ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
രണ്ടാം സർഗ്ഗം
[ 13 ]
രണ്ടാം സർഗ്ഗം

അനന്തരം പാദുകചെയ്ത പുണ്യമായ്
മനസ്സുകൊണ്ടോർക്കിലതും ചൂടുന്നതായ്,
ജനത്തെ നിർമ്മിച്ച നിലയ്ക്കു നിർത്തു, മാ-
ക്കനം വെറും ഗ്രീഷ്മമണഞ്ഞു വഞ്ചിയിൽ.       1

തദാമൃതത്വം സലിലത്തിനും പരം
സദാഗതിത്വം പവനന്നുമൂഴിയിൽ
നിദാഘശക്ത്യാ തപനത്വമർക്കനും
നിദാനമന്വർത്ഥത പൂണ്ടു വിസ്മയം.       2

ഇനൻ തദാനീമതിദുഷ്ടചിത്തനാ-
മനന്തതൻ നായകനെന്ന പോലവേ
അനന്തരായോഗ്രകരം പതിക്കയാൽ
ജനം തപിച്ചാകുലമായിതെങ്ങുമേ.       3

[ 14 ]


ദുരാശപോൽ നീണ്ടു ദിനം; വിയുക്തയാം
വരാംഗിപോൽ രാത്രി മെലിഞ്ഞു നിർഭരം;
വിരാമമില്ലാത്തൊരു തൃഷ്‌ണ വന്നുപോയ്
നരാഗ്രിമർക്കും പിശുനർക്കു തുല്യമായ്.       4

വിരിഞ്ഞതാമാർജ്ജുനകന്ദമുള്ളെടം
തിരഞ്ഞു കൃഷ്‌ണാളിയണഞ്ഞു മഞ്‌ജുവായ്
ചൊരിഞ്ഞ ഗീതാമൃതമാസ്വദിക്കുവാൻ
നിറഞ്ഞു കൌതൂഹലമുള്ളിലേവനും.       5

ദുരാതപക്രൂരത വായ്‌ക്കുമുച്ചനാൾ
സുരാജഹംസം ജലസേവയെന്നിയേ
പരാർദ്ധ്യയാം പത്‌മിനിതന്റെ കോരകം
നിരാകുലം കൊക്കുകൾകൊണ്ടു കൊത്തിനാൻ.       6

സ്‌ഫുരിച്ചിടും സുരകരങ്ങൾ, കാന്തയെ—
പ്പിരിഞ്ഞു വാഴും തരുണർക്കു വേനലിൽ
കരിഞ്ഞുവാടുന്ന കരൾത്തളിർക്കൊടി—
ക്കെരിഞ്ഞ തീയ്‌ക്കെണ്ണകണക്കു തീർന്നുതേ.       7

രവിസ്‌ഫുരദ്ദീധിതിയക്ഷിപാളിതൻ
കവിഞ്ഞ കീലാലപിപാസതീർക്കയാൽ
ഛവിക്കിരിപ്പാം തടിനീനതാംഗിമാർ
ഭവിച്ചു ശോഷത്തിനു ഭാജനങ്ങളായ്.       8

ചെരിപ്പു കാലും, കുട കയ്യു, മാസ്‌ഥയാ
വരിച്ചു, ഭർത്താവിനെ മങ്കപോലവേ;
ശരിക്കിളം‌പുൽത്തറമേൽ മൃദുച്‌ഛദം
വിരിച്ചു വിത്തേശരുറങ്ങി നിസ്ത്രപം.        9

സ്‌ഫുടം നിശായാം ധൃതചക്രമായി, നൽ—
പ്പടം ധരി,ച്ചങ്ങനെ രാജവീഥിയിൽ
കടന്നു, ദുഷ്‌ടുള്ള ഭുജംഗർ മേൽക്കുമേൽ—
പ്പടർന്ന ധൂളിക്കൊതിയോടു ലാത്തിനാർ.        10

പടങ്ങൾ കൂടാതെ കഴിക്കുവാൻ ശ്രമം
തുടർന്നിടും മാനുഷർപോൽത്തരുക്കളും
ഉടൻ ദലൌഘത്തെ വെടിഞ്ഞു, സത്തമൻ
നടപ്പതല്ലോ വഴി മന്നിലന്യനും.        11

ജനം തദാനീം കമലാകരപ്രിയം
മനസ്സിലുൾക്കൊണ്ടു മുരാരിയെന്ന പോൽ;
ഘനക്ഷയം നൽകി ജലാശയത്തിനും
ദിനങ്ങൾ വാനത്തിനുമൊന്നുപോലവേ.        12

അണഞ്ഞ ഹേമന്തവിരോധിയെങ്കിലും
തുണച്ചു തീച്ചട്ടി കൊതുക്കൾ ചാകുവാൻ;

[ 15 ]

ഗുണങ്ങളേറെപ്പെടുവോനിൽ നന്ദിപൂ -
ണ്ടിണങ്ങമല്ലോ ജനമേതു കാലവും.        13

പഴിച്ചു ദുഷ്ടൻ ഹരിദശ്വനെജ്ജനം;
പൊഴിച്ചു ബാഷ്‌പം പ്രതിരോമകൂപകം;
മിഴിച്ചുനോക്കിത്തരുണീകുചങ്ങളിൽ-
ക്കഴിച്ചു കണ്ടീലൊരു ശൈത്യമെങ്ങുമേ.        14

പരം ഗവാക്ഷാദിസമീപമെത്തിയാ
നരവ്രജം ലങ്കയിൽ വാനരങ്ങൾപോൽ
നിരന്തരം മാരുതപോതമാശ്രയി-
ച്ചൊരൽപമാശ്വാസമിയന്നിരുന്നുതേ.        15

തരംഗിണീവാരി വിയൽ പ്രസൂനമായ്;
സരസ്സയസ്‌കാരകുടീരഭസ്ത്രയായ്;
വരണ്ടു കൂപം പരിതാപമേറ്റവും
തിരണ്ടിടും ചാതകകണ്‌ഠമെന്നപോൽ.        16

ഒരേതരത്തിൽപ്പനിനീരുമത്തറും
സരോഗനും നിർഗ്ഗദനും തനിക്കുമേൽ
വിരോധമില്ലാതെയണിഞ്ഞു; ഭാനുമൽ-
കരോൽകരത്തിൻ സമബുദ്ധി നോക്കുവിൻ.        17

ഒരാതപത്രത്തിനടിക്കു സൂരനി-
ദ്ധരാതലം വെന്നു നിറുത്തിടുന്നതായ്
നിരാമയം ചൊൽവതുപോലെ പാന്ഥർ തൻ
കരാഗ്രമോരോ കുടയേന്തി നിന്നുതേ.        18

നിദാനമീമട്ടു നിദാന്തതീവ്രമാം
നിദാഘകാലം പ്രചരിച്ചുകൊള്ളവേ
മുദാ രവിക്കെത്തുമപായമന്തിയിൽ
സദാരരായ് നോക്കി രസിച്ചു മാനുഷർ.       19

ഒടുക്കമെല്ലാം സുഖമാകുകിൽജ്ജനം
നടുക്കെഴുംമാൽ വകവയ്ക്കയില്ലപോൽ;
അടുക്കുവോരന്തി യുവാക്കളോർക്കവേ
കടുക്കുമുച്ചക്കതിർ ചെറ്റു ശീതമായ്.        20

വരോരുമാർ വല്ലഭരൊത്തു നിത്യവും
തിരോഹിതോഷ്ണദ്യുതിയായ വേളയിൽ
പ്രരോഹദാഹ്ലാദരസം നടത്തിനാർ
സരോജലക്രീഡനസന്മഹോത്സവം.        21

നിസ്സർഗ്ഗരമ്യാകൃതികൾക്കലംകൃതി-
പ്രസംഗമാവശ്യകമല്ലയെന്നതിൽ
അസംശയം നീറ്റിലിറങ്ങി നിന്നൊരാ
വിസപ്രസൂനാക്ഷികൾ താൻ നിദർശനം.        22

[ 16 ]

ഇളംകുളുർകാറ്റളകവ്രജത്തെയി-
ട്ടിളക്കുമാസ്സുനരിമാർക്കെഴും മുഖം
മിളദ്ദ്വിരേഫാംബുജശങ്കയാർക്കുമുൾ-
ക്കളത്തിലുണ്ടാക്കി വിളങ്ങി വാപിയിൽ.       23

മുടിക്കു നൽപ്പിച്ചകമാലതാനു,മ-
പ്പടിക്കു കണ്ഠത്തിനു മുത്തുമാലയും,
വെടിഞ്ഞനേരത്തുമിണങ്ങി പൊയ്കയിൽ-
ത്തടില്ലതാംഗിക്കുദബിന്ദുരൂപമായ്.       24

ചിരിച്ചു നല്ലാർകൾ തുടിച്ചു നീന്തവേ
തെറിച്ച നീർത്തുള്ളികളശ്രുരീതിയിൽ
സ്ഫുരിച്ചു തദ്വക്‌ത്രപരാഭവാൽ നിറ-
പ്പിരിച്ചിലേൽക്കും കമലങ്ങളിൽത്തദാ.       25

ഒരുത്തി കാന്താനനശങ്കയാൽ പ്രിയം
പെരുത്തു ചുംബിച്ചൊരു താമരയ്ക്കകം
ഇരുന്ന വണ്ടാത്തരളാക്ഷിതൻ മുഖ-
ത്തൊരുമ്മവച്ചാനരവിന്ദബുദ്ധിയാൽ.       26

വരോരുവാമന്യ ജലത്തിലാണ്ട തൻ
ശിരോരുഹം ക,ണ്ടസിതാഹിശങ്കയാൽ
സരോവരത്തിൽസ്സഖികൾക്കു മുന്നിലും
വിരോധമില്ലാതെ പുണർന്നു കാന്തനെ.       27

ഒരംഗനാമൗലി കരങ്ങൾ നീട്ടി നിർ-
ഭരം പൃഥുശ്രോണിയിളക്കി, നീന്തവേ
തരത്തിൽ നോക്കിസ്സഖിമാർ ചിരിക്കയാൽ
പരന്ന നാണത്തൊടു നീറ്റിൽ മുങ്ങിനാൾ.       28

മുലയ്ക്കുമേൽ മുന്നിരവിൽശ്ശശപ്ലുതം
നിനച്ചതന്യാംഗന, രക്തചന്ദനം
ജലത്തിൽ മായ്ക്കുന്നതിനോർമ്മവിട്ടതായ്,
സലജ്ജമോമൽസ്സഖിമാരെടോതിനാൾ.       29

ദിനങ്ങൾ തോറും പ്രിയരൊത്തു വാണിടും
മനസ്വിനീമൗലികുലത്തിനിത്തരം
അനല്പമന്തിക്കെഴുമംബുകേളി താ-
നനർഘവാജീകരണപ്രകാണ്ഡമായ്.       30

വരിഷ്ഠനാം വഞ്ചിനൃപൻ തമിസ്രയിൽ-
ശ്ശരിക്കു തൻ സൗധമണഞ്ഞു നിദ്രയെ
ഒരിക്കലാശിച്ചുകിടന്നു, തന്വിയെ
സ്മരിച്ചു സങ്കേതമണഞ്ഞ കാമിപോൽ.       31

അടുത്തു ധൂമം കിളരുന്നതഗ്ഗുണം
പെടുന്ന മന്നന്നുടനക്ഷിലക്ഷ്യമായ്

[ 17 ]

ചൂടുന്നൊരുള്ളത്തൊടു രാജ്യലക്ഷ്മിയാൾ
വിടുന്ന ദീർഘശ്വസിതം കണക്കിനെ.       32

ജ്വലിച്ച ദീപത്തൊടു ഭൃത്യയുക്തനാ-
യൊലിച്ചുപോകുന്ന മനക്കരുത്തൊടും
ചലിച്ചു ഭൂപൻ മുറിവിട്ടു; തീബ്ഭയം
ബലിഷ്ഠനും ദുർബ്ബലനും സമാനമാം.       33

തുടിച്ചിടും നെഞ്ഞൊടും ഭൂമിജാനി പേ-
പിടിച്ചവൻപോലൊരു പാച്ചിൽ പായവേ
സ്ഫുടിച്ച മോദത്തൊടു വഹ്നിയാം നടൻ
നടിച്ചിടും നാടകശാല കണ്ടുതേ.       34

ഹരേ! പരം നാലുവശത്തുനിന്നുമ-
ങ്ങൊരേതരം പൊങ്ങുമുദഗ്രപാവകൻ
നരേന്ദ്രഗേഹത്തിനെമുപ്പുരത്തിനെ-
പ്പുരേശബാണാഗ്നികണക്കെരിച്ചുതേ.       35

അപാരഹേത്യാനനമോടുമസ്സലാ-
മപാണ്ഡുധൂമോൽക്കരകുന്തളത്തൊടും
നൃപാലസൗധത്തിലണഞ്ഞു വഹ്നി നി-
സ്ത്രപാലവം കൂത്തുകളാടി ദാസിപോൽ.       36

പരം ജഗൽപ്രാണത മന്നനുള്ളതോർ-
ത്തരം മനസ്സിൽ കറവായ്ക്കമൂലമോ
നരർഷഭാരാതിശിഖിഭ്രുകംസനെ-
ത്തരത്തിലാടിച്ചു സമീരനട്ടുവൻ.       37

വയറ്റിനുണ്ടായൊരു തൃപ്തിയെ സ്വയം
വയസ്യനാം വാസവനോടുരയ്ക്കുവാൻ
അയത്നമോർത്തോ ദഹനൻ കൃതാർത്ഥനായ്
വിയൽപ്പഥത്തോളമുയർന്നു തൽക്ഷണം?       38

ധരാധവാഗാരമെരിച്ചു തൃപ്തികൈ
വരായ്കയാൽ ഭൂമിപഹൃത്തുഷർബുധൻ
ത്വരാന്വിതം കാണികൾ തന്മനസ്സൊടും
നിരാമയം ചെന്നു പിടിച്ചിതോ ബലാൽ?       39

പെരുത്തകാലത്തിൽ മയൂരസമ്മദം
വരുത്തുവാനോ ധരണീഗൃഹോപരി
ഉരത്ത മേഘദ്യുതി പൂണ്ട ധൂമമാം
കറുത്ത മേൽക്കെട്ടി കൃശാനു കെട്ടിനാൻ?       40

അനല്പമാകും ശുചിദീപ്തിയാൽ സ്വതേ
ജനത്തിനാമോദദമാം നൃപാലയം
അനല്പമാകും ശുചിദീപ്തി വീണ്ടുമാർ-
ന്നനന്തസന്താപമണച്ചതത്ഭുതം.       41

[ 18 ]


ദ്വിതീയമാം ഖാണ്ഡവമെന്നപോലെയാ-
ക്ഷിതീശ്വരൻ‌തന്റെ മനോജ്‌ഞമന്ദിരം
അതീവമോദത്തൊടു ഭക്ഷ്യമാക്കിനാൻ
സുതീവ്രകർമ്മാക്കളിലഗ്ര്യനാം ശിഖി.       42

വലത്തുകൈ വാളു,മിടത്തുകൈ കനം
കലർന്നിടും പന്തവു, മേന്തി നിർഭരം
കലങ്ങുമുള്ളൊത്ത നൃപന്നുമുന്നിൽ നി-
ശ്‌ചലൻ പുമാനെത്തിയൊരുത്തനക്ഷണം.       43

ക്ഷമാപനമ്മട്ടരികത്തു ചെല്ലുവോ-
നമാത്യനെക്കണ്ടു കടുത്ത വാക്കുകൾ
ക്രമാൽക്കഥിച്ചാൻ; ക്രുധതന്നെ ചിത്തവി-
ഭ്രമാദിമൂലം ബത ! മർത്ത്യനൂഴിയിൽ.       44

അരേ ദുരാത്‌മൻ! മതി, നില്ലുനില്ലു നീ
ചിരേച്‌ഛ സാധിച്ചു കൃതാർത്ഥനായിതോ ?
വരേണ്യമാമിത്തൊഴിലിന്നു വല്ലതും
തരേണമല്ലോ തവ പാരിതോഷികം !       45

നിനക്കു നേരാരു കൃതഘ്‌നർ മന്നിൽ? നിൻ
മനസ്സു ഹാലാഹലമെന്നു കണ്ടു ഞാൻ;
കനത്തതാം മൂടുപടത്തെയും കുറേ
ദ്ദിനങ്ങളാൽക്കാലമരുത്തു മാറ്റിടും.       46

ചരക്കു വേണ്ടില്ല, വിലയ്‌ക്കു പോകു,മി-
ത്തരത്തിലെൻ മാളിക ചാമ്പലാക്കുവാൻ
പരർക്കുമുൾക്കട്ടി വരില്ല; ഭൂമിയിൽ
പരം ഭവാനേ കലികാലപുരുഷൻ!       47

നലത്തൊടും പാലു കൊടുത്തു പാമ്പിനെ-
പ്പുലർത്തി വക്ഷസ്സൊടണയ്‌ക്കിലപ്‌ഫണി
കൊലയ്‌ക്കു കോപ്പിട്ടു കടിക്കയില്ലയോ ?
ഖലർക്കെഴും നന്ദിയുമിക്കണക്കുതാൻ.       48

ദരിക്കു കൊമ്പാലുടവേകിയോടിടും
കരി,ക്കതാളും ഹരികണ്ടെതിർക്കുകിൽ,
ഇരിക്കുമല്ലോ ഭയ, മാർക്കു മോഷണം
ശരിക്കുഷസ്സോളവുമെന്നുമൊത്തിടും ?       49

തുറന്നു ദൈവം മമ ദൃ,ക്കിനിബ്‌ഭവാൻ
പന്നുപോകാൻ പണി; ഖഡ്‌ഗവിദ്യ ഞാൻ
മറന്നതി,ല്ലാജിതുലയ്‌ക്കു മേലതിൽ-
ത്തിറം നമുക്കാർക്കതു തൂക്കിനോക്കണം.       50

കളഞ്ഞു തൊണ്ടിച്ചുടുപന്ത, മത്ര നീ
മിളദ്രസം വന്നു, കരാസിധാരയാൽ,

[ 19 ]

പിളർക്കുകെൻ മാറിടമോ യശസ്സുഖം
വളർത്തിടും വാനിനെഴും കവാടമോ ?       51

ഇവണ്ണമോതും പ്രതിഘാരുണാക്ഷനാ-
മവന്യധീശാഗ്രണിതൻ പുരോഭുവി
വിവർണ്ണനായ്‌ച്ചേഷ്‌ടവെടിഞ്ഞു തുണുപോ-
ലവൻ ക്ഷണം നിന്നനിലയ്‌ക്കു നിന്നുപോയ്.       52

മനസ്സിലാകാത്തൊരു ഭാഷ കേട്ടപോൽ
മനസ്വിയാം മന്ത്രിമുഖത്തെവച്ചുടൻ
അനന്തബാഷ്‌പം മഴപോലെ വാർത്തുകൊ-
ണ്ടനന്തതൻ നാഥനൊടേവമോതിനാൻ.       53

ഭൂവി ക്ഷമാധീശരണിഞ്ഞ ഹീരമേ !
ചെവിക്കിടിത്തിയിതു സഹ്യമല്ല മേ;
രവിക്കു ചിന്തിക്കിലനുരു ശത്രുവായ്
ഭവിക്കുമോ ? മാരുതി രാമവൈരിയോ?       54

മൂധാ തവാശങ്ക; ഭവാനു ദാസനായ്
പ്രധാനമന്ത്രിത്വമിയന്ന സാധു ഞാൻ
വിധാത്യദത്തം വരമാർന്ന മത്തനാം
സൂധാശനാരാതി വൃകന്നു തുല്യനോ ?       55

ശരിക്കു ദുര്യോഗവിളക്കിലേഷണി-
ത്തിരിക്കു കത്താനിട തെല്ലു കിട്ടുകിൽ
തെരിക്കനേ സ്നേഹവിനാശമൊത്തിടാ-
തിരിക്കുവാനില്ലൊരു മാർഗ്ഗമേവനും.       56

കടന്നു കർണ്ണംവഴി കണ്ണിൽ മണ്ണിടാൻ
തുടങ്ങുമീയേഷണി ലേശമേക്കുവോൻ
സ്‌ഫുടം നശിക്കും ചിതൽ‌തിന്ന കാതൽ‌പോൽ;
ചടങ്ങിനൊക്കും ഫലമാർക്കുമൂഴിയിൽ.       57

പുരയ്‌ക്കു തീവച്ചൊരു ചെമ്പഴന്തിതൻ
കരത്തിൽ നിന്നൂരിയെടുത്ത പന്തവും
പരം തദംഗത്തിലണച്ച വാളുമെൻ
നരപ്രഭോ ! കാൺ‌ക; കറുക്കുമോ ഹിമം ?       58

ശിതാഗ്രമാം വാളിതെടുത്തു ദാസനെ-
പ്പിതാവൊടൊക്കും തിരുമേനിയിച്‌ഛപോൽ
കൃതാപരാധത്വമിരിക്കിലിപ്പൊഴേ
കൃതാന്തഗേഹത്തിനയച്ചുകൊള്ളണം.       59

ഇവണ്ണമോരോ മൊഴി ഗൽഗദത്തൊടാ
ന്യവര്യനോടോതി, യരാതിജീവിതം
കവർന്ന വാളും ചുടുപന്തവും വെടി-
ഞ്ഞവൻ നിലത്താശു മയങ്ങിവീണുപോയ്.       60

[ 20 ]

നളൻ കലിക്കെന്ന കണക്കിലേഷണി-
ക്കിളക്കമെന്യേ വശനായ മന്നവൻ
അളർക്കജക്ഷ്വേളമകത്തു വാച്ചപോൽ
വളർന്നൊരുൾപ്പിച്ചൊടിവണ്ണമോതിനാൻ.       61

'കടുത്തുപോയ് ധൃഷ്ടത,യിത്രവേണ്ട; നിൻ
മിടുക്കു രംഗത്തിനു പറ്റുമെങ്കിലും
എടുത്തിടേണ്ടീവക ജാല,മിങ്ങതിൽ-
ക്കുടുങ്ങുവാൻതക്കൊരു മത്സ്യമല്ല ഞാൻ.        62

സദംഭമെന്നെക്കൊലചെയ്തു വഞ്ചിഭൂ
വുദഞ്ചിതശ്രീയൊടു വാണിടേണ്ട നീ
പദം ഗ്രഹിക്കായ്മ, കരാളയക്ഷി വൻ
മദത്തൊടും മോഹിനിയായിടുംവിധം.        63

മരിച്ചതാരെന്നറിയട്ടെ, പിന്നെയാ-
ണിരിപ്പ'തെന്നോതി നൃപൻ നടക്കവേ
തിരിച്ചു പിൻപേ നിഴൽപോലെ മന്ത്രിയും;
സ്ഫുരിക്കുമോ ദുർദശയിൽ സുഖം നൃണാം?        64

ധരിച്ചു രക്തം ബത! ധൂളിമെത്തമേൽ
വരിച്ചുകൂടും മൃതികാന്തയാളുമായ്
സ്ഫുരിച്ച മുത്തോടു രമിച്ചു സുപ്തനാ-
മരിക്കെഴും മേനിയെ നോക്കി മന്നവൻ.        65

മലർന്നു കൈകാലുകൾ നീട്ടിയൂഴിമേ-
ലലംഘൃദൈവാഹതിയാൽ പതിക്കയാൽ
നിലയ്ക്കു നിർത്താതെ മരുത്തു ശാഖയോ-
ടുലച്ചുവീഴിച്ച വനദ്രുപോലവേ;        66

കരിക്കുനേരാം നിറമാണ്ട മേനിമേൽ
മുരിക്കുതൻ പൂവെതിർച്ചോരയേൽക്കയാൽ
ശരിക്കുഷസ്സിൽസ്സജലാഭ്രപൂർണ്ണമാം
ഹരിക്കെഴും ദിക്കിലണഞ്ഞ ഭാനുപോൽ;        67

ദരിക്കകം നിദ്രിതനാം മൃഗാധിപൻ
കരിക്കുപോൽ ചേഷ്ടകളൊക്കെ വിട്ടഹോ!
മരിക്കിലും, മേനിയെ നോക്കിടുന്ന ത-
ന്നരിക്കു ഹൃത്തിൽ ഭയമേകി നിർഭരം;        68

കിടന്ന ദുഷ്ടാഗ്രണി ചെമ്പഴന്തിയെ-
സ്ഫുടം നിരീക്ഷിച്ചു തനുവ്രണങ്ങളെ
പടർന്ന ശോകത്തൊടു, ചോരചേർന്നതൽ-
പടം ധരാധീശനകറ്റി നോക്കിനാൻ. (കുളകം)        69

വിരോധിതൻ പൊന്നരഞാണുതന്നടി-
ക്കൊരോല ക,ണ്ടായതിലുള്ള ലേഖനം

[ 21 ]

നളൻ കലിക്കെന്ന കണക്കിലേഷണി-
ക്കിളക്കമെന്യേ വശനായ മന്നവൻ
അളർക്കജക്ഷ്വേളമകത്തു വാച്ചപോൽ
വളർന്നൊരുൾപ്പിച്ചൊടിവണ്ണമോതിനാൻ.       61

'കടുത്തുപോയ് ധൃഷ്ടത,യിത്രവേണ്ട;നിൻ
മിടുക്കു രംഗത്തിനു പറ്റുമെങ്കിലും
എടുത്തിടേണ്ടീവക ജാല,മിങ്ങതിൽ-
ക്കുടുങ്ങുവാൻതക്കൊരു മത്സ്യമല്ല ഞാൻ.        62

സദംഭമെന്നെക്കൊലചെയ്തു വഞ്ചിഭൂ
വുദഞ്ചിതശ്രീയൊടു വാണിടേണ്ട നീ
പദം ഗ്രഹിക്കായ്മ,കരാളയക്ഷി വൻ
മദത്തൊടും മോഹിനിയായിടുംവിധം.        63

മരിച്ചതാരെന്നറിയട്ടെ, പിന്നയാ-
ണിരിപ്പ'തെന്നോതി നൃപൻ നടക്കവേ
തിരിച്ചു പിൻപേ നിഴൽപോലെ മന്ത്രിയും;
സ്ഫുരിക്കുമോ ദുർദശയിൽ സുഖം നൃണാം?        64

ധരിച്ചു രക്തം ബത! ധൂളിമെത്തമേൽ
വരിച്ചുകൂടും മൃതികാന്തയാളുമായ്
സ്ഫുരിച്ച മുത്തോടു രമിച്ചു സുപ്തനാ-
മരിക്കെഴും മേനിയെ നോക്കി മന്നവൻ.        65

മലർന്നു കൈകാലുകൾ നീട്ടിയൂഴിമേ-
ലലംഘ്യദൈവാഹതിയാൽ പതിക്കയാൽ,
നിലയ്ക്കു നിർത്താതെ മരുത്തു ശാഖയോ-
ടുലച്ചുവീഴിച്ച വനദ്രുപോലവേ;        66

കരിക്കുനേരാം നിറമാണ്ട മേനിമേൽ
മുരിക്കുതൻ പൂവെതിർചോരയേൽക്കയാൽ
ശരിക്കുഷസ്സിൽസ്സജലാഭ്രപൂർണ്ണമാം
ഹരിക്കെഴും ദിക്കിലണഞ്ഞ ഭാനുപോൽ;        67

ദരിക്കകം നിദ്രിതനാം മൃഗാധിപൻ
കരിക്കുപോൽ ചേഷ്ടകളൊക്കെ വിട്ടഹോ!
മരിക്കിലും; മേനിയെ നോക്കിടുന്ന ത-
ന്നരിക്കു ഹൃത്തിൽ ഭയമേകി നിർഭരം;        68

കിടന്ന ദുഷ്ടാഗ്രണി ചെമ്പഴന്തിയെ-
സ്ഫുടം നിരീക്ഷിച്ചു തനുവ്രണങ്ങളെ
പടർന്ന ശോകത്തൊടു, ചോരചേർന്നതൽ-
പടം ധരാശനകറ്റി നോക്കിനാൻ. (കുളകം)        69

വിരോധിതൻ പൊന്നഞ്ഞാണുതന്നടി-
ക്കൊരോല ക,ണ്ടായതിലുള്ള ലേഖനം

[ 22 ]

തമസ്സിനാൽത്തന്റെ സഗർഭ്യനാകുമാ-
ക്കുമർത്ത്യനീയൂഴി വെടിഞ്ഞുപോകയാൽ
അമന്ദമാം ശോകമുയർന്നമൂലമോ
ശ്രമം നിശയ്ക്കേറി പിരിഞ്ഞു മാറുവാൻ?        80

ക്രമാദ്വിയത്തോളമുയർന്ന വഹ്നിതൻ
ഹിമാംശുജാലത്തെയുമാവിയാക്കുകിൽ
അമാന്തമാമെന്നു നിനയ്ക്കമൂലമോ
വിമാന്യമന്യത്ര മറഞ്ഞുപോയ് വിധു?        81

പെരുത്തു രാജാവിനനർത്ഥസഞ്ചയം
വരുത്തിടും കാഴ്ചകൾ കണ്ടു നിൽക്കുവാൻ
കരുത്തുവിട്ടോ ദിവി വന്നതില്ല നൽ-
ഗ്ഗുരുത്വമുള്ളോരുഡുരാജി രാത്രിയിൽ?        82

കടന്നു സൗധത്തിലിരുട്ടിലക്രമം
തുടർന്ന കള്ളശ്ശിഖിയെപ്പിടിക്കുവാൻ
സ്ഫുടം നിനച്ചോ ഹൃദി പൗരരെത്തിനാർ
പടർന്ന കോപത്തൊടു നാലുഭാഗവും?        83

പഴിക്കുവോർക്കും തുണചെയ്തു ജീവിതം
കഴിക്കുവോർ സത്തുകളെന്നു കാട്ടിയോ,
വഴിക്കിരുട്ടിൽ പ്രജകൾക്കു ഹേതിയാൽ
മിഴിക്കു നൽക്കാഴ്ചയണച്ചു പാവകൻ?        84

വിഷപ്പടിക്കുൾപ്പനിയേറി നിർഭരം
വിഷണ്ണരാം കാണികൾതൻ ഭയത്തൊടും
ഉഷർബുധൻ കിഞ്ചനകെട്ടമർന്നവാ-
റുഷസ്സു ഭുരംഗമലങ്കരിച്ചുതേ.        85

മലർന്നു നന്മിത്രസമാഗമോത്സവം
കലർന്നനേരം ഹരിദിങ്മുഖാംബുജം;
വിലങ്ങുവെട്ടീടിന ബന്ദിപങ്‌ക്തിപോൽ
ചലൽപതത്രം ദിവി പാഞ്ഞു പക്ഷികൾ.        86

ജനിച്ച വന്മാലൊടിരുട്ടറയ്ക്കകം
തനിച്ചു മേവും സചിവാഗ്ര്യനേകനെ
അനിച്ഛയാൽ തീണ്ടിയതില്ല ഭാസ്കരൻ
സനിശ്ചയം പഞ്ചമനെ ദ്വിജാതിപോൽ.        87

അനന്തരം രാജസദസ്സിൽ മന്ത്രി മാർ-
ക്കനർഘരത്നത്തിനെയാനയിക്കുവാൻ
അനൽപരോഷം നൃപനോതി; തോന്നുകി-
ല്ലനർത്ഥകാലങ്ങളിൽ വേണ്ടതാർക്കുമേ.        88

തരത്തിലല്പം വിഷമോ കൃപാണമോ
കരത്തിലില്ലാഞ്ഞു വലഞ്ഞൊരപ്പുമാൻ

[ 23 ]

ദരത്തെവിട്ടന്നൊരു കുറ്റവാളിപോൽ
പുരത്തിലുള്ളോരുടെ മുന്നിലെത്തിനാൻ.        89

അരണ്യമദ്ധ്യത്തിൽ നിശീഥവേളയിൽ-
പ്പരന്നിടും ശാന്തത കൈവശത്തിലായ്
പരം വിളങ്ങുന്ന സദസ്സിലിത്തരം
നിരന്നുകേൾക്കായി നൃസിംഹഗർജ്ജിതം.        90

'ശ്രവിക്കുവിൻ സർവരു,മിന്നു ദുർഗുണം
കവിഞ്ഞിടും ദ്രോഹിയമാത്യനിപ്പുമാൻ
ഭവിച്ചു മന്മന്യുവിനേകലക്ഷ്യമായ്
പവിക്കു കുന്നിചിറകെന്നപോലവേ.        91

വരില്ല തെറ്റെങ്കിലുമീശകല്പിതം
ധരിക്കുവാൻ നമ്പി, മദാജ്ഞകാരണം,
തിരിച്ചുപോയ്ച്ചീട്ടുകളിട്ടു നോക്കിനാൻ;
ഹരിക്കു ഹസ്താമലകം സമസ്തവും.        92

അതിങ്കലും പങ്കിലനെന്നു വന്നുപോയ്
ചതിക്കു വാസസ്ഥലമാകുമിപ്പുമാൻ;
മതിക്കിനിസ്സംശയമില്ല; ചെന്നിവൻ
പതിക്കുമല്ലോ നരകക്കുഴിക്കകം.        93

മയാ ദൃഢം സമ്പ്രതി വദ്ധ്യനെങ്കിലും
രയാന്വിതം നാടുകടത്തലെന്നിയേ
ഇയാൾക്കു കൽപിക്കുവതില്ല ശിക്ഷ ഞാൻ;
ദയാർദ്രചേതസ്സുകൾ വഞ്ചിഭൂവരർ;        94

അമന്ദമുച്ചാടനയോഗ്യനാകുമി-
ക്കുമന്ത്രി ദൂരത്തു കടക്കിലെന്നിയേ
ക്ഷമക്കു തെല്ലും സുഖമില്ല; മേനിമേ-
ലമർന്ന രക്ഷസ്സബലയ്ക്കുപോലവേ.        95

പിടിച്ചു ദൂരെക്കളയട്ടെ വഞ്ചിഭൂ-
മുടിച്ച ദുർമർത്ത്യമൃഗത്തെയിപ്പൊഴേ'
ചൊടിച്ചിതോതി ക്ഷിതിജാനി മണ്ഡപം
വെടിഞ്ഞു, മോദം ജനമാനസത്തെയും.        96

തെരുതെരെ ലഹളയ്ക്കൊരുങ്ങുവാൻ രു-
ട്ടരുളുകിലും ദൃഢയായ രാജഭക്തി
അരുതതു പിശകെന്നുരയ്ക്കമൂലം
വരുമൊരു മാലൊടു പിൻതിരിഞ്ഞു പൗരർ.        97

വളരെവളരെ നാളായ് രുദ്ധമാം കോട്ട വീഴു-
ന്നളവു ഭടർകണക്ക,മ്മന്നവൻ മന്ത്രിതന്നെ
കളയുമവസരത്തിൽ പ്രീതി ചേതസ്സിലേറി-
പ്പുളകഭരിതരായാർ ദുഷ്ടരാമെട്ടുവീടർ.        98

[ 24 ]

ഉരഗവനിത പെറ്റോരണ്ഡമെന്നോർത്തു ഹാഹാ!
കരതലഗതചിന്താരത്നമബ്ധ്യന്തരത്തിൽ
വിരവിലെറിയുമുർവ്വീകാന്തനും ഭ്രാന്തനെപ്പോൽ-
പ്പരജനപരിഹാസത്തിനു പാത്രീഭവിച്ചു.        99

രണ്ടാംസർഗ്ഗം സമാപ്തം

മൂന്നാം സർഗ്ഗം



നിഷ്കാരണം മന്ത്രിയെ മന്നനേവം
മുഷ്കാണ്ടിരിപ്പോൻ വിനയത്തിനെപ്പോൽ
നിഷ്കാസനംചെയ്തു വിളിച്ചു ഹേമ-
നിഷ്കാഭയാം പുത്രിയെയന്തികത്തിൽ.        1

ആലോകനീയാകൃതി പൂണ്ടു മിന്നു-
മാലോലദൃക്കപ്പൊഴുതാളിമാരാൽ
ചേലോലുമസ്സ്വർവനിതാഗണത്താൽ
പൗലോമിപോലാവൃതയായിരുന്നു.        2

ഓരോ വിനോദങ്ങൾ കഥിച്ചു മുഗ്ദ്ധ-
സ്മേരോഡുപാഭാനനയായ്ത്തദാനീം
ആരോമലാൾ വാണു; മഴയ്ക്കു മുൻപു
നേരോർക്കിൽ വെയ്‌ലിന്നൊളി കൂടുമല്ലൊ.       3

ജീവന്നു നേരാം സചിവന്റെ വൃത്തം
സ്ത്രീവര്യയോടാരുമുരച്ചിതില്ല;
പൂവൻപിലാളും പുതുപിച്ചകത്തെ-
ത്തീവച്ചെരിക്കുന്നതിനാർക്കു തോന്നും?        4

ആ മഞ്ജുവാണിക്കു നിമിത്തദോഷ-
സ്തോമം തദാ ദൃക്കിനു ലക്ഷ്യമായി;
ഓമൽശരൽജ്യൗത്സ്നിയിലംബരത്തിൽ
ഭീമത്വമാളും ഘനപങ്‌ക്തിപോലെ.        5

അത്തന്വിയാൾക്കന്നു വലത്തുകണ്ണു
ചിത്തത്തൊടൊന്നിച്ചിളകിത്തുടങ്ങി;
വൃത്തം കടുപ്പം! മിഴികൾക്കു കാഴ്ച
ഹൃത്തട്ടിൽ മുത്തെന്നവിധം കുറഞ്ഞു.        6

സ്ഥാനം പിഴച്ചന്നു നശിച്ചു ഭാഗ്യം
പീനസ്തനിക്കെന്നു കഥിച്ചു ഗൗളി;
ആനന്ദവായ്പിന്നതിരിട്ടു പൂച്ച
ദീനസ്വനം പൂണ്ടു കുറുക്കെയോടി.        7

"https://ml.wikisource.org/w/index.php?title=ഉമാകേരളം/രണ്ടാം_സർഗ്ഗം&oldid=71374" എന്ന താളിൽനിന്ന് ശേഖരിച്ചത്