നിർവ്വാണഷ്ടകം

രചന:ശങ്കരാചാര്യർ

മനോബുദ്ധ്യഹങ്കാരചിത്താനി നാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ .
ന ച വ്യോമഭൂമിഃ ന തേജോ ന വായുഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.        1

ന ച പ്രാണസഞ്ജ്ഞോ ന വൈ പഞ്ചവായുഃ
ന വാ സപ്തധാതുർന വാ പഞ്ചകോശഃ .
ന വാക് പാണിപാദൗ ന ചോപസ്ഥപായൂ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.        2

ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ .
ന ധർമോ ന ചാർഥോ ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.        3

ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീർഥം ന വേദാ ന യജ്ഞാഃ .
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.        4

ന മേ മൃത്യുശങ്കാ ന മേ ജാതിഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ .
ന ബന്ധുർന മിത്രം ഗുരുർനൈവ ശിഷ്യഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.        5

അഹം നിർവികൽപോ നിരാകാരരൂപോ
വിഭുത്വാച സർവത്ര സർവേന്ദ്രിയാണാം .
ന ചാ സംഗതം നൈവ മുക്തിർ ന മേയഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.        6


  1. മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവയൊന്നും ഞാനല്ല. ചെവി ഞാനല്ല. നാക്കു ഞാനല്ല. മൂക്കും കണ്ണും ഞാനല്ല. ആകാശവും ഞാനല്ല. ഭൂമി ഞാനല്ല. തേജസ്സ് ഞാനല്ല. വായു ഞാനല്ല. ഞാൻ ബോധാന്ദരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.
  2. പ്രാണനെന്നു പറയപ്പെടുന്നത് ഞാനല്ല. അഞ്ചായി പിരിഞ്ഞു ദേഹത്തെ നിലനിറുത്തുന്ന വായുവും ഞാനല്ലതന്നെ. ദേഹത്തിന്റെ ഭാഗങ്ങളായ ഏഴു ധാതുക്കളും ഞാനല്ല. അഞ്ചുകോശങ്ങളും ഞാനല്ല. വാക്ക്, കൈ, കാല് എന്നിവയും ഞാനല്ല. ജനനേന്ദ്രിയവും വിസർജനേന്ദ്രിയവും ഞാനല്ല. ഞാൻ ബോധാനന്ദരൂപിയായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.
  3. എനിക്ക് ദ്വേഷമോ രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല തന്നെ. ധർമമില്ല; അർത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.
  4. ഞാൻ പുണ്യമല്ല, പാപമല്ല. സുഖമല്ല, ദുഖമല്ല. മന്ത്രമല്ല, തീർത്ഥമല്ല. വേദങ്ങളല്ല, യജ്ഞങ്ങളല്ല. ഞാൻ ഭോജനമല്ല തന്നെ, ഭുജിക്കപ്പെടേണ്ടതോ ഭോക്താവോ ഞാനല്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.
  5. മരണമില്ല, സംശയമേയില്ല. എനിക്കു ജാതിഭേതദമില്ല. അച്ഛൻ ഇല്ല തന്നെ; മാതാവില്ല തന്നെ, ജന്മവുമില്ല. ബന്ധുവില്ല, സുഹൃത്തില്ല. ഗുരോശിഷ്യനോ ഇല്ല. ഞാൻ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.
  6. ഞാൻ രണ്ടെന്ന ഭേദം സ്പർശിക്കാത്തവനാണ് നാമരൂപാകാരങ്ങളൊന്നും എനിക്കില്ല എല്ലായിടത്തും എല്ലാ ഇന്ദ്രിയങ്ങളുടേയും അനുഭവം എന്റെ അനുഭവം തന്നെയായതുകൊണ്ടും ഒന്നിൽ‌ നിന്നും ഭിന്നനായി നിൽ‌ക്കുന്നവനല്ല ഞാൻ അതുകൊണ്ടുതന്നെ എനിക്കുമോക്ഷമോ ബന്ധമോ ഇല്ല. ബോധാനന്ദരൂപനായ പരമാത്മവാണു ഞാൻ പരമാത്മാവാണ്.
"https://ml.wikisource.org/w/index.php?title=നിർവ്വാണഷട്കം&oldid=137436" എന്ന താളിൽനിന്ന് ശേഖരിച്ചത്