പരിശുദ്ധ ഖുർആൻ/മുതഫ്ഫിഫീൻ

(Holy Quran/Chapter 83 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അളവിൽ കുറക്കുന്നവർക്ക്‌ മഹാനാശം

2 അതായത്‌ ജനങ്ങളോട്‌ അളന്നുവാങ്ങുകയാണെങ്കിൽ തികച്ചെടുക്കുകയും.

3 ജനങ്ങൾക്ക്‌ അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കിൽ നഷ്ടം വരുത്തുകയും ചെയ്യുന്നവർക്ക്‌.

4 അക്കൂട്ടർ വിചാരിക്കുന്നില്ലേ; തങ്ങൾ എഴുന്നേൽപിക്കപ്പെടുന്നവരാണെന്ന്‌?

5 ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌

6 അതെ, ലോകരക്ഷിതാവിങ്കലേക്ക്‌ ജനങ്ങൾ എഴുന്നേറ്റ്‌ വരുന്ന ദിവസം.

7 നിസ്സംശയം; ദുർമാർഗികളുടെ രേഖ സിജ്ജീനിൽ തന്നെയായിരിക്കും.

8 സിജ്ജീൻ എന്നാൽ എന്താണെന്ന്‌ നിനക്കറിയാമോ?

9 എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.

10 അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവർക്കാകുന്നു നാശം.

11 അതായത്‌ പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവർക്ക്‌.

12 എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.

13 അവന്ന്‌ നമ്മുടെ ദൃഷ്ടാന്തങ്ങൾ ഓതികേൾപിക്കപ്പെടുകയാണെങ്കിൽ അവൻ പറയും; പൂർവ്വികൻമാരുടെ ഐതിഹ്യങ്ങളാണെന്ന്‌.

14 അല്ല; പക്ഷെ, അവർ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത്‌ അവരുടെ ഹൃദയങ്ങളിൽ കറയുണ്ടാക്കിയിരിക്കുന്നു.

15 അല്ല; തീർച്ചയായും അവർ അന്നേ ദിവസം അവരുടെ രക്ഷിതാവിൽ നിന്ന്‌ മറയ്ക്കപ്പെടുന്നവരാകുന്നു.

16 പിന്നീടവർ ജ്വലിക്കുന്ന നരകാഗ്നിയിൽ കടന്നെരിയുന്നവരാകുന്നു.

17 പിന്നീട്‌ പറയപ്പെടും; ഇതാണ്‌ നിങ്ങൾ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.

18 നിസ്സംശയം; പുണ്യവാൻമാരുടെ രേഖ ഇല്ലിയ്യൂനിൽ തന്നെയായിരിക്കും.

19 ഇല്ലിയ്യൂൻ എന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ?

20 എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.

21 സാമീപ്യം സിദ്ധിച്ചവർ അതിൻറെ അടുക്കൽ സന്നിഹിതരാകുന്നതാണ്‌.

22 തീർച്ചയായും സുകൃതവാൻമാർ സുഖാനുഭവത്തിൽ തന്നെയായിരിക്കും.

23 സോഫകളിലിരുന്ന്‌ അവർ നോക്കിക്കൊണ്ടിരിക്കും.

24 അവരുടെ മുഖങ്ങളിൽ സുഖാനുഭവത്തിൻറെ തിളക്കം നിനക്കറിയാം.

25 മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തിൽ നിന്ന്‌ അവർക്ക്‌ കുടിക്കാൻ നൽകപ്പെടും.

26 അതിൻറെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവർ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ.

27 അതിലെ ചേരുവ തസ്നീം ആയിരിക്കും.

28 അതായത്‌ സാമീപ്യം സിദ്ധിച്ചവർ കുടിക്കുന്ന ഒരു ഉറവ്‌ ജലം.

29 തീർച്ചയായും കുറ്റകൃത്യത്തിൽ ഏർപെട്ടവർ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.

30 അവരുടെ ( സത്യവിശ്വാസികളുടെ ) മുമ്പിലൂടെ കടന്നു പോകുമ്പോൾ അവർ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.

31 അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക്‌ തിരിച്ചുചെല്ലുമ്പോൾ രസിച്ചു കൊണ്ട്‌ അവർ തിരിച്ചുചെല്ലുമായിരുന്നു.

32 അവരെ ( സത്യവിശ്വാസികളെ ) അവർ കാണുമ്പോൾ, തീർച്ചയായും ഇക്കൂട്ടർ വഴിപിഴച്ചവർ തന്നെയാണ്‌ എന്ന്‌ അവർ പറയുകയും ചെയ്യുമായിരുന്നു.

33 അവരുടെ ( സത്യവിശ്വാസികളുടെ ) മേൽ മേൽനോട്ടക്കാരായിട്ട്‌ അവർ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.

34 എന്നാൽ അന്ന്‌ ( ഖിയാമത്ത്‌ നാളിൽ ) ആ സത്യവിശ്വാസികൾ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.

35 സോഫകളിലിരുന്ന്‌ അവർ നോക്കിക്കൊണ്ടിരിക്കും.

36 സത്യനിഷേധികൾ ചെയ്തു കൊണ്ടിരുന്നതിന്‌ അവർക്ക്‌ പ്രതിഫലം നൽകപ്പെട്ടുവോ എന്ന്‌.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>