കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ

രചന:ഫ്രെഡറിക്ക്_എംഗൽസ് (1914)

[ 1 ]

അനുബന്ധം


ഫ്രെ­ഡ­റി­ക്ക് എംഗൽസ്
കമ്മ്യൂ­ണി­സ­ത്തി­ന്റെ തത്വ­ങ്ങൾ


ചോ­ദ്യം 1: കമ്മ്യൂ­ണി­സ­മെ­ന്നാൽ എന്ത് ? തിരുത്തുക

ഉത്ത­രം: തൊ­ഴി­ലാ­ളിവർഗ്ഗ­വി­മോ­ച­ന­ത്തി­നു­ള്ള ഉപാ­ധി­ക­ളു­ടെ സി­ദ്ധാ­ന്ത­മാ­ണ് കമ്മ്യൂ­ണി­സം.

ചോ­ദ്യം 2: തൊ­ഴി­ലാ­ളിവർഗ്ഗ­മെ­ന്നാൽ എന്താ­ണ് ? തിരുത്തുക

ഉത്ത­രം: സമൂ­ഹ­ത്തി­ലെ ഏത് വർഗ്ഗ­മാ­ണോ ഏതെ­ങ്കി­ലും മൂ­ല­ധ­ന­ത്തിൽ നി­ന്നു കി­ട്ടു­ന്ന ലാഭം കൊ­ണ്ട­ല്ലാ­തെ പൂർണ്ണ­മാ­യും സ്വ­ന്തം അദ്ധ്വാ­നം വിൽക്കു­ന്ന­തു വഴി മാ­ത്രം ഉപ­ജീ­വ­ന­മാർഗ്ഗം സമ്പാ­ദി­ക്കു­ന്ന­ത്, അവ­രാ­ണ് തൊ­ഴി­ലാ­ളി വർഗ്ഗം. അതി­ന്റെ സു­ഖ­വും ദു­ഖഃ­വും, ജീ­വി­ത­വും മര­ണ­വും, അതി­ന്റെ നി­ല­നി­ൽപാകെ­ത­ന്നെ ആശ്ര­യി­ച്ചി­രി­ക്കു­ന്ന­ത് അദ്ധ്വാ­ന­ത്തി­നു­ള്ള ആവ­ശ്യ­ക­തയെയാ­ണ്. അതാ­യ­ത് ബി­സി­ന­സ്സി­ന്റെ നല്ല കാ­ല­വും ചീ­ത്ത­ക്കാ­ല­വും മാ­റി­മാ­റി­വ­രു­ന്ന­തി­നെ­യും അനി­യ­ന്ത്രി­ത­മായ മൽസര­ത്തിൽ നി­ന്നു­ള്ള­വാ­കു­ന്ന ഏറ്റ­ക്കു­റ­ച്ചി­ലു­ക­ളെ­യു­മാ­ണ്. പ്രോ­ലെ­റ്റേ­റി­യേ­റ്റ്, അഥവാ പ്രോ­ലെ­റ്റേ­റി­യന്മാ­­രു­ടെ വർഗ്ഗം, ഒറ്റ വാ­ക്കിൽ പറ­ഞ്ഞാൽ, പത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ലെ പണി­യാള വർഗ്ഗ­മാ­ണ്.

ചോ­ദ്യം 3: പ്രോ­ലി­റ്റേ­റി­യ­ന്മാർ എക്കാ­ല­ത്തു­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്ന­ല്ലേ ഇതി­ന്റെ അർത്ഥം ? തിരുത്തുക

ഉത്ത­രം: അതെ. പാ­വ­ങ്ങ­ളും പണി­യെ­ടു­ക്കു­ന്ന വർഗ്ഗ­ങ്ങ­ളും എക്കാ­ല­ത്തും നി­ല­നി­ന്നി­ട്ടു­ണ്ട്. പണി­യെ­ടു­ക്കു­ന്ന വർഗ്ഗ­ങ്ങൾ സാ­ധാ­ര­ണ­ഗ­തി­യിൽ പാ­വങ്ങളുമായിരുന്നു. എന്നാൽ മത്സരം എക്കാലത്തും സ്വതന്ത്രവും അനിയന്ത്രിതവുമായിരുന്നില്ലെന്നതുപോലെതന്നെ, മുകളിൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കുന്ന തരത്തിലുള്ള പാവ [ 2 ] ങ്ങൾ, തൊ­ഴി­ലാ­ളികൾ, അതാ­യ­ത് പ്രോ­ലി­റ്റേ­റി­യ­ന്മാർ, എക്കാ­ല­ത്തും ഉണ്ടാ­യി­രു­ന്നി­ല്ല.

ചോ­ദ്യം 4: പ്രോ­ലെറ്റേ­റി­യ­റ്റ് എങ്ങ­നെ (തൊഴിലാളിവർഗ്ഗം) ആവിർഭവി­ച്ചു ? തിരുത്തുക

ഉത്ത­രം: കഴി­ഞ്ഞ നൂ­റ്റാ­ണ്ടി­ന്റെ ഉത്ത­രാർദ്ധ­ത്തിൽ ഇം­ഗ്ല­ണ്ടിൽ നട­ന്ന­തും അതി­നു­ശേ­ഷം ലോ­ക­ത്തി­ലെ എല്ലാ പരി­ഷ്കൃത രാ­ജ്യ­ങ്ങ­ളി­ലും ആവർത്തി­ച്ച­തു­മായ വ്യാ­വ­സാ­യിക വി­പ്ല­വ­ത്തി­ന്റെ ഫല­മാ­യി­ട്ടാ­ണ് തൊ­ഴി­ലാ­ളിവർഗ്ഗം ഉയർന്നു വന്ന­ത്. ആവി­യ­ന്ത്ര­ത്തി­ന്റെ­യും പലതരം നൂൽനൂ­ല്പു­യ­ന്ത്ര­ങ്ങ­ളു­ടെ­യും യന്ത്ര­ത്ത­റി­യു­ടെ­യും മറ്റ­നേ­കം യന്ത്രോ­പ­ക­ര­ണ­ങ്ങ­ളു­ടെ­യും കണ്ടു­പി­ടു­ത്ത­മാ­ണ് ഈ വ്യാ­വ­സാ­യി­ക­വി­പ്ല­വ­ത്തെ നിലവിൽ കൊ­ണ്ടു­വ­ന്ന­ത്. വളരെ വി­ല­പി­ടി­ച്ച­തും അതു­കൊ­ണ്ടു­ത­ന്നെ വലിയ മു­ത­ലാ­ളി­മാർക്ക് മാ­ത്രം വാ­ങ്ങാൻ കഴി­യു­ന്ന­തു­മായ ആ യന്ത്ര­ങ്ങൾ അതേ­വ­രെ നി­ല­നി­ന്നി­രു­ന്ന ഉല്പാ­ദ­ന­രീ­തി­ക­ളെ ആകെ മാ­റ്റി മറി­ച്ചു. അതേ­വ­രെ ഉണ്ടാ­യി­രു­ന്ന തൊ­ഴി­ലാ­ളി­ക­ളെ അവ പു­റ­ന്ത­ള്ളി. കാരണം, തൊ­ഴി­ലാ­ളികൾക്ക് തങ്ങ­ളു­ടെ മോ­ശ­പ്പെ­ട്ട ചർക്ക­ക­ളും കൈ­ത്ത­റി­ക­ളും കൊ­ണ്ടു നിർമ്മി­ക്കു­വാൻ കഴി­ഞ്ഞ­തി­നേ­ക്കാൾ വി­ല­കു­റ­ഞ്ഞ­തും മെ­ച്ച­പ്പെ­ട്ട­തു­മായ ചര­ക്കു­ക­ളെ യന്ത്ര­ങ്ങൾ ഉല്പാ­ദി­പ്പി­ച്ചു. അങ്ങ­നെ ഈ യന്ത്ര­ങ്ങൾ വ്യ­വ­സാ­യ­ത്തെ അപ്പാ­ടെ തന്നെ വലിയ മു­ത­ലാ­ളി­മാ­രു­ടെ കൈകളിൽ ഏല്പി­ച്ചു­കൊ­ടു­ക്കുക­യും തൊ­ഴി­ലാ­ളി­ക­ളു­ടെ തു­ച്ഛ­മായ സ്വ­ത്തി­ന് (പണി­യാ­യു­ധ­ങ്ങ­ളും കൈ­ത്ത­റി­ക­ളും മറ്റും) വി­ല­യി­ല്ലാ­താ­കു­ക­യും ചെ­യ്തു. താ­മ­സി­യാ­തെ സർവ്വ­തും മു­ത­ലാ­ളി­മാ­രു­ടെ വക­യാ­യി. തൊ­ഴി­ലാ­ളികൾക്ക് യാ­തൊ­ന്നും ശേ­ഷി­ച്ചി­ല്ല. ഇങ്ങ­നെ­യാ­ണ് തു­ണി­യു­ല്പാ­ദ­ന­രം­ഗ­ത്ത് ഫാ­ക്ട­റി സമ്പ്ര­ദാ­യം ഏർപ്പെ­ടു­ത്തി­യ­ത്. യന്ത്രോ­പ­ക­ര­ണ­ങ്ങ­ളും ഫാ­ക്ട­റി സമ്പ്ര­ദാ­യ­വും ഏർപ്പെ­ടു­ത്തു­ന്ന­തി­ന് ഒരി­ക്കൽ ഉത്തേ­ജ­നം കി­ട്ടി­യ­തോ­ടെ ഫാ­ക്ട­റി­സ­മ്പ്ര­ദാ­യം അതി­വേ­ഗം മറ്റെ­ല്ലാ വ്യ­വ­സാ­യ­ശാ­ഖ­ക­ളേ­യും കട­ന്നാ­ക്ര­മി­ച്ചു - വി­ശേ­ഷി­ച്ച് തുണി, പു­സ്ത­ക­മു­ദ്ര­ണം, കളിമൺപാ­ത്ര­ങ്ങ­ളു­ടെ­യും ലോ­ഹ­പ­ദാർത്ഥ­ങ്ങ­ളു­ടെ­യും നിർമ്മാ­ണം, എന്നീ വ്യ­വ­സാ­യ­ങ്ങ­ളെ. അദ്ധ്വാ­നം നി­ര­വ­ധി തൊ­ഴി­ലാ­ളികൾക്കി­ട­യി­ലാ­യി കൂടുതൽ കൂടുതൽ വി­ഭ­ജി­ക്ക­പ്പെ­ട്ടു. മു­മ്പ് മുഴുവൻ ഉല്പ­ന്ന­വും നിർമ്മി­ച്ചി­രു­ന്ന തൊ­ഴി­ലാ­ളി ഇപ്പോൾ അതി­ന്റെ ഒരു ഭാഗം മാ­ത്ര­മേ നിർമ്മി­ക്കു­ന്നു­ള്ളൂ. ഈ തൊഴിൽവി­ഭ­ജ­ന­ത്തി­ന്റെ ഫല­മാ­യി ഉല്പ­ന്ന­ങ്ങൾ കൂടുതൽ വേ­ഗ­ത്തി­ലും അങ്ങി­നെ വി­ല­കു­റ­ച്ചും നിർമ്മി­ക്കു­വാൻ കഴി­ഞ്ഞു. അത് ഓരോ തൊ­ഴി­ലാ­ളി­യു­ടെ­യും അദ്ധ്വാ­ന­ത്തെ വള­രെ­യേ­റെ ലളി­ത­വും നി­ര­ന്ത­രം ആവർത്തി­ക്കു­ന്ന­തു­മായ യാ­ [ 3 ] ന്ത്രി­ക­പ്രവർത്തി­യാ­ക്കി ചു­രു­ക്കി. ഒരു യന്ത്ര­ത്തി­ന് അത്ര­ത­ന്നെ­യെ­ന്നു മാ­ത്ര­മ­ല്ല അതി­ലേ­റെ എത്ര­യോ നന്നാ­യി ചെ­യ്യാ­വു­ന്ന പ്രവർത്തി­യാ­ണി­ത്. അങ്ങ­നെ നൂൽനൂ­ല്പു-നെ­യ്ത്തു വ്യ­വ­സാ­യ­ത്തെ­പോ­ലെ­ത­ന്നെ ഈ വ്യ­വ­സാ­യ­ശാ­ഖ­ക­ളെ­യെ­ല്ലാം ഒന്നൊ­ന്നാ­യി ആവി­ശ­ക്തി­യു­ടെ­യും യന്ത്രോ­പ­ക­ര­ണ­ങ്ങ­ളു­ടെ­യും ഫാ­ക്ട­റി­സ­മ്പ്ര­ദാ­യ­ത്തി­ന്റെ­യും ആധി­പ­ത്യ­ത്തിൻ കീ­ഴി­ലാ­യി. എന്നാൽ അതു­വ­ഴി അവ­യെ­ല്ലാം വൻകി­ട­മു­ത­ലാ­ളി­മാ­രു­ടെ കൈകളിൽ വന്നു­വീ­ഴു­ക­യാ­ണു­ണ്ടാ­യ­ത്. ഇവി­ടെ­യും തൊ­ഴി­ലാ­ളികൾക്ക് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ അവസാന ലാ­ഞ്ഛ­ന­യും നഷ്ട­പ്പെ­ട്ടു, ക്ര­മേണ, ശരി­ക്കു­ള്ള നിർമ്മാ­ണ­ത്തൊ­ഴി­ലി­നു (മാ­നു­ഫാ­ക്ചർ) പുറമെ കൈ­ത്തൊ­ഴി­ലു­ക­ളും ഫാ­ക്ട­റി­സ­മ്പ്ര­ദാ­യ­ത്തി­ന്റെ മേ­ധാ­വി­ത്വ­ത്തി­ന് അടി­പ്പെ­ട്ടു. കാരണം വള­രെ­യേ­റെ ചെലവു ചു­രു­ക്കി­യും തൊ­ഴി­ലാ­ളികൾക്കി­ട­യിൽ അദ്ധ്വാ­നം വി­ഭ­ജി­ച്ചു­കൊ­ടു­ത്തും വലിയ പണി­ശാ­ലകൾ പണി­തു­കൊ­ണ്ട് ഇവി­ടെ­യും വലിയ മു­ത­ലാ­ളി­മാർ ചെറിയ കൈ­വേ­ല­ക്കാ­രെ കൂടുതൽ കൂടുതൽ തള്ളി­മാ­റ്റി. പരി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളിൽ അദ്ധ്വാ­ന­ത്തി­ന്റെ ഏതാ­ണ്ടെ­ല്ലാ ശാ­ഖ­ക­ളും ഫാ­ക്ട­റി­സ­മ്പ്ര­ദാ­യ­ത്തിൻ കീഴിൽ നട­ത്തി­വ­രാ­നും ആ ശാ­ഖ­ക­ളിൽ ഒട്ടു­മി­ക്ക­തി­ലും വൻകിട വ്യ­വ­സാ­യം കൈ­ത്തൊ­ഴി­ലി­നേ­യും നിർമ്മാ­ണ­ത്തൊ­ഴി­ലി­നേ­യും തള്ളി­പ്പു­റ­ത്താ­ക്കാനും ഇട­യാ­യ­ത് ഇങ്ങ­നെ­യാ­ണ്. ഇതി­ന്റെ ഫല­മാ­യി മു­മ്പ­ത്തെ ഇട­ത്ത­രം വർഗ്ഗ­ങ്ങൾ, വി­ശേ­ഷി­ച്ച് ചെ­റു­കി­ട­കൈ­വേ­ല­ക്കാ­രായ മേ­സ്ത്രി­മാർ, അധി­ക­മ­ധി­കം നാ­ശ­ത്തി­ലേ­ക്കു തള്ളി­വി­ട­പ്പെ­ട്ടി­രി­ക്കു­ന്നു. തൊ­ഴി­ലാ­ളി­ക­ളു­ടെ മു­മ്പ­ത്തെ സ്ഥി­തി പാടെ മാ­റി­യി­ക്കു­ന്നു. മറ്റെ­ല്ലാ വർഗ്ഗ­ങ്ങ­ളെ­യും ക്ര­മേണ വി­ഴു­ങ്ങി­ക്കൊ­ണ്ട് രണ്ടു പുതിയ വർഗ്ഗ­ങ്ങൾ നിലവിൽ വന്നി­രി­ക്കു­ന്നു. അതാ­യ­ത്: 1.വലിയ മു­ത­ലാ­ളി­മാ­രു­ടെ വർഗ്ഗം. എല്ലാ പരി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളി­ലും എല്ലാ ഉപ­ജീ­വ­നോ­പാ­ധി­ക­ളും ആ ഉപ­ജീ­വ­നോ­പാ­ധികൾ ഉല്പാ­ദി­പ്പി­ക്കു­വാ­നാ­വ­ശ്യ­മായ അസം­സ്കൃ­ത­പ­ദാർത്ഥ­ങ്ങ­ളും ഉപ­ക­ര­ണ­ങ്ങ­ളും (യന്ത്രോ­പ­ക­ര­ണ­ങ്ങൾ, ഫാ­ക്ട­റികൾ മു­ത­ലാ­യവ) ഏതാ­ണ്ട് പൂർണ്ണ­മാ­യും അവ­രു­ടെ വക­യാ­ണ്. ഈ വർഗ്ഗ­മാ­ണ് ബൂർഷ്വാവർഗ്ഗം അഥവാ ബൂർഷ്വാ­സി. 2.യാ­തൊ­ന്നും സ്വ­ന്ത­മാ­യി­ട്ടി­ല്ലാ­ത്ത­വ­രും അതു­കൊ­ണ്ട് അവ­ശ്യം വേണ്ട ഉപ­ജീ­വ­നോ­പാ­ധികൾ ലഭി­ക്കു­ന്ന­തി­നു പക­ര­മാ­യി തങ്ങ­ളു­ടെ അദ്ധ്വാ­നം ബൂർഷ്വാ­ക­ൾക്കു വിൽക്കു­വാൻ നിർബന്ധി­ത­രാ­യി­ട്ടു­ള്ള­വ­രു­മായ ആളു­ക­ളു­ടെ വർഗ്ഗം. ഈ വർഗ്ഗ­ത്തെ തൊ­ഴി­ലാ­ളി വർഗ്ഗം അഥവാ പ്രോ­ലി­റ്റേ­റി­യ­റ്റ് എന്ന് വി­ളി­ക്കു­ന്നു. [ 4 ]

ചോ­ദ്യം 5: തൊ­ഴി­ലാ­ളികൾ ബൂർഷ്വാകൾക്ക് ഇങ്ങ­നെ അദ്ധ്വാ­നം വിൽക്കു­ന്ന­ത് ഏതു സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ? തിരുത്തുക

ഉത്ത­രം: മറ്റേ­തൊ­രു ചര­ക്കി­നേ­യും പോലെ അദ്ധ്വാ­ന­വും ഒരു ചര­ക്കാ­ണ്. മറ്റേ­തൊ­രു ചര­ക്കി­ന്റെ­യും വിലയെ നിർണ്ണ­യി­ക്കു­ന്ന നി­യ­മ­ങ്ങൾ തന്നെ അതി­ന്റെ വിലയേയും നിർണ്ണ­യി­ക്കു­ന്നു. വൻകി­ട­വ്യ­വ­സാ­യ­ത്തി­ന്റെ ആധി­പ­ത്യ­ത്തി­ൻ കീ­ഴി­ലാ­യാ­ലും (രണ്ടും ഒന്നു തന്നെ­യാ­ണെ­ന്ന് നാം വഴിയെ കാ­ണു­ന്ന­താ­ണ്) ഒരു ചര­ക്കി­ന്റെ വില. ശരാ­ശ­രി­യെ­ടു­ത്താൽ, എപ്പോ­ഴും ആ ചര­ക്കി­ന്റെ ഉല്പാ­ദ­ന­ച്ചെ­ല­വി­നു തു­ല്യ­മാ­യി­രി­ക്കും. അതു­കൊ­ണ്ട് അദ്ധ്വാ­ന­ത്തി­ന്റെ വി­ല­യും അദ്ധ്വാ­ന­ത്തി­ന്റെ ഉല്പാ­ദ­ന­ച്ചെ­ല­വി­നു തു­ല്യ­മാ­ണെ­ന്നു വരു­ന്നു. തൊ­ഴി­ലാ­ളി­യെ അദ്ധ്വാ­ന­ത്തി­നു പ്രാ­പ്ത­നാ­ക്കാ­നും തൊ­ഴി­ലാ­ളിവർഗ്ഗം നാ­ശ­മ­ട­യാ­തി­രി­ക്കാ­നും ആവ­ശ്യ­മായ ഉപ­ജീ­വ­നോ­പാ­ധി­ക­ളു­ടെ തു­ക­യാ­ണ് കൃ­ത്യ­മാ­യും അദ്ധ്വാ­ന­ത്തി­ന്റെ ഉല്പാ­ദ­ന­ച്ചെ­ല­വിൽ അട­ങ്ങി­യി­രി­ക്കു­ന്ന­ത്. എന്നു­വെ­ച്ചാൽ, ഈ ഉദ്ദേ­ശ­ത്തി­നു വേ­ണ്ടി­വ­രു­ന്ന­തി­ലും കൂ­ടു­ത­ലാ­യി യാ­തൊ­ന്നും തൊ­ഴി­ലാ­ളി­ക്ക് തന്റെ അദ്ധ്വാ­ന­ത്തി­നു പ്ര­തി­ഫ­ല­മാ­യി ലഭി­ക്കു­ക­യി­ല്ലെ­ന്നർത്ഥം. ജീവൻ നിലനിർത്താൻ ഏറ്റ­വും ചു­രു­ങ്ങി­യ­ത്, ഏറ്റ­വും കു­റ­ഞ്ഞ­ത്, എത്ര വേണോ അതാ­യി­രി­ക്കും അദ്ധ്വാ­ന­ത്തി­ന്റെ വില അഥവാ കൂലി. വ്യാ­പാ­രം ചി­ല­പ്പോൾ മോ­ശ­വും ചി­ല­പ്പോൾ മെ­ച്ച­വു­മാ­യി­രി­ക്കു­മെ­ന്ന­തു കൊ­ണ്ട്, ഫാ­ക്ട­റി ഉട­മ­യ്ക്ക് തന്റെ ചര­ക്കി­ന് ഒരു സമ­യ­ത്ത് കൂ­ടു­ത­ലും വേ­റൊ­രു സമ­യ­ത്ത് കു­റ­ച്ചും കി­ട്ടു­ന്നു­വെ­ന്ന­പോ­ലെ­ത­ന്നെ തൊ­ഴി­ലാ­ളി­ക്ക് ചി­ല­പ്പോൾ കൂ­ടു­ത­ലും ചി­ല­പ്പോൾ കു­റ­ച്ചു­മാ­യി­രി­ക്കും കി­ട്ടു­ന്ന­ത്. എങ്കി­ലും നല്ല നല്ല കാ­ല­മാ­യാ­ലും ചീ­ത്ത­ക്കാ­ല­മാ­യാ­ലും ഫാ­ക്ട­റി ഉട­മ­യ്ക്ക് തന്റെ ചര­ക്കി­ന്റെ ശരാ­ശ­രി കി­ട്ടു­ന്ന­ത് അതി­ന്റെ ഉല്പാ­ദ­ന­ച്ചെ­ല­വി­നേ­ക്കാൾ കൂ­ടു­ത­ലോ കുറവോ ആയി­രി­ക്കി­ല്ല എന്ന­തു പോലെ തന്നെ, തൊ­ഴി­ലാ­ളി­ക്ക് ശരാ­ശ­രി കി­ട്ടു­ന്ന കു­റ­ഞ്ഞ (മി­നി­മം) കൂ­ലി­യേ­ക്കാൾ കൂ­ടു­ത­ലോ കുറവോ ആയി­രി­ക്കി­ല്ല. അദ്ധ്വാ­ന­ത്തി­ന്റെ എല്ലാ ശാ­ഖ­ക­ളെ­യും വൻകി­ട­വ്യ­വ­സാ­യം എത്ര­ക­ണ്ട് കൂടുതൽ ഏറ്റേ­ടു­ക്കു­ന്നു­വോ അത്ര­ക­ണ്ട് കൂടുതൽ കർശന­മാ­യി കൂ­ലി­യെ സം­ബ­ന്ധി­ച്ച ഈ സാ­മ്പ­ത്തിക നയം നട­പ്പാ­ക്ക­പ്പെ­ടു­ന്ന­താ­ണ്.

ചോ­ദ്യം 6: വ്യാ­വ­സാ­യി­ക­വി­പ്ല­വ­ത്തി­ന് മു­മ്പ്, എന്തെ­ല്ലാം പണി­യാ­ളവർഗ്ഗ­ങ്ങ­ളാ­ണ് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന­ത് ? തിരുത്തുക

ഉത്ത­രം: സമൂ­ഹ­ത്തി­ന്റെ വ്യ­ത്യ­സ്ത­വി­കാ­സ­ഘ­ട്ട­ങ്ങ­ള­നു­സ­രി­ച്ച് [ 5 ] പണി­യാ­ളവർഗ്ഗ­ങ്ങൾ വ്യ­ത്യ­സ്ത­സാ­ഹ­ച­ര്യ­ങ്ങ­ളിൽ ജീ­വി­ക്കു­ക­യും സ്വ­ത്തു­ട­മവർഗ്ഗ­ങ്ങ­ളും ഭര­ണാ­ധി­കാ­രി വർഗ്ഗ­ങ്ങ­ളു­മാ­യി വ്യ­ത്യ­സ്ത ബന്ധ­ങ്ങൾ വച്ചു പുലർത്തു­ക­യും ചെ­യ്തു­വ­ന്നു. പ്രാ­ചീ­ന­കാ­ല­ത്ത് പണി­യാളർ തങ്ങ­ളു­ടെ ഉട­മ­ക­ളു­ടെ അടി­മ­ക­ളാ­യി­രു­ന്നു. പല പി­ന്നോ­ക്ക­രാ­ജ്യ­ങ്ങ­ളി­ലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കൻ ഭാഗത്തുപോലും അവർ ഇന്നും അങ്ങ­നെ­യാ­ണ്. മദ്ധ്യ­യു­ഗ­ങ്ങ­ളി­ൽ അവർ ഭൂവുടമകളായ പ്രഭുവർഗ്ഗത്തിന്റെ അടിയാളന്മാരായിരുന്നു. ഹംഗറിയിലും പോളണ്ടിലും റഷ്യയിലും അവർ ഇന്നും അങ്ങിനെയാണു. മദ്ധ്യയുഗങ്ങളിലും വ്യാ­വ­സാ­യി­ക­വി­പ്ല­വം നട­ക്കു­ന്ന­തു­വ­രെ­യും പട്ട­ണ­ങ്ങ­ളിൽ പെ­റ്റി ബൂർഷ്വാ യജ­മാ­ന­ന്മാ­രു­ടെ കീഴിൽ പണി­യെ­ടു­ക്കു­ന്ന കൈ­വേ­ല­ക്കാ­രു­ണ്ടാ­യി­രു­ന്നു. നിർമ്മാ­ണ­ത്തൊ­ഴിൽ വളർന്നുവന്ന­തോ­ടെ നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളികൾ ക്ര­മേണ രം­ഗ­ത്തു വന്നു. ഏറെ­ക്കു­റെ വലിയ മു­ത­ലാ­ളി­മാ­രാ­ണ് ഇപ്പോൾ അവരെ പണി­ക്കു വെ­ച്ചി­രി­ക്കു­ന്ന­ത്.


ചോ­ദ്യം 7: തൊ­ഴി­ലാ­ളി അടി­മ­യിൽ നി­ന്നും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­ത് ഏത് വി­ധ­ത്തി­ലാ­ണ് ? തിരുത്തുക

ഉത്ത­രം: അടിമ എക്കാ­ല­ത്തേ­ക്കു­മാ­യി വിൽക്ക­പ്പെ­ടു­ന്നു. തൊ­ഴി­ലാ­ളി­ക്ക് ദിവസം തോറും സ്വയം വിൽക്കേ­ണ്ടി വരു­ന്നു. ഒരു നി­ശ്ചിത യജ­മാ­ന­ന്റെ സ്വ­ത്തായ ഓരോ പ്ര­ത്യേ­കം പ്ര­ത്യേ­കം അടി­മ­യ്ക്കും യജ­മാ­ന­ന്റെ താ­ല്പ­ര്യ­ത്തി­നു വേ­ണ്ടി മാ­ത്ര­മാ­ണെ­ങ്കി­ലും എത്ര തന്നെ മോ­ശ­പ്പെ­ട്ട­താ­ണെ­ങ്കി­ലും ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പു­ണ്ട്. ഓരോ പ്ര­ത്യേ­കം പ്ര­ത്യേ­കം തൊ­ഴി­ലാ­ളി­യും ബൂർഷ്വാവർഗത്തി­ന്റെ­യാ­കെ സ്വ­ത്താ­ണെ­ന്ന് പറയാം. ആർക്കെ­ങ്കി­ലും ആവ­ശ്യ­മു­ള്ള­പ്പോൾ മാ­ത്ര­മേ അവ­ന്റെ അദ്ധ്വാ­ന­ത്തെ വാ­ങ്ങു­ന്നു­ള്ളൂ. ആ നി­ല­യ്ക്ക് അവ­ന്റെ ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പി­ല്ല. തൊ­ഴി­ലാ­ളി വർഗത്തി­ന് മൊ­ത്ത­ത്തിൽ മാ­ത്ര­മെ ഈ ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പു­ള്ളൂ. അടിമ നി­ല്ക്കു­ന്ന­ത് മൽസര­ത്തി­ന് വെ­ളി­യി­ലാ­ണ്. തൊ­ഴി­ലാ­ളി നിൽക്കു­ന്ന­ത് അതി­ന­ക­ത്തും. അതി­ന്റെ എല്ലാ ചാ­ഞ്ചാ­ട്ട­ങ്ങ­ളും അവന് അനു­ഭ­വപ്പെടുന്നു. അടി­മ­യെ കണ­ക്കാ­ക്കു­ന്ന­ത് ഒരു സാ­ധ­ന­മാ­യി­ട്ടാ­ണ്, സിവിൽ സമൂ­ഹ­ത്തി­ലെ അം­ഗ­മാ­യി­ട്ട­ല്ല. തൊ­ഴി­ലാ­ളി­യെ വീ­ക്ഷി­ക്കു­ന്ന­ത് ഒരു വ്യ­ക്തി­യെ­ന്ന നി­ല­യി­ലാ­ണ്, സിവിൽ സമൂ­ഹ­ത്തി­ലെ അം­ഗ­മെ­ന്ന നി­ല­യ്ക്കാ­ണ്. അങ്ങ­നെ അടിമ തൊ­ഴി­ലാ­ളി­യേ­ക്കാൾ ഭേ­ദ­പ്പെ­ട്ട ജീ­വി­തം നയി­ച്ചെ­ന്നു വരാം. എങ്കി­ലും തൊ­ഴി­ [ 6 ] ലാ­ളി­യേ­ക്കാൾ ഭേ­ദ­പ്പെ­ട്ട ജീ­വി­തം നയി­ച്ചെ­ന്നു വരാം. എങ്കി­ലും തൊ­ഴി­ലാ­ളി സമൂ­ഹ­ത്തി­ന്റെ കൂ­ടു­ത­ലുയർന്ന ഒരു വി­കാ­സ­ഘ­ട്ട­ത്തിൽ പെ­ട്ട­വ­നാ­ണ്. അടി­മ­യേ­ക്കാൾ ഉയർന്ന പടി­യി­ലാ­ണ് അവൻ നിൽക്കു­ന്ന­ത്. എല്ലാ സ്വ­കാ­ര്യ സ്വ­ത്തു­ടമ ബന്ധ­ങ്ങ­ളി­ലും വെ­ച്ച് അടി­മ­ത്ത ബന്ധ­ത്തെ മാ­ത്രം തകർത്തു­കൊ­ണ്ട് അടിമ മോചനം നേ­ടു­ക­യും അങ്ങ­നെ ഒരു തൊ­ഴി­ലാ­ളി­യാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു. പൊ­തു­വിൽ സ്വ­കാ­ര്യ­സ്വ­ത്തി­നെത്തന്നെ ഇല്ലാ­താ­ക്കി­ക്കൊ­ണ്ടു മാ­ത്ര­മേ തൊ­ഴി­ലാ­ളി­ക്ക് മോചനം നേ­ടു­വാൻ കഴിയൂ.


ചോ­ദ്യം 8: തൊ­ഴി­ലാ­ളി അടി­യാ­ള­നിൽ നി­ന്നു വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­ത് ഏത് വി­ധ­ത്തി­ലാ­ണ് ? തിരുത്തുക

ഉത്ത­രം: ഒരു ഉല്പാ­ദ­നോ­പ­ക­ര­ണം, ഒരു തു­ണ്ട് ഭൂമി, അടി­യാ­ള­ന്റെ കൈ­വ­ശ­ത്തി­ലും ഉപ­യോ­ഗ­ത്തി­ലു­മു­ണ്ട്. അതിനു പക­ര­മാ­യി അവൻ ഉല്പ­ന്ന­ത്തി­ന്റെ ഒരംശം ഏല്പി­ക്കു­ക­യോ പണി­യെ­ടു­ക്കു­ക­യോ ചെ­യ്യു­ന്നു. തൊ­ഴി­ലാ­ളി­യാ­ക­ട്ടെ, മറ്റൊ­രാ­ളി­ന്റെ വകയായ ഉല്പാ­ദ­നോ­പ­ക­ര­ണ­ങ്ങൾ വെ­ച്ച് പണി­യെ­ടു­ക്കു­ക­യും ഉല്പ­ന്ന­ത്തി­ന്റെ ഒരംശം പക­ര­മാ­യി അവന് കി­ട്ടു­ക­യും ചെ­യ്യു­ന്നു. അടി­യാളൻ കൊ­ടു­ക്കു­ന്നു, തൊ­ഴി­ലാ­ളി­ക്ക് കൊ­ടു­ക്ക­പ്പെ­ടു­ന്നു. അടി­യാ­ള­ന് ഉപ­ജീ­വ­ന­ത്തി­ന് ഉറ­പ്പു­ണ്ട്, തൊ­ഴി­ലാ­ളി­ക്ക് അതി­ല്ല. അടി­യാളൻ മൽസര­ത്തി­ന് പു­റ­ത്തും തൊ­ഴി­ലാ­ളി അതി­ന­ക­ത്തു­മാ­ണ്. പട്ട­ണ­ത്തി­ലേ­ക്ക് ഓടി­പ്പോ­യി അവിടെ ഒരു കൈ­വേ­ല­ക്കാ­ര­നാ­യി­ത്തീ­രു­ക­യോ, തന്റെ ഭൂ­വു­ട­മ­യ്ക്ക് അദ്ധ്വാ­ന­വും ഉല്പ­ന്ന­ങ്ങ­ളും കൊ­ടു­ക്കു­ന്ന­തി­ന് പകരം പണം കൊ­ടു­ത്ത് അതു­വ­ഴി ഒരു വെ­റു­മ്പാ­ട്ട­ക്കാ­ര­നാ­വു­ക­യോ, അതു­മ­ല്ലെ­ങ്കിൽ തന്റെ ഫ്യൂഡൽ ഭൂ­പ്ര­ഭു­വി­നെ അടി­ച്ചോ­ടി­ച്ചി­ട്ട് താൻ തന്നെ സ്വ­ത്തു­ട­മ­യാ­വു­ക­യോ ചെ­യ്തി­ട്ടാ­ണ് - ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ, സ്വ­ത്തു­ട­മവർഗ്ഗ­ത്തി­ന്റെ അണി­ക­ളി­ലും മൽസര­ത്തി­ലും ഒരു വഴി­ക്ക­ല്ലെ­ങ്കിൽ മറ്റൊ­രു വഴി­ക്ക് പ്ര­വേ­ശി­ച്ചു­കൊ­ണ്ടാ­ണ് - അടി­യാളൻ മോചനം നേ­ടു­ന്ന­ത്. മൽസരവും സ്വ­കാ­ര്യ­സ്വ­ത്തും എല്ലാ വർഗ്ഗ­വൈ­ജാ­ത്യ­ങ്ങ­ളും അവ­സാ­നി­പ്പി­ച്ചു­കൊ­ണ്ടാ­ണ് തൊ­ഴി­ലാ­ളി മോചനം നേ­ടു­ന്ന­ത്.


ചോ­ദ്യം 9: തൊ­ഴി­ലാ­ളി കൈ­വേ­ല­ക്കാ­ര­നിൽ നി­ന്നും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­ത് ഏത് വി­ധ­ത്തി­ലാ­ണ് ?

(ഉത്ത­ര­മെ­ഴു­താൻ വേ­ണ്ടി കയ്യെ­ഴു­ത്തു പ്ര­തി­യിൽ എംഗൽസ് കു­റ­ച്ചു സ്ഥ­ല­മൊ­ഴി­ച്ചി­ട്ടു­ണ്ട്)

ചോ­ദ്യം 10: തൊ­ഴി­ലാ­ളി നിർമ്മാ­ണ­ത്തൊ­ഴി­ലി­ലെ വേ­ല­ക്കാ­ര­നിൽ നി­ന്നും വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന ഏത് വി­ധ­ത്തി­ലാ­ണ് ? തിരുത്തുക

[ 7 ] ഉത്ത­രം: പതി­നാ­റാം നൂ­റ്റാ­ണ് തൊ­ട്ട് പതി­നെ­ട്ടാം നൂ­റ്റാ­ണ്ട് വരെ­യു­ള്ള കാ­ല­ത്തെ നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളി ഒട്ടു­മു­ക്കാ­ലും എല്ലാ­യി­ട­ത്തും തന്റെ ഉല്പാ­ദ­നോ­പ­ക­ര­ണ­ത്തി­ന്റെ - തന്റെ തറി­യു­ടെ­യും കു­ടു­മ്പ­ത്തി­ലെ ചർക്ക­യു­ടെ­യും - ഉട­മ­യാ­യി­രു­ന്നു. കൂ­ടാ­തെ, ഒഴിവു സമ­യ­ത്ത് കൃഷി ചെ­യ്തു­പോ­ന്ന ചെ­റി­യൊ­രു തു­ണ്ടു ഭൂ­മി­യും അവനു സ്വ­ന്ത­മാ­യി­ട്ടു­ണ്ടാ­യി­രു­ന്നു. തൊ­ഴി­ലാ­ളി­ക്ക് ഇതൊ­ന്നു­മി­ല്ല. തന്റെ ഭൂ­വു­ട­മ­യോ തൊ­ഴി­ലു­ട­മ­യോ ആയി ഏറെ­ക്കു­റെ പി­തൃ­ത­ന്ത്രാ­ത്മ­ക­മായ ബന്ധ­ങ്ങൾ പുലർത്തി­ക്കൊ­ണ്ട് ഏതാ­ണ്ട് പൂർണ്ണ­മാ­യും നാ­ട്ടിൻപു­റ­ത്തു തന്നെ­യാ­ണ് നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളി­യു­ടെ താമസം. തൊ­ഴി­ലാ­ളി­യാ­ക­ട്ടെ, ഒട്ടു­മു­ക്കാ­ലും താ­മ­സി­ക്കു­ന്ന­ത് വലിയ പട്ട­ണ­ങ്ങ­ളി­ലാ­ണ്. അവനും തൊ­ഴി­ലു­ട­മ­യും തമ്മിൽ തനി പണ­ബ­ന്ധ­മാ­ണു­ള്ള­ത്. വൻകി­ട­വ്യ­വ­സാ­യം നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളി­യെ അവ­ന്റെ പി­തൃ­ത­ന്ത്രാ­ത്മക സാ­ഹ­ച­ര്യ­ങ്ങ­ളിൽ നി­ന്നും പി­ഴു­തു മാ­റ്റു­ന്നു. സ്വ­ന്ത­മാ­യി­ട്ട് അപ്പോ­ഴും കൈ­വ­ശ­മു­ള്ള സ്വ­ത്ത് നഷ്ട­പ്പെ­ട്ട് അവൻ ഒരു തൊ­ഴി­ലാ­ളി­യാ­യി­ത്തീ­രു­ന്നു.


ചോ­ദ്യം 11: വ്യാ­വ­സാ­യി­ക­വി­പ്ല­വ­ത്തി­ന്റെ­യും സമൂഹം ബൂർഷ്വാ­യും തൊ­ഴി­ലാ­ളി­യു­മാ­യി വി­ഭ­ജി­ക്ക­പ്പെ­ട്ട­തി­ന്റെ­യും അടി­യ­ന്തിര ഫലങ്ങൾ എന്താ­യി­രു­ന്നു ? തിരുത്തുക

ഉത്ത­രം: ഒന്നാ­മ­ത്, യന്ത്രാ­ദ്ധ്വാ­നം വ്യാ­വ­സാ­യി­കോൽപ്പ­ന്ന­ങ്ങ­ളു­ടെ വില നി­ര­ന്ത­രം കു­റ­ച്ച­തു­കൊ­ണ്ട് കാ­യി­കാ­ദ്ധ്വാ­ന­ത്തിൽ അധി­ഷ്ഠി­ത­മായ നിർമ്മാ­ണ­ത്തൊ­ഴി­ലി­ന്റെ­യോ വ്യ­വ­സാ­യ­ത്തി­ന്റെ­യോ പഴയ സമ്പ്ര­ദാ­യ­ത്തി­ന് എല്ലാ രാ­ജ്യ­ങ്ങ­ളി­ലും സമ്പൂർണ്ണ­നാ­ശം സം­ഭ­വി­ച്ചു. ചരി­ത്ര­വി­കാ­സ­ത്തിൽ നി­ന്ന് ഇതേ­വ­രെ ഏറെ­ക്കു­റെ ഒറ്റ­പ്പെ­ട്ട് നി­ന്നി­രു­ന്ന­തും നിർമ്മാ­ണ­ത്തൊ­ഴി­ലി­നെ അടി­സ്ഥാ­ന­പ്പെ­ടു­ത്തിയ വ്യ­വ­സാ­യ­ത്തോ­ട് കൂ­ടി­യ­തു­മായ എല്ലാ അർദ്ധ­കി­രാത രാ­ജ്യ­ങ്ങ­ളും അങ്ങി­നെ നിർബ്ബ­ന്ധ­പൂർവ്വം അവ­യു­ടെ ഏകാ­ന്ത­ത­യിൽ നി­ന്ന് പു­റ­ത്തേ­ക്ക് കൊ­ണ്ടു­വ­ര­പ്പെ­ട്ടു. അവ ഇം­ഗ്ലീ­ഷു­കാ­രു­ടെ കു­റ­ഞ്ഞ ചര­ക്കുകൾ വാ­ങ്ങു­ക­യും സ്വ­ന്തം നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളി­ക­ളെ നശി­ക്കാ­ന­നു­വ­ദി­ക്കു­ക­യും ചെ­യ്തു. പര­സ­ഹ്ര­സം വർഷങ്ങ­ളാ­യി വളർച്ച മു­ട്ടി­ക്കി­ട­ന്നി­രു­ന്ന രാ­ജ്യ­ങ്ങൾ - ഉദാ­ഹ­ര­ണ­ത്തി­ന് ഇന്ത്യ - അടി­മു­ടി വി­പ്ല­വ­ക­ര­മാ­യി മാ­റ്റ­പ്പെ­ട്ട­ത് ഇങ്ങ­നെ­യാ­ണ്. ചൈന പോലും ഇപ്പോൾ ഒരു വി­പ്ല­വ­ത്തി­ലേ­ക്ക് മു­ന്നേ­റി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഇം­ഗ്ല­ണ്ടിൽ ഇന്ന് കണ്ടു­പി­ടി­ച്ച ഒരു യന്ത്രം, ഒരു വർഷത്തി­നു­ശേ­ഷം ചൈ­ന­യി­ലെ ലക്ഷ­ക്ക­ണ­ക്കി­ന് തൊ­ഴി­ലാ­ളി­ക­ളു­ടെ പി­ഴ­പ്പ് മു­ട്ടി­ക്കു­മെ­ന്ന സ്ഥി­തി­വി­ശേ­ഷ­മാ­ണി­പ്പോൾ നിലനിൽക്കു­ന്ന­ത്. ഇങ്ങ­നെ വൻകിട വ്യ­വ [ 8 ] സാ­യം ലോ­ക­ത്തു­ള്ള എല്ലാ ജന­ത­ക­ളേ­യും പര­സ്പ­രം ബന്ധ­പ്പെ­ടു­ത്തു­ക­യും, ചെറിയ പ്രാ­ദേ­ശിക കമ്പോ­ള­ങ്ങ­ളെ­ല്ലാം ഒരൊ­റ്റ ലോ­ക­ക­മ്പോ­ള­മാ­യി ഒന്നി­ച്ച് ചേർക്കു­ക­യും, എല്ലാ­യി­ട­ത്തും നാ­ഗ­രി­ക­ത­യ്ക്കും പു­രോ­ഗ­തി­യ്ക്കും വഴി തെ­ളി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. പരി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളിൽ നട­ക്കു­ന്ന­തെ­ന്തും മറ്റെ­ല്ലാ രാ­ജ്യ­ങ്ങ­ളി­ലും പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ണ്ടാ­ക്കു­ന്ന ഒരു സ്ഥി­തി­യി­ലേ­ക്ക് കാ­ര്യ­ങ്ങൾ നീ­ങ്ങി­യി­രി­ക്കു­ന്നു. ഉദാ­ഹ­ര­ണ­ത്തി­ന് ഇം­ഗ്ല­ണ്ടി­ലേ­യോ, ഫ്രാൻസി­ലേ­യോ തൊ­ഴി­ലാ­ളികൾ ഇന്ന് മോചനം നേ­ടു­ന്ന­പ­ക്ഷം അത് മറ്റെ­ല്ലാ രാ­ജ്യ­ങ്ങ­ളി­ലും വി­പ്ല­വ­ങ്ങൾക്കി­ട­വ­രു­ത്താ­തി­രി­ക്കി­ല്ല. അവ ഇന്ന­ല്ലെ­ങ്കിൽ നാളെ അവി­ട­ങ്ങ­ളി­ലെ തൊ­ഴി­ലാ­ളി­ക­ളു­ടെ­യും മോ­ച­ന­ത്തി­ന് വഴി തെ­ളി­ക്കു­ന്ന­താ­ണ്.

രണ്ടാ­മ­ത്, എവി­ടെ­യൊ­ക്കെ വൻകി­ട­വ്യ­വ­സാ­യം നിർമ്മാ­ണ­ത്തൊ­ഴി­ലി­ന്റെ സ്ഥാ­ന­മെ­ടു­ത്തു­വോ, അവി­ടെ­ല്ലാം വ്യാ­വ­സാ­യി­ക­വി­പ്ല­വം ബൂർഷ്വാ­സി­യു­ടെ­യും അതി­ന്റെ സമ്പ­ത്തി­നേ­യും അധി­കാ­ര­ത്തേ­യും പര­മാ­വ­ധി വളർത്തു­ക­യും അതിനെ ആ രാ­ജ്യ­ത്തി­ലെ ഒന്നാ­മ­ത്തെ വർഗ്ഗ­മാ­ക്കു­ക­യും ചെ­യ്തു. ഇതു സം­ഭ­വി­ച്ചി­ട­ത്തെ­ല്ലാം ബൂർഷ്വാ­സി രാ­ഷ്ട്രീ­യാ­ധി­കാ­രം സ്വ­ന്തം കയ്യി­ലെ­ടു­ക്കു­ക­യും അതു­വ­രെ ഭരണം നട­ത്തി­യി­രു­ന്ന വർഗ്ഗ­ങ്ങ­ളെ - പ്ര­ഭുവർഗ്ഗ­ത്തെ­യും, ഗിൽഡുകളിൽ പെട്ട നഗ­ര­വാ­സി­ക­ളെ­യും, ആ രണ്ടു കൂ­ട്ട­രെ­യും പ്ര­തി­നി­ധാ­നം ചെയ്ത രാ­ജ­വാ­ഴ്ച­യേ­യും - പു­റ­ത്താ­ക്കു­ക­യും ചെ­യ്തു­വെ­ന്ന­താ­ണ് ഇതിൽ നി­ന്നു­ള­വായ ഫലം. അവകാശ നിർണ്ണ­യ­മു­ള്ള ഭൂ­സ്വ­ത്തു­ക്കൾ, അഥവാ ഭൂ­സ്വ­ത്തു­ക്കൾ വിൽക്ക­രു­തെ­ന്നു­ള്ള നി­രോ­ധ­ന­ങ്ങൾ അവ­സാ­നി­പ്പി­ച്ചു­കൊ­ണ്ടും കു­ലീ­നവർഗ്ഗ­ത്തി­ന്റെ വി­ശേ­ഷാ­വ­കാ­ശ­ങ്ങൾ എടു­ത്തു­ക­ള­ഞ്ഞു­കൊ­ണ്ടു­മാ­ണ് ബൂർഷ്വാ­സി കു­ലീ­നവർഗ്ഗ­ത്തി­ന്റെ, അതാ­യ­ത് പ്ര­ഭുവർഗ്ഗ­ത്തി­ന്റെ, അധി­കാ­രം തകർത്തെ­റി­ഞ്ഞ­ത്. എല്ലാ ഗിൽഡു­ക­ളും കൈ­വേ­ല­ക്കാ­രു­ടെ വി­ശേ­ഷാ­വ­കാ­ശ­ങ്ങ­ളും നിലനിർത്തി­ക്കൊ­ണ്ടാ­ണ് ബൂർഷ്വാ­സി ഗിൽഡു­ക­ളി­ലെ നഗ­ര­വാ­സി­ക­ളു­ടെ അധി­കാ­രം തകർത്തത്. അവ രണ്ടി­ന്റെ­യും സ്ഥാ­ന­ത്ത് അത് സ്വ­ത­ന്ത്ര­മ­ത്സ­ര­ത്തെ - അതാ­യ­ത്, ഏത് വ്യ­വ­സാ­യ­ശാഖ വേ­ണ­മെ­ങ്കി­ലും നട­ത്തി­ക്കൊ­ണ്ടു­പോ­കു­വാൻ അവ­കാ­ശ­മു­ള്ള­തും ആവ­ശ്യ­മാ­യ­ത്ര മൂ­ല­ധ­ന­ത്തി­ന്റെ കു­റ­വൊ­ഴി­ച്ച് മറ്റൊ­ന്നും തന്നെ അയാളെ ഇക്കാ­ര്യ­ത്തിൽ തട­സ്സ­പ്പെ­ടു­ത്താ­ത്ത­തു­മായ ഒരു സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യെ - ഏർപ്പെ­ടു­ത്തി. അതു­കൊ­ണ്ട് കൈ­വ­ശ­മു­ള്ള മൂ­ല­ധ­നം, അസ­മ­മാ­യി­ട­ത്തോ­ളം മാ­ത്ര­മേ സമൂ­ഹ­ത്തി­ലെ അം­ഗ­ങ്ങൾ തമ്മിൽ അസ­മ­ത്വ­മു­ണ്ടാ­യി­രി­ക്കൂ എന്നും, മൂ­ല­ധ­ന­മാ­ണ് നിർണ്ണാ­യ­ക­ശ­ക്തി­യെ­ന്നും, അക്കാ­ര­ണ­ത്താൽ മു­ത­ലാ­ളികൾ അഥവാ ബൂർഷ്വാ­സി സമൂ­ഹ­ത്തി­ലെ ഒ [ 9 ] ന്നാ­മ­ത്തെ വർഗ്ഗ­മാ­യി­ക്ക­ഴി­ഞ്ഞു­വെ­ന്നു­മു­ള്ള ഒരു പര­സ്യ­പ്ര­ഖ്യാ­പ­ന­മാ­ണ് സ്വ­ത­ന്ത്ര­മ­ത്സ­ര­ത്തി­ന്റെ ഏർപ്പെ­ടു­ത്തൽ. എന്നാൽ വൻകിട വ്യ­വ­സാ­യ­ത്തി­ന്റെ ആരം­ഭ­ത്തിൽ സ്വ­ത­ന്ത്ര­മ­ത്സ­രം കൂ­ടി­യേ തീരൂ. കാരണം, ആ സാ­മൂ­ഹി­ക­വ്യ­വ­സ്ഥ­യിൽ മാ­ത്ര­മേ വൻകി­ട­വ്യ­വ­സാ­യ­ത്തി­ന് വള­രാ­നൊ­ക്കൂ. അങ്ങി­നെ പ്ര­ഭുവർഗ്ഗ­ത്തി­ന്റെ­യും ഗിൽഡു­ക­ളി­ലെ നഗ­ര­വാ­സി­ക­ളേ­യും സാ­മൂ­ഹ്യാ­ധി­കാ­രം തകർത്ത­ശേ­ഷം ബൂർഷ്വാ­സി അവ­രു­ടെ രാ­ഷ്ട്രീ­യാ­ധി­കാ­ര­ത്തേ­യും തകർത്തു. സമൂ­ഹ­ത്തി­ലെ ഒന്നാ­മ­ത്തെ വർഗ്ഗ­മാ­യി­ക്ക­ഴി­ഞ്ഞ­തി­നു ശേഷം ബൂർഷ്വാ­സി രാ­ഷ്ട്രീ­യ­രം­ഗ­ത്തും ഒന്നാ­മ­ത്തെ വർഗ്ഗ­മാ­ണെ­ന്ന് സ്വയം പ്ര­ഖ്യാ­പി­ച്ചു. പ്രാ­തി­നി­ധ്യ­സ­മ്പ്ര­ദാ­യം ഏർപ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണ് അത് അങ്ങി­നെ ചെ­യ്ത­ത്. നി­യ­മ­ത്തി­ന്റെ മു­ന്നി­ലു­ള്ള ബൂർഷ്വാ അസ­മ­ത്വ­ത്തി­ലും സ്വ­ത­ന്ത്ര മത്സ­ര­ത്തി­ന്റെ നി­യ­മ­പ­ര­മായ അം­ഗീ­ക­ര­ണ­ത്തി­ലും അധി­ഷ്ഠി­ത­മായ പ്ര­സ്തു­ത­സ­മ്പ്ര­ദാ­യം യു­റോ­പ്യൻ രാ­ജ്യ­ങ്ങ­ളിൽ നട­പ്പിൽ വരു­ത്തി­യ­ത് വ്യ­വ­സ്ഥാ­പി­ത­രാ­ജ­വാ­ഴ്ച­യു­ടെ രൂ­പ­ത്തി­ലാ­ണ്. ആ വ്യ­വ­സ്ഥാ­പി­ത­രാ­ജ­വാ­ഴ്ച­ക­ളു­ടെ കീഴിൽ കുറെ മൂ­ല­ധ­നം കൈ­വ­ശ­മു­ള്ളവർക്കു മാ­ത്ര­മേ - അതാ­യ­ത് ബൂർഷ്വാകൾക്ക് മാ­ത്ര­മേ - വോ­ട്ട­വ­കാ­ശ­മു­ള്ളൂ. ആ ബൂർഷ്വാ വോട്ടർമാർ ജന­പ്ര­തി­നി­ധി­ക­ളെ തി­ര­ഞ്ഞെ­ടു­ക്കു­ന്നു. ആ ബൂർഷ്വാ ജന­പ്ര­തി­നി­ധികൾ നി­കു­തി ചു­മ­ത്താ­തി­രി­ക്കാ­നു­ള്ള അവ­കാ­ശ­മു­പ­യോ­ഗി­ച്ച് ബൂർഷ്വാ ഗവൺമെ­ന്റി­ന്റെ തി­ര­ഞ്ഞെ­ടു­ക്കു­ന്നു.

മൂ­ന്നാ­മ­ത്, വ്യാ­വ­സാ­യിക വി­പ്ല­വം ബൂർഷ്വാ­സി­യെ വളർത്തി­ക്കൊ­ണ്ടു­വ­ന്നി­ട­ത്തോ­ളം തന്നെ തൊ­ഴി­ലാ­ളിവർഗ്ഗ­ത്തി­നേ­യും വളർത്തി­ക്കൊ­ണ്ടു­വ­ന്നു. ബൂർഷ്വാ­സി ധനമാർജ്ജി­ക്കു­ന്തോ­റും തൊ­ഴി­ലാ­ളികൾ എണ്ണ­ത്തിൽ പെ­രു­കി വന്നു. മൂ­ല­ധ­ന­ത്തി­നു മാ­ത്ര­മേ തൊ­ഴി­ലാ­ളി­ക­ളെ പണി­ക്ക് വയ്ക്കു­വാൻ കഴി­യു­ക­യു­ള്ളൂ­വെ­ന്ന­തു­കൊ­ണ്ടും തൊ­ഴി­ലാ­ളി­ക­ളെ പണി­ക്കു വെ­ച്ചാൽ മാ­ത്ര­മേ മൂ­ല­ധ­നം വള­രു­ക­യു­ള്ളൂ­വെ­ന്ന­ത് കൊ­ണ്ടും മൂ­ല­ധ­ന­ത്തി­ന്റെ വളർച്ച­യു­ടെ തോതിൽത്ത­ന്നെ തൊ­ഴി­ലാ­ളിവർഗ്ഗ­ത്തി­ന്റെ വളർച്ച­യും നട­ക്കു­ന്നു. അതോ­ടൊ­പ്പം വ്യാ­വ­സാ­യിക വി­പ്ല­വം ബൂർഷ്വാ­ക­ളേ­യും തൊ­ഴി­ലാ­ളി­ക­ളേ­യും, വ്യ­വ­സാ­യം ഏറ്റ­വും ലാ­ഭ­ക­ര­മാ­യി നട­ത്തു­വാൻ കഴി­യു­ന്ന വലിയ പട്ട­ണ­ങ്ങ­ളി­ലേ­ക്ക് ഒന്നി­ച്ചു­കൊ­ണ്ടു­വ­രു­ന്നു. വമ്പി­ച്ച ജന­സ­ഞ്ച­യ­ങ്ങ­ളെ ഇങ്ങ­നെ ഒരൊ­റ്റ­യി­ട­ത്ത് തടു­ത്തു­കൂ­ട്ടു­ന്ന­തു­വ­ഴി അത് തൊ­ഴി­ലാ­ളി­ക­ളെ സ്വ­ന്തം ശക്തി­യെ­ക്കു­റി­ച്ച് ബോ­ധ­വാ­ന്മാ­രാ­ക്കു­ന്നു. മാ­ത്ര­മ­ല്ല, വ്യാ­വ­സാ­യി­ക­വി­പ്ല­വം വി­ക­സി­ച്ചു­വ­രു­ന്തോ­റും, കാ­യി­കാ­ദ്ധ്വാ­ന­ത്തെ പു­റ­ന്ത­ള്ളു­ന്ന യന്ത്ര­ങ്ങൾ കൂടുതൽ കൂടുതൽ കണ്ടു­പി­ടി­ക്കു­ന്തോ­റും മു­മ്പ് പറ­ഞ്ഞ­തു­പോ­ലെ വൻകി­ട­വ്യ­വ­സാ­യം ഏറ്റ­വും താണ നി­ല­വാ­ര­ത്തി­ലേ­ക്ക് [ 10 ] കൂലി കു­റ­ച്ചു­കൊ­ണ്ടു­വ­രി­ക­യും അങ്ങി­നെ തൊ­ഴി­ലാ­ളി വർഗ്ഗ­ത്തി­ന്റെ സ്ഥി­തി കൂടുതൽ കൂടുതൽ ദു­സ്സ­ഹ­മാ­ക്കു­ക­യും ചെ­യ്യു­ന്നു. ഇങ്ങ­നെ ഒരു വശ­ത്ത് തൊ­ഴി­ലാ­ളി വർഗ്ഗ­ത്തി­ന്റെ അസം­തൃ­പ്തി വർദ്ധി­ച്ചു വരു­ന്ന­തി­നാ­ലും മറു­വ­ശ­ത്ത് അതി­ന്റെ ശക്തി വർദ്ധി­ച്ചു വരു­ന്ന­തി­നാ­ലും വ്യാ­വ­സാ­യി­ക­വി­പ്ല­വം തൊ­ഴി­ലാ­ളിവർഗ്ഗ­ത്താൽ നട­ത്ത­പ്പെ­ടു­ന്ന ഒരു സാ­മൂ­ഹ്യ­വി­പ്ല­വ­ത്തി­ന്റെ കള­മൊ­രു­ക്കു­ന്നു.

ചോ­ദ്യം 12: വ്യാ­വ­സാ­യി­ക­വി­പ്ല­വ­ത്തി­ന്റെ മറ്റു് അന­ന്തര ഫലങ്ങൾ എന്തെ­ല്ലാ­മാ­യി­രു­ന്നു ? തിരുത്തുക

ഉത്ത­രം: ആവി­യ­ന്ത്ര­ത്തി­ന്റെ­യും മറ്റ് യന്ത്ര­ങ്ങ­ളു­ടെ­യും രൂ­പ­ത്തിൽ വൻകി­ട­വ്യ­വ­സാ­യം, ചെ­റി­യൊ­രു കാ­ല­യ­ള­വി­ലേ­ക്കും ചു­രു­ങ്ങിയ ചെ­ല­വി­ലും വ്യാ­വ­സാ­യി­കോ­ല്പാ­ദ­നം അള­വ­റ്റ തോതിൽ വർദ്ധി­പ്പി­ക്കു­വാൻ കഴി­യ­ത്ത­ക്ക ഉപാ­ധികൾ സൃ­ഷ്ടി­ച്ചു. ഉല്പാ­ദ­നം എളു­പ്പ­മാ­യ­തു­കൊ­ണ്ട് വൻകി­ട­വ്യ­വ­സാ­യ­ത്തി­ന്റെ ആവ­ശ്യ­ഫ­ല­മായ സ്വ­ത­ന്ത്ര­മ­ത്സ­രം താ­മ­സി­യാ­തെ അങ്ങേ­യ­റ്റം മൂർച്ഛി­ച്ചു. വള­രെ­യേ­റെ മു­ത­ലാ­ളി­മാർ വ്യ­വ­സാ­യ­ത്തി­ലേ­ക്കി­റ­ങ്ങി. ഉപ­യോ­ഗി­ക്കാ­വു­ന്ന­തിൽ കൂടുതൽ സാ­ധ­ന­ങ്ങൾ വളരെ വേഗം തന്നെ ഉല്പാ­ദി­പ്പി­ക്ക­പ്പെ­ട്ടു. അതി­ന്റെ ഫല­മാ­യി, നിർമ്മിത സാ­മ­ഗ്രികൾ വി­റ്റ­ഴി­ക്കു­വാൻ കഴി­യാ­തെ­യാ­യി. വാ­ണി­ജ്യ­പ്ര­തി­സ­ന്ധി എന്നു പറ­യു­ന്ന സ്ഥി­തി സം­ജാ­ത­മാ­യി. ഫാ­ക്ട­റികൾക്ക് പ്രവർത്തനം നിർത്തേ­ണ്ടി വന്നു. ഫാ­ക്ട­റി ഉടമകൾ പാ­പ്പ­രാ­യി. തൊ­ഴി­ലാ­ളികൾക്ക് പി­ഴ­പ്പു മു­ട്ടി. കൊടിയ ദു­രി­തം സർവ്വ­ത്ര നട­മാ­ടി. കു­റേ­ക്ക­ഴി­ഞ്ഞ് മി­ച്ചോൽപ്പ­ന­ങ്ങൾ വി­റ്റ­ഴി­ക്ക­പ്പെ­ട്ടു. ഫാ­ക്ട­റികൾ വീ­ണ്ടും പ്രവർത്ത­ന­നി­ര­ത­മാ­യി. കൂലി വർദ്ധി­ച്ചു. ക്ര­മേണ വ്യാ­പാ­രം പൂർവ്വാ­ധി­കം ഊർജ്ജി­ത­മാ­യി നട­ക്കു­വാൻ തു­ട­ങ്ങി. എന്നാൽ അധികം താ­മ­സി­യാ­തെ ചര­ക്കുകൾ വീ­ണ്ടും ക്ര­മ­ത്തി­ലേ­റെ ഉല്പാ­ദി­പ്പി­ക്ക­പ്പെ­ട്ടു. മറ്റൊ­രു പ്ര­തി­സ­ന്ധി ആരം­ഭി­ച്ചു. അത് മു­മ്പ­ത്തേ­തി­ന്റെ ഗതി തന്നെ പി­ന്തുടർന്നു. ഇങ്ങ­നെ ഈ നൂ­റ്റാ­ണ്ടി­ന്റെ ആരംഭം തൊ­ട്ട് വ്യ­വ­സാ­യ­ത്തി­ന്റെ സ്ഥി­തി സമൃ­ദ്ധി­യു­ടെ­യും പ്ര­തി­സ­ന്ധി­യു­ടെ­യും കാ­ല­ഘ­ട്ട­ങ്ങൾക്കി­ട­യിൽ ആടി­ക്ക­ളി­ച്ചു­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഒട്ടു­മു­ക്കാ­ലും കൃ­ത്യ­മാ­യി അഞ്ചു മുതൽ ഏഴു വരെ കൊ­ല്ല­ങ്ങ­ളി­ട­വി­ട്ട് ഇത്ത­രം പ്ര­തി­സ­ന്ധി ആവർത്തി­ച്ചു­വ­രി­ക­യാ­ണ്. ഓരോ തവ­ണ­യും അത് തൊ­ഴി­ലാ­ളികൾക്ക് കൂടുതൽ ദു­സ്സ­ഹ­മായ ദു­രി­തം വരു­ത്തി­വ­യ്ക്കു­ന്നു, പൊ­തു­വി­പ്ല­വ­വി­ക്ഷോ­ഭ­വും നി­ല­വി­ലു­ള്ള വ്യ­വ­സ്ഥി­തി­ക്കൊ­ട്ടാ­കെ ഏറ്റ­വും വലിയ അപ­ക­ട­വും ഉള­വാ­ക്കു­ന്നു. [ 11 ]

ചോ­ദ്യം 13: മു­റ­യ്ക്കു് ആവർത്തി­ക്കു­ന്ന ഈ വാ­ണി­ജ്യ പ്ര­തി­സ­ന്ധി­ക­ളിൽ നി­ന്നു് എത്തി­ചേ­രാ­വു­ന്ന നി­ഗ­മ­ന­ങ്ങൾ എന്തെ­ല്ലാ­മാ­ണു് തിരുത്തുക

ഉത്ത­രം: ഒന്നാ­മ­ത്, വൻകി­ട­വ്യ­വ­സാ­യം തന്നെ­യാ­ണ് അതി­ന്റെ വി­കാ­സ­ത്തി­ലെ പ്രാ­രം­ഭ­ഘ­ട്ട­ങ്ങ­ളിൽ സ്വ­ത­ന്ത്ര­മ­ത്സ­രം സൃ­ഷ്ടി­ച്ച­തെ­ങ്കി­ലും ഇപ്പോ­ഴ­ത് സ്വ­ത­ന്ത്ര­മ­ത്സ­ര­ത്തി­ന­പ്പു­റ­ത്തേ­ക്ക് വളർന്നി­രി­ക്കു­ന്നു. മത്സ­ര­വും പൊ­തു­വിൽ വ്യ­ക്തികൾ ഒറ്റ­യ്ക്കൊ­റ്റ­യ്ക്ക് വ്യാ­വ­സാ­യി­കോ­ല്പാ­ദ­നം നട­ത്തു­ന്ന­തും വൻകി­ട­വ്യ­വ­സാ­യ­ത്തി­നൊ­രു വി­ല­ങ്ങാ­യി­ത്തീർന്നി­രി­ക്കു­ന്നു. ആ വി­ല­ങ്ങ് അതു പൊ­ട്ടി­ക്ക­ണം, പൊ­ട്ടി­ക്കു­ക­യും ചെ­യ്യും. വൻകി­ട­വ്യ­വ­സാ­യം ഇന്ന­ത്തെ അടി­സ്ഥാ­ന­ത്തിൽ നട­ത്ത­പ്പെ­ടു­ന്ന കാ­ല­ത്തോ­ളം ഏഴു വർഷം കൂ­ടു­മ്പോൾ ആവർത്തി­ക്കു­ന്ന പൊ­തു­പ്ര­തി­സ­ന്ധി­യി­ലൂ­ടെ കട­ന്നു­പൊ­യ്ക്കൊ­ണ്ടു മാ­ത്ര­മേ അതിനു നിലനിൽക്കു­വാൻ കഴിയൂ. ആ കു­ഴ­പ്പം ഓരോ തവ­ണ­യും നാ­ഗ­രി­ക­ത­യെ ഒന്ന­ട­ങ്കം ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്നു. അത് തൊ­ഴി­ലാ­ളി­ക­ളെ ദു­രി­ത­ത്തി­ന്റെ പടു­കു­ഴി­യി­ലേ­ക്ക് വലി­ച്ചെ­റി­യു­ന്നു­വെ­ന്ന് മാ­ത്ര­മ­ല്ല, വള­രെ­യേ­റെ ബൂർഷ്വാ­ക­ളെ­ക്കൂ­ടി നശി­പ്പി­ക്കു­ന്നു. അതു­കൊ­ണ്ട് ഒന്നു­കിൽ വൻകി­ട­വ്യ­വ­സാ­യ­ത്തെ ഉപേ­ക്ഷി­ക്ക­ണം. അതു സാ­ദ്ധ്യ­മ­ല്ലെ­ങ്കിൽ പര­സ്പ­രം മത്സ­രി­ക്കു­ന്ന ഒറ്റ­യ്ക്കൊ­റ്റ­യ്ക്കു­ള്ള ഫാ­ക്ട­റി ഉടമകൾക്കു പകരം സമൂ­ഹ­മൊ­ട്ടാ­കെ ഒരു നി­ശ്ചി­ത­പ­ദ്ധ­തി­യ­നു­സ­രി­ച്ചും എല്ലാ­വ­രു­ടെ­യും ആവ­ശ്യ­ങ്ങ­ള­നു­സ­രി­ച്ചും വ്യാ­വ­സാ­യി­കോ­ല്പാ­ദ­നം നട­ത്തി­ക്കൊ­ണ്ടു­പോ­കു­ന്ന തി­ക­ച്ചും പു­തി­യൊ­രു സാ­മൂ­ഹ്യ­സം­വി­ധാ­നം അത് ആവ­ശ്യ­മാ­ക്കി­ത്തീർക്കു­ന്നു.

രണ്ടാ­മ­ത്, സമൂ­ഹ­ത്തി­ലെ ഓരോ അം­ഗ­ത്തി­നും തി­ക­ഞ്ഞ സ്വാ­ത­ന്ത്ര്യ­ത്തോ­ടെ തന്റെ എല്ലാ ശക്തി­ക­ളും കഴി­വു­ക­ളും വി­ക­സി­പ്പി­ക്കു­വാ­നും പ്ര­യോ­ഗി­ക്കു­വാ­നും കഴി­യു­മാ­റ് ജീ­വി­ത­ത്തി­നാ­വ­ശ്യ­മായ എല്ലാ സാ­മ­ഗ്രി­ക­ളും അത്ര­യ­ധി­കം ഉല്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന ഒരു സാ­മൂ­ഹ്യ­ക്ര­മ­ത്തെ നിലവിൽ കൊ­ണ്ടു­വ­രാൻ വൻകി­ട­വ്യ­വ­സാ­യ­ത്തി­നും അതു സാ­ദ്ധ്യ­മാ­ക്കി­ത്തീർത്തി­ട്ടു­ള്ള അപ­രി­മി­ത­മായ ഉല്പാ­ദന വി­ക­സ­ന­ത്തി­നും കഴി­യു­ന്ന­താ­ണ്. അങ്ങി­നെ ഇന്ന­ത്തെ സമൂ­ഹ­ത്തിൽ എല്ലാ ദു­രി­ത­ങ്ങ­ളും എല്ലാ വാ­ണി­ജ്യ­പ്ര­തി­സ­ന്ധി­ക­ളും ഉള­വാ­ക്കു­ന്ന­ത് വൻകി­ട­വ്യ­വ­സാ­യ­ത്തി­ന്റെ ഏതു ഗു­ണ­മാ­ണോ അതേ ഗുണം തന്നെ­യാ­ണ് വ്യ­ത്യ­സ്ത­മാ­യൊ­രു സാ­മൂ­ഹ്യ­സം­വി­ധാ­ന­ത്തിൻ കീഴിൽ ഈ ദു­രി­ത­ങ്ങ­ളും വി­നാ­ശ­ക­ര­മായ ചാ­ഞ്ചാ­ട്ട­ങ്ങ­ളും നശി­പ്പി­ക്കു­ന്ന­ത്. [ 12 ] അങ്ങി­നെ, രണ്ടു കാ­ര്യ­ങ്ങൾ വ്യ­ക്ത­മാ­യും തെ­ളി­യി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു.

1. മേലാൽ ഈ ദോഷങ്ങളെല്ലാം നിലവിലുള്ള സ്ഥിതിഗതികളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ സാമൂഹ്യക്രമത്തിന്റെ മേൽ പൂർണ്ണമായും ആരോപിക്കാവുന്നതാണ്.

2. പുതിയൊരു സാമൂഹ്യക്രമം സ്ഥാപിക്കുന്നതിലൂടെ ഈ ദോഷങ്ങൾ പൂർണ്ണമായും നിർമ്മാജനം ചെയ്യാനാവശ്യമായ ഉപാധികൾ ഇന്നു തന്നെ നിലവിലുണ്ട്.

ചോ­ദ്യം 14: ഈ പുതിയ സാ­മൂ­ഹ്യ­ക്ര­മം എത്ത­ര­ത്തി­ലു­ള്ള­താ­യി­രി­ക്ക­ണം ? തിരുത്തുക

ഉത്ത­രം: ഒന്നാ­മ­ത്, പുതിയ സാ­മൂ­ഹ്യ­ക്ര­മം സാ­മാ­ന്യ­മാ­യി വ്യ­വ­സാ­യ­ത്തി­ന്റെ­യും ഉല്പാ­ദ­ന­ത്തി­ന്റെ എല്ലാ ശാ­ഖ­ക­ളു­ടെ­യും നട­ത്തി­പ്പ് പര­സ്പര മത്സ­ര­ത്തി­ലേർപ്പെ­ട്ടു­കൊ­ണ്ട് വെ­വ്വേ­റെ നിൽക്കു­ന്ന വ്യ­ക്തി­ക­ളു­ടെ കൈകളിൽ നി­ന്ന് മാ­റ്റു­ന്ന­താ­ണ്. പക­ര­മ­ത്, ആ ഉല്പാ­ദ­ന­ശാ­ഖ­ക­ളെ­യെ­ല്ലാം മുഴുവൻ സമൂ­ഹ­ത്തി­ന്റെ­യും പേരിൽ - അതാ­യ­ത് സമൂ­ഹ­ത്തി­ന്റെ താ­ല്പ­ര്യാർത്ഥ­വും ഒരു സാ­മൂ­ഹ്യ­പ­ദ്ധ­തി­യ­നു­സ­രി­ച്ചും സമൂ­ഹ­ത്തി­ലെ എല്ലാ അം­ഗ­ങ്ങ­ളു­ടെ­യും പങ്കാ­ളി­ത്ത­ത്തോ­ടു കൂ­ടി­യും നട­ത്തും. അങ്ങി­നെ­യ­ത് മൽസരങ്ങൾ അവ­സാ­നി­പ്പി­ച്ച്, പകരം ആ സ്ഥാ­ന­ങ്ങ­ളിൽ സഹ­ക­ര­ണാ­ടി­സ്ഥാ­ന­ത്തി­ലു­ള്ള സമ്പ്ര­ദാ­യ­ങ്ങൾ ഏർപ്പെ­ടു­ത്തു­ന്ന­താ­യി­രി­ക്കും. വ്യ­ക്തികൾ ഒറ്റ­യ്ക്കൊ­റ്റ­യ്ക്ക് വ്യ­വ­സാ­യം നട­ത്തു­ന്ന­ത് അനി­വാ­ര്യ­മാ­യും സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥ­ത­യി­ലേ­ക്ക് വഴി­തെ­ളി­ക്കു­ന്ന­ത് കൊ­ണ്ടും, മത്സ­ര­മെ­ന്ന­ത് സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­ക­ളായ വ്യ­ക്തികൾ വ്യ­വ­സാ­യം കട­ത്തി­ക്കൊ­ണ്ടു­പോ­കു­ന്ന വി­ധ­മ­ല്ലാ­തെ മറ്റൊ­ന്നു­മ­ല്ലാ­ത്ത­തു­കൊ­ണ്ടും, സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യെ വ്യ­വ­സാ­യ­ത്തി­ന്റെ വ്യ­ക്തി­പ­ര­മായ നട­ത്തി­പ്പിൽ നി­ന്നും വേർതി­രി­ക്കു­വാ­നാ­കി­ല്ല. അതു­കൊ­ണ്ട് സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യും അവ­സാ­നി­പ്പി­ക്കേ­ണ്ടി വരും. തൽസ്ഥാ­ന­ത്ത് എല്ലാ ഉല്പാ­ദ­നോ­പ­ക­ര­ണ­ങ്ങ­ളും പൊ­തു­വാ­യി ഉപ­യോ­ഗി­ക്ക­പ്പെ­ടും. എല്ലാ ഉല്പ­ന്ന­ങ്ങ­ളും പൊ­തു­ധാ­ര­ണ­യു­ടെ അടി­സ്ഥാ­ന­ത്തിൽ വി­ത­ര­ണം ചെ­യ്യ­പ്പെ­ടും. അതാ­യ­ത്, പൊ­തു­വു­ട­മ­സ്ഥത എന്ന് പറ­യു­ന്ന സമ്പ്ര­ദാ­യം ഏർപ്പെ­ടു­ത്തു­ന്ന­താ­യി­രി­ക്കും. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിർമ്മാ­ജ­നം, വ്യ­വ­സാ­യ­ത്തി­ന്റെ വി­കാ­സ­ത്തിൽ നി­ന്ന് അനി­വാ­ര്യ­മാ­യും ഉൽഭൂ­ത­മാ­കു­ന്ന സാ­മൂ­ഹിക വ്യ­വ­സ്ഥ­യു­ടെ­യാ­കെ പരിവർത്ത­ന­ത്തി­ന്റെ ഏറ്റ­വും സം­ക്ഷി­പ്ത­വും സമ­ഗ്ര­വു­മായ പ്ര­കാ­ശ­ന­മാ­ണ്. അതു­കൊ­ണ്ട്, സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിർമ്മാ­ജ്ജ­നം മു­ഖ്യാ­വ­ശ്യ­മാ­യി കമ്മ്യൂ­ണി­സ്റ്റു­കാർ മു­ന്നോ­ട്ട് വയ്ക്കു­ന്ന­ത് തി­ക­ച്ചും ശരി­യാ­ണ്. [ 13 ]

ചോ­ദ്യം 15: സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിർമ്മാർജ്ജനം മു­മ്പ് അസാ­ദ്ധ്യ­മാ­യി­രു­ന്നു­വെ­ന്നാ­ണോ ഇതിനർത്ഥം ? തിരുത്തുക

ഉത്ത­രം: അതെ, അസാ­ദ്ധ്യ­മാ­യി­രു­ന്നു. സാ­മൂ­ഹ്യ­ക്ര­മ­ത്തി­ലൂ­ടെ­യു­ണ്ടാ­കു­ന്ന ഓരോ മാ­റ്റ­വും സ്വ­ത്തു­ട­മാ­ബ­ന്ധ­ങ്ങ­ളി­ലു­ണ്ടാ­കു­ന്ന ഓരോ വി­പ്ല­വ­വും പഴയ സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങ­ളു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­താ­യി­ക്ക­ഴി­ഞ്ഞ പുതിയ ഉല്പാ­ദന ശക്തികൾ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ അവ­ശ്യ­ഫ­ല­മാ­ണ്. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത തന്നെ ഉത്ഭ­വി­ച്ച­ത് ഇങ്ങ­നെ­യാ­ണ്. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത എക്കാ­ല­ത്തും നി­ല­വി­ലു­ണ്ടാ­യി­രു­ന്നി­ല്ല. മദ്ധ്യ­യു­ഗ­ങ്ങ­ളു­ടെ അവ­സാ­ന­ഘ­ട്ട­ത്തിൽ നിർമ്മാ­ണ­ത്തൊ­ഴി­ലി­ന്റെ രൂ­പ­ത്തിൽ പു­തി­യൊ­രു ഉല്പാ­ദ­ന­രീ­തി രം­ഗ­പ്ര­വേ­ശം ചെ­യ്തു. അന്ന് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന ഫ്യൂഡൽ-ഗിൽഡ് സ്വ­ത്തു­ട­മ­സ്ഥ­ത­യു­മാ­യി പൊ­രു­ത്ത­പ്പെ­ടാ­ത്ത­താ­യി­രു­ന്നു­വ­ത്. പഴയ സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങൾക്ക­പ്പു­റ­ത്തേ­ക്ക് വളർന്നു കഴി­ഞ്ഞി­രു­ന്ന നിർമ്മാ­ണ­ത്തൊ­ഴി­ലി­ന്റെ രൂ­പ­ത്തിൽ പു­തി­യൊ­രു ഉല്പാ­ദ­ന­രീ­തി രം­ഗ­പ്ര­വേ­ശം ചെ­യ്തു. അന്ന് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന ഫ്യൂഡൽ-ഗിൽഡ് സ്വ­ത്തു­ട­മ­ബ­ന്ധ­ങ്ങൾക്ക­പ്പു­റ­ത്തേ­ക്ക് വളർന്നു­ക­ഴി­ഞ്ഞി­രു­ന്ന നിർമ്മാ­ണ­ത്തൊ­ഴിൽ പുതിയ രൂ­പ­ത്തി­ലു­ള്ള സ്വ­ത്തു­ട­മ­സ്ഥത സൃ­ഷ്ടി­ച്ചു. അതാണ് സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത അടി­സ്ഥാ­ന­പ്പെ­ടു­ത്തിയ നിർമ്മാ­ണ­ത്തൊ­ഴി­ലി­ന്റെ കാ­ല­ഘ­ട്ട­ത്തി­ലും വൻകിട വ്യ­വ­സാ­യ­ത്തി­ന്റെ വി­കാ­സ­ത്തി­ന്റെ ആദ്യ­ഘ­ട്ട­ത്തി­ലും സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥ­ത­യ­ല്ലാ­തെ മറ്റൊ­രു രൂ­പാ­ത്തി­ലു­ള്ള സ്വ­ത്തു­ട­മ­സ്ഥത സാ­ദ്ധ്യ­മ­ല്ലാ­യി­രു­ന്നു. എല്ലാവർക്കും നൽകുവാൻ തി­ക­യു­ന്ന­തി­നു പുറമെ സാ­മൂ­ഹ്യ­മൂ­ല­ധ­നം വർദ്ധി­പ്പി­ക്കു­വാ­നും ഉല്പാ­ദ­ന­ശ­ക്തി­ക­ളെ കൂടുതൽ വി­ക­സി­പ്പി­ക്കു­വാ­നും വേ­ണ്ടി ഉല്പ­ന്ന­ങ്ങ­ളു­ടെ കുറെ മി­ച്ചം വയ്ക്കു­വാൻ കൂടി ആവ­ശ്യ­മാ­യ­ത്ര അളവിൽ ഉല്പാ­ദ­നം നട­ത്തു­വാൻ കഴി­യാ­ത്ത കാ­ല­ത്തോ­ളം സമൂ­ഹ­ത്തി­ലെ ഉല്പാ­ദ­ന­ശ­ക്തി­ക­ളെ അട­ക്കി ഭരി­ക്കു­ന്ന ഒരു മേ­ധാ­വി വർഗ്ഗ­വും ദരി­ദ്ര­മായ ഒരു മർദ്ദി­തവർഗ്ഗ­വും എപ്പോ­ഴു­മു­ണ്ടാ­യേ തീരൂ. ഈ വർഗ്ഗ­ങ്ങൾ എത്ത­ര­ത്തി­ലു­ള്ള­താ­ണെ­ന്ന് ഉല്പാ­ദ­ന­ത്തി­ന്റെ വി­കാ­സ­ഘ­ട്ട­ത്തെ ആശ്ര­യി­ച്ചി­രി­ക്കും. കൃ­ഷി­യെ ആശ്ര­യി­ച്ചു നി­ല­നി­ന്ന മദ്ധ്യ­യു­ഗ­ങ്ങ­ളിൽ നാം കാ­ണു­ന്ന­ത് ഭൂ­പ്ര­ഭു­വി­നെ­യും അടി­യാ­ള­നേ­യു­മാ­ണ്. മദ്ധ്യ­യു­ഗ­ങ്ങ­ളു­ടെ അവ­സാ­ന­കാ­ല­ത്ത് നഗ­ര­ങ്ങ­ളിൽ ഗിൽഡ്‌മേ­സ്തി­രി­യും അയാ­ളു­ടെ കീഴിൽ പണി­യെ­ടു­ക്കു­ന്ന അപ്ര­ന്റീ­സു­ക­ളേ­യും ദി­വ­സ­വേ­ല­ക്കാ­ര­നേ­യും കാണാം. പതി­നേ­ഴാം നൂ­റ്റാ­ണ്ടി­ലു­ണ്ടാ­യി­രു­ന്ന­ത് നിർമ്മാ­ണ­ത്തൊ­ഴി­ലു­ട­മ­ക­ളും നിർമ്മാ­ണ­ത്തൊ­ഴി­ലാ­ളി­ക­ളു­മാ­ണ്. പത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ലു­ള്ള­ത് വൻകിട ഫാ­ക്ട­റി­യു­ട­മ­യും തൊ­ഴി­ലാ­ളി­യു­മാ­ണ്. എല്ലാവർക്കും മതി­യാ­യ­ത്ര അളവിൽ ഇല്പാ­ദ­നം നട­ത്തു­വാ­നും സ്വ­കാ­ര്യ ഉട­മ­സ്ഥത ഉല്പാ­ദ­ന­ശ­ക്തികൾക്കൊ­രു വി­ല­ങ്ങൗം പ്ര­തി­ബ­ന്ധ­വു­മാ­യി­ത്തീ­രു­വാ­നു­മാ­വ­ശ്യ­മാ­യ­ത്ര വി­ [ 14 ] പു­ല­മാ­യി ഉല്പാ­ദ­ന­ശ­ക്തികൾ ഇനി­യും വളർന്നി­ട്ടി­ല്ലെ­ന്ന­ത് വ്യ­ക്ത­മാ­ണ്. എന്നി­രു­ന്നാ­ലും ഒന്നാ­മ­ത്, വൻകി­ട­വ്യ­വ­സാ­യ­ത്തി­ന്റെ വി­ക­സ­നം ഇതേ­വ­രെ കേ­ട്ടു­കേൾവി പോ­ലു­മി­ല്ലാ­തി­രു­ന്ന തോതിൽ മൂ­ല­ധ­ന­ത്തേ­യും ഉല്പാ­ദ­ന­ശ­ക്തി­ക­ളേ­യും ഇപ്പോൾ സൃ­ഷ്ടി­ച്ചി­രി­ക്കു­ന്നു. ആ ഉല്പാ­ദ­ന­ശ­ക്തി­ക­ളെ ചെ­റി­യൊ­രു കാ­ല­യ­ള­വിൽ അവ­സാ­ന­മി­ല്ലാ­തെ വർദ്ധി­പ്പി­ക്കു­വാ­നു­ള്ള മാർഗ്ഗ­ങ്ങൾ ഇപ്പോൾ നി­ല­വി­ലു­ണ്ട്. രണ്ടാ­മ­ത്, ഈ ഉല്പാ­ദ­ന­ശ­ക്തികൾ കു­റ­ച്ച് ബൂർഷ്വാ­ക­ളു­ടെ കൈകളിൽ കേ­ന്ദ്രീ­ക­രി­ച്ചി­രി­ക്കു­ക­യാ­ണ്. അതേ­സ­മ­യം, ജന­ങ്ങ­ളു­ടെ വമ്പി­ച്ച വി­ഭാ­ഗ­ങ്ങൾ തൊ­ഴി­ലാ­ളി വർഗ്ഗ­ത്തി­ന്റെ അണി­ക­ളി­ലേ­ക്ക് കൂടുതൽ കൂടുതൽ വീ­ണു­കൊ­ണ്ടി­രി­ക്കു­ന്നു. ബൂർഷ്വാ­ക­ളു­ടെ സമ്പ­ത്ത് പെ­രു­കു­ന്ന തോതിൽ തന്നെ അവ­രു­ടെ സ്ഥി­തി കൂടുതൽ കൂടുതൽ ദു­രി­ത­പൂർണ്ണ­വും ദു­സ്സ­ഹ­വു­മാ­യി വരി­ക­യാ­ണ്. മൂ­ന്നാ­മ­ത്, ഊറ്റ­മേ­റി­യ­തും എളു­പ്പം പെ­രു­കു­ന്ന­തു­മായ ഈ ഉല്പാ­ദ­ന­ശ­ക്തികൾ സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യ്ക്കും ബൂർഷ്വാകൾക്കു­മ­പ്പു­റ­ത്തേ­ക്ക് വള­രെ­യേ­റെ വളർന്ന് കഴി­ഞ്ഞി­രി­ക്കു­ന്ന­തി­നാൽ അവ സാ­മൂ­ഹ്യ­ക്ര­മ­ത്തിൽ പ്ര­ബ­ല­മായ കോ­ളി­ള­ക്ക­ങ്ങൾക്ക് നി­ര­ന്ത­രം ഇട­യാ­ക്കു­ന്നു­ണ്ട്. ഇപ്പോൾ നിലനിൽക്കു­ന്ന ഈ സാ­ഹ­ച­ര്യ­ത്തിൽ മാ­ത്ര­മാ­ണ്, സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിർമ്മാ­ജ­നം സാ­ദ്ധ്യ­വും അനു­പേ­ക്ഷ­ണീ­യ­വു­മാ­യി വന്നി­രി­ക്കു­ന്ന­ത്.


ചോ­ദ്യം 16: സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥ­ത­യെ സമാ­ധാ­ന­പ­ര­മായ മാർഗ്ഗ­ങ്ങ­ളി­ലൂ­ടെ നിർമ്മാർജ്ജനം ചെ­യ്യാൻ കഴി­യു­മോ ? തിരുത്തുക

ഉത്ത­രം: അങ്ങി­നെ സം­ഭ­വി­ക്കു­ന്ന­താ­ണ് അഭി­ല­ഷ­ണീ­യം. തീർച്ച­യാ­യും കമ്യൂ­ണി­സ്റ്റു­കാർ അതി­നെ­തി­രാ­യി­ക്കി­ല്ല. എല്ലാ ഗൂ­ഢാ­ലോ­ച­ന­ക­ളും വ്യർത്ഥ­മാ­ണെ­ന്ന് മാ­ത്ര­മ­ല്ല ഹാ­നീ­ക­രം കൂ­ടി­യാ­ണെ­ന്ന് കമ്മ്യൂ­ണി­സ്റ്റു­കാർക്ക് എത്ര­യോ ഭം­ഗി­യാ­യി­ട്ട­റി­യാം. കല്പി­ച്ചു­കൂ­ട്ടി­യും സ്വേ­ച്ഛാ­നു­സൃ­ത­മാ­യും വി­പ്ല­വ­ങ്ങൾ നട­ത്താ­നാ­വി­ല്ലെ­ന്നും ഏതെ­ങ്കി­ലും പാർട്ടി­ളു­ടേ­യും മുഴുവൻ വർഗ്ഗ­ങ്ങ­ളു­ടേ­യും ഹി­ത­ത്തേ­യോ നേ­തൃ­ത്വ­ത്തേ­യോ തെ­ല്ലും ആശ്ര­യി­ക്കാ­ത്ത സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ അവ­ശ്യ­മായ അന­ന്ത­ര­ഫ­ലം എന്ന നി­ല­യ്ക്കാ­ണ് എവി­ടെ­യും എക്കാ­ല­ത്തും വി­പ്ല­വ­ങ്ങൾ നട­ന്നി­ട്ടു­ള്ള­തെ­ന്നും അവർക്ക് എത്ര­യോ ഭം­ഗി­യാ­യി­ട്ട­റി­യാം. എന്നാൽ ഏതാ­ണ്ട് എല്ലാ പരി­ഷ്കൃത രാ­ജ്യ­ങ്ങ­ളി­ലും തെ­ഴി­ലാ­ളി വർഗ്ഗ­ത്തി­ന്റെ വി­കാ­സ­ത്തെ ബലം പ്ര­യോ­ഗി­ച്ച് അടി­ച്ചമർത്തു­ക­യാ­ണെ­ന്നും കമ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ എതി­രാ­ളികൾ അതു­വ­ഴി വി­പ്ല­വ­ത്തെ സർവ്വ­വി­ധേന പ്രോ­ത്സാ­ഹി­പ്പി­ക്കു­ക­യാ­ണെ­ന്നും [ 15 ] കൂടി അവർ കാ­ണു­ന്നു­ണ്ട്. മർദ്ദി­ത­രായ തൊ­ഴി­ലാ­ളിവർഗ്ഗം അവ­സാ­നം വി­പ്ല­വം നട­ത്താൻ നിർബ്ബ­ന്ധി­ത­രാ­യി­ത്തീ­രു­ക­യാ­ണെ­ങ്കിൽ ഇപ്പോൾ വാ­ക്കാ­ലെ­ന്ന­പോ­ലെ പ്രവർത്തി­യി­ലും കമ്മ്യൂ­ണി­സ്റ്റു­കാ­രായ ഞങ്ങൾ തൊ­ഴി­ലാ­ളി­ക­ളു­ടെ ലക്ഷ്യ­ത്തെ കാ­ത്തു­ര­ക്ഷി­ക്കു­ന്ന­താ­ണ്.

ചോ­ദ്യം 17: സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥ­ത­യെ ഒറ്റ­യ­ടി­ക്കു് ഇല്ലാ­താ­ക്കാൻ കഴി­യു­മോ ? തിരുത്തുക

ഉത്ത­രം: ഇല്ല, കൂ­ട്ടായ സമ്പ­ദ്‌വ്യ­വ­സ്ഥ­യെ സൃ­ഷ്ടി­ക്കാ­നാ­വ­ശ്യ­മായ അളവിൽ നി­ല­വി­ലു­ള്ള ഉല്പാ­ദ­ന­ശ­ക്തി­യെ ഒറ്റ­യ­ടി­ക്ക് വർദ്ധി­പ്പി­ക്കാൻ സാ­ധ്യ­മ­ല്ലാ­ത്ത­തു­പോ­ലെ­ത­ന്നെ ഇതും സാ­ധ്യ­മ­ല്ല. അതു­കൊ­ണ്ട്, ആസ­ന്ന­മാ­യി­രി­ക്കു­ന്നു­വെ­ന്ന് എല്ലാ സൂ­ച­ന­ക­ളു­മു­ള്ള തൊ­ഴി­ലാ­ളിവർഗ്ഗ­വി­പ്ല­വ­ത്തി­നു് നി­ല­വി­ലു­ള്ള സമൂ­ഹ­ത്തെ ക്ര­മേണ രൂ­പാ­ന്ത­ര­പ്പെ­ടു­ത്താൻ മാ­ത്ര­മേ കഴിയൂ. ഉല്പാ­ദ­നോ­പാ­ധികൾ വേ­ണ്ട­ത്ര സൃ­ഷ്ടി­ച്ചു­ക­ഴി­യു­മ്പോൾ മാ­ത്ര­മേ അത് സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത അവ­സാ­നി­പ്പി­ക്കൂ.

ചോ­ദ്യം 18: ഈ വി­പ്ല­വ­ത്തി­ന്റെ ഗതി എന്താ­യി­രി­ക്കും ? തിരുത്തുക

ഉത്ത­രം: ഒന്നാ­മ­ത്, അതു് ഒരു ജനാ­ധി­പ­ത്യ­ഭ­ര­ണ­ക്ര­മ­വും അങ്ങി­നെ പ്ര­ത്യ­ക്ഷ­മാ­യോ പരോ­ക്ഷ­മാ­യോ തൊ­ഴി­ലാ­ളിവർഗ്ഗ­ത്തി­ന്റെ രാ­ഷ്ട്രീ­യ­വാ­ഴ്ച­യും നിലവിൽ കൊ­ണ്ടു­വ­രും. തൊ­ഴി­ലാ­ളിവർഗ്ഗം ഇപ്പോൾത്ത­ന്നെ ജന­ങ്ങ­ളിൽ ഭു­രി­പ­ക്ഷ­മാ­യി­ട്ടു­ള്ള ഇം­ഗ്ല­ണ്ടിൽ ഇത് പ്ര­ത്യ­ക്ഷ­രൂ­പ­ത്തിൽ നട­ക്കും. ഫ്രാൻസിലും ജർമനി­യി­ലും അത് സം­ഭ­വി­ക്കു­ന്ന­ത് പരോ­ക്ഷ­മാ­യി­ട്ടാ­യി­രി­ക്കും. അവി­ട­ങ്ങ­ളിൽ തൊ­ഴി­ലാ­ളികൾക്ക് പുറമെ ചെ­റു­കി­ട­കൃ­ഷി­ക്കാ­രും പട്ട­ണ­ങ്ങ­ളി­ലെ ചെ­റു­കിട ബൂർഷ്വാ­ക­ളും കുടി ചേർന്നാ­ണ് ജന­ങ്ങ­ളിൽ ഭൂ­രി­പ­ക്ഷം. ഇപ്പോൾ തൊ­ഴി­ലാ­ളിവർഗ്ഗ­മാ­യി മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന­വ­രും രാ­ഷ്ട്രീ­യ­താ­ല്പ­ര്യ­ങ്ങ­ളിൽ തൊ­ഴി­ലാ­ളിവർഗ്ഗ­ത്തെ കൂടുതൽ കൂടുതൽ ആശ്ര­യി­ക്കേ­ണ്ടി­വ­രു­ന്ന­വ­രു­മാ­ണ് അവർ. അതു­കൊ­ണ്ട് അവർക്ക് താ­മ­സി­യാ­തെ തൊ­ഴി­ലാ­ളിവർഗ്ഗ­ത്തി­ന്റെ ആവ­ശ്യ­ങ്ങൾ അം­ഗീ­ക­രി­ക്കേ­ണ്ടി വരും. ഒരു­പ­ക്ഷേ ഇത് രണ്ടാ­മ­തൊ­രു പോ­രാ­ട്ട­ത്തി­ന് ഇട­യാ­ക്കി­യേ­ക്കും. ആ പോ­രാ­ട്ടം തൊ­ഴി­ലാ­ളിവർഗ്ഗ­ത്തി­ന്റെ വി­ജ­യ­ത്തി­ലേ കലാ­ശി­ക്കൂ. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യെ നേ­രി­ട്ടു കട­ന്നാ­ക്ര­മി­ക്കു­ക­യും തൊ­ഴി­ലാ­ളിവർഗ്ഗ­ത്തി­ന്റെ നി­ല­നി­ല്പി­ന് ഉറ­പ്പു­വ­രു­ത്തു­ക­യും ചെ­യ്യു­ന്ന അന­ന്ത­ര­ന­ട­പ­ടി­ക­ളെ­ടു­ക്കാ­നു­ള്ള ഒരു മാർഗ്ഗ­മാ­യി ജനാ­ധി­പ­ത്യ­ [ 16 ] ­ത്തെ ഉടനടി ഉപ­യോ­ഗ­പ്പെ­ടു­ത്താൻ കഴി­ഞ്ഞി­ല്ലെ­ങ്കിൽ തൊ­ഴി­ലാ­ളിവർഗ്ഗ­ത്തി­ന് ജനാ­ധി­പ­ത്യം കൊ­ണ്ടു് യാ­തൊ­രു പ്ര­യോ­ജ­ന­വു­മി­ല്ല. നി­ല­വി­ലു­ള്ള സാ­ഹ­ച­ര്യ­ങ്ങ­ളിൽ നി­ന്നു് ഇപ്പോ­ത്ത­ന്നെ ഉള­വാ­കു­ന്ന ആ നപ­ടി­ക­ളിൽ ഏറ്റ­വും പ്ര­ധാ­നം താ­ഴെ­പ്പ­റ­യു­ന്ന­വ­യാ­ണു്.

  1. ക്ര­മ­പ്ര­വൃ­ദ്ധ­മായ ആദാ­യ­നി­കു­തിക, ഉയർന്ന പി­ന്തുടർച്ചാ­വ­കാ­ശ­നി­കു­തികൾ, ഭി­ന്ന­ശാ­ഖ­യി­ലു­ള്ളവർക്ക് (സഹോ­ദ­ര­ന്മാർ, അന­ന്തി­ര­വ­ന്മാർ, മു­ത­ലാ­യവർക്കു്) ലഭി­ക്കു­ന്ന പി­ന്തുടർച്ചാ­വ­കാ­ശം ഇല്ലാ­താ­ക്കൽ, നിർബ്ബ­ന്ധി­ത­വാ­യ്പകൾ തു­ട­ങ്ങിയ മാർഗ്ഗ­ങ്ങ­ളി­ലൂ­ടെ സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത പരി­മി­ത­പ്പെ­ടു­ത്തുക.
  2. ഭാ­ഗീ­ക­മാ­യി പൊ­തു­മേ­ഖ­ലാ­വ്യ­വ­സാ­യ­ങ്ങ­ളു­ടെ ഭാ­ഗ­ത്തു­നി­ന്നു­ള്ള മത്സ­രം വഴി­ക്കും ഭാ­ഗി­ക­മാ­യി നേ­രി­ട്ടു് കറൻസി­നോ­ട്ടു­ക­ളാ­യി നഷ്ട­പ­രി­ഹാ­രം നൽകിയും ഭൂ­സ്വ­ത്തു­ട­മ­ക­ളു­ടേ­യും ഫാ­ക്ട­റി ഉട­മ­ക­ളു­ടേ­യും റെയിൽവേ-കപ്പൽഗതാഗത ഉട­മ­ക­ളു­ടേ­യും സ്വ­ത്തു­ക്കൾ ക്ര­മേണ പി­ടി­ച്ചെ­ടു­ക്കുക.
  3. എല്ലാ പ്ര­വാ­സി­ക­ളു­ടെ­യും ജന­ങ്ങ­ളു­ടെ ഭൂ­രി­പ­ക്ഷ­ത്തി­നെ­തി­രെ കലാപം നട­ത്തു­ന്ന­വ­രി­ടേ­യും സ്വ­ത്തു് കണ്ടു­കെ­ട്ടുക.
  4. അദ്ധ്വാ­നം സം­ഘ­ടി­പ്പി­ക്കു­ന്ന­ത്, അഥവാ തൊ­ഴി­ലാ­ളി­ക­ളെ പണി­ക്കു വയ്കു­ന്ന­തു്, ദേശീയ എസ്റ്റേ­റ്റു­ക­ളി­ലും ഫാ­ക്ട­റി­ക­ളി­ലും വർക്ക്ഷോ­പ്പു­ക­ളി­ലു­മാ­യി­രി­ക്ക­ണം. അങ്ങി­നെ തൊ­ഴി­ലാ­ളികൾക്കി­ട­യി­ലു­ള്ള മത്സ­രം അവ­സാ­നി­പ്പി­ക്കു­ക­യും ഫാ­ക്ട­റി ഉടമകൾ നിലനിൽക്കു­ന്ന കാ­ല­ത്തോ­ളം സ്റ്റേ­റ്റ് നൽകുന്ന ഉയർന്ന കൂലി കൊ­ടു­ക്കാൻ അവരെ നിർബ്ബ­ന്ധി­ക്കു­ക­യും ചെ­യ്യുക.
  5. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നിർമ്മാർജ്ജനം പുർത്തി­യാ­ക്കു­ന്ന­തു­വ­രെ സമൂ­ഹ­ത്തി­ലെ എല്ലാ അം­ഗ­ങ്ങ­ളേ­യും പണി­യെ­ടു­ക്കാൻ ഒരു­പോ­ലെ ബാ­ദ്ധ്യ­സ്ഥ­രാ­ക്കുക. വ്യ­വ­സാ­യി­ക­സേ­നകൾ രൂ­പീ­ക­രി­ക്കുക - വി­ശേ­ഷി­ച്ചും കൃ­ഷി­ക്കു­വേ­ണ്ടി.
  6. സ്റ്റേ­റ്റ് മൂ­ല­ധ­ന­ത്തോ­ടു­കൂ­ടിയ ദേ­ശീ­യ­ബാ­ങ്കു­വ­ഴി വായ്പ ബാ­ങ്കി­ങ്ങ് ഏർപ്പാ­ടു­ക­ളെ സ്റ്റേ­റ്റി­ന്റെ കൈകളിൽ കേ­ന്ദ്രീ­ക­രി­ക്കുക. ഏല്ലാ സ്വ­കാ­ര്യ­ബാ­ങ്കു­ക­ളും ബാങ്കർമാ­രു­ടെ ആഫീ­സു­ക­ളും അട­ച്ചു­പൂ­ട്ടുക.
  7. രാ­ഷ്ട്ര­ത്തി­ന്റെ വരു­തി­യി­ലു­ള്ള മൂ­ല­ധ­ന­വും തൊ­ഴി­ലാ­ളി­ക­ളു­ടെ എണ്ണ­വും വർദ്ധി­ക്കു­ന്ന അതേ അനു­പാ­ത­ത്തിൽ ദേ­ശീ­യ­ഫാ­ക്ട­റികൾ, വർക്ക്ഷോ­പ്പുകൾ, റെയിൽവേകൾ , കപ്പ­ലുകൾ എന്നി­വ­യു­ടെ എണ്ണം കൂ­ട്ടുക, കൃ­ഷി­ചെ­യ്യാ­തെ കി­ട­ക്കു­ന്ന എല്ലാ ഭൂ­മി­യി­ക­ളി­ലും കൃഷി ചെ­യ്യുക; ഇപ്പോൾത്ത­ന്നെ കൃ­ഷി­ചെ­യ്യു­ന്ന ഭൂ­മി­ക­ളിൽ കൂടുതൽ മെ­ച്ച­മാ­യി കൃ­ഷി­ചെ­യ്യുക.
  8. മാ­തൃ­സം­ര­ക്ഷ­ണ­ത്തി­ന്റെ ആവ­ശ്യ­മി­ല്ലാ­താ­വു­ന്ന­യുടൻതന്നെ [ 17 ]
  9. എല്ലാ കു­ട്ടികൾക്കും രാ­ഷ്ട്ര­ത്തി­ന്റെ ചെലവിൽ ദേ­ശീ­യ­സ്ഥാ­പ­ന­ങ്ങ­ളിൽ വി­ദ്യാ­ഭ്യാ­സം നൽകുക. വി­ദ്യാ­ഭ്യാ­സ­ത്തെ ഉല്പാ­ദ­ന­വു­മാ­യി കൂ­ട്ടി­യോ­ജി­പ്പി­ക്കുക.
  10. വ്യ­വ­സാ­യ­ത്തി­ലും കൃ­ഷി­യി­ലും ഏർപ്പെ­ട്ടി­ട്ടു­ള്ള പൌ­ര­ന്മാ­രു­ടെ കൂ­ട്ട­ങ്ങൾക്ക് ഒന്നി­ച്ചു താ­മ­സി­ക്കാൻവേ­ണ്ടി ദേശീയ എസ്റ്റേ­റ്റു­ക­ളിൽ വലിയ കൊ­ട്ടാ­ര­ങ്ങൾ പണി­യുക. പൌ­ര­ന്മാർക്കു് നഗ­ര­ജീ­വി­ത­ത്തി­ന്റേ­യോ, ഗ്രാ­മ­ജീ­വി­ത­ത്തി­ന്റേ­യോ ഏക­പ­ക്ഷീ­യ­ത­യും ദോ­ഷ­ങ്ങ­ളും അനു­ഭ­വ­പ്പെ­ടാ­ത്ത തര­ത്തിൽ രണ്ടി­ന്റേ­യും മെ­ച്ച­ങ്ങ­ളെ കൂ­ട്ടി­യി­ണ­ക്കുക.
  11. അനാ­രോ­ഗ്യ­ക­ര­വും മോ­ശ­മാ­യി പണി­തി­ട്ടു­ള്ള­തു­മായ എല്ലാ വീ­ടു­ക­ളും ആൾപ്പാർപ്പി­നു­ള്ള കെ­ട്ടി­ട­ങ്ങ­ളും പൊ­ളി­ച്ചു കളയുക.
  12. വി­വാ­ഹ­ബ­ന്ധ­ത്തി­ലൂ­ടെ­യും അല്ലാ­തെ­യും ജനി­ച്ച കു­ഞ്ഞു­ങ്ങൾക്ക് തു­ല്യ­മായ പി­ന്തുടർച്ചാ­വ­കാ­ശം നൽകുക.
  13. എല്ലാ ഗതാ­ഗ­ത­മാർഗ്ഗ­ങ്ങ­ളും രാ­ഷ്ട്ര­ത്തി­ന്റെ കൈകളിൽ കേ­ന്ദ്രീ­ക­രി­ക്കുക.

തിർച്ച­യാ­യും ഈ നട­പ­ടി­ക­ളെ­ല്ലാം ഒറ്റ­യ­ടി­ക്ക് നട­പ്പാ­ക്കാൻ സാ­ധ്യ­മ­ല്ല പക്ഷേ എപ്പോ­ഴും ഒന്നു് മറ്റൊ­ന്നി­ലേ­ക്ക വഴി തെ­ളി­യി­ക്കും. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യ്ക്കെ­തി­രെ ആദ്യ­ത്തെ സമു­ല­മായ കട­ന്നാ­ക്ര­മ­ണം നട­ത്തി­ക്ക­ഴി­ഞ്ഞാൽ കൂടുതൽ കൂടുതൽ മു­ന്പോ­ട്ട് പോ­കാ­നും എല്ലാ മൂ­ല­ധ­ന­വും , എല്ലാ കൃ­ഷി­യും, എല്ലാ വ്യ­വ­സാ­യ­വും, എല്ലാ ഗതാ­ഗ­ത­വും, എല്ലാ വി­നി­മ­യോ­പാ­ധി­ക­ളും സ്റ്റേ­റ്റി­ന്റെ കൈകളിൽ കൂടുതൽ കൂടുതൽ കേ­ന്ദ്രീ­ക­രി­ക്കാ­നും തൊ­ഴി­ലാ­ളി വർഗ്ഗം നിർബ്ബ­ന്ധി­ത­രാ­യി­ത്തീ­രും. ഈ നട­പ­ടി­ക­ളെ­ല്ലാം തന്നെ നയി­ക്കു­ന്ന­ത് അതി­ലേ­ക്കാ­ണ്. തൊ­ഴി­ലാ­ളി വർഗ്ഗ­ത്തി­ന്റെ അധ്വാ­ന­ഫ­ല­മാ­യി രാ­ജ്യ­ത്തി­ന്റെ ഉല്പാ­ദ­ന­ശ­ക്തികൾ പെ­രു­കു­ന്ന അതേ അനു­പാ­ത­ത്തിൽ അവ പ്ര­യോ­ഗ­ക്ഷ­മ­മാ­യി­ത്തീ­രു­ക­യും അവ­യു­ടെ കേ­ന്ദ്രീ­ക­രണ ഫലങ്ങൾ വള­രു­ക­യും ചെ­യ്യും. ഒടുവിൽ എല്ലാ മൂ­ല­ധ­ന­വും എല്ലാ ഉത്പാ­ദ­ന­വും എല്ലാ വി­നി­മ­യ­വും രാ­ഷ്ട്ര­ത്തി­ന്റെ കൈകളിൽ കേ­ന്ദ്രീ­ക­രി­ക്ക­പ്പെ­ട്ടു­ക­ഴി­യു­മ്പോൾ, സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥത തനിയെ നിലനിൽക്കാ­താ­വും. പണം അധി­ക­പ്പെ­റ്റാ­വും. ഉല്പാ­ദ­നം അത്ര­മാ­ത്രം വർധി­ക്കു­ക­യും മനു­ഷ്യർ അത്ര­മാ­ത്രം മാ­റു­ക­യും ചെ­യ്യു­ന്ന­തി­ന്റെ ഫല­മാ­യി പഴയ സാ­മു­ഹ്യ­ബ­ന്ധ­ങ്ങ­ളു­ടെ അവ­സാ­ന­രൂ­പ­ങ്ങൾക്കു­കൂ­ടി കൊ­ഴി­ഞ്ഞു­പോ­കാൻ കഴി­യും.

ചോ­ദ്യം 19: ഈ വി­പ്ല­വം ഒരു രാ­ജ്യ­ത്തു് മാ­ത്ര­മാ­യി നട­ക്കാൻ സാ­ദ്ധ്യ­മാ­ണോ? തിരുത്തുക

[ 18 ]

ഉത്ത­രം: അല്ല, ഒരു ലോ­ക­ക­മ്പോ­ളം ഇതി­ന­കം തന്നെ സൃ­ഷ്ടി­ച്ചു­ക­ഴി­ഞ്ഞി­ട്ടു­ള്ള വൻകിട വ്യ­വ­സാ­യം അതു­വ­ഴി ലോ­ക­ത്തു­ള്ള എല്ലാ ജന­ത­ക­ളെ­യും -വി­ശേ­ഷി­ച്ചു് പരി­ഷ്കൃ­ത­ജ­ന­ത­ക­ളെ- പര­സ്പ­രം വള­രെ­യ­ധി­കം ബന്ധ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തി­നാൽ ഒരു ജന­ത­യ്ക്ക് എന്തു സം­ഭ­വി­ക്കു­ന്നു എന്ന­തി­നെ ആശ്ര­യി­ച്ചാ­ണ് മറ്റൊ­രു ജനത നി­ല­കൊ­ള്ളു­ന്ന­തു്. മാ­ത്ര­മ­ല്ല, വൻകിട വ്യ­വ­സാ­യം എല്ലാ പരി­ഷ്കൃത രാ­ജ്യ­ങ്ങ­ളു­ടേ­യും സാ­മു­ഹ്യ വി­കാ­സ­ത്തെ വള­രെ­യ­ധി­കം തട്ടി­നി­ര­പ്പാ­ക്കി­യ­തി­ന്റെ ഫല­മാ­യി ഈ രാ­ജ്യ­ങ്ങ­ളി­ലെ­ല്ലാം ബൂർഷ്വാ­സി­യും തൊ­ഴി­ലാ­ളിവർഗ്ഗ­വും സമൂ­ഹ­ത്തി­ലെ രണ്ടു് നിർണ്ണാ­യക വർഗ്ഗ­ങ്ങ­ളാ­യി തീർന്നി­രി­ക്കു­ന്നു. അവ തമ്മി­ലു­ള്ള സമരം ഇന്ന­ത്തെ മു­ഖ്യ­സ­മ­ര­മാ­യി തീർന്നി­രി­ക്കു­ന്നു. അതു­കൊ­ണ്ട് കമ്മൂ­ണി­സ്റ്റ് വി­പ്ല­വം ഒരു ദേശീയ വി­പ്ല­വം മാ­ത്ര­മാ­യി­രി­ക്കി­ല്ല. അത് എല്ലാ പരി­ഷ്കൃത രാ­ജ്യ­ങ്ങ­ളി­ലും -ചു­രു­ങ്ങി­യ­ത് ഇം­ഗ്ല­ണ്ട്, അമേ­രി­ക്ക, ഫ്രാൻസ്, ജർമനി എന്നീ രാ­ജ്യ­ങ്ങ­ളി­ലെ­ങ്കി­ലും- ഒരേ­സ­മ­യ­ത്ത് നട­ക്കു­ന്ന­താ­ണ്. ആ രാ­ജ്യ­ങ്ങ­ളി­ലോ­രോ­ന്നി­ലും അത് വളർന്നു­വ­രാൻ കൂടുതൽ സമയം എടു­ക്കു­മോ കു­റ­ച്ച സമയം എടു­ക്ക­മോ എന്ന­ത് അവ­യി­ലേ­തി­നാ­ണ് കൂടുതൽ വി­ക­സി­ച്ച വ്യ­വ­സാ­യ­വും കൂടുതൽ സമ്പ­ത്തും ഉല്പാ­ദന ശക്തി­ക­ളു­ടെ കൂടുതൽ വലിയ സഞ്ച­യ­വു­മു­ള്ള­ത് എന്ന­തി­നെ ആശ്ര­യി­ച്ചി­രി­ക്കും. അതു­കൊ­ണ്ട് അത് ഏറ്റ­വും മന്ദ­മാ­യും ഏറ്റ­വും പ്ര­യാ­സ­മാ­യും നട­ക്കു­ന്ന­ത് ജർമനി­യി­ലാ­യി­രി­ക്കും. ഏറ്റ­വും വേ­ഗ­ത്തി­ലും എളു­പ്പ­വും നട­ക്കു­ന്ന­ത് ഇം­ഗ്ല­ണ്ടി­ലാ­യി­രി­ക്കും. അതു് ലോ­ക­ത്തി­ലെ മറ്റു രാ­ജ്യ­ങ്ങ­ളു­ടെ മേലും ഗണ്യ­മായ സ്വാ­ധീ­നം ചെ­ലു­ത്തു­ന്ന­താ­ണ്. അതു് അവ­യു­ടെ വി­കാ­സ­ത്തി­ന്റെ ഇതേ­വ­രെ­യു­ള്ള രീതി പാടേ മാ­റ്റു­ക­യും അതിനെ വള­രെ­യേ­റെ ത്വ­രി­പ്പി­ക്കു­ക­യും ചെ­യ്യും. അതൊരു ആഗോള വി­പ്ല­വ­മാ­യി­രി­ക്കും. അക്കാ­ര­ണ­ത്താൽ ആഗോ­ള­വ്യാ­പ­ക­മാ­യി­ട്ടാ­യി­രി­ക്കും അത് നട­ക്കു­ന്ന­ത്.

ചോ­ദ്യം 20: സ്വ­കാ­ര്യ സ്വ­ത്തു­ട­മ­സ്ഥത നി­ശ്ശേ­ഷം നിർമ്മാർജ്ജനം ചെ­യ്യു­ന്ന­തി­ന്റെ അന­ന്ത­ര­ഫ­ല­ങ്ങൾ എന്തെ­ല്ലാ­മാ­യി­രി­ക്കും ? തിരുത്തുക

ഉത്ത­രം: എല്ലാ ഉല്പാ­ദ­ന­ശ­ക്തി­ക­ളു­ടേ­യും സമ്പർക്കോ­പാ­ധി­ക­ളു­ടേ­യും ഉപ­യോ­ഗ­വും ഉല്പ­ന്ന­ങ്ങ­ളു­ടെ വി­നി­മ­യ­വും വി­ത­ര­ണ­വും സ്വ­കാ­ര്യ­മു­ത­ലാ­ളി­മാ­രു­ടെ കൈകളിൽനി­ന്നു് സമൂഹം ഏറ്റെ­ടു­ക്കു­ന്ന­തു­കൊ­ണ്ടും ലഭ്യ­മായ വി­ഭ­വ­ങ്ങ­ളേ­യും സമൂ­ഹ­ത്തി­ന്റെ­യൊ­ട്ടാ­കെ ആവ­ശ്യ­ങ്ങ­ളേ­യും അടി­സ്ഥാ­ന­പ്പെ­ടു­ത്തിയ ഒരു പദ്ധ­തി­യ­നു­സ­രി­ച്ചു് സമൂഹം അവയെ നട­ത്തി­ക്കൊ­ണ്ടു­പോ­കു­മെ­ന്ന­തു­കൊ­ണ്ടും ഒന്നാ­മ­താ­യി വൻകി­ട­വ്യ­വ­സാ­യ­ത്തി­നി­ന്നു് ഇന്നു­ള­വാ­കു­ന്ന ദു­ഷ്ഫ­ല­ങ്ങൾ [ 19 ] ദു­രീ­ക­രി­ക്ക­പ്പെ­ടും. പ്ര­തി­നി­ധികൾ അപ്ര­ത്യ­ക്ഷ­മാ­കും. ഇന്ന­ത്തെ സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യിൻകീഴിൽ അമി­തോ­ല്പാ­ദ­ന­ത്തി­നി­ട­യാ­ക്കു­ന്ന­തും ദു­രി­ത­ങ്ങൾക്കു­ള്ള ഊറ്റ­മേ­റിയ ഒരു കാ­ര­ണ­മാ­യി­ത്തീ­രു­ന്ന­തു­മായ വി­പു­ലീ­കൃ­തോ­ല്പാ­ദ­നം അന്ന് മതി­യാ­കു­ക­പോ­ലു­മി­ല്ല. അതിനെ കൂടുതൽ വി­പു­ലീ­ക­രി­ക്കേ­ണ്ടി­വ­രും. സമൂ­ഹ­ത്തി­ന്റെ അടി­യ­ന്തി­രാ­വ­ശ്യ­ങ്ങ­ക്കു­ള്ള­തു കഴി­ച്ചു­ള്ള അധി­കോ­ല്പാ­ദ­നം ദു­രി­ത­ത്തി­നി­ട­വ­രു­ത്തു­ന്ന­തി­നു പകരം എല്ലാ­വ­രു­ടെ­യും ആവ­ശ്യ­ങ്ങൾ നി­റ­വേ­റ്റു­ക­യും പുതിയ ആവ­ശ്യ­ങ്ങ­ളു­ള­വാ­ക്കു­ക­യും അതോ­ടൊ­പ്പം അവ നി­റ­വേ­റ്റ­നു­ള്ള ഉപാ­ധികൾ സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യും. അതു് കൂടുതൽ പു­രോ­ഗ­തി­ക്കു­ള്ള വ്യ­വ­സ്ഥ­യും ഉത്തേ­ജ­ന­വു­മാ­യി­ത്തീ­രും.. ഇതേ­വ­രെ നട­ന്നി­ട്ടു­ള്ള­തു­പോ­ലെ സാ­മൂ­ഹ്യ­ക്ര­മ­ത്ത­യൊ­ട്ടാ­കെ കു­ഴ­ച്ചു­മ­റി­ച്ചി­ട്ട­ല്ല അത് പു­രോ­ഗ­തി നേ­ടു­ന്ന­തു്. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നു­ക­ത്തി­ന­ടി­യിൽനി­ന്നു മോചനം ലഭി­ക്കു­ന്ന­തോ­ടെ, വൻകി­ട­വ്യ­വ­സാ­യം വൻതോതിൽ വി­ക­സി­ക്കു­ന്ന­താ­ണ്. അന്ന­ത്ത വൻകി­ട­വ്യ­വ­സാ­യ­ത്തെ അപേ­ക്ഷി­ച്ച് നിർമ്മാ­ണ­ത്തൊ­ഴിൽ എത്ര­ത്തോ­ളം നി­സ്സാ­ര­മാ­യി നമു­ക്ക് തോ­ന്നു­ന്നു­വോ, അത്ര­ത്തോ­ളം തന്നെ വൻകി­ട­വ്യ­വ­സാ­യ­ത്തി­ന്റെ ഇന്ന­ത്തെ വി­കാ­സ­നി­ല­വാ­രം അന്നു് നി­സ്സാ­ര­മാ­യി­ത്തോ­ന്നു­ന്ന­താ­ണ്. വ്യ­വ­സാ­യ­ത്തി­ന്റെ ഈ വി­ക­സ­ന­ത്തിൽ നി­ന്നു് എല്ലാ­വ­രു­ടേ­യും ആവ­ശ്യ­ങ്ങൾ നി­റ­വേ­റ്റാൻ മതി­യാ­യ­ത്ര ഉല്പ­ന്ന­ങ്ങൾ സമൂ­ഹ­ത്തി­നു ലഭി­ക്കും. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ സമ്മർദം കൊ­ണ്ടും ഭൂമി തു­ണ്ടു­തു­ണ്ടാ­യി വെ­ട്ടി­മു­റി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തു­കൊ­ണ്ടും, ലഭ്യ­മായ പരി­ഷ്കാ­ര­ങ്ങ­ളും ശാ­സ്ത്രീ­യ­നേ­ട്ട­ങ്ങ­ളും പ്ര­യോ­ഗി­ക്കാൻ കഴി­യാ­തെ­വ­ന്നി­ട്ടു­ള്ള കൃ­ഷി­യി­ലും പു­തി­യൊ­രു മു­ന്നേ­റ്റം നട­ക്കും. അതു് സമൂ­ഹ­ത്തി­നു് ധാ­രാ­ളം ഉല്പ­ന്ന­ങ്ങൾ ലഭ്യ­മാ­ക്കും. ഇങ്ങ­നെ എല്ലാ അം­ഗ­ങ്ങ­ളു­ടേ­യും ആവ­ശ്യ­ങ്ങൾ നി­റ­വേ­റ്റു­ന്ന തര­ത്തിൽ വി­ത­ര­ണം ചെ­യ്യാൻ മതി­യാ­യ­ത്ര ഉല്പ­ന്ന­ങ്ങൾ സമൂഹം ഉല്പാ­ദി­പ്പി­ക്കും. വി­വി­ധ­ശ­ത്രുവർഗ്ഗ­ങ്ങ­ളെ­ന്ന നി­ല­യ്ക്കു­ള്ള സമൂ­ഹ­ത്തി­ന്റെ വി­ഭ­ജ­നം അതോടെ അധി­ക­പ്പെ­റ്റാ­യി­ത്തീ­രും. അധി­ക­പ്പെ­റ്റാ­യി­രി­ക്കു­മെ­ന്നു­മാ­ത്ര­മ­ല്ല, അതു് പുതിയ സാ­മൂ­ഹ്യ­ക്ര­മ­വു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ക­പോ­ലു­മി­ല്ല. തൊഴിൽവി­ഭ­ജ­ന­ത്തി­ലൂ­ടെ­യാ­ണ് വർഗ്ഗ­ങ്ങൾ നിലവിൽ വന്ന­തു്. ഇതേ­വ­രെ­യു­ണ്ടാ­യി­ട്ടു­ള്ള രൂ­പ­ത്തിൽ തൊഴിൽവി­ഭ­ജ­നം പാടേ അപ്ര­ത്യ­ക്ഷ­മാ­കും. വ്യ­വ­സാ­യി­കോ­ല്പാ­ദ­ന­ത്തേ­യും കാർഷി­കോ­ല്പാ­ദ­ന­ത്തേ­യും മുകളിൽ വി­വ­രി­ച്ച ഔന്ന­ത്യ­ങ്ങ­ളി­ലേ­ക്കു വി­ക­സി­പ്പി­ക്കു­ന്ന­തി­നു് യാ­ന്ത്രി­ക­വും രസ­ത­ന്ത്ര­പ­ര­വു­മായ സഹായക സാ­മ­ഗ്രികൾ മാ­ത്രം പോരാ. ആ സഹാ­യ­ക­സാ­മ­ഗ്രി­ക­ളെ കർമ്മ­നി­ര­ത­മാ­ക്കു­ന്ന മനു­ഷ്യ­രു­ടെ കഴി­വു­ക­ളും തദ­നു­സൃ­ത­മാ­യി വളർത്തണം. കഴി­ഞ്ഞ നൂ­റ്റാ­ണ്ടിൽ വൻകി­ട­വ്യ­വ­സാ­യ­ത്തി­ലേ­ക്ക് ആകൃ­ഷ്ട­രാ­യ­ [ 20 ] പ്പോൾ കൃഷിക്കാർക്കും നിർമ്മാണത്തൊഴിലാളികൾക്കും തങ്ങളുടെ ജീവിതരീതിയാകെത്തന്നെ മാറ്റേണ്ടി വരികയും അവർ തികച്ചും വ്യത്യസ്തമനുഷ്യരായിത്തീരുകയും ചെയ്തതുപോലെതന്നെ സമൂഹമൊട്ടാകെ നിർവഹിക്കുന്ന ഉല്പാദനത്തിന്റെ കൂട്ടായ നടത്തിപ്പിനും അതിന്റെ ഫലമായി ഉല്പാദനത്തിനുണ്ടാകുന്ന പുതിയ വികസനത്തിനും തികച്ചും വ്യത്യസ്തരായ മനുഷ്യരെ വേണ്ടിവരും. അവരെ അതു് വാർത്തെടുക്കുകയും ചെയ്യും. ഉല്പാദനത്തിന്റെ കുട്ടായ നടത്തിപ്പ് ഇന്നത്തെ മനുഷ്യരെക്കൊണ്ടു് നിറവേറ്റാനാവില്ല. ഇന്നു് ഓരോ വ്യക്തിയും ഉല്പാദനത്തിന്റെ ഏതെങ്കിലും ഒരു ശാഖയിൽ മാത്രം പണിയെടുക്കുന്നു, അതുമായി കെട്ടിയിടപ്പെട്ടിരിക്കുന്നു, അതിനാൽ ചൂഷണം ചെയ്യപ്പെടുന്നു. ഓരോ വ്യക്തിയും തന്റെ കഴിവുകളിൽ ഏതെങ്കിലും ഒന്നുമാത്രം മറ്റുള്ളവയുടെ ചെലവിൽ വികസിപ്പിക്കുന്നു മൊത്തം ഉല്പാദനത്തിന്റെ ഒരു ശാഖയോ ശാഖയുടെ ശാഖയോ മാത്രമാണ് അയാൾക്കറിയാവുന്നത്. ഇന്നത്തെ വ്യവസായത്തിനുപോലും അത്തരക്കാരെക്കൊണ്ടുള്ള പ്രയോജനം കുറഞ്ഞുവരികയാണ്. സമൂഹമൊട്ടാകെ കൂട്ടായും നടത്തിക്കൊണ്ടുപോകുന്ന വ്യവസായത്തിനു്, കഴിവുകൾ സർവ്വതോമുഖമായി വികസിച്ചുവരും. ഉല്പാദനവ്യവസ്ഥയുടെ ഒട്ടുമൊത്തം മേനോട്ടം വഹിക്കാൻ കഴിവുള്ളവരുമായ ആളുകൾ തീർത്തും ആവശ്യമാണ്. അങ്ങിനെ ഒരാളെ കൃഷിക്കാരനും മറ്റൊരാളെ ചെരിപ്പുകുത്തിയും മൂനാമതൊരാളെ ഫാക്ടറിത്തൊഴിലാളിയും നാലാമതൊരാളെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഊഹക്കച്ചവടക്കാരനുമാക്കുന്ന യന്ത്രസമ്പ്രദായം ഇപ്പോൾതന്നെ തകർത്തുകൊണ്ടിരിക്കുന്ന തൊഴിവിഭജനം നിശ്ശേഷം അപ്രത്യക്ഷമാകും. മൊത്തം ഉല്പാദനസമ്പ്രദായവുമായി വേഗം പരിചയപ്പെടാൻ വിദ്യാഭ്യാസം ചെറുപ്പക്കാരെ പ്രാപ്തരാക്കും. സാമൂഹ്യാവശ്യങ്ങളോ സ്വന്തം വാസനകളോ അനുസരിച്ച് ഒരു വ്യവസായശാഖയിൽനിന്നു മറ്റൊന്നിലേക്ക് കടക്കാൻ അവർക്കു കഴിവുണ്ടാകും. അതുകൊണ്ട് ഇന്നത്തെ തൊഴിൽ വിഭജനം എല്ലാവരിലും അടിച്ചേല്പിക്കുന്ന ഏകപക്ഷീയമായ വികസനത്തിന് അതു് അറുതിവരുത്തും. അങ്ങിനെ തങ്ങളുടെ സർവ്വതോമുഖമായി വികസിപ്പിച്ചിട്ടുള്ള കഴിവുകളെ സർവ്വതോമുഖമായ വിധത്തിൽ ഉപയോഗപ്പെടുത്താനുള്ള അവസരം എല്ലാ അംഗങ്ങൾക്കും നൽകാൻ കമ്മ്യൂണിസ്റ്റ് രീതിയിൽ സംഘടിപ്പിക്കപ്പെട്ട സമൂഹത്തിനു കഴിയും. എന്നാൽ അതിനോടൊപ്പം വിവധവർഗ്ഗങ്ങൾ അവശ്യമായും അപ്രത്യക്ഷമാകുന്നതാണു്. അങ്ങിനെ ഒരുവശത്ത്, കമ്മ്യൂണിസ്റ്റ് രീതിയിൽ സംഘടിപ്പിക്കപ്പെട്ട സമൂഹം വർഗ്ഗങ്ങളുടെ നിലനില്പുമായി പൊരുത്തപ്പെടുകയില്ല. മറുവശത്ത്, ഈ സമൂഹത്തിന്റെ നിർമ്മിതി തന്നെ ആ [ 21 ] വർഗ്ഗവൈജാത്യങ്ങൾ ഇല്ലാതാക്കാനുള്ള ഉപാധികൾ സൃഷ്ടിക്കുന്നു.

നഗരവും നാട്ടിൻപുറവും തമ്മിലുള്ള വൈപരീത്യവും ഇതേ പോലെതന്നെ അപ്രത്യക്ഷമാവുമെന്നു് ഇതിൽനിന്നെല്ലാം സിദ്ധിക്കുന്നു. രണ്ടു വ്യത്യസ്തവർഗ്ഗങ്ങൾക്കു പകരം ഒരേയാളുകളായിരിക്കും കൃഷിയും വ്യവസായികോല്പാദനവും നടന്നതു്. കേവലം ഭൌതികമായ കാരണങ്ങൾകൊണ്ടുപോലും ഇതു് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സഹകരണത്തിന് അനുപേക്ഷണീയമായ ഒരു ഉപാധിയാണ്. കൃഷിപ്പണിയിലേർപ്പെട്ടിരിക്കുന്നവർ നാട്ടിൻപുറങ്ങളിലൊട്ടാകെ ചിന്നിച്ചിതറിക്കിടക്കുകയും അതേസമയം വ്യവസായത്തിലേർപ്പെട്ടിരിക്കുന്നവർ വലിയ നഗരങ്ങളിൽ തിങ്ങിക്കൂടിയിരിക്കുകയും ചെയ്യുന്നതു് കൃഷിയുടേയും വ്യവസായത്തിന്റേയും അവികസിത ഘട്ടത്തിനു മാത്രം പര്യാപ്തമായ ഒരവസ്ഥയാണു്. തുടർന്നുള്ള എല്ലാ വികസനത്തിനും പ്രതിബന്ധമാണതു്. ഇപ്പോൾത്തന്നെ ഇതു് ശക്തിയായി അനുഭവപ്പെടുന്നുണ്ടു്.

ഉല്പാദനശക്തികളെ കൂട്ടായും ആസൂത്രിതമായും ചൂഷണം ചെയ്യുന്നതിന് സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയും പൊതുസഹകരണം; എല്ലാവരുടേയും ആവശ്യങ്ങൾ നിറവേറ്റാൻ മതിയായത്ര അളവിൽ ഉല്പാദനത്തിന്റെ വികസനം; ചിലരുടെ ആവശ്യങ്ങൾ മറ്റുള്ളവരുടെ ചെലവിൽ നിറവേറ്റപ്പെടുന്ന സ്ഥിതി അവസാനിപ്പിക്കൽ; വർഗ്ഗങ്ങളേയും അവ തമ്മിലുള്ള വൈപരീത്യങ്ങളേയും നിശ്ശേഷം ഇല്ലാതാക്ക; ഇതേവരെ നിലനിന്നിരുന്ന തൊഴിൽവിഭജനം അവസാനിപ്പിക്കുന്നതിലൂടെ, വ്യാവസായികാഭ്യസനത്തിലൂടെ, പലതരം ജോലികൾ മാറിമാറി ചെയ്യുന്നതിലൂടെ, എല്ലാവരും ഭാഗഭാക്കാകുന്നതിലൂടെ, നഗരവും നാട്ടിൻപുറവും ഒന്നിച്ചുലയിപ്പിക്കുന്നതിലൂടെ, സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയും കഴിവുകൾ സർവ്വതോമുഖമായി വികസിപ്പിക്കൽ - ഇവയാണു് സ്വകാര്യസ്വത്തുടമസ്ഥത അവസാനിപ്പിക്കുന്നതിൽനിന്നു് പ്രതീക്ഷിക്കാവുന്ന മുഖ്യഫലങ്ങൾ.

ചോദ്യം 21: കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സാമൂഹ്യക്രമത്തിനു് കുടുംബത്തിന്റെമേലുള്ള സ്വാധീനമെന്തായിരിക്കും ? തിരുത്തുക

ഉത്തരം: അത് സ്ത്രീ പുരുഷബന്ധങ്ങളെ ബന്ധപ്പെട്ട വ്യക്തികളെ മാത്രം ബാധിക്കുന്നതും സമൂഹത്തിന്റെ ഇടപെടൽ ആവശ്യമില്ലാത്തതുമായ തികച്ചും സ്വകാര്യമായ ഒരു സംഗതിയാക്കുന്നതാണ്. സ്വകാര്യസ്വത്ത് അവസാനിപ്പിക്കുകയും കുട്ടികൾക്ക് സാമൂഹ്യവിദ്യാ [ 22 ] ഭ്യാസം ചെയ്യുകയും ചെയ്യുന്നതുകൊണ്ടാണ് അതിന് ഇതു സാദ്ധ്യമാകുന്നത്. ഇതുവരെ നിലനിന്നിട്ടുള്ള വിവാഹത്തിന്റെ, സ്വകാര്യ സ്വത്തുമായി ബന്ധപ്പെട്ട് ആണികൾ രണ്ടും - അതായത് ഭാര്യ ഭർത്താവിനെയും കുട്ടികൾ മാതാപിതാക്കളേയും ആശ്രയിച്ച് കഴിയുന്ന രീതി - അതുവഴി തകർക്കപ്പെടുന്നു. സദാചാരം പ്രസംഗിക്കുന്ന ഫിലിസ്റ്റൈനുകൾ കമ്മ്യൂണിസ്റ്റ് രീതിയിലുള്ള പൊതുഭാര്യ സമ്പ്രദായത്തിനെതിരെ നടത്തുന്ന മുറവിളികൾക്കുള്ള മറുപടി ഇതാണ്. ബൂർഷ്വാസമൂഹത്തിന്റെ മാത്രം വകയായിട്ടുള്ളതും വ്യഭിചാരത്തിന്റെ അന്യൂന രൂപത്തിൽ ഇന്നു നിലനിൽക്കുന്നതുമായ ഒരു ബന്ധമാണ് പൊതുഭാര്യാ സമ്പ്രദായം. എന്നാൽ വ്യഭിചാരം സ്വകാര്യ സ്വത്തിൽ അധിഷ്ഠിതമാകയാൽ അതോടൊപ്പം അതും നശിക്കുന്നു. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സംഘടന പൊതുഭാര്യാത്വം ഏർപ്പെടുത്തുകയല്ല, നേരേമറിച്ച്, അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

ചോദ്യം 22: നിലവിലുള്ള ദേശീയജനവിഭാഗങ്ങളോടു് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സംഘടനയുടെ അതിന്റെ മനോഭാവമെന്തായിരിക്കും ? തിരുത്തുക

ഉത്തരം: അവശേഷിക്കുന്നു.


ചോദ്യം 23: നിലവിലുള്ള മതങ്ങളോടു് അതിന്റെ മനോഭാവമെന്തായിരിക്കും ? തിരുത്തുക

ഉത്തരം: അവശേഷിക്കുന്നു.


ചോദ്യം 24: കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും തമ്മിലുള്ള വ്യത്യാസമെന്താണു്  ? തിരുത്തുക

ഉത്തരം:സോഷ്യലിസ്റ്റുകാരെന്നു പറയുന്നവരെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കാം.

വൻകിടവ്യവസായവും ലോകവാണിജ്യവും അവ നിലവിൽ കൊണ്ടുവന്ന ബൂർഷ്വാ സമൂഹവും നശിപ്പിച്ചിട്ടുള്ള, ഇന്നും നിത്യേന നശിപ്പിച്ചുകൊണ്ടിരിക്കുന്ന, ഫ്യൂഡൽ -പിതൃതന്ത്രാത്മകസമൂഹത്തിന്റെ പക്ഷക്കാരാണ് ആദ്യത്തെ ഗ്രൂപ്പിൽപെടുന്നത്. ഇന്നത്തെ സമൂഹത്തിന്റെ ദോഷങ്ങളിൽ നിന്ന് അവർഎത്തേച്ചേരുന്ന നിഗമനം ഇതാണ്: ഫ്യൂഡൽ-പിത-തന്ത്രാത്മകസമൂഹത്തെ പുനഃസ്ഥാപിക്കണം.

കാരണം, ഈ ദോഷങ്ങൾ അവയിലില്ലായിരുന്നു. അവരുടെ എല്ലാ നിർദ്ദേശങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ ചെന്നെ [ 23 ] ത്തുന്നത് ഈയൊരു ലക്ഷ്യത്തിലാണ്. പിന്തിരിപ്പൻ സോഷ്യലിസ്റ്റുകാരുടേതായ ഈ ഗ്രൂപ്പ് തൊഴിലാളിവർഗ്ഗത്തിന്റെ ദുരിതങ്ങളോട് സഹതാപം ഭാവിക്കുകയും അവയെപ്പറ്റി കണ്ണുനീരൊഴുക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരെ കമ്മ്യൂണിസ്റ്റുകാർ ശക്തിയുക്തം എതിർക്കുന്നതാണ്. എന്തുകൊണ്ടെന്നാൽ ;

1. തികച്ചും അസാദ്ധ്യമായ ഒന്നിനുവേണ്ടിയാണ് അവർ ശ്രമിക്കുന്നത്.

2. കലീനന്മാരുടേയും ഗിൽഡേമേസ്ത്രിമാരുടേയും നിർമ്മാണത്തൊഴിലുടമകളുടേയും അവരുടെ പരിവാരങ്ങളായ ഏകച്ഛത്രാധിപതികളോ നാടുവാഴികളോ ആയ രാജാക്കന്മാരുടേയും ഉദ്യോഗസ്ഥന്മാരുടേയും പട്ടാളക്കാരുടേയും പുരോഹിതന്മാരുടേയും വാഴ്ച പുനഃസ്ഥാപിക്കാനാണ് അവരുടെ ശ്രമം. ഇന്നത്തെ സമൂഹത്തിന്റെ ദോഷങ്ങളില്ലായിരുന്നെങ്കിലും ആ സമൂഹത്തിന് അതിന്റേതായി ചുരുങ്ങിയത് ഇത്രയെങ്കിലും തിന്മകളുണ്ടായിരുന്നു. മർദ്ദിതരായ തൊഴിലാളികൾക്ക് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സംഘടനയിലൂടെ മോചനം നേടാനുള്ള യാതൊരു സാദ്ധ്യതയും അതിലുണ്ടായിരുന്നില്ല.

3. തൊഴിലാളിവർഗ്ഗം വിപ്ലവസ്വഭാവവും കമ്മ്യൂണിസ്റ്റ് സ്വഭാവവും ആർജ്ജിക്കുമ്പോഴെല്ലാം അവർ തങ്ങളുടെ യഥാർത്ഥമായ ഉദ്ദേശങ്ങൾ വെളിപ്പെടുത്തുന്നു. അത്തരം സന്ദർഭങ്ങളിൽ അവർ ഉടൻ തൊഴിലാളി വർഗ്ഗത്തിനെതിരെ ബൂർഷ്വാസിയുടെ കൂടെ ഒത്തുചേരുന്നു.

ഇന്നത്തെ സമൂഹത്തിന്റെ പക്ഷക്കാരടങ്ങിയതാണ് രണ്ടാമത്തെ ഗ്രൂപ്പ്. ആ സമൂഹത്തിന്റെ അനിവാര്യഫലങ്ങളായ ദോഷങ്ങൾ അതിന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ഉൽകണ്ഠ അവരിൽ ഉളവാക്കിയിരിക്കുന്നു. അതുകൊണ്ട് ഇന്നത്തെ സമൂഹത്തെ ഭദ്രമായി നിലനിർത്താനും എന്നാൽ അതുമായി ബന്ധപ്പെട്ട ദോഷങ്ങൾ ഇല്ലാതാക്കാനുമാണ് അവരുടെ ശ്രമം. ഈ ലക്ഷ്യം മുൻനിർത്തി അവരിൽ ചിലർ പലതരം പരോപകാരനടപടികൾ നിർദ്ദേശിക്കുന്നു. വേറെ ചിലർ ഉജ്ജ്വലങ്ങളായ പരിഷ്‌ക്കരണപദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു. സമൂഹത്തെ പുനഃസംഘടിപ്പിക്കുകയാണെന്ന് നടിച്ചുകൊണ്ട് അവ ഇന്നത്തെ സമൂഹത്തിന്റെ അടിത്തറകളേയും അങ്ങിനെ ഇന്നത്തെ സമൂഹത്തെത്തന്നെയും നിലനിർത്തുന്നതാണ്. ഈ ബൂർഷ്വാ സോഷ്യലിസ്റ്റുകാർക്കെതിരായും കമ്മ്യൂണിസ്റ്റുകാർക്ക് അക്ഷീണം പൊരുതേണ്ടിവരും. കാരണം, അവർ കമ്മ്യൂണിസ്റ്റുകാരുടെ ശത്രുക്കൾക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ്, കമ്മ്യൂണിസ്റ്റുകാർ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തെ കാത്തുരക്ഷിക്കുന്നവരാണ്. [ 24 ]

അവസാനമായി, മൂന്നാമത്തെ ഗ്രൂപ്പിലുള്ളത് ജനാധിപത്യസോഷ്യലിസ്റ്റുകാരാണ്... ചോദ്യത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള നടപടികളുടെ ഒരു ഭാഗം നടപ്പാക്കണമെന്ന് കമ്മ്യൂണിസ്റ്റുകാരെപ്പോലെ അവരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കമ്മ്യൂണിസത്തിലേയ്ക്ക് നയിക്കുന്ന പരിവർത്തനനടപടികളെന്ന നിലയ്ക്കല്ല, ഇന്നത്തെ സമൂഹത്തിലെ ദുരിതങ്ങളും ദോഷങ്ങളും ഇല്ലാതാക്കുന്നതിന് മതിയായ നടപടികളെന്ന നിലയ്ക്കാണ്, അവർ അവയെ കാണുന്നത്. ഈ ജനാധിപത്യ സോഷ്യലിസ്റ്റുകാർ ഒന്നുകിൽ തങ്ങളുടെ വർഗ്ഗത്തിന്റെ വിമോചനത്തിനുള്ള ഉപാധികളെ സംബന്ധിച്ച് ഇനിയും വേണ്ടത്ര ബോധവാന്മാരായിട്ടില്ലാത്ത തൊഴിലാളികളോ, അല്ലെങ്കിൽ ജനാധിപത്യം നേടുകയും അതെത്തുടർന്നുള്ള സോഷ്യലിസ്റ്റ് നടപടികൾ നടപ്പാവുകയും ചെയ്യുന്നതുവരെ പല കാര്യത്തിലും തൊഴിലാളിവർഗ്ഗത്തിന്റെ തന്നെ താല്പര്യങ്ങളുള്ള പെറ്റിബൂർഷ്വാസിയുടെ വർഗ്ഗത്തിൽപെട്ടവരോ ആണ്. അതുകൊണ്ട് സമരത്തിന്റെ ഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ ജനാധിപത്യസോഷ്യലിസ്റ്റുകാരുമായി ധാരണയിലെത്തുകയും സാമാന്യമായി സാദ്ധ്യമാകുന്നേടത്തോളം തൽക്കാലത്തേയ്‌ക്കെങ്കിലും അവരുമായി ചേർന്ന് ഒരു പൊതുനയം അനുവർത്തിക്കുകയും വേണം. ഈ ജനാധിപത്യസോഷ്യലിസ്റ്റുകാർ ഭരണാധികാരികളായ ബൂർഷ്വാസിയുടെ സേവകന്മാരാവുകയും കമ്മ്യൂണിസ്റ്റുകാരെ എതിർക്കുകയും ചെയ്തില്ലെങ്കിൽ മാത്രമാണിത്. യോജിച്ച സമരം അവരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ സംബന്ധിച്ച ചർച്ചകളെ ഒഴിവാക്കുന്നില്ലെന്ന് വ്യക്തമാണ്.


ചോദ്യം 25: ഇക്കാലത്തെ മറ്റു് രാഷ്ട്രീയപ്പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ മനോഭാവമെന്താണു് ? തിരുത്തുക

ഉത്തരം:ഈ മനോഭാവം ഓരോ രാജ്യത്തിലും ഓരോന്നായിരിക്കും. ബൂർഷ്വാസി ഭരിക്കുന്ന ഇംഗ്ലണ്ടിലും ഫ്രാൻസിലും ബൽജിയത്തിലും കമ്മ്യൂണിസ്റ്റുകാർക്ക് പലതരം ജനാധിപത്യപ്പാർട്ടികളുമായി ഇപ്പോഴും തൽക്കാലത്തേയ്ക്ക് പൊതുതാല്പര്യങ്ങളുണ്ട്. ജനാധിപത്യവാദികൾ ഇപ്പോൾ എല്ലായിടത്തും മുന്നോട്ടുവയ്ക്കുന്ന സോഷ്യലിസ്റ്റ് നടപടികളെ സംബന്ധിച്ചിടത്തോളം അവർ എത്രകണ്ട് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യങ്ങളോടടുക്കുന്നുവോ, അതായത് അവർ എത്രകണ്ട് വ്യക്തമായും ഖണ്ഡിതമായും തൊഴിലാളിവർഗ്ഗത്തെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവോ, എത്രകണ്ട് തൊഴിലാളി [ 25 ] വർഗ്ഗത്തെ ആശ്രയിക്കുന്നുവോ, അത്രകണ്ട് ഈ താല്പരൈ്യക്യം വർദ്ധിക്കുന്നതാണ്. ഉദാഹരണത്തിന് ഇംഗ്ലണ്ടിൽ. തൊഴിലാളികൾക്കിടയിൽ നിന്നും രൂപമെടുത്തിട്ടുള്ള ചാർട്ടിസ്റ്റുകാർ ജനാധിപത്യവാദികളായ പെറ്റിബൂർഷ്വാകളേക്കാൾ - അഥവാ റാഡിക്കലുകളെന്നും വിളിക്കപ്പെടുന്നവരേക്കാൾ - എത്രയോ കൂടുതൽ കമ്മ്യൂണിസ്റ്റുകാരോട് അടുത്തുനിൽക്കുന്നു.

ഒരു ജനാധിപത്യഭരണഘടന ഏർപ്പെടുത്തിയിട്ടുള്ള അമേരിക്കയിൽ, ആ ഭരണഘടനയെ ബൂർഷ്വാസിക്കെതിരെ പ്രയോഗിക്കുകയും തൊഴിലാളി വർഗ്ഗത്തിന്റെ താല്പര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പാർട്ടിയെയാണ്, അതായത് ദേശീയ കാർഷിക പരിഷ്‌ക്കരണവാദികളെയാണ്, കമ്മ്യൂണിസ്റ്റുകാർ പിന്താങ്ങേണ്ടത്.

സ്വിറ്റ്‌സർലണ്ടിൽ റാഡിക്കലുകൾ ഇപ്പോഴും ഒരു സങ്കരകക്ഷിയാണെങ്കിലും കമ്മ്യൂണിസ്റ്റുകാർക്ക് ധാരണയിലെത്താവുന്ന ഒരേയൊരു കൂട്ടർ അവരാണ്. ഈ റാഡിക്കലുകളുടെ കൂട്ടത്തിൽത്തന്നെ വോദി, ജനീവ എന്നീ ജില്ലകളിലുള്ളവരാണ് ഏറ്റവും പുരോഗമനവാദികൾ.

അവസാനമായി, ജർമ്മനിയിൽ ബൂർഷ്വാസിയും ഏകച്ഛത്രാധിപത്യവും തമ്മിലുള്ള നിർണ്ണായകസമരം ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ. എന്നാൽ ബൂർഷ്വാസി അധികാരത്തിൽ വരുന്നതിനു മുമ്പ് അതുമായി നിർണ്ണായകസമരത്തിലേർപ്പെടുന്ന കാര്യം കണക്കിലെടുക്കാൻ കമ്മ്യൂണിസ്റ്റുകാർക്ക് നിർവ്വാഹമില്ലാത്തതിനാൽ എത്രയും വേഗം അധികാരത്തിൽ നിന്നിറക്കാൻവേണ്ടി എത്രയും വേഗം അധികാരത്തിലേറാൻ ബൂർഷ്വാസിയെ സഹായിക്കുകയെന്നത് കമ്മ്യൂണിസ്റ്റുകാരുടെ താല്പര്യമാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ എപ്പോഴും ഗവൺമെന്റുകൾക്കെതിരായി ലിബറൽ ബൂർഷ്വാകളുടെ ഭാഗത്ത് നിൽക്കണം. എന്നാൽ ബൂർഷ്വാകളുടെ ആത്മവഞ്ചനയിൽ പങ്കുകൊള്ളാതിരിക്കാനും തങ്ങളുടെ വിജയം തൊഴിലാളിവർഗ്ഗത്തിന് നന്മവരുത്തുമെന്ന ബൂർഷ്വാസിയുടെ പ്രലോഭനീയങ്ങളായ പ്രഖ്യാപനങ്ങൾ വിശ്വസിക്കാതിരിക്കാനും അവർ ജാഗ്രത പുലർത്തണം. ബൂർഷ്വാസിയുടെ വിജയം കമ്മ്യൂണിസ്റ്റുകാർക്ക് കൈവരുത്തുന്ന പ്രയോജനങ്ങൾ ഇത്ര മാത്രമാണ് : 1) തങ്ങളുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും ചർച്ച ചെയ്യാനും പ്രചരിപ്പിക്കാനും അങ്ങിനെ തൊഴിലാളിവർഗ്ഗത്തെ കെട്ടിറപ്പും സമരസന്നദ്ധതയുമുള്ള ഒരു സുസംഘടിതവർഗ്ഗമായി ഏകോപിപ്പിക്കാനും കമ്മ്യൂണിസ്റ്റുകാർക്ക് കൂടുതൽ

എളുപ്പമാക്കിത്തീർക്കുന്ന പലതരം വിട്ടുവീഴ്ചകൾ; 2) ഏകച്ഛത്രാധിപത്യഗവൺമെന്റുകൾ നിഷ്‌കാസിതമാവുന്ന ദിവസംതൊട്ടുതന്നെ ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവും തമ്മിലുള്ള സമരത്തിന്റെ ഊഴം വരുമെന്ന ഉറപ്പ്. ആ ദിവസംതൊട്ട് ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരുടെ പാർട്ടിനയം ബൂർഷ്വാസി ഇപ്പോൾ ഭരണം നടത്തുന്ന രാജ്യങ്ങളിലേതുപോലെ തന്നെയായിരിക്കും.


മൂലപാഠം ജർമ്മനിൽ


1847 ഒക്‌ടോബറവസാനത്തിലും നവംബറിലും എഴുതിയത്.


1914-ൽ പ്രത്യേകപതിപ്പായി ആദ്യം പ്രസിദ്ധീകരിച്ചു.