ഭാഷാഭാരതം/സഭാപർവ്വം/സഭാക്രിയാപർവ്വം

ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
സഭാക്രിയാപൎവ്വം

[ 741 ] ===സഭാപർവ്വം===

സഭാക്രിയാപർവ്വം തിരുത്തുക

നാരയണനെയും സാക്ഷാൽ നരനാം നരനേയുമേ സരസ്വതീദേവിയേയും നമിച്ചു ജയമോതുകം

1.സഭാസ്ഥാനനിർണ്ണയം തിരുത്തുക

കൃഷ്ണന്റെ ആജ്ഞയനുസരിച്ച് മയൻ പാണ്ഡവർക്കുവേണ്ടി ഒരു ദിവ്യ സഭ നിർമ്മിക്കാൻ പുറപ്പെടുന്നു.


വൈശന്വൻ പറഞ്ഞു
വസുദേവൻ കേട്ടിരിക്കെപ്പാർത്ഥനോടോതിനാൻ മയൻ
വീണ്ടും വീണ്ടും പൂജചെയ്തു കൈ കൂപ്പിക്കൊണ്ടു ഭംഗിയിൽ. 1
മയൻ പറഞ്ഞു
ഇക്രുദ്ധക്രഷ്ണങ്കൽനിന്നും കത്തു വഹ്നിയിൽനിന്നുമേ
അങ്ങെന്നെക്കാത്തു കൗന്തേയ,ചൊല്ക ചെയ്യേണ്ടതെന്തു ഞാൻ?
അർജ്ജുനൻ പറഞ്ഞു
അങ്ങെല്ലാം ചെയ്തു,നന്നായിവരും പൊയ്ക്കൊൾക ദനവ!
പ്രീതിനാക ഭവാനെന്നിൽ,പ്രീതരാം ഞങ്ങൾ നിങ്കലും. 3
മയൻ പറഞ്ഞു
ചേരും വിഭോ,ഭവാനേവം പറഞ്ഞതു നരഷഭ!
പ്രീതിപുർവ്വം കുറഞ്ഞോന്നു ചെയ് വാനിച്ഛിപ്പുതുണ്ടു ഞാൻ. 4
ദാനവന്മാർക്കുള്ള വിശ്വകർമ്മാവു കവിയാണു ഞാൻ
ആ ഞാനതിന്നു തക്കൊന്ന ചെയ് വാനിച്ഛിപ്പു പാണ്ഡവ! 5
അർജ്ജുനൻ പറഞ്ഞു
പ്രാണകൃച് ഛ്രത്തിൽനിന്നിട്ടു രക്ഷിച്ചെന്നോർത്തിടുന്നു നി
ആ നിലയ്ക്കൊന്നു നിന്നാലെ ചെയ്യിക്കാവോന്നതല്ല മേ. 6
ഭവാന്റെ മോഹം പഴുതേയാക്കാനും വയ്യ ദാനവ!
കൃഷ്ണന്നെന്തെങ്കിലും ചെയ്യു ചെയ്താമനെനിക്കുമേ. 7
വൈശമ്പായൻ പറഞ്ഞു
മയൻ ചോദ്യം തുടർന്നപ്പോൾ മാധവൻ ഭരതഷഭ!
ഇവനോടെന്തു കല്പിപ്പതെന്നു ചിന്തിച്ചു തെല്ലിട. 8
പിന്നെയൊന്നോർത്തുറച്ചിട്ടാ ലോകനാഥൻ പ്രജാപി
സഭാ തീർക്കേണമെന്നായി മയനോടോതി മധവൻ. 9

[ 742 ]

കൃഷ്ണൻ പറഞ്ഞു
കെല്പിൽ പ്രിയം ചെയ്യുവാൻ നീ ശില്പിവര്യ,നിനയ്ക്കിലോ
ധർമ്മരാജന്നു തക്കൊന്നായങ്ങു ചിന്തിച്ചു ദാനവി 10
മനുഷ്യലോകേ മററാരുമീനിലയ്ക്കൊന്നു തീർക്കുവാൻ
നോക്കിയാൽ പററിടാത്തോരു ശുഭയാം സഭ തീർക്കെടോ. 11
ദിവ്യമോരോ മനോധർമാസുരം പിന്നെ മാനുഷം
ഇവയൊക്കക്കാണു മാറു സഭയുണ്ടാക്കെടോ മയ! 12
വൈശാമ്പായനൻ പറഞ്ഞു
ഇമ്മട്ടു ചൊല്ലിക്കേട്ടേററു സമ്മതത്തോടുടൻ മയൻ
പാണ്ഡവന്നു വിമാനശ്രീപൂണ്ട സത്സഭ തീർത്തുതേ 13
കണ്ണനും ജിഷ്ണുവും പിന്നേയണ്ണനാം ധർമ്മപുത്രനെ
ഇതുണർത്തിച്ചു മയനെയഥ കാണിച്ചു സാദരം. 14
യുധിഷ്ഠിരൻ സൽക്കരിച്ചു പൂജിച്ചൂ മയനെത്തദാ
ആദരിച്ചതു കൈക്കൊണ്ടൂ മയനും ഭരതഷഭ! 15
പൂർവ്വദേവചരിത്രത്തെപ്പാണ്ഡവന്മാരൊടന്നവൻ
ദൈത്യവീരൻ പറഞ്ഞാനങ്ങത്തവ്വിൽ ധരണീപതേ! 16
ഒട്ടേവമാശ്വസിച്ചിട്ടാ വിശകർമ്മവൂ പാർത്തുടൻ
പാണ്ഡവന്മാർക്കു തക്കോരു സഭ തീപ്പാനെരുങ്ങിനാൽ. 17
പാണ്ഡവ‌ന്മാരുടെയുമാക്കണ്ണന്റേയും മതപ്പടി
പുണ്യമാം ദിവസത്തിങ്കൽ പുണ്യമംഗളധാരിയായ് 18
ഭൂരിദ്വിജവരന്മാർക്കു പരമാന്നം കൊടുത്തവൻ
അവർക്കനേകം ധനവും ദാനംചെയ്തിട്ടു വിര്യവാൻ 19
സർവ്വർത്തുഗുണമാണ്ടററം ദിവ്യമായതിഭംഗിയിൽ
പത്തു കിഷ്കു സഹസ്രം ചുററളവിൽ കുററി നാട്ടിനാൽ. 20

2. ഭഗവദ്യാനം തിരുത്തുക

പാണ്ഡവന്മാരോടും കുന്തി, സുഭദ്ര, പാഞ്ചാലി മുതലായവരോടും യാത്ര ചോദിച്ച് കൃഷ്ണൻ ദ്വാരകയിലേക്കു പോകുന്നു.


വൈശമ്പായനൻ പറഞ്ഞു
പൂജ്യൻ പ്രീതിയൊടും പാർത്ഥൻ പൂജിക്കുന്നതുമേററഹേ!
സുഖമായ് ഖാണ്ഡവപ്രസ്ഥത്തിങ്കൽ പാർത്തൂ ജനാർദ്ദൻ. 1
അച്ഛനേക്കാണുവാൻ പോവാനച്യുതൻതാനൊരുങ്ങിനാൽ;
ധർമ്മജന്മാവിനോടോതി പൃഥയെപ് പൃഥുലോചനൻ 2

[ 743 ]

കണ്ടാപ്പിതൃഷ്വസാവിന്റെ കാല്ക്കൽ കുമ്പിട്ടു കൂപ്പിനാൽ.
മൂർദ്ധാവിലവൾ ചുംബിച്ചു പോർത്തും പുല്കിയ കേശവൻ 3
തന്റെ സേദരിയെച്ചെന്നു കണ്ടു കണ്ണൻ പുകഴ്ന്നവൻ.
അവളോടു ഹൃഷീകേശൻ പ്രീതിബാഷ്പസമന്വിതം 4
ശ്രേഷ്ഠമായിഷ്ടമായ് തത്ഥ്യമായിബ് ഭംഗ്യാ ചുരുക്കമായ്
പറഞ്ഞൂ ഭഗവാൻ ഭദ്രസുഭദ്രയൊടു സാദരം. 5
സ്വജനത്തോടുരപ്പാനായി വൾ ചൊന്നതു കേട്ടവൻ
സൽക്കാരവും വന്ദനവും സാദരം സ്വീകരിച്ചവൻ 6
അനുവാദം വാങ്ങിയേററമഭിനന്ദിച്ചു മാധവൻ
പാഞ്ചാലിയെച്ചെന്നു കണ്ടു ധൗമ്യനേയും ജനാർദ്ധനൻ. 7
വന്ദിച്ചുവിധിയാംണ്ണം ധൗമ്യനെപ്പരുഷോത്തമൻ
കൃഷ്ണയെസ്സാന്ത്വനം ചെയ്തു കൃഷാണൻ യാത്രപറഞ്ഞുടൻ. 8
ഭ്രാതാക്കളെച്ചെന്നു കണ്ടൂ പാർത്ഥനോടൊത്തു സാത്തമൻ
ഉമ്പരോടുമ്പർകോൻപോലെയൈവർ സോദരരൊത്തവൻ 9
യാത്രയ്ക്കു വേണ്ടും കർമ്മങ്ങളത്രയും ഗരുഡദ്ധ്വജൻ
ചെയ് വാൻ കളിച്ചു ശുചിയായലങ്കാരമണിഞ്ഞുടൻ. 10
ദേവബ്രാഹ്മണപൂജാദി ചെയ്തു യാദവപുംഗവൻ
പുഷ്പമന്ത്രനമസ്കാരചന്ദനാദികളാൽ പരം `11
സർവ്വകർമ്മങ്ങളും ചെയ്തു പുറപ്പെട്ടു ജഗൽപതി
പോന്നപ്പുറത്തുള്ള പടി കടന്നു യദുനായകൻ. 12
ദദ്ധ്യക്ഷതഫലത്തോടും സ്വസ്തി ചൊല്ലിച്ച വിപ്രരെ
വിത്തദാനങ്ങളും ചെയ്തു വലംവെച്ചിട്ടുകേശവൻ, 13
ശംഖ ചക്ര ഗദാ ശാർങ് ഗാദ്യായുധങ്ങളിയന്നഹോ!
ഗരുഡദ്ധ്വജമായീടും പൊന്മണിത്തേരിലേറിനാൻ. 14
ശുഭമോം പക്കവും നാളുമപ്രകാരം മുഹുർത്തവും
പാർത്തിറങ്ങീ പങ്കജാക്ഷൻ ശൈബ്യസുഗ്രീവവാഹനൻ. 15
കൂടെക്കേറീ നന്ദിയോടുകൂടെബ് ഭ്രപൻ യുധിഷ്ഠിരൻ
തേൻ നടത്തും ദാരകനാം സൂതനേ മാററിയങ്ങനെ 16
കടിഞാണതു താൻതന്നെ പിടിച്ചു ധർമ്മനന്ദൻ.
ഒപ്പം കേറീട്ടർജ്ജുനൻ പൊൻ പിടിവെഞ്ചാമരം പരം 17
മഹത്തൊന്നും മഹാബാഹു വീശിക്കൊണ്ടാൻ പ്രദക്ഷീണം.
അവ്വണ്ണമേ ഭീമനുമാ മാദ്രീപുത്രരുമൊപ്പമേ 18
ഋത്വികപൂരോഹിതയുതം കണ്ണനെപ്പിൻതുടർന്നുതെ.

[ 744 ]

ആ ഭ്രാതാക്കളൊടീവണ്ണമൊപ്പം ചേർന്നൊരു കേശവൻ 19
ശിഷ്യരോടൊത്ത ഗുരുവിന്മട്ടു ശോഭിച്ചിതേററവും.
പാർത്ഥനോടു ദൃഢ,പൂല്കിയാത്രചൊല്ലിട്ടു മാധവൻ 20
യുധിഷ്ഠിരനെയർച്ചിച്ചു ഭീമമാദ്രേയരേയുമേ
അവർ പുല്ലിയമന്മാരങ്ങഭിവാദ്യംകഴിക്കവേ 21
രണ്ടു നാഴിക പോന്നോരുശേഷം ശത്രുഹരൻ ഹരി
'തിരിച്ചുകൊള്ളുകേ' ന്നായിദ്ധർമ്മഭ്രുവോടുരച്ചുടൻ 22
അഭിവാദ്യംചെയ്തു കാലു പിടിച്ച ധർമ്മവിത്തവൻ.
എഴുന്നേൽപ്പിച്ചു ഹരിയെശ്ശീർഷം ചുംബിച്ചു ധർമ്മജൻ 23
പാണ്ഡവൻ യാദവവതി കണ്ണനോടു കനിഞ്ഞുടൻ
എന്നാൽ പൊയ്ക്കൊൾകെന്നു ചൊല്ലി നന്നിയോടു യുധിഷ്ഠരൻ.
അവരായി വേണ്ടതിൻവണ്ണമിണങ്ങി മധുസുദനൻ
കൂട്ടത്തോടൊത്തൊരുവിധം പിൻതിരിപ്പിച്ച പാർത്ഥരെ 25
അമരാവതിയിന്ദ്രൻപോലരം സ്വപുരി പൂകിനാൽ.
കണ്ണു തെററുംവരെക്കണ്ണാൽ കണ്ണനെപിൻതുടർന്നവർ 26
പിന്നെച്ചിത്തംകൊണ്ടു കൂടെച്ചെന്നു കണ്ണനിൽ നന്ദിയാൽ.
പാർത്ഥരാക്കണ്ണനെപ്പാർത്തു തൃപ്തി തേടാതെ നില്ക്കവേ 27
ലോചനാനന്ദദൻ കൃഷ്ണനായവർക്കു മറഞ്ഞുപോയ്.
ഗോവിന്ദനിൽ ചിത്താമാണ്ടു കാമമൊക്കാത്തമട്ടിവർ 28
തിരിച്ചുപോന്നു നഗരമെത്തിനാർ പുരുഷർഷഭർ;
തേരോടിച്ചുടനേ കൃഷ്ണൻ ദ്വാരകയ്ക്കുനടുത്തുതേ. 29
സ്വൈരം പിൻപേ കൂടിയോരു വീരസാത്യടിയോടുമേ
ദാരുകാഖ്യൻ സൂതനോടും ചേരുമാദ്ദേവീസുതൻ 30
താർക്ഷ്യനെപ്പോലെ വേഗത്തിൽ ദ്വാരകപുരി പീകിനാൻ.
ഭ്രാതാക്കന്മാരുമൊന്നിച്ചു തിരയെപ്പാന്നു ധർമ്മജൻ 31
സുഹൃൽപരിവൃതൻ ഭ്രപൻ സ്വപുരത്തിൽ കരേറിനാൻ.
സുഹൃജ്ജനത്തെയും ഭ്രാതൃപുത്രരേയും പിരിച്ചവൻ 32
ഭ്രൗപദീദേവിയോടൊത്തു നന്ദിച്ചൂ ധർമ്മനന്ദൻ.
പരം കേശവനും തന്റെ പുരം പപക്കു രസത്തോടും 33
ഉഗ്രസേനൻതൊട്ട യദുമുഖ്യർ പൂജിപ്പതേറ്റുടൻ
വൃദ്ധനാഹുകനങ്ങച്ഛനമ്മയെന്നിവരേയുമേ 34
ബലഭദ്രനെയും കൂപ്പി നിന്നൂ കമലലോചൻ.
പ്രദ്യുമ്നസാംബനിശഠർ ചാരിദേഷ്ണൻ ഗദൻ പരം 35
അനിരുദ്ധൻ ഭാനുതൊട്ടുള്ളവരെപ്പുല്കി മാധവൻ
വൃദ്ധസമ്മതവും വാങ്ങി രികർമിണീഗൃഹമേറിനാൻ. 37

[ 745 ] ====3.സഭാനിർമ്മാണം====

അസുരശില്പിയായ മയൻ,ഭീമനും അർജ്ജുനനും യഥാക്രമം ദിവ്യമാ യ ഒരു ഗദയും ശംഖും സമ്മാനിക്കുന്നു. പതിന്നാലുമാസംകൊണ്ടു് പണ്ഡ വർക്ക് വേണ്ടി അത്യത്ഭുതകരമായ ഒരു സഭ നിർമ്മിക്കുന്നു.


വൈശന്വായൻ പറഞ്ഞു
ജയമേറും വിജയനാതം പർത്ഥനോടോതിനാൻ മയൻ:
യാത്രചൊൽവേൻ ഭവാനനോടു പേർത്തും ഞാനുടനേ വരാം. 1
കൈലാസത്തിൽ വടക്കുള്ള മൈനാകാദ്രിസ്ഥലത്തിലായ്
പണ്ടു ഭവാൻ യജ്ഞം ചെയ്തന്നു ഞാൻ തീർത്തുവവെച്ചതായ് 2
ചിത്രരത്ന പദാർത്ഥങ്ങളുണ്ടു ബിന്ദുസരസ്സിതൽ
സത്യവാൻ വൃഷപർവ്വാൻ സഭയിൽ പണ്ടു വെച്ചവ. 3
അവയുംകൊണ്ടുവരുവനിരിപ്പുണ്ടെങ്കിൽ ഞാനുടൻ
പിന്നെ ഞാൻ പാണ്ഡവസഭ പുകഴുംപടിയാക്കുവേൻ 4
ചിത്താഹ്ലാദം പെടും നാനാ ചിത്രരാത്നങ്ങൾ ചേർത്തുടൻ
ഉണ്ടു ബിന്ദുസരസ്സിങ്കലൂക്കൻ ഗദ കരൂദ്വഹ! 5
രാജാവരിവധം ചെയ്തുവെച്ചതായോർമ്മയുണ്ടു മേ,
കനത്തൂറപ്പൊടും ഭാരമേല്പതായ് പൊൻ പതിച്ചതായ് . 6
അരിഹിംസയ്ക്കായിരത്തിന്നതൊന്നു മതി കേവലം
അങ്ങയ്ക്കീഗ്ഗാണ്ഢീവം പോലെ ഭീമന്നാഗ്ഗദ ചേർച്ചയാം. 7
വാരുണം ദേവദത്താഖ്യം മുഴങ്ങും ശംഖുമുണ്ടതിൽ
ഇതൊക്കെയും കൊണ്ടുവന്നു തരുന്നുണ്ടു ഭവാനു ഞാൻ. 8
ഇത്ഥം പാരത്ഥനൊടോതീട്ടാദ്ദൈത്യനീശാനകോൺവഴി
കൈലാസത്തിൽ വടക്കള്ള മൈനാകാദ്രിക്കു പോയിനാൻ. 9
സുവർണ്ണശൃംഗങ്ങളെഴും മഹാമണിമയാചലം
രമ്യം ബിന്ദുസരസ്സങ്ങു,ണ്ടതിലല്ലോ ഭഗീരഥൻ 10
ഗംഗയെക്കാണുവാൻവേണ്ടിത്തപം ചെയ്തതൂമേറെനാൾ.
സർവ്വഭ്രതേശനായീടും ദേവസ്വാമിയുമങ്ങുതാൻ 11
ഖ്യമാകം നൂറു യാഗം ചെയ്തതും ഭരതോത്തമ!
അന്നു രത്നമയം യുപം പൊൻമയം ചൈത്യമൊക്കയും 12
ഭംഗിക്കുണ്ടക്കീ ദൃഷ്ടാന്തത്തിന്നല്ലവകൾ കേവലം.
അങ്ങു യജ്ഞംചെയ്തു സിദ്ധി നേടീ ശക്രൻ ശചീപതി; 13
ഭ്രതേശ്വരൻ സർവ്വലോകം സൃഷ്ടിചെയ്തു സനാതനൻ
തിഗ്മതേജസ്സങ്ങിരിപ്പൂ സർവ്വഭ്രതനിഷേവ്യനായ് . 14
നരനരായണർ വിധി യമൻ സ്ഥാണു*വുമഞ്ചുപേർ
ആയിരം യുഗമൊത്താലങ്ങത്രേ സത്രം നടത്തൂവോർ. 15

[ 746 ]

ബഹുവർഷം സത്രമാണ്ടതങ്ങത്രേ വാസുദേവനും
ധർമ്മസമ്പ്രതിപത്തിക്കായ് നന്മയിൽ ശ്രദ്ധവെച്ചഹോ! 16
പൊന്നണിഞ്ഞുള്ള യൂപങ്ങൾ മിന്നും ചൈത്യങ്ങളെന്നിവ
അങ്ങല്ലോ നല്ലി ഗോവിന്ദനായിരം പതിനായിരം. 17
അവിടെച്ചെന്നെടുത്താനാഗ്ഗദയും ശംഖമായൻ
സ്ഫടികം വൃഷപർവ്വാവിൻ സഭാദ്രവ്യസമുഹവും. 18
കിങ്കരന്മാരാശരരും സംഘമായ് കാത്തിരുന്നവ
അവയെല്ലാം ചെന്നടുത്തു മയനാമ മഹാസുരൻ 19
 അയെക്കൊണ്ടു നിർമ്മിച്ചിതവൻ മണിസഭാസ്ഥലം
ദിവ്യമട്ടിൽ ത്രിലോകത്തിൽ പുകഴുംവണ്ണത്ഭുതം. 20
അത്ര പ്രധാനപ്പെട്ടോരാഗ്ഗദ ഭീമന്നു നൽകിനാൻ
ദേവദത്തം മുഖ്യമായ ശംഖർജ്ജുനനുമങ്ങനെ; 21
ആശ്ശംഖിന്റെ നിനാദത്താൽ വിശ്വമൊക്കക്കുലുങ്ങുമേ.
സ്വർണ്ണദ്രുമങ്ങളുള്ളോരാസ്സഭയോ ഭതഷഭ! 22
പത്തു കിഷ്കു സഹസ്രം ചുററളവിൽ തെളിവാണ്ടുതെ.
അഗ്നി സൂര്യശശാങ്കന്മാർക്കുള്ളാസ്സഭകൾപോലവേ 23
അവ്വണ്ണം കാന്തി കൈക്കൊണ്ടു വിളങ്ങിക്കൊണ്ടിതേററവും
പ്രഭയാലർക്കനുള്ളോരാ പ്രഭയുംമാഞ്ഞിടും പടി 24
ദിവ്യമായ് ദിവ്യതേജസ്സാൽ ജ്വലിക്കുംപോലെ മിന്നിതേ.
നവമേഘംപോലെ നഭസ്ഥലം വ്യാപിച്ചുകൊണ്ടഹോ 25
ദീർഗ്ഘവിസ്താരമൂൾക്കൊണ്ടു ദു:ഖദോഷങ്ങളെന്നിയെ.
ഉത്തമദ്രവ്യമൂൾക്കൊണ്ടു രത്നപ്പൊന്മതിൽ ചൂഴവേ 26
ബഹുചിത്രധനം ചേർത്തു വിശ്വകർമ്മാവു തീർത്തതായ്,
യാദവർക്കുള്ളൊരു സുധർമ്മയും ബ്രഹ്മസദസ്സുമേ 27
മയാസുരൻ ചമച്ചോരീസ്സഭയ്ക്കു കിടയായിടാ.
മയന്റെ കല്പനയ്കുണ്ടാസ്സഭ താങ്ങി ഭരിപ്പവർ 28
എണ്ണായിരം കിങ്കരന്മാരെന്നു പേരായ രാക്ഷസർ.
അന്തരീക്ഷചരന്മാർ വന്മെയ്യു,കൈയൂക്കമുള്ളവർ 29
രക്താക്ഷർ പിംഗാക്ഷരുമായ് ശങ്കകർണ്ണർ ധൃതായുധർ .
അസ്സഭയ്ക്കുളളിലുണ്ടാക്കീ പൊയ്കയും മതിമാൻ മയൻ- 30
വൈഡൂര്യ പത്രവും രത്നത്തണ്ടുമാം പത്മഷണ്ഡവും
പൊന്മയച്ചെങ്ങനീർപ്പൂവുമായിപ്പക്ഷിഗണത്തൊടും. 31
പൂത്ത പൊൽത്താർനിരയൊടും പൊന്മീനാമകളാണ്ടഹോ!
സ്ഫടികക്കല്പടവൊടും ചേറില്ലാതുള്ള നീരൊടും . 32

[ 747 ]

മന്ദമാരുതനും വീശിച്ചിന്നുന്ന തരിമുത്തൊടും
ഇന്ദ്രമാനീലക്കല്ലുകൊണ്ടു ചുററും തിണ്ണപ്പടുപ്പൊടും. 33
ഇന്ദ്രനീലപ്പടുപ്പുള്ളോരാപ്പൊയ്ക ചില മന്നവർ
കണ്ടിട്ടുമറിയാഞ്ഞിട്ടു വീണുപോകറുമുണ്ടതിൽ. 34
മുററും ഭംഗിക്കാസ്സഭയ്ക്കു ചുറ്റും പുത്തുള്ള മാമരം
നിരപ്പിൽ ത്തണൽ പൂണ്ടുണ്ടു നില്പൂ നാനപ്രകാരമേ 35
മണമാർന്നുണ്ടു പൂങ്കാവുമിണങ്ങും പല പൊയ്കയും
ഹംസം കാരണ്ഡവം ചക്രവാകമെന്നിവയൊത്തഹോ! 36
വെള്ളത്തിലും കരയിലുമുള്ള പത്മമണത്തിനെ
ഏശിപ്പാണ്ഡവരെച്ചെന്നു വീശിടുന്നുണ്ടു മാരുതൻ. 37
ഈസ്സൽൽ സഭ പതിന്നാലു മാസത്താൽ പണിതീർത്തുടൻ
പണിർത്തെന്നുണർത്തിച്ചൂ യുധിഷ്ഠിരനൊടാ മയൻ. 38

4.സഭാപ്രവേശം തിരുത്തുക

പാണ്ഡവന്മാരുടെ സഭാപ്രവേശം. അന്നു് ഇന്ദ്രപ്രസ്ഥത്തിൽ സന്നി ഹിതരായ മഹർഷികളുടേയും രാജാക്കന്മാരുടേയും വിവരണം.


വൈശമ്പായനൻ പറഞ്ഞു
പിന്നെ പ്രേവേശിച്ചിതതിൽ മന്നവൻ ധർമ്മനന്ദൻ
പതിനായിരമങ്ങു ഴിവാനോർക്കഷ്ടി കൊടുത്തുതാൻ. 1
നെയ്യും പായസവും നല്ല തേനു കൂട്ടിക്കലർത്തുടൻ
ഭക്ഷ്യങ്ങൾ ഫലമൂലം മാൻ പന്നിമാംസങ്ങളെന്നിവ, 2
കൃസരം നല്ല ജീവന്തി ഹവിഷ്യ മിവയാലുമേ
മാസഭേഭങ്ങളെക്കൊണ്ടു ഭേഭത്തിനാലുമേ, 3
ചോഷ്യ ഭേദത്തിനാലും നൽ പല പേയങ്ങളാലുമേ
ഇണപ്പുടകളും നാനാജാതി പൂക്കളുമങ്ങനെ 4
കൊടത്തു നാനാദേശപ്തവിപ്രരെത്തൃപ്തരാക്കിനാൻ;
അവർക്കങ്ങായിരം വീതം പൈക്കളേയും കൊടുത്തുതേ. 5
പുണ്യാഹഘോഷമുണ്ടായീ വാനിൽ ചെന്നെത്തിടുംപടി
അനേകം ദിവ്യവാദ്യങ്ങൾ ദിവ്യഗന്ധങ്ങളാലുമേ; 6
ദേവന്മാരെയുമൻപോടു വെച്ചു പൂജിച്ച കൗരവൻ.
മല്ലന്മാർ നടൻ ഭല്ലന്മാർ സൂതവൈതാളികാദിയും 7
വന്നു സേവിച്ചു മാന്യശ്രീ ധർമ്മപുത്രനരേന്ദ്രനെ .