ഇയ്യോബ, സങ്കീൎത്തനങ്ങൾ, സദൃശ്യങ്ങൾ, സഭാപ്രസംഗി, ശലോമോന്റേ അത്യുത്തമഗീതം എന്നിവ അടങ്ങിയിരിക്കുന്ന പവിത്രലേഖകൾ

രചന:ഹെർമ്മൻ ഗുണ്ടർട്ട് (1881)

[ 7 ] THE
POETICAL BOOKS
OF THE
OLD TESTAMENT

TRANSLATED OUT OF THE HEBREW

BY THE

Rev. Dr. H. GUNDERT
Basel German Ev. Mission.

Second Revised Edition

ഇയ്യോബ, സങ്കീൎത്തനങ്ങൾ, സദൃശങ്ങൾ,
സഭാപ്രസംഗി, ശലോമോന്റേ അത്യുത്തമഗീതം
എന്നിവ അടങ്ങിയിരിക്കുന്ന

പവിത്രലേഖകൾ

MANGALORE

BASEL MISSION BOOK AND TRACT DEPOSITORY

1881 [ 8 ] Printed at the Basel Mission Press, Mangalore. [ 9 ] പൊരുളടക്കം.

അദ്ധ്യായം. ഭാഗം.
ഇയ്യോബിന്റേ പുസ്തകം.
മുഖവുര ൧ — ൩ 1
വിവാദത്തിന്റേ ഒന്നാം ഖണ്ഡം ൪ — ൧൪ 6
വിവാദത്തിന്റേ രണ്ടാം ഖണ്ഡം ൧൫ — ൨ ൧ 24
വിവാദത്തിന്റേ മൂന്നാം ഖണ്ഡം ൨൨ — ൨൮ 37
ഇയ്യോബ് സ്നേഹിതരെ വിട്ടു ദൈവത്തെ
അഭയം പ്രാപിച്ചു തുടങ്ങിയതു
൨൯ — ൩൧ 47
എലീഹുവിന്റേ പ്രസംഗങ്ങൾ നാലും ൩൨ — ൩൭ 53
യഹോവയുടേ ഉക്തികൾ രണ്ടും ൩൮ — ൪൨. 65
സങ്കീൎത്തനങ്ങൾ.
ഒന്നാം കാണ്ഡം. ൧ — ൪൧. 77
രണ്ടാം കാണ്ഡം. ൪൨ — ൭൨ 127
മൂന്നാം കാണ്ഡം. ൭൩ — ൮൯. 164
നാലാം കാണ്ഡം. ൯൦ — ൧൦൬. 191
അഞ്ചാം കാണ്ഡം. ൧൦൭ — ൧൫൦. 215
സദൃശങ്ങൾ.
I. ജ്ഞാനത്തിന്റേ ആരംഭമായ യഹോവാഭയം ൧ — ൯, ൧൮. 269
II. ശലമോന്റേ സദൃശങ്ങൾ ൧൦, ൧ — ൨൨, ൧൬. 286
III. ജ്ഞാനികളുടെ വാക്കുകൾ ൨൨, ൧൭ — ൨൪, ൩൪. 309
IV. ശലോമോന്റേ സദൃശങ്ങൾ ൨൫, ൧ — ൨൯, ൨൭. 315
V. ആഗൂർ മുതലായവരുടേ വാക്കുകൾ ൩൦, ൧ — ൩ ൧, ൩൧. 324
[ 10 ]
അദ്ധ്യായം. ഭാഗം.
സഭാപ്രസംഗി.
I. ഒന്നാം അംശം. ൧, ൧ — ൨, ൨ ൬. 329
II. രണ്ടാം അംശം. ൩, ൧ — ൫, ൧൯. 333
III. മൂന്നാം അംശം. ൬, ൧ — ൮, ൧൫. 339
IV. നാലാം അംശം. ൮, ൧൬ — ൧൨, ൮. 344
V. തീൎച്ച. ൧൨, ൯ — ൧൪. 349
ശലോമോവിന്റേ അത്യുത്തമഗീതം.
I. പ്രേമാരംഭം. ൧, ൨ — ൨, ൭. 351
II. അന്യോന്യാന്വേഷണം. ൨, ൮ — ൩, ൫. 353
III. കല്യാണം. ൩, ൬ — ൫, ൧ 355
IV. പ്രേമചാഞ്ചല്യം മാറിയതു. ൫, ൨ — ൬, ൯. 357
V. രാജ്ഞിയുടേ പ്രഭാവവും വിനയവും. ൬, ൧൦ — ൮, ൪. 360
VI. ഐക്യത്തിൻ സ്ഥിരീകരണം. ൮, ൫ — ൮, ൧൪. 362

സൂചകം.

എബ്രായഭാഷയിൽ പദ്യരചിതകളായ ഈ പവിത്രലേഖകളിൽ കഴിയുന്നേ
ടത്തോളം ഓരോ ശ്ലോകത്തിന്റേ അതാതു ശീരുകളെ മൂലഭാഷയിൽ ഉള്ളതി
നോടു ഒപ്പിപ്പാൻ നോക്കിയിരിക്കുന്നു.

TABLE OF CONTENTS.

Page
The Book of Job 1
The Book of Psalms 76
The Proverbs 269
Ecclesiastes or the Preacher 329
The Song of Solomon 351
[ 11 ] THE
BOOK OF JOB.

ഇയ്യോബ്.
൧. അദ്ധ്യായം.

നീതിമാനായ ഇയ്യോബ് (൬) ദൈവം സാത്താന്റെ പരീക്ഷയിൽ ഏല്പി
ച്ചപ്പോൾ, (൧൩) നാലു പരീക്ഷകളാൽ തോല്ക്കാത്തതു.

<lg n="">ഊച്ദേശത്ത് ഇയ്യോബ് എന്നൊരു പുരുഷൻ ഉണ്ടായിരുന്നു. അ
യ്യാൾ തികവും നേരും ഉള്ളവനായി ദൈവത്തെ ഭയപ്പെട്ടുകൊണ്ടു തിന്മ
</lg><lg n="2"> വിട്ടു മാറുന്നവൻ തന്നേ. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും
</lg><lg n="3"> ജനിച്ചു. അവന്റെ സമ്പത്തോ ഏഴായിരം ആടുകളും മൂവായിരം ഒട്ട
കവും ഐയായിരം ഏർക്കാളയും അഞ്ഞൂറു പെണ്കഴുതകളും ഏറ്റം പെരു
ത്ത ദാസക്കൂട്ടവും തന്നേ. ആകയാൽ ആ പുരുഷൻ സകല കിഴക്കിന്മ
</lg><lg n="4">ക്കളിലും വലിയവനായി.—അവന്റെ മക്കൾ ചെന്നു താന്താന്റെ ആഴ്ച
യിൽ തൻഭവനത്തിൽ വിരുന്ന് ഉണ്ടാക്കും. അന്ന് ആളയച്ചു മൂന്നു സ
</lg><lg n="5">ഹോദരികളെയും തങ്ങളോടു കൂടേ തിന്നു കുടിപ്പാൻ ക്ഷണിക്കും. വിരു
ന്നിൻ നാളുകൾ കഴിഞ്ഞാൽ ഇയ്യോബ് അവരെ വരുത്തി വിശുദ്ധീകരി
ച്ചു രാവിലേ എഴുനീറ്റു അവർ എല്ലാവരുടെ എണ്ണത്തിൻപ്രകാരം ഹോ
മബലികളെ കഴിക്കും. കാരണം: എന്റെ മക്കൾ പക്ഷേ പിഴെച്ചു ഹൃദ
യംകൊണ്ടു ദൈവത്തിന്നു സലാം പറഞ്ഞു പോയി എന്ന് ഇയ്യോബ് ചൊ
ല്ലി എല്ലായ്പോഴും അപ്രകാരം ചെയ്യും.</lg>

<lg n="6">ഒരു ദിവസം ദേവപുത്രന്മാർ യഹോവയുടെ മുമ്പിൽ നിന്നുകൊൾവാൻ
വന്നു, (ദ്വേഷിയായ) സാത്താനും (സങ്കീ. ൧൦൯, ൬) അവരുടെ ഇടയിൽ
</lg><lg n="7">വന്നു. യഹോവ സാത്താനോട്: എവിടേനിന്നു വരുന്നു? എന്ന് ചൊ
ല്ലിയാറേ, ഭൂമിയിൽ ഊടാടി അതിൽ നടക്കുന്നതിൽനിന്ന് എന്നു സാ
</lg><lg n="8">ത്താൻ യഹോവയോടു പറഞ്ഞു. യഹോവ സാത്താനോട്: എൻ ദാസ
നായ ഇയ്യോബിനെ കുറിക്കൊണ്ടുവോ? അവനെ പോലേ തികവും നേ</lg> [ 12 ] <lg n="">രും ഉള്ളവനായി ദൈവത്തെ ഭയപ്പെട്ടുകൊണ്ട് തിന്മ വിട്ടു മാറുന്ന പുരു
</lg><lg n="9">ഷൻ ഭൂമിയിൽ ഇല്ല എന്നു പറഞ്ഞതിന്നു സാത്താൻ യഹോവയോടു
ഉത്തരം ചൊല്ലിയതു: ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നതു വെറുതേ ത
</lg><lg n="10">ന്നെയോ? അവനും അവന്റെ വീട്ടിന്നും അവനുള്ള സമസ്തത്തിന്നും ചൂ
ഴവും നീ വേലി കെട്ടീട്ടല്ലേ. അവന്റെ കൈകളുടെ ക്രിയയെ നീ അ
</lg><lg n="11">നുഗ്രഹിച്ചിട്ട് അവന്റെ സമ്പത്തു നാട്ടിൽ വ്യാപിക്കുന്നുവല്ലോ. എങ്കി
ലും തൃക്കൈ നീട്ടി അവനുള്ള സമസ്തത്തെ തൊടുകേ വേണ്ടു; നിണക്കു
</lg><lg n="12"> സമക്ഷത്തു തന്നേ സലാം പറയാതിരിക്കയില്ല. എന്നാറേ യഹോവ
സാത്താനോട് : അവനുള്ള സമസ്തവും നിന്റെ കൈയിൽ ഇതാ! അവങ്ക
ലേക്കു മാത്രം നിൻ കൈ നീട്ടരുത് എന്നു പറഞ്ഞു, സാത്താൻ ദൈവസ
മ്മുഖത്തുനിന്നു പുറപ്പെട്ടു പോകയും ചെയ്തു.</lg>

<lg n="13"> ഒരു ദിവസം അവന്റെ പുത്രീപുത്രന്മാർ ജ്യേഷ്ഠന്റെ ഭവനത്തിൽ
</lg><lg n="14"> തിന്നു വീഞ്ഞു കുടിക്കുമ്പോൾ ഉണ്ടായിതു: ഒരു ദൂതൻ ഇയ്യോബിന്റെ
അടുക്കേ വന്നു പറഞ്ഞിതു: കന്നുകാലികൾ ഉഴുതും പെണ്കഴുതകൾ അരി
</lg><lg n="15">കേ മേഞ്ഞും കൊണ്ടിരുന്നു. അപ്പോൾ ശബാക്കൂട്ടം ആക്രമിച്ചു അവ പി
ടിച്ചു ബാല്യക്കാരെ വാളിൻ വായാൽ വെട്ടിക്കളഞ്ഞു, നിന്നെ അറിയി
</lg><lg n="16"> പ്പാൻ വഴുതി പോന്നതു ഞാൻ മാത്രമേ. ആയവൻ സംസാരിക്കുമ്പോൾ
തന്നേ ഇവൻ വന്നു പറഞ്ഞിതു: ദൈവത്തിൻ തീ വാനത്തിൽനിന്നു വീ
ണു ആട്ടിങ്കൂട്ടവും ബാല്യക്കാരെയും ചുട്ടു തിന്നുകളഞ്ഞു. നിന്നെ അറിയി
</lg><lg n="17">പ്പാൻ വഴുതി പോന്നതു ഞാൻ മാത്രമേ ആയവൻ സംസാരിക്കുമ്പോൾ
തന്നേ ഇവൻ വന്നു പറഞ്ഞിതു: കല്ദയർ മൂന്നു തലയാക്കി ഒട്ടകങ്ങളെ
ക്കൊള്ളേ പാഞ്ഞു വന്നു അവ പിടിച്ചു ബാല്യക്കാരെ വാളിൻ വായാൽ
വെട്ടിക്കളഞ്ഞു, നിന്നെ അറിയിപ്പാൻ വഴുതി പോന്നതു ഞാൻ മാത്രമേ.
</lg><lg n="18"> ആയവൻ സംസാരിക്കുമ്പോൽ തന്നേ ഇവൻ വന്നു പറഞ്ഞിതു: നിന്റെ
പുത്രീപുത്രന്മാർ ജ്യേഷ്ഠന്റെ ഭവനത്തിൽ തിന്നു വീഞ്ഞു കടിക്കുമ്പോൾ,
</lg><lg n="19"> അതാ മരുവിൻ അങ്ങേ ഭാഗത്തുനിന്നു വങ്കാറ്റു വന്നു ഭവനത്തിൻ നാലു
മൂലെക്കും തട്ടി, അതു ബാല്യക്കാരുടെ മേൽ വീണിട്ട് അവർ മരിച്ചു
പോയി, നിന്നെ അറിയിപ്പാൻ വഴുതി പോന്നതു ഞാൻ മാത്രമേ.—
</lg><lg n="20"> എന്നാറേ ഇയ്യോബ് എഴുന്നീറ്റു തന്റെ പുതെപ്പു കീറി തല ചിരെച്ചു
</lg><lg n="21"> നിലത്തു വീണു കുമ്പിട്ടുകൊണ്ടു പറഞ്ഞിതു: അമ്മയുടെ ഗൎഭത്തിൽനിന്നു
ഞാൻ നഗ്നനായി പുറപ്പെട്ടു വന്നു, നഗ്നനായി അവിടേക്കു മടങ്ങി
പോകും; യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം അനു
</lg><lg n="22">ഗ്രഹിക്കപ്പെടാക! ഇവ എല്ലാറ്റിലും ഇയ്യോബ് പിഴെച്ചില്ല, ദൈവ
ത്തിന്നു നീരസമായതു കാട്ടിയതും ഇല്ല.</lg> [ 13 ] ൨. അദ്ധ്യായം

<lg n="">ദേവാനുവാദത്താൽ (൭) കുഷ്ഠത്താൽ പരീക്ഷ ഉണ്ടായാറേ, (൧൧) സ്നേഹിത
ന്മാരുടെ വരവിനാൽ ദുഃഖവൎദ്ധന.</lg>

<lg n="1">ഒരു ദിവസം ദേവപുത്രന്മാർ യഹോവയുടെ മുമ്പിൽ നിന്നുകൊൾ്വാൻ
വന്നു, സാത്താനും യഹോവയുടെ മുമ്പിൽ നിന്നുകൊൾവാൻ അവരുടെ
</lg><lg n="2"> ഇടയിൽ വന്നു. യഹോവ സാത്താനോട്: ഏതിൽനിന്നു നീ വരുന്നു?
എന്നു ചൊല്ലിയാറേ, ഭൂമിയിൽ ഊടാടി അതിൽ നടക്കുന്നതിൽനിന്നു
</lg><lg n="3"> എന്ന് സാത്താൻ യഹോവയോട് പറഞ്ഞു. യഹോവ സാത്താനോട്:
എൻ ദാസനായ ഇയ്യോബിനെ കുറിക്കൊണ്ടുവോ? അവനെ പോലേ
തികവും നേരുമുള്ളവനായി ദൈവത്തെ ഭയപ്പെട്ടു കൊണ്ടു തിന്മ വിട്ടു
മാറുന്ന പുരുഷൻ ഭൂമിയിൽ ഇല്ല. വെറുതേ അവനെ സംഹരിപ്പാൻ
നീ എന്നെ അവനെക്കൊള്ളേ സമ്മതിപ്പിച്ചിട്ടും അവൻ ഇന്നും തന്റെ
</lg><lg n="4"> തികവിൽ ഉറെച്ചു നില്ക്കുന്നു എന്നു പറഞ്ഞുതിന്നു സാത്താൻ യഹോവ
യോട് ഉത്തരം ചൊല്ലിയതു; തോലിന്നു പകരം തോൽ, ഒരാൾ്ക്കുള്ളത്
</lg><lg n="5"> എല്ലാം തൻ പ്രാണനു വേണ്ടി കൊടുക്കും. എങ്കിലും തൃക്കൈ നീട്ടി അ
വന്റെ എല്ലും മാംസവും തൊടുകേ വേണ്ടു; നിണക്കു സമക്ഷത്തു തന്നേ
</lg><lg n="6"> സലാം പറയാതിരിക്കയില്ല. എന്നാറേ യഹോവ സാത്താനോട്; അ
വൻ നിന്റെ കൈയിൽ ഇതാ! അവന്റെ പ്രാണനെ മാത്രം കാത്തുകൊ
</lg><lg n="7"> ള്ളേണ്ടത് എന്നു കല്പിക്കയും ചെയ്തു. സാത്താൻ ദേവസമ്മുഖത്തുനിന്നു
പുറപ്പെട്ടു പോയി ഇയ്യോബിനെ കാലടിയോടു നെറുകയോളം വല്ലാത്ത
</lg><lg n="8"> പരുക്കളാൽ അടിച്ചു. അവനും ചാരത്തിൻ മദ്ധ്യേ ഇരുന്നുകൊണ്ടു
</lg><lg n="9"> തന്നെ ചുരണ്ടുവാൻ ഓടിനെ എടുത്തപ്പോൾ, ഭാൎയ്യ അവനോടു: നി
ന്റെ തികവിൽ നീ ഇന്നും ഉറെച്ചുനില്ക്കുന്നുവോ? ദൈവത്തിന്നു സലാം
</lg><lg n="10"> പറഞ്ഞു മരിക്ക എന്ന് ചൊല്ലിയതിന് അവൻ പറഞ്ഞിതു: മൂഢമാ
രിൽ ഒരുത്തി പറയുമ്പോലേ നീ പറയുന്നു; നാം നല്ലതിനെയും ദൈവ
ത്തിൽനിന്ന് അംഗീകരിക്കുന്നുവല്ലോ, തീയതിനെ അംഗീകരിക്കായ്ക
യോ? എന്നിവ എല്ലാറ്റിലും ഇയ്യോബ് തന്റെ അധരങ്ങളാൽ പിഴെ
ച്ചിട്ടില്ല.</lg>

<lg n="11">. പിന്നേ ഇയ്യോബിന്റെ മൂന്നു ചങ്ങാതിമാർ അവന്റെ മേൽ വന്ന
തിന്മ ഒക്കയും കേട്ടറിഞ്ഞാറേ, തേമാന്യനായ എലീഫജ് (൧ മോ. ൩൬,
൧൧ ) ശൂഹ്യനായ ബില്ദദ് നയമയിലേ ചോഫർ എന്നിവർ താന്താന്റെ
സ്ഥലത്തുനിന്നു അവനെ ചെന്നു തൊഴിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു</lg> [ 14 ] <lg n="12"> പറഞ്ഞൊത്തു വന്നപ്പോൾ, ദൂരത്തുനിന്നു കണ്ണുകളെ ഉയൎത്തി അവനെ
അറിഞ്ഞില്ല താനും. അന്ന് അവർ ശബ്ദം ഉയൎത്തി കരഞ്ഞു, അവനവൻ
</lg><lg n="13"> തൻ പുതെപ്പു കീറി വാനത്തോട്ടു തലമേൽ ചാരം വാരി വിതറി, അ
വനോടു കൂടേ ഏഴു പകലും ഏഴു രാവും നിലത്തിരുന്നു, ദുഃഖം അ
തികൊടിയത് എന്നു കാണ്കയാൽ അവനോട് ആരും ഒരു വാക്കും മിണ്ടാ
തിരുന്നു.</lg>

൩. അദ്ധ്യായം.

ഇയ്യോബ് അഴിനിലയായി തൻ ജനനത്തെ ശപിച്ചു, (൧൧) ജനിച്ച ഉട
നേ മരിപ്പാൻ ആഗ്രഹിച്ചു, (൨൦) ജീവൻ ഉണ്ടായത് എന്തിന്ന് എന്നു ചോദിച്ചതു.

അനന്തരം ഇയ്യോബ് വായ്തുറന്നു തന്റെ നാളിനെ ശപിച്ചു കൊണ്ടു ഇയ്യോ
ബ് പറഞ്ഞാരംഭിച്ചതു:

<lg n="3"> ഞാൻ ജനിച്ച നാളും
ആൺ ഉത്ഭവിച്ചു എന്നു ചൊല്ലിയ രാത്രിയും കെട്ടുപോക!</lg>

<lg n="4"> ആ ദിവസം ഇരുളാക!
ദൈവം ഉയരത്തിൽനിന്ന് അതിനെ ഇനി തിരയായ്ക!
ജ്യോതിസ്സ് അതിന്മേൽ തെളങ്ങായ്ക!</lg>

<lg n="5"> ഇരുളും മരണനിഴലും അതിനെ ചോദിച്ചടക്കുക!
മേഘം അതിന്മേൽ വസിക്ക!
ദിവസതമസ്സുകൾ അതിനെ അരട്ടുക!</lg>

<lg n="6"> ആ രാത്രി എങ്കിലോ അന്ധകാരം അതിനെ പിടിച്ചുകൊൾ്ക!
അതു വൎഷത്തിലേ നാളുകളിൽ (ചേൎന്നു) മകിഴായ്ക!
തിങ്ങളുകളുടെ എണ്ണത്തിൽ കൂടായ്ക!</lg>

<lg n="7">അതാ ആ രാത്രി മച്ചിയാക!
അതിൽ ആൎപ്പു ഉണ്ടാകരുതു!</lg>

<lg n="8"> സൎപ്പശ്രേഷ്ഠനെ ഇളക്കുവാൻ വിദഗ്ദ്ധരായി
നാളിനെ പ്രാകുന്നവർ അതിനെ ശപിച്ചുകളുക!</lg>

<lg n="9"> അതിലേ തിമിരത്തിന്റെ നക്ഷത്രങ്ങൾ ഇരുണ്ടിരിക്ക!
അതു വെളിച്ചത്തിന്നു കാത്തിരുന്നാലും വരാതു!
അരുണോദയത്തിന്റെ ഇമകളെ അതു കാണായ്ക!</lg>

<lg n="10"> കാരണം അതു എനിക്ക് ഉദരദ്വാരത്തെ അടെച്ചിട്ടില്ല,
എൻ കണ്ണുകളിൽനിന്നു കിണ്ടത്തെ മറെച്ചിട്ടും ഇല്ല.</lg> [ 15 ] <lg n="11"> എന്നിട്ടു ഗൎഭത്തിൽനിന്നു ഞാൻ മരിക്കാഞ്ഞതും
ഉദരത്തിൽനിന്നു പുറപ്പെട്ട ഉടനേ വീൎപ്പു മുട്ടാഞ്ഞതും എന്തിന്നു?</lg>

<lg n="12"> (അപ്പന്റെ) മുട്ടുകൾ എന്നെ ഏറ്റുകൊൾ്വാൻ എന്തു?
കുടിപ്പാൻ മുലകൾ ഉണ്ടാകുന്നതിന്ന് എന്തു മൂലം?</lg>

<lg n="13">അല്ലായ്കിൽ ഞാൻ കിടന്നു സ്വൈരം പൂണ്ടിരിക്കും,
അന്നുറങ്ങി സ്വസ്ഥത കാണും.</lg>

<lg n="14"> തങ്ങൾ്ക്കു കല്ക്കുന്നുകളെ പണിയുന്ന
രാജാക്കളോടും ദേശമന്ത്രിമാരോടും,</lg>

<lg n="15"> പൊന്നുണ്ടായിട്ടു ഭവനങ്ങളിൽ വെള്ളി നിറെക്കുന്ന
പ്രഭുക്കളോട് എങ്കിലും കൂടും.</lg>

<lg n="16"> അല്ല, അലസിപ്പോയിട്ടു (മൺ) മറെച്ച കരുപോലേ,
വെളിച്ചം കാണാത്ത പിള്ളകൾ കണക്കേ ഞാൻ ഇല്ല എന്നു വരും.</lg>

<lg n="17"> അവിടേ ദുഷ്ടന്മാർ അലമ്പലിൽനിന്ന് ഒഴിയും,
അവിടേ ഊക്കറ്റു തളൎന്നവൎക്കു ചടപ്പ് ആറും.</lg>

<lg n="18"> ബദ്ധരും തെളിക്കുന്നവന്റെ ഒച്ച കേൾ്ക്കാതെ
ഒക്കത്തക്ക സ്വൈരം കാണും.</lg>

<lg n="19"> ചെറിയവനും വലിയവനും അവിടേ ഒക്കും,
ദാസനു യജമാനനിൽനിന്നു വിടുതൽ വന്നുപോയി.</lg>

<lg n="20"> കഷ്ടിപ്പവന് അവൻ വെളിച്ചവും
മനക്കൈപ്പുള്ളവൎക്കു ജീവനും കൊടുപ്പാൻ എന്തു?</lg>

<lg n="21">അവർ മരണത്തിന്നു കാത്തിരിക്കുന്നു, അതില്ല, താനും;
മഹാനിക്ഷേപങ്ങളേക്കാളും അതിനെ തോണ്ടി എടുത്തു,</lg>

<lg n="22">ആനന്ദത്തോടും സന്തോഷിക്കും,
ശവക്കുഴി കണ്ടെത്തുകയിൽ മകിഴുകയും ചെയ്യും.</lg>

<lg n="23"> ദൈവം ചുറ്റും വേലി കെട്ടീട്ടു,
തനിക്കും വഴി മറഞ്ഞു പോയ പുരുഷനു (ജീവൻ എന്തിന്നു)?</lg>

<lg n="24"> എനിക്കോ അപ്പം (ഭക്ഷിക്കും) മുമ്പേ ഞരക്കം വരുന്നു,
വെള്ളങ്ങൾപോലേ ഒാലോല ഞാൻ അലറുന്നു.</lg>

<lg n="25"> ഞാൻ പേടിക്കുന്ന പേടി എനിക്കു തട്ടുന്നു,
ഞാൻ അഞ്ചുന്നത് എന്നോട് എത്തുന്നു.</lg>

<lg n="26"> എനിക്ക് അമൎച്ച ഇല്ല സ്വൈരവും ഇല്ല സ്വസ്ഥതയും ഇല്ല,
അലമ്പലേ വരുന്നുള്ളു.</lg> [ 16 ] ൪ — ൧൪: വിവാദത്തിന്റെ ഒന്നാം ഖണ്ഡം.

൪, ൫. അദ്ധ്യായങ്ങൾ.

എലീഫജ് തൎക്കിക്കുന്നതു: (൭) നശിക്കുന്നതു പാപികളത്രേ; (൧൨) ദൎശന
ത്തിൽ കണ്ടപ്രകാരം (൧൭) മനുഷ്യരിൽ പാപമില്ലാത്തവൻ കാണായ്കയാൽ,
(൫, ൧) ദൈവത്തോടു വ്യവഹരിക്കുന്നതു മൌഢ്യം തന്നേ; (൫, ൮) ദേവകൃപ
തേടി (൧൭) ശിക്ഷയാൽ പതം വന്നു ദൈവത്തെ ശരണമാക്കേണ്ടതു.

എന്നാറേ തേമാന്യനായ എലീഫജ് ഉത്തരം ചൊല്ലിയതു:

<lg n="2">നിന്നോട് ഒരു വാക്കു തുനിഞ്ഞാൽ മുഷിച്ചൽ ഉണ്ടോ?
മൊഴികളെ അടെച്ചു വെപ്പാൻ ആൎക്കു കഴിയും!</lg>

<lg n="3"> കണ്ടാലും പലരെയും നീ അഭ്യസിപ്പിച്ചു,
അഴഞ്ഞ കൈകളെ ഉറപ്പിച്ചു;</lg>

<lg n="4"> ഇടറുന്നവനെ നിന്റെ മൊഴികൾ എഴനീല്പിച്ചു,
കുനിഞ്ഞ മുട്ടുകളെ നീ ഊന്നിക്കും.</lg>

<lg n="5"> ഇപ്പോൾ നിണക്കു വന്നിട്ടു നീ മുഷിഞ്ഞും,
നിന്നോടു തട്ടീട്ടു മെരിണ്ടും പോയി.</lg>

<lg n="6"> നിന്റെ (ദേവ) ഭയം നിണക്കു പ്രത്യാശയും
നിൻ വഴികളുടെ തികവു ശരണവും അല്ലയോ?—</lg>

<lg n="7"> നിൎദ്ദോഷനായിട്ട് ആർ കെട്ടു പോയി?
നേരുള്ളവർ എവിടേ സന്നമായി? എന്ന് ഓൎത്തു കൊണ്ടാലും!</lg>

<lg n="8"> അതിക്രമം ഉഴുതു കിണ്ടം വിതെച്ചവർ ഒക്കെയും
അതും കൊയ്തു എന്നു ഞാൻ കണ്ടു.</lg>

<lg n="9"> ദൈവത്തിൻ ശ്വാസത്താൽ അവർ കെട്ടു,
തിരുമൂക്കിൻ ഊത്തിനാൽ തീൎന്നു പോകും.</lg>

<lg n="10"> സിംഹത്തിൻ ഗൎജ്ജനവും കേസരിനാദവും (ഉണ്ടു),
ചെറു കോളരികളുടെ പല്ലുകൾ തകൎക്കപ്പെടുന്നു താനും;</lg>

<lg n="11"> സിംഹക്കുട്ടികൾ ചിതറീട്ടു
മൃഗരാജാവും ഇരയില്ലാതെ കെട്ടു പോകുന്നു.</lg>

<lg n="12"> എനിക്കോ പതുക്കേ ഒരു വാക്കു വന്നു,
എന്റെ ചെവി അതിൻ മുരുൾ്ചയെ ഉൾ്ക്കൊണ്ടതു;</lg>

<lg n="13"> രാത്രിദൎശനങ്ങളാൽ മനോഭാവനകൾ ഉണ്ടായിട്ടു
മനുഷ്യരിൽ സുഷുപ്തി വീണപ്പോൾ,</lg> [ 17 ] <lg n="14"> പേടിയും നടുക്കവും എനിക്ക് അകപ്പെട്ടു,
എൻ എല്ലുകളെ മിക്കതും ഞെട്ടിച്ചു.</lg>

<lg n="15"> ഉടനേ ഒർ ആത്മാവ് എൻ മുഖത്തിന്നു നേരേ സഞ്ചരിച്ചു,
എൻ മാംസത്തിന്ന് കൊൾ്മയിർ കൊൾ്കേ;</lg>

<lg n="16"> അതും നിന്നിരുന്നു, രൂപത്തെ ഞാൻ അറിയാതെ
എൻ കണ്ണുകൾക്കു നേരേ ഒരു ബിംബം ഉണ്ടു,
കുശുകുശുക്കും ഒച്ചയെ ഞാൻ കേട്ടിതു:</lg>

<lg n="17"> ദൈവത്തിലും മൎത്യനു നീതി ഏറുമോ?
തന്നെ ഉണ്ടാക്കിയവനിലും പുരുഷനു ശുദ്ധി അധികമോ?</lg>

<lg n="18"> കണ്ടാലും സ്വദാസരിൽ അവൻ വിശ്വസിക്കുന്നില്ല,
തന്റെ ദൂതരിൽ തെറ്റ് ആരോപിക്കുന്നു.</lg>

<lg n="19"> മണ്മനകളിൽ കുടിയേറി,
പൊടിമേൽ അടിസ്ഥാനമിട്ടു,
(ദൂതർ) പാറ്റയിലും എളുപ്പമായി ഞെക്കിക്കളയുന്നവർ പിന്നെയോ?</lg>

<lg n="20"> ഉഷസ്സു മുതൽ സന്ധ്യയോളം അവർ നുറുങ്ങി പോകും,
ആരും കുറിക്കൊള്ളാതെ എന്നേക്കും കെടും.</lg>

<lg n="21"> അവരുടെ മേന്മ കൂടേ നീങ്ങി പോകയില്ലയോ?
ജ്ഞാനത്തോട് എത്താതെ അവർ മരിക്കേ ഉള്ളു.</lg>

<lg n="5, 1 ">എന്നിട്ടും വിളിക്ക! നിണക്കുത്തരം അരുളുന്നവർ ഉണ്ടോ?
വിശുദ്ധരിൽ ഏവനെ നോക്കി നീ തിരിയും?</lg>

<lg n="2"> അല്ല, മൂഢനെ വ്യസനം കൊല്ലും,
അജ്ഞനെ എരിവു മരിപ്പിക്കും.</lg>

<lg n="3"> മൂഡൻ വേർ പിടിക്കുന്നപ്രകാരം കണ്ട ഉടനേ
അവന്റെ കുടിയെ ഞാൻ ശപിച്ചു.</lg>

<lg n="4"> അവന്റെ മക്കൾ രക്ഷയോട് അകന്നു,
ഉദ്ധരിക്കുന്നവൻ ഇല്ലാതെ നഗരവാതുക്കൽ ഞെരിഞ്ഞു പോയി.</lg>

<lg n="5">അവന്റെ കൊയ്ത്തിനെ വിശപ്പുള്ളവൻ തിന്നു,
മുൾവേലിയിൽനിന്നും അപഹരിച്ചു,
ദാഹമുള്ളവൻ അവരുടെ മുതലിനെ കപ്പിക്കളുഞ്ഞു.</lg>

<lg n="6"> കാരണം പൂഴിയിൽനിന്നല്ല കുഴക്കു ഉദിക്കുന്നു,
നിലത്തിൽനിന്നല്ല കിണ്ടം മുളെക്കുന്നതു.</lg>

<lg n="7"> മനുഷ്യനാകട്ടേ കിണ്ടത്തിന്നായി ജനിക്കുന്നതു
ജ്വാലാകണങ്ങൾ പൊക്കത്തിൽ പാറുവാൻ എന്ന പോലേ.</lg> [ 18 ] <lg n="8"> ഞാനോ ദേവനെ തേടി,
എൻ കാൎയ്യത്തെ ദൈവമുമ്പിൽ വെക്കയായിരുന്നു സത്യം.</lg>

<lg n="9"> ആരാഞ്ഞുകൂടാത വങ്ക്രിയകളും
എണ്ണമില്ലാതോളം അത്ഭുതങ്ങളും ചെയ്യുന്നവൻ;</lg>

<lg n="10"> ഭൂമിമുഖത്തിന്മേൽ മഴ കൊടുത്തു,
പുലങ്ങളിന്മേൽ വെള്ളം അയക്കുന്നവൻ;</lg>

<lg n="11"> താണവരെ ഉയരത്തിൽ ആക്കുവാനും
ഖേദിക്കുന്നവർ രക്ഷയോട് എത്തി ഏറുവാനും,</lg>

<lg n="12"> കൌശലക്കാരുടെ വിചാരങ്ങളെ പൊട്ടിച്ചു,
അവരുടെ കൈകളേ ഉപായത്തെ നടത്താതാക്കുന്നവൻ;</lg>

<lg n="13"> ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിപെടുന്നവൻ,
എന്നിട്ടു വക്രന്മാരുടെ അഭിപ്രായം തത്രപ്പെട്ടു പോകുന്നു.</lg>

<lg n="14"> അവർ പകലിലും ഇരുളോടു മുട്ടുന്നു,
രാത്രികണക്കേ ഉച്ചെക്കു തപ്പിപ്പോകും.</lg>

<lg n="15"> അവനോ വാളിൽനിന്നും അവരുടെ വായിൽനിന്നും
ദരിദ്രനെ ബലവാന്റെ കൈയിൽ നിന്നും രക്ഷിക്കുന്നു.</lg>

<lg n="16"> നീചനു പ്രത്യാശ ഉണ്ടായിട്ട്
അക്രമം വായി പൊത്തി നില്ക്കയും ചെയ്യുന്നു.</lg>

<lg n="17"> ഇതാ ദൈവം ശാസിക്കുന്ന മൎത്യൻ ധന്യൻ!
സൎവ്വശക്തന്റെ ശിക്ഷയെ നിരസിക്കൊല്ല!</lg>

<lg n="18"> കാരണം അവൻ മുറിക്കുന്നു, കെട്ടുകയും ചെയ്യും,
തല്ലുന്നു, തൃക്കൈ ചികിത്സിക്കയും ചെയ്യുന്നു.</lg>

<lg n="19"> ആറു ഞെരിക്കങ്ങളിൽ അവൻ നിന്നെ ഉദ്ധരിക്കും,
ഏഴിൽ തിന്മ നിന്നെ തൊടുകയും ഇല്ല.</lg>

<lg n="20">ക്ഷാമത്തിങ്കൽ നിന്റെ മരണത്തിൽനിന്നും
പടയിൽ വാളിൻ കൈക്കൽനിന്നും വിടുവിക്കുന്നു.</lg>

<lg n="21">നാവു ചമ്മട്ടിയായിവന്നാൽ നീ നിൎഭയത്തിൽ ആകും,
വിനാശം വരുന്നതിന്നു ഭയപ്പെടുകയും ഇല്ല.</lg>

<lg n="22"> വിനാശത്തിന്നും കെട്ടുപാടിന്നും നീ ചിരിക്കും,
കാട്ടുമൃഗത്തിന്നു ഭയവും ഇല്ല.</lg>

<lg n="23">നിലത്തേ കല്ലുകളോടും നിണക്കു നിയമം ഉണ്ടല്ലോ,
നിലത്തേ മൃഗങ്ങളും നിന്നോടു സഖ്യപ്പെട്ടവ.</lg>

<lg n="24"> അന്നു നിന്റെ കൂടാരം സമാധാനം എന്നു നീ അറിയും,
നിന്റെ കുടിയെ സന്ദൎശിക്കുമ്പോൾ ഒന്നും പിഴെക്കുന്നില്ല.</lg> [ 19 ] <lg n="25"> നിന്റെ സന്തതി പെരുകുന്നു,
നിന്റെ തളിരുകൾ നിലത്തിലേ പുല്ലു പോലേ എന്നു നീ അറിയും.</lg>

<lg n="26"> കറ്റ തത്സമയത്ത് എടുത്തു പോകുംപോലേ
നല്ല മൂപ്പിൽ നീ കുഴിയകം പൂകും.</lg>

<lg n="27"> കണ്ടാലും ഇവ ഞങ്ങൾ ആരാഞ്ഞിട്ടുണ്ടു, ഇങ്ങനേ ആകുന്നു;
അതു കേട്ടു നീ ഗ്രഹിച്ചു കൊള്ളേണമേ!</lg>

൬. അദ്ധ്യായം.

ഇയ്യോബ് ദുഃഖത്തിന്നു ആശ്വാസം കാണാതെ, (൮) പിന്നേയും മരണം
ആഗ്രഹിച്ച ശേഷം, (൧൪) സ്നേഹിതരെ അവിശ്വസ്തർ എന്നു ശാസിച്ചു, (൨൧)
ലജ്ജിപ്പിച്ചു, (൨൮) മമത അപേക്ഷിച്ച പിന്നേ, (൭, ൧) മനുഷ്യസങ്കടത്തെ വ
ൎണ്ണിച്ചു പ്രാൎത്ഥിച്ചു, (൧൧) മരണത്തെയും (൧൭) ക്ഷമയെയും തേടിയതു.

ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2">എന്റെ വ്യസനം സൂക്ഷ്മത്തിൽ തുക്കി,
എൻ അരിഷ്ടം ഒക്കത്തക്ക തുലാത്തിൽ ആക്കിയാൽ കൊള്ളാം.</lg>

<lg n="3">കടല്മണലിലും അതിന്നു ഇപ്പോൾ ഘനം ഏറുന്നു,
അതുകൊണ്ടു എൻ വാക്കുകൾ വിക്കിപ്പോയി.</lg>

<lg n="4"> കാരണം സൎവ്വശക്തന്റെ അമ്പുകൾ എന്നിൽ (ഉണ്ടു),
അവറ്റിൻ ഊഷ്മാവിനെ എൻ ആത്മാവ് കുടിക്കുന്നു,
ദൈവത്തിൻ ത്രാസങ്ങൾ എന്നെ വളഞ്ഞു വന്നു.</lg>

<lg n="5">കാട്ടുകഴുത ഇളമ്പുല്ലിന്മേൽ തന്നേ വാവിടുന്നുവോ?
കാള തന്റെ പയിരിന്മേൽ മുക്കറയിടുന്നുവോ?</lg>

<lg n="6"> രസമില്ലാത്തത് ഉപ്പു കൂടാതെ തിന്നപ്പെടുമോ?
മുട്ടവെള്ളയിൽ രുചി ഉണ്ടോ?</lg>

<lg n="7"> എൻ മനസ്സ് അതു തൊടുവാൻ വെറുക്കുന്നു,
എനിക്കു ഇവ ആഹാരത്തിൽ ഓക്കാനം പോലേ.</lg>

<lg n="8"> എൻ അപേക്ഷ സാധിച്ചാൽ കൊള്ളാം!
എൻ ആശയെ ദൈവം നല്കിയാലും!</lg>

<lg n="9"> എന്നെ ഞെരിപ്പാൻ ദൈവം പ്രസാദിച്ചാലും!
എന്നെ തുണ്ടിപ്പാൻ തൃക്കൈ ഇറക്കിയാലും!</lg>

<lg n="10">ആയത് എനിക്കു ഇനി ആശ്വാസമാകും;
ആദരിയാത്ത യാതനയിൽ ഞാൻ തത്തിപ്പോകുമായിരുന്നു,
വിശുദ്ധന്റെ ചൊല്ലുകളെ ഞാൻ (ഒരു നാളും) ഉപേക്ഷിച്ചില്ലല്ലോ.</lg> [ 20 ] <lg n="11"> ഇനി കാത്തിരിപ്പാൻ എൻ ഊക്കു എമ്മാത്രം?
ഇനി പൊറുത്തു കൊൾ്വാൻ എൻ ഒടുവും എന്തു?</lg>

<lg n="12">കല്ലുകളുടെ ഊക്കോ എന്റെ ഊക്കു?
ചെമ്പിനാലോ എൻ മാംസം ഉള്ളതു?</lg>

<lg n="13"> എന്റെ അകമേ സഹായം ഇല്ലായ്വന്നുവല്ലോ;
ഗതി എന്നെ വിട്ടകന്നു.</lg>

<lg n="14">നിരാശനു ചങ്ങാതിയാൽ ദയ (വേണ്ടതു),
അല്ലാഞ്ഞാൽ സൎവ്വശക്തന്റെ ഭയത്തെ കൈവിടും.</lg>

<lg n="15"> എന്റെ സഹോദരന്മാരോ ചെറു പുഴ പോലേ ചതിക്കുന്നു,
താഴ്വരകളിലേ തോടു പോലേ മറഞ്ഞു പോകുന്നു.</lg>

<lg n="16"> ഉറെച്ച വെള്ളം ചേൎന്നു അവ കലങ്ങി,
ഹിമത്തെ ഉൾ്ക്കൊണ്ട് ഒഴുകുന്നു;</lg>

<lg n="17"> ക്ഷണത്തിൽ ചുരുങ്ങി ഒടുങ്ങും,
ഉഷ്ണം ആയാൽ തങ്ങളുടെ ഇടത്തുനിന്നു പൊലിഞ്ഞു പോകും.</lg>

<lg n="18"> സാൎത്ഥങ്ങൾ തങ്ങളുടെ വഴി വളെച്ചു,
ശൂന്യനിലത്തിൽ കരേറി കെട്ടുപോകും.</lg>

<lg n="19"> തേമാസാൎത്ഥങ്ങൾ (അതിന്നായി) നോക്കുന്നു,
ശബാവഴിപോക്കർ കൂട്ടമേ അതിനെ കാത്തിരുന്നു.</lg>

<lg n="20"> തേറിയതിനാൽ നാണിച്ചു,
അങ്ങെത്തി അമ്പരന്നു നിന്നു.</lg>

<lg n="21">നിങ്ങളും ഇപ്പോൾ ഇല്ല എന്നു വന്നു,
ഭീഷണി കണ്ടു ഭയപ്പെട്ടു.</lg>

<lg n="22">പക്ഷേ ഞാൻ: എനിക്കു തരുവിൻ എന്നും,
അങ്ങേ വസ്തുവിൽനിന്നു എനിക്കു വേണ്ടി കാഴ്ച വെപ്പിൻ എന്നും,</lg>

<lg n="23">മാറ്റാന്റെ കയ്യിൽനിന്നു എന്നെ വിടുവിച്ചു,
പ്രൌഢന്മാരുടെ കയ്യിൽനിന്നു വീണ്ടെടുപ്പിൻ എന്നും പറഞ്ഞിട്ടുണ്ടോ?</lg>

<lg n="24">എനിക്കു ഉപദേശിപ്പിൻ, എന്നാൽ അടങ്ങിയിരിക്കാം;
ഏതിൽ ഞാൻ തെറ്റിപ്പോയി എന്നു ഗ്രഹിപ്പിപ്പിൻ!</lg>

<lg n="25"> നേരുള്ള ചൊല്ലുകൾക്കു എത്ര സാരം!
നിങ്ങൾ ശാസിക്കുന്ന ശാസനെക്കോ എന്തു ഫലം!</lg>

<lg n="26"> മൊഴികളെ ശാസിപ്പാൻ എണ്ണുന്നുവോ?
അഴിനില വന്നവന്റെ ചൊല്ലുകളോ കാറ്റിന്നത്രേ.</lg>

<lg n="27"> നിങ്ങളാകട്ടേ അനാഥന്റെ മേൽ ചീട്ടിടും,
നിങ്ങളുടെ സ്നേഹിതനു കുഴി കുഴിക്കും.</lg> [ 21 ] <lg n="28"> അല്ല, ഇപ്പോൾ എങ്കലേക്കു തിരിവാൻ പ്രസാദിപ്പിൻ!
നിങ്ങളുടെ സമക്ഷത്തു ഞാൻ കപടം പറകയില്ല.</lg>

<lg n="29"> മടങ്ങി വരുവിൻ! അക്രമം ഉണ്ടാകായ്ക!
അതേ തിരിവിൻ! ഇന്നും എനിക്കു ഇതിൽ നീതി ഉണ്ടു.</lg>

<lg n="30"> എൻ നാവിന്മേൽ അക്രമം ഉണ്ടോ?
എൻ അണ്ണാക്കു വികൃതികളെ തിരിച്ചറികയില്ലയോ?</lg>

<lg n="7, 1 ">മൎതൃനു ഭൂമിമേൽ ആയുധസേവ ഉണ്ടല്ലോ,
കൂലിക്കാരന്റെ നാളുകൾ പോലേ അവന്റെ നാളുകൾ.</lg>

<lg n="2"> നിഴല്ക്കെന്നു കിഴെക്കുന്ന ദാസനും
വല്ലിക്കു കാത്തുനില്ക്കുന്ന കൂലിക്കാരനും എന്ന പോലേ,</lg>

<lg n="3">വ്യൎത്ഥമാസങ്ങൾ എനിക്ക് അവകാശവും
കഷ്ടരാത്രികൾ എൻ ഓഹരിയുമായ്വന്നു.</lg>

<lg n="4">കിടന്നാൽ ഞാൻ എപ്പോൾ എഴുനീല്ക്കും എന്നിരിക്കുന്നു;
സന്ധ്യാകാലം നീളുന്നു;
വെളുക്കുവോളം ഉരുണ്ടുകൊൾ്കയാൽ എനിക്കു തൃപ്തി വരുന്നു.</lg>

<lg n="5"> എൻ ജഡം പുഴവും മണ്കട്ടയും ഉടുത്തു,
എന്റെ തോൽ ചുളിഞ്ഞും പഴുത്തും പോകുന്നു.</lg>

<lg n="6"> നെയ്ത്തോടത്തിലും എൻ നാളുകൾ എളുപ്പത്തിൽ പാഞ്ഞു,
പ്രത്യാശ തോന്നാതെ തീൎന്നുപോകുന്നു.</lg>

<lg n="7"> അല്ലയോ (ദൈവമേ) എന്റെ ജീവൻ കാറ്റെന്നും,
നന്മ കാണ്മാൻ ഈ കണ്ണു മടങ്ങിവരാത് എന്നും ഓൎത്തുകൊൾ്ക.</lg>

<lg n="8">എന്നെ കാണുന്ന കണ്ണു ഇനി എന്നെ നോക്കാതു;
നിന്റെ കണ്ണു എന്നിലേക്ക് (ആകും), ഞാൻ ഇല്ല താനും.</lg>

<lg n="9">മേഘം മങ്ങി കഴിഞ്ഞുപോകും,
അപ്രകാരം പാതാളത്തേക്ക് ഇറങ്ങുന്നവൻ കരേറി വരാ.</lg>

<lg n="10"> തൻഭവനത്തേക്കു മടങ്ങി ചെല്കയും
തൻ ഇടം അവനെ ഇനി അറികയും ഇല്ല.</lg>

<lg n="11"> എന്നതിനാൽ എൻ വായെ ഞാൻ അടക്കയില്ല,
ആത്മഞെരിക്കത്തിൽ ഞാൻ ഉരിയാടുക,
എൻ ദേഹിയുടെ കൈപ്പിൽ മുറയിടുക!</lg>

<lg n="12"> നീ എന്റെ മേൽ കാവൽ ആക്കിവെപ്പാൻ
ഞാൻ കടലോ കടലാനയോ?</lg> [ 22 ] <lg n="13"> എൻ കട്ടിൽ എന്നെ ആശ്വസിപ്പിക്കും,
എൻ മെത്ത ഈ മുറവിളിയെ ശമിപ്പിക്കും എന്നിരുന്നാൽ,</lg>

<lg n="14"> നീ കിനാവുകളിൽ എന്നെ ഞെട്ടിക്കുന്നു,
ദൎശനങ്ങളാൽ എന്നെ അരട്ടുന്നു.</lg>

<lg n="15"> അതുകൊണ്ട് എൻ മനസ്സു വീൎപ്പടപ്പിനെയും
ഈ എല്ലുകളിലും അധികം ചാവിനെയും വരിക്കുന്നു.</lg>

<lg n="16"> (ഇതു) ഞാൻ നിരസിക്കുന്നു, എന്നേക്കും ജീവിക്കയില്ല;
എൻ ആയുസ്സ് മായ ആകയാൽ എന്നെ വിട്ടൊഴിയേണമേ!</lg>

<lg n="17"> മൎത്യനെ നീ വലുതാക്കുവാനും
അവന്മേൽ മനസ്സു വെപ്പാനും,</lg>

<lg n="18"> രാവിലേ രാവിലേ അവനെ സന്ദൎശിപ്പാനും
നിമിഷം നിമിഷം ശോധന ചെയ്വാനും അവൻ എന്തു?</lg>

<lg n="19"> നീ എന്നിൽനിന്നു മാറാതെ,
ഞാൻ ഉമിനീർ ഇറക്കുംവരേ വിടാതെയും നില്പത് എത്രോടം?</lg>

<lg n="20"> ഞാൻ പാപം ചെയ്തു എന്നാൽ,
മനുഷ്യരുടെ കാവല്ക്കാര, നിണക്കു ഞാൻ എന്തു ചെയ്വു?
എന്നെ നിണക്കു ലാക്കാക്കി വെച്ചത് എന്തിന്നു?
എനിക്കു ഞാൻ തന്നേ ഭാരമാവാൻ എന്തു?</lg>

<lg n="21"> എന്റെ ദ്രോഹം നീ ക്ഷമിക്കാത്തതും
എൻ അകൃത്യം പോക്കാത്തതും എന്തു?
ഇപ്പോൾ ഞാൻ പൊടിയിലേക്കു കിടക്കും,
നീ എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ല എന്നു വന്നു.</lg>

൮. അദ്ധ്യായം.

ബില്ദദ് ദൈവം നീതിമാനാകയാൽ, (൪) അനൎത്ഥം പാപഫലമത്രേ; മന
ന്തിരിഞ്ഞു ക്ഷമ അന്വേഷിക്കേണ്ടു എന്നതു (൮) പുരാണപാരമ്പൎയ്യത്താലും (൧൧)
ഉദാഹരണങ്ങളാലും കാട്ടി, (൨൦) മാനസാന്തരത്തിലേക്കു വിളിക്കുന്നു.

ശൂഹ്യനായ ബില്ദദ് ഉത്തരം ചൊല്ലിയതു:

<lg n="2"> എത്രോളം നീ ഈ വക മൊഴിയും!
നിൻ വായിലേ ചൊല്ലുകൾ കൊടുങ്കാറ്റാകുന്നത് (എത്രോടം)!</lg>

<lg n="3"> ദേവൻ ന്യായത്തെ മറിക്കുമോ?
സൎവ്വശക്തൻ നീതിയെ മറിക്കയോ?</lg> [ 23 ] <lg n="4">അവനോടു നിന്റെ മക്കൾ പിഴെച്ചു എങ്കിൽ,
ആയവൻ അവരെ തൻ ദ്രോഹത്തിൻ കൈക്കൽ അത്രേ ഏല്പിച്ചു.</lg>

<lg n="5"> നീയോ ദേവങ്കലേക്കു (തിരിഞ്ഞ്) അന്വേഷിച്ചു,
സൎവ്വശക്തനോടു കെഞ്ചിയാചിച്ചാൽ,</lg>

<lg n="6"> നീ നിൎമ്മലനും നേരുള്ളവനും എങ്കിൽ
ഇന്നു നിന്റെ മേൽ അവൻ ഉണൎന്നു,
നിന്റെ നീതിവാസത്തിന്നു സമാധാനത്തെ യഥാസ്ഥാനത്താക്കും.</lg>

<lg n="7"> നിന്റെ ആരംഭം അല്പം ആയാലും
നിൻ അവസാനം സുഖോദയമായിവരും.</lg>

<lg n="8"> എങ്ങനേ എന്നാൽ മുമ്പുള്ള തലമുറയോടു ചോദിച്ചു,
അവരുടെ പിതാക്കൾ ആരാഞ്ഞതിനെ കൂട്ടാക്കികൊൾ്ക!</lg>

<lg n="9"> നാമാകട്ടേ ഇന്നലേത്തവരും അറിയാത്തവരും തന്നേ;
ഭൂമിമേൽ നമ്മുടെ ആയുസ്സു നിഴലത്രേ.</lg>

<lg n="10"> ആയവരോ നിന്നോട് ഉപഭേശിച്ചു ചൊല്ലും,
അവർ ഹൃദയത്തിൽനിന്ന് ഇങ്ങനേത്ത മൊഴികളെ പുറപ്പെടുവിക്കയി
[ല്ലയോ?</lg>

<lg n="11"> ചളിയില്ലാത്തതിൽ ഓടു വിളയുമോ?
നീരില്ലാത്തതിൽ പോട്ട വളരുമോ?</lg>

<lg n="12"> അതു പച്ചയായി നില്ക്കുന്നു അരിയപ്പെടുന്നതും ഇല്ല,
എല്ലാ പുല്ലിന്നും മുമ്പേ വാടുന്നു താനും.</lg>

<lg n="13"> ദേവനെ മറക്കുന്ന ഏവരുടെ മാൎഗ്ഗങ്ങൾ അപ്രകാരം തന്നേ,
ബാഹ്യന്റെ പ്രത്യാശ (അങ്ങനേ) കെടും.</lg>

<lg n="14"> അവന്റെ പ്രതീക്ഷ അറ്റുപോകുന്നുവല്ലോ,
അവന്റെ തേറൽ എട്ടുകാലന്റെ വീടത്രേ.</lg>

<lg n="15"> തൻ വീട്ടിന്മേൽ ഊന്നിക്കൊള്ളും എങ്കിലും അതു നില്ക്കാതു;
അതിനോടു പററിയിരുന്നാലും അതു നിവിരുന്നില്ല.</lg>

<lg n="16"> ആയവൻ കടുവെയിലത്തും തെഴുത്തു കാണും,
അവന്റെ തളിർ തൻ തോട്ടത്തൂടെ വ്യാപിക്കും.</lg>

<lg n="17"> കൽക്കൂമ്പലിലും അവന്റെ വേരുകൾ പിണഞ്ഞു,
കല്മാടത്തിൽ (പടൎന്നു) നോക്കും.</lg>

<lg n="18"> എങ്കിലും (ദൈവം) അവന്റെ ഇടത്തിൽനിന്ന് അവനെ സംഹരിച്ചാൽ,
അതും: ഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അവനെ തള്ളിപ്പറയും.</lg>

<lg n="19"> കണ്ടാലും അവന്റെ വഴിയുടെ ആനന്ദം ഇതത്രേ;
പൊടിയിൽനിന്ന് മറ്റേവർ തുളിൎക്കും താനും.-</lg> [ 24 ] <lg n="20"> കണ്ടാലും തികവുള്ളവനെ ദേവൻ വെറുക്കുന്നില്ല,
ദുഷ്കൃതികളുടെ കൈയെ താങ്ങുന്നതും ഇല്ല.</lg>

<lg n="21"> ഇനി നിന്റെ വായിൽ അവൻ ചിരിയും
നിന്റെ അധരങ്ങളിൽ ആൎപ്പും നിറെക്കും.</lg>

<lg n="22"> നിന്നെ പകെക്കുന്നവർ നാണം പൂണുകയും
ദുഷ്ടരുടെ കൂടാരം ഇല്ലാതാകയും ചെയ്യും.</lg>

൯. ൧൦. അദ്ധ്യായങ്ങൾ.

ഇയ്യോബ് ദൈവം വലിയവൻ എന്നതു സമ്മതിച്ചു (൪) ചെമ്മേ വൎണ്ണിച്ചു,
(൧൪) ഈ വലിപ്പം ഹേതുവായി പ്രതിവാദിപ്പാൻ ശക്തി പോരാ എന്നു മുറയിട്ട
ശേഷം, (൨൧) താൻ നിൎദ്ദോഷൻ എന്നും, (൨൫) ആപത്തിൽ മുങ്ങീട്ടും (൩൪) വ്യവ
ഹരിപ്പാൻ ധൈൎയ്യ്വാൻ എന്നും കാട്ടി, (൧൦, ൨) ദൈവത്തിന്മേൽ അനീതിയും
(൮) സ്വസൃഷ്ടിയുടെ മറതിയും ആരോപിച്ചു, (൧൮) ചാകുമ്മുമ്പിൽ അല്പം സ്വ
സ്ഥത മാത്രം ആഗ്രഹിച്ചതു.

ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2"> അങ്ങനേ ഉണ്ടെന്നു ഞാനും അറിയുന്നു സത്യം.
ദേവനോടു മൎത്യൻ എങ്ങനേ നീതിമാനാകും?</lg>

<lg n="3"> ഇവൻ അവനോടു വ്യവഹരിപ്പാൻ ഇഛ്ശിച്ചാലും
ആയിരത്തിൽ ഒന്നിന്നും ഉത്തരം ചൊല്ലിക്കൂടാ.</lg>

<lg n="4"> ഹൃദയജ്ഞാനവും ഊക്കിൻ പരാക്രമവും ഉള്ളവനോടു
ചെറുത്താൽ ആർ സുഖിക്കും?</lg>

<lg n="5"> മലകളെ തൻ കോപത്തിൽ മറിച്ചു എന്ന്
അവ ബോധിക്കുമുമ്പെ മാറ്റിവെക്കുന്നവൻ.</lg>

<lg n="6"> ഭൂമിയെ അതിൻ സ്ഥാനത്തിൽനിന്ന് ഇറക്കി,
അതിൻ തുണുകളെ കുലുക്കുന്നവൻ.</lg>

<lg n="7"> കതിരോനോടു ചൊല്ലി ഉദിക്കാതാക്കുകയും,
നക്ഷത്രങ്ങളെ (പൊതിഞ്ഞു) മുദ്രയിടുകയും,</lg>

<lg n="8">തനിച്ചു വാനങ്ങളെ ചായ്ക്കയും,
കടൽ അഗ്രങ്ങളിന്മേൽ നടകൊൾ്കയും ചെയ്വോൻ;</lg>

<lg n="9"> സപ്തൎഷി തിരുവാതിര കാൎത്തിക ഇവയും
തെക്കേ ഉള്ളറകളെയും ഉണ്ടാക്കിയവൻ,</lg>

<lg n="10">ആരാഞ്ഞു കൂടാതോളം വങ്ക്രിയകളും
എണ്ണമില്ലാതോളം അത്ഭുതങ്ങളും ചെയ്യുന്നവൻ (൫, ൯).</lg> [ 25 ] <lg n="11"> കണ്ടാലും എന്റെ മുമ്പിൽ അവൻ കടക്കുന്നു, ഞാൻ കാണാ താനും;
ഞാൻ തിരിയാതെ അവൻ സഞ്ചരിച്ചു പോകും.</lg>

<lg n="12"> ഇതാ അവൻ അപഹരിച്ചു കൊള്ളും, ആർ അവനെ തടുക്കും?
നീ എന്തു ചെയ്യുന്നു എന്ന് ആർ അവനോടു പറയും?</lg>

<lg n="13"> ദൈവത്തിൻ കോപത്തെ (ആരും) മടക്കാതു,
രഹബിൻ (വമ്പുള്ള) തുണക്കാർ അവന്റെ കീഴിൽ അമൎന്ന് ഒതുങ്ങിയ
[ല്ലോ.</lg>

<lg n="14"> എങ്കിലോ ഇപ്രകാരമുള്ളവനു ഞാൻ ഉത്തരം ചൊല്കയോ?
അവനോട് എൻ വാക്കുകളെ തെരിഞ്ഞെടുക്കയോ?</lg>

<lg n="15"> നീതി എനിക്ക് ഉണ്ടായാലും ഞാൻ ഉത്തരം ചൊല്കയില്ലല്ലോ,
എൻ ന്യായാധിപനോടു കെഞ്ചി യാചിക്കേ ഉള്ളു.</lg>

<lg n="16"> എനിക്ക് ഉത്തരം അരുളുവാൻ ഞാൻ വിളിച്ചാലും,
എൻ ശബ്ദത്തെ ചെവിക്കൊള്ളും എന്നു വിശ്വസിപ്പാറില്ല.</lg>

<lg n="17"> (പക്ഷേ) കൊടുങ്കാറ്റിൽ എന്മേൽ തട്ടി,
എനിക്കു പഴുതിൽ മുറികളെ വൎദ്ധിപ്പിക്കയും, </lg>

<lg n="18"> എൻ ശ്വാസം കഴിപ്പാനും സമ്മതിയാതെ,
കൈപ്പുകളാൽ എനിക്കു തൃപ്തി വരുത്തുകയും ചെയ്യുന്നവനല്ലോ.</lg>

<lg n="19"> ആ പരാക്രമിയുടെ ഊക്ക് എങ്കിലോ (ഞാൻ) ഇതാ എന്നും,
(അവന്റെ) ന്യായം എങ്കിലോ എന്റെ മേൽ ആർ ബോധിപ്പിക്കുന്നു? എ
[ന്നും ഉണ്ടല്ലോ.</lg>

<lg n="20"> നീതി എനിക്കുണ്ടായാലും (പക്ഷേ) എന്റെ വായി എനിക്കു കുറ്റം വി
നിരപരാധനായാലും എന്നെ അവൻ വളെച്ചു വെക്കും. [ധിക്കും,</lg>

<lg n="21">ഞാൻ നിരപരാധൻ തന്നേ, എൻ പ്രാണനെ ഞാൻ വിചാരിക്കുന്നില്ല,
എൻ ജീവനെ വെറുക്കുന്നു.</lg>

<lg n="22"> (ഇപ്പോൾ) ഒന്നു തന്നേ! എന്നതു കൊണ്ടു ഞാൻ പറയുന്നു:
നിരപരാധനെയും ദുഷ്ടനെയും അവൻ (ഒരു പോലേ) മുടിക്കുന്നു.</lg>

<lg n="23">ചമ്മട്ടി പെട്ടന്നു മരിപ്പിച്ചാൽ (കൊള്ളാം)!
കുറ്റമില്ലാത്തവരുടെ പരീക്ഷെക്കും അവൻ ചിരിക്കുന്നു.</lg>

<lg n="24"> ദുഷ്ടന്റെ കൈക്കൽ ഭൂമി ഏല്പിക്കപ്പെട്ടു,
അതിലേ ന്യായാധിപന്മാരുടെ മുഖത്തെ അവൻ മൂടിക്കളയുന്നു.
അത് അവൻ അല്ല എന്നാൽ പിന്നേ ആരു പോൽ?</lg>

<lg n="25"> എന്റെ നാളുകൾ ആകട്ടേ ഓട്ടാളനിലും ഉഴറി,
നന്മ കാണാതെ മണ്ടി;</lg> [ 26 ] <lg n="26">ഓടയാലേ തോണികളെ പോലേ,
ഇര മേലേക്കു ചാടുന്ന കഴുക്കണക്കേ പാറി പോകുന്നു.</lg>

<lg n="27">എൻ സങ്കടത്തെ മറക്കട്ടേ,
മുഖവിഷാദം വിട്ട് ഉന്മേഷിക്കട്ടേ! എന്നിരുന്നാലും,</lg>

<lg n="28"> എന്റെ സകല വേദനകളാൽ ഞാൻ ഞെട്ടുന്നു,
നീ എന്നെ കുറ്റമില്ലാതാക്കുകയില്ല എന്നും അറിയുന്നു.</lg>

<lg n="29">ഞാനേ ദോഷവാനായ്തീരേണ്ടതല്ലോ,
പിന്നേ ഞാൻ മായയിൽ അദ്ധ്വാനിക്കുന്നത് എന്തിന്നു?</lg>

<lg n="30"> ഹിമജലത്തിൽ ഞാൻ കുളിച്ചാലും,
ക്ഷാരത്താൽ എൻ കൈകളെ വെടിപ്പാക്കിയാലും,</lg>

<lg n="31"> നീ (പിന്നേയും) എന്റെ (ചേർ) കഴിയിൽ മുക്കി,
എൻ വസ്ത്രങ്ങളിൽ മനസ്സറെപ്പാറാക്കും.</lg>

<lg n="32"> നാം ഒന്നിച്ചു ന്യായത്തിൽ ചെല്വാന്തക്കവണ്ണം
ഞാൻ ഉത്തരം ചൊല്ലാകുന്ന തുല്യപുരുഷൻ അവൻ അല്ലല്ലോ.</lg>

<lg n="33"> നാം ഇരുവരുടെ മേലും തൻ കൈ വെക്കുന്ന
മദ്ധ്യസ്ഥനും നമുക്കു ഇല്ല.</lg>

<lg n="34"> എന്റെ മേലുള്ള തൻ ചെങ്കോലിനെ അവൻ നീക്കുകയും
അവന്റെ ഭീഷണി എന്നെ അരട്ടാതെ പോകയും ആവു!</lg>

<lg n="35"> എന്നിട്ടു ഭയമെന്നി ഞാൻ അവന്മുമ്പിൽ സംസാരിക്കാം,
അപ്രകാരം എനിക്കു മനോബോധം ഇല്ലല്ലോ.</lg>

<lg n="10, 1"> എൻ ജീവനിൽ ദേഹിക്ക് ഉഴപ്പുണ്ടു;
എൻ മേലേ സങ്കടത്തെ ഞാൻ പുറത്തയച്ചു,
ഹൃദയക്കൈപ്പിൽ വായ്പാടിക്കൊള്ളട്ടേ!</lg>

<lg n="2">ഞാൻ ദൈവത്തോടു പറയുന്നിതു: എനിക്ക് (ഉടനേ) കുറ്റം വിധിക്കൊ
എന്നോടു വ്യവഹരിക്കുന്ന സംഗതിയെ അറിയിക്കേണമേ! [ല്ല,</lg>

<lg n="3">നീ പീഡിപ്പിക്കയാലും തൃക്കൈകളുടെ പ്രയത്നത്തെ വെറുക്കയാലും,
ദുഷ്ടരുടെ ആലോചനെക്കു (കടാക്ഷിച്ചു) വിളങ്ങുകയാലും,
നിണക്കു സുഖമോ?</lg>

<lg n="4"> മാംസത്താലേ കണ്ണുകളോ നിണക്കുള്ളവ?
മൎത്യൻ കാണും പോലെയോ നീ കാണുന്നതു?</lg>

<lg n="5"> മൎത്യന്റെ ആയുസ്സു പോലെയോ നിന്റെ ആയുസ്സു?
പുരുഷന്റെ നാളുകളെ പോലെയോ നിന്റെ ആണ്ടുകൾ?</lg>

<lg n="6">ഞാൻ കുറ്റക്കാരനല്ല എന്നും,
തൃക്കൈയിൽനിന്ന് ഉദ്ധരിക്കുന്നവൻ ആരും ഇല്ല എന്നും അറിഞ്ഞിട്ടും,</lg> [ 27 ] <lg n="7"> എൻ അകൃത്യത്തെ നീ ഇത്ര അന്വേഷിച്ചും
എൻ പാപത്തെ തിരഞ്ഞും കൊൾ്വാൻ തന്നേ.</lg>

<lg n="8"> തൃക്കൈകൾ എന്നെ മനിഞ്ഞു മുച്ചൂടും എല്ലാം തീൎത്തു,
എന്നിട്ടും നീ എന്നെ സംഹരിക്കുന്നു!</lg>

<lg n="9">കളിമണ്ണു പോലേ നീ എന്നെ ഉണ്ടാക്കിയ പ്രകാരം ഓൎക്കേണമേ!
ഇപ്പോൾ എന്നെ പൊടിയിലേക്കു തിരിപ്പിക്കുമോ?</lg>

<lg n="10"> പാൽ പോലേ നീ എന്നെ വാൎത്തു,
തയിർ പോലേ ഉറക്കൂടുമാറാക്കിയല്ലയോ?</lg>

<lg n="11"> തോലും മാംസവും എന്നെ ഉടുപ്പിച്ചു,
എല്ലു ഞരമ്പുകളാലും മെടഞ്ഞു തീൎത്തു;</lg>

<lg n="12"> ജീവനും ദയയും നീ എന്നോടു പ്രവൃത്തിച്ചു,
നിന്റെ സന്ദൎശനം എൻ ആത്മാവിനെ കാത്തു.</lg>

<lg n="13"> എന്നിട്ടും നീ നിക്ഷേപിച്ചിരുന്നത് ഇതു തന്നേ,
ഇതിനെ നീ ഭാവിച്ചു എന്ന് എനിക്ക് അറിയാം:</lg>

<lg n="14"> ഞാൻ പിഴെച്ചാൽ എന്നെ സൂക്ഷിപ്പാനും
എൻ അകൃത്യത്തിൽനിന്നു നിൎദ്ദോഷനാക്കാതിരിപ്പാനും മനസ്സായിരുന്നു!</lg>

<lg n="15"> ഞാൻ ദോഷം ചെയ്താലോ അയ്യോ എനിക്കു കഷ്ടം!
നീതിമാനാകിലോ, ധിക്കാരതൃപ്തനും എൻ എളിമ കാണുന്നവനും ആയിട്ടു
ഞാൻ തല ഉയൎത്തരുത്! എന്നിരുന്നു.</lg>

<lg n="16">ഞെളിഞ്ഞു പോകിലോ സിംഹത്തെ പോലേ എന്നെ നായാടുവാനും,
നിൻ അത്ഭുതങ്ങളെ ആവൎത്തിച്ചു എന്നിൽ കാട്ടുവാനും,</lg>

<lg n="17">എന്റെ നേരേ നിന്റെ സാക്ഷികളെ പുതുക്കുവാനും,
എന്നിൽ നിൻ മുഷിച്ചൽ പെരുക്കുവാനും,
പടപടകളെ എന്നെ കൊള്ളേ അയച്ചു പോരുവാനും (ഭാവിച്ചതു).</lg>

<lg n="18"> പിന്നേ ഗൎഭത്തിൽനിന്ന് എന്നെ പുറപ്പെടുവിച്ചത് എന്തിന്നു?
വീൎപ്പു മുട്ടീട്ട് ഒരു കണ്ണും എന്നെ കാണാതിരുന്നു എങ്കിൽ കൊള്ളാം!</lg>

<lg n="19"> എന്നാൽ ഞാൻ ഉദരത്തിൽനിന്നു. ശവക്കുഴിക്കു വഹിക്കപ്പെട്ടിട്ട്
ഒട്ടും ഇല്ലാഞ്ഞപ്രകാരം ആകും.</lg>

<lg n="20">എന്റെ നാളുകൾ അല്പം അല്ലയോ? അാൻ കൈവിടുക,
എന്നോടു മാറി നില്ക്ക, ഞാൻ കുറയ ഉന്മേഷിപ്പാൻ അത്രേ,</lg>

<lg n="21"> ഞാൻ മടങ്ങി വരാതേ
ഇരുളും മരണനിഴലും ഉള്ള ദേശത്തേക്കു പോകുമ്മുമ്പെ തന്നേ,</lg>

<lg n="22"> കൂരിരുളൊത്ത തിമിരവും ക്രമങ്ങളില്ലാത്ത മരണനിഴലും
തെളക്കത്തിന്നും തമസ്സിൻ ഭാവവും ഉള്ള ദേശത്തേക്കു തന്നേ.</lg> [ 28 ] ൧൧. അദ്ധ്യായം.

ചോഫർ കടുപ്പത്തോടെ ശാസിച്ചു, മനുഷ്യരെ കേൾ്ക്കാത്തവനു ദൈവം
താൻ വന്നു പാപങ്ങളെ വെളിപെടുത്തേണം എന്ന് ആഗ്രഹിച്ചു, (൭) ദൈവ
ത്തോടു പോരാട്ടം അസാദ്ധ്യം ആകയാൽ (൧൩) മാനസാന്തരത്താലേ ശുഭോ
ദയം പറഞ്ഞു കൊടുത്തതു.

നയമയിലേ ചോഫർ ഉത്തരം ചൊല്ലിയതു:

<lg n="2"> വാക്കുകളുടെ പെരിപ്പത്തിന്ന് ഉത്തരം ചൊല്ലിക്കൂടയോ?
വിടുവായൻ നീതിമാൻ എന്നിരിക്കയോ?</lg>

<lg n="3"> നിന്റെ പൊങ്ങച്ചം പുരുഷരെ മിണ്ടാതാക്കുകയോ?
നീ പരിഹസിക്കുന്നതിന്ന് ആരും ലജ്ജിപ്പിക്കാതിരിക്കിയോ?</lg>

<lg n="4"> നീ ആകട്ടേ (ദൈവത്തോട്): എന്റെ മതം നിൎമ്മലം,
തൃക്കണ്ണുകളിൽ ഞാൻ വെടിപ്പു തന്നേ എന്നു പറഞ്ഞു (൬, ൧൦. ൯, ൨൧);</lg>

<lg n="5"> എങ്കിലും ദൈവം താൻ നിന്നോടു സംസാരിച്ചു,
തൻ അധരങ്ങളെ നിന്നോടു തുറന്നു,</lg>

<lg n="6"> ജ്ഞാനമൎമ്മങ്ങളെ ഇരട്ടിച്ച ചൈതന്യമുള്ളവ എന്നു
താൻ തോന്നിച്ചു തന്നാൽ, കൊള്ളാം! [അപ്പോൾ ബോധിക്കും.
നിന്റെ അകൃത്യത്തിൽ ഒരോന്നിനെ ദൈവം മറന്നു സമ്മാനിക്കുന്നു എന്ന്</lg>

<lg n="7"> ദൈവം ആരായുന്നതിനോടു നീ എത്തുമോ?
സൎവ്വശക്തന്റെ സമ്പൂൎണ്ണതയോളം എത്തുമോ?</lg>

<lg n="8"> അതു സ്വൎഗ്ഗങ്ങളുടെ ഔന്നത്യങ്ങൾ; നീ എന്തു പ്രവൃത്തിക്കും?
പാതാളത്തിലും അഗാധം; നിണക്ക് എന്തറിയാം?</lg>

<lg n="9"> അതിൻ അളവിന്നു ഭൂമിയേക്കാൾ നീളവും
കടലേക്കാൾ അകലവും ഉണ്ടു.</lg>

<lg n="10"> അവൻ ഉഴറിവന്ന് അടെച്ചു വെച്ചു നടുക്കൂട്ടത്തിൽ ആക്കിയാൽ,
ആർ അവനെ തടുക്കും?</lg>

<lg n="11"> കാരണം: മായക്കാരെ അവൻ അറിയുന്നു,
ആരും ബോധിക്കാത്ത അതിക്രമത്തെ കാണുന്നു.</lg>

<lg n="12"> എന്നിട്ടു ശൂന്യാത്മാവും ബോധം കൊള്ളും,
കാട്ടുകഴുത (യായവൻ) മനുഷ്യജന്മം പിറക്കയും ചെയ്യും.</lg>

<lg n="13"> നീയോ ഹൃദയം തിരിച്ചു,
അവങ്കലേക്കു കൈകളെ പരത്തിയാൽ,</lg>

<lg n="14"> നിൻ കൈക്കൽ അതിക്രമം ഉള്ളതിനെ അകറ്റി,</lg> [ 29 ] <lg n="">നിൻ കൂടാരങ്ങളിൽ അക്രമം പാൎപ്പിക്കാതിരുന്നാലും,</lg>

<lg n="15"> അന്നു കളങ്കമെന്നി നീ മുഖം ഉയൎത്തി,
ഊതിക്കഴിക്കപ്പെട്ടവനായി ഭയപ്പെടാതേ ഇരിക്കും.</lg>

<lg n="16"> അനൎത്ഥത്തെ നീ മറക്കും,
ഒലിച്ചു പോയ വെള്ളംപോലെ മാത്രം ഓൎക്കും.</lg>

<lg n="17"> നട്ടുച്ചയേക്കാളും (നിണക്കു) വാഴുനാൾ പൊങ്ങും,
കൂരിരുൾ ഉഷസ്സു പോലേ ആകും.</lg>

<lg n="18"> പ്രത്യാശ ഉണ്ടായിട്ടു നീ തേറും,
ഒറ്റുനോക്കീട്ടും സ്വൈരത്തിൽ കിടന്നു കൊള്ളും.</lg>

<lg n="19"> നീ ശയിക്കുന്നു, അരട്ടുന്നവൻ ആരും ഇല്ല;
അനേകർ നിൻ മുഖപ്രസാദവും തേടും.</lg>

<lg n="20"> ദുഷ്ടരുടെ കണ്ണുകളോ മാഴ്കുന്നു,
അഭയസ്ഥാനം അവൎക്കു കെട്ടു പോയി,
അവരുടെ പ്രത്യാശയോ പ്രാണൻ ഒഴിപ്പത് എന്നത്രേ.</lg>

൧൨ — ൧൪. അദ്ധ്യായങ്ങൾ.

ഇയ്യോബ് സ്നേഹിതരുടെ താന്തോന്നിത്വത്തെ പരിഹസിച്ച ശേഷം, (൭)
സ്രഷ്ടാവു ആരെയും കൂട്ടാക്കാതേ (൧൧) മൂത്തോർ ഗ്രഹിച്ചപ്രകാരം സ്വതന്ത്ര
നായി വാഴുന്നു എന്നു കാണിച്ചു, (൧൩, ൧) ദേവപ്രത്യക്ഷത ആശിച്ചു, (൪) തനി
ക്കല്ല സ്നേഹിതന്മാൎക്കായിട്ടത്രേ ഭയപ്പെട്ടു, (൧൩) ദൈവത്തെ എതിരേറ്റു വാദി
പ്പാൻ ഒരുങ്ങീട്ടു. (൨൩ — ൧൪, ൨൨) അവനോടു ധാരാളമായി സംസാരിച്ചതു.

ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2">സാക്ഷാൽ നിങ്ങളത്രേ ജനക്കൂട്ടമായതു,
നിങ്ങളോട് ഒപ്പം ജ്ഞാനം എന്നതു മരിക്കും.</lg>

<lg n="3"> നിങ്ങളെ പോലേ എനിക്കും ബുദ്ധി ഉണ്ടു,
നിങ്ങളോടു ഞാൻ തോല്ക്കുന്നവനല്ല,
പിന്നേ ഈ വക ആരുടെ വക്കൽ ഇല്ലാതു?</lg>

<lg n="4"> എൻ സ്നേഹിതനു ഞാൻ ചിരിപ്പായി!
ദൈവത്തോടു വിളിച്ചും
അവൻ ഉത്തരം അരുളുന്നതു (കേട്ടും) വരുന്ന ഞാൻ
നീതിയും തികവുമുള്ളവൻ (എങ്കിലും) ചിരിപ്പു (കൂടേ ആയി.)</lg>

<lg n="5"> നിൎഭയന്റെ നിരൂപണങ്ങളാൽ "ക്ലേശത്തിന്നു പരിഹാസം" (എന്നുണ്ടു);
ആരുടെ കാൽ ആടിയാൽ ഉടനേ അത് ഒരുങ്ങി അണയുന്നു.</lg> [ 30 ] <lg n="6"> പാഴാക്കുന്നവരുടെ കൂടാരങ്ങൾക്കോ സ്വൈരം ഉണ്ടു,
തൻ കൈയിൽ തന്നേ ദൈവം ഉള്ളത് എന്നു ഭാവിച്ചു
ദേവകോപത്തെ ഇളക്കി വിടുന്നവർ തേറി നില്ക്കുന്നു.</lg>

<lg n="7"> എങ്കിലോ മൃഗങ്ങളോടു ചോദിച്ചാലും, അവ നിണക്കുപദേശിക്കും;
വാനത്തിലേ പക്ഷിയോടും, എന്നാൽ അത് നിന്നെ അറിയിക്കും.</lg> <lg n="8"> അല്ല ഭൂമിയെ കൊണ്ടു ധ്യാനിക്ക, അതും നിണക്ക് ഉപദേശിക്കും,
കടലിലേ മീനുകളും (ഇതിനെ) നിന്നോടു വൎണ്ണിക്കും.</lg>

<lg n="9"> ഈ (കണ്ടതിനെ) യഹോവാക്കൈ ഉണ്ടാക്കി,
എന്നതു ഇവ എല്ലാറ്റിലും അറിയാത്തത് ആരു പോൽ?</lg>

<lg n="10"> സകല ജീവിയുടെ പ്രാണനും [ഷ്ടം.
എല്ലാ നരമാംസത്തിന്റെ ആത്മാവും ആ കൈയിൽ തന്നേ ഉള്ളതു സ്പ</lg>

<lg n="11"> മൊഴികളെ ചെവി പരീക്ഷിക്കയില്ലയോ?
അണ്ണാക്കു തീൻ ആസ്വദിക്കുമല്ലോ!</lg>

<lg n="12">നരയന്മാരിൽ ജ്ഞാനവും
ദീൎഘായുസ്സിൽ വിവേകവും ഉണ്ടു.</lg>

<lg n="13">ജ്ഞാനവും ശൌൎയ്യവും അവനോടത്രേ,
അഭിപ്രായവും വിവേകവും അവനുള്ളതു.</lg>

<lg n="14">കണ്ടാലും പണിയാതവണ്ണം അവൻ ഇടിക്കും,
ഇറക്കാത്തവണ്ണം ആളെ അടെച്ചു വെക്കും.</lg>

<lg n="15">കണ്ടാലും അവൻ വെള്ളങ്ങളെ തടുത്താൽ അവ വറ്റി പോം,
അയച്ചാൽ ഭൂമിയെ മറിച്ചു കളയും. </lg>

<lg n="16">ശക്തിയും ചൈതന്യവും അവനോടത്രേ,
തെറ്റുന്നവനും തെറ്റിക്കുന്നവനും അവന്റെവർ.</lg>

<lg n="17"> മന്ത്രിക്കുന്നവരെ അവൻ വെറുങ്കാലാക്കി കൊണ്ടുപോകുന്നു,
ന്യായാധിപന്മാരെ പൊട്ടരാക്കുന്നു.</lg>

<lg n="18"> രാജാക്കന്മാരുടെ ശിക്ഷാക്രമത്തെ അഴിച്ചും
അവരുടെ അരെക്കു ഞാൺ അണിയിച്ചും കൊള്ളുന്നു.</lg>

<lg n="19">പുരോഹിതന്മാരെ വെറുങ്കാലാക്കി കൊണ്ടുപോകുന്നു,
ആഢ്യന്മാരെ വഴുതിക്കുന്നു.</lg>

<lg n="20"> വിശ്വസ്ത (വാചാല)രിൽനിന്നു ഭാഷയെ നീക്കുകയും
വൃദ്ധന്മാരുടെ (ജ്ഞാന)രുചിയെ എടുക്കയും, </lg>

<lg n="21"> മഹാത്മാക്കളുടെ മേൽ ധിക്കാരം പകൎന്നു,
ഊറ്റന്മാരുടെ കെട്ടിനെ അഴയുമാറാക്കുകയും,</lg> [ 31 ] <lg n="22"> ആഴ മറഞ്ഞവ ഇരുളിൽനിന്നു വെളിപ്പെടുത്തി,
മരണനിഴലും വെളിച്ചത്തേക്കു പുറപ്പെടുവിക്കയും,</lg>

<lg n="23"> ജാതികളെ വളൎത്തിട്ടു കെടുക്കയും,
ജാതികളെ പരപ്പിച്ചിട്ടു യാത്രയാക്കുകയും ചെയ്യുന്നവൻ.</lg>

<lg n="24"> ദേശജനത്തിലേ തലവന്മാരോടു അവൻ ധൈൎയ്യം അകറ്റി
വഴിയില്ലാത്ത ശൂന്യത്തിൽ ഉഴലുമാറാക്കും.</lg>

<lg n="25"> അവിടേ വെളിച്ചം എന്നിയേ അവർ ഇരിട്ടത്തു തപ്പി വലയും,
മത്തനെ പോലേ അവരെ ഉഴലിക്കുന്നു.</lg>

<lg n="13, 1 ">ഇവ എല്ലാം ഇതാ എൻ കണ്ണു കണ്ടു,
എൻ ചെവി കേട്ടു വിവേചിച്ചു വന്നു.</lg>

<lg n="2">നിങ്ങൾ അറിയും പോലേ ഞാനും അറിയുന്നു,
നിങ്ങളോടു ഞാൻ തോല്ക്കുന്നവനല്ല (൧൨, ൩).</lg>

<lg n="3"> അതേ സൎവ്വശക്തനോടു ഞാൻ സംസാരിച്ചു,
ദേവനോടു വാദിപ്പാൻ ആഗ്രഹിക്കുന്നു.</lg>

<lg n="4"> നിങ്ങളോ സാക്ഷാൽ, ഭോഷ്കു സങ്കല്പിക്കുന്നവർ,
എല്ലാവരും വൃഥാവൈദ്യരത്രേ.</lg>

<lg n="5"> നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം,
അതു നിങ്ങൾ്ക്കു ജ്ഞാനം എന്നു വരും.</lg>

<lg n="6">എന്നിട്ട് എന്റെ വാദം കേൾ്പിൻ!
എൻ അധരങ്ങളുടെ തൎക്കങ്ങളെ കൂട്ടാക്കുവിൻ!</lg>

<lg n="7"> ദേവനു വേണ്ടി നിങ്ങൾ അക്രമം ഉരെക്കയോ,
അവനു വേണ്ടി കപടം ചൊല്കയോ?</lg>

<lg n="8"> അവന്റെ മുഖപക്ഷം എടുക്കയോ,
ദേവനു വേണ്ടി വ്യവഹരിക്കയോ?</lg>

<lg n="9"> അവൻ നിങ്ങളെ ആരാഞ്ഞാൽ കൊള്ളാമോ?
മൎത്യനെ തോല്പിക്കുമ്പോലേ നിങ്ങൾ അവനെ തോല്പിക്കുമോ?</lg>

<lg n="10"> രഹസ്യത്തിൽ നിങ്ങൾ മുഖപക്ഷം എടുത്താൽ
അവൻ കടുമയോടേ നിങ്ങളെ ശാസിക്കും.</lg>

<lg n="11"> അവന്റെ ഉന്നതി നിങ്ങളെ അരട്ടുകയും
അവന്റെ പേടി നിങ്ങളുടെ മേൽ വീഴുകയും ഇല്ലയോ?</lg>

<lg n="12"> നിങ്ങളുടെ സ്മൃതിഭാഷിതങ്ങൾ ഭസ്മസദൃശങ്ങളും,
നിങ്ങടെ വാടികൾ മൺവാടികളും (ആയി ചമയും).</lg>

<lg n="13"> എന്നെ വിട്ടു മിണ്ടായ്‌വിൻ ഞാൻ പറയട്ടേ!
പിന്നേ എന്മേൽ വരുന്നതു വരട്ടേ!</lg> [ 32 ] <lg n="14"> എൻ മാംസത്തെ എൻ പല്ലുകളാൽ (പിടിച്ചു) വഹിക്കുന്നതും
എൻ പ്രാണനെ ഈ കൈയിൽ വെക്കുന്നതും എന്തിന്നു!</lg>

<lg n="15">കണ്ടാലും അവൻ എന്നെ കൊല്ലും, ഞാൻ ഒന്നിന്നും പ്രതീക്ഷിക്കുന്നില്ല,
അവന്റെ സമക്ഷത്ത് എൻ വഴികളെ മാത്രം തെളിയിക്കും.</lg>

<lg n="16"> ബാഹ്യൻ അവന്മുമ്പിൽ ചെല്ലുകയില്ല,
എന്നതും കൂടേ എനിക്കു രക്ഷയായ്തീരും.</lg>

<lg n="17"> എൻ മൊഴിയെ കേട്ടു കേട്ടു കൊൾ്വിൻ,
എൻ ഉക്തി അങ്ങേ ചെവികളിൽ (കടക്ക)!</lg>

<lg n="18"> അല്ലയോ ന്യായ (വിസ്താര)ത്തിന്ന് ഇതാ ഞാൻ ഒരുങ്ങി വന്നു,
ഞാൻ നീതിമാനായി തെളിയും എന്നറിയുന്നു.</lg>

<lg n="19"> എന്നോടു വ്യവഹരിപ്പത് ആർ?
(ഉണ്ടെങ്കിൽ, ഞാൻ ഇപ്പോൾ അടങ്ങി വീൎപ്പു മുട്ടി പോകും.</lg>

<lg n="20"> രണ്ടു മാത്രം എന്നോട്ട് ചെയ്യൊല്ല!
എന്നാൽ തിരുമുമ്പിൽനിന്നു ഞാൻ ഒളിച്ചു കൊൾ്കയില്ല.</lg>

<lg n="21"> എന്മേൽനിന്നു തൃക്കൈയെ നീക്കുക!
നിന്റെ ഭീഷണി എന്നെ അരട്ടാതേ പോകയും ആവു (൯, ൩൪)!</lg>

<lg n="22"> പിന്നേ വിളിക്ക, ഞാൻ ഉത്തരം ചൊല്ലും;
അല്ല ഞാൻ പറയാം, നീ പ്രതിവാദിച്ചാലും.</lg>

൧൪. അദ്ധ്യായം.

ഇയ്യോബ് ദൈവത്തോടു വാദിക്കയിൽ, (൧൩, ൨൩) തന്നിൽ കാട്ടിയ നി
ഷ്ഠൂരത്തെയും (൧൪, ൧) മനുഷ്യരുടെ നിസ്സാര താഴ്ചയെയും ചൊല്ലി സങ്കട
പ്പെട്ടു, (൧൩) മരണത്തിൽ പിന്നേ ഓർ ആശ്വാസമോ എഴുനീല്പോ ആഗ്രഹി
ച്ചതു.

<lg n="13, 23 ">എനിക്ക് എത്ര അകൃത്യങ്ങളും പാപങ്ങളും (കണ്ടു)?
എൻ ദ്രോഹത്തെയും പാപത്തെയും എന്നെ അറിയിക്ക!</lg>

<lg n="24"> തിരുമുഖത്തെ മറെച്ചു,
എന്നെ നിണക്കു ശത്രു എന്നെണ്ണുവാൻ എന്തു?</lg>

<lg n="25"> ആട്ടിയ ഇലയെ നടുക്കുവാനും
ഉണങ്ങിയ താളടിയെ പിന്തുടരുവാനും എന്തു?</lg>

<lg n="26"> (ഇത്ര) കൈപ്പുള്ള വിധിയെ എന്റെ നേരേ എഴുതി,
ബാല്യത്തിലേ കുറ്റങ്ങളെ എന്നെ അനുഭവിപ്പിച്ചു.</lg>

<lg n="27"> എൻ കാലുകളെ തോളത്തിൽ ഇട്ടു,</lg> [ 33 ] <lg n="">എന്റെ സകല മാൎഗ്ഗങ്ങളെയും സൂക്ഷിച്ചു,
എൻ കാൽചുവടുകളിൽ കൊത്തി വരെക്കുന്നത് (എന്തു)?</lg>

<lg n="28"> ഇദ്ദേഹമോ പുഴുപ്പു പോലേ ദ്രവിക്കും,
പാറ്റ തിന്നുന്ന വസ്ത്രത്തോട് ഒക്കും.</lg>

<lg n="14,1 ">സ്ത്രീ പെറ്റുള്ള മനുഷ്യൻ
അല്പായുസ്സുള്ളവനും ആലശീലയാൽ തൃപ്തനും ആകുന്നു.</lg>

<lg n="2"> പൂ പോലേ മുളെച്ചു വന്നു വാടി പോകുന്നു,
നിഴൽ പോലേ നില്ക്കാതെ മണ്ടി പോകുന്നു.</lg>

<lg n="3"> ഇപ്രകാരമുള്ളവനു നേരേ തൃക്കണ്ണു മിഴിച്ചു പാൎത്തു,
എന്നെ നിന്നോടു ന്യായവിസ്താരത്തിൽ കടത്തുന്നുവോ?</lg>

<lg n="4"> അശുദ്ധനിൽനിന്ന് ഒരിക്കൽ ശുദ്ധൻ ഉളവായാൽ കൊള്ളാം!
ഒരുവൻ പോലും ഇല്ല!</lg>

<lg n="5"> അവന്റെ നാളുകൾ ഇത്ര എന്നു ഖണ്ഡിതവും
അവന്റെ മാസങ്ങൾ്ക്കു നിൎണ്ണയിച്ച കണക്കും
അവൻ ലംഘിക്കരുതാത്ത അവധിയും വെച്ചു എങ്കിൽ,</lg>

<lg n="6"> അവനെ വിട്ടു മാറി നോക്കുക,
അവൻ കൂലിക്കാരനെ പോലേ തൻ ദിവത്തിൽ വിലസിപ്പാൻ ഒഴി</lg>

<lg n="7"> കാരണം മരത്തിന്നു പ്രതൃാശ ഉണ്ടു; [ഞ്ഞിരിപ്പൂതാക!
വെട്ടിയാലും അതു തഴെച്ചു വരും,
അതിൻ തളിർ ഒടുങ്ങി പോകയുമില്ല.</lg>

<lg n="8"> അതിൻ വേർ നിലത്തിൽ മൂത്തു,
മുട്ടം പൊടിയിൽ ചത്താലും,</lg>

<lg n="9"> വെള്ളത്തിൻ വാസനയാലേ അതു പിന്നേയും തെഴുത്തു
തൈ പോലേ കൊമ്പുകളെ വിടുന്നു.</lg>

<lg n="10"> പുരുഷനോ മരിച്ചാൽ പട്ടു പോയി,
മനുഷ്യൻ വീൎപ്പു മുട്ടിയ ശേഷം എവിടേ!</lg>

<lg n="11"> സമുദ്രത്തിൽനിന്നു വെള്ളങ്ങൾ ഒടുങ്ങുന്നു,
നദി വറ്റി ഉണങ്ങി പോകുന്നു;</lg>

<lg n="12"> അങ്ങനേ മനുഷ്യരും കിടന്നിട്ട് എഴുനീല്ക്കാതിരിക്കുന്നു.
വാനങ്ങൾ ഇല്ലാതാകുവോളം അവർ മിഴിക്കയില്ല,
അവരുടെ ഉറക്കത്തിൽനിന്ന് ഉണ്ടാകയും ഇല്ല.</lg>

<lg n="13"> അല്ലയോ തിരുകോപം ഇളകും വരേ
നീ പാതാളത്തിൽ എന്നെ സംഗ്രഹിച്ചു മറെച്ചു എനിക്കു ഓർ അവധി
പിന്നേ എന്നെ ഓൎത്തുകൊണ്ടു എങ്കിൽ കൊള്ളാം! [വെച്ചു</lg> [ 34 ] <lg n="14"> പുരുഷൻ മരിക്കിലോ ഇനി ഉയിൎക്കുമോ?
എന്നാൽ എന്റെ മാറ്റം വരുവോളം
എനിക്ക് ആയുധസേവ ഉള്ള നാൾ എല്ലാം ഞാൻ കാത്തിരിക്കാം.</lg>

<lg n="15">നീ (ഇഹത്തിലേക്കു) എന്നെ വിളിക്കയും ഞാൻ ഉത്തരം ചൊല്കയും
തൃക്കൈകളുടെ ക്രിയയെ നീ വാഞ്ഛിക്കയും ആയിരുന്നു.</lg>

<lg n="16"> ഇന്നോ എൻ പാപത്തിന്മേൽ കാവൽ നില്ക്കാതേ
നീ എൻ നടകളെ മാത്രം എണ്ണും.</lg>

<lg n="17">എൻ ദ്രോഹം സഞ്ചിയിൽ പൊതിഞ്ഞു മുദ്രയിട്ടും കിടക്കുന്നു,
നീ എൻ അകൃത്യത്തോട് (അധികം) ചേൎത്തു കൂട്ടുന്നു.</lg>

<lg n="18"> മലയോ സാക്ഷാൽ വീണു ദ്രവിക്കും,
പാറയും (പഴകി) തൻസ്ഥലത്തുനിന്നു ജീൎണ്ണിക്കും.</lg>

<lg n="19"> കല്ലുകളെ വെള്ളം കുഴിയ ചെല്ലുന്നു,
അതിൻ ഓളങ്ങൾ ഭൂമിയുടെ പൊടിയെ ഒഴുക്കിക്കളയുന്നു,
അപ്രകാരം മൎത്യന്റെ പ്രത്യാശയെ നീ കെടുക്കുന്നു.</lg>

<lg n="20"> എന്നും നീ അവനെ ആക്രമിക്കും, അവനും പോയി പോകുന്നു,
നീ അവനെ മുഖവികാരം വരുത്തി അയച്ചുകളയുന്നു.</lg>

<lg n="21"> അവന്റെ മക്കൾ്ക്കു ഘനം ഉണ്ടെങ്കിൽ അവൻ അറിയാ,
ഹീനത ഉണ്ടെങ്കിൽ താൻ ബോധിക്കയില്ല.</lg>

<lg n="22"> തന്നെ കൊണ്ടത്രേ അവന്റെ ജഡം ദുഃഖിക്കും,
തന്നെ ചൊല്ലിയേ അവന്റെ ദേഹി തൊഴിക്കുന്നുള്ളു.</lg>

൧൫ — ൨൧ വിവാദത്തിന്റെ രണ്ടാം ഖണ്ഡം.

൧൫. അദ്ധ്യായം.

എലീഫജ് ബുദ്ധിക്കുറവും ധൂൎത്തതയും ആക്ഷേപിച്ചു, (൭) ഇയ്യോബ് തൻ
ബാല്യതയും (൧൪) ദേവമുമ്പിലേ അശുദ്ധിയും വിചാരിച്ചു ഗൎവ്വം ഇളെച്ചു താ
ണു വരേണം എന്നു കാട്ടി, (൧൭) പുരാണഭാഷിതങ്ങളാൽ ദുഷ്ടതാഫലത്തെ വ
ൎണ്ണിച്ചതു.

എന്നാറേ തേമാന്യനായ എലീഫജ് ഉത്തരം ചൊല്ലിയതു:

<lg n="2"> കാറ്റുപ്രായമായ അറിവിനാൽ ജ്ഞാനി ഉത്തരം ചൊല്ലുമോ?
അന്തൎഭാഗേ കിഴക്കങ്കാറ്റു നിറെക്കുമോ?</lg>

<lg n="3"> ഉതകാത്ത വാക്കിനാലും</lg> [ 35 ] <lg n="">പ്രയോജനമില്ലാത്ത മൊഴികളാലും തൎക്കിക്കുമോ?</lg>

<lg n="4"> നീയോ സാക്ഷാൽ (ദേവ) ഭയത്തെ പൊട്ടിച്ചു,
ദേവധ്യാനത്തെ പറിച്ചുകളയുന്നു.</lg>

<lg n="5"> നിന്റെ വായി തന്നേ നിന്റെ കുറ്റത്തെ ഗ്രഹിപ്പിക്കുന്നുവല്ലോ,
കൌശലക്കാരുടെ നാവിനെ നീ തെരിഞ്ഞെടുക്കുന്നു.</lg>

<lg n="6"> ഞാനല്ല, നിന്റെ വായേ നിണക്കു കുറ്റം വിധിപ്പു,
നിന്റെ നേരേ സാക്ഷി നില്പതു നിന്റെ അധരങ്ങൾ തന്നേ.</lg>

<lg n="7"> (എന്ത്) ഒന്നാം മനുഷ്യനായി നീ പിറന്നുവോ?
കുന്നുകൾ്ക്കും മുമ്പേ ഉത്ഭവിച്ചുവോ?</lg>

<lg n="8"> ദൈവത്തിന്റെ മന്ത്രിസഭയിൽ നീ കേൾ്ക്കയോ?
ജ്ഞാനത്തെ (തീര) പറിച്ചെടുക്കയോ?</lg>

<lg n="9"> ഞങ്ങൾ അറിയാത്തത് എന്തൊന്നു നീ അറിഞ്ഞു?
ഞങ്ങൾ്ക്കു തോന്നാത്തത് എന്തു ബോധിക്കുന്നു?</lg>

<lg n="10"> കിഴവനും നരയനും ഞങ്ങളിൽ കൂടേ ഉണ്ടു,
നിൻ അപ്പനേക്കാളും വയസ്സേറയുള്ളവൻ തന്നേ.</lg>

<lg n="11"> ദേവാശ്വാസനങ്ങളും
നിന്നോടു പതുക്കേ ചൊല്ലിയ വാക്കും നിണക്കു പോരേ?</lg>

<lg n="12"> നീ ദേവനെക്കൊള്ളേ നിന്റെ ശ്വാസം തിരിച്ചു,
ഈ വക മൊഴികളെ വായിൽനിന്നു പുറപ്പെടുവിക്കയാൽ,</lg>

<lg n="13"> നിന്റെ ഹൃദയം നിന്നെ കൊണ്ടുപോകുന്നത് എന്തു?
കണ്ണുകൾ ചുവത്തുന്നതും എന്തു?-</lg>

<lg n="14"> മൎത്യൻ നിൎമ്മലനായും
പെൺപെറ്റവൻ നീതിമാനായും കാണ്മാൻ എമ്മാത്രം?</lg>

<lg n="15"> കണ്ടാലും തന്റെ വിശുദ്ധരിലും അവൻ വിശ്വസിക്കാതു,
സ്വൎഗ്ഗങ്ങൾ്ക്കും അവന്റെ കണ്ണുകളിൽ നിൎമ്മലത ഇല്ല.</lg>

<lg n="16"> വെള്ളം പോലേ അക്രമത്തെ കുടിച്ചു കൊണ്ടു
അറെപ്പും പുളിപ്പും ആയ്പോയ ആൾ പിന്നേയോ!</lg>

<lg n="17"> ഞാൻ നിന്നോടു വിവരിക്കാം, എന്നെ കേട്ടു കൊണ്ടാലും,
ഞാൻ ദൎശിച്ചതിനെ വൎണ്ണിക്കട്ടേ,</lg>

<lg n="18"> ജ്ഞാനികൾ പിതാക്കളിൽനിന്നു (കേട്ടു)
മറെക്കാതേ കഥിപ്പതിനെ തന്നേ.</lg>

<lg n="19">ഈ ദേശം അവൎക്കത്രേ കൊടുക്കപ്പെടുമ്പോൾ,
അന്യൻ ആരും കലൎന്നു വരാത്ത (പൂൎവ്വമാർ ചൊല്ലിയതു);</lg> [ 36 ] <lg n="20"> ദുഷ്ടൻ ഉള്ള നാൾ ഒക്കെയും
ശഠൻ തനിക്കു നിക്ഷേപിച്ച ആണ്ടുകളുടെ എണ്ണത്തോളവും പിടെഞ്ഞി</lg>

<lg n="21"> പേടികളുടെ ഒച്ച അവന്റെ ചെവികളിൽ (ഉണ്ടു), [രിക്കുന്നു.
പാഴാക്കുന്നവൻ അവനു സമാധാനത്തിൽ തന്നേ വരുന്നു.</lg>

<lg n="22"> അന്ധകാരത്തിൽനിന്നു മടങ്ങി വരുന്നതു വിശ്വസിക്കുന്നില്ല,
വാളിനെ നോക്കി നോക്കി കൊള്ളും.</lg>

<lg n="23">എവിടേ എന്നിട്ട് അപ്പത്തിന്നായി ഉഴലുന്നു.
ഇരിട്ടിൻനാൾ തൻ കൈക്കൽ ഒരുങ്ങി വന്നു എന്ന് അവൻ അറിയുന്നു.</lg>

<lg n="24"> ഞെരിക്കവും ക്ലേശവും അവനെ അരട്ടുന്നു,
(യുദ്ധ) കോലാഹലത്തിന്നു കോപ്പു കൂട്ടിയ രാജാവെ പോലേ ഇവ അവ</lg>

<lg n="25"> കാരണം ദേവനെ കൊള്ളേ അവൻ കൈ നീട്ടി, [നെ ആക്രമിക്കും.
സൎവ്വശക്തനോടു വിക്രമിച്ചെഴുന്നു.</lg>

<lg n="26"> കഴുത്തു ഞെളികേ,
തൻ പലിശകളുടെ മുഴകൾ തുടുതുട തിങ്ങവേ അവന്റെ നേരേ ഓടി.</lg>

<lg n="27"> തൻ മുഖത്തെ മേദസ്സിനാൽ മൂടി,
നടുവിനെ കൊഴുപ്പുകൊണ്ടു പൊതിഞ്ഞു വെച്ചുവല്ലോ.</lg>

<lg n="28"> സന്നമായി പോയ ഊരുകളിൽ,
നിവാസി ഇല്ലാതേ കല്ക്കുന്നുകളായി തീരേണ്ടുന്ന വിടുകളിൽ കുടിയിരുന്നു.</lg>

<lg n="29"> സമ്പന്നനായിരിക്കയില്ല, അവന്റെ പ്രാപ്തി നിവിരുകയില്ല,
അവന്റെ വിത്തം ഭൂമിയിൽ പരക്കയും ഇല്ല.</lg>

<lg n="30"> ഇരിട്ടിൽനിന്ന് അവൻ മാറി പോകയില്ല,
തീകാറ്റ് അവന്റെ തളിരിനെ ഉണക്കും,
തൻ വായുടെ ശ്വാസത്താലേ അവൻ നീങ്ങി പോകും.</lg>

<lg n="31"> മാറ്റിത്വം പിണഞ്ഞവൻ വ്യൎത്ഥത്തിൽ വിശ്വസിക്കായ്ക!
അവന്റെ കൈമാറ്റം വ്യൎത്ഥമായി വരുമല്ലോ.</lg>

<lg n="32"> തൻ നാൾ ആകും മുമ്പേ (ആയുസ്സു) തികഞ്ഞു,
അവന്റെ കൊമ്പു പച്ച കാണ്കയും ഇല്ല.</lg>

<lg n="33"> മുന്തിരിവള്ളിപോലേ അവൻ തൻ പിഞ്ചുകളെ കുടഞ്ഞു,
ഒലീവമരം പോലേ തൻ പൂക്കളെ കൊഴിക്കുന്നു.</lg>

<lg n="34"> കാരണം ബാഹ്യന്മാരുടെ കൂട്ടം മച്ചിപ്രായം,
കൈക്കൂലിയാളുടെ കൂടാരങ്ങളെ തീ തിന്നുന്നു.</lg>

<lg n="35"> അവൎക്കു കിണ്ടത്താൽ ഗൎഭധാരണവും അതിക്രമത്താൽ പ്രസവവും ഉണ്ടു,
അവരുടെ ഉദരം ചതിയെ ഒരുക്കുന്നതു.</lg> [ 37 ] ൧൬. ൧൭. അദ്ധ്യായങ്ങൾ.

ഇയ്യോബ് സ്നേഹിതവാക്കുകളെ തള്ളീട്ടു, (൬) തൻ സങ്കടത്തെ വൎണ്ണിച്ചു. (൧൮)
മരണത്തിൽ പിന്നേ നിൎദ്ദോഷത്വം തെളിയെണം എന്ന് ആശിച്ചു യാചിച്ചും
കൊണ്ടു, (൧൭, ൪) ക്ലേശനടുവിലും ഉറെച്ചു, (൧൦) നല്ല ഭാവിയെ ചൊല്ലിതരുന്ന
സ്നേഹിതരെ ശാസിച്ചു, (൧൩) പാതാളത്തിലേ സ്വസ്ഥതെക്ക് ഒരുമ്പെട്ടതു.

എന്നതിന്ന് ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2"> ഈ വക പലതും ഞാൻ കേട്ടു,
നിങ്ങൾ എല്ലാവരും നിസ്സാരമുള്ള ആശ്വാസക്കാരത്രേ.</lg>

<lg n="3">കാറ്റുവാക്കുകൾ്ക്കും (ഇപ്പോൾ) അവസാനമോ?
(ഇത്ര) പ്രതിപാദിപ്പാൻ എന്തൊന്നു നിന്നെ കൂൎപ്പിക്കുന്നു?</lg>

<lg n="4"> എന്റെ ദേഹി നിങ്ങളുടെ ദേഹിയുള്ളതിൽ ഇരുന്നാൽ
ഞാനും നിങ്ങളെ പോലേ പറയാം,
മൊഴികളാൽ നിങ്ങളെ കൊള്ളേ വ്യൂഹം ചമെക്കയും
നിങ്ങളുടെ മേൽ തല കുലുക്കയും,</lg>

<lg n="5">ഈ വായിനാൽ നിങ്ങളെ ഉറപ്പിക്കയും,
എൻ അധരങ്ങളുടെ സാന്ത്വനം ശാന്തി വരുത്തുകയും ചെയ്യാം.</lg>

<lg n="6"> ഞാൻ സംസാരിച്ചാലും എൻ ദുഃഖത്തിന്നു ശാന്തി വരാ,
അടങ്ങിയിരുന്നാലും എന്തു (വേദന) എന്നെ വിട്ടു മാറും?</lg>

<lg n="7"> ഇപ്പോൾ തന്നേ എന്നെ തളൎത്തി വെച്ചു,
എൻ സകല കുടിയെയും നീ പാഴാക്കി,
എന്നെ ചുളിപ്പിച്ചു വെച്ചു, അതും സാക്ഷിയായി.</lg>

<lg n="8"> എൻ ഒലിവ് എന്റെ നേരേ എഴുനീറ്റു,
എൻ സമ്മുഖത്തു സാക്ഷ്യം ചൊല്ലുന്നു.</lg>

<lg n="9"> അവന്റെ കോപം എന്നെ പറിച്ചു ദ്വേഷിച്ചു പോരുന്നു,
പല്ലുകളാൽ എന്മേൽ ഇറുമ്മുന്നു,
മാറ്റാൻ എന്റെ നേരേ കണ്ണുകളെ മൂൎച്ചിപ്പിക്കുന്നു.</lg>

<lg n="10"> അവരും എങ്കലേക്കു വായി പിളൎന്നു,
നിന്ദയിൽ എൻ കന്നങ്ങൾ്ക്ക് അടിച്ചു,
എന്റെ നേരേ ഒക്കത്തക്ക സഖ്യം ചെയ്തു.</lg>

<lg n="11`"> ദേവൻ അക്രമക്കാരിൽ എന്നെ ഏപ്പിച്ചു,
ദുഷ്ടരുടെ കൈകളിൽ വീഴിച്ചു.</lg>

<lg n="1 2"> ഞാൻ സ്വൈരമായിരുന്നു, അവനോ എന്നെ പൊടുപൊട ചതെച്ചു,
പിരടി പിടിച്ചു എന്നെ തകൎത്തു കളഞ്ഞു,</lg> [ 38 ] <lg n="">പിന്നേയും തനിക്കു ലാക്കാക്കി നില്പിച്ചു.</lg>

<lg n="13"> അവന്റെ വില്ലാളികൾ എന്നെ വളഞ്ഞു,
അവൻ ആദരിയാതേ എൻ ഉൾ്പൂവുകളെ പിളൎത്തി,
എൻ പിത്തം നിലത്ത് ഒഴിച്ചു.</lg>

<lg n="14"> ഇടിയോട് ഇടിയാൽ എൻ (മതിലി)നെ നുറുക്കി,
ശൂരനെ പോലേ എന്മേൽ ഓടി.</lg>

<lg n="15"> ഞാനോ തോലിന്ന് രട്ടുശീല ചുററി,
എൻ കൊമ്പിനെ പൊടിയിൽ പിരട്ടി.</lg>

<lg n="16"> കരച്ചലാൽ എൻ മുഖം തുടുക്കനേ ചുവന്നു,
എൻ ഇമകളിന്മേൽ മരണനിഴൽ (വന്നു).</lg>

<lg n="17">എന്നിട്ടും സാഹസം എൻ കുരങ്ങളിൽ ഇല്ലാഞ്ഞു,
എൻ പ്രാൎത്ഥന നിൎമ്മലമായിരുന്നു.</lg>

<lg n="18"> അല്ലയോ ഭൂമിയേ, എൻ രക്തത്തെ മറെക്കായ്ക!
എൻ നിലവിളിക്ക് ഇടം ഇരിക്കായ്ക!</lg>

<lg n="19"> ഇന്നും കൂടേ സ്വൎഗ്ഗത്തിൽ അതാ എനിക്കു സാക്ഷി ഉണ്ടു,
ഉന്നതങ്ങളിൽ എൻ തുമ്പു തെളിയിക്കുന്നവൻ തന്നേ.</lg>

<lg n="20"> ഹാ എന്റെ ചങ്ങാതികളായ പരിഹാസക്കാരേ,
ദൈവത്തിങ്കലേക്ക് എൻ കണ്ണു തൂവുന്നത്.</lg>

<lg n="21"> പുരുഷനു ദൈവത്തോടും
മനുഷ്യപുത്രനു തൻ സ്നേഹിതനോടുമുള്ള വ്യവഹാരത്തെ അവൻ താൻ</lg>

<lg n="22"> കാരണം എണ്ണീട്ടുള്ള ആണ്ടുകൾ കഴിഞ്ഞിട്ടു, [തീൎക്കേണം എന്നത്രേ.
മടങ്ങി വരാത്ത മാൎഗ്ഗത്തിൽ ഞാൻ ചെല്ലുന്നു.</lg>

<lg n="17, 1 ">എൻ ശാസം മങ്ങി,
എൻ നാളുകൾ പൊലിഞ്ഞു പോയി,
ശവക്കുഴികളേ ഉള്ളു.</lg>

<lg n="2"> കളിവാക്കുകൾ എന്റെ ഒപ്പരം ഇല്ലാഞ്ഞാൽ കൊള്ളാം!
അവരുടെ വക്കാണങ്ങളിൽ എൻ കണ്ണു പാൎത്തിരിക്കേണം.</lg>

<lg n="3"> പണയം വെക്കേണമേ, എനിക്കായി ഉത്തരവാദിയാക!
പിന്നേ (മറ്റ്) ആർ എന്റെ കൈയിൽ അടിക്കും?</lg>

<lg n="4">ഇവരുടെ ഹൃദയം ബുദ്ധി കടക്കാത്തവണ്ണം നീ അടെച്ചതാകയാൽ
നീ അവരെ ജയിപ്പിക്കയില്ല.</lg>

<lg n="5"> അവർ (ഏവനും) സ്റ്റേഹിതന്മാരെ കവൎച്ചയാവാൻ കാണിച്ചു കൊടുക്കുന്നു,
അവരുടെ മക്കളുടെ കണ്ണുകളും മാഴ്കി പോകട്ടേ!</lg> [ 39 ] <lg n="6">ജനങ്ങളുടെ പഴഞ്ചൊല്ലായി എന്നെ നിറുത്തി വെച്ചു,
ഞാൻ കൂട്ടത്തിന്ന് അറെപ്പായി തീൎന്നു.</lg>

<lg n="7"> വ്യസനത്താൽ എൻ കണ്ണു മങ്ങി,
അംഗങ്ങൾ എല്ലാം നിഴൽ പോലേ ആയി.</lg>

<lg n="8"> എന്നതിനാൽ നേരുള്ളവർ സ്തംഭിക്കും,
ബാഹ്യനു നേരേ നിൎമ്മലൻ കയൎത്തു പോകും.</lg>

<lg n="9"> എങ്കിലും നീതിമാൻ തന്റെ വഴിയെ പിടിച്ചിരിക്കും,
കൈശുദ്ധിയുള്ളവൻ പരാക്രമം കൂട്ടി വെക്കയും ചെയ്യും.</lg>

<lg n="10"> എങ്കിലോ നിങ്ങൾ എല്ലാവരും മടങ്ങി (എന്നെകൊള്ളേ) വരുവിൻ!
നിങ്ങളിൽ ജ്ഞാനിയെ കാണ്കയില്ല താനും.</lg>

<lg n="11"> എന്റെ നാളുകൾ കഴിഞ്ഞു ചമഞ്ഞു,
എന്റെ ഹൃദയം ഉറെച്ചു പാൎത്ത അഭിപ്രായങ്ങൾ ചൊട്ടി പോയി.</lg>

<lg n="12"> ഇരുളിൻ സമക്ഷത്തു വെളിച്ചം തന്നേ അടുത്തു എന്നു ചൊല്ലി,
അവർ രാത്രിയെ പകലാക്കുന്നു.</lg>

<lg n="13"> ഞാനോ പാതാളത്തെ എൻ ഭവനം എന്നു കാത്തിരുന്നു,
ഇരുളിൽ എൻ കിടക്കയെ വിരിക്കയും,</lg>

<lg n="14"> കേടിന്നു ഹാ എൻ അപ്പൻ എന്നും
പുഴുപ്പിന്ന് എൻ അമ്മയും പെങ്ങളും എന്നും വിളിക്കയും ചെയ്താൽ,</lg>

<lg n="15"> എൻ പ്രത്യാശ പിന്നേ എവിടേ?
എന്റെ ആശയെ ആർ ഇനി ദൎശിക്കും?</lg>

<lg n="16"> അതു പാതാളത്തിൻ ഓടാമ്പുകളോളം കിഴിഞ്ഞു പോകും;
(എൻ) പൊടിമേൽ ഒക്കത്തക്ക സ്വസ്ഥത ഉണ്ടല്ലോ.</lg>

൧൮. അദ്ധ്യായം.

ബില്ദദ് ഇയ്യോബിനോടു കോപിച്ചു, (൫) ആ ദുഷ്ടന്മാൎക്കും (൧൫) അവരുടെ സ
ന്തതിക്കും നാശം നിശ്ചയം എന്നു തൎക്കിച്ചതു.

എന്നതിന്നു ശൂഹ്യനായ ബില്ദദ് ഉത്തരം ചൊല്ലിയതു:

<lg n="2"> മൊഴികൾ്ക്ക് നിങ്ങൾ എപ്പോൾ അറ്റം വെക്കും,
ബോധം കൊൾവിൻ, എന്നിട്ടു നാം സംസാരിച്ചു പോരികയും ആം.</lg>

<lg n="3"> ഞങ്ങൾ കുന്നുകാലി എന്ന പോലേ എണ്ണപ്പെട്ടു,
നിങ്ങളുടെ കണ്ണുകളിൽ അശുദ്ധരാവാൻ എന്തു?</lg>

<lg n="4"> ഹേ നിന്റെ കോപത്തിൽ നിന്നെ തന്നെ ചീന്തുന്നവനേ,
പക്ഷേ നിന്റെ നിമിത്തം ഭൂമി കൈവിടപ്പെടുമോ?
പാറ സ്വസ്ഥലത്തുനിന്നു പൊരിക്കപ്പെടുമോ?-</lg> [ 40 ] <lg n="5">ദുഷ്ടരുടെ വെളിച്ചം സാക്ഷാൽ പൊലിഞ്ഞു പോകുന്നു,
അവന്റെ തീയുടെ ജ്വാല തെളങ്ങുന്നതും ഇല്ല.</lg>

<lg n="6"> അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടും,
അവന്റെ മേൽ വിളക്കു കെട്ടും പോകുന്നു.</lg>

<lg n="7"> അവന്റെ പ്രാപ്തിയിലേ നടകൾ ഞെരുങ്ങപ്പെടുന്നു,
തന്റെ അഭിപ്രായം തന്നേ അവനെ തള്ളി വിടുന്നു.</lg>

<lg n="8"> തന്റെ കാലുകളാൽ അവൻ വലയിൽ അയക്കപ്പെടുന്നു,
ജാലത്തിന്മേൽ അവൻ താനേ നടകൊള്ളുന്നു;</lg>

<lg n="9"> മടമ്പിനോടു കണ്ണി പറ്റി പോകുന്നു,
പാശം അവനെ ചുറ്റി പിടിക്കുന്നു.</lg>

<lg n="10"> ഭൂമിയിൽ അവനായി കയറും
ഞെറിമേൽ കുടുക്കും മറെക്കപ്പെട്ടിരിക്കുന്നു.</lg>

<lg n="11"> ത്രാസങ്ങൾ ചുറ്റി അവനെ അരട്ടി,
അവന്റെ അടിയെ പിടിച്ചു പിന്തുടരുന്നു.</lg>

<lg n="12"> അവന്റെ പ്രാപ്തി വിശപ്പായ്തീരുക!
അവന്റെ ഭാഗത്ത് ആപത്ത് ഒരുങ്ങിനില്ക്കുന്നു.</lg>

<lg n="13"> അവന്റെ തോലിലേ ഞരമ്പുകളെയും
അംഗങ്ങൾ തന്നെയും മരണത്തിൻ ആദ്യജാതൻ തിന്നുകളയുന്നു.</lg>

<lg n="14"> അവൻ ആശ്രയിച്ചത് അവന്റെ കൂടാരത്തിൽനിന്നു പറിക്കപ്പെടുന്നു,
ത്രാസങ്ങളുടെ രാജാവിങ്കലേക്ക് അവനെ കടത്തുന്നു.</lg>

<lg n="15">അവനില്ലാതെ പോയ കൂടാരത്തിലും (ത്രാസം) എന്നതു വസിക്കുന്നു,
അവന്റെ പറമ്പിൽ ഗന്ധകം ചൊരിയപ്പെടുന്നു.</lg>

<lg n="16"> കീഴിൽനിന്ന് അവന്റെ വേരുകൾ ഉണങ്ങി,
മീത്തൽ തളിർ വാടി പോകുന്നു.</lg>

<lg n="17"> അവന്റെ ഓൎമ്മ ദേശത്തിൽനിന്നു കെട്ടുപോകുന്നു,
തെരുവിൽ അവനു പേർ ഇല്ലാതേയും ആകും.</lg>

<lg n="18">വെളിച്ചത്തുനിന്ന് അവനെ ഇരിട്ടിലേക്ക് ഉന്തി തള്ളുന്നു,
ഊഴിയിൽനിന്ന് അവനെ ആട്ടിക്കളയുന്നു.</lg>

<lg n="19">തൻ ജനത്തിൽ അവനു പുത്രപൌത്രസമ്പത്തും ഇല്ല,
അവന്റെ കുടിയിരിപ്പിൽ വഴുതി ശേഷിപ്പവനും ഇല്ല.</lg>

<lg n="20">പടിഞ്ഞാറേയവർ അവന്റെ നാളിങ്കൽ സ്തംഭിക്കും,
കിഴക്കന്മാൎക്കു ഞെട്ടൽ പിടിക്കയും ചെയ്യും.</lg>

<lg n="21">അക്രമക്കാരന്റെ വാസസ്ഥലങ്ങൾക്ക് ഈ വക സംഭവിക്കും,
ദേവനെ അറിഞ്ഞു കൊള്ളാത്തവന്റെ ഇടം ഇതത്രേ.</lg> [ 41 ] ൧൯. അദ്ധ്യായം.

ഇയ്യോബ് സ്നേഹിതന്മാരുടെ നിഷ്ഠൂരത്തെ ആക്ഷേപിച്ചു, (൭) ആത്മദുഃഖം
(൧൩) മനുഷ്യരുടെ അവിശ്വസ്തുത (൨൦) ശരീരകഷ്ടം മുതലായ സങ്കടം വൎണ്ണി
ച്ചിട്ടും, (൨൩) മരണത്തിൽ പിന്നേയും ദൈവം പ്രത്യക്ഷമായി തന്നെ നീതീ
കരിക്കും എന്ന് ഉറപ്പിച്ചതു.

എന്നതിന്ന് ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2"> എത്രത്തോളം നിങ്ങൾ എൻ ദേഹിയെ വലെച്ചും
മൊഴികളെ കൊണ്ട് എന്നെ ചതെച്ചും പോരും?</lg>

<lg n="3"> ഈ പത്തുരു നിങ്ങൾ എന്നെ അമ്പരക്കുമാറാക്കുന്നു,
എനിക്കു ചിത്തവിഭ്രമം വരുത്തുവാൻ നാണിക്കാതു.</lg>

<lg n="4"> ഞാനോ തെറ്റി പോയി എന്നു വന്നാലും
എന്നോടല്ലോ എൻ തെറ്റു പാൎക്കേ ഉള്ളു.</lg>

<lg n="5">നിങ്ങൾ ഉള്ളവണ്ണം എന്നോട്ട വമ്പിച്ചു പോയാൽ
എൻ കുറവിനെ തെളിയിച്ചു തരുവിൻ!</lg>

<lg n="6">അല്ലയോ ദൈവം എന്നെ കുനിച്ചു വെച്ചു,
തന്റെ വല എന്നെ ചുററിച്ചുകളഞ്ഞു എന്നറിഞ്ഞുകൊൾ്വിൻ!</lg>

<lg n="7">കണ്ടാലും സാഹസം എന്നു ഞാൻ കൂക്കിയാലും ഉത്തരം ഇല്ല,
മുറയിട്ടാലും (എനിക്കു) ന്യായം ഇല്ല.</lg>

<lg n="8">ഞാൻ കടക്കാതവണ്ണം എൻ മാൎഗ്ഗത്തെ അവൻ വേലി കെട്ടിയടെച്ചു,
എൻ നിരത്തുകളിന്മേൽ അവൻ ഇരുൾ ആക്കീട്ടുണ്ടു.</lg>

<lg n="9">എന്മേലേ തേജസ്സിനെ അവൻ വീഴ്ത്തുകളഞ്ഞു,
എൻ തലയിലേ കിരീടത്തെ നീക്കി.</lg>

<lg n="10">ചുറ്റും എന്നെ തകൎത്തു ക്ഷയിപ്പിച്ചു,
മരംപോലേ എൻ പ്രത്യാശയെ പൊരിച്ചുകളഞ്ഞു.</lg>

<lg n="11">അവന്റെ കോപം എന്റെ നേരേ കത്തി,
തൻ മാറ്റാന്മാരിൽ എന്നെ എണ്ണുന്നു.</lg>

<lg n="12">അവന്റെ സമൂഹങ്ങൾ ഒക്കത്തക്ക വന്നു,
എന്നെ കൊള്ളേ വഴി നികത്തി,
എൻ കൂടാരത്തിന്നു ചൂഴും പാളയം ഇറങ്ങുന്നു.</lg>

<lg n="13">എന്റെ സഹോദരന്മാരെയും അവൻ എന്നോട് അകറ്റി,
എൻ പരിചയക്കാർ എന്നെ വിട്ടു മാറി.</lg>

<lg n="14"> ഉറ്റവർ കൈവെടിഞ്ഞു,
പാങ്ങന്മാർ എന്നെ മറന്നു;</lg> [ 42 ] <lg n="15"> എന്റെ വീട്ടാരും ദാസിമാരും എന്നെ അന്യൻ എന്ന് എണ്ണുന്നു,
അവരുടെ കണ്ണുകൾ്ക്കു ഞാൻ പരദേശിയായി.</lg>

<lg n="16"> എൻ ദാസനെ വിളിച്ചാൽ അവൻ ഉത്തരം ചൊല്ലുന്നില്ല,
ഈ ൨ായികൊണ്ട് അവനോടു കെഞ്ചി യാചിക്കേണം.</lg>

<lg n="17"> എൻ ശ്വാസം ഭാൎയ്യെക്കു മ്ലേഛ്ശപ്രായം;
എൻ ഉദരത്തിലേ മക്കളോടു ഞാൻ യാചിക്കേണം.</lg>

<lg n="18"> വികൃതികളും എന്നെ നിരസിക്കുന്നു.
ഞാൻ എഴുനീല്ക്കട്ടേ എന്ന് ഉടനേ അവർ എന്റെ നേരേ ഉരിയാടുന്നു.</lg>

<lg n="19"> എൻ രഹസ്യക്കാരും എന്നെ അറെക്കുന്നു,
ഞാൻ സ്നേഹിച്ചവർ എനിക്ക് എതിരായി തിരിഞ്ഞു.-</lg>

<lg n="20"> എൻ തോലോടും മാംസത്തോടും എന്റെ അസ്ഥികൾ പറ്റിപോയി,
എൻ പല്ലുകളുടെ മോണയോടേ ഞാൻ വഴുതി പോരുന്നുള്ളു.</lg>

<lg n="21"> ഹാ എന്റെ സ്നേഹിതന്മാരേ, ദൈവത്തിൻ കൈ എന്നിൽ തട്ടിയതാക
എന്നെ കനിഞ്ഞു കനിഞ്ഞു കൊൾ്വിൻ! [യാൽ</lg>

<lg n="22"> ദേവൻ എന്നപോലേ നിങ്ങളും എന്നെ നായാടി,
എൻ മാംസത്താൽ തൃപ്തി വരാത്തതു എന്തു?</lg>

<lg n="23"> അല്ലയോ എന്റെ മൊഴികൾ എഴുതി,
പുസ്തകത്തിൽ വരെച്ചു വെച്ചാൽ കൊള്ളാം!</lg>

<lg n="24"> ഇരിമ്പാണിയാലും ൟയത്തോടും
എന്നേക്കും പാറയിൽ കൊത്തി വെച്ചു എങ്കിൽ കൊള്ളാം!</lg>

<lg n="25">ഞാനോ അറിയുന്നിതു: എന്നെ വീണ്ടെടുപ്പവൻ ജീവിച്ചിരിക്കുന്നു,
പിമ്പനായി അവൻ പൊടിമേൽ നിവിരും.</lg>

<lg n="26">ഇവ അഴിച്ചിട്ടുള്ള എന്റെ തോലിൽ പിന്നേ
മാംസം ഒഴികേ ഞാൻ ദൈവത്തെ ദൎശിക്കും;</lg>

<lg n="27">ആയവനെ ഞാനേ എനിക്ക് (അനുകൂലൻ) എന്നു ദൎശിക്കും,
എൻ കണ്ണുകൾ പരനല്ല എന്ന് (അവനെ) കാണും.
(അതിന്നായി) എന്റെ ആന്തരത്തിൽ ഉൾപൂവുകൾ മാഴ്കി വാഞ്ഛിക്കുന്നു.</lg>

<lg n="28">നിങ്ങളോ നാം അവനെ എങ്ങനേ നായാടും എന്നു ചൊല്ലി,
കാൎയ്യത്തിന്റെ വേർ എന്നിൽ കണ്ടെത്തുവാൻ തുനിഞ്ഞാൽ,</lg>

<lg n="29">വാളിന്ന് അഞ്ചികൊൾ്വിൻ!
വാളിന്നു യോഗ്യമായ അകൃത്യത്തിന്നു ഓർ ഊഷ്മാവ് തട്ടും,
ന്യായവിസ്താരം ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞു കൊൾ്വാൻ.</lg> [ 43 ] ൨൦. അദ്ധ്യായം.

ചോഫർ കോപിച്ചു, (൫) ദുഷ്ടൻ ഞെളിഞ്ഞാലും നശിക്കും, (൧൨) മുറുകേ പി
ടിക്കുന്ന സമ്പത്തും പോയ്പോകും, (൨൧) ഭാഗ്യത്തിലും ഭയം ഹേതുവായി അവനു
സുഖം ഇല്ല എന്നു തൎക്കിച്ചതു.

എന്നാറേ നയമയിലേ ചോഫർ ഉത്തരം ചൊല്ലിയതു:

<lg n="2">എന്നതിന്ന് എന്റേ മനോഭാവനകൾ എതിർ വാദിക്കുന്നു.
എന്നതിനാലേ എന്നിൽ തത്രപ്പാട് ഉള്ളതു.</lg>

<lg n="3"> എനിക്ക് അപമാനമുള്ള ശാസന ഞാൻ കേൾ്ക്കേണം എങ്കിലും,
എന്റേ വിവേകത്തിൽനിന്ന് ആത്മാവ് എനിക്ക് ഉത്തരം ചൊല്ലും.</lg>

<lg n="4"> പക്ഷേ മനുഷ്യനെ ഭൂമിമേൽ ആക്കിയ നാൾ മുതൽ
അനാദിയായിട്ട് ഈ വക നീ അറിയുന്നവനോ?</lg>

<lg n="5"> എങ്കിലോ ദുഷ്ടരുടേ ആൎപ്പു അല്പനേരത്തേക്കേയുള്ളു,
ബാഹ്യന്റേ സന്തോഷം ക്ഷണമേ നില്പു.</lg>

<lg n="6">അവന്റേ ഉന്നതി വാനത്തേക്കു പൊങ്ങിയാലും
മുകിലോടു തല തട്ടിയാലും,</lg>

<lg n="7"> അവൻ തൻ കാഷ്ഠം പോലേ എന്നേക്കും കെടും,
അവനെ കണ്ടവർ എവിടേ എന്നു ചോദിക്കും.</lg>

<lg n="8">കിനാവു പോലേ അവൻ പറന്നു കാണാകാത്തവനാകുന്നു,
രാത്രിയിലേ ദൎശനം പോലേ ആട്ടപ്പെടും.</lg>

<lg n="9">കൺ അവനെ വിലോകിച്ചിട്ടും ഇനി ആവൎത്തിക്കയില്ല,
അവന്റേ സ്ഥലം പിന്നേ അവനെ നോക്കുകയും ഇല്ല.</lg>

<lg n="10">അവന്റേ മക്കൾ നീചരെ പ്രസാദിപ്പിക്കും,
അവന്റേ കൈ സ്വധനത്തെ മടക്കി കൊടുക്കും.</lg>

<lg n="11">അവന്റേ അസ്ഥികളിൽ നിറഞ്ഞു യൌവന്യം
അവനോട് ഒന്നിച്ചു പൊടിയിൽ കിടക്കും.-</lg>

<lg n="12">തിന്മ അവന്റേ വായിൽ മധുരിച്ചാലും,
അവൻ നാവിങ്കീഴേ അതിനെ മറെച്ചാലും,</lg>

<lg n="13"> അതിനെ വിടാതേ ആദരിച്ചു പോന്നു
അണ്ണാക്കിൽ മുറുക്കി പിടിച്ചാലും,</lg>

<lg n="14"> അവന്റേ ആഹാരം കുടലുകളിൽ തന്നേ ഭേദിച്ചു,
അവനുള്ളിൽ നാഗവിഷമായി തിരിയുന്നു.</lg> [ 44 ] <lg n="15"> അവൻ വിഴുങ്ങിയ മുതലിനെ ഛൎദ്ദിക്കും,
അവന്റേ വയറ്റിൽനിന്നു ദേവൻ അതിനെ നീക്കി കളയും.</lg>

<lg n="16">മൂൎഖവിഷത്തെ അവൻ നുകൎന്നു,
സൎപ്പനാവ് അവനെ കൊല്ലും.</lg>

<lg n="17"> തേനും തയിരും ഒഴുകുന്ന തോടു പുഴ നദികളെയും
അവൻ ആസ്വദിക്കയില്ല.</lg>

<lg n="18"> പ്രയത്നിച്ചുണ്ടാക്കിയതിനെ അപൻ വിഴുങ്ങാതേ മടക്കുന്നു;
ധനത്തോട് അതിൻ മാറ്റവും ഒക്കും, ഉല്ലസിപ്പാറില്ല.</lg>

<lg n="19"> കാരണം സാധുക്കളെ അവൻ ഉപദ്രവിച്ച് ഉപേക്ഷിച്ചു,
ഭവനത്തെ കെട്ടാതേ അപഹരിച്ചുവല്ലോ.</lg>

<lg n="20"> അവൻ സ്വൈരത്തെ തന്റേ ഉള്ളിൽ അറിഞ്ഞില്ല,
താൻ ഓമനിച്ചതിനോടും കൂടേ അവൻ വഴുതി പോരുകയില്ല.-</lg>

<lg n="21"> അവന്റേ ലോഭത്തിന് ആരും തെറ്റി ശേഷിക്കാത്തതിനാൽ,
അവന്റേ ഭാഗ്യം നിലനില്ക്കാതു.</lg>

<lg n="22"> അവനു സമൃദ്ധി നിറയുമ്പോഴെക്കു ഞെരുക്കും പറ്റുന്നു,
പീഡിതന്റേ കൈ എല്ലാം അവന്മേൽ വരും.</lg>

<lg n="23"> അവന്റേ വയറു നിറെപ്പാൻ,
(ദൈവം) തൻ കോപത്തിൻ ചൂടിനെ അവന്മേൽ ചൊരിഞ്ഞു,
അവന് ആഹാരമായി പെയ്യിക്കുക!</lg>

<lg n="24">ഇരിമ്പിൻ കവചത്തിൽനിന്നു മണ്ടി പോയാൽ,
ചെമ്പുവില്ല് അവനിൽ തറെപ്പിക്ക!</lg>

<lg n="25">അവൻ ഊരിയാൽ (അമ്പു) മുതുകിൽനിന്നു പുറത്തു പോരും,
അവന്റേ പിത്തത്തിങ്കന്ന് മിന്നിവരും,
ഭീഷണികൾ അവന്മേൽ അതാ!</lg>

<lg n="26">അവന്റേ നിധികൾ്ക്ക് എല്ലാ ഇരുളും നിക്ഷേപിച്ചു കിടക്കട്ടേ,
ആരും ഊതാതേ തീ അവനെ ഭക്ഷിച്ചും
അവന്റേ കൂടാരത്തിൽ ശേഷിച്ചതിനെ മേഞ്ഞും കളയട്ടേ!</lg>

<lg n="27">അവന്റേ കുറ്റത്തെ സ്വൎഗ്ഗം വെളിപ്പെടുത്തും,
ഭൂമി അവനോടു മറുത്തു പോകും.</lg>

<lg n="28">അവന്റേ വീട്ടിലേ വസ്തു
തൻ കോപദിവസത്തിൽ ഒഴുക്കി കളഞ്ഞിട്ടു യാത്രയാകുന്നു.</lg>

<lg n="29">ദൈവത്തിൽനിന്ന് ദുൎമ്മനുഷ്യന് ഇതേ ഓഹരി,
ദേവങ്കന്നു വാഗ്ദത്ത അവകാശം (ഇതത്രേ).</lg> [ 45 ] ൨൧. അദ്ധ്യായം.

ഇയ്യോബ് സാവധാനത്തോടേ കേൾ്പാൻ യാചിച്ചു, (൬) ദേവദ്രോഹിക
ൾ്ക്കു ഭാഗ്യവും സന്മരണവും കണ്ട പ്രകാരം വൎണ്ണിച്ചു, (൧൭) ഇതു തള്ളിക്കൂടാ
ത്ത വാസ്ത‌വം എന്നു തെളിയിച്ചു, (൨൭) യാത്രക്കാർ നീളേ കണ്ടവകൊണ്ടും പ്ര
മാണിപ്പിച്ചതു.

എന്നതിനു ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2">എൻ മൊഴിയെ ഉറ്റു കേൾ്പിൻ,
എന്നാൽ അത് എനിക്കു നിങ്ങളുടേ ആശ്വാസമായി ചമക!</lg>

<lg n="3">എന്നെ പൊറുപ്പിൻ, ഞാനും ഉരിയാടും,
എൻ ഉരിയാട്ടിൽ പിന്നേ ഇളിക്കാമല്ലോ.</lg>

<lg n="4">മനുഷ്യൎക്കു തന്നേയോ എന്റേ ആവലാധി പറ്റുന്നതു?
അപ്രകാരമല്ല എന്നു വന്നാൽ ചൊടിപ്പാൻ എനിക്കു സംഗതിയില്ലയോ?</lg>

<lg n="5"> എങ്കലേക്കു നോക്കിക്കൊണ്ടു സ്തംഭിച്ചു
വായിന്മേൽ കൈ വെപ്പിൻ!</lg>

<lg n="6">ഓൎക്കുമ്പോൾ ഞാൻ ഞെട്ടി പോകുന്നു,
ത്രാസം എൻ ജഡത്തിന്നു പിടിക്കുന്നു.</lg>

<lg n="7">ദുഷ്ടന്മാർ എന്തിന്നു ജീവിച്ചു
മൂത്തു പ്രാപ്തി വളൎന്നു വരുന്നു?</lg>

<lg n="8">അവരോട് ഒത്തവണ്ണം അവരെ സന്തതിയും അവൎക്കു മുമ്പാകേ ഉറെച്ചു
അവരുടെ തൈകൾ കണ്ണുകൾ്ക്ക് മുമ്പോകേ (തഴെക്കുന്നു). [നില്ക്കുന്നു,</lg>

<lg n="9">പേടി വരാത്ത സമാധാനം വീടുകളിൽ ഉണ്ടു,
ദൈവത്തിന്റേ ദണ്ഡ് അവരിൽ തട്ടാതു.</lg>

<lg n="10"> അവരുടേ കുന്നുകാലിക്കു ഗൎഭധാരണം അലസലില്ലാതേ വായ്ക്കുന്നു,
അങ്ങേ പശു പെറുന്നു, കന്നുകൾ്ക്ക് അപമൃത്യുവും ഇല്ല.</lg>

<lg n="11"> തങ്ങളുടേ ശിശുക്കളെ ആട്ടിങ്കൂട്ടം പോലേ അയക്കുന്നു,
അവരുടേ സുതന്മാർ നൃത്തം കുനിക്കുന്നു;</lg>

<lg n="12">തപ്പിട്ടയും കിന്നരവും ചേൎത്തു പാടി
കുഴലൊലിയാൽ സന്തോഷിക്കുന്നു.</lg>

<lg n="13">വാഴുനാൾ സുഖേന കഴിക്കയും
ക്ഷണത്തിൽ പാതാളത്തേക്ക് ഇഴികയും ചെയ്യുന്നു.</lg>

<lg n="14">അവരോ ദേവനോടു: ഞങ്ങളെ വിട്ടുമാറുക,
നിന്റേ വഴികളുടേ അറിവു ഞങ്ങൾ്ക്കു രുചിക്കുന്നില്ല,</lg> [ 46 ] <lg n="15">ഞങ്ങൾ സേവിപ്പാന്തക്കവണ്ണം സൎവ്വശക്തൻ എന്തു?
അവനോട് ഇരക്കയാൽ ഞങ്ങൾ്ക്കു പ്രയോജനം എന്ത്? എന്നു പറഞ്ഞു.</lg>

<lg n="16"> കണ്ടാലും, അവരുടേ കൈക്കൽ അല്ല അവരുടേ സൌഖ്യം എന്നു വന്നാലും,
ദുഷ്ടരുടേ അഭിപ്രായം എനിക്കു ദൂരത്തു തന്നേ!</lg>

<lg n="17">ദുഷ്ടരുടേ വിളക്കു പൊലികയും
അവരുടേ ആപത്ത് അവർമേൽ വരികയും
അവൻ സ്വകോപത്തിൽ അവൎക്കു നോവുകളെ വിളമ്പുകയും ചെയ്യുന്നതും,</lg>

<lg n="18"> കാറ്റിൻ മുമ്പിലേ താളടിയോടും
വിശറു കട്ടെടുക്കുന്ന ഉമിയോടും ഒത്തു ചമയുന്നതും എത്രവട്ടം?</lg>

<lg n="19"> അവന്റേ മക്കൾ്ക്കു ദൈവം അവന്റേ അകൃത്യത്തെ നിക്ഷേപിച്ചു വെ
താൻ അറിയേണ്ടതിന്നു അവങ്കൽ അത്രേ പകരം ചെയ്യട്ടേ! [ക്കുകിലോ,</lg>

<lg n="20"> അവന്റേ അപായത്തെ തന്റേ കണ്ണു കാണട്ടേ!
സൎവ്വശക്തന്റേ ഊഷ്മാവെ താൻ കുടിക്കട്ടേ!</lg>

<lg n="21">അവന്റേ ശേഷം ഗൃഹത്തിൽ തനിക്ക് എന്തു ചിന്ത?
തന്റേ മാസങ്ങളുടേ എണ്ണം തീൎന്നു പോയല്ലോ.</lg>

<lg n="22"> ഉന്നതന്മാൎക്കു ന്യായം വിധിക്കുന്നവനായ
ദേവനെ അറിവു പഠിപ്പിക്കാമോ?</lg>

<lg n="23"> ഒരുവൻ ക്ഷേമത്തിന്റേ പൂൎത്തിയിൽ തന്നേ മരിക്കുന്നു, 
മുറ്റും നിശ്ചിന്തയും സ്വൈരവും പൂണ്ടത്രേ.</lg>

<lg n="24"> അവന്റേ പന്തികളിൽ പാൽ നിറയുന്നു.
അവന്റേ എല്ലുകളുടേ മേദസ്സ് രസപൂൎണ്ണം തന്നേ.</lg>

<lg n="25"> മറ്റവൻ മനക്കൈപ്പിൽ തന്നേ മരിക്കുന്നു,
നന്മകൾ ഒന്നും അനുഭവിയാതത്രേ.</lg>

<lg n="26"> ഒക്കത്തക്ക അവർ പൊടിയിൽ കിടക്കുന്നു,
കൃമികൾ അവരുടേ മേൽ മൂടുകയും ചെയ്യുന്നു.</lg>

<lg n="27"> ഇതാ നിങ്ങളുടേ വിചാരങ്ങളെയും
നിങ്ങൾ എന്നെ ബാധിക്കുന്ന കൌശലങ്ങളെയും ഞാൻ അറിയുന്നു.</lg>

<lg n="28"> നിങ്ങൾ ആകട്ടേ മഹാത്മാവിന്റേ ഗൃഹം എവിടേ?
ദുഷ്ടർ കുടിപാൎത്ത കൂടാരം എവിടേ? എന്നു പറയും.</lg>

<lg n="29"> വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ?
അവരുടേ ചിഹ്നങ്ങളെ ബോധിക്കുന്നില്ലയോ?</lg>

<lg n="30"> അവയാവിതു: ആപത്തിൻ നാളിൽ ആകാത്തവന് ആദരവുണ്ടു,
ക്രോധം വഴിയുന്ന നാളിൽ അവർ (മറയത്തു) കൊണ്ടുപോകപ്പെടുന്നു.</lg> [ 47 ] <lg n="31">അവന്റേ നടപ്പിനെ അവന്റേ സമക്ഷത്ത് ആർ വിവരിക്കും?
അവൻ (എന്തു) ചെയ്താലും പകരം കൊടുപ്പത് ആർ?</lg>

<lg n="32"> കല്ലറകളിലേക്ക് അവൻ കൊണ്ടുപോകപ്പെടുന്നു,
സ്തൂപത്തിന്മേൽ അവൻ (ഇന്നും) മിഴിച്ചു നില്ക്കുന്നു.</lg>

<lg n="33">താഴ്വരയിലേ കട്ടകൾ അവന്മേൽ പതുത്തു കിടക്കുന്നു,
സകല മനുഷ്യരും അവന്റേ പിന്നാലേ എഴുന്നെള്ളുന്നു,
അവനു മുമ്പേയും അനവധി (ജനം).</lg>

<lg n="34"> (എന്നു അവർ ചൊല്കേ) നിങ്ങൾ വൃഥാ ആശ്വസിപ്പിക്കുന്നത് എന്തു?
നിങ്ങളുടേ എതിൎമ്മൊഴികളിൽ മോശം ശേഷിച്ചിരിക്കുന്നു (സ്പഷ്ടം).</lg>

൨൨— ൨൮: വിവാദത്തിന്റെ മൂന്നാം ഖണ്ഡം.

൨൨. അദ്ധ്യായം.

എലീഫജ് ദേവനീതിയെ ആധാരമാക്കി, ഇയ്യോബ് സാക്ഷാൽ മഹാപാ
പി എന്നും, (൬) ഇന്ന കുറ്റങ്ങൾ ചെയ്തവൻ എന്നും വാദിച്ചു, (൧൨) പ്രമാദത്താ
ലേ അധികം ശിക്ഷകൾ വരായ്വാൻ ബുദ്ധി ഉപദേശിച്ചു, (൨൧) മനന്തിരിഞ്ഞു
ദൈവത്തോട് ഇണങ്ങി സുഖിപ്പാൻ പ്രബോധിപ്പിച്ചതു.

എന്നാറേ തേമാന്യനായ എലീഫജ് ഉത്തരം ചൊല്ലിയതു:

<lg n="2"> ദേവനു പുരുഷൻ ഉതകുമോ?
ബുദ്ധിമാൻ തനിക്കേ ഉതകുന്നുള്ളു.</lg>

<lg n="3"> നീ നീതിമാനായാൽ സൎവ്വശക്തനു പ്രസാദമോ?
നിന്റേ വഴികളെ തീരേ നന്നാക്കിയാൽ അവന് ആദായമോ?</lg>

<lg n="4"> നിൻ (ദേവ) ഭയം നിമിത്തമോ അവൻ നിന്നെ ശാസിച്ചു
നിന്നോടു ന്യായവിധിയിൽ ചെല്ലുന്നതു?</lg>

<lg n="5"> നിന്റേ ആകായ്മ വലിയത് എന്നും
നിന്റേ അകൃത്യങ്ങൾക്ക് അവസാനമില്ല എന്നും (സ്പഷ്ടം) അല്ലയോ?-</lg>

<lg n="6">പക്ഷേ നിന്റേ സഹോദരന്മാരോടു വെറുതേ പണയം എടുക്കയോ,
നഗ്നരുടേ വസ്ത്രങ്ങളെ വാരുകയോ,</lg>

<lg n="7"> ചടപ്പുള്ളവനെ വെള്ളം കുടിപ്പിക്കായ്കയോ,
വിശന്നവനോടു അപ്പം വിലക്കയോ,</lg>

<lg n="8"> പിന്നേ കൈയൂക്കനു ഭൂമി ഇരിക്കട്ടേ,
സാന്നിദ്ധ്യക്കാരൻ അതിൽ വസിക്കട്ടേ എന്നോ,</lg>

<lg n="9"> വിധവകളെ നീ വെറുങ്കൈയായി അയച്ചു വിടുകയോ,
അനാഥരുടേ ഭുജങ്ങൾ ഒടിക്കപ്പെടുകയോ,</lg> [ 48 ] <lg n="10">എന്നതുകൊണ്ട് നിന്റെ ചുററും കണ്ണികൾ (ആയി),
പേടി പെട്ടന്നു നിന്നെ അരട്ടിയതു.</lg> <lg n="11"> അല്ല, അന്ധകാരത്തെയും
നിന്നെ മൂടുന്ന നീൎക്കവിച്ചലിനെയും നീ കാണുന്നില്ലയോ?</lg>

<lg n="12"> ദൈവം സ്വൎഗ്ഗത്തിൻ ഊൎദ്ധ്വത്തിൽ ഇല്ലയോ?
നക്ഷത്രങ്ങളുടേ തല എത്ര ഉയൎന്നത് എന്നു കാണ്ക!</lg>

<lg n="13"> നീ പറഞ്ഞതോ: ദേവൻ എന്ത് അറിയുന്നു?
കാൎമ്മുകിലത്തുനിന്ന് അവൻ ന്യായം വിധിക്കുമോ?</lg>

<lg n="14"> അവൻ കാണാതവണ്ണം മേഘങ്ങൾ അവനു മറുപ്രായം,
സ്വൎഗ്ഗമണ്ഡലത്തിലത്രേ അവൻ നടകൊള്ളുന്നു എന്നു തന്നേ.</lg>

<lg n="15"> പുരാണലോകരുടേ മാൎഗ്ഗത്തെ നീ പ്രമാണിക്കുമോ?
അതിൽ അതിക്രമക്കാർ സഞ്ചരിക്കയാൽ,</lg>

<lg n="16"> അകാലമായി തളെക്കപ്പെട്ടു,
അവരുടേ അടിസ്ഥാനത്തിന്മേൽ നദി ഒഴുകിക്കളഞ്ഞു,</lg>

<lg n="17"> ദേവനോടു ഞങ്ങളെ വിട്ടു മാറുക എന്നും,
സൎവ്വശക്തൻ തങ്ങൾ്ക്കായി എന്തു പ്രവൃത്തിക്കും എന്നും പറഞ്ഞവർ തന്നേ.</lg>

<lg n="18"> അവരുടേ വീടുകളെ അവൻ നന്മകൊണ്ടു നിറെച്ചിരുന്നു താനും,
ദുഷ്ടരുടേ അഭിപ്രായം എനിക്കും ദൂരത്തു തന്നേ (൨൧, ൧൬)!</lg>

<lg n="19"> നീതിമാന്മാർ കണ്ടു സന്തോഷിക്കും.
നിൎമ്മലൻ അവരെ പരിഹസിപ്പിതു:</lg>

<lg n="20"> അല്ലയോ നമ്മുടേ മാറ്റാൻ സന്നമായി,
അവരുടേ സമ്പത്തിനെ അഗ്നി തിന്നുകളഞ്ഞു എന്നത്രേ.</lg>

<lg n="21"> നീയോ അവനോട് ഇണങ്ങി സന്ധിച്ചുകൊൾ്ക!
എന്നതിനാലേ നിണക്കു നന്മ വരൂ.</lg>

<lg n="22"> അവന്റേ വായിൽനിന്നു ധൎമ്മോപദേശം അംഗീകരിക്ക!
അവന്റേ മൊഴികളെ നിന്റേ ഹൃദയത്തിൽ ആക്കേണമേ!</lg>

<lg n="23"> സൎവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ പണിയപ്പെടും;
എന്നാൽ നിന്റേ കൂടാരങ്ങളിൽനിന്ന് അക്രമത്തെ അകറ്റുക!</lg>

<lg n="24"> നാണിയത്തെ പൊടിയിലും
ഓഫിർ തങ്കത്തെ തോടുചരലിലും കുളക!</lg>

<lg n="25"> എന്നാൽ സൎവ്വശക്തൻ നിന്റേ നാണിയവും
നിണക്കു വെള്ളിനിധിയും ആകും.</lg> [ 49 ] <lg n="26"> അന്നു സൎവ്വശക്തനിൽ നീ രസിച്ചു,
ദൈവത്തിലേക്കു മുഖത്തെ ഉയൎത്തി കൊള്ളും.</lg>

<lg n="27"> അവനോടു പ്രാൎത്ഥിച്ചാൽ അവൻ നിന്നെ കേൾ്ക്കും,
നിന്റേ നേൎച്ചകളെ ഒപ്പിക്കാകും.</lg>

<lg n="28"> ൨ല്ലതും നിൎണ്ണയിച്ചാൽ അതു നിണക്കു സ്ഥിരപ്പെടും,
നിന്റേ വഴികളിന്മേൽ പ്രകാശം തെളങ്ങുന്നു.</lg>

<lg n="29"> അവ താഴോട്ടു പോകുമ്പോഴും ഉയൎച്ച എന്നു നീ ചൊല്ലും,
കൺ പതുങ്ങിയവനെ അവൻ രക്ഷിക്കയും ചെയ്യും,</lg>

<lg n="30"> നിൎമ്മലൻ അല്ലാത്തവനെയും അവൻ (ഇങ്ങനേ) വിടുവിക്കേ,
നിൻ കുരങ്ങളുടേ വെടിപ്പിനാൽ (നീ) വഴുതി പോരും.</lg>

൨൩. ൨൪. അദ്ധ്യായങ്ങൾ.

ഇയ്യോബ് ദൈവത്തിന്റേ ന്യായവിധിയെ പിന്നേയും ആശിച്ച ശേഷം,
(൮) ദൈവം അസംഗതിയായിട്ട് തന്നെ തള്ളിയത് ഓൎത്തു വലഞ്ഞു,(൨൪, ൧) പീ
ഡിപ്പിക്കുന്നവർ പീഡിതർ (൧൩) ദുൎന്നടപ്പുകാർ (൧൮) ഇവരുടേ കൎമ്മഫലം
വിപരീതം എന്നും കാട്ടി ചഞ്ചലിച്ചതു.

എന്നതിന്ന് ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2"> ഇന്നും കൂടേ എന്റേ ആവലാധി സങ്കടമുള്ളതു,
എന്റേ മേലുള്ള കൈ എൻ ഞരക്കത്തെ ഭാരമാക്കുന്നു.</lg>

<lg n="3"> ഹാ ഞാൻ അവനെ അറിഞ്ഞു കണ്ടെത്തി എങ്കിൽ,
തൻ ന്യായാസനം വരേ ചെന്നു എങ്കിൽ, കൊള്ളാം!</lg>

<lg n="4"> അവന്മുമ്പിൽ ഞാൻ ന്യായത്തെ നിരത്തി
തുമ്പുകളാൽ വായി നിറെക്കയും ചെയ്യാം.</lg>

<lg n="5"> അവൻ ചൊല്ലുന്ന ഉത്തരമൊഴികളെ ഞാൻ അപ്പോൾ അറിഞ്ഞു,
എന്നോട് അവൻ എന്തു പറവു എന്നുള്ളതു ഗ്രഹിക്കയും ആം.</lg>

<lg n="6"> അന്ന് അവൻ ഊക്കിൻ പെരിപ്പത്താൽ എന്നോടു വാദിക്കയോ?
ഇല്ല, എന്നെയും താൻ കുറിക്കൊള്ളുമായിരുന്നു.</lg>

<lg n="7"> അങ്ങു അവനോടു വ്യവഹരിക്കുന്നവൻ നേരുള്ളവൻ (എന്നു തെളിയും),
എൻ ന്യായാധിപതിയിൽനിന്ന് ഞാൻ എന്നേക്കും വഴുതി പോരികയും
[ചെയ്യും.</lg>

<lg n="8"> എങ്കിലും ഞാൻ ഇതാ കിഴക്കോട്ടു പോയാൽ അവൻ ഇല്ല,
പശ്ചിമത്തേക്ക് ആയാലും അവൻ തോന്നുന്നില്ല;</lg>

<lg n="9"> വടക്ക് അവൻ പ്രവൃത്തിച്ചാൽ ഞാൻ പിടിപെടാതു,
തെക്കോട്ട് ഒതുങ്ങിയാൽ ഞാൻ കാണാതു.</lg> [ 50 ] <lg n="10"> എന്നോടുള്ള വഴിയെ അവൻ അറിയുന്നു താനും,
അവൻ എന്നെ ശോധിച്ചാൽ പൊന്നു പോലേ ഞാൻ പുറപ്പെട്ടു വരും.</lg>

<lg n="11"> അവന്റേ നടയോട് എന്റേ കാൽ ചേൎന്നു വന്നു.
അവന്റേ വഴിയെ ഞാൻ വഴുതാതെ സൂക്ഷിച്ചു പോന്നു.</lg>

<lg n="12"> അവന്റേ അധരങ്ങളുടേ കല്പനയെ ഞാൻ വിട്ടു മാറിയില്ല,
എന്റേ വെപ്പിനേക്കാൾ അവൻ വായ്മൊഴികളെ ഞാൻ സംഗ്രഹിച്ചു.</lg>

<lg n="13">അവനോ അനന്യൻ തനേ, അവനെ ആർ മടക്കും!
അവന്റേ മനസ്സ് ഇഛ്ശിച്ചിട്ട് അവൻ ചെയ്യുന്നു.</lg>

<lg n="14"> എനിക്കു നിയമിച്ചതിനെ അവൻ നിവൃത്തിക്കുന്നു,
ഇവററിന്ന് ഒത്ത പലവും അവന്റേ വക്കൽ ഉണ്ടു.</lg>

<lg n="15"> ആകയാൽ അവന്റേ മുഖത്തിൽനിന്നു ഞാൻ മെരിണ്ടു,
ചിന്തിച്ചുകൊണ്ട് അവങ്കൽ പേടിക്കുന്നു.</lg>

<lg n="16"> ദേവൻ താൻ എൻ ഹൃദയത്തെ മെലിവാക്കി,
സൎവ്വശക്തൻ എന്നെ മെരിട്ടിയിരിക്കുന്നു.</lg>

<lg n="17"> അന്ധകാരം നിമിത്തമല്ല,
തമസ്സു മൂടിയ എൻ നിമിത്തവും അല്ലല്ലോ ഞാൻ മൌനമായി നില്ക്കുന്നതു.</lg>

<lg n="24, 1 ">സൎവ്വശക്തൻ (ന്യായവിധി) സമയങ്ങളെ വെച്ചേക്കാത്തതും
അവനെ അറിയുന്നവർ തൻ ദിവസങ്ങളെ കാണാത്തതും എന്തുകൊണ്ടു?</lg>

<lg n="2"> അങ്ങ് അതിരുകളെ നീക്കുന്നു,
മൃഗക്കൂട്ടങ്ങളെ കവൎന്നു മേച്ചുകൊള്ളുന്നു.</lg>

<lg n="3">അനാഥരുടേ കഴുതയെ കൊണ്ടുപോകുന്നു,
വിധവയുടേ കാളയെ പണയം എടുക്കുന്നു, </lg>

<lg n="4">ദരിദ്രരെ വഴിയിൽനിന്ന് ഉന്തി തള്ളുന്നു,
ദേശത്തിലേ സാധുക്കൾ ഒക്കത്തക്ക പതുങ്ങി കൊള്ളുന്നു.</lg>

<lg n="5">അതാ കാട്ടുകഴുതകളെ പോലേ മരുവിൽ യാത്രയായി,
എല്ലാ പ്രവൃത്തിയിലും ഇരെക്കു തേടി നടക്കുന്നു,
അവൎക്കു കാടു തന്നേ ബാലരുടേ ആഹാരം (ഏകുന്നു).</lg>

<lg n="6"> (അന്യന്റേ) നിലത്തിൽ അവന്റേ പയിരിനെ കൊയ്കയും
ദുഷ്ടന്റേ പറമ്പിൽ (കായി) എടുക്കയും,</lg>

<lg n="7"> ഉടൂപ്പാൻ ഇല്ലാതേ നഗ്നരായി രാപാൎക്കയും,
കുളിരിൽ മൂടി എന്നി (കിടക്കയും),</lg>

<lg n="8">മലകളിലേ മാരിയാൽ നനകയും,
ആശ്രയസ്ഥാനം കാണാതേ പാറയെ പുണൎകയും,</lg> [ 51 ] <lg n="9"> മുലയിൽനിന്ന് അനാഥനെ കവരുകയും
എളിയവൻ പുതെക്കുന്നതിനെ പണയം എടുക്കയും ചെയ്യുന്നു.</lg>

<lg n="10">ഇവരോ ഉടുപ്പാനില്ലാതേ നടക്കയും
വിശന്നുകൊണ്ട് കറ്റ ചുമക്കയും,</lg>

<lg n="11"> (അന്യരുടേ) മതിലുകൾ്ക്കകത്തു നെയി പിഴികയും
ചക്കു മെതിച്ചുംകൊണ്ടു ദാഹിക്കയും ആം.</lg>

<lg n="12"> ഊരിൽനിന്നു ചാവാളർ ഞരങ്ങുന്നു,
പട്ടവരുടേ നെടുവീൎപ്പു ഉറക്കേ കൂവുന്നു,
എന്നിട്ടും ദൈവം അവൎക്കു നീരസം കാട്ടുന്നില്ല.</lg>

<lg n="13">അങ്ങേവർ വെളിച്ചത്തോടു മറുത്തവരിൽ കൂടി,
അവന്റേ വഴികളെ തിരിയായ്കയും
തൽപാതകളിൽ വസിക്കായ്കയും ചെയ്യും.</lg>

<lg n="14"> വെളുക്കുമ്പോൾ കുലപാതകൻ എഴുനീറ്റു
ദരിദ്രനെയും എളിയവനെയും വധിക്കുന്നു,
രാത്രിയിൽ അവൻ കള്ളനോട് ഒക്കും.</lg>

<lg n="15"> സന്ധ്യ അരുണിക്കുന്നതിനെ വ്യഭിചാരിയുടേ കണ്ണു സൂക്ഷിച്ചു,
എന്നെ കണ്ണു തിരികയില്ല എന്നിട്ടു മുഖം മൂടിക്കളയുന്നു.</lg>

<lg n="16"> ഇരിട്ടത്തു ഭവനങ്ങളിൽ തുരന്നു കയറും,
പകലത്ത് അടെച്ചിട്ടു വെളിച്ചം അറിയാതേ പാൎക്കും.</lg>

<lg n="17"> കാരണം ഉഷസ്സ് അവൎക്കു മരണനിഴൽ തന്നേ;
മരണനിഴലിൻ ത്രാസങ്ങൾ അവർ ബോധിക്കുന്നു.</lg>

<lg n="18"> ഇങ്ങനേത്തവൻ വെള്ളത്തിന്മീതേ പതിരായിപോകുന്നു,
ഭൂമിയിൽ അവന്റേ അവകാശത്തിന്ന് ശാപം ഉണ്ടു,
വള്ളിപ്പറമ്പുകളുടേ വഴിക്ക് അവൻ തിരിപ്പാറില്ല.</lg>

<lg n="19"> വറണ്ട നിലത്തു ഹിമജലങ്ങളെ വെയിൽ നക്കുമ്പോലേ
ആ പാപം ചെയ്തവരെ പാതാളം തന്നേ (വിഴുങ്ങും).</lg>

<lg n="20"> ഗൎഭപാത്രം അവനെ മറക്കും, കൃമി അവനു മധുരിക്കും,
അവൻ ഇനി ഓൎക്കപ്പെടുകയില്ല,
മരംപോലേ അക്രമം പൊട്ടിപ്പോകും;</lg>

<lg n="21"> പെറാത്ത മച്ചിയെയും
ആരും സല്ക്കരിയാത്ത വിധവയെയും ഭക്ഷിച്ചവൻ.- [താങ്ങുന്നു,</lg>

<lg n="22"> എങ്കിലും (ദൈവം) ആയവൻ തൻ ഊക്കിനാൽ ആ കൂറ്റങ്ങളെ നീളേ
ഇനി ജീവിക്കുമോ എന്ന് അഴിനിലയായ ശേഷവും അവർ നിവിരുന്നു.</lg> [ 52 ] <lg n="23"> ഊന്നി കൊൾ്വാൻ അവൎക്കു സ്വൈരം കൊടുക്കുന്നു;
അവന്റേ കണ്ണുകൾ അവരുടേ വഴികളിലേക്ക് ആകുന്നു.</lg>

<lg n="24"> അവർ ഉയരുന്നു, നൊടിയിടയിൽ ഇല്ലാതേ ആകുന്നു;
എല്ലാവരും പോകുംപ്രകാരം ആണു ശേഖരിക്കപ്പെടുന്നു,
കതിൎത്തല പോലേ വാടി പോയിട്ടത്രേ.</lg>

<lg n="25"> ഇങ്ങനേ അല്ല എന്നു വരികിൽ എന്നെ പൊയ്യനാക്കി,
എൻ മൊഴിയെ ഇല്ലായ്മ ചെയ്യുന്നവൻ ആർ?</lg>

൨൫. അദ്ധ്യായം.

ബില്ദദ് ശാസിപ്പാൻ തുനിയാതേ ദൈവത്തിൻ ഔന്നത്യവും (൫) അതിശു
ദ്ധിയും ഓൎപ്പിക്കുന്നതു.

എന്നതിനു ശൂഹ്യനായ ബില്ദദ് ഉത്തരം ചൊല്ലിയതു:

<lg n="2"> ആധിപത്യവും ഭീമതയും അവനോടത്രേ,
തന്റേ ഉയൎച്ചകളിൽ സമാധാനം ഉണ്ടാക്കുന്നവൻ അവൻ താൻ.</lg>

<lg n="3"> അവന്റേ വ്യൂഹങ്ങൾ്ക്ക് എണ്ണം ഉണ്ടോ?
ആരുടേ മേൽ അവന്റേ വെളിച്ചം ഉദിക്കാതു?</lg>

<lg n="4"> പിന്നേ ദേവനോടു മൎത്യൻ നീതിമാനാവത് എങ്ങനേ?
സ്ത്രീപെറ്റുള്ളവൻ നിൎമ്മലീഭവിപ്പത് എങ്ങനേ?-</lg>

<lg n="5"> കണ്ടാലും നിലാവുപോലും കതിൎക്കുന്നത് എന്നില്ല,
നക്ഷത്രങ്ങൾ്ക്ക് അവന്റേ കണ്ണുകളിൽ വെടിപ്പില്ല:</lg>

<lg n="6"> കൃമിമയനായ മൎത്യൻ,
പുഴുവാം മനുഷ്യപുത്രൻ പിന്നേയോ?</lg>

൨൬. അദ്ധ്യായം.

ഇയ്യോബ് ഈ ഉപദേശത്തെ നിഷ്പ്രയോജനം എന്നു തള്ളി, (൫) ദൈവം
ത്രിലോകത്തിൽ വിളങ്ങിക്കുന്ന ഔന്നത്യത്തെ താനും വൎണ്ണിച്ചു, (൧൪) തനിക്ക്
എത്താത്ത രഹസ്യങ്ങൾ പലതും ഉണ്ടെന്ന് അനുസരിക്കുന്നതു.

എന്നതിന്ന് ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2"> ഊക്കറ്റവനു നീ എന്തു തുണെച്ചു?
ശക്തിയില്ലാത്ത ഭുജത്തെ എങ്ങനേ രക്ഷിച്ചു?</lg> [ 53 ] <lg n="3"> ജ്ഞാനമില്ലാത്തവന് എങ്ങനേ മന്ത്രിച്ചു,
ചൈതന്യം പെരികേ അറിയിച്ചു പോൽ!</lg>

<lg n="4"> ആ മൊഴികളെ ആൎക്കു ബോധിപ്പിച്ചു?
ആരുടേ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു വന്നതു?</lg>

<lg n="5"> പ്രേതന്മാർ നടുങ്ങുന്നു,
വെള്ളങ്ങൾ്ക്കു കീഴേ (ഉള്ളവരും) അവറ്റിൽ വസിക്കുന്നവരും തന്നേ.</lg>

<lg n="6">പാതാളം അവന്മുമ്പിൽ നഗ്നമത്രേ,
കേടിടത്തിന്നു മൂടിയില്ല.</lg>

<lg n="7"> ശൂന്യത്തിന്മീതേ അവൻ ധ്രുവനെ നീട്ടി,
ഇല്ലായ്മമേൽ ഭൂമിയെ തൂക്കിവിടുന്നു.</lg>

<lg n="8"> തന്റേ മുകിലിൽ വെള്ളങ്ങളെ വരിഞ്ഞു കെട്ടി,
അവറ്റിൻ കീഴേ മേഘം കീറാതാക്കി.</lg>

<lg n="9"> (തൻ) സിംഹാസനത്തിൻ കാഴ്ചയെ അടെച്ചു,
സ്വമേഘത്താൽ അതിനെ പൊതിയുന്നു;</lg>

<lg n="10">വെള്ളപ്പരപ്പിന്ന് അതിർ നിയമിച്ചു,
ഇരുളോടു വെളിച്ചത്തെ തീരേ വേൎത്തിരിച്ചു;</lg>

<lg n="11"> വാനത്തൂണുകൾ അവൻ ശാസിക്കയാൽ,
കിടുകിടുത്തു സ്തംഭിച്ചു പോകും;</lg>

<lg n="12">തൻ ഊക്കിനാൽ അവൻ കടലിനെ ഇളക്കി,
അതിന്റേ ഡംഭിനെ തൻ വിവേകത്താൽ തകൎക്കുന്നു.</lg>

<lg n="13"> അവന്റേ ഊത്തിനാൽ വാനം മനോഹരം തന്നേ;
വഴുതും നാഗത്തെ (൩, ൮) അവന്റേ കൈ കത്തിത്തുളെക്കും.</lg>

<lg n="14">കണ്ടാലും, ഇവ അവന്റേ വഴിയുടേ അറ്റങ്ങളത്രേ.
നാം കേൾ്ക്കുന്ന വചനത്തിന്റേ ചെറു മുരുൾ്ച മാത്രം;
അവന്റേ ശൌൎയ്യത്തിന്റെ ഇടിയൊലിയെ പിന്നേ ആർ ഗ്രഹിക്കും?</lg>

൨൭. ൨൮. അദ്ധ്യായങ്ങൾ.

ചോഫർ മിണ്ടാതിരിക്കുമ്പോൾ ഇയ്യോബ് തന്റേ നിൎദ്ദോഷത്വം ഉറപ്പി
ചിട്ടും,(൧൧ )സത്യമുള്ള ഭാഗ്യം ദുഷ്ടൎക്ക് ഇല്ല എന്നു സമ്മതിച്ചു. (൨൮, ൧) ദൌമ
ങ്ങളെ ആരായ്വാൻ മനുഷ്യനു കഴിയുന്നു എങ്കിലും (൧൨) ദിവ്യങ്ങളോട് എത്തു
വാൻ ജ്ഞാനം പോരായ്കയാൽ, (൨൩) സമസ്തം ദൈവത്തിങ്കൽ സമൎപ്പിക്കുന്ന ഭ
ക്തി പ്രമാണം എന്നു കാട്ടി തന്നെത്താൻ പതുപ്പിച്ചതു.

ഇയ്യോബ് ആവൎത്തിച്ചു സുഭാഷിതം ഉരെച്ചു ചൊല്ലിയതു: [ 54 ] <lg n="2"> എൻ ന്യായത്തെ അകറ്റിയ ദേവനും
എൻ ദേഹിയെ കലക്കുന്ന സൎവ്വശക്തനും ജീവനാണ,</lg>

<lg n="3">എൻ ശ്വാസം അശേഷം എന്നിലും
ദേവാത്മാവ് എൻ മൂക്കിലും ഉള്ളളവും,</lg>

<lg n="4"> എൻ അധരങ്ങൾ അക്രമവും ചൊല്കയില്ല,
എൻ നാവു കപടം ചിന്തിക്കയില്ല.</lg>

<lg n="5"> വീൎപ്പു മുട്ടുംവരേ നിങ്ങളെ നീതീകരിക്കുന്നത് എനിക്കു ദൂരത്തായിരിക്ക,
എൻ തികവിനെ എന്നോട് വാങ്ങിക്കളവാൻ ഞാൻ സമ്മതിക്കയില്ല.</lg>

<lg n="6"> എൻ നീതിയെ ഞാൻ പിടിച്ചിരിക്കുന്നു, അതിനെ വിടുകയില്ല,
എൻ നാളുകളിൽ ഒന്നിനെയും എൻ ഹൃദയം നിന്ദിക്കയില്ല.</lg>

<lg n="7"> എന്റേ ശത്രു ദുഷ്ടനു സമനും
എൻ മറുതല വക്രതുല്യനും ആകേണ്ടു.</lg>

<lg n="8"> ബാഹ്യൻ നേടിയാലും അവന് എന്തു പോൽ പ്രത്യാശ,
ദൈവം തൽദേഹിയെ എടുക്കുമ്പോഴെക്കു?</lg>

<lg n="9"> അവന്റേ മേൽ ഞെരിക്കും വന്നാൽ,
തൻ നിലവിളിയെ ദേവൻ കേൾ്ക്കുമോ?</lg>

<lg n="10">സൎവ്വശക്തനിൽ അവൻ രസിക്കാമോ?
എല്ലാ സമയത്തും ദൈവത്തെ വിളിക്കാമോ?</lg>

<lg n="11"> ദേവന്റേ കൈക്കുറിച്ചു ഞാൻ നിങ്ങൾ്ക്കു ഉപദേശിക്കാം,
സൎവ്വശക്തനോടുള്ളവ മറെക്കാതേ കാട്ടാം.</lg>

<lg n="12">ഇതാ നിങ്ങൾ എല്ലാവരും നോക്കി കണ്ടുവല്ലോ,
ആ മായ വിചാരത്താൽ ഇത്ര മയങ്ങുന്നത് എന്തിന്നു?</lg>

<lg n="13"> ദുഷ്ടമനുഷ്യനു ദൈവത്തോടുള്ള പങ്കും
ശഠന്മാൎക്കു സൎവ്വശക്തനോടു ലഭിക്കുന്ന അവകാശവും ആവിതു;</lg>

<lg n="14"> അവന്റേ മക്കൾ പെരുകിയാൽ വാളിന്നായേ,
അവന്റേ തളിരുകൾ്ക്കു അപ്പത്തൃപ്തിയും വരാ.</lg>

<lg n="15"> അവന്റേ ശിഷ്ടരെ മഹാരോഗം അടക്കം ചെയ്യും,
അവന്റേ വിധവമാർ കരകയും ഇല്ല.</lg>

<lg n="16"> വെള്ളിയെ പൂഴി പോലേ ശേഖരിച്ചാലും,
മണ്ണു പോലേ ഉടുപ്പു സമ്പാദിച്ചാലും:</lg>

<lg n="17">സമ്പാദിക്കട്ടേ! അതു നീതിമാൻ ഉടുക്കും,
നിൎദ്ദോഷൻ വെള്ളിയെ പകുതി ചെയ്യും താനും.</lg>

<lg n="18"> അവൻ പാറ്റ പോലേ ഭവനം പണിയുന്നു,
കാവല്ക്കാരൻ കെട്ടിയ ചാളയോട് ഒക്കും.</lg> [ 55 ] <lg n="19"> ധനവാനായി കിടക്കുന്നു, ചേൎക്കപ്പെടുകയില്ല താനും,
അവൻ കണ്ണുകളെ തുറക്കുമ്പോൾ ഇല്ലാതേയായി.</lg>

<lg n="20"> പെരുവെള്ളം പോലേ ത്രാസങ്ങൾ അവനോട് എത്തുന്നു,
രാത്രിയിൽ ചുഴലിക്കാറ്റ് അവനെ കട്ടെടുക്കുന്നു.</lg>

<lg n="21"> കിഴക്കങ്കാറ്റ് അവനെ പൊന്തിച്ചു പോയ്പോവാറാക്കി,
അവനെ സ്വസ്ഥാനത്തിൽനിന്നു പാറ്റി കളയുന്നു.</lg>

<lg n="22"> (ദൈവം) ആദരിയാതേ അവനിൽ തട്ടിക്കുന്നു,
അവന്റേ കൈയിൽനിന്നു മണ്ടി പോകേയുള്ളു.</lg>

<lg n="23"> (കണ്ടവർ) അവന്മേൽ കൈക്കൊട്ടി,
അവൻ ഇരുന്നത്തിൽനിന്ന് അവനെ ചീറി ആട്ടുകയും ചെയ്യും.</lg>

<lg n="28, 1"> പിന്നേ വെള്ളിക്ക് വിളയിടം ഉണ്ടു,
ഉരുക്കുന്ന സ്ഥലം പൊന്നിന്നുമല്ലോ;</lg>

<lg n="2"> മണ്ണിൽനിന്ന് ഇരിമ്പിനെ എടുക്കുന്നു,
കല്ലു വാൎത്തു ചെമ്പാക്കുന്നു.</lg>

<lg n="3"> (മനുഷ്യൻ) ഇരിട്ടിന്ന് അതിർ ഇട്ടു,
തമസ്സും മരണനിഴലും ഉള്ള കല്ലുകളെ
ആവോളം സൂക്ഷ്മത്തിൽ ആരായുന്നു.</lg>

<lg n="4"> വഴിപോക്കരോട് അകലേ അവർ (ആഴത്തിൽ) തോടു തോണ്ടി,
കാൽ ഇടാതേ മറക്കപ്പെട്ടവരായി ഞേന്നു, മൎത്യൻ കാണാതേ തൂങ്ങുന്നു.</lg>

<lg n="5">ഭൂമിയാകട്ടേ (മീത്തൽ) ആഹാരം പുറപ്പെടുവിക്കുന്നു,
താഴേ തീയാൽ എന്ന പോലേ കീഴ്മേലായി മറിയുന്നു.</lg>

<lg n="6"> അതിൻ പാറകൾ തന്നേ നീലക്കല്പിന്ന് ഇടം,
കനകപ്പൊടികൾ അതിന് ഉണ്ടു.</lg>

<lg n="7"> (അതിലേക്കു) പാതയെ കഴുക് അറിയാ,
ഞാരക്കണ്ണ് അതിൻ ഒറ്റു കാണാതു.</lg>

<lg n="8"> ഞെളിവേറും വന്യമൃഗങ്ങൾ അതിൽ നടകൊള്ളുന്നില്ല,
കേസരി അങ്ങ് എഴുന്നെള്ളുന്നില്ല.</lg>

<lg n="9"> വെങ്കല്ലിൽ (ആർ) കൈയിടുന്നു,
വേരോടേ മലകളെ പിരിക്കുന്നു.</lg>

<lg n="10"> പാറകളൂടേ വെള്ളച്ചാലുകളെ വെട്ടുന്നു,
ബഹുമൂല്യമായത് എല്ലാം അവന്റേ കണ്ണു കാണുന്നു.</lg>

<lg n="11">നദികൾ ചോരാതവണ്ണം അവൻ അടെച്ചു കെട്ടി,
ഗൂഢനിധികളെ വെളിച്ചത്തു പുറപ്പെടുവിക്കുന്നു.-</lg> [ 56 ] <lg n="12"> ജ്ഞാനം എന്നതോ എവിടേ കണ്ടെത്തപ്പെടും?
വിവേകത്തിന്ന് എന്തു പോൽ സ്ഥലം ഉള്ളതു?</lg>

<lg n="13"> അതിൻ വിലയെ മൎത്യൻ അറിയാ,
ജീവികളുടേ ദേശത്തിൽ അതു കണ്ടെത്തപ്പെടുന്നതല്ല.</lg>

<lg n="14"> എന്നിൽ അത് ഇല്ല എന്ന് ആഴി പറയുന്നു
എന്നോടില്ല എന്നു കടലും ചൊല്ലുന്നു.</lg>

<lg n="15"> സ്വൎണ്ണം അതിന്നു പകരം കൊടുക്കപ്പെടാതു,
വെള്ളി അതിൻ വിലയായി തൂക്കപ്പെടാതു.</lg>

<lg n="16"> ഓഫീർ തങ്കത്താലും
വിലയേറിയ ഗോമേദകനീലക്കല്ലുകളാലും അതിൻ തുക്കം സരിയാകയി</lg>

<lg n="17"> പൊന്നും കണ്ണാടിയും അതിനോടു സമമായി മതിക്കയില്ല, [ല്ല].
കനകപാത്രം അതിന്ന് ഈടാകയില്ല.</lg>

<lg n="18"> പവിഴവും പളുങ്കും ഒപ്പിക്കേണ്ടാ,
ജ്ഞാനത്തിൻ ഉടമ മുത്തുകളിൽ ഏറും.</lg>

<lg n="19"> കൂശിലേ പുഷ്പരാശം അതിനോടു തുല്യമായ്ത്തോന്നുകയില്ല,
ശുദ്ധ തങ്കം കൊണ്ടും അതു തൂക്കപ്പെടാതു.</lg>

<lg n="20"> പിന്നേ ജ്ഞാനം എന്നത് എവിടേനിന്നു വരുന്നു?
വിവേകത്തിന്ന് എന്തു പോൽ സ്ഥലം ഉള്ളതു (൧൨)?</lg>

<lg n="21"> സകല ജീവന്റേ കണ്ണിന്നും അതു മറെക്കപ്പെട്ടതു,
വാനത്തിലേ പക്ഷികൾ്ക്കും ഗുപ്തമത്രേ.</lg>

<lg n="22"> കേടിടവും മരണവും പറയുന്നിതു:
അതിൻ കേൾ്വിയെ ചെവികളാൽ കേട്ടു, എന്നത്രേ.</lg>

<lg n="23"> ദൈവമേ അതിൻ വഴിയെ ബോധിക്കുന്നുള്ളു,
അതിൻ സ്ഥലത്തെ താൻ അറിയുന്നു.</lg>

<lg n="24"> ഭൂമിയുടേ അറ്റങ്ങളോളം താൻ നോക്കുന്നു,
വാനത്തിങ്കീഴേ ഉള്ളതെല്ലാം കാണുന്നു.</lg>

<lg n="25"> അവൻ കാററിന്നു ത്രാസ്സ് ഉണ്ടാക്കി,
അളവിനാൽ വെള്ളങ്ങളെ നിദാനിക്കുമ്പോഴും,</lg>

<lg n="26"> മഴെക്കു വെപ്പു സ്ഥാപിച്ചു,
മുഴക്കമാൎന്ന ഇടിയസ്ത്രത്തിന്നു വഴി ആക്കുമ്പോഴും,</lg>

<lg n="27"> അന്ന് അതിനെ അവൻ കണ്ടു വൎണ്ണിച്ചു,
അതിനെ സ്ഥാപിച്ചു തീരേ ആരാഞ്ഞു കണ്ടു,</lg>

<lg n="28"> മനുഷ്യനോടു പറഞ്ഞിതു: കണ്ടാലും, കൎത്താവിൻ ഭയമേ ജ്ഞാനം,
തിന്മ വിട്ടു മാറുന്നതേ വിവേകം, എന്നു തന്നേ.</lg> [ 57 ] ൨൯ —൩൧:

ഇയ്യോബ് സ്നേഹിതരെ വിട്ടു ദൈവത്തെ
അഭയം പ്രാപിച്ചു തുടങ്ങിയതു.

൨൯. അദ്ധ്യായം.

വിവാദം തീൎന്ന ശേഷം ഇയ്യോബ് അലിഞ്ഞു കൊണ്ടു മുമ്പേ അനുഭവി
ച്ച ഭാഗ്യവും, (൧൨) സാധുരക്ഷണനീതിയും, (൨൧) അതിനാൽ സാധിച്ച
ബഹുമാനവും വൎണ്ണീച്ചു, (൩൦, ൧) ഇപ്പോൾ അകപ്പെട്ട ലോകനിന്ദ, (൧൨)
കഷ്ടാധിക്യം, (൨൧) ആശാഭംഗം മുതലായ സങ്കടാവസ്ഥയെ ഓൎത്തു, (൩൧, ൧)
രാഗാദിമോഹം,(൧൩) സാഹസം (൨൪) ലോഭം ഭൂതസേവ തുടങ്ങിയുള്ള
രഹസ്യപാപങ്ങളെയും വൎജ്ജിച്ചവനാകയാൽ, (൩൫) ദേവന്യായത്തെ അ
പേക്ഷിച്ചതു.

ഇയ്യോബ് ആവൎത്തിച്ചു സുഭാഷിതം ഉരെച്ചു ചൊല്ലിയതു:

<lg n="2"> പണ്ടേ മാസങ്ങളിൽ എന്ന പോലേ,
ദൈവം എന്നെ കാക്കുന്ന നാളുകളെ പോലേ ഞാൻ ആയാൽ കൊള്ളാം!</lg>

<lg n="3"> അവന്റേ വിളക്ക് എൻ തലമേൽ മിന്നിയിരിക്കേ,
അവന്റേ വെളിച്ചത്താൽ ഞാൻ ഇരുളൂടേ ചെല്ലുമ്പോൾ,</lg>

<lg n="4"> എൻ ഫലകാലത്തിൻ നാളുകളിൽ ഉള്ള പ്രകാരം തന്നേ!
അന്നു ദൈവത്തിന്റേ രഹസ്യ (പരിചയം) എന്റേ കൂടാരത്തിന്മേൽ</lg>

<lg n="5"> സൎവ്വശക്തൻ എന്റേ അരികത്തും [ആയി.
എൻ ബാലർ എന്റേ ചുറ്റും നിന്നിരിക്കേ,</lg>

<lg n="6"> എൻ അടികൾ തയിരിൽ കുളിക്കേ,
പാറ എന്റേ വക്കൽ നെയിപ്പുഴകളെ ഒഴുക്കുമ്പോൾ തന്നേ.</lg>

<lg n="7"> ഞാൻ നഗരത്തേക്കു വാതിലൂടേ ചെന്നാലും,
തെരുവിൽ ഇരിക്കുന്നതിൽ ഇരുന്നുകൊണ്ടാലും,</lg>

<lg n="8"> ബാല്യക്കാർ എന്നെ കണ്ട് അടി വാങ്ങുകയും,
നരയർ എഴുനീറ്റു നില്ക്കയും,</lg>

<lg n="9"> പ്രഭുക്കൾ മൊഴികളെ മതിയാക്കി
കൈ കൊണ്ടു വായി പൊത്തുകയും,</lg>

<lg n="10"> ഉദാരന്മാരുടേ ശബ്ദം പതുങ്ങുകയും
അവരുടേ നാവ് അണ്ണാക്കിനോടു പറ്റുകയും ചെയ്യും.</lg> [ 58 ] <lg n="11"> (എന്നെ) കേട്ട ചെവി (എല്ലാം) എന്നോടു ധന്യവാദം തുടങ്ങി,
കണ്ട കണ്ണും എനിക്കു സാക്ഷീകരിച്ചു സത്യം.</lg>

<lg n="12"> കാരണം എളിയവൻ കൂക്കിയാൽ ഞാൻ വിടുവിക്കും,
തുണയില്ലാത്ത അനാഥനെ (തുണെക്കും).</lg>

<lg n="13"> കെട്ടുന്നവന്റേ അനുഗ്രഹം എന്മേൽ വരും,
വിധവയുടേ ഹൃദയത്തെ ഞാൻ ആൎപ്പിക്കും.</lg>

<lg n="14">ഞാൻ നീതി പൂണ്ടിരുന്നു, അത് എനിക്ക് അണിയായി,
എൻ ന്യായം പുതെപ്പും തലപ്പാവും എന്നതിന്ന് ഒക്കും.</lg>

<lg n="15"> കുരുടനു ഞാൻ കണ്ണുകളും
മുടന്തനു കാലുകളും ആയി;</lg>

<lg n="16">ദരിദ്രൎക്കു ഞാനേ അപ്പൻ,
അറിയാത്തവരുടേ വ്യവഹാരത്തെ ഞാൻ ആരാഞ്ഞു;</lg>

<lg n="17"> അക്രമക്കാരന്റേ എകിറുകളെ തകൎത്തു,
കവൎച്ചയെ അവന്റേ പല്ലുകളിൽനിന്നു പറിച്ചെടുക്കും.</lg>

<lg n="18"> അന്നു ഞാൻ പറഞ്ഞിതു: എന്റേ കൂടിനോടത്രേ ഞാൻ വീൎപ്പു മുട്ടിപ്പോകും,
മണലോളം നാളുകളെ പെരുക്കും;</lg>

<lg n="19"> എൻ വേർ വെള്ളത്തിന്നു തുറന്നും,
എൻ കൊമ്പുകളിൽ മഞ്ഞു രാപാൎക്കയും,</lg>

<lg n="20">എൻ തേജസ്സ് എന്നോടു (നിത്യം) പുതുക്കയും,
എൻ കയ്യിലേ വില്ലു തഴെക്കയും ചെയ്യും എന്നു തന്നേ.</lg>

<lg n="21">അവർ എന്നെ കേട്ടു കാത്തിരുന്നു,
എൻ മന്ത്രണത്തെ കുറിക്കൊണ്ടടങ്ങി;</lg>

<lg n="22">എൻ വാക്കിന്റേ ശേഷം അവർ ആവൎത്തിക്കയില്ല,
എൻ മൊഴി അവരുടേ മേൽ പൊഴിഞ്ഞു.</lg>

<lg n="23">മഴപോലേ എനിക്കു കാത്തും
പിന്മഴെക്കാംപോലേ വായ്പിളൎന്നും നിന്നു.</lg>

<lg n="24"> വിശ്വസിക്കാത്തവരോടു ഞാൻ ചിരികൂട്ടും,
എൻ മുഖത്തിലേ വെളിച്ചം അവർ മങ്ങിക്കയും ഇല്ല.</lg>

<lg n="25"> അവരുടേ വഴിയെ തെരിഞ്ഞെടുത്താൽ ഞാൻ തലയായിരുന്നു,
കൂട്ടത്തിൽ രാജാവെ പോലേ വസിച്ചിട്ടു,
ഖേദിക്കുന്നവരെ ആശ്വസിപ്പിച്ചു കൊള്ളുംപോലേ ആയി.</lg> [ 59 ] ൩൦. അദ്ധ്യായം.

<lg n="1">ഇപ്പോഴോ എന്നിൽ പ്രായം കുറഞ്ഞവർ എന്നെ കൊണ്ടു ചിരിക്കുന്നു,
ആയവരുടേ അപ്പന്മാരെ എൻ ആട്ടുനായ്ക്കളോട് ഉപമിപ്പാൻ ഞാൻ നി</lg>

<lg n="2"> അവരുടേ കൈയൂക്കും എനിക്ക് ഏതിന്നും ആകാ, [രസിച്ചു.
അവർ മൂപ്പു കെട്ടു പോകുന്ന കൂട്ടർ.</lg>

<lg n="3"> ബുദ്ധിമുട്ടും ക്ഷുത്തും കൊണ്ട് അവർ വാടി,
പണ്ടു ശൂന്യവും തരിശുമായി കിടന്നു വറണ്ട ദിക്കിൽ കടിച്ചു ചവെച്ചു,</lg>

<lg n="4"> പടൎപ്പുകളിൽ തുവട്ടി പറിച്ചു
കരിവേലവേരുകൾ കൊണ്ട് ഉപജീവിക്കുന്നു.</lg>

<lg n="5"> കൂട്ടത്തിൽനിന്ന് അവരെ ആട്ടി
കുള്ളരോട് എന്ന പോലേ അവരുടേ നേരേ ആൎക്കുമാറുണ്ടു.</lg>

<lg n="6"> കൊടു താഴ്വരകളിലും
മൺകുഴി പാറഗുഹകളിലും അവർ വസിക്കേണം.</lg>

<lg n="7"> അങ്ങു പടൎപ്പുകളിൽ നിന്ന് അവർ ഞരങ്ങി
തൂവക്കീഴിൽ ചേൎന്നു കൂടും;</lg>

<lg n="8"> മൂഢമക്കളും പേരില്ലാത്ത കൂട്ടരുമായി
ദേശത്തിൽനിന്ന് ആട്ടിത്തള്ളപ്പെട്ടവർ.</lg>

<lg n="9"> ഇവൎക്കു ഞാൻ പാട്ടായി,
സംസാരന്യായമായി ചമഞ്ഞു!</lg>

<lg n="10"> അവർ എന്നെ അറെച്ച് എന്നോട് അകലുന്നു,
എന്റേ മുമ്പിൽ ഉമിനീരെ അടക്കുന്നില്ല.</lg>

<lg n="11"> എന്നെ താഴ്ത്തുവാൻ അവനവൻ ലഗാനെ അഴെച്ചു
എന്റേ സമക്ഷത്തു തന്നേ കടിഞ്ഞാണെ വിട്ടുകളയുന്നു.</lg>

<lg n="12"> വലത്തോ വല്ലാത്ത കൂട്ടം എഴുനീറ്റ് എൻ കാലുകളെ ഉന്തി
ആപത്തിൻ മാൎഗ്ഗങ്ങളെ എന്റേ നേരേ നിരത്തുന്നു.</lg>

<lg n="13"> സഹായി ഒട്ടും ഇല്ലാതേ എൻ ഞെറിയെ മറിച്ചു
എൻ അധഃപതനത്തിന്നു വട്ടം കൂട്ടുന്നു.</lg>

<lg n="14">(മതിൽ) നീളേ ഇടിയുമ്പോലേ അവർ എത്തി
പൊടുപൊടപ്പൊട്ടുകേ തള്ളിയുരുണ്ടു വരുന്നു;</lg>

<lg n="15"> ത്രാസങ്ങൾ എന്നെക്കൊള്ളേ തിരിഞ്ഞു,
വങ്കാറ്റു പോലേ എൻ അധികാരത്തെ ആട്ടിക്കളഞ്ഞു,
എന്റേ ഭാഗ്യം മുകിൽ കണക്കേ കഴിഞ്ഞു പോയി.</lg> [ 60 ] <lg n="16"> ഇപ്പോൾ എൻ ആത്മാവ് എന്നകത്തു വാൎന്നു പോകുന്നു,
എൻ താഴ്ചയുടേ നാളുകൾ എന്നെ പിടിപെട്ടു.</lg>

<lg n="17"> എൻ അസ്ഥിയെ രാത്രി തന്നേ കത്തി അഴിക്കുന്നു,
എന്നെ ചവെക്കുന്ന കൂട്ടം ഉറങ്ങുന്നില്ല.</lg>

<lg n="18"> ഊക്കിൻ ആധിക്യത്താൽ എൻ ഉടുപ്പു അറിയാതവാറായി,
കുപ്പായത്തിന്റേ വായി പോലേ, എൻ നടുവിനെ ചുറ്റുന്നു.</lg>

<lg n="19"> അവൻ എന്നെ ചേറ്റിൽ എറിഞ്ഞു,
ഞാൻ പൊടിയോടും ചാരത്തോടും ഒത്തു ചമഞ്ഞു.</lg>

<lg n="20"> നിങ്കലേക്കൂ ഞാൻ കൂക്കുന്നു, നീ ഉത്തരം അരുളുന്നതും ഇല്ല;
ഞാൻ ഇതാ നില്ക്കുന്നു, നീ എന്നെ കൂട്ടാക്കുന്നതും ഇല്ല.</lg>

<lg n="21"> നീ എനിക്കു ക്രൂരനായ്ത്തിരിഞ്ഞു
തൃക്കൈയുടേ ഉരം കൊണ്ട് എന്നെ ദ്വേഷിക്കുന്നു.</lg>

<lg n="22"> നീ എന്നെ പൊന്തിച്ചു കാറ്റിലേക്കു തെളിച്ചു
എനിക്ക് രക്ഷ എല്ലാം ഉരുകുമാറാക്കുന്നു.</lg>

<lg n="23"> മരണത്തേക്കും സകല ജീവികൾ്ക്കും സങ്കേതസ്ഥാനമായതിലേക്കും
നീ എന്നെ നടത്തുന്നു എന്നറിയാമല്ലോ.</lg>

<lg n="24"> എങ്കിലും വീണാൽ കൈ നീട്ടുമല്ലോ,
അനൎത്ഥത്തിൽ അകപ്പെട്ടാൽ ആൎത്തനാദം ഇല്ലയോ?</lg>

<lg n="25"> ഞാനോ ദുൎദ്ദിനക്കാരനെ കുറിച്ചു കരഞ്ഞു
ദരിദ്രങ്കൽ മനസ്സ് അലിഞ്ഞു സത്യം.</lg>

<lg n="26"> എന്നതിനാൽ നന്മെക്കു കാത്തിരുന്നു, തിന്മ വന്നു താനും,
വെളിച്ചത്തെ പാൎത്തിരുന്നു, തമസ്സ് എത്തുകയും ചെയ്തു.</lg>

<lg n="27"> എന്റേ കടലുകൾ അമരാതേ തിളെച്ചു
താഴ്ചയുടേ നാളുകൾ എന്നെ മുമ്പിട്ടു.</lg>

<lg n="28"> ഞാൻ കറുത്തു നടക്കുന്നു, വെയിൽ കൊണ്ടല്ല താനും,
ജനസഭയിൽ ആൎത്തനാദത്തോടേ എഴുനീല്ക്കുന്നു.</lg>

<lg n="29"> കുറുക്കന്മാൎക്കു ഞാൻ സഹോദരനും
തീവിഴുങ്ങിക്കുഞ്ഞുകൾ്ക്കു ചങ്ങാതിയും ആയ്ചമഞ്ഞു.</lg>

<lg n="30"> എന്നിൽനിന്നു തോൽ മുളിഞ്ഞു പോയി,
എന്റേ അസ്ഥികൾ കുമ്പൽ കൊണ്ട് കരിഞ്ഞു.</lg>

<lg n="31"> എന്റേ വീണ തൊഴിപ്പാനും
എൻ കുഴൽ കരയുന്ന ശബ്ദവും ആയി പോയി.</lg> [ 61 ] ൩൧. അദ്ധ്യായം.

<lg n="1">എൻ കണ്ണുകളോടു ഞാൻ നിയമത്തെ ചെയ്തിരുന്നു:
കന്യകയെ ഞാൻ എങ്ങിനേ നോക്കൂ?</lg>

<lg n="2"> എങ്കിലും ഉയരത്തിൽനിന്ന് എനിക്കു ദൈവപങ്കും
ഊൎദ്ധ്വങ്ങളിൽനിന്ന് സൎവ്വശക്തനാൽ അവകാശവും ആയത് എന്തു?</lg>

<lg n="3"> ആപത്ത് അക്രമക്കാരനല്ലോ ഉള്ളതു,
അകൃത്യം പ്രവൃത്തിക്കുന്നവൎക്ക് അനൎത്ഥമല്ലയോ?</lg>

<lg n="4"> പിന്നേ എൻ വഴികളെ ദൈവം കാണ്കയും
എന്റേ എല്ലാ നടകളെ എണ്ണുകയും ഇല്ലയോ?</lg>

<lg n="5"> ഞാൻ മായയിൽ പെരുമാറി
എൻ കാൽ ചതിയിലേക്കു വിരഞ്ഞു എങ്കിലോ,</lg>

<lg n="6"> നീതിയുള്ള ത്രാസ്സിൽ അവൻ എന്നെ തൂക്കട്ടേ!
ദൈവം എൻ തികവിനെ അറികയുമാം.</lg>

<lg n="7"> എന്റേ അടി വഴിയിൽനിന്നു നീങ്ങി
എൻ ഹൃദയം ഈ കണ്ണുകൾ്ക്കു പിന്നേ നടന്നു എൻ കൈകളിൽ കറ പറ്റി</lg>

<lg n="8">ഞാൻ വിതെച്ചതു മറ്റേവൻ തിന്നട്ടേ! [എങ്കിലോ,
എൻ തളിരുകൾ വേരോടു പൊരിഞ്ഞു പോക!</lg>

<lg n="9">എൻ ഹൃദയം സ്ത്രീയിൽ മയങ്ങീട്ടു
ഞാൻ സഖിയുടേ ഉമ്മരത്തു പതിയിരുന്നു എങ്കിൽ,</lg>

<lg n="10"> എന്റേ ഭാൎയ്യ മറെറാരുവനായി അരെക്കയും
മറ്റവർ അവൾ്ക്കുമേൽ കുനികയും ആവു!</lg>

<lg n="11">കാരണം അതു പാതകം തന്നേ,
നടുക്കൂട്ടത്തിന്നുള്ള കുറ്റം;</lg>

<lg n="12"> എന്റേ വരവിനെ ഒക്കയും പൊരിച്ചു,
കേടിടം വരേയും തിന്നുന്നൊരു തീയായിരിക്കും.</lg>

<lg n="13"> എന്റേ ദാസനോ ദാസിയോ എന്നോടു വ്യവഹരിച്ചാൽ
അവരുടേ ന്യായത്തെ നിരസിച്ചു എങ്കിൽ,</lg>

<lg n="14"> ദേവൻ എഴുനീല്ക്കുമ്പോൾ ഞാൻ എന്തു ചെയ്വു?
അവൻ സന്ദൎശിക്കുമ്പോൾ എന്ത് ഉത്തരം ചൊല്വു?</lg>

<lg n="15"> എന്നെ ഉണ്ടാക്കിയവൻ ഉദരത്തിൽ അവനെയും ഉണ്ടാക്കി,
നമ്മെ ഗൎഭപാത്രത്തിൽ നിൎമ്മിച്ചത് ഒരുവനല്ലയോ?-</lg> [ 62 ] <lg n="16"> എളിയവരുടേ ആഗ്രഹത്തെ ഞാൻ മുടക്കി
വിധവയുടേ കണ്ണിനെ മാഴ്കിച്ചു,</lg>

<lg n="17"> എൻ ക്ഷണത്തെ ഞാൻ തനിയേ തിന്നു
അനാഥൻ അതിൽനിന്നു തിന്നാതിരുന്നു എങ്കിൽ;</lg>

<lg n="18"> ബാല്യം മുതൽ ഞാൻ അപ്പനെ പോലേ ഇവനെ വളൎത്തി
അമ്മയുടേ ഉദരം മുതൽ അവളെ ഞാൻ നടത്തിവന്നുവല്ലോ.</lg>

<lg n="19"> കെടുന്നവനെ നിൎവ്വസ്ത്രനായും
ദരിദ്രനെ പുതെപ്പില്ലാതേയും കണ്ടാൽ,</lg>

<lg n="20"> അവന്റേ അരകൾ എന്റെ അനുഗ്രഹിച്ചില്ല എങ്കിൽ,
എൻ കുഞ്ഞാടുകളുടേ രോമത്താൽ അവനു ചുടു പിടിച്ചില്ല എങ്കിൽ,</lg>

<lg n="21"> നഗരവാതുക്കൽ എനിക്കു സഹായം കണ്ടതിനാൽ
അനാഥന്റേ മേൽ ഞാൻ കൈ ഓങ്ങി എങ്കിൽ,</lg>

<lg n="22"> പിരടിയിൽനിന്ന് എൻ തോൾ വീഴുക!
എൻ ഭുജം കുഴലെല്ലിൽനിന്ന് ഒടിഞ്ഞുപോക!</lg>

<lg n="23"> അതേ, ദിവ്യമായ ആപത്തു എനിക്കു പേടി തന്നേ;
അവന്റേ ഉന്നതിയോട് എനിക്ക് ഓരാവതും ഇല്ലല്ലോ.</lg>

<lg n="24"> ഞാൻ സ്വൎണ്ണത്തെ എൻ പ്രത്യാശയാക്കി,
തങ്കത്തോടു: നീയേ എൻ ആശ്രയം എന്നു പറഞ്ഞു എങ്കിലോ,</lg>

<lg n="25"> എന്റേ മുതൽ പെരുകി
കൈക്കൽ ചേരുന്നതു വൎദ്ധിക്കയാൽ ഞാൻ സന്തോഷിച്ചു എങ്കിൽ;</lg>

<lg n="26"> വെയിൽ ഉജ്ജ്വലിക്കയാലും
ചന്ദ്രൻ ചന്തത്തിൽ ഗമിക്കയാലും ഞാൻ ഇവ നോക്കി,</lg>

<lg n="27"> ഹൃദയം ശ്രഢമായി മയങ്ങി
എന്റേ വായി കൈയെ ചുംബിച്ചു എങ്കിൽ,</lg>

<lg n="28"> മീത്തലേ ദേവനെ നിഷേധിക്കുന്നതാകയാൽ
അതു നടുക്കൂട്ടത്തിന്നുള്ള കുറ്റം!</lg>

<lg n="29"> എന്റേ പകയരുടേ അധഃപതനത്താൽ സന്തോഷിച്ചു,
തിന്മ അവനു തട്ടുകയാൽ ഞാൻ ഞെളിഞ്ഞു എങ്കിൽ;</lg>

<lg n="30"> ഞാനോ അവന്റേ പ്രാണനെ ശപിച്ചു ചോദിക്കുന്ന പാപത്തെ
എന്റേ അണ്ണാക്കിന്നു സമ്മതിച്ചതും ഇല്ല.</lg>

<lg n="31"> എന്റേ കൂടാരത്തിലേ ജനങ്ങൾ: [യുമാറില്ലയോ?
ഇവന്റേ മാംസത്താൽ തൃപ്തിവരാതേ ഒരുത്തൻ പോലും ഇല്ല എന്നു പറ</lg> [ 63 ] <lg n="32"> വഴിപോക്കൻ തെരുവിൽ രാപാൎക്കയില്ല,
പാന്ഥന് എൻ വാതിലിനെ ഞാൻ തുറക്കും.</lg>

<lg n="33"> മാനുഷപ്രകാരം എൻ കുറ്റത്തെ മടിയിൽ മറെച്ചു
എൻ ദ്രോഹത്തെ ഞാൻ മൂടി എന്നോ?</lg>

<lg n="34"> വലിയ പുരുഷാരത്തിന്നു ഞാൻ അഞ്ചുകയും
വംശങ്ങളുടേ ധിക്കാരം എന്നെ മിരട്ടുകയും
ഞാൻ വാതിലൂടേ പുറപ്പെടാതേ അടങ്ങി പാൎക്കയും ചെയ്തു എന്നോ?</lg>

<lg n="35"> അല്ലയോ എന്നെ ചെവികൊള്ളുന്നവൻ ഉണ്ടായാൽ കൊള്ളാം!
ഇതാ എന്റേ ഒപ്പു! സൎവ്വശക്തൻ എനിക്ക് ഉത്തരം അരുളുക!
എന്റേ വാദി എഴുതിയ ഏടു (കാണിച്ചാലും)!</lg>

<lg n="36"> ആയതിനെ ഞാൻ ചുമലിൽ എടുത്തു
മുടി പോലേ അണിഞ്ഞുകൊള്ളുകയും,</lg>

<lg n="37"> എന്റേ നടകളുടേ എണ്ണം അവനോടു വിവരിക്കയും
മഹാത്മാവായിട്ട് തന്നേ അവനോടു സമീപിക്കയും ചെയ്യാം നിശ്ചയം!</lg>

<lg n="38"> എന്റേ നിലം എന്നെ കൊള്ളേ മുറവിളി തുടങ്ങി
അതിൻ ചാലുകൾ ഒക്കത്തക്ക എന്നെ ചൊല്ലി കരഞ്ഞു എങ്കിൽ,</lg>

<lg n="39"> അതിൻ സാരത്തെ ഞാൻ ദ്രവ്യം കൊടാതേ ഭക്ഷിച്ചു
അതിനുടയവൎക്കു ദീൎഘനിശ്വാസം വരുത്തി എങ്കിൽ,</lg>

<lg n="40"> കോതമ്പല്ല, മുള്ളും
യവത്തിന്നു പകരം പീനാറിയും എനിക്കു വിളഞ്ഞു വരികയാവു!</lg>

ഇയ്യോബിൻ വാക്യങ്ങൾ സമാപ്തം.

൩൨– ൩൭:

എലീഹുവിന്റേ പ്രസംഗങ്ങൾ നാലും.

൩൨. ൩൩. അദ്ധ്യായങ്ങൾ.

എലീഹു എന്ന വയസ്സു കുറഞ്ഞ സ്നേഹിതൻ (൬) ദേവാത്മസഹായത്താൽ ഉരെ
പ്പാൻ തുനിഞ്ഞു,(൧൧) സ്നേഹിതന്മാരെ ആക്ഷേപിച്ചു (൧൨) പക്ഷപാതം എന്നി
യേ ചൊല്വാൻ നേൎന്ന ശേഷം, (൩൩, ൧) ഇയ്യോബിനെ ധൈൎയ്യപ്പെടുത്തി,
(൮) ദൈവത്തിൽ ശത്രുത്വം ആരോപിച്ചതിനെ ശാസിച്ചു, (൧൩) ദേവശിക്ഷ
നാശത്തിന്നല്ല രക്ഷെക്കായത്രേ. (൩൧) എന്ന് ഓൎപ്പിച്ചതു. [ 64 ] <lg n="1"> ഇങ്ങനേ അവൻ തനിക്കു നീതിമാൻ എന്നു തോന്നി പോകയാൽ ആ
പുരുഷന്മാർ മൂവരും ഇയ്യോബിനോട് ഉത്തരം ചൊല്ലുന്നത് മതിയാക്കി
</lg><lg n="2">യപ്പോൾ, റാം ഗോത്രത്തിൽ ബൂജ്യനായ ബരകേലിൻ പുത്രൻ എലീഹു
എന്നവന്റേ കോപം ഇയ്യോബിന്റേ നേരേ ജ്വലിച്ചത് അവൻ ദേ
</lg><lg n="3">വന്മുമ്പിൽ തന്നെത്താൻ നീതീകരിക്കയാൽ തന്നേ. അവന്റേ മൂന്നു
സ്നേഹിതന്മാരിലും തൻ കോപം ജ്വലിച്ചതു അവർ പ്രത്യുത്തരം കാണാ
</lg><lg n="4">ഞ്ഞിട്ടും ഇയ്യോബിനെ ദുഷ്ടീകരിക്കയാൽ തന്നേ. എന്നാറേ എലീഹു മ
റേറവർ പ്രായം ഏറേയുള്ള കിഴവന്മാരെന്നു വിചാരിച്ചു ഇയ്യോബിൻ വാ
</lg><lg n="5">ക്യങ്ങൾ തീരുവോളം കാത്തിരുന്നു; പിന്നേ മൂന്നു പുരുഷന്മാരുടേ വായിലും
ഓര് ഉത്തരവും ഇല്ല എന്നു കണ്ടപ്പോൾ എലീഹുവിൻ കോപം ജ്വലിച്ചു.</lg>

<lg n="6"> ബൂജ്യനായ ബരകേലിൻ പുത്രൻ എലീഹു ഉത്തരം ചൊല്ലിയതു:
ഞാൻ നാളുകൾ കുറഞ്ഞവനും നിങ്ങൾ നരയരും ആകയാൽ
ഞാൻ ശങ്കിച്ചു എൻ അറിവിനെ നിങ്ങളോടു വചിപ്പാൻ ഭയപ്പെട്ടു.</lg>

<lg n="7"> നാളുകൾ ഉരെക്കട്ടേ! [രുന്നു.
ആണ്ടുകളേ പെരിപ്പം ജ്ഞാനത്തെ അറിയിക്കട്ടേ! എന്നു ഞാൻ വെച്ചി</lg>

<lg n="8"> എങ്കിലും ഏവൎക്കും വിവേകം കൊടുക്കുന്നതു മൎത്യനിലുള്ള ആത്മാവും
സൎവ്വശക്തന്റേ ശ്വാസവും അത്രേ;</lg>

<lg n="9"> വയസ്സന്മാർ ജ്ഞാനികളാകുന്നതും
കിഴവന്മാർ ന്യായം ബോധിക്കുന്നതും ഇല്ല പോൽ.</lg>

<lg n="10">എന്നതു കൊണ്ടു എന്നെ കേൾ്ക്ക,
എൻ അറിവിനെ ഞാനും വചിക്കും. എന്നു ഞാൻ പറയുന്നു.</lg>

<lg n="11"> നിങ്ങളുടേ വാക്കുകൾ്ക്ക് ഇതാ ഞാൻ പാൎത്തിരുന്നു,
മൊഴികളെ നിങ്ങൾ ആരായുവോളം
ജ്ഞാനോക്തികൾ (പൊഴിയുന്നതു) ചെവികൊണ്ടു നിന്നു.</lg>

<lg n="12"> ഞാൻ ഉറ്റു നിങ്ങളെ കുറിക്കൊണ്ടു;
അല്ലയോ കണ്ടാലും! ഇയ്യോബിന്നു ബോധം വരുത്തുന്നവനോ
ചൊല്ലുകൾ്ക്ക് ഉത്തരം കൊടുക്കുന്നവനോ നിങ്ങളിൽ ഇല്ല.</lg>

<lg n="13">എന്നിട്ടു: ഞങ്ങൾ ജ്ഞാനത്തെ കണ്ടെത്തി!
പുരുഷനല്ല, ദേവനേ അവനെ വെല്ലുകയുള്ളു!
എന്നു നിങ്ങൾ പറവാൻ സംഗതി ഇല്ല.</lg>

<lg n="14"> എന്നോടല്ല അവൻ മൊഴികളെ നിരത്തി പ്രയോഗിച്ചതു,
അങ്ങേ ചൊല്ലകളെക്കൊണ്ടുമല്ല ഞാൻ അവന് എതിർപറയും.</lg>

<lg n="15"> അവർ കൂശി ഇനി ഉത്തരം അരുളുന്നില്ല,
മൊഴികൾ അവരെ വിട്ടു യാത്രയായി.</lg> [ 65 ] <lg n="16"> അവർ മിണ്ടാതേ, ഉത്തരം ഒന്നും എന്നി നില്ക്കയാൽ
ഞാൻ പാൎത്തിരിക്കയോ?</lg>

<lg n="17"> അല്ല, എൻ പക്ഷത്തെ ഞാനും ഉത്തരം ചൊല്ലും,
എൻ അറിവിനെ ഞാനും വചിക്കും.</lg>

<lg n="18"> കാരണം ഞാൻ മൊഴികളാൽ നിറഞ്ഞു,
എൻ ഉള്ളിലേ ആത്മാവ് എന്നെ തിക്കുന്നു;</lg>

<lg n="19"> എൻ ഉള്ള് ഇതാ തുറക്കാത്ത വീഞ്ഞിന്ന് ഒക്കും,
പുതിയ തോല്ത്തുരുത്തി പോലേ അതു പൊട്ടുമാറാകുന്നു.</lg>

<lg n="20"> ശ്വാസമുട്ടു തീൎപ്പാൻ ഞാൻ മിണ്ടും,
അധരങ്ങൾ തുറന്ന് ഉത്തരം നല്കും.</lg>

<lg n="21"> ആരുടേ മുഖപക്ഷം ഞാൻ എടുക്കയും ഇല്ല,
ഒരു മനുഷ്യനോടും മുഖസ്തുതി പ്രയോഗിക്കയും ഇല്ല.</lg>

<lg n="22"> മുഖസ്തുതി ഞാൻ ശീലിച്ചിട്ടില്ല സത്യം;
എന്നെ ഉണ്ടാക്കിയവൻ ക്ഷണത്തിൽ എന്നെ എടുത്തുകളയുമാറുണ്ടല്ലോ.</lg>

൩൩. അദ്ധ്യായം.

<lg n="1"> എങ്കിലോ, ഇയ്യോബേ, എന്മൊഴികളെ കേട്ടു
എന്റെ സകല വാക്കുകളെയും ചെവികൊണ്ടാലും!</lg>

<lg n="2"> ഞാൻ ഇതാ എൻ വായി തുറന്നു,
എൻ അണ്ണാക്കിലേ നാവുരെക്കുന്നിതു.</lg>

<lg n="3"> എൻ ഹൃദയത്തിലുള്ള പരമാൎത്ഥം തന്നേ എന്റേ ചൊല്ലുകൾ,
എൻ അധരങ്ങൾ അറിയുമ്പോലേ വെടിപ്പായി മൊഴിയുന്നു.</lg>

<lg n="4"> ദേവാത്മാവ് എന്നെ ഉണ്ടാക്കി,
സൎവ്വശക്തന്റേ ശ്വാസം എന്നെ ഉയിൎപ്പിച്ചു.</lg>

<lg n="5"> കഴിവുണ്ടെങ്കിൽ എന്നെ മടക്കുക!
എന്റേ നേരേ കോപ്പിടുക, നിലനിന്നു കൊൾ്ക!</lg>

<lg n="6"> കണ്ടാലും നിണക്കൊത്തവണ്ണം ഞാനും ദേവനുള്ളവൻ,
ഞാനും മണ്ണിൽനിന്നു മനിയപ്പെട്ടു.</lg>

<lg n="7"> എന്റേ ഭീഷണി കണ്ടാലും നിന്നെ അരട്ടുകയില്ല,
എന്റേ ഗൌരവം നിന്റേ മേൽ കനക്കയും ഇല്ല.</lg>

<lg n="8"> എൻ ചെവികളിൽ നീയോ പറഞ്ഞു,
മൊഴിശബ്ദം ഞാൻ കേട്ടിതു:</lg> [ 66 ] <lg n="9"> ഞാൻ നിൎമ്മലൻ, ദ്രോഹമില്ലാത്തവൻ,
രൂമയുള്ളവൻ തന്നേ, അകൃത്യം എന്നിൽ ഇല്ല.</lg>

<lg n="10"> അവൻ ഇതാ എന്നോടു വക്കാണങ്ങൾ കണ്ടു പിടിക്കുന്നു,
എന്നെ തനിക്കു ശത്രു എന്ന് എണ്ണുന്നു (൧൩, ൨൪);</lg>

<lg n="11"> എൻ കാലുകളെ തോളത്തിൽ ഇട്ടു,
എന്റേ സകല മാൎഗ്ഗങ്ങളെയും സൂക്ഷിക്കുന്നു (൧൩, ൨൭) എന്നു തന്നേ.</lg>

<lg n="12"> ഇതിങ്കൽ കണ്ടാലും നിണക്കു ന്യായം ഇല്ല എന്നു ഞാൻ ഉത്തരം ചൊല്ലാം;
കാരണം മൎത്യനേക്കാൾ ദൈവം മഹാൻ തന്നേ.</lg>

<lg n="13"> അവൻ തന്റേ എല്ലാ കാൎയ്യങ്ങളിലും ഉത്തരം അരുളാത്തവൻ ആകയാൽ
നിണക്ക് അവനോടു വ്യവഹാരങ്ങൾ എന്തിന്നു?</lg>

<lg n="14"> ദേവൻ ആകട്ടേ ഒന്നു രണ്ടു വിധത്തിൽ അരുളിച്ചെയ്യുന്നു,
(മനുഷ്യൻ) അതു സൂക്ഷിപ്പാറില്ല താനും.</lg>

<lg n="15"> കിടക്കമേൽ ഉറങ്ങുകയിൽ,
ജനങ്ങളിൽ സുഷുപ്തി വരുമ്പോൾ,
രാത്രിദൎശനത്തേ സ്വപ്നത്തിൽ,</lg>

<lg n="16"> അന്ന് അവൻ ജനങ്ങളുടേ ചെവിയെ തുറന്നു വെളിപ്പെടുത്തി,
അവൎക്കു ശാസനങ്ങൾ മുദ്രയിടുന്നതു,</lg>

<lg n="17">ദുഷ്കൎമ്മത്തിൽനിന്നു മനുഷ്യനെ മാറ്റി
പുരുഷനിൽനിന്നു ഗൎവ്വത്തെ നീക്കുവാൻ തന്നേ; </lg>

<lg n="18"> കഴിയിൽനിന്ന് അവന്റേ പ്രാണനെയും [ത്രേ.
അസ്ത്രത്തോട് എത്തായ്വാൻ അവന്റേ ഉയിരിനെയും തെറ്റിക്കേണ്ടതിന്ന</lg>

<lg n="19"> പിന്നേ മെത്തയിൽ അവനെ വേദനയാലും
അസ്ഥികളിൽ മാറാത്ത അങ്കത്താലും ശിക്ഷിച്ചു,</lg>

<lg n="20"> അവന്റേ ഉയിരിനെ അപ്പത്തിലും
പ്രാണനെ രമ്യഭോജനത്തിലും മനമ്പിരിയുമാറാക്കുന്നു.</lg>

<lg n="21">അവന്റേ മാംസം ഇനി കാണാതവണ്ണം ക്ഷയിക്കുന്നു,
മുൻ കാണാത്ത എല്ലുകൾ പൊങ്ങി വന്നു.</lg>

<lg n="22"> എന്നതിനാൽ അവന്റേ ദേഹി കുഴിയോടും
അവന്റേ ഉയിർ മരണദൂതരോടും സമീപിച്ചു.</lg>

<lg n="23"> മനുഷ്യനോടു നേർവഴിയെ അറിയിപ്പാൻ ഒരു ദൂതൻ,
ആയിരത്തിൽ ഒരുവനായ ദ്വിഭാഷി തന്നേ
അവനു വേണ്ടി നില്ക്കുന്നു എങ്കിൽ, </lg>

<lg n="24"> ദൈവവും അവനിൽ കനിഞ്ഞു; ഇവനെ കുഴിയിൽ കിഴിയാതേ വീണ്ടു
ഞാൻ പ്രായശ്ചിത്തം കണ്ടെത്തി! എന്നു പറഞ്ഞാൽ, (കൊൾ്ക,</lg> [ 67 ] <lg n="25"> അവന്റേ മാംസം ബാല്യത്തിലും അധികം തെഴുക്കുന്നു,
തൻ യൌവനനാളുകളിലേക്ക് അവൻ മടങ്ങുന്നു.</lg>

<lg n="26"> ദൈവത്തോടു യാചിക്കുന്നു, ആയവനും പ്രസാദിച്ചു
അവന്റേ മുഖത്തെ (ജയ) ഘോഷം കാണിക്കയും
മൎത്യനു തൻ നീതിയെ തിരിപ്പിക്കയും ചെയ്യുന്നു.</lg>

<lg n="27"> പിന്നേ ഇവൻ ജനങ്ങളോടു പാട്ടുന്നിതു;
ഞാൻ പിഴെച്ചു നേരുള്ളതിനു കോട്ടം വരുത്തി,
സരിപോലേ എനിക്കു കിട്ടീട്ടില്ല താനും.</lg>

<lg n="28"> കുഴിയിൽ കിഴിയായ്വാൻ അവൻ എൻ ദേഹിയെ വീണ്ടുകൊണ്ടു,
എൻ ഉയിർ വെളിച്ചത്തെ നോക്കിക്കൊള്ളുന്നുവല്ലോ, എന്നു പറയും.</lg>

<lg n="29"> കണ്ടാലും ഇവ എല്ലാം ദേവൻ
രണ്ടുമൂന്നുരു പുരുഷനോടു പ്രവൃത്തിക്കുന്നത്,</lg>

<lg n="30"> അവന്റേ ദേഹിയെ കുഴിയിൽനിന്നു തിരിപ്പിപ്പാനും
അവൻ ജീവികളുടേ വെളിച്ചത്താൽ പ്രകാശിപ്പാനും തന്നേ.</lg>

<lg n="31"> ഇയ്യോബേ, കുറിക്കൊണ്ട് എന്നെ കേൾ്ക്ക!
മിണ്ടായ്ക, ഞാൻ ഉരെക്കും.</lg>

<lg n="32"> മൊഴികൾ ഉണ്ടെങ്കിൽ എതിർവാദിക്ക!
പറഞ്ഞാലും! നിന്നെ നീതീകരിപ്പാൻ ഞാൻ ഇഛ്ശിക്കുന്നു.</lg>

<lg n="33"> അല്ലാഞ്ഞാൽ നീ എന്നെ കേട്ടുകൊൾ്ക!
മിണ്ടായ്ക, ഞാൻ ജ്ഞാനത്തെ ഗ്രഹിപ്പിച്ചു തരാം.</lg>

൩൪. അദ്ധ്യായം.

വിചാരിച്ചാൽ (൫) ഇയ്യോബ് ദേവനീതിയെ തള്ളി പറഞ്ഞിട്ടും, (൧൦) സ
ൎവ്വപാലകനും (൧൭) സൎവ്വകൎത്താവും. (൨൧) സൎവ്വജ്ഞനും ആയവൻ നീതിമാൻ ത
ന്നേ, (൩൧) താന്തോന്നിത്വത്തിന്ന് അവൻ ഇടം കൊടാതേ (൩൪) മറുക്കുന്നവ
രെ അധികം ശിക്ഷിക്കും.

പിന്നേഎലീഹു ഉത്തരം ചൊല്ലിയതു:

<lg n="2"> ജ്ഞാനികളേ, എന്റേ മൊഴികളെ കേൾ്പിൻ!
അറിയുന്നോരേ, എന്നെ ചെവികൊൾ്വിൻ!</lg>

<lg n="3"> അണ്ണാക്കു തീൻ ആസ്വദിക്കുമ്പോലേ
മൊഴികളെ ചെവി പരീക്ഷിക്കുന്നു പോൽ (൧൨, ൧൧).</lg> [ 68 ] <lg n="4"> ന്യായത്തെ മാത്രം നാം തെരിഞ്ഞെടുത്തു കൊൾ്ക,
നല്ലത് ഇന്നത് എന്നു നമ്മിൽ തന്നേ അറിവൂതാക.</lg>

<lg n="5"> ഇയ്യോബ് ആകട്ടേ: ഞാൻ നീതിമാൻ,
ദേവനോ എൻ ന്യായത്തെ അകറ്റി (൨൭, ൨);</lg>

<lg n="6"> എനിക്കു ന്യായം ഉണ്ടെങ്കിലും ഞാൻ കള്ളനാകേണ്ടു,
ദ്രോഹം ഇല്ലാഞ്ഞിട്ടും എൻ അമ്പിൻ പുണ്ണ് പൊറുക്കാതു എന്നും പറഞ്ഞതു.</lg>

<lg n="7"> വെള്ളംപോലേ പരിഹാസം കുടിച്ചും
അകൃത്യം പ്രവൃത്തിക്കുന്നവരോട് ഒരുമിച്ചു നടന്നും,</lg>

<lg n="8"> ദോഷവാന്മാരോട് കൂടേ സഞ്ചരിച്ചും കൊള്ളുന്ന പുരുഷൻ
ഇയ്യോബ് ഒഴികേ ആരുപോൽ?</lg>

<lg n="9"> പുരുഷനു ദൈവത്തോടു രഞ്ജന ഉള്ളതിനാൽ
ഉപകാരം ഇല്ല എന്ന് അവൻ പറയുന്നുവല്ലോ!</lg>

<lg n="10"> ആകയാൽ ബോധവാന്മാരേ, എന്നെ കേൾ്പിൻ!
ദേവനു ദോഷവും സൎവ്വശക്തന് അക്രമവും ദൂരത്ത് എന്നേ വേണ്ടു.</lg>

<lg n="11"> അവൻ മനുഷ്യന്റേ പ്രവൃത്തിയെ അവനു പകരം കൊടുക്കുന്നു,
അവനവന്റേ മാൎഗ്ഗം പോലേ അവന് എത്തിക്കയും ചെയ്യും.</lg>

<lg n="12"> ദൈവം ദോഷം ചെയ്കയില്ല,
സൎവ്വശക്തൻ ന്യായത്തെ മറിക്കയും ഇല്ല. (൮, ൩).</lg>

<lg n="13"> ഭൂമിയെ അവങ്കൽ ഭരമേല്പിച്ചത് ആരുപോൽ?
ഊഴിയെ മുറ്റും കുറിക്കൊള്ളുന്നവനും ആർ?</lg>

<lg n="14"> തന്നെത്താൻ മാത്രം കുറിക്കൊണ്ടു
തൻ ആത്മാവിനെയും ശ്വാസത്തെയും തങ്കലേക്കു ചേൎത്തു എങ്കിൽ,</lg>

<lg n="15"> സകല ജന്ധവും ഒക്കത്തക്ക വീൎപ്പു മുട്ടും,
മനുഷ്യൻ പൊടിയിലേക്കു തിരികയുമാം.</lg>

<lg n="16"> വിവേകം ഉണ്ടെങ്കിൽ ഇതു കേൾ്ക!
എൻ മൊഴികളുടേ ശബ്ദത്തെ ചെവിക്കൊണ്ടാലും!</lg>

<lg n="17"> ന്യായത്തെ പകെക്കുന്നവൻ ഉള്ളവണ്ണം ഭരിക്കുമോ?
പക്ഷേ നീതിബലവാനെ നീ ദുഷ്ടീകരിക്കുമോ?</lg>

<lg n="18"> രാജാവോടു; വല്ലായ്മക്കാര! എന്നും
തമ്പ്രാക്കളോടു; ദുഷ്ട! എന്നും പറയുന്നവനെ തന്നേയോ?</lg>

<lg n="19">പ്രഭുക്കളുടേ മുഖപക്ഷം എടുക്കാതേയും,
എല്ലാവരും തൃക്കൈകളുടേ ക്രിയയാകയാൽ
നീചനേക്കാൻ ശ്രീമാനെ വിചാരിക്കാത്തേയും ഇരിക്കുന്നവനെ തന്നേയോ?</lg> [ 69 ] <lg n="20"> പെട്ടന്ന് അവർ മരിക്കുന്നു,
പാതിരാക്കു തന്നേ ഒരു വംശം ഉലഞ്ഞു കഴിഞ്ഞു പോകുന്നു;
ശൂരനും (മനുഷ്യ) കൈകൂടാതേ നീങ്ങിപ്പോകുന്നു.</lg>

<lg n="21"> കാരണം അവന്റേ കണ്ണുകൾ അവനവന്റേ വഴികളുടേ മേൽ ആകുന്നു,
അവരുടേ എല്ലാ നടകളെയും അവൻ കാണുന്നു.</lg>

<lg n="22"> അകൃത്യം പ്രവൃത്തിക്കുന്നവർ ഒളിപ്പാന്തക്ക
ഇരുളും ഇല്ല, മരണനിഴലും ഇല്ല.</lg>

<lg n="23">ഓർ ആളെ ദേവമുമ്പിൽ ന്യായവിസ്താരത്തിൽ നടത്തുവാൻ
അവനെ ഇനി കുറിക്കൊള്ളേണ്ടതും ഇല്ല;</lg>

<lg n="24"> ആരായാതേ കണ്ടു അവൻ വൈഭവശാലികളെ തകൎത്തു,
മറ്റേവരെ അവൎക്കു പകരം ആക്കിവെക്കുന്നു.</lg>

<lg n="25"> അവരുടേ വേലകളെ ബോധിക്കുന്നവനാകയാൽ
രാത്രിയിൽ തന്നേ അവരെ കമിഴ്ത്തി ഞെരിക്കുന്നു.</lg>

<lg n="26"> കാണികൾ കൂടുന്ന സ്ഥലത്തു,
ദുഷ്ടന്മാർ നില്ക്കുന്നതിൽ അവരെ ഭണ്ഡിപ്പിക്കുന്നു.</lg>

<lg n="27"> ഇവർ അവന്റേ പിറകിൽനിന്നു മാറി
അവന്റേ എല്ലാ വഴികളെയും ഗ്രഹിക്കാതേ പോയതും,</lg>

<lg n="28"> എളിയവന്റേ മുറവിളിയെ അവന്റേ മുമ്പിൽ എത്തുവാനും,
അവൻ സാധുക്കളുടേ ആവലാധിയെ കേൾ്പാനും അത്രേ ആയതു.</lg>

<lg n="29"> (ഇപ്രകാരം) അവൻ ശമിപ്പിച്ചാൽ അവനെ ആർ ദുഷ്ടീകരിക്കും?
തിരുമുഖത്തെ മറെച്ചാൽ ആർ അവനെ ദൎശിക്കും?
ജാതികളിലും മനുഷ്യരിലും ഒരു പോലേ (ഇങ്ങനേ വരുത്തുന്നതു),</lg>

<lg n="30">ബാഹ്യരായ മനുഷ്യൎക്കും
ജനവഞ്ചകൎക്കും വാഴ്ച വന്ന നാമം മുതൽ തന്നേ.</lg>

<lg n="31">എങ്ങനേ എന്നാൽ: ഞാൻ അപരാധം ചെയ്യാതേ കുറ്റക്കാരനായി! എന്നും,
എനിക്കു കണ്ടുകൂടാത്തതിനെ നീ എനിക്ക് ഉപദേശിക്ക!</lg>

<lg n="32"> ഞാൻ അകൃത്യം പ്രവൃത്തിച്ചു എങ്കിൽ
ഇനി ചെയ്കയില്ല! എന്നും ദേവനോടു പറയാമോ?</lg>

<lg n="33">പക്ഷേ നിനക്കു തോന്നുംപോലേ അവൻ പ്രതിക്രിയ ചെയ്യേണമോ?
നീ ഭൎത്സിച്ചു; എന്നാൽ ഞാനല്ല നീ വരിക്കയും
നീ എന്ത് അറിഞ്ഞാലും ചൊല്കയുമാവു!</lg> [ 70 ] <lg n="34"> ബോധവാന്മാരും
എന്നെ കേൾ്ക്കുന്ന ജ്ഞാനേശ്വരന്മാരും എന്നോടു പറയും:</lg>

<lg n="35"> ഇയ്യോബ് അറിവിനാൽ അല്ല ഉരിയാടി,
അവന്റേ വാക്കുകൾ സുബോധത്തോടല്ല, എന്നത്രേ.</lg>

<lg n="36"> അയ്യോ ഇയ്യോബ് അതിക്രമക്കാരുടേ ചേൽ കാട്ടി എതിർവാദിക്കയാൽ
സൂക്ഷ്മത്തോളം ശോധന ചെയ്യപ്പെടാക!</lg>

<lg n="37"> സ്വപാപത്തോട് അവൻ ദ്രോഹം കൂട്ടി,
നമ്മുടേ നടുവിൽ അപഹാസം തുടങ്ങി,
ദേവനു നേരേ ചൊല്ലുകളെ അധികമാക്കി പോകുന്നതു കൊണ്ടത്രേ.</lg>

൩൫. അദ്ധ്യായം.

ദേവഭക്തി നിഷ്പ്രയോജനം എന്നുള്ള വിചാരം മൌഢ്യം എന്നും, (൯) വി
ശ്വാസം കൂടാതേ, ദുരാശയോടേ ചഞ്ചലിച്ചു മുറയിടുന്നതും ദൈവം കേളാ എന്നും
കാട്ടി, (൧൫)പിറുപിറുപ്പു വിടുവാൻ പ്രബോധിപ്പിച്ചതു.

പിന്നേ എലീഹു ഉത്തരം ചൊല്ലിയതു:

<lg n="2"> ദേവനിലും എനിക്കു നീതി (ഏറും) എന്നു
നീ ചൊല്ലിയതു ന്യായം എന്ന് എണ്ണിയോ?</lg>

<lg n="3"> അതു നിണക്ക് എന്ത് പ്രയോജനം എന്നും
പാപം ചെയ്കയിലും ഇതിനാൽ എനിക്ക് എന്തൊരു ലാഭം എന്നും പറഞ്ഞു</lg>

<lg n="4"> ഞാനോ നിണക്കും [വല്ലോ!
നിന്റേ കൂടയുള്ള സ്നേഹിതൎക്കും എതിർമൊഴികളെ പറഞ്ഞു തരാം:</lg>

<lg n="5"> വാനം നോക്കി കാണ്ക!
നിണക്കെത്താത്ത ഉയരമുള്ള ഇളമുകിലുകളെ ദൎശിച്ചുകൊൾ്ക!</lg>

<lg n="6"> നീ പാപം ചെയ്തു എങ്കിൽ അവങ്കൽ എന്തു പിണെക്കും?
നിന്റേ ദ്രോഹങ്ങൾ പെരുകുന്നു എങ്കിൽ അവന് എന്തു ചെയ്യും?</lg>

<lg n="7"> നീ നീതിമാനായി എങ്കിലോ അവന് എന്തു കൊടുക്കുന്നു?
നിൻ കൈയിൽനിന്ന് അവൻ എന്ത് വാങ്ങും?</lg>

<lg n="8"> നിണക്കൊത്ത ആൾ്ക്കത്രേ നിന്റേ ദുഷ്ടതയും
മനുഷ്യപുത്രനത്രേ നിൻ നീതിയും ആകുന്നതു.</lg>

<lg n="9"> പിന്നേ പീഡകളുടേ പെരിപ്പം ചൊല്ലി മുറവിളി ഉണ്ടു,
മഹത്തുക്കളുടേ ഭുജം ചൊല്ലി ആൎത്തനാദം തുടങ്ങും സത്യം.</lg>

<lg n="10"> എങ്കിലും: എന്നെ സൃഷ്ടിച്ച ദൈവം എവിടേ?
രാത്രിയിലും കീൎത്തനകളെ നല്കുന്നവനും,</lg> [ 71 ] <lg n="11"> ഭൂമിയിലേ മൃഗങ്ങളേക്കാർ നമ്മെ ഗ്രഹിപ്പിച്ചവനും,
വാനത്തിലേ പക്ഷിയേക്കാൾ നമുക്കു ജ്ഞാനം തന്നവനും (എവിടേ)? എ
[ന്നു പറയുമാറ്റില്ല (കഷ്ടം)!</lg>

<lg n="12"> അങ്ങ് ആകാത്തവരുടേ ഗൎവ്വം ഹേതുവായി അവർ നിലവിളിക്കുന്നു,
അവൻ ഉത്തരമരുളുന്നില്ല താനും;</lg>

<lg n="13"> വെറുമ്മായയായുള്ളതിനെ ദേവൻ കേൾ്ക്കാതു,
സൎവ്വശക്തൻ വിചാരിയാതു. [ങ്കിലോ</lg>

<lg n="14"> പിന്നേ: അല്ലയോ, നീ അതിനെ സൂക്ഷിക്കുന്നില്ല എന്നു നീ പറയുന്നു എ
വ്യവഹാരം അവന്റേ മുമ്പിൽ കിടക്കുന്നുവല്ലോ,
അവനെ കാത്തിരിക്ക!</lg>

<lg n="15"> ഇപ്പോഴോ അവന്റേ കോപം സന്ദൎശിക്കാതേ പോകയാൽ
തിളപ്പിനെ അവൻ ഏറ്റം കരുതാത് എന്നു തോന്നും;</lg>

<lg n="16"> ഇയ്യോബിൻ വായി മായങ്ങളെ പരത്തുകയും
അവൻ അറിവെന്നിയേ മൊഴികളെ കുന്നിക്കയും ചെയ്യുന്നു.</lg>

൩൬. ൩൭. അദ്ധ്യായങ്ങൾ.

എലീഹു ദിവ്യതുണയാൽ തേറി, (൫) ഭക്തനു ശിക്ഷയാൽ വിനയം ഏറി
വന്നാൽ രക്ഷ നിശ്ചയം എന്നും, (൧൬) ഇയ്യോബ് താണു വന്നു ദൈവമാഹാ
ത്മ്യം സ്തുതിക്കേണ്ടത് എന്നും, (൨൬) ഇടി മാരി മുതലായ ഹേമന്തവൎണ്ണനത്താൽ
ദൈവജ്ഞാനം പ്രസിദ്ധമാകയാൽ (൩൭, ൧൪) ഇയ്യോബ് വ്യവഹാരം വിട്ടു
ദേവശരണം പ്രാപിക്കേണം എന്നും തൎക്കിച്ചതു.

പിന്നേ എലീഹു ഉത്തരം ചൊല്ലിയതു:

<lg n="2">ദൈവത്തിന്നു വേണ്ടി (ഇങ്ങ്) ഇനിയും മൊഴികൾ ഉണ്ടാകയാൽ
നിന്നോടു വചിപ്പാൻ അല്പം ക്ഷമിക്ക!</lg>

<lg n="3"> എൻ അറിവിനെ ഞാൻ ദൂരത്തുനിന്നു വാങ്ങി
എൻ നിൎമ്മിതാവിന്നു നീതിയെ നല്കും.</lg>

<lg n="4"> എൻ മൊഴികൾ വ്യാജമല്ല നിശ്ചയം,
പരമാൎത്ഥവിചാരമുള്ളവൻ നിന്നോടു (സംസാരിക്കുന്നു).</lg>

<lg n="5"> ദേവൻ കണ്ടാലും വൈഭവശാലി എങ്കിലും (ആരെയും) നിരസിക്കുന്നില്ല,
ഹൃദയത്തിലേ ഊക്കിനാൽ വൈഭവശാലിയത്രേ.</lg>

<lg n="6"> ദുഷ്ടനെ അവൻ ഉയിൎപ്പിക്കയില്ല,
എളിയവൎക്കു ന്യായം നടത്തിയരുളും.</lg> [ 72 ] <lg n="7"> നീതിമാനിൽനിന്നു തൃക്കണ്ണുകളെ മാറ്റാതേ [ഉയൎത്തും.
സിംഹാസനത്തിലേ രാജാക്കളോട് ഒന്നിച്ചു അവനെ എന്നേക്കും ഇരുത്തി</lg>

<lg n="8">ചങ്ങലകളാൽ അവർ തളെക്കപ്പെട്ടു
അരിഷ്ടക്കെട്ടുകളിൽ അകപ്പെട്ടു പോയാൽ,</lg>

<lg n="9"> അവരുടേ പ്രവൃത്തിയെയും
അവർ ഞെളിഞ്ഞു പോയ ദ്രോഹങ്ങളെയും അവരോട് അറിയിച്ചു,</lg>

<lg n="10">ശിക്ഷ കൈക്കൊൾ്വാൻ അവരുടേ ചെവി തുറന്നു,
അതിക്രമത്തിൽനിന്നു മടങ്ങി വരുവാനും (ബുദ്ധി) ചൊല്ലുന്നു.</lg>

<lg n="11"> അവർ കേട്ടു വഴിപ്പെട്ടാൽ അവരുടേ നാളുകൾ സുഖത്തിലും
അവരേ ആണ്ടുകൾ മനോഹരങ്ങളിലും തീൎന്നു പോകും.</lg>

<lg n="12"> കേൾ്ക്കായ്കിലോ അവർ അസ്ത്രത്തോട് എത്തുകയും
ബോധം എന്നിയേ വീൎപ്പു മുട്ടുകയും ചെയ്യും.</lg>

<lg n="13"> ബാഹ്യഹൃദയമുള്ളവർ കോപം കൂട്ടി,
അവൻ കെട്ടി വെക്കയാൽ മുറവിളിക്കാതേ പാൎക്കും;</lg>

<lg n="14"> ബാല്യത്തിൽ അവരുടേ ദേഹിയും
വേശ്യാപുരുഷരോട് അവരുടേ ഉയിരും മരിക്കും.</lg>

<lg n="15"> സാധുവെ അവന്റേ അരിഷ്ടത്തിൽനിന്നു വിടുവിച്ചു,
ക്ലേശത്താൽ അവരുടേ ചെവിയെ തുറക്കും താനും.</lg>

<lg n="16"> നിന്നെയും അവൻ ഞെരിക്കത്തിൻ വായിൽനിന്നു കടത്തുന്നത്
ഇടുക്ക് ഒട്ടുമില്ലാത്ത വിശാലതയിൽ തന്നേ;
നെയി നിറഞ്ഞു മേശയുടേ വഴിച്ചൽ ഉണ്ടാം.</lg>

<lg n="17"> ദുഷ്ടന്റേ വ്യവഹാരത്താലോ നിണക്കു തൃപ്തി വന്നാൽ
(നിന്റേ) വ്യവഹാരത്തോടു (ദേവ) വിധിയും തുടൎന്നു വരും.</lg>

<lg n="18"> ധൃഷ്ടത നിന്നെ പരിഹാസത്തിലേക്ക് ഉത്സാഹിപ്പിക്കയും
പരിഹാരദ്രവ്യത്തിന്റേ സംഖ്യ നിന്നെ തെറ്റിക്കയും അരുതേ!</lg>

<lg n="19">നിന്റേ ശ്രീത്വത്തെ അവൻ ബഹുമാനിക്കുമോ?
ഇല്ല നാണ്യവും! എല്ലാ ഊക്കിൻ തിറങ്ങളുമില്ലല്ലോ!</lg>

<lg n="20"> വംശങ്ങൾ താഴോട്ടു മറഞ്ഞു പോകുന്ന
രാത്രിയെയും കൊതിക്കൊല്ല!</lg>

<lg n="21"> അതിക്രമത്തിലേക്കു തിരിയാതിരിപ്പാൻ സൂക്ഷിച്ചുകൊൾ്ക!
നീ കഷ്ടം സഹിക്കയിലും ഇതിനെ ഏറേ തെരിഞ്ഞെടുക്കുന്നുവല്ലോ!</lg>

<lg n="22"> ദേവനോ അതാ തൻ ഊക്കിൽ ഉന്നതപ്പെട്ടിരിക്കുന്നു,
അവനെ പോലേ ആജ്ഞാപകൻ ആർ?</lg> [ 73 ] <lg n="23"> അവനോട് അവന്റേ വഴിയെ ആർ വിസ്തരിച്ചു?
നീ അക്രമം ചെയ്തു എന്ന് ആർ പറയാം?</lg>

<lg n="24"> ഓരോ പുരുഷന്മാർ പാടി വൎണ്ണിച്ച
അവന്റേ പ്രവൃത്തിയെ കൊണ്ടാടുവാൻ നീയും ഓൎക്കുക!</lg>

<lg n="25"> സകല മനുഷ്യരും അതിനെ ദൎശിക്കുന്നു,
മൎത്യൻ ദൂരത്തുനിന്നു നോക്കിക്കൊള്ളുന്നു.</lg>

<lg n="26"> കണ്ടാലും, ദൈവം ഉന്നതനും അറിയപ്പെടാത്തവനും തന്നേ,
അവന്റേ വൎഷസംഖ്യ ആരാഞ്ഞു കൂടാത്തതു.</lg>

<lg n="27"> അവൻ നീൎത്തുള്ളികളെ വലിച്ചുകൊണ്ടാൽ
അവന്റേ ആവിയായി അവ മഴയെ വാൎത്തു,</lg>

<lg n="28"> ഇളമുകിലുകൾ തൂകി
മനുഷ്യക്കൂട്ടത്തിന്മേൽ ചൊരിയുമാറാക്കുന്നു.</lg>

<lg n="29"> ഹോ, മേഘം പരക്കേ വിരിയുന്നതും
അവന്റേ കൂടാരം പൊടുപൊട മുഴങ്ങുന്നതും ബോധിക്കുമോ?</lg>

<lg n="30"> ഇതാ, തന്റേ പ്രകാശത്തെ ചുറ്റും പരത്തുന്നു,
കടലിന്റേ വേരുകളെ പുതച്ചുകൊള്ളുന്നു.</lg>

<lg n="31"> ഇവകൊണ്ട് അവൻ ജാതികളിൽ ന്യായവിധി നടത്തുകയും
അനന്തസംഘത്തിന്ന് ആഹാരം കൊടുക്കയും ചെയ്യുന്നു.</lg>

<lg n="32"> ഇരുക്കൈകളിലും അവൻ വെളിച്ചം നിറെച്ചുകൊണ്ട്
ആക്രമിക്കുന്നവന്റേ നേരേ നിയോഗിക്കുന്നു.</lg>

<lg n="33"> അവന്റേ ഇടി അവന്റേ വൎത്തമാനത്തെയും
കുന്നുകാലിക്കൂട്ടവും കൂടേ ഈ എഴുന്നെള്ളുന്നവനെയും സൂചിപ്പിക്കുന്നു.</lg>


൩൭. അദ്ധ്യായം.

<lg n="1"> ഇതിനാൽ എൻ ഹൃദയവും ഞെട്ടി
തൻ സ്ഥലത്തുനിന്നു പാളി പോകുന്നു.</lg>

<lg n="2"> കേൾ്പിൻ, അവന്റേ ഇടിയുടേ നാദവും
അവൻ വായിൽനിന്നു പുറപ്പെടുന്ന മരുൾ്ചയും കേൾ്പിൻ!</lg>

<lg n="3"> സകല വാനത്തിന്നും കീഴിൽ അവൻ അതിനെ വലിച്ചു,
തൻ മിന്നലിനെ ഭൂമിയുടേ ചിറകുകളോളം അയക്കുന്നു;</lg>

<lg n="4"> അവന്റേ പിന്നിൽ മുഴക്കം അലറുന്നു,
തൻ ഡംഭിന്റെ ശബ്ദം കൊണ്ട് അവൻ മുഴക്കുന്നു;
അവന്റേ ശബ്ദം കേൾ്ക്കപ്പെടുമ്പോൾ അവ തടുക്കാവതല്ല.</lg> [ 74 ] <lg n="5"> ദേവൻ സ്വശബ്ദത്താൽ അതിശയമായി മുഴക്കുന്നു,
നാം അറിയുന്നതിൽ അതിമഹത്തായി ചെയ്യുന്നു.</lg>

<lg n="6"> ഹിമത്തോട് അവൻ ഭൂമിമേൽ പെയ്ക എന്നു പറയും,
വന്മാരിയും സ്വശക്തിയുടേ പാഴ്മഴകളും (കല്പിക്കും).</lg>

<lg n="7"> അവന്റേ സൃഷ്ടിയിലേ സകല മനുഷ്യരും അറിവാന്തക്കവണ്ണം
അവൻ മാനുഷക്കൈ എല്ലാം തരിപ്പിക്കുന്നു.</lg>

<lg n="8"> അപ്പോൾ കാട്ടുമൃഗം ചോലയിൽ പതുങ്ങുന്നു,
അതതിന്റേ ഗുഹകളിൽ കുടിപാൎക്കുന്നു.</lg>

<lg n="9"> തെക്കേ ഉള്ളറയിൽനിന്നു വിശറും
വടക്കുകാറ്റുകളാൽ കുളിരും വരുന്നു.</lg>

<lg n="10"> ദേവശ്വാസത്താൽ വെള്ളം ഉറെച്ചു വരുന്നു,
വിശാല ജലങ്ങളും തടിച്ചു പോകുന്നു.</lg>

<lg n="11"> മേഘത്തിൽ അവൻ നനവു ചുമത്തി
തൻ മിന്നൽക്കാറിനെ ചിതറിക്കുന്നു.</lg>

<lg n="12"> അതും ചുററി തിരിയുന്നു,
അവൻ ഊഴിമുഖത്തിന്മേൽ
മനുഷ്യൎക്കു വിധിച്ചതു നടത്തുവാൻ നിൎണ്ണയിച്ചപ്രകാരമേ.</lg>

<lg n="13"> തൻ ദേശത്തിന്നു വേണ്ടുകിൽ വടിയായും
വേണ്ടുകിൽ ദയയായും തട്ടി (വൎഷിക്കുന്നു).</lg>

<lg n="14"> ഇയ്യോബേ, ഇവ ചെവിക്കൊണ്ടു
ദേവാത്ഭുതങ്ങളെ ഗ്രഹിച്ചുകൊൾ്ക!</lg>

<lg n="15"> ദൈവം അതു നടത്തുന്നതും
അവന്റേ മേഘമിന്നൽ തെളങ്ങുന്നപ്രകാരവും അറിയുന്നുവോ?</lg>

<lg n="16"> കാറ് തൂങ്ങി നില്ക്കുന്നതും
തികഞ്ഞ ബുദ്ധിമാന്റേ അതിശയങ്ങളും അറിയുന്നുവോ?</lg>

<lg n="17"> ഭൂമി തെക്കിൽനിന്ന് ഉഷ്ണിക്കുമ്പോൾ
നിന്റേ വസ്ത്രങ്ങൾ്ക്കു ചൂടു പിടിക്കുന്നത് എങ്ങനേ?</lg>

<lg n="18"> വാൎത്തുണ്ടാക്കിയ ദൎപ്പണംപോലേ
കേമമുള്ള ഇളമുകിൽകൊണ്ട് അവനെ പോലേ നീയും തട്ടു കെട്ടുമോ?</lg>

<lg n="19"> അവനോട് എന്തു പറവത് എന്നു ഞങ്ങളെ അറിവിക്ക!
ഇരുട്ടു ഹേതുവായിട്ടു നമുക്കു (വാക്കുകളെ) ഒരുക്കിക്കൂടാ.</lg>

<lg n="20"> ഞാൻ ഉരിയാടുന്നത് അവനോടു വിവരിക്കപ്പെടുമോ?
മുടിഞ്ഞു പോകേണ്ടതിന്നോ ആരാനും പറയുന്നതു?-</lg> [ 75 ] <lg n="21"> ഇപ്പോഴോ ഇളമുകിലിന്മേൽ ഉജ്ജ്വലിക്കുന്നു എങ്കിലും
പ്രകാശത്തെ ആരും കാണുന്നില്ല;
കാറ്റു കടന്നു അവ വെടിപ്പാക്കുന്നു.</lg>

<lg n="22"> വടക്കുനിന്നു പൊന്നിനെ കൊണ്ടുവരുന്നു;
ദൈവത്തിന്റേ ചുറ്റും ഭയങ്കരമായ ഓജസ്സ് ഉണ്ടു താനും.</lg>

<lg n="23"> സൎവ്വശക്തനെ നാം കണ്ടു പിടിക്കുന്നില്ല,
ഊക്കേറിയും ഉയൎന്നും
നീതിന്യായങ്ങൾ പെരുകിയും ഉള്ളവൻ കണക്കു ബോധിപ്പിക്ക ഇല്ല.</lg>

<lg n="24"> അതുകൊണ്ടു മനുഷ്യർ അവനെ ഭയപ്പെടുകയാവു!
ഹൃദയജ്ഞാനമാണ്ടവരെ ഒക്കയും അവൻ നോക്കുന്നില്ല.</lg>

൩൮ — ൪൨: യഹോവയുടേ ഉക്തികൾ രണ്ടും.

൩൮. ൩൯. അദ്ധ്യായങ്ങൾ.

യഹോവ പ്രത്യക്ഷനായി ശാസിച്ചു, (൪) ഭൂമി (൮) സമുദ്രം (൧൨) പ്രകാശാ
ന്ധകാരങ്ങൾ (൨൨) വാനം (൩൧) നക്ഷത്രാദികൾ (൩൯) സിംഹാദികൾ (൩൯,
൫) കാട്ടുകഴുത (൧൩) തീവിഴുങ്ങി (൧൯) കുതിര (൨൬) കഴുകു മുതലായതിനെ
കൊണ്ടു മനുഷ്യന് എത്താത്ത ചോദ്യം ചെയ്യുന്നതു.

യഹോവ കൊടുങ്കാററിൽനിന്ന് ഇയ്യോബിനോട് ഉത്തരം ചൊല്ലിയതു;

<lg n="2"> അറിവില്ലാത്ത മൊഴികളാൽ
ഇവിടേ ആലോചനയെ ഇരിട്ടാക്കുന്നത് ആർ?</lg>

<lg n="3"> പുരുഷനായാൽ അരെക്കു കെട്ടിക്കൊൾ്ക!
എന്നാൽ ഞാൻ നിന്നോടു ചോദിക്കും, നീ എന്നെ ഗ്രഹിപ്പിക്ക!</lg>

<lg n="4"> ഞാൻ ഭൂമിക്ക് അടിസ്ഥാനമിടുമ്പോൾ നീ എവിടേ ആയിരുന്നു?
വിവേകബോധമുള്ളവനായാൽ കഥിക്ക!</lg>

<lg n="5"> നീ അറികേ അതിൻ അളവുകളെ ആർ വെച്ചു?
അതിന്മേൽ അളത്തക്കയറ് ആർ വലിച്ചു?</lg>

<lg n="6"> അതിൻ അടികൾ ഏതിൽ കുഴിച്ചിട്ടുണ്ടു?
അതിന്മൂലക്കല്ല് എറിഞ്ഞത് ആർ,</lg> [ 76 ] <lg n="7"> ഉഷോനക്ഷത്രങ്ങൾ ഒക്കത്തക്ക ആൎത്തു
ദേവപുത്രന്മാർ എല്ലാം ഘോഷിച്ചുകൊള്ളുമ്പോൾ?</lg>

<lg n="8"> സമുദ്രം ഗൎഭപാത്രത്തിൽനിന്ന് ഉറന്നു ചാടുമ്പോൾ
ഞാൻ മേഘത്തെ അതിന്ന് ഉടുപ്പും</lg>

<lg n="9"> തിമിരത്തെ ജീൎണ്ണവസ്ത്രവും ആക്കി വെക്കുകയിൽ,
കടലിനെ വാതിലുകളെ കൊണ്ട് അടെച്ചു വെച്ചതും ആർ?</lg>

<lg n="10"> അതിന്ന് അതിർ ഖണ്ഡിച്ചു
ഓടാമ്പലും കതകുകളും വെച്ചത് ഞാനല്ലോ?</lg>

<lg n="11"> ഇത്രോടം വരാം, അധികമരുതു, [റകയും ചെയ്തു!
നിന്റേ അലകളുടെ ഡംഭിന്ന് ഇവിടേ അറ്റം വെക്കും എന്നു ഞാൻ പ</lg>

<lg n="12"> പക്ഷേ നിന്റേ വാഴുനാളിൽ ഉഷസ്സെ കല്പിച്ചതും
അരുണോദയത്തിന്നു തൻ സ്ഥലം നിൎണ്ണയിച്ചതും നീയോ?</lg>

<lg n="13"> അതു ഭൂമിയുടേ വിളുമ്പുകളെ പിടിച്ചിട്ടു,
ദുഷ്ടന്മാർ അതിൽനിന്നു പതുങ്ങി പോവാൻ തന്നേ.</lg>

<lg n="14"> (ഭൂമി) മുദ്രച്ചാന്തു പോലേ മറുരൂപമായി,
(പുലൎച്ച) ആടപ്പോലേ നിറന്നു നില്ക്കുന്നു.</lg>

<lg n="15"> ദുഷ്ടന്മാൎക്കോ വെളിച്ചം മുടങ്ങി,
ഓങ്ങിയ ഭുജം ഒടിഞ്ഞു പോകുന്നു.</lg>

<lg n="16"> കടൽചുഴികളോളം നീ എത്തിയോ?
ആഴിയുടേ അടിമേൽ നടന്നുവോ?</lg>

<lg n="17"> ചാവിൻ വാതിലുകൾ നിണക്കായി തുറന്നുവോ?
മരണനിഴലിൻ പടികളെ കണ്ടുവോ?</lg>

<lg n="18"> ഭൂമിയുടേ അകലങ്ങൾവരേ നീ കരുതുന്നുവോ?
ഇതെല്ലാം അറിഞ്ഞാൽ കഥിക്ക!</lg>

<lg n="19"> പ്രകാശം കുടിപാൎക്കുന്ന വഴി എവിടേ പോൽ?
അന്ധകാരത്തിന്നും സ്ഥലം എവിടേ?</lg>

<lg n="20"> (പ്രകാശത്തെ) തൻ അതിരോളം കൊണ്ടുപോയി,
അതിൻ ഭവനഞെറികളെ നീ ഗ്രഹിക്കുന്നവനല്ലോ!</lg>

<lg n="21"> നീ അറിയുന്നുവല്ലോ, അന്നു നീ ജനിച്ചിരുന്നു,
നിൻ വാഴനാളുകളുടേ എണ്ണം സാക്ഷാൽ അത്യന്തം!</lg>

<lg n="22"> ഹിമഭണ്ഡാരത്തോളം നീ ചെന്നുവോ?
കന്മഴനിധികളെ കണ്ടുവോ?</lg> [ 77 ] <lg n="23"> ഞെരിക്കക്കാലത്തിന്ന്
അടലും പോരും ഉള്ള നാൾ്ക്കു ഞാൻ സംഗ്രഹിച്ചവ തന്നേ?</lg>

<lg n="24"> വെളിച്ചം വിഭാഗിച്ചു പോകുന്നതും
കിഴക്കങ്കാറ്റു ഭൂമിമേൽ വ്യാപിക്കുന്ന വഴിയും എവിടേ?</lg>

<lg n="25"> വന്മാരിക്കു തോടുകളെ വെട്ടി
മിന്നൽപിണരിന്നു വഴി കാട്ടിയത് ആർ?</lg>

<lg n="26"> ആളില്ലാത്ത ദേശത്തിൽ
മനുഷ്യൻ കാണാത്ത മരുവിൽ പെയ്വാനും,</lg>

<lg n="27"> ശൂന്യ പാഴ്നിലത്തിന്ന് തൃപ്തി വരുത്തി
പൈമ്പുല്ലു മുളെപ്പിപ്പാനും തന്നേ?</lg>

<lg n="28"> മഴെക്ക് അപ്പൻ ഉണ്ടോ?
മഞ്ഞിന്തുള്ളികളെ ജനിപ്പിച്ചത് ആർ?</lg>

<lg n="29"> ഉറെച്ച ചെള്ളം ആരുടേ ഉദരത്തിൽനിന്നു പുറപ്പെട്ടു?
വാനത്തിൻ നീഹാരത്തെ ആർ പെറ്റു?</lg>

<lg n="30"> കല്ലു പോലേ വെള്ളങ്ങൾ ഒറ്റിപ്പോകുന്നു,
ആഴിയുടേ മുഖം സ്ഥിരമായി പറ്റി നില്ക്കുന്നു!</lg>

<lg n="31"> കാൎത്തികയുടേ ബന്ധനങ്ങളെ നീ മുറുക്കുമോ?
തിരുവാതിര മൂൎഖന്റേ വിലങ്ങുകളെ അഴിക്കുമോ?</lg>

<lg n="32"> ഉത്തര കിരീടത്തെ തൽകാലത്തു നീ പുറപ്പെടുവിക്കയോ?
സപ്തൎഷിയെ ശിശുക്കളുമായി നടത്തുകയോ?</lg>

<lg n="33"> വാനത്തിന്റേ വെപ്പുകളെ അറിഞ്ഞുവോ?
അതിന്റേ പ്രാധാന്യത്തെ നീ ഭൂമിയിൽ നിൎണ്ണയിക്കുമോ?</lg>

<lg n="34"> മുകിലോടു നീ ശബ്ദം ഉയൎത്തി
നീൎക്കവിച്ചലിനെ നിന്നെ മൂടുമാറാക്കുമോ?</lg>

<lg n="35"> നീ മിന്നലുകളെ അയച്ചിട്ട് അവ ചെന്നു,
ഞങ്ങൾ ഇതാ എന്നു നിന്നോടു പറയുമോ?</lg>

<lg n="36"> വാനഗൂഢങ്ങളിൽ ആർ ജ്ഞാനം വെച്ചു,
ധൂമകേതുവിൽ വിവേകം ഇട്ടു?</lg>

<lg n="37"> ജ്ഞാനത്തോടേ ഇളമുകിലിനെ എണ്ണുന്നതും
വാനത്തുരുത്തികളെ ഒഴിക്കുന്നതും ആർ,</lg>

<lg n="38"> പൊടി വാൎത്തുപണിപോലേ കൂടി
മണ്കട്ടകൾ തമ്മിൽ പറ്റി പോവാൻ തന്നേ?</lg> [ 78 ] ൩൯. അദ്ധ്യായം.

<lg n="39"> സിംഹിയുടേ ഇരപോലേ നീയും വേട്ടയാടുമോ?
ചെറുകോളരികളുടേ കൊതിക്കു നീ തൃപ്തി വരുത്തുമോ?</lg>

<lg n="40"> അവ ഗുഹകളിൽ ഒതുങ്ങി
വള്ളിക്കെട്ടിൽ പതിയിരിക്കുമ്പോഴെക്കു?</lg>

<lg n="41"> കാക്കയുടേ കുഞ്ഞുകൾ ദേവനോടു മുറവിളിച്ചു
തീനില്ലാതേ ഉഴലുമ്പോൾ
അതിനു പിടിപ്പാൻ ഒരുക്കുന്നത് ആർ?</lg>

<lg n="39, 1 "> പാറയാടുകൾ പെറുന്ന സമയം അറിയാമോ?
മാനുകളുടേ ഈറ്റുനോവിനെ കരുതുന്നുവോ?</lg>

<lg n="2"> അവ ഗൎഭം തികയുന്ന മാസങ്ങളെ എണ്ണുന്നുവോ?
പെറുന്ന സമയത്തെ ഗ്രഹിച്ചുവോ?</lg>

<lg n="3"> അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു,
നോവുകളെ (ക്ഷണത്തിൽ) ഒഴിച്ചുകളയുന്നു.</lg>

<lg n="4"> അവറ്റിൻ മക്കളോ തടിച്ചു വയലിൽ തന്നേ വളൎന്നു,
പുറപ്പെട്ടു അവയടുക്കേ തിരികേ ചേരാതേ പോകയും ചെയ്യും.</lg>

<lg n="5"> കാട്ടുകഴുതയെ തന്റേടത്തിൽ അയച്ചത് ആർ?
വനഖരത്തിന്റേ കെട്ടുകളെ അഴിച്ചത് ആർ?</lg>

<lg n="6">അതിനു ഞാൻ പാഴ്ഭൂമിയെ ഭവനവും
ഉയൎന്നിലത്തെ കുടിയിരിപ്പും ആക്കി,</lg>

<lg n="7"> പട്ടണത്തിലേ ആരവാരത്തെക്കൊണ്ട് ആയതു ചിരിക്കും,
തെളിക്കുന്നവന്റേ കൂറ്റുകൾ കേളാതു.</lg>

<lg n="8">മലകളുടേമേൽ ഒറ്റുനോക്കിപ്പിടിച്ചത് അതിന്റേ ഭക്ഷ്യം,
പച്ചയായതിനെ എല്ലാം അതു തിരയുന്നു.</lg>

<lg n="9">കാട്ടി നിന്നെ സേവിപ്പാൻ ഇഛ്ശിക്കുമോ?
നിന്റേ തൊഴുത്തിൽ രാപാൎക്കുമോ?</lg>

<lg n="10"> കാട്ടിയെ നീ കയറുകൊണ്ടു ഉഴച്ചാലിനോടു മുറുക്കുമോ?
നിന്നെ അനുസരിച്ചിട്ട് അതു കുണ്ടുകളെ നിരത്തുമോ?</lg>

<lg n="11">അതിൻ ഊക്കു പെരികയാൽ നീ അതിൽ തേറി,
നിന്റേ പ്രയത്നത്തെ ഏല്പിച്ചു വിടുമോ?</lg> [ 79 ] <lg n="12"> നിന്റേ വിത്തിനെ അതു (വീട്ടിൽ) കൊണ്ടുവന്നു
കളത്തിൽനിന്നുള്ളതു കൂട്ടും എന്നു വിശ്വസിക്കുമോ?</lg>

<lg n="13"> തീവിഴുങ്ങികളുടേ ചിറക് ഉല്ലസിച്ചു വീശുന്നു,
ആ തൂവലും ഇറകും വാത്സല്യം പൂണ്ടതോ?</lg>

<lg n="14"> അല്ല, തൻ മുട്ടകളെ ഭൂമിയിൽ ഏല്പിച്ചു,
പൊടിയിൽ ചൂടു പിടിപ്പാൻ വിടുന്നു;</lg>

<lg n="15"> കാൽ അവറ്റെ ചതെക്കും,
കാട്ടുമൃഗങ്ങൾ തകൎക്കും എന്നതു മറക്കുന്നു.</lg>

<lg n="16"> തനിക്കല്ല എന്നതു പോലേ തൻ കുഞ്ഞുകളിൽ കാഠിന്യം ഭാവിച്ചു,
പ്രയത്നം പഴുതിൽ ആയാലും ചിന്തയില്ലാതിരിക്കുന്നു.</lg>

<lg n="17"> കാരണം ദൈവം അതിനെ ജ്ഞാനം മറപ്പിച്ചു,
വിവേകത്തിൽ ഒരു പങ്കും കൊടുക്കാതിരുന്നു.</lg>

<lg n="18"> മേൽപ്പെട്ടു ശ്രമിക്കുംപോഴെക്കോ
കുതിരയെയും അതിൽ ഏറിയിരിക്കുന്നവനെയും പരിഹസിക്കുന്നു.</lg>

<lg n="19"> കുതിരെക്കു ശൌൎയ്യം നല്കി
അതിൻ കഴുത്തിന്നു മിന്നുമ്മുടി അണിയിക്കുന്നതു നീയോ?</lg>

<lg n="20"> തുള്ളനെ പോലേ അതിനെ നീ ചാടിച്ചു,
ഹുങ്കാരപ്രതാപത്താൽ ഭീഷണി പരത്തുന്നുവോ?</lg>

<lg n="21"> താഴ്വരയിൽ ചുര മാന്തി ഊക്കിൽ ആനന്ദിച്ചു
സന്നാഹത്തെക്കൊള്ളേ പുറപ്പെടുന്നു;</lg>

<lg n="22"> പേടിക്കു കൂശാതേ ചിരിക്കുന്നു,
വാളിൻ മുമ്പിൽനിന്നു പിൻമാറുന്നതും ഇല്ല.</lg>

<lg n="23"> പൂണി അതിന്മേൽ ചിലമ്പുന്നു,
കുന്തചവളങ്ങളുടേ മിന്നൽ (തെളങ്ങുന്നു).</lg>

<lg n="24"> ആരവമുഴക്കത്തിൽ അതു നിലത്തെ പരുകി (ഓടുന്നു),
കാഹള നാദമായാൽ ആശ്വാസമില്ല.</lg>

<lg n="25"> കാഹളം കേട്ടാൽ ഹാ ഹാ എന്നിരുന്നു,
പ്രഭുക്കളുടേ വിളിമുഴക്കവും ഘോഷവുമായി
പോരിനെ ദൂരത്തുനിന്നു മണക്കുന്നു.</lg>

<lg n="26"> മലങ്കുരികിൽ പാറി പോയി
തെക്കോട്ടു ചിറകുകളെ വിടൎക്കുന്നതു നിന്റേ ബുദ്ധിയാലോ?</lg>

<lg n="27"> നിന്റേ കല്പനെക്കോ കഴുക് ഉയൎന്നു
തൻ കൂട് ഉന്നതത്തിൽ കെട്ടുന്നതു?</lg> [ 80 ] <lg n="28"> അതു പാറയിൽ കുടിയിരുന്നു രാപാൎക്കുന്നു,
ശൈലശിഖരത്തിന്നും ദുൎഗ്ഗത്തിന്നും മീതേ തന്നേ.</lg>

<lg n="29"> അവിടേനിന്ന് ഇരയെ ഒറ്റു പാൎത്തു
ദൂരത്തേക്കു കണ്ണുകൾ നോക്കുന്നു.</lg>

<lg n="30"> അതിൻ കുഞ്ഞുകൾ ചോര നക്കും,
പട്ടവർ എവിടേ അവിടേ താൻ.</lg>

൪൦. ൪൧. അദ്ധ്യായങ്ങൾ.

ഇയ്യോബ് വ്യവഹാരം ഉപേക്ഷിച്ചു തന്നെത്താൻ താഴ്ത്തിയാറേ, (൬) യഹോ
വ തന്റേ നീതിയെ നിഷ്കൎഷിച്ചു കാത്തു, (൧൫) നദീഹയം അതിബലത്തോടു കൂ
ടേ പോരിന്നു കൊള്ളാത്തതും, (൪൧, ൧) നക്രം ബലവും ശൂരതയും ഒത്തിരിക്കു
ന്നതും വിചാരിച്ചാൽ, (൮) സ്രഷ്ടാവോടു പോർ അകാൎയ്യം എന്നു കാട്ടിയ ശേഷവും
(൧൨) നക്രവൎണ്ണനം.

പിന്നേ യഹോവ ഇയ്യോബിനോട് ഉത്തരം ചൊല്ലിയതു:

<lg n="2"> ശാസിക്കുന്നവൻ സൎവ്വശക്തനോടു വാദിക്കുമോ?
ദൈവത്തെ ആക്ഷേപിക്കുന്നവൻ ഇപ്പോൾ ഉത്തരം തരിക!</lg>

എന്നതിന്ന് ഇയ്യോബ് യഹോവയോട് ഉത്തരം ചൊല്ലിയതു:

<lg n="4">ഇതാ ഞാൻ ഏറ്റം നിസ്സാരൻ, എന്ത് എതിർചൊല്വു?
ഞാൻ വായ്മേൽ കൈ വെച്ചിരിക്കുന്നു.</lg>

<lg n="5"> ഒന്നു ഞാൻ ഉരിയാടി, ഉത്തരം തരികയില്ല താനും;
രണ്ടും (മിണ്ടി) ഇനി ചെയ്കയില്ല താനും!</lg>

എന്നാറേ യഹോവ കൊടുങ്കാററിൽനിന്ന് ഇയ്യോബിനോടു ഉത്തരം ചൊല്ലിയ
[തു:

<lg n="7"> പുരുഷനായാൽ അരെക്കു കെട്ടിക്കൊൾ്ക!
ഞാൻ നിന്നോടു ചോദിക്കും, നീ എന്നെ ഗ്രഹിപ്പിക്ക (൩൮, ൩)!</lg>

<lg n="8"> എന്റേ ന്യായത്തെ നീ ഇല്ലായ്മ ചെയ്യുമോ?
പക്ഷേ നീ നീതിമാനെന്നു വരുവാൻ എന്നെ ദുഷ്ടീകരിക്കുമോ?</lg>

<lg n="9"> സാക്ഷാൽ ദേവനെ പോലേ നിണക്കു ഭുജം ഉണ്ടു!
അവന്റേ ഇടിക്ക് ഒത്തവണ്ണം നീ മുഴക്കും!</lg>

<lg n="10"> അല്ലയോ ഡംഭവും ഔന്നത്യവും കൊണ്ട് അണിഞ്ഞു
പ്രതാപവും പ്രഭയും ഉടുത്തുകൊൾ്ക (സങ്കീ. ൧൦൪, ൧)!</lg> [ 81 ] <lg n="11"> നിന്റേ കോപച്ചീറ്റം പകരുക!
ഡംഭുള്ളത് ഒക്കയും നോക്കിക്കൊണ്ട് താഴ്ത്തിവെക്ക!</lg>

<lg n="12"> ഡംഭുള്ളത് ഒക്കയും നോക്കിക്കൊണ്ട് അമൎക്ക!
ദുഷ്ടന്മാരെ അവരുടേ സ്ഥലത്തു തന്നേ നുറുക്കുക!</lg>

<lg n="13"> അവരെ ഒക്കത്തക്ക പൊടിയിൽ മറെക്ക!
അവരുടേ മുഖങ്ങളെ മറവുകൊണ്ടു കെട്ടിവെക്ക!</lg>

<lg n="14"> എന്നാൽ നിന്റേ വലങ്കൈ നിണക്ക് രക്ഷ ഉണ്ടാക്കുന്നു,
എന്നു ഞാനും നിന്നെ വാഴ്ത്തും.</lg>

<lg n="15">അല്ലയോ ഞാൻ നിന്റേ അരികേ ഉണ്ടാക്കിയ ബഹെമോത്തെ കണ്ടാലും!
അതു കാളപോലേ പുല്ലു തിന്നും;</lg>

<lg n="16"> അതിന്റേ അരകളിലേ ഊക്കും
വയററിലേ ഞരമ്പുകളിലേ വീൎയ്യവും കണ്ടാലും!</lg>

<lg n="17"> ദേവദാരുവോട് ഒക്കും വാലിനെ അതു വീശുന്നു,
തുടകളിലേ നാടികൾ പിണെഞ്ഞു തിങ്ങിയിരിക്കുന്നു.</lg>

<lg n="18"> അതിൻ എല്ലുകൾ ചെമ്പോകുകൾ തന്നേ,
അസ്ഥികൾ ഇരിമ്പുപാര പോലേ.</lg>

<lg n="19">ദേവവഴികളിൽ ഇതിനു മുമ്പുണ്ടു,
അതിന്റേ വാളോ ഉണ്ടാക്കിയവൻ നല്കി.</lg>

<lg n="20"> എങ്ങനേ എന്നാൽ മലകൾ അതിന്നു തീൻ മുളെപ്പിക്കുന്നു,
കാട്ടുമൃഗം ഒക്കയും അവിടേ കളിക്കുന്നു താനും.</lg>

<lg n="21">നീൎമ്മുള്ളുകളുടേ ചുവട്ടിലും
മറവിലും ചളിയിലും അതു കിടക്കുന്നു.</lg>

<lg n="22"> നീൎമ്മുള്ള് അതിന്നു നിഴൽ മെടയുന്നു,
തോട്ടിലേ കണ്ടലുകൾ അതിനെ ചുററി മൂടുന്നു.</lg>

<lg n="23"> പുഴ അതാ കവിഞ്ഞാലും അതു തത്രപ്പെടുന്നില്ല,
വായിലേക്കു ഒരു ഗംഗ പ്രവാഹിച്ചാലും അതു തേറും.</lg>

<lg n="24"> തൻ കണ്ണുകൾ കാണ്കേ അതിനെ (വല്ലവൻ) പിടിക്കുക!
മൂക്കു തുളെച്ചു കുടുക്കുകളെ ഇടുക!</lg>

൪൧. അദ്ധ്യായം.

<lg n="1"> ലിവ്യഥാനെ നീ ചൂണ്ടൽകൊണ്ടു വലിക്കുമോ?
കയറുകൊണ്ടു അതിൻ നാവിനെ അമൎക്കുമോ?</lg> [ 82 ] <lg n="2"> അതിൻ മൂക്കിൽ വക്ക് ഇടുമോ?
കൊക്കുകൊണ്ട് അണലിനെ തുളെക്കയോ?</lg>

<lg n="3"> നിന്നോട് അത് ഏറിയോന്നു കെഞ്ചി
സാമവാക്കുകളെ ചൊല്ലി യാചിക്കുമോ?</lg>

<lg n="4"> നിന്നോടു സഖ്യം ചെയ്യുമോ?
നിത്യദാസനായി അതിനെ നീ കൈക്കൊള്ളുമോ?</lg>

<lg n="5"> കുരികിലോട് എന്ന പോലേ അതിനോട് കളിക്കുമോ?
നിന്റേ കന്നിമാൎക്കായിട്ട് അതിനെ തളെക്കുമോ?</lg>

<lg n="6"> കൂട്ടുകാർ അതിനെകൊണ്ടു വില പറകയോ?
കണാന്യവ്യാപാരികളിൽ പകുതി ചെയ്കയോ?</lg>

<lg n="7"> അസ്ത്രങ്ങളെ അതിൻ തോലിലും
മീനുളികളേ തലയിലും നിറെക്കുമോ?</lg>

<lg n="8"> അതിന്മേൽ നീ കൈ വെച്ചാൽ
യുദ്ധം കരുതുക! ഇനി ചെയ്കയും ഇല്ല.</lg>

<lg n="9"> ഇവന്റേ ആശെക്ക് ഇതാ ഭംഗം വന്നു,
അതിന്റേ കാഴ്ചയും അവനെ കുവിഴ്ത്തുവാൻ മതി.</lg>

<lg n="10"> അതിനെ ഉണൎത്തുവാൻ വീറുള്ളവനും തുനിയാ,
പിന്നേ എന്റേ മുമ്പാകേ നിന്നുകൊൾ്വത് ആരുപോൽ?</lg>

<lg n="11"> ഞാൻ പകരം ചെയ്യത്തക്കവണ്ണം എന്നെ ആർ മുമ്പിട്ടു (സേവിച്ചു)?
വാനത്തിൻ കീഴുള്ളത് ഒക്കയും എന്റേതത്രേ.</lg>

<lg n="12"> അതിൻ അവയവങ്ങളും ശൌൎയ്യങ്ങളുടേ പുകഴ്ചയും
കഞ്ചുകശോഭയും ഞാൻ വൎണ്ണിക്കാതിരിക്കയില്ല.</lg>

<lg n="13"> അതിൻ ഉടുപ്പിനെ ആർ നീക്കിക്കാട്ടും?
ഇരട്ടി ദന്തനാളത്തിൽ ആർ ചെല്ലും?</lg>

<lg n="14"> മുഖത്തിൻ കതകുകളെ ആർ തുറക്കും?
ചുറ്റുമുള്ള പല്ലുനിരകൾ ഭീഷണിയത്രേ.</lg>

<lg n="15"> മുതുകു പലിശകളാലുള്ള ഓകുകൾ തന്നേ,
തിങ്ങിന മുദ്രകളാൽ അടെക്കപ്പെട്ടതു;</lg>

<lg n="16"> ഒന്നോട് ഒന്നു അടുത്തു ചേരും,
(ചെതുമ്പലിൻ) നടുവിൽ കാറ്റു കടക്കാതു;</lg>

<lg n="17"> തമ്മിൽ പറ്റിപ്പോയി
അന്തരം ഇല്ലാതേ പിണെഞ്ഞു കൂടും.</lg>

<lg n="18"> അതിൻ തുമ്മൽ വെളുവെള മിന്നുന്നു,
കണ്ണുകൾ അരുണോദയത്തിൻ ഇമകൾ്ക്കൊക്കും.</lg> [ 83 ] <lg n="19"> വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുന്നു,
തീപ്പൊരികൾ പാറുന്നു.</lg>

<lg n="20"> നാസാരന്ധ്രങ്ങളിൽനിന്നു പുക കിളറുന്നത്
ഊതി മൂട്ടും ചട്ടിക്കലങ്ങൾ കണക്കനേ.</lg>

<lg n="21"> അതിൻ വീൎപ്പു കനലുകളെ കത്തിക്കുന്നു,
വായിൽനിന്നു ജ്വാല വരുന്നു.</lg>

<lg n="22"> കഴുത്തിൽ ശക്തി പാൎക്കുന്നു,
അതിൻ മുമ്പാകേ അച്ചം തുള്ളി വരുന്നു.</lg>

<lg n="23"> മാംസക്കട്ടകൾ കുലുങ്ങാതവണ്ണം
അതിന്മേൽ വാൎത്തതുപോലേ തമ്മിൽ പറ്റിയിരിക്കുന്നു.</lg>

<lg n="24"> അതിൻ ഹൃദയം കല്ലുപോലേ വാൎത്തിരിക്കുന്നു,
തിരിക്കുന്ന അടിക്കല്ലു പോലേ വാൎത്തുണ്ടാക്കിയതു.</lg>

<lg n="25"> അതു നിവിൎന്നാൽ വീരന്മാർ അഞ്ചുന്നു,
ത്രാസം ഹേതുവായി മയങ്ങുന്നു.</lg>

<lg n="26"> അതിനോട് എത്തിയാലും
വാൾ, കുന്തം, വേൽ, കവചം, ഇവ ഒന്നും നില്ക്കയില്ല.</lg>

<lg n="27"> ഇരിമ്പിനെ ഉണക്കമ്പുല്ല് എന്നും
ചെമ്പിനെ പൂതലിച്ച മരമായും എണ്ണും.</lg>

<lg n="28"> വില്ലിങ്കുട്ടി അതിന്റെ ആട്ടുന്നില്ല,
കവിണയിലേ കല്ലുകൾ അതിന്നു പതിരായ്ചമയുന്നു.</lg>

<lg n="29"> മുൾ്ത്തടി അതിന്നു താളടിയായി തോന്നും,
ചവളഝംകാരത്തിന്നു ചിരിക്കും.</lg>

<lg n="30"> അതിൻ കീഴ്ഭാഗത്തു കൂൎത്ത ഓടുകൾ പോലേ ഉണ്ടു,
ചേറ്റിന്മേൽ മെതിവണ്ടി പോലേ വലിക്കുന്നു.</lg>

<lg n="31"> കലം പോലേ നീർകയത്തെ തിളപ്പിക്കുന്നു,
കടലിനെ തൈലക്കൂടാക്കി മാറ്റുന്നു.</lg>

<lg n="32"> തന്റേ പിന്നിൽ ഞെറിയെ മിനുക്കുന്നു,
ആഴി നുരയായി തോന്നുവോളം (നുരെക്കുന്നു).</lg>

<lg n="33"> മണ്ണിന്മേൽ അതിന്നു സദൃശം ഒന്നും ഇല്ല,
മിരളാതേ വസിപ്പാൻ അതു ഉണ്ടാക്കപ്പെട്ടതു.</lg>

<lg n="34"> ഉയൎന്നതിനെ എല്ലാം താൻ കാണുന്നതു,
ഞെളിവേറും വൻമൃഗങ്ങൾ്ക്ക് എല്ലാറ്റിന്നും രാജാവായിട്ടു തന്നേ.</lg> [ 84 ] ൪൨. അദ്ധ്യായം.

ഇയ്യോബ് തൻ ബുദ്ധിക്കുറവിനെ കണ്ട് അനുതപിച്ചശേഷം, (൭) ദൈവം
മൂന്നു ചങ്ങാതികളുടേ നീതികേടിനെ ശാസിച്ചു, (൧൧) ഇയ്യോബിനെ വീണ്ടെ
ടുത്ത് അനുഗ്രഹിച്ചതു.

ഇയ്യോബ് യഹോവയോട് ഉത്തരം ചൊല്ലിയതു:

<lg n="2"> നിന്നാൽ എല്ലാം കഴിയും,
ഓർ ഉപായവും നിന്നോടു തടുക്കാവതല്ല എന്നു ഞാൻ അറിയുന്നു.</lg>

<lg n="3"> അറിവില്ലാതേ ഇവിടേ ആലോചനയെ ഇരിട്ടാക്കുന്നത് ആർ (൩൮, ൨)?
എന്നതുകൊണ്ടു ഞാൻ ഗ്രഹിക്കാതേ കഥിച്ചു,
എനിക്ക് അത്ഭുതമായവ (പറഞ്ഞു) അറിഞ്ഞില്ല താനും.</lg>

<lg n="4"> നീ കേൾ്ക്ക, എന്നാൽ ഞാൻ ഉരെക്കും;
ഞാൻ നിന്നോടു ചോദിക്കും, നീ എന്നെ അറിയിക്കയും ചെയ്യും (൪൦, ൭).</lg>

<lg n="5"> എങ്കിലോ ചെവിയുടേ കേൾ്വിയാൽ ഞാൻ നിന്നെ കേട്ടിരുന്നു,
ഇപ്പോൾ കണ്ണും നിന്നെ കണ്ടുവല്ലോ.</lg>

<lg n="6"> അതുകൊണ്ടു ഞാൻ (ചൊന്നതിനെ) വെറുത്തു
പൂഴിച്ചാരത്തിലും അനുതപിക്കുന്നു.</lg>

<lg n="7"> ഈ വചനങ്ങളെ യഹോവ ഇയ്യോബിനോടു പറഞ്ഞശേഷം തേമാ
ന്യനായ എലീഫജിനോടു യഹോവ പറഞ്ഞിതു: നിന്നിലും നിന്റേ
സ്നേഹിതർ ഇരുവരിലും എന്റേ കോപം എരിയുന്നതു നിങ്ങൾ എൻ
ദാസനായ ഇയ്യോബിനെ പോലേ എന്നെ കൊണ്ടു നേരോടല്ല പറക
</lg><lg n="8">യാൽ തന്നേ. ഇപ്പോൾ നിങ്ങൾ്ക്കു ഏഴു കാളകളും ഏഴു മുട്ടാടുകളും വാങ്ങി
എൻ ദാസനായ ഇയ്യോബിനെ ചെന്നു കണ്ടു നിങ്ങൾ്ക്കു വേണ്ടി ഹോമ
ബലി കഴിപ്പിൻ! എൻ ദാസനായ ഇയ്യോബ് നിങ്ങൾ്ക്കായി പക്ഷവാദം
ചെയ്യും. നിങ്ങൾ ആകട്ടേ എൻ ദാസനായ ഇയ്യോബിനെ പോലേ
എന്നെകൊണ്ടു നേരോടല്ല പറഞ്ഞിട്ടുള്ള മൌഢ്യത്തിനു തക്കവണ്ണം നിങ്ങ
ളോടു ചെയ്യാതിരിപ്പാൻ അവന്റേ മുഖപക്ഷം മാത്രം ഞാൻ എടുക്കും.
</lg><lg n="9"> എന്നാറേ തേമാന്യനായ എലീഫജ്, ശൂഹ്യനായ ബില്ദദ്, നയമയിലേ
ചോഫർ, ഇവർ പോയി യഹോവ അവരോടു ചൊല്ലിയ പ്രകാരം അനു
ഷ്ഠിച്ചു, യഹോവ ഇയ്യോബിൻ മുഖപക്ഷം എടുക്കയും ചെയ്തു.</lg>

<lg n="10">പിന്നേ ഇയ്യോബ് തൻ സ്നേഹിതൎക്കു വേണ്ടി മദ്ധ്യസ്ഥം ചെയ്തപ്പോൾ
യഹോവ അവന്റേ അടിമയെ മാറ്റി ഇയ്യോബിന്നുള്ളത് ഒക്കയും ഇരു
</lg><lg n="11"> മടങ്ങാക്കിക്കൊടുത്തു. അപ്പോൾ അവന്റേ സകല സഹോദരരും സ</lg> [ 85 ] ഹോദരികളും മുമ്പിലത്തേ പരിചയക്കാരും ഒക്കയും വന്നു അവന്റേ ഭവ
നത്തിൽ അവനോടു കൂടി ഊൺ കഴിച്ചു, യഹോവ അവന്മേൽ വരുത്തിയ
എല്ലാ തിന്മയും ചൊല്ലി വിലാപിച്ച് അവനെ ആശ്വസിപ്പിച്ചു, ഒരോരു

<lg n="12"> ത്തൻ കസീതനാണ്യവും പൊൻവളയും അവനു കൊടുത്തു. ഇയ്യോബി
ന്റേ മുമ്പിലേതിൽ അധികം യഹോവ അവന്റേ പിൻകാലത്തെ അനു
ഗ്രഹിക്കയാൽ അവനു പതിനായിരം ആടും ആറായിരം ഒട്ടകവും ആയി
</lg><lg n="13">രം ഏർകാളയും ആയിരം പെണ്കഴുതയും ഉണ്ടായി. ഏഴു മക്കളും മൂന്നു
</lg><lg n="14"> മകളരും ഉണ്ടായി. ഒരുത്തിക്കു യമീമ എന്നും രണ്ടാമവൾ്ക്കു കേചിയ എ
</lg><lg n="15">ന്നും മൂന്നാമവൾ്ക്കു കെരൻഹപ്പുൿ എന്നും പേരുകൾ വിളിച്ചു. ഇയ്യോ
ബിൻ പുത്രിമാരോളം സൌന്ദൎയ്യമുള്ള സ്ത്രീകൾ നാട്ടിൽ എങ്ങും കാണായ
തും ഇല്ല; ആയവൎക്ക് അപ്പൻ സഹോദരരുടേ ഇടയിൽ തന്നേ അവകാ
</lg><lg n="16">ശം കൊടുക്കയും ചെയ്തു. ഇവറ്റിൽ പിന്നേ ഇയ്യോബ് നൂറ്റുനാല്പതു
വൎഷം ജീവിച്ചിരുന്നു മക്കളെയും മക്കളുടേ മക്കളെയും നാലു തലമുറവരേ
</lg><lg n="17"> കണ്ട ശേഷം, ഇയ്യോബ് വൃദ്ധനായി വാഴുനാളുകളാൽ തൃപ്തിവന്നു മരി
ക്കയും ചെയ്തു.</lg> [ 86 ] സങ്കീൎത്തനങ്ങൾ

ഒന്നാം കാണ്ഡം: ൧- ൪൧

ദാവിദിന്റേ യഹോവാകീൎത്തനങ്ങൾ

രണ്ടാം കാണ്ഡം: ൪൨ - ൭൨

കോരഹ്യർ മുതലായവരുടേ ദേവകീൎത്തനങ്ങൾ

മൂന്നാം കാണ്ഡം: ൭൩- ൮൯

ആസാഫ് (൭൩ - ൮൩) കോരഹ്യർ മുതലായവരുടേ
മിശ്രകീൎത്തനങ്ങൾ

നാലാം കാണ്ഡവും അഞ്ചാം കാണ്ഡവും

൯൦‌ ‌- ൧൦൬ ൧൦൭- ൧൫൦

മോശേ മുതൽ ഒടുക്കത്തേ കാലംവരേ

അനേകരുടേ കീൎത്തനങ്ങൾ [ 87 ] THE

BOOK OF PSALMS.

സങ്കീൎത്തനങ്ങൾ.

ഒന്നാം കാണ്ഡം, ൧- ൪൧:

ദാവിദിന്റേ യഹോവാകീൎത്തനങ്ങൾ.

൧. സങ്കീൎത്തനം.

ദേവഭക്തരേ അനുഗ്രഹവും (൪) ദുഷ്ടരേ നിഗ്രഹവും.

<lg n="1"> ദുഷ്ടരുടേ അഭിപ്രായത്തിൽ നടക്കാതേയും
പാപികളുടേ വഴിയിൽ നില്ക്കാതേയും
പരിഹാസക്കാരുടെ ഇരിപ്പിൽ ഇരിക്കാതേയും,</lg>

<lg n="2"> യഹോവയുടേ ധൎമ്മോപദേശത്തിൽ അത്രേ ഇഷ്ടം ഉണ്ടായി
അവന്റേ വേദത്തിൽ രാപ്പകൽ ധ്യാനിച്ചും കൊള്ളുന്ന പുരുഷൻ ധന്യൻ.</lg>

<lg n="3"> ആയവൻ നീൎത്തോടുകൾ്ക്കരികിൽ നട്ടതായി
തല്ക്കാലത്തു ഫലം കാച്ചും
ഇല വാടാതേയും ഉള്ള മരത്തോട് ഒക്കും.
അവൻ ചെയ്യുന്നത് ഒക്കയും സാധിക്കും.</lg>

<lg n="4"> ദുഷ്ടന്മാർ അങ്ങനെ അല്ല,
കാറ്റു പാറ്റുന്ന പതിർ പോലേ അത്രേ.</lg>

<lg n="5"> ആകയാൽ ദുഷ്ടർ ന്യായവിസ്താരത്തിലും
പാപികൾ നീതിമാന്മാരുടേ സഭയിലും നിവിരുകയില്ല.</lg>

<lg n="6"> കാരണം യഹോവ നീതിമാന്മാരുടേ വഴിയെ അറിയുന്നു,
ദുഷ്ടരുടേ വഴി കെടുകേ ഉള്ളു.</lg> [ 88 ] ൨ . സങ്കീൎത്തനം.

ദ്രോഹിക്കുന്ന ജാതികളോടു (൪) യഹോവ വാഴിച്ച മെശീഹ (൭) ദേവവി
ധിയെ അറിയിച്ചതും, (൧൦) മകനു കീഴടങ്ങുവാൻ ദാവിദ് പ്രബോധിപ്പിച്ചതും
(ദാവിദിന്റെതു; ൨ ശമു. ൭).

<lg n="1">ജാതികൾ മുഴങ്ങിയും
കുലങ്ങൾ വ്യൎത്ഥമായതു ചിന്തിച്ചും പോവാൻ എന്തു?</lg>

<lg n="2"> ഭൂമിയുടേ രാജാക്കൾ നിലനിന്നും
മന്നവർ ഒക്കത്തക്ക മന്ത്രിച്ചും കൊള്ളുന്നതു
യഹോവെക്കും അവന്റേ അഭിഷിക്തന്നും എതിരേ തന്നേ:</lg>

<lg n="3"> ഇവരുടേ കെട്ടുകളെ നാം പൊട്ടിച്ചു
കയറുകളെ നമ്മിൽനിന്ന് എറിഞ്ഞുകളക.! എന്നത്രേ.</lg>

<lg n="4"> സ്വൎഗ്ഗത്തിൽ ഇരിക്കുന്നവൻ ചിരിച്ചും
കൎത്താവ് അവരെ പരിഹസിച്ചുംകൊണ്ടു</lg>

<lg n="5"> അന്നു തൻ കോപത്തിൽ അവരോട് ഉര ചെയ്തു
തന്റേ ഊഷ്മാവിൽ അവരെ മെരിട്ടും:</lg>

<lg n="6"> ഞാനോ എന്റേ രാജാവെ
എൻ വിശുദ്ധ ചിയോൻ മലമേൽ ആക്കിവെച്ചു എന്നത്രേ.</lg>

<lg n="7"> ഞാൻ തീൎപ്പിനെ കഥിക്കട്ടേ!
യഹോവ എന്നോടു പറഞ്ഞിതു:
നീ എന്റേ പുത്രൻ,
ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു.</lg>

<lg n="8"> എന്നോടു ചോദിക്ക, എന്നാൽ ജാതികളെ നിൻ അവകാശമായും
ഭൂമിയുടേ അറ്റങ്ങളെ നിൻ അടക്കമായും തരും!</lg>

<lg n="9"> ഇരിമ്പുചെങ്കോൽ കൊണ്ട് നീ അവരെ തകൎക്കും,
കുശവകുടങ്ങളെ പോലേ അവരെ പൊടിക്കും എന്നത്രേ.</lg>

<lg n="10"> എങ്കിലോ രാജാക്കന്മാരേ, ഇനി ബുദ്ധി വെപ്പിൻ!
ഭൂമിയിലേ ന്യായാധിപതികളേ, ശാസനെക്ക് അടങ്ങുവിൻ!</lg>

<lg n="11"> യഹോവയെ ഭയത്തോടേ സേവിച്ചു
വിറയലോടേ ആൎപ്പിൻ!</lg>

<lg n="12">പുത്രൻ കോപിച്ചിട്ടു
നിങ്ങൾ വഴിയിൽനിന്നു കെട്ടുപോകായ്വാൻ അവനെ ചുംബിപ്പിൻ!
അടുക്കേ തന്നേ അവന്റേ കോപം കത്തും സത്യം.
അവങ്കൽ ആശ്രയിക്കുന്നവർ ഒക്കയും ധന്യർ.</lg> [ 89 ] ൩ . സങ്കീൎത്തനം.

ശത്രുക്കൾ പെരുകിലും (൪) വിശ്വാസത്താൽ തേറി (൬) സുഖനിദ്രെക്കായി
സ്തുതിച്ചു (൮) രാവിലേ പ്രാൎത്ഥിച്ചതു.


ദാവിദിന്റേ കീൎത്തന; അവൻ സ്വപുത്രനായ അബ്ശലോ
മിൽനിന്നു മണ്ടുകയിൽ. (൨. ശമു. ൧൬, ൧൪)

<lg n="2"> യഹോവേ, എന്റേ മാറ്റാന്മാർ എത്ര പെരുകി!
അനേകർ എന്നോട് എതിൎത്തെഴുന്നു.</lg>

<lg n="3"> അനേകർ എൻ ദേഹിയോടു
ഇവനു ദൈവത്തിങ്കൽ രക്ഷയില്ല എന്നു പറയുന്നു. (സേല*)</lg>

<lg n="4"> നീയോ യഹോവേ, എനിക്കു ചുറ്റും പലിശ,
എൻ തേജസ്സും എന്തലയെ ഉയൎത്തുന്നവനും തന്നേ.</lg>

<lg n="5"> എൻ ഒച്ചയാൽ ഞാൻ യഹോവയോടു നിലവിളിക്കും,
അവനും തന്റേ വിശുദ്ധ മലയിൽനിന്ന് എന്നോട് ഉത്തരം പറയുന്നു.
(സേല)</lg>

<lg n="6"> ഞാൻ കിടന്നുറങ്ങി,
യഹോവ എന്നെ താങ്ങുകയാൽ ഉണൎന്നും ഇരിക്കുന്നു.</lg>

<lg n="7"> ചുറ്റിലും എനിക്ക് എതിരിട്ട
ജനലക്ഷങ്ങളിൽനിന്നും ഞാൻ ഭയപ്പെടാ.</lg>

<lg n="8"> യഹോവേ, എഴുനീല്ക്ക!
എൻ ദൈവമേ, എന്നെ രക്ഷിക്ക!
നീ അല്ലോ എന്റേ സകല ശത്രുക്കളെയും കവിൾ്ക്ക് അടിച്ചു
ദുഷ്ടരുടേ പല്ലുകളെ ഉടെച്ചിരിക്കുന്നു.</lg>

<lg n="9"> രക്ഷ യഹോവെക്കുള്ളു,
നിൻ ജനത്തിന്മേൽ നിന്റേ അനുഗ്രഹം (ആക). (സേല)</lg>

൪ . സങ്കീൎത്തനം.

അബ്ശലോമ്യ സങ്കടത്തിൽ (൨), ശത്രുക്കൾക്കു ബുദ്ധിയുപദേശിച്ചും (൭) യ
ഹോവയിൽ ആശ്രയിച്ചും വൈകുന്നേരത്തു പാടിയതു.

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ; ദാവിദിൻ കീൎത്തന. [ 90 ] <lg n="2"> ഞാൻ വിളിക്കുമ്പോൾ, എന്റേ നീതിയുള്ള ദൈവമേ, ഉത്തരം പറക!
ഇടുക്കിൽ നീയല്ലോ എനിക്കു വിശാലത വരുത്തിയവൻ.
എന്നിൽ കൃപ ഉണ്ടായി എൻ പ്രാൎത്ഥനയെ കേൾ്ക്കുക!</lg>

<lg n="3"> ഹേ വീരപുത്രരേ, എത്രോളം നിങ്ങൾ എന്റേ തേജസ്സെ നിന്ദിച്ചു
മായയെ സ്നേഹിച്ചു കള്ളത്തെ അന്വേഷിക്കും? (സേല)</lg>

<lg n="4"> യഹോവ തനിക്കു ഭക്തനെ വേർതിരിച്ചു എന്നറിവിൻ!
ഞാൻ യഹോവയോടു വിളിക്കുമ്പോൾ അവൻ കേൾ്ക്കും.</lg>

<lg n="5"> കോപിച്ചാലും പാപം ചെയ്യായ്വിൻ!
നിങ്ങളുടേ കിടക്കമേൽ സ്വഹൃദയത്തോടു പറഞ്ഞു മിണ്ടാതിരിപ്പിൻ!</lg>

<lg n="6"> നീതിബലികളെ കഴിച്ചിട്ടു [(സേല)
യഹോവയിൽ ആശ്രയിപ്പിൻ! (൨ ശമു. ൧൫, ൧൨)</lg>

<lg n="7"> നമുക്ക് ആർ ശുഭം കാട്ടും എന്നു പലരും പറയുന്നു, (൪ മോ. ൬,൨൬)
യഹോവേ, നിന്റേ മുഖപ്രകാശത്തെ ഞങ്ങളുടേ മേൽ ഉയൎത്തേണമേ!</lg>

<lg n="8"> അവൎക്കു ധാന്യവും മധുരസവും പെരുകുന്ന കാലത്തിലും
ഏറിയ സന്തോഷത്തെ നീ എന്റേ ഹൃദയത്തിൽ തന്നു. (൨ ശമു. ൧൬)</lg>

<lg n="9"> ഞാൻ സമാധാനത്തിൽ കിടന്നുറങ്ങും,
യഹോവേ, നീയല്ലോ തനിച്ച് എന്നെ നിൎഭയമായി വസിപ്പിക്കും.
[(൩ മോ. ൨൫, ൧൮)</lg>

൫. സങ്കീൎത്തനം

പ്രാൎത്ഥനയിൽ (൪) ദൈവം തന്നെ ദുഷ്ടരിൽനിന്നുദ്ധരിച്ചു (൯) താൻ മുത
ലായ ഭക്തൎക്കു ദേവാശ്രയത്തെ വളൎത്തേണ്ടതിന്ന്അപേക്ഷ (കാലം ൨ ശമു.
൨൦, ൧).

സംഗീതപ്രമാണിക്കു, കുഴലുകളോടേ; ദാവിദിൻ കീൎത്തന.

<lg n="2"> യഹോവേ, എന്റേ ചൊല്ലുകളെ ചെവിക്കൊണ്ടു
എൻ ധ്യാനത്തെ ഗ്രഹിക്ക.</lg>

<lg n="3"> എൻ രാജാവും എൻ ദൈവവും ആയുള്ളോവേ,
എന്റേ ആൎത്തനാദത്തെ കുറിക്കൊൾ്ക്ക!
നിന്നോടല്ലോ ഞാൻ പ്രാൎത്ഥിക്കും.</lg>

<lg n="4"> യഹോവേ, രാവിലേ എൻ ശബ്ദത്തെ കേട്ടാലും!
ഞാനും രാവിലേ നിണക്കായി ഒരുക്കി കാത്തു നോക്കും.</lg> [ 91 ] <lg n="5"> കാരണം ദോഷം രുചിക്കുന്ന ദേവനല്ല നീ,
ദുഷ്ടനു നിങ്കൽ പാൎപ്പില്ല.</lg>

<lg n="6"> ഗൎവ്വികൾ നിൻ കണ്ണുകൾ്ക്കു നേരേ നിവിരുകയില്ല,
അകൃത്യം പ്രവൃത്തിക്കുന്നവരെ ഒക്കയും നീ പകെക്കുന്നു.</lg>

<lg n="7"> കള്ളം പറയുന്നവരെ നീ ഒടുക്കും,
ചോരയും ചതിയും തൂകുന്ന ആളെ യഹോവ അറെക്കും.</lg>

<lg n="8"> ഞാനോ നിൻ ദയയുടേ പെരുമയാൽ നിന്റേ ആലയം പ്രവേശിക്കും,
നിൻ വിശുദ്ധ മന്ദിരത്തെ നോക്കി നിന്റേ ഭയത്തിൽ ആരാധിക്കും.</lg>

<lg n="9"> യഹോവേ, എൻ എതിരികൾ നിമിത്തം നിന്റേ നീതിയിൽ എന്നെ ന
എൻ മുമ്പിൽ നിന്റേ വഴിയെ നിരത്തുക! [ടത്തി</lg>

<lg n="10"> കാരണം അവനവന്റേ വായിൽ നേരില്ല,
അവരുടേ ഉള്ളം കിണ്ടങ്ങൾ അത്രേ,
അവരുടേ തൊണ്ട തുറന്ന ശവക്കുഴി,
നാവിനെ അവർ മിനുക്കുന്നു.</lg>

<lg n="11"> ദൈവമേ, അവരുടേ കുറ്റം തെളിയിക്ക!
അവരുടേ ആലോചനകൾ ഹേതുവായി അവർ വീഴുക!
ദ്രോഹങ്ങളുടേ പെരുമയാൽ അവരെ ഭ്രംശിപ്പിക്ക!
നിന്നോടല്ലോ അവർ മറുത്തതു.</lg>

<lg n="12"> നിങ്കൽ ആശ്രയിക്കുന്നവർ ഒക്കയും സന്തോഷിച്ചും
നീ അവർ മേൽ ആഛ്ശാദിക്കയാൽ എന്നേക്കും ആൎത്തും
നിൻ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിച്ചും കൊള്ളുമാറു തന്നേ.</lg>

<lg n="13">യഹോവേ, നീയല്ലോ നീതിമാനെ അനുഗ്രഹിക്കും,
പലിശ കണക്കനേ പ്രസാദംകൊണ്ട് അവനെ ചൂടിക്കും.</lg>


൬. സങ്കീൎത്തനം.

ഉഗ്ര ബാധയിൽനിന്നു (൫) പ്രാണരക്ഷയെ അപേക്ഷിച്ചതും, (൯) ശത്രുക്ക
ളുടേ തോല്വിയെ ആശിച്ചതും.

സംഗീതപ്രമാണിക്കു, കമ്പിവാദ്യങ്ങളോടേ, അഷ്ടമരാഗത്തിൽ;

ദാവിദിൻ കീൎത്തന.

<lg n="2"> യഹോവേ, നിന്റേ കോപത്തിൽ എന്നെ ശാസിക്കയും
നിന്റേ ഊഷ്മാവിൽ ശിക്ഷിക്കയും അരുതേ!</lg>

<lg n="3"> യഹോവേ, ഞാൻ മാഴ്കിയതുകൊണ്ടു എന്നോടു കൃപ ചെയ്ക!
യഹോവേ, എന്നെ ചികിത്സിക്ക!
എന്റേ എല്ലുകൾ അല്ലോ മെരിണ്ടു പോയി.</lg> [ 92 ] <lg n="4"> എന്റേ ദേഹിയും ഏറ്റം മെരിണ്ടിരിക്കുന്നു;
നീയോ യഹോവേ, എത്രത്തോളം!</lg>

<lg n="5"> യഹോവേ, തിരിച്ചു എൻ ദേഹിയെ വിടുവിക്ക!
നിൻ ദയ നിമിത്തം എന്നെ രക്ഷിക്ക!</lg>

<lg n="6"> നിന്റേ സ്മരണം മരണത്തിൽ ഇല്ലല്ലോ,
പാതാളത്തിൽ ആർ നിന്നെ വാഴ്ത്തും?</lg>

<lg n="7"> ഞാൻ ഞരങ്ങുകയാൽ തളൎന്നു പോയി;
രാത്രി മുഴുവൻ എൻ കിടക്കയെ ഒഴുക്കുന്നു,
എൻ കണ്ണുനീർകൊണ്ടൂ കട്ടിലിനെ ഉരുക്കുന്നു.</lg>

<lg n="8">വ്യസനം ഹേതുവായി എൻ കണ്ണു കുഴിഞ്ഞും
എന്റേ സകല മാറ്റാന്മാർ നിമിത്തം മൂത്തും പോയി.</lg>

<lg n="9"> അകൃത്യത്തെ പ്രവൃത്തിക്കുന്നവരേ ഒക്കയും, എന്നോട് അകലുവിൻ!
യഹോവയല്ലോ ഞാൻ കരയുന്ന ഒച്ചയെ കേട്ടു.</lg>

<lg n="10"> എന്റേ യാചനയെ യഹോവ കേട്ടു,
യഹോവ എൻ പ്രാൎത്ഥനയെ കൈക്കൊള്ളും.</lg>

<lg n="11"> എന്റേ ശത്രുക്കൾ എല്ലാം നാണിച്ചു ഏറ്റം മെരിണ്ടുപോകും,
അവർ പിന്തിരിഞ്ഞു പെട്ടന്നു നാണിച്ചു പോകും.</lg>


൭. സങ്കീൎത്തനം.

യഹോവ തന്നെ കൊണ്ടുള്ള ഏഷണിയെ കേട്ടു (൭) ന്യായം വിധിക്കേണം
എന്നപേക്ഷയും (൧൦) ആശാനിശ്ചയവും (൧൫) സ്തോത്രവും (കാലം ൧ ശമു.
൨൪ ശേഷം).

ബിന്യമീന്യനായ ക്രശിന്റേ വാക്കുകൾ നിമിത്തം ദാവിദ്
യഹോവെക്കു പാടിയ ഭ്രമം.

<lg n="2"> എൻ ദൈവമായ യഹോവേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു,
എന്നെ വേട്ടയാടുന്നവരിൽനിന്ന് ഒക്കയും എന്നെ രക്ഷിച്ചുദ്ധരിക്കേണമേ!</lg>

<lg n="3"> അവൻ സിംഹം പോലേ എൻ ആത്മാവെ കീറി
ഉദ്ധരിപ്പവൻ ആരും ഇല്ലാതേ ശകലിച്ചു കളയായ്വാൻ തന്നേ.</lg>

<lg n="4"> എൻ ദൈവമായ യഹോവേ, ഞാൻ ഇതിനെ ചെയ്തു എങ്കിൽ,
അക്രമം എന്റേ കൈകളിൽ ഉണ്ടെങ്കിൽ,</lg>

<lg n="5"> എൻ ബന്ധുവിന്നു ഞാൻ തിന്മയെ പിണെച്ചു എങ്കിൽ,
എനിക്കു വെറുതേ മാറ്റാനായവനോടു കവൎന്നു എങ്കിൽ,</lg> [ 93 ] <lg n="6"> ശത്രു എൻ ദേഹിയെ പിന്തുടൎന്നു പിടിക്കയും
എൻ ജീവനെ നിലത്തു ചവിട്ടുകയും
എൻ തേജസ്സിനെ പൂഴിയിൽ വസിപ്പിക്കയും ചെയ്ക! (സേല)</lg>

<lg n="7">യഹോവേ, നിൻ കോപത്തിൽ എഴുനീല്ക്ക!
എന്റേ മാറ്റാന്മാരുടേ ചീറ്റത്തിങ്കൽ ഉയരുക!
ന്യായവിധിയെ കല്പിച്ചുള്ളവനേ, എനിക്കായി ഉണരുക!</lg>

<lg n="8"> കുലങ്ങളുടേ മഹാസഭ നിന്നെ ചുറ്റിനില്ക്ക,
പിന്നേ അവൎക്കു മീതേ കയറി ഉയരത്തിലേക്കു മടങ്ങി ചെല്ക!</lg>

<lg n="9"> യഹോവ ജനസമൂഹങ്ങൾക്കു വിസ്തരിക്കും;
എന്റേ നീതിക്കും തികവിന്നും തക്കവാറു
യഹോവേ, എനിക്കും ന്യായം വിധിക്ക!</lg>

<lg n="10"> ദുഷ്ടരുടേ ദോഷം തീൎന്നു പോക,
നീതിമാനെ ഉറപ്പിക്കയും ചെയ്ക!
ഹൃദയങ്ങളെയും ഉൾപൂവുകളെയും ആരായുന്നവൻ നീതിയുള്ള ദൈവമല്ലോ.</lg>

<lg n="11"> ഹൃദയനേരുള്ളവരെ രക്ഷിക്കുന്ന
ദൈവത്തിൻ വക്കൽ എന്റേ പലിശ ആകുന്നു.</lg>

<lg n="12"> ദൈവം നീതിയുള്ള ന്യായാധിപനും
നാൾതോറും ക്രുദ്ധിക്കുന്ന ദേവനും ആകുന്നു.</lg>

<lg n="13"> (ആൾ) തിരിയാഞ്ഞാൽ തന്റേ വാളിനെ കടഞ്ഞു
തൻ വില്ലിനെ കുലെച്ചു ലാക്കിൽ ഉറപ്പിക്കും;</lg>

<lg n="14"> അവനെക്കൊള്ളേ മരണാസ്ത്രങ്ങളെ തൊടുത്തു
തൻ അമ്പുകളെ തീപ്പകുഴികൾ ആക്കി ചമെക്കും.</lg>

<lg n="15">കണ്ടാലും, അകൃത്യത്തെ അവൻ ഉൾക്കൊണ്ടു
കിണ്ടം ഗൎഭം ധരിച്ചു വ്യാജത്തെ പ്രസവിക്കുന്നു.</lg>

<lg n="16"> കുണ്ടു കുഴിച്ചു തോണ്ടി എടുത്തു,
താൻ ഉണ്ടാക്കിയ കുഴിയിൽ വീഴുകയും ചെയ്യുന്നു.</lg>

<lg n="17"> അവന്റേ കിണ്ടം തൻ തലയിലേക്കു തിരിയും,
അവന്റേ സാഹസം തൻ നെറുകമേൽ ഇറങ്ങും.</lg>

<lg n="18"> ഞാൻ യഹോവയെ തൻ നീതിക്കു തക്കവണ്ണം വാഴ്ത്തും,
അത്യുന്നതനായ യഹോവാനാമത്തെ കീൎത്തിക്കും.</lg>

൮. സങ്കീൎത്തനം.

വാനങ്ങളാൽ കുട്ടികൾ്ക്കും ബോധിക്കുന്ന ദേവതേജസ്സു (൪) മനുഷ്യസൃഷ്ടി
യിൽ വിളങ്ങി വന്നതിന്നു (൧൦) സ്തോത്രം, [ 94 ] സംഗീതപ്രമാണിക്കു, ഗത്ഥ്യ (രാഗത്തിൽ); ദാവിദിൻ കീൎത്തന.

<lg n="2">ഞങ്ങളുടേ കൎത്താവായ യഹോവേ,
നിന്റേ നാമം സൎവ്വഭൂമിയിലും എത്ര നിറന്നിരിക്കുന്നു,
സ്വപ്രതാപത്തെ വാനങ്ങളിന്മേൽ ഇട്ടവനേ!</lg>

<lg n="3"> ശിശുക്കളുടേയും മുല കുടിക്കുന്നവരുടേയും വായിൽനിന്നു
നീ നിന്റേ മാറ്റാന്മാർ നിമിത്തം ബലം നിൎമ്മിച്ചതു
ശത്രുവെയും പക വീട്ടുന്നവനെയും ശമിപ്പിക്കേണ്ടതിന്നത്രേ.</lg>

<lg n="4"> നിന്റേ വിരലുകളുടേ ക്രിയയാകുന്ന നിന്റേ വാനങ്ങളെയും
നീ ഒരുക്കിയ ചന്ദ്രനക്ഷത്രങ്ങളെയും കാണുമ്പോൾ,</lg>

<lg n="5"> മൎത്യനെ നീ ഓൎപ്പാൻ അവൻ എന്താകുന്നു,
അവനെ സന്ദൎശിപ്പാൻ മനുഷ്യപുത്രനും എമ്മാത്രം?</lg>

<lg n="6"> ദേവത്വത്തിലും അല്പം മാത്രം നീ അവനെ കുറെച്ചു
തേജസ്സും പ്രഭയും അവനെ ചൂടുമാറാക്കി,</lg>

<lg n="7"> നിന്റേ കൈക്രിയകളിൽ അവനെ വാഴിക്കുന്നു;
സകലവും അവന്റേ കാലുകൾ്ക്കു കീഴാക്കി ഇരിക്കുന്നു,</lg>

<lg n="8"> ആടും കാളകളും എല്ലാം
വയലിലേ മൃഗങ്ങളുമായി</lg>

<lg n="9"> വാനത്തിലേ കുരികിലും കടലിലേ മീനുകളും
സമുദ്രമാൎഗ്ഗങ്ങളൂടേ കടക്കുന്നത് ഒക്കയും തന്നേ.</lg>

<lg n="10"> ഞങ്ങളുടേ കൎത്താവായ യഹോവേ,
നിന്റേ നാമം സൎവ്വഭൂമിയിലും എത്ര നിറന്നിരിക്കുന്നു!</lg>

൯. സങ്കീൎത്തനം.

ദൈവം തുണെച്ചതിനെ ഇസ്രയേൽ ഓൎത്തു (൮) അവന്റേ ഗുണങ്ങളെ
സ്തുതിച്ചു (൧൪) പുറമേ ശത്രുക്കളിൽനിന്നു രക്ഷയെ പ്രാൎത്ഥിച്ചാശിച്ചതു (കാലം
൨ ശമു. ൨൧,, ൧൭). അകാരാദി.

സംഗീതപ്രമാണിക്കു, പുത്രമരണത്തിന്മേൽ (എന്ന രാഗത്തിൽ);

ദാവിദിൻ കീൎത്തന.

<lg n="2"> അശേഷഹൃദയംകൊണ്ടു ഞാൻ യഹോവയെ വാഴ്ത്തും,
നിന്റേ സകല അത്ഭുതങ്ങളെയും ഞാൻ വൎണ്ണിക്ക;</lg>

<lg n="3"> നിങ്കൽ സന്തോഷിച്ചുല്ലസിക്ക,
അത്യുന്നതനേ നിൻ നാമത്തെ കീൎത്തിക്ക,</lg>

<lg n="4"> എന്റേ ശത്രുക്കൾ ഇടറി
നിന്മുഖത്തുനിന്നു നശിച്ചിട്ട് പിൻവാങ്ങുകയാൽ തന്നേ!</lg> [ 95 ] <lg n="5"> എൻ ന്യായത്തെയും വിസ്താരത്തെയും നീയല്ലോ നടത്തി,
നീതിയുള്ള വിധികൎത്താവായി സിംഹാസനത്തിലിരുന്നു.</lg>

<lg n="6"> ഉലകജാതികളെ നീ ഭൎത്സിച്ചു ദുഷ്ടനെ നശിപ്പിച്ചു
അവരുടേ നാമത്തെ യുഗാദിയുഗത്തോളവും മാച്ചുകളഞ്ഞു.</lg>

<lg n="7"> ശത്രുവിന്ന് ഇടിവുകൾ എന്നേക്കും തികഞ്ഞു വന്നു;
നീ പട്ടണങ്ങളെ വേരറുത്തു,
അവറ്റിൻ സ്മരണം കൂടേ നശിച്ചു പോയി.</lg>

<lg n="8"> എന്നേക്കും യഹോവ ഇരിക്കുന്നു,
തൻ സിംഹാസനത്തെ ന്യായവിധിക്കായി സ്ഥാപിച്ചു.</lg>

<lg n="9"> അവൻ നീതിയോടേ ഊഴിക്കു വിസ്തരിച്ചു
നേരോടേ കുലങ്ങൾ്ക്കു വിധിക്കും.</lg>

<lg n="10"> എളിയവന്നു യഹോവ ഉയൎന്നിലം ആക,
ഞെരുക്കത്തിലേ കാലങ്ങൾ്ക്ക് ഉയിൎന്നിലം തന്നേ!</lg>

<lg n="11"> യഹോവേ, നിന്നെ തിരയുന്നവരെ നീ കൈവിടായ്കയാൽ
നിൻ നാമത്തെ അറിയുന്നവർ നിങ്കൽ തേറും.</lg>

<lg n="12"> ഓതുവിൻ, ചിയോനിൽ വസിക്കുന്ന യഹോവെക്കു തന്നേ,
ജനസമൂഹങ്ങളിൽ അവന്റേ വങ്ക്രിയകളെ കഥിപ്പിൻ!</lg>

<lg n="13"> ചോരകളെ അന്വേഷിക്കുന്നവനല്ലോ അവറ്റെ ഓൎത്തു,
സാധുക്കളുടേ നിലവിളിയെ മറക്കാതിരിക്കുന്നു.</lg>

<lg n="14"> കരുണ ചെയ്താലും, യഹോവേ!
എന്റേ പകയരാൽ ഉള്ള എൻ ഉപദ്രവത്തെ കാണ്ക,
മരണവാതിലുകളിൽനിന്ന് എന്നെ ഉയൎത്തുന്നവനേ!</lg>

<lg n="15"> ഞാൻ ചിയോൻ പുത്രിയുടേ വാതിലുകളിൽ
നിന്റേ സ്തുതിയെ ഒക്കയും വൎണ്ണിച്ചു,
നിന്റേ രക്ഷയിൽ ആനന്ദിക്കേണ്ടതിന്നു തന്നേ.</lg>

<lg n="16"> ജാതികൾ ഉണ്ടാക്കിയ കുഴിയിൽ തങ്ങൾ മുഴുകി,
തങ്ങൾ ഒളിപ്പിച്ച വലയിൽ അവരുടേ കാൽ അകപ്പെട്ടു.</lg>

<lg n="17"> യഹോവ തന്നെത്താൻ അറിവാറാക്കി ന്യായവിധിയെ കഴിച്ചു; [ല)
തൻ കൈകളുടേ പ്രവൃത്തിയിൽ ദുഷ്ടൻ കുടുങ്ങി പോയി. (പതുക്കേ, സേ</lg>

<lg n="18"> ദുഷ്ടന്മാർ പാതാളത്തിലേക്കു പിന്തിരിയും,
യഹോവയെ മറക്കുന്ന സകല ജാതികളും തന്നേ.</lg>

<lg n="19">ദരിദ്രൻ നിത്യം മറക്കപ്പെടുകയില്ല നിശ്ചയം,
സാധുക്കളുടേ ആശ എന്നേക്കും നശിക്കയും ഇല്ല.</lg> [ 96 ] <lg n="20"> യഹോവേ, എഴുനീല്ക്ക! മൎത്യൻ ബലപ്പെടരുതേ,
ജാതികൾ്ക്കു നിന്തിരുമുമ്പിൽ ന്യായവിധി വരികേ വേണ്ടു!</lg>

<lg n="21"> യഹോവേ, അവൎക്കു ഭീഷണി ഇടുക,
തങ്ങൾ മൎത്യർ എന്നു ജാതികൾ അറികയും ചെയ്ക! (സേല)</lg>

൧൦ സങ്കീൎത്തനം.

അകത്തേ ശത്രുക്കളെയും (൧൨) ദൈവം ശിക്ഷിച്ചു സഭയെ ഉദ്ധരിക്കേണം
എന്നതു (കാലം ൯ സങ്കീ.).

<lg n="1"> നീ ദൂരത്തു നില്പാൻ എന്തു, യഹോവേ?
ഞെരുക്കത്തിലേ കാലങ്ങൾ്ക്കു കണ്ണു മൂടുവാൻ എന്തു?</lg>

<lg n="2"> ദുഷ്ടന്റേ ഡംഭത്തിങ്കൽ എളിയവൻ (മനം) പൊള്ളുന്നു,
അവർ നിരൂപിച്ച ദുൎന്നയങ്ങളാൽ പിടിക്കപ്പെടുകയും ചെയ്യുന്നു.</lg>

<lg n="3"> ദുഷ്ടനല്ലോ തൻ ഉള്ളത്തിൻ മോഹത്തെ സ്തുതിക്കയും
ലുബ്ധൻ യഹോവയെ അനുഗ്രഹിച്ചു ധിക്കരിക്കയും,</lg>

<lg n="4"> മൂക്കിൻ ഉയരംകൊണ്ടു ദുഷ്ടൻ: അന്വേഷണം ഇല്ല എന്നും,
ദൈവം ഇല്ല എന്നും എല്ലാ ചിന്തനങ്ങൾ ആകയും,</lg>

<lg n="5"> അവന്റേ വഴികൾ എല്ലായ്പോഴും സിദ്ധിക്കയും,
നിന്റേ ന്യായവിധികൾ ഉയരവേ അവനോട് അകലുകയും,
മാറ്റാന്മാരെ ഒക്കയും അവൻ ഊതിക്കളകയും,</lg>

<lg n="6"> ഞാൻ കുലുങ്ങുകയില്ല,
തലമുറകളോളം തിന്മയിൽ പെടാത്തവൻ എന്നു ഹൃദയത്തിൽ പറകയും,</lg>

<lg n="7"> പ്രാക്കലും ചതികളും തുയരവും വായിൽ നിറകയും
നാവിങ്കീഴ് കിണ്ടവും അകൃത്യവും ഇരിക്കയും,</lg>

<lg n="8"> അവൻ ഊരുകളുടേ ഒതുക്കിൽ വസിച്ചു
നിൎദ്ദോഷനെ ഒളിമറകളിൽ കൊല്ലുകയും
അഗതിയെ കണ്ണു ചുഴിഞ്ഞു നോക്കയും,</lg>

<lg n="9"> വള്ളിക്കെട്ടിൽ സിംഹം പോലേ ഒളിയിൽ പതിയിരുന്നു.
എളിയവനെ മാട്ടി വെപ്പാൻ പതുങ്ങി
തന്റേ വലയിൽ വറ്റു എളിയവനെ പിടിക്കുകയും,</lg>

<lg n="10"> ഒററി പതിഞ്ഞിരിക്കയും
അവന്റേ ഊക്കരാൽ അഗതികൾ വീഴ്കയും,</lg>

<lg n="11"> ദേവൻ മറന്നു എന്നും
തൻ മുഖത്തെ മറെച്ചു ഒരുനാളും കാണാതേ ഇരിക്കുന്നു എന്നും
അവൻ ഹൃദയത്തിൽ പറകയും ചെയ്യുന്നു.</lg> [ 97 ] <lg n="12"> യഹോവേ, എഴുനീല്ക്ക!
ദേവ, നിൻ കയ്യെ ഉയൎത്തുക,
എളിയവരെ മറക്കല്ലേ!</lg>

<lg n="13"> ദുഷ്ടൻ ദൈവത്തെ ധിക്കരിപ്പാനും
നീ അന്വേഷിക്കയില്ല എന്നു ഹൃദയത്തിൽ പറവാനും എന്തു?</lg>

<lg n="14"> വിപത്തും വ്യസനവും നിന്റേ കൈയിൽ ആക്കുവാൻ
നീ നോക്കുക കൊണ്ടു (അതിനെ) കണ്ടുവല്ലോ.
അഗതി നിങ്കൽ സമൎപ്പിച്ചു വിടുന്നു,
അനാഥനു നീ തന്നേ തുണ.</lg>

<lg n="15"> ശഠന്റേ ഭുജത്തെ ഒടിക്ക!
ദോഷവാന്റേ ദുഷ്ടത കാണാത്തെടത്തോളം അന്വേഷിക്ക!</lg>

<lg n="16"> യഹോവ യുഗാദി നിത്യത്തിൽ രാജാവ് തന്നേ,
ജാതികൾ അവന്റേ ദേശത്തുനിന്നു നശിക്കുന്നു.</lg>

<lg n="17"> സാധുക്കളുടേ ആഗ്രഹത്തെ, യഹോവേ, നീ കേട്ടു,
അവരുടേ ഹൃദയത്തെ നീ ഉറപ്പിക്കും.</lg>

<lg n="18"> അനാഥനും ചതഞ്ഞവനും ന്യായം വിധിപ്പാൻ നീ ചെവി കൊടുത്തു കേ
ഭൂമിയിങ്കൽനിന്നുള്ള മൎത്യൻ ഇനി കിറുത്തു പോകയും ഇല്ല. [ൾ്ക്കും,</lg>


൧൧ സങ്കീൎത്തനം.

ആപത്ക്കാലത്തിൽ വാങ്ങി പോകാതേ (൪) യഹോവയുടേ ന്യായവിധിയിൽ ആശ്രയിച്ചു നില്ക്കേണം.

സംഗീതപ്രമാണിക്കു; ദാവിദിന്റേതു

<lg n="1"> യഹോവയിൽ ഞാൻ ആശ്രയിച്ചിരിക്കുന്നു.
ഹാ, കുരികിലേ, നിങ്ങളുടേ മലെക്കു മണ്ടുവിൻ എന്നും,</lg>

<lg n="2"> ദുഷ്ടരല്ലോ ഹൃദയനേരുള്ളവരെ മറയത്ത് എയ്വാൻ വില്ലു കുലെച്ചു
തങ്ങളുടേ അമ്പിനെ ഞാണിന്മേൽ തൊടുക്കുന്നു എന്നും,</lg>

<lg n="3"> അടിസ്ഥാനങ്ങളല്ലോ മറിഞ്ഞു പോയി.
നീതിമാൻ പ്രവൃത്തിക്കാവുന്നതെന്ത് എന്നും
നിങ്ങൾ എൻ ആത്മവോടു പറയുന്നത് എങ്ങനേ?</lg>

<lg n="4"> യഹോവ തന്റേ വിശുദ്ധമന്ദിരത്തിൽ ഉണ്ടു,
യഹോവയുടേ സിംഹാസനം സ്വൎഗ്ഗത്തിൽ തന്നേ;
അവന്റേ കണ്ണുകൾ നോക്കുന്നുണ്ടു,
അവന്റേ ഇമകൾ മനുഷ്യപുത്രരെ ശോധന ചെയ്യുന്നു.</lg> [ 98 ] <lg n="5"> യഹോവ നീതിമാനെ ശോധന ചെയ്യുന്നു,
ദുഷ്ടനെയും സാഹസപ്രിയനെയും അവന്റേ ഉള്ളം പകെക്കുന്നു.</lg>

<lg n="6"> ദുഷ്ടരുടേ മേൽ അവൻ കണികളും തീയും ഗന്ധകവും പെയ്യിക്കും,
വിഷക്കാറ്റു തന്നേ അവരുടേ പാനപാത്രത്തിന്നുള്ള അംശം.</lg>

<lg n="7"> കാരണം യഹോവ നീതിമാൻ, നീതികളെ സ്നേഹിക്കുന്നവൻ തന്നേ;
നേരുള്ളവനേ അവന്റേ മുഖം നോക്കൂ.</lg>

൧൨ . സങ്കീൎത്തനം.

ലോകത്തിൽ പാപം വൎദ്ധിക്കുന്തോറും പ്രാൎത്ഥനയും (൬) ദൈവത്തിൻ ഉ
ത്തരത്താൽ (൭) ആശ്രയവൎദ്ധനയും.

സംഗീതപ്രമാണിക്കു, അഷ്ടമരാഗത്തിൽ; ദാവിദിൻ കീൎത്തന.

<lg n="2"> യഹോവേ, രക്ഷിക്കേണമേ, ഭക്തരല്ലോ ഒടുങ്ങുന്നതു
മനുഷ്യപുത്രരിൽനിന്നു വിശ്വാസ്യത മുടിഞ്ഞു പോകയാൽ തന്നേ!</lg>

<lg n="3">അവനവൻ തൻ കൂട്ടുകാരനോട് മായം പറയുന്നു,
മിനുക്കിയ അധരത്തോടും ഇരട്ടിച്ച ഹൃദയത്തോടും അവർ ഉരിയാടുന്നു.</lg>

<lg n="4"> മിനുക്കിയ അധരങ്ങളെ ഒക്കയും
വമ്പുകളെ ഉരെക്കുന്ന നാവിനെയും യഹോവ ഛേദിക്കാക!</lg>

<lg n="5">നാവിനാൽ നാം വീൎയ്യം പ്രവൃത്തിക്കുന്നു,
നമ്മുടേ അധരങ്ങൾ നമുക്കു തുണ,
നമുക്കു കൎത്താവ് ആർ എന്നു പറയുന്നവരെ തന്നേ (ഛേദിക്ക)!</lg>

<lg n="6"> എളിയവരുടേ നിഗ്രഹവും
ദരിദ്രരുടേ ഞരക്കവും ഹേതുവായിട്ടു ഞാൻ ഇപ്പോൾ എഴുനീല്ക്കും,
രക്ഷെക്കായി കിഴെക്കുന്നവനെ അതിലാക്കും എന്നു യഹോവ ചൊല്ലുന്നു.</lg>

<lg n="7"> യഹോവയുടേ വചനങ്ങൾ ശുദ്ധ വചനങ്ങളത്രേ,
ഒരു ഭൂമിപാലനായ്ക്കൊണ്ട് ഊതിക്കഴിച്ചു
ഏഴു വട്ടം ഉരുക്കിയ വെള്ളി തന്നേ.</lg>

<lg n="8"> യഹോവേ, നീ അവരെ കാക്കും,
ഈ തലമുറയിൽനിന്നു അവരെ എന്നും സൂക്ഷിക്കും,</lg>

<lg n="9"> മനുഷ്യപുത്രൎക്ക് നികൃഷ്ടത ഏറുന്തോറും
ദുഷ്ടർ ചുറ്റും നടന്നു കൊണ്ടാലും.</lg>

൧൩ . സങ്കീൎത്തനം.

ദുഃഖിതന്റേ സങ്കടവും (൪) യാചനയും (൬) ആശ്വാസവും.
സംഗീതപ്രമാണിക്കു; ദാവിദിന്റേ കീൎത്തന. [ 99 ] <lg n="2"> യഹോവേ, നീ എന്നെ നിത്യം മറപ്പത് എത്രോടം?
നിൻ മുഖം എങ്കൽനിന്നു മറെപ്പത് എത്രോടം?</lg>

<lg n="3">എൻ ഉള്ളത്തിൽ ആലോചനകളും
ഹൃദയത്തിൽ ഖേദവും നാൾതോറും ഞാൻ വെപ്പത് എത്രോടം?
ശത്രു എന്റേ മേൽ ഉയരുന്നത് എത്രോടം?</lg>

<lg n="4"> എൻ ദൈവമായ യഹോവേ, നോക്കേണമേ,എനിക്ക് ഉത്തരം തരിക!
ഞാൻ മരണനിദ്ര കൊള്ളായ്വാൻ എൻ കണ്ണുകളെ പ്രകാശിപ്പിക്കേണമേ!</lg>

<lg n="5"> എന്റേ ശത്രു ഞാൻ ഇവനെ വെന്നു എന്നു പറവാനും
ഞാൻ കുലുങ്ങുകയാൽ മാറ്റാന്മാർ ആനന്ദിപ്പാനും സംഗതി വരരുതേ!</lg>

<lg n="6"> ഞാനോ നിന്റേ ദയയിൽ തേറിക്കൊള്ളുന്നു,
നിൻ രക്ഷയിൽ എന്റേ ഹൃദയം ആനന്ദിക്ക! [യ്യും.
ഞാൻ യഹോവെക്ക് അവൻ എന്നോടു നന്മ ചെയ്തു എന്നു പാടുകയും ചെ</lg>


൧൪. സങ്കീൎത്തനം.

ദോഷവൎദ്ധനയാൽ സങ്കടവും (൪) ന്യായവിധിയുടേ നിശ്ചയത്തോടേ (൭)
രക്ഷയാചനയും,

സംഗീതപ്രമാണിക്കു; ദാവിദിന്റേതു.

<lg n="1"> മൂഢൻ ദൈവം ഇല്ല എന്നു തന്റേ ഹൃദയത്തിൽ പറയുന്നു,
അവർ പ്രവൃത്തിയിൽ തങ്ങളെ തന്നേ കെടുത്തു അറെപ്പാക്കി.</lg>

<lg n="2"> നന്മ ചെയ്യുന്നവൻ ആരും ഇല്ല;
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാനായി
യഹോവ സ്വൎഗ്ഗത്തിൽനിന്നു മനുഷ്യപുത്രരുടേ മേൽ നോക്കുന്നു.</lg>

<lg n="3"> എല്ലാവരും (വഴി) തെറ്റി ഒക്കത്തക്ക പുളിച്ചു പോയി,
നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.</lg>

<lg n="4"> യഹോവയെ വിളിക്കാതേ എൻ ജനത്തെ അപ്പമാക്കി തിന്നുംകൊണ്ടു
അകൃത്യം പ്രവൃത്തിക്കുന്നവർ ഒക്കയും അറിയുന്നില്ലയോ?</lg>

<lg n="5"> അതാ അവർ ചീളെന്നു പേടിച്ചു പോയി;
യഹോവ നീതിയുള്ള തലമുറയിൽ ഉണ്ടു പോൽ.</lg>

<lg n="6"> എളിയവന്റേ ആലോചനയെ നാണമാക്കിക്കളവിൻ!
യഹോവ അവന്റേ ആശ്രയം ആകുന്നു താനും.</lg>

<lg n="7"> ചിയോനിൽനിന്ന് ഇസ്രയേലിന്റേ രക്ഷ വന്നാൽ കൊള്ളാം!
യഹോവ തൻ ജനത്തിന്റേ അടിമയെ മാറ്റുമ്പോൾ
യാക്കോബ് ആനന്ദിക്ക, ഇസ്രയേൽ സന്തോഷിക്ക!</lg> [ 100 ] ൧൫. സങ്കീൎത്തനം.

നീതിമാന്റേ വൎണ്ണനം (൨ ശമു. ൬, ൧൨).
ദാവിദിന്റേ കീൎത്തന

<lg n="1"> യഹോവേ, നിന്റേ കൂടാരത്തിൽ ആർ പാൎക്കും?
നിൻ വിശുദ്ധമലയിൽ ആർ വസിക്കും?</lg>

<lg n="2"> തികവോടേ നടന്നും നീതിയെ പ്രവൃത്തിച്ചും
ഹൃദയത്തിൽ സത്യത്തെ പറഞ്ഞും കൊള്ളുന്നവൻ,</lg>

<lg n="3"> നാവു കൊണ്ട് ഏഷണി പരത്താതേ
കൂട്ടുകാരനോടു തിന്മ ചെയ്യാതേ
അയല്ക്കാരന്റേ മേൽ നിന്ദയെ ചുമത്താതേ ഉള്ളവൻ.</lg>

<lg n="4"> നികൃഷ്ടനിൽ അവനു നീരസം തോന്നുകയും
യഹോവയെ ഭയപ്പെടുന്നവരെ അവൻ ബഹുമാനിക്കയും
തനിക്കു ചേതത്തിന്നായി ആണയിട്ടും മാറ്റാതേ ഇരിക്കയും ചെയ്യുന്നു.</lg>

<lg n="5"> തന്റേ പണത്തെ പലിശെക്കു കൊടുക്കയും
നിൎദോഷന്റേ നേരേ കൈക്കൂലി വാങ്ങുകയും ഇല്ല.
ഇവ ചെയ്യുന്നവൻ എന്നേക്കും കുലുങ്ങുകയില്ല.</lg>


൧൬. സങ്കീൎത്തനം.

ഭക്തൻ യഹോവയിൽ മാത്രം ആശ്രയിച്ചു കൊണ്ടു (൮) പ്രാണഭയത്തിലും
ആശാനിശ്ചയമുള്ളവൻ തന്നേ.

ദാവിദിന്റേ നിധി.

<lg n="1"> ദേവനേ, ഞാൻ നിങ്കൽ ആശ്രയിക്കയാൽ
എന്നെ കാക്കേണമേ!</lg>

<lg n="2">യഹോവയോടു ഞാൻ പറയുന്നിതു: നീ എന്റേ കൎത്താവു,
നിണക്കു പുറമേ എനിക്കു നന്മയില്ല എന്നത്രേ;</lg>

<lg n="3"> ദേശത്തിലേ വിശുദ്ധരോടോ:
എന്റേ സൎവ്വപ്രസാദം ഉള്ള ഉദാരന്മാർ ഇവർ (എന്നും പറയുന്നു).</lg>

<lg n="4"> അന്യ (ഭൎത്താവി)നെ മേടിക്കുന്നവൎക്കു വേദനകൾ പെരുകും;
അവറ്റിന്റേ കുരുതിക്കാഴ്ചകളെ ഞാൻ ഊക്കയും [൨൩, ൧൩)
അവറ്റിൻ പേരുകളെ എൻ അധരങ്ങളിൽ എടുക്കയും ഇല്ല. (൨ മോ.</lg> [ 101 ] <lg n="5"> എന്റേ ജന്മത്തിന്റേ പങ്കും
എൻ പാനപാത്രവും യഹോവ തന്നേ,
എന്റേ ചീട്ടിനെ നീ താങ്ങുന്നു.</lg>

<lg n="6"> അളത്തച്ചരടുകൾ എനിക്കു മനോഹരദിക്കിൽ വീണു,
(അത്) എനിക്കു തെളിയുന്ന അവകാശവും ആകുന്നു.</lg>

<lg n="7"> എനിക്കു മന്ത്രിച്ച യഹോവയെ ഞാൻ വാഴ്ത്തും,
രാത്രിയിലും എന്റേ ഉൾ്പൂവുകൾ എന്നെ പ്രബോധിപ്പിക്കുന്നു.</lg>

<lg n="8"> ഞാൻ യഹോവയെ എപ്പോഴും എന്റേ മുമ്പിൽ വെച്ചിരിക്കുന്നു,
അവൻ എന്റേ വലത്തിരിക്കയാൽ ഞാൻ കുലുങ്ങുകയില്ല.</lg>

<lg n="9"> അതുകൊണ്ട് എന്റേ ഹൃദയം സന്തോഷിക്കുന്നു,
എൻ തേജസ്സും ആനന്ദിക്കുന്നു,
എന്റേ ജഡവും നിൎഭയമായി വസിക്കും.</lg>

<lg n="10"> കാരണം നീ എന്റേ ദേഹിയെ പാതാളത്തിന്നു വിടുകയില്ല,
നിന്റേ ഭക്തരെ കുഴിയെ കാണ്മാൻ ഏല്പിക്കയും ഇല്ല.</lg>

<lg n="11"> നീ ജീവമാൎഗ്ഗത്തെ എന്നെ അറിയിക്കും:
നിൻ മുഖത്തോടു സന്തോഷങ്ങളുടേ തൃപ്തിയും
നിന്റേ വലങ്കൈയാൽ എന്നും ഓമനകളും അത്രേ.</lg>

൧൭. സങ്കീൎത്തനം.

നിൎദോഷൻ തന്റേ നീതിയെയും (൬) ശത്രുക്കളുടേ അനീതിയെയും ഓൎപ്പി
ച്ചു (൧൩) രക്ഷയെ യാചിച്ചാശിച്ചതു (൧ ശമു. ൨൩, ൧൯).

ദാവിദിന്റേ പ്രാൎത്ഥന.

<lg n="1"> യഹോവേ, നീതിയെ കേൾ്ക്ക!
വ്യാജമില്ലാത്ത അധരങ്ങളാൽ ഞാൻ കെഞ്ചുന്നതു കുറിക്കൊൾ്ക!
പ്രാൎത്ഥിക്കുന്നതിന്നു ചെവി തരിക!</lg>

<lg n="2"> എന്റേ ന്യായം നിന്മുഖത്തിൽനിന്നു പുറപ്പെടുക!
നേരിനെ നിന്റേ കണ്ണുകൾ നോക്കുന്നുണ്ടു.</lg>

<lg n="3"> എന്റേ ഹൃദയത്തെ നീ ശോധന ചെയ്തു,
രാത്രിയിലും സന്ദൎശിച്ചു ഊതിക്കഴിച്ചു കൊണ്ടിട്ടും ഒന്നും കാണുന്നില്ല;
എന്റേ വായി എൻ നിനവിനെ ലംഘിക്കയില്ല.</lg>

<lg n="4"> മാനുഷകൎമ്മങ്ങളെ സംബന്ധിച്ചു
ഞാൻ നിൻ അധരങ്ങളുടേ വചനം കൊണ്ടത്രേ
പാതകക്കാരന്റേ മാൎഗ്ഗങ്ങളെ സൂക്ഷിച്ച് (ഒഴിഞ്ഞു).</lg> [ 102 ] <lg n="5"> എന്റേ നടകൾ നിന്റേ ചുവടുകളെ പിടിച്ചുകൊണ്ടു
എന്റേ അടികൾ കുലുങ്ങാതേ ഇരുന്നു.</lg>

<lg n="6"> നിന്നെ ഞാൻ വിളിച്ചു; നീയല്ലോ, ദേവനേ, എനിക്കുത്തരം തരും!
നിൻ ചെവിയെ എനിക്കു ചാച്ചു എൻ ചൊല്ലിനെ കേൾ്ക്ക!</lg>

<lg n="7"> ആശ്രിതരെ രക്ഷിക്കുന്നവനായുള്ളോവേ,
കലഹിക്കുന്നവർ നിമിത്തം
നിൻ വലങ്കയ്യാൽ നിന്റേ ദയകളെ വിശേഷിപ്പിക്ക!</lg>

<lg n="8"> കണ്മണി പോലേ എന്നെ കാത്തു (൫ മോ.൩൨, ൧൦)
നിൻ ചിറകുകളുടേ നിഴലിൽ എന്നെ മറെക്ക,</lg>

<lg n="9"> എന്നെ നിഗ്രഹിക്കുന്ന ദുഷ്ടരിൽ നിന്നു
പ്രാണനായികൊണ്ട് എന്നെ വളഞ്ഞുകൊള്ളുന്ന ശത്രുക്കളിൽനിന്നു തന്നേ!</lg>

<lg n="10"> അവർ നൈകൊണ്ടു (ഹൃദയം) അടെച്ചു
വായികൊണ്ടു ഡംഭം പറഞ്ഞു;</lg>

<lg n="11"> ഞങ്ങളുടേ നടകളെ (നോക്കി) ഇപ്പോൾ തന്നേ ഞങ്ങളെ ചുററിക്കൊണ്ടു
നിലത്തോടു ചേൎപ്പാൻ കണ്ണുകളെ വെക്കുന്നു.</lg>

<lg n="12"> അവൻ പറിപ്പാൻ കൊതിക്കുന്ന സിംഹത്തോടും
മറയത്തു വസിക്കുന്ന ചെറുകോളരിയോടും സമൻ.</lg>

<lg n="13"> യഹോവേ, എഴുനീറ്റു മുന്നെത്തി അവനെ കമിഴ്ത്തി വെക്കേണമേ!
ദുഷ്ടനിൽനിന്ന് എൻ ദേഹിയെ നിൻ വാളുകൊണ്ടും,</lg>

<lg n="14"> യഹോവേ, നിൻ കൈയാൽ പുരുഷരിൽനിന്നും വിടുവിക്കേണമേ,-
നീ സ്വരൂപിച്ചവകൊണ്ടു വയറു നിറെപ്പിക്കയാൽ
ഈ ആയുസ്സിൽ പങ്കു ലഭിക്കുന്ന പ്രപഞ്ചപുരുഷരിൽനിന്നു തന്നേ!
അവൎക്കു മക്കളാൽ തൃപ്തി ഉണ്ടു,
തങ്ങളുടേ സമ്പത്തു സ്വശിശുക്കൾ്ക്കു വിട്ടേക്കുന്നുണ്ടു.</lg>

<lg n="15"> ഞാനോ നീതിയിൽ നിൻ മുഖത്തെ നോക്കും,
ഉണരുമ്പോൾ നിന്റേ രൂപത്താൽ തൃപ്തനാകും.</lg>

൧൮. സങ്കീൎത്തനം.

രാജാവ് കൃതജ്ഞത പൂണ്ടു (൫) പ്രാണഭയങ്ങളിൽനിന്ന് അതിശയമായ ഉ
ദ്ധാരണങ്ങൾ എല്ലാം (൨ ൧) ഭക്തിസത്യം നിമിത്തം തനിക്കു സാധിച്ചതിനെ
ഓൎത്തു, (൩ ൨) ഇസ്രയേലിലും ജാതികളിലും ഉണ്ടായ നിത്യരാജത്വത്തെ വൎണ്ണിച്ചു,
(൪൭) സൎവ്വലോകത്തും ദേവസ്തുതിയെ പരത്തുന്നതു. [ 103 ] സംഗീതപ്രമാണിക്കു; യഹോവാദാസനായ ദാവിദിന്റേതു.
യഹോവ ശൌൽ മുതലായ സകല ശത്രുക്കളുടേ കൈയിൽനിന്നും
അവനെ ഉദ്ധരിച്ച നാൾ ഈ പാട്ടിന്റേ വചനങ്ങളെ യഹോവയോടു
ചൊല്ലിയതു (൨ ശമു. ൨൨).

<lg n="2"> എൻ ബലമായ യഹോവേ,
നിന്നിൽ എനിക്കു സ്ഥായി ഉണ്ടു!</lg>

<lg n="3"> യഹോവ എന്റേ ശൈലവും എൻ ദുൎഗ്ഗവും എന്നെ വിടുവിക്കുന്നവനും ത
എൻ ദേവൻ ഞാൻ ആശ്രയിക്കുന്ന പാറയും [ന്നേ;
എൻ പലിശയും എൻ രക്ഷയുള്ള കൊമ്പും എൻ ഉയൎന്നിലവും തന്നേ.</lg>

<lg n="4"> സ്തുത്യനാകുന്ന യഹോവയെ ഞാൻ വിളിക്കുന്തോറും
എന്റേ ശത്രുക്കളിൽനിന്നു രക്ഷിക്കപ്പെടുന്നു.</lg>

<lg n="5"> മരണപാശങ്ങൾ എന്നെ ചുറ്റി
വല്ലായ്മയുടേ തോടുകൾ എന്നെ അരട്ടി,</lg>

<lg n="6"> പാതാളക്കയറുകൾ എന്നെ ചുഴന്നു
ചാവിൻ കണികൾ എനിക്കു മുന്നെത്തി പിണഞ്ഞു.</lg>

<lg n="7"> ഞെരുങ്ങുമ്പോൾ ഞാൻ യഹോവയെ വിളിച്ചു
എൻ ദൈവത്തോടു കൂക്കി;
അവൻ സ്വമന്ദിരത്തിൽനിന്ന് എന്റേ ശബ്ദത്തെ കേട്ടു [യ്തു.
എന്റേ കൂക്കൽ അവന്തിരുമുമ്പിൽ ചെവികളിൽ തന്നേ എത്തുകയും ചെ</lg>

<lg n="8"> ഉടനേ ഭൂമി കുലുങ്ങി നടുങ്ങി,
അവൻ ക്രുദ്ധിക്കയാൽ മലകളുടേ അടിസ്ഥാനങ്ങൾ ഇളകിക്കുലുങ്ങി;</lg>

<lg n="9"> അവന്റേ മൂക്കിൽ പുക കയറി,
അവന്റേ വായിൽനിന്നു തീ തിന്നു,
അവങ്കൽനിന്നു കനൽ ജ്വലിച്ചു.</lg>

<lg n="10"> അവൻ വാനങ്ങളെ ചാച്ചിറങ്ങി,
അവന്റേ കാലുകൾ്ക്കു കീഴിൽ കാൎമ്മുകിൽ ഉണ്ടു.</lg>

<lg n="11"> അവൻ കറുബിന്മേൽ ഏറി പറന്നു
കാററിന്റേ ചിറകുകളിന്മേൽ പാറി,</lg>

<lg n="12"> ഇരിട്ടിനെ തന്റേ മറവും
നീർമൂടൽ തിങ്ങിയ മേഘങ്ങളെ ചുറ്റും തനിക്കു കുടിലും ആക്കി;</lg>

<lg n="13"> അവന്റേ മുമ്പാകേയുള്ള തുളക്കത്തിൽനിന്ന് അവന്റേ മേഘങ്ങൾ അക
ആലിപ്പഴവും തീക്കനലും (പൊഴിഞ്ഞു); [ന്നു</lg>

<lg n="14"> യഹോവ വാനങ്ങളിൽ ഇടി മുഴക്കി
അത്യുന്നതൻ തൻ ശബ്ദവും ഇട്ടു ആലിപ്പഴവും തീക്കനലും (പൊഴിഞ്ഞു);</lg> [ 104 ] <lg n="15"> അവൻ തൻ അമ്പുകളെ അയച്ചു അവരെ ചിതറിച്ചു
മിന്നല്കളെ തൂകി അവരെ ഭ്രമിപ്പിച്ചു.</lg>

<lg n="16"> ഉടനേ, യഹോവേ, നീ ഭൎത്സിക്കയാൽ
തിരുമൂക്കിൻ ശ്വാസം ഉൗതുകയാൽ തന്നേ
നീർചാലുകൾ കാണുമാറായി,
ഊഴിയുടേ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.</lg>

<lg n="17"> താൻ ഉയരത്തിൽനിന്നു (കൈ) നീട്ടി എന്നെ പിടിച്ചു
പെരുത്ത വെള്ളങ്ങളിൽനിന്ന് എന്നെ വലിച്ചു;</lg>

<lg n="18"> തിറമുള്ള ശത്രുവിൽനിന്നും
എന്നേക്കാൾ ശക്തി ഏറിയവരാകയാൽ
എൻ പകയരിൽനിന്നും എന്നെ ഉദ്ധരിച്ചു;</lg>

<lg n="19"> അവർ എന്നോട് അനൎത്ഥനാളിൽ എത്തുന്തോറും
യഹോവ എനിക്ക് ഊന്നായി വന്നു;</lg>

<lg n="20"> എന്നെ വിശാലതയിലേക്കു പുറപ്പെടുവിച്ചു,
എന്നിൽ പ്രസാദിക്കയാൽ എന്നെ വലിച്ചെടുക്കയും ചെയ്തു.</lg>

<lg n="21"> എന്റേ നീതിക്കു തക്കവണ്ണം യഹോവ എനിക്കു പിണെച്ചു
എൻ കൈകളുടേ വെടിപ്പു പോലേ എനിക്കു പകരം ചെയ്തു.</lg>

<lg n="22"> ഞാനല്ലോ യഹോവയുടേ വഴികളെ സൂക്ഷിച്ചു
എൻ ദൈവത്തോടു ദ്രോഹിക്കാതേ പാൎത്തതു,</lg>

<lg n="23"> അവന്റേ ന്യായങ്ങൾ ഒക്കയും എന്റേ മുമ്പിൽ ആക്കി
അവന്റേ വെപ്പുകളെ എങ്കൽനിന്നു നീക്കാതേ ഇരിക്കയാൽ തന്നേ.</lg>

<lg n="24"> അവനോടു ഞാൻ തികഞ്ഞവനായി
എൻ അക്രമത്തിൽനിന്ന് എന്നെ കാത്തു;</lg>

<lg n="25"> യഹോവയും എന്റേ നീതിപ്രകാരവും
തൃക്കണ്ണുകൾ്ക്കു മുമ്പിലുള്ള എൻ കൈകളുടേ വെടിപ്പിൻ പ്രകാരവും
എനിക്കു പകരം നല്കി.</lg>

<lg n="26"> ഭക്തനോടു നീ ഭക്തനും
തികഞ്ഞ പുരുഷനോടു തികഞ്ഞവനും,</lg>

<lg n="27"> വെടിപ്പുള്ളവനോടു വെടിപ്പുള്ളവനും
വക്രനോടു വക്രനുമായി കാട്ടും;</lg>

<lg n="28"> എളിയ ജനത്തെ നീയല്ലോ രക്ഷിച്ചു
ഉയൎന്ന കണ്ണുകളെ താഴ്ത്തും.</lg>

<lg n="29"> സാക്ഷാൽ നീ എന്റേ വിളക്കിനെ തെളിയിക്കുന്നു,
എൻ ദൈവമായ യഹോവ എന്റേ ഇരിട്ടിനെ തുളങ്ങിക്കുന്നു.</lg> [ 105 ] <lg n="30"> നിന്നാലല്ലോ ഞാൻ അണികളെക്കൊള്ളേ പായും
എൻ ദൈവത്താൽ മതിലിന്മേൽ കുതിക്കും.</lg>

<lg n="31"> ഈ ദേവന്റേ വഴിയത്രേ തികവുള്ളതു,
യഹോവയുടേ ചൊൽ ഊതിക്കഴിച്ചുള്ളത്,
അവനിൽ ആശ്രയിക്കുന്ന എല്ലാവൎക്കും താൻ പലിശ ആകുന്നു.</lg>

<lg n="32"> പിന്നേ യഹോവയല്ലാതേ ദൈവം ആർ ഉള്ളൂ?
നമ്മുടേ ദൈവം ഒഴികേ പാറ ആർ?</lg>

<lg n="33"> ശക്തികൊണ്ട് എന്റേ അര കെട്ടി
എന്റേ വഴിയെ തികെക്കുന്നവനും,</lg>

<lg n="34"> എൻ കാലുകളെ പേടമാനുകൾ്ക്കു നേരാക്കി
എന്റേ കുന്നുകളിൽ എന്നെ നിറുത്തുന്നവനും,</lg>

<lg n="35"> എന്റേ കൈകളെ യുദ്ധം അഭ്യസിപ്പിച്ചു [വൻ തന്നേ.
എൻ ഭുജങ്ങളെ ചെമ്പുവില്ലിനെ കുലയേറ്റുമാറാക്കുന്നവനും ആയ ദേ</lg>

<lg n="36"> നിന്റേ രക്ഷ ആകുന്ന പലിശയെ എനിക്കു തന്നു
നിൻ വലങ്കൈ എന്നെ താങ്ങുകയും
നിന്റേ വിനയം എന്നെ വലുതാക്കുകയും ചെയ്തു.</lg>

<lg n="37"> എന്റേ കീഴിൽ എൻ അടികളെ നീ വിസ്താരമാക്കി,
എൻ നരിയാണികൾ ഉലയാതേ,</lg>

<lg n="38"> ഞാൻ ശത്രുക്കളെ പിന്തുടൎന്നു എത്തി പിടിച്ചു
അവരെ മുടിപ്പോളം പിന്തിരികയും ഇല്ല.</lg>

<lg n="39"> അവരെ തകൎക്കും, അവൎക്കു എഴുനീല്പാൻ കഴികയും ഇല്ല,
എന്റേ കാലുകൾ്ക്കു കീഴെ വീഴും.</lg>

<lg n="40"> പടെക്കു ശക്തികൊണ്ടു നീ എന്റേ അര കെട്ടി
എൻ വൈരികളെ എന്റേ കീഴേ കമിഴ്ത്തും.</lg>

<lg n="41"> ശത്രുക്കളെ നീ എനിക്കു പുറം കാട്ടുമാറാക്കി,
എന്റേ പകയരെ ഞാൻ ഒടുക്കും.</lg>

<lg n="42"> അവർ കൂക്കിയാലും രക്ഷിപ്പവൻ ഇല്ല,
യഹോവയോട് എന്നിട്ടും അവൎക്കു ഉത്തരം കൊടുക്കുന്നില്ല.</lg>

<lg n="43"> കാററിന്റേ മുമ്പിൽ പൂഴി പോലേ ഞാൻ അവരെ ധൂളിപ്പിച്ചു
തെരുക്കളിലേ ചേറു പോലേ കളയുന്നു.</lg>

<lg n="44"> ജനത്തിന്റേ വക്കാണങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു
ജാതികൾ്ക്കു തലയാക്കി വെക്കുന്നു,
ഞാൻ അറിയാത്ത വംശവും എന്നെ സേവിക്കുന്നു;</lg> [ 106 ] <lg n="45"> ചെവിയുടേ ശ്രുതിയാലേ എനിക്കു കേളായ്വന്ന
പരദേശമക്കളും എനിക്കു (രഞ്ജന) നടിക്കുന്നു.</lg>

<lg n="46"> പരദേശമക്കൾ മാഴ്കി
തങ്ങളുടേ മാടങ്ങളെ വിട്ടു നടുങ്ങി വരുന്നു.</lg>

<lg n="47"> യഹോവ ജീവനുള്ളവനും
എൻ പാറ അനുഗ്രഹിക്കപ്പെട്ടവനും
എൻ രക്ഷയുടേ ദൈവം ഉയൎന്നവനും തന്നേ;</lg>

<lg n="48"> എനിക്കു പ്രതിക്രിയകളെ നല്കി
ജനക്കൂട്ടങ്ങളെ എന്റേ കീഴാക്കി തെളിക്കുന്ന ദേവൻ തന്നേ;</lg>

<lg n="49"> എന്നെ ശത്രുക്കളിൽനിന്നു വിടുവിച്ചു
വൈരികളോട് അകലേ ഉയൎത്തി
സാഹസപുരുഷനിൽനിന്ന് ഉദ്ധരിക്കുന്നവനേ!</lg>

<lg n="50"> ആകയാൽ യഹോവേ, ഞാൻ ജാതികളിൽ നിന്നെ വാഴ്ത്തി
നിന്റേ നാമത്തെ കീൎത്തിക്കും.</lg>

<lg n="51"> തന്റേ രാജാവിനു രക്ഷകളെ വലുതാക്കി
തന്റേ അഭിഷിക്തനായ ദാവിദിനോടും
അവന്റേ സന്തതിയോടും എന്നേക്കും ദയ ചെയ്തു കൊള്ളുന്നവനേ!</lg>

൧൯ . സങ്കീൎത്തനം.

സൂൎയ്യാദി വാനങ്ങൾ ഭൂമിയെ ചുറ്റി യഹോവാസ്തുതിയെ പരത്തുമ്പോലേ
(൮), വേദധൎമ്മം ഇസ്രയേലെ ചുററിക്കൊള്ളുന്നതിനാൽ (൧൨) സ്തോത്രവും പാപ
ത്തിൽനിന്നു രക്ഷിപ്പാൻ അപേക്ഷയും.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന.

<lg n="2"> വാനങ്ങൾ ദേവതേജസ്സെ വൎണ്ണിക്കുന്നു,
ആകാശത്തട്ട് അവന്റേ കൈക്രിയയെ കഥിക്കുന്നു.</lg>

<lg n="3"> പകൽ പകലിന്നു ചൊല്ലിനെ പൊഴിയുന്നു,
രാത്രി രാത്രിക്ക് അറിവിനെ ഗ്രഹിപ്പിക്കുന്നു,</lg>

<lg n="4"> ചൊല്ലും വാക്കുകളും ഇല്ലാതേയും
അവറ്റിൻ ശബ്ദം കേൾ്ക്കാതേയും തന്നേ.</lg>

<lg n="5"> അവറ്റിൻ ചരടു സൎവ്വഭൂമിയിലും
മൊഴികൾ ഊഴിയുടേ അറുതിയോളവും പുറപ്പെടുന്നു;
അവറ്റിൽ തന്നേ സൂൎയ്യനു കൂടാരം വെച്ചിരിക്കുന്നു.</lg>

<lg n="6"> അവനും തൻ അറയിൽനിന്നു പുറപ്പെടുന്ന കാന്തനോടു സമനായി
വീരനെ പോലേ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.</lg> [ 107 ] <lg n="7"> വാനങ്ങളുടേ അറ്റത്തുനിന്ന് അവന്റേ പുറപ്പാടും
അവറ്റിൻ അറുതികളോളം വട്ടം തിരിവും ഉണ്ടു,
അവന്റേ ചൂടിൽനിന്നു മറയുന്നത് ഒന്നും ഇല്ല.</lg>

<lg n="8"> യഹോവാധൎമ്മം തികവുള്ളതും മനം തണുപ്പിക്കുന്നതും
യഹോവാസാക്ഷ്യം വിശ്വാസ്യവും അജ്ഞനെ ജ്ഞാനിയാക്കുന്നതും തന്നേ.</lg>

<lg n="9"> യഹോവാനിയോഗങ്ങൾ നേരുള്ളവയും ഹൃദയത്തെ സന്തോഷിപ്പിക്കുന്ന
യഹോവാകല്പന വെടിപ്പും കണ്ണുകളെ തെളിയിക്കുന്നതും ആകുന്നു. [വയും,</lg>

<lg n="10"> യഹോവാഭയം ശുദ്ധവും എന്നും നില്ക്കുന്നതും,
യഹോവാന്യായങ്ങൾ സത്യവും ഒക്കത്തക്ക നീതിയുള്ളവയും തന്നേ;</lg>

<lg n="11"> അവ പൊന്നിലും വളരേ തങ്കത്തിലും കാമ്യവും
തേനിലും ഇളമധുവിലും മധുരവും ആകുന്നു.</lg>

<lg n="12"> അടിയനും അവറ്റാൽ പ്രകാശിക്കപ്പെട്ടവൻ തന്നേ,
അവറ്റെ കാക്കയാൽ വളരേ ഫലം ഉണ്ടു.</lg>

<lg n="13"> തെറ്റുകളെ ആർ ബോധിക്കുന്നു?
മറഞ്ഞുള്ളവറ്റിൽനിന്ന് എന്നെ നിൎദ്ദോഷീകരിക്ക!
കയൎക്കുന്നവററിൽനിന്നും അടിയനെ പാലിക്ക,
അവ എന്റേ മേൽ വാഴരുതു!</lg>

<lg n="14"> അപ്പോൾ ഞാൻ തികഞ്ഞവനും
മഹാദ്രോഹം ചുമത്തപ്പെടാത്തവനും ആയിരിക്കും.</lg>

<lg n="15"> എന്റേ വായിലേ ചൊല്ലുകളും
നിന്റേ മുമ്പിലേ എൻ ഹൃദയധ്യാനവും നിണക്കു തെളിയുമാറാക,
എൻ പാറയും വീണ്ടെടുപ്പവനുമാകുന്ന യഹോവേ!</lg>

൨൦ . സങ്കീൎത്തനം.

പട പുറപ്പെടുന്ന രാജാവിന്നായി പ്രജകൾ പ്രാൎത്ഥിച്ചു (൭) ദേവസഹായ
ത്തിൽ ആശ്രയിക്കുന്നതു.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന

<lg n="2"> ക്ലേശദിവസത്തിൽ യഹോവ നിണക്ക് ഉത്തരം തരിക,
യാക്കോബിൻ ദൈവത്തിന്റേ നാമം നിന്നെ ഉയൎന്നിലത്താക്കുക!</lg>

<lg n="3"> വിശുദ്ധസ്ഥലത്തുനിന്നു നിൻ തുണയെ അയച്ചു
ചിയോനിൽനിന്നു നിന്നെ താങ്ങുക!</lg> [ 108 ] <lg n="4"> നിന്റേ കാഴ്ചകളെ എല്ലാം ഓൎത്തും
നിൻ ഹോമത്തെ കൊഴുത്തതെന്നു രുചിച്ചും കൊൾ്ക! (സേല).</lg>

<lg n="5"> ഹൃദയ (വിചാരം) പോലേ നിണക്കു നല്കി
നിന്റേ ആലോചനയെ ഒക്കയും സാധിപ്പിക്ക!</lg>

<lg n="6"> നിന്റേ രക്ഷ നിമിത്തം ഞങ്ങൾ ആൎത്തു
നമ്മുടേ ദൈവത്തിന്റേ നാമത്തിൽ കൊടി ഏറ്റുക!
നിന്റേ യാചനകളെ എല്ലാം യഹോവ പൂരിപ്പിക്ക!</lg>

<lg n="7"> യഹോവ തന്റേ അഭിഷിക്തനെ രക്ഷിച്ചു എന്നു ഞാൻ ഇപ്പോൾ അറി
അവൻ തന്റേ വിശുദ്ധ സ്വൎഗ്ഗത്തിൽനിന്നു [ഞ്ഞു.
വലങ്കൈയുടേ രക്ഷാവീൎയ്യങ്ങളാൽ, അവന് ഉത്തരം കൊടുക്കും.</lg>

<lg n="8"> ഇവർ തേരുകളിലും ഇവർ കുതിരകളിലും
നാമോ നമ്മുടേ ദൈവമായ യഹോവാനാമത്തിലത്രേ പ്രശംസിക്കുന്നു.</lg>

<lg n="9"> അവർ കോണി വീഴുന്നു,
നാം ഏഴുനീറ്റു നിവിരുന്നു.</lg>

<lg n="10"> യഹോവേ, രാജാവിനെ രക്ഷിക്കേണമേ!
ഞങ്ങൾ വിളിക്കും നാളിൽ അവൻ ഉത്തരം തരുവൂതാക.</lg>

൨ ൧ . സങ്കീൎത്തനം.

രാജാവിനുള്ള ദിവ്യാനുഗ്രഹം നിമിത്തം ഇസ്രയേൽ സ്തുതിച്ചു (൯) അവനാ
യി അധികം ജയങ്ങളെ ആശിച്ചു പ്രാൎത്ഥിച്ചതു.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന.

<lg n="2">യഹോവേ, നിന്റേ ശക്തിയിങ്കൽ രാജാവ് സന്തോഷിക്കുന്നു,
നിന്റേ രക്ഷയാൽ എത്ര വളരേ ആനന്ദിക്കുന്നു.</lg>

<lg n="3"> നീ അവനു ഹൃദയവാഞ്ഛയെ കൊടുത്തു,
അവന്റേ അധരങ്ങളുടേ അപേക്ഷയെ വിരോധിച്ചതും ഇല്ല. (സേല)</lg>

<lg n="4"> എന്തെന്നാൽ, ശുഭത്തിൻ അനുഗ്രഹങ്ങളാൽ നീ അവനെ മുമ്പിട്ടു
തങ്കക്കിരീടത്തെ അവന്റേ തലമേൽ ആക്കി.</lg>

<lg n="5"> അവൻ നിന്നോടു ജീവനെ ചോദിച്ചു,
നീയും യുഗാദിനിത്യത്തോളം ദീൎഘായുസ്സ് അവനു കൊടുത്തു.</lg>

<lg n="6"> നിന്റേ രക്ഷയാൽ അവന്റേ തേജസ്സ് വലിയതു,
മാനവും പ്രഭയും നീ അവന്മേൽ വെക്കുന്നു.</lg>

<lg n="7"> നീ അവനെ എന്നേക്കും അനുഗ്രഹങ്ങളാക്കി വെക്കുന്നു ( ൧ മോ. ൧൨, ൨),
തിരുമുഖത്തോടുള്ള സന്തോഷംകൊണ്ട് അവനെ മകിഴുമാറാക്കുന്നു.</lg> [ 109 ] <lg n="8"> കാരണം രാജാവ് യഹോവയിൽ തേറിക്കൊണ്ട്
അത്യുന്നതന്റേ ദയയാൽ കുലുങ്ങാതിരിക്കുന്നു.</lg>

<lg n="9"> നിന്റേ കൈ നിൻ ശത്രുക്കളെ ഒക്കയും കണ്ടെത്തും,
നിൻ വലങ്കൈ പകയരോട് എത്തും.</lg>

<lg n="10"> നിൻ സന്നിധാനകാലത്തിൽ നീ അവരെ തീയുലയിൽ പോലേ ആക്കും,
യഹോവ അവരെ തൻ കോപത്താൽ വിഴുങ്ങും,
തീ അവരെ തിന്നുകയും ചെയ്യും.</lg>

<lg n="11"> അവരുടേ ഫലത്തെ നീ ഭൂമിയിൽനിന്നും
അവരുടേ സന്തതിയെ മനുഷ്യപുത്രരിൽനിന്നും നശിപ്പിക്കും.</lg>

<lg n="12"> അവർ നിണക്ക് എതിരേ ദോഷത്തെ കുലയേറ്റി
ഉപായം ഭാവിച്ചിട്ടും ആവത് ഒന്നും ഉണ്ടാകയില്ല.</lg>

<lg n="13"> നീയല്ലോ നിന്റേ ഞാണുകളിന്മേൽ അവരുടേ മുഖത്തെക്കൊള്ളേ തൊടു
അവരെ മുതുകാക്കി വെക്കും. [ത്തു കൊണ്ട്</lg>

<lg n="14"> യഹോവേ, നിൻ ശക്തിയിൽ ഉയരേണമേ!
നിന്റേ വീൎയ്യത്തെ ഞങ്ങൾ പാടിക്കീൎത്തിക്ക!</lg>

൨൨ . സങ്കീൎത്തനം.

പിതാക്കന്മാൎക്കും തന്റേ ബാല്യത്തിലും ദൈവമായവൻ തന്നെ കൈവിടുക
യാൽ നീതിമാൻ വിലപിച്ചു, (൧൩) സങ്കടം വിവരിച്ചു ചൊല്ലി പ്രാൎത്ഥിച്ചു,
(൨൩) സ്വരക്ഷയാൽ ഇസ്രയെലിന്നും ജാതികൾക്കും മഹാഫലം വരുന്നതിനായി
സ്തുതിക്കുന്നു.

സംഗീതപ്രമാണിക്കു, അരുണോദയത്തിൻ മാൻപേട എന്ന രാഗത്തിൽ;
ദാവിദിൻ കീൎത്തന

<lg n="2"> എൻ ദേവനേ, എൻ ദേവനേ, നീ എന്നെ കൈവിട്ടത് എന്തു?
എൻ രക്ഷെക്കു ഞാൻ അലറുന്ന വാക്കുകൾ (എത്ര) ദൂരം!</lg>

<lg n="3"> എൻ ദൈവമേ, ഞാൻ പകലിൽ വിളിക്കുന്നു, നി ഉത്തരം തരുന്നതും ഇല്ല;
രാത്രിയിലും, മൌനത ലഭിക്കുന്നതും ഇല്ല.</lg>

<lg n="4"> നീയോ ഇസ്രയേലിൻ സ്തുതികളിന്മേൽ ഇരുന്നുകൊള്ളുന്ന
വിശുദ്ധൻ തന്നേ.</lg>

<lg n="5"> നിങ്കലത്രേ ഞങ്ങടേ പിതാക്കന്മാർ തേറി,
അവർ തേറി നീയും അവരെ വിടുവിച്ചു;</lg>

<lg n="6"> നിന്നോട് അവർ കൂക്കി പോക്കു ലഭിച്ചു,
നിന്നിൽ തേറി ലജ്ജിക്കാതേ നില്ക്കയും ചെയ്തു.</lg> [ 110 ] <lg n="7"> ഞാനോ പുരുഷനല്ല പുഴവത്രേ,
മനുഷ്യനിന്ദയും ജനത്താൽ ധിക്കരിക്കപ്പെടുന്നവനും തന്നേ.</lg>

<lg n="8"> എന്നെ കാണുന്നവർ ഒക്കവേ എന്നെ പരിഹസിച്ചു
ചുണ്ടുകൊണ്ടിളിച്ചു തല കുലുക്കിക്കൊള്ളുന്നു.</lg>

<lg n="9"> അവൻ യഹോവമേൽ തന്നെ ഉരുട്ടി, ഇവൻ അവനെ വിടുവിക്കട്ടേ!
അവനിൽ പ്രസാദിക്കയാൽ ഉദ്ധരിക്കട്ടേ! എന്നത്രേ.</lg>

<lg n="10"> നീയോ വയറ്റിൽനിന്ന് എന്നെ വലിച്ചു
അമ്മമുലകളിൽ എന്നെ ആശ്രയിപ്പിച്ചു;</lg>

<lg n="11"> ഗൎഭപാത്രത്തിങ്കന്നു ഞാൻ നിന്റേ മേൽ എറിയപ്പെട്ടു,
എൻ അമ്മയുടേ ഉദരം മുതൽ നീയേ എൻ ദേവൻ.</lg>

<lg n="12"> എനിക്കു ദൂരത്താകൊല്ല!
സഹായി ഇല്ലായ്കയാൽ സങ്കടം അരികത്തുണ്ടല്ലോ!</lg>

<lg n="13"> പല കാളകളും എന്നെ ചുറ്റി
ബാശാനിലേ ക്കൂറ്റങ്ങൾ എന്നെ വളഞ്ഞു;</lg>

<lg n="14"> പറിച്ചലറുന്ന സിംഹമായി
എന്റേ മേൽ വായി പിളൎക്കുന്നു;</lg>

<lg n="15"> ഞാൻ വെള്ളം പോലേ തൂകപ്പെട്ടു,
എന്റേ എല്ലുകൾ ഒക്കയും ഭിന്നിച്ചു പോയി,
എന്റേ ഹൃദയം മെഴുകു പോലേ ആയി,
കുടലുകളുടേ നടുവേ ഉരുകി പോയി.</lg>

<lg n="16"> എന്റേ ഊക്ക് ഓടു പോലേ ഉണങ്ങി,
എൻ നാവ് അണ്ണാക്കിനോടു പറ്റുന്നു.</lg>

<lg n="17"> ചാവിൻ പൊടിയിൽ നീ എന്നെ കിടത്തും,
കാരണം നായ്ക്കൾ എന്നെ ചുറ്റി,
ദുൎജ്ജനക്കൂട്ടം എന്നെ ചുഴന്നു,
എന്റേ കൈകളെയും കാലുകളെയും തുളെച്ചു.</lg>

<lg n="18"> എന്റേ എല്ലുകളെ എല്ലാം എണ്ണുന്നു,
അവർ നോക്കി എന്നെ കണ്ടു നില്ക്കുന്നു.</lg>

<lg n="19"> തങ്ങളിൽ എന്റേ വസ്ത്രങ്ങളെ പകുത്തു
എന്റേ തുണിമേൽ ചീട്ടുമിടുന്നു.</lg>

<lg n="20"> നീയോ, യഹോവേ, അകന്നു പോകൊല്ലാ!
എന്റേ ഊറ്റമായുള്ളോവേ, എൻ തുണെക്കായി വിരഞ്ഞു വരിക!</lg>

<lg n="21"> എൻ പ്രാണനെ വാളിങ്കന്നും
എന്റേ ഏകാകിനിയെ നായിൻ കൈക്കൽനിന്നും ഉദ്ധരിക്കേണമേ!</lg> [ 111 ] <lg n="22"> സിംഹവായിൽനിന്നും
പോത്തുകളുടേ കൊമ്പുകളിൽനിന്നും എന്നെ രക്ഷിക്ക!‌-
നീ ഉത്തരം തരികയും ചെയ്തു.</lg>

<lg n="23"> തിരുനാമത്തെ എന്റേ സഹോദരരോടു ഞാൻ വൎണ്ണിക്കും,
സഭാമദ്ധ്യേ നിന്നെ സ്തുതിക്കും (ഇവ്വണ്ണം):</lg>

<lg n="24"> യഹോവയെ ഭയപ്പെടുന്നോരേ, അവനെ സ്തുതിപ്പിൻ!
യാക്കോബ് സന്തതിയായവർ ഒക്കവേ, അവനു തേജസ്സ് കൊടുപ്പിൻ!
ഇസ്രയേൽ സന്തതി എല്ലാം അവങ്കന്ന് അഞ്ചുവിൻ!</lg>

<lg n="25"> അവനല്ലോ എളിയവന്റേ താഴ്ചയെ ധിക്കരിച്ചറെച്ചതും ഇല്ല,
സ്വമുഖത്തെ അവങ്കന്നു മറെച്ചതും ഇല്ല,
തന്നോടു വിളിക്കുമ്പോൾ കേൾ്ക്കയത്രേ ചെയ്തതു (എന്നു തന്നേ).</lg>

<lg n="26"> മഹാസഭയിൽ എൻ സ്തോത്രം നിന്നെക്കൊണ്ടാക,
നിന്നെ ഭയപ്പെടുന്നവർ കാണ്കേ എൻ നേൎച്ചകളെ ഒപ്പിക്കും.</lg>

<lg n="27"> സാധുക്കൾ ഭക്ഷിച്ചു തൃപ്തരാകും,
യഹോവയെ തിരയുന്നവർ അവനെ സ്തുതിക്കും;
നിങ്ങളുടേ ഹൃദയം എന്നും ജീവിച്ചിരിക്ക!</lg>

<lg n="28"> ഭൂമിയുടേ അറുതികൾ എല്ലാം ഓൎത്തു യഹോവയിലേക്കു തിരിയും,
സൎവ്വ ജാതിവംശങ്ങളും തിരുമുമ്പിൽ ആരാധിക്കും.</lg>

<lg n="29"> കാരണം യഹോവെക്കു രാജത്വം ഉള്ളതു,
അവൻ ജാതികളിൽ വാഴുന്നു.</lg>

<lg n="30"> ഭൂമിയിലേ സകല പുഷ്ടിക്കാരും ഭക്ഷിച്ചാരാധിക്കും,
മണ്ണിൽ ഇറങ്ങുന്നവർ ഒക്കെയും
പ്രാണനെ ഉയിൎപ്പിക്കാതേ പോയവനും അവന്മുമ്പിൽ വണങ്ങും.</lg>

<lg n="31"> സന്തതി അവനെ സേവിക്കും,
കൎത്താവെ ചൊല്ലി (പിറ്റേ) തലമുറയോടും വൎണ്ണിക്കപ്പെടും.</lg>

<lg n="32"> അവരും വന്നു അവൻ അതിനെ ചെയ്തു എന്ന്
അവന്റേ നീതിയെ അന്നു ജനിച്ചുള്ള ജനത്തോടു കഥിക്കും.</lg>

൨ ൩.സങ്കീൎത്തനം

യഹോവ ഇടയനായി നടത്തി പോഷിപ്പിച്ചു കൂടേ പാൎപ്പിക്കും.
ദാവിദിൻ കീൎത്തന.

<lg n="1"> യഹോവ എന്റേ ഇടയൻ (൧ മോ. ൪൯, ൨൪),
എനിക്ക് ഏതും കുറയാ.</lg> [ 112 ] <lg n="2"> അവൻ പച്ച പുലങ്ങളിൽ എന്നെ കിടത്തി
സ്വസ്ഥതകളുടേ നീൎക്കരികിൽ എന്നെ തെളിക്കുന്നു.</lg>

<lg n="3"> എൻ ആത്മാവെ തണുപ്പിക്കും,
സ്വനാമം നിമിത്തും എന്റെ നീതിയുടേ വടുക്കളിൽ നടത്തും.</lg>

<lg n="4"> മരണനിഴലിൻ താഴ്വരയൂടേ നടന്നാലും ഞാൻ തിന്മ ഭയപ്പെടുകയില്ല,
നീയല്ലോ എന്റേ കൂടേ ഉണ്ടു!
നിന്റേ വടി, നിന്റേ കോൽ ഇവ എന്നെ ആശ്വസിപ്പിക്കും.</lg>

<lg n="5"> മാറ്റാന്മാർ കാണ്കേ നീ എന്റേ മുമ്പിൽ മേശയെ ഒരുക്കി,
തൈലം കൊണ്ട് എൻ തലയെ അഭ്യംഗം ചെയ്യുന്നു;
എന്റേ പാനപാത്രം വഴിവായി.</lg>

<lg n="6"> നന്മയും ദയയും മാത്രം എൻ വാഴുനാൾ ഒക്കയും എന്നെ പിന്തുടരും,
എന്റേ വാസം യഹോവാലയത്തിൽ നെടുനാളുകളോളം ആകും.</lg>


൨൪. സങ്കീൎത്തനം.

സ്രഷ്ടാവെ ആരാധിക്കുന്ന ജാതി (൪) ഇന്നത് എന്നു (൭) സാക്ഷിപ്പെട്ടക
പ്രവേശത്തിൽ കാട്ടിയതു (൨ ശമു. ൬).
ദാവിദിൻ കീൎത്തന

<lg n="1"> ഭൂമിയും അതിന്റേ നിറവും
ഊഴിയും അതിൽ വസിക്കുന്നവരും യഹോവെക്കാകുന്നു;</lg>

<lg n="2"> അവൻ സമുദ്രങ്ങളിന്മേൽ അതിനെ സ്ഥാപിച്ചു
പുഴകളിന്മേൽ ഉറപ്പിച്ചതു കൊണ്ടത്രേ.</lg>

<lg n="3"> യഹോവാമലയിൽ ആൎക്കു കരേറാം?
അവന്റേ വിശുദ്ധസ്ഥലത്തിൽ, ആർ നില്ക്കും?</lg>

<lg n="4"> നിൎദ്ദോഷകൈകളും ഹൃദയവെടിപ്പും ഉള്ളവനായി
തന്റേ ഉള്ളത്തെ മായയോടു ചേൎക്കാതേയും
ചതിക്കായി സത്യം ചെയ്യാതേയും ഉള്ളവനത്രേ.</lg>

<lg n="5"> യഹോവയോട് അനുഗ്രഹവും
സ്വരക്ഷയുടേ ദൈവത്തോടു നീതിയും പ്രാപിക്കും.</lg>

<lg n="6"> ഇതത്രേ അവനെ തിരയുന്ന തലമുറ,
(ഇതു) തിരുമുഖത്തെ അന്വേഷിക്കുന്നൊരു യാക്കോബ് തന്നേ. (സേല)</lg>

<lg n="7"> വാതിലുകളേ, നിങ്ങൾ തലകളെ ഉയൎത്തുവിൻ!
തേജസ്സിൻ രാജാവ് പൂകുവാൻ
യുഗതോരണങ്ങളെ, നീണ്ടു കൊൾ്വിൻ!</lg> [ 113 ] <lg n="8"> ആ തേജസ്സിൻ രാജാവാർ?
ശക്തിമാനും വീരനും ആയ യഹോവ,
യുദ്ധവീരനാകുന്ന യഹോവ തന്നേ.</lg>

<lg n="9"> വാതിലുകളേ, നിങ്ങൾ, തലകളെ ഉയൎത്തുവിൻ!
തേജസ്സിൻ രാജാവ് പൂകുവാൻ
യുഗതോരണങ്ങളേ, നീണ്ടു കൊൾ്വിൻ!</lg>

<lg n="10"> ഈ തേജസ്സിൻ രാജാവ് ആരു പോൽ?
സൈന്യങ്ങളുടയ യഹോവ താൻ തേജസ്സിൻ രാജാവാകുന്നു. (സേല)</lg>

൨൫. സങ്കീൎത്തനം.

പാപസങ്കടത്തിൽനിന്ന് അപേക്ഷയും (൮) രക്ഷയുടേ ആശാനിശ്ചയ
വും (൧൫)ശരണം വീഴുന്നതും. അകാരാദി.

ദാവിദിന്റേതു.

<lg n="1"> അല്ലയോ യഹോവേ, ഞാൻ നിങ്കുലേക്ക് എൻ മനസ്സെ ഉയൎത്തും.</lg>

<lg n="2"> ആശ്രയം എനിക്കു നിങ്കലത്രേ,
എൻ ദൈവമേ, ഞാൻ നാണിച്ചു പോകരുതേ,
എന്റേ ശത്രുക്കൾ എന്നിൽ ഉല്ലസിക്കരുതേ!</lg>

<lg n="3"> ഇനിയും നിന്നെ കാത്തിരിക്കുന്നവർ ആരും നാണിക്കയില്ല,
വൃഥാ തോല്പിക്കുന്നവരത്രേ നാണിച്ചു പോകും.</lg>

<lg n="4"> ഉപദേശിച്ചു നിന്റേ വഴികളെ കാട്ടുക,
യഹോവേ, നിൻ മാൎഗ്ഗങ്ങളെ എന്നെ പഠിപ്പിക്ക!</lg>

<lg n="5"> എൻ രക്ഷയുടേ ദ്വൈവം നി തന്നേ ആകകൊണ്ടു
നിന്റേ സത്യത്തിൽ എന്നെ വഴി നടത്തുക!
നാൾതോറും ഞാൻ നിന്നെ കാത്തിരിക്കുന്നു.</lg>

<lg n="6"> കനിവുകൾ കൂടിയ നിൻ ദയകളെ, യഹോവേ, ഓൎക്കുക!
അവയല്ലോ യുഗാദിമുതലുള്ളവ.</lg>

<lg n="7"> ചെറുപ്പത്തിലേ പാപങ്ങളെയും എൻ ദ്രോഹങ്ങളെയും ഓൎക്കാതേ
നിന്റേ നന്മ നിമിത്തം, യഹോവേ, നിൻ ദയാപ്രകാരം എന്നെ ഓൎത്തു
[കൊൾ്ക!</lg>

<lg n="8"> നല്ലവനും നേരുള്ളവനും ആകയാൽ
യഹോവ പാപികളെ വഴിയിൽ ഉപദേശിക്കും;</lg>

<lg n="9"> ന്യായത്തിൽ അവൻ സാധുക്കളെ വഴി നടത്തി,
സാധുക്കളെ തന്റേ വഴിയെ പഠിപ്പിക്കും.</lg>

<lg n="10"> പിന്നേ യഹോവാമാൎഗ്ഗങ്ങൾ എല്ലാം [ത്യവും അത്രേ.
അവന്റേ നിയമത്തെയും സാക്ഷ്യങ്ങളെയും സൂക്ഷിക്കുന്നവൎക്കു ദയയും സ</lg> [ 114 ] <lg n="11"> പെരുത്തതാക കൊണ്ട്
എൻ അക്രമത്തെ, യഹോവേ, നിൻ നാമം നിമിത്തം ഇളെച്ചു തരേണമേ!</lg>

<lg n="12"> ഭയം യഹോവയിങ്കിലുള്ള ആൾ ആർ?
തെരിഞ്ഞെടുപ്പാനുള്ള വഴിയെ താൻ അവന് ഉപദേശിക്കും.</lg>

<lg n="13"> മംഗലത്തിൽ അവന്റേ ആത്മാവു മേവും,
അവന്റേ സന്തതി ദേശത്തെ അവകാശമാക്കുകയും ചെയ്യും.</lg>

<lg n="14"> യഹോവെക്കു രഹസ്യം അവനെ ഭയപ്പെടുന്നവരോട് ഉണ്ടു,
തന്റേ നിയമം അവരെ അറിയിപ്പാറാകുന്നു.</lg>

<lg n="15"> രാപ്പകൽ എൻ കണ്ണുകൾ യഹോവയിലേക്ക് ആകുന്നു,
അവൻ എൻ കാലുകളെ വലയിൽനിന്നു പുറത്താക്കും.</lg>

<lg n="16"> ലാളിച്ചുംകൊണ്ട് എങ്കലേക്കു തിരിക!
ഞാനല്ലോ ഏകാകിയും എളിയവനും ആകുന്നു.</lg>

<lg n="17"> വലെച്ചൽ എന്റേ ഹൃദയത്തിന്നു വൎദ്ധിച്ചു കൂടി,
എന്റേ ഇടുക്കുകളിൽനിന്ന് എന്നെ പുറപ്പെടുവിക്ക!</lg>

<lg n="18"> വിപത്തും എന്റേ താഴ്ചയും നോക്കി
എൻ പാപങ്ങളെ ഒക്കയും ക്ഷമിക്കുക!</lg>

<lg n="19"> ശത്രുക്കൾ എനിക്കു പെരുകി വന്നു;
സാഹസദ്വേഷത്താൽ എന്നെ പകെക്കകൊണ്ട് അവരെ നോക്കുക!</lg>

<lg n="20"> സൂക്ഷിച്ച് എൻ ആത്മാവെ കാത്ത് എന്നെ ഉദ്ധരിക്ക,
നിന്നിൽ ആശ്രയിക്കകൊണ്ടു ഞാൻ നാണിപ്പാറാകരുതു!</lg>

<lg n="21"> (ഹൃദയ) തികവും നേരും എന്നെ പാലിക്കും,
ഞാനല്ലോ നിന്നെ കാത്തിരിക്കുന്നു. [ക്കേണമേ!</lg>

<lg n="22"> ദൈവമേ, ഇസ്രയേലെ അവന്റേ സകല സങ്കടങ്ങളിൽനിന്നും വീണ്ടെടു</lg>


൨൬. സങ്കീൎത്തനം.

ദൈവം തന്നെ ശോധന ചെയ്യു (൩) ഉള്ളം ശുദ്ധമായി കണ്ടാൽ (൯)ദുഷ്ട
ൎക്കുള്ള ആപത്തിൽനിന്നു തന്നെ രക്ഷിപ്പാൻ പ്രാൎത്ഥന.

ദാവിദിന്റേതു.

<lg n="1"> യഹോവേ, ഞാൻ തികവിൽ നടന്നതുകൊണ്ട് എനിക്കു വിസ്തരിക്ക!
യഹോവയിൽ ഞാൻ തേറുകയാൽ ഇളകി പോകയില്ല.</lg>

<lg n="2"> യഹോവേ, എന്നെ ശോധന ചെയ്തു പരീക്ഷിക്ക,
എന്റെ ഉൾ്പൂവുകളും ഹൃദയവും ഊതിക്കഴിച്ചുകൊൾ്ക!</lg> [ 115 ] <lg n="3"> എങ്ങനേ എന്നാൽ നിന്റേ ദയ എൻ കണ്ണുകൾ്ക്കു മുമ്പിലുണ്ടു,
നിന്റേ സത്യത്തിൽ ഞാൻ നടന്നു കൊണ്ടിരുന്നു.</lg>

<lg n="4"> മായക്കാരോടു കൂടേ ഞാൻ ഇരുന്നതും ഇല്ല,
ഗുപ്തരോടു ചേൎന്നു പോവാറുമില്ല.</lg>

<lg n="5"> ദുൎജ്ജനസഭയെ ഞാൻ പകെച്ചു പോന്നു,
ദുഷ്ടരെ കൂടേ ഇരിക്കയും ഇല്ല.</lg>

<lg n="6"> നിൎദ്ദോഷതയിൽ എൻ കൈകളെ കഴുകും,
യഹോവേ, നിന്റേ ബലിപീഠത്തെ ചുററിക്കൊള്ളും,</lg>

<lg n="7"> വാഴ്ത്തുന്ന ശബ്ദം കേൾ്പിച്ചും
നിന്റേ അതിശയങ്ങളെ എല്ലാം വൎണ്ണിച്ചും വരേണ്ടതിന്നത്രേ.</lg>

<lg n="8"> യഹോവേ, നിന്റേ ഭവനത്തിൽ പാൎപ്പും
നിൻ തേജസ്സിൻ വാസസ്ഥലവും ഞാൻ സ്നേഹിച്ചിരുന്നു.</lg>

<lg n="9"> കൈകളിൽ പാതകം പറ്റിയും
വലങ്കൈയിൽ കൈക്കൂലി നിറഞ്ഞുമുള്ള</lg>

<lg n="10"> പാപികളോടേ എന്റേ ദേഹിയും
രക്തപുരുഷരോടേ എൻ ജീവനെയും വാരിക്കൊള്ളല്ലേ!</lg>

<lg n="11"> ഞാനോ എന്റേ തികവിൽ നടക്കും,
എന്നെ വിണ്ടെടുത്തു കൃപ കാട്ടേണമേ!</lg>

<lg n="12">എന്റേ കാൽ സമനിലത്തു നില്ക്കുന്നു.
സഭാസംഘങ്ങളിൽ ഞാൻ യഹോവയെ വന്ദിക്കും.</lg>

൨൭. സങ്കീൎത്തനം.

ദേവഭക്തൻ ശത്രുമദ്ധ്യേ, ആശാപൂൎണ്ണനായി (൭) തുണെപ്പാൻ യാചിച്ചു
(൧൩) യഹോവാശ്രയത്തിൽ ഊന്നിക്കൊള്ളുന്നു.

ദാവിദിന്റേതു.

<lg n="1"> യഹോവ എന്റേ വെളിച്ചവും രക്ഷയും തന്നേ,
ഞാൻ ആരെ ഭയപ്പെടും?
യഹോവ എന്റേ ജീവന്റേ ശരണം,
ഞാൻ ആരെ പേടിക്കും?</lg>

<lg n="2"> ദോഷവാന്മാർ എന്റേ മാംസത്തെ തിന്മാൻ എന്നോട് അടുക്കുമ്പോൾ,
എനിക്കു മാറ്റാന്മാരും ശത്രുക്കളും ആയവർ എന്നോടണഞ്ഞുടൻ ഇടറി</lg>

<lg n="3"> പട എന്നെക്കൊള്ളേ പാളയം ഇറങ്ങിയാൽ [വീഴും.
എൻ ഹൃദയം ഭയപ്പെടാ!</lg> [ 116 ] <lg n="">പോർ എന്റേ നേരേ കിളിൎന്നാൽ
അതിലും ഞാൻ തേറി ഇരിക്കുന്നു.</lg>

<lg n="4"> ഒന്നിനെ ഞാൻ യഹോവയോടു ചോദിച്ചു. ഇതിനെ തേടുന്നു:
ഞാൻ യഹോവയുടേ മനോഹരത്തെ ദൎശിച്ചും
അവന്റേ മന്ദിരത്തിൽ ചിന്തിച്ചും കൊൾ്വാൻ
യഹോവാലയത്തിൽ എന്റേ ജീവനാൾ ഒക്കയും വസിപ്പതേ തന്നേ.</lg>

<lg n="5"> അവനല്ലോ അനൎത്ഥനാളിൽ തന്റേ കുടിലകത്ത് എന്നെ ഒളിപ്പിക്കും,
തന്റേ കൂടാരത്തിൻ മറയത്ത് എന്നെ മറെക്കും,
പാറമേൽ എന്നെ ഉയൎത്തും.</lg>

<lg n="6"> ഇപ്പോഴം എന്റേ തല ചുറ്റുമുള്ള ശത്രുക്കളിന്മേൽ ഉയരും,
ഞാൻ അവന്റേ കൂടാരത്തിൽ ജയഘോഷബലികളെ കഴിച്ചും
യഹോവെക്കു പാടിക്കീൎത്തിച്ചും കൊള്ളും.</lg>

<lg n="7"> യഹോവേ, ഞാൻ വിളിക്കുന്ന ശബ്ദത്തെ കേൾ്ക്ക,
എനിക്കു കനിഞ്ഞുത്തരം തരേണമേ!</lg>

<lg n="8"> എന്മുഖത്തെ അന്വേഷിപ്പിൻ, എന്നതിനെ എന്റേ ഹൃദയം നിന്നോടു പ
യഹോവേ, തിരുമുഖത്തെ ഞാനന്വേഷിക്കും. [റയുന്നു,</lg>

<lg n="9"> നിന്മുഖത്തെ എന്നിൽനിന്നു മറെക്കല്ലേ!
എനിക്കു തുണ നിന്നവനേ,
നിൻ കോപത്തിൽ അടിയനെ തള്ളിക്കളയല്ലേ!
എന്റേ രക്ഷാദൈവമേ, എന്നെ വെടികയും കൈവിടുകയും അരുതേ!</lg>

<lg n="10"> കാരണം എന്റേ അഛ്ശനും അമ്മയും എന്നെ കൈവിട്ടു,
യഹോവ എന്നെ ചേൎക്കും താനും.</lg>

<lg n="11"> യഹോവേ, നിന്റേ വഴിയെ എനിക്കുപദേശിച്ചു
എൻ എതിരികൾ നിമിത്തം സമാനമാൎഗ്ഗത്തിൽ എന്നെ നടത്തുക!</lg>

<lg n="12"> കള്ളസ്സാക്ഷികളും സാഹസം നിശ്വസിക്കുന്നവനും എന്റേ നേരേ എഴു
എന്നെ മാറ്റാന്മാരുടേ ഇഷ്ടത്തിൽ ഏല്പിച്ചു വിടൊല്ലാ! [നീല്ക്കയാൽ</lg>

<lg n="13"> ഞാൻ ജീവികളുടേ ദേശത്തിൽ യഹോവയുടേ ഗുണം കാണും
എന്നു വിശ്വസിച്ചില്ല എങ്കിൽ (കഷ്ടം).</lg>

<lg n="14"> യഹോവയെ കാത്തിരിക്ക, ബലപ്പെടുക!
നിൻ ഹൃദയത്തെ ഉറപ്പിക്ക!
ഇനിയും യഹോവയെ കാത്തിരിക്ക!</lg> [ 117 ] ൨൮. സങ്കീൎത്തനം.

ദുഷ്ടൎക്കുള്ള ആപത്തിൽനിന്നു തന്നെ ഉദ്ധരിപ്പാൻ പ്രാൎത്ഥനയും (൬) ദേ
വോത്തരത്തിന്നു സ്തോത്രവും.

ദാവിദിന്റേതു.

<lg n="1"> യഹോവേ, നിന്നെ നോക്കി ഞാൻ വിളിക്കും,
എൻ പാറയേ, എന്നോടു മൌനമാകൊല്ലാ!
നീ എന്നോടു മിണ്ടാതേ പോയാൽ
ഞാൻ ഗുഹയിൽ ഇറങ്ങുന്നവരോടു ഒത്തു പോകായ്വാൻ തന്നേ.</lg>

<lg n="2"> നിന്നോടു ഞാൻ കൂക്കി
നിന്റേ അതിവിശുദ്ധ മുറിയെ നോക്കി കൈകളെ ഉയൎത്തിക്കൊണ്ടും
കെഞ്ചുന്ന ശബ്ദത്തെ കേൾ്ക്കുക!</lg>

<lg n="3"> കൂട്ടുകാരോടു സമാധാനം ചൊല്ലിയും ഹൃദയത്തിൽ ദോഷം വെച്ചുള്ള
ദുഷ്ടരോടും അകൃത്യം പ്രവൃത്തിക്കുന്നവരോടും കൂടേ
എന്നെ വലിച്ചു കൊണ്ടുപോകരുതേ!</lg>

<lg n="4"> അവരുടേ പ്രവൃത്തി പ്രകാരവും
പ്രയത്നങ്ങളുടേ തിന്മ പ്രകാരവും അവൎക്കു വരുത്തി
അവരുടേ കൈകളുടേ വേല പോലേ അവൎക്കു നല്കുക!
അവർ പിണെക്കുന്നതിനെ തന്നേ അവരിൽ തിരിപ്പിച്ചു കൊടുക്ക!</lg>

<lg n="5"> യഹോവയുടേ പ്രവൃത്തികളെയും
അവന്റേ കൈകളുടേ വേലയെയും അവർ വിവേചിയായ്കയാൽ
അവൻ അവരെ പണി ചെയ്യാതേ സംഹരിക്കും.</lg>

<lg n="6"> യഹോവ ഞാൻ കെഞ്ചുന്ന ശബ്ദം കേട്ടതുകൊണ്ടു
വന്ദിക്കപ്പെട്ടവൻ തന്നേ!</lg>

<lg n="7"> യഹോവ എന്റേ ബലവും പലിശയും തന്നേ,
അവനിൽ എന്റേ ഹൃദയം തേറി, തുണയും എത്തി; [ചെയ്യും.
എന്റേ ഹൃദയം ഉല്ലസിക്കുന്നു, എന്റേ പാട്ടിനാൽ അവന്റെ വാഴ്ത്തുകയും</lg>

<lg n="8"> യഹോവ ഇവൎക്കു ബലവും
തന്റേ അഭിഷിക്തനു രക്ഷാകര ശരണവും ആകുന്നു.</lg>

<lg n="9"> നിന്റേ ജനത്തെ രക്ഷിച്ചു നിൻ അവകാശത്തെ അനുഗ്രഹിക്ക,
അവരെ മേച്ചും യുഗപൎയ്യന്തം ചുമന്നും പോരേണമേ!</lg> [ 118 ] ൨൯. സങ്കീൎത്തനം

ദൂതരാൽ വന്ദ്യനായ യഹോവ (൩) ഏഴ് ഇടിമുഴക്കങ്ങളാൽ തന്റേ തേജ
സ്സിനെ ഭൂമിയിൽ വിളങ്ങിക്കയാൽ (൧൦) സഭെക്ക് ആശ്രയം വൎദ്ധിക്കുന്നു.

ദാവിദിന്റേ കീൎത്തന

<lg n="1"> ദേവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ,
തേജസ്സും ശക്തിയും യഹോവെക്കു കൊടുപ്പിൻ!</lg>

<lg n="2"> യഹോവെക്ക് അവന്റേ നാമതേജസ്സെ കൊടുപ്പിൻ,
വിശുദ്ധാലങ്കാരത്തിൽ യഹോവയെ തൊഴുവിൻ!</lg>

<lg n="3"> യഹോവാശബ്ദം ജല (ധര)ങ്ങളിന്മീതേ ആകുന്നു;
തേജസ്സുള്ള ദേവൻ മുഴക്കുന്നു,
പെരുത്ത ജലങ്ങളിന്മീതേ യഹോവ തന്നേ.</lg>

<lg n="4"> യഹോവാശബ്ദം ഉൗക്കിൽ ആകുന്നു,
യഹോവാശബ്ദം പ്രഭാവത്തിൽ തന്നേ.</lg>

<lg n="5"> യഹോവാശബ്ദം ദേവദാരുക്കളെ തകൎക്കുന്നു
ലിബനോന്റേ ദാരുക്കളെ യഹോവ തകൎക്കുന്നു.</lg>

<lg n="6"> കന്നുകുട്ടി പോലേ അവറ്റെ തുള്ളിക്കുന്നു.
ലിബനോനെയും ശിൎയ്യോനെയും എരുമക്കിടാക്കളെ പോലേ തന്നേ.</lg>

<lg n="7"> യഹോവാശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.</lg>

<lg n="8"> യഹോവാശബ്ദം മരുഭൂമിയെ നടുക്കുന്നു,
യഹോവ കദെശ് മരുവിനെ നടുക്കുന്നു.</lg>

<lg n="9"> യഹോവാശബ്ദം മാൻപേടകളെ പെറുവിച്ചു,
കാടുകളെ ഉതിൎക്കുന്നു;
അവന്റേ മന്ദിരത്തിലേ ഒക്കയും തേജസ്സ് എന്ന് പറയുന്നു.</lg>

<lg n="10">യഹോവ ജലപ്രളയത്തിന്നായി ഇരുന്നു കൊണ്ടു,
പിന്നേയും യഹോവ യുഗപൎയ്യന്തം രാജാവായിരിക്കും.</lg>

<lg n="11"> യഹോവ തന്റേ ജനത്തിന്നു ശക്തി കൊടുക്കും,
യഹോവ സമാധാനം കൊണ്ടു സ്വജനത്തെ അനുഗ്രഹിക്കും.</lg>

൩൦. സങ്കീൎത്തനം.

ആപത്തിൽനിന്നു രക്ഷിച്ചതിന്നു സ്തുതിയും (൭) ഡംഭിന്നുള്ള ശിക്ഷയാൽ
(൧൨) ഫലം വന്നതിന്റേ വിവരവും.

ആലയപ്രതിഷ്ഠയിങ്കലേ പാട്ടാകുന്ന ദാവിദിൻ കീൎത്തന. [ 119 ] <lg n="2"> യഹോവേ, നീ എന്നെ തോണ്ടി എടുത്തിട്ടു
ശത്രുക്കളെ എങ്കൽ സന്തോഷിപ്പിക്കാത്തതുകൊണ്ടു നിന്നെ ഉയൎത്തുന്നു.</lg>

<lg n="3"> എൻ ദൈവമായ യഹോവേ, നിന്നോടു ഞാൻ കൂക്കി,
നീ എനിക്കു ചികിത്സിക്കയും ചെയ്തു.</lg>

<lg n="4"> യഹോവേ, നീ എന്റേ ദേഹിയെ പാതാളത്തിൽനിന്നു കരേറ്റി
ഗുഹയിൽ ഇറങ്ങുന്നവരിൽനിന്ന്എന്നെ ഉയിൎപ്പിച്ചു.</lg>

<lg n="5"> അവന്റേ ഭക്തന്മാരേ, യഹോവയെ കീൎത്തിപ്പിൻ,
അവന്റേ വിശുദ്ധ ശ്രുതിയെ വാഴ്ത്തുവിൻ!</lg>

<lg n="6"> കാരണം ഒരു ക്ഷണനേരമേ അവന്റേ കോപം ഉള്ളൂ,
ജീവനോ അവന്റേ പ്രസാദത്തിൽ തന്നേ.
അന്തിക്കു കരച്ചൽ (രാപാൎപ്പാൻ) വരുന്നു,
ഉഷസ്സിങ്കൽ ആൎപ്പുണ്ടു താനും.</lg>

<lg n="7"> ഞാനോ എന്റേ സ്വൈരത്തിങ്കൽ:
ഞാൻ എന്നും കുലുങ്ങുക ഇല്ല എന്നു പറഞ്ഞിരുന്നു. [യെ സമൎപ്പിച്ചിരുന്നു,</lg>

<lg n="8"> യഹോവേ, നിൻ പ്രസാദത്താൽ എൻ മലെക്കു (൨ ശമു. ൫, ൯) നീ ശക്തി
തിരുമുഖത്തെ മറെച്ച ഉടനേ ഞാൻ മെരിണ്ടു പോയി.</lg>

<lg n="9"> യഹോവേ, നിന്നോടു ഞാൻ വിളിച്ചു,
യഹോവയെ നോക്കി ഞാൻ കെഞ്ചി യാചിച്ചതു:</lg>

<lg n="10"> ഞാൻ കഴിയിൽ ഇറങ്ങുന്നതിനാൽ
എൻ രക്തത്താൽ എന്തു ലാഭം ഉള്ളു?
ധൂളി നിന്നെ വാഴ്ത്തുമോ, നിന്റേ സത്യം കഥിക്കുമോ?</lg>

<lg n="11"> യഹോവേ, കേട്ടും എന്നോടു കരുണ ചെയ്ക,
യഹോവേ, എനിക്കു തുണ ആകേണമേ!</lg>

<lg n="12"> എന്നാറേ നീ എൻ വിലാപത്തെ എനിക്കു നൃത്തമാക്കി മാറ്റി,
എന്റേ രട്ടിനെ അഴിച്ചിട്ടു സന്തോഷം കൊണ്ട് അര കെട്ടിച്ചതു,</lg>

<lg n="13"> (എന്റേ) തേജസ്സ് വായി മുട്ടാതേ കണ്ടു നിന്നെ കീൎത്തിച്ചു കൊൾ്വാൻ തന്നേ.
എന്റേ ദൈവമായ യഹോവേ, ഞാൻ എന്നും നിന്നെ വാഴ്ത്തും.</lg>

൩൧. സങ്കീൎത്തനം.

ക്ലേശത്തിൽ ദൈവത്തെ ശരണം പ്രാപിച്ചു (൧൦) ദുഃഖത്തെ വിവരിച്ചു
(൧൫) അവങ്കൽ സമൎപ്പിച്ചു. (൨൦) സഹായനിശ്ചയത്തിനായി സ്തുതിക്കുന്നതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേതു. [ 120 ] <lg n="2"> യഹോവേ, ഞാൻ നിങ്കൽ ആശ്രയിക്കുന്നു (൭,൨),
ഞാൻ എന്നും നാണിച്ചു പോകരുതേ. (൨൫, ൨൦)!
നിന്റേ നീതിയാൽ എന്നെ വിടുവിക്കേകണമേ!</lg>

<lg n="3">നിന്റേ ചെവിയെ എങ്കലേക്കു ചാച്ചു വിരഞ്ഞു എന്നെ ഉദ്ധരിക്ക,
എനിക്ക് ഉറപ്പിച്ച പാറയും എന്നെ രക്ഷിപ്പാൻ ദുൎഗ്ഗഭവനവും ആക!</lg>

<lg n="4"> നീയല്ലോ എന്റേ ശൈലവും ദുൎഗ്ഗവും തന്നേ (൧൮, ൨),
തിരുനാമം നിമിത്തം നീ എന്നെ നടത്തി തെളിക്കും. (൨൩,൩);</lg>

<lg n="5"> എനിക്കായി അവർ ഒളിപ്പിച്ച വലയിൽനിന്നു (൯, ൧൬)
നീ എൻ ശരണമാകയാൽ എന്നെ പുറപ്പെടുവിക്കും.</lg>

<lg n="6"> നിന്റേ കൈയിൽ ഞാൻ എൻ ആത്മാവെ ഭരമേല്പിക്കുന്നു,
സത്യത്തിൻ ദേവനായ യഹോവേ, നീ എന്നെ വിണ്ടെടുത്തു.</lg>

<lg n="7"> മായയായ പൊയ്ദേവകളെ പ്രമാണിക്കുന്നവരെ പകെച്ചു
ഞാൻ യഹോവയിലത്രേ തേറി നില്ക്കുന്നു.</lg>

<lg n="8"> നീ എന്റേ താഴ്ചയെ കണ്ടു സങ്കടങ്ങളിൽ എൻ ദേഹിയെ അറിഞ്ഞു.
ശത്രുവിൻ കൈക്കൽ എന്നെ സമൎപ്പിക്കാതേ,</lg>

<lg n="9"> എൻ കാലുകളെ വിശാലതയിൽ നിറുത്തിയ ദയയിങ്കൽ
ഞാൻ ആനന്ദിച്ചു സന്തോഷിക്കട്ടേ!</lg>

<lg n="10"> യഹോവേ, കൃപ ചെയ്ക, ഞാനല്ലോ ക്ലേശിച്ചു:
വ്യസനത്താൽ എൻ കണ്ണു കുഴിഞ്ഞു (൬,൮), എൻ ദേഹിയും ജഡവും തന്നേ.</lg>

<lg n="11"> എൻ ജീവൻ ഖേദത്താലും
എന്റേ ആണ്ടുകൾ ഞരക്കത്താലും മുടിഞ്ഞും,
എന്റേ ഊക്ക് എൻ കൂറ്റത്താൽ ക്ഷീണിച്ചും
അസ്ഥികൾ നുരുമ്പിച്ചും പോയി.</lg>

<lg n="12">എന്റേ സകല മാറ്റാന്മാർ നിമിത്തം
ഞാൻ എൻ അയല്ക്കാൎക്കു വിശേഷാൽ നിന്ദയും പരിചയക്കാൎക്കു പേടിയുമാ
തെരുവിൽ എന്നെ കാണുന്നവർ എന്നെ വിട്ടു മണ്ടുന്നു. [യി ചമഞ്ഞു; </lg>

<lg n="13"> ചത്തവനെ പോലേ ഞാൻ ഹൃദയങ്ങളിൽനിന്നു മറന്നു പോയവൻ,
നഷ്ടപാത്രത്തോട് ഒത്തു ചമഞ്ഞു.</lg>

<lg n="14"> ഞാനല്ലോ പലരുടേ കുരള കേൾ്ക്കുന്നു,
അവർ ഒക്കത്തക്ക എന്നെക്കൊള്ളേ മന്ത്രിച്ചു
എൻ പ്രാണനെ എടുപ്പാൻ നിരൂപിക്കയിൽ ചുറ്റും അച്ചമത്രേ.</lg>

<lg n="15">ഞാനോ, യഹോവേ, നിങ്കൽ തേറി,
നീ എൻ ദൈവം എന്നു പറഞ്ഞു.</lg> [ 121 ] <lg n="16"> എന്റേ കാലങ്ങൾ നിങ്കൈക്കൽ തന്നേ;
എന്നെ പിന്തുടരുന്ന ശത്രുക്കളുടേ കൈയിൽനിന്ന് എന്നെ ഉദ്ധരിക്കേണ</lg>

<lg n="17"> അടിയന്മേൽ തിരുമുഖത്തെ പ്രകാശിപ്പിച്ചു [മേ!
നിന്റേ ദയയാൽ എന്നെ രക്ഷിക്ക!</lg>

<lg n="18"> യഹോവേ, നിന്നെ വിളിക്കയാൽ ഞാൻ നാണിച്ചു പോകരുതേ,
ദുഷ്ടർ നാണിച്ചു പാതാളത്തിന്നു മിണ്ടാതേ പോക!</lg>

<lg n="19"> ഡംഭവും ധിക്കാരവും പൂണ്ടു
നീതിമാന്നു നേരേ തിളപ്പു ചൊല്ലുന്ന കള്ള അധരങ്ങൾ മുട്ടി പോവാറാക!</lg>

<lg n="20"> നിന്നെ ഭയപ്പെടുന്നവൎക്കു നീ സംഗ്രഹിച്ചും
നിങ്കൽ ആശ്രയിക്കുന്നവൎക്കു മനുഷ്യപുത്രർ കാണ്കേ ചെയ്തും കൊടുക്കുന്ന
നിന്റേ നന്മ എത്ര വലിയതു! [ക്കുന്നു, </lg>

<lg n="21"> പുരുഷരുടേ കൂട്ടുകെട്ടിൽനിന്നു നീ അവരെ തിരുമുഖത്തിൻ മറയിൽ മറെ
നാവുകളുടേ വിവാദത്തിൽനിന്നു കുടിലകം അവരെ നിക്ഷേപിക്കുന്നു.</lg>

<lg n="22"> ഉറപ്പിച്ച നഗരത്തിൽ തന്റേ ദയയെ എനിക്കു വിശേഷിച്ചുള്ള
യഹോവ അനുഗ്രഹിക്കപ്പെട്ടവൻ!</lg>

<lg n="23"> ഞാനോ നിന്റേ കണ്ണുകളുടേ മുമ്പിൽനിന്നു സംഹരിക്കപ്പെട്ടു
എന്ന് എന്റേ തത്രപ്പാട്ടിൽ പറഞ്ഞു; [സത്യം.
എങ്കിലും ഞാൻ നിന്നോടു കൂക്കികൊണ്ടു കെഞ്ചുന്ന ശബ്ദത്തെ നീ കേട്ടു</lg>

<lg n="24"> അല്ലയോ അവന്റേ ഭക്തന്മാരേ, യഹോവയെ സ്നേഹിപ്പിൻ!
യഹോവ വിശ്വാസ്യതയെ സൂക്ഷിച്ചും
ഡംഭം ചെയ്യുന്നുവന്നു വഴിഞ്ഞവണ്ണം പകരം കൊടുത്തും വരുന്നവൻ.</lg>

<lg n="25"> യഹോവയിൽ ആശ വെച്ചവർ എല്ലാവരും,
ഹൃദയം ഉറപ്പിച്ചു ബലപ്പെടുവിൻ.</lg>

൩൨. സങ്കീൎത്തനം.

പാപക്ഷമയുടേ ഭാഗ്യം. (൩) ഏറ്റു പറകയാൽ കിട്ടിയത് (൬) അറിഞ്ഞു
സന്തോഷിച്ചു (൮) സഭെക്കുപദേശം ചൊല്ലിയതു (൨ ശമു. ൧൨.).

ദാവിദിന്റേ ഉപദേശപ്പാട്ടു.

<lg n="1"> ദ്രോഹം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ധന്യൻ.</lg>

<lg n="2"> യഹോവ അകൃത്യം എണ്ണാതെ വിട്ടും
ആത്മാവിൽ വ്യാപ്തി ഇല്ലാതേയും ഇരിക്കുന്ന മനുഷ്യൻ ധന്യൻ.</lg>

<lg n="3"> എങ്ങനേ എന്നാൽ ഞാൻ മിണ്ടാതിരിക്കുമ്പോൾ
ദിവസേന വാവിട്ടലറുന്നതിനാൽ, എന്റേ അസ്ഥികൾ ക്ഷയിച്ചു.</lg> [ 122 ] <lg n="4"> രാപ്പകലല്ലോ തൃക്കൈ എന്റേ മേൽ കനത്തു,
വേനല്ക്കൊത്ത അഴലാൽ എന്റേ ജീവസാരം മാറി. (സേല)</lg>

<lg n="5"> എൻ പാപത്തെ ഞാൻ നിന്നോട് അറിയിച്ചു
എന്റെ അകൃത്യത്തെ മറെച്ചതുമില്ല;
എൻ ദ്രോഹങ്ങളെ യഹോവയോട് ഏറ്റു പറയട്ടേ എന്നു വെച്ചു,
നീയും എൻ പാപത്തിൻ കുറ്റത്തെ ക്ഷമിച്ചു വിട്ടു. (സേല)</lg>

<lg n="6"> എന്നതുകൊണ്ടു കണ്ടെത്തുന്ന കാലത്തു ഭക്തൻ ഒക്കയും നിന്നോടു യാചി
പെരുവെള്ളങ്ങൾ പ്രവാഹിച്ചാൽ [ക്കേയാവു!
അവനോളം തട്ടുകയില്ല നൂനം.</lg>

<lg n="7"> നീ എനിക്കു മറയാകുന്നു,
ക്ലേശത്തിൽനിന്ന് എന്നെ കാത്തു
വിടുവിപ്പിന്റേ ആൎപ്പുകളെ കൊണ്ട് എന്നെ ചുററിക്കൊള്ളും. (സേല)</lg>

<lg n="8"> ഞാൻ നിണക്ക് ഉപദേശിച്ചു നടക്കേണ്ടുന്ന വഴിയെ പഠിപ്പിക്കും,
എൻ കണ്ണുകൊണ്ടു നിന്നോട്ട മന്ത്രിക്കും. [യ്വിൻ!</lg>

<lg n="9"> ബോധം ഇല്ലാത്ത കുതിര പോലേയും കോവൎക്കഴുത പോലേയും ആകാ
ആ വക നിന്നോട് അടുത്തു വരായ്കയാൽ
അടക്കേണ്ടതിനു വാറും കടിഞ്ഞാണും അണിവാകുന്നു എന്നത്രേ.</lg>

<lg n="10"> ദുഷ്ടനു വേദനകൾ പെരുകും,
യഹോവയിൽ തേറുന്നവനെ അവൻ ദയയാൽ ചുററിക്കൊള്ളും.</lg>

<lg n="11"> നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ,
ഹൃദയനേരുള്ള സകലരും ആൎത്തുകൊൾവിൻ!</lg>


൩൩. സങ്കീൎത്തനം.

സഭ (൪) ദൈവത്തെ സത്യനീതി കരുണാശക്തികൾ നിമിത്തവും (൧൨)
ഇസ്രയേലെ പോറ്റുന്നതിന്നായും സ്തുതിച്ചും (൨൦) ആശ്രയിച്ചും കൊള്ളുന്നതു.

<lg n="1"> നീതിമാന്മാരേ, യഹോവയിൽ ആൎപ്പിൻ!
സ്തുതിക്കുന്നതു നേരുള്ളവൎക്കു യോഗ്യം തന്നേ.</lg>

<lg n="2"> വീണകൊണ്ടു യഹോവയെ വാഴ്ത്തുവിൻ,
പത്തു കമ്പിയുള്ള കിന്നരംകൊണ്ട് അവനെ കീൎത്തിപ്പിൻ!</lg>

<lg n="3"> അവനു പുതിയ പാട്ടു പാടുവിൻ,
ഘോഷത്തോടേ നന്നായി മീട്ടുവിൻ!-</lg> [ 123 ] <lg n="4"> കാരണം യഹോവയുടേ വചനം നേരുള്ളത്,
അവന്റേ സകല ക്രിയയും വിശ്വാസ്യതയിൽ തന്നേ.</lg>

<lg n="5"> നീതിയും ന്യായവും അവൻ സ്നേഹിക്കുന്നു;
ഭൂമി യഹോവയുടേ ദയകൊണ്ടു നിറഞ്ഞതു.</lg>

<lg n="6"> യഹോവാവചനത്താൽ വാനങ്ങളും [ഉണ്ടാക്കപ്പെട്ടു.
അവന്റേ വായിലേ ശ്വാസത്താൽ അവറ്റിൻ സകല സൈന്യവും</lg>

<lg n="7"> കൂമ്പാരം പോലേ അവൻ കടലിൻ വെള്ളത്തെ കൂട്ടി
ആഴികളെ പണ്ടാരങ്ങളിൽ നിക്ഷേപിച്ചവൻ.</lg>

<lg n="8"> സകല ഭൂമിയും യഹോവയെ ഭയപ്പെടുക,
ഊഴിവാസികൾ എല്ലാം അവന് അഞ്ചുക!</lg>

<lg n="9"> അവനല്ലോ പറഞ്ഞുടൻ ഉണ്ടായി,
കല്പിച്ചുടൻ നിലനിന്നു.</lg>

<lg n="10"> ജാതികളുടേ അഭിപ്രായത്തെ യഹോവ പൊട്ടിക്കുന്നു,
വംശങ്ങളുടേ നിനവുകളെ പഴുതിലാക്കുന്നു.</lg>

<lg n="11"> യഹോവയുടേ അഭിപ്രായം യുഗപൎയ്യന്തവും
അവന്റേ ഹൃദയനിനവുകൾ തലമുറകളോളവും നിലനില്ക്കുന്നു.</lg>

<lg n="12"> യഹോവ തന്നേ ദൈവമായിരിക്കുന്ന ജാതിയും
അവൻ തനിക്ക് അവകാശമായി തെരിഞ്ഞെടുത്ത വംശവും ധന്യം.</lg>

<lg n="13"> സ്വൎഗ്ഗത്തിൽനിന്നു യഹോവ നോക്കി
സകല മനുഷ്യപുത്രരെയും കാണുന്നു.</lg>

<lg n="14"> സ്വവാസസ്ഥാനത്തിൽനിന്ന്
അവൻ സൎവ്വഭൂവാസികളെയും കൺ പാൎക്കുന്നു;</lg>

<lg n="15"> അവൎക്ക് എല്ലാം ഹൃദയത്തെ മനിയുന്നവൻ,
അവരുടേ സകല ക്രിയകളും ബോധിക്കുന്നവൻ തന്നേ.</lg>

<lg n="16"> പടപ്പെരുമയാൽ രാജാവിനു രക്ഷ ഇല്ല,
ഊക്കിൻ ആധിക്യത്താൽ വീരന് ഉദ്ധാരണവും ഇല്ല.</lg>

<lg n="17"> രക്ഷക്കു കുതിര, ചതിയത്രേ,
ബലാധിക്യത്താലും അതു വിടുവിക്കയില്ല.</lg>

<lg n="18"> ഇതാ യഹോവയുടേ കണ്ണു തന്നെ ഭയപ്പെടുന്നവരായി
തന്റേ ദയയിൽ ആശ വെക്കുന്നവരിലേക്ക് ആകുന്നതു,</lg>

<lg n="19"> അവരുടേ പ്രാണനെ മരണത്തിൽനിന്ന് ഉദ്ധരിപ്പാനും
അവരെ ക്ഷാമത്തിൽ ഉയിൎപ്പിപ്പാനും തന്നേ.</lg>

<lg n="20"> നമ്മുടേ ദേഹി യഹോവയെ പ്രതീക്ഷിക്കുന്നു,
അവൻ നമ്മുടേ തുണയും പലിശയും തന്നേ.</lg> [ 124 ] <lg n="21"> അവന്റേ വിശുദ്ധ നാമത്തിലല്ലോ നാം തേറുക കൊണ്ടു
നമ്മുടേ ഹൃദയം അവങ്കൽ സന്തോഷിക്കും.</lg>

<lg n="22"> യഹോയേ, ഞങ്ങളുടേ ആശ നിങ്കലേക്ക് ആകും പ്രകാരം
നിന്റേ ദയ ഞങ്ങൾ മേൽ ഇരിപ്പൂതാക!</lg>

൩൪. സങ്കീൎത്തനം.

യഹോവയെ (൫) സാധുരക്ഷണം നിമിത്തം സ്തുതിക്കയും (൧൨)ഭാഗ്യത്തി
ന്നായി ഭക്തിയെ പ്രമാണമാക്കുകയും വേണ്ടുന്നതു. അകാരാദി.

ദാവിദ് അബിമേലക്കിന്റേ മുമ്പിൽ ബുദ്ധി പകൎന്നു കാട്ടുകയാൽ അവൻ
ആട്ടീട്ടു പോയപ്പോൾ (൧ ശമു. ൨൧, ൧൧). ദാവിദിന്റേതു.

<lg n="2"> അനാരതം ഞാൻ യഹോവയെ അനുഗ്രഹിക്കും,
അവന്റേ സ്തോത്രം എപ്പോഴും എന്റേ വായിൽ ഇരിക്ക!</lg>

<lg n="3"> എൻ ആത്മാവ് യഹോവയിൽ പ്രശംസിക്ക,
സാധുക്കൾ കേട്ടു സന്തോഷിക്കാക!</lg>

<lg n="4"> ഇങ്ങു ചേൎന്നു യഹോവയെ മഹത്വപ്പെടുത്തുവിൻ,
നാം ഒന്നിച്ച് അവന്റേ നാമത്തെ ഉയൎത്തുക!</lg>

<lg n="5">ഈ ഞാൻ യഹോവയെ തിരഞ്ഞു,
അവനും ഉത്തരം തന്നു
എന്റേ സകല പേടികളിൽനിന്നും എന്നെ ഉദ്ധരിച്ചു.</lg>

<lg n="6"> ഉറ്റിട്ട് അവനെ നോക്കിയവർ തെളങ്ങുന്നു,
അവരുടേ മുഖം അമ്പരന്നു പോകയും ഇല്ല.</lg>

<lg n="7"> എളിയോരിവൻ വിളിച്ചുടൻ യഹോവ കേട്ടു
അവനെ സകല ക്ലേശങ്ങളിൽനിന്നും രക്ഷിച്ചു.</lg>

<lg n="8"> ഒരു യഹോവാദൂതൻ അവനെ ഭയപ്പെടുന്നവരുടേ ചുറ്റും പാളയം ഇറങ്ങി
അവരെ വലിച്ചെടുക്കുന്നു.</lg> ݂

<lg n="9"> കണ്ടാലും യഹോവ നല്ലത് എന്നു രുചി നോക്കുവിൻ!
അവങ്കൽ ആശ്രയിക്കുന്ന പുരുഷൻ ധന്യൻ.</lg>

<lg n="10"> കുറവ് ഒന്നും അവനെ ഭയപ്പെടുന്നവൎക്ക് ഇല്ലായ്കയാൽ,
അവന്റേ വിശുദ്ധരേ, യഹോവയെ ഭയപ്പെടുവിൻ!</lg>

<lg n="11"> കോളരികൾ്ക്കും മുട്ടി വിശക്കും,
യഹോവയെ തിരയുന്നവൎക്കു ഒരു നന്മയും കുറയാത്തു.</lg>

<lg n="12"> ചെറു പൈതങ്ങളേ വന്നു എന്നെ കേൾ്പിൻ!
ഞാൻ യഹോവാഭയത്തെ നിങ്ങളെ പഠിപ്പിക്കും.</lg> [ 125 ] <lg n="13"> ജീവനെ ആഗ്രഹിച്ചു
നല്ലതു കാണുന്ന നാളുകളെ സ്നേഹിക്കുന്ന ആൾ ആർ?</lg>

<lg n="14"> തിന്മയിൽനിന്നു നിൻ നാവിനെയും
ചതി ചൊല്വതിൽനിന്ന് അധരങ്ങളെയും സൂക്ഷിക്ക!</lg>

<lg n="15"> ദോഷത്തോട് അകന്നു ഗുണം ചെയ്ക,
സമാധാനത്തെ അന്വേഷിച്ച് അതിനെ പിന്തേരുക!</lg>

<lg n="16"> നീതിമാന്മാരിലേക്കു യഹോവാകണ്ണുകളും
അവരുടേ കൂക്കിലേക്ക് അവന്റേ ചെവികളും ആകുന്നു;</lg>

<lg n="17"> പൊല്ലാത്തതു ചെയ്യുന്നവരുടേ ഓൎമ്മയും ഭൂമിയിൽനിന്നു ഛേദിച്ചുകളവാൻ
യഹോവയുടെ മുഖം അവൎക്ക് എതിരേ ആകുന്നു.</lg>

<lg n="18">ഭഗ്ന ഹൃദയമുള്ളവൎക്കു യഹോവ സമീപസ്ഥൻ,
ആത്മാവ് ചതഞ്ഞവരെ അവൻ രക്ഷിക്കും.</lg>

<lg n="19">മുറവിളിക്കുമ്പോൾ യഹോവ കേട്ടു
അവരെ സകല ക്ലേശങ്ങളിൽനിന്നും ഉദ്ധരിക്കുന്നു.</lg>

<lg n="20"> വളരേ തിന്മകൾ നീതിമാനും ഉണ്ടു;
അവ എല്ലാറ്റിൽനിന്നും യഹോവ അവനെ ഉദ്ധരിക്കും;</lg>

<lg n="21"> (വിശേഷിച്ച്) അവന്റേ എല്ലുകളെ ഒക്കയും താൻ കാക്കുന്നു,
അതിൽ ഒന്നും ഒടികയില്ല.</lg>

<lg n="22"> ശഠനെ തിന്മ കൊല്ലും,
നീതിമാന്റേ പകയരിൽ കുറ്റം തെളിയും.</lg>

<lg n="23"> സ്വദാസരുടേ ദേഹിയെ യഹോവ വീണ്ടുകൊള്ളുന്നു,
അവനിൽ ആശ്രയിക്കുന്നവർ ആരും കുറ്റം വഹിക്കയും ഇല്ല.</lg>

൩൫. സങ്കീൎത്തനം.

വലിയൊരു ദോഷത്താലും (൧൧) തോഴന്മാരുടേ വിശ്വാസക്കേടിനാലും
(൧൯) ക്ലേശിക്കയാൽ ന്യായവിധിക്കായുള്ള പ്രാൎത്ഥനയും രക്ഷയുടേ ആശയും.
(കാലം ൧ ശമു. ൧൯).

ദാവിദിന്റേതു.

<lg n="1"> യഹോവേ, എന്റേ എതിർവാദികളോടു നീ വാദിക്ക,
എന്നെ നുകരുന്നവരെ നുകരുകേ!</lg>

<lg n="2"> പരിചയും വൻപലകയും എടുത്ത്
എന്റേ തുണയായി എഴുനീല്ക്ക!</lg> [ 126 ] <lg n="3"> നീ കുന്തം ഏന്തി എന്നെ പിന്തുടരുന്നവരോട് എതിൎത്തു വഴിയെ അടെക്ക!
എന്റേ ദേഹിയോടു: ഞാൻ നിന്റേ രക്ഷ എന്നു പറക!</lg>

<lg n="4"> എന്റേ പ്രാണനെ അന്വേഷിക്കുന്നവർ നാണിച്ചു ലജ്ജപ്പെടുക,
എനിക്കു ദോഷം നിരൂപിക്കുന്നവർ പിൻവാങ്ങി അമ്പരന്നു പോക!</lg>

<lg n="5"> അവർ കാറ്റിന്മുമ്പിലേ പതിരോട് ഒക്കുക,
യഹോവാദൂതൻ (൩൪, ൮) അവരെ തള്ളുക!</lg>

<lg n="6"> അവരുടേ ൨ഴി ഇരുളും വഴുവഴുപ്പും ആക,
യഹോവാദൂതൻ അവരെ പിന്തുടരുകയും ചെയ്ക!</lg>

<lg n="7"> വെറുതേയല്ലോ അവർ ൨ല മൂടിയ തങ്ങളുടേ കുഴിയെ എനിക്കു മറെച്ചു,
വെറുതേ എന്റേ പ്രാണന്നായി തോണ്ടിയതു.</lg>

<lg n="8"> ആപത്തു ഗ്രഹിയാതേ കണ്ട് അവനു വരിക,
അവൻ മറെച്ച വല അവനെ തന്നേ പിടിക്കുക!
വിപത്തിനായി അതിൽ വീഴുമാറാക!</lg>

<lg n="9"> എന്നാൽ എന്റേ ദേഹി യഹോവയിൽ ആനന്ദിച്ചു
അവന്റേ രക്ഷിൽ മകിഴും.</lg>

<lg n="10"> യഹോവേ, എളിയവനെ അതിബലവാനിൽ നിന്നും
ദരിദ്ര ദീനനെ അവന്റേ കവൎച്ചക്കാരനിൽനിന്നും ഉദ്ധരിക്കുന്ന
നിന്നെ പോലേ ആരുള്ളു എന്ന് എന്റേ അസ്ഥികൾ ഒക്കയും പറയും.</lg>

<lg n="11"> സാഹസസാക്ഷികൾ എഴുനീറ്റു
ഞാൻ അറിയാത്തത് എന്നോടു ചോദിക്കുന്നു.</lg>

<lg n="12"> നന്മെക്കു പകരം തിന്മയെ പിണെച്ചു
എൻ ദേഹിക്ക് ആരുമില്ലായ്കയെ (വരുത്തുന്നു).</lg>

<lg n="13"> ഞാനോ അവരുടേ വ്യാധിയിൽ രട്ടടുത്തു
നോമ്പുകൊണ്ടു പ്രാണനെ താഴ്ത്തി,
എന്റേ പ്രാൎത്ഥന എന്മടിയിലേക്കു ചെല്ലും.</lg>

<lg n="14"> എനിക്കു തോഴനും സഹോദരനും എന്നു വെച്ചു ഞാൻ (വലഞ്ഞു) നടന്നു,
അമ്മയെ ചൊല്ലി ഖേദിക്കുമ്പോലേ
ഞാൻ കറുത്തു കുനിഞ്ഞു പാൎത്തു.</lg>

<lg n="15">ഇപ്പോഴോ എന്റേ നൊണ്ടലിൽ അവർ സന്തോഷിച്ചു കൂടി,
എനിക്കു വിരോധമായി കൂടി,
ഞാനറിയാതേ അടിച്ചു അടങ്ങാതേ ചീന്തി.</lg>

<lg n="16"> ദോശെക്കായി ചിരിപ്പിക്കുന്ന ബാഹ്യന്മാരോടേ
എന്നെകൊണ്ടു പല്ലു കടിച്ചു.</lg>

<lg n="17">കൎത്താവേ, നീ എത്രോടം കണ്ടു നില്ക്കും?</lg> [ 127 ] <lg n="">എൻ ദേഹിയെ അവരുടേ ഇടിവുകളിൽനിന്നും
എന്റേ ഏകാകിനിയെ കോളരികളിൽനിന്നും മടക്കി തരേണമേ!</lg>

<lg n="18">വലിയ സഭയിൽ ഞാൻ നിന്നെ വാഴ്ത്തും,
ഉരത്ത ജനത്തിൽ നിന്നെ സ്തുതിക്കും.</lg>

<lg n="19"> കള്ളവൈരികൾ എന്നെ കൊണ്ടു സന്തോഷിക്കയും
വെറുതേ പകെക്കുന്നവർ കണ്ണിമെക്കയും അരുതേ!</lg>

<lg n="20"> അവരല്ലോ സമാധാനം പറയാതെ
ദേശത്തിലേ സ്വസ്ഥന്മാരെക്കൊള്ളേ വഞ്ചനവാക്കുകളെ നിരൂപിച്ചു;</lg>

<lg n="21"> എന്റെ നേരേ വായി നീളേ പിളൎന്നു,
ഹാ ഹാ നമ്മുടേ കണ്ണു കണ്ടു എന്നു ചൊല്ലുന്നു.</lg>

<lg n="22"> യഹോവേ, നീ കണ്ടുവല്ലോ, മൌനമായിരിക്കൊല്ലാ!
കൎത്താവേ, എന്നോട് അകന്നിരിക്കരുതേ!</lg>

<lg n="23"> എന്റേ ന്യായത്തിന്നായി ഉണൎന്നും [ണമേ!<lb/ എൻ ദൈവമായ കൎത്താവേ, എന്റേ വാദത്തിന്നായി ജാഗരിച്ചും കൊള്ളേ</lg>

<lg n="24"> എൻ ദൈവമായ യഹോവേ, നിന്റേ നീതിപ്രകാരം എനിക്കു വിധിക്ക,
അവർ എന്നിൽ സന്തോഷിക്കരുതേ!</lg>

<lg n="25"> അവർ: അച്ചോ നമ്മുടേ ആഗ്രഹം എന്നും,
നാം അവനെ വിഴുങ്ങി എന്നും തങ്ങളുടേ ഹൃദയത്തിൽ പറയാകരുതേ!</lg>

<lg n="26"> എന്റേ ദോഷത്തിൽ സന്തോഷിക്കുന്നവർ ഒക്കത്തക്ക നാണിച്ചമ്പരന്നും,
എനിക്കെതിരേ വമ്പിച്ചുകൊള്ളുന്നവർ നാണവും ലജയും അണിഞ്ഞും
[പോകേണമെ!</lg>

<lg n="27"> എന്റേ നീതിയെ ഇഛ്ശിക്കുന്നവർ സന്തോഷിച്ചാൎക്കയും
സ്വദാസന്റേ സമാധാനത്തിൽ പ്രസാദിക്കുന്ന
യഹോവ വലിയവൻ എന്നു നിത്യം പറകയും ചെയ്യുമാറാക!</lg>

<lg n="28"> എന്റേ നാവും ദിനമ്പ്രതി നിന്റേ നീതിയെ ധ്യാനിച്ചു
നിൻ സ്തുതിയെ പരത്താകേണമേ.</lg>

൩൬. സങ്കീൎത്തനം.

ദുഷ്ടൻ ഭയങ്കരൻ എങ്കിലും (൬) യഹോവയുടേ നിഴൽ മതി, (൧൧) അതേ
വേണ്ടൂ.

സംഗീതപ്രമാണിക്കു; യഹോവാദാസനായ (൧൮, ൧) ദാവിദിന്റേതു.

<lg n="2"> ദുഷ്ടനു ദ്രോഹത്തിന്റേ അരുളപ്പാടു ഹൃദയത്തിന്റേ ഉള്ളിൽ വസിക്കുന്നു,
ദൈവത്തിൻ പേടി ഒട്ടും ഇല്ല എന്ന് അവന്റേ കണ്ണുകൾ്ക്കു തോന്നുന്നു.</lg> [ 128 ] <lg n="3"> (ദൈവം) അക്രമത്തെ കണ്ടെത്തും പകെക്കും എന്നുള്ളതിനെ തൊട്ടു
അവൻ തനിക്കു താൻ മുഖസ്തുതി പറയുന്നു.</lg>

<lg n="4"> അവന്റേ വായിലേ വാക്കുകൾ അകൃത്യവും ചതിയും തന്നേ,
ബോധം കൊൾ്വതും നന്മ ചെയ്വതും അവൻ ഒഴിച്ചിട്ടുണ്ടു.</lg>

<lg n="5"> കിടക്കമേലും അവൻ അകൃത്യം ചിന്തിക്കും.
നന്നല്ലാത്ത വഴിയിൽ താൻ നിന്നുകൊള്ളും,
ദോഷത്തെ മാത്രം വെറുക്കുന്നില്ല.</lg>

<lg n="6"> യഹോവേ, നിന്റേ ദയ വാനങ്ങളിലേക്കും
നിൻ വിശ്വാസ്യത ഇളമുകിലോളവും (എത്തുന്നു); </lg>

<lg n="7"> നിന്റേ നീതി ദേവമലകളോട് ഒക്കുന്നു,
നിൻ ന്യായവിധികൾ ൨ലിയ ആഴി തന്നേ;
യഹോവേ, മനുഷ്യരെയും മൃഗങ്ങളെയും നീ രക്ഷിക്കുന്നു.</lg>

<lg n="8"> നിൻ ദയ എത്ര വിലയേറിയതു, ദൈവമേ!
മനുഷ്യപുത്രർ നിന്റേ ചിറകുകളുടേ നിഴലിൽ ആശ്രയിച്ചുംകൊള്ളുന്നു.</lg>

<lg n="9"> നിന്റേ ഭവനത്തിലേ പുഷ്ടിയാൽ അവർ തോഞ്ഞു വരും,
നിൻ ഭോഗങ്ങളുടേ പുഴയാൽ നീ അവരെ കുടിപ്പിക്കുന്നു.</lg>

<lg n="10"> കാരണം നിന്നോടത്രേ ജീവന്റേ ഉറവാകുന്നു,
നിന്റേ വെളിച്ചത്തിൽ ഞങ്ങൾ വെളിച്ചം കാണും.</lg>

<lg n="11"> നിന്നെ അറിയുന്നവൎക്കു നിൻ ദയയെയും
ഹൃദയനേരുള്ളവൎക്ക് നിൻ നീതിയെയും നീട്ടേണമേ!</lg>

<lg n="12"> ഡംഭിന്റേ കാൽ എന്മേൽ മെതിക്കയും
ദുഷ്ടരുടേ കൈ എന്നെ ആട്ടുകയും അരുതേ!</lg>

<lg n="13"> അതാ അകൃത്യം പ്രവൃത്തിക്കുന്നവർ വീണു തള്ളിപ്പോകുന്നു,
എഴുനീല്പാൻ കഴികയും ഇല്ല.</lg>

൩൭. സങ്കീൎത്തനം.

ദുഷ്ടൎക്കു ക്ഷണിക ഭാഗ്യം കണ്ടാലും അസൂയ തോന്നാതേ ദൈവത്തിൻ തീൎച്ച
യെ ആശിച്ചു കാത്തിരിക്കേണ്ടതു. അകാരാദി.

ദാവിദിന്റേതു.

<lg n="1"> അക്രമക്കാർ നിമിത്തം ചൂടു പിടിക്കയും
വക്രത ചെയ്യുന്നവരിൽ എരിഞ്ഞുപോകയും അരുതേ!</lg>

<lg n="2"> പുല്ലു പോലേ അല്ലോ അരിയപ്പെടും
പച്ച ചീര കണക്കേ വാടും.</lg> [ 129 ] <lg n="3"> ആശ്രയം യഹോവയിലിട്ടു നന്മ ചെയ്ക.
ദേശത്തിൽ മേവി വിശ്വാസ്യത കോലുക!</lg>

<lg n="4"> യഹോവയിൽ രസിച്ചും കൊൾ്ക,
അവനും നിണക്കു ഹൃദയചോദ്യങ്ങളെ തരും.</lg>

<lg n="5"> ഈ നിന്റേ വഴിയെ യഹോവാമേൽ ഉരുട്ടി അവനിൽ തേറുക,
എന്നാൽ താൻ (അതിനെ) ചെയ്യും;</lg>

<lg n="6">വെളിച്ചം പോലേ നിന്റേ നീതിയെയും
ഉച്ചപോലേ നിൻ ന്യായത്തെയും പുറപ്പെടുവിക്കും.</lg>

<lg n="7"> ഉരിയാടാതെ യഹോവെക്കു നിന്നുകൊണ്ടു അവനെ ആശിച്ചു പാൎക്ക!
ഉപായങ്ങളെ നടത്തിച്ചു
തന്റേ വഴിയെ സാധിപ്പിക്കുന്ന ആളിൽ ഇളിഞ്ഞു പോകൊല്ലാ!</lg>

<lg n="8"> ഊഷ്മാവെ കൈവിട്ടു കോപത്തെ ഒഴിക്ക,
നീയും കൂടേ തിന്മ ചെയ്യുംവണ്ണം ചൊടിച്ചു പോകൊല്ലാ!</lg>

<lg n="9"> തിന്മ ചെയ്യുന്നവരല്ലോ ഛേദിക്കപ്പെടും,
യഹോവയെ കാത്തിരിക്കുന്നവർ ദേശത്തെ അടക്കും.</lg>

<lg n="10"> ഒട്ടു നേരമേ കഴിഞ്ഞാൽ ദുഷ്ടനില്ല,
അവന്റേ സ്ഥലത്തിന്മേൽ നീ സൂക്ഷിച്ചു നോക്കിയാൽ അവനെ കാണാ;</lg>

<lg n="11">സാധുക്കളോ ദേശത്തെ അടക്കി
സമാധാനപെരിപ്പത്തിൽ രസിച്ചു കൊള്ളും.</lg>

<lg n="12"> കശ്മലൻ നീതിമാന്ന് എതിരേ ഉപായം വിചാരിച്ചു
അവനെ കൊണ്ടു പല്ലു കടിക്കുന്നു;</lg>

<lg n="13"> കൎത്താവ് അവന്റേ നാൾ വരുന്നതു കാണ്കയാൽ
അവങ്കൽ ചിരിക്കുന്നു.</lg>

<lg n="14"> ഖഡ്ഗത്തെ ദുഷ്ടർ ഊരി വില്ലിനെ കുലെച്ചതു
ദീനനെയും ദരിദ്രനെയും വീഴ്ത്തുവാനും
വഴി നേരുള്ളവരെ അറുപ്പാനും തന്നേ:</lg>

<lg n="15"> അവരുടേ വാൾ തങ്ങളുടേ ഹൃദയത്തിൽ ചെല്ലും,
വില്ലുകൾ ഒടിഞ്ഞും പോകും.</lg>

<lg n="16"> ചുരുക്കം നീതിമാന്നുള്ളതു,
അനേകം ദുഷ്ടരുടേ കോപ്പിനെക്കാളും നന്നു;</lg>

<lg n="17"> ദുഷ്ടരുടേ ഭുജങ്ങളല്ലോ ഒടിക്കപ്പെടും,
നീതിമാന്മാരെ യഹോവ താങ്ങുന്നു.</lg>

<lg n="18"> തികവുള്ളവരുടേ നാളുകളെ യഹോവ അറിയുന്നു,
അവരുടേ അവകാശം എന്നും നില്ക്കും;</lg> [ 130 ] <lg n="19"> അനൎത്ഥകാലത്തിൽ അവർ നാണിച്ചു പോകാതേ
ക്ഷാമദിവസങ്ങളിലും തൃപ്തരാകും.</lg>

<lg n="20"> ദുഷ്ടന്മാർ നശിക്കും സത്യം,
യഹോവാശത്രുക്കൾ പുല്പുറങ്ങളുടേ ശോഭ പോലേ ഒടുങ്ങും,
പുകയായി ഒടുങ്ങും.</lg>

<lg n="21"> ധൂൎത്തൻ കടം വാങ്ങുന്നു, വീട്ടുവാറാകയും ഇല്ല,
നീതിമാനോ കരുണ കാട്ടി സമ്മാനിക്കുന്നു;</lg>

<lg n="22"> കാരണം അവൻ അനുഗ്രഹിക്കുന്നവർ ദേശത്തെ അടക്കും,
അവൻ ശപിക്കുന്നവർ ഛേദിക്കപ്പെടും.</lg>

<lg n="23"> പുരുഷന്റേ നടകൾ്ക്കു യഹോവയാൽ ഉറപ്പു വരുന്നു,
അവന്റേ വഴിയിൽ പ്രസാദം തോന്നിയാൽ തന്നേ;</lg>

<lg n="24"> വീണാലും യഹോവ അവന്റേ കൈ താങ്ങുക കൊണ്ടു
കവിണ്ണു പോകയില്ല.</lg>

<lg n="25">ബാലനായിരുന്നും മൂപ്പു വന്നിട്ടും
ഞാൻ നീതിമാൻ ഉപേക്ഷിതനായതും
അവന്റേ സന്തതി ആഹാരത്തിന്നു തിരയുന്നതും കണ്ടിട്ടുമില്ല;</lg>

<lg n="26"> ദിനമ്പ്രതി അവൻ കരുണ കാട്ടി വായിപ്പ കൊടുക്കുന്നു,
അവന്റേ സന്തതി അനുഗ്രഹം പൂണ്ടിരിക്കും.</lg>

<lg n="27"> മാറി ദോഷം വിട്ടു ഗുണം ചെയ്ക,
എന്നാൽ എന്നും മേവും;</lg>

<lg n="28"> യഹോവയല്ലോ ന്യായപ്രിയനായി തന്റേ ഭക്തരെ കൈവിടുകയില്ല,
എന്നും അവർ കാക്കപ്പെട്ടും;
ദുഷ്ടരുടേ സന്തതി ഛേദിക്കപ്പെടുന്നു.</lg>

<lg n="29"> നീതിമാന്മാർ ദേശത്തെ അടക്കി
എപ്പോഴും അതിൽ മേവും.</lg>

<lg n="30">യഥാജ്ഞാനമുള്ള ധ്യാനം നീതിമാന്റേ വായ്ക്കുണ്ടു,
അവന്റേ നാവു ന്യായവും ഉരെക്കുന്നു;</lg>

<lg n="31"> സ്വദൈവത്തിന്റെ ധൎമ്മോപദേശം അവന്റേ ഹൃദയത്തിൽ ആകുന്നു,
അവന്റേ കാലടികൾ ചാഞ്ചാടുകയില്ല.</lg>

<lg n="32">ലാക്കായി നീതിമാനെ നോക്കി
ദുഷ്ടൻ കൊല്ലുവാൻ അന്വേഷിക്കുന്നു;</lg>

<lg n="33"> യഹോവ അവനെ ആ കയ്യിൽ വിട്ടുകയില്ല,
അവനോടു (വല്ലവർ) വ്യവഹരിക്കുമ്പോൾ ദോഷം ആരോപിക്കയും ഇല്ല.</lg> [ 131 ] <lg n="34"> വിടാതേ യഹോവയെ കാത്തു അവന്റേ വഴിയെ സൂക്ഷിക്ക!
ദേശത്തെ അടക്കുവാൻ അവൻ നിന്നെ ഉയൎത്തും,
ദുഷ്ടർ ഛേദിക്കപ്പെടുന്നതു നീ കാണും.</lg>

<lg n="35"> ശഠൻ വേർ കിഴിഞ്ഞു ഇല തഴെച്ച മരം പോലേ
പ്രൌഢനായി കയൎക്കുന്നതു ഞാൻ കണ്ടു;</lg>

<lg n="36"> പിന്നേ കടക്കുമ്പോൾ ഇതാ അവൻ ഇല്ലാതേ ആയി,
അവനെ അന്വേഷിച്ചിട്ടും കാണായതും ഇല്ല.</lg>

<lg n="37"> സമാധാനക്കാരന് ഒരു ഭാവി (സന്തതി) ഉള്ളത് എന്നു
തികഞ്ഞവനെ സൂക്ഷിച്ചു നേരുള്ളവന്റെ കണ്ടു കൊൾ്ക;</lg>

<lg n="38"> ദ്രോഹികൾ ഒരു പോലേ മുടിഞ്ഞു പോകുന്നു,
ദുഷ്ടരുടേ ഭാവി (സന്തതി) ഛേദിക്കപ്പെടുന്നു.</lg>

<lg n="39"> ഹാനികാലത്ത് അവൎക്കു ശരണമാകുന്ന
യഹോവയിൽനിന്നു നീതിമാന്മാൎക്കു രക്ഷ ഉണ്ടു;</lg>

<lg n="40"> യഹോവ അവരെ തുണെച്ചു വിടുവിക്കുന്നു,
തന്നിൽ ആശ്രയിക്കുന്നതു കൊണ്ട്
അവരെ ദുഷ്ടരിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.</lg>

൩൮. സങ്കീൎത്തനം.

ഭക്തിമാൻ (൩) മഹാരോഗത്തെയും (൧൦) വൈരിദ്വേഷത്തെയും ഓൎപ്പിച്ചു
(൧൪) ശിക്ഷാഫലം എത്തിയതുകൊണ്ടു (൧൯) പാപമോചനാദിയെ അപേക്ഷി
ക്കുന്നു.

ദാവിദിന്റേ കീൎത്തന. ഓൎപ്പിപ്പാൻ വേണ്ടി.

<lg n="2"> യഹോവേ, നിന്റേ ചിനത്തിൽ എന്നെ ശാസിക്കയും
നിന്റേ ഊഷ്മാവിൽ ശിക്ഷിക്കയും അരുതേ (൬, ൨)!</lg>

<lg n="3"> എങ്ങനേ എന്നാൽ നിന്റേ അമ്പുകൾ എന്നിൽ നട്ടു
തൃക്കയ്യും എന്മേൽ തറെഞ്ഞിരിക്കുന്നു.</lg>

<lg n="4"> നിന്റേ ൟറൽ നിമിത്തം എന്റേ മാംസത്തിൽ ആരോഗ്യം ഒട്ടും ഇല്ല,
എന്റേ പാപം ഹേതുവായി ഈ എല്ലുകളിൽ സമാധാനം ഇല്ല.</lg>

<lg n="5"> എന്റേ അകൃത്യങ്ങളല്ലോ എൻ തലമേൽ കടന്നു
കനത്ത ചുമടു പോലേ എനിക്കു വഹിക്കുരുതാതേ ആയി പോയി.</lg>

<lg n="6"> എൻ മൂഢത നിമിത്തം
എന്റേ പുണ്ണുകൾ പുഴുത്തു നാറുന്നു.</lg> [ 132 ] <lg n="7"> ഞാൻ വലഞ്ഞു ഏറ്റവും കുനിഞ്ഞു
ദിനമ്പ്രതി കറുത്തും നടക്കുന്നു.</lg>

<lg n="8"> എന്റേ അരകളിൽ വറൾ്ച മുഴുത്തു
മാംസത്തിൽ ആരോഗ്യം ഇല്ലാതേയുമായി.</lg>

<lg n="9"> ഞാൻ സ്തംഭിച്ചും അത്യന്തം ചതഞ്ഞും പോയി
ഹൃദയത്തിലേ ആരവാരംകൊണ്ട് അലറുന്നു.</lg>

<lg n="10"> കൎത്താവേ, എന്റേ ആഗ്രഹം ഒക്കയും നിന്റേ മുമ്പിൽ ആകുന്നു,
എൻ ഞരക്കം നിങ്കൽനിന്നു മറഞ്ഞതും അല്ല.</lg>

<lg n="11">എന്റേ നെഞ്ഞ് ഇടിക്കുന്നു, ഊക്ക് എന്നെ വിട്ടു,
കണ്ണുകളുടേ പ്രകാശം കൂടേ എന്നോടില്ല.</lg>

<lg n="12"> എന്റേ സ്നേഹിതരും തോഴന്മാരും എന്റേ ബാധയോടു നീങ്ങി നില്ക്കുന്നു,
എനിക്കടുത്തവരും അകലേ നില്ക്കുന്നു.</lg>

<lg n="13"> എമ്പ്രാണനെ അന്വേഷിക്കുന്നവരോ കണി വെക്കുന്നു,
എന്റേ അനൎത്ഥത്തെ തിരയുന്നവർ കിണ്ടങ്ങൾ പറഞ്ഞു
ദിവസവും ചതികളെ ധ്യാനിക്കുന്നു.</lg>

<lg n="14"> ഞാനോ ചെവിടനെ പോലേ കേൾ്ക്കാത്തവനും
വായി തുറക്കാത്ത ഉൗമനോടു സമനും ആകുന്നു;</lg>

<lg n="15"> കേൾ്ക്കാതേയും
വായിൽ എതിൎമ്മൊഴി ഇല്ലാതേയും ഉള്ള ആളെ പോലേ ഇരിക്കുന്നു.</lg>

<lg n="16"> കാരണം, യഹോവേ, നിങ്കിൽ ഞാൻ ആശ വെച്ചു,
എൻ ദൈവമായ കൎത്താവേ, നീയേ ഉത്തരം തരും;</lg>

<lg n="17"> എന്റെ കാൽ കുലുങ്ങിയപ്പോൾ എങ്കൽ വമ്പിച്ചു പോയവർ
ഇനി എന്നെ ചൊല്ലി സന്തോഷിക്കരുതു എന്നു തന്നേ വെച്ചിരുന്നു.</lg>

<lg n="18"> ഞാനല്ലോ നൊണ്ടലിന്നു ഒരുങ്ങി (൩൫, ൧൫),
എന്റേ നോവു നിത്യം എന്റേ മുമ്പിൽ ആകുന്നു;</lg>

<lg n="19"> എന്റേ അകൃത്യം ഞാൻ ഏറ്റു പറയും,
എൻ പാപം കൊണ്ടു സങ്കടപ്പെടുന്നു സത്യം.</lg>

<lg n="20">എന്റേ ശത്രുക്കൾ ജീവിച്ചും ബലത്തും
എന്റേ കള്ളപ്പകയർ വൎദ്ധിച്ചും ഇരിക്കുന്നു.</lg>

<lg n="21"> നന്മെക്കു പകരം തിന്മയെ ഒപ്പിക്കുന്നവർ എന്നെ ദ്വേഷിക്കുന്നതു
ഞാൻ നല്ലതിനെ പിന്തേരുന്നതിന്നായത്രേ ആകുന്നു.</lg>

<lg n="22"> യഹോവേ, എന്നെ കൈവിടല്ലേ,
എൻ ദൈവമേ, എന്നോട് അകന്നു പോകൊല്ലാ (൨൨, ൨൦)!</lg>

<lg n="23"> എന്റേ തുണെക്കായി ഉഴറേണമേ,
എൻ രക്ഷയാകുന്ന കൎത്താവേ (൩൫, ൩)!</lg> [ 133 ] ൩൯. സങ്കീൎത്തനം.

രോഗി ശത്രുവൈരത്താൽ ക്ലേശിക്കുമ്പോൾ (൫) ആയുസ്സിന്റേ നിസ്സാരത്വം
കൊണ്ടു പിറുപിറുത്ത ശേഷം (൮) യഹോവയിൽ ആശ വെച്ചു തേറി പ്രാൎത്ഥി
ച്ചതു.

യദിഥൂൻ എന്ന സംഗീതപ്രമാണിക്കു (൧ നാൾ. ൨൫,൧);

ദാവിദിന്റേ കീൎത്തന.

<lg n="2"> ഞാൻ നാവുകൊണ്ടു പാപം ചെയ്യായ്വാൻ
എന്റേ വഴികളെ സൂക്ഷിക്കും,
ദുഷ്ടൻ ഇനി എന്റേ മുമ്പാകേ ഇരിക്കയിൽ
എന്റേ വായിനെ കടിഞ്ഞാണിട്ടു കാക്കും എന്നു വെച്ചു,</lg>

<lg n="3"> ഞാൻ മൌനമായി അടങ്ങി പാൎത്തു,
മിണ്ടാഞ്ഞതു ഗുണത്തിന്നല്ല താനും,
എന്റേ ദുഃഖം കലങ്ങി പൊങ്ങി;</lg>

<lg n="4"> എന്റേ ഉള്ളിൽ ഹൃദയം വെന്തു,
ഞാൻ ചിന്തിക്കുന്തോറും തീ കത്തി,
ഞാൻ നാവു കൊണ്ട് ഉരെക്കയും ചെയ്തു:</lg>

<lg n="5"> യഹോവേ, എന്റേ അവസാനവും
എൻ നാളുകളുടേ അവധി ഇന്നത് എന്നും എന്നെ അറിയിക്ക!
ഞാൻ എപ്പോൾ തീൎന്നുപോകും എന്നറിയട്ടേ!</lg>

<lg n="6"> ഇതാ ചാൺ നീളത്തിൽ എനിക്കു നാളുകൾ തന്നതേ ഉള്ളൂ,
എന്റേ ആയുസ്സു നിന്റേ മുമ്പാകേ ഏതും ഇല്ല എന്നും വന്നു;
നിലനിന്നാലും സകല മനുഷ്യനും വെറുമ്മായയത്രേ. (സേല)</lg>

<lg n="7"> അവനവൻ ബിംബമായത്രേ നടക്കുന്നു,
ആവിക്കു വേണ്ടി അലമ്പലാകുന്നതേ ഉള്ളു;
അവൻ സ്വരൂപിക്കുന്നു, ആൎക്കു കിട്ടും എന്നറിയുന്നതും ഇല്ല.</lg>

<lg n="8"> ഇപ്പോഴോ കൎത്താവേ, ഞാൻ എന്തൊന്നിനെ പാൎത്തുകൊൾ്വു?
എന്റേ ആശ നിങ്കൽ വെച്ചിരിക്കുന്നു.</lg>

<lg n="9"> എന്നെ സകല ദ്രോഹങ്ങളിൽനിന്നും ഉദ്ധരിക്കേണമേ,
മൂൎഖന് എന്നെ നിന്ദയാക്കി വെക്കൊല്ലാ!</lg>

<lg n="10"> ഞാൻ നാവടങ്ങി വായ്തുറക്കാതേ നില്ക്കുന്നു;
നീ അതിനെ ചെയ്തുവല്ലോ.</lg>

<lg n="11"> നിന്റേ ബാധയെ എന്നിൽനിന്നു നീക്കുക!
നിന്റേ കൈയേറ്റം കൊണ്ടു ഞാൻ ക്ഷയിച്ചു.</lg> [ 134 ] <lg n="12"> അകൃത്യംഹേതുവായിട്ടു നീ ഒരുവനെ ശാസനകളെ കൊണ്ടു ശിക്ഷിച്ചാൽ
അവന്റേ ഭംഗിയെ പുഴുപോലേ ദ്രവിപ്പിക്കുന്നു;
സകല മനുഷ്യനും വെറുമ്മായയത്രേ. (സേല)</lg>

<lg n="13"> യഹോവേ, എന്റേ പ്രാൎത്ഥന കേൾ്ക്ക,
എൻ കൂക്കൽ ചെവിക്കൊൾ്ക,
എൻ കണ്ണുനീൎക്ക് ഊമനാകൊല്ലാ!
ഞാനല്ലോ എന്റേ സകല പിതാക്കന്മാരെ പോലേ
നിന്നോട് അതിഥിയും പരദേശിയും ആകുന്നു (൩. മോ. ൨൫, ൨൩). </lg>

<lg n="14"> ഞാൻ പോയി ഇല്ലാതാകുമ്മുമ്പേ ഉന്മേഷിക്കേണ്ടതിന്ന്
എങ്കൽനിന്നു (തിരു) നോക്കു തിരിക്കേണമേ!</lg>

൪൦. സങ്കീൎത്തനം.

ഭക്തിമാൻ ദേവാശ്രയത്താൽ മഹാത്രാണനം ഉണ്ടായതിനു (൭) ക്രിയയാലും
(൧൦) വാക്കിനാലും കൃതജ്ഞത കാട്ടുകയല്ലാതേ (൧൨) ശേഷം സങ്കടത്തിൽനിന്നും
തന്നെ രക്ഷിപ്പാൻ പ്രാൎത്ഥിച്ചതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേ കീൎത്തന.

<lg n="2"> ഞാൻ യഹോവയെ പാൎത്തു കാത്തു,
അവനും എങ്കലേക്കു ചാഞ്ഞു എന്റേ കൂക്കൽ കേട്ടു,</lg>

<lg n="3"> സംഹാരക്കുഴിയിൽനിന്നും ചളിച്ചേറ്ററിൽനിന്നും എന്നെ കരേറ്റി
എന്റേ കാലുകളെ ശൈലത്തിന്മേൽ സ്ഥാപിച്ചു
അടികളെ ഉറപ്പിച്ചു;</lg>

<lg n="4"> എന്റേ വായിൽ പുതിയ പാട്ടും ഇട്ടു (൩൩, ൩),
നമ്മുടേ ദൈവത്തിന്നു സ്തോത്രം തന്നേ;
പലരും കണ്ടു ഭയപ്പെട്ടു യഹോവയിൽ തേറുകയും ചെയ്യും.</lg>

<lg n="5"> യഹോവയെ തന്റേ ആശ്രയം ആക്കീട്ട്
വമ്പന്മാരോടും ഭോഷ്കിലേക്കു തെറ്റുന്നവരോടും ചേൎന്നു പോകാത്ത പുരു</lg>

<lg n="6"> എന്റേ ദൈവമായ യഹോവേ, [ഷൻ ധന്യൻ.
നിന്റേ അതിശയങ്ങളെ നീ വളരേ ആക്കിയിരിക്കുന്നു;
ഞങ്ങളിലേക്കു നിന്റേ നിനവുകൾ എങ്കിലോ
നിന്നോട് ഉപമിപ്പാൻ ഒന്നും ഇല്ല;
അവ ഞാൻ കഥിച്ചു ചൊല്ലട്ടേ,
എന്നിട്ടും എണ്ണി കൂടാതോളം പെരുകി.-</lg> [ 135 ] <lg n="7"> ബലിയും കാഴ്ചയും നീ ആഗ്രഹിച്ചില്ല,
ചെവികളെ എനിക്കു തുളച്ചതേ ഉള്ളു (൧. ശമു. ൧൫, ൨൨);
ഹോമവും പാപബലിയും നീ ചോദിച്ചിട്ടില്ല.</lg>

<lg n="8"> അപ്പോൾ ഞാൻ പറഞ്ഞു: ഇതാ ഞാൻ വരുന്നു;
പുസ്തകച്ചുരുളിൽ എനിക്കു (ചട്ടം) എഴുതി വെച്ചിട്ടുണ്ടു;</lg>

<lg n="9"> എൻ ദൈവമേ, നിന്റേ ഇഷ്ടം ചെയ്വാൻ ഞാൻ ഇഛ്ശിക്കുന്നു,
നിന്റേ ധൎമ്മം എന്റേറ കുടൽ നടുവിലും ഉണ്ടു.</lg>

<lg n="10"> ഞാൻ മഹാസഭയിൽ നീതിയെ സുവിശേഷിച്ചു,
ഇതാ എന്റേ അധരങ്ങളെ ഞാൻ അടെച്ചിട്ടില്ല;
യഹോവേ, നീ അറിയുന്നു.</lg>

<lg n="11"> നിൻ നീതിയെ ഞാൻ ഹൃദയനടുവിൽ മൂടാതേ
നിന്റേ വിശ്വാസ്യതയും രക്ഷയും പറഞ്ഞു,
മഹാസഭയിൽ നിന്റേ ദയയും സത്യവും മറെച്ചതും ഇല്ല.</lg>

<lg n="12"> യഹോവേ, നിന്റേ കനിവ് എങ്കൽനിന്ന് അടെക്കൊല്ല്ലാ,
നിന്റേ ദയയും സത്യവും നിത്യം എന്നെ പാലിക്കാക!</lg>

<lg n="13"> കാരണം എണ്ണമില്ലാതോളം തിന്മകൾ എന്നെ ചുറ്റി,
എന്റേ അകൃത്യങ്ങൾ എന്നെ പിടിപ്പെട്ടു എനിക്കു കാണാൻ കഴികയും
എന്തലയിലേ രോമങ്ങളിലും അവ ഏറിയിരിക്കുന്നു, [ഇല്ല,
എന്റേ കരുത്തും എന്നെ വിട്ടു പോയി.</lg>

<lg n="14"> യഹോവേ, എന്നെ ഉദ്ധരിപ്പാൻ പ്രസാദിക്ക!
യഹോവേ, എന്റേ തുണെക്കായി ഉഴറേണമേ!</lg>

<lg n="15"> എന്റേ പ്രാണനെ കവരുവാൻ അന്വേഷിക്കുന്നവർ
ഒക്കത്തക്ക നാണിച്ച് അമ്പരന്നും
എൻ തിന്മയെ ഇഛ്ശിക്കുന്നവർ പിന്തിരിഞ്ഞു ലജ്ജിച്ചും പോവാറാക</lg>

<lg n="16"> എന്നോട്ടു ഹാ ഹാ എന്നു പറയുന്നവർ [(൩൫, ൨൬)!
തങ്ങളുടേ നാണത്തിന്റേ അനുഭവമായി സ്തംഭിച്ചു പോക!</lg>

<lg n="17"> നിന്നെ അന്വേഷിക്കുന്നവർ ഒക്കയും നിങ്കൽ ആനന്ദിച്ചു സന്തോഷിക്ക,
നിന്റേ രക്ഷയെ സ്നേഹിക്കുന്നവർ
യഹോവ വലിയവൻ എന്നു നിത്യം പറവൂതാക (൩൫, ൨൭)!</lg>

<lg n="18"> ഞാനോ ദീനനും ദരിദ്രനും ആകുന്നു,
കൎത്താവ് എനിക്കായി കരുതും.
എന്റേ രക്ഷയും എന്നെ വിടുവിക്കുന്നവനും നീയത്രേ,
എൻ ദൈവമേ, താമസിക്കരുതേ!</lg> [ 136 ] ൪൧. സങ്കീൎത്തനം.

കനിവു കാട്ടുന്നവനു ദേവകരുണ ഉണ്ടാകുന്നതു കൊണ്ടു (൫) ശത്രുക്കളുടേ
വ്യാജത്താൽ ക്ലേശിക്കുന്ന ദയാലു (൧൧) രക്ഷ യാചിച്ചു തേറുന്നതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേതു.

<lg n="2"> എളിയവനെ കരുതിക്കൊള്ളുന്നവൻ ധന്യൻ,
ദുൎദ്ദിവസത്തിൽ യഹോവ അവനെ വിടുവിക്കും.</lg>

<lg n="3"> യഹോവ അവനെ കാത്തുയിൎപ്പിക്കും,
അവനു നാട്ടിൽ ഭാഗ്യം വരും.</lg>

<lg n="4"> നീ അവനെ ശത്രുക്കളുടേ ഇഛ്ശയിൽ ഏല്പിക്കയില്ല.
യഹോവ അവനെ രോഗശയ്യമേൽ താങ്ങുന്നു,
അവന്റേ വ്യാധിയിലേ കിടക്കെക്ക് എല്ലാം നീ മാറ്റം വരുത്തുന്നു.</lg>

<lg n="5"> ഞാനോ പറഞ്ഞിതു: യഹോവേ, എന്നോടു കരുണ ആകേണമേ,
ഞാൻ നിന്നോടു പാപം ചെയ്കയാൽ എൻ ദേഹിക്കു ചികിത്സിക്ക!</lg>

<lg n="6"> എപ്പോൾ അവൻ മരിക്കയും അവന്റേ പേർ നശിക്കയും ആം എന്ന്
എന്റേ ശത്രുക്കൾ എന്നെ കൊണ്ടു ദോഷം പറയുന്നു.</lg>

<lg n="7"> (ഒരുവൻ എന്നെ) കാണ്മാൻ വരുമ്പോൾ മായം പറയും,
ഹൃദയംകൊണ്ട് അവൻ കിണ്ടം കൂട്ടുകേ ഉള്ളൂ,
പിന്നേ പുറത്തു പോയാൽ ഉരിയാടും</lg>

<lg n="8"> എന്റേ പകയർ എല്ലാവരും ഒന്നിച്ച് എന്റേ നേരേ മുരണ്ടു
എനിക്കു തിന്മയെ നിരൂപിക്കുന്നു:</lg>

<lg n="9"> വല്ലായ്മയുള്ള കാൎയ്യം അവന്മേൽ വാൎക്കപ്പെടുന്നു.
ഇന്നു കിടക്കുന്നവൻ ഇനി എഴുനീല്ക്കയും ഇല്ല, എന്നത്രേ.</lg>

<lg n="10"> ഞാൻ തേറിയ എന്റേ കൂട്ടുകാരനും
എന്റേ അപ്പം തിന്നുന്നവൻ തന്നേ എന്റേ നേരേ മടമ്പുയൎത്തുന്നു.</lg>

<lg n="11"> നീയോ, യഹോവേ, എന്നോടു കരുണ ചെയ്തു
ഞാൻ അവൎക്കു പകരം കൊടുപ്പാൻ എന്നെ നിവൎത്തിക്ക.</lg>

<lg n="12"> നീ എങ്കിൽ പ്രസാദിച്ചു എന്നുള്ളത്
എന്റേ ശത്രുവിന് എന്മേൽ ജയഘോഷം വരായ്കയാൽ തന്നേ ഞാനറിയു</lg>

<lg n="13"> എന്നെയോ എൻ തികവിൻ നിമിത്തം നീ ഊന്നിച്ചു [ന്നു.
എന്നേക്കും തിരുമുമ്പിൽ എന്നെ നിറുത്തുന്നു.</lg>

ഇസ്രയേലിൻ ദൈവമായ യഹോവ യുഗംമുതൽ
യുഗപൎയ്യന്തം വാഴ്ത്തപ്പെടാക! (൧ നാൾ. ൧൬, ൩൬)
ആമെൻ, ആമെൻ! [ 137 ] രണ്ടാം കാണ്ഡം, ൪൨- ൭൨:
കോരഹ്യർ മുതലായവരുടേ
ദേവകീൎത്തനങ്ങൾ.

൪൨. സങ്കീൎത്തനം.

ഭക്തൻ പ്രവാസകാലത്തിൽ ദേവസ്ഥാനത്തിൽ ചേരുവാൻ വാഞ്ഛിച്ചു (൭)
വേദനെക്ക് ആശ്വാസം തിരഞ്ഞു (൪൩, ൧) ദൈവതുണയെ കാത്തുകൊള്ളുന്നതു.

സംഗീതപ്രമാണിക്കു; കോരഹപുത്രരുടേ ഉപദേശപ്പാട്ടു.
(൨ നാൾ. ൨൦, ൧൯)

<lg n="2"> നീൎച്ചാലുകൾ്ക്കായി കിഴെക്കുന്ന മാൻപേട പോലേ
ദൈവമേ എൻ ദേഹി നിങ്കലേക്കു കിഴെക്കുന്നു.</lg>

<lg n="3"> എൻ ദേഹി ദൈവത്തെ, ജീവനുള്ള ദേവനെ കുറിച്ചു തന്നേ ദാഹിക്കുന്നു:
ഞാൻ എപ്പോൾ വന്നു ദൈവത്തിന്മുഖത്തിലേക്കു കാണാകും?</lg>

<lg n="4"> നിന്റേ ദൈവം എവിടേ എന്നു എല്ലാ നാളും എന്നോടു പറകയിൽ,
രാപ്പകലും എൻ കണ്ണുനീർ എനിക്ക് ആഹാരമായിരുന്നു.</lg>

<lg n="5"> തിങ്ങിയ സമൂഹത്തിൽ ഞാൻ ചെന്നു
അവരുമായി ആൎപ്പുസ്തുതികളുടേ ശബ്ദത്തോടേ കൊണ്ടാടുന്ന പുരുഷാര
ദേവാലയത്തേക്കു നടകൊണ്ടതിനെ ഞാൻ ഓൎത്തും [ത്തിൽ
എൻ ദേഹിയെ എന്നകത്തു പകൎന്നും കൊള്ളും.</lg>

<lg n="6"> അല്ലയോ എൻ ദേഹിയേ, നീ ചാഞ്ഞും എന്റേ മേൽ അലെച്ചും പോകു
ദൈവത്തെ പാൎത്തു നില്ക്ക! [ന്നത് എന്തു?
അവനെയല്ലോ എന്റേ മുഖത്തിൻ രക്ഷകളും എൻ ദൈവവും എന്നു
ഞാൻ ഇനി വാഴ്ത്തും നിശ്ചയം.</lg>

<lg n="7"> എൻ ദൈവമേ, എൻ ദേഹി എന്നിൽ ചാഞ്ഞിരിക്കുന്നു.
അതുകൊണ്ടു ഞാൻ യൎദ്ദൻ (അക്കരെ) ഹെൎമ്മോന്നുകളുടേ ദേശത്തിൽ
ഹീനത കുന്നിൽനിന്നു നിന്നെ ഓൎക്കുന്നു.</lg>

<lg n="8">നിന്റേ തോടുകളുടേ ഒലിയാൽ ആഴി ആഴിയെ വിളിക്കുന്നു;
നിന്റേ തിരകളും അലകളും എല്ലാം എന്മേൽ കടക്കുന്നു.</lg>

<lg n="9"> പകൽ യഹോവ തൻ ദയയെ കല്പിക്കുന്നു,
രാത്രിയിൽ അവന്റേ പാട്ട് എന്നോട് ആകുന്നു,
എന്റേ ജീവന്റേ ദൈവത്തോടു പ്രാൎത്ഥനയും തന്നേ.</lg> [ 138 ] <lg n="10"> എന്നെ മറന്നത് എന്തു?
ശത്രുവിന്റേ പീഡയാൽ ഞാൻ കറുത്തു നടക്കുന്നത് എന്തിന്നു?
എന്നു എന്റേ പാറയാകുന്ന ദൈവത്തോടു ഞാൻ പറയട്ടേ.</lg>

<lg n="11"> എന്റേ മാറ്റാന്മാർ: നിൻ ദൈവം എവിടേ എന്നു എല്ലാനാളും എന്നോടു
എന്നെ അസ്ഥികളെ തകൎപ്പോളം നിന്ദിക്കുന്നു. [പറകയാൽ</lg>

<lg n="12"> എൻ ദേഹിയേ, നീ ചാഞ്ഞും എന്റേ മേൽ അലെച്ചും പോകുന്നത് എന്തു?
ദൈവത്തെ പാൎത്തു നില്ക്ക!
അവനെയല്ലോ എന്റേ മുഖത്തിൻ രക്ഷകളും എൻ ദൈവവും എന്നു
ഞാൻ ഇനി വാഴ്ത്തും നിശ്ചയം.</lg>

൪൩ . സങ്കീൎത്തനം.


<lg n="1"> ദൈവമേ, എനിക്കു ന്യായം വിധിക്ക!
ഭക്തിയില്ലാത്ത ജാതിയോട് എന്റേ വ്യവഹാരത്തെ വാദിക്ക,
ചതിയും അക്രമവും ഉള്ള പുരുഷനിൽനിന്ന് എന്നെ വിടുവിക്ക!</lg>

<lg n="2"> എന്തെന്നാൽ എന്റേ ശരണദൈവം നീ തന്നേ;
നീ എന്നെ തള്ളി വിടുന്നത് എന്തു?
ശത്രുവിന്റേ പീഡയാൽ ഞാൻ കറുത്തു നടക്കുന്നത് എന്തിന്നു?</lg>

<lg n="3"> നിന്റേ വെളിച്ചത്തെയും സത്യത്തെയും ഇങ്ങ് അയക്കുക!
അവ എന്നെ നടത്തി നിന്റേ വിശുദ്ധ മലയിലേക്കും
നിന്റേ പാൎപ്പിടത്തേക്കും എന്നെ വരുത്തുക!</lg>

<lg n="4"> എന്നാൽ ഞാൻ ദൈവത്തിൻ ബലിപീഠത്തോളം
എന്റേ ആനന്ദസന്തോഷമാകുന്ന ദേവങ്കലേക്കു പ്രവേശിച്ചു
ദൈവമേ, എൻ ദൈവമേ, നിന്നെ വീണമേൽ വാഴ്ത്തും.</lg>

<lg n="5"> എൻ ദേഹിയേ, നീ ചാഞ്ഞും എന്റേ മേൽ അലെച്ചും പോകുന്നത്എന്തു?
ദൈവത്തെ പാൎത്തു നില്ക്ക!
അവനെ അല്ലോ എന്റേ മുഖത്തിൻ രക്ഷകളും എന്റേ ദൈവവും എന്നു
ഞാൻ ഇനി വാഴ്ത്തും നിശ്ചയം.</lg>


൪൪ . സങ്കീൎത്തനം.

എദോമ്യയുദ്ധത്തിൽ ഇസ്രയേൽ (സങ്കീ. ൬൦.) പണ്ടത്തേ ഉപകാരങ്ങളെ
ഓൎത്തു (൫) ആശ്രയിച്ചു (൧൦) തൽക്കാലസങ്കടം (൧൮) ദൈവനാമം നിമിത്തം
വന്നതു കൊണ്ടു (൨൪) രക്ഷ അപേക്ഷിക്കുന്നു.

സംഗീതപ്രമാണിക്കു; കോരഹ്യപുത്രരുടേ ഉപദേശപ്പാട്ടു. [ 139 ] <lg n="2"> ദൈവമേ, ഞങ്ങൾ ചെവികളാൽ കേട്ടു,
നീ പിതാക്കന്മാരുടേ നാളുകളിൽ
പുരാണദിവസങ്ങളിൽ ചെയ്ത പ്രവൃത്തിയെ അവർ ഞങ്ങളോട് വൎണ്ണിച്ചതു:</lg>

<lg n="3"> തൃക്കൈ കൊണ്ടു നീ ജാതികളെ നീക്കി ഇവരെ നട്ടു,
കുലങ്ങളെ കെടുത്തു ഇവരെ പരത്തി;</lg>

<lg n="4"> തങ്ങളുടേ വാൾകൊണ്ടല്ലല്ലോ അവർ ദേശത്തെ അടക്കി,
സ്വഭുജമല്ല അവരെ രക്ഷിച്ചതു,
നിന്റേ വലങ്കൈയും ഭുജവും തിരുമുഖത്തിൻ വെളിച്ചവും അത്രേ;
കാരണം നിണക്ക് അവർ തൂചിച്ചു.</lg>

<lg n="5"> ദൈവമേ, നീ തന്നേ എന്റേ രാജാവു,
യാക്കോബിൻ രക്ഷകളെ കല്പിക്കേണമേ!</lg>

<lg n="6"> നിന്നാൽ ഞങ്ങൾ മാറ്റാന്മാരെ ഉന്തും ( ൫ മോ. ൩൩, ൧൭),
തിരുനാമത്താൽ ഞങ്ങളുടേ എതിരികളെ ചവിട്ടും.</lg>

<lg n="7">ഞാനല്ലോ എന്റേ വില്ലിലല്ല തേറുവതു,
എന്റേ വാളല്ല എന്നെ രക്ഷിപ്പതു;</lg>

<lg n="8"> ഞങ്ങളേ മാറ്റാന്മാരിൽനിന്നു നീ അത്രേ രക്ഷിച്ചു
ഞങ്ങളുടേ പകയരെ നാണിപ്പിച്ചതു.</lg>

<lg n="9"> എല്ലാ നാളും ഞങ്ങൾ ദൈവത്തിൽ പ്രശംസിച്ചു പോന്നു
തിരുനാമത്തെ എന്നും വാഴ്ത്തും. (സേല)</lg>

<lg n="10">എന്നിട്ടും നീ ഞങ്ങളെ വെറുത്തു അമ്പരപ്പിക്കയും
ഞങ്ങളുടേ സൈന്യങ്ങളോടു കൂട പുറപ്പെടാതിരിക്കയും,</lg>

<lg n="11"> മാറ്റാന്മുമ്പാകേ ഞങ്ങളെ പിന്തിരിയുമാറാക്കുകയും
ഞങ്ങടേ പകയർ തങ്ങൾ്ക്കായി കവരുകയും,</lg>

<lg n="12">നീ ഞങ്ങളെ ഭക്ഷണത്തിന്നാടുപോലേ ആക്കി
ജാതികളിൽ ചിന്നിക്കയും,</lg>

<lg n="13"> നിൻ ജനത്തെ അസാരത്തിന്നു വിറ്റു
അവരുടേ വിലകൊണ്ടു ധനം പെരുക്കാതേ ഇരിക്കയും,</lg>

<lg n="14"> ഞങ്ങളെ അയല്ക്കാരിൽ നിന്ദയും
ചുറ്റുമുള്ളവൎക്കു ഹാസ്യവും ഇളപ്പവും ആക്കുകയും,</lg>

<lg n="15"> ഞങ്ങളെ ജാതികളിൽ പഴഞ്ചൊല്ലും
കുലങ്ങളിൽ തലക്കുലുക്കലും ആക്കിതീൎക്കയും ചെയ്യുന്നു.</lg>

<lg n="16"> എന്റേ അമ്പരപ്പു ദിവസേന എന്റേ മുമ്പിൽ ആയി
മുഖത്തിൻ ലജയും എന്നെ മൂടിയതു.</lg> [ 140 ] <lg n="17"> നിന്ദിച്ചും പഴിച്ചും ചൊല്ലുന്നവന്റേ ശബ്ദത്താലേ
ശത്രുവിന്റേയും പക വീട്ടുന്നവന്റേയും ഹേതുവാൽ തന്നേ.</lg>

<lg n="18"> ഇതൊക്കയും ഞങ്ങൾ്ക്കു തട്ടിയതു നിന്നെ മറന്നിട്ടല്ല,
നിന്റേ നിയമത്തെ ഭഞ്ജിച്ചിട്ടും അല്ല.</lg>

<lg n="19"> നീ ഞങ്ങളെ കുറുനരികളിടത്ത് (ആക്കി) ചതെപ്പാനും
മരണനിഴൽ ഞങ്ങൾമേൽ മൂടുവാനും തക്കവണ്ണം,</lg>

<lg n="20"> ഞങ്ങളുടേ ഹൃദയം പിൻവാങ്ങിയതും
ഞങ്ങടേ നടകൾ നിന്റേ മാൎഗ്ഗത്തിൽനിന്നു തെറ്റിയതും ഇല്ല.</lg>

<lg n="21"> ഞങ്ങളുടേ ദൈവത്തിൻ നാമത്തെ ഞങ്ങൾ മറന്നു
അന്യദേവങ്കലേക്കു കൈകളെ പരത്തി എങ്കിൽ,</lg>

<lg n="22"> ദൈവം ഹൃദയരഹസ്യങ്ങളെ അറികകൊണ്ട്
അതിനെ ആരാഞ്ഞു കാണ്കയില്ലയോ?</lg>

<lg n="23"> നിൻ നിമിത്തമല്ലോ ഞങ്ങൾ എല്ലാ നാളും കൊല്ലപ്പെട്ടും
കുലയാടായി എണ്ണപ്പെട്ടും ഇരിക്കുന്നു.</lg>

<lg n="24"> ഉണൎന്നുകൊൾ്ക, കൎത്താവേ! എന്തിന്ന് ഉറങ്ങുന്നു?
മിഴിക്കേണമേ, നിത്യം വെറുക്കല്ലേ!</lg>

<lg n="25"> തിരുമുഖത്തെ എന്തിനു മറെച്ചു
ഞങ്ങടേ താഴ്ചയും പീഡയും മറക്കുന്നു?</lg>

<lg n="26"> ഞങ്ങടേ ദേഹിയല്ലോ പൂഴിയിലേക്കു ചാഞ്ഞു
വയറു ഭൂമിയോടു പറ്റി ഇരിക്കുന്നു.</lg>

<lg n="27"> അല്ലയോ ഞങ്ങൾക്കു തുണയായി എഴുനീറ്റു
നിൻ ദയ നിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ!</lg>

൪൫. സങ്കീൎത്തനം.

ദിവ്യ മഹത്വം നിമിത്തം സ്തുത്യനായ രാജാവു (൮) ഒരു രാജപുത്രിയെ വേ
ൾ്ക്ക കൊണ്ടു (൧൧) കാന്തയോടു ശ്രദ്ധ ഉപദേശിച്ചിട്ടു (൧൪) വിവാഹയാത്രയെ
വൎണ്ണിച്ചതു. (കാലം ശലൊമോന്റേ ശേഷം)

സംഗീതപ്രമാണിക്കു, താമരകളേ രാഗത്തിൽ; കോരഹ്യപുത്രരുടേ
ഉപദേശപ്പാട്ടു. കാന്തമാരുടേ പാട്ടു.

<lg n="2"> എന്റേ ഹൃദയം നല്ല വചനത്താൽ പൊങ്ങുന്നു,
എന്റേ കൃതി രാജാവിന്നാക എന്നു ഞാൻ ചൊല്ലുന്നു;
എൻ നാവു വേഗമുള്ള ലേഖന്റെ എഴുത്തുകോൽ തന്നേ.</lg> [ 141 ] <lg n="3"> മനുഷ്യപുത്രരിൽ നീ അതിസുന്ദരൻ,
ലാവണ്യം നിന്റേ അധരങ്ങളിന്മേൽ പൊഴിഞ്ഞിരിക്കുന്നു;
അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിക്കുന്നു.</lg>

<lg n="4"> വീര, തിരുവാളെ അരെക്കു കെട്ടുക,
നിന്റേ ഓജസ്സും പ്രഭയും തന്നേ! [സിദ്ധിക്ക,</lg>

<lg n="5"> ഇപ്രഭയിൽ നീ സത്യവും വിനയനീതിയും രക്ഷിപ്പാൻ എഴുന്നെള്ളി
നിൻ വലങ്കൈയും നിണക്ക് ഭയങ്കരമുള്ളതിനെ ഉപദേശിക്ക!</lg>

<lg n="6"> നിന്റേ അമ്പുകൾ കൂൎത്തവ, [ത്തിൽ ആകുന്നു.
വംശങ്ങൾ നിന്റേ കീഴിൽ വീഴേ അവ രാജാവിൻ ശത്രുക്കളുടേ ഹൃദയ </lg>

<lg n="7"> ദൈവമേ, നിന്റേ സിംഹാസനം എന്നേക്കുമുള്ളതു,
നിന്റേ രാജ്യദണ്ഡു നേരുള്ള ചെങ്കോൽ തന്നേ.</lg>

<lg n="8"> നീ നീതിയെ സ്നേഹിച്ചു ദോഷത്തെ പകെക്കുന്നതുകൊണ്ടു
നിൻ ദൈവമായ ദൈവം നിന്റേ കൂട്ടരെക്കാൾ അധികം
നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തു.</lg>

<lg n="9"> നിന്റേ വസ്ത്രങ്ങൾ എല്ലാം മൂറും അഗരുവും കറുപ്പയും ഉള്ളവ;
ആനക്കൊമ്പുള്ള അരമനകളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പി</lg>

<lg n="10"> നിന്റേ ശ്രേഷുമാരിൽ രാജപുത്രിമാർ ഉണ്ടു, [ക്കുന്നു.
രാജ്ഞി താൻ ഓഫീർ, തങ്കം അണിഞ്ഞു നിന്റേ വലത്തു നില്ക്കുന്നു.</lg>

<lg n="11"> അല്ലയോ, പുത്രിയേ, കേട്ടും കണ്ടും ചെറി ചാച്ചും കൊൾക!
നിൻ ജനത്തെയും പിതാവിൻ ഭവനത്തെയും മറക്കേണമേ!</lg>

<lg n="12"> രാജാവ് തന്നേ നിന്റേ കൎത്താവാകയാൽ [സ്കരിക്ക!
അവൻ നിന്റേ സൌന്ദൎയ്യത്തെ വാഞ്ഛിക്കുമാറാക, നീയും അവനെ നമ</lg>

<lg n="13"> എന്നാൽ തൂർപുത്രി ആദിയായിട്ട്
ജനത്തിലേ ധനവാന്മാർ കാഴ്ചകൊണ്ടു നിൻ മുഖപ്രസാദത്തെ തേടും.</lg>

<lg n="14"> അകത്തു രാജപുത്രി അശേഷതേജസ്സാകുന്നു,
അവളുടേ ചേല പൊൻ, അമിഴ്ത്തിയതു.</lg>

<lg n="15"> അവൾ ചിത്രപടങ്ങളിന്മേൽ രാജാവിലേക്കു കൊണ്ടുവരപ്പെടുന്നു;
അവളുടേ തോഴിമാരായ കന്യകമാർ അവളുടേ പിന്നാലേ നിങ്കലേക്ക് ന</lg>

<lg n="16"> ആനന്ദസന്തോഷങ്ങളിൽ അവർ വരുത്തപ്പെട്ടു [ടത്തപ്പെടുന്നു;
രാജാവിൻ മന്ദിരം പ്രവേശിക്കുന്നു.</lg>

<lg n="17"> പിതാക്കന്മാൎക്കു പകരം നിന്റേ പുത്രർ ആക,
അവരെ നീ സൎവ്വഭൂമിയിലും പ്രഭുക്കളാക്കി വെക്കും.</lg>

<lg n="18"> തലമുറതോറും ഞാൻ നിന്റേ നാമത്തെ ഓൎപ്പിക്കും,
അതുകൊണ്ടു വംശങ്ങൽ നിന്നെ എന്നെന്നേക്കും വാഴ്ത്തും.</lg> [ 142 ] ൪൬. സങ്കീൎത്തനം.

സ്വജനത്തിൻ രക്ഷിതാവു (൫) വിശുദ്ധനഗരത്തെ പാലിച്ചതിന്നു (൯)
സ്തോത്രം. (കാലം യശ. ൩൭, ൩൬)

സംഗീതപ്രമാണിക്കു, കോരഹ്യപുത്രരുടേ പാട്ടു; കന്യാരാഗത്തിൽ.

<lg n="2"> ദൈവം നമുക്ക് ആശ്രയവും ബലവും ആകുന്നു,
ക്ലേശങ്ങളിൽ അവൻ തുണ എന്ന് ഏറ്റം കാണപ്പെട്ടവൻ.</lg>

<lg n="3"> അതുകൊണ്ടു ഭൂമിയെ മാറ്റുകിലും
സമുദ്രമദ്ധ്യേ മലകൾ കുലുങ്ങിയാലും നാം ഭയപ്പെടുക ഇല്ല.</lg>

<lg n="4"> അതിലേ വെള്ളങ്ങൾ പതെച്ചു മുഴങ്ങി
മലകൾ അതിന്റേ ഡംഭത്താൽ ഇളകി പോകട്ടേ! (സേല)</lg>

<lg n="5"> ഒരു നദി ഉണ്ടു, അതിന്റേ കാലുകൾ
മഹോന്നതന്റേ പാൎപ്പിടങ്ങളാൽ വിശുദ്ധമായ ദേവനഗരത്തെ സന്തോ</lg>

<lg n="6"> ദൈവം അവളുടേ ഉള്ളിൽ ഉണ്ടു, അവൾ ഇളകുകയില്ല; [ഷിപ്പിക്കുന്നു.
പുലൎച്ചെക്കു തന്നേ ദൈവം അവളെ തുണെക്കും.</lg>

<lg n="7"> ജാതികൾ മുഴങ്ങി രാജ്യങ്ങൾ കുലുങ്ങി,
അവൻ തൻ ഒലിയെ കേൾ്പിച്ചു ഭൂമിയും ഉരുകുന്നു.</lg>

<lg n="8"> സൈന്യങ്ങളുടയ യഹോവ നമ്മോടു കൂടേ ഉണ്ടു,
യാക്കോബിൻ ദൈവം നമുക്ക് ഉയൎന്നിലം. (സേല)</lg>

<lg n="9"> അല്ലയോ നിങ്ങൾ വന്നു
ഭൂമിയിൽ സംഹാരങ്ങൾ ചെയ്ത യഹോവയുടേ അത്ഭുതങ്ങളെ ദൎശിപ്പിൻ!</lg>

<lg n="10"> ഭൂമിയറ്റത്തോളം യുദ്ധങ്ങളെ ശമിപ്പിച്ചു
വില്ലൊടിച്ചു കുന്തം പൊട്ടിച്ചു തേരുകളെ തീയിൽ ചുട്ടുകളയുന്നു.</lg>

<lg n="11"> നിങ്ങൾ വിട്ടടങ്ങി ഞാൻ തന്നേ ദൈവം എന്നും
ജാതികളിൽ ഉയരുന്നു ഭൂമിയിൽ ഉയരുന്നു എന്നും അറിഞ്ഞു കൊൾ്വിൻ!</lg>

<lg n="12"> സൈന്യങ്ങളുടയ യഹോവ നമ്മോടു കൂടേ ഉണ്ടു, [(൨. നാള. ൩൨, ൨൩)
യാക്കോബിൻ ദൈവം നമുക്ക് ഉയൎന്നിലം. (സേല)</lg>

൪൭. സങ്കീൎത്തനം.

സ്വജാതിയെ രക്ഷിച്ചു ജയം കൊടുത്തിട്ടു (൬) സ്വൎഗ്ഗത്തിൽ മടങ്ങി പോയ
വനെ സൎവ്വഭൂമിയും സ്തുതിക്കേണം.

സംഗീതപ്രമാണിക്കു, കോരഹ്യപുത്രരുടേ കീൎത്തന.

<lg n="2"> സകല വംശങ്ങളും കൈക്കൊട്ടുവിൻ,
ആൎപ്പൊലി കൊണ്ടു ദൈവത്തിന്നു ഘോഷിപ്പിൻ!</lg> [ 143 ] <lg n="3"> കാരണം മഹോന്നതനായ യഹോവ ഭയങ്കരനും
സൎവ്വഭൂമിയിൽ മഹാരാജാവും ആകുന്നു.</lg>

<lg n="4"> അവൻ വംശങ്ങളെ നമ്മുടേ വശത്തും
കുലങ്ങളെ നമ്മുടേ കാൽ കീഴേയും അടക്കുന്നു.</lg>

<lg n="5"> അവൻ സ്നേഹിച്ചുള്ള യാക്കോബ് പ്രശംസിക്കുന്ന
നമ്മുടേ അവകാശത്തെ നമ്മുക്കായി തെരിഞ്ഞെടുത്തു.(സേല)</lg>

<lg n="6">ദൈവം ജയഘോഷത്തോടും
യഹോവ കാഹള നാദത്തോടും കരേറുന്നു.</lg>

<lg n="7"> ദൈവത്തെ കീൎത്തിപ്പിൻ, കീൎത്തിപ്പിൻ!
നമ്മുടേ രാജാവെ കീൎത്തിപ്പിൻ, കീൎത്തിപ്പിൻ!</lg>

<lg n="8"> ദൈവമല്ലോ സൎവ്വഭൂമിയുടേ രാജാവ്,
ഉപദേശപ്പാട്ടിനാൽ കീൎത്തിപ്പിൻ!</lg>

<lg n="9"> ദൈവം ജാതികളെ ഭരിക്കുന്നു;
ദൈവം തൻ വിശുദ്ധ സിംഹാസനത്തിൽ ഇരുന്നു കൊണ്ടു</lg>

<lg n="10"> വംശങ്ങളുടേ നായകന്മാർ അബ്രഹാം ദൈവത്തിൻ ജനമായി ചേൎന്നുവരു
ഭൂമിയുടേ പലിശകളായവർ ദൈവത്തിന്നല്ലോ ആകുന്നു, [ന്നു;
അവൻ ഏറേ ഉയൎന്നിരിക്കുന്നു.</lg>

൪൮. സങ്കീൎത്തനം.

ദൈവനഗരത്തെ കൊള്ളേ (൫) മാറ്റാന്മാർ ൨ന്നാറേ മണ്ടി പോകയാൽ
(൧൦) രക്ഷയെ സ്തുതിച്ചു (൧൩) സന്തതികളോടും വൎണ്ണിച്ചു കൊള്ളേണം. (കാലം
൪൬. പോലേ)

കോരഹ്യപുത്രരുടേ കീൎത്തനയാകുന്ന പാട്ടു.

<lg n="2"> യഹോവ വലിയവനും ഏറ്റം സ്തുത്യനും ആകുന്നതു
അവന്റേ വിശുദ്ധ മലയായ നമ്മുടേ ദൈവത്തിൻ നഗരത്തിൽ തന്നേ.</lg>

<lg n="3"> ഉന്നതി കൊണ്ടു സുന്ദരവും സൎവ്വഭൂമിയുടേ ആനന്ദവും ആകുന്നതു
ഉത്തരപൎവ്വതത്തിന്നൊത്ത (യശ, ൧൪, ൧൩ ) ചീയോൻ മല
എന്ന മഹാരാജാവിന്റേ നഗരം തന്നേ.</lg>

<lg n="4">അതിൻ അരമനകളിൽ
ദൈവം ഉയൎന്നിലം എന്ന് അറിയായ്വന്നു.</lg>

<lg n="5"> എങ്ങനേ എന്നാൽ രാജാക്കന്മാർ കുറിനിലത്തു കൂടി,
ഒന്നിച്ചു കടന്നു പോയി.</lg>

<lg n="6">അവർ കണ്ടു,
അവ്വണ്ണം വിസ്മയിച്ചു മെരിണ്ടു മണ്ടി പോയി.</lg> [ 144 ] <lg n="7"> അവിടേ നടുക്കം അവൎക്കു പിടിച്ചു,
പെറുന്നവൾ്ക്ക് എന്ന പോലേ ഈറ്റുനോവു തന്നേ.</lg>

<lg n="8"> കിഴക്കൻ കാറ്റു കൊണ്ടു
നീ തൎശീശ് കപ്പലുകളെ തകൎക്കുന്നു. (൨ നാൾ. ൨൦, ൩൬)</lg>

<lg n="9"> നാം (പണ്ടു) കേട്ടപ്രകാരം സൈന്യങ്ങളുടയ യഹോവയുടേ പട്ടണമായ
നമ്മുടേ ദൈവത്തിൻ നഗരത്തിൽ തന്നേ കണ്ടിരിക്കുന്നു:
ദൈവം അവളെ എന്നേക്കും സ്ഥാപിക്കുന്നു. (സേല)</lg>

<lg n="10"> ദൈവമേ, തിരുമന്ദിരത്തിൻ ഉള്ളിൽ
ഞങ്ങൾ നിന്റേ ദയയെ ചിന്തിച്ചു.</lg>

<lg n="11"> ദൈവമേ, നിന്റെ നാമം ഏതു പ്രകാരം
അപ്രകാരം ഭൂമിയുടേ അറ്റത്തോളം നിന്റേ കീൎത്തിയും ആകുന്നു,
നിൻ വലങ്കൈ നീതി നിറഞ്ഞതു തന്നേ.</lg>

<lg n="12"> നിന്റേ ന്യായവിധികൾ നിമിത്തം ചിയോൻ മല സന്തോഷിക്കുന്നു,
യഹൂദാപുത്രിമാർ ആനന്ദിക്കുന്നു.</lg>

<lg n="13">അല്ലയോ ചിയോനെ ചുറ്റി വളഞ്ഞും നടന്നു
അതിൻ ഗോപുരങ്ങളെ എണ്ണുവിൻ,</lg>

<lg n="14"> അതിൻ പുറമതിൽ (കൊത്തളത്തെ) കുറിക്കൊണ്ടു
അരമനകളെ വിവേചിച്ചും കൊൾ്വിൻ,
പിറേറ തലമുറയോടു വൎണ്ണിപ്പാൻ തന്നേ!</lg>

<lg n="15"> ഈ ദൈവം അല്ലോ എന്നെന്നേക്കും നമ്മുടേ ദൈവമാകുന്നു,
അവൻ നമ്മെ മരണത്തൂടേ നടത്തും.</lg>

൪൯. സങ്കീൎത്തനം.

വിചാരിച്ചാൽ (൬) ദുഷ്ടരുടേ ശ്രീത്വം (൮) മരണത്തിൽനിന്നു രക്ഷിക്കാ
യ്കയാൽ (൧൭) ഭയങ്കരമുള്ളതല്ല. (കാലം ൩൭ സ. പോലേ)

സംഗീതപ്രമാണിക്കു; കോരഹ്യപുത്രരുടേ കീൎത്തന.

<lg n="2"> സകലവംശങ്ങളും, ഇതിനെ കേൾ്പിൻ,
പ്രപഞ്ചവാസികൾ ഒക്കയും ചെവിക്കൊൾ്വിൻ,</lg>

<lg n="3"> മനുഷ്യമക്കളും വീരപുത്രരും,
ധനവാനും ദരിദ്രനും കൂടേ!</lg>

<lg n="4"> എന്റേ വായി ജ്ഞാനം ഉരെക്കും,
എന്റേ ഹൃദയധ്യാനം വിവേകം തന്നേ.</lg>

<lg n="5"> ഉപമെക്ക് എന്റേ ചെവിയെ ചായ്ക്കും,
വീണമേൽ എന്റേ കടങ്കഥയെ തുറക്കും.-</lg> [ 145 ] <lg n="6"> തങ്ങളുടേ സമ്പത്തിൽ ആശ്രയിച്ചും
ധനസമൃദ്ധിയിങ്കൽ പ്രശംസിച്ചും കൊണ്ടു</lg>

<lg n="7"> എന്നെ അടിക്കീഴാക്കുന്നവരുടേ അകൃത്യം
എന്നെ ചുററിക്കൊള്ളുന്ന ദിവസത്തിൽ ഞാൻ ഭയപ്പെടുവാൻ എന്തു?</lg>

<lg n="8"> സഹോദരനെ ആരും വീണ്ടെടുക്കയില്ല
തനിക്കു മതിയായ പ്രായശ്ചിത്തവില ദൈവത്തിനു കൊടുക്കയും ഇല്ല;</lg>

<lg n="9"> ഇനി കുഴിയെ കാണാതേ എന്നും ജീവിക്കേണ്ടത്തിന്നു,</lg>

<lg n="10"> അവരുടേ ദേഹികളെ വീളും ദ്രവ്യം വിലയേറിയതു,
അവൻ എന്നേക്കും ഒഴിഞ്ഞു നില്ക്കയും വേണം.</lg>

<lg n="11"> ജ്ഞാനികൾ മരിച്ചും മൂഢനും പൊട്ടനും ഒന്നിച്ചു കെട്ടും പോയി
തങ്ങളുടേ സമ്പത്തു മറ്റവൎക്കു വിടുന്നതിനെ അവൻ കാണും.</lg>

<lg n="12"> ഇവരുടേ ആന്തരം ആയതു: തങ്ങളുടേ വീടുകൾ എന്നേക്കും
പാൎപ്പിടങ്ങൾ തലമുറകളോളവും ഇരിക്കും എന്നത്രേ;
ദേശങ്ങൾതോറും തങ്ങളുടേ നാമങ്ങളെ വിളിക്കുന്നു.</lg>

<lg n="13"> എങ്കിലും മനുഷ്യൻ മാനത്തിൽ പാൎക്കയില്ല,
മൃഗങ്ങളോടു സദൃശമായി ഒടുങ്ങി പോകുന്നു.</lg>

<lg n="14"> ഇങ്ങനേ നിശ്ചിന്തയുള്ളവരുടേ വഴി,
അവരുടേ ശേഷക്കാരും അവരുടേ ഉരിയാട്ടം രുചിക്കുന്നു. (സേല)</lg>

<lg n="15"> ആടു പോലേ അവർ പാതാളത്തിൽ തള്ളപ്പെടും, മരണം അവരെ മേയ്ക്കും;
ഉഷസ്സിങ്കൽ നേരുള്ളവർ അവരുടേ മേൽ അധികരിക്കും,
അവരുടേ ചന്തത്തെ പാതാളം മുടിക്കേ ഉള്ളു, വാസം ശേഷിക്കയും ഇല്ല.</lg>

<lg n="16"> എന്നാൽ ദൈവം എന്നെ കൈക്കൊള്ളുന്നതാൽ
എന്റേ ദേഹിയെ പാതാളത്തിൻ കൈക്കൽനിന്നു വീണ്ടെടുക്കും. (സേല)</lg>

<lg n="17"> ഒരാൾക്കു ധനം വൎദ്ധിച്ചു
അവന്റേ ഭവനത്തിൽ തേജസ്സു പെരുകുമ്പോൾ ഭയപ്പെടൊല്ല;</lg>

<lg n="18">കാരണം അതെല്ലാം അവൻ മരിക്കയിൽ കൂട്ടിക്കൊള്ളുകയും
അവന്റേ തേജസ്സ് പിൻചേൎന്നിറങ്ങുകയും ഇല്ല.</lg>

<lg n="19"> ഈ ജീവനിൽ അവൻ തൻ ദേഹിയെ അനുഗ്രഹിച്ചാലും
നിണക്കു തന്നേ നീ നന്മ ചെയ്കകൊണ്ടു (ലോകം) നിന്നെ വാഴ്ത്തിയാലും,</lg>

<lg n="20"> സ്വപിതാക്കന്മാരുടേ തലമുറയോടു ചേൎന്നു പോകും,
വെളിച്ചത്തെ അവൻ എന്നും കാണ്കയും ഇല്ല.</lg>

<lg n="21"> ബോധം ഇല്ലാതേ മാനത്തിൽ ഉള്ള മനുഷ്യൻ
മൃഗങ്ങളോടു സദൃശമായി ഒടുങ്ങി പോകുന്നു.</lg> [ 146 ] ൫൦. സങ്കീൎത്തനം.

ദൈവം സീനായ്മേൽ എന്ന പോലേ വിളങ്ങി (൭) ബലികൎമ്മങ്ങൾ അല്ല
(൧൪) കൃതജ്ഞത തനിക്കു വേണം എന്നു കാട്ടി (൧൬) രണ്ടാം പലകയെ ലംഘി
ക്കുന്ന വ്യാജക്കാരെ ശാസിക്കുന്നതു.

ആസാഫിന്റേ കീൎത്തന. (൧ നാൾ. ൨൫, ൧ )

<lg n="1"> യഹോവ എന്ന ദൈവമായ ദേവൻ ഉരിയാടി
സൂൎയ്യോദയം മുതൽ അസ്തമയംവരേ ഭൂമിയെ വിളിക്കുന്നു.</lg>

<lg n="2"> ശോഭയുടേ പൂൎത്തിയായ ചിയോനിൽനിന്നു
യഹോവ വിളങ്ങുന്നു (൫ മോ. ൩൩, ൨).</lg>

<lg n="3"> നമ്മുടേ ദൈവം വരിക, അവൻ മിണ്ടായ്കയരുതേ!
അവന്റേ മുമ്പാകേ അഗ്നി തിന്നും
ചുറ്റി കൊടുങ്കാറ്റടിക്കും.</lg>

<lg n="4"> തന്റേ ജനത്തിന്നു വിസ്തരിപ്പാനായി
അവൻ മീതിൽ വാനങ്ങളെയും ഭൂമിയെയും വിളിക്കുന്നു:</lg>

<lg n="5"> ബലിമേൽ എൻ നിയമത്തിൽ കൂടിയ
എന്റേ ഭക്തരെ എനിക്കു ചേൎപ്പിൻ!</lg>

<lg n="6">എന്നാറേ ദൈവം താൻ വിധിക്കും എന്നു
വാനങ്ങൾ അവന്റേ നീതിയെ കഥിച്ചു.</lg>

<lg n="7"> അല്ലയോ, എൻ ജനമേ, കേൾ്ക്ക! ഞാൻ ചൊല്ലട്ടേ,
ഇസ്രയേൽ, നിന്നെ പ്രബോധിപ്പിക്കട്ടേ,
ഞാനേ ദൈവം, നിൻ ദൈവം തന്നെ.</lg>

<lg n="8"> നിന്റേ ബലികളെ ചൊല്ലി നിന്നെ ശാസിക്കയില്ല,
നിന്റേ ഹോമങ്ങളും നിത്യം എന്റേ മുമ്പിൽ ആകുന്നു.</lg>

<lg n="9"> നിന്റേ വീട്ടിൽനിന്നു കാളയും
നിൻ തൊഴുത്തുകളിൽനിന്നു കോലാടുകളെയും ഞാൻ എടുക്കയില്ല.</lg>

<lg n="10"> കാട്ടിലേ ജന്തുക്കൾ ഒക്കയും
മലകളിൽ ആയിരമായി നടക്കുന്ന മൃഗങ്ങളും എനിക്കല്ലോ ഉള്ളവ;</lg>

<lg n="11"> കുന്നുകളിലേ പക്ഷി എല്ലാം അറിയും,
നിലത്തിന്മേൽ ഇളകുന്നതും എനിക്കു ബോധിച്ചു;</lg>

<lg n="12"> എനിക്കു വിശന്നാൽ നിന്നോടു പറകയില്ല,
ഊഴിയും അതിന്റേ നിറവും എനിക്കല്ലോ ഉള്ളതു.</lg>

<lg n="13"> ഞാൻ കൂറ്റകാളകളുടേ മാംസം തിന്നുകയോ?
കോലാടുകളെ ചോര കുടിക്കയോ?-</lg> [ 147 ] <lg n="14"> ദൈവത്തിന്നു ബലിയായി സ്തോത്രത്തെ കഴിച്ചുകൊണ്ടു
മഹോന്നതന്നു നിന്റേ നേൎച്ചകളെ ഒപ്പിക്ക;</lg>

<lg n="15"> എന്നിട്ടു ഞെരുക്കനാളിൽ എന്നെ വിളിക്ക,
ഞാനും നിന്നെ ഉദ്ധരിക്കും, നി എന്നെ മഹതപ്പെടുത്തുകയും ചെയ്യും.</lg>

<lg n="16"> പിന്നേ ദുഷ്ടനോടു ദൈവം പറയുന്നിതു:
നീ ശാസനയെ വെറുത്തും
എന്റേ വചനങ്ങളെ നിന്റേ പിന്നാലേ കളഞ്ഞും കൊണ്ടിരിക്കേ,</lg>

<lg n="17"> എന്റേ ചട്ടങ്ങളെ വൎണ്ണിപ്പാനും
എൻ നിയമത്തെ വായിൽ എടുപ്പാനും നിണക്ക് എന്തു?</lg>

<lg n="18"> നീ കള്ളനെ കണ്ടാൽ അവനോടു രസിക്കയും
വ്യഭിചാരികളോടു പങ്കാളി ആകയും,</lg>

<lg n="19"> നിന്റേ വായെ തിന്മയിലേക്ക് അയക്കയും,
നിന്റേ നാവു ചതി മെടകയും,</lg>

<lg n="20"> നീ ഇരുന്നു സഹോദരനെ കൊള്ളേ ചൊല്കയും
നിന്റേ അമ്മയുടേ മകനിൽ ഏഷണി വെക്കയും:</lg>

<lg n="21"> ഇവ നീ ചെയ്തിട്ടും ഞാൻ മിണ്ടാതേ ഇരുന്നു.
ഞാൻ കേവലം നിന്നെ പോലേ എന്നു നീ ഊഹിച്ചു ;
ഞാനോ നിന്നെ ശിക്ഷിച്ചു നിന്റേ കണ്ണുകൾ്ക്കു നേരെ അതിനെ നിരത്തും.</lg>

<lg n="22">അല്ലയോ ദൈവത്തെ മറക്കുന്നവരേ,
ഞാൻ നിങ്ങളെ ഉദ്ധരിപ്പവൻ എന്നിയേ കീറാതേ ഇരിപ്പാൻ
ഇതിനെ കൂട്ടാക്കുവിൻ!</lg>

<lg n="23"> സ്തോത്രം ആകുന്ന ബലിയെ കഴിക്കുന്നവൻ എന്നെ മഹതപപ്പെടുത്തും, [യ്യും.
വഴിയെ യഥാസ്ഥാനമാക്കുന്നവനു ഞാൻ ദേവരക്ഷയെ കാണിക്കയും ചെ</lg>

൫൧. സങ്കീൎത്തനം.
(൫൧- ൭൧ ദാവിദിന്റേ ദേവകീൎത്തനകൾ).

(൩) പാപസങ്കടത്തെ അറിഞ്ഞിട്ടു (൯) ക്ഷമയും ആത്മവരങ്ങളും അപേ
ക്ഷിച്ചും (൧൫) സ്തോത്രബലികളെ നേൎന്നും കൊണ്ടതു.

സംഗീതപ്രമാണിക്കു, ദാവിദിന്റേ കീൎത്തന;

അവൻ ബത്ത് ശേബയടുക്കേ പ്രവേശിച്ചതിന്നു പ്രവാചകനായ
നാഥാൻ അവങ്കലേക്കു പ്രവേശിച്ചപ്പോഴെക്കു. (൩ ൨ ആമതിനു മുമ്പേ) [ 148 ] <lg n="3"> ദൈവമേ, നിന്റേ ദയെക്കു തക്കവണ്ണം എന്നോടു കൃപ ചെയ്തു
നിൻ കനിവുകളിൻ പെരുമപ്രകാരം എന്റേ ദ്രോഹങ്ങളെ മാച്ചുകളക!</lg>

<lg n="4"> എന്റേ അകൃത്യം പോവാൻ എന്നെ തീരേ അലക്കി,
പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിച്ചാലും!</lg>

<lg n="5"> ഞാനല്ലോ എൻ ദ്രോഹങ്ങളെ അറിയുന്നു,
എൻ പാപം നിത്യം എന്റേ മുമ്പിൽ ആകുന്നു.</lg>

<lg n="6"> നിന്നോടു മാത്രമേ ഞാൻ പിഴെച്ചു
തൃക്കണ്ണുകളിൽ തിന്മയായതു ചെയ്തു;
അതോ നീ ചൊല്ലുന്നതിൽ നീതിമാനും
നീ ന്യായം വിധിക്കുന്നതിൽ നിൎമ്മലനും ആകേണ്ടതിന്നു തന്നേ.</lg>

<lg n="7"> ഇതാ ഞാൻ അകൃത്യത്തിൽ പിറന്നു,
അമ്മ പാപത്തിൽ എന്നെ ഗൎഭം ധരിച്ചു.</lg>

<lg n="8"> കണ്ടാലും നീ ആന്തരങ്ങളിൽ സത്യം ആഗ്രഹിക്കുന്നു;
ഗൂഢത്തിൽ എന്നെ ജ്ഞാനവും ഗ്രഹിപ്പിക്ക!</lg>

<lg n="9"> ഞാൻ ശുദ്ധനാവാൻ തൃത്താവുകൊണ്ട് എന്നെ പാപമില്ലാതാക്കുക,
ഹിമത്തെക്കാളും വെളുപ്പാൻ എന്നെ അലക്കുക!</lg>

<lg n="10"> ആനന്ദസന്തോഷങ്ങളെ എന്റെ കേൾ്പിക്ക,
നീ ചതെച്ച അസ്ഥികൾ മകിഴുക!</lg>

<lg n="11"> എൻ പാപങ്ങളിൽനിന്നു തിരുമുഖത്തെ മറെച്ചു
എന്റെ അകൃത്യങ്ങളെ ഒക്കയും മാച്ചുകളയേണമേ!</lg>

<lg n="12"> ദൈവമേ, എനിക്കു ശുദ്ധഹൃദയം സൃഷ്ടിക്ക,
ഉറപ്പുള്ള ആത്മാവിനെ എന്റേ ഉള്ളിൽ പുതുക്കുക!</lg>

<lg n="13"> തിരുമുഖത്തുനിന്ന് എന്നെ കളയാതേയും
നിന്റേ വിശുദ്ധാത്മാവെ എന്നിൽനിന്ന് എടുക്കാതേയും,</lg>

<lg n="14"> നിന്റേ രക്ഷയുടേ ആനന്ദത്തെ എനിക്കു മടക്കി
മനഃപൂൎവ്വമുള്ള ആത്മാവുകൊണ്ട് എന്നെ താങ്ങേണമേ!</lg>

<lg n="15"> ഞാൻ ദ്രോഹികളെ നിന്റേ വഴികളെ പഠിപ്പിക്കും,
പാപികൾ നിങ്കലേക്കു തിരിഞ്ഞു ചെല്ലും.</lg>

<lg n="16"> ദൈവമേ, എന്റേ രക്ഷയുടേ ദൈവമേ, രക്തങ്ങളിൽനിന്ന് എന്നെ ഉദ്ധ
എന്നാൽ എന്റേ നാവു നിന്റേ നീതിയെ ഘോഷിക്കും. (രിക്ക!</lg>

<lg n="17"> കൎത്താവേ, എന്റേ അധരങ്ങളെ തുറക്കുക,
എന്നാൽ ഈ വായി നിന്റേ സ്തുതിയെ കഥിക്കും.</lg>

<lg n="18"> ബലിയല്ലോ നീ ഇഛ്ശിക്കുന്നില്ല, അല്ലായ്കിൽ ഞാൻ തരാം,
ഹോമമല്ല നിണക്ക് രുചിക്കുന്നു;</lg> [ 149 ] <lg n="19"> ദേവബലികർ ആകുന്നതു ഉടഞ്ഞ ആത്മാവു,
ഉടഞ്ഞു ചതഞ്ഞുള്ള ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.</lg>

<lg n="20"> തിരുപ്രസാദത്താൽ ചിയോനു നന്മ ചെയ്തു
യരുശലേമിന്റേ മതിലുകളെ കെട്ടേണമേ!</lg>

<lg n="21"> അപ്പോൾ നീതിബലികളെയും സൎവ്വാംഗഹോമങ്ങളെയും നീ ഇഛ്ശിക്കും,
അപ്പോർ കാളകൾ നിന്റേ ബലിപീഠത്തിൽ കരേറും.</lg>

൫൨. സങ്കീൎത്തനം

(൩) സമ്പന്നൻ അതിക്രമത്തിൽ പ്രശംസിച്ചാലും (൪) ദുഷ്ടതയാൽ (൬) അ
വനു നാശവും (൮) നീതിമാന്മാൎക്കു ജയസന്തോഷവും (൧൦) ദാവിദിനു കരുണാനി
ശ്ചയവും വരികേ ഉള്ളൂ.

സംഗീതപ്രമാണിക്കു, ഉപദേശപ്പാട്ടു;

ഏദോമ്യനായ ദോവെഗ് വന്നു ദാവിദ് അഹിമേലക്കിന്റേ
വീടകം പുക്കു എന്ന് ശൌലോടു ബോധിപ്പിച്ചപ്പോഴെക്കു.

<lg n="3"> വീരാ, നീ ഭോഷത്തിങ്കൽ പ്രശംസിക്കുന്നത് എന്തു?
ദേവദയ എല്ലാനാളുമുള്ളതു (താനും).</lg>

<lg n="4"> അല്ലയോ ചതി ചെയ്വോനേ, നിന്റേ നാവു
തെളിക്കടഞ്ഞ ക്ഷൌരക്കത്തിപോലേ കിണ്ടങ്ങളെ നിനെക്കുന്നു;</lg>

<lg n="5"> നന്മയിൽ ഏറ തിന്മയും
നീതി പറയുന്നതിൽ ഏറ്റം വഞ്ചനയും നീ സ്നേഹിക്കുന്നു. (സേല)</lg>

<lg n="6"> ചതിനാവേ, നീ സംഹാരവാക്കുകളെ ഒക്കയും സ്നേഹിക്കകൊണ്ടു,</lg>

<lg n="7"> ദേവനും നിന്നെ എന്നും പൊരിച്ചു കനൽപോലേ നീക്കി,
കൂടാരത്തിൽനിന്ന് ഇഴെച്ചു
ജീവിക്കുന്നവരുടേ ദേശത്തിങ്കന്നു നിന്നെ വേരറുക്കും.</lg>

<lg n="8"> അതു നീതിമാന്മാർ കണ്ടു ഭയപ്പെട്ടു
അവന്മേൽ ചിരിക്കും:</lg>

<lg n="9"> അതാ, ദൈവത്തെ തന്റേ ശരണമാക്കാതേ
തന്റേ ബഹുസമ്പത്തിൽ ആശ്രയിച്ചു
വികൃതികൊണ്ടു ശക്തനായ പുരുഷൻ എന്നത്രേ.</lg>

<lg n="10"> ഞാനോ പച്ച ഒലിവമരംപോലേ ദേവഭവനത്തിൽ ഇരിക്കും,
ദേവദയയിങ്കൽ സദാകാലവും ആശ്രയിക്കുന്നു.</lg>

<lg n="11"> നീ അതിനെ ചെയ്തതുകൊണ്ടു ഞാൻ എന്നേക്കും നിന്നെ വാഴ്ത്തും,
നിന്റേ നാമം നല്ലതാകയാൽ
അതിനെ നിന്റേ ഭക്തരുടേ മുമ്പാകേ കാത്തിരിക്കയും ചെയ്യും.</lg> [ 150 ] ൫൩. സങ്കീൎത്തനം.

സംഗീതപ്രമാണിക്കു, കുഴലിന്മേൽ; ദാവിദിന്റേ ഉപദേശപ്പാട്ടു.
(സങ്കീ. ൧൪. പോലേ)

<lg n="2">മൂഢൻ ദൈവം ഇല്ല എന്നു തന്റേ ഹൃദയത്തിൽ പറയുന്നു.
അവർ തങ്ങളെ കെടുത്തു അക്രമത്തെ അറെപ്പാക്കി;
നന്മ ചെയ്യുന്നവൻ ആരും ഇല്ല.</lg>

<lg n="3"> ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാൻ വേണ്ടി
ദൈവം സ്വൎഗ്ഗത്തിൽനിന്നു മനുഷ്യപുത്രരുടേ മേൽ നോക്കുന്നു.</lg>

<lg n="4"> എല്ലാം പിൻവാങ്ങി, അവർ ഒക്കത്തക്ക പുളിച്ചു പോയി,
നന്മ ചെയ്യുന്നവൻ ഇല്ല, ഒരുത്തൻ പോലും ഇല്ല.</lg>

<lg n="5">ദൈവത്തെ വിളിക്കാതേ എൻ ജനത്തെ അപ്പമാക്കി തിന്നു കൊണ്ട്
അകൃത്യം പ്രവൃത്തിക്കുന്നവർ അറിയുന്നില്ലയോ?</lg>

<lg n="6"> അതാ അവർ ചീളെന്നു പേടിച്ചു പോയി, പേടി എന്മാനും ഇല്ല;
കാരണം നിന്നെ നിരോധിക്കുന്നവന്റേ അസ്ഥികളെ ദൈവം ചിതറി;
ദൈവം അവരെ വെറുക്കയാൽ നീ നാണം വരുത്തി.</lg>

<lg n="7"> ചിയോനിൽനിന്ന് ഇസ്രയേലിന്റേ രക്ഷകൾ വന്നാൽ കൊള്ളാം!
യഹോവ തൻ ജനത്തിന്റേ അടിമയെ മാറ്റുമ്പോൾ
യാക്കോബ് ആനന്ദിക്ക, ഇസ്രയേൽ സന്തോഷിക്ക!</lg>

൫൪. സങ്കീൎത്തനം.

(൩) ശത്രുക്കളിൽനിന്നു രക്ഷിപ്പാൻ അപേക്ഷയും (൬) ദേവസഹായത്തിൽ
ആശ്രയവും.

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ: ദാവീദിന്റേ ഉപദേശപ്പാട്ടു.
ജീഫ്യർ വന്നു ശൌലെ കണ്ടു ദാവിദ് ഞങ്ങളോടല്ലോ ഒളിച്ചു
പാൎക്കുന്നു എന്നു പറഞ്ഞാറേ. (൧ ശമു. ൨൩, ൧൯)

<lg n="3">ദൈവമേ, നിന്റേ നാമത്താൽ എന്നെ രക്ഷിച്ചു
നിന്റേ വീൎയ്യത്താൽ എനിക്കു ന്യായം വിധിക്ക!</lg>

<lg n="4"> ദൈവമേ, എന്റേ പ്രാൎത്ഥന കേട്ടു
ഈ വായിൻ മൊഴികളെ ചെവികൊള്ളേണമേ!</lg>

<lg n="5">എന്തെന്നാൽ അന്യന്മാർ എനിക്കു വിരോധമായി എഴുനീറ്റു
പ്രൌഢന്മാർ എൻ ദേഹിയെ തിരയുന്നു;
ദൈവത്തെ തങ്ങളുടേ മുമ്പാകേ വെക്കാത്തവരത്രേ. (സേല)-</lg> [ 151 ] <lg n="6"> കണ്ടാലും ദൈവം ഇനിക്കു തുണ,
എൻ ദേഹിയെ താങ്ങുന്നവരിൽ കൎത്താവുണ്ടു.</lg>

<lg n="7"> തിന്മ എന്റേ എതിരികളിന്മേൽ തിരിഞ്ഞുവരും,
നിന്റേ സത്യത്താൽ അവരെ മുടിക്കുക!</lg>

<lg n="8"> മനഃപൂൎവ്വബലിയെ ഞാൻ നിണക്കു കഴിക്കും,
നിന്റേ നാമം നല്ലത് എന്നു വാഴ്ത്തുകയും ചെയ്യും, </lg>

<lg n="9">ആയ്തു എല്ലാ ഞെരുക്കത്തിൽനിന്നും എന്നെ ഉദ്ധരിക്കയാൽ
എൻ കണ്ണു ശത്രുക്കളിന്മേൽ നോക്കി കൊണ്ടു.</lg>

൫൫. സങ്കീൎത്തനം.

(൨) പറക്കേണ്ടതിന്ന് ആഗ്രഹിക്കത്തക്ക സങ്കടത്തിൽനിന്നു രക്ഷയും (൧൦)
എങ്ങും ആക്രമിച്ചുള്ള വിശ്വാസഭംഗത്തിനു ശിക്ഷയും അപേക്ഷിച്ചു (൧൭) ദേ
വകരുണാനീതികളിൽ ആശ്രയിച്ചു കൊണ്ടതു.

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ; ദാവിദിന്റേ ഉപദേശപ്പാട്ടു.

<lg n="2"> ദൈവമേ, എന്റേ പ്രാൎത്ഥനയെ ചെവിക്കൊണ്ടും
എന്റേ യാചനയിൽനിന്ന് ഒളിക്കാതേയും ഇരിക്ക!</lg>

<lg n="3"> എന്നെ കുറിക്കൊണ്ട് ഉത്തരം തരേണമേ!
എന്റേ ചിന്തനത്തിൽ ഞാൻ ഉഴലുന്നു മുറയിടുകയും ചെയ്യും,</lg>

<lg n="4"> ശത്രുശബ്ദന്നിമിത്തവും ദുഷ്ടന്റേ പീഡനിമിത്തവും തന്നേ;
അവരല്ലോ അതിക്രമം എന്റേ മേൽ ചാച്ചു
കോപത്തിൽ എന്നോടു ദ്വേഷിച്ചും പോരുന്നു.</lg>

<lg n="5"> എന്റേ ഉള്ളിൽ ഹൃദയം നോവുന്നു,
മരണഭീഷണികൾ എന്മേൽ വീണു;</lg>

<lg n="6"> ഭയവും നടുക്കവും എനിക്കു വരുന്നു,
ത്രാസവും എന്നെ മൂടുന്നു.</lg>

<lg n="7"> പ്രാവിനു പോലേ ഇനിക്ക് ഇറക് ഉണ്ടായാൽ കൊള്ളാം,
എന്നാൽ പറന്നു കുടി ഇരിക്കാം!</lg>

<lg n="8"> അതാ ദൂരത്തു മണ്ടി
മരുവിൽ രാപാൎക്കായിരുന്നു; (സേല)</lg>

<lg n="9"> കൊടുങ്കാററും വിശറും വിട്ടു
എനിക്കു സ്വൈരസ്ഥലത്തേക്കു വിരഞ്ഞു ചെല്ലാം.</lg>

<lg n="10">കൎത്താവേ, അവൎക്ക് നാവു ഭിന്നമാക്കി അവരെ വിഴുങ്ങുക!
പട്ടണത്തിലല്ലോ ഞാൻ സാഹസവും വിവാദവും കണ്ടു.</lg> [ 152 ] <lg n="11"> അവർ രാവും പകലും അതിന്റേ മതിലുകളിന്മേൽ ചുറ്റി പോകുന്നു;
അകൃത്യവും സങ്കടവും അതിൻ ഉള്ളിൽ ഉണ്ടു.</lg>

<lg n="12"> കിണ്ടങ്ങൾ അത്രേ അതിന്റേ അകത്തു,
ഉപദ്രവവും ചതിയും അതിന്റേ അങ്ങാടിയിൽനിന്നു നീങ്ങാ.</lg>

<lg n="13"> എന്നെ അല്ലോ നിന്ദിക്കുന്നതു ശത്രുവല്ല,
അങ്ങനേ ആയാൽ സഹിക്കാം;
എന്റേ നേരേ വമ്പിച്ചത് എന്റേ പകയനല്ല,
അ൨ങ്കൽനിന്ന് ഒളിച്ചുകൊള്ളാം.</lg>

<lg n="14"> നീയോ ഇനിക്കു തുല്യമൎത്യൻ എന്നു മതിക്കപ്പെട്ടു,
എന്റേ തോഴനും പരിചയക്കാരനും തന്നേ!</lg>

<lg n="15"> നാം ഒന്നിച്ചു മധുര രഹസ്യത്തിൽ ആയി,
കോലാഹലത്തിൽ ദേവാലയത്തേക്കു നടന്നു പോരുന്നവർ.</lg>

<lg n="16"> സംഹാരങ്ങൾ അവരുടേ മേൽ ആക,
അവർ ജീവനോടേ പാതാളത്തിൽ ഇറങ്ങുക! (൪മോ. ൧൬, ൩൩)
കാരണം അവരുടേ കുടിയിരിപ്പിലും ഉള്ളത്തിലും ദോഷങ്ങൾ ഉണ്ടു.</lg>

<lg n="17"> ഞാൻ ദൈവത്തോടു നിലവിളിക്കും,
യഹോവ എന്നെ രക്ഷിക്കയുമാം.</lg>

<lg n="18"> സന്ധ്യയും ഉഷസ്സും ഉച്ചെക്കും ഞാൻ ചിന്തിച്ചും മുറയിട്ടും കൊള്ളും,
എന്നാൽ അവൻ എൻ ശബ്ദത്തെ കേൾക്കും.</lg>

<lg n="19"> അവർ അനേകരുമായി എന്നോട് ഏററിട്ടും എന്നെ ആക്രമിക്കുന്നതിൽ
അവൻ സമാധാനത്തോടേ എൻ ദേഹിയെ വീണ്ടെടുക്കുന്നു.</lg>

<lg n="20"> ദേവൻ കേട്ടു അവൎക്ക് ഉത്തരം കൊടുക്കും,
പൂൎവ്വത്തിൽ തന്നേ ഇരുന്നിരിപ്പവൻ-(സേല)
മാറ്റങ്ങൾ കൂടാതേ, ദൈവത്തെ ഭയപ്പെടാത്തവൎക്കു തന്നേ.</lg>

<lg n="21"> തന്റേ ഇണങ്ങരുടേ നേരേ (ആ ദുഷ്ടൻ) കൈകളെ നീട്ടി തന്റേ സഖ്യത്തെ തീണ്ടിച്ചു.</lg>

<lg n="22"> അവന്റേ വായിലേ വെണ്ണമൊഴികൾ മെഴുത്തവ എങ്കിലും
അവന്റേ ആന്തരം പോരത്രേ;
അവന്റേ വാക്കുകൾ എണ്ണയിൽ മൃദുത്വം ഏറിയവ എങ്കിലും
ഊരിയ വാളുകൾ തന്നേ.</lg>

<lg n="23"> യഹോവയുടേ മേൽ നിന്റേ അംശത്തെ എറിക,
അവൻ നിന്നെ പോറ്റും
നീതിമാന് എന്നേക്കും കുലുക്കം ഇടുകയും ഇല്ല.</lg> [ 153 ] <lg n="24"> നീയോ, ദൈവമേ, അവരെ ഗുഹയുടേ ആഴത്തിൽ ഇഴിയുമാറാക്കും,
രക്തങ്ങളും ചതിയും പൂണ്ടുള്ള പുരുഷന്മാർ തങ്ങളുടേ വാഴനാൾ പാതി
ഞാനോ നിങ്കൽ തേറിക്കൊള്ളും. [യോളം എത്തുകയും ഇല്ല;</lg>

൫൬. സങ്കീൎത്തനം.

ശത്രുക്കൾ ഞെരുക്കുമ്പോൾ ദൈവത്തിൽ ആശ്രയിച്ചു (൬) ദുഷ്ടരുടേ ശിക്ഷ
യും സ്വരക്ഷയും അപേക്ഷിച്ചു (൧൦) നിശ്ചയമായി ആശിച്ചു (൧൩) സ്തുതിചതു.

സംഗീതപ്രമാണിക്കു, ദൂരസ്ഥന്മാരിൽ മിണ്ടാത്ത പ്രാവിന്മേൽ; ഫലിഷ്ടർ
ഗാഥിൽ വെച്ച് അവനെ പിടിച്ചാറേ ദാവിദിന്റേ നിധി. (൧ശമു. ൨ ൧, ൧൪)

<lg n="2"> ദൈവമേ, മൎത്യൻ എന്റേ നേരേ കപ്പുന്നതാകയാൽ
എന്നോടു കൃപചെയ്യേണമേ!
നുകരുന്നവൻ നാളെല്ലാം എന്നെ പീഡിപ്പിക്കുന്നു.</lg>

<lg n="3"> എന്റേ എതിരികൾ നാൾ എല്ലാം എന്നെ കപ്പുന്നു,
അനേകർ ഉയൎന്നു എന്നെ നുകരുന്നു സത്യം.</lg>

<lg n="4"> ഭയപ്പെടും നാളിലോ
ഞാൻ നിന്നെ തേറും.</lg>

<lg n="5"> ദൈവത്താൽ ഞാൻ അവന്റേ വചനത്തെ പ്രശംസിക്കും;
ദൈവത്തെ തേറുന്നു, ഭയപ്പെടുകയില്ല,
ജഡം എന്നോട് എന്തു ചെയ്യും?</lg>

<lg n="6"> അവർ എൻ കാൎയ്യത്തെ നാളെല്ലാം കുഴക്കുന്നു,
അവരുടേ വിചാരങ്ങൾ ഒക്കെയും എന്റേ തിന്മെക്കത്രേ.</lg>

<lg n="7"> അവർ ഒരുമിക്കയും ഒളിക്കയും
എന്റേ പ്രാണനായി കാത്തിരിക്കുമ്പോലേ എൻ മടമ്പുകളെ സൂക്ഷിക്ക</lg>

<lg n="8"> അകൃത്യത്താൽ അവൎക്ക് വിടുവിപ്പ് ഉണ്ടാകുമോ? [യും ചെയ്യുന്നു.
ദൈവമേ, കോപത്താലേ വംശങ്ങളെ ഇറക്കി കളക!</lg>

<lg n="9"> എൻ മണ്ടിപ്പോക്കിനെ നീയേ എണ്ണിയിരിക്കുന്നു,
എൻ കണ്ണുനീർ നിൻ തുരുത്തിയിൽ ഇട്ടുകൊൾ്ക!
അവ നിന്റേ പുസ്തകത്തിൽ അല്ലയോ?</lg>

<lg n="10"> അന്നു ഞാൻ വിളിക്കുംനാൾ എന്റേ ശത്രുക്കൾ പിൻതിരിയും,
ദൈവം എനിക്കു തന്നേ എന്നുള്ളതു ഞാൻ അറിഞ്ഞു.</lg>

<lg n="11"> ദൈവത്താൽ ഞാൻ വചനത്തെ പ്രശംസിക്കും,
യഹോവയിൽ വചനത്തെ പ്രശംസിക്കും.</lg>

<lg n="12"> ദൈവത്തെ തേറുന്നു, ഭയപ്പെടുകയില്ല;
മനുഷ്യൻ എന്നോട് എന്തു ചെയ്യും?</lg> [ 154 ] <lg n="13"> ദൈവമേ, നിണക്കു നേൎന്നവ എന്മേൽ (ഉണ്ടു),
സ്തുതിബലികളെ നിണക്ക് ഒപ്പിക്കും.</lg>

<lg n="14"> കാരണം എൻ പ്രാണനെ മരണത്തിൽനിന്നു
അധഃപതനത്തിങ്കന്ന് എൻ കാലുകളെയും നീ ഉദ്ധരിച്ചുവല്ലോ,
ഞാൻ ദൈവത്തിന്മുമ്പാകേ ജീവനുള്ളവരുടേ വെളിച്ചത്തിൽ നടപ്പാനാ
[നായി തന്നേ.</lg>

൫൭. സങ്കീൎത്തനം.

ദുഷ്ടന്മാർ ഹിംസിക്കുമ്പോൽ യഹോവയെ ശരണം പ്രാപിച്ചു (൭) അവൻ
കേട്ടു ന്യായം വിധിപ്പതിനാൽ സ്തുതിച്ചതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ലാ (൫ മോ, ൯, ൨൬).
അവൻ ശൌലിൽനിന്ന് ഓടിപ്പോകുമ്പോൾ ഗുഹയിൽ ദാവിദിന്റേ നിധി.
(൧ ശമു. ൨൨)

<lg n="2"> ദൈവമേ, എന്നോടു കൃപ ചെയ്യേണമേ!
എൻ ദേഹി നിന്നിൽ ആശ്രയിച്ചു;
നിൻ ചിറകുകളിൻ നിഴലിൽ ഞാൻ ആശ്രയിപ്പതാൽ എന്നോടു കൃപ</lg>

<lg n="3"> അത്യുന്നത ദൈവത്തോടു ഞാൻ വിളിക്കും, [ചെയ്യേണമേ!
എന്മേൽ സമാപ്തി വരുത്തുന്ന ദേവനോടു തന്നേ.</lg>

<lg n="4"> അവൻ സ്വൎഗ്ഗത്തിൽനിന്ന് അയച്ചു എന്നെ രക്ഷിക്കും;
എന്റെ നേരേ കപ്പുന്നവൻ പഴിച്ചിടും - (സേല)
ദൈവം തൻ ദയയും സത്യവും അയക്കും.</lg>

<lg n="5"> എൻ ദേഹി സിംഹങ്ങളുടേ നടുവിൽ തന്നേ,
ജ്വാലപ്രായരോടു ഞാൻ കിടപ്പു,
കുന്തവും അമ്പും ആകുന്ന പല്ലുകളും
കൂൎത്തവാൾ എന്ന നാവും ഉള്ള മനുഷ്യപുത്രരോടത്രേ.</lg>

<lg n="6"> ദൈവമേ, സ്വൎഗ്ഗങ്ങൾ്ക്കു മീതേ ഉയരേണമേ,
സൎവ്വഭൂമിയിലും നിന്റേ തേജസ്സ് (ആക)!</lg>

<lg n="7"> എൻ അടികൾ്ക്ക് അവർ വല ഒരുക്കി
എൻ ദേഹിയെ കുനിയിച്ചു,
എന്മുമ്പിൽ കുഴിയെ തോണ്ടി തങ്ങളും അതിന്നകത്തു വീണു. (സേല)</lg>

<lg n="8"> എൻ ഹൃദയം ഉറെച്ചു, ദൈവമേ, എൻ ഹൃദയം ഉറെച്ചു,
ഞാൻ പാടി കീൎത്തിക്ക.</lg> [ 155 ] <lg n="9"> എൻ തേജസ്സേ, ഉണരുക,
വീണാകിന്നരവും ഉണരുക,
ഞാൻ അരുണോദയത്തെ ഉണൎത്തുക!</lg>

<lg n="10"> കൎത്താവേ, ഞാൻ വംശങ്ങളിൽ നിന്നെ വാഴ്ത്തും,
കുലങ്ങലിൽ നിന്നെ കീൎത്തിക്കും.</lg>

<lg n="11"> കാരണം നിന്റേ ദയ സ്വൎഗ്ഗങ്ങളോളവും
നിൻ സത്യം ഇളമുകിലോളവും വലുതു (൩൬, ൬).</lg>

<lg n="12"> ദൈവമേ, സ്വൎഗ്ഗങ്ങൾക്കു മീതേ ഉയരേണമേ,
സൎവ്വഭൂമിയിലും നിന്റേ തേജസ്സ് (ആക)!</lg>

൫൮. സങ്കീൎത്തനം.

വ്യാജമുള്ള അധികാരികൾ, ഹിംസിക്കയാൽ (൭) ദൈവത്തിന്റേ ന്യായവി
ധിയെ അപേക്ഷിച്ച് ആശിച്ചു സ്തുതിച്ചതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ല (൫൭). ദാവിദിന്റേ നിധി.

<lg n="2"> മനുഷ്യപുത്രരേ, നിങ്ങൾ ന്യായം ഉരെച്ചും
നേർ വിധിച്ചും കൊൾ്വാൻ നിജമായി ഊമരോ?</lg>

<lg n="3"> അത്രയല്ല ഹൃദയത്തിൽ നിങ്ങൾ വക്രതകളെ പ്രവൃത്തിക്കുന്നു,
നിങ്ങളുടേ കൈകളുടേ സാഹസത്തെ ദേശത്തിൽ തൂക്കി കൊടുക്കുന്നു.</lg>

<lg n="4"> ദുഷ്ടന്മാർ ഗൎഭത്തിലേ മാറിപോയി,
കള്ളം പറയുന്നവർ ഉദരം മുതൽ തെറ്റിപ്പോയി;</lg>

<lg n="5"> സൎപ്പവിഷത്തിൻ പന്തിയിൽ അവൎക്കു വിഷം ഉണ്ടു,
ആഭിചാരങ്ങളെ കെട്ടുവാൻ വിദഗ്ദ്ധരെങ്കിലും</lg>

<lg n="6"> മന്ത്രക്കാരുടേ ശബ്ദം കേൾ്ക്കാത്ത
പൊട്ട അണലി പോലേ അവൻ ചെവിടടെക്കും.</lg>

<lg n="7"> ദൈവമേ, അവരുടേ വായിലേ പല്ലുകളെ തകൎക്ക,
കോളരികളുടേ ദംഷ്ട്രകളെ പൊട്ടിക്ക, യഹോവേ!</lg>

<lg n="8"> ഒലിക്കുന്ന വെള്ളമ്പോലേ അവർ വാൎന്നുപോകും,
താൻ അമ്പുകളെ പ്രയോഗിച്ചാൽ മുനയറ്റപ്രകാരം ആകും.</lg>

<lg n="9"> ഉരുകിപോകുന്ന അച്ചുപോലേ കടന്നു പോകും,
സ്ത്രീയിന്ന് അഴിഞ്ഞ കരുവായി വെയിലിനെ കാണാ.</lg>

<lg n="10"> നിങ്ങളുടേ കലങ്ങൾ മുൾക്കൊള്ളികളെ അറിയുമ്മുമ്പേ
ദൈവം ഊതി പച്ചയും ചൂടും ആയതിനോട് അവനെ പാറ്റിക്കളയും.</lg> [ 156 ] <lg n="11"> പ്രതിക്രിയയെ കണ്ടിട്ടു നീതിമാൻ സന്തോഷിച്ചു
ദുഷ്ടന്റേ രക്തത്തിൽ അടികളെ കഴുകും.</lg>

<lg n="12">നീതിമാനു ഫലം ഉണ്ടു താനും, [പറയും.
ഭൂമിയിൽ വിസ്തരിക്കുന്ന ദൈവം ഉണ്ടു താനും എന്നു മനുഷ്യൻ (അന്നു)</lg>

൫൯. സങ്കീൎത്തനം.

ദുഷ്ടന്മാർ നിൎദ്ദോഷനെ ഹിംസിക്കയാൽ ന്യായവിധിയെ അപേക്ഷിച്ചും
(൭) നിശ്ചയമായി ആശിച്ചും (൧൧) അവരുടെ താഴ്ചയെ യാചിച്ചും (൧൫) പ്രാൎത്ഥ
നാനിവൃത്തിയിൽ ആശ്രയിച്ചും പാടിയതു.

സംഗീതപ്രമാണിക്കു; നശിപ്പിക്കൊല്ലാ.
ശൌൽ അയച്ചവർ ദാവിദിനെ കൊല്ലുവാൻ അവന്റേ ഭവനം കാത്ത
പ്പോൾ ദാവിദിന്റേ നിധി (൧ ശമു. ൧൯, ൧൧ ).

<lg n="2"> എൻ ദൈവമേ, എന്നെ ശത്രുക്കളിൽനിന്ന് ഉദ്ധരിച്ചു
എന്റേ എതിരാളികളിൽനിന്നു ഉയൎന്നിലത്താക്കുക;</lg>

<lg n="3"> അതിക്രമം പ്രവൃത്തിക്കുന്നവരിൽനിന്ന് എന്നെ ഉദ്ധരിച്ചു
രക്തപുരുഷരിൽനിന്നു രക്ഷിക്കേണമേ!</lg>

<lg n="4"> കണ്ടാലും യഹോവേ, അവർ എന്റേ പ്രാണനായി പതിയിരുന്നു
ശക്തിമാന്മാർ എന്നെക്കൊള്ളേ ഒരുമിക്കുന്നത്
എന്റേ ദ്രോഹവും എൻ പാപവും കൂടാതേയല്ലോ;</lg>

<lg n="5">എന്നിൽ കുറ്റം ഇല്ലാതേ കണ്ട് അവർ ഓടി ഒരുങ്ങി നില്ക്കുന്നു,
എന്നെ എതിരേല്പാൻ ഉണൎന്നു നോക്കുക!</lg>

<lg n="6"> സൈന്യങ്ങളുടയ ദൈവമായ യഹോവേ, ഇസ്രയേലിൻ ദൈവമേ,
നീയോ എല്ലാ ജാതികളെയും സന്ദൎശിപ്പാൻ ജാഗരിക്കേണമേ,
അരുതാതേ തോല്പിക്കുന്നവരോട് ഒക്കയും കൃപ ചെയ്യൊല്ലാ! (സേല)</lg>

<lg n="7">സന്ധ്യെക്ക് അവർ മടങ്ങി നായി പോലേ കുരച്ചു
പട്ടണം ചുററി നടക്കും.</lg>

<lg n="8"> ഇതാ വായികൊണ്ടു പൊഴിക്കും,
അവരുടേ അധരങ്ങളിൽ വാളുകൾ (ഉണ്ടു),</lg>

<lg n="9"> ആർ കേൾ്ക്കുന്നു എന്നുണ്ടുപോൽ.
നീയോ യഹോവേ, അവരെ കുറിച്ചു ചിരിക്കയും
സകല ജാതികളെയും പരിഹസിക്കയും ചെയ്യും.</lg>

<lg n="10"> എന്റേ ശക്തിയായുള്ളോവേ, ഞ്ചാൻ നിണക്കായി സൂക്ഷിച്ചു നോക്കും,
ദൈവമല്ലോ എനിക്കുയൎന്നിലം.-</lg> [ 157 ] <lg n="11"> എൻ ദൈവം തന്റേ ദയകൊണ്ട് എന്നെ മുമ്പിടും,
എന്റേ എതിരികളിന്മേൽ ദൈവം എന്നെ നോക്കുമാറാക്കും.</lg>

<lg n="12"> എന്റേ ജനം മറക്കാതിരിപ്പാൻ അവരെ കൊല്ലരുതേ.
ഞങ്ങളുടേ പലിശയാകുന്ന കൎത്താവേ,
നിന്റേ ബലത്താൽ അവരെ അലയിച്ചു ഇറക്കികളയേണമേ!</lg>

<lg n="13"> അവരുടേ അധരങ്ങളിലേ വാക്കു വായ്പാപം തന്നേ,
അവരുടേ ഗൎവ്വത്താലും അവർ കള്ളസ്സത്യവും വ്യാജവും ഉരെക്കുന്ന ഹേതു
അവർ പിടിക്കപ്പെടുമാറാക. [വാലും </lg>

<lg n="14"> ഊഷ്മാവിൽ മുടിക്കുക, അവർ ഇല്ലാതവണ്ണം മുടിക്കുക!
യാക്കോബിൽ വാഴുന്നവൻ ദൈവം എന്നതു
ഭൂമിയുടേ അറ്റങ്ങളോളവും അറിവാൻ തന്നേ! (സേല)</lg>

<lg n="15"> പിന്നെ സന്ധ്യെക്ക് അവർ മടങ്ങി നായി പോലേ കുരച്ചു
പട്ടണം ചുററി നടക്കും (൭);</lg>

<lg n="16"> തീനിന്നായി അലകയും
തൃപ്തി വരാഞ്ഞിട്ടു രാപാൎക്കയും ചെയ്യും.</lg>

<lg n="17"> ഞാനോ നിന്റേ ശക്തിയെ പാടുകയും
ഉഷസ്സിൽ നിൻ ദയയെ ഘോഷിക്കയും ചെയ്യും;
നീയല്ലോ എനിക്കു ഞെരുങ്ങും നാളിൽ
ഉയൎന്നിലവും അഭയസ്ഥാനവും ആയ്വരുന്നു.</lg>

<lg n="18"> എന്റേ ശക്തിയായുള്ളോവേ, നിന്നെ ഞാൻ കീൎത്തിക്കും;
ദൈവമല്ലോ എനിക്കുയൎന്നിലം, എൻ ദയയുള്ള ദൈവമേ.</lg>

൬൦. സങ്കീൎത്തനം.

ദേവജനം യുദ്ധസങ്കടത്തിൽ ദൈവത്തെ ആശ്രയിച്ചു (൮) ജയവാഗ്ദത്ത
ത്തെ ഓൎപ്പിച്ചു (൧൧) ഏദൊമിന്റേ നേരേ സഹായം ആശിച്ചതു.

സംഗീതപ്രമാണിക്കു; സാക്ഷ്യത്തിൻ താമര ചൊല്ലി.
പഠിപ്പിപ്പാനുള്ള ദാവിദിൻ നിധി.അവൻ ദ്വിനദത്തിലേ അറാമെയും
ചോബയിലേ അറാമെയും പാഴാക്കുകയിൽ യോവബ് മടങ്ങിപോയി ഉപ്പു
താഴ്വരയിൽ ഏദൊമെ (ജയിച്ചു) പന്തീരായിരത്തോളം വെട്ടുന്ന കാലത്തിൽ
(൨ ശമു. ൮, ൩ - ൧൩)

<lg n="3"> ഞങ്ങളെ തള്ളി വിട്ടു തകൎത്ത ദൈവമേ,
നീ കോപിച്ചിരുന്നു, ഇനി ഞങ്ങളെ യഥാസ്ഥാനത്താക്കുക!</lg>

<lg n="4"> നീ ഭൂമിയെ കുലുക്കി പിളൎത്തു,
ആയതു ചാഞ്ചാടുക കൊണ്ട് അതിൻ മുറിവുകൾ്ക്കു ചികിത്സിക്ക.</lg> [ 158 ] <lg n="5"> നിൻ ജനത്തെ കടുതായതിനെ കാണിച്ചു
ചഞ്ചലിപ്പിക്കും മദ്യം ഞങ്ങളെ കുടിപ്പിച്ചു;</lg>

<lg n="6"> പരമാൎതഥം നിമിത്തം എഴുനീറ്റു കൊൾ്വാൻ
നിന്നെ ഭയപ്പെടുന്നവൎക്കു നീ കൊടിയെ ഏററി തന്നു താനും. (സേല)</lg>

<lg n="7"> നിന്റേ പ്രിയന്മാർ വലിച്ചെടുക്കപ്പെടുവാൻ
നിന്റേ വലങ്കൈ കൊണ്ടു രക്ഷിച്ചു ഉത്തരം തരിക.</lg>

<lg n="8"> ദൈവം തന്റേ വിശുദ്ധിയിൽ ഉര ചെയ്തു:
ഞാൻ ഉല്ലസിച്ചു ശികേമെ വിഭാഗിച്ചു
സുക്കോത്ത് താഴ്വരയെ അളന്നെടുക്കും;</lg>

<lg n="9"> ഗില്യാദ് എനിക്കു, മനശ്ശയും എനിക്കു തന്നേ,
എപ്രയിം എന്റേ ശിരസ്സിൻ ത്രാണനം,
യഹൂദ എൻ ന്യായദാതാവ് (൧മോ. ൪൯, ൧൦);</lg>

<lg n="10"> മൊവാബ് എനിക്കു (കാൽ) കഴുകും പാത്രം,
ഏദൊമിന്മേൽ എൻ ചെരിപ്പിനെ എറിയും,
ഫിലിഷ്ടേ, എനിക്കായി ആൎക്കുക!</lg>

<lg n="11"> ഉറപ്പിച്ച നഗരത്തിൽ എന്നെ ആർ കടത്തും,
ഏദൊംവരേ എന്നെ ആർ നടത്തും?</lg>

<lg n="12"> ദൈവമേ, ഞങ്ങളുടേ സൈന്യങ്ങളോടു കൂടേ പുറപ്പെടാതേ
(൪൪, ൧൦) ദൈവമേ, നീ ഞങ്ങളെ തള്ളിവിട്ടിട്ടില്ലയോ?</lg>

<lg n="13"> മാറ്റാനിൽനിന്നു ഞങ്ങൾ്ക്കു സഹായം ഇടുക,
മനുഷ്യന്റേ രക്ഷ വ്യൎത്ഥം.</lg>

<lg n="14"> ദ്വൈവത്തിങ്കൽ നാം ബലം അനുഷ്ഠിക്കും,
നമ്മുടേ മാറ്റാന്മാരെ അവൻ ചവിട്ടിക്കളയും.</lg>

൬൧. സങ്കീൎത്തനം

ഏകദേശം രാജ്യഭ്രഷ്ടനായാറേ രക്ഷയെയും (൭) ദീൎഘായുസ്സിനെയും അപേ
ക്ഷിച്ചതു. (കാലം: മഹനൈമിൽ, ൨ ശമു. ൧൭.)

സംഗീതപ്രമാണിക്കു; കമ്പിനാദത്തിൽ. ദാവിദിന്റേതു.

<lg n="2"> ദൈവമേ, ഞാൻ കെഞ്ചുന്നതു കേൾ്ക്കേണമേ,
ഞാൻ പ്രാൎത്ഥിക്കുന്നതു കുറികൊൾ്കേ വേണ്ടു. [കൂക്കുന്നു:</lg>

<lg n="3"> എന്റേ ഹൃദയം മാഴ്കുകയാൽ ഞാൻ ഭൂമിയുടേ അറ്റത്തുനിന്നു നിങ്കലേക്കു
എനിക്ക് എത്താത്ത പാറമേൽ എന്നെ കരേറ്റുക!</lg> [ 159 ] <lg n="4"> നീ എനിക്ക് ആശ്രയസ്ഥാനമായല്ലോ,
ശത്രുവിൻ മുമ്പിൽ ശക്തിയുള്ള ഗോപുരം തന്നേ.</lg>

<lg n="5"> നിന്റേ കൂടാരത്തിൽ ഞാൻ യുഗങ്ങളോളം കുടിപാൎപ്പു,
നിന്റേ ചിറകുകളുടേ മറയിൽ ആശ്രയിപ്പാറാക. (സേല)</lg>

<lg n="6"> കാരണം എന്റേ നേൎച്ചകളെ, ദൈവമേ, നീ കേട്ടു
തിരുനാമത്തെ ഭയപ്പെടുന്നവരുടേ അവകാശത്തെ തന്നു.</lg>

<lg n="7"> രാജാവിൻ നാളുകളോടു നാളുകളെ നീ കൂട്ടുക,
അവന്റേ ആണ്ടുകൾ തലമുറ തലമുറയായിട്ടു (പെരുകുക).</lg>

<lg n="8"> അവൻ ദൈവമുമ്പിൽ എന്നും വസിക്ക!
ദയയും സത്യവും അവനെ കാപ്പാൻ നിയമിക്ക!</lg>

<lg n="9"> എങ്കിലോ ദിനം ദിനം എൻ നേൎച്ചകളെ ഒപ്പിച്ചുകൊണ്ടു
തിരുനാമത്തെ ഞാൻ നിത്യം കീൎത്തിക്കും.</lg>

൬൨. സങ്കീൎത്തനം.

ബഹു ശത്രുക്കളാൽ പീഡിതനായി ദൈവത്തിങ്കൽ സ്വാസ്ഥ്യം അന്വേഷി
ച്ചു (൬) അവനെ ഏകശരണം എന്നു പ്രശംസിച്ചു (൧൦) അന്യാശ്രയം എപ്പേരും
തള്ളിപ്പാടിയതു (സ. ൩. ൪൦ കാലത്തിൽ).

യദിഥുൻ (എന്ന വാദ്യക്കാരിൽ) സംഗീതപ്രമാണിക്കു (സ. ൩൯);
ദാവിദിൻ കീൎത്തന.

<lg n="2"> ദൈവത്തിങ്കലേക്കു മാത്രം എൻ ദേഹി മിണ്ടാതിരിക്കുന്നു,
എൻ രക്ഷ അവനിൽ നിന്നത്രേ;</lg>

<lg n="3"> അവൻ മാത്രമേ എൻ പാറയും രക്ഷയും ഉയൎന്നിലവും ആകുന്നു,
ഞാൻ പെരിക കുലുങ്ങുകയില്ല.</lg>

<lg n="4"> ചാഞ്ഞ ഭിത്തിയും ഉലെച്ച മതിലും എന്നപോലേ
ഒാരാളെ കൊള്ള എല്ലാവരും തള്ളിയലെച്ചു വധിക്കുന്നത് എത്രോടം?</lg>

<lg n="5"> അവന്റേ ഉന്നതിയിൽനിന്ന് ഉന്തി തള്ളുവാൻ മാത്രം
അവർ മന്ത്രിച്ചു കപടം രുചിക്കുന്നു,
വായ്കൊണ്ട് അനുഗ്രഹിച്ചു ഉള്ളു കൊണ്ടു ശപിക്കും. (സേല)</lg>

<lg n="6"> ദൈവത്തിന്നായി മാത്രം എൻ ദേഹി മിണ്ടായ്ക,
എൻ പ്രത്യാശ അവനിൽനിന്നത്രേ;</lg>

<lg n="7"> അവൻ മാത്രമേ എൻ പാറയും രക്ഷയും ഉയൎന്നിലവും ആകുന്നു,
ഞാൻ കുലുങ്ങുകയില്ല.</lg>

<lg n="8"> എൻ രക്ഷണയും തേജസ്സും ദൈവത്തിന്മേൽ അത്രേ,
എൻ ശക്തിയുള്ള പാറയും ആശ്രയസ്ഥാനവും ദൈവത്തിൽ തന്നേ.</lg> [ 160 ] <lg n="9"> എല്ലാ സമയത്തും, ജനമേ, അവനെ തേറുവിൻ,
അവന്മുമ്പിൽ ഹൃദയം പകരുവിൻ,
ദൈവം നമുക്ക് ആശ്രയം. (സേല)</lg>

<lg n="10"> വായു മാത്രമേ മനുഷ്യമക്കൾ, പുരുഷപുത്രന്മാർ കപടം തന്നേ,
തുലാസ്സിൽ കയറിയാൽ അവർ ഒക്കത്തക്ക വായുവിലും (കനം കുറയും).</lg>

<lg n="11"> ഏഴകോഴയിൽ ആശ്രയിക്കാതേ കവൎന്നതിൽ മയങ്ങി പോകായ്വിൻ,
പ്രാപ്തി തഴെച്ചാലും അതിൽ മനസ്സ് വെക്കൊല്ല!</lg>

<lg n="12"> ഒന്നു ദൈവം ഉര ചെയ്തു, രണ്ടുരു ഞാൻ കേട്ടിതു:
ശക്തി ദൈവത്തിനെന്നും,</lg>

<lg n="13"> കൎത്താവേ, ദയ, നിണക്ക് എന്നും ഉള്ളതു.
സാക്ഷാൽ അവനവനു തൻക്രിയെക്കു തക്കവണ്ണം നീ പകരം ചെയ്യും.</lg>

൬൩. സങ്കീൎത്തനം.

ദേവസാമീപ്യം വാഞ്ഛിച്ചു വാഴ്ത്തി രക്ഷ ആശിച്ചു (൫) ദേവസംസൎഗ്ഗനി
ശ്ചയത്താലേ (൧൦) ശത്രുസംഹാരം ദൎശിച്ചതു.
ദാവിദിൻ കീൎത്തന; അവൻ യഹൂദാമരുവിൽ ഇരിക്കയിൽ.
(൨ ശമു. ൧൫, ൨൮)

<lg n="2"> ദൈവമേ, നീ എൻ ദേവൻ, നിന്നെ ഞാൻ തേടിക്കൊൾ്വൂ,
നിണക്കായി എൻ ദേഹി ദാഹിച്ചു
വരണ്ട ദേശത്തിൽ, എൻ ജഡം നിണക്കായി കാംക്ഷിക്കുന്നു,
വെള്ളമില്ലാതേ തളൎന്നിട്ടു തന്നേ.</lg>

<lg n="3"> അപ്രകാരം നിന്റേ ശക്തിയും തേജസ്സും ഞാൻ കണ്ടുകൊണ്ടു
ശുദ്ധസ്ഥലത്തിൽ നിന്നെ ദൎശിച്ചു.</lg>

<lg n="4"> കാരണം ജീവനെക്കാളും നിൻ ദയ നല്ലു;
എൻ അധരങ്ങൾ നിന്നെ പുകഴും.</lg>

<lg n="5"> അപ്രകാരം എൻ ജീവനിൽ തന്നേ ഞാൻ നിന്നെ അനുഗ്രഹിക്കും,
തിരുനാമത്തിൽ എൻ കൈകളെ ഉയൎത്തും.</lg>

<lg n="6"> നെയിമജ്ജകളാൽ എന്ന പോലേ എൻ ദേഹി മൃഷ്ടമാകും,
ആൎപ്പെഴും അധരങ്ങളാൽ എൻ വായി സ്തുതിക്കും.</lg>

<lg n="7"> എൻ കിടക്കമേൽ നിന്നെ ഓൎത്താൽ
യാമങ്ങളോളം നിന്റെ ധ്യാനിക്കുന്നു.</lg>

<lg n="8"> നീ എനിക്കു സഹായമായല്ലോ,
നിന്റേ ചിറകുകളിൻ നിഴലിൽ ആൎത്തുകൊള്ളാം.</lg> [ 161 ] <lg n="9"> എൻ ദേഹി നിന്നോടു പറ്റിപോയി,
നിൻ വലങ്കൈ എന്നെ പിടിച്ചു കൊണ്ടിരിക്കുന്നു.</lg>

<lg n="10"> അവരോ (സ്വന്ത) ആപത്തിന്നായി എൻ പ്രാണനെ തിരയുന്നു,
ഭൂമിയുടേ അധോഭാഗങ്ങളിൽ ചെല്ലും;</lg>

<lg n="11"> വാളിൻ കൈക്കൽ ഒഴിക്കപ്പെടും,
കുറുനരികൾക്ക് ഓഹരിയാകും.</lg>

<lg n="12"> രാജാവോ ദൈവത്തിൽ സന്തോഷിക്കും,
അസത്യവാദികളുടേ വായി അടെച്ചുപോകുന്നതാകയാൽ
അവനെ കൊണ്ട് ആണയിടുന്നവൻ എല്ലാം പ്രശംസിക്കും.</lg>

൬൪. സങ്കീൎത്തനം.

ദുഷ്ടന്മാർ നീതിമാനെക്കൊളേള എത്ര പ്രയത്നം ചെയ്താലും (൮) ദൈവം മു
ല്പുക്കു അതിശയമായി ശിക്ഷാരക്ഷ കഴിപ്പതാൽ സ്തുതിചതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേ കീൎത്തന.

<lg n="2"> ദൈവമേ, എന്റേ ആവലാധിയിൽ എൻ ശബ്ദം കേൾ്ക്ക,
ശത്രുഭീതിയിൽനിന്ന് എൻ ജീവനെ സൂക്ഷിക്ക!</lg>

<lg n="3"> ദുൎജ്ജനങ്ങളുടേ രഹസ്യകൂട്ടിൽനിന്നും
അതിക്രമക്കാരുടേ ആരവാരത്തിൽനിന്നും എന്നെ മറെക്ക!</lg>

<lg n="4"> ആയവർ വാളെ പോലേ തങ്ങൾ നാവിനെ കൂൎപ്പിച്ചു
കച്ചവാക്ക് അമ്പാക്കി കുലെച്ചു.</lg>

<lg n="5"> ഒളിമറകളിൽനിന്നു തികഞ്ഞവനെ എയ്വാൻ തൊടുക്കുന്നു;
ഭയപ്പെടാതേ പെട്ടന്ന് അവനെ എയ്യും.</lg>

<lg n="6"> വിടക്കു കാൎയ്യത്തെ തങ്ങൾക്ക് ഉറപ്പിക്കയും
കെണികൾ വെച്ചുകൊൾ്വാൻ സംസാരിക്കയും
തങ്ങൾ്ക്കു ആർ നോക്കും എന്നു ചൊല്കയും;</lg>

<lg n="7"> വക്രതകളെ ആരായ്കയും ഉപായം പിണെച്ചുതികെക്കയും (ചെയ്യും);
അവനവന്റേ ഉള്ളവും ഹൃദയവും ആഴം തന്നേ.</lg>

<lg n="8"> അപ്പോൾ ദൈവം അവരെ ശരം എയ്തു,
പെട്ടന്ന് അവൎക്കു മുറികൾ ഏറ്റു.</lg>

<lg n="9"> അവരുടേ (സ്വന്ത) നാവു അവരെ തങ്ങളിൽ ഇടറിക്കും,
അവരെ കൺ പാൎത്തവൻ എല്ലാം കുലുങ്ങി ചിരിക്കും.</lg>

<lg n="10"> എന്നിട്ടു സകല മനുഷ്യരും ഭയപ്പെട്ടു ദൈവത്തിൻ പ്രവൃത്തിയെ അറിയി
തൽക്രിയയെ ബോധിക്കയും; [ക്കയും</lg> [ 162 ] <lg n="11"> നീതിമാൻ യഹോവയിൽ സന്തോഷിച്ച് ആശ്രയിക്കയും
ഹൃദയനേരുള്ളവർ എല്ലാം പ്രശംസിക്കയും ചെയ്യും.</lg>

൬൫.സങ്കീൎത്തനം.

പ്രാൎത്ഥന കേൾ്ക്കുന്ന ദൈവം (൬) സൎവ്വം ഭരിക്കുന്നവനായി വിളങ്ങുന്നത
ല്ലാതേ (൧൦) മഴ പൊഴിച്ചു കൃഷി വിളയിച്ചതിനാലും സ്തുത്യൻ.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തനയാകുന്ന പാട്ടു.

<lg n="2"> ദൈവമേ, നിണക്കു ചിയോനിൽ മിണ്ടായ്കയും സ്തോത്രവും (യോഗ്യം),
നിണക്കു നേൎച്ച ഒപ്പിക്കാക.</lg>

<lg n="3"> പ്രാൎത്ഥന കേൾ്പവനേ,
നിന്നോളം എല്ലാ ജഡവും ചെല്ലും.</lg>

<lg n="4">അകൃത്യങ്ങളുടേ കണക്ക് എന്റേ പ്രാപ്തിയെ ലംഘിക്കുന്നു,
ഞങ്ങളുടേ ദ്രോഹങ്ങളോ നീയേ മറെക്കുന്നു. [ധന്യൻ;</lg>

<lg n="5"> നിൻ പ്രാകാരങ്ങളിൽ പാൎപ്പാൻ നീ തെരിഞ്ഞെടുത്ത് അടുപ്പിക്കുന്നവൻ
നിൻ ആലയമാകുന്ന വിശുദ്ധമന്ദിരത്തിലേ നന്മകളാൽ ഞങ്ങൾ തൃപ്തരാ
[യിചമക!</lg>

<lg n="6"> ഞങ്ങളുടേ രക്ഷാദൈവമേ,
ഭൂമിയുടേ അറുതികൾക്ക് ഒക്കയും
ദൂരസ്ഥരുടേ കടലിന്നും ആശ്രയാസ്പദമായുള്ളോവേ,
നീതിയിൽ ഭയങ്കരങ്ങളെ കാട്ടി നീ ഞങ്ങൾ്ക്ക ഉത്തരം തരുന്നു;</lg>

<lg n="7"> നിന്റേ ഊക്കിനാൽ മലകളെ സ്ഥാപിച്ചും
വീൎയ്യത്താൽ അര കെട്ടി നില്പോനേ,</lg>

<lg n="8"> സമുദ്രങ്ങളുടേ നാദം, തിരകളുടേ മുഴക്കം,
കുലങ്ങളുടേ കോലാഹലം എല്ലാം ശമിപ്പിക്കുന്നവനേ!</lg>

<lg n="9">നിൻ അടയാളങ്ങളിൽനിന്ന് അറ്റങ്ങളിലേ നിവാസികൾ ഭയപ്പെടുന്നു,
ഉദയാസ്തമാനങ്ങളുടേ ദിക്കുകളെ നീ ആൎപ്പിക്കുന്നു.</lg>

<lg n="10"> നീ ഭൂമിയെ സന്ദൎശിച്ചു വഴിയുമാറാക്കി സമ്പത്തു പൊഴിക്കുന്നു,
ദൈവത്തിൻ തോടു വെള്ളം നിറഞ്ഞതു.
ഇപ്രകാരം ഭൂമിയെ നിവിൎത്തുകയാൽ അവരുടേ ധാന്യം നീ നിവിൎത്തുന്നു.</lg>

<lg n="11">അതിൻ ചാലുകളെ നനെച്ചു കട്ടകളെ നികത്തി
മാരികൊണ്ട് ഉരുക്കി അതിലേ മുളവു നീ അനുഗ്രഹിക്കുന്നു.</lg>

<lg n="12">നിന്റേ ഉദാരതയുടേ വൎഷത്തെ നീ കിരീടം അണിയിക്കുന്നു;
നിന്റേ (തേർ) വടുക്കൾ മെദസ്സ് തൂകുന്നു.</lg> [ 163 ] <lg n="13"> മരുവിലേ പുലങ്ങൾ തൂകുന്നു,
കുന്നുകൾ ആനന്ദം കൊണ്ട് അണിയുന്നു.</lg>

<lg n="14"> പരപ്പുകൾ ആട്ടിങ്കൂട്ടം ധരിച്ചും
താഴ്വരകൾ നെല്ലു പുതെച്ചും കാണുന്നു,
അവ ഘോഷിച്ചു കൊണ്ടാടി പാടുകയും ചെയ്യുന്നു.</lg>

൬൬. സങ്കീൎത്തനം.

സകല ജാതികളും (൫) ഇസ്രയേലിൽ പണ്ടും (൮) ഇപ്പോഴും ചെയ്ത മഹാര
ക്ഷ നിമിത്തം സ്തുതിക്കേണം; (൧൩) സഭ അതിന്നായി നേൎച്ചകളെ ഒപ്പിക്കുന്നു.
(കാലം: സൻഹരീബിൻ തോല്വി, സ. ൪൬)

സംഗീതപ്രമാണിക്കു; കീൎത്തനയാകുന്ന പാട്ടു.

<lg n="2"> സൎവ്വഭൂമിയായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ,
അവന്റേ നാമതേജസ്സിനെ കീൎത്തിപ്പിൻ,
അവനു സ്തുതിയായി തേജസ്സു വെപ്പിൻ!</lg>

<lg n="3"> ദൈവത്തോടു പറവിൻ: നിൻ ക്രിയകൾ എത്ര ഭയങ്കരം,
നിന്റേ ഊക്കിൻ പെരുമയാൽ നിൻ ശത്രുക്കൾ നിണക്കു പൊളിസ്തുതി</lg>

<lg n="4"> സൎവ്വഭൂമിയും നിണക്കു കുമ്പിട്ടു കീൎത്തിക്കും, [ചെയ്യും.
തിരുനാമത്തെ അവർ കീൎത്തിക്കും എന്നു തന്നേ! (സേല)</lg>

<lg n="5"> അല്ലയോ നിങ്ങൾ വന്നു മനുഷ്യപുത്രരിൽ ഭയങ്കരമായി വ്യാപരിക്കുന്ന
ദൈവത്തിൻ അത്ഭുതങ്ങളെ കാണ്മിൻ! (൪൬, ൯)</lg>

<lg n="6"> അവൻ സമുദ്രത്തെ കരയാക്കി,
കാല്നടയായി പുഴയെ കടക്കായി,
അവിടേ നാം അവങ്കൽ സന്തോഷിച്ചു!</lg>

<lg n="7"> സ്വവീൎയ്യത്താൽ അവൻ എന്നും വാഴുന്നു,
അവന്റേ കണ്ണുകൾ ജാതികളിൽ ഒറ്റു നോക്കുന്നു;
മത്സരക്കാർ തിമിൎത്തു പോകൊല്ല! (സേല)</lg>

<lg n="8"> വംശങ്ങളേ, ഞങ്ങളുടേ ദൈവത്തെ അനുഗ്രഹിപ്പിൻ,
അവന്റേ സ്തുതിനാദത്തെ കേൾ്പിപ്പിൻ,</lg>

<lg n="9"> ഞങ്ങളുടേ കാലെ ആടുവാൻ ഏല്പിക്കാതേ
ദേഹിയെ ജീവനിൽ ആക്കിയവനെ! </lg>

<lg n="10"> ദൈവമേ, നീ ഞങ്ങളെ പരീക്ഷിച്ചുവല്ലോ,
വെള്ളി ശോധിക്കുമ്പോലേ ഞങ്ങളെ ശോധന ചെയ്തു;</lg>

<lg n="11"> നീ ഞങ്ങളെ വലയിൽ കുടുക്കി,
ഇടുപ്പുകളിന്മേൽ പീഡ ഇട്ടു;</lg> [ 164 ] <lg n="12"> ഞങ്ങളുടേ തലമേൽ നീ മൎത്യരെ തെളിപ്പിച്ചു,
ഞങ്ങൾ തീയിലും വെള്ളത്തിലും പുക്കു,
നീയോ വഴിച്ചലിലേക്കു ഞങ്ങളെ പുറപ്പെടുവിച്ചു.</lg>

<lg n="13"> ഞാൻ ഹോമങ്ങളോടേ നിന്റേ ഭവനത്തിൽ കടക്കും,</lg>

<lg n="14"> എനിക്കു ഞെരുങ്ങുമ്പോൾ എൻ അധരങ്ങൾ തിക്കി
വായി ഉരെച്ചിട്ടുള്ള എൻ നേൎച്ചകളെ നിണക്ക് ഒപ്പിക്കും.</lg>

<lg n="15">തടിപ്പിച്ചവ ഞാൻ നിണക്കു ഹോമിച്ചു
മുട്ടാടുകളുടേ സുഗന്ധത്തോടേ കഴിക്കും,
കോലാടുകളോടേ കാളകളെ അൎപ്പിക്കും. (സേല)</lg>

<lg n="16"> ദൈവത്തെ ഭയപ്പെടുന്നവർ എല്ലാവരുമേ, വന്നു കേൾപ്പിൻ!
അവൻ എൻ ദേഹിക്കു ചെയ്തതിനെ ഞാൻ വൎണ്ണിക്ക.</lg>

<lg n="17">അവനെ നോക്കി ഞാൻ വാവിട്ടു കൂക്കി,
എൻ നാവിൻ കീഴിൽ പുകഴ്ച (ഉണ്ടു).</lg>

<lg n="18"> എൻ ഹൃദയത്തിൽ വേണ്ടാതനം ഞാൻ നോക്കി എങ്കിൽ
കൎത്താവ് കേൾ്ക്കയില്ല.</lg>

<lg n="19"> എന്നാൽ ദൈവം കേട്ടു
എൻ പ്രാൎത്ഥനാശബ്ദം കുറിക്കൊണ്ടു സത്യം.</lg>

<lg n="20"> എൻ പ്രാൎത്ഥനയെയും എന്നിൽനിന്നു സ്വദയയെയും
നീക്കാത്ത ദൈവം അനുഗ്രഹിക്കപ്പെട്ടവനാക!</lg>

൬൭. സങ്കീൎത്തനം.

ഇസ്രയേലിൽ ദയയും (൪) നീതിയും (൬) വിശേഷാൽ നല്ല കൊയ്ത്തും തൂകു
ന്നവനെ എല്ലാ ജാതികളും വന്ദിക്കേണ്ടതു.

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ; കീൎത്തനയാകുന്ന പാട്ടു.

<lg n="2"> ദൈവം നമ്മെ കരുണ ചെയ്ത് അനുഗ്രഹിക്കുക,
അവൻ തിരുമുഖത്തെ നമ്മോടു പ്രകാശിപ്പിക്ക (൪ മോ. ൬, ൨൪),</lg>

<lg n="3"> ഭൂമിയിൽ നിന്റേ വഴിയും
സകല ജാതികളിൽ നിൻ രക്ഷയും അറിവാൻ തന്നേ. (സേല)</lg>

<lg n="4"> ദൈവമേ, വംശങ്ങൾ നിന്നെ വാഴ്ത്തും,
സകല വംശങ്ങളും നിന്നെ വാഴ്ത്തും.</lg>

<lg n="5"> കുലങ്ങൾ സന്തോഷിച്ചാൎക്കും,
നീ വംശങ്ങൾ്ക്കു നേരായി വിധിച്ചു
ഭൂമിയിലേ കുലങ്ങളെ നടത്തുകയാൽ തന്നേ (സേല).-</lg> [ 165 ] <lg n="6"> ദൈവമേ, വംശങ്ങൾ നിന്നെ വാഴ്ത്തും,
സകല വംശങ്ങളും നിന്നെ വാഴ്ത്തും.</lg>

<lg n="7">ഭൂമി തന്റേ വിളവിനെ തന്നു (൩ മോ. ൨൬, ൪).
ദൈവം, നമ്മുടേ ദൈവം തന്നേ, നമ്മെ അനുഗ്രഹിപ്പൂതാക!</lg>

<lg n="8"> ദൈവം നമ്മെ അനുഗ്രഹിച്ചിട്ടു
ഭൂമിയുടേ അറുതികൾ ഒക്കയും അവനെ ഭയപ്പെടുക!</lg>

൬൮. സങ്കീൎത്തനം.

ദൈവം പിതാവായി സ്വജനത്തെ നടത്തി (൮) മരുഭൂമിയൂടേ കടത്തി (൧൨)
ശത്രുക്കളെ നീക്കി അത്ഭുതകാരിയായി വിളങ്ങിയ ശേഷം (൧൬) ചിയോനെ
തെരിഞ്ഞെടുത്തു വാണു ജയം നല്കിയതിനാൽ സ്തുത്യൻ; (൨൦) അവൻ ഇനിയും
താങ്ങി രക്ഷിച്ചു (൨൫) സമസ്ത ഗോത്രങ്ങളെയും ഉത്സവം കൊണ്ടാടിക്കയും (൨൯)
ശേഷം ജാതികളെയും അധീനമാക്കി (൩൩) സ്വസ്തുതിക്കായി ഒരുമിപ്പിക്കയും
ചെയ്യും.

സംഗീതപ്രമാണിക്കു; കീൎത്തനയാകുന്ന പാട്ടു.

<lg n="2"> ദൈവം എഴുനീല്ക്കേ, അവന്റേ ശത്രുക്കൾ ചിതറി
അവന്തിരുമുമ്പിൽനിന്നു പകയർ മണ്ടി പോക (൪ മോ. ൧൦, ൩൫)!</lg>

<lg n="3"> പുക പാറുമ്പോലേ നീ അവരെ പാറ്റും,
തീയോട് മെഴുക് ഉരുകുമ്പോലേ ദുഷ്ടന്മാർ ദൈവത്തിന്മുമ്പിൽ നശിക്കും.</lg>

<lg n="4"> നീതിമാന്മാർ സന്തോഷിച്ചു ദൈവമുമ്പാകേ ഉല്ലസിച്ചു
മുദാ ആനന്ദിക്കയും ചെയ്യും.</lg>

<lg n="5">ദൈവത്തിന്നു പാടുവിൻ, അവൻ നാമത്തെ കീൎത്തിപ്പിൻ,
കാടുകളൂടേ എഴുന്നെള്ളുന്നവനു ചെത്തു വഴിയാക്കുവിൻ!
യാഃ എന്ന് അവന്റേ പേർ, അവന്മുമ്പാകേ ഉല്ലസിപ്പിൻ!</lg>

<lg n="6"> തന്റേ വിശുദ്ധ പാൎപ്പിടത്തിൽ ദൈവം
അനാഥന്മാൎക്കു പിതാവും വിധവമാൎക്കു ന്യായകൎത്താവും തന്നേ;</lg>

<lg n="7">ദൈവം ഏകാകികളെ കുടിയിരുത്തുന്നവനും
ബദ്ധന്മാരെ ശ്രീത്വത്തിലേക്കു പുറപ്പെടീക്കുന്നവനും ആകുന്നു;
മത്സരക്കാർ മാത്രം വറണ്ട ഭൂമിയിൽ പാൎപ്പൂ.</lg>

<lg n="8"> ദൈവമേ, തിരുജനത്തിന്റേ മുമ്പേ നീ നടന്നു
പാഴ്നിലത്തൂടേ സഞ്ചരിക്കയിൽ, (സേല)</lg>

<lg n="9"> ഭൂമി ഇളകി വാനങ്ങളും ദൈവമുമ്പിൽ പൊഴിഞ്ഞു, [ങ്ങി). ന്യാ. ൫, ൪. ൫.
ഈ സീനായി തന്നേ ഇസ്രയേലിൻ ദൈവമായ ദൈവത്തിന്മുമ്പിൽ (നടു</lg> [ 166 ] <lg n="10"> ഉപകാരവൎഷങ്ങൾ നീ ചൊരിയിച്ചു,
ദൈവമേ, വലഞ്ഞു പോയ നിന്റേ അവകാശത്തെ നീ നിവിൎത്തി.</lg>

<lg n="11"> നിന്റേ വ്യൂഹം ദേശത്തിൽ കുടിയേറി,
ദൈവമേ, നിന്റേ ഉദാരതയിൽ എളിയവനു നീ (പാൎപ്പ്) ഒരുക്കി.</lg>

<lg n="12"> കൎത്താവ് മൊഴിയെ ഏകന്നു,
ജയവാഴ്ത്തികൾ മഹാസൈന്യം തന്നേ:</lg>

<lg n="13"> പടകളുടയ രാജാക്കന്മാർ മണ്ടി മണ്ടി,
ഗൃഹസ്ഥയായവൾ കവൎച്ചയെ പങ്കിടും.</lg>

<lg n="14"> ആയമ്പാടികളുടേ നടുവിൽ നിങ്ങൾ കിടക്കുമോ (ന്യാ. ൫, ൧൬)?
വെള്ളി പൊതിഞ്ഞ പ്രാവിറകുകളും
പൈമ്പൊന്നിൻ പ്രഭ മൂടിയ തൂവലുകളും അതാ! </lg>

<lg n="15"> സൎവ്വശക്തൻ അതിൽ അരചന്മാരെ ചിതറിക്കുമ്പോൾ
ചല്മോൻ മുകളിൽ (ന്യാ. ൯, ൪൮) ഹിമം പെയ്തു.</lg>

<lg n="16"> ബാശാനിലേ മല ദേവപൎവ്വതം,
കൊടുമുടികളുള്ള മല തന്നേ ബാശാനിലേ മല.</lg>

<lg n="17"> അല്ലയോ കൊടുമുടികളുടയ മലകളേ,
യഹോവ തന്റേ പാൎപ്പിടമായി ഇഛ്ശിച്ച മലയോടു നിങ്ങൾ എന്തിന്നു
യഹോവ നിത്യത്തോളം അതിൽ വസിക്കും താനും. [സ്പൎദ്ധിക്കുന്നു?</lg>

<lg n="18"> ദൈവരഥങ്ങൾ ഇരുപതിനായിരം ഇരട്ടിച്ച ലക്ഷങ്ങൾ,
അതിന്നിടയിൽ കൎത്താവുണ്ടു, സീനായിൽനിന്നു വിശുദ്ധസ്ഥലത്തേക്കു.</lg>

<lg n="19"> നീ ഉയരത്തിലേക്കു കരേറി, തോറ്റവരെ കെട്ടി നടന്നു,
മനുഷ്യരോടും ദാനങ്ങളെ വാങ്ങിയതു
യാഃ എന്ന ദൈവത്തോടു മത്സരക്കാരും വസിപ്പാൻ തന്നേ.</lg>

<lg n="20"> കൎത്താവു നാളിൽ നാളിൽ അനുഗ്രഹിക്കപ്പെട്ടവനാക.
നമ്മിൽ (ഭാരം) ചുമത്തിയാൽ ദേവൻ താൻ നമ്മുടേ രക്ഷ. (സേല)</lg>

<lg n="21"> ഈ ദേവൻ നമുക്കു ത്രാണനങ്ങളുടയ ദേവൻ,
മരണത്തിൽനിന്നു പോക്കുകൾ യഹോവ എന്ന കൎത്താവിൻ വക്കൽ ഉണ്ടു. </lg>

<lg n="22"> അതേ സ്വശത്രുക്കളുടേ തലയെ ദൈവം തകൎക്കും,
തന്റേ കുറ്റങ്ങളിൽ നടക്കുന്നവന്റേ മുടി മൂടിയ നെറുകയെ തന്നേ.</lg>

<lg n="23"> കൎത്താവ് പറഞ്ഞു: ബാശാനിൽനിന്നു ഞാൻ (ശത്രുക്കളെ) തിരിപ്പിക്കും,
സമുദ്രത്തിൻ ആഴങ്ങളിൽനിന്നു കൊണ്ടുവരും,</lg>

<lg n="24"> നിന്റേ കാൽ രക്തത്തിൽ ചവിട്ടുവാനും [തന്നേ.-
ശത്രുക്കളിൽനിന്നു നിൻ നായ്ക്കളുടേ നാവിനും അംശം ലഭിപ്പാനും എന്നു</lg> [ 167 ] <lg n="25"> ദൈവമേ, നിന്റേ സഞ്ചാരങ്ങൾ അവർ കണ്ടു,
എൻദേവനും രാജാവുമായവനു വിശുദ്ധസ്ഥലത്തേക്കുള്ള സഞ്ചാരങ്ങളെ</lg>

<lg n="26"> പാട്ടുക്കാർ മുന്നിലും മീട്ടുന്നവർ പിന്നിലും, [തന്നേ.
കൊട്ടുന്ന കന്യമാർ നടുവിലും (ചെന്നു).</lg>

<lg n="27"> കൎത്താവായ ദൈവത്തെ സഭാസംഘങ്ങളിൽ അനുഗ്രഹിപ്പിൻ,
ഇസ്രയേലുറവിൽനിന്നുള്ളോരേ!</lg>

<lg n="28"> അങ്ങ് അവരിൽ അധികരിക്കുന്ന ചെറിയ ബിന്യമീൻ (൧ ശമു. ൯, ൨ ൧);
യഹൂദാപ്രഭുക്കൾ കൂട്ടവുമായി, ജബുലൂൻ പ്രഭുക്കൾ,
നപ്തലിപ്രഭുക്കൾ തന്നേ (ന്യാ. ൫, ൧൮.</lg>

<lg n="29"> നിന്റേ ശക്തിയെ നിൻ ദൈവം കല്പിച്ചു;
ദൈവമേ, ഞങ്ങൾക്കായി പ്രവൃത്തിച്ച ഊക്കിനെ ബലപ്പെടുത്തുക!</lg>

<lg n="30"> യരുശലേമിന്മേലുള്ള നിൻ മന്ദിരത്തിൽനിന്നു
അരചന്മാർ നിണക്കു തിരുമുല്ക്കാഴ്ച കൊണ്ടുവരും.</lg>

<lg n="31"> നീരോടയിലേ വന്മൃഗം, കൂറ്റങ്ങളുടേ കൂട്ടം
ഇവറ്റെ ജനങ്ങളാകുന്ന കന്നുകളോട് (ഒക്കത്തക്ക) ഭൎത്സിക്ക!
വെള്ളിവാളങ്ങളുമായി അവർ അടി വണങ്ങുകേ,
അടൽ കൊതിക്കുന്ന വംശങ്ങളെ ചിന്നിക്ക! </lg>

<lg n="32"> മിസ്രയിൽനിന്നു തമ്പ്രാക്കന്മാർ വരും,
ക്രൂശ് വിരഞ്ഞു ദൈവത്തിലേക്കു കൈകളെ നീട്ടും.</lg>

<lg n="33"> ഭൂമിയിലേ രാജ്യങ്ങളേ, ദൈവത്തിന്നു പാടുവിൻ,
കൎത്താവെ കീൎത്തിപ്പിൻ! (സേല)</lg>

<lg n="34">പുരാതന സ്വൎഗ്ഗസ്വൎഗ്ഗങ്ങളിൽ എഴുന്നെള്ളുന്നവൻ
അതാ ഊറ്റനാദമായി തൻ ഒലിയെ കേൾ്പിക്കും.</lg>

<lg n="35"> ഇളമുകിലിൽ ശക്തിയും
ഇസ്രയേലിന്മേൽ പ്രാഭവവും എഴുന്ന ദൈവത്തിന്ന് ശക്തി കൊട്ടുപ്പിൻ!</lg>

<lg n="36"> ദൈവമേ, നിന്റേ വിശുദ്ധസ്ഥലങ്ങളിൽനിന്നു നീ ഭയങ്കരൻ!
ഇസ്രയേലിൻ ദൈവമായവൻ ജനത്തിന്നു ശക്തിയും ആക്കവും കൊടുക്കു
ദൈവം അനുഗ്രഹിക്കപ്പെട്ടവനാക! [ന്നു.</lg>

൬൯. സങ്കീൎത്തനം.

നീതിമാൻ സങ്കടകാലത്തിൽ (൭) ദൈവത്തിൻ നിമിത്തം താൻ കഷ്ടപ്പെടു
ന്നു എന്നും (൧൪) വേഗം രക്ഷ വേണം എന്നും പ്രാൎത്ഥിച്ചു (൨൦) ശത്രുദുഷ്ടതയെ
വൎണ്ണിച്ചു (൨൩) അവൎക്കു നാശം ആഗ്രഹിച്ചു (൩൦) സ്തുതിസമയത്തെ കാത്തു നി
ല്ക്കുന്നു. [ 168 ] സംഗീതപ്രമാണിക്കു; താമരകളെ ചൊല്ലി. ദാവിദിന്റേതു.

<lg n="2"> ദൈവമേ, വെള്ളങ്ങൾ പ്രാണനോളം വന്നതിനാൽ
എന്നെ രക്ഷിക്കേണമേ!</lg>

<lg n="3"> ആഴമുള്ള ചളിയിൽ നിലയില്ലാതേ ഞാൻ താണു,
നീർകയങ്ങളിൽ പുക്കു, പ്രവാഹം എന്നെ മുക്കി.</lg>

<lg n="4"> ഞാൻ കൂക്കി തളൎന്നു;
എൻ ദൈവത്തെ ആശിച്ചിരിക്കേ
തൊണ്ട ജ്വലിച്ചു കണ്ണുകൾ മങ്ങി.</lg>

<lg n="5"> എൻ തലയിലേ രോമങ്ങളിലും (൪൦, ൧൩)
എന്നെ വെറുതേ പകെക്കുന്നവർ (൩൫, ൧൯) പെരുകി,
എന്നെ ഒടുക്കുന്ന കള്ളവൈരികൾ ഉരത്തു;
ഞാൻ കവരാത്തതിനെ ഇപ്പോൾ തിരികേ കൊടുക്കേണം എന്നത്രേ. </lg>

<lg n="6">ദൈവമേ, എൻ മൌഢ്യം നീ അറിഞ്ഞു,
എൻ കുറ്റങ്ങൾ നിണക്കു മറഞ്ഞിട്ടില്ല.</lg>

<lg n="7"> സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവേ,
നിന്നെ കാത്തിരിക്കുന്നവർ എങ്കൽ നാണിച്ചു പോകൊല്ല,
ഇസ്രയേലിൻ ദൈവമേ, നിന്നെ തിരയുന്നവർ എങ്കൽ ലജ്ജിക്കായ്ക്ക!</lg>

<lg n="8"> നിൻ നിമിത്തമല്ലോ ഞാൻ നിന്ദ ചുമന്നു,
ലജ്ജ എൻ മുഖത്തെ മൂടി.</lg>

<lg n="9"> എൻ സഹോദരന്മാൎക്കു ഞാൻ അന്യനും
അമ്മയുടേ മക്കൾ്ക്കു പരനും ആയ്തീൎന്നു.</lg>

<lg n="10"> നിന്റേ ഭവനത്തിനായുള്ള എരിവ് എന്നെ തിന്നുകളഞ്ഞു,
നിന്നെ നിന്ദിക്കുന്നവരുടേ നിന്ദകൾ എന്റേ മേൽ വീണു.</lg>

<lg n="11"> ഞാൻ കരകയും എൻ ദേഹി നോയ്ക്കയും ചെയ്തു,
അതും കൂടേ എനിക്കു നിന്ദനമായി.</lg>

<lg n="12"> ഞാൻ ചാക്ക് ഉടുപ്പാക്കി,
അവൎക്കു പഴഞ്ചൊല്ലായി വന്നു.</lg>

<lg n="13"> നഗരവാതില്ക്കൽ, ഇരിക്കുന്നവർ എന്നെ ചൊല്ലി കാവ്യം ബന്ധിച്ചും
മദ്യം കുടിക്കുന്നാർ രാഗങ്ങളെ രചിച്ചും പോരും.</lg>

<lg n="14">ഞാനോ, യഹോവേ, നിന്നോടു പ്രാൎത്ഥന (ചെയ്യുന്നതു) പ്രസാദസമയത്തു,
ദൈവമേ, നിൻ ദയയുടേ പെരുമയാൽ തന്നേ;
നിന്റേ രക്ഷാകര സത്യത്താൽ ഉത്തരം തരിക!</lg>

<lg n="15"> ചേറ്റിൽനിന്ന് എന്നെ ഉദ്ധരിക്ക,</lg> [ 169 ] ഞാൻ മുഴുകായ്കയും
എൻ പകയരിൽനിന്നും നീർകയങ്ങളിൽനിന്നും ഒഴിഞ്ഞു വരികയും,

<lg n="16"> ജലപ്രവാഹം എന്നെ മുക്കായ്കയും അഗാധം മിഴുങ്ങായ്കയും
കിണറ് എന്മേൽ വായടെക്കായ്കയും ആക!</lg>

<lg n="17"> യഹോവേ, എനിക്കുത്തരം തരേണമേ, നിന്റേ ദയ നല്ലതല്ലോ!
നിൻ കനിവിൻ പെരുമെക്കു തക്കവണ്ണം എങ്കലേക്ക് തിരിഞ്ഞു,</lg>

<lg n="18"> അടിയനിൽനിന്നു മുഖം മറെക്കാതെ
എനിക്കു ഞെരുങ്ങുകയാൽ വിരഞ്ഞു ഉത്തരം കല്പിക്കേണമേ!</lg>

<lg n="19"> എൻ ദേഹിയോട് അണഞ്ഞ് അതിനെ വീണ്ടെടുക്ക,
എൻ ശത്രുക്കൾ നിമിത്തം എന്നെ വിമോചിക്ക!</lg>

<lg n="20"> എൻ നിന്ദയും നാണവും ലജയും നീ അറിഞ്ഞു,
എന്റേ മാറ്റാന്മാർ ഒക്കയും നിന്റേ സമക്ഷത്തല്ലോ.</lg>

<lg n="21"> നിന്ദ എൻ ഹൃദയത്തെ ഉടെച്ചു,
അയ്യോഭാവത്തിന്നു ഞാൻ കാത്തിരുന്നു, അതില്ല,
ആശ്വസിപ്പിക്കുന്നവരെ (കാത്തു), കാണ്മാനില്ല താനും.</lg>

<lg n="22"> എന്റേ ആഹാരമായി അവർ പിത്തം തന്നു
എൻ ദാഹത്തിൽ കാടി കുടിപ്പിച്ചു.</lg>

<lg n="23"> അവരുടേ മുമ്പിലേ, മേശ കണിയും
നിൎഭയന്മാൎക്കു കുടുക്കുമാക!</lg>

<lg n="24"> അവരുടേ കണ്ണുകൾ കാണാതവണ്ണം ഇരുണ്ടു പോക,
അവരുടേ ഇടുപ്പുകളെ നിത്യം ആടിക്ക!</lg>

<lg n="25"> നിന്റേ ഈറൽ അവരുടേ മേൽ പകരുക,
നിൻ കോപത്തിൻ ജ്വലനം അവരോട് എത്തുക!</lg>

<lg n="26"> അവരുടേ കെട്ടകം പാഴാക,
അവരുടേ കൂടാരങ്ങളിൽ നിവാസി ഇല്ലാതേ ചമക!</lg>

<lg n="27"> നീ അടിച്ചവനെയല്ലോ അവർ വേട്ടയാടി,
നീ വെട്ടിയവരുടേ ദുഃഖത്തെ അവർ കഥയാക്കും.</lg>

<lg n="28"> അവരുടേ അകൃത്യത്തോട് അകൃത്യം കൂട്ടുക,
നിന്റേ നീതിയിൽ അവർ പ്രവേശിക്കരുതേ;</lg>

<lg n="29"> ജീവപപുസ്തകത്തിൽനിന്ന് അവർ മായ്ക്കപ്പെടുകയും
നീതിമാന്മാരോടു കൂടേ എഴുതപ്പെടായ്കയും വേണം!</lg>

<lg n="30"> ഞാനോ എളിയവനും ദുഃഖിതനും എങ്കിലും
ദൈവമേ, നിന്റേ രക്ഷ എന്നെ ഉയരത്താക്കും.</lg> [ 170 ] <lg n="31"> ഞാൻ ദൈവനാമത്തെ പാട്ടിൽ സ്തുതിക്കും,
വാഴ്ത്തികൊണ്ട് അവനെ മഹത്വീകരിക്കും.</lg>

<lg n="32"> കൊമ്പും കുളമ്പുമുള്ള കാളക്കിടാവിനെക്കാൾ
അതു തന്നേ യഹോവെക്കു നല്ലു.</lg>

<lg n="33"> സാധുക്കൾ കണ്ടു സന്തോഷിക്കും,
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടേ ഹൃദയം ഉയിൎക്ക (൨൨, ൨൭)!</lg>

<lg n="34"> കാരണം യഹോവ ദരിദ്രരെ ചെവികൊണ്ടു
തന്റേ ചങ്ങലക്കാരെ തിരസ്കരിക്കാതേ ഇരിക്കുന്നു.</lg>

<lg n="35"> സ്വൎഗ്ഗങ്ങളും ഭൂമിയും
സമുദ്രങ്ങളും അതിൽ ഇഴയുന്നതും എല്ലാം അവനെ സ്തുതിക്ക!</lg>

<lg n="36"> ദൈവമാകട്ടേ ചിയോനെ രക്ഷിക്കയും
യഹൂദാനഗരങ്ങളെ പണിയിക്കയും അവർ അവിടം വസിച്ചടക്കുകയും,</lg>

<lg n="37"> അവന്റേ ദാസന്മാരുടേ സന്തതി അതിനെ അവകാശമാക്കുകയും
തന്നാമത്തെ സ്നേഹിക്കുന്നവർ അതിൽ കുടിയിരിക്കയും ചെയ്യും.</lg>

൭൦. സങ്കീൎത്തനം.

ഇതു ൪൦, ൧൪ - ൧൮ എന്നതിനോട് ഒക്കും.
സംഗീതപ്രമാണിക്കു, ദാവിദിന്റേതു; ഓൎപ്പിപ്പാൻ വേണ്ടി (൩൮, ൧)

<lg n="2">ദൈവമേ എന്നെ ഉദ്ധരിപ്പാനായി,
യഹോവേ, എന്റേ തുണെക്കായി ഉഴരേണമേ!</lg>

<lg n="3"> എന്റേ പ്രാണനെ അന്വേഷിക്കുന്നവർ നാണിച്ച് അമ്പരന്നും
എൻ തിന്മയെ ഇഛ്ശിക്കുന്നവർ പിന്തിരിഞ്ഞു ലജ്ജിച്ചും പോവാറാക!</lg>

<lg n="4"> ഹാ ഹാ എന്നു പറയുന്നവർ
തങ്ങളുടേ നാണത്തിന്റേ അനുഭവമായി മടങ്ങി പോക!</lg>

<lg n="5"> നിന്നെ അന്വേഷിക്കുന്നവർ ഒക്കയും നിങ്കൽ ആനന്ദിച്ചു സന്തോഷിക്ക,
നിന്റേ രക്ഷയെ സ്നേഹിക്കുന്നവർ
ദൈവം വലിയവൻ എന്നു നിത്യം പറഞ്ഞേയാവൂ!</lg>

<lg n="6"> ഞാനോ ദീനനും ദരിദ്രനും ആകുന്നു,
ദൈവമേ, എങ്കലേക്ക് ഉഴറേണമേ!
എന്റേ തുണയും എന്നെ വിടുവിക്കുന്നവനും നീയത്രേ;
യഹോവേ, താമസിക്കരുതേ!</lg> [ 171 ] ൭൧. സങ്കീൎത്തനം.

നീതിനിമിത്തം കഷ്ടപ്പെടുന്നവൻ രക്ഷയും (൪) ബാല്യത്തിൽ കാണിച്ച
കൃപ പോലേ (൯) വാൎദ്ധക്യത്തിന്നും സഹായവും യാചിച്ചു (൧൪) പ്രത്യാശയിൽ
ഉറെച്ചു (൨൨) സ്തുതിക്കുന്നു (കാലം: ദാവിദിൻ പിന്നേ).

<lg n="1"> യഹോവേ, ഞാൻ നിങ്കൽ ആശ്രയിക്കുന്നു,
ഞാൻ എന്നും നാണിച്ചു പോകരുതേ!</lg>

<lg n="2"> നിന്റേ നീതിയാൽ എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ!
നിന്റേ ചെവിയെ എങ്കലേക്കു ചാച്ചു എന്നെ രക്ഷിക്ക!</lg>

<lg n="3"> എനിക്കു നിത്യം ചെല്വാനുള്ള ശരണപ്പാറയാക,
എന്നെ രക്ഷിപ്പാൻ കല്പിച്ചവനേ!
എന്റേ ശൈലവും ദുൎഗ്ഗവും നീ തന്നേ സത്യം. (൩ ൧, ൧ - ൪)</lg>

<lg n="4"> എൻ ദൈവമേ, ദുഷ്ടന്റേ കയ്യിൽനിന്നു,
വക്രിച്ചും പുളിച്ചും പോയവന്റേ കരത്തിൽനിന്ന് എന്നെ വിടുവിക്ക!</lg>

<lg n="5"> കൎത്താവായ യഹോവേ, നീ എന്റേ പ്രത്യാശയല്ലോ
ചെറുപ്പത്തിലേ എൻ ആശ്രയം തന്നേ.</lg>

<lg n="6"> ഉദരത്തിൽനിന്നു ഞാൻ നിന്റേ മേൽ ഊന്നിക്കൊണ്ട്
അമ്മയുടേ കുടലിൽനിന്നു നീ എന്നെ പോററിയവൻ;
എന്റേ സ്തുതി എന്നും നിങ്കലത്രേ.</lg>

<lg n="7"> പലൎക്കും ഞാൻ അതിശയം പോലേ ആയി
നീയോ എനിക്കു ശക്തിയുള്ള ശരണം. </lg>

<lg n="8"> നിന്റേ സ്തോത്രത്താലും
ദിനമ്പ്രതി നിൻ അലങ്കാരത്താലും എൻ വായി നിറയും.</lg>

<lg n="9"> എന്റേ വാൎദ്ധക്യകാലത്തിൽ എന്നെ തള്ളിക്കളയല്ലേ!
എന്റേ ഊക്കു ക്ഷയിക്കുമ്പോൾ എന്നെ കൈവിടൊല്ല!</lg>

<lg n="10"> കാരണം എന്റേ ശത്രുക്കൾ എന്നെ കൊണ്ടു പറഞ്ഞു
എൻ പ്രാണനേ കാത്തു നില്ക്കുന്നവർ തങ്ങളിൽ മന്ത്രിച്ചും ചൊല്ലുന്നിതു: </lg>

<lg n="11"> ദൈവം അവനെ കൈവിട്ടു
ഉദ്ധരിക്കുന്നവൻ ഇല്ലായ്കയാൽ പിന്നോടി അവനെ പിടിപ്പെടുവിൻ!</lg>

<lg n="12"> ദൈവമേ എന്നോട് അകന്നു പോകായ്ക
എൻ ദൈവമേ എന്റേ തുണെക്കായി ഉഴരേണമേ (൨൦, ൨൦)!</lg>

<lg n="13"> എൻ ദേഹിയെ ദ്വേഷിക്കുന്നവർ നാണിച്ചു മാഴ്കി
എൻ തിന്മയെ തിരയുന്നവർ നിന്ദയും ലജ്ജയും പൂണ്ടു പോകേ വേണ്ടു!</lg> [ 172 ] <lg n="14"> ഞാനോ എന്നും കാത്തിരുന്നു
നിന്റേ സകല സ്തുതിയും പെരുക്കും; </lg>

<lg n="15"> എൻ വായി നിന്റേ നീതിയെയും
നാൾ എല്ലാം നിൻ രക്ഷയെയും വൎണ്ണിക്ക;
എണ്ണങ്ങളെ അറിഞ്ഞു കൂടയല്ലോ.</lg>

<lg n="16"> യഹോവയായ കൎത്താവിന്റേ മിടുമകളോടു കൂടേ ഞാൻ വരട്ടേ;
നിന്റേ നീതിയെ മാത്രം ഓൎപ്പിക്കും.</lg>

<lg n="17"> ദൈവമേ, ചെറുപ്പത്തിലേ നീ എന്നെ പഠിപ്പിച്ചു
ഇതു വരേയും നിന്റേ അത്ഭുതങ്ങളെ ഞാൻ കഥിക്കും.</lg>

<lg n="18"> മൂപ്പുവരയും നരയോളവും ദൈവമേ എന്നെ കൈവിടൊല്ല;
നിൻ ഭുജത്തെ തലമുറയോടും
നിൻ വീൎയ്യത്തെ വരുവാനുള്ളവനോട് ഒക്കയും അറിയിക്കുംവരേ തന്നേ!</lg>

<lg n="19"> നിന്റേ നീതിയോ ദൈവമേ ഉയരത്തോളം (എത്തും);
വമ്പുകളെ ചെയ്യുന്ന ദൈവമേ,നിന്നെ പോലെ ആർ ഉള്ളു?</lg>

<lg n="20"> ഞങ്ങളെ പല ഞെരുക്കങ്ങളും തിന്മകളും കാണിച്ച്
നീ മടങ്ങി ഞങ്ങളെ ഉയിൎപ്പിക്കും
ഭൂമിയുടേ ആഴികളിൽനിന്നു മടങ്ങി ഞങ്ങളെ പൊന്തിക്കും.</lg>

<lg n="21">എൻ വലിപ്പത്തെ നീ വൎദ്ധിപ്പിച്ചു
തിരിഞ്ഞു എന്നെ ആശ്വസിപ്പിക്കയും ചെയ്യും.</lg>

<lg n="22"> ഞാനും വീണാവാദ്യങ്ങളാൽ നിന്നെ വാഴ്ത്തും
എൻ ദൈവമേ നിന്റേ സത്യത്തെ തന്നേ;
കിന്നരംകൊണ്ടു നിണക്കു കീൎത്തിക്കും ഇസ്രയേലിന്റേ വിശുദ്ധനേ.</lg>

<lg n="23"> നിണക്കു കീൎത്തിക്കും; ആകയാൽ എന്റേ അധരങ്ങളും
നീ വീണ്ടെടുത്ത എൻ ദേഹിയും ആൎക്കും.</lg>

<lg n="24"> എൻ തിന്മയെ തിരയുന്നവർ നാണിച്ച് അമ്പരന്നതുകൊണ്ടു
എന്റേ നാവും നാൾ എല്ലാം നിന്റേ നീതിയെ ധ്യാനിക്കും.</lg>

൭൨. സങ്കീൎത്തനം.

സന്ധി രാജാവിന്നു വേണ്ടി അപേക്ഷ (൫) സൎവ്വലോകം അവനെ അനു
സരിക്കേണ്ടതു (൧൨) അവൻ സാധുരക്ഷകനും സൎവ്വസമ്മതനും (൧൬) അനുഗ്ര
ഹകാരിയും ആകും.

ശലോമോന്റേതു.

<lg n="1"> ദൈവമേ രാജാവിന്നു നിന്റേ ന്യായവിധികളെയും
രാജപുത്രന്നു നിന്റേ നീതിയെയും കൊടുക്ക!</lg> [ 173 ] <lg n="2"> അവൻ തിരുജനത്തോടു നീതിയിലും
നിന്റേ ദീനരോടു ന്യായത്തിലും വിസ്തരിക്ക!</lg>

<lg n="3"> മലകൾ ജനത്തിന്നു സമാധാനം വഹിക്കാക,
കുന്നുകൾ കൂടേ നീതിയാൽ!</lg>

<lg n="4"> ജനത്തിലേ ദീനന്മാൎക്ക് അവൻ വിധിച്ചു
ദരിദ്രന്റേ മക്കളെ രക്ഷിച്ചു
പീഡിപ്പിക്കുന്നവനെ ഞെരിച്ചുകളക!</lg>

<lg n="5">സൂൎയ്യനുള്ളളവും
ചന്ദ്രൻ കാണേ തലമുറതലമുറയോളവും നിന്നെ ഭയപ്പെടുമാറാക!</lg>

<lg n="6"> (അരിഞ്ഞ) പുല്പാട്ടിലേ മഴ പോലേ
ഭൂമിമേൽ കോരി ചൊരിയുന്ന മാരി കണക്കേ അവൻ ഇഴിഞ്ഞു വരിക!</lg>

<lg n="7"> അവന്റേ നാളുകളിൽ നീതിമാൻ തെഴുക്കുക
ചന്ദ്രൻ ഇല്ലാതാകുംവരേ സമാധാനപൂൎത്തിയും (ആക).</lg>

<lg n="8"> സമുദ്രം മുതൽ സമുദ്രം വരേയും
നദിമുതൽ ഭൂമിയറ്റങ്ങളോളവും അവൻ അധികരിക്ക!</lg>

<lg n="9"> അവന്റേ മുമ്പിൽ മരുവാസികൾ വണങ്ങുകയും
അവന്റേ ശത്രുക്കൾ പൂഴി നക്കുകയും,</lg>

<lg n="10"> തൎശിശിലും ദ്വീപുകളിലും അരചരായവർ വഴിപാടു വെക്കയും
ശബാസബാ ഇവറ്റിൻ രാജാക്കന്മാർ സമ്മാനം അൎപ്പിക്കയും,</lg>

<lg n="11"> അവനെ സകല രാജാക്കന്മാർ കുമ്പിടുകയും
സൎവ്വജാതികൾ സേവിക്കയും ചെയ്യും.</lg>

<lg n="12"> കാരണം അലറുന്ന ദരിദ്രനെയും
സഹായി ഇല്ലാത്ത ദീനനെയും അവൻ ഉദ്ധരിക്കും.</lg>

<lg n="13"> എളിയവനെയും അഗതിയെയും
ആദരിച്ചു ഭരിദ്രരുടേ ദേഹികളെ രക്ഷിക്കും; </lg>

<lg n="14"> തുയര സാഹസങ്ങളിൽനിന്ന് അവരുടേ പ്രാണനേ വീണ്ടുകൊള്ളും
അവരുടേ രക്തം അവന്റേ കണ്ണുകൾ്ക്കു വിലയേറും.</lg>

<lg n="15"> അപ്പോൾ (ദീനൻ) ഉയൎത്തു വന്നു ശബാസ്വൎണ്ണത്തിൽനിന്ന് അവന്നു കൊ
നിത്യം അവനു വേണ്ടി പ്രാൎത്ഥിക്കയും [ടുക്കയും
ദിനമ്പ്രതി അവനെ അനുഗ്രഹിക്കയും ചെയ്ക.</lg>

<lg n="16"> അപ്പോൾ ദേശത്തിൽ ധാന്യസമൃദ്ധി ഉണ്ടാക
മലമുകളിൽ അവന്റേ വിളവ് ലിബനോനെ പോലേ കിരുകിരുക്ക
ഭൂമിയിലേ സസ്യം പോലേ ഊരുകളിൽ (ആൾ) പൂക്കുക.</lg> [ 174 ] <lg n="17"> അവന്റേ പേർ എന്നും ഉണ്ടായിരിക്ക!
സൂൎയ്യൻ കാണ്കേ തൻ നാമം തഴെച്ചു പോരും
അവനെകൊണ്ടു തങ്ങളെ അനുഗ്രഹിക്കയും
സൎവ്വജാതികൾ അവനെ ധന്യൻ എന്നു സ്തുതിക്കയും ചെയ്ക!</lg>

തനിച്ച് അത്ഭുതങ്ങളെ ചെയ്യുന്ന ഇസ്രയേലിൻ ദൈവമായ
യഹോവ എന്ന ദൈവം അനുഗ്രഹിക്കപ്പെടാവു അവ
ന്റേ തേജോനാമം എന്നും അനുഗ്രഹിക്കപ്പെടാക
സൎവ്വഭൂമിയും അവന്റേ തേജസ്സിനാൽ നിറയുമാറാക!
(൪ മോശ ൧൪, ൨ ൧) ആമെൻ, ആമെൻ!
ഇശ്ശായി പുത്രനായ ദാവിദിന്റേ പ്രാൎത്ഥനകൾ അവസാനിച്ചു.

മൂന്നാം കാണ്ഡം, ൭൩ - ൮൯:
ആസാഫ് (൭൩ - ൮൩) കോരഹ്യർ
മുതലായവരുടേ മിശ്രകീൎത്തനങ്ങൾ.

൭൩. സങ്കീൎത്തനം.

ദുഷ്ടന്മാരുടേ ഭാഗ്യത്താൽ വളരേ ചഞ്ചലിച്ച ശേഷം ദൈവം ഭക്തവത്സ
ലൻ എന്നു ബോധിച്ചു (൨) ആ ഭാഗ്യം കാണ്കയാൽ (൧൨) പരീക്ഷകൾ വന്നതു
വൎണ്ണിച്ചു (൧൫) തന്നെത്താൻ ആക്ഷേപിച്ചു കൃപയെ വാഴ്ത്തി (൨൫)ദൈവരക്ഷ
യിൽ ആശ്രയിച്ചുകൊണ്ടതു (കാലം: ൩൭. ൪൯. സങ്കീ.).

ആസാഫിൻ കീൎത്തന.

<lg n="1"> ഇസ്രയേലിന്നു ദൈവം സാക്ഷാൽ നല്ലവനത്രേ,
ഹൃദയശുദ്ധിയുള്ളവൎക്കു തന്നേ.</lg>

<lg n="2"> ഞാനോ അല്പം കുറയ എന്റേ കാലുകൾ ഇടറി
ഏകദേശം എൻ അടികൾ വഴുതിപ്പോയി.</lg>

<lg n="3"> കാരണം ദുഷ്ടരുടെ സൌഖ്യം കാണ്കേ
ഗൎവ്വികളിൽ എനിക്ക് എരിവു തോന്നി.</lg> [ 175 ] <lg n="4"> അവൎക്കു മരണത്തോളം വ്യഥകൾ ഇല്ല
അവരുടേ ഊറ്റം തടി വെച്ചു; </lg>

<lg n="5"> മൎത്യന്റേ അദ്ധ്വാനത്തിൽ അവർ കൂടുകയും
മനുഷ്യരോട് ഒന്നിച്ചു തല്ലുകൊൾ്കയും ഇല്ല.</lg>

<lg n="6"> അതുകൊണ്ടു ഡംഭം അവൎക്കു കണ്ഠാഭരണവും
സാഹസം പുതെപ്പുമായി.</lg>

<lg n="7"> തൻ കണ്ണു മേദസ്സിൽ തുടിച്ചും
ഹൃദയത്തിലേ ഭാവനകൾ വഴിഞ്ഞും കാണുന്നു.</lg>

<lg n="8"> അവർ ഇളിച്ചു വല്ലാത്ത പീഡകളെ ഉരിയാടും
ഉയരത്തിൽനിന്നു സംസാരിക്കും;</lg>

<lg n="9">തങ്ങളുടേ വായി സ്വൎഗ്ഗത്തിൽ ആക്കും
അവരുടേ നാവു ഭൂമിയിൽ പെരുമാറും.</lg>

<lg n="10"> അതുകൊണ്ടു (ദുഷ്ടൻ) തന്റേ ജനത്തെ ഇതിലേക്കു തിരിപ്പിക്കും,
അവർ നിറയ വെള്ളം ഊമ്പുകയും:</lg>

<lg n="11">ഹോ ദൈവത്തിന് എങ്ങനേ തിരിയും
അത്യുന്നതന്ന് അറിവുണ്ടോ എന്നു പറകയും ചെയ്യും.</lg>

<lg n="12"> കണ്ടാലും ഇപ്രകാരം ദുഷ്ടന്മാർ
നിത്യം നിൎഭയരായി പ്രാപ്തിയെ വൎദ്ധിപ്പിച്ചു.</lg>

<lg n="13"> എന്നാൽ എൻ ഹൃദയത്തെ ഞാൻ നിൎമ്മലീകരിച്ചതും
നിൎദോഷത്തിൽ കുരങ്ങളെ കഴുകിയതും വെറുതേ അത്രേ;</lg>

<lg n="14">ഞാൻ എല്ലാനാളും തല്ലുകൊണ്ടു താനും.
എന്റേ ശിക്ഷ രാവിലേ രാവിലേ (തട്ടും).</lg>

<lg n="15"> അവർ കണക്കേ ഞാനും വൎണ്ണിക്കട്ടേ എന്നു ഞാൻ ചൊല്കിലോ
അല്ലയോ നിന്റേ മക്കളുടേ തലമുറയോട് ഇതാ ഞാൻ ദ്രോഹിച്ചു പോയി.</lg>

<lg n="16"> ആയതു ബോധിപ്പാൻ ഞാൻ നണ്ണികൊണ്ടു
എൻ കണ്ണുകളിൽ അതു വ്യസനമായതു.</lg>

<lg n="17"> ഞാൻ ദേവന്റേ വിശുദ്ധസ്ഥലങ്ങളിൽ പുക്കു
അവരുടേ അവസാനം വിവേചിക്കുംവരേ തന്നേ.</lg>

<lg n="18"> വഴുതലുള്ളതിൽ അത്രേ നീ അവരെ ആക്കുന്നു
ഇടിപൊടിയോളം അവരെ വീഴിക്കുന്നു.</lg>

<lg n="19"> ക്ഷണത്തിൽ അവർ പാഴായി പോയി
അറുതി വന്നു മെരുൾ പൂണ്ടു സന്നമായത് എങ്ങനേ!</lg>

<lg n="20"> ഉണരുമ്പോൾ കിനാവിന്നൊത്തവണ്ണം;
കൎത്താവേ നീ ജാഗരിച്ചാൽ അവരുടേ ബിംബത്തെ നിരസിക്കുന്നു.</lg> [ 176 ] <lg n="21"> ഞാനോ ഹൃദയം പുളിച്ചും
ഉൾ്പൂവുകൾ തുളെഞ്ഞും പോയപ്പോൾ,</lg>

<lg n="22"> അറിയാത്ത പൊട്ടനും
നിന്നോടു കന്നുകാലിയും ആയിരുന്നു.</lg>

<lg n="23"> എന്നിട്ടും നിത്യം ഞാൻ നിന്നോടത്രേ
എന്റേ വലങ്കൈ നീ പിടിച്ചുവല്ലോ.</lg>

<lg n="24"> നിൻ ആലോചനയാൽ എന്നെ നടത്തും
പിന്നേ തേജസ്സിൽ എന്നെ ചേൎത്തുകൊള്ളും.</lg>

<lg n="25"> സ്വൎഗ്ഗങ്ങളിൽ എനിക്ക് (മറ്റ്) ആർ ഉള്ളു?
ഭൂമിയിൽ നിന്നെ ഒഴികേ ഞാൻ ആഗ്രഹിക്കുന്നതും ഇല്ല.</lg>

<lg n="26"> എൻ ദേഹവും ദേഹിയും മാഴ്കി
എന്നാലും ദൈവം എന്നും എന്റേ ഹൃദയപ്പാറയും എൻ ഓഹരിയും തന്നേ.</lg>

<lg n="27"> നിന്നോട് അകന്നവർ അതാ കെട്ടു പോകുമല്ലോ,
നിന്നെ വിട്ടു പുലയാടുന്നവനെ ഒക്കയും നീ ഒടുക്കുന്നു.</lg>

<lg n="28"> എനിക്കോ ദേവസാമീപ്യം നല്ലൂ
നിന്റേ തൊഴിലുകളെ എല്ലാം ഞാൻ വൎണ്ണിപ്പാനായി
യഹോവയായ കൎത്താവിൽ എൻ ആശ്രയം വെച്ചിരിക്കുന്നു.</lg>

൭൪. സങ്കീൎത്തനം.

യരുശലേമിലേ ദേവാലയത്തിന്റേ സംഹാരത്താൽ സങ്കടപ്പെട്ടു (൧൦) സ
ൎവ്വശക്തന്റേ സഹായത്തിൽ ആശ്രയിച്ചു (൧൮) ദേവജനത്തിൻ ഉദ്ധാരണത്തി
നായി അപേക്ഷിച്ചതു (കാലം: ബാബൽ പ്രവാസം).

ആസാഫ്യ ഉപദേശപ്പാട്ടു.

<lg n="1"> ദൈവമേ നീ എന്നേക്കും തള്ളിവിട്ടു
നിന്റേ മേച്ചലിലേ ആടുകളിൽ നിൻ കോപം പുകെക്കുന്നത് എന്തിന്നു?</lg>

<lg n="2"> പണ്ടു നീ സമ്പാദിച്ച തിരുസഭയെയും
നിൻ അവകാശഗോത്രത്തെ (യിറ. ൧൦, ൧൬)വീണ്ടെടുത്തതും
നീ വസിച്ചു കൊണ്ടു ചിയോൻ മലയെയും ഓൎക്കേണമേ.</lg>

<lg n="3"> എന്നെന്നേക്കും ഇടിപൊടിയായതിലേക്കു നിൻ അടികളെ എഴുന്നെള്ളി
വിശുദ്ധസ്ഥലത്തുള്ളത് ഒക്കയും ശത്രു വിടക്കാക്കി. [ക്ക,</lg>

<lg n="4"> നിന്റേ മാറ്റാന്മാർ തിരുസങ്കേതസ്ഥലങ്ങളകത്ത് അലറുകയും
തങ്ങളുടേ അടയാളങ്ങളെ അടയാളങ്ങളാക്കി വെക്കയും</lg>

<lg n="5">മരക്കാട്ടിൽ മഴു ചുഴറ്റി ഓങ്ങുമ്പോലേ കാണാകയും</lg> [ 177 ] <lg n="6"> അവറ്റിലേ കൊത്തുനിരകളെ ഒക്കത്തക്ക അതാ കോടാലി മുട്ടികളാലും</lg>

<lg n="7"> നിന്റേ വിശുദ്ധസ്ഥാനത്തിനു തീ കൊടുക്കയും [കുത്തുകയും
തിരുനാമത്തിൻ പാൎപ്പിടത്തെ നിലംവരേ തീണ്ടിക്കയും ചെയ്തു.</lg>

<lg n="8"> അവർ ഹൃദയംകൊണ്ടു നാം ഇവരെ ഒക്കത്തക്ക വലെക്കട്ടേ എന്നു ചൊല്ലി
ദേശത്തിൽ ദേവസങ്കേതങ്ങളെ എല്ലാം ചുട്ടുകളഞ്ഞു.</lg>

<lg n="9"> ഞങ്ങളുടേ അടയാളങ്ങളെ കാണ്മാനില്ല
പ്രവാചകൻ ഇല്ലായ്വവന്നു,
എത്രോടം എന്ന് അറിയുന്നവനും ഞങ്ങളോട് ഇല്ല.</lg>

<lg n="10"> ദൈവമേ മറുതല നിന്ദിപ്പതും
ശത്രു തിരുനാമത്തെ എന്നേക്കും നിരസിപ്പതും എത്രത്തോളം?</lg>

<lg n="11"> നിന്റേ ഹസ്തവും വലങ്കൈയും മടക്കുന്നത് എന്തിന്നു?
മടിയുടേ അകത്തുനിന്നു (നീട്ടി) മുടിക്കുക!</lg>

<lg n="12"> എന്നിട്ടും ദൈവം പണ്ടേ എൻ രാജാവ്
ദേശത്തിന്നുള്ളിൽ രക്ഷകളെ പ്രവൃത്തിക്കുന്നവൻ.</lg>

<lg n="13"> നിന്റേ ശക്തിയാൽ നീ സമുദ്രത്തെ പിളൎന്നു
വെള്ളങ്ങളിൽ കടലാനകളുടേ തലകളെ ഉടെച്ചു;</lg>

<lg n="14"> മുതലതലകളെ നീ തകൎത്തു
വറണ്ട കരമേലുള്ള വംശത്തിന്ന് അവ തീനാക്കി കൊടുത്തു,</lg>

<lg n="15"> ഉറവും പുഴയും നീ വിടൎത്തു
നിത്യനദികളെ വറ്റിച്ചു.</lg>

<lg n="16"> പകൽ നിന്റേതു രാത്രിയും നിന്റേതു
ജ്യോതിസ്സും സൂൎയ്യനെയും നീ നിറുത്തി,</lg>

<lg n="17"> ഭൂമിയുടേ അതിരുകളെ ഒക്കയും നീ സ്ഥാപിച്ചു
വേനലും ഹിമകാലവും ആയവ നീ നിൎമ്മിച്ചു.</lg>

<lg n="18"> ഇവ ഓൎക്ക യഹോവയേ ശത്രു നിന്ദിച്ചു
മൂഢജനം തിരുനാമത്തെ നിരസിച്ചുവല്ലോ.</lg>

<lg n="19"> കൊതിയേറും ജന്തുവിന്നു നിന്റേ കറുപ്രാവിനെ കൊടുത്തു കളയല്ലേ,
നിന്റേ എളിയവരുടേ സമൂഹത്തെ എന്നേക്കും മറക്കൊല്ല!</lg>

<lg n="20"> നിയമത്തെ നോക്കിക്കൊൾ്ക!
ഭൂമിയിലേ കൂരിരിട്ടുകൾ സാഹസവാസങ്ങളാൽ നിറഞ്ഞിരിക്കുന്നുവല്ലോ.</lg>

<lg n="21"> ചതഞ്ഞവൻ ലജ്ജിച്ചു മടങ്ങായ്ക
എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കുക!</lg>

<lg n="22"> ദൈവമേ എഴുനീല്ക്ക നിന്റേ വ്യവഹാരത്തെ തീൎക്ക,
മൂഢനാൽ എല്ലാനാളും നിണക്കുള്ള നിന്ദയെ ഓൎക്കേണമേ;</lg> [ 178 ] <lg n="23"> നിന്റേ മാറ്റാന്മാരുടേ ശബ്ദവും
നിന്റേ വൈരികളുടേ നിനാദം നിത്യം കിളരുന്നതും മറക്കൊല്ല!</lg>

൭൫. സങ്കീൎത്തനം.

വലിയ സങ്കടത്തിൽനിന്നു രക്ഷിക്കുന്ന ദൈവത്തെ സ്തുതിച്ചു (൫) ശത്രുക്ക
ളെ ശാസിച്ചു പ്രബോധിപ്പിച്ചു (൧൦) ദുഷ്ടനിഗ്രഹത്തിന്നായി വാഴ്ത്തിയതു (കാ
ലം: സങ്കീ. ൪൬. ൨ നാൾ. ൩൨, ൮).

സംഗീതപ്രമാണിക്കു, നശിപ്പിക്കൊല്ല (൫൭, ൧);
ആസാഫ്യ കീൎത്തനയാകുന്ന പാട്ടു.

<lg n="2"> ദൈവമേ നിന്നെ ഞങ്ങൾ വാഴ്ത്തുന്നു നിന്നെ വാഴ്ത്തുന്നു,
തിരുനാമം സമീപം എന്നു നിന്റേ അതിശയങ്ങളും കഥിക്കുന്നു.</lg>

<lg n="3"> ഞാൻ തക്കം കിട്ടി നേരായി വിധിക്കും; </lg>

<lg n="4"> ഭൂമിയും അതിൽ വസിക്കുന്നവരും എല്ലാം ഉരുകിപ്പോയി (൪൬, ൭)
അതിൻ തൂണുകളെ ഞാൻ തൂക്കി നാട്ടി എന്നത്രേ. (സേല)</lg>

<lg n="5"> ഞാൻ ഗൎവ്വികളോടു ഗൎവ്വിക്കരുതേ എന്നു പറയുന്നു,
ദുഷ്ടന്മാരോടും (ചൊല്ലുന്നിതു)കൊമ്പുയൎത്തായ്വിൻ,</lg>

<lg n="6"> പൊക്കത്തിൽ നിങ്ങളുടേ കൊമ്പ് ഉയൎത്തുകയും
കഴുത്തു ഞെളിച്ചു തിളപ്പുരെക്കയും ഒല്ല!</lg>

<lg n="7"> കാരണം കിഴക്കു പടിഞ്ഞാറുകളിൽ നിന്നല്ല
മരുവിൽനിന്നും അല്ല ഉയൎച്ച വരുന്നതു.</lg>

<lg n="8"> ന്യായം വിധിക്കുന്നവൻ ദൈവമത്രേ,
അവൻ ഇവനെ താഴ്ത്തും ഇവനെ ഉയൎത്തുകയും ചെയ്യും.</lg>

<lg n="9"> യഹോവയുടേ കൈയിൽ ഒരു പാനപാത്രമുള്ളതു
വീഞ്ഞു നുരെച്ചും വിരകിയ മദ്യം നിറഞ്ഞും ഇരിക്കുന്നു;
അതിൽനിന്ന് അവൻ പകൎന്നു കൊടുക്കും,
ഭൂമിയിലേ സകല ദുഷ്ടന്മാരും അതിൻ ഊറലും മോണു കുടിക്കേയുള്ളു.</lg>

<lg n="10"> (എന്നതു), ഞാൻ യുഗപൎയ്യന്തം കഥിക്കയും
യാക്കോബിൻ ദൈവത്തെ കീൎത്തിക്കയും, </lg>

<lg n="11"> ദുഷ്ടരുടേ കൊമ്പുകൾ എല്ലാം അറുക്കയും ചെയ്യും,
നീതിമാന്റേ കൊമ്പുകൾ ഉയൎത്തപ്പെടും (താനും).</lg> [ 179 ] ൭൬. സങ്കീൎത്തനം.

സൻഹരീബെ നിഗ്രഹിച്ച ദൈവം (൫) യുദ്ധവീരനും (൮) ന്യായാധിപ
നും ആയി വിളങ്ങുകയാൽ (൧൧) ഏവരാലും സ്തുത്യൻ (കാലം: സങ്കീ. ൪൬, ൭൫.
൨ നാള. ൩൨, ൨൩).

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ;
ആസാഫ്യ കീൎത്തനയാകുന്ന പാട്ടു.

<lg n="2"> യഹൂദയിൽ ദൈവം അറിയപ്പെട്ടവൻ
ഇസ്രയേലിൽ അവന്റേ പേർ വലിയതു.</lg>

<lg n="3"> ശലേമിൽ അവന്റേ കുടിലും
ചിയോനിൽ അവന്റേ പാൎപ്പും ആയി.</lg>

<lg n="4"> അവിടേക്ക് അവൻ വില്ലിൻ മിന്നലുകളെ പൊട്ടിച്ചു
പലിശയും വാളും യുദ്ധവും (മുട്ടിച്ചു). (സേല)</lg>

<lg n="5"> നിയേ പ്രതാപവാൻ
കവൎച്ച മലകളേക്കാൾ നിരന്നവൻ</lg>

<lg n="6"> മനമിടുക്കന്മാർ കവരപ്പെട്ട സ്വനിദ്രയെ ഉറങ്ങി
പ്രാപ്തിയേറും പുരുഷർ ആരും തൻ കൈ കണ്ടെത്തിയതും ഇല്ല.</lg>

<lg n="7"> യാക്കോബിൻ ദൈവമേ നീ പഴിക്കയാൽ
രഥവും അശ്വവും സുഷുപ്തിയിൽ ആയി.</lg>

<lg n="8"> നീ, നീ ഭയങ്കരൻ!
നിൻ കോപം തുടങ്ങുമ്പോൾ തിരുമുമ്പിൽ ആർ നില്ക്കും?</lg>

<lg n="9"> സ്വൎഗ്ഗത്തിൽനിന്നു നീ നടുതീൎപ്പു കേൾ്പിച്ചു
ഭൂമി ഭയപ്പെട്ട് അടങ്ങി പാൎത്തു,</lg>

<lg n="10"> ഭൂമിയിലേ സാധുക്കളെ ഒക്കയും രക്ഷിപ്പാൻ
ദൈവം ന്യായവിധിക്ക് എഴുനീല്ക്കയിൽ തന്നേ. (സേല)</lg>

<lg n="11"> മനുഷ്യന്റേ ഊഷ്മാവ് നിന്നെ വാഴ്ത്തുന്നു സ്പഷ്ടം
ഊഷ്മാക്കളുടെ ശേഷിപ്പും നീ അരക്കെട്ടാക്കിക്കൊള്ളും.</lg>

<lg n="12"> നിങ്ങളുടേ ദൈവമായ യഹോവെക്കു നേൎന്നും ഒപ്പിച്ചും കൊടുപ്പിൻ!
അവന്റേ ചുറ്റും ഉള്ളവർ എല്ലാവരും ഭയങ്കരന്ന് തിരുമുല്ക്കാഴ്ച കൊണ്ടു</lg>

<lg n="13"> മന്നവന്മാരുടേ കരുത്തിനെ അരിയുമല്ലോ [വരൂ (൬൮, ൩൦)!
ഭ്രരാജാക്കൾ്ക്കു ഭയങ്കരനായവൻ.</lg> [ 180 ] ൭൭. സങ്കീൎത്തനം.

(൨) നെടുങ്കഷ്ടത്തിൽ യഹോവയെ വിളിച്ചു (൫) പണ്ടുള്ള നടപ്പുകളെ ഓ
ൎത്തു (൮) സംശയിച്ച ശേഷം (൧൧) സ്തുതിപ്പാൻ ഒരുമ്പെട്ടു (൧൪) ദൈവാത്ഭുങ്ങ
ളായ (൧൭) ചെങ്കടൽ കടപ്പു ഇത്യാദികളെ വൎണ്ണിച്ചതു.

യദിഥുൻ (എന്ന വാദ്യക്കാരിൽ) സംഗീതപ്രമാണിക്കു (൬൨, ൧) );
ആസാഫിന്റേ കീൎത്തന.

<lg n="2"> എൻ ശബ്ദം ദൈവത്തിലേക്കായി, ഞാൻ നിലവിളിക്കുക,
എൻ ശബ്ദം ദൈവത്തിലേക്ക് ആക, എന്നെ ചെവികൊള്ളുക!</lg>

<lg n="3"> എന്റേ ഞെരിക്കനാളിൽ ഞാൻ കൎത്താവേ അന്വേഷിച്ചു,
രാത്രിയിൽ എൻ കൈ തളരാതേ മലൎത്തി,
എൻ ദേഹി ആശ്വാസപ്പെടുന്നതിനോടു മറുത്തു ( ൧ മോ. ൩൭, ൩൫).</lg>

<lg n="4"> ദൈവത്തെ ഞാൻ ഓൎത്തു മുറയിടും,
ചിന്തിച്ചിട്ട് എൻ ആത്മാവു മാഴ്കുന്നു. (സേല)</lg>

<lg n="5"> എൻ കണ്ണിമകളെ നീ പിടിച്ചു വെച്ചു
ഞാൻ ഉരിയാടാതാണ്ണം ഇടിഞ്ഞു.</lg>

<lg n="6"> അന്നു പൂൎവ്വദിവസങ്ങളെയും
യുഗങ്ങളുടേ ആണ്ടുകളെയും ഞാൻ എണ്ണി.</lg>

<lg n="7"> രാത്രിയിൽ എൻ വീണാനാദത്തെ ഞാൻ ഓൎക്കുക
എൻ ഹൃദയത്തോടു ചിന്തിക്ക എന്നിട്ട് എൻ ആത്മാവ് ആരാഞ്ഞിതു: </lg>

<lg n="8"> കൎത്താവ് യുഗങ്ങളോളവും തള്ളിക്കുളയുമോ?
പ്രസാദിപ്പാൻ ഇനി തോന്നുകയില്ലയോ?</lg>

<lg n="9">അവന്റേ ദയ എന്നേക്കും ഒടുങ്ങിയോ?
തലമുറ തലമുറവരേയും വാഗ്ദത്തം തീൎന്നു പോയോ?</lg>

<lg n="10"> കരുണ ചെയ്വാൻൻ ദേവൻ മറന്നുവോ? [(സേല)
തന്റേ കരളലിവിനെ കോപത്തിൽ അടെച്ചു വെച്ചുവോ? എന്നു തന്നേ.</lg>

<lg n="11"> പിന്നേ ഞാൻ പറഞ്ഞു: ഇത് എന്റെ പിണി,
അത്യുന്നതന്റേ വലങ്കൈ വിളങ്ങും ആണ്ടുകൾ തന്നേ.</lg>

<lg n="12"> ഞാൻ യാഹിന്റേ വങ്ക്രിയകളെ ഓൎപ്പിക്കും,
പണ്ടുള്ള നിൻ അത്ഭുതത്തെ ഓൎക്കുമല്ലോ;</lg>

<lg n="13"> നിന്റേ കൎമ്മം എല്ലാം ധ്യാനിച്ചും
നിൻ വങ്ക്രിയകളെ ചിന്തിച്ചുംകൊള്ളും.</lg>

<lg n="14"> ദൈവമേ, നിന്റേ വഴി വിശുദ്ധിയിൽ തന്നേ
ദൈവത്തോളം വലുതായ ദേവൻ ആർ?</lg> [ 181 ] <lg n="15"> അത്ഭുതം ചെയ്യുന്ന ദേവൻ നീ തന്നേ,
നിന്റേ ശക്തിയെ ജനക്കൂട്ടങ്ങളിൽ നീ അറിയിച്ചു.</lg>

<lg n="16"> നിൻ ജനത്തെ ഭുജത്താൽ വീണ്ടെടുത്തു
യാക്കോബ് യോസേഫ് എന്നവരുടേ മക്കളേ തന്നേ. (സേല)</lg>

<lg n="17"> വെള്ളങ്ങൾ നിന്നെ കണ്ടു
ദൈവമേ വെള്ളങ്ങൾ നിന്നെ കണ്ട് ഈറ്റുനോവിലായി,
ആഴികൾ കലങ്ങി;</lg>

<lg n="18"> കാൎമ്മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
ഇളമുകിലുകൾ മുഴക്കം കേൾ്പിച്ചു,
തിരുശരങ്ങൾ ഊടാടി;</lg>

<lg n="19"> നിന്റേ ഇടിശബ്ദം വട്ടം ചുഴന്നു,
മിന്നലുകൾ ഊഴിയെ പ്രകാശിപ്പിച്ചു
ഭൂമി കുലുങ്ങി നടുങ്ങി.</lg>

<lg n="20"> നിന്റേ വഴി സമുദ്രത്തിലും തിരുപാതകൾ പെരുവെള്ളത്തിലും ആയി,
നിന്റേ ചുവടുകൾ അറിയപ്പെട്ടതും ഇല്ല.</lg>

<lg n="21"> ആട്ടിങ്കൂട്ടം പോലേ നിൻ ജനത്തെ
മോശ അഹരോന്മാരുടേ കൈയാൽ നീ വഴി നടത്തി.</lg>

൭൮. സങ്കീൎത്തനം.

മോശയുടേ കാലത്തെ ഓൎത്തു (൫) ധൎമ്മവെപ്പിന്റേ താല്പൎയ്യത്തെ സൂചിപ്പി
ച്ചശേഷം (൯) എഫ്രയിം നടത്തുന്ന സമയം കല്പനാലംഘനം ആക്രമിച്ചതി
നാൽ (൧൨) ഇസ്രയേൽ പണ്ടുള്ളവരെ പോലേ അവിശ്വാസത്തിൽ ദുഷിച്ചു
പോയി (൪൩) മിസ്രയിൽ ചെയ്ത ദേവാത്ഭുതങ്ങളും മറ്റും മറന്നു പോകകൊണ്ടു
(൫൭) ദൈവം എഫ്രയിമെ താഴ്ത്തി ശിലോവെ വിട്ടു (൬൫) യൂദാവിൽ കടാക്ഷി
ച്ചു ചിയോൻ ദാവിദ് എന്ന നാമങ്ങളെ തെരിഞ്ഞെടുത്തതിനാൽ ൧൨ ഗോത്ര
ങ്ങളെയും പ്രബോധിപ്പിച്ചതു.

ആസാഫിന്റേ ഉപദേശപ്പാട്ടു.

<lg n="1"> എന്റേ ജനമേ എൻ ധൎമ്മോപദേശത്തെ ചെവിക്കൊൾ്ക,
എന്റേ വായ്മൊഴികൾക്കു കാതുചായ്പിൻ!</lg>

<lg n="2"> ഞാൻ ഉപമയാൽ എന്റേ വായി തുറക്കട്ടേ
പുരാണ (ചരിത്ര)ത്തിൽനിന്നു കടങ്കഥ പൊഴിയട്ടേ!</lg>

<lg n="3"> നാം കേട്ടറിഞ്ഞും
പിതാക്കന്മാർ നമ്മോടു വിവരിച്ചും ഉള്ളവ തന്നേ,</lg> [ 182 ] <lg n="4"> അവരുടേ മക്കളോടു നിഷേധിക്കാതേ
പിറേറ തലമുറയോടു യഹോവയുടേ സ്തുതികളെയും
അവന്റേ ഓജസ്സും അവൻ ചെയ്ത അതിശയങ്ങളും നാം വൎണ്ണിച്ചു പോരുക.</lg>

<lg n="5"> അവനാകട്ടേ യാക്കോബിൽ സാക്ഷ്യം സ്ഥാപിച്ചു
ഇസ്രയേലിൽ ധൎമ്മത്തെ വെച്ചപ്പോൾ,
നമ്മുടേ പിതാക്കന്മാരോടു ആയവ തങ്ങളുടേ മക്കളെ അറിയിപ്പാൻ കല്പി</lg>

<lg n="6"> പിറ്റേ തലമുറ ഗ്രഹിക്കയും [ച്ചു.
ജനിപ്പാനുള്ള മക്കൾ എഴുനീറ്റു തങ്ങളുടേ മക്കളോടു വിവരിക്കയും,</lg>

<lg n="7"> ഇവർ തങ്ങളുടേ പ്രത്യാശ ദൈവത്തിങ്കൽ വെക്കയും
ദേവന്റേ വങ്ക്രിക്രിയകളെ മറക്കാതേ തൽകല്പനകളെ സൂക്ഷിക്കയും</lg>

<lg n="8">പിതാക്കളെ പോലേ ഹൃദയം ഒരുക്കാതേ
ദേവനോടു വിശ്വസ്തമല്ലാത്ത ആത്മാവുള്ള ക്രട്ടമായി [ന്നത്രേ.
മത്സരിച്ചും മറുത്തും കൊള്ളുന്ന തലമുറയായി പോകായ്കയും ചെയ്യേണ്ടതി</lg>

<lg n="9"> എഫ്രയിം പുത്രന്മാർ വില്ലാളികളായ ആയുധപാണികൾ എങ്കിലും
അടൽ പോരുന്ന നാളിൽ പിന്തിരിഞ്ഞു;</lg>

<lg n="10"> ദൈവത്തിൻ നിയമത്തെ അവർ കാക്കാതേ
അവന്റേ ധൎമ്മത്തിൽ നടക്കുന്നതു വെറുത്തു,</lg>

<lg n="11"> തൽപ്രവൃത്തികളെയും
അവൻ അവൎക്കു കാണിച്ച അതിശയങ്ങളെയും മറന്നു വിട്ടു.</lg>

<lg n="12"> ആയവൻ മിസ്രദേശത്തു ചാനി നാട്ടിൽ
അവരുടേ പിതാക്കന്മാർ കാണ്കേ അതിശയം ചെയ്തു:</lg>

<lg n="13"> സമുദ്രം പിളൎന്നു അവരെ കടത്തി
അണ പോലേ വെള്ളങ്ങളെ നിറുത്തി (൨ മോ. ൧൫, ൮);</lg>

<lg n="14"> പകലിൽ മേഘത്താലും
രാത്രി എല്ലാം അഗ്നിപ്രകാശത്താലും അവരെ നടത്തി. </lg>

<lg n="15"> മരുവിലേ പാറകളെ പിളൎന്നു
ആഴികൊണ്ട് എന്ന പോലേ അവരെ പെരികേ കുടിപ്പിച്ചു</lg>

<lg n="16"> ശൈലത്തിൽനിന്ന് ഒഴുക്കുകളെ പുറപ്പെടുവിച്ചു
പുഴകൾ കണക്കേ നീർ ഇറക്കി.</lg>

<lg n="17"> ആയവരോ ഇനിയും അവനോടു പാപം ചെയ്തു
വറണ്ടതിൽ അത്യുന്നതനോടു മറുത്തു പോന്നു,</lg>

<lg n="18"> തങ്ങളുടേ കൊതിക്ക് ആഹാരം ചോദിപ്പാന്തക്കവണ്ണം
ഹൃദയംകൊണ്ടു ദേവനെ പരീക്ഷിച്ചു:</lg> [ 183 ] <lg n="19"> ദേവൻ മരുവിലും മേശ ഒരുക്കുവാൻ ശക്തനോ?</lg>

<lg n="20"> അതാ പാറയെ അവൻ അടിപ്പിച്ചിട്ടു വെള്ളങ്ങൾ വഴിഞ്ഞു.
തോടുകൾ ഒലിച്ചുവല്ലോ;
അപ്പം തരുവാൻ കൂടേ കഴിയുമോ?
സ്വജനത്തിന്ന് ഇറച്ചി എത്തിക്കുമോ?
എന്നു ചൊല്ലി ദൈവത്തിന്ന് എതിർ പറഞ്ഞു.</lg>

<lg n="21"> എന്നതു കേട്ടിട്ടു യഹോവ കെറുത്തു
യാക്കോബിന്നു നേരേ തീ കത്തി
ഇസ്രയേലിന്നു നേരേ കോപം കിളൎന്നു,</lg>

<lg n="22"> അവർ ദൈവത്തിൽ വിശ്വസിക്കാതേയും
അവന്റേ രക്ഷയിൽ ആശ്രയിക്കാതേയും പോകയാൽ തന്നേ.</lg>

<lg n="23"> മീത്തൽ ഇളമുകിലെ കല്പിച്ചു
വാനവാതിലുകളെ തുറന്നു,</lg>

<lg n="24"> തിന്മാൻ അവരുടേ മേൽ മന്ന വൎഷിച്ചു
സ്വൎഗ്ഗധാന്യം അവൎക്കു കൊടുത്തു;</lg>

<lg n="25"> ശൌൎയ്യവാന്മാരുടേ അപ്പം അവനവൻ തിന്നു
തൃപ്തിയോളം അവവൎക്കു വഴിയൂട്ട് അയച്ചു.</lg>

<lg n="26"> കിഴക്കങ്കാറ്റെ വാനത്തിൽ(നിന്നു) യാത്രയാക്കി
സ്വശക്തിയാൽ തെന്നലിനെ വരുത്തി,</lg>

<lg n="27"> അവരിൽ ധൂളി പോലേ ഇറച്ചിയും
കടലിലേ മണൽ പോലേ ചിറകുറ്റ പക്ഷിയും ചെയ്തു,</lg>

<lg n="28"> പാളയനടുവിലും
അവരുടേ പാൎപ്പിടങ്ങൾ്ക്കു ചുറ്റും വീഴിച്ചു;</lg>

<lg n="29"> അവരും തിന്നു ഏറ്റം തൃപ്തരായി
അവൎക്ക് അവൻ ആഗ്രഹം പോലേ വരുത്തി.</lg>

<lg n="30"> ആഗ്രഹിച്ചതിനോട് അവർ വേൎവ്വിടാതേ
അവരുടേ ഭക്ഷണം വായിൽ ഉള്ളപ്പോൾ തന്നേ</lg>

<lg n="31"> ദൈവകോപം അവരെക്കൊള്ള കിളൎന്നു
അവരിൽ തടി വെച്ചവരെ അവൻ കൊന്നു
ഇസ്രയേൽ യുവാക്കളെ കമിഴ്ത്തിക്കളഞ്ഞു.</lg>

<lg n="32"> ഇതെല്ലാം സംഭവിച്ചിട്ടും അവർ പിന്നേയും പാപം ചെയ്തു വന്നു
അവന്റേ അതിശയങ്ങളാൽ വിശ്വസിച്ചതും ഇല്ല (൪ മോ. ൧൪, ൧൧).</lg>

<lg n="33"> അവനും മായയിൽ അവരുടേ നാളുകളെയും
ത്രാസത്തിൽ അവരുടേ ആണ്ടുകളെയും ക്ഷയിപ്പിച്ചു</lg> [ 184 ] <lg n="34"> അവരെ കൊന്നാൽ അവനെ തിരയും,
മടങ്ങി വന്നു ദേവനെ തേടുകയും,</lg>

<lg n="35"> ദൈവം തങ്ങളുടേ പാറ എന്നും
അത്യുന്നത ദേവൻ തങ്ങളെ വീണ്ടെടുപ്പുകാരൻ എന്നും ഓൎക്കയും ചെയ്യും.</lg>

<lg n="36"> വായികൊണ്ട് അവന്നു ബോധം വരുത്തി
നാവുകൊണ്ട് അവന്നു ഭോഷ്ക്കു പറയും;</lg>

<lg n="37"> അവരുടേ ഹൃദയം അവനോടു സ്ഥിരമല്ല താനും;
അവന്റേ നിയമത്തിൽ അവർ ഉറെച്ചതും ഇല്ല.</lg>

<lg n="38"> ആയവനോ കരളലിഞ്ഞു
ദ്രോഹത്തെ മൂടിക്കളകയും നശിപ്പിക്കായ്കയും
അന്നന്നു സ്വകോപത്തെ മടക്കയും
തന്റേ എല്ലാ ഊഷ്മാവിനെ ഉണൎത്തായ്കയും ചെയ്യും;</lg>

<lg n="39">അവർ ജഡം എന്നും തിരിഞ്ഞു
വരാതേ പോയ്പോകുന്ന ശ്വാസം എന്നും അവൻ ഓൎത്തു.</lg>

<lg n="40"> മരുഭൂമിയിൽ അവർ എത്രവട്ടം അവനോടു മറുത്തു
പാഴ്നിലത്തിൽ അവനെ മുഷിപ്പിച്ചു!</lg>

<lg n="41"> തിരികേ തിരികേ ദേവനെ പരീക്ഷിച്ചു
ഇസ്രയേലിന്റേ വിശുദ്ധനെ ഉഴപ്പിച്ചു.</lg>

<lg n="42"> മാറ്റാനിൽനിന്ന് അവരെ വീണ്ടുകൊണ്ടു നാൾ
അവന്റേ കയ്യേ അവർ ഓൎത്തില്ല;</lg>

<lg n="43"> മിസ്രയിൽ അവൻ തന്റേ അടയാളങ്ങളെയും
ചാനി നാട്ടിൽ തൻ അത്ഭുതങ്ങളെയും ഇട്ടതും,</lg>

<lg n="44"> അവരുടേ കൈ വഴികളെ രക്തമാക്കി മാറ്റി
തോടുകളെ കുടിക്കാതാക്കി ചമെച്ചതും,</lg>

<lg n="45"> പോന്തകൾ അവരിൽ അയച്ചു തിന്നിച്ചു
തവള (മുതലായതിനാൽ) നശിപ്പിച്ചതും,</lg>

<lg n="46"> അവരുടേ വിളവിനെ വെട്ടുകിളിക്കും
അവരുടേ പ്രയത്നത്തെ തുള്ളന്നും കൊടുത്തതും,</lg>

<lg n="47"> കന്മഴകൊണ്ട് അവരുടേ മുന്തിരിവള്ളിയും
ആലിപ്പഴംകൊണ്ട് അമാറത്തികളും വധിച്ചതും,</lg>

<lg n="48"> അവരുടേ കന്നുകാലികളെ കന്മഴെക്കും
മൃഗക്കൂട്ടങ്ങളെ ജ്വാലകൾ്ക്കും സമൎപ്പിച്ചതും,</lg>

<lg n="49"> തൻ കോപത്തിൻ ചൂടു ചീറ്റം ഈറൽ പീഡ
ഇവറ്റോടു ദുൎദൂതന്മാരുടേ വ്യൂഹത്തെ അവരിൽ അയച്ചൂട്ടു.</lg> [ 185 ] <lg n="50"> സ്വകോപത്തിന്നു മാൎഗ്ഗം നികത്തി
മരണത്തോട് അവരുടേ പ്രാണനെ വിലക്കാതേ
മഹാവ്യാധിയിൽ അവരുടേ ജീവനെ സമൎപ്പിച്ചു,</lg>

<lg n="51"> മിസ്രയിലേ കടിഞ്ഞൂലിനെ ഒക്കയും
ഹാം കൂടാരങ്ങളിലേ വീൎയ്യങ്ങളുടേ മീത്ത് എല്ലാം അടിച്ചതും,</lg>

<lg n="52"> ആട്ടിങ്കൂട്ടം പോലേ സ്വജനത്തെ യാത്രയാക്കി
നിവഹം കണക്കേ മരുവിൽ കൂടി തെളിച്ചതും,</lg>

<lg n="53"> താൻ നിൎഭയമായി നടത്തുകയാൽ
അവർ പേടിയാതേ നില്ക്കേ ശത്രുക്കളെ സമുദ്രം മൂടിയതും,</lg>

<lg n="54"> തന്റേ വിശുദ്ധ അതിരിലേക്ക്
തന്റേ വലങ്കൈ സമ്പാദിച്ച ഈ മലയോളം അവരെ വരുത്തിയതും,</lg>

<lg n="55">ജാതികളെ അവരുടേ മുമ്പിൽനിന്നു നീക്കി
അളത്തക്കയറുകൊണ്ട് അവകാശമാക്കിക്കളഞ്ഞു
അവരുടേ കൂടാരങ്ങളിൽ ഇസ്രയേൽ ഗോത്രങ്ങളെ താൻ കുടിയിരുത്തി
[യതും (അവർ മറന്നു കഷ്ടം).</lg>

<lg n="56">അനന്തരം അവർ അത്യുന്നത ദൈവത്തെ പരീക്ഷിച്ചു മറുത്തു
അവന്റേ സാക്ഷ്യങ്ങളെ പ്രമാണിക്കാതേ, </lg>

<lg n="57"> തങ്ങളുടേ അപ്പന്മാരെ പോലേ ചതിച്ചു പിൻവാങ്ങി
കൃത്രിമവില്ലു കണക്കേ മറിഞ്ഞു പോയി,</lg>

<lg n="58"> തങ്ങളുടേ കുന്നുകാവുകളെ കൊണ്ട് അവന്നു വ്യസനവും
വിഗ്രഹങ്ങളാൽ എരിവും വരുത്തി.</lg>

<lg n="59"> എന്നതു ദൈവം കേട്ടിട്ടു കെറുത്തു (൨ ൧)
ഇസ്രയേലേ ഏറ്റം നിരസിച്ചു,</lg>

<lg n="60"> മനുഷ്യരിൽ വസിപ്പിച്ച കൂടാരമാകുന്ന
ശീലോ പാൎപ്പിടത്തെ ഉപേക്ഷിച്ചു,</lg>

<lg n="61"> സ്വശക്തിയെ പ്രവാസത്തിലും
തന്റേ അഴകിനെ മാറ്റാന്റെ കൈയിലും കൊടുത്തു,</lg>

<lg n="62"> സ്വജനത്തെ വാളിന്നു സമൎപ്പിച്ചുകളഞ്ഞു
തന്റേ അവകാശത്തോടു കെറുത്തു (൧ ശമു. ൪).</lg>

<lg n="63"> അവന്റേ യുവാക്കളെ അഗ്നി ഭക്ഷിച്ചു
അവന്റേ കന്യമാരെ (വേളിപ്പാട്ടുകളാൽ) കൊണ്ടാടുമാറില്ല;</lg>

<lg n="64"> അവന്റേ പുരോഹിതന്മാർ വാളാൽ പട്ടു
അവന്റേ വിധവമാർ കരയാതേ നില്ക്കും.</lg> [ 186 ] <lg n="65"> അപ്പോൾ കൎത്താവ് നിദ്രിതനെ പോലെ ഉണൎന്നു
വീഞ്ഞിനാൽ അട്ടഹാസിക്കുന്ന ശൂരനോടു ഒത്തു,</lg>

<lg n="66"> തന്റേ മാറ്റാന്മാരെ പിന്നോക്കം തല്ലി
നിത്യനിന്ദ അവൎക്കു ഏകി.</lg>

<lg n="67"> യോസേഫിൻ കൂടാരത്തെ നിരസിച്ചു
എഫ്രയിം ഗോത്രത്തെ തെരിഞ്ഞെടുക്കാതേ</lg>

<lg n="68">യഹൂദഗോത്രത്തെയും
താൻ സ്നേഹിച്ച ചിയോൻ മലയെയും തെരിഞ്ഞെടുത്തു.</lg>

<lg n="69"> ഉന്നത (സ്വൎഗ്ഗം) പോലേ തന്റേ വിശുദ്ധസ്ഥലത്തെ പണിചെയ്തു
യുഗത്തോളം അടിസ്ഥാനം ഇട്ടു ഭൂമികണക്കേ (ആക്കി);</lg>

<lg n="70"> സ്വദാസനായ ദാവിദെ വരിച്ചു
ആട്ടിൻതൊഴുത്തുകളിൽനിന്ന് എടുത്തു</lg>

<lg n="71"> ആടുതള്ളകളുടേ പിന്നിൽനിന്ന് അവനെ വരുത്തി
സ്വജനമായ യാക്കോബെ
തൻ അവകാശമായ ഇസ്രയേലേ തന്നേ മേയിപ്പാൻ ആക്കി. </lg>

<lg n="72"> ആയവൻ ഹൃദയത്തികവിനോടേ അവരെ മേച്ചുകൊണ്ടു
കൈകളുടെ സാമൎത്ഥ്യംകൊണ്ട് അവരെ നടത്തുകയും ചെയ്തു.</lg>

൭൯. സങ്കീൎത്തനം.

യരുശലേമിന്റേ നാശം നിമിത്തം സങ്കടപ്പെട്ടു (൫) രക്ഷയും (൧൦) പ്രതി
ക്രിയയും അപേക്ഷിച്ചതും (കാലം: സങ്കീ. ൭൪).

ആസാഫ്യ കീൎത്തന.

<lg n="1"> ദൈവമേ ജാതികൾ നിന്റേ അവകാശത്തിൽ കടന്നു
നിന്റേ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു
യരുശലേമെ ഇടിഞ്ഞ കല്ലുകൾ ആക്കി വെച്ചു.</lg>

<lg n="2"> നിന്റേ ദാസന്മാരുടേ ശവം വാനത്തിലേ പക്ഷിക്ക് ഇരയാക്കി
നിന്റേ ഭക്തന്മാരുടേ മാംസം ഭൂമിയിലേ മൃഗത്തിനു കൊട്ടത്തു.</lg>

<lg n="3"> അവരുടേ രക്തം യരുശലേമിന്റേ ചുറ്റും വെള്ളം പോലേ ഒഴിച്ചു കള
കുഴിച്ചിട്ടുന്നവൻ ഇല്ലാഞ്ഞു. [ഞ്ഞു</lg>

<lg n="4"> ഞങ്ങൾ അയല്ക്കാൎക്കു നിന്ദയും
ചുറ്റുമുള്ളവവൎക്കു ഹാസ്യവും ഇളപ്പവും ആയി ചമഞ്ഞു (൪൪, ൧൪).</lg>

<lg n="5"> യഹോവേ, നീ എന്നേക്കും കോപിപ്പതും
നിന്റേ എരിവു തീ പോലേ കത്തുവതും എത്രത്തോളം?</lg> [ 187 ] <lg n="6"> നിന്നെ അറിയാത്ത ജാതികളിലും
തിരുനാമത്തെ വിളിക്കാത്ത രാജ്യങ്ങളുടേ മേലും നിന്റേ ഊഷ്മാവിനെ</lg>

<lg n="7"> യാക്കോബിനെ തിന്നു [പകരുക!
അവന്റേ വാസം അവർ പാഴാക്കിക്കളഞ്ഞുവല്ലോ (യിറ. ൧൦, ൨൫).</lg>

<lg n="8"> പൂൎവ്വന്മാരുടേ അകൃത്യങ്ങളെ ഞങ്ങൾ്ക്കു നേരേ ഓൎക്കൊല്ല!
നിന്റേ കരളലിവുകളാൽ ഞങ്ങളെ മുമ്പിടുവാൻ ബദ്ധപ്പെടേണമേ;
ഞങ്ങൾ ഏറ്റം മെലിഞ്ഞുവല്ലോ.</lg>

<lg n="9"> ഞങ്ങളുടേ രക്ഷാദൈവമേ, തിരുനാമത്തിൻ തേജസ്സ് നിമിത്തം
ഞങ്ങളെ തുണെക്കയും ഉദ്ധരിക്കയും
തിരുനാമം ഹേതുവായി ഞങ്ങളുടേ പാപങ്ങളെ മൂടിക്കളയേണമേ!</lg>

<lg n="10"> ഇവരുടേ ദൈവം എവിടേ എന്നു ജാതികൾ എന്തിനു പറവൂ? (യോവേൽ
നിന്റേ ദാസന്മാരുടേ രക്തം ചിന്നിയതിന്റേ പ്രതിക്രിയ [൨, ൧൭).
ജാതികളിൽ ഞങ്ങളുടേ കണ്ണുകൾ കാണ്കേ അറിയായ്വരേണമേ (൫ മോ.</lg>

<lg n="11"> ബദ്ധന്റേ ഞരക്കം തിരുമുമ്പിൽ വരികയാവു; [൩൨, ൪൩)!
നിന്റേ ഭുജത്തിൻ മഹിമെക്കു തക്കവണ്ണം മൃത്യുപുത്രരെ ശേഷിപ്പിച്ചാലും! </lg>

<lg n="12"> ഞങ്ങളുടേ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദയെ
കൎത്താവേ, ഏഴു മടങ്ങായി അവരുടേ മടിയിലേക്കു മടക്കുക!</lg>

<lg n="13"> നിന്റേ ജനവും നിൻ മേച്ചലിലേ ആടുകളുമായുള്ള ഞങ്ങളോ (൭൧, ൧)
എന്നും നിന്നെ വാഴ്ത്തുകയും
തലമുറതലമുറയോളം നിന്റേ സ്തുതിയെ വൎണ്ണിക്കയും ചെയ്യും.</lg>

൮൦. സങ്കീൎത്തനം.

ഞെരുങ്ങുന്ന (വടക്കേ) രാജ്യത്തിന്നു വേണ്ടി സഹായം അപേക്ഷിച്ചു (൫)
സങ്കടത്തെ വൎണ്ണിച്ചു (൯) ദൈവം നട്ട വള്ളിയുടേ അവസ്ഥയെ ഓൎപ്പിച്ചു (൧൫).
യഥാസ്ഥാനത്തിലാക്കുവാൻ യാചിച്ചതു.

സംഗീതപ്രമാണിക്കു; സാക്ഷ്യത്തിൻ താമരകളെ രാഗത്തിൽ;
ആസാഫിന്റേ കീൎത്തന.

<lg n="2"> ഇസ്രയേലിൻ ഇടയനേ, ചെവിക്കൊള്ളേണമേ!
യോസേഫിനെ ആടുകളെ പോലേ തെളിക്കുന്നവനേ,
കറൂബുകളിൽ വസിക്കുന്നവനേ, വിളങ്ങി വന്നാലും!</lg> [ 188 ] <lg n="3"> എഫ്രയിം ബിന്യമീൻ മനശ്ശ ഇവറ്റിൻ മുമ്പിൽ (൪ മോ. ൨, ൧൭. SS)
നിന്റേ ശൌൎയ്യത്തെ ഉണൎത്തി
ഞങ്ങൾക്കു രക്ഷെക്കായി ചെല്ലൂകേ വേണ്ടു!</lg>

<lg n="4"> ദൈവമേ, ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!</lg>

<lg n="5"> സൈന്യങ്ങളുടെ ദൈവമായ യഹോവേ,
നിൻ ജനത്തിന്റേ പ്രാൎത്ഥനയെ കൊള്ളേ നീ എത്രത്തോളം പുകെക്കുന്നു?</lg>

<lg n="6"> കണ്ണീരപ്പംകൊണ്ട് അവരെ ഊട്ടി
കുററി നിറയ കണ്ണുനീരുകൾ കുടിപ്പിക്കുന്നു.</lg>

<lg n="7"> നീ ഞങ്ങളെ അയല്ക്കാൎക്കു വഴക്കാക്കി വെക്കുന്നു,
ഞങ്ങളുടേ ശത്രുക്കൾ തങ്ങളിൽ പരിഹസിക്കുന്നു.</lg>

<lg n="8"> സൈന്യങ്ങളുടേ ദൈവമേ ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!</lg>

<lg n="9">മിസ്രയിൽനിന്ന് നീ മുന്തിരിവള്ളിയെ പുറപ്പെടുവിച്ചു
ജാതികളെ പുറത്താക്കി അതിനെ നട്ടു (൪൪, ൩).</lg>

<lg n="10"> അതിന്റേ മുമ്പിൽ നീ വാരി
അതും വേർ പാകി ഭൂമിയെ നിറെച്ചു.</lg>

<lg n="11"> മലകൾ അതിൻ നിഴലാലും
ദിവ്യദേവദാരുക്കൾ അതിൻ കൊടികളാലും മൂടി വന്നു.</lg>

<lg n="12"> കടലോളം തൻ കൊമ്പുകളെയും
(ഫ്രത്ത്) നദി വരേ തൻ തളിരുകളെയും നീട്ടി വിടും.</lg>

<lg n="13"> അതിന്റേ മതിലുകൾ നി എന്തിനു തകൎത്തു
വഴിയിൽ കൂടി കടക്കുന്നവർ എല്ലാം പറിപ്പാറാക്കി?</lg>

<lg n="14"> കാട്ടിൽനിന്നുള്ള പന്നി അതിനെ മാന്തി
നിലത്തിന്മേൽ ഇളകുന്നത് അതിനെ മേഞ്ഞു കളയും.</lg>

<lg n="15"> സൈന്യങ്ങളുടേ ദൈവമേ, അല്ലയോ തിരിഞ്ഞു വന്നു
സ്വൎഗ്ഗത്തിങ്കന്നു നോക്കി കണ്ടു ഈ വള്ളിയെ സന്ദൎശിക്കേണമേ!</lg>

<lg n="16">നിന്റേ വലങ്കൈ നട്ടതിനെയും
നിണക്കായി നീ ഉറപ്പിച്ച മകനെയും ആഛാദിക്കേണമേ!</lg>

<lg n="17"> അതു തീയിൽ വെന്തു ചെത്തിപ്പോയി;
തിരുമുഖത്തിന്റേ ശാസനയാൽ അവർ കെട്ടു പോകുന്നു.</lg>

<lg n="18"> നിന്റേ വലങ്കൈക്കല്ലേ പുരുഷനും [ഉണ്ടായിരിക്ക!
നിണക്കായി നീ ഉറപ്പിച്ച മനുഷ്യപുത്രനും ആയവന്റെ മേൽ തൃക്കൈ</lg> [ 189 ] <lg n="19"> ഞങ്ങളോ നിന്നെ വിട്ടു പിൻവാങ്ങുകയില്ല. [ച്ചു യാചിക്കും.
ഞങ്ങളെ ഉയിൎപ്പിച്ചു കൊള്ളേണമേ തിരുനാമത്തെ മാത്രം ഞങ്ങൾവിളി</lg>

<lg n="20">സൈന്യങ്ങളുടേ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!</lg>

൮൧. സങ്കീൎത്തനം.

പെസഹ കൊണ്ടാടേണ്ടുന്നതു (൫) അന്ന് ഇസ്രയേലിന്നു രക്ഷ വന്നതു
കൊണ്ടത്രേ. (൭) ഇനി യഹോവയെ മാത്രം കേട്ടു സേവിച്ചാൽ (൧൪) ജനത്തി
ന്ന് എത്ര ഭാഗ്യം.

സംഗീതപ്രമാണിക്കു; ഗത്ഥ്യരാഗത്തിൽ, ആസാഫിന്റേതു.

<lg n="2"> നമ്മുടേ ശക്തിയാകുന്ന ദൈവത്തിന്ന് ആൎപ്പിൻ
യാക്കോബിൻ ദൈവത്തിന്ന് ഘോഷിപ്പിൻ,</lg>

<lg n="3"> പാട്ടു കരേറ്റുവിൻ വീണയോടും
മനോഹര കിന്നരവും ചെണ്ടയും കേൾ്പിപ്പിൻ!</lg>

<lg n="4"> അമാവാസ്യയിൽ കാഹളം ഊതുവിൻ
നമ്മുടേ ഉത്സവനാളാം പൌൎണ്ണമിയിൽ തന്നേ!</lg>

<lg n="5">കാരണം ഇസ്രയേലിന്ന് ഇതു വെപ്പും
യാക്കോബ് ദൈവത്തിന്നു ന്യായവും ആകുന്നു.</lg>

<lg n="6"> അവൻ മിസ്രദേശത്തെ കൊള്ളേ പുറപ്പെടുമ്പോൾ
യോസേഫിന്നു ഇതു സാക്ഷ്യമാക്കി വെച്ചു.
ഞാൻ അറിയാത്ത ഭാഷയെ കേൾ്ക്കുന്നിതു:</lg>

<lg n="7"> അവന്റേ തോളിനെ ഞാൻ ചുമടിൽനിന്നു വേർവിടുത്തു
അവന്റേ കരങ്ങൾ വട്ടിയിൽനിന്നു നീങ്ങിപ്പോയി.</lg>

<lg n="8"> ഞെരുക്കത്തിൽ നീ വിളിച്ചു ഞാൻ നിന്നെ വിടുവിച്ചു
ഇടിയുടേ മറയത്തുനിന്നു നിണക്ക് ഉത്തരം ഏകി
വിവാദവെള്ളത്തിന്നരികേ നിന്നെ ശോധന ചെയ്തു. (സേല)</lg>

<lg n="9"> എൻ ജനമേ, കേൾ്ക്ക ഞാൻ ആണയിട്ടു നിന്നെ പ്രബോധിപ്പിക്കട്ടേ,
ഇസ്രയേല എന്നെ കേട്ടുകൊണ്ടാലും!</lg>

<lg n="10"> അന്യദേവൻ നിന്നിൽ ഉണ്ടാകരുതു,
പരദേശദേവനെ കുമ്പിടരുതു!</lg>

<lg n="11"> മിസ്രദേശത്തുനിന്നു നിന്നെ കരേറുമാറാക്കിയ
യഹോവ എന്ന നിന്റേ ദൈവം ഞാൻ തന്നേ (൨ മോ. ൨൦, ൨ S);
നിന്റേ വായെ വിസ്താരത്തിൽ തുറക്ക ഞാൻ അതിനെ നിറെക്കും.</lg> [ 190 ] <lg n="12"> എങ്കിലും എൻ ജനം എന്റേ ശബ്ദം കേൾ്ക്കാതു
ഇസ്രയേലിന്ന് എങ്കൽ മനസ്സില്ലാഞ്ഞു.</lg>

<lg n="13"> ഞാനും അവരുടേ ഹൃദയത്തിന്റേ ശാഠ്യത്തിൽ അവരെ ഏല്പിച്ചുകളഞ്ഞു
അവരുടേ ആലോചനകളിൽ അവർ നടന്നു.</lg>

<lg n="14"> എൻ ജനം എന്നെ കേട്ടു
ഇസ്രയേൽ എൻ വഴികളിൽ നടന്നാൽ (കൊള്ളായിരുന്നു);</lg>

<lg n="15"> ക്ഷണനേരത്തിൽ ഞാൻ അവരുടേ ശത്രുക്കളെ കുനിയുമാറാക്കി
മാറ്റാന്മാരുടേ മേൽ എൻ കയ്യെ തിരിക്കും.</lg>

<lg n="16">യഹോവയുടേ പകയർ (ഇസ്രയേലിനു) രഞ്ജന നടിക്കും
ഇവരുടേ കാലമോ യുഗത്തോളവും ഉണ്ടാം.</lg>

<lg n="17"> കോതമ്പിന്റേ സാരം കൊണ്ടു ഞാൻ അവനെ ഊട്ടി
പാറയിൽനിന്നു തേനുകൊണ്ടു നിന്നെ തൃപ്തനാക്കും (൫ മോ. ൩൨, ൧൩ S).</lg>

൮൨. സങ്കീൎത്തനം.

ദേവസ്ഥാനത്തിലുള്ള ന്യായാധിപതിമാരെ ദൈവം ന്യായക്കേടു നിമിത്തം
ശാസിച്ചു (൫) ചെവിക്കൊള്ളായ്കയാൽ നാശം പ്രവചിച്ചതും (൮) ദൈവത്തി
ന്റേ ന്യായവിധിക്കായിട്ടു അപേക്ഷയും.

ആസാഫിന്റേ കീൎത്തന.

<lg n="1"> ദേവസഭയിൽ ദൈവം നിന്നുകൊണ്ടു
ദേവന്മാരുടേ നടുവിൽ ന്യായം വിധിക്കുന്നിതു:</lg>

<lg n="2"> നിങ്ങൾ വക്രതയിൽ വിസ്തരിപ്പതും
ദുഷ്ടന്മാരിൽ മുഖപക്ഷം ഭാവിപ്പതും എത്രത്തോളം? (സേല)</lg>

<lg n="3"> സാധുവിന്നും അനാഥന്നും ന്യായം വിധിപ്പിൻ!
എളിയവനെയും ദീനനെയും നീതീകരിപ്പിൻ!</lg>

<lg n="4"> നീചനെയും ദരിദ്രനെയും വിടുവിപ്പിൻ!
ദുഷ്ടരുടേ കയ്യിൽനിന്ന് ഉദ്ധരിപ്പിൻ!</lg>

<lg n="5"> എന്നിട്ടും അവർ അറിയാതേയും
വിവേചിയാതേയും ഇരിട്ടിൽ നടക്കുന്നു.
(അതുകൊണ്ടു) ഭൂമിയുടേ അടിസ്ഥാനങ്ങൾ എല്ലാം ഇളകുന്നു.</lg>

<lg n="6"> ഞാനോ നിങ്ങൾ ദേവന്മാർ എന്നും (൨ മോ. ൨൧, ൬. ൨൨, ൮).
എല്ലാവരും അത്യുന്നതിന്റേ മക്കൾ എന്നും പറഞ്ഞു സത്യം.</lg>

<lg n="7"> എങ്കിലും മാനുഷപ്രകാരം നിങ്ങൾ മരിച്ചു
പ്രഭുക്കളിൽ ഒരുത്തനെ പോലേ പട്ടും പോകം എന്നത്രേ.</lg>

<lg n="8"> ദൈവമേ എഴുനീറ്റു ഭൂമിക്കു ന്യായം വിധിക്കേണമേ!
സകല ജാതികളിലും അവകാശകൎത്താവ് നീയല്ലോ ആകുന്നു.</lg> [ 191 ] ൮൩. സങ്കീൎത്തനം.

വലുതായ ഞെരുക്കം (൬) പത്തു പുറജാതികളുടേ കൂട്ട്ക്കെട്ടിനാൽ ഉണ്ടായ
പ്പോൾ (൧൦) പണ്ടുള്ള രക്ഷകളെ ഓൎപ്പിച്ചു (൧൪) ശത്രുശിക്ഷ അപേക്ഷിച്ചതു;
(കാലം: ൪൮ പോലേ).

ആസാഫിന്റേ (സന്തതിയാൽ) കീൎത്തനപ്പാട്ടു.

<lg n="2"> ദൈവമേ, മിണ്ടാതിരിക്കൊല്ല,
ദേവ, മൌനമാകയും അടങ്ങി പാൎക്കയും അരുതേ!</lg>

<lg n="3"> അതാ നിന്റേ ശത്രുക്കൾ മുഴങ്ങുകയും
നിൻ പകയർ തല പൊന്തിക്കയും,</lg>

<lg n="4"> തിരുജനത്തിന്റേ നേരേ കൌശലം മന്ത്രിച്ചു
നിന്റേ മറയത്തുള്ളവരെ കൊള്ളേ ആലോചിക്കയും ചെയ്തു ചൊല്ലുന്നിതു:</lg>

<lg n="5">അല്ലയോ നാം വന്നു അവരെ ജാതിയാകാതവണ്ണം സന്നമാക്കി
ഇസ്രയേൽനാമം ഇനി ഓൎക്കപ്പെടാതാക്കി വെക്കുക!</lg>

<lg n="6"> ഇങ്ങനേ ഒക്കത്തക്ക ഹൃദയത്തോടേ ആലോചിച്ചു
നിന്നെക്കൊള്ളേ സഖ്യം ചെയ്തതു,</lg>

<lg n="7"> ഏദോം ഇശ്മയേലർ ഇവരുടേ കൂടാരങ്ങൾ
മോവാബ് ഹഗരരും,</lg>

<lg n="8"> ഗബാൽ അമ്മോൻ, അമലേക്കും
തൂർ വാസികളോടേ ഫലിഷ്ടയും തന്നേ;</lg>

<lg n="9"> അശ്ശൂർ കൂടേ അവരോടു പറ്റിപ്പോയി
ലോത്തിൻ പുത്രന്മാൎക്ക് ഇവർ ഭുജമായി വന്നു. (സേല)</lg>

<lg n="10"> അവരോട് നി ചെയ്കേ വേണ്ടതു
മിദ്യാൻ സീസരാ യാബീൻ ഇവരോടു കീശോൻ താഴ്വരയിൽ (ചെയ്തതു</lg>)

<lg n="11"> ആയവർ എൻദോരിൽ തീൎന്നു പോയി [പോലേ
നിലത്തിന്നു വളമായി.</lg>

<lg n="12"> ഓറെബ് ജേബ് എന്നവരെ പോലേ അവരുടേ നായകന്മാരെയും
ജെബഃ ചല്മുന്ന എന്ന പോലേ അവരുടേ എല്ലാ അഭിഷിക്തരെയും ഇടുക,</lg>

<lg n="13"> ദൈവത്തിൻ വാസങ്ങളെ നാം ഇങ്ങ് അടക്കുക
എന്നു ചൊല്ലുന്നവരെ തന്നേ!</lg>

<lg n="14"> എൻ ദൈവമേ, അവരെ ചുഴലിക്കണക്കേ
കാററിന്മുമ്പിലേ കുച്ചി പോലേയാക്കുക,</lg>

<lg n="15"> കാട്ടിനെ ദഹിപ്പിക്കുന്ന തീക്കും
മലകളെ കത്തിക്കുന്ന ജ്വാലെക്കും ഒത്തവണ്ണമേ,</lg> [ 192 ] <lg n="16"> നിന്റേ വിശറുകൊണ്ട് അവരെ ആട്ടി,
നിൻ കൊടുങ്കാററിനാൽ മെരിട്ടുക!</lg>

<lg n="17"> അവരുടേ മുഖത്തിൽ ഇളപ്പം നിറെക്കേ വേണ്ടതു,
യഹോവേ, തിരുനാമത്തെ അവർ തിരവാനും,</lg>

<lg n="18"> നാണിച്ച് എന്നെന്നേക്കും ഭ്രമിച്ച്
അമ്പരന്നു കെടുവാനും തന്നേ.</lg>

<lg n="19">പിന്നേ യഹോവ എന്ന നാമമുള്ള നീ മാത്രം സൎവ്വ ഭൂമിയുടേ മേലും അ
എന്ന് അവർ അറിവൂതാക. [ത്യുന്നതൻ</lg>

൮൪. സങ്കീൎത്തനം.

ദേവഭവനത്തിൽ വസിക്കുന്നതിന്റേ ഭാഗ്യവും (൬) ഇളകാതേ ആശ്രയി
ക്കുന്നവരുടേ സൌഖ്യവും വൎണ്ണിച്ചു (൯) രാജാവിനു ദേവകരുണ അപേക്ഷി
ച്ചതു.

സംഗീതപ്രമാണിക്കു; ഗത്ഥ്യരാഗത്തിൽ; കോരഹ്യപുത്രരുടേ കീൎത്തന.

<lg n="2"> സൈന്യങ്ങളുടേ യഹോവേ,
നിന്റേ പാൎപ്പിടങ്ങൾ എത്ര ആഗ്രഹിക്കപ്പെട്ടവ! </lg>

<lg n="3"> യഹോവയുടേ പ്രാകാരങ്ങളെ എൻ ദേഹി കൊതിച്ചു മാഴ്കുകയും ചെയ്യുന്നു,
എൻ ഹൃദയവും ജന്ധവും ജീവനുള്ള ദേവങ്കലേക്ക് ആൎക്കുന്നു.</lg>

<lg n="4"> കുരികിൽ കൂടേ വീടു കണ്ടെത്തി,
മേവൽപക്ഷി തന്റേ കുഞ്ഞുകളെ വെക്കുന്ന കൂടും തനിക്കു (കണ്ടു),
നിന്റേ ബലിപീഠങ്ങളെ തന്നേ,
സൈന്യങ്ങളുടേ യഹോവ എന്ന എൻ രാജാവും കൎത്താവും ആയുള്ളോവേ!</lg>

<lg n="5"> തിരുഭവനത്തിൽ വസിക്കുന്നവർ ധന്യർ
അവർ ഇനിയും നിന്നെ സ്തുതിക്കും. (സേല)</lg>

<lg n="6"> നിന്നിൽ മാത്രം ശക്തിയുള്ള മനുഷ്യൻ
ഹൃദയത്തിൽ നിരത്തുകളുള്ളവൻ തന്നേ ധന്യൻ.</lg>

<lg n="7"> ആയവർ കരച്ചൽ താഴ്വരയൂടേ കടന്നു കൊണ്ട്
അതിന്റെ ഉറവാക്കുന്നു,
മുന്മഴ അതിനെ അനുഗ്രഹങ്ങളാൽ അണിയാക്കും.</lg>

<lg n="8"> ആയവർ പ്രാപ്തിയിൽനിന്നു പ്രാപ്തിയിലേക്കു ചെല്ലും
ചിയോനിൽ ദൈവത്തിന്മുമ്പിൽ കാണപ്പെടും.</lg>

<lg n="9"> സൈന്യങ്ങളുടേ ദൈവമായ യഹോവേ, എൻ പ്രാൎത്ഥനയെ കേൾ്ക്കേണ
യാക്കോബിൻ ദൈവമേ, ചെവികൊൾ്കയാവു! (സേല) [മേ!</lg> [ 193 ] <lg n="10"> ഞങ്ങളുടേ പലിശയായ ദൈവമേ, കാണ്ക
നിന്റേ അഭിഷിക്തന്റേ മുഖത്തെ നോക്കുക! [ക്കാളും നല്ലതു,</lg>

<lg n="11"> കാരണം നിന്റേ പ്രാകാരങ്ങളിൽ ഒരു ദിവസം (മറ്റുള്ള) ആയിരത്തെ
എൻ ദൈവത്തിൻ ഭവനത്ത് ഉമ്മരപ്പടിമേൽ കിടക്കുന്നതു
ദുഷ്ടതാകൂടാരങ്ങളിൽ മേവുന്നതിനെക്കാർ എനിക്കു തെളിയുന്നു.</lg>

<lg n="12">യഹോവയായ ദൈവം സൂൎയ്യനും പലിശയും ആകുന്നുവല്ലോ,
യഹോവ കരുണയും തേജസ്സും കൊടുക്കുന്നു.
തികവിൽ നടക്കുന്നവൎക്കു നന്മ നിഷേധിക്കയില്ല.</lg>

<lg n="13"> സൈന്യങ്ങളുടയ യഹോവേ,
നിന്നിൽ തേറിക്കൊള്ളുന്ന മനുഷ്യൻ ധന്യൻ!</lg>

൮൫. സങ്കീൎത്തനം.

പ്രവാസത്തിൽനിന്നു മടങ്ങി വന്ന ഇസ്രയേൽ മുമ്പേത്ത രക്ഷകളെ ഓൎത്തു
യാചിച്ചു (൯) പൂൎണ്ണരക്ഷയെ കാത്തിരിക്കുന്നതു.

സംഗീതപ്രമാണിക്കു; കോരഹ്യപുത്രരുടേ കീൎത്തന.

<lg n="2"> യഹോവേ, നിന്റേ ദേശത്തെ നീ കടാക്ഷിച്ചു
യാക്കോബിൻ അടിമയെ മാറ്റിതന്നു</lg>

<lg n="3">തിരുജനത്തിന്റേ അകൃത്യം ക്ഷമിച്ചു
അവരുടേ സകല പാപവും മൂടിക്കുളഞ്ഞു; (സേല)</lg>

<lg n="4"> നിന്റേ എല്ലാ ചീറ്റവും നീ എടുത്തു
നിന്റേ കോപത്തിന്റേ ചൂടു മതിയാക്കിയല്ലോ.</lg>

<lg n="5"> (ഇനി) ഞങ്ങളുടേ രക്ഷയുടേ ദൈവമേ, ഞങ്ങളിലേക്കു തിരിഞ്ഞു
ഞങ്ങളോട് നിണക്കുള്ള മുഷിച്ചൽ പൊട്ടിക്കയും ചെയ്ക.</lg>

<lg n="6"> നീ യുഗത്തോളം ഞങ്ങളോടു കോപിക്കുമോ
നിന്റേ ക്രോധം തലമുറതലമുറയോളം നീട്ടുമോ?</lg>

<lg n="7"> നീ തിരിഞ്ഞു ഞങ്ങളെ ഉയിൎപ്പിക്കയില്ലയോ?
നിന്റേ ജനം നിന്നിൽ സന്തോഷിക്കേണ്ടയോ?</lg>

<lg n="8"> യഹോവേ, നിന്റേറ ദയ ഞങ്ങൾ്ക്കു കാട്ടി
നിന്റേ രക്ഷയെ തരേണമേ!</lg>

<lg n="9"> യഹോവ എന്ന ദേവൻ ഉരെക്കുന്നത് എന്ത് എന്നു ഞാൻ കേൾ്ക്കട്ടേ,
സ്വജനത്തോടും തന്റേ ഭക്തരോടും അവൻ സമാധാനം ഉരെക്കുന്നു,
അവരോ ബുദ്ധിഹീനതയിലേക്കു തിരിഞ്ഞു പോകായ്ക!</lg> [ 194 ] <lg n="10"> അവന്റേ രക്ഷ അവനെ ഭയപ്പെടുന്നവൎക്ക് സമീപം തന്നേ
നമ്മുടേ ദേശത്തിൽ തേജസ്സു വസിക്കത്തക്കവണ്ണമേ.</lg>

<lg n="11"> ദയയും സത്യവും എതിരേല്ക്കുന്നു
നീതിയും സമാധാനവും ചുംബിക്കുന്നു,</lg>

<lg n="12"> സത്യം ഭൂമിയിൽനിന്നു മുളെക്കും
സ്വൎഗ്ഗത്തിൽനിന്നു നീതി എത്തി നോക്കും.</lg>

<lg n="13">യഹോവ കൂട നന്മ നല്കും
നമ്മുടേ ദേശം തന്റേ വിളവെ തരും.</lg>

<lg n="14"> നീതി അവന്റേ മുമ്പേ നടക്കും
അവന്റേ നടകളെ വഴിയാക്കി വെക്കയും ചെയ്യും.</lg>

൮൬. സങ്കീൎത്തനം.

സങ്കടത്തിൽ നിസ്സംശയമായ ദേവകൃപയെ അപേക്ഷിച്ചു (൬) വിശ്വാസ
ത്താൽ ശങ്കയെ പോക്കി (൧൧) മുമ്പേത്ത രക്ഷകൾ ഓൎത്തു തേറി (൧൪) യാചന
യെ ആവൎത്തിച്ചതു.

ദാവിദിന്റേ പ്രാൎത്ഥന.

<lg n="1"> യഹോവേ, നിന്റേ ചെവി ചാച്ച് എനിക്കു ഉത്തരം തരേണമേ
ഞാൻ എളിയവനും ദരിദ്രനും ആകുന്നുവല്ലോ.</lg>

<lg n="2"> ഞാൻ ഭക്തനാകയാൽ എൻ ദേഹിയെ കാത്തുകൊൾ്ക
എൻ ദൈവമേ, നിന്നിൽ തേറുന്ന നിൻ ദാസനെ രക്ഷിക്കേ വേണ്ടു!</lg>

<lg n="3"> നാൾ എല്ലാം നിന്നെ നോക്കി വിളിക്കുകയാൽ
കൎത്താവേ, എന്നെ കനിഞ്ഞു കൊണ്ടാലും!</lg>

<lg n="4">അടിയന്റേ ദേഹിയെ സന്തോഷിപ്പിക്ക
കൎത്താവേ, നിങ്കലേക്കു ഞാൻ ദേഹിയേ ഉയൎത്തുന്നുവല്ലോ (൨൫, ൧ ).</lg>

<lg n="5"> കാരണം കൎത്താവേ, നീ നല്ലവനും ക്ഷമാശീലനും
നിന്നെ വിളിക്കുന്ന എല്ലാവരോടും ദയ പെരുകിയവനും തന്നേ.</lg>

<lg n="6"> യഹോവേ, എൻ പ്രാൎത്ഥന ചെവിക്കൊണ്ടു
ഞാൻ കെഞ്ചി യാചിക്കുന്ന ശബ്ദം കുറിക്കൊള്ളേണമേ.</lg>

<lg n="7"> എൻ ഞെരുക്കുനാളിൽ നിന്നോടു വിളിക്കും
നീ ഉത്തരം കല്പിക്കുമല്ലോ.</lg>

<lg n="8"> ദേവകളിൽ ആകട്ടേ കൎത്താവേ, നിണക്കു തുല്യൻ ഇല്ല.(൨ മോ. ൧൫, ൧൧)
നിന്റേ ക്രിയകൾ്ക്കു തുല്യമായവയും ഇല്ല.</lg>

<lg n="9"> നീ ഉണ്ടാക്കിയ സകല ജാതികളും വന്നു തിരുമുമ്പിൽ കുമ്പിട്ടു
കൎത്താവേ, തിരുനാമത്തെ തേജസ്കരിക്കും.</lg> [ 195 ] <lg n="10"> കാരണം ദൈവമേ, വലിയവനും
അത്ഭുതങ്ങൾ ചെയ്യുന്നവനും നീയത്രേ ആകുന്നതു.</lg>

<lg n="11"> യഹോവേ, നിന്റേ വഴിയെ എനിക്ക് ഉപദേശിക്ക (൨൭, ൧൧)
നിന്റേ സത്യത്തിൽ ഞാൻ നടക്കും;
തിരുനാമത്തെ ഭയപ്പെടുവാൻ എൻ ഹൃദയത്തെ ഒന്നിപ്പിക്ക.</lg>

<lg n="12"> എൻ ദൈവമായ കൎത്താവേ, നിന്നെ ഞാൻ സൎവ്വഹൃദയത്തോടും വാഴ്ത്തി
തിരുനാമത്തെ യുഗപൎയ്യന്തം തേജസ്കരിക്കും;</lg>

<lg n="13"> കാരണം എൻ മേൽ നിന്റേ ദയ വലുതായിരുന്നു,
എൻ ദേഹിയെ നീ അധമപാതാളത്തിൽനിന്ന് ഉദ്ധരിച്ചുവല്ലോ.</lg>

<lg n="14"> ദൈവമേ അഹങ്കാരികൾ എന്റേ നേരേ എഴുനീറ്റു
പ്രൌഢന്മാരുടേ സഭ എൻ ദേഹിയെ തിരയുന്നു,
നിന്നെ തങ്ങളുടേ മുമ്പാകേ വെക്കുന്നില്ല (൫൪, ൫).</lg>

<lg n="15"> നീയോ കൎത്താവേ, കനിവും കൃപയും ഉള്ള ദേവൻ
ദീൎഗ്ഘശാന്തിയും ദയാസത്യങ്ങളും പെരുകിയവൻ തന്നേ (൨ മോ. ൩൪, ൬).</lg>

<lg n="16"> എങ്കലേക്കു തിരിഞ്ഞു കരുണ ചെയ്തു
അടിയന്നു നിന്റേ ശക്തി തരികയും
നിന്റേ ദാസീപുത്രനെ രക്ഷിക്കയും ചെയ്ക.</lg>

<lg n="17"> യഹോവേ, നീ എന്നെ തുണെച്ച് ആശ്വസിപ്പിച്ചതിനെ
എന്നെ പകെക്കുന്നവർ കണ്ടു നാണിക്കത്തക്കവണ്ണം
നന്മെക്കായി ഒാർ അടയാളം എന്നോടു ചെയ്യേണമേ!</lg>

൮൭. സങ്കീൎത്തനം.

ചിയോൻ യഹോവെക്ക് ഇഷ്ടമാകയാൽ (൪) ശേഷം ജാതികൾ്ക്കും ജന്മന
ഗരം ആകും (കാലം: സ. ൪൬. ൭൬).

കോരഹ്യപുത്രരുടേ കീൎത്തനപ്പാട്ടു.

<lg n="1"> അവൻ അടിസ്ഥാനം ഇട്ടവൾ
വിശുദ്ധ മലകളിൻ മേലത്രേ.</lg>

<lg n="2"> യാക്കോബിൻ എല്ലാ പാൎപ്പിടങ്ങളിലും
യഹോവ സ്നേഹിക്കുന്നത് ചിയോന്റേ വാതിലുകൾ തന്നേ.</lg>

<lg n="3"> ദൈവത്തിൻ നഗരമായവളേ,
നിന്നെ ചൊല്ലി തേജസ്സുള്ളവ ഉരെക്കപ്പെടുന്നു. (സേല)</lg>

<lg n="4"> രഹബ് (യശ. ൩൦, ൭) ബാബൽ എന്നവയും എന്റേ പരിചയക്കാർ എ
[ന്നു ഞാൻ പ്രസിദ്ധമാക്കും;</lg> [ 196 ] കണ്ടാലും ഫലിഷ്ടയും തൂരും കൂശുമായി
ഇവൻ അവിടേ ജനിച്ചു എന്നതു (കേൾ്ക്കും).

<lg n="5"> ചിയോനെ കുറിച്ചോ അവനവൻ അവളിൽ ജനിച്ചു എന്നും
അത്യുന്നതൻ താൻ അവളെ സ്ഥിരമാക്കുന്നു എന്നും പറയപ്പെടും.</lg>

<lg n="6"> വംശങ്ങളെ എഴുതുകയിൽ
യഹോവ ഇവനും അവിടേ ജനിച്ചു എന്നു (ചൊല്ലി) എണ്ണും. (സേല) </lg>

<lg n="7"> (അന്നു) പാട്ടുകാരും ആട്ടക്കാരും ഒരു പോലേ
എന്റേ ഉറവുകൾ ഒക്കയും നിന്നിൽ അത്രേ എന്നു കീൎത്തിക്കും.</lg>


൮൮. സങ്കീൎത്തനം.

കൊടിയ കഷ്ടത്തെ (൪) ദൈവത്തോടു വൎണ്ണിച്ചു (൧൧) രക്ഷയാചിച്ചു (൧൪)
സങ്കടങ്ങളെ ബോധിപ്പിച്ചു കരയുന്നതു.

കോരഹ്യപുത്രരുടേ പാട്ടുകീൎത്തന; സംഗീതപ്രമാണിക്കു; മഹലത്ത്
രാഗത്തിൽ എതിർ പാടുവാൻ.; ജരഹ്യനായ ഹേമാന്റേ
(൧ രാ. ൪, ൩൧) ഉപദേശപ്പാട്ടു.

<lg n="2"> എൻ രക്ഷാദൈവമായ യഹോവേ,
ഞാൻ പകലും ഇരവും തിരുമുമ്പിൽ നിലവിളിക്കുന്നു.</lg>

<lg n="3"> എൻ പ്രാൎത്ഥന നിന്റേ മുമ്പാകേ വരികയാവു
ഞാൻ കെഞ്ചുന്നതിലേക്കു നിന്റേ ചെവി ചായ്ക്ക!</lg>

<lg n="4"> കാരണം എൻ ദേഹിക്കു തിന്മകളാൽ തൃപ്തി വന്നു
എൻ ജീവൻ പാതാളത്തോട് അണയുന്നു.</lg>

<lg n="5"> ഞാൻ ഗുഹയിൽ ഇറങ്ങുന്നവരോട് എണ്ണപ്പെട്ടു (൨൬, ൧)
ശേഷിയില്ലാതേ പോയ വീരന്ന് ഒത്തു ചമഞ്ഞു.</lg>

<lg n="6"> മരിച്ചവരിൽ വിടുതല വന്നവനായി (ഇയ്യോബ് ൩, ൧൯)
കുഴിയിൽ പാൎക്കുന്ന ചാവാളരെ കണക്കേ തന്നേ;
ആയവരെ നീ ഇനി ഓൎക്കുന്നില്ല
തൃക്കൈയിൽനിന്ന് അവർ അറ്റു പോയി.</lg>

<lg n="7"> അധോലോകക്കുഴിയിൽ
കൂരിരിട്ടുള്ള ആഴങ്ങളിൽ നീ എന്നെ ആക്കി.</lg>

<lg n="8"> നിന്റേ ഊഷ്മാവ് എൻ മേൽ ഊന്നി കിടക്കുന്നു
നിന്റേ എല്ലാ തിരകളാലും നീ പീഡിപ്പിക്കുന്നു. (സേല)</lg>

<lg n="9"> എന്റേ അറിമുഖക്കാരെ നീ എന്നോട് അകറ്റി
എന്നെ അവൎക്ക് അറെപ്പാക്കി,
ഞാൻ പുറപ്പെടാതവണ്ണം അടെക്കപ്പെട്ടവൻ.</lg> [ 197 ] <lg n="10"> പീഡയാൽ എൻ കണ്ണു തപിക്കുന്നു
യഹോവേ, ദിനമ്പ്രതി ഞാൻ നിന്നെ വിളിച്ചു,
നിങ്കലേക്കു കരങ്ങളെ പരത്തുന്നു.</lg>

<lg n="11"> മരിച്ചവരിൽ നീ അതിശയം ചെയ്യുമോ?
പ്രേതന്മാർ എഴുനീറ്റു നിന്നെ വാഴ്ത്തുമോ? (സേല)</lg>

<lg n="12"> കഴിയിൽ നിന്റേ ദയയും
കേടിൽ നിന്റേ വിശ്വസ്തതയും വൎണ്ണിക്കപ്പെടുമോ?</lg>

<lg n="13"> ഇരിട്ടിൽ നിന്റേ അത്ഭുതവും
മറതിനാട്ടിൽ നിന്റേ നീതിയും അറിയപ്പെടുമോ?</lg>

<lg n="14"> ഞാനോ യഹോവേ, നിങ്കലേക്കു കൂക്കുന്നു
ഉഷസ്സിൽ എൻ പ്രാൎത്ഥന നിന്നെ മുമ്പിടും.</lg>

<lg n="15"> യഹോവേ, എൻ ദേഹിയെ നീ തള്ളിവിട്ടു
തിരുമുഖത്തെ എന്നിൽനിന്നു മറെക്കുന്നത് എന്തു?</lg>

<lg n="16"> ബാല്യം മുതൽ ഞാൻ എളിയവനും വീൎപ്പു മുട്ടുന്നവനും ആയി,
നിന്റേ ഭീഷണികളെ ഞാൻ സഹിച്ചു അഴിനില പൂണ്ടു പോകുന്നു.</lg>

<lg n="17"> നിന്റേ ക്രോധാഗ്നി എന്റേ മേൽ കവിഞ്ഞു
നിന്റേ അരട്ടൽ എന്നെ ഒടുക്കി,</lg>

<lg n="18"> വെള്ളമ്പോലേ എല്ലാ നാളും എന്നെ ചുറ്റി
ഒന്നിച്ചു വളഞ്ഞു നില്ക്കുന്നു.</lg>

<lg n="19"> സ്നേഹിതനെയും കൂട്ടുകാരനെയും നീ എന്നോട് അകറ്റി,
എന്റേ അറിമുഖമോ ഇരുളിടമത്രേ.</lg>

൮൯. സങ്കീൎത്തനം.

ദാവിദിനു നിത്യവാഗ്ദത്തം നല്കിയ ദൈവത്തെ സ്തുതിച്ചു (൬) അവന്റേ
മഹത്വത്താൽ ഇസ്രയേലിനു വന്ന ഭാഗ്യം വൎണ്ണിച്ചു (൨൦) പുരാണവാഗ്ദത്തത്തി
ന്നു ഭംഗം വന്നത് ഓൎപ്പിച്ചു (൩൯) സങ്കടപ്പെട്ടു (൪൭) രക്ഷ അപേക്ഷിച്ചതു.
(കാലം: പ്രവാസത്തിന്നു കുറയ മുമ്പേ).

ജരഹ്യനായ ഏഥാന്റേ ഉപദേശപ്പാട്ടു (൧ നാൾ ൨, ൬).

<lg n="2"> യഹോവയുടേ ദയകളെ ഞാൻ എന്നും പാടുക
തലമുറതലമുറയോളം നിന്റേ വിശ്വസ്തത എൻ വായികൊണ്ട് അറിയി</lg>

<lg n="3"> ദയ എന്നും പണിയപ്പെടും, [ക്കും.
സ്വൎഗ്ഗങ്ങളിൽ തന്നേ നിന്റേ വിശ്വസ്തതയെ നീ ഉറപ്പിക്കുന്നു എന്നു ഞാൻ</lg>

<lg n="4"> ഞാൻ തെരിഞ്ഞെടുത്തവനോടു നിയമം ഖണ്ഡിച്ചു [ചൊല്ലുന്നു സത്യം.
എൻ ദാസനായ ദാവിദിന്നു സത്യം ചെയ്തു:</lg> [ 198 ] <lg n="5"> നിന്റേ സന്തതിയെ യുഗപൎയ്യന്തം ഉറപ്പിക്കും
നിന്റേ സിംഹാസനത്തെ തലമുറതലമുറയോളം പണിയിക്കും (൨ ശമു.
[൭) എന്നുണ്ടല്ലോ. (സേല)</lg>

<lg n="6"> യഹോവേ, നിന്റേ അതിശയത്തെ വാനങ്ങളും
നിന്റേ വിശ്വസ്തതയെ വിശുദ്ധരുടേ കൂട്ടവും വാഴ്ത്തും.</lg>

<lg n="7"> കാരണം ഇളമുകിലിൽ യഹോവയോട് ആർ ഒക്കും
ദേവപുത്രരിൽ (൨൯, ൧) യഹോവയോട് (ആർ) തുല്യൻ?</lg>

<lg n="8"> വിശുദ്ധരുടേ മന്ത്രിസഭയിൽ ദേവൻ അതിഭീമനും
ചുറ്റുമുള്ളവൎക്ക് എല്ലാം ഭയങ്കരനും തന്നേ. </lg>

<lg n="9"> സൈന്യങ്ങളുടേ ദൈവമായ യഹോവേ, നിന്നെ പോലേ ആർ വിക്രമ
യാഃ നിന്റേ വിശ്വസ്തത നിന്നെ ചൂഴവും (നില്ക്കുന്നു). [വാൻ?</lg>

<lg n="10">സമുദ്രത്തിൻ ഡംഭത്തിങ്കൽ നീ വാഴുന്നു
അതിൻ അലകൾ പൊങ്ങുകയിൽ നീ ശമിപ്പിക്കുന്നു.</lg>

<lg n="11"> പട്ടവനെക്കണക്കേ രഹബിനെ നീ തകൎത്തു
നിന്റേ ശക്തിയുള്ള ഭുജത്താൽ ശത്രുക്കളെ നീ ചിന്നിച്ചു.</lg>

<lg n="12"> സ്വൎഗ്ഗം നിന്റേതു ഭൂമിയും നിന്റേതു,
ഊഴിയും അതിൽ നിറയുന്നതും നീ അടിസ്ഥാനം ഇട്ടു.</lg>

<lg n="13"> വടക്കും തെക്കും നീ സൃഷ്ടിച്ചു.
താബോരും ഹെൎമ്മോനും തിരുനാമത്തിങ്കൽ ആൎക്കുന്നു. </lg>

<lg n="14">ശൌൎയ്യം പൂണ്ട ഭുജം നിണക്ക് (ഉണ്ടു)
തൃക്കൈശക്തി കാട്ടും നിന്റേ വലങ്കൈ ഉയരും.</lg>

<lg n="15"> നീതിയും ന്യായവും നിന്റേ സിംഹാസനത്തിന്റേ തൂൺ തന്നേ
ദയയും സത്യവും തിരുമുഖത്തെ മുമ്പിടുന്നു.</lg>

<lg n="16"> (ഈ രാജ) ഘോഷത്തെ അറിയുന്ന ജനം ധന്യർ തന്നേ,
യഹോവേ, തിരുമുഖത്തിൻ പ്രകാശത്തിൽ അവർ നടക്കും.</lg>

<lg n="17"> നിന്റേ നാമത്തിൽ അവർ എല്ലാ നാളും ആനന്ദിച്ചു
നിന്റേ നീതിയിൽ ഉയരും.</lg>

<lg n="18"> കാരണം അവരുടേ ശക്തിക്ക് അലങ്കാരം നീ തന്നേ
നിന്റേ പ്രസാദത്താൽ നീ ഞങ്ങളുടേ കൊമ്പ് ഉയൎത്തും.</lg>

<lg n="19"> ഞങ്ങളുടേ പലിശ യഹോവെക്കല്ലോ ഉള്ളതു,
ഞങ്ങളുടേ രാജാവും ഇസ്രയേലിന്റേ വിശുദ്ധന്നു തന്നേ.</lg>

<lg n="20"> അന്നു നീ ദൎശനത്തിൽ നിന്റേ ഭക്തരോടു സംസാരിച്ചു പറഞ്ഞിതു (൧ നാ
ഒരു വീരനിൽ ഞാൻ തുണ സമൎപ്പിച്ചു വെച്ചു [ൾ ൧൭, ൧൫:
ജനത്തിൽനിന്നു യുവാവിനെ ഉയൎത്തി,</lg> [ 199 ] <lg n="21"> എൻ ദാസനായ ദാവിദിനെ കണ്ടെത്തി
എന്റേ വിശുദ്ധ തൈലംകൊണ്ട് അഭിഷേകം ചെയ്തു. </lg>

<lg n="22"> ആയവനോട് എന്റേ കൈ സ്ഥിരമായിരിക്കും
എൻ ഭുജം അവനെ ഉറപ്പിക്കും.</lg>

<lg n="23"> ശത്രു അവനെ തിക്കുകയില്ല
അക്രമമകൻ പീഡിപ്പിക്കയും ഇല്ല.</lg>

<lg n="24"> അവന്റേ മാറ്റാന്മാരെ അവന്മുമ്പിൽനിന്നു ഞാൻ ചതെക്കും
അവന്റേ പകയരെ തല്ലും.</lg>

<lg n="25"> എന്റേ സത്യവും ദയയും അവനോടു തന്നേ,
എൻ നാമത്താൽ അവന്റേ കൊമ്പ് ഉയരും.</lg>

<lg n="26"> ഞാൻ അവന്റേ കൈ സമുദ്രത്തിലും
അവന്റേ വലങ്കൈ നദികളിലും വെക്കും.</lg>

<lg n="27">അവൻ എന്നെ: എടോ എന്റേറ അപ്പനേ
എൻ ദേവ എൻ രക്ഷയുടേ പാറ എന്നു വിളിക്കും.</lg>

<lg n="28"> ഞാനും അവനെ മുങ്കുട്ടിയും
ഭൂമിയുടേ അരചൎക്ക് അത്യുന്നതനും ആക്കി വെക്കും.</lg>

<lg n="29"> എൻ ദയയെ യുഗപൎയ്യന്തം അവന്നായി കാക്കും
എൻ സഖ്യം അവന്നു സ്ഥിരമായി.</lg>

<lg n="30"> ഞാൻ നിത്യത്തോളം അവന്റേ സന്തതിയെയും
സ്വൎഗ്ഗദിവസങ്ങളെ പോലേ (൫ മോ. ൧൧, ൨൧) തൽസിംഹാസനത്തെ</lg>

<lg n="31"> അവന്റേ പുത്രന്മാർ എൻ ധൎമ്മത്തെ വിട്ടു [യും ആക്കും.
എൻ ന്യായങ്ങളിൽ നടക്കാതേ</lg>

<lg n="32"> എൻ വെപ്പുകളെ തീണ്ടിച്ചു
എൻ കല്പനകളെ സൂക്ഷിക്കാതേ പോയാൽ,</lg>

<lg n="33"> ഞാൻ വടികൊണ്ട് അവരുടേ ദ്രോഹത്തെയും
അടികളാൽ അകൃത്യത്തെയും സന്ദൎശിക്കും.</lg>

<lg n="34"> എങ്കിലും അവങ്കൽനിന്ന് എൻ ദയയെ പൊട്ടിക്കയോ
എൻ വിശ്വസ്തതയെ ഭഞ്ജിക്കയോ ഇല്ല;</lg>

<lg n="35"> എൻ നിയമം തീണ്ടിക്കയും
എൻ അധരങ്ങളിൽനിന്നു പുറപ്പെട്ടതിനെ മാറ്റുകയും ഇല്ല.</lg>

<lg n="36"> എന്റേ വിശുദ്ധിയിങ്കൽ ഞാൻ ഒന്ന് ആണയിട്ടിട്ടുണ്ടു
ദാവിദിനോടു ഞാൻ കപടം പറകയില്ലെല്ലോ:</lg>

<lg n="37"> അവന്റേ സന്തതി യുഗപൎയ്യന്തവും
തൽസിംഹാസനം എന്റേ മുമ്പിൽ സൂൎയ്യനെ പോലേയും ആം;</lg> [ 200 ] <lg n="38"> ചന്ദ്രനെ പോലേ അത് എന്നും ഉറെക്കും. [(സെല)
ഇളമുകിലിലേ സാക്ഷി വിശ്വസ്തൻ തന്നേ (യിറ. ൩൧, ൩൫) എന്നത്രേ,</lg>

<lg n="39"> നീയോ ഞങ്ങളെ തള്ളി നിരസിച്ചു
നിന്റേ അഭിഷിക്തനോടു കയൎത്തു,</lg>

<lg n="40"> നിന്റേ ദാസന്റേ നിയമത്തെ ധിക്കരിച്ചു
നിലം വരേ തൽകിരീടത്തെ തീണ്ടിച്ചു.</lg>

<lg n="41"> അവന്റേ മതിലുകളെ ഒക്കയും തകൎത്തു (൮൦, ൧൩)
കിടങ്ങുകളെ ഇടിച്ചൽ ആക്കി വെച്ചു.</lg>

<lg n="42"> വഴിയിൽ കൂടി കടക്കുന്നവർ എല്ലാം അവനെ കവരുന്നു
അയല്ക്കാൎക്ക് അവൻ നിന്ദയായി.</lg>

<lg n="43"> അവന്റേ മാറ്റാന്മാരുടേ വലങ്കൈയെ നീ ഉയൎത്തി
തൽശത്രുക്കളെ ഒക്കയും സന്തോഷിപ്പിച്ചു.</lg>

<lg n="44"> അവന്റേ വാളിൻ കടുപ്പത്തെ കൂടേ മടക്കി
യുദ്ധത്തിൽ അവനെ നിവിൎത്താതേ പോയി.</lg>

<lg n="45"> അവന്റേ ഓലക്കം മതിയാക്കി
തൽസിംഹാസനത്തെ നിലത്തിലിട്ടു കളഞ്ഞു.</lg>

<lg n="46"> അവന്റേ യൌവനദിവസങ്ങളെ ചുരുക്കി
നാണംകൊണ്ട് അവനെ മൂടി വെച്ചു. (സേല)</lg>

<lg n="47"> യഹോവേ, നീ എന്നേക്കും മറഞ്ഞു കൊള്ളുന്നതും
നിന്റേ ഊഷ്മാവ് തീ പോലേ കത്തുന്നതും എത്രത്തോളം?</lg>

<lg n="48"> എനിക്ക് ആയുസ്സ് എമ്മാത്രം എന്നും
മനുഷ്യപുത്രരെ ഒക്കയും ഏതു മായെക്കായി സൃഷ്ടിച്ചു എന്നും ഓൎത്തുകൊൾ്ക. </lg>

<lg n="49"> മരണത്തെ കാണാതേ ജീവിച്ചിരിക്കുന്ന പുരുഷൻ ആരു പോൽ,
പാതാളത്തിൻ കൈയിൽനിന്നു സ്വദേഹിയെ വിടുവിക്കുന്നവൻ (ആർ)?</lg>

<lg n="50"> കൎത്താവേ, നിന്റേ വിശ്വസ്തതയാൽ ദാവിദിനോടു ആണയിട്ട [(സേല)
നിന്റേ ആദ്യദയകൾ എവിടേ?</lg>

<lg n="51"> കൎത്താവേ, അടിയങ്ങളുടേ നിന്ദയും
പല വംശങ്ങളുടേ (നിന്ദ) എല്ലാം എൻ മടിയിൽ ഞാൻ ചുമന്നു നടക്കുന്ന </lg>

<lg n="52"> നിന്റേ ശത്രുക്കൾ, യഹോവേ, നിന്ദിച്ചു [തും,
നിന്റേ അഭിഷിക്തന്റേ ചുവടുകളെ നിന്ദിച്ചതും ഓൎക്കേണമേ! </lg>

യഹോവ യുഗപൎയ്യന്തം അനുഗ്രഹിക്കപ്പെട്ടവൻ (ആക)
ആമെൻ! ആമെൻ! [ 201 ] നാലാം കാണ്ഡവും അഞ്ചാം കാണ്ഡവും

൯൦ –൧൦൬ ൧൦൭ – ൧൫൦

മോശേ മുതൽ ഒടുക്കത്തേ കാലംവരേ
അനേകരുടേ കീൎത്തനങ്ങൾ.

(ഇതിലും അഞ്ചാമതിലും അടങ്ങിയിരിക്കുന്നു).

൯൦. സങ്കീൎത്തനം.

മാനുഷാരിഷ്ടതയും ആയുസ്സിന്റേ വേഗതയും വിചാരിച്ചു നിത്യനെ ശര
ണം പ്രാപിച്ചു (൭) മരണത്തിൽ പാപക്കൂലിയും ദേവകോപത്തിൻ ഫലവും
കണ്ടു (൧൩) കരുണയാലേ വാഗ്ദത്തനിവൃത്തി യാചിച്ചതു.

ദേവപുരുഷനായ മോശയുടേ പ്രാൎത്ഥന.

<lg n="1"> കൎത്താവേ, നീ തലമുറതലമുറയായിട്ടു ഞങ്ങൾ്ക്കു ശരണമായിരുന്നു.</lg>

<lg n="2"> മലകൾ ജനിച്ചതിന്നും
നീ ഭൂമിയെയും ഊഴിയെയും ഉൽപാദിച്ചതിന്നും മുമ്പേ
യുഗമ്മുതൽ യുഗപൎയ്യന്തം, ദേവ, നീ ഉണ്ടു.</lg>

<lg n="3"> നീ മൎത്യനെ പൊടിപെടുവോളം തിരിക്കുന്നു
മനുഷ്യപുത്രരേ മടങ്ങി ചേരുവിൻ എന്നും പറയുന്നു.</lg>

<lg n="4"> ആയിരം വൎഷമാകട്ടേ നിന്റേ കണ്ണിൽ
ഇന്നലേ കടന്ന ദിവസം പോലേയും
രാത്രിയിലേ ഒരു യാമവും അത്രേ.</lg>

<lg n="5"> നീ അവരെ ഒഴുക്കിക്കളയുന്നു അവർ ഉറക്കമത്രേ,
രാവിലേ പുല്ലു പോലേ തേമ്പുന്നു;</lg>

<lg n="6"> രാവിലേ അവൻ പൂത്തു തേമ്പുന്നു
വൈകുന്നേരത്ത് അറുത്തിട്ട് ഉണങ്ങുന്നു.</lg>

<lg n="7"> കാരണം നിന്റേ കോപത്താൽ ഞങ്ങൾ തീൎന്നു
നിന്റേ ഊഷ്മാവിനാൽ മെരിണ്ടു പോകുന്നു.</lg>

<lg n="8"> നീ ഞങ്ങളുടേ അകൃത്യങ്ങളെ നിന്റേ നേരേയും [രിക്കുന്നു.
ഞങ്ങളുടേ ആന്തരത്തെ നിന്റേ മുഖപ്രകാശത്തിന്നു മുമ്പിലും ആക്കിയി</lg>

<lg n="9"> നിന്റേ ചീറ്റത്താൽ ഞങ്ങളുടേ ദിവസങ്ങൾ എല്ലാം കഴിഞ്ഞു പോയിയ
ഞങ്ങളുടേ ആണ്ടുകളെ ഒരു നിരൂപണം പോലേ തികെക്കുന്നു. [ല്ലോ,</lg> [ 202 ] <lg n="10"> ഞങ്ങളുടേ വാഴുനാളുകൾ എഴുപതു വൎഷം;
വീൎയ്യങ്ങൾ ഹേതുവായി എണ്പതാകിലും
അതിന്റേ വമ്പു കഷ്ടവും മായയും അത്രേ,
വേഗത്തിൽ കഴിഞ്ഞല്ലോ ഞങ്ങൾ പറന്നു പോയി.</lg>

<lg n="11"> തിരുകോപത്തിൻ ശക്തിയെയും
ചീറ്റത്തെയും നിൻ ഭയത്തിന്നു തക്കവണ്ണം അറിയുന്നവൻ ആർ?</lg>

<lg n="12"> ജ്ഞാനഹൃദയംകൊണ്ടു വരത്തക്കവണ്ണം
ഞങ്ങളുടേ ദിവസങ്ങളെ എണ്ണുവാൻ ഗ്രഹിപ്പിക്കേണമേ.</lg>

<lg n="13"> യഹോവേ, മടങ്ങി വരേണമേ! എത്രോടം (താമസം)?
നിന്റേ ദാസരിൽ അനുതപിക്കേണമേ!</lg>

<lg n="14"> കാലത്തു തന്നേ നിൻ ദയയാലേ തൃപ്തി ൨രുത്തി
ഞങ്ങൾ വാഴുനാൾ ഒക്കയും ആൎത്തു സന്തോഷിപ്പാറാക്കുക.</lg>

<lg n="15"> ഞങ്ങളെ പീഡിപ്പിച്ച നാളുകൾ്ക്കും
തിന്മ കണ്ട ആണ്ടുകൾ്ക്കും തക്കവാറു സന്തോഷിപ്പിച്ചാലും! </lg>

<lg n="16"> നിന്റേ പ്രവൃത്തി അടിയങ്ങൾ്ക്കും
നിന്റേ പ്രാഭവം ഇവരുടേ മക്കൾ്ക്കും കാണ്മാറാക! </lg>

<lg n="17"> ഞങ്ങളുടേ ദൈവമായ യഹോവയുടേ മാധുൎയ്യം ഞങ്ങളുടേ മേൽ ഇരിപ്പൂ
ഞങ്ങളുടേ കൈവേലയെ ഞങ്ങളുടേ മേൽ സ്ഥിരമാക്കുക, [താക,
അതേ, ഞങ്ങളുടേ കൈവേലയെ സ്ഥിരമാക്കേണമേ!</lg>

൯൧. സങ്കീൎത്തനം.

ദേവാശ്രിതന്മാൎക്കു (൩) മഹാരോഗാദികഷ്ടങ്ങളിൽ ഭയപ്പെടാതേ (൯) ദൂത
സേവയും അത്ഭുതരക്ഷയും ആശിക്കാം.

<lg n="1"> അത്യുന്നതന്റേ രഹസ്സിങ്കൽ വസിച്ചും
സൎവ്വശക്തന്റേ നിഴലിൽ പാൎത്തുംകൊണ്ടു,</lg>

<lg n="2"> ഞാൻ യഹോവയോട്: ഹേ, എൻ ആശ്രയവും ദുൎഗ്ഗവും
ഞാൻ തേറുന്ന ദൈവവും എന്നു പറയും.</lg>

<lg n="3">കാരണം നായാട്ടുകാരന്റേ കണിയിൽനിന്നും
ആപത്തുള്ള മഹാരോഗത്തിൽനിന്നും അവൻ നിന്നെ ഉദ്ധരിക്കും;</lg>

<lg n="4"> തന്റേ തൂവൽകൊണ്ടു നിന്നെ മറെക്കും
അവന്റേ ചിറകുകളുടേ കീഴിൽ നിണക്ക് ആശ്രയിക്കാം,
അവന്റേ സത്യം പലിശയും കുടയും തന്നേ.</lg>

<lg n="5"> രാപ്പേടിക്കും
പകൽ തെറിക്കുന്ന അമ്പിന്നും,</lg> [ 203 ] <lg n="6"> ഇരിട്ടിൽ നടക്കുന്ന മഹാരോഗത്തിന്നും
ഉച്ചെക്കു പകരുന്ന സംഹാരത്തിന്നും നീ ഭയപ്പെടുകയില്ല.</lg>

<lg n="7"> നിന്റേ ഇടത്ത് ആയിരവും വലത്തു പതിനായിരവും വീഴും എങ്കിലും,
നിന്നെ തീണ്ടുകയില്ല.</lg>

<lg n="8"> കണ്ണുകൊണ്ട് മാത്രം നീ നോക്കി
ദുഷ്ടരിലേ പ്രതിഫലം കാണും.</lg>

<lg n="9"> യഹോവേ, നീ എന്റേ ആശ്രയം
എന്നിട്ടു അത്യുന്നതനെ നിണക്കു ശരണമാക്കിയതുകൊണ്ടു, </lg>

<lg n="10"> തിന്മ നിണക്കു പിണകയില്ല
നിന്റേ കൂടാരത്തിന്നു ബാധ അണകയും ഇല്ല.</lg>

<lg n="11">കാരണം നിന്നെ എല്ലാ വഴികളിലും കാക്കേണ്ടതിന്ന്
അവൻ നിന്നെ കൊണ്ട് സ്വദൂതരോടു കല്പിക്കും.</lg>

<lg n="12"> ആയവർ നിന്റേ കാൽ കല്ലിൽ തട്ടിക്കാതേ
കൈകളിൽ നിന്നെ എടുക്കും (സുഭ. ൩, ൨൩ S).</lg>

<lg n="13"> കേസരിയിലും മൂൎഖനിലും നീ ചവിട്ടും
ചെറുകോളരിയെയും പെരിമ്പാമ്പിനെയും മെതിച്ചുകളയും.</lg>

<lg n="14"> എന്നോടു സഞ്ജിക്കയാൽ ഞാൻ അവനെ വിടുവിക്കും
എന്നാമത്തെ അറികയാൽ അവനെ ഉയൎന്നിലത്താക്കും.</lg>

<lg n="15">അവൻ എന്നെ വിളിക്കും ഞാൻ അവനോട് ഉത്തരം പറയും,
ഞെരുക്കത്തിൽ അവനോടു കൂടേ ഞാനത്രേ,
അവനെ ഞാൻ പറിച്ചെടുത്തു തേജസ്കരിക്കും. </lg>

<lg n="16"> ദീൎഘായുസ്സുകൊണ്ടു തൃപ്തി വരുത്തി
അവനെ എന്റേ രക്ഷയെ കാണിക്കയും ചെയ്യും.</lg>

൯൨ . സങ്കീൎത്തനം.

ദൈവസ്തുതിക്ക് ഒരുമ്പെട്ടു (൬) ദുഷ്ടരുടേ ന്യായവിധിയാൽ സന്തോഷിച്ചു
(൧൦) അവരെയും നീതിമാന്മാരെയും ശരിയായി നടത്തുന്ന പ്രകാരം വാഴ്ത്തുന്നതു
(കാലം: സ. ൩൭, ൭൩).

ശബ്ബത്തിന്നാൾ്ക്കു പാട്ടാകുന്ന കീൎത്തന.

<lg n="2"> യഹോവയെ വാഴ്ത്തുന്നതും
അത്യുന്നതതിരുനാമത്തെ കീൎത്തിക്കുന്നതും നല്ലതു.</lg>

<lg n="3"> കാലത്തു നിന്റേ ദയയും
രാത്രികളിൽ നിന്റേ വിശ്വസ്തതയും,</lg> [ 204 ] <lg n="4"> പത്തു കമ്പിയിലും വീണയിലും
കിന്നരത്തിന്മേൽ ധ്യാനിക്കുന്നതിനാലും കഥിക്കുന്നതു (നന്നു).</lg>

<lg n="5"> യഹോവേ, നിന്റേ പ്രവൃത്തിയാൽ നീ എന്നെ സന്തോഷിപ്പിച്ചുവല്ലോ;
തൃക്കൈകളുടേ ക്രിയയാൽ ഞാൻ ആൎക്കും.</lg>

<lg n="6"> യഹോവേ, നിന്റേ ക്രിയകൾ എത്ര വമ്പിച്ചവ!
നിന്റേ വിചാരങ്ങൾ ഏറ്റം ആഴുന്നു.</lg>

<lg n="7"> ആയതിനെ പൊട്ടൻ അറിയുന്നില്ല
ബുദ്ധിഹീനൻ വിവേചിക്കുന്നില്ല (൭൩, ൨൨).</lg>

<lg n="8"> ദുഷ്ടന്മാർ പുല്ലു പോലേ മുളെച്ചും
അതിക്രമം പ്രവൃത്തിക്കുന്നവർ എല്ലാം പൂത്തും വന്നാൽ
അത് എന്നും സദാകാലവും വേരറുവാനായിട്ടത്രേ.</lg>

<lg n="9">നീയോ, യഹോവേ, യുഗപൎയ്യന്തം ഉയരത്തു തന്നേ.</lg>

<lg n="10"> കാരണം, യഹോവേ, നിന്റേ ശത്രുക്കൾ,
കണ്ടാലും നിന്റേ ശത്രുക്കൾ അതാ കെട്ടുപോകും,
അതിക്രമം പ്രവൃത്തിക്കുന്നവർ ഒക്കയും ചിന്നിപ്പോകും.</lg>

<lg n="11"> നീ കാട്ടിക്കൊത്തവണ്ണം എൻ കൊമ്പിനെ ഉയൎത്തി
പച്ച തൈലംകൊണ്ട് എന്മേൽ തൂകി.</lg>

<lg n="12"> എന്റേ ഒറ്റു നോക്കുന്നവരിൽ എന്റേ കണ്ണു പാൎത്തുകൊണ്ടു
എന്റേ നേരേ എഴുനീല്ക്കുന്ന ദുഷ്കൃതികളിൽ എന്റേ ചെവികൾ (ആവോ</lg>

<lg n="13"> നീതിമാൻ പന പോലേ തളിൎക്കും [ളം) കേട്ടു വരുന്നു.
ലിബനോനിലേ ദേവദാരു പോലേ വളരും;</lg>

<lg n="14"> യഹോവാലയത്തിൽ നടപ്പെട്ട്
അവർ നമ്മുടേ ദൈവത്തിൻ പ്രാകാരങ്ങളിൽ തളിൎക്കും.</lg>

<lg n="15"> നരയിലും അവർ ഇനി തഴെച്ചു
പുഷ്ടിയും പച്ചയും പൂണ്ടുനിന്നു,</lg>

<lg n="16"> യഹോവ നേരുള്ളവൻ എന്നും
എൻ പാറയായവൻ വക്രത ഒട്ടും ഇല്ലാത്തവൻ എന്നും അറിയിപ്പാറാകും.</lg>

൯൩ . സങ്കീൎത്തനം.

വിശ്വം ഭരിക്കുന്നവൻ കയൎക്കുന്ന ജാതികളെ അമൎക്കയാൽ സ്തുത്യൻ.

<lg n="1"> യഹോവ വാണു (യശ. ൨൪, ൨൩) ഗൌരവം പൂണ്ടിരിക്കുന്നു;</lg> [ 205 ] യഹോവ ശക്തി ധരിച്ച് അരെക്കു കെട്ടുന്നു;
ആകയാൽ ഊഴി ഇളകാതേ സ്ഥിരപ്പെട്ടു.

<lg n="2"> നിന്റേ സിംഹാസനം അന്നെമുതൽ ഉറെച്ചു
യുഗംമുതൽ നീ ഉണ്ടു.</lg>

<lg n="3"> നദികൾ, യഹോവേ,
നദികൾ ശബ്ദം ഉയൎത്തി
നദികൾ നിനാദം ഉയൎത്തി;</lg>

<lg n="4"> നിറന്ന പെരുവെള്ളങ്ങളാകുന്ന
കടലലകളുടേ ഒലികളെക്കാളും
ഉയരത്തിൽ യഹോവ നിറന്നവൻ തന്നേ (൯൨, ൯).</lg>

<lg n="5"> നിന്റേ സാക്ഷ്യങ്ങൾ അത്യന്തം വിശ്വാസ്യങ്ങൾ
യഹോവേ നിന്റേ ഭവനത്തിന്നു നെടുനാളുകളോളം
വിശുദ്ധി തന്നേ പൊരുന്നുന്നു.</lg>

൯൪. സങ്കീൎത്തനം.

നീതികെട്ടവർ ഞെരുക്കുകയാൽ പ്രതിക്രിയ യാചിച്ചു (൮) ദേവനീതിയിൽ
ആശ്രയിച്ചു (൧൨) സ്വജനത്തെയും (൧൬) ദുഃഖിതനെയും താങ്ങുന്ന യഹോവ
യിൽ ആശ്വസിച്ചു വാഴ്ത്തിയതു.

<lg n="1"> പ്രതിക്രിയകളുടേ ദേവനായ യഹോവേ,
പ്രതിക്രിയകളുടേ ദേവ, വിളങ്ങുക! </lg>

<lg n="2"> ഹോ ഭൂമിയുടേ ന്യായാധിപനേ, നിവിൎന്നു വരിക,
ഡംഭികൾ പിണെച്ചതിനെ അവൎക്കു മടക്കിക്കൊടുക്ക!</lg>

<lg n="3"> ദുഷ്ടന്മാർ എത്രോടം
യഹോവേ, ദുഷ്ടന്മാർ എത്രോടം ഉല്ലസിപ്പതു?</lg>

<lg n="4"> അവർ പൊഴിഞ്ഞു തിളപ്പൂ സംസാരിക്കുന്നു.
അതിക്രമം പ്രവൃത്തിക്കുന്നവർ എല്ലാം പൊങ്ങച്ചം ചൊല്ലുന്നു.</lg>

<lg n="5"> യഹോവേ, തിരുജനത്തെ അവർ തകൎക്കയും,
നിന്റേ അവകാശത്തെ താഴ്ത്തുകയും,</lg>

<lg n="6"> വിധവയെയും പരദേശിയെയും കൊല്ലുകയും
അനാഥരെ വധിക്കയും</lg>

<lg n="7"> യാഃ കാണാ,
യാക്കോബിൻ ദൈവം വിവേചിക്കാത് എന്നു ചൊല്കയും ചെയ്യും.</lg> [ 206 ] <lg n="8"> ജനത്തിലേ പൊട്ടരായുള്ളോരേ, വിവേചിപ്പിൻ
ബുദ്ധിഹീനരേ, എപ്പോൾ ബോധം ഉണ്ടാകും?</lg>

<lg n="9"> ചെവിയെ നടുന്നവൻ കേൾ്ക്കായ്കയോ,
കണ്ണിനെ നിൎമ്മിക്കുന്നവൻ നോക്കായ്കയോ?</lg>

<lg n="10"> ജാതികളെ പ്രബോധിപ്പിക്കുന്നവൻ ശിക്ഷിക്കായ്കയോ,
മനുഷ്യരെ ജ്ഞാനം പഠിപ്പിക്കുന്നവൻ തന്നേയെല്ലോ?</lg>

<lg n="11"> യഹോവ മനുഷ്യരുടേ വിചാരങ്ങളെ അറിയുന്നു;
അവർ മായ അത്രേ (൬൨, ൧൦).</lg>

<lg n="12"> യാഃ, നീ പ്രബോധിപ്പിച്ചു
തിരുധൎമ്മത്തിൽനിന്നു പഠിപ്പിക്കുന്ന പുരുഷൻ ധന്യൻ;</lg>

<lg n="13"> നീ ദുഷ്ടനു കഴി കുഴിച്ചു തീരുവോളം
തിന്മയുടേ നാളുകളിലും അവന്നു സ്വൈരം വരുത്തുന്നു.</lg>

<lg n="14"> യഹോവയാകട്ടേ സ്വജനത്തെ തള്ളിക്കളക ഇല്ല
തന്റേ അവകാശത്തെ കൈവിടുകയും ഇല്ല; </lg>

<lg n="15"> കാരണം ന്യായവിധി നീതിയിലേക്കു തിരിഞ്ഞു വരും
അതിൻ വഴിയെ ഹൃദയനേരുള്ളവർ എല്ലാം (ചെല്ലും).</lg>

<lg n="16"> ദുഷ്കൃതികളെ കൊള്ളേ എനിക്കായി ആർ എഴുനീല്ക്കും
അതിക്രമം പ്രവൃത്തിക്കുന്നവരുടേ നേരേ എനിക്കായി ആർ നിന്നുകൊ</lg>

<lg n="17"> യഹോവ എനിക്കു തുണ ഇല്ല എന്നു വരികിൽ [ള്ളും?
എൻ ദേഹി ക്ഷണത്തിൽ മൌനവാസം പുക്കിരുന്നു.</lg>

<lg n="18"> എൻ കാൽ ഇളകുന്നു എന്നു പറയുന്തോറും
യഹോവേ, നിന്റേ ദയ എന്നെ ഊന്നിച്ചു. </lg>

<lg n="19"> എന്റേ ഉള്ളിൽ ചിന്തകൾ പെരുകുമ്പോൾ
നിന്റേ ആശ്വാസങ്ങൾ എൻ ദേഹിയെ ലാളിക്കുന്നു.</lg>

<lg n="20"> ചട്ടത്തിൻ പ്രകാരം ഉപദ്രവം നിൎമ്മിക്കുന്ന
വികൃതികളുടേ സിംഹാസനം നിന്നോടു സഖ്യം ചെയ്തിരിക്കുമോ?</lg>

<lg n="21"> നീതിമാന്റേ ആത്മാവിനെക്കൊള്ളേ അവർ തള്ളിവന്നു
നിൎദ്ദോഷരക്തത്തിന്നു ശിക്ഷ വിധിക്കുന്നു.</lg>

<lg n="22"> എന്നിട്ടു യഹോവ എനിക്ക് ഉയൎന്നിലവും
എൻ ദൈവം ആശ്രയപ്പാറയും ആയി,</lg>

<lg n="23"> അാരുടേ അതിക്രമത്തെ അവരിലേക്കു തിരിപ്പിച്ചു
അവരുടേ ആകായ്മയാൽ അവരെ ഒടുക്കും,
നമ്മുടേ ദൈവമായ യഹോവ അവരെ ഒടുക്കും.</lg> [ 207 ] ൯൫. സങ്കീൎത്തനം.

സൃഷ്ടിയിലും രക്ഷയിലും മാത്രമല്ല (൬) ഇസ്രയേലിനെ നിൎമ്മിക്കയാലും വി
ളങ്ങുന്ന യഹോവയെ വണങ്ങി ഹൃദയം കഠിനമാക്കാതേ സേപിപ്പാൻ പ്രബോ
ധനം.

<lg n="1"> വരുവിൻ നാം യഹോവെക്ക് ആൎത്തു
നമ്മുടേ രക്ഷാപ്പാറെക്കു ഘോഷിക്ക!</lg>

<lg n="2"> വാഴ്ത്തിക്കൊണ്ട് അവന്റേ മുഖത്തെ മുമ്പിട്ടു
കീൎത്തനകളാൽ അവന്നായി ഘോഷിക്ക!</lg>

<lg n="3"> കാരണം യഹോവ വലിയ ദേവനും
സകല ദേവകൾ്ക്കും മീതേ മഹാരാജാവും ആകുന്നു.</lg>

<lg n="4"> ഭൂമിയുടേ അഗാധങ്ങൾ അവന്റേ കൈയിലും
മലകളുടേ കൊടുമുടികൾ അവന്നുള്ളവയും ആകുന്നു.</lg>

<lg n="5"> സമുദം അവന്റേതു, താൻ അതിനെ ഉണ്ടാക്കി,
കരയെയും അവന്റേ കൈകൾ മനിഞ്ഞു.</lg>

<lg n="6"> വരുവിൻ നാം തൊഴുതു കുമ്പിട്ടു
നമ്മെ ഉണ്ടാക്കിയ യഹോവയുടേ മുമ്പിൽ മുട്ടുകുത്തുക!</lg>

<lg n="7"> ആയവൻ നമ്മുടേ ദൈവവും നാം അവന്റേ മേച്ചലിലേ ജനവും
അവൻ കൈക്കലേ ആടുകളും ആകുന്നുവല്ലോ.
ഇന്ന് അവന്റേ ശബ്ദത്തെ കേട്ടുകൊണ്ടാലും:</lg>

<lg n="8"> അല്ലയോ (വിവാദം എന്ന) മരീബയിലും (പരീക്ഷ എന്ന) മസ്സാനാളിൽ മ
നിങ്ങളുടേ ഹൃദയങ്ങളെ കഠിനമാക്കരുതേ! [രുവിലും ആയ പോലേ</lg>

<lg n="9"> അവിടേ നിങ്ങളുടേ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു ശോധന ചെയ്തു
എന്റേ പ്രവൃത്തിയെ കണ്ടു.</lg>

<lg n="10"> നാല്പതു വൎഷവും ഞാൻ ആ തലമുറയാൽ മനം പിരിഞ്ഞു
ഇവർ ഹൃദയം തെറ്റിപ്പോകുന്ന ജനം,
എൻ വഴികളെ അറിയാത്തവർ എന്നു ചൊല്ലി,</lg>

<lg n="11"> എന്റേ സ്വസ്ഥതയിൽ (൫ മോ. ൧൨,൯) അവർ പ്രവേശിക്കയില്ല
എന്ന് എന്റേ കോപത്തിൽ ആണയിടുകയും ചെയ്തു.</lg>

൯൬. സങ്കീൎത്തനം.

സകല വംശങ്ങളും (൪) സത്യദേവന്റേ തേജസ്സു ബോധിച്ചു (൭) അവ
ന്റേ രാജത്വത്തിൽ അടങ്ങി (൧൧) ന്യായവിധിക്ക് ഒരുമ്പെടുവാൻ പ്രബോ
ധിപ്പിച്ചതു. [ 208 ] <lg n="1"> യഹോവെക്കു പുതിയ പാട്ടു പാടുവിൻ (യശ. ൪൨, ൧൦).
സൎവ്വഭൂമിയായുള്ളോവേ, യഹോവെക്കു പാടുവിൻ!</lg>

<lg n="2"> യഹോവെക്കു പാടി തൻ നാമത്തെ ആശീൎവ്വദിപ്പിൻ,
നാളിൽ നാളിൽ അവന്റേ രക്ഷയെ സുവിശേഷിപ്പിൻ (യശ.൫൨, ൭)! </lg>

<lg n="3"> ജാതികളിൽ അവന്റേ തേജസ്സും
സകല വംശങ്ങളിൽ അവന്റേ അതിശയങ്ങളും വൎണ്ണിപ്പിൻ!</lg>

<lg n="4"> കാരണം യഹോവ വലിയവനും ഏറ്റം സ്തുത്യന്നും (൪൮, ൨)
സൎവ്വദേവകൾ്ക്കും മീതേ ഭയങ്കരനും ആകുന്നു.</lg>

<lg n="5"> വംശങ്ങളുടേ ദേവകൾ ഒക്കയും അസത്തുകളല്ലോ ആകുന്നതു,
സ്വൎഗ്ഗങ്ങളെ ഉണ്ടാക്കിയതു യഹോവ തന്നേ. </lg>

<lg n="6"> പ്രതാപവും പ്രഭയും അവന്റേ മുമ്പിലും
ശക്തിയും അഴകും അവന്റേ വിശുദ്ധസ്ഥലത്തും ഉണ്ടു.</lg>

<lg n="7"> വംശങ്ങളുടേ കുഡുംബങ്ങളായുള്ളോവേ, യഹോവെക്ക് കൊടുപ്പിൻ,
തേജസ്സും ശക്തിയും യഹോവെക്ക് കൊടുപ്പിൻ!</lg>

<lg n="8"> യഹോവെക്ക് അവന്റേ നാമതേജസ്സെ കൊടുപ്പിൻ,
കാഴ്ച വെച്ച് അവന്റേ പ്രാകാരങ്ങളിൽ ചെല്ലൂവിൻ!</lg>

<lg n="9"> വിശുദ്ധാലങ്കാരത്തിൽ യഹോവയെ തൊഴുവിൻ
സൎവ്വഭൂമിയായുള്ളോവേ, അവന്മുമ്പിൽ നടുങ്ങുവിൻ (൨൯, ൧൨)!</lg>

<lg n="10"> യഹോവ വാഴുന്നു
എന്നതിനാൽ ഊഴി ഇളകാതേ സ്ഥിരപ്പെട്ടു എന്നും (൯൩, ൧)
അവൻ നേരിൽ വംശങ്ങൾ്ക്കു ന്യായം വിസ്തരിക്കും എന്നും ജാതികളിൽ</lg>

<lg n="11"> സ്വൎഗ്ഗങ്ങൾ സന്തോഷിക്ക [പറവിൻ!
ഭൂമി ആനന്ദിക്ക
സമുദ്രവും അതിൽ നിറയുന്നതും മുഴങ്ങുക. </lg>

<lg n="12"> വയലും അതിലുള്ളത് ഒക്കയും ഉല്ലസിക്ക;
അന്നു കാട്ടിലേ മരങ്ങൾ എല്ലാം ആൎക്കും (യശ. ൪൪, ൨൩);</lg>

<lg n="13"> യഹോവയുടേ മുമ്പിൽ തന്നേ. അവൻ വരുന്നുവല്ലോ,
ഭൂമിക്കു ന്യായം വിധിപ്പാൻ വരുന്നുവല്ലോ.
ഊഴിക്കു നീതിയിലും
വംശങ്ങൾ്ക്കു വിശ്വസ്തതയിലും താൻ ന്യായം വിധിക്കും.</lg> [ 209 ] ൯൭. സങ്കീൎത്തനം.

കൎത്താവ് പ്രത്യക്ഷനായി (൪) സൎവ്വജാതികൾ്ക്കും ന്യായം വിധിച്ചാൽ (൭)
ബിംബസേവികൾ്ക്കു നാണവും ചിയോന്നു സന്തോഷവും വരുന്നതു കൊണ്ടു
(൧൦) പാപത്തെ വെറുപ്പാൻ പ്രബോധിപ്പിച്ചതു.

<lg n="1"> യഹോവ വാഴുന്നു (൯൩, ൧) എന്നതിനാൽ ഭൂമി ആനന്ദിക്ക (൯൬, ൧൧),
ബഹു ദ്വീപുകളും സന്തോഷിക്ക!</lg>

<lg n="2"> മേഘവും അന്ധകാരവും അവനെ ചൂഴുന്നു
നീതിയും ന്യായവും തൽസിംഹാസനത്തിന്റേ തൂൺ തന്നേ (൮൯, ൧൫). </lg>

<lg n="3"> അവന്റേ മുമ്പാകേ അഗ്നി നടന്നു (൫൦, ൩)
ചുറ്റിലും അവന്റേ മാറ്റാന്മാരെ കത്തിക്കുന്നു.</lg>

<lg n="4"> അവന്റേ മിന്നലുകൾ ഊഴിയെ പ്രകാശിപ്പിച്ചു
(൭൭, ൧൯) ഭൂമി കണ്ടു വിറെച്ചു.</lg>

<lg n="5"> യഹോവയുടേ മുമ്പിൽനിന്നു മലകൾ മെഴുകു പോലേ ഉരുകി
സൎവ്വഭൂമിയുടേ കൎത്താവിൻ മുമ്പിൽ നിന്നത്രേ (മീക ൧, ൪).</lg>

<lg n="6"> വാനങ്ങൾ അവന്റേ നീതിയെ കഥിക്കുന്നു (൫൦, ൬)
എല്ലാ വംശങ്ങളും അവന്റേ തേജസ്സു കാണും (യശ. ൪൦, ൫).</lg>

<lg n="7"> അസത്തുകളിൽ പ്രശംസിക്കുന്ന
വിഗ്രഹസേവികൾ ഒക്കയും നാണിക്കും (യശ. ൪൨, ൧൭).
സൎവ്വദേവകളായുള്ളോരേ, അവനെ തൊഴുവിൻ!</lg>

<lg n="8">ചിയോൻ കേട്ട സന്തോഷിക്കുന്നു,
യഹോവേ, നിന്റേ ന്യായവിധികൾ നിമിത്തം
യഹൂദാപുത്രിമാർ ആനന്ദിക്കുന്നു (൪൮, ൧൨).</lg>

<lg n="9"> കാരണം യഹോവേ, സൎവ്വഭൂമിയുടേ മേലും നീ അത്യുന്നതൻ (൮൯, ൧൯)
സകല ദേവകൾ്ക്കും മീതേ ഏറേ ഉയൎന്നിരിക്കുന്നു (൪൭, ൧൦).</lg>

<lg n="10"> യഹോവയെ സ്നേഹിക്കുന്നോരേ, തിന്മയെ പകെപ്പിൻ!
സ്വഭക്തരുടേ ദേഹികളെ അവൻ കാക്കുന്നു,
ദുഷ്ടരുടേ കൈയിൽനിന്ന് അവരെ ഉദ്ധരിക്കും.</lg>

<lg n="11"> നീതിമാന്നു വെളിച്ചവും
ഹൃദയനേരുള്ളവൎക്കു സന്തോഷവും വിതറപ്പെടുന്നു.</lg>

<lg n="12">നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചു (൩൨, ൧൧)
അവന്റേ വിശുദ്ധ ശ്രുതിയെ വാഴ്ത്തുവിൻ (൩൦, ൫)!</lg> [ 210 ] ൯൮. സങ്കീൎത്തനം.

സ്വജനത്തെ വീണ്ടെടുക്കുന്ന കൎത്താവെ (൪) എല്ലാ വിപത്തിലും (൭) എ
ങ്ങും സ്തുതിക്കേണം.

കീൎത്തന.

<lg n="1"> യഹോവെക്കു പുതിയ പാട്ടു പാട്ടു പാടുവിൻ (൯൬, ൧)!
കാരണം അവൻ അതിശയങ്ങളെ ചെയ്തു
അവന്റേ വലങ്കൈയും വിശുദ്ധഭുജവും അവന്നു രക്ഷവരുത്തി (യശ. </lg>

<lg n="2">യഹോവ സ്വരക്ഷയെ അറിയിച്ചു [൫൯, ൧൬. ൫൨, ൧൦.
ജാതികൾ കാണ്കേ സ്വനീതിയെ വെളിപ്പെടുത്തി.</lg>

<lg n="3"> ഇസ്രയേൽ ഗൃഹത്തോടു തനിക്കുള്ള ദയയും വിശ്വസ്തതയും അവൻ ഓൎത്തു
നമ്മുടേ ദൈവത്തിൻ രക്ഷയെ ഭൂമിയുടേ അറുതികൾ എല്ലാം കാണ്കയും
[ചെയ്തു.</lg>

<lg n="4"> സൎവ്വഭൂമിയായുള്ളോവേ യഹോവെക്കു ഘോഷിപ്പിൻ (൬൬, ൧)
പൊട്ടി ആൎത്തു കീൎത്തിച്ചു കൊൾ്വിൻ!</lg>

<lg n="5"> കിന്നരം കൊണ്ടു യഹോവയെ കീൎത്തിപ്പിൻ
കിന്നരത്താലും ഗീതസ്വരത്താലും തന്നേ!</lg>

<lg n="6"> തുത്താരി കാഹളശബ്ദത്താലും
യഹോവ എന്ന രാജാവിൻ മുമ്പിൽ ഘോഷിപ്പിൻ!</lg>

<lg n="7"> സമുദ്രവും അതിൽ നിറയുന്നതും മുഴങ്ങുക (൯൬, ൧൧)
ഊഴിയും അതിൽ വസിക്കുന്നവരും ക്രടേ (൨൪, ൧)! </lg>

<lg n="8"> നദികൾ കൈകൊട്ടുക
മലകൾ ഒക്കത്തക്ക ആൎക്കുക (യശ.(൫൫, ൧൨)!</lg>

<lg n="9"> യഹോവയുടേ മുമ്പിൽ തന്നേ; അവൻ ഭൂമിക്ക് ന്യായം വിധിപ്പാൻ വരു
ഊഴിക്കു നീതിയിലും [ന്നുവല്ലോ
വംശങ്ങൾ്ക്കു നേരിലും താൻ ന്യായം വിധിക്കും (൯൬, ൧൩).</lg>

൯൯. സങ്കീൎത്തനം.

ശക്തിനീതികളോടും ഭരിക്കുന്നവനെ സ്തുതിച്ചു (൬) എല്ലാവരും പാപം വിട്ടു
സേവിക്കേണം.

<lg n="1"> യഹോവ വാഴുന്നു (൯൭, ൧) വംശങ്ങൾ വിറെക്കുന്നു
കെരൂബുകളിൽ വസിക്കുന്നവൻ (വാണു) ഭൂമി കുലുങ്ങുന്നു.</lg>

<lg n="2"> യഹോവ ചിയോനിൽ വലിയവനും
എല്ലാ വംശങ്ങൾ്ക്കു മീതേ ഉയൎന്നവനും ആകുന്നു.</lg> [ 211 ] <lg n="3"> മഹാനും ഭയങ്കരനും (൫ മോ. ൧൦, ൧൭) എന്നുള്ള തിരുനാമത്തെ അവർ വാ
വിശുദ്ധൻ അവനത്രേ. [ഴ്ത്തും;</lg>

<lg n="4"> രാജാവിന്റേ ശക്തിയും ന്യായത്തെ സ്നേഹിക്കുന്നു;
നേരിനെ നീ സ്ഥാപിച്ചു
യാക്കോബിൽ ന്യായവും നീതിയും ഉണ്ടാക്കി.</lg>

<lg n="5"> നമ്മുടേ ദൈവമായ യഹോവയെ ഉയൎത്തി
അവന്റേ പാദപീഠം തൊഴുവിൻ;
അവനേ വിശുദ്ധൻ.</lg>

<lg n="6"> അവന്റേ പുരോഹിതരിൽ മോശയഹരോന്മാരും,
അവന്റേ നാമം വിളിച്ചു യാചിക്കുന്നവരിൽ ശമുവേലും ഉണ്ടു;
ഇവർ യഹോവയോടു വിളിക്കും അവൻ ഉത്തരം കല്പിക്കയും ചെയ്യും.</lg>

<lg n="7"> മേഘത്തൂണിൽനിന്ന് അവരോട്ട സംസാരിക്കും;
അവന്റേ സാക്ഷ്യങ്ങളെയും
അവൎക്കു കൊടുത്ത വെപ്പും അവർ കാത്തു.</lg>

<lg n="8">ഞങ്ങളുടേ ദൈവമായ യഹോവേ, നീ അവൎക്ക് ഉത്തരമരുളി;
ജനത്തിന്നു ക്ഷമിക്കുന്ന ദേവനും
അവരുടേ ദുഷ്കൎമ്മങ്ങൾ്ക്കു പ്രതിക്രിയ നടത്തുന്നവനുമായി</lg>

<lg n="9"> നമ്മുടേ ദൈവമായ യഹോവയെ ഉയൎത്തി
അവന്റേ വിശുദ്ധപൎവ്വതത്തെ തൊഴുവിൻ,
നമ്മുടേ ദൈവമായ യഹോവയത്രേ വിശുദ്ധൻ!</lg>

൧൦൦. സങ്കീൎത്തനം.

ഉത്തമകൎത്താവിനെ സകലജാതികളും സേവിപ്പാൻ പ്രബോധനം.
സ്തുതിയാഗത്തിന്നുള്ള കീൎത്തന.


<lg n="1"> സൎവ്വഭൂമിയായുള്ളോവേ, യഹോവെക്കു ഘോഷിപ്പിൻ (൯൮, ൪)! </lg>

<lg n="2"> സന്തോഷത്തിൽ യഹോവയെ സേവിപ്പിൻ
ആൎത്തുംകൊണ്ട് അവന്റേ മുമ്പിൽ ചെല്ലുവിൻ! </lg>

<lg n="3"> യഹോവ തന്നേ ദൈവം എന്ന് അറിഞ്ഞുകൊൾ്വിൻ (൪൬, ൧൧);
നാമല്ല അവനത്രേ നമ്മേ ഉണ്ടാക്കി [(൯൫, ൬. ൭)!
അവന്റേ ജനവും അവന്റേ മേച്ചലിലേ ആടുകളും (ആവാൻ) തന്നേ</lg>

<lg n="4"> വാഴ്ത്തിക്കൊണ്ട് അവന്റേ വാതിലുകളിലും
സ്തോത്രത്തോടേ അവന്റേ പ്രാകാരങ്ങളിലും വരുവിൻ,
അവനെ വാഴ്ത്തി തിരുനാമത്തെ ആശീൎവ്വദിപ്പിൻ!</lg> [ 212 ] <lg n="5"> കാരണം യഹോവ നല്ലവൻ തന്നേ; അവന്റേ ദയ യുഗപൎയ്യന്തവും
വിശ്വസ്തത തലമുറതലമുറയോളവും ഉള്ളതാകുന്നു.</lg>

൧൦൧. സങ്കീൎത്തനം.

രാജാവ് ദൈവമുമ്പിൽ തനിക്കു സന്മാൎഗ്ഗവും (൫) പ്രജകളിൽ നീതി നടത്തു
ന്നതും ആഗ്രഹിച്ചതു.

ദാവിദിന്റേ കീൎത്തന.

<lg n="1"> ഞാൻ ദയയും ന്യായവും പാടി
യഹോവേ, നിണക്കു കീൎത്തിക്കട്ടേ!</lg>

<lg n="2">തികവിൻ വഴിയിൽ ഞാൻ ബുദ്ധിയോടേ ചെല്ലും,
നീ എപ്പോൽ എന്റേ അടുക്കേ വരും?
എൻ ഭവനത്തിന്നകത്തു
ഞാൻ ഹൃദയത്തികവിൽ നടന്നുകൊള്ളും.</lg>

<lg n="3"> വല്ലായ്മയുള്ള കാൎയ്യം
എൻ കണ്ണുകളുടേ നേരേ ഞാൻ വെക്കയില്ല;
ലംഘനക്കാരുടേ പണിയെ ഞാൻ പകെക്കുന്നു
അത് എന്നോട് പറ്റുകയില്ല.</lg>

<lg n="4"> വക്രഹൃദയം എന്നോട് അകന്നിരിപ്പു
ഞാൻ തിന്മയെ അറികയും ഇല്ല.</lg>

<lg n="5"> രഹസ്യത്തിൽ കൂട്ടുകാരനെ കുരള പറയുന്നവനെ
ഞാൻ നിഗ്രഹിക്കും,
കണ്ണുയൎച്ചയും ഹൃദയവിടുതിയും ഉള്ളവനെ
സഹിക്കയില്ല.</lg>

<lg n="6"> ദേശത്തിലേ വിശ്വസ്തന്മാരെ ഒരുമിച്ചിരുത്തുവാൻ
എൻ കണ്ണുകൾ അവരിലേക്കത്രേ;
തികവിൻ വഴിയിൽ നടപ്പാൻ
എന്നെ സേവിക്ക.</lg>

<lg n="7"> വഞ്ചനക്കാരൻ
എൻ ഭവനത്തിൽ വസിക്കയില്ല;
ഭോഷ്കുകൾ പറയുന്നവൻ എൻ കണ്ണുകൾ കാണ്കേ
സ്ഥിരപ്പെടുകയില്ല.</lg>

<lg n="8"> യഹോവയുടേ നഗരത്തിൽനിന്ന്
അതിക്രമം പ്രവൃത്തിക്കുന്നവരെ അശേഷം ഛേദിപ്പാനായി
ഞാൻ ദേശത്തിലേ ദുഷ്ടന്മാരെ ഒക്കയും
പ്രത്യുഷസ്സിങ്കൽ നിഗ്രഹിക്കും.</lg> [ 213 ] ൧൦൨. സങ്കീൎത്തനം.

(൨) സങ്കടത്തിലും (൭) ഏകാന്തത്തിലും വലഞ്ഞവനെ രക്ഷിപ്പാനും (൧൩)
ചിയോനെ പുതുക്കി (൧൯) ജാതികൾ്ക്കും അനുഗ്രഹം ആക്കിവെപ്പാനും (൨൪)
കുഴങ്ങുന്നവൎക്കു നിത്യശരണമായി വിളങ്ങുവാനും യാചിച്ചതു; (കാലം: ബാ
ബേൽ പ്രവാസം തീരുവാറായപ്പോൾ).

എളിയവന്റേ പ്രാൎത്ഥന; അവൻ ക്ഷീണിച്ചു യഹോവയുടേ മുമ്പിൽ
തന്റേ ചിന്തനം പകരുമ്പോഴേക്കു.

<lg n="2"> യഹോവേ, എൻ പ്രാൎത്ഥനയെ കേൾ്ക്ക
എൻ കൂക്കൽ നിന്നോട് എത്തുകേയാവു.</lg>

<lg n="3"> നിൻ മുഖത്തെ എന്നിൽനിന്നു മറെക്കല്ലേ (൨൭, ൯) എനിക്കു ഞെരുങ്ങും
എങ്കലേക്കു നിൻ ചെവിയെ ചായ്ക്കുക, [നാളിൽ;
ഞാൻ വിളിക്കും നാൾ വിരഞ്ഞ് ഉത്തരം അരുളേണമേ!</lg>

<lg n="4"> കാരണം എന്റേ നാളുകൾ പുകയായി ഒടുങ്ങി (൩൭, ൨൦)
എന്റേ എല്ലുകൾ കൊള്ളി പോലേ കത്തുന്നു.</lg>

<lg n="5"> എന്റേ ഹൃദയം പുല്ലു പോലേ അടികൊണ്ട് ഉണങ്ങി
എന്റേ അപ്പം ഭക്ഷിപ്പാനും മറന്നുപോയി.</lg>

<lg n="6"> എന്റേ ഞരക്കത്തിൻ ഒച്ചയാൽ
എൻ അസ്ഥികൾ മാംസത്തോടു പറ്റിപ്പോയി.</lg>

<lg n="7"> ഞാൻ മരുവിലേ ഞാരപക്ഷിയോട് ഒത്തു
ഇടിഞ്ഞ മതിലുകളിലേ നത്തു പോലേ ആയി.</lg>

<lg n="8"> ഞാൻ ജാഗരിച്ചുനിന്നു
പുരമുകളിൽ തനിച്ചിരിക്കുന്ന കരികിരി കണക്കേ ആയി.</lg>

<lg n="9"> എല്ലാ നാളും എന്നേ ശത്രുക്കം പഴിച്ചു
എന്റേ നേരേ ഭ്രാന്തു പിടിച്ചവർ എന്നെകൊണ്ട് ആണയിടുന്നു.</lg>

<lg n="10"> കാരണം അപ്പം പോലേ ഞാൻ ഭസ്മം തിന്നു
എന്റേ പാനീയം കണ്ണീരിൽ കലക്കി.</lg>

<lg n="11"> നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞ
നിന്റേ ഈറലും ചിനവും ഹേതുവായിട്ടത്രേ</lg>

<lg n="2"> എന്റേ നാളുകൾ ചരിഞ്ഞ നിഴല്ക്കു സമം
ഞാൻ പുല്ലു പോലേ ഉണങ്ങി.</lg>

<lg n="13"> നീയോ യഹോവേ, എന്നേക്കും ഇരിക്കുന്നു
നിന്റേ ശ്രുതി തലമുറതലമുറയോളമേ.</lg>

<lg n="14"> നീ എഴുനീറ്റു ചിയോനെ കനിഞ്ഞുകൊള്ളും</lg> [ 214 ] അവളോടു കരുണ ചെയ്വാൻ സമയമായല്ലോ;
അവധി വന്നുവല്ലോ.

<lg n="15"> നിന്റേ ദാസന്മാൎക്ക് ആകട്ടേ അവളിലേ കല്ലുകൾ രുചിക്കുന്നു
അതിൻ പൊടിയിൽ അയ്യോഭാവവും തോന്നുന്നു.</lg>

<lg n="16"> എന്നിട്ട് ജാതികൾ യഹോവാനാമത്തെയും
ഭൂരാജാക്കൾ എല്ലാവരും നിൻ തേജസ്സെയും ഭയപ്പെടും.</lg>

<lg n="17"> യഹോവ ചിയോനെ പണിതു
സ്വതേജസ്സിൽ കാണായ്വന്നു.</lg>

<lg n="18"> നിരാധാരന്റേ പ്രാൎത്ഥനയിലേക്കു തിരിഞ്ഞു
അവരുടേ യാചനയെ ധിക്കരിക്കായ്കയാൽ തന്നേ.</lg>

<lg n="19"> എന്നതു പിറേറ തലമുറെക്കായി എഴുതപ്പെടും
സൃഷ്ടിക്കപ്പെടുന്ന ജനം യാഹെ സ്തുതിക്കും.</lg>

<lg n="20"> കാരണം അവൻ തന്റേ വിശുദ്ധ ഉന്നതിയിൽനിന്ന് എത്തി നോക്കി
സ്വൎഗ്ഗത്തിൽനിന്നു യഹോവ ഭൂമിയിലേക്കു പാൎത്തതു. </lg>

<lg n="21"> ബദ്ധന്റേ ഞരക്കം കേൾ്പാനും
മൃത്യുപുത്രരെ കെട്ടഴിപ്പാനും (൭൯, ൧൧),</lg>

<lg n="22"> വംശങ്ങളും രാജ്യങ്ങളും യഹോവയെ സേവിപ്പാൻ
ഒക്കത്തക്ക കൂടുമ്പോഴേക്കു,</lg>

<lg n="23"> ചിയോനിൽ യഹോവാ നാമവും
യരുശലേമിൽ തൽസ്തുതിയും വൎണ്ണിപ്പാനും തന്നേ.</lg>

<lg n="24"> വഴിയിൽ വെച്ച് അവൻ എന്റേ ഊക്കിനെ താഴ്ത്തി വെച്ചു
എന്റേ നാളുകളെ ചുരുക്കി. [ന്നെ എടുക്കരുതേ!</lg>

<lg n="25"> ഞാൻ ചൊല്ലുന്നിതു: എൻ ദേവനേ, എന്റേ നാളുകളുടേ പാതിയിൽ എ
നിന്റേ ആണ്ടുകൾ തലമുറതലമുറകളോളവും ഉണ്ടു.</lg>

<lg n="26"> പൂൎവ്വത്തിങ്കൽ നീ ഭൂമിയെ സ്ഥാപിച്ചു
വാനങ്ങൾ തൃക്കൈകളുടേ ക്രിയയും തന്നേ.</lg>

<lg n="27"> അവ കെട്ടുപോകും നീ നില്ക്കും;
അവ എല്ലാം വസ്ത്രംപോലേ പഴകും,
ഉടുപ്പു കണക്കേ നീ അവറ്റെ മാറ്റും അവ തേമ്പുകയും ചെയ്യുന്നു.</lg>

<lg n="28"> നീയോ അവൻ തന്നേ,
നിന്റേ ആണ്ടുകൾ തീൎന്നുപോകയും ഇല്ല.</lg>

<lg n="29"> നിന്റേ ദാസന്മാരുടേ മക്കൾ കുടിപാൎക്കും
അവരുടേ സന്തതി തിരുമുമ്പിൽ സ്ഥിരമാകയും ചെയ്യും.</lg> [ 215 ] ൧൦൩. സങ്കീൎത്തനം.

കൃപാസമ്പന്നനായ ദൈവം തന്നിലും (൬) സഭയിങ്കലും ചെയൂ സ്നേഹാതി
ശയം ഹേതുവായി (൧൯) സൎവ്വലോകത്തോടും കൂടേ താനും സ്തുതിപ്പാൻ പ്ര
ബോധനം.

ദാവിദിന്റേതു.

<lg n="1"> എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക
എൻ ഉള്ളിലേവ എല്ലാം അവന്റേ വിശുദ്ധനാമത്തെ തന്നേ!</lg>

<lg n="2"> എൻ ദേഹിയെ, യഹോവയെ അനുഗ്രഹിക്ക
അവന്റേ സകല ഉപകാരങ്ങളെ മറക്കയുമരുതേ!</lg>

<lg n="3"> നിന്റേ അകൃത്യങ്ങളെ ഒക്കയും ക്ഷമിച്ചു
നിന്റേ എല്ലാ ബാധകൾ്ക്കും ചികിത്സിച്ചു,</lg>

<lg n="4"> നിന്റേ ജീവനെ കുഴിയിൽനിന്നു വീണ്ടെടുത്തും
ദയയും കനിവും ചൂടിച്ചും തരുന്നവനേ, </lg>

<lg n="5"> നിന്റേ ശൃംഗാരത്തിനു നന്മയാൽ തൃപ്തി വരുത്തി
കഴുകു പോലേ നിന്റേ ബാല്യത്തെ പുതുക്കുമാറാക്കുന്നവനെ തന്നേ!</lg>

<lg n="6"> യഹോവ നീതികളെയും
എല്ലാ പീഡിതൎക്കും ന്യായങ്ങളെയും നടത്തുന്നു.</lg>

<lg n="7"> മോശയെ തന്റേ വഴികളെയും
ഇസ്രയേൽ പുത്രരെ തൻ വങ്ക്രിയകളെയും അറിയിച്ചു.</lg>

<lg n="8"> യഹോവ കരളലിവും കനിവും ഉള്ളവൻ
ദീൎഘക്ഷാന്തിയും ദയയും പെരുകിയവൻ തന്നേ.</lg>

<lg n="9"> അവൻ എന്നേക്കും വാദിക്കയില്ല
യുഗപൎയ്യന്തം (പക) സംഗ്രഹിക്കയും ഇല്ല.</lg>

<lg n="10"> നമ്മുടേ പാപങ്ങൾ്ക്കു തക്കവണ്ണം നമ്മോടു ചെയ്യാ,
നമ്മുടേ അകൃത്യങ്ങളെ പോലേ നമ്മിൽ പിണെക്കാ, </lg>

<lg n="11"> കാരണം സ്വൎഗ്ഗം ഭൂമിമേൽ ഉയരുമ്പോലേ
അവനെ ഭയപ്പെടുന്നവരുടേ മേരി അവന്റേ ദയ ഉയരുന്നു. </lg>

<lg n="12"> ഉദയം അസ്തമാനത്തോട് അകലുമ്പോലേ
അവൻ നമ്മുടേ ദ്രോഹങ്ങളെ നമ്മോട് അകറ്റുന്നു.</lg>

<lg n="13"> അപ്പന്നു മക്കളിൽ കനിവുള്ളതു പോലേ
യഹോവെക്കു തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു.</lg>

<lg n="14"> നമ്മുടേ നിൎമ്മാണത്തെ അവൻ അറിഞ്ഞു
നാം പൂഴി എന്ന് ഓൎക്കുന്നുവല്ലോ.</lg> [ 216 ] <lg n="15"> മൎത്യന്റേ നാളുകൾ പുല്ലിന്നു സമം
വയലിലേ പൂ പോലേ പൂക്കുന്നുള്ളു.</lg>

<lg n="16"> അവന്റേ മേൽ കാറ്റു കടന്നിട്ട് അവൻ ഇല്ലാതേ പോയി
അവന്റേ സ്ഥലം പിന്നേ അവനെ ബോധിക്കയും ഇല്ല.</lg>

<lg n="17"> യഹോവയുടേ ദയയോ യുഗംമുതൽ യുഗപൎയ്യന്തം അവനെ ഭയപ്പെടുന്ന
അവന്റേ നീതി മക്കളുടേ മക്കൾ്ക്കും ഉള്ളതു, [വരുടേ മേലും</lg>

<lg n="18">അവന്റേ നിയമത്തെ കാത്തു
തൻ നിയോഗങ്ങളെ ചെയ്വാനായി ഓൎക്കുന്നവരിൽ തന്നേ.</lg>

<lg n="19"> യഹോവ സ്വൎഗ്ഗത്തിൽ തൻ സിംഹാസനത്തെ സ്ഥിരമാക്കി
അവന്റേ രാജ്യം സകലത്തിലും വാഴുന്നു.</lg>

<lg n="20"> അവന്റേ വാക്കിൻ ശബ്ദത്തെ കേൾ്പാൻ
ഉൗക്കുള്ള വീരരായി അവന്റേ ചൊല്പടി ചെയ്യുന്ന
തൽദൂതരായുള്ളോരേ, യഹോവയെ അനുഗ്രഹിപ്പിൻ!</lg>

<lg n="21"> അവന്റേ പ്രസാദം ചെയ്യുന്ന വേലക്കാരായി
അവന്റേ സകല സൈന്യങ്ങളായുള്ളോവേ, യഹോവയെ അനുഗ്രഹിപ്പി</lg>

<lg n="22"> അവന്റേ രാജ്യത്തിലേ എല്ലാ വിടങ്ങളിലും [ൻ!
അവന്റേ സകല സൃഷ്ടികളുമായുള്ളോവേ, യഹോവയെ അനുഗ്രഹിപ്പിൻ!
എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക.</lg>

൧൦൪. സങ്കീൎത്തനം.

സ്രഷ്ടാവ് (൨) വാനങ്ങൾ (൬) ഭൂമിവെള്ളങ്ങൾ (൧൯) ജ്യോതിസ്സുകളുടേ പ്ര
കാശം (൨൪) സമുദ്രം മുതലായതു ഉണ്ടാക്കി (൨൪) സൎവ്വം താങ്ങുകയാൽ (൩൧) എ
ന്നും സഭയിൽ സ്തുത്യൻ (ഇത് ആദ്യമായി മൂന്നു ഹല്ലെലൂയാഗീതങ്ങൾ ബാ
ബേൽപ്രവാസത്തിൽ പിന്നേ ഉണ്ടാക്കിയവ).

<lg n="1"> എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക (൧൦൩, ൧ )!
എൻ ദൈവമായ യഹോവേ, നീ ഏറ്റം വലിയവൻ
നീ പ്രതാപവും പ്രഭയും ഉടുത്തിരിക്കുന്നു (൯൬, ൬).</lg>

<lg n="2"> പുതപ്പു പോലേ അവൻ വെളിച്ചം ചുററിക്കൊണ്ടു
തിരശ്ശീലയെ പോലേ വാനങ്ങളെ വിരിക്കുന്നവൻ. </lg>

<lg n="3"> വെള്ളം തൻ മാളികകൾ്ക്ക് ഉത്തരങ്ങളാക്കി കെട്ടി
മുകിലുകളെ തന്റേ തേരാക്കി വെച്ചു
കാറ്റിൻ ഇറകുകളിന്മേൽ നട കൊള്ളുന്നവൻ.</lg> [ 217 ] <lg n="4"> കാറ്റുകളെ തൻ ദൂതരും
ജ്വാലാഗ്നിയെ തൻ വേലക്കാരും ആക്കുന്നവൻ.</lg>

<lg n="5"> ഭൂമിയെ അതിൻ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു
അത് എന്നെന്നേക്കും കുലുങ്ങുകയും ഇല്ല.</lg>

<lg n="6"> ഉടുപ്പു പോലേ നീ ആഴികൊണ്ട് അതിനെ മൂടി
മലകളിലും വെള്ളങ്ങൾ നില്ക്കുന്നു.</lg>

<lg n="7"> നീ ശാസിക്കയാൽ അവ മണ്ടി.
നിൻ ഇടിയൊലിയിൽനിന്നു തത്രപ്പെട്ട് ഓടി.</lg>

<lg n="8"> മലകൾ കയറി താഴ്വരകൾ ഇറങ്ങി
നീ അവററിന്നു സ്ഥാപിച്ച സ്ഥലത്തേക്കു (വെള്ളങ്ങൾ) വാങ്ങുന്നു.</lg>

<lg n="9"> നീ അതിർ ഇട്ടതിനെ അവ കടക്കയില്ല
ഭൂമിയെ മൂടുവാൻ തിരികേ ചെല്കയും ഇല്ല. </lg>

<lg n="10"> തോടുകളിലേക്ക് അവൻ ഉറവുകളെ അയക്കുന്നു
അവ മലകളുടേ നടുവേ ചെന്നു,</lg>

<lg n="11"> വയലിലേ ജന്തുക്കളെ എല്ലാം കുടിപ്പിക്കുന്നു;
കാട്ടുകഴുതകൾ (അതിൽ) ദാഹം തീൎക്കും.</lg>

<lg n="12"> അവറ്റിൻ മീതേ വാനത്തിൻ പക്ഷികൾ കുടിപാൎത്തു
ചപ്പുകളൂടേ സ്വരം കേൾ്പിക്കുന്നു. </lg>

<lg n="13">തന്റേ മാളികകളിൽനിന്ന് അവൻ മലകളെ നനെക്കുന്നു,
നിന്റേ ക്രിയകളുടേ ഫലം (പെയ്കയാൽ) നീ ഭൂമിക്കു തൃപ്തി വരുത്തുന്നു.</lg>

<lg n="14"> അവൻ മൃഗത്തിനു പുല്ലും
മനുഷ്യന്റേ സേവെക്കു സസ്യവും മുളെപ്പിക്കുന്നു
ഭൂമിയിൽനിന്ന് അപ്പം പുറപ്പെടീപ്പാൻ തന്നേ.</lg>

<lg n="15"> വീഞ്ഞും (ജനിച്ചു) മൎത്യന്റേ ഹൃദയം സന്തോഷിപ്പിച്ചു
എണ്ണയാൽ മുഖത്തെ മിനുക്കുന്നു
അപ്പവും (വന്നു) മൎത്യന്റേ ഹൃദയം താങ്ങുന്നു.</lg>

<lg n="16"> യഹോവയുടേ മരങ്ങൾക്കും തൃപ്തി വരുന്നു,
അവൻ നട്ട ലിബനോനിലേ ദേവദാരുകൾ്ക്കു തന്നേ;</lg>

<lg n="17"> അവിടേ കുരികിലുകൾ കൂടുണ്ടാക്കുന്നു
പെരിങ്കൊക്കിന്നു പീനമരങ്ങൾ വീടാകുന്നു.</lg>

<lg n="18">ഉയൎന്ന മലകൾ കാട്ടാടുകൾക്കും
ശൈലങ്ങൾ ശഫാനുൾ്ക്കും ആശ്രയം തന്നേ.</lg>

<lg n="19"> ഉത്സവങ്ങൾ്ക്കായി അവൻ ചന്ദ്രനെ ഉണ്ടാക്കി
സൂൎയ്യൻ തന്റേ അസ്തമാനദിക്കിനെ അറിയുന്നു.</lg> [ 218 ] <lg n="20"> നീ ഇരിട്ടിനെ ഇട്ടിട്ടു രാത്രിയായാൽ
കാട്ടിലേ ജന്തുക്കൾ ഒക്കയും ഇളകി വരുന്നു.</lg>

<lg n="21"> ചെറുകോളരികൾ, കവൎച്ചെക്കായി അലറി
ദേവങ്കൽനിന്നു തങ്ങൾ ഇരയെ തേടി നടക്കുന്നു.</lg>

<lg n="22"> സൂൎയ്യൻ ഉദിച്ചിട്ട് അവ വാങ്ങി
താന്താന്റേ പടുപ്പുകളിൽ കിടന്നുകൊള്ളുന്നു. </lg>

<lg n="23">മനുഷ്യൻ തന്റേ പ്രവൃത്തിക്കും
സന്ധ്യയോളം തൻ വേലെക്കും പുറപ്പെടുന്നു.</lg>

<lg n="24"> യഹോവേ, നിന്റേ ക്രിയകൾ എത്ര പെരുകുന്നു!
എല്ലാറ്റെയും നീ ജ്ഞാനത്തിൽ തീൎത്തു
ഭൂമി നിന്റേ സമ്പത്തിനാൽ സമ്പൂൎണ്ണം.</lg>

<lg n="25"> അവിടേ വങ്കടൽ ഇരുപുറവും നീളുന്നു
അതിൽ ചെറിയ ജീവികളും വലിയവയുമായി
എണ്ണമില്ലാതോളം ഇഴവുണ്ടു.</lg>

<lg n="26"> അങ്ങു കപ്പലുകൾ സഞ്ചരിക്കുന്നു
അതിൽ കളിപ്പാൻ നീ തീൎത്ത ലിവ്യാഥാനും അതാ.</lg>

<lg n="27"> ഇവ എല്ലാം തത്സമയത്തു താന്താന്റേ തീൻ നല്കുവാൻ
നിന്നെ പാൎത്തിരിക്കുന്നു.</lg>

<lg n="28"> നീ കൊടുക്കേ അവ പെറുക്കുന്നു
തൃക്കൈ തുറക്കേ നന്മയാൽ തൃപ്തിപ്പെടും.</lg>

<lg n="29"> തിരുമുഖത്തെ മറെക്കേ അവ മെരിണ്ടു പോം
അവറ്റിൻ ശ്വാസത്തെ ചേൎത്തുകൊൾ്കേ വീൎപ്പു മുട്ടി
തങ്ങളുടേ പൂഴിയിലേക്കു തിരിയുന്നു.</lg>

<lg n="30"> നിന്റേ ശ്വാസത്തെ അയക്കേ അവ സൃഷ്ടിക്കപ്പെടും
നിലത്തിൻ മുഖത്തെ നി പുതുക്കയും ചെയ്യുന്നു.</lg>

<lg n="31"> യഹോവയുടേ തേജസ്സ് യുഗപൎയ്യന്തം ആവു
യഹോവ സ്വക്രിയകളിൽ സന്തോഷിക്ക!</lg>

<lg n="32"> ഭൂമിയെ നോക്കീട്ടു വിറെപ്പിച്ചും
മലകളെ തൊട്ടിട്ടു പുകെപ്പിച്ചും ഉള്ളവനെ!</lg>

<lg n="33"> ജീവനുള്ളന്നും ഞാൻ യഹോവെക്കു പാടുക,
ഞാൻ ഉള്ളേടത്തോളം എൻ ദൈവത്തെ കീൎത്തിക്ക!</lg>

<lg n="34"> എന്റേ ചിന്തനം അവന്നു ഗ്രാഹ്യമാക
ഞാൻ യഹോവയിൽ സന്തോഷിക്കും.</lg> [ 219 ] <lg n="35"> പാപികൾ ഭൂമിയിൽനിന്നു തീൎന്നുപോക
ദുഷ്ടന്മാർ ഇനി ഇല്ലാതേയാക!
എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക!
ഹല്ലെലൂയഃ (യാഹെ സ്തുതിപ്പിൻ).</lg>

൧൦൫. സങ്കീൎത്തനം.

പുരാണചരിത്രത്താൽ വിശ്വാസവൎദ്ധന ഉണ്ടാവാൻ (൮) ദൈവം കനാൻ
അവകാശത്തെ വാഗ്ദത്തം ചെയ്തു പിതാക്കളെ പോററിയതും (൧൬) ഇസ്രയേ
ലെ മിസ്രയിൽ ആക്കി (൨൪) അവിടേനിന്നു വീണ്ടുകൊണ്ടു (൩൯) കനാനിൽ
കടത്തിയതും ഓൎപ്പിച്ച സ്തുതി.

<lg n="1"> യഹോവയെ വാഴ്ത്തി തൻ നാമം വിളിച്ചു യാചിപ്പിൻ
വംശങ്ങളിൽ അവന്റേ വങ്ക്രിയകളെ അറിയിപ്പിൻ!</lg>

<lg n="2"> അവന്നു പാടുവിൻ അവനെ കീൎത്തിപ്പിൻ
അവന്റേ സകല അത്ഭുതങ്ങളെയും ചിന്തിപ്പിൻ!</lg>

<lg n="3"> അവന്റേ വിശുദ്ധനാമത്തിൽ പ്രശംസിച്ചു കൊൾ്വിൻ
യഹോവയെ അനേഷിക്കുന്നവരുടേ ഹൃദയം സന്തോഷിക്ക!</lg>

<lg n="4"> യഹോവയെയും അവന്റേ ശക്തിയെയും തിരവിൻ
അവന്റേ മുഖത്തെ നിത്യം അന്വേഷിപ്പിൻ!</lg>

<lg n="5"> അവൻ ചെയൂ അത്ഭുതങ്ങളെയും
അവന്റേ അതിശയങ്ങളെയും തിരുവായുടേ ന്യായങ്ങളെയും ഓൎപ്പിൻ.</lg>

<lg n="6"> അവന്റേ ദാസനായ അബ്രഹാമിൻ സന്തതിയും
യാക്കോബിൻ മക്കളും ആയി അവൻ തെരിഞ്ഞെടുത്തുള്ളോരേ!</lg>

<lg n="7"> യഹോവ എന്നവൻ നമ്മുടേ ദൈവം തന്നേ;
അവന്റേ ന്യായവിധികൾ സൎവ്വഭൂമിയിലും ഉണ്ടു.</lg>

<lg n="8"> തൻ നിയമത്തെ അവൻ എപ്പോഴും ഓൎത്തു,
ആയിരം തലമുറയോളവും അവൻ കല്പിച്ച വാക്കും,</lg>

<lg n="9"> അബ്രഹാമോടു ചെയ്ത സഖ്യവും
ഇഛാക്കിനോട് ആണയിട്ടതും (ഓൎത്തു),</lg>

<lg n="10"> യാക്കോബിന്നു വെപ്പും
ഇസ്രയേലിന്നു നിത്യനിയമവും ആയി സ്ഥാപിച്ചുകൊണ്ടു:</lg>

<lg n="11"> നിണക്കു ഞാൻ കനാൻ ദേശത്തെ
നിങ്ങളുടേ അവകാശത്തിൻ അളത്തക്കയറായി തരുന്നു എന്നു,</lg>

<lg n="12"> അവർ എണ്ണത്താൽ അല്പം ചില ആളുകളും
അതിൽ പരദേശികളും ആകുമ്പോൾ ചൊല്ലിയതും (അവൻ ഓൎത്തു).</lg> [ 220 ] <lg n="13"> അവർ ജാതിയിൽനിന്നു ജാതിയിലേക്കും
രാജ്യം വിട്ട് അന്യജനത്തിലേക്കും സഞ്ചരിക്കയിൽ,</lg>

<lg n="14"> അവരെ പീഡിപ്പിപ്പാൻ മനുഷ്യരെ സമ്മതിയാതേ
രാജാക്കളെയും അവർ മൂലമായി ശിക്ഷിച്ചു;</lg>

<lg n="15"> എന്റേ അഭിഷിക്തരെ തൊടായ്വിൻ
എൻ പ്രവാചകരിൽ തിന്മ വരുത്തായ്വിൻ (എന്നിരുന്നു).</lg>

<lg n="16"> പിന്നേ ദേശത്തിന്മേൽ ക്ഷാമം വിളിച്ചു
അപ്പമാകുന്ന ദണ്ഡ് അശേഷം ഒടിച്ചു;</lg>

<lg n="17"> അവൎക്കു മുമ്പേ ഒരു പുരുഷനെ അയച്ചു
യോസേഫ് ദാസനായി വില്ക്കപ്പെട്ടു.</lg>

<lg n="18">തളകൊണ്ട് അവന്റേ കാലുകളെ മുടക്കി
അവന്റേ ദേഹി ഇരിമ്പിൽ അകപ്പെട്ടു,</lg>

<lg n="19"> ആയവന്റേ വാക്കു വരികയും
യഹോവയുടേ മൊഴി അവനെ ഊതിക്കഴിക്കയും ചെയ്വോളമേ.</lg>

<lg n="20"> (അന്നു) രാജാവ് ആളയച്ചു അവനെ അഴിപ്പിച്ചു
വംശങ്ങളെ ഭരിക്കുന്നവൻ അവനെ വിടുതലാക്കി,</lg>

<lg n="21"> സ്വഭവനത്തിന്നു യജമാനനും
തന്റേ സകല സമ്പത്തിലും വാഴുന്നോനും ആക്കി,</lg>

<lg n="22"> തന്റേ പ്രഭുക്കളെ അവൻ തൻ ഉള്ളംകൊണ്ടു കെട്ടുവാനും
തൻ മൂപ്പരെ ജ്ഞാനം പഠിപ്പിപ്പാനും (ഏല്പിച്ചു).</lg>

<lg n="23"> എന്നാറേ ഇസ്രയേൽ മിസ്രയിൽ ചെന്നു
യാക്കോബ് ഹാം ദേശത്തിൽ പരദേശിയായി നടന്നു.</lg>

<lg n="24"> പിന്നേ സ്വജനത്തെ അത്യന്തം പെരുകിച്ചു
അവരെ മാറ്റാന്മാരെക്കാൾ ഉരക്കുമാറാക്കി.</lg>

<lg n="25"> സ്വജനത്തെ പകെപ്പാനും
തൻ അടിയാരിൽ കൌശലം പ്രയോഗിപ്പാനും ആയവരുടേ ഹൃദയം മ </lg>

<lg n="26"> സ്വദാസനായ മോശയെയും [റിച്ചു.
താൻ തെരിഞ്ഞെടുത്ത അഹരോനെയും അയച്ചു.</lg>

<lg n="27"> ഇവർ അവന്റേ അടയാളവാക്കുകളെ ആ കൂട്ടരിലും
അവന്റേ അത്ഭുതങ്ങളെ ഹാം ദേശത്തിലും ഇട്ടു (൭൮, ൪൩).</lg>

<lg n="28"> അവൻ അന്ധകാരം അയച്ചു ഇരുളാക്കി
അവന്റേ വാക്കുകളോട് അവർ മറുത്തതും ഇല്ല.</lg>

<lg n="29"> അവരുടേ വെള്ളങ്ങളെ രക്തമാക്കി മാറ്റി
അങ്ങേ മീനുകളെ മരിപ്പിച്ചു;</lg> [ 221 ] <lg n="30"> ആ നാട്ടിൽ തവളകൾ
അവരുടേ രാജപ്പള്ളിയറകളിലും നിറഞ്ഞ് ഇഴഞ്ഞു; </lg>

<lg n="31"> അവൻ ചൊല്കേ, പോന്തകൾ വന്നു
അവരുടേ എല്ലാ അതിൎക്കകത്തും ഈച്ചകളും തന്നേ;</lg>

<lg n="32"> അവരുടേ മാരിയായി അവൻ കന്മഴ കൊടുത്തു
അവരേ നാട്ടിൽ അഗ്നിജ്വാലകളെ തന്നേ;</lg>

<lg n="33"> അവരുടേ മുന്തിരിയും അത്തിയും അടിച്ചു
അവരേ അതിൎക്കകത്തേ മരങ്ങളെ തകൎത്തു.</lg>

<lg n="34"> അവൻ ചൊല്കേ, വെട്ടുക്കിളിയും
എണ്ണമില്ലാതോളം തുള്ളനും വന്നു,</lg>

<lg n="35"> അവരേ നാട്ടിൽ എല്ലാ സസ്യവും തിന്നു
ആ നിലത്തേ ഫലവും ഭക്ഷിച്ചു. </lg>

<lg n="36"> അവരുടേ ദേശത്തിൽ കടിഞ്ഞൂലിനെ ഒക്കയും
അവരുടേ സകല വീൎയ്യത്തിൻ മീത്തും അവൻ അടിച്ചു (൭൮, ൫൧).</lg>

<lg n="37"> വെള്ളിപ്പൊന്നുമായി അവരെ പുറപ്പെടുവിച്ചു
അവരുടേ ഗോത്രങ്ങളിൽ ഇടറുന്നവൻ ഇല്ലാഞ്ഞു.</lg>

<lg n="38"> ആ പുറപ്പാട്ടിനാൽ മിസ്ര സന്തോഷിച്ചു
അവരുടേ പേടി ഇവരിൽ വീണതു കൊണ്ടത്രേ.</lg>

<lg n="39">അവൻ മേഘത്തെ മൂടിയാക്കി വിരിച്ചു
രാത്രിയിൽ പ്രകാശിപ്പാൻ അഗ്നിയും (ഇട്ടു).</lg>

<lg n="40"> ചോദിച്ചപ്പോൾ കാടയെ വരുത്തി
സ്വൎഗ്ഗീയ അപ്പത്താൽ അവൎക്കു തൃപ്തി ഉണ്ടാക്കി.</lg>

<lg n="41"> പാറയെ തുറന്നിട്ടു വെള്ളങ്ങൾ വഴിഞ്ഞു (൭൮, ൨൭)
വറണ്ടതിൽ കൂടി പുഴയായി ഒഴുകി. </lg>

<lg n="42">കാരണം സ്വദാസനായ അബ്രഹാമോട്
(അരുളിയ) തന്റേ വിശുദ്ധവചനത്തെ അവൻ ഓൎത്തു.</lg>

<lg n="43"> എന്നിട്ടു സ്വജനത്തെ ആനന്ദത്തിലും
താൻ തെരിഞ്ഞെടുത്തവരെ ആൎപ്പോടും പുറപ്പെടുവിച്ചു.</lg>

<lg n="44"> ജാതികളുടേ ദേശങ്ങളെ അവൎക്കു കൊടുത്തു
കുലങ്ങളുടേ പ്രയത്ന(ഫല)ത്തെ അവർ അടക്കിയതു,</lg>

<lg n="45"> അവന്റേ വെപ്പുകളെ പ്രമാണിപ്പാനും
ധൎമ്മങ്ങളെ സൂക്ഷിപ്പാനും തന്നേ. ഹല്ലെലൂയാഃ .</lg> [ 222 ] ൧൦൬. സങ്കീൎത്തനം.

കൃപാസമ്പന്നനോട് ഇസ്രയേൽ (൬) മിസ്രയിലും (൧൩) മരുവിലും (൩൪)
കനാനിലും കാണിച്ച കൃതഘ്നത മുതലായ പാപങ്ങളെ ഏറ്റു പറഞ്ഞു (൪൪) ശി
ക്ഷകൾ്ക്കു പരിശാന്തി അപേക്ഷിച്ചതു.

<lg n="1"> ഹല്ലെലൂയാഃ.
യഹോവയെ വാഴ്ത്തുവിൻ (൧൦൫, ൧) കാരണം അവൻ നല്ലവൻ തന്നേ,
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧൦൦, ൫).</lg>

<lg n="2"> യഹോവയുടേ മിടുമകളെ ആർ മൊഴിയും,
അവന്റേ സകല സ്തുതിയും ആർ കേൾ്പിക്കും?</lg>

<lg n="3"> ന്യായത്തെ കാത്തു
എല്ലാ സമയത്തും നീതി ചെയ്യുന്നവർ ധന്യർ! </lg>

<lg n="4"> തിരുജനത്തെ പ്രസാദിക്കയിൽ യഹോവേ, എന്നെ ഓൎക്കേണമേ,
നിന്റേ രക്ഷയെകൊണ്ട് എന്നെ സന്ദൎശിക്കേണമേ.</lg>

<lg n="5"> നീ തെരിഞ്ഞെടുത്തവരുടേ സുഖത്തെ കാണ്മാനും
തിരുജാതിയുടേ സന്തോഷത്തിൽ സന്തോഷിപ്പാനും
നിന്റേ അവകാശത്തോട് ഒന്നിച്ചു പ്രശംസിച്ചു കൊൾ്വാനും തന്നേ! </lg>

<lg n="6"> ഞങ്ങൾ പിതാക്കന്മാരോടു കൂടേ പാപം ചെയ്തു
പിഴെച്ചു ദ്രോഹിച്ചു. </lg>

<lg n="7"> ഞങ്ങളുടേ പിതാക്കൾ മിസ്രയിൽ നിന്റേ അതിശയങ്ങളെ ബോധിക്കാ
നിന്റേ ദയകളുടേ പെരുമയെ ഓൎക്കാതേയും [തേയും
കടല്പുറത്തു ചെങ്കടലരികേ മറുത്തു പോയി. </lg>

<lg n="8"> അവനോ തന്റേ ശൌൎയ്യം അറിയിപ്പാൻ
സ്വനാമം ഹേതുവായി അവരെ രക്ഷിച്ചു,</lg>

<lg n="9"> ചെങ്കടലിനെ ശാസിച്ചു അത് ഉണങ്ങിയാറേ
മരുവെ പോലേ ആഴികളിൽ കൂടി അവരെ നടത്തി,</lg>

<lg n="10">പകയന്റേ കയ്യിൽനിന്ന് അവരെ രക്ഷിച്ചു
ശത്രുകയ്യിൽനിന്നു വീണ്ടെടുത്തു,</lg>

<lg n="11"> അവരുടേ മാറ്റാന്മാരെ വെള്ളങ്ങൾ മൂടിക്കളഞ്ഞു
അവർ ഒരുവനും ശേഷിച്ചതും ഇല്ല.</lg>

<lg n="12">അന്ന് അവന്റേ വചനങ്ങളിൽ അവർ വിശ്വസിച്ചു
അവന്റേ സ്തോത്രം പാടുന്നു. </lg>

<lg n="13"> ആയവന്റേ ക്രിയകളെ അവർ വിരഞ്ഞു മറന്നു
അവന്റേ ആലോചനയെ കാത്തു നില്ക്കാതേ,</lg> [ 223 ] <lg n="14"> മരുവിൽ കൊതി കൊതിച്ചു
പാഴ്നിലത്തിൽ ദേവനെ പരീക്ഷിച്ചു,</lg>

<lg n="15"> ആയവൻ അവൎക്കു ചോദ്യം പോലേ കൊടുത്തു
അവരുടേ ദേഹികളിൽ മെലിച്ചൽ അയച്ചു.</lg>

<lg n="16"> അവർ പാളയത്തിൽ വെച്ചു മോശയിലും
യഹോവയുടേ വിശുദ്ധനായ അഹരോനിലും എരിവു ഭാവിച്ചു;</lg>

<lg n="17"> അന്നു ഭൂമി തുറന്നു ദാഥാനെ വിഴുങ്ങി
അബീരാമിൻ സംഘത്തെ മൂടി, </lg>

<lg n="18"> ആ കൂട്ടത്തിൽ തീ കത്തി
ജ്വാല ദുഷ്ടരെ ദഹിപ്പിച്ചു.</lg>

<lg n="19"> പിന്നേ ഹൊരബിങ്കൽ കന്നുകുട്ടിയെ ഉണ്ടാക്കി
വാൎത്തു തീൎത്തതിനെ തൊഴുതു,</lg>

<lg n="20">തങ്ങളുടേ തേജസ്സായവനെ
പുല്ലു തിന്നുന്ന കാളയുടേ രൂപത്തോടു പകൎന്നു കളഞ്ഞു.</lg>

<lg n="21"> മിസ്രയിൽ വമ്പുകളും
ഹാം ദേശത്തിൽ അതിശയങ്ങളും,</lg>

<lg n="22"> ചെങ്കടലിൽ ഭയങ്കരങ്ങളും അനുഷ്ഠിച്ചു
തങ്ങളെ രക്ഷിച്ച ദേവനെ മറന്നു വിട്ടു.</lg>

<lg n="23"> ആയവൻ അവരെ വേരറുപ്പാൻ ഭാവിച്ചു,
അവൻ തെരിഞ്ഞെടുത്ത മോശ
മൂലനാശത്തിങ്കന്ന് അവന്റേ ഊഷ്മാവിനെ തിരിപ്പാൻ
അവന്റേ മുമ്പാകേ ഇടിവിൽ നിന്നിരുന്നില്ല എങ്കിലേ.</lg>

<lg n="24"> പിന്നേ ആ മനോഹരദേശത്തെ അവർ നിരസിച്ചു
അവന്റേ വചനത്തെ വിശ്വസിക്കാഞ്ഞു,</lg>

<lg n="25"> തങ്ങളുടേ കൂടാരങ്ങളിൽ പിറുപിറുത്തു
യഹോവയുടേ ശബ്ദത്തെ കേളാതേ പോയി.</lg>

<lg n="26"> അവനും അവരെ മരുവിൽ വെച്ചു വീഴിക്കും
അവരുടേ സന്തതിയെ ജാതികളിൽ വീഴിക്കും എന്നും,</lg>

<lg n="27"> ദേശങ്ങളിൽ അവരെ ചിതറിക്കും എന്നും (൩ മോ. ൨൬, ൩൩)
അവരുടേ നേരേ കൈ ഉയൎത്തി (സത്യം ചെയ്തു).</lg>

<lg n="28"> അനന്തരം അവർ ബാൾ്പയോരോടു സഞ്ജിച്ചു പോയി
നിൎജ്ജീവന്മാൎക്കുള്ള ബലികളെ ഭക്ഷിച്ചു,</lg>

<lg n="29"> ദുഷ്കൎമ്മങ്ങളാൽ (അവന്നു) മുഷിച്ചൽ ഉണ്ടാക്കി
ബാധ അവരിൽ തട്ടുകയും ചെയ്തു.</lg> [ 224 ] <lg n="30"> അന്നു പിനഹാസ് നിന്നുകൊണ്ടു നടുതീൎക്കയാൽ
ബാധ മുടങ്ങിപ്പോയി;</lg>

<lg n="31"> ആയത് തലമുറതലമുറയോളം എന്നേക്കും
അവന്നു നീതി എന്ന് എണ്ണപ്പെട്ടു.</lg>

<lg n="32">പിന്നേ അവർ വിവാദവെള്ളത്തിങ്കൽ ചിനം ജനിപ്പിച്ചു
മോശെക്കും അവർ നിമിത്തം തിന്മ സംഭവിച്ചു;</lg>

<lg n="33"> കാരണം അവന്റേ ആത്മാവോടു അവർ മറുക്കയാൽ
അധരങ്ങളാൽ അവൻ ജല്പിച്ചു പോയി.</lg>

<lg n="34"> യഹോവ അവരോടു പറഞ്ഞാറേയും
വംശങ്ങളെ അവർ വേരറുക്കാതേ,</lg>

<lg n="35"> ജാതികളോട് ഇടകലൎന്നു
അവരുടേ ക്രിയകളെ പഠിച്ചു,</lg>

<lg n="36"> അവരുടേ വിഗ്രഹങ്ങളെ സേവിച്ചു പോയി;
അവ അവൎക്കു കണിയായ്തീൎന്നു.</lg>

<lg n="37"> തങ്ങളുടേ പുത്രിപുത്രന്മാരെ സ്വാമികൾ്ക്കു ഹോമിച്ചു,</lg>

<lg n="38"> കനാനിലേ വിഗ്രഹങ്ങങ്ങൾ്ക്ക് എന്ന് അറുത്ത
പുത്രിപുത്രന്മാരുടേ ചോരയാൽ
നിൎദ്ദോഷരക്തം ഒഴിച്ചു കളഞ്ഞു
രക്തങ്ങളാൽ ഭൂമി ബാഹ്യമായി പോയി.</lg>

<lg n="39"> (ഇങ്ങനേ) അവർ സ്വക്രിയകളാൽ തീണ്ടി
തങ്ങളുടേ ദുഷ്കൎമ്മങ്ങളാൽ പുലയാടി പോയാറേ</lg>

<lg n="40"> യഹോവയുടേ കോപം സ്വജനത്തിങ്കൽ കത്തി
തന്റേ അവകാശത്തെ അവൻ അറെച്ചു,</lg>

<lg n="41"> ജാതികളുടേ കയ്യിൽ ഏല്പിച്ചു
അവരിൽ പകയർ വാഴുകയും ചെയ്തു.</lg>

<lg n="42"> ശത്രുക്കൾ അവരെ പീഡിപ്പിച്ചു
അവരുടേ കൈക്കീഴ് ഇവർ താണുപോകയും ചെയ്തു.</lg>

<lg n="43"> അവൻ പലപ്രാവശ്യവും അവരെ ഉദ്ധരിക്കും,
അവരോ സ്വന്ത അഭിപ്രായത്താൽ മറുത്തു പോന്നു
തങ്ങളുടേ അകൃത്യത്തിൽ ആണുപോകും.</lg>

<lg n="44">എന്നിട്ടും അവരുടേ മുറവിളി കേൾ്ക്കുമ്പോൾ
അവരുടേ ഞെരുക്കത്തെ അവൻ കണ്ടു,</lg>

<lg n="45"> അവൎക്കായി സ്വനിയമത്തെ ഓൎത്തു,
തന്റേ ദയയുടേ പെരുമെക്കു തക്കവണ്ണം അനുതപിച്ചു,</lg> [ 225 ] <lg n="46"> അവരെ പ്രവസിപ്പിച്ച എല്ലാവൎക്കും മുമ്പിൽ
അവൎക്കു കരൾ്ക്കനിവു എത്തിക്കയും ചെയ്തു (൧ രാ. ൮, ൫). </lg>

<lg n="47"> ഞങ്ങളുടേ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ,
നിന്റേ വിശുദ്ധനാമം വാഴ്ത്തുവാനും
നിന്റേ സ്തോത്രത്തിൽ പ്രശംസിച്ചു കൊൾ്വാനും
ജാതികളിൽനിന്നു ഞങ്ങളെ ചേൎത്തുകൊള്ളേണമേ!</lg>

ഇസ്രയേലിൻ ദൈവമായ യഹോവ
യുഗം മുതൽ യുഗപൎയ്യന്തം അനുഗ്രഹിക്കപ്പെടാവു
ജനം എല്ലാം ആമെൻ എന്നു പറവൂതാക!
ഹല്ലെലൂയാഃ


അഞ്ചാം കാണ്ഡം.

(നാലാമതിന്റേ തുടൎച്ച.)

൧൦൭. സങ്കീൎത്തനം.

ബാബെലിൽ പ്രവസിച്ചു പോയവരെ ദൈവം മടക്കിയ ശേഷം (൪) മരു
വിൽ ഉഴന്നവർ (൧൦) തടവിലായവർ (൧൭) രോഗപീഡിതർ (൨൩) കപ്പലിൽ
കഷ്ടിച്ചവർ മുതലായവർ താന്താങ്ങളുടേ രക്ഷെക്കും (൩൩) ഇസ്രയേലുടേ കുടി
യിരിപ്പിൽ ദൈവം കാണിച്ച കരുണെക്കും സ്തുതിക്കേണം.

<lg n="1"> യഹോവയെ വാഴ്ത്തുവിൻ കാരണം അവൻ നല്ലവൻ തന്നേ,
അവന്റേ ദയ യുഗപൎയ്യന്തം ഉള്ളതല്ലോ (൧൦൬, ൧ )!</lg>

<lg n="2"> എന്നു യഹോവയുടേ നിൎമ്മുക്തന്മാർ (യശ. ൬൨, ൧൨) പറവൂതാക;
അവൻ മാറ്റാന്റേ കയ്യിൽനിന്നു വീണ്ടെടുത്തു,</lg>

<lg n="3"> ഉദയാസ്തമയങ്ങളിലും വടക്കുനിന്നും (തെക്കേ) കടലിൽനിന്നും
അതതു ദേശങ്ങളിൽനിന്നു ചേൎത്തുകൊണ്ടവർ തന്നേ.</lg>

<lg n="4"> മരുവിൽ അവർ ഏകാന്തവഴിയിൽ ഉഴന്നു
കുടിയിരിപ്പിന്ന് നഗരം കാണാതേ,</lg>

<lg n="5"> വിശന്നും ദാഹിച്ചും കൊണ്ട്
ദേഹി ഉള്ളിൽ മാഴ്കി പോയിട്ടു;</lg> [ 226 ] <lg n="6"> തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു.</lg>

<lg n="7"> നേർവഴിയിൽ അവരെ നടത്തി
കുടിയിരിപ്പിൻ നഗരത്തിൽ ചെല്ലുമാറാക്കി. </lg>

<lg n="8"> ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകേ വേണ്ടു.</lg>

<lg n="9">മോഹാലസ്യം വന്ന ദേഹിയെ അവൻ തൃപ്തിയാക്കി
വിശന്ന ദേഹിയെ നന്മയാൽ നിറെക്കയാൽ തന്നേ.</lg>

<lg n="10"> അന്ധകാരത്തിലും മരണനിഴലിലും വസിച്ചു (യശ. ൯, ൧)
അരിഷ്ടതയാലും ഇരിമ്പിനാലും ബദ്ധരായവർ എങ്കിലോ,</lg>

<lg n="11"> ദേവമൊഴികളോടു മറുത്തു
അത്യുന്നതന്റേ ആലോചനയെ ധിക്കരിക്കിയാലല്ലോ,</lg>

<lg n="12"> അവൻ കഷ്ടത്താൽ അവരുടേ ഹൃദയം താഴ്ത്തി
അവർ സഹായി ഇല്ലാതേ ഇടറിപ്പോയി;</lg>

<lg n="13">ആയവർ തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു,</lg>

<lg n="14"> അന്ധകാരമരണനിഴലിൽനിന്ന് അവരെ പുറപ്പെടുവിച്ച്
അവരുടേ കെട്ടുകളെ പൊട്ടിച്ചു.</lg>

<lg n="15"> ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകേ വേണ്ടു,</lg>

<lg n="16"> ചെമ്പിൻ വാതിലുകളെ അവൻ നുറുക്കി
ഇരിമ്പിൻ ഓടാമ്പലുകളെ ഖണ്ഡിച്ചു കളകയാൽ തന്നേ (യശ. ൪൫, ൨).</lg>

<lg n="17"> ദ്രോഹത്തിൻ വഴിയും അകൃത്യങ്ങളും
ഹേതുവായിട്ടു വലഞ്ഞു പോയ മൂഢരോ,</lg>

<lg n="18">മനസ്സ് ഏതു തീനും അറെച്ചിട്ടു
ചാവിൻ വാതിലുകളോട് അണഞ്ഞപ്പോൾ; </lg>

<lg n="19"> തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ ഉദ്ധരിച്ചു,</lg>

<lg n="20"> തന്റേ വചനം അയച്ച് അവരെ സൌഖ്യമാക്കി
അവരുടേ കുഴികളിൽനിന്നു തെറ്റിച്ചു.</lg>

<lg n="21"> ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകയും,</lg>

<lg n="22"> കൃതജ്ഞതായാഗങ്ങളെ കഴിച്ചു
തൽക്രിയകളെ ആൎത്തുംകൊണ്ടു വൎണ്ണിക്കയും വേണ്ടു.</lg> [ 227 ] <lg n="23"> കപ്പലുകളിൽ സമുദ്രത്തിൽ കിഴിഞ്ഞോടി
പെരുവെള്ളങ്ങളിൽ തൊഴിൽ ചെയ്യുന്നവരോ, </lg>

<lg n="24"> യഹോവയുടേ ക്രിയകളെയും
ആഴത്തിൽ അവന്റേ അതിശയങ്ങളെയും കണ്ടു.</lg>

<lg n="25"> അവൻ പറഞ്ഞു വിശറുകാറ്റിനെ വരുത്തിയാറേ
ആയത് അതിന്റേ തിരകളെ പൊങ്ങിച്ചു;</lg>

<lg n="26"> അവർ വാനത്തേക്കു കരേറി ആഴികളിൽ ഇറങ്ങും
അവരുടേ ദേഹി ആപത്തിൽ ഉരുകിപ്പോയി</lg>

<lg n="27"> മത്തനെ പോലേ നടം കുനിച്ചു ചാഞ്ചാടും
അവരുടേ ജ്ഞാനം അശേഷം ആന്നുപോം.</lg>

<lg n="28"> ആയവർ തങ്ങളുടേ ഞെരുക്കത്തിൽ യഹോവയോടു നിലവിളിച്ചു,
അവരുടേ പീഡകളിൽനിന്ന് അവൻ പുറപ്പെടുവിച്ചു,</lg>

<lg n="29"> കൊടുങ്കാററിനെ ശാന്തതയാക്കി
അവറ്റിൻ തിരകൾ മിണ്ടാതേയായി</lg>

<lg n="30"> അമരുകയാൽ അവർ സന്തോഷിച്ചു
ഇഛ്ശിച്ച തുറമുഖത്തേക്ക് അവൻ അവരെ നടത്തി.</lg>

<lg n="31">ഇവർ യഹോവയോട് അവന്റേ ദയയും
മനുഷ്യപുത്രരോട് അവന്റേ അത്ഭുതങ്ങളും വാഴ്ത്തുകയും</lg>

<lg n="32"> ജനസഭയിൽ അവനെ ഉയൎത്തുകയും
മൂപ്പന്മാരുടേ ഇരിപ്പിൽ സ്തുതിക്കയും വേണ്ടു.</lg>

<lg n="33"> അവൻ നദികളെ മരുവും
നീരുറവുകളെ ദാഹിച്ച ഭൂമിയും,</lg>

<lg n="34"> പശിമക്കൂറു ഉവൎന്നിലവും ആക്കുന്നതു .
അതിലേ നിവാസികളുടേ ആകായ്മ ഹേതുവായിട്ടത്രേ.</lg>

<lg n="35"> മരുവിനെ നിൎക്കുളവും
വറണ്ട ഭൂമിയെ നീരുറവുകളും ആക്കി,</lg>

<lg n="36">അവിടേ വിശന്നവരെ കുടിയിരുത്തും,
അവർ കുടിയിരിപ്പിൻ നഗരത്തെ പണികയും,</lg>

<lg n="37"> വയലുകളെ വിതെക്കയും പറമ്പുകളെ നടുകയും
ഫലാനുഭവം ഉണ്ടാക്കുകയും ചെയ്യും.</lg>

<lg n="38"> അവൻ അവരെ അനുഗ്രഹിച്ചിട്ട് അവർ ഏറ്റം പെരുകി
അവരുടേ കന്നുകാലിക്കൂട്ടവും അവൻ കുറെക്കുന്നില്ല.</lg>

<lg n="39"> പിന്നേ ഹിംസാക്ലേശദുഃഖങ്ങളാൽ
അവർ ചുരുങ്ങി താഴുകയും ചെയ്തു.</lg> [ 228 ] <lg n="40"> മഹാത്മാക്കളുടേ മേൽ അവൻ ധിക്കാരം പകൎന്നു (ഇയ്യോബ് ൧൨, ൨൧)
വഴിയില്ലാത്ത ശൂന്യത്തിൽ അവരെ ഉഴലിച്ചു വിട്ടു, </lg>

<lg n="41"> ദരിദ്രനെ അരിഷ്ടത്തിൽനിന്ന് ഉയൎത്തി
കുഡുംബങ്ങളെ ആട്ടിങ്കൂട്ടം പോലേ ആക്കുന്നു.</lg>

<lg n="42"> നേരുള്ളവർ കണ്ടു സന്തോഷിക്കുന്നു
എല്ലാ അക്രമവും വായി പൊത്തി നില്ക്കുന്നു.</lg>

<lg n="43"> ആർ ജ്ഞാനം ഉള്ളവൻ അവൻ ഇവ സൂക്ഷിച്ചുകൊൾ്ക
യഹോവയുടേ ദയകളെ അവർ നണ്ണിക്കൊൾ്കയും ചെയ്ക!</lg>

൧൦൮. സങ്കീൎത്തനം.

സഭ കരുണാപൂൎത്തിനിമിത്തം ദൈവത്തെ സ്തുതിച്ചു (൭) വാഗ്ദത്തപ്രകാരം
ജയവും (൧൧) രാജ്യവൎദ്ധനയും അപേക്ഷിച്ചതു (സ. ൫൭. ൬൦).

ദാവിദിന്റേ കീൎത്തനപ്പാട്ടു.

<lg n="2"> ദൈവമേ, എൻ ഹൃദയം ഉറെച്ചു
ഞാൻ പാടി കീൎത്തിക്ക
എന്റേ തേജസ്സും കൂടേ!</lg>

<lg n="3"> വീണാകിന്നരവും ഉണരുക,
ഞാൻ അരുണോദയത്തെ ഉണൎത്തുക!</lg>

<lg n="4"> യഹോവേ, ഞാൻ വംശങ്ങളിൽ നിന്നെ വാഴ്ത്തും
കുലങ്ങളിൽ നിന്നെ കീൎത്തിക്കും. </lg>

<lg n="5"> കാരണം നിന്റേ ദയ സ്വൎഗ്ഗങ്ങളിൽനിന്നു വലിയതു
നിന്റേ സത്യം ഇളമുകിലോളവും ഉള്ളതു.</lg>

<lg n="6"> ദൈവമേ, സ്വൎഗ്ഗങ്ങൾ്ക്കു മീതേ ഉയരേണമേ
സൎവ്വഭൂമിയിലും നിന്റേ തേജസ്സാക (൫൭, ൮- ൧൨).</lg>

<lg n="7"> നിന്റേ പ്രിയന്മാർ വലിച്ചെടുക്കപ്പെടുവാൻ
നിന്റേ വലങ്കൈകൊണ്ടു രക്ഷിച്ച് എനിക്ക് ഉത്തരം തരിക!</lg>

<lg n="8"> ദൈവം തന്റേ വിശുദ്ധിയിൽ ഉര ചെയ്തു:
ഞാൻ ഉല്ലസിച്ചു ശികേമെ വിഭാഗിച്ചു
സുഖോത്ത് താഴ്വരയെ അളന്നെടുക്കും; </lg>

<lg n="9"> ഗില്യാദ് എനിക്കു, മനശ്ശയും എനിക്കു തന്നേ
എഫ്രയിം എന്റേ ശിരസ്സിൽ ത്രാണനം
യഹൂദ എൻ ന്യായദാതാവ്;</lg>

<lg n="10"> മൊവാബ് എനിക്കു (കാൽ) കഴുകുന്ന പാത്രം
ഏദൊമിന്മേൽ എൻ ചെരിപ്പിനെ എറിയും
ഫലിഷ്ടയുടേ മേൽ ഞാൻ ഘോഷിച്ചാൎക്കും.-</lg> [ 229 ] <lg n="11"> ഉറപ്പിച്ച നഗരത്തിൽ എന്നെ ആർ കടത്തും
ഏദൊം വരേ എന്നെ ആർ നടത്തും?</lg>

<lg n="12"> ഞങ്ങളുടേ സൈന്യങ്ങളോടു കൂടേ പുറപ്പെടാത്ത ദൈവമേ,
നീ ഞങ്ങളെ തള്ളിവിട്ടിട്ടില്ലയോ?</lg>

<lg n="13"> മാറ്റാനിൽനിന്നു ഞങ്ങൾ്ക്കു സഹായം ഇടുക!
മനുഷ്യന്റേ രക്ഷ വ്യൎത്ഥം.</lg>

<lg n="14"> ദൈവത്തിങ്കൽ നാം ബലം അനുഷ്ഠിക്കും,
നമ്മുടേ മാറ്റാന്മാരെ അവൻ ചവിട്ടിക്കളയും (൬൦, ൭- ൧൪).</lg>

൧൦൯. സങ്കീൎത്തനം.

നീതിമാൻ പീഡിതൻ ദേവരക്ഷയും (൬) ശത്രുവിൽ ശിക്ഷയും അപേക്ഷി
ച്ചു (൧൬) നീതിയുള്ള വിധിക്കു കാത്തു (൨൧) കഷ്ടത്തേക്കു (൨൬) സമാപ്തി യാ
ചിച്ചതു.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന.

<lg n="2"> എന്റേ സ്തുതിയായ ദൈവമേ, മൌനമായിരിക്കൊല്ലാ!
അവർ ദുഷ്ടവായും ചതിവായും എന്റേ നേരേ തുറന്നു
കപടനാവുകൊണ്ടു എന്നോടു സംസാരിച്ചു,</lg>

<lg n="3"> പകവാക്കുകളാൽ എന്നെ ചുറ്റി
വെറുതേ എന്നോടു പോരാടി.</lg>

<lg n="4"> എന്റേ സ്നേഹത്തിന്നു പകരം എന്നേ ദ്വേഷിക്കുന്നു
ഞാനോ പ്രാൎത്ഥന മാത്രം.</lg>

<lg n="5"> നന്മെക്കു പകരം തിന്മയും
എൻ സ്നേഹത്തിന്നു പകരം പകയും വെക്കുന്നു.</lg>

<lg n="6"> അവന്റേ മേൽ ഒരു ദുഷ്ടനെ ആക്കി വെക്കുക
ദ്വേഷി(യായി സാത്താൻ) അവന്റേ വലഭാഗത്തു നില്ക്ക!</lg>

<lg n="7"> അവന്നു ന്യായം വിസ്തരിക്കുമ്പോൾ അവൻ ദുഷ്ടൻ എന്നു തെളിയുക
അവന്റേ പ്രാൎത്ഥനയും പാപമായ്തീരുക!</lg>

<lg n="8"> അവന്റേ നാളുകൾ ചുരുക്കമാക
അവന്റേ സ്ഥാനത്തെ മറെറാരുത്തൻ ഏല്ക്കുക!</lg>

<lg n="9"> അവന്റേ മക്കൾ അനാഥരും
ഭാൎയ്യ വിധവയുമാക!</lg>

<lg n="10"> അവന്റേ മക്കൾ ഉഴന്നലഞ്ഞു. ഇരക്കയും
ഇടിഞ്ഞ ഭവനം വിട്ടു തെണ്ടുകയും ചെയ്ക!</lg> [ 230 ] <lg n="11"> അവന്നുള്ളത് ഒക്കയും കടക്കാരൻ പിടുങ്ങിക്കളക
അവന്റേ അദ്ധ്വാനത്തെ അന്യന്മാർ കൊള്ളയിടുക! </lg>

<lg n="12"> ദയയെ നീട്ടുന്നവൻ ആരും അവന്ന് ഇരിക്കൊല്ല
അവന്റേ അനാഥൎക്കും കരുണാവാൻ അരുതു!</lg>

<lg n="13"> അവന്റേ ഭാവി (സന്തതി) ഛേദിക്കപ്പെടുകയത്രേ ആക (൩൭, ൩൮)
പിറേറ തലമുറയിൽ അവരുടേ നാമം മാഞ്ഞുപോക!</lg>

<lg n="14"> അവന്റേ പിതാക്കളുടേ അകൃത്യം യഹോവയോട് ഓൎക്കപ്പെടുകയും
അമ്മയുടേ പാപം മായ്ക്കപ്പെടാകയും വേണ്ടു!</lg>

<lg n="15"> ഇവ നിത്യം യഹോവയുടേ നേരേ ഇരിക്ക
അവരുടേ ഓൎമ്മയെ അവൻ ഭൂമിയിങ്കന്നു ഛേദിപ്പൂതാക!</lg>

<lg n="16"> എന്നത് അവൻ ദയ ചെയ്വാൻ ഓൎക്കാതേ
ദീനനും ദരിദ്രനും ഖിന്നഹൃദയനും ആയ പുരുഷനെ
ഹിംസിച്ചു പിന്തേരുകയാൽ തന്നേ.</lg>

<lg n="17"> ശാപത്തെ അവൻ സ്നേഹിച്ചിട്ട് അത് അവന്നു വന്നു,
അനുഗ്രഹത്തിൽ മനസ്സു ചെല്ലായ്കയാൽ അത് അവനോട് അകന്നു.</lg>

<lg n="18"> തൻ അങ്കിയെ പോലേ ശാപത്തെ ധരിച്ചു
അതും വെള്ളം പോലേ അവന്റേ ഉള്ളിലും
എണ്ണകണക്കേ അവന്റേ അസ്ഥികളിലും കടന്നു.</lg>

<lg n="19"> അവൻ പുതെച്ച വസ്ത്രത്തോട് അതു സമമാക
അരക്കെട്ടു പോലേ നിത്യം അവനെ ചുറ്റുക! </lg>

<lg n="20"> എന്നെ ദ്വേഷിക്കുന്നവൎക്കും
എൻ ദേഹിക്ക് തിന്മ ഉരെക്കുന്നവൎക്കും യഹോവയിൽനിന്ന് ഇതേ കൂലി!</lg>

<lg n="21"> നീയോ കൎത്താവായ യഹോവേ, തിരുനാമം ഹേതുവായി എന്നോടു ചെയ്ക,
നിന്റേ ദയ നല്ലതാകയാൽ എന്നെ ഉദ്ധരിക്കേണമേ! </lg>

<lg n="22"> കാരണം ഞാൻ ദീനനും ദരിദ്രനും (൪൦, ൧൮)
എന്റേ ഉള്ളിൽ ഹൃദയം തുളഞ്ഞതും തന്നേ.</lg>

<lg n="23"> ചരിഞ്ഞു നീളുന്ന നിഴൽക്കണക്കേ ഞാൻ പോയി പോയി
തുള്ളനെ പോലേ കുടഞ്ഞു കളയപ്പെട്ടു.</lg>

<lg n="24"> നോമ്പു ഹേതുവായി എന്റേ മുട്ടുകൾ ഇടറുന്നു
എൻ മാംസത്തിന്നു നെയി മുട്ടിപ്പോയി.</lg>

<lg n="25"> ഞാനോ അവൎക്ക് നിന്ദ ആയി
എന്നെക്കണ്ടു തലകളെ കുലുക്കുകേ ഉള്ളൂ. (൨൨, ൭S).</lg>

<lg n="26">എൻ ദൈവമായ യഹോവേ, എന്നെ സഹായിച്ചു
നിൻ ദയെക്കു തക്കവണ്ണം ഉദ്ധരിക്കേണമേ!</lg> [ 231 ] <lg n="27"> ഇതു തൃക്കൈ എന്നും
യഹോവേ, നീ ചെയ്തു എന്നും അവർ അറിവാറാക!</lg>

<lg n="28"> അവർ ശപിക്കേ നീ അനുഗ്രഹിക്കയും
അവർ എഴുനീല്ക്കേ നാണിക്കയും അടിയൻ സന്തോഷിക്കയും ചെയ്ക!</lg>

<lg n="29">എന്നെ ദ്വേഷിക്കുന്നവർ ലജ്ജ ഉടുത്തു
പുതെപ്പൂ പോലേ തങ്ങളുടേ നാണം ധരിക്കേ വേണ്ടു!</lg>

<lg n="30"> എന്റേ വായികൊണ്ടു ഞാൻ യഹോവയെ അത്യന്തം വാഴ്ത്തി
അനേകരുടേ നടുവിൽ അവനെ സ്തുതിക്കും.</lg>

<lg n="30"> കാരണം ദരിദ്രന്റേ ആത്മാവിന്നു ന്യായം വിധിക്കുന്നവരിൽനിന്നു രക്ഷി
അവന്റേ വലഭാഗത്തു താൻ (പ്രതിവാദിയായി) നില്ക്കും. [പ്പാൻ</lg>

൧൧൦. സങ്കീൎത്തനം.

മഹാദാവിദ്യനായ മശീഹരാജാവും (൩) പുരോഹിതനും ആയി വാണു (൫)
ജയിക്കുന്ന പ്രകാരം വൎണ്ണിച്ചതു.

ദാവിദിന്റേ കീൎത്തന.

<lg n="1"> യഹോവ എൻ കൎത്താവോട് അരുളിച്ചെയ്യുന്നിതു:
ഞാൻ നിന്റേ ശത്രുക്കളെ
നിൻ പാദപീഠമാക്കുവോളത്തിന്ന്
എന്റേ വലഭാഗത്തിരിക്ക! </lg>

<lg n="2"> നിന്റേ ശക്തിയുടേ ദണ്ഡിനെ
യഹോവ ചിയോനിൽനിന്നു നീട്ടും:
നിന്റേ ശത്രുക്കളുടേ നടുവിൽ അധികരിച്ചുകൊൾ്ക എന്നത്രേ.</lg>

<lg n="3">നിന്റേ ജനം നിന്റേ ബലദിവത്തിൽ വിശുദ്ധ പ്രഭ പൂണ്ട
മനഃപൂൎവ്വ ദാനങ്ങൾ അത്രേ;
അരുണോദയത്തിന്റേ ഉദരത്തിൽനിന്നു
നിണക്കു (ജനിക്കുന്നതു) നിന്റേ യുവാക്കൾ ആകുന്ന മഞ്ഞു തന്നേ.</lg>

<lg n="4"> നീ മല്ക്കിചേദക്കിൻ ക്രമപ്രകാരം
എന്നേക്കും പുരോഹിതൻ തന്നേ
എന്നു യഹോവ ആണയിട്ടു അനുതപിക്കയും ഇല്ല.</lg>

<lg n="5"> തന്റേ കോപദിവസത്തിൽ കൎത്താവ് നിന്റേ വലത്തു നിന്നുകൊണ്ടു
രാജാക്കന്മാരെ ചതെച്ചു കളയുന്നു.</lg> [ 232 ] <lg n="6"> ജാതികളിൽ അവൻ ന്യായം വിധിച്ചു
ശവങ്ങളെ നിറെച്ചു
വിസ്താരഭൂമിയിൽ (മറു) തലയെ ചതെക്കുന്നു.</lg>

<lg n="7"> വഴിയിൽ വെച്ച് അവൻ തോട്ടിൽനിന്നു കുടിക്കും
എന്നതുകൊണ്ടു തലയെ ഉയൎത്തും (ന്യാ. ൧൫, ൧൮).</lg>

൧൧൧. സങ്കീൎത്തനം.

യഹോവ പണ്ടു ചെയ്ത ഉപകാരങ്ങൾ നിമിത്തം സഭയാൽ സ്തുത്യൻ. അകാ
രാദി.

<lg n="1"> ഹല്ലെലൂയാഃ
അശേഷ ഹൃദയംകൊണ്ടും ഞാൻ യഹോവയെ വാഴ്ത്തും
ഉത്തമന്മാരുടേ യോഗത്തിലും സഭയിലും തന്നേ.</lg>

<lg n="2"> യഹോവയുടേ ക്രിയകൾ വലിയവയും,
അവരിൽ പ്രസാദിക്കുന്ന ഏവരാലും അന്വേഷിക്കപ്പെടുന്നവയും ആകു</lg>

<lg n="3"> പ്രതാപവും പ്രഭയും അവന്റേ പ്രവൃത്തി, [ന്നു.
അവന്റേ നീതി എന്നേക്കും നില്ക്കുന്നതു. </lg>

<lg n="4"> തന്റേ അത്ഭുതങ്ങൾ്ക്ക്. അവൻ ഓൎമ്മയെ ഉണ്ടാക്കി,
യഹോവ കൃപയും കരൾ്ക്കനിവും ഉള്ളവൻ. </lg>

<lg n="5"> തന്നെ ഭയപ്പെടുന്നവൎക്ക് ആഹാരം കൊടുത്തു,
സ്വനിയമത്തെ യുഗപൎയ്യന്തം ഓൎക്കും.</lg>

<lg n="6"> തന്റേ ക്രിയകളുടേ ഊക്കിനെ അവൻ സ്വജാതിയെ ബോധിപ്പിച്ചതു,
ജാതികളുടേ അവകാശത്തെ അവൎക്കു കൊടുത്തിട്ടു തന്നേ. </lg>

<lg n="7"> അവന്റേ കൈകളുടേ ക്രിയകൾ സത്യവും ന്യായവും അത്രേ;
അവന്റേ സകല നിയോഗങ്ങളും വിശ്വാസ്യങ്ങൾ</lg>

<lg n="8">എന്നെന്നേക്കും സ്ഥാപിക്കപ്പെട്ടവ
സത്യത്തിലും നേരിലും അനുഷ്ഠിതങ്ങൾ.</lg>

<lg n="9"> സ്വജനത്തിന്ന് അവൻ വീണ്ടെടുപ്പ് അയച്ചു,
യുഗപൎയ്യന്തം തൻ നിയമത്തെ കല്പിച്ചു;
വിശുദ്ധവും ഭയങ്കരവും തൻ നാമമത്രേ.</lg>

<lg n="10"> ജ്ഞാനത്തിന്റേ ആരംഭമായതു യഹോവാഭയം (സുഭ. ൧, ൭).
ആ (കല്പനകളെ) ചെയ്യുന്നവൎക്ക് എല്ലാം നല്ല ബുദ്ധിയുണ്ടാം,
അവന്റേ സ്തുതി യുഗപൎയ്യന്തം നില്ക്കുന്നതു.</lg> [ 233 ] ൧൧൨. സങ്കീൎത്തനം.

യഹോവയെ സേവിക്കുന്നവരുടേ ഭാഗ്യം സ്തുത്യം. അകാരാദി.

<lg n="1"> ഹല്ലെലൂയാഃ
യഹോവയെ ഭയപ്പെട്ടു തൽകല്പനകളിൽ
ഏറ്റം പ്രസാദിക്കുന്ന പുരുഷൻ ധന്യൻ. </lg>

<lg n="2"> അവന്റേ സന്തതി ഭൂമിയിൽ വീൎയ്യം പ്രാപിക്കും,
നേരുള്ളവരുടേ തലമുറ അനുഗ്രഹിക്കപ്പെടും. </lg>

<lg n="3"> സമ്പൂൎണ്ണതയും ധനവും അവന്റേ ഭവനത്തിൽ ഉണ്ടു,
അവന്റേ നീതി എന്നേക്കും നില്ക്കുന്നതു (൧൧, ൧, ൩).</lg>

<lg n="4"> നേരുള്ളവൎക്ക് ഇരുളിലും വെളിച്ചം ഉദിക്കുന്നു
കൃപയും കരൾ്ക്കനിവും നീതിയും ഉള്ളവൻ തന്നേ.</lg>

<lg n="5"> കരുണ ചെയ്തു വായിപ്പ കൊടുക്കുന്ന ആൾ ഭാഗ്യവാൻ
തൻ കാൎയ്യങ്ങളെ ന്യായവിസ്താരത്തിൽ പാലിക്കും.</lg>

<lg n="6"> എന്നും അവൻ കുലുങ്ങുക ഇല്ല
നീതിമാൻ നിത്യസ്മരണത്തിൽ ഇരിക്കും.</lg>

<lg n="7"> വല്ലാത്ത കേൾ്വിയിങ്കൽ ഭയപ്പെടുകയില്ല,
അവന്റേ ഹൃദയം സ്ഥിരവും യഹോവയിൽ ആശ്രയിച്ചതും തന്നേ.</lg>

<lg n="8"> അവന്റേ ഹൃദയം ഭയം എന്നിയേ സ്ഥിരമാകുന്നതു
തന്റേ മാറ്റാന്മാരുടേ മേൽ നോക്കിക്കൊള്ളും വരേ തന്നേ.</lg>

<lg n="9"> അവൻ വിതറി ദരിദ്രൎക്കു കൊടുക്കുന്നു,
അവന്റേ നീതി എന്നേക്കും നില്ക്കുന്നതു (൩),
തേജസ്സിൽ അവന്റേ കൊമ്പ് ഉയരും.</lg>

<lg n="10"> ദുഷ്ടൻ കണ്ടു വ്യസനപ്പെട്ടു
പല്ലു കടിച്ചും ഉരുകിപ്പോകും,
ദുഷ്ടരുടേ കൊതി കെടും.</lg>

൧൧൩. സങ്കീൎത്തനം.

സൎവ്വശക്തനും (൪) സാധുവത്സലനും ആയവനെ സ്തുതിച്ചു ചെറിയ ആട്ടി
ങ്കൂട്ടത്തിന് ധൈൎയ്യം വൎദ്ധിപ്പിച്ചതു.

<lg n="1">ഹല്ലെലൂയാഃ
യഹോവയുടേ ദാസന്മാരെ സ്തുതിപ്പിൻ
യഹോവാ നാമത്തെ സ്തുതിപ്പിൻ!</lg> [ 234 ] <lg n="2"> യഹോവാനാമം ഇന്നു മുതൽ എന്നേക്കും
അനുഗ്രഹിക്കപ്പെടാക.</lg>

<lg n="3"> സൂൎയ്യോദയം മുതൽ അസ്തമയം വരേയും
യഹോവാനാമം സ്തുത്യം തന്നേ. </lg>

<lg n="4"> സകല ജാതികൾ്ക്കും മീതേ യഹോവ ഉയൎന്നവൻ
സ്വൎഗ്ഗത്തിന്മേൽ അവന്റേ തേജസ്സ് (ഉള്ളതു).</lg>

<lg n="5"> നമ്മുടേ ദൈവമായ യഹോവയോടു സമൻ ആർ?
ഉയരത്തിൽ പാൎത്തുകൊണ്ടും,</lg>

<lg n="6"> സ്വൎഭൂമികളിലും താഴേ
നോക്കിക്കൊണ്ടും ഉള്ളവൻ;</lg>

<lg n="7"> നീചനെ പൊടിയിൽനിന്ന് എഴുനീല്പിച്ചു
ദരിദ്രനെ കുപ്പയിൽനിന്ന് ഉയൎത്തി,</lg>

<lg n="8">മഹാത്മാക്കളോടു
സ്വജനത്തിലേ മഹത്തുക്കളോടു കൂടേ ഇരുത്തുന്നവൻ ( ൧ ശമു. ൨, ൮);</lg>

<lg n="9"> ഭവനത്തിലേ മച്ചിയെ മക്കളുടേ അമ്മയായി
സന്തോഷത്തോടേ പാൎപ്പിക്കുന്നവൻ തന്നേ (യശ. ൫൪, ൧).
ഹല്ലെലൂയാഃ.</lg>

൧൧൪. സങ്കീൎത്തനം.

സഭെക്കു ധൈൎയ്യം വരുത്തുവാൻ മിസ്രയിൽനിന്നു പുറപ്പാടിനെ സ്തുതിക്കുന്നതു.

<lg n="1"> ഇസ്രയേൽ മിസ്രയിൽനിന്നു
യാക്കോബ് ഗൃഹം മ്ലേഛ്ശവംശത്തിൽനിന്നു പുറപ്പെടുകയിൽ,</lg>

<lg n="2"> യഹൂദ അവന്നു വിശുദ്ധസ്ഥാനവും
ഇസ്രയേൽ വാഴ്ചയും ആയ്തീൎന്നു.</lg>

<lg n="3"> സമുദ്രം കണ്ടു മണ്ടി
യൎദ്ദൻ (കണ്ടു) പിന്തിരിഞ്ഞു;</lg>

<lg n="4"> മുട്ടാടുകളെ പോലേ മലകളും
ആട്ടിങ്കുട്ടികളെ പോലേ കുന്നുകളും തുള്ളി.</lg>

<lg n="5"> മണ്ടുകയാൽ സമുദ്രമേ, നിണക്ക് എന്തു,
പിന്തിരികയാൽ യൎദ്ദനേ, (നിണക്കെന്തു)?</lg>

<lg n="6"> മലകളേ, നിങ്ങൾ മുട്ടാടുകളെ പോലേയും
കുന്നുകളേ, ആട്ടിങ്കുട്ടികളെ പോലേ തുള്ളുകയാൽ (എന്തു)?-</lg> [ 235 ] <lg n="7"> കൎത്താവിന്മുമ്പിൽ, ഭൂമിയേ, വിറെക്ക,
യാക്കോബിൻ ദൈവമായി,</lg>

<lg n="8"> പാറയെ നീൎക്കുളവും
വെങ്കല്ലിനെ നീരുറവുകളും ആക്കി മാറ്റുന്നവന്റേ മുമ്പിൽ തന്നേ!</lg>

൧൧൫. സങ്കീൎത്തനം.

യഹോവ സ്വനാമതേജസ്സിനായി (൫) കള്ളദേവകളെ നീക്കുകയും (൯) ഇ
സ്രയേൽ സ്വദൈവത്തെ തേറി (൧൨) അനുഗ്രഹത്തെ കാത്തു (൧൬) സ്തുതിക്ക
യും ചെയ്വാൻ പ്രബോധനം.

<lg n="1"> ഞങ്ങൾ്ക്കല്ല യഹോവേ, ഞങ്ങൾ്ക്കല്ല
തിരുനാമത്തിന്നു തേജസ്സു കൊടുക്ക
നിന്റേ ദയയും സത്യവും ഹേതുവായത്രേ!</lg>

<lg n="2"> ഇവരുടേ ദൈവം എവിടേ പോൽ എന്നു
ജാതികൾ എന്തിന്നു പറവു (൭൯, ൧൦)?</lg>

<lg n="3"> ഞങ്ങളുടേ ദൈവമോ സ്വൎഗ്ഗത്തിൽ തന്നേ;
പ്രസാദിച്ചത് എല്ലാം താൻ ചെയ്യുന്നു.</lg>

<lg n="4"> അവരുടേ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആയി
മനുഷ്യകൈകളുടേ ക്രിയയത്രേ;</lg>

<lg n="5">അവററിന്നു വായി ഉണ്ടു പറകയില്ല താനും
കണ്ണുകൾ ഉണ്ടായിട്ടും കാണ്കയില്ല;</lg>

<lg n="6"> ചെവികൾ ഉണ്ടായിട്ടും കേൾ്ക്കയില്ല
മൂക്കു ഉണ്ടായിട്ടും മണക്കയില്ല; </lg>

<lg n="7"> കൈകൾ (ഉണ്ടു) സ്പൎശിക്കാ താനും
കാലുകൾ കൂടേ നടക്കാ താനും,
തൊണ്ടകളാൽ കുശുകുശുക്കയും ഇല്ല.</lg>

<lg n="8"> എന്നവറ്റെ പോലേ അവ ഉണ്ടാക്കുന്നവരും
അതിൽ തേറുന്നവനും എല്ലാം ആകുന്നു.</lg>

<lg n="9"> ഇസ്രയേലേ, യഹോവയിൽ തേറുക,
ആയവൻ അവരുടേ തുണയും പലിശയും തന്നേ (൩൩, ൨൦).</lg>

<lg n="10"> അഹരോൻ ഗൃഹമേ, യഹോവയിൽ തേറുവിൻ,
ആയവൻ അവരുടേ തുണയും പലിശയും തന്നേ.</lg>

<lg n="11"> യഹോവയെ ഭയപ്പെടുന്നവരേ, യഹോവയിൽ തേറുവിൻ,
ആയവൻ നമ്മുടേ തുണയും പലിശയും തന്നേ.</lg> [ 236 ] <lg n="12"> യഹോവ നമ്മെ ഓൎത്തിരിക്കുന്നു അവൻ അനുഗ്രഹിക്കും,
ഇസ്രയേൽ ഗൃഹത്തെ അനുഗ്രഹിക്കും
അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും,</lg>

<lg n="13"> യഹോവയെ ഭയപ്പെടുന്നവരെ
ചെറിയവർ വലിയവരുമായി അനുഗ്രഹിക്കും.</lg>

<lg n="14"> നിങ്ങളോടു യഹോവ ചേൎത്തു വെക്കുക
നിങ്ങളോടും മക്കളോടും തന്നേ (൫ മോ. ൧, ൧൧).</lg>

<lg n="15"> സ്വൎഭൂമികളെ സൃഷ്ടിച്ച യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ.</lg>

<lg n="16"> സ്വൎഗ്ഗം യഹോവയുടേ സ്വൎഗ്ഗം തന്നേ
ഭൂമിയെ മനുഷ്യപുത്രൎക്കു കൊടുത്തും ഇരിക്കുന്നു.</lg>

<lg n="17"> മരിച്ചവർ അല്ല യാഹെ സ്തുതിക്കും
മൌനവാസത്തിന്ന് ഇറങ്ങിയ ഏവരും അല്ല.</lg>

<lg n="18"> നാമോ യാഹെ സ്തുതിപ്പതു
ഇന്നുമുതൽ യുഗപൎയ്യന്തം തന്നേ (യശ. ൩൮, ൧൮. S).
ഹല്ലെലൂയാഃ.</lg>

൧൧൬. സങ്കീർത്തനം.

മഹാക്ലേശത്തിൽനിന്നു രക്ഷിച്ചവനെ (൭) തേറുവാൻ നിശ്ചയിച്ചു (൧൦)
മഹാരക്ഷ കണ്ടു (൧൩) പുതിയ ദേവാലയത്തിൽ ബലികഴിപ്പാൻ വാഗ്ദത്തം
ചെയ്തു.

<lg n="1"> ഞാൻ കെഞ്ചി യാചിക്കും ശബ്ദത്തെ
യഹോവ കേൾ്ക്കകൊണ്ടു ഞാൻ സ്നേഹിക്കുന്നു.</lg>

<lg n="2"> അവനാകട്ടേ തന്റേ ചെവിയെ എനിക്കു ചാച്ചതിനാൽ
എൻ വാഴുനാൾ കൊണ്ടു ഞാൻ വിളിക്കും.</lg>

<lg n="3"> മരണപാശകൾ എന്നെ ചുറ്റി
പാതാളത്രാസങ്ങൾ എന്നെ പിടിച്ചു
ഞെരുക്കവും ക്ലേശവും ഞാൻ കണ്ടെത്തി (൧൮, ൫, S).</lg>

<lg n="4"> അന്നു യഹോവാനാമത്തെ ഞാൻ വിളിച്ചു
അല്ലയോ യഹോവേ, എൻ ദേഹിയെ തെറ്റിച്ചാലും എന്നു യാചിച്ചു.</lg>

<lg n="5"> യഹോവ കൃപാലുവും നീതിമാനും തന്നേ
നമ്മുടേ ദൈവം കരൾ്ക്കനിയുന്നവൻ.</lg>

<lg n="6"> അജ്ഞന്മാരെ യഹോവ കാക്കുന്നു,
ഞാൻ ക്ഷീണിച്ചു മെലിഞ്ഞു അവൻ എന്നെ രക്ഷിക്കുന്നു.</lg> [ 237 ] <lg n="7"> എൻ ദേഹിയേ, നിന്റേ സ്വസ്ഥതയിലേക്കു തിരിഞ്ഞുകൊൾ്ക
യഹോവ നിണക്കു ഗുണം വരുത്തിയല്ലോ;</lg>

<lg n="8"> മരണത്തിൽനിന്ന് എൻ പ്രാണനെയും
കണ്ണുനീരിൽനിന്ന് എൻ കണ്ണിനെയും
അധഃപതനത്തിങ്കന്ന് എൻ കാലിനെയും നീ ഉദ്ധരിച്ചുവല്ലോ.</lg>

<lg n="9"> ഞാൻ ദൈവത്തിൻ മുമ്പോകേ
ജീവനുള്ളവരുടേ ദേശങ്ങളിൽ നടന്നുകൊൾ്കയുമാം (൫൬, ൧൪).</lg>

<lg n="10"> ഞാൻ വളരേ വലഞ്ഞു പോയി എന്ന്
ഉരെക്കുമ്പോൾ വിശ്വസിക്കുന്നു താനും.</lg>

<lg n="11"> എല്ലാ മനുഷ്യനും ചതിക്കുന്നു എന്ന്
എന്റേ തത്രപ്പാട്ടിൽ ഞാൻ പറഞ്ഞു.</lg>

<lg n="12"> യഹോവ എനിക്കു വരുത്തിയ എല്ലാ ഗുണത്തിന്നും
ഞാൻ എന്തു പകരം ചെയ്വു?</lg>

<lg n="13"> രക്ഷകളുള്ള പാനപാത്രത്തെ ഞാൻ എടുത്തു
യഹോവാനാമത്തെ വിളിക്കും;</lg>

<lg n="14"> യഹോവെക്ക് എന്റേ നേൎച്ചകളെ കഴിക്കും
അവന്റേ സകല ജനവും കാണ്കേ തന്നേ.</lg>

<lg n="15"> യഹോവയുടേ കണ്ണുകളിൽ
തൽഭക്തരുടേ മരണം വിലയേറിയതു (൭൨, ൧൪).</lg>

<lg n="16">അല്ലയോ യഹോവേ, ഞാൻ നിൻ ദാസൻ
നിന്റേ ദാസീപുത്രൻ തന്നേ
എൻ കെട്ടുകളെ നീ തുറന്നഴിച്ചു.</lg>

<lg n="17"> കൃതജ്ഞതായാഗത്തെ നിണക്കു ഞാൻ കഴിച്ചു
യഹോവാനാമം വിളിച്ചു യാചിക്കും.</lg>

<lg n="18"> സകല ജനവും കാണ്കേ
യഹോവെക്ക് എന്റേ നേൎച്ചകളെ കഴിക്കും (൧൪).</lg>

<lg n="19"> യഹോവാലയത്തിൻ പ്രാകാരങ്ങളിൽ
യരുശലേമേ, നിന്റേ നടുവിൽ തന്നേ.
ഹല്ലേലൂയാഃ.</lg>

൧൧൭. സങ്കീൎത്തനം.

ദേവാലയത്തിലേ സ്തോത്രം.

<lg n="1"> സകല ജാതികളായുള്ളോവേ, യഹോവയെ സ്തുതിപ്പിൻ,
സൎവ്വ വംശങ്ങളും അവനെ കൊണ്ടാടുവിൻ!</lg> [ 238 ] <lg n="2"> കാരണം അവന്റേ ദയ ഞങ്ങളുടേ മേൽ പ്രബലപ്പെട്ടു
യഹോവയുടേ സത്യം യുഗപൎയ്യന്തവും ഉള്ളതു.
ഹല്ലെലൂയാഃ.</lg>

൧൧൮. സങ്കീൎത്തനം.

കരുണയുള്ള രക്ഷിതാവ് (൫) ബാബൽ ദാസ്യത്തെ മാറ്റുകയാൽ സ്തുത്യനും
ആശ്രയയോഗ്യനും (൧൦) പൂൎണ്ണജയത്തെ നല്കുന്നവനും ആകയാൽ (൧൫) അവ
നെ കൊണ്ടാടുവാൻ (൧൯) സഭ ആലയത്തിൽ കൂടി വരേണം (കാലം: പക്ഷേ
എജൂ ൬, ൧൫).

<lg n="1"> യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧൦൬, ൧). </lg>

<lg n="2"> അവന്റേ ദയ യുഗപൎയ്യന്തമുള്ളത് എന്ന്
ഇസ്രയേൽ പറവൂതാക,</lg>

<lg n="3"> അവന്റേ ദയ യുഗപൎയ്യന്തം ഉള്ളത് എന്ന്
അഹരോൻ ഗൃഹം പറവൂതാക!</lg>

<lg n="4"> അവന്റേ ദയ യുഗപൎയ്യന്തം ഉള്ളത് എന്ന്
യഹോവയെ ഭയപ്പെടുന്നവർ പറവൂതാക!</lg>

<lg n="5"> ക്ലേശത്തിൽനിന്നു ഞാൻ യാഹെ വിളിച്ചു
യാഃ വിസ്താരസ്ഥലത്താക്കി എനിക്ക് ഉത്തരം അരുളി.</lg>

<lg n="6">യഹോവ എനിക്കു തന്നേ (൫൬, ൧൦) ഞാൻ ഭയപ്പെടുകയില്ല
മനുഷ്യൻ എന്നോട് എന്തു ചെയ്യും (൫൬, ൫)? </lg>

<lg n="7"> എനിക്കു തുണെക്കുന്നവരിൽ യഹോവ ഉണ്ടു
എൻ പകയരിന്മേൽ ഞാൻ നോക്കിക്കൊള്ളും.</lg>

<lg n="8">മനുഷ്യരെ തേറുന്നതിൽ
യഹോവയെ തേറുക നല്ലു;</lg>

<lg n="9"> മഹാത്മാക്കളെ തേറുന്നതിൽ
യഹോവയെ തേറുക നല്ലു. </lg>

<lg n="10"> സകല ജാതികളും എന്നെ ചുറ്റുന്നു
യഹോവാനാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും.</lg>

<lg n="11"> എന്റെ ചുററി ചുറ്റി വളയുന്നു
യഹോവാനാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും. </lg>

<lg n="12"> വണ്ടിനം പോലേ എന്നെ ചുറ്റി
മുള്ളിന്തീക്കണക്കേ പൊലിഞ്ഞു പോയി താനും,
യഹോവാ നാമത്തിൽ ഞാൻ അവരെ തുണ്ടിച്ചുകളയും.</lg> [ 239 ] <lg n="13"> വീഴുവാനായി നീ എന്നെ ഉന്തി തള്ളി
യഹോവ എനിക്കു തുണെച്ചു താനും.</lg>

<lg n="14"> എൻ ശക്തിയും കീൎത്തനയും യാഃ തന്നേ
അവൻ എനിക്കു രക്ഷയായി.</lg>

<lg n="15"> ആൎപ്പുരക്ഷകളുടേ ശബ്ദം നിതിമാന്മാരുടേ കൂടാരങ്ങളിൽ (കേൾക്കുന്നു)
യഹോവയുടേ വലങ്കൈ ബലം അനുഷ്ഠിക്കുന്നു.</lg>

<lg n="16"> യഹോവയുടേ വലങ്കൈ ഉയൎത്തുന്നു,
യഹോവയുടേ വലങ്കൈ ബലം അനുഷ്ഠിക്കുന്നു. </lg>

<lg n="17">ഞാൻ മരിക്കാതേ ജീവിച്ചിരുന്നു
യാഹിൻ ക്രിയകളെ വൎണ്ണിക്കും.</lg>

<lg n="18"> യാഃ എന്നെ നന്നായി ശിക്ഷിച്ചു
എങ്കിലും മരണത്തിന്ന് ഏല്പിച്ചു വിട്ടിട്ടില്ല.</lg>

<lg n="19"> നീതിയുടേ വാതിലുകളെ എനിക്കു തുറപ്പിൻ
എന്നാൽ ഞാൻ അകമ്പുക്കു യാഹെ വാഴ്ത്തും.</lg>

<lg n="20"> യഹോവയുടേ വാതിലായത് ഇതത്രേ
നീതിമാന്മാർ അതിൽ പ്രവേശിക്കും.</lg>

<lg n="21"> നീ എനിക്ക് ഉത്തരം അരുളി
എന്റേ രക്ഷ ആയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തും.</lg>

<lg n="22">വീടു പണിയുന്നവർ ആകാ എന്നു തള്ളിയ കല്ലു തന്നേ
കോണിൻ തലയായ്വന്നു;</lg>

<lg n="23"> യഹോവയിൽനിന്ന് ഇത് ഉണ്ടായി
നമ്മുടേ കണ്ണുകൾ്ക്ക് ആശ്ചൎയ്യമായിരിക്കുന്നു.</lg>

<lg n="24"> യഹോവ ഉണ്ടാക്കിയ ദിവസം ഇതത്രേ
നാം അതിൽ ആനന്ദിച്ചു സന്തോഷിക്ക.</lg>

<lg n="25">അല്ലയോ യഹോവേ (ഹൊശിയന്ന), രക്ഷിച്ചാലും
അല്ലയോ യഹോവേ, സാധിപ്പിച്ചാലും!</lg>

<lg n="26"> യഹോവാനാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെടാക
യഹോവാലയത്തിൽനിന്നു ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.</lg>

<lg n="27"> യഹോവ ദേവൻ തന്നേ നമുക്കു പ്രകാശം ഉണ്ടാക്കി
ഉത്സവ ബലിയെ കയറുകളാൽ കെട്ടുവിൻ
പീഠത്തിൻ കൊമ്പുകളോട് (അടുപ്പിക്കും) വരേ തന്നേ. </lg>

<lg n="28"> നീയേ എൻ ദേവൻ നിന്നെ ഞാൻ വാഴ്ത്തും
എൻ ദൈവം തന്നേ നിന്നെ ഞാൻ ഉയൎത്തും (൧ മോ. ൧൫, ൨).</lg> [ 240 ] <lg n="29"> യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧).</lg>

(ഇപ്രകാരം ൧൧൨ മുതൽ ൧൧൮ വരേ മഹോത്സവസ്തോത്രം സമാപ്തം.)

൧൧൯. സങ്കീൎത്തനം.

ദേവവചനത്തിന്റേ ശക്തിയും ഫലങ്ങളും സ്തുതിക്കുന്ന അകാരാദി.

ആലെഫ്.

<lg n="1"> അനപരാധവഴിയുള്ളവരായി
യഹോവയുടേ ധൎമ്മോപദേശത്തിൽ നടക്കുന്നവർ ധന്യർ.</lg>

<lg n="2"> അവന്റേ സാക്ഷ്യങ്ങളെ സൂക്ഷിച്ചു
സൎവ്വഹൃദയത്താലും അവനെ തിരഞ്ഞും,</lg>

<lg n="3"> അക്രമം പ്രവൃത്തിക്കാതേ
അവന്റേ വഴികളിൽ നടന്നും കൊള്ളുന്നവർ ധന്യർ.</lg>

<lg n="4"> അത്യന്തം കാപ്പാനായി
നിന്റേ നിയോഗങ്ങളെ നീ കല്പിച്ചു.</lg>

<lg n="5"> അല്ലയോ തിരുവെപ്പുകളെ കാപ്പാൻ
എൻ വഴികൾ സ്ഥിരപ്പെടുമാറാക.</lg>

<lg n="6"> അന്നു ഞാൻ നാണിച്ചു പോകയില്ല
നിന്റേ കല്പനകളെ ഒക്കയും നോക്കുമ്പോൾ തന്നേ.</lg>

<lg n="7"> അങ്ങേ നീതിയുടേ ന്യായങ്ങളെ പഠിക്കയിൽ
ഞാൻ ഹൃദയനേരോടേ നിന്നെ വാഴ്ത്തും.</lg>

<lg n="8"> അങ്ങേ വെപ്പുകളെ ഞാൻ കാക്കും
എന്നെ അത്യന്തം കൈവിടൊല്ല!</lg>

ബേഥ്

<lg n="9"> ഏതുകൊണ്ടു ബാലൻ തൻ പാതയെ വെടിപ്പാക്കും?
നിന്റേ വചനപ്രകാരം (അതിനെ) കാത്തുകൊണ്ടാൽ അല്ലോ.</lg>

<lg n="10"> എന്റേ സൎവ്വഹൃദയത്താലും ഞാൻ നിന്നെ തിരയുന്നു;
നിന്റേ കല്പനകളിൽനിന്ന് എന്നെ തെറ്റിക്കരുതേ! </lg>

<lg n="11">എൻ ഹൃദയത്തിൽ നിൻ മൊഴിയെ ഞാൻ സംഗ്രഹിച്ചു
നിന്നോടു പാപം ചെയ്യായ്വാൻ തന്നേ.</lg>

<lg n="12"> യഹോവേ, നീ അനുഗ്രഹിക്കപ്പെട്ടവൻ
നിന്റേ വെപ്പുകളെ എന്നെ പഠിപ്പിച്ചാലും!</lg> [ 241 ] <lg n="13"> എൻ അധരങ്ങൾ കൊണ്ടു
തിരുവായുടേ ന്യായങ്ങളെ എല്ലാം ഞാൻ വൎണ്ണിച്ചു.</lg>

<lg n="14"> നിന്റേ സാക്ഷ്യങ്ങളുടേ വഴിയിൽ ഞാൻ മകിഴുന്നതു
സമസ്ത ധനത്തിൽ എന്ന പോലേ തന്നേ.</lg>

<lg n="15"> നിന്റേ നിയോഗങ്ങളെ ഞാൻ ധ്യാനിച്ചും
നിൻ പാതകളെ പാൎത്തും കൊൾ്ക!</lg>

<lg n="16"> തിരുവെപ്പുകളിൽ ഞാൻ പുളെക്കുന്നു
നിന്റേ വചനത്തെ മറക്കയും ഇല്ല.</lg>

ഗീമെൽ.

<lg n="17">നിന്റേ ദാസന്നു ഞാൻ ജീവിപ്പാൻ ഗുണം വരുത്തുക
എന്നാൽ തിരുവചനത്തെ ഞാൻ കാക്കും.</lg>

<lg n="18"> നിൻ ധൎമ്മത്തിലേ അതിശയങ്ങളെ നോക്കുവാൻ
എന്റേ കണ്ണുകളെ തുറക്കുക!</lg>

<lg n="19"> ഞാൻ ഭൂമിയിലേ പരദേശി തന്നേ
നിന്റേ കല്പനകളെ എന്നിൽനിന്നു മറെക്കൊല്ലാ!</lg>

<lg n="20"> എല്ലാ സമയത്തും നിന്റേ ന്യായങ്ങളെ കൊതിക്കയാൽ
എൻ ദേഹി ചതഞ്ഞിരിക്കുന്നു.</lg>

<lg n="21"> നിന്റേ കല്പനകളെ വിട്ടു തെറ്റുന്ന അഹങ്കാരികളെ
ശപിക്കപ്പെട്ടവർ എന്നു നീ ശാസിച്ചു.</lg>

<lg n="22"> നിന്റേ സാക്ഷ്യങ്ങളെ ഞാൻ സൂക്ഷിച്ചതിനാൽ
നിന്ദയും ധിക്കാരവും എന്നിൽനിന്ന് ഉരുട്ടിക്കുളക.</lg>

<lg n="23"> പ്രഭുക്കളും ഇരുന്നു എന്നെ കൊണ്ടു സംസാരിച്ചു,
അടിയൻ നിന്റേ വെപ്പുകളെ ധ്യാനിക്കുന്നു. </lg>

<lg n="24">നിന്റേ സാക്ഷ്യങ്ങൾ കൂടേ എൻ വിലാസവും
എൻ മന്ത്രിശ്രേഷ്ഠരും തന്നേ.</lg>

ദാലെഥ്.

<lg n="25"> എൻ ദേഹി പൂഴിയിലേക്കു ചാഞ്ഞു (൪൪, ൨൬)
തിരുവചനപ്രകാരം എന്റെ ഉയിൎപ്പിച്ചാലും!</lg>

<lg n="26"> എന്റേ വഴികളെ ഞാൻ വിവരിച്ചു ചൊല്ലിയപ്പോൾ നീ ഉത്തരം അരുളി
നിന്റേ വെപ്പുകളെ എന്നെ പഠിപ്പിച്ചാലും!</lg>

<lg n="27"> നിന്റേ നിയോഗങ്ങളുടേ വഴിയെ എന്നെ ഗ്രഹിപ്പിച്ചാലും
എന്നാൽ നിന്റേ അതിശയങ്ങളിൽ ഞാൻ ധ്യാനിക്കും.</lg> [ 242 ] <lg n="28"> ഖേദം ഹേതുവായി എൻ ദേഹി കണ്ണീർ തൂകുന്നു,
തിരുവചനപ്രകാരം എന്നെ നിവിൎത്തുക!</lg>

<lg n="29"> ഭോഷ്കിൻ വഴിയെ എന്നോട് അകറ്റി
നിന്റേ ധൎമ്മത്തെ കനിഞ്ഞു തന്നേയാവു!</lg>

<lg n="30"> വിശ്വസ്തതയുടേ വഴിയെ ഞാൻ തെരിഞ്ഞെടുത്തു
നിന്റേ ന്യായങ്ങളെ (മുൻ) വെച്ചുകൊണ്ടിരുന്നു.</lg>

<lg n="31"> നിന്റേ സാക്ഷ്യങ്ങളോടു ഞാൻ പറ്റിപ്പോയി
യഹോവേ, എന്നെ നാണിപ്പിക്കരുതേ!</lg>

<lg n="32"> എൻ ഹൃദയത്തെ നീ വിസ്താരമാക്കുന്നതിനാൽ
നിന്റേ കല്പനകളുടേ വഴിയിൽ ഞാൻ ഓടിക്കൊള്ളും.</lg>

ഹേ.

<lg n="33"> യഹോവേ, തിരുവെപ്പുകളുടേ വഴിയെ എനിക്കുപദേശിച്ചാലും
എന്നാൽ അവസാനം വരേ ഞാൻ അവ സൂക്ഷിക്കും.</lg>

<lg n="34"> നിന്റേ ധൎമ്മത്തെ ഞാൻ സൂക്ഷിച്ചു
സൎവ്വഹൃദയത്താലും കാപ്പാൻ എന്നെ ഗ്രഹിപ്പിച്ചാലും!</lg>

<lg n="35"> നിന്റേ കല്പനകളുടേ നിരത്തിൽ എന്നെ വഴി നടത്തുക!
ഇതിൽ എനിക്കു പ്രസാദം ഉണ്ടല്ലോ.</lg>

<lg n="36"> ആദായത്തിലേക്കല്ല
നിന്റേ സാക്ഷ്യങ്ങളിലേക്കു എൻ ഹൃദയത്തെ ചായ്ക്കുക!</lg>

<lg n="37"> മായ കാണ്കയിൽനിന്ന് എൻ കണ്ണുകളെ വാങ്ങുമാറാക്കി
നിന്റേ വഴിയിൽ എന്നെ ഉയിൎപ്പിച്ചാലും!</lg>

<lg n="38"> നിന്നെ ഭയപ്പെടുന്നതിന്നുള്ള തിരുമൊഴിയെ
അടിയന്നു സ്ഥാപിച്ചാലും!</lg>

<lg n="39"> ഞാൻ അഞ്ചുന്ന എൻ നിന്ദയെ പോക്കുക
നിന്റേ ന്യായങ്ങൾ നല്ലവയല്ലോ.</lg>

<lg n="40"> കണ്ടാലും നിന്റേ നിയോഗങ്ങളെ ഞാൻ കൊതിക്കുന്നു
നിൻ നീതിയാൽ എന്നെ ഉയിൎപ്പിച്ചാലും!</lg>

വാവ്.

<lg n="41"> യഹോവേ, നിന്റേ ദയകൾ എനിക്കു വരുവൂതാക,
തിരുമൊഴി പ്രകാരം നിന്റേ രക്ഷ തന്നേ!</lg>

<lg n="42"> നിന്റേ വചനത്തെ ഞാൻ തേറുകയാൽ
എന്നെ നിന്ദിക്കുന്നവരോട് ഒരു വാക്കു ഉത്തരം ചൊല്ലും.</lg> [ 243 ] <lg n="43"> എന്റേ വായിൽനിന്നു സത്യവാക്കിനെ അത്യന്തം പോക്കൊല്ല
നിന്റേ ന്യായങ്ങളെ ഞാൻ പ്രതീക്ഷിക്കയും,</lg>

<lg n="44"> നിന്റേ ധൎമ്മത്തെ എന്നെന്നേക്കും
ഞാൻ വിടാതെ കാക്കയും ചെയ്യുമല്ലോ. </lg>

<lg n="45"> നിന്റേ നിയോഗങ്ങളെ ഞാൻ തിരകയാൽ
വിശാല നിലത്തിൽ നടത്തിയാലും!</lg>

<lg n="46"> രാജാക്കന്മാരുടേ മുമ്പിലും നിന്റേ സാക്ഷ്യങ്ങളെ ചൊല്ലി
ഞാൻ നാണിയാതേ ഉരെക്കും.</lg>

<lg n="47"> ഞാൻ സ്നേഹിക്കുന്ന നിന്റേ കല്പനകളിൽ
പുളെക്കയും ചെയ്യുന്നു.</lg>

<lg n="48"> ഞാൻ സ്നേഹിക്കുന്ന നിന്റേ കല്പനകളിലേക്കു എൻ കരങ്ങളെയും ഉയൎത്തി
നിന്റേ വെപ്പുകളിൽ ധ്യാനിക്കും.</lg>

ജായിൻ.

<lg n="49"> നീ എനിക്കു പ്രത്യാശ നല്കിയതിനാൽ
അടിയന്നു വാഗ്ദത്തം ഓൎക്കേണമേ!</lg>

<lg n="50"> എന്റേ സങ്കടത്തിൽ എനിക്ക് ആശ്വാസമായത്
തിരുമൊഴി എന്നെ ഉയിൎപ്പിച്ചതു തന്നേ.</lg>

<lg n="51"> അഹങ്കാരികൾ എന്നോട് ഏറ്റം ഇളിച്ചു കാട്ടുന്നു
നിൻ ധൎമ്മത്തിൽനിന്നു ഞാൻ ഒഴിയുന്നില്ല താനും.</lg>

<lg n="52"> യുഗമ്മുതൽ കൊണ്ടുള്ള നിന്റേ ന്യായവിധികളെ യഹോവേ, ഞാൻ ഓ
ആശ്വസിച്ചു കൊള്ളുന്നു. [ൎത്തു</lg>

<lg n="53">നിൻ ധൎമ്മത്തെ വിട്ടുപോകുന്ന ദുഷ്ടന്മാർ നിമിത്തം
ക്രോധം എന്നെ പിടിച്ചിരിക്കുന്നു.</lg>

<lg n="54"> ഞാൻ പരദേശിയാകുന്ന വീട്ടിൽ
എനിക്കു പാട്ടുകളായതു നിന്റേ വെപ്പുകളത്രേ.</lg>

<lg n="55"> യഹോവേ, തിരുനാമത്തെ ഞാൻ രാത്രിയിൽ ഓൎത്തു
നിന്റേ ധൎമ്മത്തെ പ്രമാണിച്ചു. </lg>

<lg n="56"> നിന്റേ യോഗങ്ങളെ ഞാൻ സൂക്ഷിക്കുന്നു
എന്നുള്ളതു തന്നേ എനിക്കുണ്ടായി.</lg>

ഘേഥ്.

<lg n="57"> എന്റേ ഓഹരി യഹോവ തന്നേ,
തിരുവചനങ്ങളെ ഞാൻ കാക്കും എന്നു പറഞ്ഞു.</lg> [ 244 ] <lg n="58"> സൎവ്വഹൃദയത്താലും ഞാൻ നിൻ മുഖപ്രസാദം തേടി
തിരുമൊഴി പ്രകാരം എന്നെ കനിഞ്ഞു കൊണ്ടാലും.</lg>

<lg n="59"> എന്റേ വഴികളെ ഞാൻ ഉന്നി പാൎത്തു
എൻ കാലുകളെ നിന്റേ സാക്ഷ്യങ്ങളിലേക്കു തിരിച്ചു.</lg>

<lg n="60"> നിന്റേ കല്പനകളെ കാപ്പാൻ
ഞാൻ താമസിയാതേ ബദ്ധപ്പെടുന്നു.</lg>

<lg n="61"> ദുഷ്ടന്മാരുടേ കയറുകൾ എന്നെ ചുഴന്നു
നിന്റേ ധൎമ്മത്തെ ഞാൻ മറക്കുന്നില്ല.</lg>

<lg n="62"> നിന്റേ നീതിന്യായങ്ങൾ നിമിത്തം
നിന്നെ വാഴ്ത്തുവാൻ ഞാൻ പാതിരാക്ക് എഴുനീല്ക്കും.</lg>

<lg n="63"> നിന്നെ ഭയപ്പെട്ടു നിൻ നിയോഗങ്ങളെ
കാക്കുന്നവൎക്ക് എല്ലാം ഞാൻ കൂട്ടാളി.</lg>

<lg n="64"> യഹോവേ, നിന്റേ ദയയാൽ ഭൂമി സമ്പൂൎണ്ണം,
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും!</lg>

ടേഥ്.

<lg n="65"> യഹോവേ, നിന്റേ വചനപ്രകാരം
നീ അടിയനോടു നന്മ ചെയ്തു.</lg>

<lg n="66"> നിന്റേ കല്പനകളിൽ ഞാൻ വിശ്വസിക്കയാൽ
നല്ല തൂചിയും അറിവും എന്നെ പഠിപ്പിക്കുക!</lg>

<lg n="67"> ഞാൻ താണുപോകും മുന്നേ തെറ്റിപ്പോകുന്നവനത്രേ,
ഇപ്പോഴോ തിരുമൊഴിയെ കാക്കുന്നു.</lg>

<lg n="68"> നീ നല്ലവനും നന്മ ചെയ്യുന്നവനും തന്നേ,
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും.</lg>

<lg n="69"> അഹങ്കാരികൾ എന്റേ നേരേ ഭോഷ്കുകളെ സങ്കല്പിച്ചു
ഞാനോ സൎവ്വഹൃദയത്താലും നിൻ നിയോഗങ്ങളെ സൂക്ഷിക്കും.</lg>

<lg n="70"> നെയി പോലേ അവരുടേ ഹൃദയം തടിച്ചുപോയി
നിന്റേ ധൎമ്മത്തിൽ ഞാൻ പുളെക്കുന്നു.</lg>

<lg n="71"> തിരുവെപ്പുകളെ പഠിപ്പാനായി
എനിക്കു താഴ്ച വന്നതിനാൽ നന്നായിതു.</lg>

<lg n="72"> പൊൻ വെള്ളി ആയിരങ്ങളെക്കാളും
നിന്റേ വായിലേ ധൎമ്മം എനിക്കു നന്നു.</lg>

യോദ്.

<lg n="73"> തൃക്കൈകൾ എന്നെ ഉണ്ടാക്കി തീൎത്തു
നിന്റേ കല്പനകളെ പഠിപ്പാൻ എന്നെ ഗ്രഹിപ്പിച്ചാലും!</lg> [ 245 ] <lg n="74"> തിരുവചനത്തെ ഞാൻ പാൎത്തു നില്ക്കയാൽ
നിന്നെ ഭയപ്പെടുന്നവർ എന്നെ കണ്ടു സന്തോഷിക്കും.</lg>

<lg n="75"> യഹോവേ, നിന്റേ ന്യായവിധികൾ നീതി എന്നും
നീ എന്നെ താഴ്ത്തിവെച്ചതു വിശ്വസ്തത എന്നും ഞാൻ അറിയുന്നു.</lg>

<lg n="76"> അടിയനോടുള്ള നിന്റേ മൊഴിപ്രകാരം എന്നെ ആശ്വസിപ്പിപ്പാൻ
നിന്റേ ദയ ഉണ്ടാകേ വേണ്ടു.</lg>

<lg n="77"> നിന്റേ ധൎമ്മം എന്റേ വിലാസമാകയാൽ
ഞാൻ ജീവിപ്പാൻ നിന്റേ കരൾ്ക്കനിവ് അകപ്പെടുകേയാവു!</lg>

<lg n="78"> അഹങ്കാരികൾ വ്യാജത്തിൽ എന്നെ മറിക്കുന്നതാകയാൽ നാണിപ്പൂതാക,
നിന്റേ നിയോഗങ്ങളെ ഞാൻ ധ്യാനിക്കേ ഉള്ളൂ.</lg>

<lg n="79"> നിന്നെ ഭയപ്പെട്ടു തിരുസാക്ഷ്യങ്ങളെ അറിയുന്നവർ
എങ്കലേക്കു തിരിവൂതാക.</lg>

<lg n="80"> ഞാൻ നാണിച്ചു പോകായ്വാൻ
എന്റേ ഹൃദയം തിരുവെപ്പുകളിൽ തികവുള്ളതായ്ചമക!</lg>

കാഫ്.

<lg n="81"> എൻ ദേഹി നിന്റേ രക്ഷെക്കായി മാഴ്കുന്നു
തിരുവചനത്തെ ഞാൻ പാൎത്തു നിന്നു.</lg>

<lg n="82"> തിരുമൊഴിയെ കുറിച്ച് എൻ കണ്ണുകൾ മാഴ്കി
നീ എപ്പോൾ എന്നെ ആശ്വസിപ്പിക്കും എന്നിരിക്കുന്നു. </lg>

<lg n="83"> ഞാനാകട്ടേ പുകയിലേ തോല്ത്തുരുത്തിയോട് ഒത്തു
തിരുവെപ്പുകളെ മറക്കുന്നില്ലതാനും.</lg>

<lg n="84">അടിയന്റേ വാഴുനാൾ എത്ര?
എന്നെ ഹിംസിക്കുന്നവരിൽ നീ എപ്പോൾ ന്യായവിധി നടത്തും?</lg>

<lg n="85"> നിന്റേ ധൎമ്മത്തോട് ഒക്കാത്ത അഹങ്കാരികൾ
എനിക്കു കുഴികളെ കുഴിക്കുന്നു. </lg>

<lg n="86"> തിരുകല്പനകൾ ഒക്കയും വിശ്വസ്തത തന്നേ
അവർ വ്യാജത്തിൽ എന്നെ ഹിംസിക്കുന്നു എന്നെ തുണെച്ചാലും!</lg>

<lg n="87"> നാട്ടിൽ അവർ എന്നെ ഏകദേശം മുടിച്ചുകളഞ്ഞു
എങ്കിലും നിൻ നിയോഗങ്ങളെ ഞാൻ വിട്ടിട്ടില്ല. </lg>

<lg n="88"> നിന്റേ ദയയിൻ പ്രകാരം എന്നെ ഉയിൎപ്പിക്കുക
എന്നാൽ തിരുവായിലേ സാക്ഷ്യത്തെ ഞാൻ കാത്തുകൊള്ളും.</lg>

ലാമെദ്.

<lg n="89"> യഹോവേ, എന്നേക്കും
തിരുവചനം സ്വൎഗ്ഗത്തിൽ നിലനില്ക്കുന്നു.</lg> [ 246 ] <lg n="90"> നിന്റേ വിശ്വസ്തത തലമുറതലമുറയോളം തന്നേ;
നീ ഭൂമിയെ സ്ഥാപിച്ചിട്ട് അതു നിന്നു.</lg>

<lg n="91"> നിന്റേ ന്യായങ്ങൾ്ക്കായിട്ട് ഇവ ഇന്നും നില്ക്കുന്നു,
സമസ്തമല്ലോ നിണക്കു ദാസപ്രായം.</lg>

<lg n="92"> നിന്റേ ധൎമ്മം എൻ വിലാസം ആയില്ല എങ്കിൽ
എന്റേ ക്ലേശത്തിൽ കെടുമായിരുന്നു.</lg>

<lg n="93"> നിൻ നിയോഗങ്ങളെ ഞാൻ എന്നും മറക്കയില്ല
അവ കൊണ്ടു നീ എന്നെ ഉയിൎപ്പിച്ചുവല്ലോ. </lg>

<lg n="94"> ഞാൻ നിണക്കത്രേ, എന്നെ രക്ഷിക്കേണമേ!
നിന്റേ നിയോഗങ്ങളെ ഞാൻ തിരയുന്നു സത്യം.</lg>

<lg n="95"> ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ എനിക്കു കാത്തിരിക്കുന്നു,
നിന്റേ സാക്ഷ്യങ്ങളെ ഞാൻ കുറിക്കൊള്ളുന്നു.</lg>

<lg n="96"> എല്ലാ തികവിന്നും ഞാൻ ഒടുക്കം കണ്ടു
എങ്കിലും നിന്റേ കല്പന വിസ്താരം ഏറിയതു.</lg>

മേം.

<lg n="97"> നിന്റേ ധൎമ്മത്തെ ഞാൻ എത്ര സ്നേഹിക്കുന്നു
എല്ലാനാളും അതു തന്നേ എൻ ധ്യാനം.</lg>

<lg n="98"> തിരുകല്പനകൾ എന്റേ ശത്രുക്കളെക്കാൾ എന്നെ ജ്ഞാനിയാക്കുന്നു,
ആയത് എന്നേക്കും എനിക്കുള്ളതല്ലോ.</lg>

<lg n="99">എന്നെ പഠിപ്പിക്കുന്നവർ ഏവരിലും ഞാൻ ബുദ്ധി ഏറ ഉള്ളവനായി,
നിന്റേ സാക്ഷ്യങ്ങൾ എനിക്കു ധ്യാനമാകകൊണ്ടത്രേ.</lg>

<lg n="100"> മൂപ്പന്മാരിലും ഞാൻ വിവേകമുള്ളവൻ
നിൻ നിയോഗങ്ങളെ കാക്കയാൽ തന്നേ.</lg>

<lg n="101">നിന്റേ വചനങ്ങളെ കാക്കേണ്ടതിന്നു
ഞാൻ സകല ദുൎമ്മാൎഗ്ഗത്തിൽനിന്നും എൻ കാലുകളെ വിലക്കി.</lg>

<lg n="102"> നീ എനിക്കുപദേശിക്കുകൊണ്ടു
നിന്റേ ന്യായങ്ങളിൽനിന്നു ഞാൻ മാറുന്നില്ല.</lg>

<lg n="103"> തിരുമൊഴി എൻ അണ്ണാക്കിന്ന് എത്ര സ്വാദു
തേനിലും എൻ വായ്ക്ക് (ഇഷ്ടം).</lg>

<lg n="104"> നിൻ നിയോഗങ്ങളാൽ ഞാൻ തിരിച്ചറിയുന്നവൻ
ആകയാൽ എല്ലാ വ്യാജമാൎഗ്ഗത്തെയും ഞാൻ പകെക്കുന്നു.</lg>

നൂൻ.

<lg n="105"> നിന്റേ വചനം എൻ കാലിന്നു വിളക്കും
എൻ പാതയിൽ വെളിച്ചവും തന്നേ.</lg> [ 247 ] <lg n="106"> നിന്റേ നീതിന്യായങ്ങളെ പ്രമാണിപ്പാൻ
ഞാൻ ആണയിട്ടു നിവൃത്തിക്കയും ചെയ്തു.</lg>

<lg n="107"> ഞാൻ അത്യന്തം വലഞ്ഞുപോയി
യഹോവേ, തിരുവചനപ്രകാരം എന്നെ ഉയിൎപ്പിച്ചാലും!</lg>

<lg n="108"> യഹോവേ, എൻ വായിലേ മനഃപൂൎവ്വകാഴ്ചകളെ രസിച്ചുകൊണ്ടു
നിന്റേ ന്യായങ്ങളെ എന്നെ പഠിപ്പിക്കേയാവു!</lg>

<lg n="109"> എൻ ദേഹി നിത്യം എൻ കൈയിൽ തന്നേ
നിന്റേ ധൎമ്മം മറക്കുന്നില്ല താനും.</lg>

<lg n="110"> ദുഷ്ടന്മാർ എനിക്കു കണി വെച്ചു
എങ്കിലും നിന്റേ നിയോഗങ്ങളെ ഞാൻ വിട്ടുഴന്നില്ല.</lg>

<lg n="111"> നിന്റേ സാക്ഷ്യങ്ങൾ എൻ ഹൃദയത്തിന്ന് ആനന്ദമാകയാൽ
ഞാൻ അവറ്റെ എന്നേക്കും അവകാശമായി അടക്കി.</lg>

<lg n="112"> അന്തം വരേ എപ്പോഴും
തിരുവെപ്പുകളെ അനുഷ്ഠിപ്പാൻ എൻ ഹൃദയത്തെ ചായ്ക്കുന്നു.</lg>

സാമെൿ.

<lg n="113"> ഇരുമനസ്സുള്ളവരെ ഞാൻ പകെച്ചു
നിൻ ധൎമ്മത്തെ സ്നേഹിക്കുന്നു.</lg>

<lg n="114"> എന്റേ മറയും പലിശയും നീ തന്നേ
നിന്റേ വചനത്തെ ഞാൻ പാൎത്തു നിന്നു.</lg>

<lg n="115"> ദുഷ്കൎമ്മികളേ, എന്നെ വിട്ടു മാറുവിൻ
എൻ ദൈവത്തിൻ കല്പനകളെ ഞാൻ സൂക്ഷിക്കേ ഉള്ളൂ.</lg>

<lg n="116"> ഞാൻ ഉയിൎപ്പാൻ തിരുമൊഴിയാൽ എന്നെ നിവിൎത്തുക
എൻ പ്രത്യാശ പൊട്ടാക്കി എന്നെ നാണിപ്പിക്കൊല്ല.</lg>

<lg n="117"> രക്ഷപെടുവാനും തിരുവെപ്പുകളെ നിത്യം നോക്കിക്കൊൾ്വാനും
എന്നെ താങ്ങേണമേ.</lg>

<lg n="118"> തിരുവെപ്പുകളെ വിട്ടു തെറ്റുന്നവരെ ഒക്കയും നീ തൃണീകരിക്കുന്നു,
അവരുടേ ചതി പഴുതിലത്രേ.</lg>

<lg n="119"> ഭൂമിയിലേ സകല ദുഷ്ടന്മാരെയും നീ കിട്ടം പോലേ സന്നമാക്കുന്നു
അതുകൊണ്ടു നിന്റേ സാക്ഷ്യങ്ങളെ ഞാൻ സ്നേഹിക്കുന്നു.</lg>

<lg n="120"> നിന്നെ പേടിക്കയാൽ എൻ മൈ കോൾ്മയിർ കൊള്ളുന്നു
നിന്റേ ന്യായവിധികളെ ഞാൻ ഭയപ്പെടുകയും ചെയ്യുന്നു.</lg>

ആ'യിൻ.

<lg n="121"> ഞാൻ ന്യായവും നീതിയും ചെയ്തു
പീഡിപ്പിക്കുന്നവൎക്കു നീ എന്നെ ഏല്പിച്ചു വിടുകയില്ല.</lg> [ 248 ] <lg n="122"> നന്നാവാൻ അടിയന്ന് ഉത്തരവാദിയാക
അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ!</lg>

<lg n="123"> നിന്റേ രക്ഷെക്കായും നിന്റേ നീതിമൊഴിക്കായും
എൻ കണ്ണുകൾ മാഴ്കുന്നു.</lg>

<lg n="124"> നിന്റേ ദയെക്കു തക്കവണ്ണം അടിയനോടു ചെയ്തു
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും!</lg>

<lg n="125"> ഞാൻ നിന്റേ ദാസൻ
നിന്റേ സാക്ഷ്യങ്ങളെ അറിവാൻ ഗ്രഹിപ്പിച്ചാലും!</lg>

<lg n="126"> യഹോവെക്കു പ്രവൃത്തിപ്പാൻ നേരമായി
നിന്റേ ധൎമ്മത്തെ അവർ ഭഞ്ജിച്ചു.</lg>

<lg n="127"> എന്നതുകൊണ്ടു പൊന്നിലും തങ്കത്തിലും ഏറ
നിന്റേ കല്പനകളെ ഞാൻ സ്നേഹിക്കുന്നു.</lg>

<lg n="128"> എന്നതുകൊണ്ടു നിൻ നിയോഗങ്ങളെ എല്ലാം ഞാൻ നേർ എന്നു വിധി
സകല വ്യാജമാൎഗ്ഗത്തെയും പകെക്കുന്നു. [ച്ചു</lg>

പേ.

<lg n="129"> നിന്റേ സാക്ഷ്യങ്ങൾ അത്ഭുതങ്ങളാകയാൽ
എൻ ദേഹി അവറ്റെ സൂക്ഷിച്ചു.</lg>

<lg n="130"> തിരുവചനങ്ങളെ തുറന്നു കൊടുക്ക പ്രകാശിപ്പിക്കുന്നു
അജ്ഞരെ ഗ്രഹിപ്പിക്കുന്നു. </lg>

<lg n="131">തിരുകല്പനകളെ കൊതിക്കയാൽ
ഞാൻ വായി പിളൎന്നു കപ്പുന്നു.</lg>

<lg n="132"> എങ്കലേക്കു തിരിഞ്ഞു കനിഞ്ഞുകൊൾ്ക
തിരുനാമത്തെ സ്നേഹിക്കുന്നവൎക്കു ന്യായമാകുമ്പോലേ!</lg>

<lg n="133"> തിരുമൊഴിയാൽ എൻ നടകളെ ഉറപ്പിക്ക
യാതൊർ അതിക്രമവും എന്മേൽ ഭരിക്കയും അരുതേ!</lg>

<lg n="134"> മനുഷ്യർ പീഡിപ്പിക്കുന്നതിൽനിന്ന് എന്നെ വീണ്ടുകൊണ്ടാലും
നിന്റേ നിയോഗങ്ങളെ കാപ്പാനായി തന്നേ!</lg>

<lg n="135"> അടിയന്മേൽ നിൻ മുഖത്തെ പ്രകാശിപ്പിച്ചു
തിരുവെപ്പുകളെ പഠിപ്പിക്കേണമേ!</lg>

<lg n="136"> നിൻ ധൎമ്മത്തെ പ്രമാണിക്കാത്തവർ നിമിത്തം
എൻ കണ്ണുകൾ നീൎത്തോടുകളായി ഒലിക്കുന്നു (വിലാപം ൩, ൪൮).</lg>

ചാദേ.

<lg n="137"> യഹോവേ, നീ നീതിമാനും
നിന്റേ ന്യായങ്ങൾ നേരുള്ളവയും ആകുന്നു.</lg> [ 249 ] <lg n="138"> നിന്റേ സാക്ഷ്യങ്ങളെ നീതി എന്നും
ഏറ്റം വിശ്വാസ്യം എന്നും നീ കല്പിച്ചു. </lg>

<lg n="139">എന്റേ മാറ്റാന്മാർ തിരുവചനങ്ങളെ മറക്കയാൽ
എരിവ് എന്നെ ക്ഷയിപ്പിച്ചു. </lg>

<lg n="140"> നിന്റേ മൊഴി ഏറ്റം ശോധന ചെയ്തുള്ളതു,
അടിയൻ അതിനെ സ്നേഹിക്കുന്നു.</lg>

<lg n="141"> ഞാൻ ചെറിയവനും ധിക്കരിക്കപ്പെടുന്നവനും ആകുന്നു
നിൻ നിയോഗങ്ങളെ മറക്കുന്നില്ല.</lg>

<lg n="142"> നിന്റേ നീതി എന്നേക്കുമുള്ള നീതിയും
നിൻ ധൎമ്മം സത്യവും തന്നേ.</lg>

<lg n="143"> ഞെരുക്കവും പീഡയും എന്നെ പിടിച്ചതിൽ
തിരുകല്പനകൾ എൻ വിലാസം തന്നേ. </lg>

<lg n="144"> നിന്റേ സാക്ഷ്യങ്ങൾ എന്നും നീതി തന്നേ,
ഞാൻ ജീവിപ്പാനായി എന്നെ ഗ്രഹിപ്പിച്ചാലും!</lg>

ഖോഫ്.

<lg n="145"> സൎവ്വഹൃദയത്താലും ഞാൻ നിലവിളിച്ചു
യഹോവേ, ഉത്തരമരുളേണമേ തിരുവെപ്പുകളെ ഞാൻ സൂക്ഷിക്കും.</lg>

<lg n="146"> നിന്നെ ഞാൻ വിളിക്കുന്നു എന്നെ രക്ഷിക്കേണമേ
എന്നാൽ നിന്റേ സാക്ഷ്യങ്ങളെ ഞാൻ കാക്കും.</lg>

<lg n="147"> പുലൎച്ചയും ഞാൻ മുമ്പിട്ടു കൂക്കുന്നു
തിരുവചനങ്ങളെ ഞാൻ പാൎത്തു നില്ക്കുന്നു. </lg>

<lg n="148">തിരുമൊഴിയെ ധ്യാനിപ്പാൻ
എൻ കണ്ണുകൾ യാമങ്ങളെ മുമ്പിടുന്നു.</lg>

<lg n="149"> നിൻ ദയപ്രകാരം എൻ ശബ്ദത്തെ കേട്ടു
യഹോവേ, നിൻ ന്യായങ്ങളിൻ പ്രകാരം എന്നെ ഉയിൎപ്പിച്ചാലും.</lg>

<lg n="150"> പാതകത്തെ പിന്തുടരുന്നവർ അടുത്തും
നിൻ ധൎമ്മത്തോട് അകന്നും പോകുന്നു. </lg>

<lg n="151"> യഹോവേ, നീ അടുക്കേ ഉള്ളവൻ
നിന്റേ സകല കല്പനകളും സത്യം തന്നേ.</lg>

<lg n="152"> നിന്റേ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചു
എന്നതു ഞാൻ അവറ്റിൽനിന്നു പണ്ടേ അറിയുന്നു.</lg>

രേഷ്.

<lg n="153"> എന്റേ അരിഷ്ടത്തെ കണ്ട് എന്നെ വിടുവിക്ക
നിൻ ധൎമ്മത്തെ ഞാൻ മറന്നില്ലല്ലോ,</lg> [ 250 ] <lg n="154"> എൻ വ്യവഹാരം തീൎത്തു എന്നെ വീണ്ടെടുക്കേണമേ
തിരുമൊഴിക്കു തക്കവണ്ണം എന്നെ ഉയിൎപ്പിച്ചാലും!</lg>

<lg n="155"> ദുഷ്ടന്മാരിൽനിന്നു രക്ഷ ദൂരമുള്ളതു
തിരുവെപ്പുകളെ അവർ തിരയായ്കയാൽ തന്നേ.</lg>

<lg n="156"> യഹോവേ, നിന്റേ കരൾ്ക്കനിവു പെരുത്തതു
നിൻ ന്യായങ്ങളിൻ പ്രകാരം എന്നെ ഉയിൎപ്പിക്ക.</lg>

<lg n="157"> എന്നെ പിന്തുടരുന്ന മാറ്റാന്മാർ അനേകർ,
നിന്റേ സാക്ഷ്യങ്ങളെ വിട്ടു ഞാൻ ചായുന്നില്ല. </lg>

<lg n="158"> തിരുമൊഴിയെ കാത്തുകൊള്ളാത്ത ദ്രോഹികളെ
ഞാനും കണ്ട് ഓക്കാനിച്ചു.</lg>

<lg n="159"> നിന്റേ നിയോഗങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്നു കണ്ടു
യഹോവേ, നിൻ ദയപ്രകാരം എന്നെ ഉയിൎപ്പിക്കുക!</lg>

<lg n="160"> നിന്റേ വചനത്തിൻ തുക സത്യം തന്നേ
നിൻ നീതിയുടേ ന്യായം എല്ലാം എന്നേക്കുമുള്ളതു.</lg>

ശീൻ.

<lg n="161"> പ്രഭുക്കന്മാർ വെറുതേ എന്നെ ഹിംസിച്ചു
എന്റേ ഹൃദയം നിന്റേ വചനങ്ങളെ പേടിക്കേ ഉള്ളു.</lg>

<lg n="162"> തിരുമൊഴി ഹേതുവായി ഞാൻ ആനന്ദിക്കുന്നതു
ഏറിയ കൊള്ള കണ്ടെത്തുന്നവനെ പോലേ തന്നേ. </lg>

<lg n="163"> വ്യാജത്തെ ഞാൻ പകെച്ചു വെറുക്കുന്നു
നിൻ ധൎമ്മത്തെ സ്നേഹിക്കുന്നു.</lg>

<lg n="164"> നിന്റേ നീതിന്യായങ്ങൾ ഹേതുവായി
ഞാൻ നാളിൽ ഏഴുവട്ടം നിന്നെ സ്തുതിക്കുന്നു.</lg>

<lg n="165"> നിൻ ധൎമ്മത്തെ സ്നേഹിക്കുന്നവൎക്കു സമാധാനം ഏറും
ഇടൎച്ച അവൎക്ക് ഇല്ല.</lg>

<lg n="166"> യഹോവേ, നിൻ രക്ഷയെ ഞാൻ പ്രത്യാശിച്ചു
നിൻ കല്പനകളെ ചെയ്തു.</lg>

<lg n="167"> എൻ ദേഹി നിന്റേ സാക്ഷ്യങ്ങളെ കാക്കുന്നു
ഞാൻ അവറ്റെ വളരേ സ്നേഹിക്കുന്നു.</lg>

<lg n="168"> നിൻ നിയോഗങ്ങളെയും സാക്ഷ്യങ്ങളെയും ഞാൻ കാത്തുകൊള്ളുന്നു
എന്റേ എല്ലാ വഴികളും നിന്റേ സമക്ഷത്ത് ഉണ്ടല്ലോ.</lg>

താവ്.

<lg n="169"> എൻ ആൎപ്പു യഹോവേ, നിന്നോട് എത്തുകേയാവു
തിരുവചനപ്രകാരം എന്നെ ഗ്രഹിപ്പിച്ചാലും!</lg> [ 251 ] <lg n="170"> എന്റേ യാചന തിരുമുമ്പിൽ വരികേ വേണ്ടു
നിന്റേ മൊഴിപ്രകാരം എന്നെ ഉദ്ധരിക്ക!</lg>

<lg n="171"> തിരുവെപ്പുകളെ നീ എന്നെ പഠിപ്പിച്ചാൽ
എൻ അധരങ്ങൾ സ്തുതിയെ പൊഴിയുമാറാക!</lg>

<lg n="172"> നിന്റേ സകല കല്പനകളും നീതി ആകയാൽ
എന്റേ നാവു തിരുമൊഴിയെ പാടുക.</lg>

<lg n="173"> നിൻ നിയോഗങ്ങളെ ഞാൻ തെരിഞ്ഞെടുക്കയാൽ
തൃക്കൈ എനിക്കു തുണെക്കാക!</lg>

<lg n="174"> യഹോവേ, നിന്റേ രക്ഷയെ ഞാൻ വാഞ്ഛിക്കുന്നു
നിന്റേ ധൎമ്മമേ എൻ വിലാസം.</lg>

<lg n="175"> എൻ ദേഹി ജീവിച്ചു നിന്നെ സ്തുതിപ്പൂതാക
നിന്റേ ന്യായം എനിക്കു സഹായിച്ചേ ആവു.</lg>

<lg n="176"> ഞാൻ ഉഴന്നു പോയി കെട്ടു പോകുന്ന ആടു പോലേ അടിയനെ അന്വേ
തിരുക്കല്പനകളെ ഞാൻ മറക്കുന്നില്ലല്ലോ. [ഷിക്കേണമേ</lg>

൧൨൦- ൧൩൪ യരുശലേമിലേ ഉത്സവങ്ങൾ്ക്കു പോകുന്ന യാത്ര
ക്കാരുടേ ഗീതങ്ങൾ.


൧൨൦. സങ്കീൎത്തനം.

ബാബെലിൽനിന്നു രക്ഷിച്ച പ്രകാരം ഇനിയും കള്ളച്ചങ്ങാതികളിൽനി
ന്നുദ്ധരിച്ചു (൫) അയല്ക്കാരാലുള്ള ദുഃഖത്തെ മാറ്റുവാൻ യാചിച്ചതു.

<lg n="1"> യാത്രാഗീതം.</lg>

<lg n=""> എന്റേ ഞെരുക്കത്തിൽ യഹോവയോടു
നിലവിളിച്ചപ്പോൾ അവൻ ഉത്തരമരുളി. </lg>

<lg n="2"> ഇനി യഹോവേ, വ്യാജമുള്ള അധരത്തിൽനിന്നും
ചതിനാവിൽനിന്നും എൻ ദേഹിയെ ഉദ്ധരിക്കേയാവു!</lg>

<lg n="3"> ചതിനാവു
നിണക്ക് എന്തു തരും, എന്തു കൂട്ടി വെക്കും ?</lg>

<lg n="4"> വീരന്റേ കൂൎത്ത അമ്പുകളെ
കരിവേലക്കനലോടും കൂടേ തന്നേ.</lg>

<lg n="5"> അയ്യോ ഞാൻ മെശകിൽ പരവാസിയായി
ഖെദർ കൂടാരങ്ങളോടു കുടിപാൎക്കയാൽ കഷ്ടം!</lg>

<lg n="6"> സമാധാനത്തെ പകെക്കുന്നവരോടു കൂടേ
പാൎത്തിരിക്കുന്നത് എൻ ദേഹിക്കു മതി.</lg> [ 252 ] <lg n="7"> ഞാനോ സമാധാനം തന്നേ
ഞാൻ ഉരിയാടുമ്പോഴേക്കു അവർ പോരിലേക്കത്രേ.</lg>

൧൨൧. സങ്കീൎത്തനം.

രാപ്പകൽ സഭയെ കാക്കുന്നവനിൽ ആശ്രയം.

<lg n="1"> യാത്രാഗീതം.</lg>

<lg n="">എൻ തുണ എവിടുന്നു വരും എന്നു
ഞാൻ മലകളിലേക്ക് എൻ കണ്ണുകളെ ഉയൎത്തുന്നു. </lg>

<lg n="2"> എൻ തുണയോ
സ്വൎഭൂമികളെ ഉണ്ടാക്കിയ യഹോവയിൽനിന്നത്രേ.</lg>

<lg n="3"> അവൻ ഇളകുവാൻ നിന്റേ കാലെ ഏല്പിക്കായ്ക
നിന്നെ കാക്കുന്നവൻ തുയിൽ കൊള്ളായ്ക!</lg>

<lg n="4"> കണ്ടാലും ഇസ്രയേലെ കാക്കുന്നവൻ
തുയിൽ കൊൾ്കയില്ല ഉറങ്ങുകയും ഇല്ല (യശ.൫, ൨൭).</lg>

<lg n="5"> യഹോവ നിന്നെ കാക്കുന്നവൻ
യഹോവ നിന്റേ വലഭാഗത്തു നിണക്ക് നിഴൽ തന്നേ.</lg>

<lg n="6"> പകലിൽ സൂൎയ്യനും രാത്രിയിൽ ചന്ദ്രനും
നിന്നെ ബാധിക്കയില്ല.</lg>

<lg n="7"> യഹോവ എല്ലാ തിന്മയിൽനിന്നും നിന്നെ കാക്കും
നിൻ ദേഹിയെ കാക്കും.</lg>

<lg n="8"> യഹോവ നിന്റേ പോക്കിനെയും വരവിനെയും
ഇന്നുമുതൽ എന്നേക്കും കാത്തുകൊള്ളും.</lg>

൧൨൨. സങ്കീൎത്തനം.

പുതുതായി കെട്ടിയ യരുശലേം (൬) ഇസ്രയേലിനു നന്മകളുടേ ഉറവാകേ
ണം എന്നു യാചിച്ചതു.

<lg n="1"> ദാവിദിന്റേ യാത്രാഗീതം.</lg>

<lg n="">യഹോവാലയത്തിലേക്കു നാം പോക എന്നു
പറയുന്നവരിൽ ഞാൻ സന്തോഷിച്ചു.</lg>

<lg n="2"> ഞങ്ങളുടേ കാലുകൾ യരുശലേമേ,
നിന്റേ വാതിലുകളിൽ നില്ക്കുന്നു.</lg> [ 253 ] <lg n="3"> തന്നിൽ തന്നേ യോജിച്ചിട്ടുള്ള പട്ടണം പോലേ
വടിവിൽ തീൎത്ത യരുശലേമേ!</lg>

<lg n="4"> ഇസ്രയേലിന്നുള്ള സാക്ഷ്യത്തെ (അനുസരിച്ചു)
അവിടേക്കു ഗോത്രങ്ങൾ എഴുന്നെള്ളി
യഹോവാനാമത്തെ വാഴ്ത്തുവാൻ
യാഹിൻ ഗോത്രങ്ങൾ തന്നേ.</lg>

<lg n="5"> കാരണം ന്യായവിധിക്കായി അവിടേ സിംഹാസനങ്ങൾ വസിച്ചു
ദാവിദ് ഗൃഹത്തിന്നുള്ള സിംഹാസനങ്ങൾ തന്നേ.</lg>

<lg n="6"> യരുശലേമിൻ സമാധാനത്തെ അപേക്ഷിപ്പിൻ
നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്ക!</lg>

<lg n="7"> നിന്റേ കൊന്തളങ്ങളിൽ സമാധാനവും
നിൻ അരമനകളിൽ സ്വൈരവും ഉണ്ടാക!</lg>

<lg n="8"> നിന്നിൽ സമാധാനമേ (ആവു) എന്നു
ഞാൻ സഹോദരരും ചങ്ങാതികളും നിമിത്തം പറവൂതാക!</lg>

<lg n="9"> ഞങ്ങളുടേ ദൈവമായ യഹോവയുടേ ആലയം നിമിത്തം
ഞാൻ നിണക്കു നന്മ അന്വേഷിക്കാക!</lg>

൧൨൩. സങ്കീൎത്തനം.

നിന്ദ അനുഭവിച്ചു പുതിയ കാരുണ്യം അപേക്ഷിച്ചതു.

<lg n="1"> യാത്രാഗീതം.</lg>

<lg n="">സ്വൎഗ്ഗത്തിൽ വസിക്കുന്നവനേ,
നിങ്കലേക്കു ഞാൻ കണ്ണുകളെ ഉയൎത്തുന്നു.</lg>

<lg n="2"> കണ്ടാലും ദാസരുടേ കണ്ണുകൾ
യജമാനന്മാരുടേ കൈയിലേക്കും
ദാസിയുടേ കണ്ണുകൾ
തമ്പുരാട്ടിയുടേ കൈയിലേക്കും ഏതു പ്രകാരം,
അപ്രകാരം ഞങ്ങളുടേ കണ്ണുകൾ ഞങ്ങളുടേ ദൈവമായ യഹോവയിലേ
അവൻ നമ്മെ കനിഞ്ഞു കൊൾ്വോളം തന്നേ. [ക്ക് ആകുന്നത് </lg>

<lg n="3">യഹോവേ, ഞങ്ങളെ കനിഞ്ഞാലും കനിഞ്ഞാലും
ഞങ്ങൾ ധിക്കാരത്താൽ അത്യന്തം തൃപ്തി വന്നവരല്ലോ.</lg>

<lg n="4"> നിൎഭയന്മാരുടേ പരിഹാസത്താലും
വമ്പന്മാരുടേ ധിക്കാരത്താലും
ഞങ്ങളുടേ ദേഹിക്ക് അതിതൃപ്തി വന്നിരിക്കുന്നു.</lg> [ 254 ] ൧൨൪. സങ്കീൎത്തനം.
മൂലനാശത്തിൽനിന്നു രക്ഷിച്ച യഹോവയിൽ (൬) ആശ്രയം പുതുക്കുക.

<lg n="1"> ദാവിദിന്റേ യാത്രാഗീതം.</lg>

<lg n="">നമുക്കുള്ളതു യഹോവ അല്ലായ്കിൽ
എന്നു ഇസ്രയേൽ പറവു,</lg>

<lg n="2"> മനുഷ്യർ നമുക്ക് എതിരേ എഴുനീറ്റപ്പോൾ
നമുക്കുള്ളതു യഹോവ അല്ലായ്കിൽ,</lg>

<lg n="3"> അന്നു ജീവനോടേ ഞങ്ങളെ വിഴുങ്ങുമായിരുന്നു
അവരുടേ കോപം നമ്മിലേക്കു കത്തുമ്പോൾ; </lg>

<lg n="4"> അന്നു വെള്ളങ്ങൾ നമ്മെ ഒഴുക്കുമായിരുന്നു
തോടു നമ്മുടേ ദേഹിക്കു മീതേ കടന്നു.</lg>

<lg n="5"> അന്നു തിളെക്കുന്ന വെള്ളങ്ങൾ
നമ്മുടേ ദേഹിക്കു മീതേ കടന്നു പോകുമായിരുന്നു. </lg>

<lg n="6"> അവരുടേ പല്ലുകൾ്ക്കു നമ്മെ ഇരയാക്കി
കൊടായ്കയാൽ യഹോവ അനുഗ്രഹിക്കപ്പെട്ടവൻ!</lg>

<lg n="7"> നമ്മുടേ ദേഹി കുരികിൽ എന്ന പോലേ
വേടരുടെ കണിയിൽനിന്നു വഴുതി പോയി,
കണി പൊട്ടി നാം ഒഴിഞ്ഞു പോയി. </lg>

<lg n="8"> നമ്മുടേ തുണയോ സ്വൎഭൂമികളെ ഉണ്ടാക്കിയ
യഹോവയുടേ നാമത്തിൽ അത്രേ (൧൨൧, ൨).</lg>

൧൨൫. സങ്കീൎത്തനം.

സങ്കട കാലത്തിൽ യഹോവ സ്വജാതിക്കു നിഴലാകയാൽ (൪) വ്യാജക്കാരു
ടേ വേൎത്തിരിവിനെ അപേക്ഷിച്ചതു.

<lg n="1"> യാത്രാഗീതം.</lg>

<lg n="">യഹോവയിൽ ആശ്രയിക്കുന്നവർ
ഇളകാതേ എന്നേക്കും വസിക്കുന്ന ചിയോൻ മലയോട് ഒക്കും.</lg>

<lg n="2"> യരുശലേമിന്നു ചൂഴവും മലകൾ ഉണ്ടു
സ്വജനത്തിനു ചൂഴവും യഹോവ
ഇന്നേ മുതൽ എന്നേക്കും ആകുന്നു.</lg>

<lg n="3"> ദുഷ്ടതയുടേ ചെങ്കോൽ
നീതിമാന്മാരുടേ അവകാശച്ചീട്ടിന്മേൽ (എന്നും) ആവസിക്കയില്ല
നീതിമാന്മാർ അക്രമത്തിലേക്കു
കൈകളെ നീട്ടായ്വാൻ തന്നേ.</lg> [ 255 ] <lg n="4"> യഹോവേ, നല്ലവൎക്കും ഹൃദയനേരുള്ളവൎക്കും
നന്മ ചെയ്യേണമേ!</lg>

<lg n="5">തങ്ങളുടേ കോടുന്ന വഴികളെ തെറ്റിക്കുന്നവരെയോ
യഹോവ അതിക്രമം പ്രവൃത്തിക്കുന്നവരോടു കൂടേ പോകുമാറാക്കും.
ഇസ്രയേലിന്മേൽ സമാധാനം (ഉണ്ടാവു)!</lg>

൧൨൬. സങ്കീൎത്തനം.

ബാബൽ പ്രവാസത്തിൽനിന്നു രക്ഷിക്കയാൽ സ്തുതിച്ചു (൪) ദുഃഖശേഷ
ത്തെ സന്തോഷമാക്കി മാറ്റുവാൻ യാചിച്ചതു.

<lg n="1"> യാത്രാഗീതം.</lg>

<lg n="">ചിയോൻ അടിമയെ യഹോവ മാററിയപ്പോൾ
നാം സ്വപ്നം കാണുന്നവരെ പോലേ ആയി.</lg>

<lg n="2"> അന്നു നമ്മുടേ വായി ചിരിയാലും
നാവ് ആൎപ്പിനാലും നിറഞ്ഞു (ഇയ്യോബ് ൮, ൨൧),
അന്നു ജാതികളിൽ:
യഹോവ ഇവരോടു മഹത്തായി ചെയ്തു (യോവേ. ൨, ൨൧) എന്നു പറയും.</lg>

<lg n="3"> (അതേ) നമ്മോടു യഹോവ മഹത്തായി ചെയ്തിരിക്കുന്നു
നാം സന്തുഷ്ടരായ്തീൎന്നു.</lg>

<lg n="4"> യഹോവേ, ഞങ്ങളുടേ അടിമയെ മാറ്റുക
തെക്കേ നാട്ടിലേ നദികളെ പോലേ!</lg>

<lg n="5"> കണ്ണീരോടേ വിതെക്കുന്നവർ
ആൎപ്പോടേ കൊയ്യും.</lg>

<lg n="6"> വിത്തിനെ ചുമന്നും
വിതറിക്കൊണ്ടു കരഞ്ഞും പോകും,
തൻ കറ്റകളെ ചുമന്നും കൊണ്ട്
ആൎത്താൎത്തു വരും.</lg>

൧൨൭. സങ്കീൎത്തനം.

സ്വൈരവും ഭാഗ്യവും വിശേഷാൽ (൩) പുത്രസമ്പത്തും അദ്ധ്വാനത്താല
ല്ല യഹോവയിൽ നിന്നുണ്ടാകുന്നു.

<lg n="1"> ശലൊമോന്റെ യാത്രാഗീതം.</lg>

<lg n="">യഹോവ ഭവനത്തെ തീൎക്കാതേ ഇരുന്നാൽ
അതിനെ തീൎക്കുന്നവർ വെറുതേ അങ്ങ് അദ്ധ്വാനിക്കുന്നു.</lg> [ 256 ] യഹോവ പട്ടണത്തെ കാക്കാതേ ഇരുന്നാൽ
കാവല്ക്കാരൻ വെറുതേ ഉണൎന്നിരിക്കുന്നു.

<lg n="2"> നിങ്ങൽ അതികാലത്ത് എഴുനീറ്റു
ഇരിപ്പാൻ വൈകിക്കൊണ്ടു
കഷ്ടിച്ച് അപ്പം തിന്നുന്നതു വെറുതേ അത്രേ,
ഇപ്രകാരം അവൻ ഉറക്കത്തിൽ തന്റേ പ്രിയന്നു കൊടുക്കും.( ൧ രാ. ൩, ൫).</lg>

<lg n="3"> കണ്ടാലും മക്കൾ യഹോവ തരുന്ന കാണം,
ഉദരഫലവും പ്രതിഫലം ( ൧ മോ. ൩൦, ൧൮).</lg>

<lg n="4"> വീരന്റേ കൈയിൽ അമ്പുകൾ ഏതു പ്രകാരം
അപ്രകാരം യൌവനത്തിങ്കൽ ഉത്ഭവിച്ച മക്കൾ.</lg>

<lg n="5"> ഇവരെ കൊണ്ടു തന്റേ ആവനാഴികയെ
നിറെച്ചിട്ടുള്ള പുരുഷൻ ധന്യൻ,
നഗരവാതുക്കൽ ശത്രുക്കളോടു സംസാരിക്കുമ്പോൾ
അവർ നാണിച്ചു പോകയില്ല.</lg>

൧൨൮. സങ്കീൎത്തനം.

ദൈവഭക്തന്റേ ഭാഗ്യം (ജക. ൮).

<lg n="1"> യാത്രാഗീതം.</lg>

<lg n="">യഹോവയെ ഭയപ്പെട്ട്
അവന്റേ വഴികളിൽ നടക്കുന്നവൻ എല്ലാം ധന്യൻ.</lg>

<lg n="2"> നിന്റേ കരങ്ങളുടേ അദ്ധ്വാനം നീ ഭക്ഷിക്കും
നീ ധന്യൻ നിണക്കു നന്മ ഉണ്ടു.</lg>

<lg n="3"> നിന്റേ ഭാൎയ്യ വീട്ടിൻ ഉള്ളകങ്ങളിൽ
കുലെക്കുന്ന മുന്തിരിവള്ളിയോട് ഒക്കും,
നിന്റേ മക്കൾ ഒലീവത്തൈകളെ പോലേ
നിന്റേ മേശെക്കു ചുറ്റിലും.</lg>

<lg n="4"> കണ്ടാലും യഹോവയെ ഭയപ്പെടുന്ന പുരുഷൻ
ഇപ്രകാരം അനുഗ്രഹിക്കപ്പെടും.</lg>

<lg n="5"> യഹോവ ചിയോനിൽനിന്നു നിന്നെ അനുഗ്രഹിക്ക
നിന്റേ ആയുസ്സുള്ള നാൾ എല്ലാം
യരുശലേമിൻ സുഖത്തെ നീ കാണ്ക!</lg>

<lg n="6"> നിന്റേ മക്കളുടേ മക്കളെയും കാണ്ക!
ഇസ്രയേലിന്മേൽ സമാധാനം (൧൨൫, ൫).</lg> [ 257 ] ൧൨൯. സങ്കീൎത്തനം.

പലപ്പോഴും സ്വജനത്തെ രക്ഷിച്ചവൻ (൫) ഇനിയും ശത്രുക്കൾ്ക്കു നാണം
വരുത്തും.

<lg n="1"> യാത്രാഗീതം.</lg>

<lg n="">എന്റേ ബാല്യം മുതൽ അവർ എന്നെ പെരികേ ഞെരുക്കി
എന്ന് ഇസ്രയേൽ പറവൂതാക,</lg>

<lg n="2"> എന്റേ ബാല്യം മുതൽ എന്നെ പെരികേ ഞെരുക്കി
അവൎക്ക് എന്നോട് ആവത് ഉണ്ടായതും ഇല്ല.</lg>

<lg n="3"> ഉഴവുകാർ എന്റേ മുതുകിന്മേൽ
ഉഴുതു ചാലുകളെ നീളേ വലിച്ചു.</lg>

<lg n="4"> യഹോവ നീതിമാൻ
ദുഷ്ടരുടേ കയറുകളെ അവൻ അറുത്തു. </lg>

<lg n="5"> ചിയോനെ പകെക്കുന്നവർ ഒക്കയും
നാണിച്ചു പിൻവാങ്ങി പോക!</lg>

<lg n="6"> പുരമേലേ പുല്ലു
പൊരിക്കും മുമ്പേ വാടുന്നതിനോട് ഒക്കുക! (യശ.൩൭, ൨൭).</lg>

<lg n="7"> അതിനാൽ കൊയ്യുന്നവനു കൈയും
കറ്റകളെ കെട്ടുന്നവനു കൊടന്നയും നിറകയില്ല,</lg>

<lg n="8"> വഴിപോകുന്നവർ: നിങ്ങൾ്ക്കു യഹോവാനുഗ്രഹം ആക
യഹോവാനാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു
എന്നു പറകയും ഇല്ല.</lg>

൧൩൦. സങ്കീൎത്തനം.

സഭ അരിഷ്ടത്തിൽ പാപമോചനം അന്വേഷിച്ചു (൫) പൂൎണ്ണരക്ഷയെ പ്ര
ത്യാശിക്കുന്നതു.

<lg n="1"> യാത്രാഗീതം.</lg>

<lg n=""> യഹോവേ, ആഴങ്ങളിൽനിന്നു ഞാൻ നിന്നെ വിളിക്കുന്നു.</lg>

<lg n="2"> കൎത്താവേ, എന്റേ ഒച്ച കേട്ടുകൊള്ളേണമേ
ഞാൻ കെഞ്ചുന്ന ശബ്ദത്തിന്നു
നിന്റേ ചെവികൾ ശ്രദ്ധിച്ചിരിക്ക! </lg>

<lg n="3"> യാഃ, നീ അകൃത്യങ്ങളെ കുറിക്കൊണ്ടാൽ
കൎത്താവേ, ആർ നില്പു?</lg> [ 258 ] <lg n="4"> നിന്നെ ഭയപ്പെടേണ്ടത്തിന്നു
വിമോചനം നിന്നോട് ഉണ്ടല്ലോ.</lg>

<lg n="5"> ഞാൻ യഹോവയെ കാത്തുനിന്നു എൻ ദേഹി കാത്തുനിന്നു
അവന്റേ വചനത്തെ ഞാൻ പ്രത്യാശിച്ചു.</lg>

<lg n="6"> കാവലാളുകൾ പുലൎച്ച
കാവലാളുകൾ പുലൎച്ചയെ (ശ്രദ്ധിപ്പതിലും) അധികം
എൻ ദേഹി കൎത്താവിലേക്ക് (ആയി).</lg>

<lg n="7"> ഇസ്രയേൽ യഹോവയിലേക്കു പ്രത്യാശിക്ക (൧൩൧, ൩)!
കാരണം ദയ എന്നതും
പെരിക വീണ്ടെടുപ്പും യഹോവയോടേ ഉള്ളു.</lg>

<lg n="8"> ആയവൻ ഇസ്രയേലെ
സകല അകൃത്യങ്ങളിൽനിന്നും വീണ്ടുകൊള്ളും.</lg>

൧൩൧. സങ്കീൎത്തനം.

താഴ്മയോടേ ശിശു പോലേ ആശ്രയിപ്പതു.

<lg n="1"> ദാവിദിന്റേ യാത്രാഗീതം.</lg>

<lg n=""> യഹോവേ, എന്റേ ഹൃദയം ഞെളിഞ്ഞിട്ടില്ല എൻ കണ്ണുകൾ ഉയൎന്നതും
എനിക്കു മീതേ വലുതും അത്ഭുതവും [ഇല്ല
ആയവററിൽ ഞാൻ നടക്കുന്നതും ഇല്ല.</lg>

<lg n="2"> മുലമാറിയ കുട്ടി അമ്മയോടുള്ള പോലേ
എൻ ദേഹിയെ ഞാൻ നികത്തി ശമിപ്പിച്ചു സത്യം,
എൻ ദേഹി ആ കുട്ടിയെ പോലേ എന്നോട് ആകുന്നു.</lg>

<lg n="2"> ഇസ്രയേൽ ഇന്നുമുതൽ എന്നേക്കും
യഹോവയിൽ പ്രത്യാശിക്ക.</lg>

൧൩൨. സങ്കീൎത്തനം.

ദാവിദ് ദേവാലയത്തിന്നായി അദ്ധ്വാനിച്ചതു (൬) സഫലമായ്വന്നു (൧൦)
ആകയാൽ ദൈവം അവന്റേ വംശം ഓൎത്തു (൧൩) ചിയോന്റേ വാഴ്ചയെ പു
തുക്കേണം (ജരുബാബലിന്റേ കാലത്തിൽ?).

<lg n="1"> യാത്രാഗീതം.</lg>

<lg n="">യഹോവേ, ദാവിദിന്
അവന്റേ സകല കഷ്ടതയും ഓൎക്കേണമേ!</lg> [ 259 ] <lg n="2"> അവൻ യഹോവെക്ക് ആണയിട്ടു
യാക്കോബിൻ ധീരനു (൧ മോ. ൪൯, ൨൫) നേൎന്നിതു: </lg>

<lg n="3"> ഞാൻ യഹോവെക്കു സ്ഥലവും
യാക്കോബിൻ ധീരനു പാൎപ്പും കണ്ടെത്തും വരേ,</lg>

<lg n="4"> എൻ ഭവനക്കുടിലിൽ കടക്കയില്ല,
എൻ കട്ടിലിൻ കിടക്കമേൽ കരേറുകയില്ല,</lg>

<lg n="5"> എൻ കണ്ണുകൾ്ക്കുറക്കും
ഇമകൾ്ക്കു തുയിലും കൊടുക്കയില്ല സത്യം എന്നത്രേ.</lg>

<lg n="6"> അതാ എഫ്രതയിൽ ഞങ്ങൾ അതിൻ വാൎത്ത കേട്ടു
(യഹർ എന്ന) വനനിലത്തിൽ ( ൧ ശമു. ൭, ൨) അതിനെ കണ്ടെത്തി.</lg>

<lg n="7"> ഇന്ന് അവന്റേ പാൎപ്പിലേക്കു നാം ചെന്നു
അവന്റേ പാദപീഠം തൊഴുക (൯൯, ൫)! </lg>

<lg n="8"> യഹോവേ, നിന്റേ സ്വസ്ഥതയിലേക്ക് എഴുന്നെള്ളുക
നീയും നിന്റേ ശക്തിയുടേ പെട്ടകവും തന്നേ!</lg>

<lg n="9"> നിൻ പുരോഹിതർ നീതി പൂണ്ടും
നിന്റേ ഭക്തന്മാർ ആൎത്തും കൊൾ്ക ( ൨ നാള. ൬, ൪൧)!</lg>

<lg n="10"> എന്നതു നിൻ ദാസനായ ദാവിദിൻ നിമിത്തം (കേൾക്ക)
നിന്റേ അഭിഷിക്തന്റേ മുഖത്തെ മടക്കിക്കളയൊല്ല.</lg>

<lg n="11"> യഹോവ ദാവിദിന്നു
മാറാത്ത സത്യം ആണയിട്ടിതു:
നിന്റേ സിംഹാസനത്തിൽ
നിൻ ഉദരഫലത്തെ ഞാൻ ഇരുത്തും;</lg>

<lg n="12"> നിന്റേ മക്കൾ എൻ നിയമവും
ഞാൻ അവരെ പഠിപ്പിപ്പാനുള്ള സാക്ഷ്യങ്ങളും കാത്തുകൊണ്ടാൽ
അവരുടേ മക്കളും സദാകാലവും
നിന്റേ സിംഹാസനത്തിൽ വസിക്കും എന്നത്രേ.</lg>

<lg n="13"> കാരണം യഹോവ ചിയോനെ തെരിഞ്ഞെടുത്തു
തനിക്കു വാസസ്ഥലമായി വരിച്ചിതു:</lg>

<lg n="14"> സദാകാലവും ഇതേ എൻ സ്വസ്ഥത
ഇതിനെ വരിച്ചതാകയാൽ ഇങ്ങു വസിക്കും.</lg>

<lg n="15"> അതിലേ ഭോജനം ഞാൻ അനുഗ്രഹിക്കയും
അതിലേ ദരിദ്രരെ അപ്പത്താൽ തൃപ്തി വരുത്തുകയും,</lg>

<lg n="16"> അതിലേ പുരോഹിതരെ രക്ഷ പൂണുമാറാക്കുകയും
അതിലേ ഭക്തന്മാർ ആൎത്താൎത്തു വരികയും,</lg> [ 260 ] <lg n="17"> അവിടേ ഞാൻ ദാവിദിനു കൊമ്പിനെ മുളെപ്പിച്ചു
എൻ അഭിഷിക്തനു വിളക്ക് ഒരുക്കുകയും ചെയ്യും.</lg>

<lg n="18"> അവന്റേ ശത്രുക്കളെ ഞാൻ നാണം പൂണിക്കും
അവന്റേ മേലോ അവന്റേ കിരീടം പൂക്കുമാറാക എന്നത്രേ.</lg>

൧൩൩. സങ്കീൎത്തനം.

മഹോത്സവങ്ങളിൽ കൂടി വന്ന് ഒരുമനപ്പെട്ടവരുടേ ഭാഗ്യം.

<lg n="1"> ദാവിദിന്റേ യാത്രാഗീതം.</lg>

<lg n=""> കണ്ടാലും സഹോദരന്മാർ ചേൎന്നു ഒന്നിച്ചു വസിക്കുന്നത്
എത്ര നല്ലതും എത്ര മനോഹരവും തന്നേ!</lg>

<lg n="2">തലമേലേ ഉത്തമതൈലം
താടിയിലും അങ്കിയുടേ വിളുമ്പിന്മേൽ നീളുന്ന
അഹരോന്റെ താടിയിൽ തന്നേ ഇറങ്ങുമ്പോലേ.</lg>

<lg n="3"> ഹെൎമ്മോന്യമഞ്ഞു ചിയോന്റെ മലകളിൽ ഇറങ്ങുമ്പോലേ.
അവിടേ ആകട്ടേ യഹോവ അനുഗ്രഹത്തെ കല്പിച്ചിരിക്കുന്നു
എന്നേക്കുമുള്ള ജീവനെ തന്നേ.</lg>

൧൩൪. സങ്കീൎത്തനം.

അനുഗ്രഹിക്കുന്ന ദൈവത്തെ അനുഗ്രഹിപ്പാൻ പ്രബോധനം.

<lg n="1"> യാത്രാഗീതം.</lg>

<lg n=""> കണ്ടാലും യഹോവയുടേ സകല ദാസന്മാരായി
രാത്രികളിൽ യഹോവാലയത്തിൽ നില്ക്കുന്നോരേ, യഹോവയെ അനുഗ്ര</lg>

<lg n="2"> നിങ്ങളുടേ കൈകളെ വിശുദ്ധസ്ഥലത്തിലേക്ക് ഉയൎത്തി (ഹിപ്പിൻ!
യഹോവയെ അനുഗ്രഹിപ്പിൻ!</lg>

<lg n="3"> സ്വൎഭൂമികളെ ഉണ്ടാക്കിയ യഹോവ (൧൨൪, ൮)
ചിയോനിൽനിന്നു നിന്നെ അനുഗ്രഹിപ്പൂതാക! (൧൨൮, ൫)</lg>

൧൩൫. സങ്കീൎത്തനം.

യഹോവയെ (൫) സൃഷ്ടിയിലും (൮) ഇസ്രയേലിലും ചെയ്തതിന്നായും (൧൩)
ചെയ്വാനുള്ളതിന്നായും (൧൫) കള്ളദേവകളെ വിട്ടു വിട്ടു (൧൯) സ്തുതിക്കേണ്ടതു.
(ദേവാലയഗീതം). [ 261 ] <lg n="1"> ഹല്ലെലൂയാഃ
യഹോവാനാമത്തെ സ്തുതിപ്പിൻ
അല്ലയോ യഹോവാദാസന്മാരായി,</lg>

<lg n="2"> യഹോവാലയത്തിൽ
നമ്മുടേ ദൈവത്തിൻ ഭവനപ്രാകാരങ്ങളിൽ നില്ക്കുന്നോരേ, സ്തുതിപ്പിൻ!</lg>

<lg n="3"> യഹോവ നല്ലവനാകയാൽ യാഹെ സ്തുതിപ്പിൻ,
തൻ നാമം മനോഹരമാകയാൽ അതിനെ കീൎത്തിപ്പിൻ.</lg>

<lg n="4"> കാരണം യാക്കോബിനെ യാഃ തനിക്ക് എന്നും
ഇസ്രയേലെ തന്റേ ഉടമ എന്നും തെരിഞ്ഞുടുത്തു.</lg>

<lg n="5"> ഞാനാകട്ടേ അറിയുന്നിതു: യഹോവ വലിയവൻ
നമ്മുടേ കൎത്താവ് സകല ദേവകൾക്കും മീതേ;</lg>

<lg n="6"> സ്വൎഭൂമികളിലും
സമുദ്രങ്ങളിലും എല്ലാ ആഴികളിലും
യഹോവ താൻ പ്രസാദിച്ചത് എല്ലാം ചെയ്യുന്നു (൧൧൫, ൩).</lg>

<lg n="7"> ഭൂമിയുടേ അറുതിയിൽനിന്ന് ആവികളെ കരേറ്റി
മിന്നലുകളെ മഴയാക്കിച്ചമെച്ചു ൧൩).
കാററിനെ തന്റേ ഭണ്ഡാരങ്ങളിൽനിന്നു പുറപ്പെടീക്കുന്നവൻ (യിറ. ൧൦,</lg>

<lg n="8"> മിസ്രയിലേ കടിഞ്ഞൂലെ മനുഷ്യരിലും
മൃഗങ്ങളോളവും അടിച്ചു,</lg>

<lg n="9"> അടയാളങ്ങളെയും അത്ഭുതങ്ങളെയും
മിസ്രേ, നിന്റേ നടുവിൽ
ഫറോവിന്നും അവന്റേ സകല ഭൃത്യൎക്കും നേരേ അയച്ചു.</lg>

<lg n="10"> അമൊൎയ്യ രാജാവായ സിഹോൻ
ബാശാനിലേ രാജാവായ ഓഗ്
കനാനിലേ എല്ലാ വാഴ്ചകളും,</lg>

<lg n="11"> ഇങ്ങനേ പല ജാതികളെയും തച്ചു
ഉരത്ത അരചന്മാരെയും കൊന്നു,</lg>

<lg n="12"> അവരുടേ ഭൂമിയെ അടക്കിച്ചു
സ്വജനമായ ഇസ്രയേലിന്ന് അവകാശമായി കൊടുത്തു.</lg>

<lg n="13"> യഹോവേ, തിരുനാമം എന്നേക്കും ഇരിക്കുന്നു
യഹോവേ, നിന്റേ ശ്രുതി തലമുറതലമുറയോളമേ (൧൦൨, ൧൩).</lg>

<lg n="14"> യഹോവയാകട്ടേ സ്വജനത്തിനു ന്യായം വിസ്തരിക്കും
തന്റേ ദാസരിൽ അനുതപിക്കയും ചെയ്യും (൫ മോ. ൩൨, ൩൬).</lg> [ 262 ] <lg n="15"> (൧൧൫, ൪SS) ജാതികളുടേ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആയി
മനുഷ്യക്കൈകളുടേ ക്രിയയത്രേ.</lg>

<lg n="16"> അവററിന്നു വായുണ്ടു പറകയില്ല താനും
കണ്ണുകൾ ഉണ്ടായിട്ടും കാണ്കയില്ല; </lg>

<lg n="17"> ചെവികൾ ഉണ്ടായിട്ടും ശ്രവിക്കയില്ല
അവറ്റിൻ വായിൽ ശ്വാസം ഒട്ടും ഇല്ല്ല;</lg>

<lg n="18"> എന്നവറ്റെ പോലേ അവ ഉണ്ടാക്കുന്നവരും
അതിൽ തേറുന്നവനും എല്ലാം ആകുന്നു.</lg>

<lg n="19"> (൧൧൫, ൯SS) ഇസ്രയേൽഗൃഹമേ, യഹോവയെ അനുഗ്രഹിപ്പിൻ
അഹരോൻ ഗൃഹമേ യഹോവയെ അനുഗ്രഹിപ്പിൻ!</lg>

<lg n="20"> ലേവീഗൃഹമേ, യഹോവയെ അനുഗ്രഹിപ്പിൻ
യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ അനുഗ്രഹിപ്പിൻ! </lg>

<lg n="21"> യരുശലേമിൽ വസിക്കുന്ന യഹോവ
ചിയോനിൽനിന്ന് അനുഗ്രഹിക്കപ്പെടാക! ഹല്ലെലൂയാഃ</lg>


൧൩൬. സങ്കീൎത്തനം.

യഹോവ (൪) സൃഷ്ടിയിലും (൧൦) മിസ്ര (൨൩) ബാബെലുകളിൽനിന്നു രക്ഷി
ക്കയിലും കാട്ടിയ കരുണ സ്തുത്യം (൧൩൫ പോലേ).

<lg n="1">യഹോവയെ വാഴ്ത്തുവിൻ കാരണം അവൻ നല്ലവൻ തന്നേ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ (൧൧൮, ൧).</lg>

<lg n="2"> ദേവാധിദൈവത്തെ വാഴ്ത്തുവിൻ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="3"> കൎത്താധികൎത്താവെ വാഴ്ത്തുവിൻ
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ!</lg>

<lg n="4"> തനിച്ചു മഹാത്ഭുതങ്ങളെ ചെയ്യുന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="5"> വിവേകത്താലേ സ്വൎഗ്ഗങ്ങളെ ഉണ്ടാക്കിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="6"> വെള്ളങ്ങൾ്ക്കു മീതേ ഭൂമിയെ പരത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="7"> വലിയ ജ്യോതിസ്സുകളെ ഉണ്ടാക്കിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg> [ 263 ] <lg n="8"> പകൽ വാഴുവാൻ സൂൎയ്യനെയും
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="9">രാത്രി വാഴുവാൻ ചന്ദ്രനക്ഷത്രങ്ങളെയും (സൃഷ്ടിച്ചവനെ),
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="10"> മിസ്രയെ അതിന്റേ കടിഞ്ഞൂലുകളിൽ അടിച്ചവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="11"> ബലത്ത കൈയാലും നീട്ടിയ ഭുജത്താലും,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="12"> ഇസ്രയേലെ അവരുടേ നടുവിൽനിന്നു പുറപ്പെടുവിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="13"> ചെങ്കടലിനെ ഖണ്ഡങ്ങളാക്കി തുണ്ടിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="14"> ഇസ്രയേലെ അതിൽ കൂടി കടത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="15"> ഫറോവിനെയും അവന്റേ ബലത്തെയും ചെങ്കടലിൽ തള്ളിയിട്ടവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="16"> സ്വജനത്തെ മരുവിനൂടേ നടത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="17"> മഹാരാജാക്കന്മാരെ അടിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="18"> അമൊൎയ്യ രാജാവായ സിഹോൻ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="19"> ബാശാനിലേ രാജാവായ ഓഗ്,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="20"> ഈ പ്രതാപമുള്ള അരചരെ കൊന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="21"> അവരുടേ ഭൂമിയെ അടക്കിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="22"> സ്വദാസനായ ഇസ്രയേലിന്ന് അവകാശമായി കൊടുത്തവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ (൧൩൫, ൧൧S).</lg>

<lg n="23"> നമ്മുടേ താഴ്ചയിൽ നമ്മെ ഓൎത്തു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="24"> മാറ്റാന്മാരിൽനിന്നു നമ്മെ വിടുവിച്ചവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg> [ 264 ] <lg n="25"> സകല ജനത്തിന്നും ആഹാരം കൊടുക്കുന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.</lg>

<lg n="26">സ്വൎഗ്ഗത്തിൽ ദേവനായവനെ വാഴ്ത്തുവിൻ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലേ!</lg>

൧൩൭. സങ്കീൎത്തനം.

ബാബൽ പ്രവാസത്തിലേ ദുഃഖവും (൫) യരുശലേമിന്നായി വാഞ്ചയും ഓ
ൎത്തു (൭) ഏദോം ബാബെലുകൾ്ക്കു ശിക്ഷ അപേക്ഷിച്ചതു.

<lg n="1"> ബാബെലിൻ നദികളരികേ നാം അങ്ങ് ഇരുന്നും
ചിയോനെ ഓൎക്കുമ്പോൾ കരഞ്ഞും കൊണ്ടിരുന്നു.</lg>

<lg n="2"> അതിന്നകത്തേ കണ്ടലുകളിൽ
നാം കിന്നരങ്ങളെ തൂക്കി വിട്ടു.</lg>

<lg n="3"> അവിടേ ആകട്ടേ നമ്മെ പ്രവാസം ചെയ്യിച്ചവർ:
ഹോ ചിയോൻ പാട്ടുകളിൽ ഒന്നിനെ ഞങ്ങൾ്ക്കു പാടുവിൻ
എന്നിങ്ങനേ പാട്ടുവാക്കുകളും
നമ്മുടേ കവൎച്ചക്കാർ സന്തോഷവും നമ്മോടു ചോദിച്ചു.</lg>

<lg n="4"> അന്യഭൂമിയിൽ
യഹോവയുടേ പാട്ടു നാം എങ്ങനേ പാടും?</lg>

<lg n="5"> യരുശലേമേ, നിന്നെ ഞാൻ മറന്നു എങ്കിൽ
എന്റേ വലങ്കൈയും (തൻ പണിയെ) മറന്നു വിടുക!</lg>

<lg n="6"> നിന്നെ ഓൎക്കാതേ പോയാൽ
യരുശലേമിനെ എന്റേ സന്തോഷത്തിൻ
തലയാക്കി കരേറ്റുന്നില്ല എങ്കിൽ
എൻ നാവ് അണ്ണാക്കിനോടു പററി പോക! </lg>

<lg n="7"> അല്ലയോ യഹോവേ,
അഴിപ്പിൻ, അതിലേ അടിസ്ഥാനം വരേ അഴിപ്പിൻ
എന്നു പറയുന്ന ഏദോമ്പുത്രന്മാൎക്കു
യരുശലേമിൻ ദിവസത്തെ ഓൎത്തു വെക്കേണമേ!</lg>

<lg n="8"> സംഹാരം വന്ന ബാബെൽപുത്രിയേ, നീ ഞങ്ങളിൽ പിണെച്ചതിനെ
നിണക്കു പിണെച്ചു തീൎക്കുന്നവൻ ധന്യൻ.</lg>

<lg n="9"> നിന്റേ ശിശുക്കളെ പിടിച്ചു ശൈലത്തിന്മേൽ
തകൎക്കുന്നവൻ ധന്യൻ.</lg> [ 265 ] ൧൩൮. സങ്കീൎത്തനം.

ദൈവം നല്കിയ വാഗ്ദത്തത്തിന്നു സ്തോത്രവും (൪) ഭൂജാതികൾ അധീനമാ
കും എന്ന ആശയും (൭) പൂൎണ്ണരക്ഷയുടേ ആശ്രയവും.

ദാവിദിന്റേതു.

<lg n="1"> സൎവ്വഹൃദയത്തോടും ഞാൻ നിന്നെ വാഴ്ത്തും
ദേവന്മാരുടേ മുമ്പിൽ നിന്നെ കീൎത്തിക്കും. </lg>

<lg n="2"> നിൻ വിശുദ്ധമന്ദിരത്തെ നോക്കി തൊഴുതു (൫,൮)
നിന്റേ ദയയും സത്യവും ഹേതുവായി തിരുനാമത്തെ വാഴ്ത്തും.
നിന്റേ എല്ലാ നാമത്തിന്നും മീതേ നിന്റേ വാഗ്ദത്തത്തെ ന്) വലുതാക്കി
[യതു കൊണ്ടത്രേ.</lg>

<lg n="3"> ഞാൻ വിളിച്ചന്നു നീ എനിക്ക് ഉത്തരമരുളി
എൻ ദേഹിയിൽ ഉൗക്കിന്നു വമ്പു വരുത്തിയിരിക്കുന്നു.</lg>

<lg n="4"> ഭൂമിയിലേ സകല രാജാക്കന്മാരും യഹോവേ,
തിരുവായിലേ മൊഴികളെ കേട്ടിട്ടു നിന്നെ വാഴ്ത്തുകയും,</lg>

<lg n="5"> യഹോവയുടേ തേജസ്സ് വലിയത്
എന്നു യഹോവയുടേ വഴികളിൽ (നടന്നു) പാടുകയും ചെയ്യും.</lg>

<lg n="6"> കാരണം യഹോവ ഉന്നതനായി താണവനെ നോക്കുകയും
ഉയൎന്നവനെ ദൂരത്തുനിന്ന് അറികയും ചെയ്യുന്നു.</lg>

<lg n="7"> ഞാൻ സങ്കടനടുവിൽ നടന്നാലും നി എന്നെ ഉയിൎപ്പിക്കും
എന്റേ ശത്രുക്കളുടേ കോപത്തിന്നു നേരേ തൃക്കൈയെ നീട്ടി
വലങ്കൈയാൽ എന്നെ രക്ഷിക്കും.</lg>

<lg n="8"> യഹോവ എനിക്കു വേണ്ടി സമാപ്തി വരുത്തും (൫൭,൩)
യഹോവേ, നിന്റേ ദയ എന്നേക്കുമുള്ളതു
തൃക്കൈകളുടേ ക്രിയയെ കൈവിടൊല്ല!</lg>

൧൩൯. സങ്കീൎത്തനം.

സൎവ്വജ്ഞനും (൭) സൎവ്വസമീപനും ആയ (൧൩) സ്രഷ്ടാവിന്മുമ്പിൽ (൧൯)
നിൎദ്ദോഷത്വം കാണിച്ചു പൂൎണ്ണശുദ്ധീകരണം അപേക്ഷിച്ചതു.

സംഗീതപ്രമാണിക്കു, ദാവിദിൻ കീൎത്തന.

<lg n="1"> യഹോവേ, നീ എന്നെ ആരാഞ്ഞ് അറിഞ്ഞിരിക്കുന്നു.</lg>

<lg n="2">എൻ ഇരിപ്പും എഴുനീല്പും നീയേ അറിയുന്നു,
എൻ അഭിപ്രായത്തെ ദൂരത്തുനിന്നു ബോധിക്കുന്നു.</lg> [ 266 ] <lg n="3"> എൻ നടപ്പും കിടപ്പും നീ ചേറിക്കണ്ടു
എന്റേ എല്ലാ വഴികളിലും പരിചയിച്ചിരിക്കുന്നു.</lg>

<lg n="4"> യഹോവേ, കണ്ടാലും നീ മുറ്റും അറിയാത്ത
ഒരു മൊഴിയും എൻ നാവിലില്ലല്ലോ.</lg>

<lg n="5"> നീ മുമ്പും പിമ്പും എന്നെ തിക്കി
നിൻ കരം എന്മേൽ വെച്ചിരിക്കുന്നു.</lg>

<lg n="6"> ഈ അറിവ് എനിക്ക് അത്യത്ഭുതവും
എനിക്ക് എത്തിക്കൂടാത്ത ഉയരവും ആകുന്നു.</lg>

<lg n="7"> നിന്റേ ആത്മാവിൽനിന്നു ഞാൻ എവിടേ പോവു
തിരുമുഖത്തെ വിട്ട്എവിടേക്കു മണ്ടും?</lg>

<lg n="8"> സ്വൎഗ്ഗം ഞാൻ ആരോഹിച്ചാലും നീ അവിടേ (ഉണ്ടു)
പാതാളത്തെ കിടക്കയാക്കിയാലും നീ അതാ! </lg>

<lg n="9"> ഞാൻ അരുണോദയച്ചിറകുകളെ എടുത്തു
കടലറുതിയിൽ കുടിയിരുന്നാലും,</lg>

<lg n="10"> അവിടേയും തൃക്കൈ എന്നെ നടത്തും
നിൻ വലങ്കൈ എന്നെ പിടിക്കും.</lg>

<lg n="11"> ഇരിട്ടു മാത്രം എന്നെ പൊതിയുക
എന്നെ ചുറ്റുന്ന വെളിച്ചം രാത്രി (ആക) എന്നു പറഞ്ഞാലും,</lg>

<lg n="12"> അന്ധകാരവും നിണക്ക് ഇരുട്ടാക്കുന്നില്ല,
രാത്രി പകൽ കണക്കേ പ്രകാശിപ്പിക്കും,
ഇരുളും വെളിച്ചവും ഒരു പോലേ അത്രേ.</lg>

<lg n="13"> കാരണം എന്റേ ഉൾ്പൂവുകളെ നീയേ നിൎമ്മിച്ചു
അമ്മയുടേ ഗൎഭത്തിൽ എന്നെ നേയ്തു.</lg>

<lg n="14"> ഞാൻ ഭയങ്കരവും അതിശയവും ആയി ഉത്ഭവിക്കയാൽ നിന്നെ വാഴ്ത്തുന്നു,
നിന്റേ ക്രിയകൾ അതിശയമുള്ളവ
എന്ന്എൻ ദേഹി പെരികേ അറിയുന്നു.</lg>

<lg n="15"> ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെട്ടു
ഭൂമിയുടേ ആഴത്തിൽ മെടഞ്ഞുരുവായപ്പോൾ
എന്റേ അസ്ഥിസാരം നിണക്കു മറഞ്ഞതല്ല.</lg>

<lg n="16"> എന്റേ നൂലുണ്ട തൃക്കണ്ണുകൾ കണ്ടു,
അവ എല്ലാം നിന്റേ പുസ്തകത്തിൽ എഴുതപ്പെട്ടു
നാളുകൾ ഒന്നും ഇല്ലാത്തപ്പോഴേക്ക് മനയപ്പെട്ടു.</lg>

<lg n="17"> എനിക്കോ ദേവനേ, നിന്റേ അഭിപ്രായങ്ങൾ എത്ര വിലയേറിയവ
അവറ്റിൻ തുകകൾ എത്ര വമ്പിച്ചവ!</lg> [ 267 ] <lg n="18"> അവ ഞാൻ എണ്ണുമ്പോൾ മണലിലും പെരുകുന്നു.
ഞാൻ ഉണരുന്നു, ഇനിയും നിന്നോടു കൂടേ അത്രേ.</lg>

<lg n="19"> ദൈവമേ, നീ ദുഷ്ടനെ കൊന്നാലും!
രക്തപുരുഷന്മാരേ, എന്നെ വിട്ടു മാറുവിൻ!</lg>

<lg n="20"> പാതകത്തിന്നായി നിന്നെ ചൊല്ലുന്നവരും
നിന്റേ മാറ്റലരായി തിരുനാമം മായയിൽ എടുക്കുന്നവരും തന്നേ.</lg>

<lg n="21"> യഹോവേ, നിന്റേ പകയരെ ഞാൻ പകെക്കയില്ലയോ,
നിന്നോടു മത്സരിക്കുന്നവരെ അറെക്കയില്ലയോ?</lg>

<lg n="22"> തികഞ്ഞ പകയാൽ അവരെ പകെക്കുന്നു;
അവർ എനിക്കും ശത്രുക്കൾ ആയി.</lg>

<lg n="23"> ദേവനേ, എന്നെ ആരാഞ്ഞു എൻ ഹൃദയത്തെ അറിഞ്ഞുകൊൾ്ക,
എന്നെ ശോധന ചെയ്തു എൻ ചഞ്ചലഭാവങ്ങളെ അറിയേണമേ!</lg>

<lg n="24"> എന്നിൽ വ്യസനത്തിന്നുള്ള വഴിയോ എന്നു നോക്കി
നിത്യമാൎഗ്ഗത്തിൽ എന്നെ നടത്തേണമേ!</lg>

൧൪൦. സങ്കീൎത്തനം.

ദുഷ്ടശത്രുക്കളിൽനിന്ന് ഉദ്ധരിപ്പാൻ (൭) യാചനയും (൧൦) ന്യായമുള്ള പ്ര
തിക്രിയയുടേ നിശ്ചയവും. (ശൌലിൻ കാലത്തിലോ ൨).

<lg n="1"> സംഗീതപ്രമാണിക്കു, ദാവിദിന്റേ കീൎത്തന.</lg>

<lg n="2"> യഹോവേ, ആകാത്ത മനുഷ്യനിൽനിന്ന് എന്നെ വിടുവിച്ചു
സാഹസപുരുഷനിൽനിന്ന് (൧൮, ൪൯) എന്നെ സൂക്ഷിക്ക!</lg>

<lg n="3"> ഹൃദയത്തിൽ തിന്മകളെ നിരൂപിച്ചു
എല്ലാ നാളും പടകൾ്ക്കായി ഒരുമിച്ചു കൂടി,</lg>

<lg n="4"> തങ്ങളുടേ നാവിനെ നാഗം പോലേ കൂൎപ്പിച്ചു
അധരങ്ങൾ്ക്കു കീഴേ മണ്ഡലിവിഷം ഉള്ളവർ തന്നേ. (സേല).</lg>

<lg n="5"> യഹോവേ, എന്റേ അടികൾ്ക്ക് അധഃപതനം നിരൂപിക്കുന്നവരായ
ദുഷ്ടന്റേ കൈയിൽനിന്ന് എന്നെ കാത്തു
സാഹസപുരുഷനിൽനിന്നു സൂക്ഷിച്ചുകൊള്ളേണമേ.</lg>

<lg n="6"> ഡംഭികൾ എനിക്കു കണിയും കയറുകളും ഒളിപ്പിച്ചു
ഞെറിയരികെ വലവിരിച്ചു
കുടുക്കുകളെ എനിക്ക് വെച്ചു. (സേല).</lg>

<lg n="7">ഞാനോ യഹോവയോടു പറഞ്ഞിതു: നീയേ എൻ ദേവൻ (൩൧, ൧൫),
യഹോവേ, ഞാൻ കെഞ്ചുന്ന ശബ്ദം ചെവിക്കൊണ്ടാലും!</lg> [ 268 ] <lg n="8"> യഹോവ എന്ന കൎത്താവ് എൻ രക്ഷാശക്തി തന്നേ,
പടവെട്ടുംനാൾ എൻ തലയെ നീ മൂടുന്നു.</lg>

<lg n="9">യഹോവേ, ദുഷ്ടന്റെ കാംക്ഷകളെ നല്കായ്ക
അവന്റേ ഉപായം സാധിപ്പിക്കയും അവർ ഉയരുകയും അരുതേ! (സേല).</lg>

<lg n="10"> എന്നെ ചുറ്റുന്നവൎക്കു തലയെ മൂടുവത് അവരുടേ അധരങ്ങളുടേ കിണ്ടം
[തന്നേ.</lg>

<lg n="11"> തീക്കനൽ അവരുടേ മേൽ പൊഴിയും അവൻ അവരെ തീയിൽ വീഴ്ത്തും
എഴനീല്ക്കാതവണ്ണം ചുഴലിയാറുകളിൽ തന്നേ. </lg>

<lg n="12"> നാവുകാരൻ ദേശത്തിൽ ഉറെക്കയില്ല
സാഹസപുരുഷനെ തിന്മ തിടുതിടേ വേട്ടയാടും.</lg>

<lg n="13"> ദീനന്റേ വ്യവഹാരവും
ദരിദ്രരുടേ ന്യായവും യഹോവ തീൎക്കും എന്നു ഞാൻ അറിയുന്നു.</lg>

<lg n="14"> നീതിമാന്മാർ തിരുനാമത്തെ വാഴ്ത്തും
നേരുള്ളവർ നിന്റേ സമ്മുഖത്ത് ഇരിക്കും.</lg>

൧൪൧. സങ്കീൎത്തനം.

പരീക്ഷകളിൽനിന്നു തന്നേ പരിപാലിപ്പാൻ പ്രാൎത്ഥനയും (൫) ഇത്രോളം
ശിക്ഷാരക്ഷ ചെയ്ത ദൈവം ഇനി ന്യായം വിധിക്കും എന്ന ആശ്രയവും (൮)
ആശായാചനയും.

<lg n="1"> ദാവിദിന്റേ കീൎത്തന.</lg>

<lg n=""> യഹോവേ, നിന്നെ ഞാൻ വിളിക്കുന്നു, എനിക്കായി വിരഞ്ഞു
നിന്നോടു വിളിച്ചു കൊള്ളുന്ന ശബ്ദത്തെ ചെവിക്കൊണ്ടാലും!</lg>

<lg n="2"> എന്റേ പ്രാൎത്ഥന തിരുമുമ്പിൽ ധൂപമായും
എൻ കൈകളുടേ വഴിപാടു സന്ധ്യാകാഴ്ചയായും ഏശുക!</lg>

<lg n="3">യഹോവേ, എൻ വായ്ക്കു കാവൽ വെക്കേണമേ,
എൻ അധരദ്വാരം സൂക്ഷിച്ചുകൊൾ്ക!</lg>

<lg n="4"> അകൃത്യം പ്രവൃത്തിക്കുന്ന പുരുഷന്മാരോടു കൂടേ
ഞാൻ ദുഷ്ടതയിൽ ദുഷ്കൎമ്മങ്ങളെ നടത്തത്തക്കവണ്ണം
വല്ലാത്ത കാൎയ്യത്തിന് എന്റേ ഹൃദയം ചായ്ക്കൊല്ലാ,
അവരുടേ സ്വാദുഭക്ഷ്യങ്ങളിൽ ഞാൻ നുകൎന്നു പോകായ്ക!</lg>

<lg n="5"> നീതിമാൻ എന്നെ തല്ലിക്കൊൾ്ക. അതേ ദയ; അവൻ എന്നെ ശിക്ഷിക്ക!
തലെക്ക് എണ്ണയത്രേ; എന്റേ തല വിലക്കായ്ക!
ഇനിയും അവരുടേ ആകായ്മകൾ്ക്ക് എതിരേ എനിക്കു പ്രാൎത്ഥന (പോരും).</lg> [ 269 ] <lg n="6"> അവരുടേ ന്യായാധിപന്മാർ തള്ളിവിടപ്പെട്ടു ശൈലത്തിൻ വശത്തിൽ
[ആകുന്നു,
അപ്പോൾ എന്റേ മൊഴികളെ മനോഹരം എന്നു (ബോധിച്ചു) കേൾ്ക്കും.</lg>

<lg n="7"> ഉഴുന്നവൻ മണ്ണിനെ കീറുമ്പോലേ തന്നേ
ഞങ്ങളുടേ അസ്ഥികൾ പാതാളത്തിൻ വായ്ക്കൽ ചിന്നിക്കിടക്കുന്നു.</lg>

<lg n="8"> എന്റേ കണ്ണുകളോ കൎത്താവായ യഹോവേ, നിങ്കലേക്കത്രേ,
നിന്നിൽ ഞാൻ ആശ്രയിക്കുന്നു എൻ ദേഹിയെ ഒഴിച്ചുകളയൊല്ല!</lg>

<lg n="9"> എന്നെ അകപ്പെടുത്തുന്ന കണിയുടേ വശത്തുനിന്നും
അകൃത്യം പ്രവൃത്തിക്കുന്നവരുടേ കുടുക്കുകളിൽനിന്നും എന്നെ കാക്കേണമേ!</lg>

<lg n="10"> ഞാൻ കടന്നു പോവോളം നേരം
ദുഷ്ടന്മാർ താന്താങ്ങളുടേ വലകളിൽ വീണേയാവു!</lg>

൧൪൨. സങ്കീൎത്തനം.

മഹാക്ലേശത്തിൽ (൬) യഹോവയെ തന്റേ ഓഹരിയാക്കി രക്ഷ അപേ
ക്ഷിച്ചതു (൫൭).

<lg n="1"> ദാവിദിന്റേ ഉപദേശപ്പാട്ടു; ഗുഹയിൽ ഇരിക്കുമ്പോഴുള്ള പ്രാൎത്ഥന.</lg>

<lg n="2"> യഹോവയോട് എൻ ശബ്ദത്താലേ കൂക്കുന്നു
യഹോവയോട് എൻ ശബ്ദത്താലേ കെഞ്ചി യാചിക്കുന്നു.</lg>

<lg n="3"> അവന്റേ മുമ്പിൽ എന്റേ ധ്യാനം പകൎന്നു
എന്റേ ഞെരിക്കത്തെ അവന്മുമ്പിൽ കഥിക്കും.</lg>

<lg n="4"> എന്നോട് എൻ ആത്മാവ് തളൎന്നിരിക്കയിൽ
എന്റേ പാതയെ നീ അറിയുന്നു;
ഞാൻ നടക്കേണ്ടും വഴിയിൽ
അവർ എനിക്കായി കണി ഒളിപ്പിച്ചു വെച്ചു,</lg>

<lg n="5"> വലത്തോട്ടു നോക്കി കാണ്ക,
എന്നെ ബോധിക്കുന്നവൻ ആരും എനിക്ക് ഇല്ല;
അഭയസ്ഥാനം (എല്ലാം) കെട്ടു പോയി;
എൻ ദേഹിയെ കരുതി തേടുന്നവൻ ഇല്ല.</lg>

<lg n="6"> യഹോവേ, നിന്നോടു ഞാൻ കൂക്കി
നിയേ എൻ ആശ്രയം
ജീവനുള്ളവരുടേ ദേശത്തിൽ എൻ അംശം തന്നേ എന്നു പറയുന്നു.</lg>

<lg n="7"> ഞാൻ ഏറ്റം മെലിഞ്ഞു വലഞ്ഞതിനാൽ എൻ ആൎപ്പിനെ കുറിക്കൊണ്ട്,
എന്നെ ഹിംസിക്കുന്നവരിൽനിന്നു ഉദ്ധരിക്കേണമേ, അവർ എന്നിൽ
[തിറമേറിയവരല്ലോ!</lg> [ 270 ] <lg n="8"> കാരാഗൃഹത്തിങ്കന്ന് എൻ ദേഹിയെ പുറപ്പെടുവിച്ചു
തിരുനാമത്തെ വാഴ്ത്തുമാറാക്കുക!
നീ എനിക്കു ഗുണം വരുത്തുമ്പോൾ
നീതിമാന്മാർ എന്നെ ചുററി ചേരും.</lg>

൧൪൩. സങ്കീൎത്തനം.

സങ്കടപ്പെട്ടു (൩) ശത്രുഭയത്തെയും (൫) ചഞ്ചലഭാവങ്ങളെയും ബോധിപ്പി
ചു (൭) തല്ക്കാലരക്ഷയും (൧൦) ഉദ്ധാരണസമാപ്തിയും യാചിച്ചതു.

<lg n="1"> ദാവിദിന്റേ കീൎത്തന.</lg>

<lg n=""> യഹോവേ, എന്റേ പ്രാൎത്ഥന കേട്ടു യാചനകളെ ചെവിക്കൊണ്ടു
നിന്റേ വിശ്വസ്തതയിലും നീതിയിലും ഉത്തരം അരുളേണമേ!</lg>

<lg n="2"> നിന്റേ ദാസനോടു ന്യായവിധിയിലേക്കു ചെല്ലരുതേ,
തിരുമുമ്പിൽ ഒരു ജീവിയും നീതിമാനായി നില്ക്കയില്ലല്ലോ!</lg>

<lg n="3"> എങ്ങനേ എന്നാൽ ശത്രു എൻ ദേഹിയെ പിന്തുടൎന്നു
എൻ ജീവനെ നിലത്തു ചതെച്ചു
യുഗം മുതൽ മരിച്ചവരെ പോലേ ഇരുളിടങ്ങളിൽ എന്നെ പാൎപ്പിച്ചിട്ടു,</lg>

<lg n="4"> എന്നോട് എൻ ആത്മാവ് തളൎന്നും (൧൪൨, ൪)
എന്റേ ഉള്ളിൽ ഹൃദയം സ്തംഭിച്ചും പോയി.</lg>

<lg n="5"> ഞാൻ പണ്ടേത്ത നാളുകളെ ഓൎത്തു
നിന്റേ സകല പ്രവൃത്തികളെയും ധ്യാനിച്ചു
തൃക്കൈകളുടേ ക്രിയയിങ്കൽ ചിന്തിച്ചു കൊള്ളുന്നു.</lg>

<lg n="6"> നിങ്കലേക്കു ഞാൻ കൈകളെ പരത്തുന്നു
എൻ ദേഹി തളൎന്ന ഭൂമിയെ പോലേ നിങ്കലേക്ക് ആകുന്നു. (സേല).</lg>

<lg n="7"> യഹോവേ ബദ്ധപ്പെട്ട് എനിക്ക് ഉത്തരം അരുളുക എൻ ആത്മാവ് മാ
തിരുമുഖത്തെ എങ്കൽനിന്നു മറെക്കായ്ക [ഴ്കി പോയി,
അല്ലായ്കിൽ ഞാൻ ഗുഹയിൽ ഇറങ്ങുന്നവരോട് ഒത്തു ചമയും (൨൮, ൧ ).</lg>

<lg n="8"> നിന്നെ ഞാൻ തേറുകയാൽ
രാവിലേ നിൻ ദയയെ എന്നെ കേൾ്പിച്ചാലും,
നിങ്കലേക്കു ഞാൻ മനസ്സിനെ ഉയൎത്തുകയാൽ (൨൫, ൧)
ഞാൻ നടക്കുംവഴിയെ അറിയിച്ചു തന്നാലും! </lg>

<lg n="9"> യഹോവേ, എൻ ശത്രുക്കളിൽനിന്ന് എന്നെ ഉദ്ധരിക്കേണമേ
നിന്നിൽ ഞാൻ ഒളിച്ചുകൊള്ളുന്നു.</lg> [ 271 ] <lg n="10"> നിൻ പ്രസാദം ചെയ്വാൻ എന്നെ പഠിപ്പിച്ചാലും!
എൻ ദൈവം നീയല്ലോ,
നിന്റേ നല്ല ആത്മാവ് സമഭൂമിയിൽ എന്നെ നടത്തുകയാവു!</lg>

<lg n="11"> യഹോവേ, തിരുനാമം ഹേതുവായി നീ എന്നെ ഉയിൎപ്പിച്ചു
നിൻ നീതിയാൽ എൻ ദേഹിയെ ഞെരുക്കത്തിൽനിന്നു പുറപ്പെടുവിക്കും.</lg>

<lg n="12"> നിന്റേ ദയയിൽ എൻ ശത്രുക്കളെ ഒടുക്കുകയും
എൻ ദേഹിയെ ഞെരുക്കുന്നവരെ ഒക്കയും കെടുത്തുകളകയും ചെയ്യും,
ഞാൻ നിന്റേ ദാസനല്ലയോ.</lg>

൧൪൪. സങ്കീൎത്തനം.

സങ്കടങ്ങളിൽ രക്ഷിച്ചവൻ (൫) ഇനി ആവിൎഭവിച്ചു ഉദ്ധരിപ്പാൻ അപേ
ക്ഷയും (൯) പ്രത്യാശയും (൧൧) ദേവജനത്തിന്നു അനുഗ്രഹപൂൎത്തി വന്നതിന്നു
സ്തുതിയും.

<lg n="1"> ദാവിദിന്റേതു.</lg>

<lg n=""> എൻ പാറയായ യഹോവ അനുഗ്രഹിക്കപ്പെട്ടവൻ (൧൮, ൪൭)
എൻ കൈകളെ അടല്പൊരുവാനും
എൻ വിരലുകളെ യുദ്ധവും അഭ്യസിപ്പിച്ചവൻ (൧൮, ൩൫),</lg>

<lg n="2"> എന്റേ ദയയും എൻ ദുൎഗ്ഗവും
ഉയൎന്നിലവും എന്നെ വിടുവിക്കുന്നവനും
എൻ പലിശയും ഞാൻ തേറുന്നവനും (൧൮, ൩)
എൻ ജനത്തെ എന്റേ കീഴിൽ അമൎക്കുന്നവനും തന്നേ.</lg>

<lg n="3"> യഹോവേ, നീ മനുഷ്യനെ അറിവാനും
മൎത്യപുത്രനെ മാനിപ്പാനും അവൻ എന്തു (൮, ൫)?</lg>

<lg n="4"> മനുഷ്യൻ വീൎപ്പിനോട് ഒത്തു
അവന്റേ നാളുകൾ കടന്നു പോകുന്ന നിഴൽ കണക്കേ.</lg>

<lg n="5"> യഹോവേ, നിന്റേ വാനങ്ങളെ ചാച്ച് ഇറങ്ങി വരിക (൧൮, ൧൦)
മലകളെ തൊട്ടു പുകെപ്പിക്ക.</lg>

<lg n="6"> മിന്നൽ മിന്നിച്ച് അവരെ ചിതറിക്ക
നിൻ അമ്പുകളെ അയച്ച് അവരെ ഭ്രമിപ്പിക്ക (൧൮, ൧൫).</lg>

<lg n="7"> ഉയരത്തിൽനിന്നു തൃക്കൈകളെ നീട്ടി
പെരുത്ത വെള്ളങ്ങളിൽനിന്നു (൧൮, ൧൭)
പരദേശമക്കളിൽനിന്നു (൧൮, ൪൫) എന്നെ ഉദ്ധരിക്കേണമേ!</lg> [ 272 ] <lg n="8"> അവരുടേ വായി മായം പറയുന്നു
അവരുടേ വലങ്കൈ ചതിക്കൈയത്രേ.</lg>

<lg n="9"> ദൈവമേ, നിണക്കു ഞാൻ പുതിയ പാട്ടു പാടുക
പത്തു കമ്പിയുള്ള കിന്നരം കൊണ്ടു നിന്നെ കീൎത്തിക്ക (൩൩, ൨S)! </lg>

<lg n="10"> രാജാക്കൾ്ക്കു രക്ഷ കൊടുത്തും
വല്ലാത്ത വാളിൽനിന്നു സ്വദാസനായ ദാവിദിനെ ത്രാണനം ചെയ്തും</lg>

<lg n="11"> അവരുടേ വായി മായം പറയുന്നു [പോരുന്നവനേ.
വലക്കൈ ചതിക്കൈയത്രേ [ചെയ്ക (൭ S).
എന്നിപ്രകാരമുള്ള പരദേശമക്കളിൽനിന്ന് എന്നെ ഉദ്ധരിച്ചു ത്രാണനം</lg>

<lg n="12">നമ്മുടേ മക്കൾ തൈകളെ പോലേ ബാല്യത്തിൽ വളൎത്തിയവർ,
നമ്മുടേ മകളർ മന്ദിരത്തിൻ മാതിരിയിൽ കൊത്തി തീൎത്ത മൂലത്തൂണുക
[ൾ്ക്ക് സമർ,</lg>

<lg n="13"> നമ്മുടേ പാണ്ടിശാലകൾ നിറഞ്ഞു വകവകകളാൽ വഴിയുന്നവ,
നമ്മുടേ ആടുകൾ ഇങ്ങേ വെളികളിൽ ആയിരവും ലക്ഷവും ആയ്ചമഞ്ഞവ,</lg>

<lg n="14"> നമ്മുടേ കുന്നുകാലികൾ ചന ഏല്ക്കുന്നവ തന്നേ താഴ്ചയും വീഴ്ചയും ഇല്ല,
ഇങ്ങേ വീഥികളിൽ കൂറ്റും ഇല്ല.</lg>

<lg n="15"> ഇപ്രകാരം അനുഭവിക്കുന്ന ജനം ധന്യം,
യഹോവ ദൈവമായിരിക്കുന്ന ജനം ധന്യം (൩൩, ൧൨).</lg>

൧൪൫. സങ്കീൎത്തനം.

യഹോവയുടേ ശക്തിയും കരുണയും സകല സൃഷ്ടികളിലും വിശേഷാൽ
ആശ്രിതരിലും സ്തുത്യം. അകാരാദി . <lg n="1"> ദാവിദിന്റേ സ്തോത്രം.</lg>

<lg n="">അല്ലയോ രാജാവായ എൻ ദൈവമേ, നിന്നെ ഞാൻ ഉയൎത്തും
തിരുനാമത്തെ എന്നെന്നേക്കും അനുഗ്രഹിക്കയും ചെയ്യും.</lg>

<lg n="2"> എല്ലാനാളും ഞാൻ നിന്നെ അനുഗ്രഹിച്ചു
തിരുനാമത്തെ എന്നെന്നേക്കും സ്തുതിക്കും.</lg>

<lg n="3"> ഏറ്റം സ്തുത്യനും വലിയവനും യഹോവ തന്നേ,
അവന്റേ മാഹാത്മ്യം ആരാഞ്ഞു കൂടാത്തതു.</lg>

<lg n="4"> ഒരു തലമുറ മറുതലമുറയോടു നിൻ ക്രിയകളെ പുകണ്ണു
നിന്റേ വീൎയ്യങ്ങളെ കഥിക്കും.</lg>

<lg n="5"> കനത്ത നിൻ തേജസ്സിൻ പ്രഭയെയും
നിന്റേ അത്ഭുതകൎമ്മങ്ങളെയും ഞാൻ ധ്യാനിക്കും.</lg> [ 273 ] <lg n="6"> ഗാംഭീൎയ്യമേറും നിന്റേ ഭയങ്കരക്രിയകളെ അവർ പറയും
നിന്റേ വങ്കൎമ്മങ്ങളെ ഞാൻ വൎണ്ണിക്കയും ചെയ്യും.</lg>

<lg n="7"> ചെമ്മേ പെരുകും നിൻ നന്മയുടേ ശ്രുതിയെ അവർ പൊഴിയും
നിൻ നീതിയെ ചൊല്ലി ആൎക്കും.</lg>

<lg n="8"> യഹോവ കൃപാലുവും കനിയുന്നവനും
ദീൎഘക്ഷമാവാനും ദയ പെരുകിയവനും തന്നേ.</lg>

<lg n="9"> യഹോവ എല്ലാവൎക്കും നല്ലവൻ
അവന്റേ കരൾ്ക്കനിവ് അവന്റേ സകല ക്രിയകളുടേ മേലും (ഇരിക്കു </lg>

<lg n="10"> യഹോവേ, നിന്റേ സകല ക്രിയകളും നിന്നെ വാഴ്ത്തും [ന്നു).
നിന്റേ ഭക്തർ നിന്നെ അനുഗ്രഹിക്കയും,</lg>

<lg n="11"> നിന്റേ രാജ്യതേജസ്സു പറകയും
നിന്റേ ശൌൎയ്യം ഉരെക്കയും ചെയ്യും,</lg>

<lg n="12"> മനുഷ്യപുത്രരോടു നിന്റേ വീൎയ്യങ്ങളെയും
നിന്റേ രാജ്യത്തിലേ പ്രാഭവത്തേജസ്സിനെയും അറിയിപ്പാൻ തന്നേ. </lg>

<lg n="13"> നിന്റേ രാജ്യം സൎവ്വയുഗങ്ങൾ്ക്കുള്ള രാജ്യം
നിന്റേ വാഴ്ച എല്ലാ തലമുറകളിലും ഉള്ളതു.</lg>

<lg n="14"> വീഴുന്നവരെ ഒക്കയും യഹോവ താങ്ങുന്നു
കുനിഞ്ഞവരെ ഒക്കയും താൻ നിവിൎത്തുന്നു. </lg>

<lg n="15"> എല്ലാവരുടേ കണ്ണുകളും നിന്നെ പാൎത്തിരിക്കുന്നു
നീയും തത്സമയത്തു താന്താന്റേ തീൻ അവൎക്കു നല്കുന്നു;</lg>

<lg n="16"> തൃക്കൈയെ നീ തുറന്നു
എല്ലാ ജീവിക്കും പ്രസാദതൃപ്തി വരുത്തുന്നു.</lg>

<lg n="17"> യഹോവ തന്റേ എല്ലാ വഴികളിൽ നീതിമാനും
തന്റേ സകല ക്രിയകളിൽ ദയാവാനും ആകുന്നു. </lg>

<lg n="18"> തന്നോട് വിളിക്കുന്നവൎക്ക് എല്ലാം യഹോവ സമീപസ്ഥൻ
ഉണ്മയിൽ തന്നോടു വിളിക്കുന്നവൎക്ക് എല്ലാമേ.</lg>

<lg n="19"> അവനെ ഭയപ്പെടുന്നവൎക്കു പ്രസാദമായതിനെ അവൻ ചെയ്തു
അവരുടേ കൂറ്റു കേട്ട് അവരെ രക്ഷിക്കുന്നു. </lg>

<lg n="20"> തന്നെ സ്നേഹിക്കുന്നവരെ ഒക്കയും യഹോവ കാത്തു
സകല ദുഷ്ടരെയും സംഹരിക്കും.</lg>

<lg n="21"> യഹോവയുടേ സ്തുതിയെ എൻ വായി ഉരെക്കയും
സകല ജഡവും അവന്റേ വിശുദ്ധനാമത്തെ എന്നെന്നേക്കും അനുഗ്ര
[ഹിക്കയും ചെയ്ക!</lg> [ 274 ] ൧൪൬. സങ്കീൎത്തനം.

മനുഷ്യരിലല്ല ദൈവത്തിൽ ആശ്രയിക്കയും (൫) അവന്റേ രക്ഷയെ പാ
ൎത്തിരിക്കയും ഇസ്രയേലിന്റേ ഭാഗ്യം.

<lg n="1"> ഹല്ലെലൂയാഃ
എൻ ദേഹിയേ യഹോവയെ സ്തുതിക്ക (൧൦൪)!</lg>

<lg n="2"> ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്ക
ഞാൻ ഉള്ളേടത്തോളം എൻ ദൈവത്തെ കീൎത്തിക്ക (൧൦൪, ൩൩)!</lg>

<lg n="3"> മഹാത്മാക്കളിൽ തേറൊല്ല
രക്ഷയില്ലാത്ത മനുഷ്യപുത്രനിൽ (ഒല്ല) (൧൧൮, ൮S)! </lg>

<lg n="4"> അവന്റേ ശ്വാസം പുറപ്പെട്ടാൽ അവൻ തന്റേ മണ്ണിലേക്കു തിരിയും
അന്നേ ദിവസം അവന്റേ നിരൂപണങ്ങൾ കെട്ടുപോയി.</lg>

<lg n="5"> യാക്കോബിൻ ദേവൻ തുണയായിട്ടു
തന്റേ ദൈവമായ യഹോവയിൽ പ്രതീക്ഷയുള്ളവൻ ധന്യൻ.</lg>

<lg n="6"> സ്വൎഭൂമിസമുദ്രങ്ങളെയും
അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കിയവൻ,
എന്നേക്കും സത്യം കാക്കുന്നവൻ;</lg>

<lg n="7"> പീഡിതൎക്കു ന്യായം നടത്തുന്നവൻ,
വിശന്നവൎക്കു അപ്പം കൊടുക്കുന്നവൻ തന്നേ.
യഹോവ ബദ്ധന്മാരെ കെട്ടിക്കുന്നു.</lg>

<lg n="8"> യഹോവ കുരുടൎക്കു (കൺ) തുറക്കുന്നു,
യഹോവ കുനിഞ്ഞവരെ നിവിൎത്തുന്നു (൧൪൫, ൧൪),
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.</lg>

<lg n="9"> യഹോവ പരദേശികളെ കാത്തു
അനാഥനെയും വിധവയെയും യഥാസ്ഥാനത്താക്കുന്നു,
ദുഷ്ടരുടേ വഴിയെ മറിക്കുന്നു.</lg>

<lg n="10"> യഹോവ എന്നേക്കും വാഴുന്നു (൨ മോ. ൧൫, ൧൮)
ചിയോനേ, നിന്റേ ദൈവം തലമുറതലമുറയോളമേ.
ഹല്ലെലൂയാഃ </lg>

൧൪൭. സങ്കീൎത്തനം.

യരുശലേമെ പണിതു (൭) ആശ്രിതരെ പോററി (൧൨) വാഗ്ദത്തങ്ങളെ
നിവൃത്തിക്കുന്നവനു സ്തോത്രം. (കാലം: നെഹ. ൧൨, ൨൭.) [ 275 ] <lg n="1"> ഹല്ലെലൂയാഃ
നമ്മുടേ ദൈവത്തെ കീൎത്തിക്ക നല്ലതു സത്യം,
അവൻ മനോഹരനാകയാൽ (൧൩൫, ൩) സ്തുതി യോഗ്യം തന്നേ (൩൩,</lg>

<lg n="2">യഹോവ യരുശലേമെ പണിയുന്നു [൧).
ഇസ്രയേലിൽനിന്നു ചിതറിയവരെ ശേഖരിക്കുന്നു,</lg>

<lg n="3"> ഹൃദയം നുറുങ്ങിയവരെ സൌഖ്യമാക്കി
അവരുടേ നോവുകളെ പൊറുപ്പിക്കുന്നവൻ; </lg>

<lg n="4"> നക്ഷത്രങ്ങളുടേ എണ്ണം നിദാനിച്ചു
എല്ലാറ്റിന്നും പേരുകൾ വിളിക്കുന്നവൻ.</lg>

<lg n="5"> നമ്മുടേ കൎത്താവ് വലിയവനും ഊക്കേറിയവനും
അവധിയില്ലാത്ത വിവേകമുള്ളവനും തന്നേ.</lg>

<lg n="6"> യഹോവ സാധുക്കളെ യഥാസ്ഥാനത്താക്കി
ദുഷ്ടരെ നിലത്തോളം താഴ്ത്തുന്നു.</lg>

<lg n="7"> യഹോവെക്കു സ്തോത്രത്താൽ ഉത്തരം കൊടുപ്പിൻ
കിന്നരംകൊണ്ടു നമ്മുടേ ദൈവത്തെ കീൎത്തിപ്പിൻ!</lg>

<lg n="8"> മേഘങ്ങൾ കൊണ്ടു വാനത്തെ മൂടി,
ഭൂമിക്കു മഴ ഒരുക്കി
മലകളിൽ പുല്ലു മുളെപ്പിക്കുന്നവനെ,</lg>

<lg n="9"> അതതിൻ ആഹാരത്തെ മൃഗത്തിന്നും
കരയുന്ന കാക്കക്കുഞ്ഞുകൾ്ക്കും കൊടുക്കുന്നവനെ.</lg>

<lg n="10"> കുതിരയുടേ വീൎയ്യത്തിൽ അവനു പ്രസാദം ഇല്ല,
പുരുഷന്റേ തുടകൾ രുചിക്കയും ഇല്ല,</lg>

<lg n="11"> തന്നെ ഭയപ്പെട്ടു തൻ ദയയെ പാൎത്തിരിക്കുന്നവർ
യഹോവെക്കു രുചിക്കുന്നു.</lg>

<lg n="12"> യരുശലേമേ, യഹോവയെ പുകഴുക;
ചിയോനേ, നിൻ ദൈവത്തെ സ്തുതിക്ക!</lg>

<lg n="13"> കാരണം നിന്റേ വാതിലുകളുടേ ഓടാമ്പലുകളെ അവൻ ഉറപ്പിച്ചു
നിന്നകത്തു നിൻ മക്കളെ അനുഗ്രഹിച്ചു;</lg>

<lg n="14"> നിന്റേ അതിൎക്കു സമാധാനം വെച്ചു
കോതമ്പിൻ സാരംകൊണ്ടു (൮൧, ൧൭) നിണക്കു തൃപ്തി വരുത്തുന്നവൻ;</lg>

<lg n="15"> ഭൂമിയിലേക്കു തൻ മൊഴിയെ അയക്കുന്നവൻ
അവന്റേ വചനം ബദ്ധപ്പാടോടേ പായുന്നു; </lg>

<lg n="16"> പഞ്ഞി പോലേ ഹിമം കൊടുത്തു
ചാരം പോലേ നീഹാരം തൂകുന്നവൻ;</lg> [ 276 ] <lg n="17"> തൻ ഉറെച്ച വെള്ളത്തെ കഷണങ്ങൾ പോലേ എറിയുന്നവൻ,
അവന്റേ കുളിരിന്ന് ആർ നില്ക്കും?</lg>

<lg n="18"> സ്വവചനത്തെ അവൻ അയച്ചു അവറ്റെ ഉരുക്കുന്നു
തൻ കാറ്റിനെ ഉൗതിച്ച ഉടനേ വെള്ളങ്ങൾ ഒലിക്കുന്നു.</lg>

<lg n="19"> യാക്കോബിന്നു സ്വവാക്കിനെയും
ഇസ്രയേലിന്നു തൻ വെപ്പുന്യായങ്ങളെയും അറിയിക്കുന്നവൻ തന്നേ.</lg>

<lg n="20"> അപ്രകാരം അവൻ (വേറ്) ഒരു ജാതിക്കും ചെയ്തിട്ടില്ല
ന്യായങ്ങളെ അവർ ഒട്ടും അറിയുന്നില്ല;
ഹല്ലെലൂയാഃ !</lg>


൧൪൮. സങ്കീൎത്തനം.

സ്വൎഗ്ഗങ്ങളിലും (൭) ഭൂമിയിലും ഉള്ളത് ഒക്കയും (൧൩) ഇസ്രയേലെ സന്ദ
ൎശിച്ചവനെ സ്തുതിക്കേണം.

<lg n="1"> ഹല്ലെലൂയാഃ
സ്വൎഗ്ഗങ്ങളിൽനിന്നു യഹോവയെ സ്തുതിപ്പിൻ
ഉയരങ്ങളിൽ അവനെ സ്തുതിപ്പിൻ!</lg>

<lg n="2"> അവന്റേ സകലദൂതന്മാരേ, അവനെ സ്തുതിപ്പിൻ
അവന്റേ സകലസൈന്യങ്ങളേ, അവനെ സ്തുതിപ്പിൻ!</lg>

<lg n="3"> സൂൎയ്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ
മിന്നുന്ന സകലനക്ഷത്രങ്ങളേ, അവനെ സ്തുതിപ്പിൻ!</lg>

<lg n="4">സ്വൎഗ്ഗാധിസ്വൎഗ്ഗങ്ങളും
വാനത്തിൻ മീതേയുള്ള വെള്ളങ്ങളും അവനെ സ്തുതിപ്പിൻ!</lg>

<lg n="5"> ഇവ യഹോവാനാമത്തെ സ്തുതിപ്പതു
അവൻ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടും,</lg>

<lg n="6"> അവൻ എന്നെന്നേക്കും അവറ്റെ നില്പിച്ചും
ഒന്നും ലംഘിക്കാത്ത വെപ്പിനെ കൊടുത്തും ഇരിക്കയാൽ തന്നേ.</lg>

<lg n="7"> ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ
കടലാനകളും എല്ലാ ആഴികളും,</lg>

<lg n="8"> തീയും കല്മഴയും ഹിമവും പുകയും
അവന്റേ വാക്കിനെ നടത്തുന്ന കൊടുങ്കാററും,</lg>

<lg n="9"> മലകളും എല്ലാ കുന്നുകളും
ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,</lg> [ 277 ] <lg n="10"> മൃഗവും കന്നുകാലിയും ഒക്കയും
ഇഴജാതിയും ചിറകുള്ള കുരികിലും,</lg>

<lg n="11"> ഭ്രരാജാക്കളും സൎവ്വകുലങ്ങളും
ഭൂമിയിലേ പ്രഭുക്കളും സകല ന്യായാധിപന്മാരും,</lg>

<lg n="12"> യുവാക്കളും കന്യമാരും കൂടേ
മൂത്തവരും ഇളയവരുമായി!</lg>

<lg n="13"> ഇവർ യഹോവാനാമത്തെ സ്തുതിപ്പതു
അവന്റേ നാമം മാത്രം ഉന്നതപ്പെടുകയാൽ തന്നേ,
സ്വൎഭൂമികളുടേ മേൽ അവന്റേ പ്രതാപം (നീളുന്നു).</lg>

<lg n="14"> അവനും സ്വജനത്തിന്നു കൊമ്പിനെ ഉയൎത്തി
ഇസ്രയേൽപുത്രർ എന്നു തന്നോട് അടുത്ത ജനമായ
സ്വഭക്തന്മാൎക്ക് എല്ലാവൎക്കും സ്തുതി (തോന്നുമാറു),
ഹല്ലെലൂയാഃ!</lg>


൧൪൯. സങ്കീൎത്തനം.

രക്ഷെക്കായി സ്തുതിച്ചു (൫) ജാതികൾ്ക്കു ശിക്ഷ ആശിച്ചതു.

<lg n="1"> ഹല്ലെലൂയാഃ
യഹോവെക്കു പുതിയ പാട്ടു പാടുവിൻ (൯൬, ൧)
ഭക്തരുടേ സഭയിൽ അവന്റേ സ്തുതിയെ തന്നേ!</lg>

<lg n="2"> ഇസ്രയേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്ക
ചിയോന്റേ മക്കൾ സ്വരാജാവിങ്കൽ ആനന്ദിക്ക!</lg>

<lg n="3"> അവർ നൃത്തത്തിൽ തൻ നാമത്തെ സ്തുതിക്ക
തപ്പിട്ട വീണകളാൽ അവനെ കീൎത്തിക്ക!</lg>

<lg n="4"> കാരണം സ്വജനത്തെ യഹോവ രുചിച്ചു
സാധുക്കളെ രക്ഷകൊണ്ട് അലങ്കരിപ്പിക്കുന്നു.</lg>

<lg n="5"> നീതിമാന്മാർ തേജസ്സിങ്കൽ ഉല്ലസിച്ചു
തങ്ങളുടേ കിടക്കമേലും ആൎത്തുകൊൾ്ക!</lg>

<lg n="6"> തൊണ്ടയിൽ ദേവന്റേ പുകഴ്ചകളും
കൈയിൽ ഇരുമുനയുള്ള വാളുമായി,</lg>

<lg n="7"> ജാതികളിൽ പ്രതിക്രിയയും
കുലങ്ങളിൽ ശിക്ഷകളും ചെയ്വാനും,</lg>

<lg n="8"> അവരുടേ രാജാക്കന്മാരെ ചങ്ങലകളാലും
അങ്ങേ ആഢ്യന്മാരെ ഇരിമ്പു തളകളാലും കെട്ടുവാനും,</lg> [ 278 ] <lg n="9"> (൫ മോ. ൩൨, ൪൧) എഴുതി കിടക്കുന്ന ന്യായവിധിയെ അവരിൽ നടത്തു
ഈ പ്രാഭവം അവന്റേ സകല ഭക്തന്മാൎക്കും ഉള്ളതു. [വാനും തന്നേ.
ഹല്ലെലൂയാഃ</lg>

൧൫൦. സങ്കീൎത്തനം.

എല്ലാ ഒച്ചകളാലും യഹോവയെ സ്തുതിപ്പാൻ പ്രബോധനം.

<lg n="1"> ഹല്ലെലൂയാഃ
ദേവനെ അവന്റേ വിശുദ്ധസ്ഥലത്തിൽ സ്തുതിപ്പിൻ
അവന്റേ ഊക്ക് അധിവസിക്കുന്ന തട്ടിന്മേൽ അവനെ സ്തുതിപ്പിൻ!</lg>

<lg n="2"> അവന്റേ ശൌൎയ്യങ്ങൾ നിമിത്തം അവനെ സ്തുതിപ്പിൻ,
അവന്റേ വലിപ്പത്തിൻ ആധിക്യപ്രകാരം അവനെ സ്തുതിപ്പിൻ!</lg>

<lg n="3"> കാഹളനാദത്താൽ അവനെ സ്തുതിപ്പിൻ
കിന്നരവീണകളാൽ അവനെ സ്തുതിപ്പിൻ!</lg>

<lg n="4"> തപ്പിട്ട നൃത്തങ്ങളാൽ അവനെ സ്തുതിപ്പിൻ
കമ്പികൾ കുഴല്കളാലും അവനെ സ്തുതിപ്പിൻ! </lg>

<lg n="5"> ഇളന്താളങ്ങളാൽ അവനെ സ്തുതിപ്പിൻ
ഘോഷത്താളങ്ങളാൽ അവനെ സ്തുതിപ്പിൻ!</lg>

<lg n="6"> സകലപ്രാണനും യാഹെ സ്തുതിപ്പൂതാക:
ഹല്ലെലൂയാഃ</lg> [ 279 ] THE PROVERBS.

സദൃശങ്ങൾ.

൧. അദ്ധ്യായം.

മുഖകഥ.

1 ദാവിദിൻ പുത്രനായ ശലൊമോ
എന്ന ഇസ്രയേൽ രാജാവിന്റേ സദൃശങ്ങൾ,

2 ജ്ഞാനവും ശിക്ഷയും അറിവാൻ
വിവേകത്തിന്റേ ചൊല്ലുകൾ തിരിവാനായി.

3 ബോധത്തിന്നായും
നീതിന്യായനേരുകൾ്ക്കായിട്ടും ശിക്ഷഗ്രഹിപ്പാൻ,

4 അജ്ഞന്മാൎക്കു കൌശലവും
ബാലന് അറിവും ചിന്തയും കൊടുപ്പാൻ തന്നേ;

5 ജ്ഞാനി കേട്ടുകൊണ്ടു പഠിത്വം കൂട്ടുകയും
വിവേകവാൻ നയസാമൎത്ഥ്യം സമ്പാദിക്കയും (ചെയ്ക)!

6 സദൃശവും കവിതയും
ജ്ഞാനികളുടേ വാക്കുകളും കടങ്കഥകളും തിരിവാൻ തക്കവണ്ണമേ;

7 ജ്ഞാനത്തിന്റേ ആരംഭമോ യഹോവാഭയം അത്രേ,
ജ്ഞാനത്തെയും ശിക്ഷയെയും മൂഢന്മാർ നിരസിക്കുന്നു.

(൮) ജ്ഞാനേഛ്ശു പിതാക്കളുടേ ചൊല്ക്കീഴമൎന്നു (൧൦, വശീകരിക്കുന്ന പാ
പികളെ ഒഴിച്ചോടി (൨൦) ജ്ഞാനം എന്ന മാതാവ് ക്ഷണിക്കുന്നതും (൨൪) ഭയ
പ്പെടുത്തുന്നതും കേട്ടനുസരിക്കേണ്ടതു.

8 എന്മകനേ, നിന്റേ അപ്പന്റേ ശിക്ഷയെ കേൾ്ക്ക
അമ്മയുടേ ധൎമ്മോപദേശത്തെ ഒഴിച്ചു വിടൊല്ല!

9 കാരണം ഇവ നിന്റേ തലെക്ക് ലാവണ്യമാലയും
കഴുത്തിന്നു (പൊൻ)ചങ്ങലയും ആകുന്നു.-

10 എന്മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ
മനം ചെല്ലായ്ക!

11 അല്ലയോ ഞങ്ങളോട് ഒന്നിച്ചു വാ രക്തത്തിന്നു നാം പതിയിരിക്ക,
വെറുതേ നിൎദ്ദോഷനായവന് ഒതുങ്ങി നില്ക്ക; [ 280 ] 12 പാതാളം പോലേ നാം അവരെ ജീവനോടേ വിഴുങ്ങുക,
ഗുഹെക്ക് ഇറങ്ങുന്നവരെ പോലേ കുറവെന്നി സ്വസ്ഥന്മാരെ തന്നേ!

13 വിലയേറിയ വസ്തു എല്ലാം കിട്ടും
കൊള്ളയാൽ നമ്മുടേ വീടുകളെ നിറെക്കും.

14 ഞങ്ങളുടേ ഇടയിൽ നീ ചീട്ടിടും
നമുക്ക് എല്ലാവൎക്കും മടിശ്ശീല ഒന്നേ ഉള്ളു.

15 എന്ന് അവർ പറഞ്ഞാൽ എന്മകനേ, കൂടി ആ വഴിയിൽ പോകല്ല
അവരുടേ പാതയിൽനിന്നു നിൻ പാദം വിലക്കുക!

16 കാരണം അവരുടേ കാലുകൾ ദോഷത്തിനായി ഓടി
രക്തം ചിന്നിപ്പാൻ വിരഞ്ഞു പോകും.

17 ചിറകുടയവറ്റിൻ കണ്ണുകൾ ഒക്കയും കാണ്കേ
വലവിരിച്ചിട്ടും വൃഥാ അല്ലയോ.

18 ഇവരോ പതിയിരിക്കുന്നതു സ്വന്തരക്തത്തിന്നു തന്നേ
ഒതുങ്ങി പാൎക്കുന്നതു സ്വപ്രാണങ്ങൾ്ക്ക് അത്രേ.

19 ലാഭത്തെ ലോഭിക്കുന്ന ഏവന്റേറയും ഞെറികൾ അപ്രകാരം തന്നേ:
ലോഭം ഉടയവരുടേ പ്രാണനെ താൻ എടുക്കുന്നു.

20 ജ്ഞാനം എന്നവളോ വെളിവിൽ ഘോഷിക്കയും
തെരുക്കളിൽ ശബ്ദം കേൾ്പിക്കയും,

21 ആരവാരസ്ഥലങ്ങളുടേ തലെക്കൽനിന്നു വിളിക്കയും [ചെയ്വിതു:
നഗരവാതിലുകളുടേ പ്രവേശങ്ങളിൽ തന്റേ ചൊല്ലുകളെ ചൊല്ലുകയും

22 അല്ലയോ അജ്ഞരേ, നിങ്ങൾ അജ്ഞത്വത്തെ സ്നേഹിപ്പത് എത്രോടം,
പരിഹാസക്കാർ പരിഹാസത്തിൽ രസിക്കുന്നതും
ബുദ്ധിഹീനർ അറിവിനെ പകെക്കുന്നതും എത്രോടം?

23 എന്റേ ശാസനെക്കു മടങ്ങി വരികിൽ
ഇതാ എൻ ആത്മാവിനെ നിങ്ങൾ്ക്കു പൊഴിക്കാം
എൻ വാക്കുകളെ നിങ്ങളെ അറിയിക്കാം.

24 ഞാനോ കൂക്കീട്ടും നിങ്ങൾ മറുത്തും
ഞാൻ കൈ നീട്ടീട്ടും കുറിക്കൊള്ളുന്നവർ ഇല്ലാതേയും പോയി,

25 എൻ മന്ത്രണത്തെ ഒക്കെയും നിങ്ങൾ തള്ളീട്ട്
എൻ ശാസനയിൽ മനം ചെല്ലാതേ പോകകൊണ്ടു,

26 നിങ്ങളുടേ ആപത്തിങ്കൽ ഞാനും ചിരിക്കയും
നിങ്ങളെ പേടി വരികയിൽ ഇളിക്കയും ചെയ്യും,

27 വിശറു പോലേ നിങ്ങളുടേ പേടി വന്നു [ 281 ] കോൾ പോലേ നിങ്ങടേ ആപത്തു തട്ടുമ്പോൾ
ഞെരിക്കവും തിട്ടതിയും നിങ്ങളുടേ മേൽ എത്തുകയിൽ തന്നേ.

28 അന്ന് എന്നെ വിളിക്കും ഞാൻ ഉത്തരം അരുളുകയും ഇല്ല,
എന്നെ തേടും കണ്ടെത്തുകയും ഇല്ല;

29 അറിവിനെ പകെച്ചു
യഹോവാഭയത്തെ തെരിഞ്ഞുടുക്കാതേ പോയതിന്നത്രേ.

30 എൻ മന്ത്രണത്തിൽ മനം ചെല്ലാഞ്ഞതും
എൻ ശാസനയെ അശേഷം ഉപേക്ഷിച്ചതും നിമിത്തം,

31 അവരുടേ വഴികളിൻ ഫലത്തെ ഭക്ഷിച്ചു
സ്വന്ത ആലോചനകളാൽ തൃപ്തരായ്തീരും.

32 കാരണം അജ്ഞരുടേ പിന്തിരിവ് അവരെക്കൊല്ലും
ബുദ്ധിഹീനരുടേ നിശ്ചിന്ത അവരെ കെടുക്കും.

33 എന്നെ കേട്ടുകൊള്ളുന്നവനോ നിൎഭയമായും
വല്ലാത്ത പേടിയിൽനിന്നു സ്വൈരമായും വസിക്കും.


൨. അദ്ധ്യായം.

(൧)ജ്ഞാനത്തെ അന്വേഷിക്കുന്നവന്നു (൫) ദൈവപരിചയവും (൯) നീതി
ബോധവും (൧൧) വ്യഭിചാരാദിപരീക്ഷകളിൽ സമ്പ്രേക്ഷയും രക്ഷയും ലഭിക്കും.

1 എന്മകനേ, എന്റേ ചൊല്ലുകളെ നീ കൈക്കൊണ്ടു
എൻ കല്പനകളെ നിന്റേ വക്കൽ നിക്ഷേപിച്ചു,

2 ജ്ഞാനത്തിലേക്കു നിൻ ചെവിയെ ഒരുമ്പെടുത്തിക്കൊണ്ടു
വിവേകത്തിലേക്കു ഹൃദയം ചാച്ചു എങ്കിൽ,

3 വിശേഷാൽ ബുദ്ധിയെ വിളിച്ചു
വിവേകത്തിനായി ശബ്ദം ഉയൎത്തി എങ്കിൽ,

4 വെള്ളി പോലേ അതിനെ തിരഞ്ഞു
നിധികളെ പോലേ അനേഷിച്ചു പോന്നാൽ,

5 അപ്പോൾ യഹോവാഭയം നിണക്കു തിരിയും
ദൈവത്തിന്നറിവിനെ നീ കണ്ടെത്തും.

6 ജ്ഞാനത്തെ കൊടുക്കുന്നതാകട്ടേ യഹോവ തന്നേ;
അറിവും വിവേകവും അവന്റേ വായിൽനിന്നത്രേ.

7 നേരുള്ളവൎക്ക് അവൻ വസ്തുത്വം നിക്ഷേപിക്കും
തികവിൽ നടപ്പവൎക്കു പലിശ (ആകും),

8 ന്യായഞെറികളെ സൂക്ഷിപ്പാനും
സ്വഭക്തരുടേ വഴിയെ കാപ്പാനും തന്നേ. [ 282 ] 9 അപ്പോൾ നീതിയും ന്യായവും നേരും
നന്മയുടേ എല്ലാ വടുവും നിണക്കു തിരിയും.

10 കാരണം ജ്ഞാനം നിന്റേ ഹൃദയത്തിൽ അകമ്പൂകും
അറിവു നിൻ ദേഹിക്കു മതൃക്കും.

11ചിന്ത നിന്മേൽ കാത്തു
വിവേകം നിന്നെ സൂക്ഷിച്ചു കൊൾ്വതു,

12 ദുൎവ്വഴിയിൽനിന്നും
മറിപ്പുകൾ ഉരെക്കുന്ന ആളിൽനിന്നും നിന്നെ ഉദ്ധരിപ്പാൻ തന്നേ.

13 ആയവർ നേരുടേ ഞെറികളെ വിട്ടു
ഇരിട്ടുവഴികളിൽ നടന്നും,

14 തിന്മ ചെയ്യുന്നതിൽ സന്തോഷിച്ചു
വല്ലാത്ത മറിപ്പുകളിൽ ആനന്ദിച്ചുംകൊണ്ടു,

15 വക്രഞെറികൾ ഉള്ളവരായി
വിപരീതനടകളിൽ തെറ്റിപ്പോകുന്നു.

16 ചൊല്ലുകളെ മിനുക്കുന്ന അപരാധിനിയായ
പരസ്ത്രീയിൽനിന്നും നിന്നെ ഉദ്ധരിപ്പാൻ തന്നേ.

17 ആയവൾ യൌവനകാന്തനെ വിട്ടു
തന്റേ ദൈവത്തിൻ നിയമത്തെ മറന്നു പോയി;

18 സാക്ഷാൽ അവൾ ഭവനവുമായി മരണത്തിലേക്കും
നടകൾ പ്രേതന്മാർ അടുക്കലേക്കും ഇഴിയുന്നു;

19 അവളെ ഗമിക്കുന്നവർ ആരും മടങ്ങി വരികയും
ജീവന്റേ ഞെറികളോട് എത്തുകയും ഇല്ല.

20 നല്ലവരുടേ വഴിയിൽ നീ ചെന്നു
നീതിമാന്മാരുടേ ഞെറികളെ കാത്തുകൊൾ്വാൻ തന്നേ.

21 നേരുള്ളവരാകട്ടേ ഭൂമിയിൽ കുടിയിരിക്കും
തികവുള്ളവർ അതിൽ ശേഷിച്ചു നില്ക്കും.

22 ദുഷ്ടന്മാരോ ദേശത്തിൽനിന്നു ഛേദിക്കപ്പെടും (സങ്കീ.൩൭, ൯)
തോല്പിക്കുന്നവർ അതിങ്കന്ന് ഇഴെച്ചു പോകും.

൩. അദ്ധ്യായം.

ജ്ഞാനത്താലേ ഭാഗ്യം വേണം എങ്കിൽ (൫) യഹോവയിൽ തേറി (൧൧)ശി
ക്ഷ സഹിച്ചു (൧൩) നിത്യജീവനെ അന്വേഷിക്കേണം (൧൯) ലോകത്തെ നി
ൎമ്മിച്ച ജ്ഞാനം ഭക്തനെ കാക്കും. (൨൭) ഗുണം ചെയ്തുകൊണ്ടു (൩൧) ദോഷവാ
നിൽ അസൂയ ഭാവിക്കാതേ സുഖിക്ക. [ 283 ] 1 എന്മകനേ, എന്റേ ധൎമ്മോപദേശം മറക്കായ്ക
നിന്റേ ഹൃദയം എൻ കല്പനകളെ സൂക്ഷിക്ക!

2 ഇവയാകട്ടേ ദീൎഘായുസ്സും ജീവവൎഷങ്ങളും
സമാധാനവും നിണക്കു കൂട്ടിവെക്കും.

3 ദയയും സത്യവും നിന്നെ കൈവിടായ്ക,
നിന്റേ കഴുത്തോട് അവറ്റെ മുറുക്കികൊൾ്ക
ഹൃദയപ്പലകമേൽ എഴുതുക,

4 എന്നിട്ടു നീ ദൈവത്തിന്റേയും മനുഷ്യരുടേയും
കണ്ണുകളിൽ കൃപയും നല്ല ബോധവും കണ്ടെത്തും.

5 യഹോവയിൽ പൂൎണ്ണഹൃദയത്തോടേ തേറുക
നിന്റേ ബുദ്ധിയിൽ ഊന്നിക്കൊള്ളരുതേ.

6 നിന്റേ എല്ലാ വഴികളിലും അവനെ അറിഞ്ഞു കൊൾ്ക
എന്നിട്ട് അവൻ നിന്റേ ഞെറികളെ നിരത്തും.

7 നിൻ കണ്ണുകൾ്ക്കു നീ ജ്ഞാനിയാകാതേ
യഹോവയെ ഭയപ്പെട്ടു തിന്മയോട് അകന്നുകൊൾ്ക.

8 ഇതു നിന്റേ നാഭിക്കു ചികിത്സയും
നിൻ എല്ലുകൾ്ക്കു തണുപ്പും ആകും.

9 നിന്റേ സമ്പത്തിൽനിന്നും
എല്ലാ വരവിന്റേ ആദ്യഫലങ്ങളിൽനിന്നും യഹോവയെ ബഹുമാനിക്ക;

10 എന്നാൽ നിന്റേ കളപ്പുരകൾ മൃഷ്ടമായി നിറയും
ചക്കുകളിൽ രസം പൊങ്ങിക്കവിയും.-

11 എന്മകനേ, യഹോവാശിക്ഷയെ വെറുക്കായ്ക;
അവന്റേ ശാസനയിങ്കൽ മനം പിരിയായ്ക;

12 കാരണം യഹോവ സ്നേഹിക്കുന്നവനെത്തന്നേ ശാസിക്കും
രുചിക്കുന്ന മകനെ അപ്പൻ ചെയ്യുംപോലേ (ഇയ്യോബ് ൫, ൧൭.).

13 ജ്ഞാനത്തെ കണ്ടെത്തിയ മനുഷ്യനും
വിവേകത്തെ പ്രാപിക്കുന്ന മനുഷ്യനും ധന്യൻ!

14 അതിന്റേ ലാഭം വെള്ളിയുടേതിലും
ഈ ആദായം തങ്കത്തിലും നല്ലതല്ലോ.

15 മുത്തുകളിലും അതു വിലയേറും
നിന്റേ എല്ലാ മണിക്കനികളും നേരൊക്കയും ഇല്ല (ഇയ്യോ.൨൮, ൧൮).

16 ദീൎഘായുസ്സ് ആയാവളുടേ വലങ്കൈയ്യിലും
ധനവും തേജസ്സും ഇടങ്കൈയ്യിലും തന്നേ.

17 അവളുടേ വഴികൾ മനോഹരവഴികളും
അവളുടേ പാതകൾ അശേഷം സമാധാനവും ആകുന്നു; [ 284 ] 18 തന്നെ കൈ പിടിക്കുന്നവൎക്ക് അവൾ ജീവവൃക്ഷം തന്നേ.
അവളെ സംഗ്രഹിക്കുന്നവനേ ധന്യൻ.

19 യഹോവ ജ്ഞാനത്താലേ ഭൂമിയെ സ്ഥാപിച്ചു
വിവേകത്താൽ സ്വൎഗ്ഗങ്ങളെ നിറുത്തി;

20 തൻ അറിവിനാൽ ആഴികൾ പൊട്ടി വന്നതും
ഇളമുകിൽ മഞ്ഞു തൂവുന്നതും ആകുന്നു.

21 എന്മകനേ, നിന്റേ കണ്ണുകളിൽനിന്ന് ഇവ മാറാകൊല്ലാ
വസ്തുത്വചിന്തകളെയും സൂക്ഷിച്ചുകൊൾ്ക,

22 നിന്റേ ദേഹിക്കു ജീവനും
കഴുത്തിന്നു ലാവണ്യവും ആയ്ചമവാൻ തന്നേ.

23 അപ്പോൾ നിന്റേ വഴിയിൽ നിൎഭയമായി നടക്കയും
കാൽ (ഒന്നിങ്കലും) തട്ടായ്കയും,

24 നീ കിടന്നാൽ പേടിക്കായ്കയും
കിടന്നിട്ട് ഉറക്കം നിരക്കയും ആം.

25 പെട്ടന്നുള്ള പേടിക്കും
ദുഷ്ടരുടേ കലാപം വരുന്നതിലും ഭയപ്പെടുവാറില്ല,

26 യഹോവയല്ലോ നിന്റേ പ്രത്യാശയായിനിന്നു
നിന്റേ കാലിനെ കുടുങ്ങാതേ കാക്കും.

27 (നന്മ) ചെയ്വാൻ നിന്റേ കൈക്കു പ്രാപ്തി ഉള്ളേടത്തു
യോഗ്യത ഉള്ളവരിൽനിന്നു നല്ലതൊന്നും വിലക്കായ്ക.

28 ഉള്ളപ്പോൾ കൂട്ടുകാരനോടു എടോ പോയി വാ,
നാള തരും എന്നു പറയൊല്ല!

29 കൂട്ടുകാരൻ നിൎഭയമായി നിന്നോടു വസിക്കുമ്പോൾ
അവനായി തിന്മ യന്ത്രിക്കൊല്ല!

30 നിണക്കു തിന്മ പിണെക്കാഞ്ഞാൽ
മനുഷ്യനോടു വെറുതേ പിണങ്ങല്ല!

31 സാഹസപുരുഷനിൽ എരിവു ഭാവിക്കയും
അവന്റേ വഴികൾ ഒന്നും തെരിഞ്ഞെടുക്കയും അരുതേ.

32 കാരണം വളുതക്കാരൻ യഹോവെക്കു അറെപ്പു തന്നേ
അവന്റേ രഹസ്യം നേരുള്ളവരോടു കൂടേ ആകുന്നു.

33 ദുഷ്ടന്റേ വീട്ടിൽ യഹോവയുടേ ശാപം (ഉണ്ടു)
നീതിമാന്മാരുടേ പാൎപ്പിടത്തെ അവൻ അനുഗ്രഹിക്കും.

34 പരിഹാസക്കാരെ എങ്കിലോ അവൻ പരിഹസിക്കും
സാധുക്കൾ്ക്കു കൃപ നല്കും. [ 285 ] 35 ജ്ഞാനികൾ തേജസ്സിനെ അടക്കും
ബുദ്ധിഹീനരോ അപമാനത്തെ എടുപ്പാക്കും.

൪. അദ്ധ്യായം. (— ൫, ൬.)

അപ്പന്റേ ചൊൽ കുറിക്കൊണ്ടു ജ്ഞാനാഭ്യാസം സൎവ്വാത്മനാ അന്വേഷിക്ക
യും (൧൦) അക്രമക്കാരുടേ സംസൎഗ്ഗം ഒഴിച്ചു (൨൦) ഹൃദയത്തെ സത്യത്തിൽ കാത്തു
കൊൾ്കയും (൫, ൧) യൌവനത്തിങ്കൽ സമ്പ്രേക്ഷ കോലുകയും വേണ്ടതു.

1 അല്ലയോ മക്കളേ, പിതാവിൻ ശിക്ഷയെ കേട്ടു
ബുദ്ധി തിരിവാൻ കുറിക്കൊൾ്വിൻ!

2 നിങ്ങൾ്ക്കു നല്ല പഠിത്വം നല്കുമ്പോൾ
എൻ ധൎമ്മോപദേശത്തെ കൈവിടായ്വിൻ!

3 ഞാനും എന്റേ അപ്പനു മകനും
അമ്മയുടേ മുമ്പിൽ ഒറ്റ ഓമനയും ആയിരുന്നു.

4 ആയവൻ എനിക്ക് ഉപദേശിച്ചതു:
നിൻ ഹൃദയം എന്റേ വാക്കുകളെ കൈപിടിക്ക
എൻ കല്പനകളെ കാത്തുകൊണ്ടു ജീവിച്ചാലും!

5 ജഞാനം സമ്പാദിക്ക ബുദ്ധി സമ്പാദിക്ക,
എൻ വായിലേ മൊഴികളെ മറക്കായ്കയും മാറിവിടായ്കയും വേണ്ടു!

6 എന്നവളെ കൈവിടൊല്ല എന്നാൽ നിന്നെ കാക്കും,
അവളെ സ്നേഹിക്ക എന്നാൽ അവൾ നിന്നെ സൂക്ഷിച്ചുകൊള്ളും.

7 ജ്ഞാനത്തിൻ ആരംഭമോ ജ്ഞാനം സമ്പാദിക്ക
നിന്റേ സകല സമ്പത്തുകൊണ്ടും ബുദ്ധിയെ സമ്പാദിക്ക എന്നുള്ളതത്രേ.

8 അവളെ ഉച്ചത്തിൽ ആക്കുക എന്നാൽ അവൾ നിന്നെ ഉയൎത്തും,
അവളെ നീ ആശ്ലേഷിച്ചാൽ നിന്നെ തേജസ്കരിക്കയും,

9 നിന്തലെക്കു ലാവണ്യമാല നല്കയും
അലങ്കാരകിരീടം സമ്മാനിക്കയും ചെയ്യും.

10 എന്മകനേ, കേട്ടു എന്മൊഴികളെ കൈക്കൊൾ്ക
ജീവവൎഷങ്ങൾ നിണക്കു പെരുകുമാറു തന്നേ.

11 ജ്ഞാനവഴിയിൽ ഞാൻ നിണക്ക് ഉപദേശിച്ചു
നേൎവ്വടുക്കളിൽ നിന്നെ നടത്തി.

12 നടക്കയിൽ നിന്റേ നട ഞെരുങ്ങുകയില്ല
ഓടുകയിൽ ഇടറുകയും ഇല്ല.

13 ശിക്ഷ ഊരിപ്പോകാതേ മുറുക പിടിക്ക,
നിന്റേ ജീവൻ ഇതത്രേ എന്നിട്ട് അതിനെ സൂക്ഷിക്കേണ്ടു. [ 286 ] 14 ദുഷ്ടരുടേ ഞെറിയിൽ ചെല്ലായ്ക
ആകാത്തവരുടേ വഴിയിൽ ഗമിക്കായ്ക.

15 അതിനെ ഒഴിക്ക ആയതിൽ കടക്കല്ല
അതിനോടകലേ സഞ്ചരിച്ചു കൊൾ്ക.

16 അവരാകട്ടേ ദോഷം ചെയ്തല്ലാതേ ഉറങ്ങുകയില്ല
വീഴിച്ചില്ല എങ്കിൽ നിദ്രെക്കു ഭംഗം വന്നു,

17 ദുഷ്ടതയുടേ അപ്പം ഉപജീവിക്കയും
സാഹസമദ്യം കുടിക്കയും ചെയ്കയാൽ തന്നേ.

18 നീതിമാന്മാരുടേ ഞെറിയോ നട്ടുച്ചയോളം
വിളങ്ങി പോന്നു തെളങ്ങുന്ന വെളിച്ചത്തോട് ഒക്കും.

19 ദുഷ്ടന്മാരുടേ ൨ഴി കൂരിരിട്ടിന്നു സമം
ഏതിൽ ഇടറിപ്പോകം എന്നവർ അറിയുന്നില്ല.

20 എന്മകനേ, എന്റേ വാക്കുകളെ കുറിക്കൊണ്ടു
മൊഴികൾ്ക്കു ചെവി ചായ്ക്ക!

21 നിന്റേ കണ്ണുകളിൽനിന്ന് അവ തെറ്റിപ്പോകരുതു
ഹൃദയമദ്ധ്യത്തിൽ അവറ്റെ കാക്ക!

22 അവ കണ്ടെത്തുന്നവൎക്കു ജീവനും
അവരുടേ സകല ശരീരത്തിന്നും ചികിത്സയും ആകുന്നു സത്യം.

23 (മറ്റ്) എല്ലാ കാവലിലും നിന്റേ ഹൃദയത്തെ സൂക്ഷിക്ക
ജീവന്റേ പുറപ്പാടുകൾ അതിങ്കന്നല്ലോ ആകുന്നു.

24 വായ്വക്രതയെ നിന്നിൽനിന്ന് മാറ്റിവെക്ക
അധരങ്ങളുടേ വളുതം അകറ്റിക്കളക!

25 നിന്റേ കണ്ണുകൾ നേരേ നോക്കുകയും
ഇമകൾ ചൊവ്വിൽ ചെല്കയും,

26 കാലിൻ വടുവിനെ തൂക്കി നിദാനിക്കയും
നിന്റേ വഴികൾ എല്ലാം നിവിരുകയും,

27 ഇടവലത്തും നീ തിരിയാതേ
തിന്മയിൽനിന്നു കാൽ ഒഴിച്ചുകൊൾ്കയും ചെയ്ക!

V, 1 എന്മകനേ, എന്റേ ജ്ഞാനത്തെ കൂട്ടാക്കി
എൻ വിവേകത്തിന്നു ചെവി ചായ്ക്ക,

2 നൽചിന്തകളെ കാപ്പാനും
നിന്റേ അധരങ്ങൾ അറിവിനെ സൂക്ഷിപ്പാനും തന്നേ.

3 പരസ്ത്രീയുടേ അധരങ്ങളാകട്ടേ മധു തൂവി
നെയ്യിനെക്കാൾ അവളുടേ അണ്ണാക്കു വഴുക്കുന്നത് എങ്കിലും, [ 287 ] 4 അവളുടേ ഒടുവു മക്കിപ്പൂപോലേ കച്ചും
ഇരുമുനവാളോളം കൂൎത്തുമുള്ളതല്ലോ.

5 അവളുടേ കാലുകൾ മരണത്തേക്ക് ഇഴിയുന്നു
അവളുടേ നടകൾ പാതാളത്തെ പറ്റിക്കൊള്ളുന്നു.

6 ജീവഞെറിയെ നിദാനിക്കാതവണ്ണം
അവളുടേ ഗമനം അറിയാതേ ചാഞ്ചാടുന്നു.

൫. അദ്ധ്യായം.

(൭) വ്യഭിചാരിണിയാലുള്ള അപകടം ഒഴിച്ചു (൧൫) സ്വഭാൎയ്യയോടു പറ്റി
(൨൧) ദേവനീതിയെ കാത്തുകൊള്ളേണം.

7 എന്നിട്ട് മക്കളേ, എന്നെ കേൾ്പിൻ
എൻ വായിലേ മൊഴികളെ വിട്ടു പോകായ്വിൻ!

8 നിന്റേ വഴിയെ അവളുടേ ചാരത്തുനിന്ന് അകറ്റി
ആ വീട്ടുവാതിലോട് അടുക്കാതേ ചെല്ക,

9 നിന്റേ ഓജസ്സിനെ മറ്റവൎക്കും
നിന്റേ ആണ്ടുകളെ ക്രൂരനും കൊടുക്കാതവണ്ണം;

10 അന്യന്മാൎക്കു നിന്റേ ഊക്കിനാലും
പരന്റേ വീട്ടിൽ നീ അദ്ധ്വാനിപ്പതിനാലും തൃപ്തിവരാതണ്ണം തന്നേ.

11 എങ്കിൽ നിന്റേ മാംസവും ഉടലും മാഴ്കിപ്പോയ ശേഷം
നിന്റേ ഒടുവിൽ നീ നെടുവീൎപ്പിട്ടു പറവിതു:

12 അയ്യോ, ഞാൻ ശിക്ഷയെ പകെച്ചു
ശാസനയെ എൻ ഹൃദയം വെറുത്തതും,

13 എനിക്കുപദേശിക്കുന്നവരുടേ ശബ്ദത്തെ കേളാതേ
പഠിപ്പിക്കുന്നവൎക്കു ചെവി ചായ്ക്കാതേ പോയതും എങ്ങനേ!

14 ഏകദേശം ഞാൻ എല്ലാ ദുൎവ്വിധത്തിലും ആയി
സഭാസംഘത്തിൻ നടുവിൽ തന്നേ എന്നുള്ളതിന്നു സംഗതി വരുമല്ലോ.

15 നിന്റേ കുഴിയിൽനിന്നു തന്നേ വെള്ളം കുടിക്ക
സ്വന്ത കിണറ്റിൻ നടുവിൽ ഊറുന്നതു തന്നേ!

16 നിന്റേ ഉറവുകൾ പുറത്തേക്കു പൊട്ടി ഒലിക്ക
നീൎച്ചോലകൾ തെരുക്കളിൽ (ഒഴുകുക)?

17 അവ നിണക്കു മാത്രമേ ആക,
പരന്മാൎക്കും കൂടേ അരുതു!

18 നിന്റേ കൂപം അനുഗ്രഹിക്കപ്പെടാക
നിന്റേ യൌവനത്തിലേ ഭാൎയ്യയിങ്കൽ സന്തോഷിച്ചുകൊൾ്ക! [ 288 ] 19 പ്രേമമുറ്റ പേടമാൻ ലാവണ്യമുള്ള കാട്ടാടു
അവളുടേ കൊങ്കകൾ എല്ലായ്പോഴും നിന്നെ മത്തനാക്കുക!
അവളുടേ സ്നേഹത്തിൽ നിത്യം ലയിച്ചു പോയാലും!

20 പിന്നേ പരസ്ത്രീയിൽ ലയിപ്പാനും
അന്യമൈ പൂണ്മാനും എന്മകനേ എന്തു?

21 അവനവന്റേ വഴികൾ യഹോവയുടേ കണ്ണുകൾ്ക്ക് എതിരേ കിടക്കുന്നു
അവന്റേ വടുക്കളെ ഒക്കയും താൻ തൂക്കിനിദാനിക്കുന്നു. [വല്ലോ

22 സ്വന്ത അകൃത്യങ്ങൾ ദുഷ്ടനെ പിടികൂടും,
സ്വപാപത്തിന്റേ പാശങ്ങളിൽ അവൻ കുടുങ്ങും.

23 ശിക്ഷയില്ലായ്മയാൽ താനേ മരിക്കും
മൂഢതയുടേ പെരുമയിൽ ചാഞ്ചാടി പോകേയുള്ളു.

൬. അദ്ധ്യായം.

ഉത്തരവാദിയും (൬) മടിയനും (൧൨) ഏഷണിക്കാരനും ആകരുതു (൧൬)
ഏഴു വ്യസനങ്ങൾ ഏവ (൨൦) പിതാക്കളെ അനുസരിച്ചു വ്യഭിചാരിണിയെ
ഒഴിച്ചു കൊള്ളേണം.

1.എന്മകനേ, കൂട്ടുകാരനായി നീ ഉത്തരവാദം ചൊല്ലി
അന്യനു വേണ്ടി കൈ അടിച്ചു എങ്കിൽ,

2 നിൻ വായിലേ മൊഴികളിൽ നീ കുടുങ്ങി
വായ്മൊഴികളിൽ അകപ്പെട്ടു പോയി,

3 എന്നാൽ ഇതിനെ ചെയ്കേ വേണ്ടു, എന്മകനേ,
കൂട്ടുകാരന്റേ കുരത്തിൽ അകപ്പെട്ടതാകയാൽ നിന്നെ നീ ഉദ്ധരിച്ചുകൊ
തത്രപ്പെട്ടു പോയി കൂട്ടുകാരനോടു പിശകിക്കൊൾ്ക. [ണ്ടാലും!

4. കണ്ണുകൾ്ക്കു നിദ്രയും
ഇമകൾ്ക്ക് ഉറക്കും നല‌്കൊല്ല,

5 കലമാൻ കൈപ്പിടിയിൽനിന്നും
കുരികിൽ വേടന്റേ കൈയിൽനിന്നും എന്ന പോലേ നിന്നെ വിടുവിച്ചു
[കൊൾ്ക!

6 മടിയനേ എറുമ്പിനെ ചെന്നു
അതിൻ വഴികളെ നോക്കി കണ്ടു ജ്ഞാനിയായാലും!

7 അതിന്ന് അധികാരിയും
മേനോനും കോയ്മയും ഇല്ല.

8 എങ്കിലും വേനല്ക്കാലത്തു തൻ ആഹാരം സമ്പാദിച്ചു
കൊയ്ത്തിൽ ഭക്ഷണത്തെ ശേഖരിക്കുന്നു. [ 289 ] 9 എത്രോടം മടിയനേ നീ കിടക്കും,
നിദ്രയിൽനിന്ന് എപ്പോൾ എഴുനീല്ക്കും?

10 ഇനിയും കുറയുറക്കം കുറേ തുയിൽ
കുറേ കൈ കെട്ടി ശയിക്ക!

11 എന്നിട്ട് പോക്കിരിയെ പോലേ നിന്റേ ദാരിദ്ര്യവും
പലിശക്കാരനെ പോലേ കുറച്ചലും നിന്നോട് എത്തും.

12 അതിക്രമത്തിന്റേ ആളായ വല്ലായ്മക്കാരൻ
വായിലേ വക്രതയിൽ നടക്കയും,

13 കണ്ണിമെക്കയും കാൽകൊണ്ടു സംസാരിക്കയും
വിരൽ ചൂണ്ടി കാട്ടുകയും ചെയ്യുന്നവൻ.

14 ഹൃദയത്തിൽ മറിപ്പുകൾ ഉണ്ടു
എല്ലായ്പോഴും തിന്മ യന്ത്രിച്ചു
പിണക്കുകളെ അയക്കുന്നു.

15 അതുകൊണ്ട് അവന്റേ ആപത്തു പെട്ടന്നു വരും,
ഉപശാന്തി കൂടാതേ പൊട്ടുന്നനവേ ഇടിഞ്ഞുപോകും.

16 യഹോവ പകെക്കുന്ന ആറും
അവൻ ഉള്ളം അറെക്കുന്ന ഏഴും ആവിതു:

17 ഉയൎന്ന കണ്ണുകൾ, ചതിനാവ്,
നിൎദ്ദോഷരക്തം ചിന്നുന്ന കൈകൾ,

18 അതിക്രമവിചാരണകളെ യന്ത്രിക്കും ഹൃദയം,
തിന്മെക്കു വിരഞ്ഞോടും കാലുകൾ,

19 കള്ളസാക്ഷിയായി കപടങ്ങൾ ഊതുന്നവൻ,
സഹോദരരുടേ ഇടയിൽ പിണക്കുകൾ അയക്കുന്നവനും തന്നേ.

20 എന്മകനേ, നിന്റേ പിതാവിൻ കല്പനയെ സൂക്ഷിക്ക
അമ്മയുടേ ധൎമ്മോപദേശം തട്ടിക്കളയൊല്ല!

21 അവ നിത്യം നിന്റേ ഹൃദയത്തിന്മേൽ കെട്ടുക
കഴുത്തിനോട് മുറുക്കിക്കൊൾ്ക!

22 നീ സഞ്ചരിക്കുമ്പോൾ അതു നിന്നെ നടത്തും
കിടക്കുമ്പോൽ നിന്നെ കാക്കും
ഉണരുമ്പോൾ നിന്നോടു സംസാരിക്കും.

23 കല്പന ആകട്ടേ വിളക്കും ധൎമ്മോപദേശം വെളിച്ചവും
ശിക്ഷാശാസനകൽ ആകുന്നതു;

24 ആകായ്മക്കാരത്തിയിൽനിന്നു നിന്നെ കാപ്പാന്തക്കവണ്ണമേ,
നാവിനെ പതുപ്പിക്കുന്ന പരസ്ത്രീയിൽ നിന്നത്രേ. [ 290 ] 25 അവളുടേ സൌന്ദൎയ്യത്തെ ഹൃദയംകൊണ്ടു കൊതിക്കല്ല,
ഇമകളെക്കൊണ്ട് അവൾ നിന്നെ അടക്കയും അരുതു.

26 കാരണം വേശ്യാസ്ത്രീ നിമിത്തം അപ്പക്കഷണത്തോളം താഴും,
പുരുഷന്റേ ഭാൎയ്യ വിലയേറിയ ദേഹിയെ നായാടുന്നു.

27 പക്ഷേ തീ മടിയിൽ വാരിയിട്ടു
ആൎക്കാനും വസ്ത്രങ്ങൾ കത്തായ്കയോ?

28 തീക്കനലിന്മേൽ ആർ നടന്നിട്ടു
കാലുകൾ പൊള്ളായ്കയോ?

29 കൂട്ടുകാരന്റേ ഭാൎയ്യയെ പ്രാപിക്കുന്നവൻ അപ്രകാരമേ,
അവളെ തൊടുന്നവൻ ആരും നിൎദ്ദോഷനായിപ്പോകയില്ല.

30 വിശന്നിട്ടു മോഹം തീൎപ്പാൻ മാത്രം കുട്ടു എങ്കിൽ
കള്ളനിൽ ഉപേക്ഷ കാട്ടുന്നില്ലല്ലോ;

31 കണ്ടു പിടിച്ചാൽ അവൻ ഏഴിരട്ടിച്ച് ഒപ്പിക്കാം,
വീട്ടിലേ വസ്തുവക ഒക്കയും കൊടുക്കാം.

32 (അന്യ) ഭാൎയ്യയോടു വ്യഭിചരിക്കുന്നവൻ ബുദ്ധികെട്ടവനത്രേ,
ആത്മസംഹാരി അതു ചെയ്യട്ടേ.

33 തല്ലും ഇളെപ്പവും കണ്ടെത്തും
അവന്റേ നിന്ദ മായ്കയും ഇല്ല.

34 എരിവാകട്ടേ വീരന്റേ ഊഷ്മാവ്,
പ്രതിക്രിയാദിസമ്പത്തിൽ അവൻ ആദരിക്കയില്ല;

35 പരിഹാരദ്രവ്യം ഒന്നും അംഗീകരിക്കാതു
സമ്മാനം പെരുത്താലും ഇഷ്ടം തോന്നാതു.

൭. അദ്ധ്യായം.

ജ്ഞാനത്തെ തെരിഞ്ഞെടുത്തു (൬) യുവാക്കളെ വശീകരിക്കുന്ന പരസ്ത്രീയെ
ത്യജിച്ചാൽ (൨൪) വലിയ രക്ഷ.

1 എന്മകനേ, എന്റേ മൊഴികളെ കാത്തും
എൻ കല്പനകളെ നിന്നോടു നിക്ഷേപിച്ചും കൊൾ്ക!

2 എൻ കല്പനകളെ കാത്തുകൊണ്ടു ജീവിച്ചാലും,
കണ്മണികണക്കനേ എൻ ധൎമ്മപ്രമാണത്തെ (കാക്കുക)!

3 ആയവ വിരലുകൾ്ക്ക് അണിയിക്ക
ഹൃദയപ്പലകമേൽ എഴുതുക.

4 ജ്ഞാനത്തോടു നീയേ എൻ സഹോദരി എന്നു പറഞ്ഞു
വിവേകത്തെ ചാൎച്ചക്കാരത്തി എന്നു വിളിക്ക, [ 291 ] 5 ചൊല്ലുകളെ മിനുക്കുന്ന അപരാധിനിയായ പരസ്ത്രീയിൽനിന്നു
നിന്നെ കാപ്പാനായി തന്നേ (൨, ൧൬)!

6 ഞാനാകട്ടേ വീട്ടിലേ ചാലകത്തു
എൻ അഴിയൂടേ താഴേ നോക്കുമ്പോൾ,

7 അജ്ഞന്മാരിൽ ഒരുത്തനെ കണ്ടു
ബുദ്ധിക്കുറവുള്ള ബാലനെ മക്കളിൽ (നില്ക്കേ) ഗ്രഹിച്ചു.

8 അവൻ കോണിന്നരികേ തെരുവിൽ കൂടി കടന്നു
അവളുടേ വീട്ടിന്റേ വഴിക്കു ചാഞ്ചാടുന്നു.

9 പകൽ നീങ്ങുന്ന അന്തിമയക്കിൽ
രാത്രിതമസ്സ് മുഴുത്തപ്പോഴേക്കു.

10 അതാ വേശ്യയാടയും പൂട്ടിയ ഹൃദയവും
ഉള്ളൊരുത്തി അവനെ എതിരേല്ക്കുന്നു.

11 അലമ്പലും കലമ്പലും ശീലിച്ചിട്ട്
കാലുകൾ്ക്കു വീട്ടിൽ ഇരിപ്പില്ല.

12 ഇപ്പോൾ പുറത്തായി ഇപ്പോൾ വീഥികളിലും
എല്ലാ കോണിന്നരികിലും പതിയിരിക്കുന്നു.

13 ആയവൾ അവനെ പിടിച്ചു ചുംബിച്ചു
മുഖത്തിന്നു തിറം കൂട്ടി അവനോടു പറഞ്ഞിതു:

14 സ്തുതിബലികൾ എന്റേ മേൽ ഇരുന്നു,
എന്റേ നേൎച്ചകളെ ഞാൻ ഇന്ന് ഒപ്പിച്ചു കൊടുത്തു.

15 അതുകൊണ്ടു നിന്നെ എതിരേല്ലാൻ ഞാൻ പുറപ്പെട്ടു
നിന്മുഖത്തെ തേടുവാന്തന്നേ, നിന്നെ കണ്ടുമിരിക്കുന്നു.

16 എന്റെ കുട്ടിലിന്മേൽ ജമുക്കാളം വിരിച്ചു
മിസ്രയിൽ വരിയൻതുണികൾ തന്നേ.

17 കണ്ടിവെണ്ണ അഗരു കറുപ്പകളെയും
കിടക്കമേൽ ചൊരിഞ്ഞു.

18 വരിക പുലൎച്ചയോളം നാം പ്രേമത്തിൽ മദിച്ചുകൊൾ്ക
ലാളനങ്ങളിൽ പുളെക്ക!

19 പുരുഷൻ വീട്ടിൽ ഇല്ലല്ലോ,
ദൂരയാത്ര പുറപ്പെട്ടിരിക്കുന്നു,

20 പണസഞ്ചിയെ കൈയിൽ എടുത്തു പോയി
വെളുത്ത വാവിൻ നാളേക്കു തന്റേ വീട്ടിൽ മടങ്ങിച്ചേരും.

21 എന്നു വളരേ പഠിപ്പിച്ചിട്ട് അവൾ അവനെ ചരിച്ചു
അധരങ്ങളുടേ മാൎദ്ദവത്താൽ അവനെ തെളിച്ചുകൊണ്ടു പോയി. [ 292 ] 22 അവളെ പിഞ്ചെല്ലുന്നവൻ പെട്ടന്നു
കാള അറുക്കുന്നതിലേക്കു ചെല്ലുമ്പോലേ,
പൈത്യക്കാരൻ ചങ്ങലകൊണ്ടു തളെക്കുന്നതിലേക്കു ചെല്ലുംപോലേ,

23 കുരികിൽ കുടുക്കിലേക്കു പായുമ്പോലേ
തന്റേ പ്രാണനെ കുറിച്ച് എന്നറിയാതേ
അമ്പു കരളിനെ പിളരും വരേ ചെല്ലുന്നു.

24 എന്നിട്ടു മക്കളേ, എന്നെ കേട്ടു
എൻ വായിലേ മൊഴികളെ കുറിക്കൊൾ്വിൻ!

25 നിൻ ഹൃദയം അവളുടേ വഴികളിലേക്കു മാറായ്ക,
അവളുടേ മാൎഗ്ഗങ്ങളിൽ തെറ്റി പോകായ്ക!

26 കാരണം ഏറിയ പട്ടവരെ വീഴിച്ചത് അവളത്രേ,
അവൾ കൊന്നവർ ഒക്കയും ഉരത്ത ജനം തന്നേ.

27 അവളുടേ വീടോ ചാവിൻ അകങ്ങളിലേക്ക്
ഇറങ്ങുന്ന പാതാളവഴികൾ അത്രേ.


൮. അദ്ധ്യായം.

ജ്ഞാനം പരക്കേ എല്ലാവരെയും ക്ഷണിക്കയാലും (൧൨) ശ്രേഷ്ഠപുരുഷാ
ൎത്ഥങ്ങളെ എത്തിക്കയാലും (൨൨) സൃഷ്ടിക്കു മുമ്പേ യഹോവയുടേ വക്കൽ ശില്പി
യായി വിലസിക്കയാലും (൩൨) ആയവളെ കേട്ടേ മതിയാവു.

1. ജ്ഞാനം വിളിച്ചും
വിവേകം ശബ്ദം ഇട്ടും വരുന്നില്ലയോ?

2 വഴിയരികേ മേടുകളുടേ മുകളിലും
മാൎഗ്ഗങ്ങൾ കൂടുന്നതിലും അവൾ നിന്നുകൊണ്ടു,

8 നഗരവായ്ക്കുലേ വാതിലുകളുടേ ഭാഗത്തും
ദ്വാരങ്ങളുടേ പ്രവേശത്തും ആൎത്തുകൊള്ളുന്നിതു:

4 അല്ലയോ പുരുഷന്മാരേ, നിങ്ങളോടു ഞാൻ കൂക്കുന്നു
മനുഷ്യപുത്രരോട് എന്റേ ശബ്ദം ആകുന്നിതു.

5 അജ്ഞരേ, കൌശലം ഗ്രഹിപ്പിൻ
ബുദ്ധിഹീനരേ, ഹൃദയബോധം കൊള്ളുവിൻ!

6 ഞാൻ ഉരെക്കുന്നത് ഔദാൎയ്യവും
എന്റേ അധരത്തുറവ് നേരും ആകയാൽ കേട്ടു കൊൾ്വിൻ!

7 എന്റേ അണ്ണാക്കു സത്യത്തെ ഉച്ചരിപ്പതും.
ദുഷ്ടത എൻ അധരങ്ങൾ്ക്ക് അറെപ്പാകുന്നതും നിശ്ചയം. [ 293 ] 8 എൻ വായിലേ മൊഴികൾ എല്ലാം നീതിയിൽ തന്നേ,
മറിപ്പും തിരിപ്പും അതിൽ ഒന്നും ഇല്ല.

9 ബോധിക്കുന്നവന് അവ ഒക്കവേ ശരിയും
അറിവിനെ കണ്ടെത്തുന്നവൎക്കു നേരുമായി കാണും.

10 വെള്ളിയല്ല എൻ ശിക്ഷയെയും
തെരിഞ്ഞെടുത്ത തങ്കത്തെക്കാളും അറിവിനെയും കൈക്കൊൾ്വിൻ!

11 മുത്തുകളിലും ജ്ഞാനം നല്ലതു സത്യം,
അഭീഷ്ടങ്ങൾ ഒന്നും അവളോട് ഒത്തു വരികയും ഇല്ല.

12 ജ്ഞാനമാകുന്ന ഞാൻ കൌശലത്തിൽ വാസം ചെയ്തു
ചിന്തകളുടേ അറിവിനെ കണ്ടെത്തുന്നു.

13 യഹോവാഭയം ആവിതു തിന്മ പകെക്ക തന്നേ
ഗൎവ്വഡംഭവും ദുൎവ്വഴിയും
മറിപ്പുകൾ ഉള്ള വായിനെയും ഞാൻ പകെക്കുന്നു.

14 മന്ത്രണവും വസ്തുത്വവും എനിക്കുണ്ടു,
ഞാനേ വിവേകം, ശൌൎയ്യം എന്റേതു.

15 രാജാക്കൾ വാഴുന്നതും
മന്നവന്മാർ നീതിയിൽ വിധിക്കുന്നതും എന്നാലത്രേ.

16 പ്രഭുക്കൾ ഭരിക്കുന്നതും
ഭൂമിയിലേ ന്യായാധിപന്മാർ എല്ലാവരും അരശാളുന്നതും എന്നാൽ തന്നേ.

17 എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കും,
എന്നെ തേടുന്നവർ എന്നെ കണ്ടെത്തുകയും ചെയ്യും.

18 സമ്പത്തും തേജസ്സും
സ്ഥിരധനവും നീതിയും എന്നോട് ഉണ്ടു.

19 എന്റേ ഫലം തങ്കസ്വൎണ്ണങ്ങളിലും
എന്റേ വരത്തു തെരിഞ്ഞെടുത്ത വെള്ളിയിലും നല്ലു.

20 നീതിഞെറിയിൽ
ന്യായമാൎഗ്ഗങ്ങളുടേ നടുവിൽ ഞാൻ നടകൊള്ളുന്നതു,

21 എന്റേ സ്നേഹിതന്മാരെ വസ്തു അനുഭവിപ്പിപ്പാനും
അവരുടേ ഭണ്ഡാരങ്ങളെ നിറെപ്പാനും തന്നേ.

22 യഹോവ എന്നെ തന്റേ വഴിയുടേ ആരംഭമാക്കി
ഉല്പാദിച്ചു പണ്ടുള്ള അവന്റേ പൂൎവ്വസൃഷ്ടികളിൽ മുന്നേതായി തന്നേ.

23 യുഗംമുതൽകൊണ്ട് ആദിയിങ്കിൽ ഞാൻ ആക്കി വെക്കപ്പെട്ടു
ഭൂമിയുടേ ഉത്ഭവത്തിന്നു മുമ്പേ.

24 ആഴികൾ ഇല്ല വെള്ളം കനത്തുള്ള ഉറവുകൾ
ഇല്ലാത്ത സമയം ഞാൻ ഉത്ഭവിച്ചു. [ 294 ] 25 മലകൾ നാട്ടപ്പെടാഞ്ഞപ്പോൾ
കുന്നുകൾ്ക്കു മുമ്പേ ഞാൻ ഉത്ഭവിച്ചു,

26 അവൻ ഭൂമിയും പ്രദേശങ്ങളും
ഊഴിയിലേ മണ്ണിന്തുകയും ഉണ്ടാക്കാത്ത നേരം തന്നേ.

27 അവൻ വാനങ്ങളെ സ്ഥാപിക്കയിൽ
ആഴിയുടേ പരപ്പിന്മേൽ മണ്ഡലത്തെ കെട്ടുമ്പോൾ ഞാൻ അവിടേ തന്നേ.

28 മീത്തൽ ഇളമുകിലിനെ ഉറപ്പിച്ചു
ആഴിയുടേ ഉറവുകളെ സ്ഥിരമാക്കുമ്പോൾ,

29 അവൻ കടലിന്ന് അതിർ വെച്ചു
വെള്ളത്തെ തിരുവാ (മൊഴി)യെ ലംഘിക്കാതാക്കി
ഭൂമിക്ക് അടിസ്ഥാനങ്ങളെ വെക്കുകയിൽ,

30 അന്നു ഞാൻ അവന്റേ അരികിൽ ശില്പിയായിച്ചമഞ്ഞു
ദിനംദിനം ഓമനയായി
എല്ലായ്പോഴും തിരുമുമ്പിൽ കളിച്ചുകൊണ്ടിരുന്നു.

31 അവന്റേ ഭൂചക്രത്തിൽ, ഞാൻ കളിക്കുന്നു
എന്റേ ഓമനമനുഷ്യപുത്രന്മാരിൽ തന്നേ.

32 എന്നിട്ടു മക്കളേ, എന്നെ കേട്ടുകൊൾ്വിൻ!
എന്റേ വഴികളെ സൂക്ഷിക്കുന്നവർ ധന്യർ.

33 ശിക്ഷയെ തള്ളിക്കളയാതേ
കേട്ടുകൊണ്ടു ജ്ഞാനികളാകുവിൻ!

34 എന്റേ കതകുകളിൽ നാൾ്ക്കുനാൾ ജാഗരിച്ചും
എന്റേ വാതില്ക്കട്ടിലകളെ കാത്തുംകൊണ്ട്
എന്നെ കേട്ടു നില്ക്കുന്ന മനുഷ്യൻ ധന്യൻ.

35 കാരണം എന്നെ കണ്ടവൻ ജീവനെ കണ്ടെത്തി
യഹോവാപ്രസാദത്തെ നേടി ഇരിക്കുന്നു.

36 എന്നോടു പിഴക്കുന്നവനോ തന്റേ ദേഹിയെ അതിക്രമിക്കുന്നു,
എന്റേ പകയർ എല്ലാവരും മരണത്തെ സ്നേഹിക്കുന്നുള്ളു.

൯. അദ്ധ്യായം.

ജ്ഞാനം എന്നവൾ ശ്രേഷുമായ സദ്യെക്കു ക്ഷണിക്കുന്നതിനെ അജ്ഞന്മാർ
അംഗീകരിച്ചു ജീവിച്ചിരിക്കേ (൧൩) മൂഢത എന്നവളെ അനുസരിക്കുന്നവർ
മരിക്കേ ഉള്ളു.

1 ജ്ഞാനം എന്നവൾ തൻ ഭവനത്തെ പണിതു
തന്റേ ഏഴു തൂണുകളെ തീൎത്തു, [ 295 ] 2 തൻ ഭോജ്യത്തെ അറുത്തു വീഞ്ഞിനെ കലക്കി,
മേശയെ ഒരുക്കി,

3 സ്വകന്യമാരെ അയച്ചു
നഗരമേടുകളുടേ പുറത്തുനിന്നു വിളിക്കുന്നിതു:

4 ആർ അജ്ഞൻ ഇങ്ങോട്ടു ചെല്ലുക എന്നത്രേ.
ആർ ബുദ്ധിക്കുറവുള്ളവൻ അവനോടു പറയുന്നു:

5 അല്ലയോ എൻ ആഹാരം ഭക്ഷിപ്പിൻ
ഞാൻ കലക്കിയ വീഞ്ഞു കുടിപ്പിൻ,

6 അജ്ഞത്വം വിട്ടു ജീവിപ്പിൻ
വിവേകവഴിയിൽ നടകൊൾ്വിൻ!-

7 പരിഹാസിയെ ശാസിക്കുന്നവൻ തനിക്ക് ഇളപ്പവും
ദുഷ്ടനെ ആക്ഷേപിക്കുന്നവൻ തൻ നിന്ദയും വരുത്തുന്നു.

8 പരിഹാസി നിന്നെ പകെക്കായ്വാൻ അവനെ ആക്ഷേപിക്കരുതു,
ജ്ഞാനിയെ ആക്ഷേപിക്ക എന്നാൽ നിന്നെ സ്നേഹിക്കും.

9 ജ്ഞാനിക്കു കൊടുക്ക, എന്നാൽ ജ്ഞാനം ഇനി വൎദ്ധിക്കും,
നീതിമാനെ അറിയിക്ക എന്നാൽ പഠിപ്പ് അധികമാം.

10 ജ്ഞാനത്തിന്റേ ആരംഭമായതു യഹോവാഭയമത്രേ (൧,൭)
വിശ്വൈകവിശുദ്ധന്റേ അറിവു തന്നേ വിവകമായതു.

11 എന്മൂലം ആകട്ടേ നിന്റേ നാളുകൾ പെരുകുന്നതും
ജീവവൎഷങ്ങൾ നിണക്ക് അധികമാകുന്നതും ഉണ്ടു.

12 നീ ജ്ഞാനിയായാൽ നിണക്കു തന്നേ ജ്ഞാനിയായി,
നീ പരിഹസിച്ചാൽ ചുമപ്പാൻ നീയേ ഉള്ളു.

13 മൂഢത എന്നവൾ അലമ്പലുള്ളവൾ
അജ്ഞത തികഞ്ഞിട്ട് ഏതും അറിയാത്തവൾ തന്നേ,

14 സ്വഭവനത്തിൻ വാതില്ക്കൽ നഗരമേടുകളുടേ സിംഹാസനത്തിൽ
അവളും ഇരുന്നുകൊണ്ടു,

15 വെറുതേ വഴി കടക്കുന്നവരെയും
തങ്ങടേ ഞെറികളിൽ നേരേ ചെല്ലുന്നവരെയും ക്ഷണിക്കുന്നിതു:

16 ആർ അജ്ഞൻ ഇങ്ങോട്ടു ചെല്ലുക എന്നത്രേ,
ആർ ബുദ്ധിക്കുറവുള്ളവൻ അവനോടു പറയുന്നു (൯, ൪):

17 മോഷ്ടിച്ച വെള്ളം മതൃക്കും
ഗൂഢത്തിലേ അപ്പം മനോഹരം എന്നിട്ട് (പൂകുന്നവൻ).

18 അവിടേ ഉള്ളവർ പ്രേതന്മാർ
അവളുടേ വിരുന്നുകാർ പാതാളക്കുണ്ടുകളിൽ അത്രേ എന്നറിയുന്നതും ഇല്ല. [ 296 ] ശലമോന്റേ സദൃശങ്ങളാവിത്
(അ. ൧൦— ൨൨, ൧൬).

൧൦.അദ്ധ്യായം.

1 ജ്ഞാനമുള്ള പുത്രൻ അപ്പനെ സന്തോഷിപ്പിക്കുന്നു
മൂഢനായ മകൻ അമ്മെക്കു ഖേദമത്രേ.

2 ദുഷ്ടതയാലുള്ള നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല
നീതിയോ മരണത്തിൽനിന്ന് ഉദ്ധരിക്കുന്നു.

3 നീതിമാന്റേ ദേഹിയെ യഹോവ വിശപ്പിക്കയില്ല
ദുഷ്ടരുടേ കൊതിയെ തട്ടിക്കളകേ ഉള്ളു.

4 മടിവുള്ള കൈയാൽ വേല ചെയ്യുന്നവൻ ദരിദ്രൻ (ആകും)
ഉത്സാഹികളുടേ കൈ സമ്പത്തുണ്ടാക്കും.

5 വേനല്ക്കാലത്തിൽ ശേഖരിക്കുന്നവൻ ബോധമുള്ള പുത്രൻ
കൊയ്ത്തുകാലത്തു നിദ്രാലുവായവൻ നിന്ദിതപുത്രൻ.

6 നീതിമാന്റേ തലെക്ക് അനുഗ്രഹങ്ങൾ ഉണ്ടു
ദുഷ്ടരുടേ വായിനെ സാഹസം മൂടി വെക്കും.

7 നീതിമാന്റേ ഓൎമ്മ അനുഗ്രഹത്തിന്നു (ആകും)
ദുഷ്ടരുടേ പേർ പുഴുത്തു പോം.

8 ഹൃദയജ്ഞാനമുള്ളവൻ കല്പനകളെ കൈക്കൊള്ളും
അധരങ്ങളാൽ ഭോഷനായവൻ കിഴുക്കാമ്പാടു പോകും.

9 തികവിൽ നടക്കുന്നവൻ നിൎഭയത്തിൽ നടക്കും
തന്റേ വഴികളെ വളെക്കുന്നവൻ വെളിപ്പെട്ടു വരും.

10 കൺ ഇമെക്കുന്നവൻ വ്യസനം വരുത്തും
അധരങ്ങളാൽ ഭോഷനായവൻ കിഴക്കാമ്പാടു പോകും (൮).

11 നീതിമാന്റേ വായി ജീവനുറവു തന്നേ
ദുഷ്ടരുടേ വായി സാഹസം മൂടി വെക്കുന്നു (൬).

12 പക പിണക്കുകളെ ഉണൎത്തും
സകല ലംഘനങ്ങളെയും സ്നേഹം മൂടി വെക്കും.

13 വിവേകിയുടേ അധരങ്ങളിൽ ജ്ഞാനം ലഭിക്കും.
ബുദ്ധിക്കുറവുള്ളവന്റേ മുതുകിന്നു വടി.

14 ജ്ഞാനികൾ അറിവിനെ നിക്ഷേപിക്കും
മൂഢന്റേ വായോ അടുക്കുന്ന ഓര് ഇടിവത്രേ. [ 297 ] 15 ധനവാന്റേ സമ്പത്ത് അവന്റേ ഉറപ്പുള്ള നഗരം
എളിയവരുടേ ഇടിവോ അവരുടേ ദാരിദ്ര്യമത്രേ.

16 നീതിമാന്റേ കൂലി ജീവന്നായിട്ടുള്ളതു
ദുഷ്ടന്റേ ആദായം പാപത്തിലേക്കത്രേ.

17 ജീവങ്കലേക്കു ഞെറിയാകുന്നതു ശിക്ഷയെ കാത്തുകൊള്ളുന്നവൻ,
ശാസനത്തെ കൈവിടുന്നവൻ തെറ്റിക്കുന്നുള്ളു.

18 പകയെ മൂടുന്നവൻ, ചതിയധരക്കാരൻ
ഏഷണി പരത്തുന്നവൻ മൂഢനത്രേ.

19 വാക്കുകൾ പെരുകുമ്പോൾ ലംഘനം ഇല്ലെന്നു വരാ,
അധരങ്ങളെ അടക്കുന്നവനത്രേ ബുദ്ധിമാൻ.

20 മേത്തരവെള്ളിയായതു നീതിമാന്റേ നാവ്
ദുഷ്ടന്മാരുടേ ബുദ്ധി (വില) കുറയും.

21 നീതിമാന്റേ അധരങ്ങൾ പലരെയും മേയ്ക്കും
ബുദ്ധിക്കുറവിനാൽ പൊട്ടന്മാർ മരിക്കും.

22 യഹോവയുടേ അനുഗ്രഹമെന്നതു സമ്പന്നനാക്കും,
അതിനോട് ദണ്ഡിപ്പു ഏതും കൂട്ടിവെക്കയില്ല.

23 പാതകം ചെയ്യുന്നതു ബുദ്ധിഹീനനു കളിപോലേ,
വിവേകമുള്ള പുരുഷനു ജ്ഞാനം (അപ്രകാരം).

24 ദുഷ്ടൻ അഞ്ചുന്നതു തന്നേ അവനു തട്ടും
നീതിമാന്മാരുടേ ആഗ്രഹത്തെ (യഹോവ) നല്കും.

25 കോൾ കഴിഞ്ഞു പോകുമ്പോൾ ദുഷ്ടൻ ഇല്ലാതായി
നീതിമാനേ നിത്യമുള്ള അടിസ്ഥാനം.

26 പല്ലുകൾ്ക്കു കാടിയും കണ്ണുകൾ്ക്കു പുകയും എന്നപോലേ
മടിയൻ തന്നേ അയച്ചവൎക്കു ആകുന്നു.

27 യഹോവാഭയം നാളുകളെ കൂട്ടി വെക്കും
ദുഷ്ടരുടേ ആണ്ടുകൾ ചുരുങ്ങും.

28 നീതിമാന്മാരുടേ പ്രതീക്ഷ സന്തോഷമാം
ദുഷ്ടരുടേ പ്രത്യാശ കെടുകേ ഉള്ളു.

29 തികവുള്ളവനു ശരണമാകുന്നതു യഹോവയുടേ വഴി,
അതിക്രമം പ്രവൃത്തിക്കുന്നവൎക്ക് അതു തന്നേ ഇടിവു.

30 നീതിമാൻ എന്നേക്കും കുലുങ്ങുകയില്ല
ദുഷ്ടന്മാർ ഭൂമിയിൽ കുടിയിരിക്കയും ഇല്ല.

31 നീതിമാന്റേ വായി നീതിയെ തഴപ്പിക്കും
മറിപ്പുകളുള്ള നാവു ഛേദിക്കപ്പെടും. [ 298 ] 32 നീതിമാന്റേ അധരങ്ങൾ പ്രസാദം (വരുത്തുവാൻ) അറിയുന്നു
ദുഷ്ടന്മാരുടേ ൨ായി മറിപ്പുകളത്രേ

൧൧. അദ്ധ്യായം.

1 കള്ളത്തുലാസ്സ് യഹോവെക്കു വെറുപ്പു
തികഞ്ഞ പലം അവനു പ്രസാദം.

2 തിളപ്പു വന്നിട്ട് ഇളപ്പം വന്നു
വിനയമുള്ളവരോടേ ജ്ഞാനം ഉള്ളു.

3 നേരുള്ളവരുടേ തികവ് അവരെ നടത്തും
തോല്പിക്കുന്നവരുടേ വികൃതി അവരെ നാനാവിധാക്കും.

4 ക്രോധത്തിൻ നാളിൽ ധനം ഉപകരിക്കുന്നില്ല
നീതിയോ മരണത്തിൽനിന്ന് ഉദ്ധരിക്കുന്നു (൧൦, ൨).

5 തികഞ്ഞവന്റേ നീതി അവന്റേ വഴിയെ ചൊവ്വാക്കും
ദുഷ്ടൻ തന്റേ ദുഷ്ടതയാൽ വീഴുകേ ഉള്ളൂ.

6 നേരുള്ളവരുടേ നീതി അവരെ ഉദ്ധരിക്കും
തോല്പിക്കുന്നവർ തങ്ങളുടേ കൊതിയിൽ കുടുങ്ങി പോകും.

7 ദുഷ്ടമനുഷ്യൻ മരിക്കുമ്പോൾ ആശ കെടുകേ ഉള്ളു
വീൎയ്യശാലികളുടേ പ്രതീക്ഷ കെട്ടുപോയി.

8 ഞെരുക്കത്തിൽനിന്നു നീതിമാൻ വിടുവിക്കപ്പെട്ടു
അവനു പകരം ദുഷ്ടൻ (അതിൽ) ചെല്ലുന്നു.

9 ബാഹ്യൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കും
നീതിമാന്മാർ അറിവിനാൽ വിടുവിക്കപ്പെടും.

10 നീതിമാന്മാർ സുഖിച്ചാൽ നഗരം ഉല്ലസിക്കും
ദുഷ്ടന്മാർ കെട്ടാൽ ആൎപ്പു;

11 നേരുള്ളവരുടേ അനുഗ്രഹത്താൽ നഗരം ഉയരും
ദുഷ്ടന്മാരുടേ വായാൽ അഴിഞ്ഞു പോകും.

12 കൂട്ടുകാരനെ ധിക്കരിക്കുന്നവൻ ബുദ്ധിക്കുറവുള്ളവൻ
വിവേകപുരുഷൻ ഉരിയാടാതു.

13 നുണയനായി നടക്കുന്നവൻ രഹസ്യത്തെ വെളിപ്പെടുത്തുന്നു
വിശ്വസ്താത്മാവുള്ളവൻ കാൎയ്യത്തെ മറെക്കുന്നു.

14 നയസാമൎത്ഥ്യം ഇല്ലാഞ്ഞാൽ വംശം വീഴും
മന്ത്രികൾ പെരുകുന്നതിൽ രക്ഷ ഉണ്ടു. [ 299 ] 15 അന്യനു വേണ്ടി ഉത്തരവാദിയായി എങ്കിൽ വല്ലാതേ വലയും,
കൈയടിക്കുന്നതിനെ പകെക്കുന്നവൻ നിൎഭയനാകും.

16 ലാവണ്യമുള്ള സ്ത്രീ മാനത്തെ പിടിക്കും
പ്രൌഢന്മാർ സമ്പത്തിനെ പിടിക്കും.

17 ദയാവാൻ തനിക്കു താൻ ഗുണം വരുത്തുന്നു
ക്രൂരൻ തന്റേ ജഡത്തെയും വലെക്കുന്നു.

18 ദുഷ്ടൻ വ്യാജക്കൂലിയെയും
നീതിയെ വിതെക്കുന്നവൻ സത്യപ്രതിഫലത്തെയും ഉണ്ടാക്കുന്നു.

19 നീതിനിലയുള്ളവൻ ജീവങ്കലേക്കും
തിന്മ പിന്തുടരുന്നവൻ സ്വമരണത്തിലേക്കും അത്രേ.

20 ഹൃദയവക്രന്മാർ യഹോവെക്കു വെറുപ്പു
വഴിതികഞ്ഞവർ അവനു പ്രസാദം.

21 കൈക്കു കൈ (സത്യം) ആകാത്തവൻ നിൎദ്ദോഷൻ എന്നു വരികയില്ല
നീതിമാന്മാരുടേ സന്തതിക്കു പോക്കു ലഭിക്കും താനും.

22 പന്നിമൂക്കിലേ മൂക്കുത്തിയോ
സാരരുചി അകന്ന സുന്ദരി തന്നേ.

23 നീതിമാന്മാരുടേ കൊതി നന്മയത്രേ
ദുഷ്ടന്മാരുടേ പ്രത്യാശയോ തിളെപ്പു മാത്രം.

24 തൂകിയാലും ഇനിയും (വസ്തു) പെരുകി വരുന്നവനും
മുറയുള്ളതിൽ അധികം സംഗ്രഹിച്ചിട്ടു കുറച്ചൽ വരുത്തുന്നവനും ഉണ്ടു.

25 അനുഗ്രഹമാനസനു പുഷ്ടിയും
നനെക്കുന്നവനു തന്നേ നനവും ഉണ്ടാകും.

26 ധാന്യത്തെ മുടക്കുന്നവനെ കുലം ശപിക്കും
അതു വില്ക്കുന്നവന്റേ തലെക്ക് അനുഗ്രഹം.

27 നന്മയെ തേടുന്നവൻ പ്രസാദം തിരയുന്നു
തിന്മ അന്വേഷിക്കുന്നവന് അത് അകപ്പെടുകയും ചെയ്യും.

28 തന്റേ സമ്പത്തിൽ തേറുന്നവൻ തന്നേ വീഴും
ഇല പോലേ നീതിമാന്മാർ തഴെക്കും.

29 സ്വഭവനത്തെ വലെക്കുന്നവൻ കാറ്റിനെ സമ്പാദിക്കും
ഭോഷൻ ജ്ഞാനഹൃദയനു ദാസനായ്പോകും.

30 നീതിമാൻ (ഉണ്ടാക്കുന്ന) ഫലം ജീവവൃക്ഷം തന്നേ
ജ്ഞാനമുള്ളവൻ ദേഹികളെ പിടികൂടുകയും ചെയ്യും.

31 ഇതാ നീതിമാനു ഭൂമിയിൽ തന്നേ പകരം കിട്ടും
ദുഷ്ടന്നും പാപിക്കും പിന്നേയോ. [ 300 ] ൧൨. അദ്ധ്യായം.

1 ശിക്ഷയെ സ്നേഹിക്കുന്നവൻ അറിവിനെ സ്നേഹിക്കുന്നു
ശാസനയെ പകെക്കുന്നവൻ മൃഗപ്രായൻ.

2 നല്ലവൻ യഹോവയോടു പ്രസാദം പ്രാപിക്കും
ദുശ്ചിന്തക്കാരനെ അവൻ ദുഷ്ടീകരിക്കും.

3 ദുഷ്ടതയാൽ ആരും സ്ഥിരനാകയില്ല
നീതിമാന്മാരുടേ വേർ ഇളകുകയും ഇല്ല.

4 പ്രാപ്തിയുള്ള സ്ത്രീ ഭൎത്താവിനു കിരീടം തന്നേ
അവന്റേ എല്ലുകളിൽ പുഴുപ്പിന്ന് ഒത്തതു നിന്ദിതയായവൾ.

5 നീതിമാന്മാരുടേ വിചാരങ്ങളും ന്യായം തന്നേ
ദുഷ്ടരുടേ നയസാമൎത്ഥ്യം ചതിയത്രേ.

6 ദുഷ്ടന്മാരുടേ വാക്കുകൾ (സാധുക്കടേ) രക്തത്തിന്നു പതിയിരിപ്പ് എന്നത്രേ,
ആയവരെ ഉദ്ധരിപ്പതു നേരുള്ളവരുടേ വായ്.

7 മറിഞ്ഞുടനേ ദുഷ്ടന്മാർ ഇല്ലാതേയാം
നീതിമാന്മാരുടേ വീടു നില്ക്കും താനും.

8 അവനവനു ബോധത്തിന്നു തക്ക സ്തുതി ഉണ്ടാം
ഹൃദയക്കോട്ടമുള്ളവനോ ധിക്കാരത്തിന്ന് ആൾ ആകും.

9 ആഹാരം കുറവുള്ള ആത്മപ്രശംസക്കാരനിലും
ഒറ്റ അടിയാനുള്ള നീചനും നല്ലു.

10 തൻ കുന്നുകാലിയുടേ മനസ്സിനെ നീതിമാൻ അറിയുന്നു
ദുഷ്ടന്മാരുടേ കനിവോ ക്രൂരതയത്രേ.

11 തൻ നിലം നടക്കുന്നവൻ ആഹാരതൃപ്തനാകും
നിസ്സാരന്മാരെ പിന്തുടരുന്നവൻ ബുദ്ധിക്കുറവുള്ളവനത്രേ.

12 ആകാത്തവൎക്കുള്ള വേട്ടയെ ദുഷ്ടൻ ഇഛ്ശിക്കുന്നു
നീതിമാന്മാരുടേ വേർ തെഴുക്കും.

13 അധരങ്ങളുടേ ദ്രോഹത്തിൽ വല്ലാത്ത കുടുക്കുണ്ടു
ഞെരുക്കത്തിൽനിന്നു നീതിമാൻ പുറത്തു വരും.

14 തന്റേ വായ്ഫലത്തിൽനിന്ന് നന്മകളാൽ തൃപ്തനാകും,
മനുഷ്യന്റേ കൈകൾ പിണെച്ചതു തനിക്കു തിരികേ വരും.

15 ഭോഷന്റേ വഴി അവന്റേ കണ്ണുകൾ്ക്കു ചൊവ്വ് എന്നു തോന്നും
(മറ്റേവരുടേ) മന്ത്രണം കേൾ്ക്കുന്നവൻ തന്നേ ജ്ഞാനി.

16 തന്റേ മുഷിച്ചലിനെ അന്നു തന്നേ അറിയിക്കുന്നവൻ ഭോഷൻ,
കൌശലക്കാരൻ അപമാനത്തെ മൂടുന്നു. [ 301 ] 17 വിശ്വസ്തത ഊതുന്നവൻ നീതിയെയും
കപടസാക്ഷി ചതിയെയും ബോധിപ്പിക്കും.

18 വാൾ കുത്തുമ്പോലേ ജല്പിക്കുന്നവൻ ഉണ്ടു
ജ്ഞാനികളുടേ നാവോ ശമനം.

19 സത്യത്തിൻ അധരം എന്നേക്കും സ്ഥിരപ്പെടും
ചതിനാവോ ഇമെപ്പോളം നേരം.

20 തിന്മ ഉഴുന്നവരുടേ ഹൃദയത്തിൽ കപടം ഉണ്ടു
സമാധാനം മന്ത്രിക്കുന്നവൎക്കോ സന്തോഷം.

21 നീതിമാന് ഒരു വിപത്തും തട്ടുകയില്ല
ദുഷ്ടന്മാരോ തിന്മകൊണ്ടു നിറയും.

22 ചതിയധരങ്ങൾ യഹോവെക്കു വെറുപ്പു
സത്യം ചെയ്യുന്നവർ അവന്റേ പ്രസാദം.

23 കൌശലക്കാരൻ അറിവിനെ മറെക്കും
ബുദ്ധിഹീനരുടേ ഹൃദയം മൌഢ്യത്തെ വിളിച്ചു പരത്തും.

24 ഉത്സാഹികളുടേ കൈ ഭരിക്കും
മടിവിനോ അടിമപ്പണിയേ ഉള്ളു.

25 പുരുഷന്റേ ഹൃദയത്തിലുള്ള ഖേദം അതിനെ അമൎക്കുന്നു
നല്ല വാക്ക് അതിനെ (പിന്നേയും) സന്തോഷിപ്പിക്കും.

26 നീതിമാൻ ചങ്ങാതിക്കു ദിക്കു കാട്ടും
ദുഷ്ടന്മാരുടേ വഴി അവരെ തെറ്റിക്കും.

27 അലസൻ നായാടുന്നതിനെ ഇളക്കിക്കുന്നില്ല
മനുഷ്യന് അമൂല്യധനമോ ഉത്സാഹം തന്നേ.

28 നീതിഞെറിയിൽ ജീവൻ ഉണ്ടു,
അതിൻ മാൎഗ്ഗവഴി ചാകായ്മ തന്നേ.

൧൩. അദ്ധ്യായം.

1 ജ്ഞാനമുള്ള മകൻ അച്ഛന്റേ ശിക്ഷാ (ഫലം)
ആക്ഷേപത്തെ കേളാത്തവൻ പരിഹാസി.

2 തന്റേ വായ്ഫലത്തിൽനിന്ന് താൻ നന്മ ഭുജിക്കും (൧൨, ൧൪)
തോല്പിക്കുന്നവരുടേ ബുഭുക്ഷ സാഹസം.

3 വായിനെ സൂക്ഷിക്കുന്നവൻ സ്വപ്രാണനെ കാക്കുന്നു
അധരങ്ങളെ പിളൎക്കുന്നവന്നോ ഇടിവു നിശ്ചയം.

4 മടിയന്റേ ദേഹിക്കു വങ്കൊതി ഉണ്ടായാലും ഏതും ഇല്ല
ഉത്സാഹികളുടേ ദേഹിക്കേ പുഷ്ടി ഉള്ളു. [ 302 ] 5 ചതിവാക്കിനെ നീതിമാൻ പകെക്കും
ദുഷ്ടൻ നിന്ദിക്കയും കുത്സിക്കയും ചെയ്യും.

6 വഴിത്തികവിനെ നീതി സൂക്ഷിക്കും
പാപമയനെ ദുഷ്ടത വഴുതിക്കും.

7 ഒന്നും ഇല്ലാതേ സമ്പന്നരായും
അതിധനത്തോടേ ദരിദ്രരായും നടിക്കുന്നവർ ഉണ്ടു.

8 ആളുടേ പ്രാണന് പ്രായശ്ചിത്തമായത് അവന്റേ സമ്പത്ത്
ദരിദ്രൻ ആക്ഷേപത്തെ കേളാതേ പോകും.

9 നീതിമാന്മാരുടേ വെളിച്ചം തെളുതെള മിന്നും
ദുഷ്ടന്മാരുടേ വിളക്കു കെടും.

10 വഴക്കു വരുത്തുന്നത് തിളപ്പിനാലത്രേ
മന്ത്രണം കൈക്കൊള്ളുന്നവരോടേ ജ്ഞാനം ഉള്ളു.

11 മായയാലുള്ള മുതൽ ചുരുങ്ങും
കൈയിട (കയ്യിട) ശേഖരിക്കുന്നവൻ വൎദ്ധിപ്പിക്കും.

12 നീണ്ടു പോകുന്ന പ്രതീക്ഷ ഹൃദയത്തെ നോവിക്കുന്നു
ആഗ്രഹം സാധിക്കുന്നതു ജീവവൃക്ഷം തന്നേ.

13 വചനത്തെ നിരസിക്കുന്നവൻ അതിനു പണയപ്പാടാകും
കല്പനയെ ഭയപ്പെടുന്നവനു പകരം കിട്ടും.

14 ജ്ഞാനിയുടേ ഉപദേശം
മരണക്കണികളോട് അകലുവാൻ (തക്ക) ജീവനുറവു.

15 നല്ല ബോധം കൃപ തരും (൩, ൪)
തോല്പിക്കുന്നവരുടേ വഴി തീരാതു.

16 എല്ലാ കൌശലക്കാരനും അറിവിനോടേ വ്യാപരിക്കുന്നു
ബുദ്ധിഹീനൻ മൌഢ്യത്തെ പരത്തുന്നു (൧൨, ൨൩).

17 ദുഷ്ടദൂതൻ തിന്മയിൽ വീഴും
വിശ്വസ്തനായ ഓട്ടാളൻ ചികിത്സ തന്നേ.

18 ശിക്ഷയെ തള്ളുന്നവനു ദാരിദ്ര്യവും ഇളപ്പവും
ശാസനയെ കാക്കുന്നവനു ബഹുമാനം (ഉണ്ടാം).

19 ആഗ്രഹം സാധിക്കുന്നതു മനസ്സിന്നു മതൃക്കും
ബുദ്ധിഹീനൎക്കു വെറുപ്പായതു തിന്മയോട് അകലുക തന്നേ.

20 ജ്ഞാനികളോടു സഞ്ചരിച്ചിട്ടേ ജ്ഞാനിയാക
പൊട്ടരിൽ മമതയുള്ളവൻ വിടക്കാകും.

21 പാപികളെ തിന്മ പിന്തുടൎന്നു കൊള്ളും
നീതിമാന്മാൎക്കു (യഹോവ) നന്മ പകരം ചെയ്യും. [ 303 ] 22 നല്ലവൻ മക്കടേ മക്കളെ അവകാശം അനുഭവിപ്പിക്കും
പാപിയുടേ ധനമോ നീതിമാനു സംഗ്രഹിച്ചു കിടക്കുന്നു.

23 ദരിദ്രർ വയക്കി നടക്കുന്നതിൽ ആഹാരം വളരേ ഉണ്ടു
ന്യായക്കേടിനാൽ പാറിപ്പോകുന്ന (വലിയ)വനും ഉണ്ടു.

24 വടിയെ മതിയാക്കുന്നവൻ തൻ മകനെ പകെക്കുന്നു
അവനെ സ്നേഹിക്കുന്നവൻ വിരയ ശിക്ഷിപ്പാൻ തുടങ്ങുന്നു.

28 നീതിമാൻ ഇഛ്ശെക്കു തൃപ്തിയാവോളം ഉണ്ണുന്നു
ദുഷ്ടരുടേ വയററിന്നു മുട്ടുണ്ടാകും.

൧൪. അദ്ധ്യായം.

1 സ്ത്രീകളുടെ ജ്ഞാനം തൻ ഭവനത്തെ പണിയുന്നു
ഭോഷത്വം സ്വന്ത കൈകളാലേ അതിനെ പൊളിക്കും.

2 യഹോവയെ ഭയപ്പെടുന്നവൻ തന്റേ നേരിങ്കൽ നടക്കുന്നു
അവനെ ധിക്കരിക്കുന്നവൻ തൻ വഴികളെ വളെക്കുന്നു.

3 ഭോഷന്റേ വായിൽ (സ്വ)ഗൎവ്വത്തിന് ഒരു ചൂരൽ ഉണ്ടു
ജ്ഞാനികളുടേ അധരങ്ങളെ (ജ്ഞാനം) കാക്കും.

4 കാളകൾ ഇല്ലാഞ്ഞാൽ തൊട്ടി വെടിപ്പുള്ളതു
മൂരിയുടേ ഊക്കിനാൽ വരവു പെരുത്തു.

5 വിശ്വസ്തസാക്ഷി പൊളി പറകയില്ല
കള്ളസാക്ഷി കപടങ്ങൾ ഊതുന്നു (൬, ൧൯).

6 പരിഹാസി ജ്ഞാനത്തെ തിരഞ്ഞാറേ അത് ഇല്ലാഞ്ഞു
ബുദ്ധിമാന് അറിവ് എളുതു.

7 ബുദ്ധിഹീനന്റേ മുമ്പിൽനിന്നു മാറിപ്പോക
അറിവുള്ള അധരങ്ങൾ (അവിടേ) അറിവാറായില്ലല്ലോ.

8 കൌശലക്കാരന്റേ ജ്ഞാനമായതു തൻ വഴിയെ വിവേചിക്ക തന്നേ
മൂഢരുടേ ഭോഷത്വം ചതിയത്രേ.

9 ഭോഷരെ കുറ്റബലി പരിഹസിക്കും
നേരുള്ളവൎക്കു തമ്മിൽ പ്രസാദം തോന്നും

10 ഹൃദയം തൻ ഉൾക്കൈപ്പിനെ അറിയുന്നു
അതിൻ സന്തോഷത്തിലും അന്യൻ ഇടപെടായ്ക.

11 ദുഷ്ടരുടേ വീടു സംഹരിച്ചു പോകും
നേരുള്ളവരുടേ കൂടാരം പൂക്കും. [ 304 ] 12 അവനവനു നേരായി തോന്നുന്ന വഴി ഉണ്ടു
അതിൻ ഒടുവോ മരണവഴികളത്രേ.

13 ചിരിപ്പിലും ഹൃദയം നോകും
സന്തോഷത്തിന്റേ ഒടുവു ഖേദം ആകിലുമാം.

14 ഹൃദയം പിൻവാങ്ങുന്നവൻ തൻ വഴികൾകൊണ്ടു തൃപ്തനാകും
നല്ല പുരുഷൻ തന്മേലുള്ളതുകൊണ്ടു.

15 അജ്ഞൻ എല്ലാ വാക്കും വിശ്വസിക്കും
കൌശലക്കാരൻ തൻ നടയെ വിവേചിക്കും. (൮).

16 ജ്ഞാനി ഭയപ്പെട്ടു തിന്മയിൽനിന്നു മാറുന്നു
ബുദ്ധിഹീനൻ നിൎഭയനായി പുളെക്കുന്നു.

17 മുൻകോപി മൌഢ്യം ചെയ്യും
ദുശ്ചിന്തക്കാരനോ പകെക്കപ്പെടും

18 അജ്ഞന്മാരുടേ അവകാശം മൌഢ്യം
കൌശലക്കാരോ അറിവിനെ ചൂടും.

19 ആകാത്തവർ നല്ലവരുടേ മുമ്പിലും
ദുഷ്ടന്മാർ നീതിമാന്റേ പടിവാതുക്കലും വണങ്ങി നില്ക്കും.

20 തന്റേ കൂട്ടുകാരനാലും ദരിദ്രൻ പകെക്കപ്പെടും
ധനവാനെ സ്നേഹിക്കുന്നവർ അനേകർ.

21 കൂട്ടുകാരനെ ധിക്കരിക്കുന്നവൻ പാപി
സാധുക്കളെ കനിഞ്ഞുകൊള്ളുന്നവൻ ഹോ ധന്യൻ!

22 തിന്മ യന്ത്രിക്കുന്നവർ ഉഴന്നു പോകുന്നില്ലയോ
നന്മ യന്ത്രിക്കുന്നവൎക്കു ദയയും സത്യവും ഉണ്ടാം.

23 എല്ലാ അദ്ധ്വാനത്തിലും ആദായം ഉണ്ടാം
അധരവാക്കു കുറവത്രേ വരുത്തും.

24 ജ്ഞാനികളുടേ കിരീടം അവരുടേ ധനം തന്നേ,
പൊട്ടരുടേ മൌഢ്യം മൌഢ്യം.

25 പ്രാണങ്ങളെ ഉദ്ധരിക്കുന്നതു സത്യസാക്ഷിയായവൻ
കപടങ്ങൾ ഉൗതുന്നവൻ ചതിയത്രേ (൫).

26 യഹോവാഭയത്തിൽ ബലമുള്ള ആശ്രയം
അങ്ങനേത്തവന്റേ മക്കൾ്ക്കും ശരണം ഉണ്ടാകും.

27 യഹോവാഭയം മരണക്കണികളോട്
അകലുവാന്തക്ക ജീവനുറവ് (൧൩, ൧൪). [ 305 ] 28 ജനപ്പെരുപ്പത്തിൽ തന്നേ രാജാവിന്റേ പ്രാഭവവും
പ്രജകൾ ഇല്ലായ്കയിൽ തമ്പുരാന്റേ ഇടിവും (ആകുന്നു).

29 ദീൎഘക്ഷാന്തിയുള്ളവൻ വിവേകപൂൎണ്ണൻ
ഹ്രസ്വക്ഷാന്തിയുള്ളവൻ മൌഢ്യത്തെ പ്രാപിക്കും.

30 മാംസങ്ങൾക്കു ജീവനായതു ശാന്തഹൃദയം തന്നേ
എല്ലുകൾ്ക്കു പുഴുപ്പോ എരിവത്രേ.

31 എളിയവനെ പീഡിപ്പിക്കുന്നവൻ അവനെ ഉണ്ടാക്കിയവനെ ശകാരിക്കു
ആയവനെ തേജസ്കരിക്കുന്നവൻ ദീനനെ കനിഞ്ഞുകൊള്ളുന്നു. [ന്നു

32 ദുഷ്ടൻ ദുൎഗ്ഗതി വന്നാൽ തള്ളിക്കളയപ്പെടും
നീതിമാൻ മരണത്തിലും തേറുന്നവൻ.

33 വിവേകിയുടേ ഹൃദയത്തിൽ ജ്ഞാനം അമൎന്നിരിക്കും
ബുദ്ധിഹീനരുടേ ഇടയിൽ അത് അറിയിക്കപ്പെടും.

34 നീതി എന്നതു ജാതിയെ ഉയൎത്തും
വംശങ്ങളുടെ ദൂഷ്യം പാപം തന്നേ.

35 ബോധമുള്ള ദാസനു രാജപ്രസാദം
നിന്ദ്യനായവന് അവന്റേ ചീറ്റം.

൧൫. അദ്ധ്യായം.

1 ശാന്തതയുള്ള പ്രത്യുത്തരം ഊഷ്മാവിനെ ശമിപ്പിക്കും
കടുവാക്കു കോപത്തെ കിളൎത്തും.

2 ജ്ഞാനികളുടേ നാവ് നല്ലറിവിനെ തരും
ബുദ്ധിഹീനരുടേ വായി മൌഢ്യം കൊപ്പുളിക്കുന്നു (൨൮).

3 എല്ലാവിടത്തിലും യഹോവാക്കണ്ണുകൾ ഉണ്ടു
ആകാത്തവരെയും നല്ലവരെയും ഒറ്റു നോക്കുവാൻ.

4 നാവിനാലേ ശമനം ജീവവൃക്ഷം തന്നേ
അതിലേ വികൃതി ആത്മാവിങ്കൽ മുറിവത്രേ.

5 ബുദ്ധിഹീനൻ അപ്പന്റേ ശിക്ഷയെ നിരസിക്കും
ആക്ഷേപത്തെ കാക്കുന്നവൻ കൌശലക്കാരനാകും.

6 നീതിമാന്റേ വീട്ടിൽ വളരേ നിധിയും
ദുഷ്ടന്റേ വരവിൽ കലാപവും ഉണ്ടു.

7 ജ്ഞാനികളുടേ അധരങ്ങൾ അറിവിനെ വിതറും
ബുദ്ധിഹീനരുടേ ഹൃദയമോ ഉറപ്പില്ലാത്തു. [ 306 ] 8 ദുഷ്ടന്മാരുടേ ബലി യഹോവെക്കു വെറുപ്പു
നേരുള്ളവരുടേ പ്രാൎത്ഥന അവനു പ്രസാദം.

9 യഹോവെക്കു വെറുപ്പായതു ദുഷ്ടരുടേ വഴി
നീതിയെ പിന്തുടരുന്നവനെ സ്നേഹിക്കും.

10 ഞെറിയെ വിടുന്നവനു ദുശ്ശിക്ഷ (നിശ്ചയം)
ആക്ഷേപത്തെ പകെക്കുന്നവൻ മരിക്കും.

11 പാതാളവും കേടിടവും യഹോവയുടേ തൃമുമ്പിലത്രേ (ഇയ്യോബ് ൨൬, ൬)
മനുഷ്യപുത്രരുടേ ഹൃദയങ്ങൾ പിന്നേയോ.

12 തന്നെ ശാസിക്കുന്നതു പരിഹാസി സ്നേഹിക്കാതു
ജ്ഞാനികൾഅടുക്കലേക്കു ചെല്ലാതു.

13 സന്തുഷ്ടഹൃദയം മുഖത്തെ നന്നാക്കുന്നു
ഹൃദയവ്യസനത്തിങ്കൽ തകൎന്ന ആത്മാവും ഉണ്ടു.

14 വിവേകിയുടേ ഹൃദയം അറിവിനെ തിരയും
ബുദ്ധിഹീനരുടേ വായ് മൊഢ്യത്തെ കോലും.

15 എളിയവന്റേ നാളുകൾ ഒക്കയും വിടക്കു
ശുഭഹൃദയമുള്ളവൻ നിത്യസദ്യ തന്നേ.

16 യഹോവാഭയത്തിങ്കൽ അല്പമുള്ളതു
അലമ്പൽ കൂടിയ ഏറിയ നിക്ഷേപത്തിലും നല്ലു.

17ദ്വേഷം കൂടിയ തടിച്ച കാളയിലും
സ്നേഹമുള്ളേടത്തു ചീരക്കറിയും നല്ലു.

18 ചൂടുകാരൻ വഴക്കിനെ കൊളുത്തുന്നു
ദീൎഘക്ഷാന്തിയുള്ളവൻ വിവാദത്തെ അമൎക്കും.

19 മടിയന്റേ വഴി ചുള്ളിവേലിയോട് ഒക്കും
നേരുള്ളവരുടേ ഞെറി നിരത്തു.

20 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കും
മനുഷ്യപ്പൊട്ടൻ അമ്മയെ നിന്ദിക്കുന്നു.

21 ബുദ്ധിക്കുറവുള്ളവന്നു മൌഢ്യം സന്തോഷം തന്നേ
വിവേകി നേരേ നടന്നുകൊള്ളും.

22 സംഘം ഇല്ലാഞ്ഞാൽ നിരൂപണങ്ങൾ ചൊട്ടിപ്പോകും
മന്ത്രിക്കുന്നവർ പെരുകയിൽ നിവിൎന്നുനില്ക്കും.

23 തൻ വായുടേ ഉത്തരത്താൽ തനിക്കു സന്തോഷം
തത്സമയത്തിൽ ഉള്ള വാക്ക് എത്ര നല്ലതു.

24 ജീവന്റേ ഞെറിയെ ബോധവാൻ മേലോട്ട് ചെല്ലുന്നു
കീഴേ പാതാളത്തോട് അകലുവാൻ തന്നേ. [ 307 ] 25 ഡംഭുള്ളവരുടേ ഭവനത്തെ യഹോവ ഇഴെച്ചുകളയും.
വിധവയുടേ അതിർ ഉറപ്പിക്കയുമാം.

26 ദുൎന്നിരൂപണങ്ങൾ യഹോവെക്കു വെറുപ്പു
മനോഹരച്ചൊല്ലുകൾ (അവനു) ശുദ്ധം.

27 ലോഭലുബ്ധൻ സ്വഭവനത്തെ വലെച്ചു വെക്കുന്നു (൧൧, ൨൯)
സമ്മാനങ്ങളെ പകെക്കുന്നവൻ ജീവിക്കും.

28 നീതിമാന്റേ ഹൃദയം ഉത്തരം പറവാൻ ധ്യാനിക്കും
ദുഷ്ടരുടേ വായി തിന്മകളെ കൊപ്പുളിക്കും (൩).

29 ദുഷ്ടന്മാൎക്കു യഹോവ ദൂരസ്ഥൻ
നീതിമാന്മാരുടേ പ്രാൎത്ഥനയെ കേൾ്ക്കും.

30 കണ്ണുകളുടേ പ്രഭ ഹൃദയത്തെ സന്തോഷിപ്പിക്കും
നല്ല കേൾ്വി എല്ലിന്നു പുഷ്ടി വരുത്തും.

31 ജീവന്റേ ആക്ഷേപണത്തെ കേൾ്ക്കുന്ന ചെവി
ജ്ഞാനികളുടേ ഇടയിൽ വസിക്കും.

32 ശിക്ഷയെ തള്ളുന്നവൻ സ്വപ്രാണനെ നിരസിക്കുന്നു
ആക്ഷേപത്തെ കേൾ്ക്കുന്നവൻ ബുദ്ധി സമ്പാദിക്കും.

33 യഹോവാഭയം ജ്ഞാനത്തിലേക്കു ശിക്ഷ
തേജസ്സിന്നു മുമ്പിലേതു താഴ്മ.

൧൬. അദ്ധ്യായം.

1 ഹൃദയത്തിന്റേ ഒരുമ്പാടുകൾ മനുഷ്യന്റേതു
നാവിന്നു പ്രത്യുത്തരം (വരുന്നതു) യഹോവയിൽനിന്നത്രേ.

2 തന്റേ വഴികൾ ഒക്കയും തനിക്കു സ്വഛ്ശമായി തോന്നും
ആത്മാക്കളെ തൂക്കിനോക്കുന്നവൻ യഹോവ അത്രേ.

3 യഹോവ മേൽ നിന്റേ ക്രിയകളെ ഉരുട്ടുക
എന്നാൽ നിന്റേ നിരൂപണങ്ങൾ സ്ഥിരപ്പെടും.

4 യഹോവ സകലത്തെയും തന്റേ അഭിപ്രായത്തിന്നായി പ്രവൃത്തിച്ചു
ദുൎദ്ദിവസത്തിന്നായി ദുഷ്ടനെ കൂടേ.

5 മനപ്പൊക്കമുള്ളവൻ എല്ലാം യഹോവെക്കു വെറുപ്പു
കൈക്കു കൈ സത്യം അവൻ നിൎദ്ദോഷൻ എന്നു വരികയില്ല (൧൧, ൨൧)

6 ദയാസത്യങ്ങളാലേ അകൃത്യം പരിഹരിക്കപ്പെടും
തിന്മയെ വിട്ടു മാറുന്നതു യഹോവാഭയത്തിനാലത്രേ. [ 308 ] 7 ഒരുത്തന്റേ വഴികളിൽ യഹോവ പ്രസാദിച്ചാൽ
അവന്റേ ശത്രുക്കളെയും അവനോട് ഇണക്കും.

8 ന്യായമില്ലാത്ത ബഹുവരവിലും
നീതിയിലുള്ള ഓർ അല്പവും നല്ലു.

9 മനുഷ്യഹൃദയം തൻ വഴിയെ എണ്ണിക്കൊള്ളും
അവന്റേ നടയെ സ്ഥിരമാക്കുന്നതു യഹോവയത്രേ.

10 രാജാവിന്റേ അധരങ്ങളിൽ (ദിവ്യമായ) അരുളപ്പാട് ഉണ്ടു
ന്യായവിധിയിൽ അവന്റേ വായി ലംഘിക്കൊല്ല.

11 ന്യായമുള്ള പടിയും തുലാസ്സും യഹോവെക്ക് ഉള്ളു.
അവന്റേ ക്രിയ സഞ്ചിയിലേ കല്ലുകൾ ഒക്കവേ.

12 ദുഷ്ടത ചെയ്ക രാജാക്കന്മാൎക്കു വെറുപ്പു
സിംഹാസനത്തിന്നു സ്ഥിരത വരുന്നത് നീതിയാലല്ലോ.

13 നീതിയധരങ്ങൾ രാജാക്കന്മാൎക്കു പ്രസാദം
നേരുകൾ ഉരെക്കുന്നവനെ സ്നേഹിക്കും.

14 രാജാവിൻ ഊഷ്മാവ് മരണദൂതന്മാർ
എന്നാൽ ജ്ഞാനമുള്ള പുരുഷൻ അതിനെ പരിഹരിക്കും.

15 രാജമുഖത്തേ വെളിച്ചത്തിങ്കൽ ജീവൻ ഉണ്ടു
അവന്റേ പ്രസാദം പിന്മഴ മുകിലിനോട് ഒക്കും.

16 ജ്ഞാനത്തെ സമ്പാദിക്ക, തങ്കത്തിലും എത്ര നല്ലു!
വെള്ളിയിലും മേത്തരമായതു വിവേകസമ്പാദനം.

17 നേരുള്ളവരുടേ നിരത്തു തിന്മയിങ്കുന്നു മാറുന്നതത്രേ
സ്വദേഹിയെ കാക്കുന്നവൻ തൻ വഴിയെ സൂക്ഷിക്കുന്നു.

18 ഭംഗത്തിന്നു മുമ്പേ ഡംഭം
ഇടൎച്ചെക്കു മുമ്പേ ആത്മാവിൻ ഉയൎച്ച.

19 സാധുക്കളോടേ ആത്മാവ് കിഴിയുന്നതു
ഗൎവ്വികളോടു കവൎച്ചയെ പകുക്കുന്നതിൽ നല്ലു.

20 വചനത്തെ ബോധിച്ചു കൊള്ളുന്നവൻ നന്മ കണ്ടെത്തും
യഹോവയിൽ തേറുന്നവൻ ധന്യൻ.

21 ഹൃദയജ്ഞാനമുള്ളവൻ വിവേകി എന്നു വിളിക്കപ്പെടും
അധരമാധുൎയ്യം ഉപദേശത്തെ വൎദ്ധിപ്പിക്കും.

22 ബോധമുടയവൎക്ക് അതു ജീവനുറവു
പൊട്ടരുടേ ശിക്ഷ പൊട്ടത്വം തന്നേ.

23 ജ്ഞാനിയുടേ ഹൃദയം അവന്റേ വായ്ക്കു ബോധം കൂട്ടി
അധരങ്ങളിൽ ഉപദേശത്തെ വൎദ്ധിപ്പിക്കും. [ 309 ] 24 മനോഹരമൊഴികൾ തേൻകട്ട
ദേഹിക്കു മധുരവും എല്ലിന്നു ചികിത്സയും തന്നേ.

25 അവനവനു നേരായി തോന്നുന്ന വഴി ഉണ്ടു
അതിൻ ഒടുവോ മരണവഴികളത്രേ (൧൪, ൧൨).

26 പ്രയത്നം ചെയ്യുന്നവന്റേ കൊതി അവന്നായി പ്രയത്നിക്കുന്നു
തന്റേ വായി അവനെ പണി എടുപ്പിക്കുന്നുവല്ലോ.

27 തിന്മ തോണ്ടുന്നവൻ വല്ലായ്മക്കാരൻ
അവന്റേ അധരങ്ങളുടേ മേൽ എരിയുന്ന തീപ്പോലേ.

28 മറിപ്പുകളുടയവൻ പിണക്കുകൾ അയക്കുന്നു (൬, ൧൪)
നുണയൻ തോഴനെ വേൎപെടുക്കുന്നു.

29 സാഹസക്കാരൻ തന്റേ കൂട്ടുകാരനെ വശീകരിച്ചു
നന്നല്ലാത്ത വഴിയിൽ നടത്തുന്നു.

30 കണ്ണുകളെ ചിമ്മി മറിപ്പുകൾ നിരൂപിച്ചും
അധരങ്ങളെ പൂട്ടിക്കൊള്ളുന്നവൻ തിന്മയെ പ്രവൃത്തിച്ചുകളയുന്നു.

31 നര എന്നതു ഭ്രഷണകിരീടം
നീതിവഴിയിൽ അതിനോട് എത്താം.

32 വീരനിലും നല്ലതു ദീൎഘക്ഷാന്തിയുള്ളവൻ
തൻ ആത്മാവിനെ ഭരിക്കുന്നവൻ നഗരത്തെ പിടിച്ചടക്കുന്നവനിലും (ന

33 ചീട്ടിനെ മടിയിൽ ചാടും [ല്ലു).
അതിന്റേറ വിധിയോ യഹോവയിൽനിന്നു മാത്രം.

൧൭. അദ്ധ്യായം.

1 വിവാദബലികൾ നിറഞ്ഞ ഭവനത്തിൽ
സ്വൈരത്തോടേ ഉണങ്ങിയ കഷണവും നല്ലു.

2 ബോധവാനായ ദാസൻ (യജമാനന്റേ) നിന്ദ്യപുത്രനെയും ഭരിച്ചു
സഹോദരരുടേ നടുവിൽ അവകാശത്തെ പങ്കിടുകിലുമാം.

3 വെള്ളിക്കു പുടവും പൊന്നിന്ന് ഉലയും
ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ.

4 ദുഷ്ടൻ അകൃത്യാധരങ്ങളെ കുറിക്കൊണ്ടു,
കിണ്ടങ്ങളുടേ നാവിന്മേൽ കപടം ചെവിക്കൊള്ളുന്നു.

5 ദരിദ്രനെ പരിഹസിക്കുന്നവൻ അവനെ ഉണ്ടാക്കിയവനെ നിന്ദിക്കുന്നു,
വിപത്തിൽ സന്തോഷിക്കുന്നവൻ നിൎദ്ദോഷൻ എന്നു വരികയില്ല. [ 310 ] 6 കിഴവന്മാരുടേ കിരീടമായതു മക്കളുടേ മക്കൾ,
പുത്രൎക്കു ഭൂഷണം അവരുടേ പിതാക്കൾ തന്നേ.

7 ശ്രേഷ്ഠതയുടേ അധരം ഭോഷനു പൊരുന്നുന്നതല്ല
ഉദാരനു കപടാധരം പിന്നേയോ.

8 കൈക്കൂലി ഉടയവനു ലാവണ്യക്കല്ല് എന്നു തോന്നും
ഏതിലേക്കു തിരിഞ്ഞാലും സാദ്ധ്യം ഉണ്ടാം.

9 സ്നേഹത്തെ അന്വേഷിക്കുന്നവൻ ദ്രോഹത്തെ മൂടുന്നു.
ആവൎത്തിച്ചു പറയുന്നവൻ തോഴനെ വേൎപെടുക്കുന്നു (൧൬, ൨൮).

10 മൂഢനെ നൂറ് അടിക്കുന്നതിനെക്കാൾ
ബുദ്ധിമാനിൽ ശാസന ആഴേ ചെല്ലും.

11 മത്സരക്കാരൻ തിന്മ മാത്രം അന്വേഷിക്കും
അവനെക്കൊള്ളേ ക്രൂരദൂതൻ അയക്കപ്പെടും.

12 കുട്ടികൾ പോയ്പോയ കരടി തനിക്ക് എതിരേല്ക്കട്ടേ
മൂഢൻ മാത്രം അവന്റേ പൊട്ടത്വത്തിൽ അരുതു.

13 നന്മെക്കു പകരം തിന്മ വരുത്തിയാൽ
അവന്റേ ഭവനത്തിൽനിന്നു തിന്മ നീങ്ങുകയില്ല.

14 വെള്ളം ചോരുന്നതു (പോലേ) പിണക്കിന്റേ തുടക്കം;
(ചിറ) പൊട്ടും മുമ്പേ വിവാദത്തെ മതിയാക്കൂ.

15 ദുഷ്ടനെ നീതീകരിക്കുന്നവൻ നീതിമാനെ ദുഷ്ടീകരിക്കുന്നവൻ
ഇവർ ഇരുവരും യഹോവെക്കു വെറുപ്പു.

16 മനസ്സില്ലാത്തേടത്തു ജ്ഞാനത്തെ സമ്പാദിപ്പാൻ
മൂഢന്റേ കൈയിൽ ഈ ദ്രവ്യമുള്ളത് എന്തിനു?

17 തോഴൻ എല്ലാകാലത്തും സ്നേഹിക്കുന്നു
ഞെരിക്കത്തിന്നു സഹോദരനായി ജനിക്കും.

18 കൂട്ടുകാരന്റേ മുമ്പാകേ ഉത്തരവാദിയാവാൻ
കൈയടിക്കുന്ന മനുഷ്യൻ ബുദ്ധികുറഞ്ഞവൻ.

19 വഴക്കു സ്നേഹിക്കുന്നവൻ ദ്രോഹത്തെ സ്നേഹിക്കുന്നു
തന്റേ വാതിലിനെ പൊക്കത്തിൽ തീൎക്കുന്നവൻ ഭംഗത്തെ അന്വേഷിക്കു

20 ഹൃദയവക്രൻ നന്മയെ കാണ‌്കയില്ല [ന്നു.
നാവിൻ തിരിപ്പുള്ളവൻ തിന്മയിൽ വീഴും.

21 മൂഢനെ പെറ്റാൽ തനിക്കു ഖേദത്തിന്നാം
ഭോഷന്റേ അപ്പൻ സന്തോഷിക്കയും ഇല്ല.

22 സന്തുഷ്ടഹൃദയം ദീനത്തെ പൊറുപ്പിക്കും
ഇടിഞ്ഞ ആത്മാവ് അസ്ഥിയെ വറട്ടും.[ 311 ] 23 മടിയിൽനിന്നു കൈക്കൂലിയെ ദുഷ്ടൻ മേടിപ്പതു
നീതിഞെറികളെ വളെച്ചു വെപ്പാനത്രേ.

24 ബുദ്ധിമാന്റേ ലാക്കു ജ്ഞാനം അത്രേ
മൂഢന്റേ കണ്ണുകളോ ഭൂമിയുടേ അറുതിയിൽ.

25 മൂഢപുത്രൻ അപ്പനു വ്യസനവും
ജനനിക്കു കൈപ്പും തന്നേ.

26 നീതിമാനോടു പിഴ വാങ്ങുന്നതും
ഉദാരന്മാരെ നേർ നിമിത്തം അടിക്കുന്നതും നന്നല്ല.

27 തൻ മൊഴികളെ അടക്കി വെക്കുന്നവൻ അറിവിനെ അറിയുന്നു
ശീതാത്മാവുള്ളവൻ വിവേകക്കാരൻ.

28 മിണ്ടാഞ്ഞാൽ ബുദ്ധിഹീനനും ജ്ഞാനി എന്നു തോന്നും
തൻ അധരങ്ങളെ പൂട്ടുന്നവൻ വിവേകി.

൧൮. അദ്ധ്യായം.

1 വേറുപിരിഞ്ഞുകൊള്ളുന്നവൻ തന്നിഷ്ടത്തെ അന്വേഷിക്കുന്നു
എല്ലാവസ്തുത്വത്തിനും നേരേ കയൎക്കും.

2 തൻ ഹൃദയത്തെ താൻ വെളിപ്പെടുത്തുകയിൽ അല്ലാതേ
വിവേകത്തിങ്കൽ മൂഢനു പ്രസാദം ഇല്ല.

3 ദുഷ്ടൻ വന്നിട്ട് ധിക്കാരവും വരുന്നു
അപമാനത്തോടു കൂടേ നിന്ദയും.

4 പുരുഷവായിലേ വാക്കുകൾ ആഴമുള്ള വെള്ളം
ജ്ഞാനത്തിൻ ഉറവു പൊക്കുളിക്കുന്ന പുഴ.

5 ന്യായവിധിയിൽ നീതിമാനെ ചരിപ്പാൻ
ദുഷ്ടനു വേണ്ടി മുഖപക്ഷം നന്നല്ല.

6 മൂഢന്റേ അധരങ്ങൾ വിവാദത്തിൽ കടക്കും
അവന്റേ വായി തല്ലുകൾ്ക്കായി വിളിക്കുന്നു.

7 മൂഢന്റേ വായി അവനു തന്നേ ഇടിവ്
അവന്റേ അധരങ്ങൾ സ്വപ്രാണനു കണി.

8 നുണയന്റേ വാക്കുകൾ പലഹാരങ്ങൾ പോലേ
ഉടലിന്റേ അകങ്ങളിൽ ഇറങ്ങുന്നു.

9 തൻ ഉദ്യോഗത്തിൽ മടിയനായവനും
മുടിയന്റേ അനുജനത്രേ.

10 യഹോവാനാമം ഊക്കേറും ഗോപുരം
അതിലേ നീതിമാൻ മണ്ടിക്കൊണ്ട് ഉയരേ സുഖിക്കും. [ 312 ] 11 ധനവാന്റേ സമ്പത്ത് അവന് ഊക്കേറും നഗരം (൧൦, ൧൫)
ഉയൎന്ന മതിൽ എന്ന് അവന്റേ ഭാവം.

12 ഭംഗത്തിന്നു മുമ്പേ ഒരുത്തന്റേ ഹൃദയം പൊങ്ങും (൧൬, ൧൮)
തേജസ്സിന്നു മുമ്പിലേതു താഴ്മ (൧൫, ൩൩).

13 കേൾ്ക്കുമ്മുമ്പേ ഉത്തരം പറഞ്ഞാൽ
അത് തനിക്ക് മൌഢ്യവും ലജ്ജയും (ആം).

14 പുരുഷന്റേ ആത്മാവ് സ്വവ്യാധിയെ താങ്ങും
ഇടിഞ്ഞ ആത്മാവിനെയോ പൊറുപ്പത് ആർ?

15 വിവേകിയുടേ ഹൃദയം അറിവിനെ സമ്പാദിക്കും (൧൫, ൧൪)
ജ്ഞാനികളുടേ ചെവി അറിവിനെ അന്വേഷിക്കും.

16 മനുഷ്യന്റേ സമ്മാനം അവനു വിശാലത ഉണ്ടാക്കി
അവനെ മഹത്തുക്കളുടേ സന്നിധാനത്തിൽ നടത്തും.

17 വിവാദത്തിൽ മുമ്പനായവൻ നീതിമാൻ എന്നു തോന്നും
അവന്റേ കക്ഷക്കാരൻ വന്നു അവനെ പരീക്ഷിക്കും.

18 ചീട്ടു വ്യവഹാരങ്ങളെ അമൎത്തി
ശക്തന്മാരെ വേർപിരിക്കും.

19 ദ്രോഹിതസഹോദരൻ ഊക്കേറും നഗരത്തെക്കാളും മറുത്തുനില്ക്കുന്നു
വ്യവഹാരങ്ങൾ അരമനയുടേ ഓടാമ്പൽ പോലേ.

20 തന്റേ വായ്ഫലത്തിൽനിന്ന് ഇന്നവന്റേ വയറു തൃപ്തി കാണും (൧൨,
തൻ അധരങ്ങളുടേ വരവിനാലേ തൃപ്തനാവു, [൧൪)

21 ജീവമരണങ്ങളും നാവിന്റേ കൈക്കലത്രേ
(ജ്ഞാനത്തിൽ) കൂറുള്ളവൻ അതിൻ ഫലം തിന്നും.

22 ഭാൎയ്യ കിട്ടി നന്മ കിട്ടി
യഹോവയോട് പ്രസാദവും എത്തി.

23 ദരിദ്രൻ യാചനകൾ ഉരെക്കും
ധനവാന്റേ ഉത്തരം കഠിനമത്രേ.

24 ചങ്ങാതികൾ (ഏറേ) എങ്കിൽ സങ്കടങ്ങൾ ഏറും,
സഹോദരനെക്കാളും പറ്റിക്കൊള്ളുന്ന സ്നേഹിതൻ ഉണ്ടു താനും.

൧൯. അദ്ധ്യായം.

1 അധരവക്രനായ മൂഢനിലും
തൻ തികവിൽ നടക്കുന്ന ദരിദ്രൻ നല്ലു.

2 ദേഹിക്കു തന്നറിവ് ഇല്ലായ്കയും നന്നല്ല
കാൽ വിരവുള്ളവൻ പിഴെക്കുന്നു. [ 313 ] 3 മനുഷ്യന്റേ മൂഢത അവന്റേ വഴിയെ വഴുതിക്കും
എന്നിട്ട് അവന്റേ ഹൃദയം യഹോവയോടു ചൊടിക്കും.

4 സമ്പത്തു വളരേ ചങ്ങാതികളെ ചേൎക്കും
എളിയവൻ തന്റേ ചങ്ങാതിയോടും വേറാകും.

5 കള്ളസാക്ഷി നിൎദ്ദോഷൻ എന്നു വരികയില്ല
കപടങ്ങൾ ഊതുന്നവൻ ഒഴിഞ്ഞു പോകയും ഇല്ല.

6 തമ്പുരാന്റേ മുഖത്തെ അനേകർ തഴുകും
സമ്മാനക്കാരന് എല്ലാവനും ചങ്ങാതി.

7 ദരിദ്രന്റേ സഹോദരർ ഒക്കയും അവനു പകയർ
അവന്റേ ചേൎച്ചക്കാർ അവനോട് അകലുവതു പിന്നേയോ!
അവൻ മൊഴികളെ പിന്തുടൎന്നാലും അവർ ഇല്ല.

8 ബുദ്ധി സമ്പാദിക്കുന്നവൻ തൻ ദേഹിയെ സ്നേഹിക്കുന്നു
വിവേകത്തെ കാക്കുന്നവൻ നന്മ കാണും.

9 കള്ളസാക്ഷി നിൎദ്ദോഷൻ എന്നു വരികയില്ല
കപടങ്ങൾ ഊതുന്നവൻ കെടും (൫).

10 മൂഢനു രമ്യത പൊരുന്നുന്നതല്ല
പ്രഭുക്കളെ ഭരിക്കുന്നതു ദാസനു പിന്നേയോ.

11 മനുഷ്യന്റേ ബോധം അവന്റേ ക്ഷാന്തിയെ ദീൎഘമാക്കുന്നു
ദ്രോഹത്തെ ശിക്ഷിയാതേ വിടുന്നത് അവന് അലങ്കാരം.

12 കോളരി അലറുമ്പോലേ രാജാവിന്റേ ഇൎഷ്യ
പുല്ലിന്മേലേ മഞ്ഞു പോലേ അവന്റേ പ്രസാദം.

13 മൂഢപുത്രൻ തൻ അപ്പനു കിണ്ടങ്ങളത്രേ
ഭാൎയ്യയുടേ വഴക്കുകൾ നിരന്തരധാര.

14 വീടും വസ്തുവും അപ്പന്മാർ വിട്ട അവകാശം,
ബോധമുള്ള ഭാൎയ്യയോ യഹോവയിങ്കന്നു.

15 ആലസ്യം സുഷുപ്തിയെ ഇറക്കും
മടിവുള്ള ദേഹി വിശക്കും.

16 കല്പനയെ കാക്കുന്നവൻ സ്വദേഹിയെ കാക്കുന്നു (൧൬, ൧൭)
തൻ വഴികളെ ശ്രദ്ധിക്കാത്തവൻ കൊല്ലപ്പെടും.

17 എളിയവനെ കനിഞ്ഞുകൊള്ളുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു
അവന്റേ ഉപകാരത്തിന്ന് താൻ പകരം ചെയ്യും.

18 പ്രത്യാശയുള്ളന്നും നിൻ മകനെ ശിക്ഷിക്ക
അവനെ കൊല്ലുവാൻ ഭാവിച്ചു പോകല്ല താനും. [ 314 ] 19 കടുങ്കോപി പിഴ ഒപ്പിക്കട്ടേ
അല്ലാഞ്ഞാൽ നീ ഉദ്ധരിച്ചാൽ ഇനി അധികമാക്കും.

20 മന്ത്രണം കേട്ടു ശിക്ഷയെ ഏറ്റുകൊൾ്ക
നിന്റേ ഭാവിയിൽ ജ്ഞാനി ആവാന്തന്നേ (൧൨, ൧൫).

21 ഒരുവന്റേ ഹൃദയത്തിൽ വളരേ വിചാരങ്ങൾ ഉണ്ടെങ്കിലും
യഹോവയുടേ ആലോചന നില്ക്കേയുള്ളു.

22 മനുഷ്യന്റേ ആഗ്രഹമായത് അവന്റേ ദയ തന്നേ
കപടക്കാരനിൽ ദരിദ്രനും നല്ലു.

23 യഹോവാഭയം ജീവങ്കലേക്കു തന്നേ
(ആയതിനാൽ) തിന്മ സന്ദൎശിക്കാതേ തൃപ്തനായി രാ പാൎക്കാം.

24 മടിയൻ തളികയിൽ കൈകഴിച്ചിട്ടു
തൻ വായിലേക്കു മടക്കുവാനും വഹിയാ.

25 പരിഹാസിയെ നീ അടിച്ചാൽ അജ്ഞനു കൌശലം വരും,
വിവേകിയെ ആക്ഷേപിച്ചാൽ അവന് അറിവ് ബോധിക്കും.

26 അഛ്ശനെ ഹേമം ചെയ്തു അമ്മയെ ആട്ടുന്നവൻ
നിന്ദ്യപുത്രനും കുത്സിതനും തന്നേ.

27 അറിവിൻ മൊഴികളെ വിട്ടുഴലുവാൻ (തോന്നിയാൽ)
ശിക്ഷയെ കേൾ്ക്കുന്നത് എൻ മകനേ, മതിയാക്കുക!

28 വല്ലായ്മയുള്ള സാക്ഷി ന്യായത്തെ പരിഹസിക്കും
ദുഷ്ടരുടേ വായി അകൃത്യം വിഴുങ്ങിക്കളയും.

29 പരിഹാസികൾ്ക്കു ന്യായദണ്ഡങ്ങളും
മൂഢരുടേ മുതുകിന്നു തല്ലുകളും ഒരുങ്ങി കിടക്കുന്നു.

൨൦. അദ്ധ്യായം.

1 വീഞ്ഞു പരിഹാസി, മദ്യം അലമ്പല്ക്കാരൻ
ആയതിൽ ഉഴലുന്നവൻ ആരും ജ്ഞാനിയാകയില്ല.

2 കോളരി അലറുമ്പോലേ രാജത്രാസം (൧൯, ൧൨)
അവനെ രോഷിപ്പിക്കുന്നവൻ സ്വദേഹിക്കു നേരേ പിഴെക്കുന്നു.

3 വിവാദത്തിൽനിന്ന് ഒഴിയുക പുരുഷന് തേജസ്സ്
എല്ലാമൂഢനും കയൎത്തു പോകും.

4 ഹിമകാലം വന്നാൽ മടിയൻ ഉഴുകയില്ല
കൊയ്ത്തിൽ അവൻ ചോദിച്ചാൽ കിട്ടുകയും ഇല്ല. [ 315 ] 5 പുരുഷഹൃദയത്തിലേ ആലോചന ആഴമുള്ള വെള്ളം (൧൮, ൪)
വിവേകക്കാരൻ അതിനെ കോരി എടുക്കും.

6 അനേകമനുഷ്യർ ദയ കാട്ടുന്നവനോട് എത്തും
എങ്കിലും വിശ്വസ്തപുരുഷനെ കണ്ടെത്തുന്നത് ആർ!

7 തൻ തികവിൽ നടന്നുകൊള്ളുന്നവനേ നീതിമാൻ
പിന്നേതിൽ അവന്റേ മക്കളും ധന്യർ!

8 ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ്
കണ്ണുകൾ കൊണ്ട് എല്ലാ തിന്മയെയും ചേറിക്കളയുന്നു.

9 എൻ ഹൃദയത്തെ ഞാൻ നിൎമ്മലീകരിച്ചു (സങ്കീ. ൭൩, ൧൩)
എൻ പാപത്തിൽനിന്നു ശുദ്ധനായ്വന്നു എന്നു പറവത് ആർ?

10 കല്ലും കല്ലും നാഴിയും നാഴിയും
ഈ രണ്ടും യഹോവെക്കു വെറുപ്പു (൧൭, ൧൫).

11 ബാലനും കൂടേ അവന്റേ ചേൽ
നിൎമ്മലമാകുമോ നേരുള്ളതോ എന്ന് സ്വക്രിയകളാലേ തിരിഞ്ഞു വരും.

12 കേൾ്ക്കുന്ന ചെവി കാണുന്ന കണ്ണു
ഈ രണ്ടും യഹോവ ഉണ്ടാക്കി.

13 വസ്തു പോയ്പോകാതിരിപ്പാൻ ഉറക്കം സ്നേഹിക്കൊല്ല
കണ്മിഴിക്ക ആഹാരതൃപ്തനാക.

14 വിടക്കു വിടക്കു എന്നു ചൊല്ലി കൊള്ളുന്നവൻ
ചെന്നിട്ടു തന്നെ താൻ പ്രശംസിക്കും.

15 പൊന്നും ഉണ്ടു മുത്തുകളും പെരുകും
വിലയേറിയ പദാൎത്ഥമോ അറിവുള്ള അധരങ്ങൾ.

16 അവന്റേ വസ്ത്രം എടുത്തു കൊൾ അവൻ പരന് ഉത്തരവാദിയായല്ലോ
അന്യൎക്കു വേണ്ടി അവന്റേ പണയം പറ്റിക്കൊൾ.

17 കള്ള ആഹാരം തനിക്കു മതൃക്കും
പിന്നേ വായിൽ ചരൽ നിറയും.

18 മന്ത്രണത്താലേ വിചാരങ്ങൾ ഉറക്കേ ഉള്ളു
നയസാമൎത്ഥ്യത്താലേ യുദ്ധം ചെയ്ക.

19 നുണയനായി നടക്കുന്നവൻ രഹസ്യത്തെ വെളിപ്പെടുത്തുന്നു (൧൧, ൧൩)
അധരങ്ങളെ പിളൎക്കുന്നവനോട് ഇടപെടൊല്ല.

20 അമ്മയപ്പന്മാരെ ശപിക്കുന്നവന്
അന്ധതമസ്സിൽ വിളക്കു കെടും.

21 ആദിയിൽ പിശുക്കി നേടിയ അവകാശത്തിന്ന്
അന്തം അനുഗ്രഹിക്കപ്പെടാതു. [ 316 ] 22 തിന്മെക്കു ഞാൻ പകരം ചെയ്യട്ടേ എന്നു പറയല്ലേ
യഹോവയെ കാത്തിരിക്ക അവൻ നിന്നെ രക്ഷിക്കും.

23 കല്ലും കല്ലും യഹോവെക്കു വെറുപ്പ (൧൦)
കള്ളത്രാസു നന്നല്ല (൧൧, ൧).

24 വീരന്റേ നടകൾ യഹോവയിൽനിന്നത്രേ
മനുഷ്യനു തൻ വഴി എങ്ങനേ തിരിയും?

25 വിശുദ്ധം എന്നു ജല്പിച്ചു പോകുന്നതും
നേൎന്ന ശേഷമത്രേ നിദാനിച്ചു കൊള്ളുന്നതും മനുഷ്യനു കണി തന്നേ.

26 ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ ചേറുകയും
അവരുടേ മേൽ ഉരുളിനെ തെളിക്കയും ചെയ്യുന്നു.

27 മനുഷ്യന്റേ ഉയിർ ഉടലിന്റേ അകങ്ങളെ ഒക്കയും
ആരാഞ്ഞു വ്യാപിക്കുന്ന യഹോവയുടേ വിളക്കു തന്നേ.

28 ദയാസത്യങ്ങൾ രാജാവിനെ സൂക്ഷിക്കും
അവൻ ദയയാലേ തൻ സിംഹാസനത്തെ ഊന്നിക്കും.

29 യുവാക്കൾ്ക്ക് അലങ്കാരം അവരുടേ ഊക്കു തന്നേ
വൃദ്ധന്മാരുടേ പ്രഭയോ നര.

30 ആകായ്മയെ തുടെച്ചു കളയുന്നതു അടിപ്പിണരുകൾ
ഉടലിന്റേ അകങ്ങളിൽ (തട്ടുന്ന) മുറിവുകൾ തന്നേ.

൨൧. അദ്ധ്യായം.

1 രാജാവിൻ ഹൃദയം യഹോവാക്കയ്യിൽ നീൎത്തോടുകൾ പോലേ
ഇഷ്ടമുള്ളേടത്തേക്ക് അതിനെ തിരിക്കും.

2 തന്റേ വഴികൾ ഒക്കയും തനിക്കു നേർ എന്നു തോന്നും
ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ യഹോവ അത്രേ (൧൬, ൨).

3 ബലിയിലും യഹോവെക്കു ഗ്രാഹ്യമായതു
നീതിയും ന്യായവും ചെയ്ക തന്നേ.

4 കണ്ണുകളെ ഉയൎത്തുക ഹൃദയം നീട്ടുക—
ദുഷ്ടരുടേ വിളക്കു പാപമാത്രം.

5 ഉത്സാഹിയുടേ വിചാരങ്ങൾ നേട്ടത്തിന്നത്രേ
ബദ്ധപ്പെടുംതോറും മുട്ടിലേക്കത്രേ.

6 കള്ളനാവിനാൽ നിക്ഷേപങ്ങളെ വരുത്തുന്നതോ,
മരണം അന്വേഷിക്കുന്നവൎക്ക് പാറി പോകുന്നൊരു വീൎപ്പു തന്നേ. [ 317 ] 7 ന്യായം ചെയ്വാൻ വിരോധിക്കയാൽ
ദുഷ്ടന്മാരുടേ കലാപം അവരെ ഇഴെച്ചു കളയും.

8 ദുൎഭരക്കാരന്റേ വഴി അകടുവികടു
നിൎമ്മലന്റേ പ്രവൃത്തി നേരേ തന്നേ.

9 വഴക്കുകാരത്തിയുള്ള കൂട്ടുവീട്ടിലും
മേല്പുരക്കോണിൽ വസിക്കുന്നതും നല്ലു.

10 ദുഷ്ടന്റേ ദേഹി തിന്മ കൊതിക്കുന്നു
അവനോടു തോഴനും കനിവു കിട്ടാതു.

11 പരിഹാസി പിഴ കൊടുത്താൽ അജ്ഞനു ജ്ഞാനം ഉണ്ടാകും
ജ്ഞാനിക്കു ബോധം നല്കിയാൽ അറിവു ലഭിക്കും.

12 നീതിയുള്ള(ദേ)വൻ ദുഷ്ടന്റേ ഭവനത്തെ ബോധിച്ചുകൊണ്ടു
ദുഷ്ടരെ തിന്മയിൽ അകപ്പെടുത്തുന്നു.

13 എളിയവന്റേ കൂററിന്നു ചെവി പൊത്തുന്നവൻ
കൂടേ ഒരിക്കൽ നിലവിളിച്ചു ഉത്തരം കേളാതേ പോം.

14 രഹസ്യത്തിങ്കലേ സമ്മാനം കോപത്തെയും
മടിയിലേക്കു കൈക്കൂലി കൊടിയ ഊഷ്മാവിനെയും മാറ്റും.

15 ന്യായം ചെയ്ക നീതിമാന്നു സന്തോഷം
അകൃത്യം പ്രവൃത്തിക്കുന്നവൎക്ക് ഇടിവ് (൧൦, ൨൯).

16 സുബോധവഴിയെ വിട്ടു തെറ്റുന്ന മനുഷ്യൻ
പ്രേതന്മാരുടേ സഭയിൽ അമരും.

17 സന്തോഷത്തെ സ്നേഹിക്കുന്നവൻ മുട്ടിന്ന് ആളാകുന്നു
വീഞ്ഞും നെയ്യും സ്നേഹിക്കുന്നവൻ ധനവാനാകയില്ല.

18 ദുഷ്ടൻ നീതിമാനു വീണ്ടെടുപ്പിൻ വിലയാകും
നേരുള്ളവൎക്കു പകരം തോല്പിക്കുന്നവനത്രേ.

19 മരുഭൂമിയിൽ വസിക്കുന്നതു
വഴക്കുകാരത്തിയോടുള്ള വ്യസനത്തിലും നല്ലു (൯).

20 മനോഹരനിധിയും നെയ്യും ജ്ഞാനിയുടേ കുടിയിലത്രേ
മനുഷ്യപ്പൊട്ടൻ അതിനെ വിഴുങ്ങിക്കളയും.

21 നീതിദയകളെ പിന്തുടൎന്നാൽ
ജീവനും നീതിയും തേജസ്സും കണ്ടെത്തും.

22 വീരന്മാരുടേ നഗരത്തിൽ ജ്ഞാനി കരേറി
അവർ ആശ്രയിച്ച ബലത്തെ കിഴിച്ചു കളഞ്ഞു. [ 318 ] 23 വായും നാവിനെയും കാക്കുന്നവൻ
ഞെരുക്കങ്ങളിൽനിന്നു സ്വദേഹിയെ കാക്കുന്നു.

24 ചീൎത്തുകൊള്ളുന്ന ഗൎവ്വിക്കു പരിഹാസി എന്നു പേർ
ഗൎവ്വത്തിന്റേ തിളപ്പിൽ ചെയ്തു പോരുന്നു.

25 മടിയന്റേ കൊതി അവനെ കൊല്ലും
പണി ചെയ്വാൻ കൈകൾ വിരോധിക്കയാൽ തന്നേ.

26 എല്ലാനാളും കൊതി കൊതിച്ചാലും
നീതിമാൻ കോടാതേ കൊടുക്കും.

27 ദുഷ്ടന്മാരുടേ ബലി വെറുപ്പത്രേ (൧൫, ൮)
അതിനെ ദുശ്ചിന്തെക്കായി കഴിച്ചാൽ പിന്നേയോ

28 കപടസാക്ഷി കെടും,
കേൾ്ക്കുന്ന പുരുഷൻ എന്നേക്കും ഉരിയാടും.

29 ദുഷ്ടപുരുഷൻ മുഖത്തിന്നു തിറം കൂട്ടുന്നു
നേരുള്ളവൻ തൻ വഴികളെ സ്ഥിരമാക്കുന്നു.

30 യഹോവെക്ക് എതിർ ജ്ഞാനം ഇല്ല
വിവേകവും ഇല്ല ആലോചനയും ഇല്ല.

31 പടനാളേക്കു കുതിര ഒരുങ്ങി നില്ക്കുന്നു
ജയരക്ഷയോ യഹോവെക്കുള്ളു.

൨൨. അദ്ധ്യായം.

1 ബഹുസമ്പത്തിലും മേത്തരമായതു പേർ തന്നേ
വെള്ളിയിലും പൊന്നിലും കൃപ നല്ലു.

2 സമ്പന്നനും ദരിദ്രനും തമ്മിൽ മുട്ടുന്നു
അവരെ എപ്പേരും ഉണ്ടാക്കിയതു യഹോവ തന്നേ.

3 കൌശലക്കാരൻ തിന്മ കണ്ട് ഒളിച്ചു കൊണ്ടു
അജ്ഞന്മാർ കടന്നു പിഴ ഒപ്പിക്കേണ്ടി വരും.

4 താഴ്മയുടേ അനുഭവമായതു യഹോവാഭയം
സമ്പത്തും തേജസ്സും ജീവനും തന്നേ.

5 വക്രന്റേ വഴിയിലേ മുള്ളുകൾ കുടുക്കുകൾ
എന്നിവറ്റോട് അകലുവതു സ്വദേഹിയെ കാക്കുന്നവൻ.

6 ബാലനെ തൻ വഴിക്കു തക്കവണ്ണം അഭ്യസിപ്പിക്ക
അവൻ മൂത്താലും അതിനെ വിട്ടു മാറുകയില്ല.

7 ദരിദ്രരിൽ സമ്പന്നൻ വാഴും
കടംവാങ്ങുന്നവൻ കൊടുക്കുന്ന ആൾ്ക്കു ദാസൻ. [ 319 ] 8 അക്രമം വിതെക്കുന്നവൻ അകൃത്യം കൊയ്യും
അവന്റേ ചീറ്റത്തിൽ ദണ്ഡു ക്ഷയിച്ചു പോകും.

9 നല്ല കണ്ണുള്ളവനേ അനുഗ്രഹിക്കപ്പെടൂ
തന്റേ അപ്പത്തിൽനിന്നു ദീനന്നു കൊടുക്കയാൽ തന്നേ.

10 പിണക്കു പുറത്താവാൻ പരിഹാസിയെ ആട്ടിക്കളക
പിന്നേ വഴക്കും ഇളപ്പവും ഒഴിയും.

11 ഹൃദയശുദ്ധി അധരങ്ങടേ ലാവണ്യം
ഇവറ്റെ സ്നേഹിക്കുന്നവന്നു രാജാവ് തന്നേ തോഴൻ (ആകും).

12 യഹോവയുടേ കണ്ണുകൾ അറിവിനെ സൂക്ഷിക്കുന്നു
തോല്പിക്കുന്നവന്റേ വാക്കുകളെ അവൻ ചൊട്ടിക്കയും ചെയ്യുന്നു.

13 തെരുവിൽ സിംഹം ഉണ്ടു, വീഥികളുടേ നടുവിൽ
ഞാൻ കൊല്ലപ്പെടും. എന്നു മടിയൻ പറഞ്ഞു.

14 പരസ്ത്രീകളുടേ വായ് ആഴമുള്ള കുഴി
യഹോവയുടേ വ്യസനത്തിൻ പാത്രമായവൻ അതിലേ വീഴും.

15 ബാലന്റേ ഹൃദയത്തിൽ ഭോഷത്വം കെട്ടി നില്ക്കുന്നു
ശിക്ഷയുടേ വടി അതിനെ അകറ്റും,

16 ദീനനെ പീഡിപ്പിച്ചാൽ അവനു ലാഭത്തിന്ന(ാം)
സമ്പന്നന്നു കൊടുക്കുന്നവൻ (തനിക്കു) മുട്ടിന്നത്രേ.

ജ്ഞാനികളുടേ വാക്കുകൾ.

(൨൨, ൧൭— ൨൪, ൩൪).

17 നിന്റേ ചെവി ചാച്ചു ജ്ഞാനികളുടേ വാക്കുകളെ (൧, ൬) കേട്ടു
എൻ അറിവിലേക്കു ഹൃദയത്തെ ചേൎത്തുകൊൾ്ക.

18 നീ അവറ്റെ കരളിൽ കാത്തുകൊണ്ടാൽ മനോഹരം തന്നേ
നിന്റേ അധരങ്ങളുടേ മേൽ അവ ഒക്കത്തക്ക ഊന്നി നിന്നേ ആവു.

19 നിന്റേ ആശ്രയം യഹോവയിൽ ആവാന്തന്നേ
ഞാൻ ഇന്നു നിന്നെ അറിയിക്കുന്നതു സാക്ഷാൽ നിന്നെ അത്രേ.

20 സത്യമൊഴികളുടേ പരമാൎത്ഥം നിന്നെ അറിയിപ്പാനും
നിന്നെ അയക്കുന്നവൎക്കു നീ ഉണ്മയിൽ മൊഴികളെ തിരികേ വരുത്തുവാ

21 ഞാൻ മന്ത്രണങ്ങളോടും അറിവിനോടും [നും
നിണക്കു കാതൽച്ചൊല്ലുകളെ എഴുതിയിട്ടില്ലയോ.

22 ദീനനാകയാൽ ദീനനോടു പിടിച്ചു പറിക്കയും
പടിവാതുക്കൽ സാധുവിനെ ചവിട്ടി നടക്കയും ഒല്ലാ; [ 320 ] 23 അവരുടേ വ്യവഹാരത്തെ യഹോവ എടുക്കയും
അവരെ അപഹരിക്കുന്നവരേ പ്രാണനെ അപഹരിക്കയും ചെയ്യുമല്ലോ.

24 കോപകൎത്താവിനോടു മമതയും
ഊഷ്മാക്കളുടേ ആളിനോടു ചേൎച്ചയും അരുതു;

25 അല്ലാഞ്ഞാൽ അവരുടേ ഞെറികളെ നീ ശീലിക്കയും
നിന്റേ ദേഹിക്കു കണി ലഭിക്കയും ചെയ്യും.

26 കൈയടിക്കുന്നവരിൽ
കടങ്ങൾ്ക്ക് ഉത്തരവാദികളായവരിൽ കൂടല്ല;

27 വീട്ടുവാൻ നിണക്ക് ഇല്ലാഞ്ഞാൽ
നിന്റേ കീഴിൽനിന്നു മെത്തയെ അവൻ എടുപ്പാൻ എന്തു?

28 നിന്റേ അപ്പന്മാർ വെച്ച
പണ്ടേത്തേ അതിരിനെ നീക്കൊല്ല.

29 തന്റേ പ്രവൃത്തിയിൽ ചുറുക്കുള്ള പുരുഷനെ കണ്ടാൽ
ഇവൻ രാജാക്കളുടേ മുമ്പിൽ നിന്നുകൊള്ളും,
നീചന്മാരുടേ മുമ്പിൽ നില്പാൻ തോന്നാതു.

൨൩. അദ്ധ്യായം.

1 വാഴുന്നോനോടു കൂടേ ഭക്ഷിപ്പാൻ ഇരുന്നാൽ
നിന്റേ മുമ്പാകേ ഉള്ളവനെ വിചാരിച്ചുകൊണ്ടു,

2 നീ കൊതിയൻ എന്നു വരികിൽ
തൊണ്ടെക്കു കത്തി ഇട്ടുകൊൾ്ക.

3 ചതിയപ്പമാകകൊണ്ട്
അവന്റേ രസപദാൎത്ഥങ്ങളെ ആഗ്രഹിക്കരുതു.

4 സമ്പന്നനാവാൻ അദ്ധ്വാനിക്കരുതു
ഈ നിന്റേ വിവേകത്തെ വെച്ചൊഴിക;

5 (പക്ഷേ) നിന്റേ കണ്ണുകൾ അതിലേക്കു പറന്നിട്ട് അത് ഇല്ലാതാകേണം
വാനത്തേക്കു പറക്കും കഴുകു പോലേ [എന്നോ?
(സമ്പത്തു) തനിക്കു ചിറകുകളെ ഉണ്ടാക്കും നിശ്ചയം.

6 ചീത്തക്കണ്ണുള്ളവന്റേ അപ്പം തിന്നുകയും
അവന്റേ രസപദാൎത്ഥങ്ങളെ ആഗ്രഹിക്കയും അരുതു;

7 അവൻ മനസ്സിൽ നിദാനിക്കും പോലേ അത്രേ അവൻ ആകുന്നതു,
തിന്നു കുടിച്ചോളു എന്നു നിന്നോടു പറഞ്ഞാലും
അവന്റേ ഹൃദയം നിന്നോടുള്ളതല്ല; [ 321 ] 8 നീ തിന്ന കഷണവും കക്കി
നിന്റേ മനോഹരവാക്കുകളെ നഷ്ടമാക്കിക്കളയും.

9 മൂഢന്റേ ചെവികളിൽ പറയൊല്ല
നിന്റേ ചൊല്ലുകളുടേ ബോധം അവൻ നിരസിക്കുമല്ലോ.

10 പണ്ടേത്തേ അതിരിനെ നീക്കൊല്ല (൨൨, ൨൮)
അനാഥരുടേ വയലിൽ ആക്രമിക്കയും അരുതു;

11 അവരുടേ വീണ്ടെടുപ്പുകാരൻ ശക്തനല്ലോ
അവരുടേ വ്യവഹാരത്തെ അവൻ നിന്നോടു വ്യവഹരിക്കും.

12 ശിക്ഷയിലേക്കു നിന്റേ ഹൃദയവും
അറിവിൻ മൊഴികളിലേക്കു നിൻ ചെവികളെയും കൊണ്ടുവരിക.

13 പൈതലിന്നു ശിക്ഷയെ മുടക്കായ്ക
അവനെ വടി കൊണ്ടു അടിച്ചാൽ ചാകയില്ല (൧൯, ൧൮).

14 നീ വടി കൊണ്ട് അടിച്ചിട്ട്
അവന്റേ ദേഹിയേ പാതാളത്തിൽനിന്ന് ഉദ്ധരിക്കും.

15 എന്മകനേ, നിന്റേ ഹൃദയത്തിന്നു ജ്ഞാനം ഉണ്ടായാൽ
എന്റേ ഹൃദയവും എന്റേതു കൂടേ സന്തോഷിക്കും,

16 എന്റേ ഉൾ്പൂവും ഉല്ലസിക്കും
നിന്റേ അധരങ്ങൾ നേർ ഉരെക്കയിൽ തന്നേ.

17 നിന്റേ ഹൃദയം പാപികളിൽ അല്ല
യഹോവാഭയത്തിലത്രേ എല്ലാനാളും എരിവു ഭാവിപ്പൂതാക;

18 പിൻകാലം ഉണ്ടാകയാൽ
നിന്റെ പ്രത്യാശ അറ്റു പോകയില്ലല്ലോ.

19 എന്മകനേ, നീ കേട്ടുകൊണ്ടു ജ്ഞാനിയാക
ഹൃദയത്തെ വഴിക്കേ നടത്തിക്കൊൾ്ക.

20 വീഞ്ഞിൽ മദിക്കുന്നവരിലും
മാംസം മുടിക്കുന്നവരിലും കൂടൊല്ല,

21 കാരണം മദ്യപന്നും മുടിയന്നും അവകാശമില്ലാതാകും
അതിനിദ്ര ചീളകളെ ഉടുപ്പിക്കയും ആം.

22 നിന്നെ ജനിപ്പിച്ച അപ്പനെ കേൾ്ക്ക
മൂക്കയാൽ നിന്റേ അമ്മയെ നിരസിക്കയും ഒല്ല;

23 ജ്ഞാനം ശിക്ഷ വിവേകം ഇവയുമായി
സത്യത്തെ സമ്പാദിക്കയും വില്ക്കായ്കയും വേണം; [ 322 ] 24 നീതിമാന്റേ അപ്പൻ ആനന്ദിച്ചു മകിഴും
ജ്ഞാനിയെ ജനിപ്പിച്ചവൻ അവനിൽ സന്തോഷിക്കും;

25 നിന്റേ അമ്മയപ്പന്മാർ സന്തോഷിക്കയും
നിന്നെ പെറ്റവൾ ആനന്ദിക്കയും ആക!

26 എന്മകനേ, നിന്റേ ഹൃദയത്തെ എനിക്കു താ,
നിൻ കണ്ണുകൾ എന്റേ വഴികളിൽ പ്രസാദിപ്പൂതാക!

27 വേശ്യയാകട്ടേ ആഴമുള്ള കുഴി (൨൨, ൧൪)
അന്യയും ഞെരുക്കമുള്ള കിണറു;

28 മോഷ്ടാവിനെ പോലേ ആയവൾ തന്നേ പതിയിരുന്നു
മനുഷ്യരെ തോല്പിക്കുന്നവരുടേ എണ്ണം അധികമാക്കുന്നു.

29 ആൎക്ക് അയ്യോ ആൎക്ക് അയ്യയ്യോ,
ആൎക്കു പിണക്കുകൾ ആൎക്ക് ഖേദം ആൎക്കു വെറുതേ (ഏറ്റ) മുറിവുകൾ,
ആൎക്കു കണ്ണുകളുടേ മങ്ങൽ?

30 വീഞ്ഞിനോടു വൈകി ഇരിക്കുന്നവൎക്കു
വിരകിയ മദ്യം രുചി നോക്കുവാൻ പൂകുന്നവൎക്കു തന്നേ.

31 അത് ചുവക്കുന്നു എന്നും
പാനപാത്രത്തിൽ കണ്മണി പോലേ കാട്ടുന്നു എന്നും
സരിയായി ഇറങ്ങുന്നു എന്നും വീഞ്ഞിനെ നോക്കരുത് !

32 അതിൻ ഒടുവോ നാഗം പോലേ തീണ്ടും
മൂൎക്കനെ പോലേ കൊത്തും.

33 നിന്റേ കണ്ണുകൾ പരസ്ത്രീകളെ കാണ്കയും
ഹൃദയം മറിപ്പുകൾ ഉരക്കയും,

34 നീ കടലിൻ ഉള്ളിൽ ശയിക്കുന്നവനോടും
പാമരത്തിൻ മുകളിൽ ഉറങ്ങുന്നവനോടും ഒത്തു വരികയും ആം.

35 ഹോ എന്നെ അടിച്ചിട്ടും നോവില്ല
തച്ചിട്ടും അറിവില്ല,
എപ്പോൾ ഉണരും? പിന്നേയും വേണം, അതിനെ ഇനി തേടും എന്നത്രേ.

൨൪. അദ്ധ്യായം.

1 ദുൎജ്ജനങ്ങളിൽ അസൂയ ഭാവിക്കയും
അവരോടു കൂടുവാൻ ആഗ്രഹിക്കയും അരുതു;

2 കാരണം അവരുടേ ഹൃദയം നാശത്തെ ധ്യാനിക്കയും
അധരങ്ങൾ കിണ്ടത്തെ ഉരെക്കയും ഉള്ളു. [ 323 ] 3 ജ്ഞാനത്താലേ ഭവനം പണിയപ്പെടൂ
വിവേകത്താലേ സ്ഥിരമാവു;

4 അറിവിനാലേ അകങ്ങളിൽ നിറവു വിലയേറിയതും
മനോഹരവും ആയ ധനം ഒക്കവേ.

5 ജ്ഞാനമുള്ള പുരുഷൻ ഊക്കും
അറിവുള്ള ആൾ ഉരത്ത ബലവും പൂണ്ടിരിക്കും.

6 കാരണം നയസാമൎത്ഥ്യത്താൽ നീ പോർ നടത്തിക്കൊൾ്കയും
മന്ത്രികൾ പെരുകുന്നതിൽ രക്ഷ ഉണ്ടാകയും (൧൧, ൧൪) ചെയ്യും.

7 ജ്ഞാനം എന്നത് ഭോഷന് അത്യുന്നതം
(നഗര) വാതുക്കൽ അവൻ വായ് മിണ്ടാതു.

8 തിന്മ ചെയ്വാൻ നണ്ണിക്കൊള്ളുന്നവനെ
ദുശ്ചിന്തക്കാരൻ എന്നു വിളിക്കും.

9 പാപമായതു ഭോഷത്വത്തിന്റേ ചിന്തയത്രേ
മനുഷ്യൎക്കു വെറുപ്പായതു പരിഹാസി.

10 ഞെരുക്കത്തിൻ നാളിൽ നീ ശിഥിലനായി കാണിച്ചു എങ്കിൽ
നിന്റേ ഊക്കു ചുരുങ്ങി.

11 മരണത്തിലേക്കു കൊണ്ടുപോകുന്നവരെയും
കുലനിലത്തേക്ക് ആടി നടക്കുന്നവരെയും ഉദ്ധരിക്ക, അല്ലയോ തടുത്താ

12 ഇതാ ഞങ്ങൾ അറിഞ്ഞിട്ടില്ല എന്നു നീ പറയുന്നു എങ്കിൽ [ലും!
ഹൃദയങ്ങളെ തുക്കിനോക്കുന്നവൻ (൨൧, ൨) വിവേചിക്കയില്ലയോ,
നിന്റേ ദേഹിയെ സൂക്ഷിക്കുന്നവൻ അറിയായ്കയോ?
അവൻ മനുഷ്യനു തൻ ക്രിയെക്കു തക്ക പകരം ചെയ്യും.

13 എന്മകനേ, നല്ലതെന്നിട്ടു തേനും
അണ്ണാക്കിൽ മധുരിച്ചിട്ടു തേങ്കട്ടയും തിന്നുക;

14 അതേ പ്രകാരം നിൻ ദേഹിക്കു ജ്ഞാനം എന്നറിക,
അതിനെ കണ്ടെത്തി എങ്കിൽ പിൻകാലം ഉണ്ടു
നിന്റേ പ്രത്യാശ അററുപോകയും ഇല്ല (൨൩, ൧൮).

15 ഹേ ദുഷ്ടനേ, നീതിമാന്റേ പാൎപ്പിന്നു പതിയിരിക്കൊല്ല
അവന്റേ ശയ്യയെ പാഴാക്കൊല്ല;

16 കാരണം നീതിമാൻ ഏഴുരു വീണാലും എഴുനീല്ക്കും
ദുഷ്ടന്മാർ ദുൎഗ്ഗതി വന്നാൽ ഇടറി പോകും.

17 നിന്റേ ശത്രു വീഴ്കയിൽ സന്തോഷിക്കായ്ക
അവൻ ഇടറുകയിൽ നിന്റേ ഹൃദയം ആനന്ദിക്കായ്ക, [ 324 ] 18 അല്ലെങ്കിൽ യഹോവ കാണ്കയും അവന്റേ കണ്ണുകൾ്ക്ക് ആകാ എന്നു തോ
അവനിൽനിന്നു സ്വകോപത്തെ തിരിക്കയും ചെയ്യും. [ന്നുകയും

19 ദുഷ്കൎമ്മികളിൽ ക്രോധിക്കൊല്ല (സങ്കീ. ൩൭, ൧)
ദുഷ്ടന്മാരിൽ അസൂയ ഭാവിക്കൊല്ല (൧).

20 ആകാത്തവനു പിങ്കാലം ഇല്ല
ദുഷ്ടന്മാരുടേ വിളക്കു കെടും (൧൩, ൯).

21 എന്മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക,
മറുക്കുന്നവരോട് ഇടപെടൊല്ല.

22 കാരണം അവരുടേ ആപത്തു പെട്ടന്ന് ഉദിക്കും
ഇരുവൎക്കുമുള്ള അധഃപതനം ആൎക്കറിയാം?

23 ഇവയും ജ്ഞാനികളുടേവ.
(൨൩— ൩൪).

ന്യായവിസ്താരത്തിൽ മുഖം നോക്കുന്നതു നന്നല്ല;

24 ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ
വംശങ്ങൾ ശപിക്കും കുലങ്ങൾ പ്രാവിക്കളയും;

25 ശിക്ഷിക്കുന്നവൎക്കു സുഖം ഉണ്ടാം
ഉത്തമ അനുഗ്രഹം അവരുടേ മേൽ വരും.

26 സരിയായ ഉത്തരങ്ങളെ അരുളുന്നവൻ
അധരങ്ങളെ ചുംബിക്കും (പോലേ).

27 വെളിയേ നിന്റേ പ്രവൃത്തിയെ അനുഷ്ഠിക്ക
വയലിൽ അതിനെ സാധിച്ചു കൊൾ്ക
ശേഷം നിന്റേ ഭവനവും പണിതു കൊള്ളാം.

28 ക്രട്ടുകാരനിൽ വൃഥാസാക്ഷിയാകരുത്
നിന്റേ അധരങ്ങളെക്കൊണ്ടു പക്ഷേ വഞ്ചിക്കയോ?

29 അവൻ എനിക്കു ചെയ്തതിന്ന് ഒത്തവണ്ണം ഞാൻ അവനെ ചെയ്യും
ആയാളുടേ ക്രിയെക്കു പ്രതിക്രിയ നടത്തും എന്നു പറയല്ലേ (൨൦, ൨൨).

30 മടിയന്റേ വയലിലും
ബുദ്ധിക്കുറവുള്ള മനുഷ്യന്റേ പറമ്പിലും ഞാൻ കടന്നു;

31 അതാ മുച്ചൂടും തൂവ കയറീട്ടും
ഈങ്ങ കെട്ടി മൂടിയിട്ടും
അതിൻ കന്മതിൽ ഇടിഞ്ഞിട്ടും,

32 ഞാൻ നോക്കി മനസ്സിലാക്കി
കണ്ടു ശിക്ഷ പഠിച്ചിതു: [ 325 ] 33 (൬, ൧൦s) ഇനിയും കുറേ ഉറക്കം കുറേ തുയിൽ
കുറേ കൈ കെട്ടി ശയിക്ക!

34 എന്നിട്ടു നിന്റേ ദാരിദ്ര്യം മെല്ലേ നടക്കയും [(എന്നത്രേ).
പലിശക്കാരനെ പോലേ ഓരോ കുറച്ചലും നിന്നോട് എത്തുകയും ചെയ്യും

ശലോമോന്റേ സദൃശങ്ങൾ.

(അ. ൨൫— ൨൯).

൨൫. അദ്ധ്യായം.

1 യഹൂദാരാജാവായ ഹിജക്കീയ്യാവിന്റേ ആളുകൾ
പകൎത്തെഴുതിയ ഇവയും ശലോമോന്റേ സദൃശങ്ങൾ.

2 കാൎയ്യത്തെ മറെക്കുന്നത് ദൈവത്തിന്റേ തേജസ്സ്
കാൎയ്യത്തെ ആരായ്ക രാജാക്കളുടേ തേജസ്സ്.

3 ഉയരംകൊണ്ടു വാനങ്ങളും ആഴംകൊണ്ടു ഭൂമിയും
രാജാക്കളുടേ ഹൃദയവും ആരാഞ്ഞു കൂടാ.

4 വെള്ളിയിൽനിന്നു കറ നീക്കിട്ടു
തട്ടാന് ഉരു സാധിച്ചു,

5 രാജാവിൻ മുമ്പിൽനിന്നു ദുഷ്ടനെ നീക്കീട്ടു
അവന്റേ സിംഹാസനം സ്ഥിരമാം.

6 രാജാവിൻ മുമ്പിൽനിന്നു പ്രഭാവം നടിക്കൊല്ല
മഹത്തുക്കളുടേ സ്ഥാനത്തും നിൽക്കൊല്ല;

7 നിന്റേ കണ്ണുകൾ കണ്ടു ഉദാരനു മുമ്പോകേ
നിന്നെ താഴ്ത്തി വെക്കുന്നതിനെക്കാൾ
ഇങ്ങോട്ടു കരേറി വാ എന്നു നിന്നോടു പറഞ്ഞാൽ ഏറ നല്ലതല്ലോ.

8 വ്യവഹാരത്തിന്നു വിരഞ്ഞു പുറപ്പെടരുതു
അല്ലെങ്കിൽ കൂട്ടുകാരൻ നിണക്കു ലജ്ജ വരുത്തുമ്പോൾ
ഒടുവിൽ നീ എന്തെങ്കിലും ചെയ്തു പോകുമല്ലോ;

9 കൂട്ടുകാരനോടു നിന്റേ വ്യവഹാരം വ്യവഹരിക്ക എങ്കിലും
മറേറവന്റേ രഹസ്യം വെളിപ്പെടുത്തല്ലേ;

10 അല്ലാഞ്ഞാൽ കേൾ്ക്കുന്നവൻ നിന്നെ മാനം കെടുക്കയും
നിന്റേ ദുഷ്കീൎത്തി മാറായ്കയും ആം.

11 വെള്ളിത്താലങ്ങളിൽ പൊൻ നാരങ്ങകളായതു
തരത്തിൽ ചൊല്ലിയ വാക്കു. [ 326 ] 12 പൊൻകടുക്കനും തങ്കത്താലേ ആഭരണവും ആയതു
കേൾ്ക്കുന്ന ചെവിയോടു ശാസിക്കുന്ന ജ്ഞാനി.

13 കൊയ്ത്തുനാളിൽ ഉറെച്ച മഞ്ഞിനാലേ തണുപ്പിന്ന് ഒത്തതു
വിശ്വസ്തനായ ഓട്ടാളൻ തന്നെ അയച്ചവൎക്കു;
യജമാനന്മാരുടേ ഉള്ളത്തെ അവൻ നിവിൎത്തുന്നു.

14 മഴയില്ലാത്ത മുകിലും കാറ്റും ആയതു
വ്യാജക്കാഴ്ചകളെ ചൊല്ലി പ്രശംസിക്കുന്നവൻ.

15 ദീൎഘശാന്തതയാൽ അധികാരിയെ സമ്മതിപ്പിക്കാം
മൃദുവായ നാവ് അസ്ഥിയെയും നുറുക്കും.

16 നിണക്കു തേൻ കിട്ടി (എങ്കിൽ) മതിയാവോളം തിന്നുക
അതിതൃപ്തനായി അതിനെ ഛൎദ്ദിക്കാതിരിപ്പാന്തന്നേ.

17 തോഴന്റേ വീട്ടിൽ നിന്റേ കാലിനെ മതിയാക്കുക
അവൻ അതിതൃപ്തനായി നിന്നെ പകെക്കാതിരിപ്പാൻ തന്നേ.

18 മഴുവും വാളും കൂൎത്ത അമ്പും ആയതു
കൂട്ടുകാരന്റേ നേരേ കള്ളസാക്ഷി പറയുന്ന ആൾ.

19 പുഴുത്ത പല്ലും ആടുന്ന കാലും ആയത്
ഞെരുക്കത്തിൻ നാളിൽ തോല്പിക്കുന്നവനെ ആശ്രയം.

20 നീഹാരനാളിൽ വസ്ത്രം കളഞ്ഞവനും ക്ഷാരത്തിൻ മേൽ കാടിയും ആയതു
വിഷണ്ണഹൃദയത്തിന്നു പാട്ടുകൾ പാടുന്നവൻ.

21 നിന്റേ പകയനു വിശന്നാൽ അപ്പം ഭക്ഷിപ്പിക്ക,
ദാഹിച്ചാൽ അവനെ വെള്ളം കുടിപ്പിക്ക;

22 കാരണം അവന്റേ തലമേൽ നീ തീക്കനൽ കൂട്ടുന്നു
യഹോവ നിണക്കു പകരം ചെയ്യും.

23 മഴയെ പേറുന്നതു വടക്കൻ കാറ്റു,
മുഷിഞ്ഞ മുഖങ്ങളെ ഒളിനാവു.

24 വഴക്കുകാരത്തിയുള്ള കൂട്ടുവീട്ടിലും നല്ലതു
മേല്പുരക്കോണിൽ വസിക്ക (൨൧, ൯).

25 തളൎന്ന ദേഹിക്കു തണുത്ത വെള്ളം
അകന്ന ദിക്കിൽനിന്നു നല്ല കേൾ്വി.

26 കലങ്ങിയ ഉറവും പൊട്ടക്കിണറും ആയത്
നീതിമാൻ ദുഷ്ടന്റേ മുമ്പിൽ കുഴഞ്ഞു പോകുന്നതു.

27 തേൻ ഏറേ തിന്നുന്നതു നന്നല്ല
കനത്തവ ശോധന ചെയ്യുന്നതത്രേ തേജസ്സ്. [ 327 ] 28 മതിലില്ലാതേ തകൎന്നു പോയ പട്ടണമായതു
ആത്മാവിന്ന് അടക്കമില്ലാത്ത പുരുഷൻ.

൨൬. അദ്ധ്യായം.

1 വേനല്ക്കാലത്ത് ഉറച്ച മഞ്ഞും കൊയ്ത്തിൽ മഴയും (പെയ്യും) കണക്കനേ
മൂഢനു തേജസ്സു യോഗ്യമല്ല.

2 കുരികിൽ ഉഴലുകയും മേവൽപക്ഷി പറക്കയും കണക്കനേ
വൃഥാശാപം പറ്റാതേ പോകും.

3 കുതിരെക്കു ചമ്മട്ടിയും കഴുതെക്കു കടിഞ്ഞാണും
മൂഢരുടേ പുറത്തിന്നു വടിയും.

4 മൂഢന് അവന്റേ ഭോഷത്വത്തിൻ പ്രകാരം ഉത്തരം പറയരുതു
നീയും അവൻ ഒവ്വാതിരിപ്പാൻ.

5 മൂഢന് അവന്റേ ഭോഷത്വത്തിൻ പ്രകാരം ഉത്തരം പറക
തൻ കണ്ണുകളിൽ അവൻ ജ്ഞാനി ആകാതിരിപ്പാൻ.

6 തൻ കാലുകളെ അറുത്തും സാഹസം കുടിച്ചും കൊള്ളുന്നതു
മൂഢന്റേ കൈക്കൽ വൎത്തമാനം അയക്കുന്നവൻ.

7 മുടന്തനിൽനിന്നു തുടകൾ ഞേലുന്നതു
മൂഢരുടേ വായിലേ സദൃശവും.

8 കവിണയോടു കല്ലിനെ മുറുക്കും കണക്കനേ
മൂഢനു തേജസ്സ് കൊടുക്കുന്നവനത്രേ.

9 മത്തന്റേ കൈയിൽ ഓങ്ങുന്ന മുൾ്ചെടിയും
മൂഢരുടേ വായിലേ സദൃശവും (൭).

10 എല്ലാറ്റിലും മുറിയേല്പിക്കുന്ന വില്ലാളിയും
മൂഢനെ പണിക്കാക്കുന്നവനും കണ്ടവരെ പണിക്കാക്കുന്നവനും (ഒക്കും).

11 നായി ഛൎദ്ദിച്ചതിലേക്കു തിരിയും പോലേ
മൂഢൻ തൻ ഭോഷത്വം ആവൎത്തിക്കുന്നു.

12 തൻ കണ്ണുകളിൽ ജ്ഞാനിയായവനെ കണ്ടുവോ?
അവനെക്കാളും മൂഢനിൽ പ്രത്യാശ ഏറും.

13 വഴിയിൽ കോളരി ഉണ്ടു
വീഥികളുടേ മദ്ധ്യേ സിംഹം എന്നു മടിയൻ പറഞ്ഞു (൨൨, ൧൩).

14 കതകു തന്റേ ഉരല്ക്കുറ്റിയിലും
മടിയൻ തന്റേ കിടക്കയിലും തിരിയും. [ 328 ] 15 മടിയൻ തളികയിൽ കൈ കുഴിച്ചിട്ടു
തൻ വായിലേക്കു മടക്കുവാനും മടിക്കുന്നു (൧൯, ൨൪).

16 സാരമുള്ള ഉത്തരം പറയുന്ന എഴുവരിലും
മടിയൻ തൻ കണ്ണുകളിൽ ജ്ഞാനിയാകുന്നു.

17 നായുടേ ചെവികളെ പിടിക്കുന്നതു
കടക്കുമ്പോൾ തനിക്കല്ലാത്ത വക്കാണത്തിൽ ചൊടിക്കുന്നവൻ.

18 ഭ്രാന്തൻ തീയമ്പുകളും അസ്ത്രങ്ങളും
മരണവും ചൊരിയും കണക്കനേ,

19 തോഴനെ ചതിച്ചിട്ടു
ഞാൻ കളിച്ചുവല്ലോ എന്നു പറയുന്ന ആൾ.

20 വിറക് ഒടുങ്ങിയാൽ തീ കെടും
നുണയൻ ഇല്ലാഞ്ഞാൽ വഴക്ക് ഒഴിയും.

21 കനലിന്നു കരിയും തീക്കു വിറകും
വക്കാണം കൊളുത്തുവാൻ വഴക്കുകാരനും (വേണം).

22 നുണയന്റേ വാക്കുകൾ പലഹാരങ്ങൾ പോലേ
ഉടലിന്റേ അകങ്ങളിൽ ഇറങ്ങുന്നു (൧൮, ൮).

23 മാടോടു പൊതിഞ്ഞ കറക്കൻവെള്ളിയായതു
(അൻപാൽ) എരിയുന്ന അധരങ്ങളോടേ വല്ലാത്ത ഹൃദയം.

24 അധരങ്ങളാൽ പകയൻ ഭാവം മറെച്ചു
ഉള്ളത്തിൽ ചതിയെ വെക്കുന്നു;

25 ഒച്ചയെ പതുപ്പിക്കുന്നു എങ്കിൽ അവനെ വിശ്വസിക്കായ്ക
അവന്റേ ഉള്ളിൽ ഏഴു വെറുപ്പുകൾ ഉണ്ടു നിശ്ചയം.

26 വ്യാജത്താൽ പകയെ മൂടി എങ്കിലും
സഭയിൽ വെച്ച് അവന്റേ തിന്മ വെളിപ്പെടും.

27 കുഴിയെ കുഴിക്കുന്നവൻ അതിലേ വീഴും
കല്ലിനെ (മേലോട്ടു) ഉരുട്ടുന്നവനു നേരേ അത് തിരിയും (സങ്കീ. ൭, ൧൬s).

28 ചതിനാവ് തന്നാൽ പൊടിയുന്നവരെ പകെക്കയും
മിനുസവായി ഉന്തി വീഴിക്കയും ചെയ്യുന്നു.

൨൭. അദ്ധ്യായം.

1 നാളയെ ചൊല്ലി പ്രശംസിക്കരുത്
ഒരു നാൾ എന്ത് (എല്ലാം) ഉളവാക്കും എന്നറിയുന്നില്ലല്ലോ.

2 നിന്റേ വായല്ല മറെറാരുവൻ നിന്നെ പുകഴ്ത്തുക
നിന്റേ അധരങ്ങളല്ല അന്യനത്രേ! [ 329 ] 3 കല്ലിന്നു ഘനവും മണലിന്നു തൂക്കവും
രണ്ടിലും ഭാരം ഏറയുള്ളതു ഭോഷന്റേ വ്യസനം.

4 ഊഷ്മാവിൻ കൊടൂരവും കോപത്തിൻ കവിച്ചലും,
എരിവിനോടു നില്പവൻ ആർ?

5 മറെച്ച സ്നേഹത്തിലും നല്ലതു
തുറന്ന ആക്ഷേപണം.

6 സ്നേഹിതന്റേ മുറിവുകൾ വിശ്വാസമുള്ളവ
പകയന്റേ ചുംബനങ്ങൾ വഴിഞ്ഞവ.

7 തൃപ്തി വന്ന ദേഹി തേങ്കട്ടയും ചവിട്ടും
വിശന്ന ദേഹിക്ക് എല്ലാ കൈപ്പും മധുരം.

8 തൻ കൂടിനെ വിട്ടുഴലുന്ന കുരികിൽ കണക്കനേ
സ്വസ്ഥലത്തെ വിട്ടുഴലുന്ന ആൾ.

9 ഹൃദയത്തെ സന്തോഷിപ്പിക്കുന്നതു തൈലസുഗന്ധങ്ങളും
മാനസാലോചനയാലേ തോഴന്റേ മാധുൎയ്യവും.

10 നിൻ തോഴനെയും അപ്പന്റേ തോഴനെയും വിടായ്കയും
നിൻ ആപത്തിൻ നാളിൽ സഹോദരന്റേ വീട്ടിൽ ചെല്ലായ്കയും,
ദൂരസഹോദരനിൽ അടുത്ത അയല്ക്കാരൻ നല്ലതല്ലോ.

11 എന്മകനേ, ജ്ഞാനിയാക എന്നാൽ എന്റേ ഹൃദയം സന്തോഷിക്കയും
എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറകയുമാം.

12 കൌശലക്കാരൻ തിന്മ കണ്ട് ഒളിച്ചുകൊണ്ട്
അജ്ഞന്മാർ കടന്നു പിഴ ഒപ്പിച്ചു (൨൦, ൩).

13 അവന്റേ വസ്ത്രം എടുത്തുകൊൾ അവൻ പരന് ഉത്തരവാദിയായല്ലോ
അന്യെക്കു വേണ്ടി അവന്റേ പണയം പറ്റിക്കൊൾ (൨൦, ൧൬).

14 നന്ന രാവിലേ മഹാശബ്ദത്താൽ കൂട്ടുകാരനെ അനുഗ്രഹിച്ചാൽ
അത് അവന് ശാപം എന്ന് എണ്ണപ്പെടും.

15 വന്മാരിയുടേ നാളിൽ നിരന്തരധാരയും
വഴക്കുകാരത്തിയും തമ്മിൽ ഒക്കും (൧൯, ൧൩);

16 അവളെ അടക്കുന്നവൻ കാറ്റിനെ അടക്കുന്നു
അവന്റേ വലങ്കൈ നെയി പിടിക്കും (പോലേ).

17 ഇരിമ്പിനാൽ ഇരിമ്പിന്നു മൂൎച്ച കൂടും
കൂട്ടുകാരന്റേ മുഖത്തിന്നു താൻ മൂൎച്ച വരുത്തേണ്ടു.

18 അത്തിയെ സൂക്ഷിക്കുന്നവൻ അതിന്റേ പഴം ഭുജിക്കും,
തന്റേ യജമാനനെ കാക്കുന്നവനു തേജസ്സ് ഉണ്ടാകും.

19 വെള്ളത്തിൽ മുഖത്തിന്നു മുഖം (കാണും) പോലേ തന്നേ
മനുഷ്യഹൃദയത്തിന്നു മനുഷ്യൻ. [ 330 ] 20 പാതാളത്തിന്നും കേടിടത്തിന്നും തൃപ്തിയില്ല
മനുഷ്യകണ്ണുകൾ്ക്കും തൃപ്തിയില്ല.

21 വെള്ളിക്കു പുടവും പൊന്നിന്നു ഉലയും (൧൭, ൩)
ആൾ്ക്കോ പ്രശംസെക്കു (മതിപ്പു).

22 ഭോഷനെ ഉരലിൽ നെന്മണികളോട്
ഉലക്കകൊണ്ടു കുത്തിയാലും
അവന്റെ ഭോഷത്വം വേൎവ്വിടുകയില്ല.

23 നിന്റേ ആടുകളുടേ ലക്ഷണം തിരിച്ചറിക
കുന്നുകാലിക്കൂട്ടങ്ങളെ കുറിക്കൊൾ്ക;

24 കാരണം സ്വരൂപിച്ചത് എന്നേക്കുമുള്ളതല്ല,
അരചമുടി തലമുറതലമുറെക്കും എന്നോ?

25 പുല്ല് (അരിഞ്ഞു) പൂക്കിട്ടു പൈമ്പുല്ല് കാണായി
മലകളിലേ തൃണങ്ങളും ശേഖരിക്കപ്പെട്ടാൽ,

26 നിന്റേ ഉടുപ്പിന്നു കുഞ്ഞാടുകളും
വയലിന്റേ വിലെക്കു കോലാടുകളും പോരും;

27 നിണക്കും ഭവനത്തിന്നും ആഹാരത്തിന്നു മതിയായ ആട്ടിൻ പാലും
നിന്റേ ദാസിമാൎക്കു ജീവിതവും (ഉണ്ടാകും).

൨൮. അദ്ധ്യായം.

1 ഒരുത്തനും പിന്തുടരായ്കിലും ദുഷ്ടന്മാർ മണ്ടുന്നു
നീതിമാന്മാർ കോളരിയെ പോലേ തേറുന്നു.

2 നാടു ദ്രോഹിച്ചാൽ അതിലേ പ്രഭുക്കൾ അനേകർ
വിവേകവും അറിവും ഉള്ള മനുഷ്യനാൽ നില ദീൎഘിക്കും.

3 താൻ ദരിദ്രനായി എളിയവരെ ഉപദ്രവിക്കുന്ന പുരുഷൻ
അന്നം ഇല്ലാതവണ്ണം വാരിക്കളയുന്നൊരു മഴ.

4 ധൎമ്മോപദേശത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പുകഴ്ത്തും
ധൎമ്മത്തെ കാക്കുന്നവർ അവരോട്ടു കയൎക്കും.

5 ആകായ്മക്കാൎക്കു ന്യായം തിരിയാ
യഹോവയെ അന്വേഷിക്കുന്നവൎക്കു സകലവും തിരിയും.

6 ഇരുവഴികളിൽ വക്രനായ ധനവാനിലും
തൻ തികവിൽ നടക്കുന്ന ദരിദ്രൻ നല്ലു (൧൯, ൧).

7 വിവേകമുള്ള പുത്രൻ ധൎമ്മോപദേശത്തെ സൂക്ഷിക്കുന്നു
മുടിയന്മാരോടു പെരുമാറുന്നവൻ അപ്പനെ ലജ്ജിപ്പിക്കുന്നു. [ 331 ] 8 പലിശയും പൊലുവുംകൊണ്ടു സമ്പത്തിനെ വൎദ്ധിപ്പിക്കുന്നവൻ
എളിയവരെ കനിയുന്നവന്നത്രേ സ്വരൂപിക്കുന്നതു.

9 ധൎമ്മത്തെ കേളതേ
ചെവിയെ മാറ്റുന്നവന്റേ പ്രാൎത്ഥനയും വെറുപ്പു.

10 നേരുള്ളവരെ ദുൎവ്വഴിയിൽ തെറ്റിക്കുന്നവൻ
തന്റേ കുഴിയിൽ തന്നേ വീഴും
തികവുള്ളവർ നന്മയെ അവകാശമാക്കും താനും.

11 ധനമുള്ള പുരുഷൻ തൻ കണ്ണുകളിൽ ജ്ഞാനി,
വിവേകമുള്ള എളിയവൻ അവനെ പരീക്ഷിക്കും താനും.

12 നീതിമാന്മാർ ഉല്ലസിച്ചാൽ മഹാഘോഷം
ദുഷ്ടന്മാർ ഉയൎന്നാൽ മനുഷ്യർ ഒതുങ്ങിക്കൊള്ളും.

13 തന്റേ ദ്രോഹങ്ങളെ മൂടുന്നവനു സിദ്ധിയില്ല,
ഏറ്റു പറഞ്ഞു വിടുന്നവനു കനിവുണ്ടാകും.

14 നിത്യം പേടിക്കുന്ന മനുഷ്യൻ ധന്യൻ,
ഹൃദയത്തെ കഠിനമാക്കുന്നാൻ തിന്മയിൽ വീഴും.

15 അലറുന്ന സിംഹവും ഇരെക്കു തെണ്ടുന്ന കരടിയും ആയതു
എളിയ ജനത്തിന്മേൽ വാഴുന്ന ദുഷ്ടൻ.

16 ഹേ വിവേകങ്ങൾ കുറഞ്ഞും ഉപദ്രവങ്ങൾ പെരുത്തും ഉള്ള തമ്പുരാനേ!
ദുൎല്ലാഭത്തെ പകെക്കുന്നവൻ വാഴുനാളെ ദീൎഘമാക്കും.

17 ഒരു പ്രാണരക്തം (ചിന്നീട്ടു) പീഡിക്കുന്ന മനുഷ്യൻ
ഗുഹയിൽ (ഇറങ്ങും) വരേ മണ്ടുന്നു ആരും അവനെ പറേറണ്ട.

18 തികവോടേ നടക്കുന്നവൻ രക്ഷപെടും
ഇരുവഴികളിൽ ചഞ്ചലിക്കുന്നവൻ നൊടിയിൽ വീഴും.

19 തൻ നിലം നടക്കുന്നവൻ ആഹാരതൃപ്തനാകും
നിസ്സാരങ്ങളെ പിന്തുടരുന്നവൻ ദാരിദ്ര്യതൃപ്തനാകും.

20 വിശ്വസ്തതയുള്ളവൻ അനുഗ്രഹപൂൎണ്ണൻ
ധനവാൻ ആകുവാൻ ബദ്ധപ്പെടുന്നവൻ നിൎദ്ദോഷൻ എന്നു വരികയില്ല.

21 മുഖം നോക്കുന്നതു നന്നല്ല ‌(൨൪, ൨൩)
അപ്പക്കഷണത്തിന്നായും പുരുഷൻ ദ്രോഹിക്കിലുമാം.

22 ചീത്ത കണ്ണുള്ളവൻ സമ്പത്തിനായി ഉഴറുന്നു
കുറച്ചൽ തനിക്കു വരും എന്നറിയുന്നതും ഇല്ല.

23 പിന്നോക്കം മാറുന്ന മനുഷ്യനെ ശാസിക്കുന്നവനു
നാവിനെ മിനുക്കുന്നവനെക്കാൾ കൃപ ലഭിക്കും.

24 അമ്മയപ്പന്മാരോടു കട്ടു. [ 332 ] ദ്രോഹം അല്ല എന്നു പറയുന്നവൻ
നാശക്കാരനു കൂട്ടാളിയത്രേ.

25 കൊതി പരന്നവൻ വഴക്കിനെ ഇളക്കും,
യഹോവയിൽ തേറുന്നവനു പുഷ്ടിയുണ്ടാകും.

26 സ്വഹൃദയത്തിൽ തേറുന്നവൻ മൂഢൻ
ജ്ഞാനത്തിൽ നടക്കുന്നവനേ വിടുവിക്കപ്പെടൂ.

27 ദരിദ്രനു കൊടുക്കുന്നവനു കുറച്ചൽ ഇല്ല
കണ്ണുകളെ മറെക്കുന്നവനു പ്രാക്കൽ പെരുകും.

28 ദുഷ്ടന്മാർ ഉയൎന്നാൽ മനുഷ്യർ ഒളിച്ചുകൊള്ളും. (൧൨),
അവർ കെട്ടു പോയാൽ നീതിമാന്മാർ പെരുകും.

൨൯. അദ്ധ്യായം.

1 പല ശാസനകൾ്ക്ക് ആളായിട്ടും കഴുത്തിനെ കഠിനമാക്കുന്നവൻ
ഉപശാന്തി കൂടാതെ പൊടുന്നനേ ഇടിഞ്ഞു പോക്കും (൬, ൧൫).

2 നീതിമാന്മാർ പെരുകിൽ ജനം സന്തോഷിക്കയും
ദുഷ്ടൻ വാണാൽ ജനം ഞരങ്ങുകയുമാം.

3 ജ്ഞാനത്തെ സ്നേഹിക്കുന്ന ആൾ അപ്പനെ സന്തോഷിപ്പിക്കുന്നു (൧൦, ൧)
വേശ്യകളോടു ഇണങ്ങുന്നവൻ സമ്പത്തിനെ കെടുക്കുന്നു.

4 ന്യായത്താലേ രാജാവ് ദേശത്തെ നിലനിറുത്തും
നികിതപ്രിയൻ അതിനെ അഴിക്കും.

5 കൂട്ടുകാരനോടു മുഖസ്തുതി പറയുന്ന പുരുഷൻ
അവന്റേ നടകൾ്ക്ക് വലയെ വിരിക്കുന്നു.

6 ദുഷ്പുരുഷന്റേ ദ്രോഹത്തിൽ കുടുക്കുണ്ടു
നീതിമാൻ ആൎത്തു സന്തോഷിക്കും താനും (൧൨, ൧൩).

7 എളിയവരുടേ വ്യവഹാരത്തെ നീതിമാൻ അറിയുന്നു
ദുഷ്ടന് അറിവു തിരിയാ.

8 പരിഹാസക്കാർ നഗരത്തെ ഊതിക്കൊളുത്തും
ജ്ഞാനികൾ കോപത്തെ ശമിപ്പിക്കും.

9 ഭോഷനായ ആളോട് ജ്ഞാനമുള്ളവൻ വഴക്കാടിയാൽ
അവൻ ചൊടിക്കയും ചിരിക്കയും അടങ്ങായ്കയുമാം.

10 ചോര തൂകുന്നവർ തികവുള്ളവനെ പകെക്കും
നേരുള്ളവർ അവന്റേ ദേഹിയെ (രക്ഷിപ്പാൻ) തേടും.

11 തന്റേ മനക്കലക്കം ഒക്കയും മൂഢൻ പുറത്തു വിടുന്നു
ജ്ഞാനി അതിനെ വഴിയോട്ടു ശമിപ്പിക്കും.[ 333 ] 12 വാഴുന്നോൻ ചതിവാക്കിനെ കുറിക്കൊള്ളുന്നവൻ എങ്കിൽ
അവന്റേ ഭൃത്യന്മാർ ഒക്ക ദുഷ്ടന്മാർ.

13 ദരിദ്രനും കാണക്കാരനും തമ്മിൽ മുട്ടുന്നു
ഇരുവരുടേ കണ്ണുകളെയും യഹോവ പ്രകാശിപ്പിക്കുന്നു (൨൨, ൨).

14 രാജാവ് എളിയവൎക്കു സത്യത്തിൽ ന്യായം വിധിക്കുന്നവൻ എങ്കിൽ
അവന്റേ സിംഹാസനം എന്നേക്കും സ്ഥിരപ്പെടും.

15 വടിയും ശാസനയും ജ്ഞാനത്തെ കൊടുക്കും
അടക്കാതേ വിട്ട കുഞ്ഞുനോ അമ്മെക്കു നാണം വരുത്തുന്നു.

16 ദുഷ്ടന്മാർ പെരുകിൽ ദ്രോഹം പെരുകും
എന്നിട്ടു നീതിമാന്മാർ അവരുടേ വീഴ്ചയെ കാണും.

17 നിൻ മകനെ ശിക്ഷിക്ക എന്നാൽ അവൻ നിന്നെ ആശ്വസിപ്പിക്കയും
നിൻ ദേഹിക്ക് ഓമനകൾ കൊടുക്കയുമാം.

18 വെളിപ്പാട് ഇല്ലാഞ്ഞാൽ ജനം പുളെച്ചു പോകും
ധൎമ്മത്തെ കാത്താൽ ധന്യം!

19 വെറും മൊഴികളാൽ ദാസൻ വഴിക്കാകയില്ല
കാരണം അവൻ ബോധിച്ചാലും ഉത്തരം തരികയില്ല.

20 വാക്കുകളിൽ ബദ്ധപ്പെടുന്ന ആളെ കണ്ടുവോ?
അവനെക്കാളും മൂഢനിൽ പ്രത്യാശ ഏറും (൨൬, ൧൨).

21 ദാസനെ ബാല്യം മുതൽ ശിക്ഷിയാതേ പോററിയാൽ
അവൻ ഒടുവിൽ മാപ്പിള്ളയായി (നടിക്കും).

22 കോപക്കാരൻ വഴക്കിനെ കൊളുത്തുന്നു (൧൫, ൧൮)
ഊഷ്മാവുടയവനു ദ്രോഹങ്ങൾ പെരുകും.

23 മനുഷ്യന്റേ ഗൎവ്വം അവനെ താഴ്ത്തും
മനത്താഴ്മയുള്ളവൻ മാനം പ്രാപിക്കും.

24 കള്ളനോട് പങ്കിടുന്നവൻ സ്വദേഹിയെ പകെക്കുന്നു
തിരുശാപത്തെ കേട്ടിട്ടും (൩ മോ. ൫, ൧) അവൻ അറിയിക്കുന്നില്ല.

25 മനുഷ്യൎക്ക് വിറെക്കുന്നതു കുടുക്കിനെ വരുത്തും
യഹോവയിൽ തേറുന്നവൻ ഉയൎന്നിലത്താകും.

26 വാഴുന്നോന്റേ മുഖത്തെ പലരും അന്വേഷിക്കുന്നു
അവനവന്റേ ന്യായവിധി യഹോവയിൽനിന്നത്രേ.

27 നീതിമാന്മാൎക്കു വെറുപ്പായത് അക്രമക്കാരൻ
ദുഷ്ടനു വെറുപ്പോ നേൎവ്വഴിക്കാരൻ. [ 334 ] ആഗൂർ മുതലായവരുടേ വാക്കുകൾ

(൩൦ — ൩൧)

൩൦. അദ്ധ്യായം.

ആഗൂർ ലോകജ്ഞാനികളോട് എതിൎത്തു ദേവരഹസ്യങ്ങൾ മനുഷ്യന് എ
ത്താത്തവ ആകയാൽ (൫) ദൈവവചനത്തെ ആശ്രയിച്ചു (൭) ദൈവം മായയെ
അകറ്റി അലംഭാവത്തെ ഏകേണം എന്നു പ്രാൎത്ഥിച്ചു (൧൦) കുരളയെയും (൧൧)
പിതൃനിന്ദ, സ്വനീതി, ഗൎവ്വം, ഹിംസ ഈ നാലിനെയും ആക്ഷേപിച്ചു (൧൫)
അത്യാഗ്രഹികൾ (൧൭) പിതൃനിന്ദകന്മാർ (൧൮) വ്യഭിചാരികൾ (൨൧) നീചഗ
ൎവ്വികൾ ഇവരെ ശാസിച്ചു (൨൪) ജ്ഞാനോത്സാഹത്തെയും (൨൯) രാജധൈൎയ്യ
ത്തെയും (൩൨) കോപശാന്തിയെയും വൎണ്ണിക്കുന്നതു.

1 യാക്കെ പുത്രനായ ആഗൂരിന്റേ വചനങ്ങളാകുന്ന ആജ്ഞ;
ഇഥിയേലിന്നു ഇഥിയേൽ ഉക്കാൽ എന്നവരോടു തന്നേ
(ദൈവമേ ഞാൻ അദ്ധ്വാനിച്ച് അദ്ധ്വാനിച്ചു മാഴ്കിലപ്പോയി എന്നു)
ആ പുരുഷന്റേ അരുളപ്പാടാവിതു:

2 എങ്കിലോ ഞാൻ ആളല്ല മൃഗപ്രായൻ
മനുഷ്യബുദ്ധിയും എനിക്ക് ഇല്ല;

3 ജ്ഞാനത്തെ ഞാൻ പഠിച്ചതും
വിശ്വൈകവിശുദ്ധന്റേ അറിവിനെ (൯, ൧൦) അറിയുന്നതും ഇല്ല.

4 സ്വൎഗ്ഗത്തേക്കു കയറി ഇറങ്ങിയതും ആർ?
കാറ്റിനെ കൈപ്പിടികളിൽ ചേൎത്തത് ആർ?
വെള്ളങ്ങളെ വസ്ത്രത്തിൽ മുറുക്കിയതാർ?
ഭൂമിയുടേ അറുതികളെ ഒക്കയും സ്ഥാപിച്ചത് ആർ? [ന്തു?
നിണക്കറിഞ്ഞാൽ അവന്റേ പേർ എന്തു, അവന്റേ പുത്രന്നും പേർ എ

5 എങ്കിലോ ദേവന്റേ മൊഴി എല്ലാം ഊതിക്കഴിച്ചതു (സങ്കീ. ൧൮, ൩൧)
അവനിൽ തേറുന്നവൎക്ക് താൻ പലിശ.

6 അവൻ നിന്നെ ശാസിച്ചിട്ടു നീ കള്ളൻ എന്നു വരായ്വാൻ
അവന്റേ വാക്കുകളോടു കൂട്ടിവെക്കായ്ക!

7 രണ്ടിനെ ഞാൻ നിന്നോടു യാചിച്ചു
മരിക്കുമ്മുമ്പേ എന്നോടു വിലക്കരുതേ:

8 മായയും കള്ളവാക്കും എന്നോടു അകറ്റിയാലും
ദാരിദ്യവും സമ്പത്തും എനിക്കു തരാതേ
പൊറുതിക്കുള്ള അപ്പം എന്നെ തീറ്റിയാലും! [ 335 ] 9 അല്ലാഞ്ഞാൽ ഞാൻ തൃപ്തനായി
യഹോവ ആർ എന്നു ഭോഷ്കു പറകിലും
ഇല്ലായ്മ വന്നിട്ടു ഞാൻ കട്ടു
എൻ ദൈവത്തിൻ നാമത്തെ അതിക്രമിച്ചു പോകിലും ആം.

10 ദാസനെ അവന്റേ യജമാനനോടു കുരള പറയല്ലേ
അവൻ നിന്നെ ശപിച്ചിട്ടു നീ കുറ്റക്കാരൻ എന്നു വരായ്വാൻ തന്നേ.

11 ഹോ അപ്പനെ ശപിച്ചു
അമ്മയെ അനുഗ്രഹിക്കാതേ പോകുന്ന തലമുറയേ,

12 തൻ കണ്ണുകളിൽ ശുദ്ധമായി അഴക്കു വേൎവ്വിടുമാറു
കഴുകപ്പെടാത്ത തലമുറയേ,

13 കണ്ണുകൾ്ക്ക്എന്തൊരു ഉയൎച്ചയും
ഇമകൾ്ക്ക് പൊക്കവും ഉള്ള തലമുറയേ! [ളവാനായി

14 സാധുക്കളെ ഭൂമിയിങ്കന്നും അഗതികളെ മനുഷ്യരിടയിൽനിന്നും തിന്നുക
പല്ലകൾ വാളും എകിറുകൾ കത്തിയും ആയുള്ള തലമുറയേ!

15 ജളൂകെക്കു താ, താ, എന്നു (പേരുള്ള) രണ്ടു പുത്രിമാർ ഉണ്ടു;
തൃപ്തിവരാത്ത ഈ മൂവർ ഉണ്ടു
മതി എന്നു പറയാത്ത നാലും (ഉണ്ടു):

16 പാതാളവും മച്ചിയുടേ ഗൎഭപാത്രവും,
പിന്നേ വെള്ളംകൊണ്ടു ഭൂമിക്കു തൃപ്തിയില്ല
മതി എന്ന് അഗ്നി പറയുന്നതും അല്ല.

17 അപ്പനെ പരിഹസിച്ചു
അമ്മെക്ക് അനുസരണത്തെ നിരസിക്കുന്ന കണ്ണിനെ
താഴ്വരയിലേ കാക്കകൾ കൊത്തി പറിച്ചു കഴുക്കുഞ്ഞുങ്ങൾ തിന്നും.

18 മൂന്ന് എനിക്ക് അത്യത്ഭുതമായതു
നാലും അറിയായ്വരാതു:

19 വാനത്തിങ്കൽ കഴുകിന്റേ വഴി,
പാറമേലേ നാഗത്തിന്റേ വഴി,
കടലിന്നുള്ളിൽ കപ്പലിന്റേ വഴി,
കന്യകയിങ്കൽ പുരുഷന്റേ വഴി.

20 വ്യഭിചരിക്കുന്ന സ്ത്രീയുടേ വഴി അപ്രകാരമത്രേ;
അവൾ തിന്നിട്ടു വായി തുടെച്ചു
ഞാൻ അക്രമം പ്രവൃത്തിച്ചിട്ടില്ല എന്നു പറയും. [ 336 ] 21 മൂന്നിന്റേ കീഴേ ഭൂമി കുലുങ്ങുന്നു
നാലിന്റേ കീഴേ അതിന്നു നിവിൎന്നു ക്രടാ:

22 ദാസൻ അരചനായി തീൎന്നാൽ
പൊണ്ണനു ആഹാരതൃപ്തി വന്നാൽ,

23 ഇഷ്ടമല്ലാത്ത പെണ്ണു കെട്ടിയാൽ
ദാസിക്കു യജമാനിച്ചിയുടേ അവകാശം കിട്ടിയാൽ ഇവരുടേ കീഴേ.

24 ഭൂമിയിൽ ഏറ്റം ചെറിയവ
എങ്കിലും ജ്ഞാനം ഏറി വന്ന നാൽ ഇവ:

25 ബലഹീനജാതി എങ്കിലും വേനല്ക്കാലത്തു
തങ്ങൾ ആഹാരം സമ്പാദിക്കുന്ന എറുമ്പുകൾ (൬, ൮),

26 ഊക്കില്ലാത്ത ജാതി എങ്കിലും
ശൈലത്തിൽ ഭവനം നിൎമ്മിക്കുന്ന ശഫാനുകൾ,

27 രാജാവ് ഇല്ലാഞ്ഞാലും
ഒക്കത്തക്ക അണിയായി പുറപ്പെടുന്ന തുള്ളങ്കൂട്ടം,

28 കൈകൾകൊണ്ടു പിടിക്കാം എങ്കിലും
അരചക്കോവിലുകളിൽ വസിക്കുന്ന പല്ലി.

29 മൂന്നിന്നു ഗമനം നല്ലതു
നാലിന്നും നടഭംഗി നല്ലതു:

30 ഒന്നിന്നും മടങ്ങാത്ത
മൃഗവീരനായ സിംഹം,

31 അര ചുരുങ്ങിയ ശ്വാവും, ആട്ടുകൊറ്റനും,
പടജ്ജനവുമായുള്ള രാജാവും.

32 നീ ഉയൎന്നുകൊൾ്കയിൽ പൊണ്ണനായാലും
സുബോധത്തിൽ ആയാലും വായ്മേലേ കൈ (ഇടുക)!

33 കാരണം പാലിനെ പിഴിഞ്ഞാൽ തയിർ ഉണ്ടാക്കയും
മൂക്കിനെ പിഴിഞ്ഞാാൽ ചോര ഉണ്ടാക്കയും
കോപത്തെ പിഴിഞ്ഞാൽ വഴക്ക് ഉണ്ടാക്കുകയും ചെയ്യും.

൩൧. അദ്ധ്യായം.

രാജധൎമ്മത്തെ ഉപദേശിചതു (൧൦) നല്ല ഭാൎയ്യയുടേ വൎണ്ണനം (അകാരാദി).

1 ലമുവേൽ (ദേവപരൻ) എന്ന മസ്സാരാജാവിന്റേ വാക്കുകൾ,
അവന്റേ അമ്മ അവന് ഉപദേശിച്ചതു: [ 337 ] 2 എന്റേ പുത്ര എന്തു, എന്റേ ഉദരത്തിന്റേ പുത്ര എന്തു,
എന്റേ നേൎച്ചകളുടേ മകനേ എന്തു?

3 സ്ത്രീകൾ്ക്ക് നിന്റേ വീൎയ്യത്തെയും
അരചരെ സന്നമാക്കുന്നവൎക്ക് നിന്റേ വഴികളെയും കൊടുത്തുകളയല്ലേ!

4 വീഞ്ഞു കുടിക്ക രാജാക്കന്മാൎക്കല്ല,
ലമുവേലേ, രാജാക്കന്മാൎക്കല്ല,
മദ്യം എവിടേ എന്നതു തമ്പ്രാക്കൾ്ക്കു (ഹിതം) അല്ല,

5 കുടിച്ചിട്ടു വ്യവസ്ഥയെ മറക്കയും
എല്ലാ സങ്കടമക്കളുടേ ന്യായത്തെയും മറിക്കയും ചെയ്വാൻ തന്നേ.

6 കെടുന്നവനു മദ്യവും
മനക്കൈപ്പുള്ളവൎക്കു വീഞ്ഞും കൊടുപ്പിൻ,

7 കുടിച്ചിട്ടു തന്റേ ദാരിദ്ര്യം മറക്കയും
തൻ കഷ്ടത്തെ ഇനി ഓൎക്കായ്കയും ചെയ്വാൻ!

8 ഊമനു വേണ്ടി വായ്തുറന്നുകൊൾ്ക,
ആധാരമില്ലാതേ പോയ എല്ലാവൎക്കും ന്യായം കരുതുവാൻ തന്നേ,

9 വായ്തുറക്ക നീതി വിധിക്ക
സാധുവിന്നും അഗതിക്കും വ്യവഹാരം തീൎക്ക!

10 അല്ലയോ പ്രാപ്തിയുള്ള ഭാൎയ്യ ആൎക്കു ലഭിക്കും?
മുത്തുകളോടും അവളുടേ വില അകലേ അത്രേ.

11 ആയവളിൽ ഭൎത്താവിൻ ഹൃദയം തേറുന്നു
ലാഭം അവനു കുറകയും ഇല്ല.

12 ഇവന് അവ തിന്മയല്ല
വാഴുനാൾ പൎയ്യന്തം ഗുണം വരുത്തും.

13 ഉന്നവും ശണനൂലും അവൾ അന്വേഷിക്കയും
ഇഷ്ടമുള്ള കൈകളാൽ പ്രവൃത്തിക്കയും,

14 ഓട്ടക്കാരന്റേ കപ്പലുകളോട് ഒത്തു
ദൂരത്തുനിന്ന് തൻ ആഹാരത്തെ കൊണ്ടുവരികയും,

15 കാലം വെളുക്കുമ്മുന്നേ എഴുനീറ്റു
ഭവനത്തിന്നു ഭക്ഷണവും
ബാല്യക്കാരത്തികൾ്ക്ക് പണിയും (കല്പിച്ചു) കൊടുക്കയും,

16 ഖണ്ഡനിലം വിചാരിച്ചു വാങ്ങുകയും
പറമ്പിനെ കൈഫലംകൊണ്ടു നട്ടുണ്ടാക്കയും,

17 ഘനംകൊണ്ടു അരകളെ കെട്ടുകയും
ഭുജങ്ങൾ്ക്കു ബലം കൂട്ടുകയും, [ 338 ] 18 ചരക്കു വില്ക്കുന്നതു നല്ലതെന്നു കണ്ടു
രാത്രിയിൽ വിളക്കു കെടാതിരിക്കയും

19 തൻ കൈകളെ നൂല്പാൻ നീട്ടുകയും
വിരലുകൾ കതിരിനെ പിടിക്കയും,

20 ദരിദ്രനു കരങ്ങളെ പരത്തി
അഗതിക്കു കൈ നീട്ടുകയും ചെയ്യും.

21 നീഹാരം ഹേതുവായി അവൾ ഭവനത്തിന്നു ഭയപ്പെടാതു
ഭവനം അശേഷം രക്താംബരം ഉടുത്തതല്ലോ.

22 പരുത്തിയും ധൂമ്രപടവും ഉടുപ്പായിട്ടും
ജമുക്കാളങ്ങളും തനിക്ക് ഉണ്ടാക്കുന്നു.

23 പുരവാതുക്കൽ അവളുടേ ഭൎത്താവ് അറിയപ്പെട്ടവൻ
നാട്ടിലേ മൂപ്പരോടു കൂടേ ഇരിക്കയാൽ.

24 പൂഞ്ചേല അവൾ ഉണ്ടാക്കി വിറ്റു
കനാന്യവ്യാപാരിക്ക് അരക്കച്ചകളെ കൊടുക്കുന്നു.

25 ബലവും പ്രാഭവവും അവളുടേ ഉടുപ്പു
പിന്നാളെക്കുറിച്ച് അവൾ ചിരിക്കുന്നു.

26 ബോധത്തോടേ വായ്തുറക്കയും
ദയയുടേ ധൎമ്മോപദേശം നാവിന്മേൽ ഇരിക്കയും,

27 ഭവനത്തിലേ നടപ്പുകളെ ഒറ്റു നോക്കുകയും
മടിവിൻ ആഹാരത്തെ ഭുജിക്കായ്കയും ചെയ്യും.

28 മക്കൾ എഴുനീറ്റു അവളെ ധന്യവാദം ചെയ്യും
ഭൎത്താവ് കൂടേ അവളെ സ്തുതിപ്പിതു:

29 വളരേ കന്യമാർ പ്രാപ്തി കാണിച്ചിട്ടും
അവരെ ഒക്കയും നീ കടന്നു സത്യം.

30 ശോഭ ചതിയും സൌന്ദൎയ്യം മായയും അത്രേ
യഹോവയെ ഭയപ്പെടുന്ന സ്ത്രീ മാത്രം സ്തുതിപാത്രം.

31 സ്വന്തകൈകളുടേ ഫലത്തിൽനിന്ന് അവൾക്ക് നല്കുവിൻ
അവളുടേ ക്രിയകൾ തന്നേ പുരവാതുക്കൽ അവളെ പുകഴ്ത്തുകയും ചെയ്ക! [ 339 ] E C C L E S I AS T E S
OR
THE PREACHER.

സഭാപ്രസംഗി.

൧. അദ്ധ്യായം.

ഭൂമിയിൽ സകലവും മായാമയം ആകകൊണ്ടു മനുഷ്യനു നിലയുള്ള പുരു
ഷാൎത്ഥം എന്തെന്നു ചോദിച്ചാൽ (൪) നിത്യപരിവൎത്തനം ഹേതുവായി മനുഷ്യ
ജാതിയിലും പുതുമ കാണ്മാനില്ല (൧൨)ജ്ഞാനേഛ്ശയാലും വ്യസനം ഏറി വരു
ന്നു (൨,൧) പ്രപഞ്ചഭോഗത്താലുള്ള ഭാഗ്യം മരണത്തിൽ പോയിപ്പോകുന്നതു
കൊണ്ടു ജ്ഞാനിക്കു പോരാ (൨൦) എന്നിട്ടു പ്രയത്നത്താലും ഭോഗത്താലും അല്ല
ദേവപ്രസാദത്താലത്രേ ഭാഗ്യപ്രാപ്തി ഉള്ളു.

1 ദാവിദ് പുത്രനും യരുശലേമിലേ രാജാവും ആയ സഭാപ്രസംഗിയുടേ [വാക്കുകൾ.

2 ഹാ മായകളുടേ മായ എന്നു സഭാപ്രസംഗി പറയുന്നു,
മായകളുടേ മായ, സകലവും മായയത്രേ!

3 സൂൎയ്യനു കീഴിൽ മനുഷ്യൻ അദ്ധ്വാനിക്കുന്ന
സകല അദ്ധ്വാനത്താലും അവന് എന്ത് ആദായം ഉള്ളു?

4 ഭൂമി യുഗപൎയ്യന്തം നിന്നിരിക്കേ
തലമുറ പോകുന്നു തലമുറ വരുന്നു.

5 ആദിത്യൻ ഉദിക്കുന്നു ആദിത്യൻ അസ്തമിക്കയും
തന്റേ സ്ഥലത്തേക്ക് കിതെച്ചുംകൊണ്ടു അവിടേ ഉദിക്കയും ചെയ്യുന്നു.

6 തെക്കോട്ടു ചെന്നു വടക്കോട്ടു തിരിഞ്ഞു
കാറ്റു ചുററി ചുററി പോകയും
ചക്രാകാരങ്ങളിൽ മടങ്ങി വരികയും ചെയ്യുന്നു.

7 എല്ലാ പുഴകളും കടലിലേക്ക് ഒഴുകുന്നു എങ്കിലും കടൽ ഒട്ടും നിറയാ,
പുഴകൾ ചെല്ലുന്ന സ്ഥലത്തേക്കു തന്നേ പിന്നേയും മടങ്ങി പോകുന്നു. [ 340 ] 8 മനുഷ്യന് ഉരചെയ്വാൻ വഹിയാതവണ്ണം സകല കാൎയ്യങ്ങളും ദണ്ഡിച്ചു
[പോരുന്നു;
കാണുകയാൽ കണ്ണിന്നു തൃപ്തിയില്ല കേൾ്ക്കയാൽ ചെവി നിറകയും ഇല്ല.

9 ഉണ്ടായിരുന്നതു തന്നേ ഇരിപ്പാനുള്ളതു,
ചെയ്തുപോയതു ചെയ്വാനുള്ളതത്രേ;
സൂൎയ്യനു കീഴിൽ പുത്തനായിട്ടു ഒന്നും ഇല്ല.

10 കണ്ടാലും ഇതേ പുതിയത് എന്നു ചൊല്ലുന്നൊരു കാൎയ്യം ഉണ്ടെങ്കിൽ
നമുക്കു മുമ്പേയുള്ള യുഗങ്ങളോളവും അതു പണ്ടേ ഇരുന്നതത്രേ.

11 പൂൎവ്വന്മാരുടേ ഓൎമ്മയില്ല
ഉണ്ടാവാനിരിക്കുന്ന പിന്നേവൎക്കും
ശേഷം ഉണ്ടാവാനുള്ളവരോടു ഓൎമ്മ ഉണ്ടാകയും ഇല്ല.

12 സഭാപ്രസംഗിയായ ഞാൻ യരുശലേമിൽ ഇസ്രയേലിന്മേൽ രാജാവായി

13 വാനത്തിങ്കീഴിൽ ചെയ്തുനടക്കുന്നത് എല്ലാം [രുന്നു;
ജ്ഞാനംകൊണ്ട് ആരാഞ്ഞു ഉറ്റുനോക്കുവാൻ മനസ്സുവെച്ചുകൊണ്ടിരുന്നു;
അതോ ദൈവം മനുഷ്യപുത്രൎക്കു കഷ്ടിപ്പാൻ
കൊടുത്ത വല്ലാത്ത കഷ്ടം.

14 സൂൎയ്യനു കീഴിൽ നടക്കുന്ന സകല ക്രിയകളെയും ഞാൻ കണ്ടു
ഇതാ എല്ലാം മായയും കാറ്റിലേ ആസക്തിയുമത്രേ.

15 വളഞ്ഞതു നേരേ ആക്കുവാൻ വഹിയാ.
കുറവിന്നു തുക വരുത്തുവാനും വഹിയാ.

16 എൻ ഹൃദയത്തോടു ഞാൻ ഉരചെയ്തിതു:
എനിക്കു മുമ്പേ യരുശലേമിൽ വാണ എല്ലാവരിലും
ഞാൻ ജ്ഞാനം ഏറി പെരുകി സത്യം,
എൻ ഹൃദയം ജ്ഞാനവും അറിവും അധികം കണ്ടു;

17 എങ്കിലും ജ്ഞാനവും ബോധവും ഭ്രാന്തതാഭോഷത്വങ്ങളെയും അറിവാൻ
മനസ്സു വെച്ചപ്പോൾ
ഇതും കൂടേ കാറ്റിലേ ആസക്തി എന്നറിഞ്ഞു.

18 കാരണം ജ്ഞാനം പെരുകുന്തോറും വ്യസനം പെരുകും
അറിവ് ഏറുന്തോറും ദുഃഖം ഏറും.

൨. അദ്ധ്യായം.

1 അനന്തരം ഞാൻ ഹൃദയത്തിൽ പറഞ്ഞിതു:
ആകട്ടേ ഞാൻ സന്തോഷംകൊണ്ടു നിന്നെ പരീക്ഷിക്കും [ 341 ] നന്മ അനുഭവിക്ക!
എന്നാറേ അതും ഇതാ മായ എന്നു വന്നു.

2 ഞാൻ ചിരിപ്പിന്നു ഭ്രാന്ത് എന്നും
സന്തോഷത്തിന്ന് ഇത് എന്തു വരുത്തുന്നു എന്നും പറഞ്ഞു.

3 പിന്നേ ഞാൻ ഹൃദയത്തിൽ ആരാഞ്ഞിതു:
മനുഷ്യപുത്രർ വാഴനാളുടേ എണ്ണത്തോളം
വാനത്തിങ്കീഴിൽ എന്തൊന്നു ചെയ്താൽ കൊള്ളാമെന്ന് ഞാൻ കാണുംവരേ
പക്ഷേ എൻ ഹൃദയം ജത്താനത്തോടേ തെളിച്ചിരിക്കേ
ജഡത്തെ വീഞ്ഞുകൊണ്ട് ഉത്സാഹിപ്പിച്ചു ഭോഷത്വം പറ്റിക്കൊൾ്കയോ?

4 എന്നിട്ടു ഞാൻ വങ്ക്രിയകളെ തുടങ്ങി
എനിക്ക് ഭവനങ്ങളെ പണിയിച്ചു പറമ്പുകളെ നട്ടു,

5 തോട്ടങ്ങളും പൂങ്കാവുകളും ഉണ്ടാക്കി
അതിൽ എല്ലാ കായ്കനി മരങ്ങളും നട്ടു,

6 മരങ്ങൾ തഴെക്കുന്ന വനത്തെ നനെപ്പാൻ
നീർകുളങ്ങളും ഉണ്ടാക്കി,

7 ദാസീദാസന്മാരെ സമ്പാദിച്ചുകൊൾ്കയും
എനിക്കു വീട്ടിൽ ജനിച്ച (അടിയാർ) ഉണ്ടാകയും;
എനിക്കു മുമ്പേ യരുശലേമിൽ ഉള്ള ഏവരിലും
അധികം ആടുമാടു മുതൽ പെരുകി വരികയും;

8 എനിക്കു വെള്ളിപൊന്നുകളും
അരചന്മാൎക്കും സംസ്ഥാനങ്ങൾ്ക്കും ഉള്ള ഭണ്ഡാരം സ്വരൂപിക്കയും,
പാട്ടുകാരെയും പാട്ടുകാരത്തികളെയും
മനുഷ്യപുത്രരുടേ കാമമുള്ള രമാരമണിമാരെയും പ്രാപിക്കയും ചെയ്തു.

9 ഇങ്ങനേ ഞാൻ മഹാനും
എനിക്കു മുമ്പേ യരുശലേമിലുള്ള ഏവനെക്കാൾ അതിമഹാനുമായി ചമ
എന്റെ ജ്ഞാനം എനിക്കു കൂടേ നില്ക്കയും ചെയ്തു. [ഞ്ഞു

10 കണ്ണുകൾ അപേക്ഷിച്ചത് ഒന്നും ഞാൻ വിലക്കീട്ടില്ല
ഹൃദയത്തിന്ന് ഏത് സന്തോഷത്തെയും വിരോധിച്ചിട്ടും ഇല്ല;
എന്റേ എല്ലാ അദ്ധ്വാനത്തിലും ഹൃദയം സന്തോഷിച്ചിരുന്നു
അതും എല്ലാ അദ്ധ്വാനത്തിങ്കലും എന്റേ ഓഹരിയായതേ ഉള്ളു.

11 ശേഷം എന്റേ കൈകൾ പ്രവൃത്തിച്ച എല്ലാ ക്രിയകളെയും
(അവ) തീൎപ്പാൻ ഞാൻ അദ്ധ്വാനിച്ച അദ്ധ്വാനത്തെയും നോക്കിയപ്പോൾ
ഇതാ സകലവും മായയും കാറ്റിലേ ആസക്തിയും തന്നേ,
സൂൎയ്യനു കീഴിൽ ആദായം ഒന്നുമില്ല (എന്നു കണ്ടു)[ 342 ] 12 പിന്നേ ജ്ഞാനത്തെയും ഭ്രാന്തതാഭോഷത്വങ്ങളെയും കാണ്മാൻ തിരിഞ്ഞു
[(വിചാരിച്ചിതു);
പണ്ടു വാഴിച്ച രാജാവിന്റേ ശേഷം വരുന്ന മനുഷ്യൻ
എന്തു പോൽ (ആകും)?

13 പിന്നേ ഇരിട്ടിലും വെളിച്ചത്തിന്ന് ആധിക്യം ഉള്ളതു പോലേ
ഭോഷത്വത്തിലും ജ്ഞാനത്തിന്ന് ആധിക്യം ഉണ്ടെന്നും,

14 ജ്ഞാനിയുടേ തലയിൽ കണ്ണുകൾ ഉണ്ടു
മൂഢൻ ഇരിട്ടിലേ നടക്കുന്നുള്ളൂ എന്നും കണ്ടിട്ടും,
അവൎക്ക് ഏവൎക്കും സംഭവിക്കുന്ന അദൃഷ്ടം ഒന്നത്രേ എന്നു ഞാൻ അറിഞ്ഞു.

15 ഹൃദയത്തിൽ പറഞ്ഞിതു:
മൂഢന്റേ അദൃഷ്ടം പോലേ എനിക്കും സംഭവിക്കുമല്ലോ
പിന്നേ ഞാൻ അന്നു ജ്ഞാനം ഏറയുള്ളവനായിരുന്നത് എന്തിന്നു?
എന്നിട്ടു ഇതും മായയത്രേ;

16 വരുന്ന ദിവസങ്ങളിൽ അവർ എപ്പേരും പണ്ടേ മറന്നു പോയതിനാൽ
മൂഢനോട് ഒത്തവണ്ണം ജ്ഞാനിക്കും എന്നേക്കുമുള്ള ഓൎമ്മ ഇല്ലല്ലോ,
ജ്ഞാനിയോ മൂഢനെ പോലേ മരിക്കുന്നത് എങ്ങനേ! എന്നു ഹൃദയത്തിൽ
[ഉരെച്ചു.

17 സൂൎയ്യനു കീഴിൽ ചെയ്യുന്ന ക്രിയ എല്ലാം മായയും കാറ്റിലേ ആസക്തി എനിക്കു വല്ലാതേ തോന്നിയതു കൊണ്ടു [യും ആകയാൽ
ജീവനെ ഞാൻ പകെച്ചു.

18 എന്റേ ശേഷം വരുന്ന മനുഷ്യനു വിട്ടേക്കേണ്ടിയതുകൊണ്ടു
ഞാൻ സൂൎയ്യനു കീഴിൽ അദ്ധ്വാനിക്കുന്ന
എല്ലാ അദ്ധ്വാനത്തെയും പകെച്ചു;

19 ആയവൻ ജ്ഞാനിയോ ഭോഷനോ എന്താകം എന്ന് ആൎക്ക് അറിയാം?
ഞാൻ സൂൎയ്യനു കീഴിൽ അദ്ധ്വാനിച്ചു ജ്ഞാനം കാട്ടിയ
എന്റേ സകല പ്രയത്നത്തിലും അവൻ അധികരിക്കും താനും!
ഇതും മായയത്രേ.

20 അപ്പോൾ ഞാൻ തിരിഞ്ഞു സൂൎയ്യനു കീഴിൽ ഞാൻ അദ്ധ്വാനിച്ചുള്ള
സകല പ്രയത്നത്തിലും എൻ ഹൃദയത്തെ നിരാശ പിടിപ്പിച്ചു തുടങ്ങി.

21 കാരണം ഒരു മനുഷ്യൻ ജ്ഞാനത്തിലും അറിവിലും പ്രാപ്തിയിലും അ
[ദ്ധ്വാനിച്ചിട്ടും
ആയതിനെ അദ്ധ്വാനിക്കാത്ത മനുഷ്യനു അവന്റേ ഓഹരിയായി വിട്ടു
[കൊടുക്കേണ്ടതല്ലോ;
അതും മായയും വലിയ തിന്മയും അത്രേ. [ 343 ] 22 എങ്ങനേ എന്നാൽ സൂൎയ്യനു കീഴിൽ മനുഷ്യൻ
അദ്ധ്വാനിക്കുന്ന സകല പ്രയത്നത്തിലും
ഹൃദയാസക്തിയിലും അവന് എന്തുള്ളു?

28 അവന്റേ ദിവസങ്ങൾ ഒക്കയും ദുഃഖിതങ്ങളും
അവന്റേ പ്രയാസം വ്യസനവും ആകുന്നുവല്ലോ
രാത്രിയിലും അവന്റേ ഹൃദയം കിടക്കുന്നില്ല പോൽ,
അതും മായയത്രേ.

24 തിന്നും കുടിച്ചും കൊണ്ടു
തന്റേ അദ്ധ്വാനത്തിൽ സ്വദേഹിയെ നന്മ അനുഭവിപ്പാറാക്കുന്നതല്ലാ
മനുഷ്യരിൽ നല്ലതില്ല. [തേ
ആയതു കൂടേ ദൈവത്തിൻ കയ്യിൽനിന്നത്രേ എന്നു ഞാൻ കണ്ടു;

25 അവങ്കൽനിന്ന് ഒഴികേ ആരു പോൽ തിന്നും
ആർ അനുഭോഗിക്കും?

26 അവനാകട്ടേ തൻ കാഴ്ചെക്കു നല്ലവനായി തോന്നുന്ന മനുഷ്യനു
ജ്ഞാനവും അറിവും സന്തോഷവും നല്കുന്നു.
പാപിയായവന്നോ ശേഖരിച്ചു സ്വരൂപിക്കുന്ന കഷ്ടത്തെ കൊടുക്കുന്നതു
ദൈവമുമ്പാകേ നല്ലവനായവനു ലഭിപ്പിപ്പാൻ വേണ്ടി;
ആയതു കൂടേ മായയും കാറ്റിലേ ആസക്തിയും തന്നേ.

൩. അദ്ധ്യായം.
(൫, ൧൯).

പ്രപഞ്ചത്തിൽ സ്ഥാപിച്ചു കാണുന്ന നിത്യവ്യവസ്ഥയെ (൯) മനുഷ്യനു
മാറ്റുവാൻ കഴിയായ്കയാൽ നന്മ ചെയ്തുകൊണ്ടു ദേവവരങ്ങളിൽ സന്തോഷിപ്പ
തത്രേ പുരുഷാൎത്ഥം (൧൬) രാജ്യത്തിലേ അനീതി പിങ്കാലസംശയം മുതലായ
ആതങ്കങ്ങളെ പോക്കുവാൻ ദൈവത്തിൻ ന്യായവിധിയിൽ ആശ്രയിച്ചു ത
ന്റേ നിസ്സാരതയെ അറിഞ്ഞിട്ടു വേണം (൪, ൧) പിന്നേ ലോകപീഡ (൪) സ
ത്തുക്കളിലേ അസൂയ (൭) ലോഭഭ്രാന്തു (൧൩) ബഹുമാനത്തിന്റേ ചാപല്യം ഇവ
വിചാരിച്ചാൽ സങ്കടം ഉണ്ടെങ്കിലും (൧൭) ഏകാഗ്രഭക്തിയാലും (൫, ൭) അത്യുന്ന
തങ്കലേ ആശ്രയത്താലും (൧൨) അല്പസന്തുഷ്ടിയാലും ആ പുരുഷാൎത്ഥം സാധിക്കും.

1 സകലത്തിന്നും സമയവും
വാനത്തിങ്കീഴിൽ എല്ലാകൎമ്മത്തിന്നും തൽകാലവും ഉണ്ടു.

2 പിറപ്പാൻ കാലം മരിപ്പാനും കാലം,
നടുവാൻ കാലം നട്ടതിനെ പൊരിപ്പാനും കാലം; [ 344 ] 3 കൊല്ലുവാൻ കാലം ചികിത്സിപ്പാനും കാലം,
ഇടിപ്പാൻ കാലം പണിയിപ്പാനും കാലം;

4 കരവാൻ കാലം ചിരിപ്പാനും കാലം,
തൊഴിപ്പാൻ കാലം തുള്ളുവാനും കാലം;

5 കല്ലുകൾ ചാടുവാൻ കാലം കല്ലുകളെ കൂട്ടുവാനും കാലം,
പുണൎവ്വാൻ കാലം പുണൎച്ച ഒഴിപ്പാനും കാലം;

6 തിരവാൻ കാലം കളവാനും കാലം,
സൂക്ഷിപ്പാൻ കാലം എറിവാനും കാലം;

7 കീറുവാൻ കാലം തുന്നുവാനും കാലം,
മിണ്ടായ്വാൻ കാലം ഉരിയാടുവാനും കാലം;

8 സ്നേഹിപ്പാൻ കാലം ദ്വേഷിപ്പാനും കാലം,
യുദ്ധകാലവും സമാധാനകാലവും (ഉണ്ടു).

9 (ഇങ്ങനേ എല്ലാം) പ്രവൃത്തിക്കുന്നവൻ
അദ്ധ്വാനിക്കുന്നതുകൊണ്ടു ആദായം എന്തു?

10 ദൈവം മനുഷ്യപുത്രൎക്കു കഷ്ടിപ്പാൻ
കൊടുത്ത കഷ്ടത്തെ (൧, ൧൩) ഞാൻ കണ്ടു:

11 അവൻ സകലവും തൽകാലത്തിങ്കൽ ശുഭമാക്കി തീൎത്തു
അവരുടേ ഹൃദയത്തിൽ നിത്യതയെയും ഇട്ടിരിക്കുന്നു,
ദൈവം ചെയ്യുന്ന ക്രിയയെ മാത്രം
മനുഷ്യൻ ആദിമുതൽ അന്തത്തോളം ഗ്രഹിപ്പാറില്ലല്ലോ.

12 (ആകയാൽ) ജീവകാലത്തിൽ സന്തോഷിച്ചുംകൊണ്ടു നന്മ ചെയ്യുന്നത് ഒ
അവൎക്ക് നല്ലത് ഒന്നുമില്ല എന്നും, [ഴികേ

13 ഏതു മനുഷ്യനും തിന്നു കുടിച്ചു
തന്റേ സകല അദ്ധ്വാനത്തിലും നന്മ അനുഭവിച്ചാൽ
അതു ദേവവരം തന്നേ എന്നും ഞാൻ അറിഞ്ഞു.

14 ദൈവം ചെയ്യുന്നത് എല്ലാം നിത്യമുള്ളതു
അതിൽ കൂട്ടുവാനും കുറെപ്പാനും ഏതുമില്ല എന്നും
(ജനങ്ങൾ) അവന്മുമ്പിൽ ഭയപ്പെടുവാൻ അവൻ സംഗതി വരുത്തി എ

15 ഉണ്ടായിട്ടുള്ളതു പണ്ടേതത്രേ [ന്നും അറികയും ചെയ്തു,
ഉണ്ടാവാനുള്ളതും പണ്ടു ഉണ്ടായിരുന്നു,
നീങ്ങി കഴിഞ്ഞതിനെ ദൈവം പിന്നേയും തേടുന്നു.

16 ശേഷം ഞാൻ സൂൎയ്യനു കീഴിൽ കണ്ടിതു:
ന്യായവിസ്താരം നടക്കുന്ന സ്ഥലത്തു ദുഷ്ടതയും
നീതിയുടേ സ്ഥലത്തു ദുഷ്ടതയും അതാ! [ 345 ] 17 എന്നിട്ടു സകലകൎമ്മത്തിനും എല്ലാ പ്രവൃത്തിക്കും
അവിടേ തല്ക്കാലം ഇരിക്കകൊണ്ടു
ദൈവം നീതിമാന്നും ദുഷ്ടന്നും ന്യായം വിധിക്കും
എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു.

18 ഇതു മനുഷ്യപുത്രർ നിമിത്തമത്രേ, ദൈവം അവരെ ചേറുവാനും
അവർ തങ്ങളേ മൃഗങ്ങളാകുന്ന പ്രകാരം കണ്ടു കൊൾ്വാനും തന്നേ
എന്നു ഞാൻ ഹൃദയത്തിൽ പറഞ്ഞു.

19 മനുഷ്യപുത്രർ അദൃഷ്ടം മൃഗവും അദൃഷ്ടം,
രണ്ടിന്നും അദൃഷ്ടം ഒന്നത്രേ,
അവൻ മരിക്കും കണക്കനേ തന്നേ ഇതും മരിക്കുന്നു,
എല്ലാറ്റിന്നും ഓർ ആത്മാവ് (ഉണ്ടു),
സകലം മായ ആകകൊണ്ടു
മനുഷ്യന് മൃഗത്തിലും വിശിഷ്ടത ഇല്ല.

20 എല്ലാം ഓർ ഇടത്തേക്കു പോകുന്നു
എല്ലാം പൊടിയിൽനിന്നുണ്ടായി
പൊടിയിലേക്ക് തിരിക്കേ ചെല്ലുന്നു.

21 മനുഷ്യപുത്രരുടേ ആത്മാവ്
മേലോട്ടു കരേറുന്നതോ,
മൃഗത്തിൻ ആത്മാവ്
കീഴോട്ടു ഭൂമിയിലേക്ക് ഇറങ്ങുന്നതോ (രണ്ടും) ആൎക്കറിയാം?

22 അതുകൊണ്ടു മനുഷ്യൻ സ്വക്രിയകളിൽ സന്തോഷിക്ക
എന്നതല്ലാതേ നല്ലത് ഒന്നും ഇല്ല,
ഇതത്രേ അവന്റേ ഓഹരി എന്നു ഞാൻ കണ്ടു;
അവന്റേ ശേഷം ഉണ്ടാവാനുള്ളത് എന്തെന്നു കാണ്മാൻ
അവനെ ആരു പോൽ എത്തിക്കും?

൪. അദ്ധ്യായം.

1 ഞാൻ തിരിഞ്ഞു സൂൎയ്യനു കീഴിൽ
നടക്കുന്ന സകല പീഡകളെയും കണ്ടു,
അതാ പീഡിതന്മാരുടേ കണ്ണുനീർ
അവൎക്ക് ആശ്വാസപ്രദൻ ഇല്ല താനും,
പീഡിപ്പിക്കുന്നവരുടേ കയ്യിലേ ഊക്കുള്ളു
ആശ്വസിപ്പിക്കുന്നവൻ അവൎക്കില്ല. [ 346 ] 2 എന്നിട്ട് ഇതുവരേ ഉയിരോടിരിക്കുന്ന ജീവികളെക്കാളും
പണ്ടു മരിച്ച ചാവാളരെ ഞാൻ കൊണ്ടാടി,

3 ഇരുവരിലും നല്ലതോ സൂൎയ്യനു കീഴിൽ നടക്കുന്ന
വല്ലാത്ത പണിയെ കാണാതേ
ഇതുവരേ ഉണ്ടാകാത്തവനത്രേ!

4 എല്ലാ അദ്ധ്വാനത്തെയും പണിയിലേ പ്രാപ്തിയെയും ഞാൻ കണ്ടിതു:
ഇന്നവൻ കൂട്ടുകാരന്റെ വെല്ലുവാൻ വാശി പിടിക്കുന്നത് എന്നത്രേ,
അതും മായയും കാറ്റിലേ ആസക്തിയും തന്നേ.

5 മൂഢൻ കൈകളെ കെട്ടിക്കൊണ്ടു
സ്വമാംസത്തെ ഭക്ഷിക്കുന്നു (എങ്കിലും),

6 രണ്ടു കയ്യിലും അദ്ധ്വാനവും കാറ്റിലേ ആസക്തിയും നിറയുന്നതിനെ
ഒരു പോങ്ങ സ്വസ്ഥത നല്ലതല്ലോ. [ക്കാൾ

7 ഞാൻ തിരിഞ്ഞു സൂൎയ്യന്നു കീഴിൽ ഒരു മായ കണ്ടിതു:

8 ഒരുവൻ ഉണ്ടു രണ്ടാമൻ ഇല്ല,
മകനും സഹോദരനും അവന് ഇല്ല
എങ്കിലും അവന്റേ എല്ലാ അദ്ധ്വാനത്തിന്നും അവസാനം ഇല്ല
കണ്ണിന്നു സമ്പത്തിനാൽ തൃപ്തിയും ഇല്ല;
പിന്നേ ആൎക്കാകുന്നു ഞാൻ അദ്ധ്വാനിച്ചു ദേഹിക്കു നന്മകളെ കുറെച്ചു
എന്നുള്ളതും മായയും വല്ലാത്ത കഷ്ടവും അത്രേ. കൊള്ളുന്നത്?

9 ഒരുവനെക്കാൾ, ഇരുവരും നല്ലു
അവരുടേ അദ്ധ്വാനത്തിൽ നല്ല കൂലി കിട്ടുന്നുവല്ലോ;

10 എന്തെന്നാൽ അവർ വീണാലും ഒരുത്തൻ ചങ്ങാതിയെ നിവിൎത്തും
വീണാൽ നിവിൎത്തുവാൻ രണ്ടാമനില്ല എങ്കിൽ
ഏകൻ അയ്യയ്യോ!

11 പിന്നേ ഇരുവർ കിടന്നാൽ അവൎക്കു ചൂടുണ്ടു
ഒരുത്തന്നോ എങ്ങനേ ചൂടു പിടിക്കും?

12 ഒരുത്തനോടു പിടിച്ചു പറിച്ചാൽ
ഇരുവരും എതിർ നില്ക്കും
മുപ്പിരിനൂൽ വേഗത്തിൽ അററുപോകയുമില്ല.

13 ഇനി ബുദ്ധിയെ തെളിയിപ്പാൻ സമ്മതിക്കാതോളം
മൂഢനായ മൂത്ത രാജാവിനെക്കാൾ
അഗതിയും ജ്ഞാനിയുമായ ബാലൻ കൊള്ളാം.

14 അവന്റേ രാജ്യത്തിൽ ഇവൻ ദരിദ്രനായി പിറന്നിട്ടും
ബന്ദെഖാനയിൽനിന്നു വാഴുവാൻ പുറപ്പെടുന്നുവല്ലോ. [ 347 ] 15 പിന്നേ സൂൎയ്യനു കീഴിൽ നടന്നുകൊള്ളുന്ന ജീവികൾ ഒക്കയും
അവന്റേ സ്ഥാനത്തു നില്പാനുള്ള ഈ രണ്ടാമനാകുന്ന ബാലനോടു ഒന്നി

16 അവൎക്കു മുമ്പിൽ നില്ക്കുന്നവനെ [ച്ചിരിക്കുന്നതു ഞാൻ കണ്ടു;
ചുറ്റുന്ന സകലജനത്തിന്നും ഓർ അറ്റമില്ല;
എങ്കിലും പിന്നേവർ അവങ്കൽ സന്തോഷിക്ക ഇല്ലല്ലോ.
സാക്ഷാൽ ഇതും മായയും കാറ്റിലേ ആസക്തിയും അത്രേ.

൫. അദ്ധ്യായം.

4, 17 ദേവാലയത്തേക്കു പോകുമ്പോൾ കാലിനെ കാത്തുകൊൾ്ക!
മൂഢന്മാർ ബലി കൊടുക്കുന്നതിനെക്കാൾ
കേൾ്പാൻ അടുക്കുന്നതു തന്നേ നല്ലു;
അവർ ദോഷം ചെയ്വാൻ അറിയായ്ക മൂലമല്ലോ.

5, 1 വായ്കൊണ്ടു ബദ്ധപ്പെടൊല്ല
ദൈവസന്നിധിയിൽ വല്ലതും ഉച്ചരിപ്പാൻ നിന്റേ ഹൃദയം ഉഴറുകയും
കാരണം ദൈവം സ്വൎഗ്ഗത്തിൽ നീ ഭൂമിയിൽ ആകയാൽ [അരുതു,
നിന്റേ വാക്കുകൾ ചുരുക്കമാക!

2 കഷ്ടം പെരുകയാൽ സ്വപ്നവും
വാക്കുകൾ പെരുകയാൽ മൂഢജല്പനവും ജനിക്കുന്നുവല്ലോ.

3 നീ ദൈവത്തിന്നു നേൎച്ച നേൎന്നാൽ
അതിനെ കഴിപ്പാൻ താമസിക്കൊല്ല,
മൂഢന്മാരിൽ കൂടാക്ഷം ഇല്ല പോൽ,
നേൎന്നതിനെ ഒപ്പിച്ചുകൊടുക്ക!

4 നീ ഒപ്പിക്കാതേ നേരുന്നതിലും
നേരാതിരിക്ക നല്ലു.

5 നിന്റേ വായി നിൻ ജഡത്തെ പാപം ചെയ്യിപ്പാൻ സംഗതി വരുത്തല്ലേ,
ഇത് (അറിയാതേ വന്ന) തെറ്റ് എന്നു ദൂതനെ (മല.൨, ൭.) നോക്കി പ
നിന്റേ ശബ്ദത്തിങ്കൽ ദൈവം കോപിക്കയും റകയും ഒല്ല!
നിൻ കൈകളുടേ ക്രിയയെ സന്നമാക്കുകയും ചെയ്യേണം എന്നോ?

6 സ്വപ്നങ്ങൾ പെരുകുന്നതിലും
വാക്കുകൾ അധികമാകുന്നതിലും മായകൾ ഏറും സത്യം,
നീയോ ദൈവത്തെ ഭയപ്പെട്ടിരിക്ക!

7 നാട്ടിൽ ദരിദ്രനെ പീഡിപ്പിക്കുന്നതും
നീതിന്യായങ്ങളെ അപഹരിക്കുന്നതും കണ്ടാൽ [ 348 ] ആ തൊഴിലിൽ സ്തംഭിക്കരുതു!
ഉന്നതനു മീതേ ഉന്നതൻ കാക്കുന്നതും ഇവൎക്കു മിതേ അത്യുന്നതരും ഉണ്ട

8 ദേശത്തിന്ന് എല്ലാംകൊണ്ടും ആദായമായിരിക്കുന്നതു
കൃഷിനിലം നടപ്പാനുള്ളൊരു രാജാവ്.

9 പണത്തെ സ്നേഹിക്കുന്നവനു പണംകൊണ്ടു തൃപ്തി വരാ
കോപ്പിനെ സ്നേഹിക്കുന്നവനു വരവും ഇല്ല,
ഇതും മായയത്രേ.

10 വസ്തു പെരുകുന്തോറും അതിനെ ഭക്ഷിക്കുന്നവർ പെരുകും
പിന്നേ ഉടമക്കാൎക്ക് കണ്ണുകളുടേ കാഴ്ച ഒഴികേ
ഭാഗ്യം എന്തു പോൽ?

11 കുറയോ ഏറയോ ഉണ്ടാലും വേലക്കാരന്റേ ഉറക്കം മധുരം,
ധനവാന്റേ തൃപ്തിയോ അവനെ ഉറങ്ങുവാൻ വിടുന്നില്ല.

12 സൂൎയ്യനു കീഴിൽ ഞാൻ കണ്ടൊരു വിടക്കു തിന്മ ആകുന്നിതു:
ഉടമക്കാരന്റേ തിന്മെക്കായി കാത്തിട്ടുള്ള സമ്പത്തു;

13 വല്ലാത്ത കഷ്ടത്താൽ ആ സമ്പത്തു കെട്ടു പോകിലും
മകനെ ജനിപ്പിച്ചിട്ടും അവന്റേ കയ്യിൽ ഏതും ഇല്ലായ്കിലുമാം.

14 അമ്മയുടേ ഗൎഭത്തിൽനിന്നു പുറപ്പെട്ടതു പോലേ (ഇയ്യോബ് ൧, ൨൧)
അവൻ വന്ന പ്രകാരം തന്നേ നഗ്നനായി മടങ്ങി പോകും,
അവന്റേ അദ്ധ്വാനത്താൽ കൈക്കൽ കൊണ്ടുപോവാനുള്ളത്
ഒന്നും പ്രാപിക്കയുമില്ല.

15 ഇതു കൂടേ വിടക്കു തിന്മ:
വന്ന പന്തിയിൽ തീരേ അവൻ പോകുന്നു
പിന്നെ കാറ്റിന്ന് അദ്ധ്വാനിച്ചതിന്റേ ആദായം അവന്എന്തു പോൽ?

16 തന്റേ വാഴനാൾ എല്ലാം അവൻ ഇരിട്ടിൽ ഭക്ഷിക്കുന്നു,
അത്യന്തം വ്യസനവും വ്യാധിയും മുഷിച്ചലും കൂടും.

17 ഞാൻ നല്ലതെന്നും ശുഭം എന്നും കണ്ടത് ഇതാ:
താൻ സൂൎയ്യനു കീഴിൽ അദ്ധ്വാനിക്കുന്ന സകല അദ്ധ്വാനത്തിലും
ദൈവം നൽകിയ വാഴുനാൾ പൎയ്യന്തം
തിന്നും കുടിച്ചുംകൊണ്ടു നന്മ അനുഭവിക്ക,
ഇതത്രേ തന്റേ ഓഹരി.

18 പിന്നേ യാതൊരു മനുഷ്യനു ദൈവം സമ്പത്തും നിക്ഷേപങ്ങളും കൊടു
അതിൽനിന്നു തിന്മാനും തന്റേ ഓഹരിയെ പ്രാപിപ്പാനും [ത്തു
അദ്ധ്വാനത്തിങ്കൽ സന്തോഷിപ്പാനും അധികാരം ഏകിയാൽ
ആയതും ദേവവരം തന്നേ. [ 349 ] 19 ഹൃദയസന്തോഷത്തെ ദൈവം സമ്മതിക്കകൊണ്ടു
തന്റേ വാഴുനാളുകളെ അവൻ ഏറേ ഓൎക്കയില്ലല്ലോ.

൬. അദ്ധ്യായം.

(— ൮, ൧൫).

ദൈവം അനുഭവിപ്പിച്ചിട്ടല്ലാതേ ഐശ്വൎയ്യത്താൽ ഫലമില്ലായ്കയാൽ (൭)
ജ്ഞാനി ദേവവിധിയിൽ അടങ്ങി അല്പസന്തുഷ്ടത കോലുകയും (൭, ൧) മൂഢ
ന്റേ കളിയെ ഒഴിച്ചു (൮) ദൈവം വരുത്തുന്നതു സഹിക്കയും (൧൫) സാധാര
ണപാപത്വത്തെ അറിഞ്ഞു മദ്ധ്യമഗുണത്തിലും സന്തോഷിക്കയും ചെയ്യും.
(൨൩) ഈ ദുൎല്ലഭമായ ജ്ഞാനത്തെ അന്വേഷിച്ചാൽ സ്ത്രീകളിൽനിന്നു സൂക്ഷിക്ക
യും (൮, ൧) അന്ത്യവിസ്താരത്തെ പാൎത്തുകൊണ്ടു നിഷ്കണ്ടകരോടു മത്സരിക്കാ
യ്കയും (ൻ) ദുഷ്ടരിൽ അസൂയ ഭാവിക്കായ്കയും (൧൫) അതിചിന്ത വിട്ടു സുഖിക്ക
യും വേണ്ടതു.

1. സൂൎയ്യനു കീഴിൽ ഞാൻ കണ്ടൊരു തിന്മ ഉണ്ടു,
അതു മനുഷ്യരുടേ മേൽ ഭാരിച്ചിരിക്കുന്നു:

2 ദൈവം ഓരാൾ്ക്കു സമ്പത്തും നിക്ഷേപങ്ങളും തേജസ്സും കൊടുത്തിട്ടു
കൊതിക്കുന്നത് ഒന്നും ദേഹിക്കു കുറയാതിരുന്നാലും
അതിനെ അനുഭവിപ്പാൻ ദൈവം അധികാരം ഏകുന്നില്ല താനും,
അന്യപുരുഷൻ അതിനെ അനുഭവിക്കേ ഉള്ളു;
ഇതു മായയും വിടക്കു പിണിയും തന്നേ.

3 ഒരുത്തൻ നൂറു ജനിപ്പിക്കയും
പല ആണ്ടു ജീവിക്കയും ആണ്ടുകളുടേ നാളുകൾ അത്യന്തം പെരുകയും
നന്മയാൽ ദേഹിക്കു തൃപ്തിയില്ല [ചെയ്തിട്ടും
ശവക്കുഴിയും ഇല്ല എന്നു വന്നാൽ
അവനെക്കാൾ അഴിഞ്ഞ കരുവും കൊള്ളാം എന്നു ഞാൻ പറഞ്ഞു;

4 ആയതാകട്ടേ മായയിൽ വന്നു ഇരിട്ടിൽ പോകുന്നു
ഇരിട്ടത്ത് അതിന്റേ പേർ മറഞ്ഞു കിടക്കുന്നു,

5 സൂൎയ്യനെ കണ്ടറിഞ്ഞതുമില്ല
അവനെക്കാൾ ഇതിനു സ്വസ്ഥത ഉണ്ടു.

6 അവൻ ഈരായിരത്താണ്ടു ജീവിച്ചാലും
നന്മയെ കണ്ടില്ല എങ്കിൽ
സകലവും ഓരിടത്തേക്കു പോകുന്നില്ലയോ.

7 മനുഷ്യന്റേ അദ്ധ്വാനം ഒക്കയും അവന്റേ വായ്ക്കല്ലോ ആകുന്നു
ആഗ്രഹത്തിന്നു നിറവില്ല താനും. [ 350 ] 8 ജീവികൾ്ക്ക് മുമ്പാകേ നടപ്പാൻ അറിയുന്ന സാധുവിന്നും
ജ്ഞാനിക്കും മൂഢനിൽ എന്തു പോൽ വിശിഷ്ടത?

9 ആഗ്രഹം ഉഴലുന്നതിലും കണ്ണുകൾ കാണുന്നതേ കൊള്ളാം
ഇതും മായയും കാറ്റിലേ ആസക്തിയുമത്രേ.

10 എന്തുണ്ടായാലും അതിന്റേ പേർ പണ്ടു വിളിക്കപ്പെട്ടു,
മനുഷ്യൻ എന്താകും എന്നും മുന്നറിയപ്പെട്ടു,
തന്നെക്കാൾ മുഷ്കരം ഏറിയവനോടു
വ്യവഹരിപ്പനും വഹിയാ.

11 മായയെ വൎദ്ധിപ്പിക്കുന്ന വാക്കുകൾ ഏറേ ഉണ്ടല്ലോ (൫, ൬)
മനുഷ്യന് (അതിനാൽ) എന്തു ഫലം?

12 നിഴൽ പോലേ കഴിക്കുന്ന മായാമയ വാഴുനാൾ പൎയ്യന്തം
ജീവനിൽ മനുഷ്യന് ഇന്നത് നല്ലത് എന്ന് ആൎക്കറിയാം?
അവന്റേ ശേഷം സൂൎയ്യനു കീഴിൽ ഇന്നത് ഉണ്ടാകുമെന്ന്
മനുഷ്യനെ ആരു പോൽ അറിയിക്കും?

൭. അദ്ധ്യായം.

1 നല്ല തൈലത്തിലും നല്ല നാമവും
പിറപ്പുനാളിലും മരിപ്പുനാളും കൊള്ളാം [ള്ളാം,

2 വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപവീട്ടിൽ പോകുന്നതു കൊ
സകല മനുഷ്യന്നും ഇതേ അവസാനം ജീവനുള്ളവൻ അതിനെ ഹൃദയ

3 ചിരിപ്പിലും വ്യസനം കൊള്ളാം, [ത്തിൽ കരുതിക്കൊള്ളും.
മുഖവാട്ടത്തോടേ ഹൃദയം തഴെക്കും;

4 ജ്ഞാനികളുടേ ഹൃദയം വിലാപവീട്ടിലും
മൂഢരുടേ ഹൃദയം സന്തോഷവീട്ടിലും തന്നേ

5 താൻ മൂഢരുടേ പാട്ടു കേൾ്ക്കയിലും
ജ്ഞാനിയുടേ ആക്ഷേപം കേൾ്ക്ക നല്ലു,

6 കലത്തിന്നു കീഴേ മുള്ളുകളുടേ ശബ്ദം പോലേ (സങ്കീ, ൧൧൮, ൧൨.)
മൂഢന്റേ ചിരി, ഇതും മായയത്രേ.

7 ഏഴക്കോഴ ജ്ഞാനിയെയും ഭ്രാന്തനാക്കുകയും
സമ്മാനം ഹൃദയത്തെ കെടുക്കയും ആം സ്പഷ്ടം

8 കാൎയ്യത്തിന്റേ തുടക്കത്തിലും ഒടുക്കം നല്ലു,
മനപ്പൊക്കത്തിലും മനശ്ശാന്തി നല്ലു.

9 മൂഢരുടേ മടിയിൽ വ്യസനം ആവസിക്കയാൽ
ആത്മാവിൽ വ്യസനിപ്പാൻ ഉഴറായ്ക! [ 351 ] 10 പൂൎവ്വദിവസങ്ങൾ ഇവറ്റിലും കൊള്ളായതു എന്തുകൊണ്ടു എന്നു പറയല്ലേ!
ഇതിനെ പറ്റി നീ ജ്ഞാനത്താൽ അല്ല ചോദിക്കുന്നു.

11 അവകാശത്തോടേ ജ്ഞാനം നല്ലതു
സൂൎയ്യനെ കാണുന്നവൎക്ക് ഇതേ ലാഭം;

12 കാരണം ജ്ഞാനത്താൽ നിഴലും പണത്താൽ നിഴലും ഉണ്ടു,
അറിവിന്റേ വൈശിഷ്ട്യമോ ജ്ഞാനം ഉടയവരെ ഉയിൎപ്പിക്കുന്നതു.

13 ദേവക്രിയയെ നോക്കുക:
അവൻ വളെച്ചതിനെ നേരേ ആക്കുവാൻ ആൎക്കു കഴിയും (൧, ൧൫)!

14 നന്മയുടേ നാളിൽ സുഖിക്ക തിന്മയുടേ നാളിൽ പാൎത്തിരിക്ക:
അതിനോടു ഒക്കത്തക്ക ഇതിനെയും ദൈവം ഉണ്ടാക്കിയതു
മനുഷ്യൻ തന്റേ പിന്നിൽ (പുത്തനായി) ഒന്നും കണ്ടെത്തായ്വാൻ തന്നേ.

15 എന്റേ മായാദിവസങ്ങളിൽ ഞാൻ സകലവും കണ്ടു:
തന്റേ നീതിയിൽ കെട്ടുപോകുന്ന നീതിമാനും ഉണ്ടു
തന്റേ ആകായ്മയിൽ (ആയുസ്സ്) നീട്ടുന്ന ദുഷ്ടനും ഉണ്ടു.

16 അതിനീതിമാൻ ആകരുതു അത്യന്തജ്ഞാനിയായി കാട്ടുകയും അരുതു!
നീ പാഴായി പോവാൻ എന്തു?

17 അതിദുഷ്ടനും ആകരുതു പൊട്ടനും ആകരുതു!
അകാലത്തിൽ നീ മരിപ്പാൻ എന്തു?

18 ഇതിനെ പിടിക്കയും
അതിനെ കൈവിടായ്കയും ഏറേ നല്ലു;
ദൈവത്തെ ഭയപ്പെടുന്നവൻ സകലത്തിന്നും തെറ്റി പുറത്താകും സത്യം.

19 പത്തു ശൂരന്മാർ നഗരത്തിൽ ഇരിക്കുന്നതിനെക്കാൾ
ജ്ഞാനിക്ക് ഊക്കേറും ജ്ഞാനത്താൽ;

20 പിഴെക്കാതേ നന്മ ചെയ്യുന്ന നീതിമാൻ
സാക്ഷാൽ ഭൂമിയിൽ ഇല്ലല്ലോ.

21, (ജനങ്ങൾ) ഉരെക്കുന്ന എല്ലാ വാക്കുകളെയും കൂട്ടാക്കൊല്ല,
നിന്റേ ദാസൻ നിന്നെ പ്രാവുന്നതു കേൾ്ക്കായ്വാൻ തന്നേ!

22 മറ്റേവരെ നീയും പ്രാവിയ പ്രകാരം
നിന്റേ ഹൃദയം എത്ര വട്ടം അറിയുന്നു.

23 ഇത് ഒക്കയും ഞാൻ ജ്ഞാനത്തോടേ പരീക്ഷിച്ചു
ജ്ഞാനിയാകേണം എന്നിരുന്നു, അതോ എന്നോടു അകലേ തന്നേ.

24 ഉള്ളതാകട്ടേ അകലേ ആകുന്നു ആഴാഴേയും ആകുന്നു,
ആർ അതു കണ്ടു പിടിക്കും? [ 352 ] 25 ഞാൻ അറിവാനും ആരായ്വാനും ജ്ഞാനത്തെയും യുക്തിയെയും അന്വേ
ദുഷ്ടത മൌഢ്യം എന്നും ഭോഷത്വം ഭ്രാന്ത് എന്നും അറിവാനും [ഷിപ്പാനും
ഞാൻ തിരിച്ചു മനസ്സു വെച്ചപ്പോൾ,

26 മരണത്തിലും കൈപ്പായി കണ്ടിതു സ്ത്രീ തന്നേ (സദൃ. ൨, ൧൬ss);
ഹൃദയം കുടുക്കുകളും വലകളും
കൈകൾ വിലങ്ങുകളും ആയുള്ളവൾ.
ദൈവസന്നിധിയിൽ നല്ലവനായവൻ അവളെ വിട്ടു തെറ്റിപ്പോകും
പാപി അവളാൽ പിടിക്കപ്പെടും.

27 കണ്ടാലും കണക്കു സാധിപ്പാൻ ഞാൻ ഒന്നോടൊന്നു (ചേൎത്തു)
ഇതിനെ കണ്ടു പിടിച്ചു എന്നു സഭാപ്രസംഗി പറയുന്നു;

28 പിന്നേയും എൻ ദേഹി അന്വേഷിച്ചിട്ടും കണ്ടു പിടിക്കാത്തത് ആവിതു:
ആയിരത്തിൽ ഒരു മനുഷ്യനെ കണ്ടു പിടിച്ചു
അത്രയിൽ ഒരു സ്ത്രീയെ ഞാൻ കണ്ടതും ഇല്ല.

29 ഒന്നു മാത്രം ഞാൻ ഇനി കണ്ടതു നോക്കുക:
ദൈവം മനുഷ്യനെ നേരുള്ളവനാക്കി തീൎത്തു
അവരോ അനേകം യുക്തികളെ അന്വേഷിക്കുന്നു.

൮. അദ്ധ്യായം.

1 ജ്ഞാനിയോട് ആർ ഒക്കും, കാൎയ്യതാല്പൎയ്യത്തെ ആർ അറിയും?
മനുഷ്യന്റേ ജ്ഞാനം അവന്റേ മുഖത്തെ പ്രകാശിപ്പിക്കും
മുഖക്കടുപ്പം മാറി വരികയും ചെയ്യുന്നു.

2 ഞാൻ (ചൊല്ലുന്നിതു): രാജാവിന്റേ വായിനെ കാത്തുകൊൾ്ക
ദൈവത്തെ ആണയിട്ടതു നിമിത്തം കൂടേ (അതു വേണ്ടതു).

3 അവനെ വിട്ടു പോവാൻ ബദ്ധപ്പെടായ്ക
ദുഷ്കാൎയ്യത്തിൽ ചേൎന്നു നില്ലായ്ക.
അവൻ തോന്നുന്നത് എല്ലാം ചെയ്യുമല്ലോ;

4 രാജവാക്കു പ്രബലമാകുന്നു സത്യം
നീ എന്തു ചെയ്യുന്നു എന്ന് അവനോടു ആർ പറയും?

5 കല്പനയെ കാക്കുന്നവൻ ദുഷ്കാൎയ്യം അറികയില്ല
കാലത്തെയും ന്യായവിധിയെയും ജ്ഞാനിയുടേ ഹൃദയം അറിയും.

6 സകലകൎമ്മത്തിന്നും കാലവും ന്യായവിധിയും ഉണ്ടല്ലോ
മനുഷ്യന്റേ തിന്മ അവന്മേൽ ഭാരിച്ചിരിക്കും സത്യം. [ 353 ] 7 ഇന്നത് സംഭവിക്കുമെന്നു അവനു തിരിയായ്കയാൽ
എങ്ങനേ സംഭവിക്കുമെന്ന് അവനെ ആരു പോൽ അറിയിക്കും?

8 കാററിനെ അടെച്ചു വെപ്പാൻ ഒരു മനുഷ്യനും കാറ്റിന്മേൽ പ്രബലനല്ല,
മരണദിവസത്തിന്മേൽ പ്രാബല്യവുമില്ല,
യുദ്ധത്തിൽ (ആൎക്കും) വിടയില്ല
ദുഷ്ടത തന്നുടയവരെ വിടുവിക്കുന്നതും ഇല്ല പോൽ.

9 സൂൎയ്യനു കീഴിൽ നടക്കുന്ന എല്ലാ ക്രിയയിലും
മനസ്സു വെച്ചപ്പോൾ ഇത് ഒക്കയും ഞാൻ കണ്ടു
മനുഷ്യൻ മനുഷ്യനെ തിന്മെക്കായി ഭരിക്കുന്ന സമയത്തിൽ തന്നേ.

10 അപ്രകാരം തന്നേ ദുഷ്ടന്മാർ കുഴിച്ചിടപ്പെട്ടു പൂകുന്നതും
സരിയായി ചെയ്തവർ വിശുദ്ധസ്ഥലത്തെ വിട്ടു നടന്നു
നഗരത്തിൽ മറക്കപ്പെട്ടതും ഞാൻ കണ്ടു.
ഇതും മായയത്രേ.

11 ദുഷ്ക്രിയെക്കു ഒരു ശിക്ഷാജ്ഞ വിരഞ്ഞു നടത്തായ്ക നിമിത്തം
അത്കൊണ്ട മനുഷ്യപുത്രരുടേ ഹൃദയം തിന്മ ചെയ്വാൻ അവരിൽ നിറ
[ഞ്ഞു പൊങ്ങുന്നു

12 പാപി നൂറു ദോഷം ചെയ്ത് കൊണ്ടു (ആയുസ്സ്) നീട്ടുകിലുമാം.
ദൈവത്തെ ഭയപ്പെടുന്നവൎക്ക്
അവന്മുമ്പിൽ ഭയപ്പെടുകയാൽ നന്മ ഉണ്ടാകും എന്നും,

18 ദുഷ്ടനു നന്മ ഉണ്ടാകയില്ല
ദൈവത്തിന്മുമ്പിൽ ഭയപ്പെടായ്കയാൽ നിഴൽ പോലേ
വാഴുനാളെ നീട്ടുകയുമില്ല എന്നും ഞാൻ അറിയുന്നു താനും.

14 ഭൂമിമേൽ ഒരു മായ നടക്കുന്നിതു:
ദുഷ്ടരുടേ ക്രിയെക്കു തക്കതു തട്ടുന്ന നീതിമാന്മാരും ഉണ്ടു
നീതിമാന്മാരുടേ ക്രിയെക്കു തക്കതു തട്ടുന്ന ദുഷ്ടന്മാരും ഉണ്ടു;
ഇതും മായ എന്നു ഞാൻ പറയുന്നു.

15 ആകയാൽ മനുഷ്യൻ തിന്നും കുടിച്ചുംകൊണ്ടു സന്തോഷിക്കയല്ലാതേ
നന്മ ഒന്നും ഇല്ലായ്കകൊണ്ടു
ഞാൻ സന്തോഷത്തെ കൊണ്ടാടി,
ദൈവം അവനു സൂൎയ്യനു കീഴിൽ കൊടുത്ത വാഴുനാൾ പൎയ്യന്തം
അവന്റേ അദ്ധ്വാനത്തിൽ ഇതത്രേ അവനോടു കൂടി ചെല്വൂതാക. [ 354 ] ൯. അദ്ധ്യായം.
(— ൧൨, ൮).

ദൈവം ശുഭാശുഭങ്ങളെ വിഭാഗിക്കുന്ന വിധം മാനുഷബുദ്ധിക്ക് എത്താ
ത്തതും ബുദ്ധിഹീനഹൃദയത്തിന്നു ഇടൎച്ച വരുത്തുന്നതും ആയാലും (൪) അദ്ധ്വാ
നം കൂടിയ ഭ്രവാസം പാതാളവാസത്തെക്കാളും നല്ലതാകകൊണ്ടു (൧൧) ജ്ഞാന
ത്തോടേ ആവോളം പ്രവൃത്തിച്ചുകൊണ്ടു (൧൬) മഹത്തുക്കളുടേ ഭോഷത്വത്തെ
ശാന്തതയാലേ ജയിച്ചു (൧൦, ൫) ക്രമക്കേടുകളെ തീൎപ്പാൻ ബലാല്ക്കാരം തുടങ്ങാ
തേയും (൧൨) നിസ്സാര അധികാരികളെയും ശപിക്കാതേയും (൧൧, ൧) കാൎയ്യങ്ങ
ളിൽ ഉത്സാഹിക്കയും (൭) യൌവനകാലത്തിൽ പ്രത്യേകം ദൈവഭയത്തോടേ
സുഖിക്കയും (൧൨, ൧) ആയതിനാൽ വാൎദ്ധക്യദുഃഖത്തെയും മരണഭീതിയെയും
ശമിപ്പിക്കയും വേണ്ടതു.

8, 16 (മനുഷ്യൻ) രാവും പകലും കണ്ണുകൾ്ക്കു നിദ്ര കാണാതവണ്ണം
ഭൂമിമേൽ നടക്കുന്ന കഷ്ടത്തെ കാണ്മാനും
ജ്ഞാനത്തെ അറിവാനും ഞാൻ ഹൃദയത്തെ വെച്ചപ്പോൾ,

17 സൂൎയ്യനു കീഴിൽ നടക്കുന്ന
പ്രവൃത്തിയെ മനുഷ്യനു ഗ്രഹിച്ചു കൂടാ
എന്നു ഞാൻ ദേവക്രിയയെ (പറ്റി) കണ്ടിരിക്കുന്നു;
കാരണം ഗ്രഹിപ്പാൻ മനുഷ്യൻ എത്ര അദ്ധ്വാനിച്ചാലും
ഗ്രഹിക്കയില്ല,
(അതിനെ) അറിവാൻ ജ്ഞാനി വിച്ചാരിച്ചാലും
ഗ്രഹിപ്പാൻ കഴികയില്ല.

9, 1 ഇതെല്ലാം ഞാൻ മനസ്സിൽ ആക്കി ഇതെല്ലാം തെളിയിപ്പാൻ (ഒരുമ്പെട്ടു):
നീതിമാന്മാരും ജ്ഞാനികളും അവരുടേ വേലകളും ദൈവക്കയ്യിൽ അത്രേ,
സ്നേഹവും ദ്വേഷവും ഒരു മനുഷ്യന്നും അറിയാ
സകലവും അവൎക്കു മുമ്പിൽ കിടക്കുന്നു,

2 സകലവും എല്ലാവൎക്കും വന്നുകൂടും, അദൃഷ്ടം ഒന്നു തന്നേ;
നീതിമാന്നും ദുഷ്ടന്നും നല്ലവന്നും ശുദ്ധന്നും അശുദ്ധന്നും
ബലികഴിക്കുന്നവന്നും ഒട്ടും കഴിക്കാത്തവന്നും (തട്ടുന്നു),
നല്ലവനും പാപിയും
ആണയിടുന്നവനും ആണെക്കു ശങ്കിക്കുന്നവനും ഒരു പോലേ.

8 എല്ലാവൎക്കും അദൃഷ്ടം ഒന്നു എന്നുള്ളതു
സൂൎയ്യനു കീഴിൽ നടക്കുന്ന എല്ലാറ്റിലും വിടക്കായി കാണുന്നു;
അതുകൊണ്ടു മനുഷ്യപുത്രരുടേ ഹൃദയം തിന്മ നിറഞ്ഞതും [ 355 ] അവർ ജീവിപ്പോളം ഹൃദയത്തിൽ ഭ്രാന്തത വസിക്കുന്നതും ഉണ്ടു;
അവൻ തീൎന്ന ശേഷമോ പ്രേതന്മാരുടേ അടുക്കലത്രേ.

4 ഇതിങ്കൽ തെരിഞ്ഞെടുക്കപ്പെടുന്നത് ആരു പോൽ?
എല്ലാ ജീവികളോടും പ്രത്യാശ ഉള്ളു
ചത്ത സിംഹത്തിലും ജീവനുള്ള നായി നല്ലതല്ലോ.

5 എങ്ങനേ എന്നാൽ ചാകും എന്നു ജീവനുള്ളവർ അറിയുന്നു,
പ്രേതന്മാരോ ഒന്നും അറിയാത്തവരും
അവരുടേ ഓൎമ്മയും മറന്നു പോകയാൽ കൂലി ഒട്ടും ഇല്ലാത്തവരും ആകുന്നു.

6 അവരുടേ സ്നേഹവും ദ്വേഷവും എരിവും പണ്ടു കെട്ടു പോയി
സൂൎയ്യനു കീഴിൽ നടക്കുന്ന സകലത്തിലും
അവൎക്ക് ഓർ ഓഹരിയുമില്ല.

7 എന്നാൽ അല്ലയോ സന്തോഷത്തോടേ നിന്റേ ആഹാരം ഭക്ഷിക്ക
സുഖമനസ്സോടേ വീഞ്ഞിനെ കുടിക്ക,
സാക്ഷാൽ നിന്റേ ക്രിയകൾ പണ്ടു ദൈവത്തിന്നു രുചിച്ചുവല്ലോ.

8 നിന്റേ വസ്ത്രങ്ങൾ എല്ലായ്പോഴും വെള്ളയാക
തലെക്ക് എണ്ണ കുറകയും അരുതേ!

9 അവൻ സൂൎയ്യനു കീഴിൽ നിണക്കു തന്ന
മായാജീവന്റേ ദിവസങ്ങൾ എല്ലാം
നീ സ്നേഹിക്കുന്ന ഭാൎയ്യയോട് ഒന്നിച്ചു
നിന്റേ മായാദിവസങ്ങൾ പൎയ്യന്തം ജീവനെ അനുഭവിച്ചുകൊൾ്ക,
നീ സൂൎയ്യനു കീഴിൽ അദ്ധ്വാനിക്കുന്ന നിന്റേ പ്രയാസത്തിലും
ജീവനിലും ഇതത്രേ നിന്റേ ഓഹരി.

10 നിന്റേ ഉൗക്കു കൊണ്ടു കൈക്കു ചെയ്വാൻ എത്തുന്നേടത്തോളം ചെയ്തുകൊ
നീ ചെല്ലുന്ന പാതാളത്തിൽ ൾ്ക;
ക്രിയയും യുക്തിയും അറിവും ജ്ഞാനവും ഒട്ടും ഇല്ല പോൽ!

11 ഞാൻ തിരിഞ്ഞു സൂൎയ്യന്നു കീഴിൽ കണ്ടിതു:
കാലവും യദൃഛ്ശയും എല്ലാവൎക്കും സംഭവിപ്പതാൽ
വേഗവാന്മാൎക്ക് ഓട്ടവും ഇല്ല
വീരന്മാൎക്ക് യുദ്ധവും ഇല്ല ജ്ഞാനികൾ്ക്ക് ആഹാരവും ഇല്ല
വിവേകികൾ്ക്കു സമ്പത്തും ഇല്ല അറിയുന്നവൎക്കു കൃപയും ഇല്ല.

12 തന്റേ കാലത്തെ പോലും മനുഷ്യൻ അറിയുന്നില്ലല്ലോ,
വല്ലാത്ത വലയിൽ പിടിപെടുന്ന മീനുകൾ്ക്കും
കണിയിൽ അകപ്പെടുന്ന കുരികിലുകൾ്ക്കും ഒത്തവണ്ണമേ [ 356 ] മനുഷ്യപുത്രന്മാരും ദുഷ്കാലം പെട്ടന്ന് അവരുടേ മേൽ വീഴുമ്പോൾ
അതിൽ കുടുങ്ങി പോകുന്നു.

18 എന്നിട്ടു ഞാൻ സൂൎയ്യനു കീഴിൽ ജ്ഞാനമായി കണ്ടത്
ഒന്നു കൂടേ എനിക്കു വലിയത് എന്നു തോന്നി;

14 കുറയ പുരുഷന്മാർ ഇരിക്കുന്നൊരു ചെറിയ പട്ടണം ഉള്ളതിനെ കൊള്ള
മഹാരാജാവു വന്നു അതിനെ വളഞ്ഞുകൊണ്ടു
മഹായന്ത്രങ്ങളെ അതിനു നേരേ പണിയിച്ചാറേ,

15 അതിൽ അഗതിയും ജ്ഞാനിയും ആയോരാൾ കാണായ്വന്നു
സ്വജ്ഞാനംകൊണ്ട് പട്ടണത്തെ വിടുവിച്ചപ്പോൾ
അഗതിയായ ആളെ പിന്നേ ആരും ഓൎത്തതും ഇല്ല.

16 അപ്പോൾ ഞാൻ പറഞ്ഞിതു: ശൌൎയ്യത്തിലും ജ്ഞാനം നല്ലത്
എങ്കിലും അഗതിയുടേ ജ്ഞാനം നിരസിക്കപ്പെട്ടതും
അവന്റേ വാക്കുകൾ കേൾ്ക്കപ്പെടാത്തവയും അത്രേ.

൧൦. അദ്ധ്യായം.

9, 17 സാവധാനത്തോടേ കേൾ്ക്കപ്പെട്ടാൽ ജ്ഞാനിയുടേ വാക്കുകൾ
മൂഢരെ ഭരിക്കുന്നവന്റേ കൂക്കലിലും കൊള്ളാം.

18 പോൎക്കോപ്പുകളിലും ജ്ഞാനം കൊള്ളാം
എങ്കിലും ഒരു പാപി വളരേ നന്മകളെ കെടുക്കും.

10, 1 സുഗന്ധക്കാരന്റേ തൈലത്തെ ചത്ത ഈച്ച ദ്രവിപ്പിച്ചു നാറിക്കുന്നു,
ജ്ഞാനത്തിലും തേജസ്സിലും മൌഢ്യലേശം കനം ഏറിയതു.

2 ജ്ഞാനിയുടേ ഹൃദയം അവന്റേ വലത്തോട്ടും
മൂഢന്റേ ഹൃദയം ഇടത്തോട്ടും ഉള്ളതു;

3 പൊണ്ണൻ നടക്കുന്ന ഏതു വഴിയിലും ബുദ്ധി കുറഞ്ഞുവനത്രേ
താൻ പൊണ്ണനെന്നു ഏവനോടും പറയുന്നു.-

4 വാഴുന്നവന്റേ കോപം നിന്നെ കൊള്ള കിളൎന്നാൽ നിന്റേ നിലയെ
മഹാപാപങ്ങളെയും ശാന്തത പരിഹരിക്കും പോൽ. [വിട്ടു പോകൊല്ല,

5 ഞാൻ സൂൎയ്യന്നു കീഴിൽ കണ്ടൊരു തിന്മ ആകുന്നിതു:
ബലവാനിൽനിന്നു ജനിക്കുന്നൊരു തെറ്റു തന്നേ (ഇത്യാദി).

6 മൂഢത മഹാഔന്നത്യങ്ങളിൽ ആക്കപ്പെട്ടും
ധനവാന്മാർ താഴ്ചയിൽ വസിച്ചുംപോകും;

7 ഞാൻ ദാസന്മാരെ കുതിരപ്പുറത്തും
പ്രഭുക്കൾ ദാസരെ പോലേ നിലത്തു നടക്കുന്നതും കണ്ടു. [ 357 ] 8 എങ്കിലും ഗഹ്വരത്തെ തോണ്ടുന്നവൻ അതിൽ വീഴുകിലും
മതിലിനെ തകൎക്കുന്നവനെ നാഗം തീണ്ടുകിലും ആം;

9 കല്ലുകളെ വെട്ടുന്നവൻ അതിനാൽ നോവുകിലും
മരങ്ങളെ കീറുന്നവൻ അവറ്റാൽ മുറികിലും ആം.

10 ഇരിമ്പിന്നു മൂൎച്ച കെട്ടാൽ
വായ്ത്തലയെ അണെക്കാതേ ഇരുന്നു എങ്കിൽ
അതിവീൎയ്യത്തോടേ ബലം കാട്ടേണ്ടി വരും
യഥാസ്ഥാനമാക്കുന്നതിന്റേ ലാഭമോ ജ്ഞാനം.

11 വശീകരണം പ്രയോഗിക്കാതേ നാഗം തീണ്ടിയാൽ
നാവുകാരനു (നാവിനാൽ) ഉപകാരം ഇല്ലല്ലോ.

12 ജ്ഞാനിയുടേ വായിലേ വാക്കുകൾ ലാവണ്യം തന്നേ
മൂഢന്റേ അധരങ്ങൾ അവനെ വിഴുങ്ങും.

13 അവന്റേ വായിലേ വാക്കുകളുടേ ആരംഭം പൊണ്ണത്വമത്രേ
അവന്റേ വായുടേ അവസാനമോ വല്ലാത്ത ഭ്രാന്തു.

14 പൊണ്ണൻ വാക്കുകളെ അധികമാക്കുന്നു താനും
ഉണ്ടാവാറാകുന്നതു മനുഷ്യൻ അറിയാത്തതല്ലോ
അവന്റേ ശേഷം ഉണ്ടാവാനുള്ളതിനെ അവനോടു ആരു പോൽ അറി

15 നഗരത്തിലേക്ക് പോവാനും അറിയായ്കയാൽ [യിക്കും (൬, ൧൨).
മൂഢരുടേ അദ്ധ്വാനം അവൎക്ക് തളൎച്ച വരുത്തുന്നു.

16 അയ്യയ്യോ ബാലൻ രാജാവായിട്ടും
പ്രഭുക്കൾ രാവിലേതിന്നുകൊണ്ടും ഇരിക്കുന്ന ദേശമേ നിണക്കു ഹാ കഷ്ടം!

17 ഉദാരപുത്രൻ രാജാവായിട്ടും
പ്രഭുക്കൾ ലഹരിക്കല്ല വീൎയ്യത്തിന്നു തക്കവണ്ണം
തത്സമയത്തു തിന്നുകൊണ്ടും ഇരിക്കുന്ന ദേശമേ നീ ധന്യം!

18 മടിവുള്ള കൈകളാൽ അറുത്തുകെട്ടു താഴുന്നു
കൈകളുടേ ശൈഥില്യത്താൽ വീടു ചോരുന്നുവല്ലോ.

19 ചിരിപ്പാനായി സദ്യ കഴിക്കയും വീഞ്ഞു ജീവനെ സന്തോഷിപ്പിക്കയും
പണം സകലത്തെയും വരുത്തുകയും ചെയ്യുന്നു കഷ്ടം!

20 നിരൂപണം കൊണ്ടെങ്കിലും രാജാവിനെ ശപിക്കൊല്ല
കിടക്കയുടേ അകങ്ങളിലും ധനവാനെ ശപിക്കയും അരുതു,
പക്ഷേ വാനത്തിലേ പക്ഷി ആ ശബ്ദത്തെ കൊണ്ടുപോകയും
ചിറകുടയതു വാക്കിനെ അറിയിക്കയും ചെയ്യുമല്ലോ. [ 358 ] ൧൧. അദ്ധ്യായം.

1 നിന്റേ ആഹാരത്തെ വെള്ളത്തിന്മേൽ ഒഴുക്കി വിടുക,
ഏറിയ നാളുകൾ ചെന്നിട്ടു നീ അതിനെ കണ്ടെത്തും നിശ്ചയം.

2 ഭൂമിമേൽ എന്തെല്ലാം തിന്മ ഉണ്ടാകുമെന്ന് അറിയായ്കകൊണ്ടു
ഉള്ള അംശത്തെ ഏഴും എട്ടുമായി വിഭാഗിക്ക.

3 കാറുകൾ മാരി കൊണ്ടു നിറഞ്ഞിരുന്നാൽ
ഭൂമിമേൽ പൊഴിക്കുമല്ലോ,
മരം തെക്കോട്ടോ വടക്കോട്ടോ വീണാലും
വീഴുന്നേടത്തു തന്നേ മരം ഇരിക്കും.

4 കാറ്റിനെ കാത്തിരിക്കുന്നവൻ വിതെക്കയില്ല
കാറുകളെ നോക്കുന്നവൻ കൊയ്കയും ഇല്ല;

5 കാറ്റിന്റേ വഴി ഇന്നത് എന്നും
ഗൎഭിണിയുടേ ഉദരത്തിൽ അസ്ഥികൾ എങ്ങനേ എന്നും നീ അറിയാത്തതു
സകലവും ചെയ്യുന്ന ദൈവത്തിന്റേ ക്രിയയെ [പോലേ
നീ അറിയുന്നില്ലല്ലോ.

6 രാവിലേ നിന്റേ വിത വിതെക്ക
വൈകുന്നേരത്തും നിന്റേ കൈ അടങ്ങായ്ക!
ഇതോ അതോ ഏതു ഫലിക്കും എന്നും
രണ്ടും ഒരു പോലേ നന്നാകുമോ എന്നും അറിയുന്നില്ലല്ലോ.

7 വെളിച്ചം മധുരവും
ആദിത്യനെ കാണുന്നതു കണ്ണുകൾ്ക്ക് നല്ലതും തന്നേ.

8 അതേ, മനുഷ്യൻ ഏറിയ ആണ്ടു ജീവിച്ചിരുന്നാലും
എല്ലാറ്റിലും അവൻ സന്തോഷിക്കയും
അന്ധകാരദിവസങ്ങളെ വളരേ ആകും എന്ന് ഓൎക്കയും ചെയ്ക!
വരുന്നത് ഒക്കയും മായയത്രേ.

9 അല്ലയോ യുവാവേ, നീന്റേ ബാല്യത്തിങ്കൽ സന്തോഷിക്ക,
നിന്റേ യൌവനദിവസങ്ങളിൽ ഹൃദയം നിന്നെ സുഖിപ്പിക്ക,
നിന്റേ മനസ്സിലേ വഴികളിലും കണ്ണുകളുടേ കാഴ്ചയിലും നടന്നുകൊൾ്ക,
എങ്കിലും ഇവ എല്ലാംകൊണ്ടും ദൈവം നിന്നെ ന്യായവിസ്താരത്തിൽ വ

10 ഹൃദയത്തിൽനിന്നു വ്യസനം അകറ്റി [രുത്തും എന്നറിക!
ജഡത്തിൽനിന്നു തിന്മയെ പോക്കിക്കൊൾക,
ബാല്യവും നരയായ്മയും മായയല്ലോ. [ 359 ] ൧൨. അദ്ധ്യായം.

1. നിന്റേ യൌവനദിവസങ്ങളിൽ നിന്റേ സ്രഷ്ടാവിനെ ഓൎത്താലും,
തിന്മനാളുകൾ വരുന്നതിന്നും
ഇതിൽ എനിക്ക് ഇഷ്ടം ഒട്ടും ഇല്ല എന്നു നീ പറയുന്ന ആണ്ടുകൾ അണ

2 സൂൎയ്യനും വെളിച്ചവും യുന്നതിന്നും മുമ്പേ തന്നേ!
ചന്ദ്രാദിനക്ഷത്രങ്ങളും ഇരുണ്ടു പോകുന്നതിന്നും
മാരി പെയ്തിട്ടു കാറുകൾ തിരിച്ചു വരുന്നതിന്നും മുമ്പേ തന്നേ;

3 ഭവനത്തിന്റേ കാവൽക്കാർ വിറെക്കയും
സ്ഥിരബലവാന്മാർ കോടുകയും
അരെക്കുന്നവർ കുറയുന്തോറും പണി ഒഴിക്കയും
ജാലവാതിലുകളിൽ കൂടി നോക്കുന്നവർ ഇരുളുകയും,

4 അരെക്കുന്ന ഒച്ച മാഴ്കുമേ
തെരുവിലേ കതകുകൾ അടെക്കയും
കുരികിലിന്റേ ശബ്ദത്തിന്ന് എഴുനീല്ക്കയും
പാട്ടുകാരത്തികൾ ഒക്കെയും വാങ്ങുവാറാകയും ചെയ്യുന്നാൾ തന്നേ;

5 കയറ്റത്തിന്നും അവർ ഭയപ്പെടും
വഴിയിൽ വെച്ചു ഭീഷണികൾ (കാണും),
ബാദാം പൂക്കയും തുള്ളൻ ചുമടായി തീരുകയും
രോചനക്കുരു ചതിക്കയും ചെയ്യും;
മനുഷ്യനാകട്ടേ തന്റേ നിത്യഭവനത്തിലേക്കു പോകുന്നു
തൊഴിക്കുന്നവർ തെരുവിൽ ചുറ്റുകയും ചെയ്യുന്നു;

6 വെള്ളിച്ചരടു അറുകയും
പൊൻകലം പൊട്ടുകയും
ഉറവിങ്കൽ കുടം ഉടകയും
കിണറ്റിൽ ചക്രം തകരുകയും,

7 പൊടി ഇരുന്ന പ്രകാരം ഭൂമിയിലേക്കു തിരികയും
ആത്മാവ് നല്കിയ ദൈവത്തിങ്കലേക്കു മടങ്ങി ചേരുകയും ചെയ്യും മുമ്പേ
[തന്നേ (ഓൎത്തു കൊണ്ടാലും).

8 ഹാ മായകളുടേ മായ എന്നു സഭാപ്രസംഗി പറയുന്നു,
സകലവും മായയത്രേ (൧, ൨).

തീൎച്ച.

(൯) ഈ സാധാരണപ്രബോധനത്തിന്റേ താല്പൎയ്യമായതു (൧൨) ന്യായവി
ധിയെ ഓൎത്തു ദേവഭക്തിയിലേ നടപ്പു. [ 360 ] 9 ശേഷം സഭാപ്രസംഗി ജ്ഞാനിയായിരുന്നതല്ലാതേ
ജനത്തിന്നു അറിവു പഠിപ്പിക്കയും
തൂക്കി ആരാഞ്ഞുംകൊണ്ടു അനേകം സദൃശങ്ങളെ രചിക്കയും ചെയ്തു.

10 സഭാപ്രസംഗി ഇഷ്ടവചനങ്ങളെയും
നേരായി എഴുതിയ സത്യവാക്കുകളെയും കണ്ടെത്തുവാൻ അന്വേഷിച്ചു,

11 ജ്ഞാനികളുടേ വാക്കുകൾ തോട്ടികളോടും
മാലകളായി ചേൎത്തവ തറച്ച ആണികളോടും ഒക്കും,
ഓർ ഇടയനാൽ കൊടുക്കപ്പെട്ടിരിക്കുന്നു.

12 ശേഷം എന്മകനേ, ബുദ്ധി വെക്ക:
ബഹുപുസ്തകങ്ങളെ ഉണ്ടാക്കുന്നതിന്ന് അറ്റം ഇല്ല
അത്യന്തവിദ്യാഭ്യാസവും ജഡത്തിന്നു ആയാസമത്രേ.

13 എല്ലാം കേട്ട ശേഷം കാൎയ്യത്തിന്റേ തുകയാവിതു:
ദൈവത്തെ ഭയപ്പെട്ടു അവന്റേ കല്പനയെ കാത്തുകൊൾ്ക
ഇത് എല്ലാ മനുഷ്യനും വേണ്ടതല്ലോ.

14 കാരണം നല്ലതായാലും തീയതായാലും സകലക്രിയയെയും
ദൈവം മറഞ്ഞതിന്ന് ഒക്കെക്കും (നടത്തും) ന്യായവിധിയിൽ വരുത്തും. [ 361 ] THIE
SONG OF SOLOMON.

ശലോമോവിന്റേ
അത്യുത്തമഗീതം.

I.പ്രേമാരംഭം (— ൨, ൭).

൧. അദ്ധ്യായം.

അരമനയിലേ കന്യമാർ ശലോമോവിനെ സ്തുതിക്കുമ്പോൾ (൫) നാട്ടിൽനി
ന്നു കൊണ്ടുവന്ന ശൂലമത്തി ദൂരസ്ഥനെ ധ്യാനിക്കുന്നതു (൮) കന്യമാർ ആക്ഷേ
പിക്കയും (൯) രാജാവ് പ്രവേശിച്ചു അവളെ കാമിച്ചു നോക്കുകയും (൧൨) അ
വൾ സന്തോഷിച്ചു അവനെ കൊണ്ടാടി (൧൫) ഇരുവരും തമ്മിൽ സംസാരിച്ചതു.

2 (കന്യമാർ:) അവന്റേ മുഖചുംബനങ്ങൾ കൊണ്ട് എന്നെ ചുംബിപ്പാറാ
വീഞ്ഞിനെക്കാൾ നിന്റേ പ്രേമം നല്ലതു, [ക!

3 നിന്റേ തൈലങ്ങൾ വാസനെക്ക് ഉത്തമം.
തൈലം പോലേ തിരുനാമം പകൎന്നു വ്യാപിക്കകൊണ്ടു
കന്യമാർ നിന്നെ സ്നേഹിക്കുന്നു.

4 എന്നെ വലിക്ക നിന്റേ വഴിയേ നാം ഓടുക!
രാജാവ് അരമനെക്കകത്ത് എന്നെ വരുത്തി
നിന്നിൽ ഞങ്ങൾ സന്തോഷിച്ചാനന്ദിച്ചു
വീഞ്ഞിലും അധികം നിൻ പ്രേമത്തെ വൎണ്ണിക്കും
നേരിലല്ലോ അവർ നിന്നെ സ്നേഹിക്കുന്നു
[ഹരി ആകുന്നു,

5 (ശൂലമത്തി:) യരുശലേം പുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും മനോ
കെദാൎയ്യകൂടാരങ്ങളും ശലോമോവിൻ വിരിപ്പുകളും എന്ന പോലേ തന്നേ.

6 വെയിൽ പറ്റി
ഞാൻ കറുത്തു പോകകൊണ്ടു എന്നെ നോക്കരുതു.
എന്റേ അമ്മയുടേ മക്കൾ എന്നെ കോപിച്ചു [ 362 ] പറമ്പുകളിൽ കാവല്ക്കാരി ആക്കി വെച്ചു,
സ്വന്തപറമ്പിനെ മാത്രം ഞാൻ കാത്തില്ല.

7 എൻ ആത്മസ്സേഹിത, നീ എവിടേ മേയ്ക്കുന്നു?
നിന്റേ ചങ്ങാതിമാരുടേ ആട്ടിങ്കൂട്ടങ്ങളുടേ അരികേ
ഞാൻ മുഖം മൂടിയ സ്ത്രീയെ പോലേ തോന്നാതേ ഇരിപ്പാൻ
നീ ഉച്ചെക്കു കിടക്കുമാറാകുന്ന ഇടത്തെ എന്നോടു അറിയിക്ക!

8 (കന്യമാർ:) സ്ത്രീകളിൽ അതിസുന്ദരി, നീ അറിയുന്നില്ല എങ്കിൽ
ആട്ടിൻചുവടുകളെ നോക്കി പുറപ്പെട്ടു
ഇടയന്മാരുടേ കൂടാരസമീപത്തു നിന്റേ കുഞ്ഞാടുകളെ മേച്ചുകൊൾ്ക!

9 (ശലോമോ:) എന്റേ ഇഷ്ടേ, ഫരവൊത്തേരിലുള്ള കുതിരയോടു
ഞാൻ നിന്നിൽ സാദൃശ്യം കണ്ടു.

10 ചങ്ങലകളിൽ നിന്റേ കവിളും
കോത്ത മാലയിൽ കഴുത്തും എത്ര ഭംഗിയായി.

11 ഞങ്ങൾ നിണക്കു പൊൻചരടുകളെ
വെള്ളിപ്പുള്ളികളോടേ തീൎപ്പിക്കാം.

12 (ശൂലമത്തി:) രാജാവ് മേശെക്കു ഇരിക്കുവോളം
എന്റേ ജടാമാംസിസുഗന്ധത്തെ പുറപ്പെടുവിച്ചു.

13 എൻ പ്രിയൻ എനിക്കു സ്തനമദ്ധ്യേ
കിടക്കുന്ന മൂറിൻ കിഴി ആകുന്നു.

14 എംഗദിയിലേ പറമ്പുകളിൽ
മയിലാഞ്ചിപ്പൂക്കുല പോലേയും എനിക്കു പ്രിയൻ ആകുന്നതു.

15 (ശലോമോ:) അല്ലയോ എന്റേ ഇഷ്ടേ, നീ സുന്ദരി
ഇതാ സുന്ദരി, നിന്റേ കണ്ണുകൾ പ്രാവുകൾ തന്നേ.

16 (ശൂലമത്തി:) അല്ലയോ എൻ പ്രിയ, നീ സുന്ദരൻ മനോഹരനും ആകുന്നു.
നമ്മുടേ ശയനം ഇളമ്പച്ച,

17 നമ്മുടേ വീടുകളിലേ ഉത്തരങ്ങൾ ദേവദാരുക്കളും
മച്ച് പീനമരങ്ങളും ആം.

2, 1 ഞാൻ ശരോനിലേ മേത്തോന്നിപ്പൂവും
താഴ്വരകളിലേ താമരയും അത്രേ.

൨. അദ്ധ്യായം.

2 (ശലോമോ:) മുള്ളുകളുടേ ഇടയിൽ താമരപ്പൂ ഏതുപ്രകാരം
അപ്രകാരം ബാലമാരിൽ എന്റേ പ്രിയ.[ 363 ] 3 (ശൂലമത്തി:) കാട്ടുമരങ്ങളിൽ നാരകം ഏതു പ്രകാരം
അപ്രകാരം ബാലന്മാരിൽ എന്റേ പ്രിയൻ.
ആ തണലിൽ ഇരിപ്പാൻ ഞാൻ വാഞ്ഛിച്ചു
അതിൻ ഫലം എന്റേ വായ്ക്കു മധുരം.

4 അവൻ വീഞ്ഞുപുരയിൽ എന്നെ പൂകിച്ചു;
എന്മേലുള്ള അവന്റേ കൊടി സ്നേഹം തന്നേ.

5 ഞാൻ കാമനോവോടു കൂടി ഇരിക്കകൊണ്ടു
മുന്തിരിങ്ങക്കട്ടകളെ തന്നു നിവിൎത്തിപ്പിൻ
നാരങ്ങ കൊണ്ടു എന്നെ ആശ്വസിപ്പിപ്പിൻ!

6 അവന്റേ ഇടങ്കൈ എൻ തലയിൻ കീഴേ വെച്ചും
വലങ്കൈ എന്നെ ആശ്ലേഷിച്ചും ഇരിക്കുന്നു.

7 അല്ലയോ യരുശലേം പുത്രിമാരേ
പ്രേമത്തിന്നു ഇഷ്ടമാകുന്നതുവരേ,
അനക്കരുതേ, ഉണൎത്തരുതേ! [ന്നു.
വയലിലേ പേടമാനുകളെയും മൃഗികളെയും ഞാൻ ആണയിട്ടപേക്ഷിക്കു

II. അന്യോന്യാന്വേഷണം (—൩, ൫).

ശുലമത്തി നാട്ടിൽ വസിച്ചു പ്രിയൻ വരുന്നതു കണ്ടു (൧൦) ഇരുവരും സം
സാരിച്ചതും (൧൫) അവർ പാടി (൩, ൧) സ്വപ്നവിവരം അറിയിച്ചതും.

2, 8 ഹാ എൻ പ്രിയന്റേ ശബ്ദം!
അതാ മലകളിൽ ചാടി
കുന്നുകളിന്മേൽ തുള്ളിയും വരുന്നു.

9 എൻ പ്രിയൻ മാനിനോ
കലക്കുട്ടിക്കോ സമൻ.
ഇതാ ഈ ഭിത്തിക്കു പുറമേ നിന്നു
കിളിവാതിലുകളിൽ നോക്കി
അഴികളിൽ കൂടി സൂക്ഷിക്കുന്നുണ്ടു.

10 പ്രിയൻ എന്നോടു സംസാരിച്ചു:
എൻ പ്രിയേ എൻ സുന്ദരീ, എഴുനീറ്റു വരിക!

11 ഇതാ ഹിമകാലം കഴിഞ്ഞു
മഴയും മാറി വാങ്ങി,

12 പുഷ്പങ്ങൾ നിലത്തു കാണായി [ 364 ] പാട്ടിന്റേ സമയം അടുത്തു
കുറുപ്രാവിൻ കുരുട്ടലും നമ്മുടേ നാട്ടിൽ കേൾ്പാറായി.

18 അത്തി തൻ കായ്കളെ ചുവപ്പിക്കുന്നു
മുന്തിരികൾ പൂത്തു സൌരഭ്യത്തെ തൂകുന്നു
എൻ ഇഷ്ടേ എൻ സുന്ദരീ, എഴുനീറ്റു നടകൊൾ്ക!

14 അല്ലയോ പാറപ്പിളൎപ്പുകളിലും
ചുരത്തിൻ മറവിലും ഉള്ള എന്റേ പ്രാവേ,
നിൻ രൂപത്തെ ഇങ്ങു കാണിച്ചു സ്വരത്തെ കേൾ്പിക്കേണമേ!
നിൻ സ്വരം മധുരവും രൂപം മനോഹരവും തന്നേ എന്ന് അവൻ പറഞ്ഞു.

15 (ശൂലമത്തി പാടുന്നതു :) കുഴിനരികളെ പിടിച്ചു തരുവിൻ
വള്ളിപ്പറമ്പുകളെ വഷളാക്കുന്ന ചെറുനരികളെ (പിടിപ്പിൻ).
നമ്മുടേ പറമ്പുകൾ പൂക്കുന്നുവല്ലോ!

16 എന്റേ പ്രിയൻ എനിക്കും ഞാൻ അവന്നും ഉള്ളു,
താമരകളുടേ ഇടയിൽ മേയ്ക്കുന്നവന്ന്,

17 നേരം ചെന്നു വെയിൽ ആറി നിഴലുകൾ മണ്ടിപ്പോവോളം
എൻ പ്രിയ നീ മടങ്ങി
മാനിനോ കലക്കുട്ടിക്കോ തുല്യനായി (൮)
ഭിന്നിച്ച പൎവ്വതങ്ങളെ കടന്നു വാ!

൩. അദ്ധ്യായം.

1 രാത്രികളിൽ കിടക്കമേൽ ഞാൻ
(സ്വപ്നത്തിൽ) ആത്മസ്സേഹിതനെ തിരഞ്ഞു,
തിരഞ്ഞിട്ടും അവനെ കണ്ടില്ല.

2 ഞാൻ ഉടനേ എഴുനീല്ക്ക
പട്ടണത്തു തെരുവീഥികളിൽ ചുറ്റി
ആത്മസ്നേഹിതനെ നോക്കി നടക്കട്ടേ!
എന്നിട്ടു തിരിഞ്ഞാറേയും അവനെ കണ്ടുകിട്ടിയില്ല.

3 പട്ടണത്തിൽ ചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടെത്തി,
എൻ ആത്മസ്നേഹിതനെ നിങ്ങൾ കണ്ടുവോ?

4 എന്നാറേ അവരെ വിട്ടു അല്പം കടന്നപ്പോൾ
ആത്മസ്നേഹിതനെ ഞാൻ കണ്ടെത്തി
അവനെ പിടിച്ചു
മാതൃഭവനത്തിൽ
ജനനിയറയിലേക്കു വരുത്തുവോളം വിടാതേ കൊണ്ടിരുന്നു. [ 365 ] 5 അല്ലയോ യരുശലേം പുത്രിമാരേ,
പ്രേമത്തിന്ന് ഇഷ്ടമാകുന്നതുവരേ
അനക്കരുതേ, ഉണൎത്തരുതേ! [ക്കുന്നു (൨, ൭).
വയലിലേ പേടമാനുകളെയും മൃഗികളെയും ഞാൻ ആണയിട്ടപേക്ഷി

III. കല്യാണം (—൫, ൧).

ശലോമോ ശുലമത്തിക്കു വിവാഹം നിശ്ചയിച്ചു ആഡംബരത്തോടേ നഗര
പ്രവേശം ചെയ്തശേഷം (൪, ൧) അവളോടു അന്നും (൫, ൧) പിറേറ ഉഷസ്സിങ്ക
ലും സംസാരിച്ചതു.

3, 6 അതാ മരുവിൽനിന്നു
പുകത്തൂണുകൾ പോലേ കരേറി
മൂറു കുന്തുരുക്കം മുതലായ
കച്ചവടച്ചൂൎണ്ണംകൊണ്ടുള്ള ധൂപത്തോടും ഈ വരുന്നവൾ ആരു പോൽ?

7 ഇതാ ശലോമോവിൻ ശിവിക ഇതു,
ഇസ്രയേൽ വീരരിൽ
അറുപതു ശൂരന്മാർ അതിന്റേ ചുറ്റും ഉണ്ടു,

8 എല്ലാവരും ആയുധധാരികൾ യുദ്ധാഭ്യാസികൾ,
രാത്രിയിലേ ഭയം നിമിത്തം
ഓരോരുത്തന്റേ അരയിൽ വാൾ (ഞേലുന്നു).

9 പള്ളിക്കട്ടിലിനെ ശലോമോ രാജാവ്
ലിബനോൻ മരങ്ങളെക്കൊണ്ടു് ഉണ്ടാക്കിച്ചു;

10 തുണുകൾ വെള്ളിയും
അണ പൊന്നും മെത്ത രക്താംബരവും ആക്കി
അടിത്തളമോ യരുശലേം പുത്രിമാരുടേ സ്നേഹത്താൽ
അലങ്കരിക്കപ്പെട്ടതു.

11 ചിയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു
ശലോമോ രാജാവിനെ കണ്ടുകൊൾ്വിൻ!
ഈ കിരീടത്തെ അവന്റേ ഹൃദയസന്തോഷനാളാകുന്ന
കല്യാണദിവസത്തിൽ മാതാവ് ചൂടിച്ചിരിക്കുന്നു.

൪. അദ്ധ്യായം.

1 (ശലോമോ:) അല്ലയോ എന്റേ ഇഷ്ടേ, നീ സുന്ദരി ഇതാ സുന്ദരി (൧,
മുഖപടത്തിൽ കൂടി പ്രാവിൻ കണ്ണുകൾ പോലേ നിഴലിക്കുന്നു. [൧൫), [ 366 ] നിന്റേ കൂന്തൽ ഗില്യാദ് മലയിൽ
അമരുന്ന കോലാട്ടിങ്കൂട്ടത്തിന്നു തുല്യം.

2 നിന്റേ പല്ലുകൾ കത്രിച്ചു കളയിൽനിന്നു
കയറുന്ന വെള്ളാട്ടിങ്കൂട്ടത്തോടു സമം,
അതിൽ ഓരോന്നു ഇരട്ട പെറ്റതും
കട്ടികൾ പോയ്പോകാത്തതും ആകുന്നു.

3 നിന്റേ ചിറികൾ അരക്കുനൂലിന്നു ഒത്തതും
വായി ലാവണ്യമുള്ളതുമാം.
മുഖപടത്തിൽ പിന്നേ
കവിൾ്ത്തടം ഉറുമാംപഴപ്പാതിയായി തോന്നുന്നു.

4 തട്ടുകളായി കെട്ടീട്ടു
വീരന്മാരെ മറെക്കുന്ന
ആയിരം പലിശകളെ തൂക്കിയിരിക്കുന്ന
ദാവിദിൻ ഗോപുരം പോലേ നിന്റേ കഴുത്തു.

5 സ്തനയുഗ്മം
താമരകളുടേ ഇടയിൽ മേയുന്ന
ഇരട്ട മാങ്കുട്ടികൾ്ക്കു സമം.

6 (ശൂലമത്തി:) നേരം ചെന്നു വെയിലാറി നിഴലുകൾ മണ്ടിപ്പോവോളം
ഞാൻ മൂറിൻ പൂമലെക്കും [(൨. ൧൭)
കുന്തുരുക്കക്കുന്നിലേക്കും പോകട്ടേ!

7 (ശലോമോ:) എന്റേ പ്രിയേ, നീ കറ ഒട്ടും ഇല്ലാതേ
സൎവ്വാംഗസുന്ദരി ആകുന്നു സത്യം.

8 അല്ലയോ കാന്തേ, നീ ലിബനോനെ വിട്ട്
എന്നോടു കൂടേ ലിബനോനിൽനിന്ന് ഇറങ്ങി
സിംഹഗുഹകളും
പുലിമലകളും ഉള്ള
അമനാമുകളിൽനിന്നും
ശനീർ ഹൎമ്മോൻ എന്ന ശിഖരങ്ങളിൽനിന്നും നോക്കിക്കൊള്ളും.

9 കാന്തയായ സഹോദരിയേ നീ എൻ ഹൃദയം അപഹരിച്ചു
കണ്ണുകളിൽ ഒന്നു കൊണ്ടും
കഴുത്തിലേ കണ്ണികളിൽ ഒന്നു കൊണ്ടും എന്റേ ഹൃദയം ഹരിച്ചു.

10 കാന്തയാം സഹോദരീ, നിന്റേ പ്രേമം എത്ര ശോഭയുള്ളതു!
വീഞ്ഞിനെക്കാൾ നിന്റേ പ്രേമവും
എല്ലാ സുഗന്ധങ്ങളെക്കാളും നിന്റേ തൈലവാസനയും എത്ര നല്ലതു. [ 367 ] 11 ഹേ, കാന്തേ, നിന്റേ അധരങ്ങൾ മധുവിനെ പൊഴിയുന്നു,
നാവിൻ അടിയിൽ തേനും പാലും ഉണ്ടു,
നിന്റേ വസ്ത്രവാസന ലിബനോന്റേ മണം പോലേ ആകുന്നു.

12 കാന്തയായ സഹോദരി അടെച്ച തോട്ടവും
പൂട്ടിയ ഉറവും മുദ്രയിട്ട കിണറും ആകുന്നു.

18 നിന്നിൽ തളിൎത്ത് ഉണ്ടാകുന്നത്
ഉത്തമപഴങ്ങളോടു കൂടിയ മാതളനാരകം
ജടാമാഞ്ചി മയിലാഞ്ചിയും,

14 കുങ്കുമം വയമ്പു ലവങ്ങം
പലവിധകുന്തുരുക്കമരങ്ങളും
മൂറു അഗരു തുടങ്ങിയുള്ള
സുഗന്ധപശവൎഗ്ഗങ്ങളും ഉള്ളൊരു ചോലവനവും,

15 തോട്ടങ്ങൾ്ക്കു (വേണ്ടുന്ന) വെള്ളം പൊങ്ങുന്ന ഉറവും
ലിബനോനിൽനിന്ന് ഒഴുകുന്ന വീഴാറുകളും ആകുന്നു.

16 (ശുലമത്തി:) വടക്കങ്കാറ്റേ നീ ഉണൎന്നു തെന്നലേ നീ വന്നു
എൻ തോട്ടത്തിൽ അടിച്ചു അതിൻ സുഗന്ധങ്ങളെ പൊഴിഞ്ഞു പരത്തേ
എന്റേ പ്രിയൻ തൻ തോട്ടത്തിൽ വന്നു [ണമേ.
ഫലത്തിൽ തനിക്കു ശ്രേഷ്ഠമായതു ഭുജിപ്പൂതാക!

൫. അദ്ധ്യായം.

1 (ശലോമോ:) സഹോദരിയായ കാന്തേ, ഈ എന്റേ തോട്ടത്തിൽ ഞാൻ
എന്റേ മൂറും നറുമ്പശപ്പൂവും പറിച്ചു [വന്നു
എൻ തേൻപലകയോടും മധുവെ നുകൎന്നു
എൻ പാലും വീഞ്ഞും കടിച്ചു.
ഹേ തോഴരേ, നിങ്ങൾ തിന്നു കുടിച്ചു മദിച്ചിരിപ്പിൻ!

IV. പ്രേമചാഞ്ചല്യം മാറിയതു (—൬, ൯).

ശൂലമത്തി കാന്തനെ കിനാവിൽ മുഷിപ്പിച്ചപ്രകാരം കന്യമാരോടു അറിയി
ച്ചപ്പോൾ (൯) അവർ ചോദിച്ചതിന്ന് ഉത്തരമായി (൧൦) കാന്തനെ വൎണ്ണിച്ചു
(൬, ൧) വിടാത്ത സ്നേഹത്തെ ഉറപ്പിച്ചാറേ (൪) രാജാവു വന്നു അവളെ സ്തുതി
ച്ചതു.

5, 2 ഞാൻ ഉറങ്ങീട്ടും ഹൃദയം ഉണൎന്നിരിക്കുന്നു,
അതാ എന്റേ പ്രിയൻ (വാതില്ക്കൽ) മുട്ടുന്ന ഒച്ച! [ 368 ] ഹാ സഹോദരിയേ എന്റേ പ്രിയേ എൻ പ്രാവേ,
എൻ നിൎമ്മലേ എനിക്കു തുറക്ക;
തല മഞ്ഞുകൊണ്ടും കുറുൾനിര
രാത്രിത്തുള്ളിക്കൊണ്ടും നനഞ്ഞു പോയി.

3 എന്നു കേട്ടു: ഞാൻ വസ്ത്രം അഴിച്ചിട്ടു
എങ്ങനേ ഉടുക്കേണ്ടു?
കാൽ കഴുകീട്ട്
ഇനി എങ്ങനേ ചേറാക്കേണ്ടു?

4 എന്നാറേ എൻ പ്രിയൻ കതകിൻ ദ്വാരത്തൂടേ കൈ നീട്ടിയപ്പോൾ
എൻ കരൾ അവങ്കൽ അലിഞ്ഞു.

5 പ്രിയന്നു തുറപ്പാൻ ഞാൻ എഴുനീറ്റു
താഴിന്റേ കൈപ്പിടിമേൽ
കണ്ടിവെണ്ണ എന്റേ കൈകളിന്മേലും
മേത്തരമൂറു വിരലുകളിന്മേലും പൊഴിഞ്ഞു.

6 ഞാൻ പ്രിയന്നായി തുറന്നപ്പോൾ
അവൻ മാറി നീങ്ങി ഇരുന്നു.
അവൻ പറഞ്ഞതിനാൽ എന്റേ ദേഹി പരവശമായി,
അവനെ അന്വേഷിച്ചിട്ടും കണ്ടില്ല
വിളിച്ചിട്ടും ഉത്തരം പറഞ്ഞില്ല.

7 നഗരത്തിൽ ചുറ്റുന്ന കാവല്ക്കാർ എന്നോട് എത്തി
എന്നെ അടിച്ചു മുറിച്ചു,
മതിൽ കാക്കുന്നവർ
എന്റേ മുഖപടം പറിച്ചെടുത്തു.

8 യരുശലേം പുത്രിമാരേ, നിങ്ങൾ എന്റേ പ്രിയനെ കണ്ടാൽ
അവനോട് എന്ത് അറിയിക്കേണ്ടു?
ഞാൻ കാമനോവോടു കൂടി ഇരിക്കുന്നു
എന്ന് ആണയിട്ടപേക്ഷിക്കുന്നു.

9 (കന്യമാർ:) സ്ത്രീകളിൽ അതിസുന്ദരിയേ,
പ്രിയരിൽ നിന്റേ പ്രിയന് എന്തു വിശേഷത?
പ്രിയങ്കൽ എന്തു വിശേഷത കണ്ടിട്ട്
ഇങ്ങനേ ആണയിടുന്നു?

10 (ശൂലമത്തി:) എൻ പ്രിയൻ ധവളനും ചുവപ്പുള്ളവനും
ലക്ഷം പേരിലും പ്രമുഖനും തന്നേ.

11 അവൻ തല ഉത്തമ മാറ്റുള്ള തങ്കം, [ 369 ] കുന്തളങ്ങൾ മട്ടൽനിര പോലേ ഞേന്നു
കാക്കക്കറുപ്പായുമിരിക്കുന്നു.

12 കണ്ണുകൾ പാലിൽ കുളിച്ചു നീൎത്തോടുകളിൽ ഇരിക്കുന്ന
പ്രാവുകളോടും ചെമ്മേ അമിണ്ണ (മണിയോടും) തുല്യം.

13 കവിൾ നറുമ്പശ (നട്ട) തടം പോലേയും
സൌരഭ്യമരുന്നുകൾ പാകുന്ന കള്ളി പോലേയും ആകുന്നു,
അധരങ്ങൾ മേത്തര മൂറു
പൊഴിയുന്ന ചെമ്പൂക്കളും.

14 കൈകൾ പുഷ്പരാഗങ്ങളെ പതിച്ച
പൊൻകുഴല്കളും,
കക്ഷി നീലക്കല്ലുകൾ അമിഴ്ത്തി
ഓപ്പമിട്ട ആനക്കൊമ്പും,

15 കാലുകൾ പൊൻചുവടുകളിൽ നിറുത്തിയ
വെൺ്ങ്കൽത്തൂണുകളും,
രൂപം ലിബനോനോടു സദൃശവും
ദേവദാരുക്കളെ പോലേ ശ്രേഷ്ഠവും ആകുന്നു.

16 വായി അതിമധുരവും
അവങ്കൽ സമസ്തം ഓമനയും തന്നേ.
യരുശലേം പുത്രിമാരേ, ഇവൻ എന്റേ പ്രിയൻ
ഇവൻ എൻ സ്നേഹിതൻ.

൬. അദ്ധ്യായം.

1 (കന്യമാർ:) സ്ത്രീകളിൽ അതിസുന്ദരിയേ,
നിൻ പ്രിയൻ എവിടേ പോയി,
പ്രിയൻ എവിടേക്കു തിരിച്ചു?
നാം ഒരുമിച്ചു അവനെ അന്വേഷിക്ക!

2 (ശൂലമത്തി:) എൻ പ്രിയൻ തോട്ടങ്ങളിൽ മേയ്വാനും
താമരകളെ പറിപ്പാനും
നറുമ്പശത്തടങ്ങളുള്ള
പൂങ്കാവിൽ കഴിഞ്ഞു പോയിരുന്നു.

3 ഞാൻ എൻ പ്രിയന്നും പ്രിയൻ എനിക്കും ഉള്ളു
താമരകളുടേ ഇടയിൽ മേയ്ക്കുന്നവൻ (൨, ൧൬).[ 370 ] 4 (ശലോമോ:) എൻ ഇഷ്ടേ, നീ തിൎച്ചാനഗരം പോലേ സൌന്ദൎയ്യവും
യരുശലേം പോലേ മനോഹരവും കൊടിക്കീഴുള്ള ഗണങ്ങൾ കണക്കേ

5 എന്നെ ഭ്രമിപ്പിക്കുന്നതാൽ [ഭയങ്കരവും ഉള്ളവൾ.
നിന്റേ കണ്ണുകളെ എങ്കൽനിന്ന് തിരിക്ക!
നിൻ കൂന്തൽ ഗില്യാദ് മലയിൽ
അമരുന്ന കോലാട്ടിങ്കൂട്ടത്തിന്നു തുല്യം (൪, ൧).

6 നിന്റേ പല്ലുകൾ കളിയിൽനിന്നു കയറുന്ന
വെള്ളാട്ടിങ്കൂട്ടത്തോടു സമം;
അതിൽ ഓരോന്നു ഇരട്ട പെറ്റതും
കുട്ടികൾ പോയ്പോകാത്തതും ആകുന്നു (൪, ൨.).

7 മുഖപടത്തിൽ പിന്നേ കവിൾ്ത്തടം
ഉറുമാമ്പഴപ്പാതിയായി തോന്നുന്നു (൪, ൩).

8 രാജ്ഞികൾ അറുപതും
വെപ്പാട്ടികൾ എണ്പതും
കന്യമാർ എണ്ണമില്ലാതേയും ഇരിക്കേ,

9 ഒരുത്തി തന്നേ എൻ പ്രാവും എൻ നിൎമ്മലയും ആകുന്നു,
അമ്മെക്ക് ഏകയും ജനനിക്ക് വരിഷ്ഠയും ആയവൾ.
അവളെ ബാലമാർ കണ്ടു ധന്യ എന്നു കൊണ്ടാടി
രാജ്ഞികളും വെപ്പാട്ടികളും കണ്ടു പുകഴ്ത്തി.

V. രാജ്ഞിയുടേ പ്രഭാവവും വിനയവും (— ൮, ൪).

ശൂലമത്തി കന്യമാരുടേ സ്തുതിയെ അംഗീകരിക്കാതേ രാജതേജസ്സു മറന്നു
തോട്ടത്തെ നോക്കുവാൻ പോയി (൭, ൧.) കന്യമാർ അപേക്ഷിക്കയാൽ നൃത്തമാ
ടിയ ശേഷം (൭) രാജാവു വന്നു സംഭാഷിച്ചതു.

6,10 (കന്യമാർ:) ഇതാ ചന്ദ്രശോഭയും വെയിൽ പ്രഭയുമായി
കൊടിക്കീഴുള്ള ഗണങ്ങൾ കണക്കേ ഭയങ്കരയായി (൬, ൪).
അരുണോദയം എന്ന പോലേ ഈ വിളങ്ങുന്നത് ആരു പോൽ?

11. (ശൂലമത്തി:) ഞാൻ താഴ്വരയിലേ പച്ച നോക്കുവാനും
മുന്തിരിവള്ളി തളിൎത്തുവോ
മാതളനാരകങ്ങൾ പൂത്തുവോ എന്നു കാണുമാനും (വിചാരിച്ചു)
അക്രോത്ത് തോട്ടത്തിൽ ഇറങ്ങിപ്പോയപ്പോൾ,

12 എന്റേ ദേഹി എൻ ജനപ്രഭുവിന്റേ ശ്രീ
രഥത്തിന്മേൽ എന്നെ ആക്കി എന്നു അറിയാതേ ഇരുന്നു. [ 371 ] 7, 1 (കന്യമാർ:) ഹേ ശുലമത്തിയേ, തിരി തിരി
ഞങ്ങൾ നിന്നെ നോക്കുവാൻ തിരിച്ചു വാ!
(അവൾ:) ശൂലമത്തിയിൽ എന്തൊന്നു നോക്കേണ്ടു?
(കന്യമാർ:) മഹനായിമിലേ നൃത്തം പോലേ!

൭. അദ്ധ്യായം.

2 അല്ലയോ ഉദാരപുത്രീ, ചെരിപ്പുകളിൽ നിന്റേ നടകൾ എത്ര ഭംഗിയു
തുടകളുടേ തിരിപ്പുകൾ തട്ടാന്റേ കൈത്തൊഴിലായ [ള്ളവ!
മുത്തുതാവടം തന്നേ.

3 നിൻ നാഭി വട്ടമുള്ള മുരുട,
അതിൽ രസമദ്യം കുറയരുതേ;
കക്ഷി താമരകൾ ചുഴന്ന
കോതമ്പത്തുരുമ്പു.

4 സ്തനയുഗ്മം
ഇരട്ട മാങ്കട്ടികൾ്ക്കു സമം (൪, ൫),

5 കഴുത്തു ആനക്കൊമ്പിൻ ഗോപുരത്തോടും,
കണ്ണുകൾ ജനപുഷ്ടി ആൎന്ന
ഹെഷ്ബോനിൻ വാതിലിരികേ ഉള്ള ചിറകളോടും
മൂക്കു ദമഷ്കിന്നു നേരേ നോക്കുന്ന
ലിബനോനിലേ ഗോപുരത്തോടും തുല്യം.

6 തല നിന്മേൽ നിൽക്കുന്നതു കൎമ്മൽ എന്ന പോലേ,
നിൻ തലനാർ രക്താംബരം കണക്കേ,
കുറുൾനിരയിൽ രാജാവ് കെട്ടിക്കിടക്കുന്നു.

7 (ശലോമോ:) പ്രേമമേ, ഭോഗങ്ങളിൽ
നീ എത്ര അഴകും എത്ര കൌതുകവുമുള്ളതു!

8 ഈ നിന്റേ വളൎച്ച പനയോടും
മുലകൾ (ൟത്ത)ക്കുലകളോടും സദൃശം.

9 ഞാൻ ഭാവിച്ചതു ഈ പനയിൽ ഞാൻ കരേറി
മട്ടലുകളെ പിടിക്കട്ടേ
നിൻ മുലകൾ എനിക്കു വള്ളിക്കുലകളും
നാസികാവാസന നാരങ്ങയും ആക,

10 നിൻ അണ്ണാക്കോ ഉത്തമവീഞ്ഞു.
(ശൂലമത്തി:) അത് എന്റേ പ്രിയന് ചെമ്മേ ഇറങ്ങി
നിദ്രിതരുടേ അധരങ്ങളെ അനക്കുന്നു. [ 372 ] 11 ഞാൻ എൻ പ്രിയനേ ഉള്ളു (൬, ൩),
അവന്റേ ആഗ്രഹവും എന്മേൽ ആകുന്നു.

12 അല്ലയോ എൻ പ്രിയാ, നാം നാട്ടിലേക്കു പുറപ്പെട്ടു
ഗ്രാമങ്ങളിൽ (രാത്ര) പാൎക്കട്ടേ!

13 എന്നാൽ പറമ്പുകളിൽ പോവാൻ നന്ന രാവിലേ എഴുനീറ്റു
മുന്തിരി വള്ളി തളിൎത്തുവോ
കുല വികസിച്ചുവോ
മാതളനാരകങ്ങൾ പൂത്തുവോ (൬, ൧൧ ) എന്നു നോക്കിക്കൊൾ്ക!
അവിടേ എൻ പ്രേമത്തെ നിണക്കു തരാം.

14 തക്കാളികൾ സൌരഭ്യം തൂകുന്നു
നമ്മുടേ വാതിലിൻ മീതേ സകലവിധ കനികളും ഉണ്ടു;
എൻ പ്രിയ, ഞാൻ പുതിയതും പഴയതും ആയവ
നിണക്കായി സംഗ്രഹിച്ചിട്ടുണ്ടു.

൮.അദ്ധ്യായം.

1 ഹാ നീ എനിക്ക് ഓർ അമ്മയുടെ മൂല കുടിച്ചു
വളൎന്ന സഹോദരനായിരുന്നാൽ കൊള്ളാം!
എന്നാൽ തെരുവിൽ നിന്നെ കണ്ടു ചുംബിച്ചാലും
ആരും നിന്ദിക്കയില്ല.

2 ഞാൻ നിന്നെ കൂട്ടിക്കൊണ്ടു അമ്മയുടേ വീട്ടിൽ വരുത്തുകയും
നീ എന്നെ പഠിപ്പിക്കയും
ഞാൻ രസം കൂട്ടിയ വീഞ്ഞും
ഉറുമാമ്പഴച്ചാറും നിന്നെ കുടിപ്പിക്കയും ചെയ്യാം.

3 അവന്റേ ഇടങ്കൈ എന്തലയിൻ കീഴേ വെച്ചും
വലങ്കൈ എന്നെ ആശ്ലേഷിച്ചും ഇരിക്കുന്നു (൨, ൬).

4 അല്ലയോ യരുശലേം പുത്രിമാരേ, പ്രേമത്തിന്ന് ഇഷ്ടമാകുന്നതു വരേ
അനക്കരുതേ. ഉണൎത്തരുതേ!
എന്നു ഞാൻ ആണയിട്ടപേക്ഷിക്കുന്നു (൩, ൫).

VI. ഐക്യത്തിൻ സ്ഥിരീകരണം (—൮, ൧൪).

ശുലമത്തി കാന്തനോട് ഒന്നിച്ചു നാട്ടിലേക്ക് മടങ്ങി ശുനേം എന്ന ജനന
സ്ഥലത്ത് എത്തി പ്രേമത്തെ കൊണ്ടാടി (൮) ഉടപ്പിറന്നവരോടു അനുജത്തി
യെ കുറിച്ചു സംഭാഷിച്ചു (൧൦) തന്നെ കാത്ത സഹോദരൎക്കായി സമ്മാനം അ
പേക്ഷിച്ചു (൧൩) പ്രിയനോടു പാടി ഉലാവിക്കൊള്ളുന്നു. [ 373 ] 5 (നാട്ടുകാർ:) അതാ മരുഭൂമിയിൽനിന്നു കരേറി (൩, ൬)
തന്റേ പ്രിയന്മേൽ ചാരിക്കൊണ്ടും വരുന്ന ഇവൾ ആരു പോൽ?

6 (ശലോമോ:) ഈ നാരകത്തിൻ ചുവട്ടിൽനിന്നു ഞാൻ നിന്നെ ഉണൎത്തി
അവിടേ നിന്റേ അമ്മ നിന്നെ പ്രസവിച്ചു [യല്ലയോ?
ജനനി നിന്നെ പെറ്റതു.

(ശൂലമത്തി:) മുദ്രമോതിരം എന്നപോലേ നിന്റേ ഹൃദയത്തിലും
മോതിരം പോലേ ഭുജത്തിലും എന്നെ വെച്ചു കൊള്ളേണമേ!
സ്നേഹം ആകട്ടേ മരണത്തോളം ഉറപ്പുള്ളതു
എരിവു പാതാളം പോലേ കടുതു;
അതിന്റേ ജ്വലനം തീമിന്നലും
യാഹിന്റേ ജ്വാലയും അത്രേ.

7 ഏറിയ വെള്ളങ്ങൾക്കും
സ്നേഹത്തെ കെടുപ്പാൻ കഴികയില്ല
നദികൾ കൂടേ അതിനെ മുക്കിക്കളകയില്ല.
ഒരുത്തൻ ഗൃഹസമ്പത്ത് ഒക്കയും
സ്നേഹത്തിന്നായി കൊടുത്താലും
അവനെ നിന്ദിച്ചു വിടുകേയുള്ളു.

8 നമുക്കു ഓർ അനുജത്തി ഉണ്ടു.
അവൾ്ക്ക് ഇന്നേ സ്തനങ്ങൾ വന്നില്ല,
അവളെക്കൊണ്ടു വെൾ്വിഞായം ചൊല്ലുന്ന ദിവസത്തിൽ
നാം അവൾ്ക്കു എന്തു ചെയ്യേണ്ടു?

9 (സഹോദരന്മാർ:) അവൾ മതിലാകിൽ
അതിന്മീതേ വെള്ളിക്കോട്ട കെട്ടാം
കതക് എന്നു വന്നാൽ
ദേവതാരപ്പലകക്കൊണ്ട് അഴിയിട്ടടെക്കാം.

10 (ശൂലമത്തി:) ഞാൻ മതിലും
സ്തനങ്ങൾ ഗോപുരങ്ങൾ പോലേയും ആയി സത്യം.
ഇങ്ങനേ അവന്റേ കണ്ണുകളിൽ ഞാൻ
സമാധാനം കണ്ടെത്തുന്നവൾ എന്ന പോലേ വന്നു.

11 ശലോമോവിന്നു ബാൾഹമോനിൽ പറമ്പുള്ളതു
കാവൽക്കാൎക്ക് (പാട്ടത്തിന്നു) കൊടുത്തു
അതിൽ അനുഭവത്തിന്നായി ഓരോരുത്തൻ
ആയിരം പണം കൊണ്ടുവരുവാൻ ഒത്തു. [ 374 ] 12 എന്റേ പറമ്പോ അതാ എന്റേതു എൻ കൈവശം തന്നേ.
ഹേ ശലോമോ നിണക്ക് ആയിരവും
അതിൻ ഫലം നോക്കുന്നവൎക്കു ഇരുനൂറും ഇരിക്കട്ടേ!

13 (ശലോമോ:) തോട്ടങ്ങളിൽ പാൎക്കുന്നവളേ,
ചങ്ങാതിമാർ നിന്റേ ശബ്ദത്തെ ചെവിക്കൊള്ളുന്നു
എന്നെ കേൾ്പിക്കേണമേ!

14 (ശൂലമത്തി:) എൻ പ്രിയ,
നീ മാനിനോ
കലക്കുട്ടിക്കോ തുല്യനായി
പരിമളപൎവ്വതങ്ങളിന്മേൽ ഓടി പോരുക (൨, ൧൭)!

"https://ml.wikisource.org/w/index.php?title=പവിത്രലേഖകൾ&oldid=210403" എന്ന താളിൽനിന്ന് ശേഖരിച്ചത്