിക്കുവാഌപയോഗിക്കണം. കുരിമുരിങ്ങാത്തോല്‌, വിസർപ്പം, ശോഫം, അർശസ്സ്‌, ഭ ദ്രുകുഷ്‌ഠം, കുരു, ഗളഗണ്‌ഡം, കുഷ്‌ഠം, അലജി എന്നിവകളിൽ ഉപയോഗിക്കുവാൻ നല്ലതാകുന്നു. ബുദ്ധിമാനായ വൈദ്യൻ ഈ ആറ്‌ വൃക്ഷങ്ങളേയും ശോധക്കുള്ളതാണെന്നറിയണം.

                         ഇത്യുക്താഃ ഫലമൂലിന്യഃ സ്‌നേഹാശ്ച ലവണാനി ച
                         മൂത്രം ക്ഷീരാണി വൃക്ഷാശ്ച ഷഡ്യേദുഷ്‌ടാഃ പയസ്‌ത്വച. 118

ഇപ്രകാരം ഫലങ്ങൾ, മൂലങ്ങൾ, സ്‌നേഹങ്ങൾ, ലവണങ്ങൾ, മൂത്രങ്ങൾ, ക്ഷീരങ്ങൾ, പാലും തോലും ഉപയോഗിക്കേണ്ടതായ ആറ്‌ വൃക്ഷങ്ങൾ എന്നിവയെ വിവരിക്കപ്പെട്ടു.

                              ഔഷധീർന്നാമരൂപാഭ്യാം ജാനതേഹ്യജപാവനേ 
                              അവിപാശ്ചൈവ ഗോപാശ്ച യേ ചാന്യേവനവാസിനഃ. 119

കാട്ടിലുള്ള ഔഷധങ്ങളെ അവയുടെ പേരുകൊണ്ടും രൂപംകൊണ്ടും കാട്ടിൽ കോലാടുകളെ മേയ്‌ക്കുന്നവരിൽ നിന്നും കുറിയാട്ടിനെ മേയ്‌ക്കുന്നവരിൽ നിന്നും പശുക്കളെ മേയ്‌ക്കുന്നവരിൽ നിന്നും മറ്റ്‌ വനവാസികളിൽ നിന്നും മനസ്സിലാക്കണം.

                         നാ നാമജ്ഞാന മാത്രണ രൂപജ്ഞാനേ വാ പുനഃ
                         ഓഷധീനാം പരാം പ്രാപ്‌തിം കശ്ചിദ്വേദിതു മഹർതി 120

ഔഷധങ്ങളുടെ പേര്‌മാത്രം അറിയുകകൊണ്ടോ അഥവാ രൂപം അറിയുകകൊണ്ടോ ആരുംതന്നെ അവയുടെ ശ്രഷ്‌ഠമായ ഉപയോഗത്തെ അറിയുവാനർഹിക്കുന്നില്ല.

                          യോഗവിന്നാമരൂപഞ്‌ജസ്‌താസാം തഃ്വവിദുച്യതേ
                          കിംപുനര്യോ വിജാനീയാദോഷാധിഃ സർവ്വഥാഭിഷക്‌ 121

ഔഷധങ്ങളുടെ ഉപയോഗം, പേര്‌, രൂപം എന്നിവ അറിയുന്നവനെ ഔഷധങ്ങുടെ തത്വം അറിയുന്നവൻ എന്നു പറയുന്നു. മുഴുവൻ ഔഷധങ്ങളുടേയും അറിവും ഏതൊരുവഌണ്ടോ അവനാണ്‌ വൈദ്യൻ.

                            യോഗമാസാം തു യോ വിദ്യാദ്ദേശകലോപപാദിതം
                            പുരുഷം പുരുഷം വീക്ഷ്യ സ വിജ്ഞേയോ ഭിഷക്തമ   122

ഓരോരുത്തരെയും നോക്കിയിട്ട്‌ ദേശത്തിന്നും കാലത്തിന്നും അഌസരിച്ച വിധത്തിൽ മരുന്ന്‌ ചേർത്തുപയോഗിക്കുവാൻ ഏതൊരുവന്നറിയുന്നുവോ അവൻ ഉത്തമ വൈദ്യനാണെന്നറിയണം.

                                 യഥാവിഷം യഥാശസ്‌ത്രം യഥാഗ്നിരശനിര്യഥാ
                                 തഥൗഷധമവിജ്ഞാതം വിജ്ഞാതമമൃതം യഥാഃ    123

നാമ-രൂപ-ഗുണാദികൾ അറിയാതെ ഉപയോഗിക്കുന്ന ഔഷധം വിഷവും ശസ്‌ത്രവും അഗ്നിയും, ഇടിത്തീയ്യും എ പ്രകാരം മാരകമാണോ അപ്രകാരമായിരിക്കും. അറിഞ്ഞുപയോഗിച്ചാൽ ഔഷദം അമൃതിഌ തുല്യവുമായിരിക്കും.

                             ഔഷധം ഹ്യനഭിജ്ഞാതം നാമരൂപഗുണൈസ്‌ത്രിഭിഃ
                             വിജ്ഞാതഞ്ചാപി ദൂര്യുക്തമനർത്ഥായോപപദ്യതേ.     124

നാമം, രൂപം, ഗുണം ഇവ മൂന്നുകൊണ്ടും അറിയാത്ത ഔഷധവും ഇവ അറിഞ്ഞിട്ടാൽക്കൂടി ദുര്യക്തമായ ഔഷധവും ആപത്തുണ്ടാക്കും.

                          യോഗാദപി വിഷം തീക്ഷ്‌ണമുത്തമം ഭേഷജം ഭവേൽ
                          ഭേഷജം വാപി ദുര്യുക്തം തീക്ഷ്‌ണം സമ്പദ്യതേ വിഷം.
                          തസ്‌മാന്നഭിഷജായുക്തം യുക്തിബാഹ്യേന ഭേഷജം       125
                          ധീമതാ കിഞ്ചിദാദേയം ജീവിതാരോഗ്യ കാംക്ഷിണാ.  126

ചേരുന്നപടി ചേർത്തുപയോഗിച്ചാൽ തീക്ഷ്‌ണ വിഷവും ഉത്തമമായ ഔഷധമായിത്തീരും. ഉത്തമമായ ഔഷധവും ദുര്യുക്തമായാൽ തീക്ഷ്‌ണ വിഷമായിത്തീരും. അതുകൊണ്ട്‌ ജീവിതവും ആരോഗ്യവും കാംക്ഷിക്കുന്ന ബുദ്ധിമാൻ യുക്തിയില്ലാത്ത വൈദ്യനാൽ പ്രയോഗിക്കപ്പെടുന്ന യാതൊരൗഷധവും സ്വീകരിക്കരുത്‌.

                          കുര്യാന്നിപതിതോ മൂർദ്ധ്‌നി സ ശേഷം വാസവാശനിഃ
                          സ ശേഷമാതുരം കുര്യാന്നത്വജ്ഞമതമൗഷധം.          127

ഇടിയ്യ്‌ തലയിൽ വീണാൽക്കൂടി മരിക്കാതെ ശേഷിച്ചെന്നുവരാം. അന്നാൽ അജ്ഞനായ വൈദ്യൻ ഉപയോഗിക്കുന്ന ഔഷധം രോഗിയെ കൊല്ലാതെ ബാക്കി വെക്കുന്നതല്ല.

                              ദുഃഖിതനായ ശയാനായ ശ്രദ്ദധാനായ രോഗിണേ
                              യോ ഭേഷജമവിജ്ഞായ പ്രാജ്ഞമാനീ പ്രയച്ഛതി.
                              ത്യക്തധർമ്മസ്യ പാപസ്യ മൃത്യുഭ്രൂതസ്യ ദുർമ്മതേഃ 128
                              നരോ നരകപാതീസ്യാത്തസ്യ സംഭാഷണാദപി.     129

രോഗത്തിൽ കിടന്നു ദുഃഖിക്കുകയും വൈദ്യനിൽ വിശ്വസിക്കുകയും ചെയ്യുന്ന രോഗിക്ക്‌ ഏതൊരുവൻ അറിവില്ലാതെ അറിവുള്ളവനാണെന്ന്‌ നടിച്ചു അറിയാതെ ഔഷധങ്ങൾ കൊടുക്കുന്നുവോ അങ്ങിനെയുള്ള അധർമ്മിയും പാപിയും കാലതുല്യും ദുഷ്‌ടബുദ്ധിയുമായ അവന്റെ സംഭാഷണംകൊണ്ടുപോലും മഌഷ്യൻ നരകത്തിൽ പതിക്കും.

                           വരമാശീ വിഷവിഷം ക്വ ഥിതം താമ്രമേവ വാ
                           പീതമത്യഗ്നി സന്തപ്‌താ ഭക്ഷിതാവാപ്യയോ ഗുഡാഃ.
                           നതുശ്രുതവതാം വേഷം ബിഭ്രതാ ശരണാഗതാൽ      130
                           ഗൃഹിതമന്നം പാനം വാ പിത്തം വാ രോഗപീഡിതാൻ. 131

വൈദ്യവേഷം ധരിച്ചു അലഞ്ഞുതിരിഞ്ഞു നടക്കുന്നവൻ രോഗം കൊണ്ട്‌ ദുഃഖിച്ചു ശരണം പ്രാപിച്ചവരിൽ നിന്ന്‌ അന്നപാനാദികളോ ധനമോ സ്വീകരിക്കുന്നതിലും നല്ലത്‌ വിഷമോ ചെമ്പുരുക്കിയതോ കുടിക്കുകയോ തപിപ്പിച്ച ഇരുമ്പുണ്ട വിഴുങ്ങുകയോ ചെയ്യുന്നതാണ്‌.

                         ഭിഷക്‌ബുഭ്രഷുർമ്മതിമാനതഃ സ്വഗുമസമ്പതി
                         പരംപ്രയത്‌നമാതിഷ്‌ഠേൽ പ്രാണദഃ സ്യാദ്യഥാനൃണാം. 132

അതിനാൽ വൈദ്യനാകണമെന്നാഗ്രഹിക്കുന്ന ബുദ്ധന്റെ സ്വന്തം ഗുണസമ്പത്തിന്നായി ഏറ്റവും നന്നായി പ്രയത്‌നിക്കണം. അത്‌ മഌഷ്യർക്ക്‌ ജീവരക്ഷയുമായിരിക്കും.

                    തദേവയുക്തം ഭൈഷജ്യം യദാരോഗ്യായ കൽപതേ
                    സചൈവ ഭിഷജാം ശ്രഷ്‌ഠോ രോഗേഭ്യോയഃ പ്രമോചയോൽ 133

ഏതൊന്നാണോ ആരോഗ്യത്തെ ഉണ്ടാക്കുന്നത്‌ അത്‌ തന്നെയാണ്‌ യുക്തമായ ഔഷധം. ഏതൊരുവനാണോ രോഗത്തിൽ നിന്ന്‌ മോചിപ്പിക്കുന്നത്‌ അവൻ തന്നെയാണ്‌ വൈദ്യശ്രഷ്‌ഠൻ.

                         സമ്യക്‌പ്രയോഗം സർവ്വേഷാം സിദ്ധിരാഖ്യാതി കർമ്മണാം
                         സിദ്ധിരാഖ്യാതി സർവ്വൈശ്ചഗുണൈര്യുക്തം ഭിഷക്തമം.    134

വേണ്ടതുപോലെയുള്ള പ്രയോഗം എല്ലാവിധ കർമ്മങ്ങൾക്കും ഫലസിദ്ധിക്കും കീർത്തിയും ഉണ്ടാക്കും. ആ ഫലസിദ്ധിയും കീർത്തിയും ഉള്ളവൻ സർവ്വഗുണങ്ങളോടും കൂടിയ ഏറ്റവും നല്ല വൈദ്യനായിരിക്കും.

                       ആയുർവ്വേദാഗമോ ഹേതുരാഗമസ്യ പ്രവർത്തനം           135
                       സൂത്രണസ്യാഭ്യഌജ്ഞാന മായുർവ്വേദസ്യ നിർണ്ണയഃ.        136
                       സമ്പൂർണ്ണ കാരണം കാര്യമായുർവ്വേദ പ്രയോജനം         137
                       ഹേതവശ്ചൈവ ദോഷാശ്ച ഭേഷജം സംഗ്രഹേണ ച.          138
                       രസാഃ സപ്രത്യ ദ്രവ്യാസ്‌ത്രിവിധോ ദ്രവ്യസംഗ്രഹഃ     139
                       മൂലിന്യശ്ച ഫലിന്യശ്ച സ്‌നേഹാശ്ച ലവണാനി ച.
                       മൂത്രംക്ഷീരാണി വൃക്ഷാശ്ച ഷഡ്യേ ക്ഷീരത്വഗാശ്രയാഃ
                       കർമ്മാണിചൈഷാം സർവ്വേഷാം യോഗാ യോഗ ഗുണാഗുണാഃ
                       വൈദ്യാപവാദോ യത്രസ്ഥാഃ സർവ്വേച ഭിഷജാംഗുണാഃ
                       സർവ്വമേതൽ സമാഖ്യാതം പൂർവ്വാദ്ധ്യായേ മഹർഷിണാ

സ്വർഗ്ഗത്തിൽ നിന്ന്‌ ഭൂമിയിലേക്കുള്ള, ആയുർവ്വേദത്തിന്റെ ആഗമനം, ആയുർവ്വേദം സ്വർഗ്ഗത്തിൽനിന്ന്‌ ഭൂമിയിലേക്ക്‌ വരുവാഌള്ള കാരണം. ആയുർവ്വേദം പരമ്പരാഗതമായി വന്നതിന്റെ പ്രവർത്തനം. പിന്നീട്‌ അഗ്നിവേശാദി മഹർഷിമാർ ഓരോരുത്തരും തന്ത്രമുണ്ടാക്കിയതിന്നുള്ള അഭിനന്ദനം, ആയുർവ്വേദത്തിന്റെ നിർണ്ണയം, സമ്പൂർണ്ണ കാരണം, കാര്യം, ആയുർവ്വേദത്തിന്റെ പ്രയോജനം, രോഗകാരണങ്ങൾ, ദോഷങ്ങൾ ഔഷധങ്ങളടെ ചുരുക്കിയുള്ള വിവരണം, രസങ്ങൾ ചികിത്സോപയോഗ ദ്രവ്യങ്ങൾ, മൂന്ന്‌ വിധത്തിലുള്ള ദ്രവ്യസംഗ്രഹം, വേരുകൾ, ഫലങ്ങൾ, സ്‌നേഹങ്ങൾ, ലവണങ്ങൾ, മൂ ത്രങ്ങൾ, പാലുകൾ, തോലും പാലും ഉപയോഗിക്കുന്ന 6-വൃക്ഷങ്ങൾ എന്നിവയും ഇവയുടെയെല്ലാം കർമ്മങ്ങൾ, യോഗം, അയോഗം, ഗുണം, അഗുണം എന്നിവയും അജ്ഞവൈദ്യനിന്ദ, വൈദ്യന്റെ എല്ലാ വിധത്തിലും ഉള്ള ഗുണങ്ങൾ ഇവയെല്ലാമാണ്‌. ഈ ഒന്നാമത്തെ അദ്ധ്യായത്തിൽ അഗ്നിവേശ മഹർഷിയാൽ വിവരിക്കപ്പെട്ടിരിക്കുന്നത്‌.

                    ഇ�ഇത�ത്യ�്യഗ്ന�ഗ്നി�ി�വേ�വശ�ശ ക�കൃ�ൃ�തേ�തത�ത��ന്ത്ര�ന്ത ച�ചര�രക�ക�പ്ര�പത�തി�ി സ�സം�ംസ�സ്‌�്‌ക�കൃ�ൃ�തേ�ത �ഭേ�ഭഷ�ഷജ�ജ
                   ച�ചത�തു�ുഷ�ഷ്‌�്‌�ണേ�ണ ദ�ദീ�ീർ�ർഘ�ഘഞ�ഞ്‌�്‌ജ�ജീ�ീവ�വി�ിത�തീ�ീ�യേ�യാ�ാന�നാ�ാമ�മ �പ്ര�പഥ�ഥ�മേ�മാ�ാƒദ്ധ�ദ്ധ്യ�്യാ�ായ�യഃ�ഃ
                                       
                          യോഗവിന്നാമരൂപഞ്‌ജസ്‌താസാം തഃ്വവിദുച്യതേ
                          കിംപുനര്യോ വിജാനീയാദോഷാധിഃ സർവ്വഥാഭിഷക്‌ 121

ഔഷധങ്ങളുടെ ഉപയോഗം, പേര്‌, രൂപം എന്നിവ അറിയുന്നവനെ ഔഷധങ്ങുടെ തത്വം അറിയുന്നവൻ എന്നു പറയുന്നു. മുഴുവൻ ഔഷധങ്ങളുടേയും അറിവും ഏതൊരുവഌണ്ടോ അവനാണ്‌ വൈദ്യൻ.

                            യോഗമാസാം തു യോ വിദ്യാദ്ദേശകലോപപാദിതം
                            പുരുഷം പുരുഷം വീക്ഷ്യ സ വിജ്ഞേയോ ഭിഷക്തമ   122

ഓരോരുത്തരെയും നോക്കിയിട്ട്‌ ദേശത്തിന്നും കാലത്തിന്നും അഌസരിച്ച വിധത്തിൽ മരുന്ന്‌ ചേർത്തുപയോഗിക്കുവാൻ ഏതൊരുവന്നറിയുന്നുവോ അവൻ ഉത്തമ വൈദ്യനാണെന്നറിയണം.

                                 യഥാവിഷം യഥാശസ്‌ത്രം യഥാഗ്നിരശനിര്യഥാ
                                 തഥൗഷധമവിജ്ഞാതം വിജ്ഞാതമമൃതം യഥാഃ    123

നാമ-രൂപ-ഗുണാദികൾ അറിയാതെ ഉപയോഗിക്കുന്ന ഔഷധം വിഷവും ശസ്‌ത്രവും അഗ്നിയും, ഇടിത്തീയ്യും എ പ്രകാരം മാരകമാണോ അപ്രകാരമായിരിക്കും. അറിഞ്ഞുപയോഗിച്ചാൽ ഔഷദം അമൃതിഌ തുല്യവുമായിരിക്കും.

                             ഔഷധം ഹ്യനഭിജ്ഞാതം നാമരൂപഗുണൈസ്‌ത്രിഭിഃ
                             വിജ്ഞാതഞ്ചാപി ദൂര്യുക്തമനർത്ഥായോപപദ്യതേ.     124

നാമം, രൂപം, ഗുണം ഇവ മൂന്നുകൊണ്ടും അറിയാത്ത ഔഷധവും ഇവ അറിഞ്ഞിട്ടാൽക്കൂടി ദുര്യക്തമായ ഔഷധവും ആപത്തുണ്ടാക്കും.

                          യോഗാദപി വിഷം തീക്ഷ്‌ണമുത്തമം ഭേഷജം ഭവേൽ
                          ഭേഷജം വാപി ദുര്യുക്തം തീക്ഷ്‌ണം സമ്പദ്യതേ വിഷം.
                          തസ്‌മാന്നഭിഷജായുക്തം യുക്തിബാഹ്യേന ഭേഷജം       125
                          ധീമതാ കിഞ്ചിദാദേയം ജീവിതാരോഗ്യ കാംക്ഷിണാ.  126

ചേരുന്നപടി ചേർത്തുപയോഗിച്ചാൽ തീക്ഷ്‌ണ വിഷവും ഉത്തമമായ ഔഷധമായിത്തീരും. ഉത്തമമായ ഔഷധവും ദുര്യുക്തമായാൽ തീക്ഷ്‌ണ വിഷമായിത്തീരും. അതുകൊണ്ട്‌ ജീവിതവും ആരോഗ്യവും കാംക്ഷിക്കുന്ന ബുദ്ധിമാൻ യുക്തിയില്ലാത്ത വൈദ്യനാൽ പ്രയോഗിക്കപ്പെടുന്ന യാതൊരൗഷധവും സ്വീകരിക്കരുത്‌.

                          കുര്യാന്നിപതിതോ മൂർദ്ധ്‌നി സ ശേഷം വാസവാശനിഃ
                          സ ശേഷമാതുരം കുര്യാന്നത്വജ്ഞമതമൗഷധം.          127

ഇടിയ്യ്‌ തലയിൽ വീണാൽക്കൂടി മരിക്കാതെ ശേഷിച്ചെന്നുവരാം. അന്നാൽ അജ്ഞനായ വൈദ്യൻ ഉപയോഗിക്കുന്ന ഔഷധം രോഗിയെ കൊല്ലാതെ ബാക്കി വെക്കുന്നതല്ല.

                              ദുഃഖിതനായ ശയാനായ ശ്രദ്ദധാനായ രോഗിണേ
                              യോ ഭേഷജമവിജ്ഞായ പ്രാജ്ഞമാനീ പ്രയച്ഛതി.
                              ത്യക്തധർമ്മസ്യ പാപസ്യ മൃത്യുഭ്രൂതസ്യ ദുർമ്മതേഃ 128
                              നരോ നരകപാതീസ്യാത്തസ്യ സംഭാഷണാദപി.     129

രോഗത്തിൽ കിടന്നു ദുഃഖിക്കുകയും വൈദ്യനിൽ വിശ്വസിക്കുകയും ചെയ്യുന്ന രോഗിക്ക്‌ ഏതൊരുവൻ അറിവില്ലാതെ അറിവുള്ളവനാണെന്ന്‌ നടിച്ചു അറിയാതെ ഔഷധങ്ങൾ കൊടുക്കുന്നുവോ അങ്ങിനെയുള്ള അധർമ്മിയും പാപിയും കാലതുല്യും ദുഷ്‌ടബുദ്ധിയുമായ അവന്റെ സംഭാഷണംകൊണ്ടുപോലും മഌഷ്യൻ നരകത്തിൽ പതിക്കും.

                           വരമാശീ വിഷവിഷം ക്വ ഥിതം താമ്രമേവ വാ
                           പീതമത്യഗ്നി സന്തപ്‌താ ഭക്ഷിതാവാപ്യയോ ഗുഡാഃ.
                           നതുശ്രുതവതാം വേഷം ബിഭ്രതാ ശരണാഗതാൽ      130
                           ഗൃഹിതമന്നം പാനം വാ പിത്തം വാ രോഗപീഡിതാൻ. 131

വൈദ്യവേഷം ധരിച്ചു അലഞ്ഞുതിരിഞ്ഞു നടക്കുന്നവൻ രോഗം കൊണ്ട്‌ ദുഃഖിച്ചു ശരണം പ്രാപിച്ചവരിൽ നിന്ന്‌ അന്നപാനാദികളോ ധനമോ സ്വീകരിക്കുന്നതിലും നല്ലത്‌ വിഷമോ ചെമ്പുരുക്കിയതോ കുടിക്കുകയോ തപിപ്പിച്ച ഇരുമ്പുണ്ട വിഴുങ്ങുകയോ ചെയ്യുന്നതാണ്‌.

                         ഭിഷക്‌ബുഭ്രഷുർമ്മതിമാനതഃ സ്വഗുമസമ്പതി
                         പരംപ്രയത്‌നമാതിഷ്‌ഠേൽ പ്രാണദഃ സ്യാദ്യഥാനൃണാം. 132

അതിനാൽ വൈദ്യനാകണമെന്നാഗ്രഹിക്കുന്ന ബുദ്ധന്റെ സ്വന്തം ഗുണസമ്പത്തിന്നായി ഏറ്റവും നന്നായി പ്രയത്‌നിക്കണം. അത്‌ മഌഷ്യർക്ക്‌ ജീവരക്ഷയുമായിരിക്കും.

                    തദേവയുക്തം ഭൈഷജ്യം യദാരോഗ്യായ കൽപതേ
                    സചൈവ ഭിഷജാം ശ്രഷ്‌ഠോ രോഗേഭ്യോയഃ പ്രമോചയോൽ 133

ഏതൊന്നാണോ ആരോഗ്യത്തെ ഉണ്ടാക്കുന്നത്‌ അത്‌ തന്നെയാണ്‌ യുക്തമായ ഔഷധം. ഏതൊരുവനാണോ രോഗത്തിൽ നിന്ന്‌ മോചിപ്പിക്കുന്നത്‌ അവൻ തന്നെയാണ്‌ വൈദ്യശ്രഷ്‌ഠൻ.

                         സമ്യക്‌പ്രയോഗം സർവ്വേഷാം സിദ്ധിരാഖ്യാതി കർമ്മണാം
                         സിദ്ധിരാഖ്യാതി സർവ്വൈശ്ചഗുണൈര്യുക്തം ഭിഷക്തമം.    134

വേണ്ടതുപോലെയുള്ള പ്രയോഗം എല്ലാവിധ കർമ്മങ്ങൾക്കും ഫലസിദ്ധിക്കും കീർത്തിയും ഉണ്ടാക്കും. ആ ഫലസിദ്ധിയും കീർത്തിയും ഉള്ളവൻ സർവ്വഗുണങ്ങളോടും കൂടിയ ഏറ്റവും നല്ല വൈദ്യനായിരിക്കും.

                       ആയുർവ്വേദാഗമോ ഹേതുരാഗമസ്യ പ്രവർത്തനം           135
                       സൂത്രണസ്യാഭ്യഌജ്ഞാന മായുർവ്വേദസ്യ നിർണ്ണയഃ.        136
                       സമ്പൂർണ്ണ കാരണം കാര്യമായുർവ്വേദ പ്രയോജനം         137
                       ഹേതവശ്ചൈവ ദോഷാശ്ച ഭേഷജം സംഗ്രഹേണ ച.          138
                       രസാഃ സപ്രത്യ ദ്രവ്യാസ്‌ത്രിവിധോ ദ്രവ്യസംഗ്രഹഃ     139
                       മൂലിന്യശ്ച ഫലിന്യശ്ച സ്‌നേഹാശ്ച ലവണാനി ച.
                       മൂത്രംക്ഷീരാണി വൃക്ഷാശ്ച ഷഡ്യേ ക്ഷീരത്വഗാശ്രയാഃ
                       കർമ്മാണിചൈഷാം സർവ്വേഷാം യോഗാ യോഗ ഗുണാഗുണാഃ
                       വൈദ്യാപവാദോ യത്രസ്ഥാഃ സർവ്വേച ഭിഷജാംഗുണാഃ
                       സർവ്വമേതൽ സമാഖ്യാതം പൂർവ്വാദ്ധ്യായേ മഹർഷിണാ

സ്വർഗ്ഗത്തിൽ നിന്ന്‌ ഭൂമിയിലേക്കുള്ള, ആയുർവ്വേദത്തിന്റെ ആഗമനം, ആയുർവ്വേദം സ്വർഗ്ഗത്തിൽനിന്ന്‌ ഭൂമിയിലേക്ക്‌ വരുവാഌള്ള കാരണം. ആയുർവ്വേദം പരമ്പരാഗതമായി വന്നതിന്റെ പ്രവർത്തനം. പിന്നീട്‌ അഗ്നിവേശാദി മഹർഷിമാർ ഓരോരുത്തരും തന്ത്രമുണ്ടാക്കിയതിന്നുള്ള അഭിനന്ദനം, ആയുർവ്വേദത്തിന്റെ നിർണ്ണയം, സമ്പൂർണ്ണ കാരണം, കാര്യം, ആയുർവ്വേദത്തിന്റെ പ്രയോജനം, രോഗകാരണങ്ങൾ, ദോഷങ്ങൾ ഔഷധങ്ങളടെ ചുരുക്കിയുള്ള വിവരണം, രസങ്ങൾ ചികിത്സോപയോഗ ദ്രവ്യങ്ങൾ, മൂന്ന്‌ വിധത്തിലുള്ള ദ്രവ്യസംഗ്രഹം, വേരുകൾ, ഫലങ്ങൾ, സ്‌നേഹങ്ങൾ, ലവണങ്ങൾ, മൂ ത്രങ്ങൾ, പാലുകൾ, തോലും പാലും ഉപയോഗിക്കുന്ന 6-വൃക്ഷങ്ങൾ എന്നിവയും ഇവയുടെയെല്ലാം കർമ്മങ്ങൾ, യോഗം, അയോഗം, ഗുണം, അഗുണം എന്നിവയും അജ്ഞവൈദ്യനിന്ദ, വൈദ്യന്റെ എല്ലാ വിധത്തിലും ഉള്ള ഗുണങ്ങൾ ഇവയെല്ലാമാണ്‌. ഈ ഒന്നാമത്തെ അദ്ധ്യായത്തിൽ അഗ്നിവേശ മഹർഷിയാൽ വിവരിക്കപ്പെട്ടിരിക്കുന്നത്‌.

                    ഇ�ഇത�ത്യ�്യഗ്ന�ഗ്നി�ി�വേ�വശ�ശ ക�കൃ�ൃ�തേ�തത�ത��ന്ത്ര�ന്ത ച�ചര�രക�ക�പ്ര�പത�തി�ി സ�സം�ംസ�സ്‌�്‌ക�കൃ�ൃ�തേ�ത �ഭേ�ഭഷ�ഷജ�ജ
                   ച�ചത�തു�ുഷ�ഷ്‌�്‌�ണേ�ണ ദ�ദീ�ീർ�ർഘ�ഘഞ�ഞ്‌�്‌ജ�ജീ�ീവ�വി�ിത�തീ�ീ�യേ�യാ�ാന�നാ�ാമ�മ �പ്ര�പഥ�ഥ�മേ�മാ�ാƒദ്ധ�ദ്ധ്യ�്യാ�ായ�യഃ�ഃ
                          യോഗവിന്നാമരൂപഞ്‌ജസ്‌താസാം തഃ്വവിദുച്യതേ
                          കിംപുനര്യോ വിജാനീയാദോഷാധിഃ സർവ്വഥാഭിഷക്‌ 121

ഔഷധങ്ങളുടെ ഉപയോഗം, പേര്‌, രൂപം എന്നിവ അറിയുന്നവനെ ഔഷധങ്ങുടെ തത്വം അറിയുന്നവൻ എന്നു പറയുന്നു. മുഴുവൻ ഔഷധങ്ങളുടേയും അറിവും ഏതൊരുവഌണ്ടോ അവനാണ്‌ വൈദ്യൻ.

                            യോഗമാസാം തു യോ വിദ്യാദ്ദേശകലോപപാദിതം
                            പുരുഷം പുരുഷം വീക്ഷ്യ സ വിജ്ഞേയോ ഭിഷക്തമ   122

ഓരോരുത്തരെയും നോക്കിയിട്ട്‌ ദേശത്തിന്നും കാലത്തിന്നും അഌസരിച്ച വിധത്തിൽ മരുന്ന്‌ ചേർത്തുപയോഗിക്കുവാൻ ഏതൊരുവന്നറിയുന്നുവോ അവൻ ഉത്തമ വൈദ്യനാണെന്നറിയണം.

                                 യഥാവിഷം യഥാശസ്‌ത്രം യഥാഗ്നിരശനിര്യഥാ
                                 തഥൗഷധമവിജ്ഞാതം വിജ്ഞാതമമൃതം യഥാഃ    123

നാമ-രൂപ-ഗുണാദികൾ അറിയാതെ ഉപയോഗിക്കുന്ന ഔഷധം വിഷവും ശസ്‌ത്രവും അഗ്നിയും, ഇടിത്തീയ്യും എ പ്രകാരം മാരകമാണോ അപ്രകാരമായിരിക്കും. അറിഞ്ഞുപയോഗിച്ചാൽ ഔഷദം അമൃതിഌ തുല്യവുമായിരിക്കും.

                             ഔഷധം ഹ്യനഭിജ്ഞാതം നാമരൂപഗുണൈസ്‌ത്രിഭിഃ
                             വിജ്ഞാതഞ്ചാപി ദൂര്യുക്തമനർത്ഥായോപപദ്യതേ.     124

നാമം, രൂപം, ഗുണം ഇവ മൂന്നുകൊണ്ടും അറിയാത്ത ഔഷധവും ഇവ അറിഞ്ഞിട്ടാൽക്കൂടി ദുര്യക്തമായ ഔഷധവും ആപത്തുണ്ടാക്കും.

                          യോഗാദപി വിഷം തീക്ഷ്‌ണമുത്തമം ഭേഷജം ഭവേൽ
                          ഭേഷജം വാപി ദുര്യുക്തം തീക്ഷ്‌ണം സമ്പദ്യതേ വിഷം.
                          തസ്‌മാന്നഭിഷജായുക്തം യുക്തിബാഹ്യേന ഭേഷജം       125
                          ധീമതാ കിഞ്ചിദാദേയം ജീവിതാരോഗ്യ കാംക്ഷിണാ.  126

ചേരുന്നപടി ചേർത്തുപയോഗിച്ചാൽ തീക്ഷ്‌ണ വിഷവും ഉത്തമമായ ഔഷധമായിത്തീരും. ഉത്തമമായ ഔഷധവും ദുര്യുക്തമായാൽ തീക്ഷ്‌ണ വിഷമായിത്തീരും. അതുകൊണ്ട്‌ ജീവിതവും ആരോഗ്യവും കാംക്ഷിക്കുന്ന ബുദ്ധിമാൻ യുക്തിയില്ലാത്ത വൈദ്യനാൽ പ്രയോഗിക്കപ്പെടുന്ന യാതൊരൗഷധവും സ്വീകരിക്കരുത്‌.

                          കുര്യാന്നിപതിതോ മൂർദ്ധ്‌നി സ ശേഷം വാസവാശനിഃ
                          സ ശേഷമാതുരം കുര്യാന്നത്വജ്ഞമതമൗഷധം.          127

ഇടിയ്യ്‌ തലയിൽ വീണാൽക്കൂടി മരിക്കാതെ ശേഷിച്ചെന്നുവരാം. അന്നാൽ അജ്ഞനായ വൈദ്യൻ ഉപയോഗിക്കുന്ന ഔഷധം രോഗിയെ കൊല്ലാതെ ബാക്കി വെക്കുന്നതല്ല.

                              ദുഃഖിതനായ ശയാനായ ശ്രദ്ദധാനായ രോഗിണേ
                              യോ ഭേഷജമവിജ്ഞായ പ്രാജ്ഞമാനീ പ്രയച്ഛതി.
                              ത്യക്തധർമ്മസ്യ പാപസ്യ മൃത്യുഭ്രൂതസ്യ ദുർമ്മതേഃ 128
                              നരോ നരകപാതീസ്യാത്തസ്യ സംഭാഷണാദപി.     129

രോഗത്തിൽ കിടന്നു ദുഃഖിക്കുകയും വൈദ്യനിൽ വിശ്വസിക്കുകയും ചെയ്യുന്ന രോഗിക്ക്‌ ഏതൊരുവൻ അറിവില്ലാതെ അറിവുള്ളവനാണെന്ന്‌ നടിച്ചു അറിയാതെ ഔഷധങ്ങൾ കൊടുക്കുന്നുവോ അങ്ങിനെയുള്ള അധർമ്മിയും പാപിയും കാലതുല്യും ദുഷ്‌ടബുദ്ധിയുമായ അവന്റെ സംഭാഷണംകൊണ്ടുപോലും മഌഷ്യൻ നരകത്തിൽ പതിക്കും.

                           വരമാശീ വിഷവിഷം ക്വ ഥിതം താമ്രമേവ വാ
                           പീതമത്യഗ്നി സന്തപ്‌താ ഭക്ഷിതാവാപ്യയോ ഗുഡാഃ.
                           നതുശ്രുതവതാം വേഷം ബിഭ്രതാ ശരണാഗതാൽ      130
                           ഗൃഹിതമന്നം പാനം വാ പിത്തം വാ രോഗപീഡിതാൻ. 131

വൈദ്യവേഷം ധരിച്ചു അലഞ്ഞുതിരിഞ്ഞു നടക്കുന്നവൻ രോഗം കൊണ്ട്‌ ദുഃഖിച്ചു ശരണം പ്രാപിച്ചവരിൽ നിന്ന്‌ അന്നപാനാദികളോ ധനമോ സ്വീകരിക്കുന്നതിലും നല്ലത്‌ വിഷമോ ചെമ്പുരുക്കിയതോ കുടിക്കുകയോ തപിപ്പിച്ച ഇരുമ്പുണ്ട വിഴുങ്ങുകയോ ചെയ്യുന്നതാണ്‌.

                         ഭിഷക്‌ബുഭ്രഷുർമ്മതിമാനതഃ സ്വഗുമസമ്പതി
                         പരംപ്രയത്‌നമാതിഷ്‌ഠേൽ പ്രാണദഃ സ്യാദ്യഥാനൃണാം. 132

അതിനാൽ വൈദ്യനാകണമെന്നാഗ്രഹിക്കുന്ന ബുദ്ധന്റെ സ്വന്തം ഗുണസമ്പത്തിന്നായി ഏറ്റവും നന്നായി പ്രയത്‌നിക്കണം. അത്‌ മഌഷ്യർക്ക്‌ ജീവരക്ഷയുമായിരിക്കും.

                    തദേവയുക്തം ഭൈഷജ്യം യദാരോഗ്യായ കൽപതേ
                    സചൈവ ഭിഷജാം ശ്രഷ്‌ഠോ രോഗേഭ്യോയഃ പ്രമോചയോൽ 133

ഏതൊന്നാണോ ആരോഗ്യത്തെ ഉണ്ടാക്കുന്നത്‌ അത്‌ തന്നെയാണ്‌ യുക്തമായ ഔഷധം. ഏതൊരുവനാണോ രോഗത്തിൽ നിന്ന്‌ മോചിപ്പിക്കുന്നത്‌ അവൻ തന്നെയാണ്‌ വൈദ്യശ്രഷ്‌ഠൻ.

                         സമ്യക്‌പ്രയോഗം സർവ്വേഷാം സിദ്ധിരാഖ്യാതി കർമ്മണാം
                         സിദ്ധിരാഖ്യാതി സർവ്വൈശ്ചഗുണൈര്യുക്തം ഭിഷക്തമം.    134

വേണ്ടതുപോലെയുള്ള പ്രയോഗം എല്ലാവിധ കർമ്മങ്ങൾക്കും ഫലസിദ്ധിക്കും കീർത്തിയും ഉണ്ടാക്കും. ആ ഫലസിദ്ധിയും കീർത്തിയും ഉള്ളവൻ സർവ്വഗുണങ്ങളോടും കൂടിയ ഏറ്റവും നല്ല വൈദ്യനായിരിക്കും.

                       ആയുർവ്വേദാഗമോ ഹേതുരാഗമസ്യ പ്രവർത്തനം           135
                       സൂത്രണസ്യാഭ്യഌജ്ഞാന മായുർവ്വേദസ്യ നിർണ്ണയഃ.        136
                       സമ്പൂർണ്ണ കാരണം കാര്യമായുർവ്വേദ പ്രയോജനം         137
                       ഹേതവശ്ചൈവ ദോഷാശ്ച ഭേഷജം സംഗ്രഹേണ ച.          138
                       രസാഃ സപ്രത്യ ദ്രവ്യാസ്‌ത്രിവിധോ ദ്രവ്യസംഗ്രഹഃ     139
                       മൂലിന്യശ്ച ഫലിന്യശ്ച സ്‌നേഹാശ്ച ലവണാനി ച.
                       മൂത്രംക്ഷീരാണി വൃക്ഷാശ്ച ഷഡ്യേ ക്ഷീരത്വഗാശ്രയാഃ
                       കർമ്മാണിചൈഷാം സർവ്വേഷാം യോഗാ യോഗ ഗുണാഗുണാഃ
                       വൈദ്യാപവാദോ യത്രസ്ഥാഃ സർവ്വേച ഭിഷജാംഗുണാഃ
                       സർവ്വമേതൽ സമാഖ്യാതം പൂർവ്വാദ്ധ്യായേ മഹർഷിണാ

സ്വർഗ്ഗത്തിൽ നിന്ന്‌ ഭൂമിയിലേക്കുള്ള, ആയുർവ്വേദത്തിന്റെ ആഗമനം, ആയുർവ്വേദം സ്വർഗ്ഗത്തിൽനിന്ന്‌ ഭൂമിയിലേക്ക്‌ വരുവാഌള്ള കാരണം. ആയുർവ്വേദം പരമ്പരാഗതമായി വന്നതിന്റെ പ്രവർത്തനം. പിന്നീട്‌ അഗ്നിവേശാദി മഹർഷിമാർ ഓരോരുത്തരും തന്ത്രമുണ്ടാക്കിയതിന്നുള്ള അഭിനന്ദനം, ആയുർവ്വേദത്തിന്റെ നിർണ്ണയം, സമ്പൂർണ്ണ കാരണം, കാര്യം, ആയുർവ്വേദത്തിന്റെ പ്രയോജനം, രോഗകാരണങ്ങൾ, ദോഷങ്ങൾ ഔഷധങ്ങളടെ ചുരുക്കിയുള്ള വിവരണം, രസങ്ങൾ ചികിത്സോപയോഗ ദ്രവ്യങ്ങൾ, മൂന്ന്‌ വിധത്തിലുള്ള ദ്രവ്യസംഗ്രഹം, വേരുകൾ, ഫലങ്ങൾ, സ്‌നേഹങ്ങൾ, ലവണങ്ങൾ, മൂ ത്രങ്ങൾ, പാലുകൾ, തോലും പാലും ഉപയോഗിക്കുന്ന 6-വൃക്ഷങ്ങൾ എന്നിവയും ഇവയുടെയെല്ലാം കർമ്മങ്ങൾ, യോഗം, അയോഗം, ഗുണം, അഗുണം എന്നിവയും അജ്ഞവൈദ്യനിന്ദ, വൈദ്യന്റെ എല്ലാ വിധത്തിലും ഉള്ള ഗുണങ്ങൾ ഇവയെല്ലാമാണ്‌. ഈ ഒന്നാമത്തെ അദ്ധ്യായത്തിൽ അഗ്നിവേശ മഹർഷിയാൽ വിവരിക്കപ്പെട്ടിരിക്കുന്നത്‌.