ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
പതിനഞ്ചാം സർഗ്ഗം

[ 154 ]

പതിനഞ്ചാം സർഗ്ഗം തിരുത്തുക

തികവുറ്റ ദുഷ്ടനൊരുമട്ടു കൈനില-
യ്ക്കകമെത്തിയോടി മുറിയൊന്നിലേറവേ
പികവാണിയുണ്ടതിലിരിപ്പൊരോമലാൾ
പുകയാൽക്കറുത്ത പുതു പൊൻവിളക്കുപോൽ.        1

കുലയാന കേറിയിളതാമുലട്ടിതൻ
കുലയെക്കണക്കു, മലർവാടി കാന്തരാൽ
കുലവധ്വരാതി മുകിലൻ ഹരിച്ചൊരാ-
കുലഹൃത്തെഴുന്ന നൃപപുത്രിയാണവൾ        2

മുറയൊന്നുമറ്റ മുകിലന്നു ശുദ്ധമേ
പറയന്നു സാധു പശുപോലധീനയായ്,
പറയുന്നതെന്തു, ചിറകറ്റു വീണിടും
പറവയ്ക്കു തുല്യമവൾ പാടുപെട്ടുതേ        3

ബലിയെന്നുമെച്ചിലിലയെന്നുമുളളതാ;
വലിയൊരു ഭേദ,മുരുവാം വിശപ്പിനാൽ
കലികൊണ്ട നായ്ക്കു കരുതാൻ നടക്കുമോ?
ബലികൾക്കു നീതി സമയത്തിനൊത്തപോൽ        4

അതിയായ്ക്കിഴിഞ്ഞു നിലവിട്ടിരക്കിലും
സതിയപ്പൂമാനെ നിരസിച്ചു കേവലം;
കൊതി ബാലരേന്തുകിലുമബ്ധിജാതയാം
മതിലേഖ വാനൊഴികെമന്നിലെത്തുമോ?        5

'വഴിയും പുളിപ്പിളതി'ലൊട്ടുമാങ്ങയും
വഴിപോലിനിപ്പതിനു പാകമാകണം,
കഴിയില്ലു ഞെക്കുവതി,നെന്നുവച്ചു മാൻ-
മിഴിയിൽ ബലാൽകൃതി തുടർന്നതില്ലവൻ        6

'വരപഞ്ജരത്തിലമരും കപോതിക-
യ്ക്കരമാശ വാനിലണവാൻ മുഴുക്കിലും
ചിരകാലമാകിലതുവിട്ടു തീനിടും
നരനോടിണങ്ങു,മതുപോലെതാൻ വധു.        7

ഹരിണാക്ഷികൾക്കു ധൃതിയേതു? സീതയാൽ
പരിഭൂതി പണ്ടൊരുവനാർന്നതൊട്ടുമേ
ശരിയല്ല,തല്ല ശരിയെങ്കി,ലായവ-
ന്നരി നൽകിയില്ല മതിയാംവരെത്തരം.        8

ഇരുപേരെ മന്നിലിണചേർക്കുവാൻ കിടു-
ക്കൊരു ദൂതനില്ല സമയത്തിനെന്നപോൽ
ഇരുകാര്യമൊന്നു ല വാസങ്ങളെ-
ക്കരുതാത്തവന്നു കരലബ്ധമൊക്കെയും        9

[ 155 ]

അഴൽവിട്ടു സിംഹിയുമൊരെച്ചിൽനായപോൽ
കഴൽകൂപ്പിടുന്ന കളി കാട്ടിടും പുമാൻ
ഉഴലേണ്ട ; കൊപ്പമണയുന്ന കൊമ്പനും
പഴകുന്നതുണ്ടു, പിടി പിന്നെയെന്തുവാൻ? '        10

ഹൃദി ചിന്തയിങ്ങനെ കലർന്നു മേൽ വരും
സുദിനത്തെയോ, ർത്തതിനു കാത്തിരിക്കുവോൻ
മുദിതൻ മുറയ്ക്കു പഴകാനിരിപ്പതാം
മദിരപ്പടിക്കവളെ വിട്ടു മാറിനാൻ.        11

ചില നാളും, മല്ല പല മാസവും , മുറ-
യ്ക്കുലകിൻ ക്രമത്തിനു കഴിഞ്ഞു മേൽക്കുമേൽ ;
ഫലമേതുമില്ല; കിളി പൂത്തുനില്പതാ-
മിലവിൽക്കൊതിക്കുകിൽ വിശപ്പടങ്ങുമോ?        12

""കയറോടു ഹന്ത! കിണറിന്റെ പാലവും
നിയമേന ചേർന്നു കഴിയുന്നതില്ലയോ?
കയൽവാർമിഴിക്കു ലവമില്ല നിമ്‌നതാ-
ക്ഷയമംബുധിക്കു ശരി കാലശക്തിയാൽ.        13

ഗതികെട്ടിരുന്നു പുരികം നരയ്ക്കിലും
ക്ഷിതിയിൽപ്പരന്റെ കൊതി തീർത്തിടാത്തവൾ
സതിയല്ല, മൂക്കു മുറിവാക്കിയും മുറ-
യ്ക്കെതിരാളിതന്റെ ശകുനം മുടക്കുവോൾ.        14

ഹരിണേക്ഷണയ്ക്കു രസമെന്നിൽ മേൽക്കുമേൽ
വരികില്ലതല്ല വിരസത്വവും വരും;
ഗിരിവിട്ടു വാർദ്ധിവഴി പോയ നിർഝരം
തിരിയെക്കടന്നു ഗിരിയിൽക്കരേറുമോ?        15

അതിനാൽ സുമാംഗിയിവളൊത്തു ഞാൻ ഹഠാ-
ദ്രതിതാൻ-വരുന്നതുവരട്ടെ-ചെയ്തിടും;
അതിനെന്തു? പട്ടിണികിടന്നു ചാകിലും
മതിയെന്നുവച്ചു കവരാതിരിപ്പതാർ?        16

വഴിപോലെ മന്നനരുളീട്ടു വായ്ക്കിലും,
വഴിമേൽപ്പിടിച്ചുപറിയിൽക്കിടയ്ക്കിലും,
വഴി രണ്ടുമൊന്നു; പണമൊന്നിനെങ്ങുമി-
ന്നഴിയുന്ന കാശൊരറുപത്തിനാലു താൻ.        17

അരചൻ ചൊടിച്ചു കഴുവേറ്റുമെന്ന ഭീ
പരമുള്ള സാധു നടകൊണ്ടിടും വഴി
നരപലർവന്നു കരമേകുവോന്റെ യ,-
ല്ലുരഗപ്പടിക്കു ഗരുഡൻ ചരിക്കുമോ?        18

ഉടലുള്ള നേരമൊരുവന്നുമെന്റെ കൈ-
തടവാൻ ഞെരുക്ക, മതു നോക്കിയാൽ മതി;

[ 156 ] <poem>

ഉടൽവിട്ടു നിൽക്കുമുയിരെന്നുമില്ലതി- ന്നിടമെന്നു,മുണ്ടു പലപക്ഷമുഴിയിൽ        19


ഒരുവേള മുൾവി പറയുന്നതൊക്കെയും പൊരുളെങ്കിലാട്ടെ;യതുമൂലവും ക്ഷയം പെരുതില്ല; വർത്തകനു തന്റെ കൈയിൽ വ- ന്നൊരുകാശു കോടി കുടിയിൽക്കിടപ്പതാം        20


നവമുണ്ടു നാകനരകങ്ങൾ പത്തിടു- ന്നവനെന്നു ലോകർ പറയുന്നുവെങ്കിലും ഇവൾ ചേരുമുഴി സുരലോകമാണെനി- ക്കിവൾ ചേർന്നിടാത്തൊരിളതന്നെ നാരകം        21


ശരിയായ് നടപ്പതിനു കൂലി ഹൗറിത- ന്നരികത്തൊടുക്കമണയുന്നതല്ലയോ? ശരികേടുകൊണ്ടതുടനെ ലഭിപ്പതായ്- വരികിൽക്കുറുക്കുവഴി മറ്റതല്ലയോ?        22


പുണരാം പിടിച്ചു ബലമായൊരിക്കൽ, നൽ- പ്രണയംവരാനതൊരുവേള മാർഗ്ഗമാം; ചുണയോടു കുല്യ പണിവോന്റെ മുന്നിൽ വ- ന്നണയുന്നു ദുരെയൊഴുകും സ്രവന്തിയും        23


മതിതന്നിലേവമവനാർന്ന നിശ്ചയം, സതിയോടുചെന്നു, സമിതിക്കു മുന്നമേ അതിപ്പിയോവതി ഭയലേശമറ്റു; പെൺ- കൊതിയിങ്കലെങ്ങു സദസദ്വിവേചനം?        24


പ്രലയപ്രചണ്ഡപവനങ്കൽ മുറ്റുമാ- ലിലപോലതിങ്കൽ വിറപൂണ്ടിടേണ്ടവൾ നിലയിങ്കൽനിന്നു, ധൃതിയാർന്നു, മന്ദനാം മലയാനിലങ്കൽ മലയെന്നപോലവേ        25


ഉരചെയ്തു താനു"'മിതു നല്ലജാതിയി- ത്തരമുള്ളിൽ മോഹമവിടെയ്ക്കിരിപ്പതായ് നരനാഥ! ലേശമറിയാതെ പോയൊരെൻ കരൾ കഷ്ടമേതു കളിമണ്ണിൽ വാർത്തതോ?        26


അനുരാഗഭാരദൃഢതാപരീക്ഷണ- ത്തിനു ഞാൻ തുനിഞ്ഞതളവറ്റ സാഹസം; മിനുസംവരാത്ത മണിയെന്നപോലെ ഞാൻ ദനുജാരികൗസ്തുഭമുരച്ചു നോക്കിനേൻ        27


ചിലദിക്കിൽ വേണമതു,മൊട്ടുയൗവനം തുലയുന്നനേരമിലമാൻ പലാക്ഷിയെ ഫലമാഹരിച്ചപിറകുള്ള വാഴതൻ കുലപോലെ ദൂരെയെറിയുന്നു കാമുകൻ        28

[ 157 ] <poem>

മലരുന്ന പൂക്കൾ പലമട്ടു തിങ്ങിടും മലർവാടിപുക്കു മണമേന്തിയപ്പുറം മലയാനിലൻപടി കടന്നുപോയിടും, മലമറ്റ മങ്കകളെ വിട്ടുമന്നവർ.        29


അതിലും വിശേഷമധികം, മഹമ്മദ- ക്ഷിതിപാലകർക്കു തരുണിചതുഷ്ടയം പതിവാ, ണിതൊക്കെ നിരുപിച്ചു സാധു ഞാൻ കൊതി വെച്ചുപൂട്ടിയകമാറയ്ക്കകം.        30


ബുധനാം ഭവാന്റെ സഹധർമ്മിണീപദം മുധയെന്നു മന്നിലൊരു മുഗ്ദയോർക്കുമോ? ക്ഷുധകൊണ്ടു ചാകുമൊരുവന്റെ വായിൽ നൽ- സുധ വന്നുവീഴ്കിലതു തുപ്പിനിൽകുമോ?        31


വിളികൊള്ളുമങ്ങു പരമെന്റെ മേനിയോ കളിവിട്ടുറച്ചു ബലമായ്പ്പുണർന്നിടാൻ? കിളിവാതിലൂടെയിരവിൽക്കടന്നിടും കുളിർതെന്ന‌ലോടുമിനിയാം ബലാൽകൃതി!        32


മതി മുഗ്ദ്ധവാർത്ത; ബലമുള്ളതന്യർ വ- ന്നെതിരിട്ടിടുമ്പൊഴുപയുക്തമാക്കിടാം; ഇതിലേക്കെടുത്തുകളയേണ്ടതൊട്ടുമേ ചതിയറ്റ ദിക്കിലടയാളമെന്തിനോ?"'        33


അഴൽവിട്ടിവണ്ണമരുളുന്നൊരാ മുകിൽ- ക്കുഴലാളെ നോക്കി ""മതി പോരു,മോമനേ! പിഴ നീ പൊറുക്ക, നുകരാതെ വിഡ്ഢി ഞാൻ കഴൽ തേനെടുത്തു കഴുകാൻ തുടങ്ങിനേൻ.        34


പെറി നീയിരിക്കെയിവനന്യനാരിയിൽ- ക്കുറി ദൃഷ്ടി ദോഷപരിഹാരമൊന്നിനാം; മറിമാൻചലാക്ഷി! ശരറാന്തൽ കത്തിടും മുറിയാരു ദീപശിഖയാൽ വിളക്കിടും?        35


മടവാരെനിക്കുചിലതു,ണ്ടവറ്റ നിൻ മടവേലചെയ്യു,മതുപോരയെങ്കിലോ മടവായിലുള്ള മലിനാംബുപോലെ ഞാൻ മടൽകൊണ്ടുകുത്തി മറയത്തു തള്ളിടാം.        36


മരിയാദയറ്റ വിടനാകിലും ദൃഢം പിരിയാതെ നിന്നൊടനിശം രമിച്ചിടും; ശരിയായ മദ്യമരികിൽപ്പെടുന്നനാൾ കിരിയാത്തുവെള്ളമൊരുവൻ കുടിക്കുമോ?        37


ജവമോടു പുൽകിടുക, വേണ്ട താമസം ലവലേശ""മെന്നു മദനാർത്തിഹേതുവാൽ

[ 158 ]

അവനോതിയപ്പൊഴുരചെയ്തു പിന്നെയും
നവനീതഗാത്രിയനുനീതിപൂർവ്വമായ്.        38

""സുമവാടിതന്നിലിവൾ നോറ്റുവന്നതാ-
മമലവ്രതത്തിനവസാനമെത്തണം;
സുമതേ! കുറഞ്ഞതൊരുമണ്ഡലംവരെ-
ക്ഷമ വേണ,മെന്തുമതിനപ്പുറം രസം.        39

ഖലനോതി വീണ്ടു""മതിനെന്തു, വെന്നു ഞാൻ
മലനാ,ടതിന്നു ചില ചട്ടമൊക്കയും
നലമോടു നൽകി; ഭൃശമെന്നെ വെൽകയാ-
ലലസാക്ഷി! നീയുമതുപോലെ കാട്ടിടാം.        40

ശരി ,യെങ്കിലാട്ടെയതുകൂടി""യെന്നവൻ
പരിചിൽപ്പറഞ്ഞു പകവിട്ടുപോകവേ
ഹരിണാക്ഷി പാർത്തു, കഴുവേറിടേണ്ട നാ-
ളരികത്തുനിന്നു കുറെ നീണ്ട ബന്ദിപോൽ.        41

അതിനുള്ളിലാണു പട വന്നുചേർന്നതും
സതിയപ്പുമാന്റെ ശിബിരത്തിലായതും;
അതിലും വിശേഷമൊരുമണ്ഡലം മുഴു-
പ്പതിനുള്ള നാളുമതുതന്നെ കാണുവിൻ.        42

പതിവായ് സുമാംഗി പരമുള്ളു പാതിമെയ്
പതിയോടു വാങ്ങിയ ഭവാനിയിൽ ദൃഢം
പതിയിച്ചു; മർത്യർ ഭവസാഗരം കട-
പ്പതിനംബ! നിന്റെ പദപങ്കജം പ്ലവം.        43

ഇടയിൽപ്പെടുന്ന കഥയിത്രമാത്രമുൾ-
ത്തടമോർത്തുകൊണ്ടിനി മഹമ്മദീയനെ
സ്‌ഫുടമാശു കൈനിലയിലെത്തി നമ്മൾ പിൻ-
തുടരാം; വരട്ടെ പിറകേ നൃപാലകൻ.        44

അളങ്കമായ മുകുരത്തിലെന്നപോ-
ലകമേ വിളങ്ങുമഗജാപദങ്ങളിൽ
പകലും നിദാനമിരവും നൃപന്റെ ന-
ന്മകൾ ചേർപ്പതുണ്ടു നതിയാം സുമാഞ്ജലി.        45

കളവാർന്ന പാപി കരൾകാഞ്ഞകത്തു പു-
ക്കളവും മുറയ്ക്കു പരചിന്തയെന്നിയേ
കളവാണി കാലരിപുകാന്തതന്നഘം
കളയും പദങ്ങൾ കരുതുന്നു, കാണുവിൻ.        46

പുറവാതിൽ പൂട്ടി മിഴിയാം വിളക്കുതൻ-
നിറയുന്ന ഭാസ്സു ഹൃദയത്തിലേക്കവൾ
മുറപോൽത്തിരിച്ചു വിലസുന്നു, കർഷകൻ
തിറമായ് നിലത്തിനകമാറ്റുനീരുപോൽ.        47

[ 159 ]

വിഷമിപ്പതിന്നു കഴിയാത്തമെട്ടെഴും
വിഷമങ്ങളൊന്നുമറിയുന്നതില്ലവൾ;
വിഷഭുഗ്വിലാസിനി വിളങ്ങിടും വിധൗ
വിഷയാന്തരത്തെ വിലവയ്ക്കുമോ മനം?        48

ഇരുകൈകൾ കൂപ്പി മിഴി മൂടിയോമന-
ത്തിരുവയ്ക്കമാർന്ന ഭഗവാന്റെ ദേവിയെ
കരുതുന്നു ചിത്ത,മിതരാംഗമൊക്കെയും
മരുവുന്നു തീരെ മരവിച്ചമാതിരി.        49

പരമേവമന്നു പടവീട്ടിൽ വാണിടും
പരപുഷ്ടവാണിയുടെ കാഴ്‌ചയാൽ ക്ഷണം
വരമന്ത്രമോതി വിഷഹാരി കെട്ടിയോ-
രുരഗംകണക്കു മുകിലൻ പകച്ചുപോയ്.        50

ധൃതി വീണ്ടുമാർന്നു ഖലനോതി: ""തങ്കമേ!
മതി നിഷ്ഠ! വന്നു സവിധത്തിൽ വല്ലഭൻ;
സ്തുതിവാക്കിനൊന്നുമിടയില്ല, കൺമിഴി-
പ്പതിനാണപേക്ഷ; കളയൊല്ല കാൽക്ഷണം.        51

ഒരു കണ്ണു കത്തിമുനകൊണ്ടു കുത്തുകിൽ-
ത്തരുമുള്ളിലുള്ള കുളിർനീർ കരിക്കുകൾ;
ഒരുമട്ടു കാമിയഴലിള്ളിലേകുകിൽ-
ത്തരുണീജനത്തിനവനോടുമിഷ്ടമാം.        52

പുഴു നീ, വരട്ടെ, മതി പിട്ടു, വല്ലതും
കഴുവേറിടട്ടെ, വിടുകില്ല തെല്ലു ഞാൻ
പഴുതേ കളഞ്ഞ ദിവസങ്ങൾ പോട്ടെ, യി-
പ്പൊഴുതെങ്കിലും പിറവി സാർത്ഥമാക്കുവാൻ.        53

മൃതി പുല്ലു; പിന്നെയരിയേവനും വധി-
പ്പതിലല്ലലില്ല ലവ""മെന്നുരച്ചവൻ
സതിതന്റെ മുമ്പിൽ മദദന്തിപോലെ വ-
ന്നെതിരിട്ടിടുന്നു; പരദൈവമേ ഗതി!        54

പിടികൂടുമെന്നു സതി കണ്ടനേരമേ
ഞൊടികൊണ്ടു തന്റെ നെടുതാം ചുരുട്ടുവാൾ
മടിയിങ്കൽനിന്നു മടിയാതെയൂരിയ-
ത്തടിമാടനുള്ള തല നോക്കി വീശിനാൾ.        55

മണവാളനായ് വരണദാമമാ വധൂ-
ഗണമുത്തിൽനിന്നു പെറുവാൻ കൊതിച്ചവൻ
മണവാട്ടിയൊടു ഗളനാളഭ്രഷയായ്
നിണമെന്ന കോകനദമാല വാങ്ങിനാൻ.        56

അവിതർക്കമേവമൊരു പെണ്ണവന്റെ മേൽ
പ്പവിപോലെ വാളു പതിയിച്ചതോർക്കുകിൽ

[ 160 ] <poem>

ഭവിതവ്യഥയ്ക്കുടയ ദിവ്യശക്തിയോ? ഭവികപ്രദാത്രി ശിവതൻ കടാക്ഷമോ?        57


മടിയാതെ കാവിൽ മലർ കൊൾവതിന്നു പൂ- ച്ചെടി തേടുവോനെയതിലുള്ള പന്നഗി കടികൂടി മൃത്യുവരുളുംവിധത്തില- ത്തടിയൻ മരിച്ചു വധുവിന്റെ വാളിനാൽ.        58


പരിണാഹികാന്തി ലലനാവപുസ്സുതൻ പരിരംഭമേറ്റു മിഴി തെല്ലടയ്ക്കുവാൻ പരിചിൽക്കൊതിച്ച ജളനുർവരാംഗനോ- പരി വീണടച്ചു മിഴി രണ്ടുമന്ത്യമായ്.        59


കടൽമങ്ക തോല്ക്കുമവൾതന്റെ മേൽ മിഴി- ക്കടവാളു വീശുവതിനാശ വാച്ചവൻ കടകംപെടും കരമുയർത്തി മങ്കയുൽ- ക്കടവാളു വീശുമളവുജ്ഝിതാശനായ്.        60


മണിമാല വിഡ്ഢിനഖരത്തിനാലവൾ- ക്കണിയിപ്പതിന്നു കൊതിപൂണ്ട വേളയിൽ പണിവിട്ടുഖഡ്ഗലതയാലവന്നുതാൻ മണിമാല ചാർത്തി ഗളസീമ്നി മാനിനി.        61


സുദതീലലാമമണിവെച്ചു പൂട്ടിടും രദനച്ഛദാഗ്ര്യസുധ കൈവരായ്കയാൽ ഹൃദയത്തിലാത്മഗളരക്തമേറ്റവൻ മദനാനലന്നു ശമനം വരുത്തിനാൻ.        62


കുരുതിക്കുപിൻപു തറമേൽക്കിടത്തിടു- ന്നൊരു ചാവർതന്നുടെയിരുമ്പുബിംബവും ഉരുവാകകൊണ്ടഭിധ സാർത്ഥമാമവ- ന്നതുമില്ല പൂജ്യമിതുമെന്നമട്ടിലായ്.        63


കുതുകത്തൊടാജിയിൽ മരിച്ചു ഹൗറിതൻ പുതുമേനി പുൽകുവതിലാശയെന്നിയേ അതുലാഭകോലുമവളെക്കൊതിച്ചവ- ന്നതുമില്ല പൂജ്യമിതുമെന്നമട്ടിലായ്.        64


തിറമായ് ജയദ്ധ്വജപതാക പാറുവാൻ മുറപോലെ തീർത്ത ശിബിരം തനിക്കവൻ പുറമേവരുന്ന കഥയാരു കണ്ടു?-ക- ല്ലറയാകുമെന്നു കരുതീല തെല്ലുമേ.        65


ശരമഞ്ചുകൊണ്ടു മുകിലന്നു ഹൃത്തിലും കരവാളമൊന്നു കഠിനം കഴുത്തിലും; സ്മരനർക്കജന്നു വിടഗേഹമെത്തുവാൻ ത്വരയോടു മുന്നിൽ വഴി കാട്ടിടും ഭടൻ.        66 [ 161 ] <poem> നെടുകേ കിഴക്കുവഴി പാഞ്ഞുപാഞ്ഞു ചെ- ന്നൊടുവിങ്കൽ മേക്കു പടവെത്തിടുന്നപോൽ ചുടുമാൽ ക്രമത്തിലധികം വരുന്ന നാൾ- പ്പെടുമേതു ഭീരുവബലയ്ക്കുമുൾബലം.        67


അതിലും വിശിഷ്യ പതിദേവതാഗ്ര്യയാം സതി ചാമ്പൽ മൂടുമെരിതീ കൊടുങ്കനൽ; അതിലാശ പക്വഫലബുദ്ധിയാൽ വരും കൊതിയന്നു നാവുമകവും ദഹിച്ചുപോം.        68


അതുമല്ല തന്വി നരനാഥപുത്രിയെ- ന്നതുമായുധങ്ങളിൽ വിദഗ്ദ്ധയെന്നതും ചതുരന്നു കാണ്മതിനു പറ്റിയില്ലവൻ ചതുരത്തെയോർത്തു ശരിയായ വൃത്തമായ്.        69


രസ കാക്കുവോന്റെ തനയയ്ക്കു വായ്ക്കുവോ- രസമാനശക്തിയറിയാത്തൊരക്ഖലൻ രസ,മെന്തുചെയ്‌വൂ, ഘനപൂർവമായിടും രസമെന്നുവച്ചു പിശകിക്കുടിച്ചുപോയ്.        70


അതുനാളിൽ മാനി, വിധിതന്ന ചമ്പക- പ്പുതുതാർ വിരിച്ച പുരടക്കിടക്കയായ് കുതുകത്തൊടോർത്ത വധു കത്തുമന്തക- ക്രതുശാലയായ ചിതയായ്ച്ചമഞ്ഞുപോയ്.        71


ഉടലിങ്കൽനിന്നു തലവിട്ടു കാളിതൻ കൊടനാളിൽ വെട്ടിയ കരിങ്കിടാവുപോൽ തടവറ്റു ചോര ചളിയാക്കുമൂഴിയിൽ- ക്കിടകൊണ്ടിരുന്നു കിടയറ്റ കീർത്തിമാൻ.        72


തിരിയൊന്നു പെട്ടിയിലുരച്ചതുക്കൊടൊ- ത്തെരിയുമ്പൊഴേക്കുമെറിയുന്ന കുട്ടിപോൽ ഹരിണാക്ഷി തന്റെ നരഹത്യ ചെയ്ത വാ- ളരികത്തുനിന്നുമകലെക്കളഞ്ഞുതേ.        73


പ്രമദം വിഷാദമിവരണ്ടിനും സ്ഥലം സമമേകിടുന്നൊരകതാരിലോമലാൾ ശമലം ശമിച്ചു ശമലം വരുന്നതി- ന്നുമതിൻ പദങ്ങൾ നിലനിർത്തി മേവിനാൾ.        74


ഉടനുണ്ടു വാതിൽ ഞൊടികൊണ്ടടിച്ചുട- ച്ചടരിൽപ്പരർക്കു മൃതിചേർത്തു മൂന്നുപേർ തടവറ്റു പാഞ്ഞു കയറുന്നു; ദാനവ- പ്പട വെന്നണഞ്ഞ് വിധി, വിഷ്ണു, ശർവർപോൽ.        75


അരിതന്റെ കൂട്ടരവരെന്നു ഹൃത്തിലും

ശരിയല്ലതെന്നുടനിടത്തുകണ്ണിലും [ 162 ]

പരിചിൽപ്പെടുന്ന ചലനം കഥിക്കവേ
ഹരിണേക്ഷണയ്ക്കു വരുമത്തൽ മാഞ്ഞുപോയ്.        76

ഉയരത്തിൽനിന്നുമസിപൂണ്ട കൈയോടും
ഭയശങ്കകൾക്കു വശമാം മനസ്സൊടും
രയമാർന്നണഞ്ഞൊരവർ കണ്ട കാഴ്ച ഞാൻ-
ജയ ശൈലനന്ദിനി!----കഥിപ്പതെങ്ങനെ?        77

അതിഘോരമാകുമൊരവസ്ഥ കാണുവാൻ
മതികൊണ്ടുറച്ചു മുറിയിൽക്കടക്കവേ
അതിനല്ല നേത്രമമൃതാബ്ധിയിൽക്കുളി-
പ്പതിനാണു ഭാഗ്യ,മവർ ധന്യരല്ലയോ?        78

കഥമെന്നു ചൊൽവതിനു മുന്നമത്ഭുതം
കഥ തീർന്നുപോയ ഖലനേയു,മായവർ
കഥനീയകാന്തി സതിയേയു,മാ നില-
യ്ക്കഥ കണ്ടു കണ്ണുകൾ തിരുമ്മി നോക്കിനാർ.        79

നിരയത്തിലെത്തിയതിനുള്ളിൽ വാഴുവാ-
നരയും മുറയ്ക്കു തലയും മുറുക്കുവോൻ
പരമാം പദം തരുവതിന്നു മുന്നിലായ്
മുരമാഥി നില്ക്കിലതു വിശ്വസിക്കുമോ?        80

ഇരുകൺ തുടച്ചു സചിവൻ മുറിക്കക-
ത്തരുളും സുമാംഗിയെയുമാര്യമന്ത്രിയെ
രുരുനേത്രയാളു,മവരെശ്ശരിക്കു മ-
റ്റിരുപേരു,മപ്പൊഴുതിലുറ്റു നോക്കിനാർ.        81

അവളേവളെന്നു തനുകാന്തി ചൊൽകിലും
നൃവരാഗ്ര്യഹൂണവിചികിത്സയെദ്‌ദൃഢം
അവർതന്നനൂനവദനപ്രസാദവും
നവമോദബാഷ്പവുമകറ്റിയാകവേ.        82

ഒരു വാക്കുപോലുമനുയായിമാരൊടോ
തരുണീസമൂഹമണിയുന്ന മുത്തൊടോ
അരുളാൻ രസജ്ഞയുയരാതെ കണ്ണുനീർ
പെരുകിച്ചുനിന്നു സചിവൻ കൃതാർത്ഥനായ്.        83

കരുണാപയോധി കമലാധവന്റെ കാൽ
കരുതുന്ന മന്ത്രിയുടെ കൈയിൽനിന്നുടൻ
ഒരുവായ വാളുമതുപോലെ ഹൃത്തിൽനി-
ന്നുരുകുന്ന മാലുമകലെത്തെറിച്ചുപോയ്.        84

നെടുവീർപ്പു, പുഞ്ചിരി, വിയർപ്പിവയ്ക്കു കീഴ്-
പ്പെടുമാനനത്തൊടുമിളക്കമെന്നിയേ
പടുമന്ത്രി ചെറ്റു കരുണീയബോധമ-
റ്റിടുമുള്ളമോടുമവിടത്തിൽ നിന്നുപോയ്.        85

[ 163 ]

ചരിതാർത്ഥനാകുമവനെക്കുളുർക്കവേ
പരിചോടു നോക്കി നൃപഹൂണവര്യരും
ത്വരിതം ജനിക്കു സഫലത്വമേകിനാർ;
പെരിയോർക്കു മിത്രശുഭമാത്മഭാവുകം.        86

ഒരുദിക്കിൽ മുത്തുമപരത്ര ലജ്ജയും
തരുണിക്കു വന്നു വശമാകയാൽ മുഖം
അരുണോദയത്തിലരയോളവും വിടു-
ർന്നൊരു പങ്കജത്തിനെതിരായ് ലസിച്ചുതേ.        87

സ്മരനേറ്റിവയ്ക്കുമളവറ്റതാം ത്രപാ-
ഭരമുദ്വഹിപ്പതിനു ശക്തിയെന്നിയേ
പരമമ്പരക്കുമബലയ്ക്കുയർത്തുവാൻ
തരമെത്തിടാതെ തല തത്ര താണുപോയ്.        88

നിലവിട്ടു താതകമിതാക്കളെപ്പിരി-
ഞ്ഞലമാർന്നൊരത്തലിരുൾ മാറിടുംപടി
നലമേറുമല്പഹസിതൗഷധീശ്വരൻ
തലകാട്ടിനിന്നു വദനോദയാദ്രിയിൽ.        89

കൊലകൊണ്ടു പങ്കമിയലുന്ന തയ്യലിൻ
മലർമേനി വീണ്ടുമതിശുദ്ധമാക്കുവാൻ
നലമോടു ഹൃത്തു നിരുപിക്കമൂലമോ
ജലധാരചെയ്തു ജലജേക്ഷണദ്വയം.        90

അടിതൊട്ടു ഹന്ത മുടിയോളമെങ്ങുമ-
പ്പടി ചുട്ടൊരത്തൽമണൽ മാത്രമായ്‌പരം
കൊടിയോരു ജന്മസികതാടവിക്കകം
കുടിവെള്ളമേതു മൃഗതൃഷ്ണയെന്നിയേ?        91

ഉരുപുണ്യമാർന്ന പഥികർക്കു മാത്രമാ-
മരുഭൂമിതൻ നടുവിൽ വല്ല നാളിലും
ഒരുതെല്ലു വാരി നുകരാൻ തരം കനി-
ഞ്ഞരുളാം വിരിഞ്ച,നരുളാതെയും വരാം.        92

നിതരാം ദുരാപതരമാകുമത്തരം
ചിതമോടുമെന്നതിരിൽ വന്നിടുന്നുവോ,
ദ്രുതമന്നുതന്നെ നിമിഷാർദ്ധമെങ്കിലും
കൃതകൃത്യനെന്നു കരുതുന്നു പൂരുഷൻ.        93

അതിനൊന്നിനാണു നിഗമജ്ഞർ ഹന്ത! നിർ-
വൃതിയെന്ന നാമമരുളുന്നരൂഴിയിൽ;
അതിനെക്കുറിച്ചതനുഭൂതമാകിലും
മതിയാർക്കുമില്ല ശരിയായ് സ്മരിക്കുവാൻ.        94

വഴിപോലെയന്നില വരച്ചുകാട്ടുവാൻ
വഴിയില്ല മന്നിലൊരു ചിത്രകൃത്തിനും;

[ 164 ]

പഴി സാധു പിന്നെയിവനേതു? നിങ്ങളേ
കഴിവുള്ളപോലെ നിരൂപിച്ചുകൊള്ളുവിൻ
       95
അകളങ്കമെത്തിയരികത്തു മന്ത്രിയ-
പ്പികവാണിയാൾ ചെറുതു നീട്ടിടും കുരം
മികവിൽ ഗ്രഹിക്കിലുമതൊന്നുമായവർ-
ക്കകതാരശേഷമറിയാതിരുന്നുപോയ്.
       96
സമയം കുറച്ചഥ കഴിഞ്ഞു താദൃശ-
ഭ്രമമറ്റുറങ്ങിയെഴുന്നേറ്റിടും വിധം
പ്രമദായുവാക്കൾ നയനംതുടച്ചതി-
ന്നിമ മുട്ടിടാതെയെതിരിങ്കൽ നോക്കിനാർ.
       97
കളവല്ല കണ്ടതു കിനാവുനല്ല നി-
ഷ്കളനാം പുരാൻറെ തിരുളളമെന്നവർ
അളവറ്റശങ്കയകലുംപടിക്കു ക
ണ്ടിളതൻ മണാളനു സമീപമെത്തിനാർ.
       98
അലമിപ്പരുങ്ങൽ, ഭവൽകൃപാബലം
ബലമാർക്കുമെന്നു നൃപനോതി നാൽവരും
നിലവിട്ടു ഹൃത്തു കുളിരേന്തുമാറുകൈ-
നിലവിട്ടു കൂട്ടരുടെ മുന്നിലെത്തിനാർ.
       99
ആ നാലാളുകളേയുമാ നിലയിലായ്-
ക്കണ്ടത്ഭുതപ്പെട്ടിടും
നാനാമാനുഷരും പടകടൽ കട-
ഞ്ഞപ്പോളനല്പോദയം
മാനാതീതമഹസ്സൊടൊത്തുദിയാം
താർ മങ്കയും തൽപ്രിയൻ
ശ്രീനാരായണനും ഭവദ്രൂഹിണരും
താനെന്നു മാനിച്ചുതേ
       100
കാലത്തുദിച്ച ഖരദീധിതി പുല്ലുമാത്ര-
മാലംബമാം ഹിമകണങ്ങളെയെന്നപോലെ
മാലറ്റു കേരളനൃപൻ മുകിലൻറെ യോധ-
ജാലത്തിനെക്കഥകഴിച്ചു രണോർവി കേട്ടു.
       101
ഊനം വിട്ടജ്ജയകഥയുമാദേവിയോടോതുവാനാ-
യാനന്ദംപൂണ്ടിരുചരരെ വിട്ടക്ഷിതിക്ഷിത്തു പിന്നെ
സ‌്യാനന്ദൂരത്തിനു പടയൊടും ഹൂണമന്ത്രീന്ദ്രരോടും
പീനശ്രോണീമണിയൊടുമുടൻതന്നെ മന്ദം തിരിച്ചാൻ
       102
പതിനഞ്ചാം സർഗ്ഗം സമാപ്തം