ഗുണ്ടൎത്തുപണ്ഡിതരുടെ ജീവചരിത്രം

Life of Dr. H. GUNDERT
ഗുണ്ടൎത്തുപണ്ഡിതരുടെ ജീവചരിത്രം
(ജീവചരിത്രം) (1896)
[ തലക്കെട്ട് ]
Life
of

DR. H. GUNDERT


ഗുണ്ടൎത്ത്‌പണ്ഡിതരുടെ

ജീ വ ച രി ത്രം




MANGALORE
BASEL MISSION BOOK & TRACT DEPOSITORY
1896

[ അച്ചടി ]

PRINTED AT THE BASEL MISSION PRESS. MANGALORE.
[ മുഖവുര ]
മു ഖ വു ര.

൧൮൯൩-ാം വൎഷത്തിൽ കേരളജനത്തിനു പരിതാപയോഗ്യമായ ഒരു നഷ്ടം നേരിട്ടു. ദൈവരാജ്യത്തിലേ ഒരു മഹാനും സാക്ഷാൽ കേരളോപകാരിയുമായ ബഹുമാനപ്പെട്ട ദിവശ്രീ ഹെൎമ്മൻ ഗുണ്ടൎത്ത്‌പണ്ഡിതരവൎകൾ ൧൮൯൩ ഏപ്രിൽ ൨൫-ാം ൹- രാവിലേ നാലര മണിക്കു സ്വൎഗ്ഗയാത്ര ചെയ്തു. അദ്ദേഹത്തിന്റെ ജന്മനാടു കേരളമല്ലെങ്കിലും ഈ പണ്ഡിതശ്രേഷ്ഠൻ കേരളജനങ്ങളുടെ അഭ്യുദയത്തിന്നും മലയാളഭാഷയുടെ ഉൽകൃഷ്ടസ്ഥിതിക്കും വേണ്ടി ചെയ്ത അശ്രാന്തപരിശ്രമങ്ങളാൽ സാക്ഷാൽ മഹാനായ ഒരു കേരളീയൻ എന്ന ഖ്യാതിക്കു യോഗ്യനായിത്തീൎന്നതുകൊണ്ടു അദ്ദേഹത്തിന്റെ മരണം ജനസാമാന്യത്തിന്നും വിദ്വജ്ജനങ്ങൾക്കും പരക്കേ ശോചനീയമായ ഒരവസ്ഥയാകുന്നു. ഈ മഹാൻ തന്റെ ചരമവൎഷങ്ങൾ മുപ്പത്തുമൂന്നും കഴിച്ചതു സ്വദേശത്തായിരുന്നെങ്കിലും ഹിന്തുസ്ഥാനനത്തിൽ പാൎത്ത ൨൫ സംവത്സരങ്ങൾക്കുള്ളിൽ എഴുത്തുകളാലും വചനത്താലും ഹിന്തുക്കളുടെ ഗുണത്തിന്നായി പ്രവൃത്തിച്ചതിനു പുറമേ സ്വദേശത്തേക്കു മടങ്ങിപ്പോയ ശേഷവും നിത്യപ്രവൃത്തി വേറേയായിരുന്നാലും കേരളം തനിക്കു അത്യന്തപ്രേമാസ്പദമായിരുന്നതുകൊണ്ടു അവസരം കിട്ടുമ്പോഴൊക്കേയും കേരളീയരുടെ സുഖാനുഭവങ്ങൾക്കായി നിൎവ്വ്യാജവാത്സല്ലപൂൎവ്വം താനായി അദ്ധ്വാനിക്കയും മറ്റുള്ളവരെ അതിശുഷ്ക്കാന്തിയോടേ ഉത്സാഹിപ്പിക്കയും ചെയ്തു കൊണ്ടു തൻ ആയുഷ്കാലത്തിന്റെ വയോബലം മുഴുവനും ചിലവഴി?? ഹിന്തുദേശത്തിന്നു വേണ്ടിയായിരുന്നെന്നു മാത്രമല്ല ആജീവനാന്തം ? സ്നേഹപ്രത്യാശകളാലും വിചാരചിന്തകളാലും ആവസിച്ചതും കേ???ശത്തായിരുന്നു എന്നും പറയേണ്ടിവരും [ VI ]

ഈ പണ്ഡിതശിരോമണിയെ മുഖാമുഖമായി കണ്ട ?????ഗണങ്ങളിൽ പലരും അദ്ദേഹത്തെ ഇന്നും സ്നേഹപൂൎവ്വം ???രിക്കയില്ല. വിദ്യാപാരഗന്മാൎക്കോ ഗുണ്ടൎത്ത്പണ്ഡിതർ എ???? അജ്ഞാതവുമല്ല. ഈ ദൈവപുരുഷൻ മലയാളത്തിൽ പരിഭാഷപ്പെടുത്തിയ വേദപുസ്തകഗ്രന്ഥങ്ങളെ പാരായണം ചെയ്കയും അദ്ദേഹം രചിച്ച ഗീതങ്ങളെ ഗായനം ചെയ്കയും ചെയ്യുന്ന കേരളക്രിസ്തീയ??ദായത്തിൽനിന്നും മലയാളഭാഷാതല്പരന്മാരിൽനിന്നും അദ്ദേഹത്തിന്റെ സ്മരണ ഒടുങ്ങിപ്പോകയില്ല നിശ്ചയം. എന്നിട്ടും ഈ പരോപകാ?യുടെ അപൂൎവ്വമായ സാഹസപ്രയത്നങ്ങളാൽ നമുക്കു സാദ്ധ്യമായ്‌വന്നി?ക്കുന്ന നന്മകളെ നന്ദിപൂൎവ്വം സ്മരിക്കുമാറു അദ്ദേഹത്തിന്റെ മഹച്ചരി? സംക്ഷേപം കേരളവാസികളുടെ ഉപകാരാൎത്ഥം രചിച്ചു പ്രസിദ്ധമാക്കുന്നതു മലയാളികൾക്കു അധികാസ്വാദ്യമായി ഭവിക്കുമെന്നു വിശ്വസിക്കുന്നു. [ 1 ]

ഗുണ്ടൎത്ത്‌പണ്ഡിതരുടെ
ജീ വ ച രി ത്രം
ഒന്നാം അദ്ധ്യായം.
ഗുണ്ടൎത്ത്‌പണ്ഡിതരുടെ യൌവനകാലം.


ഹെൎമ്മൻ ഗുണ്ടൎത്ത്പണ്ഡിതർ ൧൮൧൪ ഫിബ്രവരി മാസം ൧൪-ാം തിയ്യതി ജനിച്ചു. അച്ഛനായ ലൂദിഗ് ഗുണ്ടൎത്ത് ഒരു വേദപുസ്തകസംഘത്തിന്റെ കരണീകരായിരുന്നു. അമ്മയുടെ പേർ ക്രിസ്ത്യാനേ എൻ?? എന്നാകുന്നു. ഹെൎമ്മൻ ദൈവഭക്തിയുള്ള ഈ അമ്മയച്ഛന്മാരുടെ മൂന്നാം കുട്ടിയായി ജനിച്ചു. അമ്മ അതിഭയങ്കരമായ ശാരീരിക രോഗബലക്ഷയങ്ങളോടും ഓരോ മനോവേദനകളോടും കൂടേ ക്രിസ്തുവിനോടൊന്നിച്ചു ദൈവത്തിൽ ഒളിച്ചു കിടക്കുന്ന ആ വാസ്തവമായ പരമജീവനെ മേല്ക്കുമേൽ ആസ്വദിച്ചുകൊണ്ടു അതിൽ നിത്യം പെരുമാറുന്ന ഒരു യേശുശിഷ്യ ആയിരുന്നു. അച്ഛനോ ദൈവഭക്തനായ ഒരു ഗുരുനാഥന്റെ മകനും വിശ്വാസത്തിൽ വേരൂന്നി പ്രത്യേകം തൻ കൎത്താവിനു വേണ്ടി വല്ലതും പ്രവൃത്തിപ്പാൻ എത്രയോ ഉന്മേഷത്തോടു കൂടേ പരിശ്രമിച്ച ഒരു ദൈവപുരുഷനുമായിരുന്നു. മൂന്നാം കുട്ടിയായ ഹെൎമ്മൻ ജനിച്ച തലേകൊല്ലത്തിൽ ഗൎമ്മാനക്കാർ ഫ്രഞ്ചുകാരുടെ ചക്രവൎത്തിയായ നപ്പോല്യന്റെ നുകത്തെ നീക്കി ലൈപ്ലിഗ് എന്ന പോൎക്കളത്തിൽ വെച്ച് ആ സൎപ്പത്തെ തങ്ങളുടെ കാല്ക്കീഴു ചതച്ച് കളഞ്ഞിരുന്നു. അന്നു ഗൎമ്മാനക്കാരൊക്കയും സ്വാതന്ത്ര്യപരവശരായി ചമഞ്ഞു. സ്വദേശത്തിനു വേണ്ടി പോരാടുവാനോ ഔദാൎയ്യദാനങ്ങൾ കൊടുപ്പാനോ ഉള്ള ഒരു കാംക്ഷ എല്ലാരിലും നീളേ ജനിച്ചപ്പോൾ ഗുണ്ടൎത്ത്പണ്ഡിതരുടെ അച്ഛനും കുഡുംബത്തെ വിട്ടു യുദ്ധത്തിൽ ചേരുവാൻ ആഗ്രഹിച്ചു. മിത്രകളത്രങ്ങൾ തടസ്ഥം പറഞ്ഞതുകൊണ്ടു പോയില്ലതാനും. എന്നാൽ ഗൎമ്മാനർ ജയം പ്രാപിച്ച ശേഷം ജനിച്ച മകന്നു പുരാണ ഗൎമ്മാനരുടെ ഉദ്ധൎത്താവും, ത്രാതാവും ആയിരുന്ന ഹെൎമ്മൻ എന്ന യുദ്ധവീരന്റെ നാമം ഇടേണം എന്നു നിശ്ചയിച്ചു. അങ്ങിനേയാകുന്നു നമ്മുടെ പണ്ഡിതൎക്കു ഹെൎമ്മൻ എന്ന പേർ കിട്ടി??. ഇവൻ കൎത്താവായ യേശു ക്രിസ്തുവിന്റെ ഭടനായി യുദ്ധം ചെ [ 2 ] യ്യുന്ന ഒരു പരാക്രമി ആയിത്തീരേണമേ!” എന്നു അന്നു തന്നേ അമ്മ മനസ്സുകൊണ്ടു ദൈവത്തോടു അപേക്ഷിച്ചിട്ടുണ്ടായിരിക്കാം. ആദ്യകാലത്തു ഹെൎമ്മൻ നിത്യം അമ്മയച്ഛന്മാരുടെ സൂക്ഷ്മദൃഷ്ടിക്കും സംരക്ഷണെക്കും കീഴിലായിരുന്നു. ഇവരോ തങ്ങളുടെ മുറയെ എത്രയും ശുഷ്കാന്തിയോടേ നിവൃത്തിച്ചുപോന്നു. ൧൮൧൬, ൧൮൧൭ എന്നീ കൊല്ലങ്ങളിൽ ആ രാജ്യത്തിൽ കനത്തക്ഷാമം ഉണ്ടായതുകൊണ്ടു ചെറിയവനായ ഹെൎമ്മനും കുഡുംബകഷ്ടപ്രയാസങ്ങൾക്കു അനുഭോഗിയായിത്തീൎന്നു, അതും ശീലിച്ചു. അച്ഛന്നു കുഡുംബത്തെ രക്ഷിച്ചു പോറ്റുവാൻ വളരേ പ്രയാസമായിരുന്നു. മേല്പറഞ്ഞപ്രകാരം ദൈവവചനവ്യാപനത്തിനു വേണ്ടി പ്രയത്നം ചെയ്തതു കൂടാതെ ൧൮൨൩-ാം വൎഷംതൊട്ടു പുറജാതികളുടെ ഇടയിൽ നടക്കുന്ന മിശ്ശൻവേലയെ കൊണ്ടുള്ള വൎത്തമാനങ്ങളെ പ്രസിദ്ധമാക്കുന്ന ഒരു കടലാസ്സിന്റെ രചകനായി തീരുകയും ചെയ്തു. ഓരോ ചിത്രങ്ങളെക്കൊണ്ടു പൈതങ്ങളെ പോലും മിശ്ശൻവേലെക്കായി ഉത്സാഹിപ്പിപ്പാൻ നിത്യം ശ്രമിച്ചു. ഇങ്ങിനേ ഏകദേശം മുലപ്പാൽ മണക്കുന്നന്നു തന്നേ മിശ്ശൻവേലയെക്കൊണ്ടു കേട്ടിരുന്ന ആ കുട്ടി ഒടുക്കം ബോധകനായിത്തീൎന്നതു ആശ്ചൎയ്യമല്ല എന്നു വായനക്കാൎക്കു തോന്നാം. എന്നാൽ കാൎയ്യം അങ്ങിനേയല്ലയായിരുന്നു “പാതിരിയായിത്തീരുവാൻ എനിക്കു മനസ്സില്ല, പടയാളിയായിത്തീരും താനും. ഞാൻ തോക്കു എടുകയും ചെണ്ട മുട്ടുകയും ചെയ്യും” എന്ന് രണ്ടു വയസ്സുള്ള ഹെൎമ്മൻകുട്ടി പറഞ്ഞ വാക്കു അമ്മ ബഹുസങ്കടത്തോടേ ഒരു ദിനചൎയ്യപുസ്തകത്തിൽ എഴുതിവെച്ചിരുന്നു. “എത്രയും താല്പൎയ്യത്തോടേ അമ്മയോടൊന്നിച്ചു പ്രാൎത്ഥിക്കുന്നതു ജ്യേഷ്ടന്നു വഴക്കമായിരുന്നെങ്കിലും ഹെൎമ്മന്നോ ഞാൻ നിബ്ബന്ധിച്ചാലും പ്രാൎത്ഥിപ്പാൻ മനസ്സില്ല. ഇവൻ എന്തൊരു തന്നിഷ്ടക്കാരൻ!” എന്നു അമ്മയച്ഛന്മാർ കൂടക്കൂടേ പറയേണ്ടിവന്നു. അദ്ദേഹത്തിന്റെ ഒന്നാം അദ്ധാപകൻ യറമിയ പ്ലാത്ത് എന്ന ആളായിരുന്നു. അദ്ദേഹവും അമ്മയച്ഛന്മാരും കുട്ടിയോടു വേദകഥ രസം തോന്നത്തക്ക വിധത്തിൽ വിവരിക്കയും ദൈവപുരുഷന്മാരെക്കൊണ്ടു എല്ലാപ്പോഴും ബഹുമാനിച്ചു. സംസാരിക്കയും ദൈവഭക്തിയിൽ കുട്ടിയെ വളൎത്തുവാൻ ശ്രമിക്കയും ചെയ്തതുകൊണ്ടു ഗുണ്ടൎത്ത്പണ്ഡിതർ തന്റെ യൌവനകാലത്തു കൎത്താവിൽനിന്നു അകന്നു പോയിട്ടും വിശുദ്ധകാൎയ്യങ്ങളെ കൊണ്ടു ലഘുമനസ്സോടേ പരിഹസിക്കുന്നവരോടൊന്നിച്ചു ചേരുകയോ ശുദ്ധാശുദ്ധഭേദം മറന്നുകളകയോ ചെയ്‌വാൻ ഇടയാകാഞ്ഞതു ആ അനുഗ്രഹകരമായ ബാലശിക്ഷയുടെ ഫലമത്രേ എന്നു താന്തന്നേ ഒരിക്കൽ സ്വീകരിച്ചു. അസാധാരണപ്രാപ്തിവിശേഷതകളെ കൊണ്ടു ശോഭിച്ചുവന്ന ആ കുട്ടി [ 3 ] അഞ്ചാം വയസ്സിൽ ലത്തിൻഭാഷ തന്നാലേ പഠിപ്പാൻ തുടങ്ങി. ആറാം വയസ്സിൽ പിതൃനഗരമാകുന്ന സ്തുത്ഗാൎത്ത് പട്ടണത്തിലേ ഒരു ഹൈസ്കൂളിൽ ഒന്നാം തരത്തിൽ ചേൎന്നു. അവന്റെ അപൂൎവ്വമായ നിപുണത ഗുരുജനങ്ങളെ വളരേ ആശ്ചൎയ്യപ്പെടുത്തി. “കുട്ടികളിൽ സാധാരണയായി കാണുന്ന ദുശ്ശീലം എന്നിലും പ്രത്യക്ഷമായി വരികയും അഭിമാനവും കൎത്തൃത്വം നടത്തുന്ന ഭാവവും പൊങ്ങിവരികയും ചെയ്തു. പഠിപ്പിൽ എനിക്കു വല്ലതും രസമായി തോന്നിയേടത്തോളം മാത്രമേ ഞാൻ വിശ്വസ്തതയും ഉത്സാഹവും കാണിച്ചുള്ളൂ. ഓരോ വികൃതിപ്രവൃത്തികൾക്കു ഏകതടസ്ഥമായിരുന്നതു എന്റെ അമ്മയച്ഛന്മാരുടെ നിത്യദൃഷ്ടി ആയിരുന്നു. ആ സംവത്സരങ്ങളിലൊക്കയും അവർ എത്രയും ഭയത്തോടേ എന്നെ മേൽവിചാരം ചെയ്തു, ഇടെക്കിടേ പ്രബോധനത്താലും അപേക്ഷയാലും എന്റെ മനസ്സിനെ ആവശ്യപ്പെട്ട ഏകലാക്കിലേക്കു തിരിപ്പാൻ ശ്രമിച്ചു. ചിലപ്പോൾ എന്റെ മനസ്സുരുകി ഞാൻ ഓരോ പാപങ്ങളെ ഏറ്റു പറകയും ചെയ്തു. ഞാൻ ഒരു ദിനചൎയ്യത്തെയും എഴുതുവാൻ തുടങ്ങി. ഞാൻ കേവലം കുട്ടികളുടെ കളിയിലും തമാശയിലും ലയിച്ചുകൊണ്ടിരിക്കേ ൧൮൨൭ മാൎച്ച് മാസത്തിൽ ദൈവഭക്തയായ ഒരു സഹോദരി മരിച്ചുപോയപ്പോൾ ഞാൻ ഒന്നു ഞെട്ടി മരണത്തെയും അടുത്തിരിക്കുന്ന സ്ഥിരീകരണത്തെയും ഓൎത്തിട്ടുണൎന്നു. അന്നുമുതൽ നല്ലൊരു കുട്ടിയായിത്തീരുവാൻ നിശ്ചയിച്ചു. എങ്കിലും ആ സമയം ലൌകികത്തിൽ അത്യന്തം ആസ്ഥ തോന്നിപ്പോയതുകൊണ്ടു വേദപുസ്തകപാരായണത്തിൽ വിരസമത്രേ ഉണ്ടായതു. ലോകചരിത്രവും ഓരോ നാടകങ്ങളും കെട്ടുകഥകളും മാത്രമേ അന്നു കൎണ്ണാമൃതമായി തോന്നിയുള്ളു. എന്നാൽ പ്രാൎത്ഥിക്ക, തന്നെത്താൻ ശോധന ചെയ്ക, ഇത്യദികൾ വിനോദമല്ല എന്നു അന്നും ഞാൻ കരുതി യേശുക്രിസ്തുവിനെ ദുൎല്ലഭമായി ഓൎത്തും കൊണ്ടിരുന്നു. അവൻ ഒടുക്കം എങ്ങിനേയെങ്കിലും എല്ലാം ശരിയാക്കും എന്നു ആശിച്ചുപോന്നു. എന്നാൽ ഒന്നാകുന്നു എനിക്കു ഇപ്പോൾ ആശ്ചൎയ്യം തോന്നുന്നതു. അതോ: അമ്മയച്ഛന്മാരുടെ ഭക്തികൊണ്ടു ഞാൻ ഓൎക്കുന്തോറും എന്റെ ജീവനിൽ എങ്ങിനേയെങ്കിലും ഒരു മാറ്റം സംഭവിക്കേണമെന്നും അതിന്നായുള്ള തക്കസമയം ഇന്നത്രേ എന്നും കൂടക്കൂടേ എനിക്കു തോന്നിയതു തന്നേ” എന്നു ഗുണ്ടൎത്ത്പണ്ഡിതർ പുരുഷനായി ഹൈസ്കൂളിൽ പഠിക്കുന്ന ആ സമയം തന്റെ അവസ്ഥയെ പറ്റി എഴുതിയിരിക്കുന്നു.

൧൮൨൭-ാം കൊല്ലത്തിൽ പ്രയാസമേറിയ ഒരു പരീക്ഷയിൽ ജയിച്ച ശേഷം കൎത്തൃശുശ്രൂഷക്കാരായിത്തീരുവാൻ താല്പര്യപ്പെടുന്ന ബാല്യക്കാരെ മെട്രിക്കുലേഷൻപരീക്ഷക്കായി ഒരുക്കുന്ന ഒരു ശാലയിൽ [ചേര്ന്ന്] [ 4 ] അപ്പോൾ കുഡുംബത്തെ വിട്ടു ദുരേ പോകേണ്ടിവന്നതുകൊണ്ടു വിരഹതാപത്താൽ മനസ്സിളകുകയും ഉരുകുകയും ചെയ്താറേ ചങ്ങാതികളുടെ സ്നേഹത്തിൽ ഉപശാന്തി അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല. സ്ഥിരീകരണവും ഒന്നാം തിരുവത്താഴവും കൊണ്ടു അധികഫലം ഉണ്ടായില്ലെങ്കിലും ൧൮൨൮-ാം കൊല്ലത്തിലേ പെന്തകോസ്ത്ദിവസത്തിൽ തിരുവത്താഴം എടുക്കുന്നതിനു മുമ്പേ ഇളമനസ്സോടേ തിരുവത്താഴത്തിൽ ചേൎന്നാൽ വലിയ ഉത്തരവാദിത്വം ഉണ്ടാകും എന്നു ഓൎത്തു. വിദ്യാൎത്ഥികൾ ഭ്രഷ്ടനാക്കിക്കളഞ്ഞ ഒരുത്തനോടു താൻ ഒന്നാമതു ഇണങ്ങിട്ടു മറ്റുള്ളവരെയും അതിന്നായി ഉത്സാഹിപ്പിച്ചു. അതുനിമിത്തം ഓരോ പരിഹാസവും നീരസവും അനുഭവിക്കേണ്ടിവന്നു. തിരുവത്താഴത്താൽ സാക്ഷാൽ ഒരു അനുഗ്രഹം ലഭിച്ചതുകൊണ്ടു മകൻ മാനസാന്തരപ്പെട്ടു എന്നു അമ്മ ആശിച്ചുപോൽ. എങ്കിലും ആ ആശ വ്യൎത്ഥമായിരുന്നു. പ്രപഞ്ച ആഡംബരമായകൾ അന്നു ആ ബാല്യക്കാരന്റെ കണ്ണിനെ അശേഷം മയക്കിക്കളഞ്ഞു. പ്രത്യേകിച്ച് കാവ്യം, നാടകം ഇത്യാദിയെല്ലാം അന്നു ഗുണ്ടൎത്ത്പണ്ഡിതൎക്ക് പുരുഷാൎത്ഥം ആയിത്തോന്നിയതുകൊണ്ടു ഒരു വിശ്രുതകവിയോ നാടകക്കാരനോ ആയിത്തീരുന്നതു ഏകഉദ്ദിഷ്ടം ആയിരുന്നു. അച്ഛൻ ആ സമയം മകനയച്ച ഒരു കത്തിൽ എഴുതിയതു താഴേ ചേൎക്കുന്നു: “നാടകശാലെക്കായി ശ്ലോകം ഉണ്ടാക്കുന്ന കവിതക്കാരനെക്കാൾ അധികം നികൃഷ്ടമായ ഒരു സൃഷ്ടി ഭൂമണ്ഡലത്തിൽ ഇല്ല. എന്റെ കാഴ്ചയിൽ ഇവനെക്കാൾ ഒരു വിറകുവെട്ടുന്നവനു അധികം വിലയുണ്ടു. ഭംഗി, സത്യം, നന്മ എന്നിവെക്കുവേണ്ടി നീ കാംക്ഷിച്ചാൽ എനിക്കു സന്തോഷം. പ്രപഞ്ചസക്തനും സ്വപ്നക്കാരനും ആയിത്തീരരുതേ! നിന്റെ ഗുരുനാഥൻ ഒരിക്കൽ ഞാൻ കേൾക്കേ നിന്നോടും വേറേ ഒരു ചങ്ങാതിയോടും, “ഭോഷത്വങ്ങളിൽനിന്നു സൂക്ഷിച്ചുകൊൾവിൻ, ഭോഷത്വമത്രേ ഏറ്റവും വലിയ പാപമാകുന്നതു്” എന്നു പറഞ്ഞു. ഞാനോ: പാപത്തിൽനിന്നു സൂക്ഷിച്ചുകൊൾക എന്നും പാപം എന്നതത്രേ ഏറ്റവും വലിയ മൂഢത്വം ആകുന്നതു എന്നും നിന്നോടു പറയുന്നു.” അമ്മയും ദൂരത്തിരിക്കുന്ന മകന്നുവേണ്ടി നിത്യം പ്രാൎത്ഥിച്ചതു കൂടാതെ രോഗശയ്യമേൽ കിടന്നുകൊണ്ടിരിക്കേ മകൻ യേശുവിന്റെ അടുക്കലേക്കു തിരിച്ചു എത്തുവാൻ കത്തുമുഖാന്തരമായും പലപ്പോഴും ശ്രമിച്ചു. മകന്റെ വിദ്യാദാഹത്തെയും കവിതാകാംക്ഷയെയും അമ്മ ഒരിക്കലും തുച്ഛീകരിക്കാതെ ഒരു കത്തിൽ “ഇപ്പോൾ നീ പൂണ്ണമനസ്സോടേ ശില്ലറിന്റെ ഗീതങ്ങൾ (ഈ ശില്ലർ ഗൎമ്മാന്യയിലേ വിശ്രുതനായ ഒരു കവി ആയിരുന്നു) പാടുന്നപ്രകാരം ഞാൻ കാണുന്നു. ഈ വക നീ പാടാത്ത കാലം വരും. ഇതിനായി ഞാൻ കാത്തിരിക്കുന്നു താനും. നീ ഇപ്പോഴും [ 5 ] യേശുഗീതങ്ങൾ പാടിയാൽ എനിക്കു അധികം സന്തോഷമുണ്ടാകുമായിരുന്നു. അതോ ഗീതങ്ങളുടെ ഭംഗിനിമിത്തമല്ല അതിനെ ഗായനം ചെയ്താൻ ആവശ്യപ്പെടുന്ന ഭാവം നിമിത്തം അത്രേ” എന്നെഴുതിയിരുന്നു. ആ കൊല്ലത്തിൽ തന്നേ അമ്മ ശരീരസുഖക്കേടു കൂട്ടാക്കാതെ മകനെ കാണ്മാൻ ചെന്നു. സ്നേഹക്കെട്ടിനെയും യേശുവിനോടുള്ള സംബന്ധത്തെയും ഉറപ്പിക്കുന്നതു മാത്രമായിരുന്നു ഈ സന്ദൎശനത്തിന്റെ ഉദ്ദേശമായിരുന്നതു. എന്നാൽ ഊക്കേറിയ ബന്ധനങ്ങളെക്കൊണ്ടു ദൈവത്തിൽനിന്നും ദൈവവിശ്വാസത്തിൽ നിന്നും മേല്ക്കുമേൽ തെറ്റി ഉഴന്നുനടന്ന ഈ ബാല്യക്കാരനെ ദൈവം താന്തനേ പിടിച്ചു സ്വാധീനമാക്കേണ്ടിവന്നു.

൧൮൩൦-ാം കൊല്ലത്തിൽ ഒരു ചങ്ങാതിയുടെ സൂക്ഷ്മക്കേടുകൊണ്ടു ഹെൎമ്മൻ ഗുണ്ടൎത്ത് ആസന്നമൃത്യുവായിത്തീരുവാൻ ഇടയുണ്ടായിരുന്നു. ആ സ്നേഹിതന്റെ കത്തി ഹെൎമ്മന്റെ നെഞ്ചോടു എത്രയും അടുത്തൊരുസ്ഥലത്തു തറച്ചു. കൂടക്കൂടേ കൎത്താവിന്റെ വിളികേട്ട ആ ബാല്യക്കാരൻ അന്നു ഞെട്ടിയുണൎന്നു സതൃക്രിസ്ത്യാനികളോടു സഹവാസം ചെയ്തുകൊണ്ടു കൎത്താവിനെ അന്വേഷിപ്പാൻ തുടങ്ങി. എന്നാൽ ആ വൎഷത്തിൽ തന്നേ ഫ്രാഞ്ചു ദേശത്തിൽ ഒരു മത്സരം ഉത്ഭവിച്ചതിനാലുളവായ അമളിയാൽ ഹെൎമ്മനും ഭൂമിച്ചു. അതുകൊണ്ടു സ്വാതന്ത്രസക്തി ശേഷമുള്ള എല്ലാ വിചാരങ്ങളെയും വീണ്ടും വിഴുങ്ങിക്കളഞ്ഞു. “അന്നു നവഗൎമ്മാന്യ, പോലർ എന്ന ജാതിക്കാരോടു ചെയ്യും സന്ധി മുതലായ കിനാവുകളേക്കൊണ്ടു എരിവേറിയ ഭാഷയിൽ ഓരോലേഖനങ്ങളെ രചിച്ചു വൎത്തമാനക്കടലാസ്സുകളിൽ പ്രസിദ്ധമാകിപോൽ. പ്രപഞ്ചസക്തി അന്നുമനസ്സിനെ മേല്ക്കുമേൽ മയക്കി ശക്തിയോടേ ആകഷിക്കുമളവിൽ അത്യന്തം വലുതായൊരു നൂതന ആപത്തു ഉദിച്ചുവന്നു. അതോ: ഇന്നോളം നാസ്തികശ്രേഷ്ഠനായ്‌വിളങ്ങുന്ന ദാവീദ് സ്ത്രൗസ്സ് പണ്ഡിതർ (Dr. Strauss) ഗുണ്ടൎത്ത്‌സായ്പ് പഠിച്ചിരുന്ന വിദ്യാലയത്തിന്റെ ഗുരുനാഥനായ്ത്തീൎന്നതു തന്നേ. അദ്ദേഹത്തിന്റെ ആശ്ചൎയ്യമാൎന്ന പ്രാപ്തിയും ലാവണ്യാചാരവും ആ കുഞ്ഞിബാല്യക്കാരെ എല്ലാവരെയും അത്യന്തം ആകൎഷിച്ചു. അടിസ്ഥാനമില്ലാത്ത ഈ കുട്ടികളെ വിശ്വാസത്തിൽനിന്നു തെറ്റിപ്പാൻ വിഷമമായിരുന്നില്ല. ഇവ്വണ്ണം ഹെൎമ്മൻ ഗുണ്ടൎത്തും കണിയിൽ കുടുങ്ങി അമ്മയച്ഛന്മാരും ആദ്യഗുരുജനങ്ങളും ഉപദേശിച്ചും ജീവിച്ചു പോന്നിരുന്ന വിശ്വാസത്തെ ഉന്മൂലനം ചെയ്യുന്നതു ഉത്തമജ്ഞാനമായി വിചാരിപ്പാൻ തുടങ്ങി. ദൈവത്തോടു മാത്രമല്ല, അമ്മയച്ഛന്മാരോടുമുള്ള ചേൎച്ചെക്കും അന്നു ഭംഗംവന്നു എന്നു അമ്മ അറിഞ്ഞു അതിദുഃഖത്തോടേ “അയ്യോ ഹെൎമ്മൻ തന്റേടക്കാരനും അലംബുദ്ധിയുള്ളവനും ആയിത്തീൎന്നുവല്ലോ! അമ്മ ഭയത്തോടേ കഴിക്കുന്ന അപേക്ഷകൊണ്ടും ഇളകി [ 6 ] പ്പോകുന്നില്ല. ദൈവമേ! നീ എനിക്കു പകരമായി എന്റെ കുട്ടികളോടു സാദ്ധ്യകരമാകുംവണ്ണം സംസാരിക്കേണമേ” എന്നു തന്റെ ദിനചൎയ്യ പുസ്തകത്തിൽ എഴുതി.

൧൮൩൧-ാം വൎഷം ഒക്ടോബർ മാസത്തിൽ ഗുണ്ടൎത്ത്പണ്ഡിതർ വീണ്ടും ഒരു പരീക്ഷ ജയിച്ച ശേഷം ത്യൂബിങ്ങൻ എന്ന നഗരത്തിലേ സൎവ്വകലാശാലയിൽ ചേൎന്നു. ഗൎമ്മാനരാജ്യത്തിലേ മുറപ്രകാരം ഒന്നാം കൊല്ലത്തിൽ തന്നേ അവിടേനിന്നു തത്വജ്ഞാനം അഭ്യസിക്കേണ്ടിവന്നു. ഇതിനിടയിൽ മേല്പറഞ്ഞ സ്ത്രൗസ്സ്പണ്ഡിതർ ബൎല്ലീൻപട്ടണത്തിൽ ചെന്നു ഗൎമ്മാനജാതിയുടെ ശ്രേഷ്ടതത്വജ്ഞാനിയായ ഹേഗൽ (Hegel) എന്ന വേദാന്തിയുടെ സിദ്ധാന്തത്തെ അവലംബിച്ചു ത്യൂബിങ്ങൻ സൎവ്വകലാശാലയുടെ ഗുരുനാഥനായി മടങ്ങിവന്നു. ഈ നവജ്ഞാനം വിശ്വാസരഹിതരായി ചമഞ്ഞ വിദ്യാൎത്ഥികളോടു എത്രയും യുക്തിയോടും വാക്ചാതുൎയ്യത്തോടും കൂടേ കേൾപ്പിക്കയും പ്രതിയോഗികളെ പരിഹസിച്ചു നിന്ദിക്കുകയും ചെയ്തപ്പോൾ പഴയസുവിശേഷത്തെയും വിശ്വാസത്തെയും തള്ളിക്കളഞ്ഞ യുവാക്കൾ വേദാന്തമെന്ന നൂതനസുവിശേഷത്തെ നിൎവ്വിചാരവിശ്വാസത്തോടും കൌതുകഭക്തിയോടും കൂടേ സ്വീകരിച്ചു. മുക്തിയും സാധിച്ചു എന്നു അവൎക്കു തോന്നി. പാപമരണങ്ങളിൽനിന്നു ഉദ്ധരിപ്പാൻ ശക്തനാകുന്ന യേശു അല്ല, ഹേഗെൽ എന്ന വേദാന്തിയും പ്രപഞ്ചസക്തനായ (Goethe) ഗേഥെ എന്ന കവിതക്കാരനും അത്രേ മകന്നു ആദിത്യന്മാരായി ഉദിച്ചു ശോഭിക്കുന്നപ്രകാരം തോന്നുന്നതു എന്നു അമ്മയച്ഛന്മാർ കണ്ടാറേ ഗാഢഖേദം പൂണ്ടു ദൈവത്തോടു മകന്റെ രക്ഷക്കായി നിരന്തരം അപേക്ഷിച്ചുപോന്നു. മകന്നയച്ച ഒരു കത്തിൽ അച്ഛൻ “നീ അക്ഷരസേവയിൽ മടുത്തു വാസ്തവമായ സത്യത്തിനായി കാംക്ഷിക്കുന്നതു ഞാൻ കണ്ടാറേ സന്തോഷിച്ചു. നീ മുമ്പേത്ത ശാലയിൽ പഠിക്കുമ്പോൾ സ്ത്രൗസ്സ്പണ്ഡിതരുടെ ഉപദേശം നിണക്കു അമൃതായി തോന്നി എന്നു ഞാൻ കണ്ടപ്പോഴോ നീ സൎവ്വവിദ്യാശാലയിൽ ചേൎന്നാൽ അവിടേനിന്നു സല്ഗുരുവിന്റെ ഉപദേശം കേട്ടും അനു സരിച്ചും കൊണ്ടു സുവിശേഷം തത്വജ്ഞാനത്തോടല്ല, തത്വജ്ഞാനം സുവിശേഷത്തോടു ചേൎത്തു ഇണെക്കും എന്നു ആശിച്ചിരുന്നു. എന്നാൽ സ്ത്രൗസ്സ്പണ്ഡിതർ സൎവ്വവിദ്യാശാലയിലും വന്നു, മുമുക്ഷുക്കളായ ആത്മാക്കളെ വശത്താക്കി അവരെ ഹേഗെലിന്റെ രഥത്തോടു കെട്ടിയതു കൊണ്ടു (സത്യമാകുന്ന സുവിശേഷത്തെക്കാൾ ഈവക തത്വജ്ഞാനം പ്രാണമയായ മനുഷ്യനു അധികം രസവും എളുപ്പവുമായി തോന്നുന്നുവല്ലോ) നീയും മത്തന്മാരെപ്പോലേ ഈ രഥത്തെ വലിക്കുന്നവരുടെ കൂട്ടത്തിൽ ഒരുത്തനായിപ്പോയി എന്നു ഞാനിപ്പോൾ വ്യസനത്തോടേ [ 7 ] കാണുന്നു. ഹേഗെൽ നിന്റെ ബ്രഹ്മാവെന്നും ഗേഥെ നിന്റെ വിഷവെന്നും വിചാരിച്ചിട്ടു അഹം, ലോകം, ഉഗ്രവൈരിയാകുന്ന പിശാചു എന്നിവർ ആക്രമിച്ചാലും കയർ പിടിച്ചു ഈ തേർ വലിക്കുന്നതിനാൽ രക്ഷ ഉണ്ടാകും എന്നു നീ ആശിക്കുന്നുവല്ലോ! എന്നാൽ നീ ഒരിക്കൽ മാനുഷജീവന്റെ സാക്ഷാലുള്ള വ്യവസ്ഥ കാണുകയും നിന്റെ ഉണ്മയായ സ്ഥിതി ബോധിക്കയും നിന്മേൽ വന്മഴ ചൊരിയ്തു പുഴകൾ ഒഴുകി കാററുകൾ വീശുകയും ചെയ്യുമ്പോൾ നീ മണലിന്മേൽ കെട്ടപ്പെട്ട ഭവനത്തിൽ വസിക്കുന്നു എന്നു നിണക്കു ഗ്രാഹ്യമായിത്തീരും. ഇതിനെ വാത്സല്യമകനോടു ഒരു അച്ഛൻ പറയാതിരിക്കുമോ? ഒരിക്കലുമില്ല. ഇതാ നീ വഴിയിൽനിന്നു തെറ്റിപ്പോയിരിക്കുന്നു. അച്ഛന്റെ സ്നേഹത്തിനു മാത്രമല്ല വിശുദ്ധാത്മാവിന്റെ ശബ്ദം കേൾപ്പാനായിട്ടും നിന്റെ ചെവി-തുറന്നു വരേണ്ടതിനു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു. ഇതിനാൽ ഞാൻ ഹേഗെൽ, ഗേഥെ എന്നീ മഹാന്മാരെ വിധിപ്പാൻ തുനിയുന്നില്ല. ഇവരും തങ്ങളുടെ കൎത്താവിന്നു നില്ക്കയും വീഴുകയും ചെയ്യും. നിന്റെ കപ്പൽ വെള്ളത്തിൽ താണു ആടാതെ ഓടുവാൻ തക്കവണ്ണം നീ അതിനെ വിദഗ്ദ്ധത എന്ന നകാരംകൊണ്ടു നിറെച്ചാൽ വിരോധമില്ല. എന്നാൽ നകാരം വേറേ, ചരക്കു വേറേ എന്നോൎക്ക. തുറമുഖത്തിൽ പൊൻ മറുവിലയായി കൊടുക്കുന്നതു കേവിനു അത്രേ എന്നറിക. ചരക്കോ വിശ്വാസം, സ്നേഹം, പ്രത്യാശ എന്നീ മൂന്നത്രേ” എന്നു എഴുതി. ക്രിസ്താബ്ദം ൧൮൩൩ ജനവരി മാസത്തിൽ അമ്മ തൻപോരാട്ടം തീൎത്തു കൎത്താവിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചപ്പോൾ അമ്മയുടെ ഹൃദയസ്ഥനാകുന്ന മകൻ ഒരു “ശുദ്ധ അജ്ഞാനിയായിത്തീൎന്നിരുന്നു”. ഒരു വേദാന്തിക്കനുസാരമായി പ്രിയാപ്രിയങ്ങളെക്കൊണ്ടു ഇളകിപ്പോകാതെ തനിക്കു ഇഷ്ടം തോന്നുന്നതിനെ മാത്രം സ്വകാര്യമായി പഠിക്കയും സ്വന്തവാസനെക്കു വിരോധമായി ലോകത്തിന്റെ ആഡംബരമായകളെ ആചരിച്ചു നടക്കയും ചെയ്തു. എന്നാൽ അന്നു പോലും ഒരിക്കലെങ്കിലും സ്ഥൂലമായ പാപങ്ങളിലകപ്പെടുകയോ ദുൎന്നടപ്പു ആചരിക്കയോ ചെയ്യാതെ തന്റെ അച്ഛനു പണകാഴ്ചത്തിൽ തന്നെക്കൊണ്ടു യാതൊരു ഭാരവും ഉണ്ടാകരുതു എന്നുവെച്ച് താൻ പ്രവൃത്തിക്കയും അതിസൂക്ഷ്മത്തോടു കൂടേ ചെലവു കഴികയും ചെയ്തു. ഗുണ്ടൎത്ത് പണ്ഡിതർ താൻ തന്നേ പിന്നേത്തതിൽ പറഞ്ഞപ്രകാരം, അദ്ദേഹം ക്രമേണ വേദാന്തത്തിൽ ഉന്മത്തനായി പോയതുകൊണ്ടു കളവിന്റെ ഗൎവ്വത്താൽ സാക്ഷാൽഭ്രാന്തനായിത്തീരും എന്നു അന്നു അദ്ദേഹത്തെക്കൊണ്ടു വിചാരിപ്പാനിടയുണ്ടായിരുന്നു. അവരുടെ ചങ്ങാതികളിൽ ചിലർ നിവ്വാണഗതിയിൽ അതിവേഗേന എത്തുമാറു [ 8 ] ആത്മഹത്യപോലും ചെയ്തു. എന്നാൽ ആ പൈശാചികതത്വജ്ഞാനം ആളുകളെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കേ മുമ്പേത്ത ദൈവം ജീവനുള്ളവനായി അമ്മയച്ഛന്മാരുടെ പ്രാൎത്ഥന കേൾക്കുന്ന സമയം അണഞ്ഞു വന്നു.



രണ്ടാം അദ്ധ്യായം.
ഗുണ്ടൎത്ത്‌പണ്ഡിതരുടെ മാനസാന്തരം.


അമ്മയുടെ മരണത്താൽ മകന്റെ ഹൃദയത്തിനു യാതൊരു ഇളക്കവും വന്നപ്രകാരം ക്ഷണത്തിൽ കാണായില്ലെങ്കിലും അതും ദൈവത്തിന്റെ മറ്റോരോ വിളികളും ഹൃത്പരിണാമസന്നാഹത്തിനു സഹായമായ്ഭവിച്ചി രുന്നു. ദൈവവിയോഗത്താൽ ഹൃദയത്തിനു ശൈത്യം പിടിച്ചാലും കുറേ മനസ്സറപ്പും വളരേ അതൃപ്തിയും അന്നു ഇനിയും ശേഷിച്ചതുകൊണ്ടു സ്നേഹിതർമദ്ധ്യേ താൻ ഏറ്റവും ശക്തനായിനിന്നു. “കുയിലിന്റെ പിന്നാലേ കാക്ക കൂടിയപോലേ” കാതലും ലാക്കും ഇല്ലാത്ത പലസ്നേഹി തർ തങ്ങളിൽവെച്ചു ശ്രേഷ്ഠനായ ഈ ഗുണ്ടൎത്പണ്ഡിതരെ ശരണം പ്രാപിപ്പാൻ നോക്കി. എങ്കിലും “ഒരു കൊമ്പു പിടിക്കൂലും പുളിങ്കൊമ്പു പിടിക്കേണം” എന്നു പറഞ്ഞപോലേ ഉറപ്പേറിയ ഒരു കൊമ്പു പിടി പ്പാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഇവർ സഹായവും രക്ഷയും ഊന്നും എവിടേ എന്നു ഗുണ്ടൎത്ത്പണ്ഡിതരോടു അന്വേഷിച്ചപ്പോൾ അവൎക്കും സ്വന്തദാരിദ്ര്യഅരിഷ്ടതകളെക്കൊണ്ടു ബോധം വന്നു. ഉത്തരവാദം അതി ഭയങ്കരമായിത്തീൎന്നു. വേദാന്തത്താൽ വിശ്വാസക്കപ്പലിനു ചേതം വന്നു ചിലരൊക്കയും നിരാശാസാഗരത്തിൽ മുങ്ങിപ്പോയി. അത്യാസനത്തിൽ കിടക്കുന്ന ഇക്കൂട്ടർ നിശ്ചലമായ വല്ല പാറയെ ആകട്ടേ തരുഖണ്ഡത്തെ ആകട്ടേ അന്വേഷിപ്പാൻ തുടങ്ങി. ഒരു ഉറ്റചങ്ങാതി സാക്ഷാൽ ആത്മ ഹത്യ ചെയ്‌വാൻ മുതിൎന്നു മനോരഥനിവൃത്തിക്കായി പോകുംവഴി ഗുണ്ടൎത്ത് പണ്ഡിതർ അദ്ദേഹത്തെ പിന്തുടൎന്നു പിടിച്ച് അവനോടു പോരാടി തോററു ഒടുക്കം കേണുനടക്കുമ്പോൾ തനിക്കുവേണ്ടിയല്ല, ചങ്ങാതിക്കു വേണ്ടി ഒന്നാം പ്രാവശ്യം വീണ്ടും മുമ്പേത്ത സ്വൎഗ്ഗപിതാവിനോടു പ്രാൎത്ഥിച്ചാറേ ആ പ്രാൎത്ഥനയെ പിതാവു ദയയോടേ കേട്ടു. “ഞാൻ ആ രാത്രിയിൽ സാക്ഷാൽ നിരാശപ്പെട്ടു ദരിദ്രനും ഗതിയില്ലാത്തവനുമായി ദൈവത്തെ അന്വേഷിച്ചതുകൊണ്ടു വളരേ അറ്റകുറ്റംകൊണ്ടു നിറഞ്ഞ ആ പ്രാൎത്ഥന ദൈവം കേട്ടു മഴ പെയ്തു തോൎന്നു ആകാശവും തെളിഞ്ഞു വന്നു നക്ഷത്രങ്ങൾ മേലിൽനിന്നു മിന്നുന്നതും കാണായി. എന്റെ ഹൃദയത്തിലുള്ള ക്ഷോഭവും ചുഴലിയും ശമിച്ചാൽ എനിക്കു ലഭിച്ച രക്ഷ ഹിന്തുക്കളോടിയിപ്പാൻ മുതിരും എന്നും അന്നുതന്നേ നിൎണ്ണയിച്ച [ 9 ] എന്നുസായ്പു താന്തനേ പറയുന്നു. പക്ഷേ വേദാന്തം എന്ന കുഴിയിൽ വീണതുകൊണ്ടായിരിക്കാം ഹിന്തുദേശത്തേക്കൊണ്ടുള്ള വിചാരം ആദ്യ മായി മനസ്സിൽ ഉദിച്ചതു. എങ്കിലും അന്നു ആത്മികഹൃദ്രോഗം മാറാതെ പാപമരണത്തിൽനിന്നു ഉണരുവാൻ മാത്രം തുടങ്ങിയതേ ഉള്ളു. ആ സമയം തൊട്ടു മുമ്പേ തുച്ഛീകരിച്ച സദ്വിശ്വാസികളുടെ കൂട്ടായ്മയെ അന്വേഷിപ്പാൻ തുടങ്ങി. എങ്കിലും അവരുടെ കൂട്ടത്തിൽ ജ്ഞാനികളെ വളരേ കാണായ്കയാൽ അവരോടു പെരുമാറുവാൻ അല്പം ലജ്ജതോന്നി. ചതഞ്ഞും ഉടഞ്ഞും ഉള്ള മനസ്സോടേ ഏകാവശൃമായതിന്റെ പുരുഷാ ൎത്ഥമായി അന്വേഷിക്കുന്നതിനു പകരം ആത്മരക്ഷയെയും അനേക ഉദ്ദേശങ്ങളിൽ ഒരു ഉദ്ദേശമായി കരുതിയതേ ഉള്ളു. രണ്ടു യജമാനന്മാരെ സേവിച്ചു കൂടാ എന്ന വേദോക്തം ആ ദിവസങ്ങളിൽ വായിച്ചപ്പോൾ അതു സായ്‌വിന്നു വളരേ അസഹ്യമായിത്തോന്നി. പ്രിയ ഗുണ്ടൎത്ത്പണ്ഡി തർ സ്വന്തവഴികളിൽ നടന്നുനടന്നുകൊണ്ടു മരണത്തോളം തളൎന്നു പോയാലും അരിഷ്ടപാപിയായി ദൈവമുമ്പാകേ നില്പാൻ അന്നു സാധിച്ചിരുന്നില്ല. രണ്ടു തോണിയിൽ കാൽവെപ്പാൻ ശ്രമിക്കുന്ന ആ സമയം പുരാതനവും നൂതനവുമായ ചങ്ങാതികൾ ഒക്കത്തക്ക സം ശയഭാവം കാണിച്ചതുകൊണ്ടു സായ്പ് നിരാശയിൽ അകപ്പെട്ടു വിശ്വാ സവും തള്ളിക്കളഞ്ഞു. എന്നാൽ മിക്കവാറും കൃമി എന്നപോലേ നില ത്തുകിടക്കുന്ന ആ സമയത്തിങ്കൽ തന്നേ കത്താവു തൻ കൈ ഓങ്ങി ൧൮൩൭-ാം വഷത്തിലേ വസന്തകാലത്തു ശൈത്യം മാറി പ്രകൃതിയിൽ പുതിയജീവൻ ഉത്ഭവിച്ചുവരുന്ന ആ സമയത്തു തന്നേ ഗുണ്ടൎത്ത്പണ്ഡി തരുടെ ഹൃദയത്തിലും വിശ്വാസസ്നേഹങ്ങളുടെ തളിർ തെഴുത്തു മുമ്പേ ഏകദേശം ഉണങ്ങിപ്പോയിരുന്ന വൃക്ഷം തളിൎത്തു പച്ചലിച്ചു മനോഹര മായ ഓരോ ഫലങ്ങളെ പുറപ്പെടുവിപ്പാൻ ആരംഭിച്ചു. എന്നാൽ ഇവ രുടെ കാൎയ്യത്തിലും ദൈവം തെരിഞ്ഞെടുത്ത വഴി മരണത്തിലൂടേ ജീവങ്ക ലേക്കു കടക്കുന്നതു ആയിരുന്നു. ഒന്നാമതു സന്നിജ്വരം എന്ന രോഗം പിടിച്ചു അത്യാസന്നത്തിലായി. പ്രാൎത്ഥിപ്പാൻ കഴിയാതെ മരണത്തി ന്നായി കാക്കേണ്ടിവന്നു. അല്പം ആരോഗ്യം പ്രാപിച്ചശേഷവും ചില മാസങ്ങളോളം ചാകാതെചാകുന്ന സ്ഥിതിയിൽ കിടന്നു. ബലഹീന ശിശുവെന്നപോലേ യേശുക്രിസ്തുവിന്റെ സഹായത്തിനായി കെഞ്ചി യാചിപ്പാൻ ശീലിച്ചു. സൌഖ്യം വന്നശേഷം മുമ്പേത്ത സ്നേഹിത രിൽനിന്നു അകന്നു യേശുവിന്റെ പക്ഷത്തിൽ ഭംഗം വരാതവണ്ണം നില്പാൻ കൎത്താവു അവസരം നല്കി. പൂൎവ്വചങ്ങാതികളിൽ ഒരുത്തൻ ആത്മഹത്യ ചെയ്താറേ വിദ്യാർത്ഥികളിൽ ഭൂരിപക്ഷം ഈ അധമപ്രവൃത്തി ചെയ്തവനെ ബഹുമാനിക്കുമാറു ശവസംസ്കാരത്തിനു ചെന്നപ്പോൾ [ 10 ] ഗുണ്ടൎത്ത്പണ്ഡിതരും ഒരു അഞ്ചുപത്തു ക്രിസ്ത്യാനികളും അതിൽ ചേരാതെ വീട്ടിൽ ഇരുന്നു. അതിൻനിമിത്തം മുമ്പേത്ത ചങ്ങാതികൾ ഗുണ്ടൎത്ത്പണ്ഡിതരെ പ്രത്യേകമായി പകെച്ചു ഹേമിപ്പാൻ തുടങ്ങിയ പ്പോൾ സായ്‌വ് നിനയാത്തവിധത്തിൽ ക്ഷണേന ഒരുവിയോഗം സംഭ വിച്ചു. എങ്കിലും വെളിച്ചം സാക്ഷാൽ ഈ പണ്ഡിതരുടെ ഉള്ളില് ഉദിച്ചു വന്നതു ആ കൊല്ലം ജൂൻമാസം ൨൭-ാം ൹ അത്രേ. “ഹൃദയശുദ്ധി യുള്ളവർ ധന്യർ, അവർ ദൈവത്തെ കാണും” എന്ന കൎത്തൃവചനത്തെ കൊണ്ടു ഒരു പ്രസംഗം കഴിക്കേണമെന്നു ആജ്ഞാപിക്കപ്പെട്ടപ്പോൾ സ്വന്തംഹൃദയം അത്യന്തം അശുദ്ധവും ദൈവപരിജ്ഞാനം മിക്കവാറും അവ്യക്തവും ആകുന്നു എന്നു ബോദ്ധ്യമായ്‌വന്നതുകൊണ്ടു ഉടന്തന്നേ മുട്ടു കുത്തി മലിനമായ ഹൃദയത്തിന്റെ വിശുദ്ധീകരണത്തിന്നായും ഒരു ദിവ്യ വെളിപ്പാടിന്നായും യാചിച്ചു. യേശുക്രിസ്തുൻ എന്നോടു സാക്ഷാൽ സംസൎഗ്ഗം ചെയ്യുംപ്രകാരവും ക്രൂശിന്മേൽ തുങ്ങിയ കൎത്താവു ഞാൻ മേലാൽ അവന്റെ ആളായിരിപ്പാൻ തക്കവണ്ണം എന്നോടു സംസാരിക്ക യും എന്നെ കൈക്കൊണ്ടു സവ്വ അകൃത്രങ്ങളും ക്ഷമിച്ച തൻ രക്തംകൊണ്ടു തളിച്ച് ശുദ്ധീകരിക്കയും ചെയ്തപ്രകാരവും അന്നു ഞാൻ ഒന്നാം പ്രാവശ്യം അനുഭവിച്ചു. എന്റെ കല്ലായ ഹൃദയത്തിനു പകരം എനിക്കു മാംസ മായ ഹൃദയം ലഭിച്ചതുനിമിത്തവും അന്നുതൊട്ടു ചിലതിന്നൊക്കേയും ഭംഗം വന്നാലും ഞാൻ അവനിൽ വസിച്ചു അവന്റെ ആളായി ജീവ നാൾ കഴിപ്പാൻ ഇടയായതുനിമിത്തവും ഞാൻ കൎത്താവിനെ പുകഴ്ത്തുന്നു” എന്നു ഗുണ്ടൎത്ത്പണ്ഡിതർ താൻതന്നേ ൨൦ കൊല്ലം കഴിഞ്ഞ ശേഷം തന്റെ മാനസാന്തരത്തെക്കൊണ്ടു എഴുതിയിരിക്കുന്നു. മുമ്പേത്ത സഹ വാസത്തിനു ഭംഗം വരികയും ഗുണ്ടൎത്ത്പണ്ഡിതരെ ഒരു ഒന്നാന്തരം നാസ്തികൻ ആക്കുവാൻ ആശിച്ച സ്ത്രൗസ്സ്പണ്ഡിതൎക്കു നേരിട്ട ആശാ ഭംഗത്താൽ അദ്ദേഹം നീരസം കാണിക്കയും ചെയ്താലും കൎത്താവിന്റെ ആൎദ്രസ്നേഹവും മുൻനിനയാത്ത സഹോദരസ്നേഹവും അന്നേരം അമൃ തായിത്തോന്നി. അന്നുമുതൽ അവർ സന്തോഷത്തോടേ കത്താവിനു വേണ്ടി സാക്ഷ്യം ചൊല്ലുവാനും തുടങ്ങി. ചെറിയ കുട്ടികളോടു കൂടേ ദൈവവചനം വായിക്കുമളവിൽ ശിശുഭാവം വീണ്ടും വിളങ്ങിച്ചു. അതു വരേ തത്വജ്ഞാനികളുടെ ഭാഷ ശീലിച്ച പണ്ഡിതർ അന്നു എളിയവ രോടും സാധുക്കളോടും യോഗ്യമായവിധത്തിൽ സംസാരിപ്പാൻ പഠിച്ചു. മുമ്പേ വിലമതിക്കാത്ത സതൃക്രിസ്ത്യാനികളും ഗുരുനാഥരും ആയ ദൈവ പുരുഷന്മാരോടും പെരുമാറ്റം ചെയ്‌വാൻ തുടങ്ങിയതിനാൽ ആ അവ സാനകൊല്ലത്തിൽ വളരേ അനുഗ്രഹം സമ്പാദിക്കയും ചെയ്തു.


[ 11 ]
മൂന്നാം അദ്ധ്യായം.
ഗുണ്ടൎത്ത്‌പണ്ഡിതർ ബോധകനായി തീൎന്നതു.


മേല്പറഞ്ഞ മാനസാന്തരം സംഭവിച്ചുകൊണ്ടിക്കേ ഗുണ്ടൎത്ത്സാ യ്പിന്റെ ഗുരുനാഥനായ സ്ത്രൗസ്സ്പണ്ഡിതർ “യേശുവിന്റെ ജീവച രിത്രം” എന്ന പ്രഖ്യാതിപ്പെട്ട പുസ്തകം ചമെച്ചു. യേക്രിസ്തുവിനെ ക്കൊണ്ടുള്ള വിവരം വാസ്തവമായ ചരിത്രമല്ല എന്നും യേശുക്രിസ്തൻ എന്ന മഹാൻ പരീശരുടെ അസൂയയാലും ദ്വേഷ്യത്താലും ക്രൂശിന്മേൽ മരിച്ച ശേഷം യേശുവിന്റെ ആശ്രിതർ ഒരു മഹാത്മാവിന്റെ ആശ്രി തർ എന്നപോലേ തങ്ങളുടെ ഗുരുവിന്റെ മാഹാത്മ്യത്തെ കണക്കിനു മീതേ ഉയൎത്തി അവൻ പഴയനിയമത്തിലേ വാഗ്ദത്തങ്ങൾ നിവൃത്തിച്ചു എന്നു ബോധിപ്പിപ്പാൻ തക്കവണ്ണം ചിലതൊക്കയും ഊഹിച്ചു പറഞ്ഞ തത്രേ എന്നും ഇപ്രകാരമത്രേ നാലു സുവിശേഷങ്ങളിൽ കാണുന്ന യേശുവിന്റെ ചരിത്രം ഉത്ഭവിച്ചുവന്നതു എന്നും സ്ത്രൗസ്സ് പണ്ഡിതർ തന്റെ പുസ്തകത്തിൽ വളരേ യുക്തിയും ഉപായവും പ്രയോഗിച്ചു കൊണ്ടു കാണിച്ചിരുന്നു. ഈ പുസ്തകം ഒരു കൊടുങ്കാററു പോലേ എല്ലാം ഇളക്കുവാനും മണിയെയും പതിരിനെയും തമ്മിൽ വേൎതിരിപ്പാനും സഹായിച്ചു. ഇതിനാൽ ചിലർ ഞെട്ടി എന്തു വിശ്വസിക്കേണ്ടു എന്നു അറിഞ്ഞില്ല. മറ്റുള്ളവരോ യേശുവിനെയും അവന്റെ വിശുദ്ധ ഉപ ദേശത്തെയും വെറുത്തതുകൊണ്ടു ഇത്രവലിയൊരു സമൎത്ഥൻ തങ്ങളുടെ അവിശ്വാസത്തിനു പിന്തുണയായി നില്ക്കുന്നതു നിമിത്തം അത്യന്തം സന്തോഷിച്ചു. ഗുണ്ടൎത്ത്പണ്ഡിതരുടെ സഹപാഠിയായ ഒരു വിദ്യാൎത്ഥി “ഞാൻ സാധാരണയായി മതസംബന്ധമായ പുസ്തകങ്ങൾ വാങ്ങു ന്നില്ലെങ്കിലും ഇതിനെ വാങ്ങാതിരിക്കയില്ല. കാരണം അതു സത്യമായിരി ക്കേണം എന്നു വിശ്വസിപ്പാൻ എനിക്കു മനസ്സുണ്ട്” എന്നു പറഞ്ഞു പോൽ. സതൃവിശ്വാസികളോ അത്യന്തം ക്ലേശിച്ചെങ്കിലും തങ്ങളിൽ ജീവിക്കുന്ന കൎത്താവിനെ ഓൎത്തു ഒട്ടും പേടിച്ചില്ല. അവരിൽ ഒരുവരായ ഗുണ്ടൎത്ത്പണ്ഡിതരും ഇതിനാൽ അശേഷംപോലും കുലുങ്ങിപ്പോയില്ല. സത്യവിശ്വാസിയുടെ ഉണ്മയായ ജീവനെക്കൊണ്ടു സ്ത്രൗസ്സ്പണ്ഡിതൎക്കു ലേശം പോലും ബോധമില്ല എന്നു ഗുണ്ടൎത്ത്പണ്ഡിതർ നന്നായി അറി ഞ്ഞു. ഈ പുസ്തകം നിമിത്തം വളരേ ചിന്തിച്ചുതുമില്ല. എന്നാലും വിശ്വാസവും ജീവനും ഇല്ലാത്തവരെ അതു ഒരു സമയം വശീകരിപ്പാൻ മതി എന്നു ഓൎത്തിട്ടു മറ്റുള്ളവരോടൊന്നിച്ച് ദൈവം ഈ ദുരുപദേശ ത്തെ തട്ടിപ്പറവാൻ തക്കവണ്ണം വല്ലതും പ്രവൃത്തിക്കേണം എന്നു പ്രാ ൎത്ഥിച്ചു. ഈ പ്രാത്ഥനെക്കു ഒരു ഉത്തരവും ഉണ്ടായി.൧൮൩൫-ാം [ 12 ] കൊല്ലം ഏപ്രിൽ മാസം ൫-ാം൹ പെട്ടന്നു ആശ്ചൎയ്യകരമായൊരു ശ്രുതി കേട്ടു–“എല്ലായ്പോഴും ചിരിച്ചും കളിവാക്കു പറഞ്ഞുംകൊണ്ടു നടന്ന മേഗ്ലിങ്ങ് എന്ന വിദ്യാൎത്ഥി മാനസാന്തരപ്പെട്ടു എന്നും യോഹന്നാൻ ൧൨, ൨5 വാക്യത്തെ ആധാരമാക്കി പ്രസംഗിച്ചപ്പോൾ അവ ന്റെ ചങ്ങാതികൾ ഒക്കെയും ഞെട്ടി അത്യന്തം വിസ്മയിച്ചു എന്നും അവൻ ബാസലിലേക്കു ചെന്നു ബോധകനായിത്തീരുവാൻ പോലും നിശ്ചയിച്ചു എന്നും ഗുണ്ടൎത്ത്സായ്പ് കേട്ടപ്പോൾ സ്ത്രൗസ്സ്പണ്ഡി തർ തോറ്റുപോയി, കതാവായ യേശുക്രിസ്തനോ ഇനിയും ജീവിക്കുന്നു എന്നതിനെ ഈ അടയാളത്താൽ താന്തന്നേ സാക്ഷീകരിച്ചിരിക്കുന്നു എന്നു ഉള്ളിൽ നിശ്ചയിച്ചു.

എങ്കിലും മേഗ്ലിങ്ങ് എന്ന ചങ്ങാതിയെ പോലേ നേരേ ബാസലി ലേക്കു ചെന്നു പഠിച്ചു വേദോപദേശകനായിത്തീരേണമെന്ന ആഗ്രഹം അന്നു തനിക്കുണ്ടായിരുന്നില്ല. ഈ പ്രവൃത്തിക്കു താൻ അയോഗ്യൻ എ ന്നത്രേ തന്നെക്കൊണ്ടു വിചാരിച്ചതു. ദൈവമോ വേറേ വഴിയായി ഈ കാൎയ്യം സാധിപ്പിച്ചു. മുമ്പേ ബഗ്ദാദിലും അനന്തരം ഹിന്തുദേശത്തി ലും ഏകനായി കൎത്താവിനു വേണ്ടി പ്രവൃത്തിച്ച ഗ്രോസ്സ് (Groves) എ ന്ന ഇംഗ്ലീഷുബോധകൻ ആ സമയത്തു വിലാത്തിയിലേക്കു മടങ്ങിച്ചെ ന്നു കൎത്തൃശൂശ്രൂഷക്കാരനും തന്റെ അളിയനുമായ ജോൎജ് മില്ലർ (George Müller) എന്ന കീൎത്തിപ്പെട്ട ആളോടുകൂടേ സ്വിത്സൎല്ലാണ്ടിൽനിന്നും ഗൎമ്മാ നദേശത്തിൽനിന്നും മിശ്ശൻവേല ചെയ്യാൻ കൂട്ടുവേലക്കാരെ കിട്ടുമോ എ ന്നു അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ ഗുണ്ടൎത്ത്പണ്ഡിതരെക്കൊണ്ടു കേൾപ്പാനിടയായി. സ്വന്തകുട്ടികളെയും ഹിന്തുക്കളെയും പഠിപ്പിക്കേ ണ്ടതിന്നു അദ്ദേഹം യോഗ്യനെന്നു വിചാരിച്ചു ട്യൂബിങ്ങൻ എന്ന പട്ടണ ത്തിലേക്കു ചെന്നു ഗുണ്ടൎത്ത് സായ്പിനെ തിരഞ്ഞു, അദ്ദേഹത്തെ കണ്ടു ഹിന്തുദേശത്തിലേ പ്രവൃത്തിക്കായി ക്ഷണിച്ചു. ഗുണ്ടൎത്ത്സായ്പോ അ തിനു മുമ്പേ തന്നേ തന്റെ ഉദ്യോഗത്തെ സംബന്ധിച്ച ദൈവേഷ്ടം ഇ ന്നതെന്നു അറിവാന്തക്കവണ്ണം വളരേ പ്രാൎത്ഥിച്ച ശേഷം “എന്നെ ആർ ആദ്യം പ്രവൃത്തിക്കായി വിളിക്കുമോ അവരുടെ വിളി ഞാൻ കൎത്താവി ന്റെ വിളിയായി വിചാരിച്ചു അനുസരിക്കും” എന്നു പ്രതിജ്ഞ ചെയ്തി രുന്നു. അതുകൊണ്ടു ഗ്രോവ്സ് സായ്പിന്റെ ക്ഷണനം ഉടന്തന്നേ സന്തോ ഷത്തോടേ സ്വീകരിച്ചു. അദ്ധ്യാപകനായിത്തീരുന്നതിൽ അത്യന്തം ആഹ്ലാദിച്ചു. എങ്കിലും ജാതികളോടു സുവിശേഷം അറിയിക്കേണ്ടതി ന്നു താൻ കൊള്ളുമോ എന്നു സംശയിച്ചു. ഹിന്തുദേശത്തിൽ എത്തിയ ശേഷം അക്കൎയ്യം തീൎച്ചപ്പെടുത്താം എന്നു വിചാരിച്ചു എത്രയും താഴ്ചയോ ടു കൂടേ ഒരു വെറും ഗുരുനാഥനായി പുറപ്പെട്ടു. പുറപ്പെടുംമുമ്പേ ഒന്നാ [ 13 ] മതു സ്വിത്സൎല്ലാണ്ട് ദേശത്തിലേക്കു ചെന്നു പല ദൈവപുരുഷന്മാരെ കണ്ടു തന്റെ വിശ്വാസത്തിനു ശക്തികൂട്ടുവാൻ ശ്രമിച്ചു. എന്നാൽ മറെറാരു അനുഗ്രഹവും ശക്തീകരണവും ഉന്മേഷവും ആ സമയത്തു സാ ദ്ധ്യമായ്‌വന്നു. മാനസാന്തരപ്പെടുംമുമ്പേ ഒരിക്കൽ ആത്മഹത്യ ചെയ്‌വാൻ തുനിഞ്ഞ ഒരു ചങ്ങാതിയെ അന്നേരം കണ്ടു സുവിശേഷം അറിയിച്ച പ്പോൾ അദ്ദേഹം വിശ്വസിച്ചു മാനസാന്തരപ്പെട്ടു. അന്നു ഗുണ്ടൎത്പ ണ്ഡിതർ: “സ്വന്തനാട്ടിൽ എന്റെ വേല ഫലിക്കുന്നില്ലെങ്കിൽ ഹിന്തുദേശത്തിൽ എങ്ങിനേ ഫലിക്കും എന്നു കൂടക്കൂടേ ഞാൻ സംശയി ച്ചും വ്യസനിച്ചുംകൊണ്ടു പ്രാൎത്ഥിച്ചുപോന്നതുകൊണ്ടു ഈ മാനസാന്ത രം എന്റെ പ്രാൎത്ഥനെക്കു ഉത്തരമായി വലിയ ഒരു കൃപയും വിശ്വാസ ത്തിനു പണയവുമായ്ത്തീൎന്നു” എന്നു് സ്വീകരിച്ചു. ആ കൊല്ലത്തിൽ ഗുണ്ടൎത്ത്പണ്ഡിതർ ദൈവികശാസ്ത്രത്തിൽ (Theology) സാധാരണമായ ഒരു പരീക്ഷ കൊടുത്തു എത്രയോ ബഹുമാനത്തോടേ ജയിച്ച ശേഷം വേറേ ഒരു പരീക്ഷയും കൊടുത്തു “തത്വജ്ഞാനപണ്ഡിതർ” (Doctor of Philosophy) എന്ന സ്ഥാനമേല്ക്കയും ചെയ്തു. അച്ഛന്റെയും രാജാ വിന്റെയും സമ്മതം കിട്ടിയ ശേഷം സൎവ്വവിദ്യാശാലയിലേ ചങ്ങാതിക ളോടും കുഡുംബക്കാരോടും ദുഃഖത്തോടുകൂടേ വിടവാങ്ങി ഒക്ടോബർമാസം യാത്രയായി. ക്ഷണത്തിൽ ഹിന്തുദേശത്തിലേക്കു പുറപ്പെടുവാൻ താല്പ ൎയ്യപ്പെട്ടാലും ഒന്നാമതു ഇംഗ്ലണ്ട് ദേശത്തിൽ ആറുമാസത്തോളം താമസി ക്കേണ്ടി വന്നു. ഇംഗ്ലീഷാരോടുള്ള പരിചയം ഹിന്തുദേശത്തിലേ വേലെക്കു വലിയ ഉപകാരമായ്ഭവിച്ചു. ഒടുക്കം ൧൮൩൬-ാം വൎഷം തിരുവെള്ളിയാ ഴ്ചയിൽ ബ്രിസ്തൽ എന്ന പട്ടണത്തിൽനിന്നു കപ്പൽ കയറി യാത്രയായി. തലവനായിരുന്നതു മേല്പറഞ്ഞ നോറിസ്സ്ഗ്രോവ്സ് (Norris Groves) തന്നേ. അദ്ദേഹം വിദഗ്ദ്ധനും ധനികനും എന്നു മാത്രമല്ല താൻ മാനസാന്തര പ്പെട്ട ശേഷം ലോകത്തിലെങ്ങും സുവിശേഷം അറിയിപ്പാൻ അത്യന്തം താല്പൎയ്യപ്പെടുന്ന ഒരു സത്യവിശ്വാസിയും ആയിരുന്നു. അദ്ദേഹം ഫല൩൩ഇൽ ഹിന്തുദേശത്തിൽ വന്നപ്പോൾ അപ്പോസ്തലന്മാരെ മാതൃകയാക്കി മിശ്ശൻവേല പുതിയവിധത്തിൽ ചെയ്താൻ മുതിന്നിരുന്നു. സ്നേഹപരവശനായി പ്രവൃത്തിപ്പാനാഗ്രഹിച്ചാലും അദ്ദേഹത്തിനു സ്ഥിരതയും മട്ടും വളരേ ഉണ്ടായിരുന്നില്ല. സായ്പിന്റെ മദാമ്മ ഒരു സേനാപതിയുടെ മകൾ ആയിരുന്നെങ്കിലും അനേകകഷ്ടങ്ങളാൽ ക്രിസ്തുവിന്റെ കൂട്ടായ്മയിൽ വളൎന്നുകൊണ്ടു കൎത്താവിനെ വിശ്വസ്തത യോടേ സേവിപ്പാൻ താല്പൎയ്യപ്പെടുന്നവളായിരുന്നു. അതുകൂടാതെകണ്ടു സായ്പിന്റെ മച്ചുനന്നും മദാമ്മയും സ്വന്ത അനുജത്തിയും അവരോടൊ ന്നിച്ചു കപ്പൽയാത്ര ചെയ്തു. പിന്നേ ൧൯ വയസ്സുള്ള ഒരു ഇംഗ്ലീഷ് [ 14 ] സ്ക്കൂൾമാസ്റ്റർ ഈ കൂട്ടത്തോടു ചേൎന്നു ഗുണ്ടൎത്ത്പണ്ഡിതൎക്കു തന്നെ പോലേ കണക്കു അറിയാമോ എന്നു കൂടക്കൂടേ പരിശോധിച്ചു കൊണ്ടി രുന്നു. ബാസലിൽ പഠിച്ച ഒരു ബോധകനും ബപ്തിസ്ത മിശ്ശങ്കാരായ രണ്ടു കൈത്തൊഴില്ക്കാരും ഫ്രഞ്ചുഭാഷ സംസാരിക്കുന്ന രണ്ടു യുവതി കളും ഒരുമിച്ചു ഉണ്ടായിരുന്നു. ഇവരിൽ യൂലിയ ഡിബോവ എന്ന യുവതിയെക്കൊണ്ടു പിന്നേത്തതിൽ അധികമായി കേൾപ്പാൻ സംഗതി വരും. വഴിയിൽ വെച്ച് അവർ ബങ്കാളി, തെലുങ്ക്, ഹിന്തുസ്ഥാനി എന്നീ ഭാഷകൾ ശീലിച്ചു. കല്ക്കത്തയിൽ ചെന്നിറങ്ങേണം എന്നായി രുന്നു അവരുടെ മനോഗതം. എങ്കിലും ജൂലായി മാസം ൮-ാം തിയ്യതി മദ്രാസിൽ എത്തി കപ്പലിറങ്ങി. അവിടേ ചില ദിവസം താമസിപ്പാൻ നിശ്ചയിച്ചു. രണ്ടു മൂന്നു ദിവസം അവിടേ പാൎത്തശേഷം ഗ്രോവ്സ് സായ്പ് ഗുണ്ടൎത്ത് പണ്ഡിതരുടെ മുറിയിൽ ചെന്നു: “പ്രിയ തോഴാ, കല്ക്കത്തയിലേക്കു പോകാതെ ഇവിടേ തന്നേ താമസിച്ചാലോ? ബങ്കാളി, ഹിന്തുസ്ഥാനി എന്നീ ഭാഷകൾ ഇപ്പോൾ ഏകദേശം വശമായല്ലോ, ഇനിയും ചില ഭാഷകൾ പഠിച്ചാൽ നല്ലതല്ലേ? ഇവിടത്തെ ക്രിസ്ത്യാ നികൾ എത്ര സ്നേഹം കാണിക്കുന്നു! ഇംഗ്ലീഷ് മേലദ്ധ്യക്ഷൻ വളരേ താഴ്മയുള്ള ഒരു സായ്പല്ലോ. തിരുനെല്‌വേലിയിലേ സഹോദരന്മാരും സമീപമാണ്. ഇതൊക്കേയും വിചാരിച്ചാൽ ഇവിടേ പാൎക്ക നല്ലൂ എന്നു എനിക്കു തോന്നുന്നു” എന്നു പറഞ്ഞു. ഈ ചഞ്ചലഭാവം കണ്ടാറേ ഗുണ്ടൎത്ത്പണ്ഡിതരുടെ നെഞ്ഞു ഏകദേശം പൊട്ടിപ്പോയാലും അദ്ദേ ഹത്തിന്റെ അഭിമതത്തിനു കീഴ്പെടാതെ നിൎവ്വാഹമില്ലാഞ്ഞു. അന്ന് മുതൽ സായ്പ് തെലുങ്കം തമിഴും അഭ്യസിപ്പാൻ തുടങ്ങി. ഗ്രോസ്സ് സായ്പി ന്റെ കുട്ടികളെ തത്വജ്ഞാനവും വേദശാസ്ത്രവും പഠിപ്പിക്കേണം എന്നു മുമ്പേ നിശ്ചയിച്ചിരുന്നെങ്കിലും മദ്രാസിൽ എത്തിയപ്പോൾ ൧൮ഉം ൧൯ഉം വയസ്സുള്ള ആ രണ്ടു പുത്രന്മാൎക്ക് പഠിപ്പാൻ ഒട്ടും മനസ്സില്ല എന്നു പണ്ഡിതർ കണ്ടു വളരേ വിഷാദിച്ചു. അതു നിമിത്തം ഒരു ദിവസം ഗ്രോവ്സ് സായ്പ് ഗുണ്ടൎത്ത്പണ്ഡിതരെ ഒരു കാൎയ്യം അന്വേഷി പ്പാൻ തിരുനെല്‌വേലിക്കു അയച്ചപ്പോൾ അദ്ദേഹത്തിനു വളരേ സന്തോ ഷം തോന്നി. ആ സ്ഥലത്തു റെയന്യൂസ് (Rhenius) എന്ന ഗൎമ്മാന ബോധകൻ പ്രവൃത്തിച്ചിരുന്നു. അദ്ദേഹം നടത്തുന്ന മിശ്ശൻവേലെക്കാ യി ഗ്രോവ്സ് സായ്പ് ൧൫൦൦൦ ഉറുപ്പിക ദാനം ചെയ്തിരുന്നു. എന്നാൽ ചില ഏഷണിക്കാർ ഗ്രോവ്സ് സായ്പിനോടു ആ ബോധകനെക്കൊണ്ടും അദ്ദേഹ ത്തിന്റെ പ്രവൃത്തിയെക്കൊണ്ടും ദോഷമായി ചിലതൊക്കയും പറഞ്ഞ തുകൊണ്ടു ഗുണ്ടൎത്ത്പണ്ഡിതർ ഒററുകാരനായി ചെന്നു സകലവും പരി ശോധിച്ചു വിവരം അറിയിക്കേണം എന്നു സായ്പ് കല്പിച്ചു. പണ്ഡി [ 15 ] തർ അവിടേ ചെന്നു ഒരു ഗൎമ്മാനനായകന്റെ മകനായ ആ ബോധകനെ കണ്ട ഉടനേ തന്നേ ഗ്രോവ്സ് സായ്പ് കേട്ടതു ഒക്കേയും ശുദ്ധ കളവാകുന്നു എന്നു അദ്ദേഹത്തിന്നു തോന്നി. ആ ബോധകന്റെ സ്നേഹംഅനുഭവിച്ചപ്പോഴോ കഷണത്തിൽ മനസ്സിനു സുഖം വന്നു. ആ സ്ഥലത്തു കൎത്താവിന്റെ പ്രവൃത്തി സക്ഷാൽ ഊക്കോടേ നടക്കുന്നു എന്നു സ്പഷ്ടമായി കണ്ടു. വിശേഷിച്ചു അദ്ദേഹം ചെയ്യുന്ന പ്രവൃത്തിക്കു ഒരു ക്രമവും ഉദ്ദേശവും ഉണ്ടു എന്നു ദിവസേന കണ്ടപ്പോൾ ഉത്സാഹത്തോടേ അദ്ധ്വാനിക്കുന്ന ഈ ബോധകന്റെ വേല നിഷ്ഫലമായിപ്പോവാൻ പാടില്ല എന്നു വിശ്വസിച്ചു. ൧൮൩൭ മാൎച്ച്മാസം വരേ അവിടേ താമസിച്ച ശേഷം ഗ്രോവ്സ്‌സായ്പ് ഗുണ്ടൎത്ത്പണ്ഡിതരെ വീണ്ടും വിളിപ്പിച്ചു. ദുഃഖാന്വിതനായി റെയിന്യൂസ് സായ്പിനോടു വിടവാങ്ങുന്ന സമയത്തിങ്കൽ മിശ്ശൻവേലെക്കായി തന്നെത്താൻ ജീവപൎയ്യന്തം ഏല്പിച്ചാൽ ഭാഗ്യം മാത്രമേയുള്ളൂ എന്നും ഇതിന്നായി താനും വിളിക്കപ്പെട്ടിരിക്കുന്നു എന്നും ഉള്ള കായ്യത്തിൽ പൂൎണ്ണനിശ്ചയം വന്നിരുന്നു.

കല്പന അനുസരിച്ച് മദ്രാസിൽ ചെന്നപ്പോൾ ഗ്രോവ്സ് സായ്പിന്റെ ഭവനം “തന്നിൽത്തന്നേ ഛിദ്രിച്ചു പോയി” എന്നു കണ്ടു. എന്തു പ്രവൃത്തിക്കേണ്ടു എന്നതിനെക്കൊണ്ടു യാതൊരു നിശ്ചയവും ആൎക്കും ഉണ്ടായിരുന്നില്ല. ഗുണ്ടൎത്ത്പണ്ഡിതൎക്ക് അതു ബഹുവിഷമമുള്ള ഒരു സമയമായിരുന്നു. ക്രമസഹിതമായ ഒരു പ്രവൃത്തി കിട്ടേണ്ടതിനു അത്യന്തം കാംക്ഷിച്ചു. ഒടുക്കം ചിറ്റൂരിൽ ചെന്നു കുടിയേറി പ്രവൃത്തിക്കേണം എന്നു കേട്ടപ്പോൾ അത്യന്തം സന്തോഷിച്ചു. ആ സ്ഥലത്തു സായ്പ് വളരേ അദ്ധ്വാനിച്ചു ഉപദേശത്താലും പ്രസംഗത്താലും നിത്യം പ്രവൃത്തിച്ചു കൊണ്ടിരിക്കേ ഒടുക്കം തന്റെ കുതിരക്കാരനിൽ ദൈവവചനം ഫലിച്ചു, അവനെ സ്നാനപ്പെടുത്തുവാനും സംഗതിവന്നു. ഗ്രോസ്സ് സായ്പിനോടുള്ള സംസൎഗ്ഗത്തിൽ മുമ്പേ അനുഭവിച്ച സ്നേഹം ക്രമേണ കുളിൎത്തു പോകുന്ന പ്രകാരം കണ്ടിട്ടു ഗുണ്ടൎത്ത്പണ്ഡിതക്ക് അത്യന്തം സങ്കടം തോന്നി. രണ്ടു സംവത്സരങ്ങൾക്കകം സ്വന്തനാട്ടിൽനിന്നു ഒരൊറ്റ കത്തുപോലും കിട്ടാതെപോയതും സായ്പിനെ വ്യസനിപ്പിച്ചു (കത്തുകളൊക്കേയും വഴിയിൽ വെച്ചു കാണാതെ പോയി കഷ്ടം!). അന്നു ഹിന്തുരാജ്യത്തെ ക്രമേണ തന്റെ രണ്ടാം സ്വദേശമായി വിചാരിപ്പാൻ തുടങ്ങി. ആ സമയത്തു ഇംഗ്ലീഷുചങ്ങാതികളിൽ ചിലർ ഹിന്തുസ്ത്രീകളുടെയും പെൺകുട്ടികളുടെയും ഇടയിൽ അത്യുത്സാഹത്തോടേ പ്രവൃത്തിച്ചു വന്ന യൂല്യ ഡിബോവ എന്ന യുവതിയെ കല്ല്യാണം കഴിക്കേണമെന്നു ആലോചന പറഞ്ഞു. എന്നാൽ സ്ഥിരമില്ലാത്ത ഈ സ്ഥിതിയിൽ ഇതിനായി ധൈൎയ്യം ഉണ്ടായിരുന്നില്ല. നാലഞ്ചു [ 16 ] സംവത്സരത്തേക്കു മാത്രമേ ഗ്രോവ്സ് സായ്പിനോടു കരാർ ചെയ്തിട്ടുള്ളൂ. അതു കഴിഞ്ഞശേഷം എന്തു ചെയ്യേണ്ടു എന്നു അറിഞ്ഞിരുന്നില്ല. അങ്ങിനേ ഇരിക്കേ ൧??൮ ജൂൻ ൫-ാം തിയ്യതി റയിന്യൂസ് ഉപദേഷ്ടാവു അന്തരിച്ചു എന്ന വൎത്തമാനം ചിറ്റൂരിൽ എത്തി. ഗ്രോവ്സ് സായ്പ് അതു കേട്ട ഉടനേ ഗുണ്ടൎത്ത് സായ്പിനോടു അതു കൎത്താവിൻ വിളി എന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നിങ്ങൾ തിരുനെല്‌വേലിയിലേക്കു ചെന്നു അവിടത്തേ സഹോദരന്മാൎക്കു സഹായിച്ചാൽ കൊള്ളാം എന്നു പറഞ്ഞു. ഗുണ്ടൎത്ത്പണ്ഡിതർ അതു കേട്ടപ്പോൾ റെയിന്യൂസ് സായ്പ് ഒരിക്കൽ തിരുനെല്‌വേലിയിൽ വെച്ച് “ഗുരുക്കളായ നിങ്ങൾ ഒരു ബോധകനായിത്തീൎന്നതുകൊണ്ടു ഒരിക്കൽ സ്വാതന്ത്ര്യം പ്രാപിച്ചാൽ ഒന്നാം അവകാശം ഞങ്ങൾക്കു എന്നു ഓൎക്കേണം” എന്നു ചൊല്ലിയ വാക്കു ഓൎത്തു എന്നു മാത്രമല്ല, അയ്യോ റെയിന്യൂസ് സായ്പിനോടൊന്നിച്ചു പ്രവൃത്തിപ്പാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര സന്തോഷം ഉണ്ടാകുമായിരുന്നു എന്നു വിചാരിച്ചു ഖേദിക്കയും ചെയ്തു. എന്നിട്ടും തിരുനെല്‌വേലിയിലേ സഹോദരന്മാരോടു “ഞാൻ സഹായത്തിനായി മാത്രമല്ല സ്ഥിരമായി നിങ്ങളോടൊന്നിച്ചു പ്രവൃത്തിപ്പാൻ അങ്ങുവരും” എന്നു അറിയിച്ചു. വിവാഹസ്ഥനായിത്തീൎന്നാൽ കൊള്ളാം എന്നും കൂടേ അവർ താല്പയ്യപ്പെട്ടിരുന്നതുകൊണ്ടു ഗ്രോവ്സ് സായ്പ് മുഖാന്തരമായി മേല്പറഞ്ഞ യുവതിയോടു അന്വേഷിക്കേണ്ടി വന്നു. അതിനു; “ജീവപയ്യന്തം മിശ്ശൻവേല ചെയ്താൻ നേൎന്നിരിക്കുന്നെങ്കിൽ ഞാൻ വിശ്വാസത്തോടും നന്ദിഭാവത്തോടും കൂടേ സമ്മതിക്കും. വിവാഹസ്ഥയായിരിക്കുന്നതു എനിക്കു ഇപ്പോൾ പ്രയാസം തോന്നുന്ന ഈ തല്ക്കാലസ്ഥിതിയിൽനിന്നുള്ള ഒരു ഉദ്ധാരണം പോലേ തോന്നുന്നു” എന്നതു മദാമ്മയുടെ ഉത്തരം ആയിരുന്നു. ൧൮൩൮ ജൂലായി ൨൩-ാം തിയ്യതി കല്യാണവും കഴിഞ്ഞു. ൨ നാൾക്കു പിൻ ദമ്പതിമാർ ഒരു കൂലിവണ്ടിയിൽ കയറി തിരുനെല്‌വേലിക്കു പോകേണ്ടിവന്നു. ഈ സ്ഥിതി ഇരുവൎക്കും സന്തോഷകരമായിരുന്നെങ്കിലും വിരഹതാപം അല്പമല്ലയായിരുന്നു. വിശേഷാൽ സ്ക്കൂൾകുട്ടികൾ വളരേ കരഞ്ഞു സായ്പിനോടും മദാമ്മയോടും പോകരുതേ എന്നു നിത്യം അപേക്ഷിച്ചു. ഗ്രോവ്സ് സായ്പോ “അയ്യോ ഗുണ്ടൎത്ത് എന്ന വലങ്കൈയും യൂലിയ ഡിബോവ എന്ന ഇടങ്കൈയും പോയിപ്പോയശേഷം എന്റെ അവസ്ഥ മേലാൽ എന്തായിത്തീരും” എന്നു പ്രലപിച്ചു പറഞ്ഞു പോൽ. ഗുണ്ടൎത്ത് പണ്ഡിതരോ അന്നുമുതൽ സാക്ഷാൽ ഒരു ബോധകനായിത്തീൎന്നു. [ 17 ]

നാലാം അദ്ധ്യായം.
കേരളനാട്ടിൽ ചെയ്ത പ്രവൃത്തി (൧൮൫൬ വരേ).


൧൮൩൮ ജൂലായി മാസം ൩൦--ാം൹ സായ്പും മദാമ്മയും ചിറ്റൂരിലേ സഹോദരന്മാരോടൊന്നിച്ചു ഒരിക്കൽ കൂടേ പ്രാൎത്ഥന കഴിച്ചശേഷം അവിടേനിന്നു പുറപ്പെട്ടു തിരുനെൽവേലിയിലേക്കു യാത്രയായി. ദിവസേന കൂലിവണ്ടിയിൽ ചിലനാഴികയോളം യാത്ര ചെയ്തതിൽപ്പിന്നേ അങ്ങാടികളിൽ പ്രസംഗിക്കയും രാത്രിയാകുംവരേ ആളുകളോടു സംഭാഷണം കഴിക്കുകയും ചെയ്യും. തൃശ്ശിനാപ്പള്ളിയിൽ എത്തിയപ്പോൾ തിരുനെല്‌വേലിയിൽനിന്നു വന്ന കത്തുകൾ വായിച്ചു നോക്കിയാറേ അവിടത്തേ സഹോദരന്മാർ സ്വാധീനത ഉപേക്ഷിച്ചു ചൎച്ച്മിശ്ശനിൽ ചേൎന്നപ്രകാരം കേട്ടു വളരേ വ്യസനിച്ചു. എന്നിട്ടും ഊർതോറും പ്രസംഗിച്ചുകൊണ്ടു തിരുനെല്‌വേലിയിലേക്കു പുറപ്പെട്ടു. ആഗസ്ത് മാസം ൨൯-ാം തിയ്യതി അവിടേ എത്തി. ഇതുവരേ ചിലതൊക്കയും വീണ്ടും വീണ്ടും തുടങ്ങുകയും മതിയാക്കുകയും ചെയ്യുന്നവിധത്തിൽ കാൎയ്യം നടന്നതുകൊണ്ടു സായ്പിന്നു ഒരു സ്ഥിരമായ പ്രവൃത്തിയിൽ ചേരുവാൻ വളരേ ആഗ്രഹമുണ്ടായിരുന്നു. അതും ഒരു ഗൎമ്മാനമിശ്ശനിൽ ആയാൽ കൊള്ളാം എന്നു വളരേ താല്പൎയ്യപ്പെട്ടിരുന്നു. ഇംഗ്ലീഷ്ക്കാരുടെ പണം സായ്പിനെ ഒട്ടും ആകൎഷിച്ചിട്ടില്ല. മദ്രാസ്സിലേ ചില ഇംഗ്ലീഷ്‌യുവാക്കളെ യവനഭാഷ പഠിപ്പിച്ചാൽ ൫൦൦ ഉറുപ്പിക മാസപ്പടി കിട്ടും എന്നു കേട്ടപ്പോൾ ഇതിനായിട്ടല്ല ഹിന്തുദേശത്തിൽ വന്നതു എന്നോൎത്തു അതിനെ നിഷേധിച്ചു. എന്നാൽ തിരുനെൽവേലിയിലേ ഉപദേശിമാരുടെ വൈദികശാലയെ നടത്തേണമെന്നു ചൎച്ച്മിശ്ശൻകാർ സായ്പിനോടു വളരേ അപേക്ഷിച്ചപ്പോൾ സായ്പ് ആ മിശ്ശനിൽ ചേരാതെകണ്ടു അതിഥിയെപോലേ പഠിപ്പിക്കാമെന്നു നിശ്ചയിച്ചു അതിന്നായി മുതിൎന്നു. അന്നു യേശുക്രിസ്തുവിന്റെ ജനനം വരേയുള്ള സംഭവങ്ങൾ അടങ്ങിയതായ ഒരു ലോകചരിത്രം തമിഴുഭാഷയിൽ എഴുതിച്ചു തീൎത്തു. എന്നാൽ അതിനു മുമ്പേ തന്നേ ബാസൽ മിശ്ശനിൽ ചേരുവാൻ താല്പൎയ്യം തോന്നിയതുകൊണ്ടു സെപ്തെമ്പർ മാസം ൧--ാം തിയ്യതി മംഗലപുരത്തേക്കും ബാസലിലേക്കും ഓരോ കത്തുകളെഴുതി തന്നെ ആ മിശ്ശനോടു ചേൎപ്പാനും തമിഴ്ദേശത്തിൽ ഒരു പുതിയ മിശ്ശൻ തുടങ്ങുവാനും അനുവാദം ചോദിച്ചു. ഈ രണ്ടു കത്തുകൾ ആ സ്ഥലത്തിൽ എത്തുന്നതിനു മുമ്പായി തന്നേ മേഗ്ലിങ്ങ് പണ്ഡിതരുടെ ഒരു കത്തു ഗുണ്ടൎത്ത്പണ്ഡിതൎക്കു കിട്ടി. ആ കത്തുമുഖാന്തരം സായ്പിന്റെ ഉറ്റചങ്ങാതിയായ മേഗ്ലിങ്ങ് പണ്ഡിതർ ഹിന്തുദേശത്തിലേ ബാസൽമിശ്ശന്റെ സാധാരണമായ കമ്മട്ടിയാരുടെ നാമത്തിൽ സായ്പിനെ അങ്ങോട്ടു [ 18 ] ചെന്നു പ്രവൃത്തിപ്പാൻ ക്ഷണിച്ചു. ഈ വിവരം ഗുണ്ടർത്ത്പണ്ഡിതരെ അത്യന്തം സന്തോഷിപ്പിച്ചു എങ്കിലും ബാസലിലേ കമ്മട്ടിയാരുടെ മറുപടിക്കായി കാത്തിരിപ്പാൻ നിശ്ചയിച്ചു. ഒടുക്കം അവിടത്തേ തീൎപ്പും വന്നു. തമിഴ് ദേശത്തിൽ ഒരു പുതിയ മിശ്ശൻ തുടങ്ങുവാൻ പാടില്ല എന്നും കൎണ്ണാടകഭാഷ പഠിപ്പാൻ ഇഷ്ടമുണ്ടെങ്കിൽ തങ്ങളുടെ മിശ്ശനോടു് സന്തോഷത്തോടേ ചേൎക്കാം എന്നും കമ്മട്ടിയാർ മറുപടിയായി എഴുതി. “അയ്യോ വീണ്ടും ഒരു പുതിയഭാഷ പഠിക്കേണമല്ലോ” എന്നു സായ്പ് വിചാരിച്ചു വൃസനിച്ചു. എങ്കിലും ദൈവേഷ്ടമറിവാൻ വളരേ പ്രാൎത്ഥിച്ച ശേഷം, ഒടുക്കം അതിനായി മുതിൎന്നു. “ഓരോ പുതിയഭാഷ പഠിപ്പാനല്ലല്ലോ, കൎത്താവിന്റെ മുന്തിരിങ്ങാത്തോട്ടത്തിൽ അഭിനിവേശത്തോടേ സ്ഥിരമായി പ്രവൃത്തിപ്പാനത്രേ ഞാൻ ആഗ്രഹിക്കുന്നതു” എന്നു പറഞ്ഞു. ഒക്തോബർ മാസം.൧-ാം തിയ്യതി പടിഞ്ഞാറോട്ടു പുറപ്പെട്ടു. ചില ദിവസം കഴിഞ്ഞതിൽ പിൻ തിരുവിതാംകോട്ടയിൽ എത്തി. അവിടേനിനു മലയാളഭാഷയെ ഒന്നാം പ്രാവശ്യം കേട്ടു. ചില ദിവസങ്ങൾക്കകം മലയാളം വായിപ്പാനും അതൃാവശ്യമുള്ളതു ബോധിപ്പാനും ശീലിച്ചു. ഈ ഭാഷ സായ്പിനെ ആശ്ചൎയ്യപ്പെടത്തക്കവിധത്തിൽ ആകൎഷിച്ചു. സ്വന്തഭാഷെക്കു പുറമേ ഈ മലയാളവും കൂടേ മുഖ്യമായ ഭാഷയായിത്തീരും എന്നു സായ്പ് അന്നു ഊഹിച്ചിരുന്നില്ല. ഒക്ടോബർ മാസം ൨൩-ാം൹ കൊച്ചിയിൽനിന്നു മദാമ്മയോടൊന്നിച്ചു എത്രയോ പഴയ ഒരു പത്തമ്മാരിയിൽ കയറി പുറപ്പെട്ടു. വളരേ ലഘുഭാവക്കാരയ യഹൂദർ, മാപ്പിളമാർ, പോത്തുഗീസർ എന്നവരുടെ ഒരു കൂട്ടം അതിൽ ഉണ്ടായിരുന്നു. ഇവരുടെ ചിരിയും പരിഹാസവും ക്ഷണത്തിൽ മൌനമായ്പോയി. ൨൪-ാം൹ സൂയ്യൻ അസ്തമിച്ച ശേഷം അതിഭയങ്കരമായ ഒരു കൊടുങ്കാറു ഊതി, കോളും പിടിച്ചു. “അതു വരുന്നതു കണ്ട ഉടനെ ഞാൻ പത്തമ്മാരിയിലേ ആളുകളോടു പായി വേഗം താഴ്ത്തുവാൻ കല്പിച്ചു. എന്നാൽ അവർ മഹാ മടിയരായിരുന്നു; അവരുടെ ഉപേക്ഷയാൽ പായി കഷണം കഷണമായി കീറിപ്പോയി. തവക്ക കൂടാതെ ഞങ്ങൾ കാററിന്റെ ശീഘ്രതകൊണ്ടു പടിഞ്ഞാറോട്ടു ഓടി; ഒന്നിച്ചുള്ളവരൊക്കയും പൊട്ടിക്കരഞ്ഞു നിലവിളിച്ചു. യൂല്യ താഴേ കിടന്നുറങ്ങുകയായിരുന്നു. ഞാൻ അവളെ ഉണൎത്തി എങ്കിലും ആപത്തിന്റെ സ്വഭാവം മുഴുവനും അറിയിച്ചില്ല. ഇതിനിടയിൽ ആളുകളൊക്കയും ഞങ്ങളുടെ അടുക്കേ പാഞ്ഞു വന്നു: “നിങ്ങളുടെ ദേവനോടു പ്രാൎത്ഥിപ്പിൻ” എന്നു അപേക്ഷിച്ചു; ഞാൻ തമിഴ്ഭാഷയിൽ ഉറക്കേ പ്രാൎത്ഥിച്ചു; ഭയം, വിശ്വാസം, പുനരുത്ഥാനം എന്നിവറ്റെ കുറിച്ച് ഒരു പ്രസംഗവും കഴിച്ചു. അതിന്റെ ശേഷം ഞാൻ ചുക്കാൻ പിടിപ്പാൻ ഭാവിച്ചാറേ യൂല്യ ഏക [ 19 ] ദേശം മോഹാലസൃപ്പെട്ടു കിടക്കുന്നു എന്നു കണ്ടു, അവളുടെ അരികേ തന്നേ നിന്നു. തിരമാല ഇരുഭാഗത്തോട്ടും അലെച്ചാലും നാം ദൈവകയ്യിൽ ഇരിക്കുന്നല്ലോ എന്നു പറഞ്ഞു അവളെ ആശ്വസിപ്പിച്ചു. അനന്തരം ഒരു വലിയ ഓളം വന്നു പത്തമ്മാരിയിൽ വെള്ളം കയറി നിറഞ്ഞതു കണ്ടപ്പോൾ കഥ തീൎന്നു, ഞങ്ങൾ മുങ്ങിപ്പോകും എന്നുവിചാരിച്ചു. ഞാൻ ഭാൎയ്യയോടു “സമുദ്രം തൻ മരിച്ചവരെ തിരിച്ചു കൊടുക്കും” എന്നു പറഞ്ഞ നിമിഷത്തിൽ തന്നേ ഞങ്ങളുടെ മനസ്സിലേ ക്ഷോഭം ശ്രമിച്ചു, ഉടനേ സമുദ്രത്തിലേ ക്ഷോഭവും നിന്നു എന്നു സായ്പ് അന്നേത്ത വൃത്താന്തത്തെ പറ്റി എഴുതിയിരിക്കുന്നു.

എങ്ങിനേ എങ്കിലും നവെമ്പർമാസം ൧-ാം തിയ്യതി പത്തമ്മാരി മംഗലപുരത്തേ തുറമുഖത്തെത്തി നങ്കൂരമിട്ടു. പിറേറദിവസം രാവിലേ തോണികയറി അവിടത്തേ അഴിയിലൂടേ ഓടി കരക്കണെഞ്ഞിറങ്ങി. അവിടേ കാത്തുനിന്നിരുന്ന മേഗ്ലിങ്ങ്,പണ്ഡിതർ സ്റ്റേഹിതരെ ബഹുസന്തോഷത്തോടേ കൈക്കൊണ്ടു സായ്പ് മൂന്നു സംവത്സരമായി സ്വന്തഭാഷ സംസാരിക്കായ്കകൊണ്ടു ആദ്യദിവസങ്ങളിൽ ഗൎമ്മനഭാഷ സംസാരിപ്പാൻ പ്രയാസം തോന്നി (മതാമ്മ ഫ്രഞ്ച്ഭാഷയായിരുന്നു സംസാരിച്ചിരുന്നതു).—രണ്ടു മാസത്തോളം മാത്രം അവിടേ താമസിച്ച ശേഷം ൧൮൩൯-ാം കൊല്ലം ജനുവരിമാസത്തിൽ കേരളദേശത്തിൽ ഒരു മിശ്ശൻ സ്ഥാപിപ്പാൻ കഴിയുമോ എന്നു അവിടേ ചെന്നു അന്വേഷിപ്പാൻ സായ്പിനോടു മേലധികാരികൾ താല്പൎയ്യപ്പെട്ടു. ചില സംവത്സരങ്ങൾക്കു മുമ്പേ റേനിയുസ് എന്ന ഉപദേഷ്ടാവു മിഖായേൽ എന്ന ഉപദേശിയെ അഞ്ചരക്കണ്ടിയിൽ ഒരു ഇംഗ്ലിഷ്‌സായ്പിന്റെ തോട്ടത്തിൽ പണി എടുക്കുന്ന അടിമകളോടു സുവിശേഷം അറിയിക്കേണ്ടതിനു അയച്ചിരുന്നു. അവരുടെ അവസ്ഥ അതിഭയങ്കരം; ആ സ്ഥലം സാക്ഷാൽ പിശാചിന്റെ ഒരു കോട്ടയായിരുന്നു എന്നു പറയാം. എന്നിട്ടും അവിടേ ഒരു വാതിൽ തുറന്നുവന്നിരിക്കുന്നെന്നും സുവിശേഷം കേൾപ്പാൻ പലക്കും താല്പൎയ്യമുണ്ടു എന്നും കൂടേ കേട്ടു. ഈ പ്രയാസനിലയിൽ മിഖായേൽ ബുദ്ധിമുട്ടി ഒരു സഹായത്തിനായി അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു. അതു ദൈവത്തിന്റെ വിളി തന്നേ എന്നു അറിവാനായിട്ടു വേറേയൊരു സംഗതിയുമുണ്ടായിരുന്നു. ഫേബിക്ക്‌സായ്പിന്റെ പ്രസംഗം കേട്ടു വിശ്വസിച്ച സ്ട്രേഞ്ച് എന്ന ജഡ്ജിസായ്പ് അന്നു തലശ്ശേരിയിൽ പാൎത്തു. ഈ സായ്പ് വിലാത്തിയിലേക്കു പോകുന്നതിനു മുമ്പായി താൻ പാൎത്ത ഭംഗിയുള്ള വീടും പറമ്പും ഒക്കയും ബാസൽ മിശ്ശന്നു സമ്മാനമായിക്കൊടുത്തിരുന്നു. അതുകൊണ്ടു മംഗലപുരത്തിലേ സഹോദരന്മാർ ഗുണ്ടൎത്ത്പണ്ഡിതരെ അങ്ങോട്ടയപ്പാൻ നിശ്ചയിച്ചു. ഇല്ലിക്കുന്നിന്മേൽ 4 [ 20 ] പാൎത്തുകൊണ്ടിരിക്കേ അഞ്ചരക്കണ്ടിയിലേ കാൎയ്യം ക്രമപ്പെടുത്താം എന്നു വിചാരിച്ചു. സായ്പ് കേരളത്തിലെത്തി കാൎയ്യാദികൾ എല്ലാം അന്വേഷിച്ചറിഞ്ഞു വീണ്ടും മംഗലാപുരത്തേക്കു മടങ്ങിച്ചെ഼ന്നു വിവരമൊക്കയും അറിയിച്ചു. ഹേബിക്ക് സായ്പ് ദാൎവ്വാറിൽനിന്നു മടങ്ങി എത്തി. അനന്തരം മാച്ച്മാസം ൩൧-ാം നു ബാസൽമിശ്ശന്റെ ആദൃഫലമാകുന്ന ആറു ആളുകൾക്കു സ്നാനം കൊടുത്തു. അന്നു എല്ലാവരും ഒന്നിച്ചു സന്തോഷിച്ചശേഷം എപ്രിൽ മാസാരംഭത്തിൽ ഗുണ്ടർത്ത്പണ്ഡിതർ ഭാൎയ്യാസമേതം കേരളദേശത്തിലേക്കു പുറപ്പെട്ടു. ഇപ്രകാരമാകുന്നു ഈ നാട്ടിൽ മിശ്ശൻവേല സാക്ഷാൽ ആരംഭിപ്പാൻ ഇടയായതു. ഇതിനെ ആരംഭിച്ച ഗുണ്ടർത്ത് പണ്ഡിതരത്രേ; പിഞ്ചെന്ന ൨൦ സംവത്സരങ്ങൾക്കകം കേരളത്തിൽ മിശ്ശൻപ്രവൃത്തിക്കു അടിസ്ഥാനം ഇട്ടതു എന്നു പറയേണ്ടതു. പ്രധാനകാര്യങ്ങളിൽ അന്നും ഇന്നും നേതാവായി ശോഭിക്കുന്നതും അദ്ദേഹമത്രേ. തലശ്ശേരിയിൽ ഇറങ്ങിയ ഉടനേ സായ്പിൻറെ ആദ്യജാതൻ ജനിച്ചു (ഈ ഹെർമ്മൻ ഇപ്പോൾ അമേരിക്കദേശത്തിൽ ഉപദേഷ്ടാവും മൂത്തച്ഛനുമായി ജീവനോടിരിക്കുന്നു.) അവന്റെ പിറവി വളരേ കഷ്ടപ്പാടുകളോടു കൂടേ ആയിരുന്നു. എന്നാൽ അധികം വലിയ കഷ്ടപ്രയാസങ്ങൾ മലബാർ മിശ്ശൻപ്രവൃത്തിയുടെ ആദ്യഫലങ്ങളും സായ്പിൻ്റെ ആത്മികക്കുട്ടികളും ആയ ഓരോ മക്കൾ ജനിച്ചുവരുന്നതിൽ അനുഭവിക്കേണ്ടിവന്നു. സായ്പ് ഭാഷയിൽ കഴിച്ച അദ്ധ്വാനം എല്ലാററിലും വിഷമം കുറഞ്ഞതു എന്നു പറയാം. അവർ രചിച്ച വൃാകരണം, വലിയ നിഘണ്ഡു, അനേകസ്ക്കൂൾപുസ്തകങ്ങൾ, ഓരോ ചെറുപുസ്തകങ്ങൾ, ചോദ്യോത്തരം, ഗീതപുസ്തകം, തിരുവെഴുത്തുകളുടെ ഭാഷാന്തരം ഇതൃാദി കൃതികൾ സംശയംകൂടാതെ അതിശയമാർന്ന പ്രവൃത്തികൾ ആകുന്നു. ഈ പുസ്തകങ്ങൾ സൂക്ഷ്മത്തോടേ വായിക്കുന്തോറും പാരായണക്കാർ സായ്പിൻ്റെ പ്രാപ്തിനിമിത്തവും ഓരോ ചെറിയ കാര്യത്തിൽ കാണിച്ച സൂക്ഷ്മത നിമിത്തവും അത്ഭുതപ്പെടാതിരിക്കയില്ല. പ്രസംഗവും ദൈവാരാധനയും വേദപാരായണവും നടന്നുകൊണ്ടിരിക്കേ ഗുണ്ടർത്ത് പണ്ഡിതർ ഭാഷാസംബന്ധമായി ചെയ്ത അദ്ധ്വാനസഹായങ്ങളെക്കൊണ്ടു നമ്മുടെ ഇടയിൽ ഇന്നോളം വ്യാപരിക്കുന്നു എന്നു പറവാൻ ധൈൎയ്യമുണ്ടു. എന്നാൽ ഈ പ്രവൃത്തി സായ്പ്പിന് വെറും വിനോദവും ഉല്ലാസവും മാത്രമായിരുന്നു. വൃദ്ധനായിത്തീർന്ന ശേഷം സായ്പ് ഒരിക്കൽ “സ്വർഗ്ഗത്തിൽവെച്ചു ഓരോ പുതിയ ഭാഷ പഠിപ്പാൻ എനിക്കു അവസരം കിട്ടിയാൽ എന്തൊരു സന്തോഷമായിരിക്കും” എന്നു പറഞ്ഞു പോൽ. പുറജാതികളോടു പ്രസംഗിപ്പാനും സായ്പ് വളരേ താത്പര്യം കാണിച്ചു. പ്രസംഗിക്കുന്ന [ 21 ] വിധം അപൂർവ്വവും രസകരവുമായിരുന്നു. ക്രിസ്തീയമാറ്റത്തിന്റെ ഉപദേശം സ്ഥലവും സമയവും വിചാരിയാതെ നിത്യം ഒരേ രീതിയിൽ ആവർത്തിച്ചു പറഞ്ഞതു സായ്പ്പിന്നു വഴക്കമല്ല.കേൾക്കുന്നവരുടെ താരതമ്യത്തിന്നൊത്തവണ്ണം അവർ നിത്യം നിറവിൽനിണു കോരി ഉണർച്ചയോടും ശ്രദ്ധയോടും വിവേകത്തോടും കൂടേ സുവിശേഷം ആളുകൾക്ക് ഹൃദയംഗമമാക്കുവാൻ ശ്രമിച്ചു. എന്നിട്ടും ഈ കാര്യത്തിൽ ചിലപ്പോൾ ശങ്കയും മന്ദതയും ഉണ്ടായിട്ടുണ്ടെന്നു തന്നെകൊണ്ടു സങ്കടം പറഞ്ഞിട്ടുമുണ്ടു. 1868-ആം വർഷത്തിൽ ഹേബിക് സായ്പിൻറെ ശവസംസ്കാര സമയം സായ്പ് ഈരിയോൻ, മില്ലർ എന്ന ബോധകരോടൊന്നിച്ചു ശവക്കുഴിയുടെ മുമ്പിൽ നില്ക്കുമ്പോൾ ഹേബിക്ക് അലറുന്ന സിംഹം ഇരയെ അന്വേഷിക്കുന്നതിനെപോലേ ആത്മാക്കളെ ആകർഷിച്ചു. ഇർവനോട് എന്നെയും മറ്റുള്ളവരെയും ഒപ്പിച്ചുനോക്കുമ്പോൾ ഞങ്ങും മൌനനായ്ക്കൾ അത്രേ" എന്നു ഏറ്റുപറഞ്ഞു. സംസ്കൃതം ഹിന്ദുമതം ഇതൃാദി എത്ര പഠിച്ചാലും ആത്മാക്കളെ നേടുവാനുള്ള വാഞ്ചയും പ്രാപ്തിയും വർദ്ധിക്കയില്ല എന്നതും കൂടേ സായ്പിൻറെ അനുഭവമായിരുന്നു. എന്നാൽ ഏറ്റവും വലിയ പ്രയാസം സായ്പ് രാപ്പകൽ ഉൽകൃഷ്ടസ്ഥിതിയിലേക്കു എത്തിപ്പാൻ ശ്രമിച്ച പല ആളുകളുടെ കള്ളസ്വഭാവവും ജഡികഭാവവും സ്ഥിരമില്ലായ്മയുമായിരുന്നു. ഒരിക്കൽ ഒരു കത്തിൽ "ഞാൻ സ്നാനപ്പെടുത്തിയ ക്രിസ്ത്യാനികളൊക്കയും പതിർ എന്ന പോലേ പാറിപ്പോയി. പലപ്പോഴും എല്ലാം ഇളകുന്നു എന്നും എല്ലാം പഴുതിലായിപ്പോയി എന്നും തോന്നുന്നു. അഞ്ചരക്കണ്ടിയിലേ ക്രിസ്ത്യാനികൾ മൂന്നു മാസത്തോളം എന്നോടും സുവിശേഷത്തിന്റെ ശാസനയോടും മത്സരിച്ചുനിന്നു" എന്നു വ്യസനത്തോടെ എഴുതി. എന്നിട്ടും സന്തോഷത്തിനു കുറവു ഉണ്ടായിട്ടില്ല താനും. ൧൮൪൪-ാം വഷത്തിലെഴുതിയ ഒരു കത്തിൽ "ചില മാസങ്ങൾക്കു മുമ്പേ മാത്രം ക്രിസ്തുവിനെ കുറിച്ചുള്ള വചനം കേട്ട പൌൽചന്ദ്രൻ ഇപ്പോൾ സകല ക്രിസ്ത്യാനികളിൽവെച്ചു ശ്രേഷ്ടനായ് വിളങ്ങുന്നു, അദ്ദേഹം എനിക്കു നിത്യം ഒരു പുതിയ കാഴ്ച എന്നപോലേ ഇരിക്കുന്നു. അവൻ കേൾക്കുന്നതു ഒക്കയും അവനിൽ വേരൂന്നുന്നു എന്നു മാത്രമല്ല, ആത്മിക ആഹാരം അവനിൽ ദഹിക്കയും എത്രയും ശ്രദ്ധയോടേ അതിനെ മേൽക്കുമേൽ അംഗീകരിക്കയും ചെയ്യുന്നു; (ദൈവവചനം എന്ന) നല്ല വിത്തു വിതെപ്പാൻ പോലും തുടങ്ങിയിരിക്കുന്നു. പ്രിയ ഭാര്യയോടും രണ്ടു നല്ല മക്കളോടും ഒന്നിച്ചു അവൻ ഏകാന്തത്തിൽ യേശുക്രിസ്തുവിന്റെ നുകത്തെ ചുമക്കുന്നു. മുമ്പേ ഒരിക്കലും കേൾക്കാത്ത വേദവാക്കുകളെ ഈ പൗൽ ദൈവാത്മാവിൻ ശക്തിയാൽ വ്യാഖ്യാനിക്കുന്നതു കേട്ടപ്പോൾ എന്റെ [ 22 ] ഹൃദയത്തിനു ഏറ്റവും തണുപ്പുവന്നു. സ്നാനം കഴിഞ്ഞശേഷം ഈ സഹോദരനെ ഉത്സാഹിപ്പിപ്പാൻ ഒരിക്കലെങ്കിലും സംഗതിവന്നിട്ടില്ല. ഈ ആദ്യസ്നേഹത്തെയും വിശുദ്ധഎരിവിനെയും കണ്ടാൽ നാണിച്ചു പോവാൻ സംഗതിയുണ്ട്. എന്നോടൊന്നിച്ച് യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ നല്ലവൻ തന്നേ, അവന്റെ ദയ യുഗപൎയ്യന്തമുള്ളതല്ലോ. ഒരു വിലാത്തിക്കാരന്റെ ഹൃദയദത്തിൽ എന്നപോലേ കത്താവിന്റെ കരുണ ഹിന്തുക്കളുടെ ഹൃദയത്തിലും വ്യാപരിക്കുന്നുവോ ഇല്ലയോ എന്നു ചിലപ്പോൾ എനിക്കു സംശയം തോന്നിയിരുന്നു. ഈ സംശയം ഇപ്പോൾ കേവലം നീങ്ങിപ്പോയി. കത്താവിന്റെ കരുണ യുഗാദികളോളം ഒരേവിധമായി തന്നേ നില്ക്കുന്നു. മേലാൽ മെല്ലേ മെല്ലേ മാത്രം നടക്കുന്നവരോടു അധികം ചോദിക്കാതെ ഞങ്ങൾക്കു ജയഘോഷം കഴിപ്പാൻ തക്കവണ്ണം ആശ്വാസം ലഭിക്കുന്നതുകൊണ്ടു അധികം ദീൎഘക്ഷാന്തി കാണിപ്പാൻ പഠിക്കേണം. അല്ലാത്ത പക്ഷം നകാരം ചാടിക്കളവാൻ ഭാവിക്കുമ്പോൾ അതിനോടൊന്നിച്ച് അനുഗ്രഹവും സാരവും ആയതും കൂടേ പോയിപ്പോയി എന്നു വ്യസനത്തോടേ കാണേണ്ടിവരും” എന്നെഴുതി.— എന്നാൽ പൌൽ ചന്ദ്രൻ മാത്രമല്ല, പ്രഭുകുമാരനായ രാമവൎമ്മനും പുറജാതികളുടെ ഇടയിൽ അനുഗ്രഹകരമായ പ്രസംഗവേല നടത്തിയ അബ്രഹാം മൂളിയും അദ്ദേഹത്തിന്റെ ഭാൎയ്യയും മറ്റോരോസ്ത്രീപുരുഷന്മാരും ഗുണ്ടൎത്ത്പണ്ഡിതൎക്കു സന്തോഷഹേതു ആയിരുന്നു എന്നു പറയാം. കൂട്ടുവേലക്കാരെക്കൊണ്ടും സായ്പിനു വളരേ ആശ്വാസമുണ്ടായിരുന്നു. പ്രാണസ്നേഹിതന്മാരായ മേഗ്ലിങ്ങ്, വൈഗ്ലൈ എന്ന സായ്പ്മാരോടൊന്നിച്ചു മാത്രമല്ല, ഹേബിക്ക്, ഈരിയോൻ, ഫ്രീത്സ്, മില്ലർ എന്നവരോടൊന്നിച്ചും തികഞ്ഞസ്നേഹഐക്യതകളോടു കൂടേ പ്രവൃത്തിച്ചു. ഗുണ്ടൎത്ത്പണ്ഡിതർ എഴുതിയ ഹേബിക്ക് സായ്പിന്റെ ജീവചരിത്രം വായിക്കുമ്പോൾ ഗ്രന്ഥകൎത്താവു അതിൽ വിളങ്ങിച്ച സ്വന്തതാഴ്മനിമിത്തം ആശ്ചൎയ്യം തോന്നും. താൻ ചെയ്തതു നിസ്സാരം എന്നും ഹേബിക്ക് സായ്പ് പ്രവൃത്തിച്ചതു സാരമേറിയതു എന്നും ഈ താഴ്മയുള്ള ദൈവപുരുഷനു തോന്നി. വിശേഷിച്ചു ൧൮(അവ്യക്തം)൦ തൊട്ടു ഹേബിക്ക് സായ്പ് കണ്ണനൂരിൽവന്നു പ്രവൃത്തിപ്പാൻ തുടങ്ങിയ ശേഷം ഈ രണ്ടു സായ്പ്മാരും ജ്യേഷ്ടാനുജന്മാരെന്നപോലെ ഒന്നിച്ചു പ്രവൃത്തിച്ചുപോന്നു. ഹേബിക്ക് സായ്പിനു ഹൃദയത്തിൽ വല്ലതും ഭാരംതോന്നിയാൽ ചിലപ്പോൾ രാത്രിയിൽ പോലും കുതിരപ്പുറത്തു കയറി തലശ്ശേരിയിൽ വരികയും സായ്പിനോടു ഹൃദയം തുറന്നു ആലോചിക്കയും ചെയ്ക പതിവായിരുന്നു. ആണ്കുട്ടികളെയും പെണ്കുട്ടികളെയും ഒക്കെയും ഹേബിക്ക് സായ്ക്ക് ഗുണ്ൎത്ത് സായ്പിന്റെ കൈയിൽ ഏല്പിച്ചു. വല്ല ബാല്യക്കാരനു ഒരു ഭാൎയ്യ വേണ്ടിവന്നാൽ [ 23 ] അവർ ഗുണ്ടത്.പണ്ഡിതരുടെ മദാമ്മയുടെ അടുക്കൽ ചെന്നു അവരോടു ആലോചിച്ചിട്ടു ഒരു മണവാട്ടിയെ തെരിഞ്ഞെടുക്കും. ൧൮??൭ഇൽ സഭയിൽ ആശ്ചുൎയ്യമുള്ള ഒരു ഉണൎവ്വു സംഭവിച്ചപ്പോൾ ഈ രണ്ട് ദൈവപുരുഷന്മാരുടേയും മനസ്സും ഹൃദയവും ഒന്നായ്ചമഞ്ഞു. ഇരുവരെക്കൊണ്ടും കേരളദേശത്തിനു എത്രയും വലുതായ കൃപലഭിച്ചു എന്നതിനു സംശയമില്ല. അവർ വിതെച്ച വിത്തു മിക്കവാറും വഴിയിലും പാറമേലും മുള്ളുകളിലും വീണാലും വചനം കേട്ടശേഷം അതിനെ ഹൃദയത്തിൽ കൈക്കൊണ്ടു അതു തൻ പ്രവൃത്തിയെ നടത്തുവാൻ സമ്മതിക്കുന്നവൎക്കും കുറവുണ്ടായിട്ടില്ല. ഈ ദിവസംവരേ കൎത്താവു ഗുണ്ടൎത്ത് പണ്ഡിതർമുഖാന്തരം ഈ രാജ്യത്തിനു എന്തെല്ലാം സമ്മാനമായിതന്നു എന്നറിഞ്ഞു വിലമതിക്കുന്നവരും ഉണ്ടല്ലോ. ഇപ്രകാരം സന്തോഷ സന്താപങ്ങളോടേ നടത്തിപ്പോന്ന വേലയെ താഴേ വിവർിക്കാം. ൧൮൩൯-ാം കൊല്ലം ഏപ്രിൽ മാസം ൧൨-ാം തിയ്യതി ഗുണ്ടൎത്ത് പണ്ഡിതർ ഇല്ലിക്കുന്നിന്മേൽ എത്തിയിരുന്നു. ചില മാസത്തോളം അവിടേ പ്രവൃത്തിച്ച ശേഷം താൻ സുവിശേഷം അറിയിക്കേണ്ടുന്ന സ്ഥലത്തുനിന്നു കുറേ ദൂരത്താകുന്നു പാൎക്കുന്നതു എന്നു കണ്ടു ഇല്ലിക്കുന്നിന്മേലേ ബങ്കളാവു വിട്ടു തലശ്ശേരിയിൽ ചെന്നു താമസിച്ചു. ഒരു കൊല്ലം കഴിഞ്ഞാറേ സൌഖ്യക്കേടു നിമിത്തം വീണ്ടും ഇല്ലിക്കുന്നിന്മേൽ, തന്നേ പാൎപ്പാക്കേണ്ടി വന്നു. എന്നാൽ തലശ്ശേരിയിൽ പാൎക്കുമ്പോൾ നാട്ടുകാരോടു വളരേ പരിചയിപ്പാനിടയായി. കുന്നിന്മേൽ താമസമാക്കിയപ്പോഴും അനേകർ സായ്പിനെ കാണ്മാൻ അവിടേയും വന്നു. ഇവരിൽ ൭൬ വയസ്സു പ്രായമുള്ള കുഞ്ഞി വൈദ്യർ സായ്പിൽ വളരേ ആശ ജനിപ്പിച്ചു. അദ്ദേഹം ഈ ലോകവും അതിൽ ഉള്ളവയും മായ അത്രേ എന്നു കണ്ടറിഞ്ഞു വാസ്തവമായ ഒരു ഭാഗ്യത്തിനായി കാംക്ഷിച്ചു. ബിംബാരാധന, ജാതിഭേദം മുതലായവയൊക്കേയും നിസ്സാരം എന്നും ബോദ്ധ്യമായി. ക്രിസ്തീയവിശ്വാസമാൎഗ്ഗത്തെ പോലേ രക്ഷക്കായി ഉതകുന്ന മതം മറെറാന്നുമില്ല എന്നു അദ്ദേഹം സമ്മതിക്കയും വളരേ സമയത്തോളം സായ്പിനോടു ദീഘസംഭാഷണം കഴിക്കയും ചെയ്തെങ്കിലും സ്നാനപ്പെടാതെ അവിശ്വാസത്തിൽ മരിച്ചുപോയി. അദ്ദേഹത്തിന്റെ മകനും സ്റ്റാനാൎത്ഥികളുടെ കൂട്ടത്തോടു ചേൎന്നു പഠിച്ചു, സ്നാനം ഏല്പാനുള്ള ദിവസവും കുറിച്ചു. എങ്കിലും സ്നാനപ്പെടും മുമ്പേ പോയ്ക്കളഞ്ഞു രക്ഷയില്ലാതെയായിപ്പോയി. കുറ്റ്യാദിയിലേ രാജാവു പോലും ശൃതികേട്ടു ഇല്ലിക്കുന്നിന്മേൽ വന്നു. സായ്പ് രാജാവോടും സുവിശേഷം ഘോഷിച്ചു. രാജാവോ സായ്പിനെ കോവിലകത്തു വരാൻ ക്ഷണിക്കയും ചെയ്തു. എന്നാൽ എല്ലാടവും കാണുമ്പോലേ കേരളരാജ്യത്തിലും ?? [ 24 ] നരും ശാസ്ത്രികളും ദൈവരാജ്യത്തിൽ ക്ഷണത്തിൽ ചേരാതെ ഒന്നാമതു എളിയവരത്രേ പ്രവേശിച്ചതു. ഇവരിൽ മന്ദി എന്നു പേരുള്ള കുറേ പ്രായം ചെന്ന ഒരു ?യത്തി സായ്പിൻ്റെ ആദ്യഫലം ആയിരുന്നു. അവൾ ആദ്യം ഒരു ഇംഗ്ലീഷ്‌സായ്പിൻ്റെ വെപ്പാട്ടി ആയിരുന്നു. അതിൽ പിന്നേ ഒരു മകളോടു ഒന്നിച്ചു തലശ്ശേരിയിൽ താമസിച്ചു ദീനം പിടിച്ചാറേ അവൾ മുമ്പേ അറിയാത്ത സത്യദൈവത്തെക്കുറിച്ച് കേട്ടപ്പോൾ ആദ്യപ്രാൎത്ഥന കഴിച്ചു. ഈ ലോകത്തിലും അതിൻ ഭോഗമോഹങ്ങളിലും അവൾക്കു അന്നു മുതൽ വളരേ വെറുപ്പു തോന്നി. ഉപദേഷ്ടാവ് യേശുക്രിസ്തുവിന്റെ ജീവചരിത്രത്തെ വിവരിച്ചപ്പോൾ അവളുടെ ഹൃദയം ഉരുകി. ഒടുക്കം അവൾ “കൎത്താവായ യേശുക്രിസ്തൻ എന്നെ കണ്ടെത്തി. അതുകൊണ്ടു എനിക്കിപ്പോൾ പൂണ്ണസൌഖ്യം ഉണ്ടു” എന്നു കണ്ണുനീരോടു കൂടേ ഏറ്റു പറഞ്ഞു. ചിലപ്പോൾ ഈ അമ്മ ചോയി എന്ന ൬൦ വയസ്സുള്ള തൻ്റെ തിയ്യനെയും കൂട്ടിക്കൊണ്ടു വന്നു. അവനും സ്നാനപഠിപ്പിൽ ചേൎന്നെങ്കിലും “ജീവകാലം മുഴുവനും ഒരൊറ്റ പാപമെങ്കിലും ചെയ്തപ്രകാരം എനിക്കു ഓൎമ്മയില്ല” എന്നു ഈ സാധു ഒരിക്കൽ പറഞ്ഞപ്പോൾ സായ്പിനു അവനെക്കൊണ്ടുണ്ടായിരുന്ന ആശെക്കു വളരേ ഭംഗം വന്നു. അവൻ ഒരു നാൾ പഠിപ്പിനു വരായ്കയാൽ ഒരു ഉപദേശിയെ അവൻ്റെ വീട്ടിൽ അയച്ചാറേ “സുവിശേഷം സതൃം തന്നേ, എങ്കിലും സംബന്ധക്കാർ സമ്മതിക്കായ്കയാൽ സഭയിൽ ഇപ്പോൾ ചേൎന്നു കൂടാ” എന്നു പറഞ്ഞു. മന്ദിക്കു ൧൮?൦-ാം കൊല്ലത്തിൽ സ്നാനം ലഭിച്ചു. അവൾ അവസാനത്തോളം (൧൮൬൦) വിശ്വസ്തയായ ഒരു യേശുശിഷ്യ ആയി തന്നേ പാൎത്തു. ഇവളുടെ ഒരു മകളായ മറിയ പിന്നേത്തതിൽ കണ്ണനൂരിലേ തിമോത്ഥ്യൻ ഉപദേശിയാരുടെ ഭാൎയ്യയായിത്തീൎന്നു. വളരേ കുട്ടികളുടെ അമ്മയായി ൧൮൬o-ാം കൊല്ലത്തിൽ കൎത്താവിൽ നിദ്ര പ്രാപിച്ചു. അക്കൊല്ലം തന്നേ ജൂലായി മാസത്തിൽ വേറേ ഒരു സ്നാനവും നടന്നു. അഞ്ചരക്കണ്ടിയിലേ വേട്ടുവരുടെ ഒരു കുഡുംബം മിഖായേൽ ഉപദേശിയാരുടെ വീട്ടിൽ വെച്ച് ദൈവവചനം അല്പം പഠിച്ച ശേഷം ഇല്ലിക്കുന്നിന്മേൽ വന്നു. മങ്കാതിയും കണ്ടപ്പനും ഒരു സഹോദരിയും രണ്ടു കുട്ടികളോടൊന്നിച്ചു അല്പസമയത്തോളം ഇല്ലിക്കുന്നിന്മേൽ പാൎത്ത ശേഷം കണ്ടപ്പനൊഴികേ മറെറല്ലാവരും പൊയ്കളഞ്ഞു. ഈ കണ്ടപ്പനോ സ്നാനത്തിൽ യോസേഫ് എന്ന പേർ കിട്ടി. അദ്ദേഹം ഉപദേശിയായിത്തീരുകയും പ്രയോജനമുള്ള ഒരു കൎത്തൃവേലക്കാരനായി പ്രവൃത്തിക്കയും ചെയ്തുപോന്നു. വേട്ടുവർ നിമിത്തം സായ്പ് ചിലപ്പോൾ നന്ന നിരാശപ്പെട്ടിരുന്നതുകൊണ്ടു ഈ സ്നാനം,സായ്പിന്നു ഒരു വലിയ ആശ്വാസമായിത്തീൎന്നു. അഞ്ചരക്കണ്ടി [ 25 ] ഓരോ സംഭ വങ്ങളും ക്രമക്കേടുകളും ഉണ്ടായ ശേഷം ഉപദേഷ്ടാവ് ഒടുക്കം ഹേബിക് സായ്പിന്റെ സഹായത്താൽ അവിടത്തേ പൈശാചികഭാവത്തെ അല്പം എന്നു മാത്രമല്ല, ഫവ്വര-ഫ-ാം കൊല്ല പതിനാറു ആ پھانچاضco ത്മാക്കൾക്കു സ്നാനം കൊടുപ്പാനും സാധിച്ചു. മുമ്പേുലയൻ ആയി രുന്ന ജ്ഞാനമുത്തു എത്രയും നല്ലൊരു സഭക്കാരനായി ഉ\ദേഷ്ടാക്കളെ സന്തോഷിപ്പിച്ചു. ര.o-ാം വഷം ആഗുസ്ത്മാസത്തിൽ സാറ്റിന്റെ രണ്ടാം മകനായ ശമുവേൽ ജനിച്ചു. ഹേബിക്സായ്ക്കിന്റെ പേർ ധിച്ച ഈ മകൻ അച്ഛന്റെ അനന്തരവനായിത്തീനപ്രകാരം പി നേത്തതിൽ കേംപ്പാൻ ഇടയുണ്ടാകും. പിറേറ വഷത്തിൽ കമ്മട്ടി യാർ ഫ്രിക്സ്സാസ്സിനെ ഗുണ്ടത്.പണ്ഡിതരുടെ സഹായത്തിനായി അയച്ചു. ചെറിയ സായ്ക്ക് ഗുണ്ടത്സാസ്റ്റിന്റെ സഹായത്താൽ ഭാഷ പഠിപ്പാൻ തുടങ്ങി. ഇതിനിടയിൽ വീട്ടിലും ധാരാളം പണിയുണ്ടായി രുന്നു. ആൺകുട്ടികളെയും പെൺകുട്ടികളെയും ദിവസേന ഉപദേ ശിച്ചു വളത്തുവാനായിട്ടു വിശേഷാൽ ഗുണ്ടത്മദാമ്മ സാറ്റിനു എത്ര യോ വിലയേറിയ തുണയായി ഉതകി. അവരുടെ ചുറ്റിലും സ്ഥിരമായി പാത്തു കുട്ടികളെ കൂടാതെ പട്ടണത്തിൽനിന്നും പല കുട്ടികൾ വന്നു പഠിച്ചു. ഈ പ്രവൃത്തിയിൽ ഗുണ്ടത്മദാമ്മ സാക്ഷാൽ ഒരു അമ്മ യായി സഹായിച്ചെങ്കിലും കൂടക്കൂടേ വെളിച്ചത്തിൽ വന്ന ഓരോ ഘോര പാപങ്ങളെ കൊണ്ടു പ്രിയ മദാമെക്കു എത്രയോ മനഃപീഡയും ആ ശാഭംഗവും വന്നിരുന്നെന്നു അവരുടെ ഓരോ കത്തുകളിൽനിന്നു തെളി യുന്നു. സായ്ക്ക് സുവിശേഷക്രിസ്ത്യാനികൾക്കു വേണ്ടി ഒരു ദൈവാരാ ധന നടത്തി പോന്നു എന്നു മാത്രമല്ല, ഫ്രഞ്ച് ഉട്ടോഗസ്ഥരോടും അല്പം പെരുമാറ്റം ചെയ്തുപോന്നു. മദാമ്മയുടെ സൌസ്ത്രം മേല്പമേൽ കുറഞ്ഞുപോയതുകൊണ്ടു`അവർ മയ്യഴിയിലേ ഗവണ്ണർ സാക്സിന്റെ വീട്ടിൽ ചെന്നുപാതിട്ടു അവിടേ ചില ദിവസത്തോളം സ്വസ്ഥത അനു ആ വഷാവസാനത്തിൽ സായ്ക്ക് ഒന്നാം மூலவனுo നീലഗിരി ميولاGo യിലേക്കു പോകേണ്ടി വന്നു. യാത്രയിൽ വഴിയിൽ വെച്ച് പലപ്പോഴും പ്രസംഗിച്ചുകൊണ്ടു പ്രയാസേന അവിടേ എത്തി. ഒരാഴ്ചയോളം മാ ത്രമേ സുഖം അനുഭവിപ്പാൻ കഴിഞ്ഞുള്ളൂ. നാടും കാററും എത്രയും ആശ്വാസം നല്ലിയെങ്കിലും അവിടേയുള്ളൂ. ക്രിസ്ത്യാനികളെക്കൊണ്ടു വളരേ സന്തോഷം ഉണ്ടായില്ല. ഇംഗ്ലീഷ് ക്രിസ്താനികളും നാട്ടുക്രി ാനികളും വിശ്വാസത്തെ തൊട്ടു നിത്രം വാദിക്കുന്നെങ്കിലും പൂണ്ണ മ്സ്റ്റോടേ വിശ്വസിക്കുന്നവർ ചുരുക്കമഗ്രേ" എന്നു സായ്ക്ക് അന്നു aறு:னி. [ 26 ] ചുര--ാം കൊല്ലം ഫിബ്രാരി മാസം പ്ര-ാം തിയ്യതി അദ്ധരാത്രി ഒരാൾ വാതിലിനു മുട്ടുന്ന ဂုံို့' കേട്ടു ജനവാതിൽ തുറന്നു നോക്കു മ്പോൾ പുതുതായി വ ിയിൽനിന്നു വന്നെത്തിയ ഈർിയോൻസായ്ക്ക് കിളിവാതിലൂടേ മൂഴ്സിലേക്കു ചാടിക്കടന്നു. എല്ലാവരും ഉറക്കുണ് ാളം ഇമ്പമേറിയ സംഭാഷണം കഴിച്ചു. പിറേറ திக மிஐல், ക്രിസ്താൻ മില്ലർ എന്നീ സായ്ക്ക്മാരും ဂလိဂ၀ യത്തിനായി എത്തി. ഈ ആശാസം അതൃാവുമായിരുന്നു. കാരണം ആ സമയത്തു സഭയിൽ പ്രത്യേകമായി വളരേ പ്രയാസങ്ങൾ നേരിട്ടി രുന്നു. സ്നോനാതികളിൽ മിക്കപേരും ക്രേതൃരേപോലേയാകുന്നു എന്നു പറഞ്ഞാൽ കള്ളരും ദുഷ്ടജന്തുക്കളും അത്രേ. അതുകൂടാതെ പ്രതിയോഗി കളുടെ അവിശ്വാസത്തെക്കാൾ ക്രിസ്ത്യാനികൾ എന്നു പേർ ധരിക്കുന്ന വരുടെ മന്ദതയും ദു്ടപ്പം എന്ന് അധികം അസഫ്തപ്പെടുത്തുന്നു" എന്നു സായ്ക്ക് അന്നേരം ഒരു കത്തിൽ എഴുതി. സായ്ക്ക് ആ സമയത്തു എഴുതിയ കത്തുകളും ദിനചയ്യുവും വായിച്ചാൽ സായ്ക്കിനു സഭക്കാരെ കൊണ്ടും സ്റ്റാനാതികളെകൊണ്ടും നിത്രം ഉണ്ടായ ആശാഭംഗം നിമി ത്തം മനോവേദന തോനാതിരിക്കയില്ല. അഞ്ചരക്കണ്ടിയിലേ വേട്ടുവ രുടെ അശുദ്ധികൊണ്ടും തീരാത്ത കഷ്ടങ്ങൾ നേരിട്ടു. അവിടത്തേ ഉപ ദേശിയാരും വീണ്ടും വീണ്ടും ജഡമോഹത്തിനധീനനായി ഓരോ പാപ ങ്ങളിലകപ്പെട്ടു യേശുനാമത്തിനു വല്ലാത്ത അപമാനം വരുത്തി. അ വിടത്തേ പുലയർ യേശുക്രിസ്തുമൂലം സ്ഥാതന്ത്രവും മനുഷ്ടക് യോശു മായ നിലയും പ്രാപിച്ചതുകൊണ്ടു തിയ്യക്കും നായന്മാൿം വളരേ മൂഷി ച്ചിൽ തോന്നി. ചിലപ്പോൾ സകാരുടെ സഹായത്താൽ മാത്രമേ ക്രിസ്ത്യാനികളെ അവരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ സാധിച്ചുള്ളൂ. രുമ്പ്-ര്വരം എന്നീ കൊല്ലങ്ങളിൽ പ്രത്യേകമായി രണ്ടു സ്നാനാതി കളെക്കൊണ്ടു സാജിന്നു പറഞ്ഞു കൂടാത്ത സങ്കടം നേരിട്ടു. കുഞ്ഞി രാമൻ എന്നു പേരുള്ള ഒരു നായർ വന്നു കുടുമ മുറിച്ചു അനാഥകുട്ടിക ളോടൊന്നിച്ചു ഭക്ഷിച്ചതിനാൽ തന്റെ ജാതി കളഞ്ഞു. അദ്ദേഹം പ്രായം തികഞ്ഞ ആും ആയിരുന്നതുകൊണ്ടു സംബന്ധക്കാക്സ് അദ്ദേ ഫത്തെ ബലാൽക്കാരേണ കൊണ്ടു പോകുവാൻ സാധിച്ചില്ല. എന്നാൽ ഈ സംബന്ധക്കാക്സ് അദ്ദേഹത്തിന്റെ സമ്പത്തു വലിയ കായ്തുമായി തോന്നി. ഇതിനെ കൈവശപ്പെടുത്തേണ്ടതിന്നായിട്ടു അവർ ഒരു കള വുചെയ്തു. ഗുണ്ടത്.പണ്ഡിതർ ഈ മുതൽ തിരിച്ചു കിട്ടേണ്ടതിന്നായിട്ടു അതൃന്തം ശ്രമിച്ചുവെങ്കിലും അതു പൊന്നാശനിമിത്തമല്ല കുഞ്ഞിരാമ ഒൻറ ബലഹീനതനിമിത്തമത്രേ. ഒടുക്കം അവരെ സമാധാനപ്പെടുത്തി പണത്തിൽ ഒരംശം കുഞ്ഞിരാമനു വേണ്ടി രക്ഷിച്ചു താനും അവന്റെ [ 27 ] സംബന്ധകാരോടു മതൃസ്ഥം പറയുന്ന സമയത്തിൽ അജ്ഞാനത്തി ന്റെ സ്നേഹമില്ലായ്മയും കള്ളസഭ്. ല്പകണ്ടപ്പോൾ എത്രയും വി ണകാഴ്ചത്തിൽ ഒരിക്കൽ ഇവിയ്ക്കുള്ള ആളുകളോടു പെپایه 03قه രുമാറിയപ്പോൾ മാത്രമേ അവരെ തിരിച്ചറിയുന്നു എന്നും ദയയും സ്റ്റേഹവും ഉള്ള വിശുക്കളെക്കൊണ്ടു എന്നോടു ഇനി \ുരും പറയേണ്ടി എന്നും സായ്ക്ക് പറഞ്ഞു. എന്നാൽ ദൈവരാജൂവദ്ധക്സൈായി വല്ലതും ഫലിച്ചാൽ, അഥവാ ഗുണ്ടത്.പണ്ഡിതരുടെ പണിപിണിപ്പാടുകളാൽ ഒരൊറ്റ ആത്മാവിനു രക്ഷസാധിച്ചാൽ സായ്ക്ക് &QYYᏱ0 ೧೨೧ಹಿಯೌಣ್ಣು ಬ೦ യിരുന്നു. എന്നാൽ കുഞ്ഞിരാമൻ സ്നാനപ്പെട്ട ദാവീദ് എന്നു പേരും കിട്ടി എങ്കിലും ക്രിസ്ത്യാനിയായിത്തീ് ശേഷവും ഒിന്നും കൊള്ളാത്ത വനായി തീൻ കഷ്ട്. സമ്പാദിച്ച പണംകൊണ്ടു തന്റെ ദുമോഹ ത്തെ ലാളിച്ചതിനാൽ ക്ഷണത്തിൽ സഭാഭ്രഷ്ടനായിത്തീൻ. ೧e ദിനം പിടിച്ചു മരണത്തോടു അടുത്തപ്പോൾ സായ്ക്ക് അവനെ മാന് സാന്തരത്തിനായി പ്രബോധിപ്പിച്ചു. എന്നിട്ടും മസൗല്ലപ്പെട്ട ഉടനേ കാളിദേവിക്കു നേച്ചകഴിക്കുകയാകുന്നു ചെയ്യുന്നതു. പതിനൊന്നുകൊല്ലം കഴിഞ്ഞിട്ടു നികൃഷ്ടനായ ഈ മനുഷ്യൻ വീണ്ടുംവന്നു തിരികേ സഭയിൽ ചേരുവാൻ ആഗ്രഹിച്ചു. ഇതിനിടയിൽ അവൻ ിക്ഷക്കാരനായിത്തീ ിരുന്നു. ഇനി കൈക്കൊള്ളുകയില്ല എന്നു അവനോടു له لیواژهo ഞ്ഞെങ്കിലും അവനും അപ്രകാരം തന്നേ എന്തു ചെയ്താലും ഞാൻ പോകയില്ല എന്നു തീച്ചയായി പറഞ്ഞു. ഒടുക്കം അവൻ ദിനക്കാരൻ ആയിപ്പോയെന്നു കണ്ടിട്ടു അവനെ ധമശാലയിൽ ആക്കി. അവിടേ വെച്ച അവൻ വേഗം 'സൌസ്ത്രപ്പെട്ടിട്ടും ആത്മിക ആഹാരത്തിനായി യാതൊരു താല്പ്യൂവും കാണിച്ചില്ല; സമ്മതിച്ചാൽ അവൻ സുഖത്തോ ടേ ധമ്മശാലയിൽ താമസിക്കുമായിരുന്നു. ഒടുക്കം അവനെ പറഞ്ഞയ ച്ചശേഷം മുമ്പ്ലേ ജീവൻ തന്നേ കഴിച്ചു പോന്നു. സംബന്ധക്കാരോ തീണ്ടൽ വരാത്ത വിധത്തിൽ അവനെ ഒരു ചെറിയ പുരയിൽ പാ പ്പിച്ചു ജീവപയ്യന്തം പോററി രക്ഷിക്കയും ചെയ്തു. അപ്രകാരം തന്നേ ഒരു ആശാഭംഗം ക്രിസ്ത്യാനിയായിത്തീൻ ഒരു മാപ്പിള്ളയെ જa-logીણ૦ അനുഭവിക്കേണ്ടി വന്നു. ആദ്ദം അവനെക്കൊണ്ടു ആൾിപ്പാൻ വളുരേ സംഗതിയുണ്ടായിരുന്നു. സംബന്ധക്കാർ അവനെ ഉപായത്താൽ പി ടിച്ചു മുറിയിലിട്ടു അടെച്ചു പലപ്രകാരത്തിൽ ഉപദ്രവിച്ചെങ്കിലും അവൻ വിശ്വാസത്തിൽ സ്ഥിരമായിനിനു. ര.o-ാം കൊല്ലത്തിൽ അവൻ വീണ്ടും മിശ്ശൻവീട്ടിൽ വന്നു. മുല്ലമാർ അവനെ ഭയങ്കരമായി ശപിച്ചു. അതു സാധിച്ചുവോ ഇല്ലയോ എന്നു അമ്മ അന്വേഷണം കഴിച്ചപ്പോൾ മകൻ ഞാൻ യേശുവിൽ നിതൃിവൻ പൂ ஜூ0லி asismeoroloólóleira" [ 28 ] എന്നു അമെക്കു മറുവടി കൊടുത്തു. ര@-ാം കൊല്ലം ജനുവരിമാസം അവന്നു സ്നാനം കിട്ടി അവൻ കള്ണം കഴിച്ചു. അനാഥശാലയിൽ ഗുരു വേല ചെയ്യാൻ തുടങ്ങു്എന്നാൽ വേഗം സങ്കടമുള്ളൊരു മാറ്റം അവ നിൽ സംഭവിച്ചു, അമ്മക്കും സഹോദരിക്കും തന്റെ നിമിത്തം ഭ്രഷ്ട് വന്നു എന്നു കേട്ടപ്പാൾ ഒരു വലിയ പോരാട്ടം അവനിൽ നടന്നു. സായ്ക്ക് മാർ അവന്റേഴ്സ് ഒന്നിച്ചു പ്രാതിച്ചു പോരാടിയപ്പോൾ ദുരാത്മാം; അവ ബ விதிகளில் എന്നു തോന്നിപ്പോയി എങ്കിലും മേയിമാസത്തിൽ അവൻ ഒന്നാംപ്രാവശൃം:തിരുവത്താഴത്തിൽ ചേരുവാൻ നിശ്ചയിച്ചു. തലേരാത്രി യിൽ രണ്ടു ക്രിസ്തീയബാല്ലക്കാരെയും ഒരു സ്റ്റാനാതിയെയും കൂട്ടിക്കൊണ്ടു ആരുമറിയാതെ പോയ്ക്കളഞ്ഞു. തൊപ്പിയിടേണ്ടതിന്നായിട്ടു മാപ്പിളപ്പള്ളി യിലേക്കുപോയിരിക്കുന്നു എന്നു കേട്ടപ്പോൾ ഒരു ബോധകൻ അങ്ങോട്ടുപാ ഞ്ഞു ചെന്നു. മാപ്പിള്ളമാരോ അദ്ദേഹത്തെ തുപ്പി ഹാസ്ത്രമാക്കി ആട്ടി ക്കളഞ്ഞു. അവരിൽ ഒരു ക്രിസ്തീയബാലൂക്കാരന്റെ അമ്മ ഈ്വത്തമാനം അറിഞ്ഞ ഉടനേ കോഴിക്കോട്ടിൽനിന്നു വന്നു മാപ്പിള്ളമാരെ ഒട്ടും പേടി ക്കാതെ അവരുടെ പള്ളിയിൽ പ്രവേശിച്ച മകനെ രക്ഷിച്ചു. അതുകൊ ണ്ടു മാപ്പിള്ളമാർ പിന്നേത്തതിൽ ബദ്ധപ്പെട്ട ശേഷമുള്ളവക്കു സുന്നത്തു ചെയ്തു. അവരെ കുതിരപ്പുറത്തു കയറി പട്ടണത്തുടേ നടത്തി. ആ സമയം മാപ്പിള്ളമാർ മിശ്ശൻവീട്ടിനു തീകൊടുക്കും എന്നുള്ള ശ്രതി നട ന്നു; അതുകൊണ്ടു ഒന്നാം മഴ പെയ്തപ്പോൾ ഈ ചൂടുള്ള ദിവസങ്ങൾ തീനു എന്നും കതാവിന്റെ ആശ്വാസം വീണ്ടും ഇറങ്ങും എന്നുമുള്ള ആശഉിച്ചുവന്നു. കുഞ്ഞിരാമൻ നിമിത്തമുള്ള യുദ്ധവും നടന്നുകൊണ്ടി . ികേം സാസ്സിനു മറിയ എന്ന ഒന്നാം മകൾ ജനിച്ചു. ഇവളുടെ രണ്ടാം ഭതാവു (ഫെസ്റ്റെ ഉപദേഷ്ടാവു) ഇപ്പോൾ ിലാത്തിയിൽ ഗുണ്ടത്പ ണ്ഡിതരുടെ അനന്തരവനായിത്തീിരിക്കുന്നു. അതിനു മുമ്പേ ജനിച്ചു. ഒരു മകൻ (പ്രെദ്രിക്ക) മൂന്നു സംവത്സരത്തോളം അമ്മയച്ഛന്മാരെ വളരേ സന്തോഷിപ്പിച്ച ശേഷം ഒരു ആയമ്മയുടെ കയ്യിൽനിന്നു വഴുതി നിലത്തു വീണു ദീഘസമയത്തോളം കഷ്ടപ്പെട്ടതിൽ.പിന്നേ മരിച്ചു പോയപ്പോൾ സ്കൂൾ,കുട്ടികളൊക്കയും കരഞ്ഞതു ചെറിയ ശമുവേൽ കണ്ടു; ഇവർ കം യും കരയുന്നതു ആശ്ചയ്യും.! അവൻ സുരക്ഷിതാവിന്റെ അടുക്കൽ എ ത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. ആ കൊല്ലത്തിൽ ഓരോ കഷ്ടങ്ങ ളെക്കൊണ്ടു നുറു ങ്ങിപ്പോയ ഹൃദയങ്ങൾക്കു ദൈവം പലവിധമായി വലിയ ആശ്വാസവും നല്ലി. അഞ്ചരക്കണ്ടിയിലേ എത്രയോ ദരിദ്രയായ ഒരു സ്ത്രീ കതാവിൽ പൂണ്ണവിശ്വാസത്തോടേ നിദ്രപ്രാപിച്ച ശേഷം നാം മുമ്പേ കേട്ടപ്രകാരം പൌൽചന്ദ്രൻ എന്നയാളും ക്രിസ്തീയസഭയോടു ചേൻ. ചുരരസപ്ലെമ്പർ മാസം ഫ@-ാം തിയ്യതി പൌൽചന്ദ്രൻ ഏകനായി [ 29 ] സ്നാനം ഏറ്റതിൽ പിന്നേ ചിലഭിവൃസം കിഞ്ഞിട്ടുരൂ ലീഡിയ എന്ന ഭാഴെക്കും ഫിലിപ്പ്, സ്നേഫാൻ എ ൾക്കും സ്റ്റാനം ലഭിച്ചതു. ഞങ്ങളുടെ ഓമ്മയിൽനിന്നു ഒരിക്കലും പോപ്പോകുന്നത് ളോടും ദൈവവചനത്തോടും പരിചയിച്ചിട്ടു രണ്ടു മാ യുള്ളു. എന്നാൽ ദൈവാത്മാവു തന്നേ അവനെ എത്രയും സ്ഥിരമായും ൾീവ്രമായും നടത്തിയതുകൊണ്ടു അതു സാക്ഷാൽ ഒരു മാനസാന്തരമായി ത്തീനു. വേദപുസ്തകഭാഷ അവനു എത്രക്ഷണത്തിൽ ബോധിക്കുന്നു. ദൈവവചനത്തെക്കൊണ്ടു അവൻ സംസാരിക്കുന്നതു ഞങ്ങൾ കേട്ട G్కరం ആദിയിൽ വളരേ ആശ്ചയ്യപ്പെട്ടു. എന്നാൽ സംസ്കൃതഭാഷ യിലേ നിപുണതയും അനേകഗ്രന്ഥങ്ങളോടുള്ള പരിചയവും അവനു ഇപ്പോൾ വളരേ ഉപകാരമായിത്തീനു. തന്റെ പാപംനിമിത്തം ഒരു നാൾ പ്രസനാക്രാന്തനായി സമൃതികാണാതെ പരവശപ്പെട്ടു നടക്കു മ്പോൾ അവൻ ഭ്രാന്തനായിപ്പോയി എനുള്ള ശ്രതി നീളേ പരന്നു. അനന്തരം അവൻ ബസുക്കളോടും മറ്റും ഞാൻ ക്രിസ്ത്യാനിയായിത്തീ രുന്നില്ലെങ്കിൽ നശിച്ചുപോകും എന്നു പറഞ്ഞു. ലോടും ഒരു കംാരയുദ്ധം ചെയ്തതിന്റെ ശേഷം സ്നാനത്തിനു ഹാജരായിനിന്നു. ഇത്ര ധൈയ്യത്തോടേ മുതി്തുകൊണ്ടു കത്താവിന്റെ പ്രസാദവും അനുഗ്രഹവും അവനു പല വിധത്തിൽ അനുഭവമായ്ക്കുന്നു സെപ്ലെമ്പർ ഫച്ച-ാം തിയ്യതി വീണ്ടും സ്വന്തഭവനത്തിൽ തിരിച്ചു ചെന്നപ്പോൾ ഭാഴ്ച ഭാവത്തിലും വേഷത്തിലും ഓരോ മാറ്റങ്ങൾ കണ്ടപ്പോൾ വളരേ കര ഞ്ഞാലും ഭതാവു ചെയ്തതു ശരി എന്നു സമ്മതിച്ചു. ജ്യേഷ്ടൻ ഒരു കത്തി എടുത്തു അനുജനെ ആക്രമിപ്പാൻ വന്നാറേ ശേഷമുള്ള കുഡും ബക്കാർ അദ്ദേഹത്തോടു കയതതുകൊണ്ടു കൂക്കിവിളിക്കയും തടുക്കയും ചെയ്തു. ഭാഴ്ചയുടെ കുഡുംബക്കാർ മൂത്തമകനെ ഗൂഢമായി അപഹരിച്ചു കൊണ്ടു പോയ്ക്കുളഞ്ഞു. എന്നാൽ ഭീഷണിവാക് കേട്ടപ്പോൾ അവർ കുട്ടിയെ വീണ്ടും മടക്കിക്കൊണ്ടു വന്നു. (മേല്പറഞ്ഞ പ്രകാരം) ആ മാസം ചൻ-ാം അ- തന്നേ ീഡിയ അമ്മക്കും ഫിലിപ്പ്, സ്നേഹാൻ എന്ന മക്ക ൾക്കും സ്നാനം കൊടുപ്പാൻ സംഗതിവന്നു. ീഡിയ അമ്മയും ചോദ്ദ ങ്ങൾക്കു നല്ല ഉത്തരം പറഞ്ഞു മറന്നുപോയ വായന വീണ്ടും പുതുതായി അഭൂസിച്ചുവരുന്നു. മുമ്പറഞ്ഞ മഠപ്പിള്ളക്രിസ്ത്യാനിയു ം നശിച്ചുപോയി എന്നല്ല, കുറത്തോന്നു കഴിഞ്ഞിട്ടു അവനും മാനസാന്തരപ്പെട്ടു. ഒടുക്കം കോട്ടയത്തേ ചച്ച്മിശ്ശനിൽ ചേു പ്രയോജനമുള്ള ഒരു ശുശ്രൂഷക്കാര നും നല്ലൊരു സഭക്കാരനും ആയിത്തീനതു സന്തോഷകാരണമായ്കവിച്ചു. [ 30 ] യായിരുന്നു. -്തുദേശത്തിലേക്കു ഗുണ്ടത്.പണ്ഡിതർ വന്നശേഷമോ ഏകദേശം 1്രളീയൻ ആയിത്തീൻാലും സ്വന്തനാടിനെ മറന്നുകള ഞ്ഞു എന്നല്ല, കേരളത്തിലും ഉണമയായ ഗമമാനക്കാരനായി അത്രേ പാത്തു. സ്വദേശപ്രിയത്തിനു യാതൊരു കുറവുമുണ്ടായിട്ടില്ല. അതി വാഞ്ചരയോടേ സംബന്ധക്കാരുടെ കത്തുകൾക്കായും വത്തമാനക്കടലാ സ്റ്റുകൾക്കായും കാത്തിരുന്നു. കുഡുംബത്തിലും, സ്വദേശസഭയിലും ്രാജ്രത്തിലും നടക്കുന്ന സംഭവങ്ങളൊക്കയും അതൃന്തം വിശിഷ്ടമായി തോന്നി, വൃദ്ധനായ അച്ഛനെ ഇനിയൊരിക്കൽ കാണമാൻ അമൃന്താ അച്ഛൻ തന്നേ വന്നു കാണാൻ മകനെ ഒരിക്കൽ • پعافهDىهnه ക്ഷണിച്ചപ്പോൾ മകൻ മിശ്ശൻവേല ഒന്നാം മുറയായി വിചാരിച്ചതു കൊണ്ടു ഞെട്ടിപ്പോയി. ഒരിക്കൽ മടങ്ങിപ്പോയാൽ പക്ഷേ അവിടേ ത്തന്നേ പറ്റിപ്പോകും എന്നു ശങ്കിച്ച സ്വദേശഗമനത്തെക്കൊണ്ടുള്ള വിചാരം വീണ്ടും വീണ്ടും അകററി. ഈ കായ്യത്തിലും സ്വന്തഇഷ്ടപ്ര കാരം ചെയ്യാൻ യാതൊരു ധൈയ്യവും ഉണ്ടായിട്ടില്ല. അതു കൂടാതെ ഒരു കത്തിൽ മിശ്ശൻപ്രവൃത്തി ചെയ്താനുള്ള മുതിച്ചെക്കു ആരും ഭംഗം വരുത്തരുതു; ഇവിടത്തേ ഋതുഭേദങ്ങളും പിശാചും മനഃസ്ഥിരത്തെക്കു ഇളക്കം വരുത്തുവാൻ വേണ്ടുവോളം ശ്രമിക്കുന്നുവല്ലോ" എന്നു എ 'ഴുതി. ഗമമാനദേശഗമനത്തെക്കാം സ്റ്റീയസ്വദേശഗമനത്തിൽ അധികം സന്തോഷം ഉണ്ടെന്നു കാണിച്ചു. മറെറാരു കത്തിൽ ഞ ങ്ങളുടെ ചെറിയ പ്രെദ്ദിക്ക് ഒരു വലിയ യാത്ര ചെയ്തു എന്നു നിങ്ങം കേട്ടുവല്ലോ. സമുദ്രത്തിലൂടേ ഗമിക്കുന്നതിനെക്കാൾ അവനെ പിഞ്ച ല്ലുവാൻ എനിക്കു പലപ്പോഴും വാഞ്ചര ഏറേയുണ്ടു്. വിലാത്തിയിലേക്കു പോയാൽ വീണ്ടും തിരിച്ചുവരേണ്ടിവരും. സുയാത്ര ചെയ്താലോ എവിടേ എത്തി എന്നും അവിടേ എന്തിനായി വസിക്കുന്നെന്നും അങ്ങു സ്ഥിരമായി വസിക്കുമെന്നും അറിയാതെയിരിക്കയില്ല. ഇഹത്തിൽ പാത്തു പ്രവൃത്തിക്കുന്നതിൽ എനിക്കു വളരേ സന്തോഷം തോന്നുന്നു. നിങ്ങളെ കാണാൻം വാഞ്ചിക്കുന്നു. ഇഹത്തിൽവെച്ച് നിങ്ങളെ ദഠിക്കുന്നതിൽ ഏറ്റവും വലിയ സന്തോഷം തോന്നുന്നതുകൊണ്ടു അതിന്നായി പ്രാതി പ്പാൻ എനിക്കു ഏകദേശം ധൈുമില്ല. ഭാഴ്ചയുടെ അമ്മയും ഇഹം വിട്ടുപോയി എന്നു ഞാൻ കേട്ടു. എന്നാൽ അതുനിമിത്തം ദുഃഖിപ്പാൻ എനിക്കു പാടില്ല. മീത്തലുള്ള ജയശാല മേുമേൽ നിറഞ്ഞുവരുന്നു [ 31 ] വല്ലോ. പ്രവാചകന്മാർ, അപ്പോസ്തലന്മാർ, രക്തസാക്ഷികൾ എന്ന വരെക്കൊണ്ടു മാത്രമല്ല, നമ്മ് റ്റുങ്ങിൽ ജീവിച്ച ഇപ്പോഴുള്ള തലമുർയോടും ഈ യുഗത്തിൻ`്തൃതമാവോടും പോരാട ക്കൊണ്ടു കുട്ടികളായി ആകട്ടേ പ്രായം ചെന്നവര് ആകട്ടേ വിശ്രാ ത്തിൽ ചെന്നെത്തുന്നവരെക്കൊണ്ടും അതു നിറയുനാ. ഹാകുഞ്ഞ് ടിനെ പിഞ്ചെന്ന നിങ്ങം എല്ലാവരും പ്രവേശിച്ച വാതിൽ അനുഗ്രഹ ക്കപ്പെടാക! ദീഘസമയത്തോളം സ്വദേശഗമനത്തെകൊണ്ടു എന്തു ചെയ്യേണ്ടു എന്നറിയാതെകണ്ടു സംശയിച്ച ശേഷം ഗുണ്ടത്മദാമ്മ യുടെ സുഖകേടു നിമിത്തം ഒടുക്കം പോകതന്നേ എന്നു നിശ്ചയിക്കേണ്ട വന്നു. കമ്മട്ടിയാരുടെ സമ്മതത്തോടു കൂടേ ചുരു നവെന്ദ്ര വ്-ാം്നു. തലശ്ശേരിയിൽനിന്നു കപ്പൽ കയറി മംഗലപുരത്തിൽ ചെന്നിറങ്ങി അവിടേ ഒരാഴ്ചയോളം താമസിച്ചശേഷം ബൊംബായിലേക്കു യാത്രയായി വഴിയിൽവെച്ച റോമക്കാരനായ കപ്പിത്താൻ സുവിശേഷസതൃ പെദ് ഹത്തോടു കൂടേ കേട്ടു വിശ്വസിക്കയും به يومي ميلولههoro-00 കൊല്ലത്ത് ന്റെ ആരംഭത്തിൽ കുഡുംബത്തോടു കൂടേ മേഴ്സിങ്ങ്.പണ്ഡിതരോടൊ ന്നിച്ച ബൊംബായിൽനിന്നു പുറപ്പെട്ടു. രണ്ടു സായ്ക്ക്മാരും കപ്പലിലു ണ്ടായിരുന്ന യാത്രക്കാരോടും കപ്പൽക്കാരോടും ദിവസേന സുവിശേഷം അറിയിച്ചുപോന്നു. ഒരു റോമബിഷോപ്പം കപ്പലിൽ ഉണ്ടായിരുന്നു. അദ്ദേഹം ഗുണ്ടത്.പണ്ഡിതരോടുലത്തിൻഭാഷയിൽ വളരേസംഭാഷണം കഴിച്ചു. സ്കൂളിൽ പോകുന്ന ഒരു കുട്ടി എന്ന പോലേ അദ്ദേഹം ഗുണ്ടത് പണ്ഡിതരുടെ വാക്കു കേട്ടുകൊണ്ടിരുന്നു. സ്വന്തഅഭിപ്രായം ഇന്ന തെന്നു പറയാതെ എപ്പോഴും മൌനമായിരുന്നതേ ഉള്ളൂ. സായ്ക്ക് എരിവു കാണിച്ചാൽ ഉടനേ വാങ്ങിപ്പോകുകയശ്രേ ചെയ്തതു. യാത്രയിൽ വളരേ കഷ്ടവും നേരിട്ടിരുന്നു. ഒടുക്കം ഫിബ്രവരി ുന്നു-ാം നൂ- വിലാത്തിയിൽ ചെന്നു ചേരുകയും ചെയ്തു. മാച്ച് വൻ-ാം തിയ്യതി കമ്മട്ടിയാർ സാസ്സിനെ സ്നേഹപൂവ്വം കൈ കൊണ്ടു. സാറ്റോ ആ നാളുകളിൽ സ്വന്തനാട്ടിലും സിക്സല്ലാണ്ട് ദേശത്തിലും ഉള്ള വിശ്വാസികളെ عاةgoليلع ه ത്തിക്കായി തളരാതെ കണ്ടു هorيهاتوافه٥ن പോന്നു. ഫം മാസം മാത്രം ിലാത്തിയിൽ താമ സിച്ചുള്ളൂ എന്നു വന്നാലും പ്രാഇൽ ചിലഥാനം സ്ഥലങ്ങള . പ്രാത്ഥന നടത്തിയിരുന്നു. ഒരു ഗ്രാമത്തിൽ കൊയിത്തുകാ♔ ത്തും രാവിലേതോറും അഞ്ചു മണിക്കു ഒരു ദൈവാരാധ്ക്ഠൂിസ്റ്റ് സായ്ക്ക് പ്രസംഗിക്കുന്ന വിധം എല്ലാവകം ഒരു പോലേ ്സമായിട് $ ിട്ടില്ല. ഈ കാഴ്ചത്തിലും സമ്പ്രദായർീതി പ്രമാണമാക്സുല്ല് സ്വന്തവൃകിക്കൊത്തവണ്ണമത്രേ ചെയ്തു പോന്നതു. കുന്നു [ 32 ] തോന്നുന്ന ഒരു ചുരുങ്ങിയ 蠶 ഘനമേറിയ സതൃ ങ്ങളെ കേൾപ്പിച്ചാൽ അതും ചുക് ബോധിച്ചില്ല. മറ്റു ചില് അതിൽ ഇടച്ചപോലുച്ഛാന്നി. വലിയ ജയഘേർഷം കൊണ്ടാകട്ടേ കണ്ണാമൃതമായി തേ കേൾവിക്കാരെ CΥΥΟ ίδG8ΟΥΧΟΟ ΩίΌ20QΩ) വണ്ണനങ്ങളെക്കൊണ്ടാകട്ടേ ഉത്സാഹിപ്പിപ്പാൻ குகிஜிதிஐ. 4ါgစ္တဏ်ဝံ هاله വേലയെക്കെണ്ണർ രസമോ ഭംഗിയോ തോന്നുന്നതല്ല, സാക്ഷാൽ ഉള്ളതു കേൾപ്പാൻ ആഗ്രഹിക്കുന്നവകോ ഒരിക്കലും ആശാഭംഗം വന്നിട്ടുമില്ല. ഇൻസ്റ്റെക്ടർ സായ്ക്കിന്റെ അപേക്ഷപ്രകാരം അന്നു ഒരു സഭാചരിത്ര ത്തെ എഴുതുവാൻ തുടങ്ങി. സ്വദേശത്തിലേ ഗ്രന്ഥകടിയിൽനിന്നു ലന്ത ഭാഷകളിലേ പുരാണമായ ഓരോ ആധാരങ്ങളെ پل ژنرهاoدادهه ആരാഞ്ഞു. അതിനായി نعooo)ليواكن .. പ്രത്യേകമായി ബ്ലൂംഹത് എന്ന ഉപദേഷ്ടാവിന്റെ വീട്ടിൽ പാതിട്ടു അദ്ദേഹത്തിന്റെ അപൂവ്വ മായ വിശ്വാസപ്രവൃത്തികളെ ദഠിക്കുന്നതിനാൽ സായ്ക്കിനും മാമെ ക്കും വളരേ അനുഗ്രഹം ലഭിച്ചു. ഇദ്ദേഹം അധികാരത്തോടുകൂടേ പ്രസംഗിക്കുന്നതു കൂടാതെ ഉൗദ്ധചലോകശക്തികളെക്കൊണ്ടു ദീനക്കാരെ സൌകൃമാക്കുകയും ചെയ്യുന്നു. അതു കത്താവിന്റെ ശക്തി തന്നേ. അതിൽ വല്ലവക്കും നീരസം തോന്നുന്നെങ്കിൽ അവക്കു ദൈവത്തിന്റെ തെരിഞ്ഞെടുപ്പിലും പ്രസാദത്തിലും ഇഷ്ടം തോന്നുന്നില്ല എന്നേവരൂ" എന്നു ഗുണ്ടത്.പണ്ഡിതർ അന്നു എഴുതി. സ്വദേശത്തു പോക്കുമ്പോൾ രാജാവു താന്തനേ സാസ്സിനെ ഒരിക്കൽ കോവിലകത്തേക്കു ക്ഷണി മിശ്ശൻവേലയെക്കൊണ്ടു ഒരു സംഭാഷണം കഴിച്ചു. തമ്പുരാൻ കഴിച്ച അനേകചോട്ടങ്ങൾക്കു സായ്ക്ക് കൊടുത്ത ഉത്തരങ്ങളൊക്കയും തമ്പു രാൻ താല്പയ്യത്തോടേ കേട്ടു. എന്നാൽ വിശ്രാമസമയം എത്രയും കഷണ ത്തിൽ കഴിഞ്ഞു. വിലാത്തിയിൽ എത്തിയ ആ കൊല്ലത്തിന്റെ അവ സാനമാസത്തിൽ തന്നെ വീണ്ടും ഹിശുദേശത്തിലേക്കു അയപ്പാൻ കമ്മ ട്ടിയാരോടു 621989్చG్పంచిం മേധാവികൾ ഈ വിശ്രാമം പോരാ" ുന്നു അഭിപ്രായപ്പെട്ടാലും സാസ്റ്റിന്റെ വിശ്വാസം കണ്ടിട്ടു അാർ സാ സ്സിന്റെ ഇഷ്ടത്തിനു് സന്തോഷത്തോടേ സമ്മതിക്കേണ്ടിവന്നു. ആ റ 9 o അ 9ே {) QYO) O., രണ്ടാം പ്രാവശൃം തലശ്ശേരിയിൽ ചെയ്ത പ്രവൃത്തി ഫുരു ജനവരി രാം അ- മസ്റ്റെൽ എന്ന ഫ്രാഞ്ച്തുറമുഖത്തുനിന്നു തീകപ്പൽ കയറി. കുട്ടികൾ എന്നിയേ ഹിശുദേശത്തിലേക്കു മടങ്ങി വരു മ്പോൾ വഴിയിൽവെച്ച അമ്മയച്ഛന്മാരുടെ വിചാരം നിത്രം കുട്ടികളെ [ 33 ] കൊണ്ടു ആയിരുന്നു. ဣန္ဝတ္ဝန္က္ယစ္လ္ယ္ဟ ഇംഗ്ലിഷാരോടു സുവിശേഷ മറിയിപ്പാൻ വളരേ തഞ്ചം ഉണ്ടായില്ല് 0ఖ్య ഇളമനസ്സ, മന്ദത എന്നീ ലക്ഷണങ്ങൾ പ്രത്യേകമായി അവരിൽ ్వు സാക്സിനു ഇംഗ്ലി ഷു. മലയാളം, കണ്ണാടകം എന്നീ ഭാഷകളെ കൂട്ടുവേലാരോടു هonh3( إيهاYo ഋസിപ്പാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഫിബ്രവി .ു-ിയ്യതി ഒരു ഞാ യറാഴ്ച രാവിലേ അവർ തലശ്ശേരിന്തുറമുഖത്തു എത്തി. അൺങ്ങൾ പുഴയെ കടന്നു വന്നപ്പോൾ ഇല്ലിക്കുന്നിനോ വലിയ ഇളക്കം ຂ.) ஹுலி യോൻസായ്ക്ഞങ്ങളുടെ വരവറിയിപ്പാൻ ചില കുട്ടികളെ പുഴവക്കത്തു നി തിയിരുന്നതുകൊണ്ടു ഞങ്ങം എത്തിയ വത്തമാനം ക്ഷണത്തിൽ കുന്നി ന്മേൽ മുഴുവനും പരന്നുപോയി. ഹാ എന്തൊരു സന്തോഷകരമായ സന്ദഠനം! ഞാൻ എല്ലാവരോടും എന്റെ കുട്ടികളുടെ സലാം അറിയി 28 -ంుం ചിരിച്ചും തുള്ളിച്ചാടിയുംകൊണ്ടിരുന്നു. കുന്നിൻമുകളിൽ എത്തിയപ്പോൾ ഇതാ സ്ത്രീകളും പെഞ്ചട്ടികളും കൂടേ വന്നുകൂടി. എത്രയും വേഗത്തിലും ക്ഷേമാരോഗ്ഗങ്ങളോടു കൂടേയും വീണ്ടും തിരിച്ചുവന്നതു കൊണ്ടു സഭക്കാർ കക്കയും ആശ്ചയ്ക്കപ്പെട്ടു. വൈകുന്നേരതതു ഞാൻ സങ്കീ, ഠ.ുമ്പ് ആധാരമാക്കി സഭക്കാരെ പ്രബോധിപ്പിക്കയും എല്ലാവ രോടും കൂടേ ഒരു പ്രാത്ഥന കഴിക്കയും ചെയ്തു. എന്റെ ഹൃദയത്തെ നിറക്കുന്ന ഫല്ലെ ലൂയ എന്ന സ്തോത്രഗാനത്തിനു ഒരിക്കലും ഒരു കുറവു വരരുതു. കാഴ്ച വളരേ ഇല്ലാത്ത എന്റെ ിവസേനയുള്ള പ്രവൃത്തിയെ ഞാൻ ഇപ്പോൾ വീണ്ടും ആരംഭിപ്പാൻ പോകുന്നു എന്നു ഞാൻ അവ രോടു പറഞ്ഞു." - ഗുണ്ടത്.പണ്ഡിതർ വിലാത്തിയിലേക്കു പോയപ്പോൾ ശേഷമുള്ള ഉപദേഷ്ടാക്കന്മാക്കു തങ്ങൾ അനാഥരായിപ്പോയി എന്നു തോന്നിയി രുന്നു. എന്നാൽ ಕ್ವಿಟ್ಲ ഈ നൂതനവേലക്കാരുടെ അല്പവി Cഅ_ാസബ്അ ലജ്ജിപ്പ പ്പാനായിട്ടു സായ്ക്ക് ഇല്ലാത്ത സമയം എത്രയും ആശ്ചുമുള്ള അനുഗ്രഹവഷങ്ങൾ മിത്തൽനിന്നു വഷിച്ചു. അന്നു ചില സന്തോഷകരമായ മാനസാന്തരങ്ങൾ സംഭവിച്ചു. ഇല്ലിക്കുന്നി. ന്മേൽ പുതുതായി ഒരു കല്പ്അച്ച സ്ഥാപിച്ചിരുന്നു. അതിൽനിന്നു അച്ചടിച്ചു പ്രസിദ്ധമാക്കിയ ഒരു ചെറുഗ്രന്ഥത്തിൽനിന്നു മനോഹര 0230Q) 69(03 o De MO هoraإليهاته വന്നു. ഫവൃരു നവെന്ദ്ര. --ാം അ- അച്ച ടിച്ചു പ്രസിദ്ധം ചെയ്തു. ആ ഒന്നാമത്തേ ചെറിയ പുസ്തകം വായിച്ച ഒരു സസ്താസി പിറേറ കൊല്ലം ഒരു ദിവസം മിശ്ശൻവീട്ടിൽ വന്നു. പാപമോചനത്തിന്റെ വഴിയെ പററികഅധികം സ്പഷ്ടമായി അറിവാൻ താല്പയ്യപ്പെട്ടു. അവൻ ഗോവിന്ദൻ എന്ന ആനപാപ്പാവു ആയി രുന്നു. തന്റെ ആന ചത്തുപോയപ്പോൾ അതു തന്റെ പാപത്തി [ 34 ] ന്റെ ഫലമത്രേ എന്നു അവൻ يهة وله الله പാപപരിഹാരം છીફ૦૦ നായിട്ടു ഗോകണ്ണത്തേക്കു ത്ഥയാത്ര ചെയ്ലാൻ പുറപ്പെട്ടു. പോ കുംവഴി ഒരു കൂട്ടം ളെ കണ്ടു. അവരിൽ കർത്തൻ ഒരു ചെറു പുസ്തകം വായിക്ടർത്തും ശേഷമുള്ളവർ അതിന്റെ സാരാംശത്തെപ്പ ററി സംഭാഷിച്ചർാണ്ടിരിക്കുന്നതും അവന്റെ ദൃഷ്ടിയിൽപെട്ടു. ഗോ വിന്ദൻ ஒைாக ചെന്നു. എല്ലാമനുഷ്യരും ഒരുപോലേ പാചികം ആയാലും ഋതൃാസം കൂടാതെ എല്ലാവക്കം യേശുക്രിസ്തുവിലേ ദൈവകൃ ചയാൽ പാപമോചനവും നിതൃിവനും കിട്ടുവാൻ കഴിയും" എന്നു വായിച്ചു കേൾപ്പിക്കുന്നതു കേട്ടപ്പോൾ അതൃന്തം ഇളകിപ്പോയി. ഈ പുസ്തകം എവിടേനിന്നു കിട്ടി" എന്നു ചോദിച്ചപ്പോൾ തലശ്ശേരിക്കു സമീപമുള്ള ഇല്ലിക്കുന്നിയേൽ ചില സായ്ക്ക്മാർ സ്ഥാപിച്ച ഒരു അച്ച കൂടത്തിൽ അച്ചടിച്ചതാകുന്നു എന്നും ഈ പാതിരിമാർ പലരെയും കൈ ക്കൊണ്ടു അവരുടെ ജാതിയെ വഷളാക്കിക്കളയുന്നതുകൊണ്ടു നിഅങ്ങോട്ടു പോകേണ്ട എന്നും ഈ കൂട്ടർ പറഞ്ഞു എങ്കിലും ഗോവിന്ദൻ അവ രുടെ വാക്കു കേൾക്കാതെ ചെന്നു യേശുക്രിസ്തുവിങ്കൽ വിശ്വസിച്ചു. ഫുരന്നു-ാം കൊല്ലത്തിലേ പെന്തെക്കോസ്ത് ദിവസത്തിൽ സ്നാനം ഏററു. അന്നു അവന്നു തോമാസ് എന്നു പേർ കിട്ടി. ഇവനെ ഗുണ്ട ത്സായ്ക്ക് അന്നു കണ്ടതു ഒന്നാം പ്രാവശൃം ആകുന്നു. കണ്ടിട്ടു വളരേ സന്തോഷം തോന്നി. ഏപ്രിൽമാസത്തിൽ സായ്ക്ക് ഈ തോമാസി നോടും പൌൽ ചന്ദ്രനോടും കൂടേ തോമാസിന്റെ അമ്മയും ഭാഴ്ചയും ജൂഷ്ടനും പാക്കുന്ന പുന്നൂരിലേക്കു പ്രസംഗയാത്ര ചെയ്തു. അഠിടേ വളരേ പേർ വചനം കേട്ടു. ആ ദേശക്കാരെല്ലാം തോമാസിനോടു പരിചയമുള്ളവരായിരുന്നതുകൊണ്ടു അവൻ താന്തനേ അവക്കു ീവ നുള്ള ഒരു പ്രസംഗമായിത്തീനു. ഈ തോമാസ് എത്രയും നല്ലൊരു വേലക്കാരൻ ആയി കാണപ്പെട്ടു. സാവധാനശീലാം ഗംഭീരഭാവവും പ്രതിയോഗിയെ ഒരു കളിവാക്കുകൊണ്ടു മൌനമാക്കുവാൻ കഴിയുന്ന വിശേഷമായ ഒരു പ്രാപ്തിയും വിശുക്കളുടെ ഹൃദയത്തിൽ രഹസ്ത്രമായി കിടക്കുന്നതു എന്തെല്ലാം എന്നതിനെക്കൊണ്ടുള്ള പരിജ്ഞാനവും അവ ന്റെ പ്രധാനലക്ഷണങ്ങൾ ആയിരുന്നു. സംബന്ധക്കാരെ നേടുവാൻ അന്നു സാധിച്ചില്ല. അതുകൊണ്ടു ആ മൂന്നു പ്രസംഗികം കുറേ ലജ്ജ യോടേ തിരിച്ചുവന്നാലും ഉംദേശങ്ങളിൽ യാതൊരു സുറിശേഷിയും എത്താത്ത ദിക്കിൽ നല്ല വിത്തു വിതെപ്പാൻ അവസരം കിട്ടിയതുകൊ ണ്ടു വളരേ സന്തോഷിച്ചു. തലശ്ശേരിയിലേക്കു മടങ്ങി റ1ന്ന ശേഷം തോമാസ് അച്ചുകൂടത്തിൽ ഉത്സാഹത്തോടേ പ്രവൃത്തിച്ചതു കൂടാതെ തെരുവീഥികളിലും അങ്ങാടികളിലും പ്രസംഗിച്ചുകൊണ്ടിരുന്നു. കുറ ത്തോന്നു കഴിഞ്ഞശേഷം ഈ സഹോദരനെ ഉപദേശിയാക്കി. അനന്തരം അവൻ തലശ്ശേരിയിൽ ചെന്നു പ്രസംഗിപ്പാൻ തുടങ്ങിയപ്പോൾ ശത്രുക്കൾ ക്രുദ്ധിച്ചു. അവിശ്വാസിയായ രൂിട്ടി സായിപ്പ് അദ്ദേഹത്തെ കോടതിക്കു വിളിപ്പിച്ചു."ഏതു അധികാരത്തിൻമേൽ ഈ ആളുകളെ ഇവിടേ കലഹിപ്പിക്കുന്നു" എന്നു ചോദിച്ചാറേ തോമാസ് അപ്പോസ്തലന്മാരെപ്പോലേ: ഞങ്ങൾ കണ്ടും കേട്ടും ഉള്ളവ പറയാറ്റൂിപ്പാൻകഴി യുന്നതല്ല" എന്നു സാക്ഷ്യം ചൊല്ലി, തുകിടി സായ്ക്ക് കല്പനപ്രകാരമോ ചെയ്യുന്നതു?" എന്നു ചോദിച്ചാറേ അതേ എന്നും അല്ല എന്നും പറയാം; ഞാൻ അതു സായ്ക്കുമാരുടെയും എന്റെയും കാ റിന്റെയും ആജ്ഞപ്രകാരം അത്രേ ചെയ്യുന്നതു് എന്നു ഉത്തരം പറഞ്ഞു. ഉദ്ദോഗസ്ഥൻ കോപിച്ചു. അങ്ങാടിയിൽ വെച്ചു മേലാൽ പ്രസംഗം ചെയ്യരുതു് എന്നു കല്പിച്ചതുകൂടാതെ ബോധകന്മാരോടു; ഇയാളെ തീച്ചയായും വിലക്കേണം" എന്നു നിഷ്ഷിച്ചു ആജ്ഞാപിക്കയും ചെയ്തു. എന്നാൽ ബോധകന്മാർ ഈ പ്രവൃത്തി മേലാൽ കലശൽ കൂടാതെ അതിസൂക്ഷ്മത്തോടു കൂടേ നടത്തുവാൻ ശ്രമിക്കാം എന്നു വാക്കു കൊടു ത്തതേ ഉള്ളൂ. അതിൽ പിന്നേ അങ്ങാടിയിൽ പ്രസംഗിപ്പാനായിട്ടു തോമാസിനോടൊന്നിച്ച് സായ്ക്ക്മാരും കൂടേ പോയി. ഈ ഘോഷകൻ ഈ പ്രവൃത്തി തങ്ങളെക്കാൾ എത്രയും നിപുണതയോടേ ചെയ്യുന്നു എന്നു അവർ ലജ്ജയോടും സന്തോഷത്തോടും കൂടേ കണ്ടു. നാട്ടുവേലക്കാരുടെ ഈഷ്ട്ര തോമാസിന്റെ നേരേ അല്പം പൊങ്ങി വന്നതുകൊണ്ടു തോമാ സിനെ ഏകാഗ്രതയിലും താഴ്ചയിലും കാക്കുവാൻ വേണ്ടി ബോധകർ ദൈവത്തോടു താല്പുത്തോടേ യാചിച്ചു. വിശേഷിച്ചു ഗുണ്ടത്പ ണ്ഡിതരും തോമാസും മേലാൽ ഒന്നിച്ചു പുറജാതികളുടെ ഇടയിൽ പ്രസംഗം കഴിച്ചു. ക്രിസ്തുവിന്റെ നാമത്തിനുള്ള നിന്ദ ധാരാളമായി അനുഭവിച്ചു. ആ സമയത്തു ഗുണ്ടത്.പണ്ഡിതർ ആഴ്ചതോറും ചോ മ്പാലിലേക്കും ചിലപ്പോൾ വടകരയിലേക്കും പോക പതിവായിരുന്നു. ഫവ്വര. ജുൻ ഫപൊം തിയ്യതി പൌൽ ചന്ദ്രന്റെ അളിയനായ സീലാ സിനെയും കുഡുംബത്തോടു കൂടേ സ്സാനപ്പെടുത്തി. പിശാചു വളരേ കച്ചപ്പെടുത്തിയാലും പൌലയ്യന്റെ അമ്മ അതൃന്തം സന്തോഷിച്ചു. മുകുയരുടെ ഇടയിൽ ആകപ്പാടേ സുവിശേഷം വളരേ 8 കൊല്ലത്തിൽ പൌലയ്യന്റെ ഇളയമ്മയാകുന്ന സാറയെയും സഭയിൽ ചേപ്പാൻ കതാവു കൃപ നല്ലി എങ്കിലും ആ കൊല്ലത്തിലേ മുല്ല മായ സംഭവം കണ്ണനൂിൽ തുടങ്ങിയ ഒരു ആത്മിക ഉണച്ച അത്രേ. ജൂലായിമാസത്തിൽ ഇല്പിക്കുന്നിലേ സഭക്കാരുടെ അതിഭയങ്കരമായ പാപ ത്ത് .... വെളിച്ചത്തിൽ വന്നു. ബോധകന്മാർ അഴീനിലയിലായി[ 36 ] നാടുക്രിസ്ത്യാനികളുടെ നടപ്പവസ്ഥയെക്കൊണ്ടു സംശയിപ്പാൻ തുടങ്ങി. ഈ സമയത്തു മേല്പറഞ്ഞുങ്ച്ച ഹൃദയങ്ങളെ തണുപ്പിക്കുന്ന ഒരു ആശ്വാസമായി ഭവിച്ച ളുകളിൽ ഒരു ആശ്ചയ്കമുള്ള പാപബോധം കാണായിവന്നു! തൊട്ടു അദ്ധരാത്രിയോളം ആളുകൾ വന്നു തങ്ങ ഏറ്റു പറഞ്ഞു കണ്ണുനീരോടു കൂടേ പാപമോചന ത്തിൻ ആശുസത്തിന്നായി അപേക്ഷിച്ചു. കഠിനരും കൂടേ ക്രമേണ ഇളകിപ്പോയീ പലകം വിശേഷാൽ പുതുതായിവന്നവകം സാക്ഷാൽ സമാധാനം ലഭിച്ചു. ചിലർ അനുത്പിച്ചാലും സ്തൃവിശ്വാസത്തിങ്ക ലേക്കു എത്തിയില്ല. മറ്റു ചിലർ അനുത്പിക്കുന്നതിനു പകരം അനു താപികളുടെ നേരേ കോപിക്കയത്രേ ചെയ്തതു. എന്നാൽ ആകപ്പാടേ ആ സമയം അനുഗ്രഹകരമായ ഒരു സമയമായിരുന്നു. അജ്ഞാനം എന്താകുന്നെന്നു ആ ദിവസങ്ങളിൽ ഞങ്ങൾ ധാരാളമായി കണ്ടു. ക്രിസ്ത്യാനികളും യേശുവിന്റെ കീഴിൽ വേല ചെയ്യുന്ന വിശ്വാസികളും പിശാചിന്റെ ഉപായതന്ത്രങ്ങളിൽ എത്രത്തോളം കുടുങ്ങിപ്പോകാം എന്നു കണ്ടിട്ടു ഞങ്ങൾക്കു് ബഹു ആശ്ചയ്ക്കും തോന്നി. ഇവർിൽ ദൈവം കാ ണിച്ചു തന്റെ ദില്പക്ഷാന്തി നിമിത്തം ഞങ്ങും അതൃന്തം ميداشه لإهماله ഈ ഉണച്ച പുറജാതികളുടെ ഇടയിലും تپه العطه ഒ്കോബർ, നവെ മ്പർ എന്നീ മാസങ്ങളിൽ ഒരു ചെറിയ കൂട്ടത്തെ സ്നാനപ്പെടുത്തി സഭ യിൽ ചേപ്പാനും സാധിച്ചു. ഈ സമയം മയ്യഴിയിലേ മീഖാ എന്ന മൂക്യൻ പാപസേവയെ വെടിഞ്ഞാറേ ഭായ്മയും കുട്ടികളും കണ്ണുനീരോടു കൂടേ അവനെ വിട്ടു പോയിക്കളഞ്ഞെങ്കിലും അവൻ യേശുവിൽ വിശ്വ സിച്ച സഭയിൽ ചേരുകയും ചെയ്തു. സായ്ക്കിന്റെ കുഡുംബത്തിലും ഈ ആട്ടസമയത്തിൽ സുഖദുഃഖാദികൾ ഇടകലനു അനുഭവമായി വന്നു. ിലാത്തിയിൽനിന്നു മടങ്ങിവന്ന ഉടനേ ഒരു രണ്ടാം പ്രെദ്രീക്ക് ജനിച്ചു. എങ്കിലും ുരന്നു മാച്ച് -ാം തിയ്യതി വിലാത്തിയിൽ ഉള്ള ഒരു മകൾ കഴിഞ്ഞുപോയി എന്ന സങ്കടവത്തമാനം കേട്ടാറേ :സ്കോത്രം!സ്കോത്രം! കണ്ണുനീർ വരുന്നില്ല. ഞങ്ങൾ ഒന്നിച്ചു പ്രാ തിച്ചും സ്തുതിച്ചും കൊണ്ടു തുല്യമായ ഒരു യാത്രെക്കായി ഒരുക്കുന്നുണ്ടു് എന്നു ഗുണ്ടത്.പണ്ഡിതർ അന്നു അയച്ച സാരമേറിയ ഒരു കത്തി ന്റെ ആരംഭത്തിൽ എഴുതിയിരുന്നു. ഫുരു ഒക്ടോബർ മാസത്തിൽ സായ്ക്ക് ചില ഉപദേശിമാരോടു ഒന്നിച്ചു വടക്സിൽ പ്രസംഗയാത്ര ചെയ്തുകൊണ്ടിരിക്കേ ഒരു ഉത്സവസ്ഥ ലത്തു സുവിശേഷം അറിയിക്കുമ്പോൾ തനിക്കും കൂട്ടുവേലക്കാക്കും വലിയ ആചേത്തു നേരിട്ടു. ആളുകൾ പിശാചുക്കൾ എന്നപോലേ ശത്രുതചം കാ ണിച്ചു. സായ്ക്ക് ഒരു കത്തിൽ എഴുതിയ പ്രകാരം എങ്ങിനേയെങ്കിലും ഒരു ഫoം തൊണ്ടു കൊണ്ടു അവക്ക് ഏറു കിട്ടി. പൂഴിയിൽകൂടേ വേഗം ഓടുവാൻ അവക്കു കഴിയായ്കയാൽ സാക്ടതിരപ്പുറത്തു കയറി പോയ്ക്കു ളഞ്ഞു. തോമാസഉപദേശിയെയോ അവ്:പ്പിച്ച് നല്ലകണക്കിൽ അടിച്ചശേഷം വലിച്ചു കൊണ്ടു പോകുവാൻ ഭാഠിച്ചു. അവക്കു സാധി ച്ചില്ലതാനും. ഈ ഉപദ്രവം നിമിത്തം വളരേ പേർ യേശുക്രിസ്തു ഠിന്റെ നാമത്തെക്കൊണ്ടു സംസാരിപ്പാനും കേൾപ്പാനും സംഗതിവന്നു. ിസൈപ്രമാസത്തിൽ അവർ കീഴിലേക്കും പോയി. അ്ടേ ചെന്നു ഒരുത്തൻ നിങ്ങൾ ഇപ്രകാരം എല്ലാമനുഷ്യരെ ملامپوهيد (من 0ن^0لعا യും ദുഷിക്കുന്നുവെങ്കിൽ നിങ്ങളെത്തന്നേയും ആക്ഷേപിക്കുന്നുവല്ലോ" എന്നു പറഞ്ഞപ്പോൾ തോമാസ് ഉറക്കേ അതേ ഞങ്ങളെയും ആക്ഷേ പിക്കുന്നു, എന്നെയും ഈ നില്ക്കുന്ന സായ്ക്കിനെയും എല്ലാ ഉപദേശിമാ തെയും സകലക്രിസ്ത്യാനികളെയും ആക്ഷേപിക്കുന്നു. ഞങ്ങളുടെ രക്ഷ യും നീതിയും ആയിരിക്കുന്നവൻ ഏകനത്രേ; അതോ, കതാവായ യേശു ക്രിസ്തൻ തന്നേ' എന്നു വിളിച്ച് പറഞ്ഞു. അന്നു ബിംബത്തെ തറ മേൽ നിറുത്തി അതിന്റെ മുമ്പാകേ വെച്ചു പൂക്കുറി ബാണം മുതലായ വെടിമരുന്നു പ്രയോഗങ്ങൾ ചെയ്താൻ തുനിഞ്ഞപ്പോൾ മരുന്നിനു തീപ്പററിയില്ല. അതിനു സംഗതി നാം പാതിരി സാക്സിനെ ഈ പ്രാവശൃം വളരേ ഹാസ്ത്രമാകിയതുകൊണ്ടുള്ള ദൈവകോപം നിമിത്ത മാകുന്നു എന്നു പലരും പറഞ്ഞു. ആ കൊല്ലം തന്നേ സായ്ക്ക് മാനുഷ ഹൃദയം' എന്ന പുസ്തകവും പ്രസിദ്ധമാക്കി. ഫപ്രരൻ-ാം കൊല്ലത്തി ന്റെ ആരംഭത്തിൽ പൌൽ എന്ന മകൻ ജനിച്ച ഉടനേ ചിറക്കല്ലി ലേക്കു മാറ്റം പോവാൻ ബാസലിൽനിനു കല്പന വന്നു. സായ്ക്ക് അനു -ഈ കല്പനെക്കു ഞാൻ ഹേതുഭൂതൻ അല്ലാത്തതുകൊണ്ടു അതു മുറ്റും കതാഠിന്റെ വഴിയട്രേ എന്നു തേറി സന്തോഷത്തോടേ അങ്ങോട്ടു പോകും" എന്നു പറഞ്ഞു. - - ഏഴാം അധ്യായം ചിറക്കല്ലിൽ ചെയ്ത വേല.

മിശ്ശൻ ചിറക്കൽ എന്നസ്ഥലത്തു ഒരു പറമ്പു വാങ്ങി ചില ക്രിസ്തീ യകുഡുംബങ്ങളെ അവിടേ പാപ്പിച്ചിരുന്നു. ഹേബിക്സായ്പിനു പ്ര സംഗയാത്ര ചെയ്താനായി അധികം സമയം കിട്ടുവാന്തക്കവണ്ണം കമ്മട്ടി യാർ ഗുണ്ടത്.പണ്ഡിതരെ അങ്ങോട്ടു അയച്ചു. അവിടേനിന്നു കണ്ണനൂ ിലേ സഭയെ നടത്തുക, ഉപദേശിമാരെ പഠിപ്പിക്ക, ഓരോ സ്കൂളുക ളെ മേല്പിചാരം ചെയ്യ, എന്നീവക പ്രവൃത്തികൾ പ്രത്യേകമായി ചെ[ 38 ] ണ്ണൻ കല്പിച്ചു. എന്നാൽ നിങ്ങളുടെ നിനവുകൾ എൻ നിനവു കം അല്ലല്ലോ" എന്ന വേദൂാീൻ പരമാത്ഥം ഈ കാഴ്ചത്തിലും കാ ണമാൻ സംഗതിവന്നു. മേയി ുന്നു-ാം അ- ഗുണ്ടത്മദാമ്മ കണ്ണുനീരോടു കൂടേ ഇല്ലിക്കുന്നിൽിനു ഇറങ്ങി ചിറക്കല്ലിലേക്കു യാത്രയായി. സായ്ക്ക് ചിലദിവസം കഴിഞ്ഞിട്ടു പിൻചെല്ലാമെന്നു ഭാഠിച്ചു. ഒടുക്കം പരിച യമുള്ളവരോടു അഭിവാദ്ദം ചൊല്ലി അവസാനപ്രസംഗം കഴിച്ചശേഷം കൂട്ടുവേലകർാടൊന്നിച്ച് ഒരു പ്രാത്ഥന കഴിക്കുമ്പോൾ പെട്ടന്നു ഒരു വിറപ്പനി പിടിച്ചു. അതു രണ്ടു ദിവസം കൊണ്ടു സായ്മിനെ വളരേ ക്ഷീണിപ്പിച്ചു. എങ്കിലും വഷകാലം അടുത്തതുകൊണ്ടു സായ്ക്ക് വളരേ താമസിയാതെ പുറപ്പെട്ട ഒന്നാം വഷത്തോടു കൂടേ ചിറക്കല്ലിൽ എത്തി. സാസ്സിന്റെ കൂററടച്ചു പോയതുകൊണ്ടു പനിമാറിപ്പോയെങ്കിലും മൂന്നു സംവത്സരത്തോളം ഉൗമൻ എന്നപോലേ നാം കഴിക്കേണ്ടിവന്നു. ആ ഗസ്ത്മാസത്തിൽ ഉപദേശിമാക്സ് കശുകുശുത്തുകൊണ്ടു ഒരു പഠിപ്പ കൊടുപ്പാൻ ശ്രമിച്ചു. അതു നിഷ്ണുലമാറ്റോയതു കൊണ്ടു മൌനമായി ഇരുന്നു. അന്നു ഒരു കത്തിൽ സംസാരിക്കയും പ്രവൃത്തികയും ചെയ്യു ന്നതിനു പകരമായി ഞാൻ ഇപ്പോൾ പൊറുമ ശീലിച്ച ഒന്നിന്നും കൊ ള്ളാത്തവൻ എന്നു വിശ്വസിപ്പാൻ ആഭൂസിക്കുന്നു. സംഭാഷണം കഴി ക്കുന്നതു വൈദ്ദന്മാർ തീരേ നിഷേധിക്കുന്നു. ഞാൻ തപസി എന്ന പോലേ നാൾ കഴിക്കുന്നു. ഇതിൽ ഒരു സ്ത്രായവിധി അടങ്ങിയിരിക്കുന്നു. ഞാൻ ഇതുവരേ പറകയും പ്രവൃത്തികയും ചെയ്തതിലൂടേ..എല്ലാം ദൈ വം വലുതും കറുത്തതുമായ ഒരു രേഖ വരെച്ച ഇതെല്ലാം സാരമില്ല എ ന്നു ചൊല്ലിയപ്രകാരം തോന്നുന്നു. എന്നാൽ ജൂായത്തിനു പകരം കൃപ ജയിച്ചിരിക്കുന്നു. കാരണം ഈ കറുത്ത രേഖയെ ഒരു ചുവന്ന രേഖ ഇട മുറിക്കുന്നുവല്ലോ, ുതു എന്തൊരു ഭാമ്രം' എന്റെ പ്രിയ ഭാ♔ ഇപ്പോൾ എത്രയും സൂക്ഷ്മവും സ്നേഹവും കാട്ടി എന്റെ ഭാരത്തെ എന്നോടു കി ച്ചു പേറുവാൻ സദൂദാ ഹാജരായിരിക്കുന്നു. ഞാൻ സംസാരിക്കായ്മകൊ ണ്ടു കുട്ടികൾക്കുപോലും എന്നോടു കനിപു തോന്നുന്നു. അവർ ഇപ്പോൾ അധികം സ്നേഹാനുസരണങ്ങൾ കാട്ടി എന്നെ സന്തോഷിപ്പിപ്പാൻ നോക്കുന്നു. ഞാൻ പ്രിയ ഹേബികസഹോദരന്നു ഒരു സഹായമായിരി ക്കുന്നതിനു പകരം ഏകദേശം ഒരു ഭാരമായിത്തീനു. ഒരവസരം കിട്ടു മ്പോൾ അദ്ദേഹം ഇങ്ങു വന്നു. എന്നെ ധൈഴ്ചപ്പെടുത്തുകയും വത്തമാ നങ്ങൾ ഓരോന്നു പറകയും ചെയ്യും. അതു നല്ല കായ്യുമല്ലേ! എന്നിട്ടും ദൈവം എന്നിൽ സാധിപ്പിപ്പാൻ താല്പഴുപ്പെടുന്ന കായ്യം സാധിച്ചുവ രികയും പ്രവൃത്തിക്കാതെ ഭക്ഷിപ്പാൻ എനിക്കു മനസ്സില്ലാത്തതുകൊണ്ടു അതിനു ഇനി സംഗതിയാകാതിരിക്കയും ചെയ്യേണ്ടതിനു എന്നോടുകൂ [ 39 ] (S പ്രാതിപ്പിൻ' എന്നു എഴുതി. ഇതിനാൽ സായ്ക്ക് പ്രവൃത്തിയാതൊ 30 ఇ0ఐరాణి ഭക്ഷിച്ചു എന്നു്മുഴക്കു തോന്നിപ്പോകാം. കാഷ്ട്രം അങ്ങിനേയല്ല താനും. പ്രസംഗിപ്പാൻ അസാഷ്ട്രമായിരുന്നെങ്കിലും യാതൊന്നും പ്രവൃത്തിക്കാതെ കണ്ടിരുന്നു എന്നല്ല. മറെറാരാളുടെ ആ ലോചന സാധാരണമായി വളരേ താല്പിയ്യത്തോടേ കേൾക്കാത്ത ഫേ ബിക്ക്സായ്ക്ക് ആ മൂന്നു സംവത്സരങ്ങൾക്കകം ഈ ഊമസുയ.സഹോദ രൻ പറഞ്ഞ ആലോചന താല്പഴത്തോടേ സ്വീകരിച്ചു. ഭാനു ചെയ്തു മുബ്രമായ പ്രവൃത്തിയോ തുവൽകൊണ്ടായിരുന്നു. ഒരു ജാതി ക്രിസ്തീയ മാറ്റത്തെ അംഗീകരിക്കുമ്പോൾ ആ ജാതിയുടെ ഭാഷെക്കും ഒരു മാതിരി പു നജ്ജന്മം വരേണം. ഈ ഭാഷ ഒരു പുതിയ ആത്മാവിന്റെയും പുതിയ വിചാരങ്ങളുടെയും ആയുധമായി തീരേണമല്ലോ. കേരളദേശ ത്തിന്റെ വടക്കുഭാഗത്തു ഈ പ്രവൃത്തിക്കു ഒരു അടിസ്ഥാനം ഇടുവാ നായി ദൈവം ഗുണ്ടത്.പണ്ഡിതരെ നിയോഗിച്ചു. ഓരോ ചെറുവക പുസ്തകങ്ങളും പല സ്രുൾ പുസ്തകങ്ങളും നവീകരണചരിത്രവും സാജ് മുമ്പേ തന്നേ ചമെച്ചു തിതിരുന്നു. ചിറക്കല്ലിൽ വെച്ച് ഉപദേശിമാ രുടെ ഉപകാരാത്ഥമായി ഒരു സുവിശേഷസംഗ്രഹത്തെ ചമെച്ചു. ഓരോ ക്രിസ്തീയഗീതങ്ങളെയും രചിച്ചു. രണ്ടു സ്വരമായി പാടുവാൻ തക്കവണ്ണം രാഗങ്ങളെയും ഉണ്ടാക്കി. എങ്കിലും അന്നു ചെയ്തു മുബ്രമായ പ്രവൃത്തിയോ തിരുവെഴുത്തുകളെ പരിഭാഷപ്പെടുത്തുന്നതായിരുന്നു. ót☾ ഭാഷാന്തരം മുമ്പു തന്നേ ഉണ്ടായിരുന്നെങ്കിലും ഇംഗ്ലീഷുബോധകർ അതു ഇംഗ്ലീഷുവേദപുസ്തകത്തിൽനിന്നു തങ്ങളുടെ പ്രാപ്തിക്കൊത്തവണ്ണം തജ്ജിമ ചെയ്തതാകകൊണ്ടു സാരാംശത്തിലും ഭാഷയിലും കുറവും തെ ററും വളരേ കണ്ടു. മദ്രാസിലേ വേദഋാപാരസംഘം അതു തിരുത്തി നന്നാക്കുവാൻ ഒരു യോഗം നിശ്ചയിച്ചു. ഗുണ്ടത്.പണ്ഡിതർ അതി ന്റെ അഗ്രാസനർ ആയിരുന്നെങ്കിലും തെക്കിലുള്ള സഹോദരന്മാർ സാ ിനു വേണ്ടുന്ന സ്വാതന്ത്രം കൊടുക്കായ്കയാൽ യോഗം പൊളിഞ്ഞു സാ യ്ക്ക് ഏകനായി ഒരു സ്വന്തഭാഷാന്തരം തയ്യാറാക്കുവാൻ മുതി്നു. സായ്ക്ക് എല്ലാപ്പോഴും ഒരു പ്രവൃത്തിയുടെ ഏറ്റവും പ്രയാസമുള്ളഭാഗത്തെ ഒന്നാ മതായി ചെയ്യാൻ തുടങ്ങിയ പ്രകാരം വേദപുസ്തകത്തിൽ ആട്ടമായി പഴയനിയമത്തിലേകാഋപുസ്തകങ്ങളെ ഭാഷാന്തരം ചെയ്തു. അതിന്റെ ശേഷം പുതിയനിയമത്തിൽ ആട്ടമായി പൌലപ്പോസ്തലന്റെ ലേഖന ങ്ങളെയും പിമ്പേ സുവിശേഷങ്ങളെയും തീത്തു. അതിനു വേണ്ടുന്ന ചെലവു ഒക്കെയും ബാസലിലേ വേദാപാരസംഘം നിവ്വഹിച്ചു. ഇതു നാം നന്ദിഭാവത്തോടു കൂടേ ഓകേണ്ടതാകുന്നു. വിലാത്തിയിൽ എത്തിയശേഷമത്രേ ഒടുക്കം പ്രവാചകഗ്രന്ഥങ്ങളെ പരിഭാഷപ്പെടുത്തി [ 40 ] இை. وهو مسهرومي കൊല്ലത്തിൽ കൂടിവന്ന ഒരു വലിയ മിശ്ശൻയോഗ ത്തിൽവെച്ച് തിരുവെഴുത്തുകളെ ഭാഷാന്തരം ചെ യ്യുന്നതിൽ പ്രമാണിക്കേണ്ടുന്ന ഫ അതിവിശേഷമായ സൂത്രങ്ങളെ പ്ര സ്താവിച്ചിരിക്കുന്നു. പ്രകൃാതിപ്പെട്ട നിഘണ്ഡു ചമെക്കുന്ന പ്രവൃത്തി വിലാത്തിയിൽ നിന്നഗ്രേ തിത്തതു എന്നു വന്നാലും ഈ അതിശയമാന | വേണ്ടുന്ന കല്ലമരങ്ങൾ മുതലായവ മിക്കവാറും ചിറക്ക ല്ലിൽ വെ4്യപ്രേ ശേഖരിച്ച ഒരുകിയതു എന്നു പറയാം. സായ്ക്കിന്റെ പ്രാകരണത്തെയും ഈ നിഘണ്ഡുവിനെയും കുറിച്ച് വിശുതന്മാരായ രണ്ടു പണ്ഡിതശ്രേഷ്ടന്മാർ ഈ പുസ്തകങ്ങൾ രണ്ടും ദ്രാവിഡഭാഷകളെ അറിവാനായി വഴി ഒരുക്കുന്ന ഗ്രന്ഥങ്ങൾ ആകുന്നു എന്നു സാകും ചൊല്ലിയിരിക്കുന്നു. സായ്ക്ക് അന്നു എഴുത്തുപണി മാത്രമല്ല ചെയ്തതു, കഴിയുന്നേടത്തോളം തന്റെ ചുററിലും പാക്കുന്നവരോടു സംസറ്റം ചെയ്യാനും ശ്രമിച്ചു. ചിറ്റ കല്ലിലേ രണ്ടു രാജാക്കന്മാർ ബ്രാഹ്മണരോടൊന്നിച്ച് ചിലപ്പോൾ സാസ്സി നെ കാണാൻ വന്നു. ഇവരുടെ മലയാളം കേട്ടിട്ടു സായ്ക്ക് ഒരു നാൾ കേരളദേശത്തിൽ യേശുവിന്റെ വചനം എത്ര മനോഹരമായ ഭാഷയിൽ ാടുവാനും ഘോഷിപ്പാനും അവസരമുണ്ടാകും എന്നു എനിക്കു ഇപ്പോൾ അല്പം ഊഹിപ്പാൻ കഴിയും എന്നു പറഞ്ഞു. ചില ഹിന്തുക്കൾ സാ ണ്ണിനു പിടിച്ച ദിനം ദേവന്മാരുടെ ശിക്ഷയായി വിചാരിച്ചു. സായ്ക്ക് ഒരി ക്കൽ ചിറക്കല്ലിലേ ക്ഷേത്രത്തെ കാണാൻ പോയപ്പോൾ അവിടത്തേ ദേവന്നു വിരോധമായി സംസാരിച്ചതുകൊണ്ടു ആ ദേവൻ സാസ്റ്റിന്റെ മൌനമാക്കിക്കളഞ്ഞു എന്നു അവർ പറഞ്ഞു. ചിറക്കല്ലിലേ രാജാവു ഒരിക്കൽ രേഖാമൂലം സാക്സിനോടു കുശലപ്രശ്നം ചെയ്തപ്പോൾ സായ്ക്ക് മറുവടിയിൽ ചുറജാതികളിൽ നടക്കുന്ന ആ ശ്രതിയെ ഉദ്ദേശിച്ചു എഴു തിയതാവിതു: ഞാൻ ആരുടെ പ്രേരിതനാകുന്നുവോ ആ ദൈവം എന്റെ ദൂതസേവയിൽ വല്ല കുറവും കണ്ടിട്ടുണ്ടായിരിക്കേണം. ഞാൻ പറയേ ണ്ടതു പറയാതിരുന്നതിനാലോ, പറയരുതാത്തതു പറഞ്ഞതിനാലോ, അല്ല രണ്ടും ചെയ്തതു നിമിത്തമോ ആയിരിക്കാം. ഇതിനെപ്പറ്റി တ္လပ္အာဏ်ါ പ്പാൻ ഇപ്പോൾ എനിക്കു വേണ്ടുവോളം അവസരമുണ്ടു. ദൈവത്തി ന്റെ ആന്തരം എന്നിൽ ۴۳ نocلایه اند വേഗം പ്രാഗത്ഭൂത്തോടും പരസ്പമായും കതാവായ യേശുവിനെ إيهامه സാകൃും ചൊല്ല окосѣ എനിക്കു (ΕΥδΟΥδ വാദം ഉണ്ടാകും എന്നാഗിക്കുന്നു." വഴിയിൽവെച്ച സായ്ക്ക് ചിലപ്പോൾ വഴിപോക്കരോടു ഒന്നു രണ്ടു വാക്കു കശുകശുത്തു പറവാൻ തുനിഞ്ഞു. കണ്ണിൽ ചോരയില്ലാത്ത നിമ്മയ്യാദസഥർ സാസ്റ്റിന്റെ പലപ്പോഴും പരി ഹസിച്ചിട്ടുമുണ്ടു. [ 41 ] . ആ സമയത്തു (സൈക്ലെമ്പ്ര ഫുരൻ) മാപ്പിളമാരുടെ ഒരു ഭയങ്ക മായ ലഹളയുണ്ടായി. സൂര് മാപ്പുമു വീരസും.പ്രാപിക്കേണ്ട ിന്നു കാണുന്ന എല്ലാവരെയും വാളൂി കൊന്നുകളഞ്ഞ ശേഷം തങ്ങും ീവനോടേ.സകാരുടെ കയ്യിൽ വീഴരുതു എന്നു ശപഥം ചെയ്തു. സിപ്പാ $ທີ2໐໖ Catإليها ن തങ്ങളുടെ നായകന്മാരെ വിട്ടു പോയ്ക്കുളഞ്ഞതുകൊണ്ടു വെള്ളക്കാരെ അവരുടെ നേരേ അയക്കേണ്ടിവന്നു. നൂര് മാപ്പിളു മാരെയും ജീവനോടേ പിടിപ്പാൻ കഴിയാത്തതുകൊണ്ടു കൊNകളയേണ്ടി വന്നു. അതു എല്ലാ മാപ്പിളമാക്കും അതൃിവശ്രമായ ഒരു പഠിപ്പിന്നായി ത്തീരേണ്ടതായിരുന്നെങ്കിലും ആ സംരം കുലപാതകർ ഇടുക്കുവഴിയിലൂടേ ീവങ്കലേക്ക്രൂ പ്രവേശിച്ചതു എന്നു മാപ്പിളജാതി ഉറെച്ച് വിശ്വസി 寧) കൊണ്ടു ശേഷമുള്ളവരൊക്കയും നാണിക്കേണ്ടതു എന്നു അവക്കു തോന്നി. . എന്നാൽ ആം-ാം കൊല്ലത്തിൽ സാധാരണമായി ഭീരുത്വം കാണി ക്കുന്ന ഹിന്തുക്കളും് ഒരു ലഹളെക്കായി മുതിര. അതോ തങ്ങൾ അതു ന്തം പേടിക്കുന്ന മാപ്പിളമാരുടെ നേരേയല്ല രാജൂത്തിന്റെ പരിഷ്ടാര ത്തിനായും കേരളീയരുടെ ഉണമയായ യശസ്സിനായും തളരാതെ അദ്ധ്വാ നിക്കുന്ന ഒരു ബോധകന്റെ നേരേയസ്തേ അവർകയത്തു. ഒക്ടോബർ മാസത്തിൽ കണ്ണസഭക്കാർഒരു ഉത്സവം കൊണ്ടാടി. അന്നു മുമ്പ് ആളു കൾക്കു സ്റ്റാനം ലഭിച്ചു. ഈ സ്തനാതികളുടെ കൂട്ടത്തിൽ ചിറക്കല്ലിൽ നിന്നു വന്ന ചില ചാഋരും ഉണ്ടായിരുന്നു. എന്നാൽ അന്നു ഹിശുക ൾക്കു പ്രത്യേകം നീരസമായി തോന്നിയതു തുഷ്ടി സാായ റോബിൻസൻ സായ്ക്ക് സന്തോഷത്തോടേ ഈ ഉത്സവത്തിൽ ചേനതു തന്നേ. ഒ്കോ ബർ ഛ--ാം്നു- ഹിശുക്കളുടെ ഒരു നല്ല ദിവസമായിരുന്നു. ആ ദിവസ ത്തിൽ ചില വിശുക്കം ചിറക്കല്ലിലേ മിശ്ശൻവീടു ആക്രമിച്ച് സ്റ്റാനാ ലഭിച്ചവർിൽ ഒരുത്തന്റെ മകളായ മന്ദിയെ ബലാല്ലാരേണ പിടിച്ച് കൊണ്ടു പോവാൻ നിശ്ചയിച്ചു. ഹിശുക്കളിൽ ചില മയ്യാദസഥർ ഇക്കായ്യത്തെക്കൊണ്ടു ഗുണ്ടത്സായ്ക്കിനു അറിവു കൊടുത്തു വീട്ടിൽ നിന്നു ഇറങ്ങിപ്പോകരുതു എന്നും മറ്റും പ്രബോധിപ്പിച്ചു. ഫര--ാം്നുപുല്ച്ചക്കു അഞ്ചരക്കണ്ടി,തലശ്ശേരി, ഇതൃാദി ദേശങ്ങളിൽനിന്നു ഒരു വലിയ പുരുഷാരം മിശ്ശൻപറമ്പിൽ വന്നു കൂടി ആ പെൺ കുട്ടിയെ ഏല്പിച്ചു തരേണമെന്നു വളരേ നിഷുഷയോടു കൂടേ ചോദിച്ചു. ഏല്പിച്ചു തരുന്നില്ലെങ്കിൽ സാഹസം ചെയ്യും എന്നു ഭീഷണിംാക്കും പറഞ്ഞു. നാടെങ്ങും അന്വേഷിച്ചിട്ടും ഒരു പോലീസുകാരനെ കണ്ടു കിട്ടിയില്ല. അത്രാവശ്രം വരുമ്പോൾ ഇവർ മിക്കവാറും അദൃശ്രമായി ക്കുന്നുവല്ലോ! പണിക്കാർ ഈ ആളുകളെ തടുപ്പാൻ ருகிஆ000 ை ക്കും അടികൊണ്ടു. ഈ ലഹളക്കാർ അഞ്ചു മണിക്കൂറോളം ബങ്കള് [ 42 ] വളഞ്ഞു രാത്രിയിൽ തങ്ങളുടെ കയ്യം സാധിപ്പിക്കും എന്നു സ്പഷ്ടമായി പറഞ്ഞു. ഇതിനിടയിൽ ഇ-കും കണ്ണിൽ പ്രസിദ്ധമായി. സസൃ യായപ്പോം അവിടേനിന്നു പോലീസുകാർ വന്നു ഈ മത്സരക്കാരെ താ ന്താങ്ങളുടെ വീടുകളിലേക്കു പറഞ്ഞയച്ചു. പിറെറന്നു രാവിലേ ഗുണ്ട ത്സായ്ക്ക് ആ പെൺകുട്ടിയെ കണ്ണൂിലേക്കു )Groإليه له റോബിൻസൻ സാസ്റ്റിന്റെ,ുമുമ്പാകേ അസ്ത്രായം കൊടുത്തു. ഈ ഉദ്ദോഗസ്ഥന്റെ മുമ്പിൽ ിച്ചു തന്നേ ഫു-ാം്നു- ആ കുട്ടിക്കു സ്നാനവും കൊടുത്തു. ഈ ലഹളക്കാരെ മേല്പറഞ്ഞ തുകിടി സായ്ക്ക് ശിക്ഷിച്ചു. കുറ്റക്കാക്കു നല്ല ശിക്ഷ കിട്ടിയതുകൊണ്ടും ബോധകർ ഭയഹീനരായി വീണ്ടും തങ്ങ ളുടെ പ്രവൃത്തി നടത്തിയതുകൊണ്ടും ആളുകൾ ശങ്കിച്ചു എന്നു മാ ത്രമല്ല, ഈ ലഹളകൊണ്ടു ആളുകൾക്കു താല്പഴവും വദ്ധിച്ചു വന്നു എന്നു സായ്പിനു തോന്നി. രാജാവിന്റെ സ്നേഹം അന്നു കുളിത്തുപോയി. തമ്പുരാൻ സായ്ക്കിനോടു ഒരിക്കൽ വാദിക്കും സമയം જરૂપુિ૦૦૦છી:ઝપેન્ગ ဂင်္ဂါ മിത്തമത്രേ ആളുകൾ ക്രിസ്തനികളിത്തീരുന്നതു എന്നും നിങ്ങളുടെ സഭക്കാർ എല്ലാം കൈക്ലി വാങ്ങിയ ആഭാസന്മാർ അത്രേ" എന്നും ദുഷിച്ചു പറഞ്ഞു. എന്നിട്ടും അതു പറയുന്ന ആ നിമിഷത്തിൽ തന്നേ സാജിനോടു എന്റെ ആളുകൾ നിത്രം എന്നെ വഞ്ചിക്കുന്നതുകൊണ്ടു എനിക്കു ഇന്ന പുസ്തകം സാജുവകം വരുത്തി തന്നാൽ ഉപകാരം" എന്നു അപേക്ഷിച്ചു. ഇവ്വണ്ണം തമ്പുരാനു സന്ത ആളുകളെക്കാൾ ഈ പാതിരിയിൽ അധികം വിശ്വാസം തോന്നി. ആ കൊല്ലത്തിൽ തന്നേ എരിവും ശുഷ്ടാന്തിയും ഏറുന്ന തോമാസ് ഗോവിന്ദൻ എന്ന കതൃശുശ്രഷക്കാരൻ കതാവിൻസ്വസ്ഥതയിൽ പ്രവേശിച്ചു. സ്വന്ത അമ്മയെ കാഠിനു വേണ്ടി നേടിയ ശേഷം അമ്മ സമാധാനത്തോടു കൂടേ നിദ്രപ്രാപിച്ചതു കണ്ടു. ആനന്ദിച്ചു. അനന്തരം താനും ഛഭൂ തിസാരം കൊണ്ടു എത്രയും ക്ഷണത്തിൽ മരിക്കയും അമ്മയെ പിഞ്ചെ ല്ലുകയും ചെയ്തു. അന്നു ഗുണ്ടത് പണ്ഡിതർ ഒരു കത്തിൽ എഴുതിയതു: കേരു ഉണമയായ ദൈവപുരുഷൻ പോയ ശേഷമത്രേ കത്താവു എത്ര വലുതായ ഒരു ധനം നല്ലിയിരുന്നു എന്നു തിരിച്ചറിവാൻ ഇടയായതു. എല്ലാം ആകപ്പാടേ നോക്കുമ്പോൾ അവനെ കൊണ്ടു സന്തോഷം മാത്രമേ ഉണ്ടായുള്ളു എന്നും അവൻ സത്രത്തിൽ നിന്നുള്ളവരെ ഒക്കേയും സ്വന്തദൃഷ്ടാന്തത്താൽ ഭകിയിലേ നടപ്പിന്നായി ഉത്സാഹിപ്പിച്ചു എന്നും അവനോടു നീരസം ഭാവിച്ചവർ കേവലം ദുഷ്ടന്മാരായിരുന്നു എന്നും അതേ അവൻ സാക്ഷാൽ ഒരു ദൈവപുരുഷനായിരുന്നു എന്നും ദൈ വബഹുമാനത്തിനായി പറയാതിരിപ്പാൻ പാടില്ല. ദൈവകയ്യിൽ നിനു ഒരു സമ്മാനം ആയി ഇവനെ ലഭിച്ചതുകൊണ്ടു പകരമായി [ 43 ] മറെറാരുത്തനെ കിട്ടുവാൻ വളരേ അന്വേഷിക്കുന്നുവെങ്കിലും സാധി ച്ചില്ല. ഇനി സാധിക്കില്ല എന്നു്ഷണും. അനേകം പുറജാതി കൾ ഗോവിന്ദൻ “മരിച്ചതുകൊണ്ടു ഉല്ലസിക്കുന്നു. ഹാ! അവൻ' പ്രസംഗംകൊണ്ടു ഇനി ഞങ്ങളെ ഉപദ്രവിക്കയില്ല എന്നു പറഞ്ഞു കൊണ്ടു അവർ സന്തോഷിക്കുന്നു. ഞങ്ങൾ അവന്റെ സ്ഥാനത്തു മറെറാരുത്തനെ നിശ്ചയിച്ചാറേ അവർ: ഈ പാതിരിമാരുടെ നേരേ ഞങ്ങൾക്കു ആവരില്ല. ഒരുത്തൻ പോയാൽ പെട്ടന്നു ആഡ്ലർ മറെറാ രുത്തനെ നിയോഗിക്കും എന്നു )3إيه القد പറയുന്നു', ഗുണ്ടത്മദാമ്മ ചിറക്കല്ലിലേ അനാഥശാലയിലും സ്ത്രീകളുടെ ഇട യിലും ബഹുസന്തോഷത്തോടു കൂടേ പ്രവൃത്തിച്ചുപോന്നു. ഗതിയി ല്ലാത്ത സ്ത്രീജനങ്ങൾക്കു വേണ്ടി അവിടേ ഒരു മാതിരി സങ്കേതസ്ഥലം തുറന്നു വെച്ചിരുന്നു. ആരും ഓരും ഇല്ലാത്ത പത്തോ ഇരുപതോ സ്ത്രീ കൾ ശാല'ിലേ ഉം പെൺകുട്ടികളെക്കാൾ അധികമായി അലമ്പൽ വരുത്തിയിരിക്കുന്നു പോൽ. ശാരീരികവും ആത്മികവും ആയ ഞങ്ങ ളുടെ പ്രവൃത്തി മിക്കവാറും ഹാസ്പത്രിയിലേ പ്രവൃത്തിയോടു ഒക്കം. ഈ രോഗശാലയിലേ ദുവ്വായു കൊണ്ടു ഞങ്ങളും തള്ര പോയിട്ടു ആളുകളിൽ നിതൃജീവന്റെ പുഴകം ഒഴുകി വരുന്നതിനും പുനജ്ജന്മം സംഭവിക്കു ന്നതിനും വേണ്ടി കാത്തു യാചിക്കുന്നതിനു പകരം ഇങ്ങുമങ്ങും ഏതാ നും നന്നാക്കുന്നതിൽ തൃപ്തിപ്പെടുന്ന പരീക്ഷ ഞങ്ങൾക്കും ഉണ്ടു്. നമ്മുടെ വൈദ്ദനായ കത്താവു തൻവചനപ്രകാരം ഞങ്ങളെയും ചികി ത്സിച്ചു ജീവിപ്പിക്കേയാറു" എന്നു സായ്മ എഴുതിയിരിക്കുന്നു. ആ സമ യതതു മേശ്ലിങ്ങ്, വൈക്ലെ എന്നീ സ്റ്റേ ഫിതർ ചിറക്കല്ലിൽ വന്നു. ദീന ത്തിനു യാതൊരു ഭേദവും കാണാത്ത സായ്ക്കിനു അവരുടെ വരവിനാൽ വളരേ തണുപ്പ വന്നു. അതുകൂടാതെ ലൈപ്പിക്സ് എന്ന പട്ടണത്തിലേ മിശ്ശൻസംഘത്തിന്റെ അഗ്രാസനരായ ഗ്രൌൾപണ്ഡിതരും അടുത്ത സമയം ചിറക്കല്ലിൽ വന്നു. മഹാ വിദഗ്ദ്ധനായ ഈ ശാസ്ത്രി സ്വന്ത കണ്ണു കൊണ്ടു സംഭവങ്ങൾ ഏകദേശം ഒന്നും കണ്ടിട്ടില്ലെങ്കിലും നിതൃം പുസ്തകങ്ങൾ രചിച്ചു കൊണ്ടിരിക്കും. അദ്ദേഹം സാക്സിന്റെ എഴുത്തു കളെ നല്ലവണ്ണം ആരാഞ്ഞു നോക്കിയെന്നു മാത്രമല്ല, സായ്തിൽനിന്നു കേട്ടതു ഒക്കെയും സൂക്ഷ്മത്തോടേ എഴുതിവെക്കയും ചെയ്തു. തന്റെ ഈ യാത്രയെക്കൊണ്ടു പിനേത്തതിൽ പ്രബന്ധിച്ച ഒരു വലിയ പുസ്തക ത്തിൽ ഗുണ്ടത്.പണ്ഡിതരുടെ നൈപുബ്രത്തെയും വല്ലതും അറിയിപ്പാ നുള്ള താല്പയ്തത്തെയും വളരേ ശ്ലാഘിച്ചു പറഞ്ഞിരിക്കുന്നു. ഒരു വൈക നേരം അവരിരുവരും കൂടേ ഒരു പുരാണകോട്ടയുടെ G08యల్సిపాలిత్తి കാണാൻ പോയപ്പോൾ ചില ആളുകൾ അവരിരുവരെയും കല്ലെറി 7 [ 44 ] ഞ്ഞു. ഗ്രൌൾപണ്ഡിതരെ വിചാരിച്ച ഗുണ്ടത് സായ്മ അയ്യായം കൊടുത്തു. ആ ആഭാസന്മാ nట్ల ശിക്ഷ കിട്ടിയപ്പോൾ ശേഷമുള്ള വർ അതിൽപ്പിന്നേ നല്ല ശീലം കാണിച്ചു. ഫപ്രno-ാം കൊല്ലത്തിലേ ജൂലായി മാസത്തിൽ സായ്ക്കു മംഗലപുരത്തേക്കു പോയപ്പോൾ അച്ഛൻ മുമ്പേ എഴുതിയയച്ച് പ്രകാരം തന്നേ, അവിടത്തേ വൈദ്ദനും തൊണ്ട യുടെ ദിനത്തിനു മീനെണ്ണ നന്നായിരിക്കും എന്നു വിധിച്ചതു കേട്ട പ്പോൾ നൃയമാൻ യോദന്റെ വെള്ളങ്ങളെക്കൊണ്ടു കേട്ട സമയത്തി ങ്കൽ വിചാരിച്ചതു പോലേ ഗുണ്ടത്.പണ്ഡിതരും വിചാരിച്ചു. എങ്കി ലും പ്രാത്ഥനയോടു കൂടേ അനുസരിച്ച് കാലക്രമേണ അതിനാൽ വളരേ ഗുണവും കണ്ടു. ഒരു പത്തുദിവസം കഴിഞ്ഞശേഷം റീണ്ടും വീട്ടുപ്രാ ത്ഥന കഴിപ്പാൻ സാധിച്ചു. മംഗലപുരത്തു പാക്കുമ്പോൾ ദീനക്കാര നായ മേഴ്സിങ്ങ്സായ്ക്കിനു എഴുത്തുപണിയിൽ ഓരോ സഹായങ്ങം ചെയ്തതുകൂടാതെ ഷാംറാവോ എന്ന ഒരു ബ്രാഹ്മണ യുവാവിന്റെ മാന സാന്തരത്തിൽ അവനു പ്രയോജനമായി ഉതകത്തക്കവണ്ണം കത്താറു സാസ്സിനെ അന്നു ഒരു ആയുധമായി പ്രയോഗിക്കയും ചെയ്തു. സപ്ലെ മ്പ്രമാസത്തിന്റെ അവസാനത്തിൽ വീണ്ടും ചിറക്കല്ലിൽ മടങ്ങി എത്തിയാറേ കനിഷ്ടപുത്രനായ ദാവീദ് ജനിച്ചു. ഉറകേം സംസാരി പ്പാൻ അപ്പോഴും സാധിക്കായ്കയാൽ ി. മാച്ച് തുടങ്ങി ഒക്ടോബർ വരേ നീലഗിരിയിൽ ചെന്നു താമസിച്ചു. അവിടേ വെച്ച് പ്രത്യേക മായി ദൈവവചനം ഭാഷാന്തരപ്പെടുത്തുവാൻ സന്തോഷത്തോടേ ഉത്സാഹിച്ചു. മേശ്ലിങ്ങ് സായ്ക്കും അപ്രകാരം തന്നേ നീലഗിരിയിൽ വെച്ച കണ്ണാടക വേദപുസ്തകഭാഷാന്തരത്തെ തിരുത്തുന്ന പ്രവൃത്തി ചെയ്തു. അന്നു നീലഗിരിയിൽ ദൈവവചനം ിതെക്കുന്ന കാലം ആ യിരുന്നു. ഒരൊറ്റ ബഡകൻ പോലും വിശ്വസിച്ചിരുന്നില്ല. അതു കൊണ്ടു അവിടേ പ്രവൃത്തിച്ചിരുന്ന മേറിക്കേ, മെക്സ് എന്നീ വിശ്വസ്ത രായ വേലക്കാരെ ആശ്വസിപ്പിച്ചു ധൈഴ്ചപ്പെടുത്തുവാൻ അതൃാവശൃ മായിരുന്നു. നീലഗിരിയിലേ വാസം അതിനും ഉതകി. ആ സംവത്സരം തന്നേ ഒക്ടോബർ ഫരl-ാം തിയ്യതി ചില പുതിയ ശുശ്രൂഷക്കാരോടു ഒന്നിച്ചു ബാസൽമിശ്ശന്റെ ഇൻസ്റ്റെക്ടരായ യോ സൻഫസ്സ്സായ്ക്കു മംഗലപുരത്തു എത്തി. ഇആയിലേ മിശ്ശൻ പ്രവൃത്തിയെ പരിശോധന കഴിക്കേണ്ടതിന്നായിട്ടു മാത്രമല്ല, മേല്പമേൽ വദ്ധിച്ചുവരുന്ന ഈ പ്രവൃത്തിയെ ക്രമപ്പെടുത്തി, ഒരു സമുദായത്തി നൊത്ത വൃവസ്ഥയെ സ്ഥാപിച്ചു ചട്ടമാകി തീപ്പാനായിട്ടുമാകുന്നു കമ്മ ട്ടിയാർ ഈ മഹാനെ അന്നു അയച്ചതു. അതുവരേ ഓരോ സ്റ്റേഷനിലേ മൂപ്പൻസാസ്സു തനിക്കു ഉചിതമായി തോന്നുംവണ്ണം എല്ലാം പ്രവൃത്തിച്ചു [ 45 ] പോന്നിരിക്കേ മേലാൽ ഓരോ ഉദ്ദോഗസ്ഥനും തന്നെത്താൻ ഒരു വലിയ സമുദായത്തിന്റെ അവയവമായി "്ജ്ജാരിച്ചിട്ടു ബാസലിൽനിന്നു വരുന്ന കല്പന അർസിച്ചു എല്ലാം ചെയ്യേണ്ടതു എന്നു നിശ്ചയിച്ചു. അതു തൃപ്തികരമായ വിധത്തിൽ സാധിപ്പിക്കേണ്ടതിനായിട്ടു കമ്മട്ടിയാ രുടെ സ്ഥാനാപതികം ആയി ചില ഉദ്ദോഗസ്ഥന്മാരെയും ആലോ ചനസഭകളെയും ഏപ്പെടുത്തി. ഇപ്രകാരമാകുന്നു നമ്മു മിശ്ശനിൽ ഇപ്പോൾ നടപ്പായിത്തീൻ സഭാക്രമവും ಟ್ಗ ഉത്ഭവിച്ച വന്നതു. ഗുണ്ടത്.പണ്ഡിത് ഈ വക ചട്ടങ്ങളും രാജൂവ്വ വസ്ഥയോടു തുല്യമായ ക്രമങ്ങളും സഹോദരഭരണവും രസമായി തോന്നി ട്ടില്ലെങ്കിലും സമുദായത്തിനു ആകപ്പാടേയും പ്രവൃത്തിക്കാരിൽ മിക്ക പേക്കും ഈവക ഉപകാരമായി ഭവിക്കും എന്നു വിചാരിച്ചു അവർ അതിലും സമ്മതിച്ചു. അച ജനുവരിമാസത്തിൽ ഇൻസ്റ്റെക്ടർസായ്ക്കു ചിറക്കല്ലിൽ എത്തി. അന്നു വീണ്ടും മാപ്പിളമാരുടെ ഒരു ലഹളകൊ ണ്ടു നിവാസികൾ ഒക്കെയും ഞെട്ടി അമ്പരന്നു പോയിരുന്നു. മാപ്പി ളമാർ ബ്രാഹ്മണരുടെ ഒരു ഇല്ലത്തു ചെന്നു വ.വ. പേരെ കൊന്നു ക്ഷ ണം കഷണമാക്കിക്കളഞ്ഞു. ക്ഷേത്രങ്ങളെയും ഭവനങ്ങളെയും ചുട്ടു ഭസ്മമാക്കുവാനും തുടങ്ങി. ദൈവകൃപയാൽ അന്നു നമ്മുടെ ആളുക് യാതൊരു ഹാനിയും സംഭവിച്ചില്ല. ഈ ലഹള ഉത്ഭവിക്കുന്നതിനു മുമ്പേ തന്നേ അയല്ല,ാർ പലരും സായ്മിൽ വളരെ നേരത്തെ തന്നെ അഭയം തേടി വിവിധമായ പ്രയാസങ്ങൾ നേരിടുമ്പോൾ സായ്ക്കിന്റെ ആ ലോചനാസംഹായങ്ങൾ അന്വേഷിപ്പാൻ തുടങ്ങിയിരുന്നു. ഈ അവസ രങ്ങളിൽ ഒക്കെയും സാഷ്ണ ആത്മരക്ഷയെക്കൊണ്ടു അവരോടു സംസാ രിക്കയും അവരെ അതിന്നായി ക്ഷണിക്കയും ചെയ്തിരുന്നു. എന്നിട്ടും മിക്ക പേർ അനും ആത്മാവിന്റെ കാഴ്ചം അവിടേനില്ല,ടേ എന്നു വെച്ച സ്പി പ്പാൻ കഴിയുന്നതിനെ മാത്രം വിലമതിച്ചുപോന്നു. ഈ സംബന്ധ ത്തിൽ ഗുണ്ടത്.പണ്ഡിതരുടെ ചികിത്സയെക്കൊണ്ടു ഒന്നു രണ്ടു വാക്കു പറവാൻ ആവശ്നം തോന്നുന്നു. ഈ കായ്യത്തിലും അവക്കു ആശ്ചയ്യ മുള്ള ഒരു പ്രാപ്തിയുണ്ടായിരുന്നു. സ്വ്വവിദ്ദാശാലിൽനിന്നു വൈദ്ദം അല്പം ശീലിച്ച ശേഷം ഈ ദേശത്തിൽ വന്നതിൽ പിന്നേ പുസ്തകങ്ങ ളിൽനിന്നും വൈദ്ദന്മാരോടുള്ള സംഭാഷണങ്ങളിൽനിന്നും വിശേഷിച്ചു അനുഭവത്തിൽനിന്നും വളരേ പഠിച്ചു. ഒരിക്കൽ കുടകിലേക്കു യാത്ര ചെയ്യുമ്പോൾ വഴികൽവെച്ച് ഒരു മകൻ വണ്ടിയിൽനിന്നു വീണു കൈ പൊട്ടിപ്പോയി. ക്ഷണത്തിൽ അച്ഛൻ ഒരു മരത്തിൽനിന്നു ചില കൊ മ്പുകളെ മുറിച്ചു കൊണ്ടുവന്നു ഉഴിഞ്ഞു നന്നാക്കി ഒരു വൈദ്യനെ പോലെ കൈ അവയോടു ചേത്തു വരിഞ്ഞു കെട്ടി ശരിയാക്ക [ 46 ] മറെറാരിക്കൽ ഒരു പേനക്കത്തിട്ടൂകാണ്ടു മകന്റെ കരളിലുള്ള ഒരു കുര ിനെ മുറിച്ചു. അല്പം മാത്ര്തറിപ്പോയിരുന്നെങ്കിൽ അന്നു മക് പെട്ടന്നു പ്രാണഹാനി വന്നു പോകുമായിരുന്നു. ' അപ്രകാരം തന്നേ നാട്ടുകാരിലും അസംബ്രരോഗികളെ സൌപ്തമാക്കി. മരണാനന്തര ഈ വക സഹായങ്ങൾ നിമിത്തം സാസ്സിന്റെ ഹിന്തുക്കൾ പോലും ഒരു مسي വത്തമാന ലാസ്സിൽ OJĝ¥Ĝ(O يه العه80ي പറഞ്ഞിരുന്നു. വസ്ത്ര -e چN കൊണ്ടു മിച്ചുപോയ ഒരാളെ ഒരിക്കൽ സ്വന്തഞെക്കൊണ്ടു കുഴിച്ചിട്ട ട്ടുമുണ്ടു പോൽ. - உமிளுவலி മാസത്തിൽ ഇൻസ്റ്റെക്ടർസായ്ക്കിനോടു ഒന്നിച്ചു കോഴ ക്കോട്ടിലേക്കു ചെന്നു അന്നുണ്ടായ വലിയ യോഗത്തിൽ ചേൻ. അനു ചട്ടമാകിയ പുതിയ ക്രമങ്ങൾ ആദിയിൽ എല്ലാവക്കും ഒരു നുകം എന്ന പോലേ തോന്നിയാലും പ്രവൃത്തിയുടെ വദ്ധനെക്കായും ഓരോരുത്തന്റെ അനാമയത്തിനായും ഇവ കൂടാതെ കഴികയില്ല എന്നു ക്രമേണ കണ്ടു എല്ലാവരും സന്തോഷിച്ചു. ഗുണ്ടത്.പണ്ഡിതരെക്കൊണ്ടു യോസൻ ഹ്സായ്ക്ക് പറഞ്ഞതാവിതു. അദ്ദേഹം ഏകദേശം മൌനവ്രതം ദീക്ഷിക്കുന്നെങ്കിലും പറയുന്ന അല്പം ചില വാക്കുകൾ വളരേ തിട്ടമായും ഖണ്ഡിതമായും പറയുന്നതുകൊണ്ടു അവ വേഗത്തിൽ ഫലിച്ചു മനസ്സിൽ ഉരുവായിത്തീരുന്നു. കോഴിക്കോട്ടിൽനിന്നു ഇൻസ്റ്റെക്ടർസായ്പിനോടു ഒന്നിച്ചു മംഗലപുരത്തേക്കു പോകേണ്ടിവന്നു. അവിടേവെച്ചു അമ്മൻ, വൈക്ലെ എന്നീ ഉപദേഷ്ടാക്കന്മാരോടു കൂടേ നമ്മുടെ പ്രാത്ഥനാപുസ്തകം പ്രബന്ധിച്ചുണ്ടാക്കി. പ്രയാസം തോന്നുന്ന ഓരോ ചോദ്രങ്ങളെ ഇൻസ്റ്റൈ ക്ടർസായ്ത്താന്തന്നേ തീച്ചപ്പെടുത്തി. ഈ പുസ്തകം നമ്മുടെ സഭക്കൂ ഒരു അനുഗ്രഹമായിത്തീരേണമേ! ഈ വക കായ്യങ്ങം നിമിത്തം സഭ യിൽ ഒരിക്കലെങ്കിലും ഒരു ശണ്ഠ ഉണ്ടാകരുതേ' എന്നു അപേക്ഷിച്ചു കൊണ്ടു ആ പ്രവൃത്തിയും തീത്തു. അവസാനത്തോഗത്തിൽ ഹേബിൿ സാക്സിന്റെ മുനിഷിയായ യാക്കോബ് രാമവമൻ എന്ന പ്രഭുസുതൻ ഒരു ഉപദേഷ്ടാവിന്റെ വേല ഏല്പാന്തക്കവണ്ണം പ്രാപ്തനായിത്തീരേണു ിന്നു അദ്ദേഹം ചില സംവത്സരത്തോളം് ഗുണ്ടത്.പണ്ഡിതരുടെ കീഴിൽ പഠിക്കേണ്ടതു എന്നു നിശ്ചയിച്ചു. ഇതിനിടയിൽ സായ്പിന്റെ സൌസ്ത്രം വദ്ധിച്ചു. அஆஇ.ெ ഏപ്രിൽ ഫവ്വ-ാം അ- വീണ്ടും ഒണ്ടാം പ്രാവജ്രം പ്രസംഗപീഠം കയറി ഒരു പ്രാത്ഥന കഴിപ്പാൻ സംഗ രിയായി. സഭയോടു കൂടേ إليها نتيجه പ്രാതിപ്പാൻ லodlடினு கன் വലിയ അനുഗ്രഹമായി വിചിച്ചു. ചില ആഴ്ച കഴിഞ്ഞ ശേഷ അഞ്ചരക്കണ്ടിയിലേക്കു പോകുമ്പോം വഴിയിൽവെച്ച കേവലം ജന ഞ്ഞുപോയെങ്കിലും അതിനാൽ തരക്കേടു ഒന്നും വരാതെ അരമണിക്കൂ [ 47 ] പ്രസം ആ സമയംതൊട്ടു ദിവസേ്നുമണിക്കൂറോളം അദ്ധ്യാപക ميدان വേലയും ചെയ്തുപോന്നു. ആ മാസത്തിൽ തന്നേ തലശ്ശേരിയിൽ വെച്ച് പുതിയനിയമത്തിലേ ലേഖനങ്ങളെ ഛാപിതമാക്കുവാനും തുടങ്ങി. ജൂലായി മാസത്തിൽ പ്രഫ വയസ്സുള്ള ഒരു നായർ സാറ്റിന്റെ വീട്ടിൽ വന്നു. മുമ്പേ എല്ലാവരെയും ചേലാകമ്മം ചെയ്ക്കാൻ ഭാവി @ിപ്പുസു ല്ലാന്റെ ആളുകളോടു ഇംഗ്ലീഷുകാർ എിഴ്നതു ○1(器 ليعد കാട്ടിൽവച്ചു ധൈയ്യത്തോടേ യുദ്ധം ചെയ്ത ഈ വൃദ്ധൻ കീതി പ്പെട്ട ഒരു യുദ്ധവീരനും അന്നത്തേ യുദ്ധപ്പാട്ടുകളുടെ ഗായകനും ആ യിരുന്നു. ആ യുദ്ധത്തിൽ അതിഭയങ്കരമായ സാഹസങ്ങൾ കണ്ടനു ഭവിച്ച ഈ നായകൻ ഇംഗ്ലീഷുകോയ്മയാൽ ഉണ്ടായ്ക്കുന്ന സമാധാന ത്തിൽ ആ കാലത്തു വളരേ സുഖമായി ീവിച്ചുപോന്നു. ഈ വയസ്സ ന്റെ മനസ്സ് ഏകദേശം കല്പിച്ചു പോയിരുന്നതുകൊണ്ടു ദൈവവചന പ്രസംഗം ബോധിപ്പാൻ അദ്ദേഹത്തിനു മിക്കവാറും പ്രയാസം തോന്നി. ഒടുക്കം താൻ ഇക്കായ്യത്തിൽ ശ്രദ്ധവെച്ച ദിവ്രപ്രകാശത്തിന്നായി ദൈവ ത്തോടു അപേക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തു വീട്ടിലേക്കു പോയി. ഈ വയോധികൻ പ്രയാസം കൂടാതെ ദിവസേന വരം നാഴികയോളം നടന്നു ഒരു യുവാവു എന്ന പോലേ ചിന്താഫീനനായി തന്റെ ജീവനാൾ കഴിക്കുന്നു എന്നു സാജു അവനെക്കൊണ്ടു എഴുതിയിരിക്കുന്നു. ആ മാസത്തിൽ തന്നേ സായ്ക്ക് ഫം പെഞ്ചട്ടികളെയും സ്ഥിരീകര ണത്തിനായി ഒരുക്കുവാൻ ആരംഭിച്ചു. ഏകദേശം ഒരു കൊല്ലം കഴി ഞ്ഞ ശേഷം സ്ഥിരീകരണോത്സവം കൊണ്ടാടുന്ന സമയത്തിങ്കൽ ഈ പത്തിൽ യേശുവിനുള്ളവർ" എന്നു ആശയോടേ പറഞ്ഞു. ആ കൊല്ലത്തിൽ ചില ഇംഗ്ലീഷു നായകന്മാരും പട്ടയാളികളും ദൈവവച നം താല്പഴത്തോടേ കേട്ടു മാനസാന്തരപ്പെട്ടപ്രകാരം സാക്സിന്റെ എഴു ത്തുകളിൽനിന്നു വായിക്കുന്നു. ഇതിനാൽ ശത്രതപഠ്യം വിരോധവും അ തൃന്തം oمایعات عل ഈവക മാനസാന്തരത്തിൽ സായ്ക്ക് അതൃന്തം സ ന്തോഷിച്ചാലും ഹിന്തുക്കളുടെ ഇടയിൽ കാണുന്ന ഉദാസീനത നിമിത്തം കൂടക്കൂടേ ഞരങ്ങുകയും ചെയ്തിരിക്കുന്നു. ഒരിക്കൽ ഒരു പണ്ഡിതശ്രേ ഷ്ടൻ വന്നു പുതിയനിയമത്തിലേ ഓരോ അദ്ദായങ്ങളെ സംസ്കൃതശ്ലോ കങ്ങളിൽ പരിഭാഷപ്പെടുത്തുകയും ഹിശുക്കളുടെ ദേവന്മാരെക്കാൾ ദൈ വനരനാകുന്ന യേശുവിന്റെ അതൃന്തം സ്റ്റേഹിക്കയും ചെയ്യെങ്കിലും ചാ പബോധം, അനുതാപം എന്നീ കാഴ്വങ്ങളെക്കൊണ്ടു ലേശംപോലും ഗ്ര ഹിക്കാതെ രക്ഷാകാഴ്ചത്തെക്കൊണ്ടു നിത്രം പുഞ്ചിരിയോടേ സംസാരി ച്ചതേയുള്ളൂ. ചിറക്കല്ലിലേ രാജാവു വീണ്ടും ഒരിക്കൽ സാക്സിന്റെ അടു [ 48 ] കൽ.ു ശേഷം സാജു ഒരു കത്തിൽ ഈ മഹാന്മാരെക്കൊണ്ടു എ ജിം ആശ അല്പം മാത്രമേയുണ്ട്. എന്നാൽ അപ്രകാരം തന്നേ സാ യൂക്കൾക്കും ഏറ്റവും എളുപ്പമായതു ബോധിപ്പാനിട്ടു പല വഷങ്ങൾ വേണ്ടിവരുന്നതുകൊണ്ടു അവരും വലിയോരെ പോലേ ബദ്ധരസ്രേ എ നേ പറവ0നുള്ളു. പുതിയ ജീവൻ എവിടേനിന്നു ഉത്ഭവിച്ചുവരും എ ന്നറിയാ. ന്നിട്ടും ദൈവത്തിന്റെ നാഴിക ഉദിക്കുമ്പോൾ അതു വരാ തിരിക്കില്ല. നിശ്ചയം. എത്ര താമസം' എന്നു മാത്രം കൂടക്കൂടേ ഉള്ളിൽ ചോദിക്കേണ്ടിവരുന്നു. കഴിഞ്ഞ കൊല്ലത്തിൽ ഇംഗ്ലീഷ്ണാരിൽനിന്നു എത്രപേർ വന്നാലും ജാതികളിൽനിന്നു ഒരുത്തനെ പോലും സ്നാനപ്പെ ടുത്തുവാൻ സാധിച്ചില്ല. സഭക്കാരിൽ ചിലർ പാപങ്ങളിലകപ്പെട്ടു താനും" എന്നെഴുതി. അമ്പ-ാം കൊല്ലത്തിൽ സായ്ക്കു മേഴ്സിങ്ങ്സായ്ക്കിനു പകരം മിശ്ശന്റെ അഗ്രാസനരായി തീt്തുകൊണ്ടു കത്തുകളെഴുതുന്ന തിൽ വളരേ സമയം ചെലവഴിക്കേണ്ടിവന്നു. എന്നാൽ കത്തെഴുതുകയാ കട്ടേ കണക്കു ചെയ്യയാകട്ടേ ഏതു പണിചെയ്താലും എല്ലാററിലും എത്ര യും സൂക്ഷ്മതയും വിശ്വസ്തതയും കാണിച്ചു. ഈ വക പണിയിൽ സാ ിനു രസം തോന്നിട്ടില്ലെങ്കിലും ഇതിന്നായിതനേ സായ്മ ജനിച്ചു എന്നു തോന്നത്തക്കവണ്ണം അതിലും വളരേ പ്രാപ്തിയും ശുഷ്ടാന്തിയും കാട്ടി. ഈ നാട്ടിൽ നടക്കുന്ന മിശ്ശൻപ്രവൃത്തിയെ സംബന്ധിച്ച പലവക കായ്മങ്ങൾ അന്നു കൂട്കൂടേ കമ്മട്ടിയാരോടു ഉണതിപ്പാൻ, സംഗതി വന്നതിനാൽ മിശ്ശൻവേലയുടെ ഭാരവും വേണ്ടുവോളം അനുഭവിപ്പാനിട യായി. അഭിപ്രായഭേദങ്ങളും ചിലപ്പോൾ സംഭവിച്ചു. വിശേഷിച്ചു അനു നാട്ടുഭാഷവിചാരിയാതെ ഉപദേഷ്ടാക്കന്മാരെ നിത്രം ഒരു സ്ഥലത്തു നിന്നു മറെറാരു സ്ഥലത്തേക്കു മാറ്റുന്നതിൽ ഗുണ്ടത്.പണ്ഡിത് വളരേ അനിഷ്ടം തേുന്നി. ആ സമയത്തു മിശ്ശന്റെ ആയം വളരേ കുറഞ്ഞു പോയതുകൊണ്ടു ബാസലിൽനിന്നു വന്ന കത്തുകളിലെല്ലാം നിങ്ങൾ ഋയത്തെ ചുരുകിക്കളവാൻ ശ്രമിക്കേണം എന്നു എഴുതിയി രുന്നു. അതിനാൽ സായ്ക്കു നന്ന ബുദ്ധിമുട്ടിപ്പോയി. മൗ മാച്ച് സാംസ് യോസൻഫേസ്സ് ഇൻസ്റ്റെക്ടർ എഴുതിയ ഒരു കത്തിൽനിന്നു ഈ മഹാൻ ഒരു കീഴട്ടോഗസ്ഥനോടു തന്റെ ഹൃദയം തുറന്നു പറയുന്നപ്രകാരം നല്ല വണ്ണം തെളിയും. ഈ ഞെരുക്കകാലത്തെ വിചാരിച്ചാൽ നാമും മിശ്ശൻ വേലയോടൊന്നിച്ചു താണുപോകംസമയം വന്നിരിക്കുന്നു എന്നു കാണുന്നു. മറ്റുള്ളവരുടെ മാനസാന്തരത്തിന്നായി ശ്രമിക്കുമളവിൽ നാം തന്നേ നശിച്ചുപോകാതെകണ്ടിരിപ്പാനും അധികം ഫലം കായ്ക്കാനും തക്കവണ്ണം മിശ്ശൻവേലയുടെ ചുറ്റിലുമുള്ള എല്ലാ കാഴ്ചയും പ്രതാപവും മങ്ങി നമെ ദീനതച്ചുളയിൽ ശോധന ചെയ്താനാവശൃമാകുന്നു. യേശുക്രിസ്തുൻ താത [ 49 ] നേ തന്റെ രാജ്യത്തെ സ്ഥാപിച്ച വിശാലമാക്കയും പുറജാതികളെയും നമെമയു.o നിതൃവിശ്വസ്തതയോടേ ്ക്കയും അതൃന്തം പതിതരായി ചമഞ്ഞവരെ എഴുനീല്ലിപ്പാൻ ശക്തനാകയും ചെയ്യുന്നു എന്നതത്രേ എന്റെ ഏക ആശ്വാസം ആയിരിക്കുന്നതു. ഉദ്ദോഗസംബന്ധമായി ഞാൻ ചെയ്തു. എല്ലാ പാപങ്ങളെയും അവൻ തന്നേ എന്നോടു ക്ഷമിച്ചു ഞാൻ ചെയ്ത പ്രവൃത്തികളിലേ കുറവുകളൊക്കേം തീത്തു തെറ്റുകൾ o0)Ք39օ നന്നാക്കിത്തരട്ടേ! തന്റെ കാലം വരുമ്പോം എനIു സഹായം അയക്കയും ചെയ്യട്ടേ!' എന്നു അവർ എഴുതിയിരുന്നു. ഗുണ്ട്.പണ്ഡി തർ എഴുതിയ കത്തുകളെയും കമ്മട്ടിയാർ അതൃന്തം ിലമതിച്ചു. കമ്മട്ടി യിൽ സ്നേഹിതനായ ഒരു അംഗം ഒരു കത്തിൽ എഴുതിയതു എന്തെന്നാൽ: നിന്റെ കത്തുകൾ എനിക്കുമാത്രമല്ല, കമ്മട്ടിയിലേ എല്ലാ അംഗങ്ങും ഉണമയായ ആശ്വാസവും സാക്ഷാൽ ഒരു തണുപ്പം വരുത്തുന്നവയാകുന്നു. നി നമ്മുടെ വേലയുടെ ഉൗനങ്ങളെ അശേഷം ്ച്ചുകൊതെ o@尉9o ഉള്ളപ്രകാരം വെളിപ്പെടുത്തി തരുന്നെങ്കിലും നിന്റെ സകലപത്രങ്ങ ളിലും പ്രാപിക്കുന്ന വിശ്വാസയെയ്യങ്ങൾ നിന്നെ താങ്ങുന്നതുപോലേ തനേ ഞങ്ങളെയും ശകീകരിക്കുന്നു. മുഴുകമ്മട്ടിയാക്കു നീ വലിയൊരു ആശ്വാസം ആയിരിക്കുന്നതു കൂടാതെ നിന്റെ വിശ്വസ്തതയും സ്നേഹവും താഴ്ചയും നിമ്മലതയും വിവേകവും വിശേഷിച്ചു നിതൃജീവനിൽനിന്നു ഉത്ഭവിച്ചുവരുന്നിന്റെ വിശ്വാസവും ഞങ്ങൾക്കെല്ലാവക്കുംവനത്തിൽ നിനു ചുരന്നൊഴുകുന്ന വെള്ളം എന്നപോലേ തോന്നുന്നു. നിന്നെ ധൈയ്യു പ്പെടുത്തേണ്ടതിനു ഞാൻ അതു കള്ളി തുറന്നു നിന്നോടു പറയുന്നു.' ആ സമയതതു കൂടക്കൂടേ വിരഹതാപവും വീട്ടിൽ പ്രവേശിച്ചു. തരംാം കൊല്ലത്തിന്റെ അവസാനത്തിൽ വയസ്സനായ അച്ഛൻ കതാ വിൽ നിദ്രപ്രാപിച്ചു. ഈ മരണവാത്ത കേട്ടാറേ ഈ വിശ്വസ്തനായ അ ച്ഛൻമുഖാന്തരം ദൈവം ചെയ്തു. എല്ലാ കൃപാവേലകളെയും മകൻ കാത്തു ദൈവത്തിനു കണ്ണുനീരോടു കൂടേ സ്തോത്രം ചൊല്ലി. അന്നു തന്റെ രണ്ടാം അമ്മക്കു ഒരു കത്തെഴുതി. അതിൽ യേശു കത്താവിന്റെ അമി തമായ പുബ്രമാഹാത്മൃതയെക്കൊണ്ടും കാവു പ്രാപിച്ച லினுகிடி യത്തെക്കൊണ്ടും വിവരിച്ചു. അതിനാൽ അമ്മയെ ആശ്വസിപ്പിക്കയും ചെയ്തു. ആ സമയം മൂത്ത മകന്നു എഴുതിയ ഒരു കത്തിൽ എബ്രാ യർ 2്നു പൊം വാക്കുപ്രകാരം മുത്തച്ഛനെ മാതിരിയാക്കി അവർ മൂന്ന ടന്ന വഴിയിൽ പിഞ്ചല്ലേണ്ടതിനു വളരേ പ്രബോധിപ്പിച്ചു. നീ മുതിര ആളുകളോടു അധികമായി പരിചയിക്കുമ്പോൾ മൂത്തച്ഛന്റെ മു ുമായ ഗുണങ്ങൾ തികഞ്ഞ ഏകാഗ്രതയും പരമാത്ഥമായ താഴ്ചയും അയിരുന്നു എന്നു കാണും. നിന്നെ അവരോടു കപ്പിച്ചു നോക്കിയാലോ [ 50 ] നിന്നിൽ കേവലം ബാഷ്ട്രഭാവറും മുത്തച്ഛനിൽ അതിന്റെ നേരേ വിപരീതവും കാണായ്ക്കരും. .ഷഅവർ പുറമേ വിളങ്ങിച്ചതിനെക്കാം അതൃന്തം അധികമായി ഉള്ളിൽ ധരിച്ചു. നിയോ കൂടക്കൂടേ നിണക്കി ല്ലാത്തതായ ഭാവം നടിക്കുന്നു. അതിനാൽ മുത്തച്ഛന്നു അനുഗ്രഹറും നിണക്കും നിന്നെപ്പോലത്തേവക്കം ചഞ്ചലംും അക്രേ ഉണ്ടായുള്ളു. ഈ രണ്ടു ഭാവങ്ങളും ഒന്നാക്കുവാൻ അസാദ്ധം. മനന്തിരിഞ്ഞു കുട്ടി യായി ചു യൂന്നതത്രേ സാക്ഷാൽ ചുരുഷനായി തിരുവാൻ ഏകഠ1ഴി. ഇതു നിണക്കു ബോധിക്കുന്നുവോ? പക്ഷേ ബോധിക്കും എങ്കിലും ഇതി നായി കാംക്ഷിക്കുന്നുവോ? നിണക്കു ഇഷ്ടമുണ്ടോ ഇല്ലയോ എന്ന തത്രേ ഈ കാഴ്ചത്തിൽ ഏകച്ചോട്ടമായിരിക്കുന്നതു. എനിക്കു അതിനു ഇഷ്ടം ഉണ്ടു എന്നു ദൈവം അറിയുന്നു. ഒടുക്കം നല്ലവനും ഠിശ്വസ്ത നുമായ ദാസനേ" എന്ന വാക്കു കതാവിൻ വായിൽനിന്നു കേൾപ്പാൻ സാധിച്ചാൽ ലോകത്തിനു എന്നെക്കൊണ്ടുള്ള അഭിപ്രായം എന്തു എന്നു ഞാൻ ചോദിക്കയില്ല. ഇതില്പ്രേ എന്റെ അഭിമാനം കിടക്കുന്നതു. ഈ ലാക്സിൽ ഗുണ്ടത് എന്ന കച്ചവടക്കാരനും അവരുടെ അച്ഛനായ ഗുണ്ടത് എന്ന അദ്ധ്യാപകനും എത്തിയിരിക്കുന്നുവല്ലോ. ഗുണ്ടത് എന്ന ഉപദേഷ്ടാവും കൂടേ കുഡുംബസഹിതം അടെങ്ങത്തിയാൽ എ തൊരു ഭാgമായിരിക്കും; ചിലമാസം കഴിഞ്ഞശേഷം പ്രെദ്രിക, പൌൽ എന്നീ രണ്ടു മക്കളെയും വിലാത്തിക്കു അയക്കേണ്ടി വന്നു. ഇതി നാലുളവായ വിരഹതാപം ഗുണ്ടത്.പണ്ഡിതകം മ3ാമെക്കും അല്പമ ല്ലയായിരുന്നു. കുട്ടികളെ എല്ലാപ്പോഴും കത്തെഴുതുവാനായി ഉത്സാ ഹിപ്പിച്ചു. ഒരു കത്തിൽ 'സമയം ചെല്ലുന്തോറും നിങ്ങളുടെ ബേദം കുറഞ്ഞുപോകുന്നെങ്കിലും അമ്മയച്ഛന്മാരുടെ വിരഹതാപത്തിനു ഒരു ഭേദവും വരുന്നില്ല എന്നെഴുതി. വൈറ്റെ സാസ്റ്റിന്റെ മദാമ്മ Anഇലേ മാച്ച്മാസത്തിൽ ചിറക്കല്ലിൽ വന്നു അതിശയമാൻ ഓരോ പ്രാപ്തിവരങ്ങളാൽ സാസ്റ്റിനെയും മദാമ്മയെയും അതൃന്തം സന്തോഷി പ്പിച്ചു. രണ്ടു മാസം മാത്രം കഴിഞ്ഞപ്പോഴോ വൈറ്റെ ഉപദേഷ്ടാ. 2ിച്ചു എന്ന സങ്കടവത്തമാനം കേംപ്പാനിടയായി. എത്രയും വിദ ഗ്ദ്ധനായ ഈ ഉപദേഷ്ടാറു ഠ.o സംവത്സരത്തോളം ഗുണ്ടത്.പണ്ഡിത രുടെ ഉററചങ്ങാതിയായിരുന്നു എന്നു മാത്താൽ സാസ്സിനു ഈ മരണ വാത്തയാൽ ഉണ്ടായ ഖേദം എത്ര എന്നു ഊഹിക്കാമല്ലോ. ദുഃഖാധി ஆலிைல் മഗ്നനാകാതിരിക്കേണ്ടതിനു ആ കൊല്ലത്തിൽ തന്നേ ആശ്വാ സകരമായ ഒരു വ1ത്തമാനവും വിവാത്തിയിൽനിന്നു കിട്ടി. രണ്ടു പുത്ര ChyᏇ6Ꭷ© aစ္စုႏွါုံဏ်ါဏ കപ്പൽ കയറി ചിറക്കല്ലിലേക്കു മടങ്ങി വരും വഴിയിൽ അതിദുഃഖിതനായ അച്ഛന്നു ഒരു കത്തു കിട്ടി. അതിൽ [ 51 ] രണ്ടാം മകനായ ശമുവേൽ മാനസാന്തരപ്പെട്ടു എന്നും മിശ്ശനിയായി ത്തീരുവാൻ മുതി'ിക്കുന്നു എന്നും്തിയതു വായിച്ചു അതൃന്തം ആശ്വസിച്ചു. ഇ് ശമുവേൽ അച്ഛന്റെ അനന്തരവനായി ഹിന്തുദേ ശത്തിൽ ഫ് സംവത്സരം പ്രവൃത്തിച്ച ശേഷം മംഗലപുരത്തു വെച്ചു ഫപ്രവൃoാം കൊല്ലത്തിൽ അന്തരിച്ചു വിവരം പലരും ഓക്കുന്നുവല്ലോ. ഇംഗ്ലീഷു സ്റ്റേഹിതരുടെ ഇടയിലും സാസ്സിനെ വളരേ ഒരു മരണം സംഭവിച്ചു. ദക്തർ ഫുലിസ് (Dr. Follis) നടപ്പുീന ത്താൽ ജയഘോഷത്തോടേ കത്താവിന്റെ സന്തോഷത്തിൽ പ്രവേശി ച്ചപ്പോൾ ഗുണ്ടത്.പണ്ഡിതർ ഈ വിധമായ സന്മരണം യേശുശിഷ്ട കൊക്കെക്കും ആശ്വാസകരമായ ഒരു വൃത്താന്തം അത്രേ. ഈ സഹോ ദരൻ വീണ്ടും വീണ്ടും ഞാൻ ആർിൽ വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നും നമുക്കു ഒരു തികഞ്ഞ രക്ഷയുണ്ടു എന്നും എനിക്കു ചുണ്ണതൃപ്തിയുണ്ടു എന്നും മറ്റുള്ളവരുടെ കഷ്ടങ്ങളോടു ഒപ്പിച്ചുനോക്കി യാൽ എന്റെ കഷ്ടങ്ങൾ ലഘു വായവയത്രേ എന്നും പറഞ്ഞതുകേട്ട പ്പോൾ ഇത്ര പൂണ്ണനിശ്ചയത്തോടു കൂടേ എന്റെ അവസാനനാഴിക യിൽ ഞാനും കത്താവിന്റെ സന്തോഷത്തിൽ പ്രവേശിപ്പാൻ സംഗതി യായാൽ എന്തൊരു ഉത്തമഭാമ്രം ആയിരിക്കും' എന്നു പറഞ്ഞു. മാന സാന്തരപ്പെട്ട ചില ഇംഗ്ലീഷാരെക്കൊണ്ടു സായ്ക്കിനു വളരേ സന്തോഷ മുണ്ടായിരുന്നെന്നു മുമ്പേ പറഞ്ഞുവല്ലോ. ിശേം:ിച്ച ഗോമ്പെക്സ് (Gompertz) എന്ന നായകൻ സാസ്സിനെ നിത്രം വളരേ സന്തോഷി കണ്ണനൂരിൽ വെച്ചു മാനസാന്തരപ്പെട്ട ചില ഇംഗ്ലീഷ്,ാരുടെ النهائي പുതിയ ജീവൻ ചിലപ്പോൾ വിലാത്തിയിൽ ഇരിക്കുന്ന സംബന്ധക്കാ രെയും ീവിപ്പിപ്പാൻ ಫಿನ್ಲ! എന്നു സാക്ഷീകരിക്കുന്ന ദൃഷ്ടാന്ത ങ്ങൾ പലതും ഉണ്ടു്. ഒരിക്കൽ ഒരു നായകൻ അയല്പാണ്ട് ദേശത്തേക്കു അയച്ച ഒരു കത്തു ന്റൻ വയസ്സുള്ള അദ്ദേഹത്തിന്റെ മുത്താച്ചി വാ യിച്ചു; ീംകാലം മുഴുവനും ഭകിയെ വെറുത്തു രക്ഷ എനികാവശൂമില്ല എന്നു പറഞ്ഞ് ആ കിഴഠി ആ കത്തു വായിച്ചശേഷം അയ്യോ! എന്റെ കാഴ്ചം എന്തായിത്തീരും? ഞാൻ എന്തു ചെയ്യേണ്ടു എന്നു ആക്കും എന്നോടു പറവാൻ കഴിവില്ലേ?' എന്നു ചോദിച്ചപ്പോൾ പൌത്രി തക്കതായ ഉത്തരം കൊടുത്തു. മുത്താച്ചിയോ ഒടുക്കം ഭാമ്രമേ റിയ ഒരു ദൈം്വമകളായി മരിച്ചു. ചില ഇംഗ്ലീഷു സഹോദരന്മാരോടു ഗുണ്ടത്.പണ്ഡിതർ ീവംുന്തം സംസറ്റം ചെയ്തുപോന്നു. കുട്ടികൾ പോലും സാസ്സിന്റെ ചങ്ങാതിത്വത്തിന്റെ ഫലങ്ങം അനുഭവിച്ചി രിക്കുന്നു. [ 52 ] ഇനിയൊരു വിരഹതാപത്തെ കഥിപ്പാൻ ആവശൃം തോന്നുന്നു. ചില സംവത്സരത്തോളം സ്ൻറ കുഡുംബത്തിലേ ഒരു അവയവം ആയിരുന്ന എലിസബെത്ത് ബ്ലേറ്റ് ഫോത് എന്ന യുവതി‘വിവാഹം നിമിത്തം അവരെ വിട്ടു പിടിയേണ്ടി വന്നു. ഒരിക്കൽ വെള്ളത്തിൽ വീണു മുങ്ങി ചാവാറായ സമയത്തിങ്കൽ ഗുണ്ടത്.പണ്ഡിതരാകുന്നു ഈ കുട്ടിയുടെ പ്രാണനെ രക്ഷിച്ചതു. ഈ പോററുമകൾ പിനേത്തതിൽ നമ്മുടെ | ഡീസ്സ്സായ്ക്കിന്റെ മദാമ്മയായിത്തീനു. അവർ എത്ര യും വിശ്വസ്തതയുള്ള സഹായിനിയും അമ്മയുമായി ഈ നാട്ടിൽ പ്രവൃ ത്തിച്ച ശേഷം ചില സംവത്സരങ്ങൾക്കു മുമ്പേ നിദ്രപ്രാപിച്ചു. ചില സംവത്സരങ്ങളോളം ഗുണ്ടത്.പണ്ഡിതരോടു കൂടേ പ്രവൃത്തിച്ച ഡിക്സ് ഉപദേഷ്ടാവു ഗുണ്ടത്.പണ്ഡിതരുടെ സ്മരണക്കായി എഴുതിയ ഒരു പത്രത്തിൽ സായ്മിൽ പ്രത്യേകമായി കാണാനുണ്ടായിരുന്ന ആദ്രസ്റ്റേ ഹത്തെയും താഴ്ചയെയും നിഷ്ണുക്ഷഭാവത്തെയും ശ്ലാഘിച്ച് പറഞ്ഞിരി ക്കുന്നു. അതു കൂടാതെ ഗുണ്ടത്.പണ്ഡിതർ ഒരു പ്രാത്ഥനാപുരുഷനാ യിരുന്നു എന്നു ഡീസ്സ് ഉപദേഷ്ടാവു എഴുതിയതിൽ ഗുണ്ടത്.പണ്ഡിത രുടെ പ്രാത്ഥന കേട്ട ഏവരും സമ്മതിക്കാതിരിക്കയില്ല. ഒരു ശിശു എന്ന പോലേ ദൈവത്തോടു സംസാരിക്കുന്നതു കേട്ടാൽ നിത്രം ദൈവ സന്നിധിയിൽ നിന്നുകൊണ്ടു സുസ്ഥനായ പിതാവിനോടു സാക്ഷാൽ പരിചയിച്ച ഒരു മനുഷ്യനു മാത്രമേ ഇവ്വണ്ണം പ്രാതിപ്പാൻ കഴിക യുള്ളൂ എന്നു"അനുമിക്കാതിരിപ്പാൻ കഴികയില്ല. പ്രാത്ഥനകളെ ദൈവം കേട്ടു പ്രസാദിക്കയും ഉത്തരം കല്പിക്കയും ചെയ്തിട്ടുമുണ്ടു. ഛഭൂതിസാര ത്താൽ അതൃാസന്നസ്ഥിതിയിൽ കിടന്ന മതാമ്മ സൌകൃുംപ്രാപിക്കയും കണ്ണിൽ ഒരിക്കൽ ഒരു വലിയ തീ പിടിച്ചപ്പോൾ സാസ്സിന്റെ പ്രാത്ഥ നയാൽ അതു കെട്ടുപോകയും ചെയ്തതു അതിനു ദൃഷ്ടാന്തങ്ങൾ അത്രേ. ഇതിന്നിടയിൽ ചിറക്കല്ലിലേ പാഠശാലയിൽ കുട്ടികൾ മേല്പമേൽ പെരുകി. പുതുതായി ചേരുന്ന കുട്ടികളെ ശിക്ഷിച്ചു വളത്തുന്നതിൽ പലപ്പോഴും അല്പമല്ലാത്ത പ്രയാസം നേരിട്ടു. ഗുണ്ടത് പണ്ഡിതർ ദുരാത്മാക്കളെ ചൂരൽകൊണ്ടു പുറത്താക്കി. എന്നാൽ من ogoلعائد ശിക്ഷയും സ്നേഹത്തിൽനിന്നത്രേ ഉത്ഭവിക്കുന്നതു എന്നു കുട്ടികൾ അനു ഭഠിച്ചു. അതുകൊണ്ടു പലരും ജിവപയ്യന്തം നന്ദിഭാവം കാണിച്ചു പോന്നു. ശാലയിൽനിന്നുത്ഭവിച്ച് സന്തോഷകരമായ ഒരു ഫലം അ ബ്രഹാം മൂളിയിൽ എന്ന നാട്ടുബോധകന്റെ ഭായ്മയായിരുന്നു. അവൾ ുര--ാം കൊല്ലത്തിൽ സ്വസ്ഥതയിൽ പ്രവേശിച്ചപ്പോൾ ഭതാവു ഗുണ്ടത്.പണ്ഡിതൿ ഒരു കത്തിൽ എഴുതിയതാവിതു. വച്ച സംവത്സ രങ്ങൾക്കു മുമ്പേ ഗുണ്ടത്മദാമ്മയുടെ കൈയിൽനിന്നു ഈ ദൊകാസി [ 53 ] നെ എനിക്കു ലഭിച്ചതുകൊണ്ടു ഞാൻ ദൈവത്തിനു വോത്രം ചൊല്ലുന്നു. ഗുണ്ടത്മദാമ്മയുടെ ഈ കുട്ടി ദ്ജുന പ്രാത്ഥനയിൽ സ്ഫോത്ര ത്തോടേ പോററമ്മയെയും ഓതിരുന്നു. ദൈവം എനിക്കു ഇങ്ങിനത്തേ ഒരു ഭായ്മയെ നല്ലിയതുകൊണ്ടു മേലാലും വളരേ നന്മകൾ എനിക്കു വേണ്ടി സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്നതിനു ഇതു മതിയായ സാക്ഷ്യം ആകുന്നു. അവൾക്കു വളരേ ബുദ്ധിയുണ്ടായിരുന്നു. അവ്ഠ ദരിദ്രരോടും അതിഥികളോടും എത്ര സഹതാപവും മറ്റുള്ളവരോടു စဥ္ႏို၀၇ ന്നതിൽ എത്ര സുശീലവും ദയയും കാണിച്ചു. കതൃവേലെക്കായി എന്നെ നിത്രം ഉത്സാഹിപ്പിച്ചു. പ്രസംഗയാത്ര ചെയ്യുന്നതിൽനിന്നു എന്നെ ഒരിക്കലും തടുത്തിട്ടില്ല. അതിനു പകരമായി കതാവിനു വേണ്ടി വല്ലതും ചെ യ്യേണ്ടതിനു എന്നെ എല്ലാപ്പോഴും ധൈഴ്ത്തപ്പെടുത്തുകയശ്രേ ചെയ്തതു്. അതു വിചാരിച്ചാൽ മേല്പറഞ്ഞ സല്ല.ണങ്ങൾ ഒക്കെയും അതിവിശേ ഷമായി പ്രതൃക്ഷമാകിയ ഗുണ്ടത്മദാമെമക്കു ഈ ദൊകാസ് എത്രയും യോമ്രയായ ഒരു പോററുമകൾ ആയിരുന്നു എന്നതു സ്പഷ്ടം. ദൊകാ സമ്മയുടെ മകളായ യായേലും താഴ്ചയോടും സ്നേഹത്തോടുംകൂടേ കുഡും ബത്തിൽ പെരുമാറുകയും പുറമേയും തളരാതെ സാക്ഷ്യം ചൊല്ലുകയും ചെയ്ത ശേഷം വന്നു-ാം വയസ്സിൽ ഭയങ്കരമായ യാതനകളിൽ കൂടി നിതൃ സന്തോഷത്തിലേക്കു പ്രവേശിച്ചു. അമ്മയുടെ ദീനശയ്യയികേ നില്ല, വേ ഒരു മകനും മാനസാന്തരപ്പെട്ട സതൃവിശ്വാസത്തിലെത്തി. അദ്ദേ ഹം ഇപ്പോൾ ഒരു വലിയ പാഠശാലയുടെ തലവനായി പ്രവൃത്തിച്ചു വരുന്നു. ഗുണ്ടത്.പണ്ഡിതരെയും ശമുവേൽ ഗുണ്ടത് ഉപദേഷ്ടാവി നെയും അദ്ദേഹം ഇന്നും കൃതജ്ഞതയോടേ മാക്കുന്നുണ്ടു. അദ്ദേഹത്തി ന്റെ അച്ഛനായ അബ്രഹാം മൂളിയിൽ അയ്യന്റെ മാനസാന്തരം ഗുണ്ടത്.പണ്ഡിതർ എല്ലാറ്റോഴും ഏറ്റവും സന്തോഷകരമായ ഫലങ്ങ ളിൽ ഒന്നായി വിചാരിച്ചു. അദ്ദേഹത്തിന്റെ മുമ്പേത്ത പേർ രാമോട്ടി എന്നായിരുന്നു. മലയാളസംസ്കൃതഭാഷകളിൽ അദ്ദേഹം നിപുണൻ ആ യിവിളങ്ങിയിരുന്നു. കമ്പ്, വയസ്സുള്ള ചെറുക്കനായിരിക്കുമ്പോൾ രാമോ ട്ടിക്കു ഒരു അച്ചടിക്കടലാസ്സ് അതിൽ വിലയേറിയ ഏകമുത്തി നെ അന്വേഷിച്ചു കച്ചവടക്കാരന്റെ ഉപമ അച്ചടിച്ചതായി കണ്ടു. ര. കൊല്ലം കഴിഞ്ഞ ശേഷം ഫം കല്പനകളെയും പഠിച്ചു. ക്രിസ്ത്യാനി യായിത്തീരുവാൻ നിശ്ചയിച്ചു. എന്നാൽ ഈ മുതിച്ചെക്കു വേശിൽ വീണ്ടും ഭംഗം വന്നു. അന്നു കേരളദേശത്തിൽ ആരും മിശ്ശൻവേല ചെയ്യാത്തതുകൊണ്ടു ജനങ്ങളിൽ വിശ്വാസം കൊളുത്തേണ്ടതിനു യ തൊരു സഹായം്യം ഉണ്ടായിട്ടില്ല. തലശ്ശേരിയിൽ മിശ്ശൻപ്രവൃത്തി ആരംഭിച്ച ഉടനേ രാമോട്ട് അവിടേനിന്നു ഉത്ഭവിച്ചുവന്ന ୧୩ଙ୍ଖୁ og): 8 [ 54 ] തതുകളെയും വായിച്ചു. രാമോട്ടി ഉപദേഷ്ടാക്കന്മാരുടെ മുനിഷിയായി ത്തീൻ. ദീഘസമയത്തോള് സംശയസ്ഥിതിയിൽ ഇരുന്ന ശേഷം ഒടുക്കം തര--ജുൻ കമ്പ-ാം്നു- ജാതി വിട്ടു ക്രിസ്തീയമതം അവലംബിച്ചു. അല്പസമയം കഴിഞ്ഞിട്ടു സ്റ്റാനവുമേറ്റു. ഈ മാനസാന്തരത്തിൽ സംശയിപ്പാൻ യാതൊരു ഹേതുവും കാണാത്തതുകൊണ്ടു ദൈവത്തിനു സ്തോത്രം' എന്നു ഗുണ്ടത്.പണ്ഡിതർ അന്നത്തേ ദിനചരിതത്തിൽ എഴുതി. ുണ്ടത്.പണ്ഡിതർ അബ്രഹാം അയ്യനെ പഠിപ്പിച്ച ദൈവ ശുശ്രഷെക്കായി ഒരുക്കിയ ശേഷം ആദിയിൽ ഉപദേശിയായും ചിനേത്ത തിൽ ഉപദേഷ്ടാവായും ഇങ്ങിനേ ും സംവത്സരത്തോളം വിശ്വസ്തത യോടേ കതൃവേല ചെയ്തു പോന്നു. ഒടുക്കം കഷ്ടങ്ങളുടെ ചൂളയിലൂടേ കടന്നു പോയിട്ടു ഫപ്രവൃ@"ഒക്ടോബർ വാം അ- ഭാഴ്ചയെയും മകളെയും പിഞ്ചെന്നു. എട്ടാം അ ஆ Q QQ) O, മംഗലപുരത്തേ വാസം. വൈറ്റെ ഉപദേഷ്ടാവിന്റെ മരണത്താൽ ഇനൂയിലേ ബാസൽ മിശ്ശന്റെ മാതൃകസ്ഥാനം ആയ മംഗലപുരത്തു ഏകദേശം നികത്തു വാൻ കഴിയാത്ത ഒരു കഴിവു ഉണ്ടായ്ക്കുന്നു. ഈ ഉപദേഷ്ടാറു ഭാഷയിൽ പ്രവീണൻ ആയിരുന്നെന്നു മാത്രമല്ല താഴ്ചകൊണ്ടും സമാധാനപ്രിയം കൊണ്ടും വിളങ്ങുന്ന ഒരു ദൈവപുരുഷനും ആയിരുന്നതുകൊണ്ടു മംഗ ലപുരത്തിലുള്ള ഉപദേശിശാലയെയും അവിടത്തേ മറേറാരോ വിശിഷ്ട പ്രവൃത്തികളെയും നടത്തേണ്ടതിനു തകം ആളായിരുന്നു. ഗുണ്ടത്പ ണ്ഡിതർ കേരളത്തിൽ അതൃാവശൃം ആകുന്നു എന്നു കമ്മട്ടിയാർ അറി ഞ്ഞിരുന്നെങ്കിലും സാസ്റ്റിനോടു മംഗലപുരത്തിലേക്കു പോകേണമെന്നു താല്പയ്ക്കപ്പെട്ടു. കേരളദേശത്തിലേ എല്ലാ ഉപദേഷ്ടാക്കന്മാരും ഗുണ്ട ckషేపిశఐది കേരളത്തിൽനിന്നു എടുക്കരുതെന്നു കമ്മട്ടിയാരോടു അ പേക്ഷിക്കയും ഗുണ്ടത്.പണ്ഡിതർ താന്തനേ താഴ്ചയോടേ തന്റെ മന സ്സിൽ തോന്നിയ ഓരോ സംശയങ്ങളെ ബാസലിലേക്കു ഉണതിക്കയും ചെയ്യെങ്കിലും ഇൻസ്റ്റെക്ടർ സാജു ആട്ടകല്പനയെ തന്നേ സ്ഥിരപ്പെടു ത്തിയപ്പോൾ സായ്മ തന്റെ ഹൃദയം തുറന്നു: ഞാൻ സന്തോഷ ത്തോടേ മംഗലപുരത്തേക്കു പോകുന്നു എന്നു പറഞ്ഞു കൂടാ, എങ്കിലും ഞാൻ അനുസരിക്കുന്ന വിശ്വാസത്തോടു കൂടേ പോകുന്നു. കമ്മട്ടിയാർ കല്പിച്ചതു ശരിയോ അല്ലയോ എന്നു ചില കൊല്ലം കഴിഞ്ഞ ശേഷം മാത്രമേ പ്രതൃക്ഷമാകയുള്ളു" എന്നു കമ്മട്ടിയാരോടു ഉണതിച്ചു മംഗല [ 55 ] പുരത്തേക്കു യാത്രയാകയും ചെയ്തു. രണ്ടു സംഗതിനിമിത്തമത്രേ സായ്ക്കു പ്രത്യേകമായി ഇക്കാഴ്ചത്തിൽ വളസ്ട്രോശയിച്ചതു. അതിൽ ഒന് ഭാഷയുടെ കായ്കം “ആയിരുന്നു. മംഗലപുരത്തേക്കു പോയാൽ മല യാളഭാഷയുടെ അറിവു കുറഞ്ഞു പോകും നിശ്ചയം. കണ്ണാടക ഭാഷക്കു ഞാൻ എങ്ങിനേയെങ്കിലും ഒരു അയ്യൻ അത്രേ. എന്റെ ഭാഴ്ചയുടെ കായ്തമാകുന്നു അധികം വിഷമം. കേരളദേശത്തിലേ പ്രേരിതരുടെ പ്രവൃത്തികളെക്കൊണ്ടു വല്ലപ്പോഴും എഴുതുമ്പോൾ, പ് പണ്ടേ ഒന്നാമതു പ്രിസ്തില്ല എന്നും അതിന്റെ ശേഷം മാത്രം അകില്ല എന്നു എഴുതിയതിനെ പോലേ ദൈവരാജൂകാഴ്ചത്തിൽ എന്റെ ഭാഴ്ചയുടെ പേർ ഒന്നാമതും അതിൽപിന്നേ മാത്രം എന്റെ പേരും കാണുകയുള്ളു. ചിറക്കല്ലിൽ വെച്ച് എത്രയും അനുഗ്രഹകരമായ വേല ചെയ്ത ശേഷം ഇനി മംഗലപുരത്തു വെച്ച് ഉപദേശിശാലയുടെ അടുക്കളെപ്പണി മേല്പി ചാരം ചെയ്താനേ ഉണ്ടാകയുള്ളു. അതുകൊണ്ടു ഈ മാറ്റത്തെക്കൊണ്ടു എന്റെ ഭാഴ്സ് കേട്ടപ്പോൾ നിങ്ങൾ മംഗലപുരത്തേക്കു പോകയും ഞാൻ ഇവിടേ പ്രവൃത്തിക്കയും ചെയ്താൻ പാടില്ലേ" എന്നു ചോദിച്ചു. മേലാൽ ഒരു മാറ്റം കല്പിച്ചാൽ ഒന്നാമതു എപ്പോഴും എന്റെ മാമ്മ യുടെ കായ്യത്തെ വിചാരിക്കേണമെന്നു ഞാൻ വളരേ താല്പയ്യത്തോടേ അപേക്ഷിക്കുന്നു" എന്നും കൂടേ സായ്ക്കു എത്രയും താഴ്ചയോടേ അനു കമ്മട്ടിയാരോടു ബോധിപ്പിച്ചിരിക്കുന്നു. ഒന്നു ഫിബ്രവരി ഫരl-ാം തിയ്യതി സായ്ക്കു വളരേ വൃസനത്തോടേ ചിറക്കൽ വിട്ടു മംഗലപുരത്തേക്കു യാത്ര യായി. അവിടേ എത്തിയ ശേഷം മൂത്ത മകനു ഒരു വിശിഷ്ടപത്ര മയച്ചു. അതിൽ എഴുതിയതാഠിതു. ഫച്ച-ാം തിയ്യതി ഞങ്ങൾ മംഗല പുരത്തു എത്തി. ഈ മാറ്റത്തിൽ ഞങ്ങൾക്കു വളരേ ആശ്ചയ്ക്കും തോ ന്നുന്നു. എന്റെ ഈ പ്രായത്തിൽ എന്നെ വേറേ ഒരു രാജ്യത്തിലേക്കു അയച്ചതു ഒരു തപ്പാകുന്നു എന്നു ഞങ്ങൾക്കു തോന്നുന്നു. എങ്കിലും ദൈവം കല്പിച്ചതാകകൊണ്ടു ശരിയായിരിക്കേണം. പക്ഷേ പ്രിയ അമ്മെക്കു ഈ ബലൂംക്കുന്നിനേമൽ പാക്കുന്നതിനാൽ അധികം സൌകൃ മുണ്ടാകും. അഥവാ കേരളദേശത്തിൽ മാപ്പിളമാർ മത്സരിച്ച് ചിറക്ക ല്ലിലുള്ള എല്ലാവരെയും കൊന്നുകളയുന്നുവെങ്കിൽ ഞങ്ങൾ കഴിഞ്ഞു. പോവാൻ സംഗതിയുണ്ടല്ലോ. അല്ലെങ്കിൽ ദൈവം ചിറക്കല്ലിൽ സാ ഠിപ്പിപ്പാൻ വിചാരിക്കുന്ന കാഴ്ചം വേറെയാളുകളെക്കൊണ്ടു അധികം നന്നായി നിവൃത്തിപ്പിക്കാമെന്നു കണ്ടിട്ടുണ്ടായിരിക്കാം. പക്ഷേ ഞങ്ങ ംക്കു ഇവിടേവെച്ച് ഒരു വലിയ അനുഗ്രഹം കിട്ടുവാൻ മതി. ഈ മാററ. ിന്റെ ആന്തരം ഇന്നതെന്നു പലപ്രകാരത്തിൽ തെളിയിപ്പാൻ കഴിയും. ഇതിൽനിന്നു നീയും. വല്ലതും പഠിക്കേണം. മിശുനി, അ [ 56 ] പ്പോസ്തലൻ, പ്രേരിതൻ എന്നീ വാക്കുകളുടെ ധാതുവിനു അയക് എന്നു അതുമാകുന്നു. പ്രേരി~് മാത്രം (അയക്കപ്പെട്ടവർ) ഈ ഉട്ടോ ഗത്തിന്നായി വിതരാകുന്നു. അതായതു ഒരു മിശ്ശനി എപ്പോഴും അയ ക്കപ്പെടേണ്ടതിനു ഹാജരായിരിക്കേണം. അനിഷ്ടദിക്കിലേക്കും പോ വാൻ കല്പിക്കുമ്പോഴും ഹാജരായിരിക്കേണം. അങ്ങിനേത്ത ഒരു പ്രേരി തനായിത്തീരുവാൻ ിനക്കു മനസ്സുണ്ടോ? അല്ല യാത്ര ചെയ്യേണ്ടുന്ന (TA) solo ഇ?്തന്നു നിന്നോടു നീ തന്നേ കല്പിപ്പാൻ ഇച്ഛിക്കുന്നുവോ? മംഗലംുരത്തു എത്തിയപ്പോൾ ഓരോ പ്രയാസമുള്ള കായ്യങ്ങളെ തീ പ്പാൻ സംഗതി വന്നു. എന്നാൽ കതാവു അയക്കുമ്പോൾ തന്റെ ദൂതനെയും ഒന്നിച്ചു അയക്കുന്നു എന്നതും കൂടേ സായ്മ അനുഭവിച്ചു. മുമ്പറഞ്ഞ ഗോമ്പെക്സ് എന്ന നായകനും മംഗലപുരത്തേക്കു മാറ്റ മായി. ഇതു ദൈവത്തിന്റെ വലിയൊരു കടാക്ഷമായിരുന്നു എന്ന തിനു സംശയമില്ല. മറെറാരു സന്തോഷവാത്തയും കഥിപ്പാനുണ്ടു. ഇണ്ടത്.പണ്ഡിതർ ചില സംവത്സരത്തോളം പഠിപ്പിച്ച യാക്കോബ് രാമവമൻ മംഗലപുരത്തു വെച്ച പരീക്ഷ കൊടുത്തു എല്ലാ ഉപദേഷ്ടാ ക്കന്മാരും കേംകേം ഒരു പ്രസംഗം കഴിച്ച ശേഷം ഹസ്താപ്പണത്തി ന്നായി ഒരുങ്ങി. ഹസ്താപ്പണം നടന്നതു കണ്ണിൽ വെച്ചായിരുന്നു. ഈ അടിയന്തരത്തിനായി ഗുണ്ടത്.പണ്ഡിതരും്കണ്ണനൂരിലേക്കു വന്നു ഈയ്യോൻ മില്ലർ എന്നീ സായ്ക്ക്മാരോടു ഒന്നിച്ച ഈ മഹത്ഥമുള്ള കായ്യു ത്തിനു സാക്ഷിയായി നിന്നു. ഒരു ഇംഗ്ലീഷു സഹസ്രാധിപനും ചിറ ക്കല്ലിലേ രാജാവും അന്നത്തേ ഉത്സവത്തിനു പള്ളിയിൽ എഴുന്നെള്ളി, ആ ദിവസത്തിൽ ഈ പുതിയ ശുശ്രഷക്കാരനു വേണ്ടി വളരേ ശ്രദ്ധയേ റിയ പ്രാത്ഥനകൾ സുറ്റത്തേക്കു കയറിപ്പോയിട്ടുണ്ടായിരുന്നു. നിങ്ങ ളുടെ വിചാരങ്ങൾ എന്റെ വിചാരങ്ങളല്ല, നിങ്ങളുടെ നിനവു കും എന്റെ നിനവുകളുമല്ല." ആറു മാസം മാത്രം പ്രവൃത്തിച്ച ശേഷം ഈ വേലക്കാരൻ വസൂരി പിടിച്ചു മരിച്ചു. എന്നാൽ അതിനു മുമ്പായി തന്റെ അദ്ധ്വാനഫലമായി രണ്ടു ബാല്ലക്കാർ സ്ത്രത്തിന്റെ പരി ജ്ഞാനത്തിൽ എത്തി എന്നു കണ്ടു സന്തോഷിച്ചു. പിറേറ മാസ ത്തിലോ ചിറക്കല്ലിലേ ആ രാജാവും വസൂരിരോഗത്താൽ നാടു നീങ്ങി. ആശ്ചയ്യം തന്നേ! .ഒടുക്കം കനിഷ്ടപുത്രനായ ദാവീദിനെയും ിലാത്തിക്കു അയ്പ്പാ നുള്ള സമയം വന്നു. മിടുക്കനും തമാശക്കാരനുമായ ഈ കുട്ടി അമ്മയ ച്ഛന്മാരെ പലപ്പോഴും സന്തോഷിപ്പിക്കയും ആഭൂസ്റ്റേ വഠത്താൽ അവ രോടു എത്രയും പററിനില്ല,യും ചെയ്തതുകൊണ്ടു വിയോഗനാഴിക അടു തതു വരുന്തോറും അമ്മയച്ചന്മാരുടെയും കുട്ടിയുടെയും ഖേദം വരിച്ച [ 57 ] വന്നു. കുട്ടിക്കു പലപ്പോഴും ഈ വിയോഗത്തെ പറ്റി ഒരു മുൻരുചി ഉണ്ടാകുംസമയം വേർ പിരിയാതവണ്ണം തമ്മിൽ ചേൻ വരുമ്പോൾ എന്തൊരു സന്തോഷം് എന്നുള്ള ഇംഗ്ലീഷു പാട്ടു പാടുമളവിൽ ചില പ്പോൾ വാക്കുകളെ മാറി ഒരിക്കലും തമ്മിൽ തമ്മിൽ ചേൻ വരാത വണ്ണം വേവിരിയുമ്പോൾ എന്തൊരു ഖേദം എന്നു പാടിക്കൊണ്ടി രിക്കും. സൈജനുവരി 9-ാം തിയ്യതി അച്ഛൻ ഈ കുട്ടിയെ കണ്ണനൂരി ലേക്കു കൊണ്ടു പോയി. അവിടേനിന്നു ചെറിയ ദാവീദ് ുറേ കുട്ടിക ളോടൊന്നിച്ച് പീറർ സായ്ക്കിനോടു കൂടേ ിലാത്തിക്കു യാത്രയായി. അച്ഛൻ ഒരു കത്തിൽ അവസാനവേഷാടിനെയും അമ്മയുമാരുടെ ഖേദത്തെയും വിരഹതാപത്തോടു കൂടേ വിവരിച്ചതിച്ചുണ്ണം: മക്കളിൽ ഞങ്ങൾക്കു ഉണമയായ സ്നേഹം ഉണ്ടെങ്കിൽ ഞങ്ങൾ അവരെ ിലാത്തി യിലേക്കു അയക്കയില്ല എന്നു നാട്ടുകാർ സാധാരണമായി വിചാരിക്കാ റുണ്ടു്. എന്റെ ദാവീദിനെ അയക്കുന്ന ദിവസത്തിൽ ഞാൻ മാക്സ് @, ുന്നു; ന്റ, ചെമ്പ് എന്നീ വാക്കുകളെ ആധാരമാക്കി; നമ്മുടെ കുട്ടി കളെക്കൊണ്ടു ദൈവം ചെയ്യുന്ന പ്രവൃത്തിമുഖാന്തരം അമ്മയച്ഛന്മാർ വിശ്വാസം പഠിച്ച ശീലിക്കേണം എന്നു ചുററിലും നില്ക്കുന്ന നാട്ടുകാ തോടു തെളിയിച്ചപ്പോൾ എന്റെ ദാവീദ് കുറേസംശയത്തോടേ എന്റെ മുഖത്തു ഉററു നോക്കി നിന്നു് എന്നെഴുതി. കത്തിന്റെ സമാപ്തിയിലോ ഞാൻ ദാവീദിനു കൊച്ചിയിലേക്കു ഒരു കത്തെഴുതി. పాg్పరో അവിടേ നങ്കുരമിട്ടാൽ പിന്നേ അല്പനേരം താമസിക്കുമല്ലോ. അപ്പോൾ ആ കത്തു അoന്നു കിട്ടിയാൽ അവൻ വളരേ സന്തോഷിക്കും. ഞങ്ങളുടെ മേൽ എന്തൊരു ഭാരം കിടക്കുന്നു എന്നു കത്താറു മാത്രമേ അറിയു നുള്ളു. ഇന്നു അവനിൽനിന്നു ഓരോ ആശ്വാസവും സന്തോഷവും അനുഭവിച്ചു കോണ്ടിരിക്കേ ഒടുക്കം എല്ലാം നന്നായി അവസാനിക്കും എന്നു ആൾിക്കുന്നു. സസ്പാശുക്കൾ വേഗം നിന്നു പോയിട്ടു ശിശുഭാ വത്തോടടുത്ത സന്തോഷറും കളിയും ഞങ്ങളുടെ പ്രിയ കുട്ടിയിൽ പിനേയും പ്രതൃക്ഷമായ്ക്കുന്നിട്ടു അതു അവനെ ആശ്വസിപ്പിക്കട്ടേ! ഞങ്ങ ളുടെ ഹൃദയത്തെയോ പ്രിയദൈവം ഇതിനിടയിൽ വചനഫോഷണ ത്താൽ ചൂടാക്കിക്കൊണ്ടും ആശ്വസിപ്പിക്കട്ടേ! ഇവ്വണ്ണം വലിയ ആവ ശൂതകം ഓരോന്നും ശേഷിക്കയും ഓരോ ചിന്താഭാരങ്ങൾ വദിക്കയും ചെയ്യുന്നെങ്കിലും ഞങ്ങൾ തൃപ്തരാകും" എന്നും എഴുതി. [ 58 ] ഒമ്പതാ9,അ ജൂായം. ഇംഗ്ലീഷ് സ്കൂൾ ഇൻസ്റ്റെക്ടരായ ഗുണ്ടത്.പണ്ഡിതർ. മംഗലപുരത്തിലേ പ്രാാസം അല്പസമയം കഴിഞ്ഞിട്ട ആശ്ചു മുള്ള വിധത്തിൽ അവസാനിച്ചു. സാസ്സിന്റെ ചങ്ങാതിയായ റോ ബിൻസ്സൻസായ്ക്ക് മലയാളദേശത്തിൽ തുഷ്ടി സാജ് ആയി കുറേകാല ത്തോളം ஆல்கிைஆ ശേഷം ചിനേത്തതിൽ ദേശാധിപസ്ഥാനം പ്രാ പിച്ചാറേ "ഈ മഹാൻമുഖാന്തരം സവ്വപാഠശാലാവൃക്ഷർ ഗുണ്ടത് പണ്ഡിതരുടെ നൈപുണ്ഠ്യവിദഗഡതകളെക്കൊണ്ടു കേട്ടു. സാജിനെ സകാർ ഉട്ടോഗം ചെയ്താനായി നേടുവാൻ إيه (2ني തുടങ്ങി. ുന്നു നവെവ്രമാസത്തിൽ ആകുന്നു സായ്ക്ക് ഒന്നാം പ്രാവശൃം ആ കായ്യത്തെ കൊണ്ടു കേട്ടതു. മറുപടിയിൽ എന്നെ മലയാള കണ്ണാടക ജില്ലക ളിലേ സ്കൂൾ ഇൻസ്റ്റെക്ടരായി നിശ്ചയിക്കുന്ന പക്ഷം അതു എനിക്കു സമ്മതമാണ്. എന്നാൽ ഈ ഉദ്ദോഗം ചെയ്യുമളവിൽ കതാവായ യേശുക്രിസ്തുവിനെക്കൊണ്ടു സാക്ഷ്യം ചൊല്ലുകയില്ല എന്നു വാഗ്ദത്തം തരേണമെനു എന്നോടു ചോദിച്ചാൽ ഞാൻ ഒരിക്കലെങ്കിലും അതിൽ സമ്മതിക്കയില്ല" എന്നു തീച്ച് പറഞ്ഞു. അതു പ്രസ്താവിക്കുന്നതി നാൽ കായ്കം നിഷ്ണുലമായിപ്പോകുമല്ലോ എന്നു സായ്ക്ക് ഉള്ളിൽ ആൾി കയും മദാമ്മ ദിവസേന ഈ കായ്യത്തെ പറ്റി ഞങ്ങളെ പരീക്ഷയിൽ കടത്തരുതു" എന്നു ദൈവത്തോടു അപേക്ഷിക്കയും ചെയ്യെങ്കിലും ഹേ ബിക്സായ്ക്കും മറ്റുള്ളവരും ഈ രാജ്യത്തിലേ കുട്ടികളെ വിചാരിച്ചു കാഴ്ച സാഷ്ട്രത്തിനായി വളരേ കാംക്ഷിച്ചു. അങ്ങിനേ ഇരിക്കേ ഗുണ്ടത് പണ്ഡിതർ ഗവണ്ണർസാസ്സിനെ ഒരിക്കൽ കണ്ടെങ്കിലും ഈ കാഴ്ത്തത്തിലും ദൈവേഷ്ടം നടക്കട്ടേ എന്നു വിചാരിച്ചിരുന്നതുകൊണ്ടു ഇതിനെ പറ്റി മൌനമായിരുന്നു. ഇക്കാഴ്ചത്തെക്കൊണ്ടും ദീഘസമയത്തോളം ഒന്നും കേളാതിരുന്ന ശേഷം കൈ എപ്രിൽ മാസത്തിൽ ഗുണ്ടത്.പണ്ഡിതരെ ജൂിം ഇൻസ്റ്റെക്ടരായി നിശ്ചയിച്ച പ്രകാരം മദ്രാസിൽനിന്നു കല്പന വന്നു. ഈ കനാo )cmمدون ഇൻസ്റ്റെക്ടരുടെ മുറകൾ ഇന്നവയെന്നു സകാർ അന്നു വിവരമായി അറിയിച്ചുകൊടുത്തിരുന്നു. കമ്മട്ടിയാരും അതിൽ സന്തോഷത്തോടേ സമ്മതിച്ചതുകൊണ്ടു ഗുണ്ടത്.പണ്ഡിതർ : സകാർ സ്ത്രം ഇൻസ്റ്റെക്ടർ ആയിത്തീരുകയും ചെയ്തു. ആ കൊല്ല ത്തിലായിരുന്നു വിശുസ്ഥാനത്തിന്റെ വടക്കു ആ ഭയങ്കരമായ മത്സരം ഉത്ഭവിച്ചതു. അന്നു ഇംഗ്ലീഷുകോയ്മ വളരേ ഇളകിപ്പോയിരുന്നു. കേരള ദേശത്തിലും അന്നു അതിഭയങ്കരമായ വത്തമാനങ്ങൾ എത്തി. അതിനു രണ്ടു സംവത്സരങ്ങൾക്കു മുമ്പേ മാപ്പിളമാർ കോഴിക്കോട്ടിൽ വെച്ച് [ 59 ] കൊന്നൊല്ലി എന്ന ദൈവഭക്തനായതുക്ലി സായ്മിനെ അദ്ദേഹത്തിന്റെ 2)60(22) εθ,0(36Υάθy സ്വന്തകോലായ്ക്കുച്ച് വധിച്ചുകളഞ്ഞിരുന്നതു കൊണ്ടു കേരളദേശത്തിലുള്ളവരും അമ്പരന്നു പോവാൻ അനു വേണ്ടു വോളം സംഗതിയുണ്ടായിരുന്നു. - ഈ വത്തമാനങ്ങളൊക്കയും മാമ്മ കേൾക്കരുതെന്നുവെച്ച് ഗുണ്ട ത്സായ്ക്ക് വളരേ സൂക്ഷിച്ചു. എന്നിട്ടും സായ്ക്ക് ഒരിക്കൽ യാത്രയിൽ നിന്നു തിരിച്ചു വന്നപ്പോൾ മാമ്മ ഈ ലഹളയെക്കെീഴ്ക് 이 29 കേട്ടിട്ടു വളരേ ഞെട്ടിപ്പോയിരിക്കുന്ന പ്രകാരം കണ്ടാറേ പ്രാത്ഥനയാൽ വിശ്വാസത്തെ ഉറപ്പിച്ചു പോന്നു. മാമ്മ: ദിവസേന പ്രാണൻ നിമിത്തം സംശയിച്ചു ഭയപ്പെടുന്നതു ഒരു വിശേഷമായ ഔഷധം അത്രേ' എന്നു പറഞ്ഞു കുട്ടികൾ ഒക്കയും ിലാത്തിയിൽ എത്തിയതു നിമിത്തം സന്തോഷിച്ചു 6)6)(3Q16)(GYG) സ്തുതിക്കയും ചെയ്തു. ആ സമ യത്തു ിലാത്തിയിൽ അനേകർ ആ മത്സരക്കാരുടെ കളവു വിശ്വസിച്ചു. മത്സരത്തിനു കാരണം ഇംഗ്ലീഷുകാരുടെ കഠിനതയും ക്രൂരതയും അത്രേ എന്നു വിചാരിച്ചതുകൊണ്ടു ഗുണ്ടത്.പണ്ഡിതർ കത്തുകളിൽ ഇംഗ്ലീഷു കോയെക്കു വേണ്ടി പ്രതിവാദം ചെയ്യേണ്ടിവന്നു. ഇംഗ്ലീഷുകാർ ഇവിടേ വാണു കൊണ്ടിരിക്കുന്ന ഈ no സംവത്സരങ്ങൾക്കുള്ളിൽ ഉണ്ടായപോ ലേ സുഖം നിവാസികൾക്കു മുമ്പേതത വാഴികളുടെ കീഴിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ജീവനും മുതലിനും രക്ഷയും സമ്പത്തിനു വദ്ധനയും നിവാസികൾക്കു അഭിവൃദ്ധിയും ഉണ്ടാകുന്നെങ്കിൽ അതു ഒരു കൂരവാഴ്ച യുടെ ലക്ഷണങ്ങൾ അല്ലല്ലോ. ഈ മത്സരം നിമിത്തം ഇംഗ്ലീഷുകാ രിൽ വല്ല കുറ്റം അന്വേഷിക്കുന്നുവെങ്കിൽ അതു അവർ സിപ്പായിക ളോടു കാണിച്ചു ഓമനസ്നേഹം ആയിരുന്നു എന്നു പക്ഷേ പറയാം. വിശുക്കൾ നീതി ആവശൃപ്പെടുമ്പോൾ നാട്ടുകാരുടെ അടുകേം അല്ല, വിലാത്തിക്കാരുടെ അടുക്കലത്രേ പോകുന്നതു. കൈക്കൂലി വാങ്ങി സ്വന്ത ലാഭം മാത്രം അന്വേഷിക്കുന്ന നാട്ടുദ്ദോഗസ്ഥന്മാരുടെ കയ്യിൽനിന്നു തങ്ങളെ ഉദ്ധരിപ്പാൻ സഹായിക്കേണമെന്നു പലഗ്രാമങ്ങൾ അതിതാ ഋയ്യത്തോടേ ഒരു ഇംഗ്ലീഷുദ്രോഗസ്ഥനോടു അപേക്ഷിക്കാറുണ്ടു് എന്നു സായ്ക്ക് ഒരു കത്തിൽ എഴുതിയിരിക്കുന്നു. എന്നിട്ടും ഗദ്യവും പ്രമാദവും കാണിക്കുന്ന ഇംഗ്ലീഷുകാൿ ഈ മത്സരം ഒരു ദിവൃശിക്ഷയാകുന്നു എന്നും കൂടേ സായ്ക്ക് സമ്മതിച്ചു. എന്നാൽ നിദ്ദോഷികളെ ഉപദ്രവി ക്കയും ഭേദ്ദം ചെയ്യുകയും വധിച്ചുകളകയും ചെയ്യുന്നതു ഒരു అంు പാപം അല്ല. അതു ഹിശുസ്ഥാനത്തിൽ നടപ്പായ പാപമത്രേ' എന്റെ സായ്ക്ക് അഭിപ്രായപ്പെട്ടു. ദൈവരാജുകാഴ്ചത്തിനു ഈ മത്സരം ഒരു അനുഗഹമായിത്തീരാം ഫിന്നും കടേ സായ് ആശിച. പലർ ത8ണു [ 60 ] വന്നിട്ടു കൃപെക്കായി യാചിപ്പാൻ തുടങ്ങും എന്നും ഇംഗ്ലീഷുകാർ ജാതി ഭേദത്തെ താങ്ങുന്നതും വിഗ്രാനയുടെ കായ്യത്തിൽ കാണിക്കുന്ന ബലഹീനതാഭാവവും ദൈവം goog-pêe ശിക്ഷിച്ചതുകൊണ്ടു മേലാൽ ഈ കായ്യങ്ങളിൽ ക്രിസ്തീയഭാവവും ധൈയ്യവും അധികമായി കാണിക്കും എന്നും സാജ് ആശിച്ചതു പക്ഷേ നിഷ്ണുലമായിപ്പോയി. മേല്പറഞ്ഞ മത്സരം മദ്രാസ് സംസ്ഥാനത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടു സാ ിനു പുണ്ണ്യ, ഉദ്ദോഗത്തെ ഉത്സാഹത്തോടേ ചെയ്യാൻ പാടുണ്ടായി രുന്നു. ക്രിസ്തീയസമുദായത്തിനും വിശേഷിച്ച സായ്ക്കിന്റെ പണിക്കാ രനായ രാമനും പണ്ഡിതക്കു കിട്ടിയ സ്ഥാനമാനം ബഹുമാനമായി തോന്നിയാലും സാക്സിനു ഈ ഉട്ടോശത്തിൽ വളരേ സുഖം തോന്നി ട്ടില്ല. താൻ ഈ ഉദ്ദോഗം ഭരമേറ്റതിൽ പിന്നേ തന്റെ വലിയ കുഡും ബം നിമിത്തം മിശ്ശൻസംഘത്തിനു ഒരു ഭാരം വരാതിരുന്നതു മാത്രം സാസ്സിനു ഈ കായ്യത്തിൽ ഏകസന്തോഷമായിരുന്നു എന്നു പറയാം. മദാമ്മ മംഗലംപൂരത്തിൽനിന്നു കോഴിക്കോട്ടു വന്ന ശേഷവും യാതൊരു പ്രതിഫലവും വാങ്ങാതിരുന്നിട്ടും മുമ്പേത്ത പോലേ തന്നേ എത്രയും ശുഷ്ടാന്തിയോടേ മിശ്ശൻവേല ചെയ്തുകൊണ്ടിരിക്കേ സായ്ക്ക് സാരെയും ിശ്ശനെയും ഒരു പോലേ വിശ്വസ്തതയോടേ സേവിപ്പാൻ ശ്രമിച്ചു. ിത്രം യാത്ര ചെയ്യുമളവിൽ ഒരു സ്ഥലത്തിൽ എത്തിയാൽ എഴുത്തു പള്ളികളെ പരിശോധിക്കയോ പുതിയശാലകളെ സ്ഥാപിക്കയോ )منييدي പുസ്തകങ്ങളെ ഉണ്ടാക്കുകയോ ചെയ്തു എന്നു മാത്രമല്ല, പുറജാതിക Gర్డ9jo ക്രിസ്ത്യാനികളോടു എത്രയും സന്തോഷത്തോടേ സുവിശേഷ ത്തെ ഘോഷ്ഠയും ചെയ്തിരുന്നു. Aqu-Go കൊല്ലത്തിലേ ആട്ടുദിവസ ങ്ങളിൽ കുഡുംബത്തിൽ ഒരു മഹാ സന്തോഷം ഉണ്ടായി. അതോ മറിയ എന്ന ഏകമകം ിലാത്തിയിൽനിന്നു എത്തിയതു തന്നേ. അവരെ സന്ത ചെലവിന്മേലാകുന്നു ഇങ്ങോട്ടു വരുത്തിയതു. ആമകൾ അതിൽപ്പിനേ' അച്ഛനോടു ഒന്നിച്ചു സഞ്ചരിച്ചു. അച്ഛന്നു വലിയ സന്തോഷവും ആശ്വാസവും ആയിത്തീനു. എന്നാൽ സായ്ക്ക് ഏപ്രിൽ മാസത്തിൽ ഏകനായി കൊച്ചിയിലേക്കു പോയപ്പോൾ അവിടേ വെച്ചു ദീനം പിടിച്ചു അതൃന്തം കലശലായിത്തീൻാറേ മാമ്മയും മകളും വിരഞ്ഞു അങ്ങോട്ടു ചെന്നു വേണ്ടുന്ന ശുശ്രൂഷകളെല്ലാം ചെയ്തു. ദൈവകൃപയാൽ'സൌകൃും വനാന്റേ വലിയ ബലഹീനതയോടേ കോഴ കോട്ടിൽ എത്തി. ഉടത്തുന്നേ സകാരുടെ പണി രാജി കൊടുത്തു. മുമ്പു തന്നേ മദ്രാസിലേ ചില മഹാന്മാക്ക ഉപദേഷ്ടാവായ തന്റെ പ്രവൃത്തിയിൽ കുറേ അനിഷ്ടം തോന്നിയിരിക്കുന്നു എന്നും ദൈവം തനിക്കു നലിയ പ്രാപിവരങ്ങളെ താൻ അഠികം വിശിഷകായ്മങ്ങൾ. [ 61 ] ക്കായി ഉപയോഗിക്കേണ്ടതാകുന്നു എന്നും സായ്ക്ക് സ്പഷ്ടമായി കണ്ട ിഞ്ഞു. ഈ ഉദ്ദോഗം ഭരമേല്പനോ സാസ്സിനു വളരേ സംശയം തോന്നിയിരുന്നെങ്കിലും രാജികൊടുക്കുന്നതു ദൈവേഷ്ടം അക്രേ എന്നു പൂണ്ണനിശ്ചയത്തോടു കൂടേ വിശ്വസിച്ചു. എന്നിട്ടും സാർ ഗുണ്ടത് പണ്ഡിതരുടെ രാജി അത്ര വേഗത്തിൽ സ്വീകരിച്ചില്ല എന്നു മാത്രമല്ല സാസ്സിനെ വിടുവാൻ മനസ്സമു ണ്ടായിട്ടില്ല. പ്രൈ ഏപ്രിൽ മാസത്തിൽ രാജി കൊടുത്തിരുന്നുവെങ്കിലും ഉൻ ഫിബ്രവരി മാസത് സായ്ക്കു വീണ്ടും രോഗിയായിത്തീനപ്പോളത്രേ സകാർ രാജി സമ്മതിച്ചതു. രക്താതിസാരം സാജിനെ വീണ്ടും അതൃന്തം ക്ഷീണിപ്പിച്ചതുകൊണ്ടു താമസിയാതെ വിലാത്തിക്കു പോകേണം എന്നു വൈദ്ദന്മാർ കല്പിച്ചു. മദാമ്മയും മകളും സായ്ക്കിനോടു ഒന്നിച്ചു പോകാതെ ഫ്രിക്സ്മാമ്മ മരിച്ചുപോയതിനാൽ കോഴിക്കോട്ടിൽ തന്നേ ചാത്തു, പെഞ്ചട്ടികളുടെ ം നോക്കുവാൻ നിശ്ചയിച്ചു. ഏപ്രിൽമാസം ു-ാം തിയ്യതി സായ്ക്ക് വിലാത്തിക്കാമാറു പുറപ്പെട്ടു. ഒരു കൊല്ലം കഴിഞ്ഞ ശേഷം വീണ്ടും പൂണ്ണശക്തിയോടു കൂടേ മിശ്ശൻവേലയിൽ ചേരുവാൻ ഭാവിച്ച് എന്നാൽ ദൈവേഷ്ടം അതൃഥാ ആയിരുന്നു. സായ്ക്ക് കേരളദേശത്തെ അതിൽപിനേ കണ്ടിട്ടില്ല. പുത്രിയെയും കളത്രത്തെയും ഒരു കൊല്ലം കഴിഞ്ഞിട്ടു കോഴിക്കോട്ടു വെച്ചല്ല, കല്ല് എന്ന ഗമ്മാനപട്ടണത്തിൽ വെച്ചു വീണ്ടും ദഠിപ്പാനും സംഗതിയായതു. Q_l ത്താ ം അ )5 رواية) ΟΩ! Ο, വിലാത്തിയിൽവെച്ചു ചെയ്തു പ്രവൃത്തി. ഫപ്രമൻ മേയി വര--ാം അ- സാസ്റ്റ് ബാസലിൽ എത്തിയപ്പോം കമ്മട്ടിയാർ സാജിനെ വളരേ സ്റ്റേഹപൂ♔ം കൈക്കൊണ്ടു. മിശ്ശൻ വേലയുടെ ജ്യാഭിവൃദ്ധികളെക്കൊണ്ടു കഥിപ്പാൻ സാഴ്സിനു വളരേ താ ല്പഷ്ടം ഉണ്ടായിരുന്നെങ്കിലും അതിനു തുനിഞ്ഞില്ല. പ്രവൃത്തിയിൽ ഒരു മാതിരി നിത്തൽ സംഭവിച്ചിരിക്കുന്നെന്നും സഭകളിൽ മയക്കവും തൃപ്തിഭാവവും പ്രാപിക്കുന്നെന്നും പ്രവൃത്തിക്കാരിൽ സൂക്ഷ്മതയും എരിവും വദ്ധിച്ചു വരുന്നുണ്ടെങ്കിലും മടുപ്പു ധാരാളം പ്രതൃക്ഷമായ്ക്കുരുന്നെന്നും സതൃപ്രകാരം അറിയിച്ചാലും ഗുണ്ടത് പണ്ഡിതരിൽ വല്ല ആശാഭംഗ മോ അഡൈുമോ ലവ്ലേശം ഉണ്ടായിരുന്നില്ല. അതിനു പകരമായി ക്ഷണത്തിൽ വീണ്ടും തിരിച്ചുപോവാനുള്ള ആഗ്രഹം ഹൃദയത്തെ നിറ ക്കുന്നെന്നു മാത്രമേ എപ്പേരു് കണ്ടുള്ളൂ. എന്നിട്ടും രക്താതിസാരത്തിനു ഉടനേ ഭേദം കാണായ്കയാൽ വളരേ പ്രവൃത്തിപ്പാൻ ശക്തി mంకజ [ 62 ] ആ സമയത്തു തന്നേ ദൈവരാജ്യത്തിൽ ഒരു വൻപ്രവൃത്തി ചെയ്തു വി രുന്ന ബാത്പണ്ഡിതർ ഒരു ജഹായക്കാരനെയും അനന്തരവനെയും അന്വേഷിച്ചുകൊണ്ടിരുന്നു. ഗുണ്ടത്.പണ്ഡിതർ സുരാജ്യത്തിൽ എ ത്തിയാറേ ഇവർ പ്രവൃത്തിക്കു തക്ക ആളായിരിക്കുമെന്നു വിചാരിച്ചു അവരെ കൈവശപ്പെടുത്തുവാൻ വളരേ കൊതിച്ചാലും ഫo-ാം കല്പന ാതിട്ടു അതിനെപ്പറ്റി ആദ്ദം കമ്മട്ടിയാരോടു് ചോദിപ്പാൻ തുനി ഞ്ഞില്ല. , മൂന്നാൽ ഒടുക്കം നന്ന ബുദ്ധിമുട്ടിപ്പോയപ്പോൾ ചോദിക്കേ ണ്ടിവന്നു. യോസൻഹസ്സ് ഇൻസ്റ്റെക്ടർ ഈ കായ്കം കമ്മട്ടിയുടെ മുമ്പാ കേ വെച്ചു. സാക്സിന്റെ വിദഗ്ധതയും വാശൈുഭവറും നോക്കിയാൽ ബാത്പണ്ഡിതൿ യോമ്രനായ അനന്തരവനായിത്തീരും എന്നും വിശേഷിച്ചു സ്വന്തനാട്ടിൽ സഹോദരന്മാരെ മിശ്ശൻപ്രവൃത്തിക്കായി ഉത്സാഹിപ്പിപ്പാൻ തകം ആളായിരിക്കും എന്നും കമ്മട്ടിയാർ വിചാരിച്ചു തല്ലാലം ഈ പ്രവൃത്തി ഏല്ലാമെന്നു അനുവദിച്ചു. എന്നാൽ മലയാള നിഘണ്ഡുവിന്റെ സമാപ്തിക്കു എങ്ങിനേയെങ്കിലും സമയം തരാം എന്നും വിശുദേശത്തിലേക്കു തിരിച്ചുപോവാൻ വേണ്ടുന്ന സൌസ്ത്രം എപ്പോൾ ഉണ്ടാകുമോ അപ്പോൾ സന്തോഷത്തോടേ വീണ്ടും അയക്കും എന്നും കൂടേ കമ്മട്ടിയാർ വാഗ്ദത്തം ചെയ്തപ്പോൾ ഗുണ്ടത്.പണ്ഡിതരും വൃസനത്തോടുകൂടേ സമ്മതിച്ചു പുതിയ വേലയിൽ പ്രവേശിക്കയും ചെയ്തു. എന്നാൽ ഒന്നാമതു ഇംഗ്ലന്ത്ദേശത്തിലേ ലിവർപൂൾ എന്ന പട്ടണത്തിൽവെച്ചു മിശ്ശൻപ്രവൃത്തിയെ കുറിച്ച് ആലോചന കഴിക്കുന്ന ഒരു വലിയ യോഗത്തിൽ ചോഷമത്രേ കല്ല് നഗരത്തിലേക്കു മടങ്ങി വന്നതു. ഒരു താഴ്വരയിൽ കിടക്കുന്ന ഈ ചെറിയ പട്ടണത്തെ പഠ്യത മുകളിൽനിന്നു കണ്ടപ്പോൾ സായ്ക്ക്: ഇതാ എലിക്കത്രി, ഇതിൽനിന്നു ഞാൻ ഇനി ഒഴിഞ്ഞു പോകയില്ല" എന്നു കളിയായി പറഞ്ഞു പോൽ. അപ്രകാരം തന്നേ സംഭിച്ചു. അഠിടേ സാക്ഷാൽ പന-വഷത്തോ ളം താമസിച്ചു പ്രവൃത്തിച്ച ശേഷം ഒടുക്കം അവിടേ വെച്ചു തന്നേ മി കയും ചെയ്തല്ലോ. ഉട്ടോഗം ഏററതു മുതല്പം തന്നേ മൂന്നു മിശ്ശൻകട ലാസ്സുകളുടെ രചകനായും ഏകദേശം ഞായറാഴ്ചതോറും ഓരോ മിശ്ശൻ ഉത്സവങ്ങളിൽ തന്റെ ജീവനാകുന്ന മിശ്ശൻവേലയെ കുറിച്ചു പ്രസ്താ അതിനായി ആളുകളെ ഉത്സാഹിപ്പിക്കുന്നവരായും തളരാതെ يماله പ്രവൃത്തിച്ചു പോന്നിരിക്കുന്നു. സാസ്സിനു മടങ്ങി വരാൻ പ്രയാസമെന്നു കണ്ട ഉടനേ കോഴിക്കോട്ടിൽ വേല ചെയ്ത മദാമ്മ മകളോടൊന്നിച്ചു വിലാത്തിക്കു പുറപ്പെട്ടു. യാത്രയിൽ വഴികൽവെച്ച മദാമ്മയുടെ രോഗം അതികലശലായിത്തീനതിനാൽ ീവനോടേ വിലാത്തിയിൽ എത്തുമോ എന്നു മകൾ കൂടക്കൂടേ സംശയിച്ചു. അതുകൂടാതെ വീണ്ടും ഒരു പുതിയ [ 63 ] രാജ്യത്തിലേക്കു ചെല്ലേണ്ടതിനും ആ പ്രായത്തിൽ ഒരു പുതിയ ഭാഷ പഠിക്കേണ്ടതിനും മദാമെക്കു വളരേ ഭം തോന്നി. ഒടുക്കം കല്പിൽ എ ത്തിയപ്പോൾ കുട്ടപ്രായത്തിൽ വിലാത്തിയിലേക്കു അയച്ചിരുന്ന പുത്ര ന്മാർ വള്ര വലിയ യുവാക്കളായിത്തീനു എന്നു അമ്മ കണ്ടാറേ അവ രോടു സംസാരിപ്പാസ്സ് അല്പം ശങ്കിച്ചു. എങ്കിലും ഈ കാമേഘങ്ങൾ വേഗം നീങ്ങിപ്പോയി. കാഠിലുള്ള സ്നേഹം എല്ലാറെറ്റയും ملوانه നായിട്ടു മദാമെക്കു സഹായിച്ചു. അവർ വളരേ ഉത്സാവിച്ച് പുതിയ നിയമത്തെ ഗമ്മാനഭാഷയിൽ വായിപ്പാൻ ക്ഷണേന തുടങ്ങിയതു കൊണ്ടു (സ്വന്തഭാഷ అR ആയിരുന്നുവല്ലോ) ചുറ്റിലുമുള്ള ആളുകളോടു ഒരു ആത്മികസംഭ്ഷണം കഴിക്കേണ്ടതിനു എത്രയും വേഗത്തിൽ സാധിച്ചു. രണ്ടു മൂന്നു ആഴ്ച കഴിഞ്ഞതിൽ പിന്നേ സ്ത്രീകൾ ആഴ്ചതോറും പ്രാത്ഥനെക്കായി സ്വഭവനത്തിൽ വന്നു ചേരുവാൻ തുടങ്ങി. മദാമ്മ ഇംഗ്ലീഷുഭാഷയിൽ പ്രാത്ഥിച്ച മകൾ.തജ്ജിമ ചെയ്തു. ക്രമേണ ശേഷമുള്ള സ്ത്രീകളുടെ ശങ്കയും തീനു. മദാമ്മ ഹിശുദേശത്തിൽ എന്ന പോലേ ഈ ഗ്രമാനനഗരത്തിലും ഏകദേശം ന.o സംവത്സരത്തോളം എല്ലാ ദരിദ്രക്കും രോഗികൾക്കും ഒരു ആശ്വാസമായി eo63 إيواتG(30 താണശുശ്രൂഷകൾ പോലും ചെയ്യാൻ മടിച്ചിട്ടില്ല. പകരുന്ന രോഗ ങ്ങളെപോലും ഭയപ്പെടാതെ സഹായം ആവശൃപ്പെടുന്ന ഓരോ വീട്ടിലും ചെന്നു വേണ്ടുന്ന സഹായങ്ങളെല്ലാം ചെയ്യും. വസ്ത്രിയുടെ സ്ഥഭേശം ആകുന്ന രാജൂത്തിൽവെച്ച ഈ ദിനം ഒരിക്കലും പിടിച്ചിട്ടില്ലെങ്കിലും വിലാത്തിയിൽവെച്ച മദാമ്മ ഒരിക്കൽ ഈ വക ദിനക്കാരെ നോക്കുന്ന സമയം വസൂരി പിടിച്ചു അതൃന്തം വലഞ്ഞു പോയി. ദൈവകൃപയാൽ സുഖപ്പെട്ടുതാനും. ചെന്നെത്തിയ ആഭൂവഷത്തിൽ കുട്ടികളെയും കൂടേ 6Ꮌ☾3 മിറ്റൻപ്രാത്ഥനെക്കായി ചേത്തു. ഈ ചെറിയവരുടെ ഹൃദയങ്ങ ളിൽ ഓരോ നല്ല വിത്തുകളെ ഠിതെക്കയും ചെയ്തു. - . ഇതിനിടയിൽ സാക്സിന്റെ രോഗം മാറി. പൂണ്ണസൌകൃും വന്നെ ങ്കിലും അതു സായ്ക്ക് പുതിയ പ്രവൃത്തിയെ സ്ഥിരമായി ഏററ ശേഷം വന്ന താകകൊണ്ടു ദൈവേഷ്ടം എന്തെന്നു ഇപ്പോൾ സ്പഷ്ടമായി കാണാൻ സംഗതിവന്നു. സഫാം കൊല്ലത്തിലേമിശ്ശൻഉത്സവസമയം ഗുണ്ടത് പണ്ഡിതർ ഒന്നാം പ്രാവശൃം ബാത്പണ്ഡിതക്കു പകരമായി അനു ബാസലിൽ കൂടിവന്ന വലിയ പുരുഷാരത്തോടു സംസാരിച്ചു. கிைவி ശേഷമായ ഈ പ്രസംഗത്തിന്റെ സാരാംശം വായനക്കാരുടെ ഉപകാ രാത്ഥം ഭാഷാന്തരം ചെയ്തു താഴേ എഴുതുന്നു. ഒരു അാകാശ ഏല്പ് ന്നതു സാധാരണമായി വളരേ എളുപ്പമുള്ള ഒരു കാഴ്ചം ആകുന്നു. എന്നാൽ നമ്മടെ പിയ ബാത്പണ്ഡിതരുടെ അവകാശം ഭരമേലാൻ പാരം [ 64 ] വിഷമം! ആ വാചാലന്റെ വായിൽനിന്നു കൂട്കൂടേ ചുരന്നു വന്ന മൊ ഴികളെ വല്ല വിധത്തിൽ അനുീപ്പാൻ ഞാൻ അശേഷം വിചാരിക്കു ന്നില്ല. ഒന്നു. അദ്ദേഹത്തെക്കൊണ്ടു പറയേണം;് അദ്ദേഹം രോഗം നിമിത്തം കൂന്നുപോയി, തലവേദന മാറുന്നില്ല. കരം വീങ്ങിക്കിടക്കുന്നു, ശാസം മുട്ടൽ ധാരാളം കാലിൽ ഒരു ഈയക്കട്ട തുങ്ങുമ്പോലേ ഇരി ക്കുന്നു, ആകപ്പാടേ എന്തൊരു ക്ഷയം! ഇതെൻായി തീരും പോൽ? ഈ ചോദ്ദർിനുത്തരം അദ്ദേഹം താന്തനേ ഒരിക്കൽ പ്രയോഗിച്ച ഒരു ഉപമയിൽ അടങ്ങിയിരിക്കുന്നു. അതു ഞാൻ പറയാം. അദ്ദേഹത്തെ ിക്കൽ ഒരു കോവിലകത്തിലേ വലിയതമ്പുരാക്കന്മാർ സല്ലാരത്തിനു ക്ഷണിച്ചു. അന്നു കോമളാംഗികളായ രണ്ടുപ്രഭുവാട്ടികളും വന്നു ഈ പണ്ഡിതൿ സലാം പറഞ്ഞു. അവരെ നോക്കി പണ്ഡിതർ: ഗേതെത്ത എന്ന കവിതക്കാരൻ ചൊല്ലിയ പ്രകാരം വൃക്ഷങ്ങൾ വാനത്തോളം വള രാതെയിരിപ്പാന്തക്കവണ്ണം ദൈവം വേണ്ടുന്ന തടസ്ഥം ചെയ്തിരിക്കുന്നു, എന്നാൽ ഒരു പ്രഭുവിന്റെ കുമാരന്മാർ എങ്ങിനേയെങ്കിലും സു ത്തോളം വളരുവാൻ ആവശൃമാകുന്നു എന്നും പറഞ്ഞു പോൽ. നമ്മു ടെ പ്രിയ ബാത്പണ്ഡിതർ താന്തനേ ഇപ്പോൾ സുറ്റത്തോളം വള രുവാൻ ഇഷ്ടപ്പെടുന്നു. വൃക്ഷങ്ങളെപോലേ അല്ലതാനും. രാജപുത്രക് സമാനമായി അത്രേ. അതായതു ലോകാപവാദം, മരണം, ശവക്കുഴി എന്നീ വഴികളിലൂടേ അത്രേ സുറ്റത്തേക്കുള്ള ഈ വളച്ച നടക്കുന്നതു. ഈ അവകാശം ആകുന്നു ഞാൻ ഏല്പാൻ ആഗ്രഹിക്കുന്നതു. ശരീര പ്രകാരം കെട്ടുപോകയും ജഡപ്രകാരം താണുപോകയും ചെയ്തുകൊണ്ടി ികേം സുറ്റത്തോളം വളരുവാൻ തക്കതായ ആ ദൈവപുത്രതപവും ആ രാജകീയമായ ആത്മാവും എനിക്കും വേണം. ആയതു തന്നേ മിശ്ശൻ വേലയെ സംബന്ധിച്ചും എന്റെ അഭിപ്രായം ആകുന്നു. ഇതിലും മുന്നോട്ടു ചെല്ലേണം എന്നു ആളുകൾ പറകയും അതു എല്ലാ ഭാഗത്തും വദ്ധിക്കുന്നപ്രകാരം തോന്നുകയും ചെയ്യുന്നു എന്നു വരികിലും അതു സ്വ റ്റത്തോളം വളാൽ കൊള്ളാമെന്നാകുന്നു എന്റെ മതം. പുതുതായി പുറപ്പെട്ടു പോകുന്ന ബോധകരും മിശ്ശൻവേല ചെയ്യുമളവിൽ ലോക ത്തിനു വേണ്ടി വളരുവാനോ, സുീതി പ്രാപിപ്പാനോ, സാന്നിദ്ധ്യം സമ്പാദിപ്പാനോ, ലോകപ്രസാദം നേടുവാനോ ശ്രമ ക്കുന്നതിനു പകരം തങ്ങളും ദൈവം തങ്ങൾക്കു നല്ലംസഭകളും . വളനാൽ കൊള്ളായിരുന്നു. മലയാളികൾ ഇളമാൻ കടവറിയാ, മുതുമാൻ ഓട്ടം വല്ലാ' എന്നു പറയുന്നു. വൃദ്ധന്മാക്സ് കുറവുകൾ ഉണ്ടു സത്രം: ཝཱal༠ കൾക്കും ഉണ്ടു നിശ്ചയം. നാം എവിടേ നോക്കിയാലും വരങ്ങൾ അന വധിയുണ്ടെങ്കിലും വൈകല്ലവും ധാരാളമായിട്ടുണ്ട്. ശക്തികൾ വളരേ [ 65 ] ഉണ്ടെങ്കിലും ഉൗനങ്ങൾക്കും കുറവില്ല. കുത്താവിന്റെ മനസ്സലിവു നമെ താങ്ങുന്നില്ലെങ്കിൽ നാം അ റ പ്രവൃത്തിയെ വിഷമം ആ ക്കുന്ന അരിഷ്ട പാകികളായത്രേ കാണപ്പെടുകയുള്ളു. എന്നാൽ ദൈവ ശക്തിയാൽ ഒരു പുതിയ ജീവൻ നമ്മിൽ ഉറഞ്ഞു വരികയും പിതാക്ക ന്മാരുടെ അവകാശത്തെ കരസ്ഥമാക്കുന്ന നൂതനവേലക്കാർ ഒക്കെയും കതാഠിൽ ഒന്നായി തീരുകയും ഓരോരുത്തനും തനിക്കു കിട്ടിയ വരങ്ങ ളെയും ദൈവം ഓരോന്നു സൂക്ഷിച്ചുവെച്ച തൻ ദിദ്ര്യത്തെയും അപ്പിച്ചു കൊടുക്കയും ചെയ്താൽ അപ്പോൾ ഹാ അിവു എത്ര! ക്ഷാന്തി എത്ര! ആലോചന എത്ര! എന്തൊരു വാകൈഗപഭവം! എന്തൊരു ഔദാഴ്ചശീലം! തന്നെത്താൻ വെറുപ്പാൻ എന്തൊരു താതൃും! ആ കപ്പാടേ ഇനി എന്തെല്ലാം കണ്ടെത്തുവാൻ കഴിയും.! വേലയെ വിട്ട വൃദ്ധന്മാരും തങ്ങളുടെ ജ്ഞാനമുള്ള ആലോചനയെക്കൊണ്ടു സേവിച്ചും യുവാക്കൾ-ശീഘ്രത്തോടേ പാഞ്ഞും കൊണ്ടിരിക്കേ കതാവായ യേശു എല്ലാവരിലും ഏകശക്തിയും ഏകജ്ഞാനവും ആയി വസിക്കയും എല്ലാ വക്കും ഏകകൂപം ആയിരിക്കയും ചെയ്യുന്നതു പോലേ തന്നേ ഒടുക്കം അവനു മാത്രം സകലബഹുമാനവും സമ്പാദിക്കയും ചെയ്താൽ നമ്മുടെ പഴയശക്തികൾ ദിവസേന കുറഞ്ഞു പോയാലും പ്രാപിപ്പാൻ യാ തൊരു ഹേതുവും കാണുന്നതല്ല സതൃം." - ഒന്നരക്കൊല്ലം കഴിഞ്ഞ ശേഷം മേല്പറഞ്ഞ ബാത്പണ്ഡിതർ സ്റ്റത്തോളം വളൻ തന്റെ ഓട്ടത്തെ ໐ ìcoJoດ໙ຫຫືງ ຫນີ້ຜາ່ຫມ ຫົì໐໓ പിന്നേ ഗുണ്ടത്.പണ്ഡിതർ അദ്ദേഹത്തിന്റെ പ്രവൃത്തി മുഴുവനും ഏറ്റു. ഈ ഉഋാഗം എന്തു എന്നു അതിനെപ്പറ്റി അറിയാത്തവനു ബോധിപ്പാൻ അത്ര എളുപ്പം അല്ല. മുഷ്ടമായ പ്രവൃത്തി ഒരു സംഘ ത്തിന്റെ അഗ്രാസനരായി ക്രിസ്തീയഭാവത്തോടു കൂടേ ഓരോ പുസ്തക ങ്ങ്ം താന്തനേ രചിക്കയോ രചിപ്പാനായിട്ടു മറ്റുള്ളവരെ ഉത്സാഹി പ്പിക്കയോ ചെയ്യുന്നതു അത്രേ. ആളുകൾക്കു അറിവാൻ ആവ്ശ്രമുള്ള ഓരോ കായ്യത്തെ സംബന്ധിച്ച ക്രിസ്തീയഭാവത്തോടു കൂടേ എഴുതപ്പെട്ട പുസ്തകങ്ങൾ ലഭിക്കുമാറു ആ സംഘം ഏകദേശം സകലവിഷയങ്ങളെ കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തി വന്നു. നമ്മുടെ സഭയിൽ പ്രയോഗിച്ചുവരുന്ന വേദകഥകൾക്കു പുറമേ ക്രിസ്തീയമാറ്റത്തെ സംബ സിച്ച് മറ്റു പലവിധമായ പുസ്തകങ്ങൾ മാത്രമല്ല, സഭാചരിത്രം, ലോകചരിത്രം, സ്ഥദേശചരിത്രം, ഭൂമിശാസ്ത്രം, പ്രകൃതിശാസ്ത്രം, കണക്കു സാരം മുതലായവയെ സംബന്ധിച്ചും ഉള്ള പുസ്തകങ്ങളെ ആ സംഘം ചമെച്ചു. എന്നാൽ ഏറ്റവും വിശേഷമായ ഗ്രന്ഥങ്ങും ഗുണ്ടത് പണ്ഡിതരുടെ സമയത്തിലാകുന്നു ഉത്ഭവിച്ചു വന്നതു. വിശേഷിച്ചു [ 66 ] ദൈവികശാസ്ത്രത്തെ സംബന്ധിച്ചെഴുതിയ മൂന്നു അതിവിശേഷമായ പുസ്തകങ്ങളുടെ കതാവു ഈ്ണഡിതർ അത്രേ. ഗുണ്ടത് പണ്ഡി ෆඨ പുതിയനിയമത്തിന്റെ പ്രാബ്ധാനവും എഴുതി. "ഇലകൾക്കു പുറമേ മേല്പറഞ്ഞ മൂന്നു മിശ്ശൻകടലാസ്സുകളും രചിക്കേണ്ടിവന്നു. ഒരു പത്തു സംവത്സരത്തോളം ഗുണ്ടത്.പണ്ഡിതർ മാസന്തോറും അഞ്ചു പത്ര ങ്ങൾ പ്രസിദ്ധമാക്കി. അതിൽ ഒന്നു പ്രത്യേകം ബാലരുടെ പിഷാര ത്തിനായി എഴുതിയതാകുന്നു. ഗുണ്ടത്.പണ്ഡിതർ തുവൽകൊണ്ടു എന്തെല്ലാം പ്രവൃത്തിച്ചു എന്നു ഈ ചെറിയ പ്രബന്ധത്തിൽ വിവരി പ്പാൻ വഹിയാ. ഇവയെല്ലാം ചെയ്തുകൊണ്ടിരിക്കേ വിലാത്തിയിൽ ചെന്നെത്തിയ ആട്ട പത്തു സംവത്സരങ്ങൾക്കകം മലയാളികൾക്കു വിലയേറിയൊരു നിധിയെപോലേ ഇരിക്കുന്ന വലിയ നിഘണ്ഡുവിനെ ചമെച്ച തീത്തശേഷം മറ്റുള്ളവർ നൈസരം അനുഭവിക്കുന്ന സമയത്തു താൻ അനേകഭാഷകളോടൊന്നിച്ചു പ്രത്യേകമായി ജീവപയ്യന്തം സ്റ്റേ ഹിച്ച മലയാളഭാഷയിലേ ഗ്രന്ഥങ്ങളെയും ဏ်ါဂွမ္ဘဝ വായിച്ചുകൊണ്ടി രുന്നു. നിഘണ്ഡുവിനെ തീത്ത ശേഷം പ്രവാചകഗ്രന്ഥങ്ങളെ ഭാഷാ ന്തരം ചെയ്തു. അതോടുകൂടേ മലയാളഭാഷാസംബന്ധമായി ചെയ്തു പ്രവൃത്തിയും സമപ്പിച്ചു. താൻ പാത്ത നഗരത്തിൽ ആഴ്ചവട്ടംതോറും രണ്ടു മൂന്നു പ്രാവശ്രം ദൈവവചനം അറിയിച്ചതു കൂടാതെ ഞായറാഴ്ച തോറും ആ രാജ്യത്തിൽ എവിടേ മിശ്ശൻ ഉത്സവം കൊണ്ടാടുന്നുവോ അവിടേയും ചെന്നു മിശ്ശൻവേലെക്കായി ആളുകളെ ഉത്സാഹിപ്പിക്കയോ, ഓരോ സഭകളിൽ ചെന്നു സുവിശേഷം പ്രസംഗിക്കയോ ചെയ്തുപോന്നു. സകലപ്രവൃത്തിയും സായ്ക്ക് എത്രയും സൂക്ഷ്മത്തോടേ ചെയ്തു എന്നും, കൂടേ കോതാൽ ഇതെല്ലാം സാധിപ്പിപ്പാൻ ഒരു മനുഷ്യന്റെ ശക്തി മതി യാകുമോ എന്നു സംശയിക്കാം. ഒരൊറ്റ സംതൃനിമിത്തമോ വല്ലൊരു വന്റെ പേരിന്റെ അക്ഷരങ്ങംനിമിത്തമോ ക്ഷമയോടേ ദീഘസമയ ത്തോളം ഓരോ ഗ്രന്ഥങ്ങളെ ആരാഞ്ഞ അന്വേഷിക്കും. സായ്ക്കു പ്രയോഗിച്ച് സ്വന്തനിഘണ്ഡു ഈ ജീവചരിത്രം എഴുതുന്നവന്റെ കയ്യിൽ ഉണ്ടു. അതിലേ ..ുന്നു ഭാഗങ്ങളിൽ ഓരോ ഭാഗത്തും സായ്ക്ക് പിനേത്തതിൽ വായിച്ച പുസ്തകങ്ങളിൽ കണ്ട ഓരോ പുതിയ പ്രയോ ഗങ്ങളെ പുതുതായി സ്വന്തക്കെകൊണ്ടു കുറിച്ചുചേത്തതായി കാണുന്നു. ഏകദേശം ു ഭാഷകളിൽ എഴുതപ്പെട്ട ഓരോ വത്തമാനക്കടലാസ്സ കൾ ആഴ്ചതോറും തപാൽമാറ്റമായി സാസ്റ്റിനു കിട്ടാറുണ്ടു്. സാറ്റോ ഇവയൊക്കെയും വായിച്ച് അതിന്റെ സാരാംശം താൻ എഴുതുന്ന ലിഖി തങ്ങളിൽ പ്രയോഗിച്ചു പോന്നു. [ 67 ] ഗുണ്ടത്.പണ്ഡിതൿ ിലാത്തിഴിലും മുച്ഛമായ കാഴ്ചം മിണ്ണൻ വേല തനേയായിരുന്നു. മിതേ പ്രസ്പിച്ച് പ്രകാരം മൂന്നോ നാലോ മിശ്ശൻവ്മാനക്ലാസ്സുകൾ രചിച്ചതു കൂടാതെ അവസരം കിട്ടു മ്പോലേ അതാതു സ്ഥലങ്ങളിൽ നടക്കുന്ന ഓരോ മിശ്ശൻ ഉത്സവങ്ങളിലും ചെന്നു ചേു, ഈ വിശുദ്ധവേലെക്കായി ഭക്തരെ ഉത്സാഹിപ്പിക്കയും ചെയ്തു. മിശ്ശൻവേലയിൽ ചേരുവാൻ ഭാഠിക്കുന്ന യുവാക്കൾ Q_e1Gరి സാജിനോടു ആലോചന ചോദിക്കാറുണ്ടു. മിശ്ശൻവേലിൽ ചേന ശേഷവും അവർ കൂടക്കൂടേ ഈ പ്രിയ ഉപദേഷ്ടാവിന്റെ ആശ്വാ സപ്രബോധനങ്ങളെ അതൃന്തം വിലമതിച്ചു പോന്നു. ಟ್ಗ ലയെ ആക്രമിച്ചു തിപ്പറവാൻ തുനിയുന്നവരെ ബുദ്ധിയുപദേൾിപ്പാൻ ഗുണ്ടത്.പണ്ഡിതർ തക്ക ആളായിരുന്നു. ഫച്ചന്നരl-ാം കൊല്ലത്തിൽ താൻ രചിച്ച ഒരു വത്തമാനക്കടലാസ്സിൽ മിശ്ശൻവേലയെ സംബന്ധിച്ചു ഒരു വിശേഷമായ പ്രതിവാദം എഴുതി. ചിലപ്പോൾ ഈ വക അദ്ധ്വാന .ങ്ങളുടെ ഫലമായി അപരിചിതന്മാരായ ദരിദ്രരും ധനികന്മാരും തങ്ങ ളുടെ ദാനങ്ങളെ ദൈവരാജൂവൃാപാരത്തിനു വേണ്ടി സാക്സിന്റെ കയ്യിൽ ഏല്പിച്ചു. ഒരു കാശു മാത്രം കൊടുത്ത ആ വിധവയെ പോലേ വല്ല വരും ദാരിദ്ര്യത്തിൽനിന്നു തങ്ങുള്ളതൊക്കയും കതാവിനു അപ്പിച്ച കൊടുക്കുമ്പോൾ സായ്ക്ക് അതിൽ എത്രയും സന്തോഷിച്ചു. അങ്ങിന യുള്ള ദാതാക്കളെ സായ്ക്ക് ദൈവരാജൂത്തിലേ കുലീനരെ പോലേ വിചാ രിച്ചു ബഹുമാനിക്കയും ചെയ്തു. ഉപദേഷ്ടാവു ക്രിസ്തീയസഹോദരന്മാരോടും സ്വന്തകുഡുംബത്തിലേ അവയവങ്ങളോടും പെരുമാറിയ വിധംകൊണ്ടു വളരേ പറവാനുണ്ടു. എങ്കിലും അതു ഈ ചെറിയ പ്രബന്ധത്തിൽ വിവരിപ്പാൻ സാധിക്കു യില്ല. ഈ ഗുരുനാഥൻ താൻ ഉപദേശിച്ചതിനൊത്തവണ്ണം നടന്നു പോന്നതുകൊണ്ടു അവർ അനേക ആത്മാക്കളെ നീതിമാറ്റത്തിലേക്കു നടത്തിയ ഒരു വെളിച്ചമായി ശോഭിച്ചു എന്നതിനു സന്ദേoഠറ്റില്ല. ആരും തന്നെക്കൊണ്ടു നിറഞ്ഞു വരുന്നില്ല. അതുകൊണ്ടു ഉണ്ടമയായ വിശ്വാസം എവിടേയോ അവിടേ ദൈവത്തെയും ദൈവമക്കളെയും സ്നേഹിക്കു, ലോകത്തെ ജയിക്ക എന്നീ രണ്ടു ലക്ഷണങ്ങൾ ഉണ്ടാക മെന്നും, നീ ദൈവത്തെ വല്ലൊരു സംഗതിനിമിത്തമെങ്കിലും സ്തുതിക്കാ ത്ത ദിവസത്തെ നഷ്ടമായിപ്പോയ ദിവസമായി എണ്ണിക്കൊള്ളേണ്ടതു് എന്നും ഗുണ്ടത്.പണ്ഡിതർ പറഞ്ഞതു വിചാരിച്ചാൽ തന്റെ സ്വന്ത -ീവന്റെ പ്രാമാണ്ഠം എന്തായിരുന്നു എന്നു ബോധിക്കാമല്ലോ. .. കുഡുംബത്തിലും കാലം ചെല്ലുന്തോറും ക്ലേ ശദുഃഖികളും എത്ര ം വദ്ധിച്ചുവന്നു. ഫാ-ാം കൊല്ലത്തിൽ ഏകപുത്രിയുടെ ഭാ ായ ഈസ്സൻബറ്റ് എന്ന ബോധകൻ ക്ഷയരോഗത്താൽ മിച്ചു ്താവിന്റെ സന്തോഷത്തിൽ പ്രവേശിച്ചപ്പോൾ 19 [ 68 ] തർ: വിശ്വാസത്തിൽനിന്നു ലവ്ലേശം ഇളകിപ്പോകാതെ gootBaAురS) ജാടു കൂടേ മരുമകന്റെ ശജിയു ടെ മുമ്പാക്ടേ നിലൂുകയത്രേ ചെ ്തു. എന്നാൽ ആ സമയത്തു തനേ നല്ല ഋാപ്തിയുള്ള ചൌൽ എന്ന മകൻ കതൃവേലെക്കായി ഒരുങ്ങിക്കൊണ്ടിരിക്കേ വിശ്വാസത്തിൽ ກົດດອ പിഴുകിപ്പോയതു അച്ഛൻ അധികം വലിയ ക്ലേശമായി വിചാ ഉപദേഷ്ടാവൂ ആ സമയത്തു മകന്നു എഴുതിയ കത്തുകൾ അതി ميهاة മനോഹരമുയിരുന്നു. അച്ഛന്റെ അതിസ്ഥിരമായ വിശ്വാസത്താലും അമ്മയച്ഛന്മാരുടെ നിരന്തരമായ പ്രാത്ഥനയാലും ഈ കാമേഘവും നീങ്ങി. മകൻ വീണ്ടും മാനസാന്തരപ്പെട്ടു എത്രയും ശുഷ്ടാന്തിയുള്ള ഒരു യേശുശിഷ്യനായിത്തീനു. എന്നാൽ ഈ ജയം പ്രാപിച്ച് ഉടനേ കത്താവു ഈ ബാല്ലക്കാരനെ തികവിലേക്കു എത്തിപ്പാനായിട്ടു പോര കഷ്ടങ്ങളുടെ ചൂളയിൽ ഇട്ടു. അവനോ അന്തത്തോളം വിശ്വസ്തത കാണിച്ച ശേഷം കതാവു അവനെ സ്വരാജൂത്തിൽ ചേതതുകൊൾ കയും ചെയ്തു. ും-ാം കൊല്ലത്തിൽ ഒരു മിന്നൽപിണർ എന്ന പോലേ ദിതീയപുത്രനായ ശമുവേൽ മംഗലപുരത്തു വെച്ച് അന്ത ിച്ചു പോയി എന്നുള്ള കമ്പിവതമാനം എത്തി. ഒരു കൊല്ലം മാത്രം കഴിഞ്ഞ ശേഷമോ സാസ്റ്റിന്റെ പ്രാണസ്നേഹിതനായ മേഴ്സിങ്ങ്പ ണ്ഡിതർ തൻ ഓട്ടം തീത്തു മിശ്രാമത്തിൽ പ്രവേശിച്ചപ്പോൾ വൃദ്ധ നായ ഉപദേഷ്ടാവിനു കൂടക്കൂടേ താൻ ഏകാന്തത്തിൽ ചാക്കുന്നു എന്നു തോന്നി. എന്നാൽ ഏറ്റവും വലുതായ ിരഹതാപം ഫു@-ാം കൊ ല്ലത്തിൽ-സഹിക്കേണ്ടി വന്നു. ര.oഇൽ ചിലLാനം സംവത്സരത്തോളം സഠ്യസുഖദുഃഖാദികളിലും കത്തൃവേലയിലും സാക്ഷാൽ, തുണയായി നിനു സാറ്റിനോടു ഒന്നിച്ചു എല്ലാം സമാനഭാവത്തോടേ അനുഭവിച്ച പ്രിയ ഇണ്ടത്മദാമ്മ അതിഭയങ്കരമായ രോഗത്താൽ മരിച്ചു. തേജ സ്സിൽ പ്രവേശിക്കയും ചെയ്തു. കൂടക്ട്ട എത്രത്തോളം! പിതാവ്വേ ്ഷമികം എൻ ദൈവമേ"എനു ദീലേശ്വാസത്തോടു കൂടേ നിലവി ളിച്ചു പറഞ്ഞശേഷം അതിവിശ്വസ്തയായ ഈ അമ്മ തൻ ഇടയന്റെ മടിയിൽ എത്തി ഉള്ളവണ്ണം സുഖിപ്പാൻ തുടങ്ങുകയും ചെയ്തു. ഫച്ചൻ6-ാം കൊല്ലം വരേ സാജ് മേല്പറഞ്ഞ വിധത്തിൽ പ്രവൃ തിച്ചു കൊണ്ടിരുന്നു. ക്രമേണ നടപ്പാൻ പ്രയാസം തോഡ്ഡിയെ ങ്കിലും് തുവൽകൊണ്ടു ചെയ്തപ്രവൃത്തിക്ക് ഒരു മുടക്കവും ഉണ്ടായിട്ടില്ല. ആ കൊല്ലം തൊട്ടു മഹോദരം എന്ന രോഗം.പിടിച്ചു സായ്ക്ക് സാക്ഷാൽ ദീനക്കാരനായിത്തീനു. എന്നിട്ടും ഒരു തൂവൽ പിടിപ്പാനോ വല്ലതും ായിപ്പാനോ ശക്തി ശേഷിക്കുന്നേടത്തോളം തന്റെ പ്രവൃത്തി മതിയാ കിട്ടില്ല. അന്നൊരു പുതിയ പ്രവൃത്തി പോലും ആരംഭിച്ചു. ദിവ സേന സാപ്പിന്റെ മുറിയിൽ വന്ന രണ്ടു പൌത്രിമാരെ സാക്സ് ലോക ചരിത്രവും ഇംഗ്ലീഷുഭാഷയും പഠിപ്പിച്ചു. പ്രൻ.-ാം കൊല്ലത്തിന്റെ [ 69 ] ആരംഭത്തിൽ വൈദ്രൻ വന്നു ഉപച്ചാരവാക്കു പറഞ്ഞപ്പോൾ സായ്ക്ക് അദ്ദേഹത്തോടു. എന്നാൽ ഇഹത്തി. ഇതു എന്റെ അവസാന ആ ണ്ടല്ലേ?" എന്നു ചോദിച്ചപ്പോൾ വൈദ്ദൻ ഉത്തരമായി; അങ്ങിനേ ിചാരിപ്പാൻ വളരേ സംഗതിയുണ്ടു" എന്നു പറഞ്ഞാറേ ഉപദേഷ്ടാവു വളരേ സന്തോഷിച്ച കുട്ടികളോടു ഈ കൊല്ലത്തിൽ സ്വദേശത്തിൽ പോകുമെനു വൈദ്ദൻ വാഗ്ദത്തം ചെയ്തുവല്ലോ' എന്നു പറഞ്ഞു. എന്നാൽ ആ ആണ്ടിന്റെ അവസാനദിവസത്തിൽ സായ്ക്ക് ീട്ടുകാരോടു. അയ്യോ! വൈദ്ദൻ എന്നെ തോല്പിച്ചുവല്ലോ കഷ്ടം!' എന്നു പറഞ്ഞു പോൽ. സാജ് ദിഘസമയത്തോളം എത്രയും കഷ്ടപ്പെട്ടാലും വല്ല പ്പാഴെങ്കിലും അക്ഷമാഭാവം കാട്ടി പ്രലപിക്കയോ പിറു പീറുകയോ விSதிஐ. അസ്ത്രത്തോളം സായ്ക്കിനെ ശുശ്രഷിച്ച് കുഡുംബക്കാർ ഈ വിശ്വാസവീരന്റെ പ്രാത്ഥനയും സംഭാഷണവും കേട്ടിട്ടു ഏറ്റവും ആശ്വസിക്കയും ടൈധഴ്ചപ്പെടുകയും ചെയ്തു. സ്വന്തകഷ്ടങ്ങളെക്കൊ ണ്ടു പോലും സായ്ക്ക് ചിലപ്പോൾ കളിവാക്കു പറഞ്ഞു. ഫപ്രൻമ്പ-ാം കൊല്ലത്തിന്റെ ആരംഭത്തിൽ ഉപദേഷ്ടാവു മേല്പറഞ്ഞ പുത്രിമാരെ സ്ഥിരീകരണത്തിനായി ഒരുക്കി. സ്ഥിരീകരണദിവസമായ ഏപ്രിൽ ഫന്നു-ാം തിയ്യതി രാവിലേ അവർ ഈ കുട്ടികളോടൊന്നിച്ചു എത്രയും ശ്രദ്ധയോടേ പ്രാത്ഥിച്ചു. പിറേറ ബുധനാഴ്ച സായ്ക്കിന്റെ കാഴ്ചം കല ശലായിത്തീൻ. കുഡുംബത്തിലേ അവയവങ്ങളെല്ലാം വന്നു ചേന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞശേഷം ശക്തി മേല്പുമേൽ കുറഞ്ഞു പോയതു കൊണ്ടു ഉപദേഷ്ടാവു ഒന്നും മിണ്ടാതെ കിടന്നുറങ്ങി. സന്ധ്രയായ പ്പോൾ ഒരു മകൻ വമ്പ-ാം സങ്കീത്തനം വായിച്ചു തീത്തപ്പോൾ സായ്ക്ക് പെട്ടന്നു ഉറക്കേ അതേ കതാവേ! ഞങ്ങം ിന്റെ ഭവന ത്തിൽ എന്നേക്കും വസിക്കും എന്നതു നീ തന്നേ ഞങ്ങളിൽ ഉറപ്പിക്കേ ആദ്യ' എന്നു ചൊല്ലി, ആമെൻ" എന്നു പറയുന്നതിനു മുമ്പേ ഉറങ്ങി പ്പോയി. ശനിയാഴ്ച വൈകുന്നേരം അനുത്രൻ സായ്ക്കിനോടു: നിങ്ങ ൾക്കു പൂണ്ണസമാധാനവും ധൈഷ്ണാശ്വാസങ്ങളും ഉണ്ടോ?" എന്നു ചോ ിച്ചപ്പോൾ, ഉപദേഷ്ടാറു ഉറകേം ഉവ്വ, എനിക്കുണ്ട് എന്നു പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം സായ്ക്ക് അതൃാസനത്തിൽ കിടക്കുന്നു എന്നു കുഡുംബക്കാർ വിചാരിച്ചതുകൊണ്ടു കുഡുംബത്തിലേ ഓരോ അവയ വവും അച്ഛന്റെ അടുക്കൽ ചെന്നു കേണു പിതാവിന്റെ കൈ ليكاته പ്പോൾ അവർ ഓരോരുത്തരുടെയും മുഖത്തു സ്നേഹഭാവത്തോടേ നോക്കി എങ്കിലും യാതൊന്നും ഉരിയാടുവാൻ കഴിഞ്ഞില്ല. ഒരു മകൻ എല്ലാവരുടെ നാമത്തിലും അച്ഛനു നന്ദി പറഞ്ഞു. ഞങ്ങൾ എല്ലാ ലരും നിങ്ങളെ പിഞ്ചെല്ലം" എന്നു ചൊല്ലിയപ്പോൾ ഉപദേഷ്ടാലു: അതു തന്നേ ജഞാനമായിക്കും എന്നു പറഞ്ഞു. അവസാനനാഴിക നെത്തി എന്നാൾിച്ച മഹാസന്തോഷത്തോടു കൂടേ پهo6leبه پ pతవి 10 [ 70 ] എന്നു തുളാഴ്ച രാവലേ ອີ່ດູຖູກຫມົດ കുറേ ഭേദം കണ്ടു. ഡിസ്റ്റ గాvg എഴുതി അയച്ച ഒരു ു.-തു വായിക്കുന്നതു ശ്രദ്ധയോടേ:കേ അപ്രകാരം തന്നേ ഗൌഫ്ലർ സാക്സിനെയും അനുരാവിലേ കണ്ടു. സാ?ിച്ച് ആ സാഷിനോടു പറഞ്ഞ വാക്കു സ്പഷ്ടമായി കേട്ട അവസാ j ആ ിവസത്തിൽ മുഴുവനും ഒന്നും ഉരിയാടാകി നെങ്കിലും സാപ്പിന്റെ കണ്ണിൽ സമാധാനവും സന്തോഷം; ഋ ക്ഷമായിരുന്നു. അവസാനരാത്രിയിൽ കുഡുംബക്കാരൊക്കയു . . . ന്റെ ചു ിലും നിന്നു ഓരോ വേദോക്തങ്ങളെ വായിക്കയു . . , \' ഗീതങ്ങളെ പാടുകയും ചെയ്തപ്പോൾ ഉപദേഷ്ടാവു കൂട് തുറനു ചുററിലും നില്ക്കുന്നവരെ ശ്രദ്ധയോടേ നോക്കി. ഒടും.. :( കേതാവേ' എന്നു ചൊല്ലിയ ശേഷം ചൊവ്വാഴ്ച രാവി ... മണിക്കു (ഏപ്രിൽ, വ@-ാം തിയ്യതി) പ്രാണനെ വിട്ടു താൻ. :) 18: പ്രകാരം കതാവിന്റെ സ്വസ്ഥതയിൽ പ്രവേശിക്കയും ചെ എന്നാൽ ചി-ാം്നു- ശവസംസ്കാരത്തിന്നായി വന്നു കൂ,: ':' സമൂഹം ഈ ദൈവപുരുഷന്റെ ജീവപ്രയാണത്തെക്കൊണ്ടു ു. ചിച്ചു നോക്കിയപ്പോൾ നമ്മുടെ കതാവായ യേശുക്രിസ്തു് . ു നമുക്കു ജയത്തെ നല്ലന്ന ദൈവത്തിന്നു നോത്രം' എന്നും ു ി വിശ്വസിക്കുന്നവനിൽനിന്നു ജീവനുള്ള വെള്ളത്തിൻ പുഴ. :ം ഒഴുക എന്നും ഉള്ള രണ്ടു വേദോക്തങ്ങൾ ഈ ദൈം്വഭക്തനിൽ നി:ി,ാ എന്നു സന്തോഷത്തോടേ സ്വീകരിച്ചിരിക്കുന്നു. ദുരസ്ഥരായ ന് മേലും നന്ദിയുടെ കടങ്ങും കോരോന്നു കിടക്കുന്നു. എല്ലാ ': , ദാനങ്ങളും വെളിച്ചങ്ങളുടെ പിതാവായ ദൈവത്തിൽന് വരുന്നതുകൊണ്ടു കേരളജനത്തിനു അനുഭവമായ പല * ങ്ങൾക്കു ആസ്പദീഭവിച്ച ഇദ്ദേഹത്തെ നമുക്കു സമ്മാനിച്ചു. പ് : . വത്തിനു നാം മനഃപൂവ്വം കൃതജ്ഞരായി ഇരിക്കേണ്ടു. ദ്രു.' ); ജനിങ്ങൾക്കു ദൈവവചനത്തെ പറഞ്ഞു തന്നു നിങ്ങളെ നടാ. ാമമയിലാക്കി അവരുടെ നടപ്പറുതിയെ നോക്കി ഋാനി ്.. :് ത്തെ അനുകരിപ്പിൻ' എന്നു ദൈവവചനം കല്പിക്കുന്ന പോലേ ജ ഗുരുശ്രേഷ്ടന്റെ വിശ്വാസത്തെ നോക്കി നടപ്പിനെ അനുകിഴ്ക നമ്മുടെ മുറയാകുന്നു. ലോകരക്ഷിതാവായ യേശുക്രിസ്തു: നു ഹൃദയത്തെയും നമ്മത്തന്നേ മുഴുവനും സ്നേഹപൂവ്വം ഭരമേപ്പിച്ചു ത ന്റേവ ജീവപ്പയ്യുന്തം ചെയ്തു സുഖദുഃഖങ്ങളിൽ അവന്റെ ബാ ത്തിന്നായി ജീഠിപ്പാൻ ഈ"ദൈവപുരുഷന്റെ ജീവചരിത്രവും മെ ഉത്സാഹിപ്പിക്കട്ടേ?