ക്രിസ്തീയഗീതങ്ങൾ (1850)

[ 5 ] ക്രിസ്തീയഗീതങ്ങൾ

ഞാൻ ഉള്ളനാൾഒക്കയും യഹൊവെക്ക
സ്തുതിപാടും സങ്കീ. ൧൦൪, ൩൩

തലശ്ശെരിയിലെഛാപിതം

൧൮൫൦ [ 7 ] അടക്കം

1. ഞായറാഴ്ചപാട്ടുകൾ ൧ – ൧൧
2. മെശീഹാഗമനം ൧൨ – ൧൪
3. യെശുജനനാദി ൧൫ – ൨൩
4. യെശുകഷ്ടമരണങ്ങൾ ൨൪ – ൩൫
5. യെശുപുനരുത്ഥാനം ൩൬ – ൩൯
6. യെശുസ്വൎഗ്ഗാരൊഹണം ൪൦ – ൪൨
7. പെന്തകൊസ്ത ൪൩ – ൪൫
8. സഭാഗീതങ്ങൾ ൪൬ – ൫൦
9. തിരുസ്നാനം ൫൧ – ൫൩
10. തിരുവത്താഴം ൫൪ – ൫൫
11. മാനസാന്തരം ൫൬ – ൫൮
12. രക്ഷാഗീതങ്ങൾ ൫൯ – ൭൦
13. സ്തുതികൾ ൭൧ – ൮൦
14. പ്രതിജ്ഞകൾ ൮൧ – ൮൭
15. പ്രാൎത്ഥനകൾ ൮൮ – ൯൪
16. യെശുവൊടെയൊഗം ൯൫ – ൧൦൨
17. ദിവ്യസമാധാനം ൧൦൩ – ൧൦൭
18. ആശ്വാസഗീതങ്ങൾ ൧൦൮ – ൧൧൩
19. യാത്രാപ്രബൊധനങ്ങൾ ൧൧൪ – ൧൨൩
20. കാലഗീതങ്ങൾ ൧൨൪ – ൧൩൬
[ 8 ]
21. മരണശ്മശാനാദി ൧൩൭ – ൧൪൧
22. നിത്യജീവൻ ൧൪൨ – ൧൫൦
23. വെദാമ്പയാദികൾ ൧൫൧ – ൧൬൨
24. ബാലഗീതങ്ങൾ ൧൬൩ – ൧൭൫
[ 9 ] ശുദ്ധപത്രം
പാട്ടു ശ്ലൊകം വര അശുദ്ധം ശുദ്ധം
ദൊഷം ദൊഷ
൧൨ രാജ രാജൻ
൨൨ മീരിൽ മീരിൻ
൩൪ കളി കുളി
൪൩ പൊൻ പൊൽ
൪൭ ആത്മാ ആത്മ
൬൧ പൊൾ പൊൽ
൬൭ ക്രൂശിൽ ക്രൂശയിൽ
൭൦ താമാസം താമസം
൮൬ ഒന്നിലെ ഒന്നില്ലെ
൮൮ യൊചിപ്പിച്ചു യൊജിപ്പിച്ചു
൯൧ ഇതിന്നു‌എല്ലാം ഇതിന്നെല്ലാം നീ
൯൨ കൊടുവൊൻ കാട്ടുവൊൻ
കെൾ്പാറ കെല്പര
൯൩ നിവൃക്കും നിവൃത്തിക്കും
൯൫ ഒൎത്തു ഒൎത്തും
൧൦൮ നിറഞ്ഞ നിറഞ്ഞു
മറഞ്ഞ മറഞ്ഞു
൧൧൦ യെശുന്നെ എശുന്നെ
൧൨൭ കടക്കുന്നൊ കടക്കുന്നെ
൧൩൧ പുകഴ്ത്തെമെ പുകഴ്ത്തെണമെ
൧൪൦ നന്ന തന്ന
[ 10 ]
പാട്ടു ശ്ലൊകം വര അശുദ്ധം ശുദ്ധം
൧൪൧ ക്രദ്ധി ക്രുദ്ധി
൧൫൦ ന്നണർ അണർ
൧൫൫ ഞാൾ്ക്കു നാൾ്ക്കു
[ 11 ] 1. ഞായറാഴ്ചപ്പാട്ടുകൾ

൧. അബ്ബാ ത്രീയതമ്പുരാൻ
തുണെപ്പാനിങ്ങടുക്ക
ചാവിൽ മുക്തികിട്ടുവാൻ
എപ്പാപവും തടുക്ക
സാത്താന്മെൽ ജയത്തെതാ
ഉറെച്ചൊരു വിശ്വാസം
വെളിച്ചവാളഭ്യാസം
നിൻപൊദിലെ ഉല്ലാസം
ഈ കൂട്ടെകെണം സദാ
നിൻവൈരികൾ്ക്ക ശിക്ഷ
വരുംവരെത്രി ത്രിക്ഷ
സഭക്കും വെണ്ടുംഭിക്ഷ
ആമെൻ ആമൻ പാൎപ്പാൻവാ
തമസ്സസാ ഹല്ലെലുയാ

൨. പുത്രനായ‌തമ്പുരാൻ-

൩. ആത്മാവായ തമ്പുരാൻ-

ഈ അന്ധകാരകാലത്തിൽ [ 12 ] നടുവിൽ പാൎക്ക യെശുവെ
വെളിച്ചവാക്കു സഭയിൽ
ദിനമ്പ്രതി ഉദിക്കുകെ

൨. നീ എന്നിയെ ഈ ലൊകത്തുൾ
നിൻ കൂട്ടം മെയ്പാൻ ആരുണ്ടാം
വിശുദ്ധ വചനപ്പൊരുൾ
നല്കെണമെ അവൎക്കെല്ലാം

൩. പിശാചിൻ ശാഠ്യകൈകളിൽ
ഉൾ്പെട്ടതെ വിടീക്കുകെ
അവന്നി ക്രിതഭക്തരിൽ
ഒരവകാശവും ഇല്ലല്ലെ

൪. ആ കെട്ടു നിന്റെ ചൊരയാൽ
അഴിഞ്ഞും അറ്റും പൊയല്ലൊ
നിൻ കഷ്ടതാ സാദൃശ്യത്താൽ
ഞങ്ങൾ്ക്കും താജയം പ്രഭൊ

രാഗം ൩൭.

൧. എല്ലാവിടത്തിലും
അനുഗ്രഹങ്ങൾ പെയ്തും
നിസ്സാരർ നമ്മിലും
മഹത്വ കൎമ്മം ചെയ്തും
വരുന്ന ദൈവത്തിൻ
ദയാംകൃതജ്ഞരായി
ഇപ്പൊഴും വാഴ്ത്തുവിൻ [ 13 ] മനസ്സു കൈകൾ വായി

൨. ഈ ജീവകാലം നാം
അസൂയ പൊർ വിഷാദം
വെടിഞ്ഞു നാൾ എല്ലാം
യഹൊവ തൻ പ്രസാദം
എത്തിച്ച വിണ്മുതൽ
അറിഞ്ഞു വാഴുവാൻ
നീ ദെഹിയൊടുടൽ
ചാവൊളം പൊറ്റുതാൻ

൩. പിതാകുമാരനും
ആത്മാവുമായവന്നു
ഈ സഭയിങ്കലും
സ്തുതി വളൎന്നുവന്നു
അനാദിയായവൻ
ഇപ്പൊഴും സൎവ്വദാ
മഹത്വം പൂണ്ടവൻ
എന്നൊക്ക വാഴ്ത്തുകാ

രാഗ. ൪.

൧. നമ്മൊടു നിന്റെ കൃപ
ഇരിക്ക യെശുവെ
എന്നാൽ കഠൊരനൃപ
ഉപായം വെറുതെ

൨. നമ്മൊടു നിന്റെ വാക്യം [ 14 ] പാൎപ്പിക്ക ദയയാ
എന്നാൽ വെണ്ടുന്ന ഭാഗ്യം
പിൻ തുടരും സദാ

൩. നമ്മൊടു നിൻ പ്രകാശം
മതിലായി നില്പിച്ചാൽ
നശിച്ചു ബുദ്ധിനാശം
നെരെ നടക്കും കാൽ

൪. നമ്മൊടു നിൻ ശ്രീയാഴി
ചൊരികെ പാഴത്തുൾ
മുഴുക്ക സൎവ്വവാഴി
നമ്മിൽ നിൻ വൻ പൊരുൾ

൫. നമ്മിൽ നിൻ ഇളകാത്ത
ദ്രുവത്തെ നട്ടിരി
ചാവിൽ നമ്മെ മാറാത്ത
നാട്ടാക്കിയാൽ മതി

൧. നല്ലൎമ്മേയായുണൎന്നു
ബൊധം കൊള്ളും മനസ്സെ
വാക്കും ശ്രദ്ധയും കലൎന്നു
കെട്ടു കൊള്ളെന്നുള്ളമെ
മറ്റെതൊക്കയും മറന്നാൽ
എന്തു നഷ്ടം നെരിടും
നീ ഇതിന്നു ചെവി തന്നാൽ [ 15 ] നിത്യലാഭം പ്രാപിക്കും

൨. ആജ്ഞയല്ല ന്യായം അല്ല
യെശു ചൊന്ന വചനം
ആശ്വസിപ്പിക്കുന്നവനല്ല
വൎത്തമാന വിവരം
ഭാരം പെറി നടപ്പൊരും
ദീനപ്പെടുന്നൊരുമായി
ജീവനീർ യഥെഷ്ടം കൊരും
സൌജന്യാൽ പറിക്കും കായി

൩. പച്ചനല്ല വെള്ളമൊ സമുദ്രം
കായെമുട്ടം വില്ക്കുമൊ
സ്വൎഗ്ഗത്തൊകയറ്റുംടത്തും ക്ഷുദ്രം
സാത്താൻ ആശതീൎക്കുമൊ
തീ നല്ലാത്തതിന്നു വല്ലി
നീരല്ലാത്തതിന്നു പൊൻ
നീട്ടിയാൽ ഭൊഷത്വം അല്ലി
ക്രിസ്തെ വാങ്ങും അറിവൊൻ

രാഗം. ൩൭.

൧. പ്രിയമുള്ള പുസ്തകം
നിന്നെ എങ്ങിനെ സ്തുതിക്കാം
മന്ന നിന്നെ തിന്നെണം
പിന്നെ പാലു പൊൽ കുടിക്കാം
പാപവ്യാധിമരണം [ 16 ] നീക്കാനാകും ഔഷധം

൨. നീ കൊടുക്കും പലിശ
സാത്താനമ്പുകൾ വിലക്കും
നിത്യ പട കൂടുന്ന
ശത്രുസെന നീ അടക്കും
മൂൎച്ചയുള്ള ദെവവാൾ

൩. ഹാ കടൽ നിൻ ആഴത്തിൽ
വെച്ചൊളിച്ചതെത്ര മുത്തു
നിങ്കൽ നൂണു തെടുകിൽ
മല എത്ര പൊൽ കൊടുത്തു
വയൽ നിന്റെ നൽകതിർ
കൊയ്താൽ ഇല്ലതിൽ പതിർ


ദെവകാറ്റിൽ ആടുന്ന
ദാരുക്കൾ നിറഞ്ഞ കാട
ഉച്ചവെയിൽ ആറ്റുന്ന
നിഴലുള്ള പുഷ്പനാട
പണ്ടെടുത്ത ഇങ്ങു ഭാരത്തെ
നാം ഇറക്കി പാൎക്കുകെ


൫. നീ നക്ഷത്രവാനവും
എത്ര മീൻ പ്രകാശത്തിന്നു
വഴി കാണിക്കുന്നതും
ഒന്നു കപ്പലൊട്ടത്തിന്നു
ഒളം കാറ്റും വൎദ്ധിച്ചാൽ [ 17 ] മതി നീ ഉദിച്ചതാൽ

൬. ശ്രീകുഞ്ഞാട്ടിൻ സ്തുതികൾ
പാടി വൎണ്ണിക്കും സംഗീതം
കെട്ടൊ കൊഴിനാവുകൾ
ഇല്ലതാനും വിപരീതം
ഞാനുറങ്ങിപ്പൊംവരെ
പാടുകെന്നിടയനെ

൧. യെശു നിന്നെതാ
എന്നെ വാങ്ങിവാ
പാപസൂക്ഷ്മം-പാപസ്ഥൂലം
എങ്കലുള്ള ദൊഷം മൂലം
നീ പറിച്ചിട്ടാൽ
വന്ദിതനെന്നാൽ

൨. ശുദ്ധ വെള്ളത്താൽ
കഴുകെന്റെ കാൽ
പിൻ തളിക്ക നിന്റെ രക്തം
പുതുതാക്കാൻ അതു ശക്തം
മനൊ ബൊധത്തുൾ
സാമം ചൊന്നരുൾ

൩. നീ സമീപത്തിൽ
നിലനില്കയിൽ
നിന്റെ കൺരാഗാദി നാശം [ 18 ] മണ്ണിൽനിന്നിഴെക്കും പാശം
അതിപ്പൊൾ നമ്മെ
ഉയൎത്തെണമെ

രാഗം. ൫൫

൧. യെശുനിന്റെവാക്യത്തെ
ആശു കെൾ്പാൻ ഞങ്ങൾവന്നു
ശുദ്ധസ്വൎഗ്ഗജ്ഞാനത്തെ
ബുദ്ധിക്കെശുവാൻ തുറന്നു
കള്ളം നീങ്ങുനെരകത്തു
ഉള്ളങ്ങൾ വഴിനടത്തു

൨. അന്ധമാം അശെഷമൈ
ബന്ധമുണ്ടുചിത്തത്തിന്നു
കെട്ടഴിക്കതെ തൃക്കൈ
വെട്ടമാക്കു കൂന്നി നിന്നു
തിന്മനീക്കി നന്മനട്ടു
വൻപരെചൊല്ലെയ്തുതട്ടു

൩. രാജാചാൎയ്യനിൻ കറാർ
തെജസ്സാകുവാൻ നിണക്ക്
കുഞ്ഞുകൾ ജനിക്കുമാർ
നെഞ്ഞുവായ്ചെവി തുറക്കു
വാക്യ പ്രാൎത്ഥനാസംഗീതം
ഒക്കയാകനുഗൃഹീതം [ 19 ]

രാഗം. ൯൦

൧. രാജസന്നിധാനെ
നിന്നുനാം തൊഴാവു
പൂജാ യൊഗ്യനെ സ്രഷ്ടാവ്
ദൈവം മദ്ധ്യെ ഉണ്ടു
ഉള്ളെല്ലാം മിണ്ടാതെ
സെവെക്കൊത്തുചായ്ക്കകാതെ
തൻഹിതം-ആകെണം
എന്തെതിർ നിന്നാലും
എന്നു യാചിച്ചാലും

൨. ഇങ്ങു ദൈവം ഉണ്ടു
നാമൊ പൂഴിചാരം
എങ്ങനെചെയ്യും തെവാരം
ശുദ്ധ ശുദ്ധ ശുദ്ധ
എന്നു പാടി വാഴ്ത്തി
സ്പൎദ്ധയിൽ താന്തന്നെ താഴ്ത്തി
കെറുബിം-സെറഫിം
തളരാതെ നിത്യം
ചെയ്യുന്നു നിൻ കൃത്യം

൩. നിന്നെ മാത്രം ഒൎത്തു
സെവിക്കുന്നു ദൂതർ
ഒന്നെ നൊക്കും സിദ്ധഭൂതർ
വെല്കകള്ളജ്ഞാനം [ 20 ] മാറ്റുകൎദ്ധധ്യാനം
നല്ക നിന്നിൽസാവധാനം
മനസാ-കൎമ്മണാ
വാക്കിനാലും പിന്നെ വന്ദിക്കാവു നിന്നെ

൪. വാനുന്നെന്നെ നൊക്കി
വാഴ്ക നിന്റെനെത്രം
ഞാനും ആക നിന്റെ ക്ഷെത്രം
മായ എന്നി എങ്ങും
വാഴും സൎവ്വ വ്യാപി
ആയ നിന്നെ കൊൾ്കീ പാപി
നില്ക്കിലും-പൊകിലും
നിന്റെ മുമ്പിൽ താഴ്ക
നീയും എന്നിൽ വാഴ്ക

൧൦

രാഗം. ൮

൧. ഹാ യെശു ആത്മ വൈദ്യനെ
മനസ്സിൽ രൊഗം നീക്കുകെ
ദീനങ്ങൾ എണ്ണിക്കൂടുമൊ
സൎവ്വൌഷധം നിൻ ചൊൽ ഗുരൊ

൨. ഞാൻ കുഷ്ഠരൊഗി എൻ വിളി
തൊടാതിരുതീണ്ടാതിരി
എന്നാലും നിന്നെ കണ്ടു നാം
തൊടെണം എന്നു പ്രാൎൎത്ഥിക്കാം [ 21 ] ൩. മുടന്തനായ്ക്കിടക്കുന്നെൻ
നടപ്പാൻ ചൊന്നാൽ ഒടുവെൻ
ഞാൻ കുരുടൻ പ്രകാശം നീ
നിന്നാലെ ഞാൻ സുലൊചനീ

൪. ഞാൻ ചെവിടൻ നീ ദെവച്ചൊൽ
അനുസരിച്ചു വന്ന പൊൽ
എൻ ചെവി നല്ല വിത്തിന്നു
തുറന്നാൽ എത്ര നല്ലതു

൫. ഞാൻ ഊമനും നീ വാൎത്തയാം
ഗ്രഹിച്ച വചനം എല്ലാം
കരുത്തിനൊടറിയിപ്പാൻ
നീ കല്പിച്ചാൽ പ്രസംഗി ഞാൻ

൧൧

രാഗം. ൧൨

൧ ഹെ നിത്യ ജീവൻ ഒഴുകുന്ന കൂപം
നിങ്കന്നു ഞങ്ങൾ വന്നു കൊരുവാൻ
ഒഴിക്കകത്തു ജീവനീർ സ്വരൂപം
പടച്ച പാത്രം പൂൎണ്ണമാക്കുവാൻ

൨. നീ പണിയിച്ച ഹൃദയങ്ങൾ്ക്ക എല്ലാം
നിന്നെ കുടിപ്പാൻ ദാഹമുണ്ടല്ലൊ
വാഗ്ദത്തം ഒൎത്തിവൎക്കു മദ്ധ്യെ ചെല്ലാം
നിന്റത്ഭുതങ്ങൾ കാണിക്കാമല്ലൊ

൩. നീ കൺ തുറന്നു മനസ്സിന്റെ കൎണ്ണം
തിരിച്ചുകെൾ്വിക്കുന്ന വൈദ്യനാം [ 22 ] നീ കല്മനസ്സമാറ്റി നല്ലവണ്ണം
നിന്നെ താൻ സ്നെഹിപ്പാൻ ശക്തനാം

൪. നിൻ വാക്കിലിഷ്ടം ലൊകത്തിൽ വെറുപ്പും
സഭയിൽ കനിവും ഉണ്ടാക്കുകെ
ഇക്കൂട്ടം ഭൂമി തൂണും ലൊകെ ഉപ്പും
അതിൻ വിളക്കുമാക്കി സൃഷ്ടിക്കെ

2. മെശീഹാഗമനം

൧൨

൧. ചീയൊൻ പുത്രി നിൻ രാജാവ്
വന്നതാൽ സന്തൊഷിക്കെ
താണ്മയുള്ള രക്ഷിതാവ്
കഴുതപ്പുറത്തല്ലെ
സമാധാനം
എന്ന ദാനം
എത്തിപ്പാൻ സമീപച്ചെ

൨. ഞാൻ ശാലെമീൽ അശ്വത്തെയും
എപ്രയീമിൽ രഥവും
സൎവ്വജാതിച്ചിദ്രത്തെയും
അമ്പും വില്ലും ഛെദിക്കും
നീരില്ലാത്ത
കുഴികാത്ത [ 23 ] ബദ്ധരെ അയച്ചിടും

൩. എൻ കറാറിലുള്ള ചൊര
അടിമയെ മൊചിക്കും
ദാഹമുള്ളൊൻ അതിൽ കൊര
ശുദ്ധിതൃപ്തിയും വരും
അവൻ മാത്രം
ബലിപാത്രം
എന്ന പൊലെ നിറയും

൪. ശെഷിക്കുന്ന യുദ്ധവൎഷം
മിന്നിക്കും നിൻ അമ്പുവിൽ
അന്നുതാജയപ്രഹൎഷം
സെവകൎക്കു പടയിൽ
നിൻ പ്രതീതി
നിത്യ പ്രീതി
ശാന്തരാജൻ എൻ മതിൽ

൫. വാതിൽ ദ്വാരങ്ങൾ മഹത്വം
ഉള്ള രാജാ പൂകുവാൻ
ആൎന്നുയൎവ്വിൻ അവൻ തത്വം
നീതിയുദ്ധ ബലവാൻ
ഭൂപ്രസൂതി
സ്വർവിഭൂതി
കൊണ്ടെല്ലാവൎക്കും പുരാൻ

൧൩

രാഗം. ൧൪ [ 24 ] ൧. ഞാൻ അയക്കാം എന്നു പ്രാൿ
വാനവൻ പറഞ്ഞ വാൿ
വന്നു മാംസം ആകയാൽ
വന്ദ്യൻ സൎവ്വലൊകത്താൽ

൨. ആബ്രഹാം പിതൃക്കളും
ആഗ്രഹിച്ചു പാൎത്തതും
ഛായയായ്ദശിച്ച പിൻ
കായമായതറിവിൻ

൩. മല്ലുകെട്ടും ഇസ്രയെൽ
നല്ലസ്വൎഗ്ഗകൊണിമെൽ
ദൂതരൊടു കണ്ട ആൾ
യൂദാകൊൽ ഗിദ്യൊനവാൾ

൪. മൊശത്തൂണും പാറയും
യൊശുകണ്ട വീരനും
ദാവിദിൻ മഹാസുതൻ
ചാവിലായ സെവകൻ

൫. വാചീയൊന്നുരക്ഷതാ
ഹൊശിയന്നാവാഴുകാ
ആശ്വസിപ്പിതിന്നിപ്പൊൾ
വിശ്വസിക്കിൽ നല്ല കൊൾ

൬. ഇക്കാടൊക്കവാഴുവാൻ
നീ കയ്യെറ്റ നൽപുമാൻ
ആണയിൻ പ്രകാരവും
വാണടക്കിയരുളും [ 25 ] ൭. അല്പം ഇന്നു നിൻ ശ്രുതി
കല്പനെക്ക മറതി
തിരുവാക്കിൻ മാത്സൎയ്യം
ഇരുളും അത്യുല്ക്കടം

൮. കെഞ്ചികെണു കൂപ്പിടും
നെഞ്ചു കൊയിലാക്കിയും
ഒരൊ ഗൂഢ ശത്രുവെ
പൊരിൽ ഏറ്റുവാഴുകെ

൯. അന്തം തെജസ്സൊടുതാൻ
സ്വന്തത്തെ അടക്കുവാൻ
വാനിൽ നിന്നിറങ്ങുകിൽ
ഞാനും ഏല്ക്കഘൊഷത്തിൽ

൧൪ (യശ. ൧൧)

രാഗം. ൪൭

൧. നനവില്ലാതെ ക്ലിഷ്ടം
ഉണ്ടൊരു ചെറുവെർ
മരാമരത്തിൻ ശിഷ്ടം
ഇശ്ശായതിന്റെ പെർ
അതിന്നിതാ തളിർ
മുളെച്ചതെന്തുദിഷ്ടം
ലൊകത്തിനിതുയിർ

൨. മരങ്ങൾ തീരെതാഴും
വങ്കാടെ നീയും വീൖ
ജീവങ്ങൾ ഒക്കവാഴും [ 26 ] ഈ പുത്തൻ ചുള്ളിക്കീൖ
ഇളക്കുന്നു തിരുൾ
കിഴിഞ്ഞുവെരും ആഴും
സദാവളൎന്നരുൾ

൩. നിന്നെ ഹെരൊദാനുള്ളി
തുടങ്ങി വെറുതെ
കൈസർ മഴുവും ചുള്ളി
അറുപ്പതില്ലയെ
മുറിച്ചാൽ വിത്തുപൊൽ
വിതറുന്നൊരൊതുള്ളി
വാടാതെ നീളും കൊൽ

൪. ഫലങ്ങൾ നല്ലൊരന്നം
നിലകൾ ഔഷധം
നിഴലിങ്കീഴാഛ്ശന്നം
ആയ്നില്പു പാരിടം
നമുക്കു വെണ്ടുകിൽ
എല്ലാപ്പൊരുൾ സമ്പന്നം
ഈ ജീവവൃക്ഷത്തിൽ


3. യെശുജനനാദി

൧൫

രാഗം. ൮

൧. അഹൊ എല്ലാ ജനങ്ങൾ്ക്കും [ 27 ] ഉണ്ടാക്കും സുഖഭാഗ്യവും
ഉണൎത്തിച്ചാനന്ദിച്ചുടൻ
സ്വൎഗ്ഗീയ സുവിശെഷകൻ

൨. മെശീഹാദാവിദൂരിലെ
ജനിച്ചതാൽ സന്തൊഷിക്കെ
ഭൂചക്രത്തെല്ലാ ജാതിക്കാർ
ൟ ശിശുവിനെ നൊക്കുവാർ

൩. ക്ഷണത്തിൽ തെടിനൊക്കുക
ഭൂലൊകത്തിലിറങ്ങിയ
ആ ദെവലൊകത്തുത്ഭവൻ
ദുൎവ്വസ്ത്ര ത്തെ ഉടുത്തവൻ

൪. അയ്യൊ നൽ വസ്ത്രരാജസം
ലൌകിക കണ്ണിനാവശ്യം
അതുകൂടാതെ മന്നിൽ ആർ
ഈ രക്ഷിതാവെ കൈക്കൊൾ്വാർ


൧൬

൧. ബെത്ലഹെമിൽ തൊന്നിയ
യെശുശിശുഎന്നെ കെൾ്ക്ക
പരിശുദ്ധപുരുഷ
ഈ അശുദ്ധനെ നീ വെൾ്ക്ക
രക്തം തന്നു കെട്ടുവാൻ
നീ പിറന്നതെൻ പുരാൻ

൨. ബാലന്മാൎക്കും അബ്ബാ നീ [ 28 ] പെണ്ണുങ്ങൾ്ക്കും നീ ചങ്ങാതി
പുരുഷന്നു ജ്ഞാന സ്ത്രീ
സൃഷ്ടിക്കെ മനുഷ്യ ജാതി
ജീവജ്യൊതി പൂഴിയിൽ
നരപുത്രൻ സ്വൎഗ്ഗത്തിൽ

൩. എന്റെ ഹൃദയത്തിലും
ഇപ്പൊൾ നീ ജനിച്ചു പാൎക്ക
നിന്റെ ജ്ഞാന സ്നെഹവും
പൂൎണ്ണം എൻ അകത്തുപാൎക്ക
നിന്റെ മുഖസാദൃശ്യം
കൂടെ എങ്കൽ കാണെണം

൧൭

രാഗം. ൨൩.

൧. യെശു ജനിച്ചത് കാരണം അഛ്ശന്നു സ്തൊത്രം
അവന്നു പാടുവിലെക്ക് സമ്പാദിത ഗൊത്രം
ഇന്നു തന്നെ
നമ്മുടെ രക്ഷകനെ
ഭൂതലത്തിങ്കൽ അയച്ചു

൨. മൃത്യുനിഴൽ ഭൂവി എങ്ങും അമൎന്നു ഭരിച്ചു
ആടു കണക്കെ മനുഷ്യരും തെറ്റി തിരിച്ചു
വന്നിതതാ
യെശുഭയങ്കരരാ
നീങ്ങി വെളിച്ചമുദിച്ചു

൩. കീഴിലും മെലിലും പാടുവിൻ നമ്മുടെ ദെവം [ 29 ] യെശുവിലുള്ള മഹത്വവും ജീവനും ഏവം
ക്രൂശവരെ
താണുടൻ പാപിഷ്ഠരെ
സ്വൎഗ്ഗത്തിൽ ഏറ്റി തുടങ്ങി

൪. സിദ്ധരൊടവിടെ കൂടി ഉയൎന്നുടൻവാണും
വാഴ്ത്തിയും നിത്യം ആ മാനുഷപുത്രനെ കാണും
അവനുടൽ
ആയവർ ഇന്നു മുതൽ
പാടുക ദൈവ മഹത്വം

൧൮

രാഗം. ൫൯.

൧. വന്നൊ സൽ പരദെശി
ദരിദ്രർ പാടുവിൻ
പ്രപഞ്ചം എന്നവെശി
പിശാചും ദുഃഖിപ്പിൻ
സന്തൊഷം സ്വൎഗ്ഗത്തിൽ
ശമിച്ചു ദെവ ക്രുദ്ധം
തീൎത്താലും പാപയുദ്ധം
പ്രഭൊ ഭൂലൊകത്തിൽ

൨. വെളിച്ചമിന്നുദിച്ചു
കഴിഞ്ഞുനീണ്ടരാ
സ്വജാതിയെ ദൎശിച്ചു
വാഗ്ദത്ത രക്ഷിതം
വൻ പെടി നീങ്ങലായി [ 30 ] വിശ്വാസം മണ്ണിൽ നിന്നു
പിതാവിൻ സ്വൎഗ്ഗത്തിന്നു
കടപ്പാൻ വഴിയായി

൩. ഞാൻ പാഞ്ഞിടയരൊടും
ആതൊട്ടി നൊക്കുന്നെൻ
സൽ കന്യകാതലൊട്ടും
ഉടൽ തടവുന്നെൻ
എൻ മാംസം എല്ലും നീ
നിൻ രാജ്യനാൾ വരട്ടെ
നിൻ ഇഷ്ടം നടക്കട്ടെ
ജ്വലിക്ക നിന്റെ തീ

൧൯

രാഗം. ൫൬.

൧. സന്തൊഷിപ്പിൻ എല്ലാ
മനുഷ്യരും പിതാ
നിങ്ങൾ ബുദ്ധിമുട്ടി
വലഞ്ഞ കാലത്തിൽ
സമ്മാനിച്ചൊരു കുട്ടി
വിനീതകന്യകയിൽ
അല്ഫയൊമഗാ
മാംസമായിതാ

൨. വിശുദ്ധ നിൻ ഗൃഹം
പശുക്കൾ ആലയം
നീ കതിൎത്ത ഞായർ [ 31 ] കളങ്കമില്ലഹൊ
ഈ ഞങ്ങൾ മൃഗ പ്രായർ
എന്നിട്ടു നിൽ പ്രഭൊ
നിന്നെ പാൎത്തെല്ലാം
ദെവഭാവമാം

൩. ഇക്കൂട്ടർ പൊറ്റി ആർ
വിടാതെ നീയെപാർ
ഇത്ര നല്ല മിത്രം
മറ്റെങ്ങു പ്രാപിക്കും
നീ ദുൎഗ്ഗുണം പവിത്രം
ആക്കെണം ഒക്കയും
സ്വൎഗ്ഗം എത്തുവാൻ
മാൎഗ്ഗമാകതാൻ

൨൮

രാഗം ൯൧

൧. ഹല്ലെലുയാ ഈ ദിവസം
നമുക്കു രക്ഷ വന്നു
സല്കന്യകയിൽ മഹാത്ഭുതം
സൎൎവ്വാധിപൻ പിറന്നു
ഒർ ഗുണവാൻ കാണായ്കയാൽ
ഈ പുത്രൻ ജനിച്ചില്ലാഞ്ഞാൽ
നശിച്ചീലൊകവംശം
ഹാ പ്രിയമുള്ള യെശുവെ
ഉടപ്പിറന്ന ജ്യെഷ്ഠനെ [ 32 ] സൎവ്വസ്തുതി നിൻ അംശം

൨൧

൧. ഹാ യെശുക്രിസ്ത കന്യകയാൽ
മൎത്യനായ്പിറന്നതാൽ
സ്തുതിച്ചല്ലൊ സുരഗണം
ഈ ഞങ്ങളും സ്തുതിക്കെണം- ഹല്ലെലുയാ

൨. അനാദി താതന്റെ ശിശു
തൊട്ടിയിൽ കാണായിതു
ഈ ഹീന മാംസരക്തത്തുൾ
പൊതിഞ്ഞതാ ചൊല്ലാപ്പൊരുൾ- ഹല്ലെലുയാ

൩. സ്വഭൂമിക്കുൾ കൊള്ളാത്തവൻ
കന്നിമാൎവ്വിൽ പാൎത്തവൻ
തനിച്ചു വിശ്വം താങ്ങുന്നൊൻ
ചെറുക്കനായ്ചുരുങ്ങിയൊൻ - ഹല്ലെലുയാ

൪. സദാ പ്രകാശം ഈ വഴി
നൂണുദിച്ചിതെ ഭൂവി
ജ്വലിച്ചുയൎന്നിരിട്ടിലും
വെളിച്ചമക്കളെ പെറും-ഹല്ലെലുയാ

൫. അതിഥിയായി ലൊകത്തിൽ
വാനവൻ കിഴിഞ്ഞതിൽ
വിചാരം എന്തവന്നു നാം
വിരുന്നു കൂടി ചെല്കയാം-ഹല്ലെലുയാ

൬. നമുക്കു ദൂത സാദൃശ്യം [ 33 ] സ്വൎഗ്ഗത്തിൽ മഹാധനം
ഇത്യാദി എല്ലാം കിട്ടുവാൻ
ദരിദ്രനായിറങ്ങിതാൻ-ഹല്ലെലുയാ

൭. ഈ വാത്സല്യാത്ഭുതം എല്ലാം
ഈ നമുക്കു വെണ്ടീ താം
അതാൽ അവന്റെ ഭക്തന്മാർ
മിനക്കെടാതെ വന്ദിപ്പാർ-ഹല്ലെലുയാ

൨൨

രാഗം. ൬൦

രാജാധിരാജാവിന്നു
തിരുമുൽകാഴ്ചയായി
കിഴക്കിരിട്ടിൽ നിന്നു
ദെവൊപദിഷ്ടരായി
യഹൂദദെശെവന്നു
ത്രീശാസ്ത്രീവരന്മാർ
പൊന്മീൻ സാമ്പ്രാണിതന്നു
ശിശുവെ വന്ദിച്ചാൽ

൨. തൃമുമ്പിലിഷ്ടത്രീയും
ഇപ്പൊഴും വെച്ചെക്കാം
എന്നാലെ ഞാനും നീയും
പ്രസാദം വരുത്താം
ബെത്ത്ലെമിലുള്ള സത്രം
പൊയെത്തിച്ചെരുവാൻ
ഉദിച്ചുസന്നക്ഷത്രം [ 34 ] കണ്ടൊളാം ആൎക്കുവാൻ

൩. ആ മീരിൻ കൈപ്പാൽ എതു
വെക്കട്ടെ സ്വാദുതെൻ
വെണ്ടാസമ്മാനഹെതു
ഞാൻ കാട്ടിതരുവെൻ
ചെയ്തെണ്ണിച്ചൊന്ന പാപം
നീ ഒൎത്താൽ കണ്ണുനീർ
കൈപ്പാകും അനുതാപം
തന്നെക്കും അതു മീർ

൪. പൊന്നെന്ന വഴിവാട്ടിൽ
എന്തൎത്ഥമുണ്ടെന്നാൽ
അകപ്പെടാത്തതാൽ
നീ ശുദ്ധമുള്ള സ്വൎണ്ണം
മെലെറി വാങ്ങിവാ
നവാത്മാവശ്യ കൎണ്ണം
സ്വൎഗ്ഗീയഭാവം താ

൫. ഒടുക്കത്തിൽ സാമ്പ്രാണി
ഞാൻ എങ്ങിനെ തരാം
കെട്ടാലും സൎവ്വ പ്രാനി
സ്രഷ്ടാവിൻ സ്തുതിക്കാം
നിത്യം വാനൊർ സ്വരൂപം
ചെയ്യും പ്രകാരത്തിൽ
അപെക്ഷസ്തുതി ധൂപം [ 35 ] കത്തിക്ക നിൻ തൊഴിൽ

൨൩

രാഗം ൭൫. ൧൫

൧. പിള്ളകൾ്ക്ക നല്ല സ്നെഹി
ആയുദിച്ച യെശുവെ
നീ പടച്ച എന്റെ ദെഹി
കൂട നിന്നെ വന്ദിക്കെ

൨. കവി തീൎത്തസാമവാക്കു
ഇല്ലാഞ്ഞാലും കാൎയ്യമൊ
ഉള്ളം അത്രെ ശുദ്ധമാക്കു
വാക്കും നല്ലതാം ഗുരൊ

൩. നിന്നെ പൊലെ ഞാനും കെറ
എൻ പിതാവിൻ ആലയെ
ദെവാരാധനത്തിൽ ഏറ
ആനന്ദം ജനിക്കവെ

൪. കെട്ടു ചൊദിപ്പാനും നാണം
വെണ്ടാ എന്റെ ഭാവത്തിൽ
വശമാക്ക നിൻ പ്രമാണം
മുഖ്യമാക എൻ തൊഴിൽ

൫. താനും അമ്മയഛ്ശസ്ഥാനം
കല്പിച്ചാചരിച്ച പൊൽ
ഞാൻ അവൎൎക്കു അകമാനം
വാൎദ്ധക്യത്തിൽ ഊന്നും കൊൽ

൬. മുപ്പത്തണ്ടുതക്ഷകൎമ്മം [ 36 ] ചെയ്തുവന്നതൊൎക്കുമ്പൊൾ
ഇങ്ങുവെണ്ടാ രാജധൎമ്മം
മതി ജീവത്തിൻ കൊൾ

൭. നാളെക്കരുതെ വിചാരം
എന്നതും നിൻ കല്പിതം
ഇന്നു തന്ന ഗുണഭാരം
ഒൎത്തുനിത്യം വാഴ്ത്തണം

൮. പാത്രം അല്ലീദുഷ്ടബുദ്ധി
ഇത്രനന്മെക്കും പ്രഭൊ
ഈ വല്ലാത്ത നെഞ്ഞിൽ ശുദ്ധി
‘ ഒരു നാളും എത്തുമൊ

൯. എപ്പെൎപ്പെട്ട ദൊഷമുക്തി
അടിയന്നു കിട്ടുവാൻ
നല്ല തക്കം ശുഭയുക്തി
ഇങ്ങയക്ക എമ്പുരാൻ

൧൦. ഞാൻ അലറും സിംഹനാദം
സൂക്ഷിപ്പാൻ പൊരാത്തവൻ
പൊരുമെ നിൻ ആശീൎവ്വാദം
നീ എല്ലാം അറിഞ്ഞവൻ

൧൧. ബാലൎക്കെകം അഭിഷെകം
എന്റെ മെൽ പകൎന്നരുൾ
കള്ളം ഏറും സത്യം ഏകം
നില്ക്ക ഞാൻ പ്രകാശത്തുൾ

൧൨. ഞാൻ പിഴച്ചാൽ നിന്റെ രക്തം [ 37 ] എനിക്കായ്വിളിക്കെണം
ആടു ഞാൻ എന്നിട്ടു ശക്തം
ആയകൈ എൻ ആശ്രയം

൧൩. വൎദ്ധിക്കും എൻ ദൊഷത്താലെ
എന്നെ ദ്വെഷിച്ചുതൃക്കൺ
വെൎത്തിരിയും മുമ്പിനാലെ
ഇന്നെന്നെ മറക്ക മൺ

൧൪. എപ്രകാരത്തിൽ ആയാലും
ഞാൻ നിന്നൊടിരിക്കെണം
യെശു എന്നെ കാണിച്ചാലും
സ്വൎഗ്ഗത്തിൽ നിൻ വൈഭവം

4. യെശുകഷ്ടമരണങ്ങൾ

൩൪ (യശ. ൫൩)

൧. പണ്ടുലകത്തിറങ്ങി
അതാ യഹൊവവായി
ദൈവീക രൂപഭംഗി
ഇട്ടെച്ചു മാംസമായി

൨. അത്രിഷ്ടം തൻ ആകാരം
തൻ വാക്യം ആശ്ചൎയ്യം
മനുഷ്യരാൽ ധിക്കാരം
ചിരിപ്പും തൻ പാലം [ 38 ] ൩. അവൻ വഹിച്ച ഖെദം
സ്വരൂപിച്ചതു നാം
അവന്റെ പ്രാണച്ശെദം
നമുക്കു സൌഖ്യമാം

൪. നാം തെറ്റിപ്പൊകും ആടു
പൊലുള്ള സ്വെച്ശക്കാർ
മിണ്ടാത്ത ബലിയാടു
ഇവനല്ലാതെ ആർ

൫. തൻ ആത്മം കുറ്റക്കാഴ്ച
ആക്കീട്ടുയിൎത്തെഴും
യഹൊവ രാജ്യവാഴ്ച
ഈ കൈയിൽ സാധിക്കും

൬. സ്വരക്തത്തിൻ പകൎച്ച
ക്ഷമാനിമിത്തവും
യഥെഷ്ടം തൻ കവൎച്ച
സമസ്തമായ്വരും

൨൫

രാഗം. ൮൬

൧. ലൊകത്തിൻ പാപങ്ങൾ എല്ലാം
വഹിച്ചൊരു കുഞ്ഞാടു
നടക്കുന്നുണ്ട വന്നു നാം
വരുത്തി എത്ര പാടു
ചുമന്നു ദുഃഖിച്ചുഴറി
നടന്നു തന്നെത്താൻ ബലി [ 39 ] കഴിപ്പാൻ പാത്രമാകും
വിരൊധം നിന്ദ സാഹസം
വെറുപ്പു തുപ്പു താഡനം
സഹിച്ചടങ്ങി ചാകും

൨. ഇതാർ എന്നാൽ യഹൊവതാൻ
ഈസൎവ്വഭ്രഷ്ടജാതി
തൻപാപം തീൎത്തരുളുവാൻ
വരിച്ച നൽചങ്ങാതി
എന്നിഷ്ട പുത്രകെട്ടുവൊ
നീ ഭൂമിയിൽ ഇറങ്ങി പൊ
മനുഷ്യനായ്മരിക്ക
എന്നൊടവൎക്കു മത്സരം
എൻ കൊപശിക്ഷകഠിനം
നീ സെവിച്ചുദ്ധരിക്ക

൩. അതെ എനിക്കെല്ലൊപിതം
കല്പിച്ചതത്രെ സാരം
ക്ഷണത്തിൽ എന്റെ മെലിതം
ചുമത്തെണം ഈ ഭാരം
ഹാ സ്നെഹത്തിൻ അതിശയം
പിതാവു പുത്ര മരണം
സൌജന്യമായ്വരുത്തി
അഛ്ശന്റെ ചൊല്ലാൽ കഴുകുമെൻ
കരെറുവാൻ ഇമ്മാനുവെൽ
തന്നെത്താൻ കീഴ്പെടുത്തി [ 40 ] ൪. കുഞ്ഞാടെ കെൾ്ക്കെ തൃക്കഴൽ
വണങ്ങിച്ചെയ്ത നെൎച്ച
ഈ എൻ മനസ്സു നിന്മുതൽ
നമുക്കായ്നിത്യചെൎച്ച
അറുക്കവെറെ ബന്ധത്തെ
നിൻ ഭാവം എന്നിൽ ആക്കുകെ
നിണക്കായ്ഞാനും ചാക
തൃരക്തം എന്റെ ഭൂഷണം
അതിപ്പൊൾ എന്റെ ആശ്രയം
തൃമുമ്പിൽ വസ്ത്രമാക

൨൬

രാഗം. ൪. ൬൦

൧. മാ രാജ്യത്തിൻ വ്യവസ്ഥ
കെൾ‌്പിച്ചു തീൎന്നുടൽ
തൻ അന്ത്യയാത്രാവസ്ഥ
ഉരെച്ചു രക്ഷകൻ

൨. യരുശലെമിൽ ചാല
ചിരിപ്പുതാഡനം
ചാവൊളം കഷ്ടമാല
എല്ലാം സഹിക്കണം

൩. എന്നാൽ പുനരുത്ഥാനം
ഭവിക്കും മൂന്നാം നാൾ
ഇവ്വണ്ണം അവസാനം
വൎണ്ണിച്ചു മുന്നെക്കാൾ [ 41 ] ൪. ഇതൊന്നും നീ ചെയ്യൊല്ല
പിതാ കടാക്ഷത്താൽ
എന്നാദ്യ ശിഷ്യൻ ചൊല്ല
തുടങ്ങിപ്പൊകയാൽ

൫. സാത്താനെ നീ ഇടൎച്ച
എനിക്കാ പിന്നിൽ പൊ
എന്നുത്തരം അമൎച്ച
ആയെകിനീ വിഭൊ

൬. മനുഷ്യയുക്തി മാത്രം
കരുതും ലൊകധീ
ദൈവീകകൎമ്മപാത്രം
ആക്കീടും എന്നെ നീ

൭. കെട്ടല്ല പിന്തുടൎന്നും
കഷ്ടിച്ചും ചാം വരെ
നീ ശാസിച്ചാൽ അമൎന്നും
പഠിക്കാകെണമെ

൨൭

രാഗം. ൭൪

൧. ഇത്ര സ്നെഹിച്ച നിണക്ക
നിത്യം ആക വന്ദനം
വൈരിയൊടു നീ കണക്ക
തീൎത്തു ചെയ്തു പകരം
നീ മരിച്ച ക്രൂശയിൽ
മുട്ടുകുത്തിപ്പാൎക്കയിൽ [ 42 ] വെണ്ടാ ഭൂമിപയാടാകാശം
ഒന്നെ ഉള്ളു സ്നെഹപാശം

൨. രക്ഷിതാ നിണക്കീപീഡ
വന്നപ്പൊൾ ഞാൻ എവിടെ
ലൊകവിദ്യപാപക്രീഡ
വമ്പിത്യാദിയിൽ അത്രെ
നിന്നെ കുത്തും പാപമുൾ
ഒന്നും ഇല്ലിനെഞ്ഞിൻ ഉൾ
ഇങ്ങിനെ വിടാതെ പാപം
ചെയ്തത് ഇന്നു എന്റെ താപം

൩. ദൊഷം കണ്ടു നൊമ്പുധൎമ്മം
ജപവും തുടങ്ങും നാൾ
നീ വിളിച്ചും വെണ്ടാ കൎമ്മം
ഞാൻ ഈ യെശു നിന്റെ ആൾ
സാക്ഷാൽ ഞാൻ പ്രമണനൂൽ
പെസ്ഫെക്കായ കടിഞ്ഞൂൽ
ഉൾതികഞ്ഞ ദെവസ്നെഹം

൪. എന്നു കെട്ടുമാറിദണ്ഡം
അല്ലെനിക്കധീനൻ ഞാൻ
ഇനിമെൽ ഞാൻ നിന്റെ ഖണ്ഡം
തലയായ തമ്പുരാൻ
എന്നെ നൊവുചാവിലും
നിണക്കൊപ്പമാക്കിലും [ 43 ] പുറമൂടി നിന്റെ നിതി
അകപ്പൂൎത്തി നിന്റെ പ്രീതി

൨൮

രാഗം. ൭൧

൧. യെശുപാടു മരണം
യെശു മുറിയഞ്ചും
നഷ്ടൎക്കുള്ളൊരൌഷധം
ദുഷ്ടതെക്കുനഞ്ചും
ചാവിന്നാകും ചാവിതെ
നാശത്തിന്റെ നാശം
മത്സരാന്ധകാരത്തെ
ഭത്സിക്കും പ്രകാശം

൨. തൊട്ടത്തിൽ നിൻ യാചനം
കാട്ടി യാചിപ്പിക്ക
നിൻ വിയൎപ്പു രൊദനം
എന്നെ യത്നിപ്പിക്ക
ദൂതന്റെ ആശ്വാസനം
യാതന അടുക്കും
നെരത്തിങ്കൽ നെഞ്ചകം
സ്വൈരത്തെകൊടുക്കും

൩. പാഴൻ നിന്നെ ചുംബിക്കും
തൊഴ എന്നുരച്ചു
തിന്മകെ കൊണ്ടാറെയും
നന്മ നീ പിണെച്ചു [ 44 ] ഗൎവ്വം ദ്രൊഹം ഉമിനീർ
സൎവ്വം നീ സഹിക്കും
കെഫാവിന്റെ കണ്ണുനീർ
എപ്പൊൾ ഇങ്ങൊലിക്കും

൪. ആടി തല്ലി മുൾ്മുടി
ചൂടിനാർ നിൻ ചെന്നി
താനും ക്രൂശെടുത്തു നീ
ഞാൻ നിൎബ്ബന്ധം എന്നി
നിന്റെ ക്രൂശെ പെറുവാൻ
എന്റെ ശക്തിയാക
പിന്നിണക്കായെമ്പുരാൻ
ചെന്നിദ്ദെഹം ചാക

൨൯

രാഗം. ൧൦

൧. ശുദ്ധാത്മയെശു എന്തഹൊ നിൻ ദൊഷം
മെധാവികൾ്ക്കും നിങ്കൽ എത്ര രൊഷം
പ്രധാനി കണ്ടു നിന്റെ അപരാധം
എന്തൊരഗാധം

൨. അശുദ്ധർ ചുറ്റി തല്ലുന്നു നിൻ ഗണ്ഡം
വിശുദ്ധവൂൎക്കും ഇഷ്ടമാം നിൻ ദണ്ഡം
ശിശുക്കൾ ആപ്പി വന്നു വെണ്ടു ശൂലം
എന്നെന്തു മൂലം

൩. പെരുത്ത നിന്ദാ കഷ്ട ശൂലാരൊഹം
വരുത്തി എന്റെ കാമക്രൊധമൊഹം [ 45 ] ഒരുത്തൻ നല്ലൻ എറ്റ പ്രായശ്ചിത്തം
എന്റെ നിമിത്തം

൪. കടങ്ങൾ വീടി ഉടയൊന്റെ പാടു
ഇടയൻ ചാവാൽ ജീവിക്കെണ്ടതാടു
വിടപ്പെട്ടിഷ്ടൻ വൈരിയാകും മിത്രം
എന്തൊരു ചിത്രം

൫. ഇന്നു നിൻ സ്നെഹം ഇല്ലതിന്നൊരന്തം
എന്നും ഞാൻ ഒൎത്തു നീ നടന്ന ചന്തം
ഒന്നും മറ്റെണ്ണാത് ആകനിന്നെ ചാരി
നിൻ ശൂലധാരി

൩൦

രാഗം. ൩൩

൧. ജീവനാഥൻ ക്രൂശിൽ തന്റെ
ശത്രുക്കൾ്ക്ക വെണ്ടിയും
പ്രാൎത്ഥിച്ചിട്ടിഹാധിപന്റെ
ചാവും ചാവിൻ നാശവും
ആകി മരിച്ചു
ഹല്ലെലുയാ വന്ദനം

൨. ചെയ്തതിന്നതെന്നറിഞ്ഞു
കൂടാ നിന്നെ കൊല്ലുന്നൊർ
പാപം ഒക്കയും വെടിഞ്ഞു
കൂടാ നിന്നെ വിടുന്നൊർ
നിന്നെ കൊന്നെൻ
എന്നെ ജീവിപ്പിക്കെണം [ 46 ] ൩. നിന്നെ ഞാൻ മറന്നു വിട്ടാൽ
എന്നെ നീ മറക്കല്ലെ
ഞാൻ നിണക്കലമ്പലിട്ടാൽ
ഭാഗ്യം നീ തരെണമെ
നീ മെടിച്ച
ലൊകം നിന്റെതാകെണം

൩൧

രാഗം ൬൦

൧. ഹാ രക്തം നിന്ദകുത്തും
മുള്ളിൻ കിരീടത്തെ
കൺകെടുത്തും
താണായ തലയെ
തെജസ്സും നിൻ അക്തി
ഇന്നത്ര പാപഭാരം
കൊണ്ടുള്ളവൻ പിണി

൨. ഈ വായിൽ നിന്നുറ്റിച്ച
വാക്കെഴുംകെട്ടു നാം
ഇപ്പാരിൽ അഭ്യസിച്ച
ചാവിൽ പ്രയൊഗിക്കാം
ചെയ്യുന്നതെ അറിഞ്ഞു
കൂടായ്ക കൊണ്ടു നീ
ഇവൎകളിൽ കനിഞ്ഞു
ക്ഷമിക്കുകെ ഇതി [ 47 ] ൩. മനുഷ്യജാതി ഭ്രാതം
അമ്മെക്കിതാ മകൻ
ശിഷ്യന്നതാ നിൻ മാത്രം
ഇതി പറഞ്ഞുടൻ
എദെനിൽ നീ എന്നൊടു
ഇന്നെത്തും നിശ്ചയം
എന്നൊരു കള്ളനൊടു
സന്തൊഷം കല്പിതം

൪. ഹാ ലമ്മസബക്താനി
എലീ എലീ എന്നാൻ
ഇരിട്ടിൽ സൎവ്വജ്ഞാനി
താനൊ അകപ്പെട്ടാൻ
അഹൊ എനിക്കദാഹം
എന്നെത്തിന്നീവിളി
സമാപ്തം നിൻ നിൎവ്വാഹം
സമാപ്തം മാബലി

൫. പിതാവെ എൻ ആത്മാവെ
നിൻ കൈയിൽ എല്പിച്ചെൻ
എന്നി പ്രകാരം ചാവെ
ജയിച്ചു കാണുന്നെൻ
ആ മുൾ തറെച്ചനെറ്റി മുടിഅണിഞ്ഞിട്ടും
ചിലൎക്കറിഞ്ഞവെറ്റി
എല്ലാരും പുകഴും [ 48 ] ൩൧

രാഗം ൮൨

നിവൃത്തിയായി-അതെനിവൃത്തിയായി
എൻ യേശുസത്യവാൻ
മരത്തിലും ആ ഭൊഷ്കില്ലാത്തവായി
ഉറെച്ചുരെച്ചു താൻ
മുറവിളിപ്പിണിക്കലക്കം
കണ്ണീരിന്നും ഭവിച്ചടക്കം
നിവൃത്തിയായി

൨. ഹെല്ലെലുയാ-സ്വൎഗ്ഗസ്ഥനാം പിതാ
എല്പിച്ച തെറ്റു നീ
കരയല്ലെ മകൻ ജയിച്ചതാ
ജ്വപിച്ചു ദിവ്യതീ
പുകഞ്ഞു പൊയി പാപം കെടും
അവൻ ജയത്താൽ ഞാനും‌നെടും
നിവൃത്തിയായി

൩. നിവൃത്തിയായി-വിശ്വാസി നീതിമാൻ
ആയി തീൎന്നു തൽക്ഷണം
തികഞ്ഞനെർ ശുചിയും എത്തുവാൻ
ഉണ്ടൊരൊ താമസം
ആ രക്തം പുഴുവാം എനിക്കും
കില്ലില്ല നിത്യവും വിളിക്കും
നിവൃത്തിയായി

൪. നിവൃത്തിയായി -ആദ്യന്തമായവൻ [ 49 ] വിളിച്ചതൊൎത്തുവൊ
ഈസൎവ്വവും സിംഹാസനസ്ഥിതൻ
താൻ പുതുതാക്കുമൊ
കീഴിൽ കഴിഞ്ഞതു കടന്നു
എല്ലാറ്റിന്നും പുതുക്കം വന്നു
നിവൃത്തിയായി

൫. നിവൃത്തിയായി-വെഗം വരെണമെ
എന്നാത്മാവിൻ വിളി
കെൾ്ക്കുന്ന ഞാൻ വരിക യെശുവെ
എന്നാശിക്കുന്നിനി
ഒരുങ്ങി സുര സെന നീയും
ഒരുങ്ങുന്നു കല്യാണസ്ത്രീയും
നിവൃത്തിയായി

൩൩

൧. യെശുതൻ ശിരസ്സെ ചാച്ചു
പ്രാണൻ അഛ്ശന്നായ്വിട്ടാൻ
അന്നു സൎവ്വപാപം മാച്ചു
തലയെ ഉയൎത്തും ഞാൻ

൨. എന്നിമിത്തം തലതാഴ്ത്തി
ദെവകൊപ ശാന്തിക്കായി
പട്ടതൊൎത്തു നിത്യം വാഴ്ത്തി
തളരാതാകെന്റെ വായി

൩. തലയെ നിന്നൊടു ചത്തു [ 50 ] നിന്നെ വിശ്വസിച്ചവൻ
വിശ്വസിച്ചു നിന്നകത്തു
പുക്കൊൻ എന്നും ജീവി തൻ

൪. ആദാം ചത്തുപെൎത്തുനൊക്കി
ജ്ഞാനവൃക്ഷത്തിൻ ഫലം
ഈ മരത്താൽ ചാവെപൊക്കി
കിട്ടും ദെവപുത്രത്വം

൫. രക്ഷിതാവെ നിന്നെ വില്ക്കും
ജാതിക്കല്ലൽ കൈവിടാ
നിന്റെ ക്രൂശെ പാൎത്തുനില്ക്കും
ഉള്ളത്തിന്നു നിന്നെ താ

൩൪

രാഗം ൭൫

൧. അൎപ്പിച്ചക്രീസ്തൻ ജീവനും
വധിച്ചിട്ടുള്ള ദെഹവും
എൻ ആത്മദെഹി ദെഹത്തെ
സല്പുണ്യമാക്കി തീൎക്കുകെ

൨ അവൻ വിലാവിന്നെറ്റവും
ഒലിച്ച രക്തവെള്ളവും
മനം തണുക്കുന്ന തളി
ബലം പുതുപ്പിക്കും കുളി

൩. തിരുമൂൎദ്ധാവിൽ സ്വെദം താൻ
കൺനീരും ഖെദവും ഭവാൻ
വിസ്താരനാൾ എൻ ശരണം [ 51 ] സ്വൈരൊത്ഭുതത്തിൻ കാരണം

൪. അമ്പുള്ള യെശുക്രീസ്തനെ
നിന്നിൽ മറഞ്ഞൊതുങ്ങവെ
ശത്രുവിൻ അസ്ത്രശസ്ത്രവും
കൊള്ളാതെ വ്യൎത്ഥമായ്വരും

൫. എൻ പ്രാണൻ പൊകുമളവിൽ
വിളിച്ചിരുത്തുകരികിൽ
അങ്ങെല്ലാ വാഴ്ത്തികളുമാകി
നിന്നെ കൊണ്ടാടുകെ ഈ വായി

൩൫

രാഗം ൧൯

൧. ഹാ ദുഃഖനാൾ- ഹാ കൂൎത്തവാൾ
ശ്മശാനത്തിൽ വിശ്രാമം
കൊള്ളുന്നെ കനല്ല ആൾ
അഛ്ശനെക കാമം

൨. സുഖപ്രദം-ശവാൎപ്പണം
മരിച്ചു പാപശാന്തി
തീൎത്ത നിന്നാൽ പൂരിതം
ഞങ്ങടെ വിശ്രാന്തി

൩. എൻ രക്ഷെക്കായി-പറഞ്ഞ വായി
നീ ചൊന്നതിപ്പൊൾ പൊരും
വൎദ്ധിക്കാവു ജീവനായി
ഒൎത്തുകൈക്കൊൾ്വൊരും

൪. അൻപിൻ അഴൽ-ജ്വലിച്ചുടൽ [ 52 ] പടുക്കം കണ്ടുശീതം
എമ്മനസ്സെ നിന്തണൽ
ആക്കുകെ സമ്പ്രീതം

൫. ഹാ ജീവക്കൊൻ-എൻ പകലൊൻ
പിന്നെന്നും വാഴാചാവു
നിന്നിൽ ഞാൻ ശങ്കിക്കുന്നൊൻ
ചെൎന്നുദിപ്പാറാവു

5. യെശുപുനരുത്ഥാനം

൩൬

രാഗം ൧൪

൧. ഇന്നുത്ഥിച്ചു മശിഹാ
ഛിന്നഭിന്നം പാപരാ
കാവൽ മൂടി മുദ്രയും
ചാവൽ കഴിഞ്ഞുടൻ വിടും-ഹല്ലെലുയാ

൨. പ്രാണനുള്ളൊൻ ചത്തൊരിൻ
കാണുന്നില്ലുണ്ടെതുകിൽ
തെടുന്നൊരെ ദൂതന്മാർ
പെടിപ്പിച്ചുറപ്പിച്ചാർ - ഹ

൩. എമ്മയൂന്നിൽ രണ്ടുപെർ
ചെമ്മയാക്കി നിന്റെ നെർ
നൂതനാത്മാവിന്റെ ചെൽ
ഊതാചാൎയ്യ ശിഷ്യർ മെൽ-ഹ [ 53 ] ൪. ഹൊമം തീൎന്നെന്നറിവാൻ
തൊമാ തൊട്ടുനോക്കിയാൻ
ഞാൻ കാണാതറിയുന്നെൻ
താൻ വിളിച്ചാൽ തൊടുവെൻ-ഹ

൩൭

രാഗം. ൭൩.

൧. ചാവിനെ ജയിച്ചവീര
മാ വിശെഷം നിൻ പണി
സല്ഗുണത്താൽ ദൊഷം തീര
ഗൊല്ഗതാവിൽ ചത്തു നീ
ഭിന്ന ദെഹത്തെ കുഴി
തന്നിൽ ഇട്ടുടൻ ശരീരെ
നീതിക്കായുയിൎത്ത പിൻ
ഭീതി നീങ്ങി വാഴ്ത്തുവിൻ

൨. പൂട്ട വെണ്ടയാത്മ ദ്വാരം
കൂട്ടരെ കാണ്മാൻ വരും
ദൈവപുത്രനെ സല്കാരം
ചെയ്വാൻ ആർ ഒരുങ്ങിടും
കുറ്റം ഞാൻ കുഴിച്ചിടും
മുറ്റും ഈ പുതുപ്രകാരം
രാത്രീ ഭൊജനം ചെയ്വാൻ
പാത്രതെക്കുയിൎക്കും ഞാൻ

൩൮

രാഗം ൭൫ [ 54 ] ൧. ചാവിൻ കെട്ടിനെ കഴിച്ചു
എഴുനീറ്റ മാനുജൻ
ഭൂമി ദെവനെ ജയിച്ചു
ഹാസമാക്കും നായകൻ
വാഴുക സൎവ്വെശ പുത്ര
ഞാനും സെവിക്കാമല്ലൊ
ക്രൂശാം നിന്റെ രാജ്യമുദ്ര
എങ്കൽ ഇടുക പ്രഭൊ

൨. ചെൎത്തെടുത്ത പാപഭാരം
നീ ഇറക്കിക്കളഞ്ഞാൽ
നിന്നെ വിട്ട വ്യഭിചാരം
ക്ഷമിച്ചിട്ടു മാറ്റിയാൽ
ഞാൻ നിണക്കു തൊന്നുവൊളം
പിന്നെ ചെല്ലാം യുദ്ധത്തിൽ
സാത്താൻ മാംസവും ഭൂഗൊളം
തൊല്പിക്കാം നിൻ കൊടിയിൽ

൩. ഞാൻ ശ്മശാനത്തിൽ കിഴിഞ്ഞാൽ
നിൻ ശവത്തെ ഒൎക്കുന്നെൻ
ഉള്ളമെ നീ കെട്ടഴിഞ്ഞാൽ
അബ്ബാ കൈയിൽ എല്പിക്കുന്നെൻ
മാംസത്തെ പൊടിക്ക കീടം
എഴുനീല്ക്കും നാൾ വരും
ഒരൊ വീരന്നൊർ കിരീടം
സൈന്യത്തെല്ലാം സ്തുതിയും [ 55 ] ൩൯

രാഗം ൫൮

൧. ജനാദികൾ്ക്കുദ്ധൎത്താ
വിനാശത്തിനാവാൻ
കുഴിച്ചു വെച്ച കൎത്താ
മിഴിച്ചുത്ഥിച്ചു താൻ
ശ്മശാനം വിട്ടുടൻ
പിശാചു നിൎബ്ബലൻ
എഴുന്നവന്റെ കാൽ
കഴുത്ത മൎക്കയാൽ

൨. ഹാ സാരമുള്ള കാഴ്ച
അസാദ്ധ്യകാരിയെ
ഭയത്തിനൊക്ക താഴ്ച
ജയത്താൽ വന്നതെ
പാതാള ലൊകക്കാർ
എതാനുമെല്ലാർ
വിരൊധി കൌശലം
ആരൊഹത്താൽ ഹതം

൩. ഹിംസിച്ചു രക്തിതാവെ
ഗ്രസിച്ചനന്തരം
നിൻ ഉഗ്രം ബിംബം ചാവെ
അനുഗ്രഹപ്രദം
തല നടന്നതിൽ
അലം പിഞ്ചെല്ലുകിൽ [ 56 ] തലെക്കു പിഞ്ചെല്വൊർ
കുലെക്കും തെറ്റുവൊർ

൪. തുടൎന്നു നിത്യം കൂടെ
നടപ്പാൻ ഇഷ്ടമായി
പടക്കളങ്ങളൂടെ
കടത്തും ധളവായി
ഉയൎന്ന ശിരസി
ഇയന്ന പൊന്മുടി
യശസ്സിഹമ്പരം
വശത്തിങ്ങാകണം

6. യെശുസ്വൎഗ്ഗാരൊഹണം

൪൦

രാഗം. ൯൩.

൧. കാണ്കെടൊ അപൂൎവ്വഭൂതം
പാങ്ങർ മുമ്പിലെ ജീമൂതം
തെരു പൊലെകെറിയാൻ
യെശു എന്ന സല്പുമാൻ
നരപുത്രനായിറങ്ങി
പരമെശനായ്മടങ്ങി
ചെന്നു ജയഘൊഷത്തിൽ
തൻ പിതാവിന്തെജസ്സിൽ-
ഹൊശീയന്നാവും ഹല്ലയൂയാവും [ 57 ] നമൊ നമഃ

൨. വിണ്ണിൽ ഒരു കാൎയ്യം തീൎത്തു
മൺനിൽ വെച്ചു നീള വീൎത്തു
പാൎക്കും തൻ സഭാം ഉടൻ
ചെൎക്കും സത്യരക്ഷകൻ
അശ്വമെറി താനിറങ്ങും
വിശ്വലൊകമങ്ങടങ്ങും
ചൂൎണ്ണമായി പെബലം
പൂൎണ്ണമന്നു മാജയം
ഹൊശിയന്നാവും ഹല്ലയൂയാവും
നമൊ നമഃ

൪൧

രാഗം. ൫൮

൧. പരത്തിൽ എറി ചെന്നതാ-ഹല്ലെലുയാ
മശീഹ ലൊകരക്ഷിതാ-ഹല്ലലുയാ

൨. പിതാവലത്തിരുന്നപ്പൊൾ-ഹ
വിശ്വത്തെ താങ്ങി യെശു തൊൾ-ഹ

൩. ആകാശഭൂമി വിൺ കടൽ-ഹ
ഒക്കെക്കാധാരം തൻ ചുമൽ-ഹ

൪. കാൎയ്യസ്ഥനെ ഇറക്കുവാൻ -ഹ
കാണാതാകെണ്ടി വന്നു താൻ-ഹ

൫. കാണാക പൊയ രൂപത്തിൽ-ഹ
സഭെക്കു നെരമായിതിൽ-ഹ

൬. പിതാപുത്രാത്മാവിന്നതഃ-ഹ [ 58 ] എന്നെക്കുമെ മമൊ നമഃ-ഹ

൫൧

രാഗം ൯൫.

൧. ഹാ ശ്രെഷ്ഠവീര യെശുവെ
ജഗദ്രൊഹാദികൎമ്മത്തെ
വഹിച്ചു നീ അശെഷം
ഭൂരക്ഷ്യെ സമ്പൂൎണ്ണമായി
നിവൃത്തിച്ചിട്ടാരൂഢനായി
ധരിച്ചു ദിവ്യ വെഷം
ഹൎഷം-ഹൎഷം-ആത്മാദാതാ
എന്റെ ഭ്രാതാ-ജീവൻ ചാവു
രണ്ടും നിന്റെ കൈക്കൽ ആവു

൨. സഭെക്കുനീ തല പ്രഭൊ
ശരീരം ഞങ്ങളും ഗുരൊ
തരെണമെ വിശ്വാസം
സന്തൊഷം ശുദ്ധിജീവനം
പ്രകാശം താ മനൊബലം
ഒടുക്കം സ്വൎഗ്ഗവാസം
നാഥ താത -ദിവ്യനീതി
നിത്യ പ്രീതി-പൂൎണ്ണാശ്വാസം
നല്കി ഉള്ളിൽ ചെയ്ത വാസം

൩. ഞങ്ങൾ്ക്കും സ്വൎഗ്ഗാരൊഹണം
ഭവിപ്പാൻ നീ ആകൎഷണം
പ്രയൊഗിക്ക ദിനെന [ 59 ] ഈ ലൊകമായാഡംബരവും
ത്യജിപ്പാൻ ആത്മധൈൎയ്യവും
വളൎത്തുക ജവെന
മായ ഛായ-മറ്റും എതു
ഭ്രാന്തി ഹെതു-പരിഹാരം
ചെയ്തുണ്ടാക്കുകലങ്കാരം

൪. നീശരണമായ്വന്നതാൽ
നിൻ സുവിശെഷശുദ്ധപാൽ
ഭുജിക്കിൽ പുഷ്ടി എറും
മനുഷ്യ വാക്കുരുൾ്ചയായി
മെലൊട്ടു ഞങ്ങളെ നിൻ വായി
ക്ഷണിച്ചതത്രെതെറും
പിന്നെ നിന്നെ-ഹൊശിയന്നാ
ഹല്ലെലുയാ-എന്നു പാടും
നാളിൽ എതിരെറ്റു ചാടും

൭. പെന്തെകൊസ്ത

൪൩

രാഗം. ൩൨

൧. ദെവശുദ്ധാത്മാ
മെവിക്കൊൾ്വാൻ വാ
മാംസമായെ നിത്യമാട്ടി
കൺ കാണാത്ത സത്യം കാട്ടി [ 60 ] താഴ്മയുള്ളൊരെ
വാഴിക്കെണമെ

൨. ചത്തൊർ ഉള്ളത്തിൽ
കത്തിച്ചൂതുകിൽ
കറ്റെ നിന്നാൽ അഗ്നിസ്നാനം
ശുദ്ധ വാക്കെടുക്കും ജ്ഞാനം
വാൾ നീ വെട്ടുകെ
നാൾ ഉദിക്കുകെ

൩. സ്നെഹം സൃഷ്ടിക്കെ
ദെഹം നിണക്കെ
ഇഷ്ട വാസമായിരിപ്പാൻ
ശിഷ്ടപാപത്തെ ജയിപ്പാൻ
കാവു പൊൽ പിടി
നാവു കൺ ചെവി

൪. ബീജശക്തിയിൽ
നീചനുടെ നിൽ
മതി എന്നിൽ നിന്നാശ്വാസം
ചാവെ വാവാ പരിഹാസം
ലൊകത്തിൽ ഭയം
എകനാൽജിതം

൪൪

രാഗം. ൯൫

൧. വരിക ഹെ വിശുദ്ധാത്മാ [ 61 ] വിശ്വസ്തരിൻ പ്രകാശം താ
ഉദിക്ക ജീവാദിത്യ
കാരുണ്യ പൂൎണ്ണ ജ്യൊതിയെ
എന്നുള്ളം സ്ഫുടമാക്കുകെ
തമസ്സിനെ വിജിത്യ
സത്യം പത്ഥ്യം-നിത്യപ്രീതി
പൂൎണ്ണനീതി-വെണ്ടുവൊളം
പൂരിക്കെണം ഭൂമിഗൊളം

൨. നീ സൎവ്വജ്ഞാന നിധിയാം
അതെ ഇറക്കുക എല്ലാം
എന്നാലെ വന്നാശ്വാസം
ഈ മന്നിലുള്ള ഭക്തരും
ആ വിണ്ണിലുള്ള ദൂതരും
ഒന്നിച്ചു ചെയ്ക വാസം
പിന്നെ നിന്നെ- ഞങ്ങളെയും
യൊഗം ചെയ്യും-സ്നെഹ മൂലം
ശെഷം കൂട അനുകൂലം

൩. പ്രകാശിപ്പിക്ക ഞങ്ങളെ
നെർവഴിയിൽ നടത്തുകെ
ഇല്ല നമുക്ക ജ്ഞാനം
വിശ്വാസത്തിന്റെ സ്ഥൈൎയ്യവും
അനൎത്ഥകായ ധൈൎയ്യവും
ഇതൊക്ക നിന്റെ ദാനം
ഖെദം ഛെദം-മറ്റും എതു [ 62 ] ഭയഹെതു ദുൎവ്വിചാരം
തച്ചിടിക്കും നിൻ കുഠാരം

൪. നിൻ ആയുധങ്ങൾ ശക്തിയും
പൊരാട്ടത്തിന്നുത്സാഹവും
നിൻ ഭക്തരിൽ വളൎത്തു
നീ തലവൻ എന്നു വന്നാൽ
ഉറെച്ചു നില്ക്കും ശിഷ്യ കാൽ
നീ ശത്രുവെ അമൎത്തു
ദൊഷം രൊഷം-സംഹരിച്ചു
ഉദ്ധരിച്ചു-സമാധാനം
ആക്ക ഭൂമിയൊടു വാനം

൫. വിശുദ്ധിയിങ്കൽ ജീവനം
കഴിപ്പാൻ നല്ക സന്തതം
എനിക്കീയാത്മശക്തി
പ്രപഞ്ചം ഒക്കനെടുകിൽ
ആദായം ഒട്ടും ഇല്ലതിൽ
വിശിഷ്ട ലാഭം ഭക്തി
നഷ്ടൻ ഭ്രഷ്ടൻ-ആയ്വന്നാലും
വെദപാലും-നിന്റെ കൊലും
എന്നും മുട്ടുന്നില്ല പൊലും

൪൫

രാഗം ൯

൧. നീനായ്മലെക്ക യഹൊവാ
കാർ മെഘത്തുള്ളിറങ്ങി [ 63 ] അശുദ്ധരഞ്ചു വാനിതാ
ഇരിട്ടിൽ തീ വിളങ്ങി
നിൻ ദൈവത്തെ നീ സ്നെഹിച്ചാൽ
അനുഗ്രഹമുണ്ടല്ലാഞ്ഞാൽ
നീ ശാപത്തുൾ അടങ്ങി

൨. ഇരുൾ ജയിച്ചതാനെന്നാൽ
പ്രമാണമല്ല സ്നെഹം
സ്വൎഗ്ഗാഗ്നി ജ്യൊതിശക്തിയാൽ
നിറഞ്ഞ ശിഷ്യ ഗെഹം
അപ്പൊൾ സ്തുതി കെൾ്പാറുണ്ടായി
നൽക്രീയ ഏറ കാണ്മാനായി
സഭാ ആത്മാവിൻ ദെഹം

൩. തൃദെഹത്തിൽ ഒരസ്ഥിയും
ഒടിപ്പാൻ പാടില്ലാഞ്ഞു
ഒടിഞ്ഞിപ്പൊൾ ഉൾപുറവും
ആ വാക്യം തെഞ്ഞു മാഞ്ഞു
നീ പുതു പെന്തെകൊസ്തെ താ
നാനാവരങ്ങൾ എകാത്മാ
നിൻ നാമത്തിൽ നാം ചാഞ്ഞു

8. സഭാഗീതങ്ങൾ

൪൬

രാഗം. ൮൫ [ 64 ] ൧. ഇമ്മാനുവെലിന്റെതല്ലൊ
നാം കൊലും കാൎയ്യമാം
നിണക്കതാകയാൽ വിഭൊ
ഇക്കാൎയ്യം സാധിക്കാം
മണിപൊഴിക്കു മ്മുമ്പിനാൽ
അതിന്റെ പാൎപ്പുവാളുഞ്ചാൽ
മൺമൂടി ഏയ്ക്കുകിൽ
ദ്രവിച്ചു പൊകും നെരത്തിൽ
പുതുത്തളിർ
മുളെച്ചെഴും കതിർ

൨. നിൎഭാഗ്യമെറ്റു തലതാൻ
നടന്നു കയറി
അംഗങ്ങൾ തന്നൊടെത്തുവാൻ
നടത്തുന്നാവഴി
സൌഭാഗ്യം ക്രീസ്തനിന്നെക്കാൾ
ആശിപ്പതില്ല നിന്റെ ആൾ
ചാവെറ്റുനാമും ജീവിക്കും
ദ്രവിച്ചു പൊട്ടി വിളയും
പടും കളം
എദെൻ പ്രവെശനം

൪൭

രാഗം. ൯൨.

൧. നിന്റെ സ്നാനം-രക്തപാനം
മാംസഭൊജനം [ 65 ] ആത്മദാനം-ക്രൂശജ്ഞാനം
ശുദ്ധവചനം
ഈവക ഇരിക്കയിൽ
യെശുനിത്യ സഭയിൽ
ഇന്നും താഴ്ച-എന്നി വാഴ്ച
കൊള്ളുന്നു ദൃഢം

൨. എല്ലാ ആഴി വീണു വാടി
ചിന്നി പൊകിലും
യെശു ഇന്നും -ഊന്നിനിന്നും
തഞ്ചിക്കൊങ്ങിടും
ആരുവാൻ അവനുടെ
അവകാശം-മൂലനാശം
ചെയ്വാൻ തുനിയും

൩. മൂലക്കല്ലും-കുത്തുതല്ലും
മറ്റും കൊണ്ടതാൽ
ഈ മതില്ക്കും-ഊക്കുനില്ക്കും
ആരും തട്ടിയാൽ
സൎവ്വശത്രു കൌശലം
പാറമെലെ ആലയം
കെട്ടഴിപ്പാൻ-തച്ചിടിപ്പാൻ
തെടുന്നു ബലാൽ

൪. ഒളിയമ്പു-വാക്കിൻ വമ്പു
ജ്ഞാനവഞ്ചന [ 66 ] ഭക്തിമായ-ചിത്രഛായ
ചൂണ്ടൽ കൈവല
മറ്റെല്ലാം പ്രയോഗിച്ചാൽ
അല്പമാം വിശ്വാസത്താൽ
നിന്നു കൂടും-നമ്മെ ചൂടും
യെശു പലിശ

൫. ശത്രു കെറി-നമ്മെചെറി
പാറ്റിക്കൊള്ളും‌നാൾ
കല്ലുമാറി- ഉമിപാറി
ശിഷ്ടം നല്ല ആൾ
നമ്മെവക്കും ചിലരും
ഇങ്ങെവലയിൽ പെടും
യെശുവാക്കു-സത്യനാക്കു
തന്നിൽ ഒരു വാൾ

൬. ലൊകചെൎച്ച-ജഡത്തെൎച്ച
കൂട്ടമായ്ചുടും
ശെഷം തങ്കം-ഒത്തസംഘം
തീയിൽ തെളിയും
എങ്ങും ഐകമത്യമാം
അന്നു മക്കളായ നാം
ജ്യെഷ്ഠനൊടും-അഛ്ശനൊടും
ഒന്നായ്ചമയും

൪൮

രാഗം ൬൧ [ 67 ] ൧. നിലനിൽ-നിലനിൽ
ചിയൊൻ എന്ന പൎവ്വതം
ജാതികൾ കടൽ തരംഗം
പൊലയച്ചുപൊങ്ങിലും
നിന്റെ പാറെക്കില്ല ഭംഗം
സൎവ്വശക്തനിട്ടൊരടിയിൽ
നിലനിൽ-നിലനിൽ

൨. നിന്നെകാ-നിന്നെകാ
ചീയൊനെ നീ ശത്രുവിൻ
സൎപ്പ കൌശലം‌സമ്പ്രെക്ഷ
ബുദ്ധിയും ധരിച്ച പിൻ
ശുദ്ധി ലൊകത്തിന്നുപെക്ഷ
ഒൎത്തുപാരമാൎത്ഥ്യത്തിൽ പിറാ
നിന്നെകാ-നിന്നെകാ

൩. മിന്നുക-മിന്നുക
ചീക്കയിരിട്ടിൻ കൂർ
ദൂരെകാട്ടു നിൻ പ്രകാശം
കുന്നിൽ വെളിപ്പെട്ടയൂർ
ഒളിമക്കൾ്ക്കൊരുപാശം
ആയ്ചമഞ്ഞാകൎഷിച്ചെറുക
മിന്നുക-മിന്നുക

൪. താണുപൊ-താണുപൊ
താഴ്കിൽ എറും‌നാൾവരും
ഇന്നു പത്തും നാള നൂറും [ 68 ] തെറ്റി സ്നെഹം കുളിരും
കഷ്ടം ദ്വെഷ്യം അവദൂറും
ഒരൊ നാൾ മുഴുക്കും എങ്കിലൊ
താണുപൊ-താണുപൊ

൫. വിശ്വസി-വിശ്വസി
സത്യവാൻ നിൻ വാഴുന്നൊൻ
നീ രാജാവിൻ രക്ഷയല്ല
ഞാൻ നിൻ രക്ഷയായ കൊൻ
ജീവൻ ഞാൻ നീ ജീവക്കല്ല
ഭക്തനെ തൂണാക്കും എന്നിതി
വിശ്വാസി-വിശ്വാസി

൪൯

രാഗം. ൧൧

പുരാണസാക്ഷികൾ്ക്കകത്തുകത്തു
വരാത്മാവീണ്ടും ഇങ്ങുണർ
മതില്ക്കൽ ഏറി രാപ്പകൽ പുറത്തും
എതിൎത്തും ആൎത്തും നില്ക്ക കാവലർ

൨. ഇന്നാട്ടിൽ നീ അയച്ചിട്ടൊരു സൈന്യം
വന്നാലും സുവിശെഷകർ
പെരുത്തിരിട്ടതിക്രമിച്ചു ദൈത്യം
കരുത്തിനുറവാക നിൻ ചുടർ

൩. എല്ലാറ്റവും കൊളുത്തു നിന്റെ ജ്വാല
ഉല്ലാസം ദുഃഖികൾ്ക്കു താ
തുറക്ക ഹീനജാതിക്കും നിൻ ശാല [ 69 ] ഇറങ്ങി വാനങ്ങൾ പിളൎന്നുവാ

൪. സഹിപ്പതൊ ചിയൊൻ നെടും പ്രവാസം
ബഹിസ്ഥരെ പുകിക്കെണം
അനുഗ്രഹിക്കദാസരെ പ്രയാസം
മനുഷ്യരിൽ സമ്പ്രീതി കാണെണം

൫൦

രാഗം. ൮൩.

൧. വങ്കൊട്ടയായുധങ്ങളും
ആരെന്നാൽ ദൈവം തന്നെ
ഞെനിക്കങ്ങൾ എല്ലാറ്റിലും
രക്ഷിക്കും വന്നിരന്നെ
മുതുമാറ്റവൻ-ഇപ്പൊൾ കൊപിഷ്ഠൻ
ബലം കൌശലം-പലവും തൻവശം
അതുല്യൻ താൻ ഇപ്പാരിൽ

൨. മനുഷ്യ ശക്തി നഷ്ടമായി
ഈ ഞങ്ങൾ വെഗം തൊറ്റു
ഹെദെവക്കൈയെ ദെവവായി
തടുത്തിക്കൂട്ടം പൊറ്റു
നീയെ രക്ഷിതാ-യെശുമെശിഹാ
സൈന്യങ്ങൾ പ്രഭൊ-മറ്റാരും തുണയൊ
പടക്കളം നീ കാക്കും

൩. പിശാചുകൾ ജഗത്തെല്ലാം
നിറഞ്ഞിരെക്കു തെടി
വന്നാലും പെടി അല്പമാം [ 70 ] ഈ ഞങ്ങൾ അത്രെ നെടി
ഒരൊഗൊഷ്ഠിയും-സാത്താൻ കാണിക്കും
എല്ലാമെ ബലാൽ-വിധിക്കുൾ്പെട്ടതാൽ
ചൊല്ലൊന്നവനെ വീഴ്ത്തും

൪. ആടാതെ നില്ക്കവചനം
അരുതവൎക്കൊശാരം
സദാത്മാവൊടൊരൊവരം
നമുക്കായുപകാരം
പൊയ്പൊകും മുതൽ-മക്കൾ പെൺ ഉടൽ
അതുവിടെണം-ചെറുതവർ ഫലം
നമുക്കിരിക്ക രാജ്യം

9. തിരുസ്നാനം

൫൧

രാഗം. ൨൭

പിതാപുത്രാത്മാവഭിധാനം
ഞാൻ ചൊല്ലി സ്നാനപ്പെട്ടവൻ
അതായെ ഞാൻ അവൻ സന്താനം
വിശുദ്ധ ജാതി ചെൎന്നവൻ
ക്രിസ്തിങ്കൽ നട്ടു പൊയനാൾ
‘ തന്നൊടും എഴുനീറ്റയാ

൨. പിതാവില്ലാതെ ഞാൻ അനാഥൻ
ആയാറെ ഇന്നു പുത്രനായി [ 71 ] കുമാരനൊടൊരനു ജാതൻ
സൎവ്വാവകാശി കൂടയായി
പിന്നെ സദാത്മാവായവൻ
എന്നെക്കും എൻ ആശ്വാസദൻ

൩. ഈ സ്നെഹത്തിന്നൊരൊത്ത സ്നെഹം
ഞാൻ കാണിയാതിരിക്കുമൊ
മനസ്സു ദെഹി ഹീനദെഹം
നിണക്കിതൊക്കെയും പ്രഭൊ
പിശാചിൻ ഇഷ്ടം സെവയും
എടുക്കയില്ലയായ്വരും

൪. ഈ നിൎണ്ണയം നീ ഒരു നാളും
ഇളക്കയില്ലെന്നറിയാം
പരിച ചട്ട തൊപ്പി വാളും
നീ ആകയാൽ ജയിപ്പതാം
മനസ്സിൽ നിന്നുറക്കണം

൫. ഇരിട്ടിനില്ലൊരധികാരം
ഇല്ലൊരു ചെൎച്ച ഇങ്ങിമെൽ
നിന്നാൽ ഒടുങ്ങി അന്ധകാരം
വിളങ്ങിവാ ഇമ്മാനുവെൽ
നടപ്പിൽ ദൊഷം പറ്റിയാൽ
താൻ കഴുകെണം എന്റെ കാൽ

൫൨

രാഗം. ൫൯. [ 72 ] ൧. യൎദ്ദെനിൽ മുങ്ങി വന്നിതാ
പാപിഷ്ഠർ ഒരൊ വൎഗ്ഗം
മദ്ധ്യെ നില്ക്കുന്നു രക്ഷിതാ
എന്തിന്നാം ഈ സംസൎഗ്ഗം
അവരിൽ എത്ര മയമൊ
അയൊഗ്യ മൊഹ പാപമൊ
ഇവന്നത്രെയും പുണ്യം

൨. ഇവങ്കൽ എന്നഴുക്കെല്ലാം
കഴുകും ജലസ്നാനം
അഴുക്കു ലൊകപാപമാം
അതിന്നായി ദിവ്യജ്ഞാനം
ജനിച്ചിട്ടാണ്ടു മുപ്പതാം
ശുദ്ധാത്മാവാൽ ലഭിച്ചതാം
രാജാചാൎയ്യാഭിഷെകം

൩. പ്രവൃത്തി സ്ഥാനങ്ങളിലും
ഒന്നാം ക്രിസ്തു പ്രവൃത്തി
എക്കല്പനെക്കും ആശെക്കും
ഇപ്പെരിനാൽ നിവൃത്തി
തികഞ്ഞു ചെലാ സ്നാനവും
പ്രവൃത്തിയും നിവൃത്തിയും
നിന്നാൽ എല്ലാൎക്കും ക്രിസ്തൊ

൫൩

രാഗം. ൮.

൧. വമ്പുള്ള വെള്ള നാശത്താൽ [ 73 ] മുമ്പുള്ള സൃഷ്ടി പൊയതാൽ
വിനാശം ജീവനാരംഭം
എന്നെഅൎപ്പിച്ചു പ്രാവിൻ ദളം

൨. ക്രിസ്തിങ്കൽ സ്നാനത്തിൻ ജലം
തുടച്ചിടും മനൊ മലം
സൃഷ്ടിക്കെകാഗ്രം ഉണ്ടായാൽ
ഇലയെകാട്ടും പ്രാവിൻ കാൽ

൩. ആചാൎയ്യദണ്ഡിലെ തളിർ
മരിച്ചതിന്നുപുത്തുയിർ
അനുജരും മാ ജ്യെഷ്ഠനും
അനുഭവത്താൽ ജീവിക്കും

൪. ഒന്നിന്നി വെണം ചിന്തിച്ചാൽ
സദാത്മാവഗ്നി സ്നാനത്താൽ
അകം പുറം ചരാ ചരം
എല്ലാം ശുദ്ധീകരിക്കെണം

10. തിരുവത്താഴം

൫൪

രാഗം. ൭൮.

൧. കൊപം നിന്നൊടില്ലെന്നിട്ടു
പാപഗുഹയെ നീ വിട്ടു
മാനസം വെളിച്ചത്തൊടി
തൊന്നിക്കൊരു നല്ല മൊടി [ 74 ] രക്ഷിതാ നി മന്ത്രിക്കുന്നു
തല്ക്ഷണം ഉണ്ടാം വിരുന്നു
മന്നും വിണ്ണും താൻ ഭരിക്കും
മന്നൻ നിങ്കലെ വസിക്കും

൨. മാല തൂക്കിയും വിവാഹം
പൊല വെണ്ടതെ സന്നാഹം
മുട്ടിക്കെൾ കൃപാകുഠാരം
പൂട്ടിക്കാണാരുത് ദ്വാരം
ഗൎവ്വലെശവും വിലക്ക
സൎവ്വം അവനായ്തുറക്ക
യെശുവെ പ്രവെശിക്കെന്നു
ആശു ചൊല്ലെതിരെ ചെന്നു

൩. മിത്രം കാണ്കൊരെൻ നിൎവ്വാഹം
എത്ര നിന്നെ ചൊല്ലി ദാഹം
തന്നിയാകിൽ ഉണ്ടു കുത്തു
നിന്നിലുള്ളതുണ്മാൻ ക്ഷുത്തു
മാരി പൊലിതിൽ ചൊരിഞ്ഞു
പൂരിക്കൊഴിവിൽ വഴിഞ്ഞു
നൂണു ജീവിപ്പിക്ക ചിത്തെ
വീണുറങ്ങും നിന്റെ വിത്തെ

൪. ജീവനാവൂ തീയാഹാരം
ചാവടുത്താൽ എൻ സംസ്കാരം
മാംസരക്തത്താൽ നിൻ ദെഹം
ആം സഭയിൽ പുതുസ്നെഹം [ 75 ] സെവിപ്പാൻ പുതുസന്തുഷ്ടി
ഭാവി ദെഹത്തിന്നും പുഷ്ടി
വിണ്ണിലും നുകരുകദ്യ
മണ്ണിൽ പൊലെ നിന്റെ സദ്യ

൫൫

രാഗം. ൫൨.

൧. ഹാ ദൈവത്തിൻ കുഞ്ഞാടു
മരത്തിൽ തൂങ്ങിയൊനെ
അസൂയ നിരുപാടു
പൊറുത്തു മരിച്ചൊനെ
നീ പെറി എല്ലാപാപം
അല്ലാഞ്ഞാൽ പറ്റും ശാപം
കൃപയരുളിച്ചെയി ഒ യെശു

൨. ദുൎദ്ദീനത്തെ നീ ഛെദം
ചെയ്വാൻ നിൻ രക്തസാരം
ഒഴുക്കി തന്ന ഭെദം
ചൊല്ലറ്റ ഉപകാരം
കൈക്കൊൾ്ക നിത്യാചാൎയ്യ
കറയില്ലാത്തഭാൎയ്യ
കൃപയരുളിച്ചെയി ഒ യെശു

൩. എൻ കുഴിയിൽ നീ കൂടി
എൻ ജ്യെഷ്ഠഭാവ കാട്ടി
എൻ ദ്രൊഹം ഒക്ക മൂടി
എൻ പ്രതയെ നീ ആട്ടി [ 76 ] എന്നിന്നി നിത്യം പാടുാം
നീ ദൈവത്തിൻ കുഞ്ഞാടുാം
കൃപയരുളിച്ചെയി ഒ യെസു

11. മാനസാന്തരം

൫൬

രാഗം. ൭൦

൧. എന്നെ നിന്റെ കൊപത്തിൽ
ശിക്ഷിക്കാതലിഞ്ഞു
ഇജ്ജനം ചെറുപ്പത്തിൽ
കെട്ടതെന്നറിഞ്ഞു
കൊപത്തീ-വെഗം നീ
ക്ഷാന്തിയാൽ തടുക്ക
രക്തത്തിൽ കെടുക്ക

൨. ചെയ്ത പാപത്താൽ എല്ലാം
ഉണ്ടെനിക്ക നാണം
കെട്ടു പോയതിന്നും ആം
നിന്നാൽ അത്രെ ത്രാണം
ഞാൻ പതിർ-നീ ഉയിർ
ചത്തതെ നിൻ വാക്കും
നൊക്കും പുതുതാക്കും

൩. ഈ ചതഞ്ഞുടഞ്ഞതും
ചെയ്ക നീ ആശ്വാസം [ 77 ] ശൂന്യ ദീന നെഞ്ചിലും
തന്നി കൊൾ്ക വാസം
പിന്നെ ഞാൻ-വാഴ്ത്തുവാൻ
ദിവസെന പറ്റും
ചെറും നീ അകറ്റും

൪. നല്ക പുതിയാത്മാവെ
ഈ പിണത്തിൽ ഊതി
അതിൽ ഇന്നി നെടുകെ
വല്ലൊരനുഭൂതി
നീയല്ലൊ-എൻ പ്രഭൊ
ഹീനൎക്കനുകമ്പി
നിന്നെ ഞാനും നമ്പി

൫൭

രാഗം. ൬൦.

൧. കാരുണ്യ ജ്യൊതിയായ
യെശുമെശീഹാവെ
മനുഷ്യ ജാതിമായ
അകറ്റും സത്യമെ
എൻ പാപത്തെ ക്ഷമിച്ചു
സന്തൊഷത്തെയും താ
നീ മാത്രമെ ജയിച്ചു
ഞാൻ ഒന്നും സാധിയാ

൨. ഈ ഭ്രഷ്ടനായ പാപി
അറിഞ്ഞു നിൻ ബലം [ 78 ] ഇപ്പൊഴെ അനുതാപി
ആയ്വീണു ശരണം
അബദ്ധം അൻ വിരൊധം
നികൃഷ്റ്റം എൻ പണി
സുന്യായം നിന്റെ ക്രൊധം
ഉചിതം എൻ പിണി

൩. കുടുങ്ങി നില്ക്കും കാടു
ഞാൻ എങ്ങിനെ വിടും
ഉഴന്നു പൊയൊരാടു
മറ്റാർ അന്വെഷിക്കും
നിണക്കനല്ല പൊക്കു
തെളിഞ്ഞു മുൻപിനാൽ
നീയെന്നെ ഒന്നു നൊക്കു
ക്ഷമിക്കിരക്കയാൽ

൪. പിതാവെ ഉദ്ധരിച്ചു
അകൃത്യം ഒക്കവെ
ഞാൻ ന്യായമായ്വിധിച്ചു
പകപ്പാറാക്കുകെ
എൻ ഉള്ളിൽ നിന്റെ വാക്കും
കറ്റക്കൺ നൊക്കെല്ലാം
വെരുന്നി നില്പാറാക്കും
എന്നാൽ സുഖം ഉണ്ടാം

൫൮

രാഗം. ൪൧. [ 79 ] ൧. യെശു വെന്നി ഞാനൊ എതു
ഹീനനന്ധൻ നഗ്നനെ
ലെശം എന്നിൽ സ്നെഹ ഹെതു
ഇല്ല ദൈന്യം ഒഴികെ
മട്ടില്ലാത പാപകൊടി
വിട്ടു ഞാൻ തൃക്കാക്കൽ ഒടി

൨. ഇല്ല ഞാൻ ചെയ്യാത്ത ദ്രൊഹം
ആജ്ഞയൊക്കതട്ടിനെൻ
നല്ലതെന്നു തൊന്നി മൊഹം
ചത്തു മൊഹിച്ചടിയെൻ
സത്യത്തൊടു ഞാൻ മരുത്തു
നിത്യ കാരുണ്യം വെറുത്തു

൩. പാപി ചാകണം എന്നല്ല
നീ വിളങ്ങിച്ചാന്തരം
ശാപം നിങ്കലായി നല്ല
പാപശാന്തിക്കുണ്ടിടം
ഗൎവ്വം താണു ഞാൻ വലഞ്ഞു
സൎവ്വം പറയാം കരഞ്ഞു

൪. എങ്കടങ്ങൾ ഞാനെ വീട്ടി
തീൎക്കാം എന്നു ചൊല്ലാമൊ
വങ്കം നക്കെ തൃക്കൈനീട്ടി
ക്രൂശിൽ ഒപ്പിച്ചില്ലയൊ
രക്തത്താൽ എന്ന് ശാപം തീര
മുക്തമൊ ചൊല്ലാവു വീര [ 80 ] ൫. ആശ്വസിക്കിനിക്കലങ്ങി
ശങ്കിച്ചാടും മാനസം
വിശ്വസിച്ചു ഞാൻ തുടങ്ങി
താവിശ്വാസ കെവലം
ആശിയരുളും വരെക്കും
യെശു നിന്നെ വീണിരക്കും

12. രക്ഷാഗീതങ്ങൾ

൫൯

രാഗം. ൭൫.

൧. ആദം ജന്മമായി പിറന്ന
ശാപ മൃത്യുല്പന്നന്മാർ
നിങ്ങളിൽ കൃപാസമ്പന്ന
ദൈവമക്കളായതാർ
ആദ്യജാതൻ കൈപിടിച്ചു
അവൻ രക്തസ്നാനത്തുൾ
കൂടിച്ചത്തൊൎൎക്കായി ലഭിച്ചു
പുനൎജ്ജന്മത്തിൻ പൊരുൾ

൨. ആത്മദെഹം ഒക്കെ പുക്കു
പാപം എന്ന ദുൎവ്വിഷം
ദെവ സാദൃശ്യ നുറുക്കു
ഒന്നെ പാപബൊധകം
ദൂരെ വെളിച്ചം കണ്ടിട്ടും [ 81 ] യാത്രെക്കാവതും കണ്ടൊ
ദുശ്ശുശ്രൂഷ ദ്വെഷിച്ചിട്ടും
വിട്ടിട്ടില്ല ഫരവൊ

൩. ചെങ്കടൽ നിന്നെ സ്തുതിക്കാം
വീണ്ടെടുത്ത ഇസ്രയെൽ
അഗ്നിതൂൺ നിന്നാൽ ജയിക്കാം
നിന്നാൽ നില്പാം കരമെൽ
പെട്ടകത്തിൽ തിരഘൊഷം
ഇടി ശബ്ദം കെട്ടു നാം
പൊട്ടൊയാഞ്ഞു ബഹിർ ദൊഷം
സ്വസ്ഥം ഉൾ എന്നറിയാം

൪. വെള്ളം ചൊരയൊടും കൂട
ആത്മാവെ നീ സാക്ഷിതാ
നീതി വസ്ത്രം ഞങ്ങൾ ചൂട
സത്രുവെ തടുപ്പാൻ വാ
സൂക്ഷിക്ക പ്രഭൊ നിൻ വീടു
ദയ ചെയ്തു പാൎക്കിതിൽ

ഞങ്ങളാൽ നിന്നമ്പിൻ ൟടു
ആം വരെ ചെയി നിൻ തൊഴിൽ

൬൦

രാഗം. ൬൦.

൧. കൎത്താ ബലിക്കൊരാടു
താൻ നൊക്കും എന്നിതി
പണ്ടിസ്രയെല്യ നാടു [ 82 ] പരന്നസംഗതി
അതിന്നായൊരച്ചാരം
മൊറിയ്യാ പൎവ്വതം
അതിൽ വാഗ്ദത്തസാരം
അറിഞ്ഞിതാബ്രഹാം

൨. ഒർ പുത്രൻ ആട്ടു രൂപം
മലയിൽ കെറിയാൻ
പിതാവാളഗ്നി ധൂപം
അടുത്തുകൊണ്ട ഞാൻ
ഇവന്റെ നിത്യ പ്രീതി
മൃത്യുവിൽ ചാകുമൊ
ചത്തൊനെ ദെവ നീതി
കുഴിയിൽ വിടുമൊ

൩. സദ്രക്ഷിതാവിഴിഞ്ഞു,
നൃമാംസരക്തത്തിൽ
ആദാമ്യനായി കഴിഞ്ഞു
ഉറങ്ങി പൊടിയിൽ
ഇപ്പൊൾ രണ്ടാമത്താദം
നമുക്കു തലയാം
അവന്റെ ശക്തപാദം
പിശാചെ ചൂൎണ്ണിക്കാം

൬൧

രാഗം. ൩൬.

൧. ക്രീസ്തൻ ആടായ്വന്നതാൽ [ 83 ] ഞാൻ സന്തൊഷിക്കു ബലാൽ
എന്നെ സ്നെഹിച്ചും ഗ്രഹിച്ചും
എന്റെ നാമവും വിളിച്ചും
സല്കരിച്ചു മുഴുവൻ
പൊറ്റുന്നുണ്ടൊരിടയൻ

൨. യെശു കൈയിൽ ശാന്തകൊൽ
നിൎഭയം നടത്തുമ്പൊൾ
നല്ല മെച്ചൽ പാലും ചൊറും
തന്നു പൊറ്റും ദിനം തൊറും
ദാഹം തൊന്നുമളവിൽ
വെള്ളം കാട്ടും ഉറവിൽ

൩. ഇത്രഭാഗ്യം ഉള്ള ഞാൻ
എന്തു മൂലം ദുഃഖിപ്പാൻ
പല നല്ല നാളിൻ ശെഷം
കളയെണ്ടി പൊം ഈ വെഷം
എന്റെ പാൎപ്പു പിറകിൽ
ഇടയന്റെ മടിയിൽ

൬൨

രാഗം. ൭൯

൧. ദിവ്യരക്തം നീ പാച്ച ശാന്തി
ശിഷ്യരിൽ മറപ്പതാർ
എങ്കിലും കൃതജ്ഞരായി ശുഷ്കാന്തി
കാട്ടി സെവിക്കുന്നതാർ
അല്ലയൊ ഗുരൊ ഈ ആത്മാഹാരം [ 84 ] എല്ലാ പാട്ടിലും മധുരസാരം
ഞങ്ങളിൽ ദിനം ദിനം
നീ പ്രകാശിപ്പിക്കെണം

൨. മനസ്സിങ്കൽ പുക്കപാപരൊഗം
ഒക്ക ആട്ടിക്കളവാൻ
ക്രൂശിന്മെൽ മെടിച്ച സ്വൎഗ്ഗഭൊഗം
രുചികാണിക്കെ ഭവാൻ
രക്തം തളിക്കപ്പെട്ട ബലിപീഠം
വാക്കെഴഞ്ചുമുറിമുൾകിരീടം
ഇപ്പൊൾ ചാകുന്നെരത്തും
കാട്ടിയാൽ ഗുണം വരും

൩. ഇങ്ങൊന്നിച്ചു നില്ക്കുന്നടിയങ്ങൾ
കൈയടിച്ചു നെൎന്നെല്ലാം
അങ്ങുന്നെറ്റ കഷ്ടമരണങ്ങൾ
സഖ്യതെക്കാധാരമാം
ഞാന്നീയായിട്ടെന്നും ആക ചെൎച്ച
നിൻ സ്തുതിക്കായ്സമ്മതിച്ചി നെൎച്ച
ആമെൻ എന്നും പണ്ടെപ്പൊൽ
സമാധാനം എന്നും ചൊൽ

൬൩

രാഗം. ൬൦.

൧. പിതാവെ നിന്റെ ദാനം
സ്തുതിക്ക ന്യായമാം
നിന്നൊടു പുത്ര സ്ഥാനം [ 85 ] എല്ലാൎക്കും പ്രാപിക്കാം
അതിന്നായാദ്യജാതൻ
മരത്തിൽ തൂങ്ങിയാൻ
കിഴിഞ്ഞു സൎവ്വനാഥൻ
തൻ ദാസൎക്കടിയാൻ

൨. ആന ചറത്തെ തച്ചൻ
തൻ അബ്ബാവിളിയാൽ
പിതാവു ഞങ്ങള്ക്കഛ്ശൻ
താൻ ജ്യെഷ്ഠനാകയാൽ
പുത്രാത്മാ ഞങ്ങളൂടെ
അബ്ബാ വിളിക്കുകെ
കണ്ണീരിനൊടും കുടെ
ഹൃദി ഞരങ്ങുകെ

൬൪

രാഗം. ൯൫.

൧. പ്രകാശിച്ചരുണൊദയം
അജ്ഞാന രാത്രിയെസ്ഫുടം
തെളിച്ചൊരു നക്ഷത്രം
ഹെദാവിൽ പുത്രയശ്ശെവെർ
അത്യന്ത കൃപയുള്ള നെർ
എൻ രാജാ നീ എൻ ഛത്രം
ചിത്രം മിത്രം പാപനാശം
നിൻ പ്രകാശം സിദ്ധസത്വം
സീമയില്ല നിൻ മഹത്വം [ 86 ] ൨. പിതാവു തന്ന പുത്രനെ
ഞാൻ ഒന്നിനെ ഗ്രഹിക്കുകെ
ഈ രക്തമണി മാത്രം
നിന്നെ സുരർ ഭൂതങ്ങളും
തുള്ളിപ്പൊടി സ്തുതിക്കിലും
ഞാനൊ അതിന്നു പാത്രം
എന്നാൽ നിന്നാൽ-പാപികൾ്ക്കും
ദ്രൊഹികൾ്ക്കും നീങ്ങിക്രൊധം
ഇല്ല ദാസരിൽ വിരൊധം

൩. നീ മുഖം ചാച്ചു നൊക്കിയാൽ
എന്നുള്ളം നിൻ പ്രസാദത്താൽ
വക്കൊളവും നിറയും
നിന്നെ മറന്നു ദൊഷത്തിൽ
ഉൾപ്പെട്ടു വെറെ നൊക്കുകിൽ
ഞാൻ തനിയെ വലയും
താണു കാണു-എൻ നിൎവ്വാഹം
എന്റെ ദാഹം-ജീവാഹാരം
താ നിൻ സുവിശെഷസാരം

൪. വാക്കാത്മാ ചൊര ദെഹവും
മുന്നിനയാത്ത ക്ഷമയും
നീ എറ തന്നെനിക്കും
നീ എവിടെ വസിക്കുമൊ
അങ്ങത്രെ ഞാനും എൻ പ്രഭൊ
സൂൎയ്യാ എപ്പൊൾ ഉദിക്കും [ 87 ] ശാന്തകാന്ത-ഇഹലൊകം
പൂണ്ടശൊകം-തീൎന്ന ശെഷം
നിത്യമാകും എൻ ആശ്ലെഷം

൬൫

രാഗം. ൨൭.

൧. ഭുവി ചങ്ങാതികൾ ചുരുക്കം
സ്വൎഗ്ഗത്തിലുണ്ടൊരുത്തമൻ
വെറെ തുണവിടും ഞെരുക്കം
കണ്ടാലെ അണയും ഇവൻ
തുണെക്കു യെശു താൻ മതി
എന്നിനി മെലിൽ എന്മതി

൨. മനുഷ്യർ ഊഞ്ചൽ പൊലെ ആടും
എൻ യെശു പാറ തുല്യനാം
അനിഷ്ട നാടും ശൂന്യകാടും
ആവന്നതൊക്കും പൊൽ എല്ലാം
സുഖദുഃഖങ്ങളും സരി
തുണക്കു യെശുതാന്മതി

൩. ആരാൽ എനിക്കൊരുപകാരം
അവനെ തൊഴനാക്ക ഞാൻ
എന്നീ വഴി ഭൂലൊകെ സാരം
എനിക്കൊ നല്ലതെ ചെയ്വാൻ
തനിക്കാമ്പൊന്നതെൻ സഖി
തുണെക്കു യെശുതാൻ മതി

൪. അവൻ എനിക്ക നല്ക്കണ്ണാടി [ 88 ] വിടാതെ കാട്ടും ശുദ്ധനെർ
എനിക്കു വെണ്ടി ചാവിൽ ചാടി
വിമൊക്താവെന്നവന്റെ പെർ
കടങ്ങൾ വീട്ടി താന്തനി
തുണെക്കു യെശുതാന്മതി

൫. തൻ ഉള്ളം താൻ എനിക്കു തന്നു
തൻ ദെഹവും നല്ലൊരു നാൾ
തൻ കൊവില്ക്കെന്നെ കൊണ്ടുവന്നു
എന്നെക്കും പാൎപ്പിക്കുന്നയാൾ
ഇപ്പാങ്ങൻ ആകയാൽ അറി
തുണെക്കു യെശുതാന്മതി

൬൬

രാഗം. ൬.

൧. മകനും അഛ്ശനും സ്തുതി
തികഞ്ഞ പാപ നിഷ്കൃതി
പകയൎക്കെകി കരുതി-ഹല്ലെലൂയാ

൨. മരത്തിൽ തൂങ്ങി നന്മകൻ
ശിരസ്സു താഴ്ത്തി ചത്തുടൻ
നിരന്നു നമ്മൊടുന്നതൻ-ഹ

൩. പിശാചിന്മെൽ മഹാജയം
ശ്മശാ‍ാനം വിട്ടു പൂരിതം
വിശാല ലൊകം തൻ വശം-ഹ

൪. മരിച്ചെഴുന്നൊരു മഹാൻ
പിരിഞ്ഞ പിൻവിളങ്ങുവാൻ [ 89 ] വരികിൽ ഞാനും ഭാഗ്യവാൻ -ഹ

൫. അതിന്നായെന്നിൽ സത്യാത്മാ
മതി നെരാക്കി സൎവ്വദാ
പഥി നടത്തി വാഴുകാ-ഹ

൬൭

രാഗം. ൩൦.

൧. മശീഹായിൽ വിളങ്ങും സ്നെഹം
ഞാൻ വിസ്മയിച്ചാരാധിപ്പെൻ
കൃമിക്കു തന്നിൽ സന്ദെഹം
കളഞ്ഞുറച്ചാനന്ദിപ്പെൻ
എൻ അഹംഭാവം നീ വിഴുങ്ങും
ഞാൻ സ്നെഹക്കടലുള്ളിൽ മുങ്ങും

൨. പടച്ച മുൻപിലും എൻ നാമം
വരച്ചു ജീവ പുസ്തകെ
യുഗാന്തത്തിൽ വരും വിശ്രാമം
അപ്പൊഴും നിശ്ചയിച്ചുമെ
അത്രെ ദിനം നിൻ അധികാരം
അത്രെയും എന്റെ മെൽവിചാരം

൩. നിൻ രൂപത്തിൽ മനുഷ്യ വംശം
അന്നെന്നെയും നിൎമ്മിച്ചുനീ
എനിക്കാദാമ്യപ്പിഴയംശം
ഉണ്ടായതെ വഹിച്ചു നീ
നീ നരപുത്രനായ സ്ഥാനം
എത്തിച്ചെനിക്കു ദിവ്യമാനം [ 90 ] ൪. മെലെ ഞാൻ ദിവ്യനായ്സുഖിപ്പാൻ
നീ ദീനനായി ഭൂമിയിൽ
ഞാൻ അബ്ബാ എന്നതെ വിളിപ്പാൻ
നീ സംസയിച്ചു ക്രൂശിൽ
എനിക്കനുഗ്രഹം നിൻ ശാപം
ഞാൻ ദെവ നീതീ നീയൊ പാപം

൫. ചാവൊളം പൊരുതും കരഞ്ഞും
വിയൎത്തുമുള്ള സ്നെഹമെ
ഈ അമ്പില്ലാത്ത എന്റെ നെഞ്ഞും
നിൻ ജ്വാപയാൽ കൊളുത്തുകെ
എപ്പൊഴും എങ്കൽ ഉണ്ടുപെക്ഷ
അതിൻ ചികിത്സ നിൻ അപെക്ഷ

൬. ഇരിക്ക നീ എൻ അവകാശം
ചരാചരത്തിൽ എൻ മുതൽ
എൻ രാത്രിയിങ്കൽ ഉൾപ്രകാശം
എൻ ഒട്ടം തീൎന്നാൽ എൻ പകൽ
നിന്റെ കൈക്കൽ വാങ്ങും പുതു ദെഹം
അതെന്നും വാഴ്ത്തും നിന്റെ സ്നെഹം

൬൮

രാഗം. ൫൫.

൧. യെശുപെർ ക്രിയയും
ശിശുവും വൃദ്ധനും
ശ്രുതിപ്പെട്ടാർ
സ്നെഹം നിറഞ്ഞവൻ [ 91 ] ദെഹത്തൊടുത്ഭവൻ
ഗെഹത്തിൽ പാൎത്തവൻ
സ്തുതി പൊരുൾ

൨. ദാനം പകൎന്നവൻ
മാനം കുറഞ്ഞവൻ
സൎവ്വത്തിൻ കൊൻ
സകലർ ജീവിപ്പാൻ
അകലും അഛ്ശനിൽ
പകരും രക്തവും
പൎവ്വതത്തിൽ

൩. സ്വൎഗ്ഗത്തിൽ കെറിയ
മാൎഗ്ഗത്തിൽ പിന്നട
വെറു വീടില്ലയെ
ചെറു വിട്ടൊടി നാം
കെറുകയെല്ക്കുവാൻ
ഇഷ്ടപരം

൬൯

രാഗം. ൧൬.

൧. രക്ഷകൾ വരുന്നകുന്നു
നിത്യം എന്റെ ഉൾ്ക്കുരുന്നു
പാൎത്തുമാഴ്കി ആശിക്കുന്നു
പൎവ്വതം മഹാ ചിയൊൻ

൨. സൎവ്വവും പടെച്ച കൎത്താ [ 92 ] എകനായെനിക്കുദ്ധൎത്താ
തത്സഭെക്കു യെശു ഭൎത്താ
വിശ്വവും നന്നാക്കിയൊൻ

൩. മാറുന്നില്ല വൻ ചങ്ങാതം
ഇല്ലതാനും പക്ഷപാതം
സൎവ്വം അഗ്നിയാലെ സ്നാനം
ആയിട്ടത്രെ രക്ഷിപ്പൊൻ

൪. എന്തു പൊൽ ഇനിക്കലക്കം
താൻ അറിഞ്ഞു നല്ലതക്കം
അവനൊടു വന്നിണക്കം
നിത്യം ഞാൻ ആനന്ദിപ്പൊൻ

൭൦

രാഗം. ൭.

൧. സ്വവംശം യെശു രക്ഷിപ്പാൻ
വിളങ്ങി ഭൂമിയിൽ
രക്ഷിക്ക മാത്രം ആ മഹാൻ
നടത്തുന്ന തൊഴിൽ
തെജൊമാനം സ്തൊത്രം ത്രാണം
ആട്ടിങ്കുട്ടിക്കെന്നും ആവു
യെശുക്രീസ്തു രക്ഷിതാവ
ഹല്ലലൂയാ വാഴ്ത്തുവിൻ

൨. മനസ്സൊടല്ല ശിക്ഷിക്കും
തുലൊം ക്ഷമിപ്പവൻ
വിശ്വാസമറ്റ ഏവൎക്കും [ 93 ] പരൻ ന്യായാധിപൻ-തെ

൩. എന്നെ വരെ അവൻ തൃകൈ
നിണക്കായ്നീട്ടുമ്പൊൾ
വിശ്വാസത്തെ ആ പെശിൽ വൈ
നിൻ രക്ഷഎറ്റുകൊൾ-തെ

൪. വിധി എത്ര താമസം
അവാച്യം നിൻ കൃപാ
എനിക്കും യൊശുവാ ജയം
എല്ലാം തികെച്ചു താ - തെ

13. സ്തുതികൾ

൭൧

രാഗം. ൯൪

൧. ഇപ്പൊൾ യഹൊവനാമം
എപ്പൊഴും വാഴ്ത്തുകെന്മനം
അവന്നു നിന്നിൽ കാമം
ഉദിച്ചതെത്ര അത്ഭുതം
നിൻ ദ്രൊഹത്തെ പൊറുത്തും
ആകായ്മ മാറ്റിയും
തന്മടിയിൽ ഇരുത്തും
കഴുക്കൽ പൊലയും
ജീവത്വം പുതുതാക്കും
ഭാൎയ്യാദിയൊടുനെർ [ 94 ] ഈശ്വാവെ പൊറ്റികാക്കും
യഹൊവവന്റെ പെർ

൨. യഹൊവാ കൎമ്മം ന്യായം
കൃപാലുവാകും ദീനരിൽ
മനസ്സിൽ അഭിപ്രായം
പ്രസിദ്ധമാക്കി ലൊകത്തിൽ
വിരൊധികൾ്ക്കുക്ഷാന്തി
സഭെക്കു വാത്സല്യം
സൎവ്വാപരാധ ശാന്തി
സ്വ യാഗത്താൽകൃതം
സ്വഭക്തരിൽ തൻ പ്രീതി
വാനൊളം ഉന്നതം
അഘങ്ങൾ നീക്കും വീതി
പൂൎവ്വാപരായതം

൩. മനുഷ്യർ ഒക്ക പൂഴി
ക്ഷണത്തിൽ വാടും പുല്ലിൻപൂ
ഉണങ്ങി പൊം ൟ മൂഴി
ജ്വലിക്കും വല്ലനാളീ ഭൂ
യഹൊവാ പ്രീതി സത്യം
എന്നെക്കും നിന്നിടും
അവന്റെ ആധിപത്യം
വാടാതെ വൎദ്ധിക്കും
ഒടുങ്ങും എതിരാളി
പിറെക്കും ദുഷ്ട പെയി [ 95 ] ഹെ യെശുവിൻ കൂട്ടാളി
യഹൊവെ സ്തൊത്രം ചെയി

൭൨

രാഗം. ൭൫

൧. എന്റെ രക്ഷകന്നു പാടി
തൻ സ്തുതി ചെയ്യാതയ്യൊ
എത്രനാൾ കഴിച്ചു ചാടി
പുത്രന്നിതു പറ്റുമൊ
ദെവഹൃദയം വിശാലം
അവൻ രക്ഷ കുറയാ
ശെഷം ഒക്കയും തല്കാലം
ദെഹസ്നെഹ മെസദാ

൨. കുഞ്ചുകൾ ചിറകിൽ ചെൎത്തും
കൊഞ്ചും കഴു പൊലവെ
അഛ്ശൻ കൈ ഈ എന്നെ പെൎത്തും
മെച്ചം മൂടി കാത്തുതെ
മുറ്റും എന്നിലുണ്ടകൃത്യം
തെറ്റും അവനിൽ വരാ
ശെഷം ഒക്കയും അനിത്യം
ദെവസ്നെഹമെസദാ

൩. മിത്രങ്ങൾ്ക്ക വെണ്ടി അല്ല
ശത്രുവെന്നറിഞ്ഞവൻ
ചിത്രമെ എനിക്കു നല്ല
പുത്രനെയും തന്നവൻ [ 96 ] അക്കരക്കടപ്പാൻ പാലം
തക്കതില്ല് അവൻ വിനാ
ശെഷം ഒക്കയും തല്ക്കാലം
ദെവസ്നെഹമെ സദാ

൪. സ്വൎഗ്ഗത്തൊളവുംഎൻ കാതിൽ
മാൎഗ്ഗംചൊല്ലിമന്ത്രിച്ചും
ബന്ധംനീങ്ങുമാറാവതിൽ
അന്ധകാരെതൊന്നിച്ചും
ഉള്ളുവാണുപെയിൻ ജാലം
തള്ളുന്നുണ്ടുസത്യാത്മാ
ശെഷം ഒക്കയും തല്കാലം
ദെവസ്നെഹമെസദാ

൫. ദൂതർചുറ്റിഎന്നെ കാക്കും
ഭൂതസംഘം സെവിക്കും
തല്ലൽ എന്നെ നല്ലനാക്കും
അല്ലലൊഅറെപ്പിക്കും
ചാവിനാലുംഎന്നെ നിത്യം
ജീവിപ്പിക്കുംനിങ്കൃപാ
ശെഷംഒക്കയുംഅനിത്യം
ദെവസ്നെഹമെസദാ

൭൩

രാഗം. ൭൬

൧. എല്ലാ ദ്രവ്യത്തിൽവിശിഷ്ടം
തൃപ്തിയാക്കുന്നപ്രഭൊ [ 97 ] യാവന്നായിനിൻ രസം ഇഷ്ടം
വെറെരസംതെടുമൊ
ഇങ്ങും അങ്ങും മെലും കീഴും
തിരഞ്ഞാലും ആശ വീഴും
ദൂരെനിന്നെകണ്ടവൻ
പെടിയെജയിച്ചവൻ

൨. നിന്നെ വാങ്ങി എല്ലാം വില്ക്കും
സാധുവിന്നുലാഭമായി
ബന്ധു വിടും‌പൊൾ നീ നില്ക്കും
കാട്ടിൽ കെൾ്ക്കാം നിന്റെ വായി
നിന്റെ ആത്മാവൊടു പറ്റും
ഹൃദയത്തെ എന്തകറ്റും
നിന്നെകൈ പിടിച്ചതാൽ
നിലനിന്നു നൊന്തകാൽ

൩. ഭാഗ്യം നിറവുള്ളദെവ
വന്നു പാൎക്കീയുള്ളത്തിൽ
പുത്രൻമൂലം എങ്കൽമെവ
ശുദ്ധമാക്കു നിൻകുടിൽ
നമ്മെ കെട്ടുകെവിശ്വാസം
ചിലനാളൊ ചിലമാസം
പിൻകല്യാണ നെരം നാം
നിത്യത്തൊളം ഭൊഗിക്കാം

൭൪

രാഗം. ൨൩ [ 98 ] ൧. തൊഴരെരക്തം ഒഴിച്ചുതരുംബലിയാടും
സിംഹവുമായിജയിച്ചവനെസ്തുതിയാടും
ഐക്യതയായിഭൂതലെനമ്മുടെവായി
യെശുവിൻനാമത്തെപാടും

൨. രൊഗിഗണം ഗുണമാക്കിയതന്നുടെ ഉക്തി
ശാപനിമഗ്ന നരൎക്കുവരുത്തിയമുക്തി
സ്നെഹബലം
നിൎമ്മല നീതിജയം
രക്തകളെബരഭുക്തി

൩. ഞാനും അലഞ്ഞു തിരിഞ്ഞതു കണ്ടുപിടിച്ചു
ചിത്തമലിഞ്ഞെഴുനീറ്റു തിരഞ്ഞു വരിച്ചു
സ്നെഹകറാർ
ആക്കിയുരച്ചവനാർ
ചെയ്തതു യെശു തനിച്ചു

൪. ദാസരിൽഅനുഭവംവളരെണമെ കൎത്താ
ശുദ്ധപതിവ്രതയായ്സഭതീരുകഭൎത്താ
നിൻദയയാ
ഭക്തിയിൽഒർമറിയാ
നിത്യശുശ്രൂഷകിൽമൎത്താ

൫. വാഴ്ത്തുവിൻഎങ്ങും അടക്കി സെവകഭൂതർ
കൂട്ടവകാശികളായപരസ്ഥയഹൂദർ
എന്റെമനം
ആടിനെപുകഴെണം
കൂടസിംഹാസനദൂതർ [ 99 ] ൬. വെട്ടിയുയിൎത്തിടുംആടുധനംബലജ്ഞാനം
ശക്തിഅനുഗ്രഹസ്തൊത്രജയബഹുമാനം
എന്നിവറ്റിൻ
പാത്രമാംപുകഴുവിൻ
നമ്മുടെആദ്യാവസാനം

൭൫

രാഗ. ൫൩.

൧. ദെഹിയുംദെഹവുംകൂടുമ്മട്ടും
ദെവഗുണത്തെവാഴ്ത്തുവൻ
ഭൂമിസമുദ്രംആകാശത്തെട്ടും
മൂന്നുലകുംപടെച്ചവൻ
ഇളകിപൊംചാരാചരം
നിശ്ചയംനിൻ സിംഹാസനം — ഹല്ലെലുയാ

൨. മന്ത്രികൾഎന്നിവെരുംമഹാ പ്രവൃത്തി
രാപ്പകൽതാൻഎടുകിലും
വിണ്ണവരൊടുസദാനിവൃത്തി
കൊണ്ടുസുഖിച്ചമൎന്നെഴും
വാനസുഖത്തെവിട്ടുടൻ
ദീനരെനൊക്കിവരുംപൊം പരൻ - ഹല്ലെ

൩. വൈരിഗണത്തെപൊറുക്കുംശാന്തി
ആൎക്കുപറഞ്ഞുകൂടുമൊ
ഒടുവിൽസകലശത്രുഭാന്തി
നിൻസ്തുതിയായ്വരുംവിഭൊ
ഊമരിപ്പൊൾ മഹാജനം [ 100 ] ഞാൻ സ്തുതി പാടും തല്ക്ഷണം ഹ

൭൬

രാഗം. ൧൩

൧. ദൈവം എൻ പ്രശംസ
എന്റെ സ്തുതിയും
പുത്രനാൽ തൻവംശ
ചെൎച്ച വീണ്ടിടും

൨. ദൈവം എന്റെ അംശം
താണവർ പിതാ
സ്വൎഗ്ഗലൊക ഭ്രംശം
എന്നുമെവരാ

൩. ഇസ്രായെലിൻ പാറ
കൊട്ടയാക്ക നാം
സൎവ്വതാപ മാറ
ത്തക്ക രക്ഷയാം

൪. ഉറ്റെഴും ചങ്ങാതി ചുറ്റും ഇടയൻ
കുറ്റം തീൎക്കും വാദി
മുറ്റും ആയവൻ

൫. പകൽ എൻ ഉത്സാഹം
രാവിൽ എൻ ഒളി
ചാവിലും എൻ ദാഹം
ആക പൊറ്റി നീ [ 101 ] രാഗം. ൧൪.

൧. ഭൂക്കടൽ ആകാശവും
അതിലുള്ള സൈന്യവും
സ്നെഹബുദ്ധിശക്തിക്കെ
സാക്ഷിയായിനില്ക്കുന്നതെ

൨. പാപമറ്റലൊകത്തുൾ
ഒളിയൊടുമുണ്ടിരുൾ
ദൈവശബ്ദം കെൾ്പാറായി
വഞ്ചിച്ചങ്ങും സൎപ്പവായി

൩. ജലസ്നാതഭൂമിയിൽ
സ്നെഹചിഹ്നംപച്ചവിൽ
ഗുണദൊഷാൽ നിത്യപൊർ
ചാവുകൊണ്ടുജീവിപ്പൊർ

൪. മൂന്നാംലൊകംകണ്ടതാർ
പൂകുന്നൊർ വിശുദ്ധന്മാർ
കാണ്മതില്ലതിൽ കടൽ
കാണ്മുരാവില്ലാപ്പകൽ

൭൮

രാഗം. ൩.

൧. ഭൂവാസികൾഎല്ലാം
യഹൊവെ വന്ദിപ്പിൻ
താൻഎകസത്യദെവനാം
എന്നൊൎത്താനന്ദിപ്പിൻ [ 102 ] അഛ്ശന്നു സ്തൊത്രം.ഹല്ലലൂയാ
പുത്രന്നുസ്തൊത്രം.ഹല്ലലൂയാ
ആത്മാവൊടും ഏകദൈവം
ആയവനെവാഴ്ത്തുവിൻ

൨. താൻ നല്ലവൻസദാ
തൻസത്യംഒപ്പിപ്പാൻ
കരുണഎന്നുംകുറയാ
താൻഏകനാംമഹാൻ.അ.

൭൯

രാഗം.൮൮.

൧. യഹൊവഎന്റെദെവവാഴ്ക
മഹൊന്നത‌തൃമുമ്പിൽതാഴ്ക
എന്നൊടുസൃഷ്ടിസഞ്ചയം
ഒളിതെജസ്സിൻസൎവ്വസാരം
വെളിച്ചവസ്ത്രത്തലങ്കാരം
ആകാശംനിൻവിരിപ്പടം
ജയംനിൻശാലെക്കാം വിതാനം
ജലധരങ്ങൾവാഹനം
ചലിക്കും കാറ്റുനിന്റെയാനം
ജ്വലിക്കുംതീപരിജനം

൨. അനക്കംഎന്നിയെനീഊഴി
കനത്തിൽതീൎത്തശെഷംചൂഴി
മലമെലൊളംമൂടിയൊൻ
നിന്ദിച്ചതാൽമലനികന്നു [ 103 ] മന്ദിച്ചവെള്ളവുംകിടന്നു
നീയും‌അതിന്നതിർവെച്ചൊൻ
മൊഴിഞ്ഞുടൻത്രിലൊകവാഴി
ഒഴിച്ചുനീജലാക്രമം
നിലംനനെപ്പാൻമാത്രംആഴി
ജയത്തെകാൎക്കയക്കണം

൩. സിംഹാദികൾ്ക്കൊലിക്കും കൂപം
ആഹാരംവിളയുന്നനൂപം
കായ്ക്കാച്ചവന്മരംഎല്ലാം
തെൻ മുന്തിരിരസപ്പെരുക്കം
എൾമുമ്പാതൈലങ്ങൾമിനുക്കം
ഇത്യാദിനിൻവരങ്ങളാം
മൃഗങ്ങൾ ആവസിക്കും‌ ചൊല
ഖഗങ്ങൾപാടും‌നൽതണൽ
മറ്റൊന്നും‌മറതിചെയ്യൊല
ചുറ്റുന്നിതാക്കിനിൻവിരൽ

൪. പകൽരാവുദയാസ്തമാനം
സകലമാറ്റം‌നിൻവിധാനം
നീ‌ചൊല്ലിയാൽ ജനിച്ചുയിർ
കൈനീട്ടിയാൽഉണ്ടാകും‌ പുഷ്ടി
കൺനീങ്ങിയാൽ കെടും‌സന്തുഷ്ടി
വരണ്ടുമാഴ്കും‌ഉൾ്ത്തളിർ
നീവിശ്വംപുതുതാക്കികാക്കും
ഭാവിക്കെനിക്കും‌നിങ്കൃപാ [ 104 ] ഞാൻഎന്നും നിന്നെ‌സ്തുതിയാക്കും
നീഎന്നെരക്ഷിക്കും സദാ

൮൦

രാഗം. ൪൩.

൧. യെശുക്രിസ്തൻ ലൊകപാലൻ
പാപിസൈന്യം ജീവൻകാലൻ
സൎവ്വവും തങ്കാല്ക്കീഴാം
അന്ത്യശത്രുവിൻ സംഹൎത്താ
യെശുമാത്രം വിശ്വകൎത്താ
എന്നുചൊല്ലുംനാവെല്ലാം

൨. ഭൂതഭൂതൻഅധികാരി
ഏവനും ക്രിസ്താനുസാരി
താഴ്മയായ്വണങ്ങണം
താൻവിളിച്ചുടൻദാസൊഹം
തന്നെ‌കണ്ടുടൻധന്യൊഹം
എന്നുസ്വൎഗ്ഗെസമ്മതം

൩. താരസംഘം ഭൂവാകാശം
നീളെഇവനവകാശം
വാഴുന്നുണ്ടിവൻ ചെങ്കൊൽ
ഇവനൊടുപൊർ അകാൎയ്യം
ജീവന്റെമഹത്വം ആൎയ്യം
നിത്യംഇവൻവാഴ്ചപൊൽ

൪. ഭൂതഭൃത്യർ ഉല്ലസിപ്പിൻ
നീതിമാന്മാരെസ്തുതിപ്പിൻ [ 105 ] വാഴ്ത്തുകെവിണ്ണൊടും‌പാർ
യെശുഭെദം എന്നിധന്യൻ
വാത്സല്യത്തിലും അനന്യൻ
വാഴ്ത്തുകെ എൻ അകതാർ

14. പ്രതിജ്ഞകൾ

൮൧

രാഗം. ൯൮. ൧൨൯

൧. എന്നെക്കുംനിന്നെസ്നെഹിപ്പൻ
എന്നെവിടാതുടനുടൽ
നിങ്കനിവാലെപൊറ്റു
ആനന്ദതൃപ്തിയില്ലിതിൽ
വാനങ്ങൾ കൂട കിട്ടുകിൽ
നീഇല്ലാഞ്ഞാൽഞാനൊറ്റു
ഈ‌നെഞ്ഞുടഞ്ഞു പൊകിലും
നിനച്ചുംനിന്നെതെടിയും
ഉദ്ധാരരക്തത്തെ തുലൊം
ആധാരമാക്കിചത്തുപൊം
യെശു പ്രഭൊ
എന്ദെവനെ എന്നാഥനെ
എന്നെലജ്ജപ്പെടുത്തല്ലെ

൨. ഈ‌ദെഹിദെഹംമറ്റെല്ലാം
എൻദെവനിന്റെസ്വന്തമാം [ 106 ] എനിക്കമാത്രംകാണാം
നിസ്സാരമാംഫലത്തെഞാൻ
സംസാരത്തിൽവളൎത്തുവാൻ
നൊക്കീട്ടുംഉള്ളുനാണം
നിൻവള്ളിത്തൊട്ടംകാത്തുകൊ
വൻകള്ളർഏറഉണ്ടല്ലൊ
വിപത്തിങ്കൂട്ടം കുറയാ
ഉപദ്രവങ്ങളിൽസദാ
യെശുപ്രഭൊ
വിശുദ്ധശാലെക്കാ കരൂൺ
ശിശുക്കൾഊക്കമെറുംഊൺ

൩. ഒടുക്കംഎന്റെഅകതാർ
വിടുമ്പൊൾനിന്റെ‌ദൂതന്മാർ
അബ്രാമിനങ്കത്താക്കെ
ഉറങ്ങുവാനൊഎന്നുടൽ
മറകഴിച്ചുവമ്പകൽ
വരെയും മെല്ലെകാക്കെ
ഉടൻമഹത്വമാ‌യ്നിങ്കൈ
പടച്ചൊരെന്റെ പുതുമൈ
മിഴിച്ചുസത്യപകലൊൻ
വഴിക്കെനിന്നെനൊക്കുവൊൻ
യെശുപ്രഭൊ
ഈദാനങ്ങൾനീഏകിയാൽ
സദാവണങ്ങുവാൻതൃക്കാൽ [ 107 ] രാഗം ൩൨

൧. ജീവപ്രഭുവെ
ഭൂലയത്തിലെ
വൈകുംആദാംജാതിക്കായ
ദൈവജീവനുറവായ
രക്ഷിതാനീയെ
ജീവപ്രഭുവെ

൨. സ്നെഹാദിക്യത്തിൽ
ചൊരമൃത്യുവിൽ
പ്രൊക്ഷിച്ചിട്ടുശാപത്തിന്നു
മൊക്ഷംവരുത്തെണ്ടതിന്നു
ശാപമായിട്ടെഎന്നെരക്ഷിച്ചെ

൩. ആസ്തിമുഷ്കുയിർ
നാസ്തിനിന്റെ‌തിർ
ശുചിയില്ലഭൂസംസാരെ
രുചിയില്ല ലൊകാചാരെ
ഞാൻഉടന്തടി
എറിയാൽമതി

൮൩

രാഗം. ൬൦.

൧. ഞാൻഎങ്ങിനെമറക്കും
എന്നെഓൎക്കുന്നൊനെ
ഞാൻഎങ്ങിനെവിലക്കും [ 108 ] എൻആത്മവൈദ്യനെ
ഞാൻരൊഗിയായ്കിടന്നു
നീശാന്തിതന്നവൻ
കാരുണ്യസത്യംവന്നു
നിന്നാൽഎൻരക്ഷകൻ

൨. ഈസ്നെഹത്തെ ഞാൻ ഒൎത്തു
നിസ്നെഹനാകുമൊ
കനിഞ്ഞുകണ്ണീർ തൊൎത്തു
തന്നൊനെതള്ളുമൊ
എൻലജ്ജനീചുമന്നു
ക്രൂശിൽതറെച്ചവൻ
പിന്നാലെഞാനും വന്നു
അസാരനാംഭടൻ

൩. നിൻസെവയിൽഎൻദെഹം
വെച്ചെക്കാംനാഥനെ
നിന്നിൽവാടാതസ്നെഹം
കാട്ടെണംയെശുവെ
മതിപ്പുകാലംവന്നെ
നീയെൻകാംക്ഷിതം
കല്യാണംകൊലുമന്നെ
വിശ്വാസംസഫലം

൮൪

രാഗം. ൨൯

൧. ഞാൻ ഒന്നിനെനെൎന്നു [ 109 ] സൎവ്വാത്മാവിനാൽ
എൻയെശുവൊടുചെൎന്നു
മെവെണം ആദരാൽ
അവങ്കൽനിന്നപെൎന്നു
ജീവിച്ചൂടായ്കയാൽ.

൨. പുരാഎത്രനാളും
അസത്തിൻപിതാ
എൻമെയ്യുംഉള്ളുംആളും
ഉയിൎപ്പന്നറിയാ
കൈപ്പുണ്ടുചാവെക്കാളും
ജീവന്നിവൻവിനാ

൩. ഇഹത്തിങ്കൽഅല്പം
ഗ്രഹിച്ച ഗുണം
എനിക്കുചാകുംതല്പം
വിളങ്ങിക്കും ക്ഷണം
പിൻഒതുംലക്ഷംകല്പം
പ്രഭുഗുണഗണം

൮൫

രാഗം. ൨൬.൧൭*,൪൮**

൧. ഭൂവിപഴയയുദ്ധം
വൎദ്ധിക്കുംമെയ്ക്കുമെൽ
നാൾതൊറുംഅതിക്രുദ്ധം [ 110 ] ആയ്ക്കാണുംപെയിൻ ചെൽ
ഒരെ സ്ഥലം വിശുദ്ധം
നിന്നെഞ്ഞിമ്മാനുവെൽ

൨. ആനെഞ്ഞിനൊടു ചാരി
അത്താഴം കൊൾ്കയാൽ
തന്നാഥനനുസാരി
ആവാൻഉറെച്ചുകാൽ
കൊടുംവെയിൽവന്മാരി
മാലില്ലരണ്ടിനാൽ

൩. അപ്പൊഴെസമാധാനം
നിറഞ്ഞുപൊരിനുൾ
മറന്നുപൊയദ്ധ്വാനം
പിന്നിട്ടു‌തൊറ്റിങ്ങൾ
ഭൂവിനിന്നാലുംവാനം തരും നിറപ്പൊരുൾ

൪. അവന്റെആത്മയാഗം
സ്നെഹത്തിനാംഅതിർ
എന്നൊൎക്കിൽഅനുരാഗം
തഴച്ചൊരുൾ്ത്തളിർ
അവന്നായ്പ്രാണത്യാഗം
ചെയ്തെണ്ണുംഇതുയിർ

൮൬

രാഗം.൩൭

൧. യെശുവെ‌ഞാൻവിടുമൊ [ 111 ] ആയവന്നുലൊകത്താരിൽ
തുല്യൻവെറിട്ടൊനുണ്ടൊ
ദിവ്യപൂൎണ്ണതമറ്റാരിൽ
ലക്ഷംനിധികൾഉണ്ടെ
യെശുപൊലെഒന്നില്ലെ

൨. സ്വൎഗ്ഗത്തിൻപ്രകാശത്തുൾ
യെശുവെകൂടാതെയെതു
യെശുവെളിച്ചപ്പൊരുൾ
യെശുതാൻആനന്ദഹെതു
ജീവന്റെ‌പ്രകാശമാർ
യെശുവിന്റെമുഖംപാർ

൩. ജീവൻപൊം കിടക്കയിൽ
യെശുമാത്രംഎന്നാശ്വാസം
ന്യായവിധിനെരത്തിൽ
ഉത്തമന്നുംഎന്തുവാസം
യെശുനിന്നെ‌ഞാൻവിടാ
എന്നെവിടല്ലെസദാ

൮൭

രാഗം.൮൯

൧. യെശുവെന്റെമൊദം
നല്ലപ്പൊൾവിനൊദം
ദുഃഖെആശ്രയം
ഹീനരുംചത്തൊരും
നിത്യംനിങ്കൽകൊരും [ 112 ] ജീവനാമൃതം
നീവിട്ടാൽ — ലൊകാശയാൽ
മൺ പൊന്നാദിപ്രാപിച്ചിട്ടും
എന്തുസൌഖ്യംകിട്ടും

൨. തൃക്കൈഎന്നെമൂടും
പൊനിൽഇങ്ങുകൂടും
ചാവിലും വിടാ
ചീറുകാദിപാമ്പു
വിശ്വസിച്ചുൾ്ക്കാമ്പു
ചാലപെടിയാ
യെശുവിൽ—ഒതുങ്ങുകിൽ
ഭൂപാതാളം അൎത്ഥാനൎത്ഥം
എന്നൊടത്രെ‌വ്യൎത്ഥം

൩. ലൌകികാലങ്കാരം
നീഎനിക്കഭാരം
എന്നെവിട്ടുപൊ
ലൊകാദായംനഷ്ടം
ക്രൂശിൽവെച്ചകഷ്ടം
ലാഭമല്ലയൊ
നിന്നെക്കാൾ—ആർരക്ഷെക്കാം
യുദ്ധത്തിൽഞാൻനിന്നെപാടും
സിദ്ധരുൾകൊണ്ടാടും [ 113 ] ൮൮

രാഗം. ൪൮.

൧. കൃപാദിത്യപ്രകാശം
വിശുദ്ധതമ്പുരാൻ
നീമൃത്യുവിൻവിനാശം
നീലൊകജീവൻതാൻ
ഹാസത്യമുള്ളവാക്കു
പിതാവെവെളിവാക്കു
നീചൊല്കകെൾ്പുഞാൻ

൨. ഹെഞങ്ങടെ മദ്ധ്യസ്ഥ
നീസൽപ്രവാചകൻ
പിതാവിൻഹൃദയസ്ഥ
വിചാരദൎശകൻ
ഗുരുക്കളിൽനീശിഷ്ടൻ
എന്നെദെവൊപദിഷ്ടൻ
ആക്കെണം മുഴുവൻ

൩. ആചാൎയ്യനിന്റെ കൎമ്മം
വണങ്ങിവാഴ്ത്തണം
നീചെയ്തതൊക്കധൎമ്മം
നിൻചാവഉത്തമം.
എൻപാപംസംഹരിച്ചു. [ 114 ] നമ്മെയുംയൊജിപ്പിച്ചു
ഉള്ളൊൻആമരണം

൪. നിണക്കുരാജസ്ഥാനം
എന്നെക്കും ഉണ്ടല്ലൊ
നിൻനാടുഭൂമിവാനം
പാതാളവുംവിഭൊ
എന്നാലുംസഭമാത്രം
നിൻമഹിമെക്കുപാത്രം
എനിക്കുംഎത്തുമൊ

൫. അനന്യനീഇദ്ദെഹം
അമൎന്നുവാഴണം
എനിക്കു‌നല്കസ്നെഹം
രാജാചാൎയ്യപദം
ഞാൻനിന്നെപ്രവചിച്ചും
സ്തുതിബലികഴിച്ചും
അരചനാകെണം

൮൯.

രാഗം.൫൦

൧. ത്രാഹിമാം— ത്രാഹിമാം
രാജാവായയെശുവെ
എന്റെഅപരാധഭാരം
മാച്ചുനീക്കിതീൎത്തുതെ
നീതളിച്ചരക്തസാരം
മലമാണ്ടൊരുള്ളിൽയുക്തമാം [ 115 ] ത്രാഹിമാം — ത്ര.

൨. ത്രാഹിമാം. ത്രാഹിമാം
സന്ധിഇല്ലീലൊകത്തുൾ
കഷ്ടംഎന്റെവിശ്വകൎമ്മം
ഇല്ലതിൽഒരുൾപ്പൊരുൾ
നീ‌ക്കുന്നിച്ചപുണ്യധൎമ്മം
എന്റെ‌ശൂന്യത്തിന്നുനിറവാം
ത്രാഹിമാം. ത്ര.

൩. ത്രാഹിമാം. ത്രാഹിമാം
ശത്രുവിൻ പരീക്ഷയിൽ
അടിയന്നുനീസങ്കെതം
എങ്കിൽഅസ്ത്രംതൂവുകിൽ
അരുതച്ചംഇല്ലാഖെദം
ജയംനിന്നിൽഞാനും പ്രാപിക്കാം
ത്രാഹിമാം. ത്ര.

൪. ത്രാഹിമാം. ത്രാഹിമാം
മൃത്യുവെത്തുമളവിൽ
യെശുകണ്ണിലെപ്രകാശം
ഉള്ളത്തിന്നുദിക്കുകിൽ
ചാവെന്നല്ലആന്ധ്യനാശം
അണുനമ്മിൽഅറിയാവുനാം
ത്രാഹിമാം — ത്ര.

൯൦

രാഗം. ൧൮ [ 116 ] ൧. ദൈവംസ്നെഹംമൂലംആം
നല്ലകാഴ്ചകൾഎല്ലാം
വെളിച്ചപ്പിതാവിനാൽ
ഞങ്ങൾമെൽവരുന്നതാൽ

൨. യെശുനിന്റെ‌സ്നെഹത്തെ
ഞങ്ങളൊളം നീട്ടു കെ സൎപ്പവാക്കിൻ-വിഷംനാം
നിന്നെകൊണ്ടുകളയാം

൩. സാത്താൻഞങ്ങളിൽമെയ്മെൽ
ആക്കിയകയിന്യമെൽ
വെരറുത്തെടുക്കെണം
യെശുനിന്റെമരണം

൪. സ്നെഹത്താൽനീആടുംപൊർ
പൊലെഉണ്ടൊപൊരുതൊർ
അന്നുകഷ്ടപ്പെട്ടപ്പൊൾ
ക്രൂശിങ്കീഴെനിന്റെ‌തൊൾ

൫. ലൊകർഒക്കദ്വെഷിക്കിൽ
യെശുനിന്റെ‌ക്ഷാന്തിയിൽ
നില്പാറാക്കിഞങ്ങളെ
സ്നെഹരാജ്യത്താക്കുകെ

൯൧

രാഗം. ൮൪

൧. പിതാസുതൻസമാത്മാവായനാഥ
ഇതാസമാനിണക്ക്അയൊഗ്യർ [ 117 ] ജഡംമനംഅശുദ്ധംരണ്ടുംതാത
നീയൊവന്നാൽഈക്ഷെത്രംശുദ്ധമാം
മഹാവിയൊഗക്ലെശം
മാറ്റണംനിൻപ്രവെശം
ഇടിഞ്ഞനെഞ്ചകം
ഇതിൻകുറിതൃവായിൽഉപദെശം
എല്ലാ‌ജഡംനിൻരക്ഷകാണണം

൨. അബ്ബാവിളിതുടങ്ങുന്നൊരുഭക്തി
ശുഭംഉടൻഗ്രഹിക്കുംഇന്ദ്രിയം
പുനർഅകംപരന്നുനൂഅശക്തി
ഹിതംചെയ്വാൻമനസ്സുംഏകെണം
ആത്മാവെ‌സൎവ്വഖെദം
വിഷാദാവുംനീഭെദം
വരുത്തിസ്വാസ്ഥ്യംതാ
നാനാവിധംനീഎഴുതിച്ചഖെദം
പൊരുൾഅരുൾചെയ്താൽപിഴവരാ

൩. ദയാനിധെനീദ്വന്ദ്വത്തിൻവിരൊധി
ഇഹംപരംഒരൈക്യംആക്കുവൊൻ
ഞാനൊഅയ്യൊസ്വഭാവത്താലെക്രൊധി
പടപകഇത്യാദിശീലിച്ചൊൻ
ഞാൻചെയ്തസൎവ്വപാപം
നിനെക്കുന്നനുതാപം
എന്നുള്ളിൽസൃഷ്ടിക്കെ
മകൻഉടൻഎനിക്കുംവെണ്ടിശാപം [ 118 ] എടുത്തതെതെളിഞ്ഞുകാട്ടുകെ

൪. ഒരൊവഴിനീതന്നെദെവസ്ഥാനം
ശിലപണിഎടുത്തുകെട്ടുകെ
ശിലാമയമനസ്സെപൊടിമാനം
മൃദുമനംകല്ലാക്കിതീൎക്കുകെ
നീചെയ്യൂംശില്പകൎമ്മം
എനിക്കെത്താത്തമൎമ്മം
നിൻഇഷ്ടംപൊലെചെയി
സഭാസദാനീകല്പിക്കുന്നധൎമ്മം
വഴിപ്പെട്ടുംഅതല്ലൊനിന്റെമെയി

൫. ഭവാൻമതിപിശാചിലെദുൎവ്വാശി
ജയിച്ചുടൻതൻനാടുവാഴുവാൻ
ഭൂവിതുലൊംനിറഞ്ഞ ഭൂതരാശി
അഴിനിലവരുത്തിആട്ടുവാൻ
നിന്നാലെനാമുംകൂളി
വിതച്ചതൊക്കധൂളി
ആക്കീട്ടുനീക്കെണം
ഇതിന്നു്എല്ലാംഅനുവാദംമൂളി
തരികെടൊപവിത്രമാനസം

൯൨

രാഗം. ൭൫

൧. യെശുവെനീസ്നെഹശക്തി
ലൊകത്തിൽവരുത്തിയൊൻ
കടമായദാസഭക്തി [ 119 ] ആർനിണക്കകൊട്ടുവൊൻ
മുന്തിരിക്കുകൊമ്പായിട്ടും
ഞങ്ങളിൽഫലംപൊരാ
നാമെപ്പൊഴുംനിന്നെവിട്ടു. വാടിപൊയിതമ്പുരാ

൨. നീവിശ്വാസത്തിന്നുറപ്പും
കാല്ക്കസ്ഥിരവുംകൊടു
അത്തിക്കത്രെകൊമ്പുംചപ്പും
നീകണ്ടാൽശപിച്ചിതു
ആകയാൽതളൎച്ചപൊക്കി
ഭാരംമെല്ലെപെറുവാൻ
ദൂരവെമഹത്വംനൊക്കി
ഞാനുംആകശക്തിമാൻ

൩. എറ്റുകൊൾ്കനിന്റെക്ലിഷ്ടി
ആകെനിനക്കുംസല്ഗതി
അല്പരെനീചെയ്തൊരിഷ്ടി
കെല്പരാക്കുവാൻമതി
രാജൻനിന്നെലൊകംദെഹം
സാത്താനുംവിരൊധിച്ചാൽ
ജയംകൊള്ളുംനിന്റെ‌സ്നെഹം
പാമ്പെകൊല്കനിന്റെകാൽ

൯൩

രാഗം. ൮

൧. ഹായെശുഎന്നിടയനെ [ 120 ] നിൻആടുഞാൻനിൻശിഷ്യനെ
ഉണ്ടായചാവുംപാപവും
നീതീൎത്തരുൾഅശെഷവും

൨. എൻആശാപൂൎത്തിനീഅല്ലൊ
എന്നുള്ളിൽവാഴുക പ്രഭൊ
നീപാൎത്താൽദുഃഖംനാസ്തിയായി
എപ്പൊഴുംവാഴ്തുംഎന്റെ‌ വായി

൩. പിശാചിന്റെ‌ പരീക്ഷകൾ
മനശ്ശരീരപീഡകൾ
മറ്റൊൎക്കിലുംവെണ്ടാഭയം
എൻയെശുവിന്നുണ്ടെജയം

൪. സന്ദെഹംപൊപൊചഞ്ചലം
വിശ്വാസിക്കിതനുചിതം
ആശിച്ചുവിശ്വസിച്ചതും
ആസത്യവാൻനിവൃത്തിക്കും

൯൪

രാഗം ൬൪

൧. ഹെക്രൂശിന്മെൽ തറച്ചമിത്ര
എല്ലാഭയദുഃഖത്തിലും
വെണ്ടുംചികിത്സനിൻപവിത്ര
ഹൃദയംദൃഷ്ടിചെവിയും
ആശ്വാസമറ്റവൎക്കടുത്ത
കാരുണ്യപൂൎണ്ണഹൃദയം
എബ്ബാധചാവെയുംതടുത്ത [ 121 ] മഹാത്മനെഞ്ഞെൻ ആശ്രയം

൨. പാപിഷ്ഠർചുങ്കക്കാരുമന്നു
തിരഞ്ഞിട്ടെത്തികണ്ടല്ലൊ
ആനെഞ്ഞെനിക്കുംനീതുറന്നു
നിൻസമാധാനംതാഗുരൊ
നീർചൊരയുംഒലിച്ചപക്ഷം
കഷ്ടാനുഭവക്കാൎക്കിടം
ആശ്വാസകാരണങ്ങൾലക്ഷം
അതിഞാൻ രുചികാണെണം

൩. നിന്നെനൊക്കാത്തകണ്ണുസൃഷ്ടി
മൊഹഭയങ്ങൾ്ക്കുൾ്പെടും
ശിമൊനെഎതിരെറ്റദൃഷ്ടി
എതിൎത്താൽ അത്രെ കഴിയും
നിൻഒളിവിൽ ഞാൻ ഒളികാണും
നിൻകണ്ണീർഒൎത്താൽകരയും
കൺ ജ്വാലയാൽനീഎങ്കൽവാണും
ശുദ്ധീകരിച്ചുമരുളും

൪. പണ്ടിത്രദീനക്കാൎക്കുംചാച്ച
ചെവി എനിക്കും ചായ്ക്കെണം
നാൾതൊറുംഞാൻ നിൻചൊരമാച്ച
കടക്കണക്കചൊല്ലെണം
സ്വീകാരപ്രാൎത്ഥനാസ്തുതിക്ക
നിത്യംതുറക്കുകെചെവി
അയക്കദാസന്റെധ്വനിക്കു [ 122 ] ആം ആമെൻഎന്ന മാറ്റൊലി

16. യെശുവൊടെയൊഗം

൯൫

൧. അവൻമാത്രംവന്നാൽ
അവൻനില്ക്കയിൽ
മടിയിൽ എന്നെചുമന്നാൽ
മൃഷ്ടം വന്നു മനസ്സിൽ
എന്നാൽ ഇല്ലദൊഷം
ചാകുവൊളം അത്രെഒർസന്തൊഷം

൨. അവൻഇരിക്കട്ടെ
വെറെ വെണമൊ
കള്ളൻകാണ്മതൊക്കകട്ടെ
വഴിപൊക്കൻ ഞാനല്ലൊ
എൻചുരം ഇടുക്കം
വീതിമാൎഗ്ഗത്തിന്നുകെടൊടുക്കും

൩. അവന്നുള്ളദിക്കു
എന്റെ‌ജന്മം താൻ
അവകാശംഎന്നെനിക്കു
ഒരൊകാഴ്ച കാണിച്ചാൽ
ഓൎത്തുമ്മറന്നിട്ടും
ഉള്ളനെകർഅഞ്ഞുകണ്ടുകിട്ടും [ 123 ] ൯൬

രാഗം. ൬൦

൧. എല്ലാരുംനിന്നെവിട്ടാൽ
ഞാൻവിടുമാറുണ്ടൊ
ഭൂലോകർചിരിച്ചിട്ടാൽ
നിന്നെമറക്കാമൊ
എനിക്കായെത്രദീനം
നിന്നിൽസമൎപ്പിതം
എന്നിട്ടും സ്നെഹഹീനം
ആകായ്കഎന്മനം

൨. സിംഹാസന‌ത്തിരുന്ന
ഈആണ്ടുകൾ എല്ലാം
വിധിപ്പാനായി വരുന്ന
ന്യായാധിപൻനീയ്യാം
നിൻഇഷ്ടമാം ക്ഷമിക്ക
സാത്തൻ ആദാമ്യൎക്കും
നിന്നെപരിഹസിക്ക
നടപ്പായെവരും

൩. എനിക്കൊനീസമീപം
വന്നെത്തിസൽപ്രഭൊ
ഉള്ളിൽകത്തിച്ചദീപം
മാറ്റാൻകൊടുക്കുമൊ
നിൻസ്നെഹനിത്യത്താലെ
നിദ്രൊഹിസൈന്യത്തെ [ 124 ] ജയിക്കും ആകെയാലെ
ഞാനുംപൊറുക്കാമെ

൯൭

രാഗം ൮൦

൧. ഒന്നുമാത്രമെആവശ്യം
ഒന്നന്വെഷിപ്പനുണ്ടെ
ലൊകമായാആത്മാലസ്യം
ഒന്നെതെറ്റിക്കരുതെ
പ്രപഞ്ചഗുണങ്ങളിൽഎത്ര പ്രകാശം
മിനുക്കവുംഛായയുംഅത്രയുംനാശം
എല്ലാറ്റെയുംവിട്ടുകടക്കയിൽനാം
ഒർ ജീവകിരീടം‌ എടുത്തുകൊള്ളാം

൨. അപ്രകാരം യെശു കാക്കൽ
കുത്തിരുന്നു മറിയാ
വിട്ടു കാൎയ്യം തീനുണ്ടാക്കൽ
ഒട്ടുംചിത്തത്തിൽ വരാ
തിന്നെണ്ടതിനല്ലതാൻ തൃപ്തിവരുത്താൻ
ഈപുരുഷൻഇന്നു‌ബെതാത്യയടുഞാൻ
എടുത്തുവിലക്കിയസദ്യയിതെ
ആവൊളംഭുജിക്കുംഎന്നൊൎത്തതത്രെ

൩ ധീരവിരന്മാരൊതെടി
യെശുതൻപ്രയാണത്തിൽ
ഭാൎയ്യയെമരിച്ചുനെടി
കൈക്കൊണ്ടാൽആഞായറ്റിൽ [ 125 ] ശ്രമിച്ചുനശിച്ചുബാലാൽപൊരുതൊടി
കാണെണംഎന്നിട്ടുംകാണാത്തവർ കൊടി
തൊമാവദ്ധിബുദ്ധിശിമൊനുടെവാൾ
എത്താത്തതിൽഎത്തിആമഗ്ദലനാൾ

൧. യെശുകണ്ണെനൊക്കുംദൃഷ്ടി
യെശുചൊൽപുകുംചെവി
ഈവിധത്താൽ പുതുസൃഷ്ടി
ആൎക്കുംഎഴുതാം ഭൂവി
കെരൂബസരാഫ്യർഭ്രമിക്കുംരഹസ്യം
ഒർപൈതലിന്നായ്പരമാൎത്ഥപരസ്യം
മനുഷ്യന്നുസ്വൎഗ്ഗത്തിൽഎറിവരാ
കയറ്റുംഇറങ്ങിയൊൻഹല്ലലൂയാ

൯൮

രാഗം. ൬൮

൧. ക്രിസ്തിൻ അൻപ്അവ്യക്തം
നാംഎല്ലാരിലും
എങ്കിലുംതൻരക്തം
മാനം കുറയും
ശാപപുത്രരല്ല
ദെവവംശവും
മെല്ക്കുമെൽആനല്ല
ആശ്രയംവിടും

൨. നിൻഏകാന്ത‌ഭക്തി [ 126 ] എങ്ങുംദുൎല്ലഭം
ഇതുപ്രപഞ്ചസക്തി
ഉള്ളിൽ മിശ്രിതം
പിന്നെയും ഭൂവാസം
ചെയ്വാൻവരികിൽ
നീതരുംവിശ്വാസം
കാണുമൊ ഇതിൽ

൩. ഇങ്ങെഅഹങ്കാരം
സംശയം മദം
എല്ലാം നീവിസ്കാരം
ചെമ്മെചെയ്യണം
നീഒഴിഞ്ഞുത്രാതാ
ഞങ്ങൾക്കില്ലല്ലൊ
നീപിതാനീമാതാ
ന്യായത്തിൻവിഭൊ

൪. ശൊധനകഴിച്ചു
സൎവ്വ വികൃതി
കള്ളവും പഠിച്ചു
ശിക്ഷയുംവിധി
പരിശുദ്ധപാത്രം
അഗ്നിതൊട്ടനാ
നിത്യം നിന്നെമാത്രം
ചെരും ആശതാ [ 127 ] ൯൯

രാഗം. ൩൩

൧. ക്രിസ്തുപെർധരിച്ചജാതി
പ്രഭുവിന്റെപിന്നട
ദൈവപുത്രനിൾഅനാദി
കായത്തിങ്കൽതൊന്നിയ
മനഃ പൂൎവ്വം
നിങ്ങളിൽകാണ്മാനുണ്ടൊ

൨. ദൈവരൂപത്തിൽവന്നിട്ടും
ദൈവജാതൻഎങ്കിലും
ലൊകരാൽതനിക്കകിട്ടും
ഒജസ്സുംമഹത്വ‌വും
കൊള്ളപൊലെ
ചെൎത്തുകൊണ്ടിട്ടല്ലല്ലൊ

൩. തന്റെതെജസ്സൊക്കമൂടി
വന്മതാഴ്തിമാംസത്തിൽ
അപമാനത്തൊടും കൂടി
ദാസനായ്തൻദാസരിൽ
ക്രൂശിനൊളും
താണുവീണുവന്നല്ലൊ

൪. ആകയാൽപിതാകൊടുത്ത
ഊൎദ്ധ്വലൊകം ശ്രെഷ്ഠപെർ
ശിഷ്യരുംഇപ്പൊൾ ഉടുത്ത
താഴ്ചതെജസ്സിന്നുവെർ [ 128 ] മുൻമരിച്ചു—പിൻഭരിച്ചു
കൊള്ളും‌മാൎഗ്ഗം‌ അത്രെനെർ

൧൦൦

രാഗം.൨൪

൧. നിൻവഴിയെ — ആകൎഷിക്കെ
നിന്നൊടുഞങ്ങൾ ചെല്ലും
ഇമ്മാനുവെൽ — നീ കൂട്ടർമെൽ
വരുംവിരൊധംവെല്ലും

൨. നിൻവഴിയെ — ആകൎഷിക്കെ
ഇങ്ങില്ല ബുദ്ധി ചെറ്റും
നീകാട്ടാഞ്ഞാൽ — പ്രമാദത്താൽ
പകൽവഴിക്കുതെറ്റും

൩.. നിൻവഴിയെ — ആകൎഷിക്കെ
പറക്കണംഈ ഈയം
നീമാറ്റുകിൽ — ദെഹാദിയിൽ
സമസ്തമാം ആത്മീയം

൪. നിൻവഴിയെ — ആകൎഷിക്കെ
പകുക്ക‌രാജ്യഭാരം
കീഴെതെല്ലാം – ഇതിസലാം
ക്രിസൊതൊടെവാഴ്കസാരം

൧൦൧
രാഗം.൭

൧. പകുത്തിട്ടുള്ളസ്നെഹമെ
കൎത്താവിനിഷ്ടമൊ [ 129 ] ഒരാദിത്യനീഭൂമിക്കെ
നിണക്കുരണ്ടുണ്ടൊ

൨. നീയെശുവിന്നുഭാൎയ്യയായി
ഇരിപ്പാനിഛ്ശിക്കിൽ
ഇഛ്ശിക്കത്തക്കതെന്തുണ്ടായി
ഈലൊകസ്നെഹത്തിൽ

൩. നിൻപാപംഎല്ലാംമൂടുവാൻ
നിൻരക്തം വീണിതു
മനസ്സുപുതുതാക്കുവാൻ
തൻവാക്കയച്ചിതു

൪. മനസ്സെമുറ്റംകാത്തുകൊൾ
ഉയിൎക്കതുറവായി
ഒരുത്തന്നാകവെക്കുമ്പൊൾ
താൻആകെനിന്റെതായി

൧൦൨

രാഗം. ൩൩

൧. പരമണ്ഡലത്തിലുള്ള
തെജസ്സെൻപ്രതീക്ഷയാം
യെശുഎന്നുകനിവുള്ള
രാജാവെന്റെധനമാം
കൺകാണാതെ
മനസ്സിന്നുറപ്പുണ്ടെ

൨. ലൊകസൌഖ്യമായിഭവിക്കും
നൂറുവൽസരത്തിലും [ 130 ] ക്രിസ്തുവൊടെസഞ്ചരിക്കും
ഒരുനാളുംനെരവും
എറെനല്ലു
നീവന്നാലും രാജാവെ

൩. ദാഹംതീൎക്കുവാൻ നദിക്ക
ഒടിപ്പൊം തളൎന്നമാൻ
ദാഹമുണ്ടെടൊ എനിക്ക
ശക്തി പൊര ഒടുവാൻ
തൃപ്തിയാക്കി
എന്നെ കൂട്ടിക്കൊള്ളുകെ

17. ദിവ്യസമാധാനം

൧൦൩

രാഗം ൭.

൧. ആകാശവില്ലുനൊക്കിയാൽ
മനംസന്തൊഷിക്കും
പിതാവുസപ്തവൎണ്ണത്താൽ
തൻഅമ്പെകാണിക്കും

൨. ന്യായാധിപന്റെ‌ദൃഷ്ടിയിൽ
അഭീഷ്ടംആം ഇപ്പാർ
ഒഴിപ്പിക്കും ആപച്ചവിൽ
മിന്നൽ മുഴക്കംകാർ

൩. പരത്തിൽ ഒർസിംഹാസനം [ 131 ] പൊൻവില്ലുംഉണ്ടല്ലൊ
വിശ്രാമംശാന്തിആനന്ദം
തരാതിരിക്കുമൊ

൧൦൪

രാഗം ൪൫

൧. ക്രിസ്തപിതാവുതരുംസമാധാനം
ഈലൊകവരങ്ങളിൽഅന്യവരം
ചഞ്ചലമാനസത്തിന്നൊളിസ്ഥാനം
വരാഭാവികാലത്തിലുള്ളജയം
അച്ചാരമിതൊന്നുഭവാനടിയന്നു
കല്പിച്ചതിനാൽനിനയാത്തതുവന്നു

൨. സന്ധിപുകഴ്ത്തിയദൂതരെവെച്ചു
യഹൂദയിൽ അവതരിച്ചശിലൊ
എങ്ങുമപൊസ്തലകൂട്ടമയച്ചു
നിൻരക്തഫലംപറയിച്ചഗുരൊ
എനിക്കുംഈദൂതപ്രവാചകഗാനം
സ്ഥിരീകരിക്കണമെനിൻസമാധാനം

൩. മത്സരദൊഷമറിഞ്ഞറിയിച്ചു
വിടുന്നവന്നുണ്ടൊരുസന്ധികറാർ
ക്രിസ്തനുകത്തിടിഏറ്റുവഹിച്ചു
സഹിച്ചവർസന്ധിപുരം‌പുകുവാർ
അപ്പൊഴെതുടങ്ങുകനുതനഗാനം
നീവാഴുകഞങ്ങളുടെസമാധാനം [ 132 ] രാഗം . ൭൮.൧൭

൧. നിത്യജീവൻനിന്റെസെവ
മൎത്യരിൽജനിച്ചദൈവ
നിന്നെതെടുകെൻ ഉദ്യൊഗം
നിന്നെകാണ്കെശ്രെഷ്ഠഭൊഗം
ഇന്നുംലൊകെഅന്ധകാരം
വെള്ളിപൊൻഅവതാരം
വെഗത്തിൽനീവെനിക്കും
നീതിസൂൎയ്യനായുദിക്കും

൨. സ്വപ്നംപൊലെ ഈപ്രപഞ്ചം
സൌഖ്യത്തിനുംഇല്ലതഞ്ചം
നീഉണൎത്തുമ്പോൾനാംപാടും
നിത്യംഉത്സവംകൊണ്ടാടും
തീപ്പളുങ്കുകടലൂടെ
ചെന്നുനില്പൊരുടു കൂടെ
വീണമീട്ടിഎന്നെന്നെക്കും
നിന്റെകീൎത്തിയെളരെക്കും

൧൦൬

രാഗം. ൬൫

൨. നീഎത്രനന്നായിസാന്തരെനടത്തും
നന്നാകിലുംഎത്രെഅഗൊചരം
വിശുദ്ധൻ നീവിശ്വസ്തൻഎവിടത്തും
നീചെയ്‌വതിൽകാണാഒരപ്രിയം [ 133 ] നിന്നൊളംകുട്ടികൾവരുംവഴി
വളഞ്ഞും കൂട ക്കൂട കാണ്കിലും
ഞാൻനൊക്കിയാൽ തല കുലുക്കിലും
നിൻവഴിനെർനിൻനൊട്ടവും ശരി

൨.ഈബുദ്ധി ചെൎപ്പാതൊന്നുനീഅകറ്റി
തെക്കും വടക്കും ആക്കി പാൎപ്പിക്കും
ഒരൊനുകംചുമന്നുദാസ്യം പറ്റി
ഞരങ്ങുവൊൎക്കസ്വാതന്ത്ര്യം തരും
ഇവർപിരിപ്പതൊന്നു കെട്ടിയും
ഇടിപ്പതെനീതീൎത്തുംഅരുളി
ഇവൎക്കുതത്വംആയതെചതി
ഈജീവൻചാവുംഎന്നു കല്പിക്കും

൩. നിൻപുസ്തകത്തിൽമാച്ചുപൊയ ആളും
ഈലൊകശ്രുതിയിങ്കൽസത്യവാൻ
നിസ്സാരൻപൊയൊഎന്നുചൊല്ലുംനാളും
നിൻസന്നിധാനംമെല്ലെഎത്തും താൻ
പറിശസദ്യ‌നിരസിച്ചു നീ
പാപിഷ്ഠരൊടിരുന്നുഭക്ഷിക്കും
മഹാപ്രസംഗം വ്യൎത്ഥ‌മായ്വരും
ഒരല്പചൊല്ലാൽ കത്തുംനിന്റെ‌തീ

൪. ഇത്യാദിവ്യത്വംപൂണ്ടതി‌തുസൎവ്വം
എന്നുള്ളതും നിണക്കില്ലാത്തതാം
അല്പസന്തുഷ്ടനായിതലൊകഗൎവ്വം
വെറുത്തുമാംസത്തിൽപ്രവെശിക്കാം [ 134 ] ചിലപ്പൊൾകാട്ടുംനിന്റെ‌കാഠിന്യം
ചിലപ്പൊൾഅമ്മെക്കൊത്തമാധുൎയ്യം
ഇപ്പോൾഅറിഞ്ഞെൻനിൻനിരൂപണം
എന്നൊ‌ൎത്തനാൾഅതന്യഥാകൃതം

൫. ഹാകൊന്നും ഉയിൎപ്പിച്ചും വാഴുവൊനെ
നീ മാത്രമെ എനിക്കുവെണ്ടുമാൾ
കളിക്കുംകുട്ടിയൊടും കളിപ്പൊനെ
വിരൊധിയെമുടിപ്പാൻകൂൎത്തവാൾ
ഞാൻദിവ്യമാംമാനുഷം സ്വൎഗ്ഗീയം മൺ
ഈവിപരീതമായതറിവാൻ
നിൻഇഷ്ടംഎറ്റുസ്വെഛ്ശവിടുവാൻ
എന്മെൽവിളങ്ങുകെവിശുദ്ധകൺ

൧൦൭

രാഗം ൬൨.൬൩

൧. വിശ്വാസംഎന്റെആശ്രയം
ഈദാസന്നില്ലസുകൃതം
പ്രശംസഇല്ലെനിക്ക
ബലങ്ങൾഅല്ല കൃപയെ
മലത്തിൽനിന്നെടുത്തതെ
സ്ഥലംഉണ്ടെസ്തുതിക്ക
കൃപാനിധിസമ്പാദിക്കിൽ
നിൎഭാഗ്യംഇല്ലീജന്മത്തിൽ

൨. വന്നുള്ളതുംവരുന്നതും
ഇന്നുള്ളദുഃഖസംഘവും [ 135 ] ഗുണത്തിന്നാംസമസ്തം
ജയംപിശാചിനുംവരാ
ഭയംകൊടുക്കുംനീസദാ
തൃക്കൈയല്ലൊ‌വിശ്വസ്തം
തെരിഞ്ഞെടുത്തപ്രിയനെ
പിരിപ്പാൻകൂടയാൎക്കുമെ

൩. അഹൊപിശാചിൻകലശൽ
സഹൊദരൎക്കരാപ്പകൽ
എത്രെഅസഹ്യഭാരം
നൽസാക്ഷിആട്ടിൻ രക്തവും
തൽപ്രാണന്റെഉപെക്ഷയും
ജയത്തിന്നത്രെസാരം
എൻചാവിലുംനിൻപെരിനെ
ഈനാവിൽസ്ഥിരമാക്കുകെ

18. ആശ്വാസഗീതങ്ങൾ

൧൦൮

രാഗം ൮൧

൧. ചെയ്തൊരപരാധ
സമൂഹംഎല്ലാം
പിശാചിന്റെ‌ബാധ
വിചാരിച്ചുനാം
ഈജന്മംപ്രയാസം [ 136 ] എന്നൊൎമ്മവിടാ
ഉണ്ടീയൊരാശ്ചാസം
യെഹൊവപിതാ

൨. ആകാശത്തുപുള്ളു
സമുദ്രത്തുമീൻ
പുഴുക്കൾ്ക്കുംഉള്ളു
തല്കാലത്തുതീൻ
മകന്നൊരുനാളും
നലംകുറയാ
ഈഭവനംആളും
യഹൊവപിതാ

൩. അടങ്ങുകതാപം
ഒടുങ്ങുകിടർ
ചത്താലും വിലാപം
വെണ്ടാതതുണർ
നീജ്യെഷ്ഠ കടാക്ഷി
ആയ്കെൾക്കുംസദാ
ആത്മാവിൻഈസാക്ഷി
യഹൊവപിതാ

൪. നിറഞ്ഞുസന്തൊഷം‌
മറഞ്ഞുഭയം
മാസംഘത്തിൻഘൊഷം
ചെവിക്കൊള്ളണം
അവർസുതയാഗം [ 137 ] സ്തുതിച്ചുതദാ
പാടീടും ഈരാഗം
യഹൊവപിതാ

൧൦൯

രാഗം.൨൮.

൧. തുനിഞ്ഞുവാ — ഇതിൽ നീമുഴുകാ
നിണക്ക ചെങ്കടലും അഞ്ചിവാങ്ങും
നിന്നെ അവൻ തിരകൾ മദ്ധ്യെതാങ്ങും
യഹൊവ വഴിആൎക്കും തിരിയാ — തു.

൨. പടജ്ജനം‌ — തലപ്പിന്തെരണം
എപ്പൊൾ അയ്യൊഒഴിഞ്ഞു പൊമീയുദ്ധം
എന്നാടിയാൽ അരചന്നുവിരുദ്ധം
മുറിഞ്ഞുംപട്ടും‌നില്ക്കുന്നബലം — പ.

൩. അറും അടൽ — ശമിക്കും വങ്കടൽ
നികയുംതാണതുംപതുങ്ങും കുന്നു
തൽ സന്നിധൌത്രിലൊകം ഇളകുന്നു
നിണക്ക വൻനിഴൽ പരൎക്കഴൽ — അ.

൪. ഇടയൻ താൻ — ഒരാടു പെറുവാൻ
ചുമൽ പുരാണമായ്കഴിച്ചഭ്യാസം
മരിക്കിലും തുണെക്കവന്നുല്ലാസം
വഴിയും കാട്ടിചാവെവെല്ലുവാൻ — ഇ.

൧൧൦

രാഗം. ൪൪

നെഞ്ചെ എന്തുവിഷാദം [ 138 ] കെട്ടൊ പക്ഷിനിനാദം
കണ്ടൊപച്ചവയൽ
ഒൎക്കിക്കണ്ട സമസ്തം
നിന്റെജനകഹസ്തം
നിങ്കൽഎകികിടന്നമുതൽ

൨. മാരിപെയ്തുനിണക്കും
വാരിനീയുംഅടക്കും
പാരിൽവെക്കനിങ്കാൽ
വിണ്ണിൽ എത്രവിളക്കു
എണ്ണമറ്റ ചരക്ക
നണ്ണിയാൽ വരുംനല്ലകുശാൽ

൩. പൊരാപൊൽ ഇതുസൎവ്വം
പൊയുടൻ ശുഭപൎവ്വം
ചാവണഞ്ഞു തിതാ
യെശുന്നൊരവകാശം
യെശുമാത്രം–ഈപാശം
വാനിന്നിങ്ങിടിറക്കിപിതാ

൪. യെശുശുദ്ധവിറപ്പു
സ്നെഹം ആൎന്നനടപ്പു
നൊവുമൃത്യുജയം
വെൾ്വിപ്രാൎത്ഥനവാഴ്ച
കെൾ്നിണക്കിതുകാഴ്ച
എങ്കിൽഒട്ടുപ്രസാദിക്കണം [ 139 ] രാഗം. ൭൧

൧. പാറിനിന്റെദൈവത്തെ
ഏറിചെൎവ്വാൻനൊക്കു
പാനിൽവീണദുഃഖിയെ
പാരിച്ചാൎത്തിപൊക്കു
വൈരികൌശലം കണ്ടൊ
മുന്നാംക്രിസ്താശ്ചാസം
തന്ന താട്ടിയാൽ അല്ലൊ
വന്ന തപഹാസം

൨. ദുഷ്ടനരു തെജയം
കഷ്ടം വൎദ്ധിച്ചാലും
തൊറ്റുപൊവതെജഡം
കാറ്റുചാവിനാലും
തുറ്റും സഭയെതുക്കെ
നിന്നുഞാൻഎതിൎക്കും
അന്നുയിൎക്കുംഎന്റെമൈ
ഇന്നുനെഞ്ചുയിൎക്കും

൩. ശിക്ഷിതൎക്കെബാധിക്കും
രക്ഷിതാവിൻസ്നെഹം
സങ്കടാന്നിയാൽചുടും
തങ്കംപൊൽ തൻദെഹം
ശങ്കയില്ലാതാകനാം
രക്തം തൂകിവാങ്ങി [ 140 ] ഭക്തരാക്കിയൊരെല്ലാം
ശകക്തൻ നിത്യംതാങ്ങി

൪. ദെവനൊടെന്നെഉടൻ
എവൻപൊൽ പിരിക്കും
യെശുവെന്നെവീണ്ടവൻ
കൂശുവൊർ മരിക്കും
ഏശുമ്പൊൾജയംവിധി
തെറ്റിനാമുംവെല്ലും
ചെറിൽനിന്നെഴുന്നിനി
ഏറിമുന്നൽ-ചെല്ലും

൧൧൨

രാഗം. ൧൪

൧. ഭയംവെണ്ടാശിഷ്യനെ
സ്വൎഗ്ഗത്തെക്കമാൎഗ്ഗമെ
ദുൎഗ്ഗമമായ്തൊൎന്നിട്ടും
ക്രിസ്തുവഴികാണിക്കും

൨. ഭയംവെണ്ടാശിഷ്യനെ
വൈരിപൊരിന്നായ്വന്നെ
ധൈൎയ്യമെകുംആയുധം
സദ്വിശ്വാസഖെടകം

൩. ഭയംവെണ്ടശിഷ്യനെ
പാപഹൃദയമുണ്ടെ
സൎപ്പത്തെചതക്കുവാൻ
യെശുക്രൂശിൽതൂങ്ങിയാൻ [ 141 ] ൪. ഭയംവെണ്ടശിഷ്യനെ
അഛ്ശൻനിന്നെശിക്ഷിച്ചെ
തെന്റെ‌ശുദ്ധിക്ഷമയും
നിന്റെഅംശമായ്വരും

൫. ഭയംവെണ്ടശിഷ്യനെ
രക്ഷനാൾസമീപിച്ചെ
ശത്രുസൈന്യം അഴിയും
നിത്യംനീസന്തൊഷിക്കും

൧൧൩

രാഗം. ൬൧

൧. യഹൊവാകൎമ്മംസുകൃതം
ശുഭംതുലൊംതൻഇഷ്ടം
എൻകാൎയ്യത്തെഅവൻക്രമം
ആക്കുന്നവഴിശിഷ്ടം
എൻദൈവംതാൻ
വിശുദ്ധിമാൻ
നിസ്സംശയം തൻവാക്കും
വിപത്തിൽഎന്നെകാക്കും

൨. യഹൊവാകൎമ്മം സുകൃതം
മതിതൻഅഭിപ്രായം
അനാദികാലനിൎണ്ണയം
എനിക്കുംഇന്നു ന്യായം
ഉറങ്ങിലും
താനുണരും [ 142 ] ഗൎവ്വിച്ചകൊളുംകാറ്റും
വിധെയമാക്കിമാറ്റും

൩. യഹൊവകൎമ്മം സുകൃതം
എൻകൎമ്മം ഒക്കനഷ്ടം
മകന്നുതക്കശാസനം
എനിക്കൊമാത്രം കഷ്ടം
അതരുതെ
എൻഅഛ്ശനെ
അഭ്യാസംതീൎന്നപിന്നിൽ
ഞാനാശ്ചാസിക്കുംനിന്നിൽ

19. യാത്രാപ്രബൊധനങ്ങൾ

൧൧൪

രാഗം ൫൯

൧. ഇതാവന്നസ്തമാനം
ഇക്കാട്ടിൽനില്ക്കാമൊ
ചിയൊനിൽ നിത്യസ്ഥാനം
ആരങ്ങുപൊരുന്നൊ
എന്നൊടുവരുവിൻ
ചുരുക്കമാം‌ പ്രയത്നം
മഹത്വം‌ അന്ത്യരത്നം
മുൻ‌‌ചാവുജീവൻപിൻ

൨. ഈലൊകർപരിഹാസം [ 143 ] പെടിപ്പിക്കരുതെ
നമുക്കാം‌സ്വൎഗ്ഗവാസം
അവൎക്കപുകയെ
ജഡസ്വഭാവവും
അവൎക്കദെവലൊകം
ശിഷ്യൎക്കിതത്രെശൊകം
ചിരിപ്പുവിൻവരും

൩. വിശുദ്ധമാം‌സമ്പൎക്കം
ആവശ്യം‌യാത്രയിൽ
ഒട്ടാളൎക്കുണ്ടൊതൎക്കം
ലാക്കൊന്നെത്തെണ്ടുകിൽ
പ്രയാണക്കാർ എല്ലാം
എകാഗ്രരാകഞായം
വിനീതശിശുപ്രായം
മഹാന്മാരല്ലനാം

൪. ഇരിട്ടിൽ പെടിപൊക്ക
നമുക്കു വെണ്ടതൊ
അന്യൊന്യം കൈകൾകൊക്ക
എന്നെപിടിച്ചുകൊ
എന്നിട്ടുനിന്നെഞാൻ
ഇവ്വണ്ണംനമ്മിൽമെല്ലെ
പിടിച്ചുകൂടി ചെല്ലെ
വെണ്ടുന്നതെത്തുവാൻ

൫. ഒരൊചുമടുപെറി [ 144 ] ഞരങ്ങിചെല്ലുമ്പൊൾ
മുൻചെന്നൊൻ കഴുവെറി
എന്നൊൎത്തു തെറിക്കൊൾ
കുറയതാമസം
സഹിച്ചിട്ടാറുംസാദം
വീടെത്തുമ്പൊൾ ആഹ്ലാദം
അപൂൎവ്വം ഉത്തമം

രാഗം. ൪൨.

൧. കെൾ്പിൻ ഇന്നുംവിതക്കാലം
നല്ലവിത്തുവാളുവിൻ
വിളഭൂമികൾവിശാലം
വെലയിൽ ഉത്സാഹിപ്പിൻ
ദിവ്യവിത്തുകിട്ടുവാൻഞെരുക്കം
വെലയിൽ വിശ്വസ്തരും ചുരുക്കം

൨. മാംസത്തിൽഫലംഒരാതെ
പാളിപ്പൊയ എത്രനാൾ
ക്ഷാമക്കാലംനിനയാതെ
മിനക്കെട്ടതെത്രആൾ
നല്ലവെലക്കാകുംപരിഹാസം
ഇല്ലതാനും ബുദ്ധിമാന്നായാസം

൩. കുടിയാൻനിലം അടക്കി
നല്ലവെലികെട്ടണം
പാളുമ്മുൻപുനംവയക്കി [ 145 ] കൊത്തിമുൾപറിക്കെണം
ഭൂമിക്കത്രെസ്വൎഗ്ഗവിത്തുയൊഗ്യം
എന്നാൽജന്മിക്കുംവിളച്ചൽഭൊഗ്യം

൪. ദൈവനാമത്തിൽ അദ്ധ്വാനം
ചെയ്താൽഉണ്ടനുഭവം
മഴവെയിലൊടുംവാനം
കല്പിക്കും അനുഗ്രഹം
ക്ഷമയൊടെ കാത്തുകൊള്ളുമാറു
ബഹുമാസംതാമസിക്കുംഞാറു

൫. എന്റെ‌വെലയെമറന്നു
എന്നു‌നീവിലാപിക്കും
ആശനഷ്ടമാകുംഅന്നു
വിളഹാപഴുത്തിടും
ചിലർകെണുവാളിപാൎത്തിരിക്കും
പാടിമൂൎന്നുകറ്റകൾവഹിക്കും

൧൧൬

രാഗം ൮.

൧. തൻക്രൂശെയെശുഏല്ക്കുവാൻ
യരൂശലെമിൽ കെറിയാൻ
സ്വരക്തംഒഴുകും സ്ഥലം
മാശക്തന്നും ആരൊഹണം

൨. യരൂശയെമിലെക്കുംനൊം
ഒർക്രൂശെടുപ്പാൻകെറിപ്പൊം
ജഡത്തിന്നുഗ്രമെങ്കിലും [ 146 ] നടത്തംസ്വത്ഥതാംതരും

൩. കരച്ചൽഅല്ലൽവ്യാധികൾ
ചതച്ചകാൽമടമ്പുകൾ
മരത്തിൽതൂങ്ങിച്ചത്തതും
പരത്തിൽ നാം മറന്നിടും

൪. ഭയംവിലക്കി‌കെറിനാം
ജയംനിനച്ചുഘൊഷിക്കാം
വിശ്വാസത്താൽ പൊരാടിയൊർ
ആശ്വാസം കണ്ടുവാഴുവൊർ

൧൧൭

രാഗം.൭൨.

൧. നഗ്നൻഞാൻപിറന്നുവന്നു
നഗ്നനും — പൊയ്വിടും
യാഃവിളിക്കുമന്നു
ൟച്ചഇന്നലെപറന്നു
ഇന്നത്രെ — ചത്തതെ
എന്നെക്കാളുംനന്നു

൨. മാംസംആത്മാവെഒഴിച്ചു
ശാപത്താൽ‌ — ചാകയാൽ
നിത്യംഞാൻ നശിച്ചു
എന്നെവെഗം ജീവിപ്പിച്ചു
നിത്യാത്മാഇങ്ങുവാ
ക്രിസ്തല്ലൊമരിച്ചു

൩. എന്തുപൊൽഈലൊകദ്രവ്യം [ 147 ] പാഴ്മണൽ — തൂനിഴൽ
ഇല്ലതാൽകൎത്തവ്യം
യെശുനില്പൊരവകാശം
നല്ത്തണൽ — വന്മുതൽ
താൻ-എൻആശാപാശം

൪. ഞാൻനിണക്കെനിക്കുനീയും
നമ്മെആർ — പിരിയാർ
കിട്ടിസൎവ്വശ്രീയും
എന്നെഅനുഗ്രഹിച്ചത്യന്തം
രക്തത്താൽ — കൊണ്ടതാൽ
ഞാൻ നിണക്കുസ്വന്തം

൫. ഒളിയായിരിട്ടകത്തു
സ്ഥാപിപ്പാൻ — നീയൊഞാൻ
കൊണ്ടൊരുസമ്പത്തു
ശെപാ മിന്നിഉണ്ടൊരൂനം
എന്റെ‌കൈ — നിന്റെമൈ
പൂണാകെണംനൂനം

൧൧൮

രാഗം ൭൭

൧. നാളെ‌വെറെപൊകുന്നെൻ
മെളമായിവാസം
ഇന്നുപക്ഷെഒപ്പിപ്പെൻ
പിന്നെഎന്തൊരുസന്യാസം
കൊണ്ടതെല്ലാം വെൎവ്വിടിൽ [ 148 ] കണ്ടതൊന്നും കാണായ്കിൽ
തങ്ങിവീണുംവിണ്ണിൽപുക്കും
എങ്ങനെപൊറുക്കും

൨. ആശുപൊകുംമുന്നം ഞാൻ
യെശുനിന്നെവാങ്ങി
കെട്ടു കണ്ടു പൂണുവാൻ
കാട്ടുകെന്നെനിത്യം താങ്ങി
നീഎൻതൊഴനായ്വരൂ
നീ മണി നീശ്രെഷ്ഠപൂ
പട്ടുംവീടുംപാലും തെനും
മുട്ടുണ്ടൊ എങ്ങെനും

൩. മെവിനില്പെനിക്കു നീ
ഭാവിലൊകസാരം
ആയ്കഴിഞ്ഞുവന്നുധീ
ഏകിനീക്കുകന്ധകാരം
വെണുന്നപരിചയം
കാണുകിൽ ഞാൻചാകണം
പിൻനീകാതലായമണ്ണും
മന്ദിയാതെനണ്ണും

൧൧൯

രാഗം.൮

൧. മഹൊന്നതത്തിൽ യെശുവെ
എൻ വഴിയാത്രനൊക്കുകെ
ഞാൻപാഴി‌ൽപരദെശിയാം [ 149 ] ചുമടുപാപഭാരമാം

൨. ഈദെശത്തിങ്കൽ കാരിരുൾ
എൻജന്മഭൂമിസ്വൎഗ്ഗത്തുൾ
അങ്ങൊട്ടെന്നെകടത്തുവാൻ
നിന്നെക്കാൾആർസമൎത്ഥവാൻ

൩. പുൾകൂട്ടിൽകുഴിയിൽനരി
എന്നെരക്ഷിപ്പാൻഭൂപതി
ഇറങ്ങിസ്ഥാനംവീടുപായി
ഇല്ലാത്തപരദെശിയായി

൪. അതാൽഅന്യന്റെഹൃദയം
നിണക്ക്അശെഷംജ്ഞാപിതം
കണ്ണീർകരച്ചൽആലസ്യം
ഇവറ്റിലുംപരിചയം

൫. ഹെതൊഴർബദ്ധപ്പെടുവിൻ
കാനാനിൽനാം കടന്നപിൻ
എല്ലാൎക്കും മുന്നടന്നയാൾ
ഒരുക്കുംമാകൂടാരനാൾ

൧൨൦

രാഗം. ൩൯

൧. മീത്തലെ മഹത്വഭാരം
എത്രസാരം
കീഴ്ത്തമാശഎന്തുപൊൽ
നല്ലസംഘത്തൊടുംകൂടെ
തൊട്ടത്തൂടെ [ 150 ] മെല്ലെമെയ്ക്കുംയെശുകൊൽ

൨. മുത്തുവാതിൽതാൻതുറക്കും
നാം കടക്കും
ചത്തെന്നൊന്നുംഅറിയാ
ദുഷ്ടരില്ലഇങ്ങൽമാറി
ഉള്ളംപാറി
ഇഷ്ടംപൊലെഴുാംതദാ

൩. യെശുനിൻകൃപാവിലാസം
കൊണ്ടുഹാസം
ആശുപൂരിക്കുന്നീ വായി
ഇന്നെക്കൊളുംകണ്ണുനീരും
വെഗംതീരും
നിന്നെകാണ്കിൽഉണ്മയായി
ശുദ്ധദൂതർമാത്രംപണ്ടു
നിന്നെകണ്ടു
ശുദ്ധൻ-എന്നുവാഴ്ത്തിനാർ
നിന്ദനീഎടുക്കുമന്നു
ശുദ്ധിവന്നു
വന്ദിക്കകെൻമനതാർ

൧൨൧

രാഗം. ൧൪.

൧. ലൊകമെഉണൎന്നുടൻ
നിന്നെഞാൻവെറുക്കുന്നൻ
യെശുവെനൊക്കാഞ്ഞതു [ 151 ] നിൻമയക്കാൽവന്നതു

൨. കഷ്ടംഞാൻവെടിഞ്ഞതൊ
ദൈവത്തിൻകുഞ്ഞാടഹൊ
എന്നുന്യായവിധിനാൾ
ദുഃഖിച്ചാൎക്കുംഎത്രയാൾ

൩. വാഴ്ത്തിക്കൊണ്ടുഞാനപ്പൊൾ
അബ്ബഎന്നെചെൎത്തുകൊൾ
ഞാനുംനിന്റെ‌പുത്രനും
ഒരാത്മാവുംദെഹവും

൪. എന്നു‌പ്രാൎത്ഥിച്ചാൽമതി
ചൊദിക്കുംസഭാപതി
ആത്മാസാക്ഷിപറയും
അഛ്ശൻതീൎച്ചയരുളൂം

൧൨൨

രാഗം.൬൦.

൧. സലാംപറഞ്ഞിട്ടുണ്ടു
നിന്നൊടുലൊകമെ
മതിനിൻകള്ളചുണ്ടു
ചിരിച്ചുചുംബിച്ചെ
ചുരുക്കംകീഴുല്ലാസം
വിശപ്പുണ്ടാകയാൽ
മെൽകിട്ടുംദിവ്യവാസം
നൽമന്നശുദ്ധപാൽ

൨. വിശക്കിൽഅന്നപാനം [ 152 ] പിതാതരുംവരം
മലത്തിന്നുറ്റസ്നാനം
പ്രവാസിക്കാലയം
ഈരാജ്യെമുമ്പനാകാം
എല്ലാരിലുംപിന്നൊൻ
സന്തൊഷത്തൊടെചാകാം
ജീവാഗ്രഹമുള്ളൊൻ

൩. നിന്നെതീൻപണ്ടം ആക്കും
കാരുണ്യമൂൎത്തിനാം
വീഞ്ഞപ്പത്തൊടുവാക്കും
നുകൎന്നുജീവിക്കാം
സ്വൎഗ്ഗെനിൻപുത്തത്താഴം
എനിക്കുമാംപ്രഭൊ
ഈനാവുപ്രീതിയാഴം
അളന്നുചൊല്ലുമൊ

൧൨൩

രാഗം. ൬൯൩

൧. സ്വൎഗ്ഗയാത്രമാത്രമെ
മാൎഗ്ഗസാരമാം
ഭ്രഷ്ടമാക്കിടാം
ആകാശഭൂവി
മണ്മഹത്വം ചക്രചെൽ
കാണ്മതൊക്കവിട്ടുമെൽ [ 153 ] മുഖംതിരി

൨. സ്വൎഗ്ഗംഏറിപ്പൂകുവാൻ
സൎഗ്ഗംവിടുക
രാഗബുദ്ധിശക്തിമാൻ
ത്യാഗംശീലിക്ക
ചെയ്വാൻപണി
സുഖത്തിൽഞെളിഞ്ഞുപൊം
ദുഃഖത്തിൽചുരുങ്ങിപൊം
ഈദുൎമ്മതി

൩. സ്വൎഗ്ഗത്തൊളംയെശുതാൻ
വൎഗ്ഗധളവാക്കി
സത്തുക്കൾക്കവെല്ലുവാൻ
ചത്തുമാത്രീയായി
നിൻദൈവംആർ
ഗുണംഎല്ലാംതോല്ക്കുകിൽ
തുണഒന്നുംകാണായ്കിൽ
മിണ്ടാതെപാർ

൪. സ്വൎഗ്ഗാൽഅന്ധകാരത്തിൽ
നിൎഗ്ഗ‌തംഒളി
കാണ്ദൂതർ ഏണിയിൽ
താണു കയറി
നീയൊർബെഥെൽ
നിണക്കായിറങ്ങിയൊൻ
വിണ്ണിലുംകടത്തുവൊൻ [ 154 ] ഇമ്മാനുവെൽ

൫. സ്വൎഗ്ഗത്തിന്നായ്പാടിനാം
ദുൎഗ്ഗചുരവും
രാത്രിയുംകടന്നിടാം
യാത്രതികയും
മെൽഎത്തിഹാ
വെട്ടംഎങ്ങുംകണ്ടിട്ടും
പട്ടണംതലവനും
ഹല്ലെലൂയ

20. കാലഗീതങ്ങൾ
സന്ധ്യകളിൽ

൧൨൪

രാഗം . ൮

൧. ആദിത്യനൊടെൻനെഞ്ചുണർ
മടിവുപൊക്കിതള്ളിടർ
പ്രഭാതയാഗംഒപ്പിപ്പാൻ
വിളിച്ചുനിന്നെതമ്പുരാൻ

൨. സുഖിച്ചുറങ്ങുംസമയം
പായിച്ചവന്നുവന്ദനം
ഞാൻചാവിൽ നിന്നുണൎന്നുടൻ
സജ്ജീവനാക്കരക്ഷകൻ [ 155 ] ൩. പുലൎച്ചെക്കുള്ളമഞ്ഞിവ
എൻപാപംനീക്കിക്കളക
മനസ്സിൽആദ്യതൊന്നൽകാ
നിന്നെഅകംനിറെച്ചുതാ

൪. ഞാൻചൊല്ലിചെയ്പതൊക്കയും
വരുത്തിയും നടത്തിയും
ഇന്നൊരൊരൊവ്യാപാരത്തുൾ
നിൻതെജസ്സെവളൎത്തരുൾ

൫. എല്ലാഅനുഗ്രഹങ്ങളിൽ
അനാദിമൂലംവാഴ്ത്തുവിൻ
കീഴ്മെലുംസൃഷ്ടിവാഴ്ത്തുകെ
പിതാപുത്രത്മാവായൊനെ

൧൨൫

രാഗം. ൯

൧. എൻഉള്ളമെഉണൎന്നുപാടു
പിതാവിന്നുള്ളസ്തൊത്രം
അബ്ബാവിളിഎൻവഴിപാടു
അതിന്നുചായ്ക്കശ്രൊത്രം

൨. തൃക്കൈഈരാത്രിഎന്നെതാങ്ങി
എന്മെലെരാജദണ്ഡ്
പിശാചുകണ്ടുടൻപിൻവാങ്ങി
സൂക്ഷിച്ചതെനിൻ‌കണ്ണു

൩. ഈജീവൻഒക്കനിന്റെ‌കാഴ്ച
കെടെണംലൊകസംഗം [ 156 ] ഉള്ളിൽകഴിക്കുംരാജവാഴ്ച
സ്തുതിക്കാകൊരൊഅംശം

൪. എൻവാക്കുഭാവംകൎമ്മവെഷം
ദൈവീകമാംവരെക്കും
ഇന്നല്പംപിന്നെയുംഅശെഷം
നീപുതുതായ്പടെക്കും

൫. അതെനീഎങ്കൽആദിയന്തം
നടുവുമായിരിക്ക
ഞാൻസ്വൎഗ്ഗത്തിൽവരുംപൎയ്യന്തം
പറഞ്ഞനുഗ്രഹിക്ക

൧൨൬

രാഗം. ൨൫

൧. മനുഷ്യർനാടുംകാടും
ഉറങ്ങുകെനാം പാടും
മിഴിച്ചിരിക്കെണം
രാവാദിത്യനെആട്ടി
വെറൊളിയെനീകാട്ടി
അരുൾ്കലൊകവെളിച്ചം

൨. സന്ദെഹഭയമായ
ജയിച്ചസൂൎയ്യനായ
യെശുഉദിക്കുകെ
നിന്നാൽപ്രകാശിക്കുന്ന
മീൻകൂട്ടം പൊൽമിന്നുന്ന
വിണ്ണൊനായിഞാൻഉണരുകെ [ 157 ] ൩. കിടപ്പാൻനെരംവന്നു
കൈകാൽതലഉഴെന്നു
നിദ്രെക്കചായുന്നെ
ചാവിന്നിതടയാളം
പുലൎന്നീട്ടൂതുംകാളം
നീപുത്തുടുപ്പുതരികെ

൪. നമ്മെനി‌ന്നൊടിണക്കി
ശത്രുഭയംവിലക്കി
തൃകാവൽക്കാരെതാ
ചിറകുകൾവിരിച്ചു
നീകുഞ്ഞുങ്ങൾവലിച്ചു
ഒരമ്മെപൊലെമൂടികാ

൧൨൭

രാഗം.൮.

൧. വെളിച്ചമായയെശുവെ
തമസ്സിനെനീനീക്കിയെ
ഭൂവിങ്കൽഅരുണൊദയം
സാക്ഷാൽനിൻവാക്യകല്പിതം

൨. കൎത്താവെഉറ്റസ്നെഹിതാ
ഈരാവിൽ കാവൽനിന്നുവാ
എന്നാൽസുഖെനപാൎക്കുംനാം
ഭയാമയങ്ങൾകളയാം

൩. നിന്നവകാശംനാമല്ലൊ
നിന്നാൽസമ്പാദിതർവിഭൊ [ 158 ] ഞെളിഞ്ഞുവൈരിമുട്ടുമ്പൊൾ
വിളിക്കുമുന്നെകാത്തുകൊൾ

൪. പലതദ്ദുഷ്ടനുള്ളവാൾ
എല്ലാംതടുപ്പാൻനീയെആൾ
പലതവന്റെകന്നക്കൊൽ
അലംനീഅത്യുപായിപൊൽ

൫. കടുക്കെന്നൊടിആറ്റെക്കാൾ
കാക്കുന്നൊന്റെ വാഴുനാൾ
ഇരുൾഅതൊഴുകും കടൽ
ഒരുത്തൻനീഅതിൻപകൽ

൬. ആരാത്രിഞാൻ പ്രവെശിച്ചാൽ
വരാത്തതെനീദയയാൽ
വരുത്തീട്ടാവുഎമ്പുരാൻ
പെരുങ്കണക്കെഒപ്പിപ്പാൻ

ഭക്ഷണത്തിങ്കൽ

൧൨൮

രാഗം.൭൫.

൧. നൽവരംതരുന്നദെവ
അപ്പമല്ലജീവൻനീ
ഞങ്ങൾഊക്കരായ്നിൻസെവ
ചെയ്യുമാറുസല്കരി
ഗുണമൊക്കനിന്റെദാനം
എല്ലാവൃദ്ധിനിൻസ്തുതി [ 159 ] സ്വൎഗ്ഗത്തിങ്കൽഅന്നപാനം
ഞങ്ങൾ്ക്കുണ്ടായാൽമതി

൧൨൯

(രാഗം.൭൫)

൧. പ്രഭൊനീദെഹപുഷ്ടി
മുഴുപ്പാനൂട്ടുന്നു
മനസ്സിലുംസന്തുഷ്ടി
തൃവാക്കിനാൽകൊടു

൧൩൦

(രാഗം.൮)

൧. വിശപ്പുതീൎത്തസൽപ്രഭൊ
തിന്നാത്തനെകർഉണ്ടല്ലൊ
മനശ്ശരിരകാംക്ഷയും
നീതീൎത്തരുൾഎല്ലാരിലും

൧൩൧

(രാഗം. ൧)

൧. ശ്ചാസംമുട്ടാതെഭൂമണ്ഡലത്തിൽ
വാസംചെയ്യുന്നമനുഷ്യർഎല്ലാം
ദാസൎക്കദാസനെവാഴ്ത്തെണമെ

൨. ലക്ഷംഅനാഥരെതൽക്ഷണംതാൻ
ഭക്ഷണപീഠംഒരുക്കിമുദാ
രക്ഷചെയ്യുന്നവൻനമ്മുടെയാഃ

൩. ഗ്രാമവനങ്ങൾആകാശകടൽ
ക്ഷാമംഅകറ്റിഭരിച്ചവന്റെ [ 160 ] നാമംഉയൎത്തിപുകഴ്ത്തെണമെ

വിവാഹത്തിങ്കൽ

൧൩൨

രാഗം.൯൬

൧. യെശുഈകറാരെപാൎത്തു
സ്വൎഗ്ഗീയാനുഗ്രഹങ്ങൾവാൎത്തു
ഈയൊഗത്തിൽഉൾ്പെടുകെ
പറ്റുന്നൊരൊദുഃഖംദീനം
ഭായാദിപൊക്കിബലഹീനം
തീൎത്തുള്ളിൽകുടിവാഴുകെ
കൎത്താവെനൊക്കുവിൻ
തൻക്രൂശപെറുവിൻ
ശങ്കിയാതെ
അവൻകരംനിരന്തരം
അമൎക്കുംശാപമരണം

വൎഷാരംഭാദികാലമാറ്റത്തിൽ

൧൩൩

രാഗം.൭൬

൧. ഇന്നെയൊളവുംവളൎച്ച
തന്നനാഥൻനില്ക്കവെ [ 161 ] നന്ദിച്ചെമ്മനംപകൎച്ച
എന്നിവാഴ്ത്തിപൊരുകെ
സങ്കടംവരുകിൽതാതൻ
അങ്കംഎറുംആത്മജാതൻ
ദെവക്കണ്ണുനൊക്കിനാം
കാവൽഉണ്ടെന്നറിയാം

൨. ശൊകസങ്കടംസന്തൊഷം
ലൊകത്തിൽസഭയിലും
യുദ്ധസന്ധിഗുണദൊഷം
ക്ഷുദ്ധതൃപ്താവസ്ഥയും
ഇത്തരംഒരൊന്നതീതം
അത്തലല്ലസ്തൊത്രഗീതം
കാലമാറ്റത്തിന്നിതം
ചാലനന്നെല്ലാംകൃതം

൩. ഒക്കതല്ലതൊഹാകഷ്ടം
തക്കതല്ലെൻപിഴകൾ
ഉത്തമംമൽകൎമ്മംനഷ്ടം
പുത്തനാകാഎൻകരൾ
കുത്തുന്നുകഴിഞ്ഞപാപം
കത്തുന്നൊരൊരനുതാപം
ഉത്തരംചൊല്വൂസദാ
പുത്തനാംഎൻകരുണാ

൪. ഞാനതൊടുചാരിക്കൊള്ളും
ധ്യാനംചെയ്യുംനിന്മൊഴി [ 162 ] ഭാവിപ്രശ്നംഭള്ളുംപൊള്ളും
ചാവിൽകാണുംനിൻവഴി
എത്രഅത്ഭുതംനിൻപ്രാപ്തി
ചിത്രമാംക്രിയാസമാപ്തി
തക്കനാളിൽകാണലാം
മിക്കനിൻപൊരുളെല്ലാം

൧൩൪

രാഗം. ൩൭.

൧. ഇപ്പിറന്നവൎഷത്തിൽ
ആദിയന്തം യെശുമാത്രം
നാംഈപെരിൽനില്കുകിൽ
നിത്യംതൻ‌കൃപെക്കുപാത്രം
യെശുപെർനിനിരന്തരം
കൊടിയായിനിക്കെണം

൨. യെശുനാമംവാക്യവും
ഘൊഷിച്ചറിയിക്കവെണം
നിന്റെ‌സഭഒക്കയും
ഐക്യമത്യമാകവെണം
എല്ലാഹൃദയങ്ങളും
നിന്റെനാമംഅറിയും

൩. അതിനായുംസഹ്യമാം
യാത്രയിൽഎടുത്തഭാരം
സൎവ്വവുംസഹിക്കുംനാം
സൎവ്വത്തിന്നീ നാമംസാരം [ 163 ] യെശുവിന്റെ‌വാത്സല്യം
ആശാപൂൎത്തീകാരണം

൧൩൫

രാഗം. ൫൭.

൧. ഈ‌ജീവകാലത്തിൽ
ഒരാണ്ടല്ലൊ കഴിഞ്ഞു
തൽസുഖദുഃഖവും
നീയൊമനംതിരിഞ്ഞു
ഫലങ്ങൾഎവിടെ
തിരഞ്ഞുനൊക്കിയൊ
വിസ്താരനെരത്തിൽ
നില്പാൻ കഴിയുമൊ

൨. കാരുണ്യംഎന്നിയെ
എന്തൊന്നന്വെഷിക്കെണ്ടു
മദ്ധ്യസ്ഥ യെശുവെ
നീയിങ്ങെ പാൎക്കവെണ്ടു
നിൻനീതിവസ്ത്രംതാ
അകൃത്യം ഒക്കവെ
നിന്തിരുരക്തത്താൽ
അകറ്റിപൊറ്റുകെ

൩. പിറന്നൊരാണ്ടിലും
സങ്കെതസ്ഥാനം കാട്ടി
സുഖെനമെയുവാൻ
ചെന്നായ്ക്കളെനീആട്ടി [ 164 ] നിൻപൊരെസ്ഥിരമാം
മതില്ക്കെട്ടാക്കണം
അതിൽസുഖപ്പെടും
നിൻആശ്രിതകുലം

൪ പുതിയവൎഷത്തിൽ
താപുതിയവിശ്വാസം
നിൻവാക്കുസാന്നിദ്ധ്യം
കലൎന്നുചെയ്കവാസം
പുതിയസ്നെഹവും
പടെക്കമുന്നെക്കാൾ
പിശാചെനീക്കുവാൻ
അഭ്യസിപ്പിക്കുമ്പൊൾ

൫. പഴയആദത്തെ
ജഡമൊഹാദികൎമ്മം
ജയിച്ചടക്കുവാൻ
എകെണംനാനാവൎമ്മം
ശരീരാത്മാവിന്നും
വെണ്ടുന്നതൊക്കവെ
ഈവൎഷംമുഴുവൻ
തന്നരുളെണമെ

൧൩൬

രാഗം. ൩൨.

൧ ജീവമാൎഗ്ഗത്തിൽ
ക്രിസ്തെകൂട്ടരിൽ [ 165 ] മുന്നടന്നാൽമടിയാതെ
ഞങ്ങൾനിന്നെ കൈവിടാതെ
സ്വൎഗ്ഗത്തൊളവും
പിന്തുടൎന്നിടും

൨. സൎപ്പംചീറുമ്പൊൾ
എന്നെകാത്തുകൊൾ
യാത്രയുദ്ധകഷ്ടത്താലും
നഷ്ടംഇല്ലനീനിന്നാലും
എന്നാൽസങ്കടം
വെഗംവിസ്മൃതം

൩. എന്റെനടയെ
ക്രമമാക്കുകെ
നിന്നാലാറിയാത്രഭാരം
നീതുറക്കുംസ്വൎഗ്ഗദ്വാരം
നിൻസിംഹാസനം
ഞാനുംഎറെണം.

21. മരണശ്മശാനാദി

൧൩൭

രാഗം. ൨൦൪

൧. അല്പകാലംമണ്ണിൽപാൎത്തുനീ
ജീവിക്കുംഎൻപൊടി
പുനരുത്ഥാനം [ 166 ] സൃഷ്ടിച്ചവന്റദാനം
ഹല്ലെലുയാ:,:

൨. ചാകെണംവിതച്ചതൊക്കയും
ചത്താറെജീവിക്കും
മണിക്കുൾധാന്യം
ൟനിന്ദ്യത്തുള്ളെമാന്യം
ഒളിച്ചുണ്ടെ:,:

൩. ആദ്യവിളവായജ്യെഷ്ഠനെ
ഓൎത്താശ്ചസിക്കുകെ
അവൻവിളിച്ചു
വിതച്ചതുയിൎപ്പിച്ചു
പ്രത്യക്ഷനാം:,:

൪. സ്വപ്നംകണ്ടുണൎന്നഭാവം നാം
മിഴിച്ചുനില്ക്കയാം
അങ്ങില്ലയുദ്ധം
എവിടവുംവിശുദ്ധം
എങ്ങുംസ്തുതി:,:

൧൩൮

രാഗം. ൪.

൧. ഒർദെഹത്തെമറച്ചാൽ
സ്നെഹാൽകരയും നാം
അന്നിത്യതാം നിനച്ചാൽ
കണ്ണിന്നുനീരുണ്ടാം

൨. വാഗ്ദത്തംഒന്നുപൊക്കും [ 167 ] ഭയം കരച്ചൽമൺ
മയക്കില്ലാതെ നൊക്കും
സ്വൎഗ്ഗം വിശ്വാസക്കൺ

൩. പിതാവിൻചൊൽപരീക്ഷ
ചെയ്കാൽആശ്ചാസമായി
നില്ക്കെണമീപ്രതീക്ഷ
വിത്താൽഉണ്ടാകും കായി

൪. ദുൎബ്ബലമായവിത്തും
ഇട്ടാൽപ്രബലമാം
ആദാമ്യദെഹംചിത്തും
കെരൂബ്യശൊഭയാം

൫. നീവീണ്ടെടുത്തഗൊത്രം
ചെൎത്തെഴുനീല്പിച്ചാൽ
ശെഷിച്ചതത്രെസ്തൊത്രം
മറന്നു‌പൂൎവ്വമാൽ

൧൩൯

രാഗം ൭൫൪

൧. ക്രിസ്തശ്മശാനം
കീഴിൽ അദ്ധ്വാനം
കൊണ്ടവൎക്കുത്തമം
ആകെയൊരിരിപ്പിടം
മരു പ്രവാസം
കണ്ട പ്രയാസം
അങ്ങുമറന്നുലഭിച്ചാശ്വാസം

൨. പ്രാണവിഛെദം [ 168 ] കൊണ്ടൊരുഖെദം
മരണസ്വെദവും
യെശുതുടെച്ചിടും
കൂ ട മരിക്കിൽ
കൂ ട ഭരിക്കിൽ
ആംഅവനിഷ്ടൻഊൎദ്ധദിക്കിൽ

൧൪൦

രാഗം. ൨. ൩.

൧ ചാവെന്നരാജാവെ
ജനിപ്പാൻ ഒങ്ങുമൊ
ചാകായ്മഎന്ന(ദാനത്) തെ
എൻയെശുതന്നല്ലൊ

൨. നീഎന്തുചെയ്കിലും
ഒഴിഞ്ഞുനിന്റെഭീ
മുക്കാനിൻതിര(മാല)യും
ചുടാതുംനിന്റെതീ

൩. എന്നെപിടിക്കിലും
ഓരാതെഒടുവൻ
നിൻപൂട്ടുംവാതിൽ(കൊട്ട)ഉം
പ്രഭപൊളിച്ചവൻ

൪. എലീയാമൊശമാർ
തുടങ്ങിയപണി
നല്ലൊരുനാൾ(ശലെം)ഇൽആർ
തികച്ചുവിലസി [ 169 ] ൫. യെശുവൊടെശുവാൻ
വിചാരിച്ചെന്തതാം
മരിച്ച(തൽ ആ) പുണ്യവാൻ
ഉയിൎപ്പിച്ചിങ്ങെല്ലാം

൬. അതാലെഈപുഴു
പാപിഷ്ഠൻഎങ്കിലും
താൻ(പെറി) എറിനകഴു
പാൎത്തെറിജീവിക്കും

൧൪൧

രാഗം. ൧൦൦

൧. ജീവന്മദ്ധ്യത്തിങ്കൽനാം
ചാവിൽഉൾ്പെടുന്നു
കൃപഎങ്ങിനെവരാം
തുണഅർനില്ക്കുന്നു
മദ്ധ്യസ്ഥനീഅല്ലാതെ
പാപാൽനാംആണുശാപത്തുൾ
അന്തംനാരകത്തിരുൾ
ശുദ്ധസഭാഗുരൊ–
ശക്തജഗൽ പ്രഭൊ
ദ്രൊഹം ക്ഷമിക്കുന്നദെവ
ത്രിയെകപതെ
ചാവിൽനാം മുങ്ങാതെ
ജീവിച്ചൊളിയെകാണ്മാൻ
കൃപചെയ്താലും [ 170 ] ൨. ലൊകമദ്ധ്യത്തിങ്കൽനാം
സ്വൎഗ്ഗത്തെറിപാൎക്കാം
യെശുപുണ്യത്തിന്നുണ്ടാം
കൂലിശിഷ്യന്മാൎക്കാം
നീ‌മുമ്പനായ്ക്കടന്നു
പിതാവിന്നിത്യസമ്മതി
ഇങ്ങൊട്ടാക്കിനിൻബലി
ശുദ്ധസഭാഗുരൊ
ശക്തജഗൽപ്രഭൊ
ദ്രൊഹം ക്ഷമിക്കുന്നദെവ
ത്രിയെകപതെ
ഇന്നുംനാംനടന്നു
നിൻവാഗ്ദത്തം പ്രാപിപ്പാൻ
കൃപചെയ്താലും

3. മൃത്യു‌മദ്ധ്യത്തിങ്കലും
ൟവിശ്വാസംതാങ്ങും
സാത്താൻക്രുദ്ധിച്ചെല്ക്കിലും
കുട്ടിക്കഞ്ചിവാങ്ങും
വാക്കാത്മാശ്വാസംഎറും
ൟമാംസത്തായുസ്സൊരുചാൺ
ഭൂസന്തൊഷംഒക്കഞാൻ
ശുദ്ധസഭാഗുരൊ
ശക്തജഗൽ പ്രഭൊ
ദ്രൊഹംക്ഷമിക്കുന്നദെവ [ 171 ] ത്രിയെക പതെ
ലൊകക്കൊളും ചെറും
വിട്ടെന്നെക്കും വാഴുവാൻ
കൃപ ചെയ്താലും

22. നിത്യജീവൻ

൧൪൨.

രാഗം. ൯൬.

൧. കെൾ്ക്ക നിദ്രാഭാരധാത്രി
ഉണരുണരെന്നൎദ്ധരാത്രി
ചെന്നിട്ടുറക്ക ക്രുവുന്നാർ
ഗൊപുരത്തിൽ കാവലാളൻ
അതാവരുന്നു മണവാളൻ
ചെന്നെതിരെല്പിൻ കന്നിമാർ
വിശുദ്ധവസ്ത്രവും
നെയ്യൊടുപന്തവും
കൈക്കൊള്ളെണ്ടു
മഹാദിനം - ഇന്നുദിതം
ആട്ടിൻ കല്യാണദിവസം

൨. മൂഢർ കെട്ടു സംഭ്രമിച്ചു
മുദാസന്നാഹങ്ങൾ ധരിച്ചു
ആർഎന്നാൽ ചിയൊൻ അവൾപെർ
അങ്ങുദെവവാക്കാം ശാസ്ത്രം [ 172 ] ബഹുകിരീടം രക്തവസ്ത്രം
ധരിച്ചവന്റെ നാമംനെർ
രാജാധിരാജാവും
കൎത്താധി കൎത്താവും
ഹല്ലെലൂയാ
നീ വന്നിതാ - എൻ സ്നെഹിതൻ
വിശ്വാസസത്യമുള്ളവൻ

൩. ആട്ടിൻ കുട്ടിയിൻ കല്യാണ
വിരുന്നിനെ കടന്നു കാണ
ക്ഷണിച്ചവൎക്ക ഭാഗ്യം താൻ
ആട്ടിൻ രകതത്താൽ വൈരാഗ്യം
വിശ്വാസവും കൊണ്ടൊന്നീ ഭാഗ്യം
സൎവ്വാന്തൎജ്ഞാനി നല്കുവാൻ
ഒർകൺകാണാത്തതും
ചെവികെൾ്ക്കാത്തതും
ഇന്ന് അവ്യക്തം
പുതിയനാ - ഹല്ലെലൂയാ
ഇതി സ്തുതിക്കും സൎവ്വദാ

൧൪൩

രാഗം. ൭൪.

൧. ചിയൊൻ ബദ്ധരെ കൎത്താവ്
കെട്ടഴിച്ചുവിടും നാൾ
പെട്ടപാടെല്ലാം കിനാവു
പൊട്ടിപ്പൊകും ശത്രുവാൾ [ 173 ] ഒട്ടം യുദ്ധം തടവും
സ്വപ്നം പൊൽ മറന്നിടും
സ്വൈരമായ്നാം സ്തുതിപാടും
ജയശക്തനെ കൊണ്ടാടും

൨. നീ വലത്തു കൈ ഇളക്കി
ഉദ്ധരിക്കരക്ഷിതാ
ഭ്രഷ്ടദാസരെമടക്കി
ജന്മദെശത്താക്കിവാ
ദൂരയാത്ര കഷ്ടത
എല്ക്കുവാൻ തുണെക്കുക
യുദ്ധനാൾ കഴിഞ്ഞ ശെഷം
ധരിപ്പിക്ക വെള്ളവെഷം

൩. അന്നു ശത്രുകൈ ഉടെച്ചു
പൊൻകിരീടം ചൂടിക്കാം
ക്ലെശമൊട ഹൊ വിതെച്ചു
മൊദമൊട മൂരും നാം
സ്വൎഗ്ഗലൊക നായകൻ
നിത്യരക്ഷയാമവൻ
ഇപ്പൊൾ ഒരൊ കൊളിൽ ആഴും
അന്നഴി മുഖത്തു വാഴും

൧൪൪

രാഗം. ൬൦.

൧. ഞാൻ ദൂരമെ കണ്ടിട്ടു
നിന്റെ സിംഹാസനം [ 174 ] ഈ ലൊകമായാവിട്ടു
അങ്ങുള്ളപ്പട്ടണം
ആ വീതിയൂടെ സ്വൎണ്ണം
ആ രത്ന തെജസ്സും
മതിലും നല്ലവണ്ണം
ഇപ്പൊൾ അന്വെഷിക്കും

൨. ക്ഷമിച്ചു കൈയ്യിലെറ്റു
ഉഴന്നയാടുപൊൽ
അങ്ങൊട്ടെന്നെ കരെറ്റു
താഗൊപ നിന്റെ കൊൽ
പതുക്കവെനടക്കാം
നദീ തടംവരെ
തൃക്കൈയിനാൽ കടക്കാം
മൃത്യൊ നീ എവിടെ

൧൪൫

രാഗം. ൩൧.

൧. നാം ദെവപുത്രർ എന്നച്ചാരം
ആയുള്ള പെരിപ്പൊൾ ലഭിച്ചുണ്ടെ
ഇനി തീരെണ്ടിയ പ്രകാരം
ഇന്നാൎക്കും സ്പഷ്ടമായിട്ടില്ലയെ
ഈമെവിനാവു കൺനിരൂപവും
അത്രൊളം എത്തുന്നില്ലയായ്വരും

൨. എന്നൊൽ താൻ വെളിപ്പെടും കാലെ
അവന്നു സദൃശന്മാരാകും നാം [ 175 ] താൻ ആകും വണ്ണം കാണാകയാലെ
എന്നിപ്പൊഴും ഉദിപ്പായ്ജ്ഞാതമാം
അന്നെരമില്ലചൊദ്യത്തിന്നിടം
അവ്യക്തം സ്പഷ്ടമായ്പ്രകാശിതം

൩. ഹാശാബത്തെനെടും വിശ്രാമം
സ്വൎഗ്ഗയനാളുദിച്ചു വാഴുകെ
കരുണയാൽ വിളിച്ചനാമം
സ്വഭാവസത്യമായ്മമയുകെ
വിശുദ്ധ ഊരിൽ പൂകുവൊളത്തിൽ
ദിനം ഒരംശം താനിൻ ശുദ്ധിയിൽ

൧൪൬

രാഗം. ൪0.

൧. നിത്യാരാധനം നടക്കും
സത്യദെവ നഗരം
നിന്നെ ചിന്തിച്ചിട്ടുഴക്കും
മന്നിൽമരുവും മനം
എന്നെ നിന്റെ പൌരന്മാർ
എന്നെ ചെൎത്തു കൊള്ളുവാർ

൨. മല്പിതാക്കന്മാർ കണക്കെ
കല്പിച്ചുണ്ടെനിക്കും പൊർ
ശത്രുക്കൾ ഇതാപരക്കെ
മിത്രങ്ങൾ ചിതറിയൊർ
മരുഭൂമിക്കൊടുകിൽ
പൊരുകാണും എൻ കുടിൽ [ 176 ] ൩. സ്വൈരമില്ലിതിങ്കൽലെശം
വൈരം കെൾ്ക്കും രാപ്പകൽ
അശ്രുക്കൾ തുടെക്കും ദെശം
വിശ്രുതിപ്പെട്ടീയയൽ
കെട്ടുതള്ളിമിക്കവെർ
കാട്ടെനിക്കതിന്റെ നെർ

൪. പൊന്തെരുക്കൾ കാണവെണം
പന്തിരുദ്വാരങ്ങൾ ഞാൻ
ജീവനീർ കൊതിപ്പൊരെണം
സെവനില്പൊരടിയാൻ
ആയിപുക്കുനിന്മുഖം
ഞായിറന്ന്യെ പാൎക്കണം

൫. വെറയാണ്ടൊ ഞാനീ ക്രൂരം
എറും നീരാടെണ്ടുകിൽ
നിസ്തുലാശ എൻ നങ്കൂരം
ക്രിസ്തനിൻ വാഗ്ദത്തത്തിൽ
കെട്ടുതെറിയതെല്ലാം
കാട്ടുവാൻ നീദൃശ്യനാം

൧൪൭

രാഗം. ൬൨.

൧. യരുശലെം – നിൎമ്മാണം എറും ഊർ
നിന്നെ കണ്ടാൽകൊള്ളാം
പ്രത്യാശയാൽ – ഇഹത്തിൽ കണ്ടമൂർ
പൊറുത്തു പൊയെല്ലാം [ 177 ] ദാഹിച്ചു കുന്നും ആറും
ആകാശം മൺകടൽ
ആത്മാക്കടന്നുപാറും
വെടിഞ്ഞുതൻ ഉടൽ

൨. നിന്നിൽ പുകും – കല്യാണമുള്ള നാൾ
എപ്പൊഴുതൊവരും
ഇന്നെവരെ – ജഡം ഭൂലൊകരാൾ
ഉൾഭീതിയും പൊരും
സ്വാതന്ത്ര്യമായശെഷം
ആതങ്കം നീങ്ങുകിൽ
വൎണ്ണിപ്പതാർ ഉന്മെഷം
വൎദ്ധിച്ച തുള്ളത്തിൽ

൩. ഒന്നാം പിതാ – മുമ്പുള്ളവർ മഹാ
ഗൊത്ര പിതാക്കന്മാർ
പ്രവാചകർ – അപൊസ്തലർ നിരാ
തെനൊത്തഗീതക്കാർ
സാക്ഷിക്കുതീയും വാളും
വീക്ഷിച്ചുനെർ മൊഴി
കൊണ്ടൊരെ എല്ലാനാളും
കണ്ടീടും എന്മിഴി

൪. ഹാസത്സഭാ – എനിക്കരക്ഷയൊ
സാധിച്ചു നിങ്ങളാൽ
വരിഷ്ഠരിൽ – വരിഷ്ഠനാം പ്രഭൊ
നിന്നെ വണങ്ങും കാൽ [ 178 ] ദൂരത്തു നിന്നെനൊക്കി
ചാരത്തും കാണുവൻ
നിൻ ഒച്ച ഇണ്ടൽ പൊക്കി
കൈ തൊട്ടാൽ വാഴ്ത്തുവാൻ

൧൪൬

രാഗം. ൬൦.

൧. വരുന്നു ശ്രെഷ്ഠവെൾ്പി
വിരുന്നുകാർ വരീൻ
എന്നുച്ചം പൊങ്ങും കെൾ്വി
അന്നുള്ള നല്ലതീൻ
അതിന്നായാരൊരുങ്ങും
കത്തീച്ച ദീപത്തിൽ
പഴുതെ തെയ്ചുരുങ്ങും
പൊഴുതാകാതൊഴിൽ

൨. ഉണൎന്നു പ്രാൎത്ഥിച്ചാലും
ഇണങ്ങി ചെൎന്നപിൻ
പിണഞ്ഞമായാമാലും
പിണങ്ങി നീക്കുവിൻ
വെളിച്ചനാഥൻ കണ്ടും
വിളിച്ചും നില്ക്കുന്നാൾ
ഒളിച്ചനെകർമണ്ടും
കളിപ്പതിന്നാർ ആൾ

൩. എതിർപ്പാൻ നാം ഒരുങ്ങും
മതി കളിച്ചതാൽ [ 179 ] കൊളായീരാവൊടുങ്ങും
നാളറിയായ്കയാൽ
ഉറക്കിളെച്ചു നില്പിൻ
പുറപ്പെടും വരെ
പ്രളയം എറ്റതിൽപിൻ
തളൎച്ച പൊകുമെ

൧൪൯

രാഗം. ൮൭.

൧. ശെഷിച്ചതിന്നി ഒരു സ്വൈരം
എൻ ആത്മാവെ ഉണരുകെ
പ്രപഞ്ചഛിദ്രം ദുഷ്ടവൈരം
വിചാരിയാതെ പാടുകെ
കണ്ടാലും അല്പം ഒരുയത്നം
കഴിച്ചാൽ അതിമൂല്യരത്നം
കുഞ്ഞാടിൻ വക്കൽമെടിക്കാം
അവൻ സിംഹാസനാഗ്രെ ഖെദം
ഒഴിഞ്ഞിട്ടാകും ദീനഭെദം
എന്നെക്കും അങ്ങുവാണിടാം

൨. തളൎന്നു പൊയവർ അടുത്തു
ഈ സ്വസ്ഥത പ്രവെശിപ്പിൻ
ഞെരുക്കഗുഹയിൽ മടുത്തു
നിന്നൊർ നിവിൎന്നു ചെല്ലുവിൻ
വിയൎത്തദ്ധ്വാനമാണ്ടശെഷം
ധരിച്ചു കൊൾവിൻ വെള്ള വെഷം [ 180 ] നിങ്ങൾ്ക്കാശ്വാസം യെശുതാൻ
ഞാൻ നിങ്ങളെ നീതീകരിച്ചു
എൻ സ്വസ്ഥതെക്കകം വിളിച്ചു
വരുന്നൊൻ തന്നെബുദ്ധിമാൻ

൩. പൈദാഹവും കണ്ണീരും ഇല്ല
ആന്ധസ്ഥ രാജധാനിയിൽ
മിണ്ടാതെ ഖെദിപ്പൊരുമില്ല
കുഞ്ഞാടിൻ സന്നിധാനത്തിൽ
അവന്നു ഭക്തരൊടു വാസം
വിശ്വാസാലാപം മന്ദഹാസം
സമുദ്രനാദ സ്തുതിയും
ചൊദ്യൊത്തരം വെദാൎത്ഥ ജ്ഞാനം
ഇല്ലിവകെക്കൊരവസാനം
മഹാശബത്താരംഭിക്കും

൧൫൦ രാഗം. ൬൩.

൧. ഹാനിത്യതാ ഇടിധ്വനി
തെളിക്കടഞ്ഞൊരു മൊഴി
മുടിവില്ലാത്താരംഭം
ഹാ കാലമറ്റ കാലമെ
പ്രകാശമറ്റൊരാഴമെ
നിന്നാൽ ഒടുങ്ങും ഡംഭം
നിൻ നീളം ദീൎഘമാം തുലൊം
കളിക്കും ഭാവം കെട്ടുവൊം [ 181 ] ൨. ഉടയവൻ നീ നീതിമാൻ
തടവിലാകും അടിയാൻ
ലംഘിച്ചല്ലൊ നിൻ ഉക്തി
കുറയനാൾ ഈ ലൊകത്തിൽ
കറക്കൊണ്ടെന്നു ചുടുകിൽ
അതിന്നും ഉണ്ടുയുക്തി
പണി വിരുന്നിന്നൊരുക്കാൽ
ക്ഷണിച്ചവായെനിന്ദിച്ചാൽ

൩. സുഖം പിശാചൊടല്പമായി
മുഖത്തിന്മുമ്പിൽ നിന്റെ വായി
ശാപശിസ്സും നിറുത്തി
പാപക്കളിപ്പു തള്ളുകിൽ
ആപത്തിൽ പിൻ നിന്നരികിൽ
സിഹാസനത്തിരുത്തി
വരിപ്പതിന്നിതെ ദിനം
തെരിഞ്ഞുകൊൾ എൻ ഹൃദയം

൪. ഉറക്കിൽ നിന്നെഴുന്നുണർ
മറന്ന നാരകക്കയർ
അഴിച്ചുവാ മനുഷ്യ
മയക്കം തീൎത്തു രക്ഷകൻ
അയച്ചാത്മാ നിന്നെ ഉടൻ
നടത്തുവാൻ സന്തുഷ്യ
നിത്യാദി നിത്യതയിലും
സത്യാന്നത്താൽ സുഖം തരും [ 182 ] 23. വെദാമ്പയാദികൾ

൧൫൧.

(൧ യൊ. ൨.) രാഗം. ൬൭.

൧. അലങ്കരിച്ചൊരുങ്ങി നില്ക്കണം
ബലം ധരിച്ച വൎയ്യ ബാലരാശി
പടെക്കു ചെല്ലുവാൻ ഇതാതരം
അടെച്ചിരിട്ടെഴുന്നു ശത്രുവാശി
വെളിച്ചത്തിൻ ജയം വരുത്തുവാൻ
കളി കളഞ്ഞുവെണ്ടു പ്രാണത്യാഗം
തയചരാഞ്ഞു തൊറ്റുപൊം പഴയ നാഗം
തലവൻ ചൊല്ലാൽ എന്നു നൽപുരാൻ

൨. ഇതൊൎത്തുടൻ ആ വാൾ പിടിക്കണം
ഹിതൊപ ദെശത്തിന്നു കാതു ചായ്ക്ക
പുരാണന്മാർ പൊരാടിയ വിധം
വരാഎന്നാലും ശീലം മെല്ലെവായ്ക്ക
യുവാക്കളെ കെൾ്ക്കെ ദിനെ ദിനെ
ആ വാക്കിന്നങ്ങെക്കള്ളുറെക്ക വാസം
യഹൊവ വായ്വെറുമ്മൊഴിക്കലെ വിശ്വാസം
അഹൊരാത്രം നിന്നഭ്യസിക്കണം

൩. ഹരാശിവാ നാരായണ വിളി
പരാപരാത്മ രാമകൃഷ്ണ നാമം
ആ മക്കത്താൻ സങ്കല്പിച്ച പൊളി [ 183 ] നമുക്കിക്കൂട്ടിൽ ഒട്ടും ഇല്ലകാമം
ഞെളിഞ്ഞു പൊകിലൊനമ്മെ ഒരാർ
ചളികിൽ വീഴിക്കും സമാനപാപം
ജഡാഭിലാഷം കണ്ണൊതിപുലർ പ്രതാപം
വിടാതിവറ്റെ വെട്ടി ചെയ്ക പൊർ

൪. ഈ ലൊകം ആശ്രിയിക്കരുത് കെൾ
ആലൊല ഭാവങ്ങൾ വെറുത്തുചാടു
ചങ്ങാതി കാണ്മതില്ല പാമ്പുതെൾ
മങ്ങാതെ പെറ്റു പൊറ്റുന്നവങ്കാടു
ഇതാകയാൽ ഇഹത്തെ സ്നെഹിക്കിൽ
പിതാകൂറില്ല ദെവശത്രുവാകും
തദിഷ്ടനൊ പ്രപഞ്ച ദ്വിഷ്ടനായി ചാകും
ഉദിച്ചു നിത്യം വാഴും അഛ്ശനിൽ

൧൫൨

(രാഗം. ൩൪)

൧. എൻ ധനം – നില്ക്കണം
പൊരാകെട്ടു പൊം മുതൽ
ദ്രവ്യത്തിങ്കൽ ആത്മ പ്രീതി
വെച്ചവൎക്കു ചൊരഭീതി
തീരുന്നില്ല രാപ്പകൽ

൨. പ്രിയ സ്ത്രി – സന്തതി
ബന്ധു സ്നെഹത്തെയും താ
എന്നു പ്രാത്ഥിച്ചാൽ ഈ ഭൊഗം
തീൎക്കും മൃത്യുവിൻ വിയൊഗം [ 184 ] തൃപ്തിനിച്ചലും വരാ

൩. ഭൂവെല്ലാം — സ്വന്തമാം
എങ്കിലെ സുഖം വരൂ
ആരും മൊഷ്ടിക്കാതായാലും
നീ എന്നെക്കും ജീവിച്ചാലും
ജ്വാലെക്കിരയാം ഈ ഭൂ

൪. സൂൎയ്യനും – ചന്ദ്രനും
സൎവ്വസൃഷ്ടികളുമായി
സ്വന്തമാകിൽ ആത്മ ഛെദം
സംഭവിച്ചാൽ ഉള്ളു ഖെദം
പിന്നെ എന്തു ലാഭമായി

൫. സൎവ്വദാ – നിറയാ
ക്ഷെയത്താലെ ഹൃദയം
ദൈവം നിധിആക്ക ന്യായം
താൻ വ്യായം വരാതൊരായം
അവൻ മാത്രം എൻ ധനം

൧൫൩

(യശ. ൪൩) രാഗം. ൪൯.

൧. എന്നാമത്തെ പ്രശംസിപ്പാൻ
ഒരുക്കീട്ടുള്ള ജാതി
നിന്നെ പടെച്ച നാഥൻ ഞാൻ
എനിക്കെ സൎവ്വഖ്യാതി
നിൻ പെരെ ഞാൻ വിളിച്ചവൻ
ഭയത്തിൽ നിന്നു വീണ്ടവൻ [ 185 ] ഞാനത്രെ നിൻ ചങ്ങാതി

൨. ഒഴുക്കത്തിൽ മുങ്ങാതെ നീ
കടക്കും വെള്ളത്തൂടെ
നിന്നെ കൊളുത്തുകില്ല തീ
കടക്കിൽ കാണാ ചൂടെ
നിൻ മൊചനത്തിനായ്ത്തരാം
വെണ്ടുന്ന ദ്രവ്യങ്ങൾ എല്ലാം
മഹാകുലങ്ങൾ കൂടെ

൩. കിഴക്കു നിന്നും പശ്ചിമാൽ
ഇനി നിന്നെവരുത്തും
വടക്കുനല്കും ചൊദിച്ചാൽ
ഞാൻ തെക്കെ കീഴ്പെടുത്തും
മല്പുത്രരെ എൻ തെജസ്സിൻ
പ്രകാശത്തിന്നായ്ത്തരുവിൽ
എന്നെകി മുന്നിറുത്തും

൪. നിന്നൊടെതിൎത്താൽ അശ്വതെർ
ബലങ്ങൾ ആകെ ചാരം
സമുദ്രത്തിൽ നിണക്കനെർ
വഴിക്കെ ആംസഞ്ചാരം
ജലങ്ങൾ പൊങ്ങും മരുവിൽ
എൻ ഇഷ്ടർ എത്തി മുട്ടുകിൽ
തുറക്കും സൎവ്വദ്വാരം

൫. എന്നെ വിളിച്ച മൂലമൊ
എനിക്കായ്നിൻ പ്രയാസം [ 186 ] പെരുത്തതിൻ നിമിത്തമൊ
അതെത്രയും വ്യത്യാസം
ബലിതന്നില്ല നിന്റെ കൈ
അസാരം ധൂപം കുറെനൈ
അത്യല്പം നിൻ വിശ്വാസം

൬. നിൻ പാപമെ വിചാരിച്ചാൽ
മിയെച്ച നിന്റെ ദാനം
എനിക്കതിന്റെ ദ്രൊഹത്താൽ
പെരുത്തു വന്നദ്ധ്വാനം
ഞാൻ എൻ നിമിത്തം നിൻ പിഴാ
ക്ഷമിച്ചു പാപം നിനയാ
നിൻ നീതി എൻ സമ്മാനം

൧൫൪

(സങ്കീ. ൧൩൭) രാഗം. ൮൬.

൧. കല്ദയ്യർ കുമ്പിടുന്ന ബെൽ
അമൎന്ന ഫ്രാത്തിൽ തൊടും
കരെക്കു വീണ കൊമ്പിന്മെൽ
നാം തൂക്കി കണ്ണീരൊടും
ഇരുന്നു ചിയൊൻ ഒൎത്തപ്പൊൾ
ഹൊ ചിയൊൻ പാട്ടു പാടിക്കൊൾ
നാം ആടിചെയ്കമൊദം
എന്നൊരൊവാഴൻ ചൊല്ലിപ്പൊയി
യഹൊവ ജാതിക്കുള്ളനൊയി
സഹിക്കുമൊ വിനൊദം [ 187 ] ൨. യഹൊവാ ഗാനം പാടുവാൻ
കൊളൊ ഈ അന്യദെശം
യരൂശലെമെ നിന്നെ ഞാൻ
മറക്കുന്നില്ല ലെശം
മറക്കിൽ എൻ വലത്തു കൈ
പഠിച്ചതെ മറതിചെൕ
വറണ്ടു നില്ക്കനാവു
ഈഒൎച്ച ദുഃഖശാന്തിയും
സുഖത്തിൽ ശ്രെഷ്ഠഭൊഗവും
നിൻ കാഴ്ചമൊക്ഷമാവു

൩. ഇന്നൊനിൻ പാട്ടെരൂശലെം
കെൾ്ക്കാകീയന്യനാടും
ചീയൊൻ മൊറിയാ ബെത്ലഹെം
ഗഥ്ശെമനിങ്ങും പാടും
നിണക്കുംകെൾ മഹാബാബെൽ
എല്ലാവൎക്കായും ക്രൂശിന്മെൽ
സമ്പാദിച്ചുണ്ടു പൊക്കു
നശിപ്പിപ്പാൻ മുതിൎന്നെദൊം
എന്തിന്നു നീ നശിച്ചുപൊം
രക്ഷാ കൊടി നീനൊക്കു

൧൫൫

(൧ ശമു. ൭) രാഗം. ൯൭.

൧. കള്ളദെവകൾ്ക്കു തെറ്റി
ഉള്ളത്തെ യഹൊവയിൽ [ 188 ] അൎപ്പിച്ചാലെ ഉള്ളു വെറ്റി
ദൎപ്പിയാതെ താഴുകിൽ
നിങ്ങൾ അവനാൽ ഉയൎന്നു
മംഗലത്തെ കണ്ടിടും
ചീറും കൊപത്തീ കിളൎന്നു
നീറി ശത്രു ധൂളിക്കും
അഷ്ടരൊത്തല്ല നമുക്കു സഹായം
കഷ്ടമീ സെവിച്ചതൊക്കവെ മായം
ഏക യഹൊവ പലിഷ്ടരിന്മെൽ
ആക ജയിക്കും എന്നാൻ ശമുവെൽ

൨. കെട്ടുടൻ പലർ വിലാപം
കൂട്ടത്തിൽ തുടങ്ങിനാർ
മിത്ഥ്യ ആശ്രയങ്ങൾ പാപം
സത്യം മാത്രം നിൻ കറാർ
പാളി ചാളി കാളി കൊടി
ബാളിം അഷ്ടരൊത്തെല്ലാം
വിട്ടു നാം തൃകാക്കൽ ഒടി
മുട്ടു തീൎക്ക നിന്നാൽ ആം
മിസ്ര ബാലങ്ങൾ നിന്നൊടല്ലൊ തൊറ്റു
ഇസ്രയെൽ ഇന്നുതുമുമ്പിയെനൊറ്റു
നീരുപകൎന്നു കരഞ്ഞതുപാർ

തീരുകീയാൎത്തി നിന്നാലെ എന്നാർ

൩. മിസ്പയിൽ ജനങ്ങൾ കൂടി
ആസ്പദത്തിൽ എന്ന പൊൽ [ 189 ] എന്നു കെട്ടുചെൎന്നു മൂടി
ചെന്നിതൈവർ വാഴുന്നൊൽ
തെറ്റന്നിസ്രയെല്ക്കുപെടി
പറ്റലർ നിമിത്തം ആയി
ഭള്ളതല്ലീ നാൾ്ക്കുനെടി
കൊള്ളവല്ലും നിന്റെ വായി
എന്നപ്പൊൾ ആടു ബലിക്കെന്നറുത്തു
ഹന്ന മകൻ വിഭുവിന്നു കൊടുത്തു
പാൎത്ഥിവർ നീണ്ടനിരെക്കെതിരെ
പ്രാൎത്ഥിപ്പാൻ തന്നെ ആരംഭിച്ചുതെ

൪. പെട്ടെന്നങ്ങിടിമുഴങ്ങി
വെട്ടിക്കാൺ മിന്നല്പിണർ
വൻപടെക്ക ധൈൎയ്യം മങ്ങി
വൻ പടങ്ങി വന്നിടർ
അല്ലയൊ യഹൊവ പൊറ്റു
നല്ല നാളാക്കീടു നീ
എന്നവാറെ ശത്രു തൊറ്റു
വെന്നതൎത്ഥിതൻ വിളി
ഏന്തുന്ന കുന്തവുമായി വിരഞ്ഞു
പിന്തുടരെ ജയം അന്നു തികഞ്ഞു
തന്നെബനെജരെ നാട്ടി ചൊന്നാൻ
ഇന്നെവരെ വിഭുതാൻ തുണച്ചാൽ

൧൫൬

(സങ്കീ. ൨) രാഗം. ൧൫- ൭൫ [ 190 ] ൧. ജാതികൾ പതെച്ചുയൎന്നും
ചിന്തിച്ചൊടിയും വൃഥാ
കൊപം പൊങ്ങിയും കിളൎന്നും
ഭൂവർ മന്ത്രിക്കുന്നിതാ

൨. ക്രുദ്ധം എന്തിത തിരിക്തം
യുദ്ധം ഭാവിക്കുന്നവർ
കെട്ടിതൊധിക്കഭിഷിക്തം
പൊട്ടിക്കിണവൻ കയർ

൩. സ്വാതന്ത്ര്യം ഈ ദെവങ്കന്നു
ജാതമാക്കും ഇങ്ങെ കൈ
കെട്ടറുപ്പാൻ കാലം വന്നു
പട്ടം ഇങ്ങെന്നത്രെമെൕ

൪. എന്നു കെട്ടുടൻ ചിരിച്ചു
മണും വിണ്ണും കാപ്പവൻ
അട്ടഹാസമായ്പഴിച്ചു
പൊട്ടരെ ഞെട്ടിപ്പവൻ

൫. എന്റെ രാജാവെ ഇരുത്തി
എൻ വിശുദ്ധ മലയിൽ
ലൊകം ഒക്ക തൻ വിരുത്തി
ഏകാം ഏതും ചൊദിക്കിൽ

൬. നിയ്ക്കുകിന്നും എന്നും പിന്നെ
മല്ക്കുമാരൻ നീ ഇതി
കല്പന ഞാൻ ഇന്നു നിന്നെ
ഉല്പാദിപ്പിച്ചെൻ അറി [ 191 ] ൭. ക്രൊധ വിഹ്വലൎക്കി വാൎത്ത
ബൊധം കൊൾ്വാൻ ചൊല്വതാർ
പക്ഷെ പെടിയൊടെ പാൎത്ത
രക്ഷിതാവെ സെവിപ്പാർ

൮. മന്നൻ കൊപം വെവാറാകും
മുന്നം ചുംബിപ്പിൻ ഉടൻ
അന്യഥാ വഴിക്കൽ ചാകും
ധന്യൻ വിശ്വസിച്ചവൻ

൧൫൭

(ഹബ ൩) രാഗം. ൨൨.

൧. ഞെരുക്കദിനങ്ങൾ സഭെക്കുവരും
ഇത്തരുക്കളിൽ പൂവുകുറെയും
ദ്രാക്ഷാഫലം ഇല്ലൊലിവിൻ പഴവും
വിശ്വാനുഭവം വിളയാവയലും
പശ്വാദികൾ മെല്ലമറെയും

൨. എന്നിട്ടും യഹൊവെ ഉയൎത്തും ഈ ഞാൻ
അന്നിപ്പാട്ടിനാൽ ദിക്കു മുഴക്കും
എൻ രക്ഷകനാലെ ശിശുബലവാൻ
തളൎന്നൊരു കാൽ അവനാൽ ഇളമാൻ
ആയൊടി ഞാൻ ഏറി നടക്കും

൧൫൮

(യശ. ൪൦) രാഗം ൭൫.

൧. നിങ്ങൾ ദെവൻ പറയുന്നു
ആശ്വസിപ്പിക്കെൻ ജനം [ 192 ] തൻ പൊരാട്ടം ഇന്നറുന്നു
മൊചിതം തൻ പാതകം
എല്ലാ പാവത്തിൽ ദ്വിധാ
കൂലി നല്കി രക്ഷിതാ
എന്നെരൂശലെമിൻ താപം
ആറുവാൻ ചെയ്വിൻ സല്ലാപം

൨. കാട്ടിൽ ഘൊഷിക്കുന്ന നാദം
കെട്ടിതൊ ഒരുങ്ങുവിൻ
പ്രാന്തരെ യഹൊവാപാദം
പൂകും മാർഗ്ഗം ചെത്തുവിൻ
തഴ്വര ഉയൎകയും
പൎവ്വതങ്ങൾ താഴ്കയും
ഏറ്റക്കുറവും നിഷിദ്ധം
ദെവതെജസ്സാം പ്രസിദ്ധം

൩. തന്നെ കാണും സൎവ്വലൊകം
എന്നുരച്ചെഹൊവവായി
സൎവ്വരൊടും ഒരു ശ്ലൊകം
ഘൊഷിപ്പിച്ചതെന്തതായി
ലൊകർ പുല്ലെന്നെവരൂ
ലൊകഭംഗി പുല്ലിൻ പൂ
വാടി പൂവുണങ്ങി സസ്യം
എന്നെല്ലാവൎക്കും പ്രശസ്യം

൪. ദെവാത്മാവു വന്നൂടാടി
ദെവക്കാറ്റു തട്ടിയാൽ [ 193 ] പുല്ലുണങ്ങി പുഷ്പം വാടി
തെജസ്സറ്റതാകയാൽ
ദെവവാക്യമൊസദാ
നില്ക്കും വാട്ടവും വരാ
വാക്യവിത്തിലും മുളെക്കും
ജതി നില്ക്കും എന്നെന്നെക്കും

൧൫൯

(യൊ. ൧൪) രാഗം. ൭൨

൧. നെഞ്ചു മറുകാതിരിപ്പിൻ
എന്നുടെ—ദെവനെ
മുറ്റും വിശ്വസിപ്പിൻ
ഇപ്പൊൾ ആരും പിഞ്ചെല്ലാതെ
പൊകിലും—എന്നെയും
തെറുവിൻ അഞ്ചാതെ

൨. എൻ പിതാവിൻ വാസസ്ഥാനെ
ഉചിതം—ആലയം
ഞാൻ ഒരുക്കും താനെ
എന്നു ചൊന്നവാക്കുപൊരെ
ആൎക്കെണ്ണാം—അങ്ങെല്ലാം
പാൎപ്പാൻ കൂടുന്നൊരെ

൩. നിങ്ങൾ്ക്കായിതാ ചെല്ലുന്നു
പാൎപ്പിപ്പാൻ—എങ്കിൽ ഞാൻ
പിന്നെയും വരുന്നു
ഞാൻ ഇരിപ്പാനുള്ള ദെശം [ 194 ] നിങ്ങളെ— ഞാനല്ലെ
ചെയ്യിക്കും പ്രവെശം

൪. നിങ്ങൾ്ക്കെന്റെ സമാധാനം
വെച്ചുടൻ–പൊകുവൻ
വെടിക്കില്ലസ്ഥാനം
എന്റെ വാൕ തരുന്ന നല്ല
ഈ സലാം— ലൊകൎക്കാം
ഞായം പൊലെ അല്ല

൧൬൦

(സുഭാഷ. ൧) രാഗം. ൪൬.

൧. പുറത്തുവിളിപ്പൊരുജ്ഞാന സ്വരം
ഉറക്കെ തെരുക്കളിൽ നീളെ ശ്രുതം
പറഞ്ഞതു കെൾ്ക്കിൽ എല്ലാൎക്കുമിതം
എത്രൊളം മൂഢതയിൽ സുഖം
എത്രൊളമെഹാസനം പ്രിയം
എത്രൊളമെസത്തിൽ നീരസം

൨. പൈശാചിക ശാഠ്യം ഉടൻ വിടുവിൻ
എൻ ശാസനത്തിന്നു ചെവി തരുവിൻ
മാശാപം ഒഴിച്ചു ഞാൻ നല്കിയ പിൻ
യഹൊവാ ഭീതി വിജ്ഞാനവും
സഹൊദര പ്രിതി സെവയും
മഹൊത്സവ സ്വൈരവും തരും

൩. ഈ മന്ത്രണം കെട്ടു നിരാകരിച്ചാൽ
ക്രമാൽ പല ശിക്ഷ മയക്കുന്നമാൽ [ 195 ] അമൎത്തഥ നാശവും എത്തിക്ഷണാൽ
വിളിക്കും അന്നവർ ഞാൻ വരാ
ഞെളിഞ്ഞവർ അറ്റാൽ ദുഃഖിയാ
തെളിഞ്ഞുവശങ്കൽ ഞാൻ സദാ

൧൬൧

(സങ്കീ. ൩൩.) രാഗം. ൬൬.

൧. യഹൊവയിൽ സന്തൊഷിച്ചാൎത്തു പാടി
എ കൊപിച്ചെകനെ ഉയൎത്തുവിൻ
അവൻ ദയാ നയങ്ങളെ കൊണ്ടാടി
കവിണ്ണു വീണുവാക്കെ വാഴ്ത്തുവിൻ
വാക്കൊന്നിനെ ഉരെച്ചു
മാലൊകത്തെ പടെച്ചു
വിളിച്ചുടൻ ആകാശ സൈന്യം നിന്നു
നിലെച്ചെല്ലാം ചൊല്ലൂക്കിനാലും ഇന്നു

൨. യഹൊവതാൻ നിരൂപിച്ചിട്ടതൊന്നും
ഈ ലൊകമായയാൽ ക്ഷയപ്പെടാ
വരിച്ച ജാതിയെ മുറിച്ചും കൊന്നും
നശിപ്പിയാതുയിൎപ്പിക്കും സദാ
മാവ്യാധിയുദ്ധക്ഷാമം
ഇത്യാദിയിൽ തന്നാമം
നിത്യാശ്രയം തരും സങ്കെതസ്ഥാനം
സത്യാൎത്ഥിക്കായി തൃക്കണ്ണിൽ അവധാനം

൧൬൨

(സങ്കീ. ൮.) രാഗം. ൪. [ 196 ] ൧. സൎവ്വെശനാം യഹൊവ
ഇവ്വിണ്ണും സൈന്യവും
നിയാ നക്ഷത്രക്കൊവ
എല്ലാമെ കരുതും

൨. മറഞ്ഞു വെയിൽ ചൂടും
മനസ്സിലാക്കി കുളിർ
ഇതാൎക്കൊ എണ്ണികൂടും
ഇവറ്റിനെന്തതിർ

൩. ഒരൊന്നു സൂൎയ്യ പ്രായം
ഒരൊന്നു ലൊകം താൻ
നിരൂപണാവസായം
പണിനിറുത്തുവാൻ

൪. ഒരിക്കൽ ഞാനും കാണും
തൃക്കൈ തൊഴിൽ എല്ലാം
മനുഷ്യനായി നീ താണും
പിറന്നതെന്തതാം

൫. ഈ ഭൂമിയൊവിശിഷ്ടം
എല്ലാഗ്രഹങ്ങളിൽ
വിണ്ണൊരെക്കാളൊ ഇഷ്ടം
ഈ മൎത്യജാതിയിൽ

൬. നിണക്കാ സൈന്യം അല്പം
കൊടന്നപൂഴി പൊൽ
പിന്നെന്തുനിൻ സങ്കല്പം
മഹത്തെതൊന്നു ചൊൽ [ 197 ] ൭. ഭുവിതുലൊം പ്രശസ്തം
ആയ്ക്കാണും എന്റെ വെർ
മനുഷ്യനിൽ സമസ്തം
അടങ്ങും ദെവനെർ

൮. എൻ പൊരിനായ്പ്രമാണം
ശിശുക്കളെ മുഖം
മഹിഷ്ഠം എൻ നിൎമ്മാണം
പാലുണ്ണുന്ന ബലം"

൯. ഇവ്വണ്ണം അല്ലെൻ ബുദ്ധി
നീ എറ്റവും മഹാൻ
അകറ്റുകെൻ അശുദ്ധി
നിൻ വെല തിരിവാൻ

24. ബാലഗീതങ്ങൾ

൧൬൩

S. M. രാഗം. ൩.

൧. ഈ നാളിൻ വാൎത്തയെ
ഗ്രഹിച്ചു വാഴ്ത്തുവിൻ
ഇമ്മാനുവെൽ ജനിച്ചതെ
വിരിച്ചുപാടുവിൻ

൨. അപൂൎവ്വ ജന്മത്താൽ
ആകാശ ഭൂമികൾ
സന്തൊഷിക്കെ വിശെഷത്താൽ [ 198 ] സ്തുതിക്ക എൻ കരൾ

൩. പിതാവിൻ ക്രൊധത്തിൽ
ഉൾ്പെട്ടവങ്കുലം
ഈ ചെൎന്നുവന്ന കുട്ടിയിൽ
സമസ്തം രക്ഷിതം

൪. ചാകാത്തൊരു ജനി
നമുക്കു കിട്ടുവാൻ
അത്യന്തം നൊന്തുടൻ മൃതി
പ്പെടാൻ ജനിച്ചു താൻ

൫. വന്നീ സഭയിലും
ജനിച്ചു പാൎക്ക നീ
പുടമിടുകെല്ലാരെയും
സത്യാത്മൻ നിന്റെ തീ

൧൬൪

രാഗം. ൮൧.

൧. ഉണ്ടിന്നി വിസ്താരം
കല്യാണഗൃഹെ
ക്ഷണിച്ചവൻ ദ്വാരം
തുറന്നളവെ
കൎത്താവിൻ നിയുക്തി
കൊണ്ടെത്ര ജനം
കെൾ്പിക്കുന്നീ ഉക്തി
ഉണ്ടിന്നിയിടം

൨. ഉണ്ടിന്നിവിസ്താരം
മാപങ്ക്തിയതിൽ [ 199 ] തീരാത്ത സല്ക്കാരം
കൊള്ളെണ്ടീടുകിൽ
ഭുജിച്ചാൽ ആശ്വാസം
കണ്ടെത്തും ഉടൻ
ചെയ്യാം സ്ഥിരവാസം
പ്രവെശിച്ചവൻ

൩. ഉണ്ടിന്നി വിസ്താരം
അകത്തു പിതാ
വാത്സല്യ വിചാരം
നടത്തും സദാ
തൽ പുത്രൻ മരിച്ചു
പിഴാ മറവാൻ
ഭരിപ്പാൻ ഉത്ഥിച്ചു
കരെറിപുക്കാൻ

൪. ഉണ്ടിന്നി വിസ്താരം
ക്ഷ്ഠധാൎത്തനെല്ലാം
നാം എത്ര നിസ്സാരം
എന്നിട്ടും വരാം
എൻ നാവു വറൾ്ച
പെട്ടീടും ദിനം
ഇരിക്കീ പുക്ഴ്ച
എനിക്കും ഇടം

൧൬൫ a

രാഗം. ൨൭ [ 200 ] ൧. എനിക്കീ രാത്രിയിൽ മാ ദെവ
വാത്സല്യം വന്നുദിച്ചുതെ
ഈക്കാറിൽ സൎവ്വദൂതസെവ
അനുഭവിച്ചൊൻ പുക്കുതെ
ഒർലക്ഷം സൂൎയ്യന്മാരെക്കാൾ
വിളങ്ങി മിന്നുന്നുണ്ടീ നാൾ

൨. എൻ ഉള്ളത്തിന്നും ഒരു പാശം
ഈ നൽ വെളിച്ചം ആകണം
ചെറുഗുഹയിലെ പ്രകാശം
ഉലകിൽ എങ്ങും വ്യപിതം
പാതാള ശക്തിപാവരാ
ഇനി നിലെപ്പാൻ വഹിയാ

൩. തികഞ്ഞ മൊക്ഷത്തിൻ പ്രകാശം
തൊന്നാവൂ ഈ വെളിച്ചത്തിൽ
ചന്ദ്രാദിത്യർ നക്ഷത്രാകാശം
എല്ലാം ക്ഷയിക്കും വെഗത്തിൽ
അന്നെരം തൊട്ടഹരഹർ
വിളങ്ങി നില്ക്കും ഈ ചുടർ

൪. അതിന്നിടെക്ക വെണ്ടും ദീപം
ആയ്സദ്വിശ്വാസത്തെ അരുൾ
തീ മൂട്ടി നില്ക്കുകെ സമീപം
അകറ്റുകുള്ളത്തിന്നിരുൾ
നിൻ തെജസ്സന്നു പറ്റുവാൻ
പ്രകാശമാകുകിന്നു ഞാൻ [ 201 ] ൧൬൬

രാഗം. ൧൩.

൧. കണ്ടൊ ചെറു കുട്ടി
തൊട്ടിയിൽ ഇതാ
ഇന്നുവാക്കുമുട്ടി
പിൻ ചൊല്ലും സദാ

൨. ജന്മപീഡ ഒൎക്കും
പൊൽ കരഞ്ഞവൻ
കണ്ണുനീരെ തൊൎക്കും
ഏവൎക്കും ഇവൻ

൩. പെരൊ ദെവവാക്കും
ദെവപുത്രനും
എന്നീ ചുണ്ടും നാക്കും
പിന്നെ കെൾ്പിക്കും

൪. ദൈവം അവതീൎണ്ണം
എന്നു കാണ്മതാർ
താനുടുത്ത ജീൎണ്ണം
ദൂതർ ചൂണ്ടിനാർ

൫. കെട്ടപൊലെ കണ്ടും
തൊട്ടും ആതുകിൽ
നല്ലിടയർ മണ്ടും
ഒരൊപുരയിൽ

൬. എന്തയ്യൊ ഉറക്കം
ക്രിസ്തുവന്നല്ലൊ [ 202 ] അരുതെ കലക്കം
നൊക്കി വാഴ്ത്തിക്കൊ

൭. നീയും കെട്ടുൺൎന്നു
രക്ഷാവാൎത്തയാൽ
നല്ലർ പിൻതുടൎന്നു
തെടു യെശുകാൽ

൮. അങ്ങു മുട്ടു കുത്തി
നിന്നെ രക്ഷിപ്പാൻ
തന്നെ ഏല്പെടുത്തി
ചൊൽ നീ എൻപുരാൻ

൧൬൭

രാഗം. ൮.

൧. കെൾസ്വൎഗ്ഗദൂതർ ഗീതങ്ങൾ
കെൾവാനത്തിൻ നിനാദങ്ങൾ
മനുഷ്യ രക്ഷാകാരകം
വെളിച്ചമെ പ്രകാശിതം

൨. മഹൊന്നതന്മഹത്വവും
ഭൂലൊകെ സമാധാനവും
മനുഷ്യനിൽ സമ്പ്രീതികൾ
ഇതൊടു വന്ന കാഴ്ചകൾ

൩. ആ ദൂതർ കാൺമറഞ്ഞെല്ലാം
ഉടൻ പുരത്തിൽ ഒടിനാം
തിരഞ്ഞു നല്ല ശിശുവെ
വണങ്ങി കുമ്പിടെണമെ [ 203 ] ൧൬൮

L. M. രാഗം. ൮.

൧. മെശീഹ രക്ത നീതിയെ
എൻ ഭൂഷണം എൻ അങ്കിയെ
അതാലെ ദെവ മുമ്പിൽ ഞാൻ
നിനെച്ചുതെ നിവിരുവാൻ

൨. പരീക്ഷകൻ പടെക്കെല്ലാം
അതാലെ നല്ല ധൈൎയ്യമാം
ഭൂലൊകം പൊട്ടി വീഴുകിൽ
സന്തൊഷിപ്പിക്കും ഈ തുകിൽ

൩. പുനരുത്ഥാന നാളിലും
ആരൊഹണം ഭവിക്കിലും
എൻ അലങ്കാരവസ്ത്രമൊ
നിൻ രക്തനീതികൾ വിഭൊ

൪. ന്യായ വിസ്താര വെളയിൽ
മഹാജനങ്ങൾ അഞ്ചുകിൽ
മെശീഹാ രക്ത നീതിയാൽ
ഞെട്ടാതെ നില്ക്കും എന്റെ കാൽ

൫. അഹൊ നിൎഭാഗ്യലൊകരെ
ഈ യെശു രക്തനീതിയെ
ധനിച്ചു വിശ്വസിക്കയാൽ
ഒഴിക്കാം പാപിക്കുള്ളമാൽ

൧൬൯

രാഗം. ൫൯. [ 204 ] ൧. യെശു ചെൎത്തുവെച്ചൊരവകാശം
തൻ വിശ്വസ്തൎക്കിന്നും ഭാഗ്യമാം
അന്ധകാരെ കണ്ണിന്നു പ്രകാശം
നല്കും ചൊല്ലി തന്നവാക്കെല്ലാം
കാടിനെ കടന്നു ചെല്ലുവാൻ —
യെശു ഇന്നും — തുണനിന്നും —
നാടെത്തിക്കും താൻ

൨. യെശു രക്തം എന്റെ പാപശാന്തി
യെശു മൃത്യു എന്റെ ജീവനും
പിന്നുയിൎക്കുമ്പൊൾ അവന്റെ കാന്തി
ഹീനദെഹത്തിന്നു നിൎണ്ണിതം
വെഗത്തിൽ യരുശലെംപുരെ
പുക്കുതാണും — കൊണ്ടുകാണും
എന്നിടയനെ

൧൭൦

രാഗം. ൩൪.

൧. രാത്രിയിൽ — രത്രിയിൽ
ചന്ദ്രനൊടാകശത്തിൽ
മീനുകൾ ഉദിക്കും ചാലെ
നീങ്ങുമൊ ഇരുൾ അതാലെ
എകാദിത്യശൊഭയാ
പൊയിരാ

൨. ഭൂമിക്കുൾ — ഭൂമിക്കുൾ
പാപത്താലെ കൂരിരുൾ [ 205 ] ഉണ്ടൊരൊദിവ്യൊപദെശം
ജ്ഞാനഫലം അയ്യൊലെശം
കല്പനാ പെരുക്കത്താൽ
വാച്ചുമാൽ

൩. ഭൂമിമെൽ – ഭൂമിമെൽ
വന്നിഴിഞ്ഞിമ്മാനുവെൽ
സൎവ്വപാപത്തെ ഗ്രസിച്ചു
സൎവ്വപുണ്യം ഉജ്ജപലിച്ചു
ഇരുളെ ജയിച്ചെല്ലാം
ഏകനാം

൪. യെശുവെ - യെശുവെ
എന്നിൽ നീ ഉദിക്കുകെ
നിങ്കന്നെല്ലാ നന്മകൊരും
തിന്മെക്കൊക്ക നീയെപൊരും
എന്നിരിട്ടെ ആട്ടും നാൾ
നീ എൻ ആൾ

൧൭൧

രാഗം. ൯൪.

൧. സന്തൊഷിപ്പിൻ നിൎഭാഗ്യ ജാതി
വിഭുമനുഷ്യനായതാൽ
ആകാശത്തിൽ ഇതാ ചങ്ങാതി
സമൂഹം പാടി മൊദത്താൽ
ഇമ്മാനുവെൽ ഇറങ്ങിവന്നു
ചതഞ്ഞവൎക്കാശ്വാസം തന്നു [ 206 ] ആബാല വൃദ്ധരുൾ
ഒഴിക്കും തൻ പൊരുൾ
ആദാമ്യൎക്കില്ല ദെവകൊപം
തല നിവിൎന്നി നി ആടൊപം
മുളെച്ചാനന്ദിക്കാം
ഉൽകൃഷ്ട ജാതിനാം

൨. ഇമ്മാനുവെൽ പിറപ്പീ ഭ്രഷ്ടം
ആയ്പൊയ വംശം വീണ്ടുതെ
ഈ എന്നെയും നീ എറ്റ കഷ്ടം
മുഴുവിശ്വാസിയാക്കുകെ
എന്നാൽ ഈ നാവു നിന്റെ ദാനം
വലിപ്പം രക്ഷ ബഹുമാനം
പിശാചിൻ ദാസരും
ഉണൎവ്വാൻ വൎണ്ണിക്കും
അരുതവൻ ബലത്തിൽ ഭീതി
എൻ യെശുവിന്റെ പൂർണ്ണ നീതി
എന്മുദ്ര എൻ മതിൽ
ഇഹപരങ്ങളിൽ

൧൭൨

രാഗം. ൨൧.

൧. സെവ ചെയ്തു തീൎന്നെല്ലാം
ദെവമുമ്പിൽ എത്തിനാം
സ്വാതന്ത്ര്യം പുകഴും
ഹാ എത്ര സന്തൊഷം [ 207 ] സെവ ചെയ്തു തീൎന്നപ്പൊൾ

൨. വൎണ്ണവെഷ ഭെദവും
വൎണ്ണവസ്ത്രമൊടിയും
ഇല്ലാൎക്കും മാറ്റുണ്ടെ
ഹാ എത്ര സന്തൊഷം
വൎണ്ണവെഷ ഭെദം പൊം

൩. പട്ടുടുത്തു നില്ക്കുന്നാർ
ആട്ടു കുഞ്ഞിൻ ശിഷ്യന്മാർ
വിശുദ്ധ കൂട്ടക്കാർ
ഹാ എത്ര സന്തൊഷം
പട്ടുടുത്തു നില്ക്കുമ്പൊൾ

൪. ആസനം ഒരൊന്നിലും
വാസം നീതി കൂട്ടൎക്കും
സഭാ മദ്ധ്യെ പ്രഭു
ആസനത്തിരിക്കുമ്പൊൾ

൫. ജീവന്റെ കിരീടങ്ങൾ
ശ്രീവദ്രാജപുത്രന്മാർ
ജയിച്ച താൽ കൊൾ്വാർ
ഹാ എത്ര സന്തൊഷം
ജീവന്റെ കിരീടത്താൽ

൧൭൩ രാഗം. ൫൫. ൫൫.

൧. സ്നെഹത്തിൽ പാടുക [ 208 ] ദുൎമ്മൊഹം ആട്ടുക
ശിഷ്യഗണം
സ്വൎഗ്ഗീയനാമവും
നിത്യാവകാശവും
(ദിവ്യ സ്വഭാവവും)
നല്ല ധനം

൨. വെണമൊ ലൌകികം
യെശുവിൽ വൈകല്യം
കാണ്മതുണ്ടൊ
നമ്മെ സ്നെഹിച്ചു തൻ
പുത്രനെ തന്നവൻ
(ശത്രുവെ ചെൎത്തുടൻ)
കൈവിടുമൊ

൩. ക്രൂശിൽ മരിച്ച പിൻ
ജീവിച്ചെഴുന്ന നിൻ
രക്ഷകനെ
തീവ്ര ദുഃഖങ്ങളിൽ
(ചാടിയുഴക്കയിൽ)
സൎവ്വദാ തെറുകിൽ
സൌഖ്യം അതെ

൪. യെശുവൊടെന്തെല്ലാം
കൂടക്കൊടുക്കലാം
തൻ ജനകൻ
നമ്മെ ചുമന്നു താൻ [ 209 ] രാജ്യത്തിൽ കൂട്ടുവാൻ
(ഒക്ക നന്നാക്കുവാൻ)
ശക്തനവൻ

൧൭൪

രാഗം. ൪.

൧. ഹാ യെശു എന്റെ പാപം
നിനെച്ചു വന്നു ഞാൻ
നീ തന്ന അനുതാപം
ശമിപ്പിക്കെമ്പുരാൻ

൨. ൟ പാപി ചെയ്ത ദൊഷം
അനെകം ഒൎക്കയാൽ
അസഹ്യമായ്നിൻ രൊഷം
ഭയം നിൻ വിധിയാൽ

൩. ഹാ യെശു കൃപ കാട്ടി
എൻ ദുഃഖം തീൎത്തുതാ
മാവൈരിയെ നീ ആട്ടി
അകത്തു പാൎപ്പാൻ വാ

൪. നിൻ ക്രൂശിൽ എൻ സങ്കെതം
നിൻ രക്തം ആശ്രയം
ലഭിക്കുകെ ൟ പ്രെതം
നിന്നൊടു വിശ്രമം

൧൭൫

രാഗം. ൬൯.

൧. ക്ഷെമം ഉണ്ടുചാവിലും [ 210 ] ക്ഷമകിട്ടിയാൽ
ചാവതൊരൊ ബാലരും
ദെവ കൃപയാൽ
പടച്ചവൻ
ശൊകം വൎദ്ധിക്കാത്ത നാൾ
പൊകനന്നെന്നെത്ര ആൾ
വിളിപ്പവൻ

൨. യൊഗ്യൻ ആരും ഇല്ലല്ലൊ
ഭാഗ്യവാൻ ശിശു
പുണ്യപാപം എന്തഹൊ
ഗണ്യമായ്വരൂ
വിലമതി
രക്ഷകൻ ശിശുക്കളിൽ
പക്ഷം ഏറി ചൊന്നതിൽ
ആരാഞ്ഞറി

൩. ബുദ്ധി അല്പം ബാലൎക്കുൾ
ശുദ്ധിയെറും കൺ
കാണുന്നില്ല പൊൻ പൊരുൾ
വെണമല്ലീ മൺ
ഒന്നിഷ്ടമായി
തല്ലിക്കൊണ്ടും പൊറ്റിയും
നല്ലിതെന്നു തൊന്നീടും
തൻ തന്തതായി

൪. തന്തതായുമാർ എല്ലാം [ 211 ] ചിന്തതീരെണം
നമ്മെനൊക്കും അഛ്ശന്നാം
അമ്മെപൊൽമനം
അങ്ങെത്തുകിൽ
കുട്ടിക്കൊന്നും കുറയാ
കിട്ടിതൊഴർനൽസഭാ
മാശാലയിൽ

൫. പാപമറ്റത് ആ ഗൃഹം
ആപത്തില്ലപിൻ
ഇല്ലവഞ്ചകന്നിടം
അല്ലൽ തുള്ളുവിൻ
ശരീരവും
ഇഷ്ടനാളിൽ ശൊഭിപ്പാൻ
ശിഷ്ടരൊടു വാഴ്ത്തുവാൻ
ഉയിൎത്തെഴും— [ 213 ] പാട്ടുകളുടെ

അകാരാദി

അപ്പൊ പ്രിയ തമ്പുരാൻ
അൎപ്പിച്ച ക്രിസ്തൻ ജീവനും ൩൪
അലങ്കരിച്ചൊരുങ്ങി നില്ക്കണം ൧൫൧
അല്പകാലം മണ്ണിൽ പാൎത്തു നീ ൧൩൭
അവൻ മാത്രം വന്നാൽ ൯൫
അഹൊ എല്ലാ ജനങ്ങൾ്ക്കും ൧൫
ആകാശ വില്ലു നൊക്കിയാൽ ൧൦൩
ആദാം ജന്മമായി പിറന്നു ൫൯
ആദിത്യനൊട് ൧൨൪
ഇതാ വന്നസ്തമാനം ൧൧൪
ഇത്ര സ്നെഹിച്ച നിണക്ക ൨൭
ഇന്നുത്ഥിച്ചു മശിഹാ ൩൬
ഇന്നയൊളവും ൧൩൩
ഇപ്പിറന്ന വൎഷത്തിൽ ൧൩൪
ഇപ്പൊൾ യഹൊവനാമം ൭൮
ഇമ്മാനുവെൽ നിന്റെ ൪൬
[ 214 ]
ഈ അന്ധകാരകാലത്തിൽ
ഈ ജീവകാലത്തിൽ ൧൩൫
ഈ നാളിൻ വാൎത്ത ൧൬൩
ഉണ്ടിന്നിവിസ്താരം ൧൬൪
എനിക്കീ രാത്രിയിൽ മാ ദെവ ൧൬൫
എൻ ഉള്ളമെ ഉണൎന്നു ൧൨൫
എൻ ധനം ൧൫൨
എന്നാമത്തെ പ്രശംസിപ്പാൻ ൧൫൩
എന്നെക്കും നിന്നെ ൮൧
എന്നെ നിന്റെ കൊപത്തിൽ ൫൬
എന്റെ രക്ഷകന്നു ൭൨
എല്ലാ ദ്രവ്യത്തിൽ വിശിഷ്ടം ൭൩
എല്ലാരും നിന്നെ ൯൬
എല്ലാവിടത്തിലും
ഒന്നുമാത്രമെ ആവശ്യം ൯൭
ഒർദെഹത്തെ ൧൩൮
കണ്ടൊ ചെറുകുട്ടി ൧൬൬
കൎത്താബലിക്ക ഒരാടു ൬൦
കല്ദയ്യർ കുമ്പിടുന്ന ൧൫൪
[ 215 ]
കള്ള ദെവകൾക്കതെറ്റി ൧൫൫
കാ
കാണ്കെടൊ അപൂൎവ്വഭൂതം ൪൦
കാരുണ്യജൊതി ൫൭
കൃപാദിത്യ പ്രകാശ ൮൮
കെൾ്ക്ക നിദ്രാഭാരധാത്രി ൧൪൨
കെൾ്പിൻ ഇന്നു ൧൧൫
കെൾസ്വൎഗ്ഗദൂത ൧൬൭
കൊപം നിന്നൊടില്ല ൭൪
ക്രിസ്തൻ അൻപ് അവ്യക്തം ൯൮
ക്രിസ്തനാടായി ൬൧
ക്രിസ്ത ശ്മശാനം ൧൩൯
ക്രിസ്തു പെർധരിച്ച ജാതി ൯൯
ക്രിസ്തു പിതാവു തരും സ്മാധാനം ൧൦൪
ചാ
ചാവിനെ ജയിച്ച വീര ൩൫
ചാവിൻ കെട്ടിനെ കഴിച്ചു ൩൮
ചാവെന്നരാജാ ൧൪൦
ചീയൊൻപുത്രി ൧൫
ചീയൊൻ ബദ്ധരെ ൧൪൩
ചീയ്തൊരപരാധ ൧൦൮
ജനാദികൾക്കുദ്ധൎത്താ ൩൯
ജാതികൾപതച്ചു ൧൫൬
[ 216 ]
ജീവനാഥൻ ക്രൂശിൽ ൩൦
ജീവന്മദ്ധ്യത്തിങ്കൽ നാം ൧൪൧
ജീവപ്രഭുവെ ൮൨
ജീവമാൎഗ്ഗത്തിൽ ൧൩൬
ഞാ
ഞാൻ അയക്കാം എന്നു പ്രാൿ ൧൩
ഞാൻ എങ്ങിനെ മറക്കും ൮൩
ഞാൻ ഒന്നിനെ ൮൪
ഞാൻ ദൂരമെ കണ്ടിട്ടു ൧൪൪
ഞെരുക്കദിനങ്ങൾ ൧൫൭
താൻ ക്രൂശെ യെശു എല്ക്കുവാൻ ൧൧൬
തുനിഞ്ഞുവാ ൧൦൯
തൊഴരെ രക്തം ൭൪
ത്രാഹിമാം ൮൯
ദി
ദിവ്യ രക്തം നീ പടെച്ചശാന്തി ൬൨
ദെവശുദ്ധാത്മാ ൪൩
ദെഹിയും ദെഹവും ൭൫
ദൈവം എൻ പ്രശംസ ൭൬
ദൈവം സ്നെഹ മൂലം ആം ൯൦
നഗ്നൻ ഞാൻ പിറന്നുവന്നു ൧൧൭
നനവില്ലാതെ ക്ലിഷ്ടം ൧൪
[ 217 ]
നമ്മൊടു നിന്റെ കൃപ
നല്ലൎമ്മേയായുണൎന്നു
നാം ദെവ പുത്രർ ൧൪൫
നാളവെറെ പൊകുന്നെൻ ൧൧൮
നിങ്ങൾ ദെവൻ പറയുന്നു ൧൫൮
നിത്യജീവൻ നിന്റെ ൧൦൫
നിത്യാരാധനം നടക്കും ൧൪൬
നിൻ വഴിയെ ൧൦൦
നിന്റെ സ്നാനം ൪൭
നിലനിൽ നിലനിൽ ൪൮
നിവൃത്തിയായി ൩൨
നീ എത്ര നന്നായി സാന്തരെ ൧൦൬
നെഞ്ചുമറുകാതിരിപ്പിൻ ൧൫൯
നെഞ്ചെ എന്തു വിഷാദം ൧൧൦
പകുത്തിട്ടുള്ള സ്നെഹമെ ൧൦൧
പണ്ടുലകത്തിറങ്ങി ൨൪
പരത്തിൽ ഏറി ൪൧
പര മണ്ഡലത്തിൽ ൧൦൨
പാറി നിന്റെ ദൈവത്തെ ൧൧൧
(1 പിതാവു പുത്രത്മാവഭി ൫൧
(3 പിതാവെ നിന്റെ ൬൩
(2പിതാസുതൻ സദാത്മാ ൯൧
പിള്ളകൾക്ക നല്ല സ്നെഹി ൨൩
[ 218 ]
പുരാണ സാക്ഷികൾ ൪൯
പുറത്തു വിളിപ്പ് ൧൬൦
പ്രകാശിച്ചരുണൊദയം ൬൪
പ്രിയമുള്ള പുസ്തകം
ബെ
ബെത്ലഹെമിൽ തൊന്നിയ ൧൬
ഭയം വെണ്ടാ ശിഷ്യനെ ൧൧൨
ഭുവി ചങ്ങാതികൾ ചുരുക്കം ൬൫
ഭുവി പഴയയുദ്ധം ൮൫
ഭൂക്കടൽ ആകാശ ൭൭
ഭൂവാസികൾ ൭൮
മകന്നും അഛ്ശന്നും ൬൬
മനുഷ്യർ നാടും ൧൨൬
മഹൊന്നതത്തിൽ യെശുവെ ൧൧൯
മാ രാജ്യത്തിൻ ൨൬
മീത്തലെ മഹത്വ ൧൨൦
മെശീഹയിൽ വിളങ്ങും സ്നെഹം ൬൭
മെശീഹാ രക്ത ൧൬൮
യരൂശലെം ൧൪൭
യൎദ്ദെനിൽ മുങ്ങി വന്നിതാ ൫൨
യഹൊവയിൽ സന്തൊഷി ൧൬൧
[ 219 ]
യഹൊവ എന്റെ ദെവ വാഴ്ക ൭൯
യഹൊവാ കൎമ്മം ൧൧൩
യെശു ക്രിസ്തൻ ലൊകപാലൻ ൮൦
യെശു ചെൎത്തുവെല്ലൊരവകാശം ൧൬൯
യെശു ജനിച്ചതു കാരണം ൧൭
യെശു തൻ ശിരസ്സു ൩൩
യെശു നിന്നെതാ
യെശു നിന്റെ വാക്യത്തെ
യെശു പാടു മരണം ൨൮
യെശു പെർ ക്രിയയും ൬൮
യെശുവെന്നി ഞാനൊ എതു ൫൮
യെശുവെ ഞാൻ വിടുമൊ ൫൬
യെശുവെന്റെ മൊദം ൮൭
യെശുവെ നീ സ്നെഹശക്തി ൯൨
രക്ഷകൾ വരുന്ന കുന്നു ൬൯
രാജ സന്നിധാനെ
രാജാധിരാജാവിന്നു ൨൨
രാത്രിയിൽ – രാത്രിയിൽ ൧൭൦
ലൊ
ലൊകത്തിൻ പാപങ്ങൾ എല്ലാം ൨൫
ലൊകമെ ഉണൎന്നുടൻ ൧൨൧
വങ്കൊട്ട ആയുധങ്ങളും ൫൦
[ 220 ]
വന്നൊ സല്പരദെശി ൧൮
വമ്പുള്ള വെള്ളനാശത്താൽ ൫൩
വരികഹെ വിശിദ്ധാത്മാ ൪൪
വരുന്നു ശ്രെഷ്ഠ വെൾ്വി ൧൪൮
വിശ്വാസം എന്റെ ആശ്രയം ൧൦൭
വെളിച്ചമായയെശുവെ ൧൨൭
ശു
ശുദ്ധാത്മ യെശു എന്തഹൊ നിൻ ദൊഷം ൨൯
ശെഷിച്ചതിന്നി ഒരു സ്വൈരം ൧൪൯
സന്തൊഷിപ്പിൻ എല്ലാ ൧൯
സന്തൊഷിപ്പിൻ നിൎഭാഗ്യ ജാതി ൧൭൧
സൎവ്വെശനാം യഹൊവ ൧൬൨
സലാം പറഞ്ഞിട്ടുണ്ടു ൧൨൨
സീനായ്മലെക്ക യഹൊവ ൪൫
സെവചെയ്തു തീൎന്നെല്ലാം ൧൭൨
സ്നെഹത്തിൽ പാടു ൧൭൩
സ്വൎഗ്ഗയാത്ര മാത്രമെ ൧൨൩
സ്വവംശം യെശു രക്ഷിപ്പാൻ ൭൦
ഹല്ലെലുയാ ഈ ദിവസം ൨൦
ഹാ ദുഃഖനാൾ ൩൫
ഹാ ദൈവത്തിൻ കുഞ്ഞാടു ൫൫
ഹാ നിത്യതാ ഇടിധ്വനി ൧൫൦
[ 221 ]
ഹാ യെശു ആത്മവൈദ്യനെ ൧൦
ഹാ യെശു എൻ ഇടയനെ ൯൩
ഹാ യെശു എൻ പാപം ൧൭൪
ഹാ യെശു ക്രിസ്ത ൨൧
ഹാ രക്തം നിന്ദകുത്തും ൩൧
ഹാ ശ്രെഷ്ഠവീര യെശുവെ ൪൨
ഹെ ക്രൂശിയിൽ തറച്ചമിത്ര ൯൪
ഹെ നിത്യ ജീവൻ ഒഴുകുന്ന കൂപം ൧൧
ക്ഷെമം ഉണ്ടു ചാവിലും ൧൭൫

Tellicherry Mission Press

1850 [ 223 ] രാഗങ്ങൾ [ 271 ]
രാഗം. പാട്ടുകൾ. രാഗം. പാട്ടുകൾ.
൧൩൧ ൧൬ ൬൯
൧൪൦ ൧൭ ൧൦൫
൭൮.൧൪൦.൧൬൩ ൧൮ ൨൧
൪.൨൪.൨൬.൧൩൮. ൧൯ ൩൫
൧൬൨.൧൭൪ ൨൦ ൧൩൭
൪൧ ൨൧ ൧൭൨
൬൬ ൨൨ ൧൫൭
൭൦.൧൦൧.൧൦൩ ൨൩ ൧൭.൭൪
൨.൧൦.൧൫.൩൪. ൨൪ ൧൦൦
൫൩.൯൩.൧൧൬. ൨൫ ൧൨൬
൧൧൯.൧൨൪. ൨൬ ൮൫
൧൨൭.൧൬൭. ൨൭ ൫൧.൬൫
൧൬൮ ൧൬൫
൧൨൫ ൨൮ ൧൦൯
൧൦ ൨൯ ൨൯ ൮൪
൧൧ ൪൯ ൩൦ ൬൭
൧൨ ൧൧ ൩൧ ൧൪൫
൧൩ ൭൬.൧൬൬ ൩൨ ൭.൪൩.൮൨.൧൩൬
൧൪ ൧൩.൨൬.൭൭. ൩൩ ൩൦.൯൯.൧൦൨
൯൦.൧൧൨.൧൨൧. ൩൪ ൧൫൨.൧൭൦
൧൫ ൨൩.൩൩.൧൫൬. ൩൫ ൯൫
[ 272 ]
രാഗം. പാട്ടുകൾ. രാഗം. പാട്ടുകൾ.
൩൬ ൬൧ ൫൮ ൩൯
൩൭ ൬.൧൬.൮൬. ൫൯ ൧൮.൧൧൪
൧൩൪ ൬൦ ൨൨.൨൪.൩൧.൫൭
൩൮ ൬൦.൬൨.൮൩
൩൯ ൧൨൦ ൯൬.൧൨൨.
൪൦ ൧൪൬ ൧൪൪.൧൪൮.
൪൧ ൫൮ ൬൧ ൧൧൩
൪൨ ൧൧൫ ൬൨ ൧൪൭
൪൩ ൮൦ ൬൩ ൧൦൭.൧൫൦.
൪൪ ൧൧൦ ൬൪ ൯൪
൪൫ ൧൦൪ ൬൫ ൧൦൬
൪൬ ൧൬൦ ൬൬ ൧൬൧
൪൭ ൧൪.൮൫ ൬൭ ൧൫൧
൪൮ ൮൫. ൮൮ ൬൮ ൯൮
൪൯ ൪൫.൫൨.൧൫൩ ൬൯ ൧൨൯.൧൭൫
൫൦ ൪൮.൪൯ ൭൦ ൫൬
൫൧ ൧൨ ൭൧ ൨൮.൧൧൧
൫൨ ൫൫ ൭൨ ൧൧൭.൧൫൯
൫൩ ൭൫ ൭൩ ൩൭
൫൪ ൧൩൯ ൭൪ ൨൭.൧൪൩.൧൫൮
൫൫ ൬൮.൧൭൩ ൭൫ ൫.൨൩.൩൩.൩൮
൫൬ ൧൯ ൫൯.൭൨.൯൨.
൫൭ ൩.൧൩൫ ൧൨൮.൧൫൬
[ 273 ]
രാഗം. പാട്ടുകൾ. രാഗം. പാട്ടുകൾ.
൭൬ ൭൩.൧൩൩ ൮൯ ൮൭
൭൭ ൧൧൮ ൯൦
൭൮ ൫൪.൧൦൫ ൯൭ ൨൦
൭൯ ൬൨.൧൬൯ ൯൨ ൪൭
൮൦ ൯൭ ൯൩ ൪൦
൮൧ ൧൦൮.൧൬൪ ൯൪ ൭൧
൮൨ ൩൨ ൯൪ ൧൭൧
൮൩ ൫൦ ൯൫ ൪൨.൪൪.൪൬൪
൮൪ ൯൧ ൯൬ ൧൩൨.൧൪൨
൮൫ ൪൬ ൯൭ ൧൫൫
൮൬ ൨൫.൧൫൪ ൯൮ ൮൧
൮൭ ൧൪൯ ൯൯
൮൮ ൭൯ ൧൦൦ ൧൪൧
"https://ml.wikisource.org/w/index.php?title=ക്രിസ്തീയഗീതങ്ങൾ_(1850)&oldid=210990" എന്ന താളിൽനിന്ന് ശേഖരിച്ചത്