"താൾ:Ramayanam 24 Vritham 1926.pdf/11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
DC2014Maintenance |
No edit summary |
||
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 1: | വരി 1: | ||
-8- |
-8- |
||
ദശകത്തിന്റെ അവസാനത്തിലും തൽകർത്താവു തന്റെ ഉപസനമൂർത്തിയായ ഗുരുവായൂരപ്പനോട് ആരോഗ്യപ്രാർത്ഥനയണു ചെയ്യുന്നത്. നമ്മുടെ കവിയാകട്ടെ അദ്ദേഹത്തിന്റെ |
ദശകത്തിന്റെ അവസാനത്തിലും തൽകർത്താവു തന്റെ ഉപസനമൂർത്തിയായ ഗുരുവായൂരപ്പനോട് ആരോഗ്യപ്രാർത്ഥനയണു ചെയ്യുന്നത്. നമ്മുടെ കവിയാകട്ടെ അദ്ദേഹത്തിന്റെ രാമസ്തോത്രത്തിൽ ഓരോ വൃത്താന്തത്തിലും ഐഹികസുഖേച്ഛ യാതൊന്നും കൂടാതെ പരമപുരുഷാർത്ഥമായ കൈവല്യത്തെ പ്രാർത്ഥിക്കുന്നു. എന്നുമാത്രമല്ലാ, ഇതിലുള്ള എല്ലാപദ്യങ്ങളും ഭഗവന്നാമകീർത്തനത്തിൽ കലാശിപ്പിക്കുകയും ചെയ്യുന്നു. അതും പോരാ, ശ്രീരാമനെ ധീരോദാത്തനായ ഒരു മനുഷ്യനായകന്റെ നിലയിൽ നിർത്താതെ, ഭക്തരക്ഷാദീക്ഷിതനായ ഭഗവദവതാരപുരുഷന്റെ നിലയിലാണു കവി കല്പിച്ചിരിക്കുന്നത്. ഖരൻ, ജടായു, ബാലി, രാവണൻ ഇവരുടെ ചരമകാലത്തെപ്പറ്റി കവി എങ്ങനെ പ്രസ്താവിച്ചിരിക്കുന്നു എന്നു നോക്കുക. |
||
ഈ ഗ്രന്ഥത്തിൽ ഒരൊറ്റ ബ്‌ഭാഷാപദംപോലുമില്ലാത്ത തനിസ്സംസ്കൃതപദ്യങ്ങൾ വളരെയുണ്ട്. (വൃത്തം ൧ പദ്യം ൭-൨൨; വൃത്തം൧൩ പദ്യം ൨൬; വൃത്തം ൧൭ പദ്യം ൧൭; വൃത്തം ൨൩ പദ്യം ൩൩-൩൫; ഇവ നോക്കുക) പേരിനുമാത്രം ഒന്നോ രണ്ടൊ ഭാഷാപദങ്ങളും ശേഷമെല്ലാം സംസ്കൃതമയവുമായിട്ടുള്ള പദ്യങ്ങൾക്കും ക്ഷാമമില്ല. അതിനും പുറമേ രഘുവംശം, കുമാരസംഭവം, രാമായണചംബു, രാമായണം മുതലായ ഗ്രന്ഥങ്ങളിലെ പല പദ്യങ്ങളും സന്ദർഭമനുസരിച്ചു ഭാഷാന്തരംചെയ്തു ചേർത്തിട്ടുമുണ്ട്. ഇതുകൊണ്ട് ഇദ്ദേഹത്തിന്റെ സംസ്കൃതപാണ്ഡിത്യം സ്പഷ്ടമാകുന്നതാണല്ലൊ. |
ഈ ഗ്രന്ഥത്തിൽ ഒരൊറ്റ ബ്‌ഭാഷാപദംപോലുമില്ലാത്ത തനിസ്സംസ്കൃതപദ്യങ്ങൾ വളരെയുണ്ട്. (വൃത്തം ൧ പദ്യം ൭-൨൨; വൃത്തം൧൩ പദ്യം ൨൬; വൃത്തം ൧൭ പദ്യം ൧൭; വൃത്തം ൨൩ പദ്യം ൩൩-൩൫; ഇവ നോക്കുക) പേരിനുമാത്രം ഒന്നോ രണ്ടൊ ഭാഷാപദങ്ങളും ശേഷമെല്ലാം സംസ്കൃതമയവുമായിട്ടുള്ള പദ്യങ്ങൾക്കും ക്ഷാമമില്ല. അതിനും പുറമേ രഘുവംശം, കുമാരസംഭവം, രാമായണചംബു, രാമായണം മുതലായ ഗ്രന്ഥങ്ങളിലെ പല പദ്യങ്ങളും സന്ദർഭമനുസരിച്ചു ഭാഷാന്തരംചെയ്തു ചേർത്തിട്ടുമുണ്ട്. ഇതുകൊണ്ട് ഇദ്ദേഹത്തിന്റെ സംസ്കൃതപാണ്ഡിത്യം സ്പഷ്ടമാകുന്നതാണല്ലൊ. |