"താൾ:Koudilyande Arthasasthram 1935.pdf/335" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: 'കൂട്ടായിച്ചേൎന്നു യജ്ഞകൎമ്മം ചെയ്യുന്ന യാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 1: | വരി 1: | ||
കൂട്ടായിച്ചേൎന്നു യജ്ഞകൎമ്മം ചെയ്യുന്ന യാജകന്മാർ തങ്ങളോരോരുത്തൎക്കും പ്രത്യേകമായുള്ള പ്രചാരദ്രവ്യം (ദക്ഷിണ) ഒഴിച്ചു ശേഷമുള്ള വേതനത്തെ പറഞ്ഞുനിശ്ചയിച്ചതുപോലെയോ, സമമായോ വിഭജിക്കണം. അഗ്നിഷ്ടോമം മുതലായ ക്രതുക്കളിൽ "ദീക്ഷണം" കഴിഞ്ഞതിന്നുമേൽ യാജകൻ സന്നനായാൽ അദ്ദേഹത്തിന്നു കിട്ടേണ്ടതിന്റെ അഞ്ചിലൊരംശം ലഭിക്കും; "സോമവിക്രയം" കഴിഞ്ഞതിന്നു ശേഷമായാൽ നാലിലൊരംശം ലഭിക്കും; "മധ്യമോപാസത്തി"ലെ "പ്രവർഗ്യോദ്വാസനം" കഴിഞ്ഞതിന്നു ശേഷമാണെങ്കിൽ മൂന്നിലൊരംശം ലഭിക്കും; "മധ്യമോപസത്തു" കഴിഞ്ഞിട്ടാണെങ്കിൽ പകുതി അംശം ലഭിക്കും. സുത്യമെന്ന ക്രതുവിൽ "പ്രാതസ്സവനം" കഴിഞ്ഞതിന്നു ശേഷമായാൽ മുക്കാലംശവും, "മാധ്യംദിനസവനം" കഴിഞ്ഞതിൽപ്പിന്നെയായാൽ മുഴുവൻ അംശവും യാജകന്നു ലഭിക്കും. മാധ്യംദിനസവനം കഴിഞ്ഞാൽ ദക്ഷിണകളെല്ലാം കിട്ടിക്കഴിയുമല്ലൊ. |
കൂട്ടായിച്ചേൎന്നു യജ്ഞകൎമ്മം ചെയ്യുന്ന യാജകന്മാർ തങ്ങളോരോരുത്തൎക്കും പ്രത്യേകമായുള്ള പ്രചാരദ്രവ്യം (ദക്ഷിണ) ഒഴിച്ചു ശേഷമുള്ള വേതനത്തെ പറഞ്ഞുനിശ്ചയിച്ചതുപോലെയോ, സമമായോ വിഭജിക്കണം. അഗ്നിഷ്ടോമം മുതലായ ക്രതുക്കളിൽ "ദീക്ഷണം" കഴിഞ്ഞതിന്നുമേൽ യാജകൻ സന്നനായാൽ അദ്ദേഹത്തിന്നു കിട്ടേണ്ടതിന്റെ അഞ്ചിലൊരംശം ലഭിക്കും; "സോമവിക്രയം" കഴിഞ്ഞതിന്നു ശേഷമായാൽ നാലിലൊരംശം ലഭിക്കും; "മധ്യമോപാസത്തി"ലെ "പ്രവർഗ്യോദ്വാസനം" കഴിഞ്ഞതിന്നു ശേഷമാണെങ്കിൽ മൂന്നിലൊരംശം ലഭിക്കും; "മധ്യമോപസത്തു" കഴിഞ്ഞിട്ടാണെങ്കിൽ പകുതി അംശം ലഭിക്കും. സുത്യമെന്ന ക്രതുവിൽ "പ്രാതസ്സവനം" കഴിഞ്ഞതിന്നു ശേഷമായാൽ മുക്കാലംശവും, "മാധ്യംദിനസവനം" കഴിഞ്ഞതിൽപ്പിന്നെയായാൽ മുഴുവൻ അംശവും യാജകന്നു ലഭിക്കും. മാധ്യംദിനസവനം കഴിഞ്ഞാൽ ദക്ഷിണകളെല്ലാം കിട്ടിക്കഴിയുമല്ലൊ. ബൃഹസ്പതിസവനമൊഴിച്ചുള്ളവയിലെല്ലാം സവനം തോറും ദക്ഷിണകൾ കൊടുക്കുന്നതാണല്ലൊ. ഇതിനെ പറഞ്ഞതുകൊണ്ടു് അഹൎഗ്ഗണദക്ഷിണകളുടെ കാൎയ്യവും പറഞ്ഞുകഴിഞ്ഞു. |
||
വ്യാധിതന്മാരായിത്തീൎന്ന ഭൃതകന്മാരുടെ കൎമ്മങ്ങൾ പത്തഹോരാത്രം കഴിയുന്നതുവരെ ശേഷമുള്ള ഭൃതകന്മാർ നിൎവ്വഹിക്കണം. അല്ലെങ്കിൽ അവൎക്കു വിശ്വാസമുള്ള മറ്റാൎക്കെങ്കിലും അതു നിൎവ്വഹിക്കുന്നതിന്നും വിരോധമില്ല. |
|||
യജ്ഞകൎമ്മം സമാപ്തമാകുന്നതിന്നു മുമ്പു യജമാനൻ വ്യാധിതനായിച്ചമഞ്ഞാൽ ഋത്വിക്കുകൾ കൎമ്മത്തെ സമാപിപ്പിച്ചു ദക്ഷിണയെ എടുത്തുകൊള്ളണം. |
|||
യജ്ഞകൎമ്മം അസമാപ്തമായിരിക്കുമ്പോൾ യാജ്യനെ (യജമാനനെ) ത്യജിക്കുന്ന യാജകന്നും; യാജകനെ ത്യജിക്കുന്ന യാജ്യന്നും പൂൎവ്വസാഹസം ദണ്ഡം. |