ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം
പ്രേമക്രോധക്ഷുഭിതഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീമന്മന്ദസ്മിതസ്മിതസുമുഖിയാകുന്നതോർമ്മിച്ചിടുന്നേൻ - മയൂരസന്ദേശം

ഇവിടെ ലതയ്ക്ക് നായികയോടും, കാറ്റടിച്ചിളകുന്നതിനു് പ്രണയകലഹക്ഷോഭത്തോടും മഴവെള്ളത്തുള്ളികൾ ഇറ്റുന്നതിനു് കണ്ണുനീർ തൂകുന്നതിനോടും മൊട്ടുകൾ വിടരുന്നതിനു് മന്ദസ്മിതപ്രസരത്തോടും സാമ്യം.


ഭ്രാന്തിമാൻ:
28. പ്ലാശിന്മൊട്ടെന്നളിയിതാ-
നാശിച്ചെത്തുന്നു പൈങ്കിളിക്കൊക്കിൽ;
കിളിയും ഞാവല്പഴമെ-
ന്നളിയെക്കൊത്താനൊരുങ്ങുന്നു - സ്വ

ഇവിടെ അളിക്കും കിളിക്കും തങ്ങളിൽ ഭ്രമമെന്ന് പൂർവ്വോദാരണത്തേക്കാൾ വിശേഷം.


സസന്ദേഹം :
29. ഓമനത്തിങ്കൾക്കിടാവോ - നല്ല കോമളത്താമരപ്പൂവോ?
പൂവിൽ നിറഞ്ഞ മധുവോ - പരിപൂർണ്ണേന്ദു തന്റെ നിലാവോ?
പുത്തൻ പവിഴക്കൊടിയോ - ചെറു തത്തകൾ കൊഞ്ചും മൊഴിയോ?
ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ?
തുള്ളുമിളമാൻ കിടാവോ - ശോഭ കൊള്ളുന്നൊരന്നക്കൊടിയോ?
ഈശ്വരൻ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ?
പാരിജാതത്തിൻ തളിരോ - എന്റെ ഭാഗ്യദ്രുമത്തിൻ ഫലമോ?
വാത്സല്യരത്നത്തെ വയ്പാൻ - മമ വാച്ചൊരു കാഞ്ചനച്ചെപ്പോ?
ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വെച്ച വിളക്കോ?
കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടുവരാതുള്ള മുത്തോ?
ആർത്തിതിമിരം കളവാൻ - ഉള്ള മാർത്താണ്ഡദേവപ്രഭയോ?
സൂക്തിയിൽ കണ്ട പൊരുളോ - അതി സൂക്ഷ്മമാം വീണാരവമോ?
വമ്പിച്ച സന്തോഷവല്ലി - തന്റെ കൊമ്പതിൽ പൂത്ത പൂവല്ലി?
പിച്ചകത്തിൻ മലർച്ചെണ്ടോ - നാവിന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?
കസ്തൂരി തന്റെ മണമോ - നല്ല സത്തുക്കൾക്കുള്ള ഗുണമോ?
പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നിൽക്കലർന്നോരു മാറ്റോ?
കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ?
നന്മ വിളയും നിലമോ - ബഹു ധർമ്മങ്ങൾ വാഴും ഗൃഹമോ?
ദാഹം കളയും ജലമോ - മാർഗ്ഗ ഖേദം കളയും തണലോ?
വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവെച്ചുള്ള ധനമോ?
കണ്ണിന്നു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ?
ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാർവർണ്ണൻ തന്റെ കണിയോ?
ലക്ഷ്മീഭഗവതി തന്റെ - തിരു നെറ്റിമേലിട്ട കുറിയോ?
എന്നുണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ?
പദ്മനാഭൻ തൻ കൃപയോ - ഇനി ഭാഗ്യം വരുന്ന വഴിയോ? - ഇരയിമ്മൻ തമ്പി

പദ്യം 27. പുതുവർഷാഗമത്തിൽ നായകൻ നായികയെ അനുസ്മരിക്കുന്നു; മരുല്ലോളിതം - കാറ്റടിച്ചിളകുന്ന. സ്തോമം - കൂട്ടം. ക്ലിന്നം - നനഞ്ഞ.

പദ്യം 28. പൈങ്കിളിയുടെ ചുണ്ടു കണ്ടിട്ടു് പ്ലാശിൻമൊട്ടാണെന്നു കരുതി വണ്ടു് അതിൽ ചെന്നിരുന്നു. കിളിയാകട്ടെ വണ്ടിനെ ഞാവൽപ്പഴമെന്നു കരുതി കൊത്താനോരുങ്ങി.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_23&oldid=81962" എന്ന താളിൽനിന്ന് ശേഖരിച്ചത്