തച്ചോളിപ്പാട്ടുകൾ (1994)

[ 1 ] TUEBINGEN
UNIVERSITY LIBRARY

MALAYALAM
MANUSCRIPT SERIES

3

GENERAL EDITOR

DR SCARIA ZACHARIA

തച്ചോളി
പാട്ടുകൾ

എഡിറ്റർ

പി. ആന്റണി

dcb

34 A

11416 [ 3 ] തച്ചോളിപ്പാട്ടുകൾ [ 4 ] ജനറൽ എഡിറ്റർ: ഡോ സ്കറിയാ സക്കറിയ (ജ. 1947). കേരള
സർവകലാശാലയിൽനിന്നു മലയാളഭാഷയിലും
സാഹിത്യത്തിലും ഫസ്റ്റ് ക്ലാസോടെ മാസ്റ്റർ
ബിരുദം, പ്രാചീന മലയാള ഗദ്യത്തിന്റെ വ്യാകരണ
വിശകലനത്തിന് ഡോക്ടറേറ്റ്. ചങ്ങനാശ്ശേരി
സെൻറ് ബർക്ക്മാൻസ് കോളജിലെ മലയാള
വിഭാഗത്തിൽ അധ്യാപകൻ. 1986-ൽ ട്യൂബിങ്ങനിലെ
ഗുണ്ടർട്ട് ഗ്രന്ഥശേഖരം വേർതിരിച്ചറിഞ്ഞു. 1990-
91-ൽ അലക്സാണ്ടർ ഫൊൺ ഹുംബോൾട്ട് ഫെലോ
എന്ന നിലയിൽ ജർമ്മനിയിലെയും സ്വിറ്റ്സർ
ലണ്ടിലെയും ലൈബ്രറികളിലും രേഖാലയങ്ങളിലും
നടത്തിയ ഗവേഷണ പഠനത്തിന്റെ വെളിച്ചത്തിൽ,
ഡോ ആൽബ്രഷ്ട് ഫ്രൻസുമായി സഹകരിച്ച്
ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിൽ ആറുവാല്യ
മായി എട്ടു പുസ്തകം പ്രസിദ്ധീകരിച്ചു. 1993-ൽ ജർമ്മൻ
അക്കാദമിക് വിനിമയ പരിപാടിയുടെ (DAAD)
ഭാഗമായി ട്യൂബിങ്ങൻ സർവകലാശാലയിൽ നട
ത്തിയ ഹ്രസ്വ ഗവേഷണത്തിനിടയിൽ കൈയെ
ഴുത്തു ഗ്രന്ഥപരമ്പര ആസൂത്രണം ചെയ്തു.
പാഠനിരൂപണം, സാഹിത്യപഠനം, സാമൂഹിക
സാംസ്കാരിക ചരിത്രം, ജീവചരിത്രം, എഡിറ്റിംഗ്,
തർജമ, വ്യാകരണം, നവീന ഭാഷാശാസ്ത്രം,
ഫോക്‌ലോർ എന്നീ ഇനങ്ങളിലായി ഇരുപത്ത
ഞ്ചോളം പുസ്തകങ്ങളും പ്രബന്ധങ്ങളും മലയാളം,
ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിലാസം: കരിക്കമ്പള്ളി, ചങ്ങനാശ്ശേരി - 686 102

എഡിറ്റർ: പി ആന്റണി (ജ. 1967). മഹാത്മാഗാന്ധി സർവ
കലാശാലയിൽനിന്ന് രണ്ടാം റാങ്കോടുകൂടി എം. എ.
പാസ്സായി. അതേ സർവകലാശാലയിലെ സ്കൂൾ
ഓഫ് ലറ്റേഴ്സിൽ വടക്കൻപാട്ടുകളെക്കുറിച്ചു
ഗവേഷണം നടത്തുന്നു. [ 5 ] ജനറൽ എഡിറ്റർ

ഡോ സ്കറിയാ സക്കറിയ

എഡിറ്റർ

പി ആന്റണി

പ്രസാധകർ

കേരള പഠന കേന്ദ്രം

സെന്റ് ബർക്ക്മാൻസ് കോളജ്

ചങ്ങനാശ്ശേരി - 686 101

ഡി സി ബുക്സ്

കോട്ടയം

വില 50.00 രൂപ [ 6 ] dcb

(Malayalam)
Tuebingen University Library Malayalam Manuscript Series (TULMMS) Vol Ill
Taccoli Pattukal

Text With Critical Studies

General Editor: Dr Scaria Zacharia

Editor: P Antony

Rights Reserved
First Published March 1994

Typesetting & Printing; D C Offset Printers, Kottayam

Publishers:
Centre for Kerala Studies
St Berchmans' College, Changanassery
DC Books, Kottayam, Kerala

Distributors:
CURRENTBOOKS
Kottayam, Thiruvananthapuram, Kollam, Pathanamthitta, Alappuzha,
Eranakulam, Aluva, Palakkad, Kozhikode, Vatakara, Thalassery, Kalpetta

RS. 50.00
45(d)18/93-94 S.No. 2184 dich 1464 1000 0394
[ 7 ] ജന്മം കൊണ്ടു തന്നെ കവികളായ
നാടോടിപ്പാട്ടുകാർക്ക്
മലയാളികളുടെ ഗുരു
പരമ്പരയിൽ പെട്ട
ഡോ ഹെർമൻ ഗുണ്ടർട്ടിനോടു
ചേർന്നു നിന്ന് ഈ സമാഹാരം
ഞങ്ങൾ സമർപ്പിക്കുന്നു. [ 8 ] ട്യൂബിങ്ങൻ സർവകലാശാലയിലെ മലയാളം കൈയെഴുത്തു
ഗ്രന്ഥങ്ങളുടെ പരമ്പര (TULMMS)
ജനറൽ എഡിറ്റർ ഡോ സ്കറിയാ സക്കറിയ
പയ്യന്നൂർപ്പാട്ട് 1 എഡിറ്റർ: പി ആന്റണി
പഴശ്ശിരേഖകൾ 2 എഡിറ്റർ: ജോസഫ് സ്കറിയാ
തച്ചോളിപ്പാട്ടുകൾ 3 എഡിറ്റർ: പി ആന്റണി
[ 9 ] ഉള്ളടക്കം
Acknowledgement ix
ആമുഖം xi
ഡോ സ്കറിയാ സക്കറിയ
Dr Hermann Gundert and Folk Literature
Dr. Albrecht Frenz
xxvii
തച്ചോളിപ്പാട്ടുകൾക്ക് ഒരു മുഖവുര
പി ആന്റണി
xxxiii

തച്ചോളിപ്പാട്ടുകൾ

1 തച്ചോളി ഒതേനന്റെ പാട്ട് 1
2 തെക്കു തിരുനുമ്പ കുഞ്ഞിക്കണ്ണന്റെ പാട്ട് 11
3 കരുവാഞ്ചേരി കുഞ്ഞിക്കേളു 40
4 തോട്ടത്തിൽ കേളപ്പന്റെ പാട്ട് 70
5 കള്ളിപ്പാലയാട്ടെ കോരന്റെ പാട്ട് 98
6 നാളോം പുതിയവീട്ടിൽ കേളുവിൻ പാട്ട് 110
7 ഓമനക്കടിഞ്ഞോത്തെ കുഞ്ഞിയൊതേന്റെ പാട്ട് 120
8 തച്ചോളി കേളുവിൻ പാട്ട് 131
9 പറമ്പിക്കുറുക്കാട്ടെ കുഞ്ഞ്യാമറെ പാട്ട് 142
10 എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണന്റെ പാട്ട് 151
11 കൊലത്തിരിത്തമ്പുരാന്റെ പാട്ട് (അപൂർണ്ണം) 170
പദാർത്ഥസൂചിക 174
[ 11 ] It gives me pleasure to acknowledge permission and support for the
publication of Malayalam manuscripts in the Tuebingen University
Library. The director and his colleagues have always received me as a
welcome guest and provided expert colleagual assistance. Dr George
Baumann, director of Oriental Section, has been the main source of
knowledge and support. Dr. Karl Heinz Gruessner and Dr Gabriele
Zeller have been helpful in the preparation of this series.

The idea for this series was born out of the research work done in the
Tuebingen University Library in preparation of Hermann Gundert Series
(6 volumes, 8 books). My research project in Germany at that stage
(1990-91) was made possible by the generous assistance of a research
fellowship from Alexander von Humboldt Foundation.

The preparation for the first three volumes of this series was com-
pleted during my research work in Tuebingen University (1993) on the
invitation of DAAD-German Academic Exchange Programme.

I am grateful for a grant from Dr Herbert Karl, Mayor of Calw, for
reprographing 12 volumes of Tellicherry Records in Germany.

I could never have prepared and published this series without the
personal encouragement and professional support of Dr Albrecht Frenz,
to whom we owe the familiarising of Kerala Studies in modern Germany.
He helped me to the Tuebingen University Library in 1986, and paved the
way for the chance discovery of invaluable Malayalam manuscripts. The
organizing committee of Dr Hermann Gundert Conference 1993 and Dr
Hermann Gundert Foundation, Stuttgart deserve special thanks for their
spirited interest and whole hearted support.

Prof Dr Heinrich von Stietencron and his colleagues in the depart-
ment of indology University of Tuebingen, have helped me in my
sojourn through words and deeds.

The Gundert family especially members of Steinhaus Ms Gertraud
Frenz and Ms Margret Frenz cheerfully aided me in my research work.
Closer, at home, I am grateful to quite a few eminent scholars: Prof S
Guptan Nair, Prof Dr M Leelavathy, Prof Dr A P Andrewskutty, Prof
Dr MGS Narayanan and ProfDr KM Prabhakara Variar who helped in [ 12 ] various ways with the editing of this series. Two young research scholars,
P Antony and Joseph Scaria shared the most difficult task of carefully
copying down and analysing these difficult texts. They even prepared the
press copies of these volumes and checked the proof sheets. The young
journalist K Balakrishnan (Desabhimani, Kannur) has focussed public
attention on these valuable works through his learned articles. Rev Dr
George Madathiparampil principal St Berchmans'College, Prof NS
Sebastian and other colleagues in the department of Malayalam, Prof A
E Augustine, Prof KV Joseph, eminent cultural leader Murkot Ramunny
and veteran publisher DC Kizhakkemuri have provided the right kind of
stimulation, support, advice or expertise.

Changanassery SCARIA ZACHARIA
March 1994 General Editor
[ 13 ] കേരളത്തിലെ നാടോടിപ്പാട്ടുകളെക്കുറിച്ച് ആദ്യം പഠനം നടത്തിയത് ആരാണ്?
വടക്കൻ പാട്ടുകളുടെ മികച്ച മാതൃകകളായ തച്ചോളിപ്പാട്ടുകൾ ശേഖരിച്ചു
പദാനുപദം പരിശോധിച്ചു നിഘണ്ടുവിൽ ഉപയോഗിച്ച ഡോ ഹെർമൻ ഗുണ്ടർട്ടിന്റെ
നാടോടി വിജ്ഞാന സംബന്ധമായ സേവനങ്ങൾ നമ്മുടെ പണ്ഡിതന്മാർ വേണ്ടത്ര
ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. നിഘണ്ടുവിലെ പരാമർശങ്ങളല്ലാതെ, ഈ രംഗത്തു
ഗുണ്ടർട്ടുചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലൊന്നും മലയാളികൾ അറിഞ്ഞി
രുന്നില്ല. ഇപ്പോൾ ജർമനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലാ ലൈബ്രറിയിലെ
ഹസ്തലിഖിതഗ്രന്ഥാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന തച്ചോളിപ്പാട്ടുകൾ എന്ന
കൈയെഴുത്തു ഗ്രന്ഥം നാടൻ പാട്ടുകൾ ശേഖരിച്ചുപയോഗിക്കുന്നതിൽ ഗുണ്ടർട്ടിനു
ണ്ടായിരുന്ന ഉത്സാഹം വെളിപ്പെടുത്തുന്നു. അതിനാൽ ഗുണ്ടർട്ട് ചരമശതാബ്ദി
യോടനുബന്ധിച്ച്, ട്യൂബിങ്ങൻ സർവ്വകലാശാലാ മലയാളം കൈയെഴുത്തു ഗ്രന്ഥ
പരമ്പര (TULMMS)യുടെ മൂന്നാം വാല്യമായി തച്ചോളിപ്പാട്ടുകൾ പ്രസിദ്ധീകരിക്ക
യാണ്. ഇതിനുമുമ്പ് അച്ചടിയിലെത്തിയിട്ടില്ലാത്തവയാണ് ഗുണ്ടർട്ടിന്റെ ഗ്രന്ഥ
ശേഖരത്തിലുള്ള പാട്ടുകൾ എന്നതു ഈ പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യം
വർദ്ധിപ്പിക്കുന്നു.

ഗുണ്ടർട്ടും നാട്ടറിവും

കേരളത്തിലെ വിശേഷിച്ച്, ഉത്തരമലബാറിലെ നാട്ടറിവി(folk knowledge)
ന്റെ വിജ്ഞാനകോശമാണ് ഗുണ്ടർട്ടു നിഘണ്ടു. ഇതിനുള്ള ഉപാദാനങ്ങളായി
അദ്ദേഹം ശേഖരിച്ചവയിൽ നല്ലൊരു ഭാഗം ഇന്ന് ട്യൂബിങ്ങൻ സർവ്വകലാശാലാ
ഗ്രന്ഥപ്പുരയിലുണ്ട്. അവയിൽ പ്രഥമപരാമർശം അർഹിക്കുന്നതു കേരളോൽപത്തിക
കളാണ്. പരശുരാമകഥയിൽ തുടങ്ങുന്ന കേരളോൽപത്തികൾ പ്രാദേശിക
ചരിത്രമായും ആചാരാനുഷ്ഠാനങ്ങളുടെ വിശദീകരണങ്ങളായും പരിണമിക്കുന്നതു
ശ്രദ്ധാപൂർവ്വം പഠിച്ചറിഞ്ഞ ഗുണ്ടർട്ട് അവ ചിട്ടപ്പെടുത്തി ഒരു പുസ്തകമായി പ്രസിദ്ധീ
കരിച്ചതു വിശദമായ ഗവേഷണപഠനം അർഹിക്കുന്നു. ഉള്ളടക്കത്തിന്റെ സംവിധാന
ത്തിലും അച്ചടിയിലും നവീന പാഠനിരൂപണത്തിന്റെ ദർശനങ്ങളും സാധ്യതകളും
അദ്ദേഹം പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഗുണ്ടർട്ടു തന്നെ സാക്ഷ്യപ്പെടുത്തു
ന്നതനുസരിച്ച് കേരളോൽപത്തിയുടെ പ്രസാധനമാണ് കേരളീയ ഹൃദയങ്ങളിലേക്ക്
അദ്ദേഹത്തിനു പ്രവേശനം നൽകിയത്. മലയാളികളുടെ ആത്മദർശനത്തെ ആദരിച്ച [ 14 ] വിദേശിയെ നാട്ടുകാർ അംഗീകരിച്ചതിൽ വിസ്മയമില്ല. മിത്തുകൾ ഒരുതരം സത്യ
ദർശന രീതിയാണെന്നു അദ്ദേഹം ഗ്രഹിച്ചിരിക്കണം.

സംസ്കൃതത്തിലും തമിഴിലും നല്ല അറിവുണ്ടായിരുന്നെങ്കിലും മലയാളി
കളുടെ പൊരുൾ തേടി ഇതിഹാസങ്ങളിലേക്കു കടന്നുചെല്ലാൻ അദ്ദേഹം ഏറെ
പരിശ്രമിച്ചില്ല. മലയാളഭാഷയ്ക്കു സേവനമർപ്പിച്ച അർണോസ്, പൗലിനോസ്
തുടങ്ങിയവരിൽനിന്ന് വ്യത്യസ്തമായ നയമായിരുന്നു ഇത്. ഇക്കാര്യത്തിൽ
ബഞ്ചമിൻ ബയിലിയും ക്ലാസിക്ക് പക്ഷപാതിയായിരുന്നു. നാട്ടുകാരായ പണ്ഡിത
ന്മാരും വ്യത്യസ്തരായിരുന്നില്ല. ഗുണ്ടർട്ടാകട്ടെ, കൊച്ചുമലയാളത്തിലെ
ക്ലാസിക്കുകൾ തേടിയാണ് പുറപ്പെട്ടത്. മഹാപാരമ്പര്യങ്ങൾ (Great traditions)
പോലെ വിലപ്പെട്ടവയാണ് ലഘുപാരമ്പര്യങ്ങൾ (Little traditions)എന്ന ബോധം
ഗുണ്ടർട്ടിനുണ്ടായിരുന്നു. പയ്യന്നൂർപാട്ടും തച്ചോളിപ്പാട്ടും, മാപ്പിളപ്പാട്ടും കേരള
ത്തിന്റെ വീരഗാഥകളായി പരിഗണിച്ചു അവയിലൂടെ മലയാളത്തനിമ കണ്ടെത്താ
നായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഗുണ്ടർട്ടു രചിച്ച പാഠപുസ്തകങ്ങൾ നാട്ടറിവിനു
അദ്ദേഹം നൽകിയിരിക്കുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നു. പാഠമാലയിലെ
ഉള്ളടക്കം കേരളീയജീവിതത്തിന്റെ തനിമയ്ക്കും വൈവിധ്യത്തിനും ഊന്നൽ
നൽകുന്നതാണ്.പാഠാരംഭം വലിയപാഠാരംഭം എന്നിവയിലും പഴഞ്ചൊല്ലുകൾക്ക്
പ്രാധാന്യം നൽകിയിട്ടുണ്ട്. ഭൂമിശാസ്ത്രം, ചരിത്രം എന്നിവയിലുമുണ്ട് നാട്ടുപൊരുളു
കൾ. ലോകചരിത്രം കേരളചരിത്രത്തെകക്കൂടി സ്പർശിക്കുന്ന രീതിയിലാണ് അദ്ദേഹം
അവതരിപ്പിക്കുന്നത്. മലബാറിലെ നാട്ടുപുരാണങ്ങളെയും ജനപരിണാമത്തെയും
സ്പർശിക്കുന്നതാണ് ഭൂമിശാസ്ത്രം. ഉദാഹരണത്തിന്, വളളുവനാടിനെക്കുറിച്ച്
എഴുതുമ്പോൾ എഴുത്തച്ഛനും അദ്ദേഹത്തിന്റെ ജന്മത്തെക്കുറിച്ചുള്ള ഐതിഹ്യ
വും കടന്നു വരുന്നു.

ജനങ്ങളുടെ പാരസ്പര്യവും കൂട്ടായ്മയും ഉറപ്പാക്കുന്ന സാംസ്കാരിക
ഘടകങ്ങളെല്ലാം ചേർന്ന ഫോക്‌ലോറിനെക്കുറിച്ച് ഗുണ്ടർട്ടിനു ധാരണയുണ്ടായി
രുന്നു. ഇങ്ങനെ ദർശനവും ജീവിതവും തമ്മിലുള്ള ബന്ധം വിടാതെ നിത്യാനു
ഭവങ്ങൾ മുൻനിറുത്തി ചിന്തിക്കുന്ന ശീലം പല പുതിയ ഉൾക്കാഴ്ചകളും അദ്ദേഹ
ത്തിനു നൽകി. ഒരു ഉദാഹരണം അടുത്ത കാലത്ത് ഉപരാഷ്ട്രപതി കെ.ആർ.
നാരായണൻ ചൂണ്ടിക്കാട്ടുകയുണ്ടായി:

'അത്ഭുതകരമാണ് ഡോ. ഗുണ്ടർട്ടിന്റെ ജീവിതം. ഗുണ്ടർട്ട് ഭാഷാപണ്ഡിതൻ
മാത്രമായിരുന്നില്ല. ഇന്ത്യയിലെ സാമൂഹിക ജീവിതരീതികൾ ശാസ്ത്രീയമായി
വീക്ഷിച്ചു അതിലെ താളക്കേടുകൾ കണ്ടെത്തിയ സൂക്ഷ്മദൃക്കായ പ്രവാചകൻ
കൂടിയായിരുന്നു. ഫ്യൂഡലിസത്തിൽ നിന്ന് ഇന്ത്യ എന്തുകൊണ്ട് വ്യവസായ
യുഗത്തിലേക്കും ബുർഷ്വാവ്യവസ്ഥിതിയിലേക്കും മാറുന്നില്ല എന്നതിനുള്ള
വിശദീകരണം ഗുണ്ടർട്ടിന്റെ ഡയറിക്കുറിപ്പുകളിലുണ്ട്. പുരോഗതിയിൽ ഇന്ത്യ
യൂറോപ്പിനെക്കാൾ നൂറ്റാണ്ടുകൾ പിന്നിലായതിനു കാരണം മാറ്റത്തോടുള്ള
വിമുഖതയാണ്. ജാതിവ്യവസ്ഥ മൂലം ഓരോ ജനവിഭാഗവും പരമ്പരാഗത തൊഴി
ലിൽ തന്നെ തുടരുകയുംപരമ്പരാഗത തൊഴിലുപകരണങ്ങൾ മാത്രം ഉപയോഗിച്ചു
പോരികയും ചെയ്തതിനാലാണ് ഇന്ത്യൻ ജനത ശാസ്ത്രസാങ്കേതിക വിദ്യകളുടെ
പുതിയ സാധ്യതകൾകണ്ടെത്താനോ പരിഷ്കൃത തൊഴിലുപകരണങ്ങൾ [ 15 ] ഉപയോഗിക്കാനോ കഴിയാതെ പിന്നോക്കം തള്ളപ്പെട്ടത്. കൈത്തൊഴിലുകൾ
പാരമ്പര്യ കുലത്തൊഴിലുകളായി തുടരുന്ന ഇന്ത്യയിലെ ഗ്രാമീണമേഖലയിൽ ഈ
നിരീക്ഷണത്തിനു ഏറെ പ്രസക്തിയുണ്ട്. ഇക്കാര്യം ആദ്യം കണ്ടറിഞ്ഞു
ചൂണ്ടിക്കാട്ടിയതു ഗുണ്ടർട്ടാണ്. വീണ്ടും ഇക്കാര്യം ഓർമ്മിപ്പിച്ചതു ശ്രീനാരായണ
ഗുരുവും.' (പ്രഭാഷണം, കോട്ടയം മാതൃഭൂമി 5.9.93)

നാട്ടുകാരുടെ അഭിപ്രായങ്ങളും രചനകളും ശ്രദ്ധാപൂർവം പരിശോധിക്കു
ന്നതിൽ ഏറ്റവും കൂടുതൽ താൽപര്യമെടുത്ത വിദേശമിഷണറി ഗുണ്ടർട്ടായിരുന്നു.
ചൊക്ലിയിലെ കുഞ്ഞിവൈദ്യനെ 'വൃദ്ധ ദാർശനികൻ' എന്നാണ് അദ്ദേഹം വിശേഷി
പ്പിക്കുന്നത്. പടപ്പാട്ടു പാടുന്ന നായർ പടയാളിയിൽ നിന്നും പഴങ്കഥകൾ പറയുന്ന
യഹൂദകാരണവരിൽ നിന്നും പലതും പഠിക്കാനുണ്ട് എന്ന് ഗുണ്ടർട്ട് വിശ്വസിച്ചു.
ജനങ്ങളുടെ വിവേകത്തിലുള്ള വിശ്വാസം, അതാണല്ലോ നാട്ടുപൊരുൾ തേടാൻ
ഗവേഷകനെ പ്രേരിപ്പിക്കുന്നത്.നാട്ടുപൊരുൾ ഭൂതകാലത്തു നിലനിന്നിരുന്നവയുടെ
പൊട്ടും പൊടിയും അല്ല. ഇത്, എന്താണ് നാട്ടുപൊരുൾ--ഫോക്‌ലോർ എന്ന
ചോദ്യത്തിൽ നമെ എത്തിക്കുന്നു.

എന്താണ് ഫോക്‌ലോർ?

ഫോക്‌ലോറിനു നൽകപ്പെട്ടിരിക്കുന്ന നാനാവിധമായ നിർവചനങ്ങളി
ലൂടെകടന്നുപോകാൻ ഇവിടെ അവസരമില്ല. ചുരുക്കിപ്പറഞ്ഞാൽ folk, lore എന്നീ
പദങ്ങളുടെ വ്യാപ്തിയെച്ചൊല്ലിയാണ് അഭിപ്രായഭേദങ്ങൾ നിലനിൽക്കുന്നത്.
യൂറോപ്പിലും ഏഷ്യയിലുമുള്ള സാമ്പ്രദായിക സമൂഹങ്ങൾക്ക് 'പറുദീസ നഷ്ട '
ത്തിന്റെ ഓർമകളുണർത്തുന്ന സങ്കല്പനമാണ് ഫോക്‌ലോർ, ഗ്രാമീണതയുടെ
സാംസ്കാരികോൽപന്നമാണ് യുറോപ്യൻ പണ്ഡിതന്മാർക്ക് ഫോക്‌ലോർ. നാടോടി
പ്പുരാണങ്ങൾ, പരമ്പരാഗത കലകൾ, പ്രാചീന അനുഷ്ഠാനങ്ങൾ, വാമൊഴി
സാഹിത്യം എന്നിവയ്ക്കാണ് ഇവിടെ ഫോക്‌ലോർ പഠനത്തിൽ മുൻതൂക്കം ലഭി
ക്കുക.മതപരിവേഷമോ ദേശീയവികാരമോകൂടി ഉണ്ടായാൽ നല്ല ഫോക്‌ലോറായി.

ഇപ്പറഞ്ഞതു മാത്രമാണ് ഫോക്‌ലോർ എന്ന് അംഗീകരിച്ചാൽ, വ്യവസായ
വത്കരണത്തിലും നഗരവത്കരണത്തിലും മുങ്ങിപ്പോയ അമേരിക്കപോലുള്ള
രാഷ്ട്രങ്ങൾക്ക് ഫോക്‌ലോർ പാരമ്പര്യമേ ഇല്ലെന്നു വന്നുകൂടും. അമേരിക്കയിലെ
ആദിമ നിവാസികളുടെകാര്യം മറന്നുകൊണ്ട് കുടിയേറ്റക്കാരിൽ നിന്ന്
ആരംഭിക്കുന്ന ദേശീയ ബോധത്തിന് വിദൂരമായ യൂറോപ്യൻ വർഗ്ഗ സ്മൃതികളിൽ
ഫോക്‌ലോർ പരിമിതപ്പെടുത്താൻ സമ്മതമായില്ല. ഇന്നലെയുടെ വൃത്തത്തിൽനിന്ന്
ഇന്നിലേക്ക് അവർ ഫോക്‌ലോറിന്റെ പരിധി വർദ്ധിപ്പിച്ചു.വൻകിട ഫാക്ടറികളിലും
ഓഫീസുകളിലും ഫോക്‌ലോറിന്റെ ആവിഷ്കാരങ്ങൾ അമേരിക്കൻ പണ്ഡിതന്മാർ
കണ്ടെത്തി. നഗരവത്കരിക്കപ്പെട്ട എല്ലാ ഭൂപ്രദേശങ്ങൾക്കും ജനതകൾക്കും ബാധക
മായ മിത്തുകളും ജ്ഞാനസംഘാതങ്ങളും നിലവിലുണ്ടെന്നും അവയെക്കുറിച്ചുള്ള
പഠനവും ഫോക്‌ലോർതന്നെ എന്ന വാദം ഇന്ന് ആദരിക്കപ്പെടുന്നുണ്ട്. വടക്കൻ
പാട്ടുകളും, തെയ്യവും കളമെഴുത്തും തീയാട്ടും മാർഗ്ഗംകളിയും ഒപ്പനയും മാത്രമല്ല
പുതിയ കാഴ്ചപ്പാടിൽ ഫോക്‌ലോർ. നാട്ടറിവ് എന്ന വാക്ക് ഇവിടെ ബോധപൂർവ്വം
ഉപയോഗിച്ചതാണ്. അറിവ് ബൗദ്ധികം മാത്രമല്ല, ഹൃദയപരവുമാകാം. അങ്ങനെ
യുള്ള അറിവ് ജനകീയ കൂട്ടായ്മയുമായി ബന്ധപ്പെട്ടതാണെങ്കിൽ അതു [ 16 ] ഫോക്‌ലോറാകും. ഒരു സമുഹത്തിന്റെ, കൃത്യമായിപ്പറഞ്ഞാൽ ഒന്നിലേറെ
വ്യക്തികളടങ്ങുന്ന ഏതു കൂട്ടുകെട്ടിന്റെയും,ഒരുമയ്ക്കും സ്വരൂപത്തിനും നിദാനമായ
അറിവ് ഫോക്‌ലോറിന്റെ മേഖലയാണ്. അങ്ങനെ വരുമ്പോൾ, ട്രേഡ് യൂണിയൻ
വ്യവഹാരങ്ങളും മുദ്രാവാക്യങ്ങളും ചുവരെഴുത്തുകളും അണിഞ്ഞൊരുങ്ങുന്നതിൽ
താൽപര്യമുള്ള പെൺകുട്ടികളുടെ വേഷവിപ്ലവവും ആഭരണഭ്രമവും സിനിമാ
ജ്വരവും ഭക്ഷണശീലങ്ങളും രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള സങ്കല്പങ്ങളും
വീടിനെക്കുറിച്ചുള്ള ധാരണയുമെല്ലാം ഫോക്‌ലോറിന്റെ വിശാലമേഖലയിൽ ഇടം
തേടിയെത്തുന്നു. സാംസ്കാരിക പ്രതിഭാസങ്ങൾഎന്ന നിലയിൽ ഇവ അപഗ്രഥി
ക്കാൻ ഫോക്‌ലോറിസ്റ്റിനു കഴിയണം. സമൂഹങ്ങൾക്കും ഉപസമൂഹങ്ങൾക്കും
ഉണ്മനൽകുന്ന ശക്തികളെക്കുറിച്ചുപഠിക്കുന്ന മറ്റു വിജ്ഞാനശാഖകളുമായി
സഹകരിച്ചു മാത്രമേ ഇവിടെ നാട്ടറിവിനെക്കുറിച്ചുള്ള പഠനം പുരോഗമിക്കൂ.
ഇത്രത്തോളമാകുമ്പോൾ ഫോക്‌ലോർ പഠനം വെറുമൊരു കൗതുകം എന്നതിനപ്പുറം
വർത്തമാനകാലജീവിതത്തെ ബാധിക്കുന്ന ബഹുതല സ്പർശിയായ ജ്ഞാനമായി
വളരുന്നു. ഇന്നത്തെ നിലയിൽ, പ്രചാരണപ്രവർത്തനങ്ങൾക്ക് മോടി കൂട്ടാനുള്ള
പഴഞ്ചരക്കുകൾ മാത്രമാണ് ഫോക്‌ലോറായി വിവക്ഷിക്കപ്പെടുക. ചരിത്രത്തിലേക്കു
കടന്നു നിൽക്കുന്ന നാട്ടറിവിന്റെ വൈകാരികശക്തി വിവേചിച്ചറിഞ്ഞ ചില രാഷ്ട്രീയ
നേതാക്കൾ പ്രചാരണതന്ത്രങ്ങൾക്കുള്ള ഉപകരണങ്ങളായി ഫോക് കലാരൂപങ്ങൾ
ഉപയോഗിച്ചിട്ടുണ്ട്. ഫാസിസ്റ്റുകൾ, ഫോക്‌ലോറുപയോഗിച്ചു എന്നു പറയാം.
ഇന്ന് ഉപഭോഗ സംസ്കാരം ആർത്തി വളർത്താൻ പരസ്യങ്ങളിൽ ഫോക്‌ലോർ
ഉപയോഗിക്കുന്നു. ഇതെല്ലാം ഫോക്‌ലോർ ഇന്നും സജീവമായ വ്യവഹാരമാണെന്നു
നമ്മെ ഓർമിപ്പിക്കുന്നു. ഫോക്‌ലോറിന്റെ വ്യാപ്തിയെക്കുറിച്ചുള്ള പുത്തൻ
ധാരണകൾ, ആ മണ്ഡലത്തിനു സമകാലിക സമൂഹത്തിൽ പ്രസക്തിയും പ്രാധാന്യവും
വർദ്ധിപ്പിക്കുന്നതാണ്.

നാട്ടുപൊരുൾതേടി നടത്തിയ സാഹസിക തീർത്ഥാടനത്തിന്റെ ഭാഗമായി
ട്ടാവണം പഴഞ്ചൊല്ലുകളും വടക്കൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും ഐതിഹ്യങ്ങളും
ഗുണ്ടർട്ട് ശേഖരിച്ചത്. അവയിലൂടെ പ്രകാശിതമാകുന്ന അറിവ്, അതിലായിരുന്നു
അദ്ദേഹത്തിന്റെ ശ്രദ്ധ. കാച്ചിക്കുറുക്കിയ ചൊല്ലുകൾ, പഴഞ്ചൊല്ലുകൾ, ശേഖരിച്ച
വതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച ശ്രദ്ധ ഇവിടെ അനുസ്മരിക്കുക. ഒരുപടി
കൂടി കടന്ന്, പഴഞ്ചൊൽ മാലയിൽ, പഴഞ്ചൊല്ലുകൾ ക്രൈസ്തവമതപ്രചാരണത്തിന്
ഉപയോഗിക്കാൻ കൂടി മിഷണറിയായ ഗുണ്ടർട്ട്ശ്രദ്ധിച്ചു. അപ്പോഴും പഴഞ്ചൊല്ലുകൾ
വളച്ചൊടിച്ചില്ല എന്നതു അദ്ദേഹത്തിന്റെ അക്കാദമിക് മാന്യതയായി പരിഗണിക്കാം.

തച്ചോളിപ്പാട്ടുകൾ എന്ന ശീർഷകത്തിൽ ഇവിടെ പ്രസിദ്ധീകരിക്കുന്ന
സമാഹാരത്തിലുള്ളതു കഥാഗാനങ്ങളാണ്. നാടോടിക്കഥകളുടെ അപ്രഗ്രഥനത്തിന്
വി.ജെ.പ്രോപ്പ് നിർദ്ദേശിച്ച മാതൃക (Vladimir Propp, Morphology of the Folk tale,
1968) എങ്ങനെ വടക്കൻ പാട്ടുകളിലെ കഥാഘടന വിശദീകരിക്കാൻ ഉപകരിക്കും
എന്നു ഡോ. എം ആർ. രാഘവവാരിയർ (പാട്ടുകഥാപ്രരൂപങ്ങൾ, വടക്കൻ
പാട്ടുകളിലെ കഥാഘടന, മലയാള വിമർശം, ലക്കം 11, ജൂലായ് 90-ജൂൺ 91)
വിവരിച്ചുട്ടുണ്ട്. ഘടനാവാദത്തിൽ ഉറപ്പിച്ചിട്ടുള്ള ഈ സമീപനത്തിലൂടെ
പാട്ടുകഥയുടെ ഘടനയിൽ നിന്നു സാംസ്കാരിക ഘടനയിലേക്കും പിന്നെ മൂല്യ [ 17 ] പദ്ധതിയിലേക്കും കടന്നുചെല്ലാൻ നാടോടി വിജ്ഞാനീയത്തിനു കഴിയും.
ഇക്കാര്യങ്ങൾ താത്ത്വികമായി മനസ്സിലാക്കാൻ രാഘവൻ പയ്യനാടിന്റെ
ഫോക്‌ലോർ (കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1992) ഉപകരിക്കും. ഇവർ നിർദ്ദേശി
ച്ചിരിക്കുന്ന സിദ്ധാന്തങ്ങളുടെ വിശദമായ പഠനത്തിനു വേണ്ട വൈവിധ്യമാർന്ന
പാട്ടുകഥാമാതൃകകൾ തച്ചോളിപ്പാട്ടുകളിലുണ്ട്. ഇതെക്കുറിച്ച് ഒരു ഏകദേശരൂപം
ലഭിക്കാൻ ഉതകും എന്ന പ്രതീക്ഷയിൽ ഇവിടെ പ്രസീദ്ധീകരിക്കുന്ന പാട്ടുകളിലെ
ഇതിവൃത്തം ചുരുക്കിപ്പറയാം. സാധാരണക്കാരായ വായനക്കാർക്കു പാട്ടുകൾ
വായിക്കാൻ താൽപര്യമുണ്ടാകണം എന്ന ലക്ഷ്യം കൂടി ഈ പ്രയത്നത്തിനുണ്ട്.

തച്ചോളി ഒതേനന്റെ പാട്ട്

ഓണത്തരയിനു പോകാൻ ഒതേനൻ ഏട്ടൻ കോമക്കുറുപ്പിന്റെ ഉറുമി
ചോദിക്കുന്നു. തന്റെ ഉറുമിക്കും ഒതേനനും 'ചൊവ്വ' ഉണ്ടെന്നു തടസ്സം പറഞ്ഞെ
ങ്കിലും ഒടുവിൽ ഉറുമി കൊടുത്തു വിടുന്നു, കോമക്കുറുപ്പ്. അതിനു മുമ്പ്, തനിക്ക്
എങ്ങനെ ഈ ഉറുമി കിട്ടിയെന്ന്, അയാൾ വിവരിക്കുന്നുണ്ട്.

കോട്ടയ്ക്കൽ കുഞ്ഞാലിമരയ്ക്കാരുംചങ്ങാതിയും കൂടി നിർമ്മിച്ച കപ്പലിനു
പാമരം സംഘടിപ്പിച്ചുകൊടുത്തത് കോമക്കുറുപ്പാണ്. മരയ്ക്കാരും ചങ്ങാതിയും
കൂടി കപ്പലിൽ നാലു വർഷം വ്യാപാരം നടത്തി. ഒടുവിൽ കപ്പലിലെ ചരക്കു
പങ്കുവയ്ക്കാൻ തീരുമാനിച്ചു. ചരക്കു വീതിച്ചപ്പോൾ മരയ്ക്കാർക്ക് മീശം (വീതം)
ബോധിച്ചില്ല. തുടർന്ന്, ചരക്കു ന്യായമായി ഭാഗിക്കാൻ കോമക്കുറുപ്പിനെ ക്ഷണി
ക്കുന്നു. കോമക്കുറുപ്പിന്റെ വിഭജനത്തിൽ സന്തുഷ്ടനായ മരയ്ക്കാർ സമ്മാനമായി
നൽകിയതാണ് ഉറുമി.

ചീനംബീട്ടു കോവിലകത്ത് എത്തിയ ഒതേനനെ ബാഉന്നോർ മാനിക്കുന്നില്ല.
അവർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് ഇടയുകയാണ്. ഒതേനന്റെ അമ്മയുടെ
ആത്മാവു ശല്യം ചെയ്യുന്നതു നിമിത്തം ചീനം വീട്ടിൽ പൊറുതിമുട്ടി എന്ന്
ബാഉന്നോർ ആക്ഷേപിക്കുന്നു. ബാഉന്നോരുടെ അനന്തരവൾ കുങ്കിബില്ലിയാരിക്ക്
കുങ്കൻ മണവാളനുമായി അവിഹിതബന്ധമുണ്ടെന്ന് ഒതേനൻ തിരിച്ചടിച്ചു.
അപമാനിതനായ ബാഉന്നോർ തിളച്ച നെയ്യിൽ കൈമുക്കി നിരപരാധിത്വം
തെളിയിക്കാൻ ബില്ലിയാരിയെ നിർബന്ധിക്കുകയായി. അവൾ സമ്മതിക്കുന്നു.

ബില്ലിയാരി, കുങ്കൻ മണവാളനെ വിവരം അറിയിച്ചു. ഒരു പച്ചമരന്നു
കൊടുത്തിട്ട്, അതു മുടിക്കെട്ടിൽ വെച്ച് തിളച്ച നെയ്യിൽ കൈമുക്കാൻ അയാൾ
ഉപദേശിക്കുന്നു. ഉപദേശം അനുസരിച്ച ബില്ലിയാരി പരീക്ഷണത്തിൽ വിജയിക്കുന്നു.
കുങ്കൻ മണവാളന്റെ പച്ചമരുന്നിന്റെ 'വീരിയ' മാണിതെന്നു പറഞ്ഞുകൊണ്ട്,
ബില്ലിയാരി മഴു ചുട്ടെടുക്കണം എന്നായി ഒതേനൻ. അവിടെയും പച്ചമരുന്നിന്റെ
'വീരിയം' അവളെ രക്ഷിച്ചു. മുതലകളുള്ള പെരുങ്ങളോനാണ്ട പുഴ നീന്തണം
എന്നതായിരുന്നു അവസാനത്തെ പരീക്ഷണം. മുടിക്കെട്ടിൽ പച്ചമരുന്നുമായി
അപകടമില്ലാതെ പുഴനീന്തിക്കയറി, ബില്ലിയാരി. മുടിക്കെട്ടഴിച്ച് പുഴനീന്തണം
എന്നായി ഒതേനനൻ. അങ്ങനെയെങ്കിൽ തനിക്കൊപ്പം ഒതേനന്റെ സഹോദരി
ഉണ്ണിച്ചിരയും നീന്തണം എന്ന് ബില്ലിയാരി ആവശ്യപ്പെട്ടു. പച്ചമരുന്നില്ലാതെ പുഴ
നീന്തിയ ബില്ലിയാരിയെ മുതലകൊണ്ടുപോകുന്നു. ഒപ്പം നീന്തിയ ഉണ്ണിച്ചിര അപകടം
കൂടാതെ കരയ്ക്കെത്തുന്നു. [ 18 ] തെക്ക് തിരുനുമ്പ കുഞ്ഞിക്കണ്ണന്റെ പാട്ട്

പതിറ്റാണ്ടു മുമ്പ് അച്ഛനും അമ്മയും തനിക്കു വക പറഞ്ഞു വച്ച
പെണ്ണിനെതേടി തെക്ക് തിരുനുമ്പ കുഞ്ഞിക്കണ്മൻ പുറപ്പെടുന്നു. ചങ്ങാതി
കതിരൂക്കാടൻ കണ്ണനും കൂടെയുണ്ട്. കുന്നുമ്മലെ വീട്ടിലെത്തിയ കുഞ്ഞിക്കണ്ണന്,
അവിടുത്തെ കുഞ്ഞിക്കുമ്പയിൽ 'നോക്കിയ നോക്കലിലീണം വീണു',
കുമ്പയ്ക്ക്പെരിമ്പടക്കേയിലിലെ തമ്പുരാൻ 'കൂമ്പാള വീത്തും പുടകൊടുത്തതാ'
ണെന്ന് കുമ്പയുടെ അമ്മ ഓർമ്മിപ്പിക്കുന്നു. അമ്മയുടെ വിലക്കു വകവയ്ക്കാതെ
കുഞ്ഞിക്കണ്ണൻ കുമ്പയ്ക്ക് ‘ഉടുപ്പാനും തേപ്പാനും’ കൊടുത്തു. വിവരം അറിഞ്ഞ
തമ്പുരാൻ, കുഞ്ഞിക്കണ്ണനെ പിടിച്ചുകെട്ടി കൊണ്ടുവരാൻ നായന്മാരെ അയച്ചു.
ഒന്നിനു പിന്നാലെ മറ്റൊന്നായി തമ്പുരാനയച്ച നായർകൂട്ടങ്ങളെ തെക്കു തിരുനുമ്പ
കുഞ്ഞിക്കണ്ണനും ചങ്ങാതിയും കൂടി വെട്ടി വീഴ്ചത്തി. ആരും ചെറുപ്പേരില്ലാത്ത
കുങ്കൻ പന്നിയെയും കുഞ്ഞിക്കണ്ണൻ കൊന്നു. ഒടുവിൽ തീയമ്പ് എയ്യുന്ന
കാടറ്കുറിച്യപ്പണിക്കന്മാരുടെ പിന്തുണയോടെ എത്തിയ തമ്പുരാന്റെ നായർ
പടയെയും കുഞ്ഞിക്കണ്ണനും ചങ്ങാതിയും പരാജയപ്പെടുത്തി. പോരാട്ടത്തിനിടയിൽ
ആളറിയാതെ ചങ്ങാതിയെയും കുഞ്ഞിക്കണ്ണൻ വെട്ടി വീഴ്ത്തിയിരുന്നു. ഇക്കാര്യം
തിരിച്ചറിഞ്ഞ അയാൾ പശ്ചാത്താപം സഹിക്കാനാവാതെ കഴുത്തിൽ ഉറുമി വച്ചു
മരിക്കുന്നു.

ആലംബം നഷ്ടപ്പെട്ട കുഞ്ഞിക്കുമ്പ ചാലിയരുടെ സഹായത്തോടെ
കുഞ്ഞിക്കണ്ണന്റെയും ചങ്ങാതിയുടെയും ശവമെടുപ്പിച്ച് അമ്മയോടൊപ്പം തെക്ക്
തിരുനുമ്പിൽ എത്തുകയയാണ്. കുഞ്ഞിക്കണ്ണന്റെ അനുജൻ അവരുടെ
സംരക്ഷണം ഏറെറടുക്കുന്നു.

കരുവാഞ്ചേരി കുഞ്ഞിക്കേളു

തന്റെ പശുക്കളെ കൊന്നു തിന്ന പുലികളെ കെണിയിൽ പെടുത്താൻ
കഴിയാത്തതിനാൽ ക്ഷുഭിതനായ പുറമലത്തമ്പുരാൻ കാരിയക്കാരൻ പയ്യംപളളി
കുഞ്ഞിച്ചന്തുവിനെ ആക്ഷേപിച്ചു. ദുഃഖിതനായി വീട്ടിലെത്തിയ കുഞ്ഞിച്ചന്തു,
അനുജൻ കുഞ്ഞിയമ്പറെ തമ്പുരാന്റെ നേമം കെട്ടാൻ പറഞ്ഞയയ്ക്കുന്നു.
അയാളുടെ ശ്രമഫലമായി നരിയാല പണിത് പുലികളെകെണിയിൽ പെടുത്തി.
നരിയങ്കം കാണണമെന്നായി തമ്പുരാൻ. നരിയങ്കത്തിന് ക്ഷണിച്ച് പല നാട്ടിലേക്കും
ഓല അയച്ചെങ്കിലും ആരും ക്ഷണം സ്വീകരിച്ചില്ല. ഒടുവിൽ കരുവാഞ്ചേരിയിലെ
നായന്മാർക്കും ഓല ലഭിക്കുന്നു. ഗർഭിണിയായ പെങ്ങൾ കുഞ്ഞിമാതുവിന്റെ
വിലക്കു വകവയ്ക്കാതെ ഒമ്പതു ആങ്ങളമാരും നരിയങ്കം വെട്ടാൻ യാത്രയായി.
ഏറ്റവും ഇളയവനായ കുഞ്ഞിച്ചാത്തു ഒഴികെ മറ്റുള്ളവരെല്ലാം നരിയങ്കത്തിൽ
മരിച്ചു. കുഞ്ഞിച്ചാത്തു നരിയങ്കത്തിൽ ജയിച്ച് തമ്പുരാൻ വാഗ്ദാനം ചെയ്തിരുന്ന
വമ്പിച്ച സ്വത്തിന് അവകാശിയായി. നാട്ടിൽ തിരിച്ചെത്തിയ കുഞ്ഞിച്ചാത്തു അധികം
വൈകാതെ വയനാട്ടിലേക്ക് പോകുന്നു.

വർഷങ്ങൾ കഴിഞ്ഞു. കുഞ്ഞിമാതുവിന്റെ പുത്രൻ കുഞ്ഞിക്കേളു,
അമ്മാവനെക്കുറിച്ച് കുത്തിച്ചോദിച്ച് കൂട്ടുകാർ വിഷമിപ്പിച്ചതിനെത്തുടർന്ന്,
അയാളെത്തേടി യാത്രയായി. ഏറെ നടന്നു തളർന്ന കുഞ്ഞിക്കേളു വഴിയിൽകണ്ട
പുത്തനെടത്തിലെ കുഞ്ഞിമാതുവിനോടു കുടിക്കാൻ പാല് ആവശ്യപ്പെടുന്നു. [ 19 ] അവൾ അച്ഛനു കുടിക്കാൻ പാലമൃത് കൊണ്ടുപോവുകയായിരുന്നു. അവൾ
കേളുവിനെ അവഗണിച്ചു. കേളുവാകട്ടെ പാല് തട്ടിപ്പറിച്ച് കുടിക്കുന്നു. ക്ഷുഭിതയായ
കുഞ്ഞിമാതു അവനെ ആക്ഷേപിച്ചു. അവർ തമ്മിൽ ഏറ്റുമുട്ടലായി. പാമ്പുകളെ
ധ്യാനിച്ചു വരുത്തി മാതുവിനെ വളഞ്ഞിട്ടു. മാതു ചെങ്കീരിക്കുട്ടത്തെ വരുത്തി
പാമ്പുകളെ കീറിമുറിപ്പിച്ചു. പക്കിപ്പടയെ വരുത്തി മാതുവിനെ കൊത്തിപ്പറിപ്പി
ക്കുന്നു, കേളു. മാതുവാകട്ടെ, മറ്റൊരു തന്ത്രത്തിലൂടെ പക്കിപ്പടയെ കൊല്ലുന്നു.
ഒടുവിൽ, കേളു പച്ചവളർ കൊത്തിയെടുത്ത് മാതുവിനെ 'ഞെരിപട്ടടിക്കുന്നു'.
കരഞ്ഞുകൊണ്ട് ഓടിയ അവൾ അച്ഛന്റെ മുമ്പിൽ പോയി വിവരങ്ങൾ അറിയിച്ചു.
ക്ഷുഭിതനായ പുത്തന്നെടത്തിലെ ചാത്തുനമ്പ്യാർ കേളുവിനെ കൊണ്ടുവരാൻ
നായന്മാരെ അയയ്ക്കുന്നു. കേളുവിന്റെ നേരേ അടുത്ത നമ്പ്യാരോട്, കരുവാഞ്ചേരി
വീടിനെ ചെല്ലി കേളു സത്യം ചെയ്യുന്നു. അതോടെ, തന്റെ അനന്തരവനാണ്
കുഞ്ഞിക്കേളുവെന്ന് നമ്പ്യാർ തിരിച്ചറിയുന്നു. തുടർന്ന്, കുഞ്ഞിക്കേളുവിനെ
സൽക്കരിച്ചു ബന്ധുവായി സ്വീകരിക്കാൻ മകളോട് അയാൾ ആവശ്യപ്പെട്ടു.

തോട്ടത്തിൽ കേളപ്പന്റെ പാട്ട്

ഭാര്യാ സഹോദരനായ തോട്ടത്തിൽ കേളപ്പൻ തനിക്കെതിരെ 'ഒന്നല്ല
ഒമ്പതും ചെയ്തു' എന്നു പറഞ്ഞുകൊണ്ട്. കേളപ്പന്റെ തറവാടായ എടച്ചേരിക്കെട്ടിൽ
ആക്രമണം നടത്താനിരിക്കയായിരുന്നു. പാറക്കടവത്തെ ബാഉ.കേളപ്പന്റെ
അനുജൻ തയിരുവും ബാഉവിന്റെ അനന്തിരവൻ ബില്ലുവും എഴുത്തുപളളിയിൽ
വച്ച് തമ്മിൽ പിണങ്ങി. തയിരു ബില്ലുവിന്റെ ചെവിക്കുറ്റിക്ക് അടിച്ചു.വിവരം
അറിഞ്ഞ ബാഉ ഉത്തരം ചോദിക്കാൻ തയ്യാറായി.

അങ്ങനെയിരിക്കെ, നാറങ്ങച്ചെറ്ക്കലെ ഇളയച്ഛന്റെ രോഗവിവരം
അന്വേഷിക്കാൻ പോയ കേളപ്പനും ചങ്ങാതിയും വഴിയിൽ ബാഉവിനെയും സംഘ
ത്തെയും കണ്ടുമുട്ടുന്നു. ഇരുകൂട്ടരും അന്യോന്യംവഴിമാറിക്കൊടുക്കാൻ തയ്യാറായില്ല.
കേളപ്പനും ചങ്ങാതിയും ബാഉവിന്റെ പല്ലക്കിനു നേരേ പാഞ്ഞു. ബാഉ പല്ലക്കിൽ
നിന്നു താഴെ വീണു. തുടർന്നുണ്ടായ വാക്കുതർക്കം വൈരം വളർത്തി.

ബാഉ എടച്ചേരിയിലേക്ക് പടനടത്തുമെന്ന് തീർച്ചയായതോടെ, കേളപ്പനും
പടയ്ക്ക് ഒരുക്കംകൂട്ടുന്നു. അമ്മാവൻ കണാരൻ നമ്പ്യാർ, പാറക്കടവത്തെ നഗര
ത്തിൽ വലിയ കച്ചവടം ചെയ്യുന്ന മൂർക്കോത്തെത്തൂപ്പി ചോനൊയനെ സമീപിച്ച്
കുറേ അരി സംഘടിപ്പിക്കാൻ കേളപ്പനെ ഉപദേശിച്ചു. കണാരൻ നമ്പ്യാരാണ്
ചെറുപ്പത്തിൽ ചോനൊയനെ വളർത്തിയത്. കേളപ്പന്റെ ആവശ്യം അയാൾ
സന്തോഷത്തോടെ അംഗീകരിച്ചു. എടച്ചേരിയിലേക്ക് അരിയുമായിപ്പോയ
മൂർക്കോത്തെത്തൂപ്പിയുടെ ആൾക്കാരെ പാറക്കടവത്തെ ബാഉ തടഞ്ഞു വച്ച് അരി
പിടിച്ചു വാങ്ങി. കാര്യം ചോദിക്കാൻ ചെന്ന മൂർക്കോത്തെത്തൂപ്പിയെ ബാഉ
വെട്ടിക്കൊന്നു.ഇതറിഞ്ഞു കുപിതനായ കേളപ്പൻ പാറക്കടവത്തെത്തി ഏറെ
നാശങ്ങൾ വരുത്തുന്നു. ഒടുവിൽ സഹോദരി അക്കംചിരുതയിയുടെ അപേക്ഷ
പ്രകാരം അയാൾ തിരിച്ചു പോരുന്നു.

നാടു മദിച്ചു പട വന്നിട്ടും കൊലയ്ക്കു കൊടുക്കാതെ താൻ വളർത്തിയ
ചോനൊയൻ കൊല്ലപ്പെട്ടതറിഞ്ഞ് പൊട്ടിത്തെറിച്ച കണാരൻ നമ്പ്യാർ
'നീയെന്റിടച്ചേരീനിക്ക്വ വേണ്ട' എന്നു കേളപ്പനോടു പറയുന്നു. നാട്ടിൽ നിലയില്ലാ [ 20 ] തായപ്പോൾ കേളപ്പൻ ചങ്ങാതിയോടൊപ്പം നാടുവിട്ടു. കുറ്റ്യാടിയിൽ ചെന്ന്
കേളപ്പൻ, അവിടുത്തെ തമ്പുരാനെ കണ്ട് കൈവണങ്ങുന്നു. കേളപ്പനിൽ താൽപര്യം
തോന്നിയ തമ്പുരാൻ, 'പ്ക്കത്തിലിരുന്നു വെയിച്ചോ' എന്ന് അനുവദിച്ചെങ്കിലും
അഭിമാനിയായ കേളപ്പൻ താൻ തമ്പുരാന്റെ നേമത്തിനു നിന്നു കൊള്ളാം എന്നു
പറയുന്നു. പിന്നീട്, പിള്ളാടിച്ച്യോമന കുഞ്ഞ്യുങ്കിച്ചിയിൽ പ്രേമം തോന്നിയ
കേളപ്പൻ അവളെ വിവാഹം ചെയ്തു.

ആറുമാസം കഴിഞ്ഞു. കേളപ്പൻ തോട്ടത്തിലില്ല എന്നറിഞ്ഞ ബാഉ എടച്ചേരി
ആക്രമിക്കാൻ നീങ്ങുന്നു. എടച്ചേരിയിൽ വെടിപൊട്ടുന്ന ശബ്ദം കേട്ട് രാത്രിയിൽ
കേളപ്പൻ ഞെട്ടിയുണർന്നു. ഗർഭിണിയായ ഭാര്യ തടഞ്ഞെങ്കിലും വകവയ്ക്കാതെ
രാത്രിയിൽ തന്നെ അയാൾ എടച്ചേരിയിലേക്കു നീങ്ങി. വിവരമറിഞ്ഞ തമ്പുരാൻ,
അഞ്ഞൂറകമ്പടിച്ചോറ്റുകാരെ ആയുധത്തോടെ കേളപ്പനൊപ്പം പറഞ്ഞയയ്ക്കുന്നു.
എടച്ചേരിയിൽ ആക്രമണം നടത്തിയ ബാഉവിന്റെ പടയെ തുരത്തിയെങ്കിലും
കേളപ്പന്റെ നെറ്റിത്തടത്തിൽ വെടിയേറ്റു. മരണാസന്നനായ കേളപ്പൻ
തോട്ടത്തിലെത്തി അമ്മയെ കണ്ടു. അനുജൻ തയിരുവിനോട് സഹോദരി
ചിരുതയിക്ക് ആളയയ്ക്കാൻ പറഞ്ഞു.പിന്നീട്, അനുജനോട് രാമായണം വായിക്കാൻ
ആവശ്യപ്പെട്ടു. രാമായണ വായന കേട്ട് അയാൾ ജീവൻ വെടിഞ്ഞു.

കപ്പള്ളിപ്പാലയാട്ടെ കോരൻ

കള്ളിപ്പാലയാട്ടെ കോരനോടു കൈതേരി തറവാട്ടുകാർക്കു കുടിപ്പക.
കോരൻ കൈതേരി കണാരൻ നമ്പ്യാരെ കൊന്നതാണ് കാരണം. കൈതേരി കണ്ടപ്പൻ
നമ്പ്യാർഇരുപത്തിരണ്ടു നായന്മാരോടൊപ്പം കോരനെ 'പെണയാൻ' നടക്കുന്നു.
കുടിക്കുന്ന വെള്ളത്തിലും ഉറങ്ങുന്ന ഉറക്കത്തിലും ശത്രുവിനെ പേടിച്ചു
കഴിയുകയാണ് കോരൻ. അങ്ങനെയിരിക്കെ, അമ്മയുടെ പ്രേരണയാൽ അയാൾ
ലോമനാറ് കാവിനുപോകുന്നു. അവിടെ,ചിറയിൽ കുളിച്ചുകൊണ്ടുരുന്ന കൈതേരി
കുങ്കിയേയും കുങ്കമ്മയേയും കോരൻ കണ്ടുമുട്ടി.അയാൾ അവരോട് വെറ്റില
ചോദിക്കുന്നു. 'അമ്മാമനെ കൊന്ന നിനക്ക് വെറ്റില തരില്ല' എന്നു ശഠിച്ചെങ്കിലും
കോരന്റെ വീണ്ടും വീണ്ടുമുള്ള അപേക്ഷയിൽ കുങ്കികുഞ്ഞന്റെ മനസ്സലിയുന്നു.
അന്നത്തെ ഉറക്കത്തിന് കോരൻ കൈതേരിയിൽ എത്തിക്കൊളളാൻ അവൾ
സമ്മതിക്കുന്നു.

രാത്രി കൈതേരിയിലെത്തിയ കോരനെ, അമ്മാവൻ കണ്ടപ്പൻ നമ്പ്യാരുടെ
കണ്ണിൽ പെടുത്താതെ തന്ത്രപൂവ്വം തന്റെ പടിഞ്ഞാറ്റിയിൽ എത്തിക്കുന്നു, കുങ്കി.
പിറ്റേന്ന് വെളുപ്പിന് തിരിച്ചു പോകുമ്പോൾ കോരൻ അവൾക്ക് പതിനായിരം
പണത്തിന്റെ മാല സമ്മാനമായി നൽകുന്നു. കോരന്റെ രാത്രി സന്ദർശനം
പലദിവസം ആവർത്തിച്ചു. നമ്പ്യാരും കൂട്ടരും കോരനെ പെണയാൻ ചുററിക്കറങ്ങു
മ്പോൾ കോരൻ കൈതേരിത്തറവാട്ടിൽ തന്നെ സുഖമായി ഉറങ്ങി.

കുങ്കി ഗർഭിണിയായി. വിവരം അറിഞ്ഞ കണ്ടപ്പൻ നമ്പ്യാർ ചോദ്യം
ചെയ്തെങ്കിലും ആരാണു ഗർഭത്തിനു കാരണക്കാരൻ എന്ന് അവൾ പറഞ്ഞില്ല.
കുങ്കിയുടെ കിടക്കയുടെ അടിയിൽ നിന്നു കിട്ടിയ മാലയുടെ അടിസ്ഥാനത്തിൽ
കുഞ്ഞാലിമരയ്ക്കാരുമായാണ് ബന്ധമെന്ന് കണ്ടപ്പൻ നമ്പ്യാർ ഊഹിച്ചു. കുലത്തിന്
അപമാനം വരുത്തിയ മരുമകളെ ലോമനാർ കാവിലെ ആറാട്ടു കഴിഞ്ഞാലുടൻ [ 21 ] കൊല്ലണമെന്ന് അയാൾ തീരുനമാനിക്കുന്നു.

വിവരം അറിഞ്ഞ തച്ചോളി ഒതേനൻ കോരനെ സമീപിച്ചു. കുങ്കിയുടെ
ഗർഭത്തിന് ഉത്തരവാദി താനാണെന്നു കോരൻ സമ്മതിക്കുന്നു. തുടർന്ന് ഒതേനന്റെ
ഉപദേശപ്രകാരം കപ്പള്ളിപ്പാലയാട്ടെ അമ്മയും മറ്റു പെണ്ണുങ്ങളുംകൈതേരിയിൽ
പോയി കുങ്കിയെ അണിയിച്ചൊരുക്കി ലോമനാറ് കാവിൽ എത്തിക്കുന്നു.
കാവിലെത്തിയ കോരനെ കൊല്ലാൻ കണ്ടപ്പൻ നമ്പ്യാരും സംഘവും അടുത്തെങ്കിലും
ഒതേനൻ അവരെ തടയുന്നു.കുങ്കിയുടെ ഗർഭത്തിനുത്തരവാദി കോരനാണെന്നും
വ്യക്തമാക്കി. നമ്പ്യാർ കുടിപ്പക അവസാനിപ്പിച്ച് കോരനേയും കുങ്കിയേയും കൈതേരി
തറവാട്ടിലേക്ക് ആനപ്പുറത്തു കയറ്റി കൊണ്ടുപോകുന്നു.

നാളോം പുതിയ വീട്ടിൽ കേളു

തറവാട്ടിലേക്കുളള വസ്തുവകകൾ പുതിയൊയിലോത്തെ തമ്പുരാൻ
കൈയടക്കിയിരിക്കുകയാണെന്ന് നാളോം പുതിയ വീട്ടിൽ കേളു അമ്മയിൽ
നിന്നറിഞ്ഞു. ഉത്തരം ചോദിക്കാൻ കേളു പുറപ്പെടുന്നു. തമ്പുരാനു വേണ്ടി പാടത്ത്
പണിചെയ്തിരുന്ന കാലികളെയെല്ലാം കേളു കൊത്തിയറത്തു. കണ്ടത്തിൽ നുരിയും
കുത്തി. കൃഷിക്കാരൻ ബയെരിതൈരമ്മൻ തീയൻ വിവരം തമ്പുരാനെ
അറിയിക്കുന്നു. കേളുവിനെ കൂട്ടിക്കൊണ്ടുവരാൻ ഇരുപത്തിരണ്ടു നായന്മാരെ
അയച്ചു, തമ്പുരാൻ. തന്നെ സമീപിച്ച നായന്മാരോട്, 'തമ്പുരാന് എന്നെ വിളിക്കാൻ
കാര്യമില്ല; തമ്പുരാന് ഞാനൊന്നും കൊടുക്കാനില്ല, എനിക്ക് തമ്പുരാനിൽ നിന്ന്
കിട്ടാനേ ഉള്ളൂ' എന്നു പറയുന്നു, കേളു. തന്നെ പിടിച്ചുകെട്ടാൻ ശ്രമിച്ച നായന്മാരെ
മുഴുവൻ അയാൾ കൊന്നു വീഴ്ത്തി. പിന്നാലെ, അമ്പതു നായന്മാരെയും തുടർന്ന്
മുന്നൂറു നായന്മാരെയും കേളുവിനെതിരെ നിയോഗിച്ചു, തമ്പുരാൻ. അവരെയെല്ലാം
കേളുവിന്റെ വാളിനിരയാക്കി. പിന്നീട്, 'ഇങ്കിരിയസ്സോമനക്കൊമ്മിഞ്ഞി'യുടെ
സഹായം തേടുന്നു. പടയിൽ മരിക്കുന്ന പട്ടാളക്കാരന്റെ തുക്കത്തിനു പൊന്നു
നൽകണം എന്ന വ്യവസ്ഥയിൽ ഒരു കമ്പനി പട്ടാളത്തെ ബ്രിട്ടീഷുകാർ വിട്ടു
കൊടുക്കുന്നു.

ഇംഗ്ലീഷു പട്ടാളത്തിന്റെ തോക്കുകളൊന്നും കേളുവിനു പ്രശ്നമായില്ല.
അയാൾ അവരെയും പരാജയപ്പെടുത്തി. പടയിൽ മരിച്ച അമ്പതു പട്ടാളക്കാരുടെ
തൂക്കത്തിന് തമ്പുരാൻ ഇംഗ്ലീഷുകാർക്ക് സ്വർണ്ണം കൊടുക്കേണ്ടി വന്നു. ഒടുവിൽ
കേളുവിനെ വധിക്കാൻ അയാൾ തച്ചോളി ഒതേനന്റെ സഹായം തേടുന്നു. ഒതേനൻ
കേളുവിനെ കൊല്ലാൻ വിസമ്മതിച്ചു. വേണമെങ്കിൽ കുടിപ്പക പറഞ്ഞവസാനി
പ്പിക്കാം എന്നായി, ഒതേനൻ. ഒതേനന്റെ മധ്യസ്ഥതയിൽ തമ്പുരാൻ കേളുവിന്
അവകാശപ്പെട്ട വസ്തുവകകൾതിരികെക്കൊടുത്ത് കുടിപ്പക അവസാനിപ്പിച്ചു. ഒപ്പം
തന്റെ മകളെയും കേളുവിനു കൊടുത്തു.

ഓമനക്കടിഞ്ഞോത്തെ കുഞ്ഞിയൊതേനൻ

ഓമനക്കടിഞ്ഞോത്തെ കുഞ്ഞിയൊതേനന്റെ കടഞ്ഞെടുത്ത ഉറുമി
കൊല്ലന്മാരിൽനിന്ന് കായംകൊളത്തെ കണ്ണൻ നമ്പ്യാർ പിടിച്ചുവാങ്ങുന്നു. ആർത്തു
കരഞ്ഞ് അടുത്തെത്തിയ കൊല്ലന്മാരെ 'ഉറുമി ഞാൻ നേരിട്ടു വാങ്ങിക്കൊള്ളാം'
എന്നു പറഞ്ഞു സമാധാനിപ്പിച്ച് ഒതേനൻ അയയ്ക്കുന്നു. പിന്നീട്, ഭാര്യ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പയെ വിളിച്ച്, താൻ തെണ്ടയ്ക്കു പോയി [ 22 ] തിരികെ എത്തുന്നതു വരെ പുറത്തെങ്ങും പോകേണ്ടെന്നും കുളിക്കാൻ കായംകൊള
ത്തെ കുളക്കടവിൽ പോകരുതെന്നും നിർദ്ദേശിച്ച് ഒതേനൻ യാത്രയായി.

അധികം താമസിയാതെ കുഞ്ഞിക്കുമ്പ കായംകൊളത്തെ കുളക്കടവിൽ
തന്നെ കുളിക്കാൻ പോകുന്നു. കുഞ്ഞുക്കുമ്പയെ സമീപിച്ച കായംകൊളത്തെകണ്ണൻ
നമ്പ്യാർ, ഒതേനൻ ഓമനക്കടിഞ്ഞോത്തില്ലെന്നറിഞ്ഞ് 'ഇന്നത്തെ അന്തിയുറക്ക
ത്തിന് ഞാൻ വരട്ടെ' എന്നു കുഞ്ഞിക്കുമ്പയോടു ചോദിക്കുന്നു. അവൾ സമ്മതം
മൂളി.

തെണ്ടയ്ക്കു പോകുന്നെന്നു പറഞ്ഞിറങ്ങിയ ഒതേനൻ ചെന്നത്
കായംകൊളത്തെ നമ്പ്യാരുടെ വീട്ടിലാണ്. പടിഞ്ഞാറ്റയിൽ കടന്ന്, നമ്പ്യാർ
കൊല്ലന്മാരിൽ നിന്നു പിടിച്ചെടുത്ത തന്റെ ഉറുമി ഒതേനൻ കൈക്കലാക്കി. ആ
ഉറുമികൊണ്ടു തന്നെ നമ്പ്യാരുടെ കുട്ടിയെ വെട്ടിക്കൊല്ലുന്നു.

ഓമനക്കടിഞ്ഞോത്തെത്തിയ ഒതേനൻ, കുഞ്ഞിക്കുമ്പ നമ്പ്യാരുടെ
കുളക്കടവിൽ കുളിക്കാൻ പോയത് അറിഞ്ഞു. അതെക്കുറിച്ച് അവളോട് ചോദിച്ചെങ്കി
ലും മറുപടിയൊന്നും പറയാതെ അവൾ അഞ്ചാം പുരയ്ക്കൽ പോയി ഇരിപ്പുറപ്പിച്ചു.
ഉച്ചയായി, സന്ധ്യയായി. അവൾ അനങ്ങിയില്ല. തങ്ങൾ പട്ടിണികിടന്നാലും
വളർത്തുന്ന നായയെ പട്ടിണി കിടത്തരുതെന്ന ഒതേനന്റെ അഭ്യർത്ഥനയും അവൾ
ചെവിക്കൊണ്ടില്ല. ഒതേനനാകട്ടെ, വീട്ടിലുണ്ടായിരുന്ന നാലുകോഴികളെ കൊന്ന്
ഇറച്ചിയും നായന്മാരെ അയച്ചു വാങ്ങിയ റാക്കും നായക്ക് കൊടുക്കുന്നു. നായയെ
തുടലിട്ടു പൂട്ടി, ഒതേനൻ ഉറങ്ങാൻ പോയി.

രാത്രിയിൽ കണ്ണൻ നമ്പ്യാരും സംഘവും ഓമനക്കടിഞ്ഞോത്ത് എത്തുന്നു
. മുരണ്ട് എഴുന്നേറ്റ നായുടെ നേരേ കൈയിൽ കരുതിയ തേങ്ങ എറിഞ്ഞു. നായ
തേങ്ങ തിന്നുന്ന സമയം നമ്പ്യാർ തറവാട്ടിൽ കടന്നു കൂടി, കുഞ്ഞിക്കുമ്പയെ
കാണുന്നു. അവൾക്ക് സമ്മാനമായി പട്ടും വളയും നൽകുന്നു. പിടഞ്ഞെഴുന്നേറ്റ
നായ തുടലുപൊട്ടിച്ചു വന്ന്, കണ്ണൻ നമ്പ്യാരെയും കൂടെ വന്ന നായന്മാരെയും
കടിച്ചു കീറി കൊല്ലുന്നു. ഒതേനന്റെ വാതിൽക്കൽ മുട്ടി, വാതിലു തുറപ്പിച്ചു.
ഒതേനൻ ഉടുത്ത പട്ടിന്റെ കോന്തലയിൽ കടിച്ചുവലിച്ച് അയാളെ കുഞ്ഞുക്കുമ്പ
യുടെ മുറിയിലെത്തിക്കുന്നു, നായ. കാര്യങ്ങൾ അറിഞ്ഞ ഒതേനൻ കുഞ്ഞിക്കുമ്പയെ
ചിത്രത്തൂണിൽ ബന്ധിച്ചു. വിവരങ്ങളെല്ലാം കാണിച്ച് കുഞിക്കുമ്പയുടെ
ആങ്ങളയ്ക്ക് ഓലയും എഴുതി. തുടർന്ന്, തന്റെ നായയെ വെട്ടിക്കൊന്നിട്ട്, ഒതേനൻ
കഴുത്തിന് ഉറുമി വച്ചു മരിക്കുന്നു.

വിവരങ്ങൾ അറിഞ്ഞ കുഞ്ഞിക്കുമ്പയുടെ ആങ്ങള അവളെ പെട്ടിയിലടച്ച്
നദിയിൽ താഴ്ത്തന്നു. ഒതേനന്റെ ആഗ്രഹപ്രകാരം, സ്വന്തം നായോടൊപ്പം അയാളെ
ദഹിപ്പിക്കുന്നു.

തച്ചോളി കേളു

അനന്തിരവൻ തച്ചോളിക്കേളുവിനെ ശ്രദ്ധിക്കണമെന്നും അവനെ
പുറത്തെങ്ങും ഇറക്കരുതെന്നും ഏട്ടൻ കോമക്കുറുപ്പിനോട് പറഞ്ഞേല്പിച്ചിട്ടാണ്
ഒതേനൻ തെണ്ടയ്ക്കു പോയത്. ഏറെ വൈകിയില്ല, കോമക്കുറുപ്പിന്റെ വിലക്കു
ലംഘിച്ചു കേളു പുറപ്പെട്ടു ആദിക്കുറിച്ചിയിലെ തമ്പുരാന്റെ കോവിലകത്തെത്തി,
അവിടെ നേമത്തിനു നിൽക്കുന്നു. കേളുവിന്റെ ജോലിയിൽ സംതൃപ്തനായ [ 23 ] തമ്പുരാൻ, പുന്നൊല, വീട്ടിലെ കുങ്കിയെ കേളുവിന് സംബന്ധം ചെയ്തു നൽകുന്നു.
ആറുമാസം കഴിഞ്ഞു. ഒരു രാത്രിയിൽ ഭാര്യാ ഗൃഹത്തിലെത്തിയ കേളു, ഭാര്യയുടെ
അവിഹിത ബന്ധം കണ്ടുപിടിക്കുന്നു. ക്ഷുഭിതനായ കേളു ഗർഭിണിയായ ഭാര്യയെ
വെട്ടിക്കൊല്ലുന്നു. അവിടെനിന്നു പുറപ്പെട്ട് തച്ചോളിയിലെത്തി, അമ്മാവൻ കോമ
ക്കുറുപ്പിനെ അയാൾ കാര്യങ്ങൾ അറിയിച്ചു. തന്നെ കല്ലറയിൽ അടയ്ക്കണമെന്നും
ആരാവശ്യപ്പെട്ടാലും കല്ലറ തുറക്കരുതെന്നും കേളു അമ്മാവനോടു പറയുന്നു.

പിന്നാലെ എത്തിയ ആദിക്കുറിച്ചിയിലെ നായന്മാർ, കേളുവിനെ വിട്ടുകൊടു
ത്തില്ലെങ്കിൽ തറവാടു തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭയപ്പെട്ട കോമക്കുറുപ്പ്
കേളുവിനെ നായന്മാരെ ഏല്പിക്കുന്നു. ആദിക്കുറിച്ചിയിലെ തമ്പുരാൻ കേളുവിനെ
കഴുവിലേറ്റാൻ ആജ്ഞാപിച്ചു. കേളുവിനെ കഴുവിലേറ്റാൻ കൊണ്ടുപോകുന്നത്
കാവിലെ ചാത്തോത്തെ കുഞ്ഞിച്ചീരു കാണുന്നു. മകൻ അമ്പാടിയെ പണയമായി
സ്വീകരിച്ച്, കേളുവിനെ കഞ്ഞികുടിപ്പിച്ചു കൊണ്ടുവരാൻ അനുവദിക്കണമെന്ന്
ചീരു. നായന്മാരോടപേക്ഷിച്ചു. കേളുവിനെ എണ്ണതേച്ചു കുളിപ്പിക്കാൻ കൊണ്ടു
പോകുന്നു, ചീരു. പിന്നീട് ചോറും നൽകി. കഴിയുന്നത്ര നേരം വൈകിക്കുകയായി
രുന്നു ലക്ഷ്യം. തച്ചോളി ഒതേനൻ വേഗത്തിൽ വന്നുചേരാൻ ദൈവങ്ങൾക്ക് ചീരു
നേർച്ചകൾ നേർന്നു.

ഈ സമയം കൊടുമലയിലായിരുന്ന ഒതേനൻ അപകട നിമിത്തങ്ങൾകണ്ട്,
ഉടനേ നാട്ടിലേക്കു തിരിക്കുന്നു. നാട്ടിലെത്തുമ്പോൾ, കേളുവിനെ കൊല്ലാനുള്ള
കഴുവിന്റെ പണി നടക്കുകയാണ്. ആശാരിയെ കഴുവിനോടുചേർത്ത് വെട്ടി
ക്കൊല്ലുന്നു, ഒതേനൻ. പിന്നീട്, തമ്പുരാനെ വകവയ്ക്കാതെ കേളുവിനെയും കൂട്ടി
ക്കൊണ്ടു പോരുന്നു.

പറമ്പിക്കുറുക്കാട്ടെ കുഞ്ഞ്യാമർ

ഓമനപ്പൂക്കോട്ടെ കുഞ്ഞിക്കണ്ണൻ നെല്ലൊളിയിടത്തിലെ കുഞ്ഞിമ്മാക്കത്തെ
കണ്ടു മോഹിക്കുന്നു. വീട്ടിലെത്തി അസ്വസ്ഥനായി കിടക്കുന്ന കുഞ്ഞിക്കണ്ണനെ
കണ്ട് അമ്മ കാര്യം അന്വേഷിച്ചു. 'താൻ കുളിച്ച് കഞ്ഞി കുടിക്കണമെങ്കിൽ
നെല്ലൊളിയെടത്തിലെ കുഞ്ഞിമാക്കത്തെ ഊവം വഴങ്ങണം' എന്നു അറിയിക്കുന്നു.
അമ്മ നാഴിപ്പണവും എടുത്ത് നെല്ലൊളിയെടത്തിലേക്ക് യാത്രയായി.

മാക്കത്തിന് പറമ്പിൽകുറുക്കാട്ടെ കുഞ്ഞ്യാമർ കുഞ്ഞുന്നാളിൽതന്നെ
കൂമ്പാള വീത്തി പുടവ കൊടുത്തിരിക്കയാണെന്ന് നെല്ലൊളിയെടത്തിലെ അമ്മ
പറഞ്ഞപ്പോൾ, 'ഒരു നാളിലേക്കെങ്കിലും ഊവം വഴങ്ങിയാൽ മതി' എന്നായി
കുഞ്ഞിക്കണ്ണന്റെ അമ്മ. നെല്ലൊളിയിടത്തിലെ അമ്മ അവരിൽനിന്നു പണം വാങ്ങി,
അതിനു സമ്മതിക്കുന്നു. മാക്കം ഇക്കാര്യം അറിയുന്നില്ല. രാത്രിയിൽ തന്നെ സമീപിച്ച
കുഞ്ഞിക്കണ്ണനെ കബളിപ്പിച്ച്, ഉടൻ തന്നെ പറമ്പിൽ കുറുക്കാട്ടേക്ക് കുഞ്ഞിമാക്കം
യാത്രയായി. കൊടുങ്കാട്ടിലൂടെ നടന്ന്, നേരം വെളുത്തപ്പോൾ അവൾ പറമ്പിൽ
കുറുക്കാട്ടെത്തി. കുഞ്ഞ്യാമനെ അവൾ വിവരങ്ങൾ അറിയിച്ചു. അയാൾ അന്നുതന്നെ
അവൾക്കു പുടവ കൊടുത്തു.

ഇക്കാര്യം അറിഞ്ഞ ഓമനപ്പൂക്കോട്ടെ കുഞ്ഞിക്കണ്ണൻ മൂയ്യൊട്ടെ ചങ്കരനു
പണം കൊടുത്ത് കുഞ്ഞ്യാമർക്കെതിരെ ആഭിചാരം ചെയ്യിക്കുന്നു. ചങ്കരനെക്കൊണ്ടു
തന്നെ കുഞ്ഞിമാക്കം പ്രതിക്രിയ ചെയ്യിച്ചെങ്കിലും ഫലിച്ചില്ല. കുഞ്ഞ്യാമർ മരിച്ചു. [ 24 ] കുഞ്ഞിമാക്കം കുഞ്ഞ്യാമറുടെ വയർ കീറിപ്പിച്ച്, കസ്തൂരിയും കർപ്പൂരവും നിറച്ച്
പെട്ടിയിലടച്ച് സൂക്ഷിക്കുന്നു.

പുലകഴിഞ്ഞ് തറവാട്ടിലേക്കു പോകുന്നതിനു മുമ്പ് കുഞ്ഞിമാക്കം കട്ടത്താന
(കട്ടിൽ സ്ഥാനം- ഭർത്താവിന്റെ മരണശേഷം നായർ സ്ത്രീക്ക് അവകാശമായി
ലഭിക്കുന്ന ഭർത്താവിന്റെ സ്വത്ത്) മായി കുഞ്ഞ്യാമറുടെ കഠാരയാണ് ആവശ്യ
പ്പെടുന്നത്.

കുഞ്ഞ്യമറുടെ മരണത്തോടെ തന്റെ ആഗ്രഹപൂർത്തി വരുത്താമെന്നു
കരുതിമാക്കത്തെ സമീപിച്ച കുഞ്ഞിക്കണ്ണനെ അവൾ പറഞ്ഞു മയക്കി തന്ത്രപൂർവം
കുഞ്ഞ്യാമറുടെകഠാരകൊണ്ട് കുത്തിക്കൊല്ലുന്നു. കുഞ്ഞിക്കണ്ണന്റെ ശവദാഹ
ത്തിന്റെ അന്നുതന്നെ താൻ സൂക്ഷിച്ചിരുന്ന കുഞ്ഞ്യാമറുടെ ജഡവും മാക്കം
ദഹിപ്പിച്ചു.

എടൊട്ടും പൂങ്കാവിൽ കുഞ്ഞിക്കണ്ണൻ

പാമ്പൂരിക്കുന്നിലെ കാണാവകാശം കേളൻ തീയനിൽ നിന്നു വീണ്ടെടു
ക്കാൻ എടോട്ടും പൂങ്കാവിൽ കുഞ്ഞിക്കണ്ണൻ ചങ്ങാതികളോടൊത്തു
യാത്രയാകുന്നു. കണ്ടലും കരിക്കും പറിച്ചും കിണറ്റിൽ പച്ചകലക്കിയും കിളിയോല
വരാത്ത വിധം തെങ്ങിൻ തൈകൾ വെട്ടിയൊരുക്കിയും പാമ്പൂരിക്കുന്നിൽ അവർ
ഏറെ നാശം വരുത്തി. ഒടുവിൽ കേളൻ തീയനെക്കൊണ്ട് തന്റെ കാണാവകാശം
കുഞ്ഞിക്കണ്ണൻ അംഗീകരിപ്പിച്ചു. തിരികെ വീട്ടിലെത്തിയ അയാൾ കുടമലയിൽ
തെണ്ടയ്ക്കു പോകുന്നു.

അങ്ങനെയിരിക്കെ, പാമ്പൂരിക്കുന്നിൽ ഇളനീർ കുടിക്കാനെത്തിയ
തമ്മടോഞ്ചാലിലെ ചാത്തുവും തയിരപ്പനും കുഞ്ഞിക്കണ്ണൻ വരുത്തിയ നാശങ്ങൾ
കണ്ട് അതിനു പ്രതികാരം ചെയ്യാൻ നീങ്ങുന്നു. വലിയ സന്നാഹത്തോടെ എടോട്ടും
പൂങ്കാവിൽ ചെന്ന് പതിനെട്ടു കണ്ടിപറമ്പിലെയും തെങ്ങുകൾ അവർ വെട്ടിവീഴ്ചത്തി.
കുഞ്ഞിക്കണ്ണൻ നാട്ടിലെത്തിയാൽ അപകടമാണെന്നു മനസ്സിലാക്കിയ
തമ്മടോഞ്ചാലിലെ കുഞ്ഞുങ്ങളും കേളൻ തീയനും ഇരുപത്തിരണ്ടു നായന്മാരും
കുടി അയാളെ ചതിച്ചു കൊല്ലാൻ യാത്രയാകുന്നു. പതിയിരുന്നാക്രമിച്ച
എതിരാളികളെ കുഞ്ഞിക്കണ്ണൻ വെട്ടിവീഴ്ത്തി. തമ്മടോഞ്ചാലിലെ കുഞ്ഞുങ്ങൾ
ക്കൊപ്പം ഓടി രക്ഷപെട്ട കേളൻ തീയൻ തോക്കുമായി തിരിച്ചെത്തുന്നു.
കുഞ്ഞിക്കണ്ണൻ വെടിയേറ്റു വീണു.

വിവരമറിഞ്ഞ കുഞ്ഞിക്കണ്ണന്റെ പെങ്ങൾ ചിരുതയി സമചിത്തതയോട
കാര്യങ്ങളെ നേരിട്ടു. കുഞ്ഞിക്കണ്ണന്റെ ചങ്ങാതിമാരെ വിളിച്ചു വരുത്തി,
ആങ്ങളയുടെ ശരീരം തറവാട്ടിലെത്തിക്കാൻ പറഞ്ഞു വിട്ടു. തന്നെപ്പോലെ നാല്
എതിരാളികളെയെങ്കിലും ആങ്ങള വീഴ്ത്തിയിട്ടുണ്ടെങ്കിൽ പട്ടിട്ടു മൂടിയും അല്ലാത്ത
പക്ഷം, പച്ചോലയിൽ കെട്ടിവലിച്ചും ശരീരം കൊണ്ടുവരണമെന്നു പറയാൻ അവൾ
മറന്നില്ല. പട്ടിട്ടു മൂടി കൊണ്ടുവന്ന കുഞ്ഞിക്കണ്ണന്റെ ശരീരം പടിഞ്ഞാറ്റിയിൽ
വച്ചിട്ട്, ഊരാളി രാമൻ വൈദ്യനെ ഓലയെഴുതി വരുത്തുന്നു, ആങ്ങളയെ കൊല്ലാതെ
കൊണ്ടാൽ എന്തുതന്നെയും തരാം എന്നവൾ വൈദ്യരോടു പറഞ്ഞു. 'ആവുന്നതു
പോലെയൊക്കെ നോക്കാം, നിശ്ചയം പറഞ്ഞു കൂടാ' എന്നറിയിച്ച വൈദ്യർ
കുഞ്ഞിക്കണ്ണനെ തന്റെ വീട്ടിലേക്കെടുപ്പിക്കുന്നു. [ 25 ] കാഞ്ഞിരപ്പാത്തിയിൽ കിടത്തി ധാരകോരിയും മറ്റും ചികിൽസ പുരോഗ
മിച്ചു. അങ്ങനെയിരിക്കെ, കടത്തനാട്ടെ തമ്പുരാൻ രാമൻവൈദ്യർ കോയിലോത്ത്
എത്താൻ ആവശ്യപ്പെട്ട് ഓല അയച്ചു. കുഞ്ഞിക്കണ്ണനെ വേണ്ടവിധം ശുശ്രൂഷിക്കാൻ
മകൾ കുഞ്ഞ്യുങ്കമ്മയെ ഏർപ്പെടുത്തിയിട്ട് വൈദ്യർ യാത്രയായി. അന്നു രാത്രിയിൽ
കുഞ്ഞ്യുങ്കമ്മ അറിയാതെ വൈദ്യരുടെ ഉറുമിയുമായി കുഞ്ഞിക്കണ്ണൻ പുറത്തു
കടന്നു. രാത്രിയിൽ തന്നെ കേളൻ തീയനെയും തമ്മടോഞ്ചാലിലെ കുഞ്ഞുങ്ങളെയും
അയാൾ വധിച്ചു. ഇതിനിടയിൽ അയാളുടെ പഴയ മുറിവുപൊട്ടി ചോര വാർന്നു
തുടങ്ങി. മരണാസന്നനായി തറവാട്ടിലെത്തിയ കുഞ്ഞിക്കണ്ണനെ കണ്ട് ചിരുതയി
നിലവിളി കുട്ടി. 'ശത്രുക്കളെ കൊന്നെന്നും ഇനി മരിക്കുന്നതിൽ തനിക്കു
സങ്കടമില്ലെന്നും' പറഞ്ഞ് കുഞ്ഞിക്കണ്ണൻ സഹോദരിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ചിരുതയി, ഉടൻ തന്നെ സമീപവാസികളായ നായന്മാരെ കൂട്ടിക്കൊണ്ട്
കുഞ്ഞിക്കണ്ണനെ ഊരാളി രാമൻവൈദ്യരുടെ വീട്ടിലെത്തിക്കുന്നു. കടത്തനാട്ടു നിന്ന്
വൈദ്യരെ ഓല അയച്ചു വരുത്തുന്നു; വൈദ്യരുടെ സാമർത്ഥ്യം നിമിത്തം
കുഞ്ഞിക്കണ്ണൻ ക്രമേണ സുഖം പ്രാപിച്ചു.

കൈയെഴുത്തു ഗ്രന്ഥം

ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഹെർമൻ ഗുണ്ടർട്ടു ഗ്രന്ഥശേഖരം
കണ്ടെത്തി കാറ്റ്‌ലോഗു ചെയ്തതിനു (1986) ശേഷം അവിടെയെത്തിച്ചേർന്ന
കൈയെഴുത്തു ഗ്രന്ഥമാണ് തച്ചോളിപ്പാട്ടുകൾ. കേരളത്തിലെ ഒരു സർവ്വകലാശാലാ
ചരിത്രാധ്യാപകനിൽനിന്നു മറ്റു ചില കടലാസു പകർപ്പുകളോടൊപ്പം ഇതും
ലൈബ്രറിക്കു ലഭിച്ചു. ഹെർമൻ ഗുണ്ടർട്ട് ഉപയോഗിച്ചിരുന്നവയാണ് ഇവയെല്ലാം
എന്നതിനു അങ്ങിങ്ങുകാണുന്ന കുറിപ്പുകൾ മതിയായ തെളിവുകളാണ്. ഇതേ
യൂണിവേഴ്സിറ്റി അദ്ധ്യാപകൻ പിന്നീടൊരിക്കൽ വട്ടെഴുത്തിലുള്ള വലിയൊരു
ഓലക്കെട്ട് ട്യൂബിങ്ങൻ സർവ്വകലാശാലാ ലൈബ്രറിക്കു വിൽക്കാൻ ശ്രമിച്ചെങ്കിലും,
വിലയുടെ കാര്യത്തിൽ ചേർച്ചയില്ലാത്തതു കൊണ്ടാവണം ഇടപാടു നടന്നില്ല. അതും
ഗുണ്ടർട്ടു ഗ്രന്ഥശേഖരത്തിന്റെ ഭാഗമായിരുന്നോ എന്നു സംശയിക്കണം. ഇപ്പോൾ
പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം (226 പുറം) ഗുണ്ടർട്ട് ഉപയോഗിച്ചിരുന്നതാണ് എന്നു
ഉറപ്പിക്കാമെങ്കിലും ഇതുമാത്രമാണ് അദ്ദേഹത്തിനു ലഭിച്ച വടക്കൻ പാട്ടുകൾ എന്നു
ധരിക്കേണ്ടതില്ല. കാരണം, ജർമ്മൻ ഭാഷയിൽ അദ്ദേഹം പ്രസിദ്ധീകരിച്ച നായർ
കഥകൾ (Hermann Gundert- Quellen zu seinem Leben und Werk, Hermann
Gundert Series Vol III. 1, Ulm 1991, PP 466-487ൽ ഇവ പുനഃപ്രസിദ്ധീ
കരിച്ചിട്ടുണ്ട്.), നിഘണ്ടുവിലെ ഉദ്ധരണികൾ എന്നിവയുടെ അവലംബം ഈ
പാട്ടുകൾ മാത്രമല്ല.

പ്രസാധന ചരിത്രം

ജർമ്മനിയിലേക്കു മടങ്ങിപ്പോയ ഗുണ്ടർട്ട് 1862ൽ ലൈപ്‌സിഗിലെ Deutsche
Morgenlaendische Gesellschaft (Bd 2 : 505-524 ) എന്ന ഗവേഷണ
പ്രസിദ്ധീകരണത്തിൽ വടക്കൻ പാട്ടുകളെക്കുറിച്ചുള്ള ഒരു കുറിപ്പും ഈ സമാഹാര
ത്തിൽ ഉൾപ്പെട്ട തോട്ടത്തിൽ കേളപ്പന്റെ കഥയും പ്രസിദ്ധീകരിച്ചു. പ്രസ്തുത
ആമുഖക്കുറിപ്പിൽ ഗുണ്ടർട്ടു പറയുന്ന കാര്യങ്ങൾ ചുരുക്കമായി ഇവിടെ രേഖ
പ്പെടുത്താം : 'നാടൻ പാട്ടുകൾക്കു ഭാരതീയ ഭാഷകളിൽ, വിശിഷ്യ ദ്രാവിഡ [ 26 ] ഭാഷകളിൽ സാരമായ പ്രാധാന്യം കല്പിച്ചു കാണാറില്ല. പൊതുവെ മറ്റു കവിത
കളുടെ കാര്യത്തിലും അവർ ഏറെ തല്പരരല്ല. പഴയകാലത്താണ് കവിതകളുള്ളത്,
ഇപ്പോഴുള്ളത് അനുകർത്താക്കളും അനുകരണങ്ങളുമാണ്, എന്നത്രെ അവരുടെ
ഭാവം. ഇതെങ്ങനെയായാലും നാടൻ പാട്ടുകൾ മികവുറ്റവയാണെന്ന കാര്യം ഇവർ
ഗൗനിക്കുന്നില്ല. വഞ്ചിതുഴയുന്നവർ, മീൻപിടുത്തക്കാർ, പല്ലക്കു ചുമക്കുന്നവർ,
സാധാരണ തൊഴിലാളികൾ, പാടത്തു പണിയെടുക്കുന്ന സ്ത്രികൾ-ഇവരെല്ലാം
ജാതിമത പ്രായഭേദമെന്യേ മതിമറന്നു ആലപിക്കുന്നവയാണ് നാടൻ പാട്ടുകൾ.
പലപാട്ടുകളും വിസ്മൃതങ്ങളായി. തലമുറതലമുറയായി വാമൊഴിയിലൂടെ പകർന്നു
വരുന്നതല്ലാതെ ആരും ഇവ എഴുതി സൂക്ഷിക്കാറില്ല. ചരിത്ര പ്രാധാന്യമുള്ള പല
പാട്ടുകളും പ്രചാരത്തിലുണ്ട്. ഉദാഹരണത്തിന് 1571 ൽ കോഴിക്കോടു സാമൂതിരി
പോർത്തുഗീസുകാരെ തുരത്തി ചാലിയം കോട്ട പിടിച്ച വീരകഥ ; പോർത്തുഗീസു
കാരുമായുള്ള ഏറ്റുമുട്ടലിന്റെ(1599) പശ്ചാത്തലത്തിൽ കുഞ്ഞാലിമരയ്ക്കാരുടെ
ജീവിതകഥ. ഉൾനാട്ടിലെ വഞ്ചിക്കാർ ഇപ്പോഴും കുഞ്ഞാലിമരയ്ക്കാരുടെ പാട്ട്
ഭാഗികമായെങ്കിലും ആലപിക്കാറുണ്ട്. ഇതു ശക്തമായ പാരമ്പര്യപ്രവാഹത്തിന്റെ
ഭാഗമാണ്. ഇത്തരം പാട്ടുകൾ കേട്ടു പരിഷ്കാരികൾ സഹതാപപൂർവ്വം ചിരിക്കു
മെങ്കിലും അക്ഷരകല വശമില്ലാത്ത സാധാരണക്കാർ അവയിൽ നിർവൃതി
കൊളളുന്നു. നായന്മാർക്ക് അവരുടെ പ്രത്യേക രീതിയിലുള്ള പാട്ടുകളുണ്ട്. തച്ചോളി
ക്കുറുപ്പിനെക്കുറിച്ചുള്ള പാട്ടുകളാണ് മുഖ്യമായും അവരുടെ നാവിൻ തുമ്പിലുള്ളത്.
കടത്തനാട്ടിൽ ഇന്നേക്ക് (1862) .അറുപതു വർഷം മുമ്പായിരിക്കണം അദ്ദേഹം
ജീവിച്ചിരുന്നത്. കാരണം, ഒരു പാട്ടിൽ ഇംഗ്ലീഷുകാരുടെ ഭരണത്തെക്കുറിച്ച് (1792)
പരാമർശമുണ്ട്.

നാടൻ പാട്ടുകളിൽ കൃത്രിമക്കലർപ്പില്ല. ഭാഷ തികച്ചും ലളിതമാണ്.
ചെത്തിമിനുക്കിയ ഭാഷാപ്രയോഗങ്ങളില്ല. ആചാരബദ്ധമായ സമൂഹത്തിന്റെ
സ്വഭാവം അമ്മട്ടിൽ തന്നെ പാട്ടുകളിലുണ്ട്. സംസ്കൃതവാക്കുകൾ നിരക്ഷരരുടെ
ഉച്ചാരണഭേദങ്ങളായിട്ടാണ് പാട്ടിൽ കാണുന്നത്. ഉദാഹരണത്തിനു ഗ്രന്ഥം, പാട്ടിൽ
കെരന്തമാകും; വർത്തമാനം വറത്തമാനം എന്നും ഇന്ദ്രിയം ഈണം എന്നുമാകും.

വൃത്തം സ്വതന്ത്രമായി പാടി നീട്ടുകയോ കുറുക്കുകയോ ചെയ്യാം.
കഥാഗതിയിൽ കുതിച്ചുചാട്ടങ്ങളില്ല. കേഴ്വിക്കാരന്റെ ശ്രദ്ധവിട്ടുപോകാതിരിക്കാൻ
പതുക്കെപ്പതുക്കെയാണ് കഥ പറഞ്ഞു പോകുന്നത്. ഇതെല്ലാമാണെങ്കിലും
ജന്മം കൊണ്ടു തന്നെ കവി (geborner Dichter)കളായവരുടെ പ്രതിഭ വിഷയ
സ്വീകരണത്തിലും ആവിഷ്കരണത്തിലും പ്രകടതരമായിട്ടുണ്ട്.'

ഫോക്‌ലോറിനെക്കുറിച്ചു ഡോ ഗുണ്ടർട്ടിനുണ്ടായിരുന്ന അഭിപ്രായങ്ങൾ
വിശദമായി പ്രതിപാദിക്കുന്നതാണ് ഈ സമാഹാരത്തിന്റെ പ്രാരംഭ ഭാഗത്തു
ചേർത്തിരിക്കുന്ന ഡോ ആൽബ്രഷ്ട് ഫ്രൻസിന്റെ വിജ്ഞേയമായ ലേഖനം.
അതിനാൽ ഗുണ്ടർട്ടിനെ വിട്ട് വടക്കൻ പാട്ടുകളുടെ പ്രസാധനത്തിൽ പങ്കെടുത്ത
മറ്റൊരു ജർമ്മൻ മിഷണറിയെക്കുറിച്ചു എഴുതാം. റവ ഡീറ്റ്സി (Diez)നെ
ഗുണ്ടർട്ടിന്റെ ഭാഷാസാഹിത്യ പരിശ്രമങ്ങളിലെ ഉറ്റതോഴനായി മലയാളികൾക്കു
പരിചയമുണ്ടായിരിക്കും. അദ്ദേഹം Das Gottesurtheil, Eine Malayala Romanze
എന്ന ശീർഷകത്തിൽ ഈ സമാഹാരത്തിലെ ആദ്യത്തെ പാട്ട് ജർമ്മനിൽ [ 27 ] തർജമചെയ്തു അടിക്കുറിപ്പുകളും പഠനവും ചേർത്തു പ്രസിദ്ധീകരിക്കയുണ്ടായി.
മംഗലാപുരത്താണ് 34 പുറമുള്ള ഈ ലഘുകൃതി അച്ചടിച്ചിരിക്കുന്നത്.1

പഴയ സത്യപരീക്ഷകൾ വിവരിക്കുന്ന പാട്ട് എന്ന നിലയിലാവണം കുങ്കി
ബില്ല്യാരിയുടെ കഥ ഡീറ്റ്സിനെ ആകർഷിച്ചത്. അതിൽ വിവരിക്കുന്ന
സത്യപരീക്ഷകളെക്കുറിച്ചു വിശദമായ കുറിപ്പുകളുണ്ട്. അവയെല്ലാം
അപ്രത്യക്ഷമായിരിക്കുന്നു എന്നും ടിപ്പുവിന്റെ വരവിനുമുമ്പുള്ള സമാധാന
കാലത്തുമാത്രമേ അത്തരമൊരു സംഭവം അരങ്ങേറാൻ നിവൃത്തിയുള്ളൂ എന്നും
സമ്പാദകൻ കരുതുന്നു. അതിനാൽ ഗുണ്ടർട്ടു കരുതുന്നതിനെക്കാൾ
പഴക്കമേറിയതാണ് ഈ പാട്ട്. തച്ചോളി ഒതേനൻ പതിനാറാം നൂറ്റാണ്ടിലായിരിക്കാം
ജീവിച്ചിരുന്നത്. പാട്ടിൽ പരാമർശിക്കപ്പെടുന്ന പ്രതാപമേറിയ തറവാടുകളിൽ
പലതും നശിച്ചിട്ടു നൂറ്റാണ്ടുകൾതന്നെ കഴിഞ്ഞു. ചീനംവീടും തച്ചോളിവീടും
അടുത്തകാലത്താണ് വീണ്ടും പ്രാബല്യം നേടിയത്. മൈസൂർ ആക്രമണത്തി
ലായിരിക്കണം തറവാടുകൾ തകർന്നത്. പാട്ടിൽ സൂചിപ്പിക്കുന്ന 'ഓണത്തരയിന'
എന്ന ചടങ്ങ് ഇന്നു പ്രചാരത്തിലില്ല. മറ്റു പല ഓണാഘോഷങ്ങളും അനുസ്യൂതം
നിലനിൽക്കുന്നു. ജനങ്ങളുടെ ഓർമ്മയിൽ നിന്നു തന്നെ ഒരു ചടങ്ങ്, അതും
ഓണത്തോടനുബന്ധിച്ചുള്ളത്, മാഞ്ഞു പോകണമെങ്കിൽ ഏറെക്കാലം വേണ്ടിവരും.
കടത്തനാട്ടിൽ നിലനിന്നിരുന്നതായി പാട്ടിൽകാണുന്ന അധികാര സംവിധാനങ്ങൾ
അസ്തമിച്ചിട്ടും കാലം ഏറെയായി. അകമ്പടിക്കാരെ 'ചോറ്റുകാർ' എന്നു വിളിക്കുന്ന
ഏർപ്പാടും വളരെ പ്രാചീനമായിരിക്കണം. തുടർന്ന്, പള്ളിയറ എന്ന
സങ്കല്പത്തിന്റെ വികാസവും വീരാരാധന തെയ്യങ്ങളോളം വികസിക്കുന്നതിന്റെ
മാതൃകകളും സാമാന്യം വിശദമായി ഡീറ്റ്സ് ചർച്ച ചെയ്യുന്നുണ്ട്. തലശ്ശേരിയിലും
മാഹിയിലുമുള്ള ചില തീയരും മാപ്പിളമാരും നായന്മാരുടെ തച്ചോളിപ്പാട്ടുകൾ
പാടുന്നതിൽ കാണിക്കുന്ന താല്പര്യം വിചിത്രമായി ഡീറ്റ്സിനു തോന്നി. മൈസൂർ
ആക്രമണകാലത്തു ക്ഷേത്രങ്ങൾ മാത്രമല്ല വീരാരാധനയ്ക്കുള്ള കേന്ദ്ര
ങ്ങളുംതകർക്കപ്പെട്ടിരുന്നു. ചിലരെല്ലാം മതംമാറിപ്പോകുകയും ചെയ്തു. ടിപ്പുവിനു
കീഴടക്കാൻ കഴിയാതെ പോയ തലശ്ശേരിയിലും മാഹിയിലുമുള്ളവർ ജാതിമത
ഭേദമില്ലാതെ തച്ചോളിപ്പാട്ടുകളുടെ സംരക്ഷകരായി തുടർന്നതാവാം. ഇങ്ങനെയെല്ലാ
മുള്ള ചിന്തകൾ ഡീറ്റ്സ് അവതരിപ്പിക്കുന്നുണ്ട്.

താൻ പ്രസിദ്ധീകരിക്കുന്ന പാട്ട് ഉൾപ്പെടുന്ന സമാഹാരം 1858-1860
ഘട്ടത്തിൽ തയ്യാറാക്കിയതാണെന്നും പാട്ടുകാർ പാടിക്കേട്ട് ഒരു ഭാഷാധ്യാപകൻ
പകർത്തിയെടുത്തതാണെന്നും ഡീറ്റ്സ് രേഖപ്പെടുത്തുന്നു. ഈ സമാഹാരത്തിൽ
നിന്നാണ് തോട്ടത്തിൽ കേളപ്പന്റെ കഥ ഗുണ്ടർട്ട് സ്വീകരിച്ചതെന്നും അദ്ദേഹം
പറയുന്നു.

1. വിജ്ഞേയമായ ഈ ലേഖനവും മുമ്പു സൂചിപ്പിച്ച ഗുണ്ടർട്ടിന്റെ ലേഖനവും സുഗമമായി മനസ്സി
ലാക്കാൻ കഴിഞ്ഞതു ഹൈഡൽബർഗ് സർവകലാശാലയിലെ ചരിത്രവിദ്യാർത്ഥിനിയും അവധിക്കാലത്തു
കേരളത്തിൽ മലയാളം വിദ്യാർത്ഥിനിയുമായ മാർഗരറ്റ് ഫ്രൻസിന്റെ സഹായംകൊണ്ടാണ്. ഗുണ്ടർട്ടു
കുടുംബത്തിലെ പിൻമുറക്കാരിയായ മാർഗരറ്റിന്റെ സഹായം പഴയ ജർമ്മൻ വാക്യങ്ങളുടെ
കുരുക്കുകളിൽ നിന്നു പ്രസക്തമായ ആശയങ്ങൾ വേർതിരിച്ചെടുക്കാൻ ഏറെ സഹായകമായി. [ 28 ] കടത്തനാടൻ ശൈലിയിലുള്ള ഈ പാട്ട് വാചികരൂപം കൃത്യമായി
സംരക്ഷിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഡീറ്റ്സ് എടുത്തു പറയുന്നുണ്ട്. ഇപ്പോൾ ഇവിടെ
പ്രസിദ്ധീകരിക്കുന്ന സമാഹാരവും ഡീറ്റ്സ് സൂചിപ്പിക്കുന്ന സമാഹാരവും
തമ്മിലുള്ള ബന്ധം കൂടുതൽ തെളിവുകൾ ലഭിക്കാതെ വ്യക്തമാകുന്നതല്ല. ഇവിടെ
പ്രത്യേകം ഓർമ്മിക്കേണ്ടകാര്യം, പാട്ടുകൾ പകർത്തുമ്പോൾ വർണ്ണ സ്വരൂപം
കൃത്യമായി നിലനിറുത്തണം എന്ന ആഗ്രഹം ജർമ്മൻ പണ്ഡിതന്മാരായ ഗുണ്ടർട്ടിനും
ഡീറ്റ്സിനും ഉണ്ടായിരുന്നു എന്നതാണ്. നാടൻപാട്ടിന്റെ ഭാഷാസ്വരൂപം
കൃതിയുടെ പഴക്കം നിർണ്ണയിക്കാൻ ഉതകുമെന്ന തെറ്റുദ്ധാരണ ഇവർക്കുണ്ടായി
രുന്നു എന്നു തോന്നുന്നില്ല. ജനകീയ ഭാഷാപ്രവാഹത്തിൽ ലിഖിതഭാഷയിലില്ലാത്ത
ചില പ്രാചീനമുദ്രകൾ ഉണ്ടാകാം. എന്നാൽ അതിനെക്കാൾ, ഭാഷയുടെ സജീവ
വ്യവഹാരരൂപം, ആഖ്യാനപരമായ ശൈലീചിഹ്നങ്ങൾ, ഭാഷയുടെ ദേശ്യഭേദങ്ങൾ,
പ്രസ്ഥാനസൂചകങ്ങൾ എന്നീ നിലകളിൽ പാട്ടിന്റെ വാചിക സ്വരൂപം
സവിശേഷ പഠനം അർഹിക്കുന്നു. Ballads of North Malabarന്റെ ഒന്നാം
വാല്യത്തിൽ ചേലനാട്ടു അച്യുതമേനോൻ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാട് ഇവിടെ
വിചിത്രമായി അനുഭവപ്പെടും:

"These songs are generally sung by illiterate people with no sense of
textual accuracy. They care only for their emotional appeal. Very often they
substitute their words when the original expression is beyond their comprehension.
To these are some times added some local peculiarities of expression." നിലവാരപ്പെട്ട
ഭാഷയിൽ വാർന്നുവീഴുന്ന സ്ഥിരപാഠത്തോടുള്ള ആദരം ചേലനാട്ട് അച്യുത
മേനോന്റെ സമാഹാരത്തിലെ വടക്കൻ പാട്ടുകളെ അലങ്കോലപ്പെടുത്തിയിട്ടില്ല
എന്നു വിശ്വസിക്കാമോ? അച്യുതമേനോന്റെ പ്രസിദ്ധീകരണത്തിനു മുഖ്യാവ
ലംബം പേഴ്സി മക്വീന്റെ ശേഖരമാണല്ലോ. 1913-1919 ഘട്ടത്തിൽ തലശ്ശേരിക്കാരൻ
അടിയേരി കുഞ്ഞിരാമന്റെ സഹായത്തോടെ താൻ നടത്തിയ പാട്ടുശേഖരണത്തെ
ഒരു 'അമച്വർ യത്നം' എന്നാണ് പേഴ്സി മകീൻ വിശേഷിപ്പിക്കുന്നത്! ഇവിടെയാണ്,
ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന സമാഹാരത്തിന്റെ ശ്രേഷ്ഠത. ഗുണ്ടർട്ടിന്റെ
കൈയെഴുത്തുഗ്രന്ഥം ഉച്ചാരണഭേദങ്ങൾ പ്രകടമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
ഗുണ്ടർട്ടു തന്നെ അങ്ങിങ്ങു ചില പരിശോധനകൾ നടത്തിയതായും തോന്നുന്നു.
അമൂല്യമായ ആ പാഠം തികച്ചും സത്യസന്ധമായി അവതരിപ്പിക്കാനാണ് ഞങ്ങൾ
ശ്രമിച്ചിരിക്കുന്നത്.

പാട്ടുകൾ പകർത്തിയെടുത്തതു യുവഗവേഷകനായ പി. ആന്റണിയാണ്.
തച്ചോളിപ്പാട്ടുകളിലെ കഥനാംശത്തെക്കുറിച്ചു നവീന ആഖ്യാന കലാസിദ്ധാന്ത
ങ്ങളുടെ പശ്ചാത്തലത്തിൽ ഗവേഷണപഠനം നടത്തുന്ന സുഹൃത്തിനു ഈ
വിഷയത്തിലുള്ള അവഗാഹം വെളിപ്പെടുത്തുന്നതാണ് ഇവിടെ തൊട്ടുപിന്നാലെ
വരുന്ന പഠനം-തച്ചോളിപ്പാട്ടുകൾക്ക് ഒരു മുഖവുര. [ 29 ] For a long time Hermann Gundert, the first Basel Missionary
in Malabar, was only known as a linguist, and as a great Malayalam
lexicographer and grammarian. Most of Gundert's Malayalam works
were unknown. But today we are glad that, through the publication
of Gundert's diary, the transliteration and computerizing of his
letters and the publication of the Malayalam manuscripts of the
Tuebingen University Library we have got a deeper insight into his
work and a better understanding of his personality. A great step
forward was the publication of the Hermann Gundert Series in 1991-
92. In the volumes 4-6 Gundert's Malayalam works are presented.
Each book of the series is provided with an academic introduction
by Professor Dr Scaria Zacharia. The Malayalam Series which are
now under print will bring out many new insights and create new
impulses for the language.

The more we study Gundert's ballads, songs, poems and folk
songs the more we recognize the comprehensiveness of his
thinking. From his very youth until his time in Malabar and finally
at Calw, Gundert was a genius Creating literature and transforming
works from one language into another-all his thoughts and nerves
became language. Luckily he could combine this with a scholarly
education. The most fascinating kind of literature produced by
Gundert is his folk literature. This fact was already expressed by
Professor Dr K K N Kurup and recently by Professor Dr Scaria
Zacharia. There is no doubt that the folk songs and ballads of North
Malabar were one of the most thrilling works of Malayalam literature
for Gundert, and they sank deep into his heart and mind.

Some years ago we got a certain hint from a note in the
introduction of L. Johannes Frohnmeyer's "A Progressive Grammar
of the Malayalam Language", first published at Mangalore in 1889,
that Gundert had very probably published Malayalam folk songs [ 30 ] of Malabar translated into German, especially those of Malabar-
Nayers. More insight into Gundert's way of handling folk literature
was attained through his diary and letters. In his diary Gundert noted
down in 1861: "Kelappen versprochen" ([1] promised [to translate]
Kelappen).2 Ten years later Gundert wrote to his son Samuel who
was then a missionary at Palakkad: "Eine Uebersetzung von
Kelappas Lied sandte ich an Stolz" (a [German] translation of
Kelappa's song I sent to [Missionary] Stolz [at Mangalore]),3 Samuel
Gundert also suggested to translate the song into English, but
Gundert advised him to leave this to someone else. Because of this
letter and Frohnmeyer's remark mentioned above, it is almost sure
that the German version of"Kelappen vom Garten" was also printed
in Mangalore.

Within a series of four narrations, of which "Kelappan vom
Garten" is the third one, Gundert himself published the ballads in
the Jugendblaetter (Youth Magazine) 1868 (2.half-vol.):

Derjunge Chandu von Njalikara (Young Chandu of Njalikara),
col. 225-236,

Kannen von Kaideri (Kannen of Kaideri), col. 297-312,
Kelappen vom Garten (Kelappen of the garden), col. 369-384,
and 1869 (1. half-vol.):

Dairu von Ebereck (Dairu of Boar-Quoin), Col. 61-66.4

From the very beginning of his stay in Malabar Gundert had
in mind the idea to translate Malayalam songs, ballads and epics into
German. Yet, as we know, Gundert was almost completely occupied
with composing Malayalam works, with looking after school and
carrying out missionary undertakings. So he could hardly spare the
time for the translation of Malayalam works into German. When he
was back in Germany and had become the head of a publishing
house at Calw he was involved in many activities. Nevertheless he
translated some wonderful examples of Malayalam folk literature
into German. This category contains not only the four narrations of
the Life of Nayers mentioned above, but also the German translation
of Nala Charitha saram, first published in Missions-Magazin, Basel,
1853, p. 49-65, and 1854, p. 66-93.5

Gundert's folk literature carries a lot of epic, puranic,
historical and biblical material as well as native Malayalam literature
and history. This not only demonstrates that Gundert was familiar [ 31 ] with various traditions of different cultures but also shows his good
approach to the people surrounding him. Throughout his life his
observations were highly detailed. One small and simple incident of
1883 may be cited. Once, Gundert visited a Reverend who was also
a painter and bee-keeper in the countryside about a hundred
kilometres northeast of Stuttgart. There he observed: "I saw a queen-
bee, too, with honey and some subjects [drones] feeding her,
preserved in a glass."6 It is, however, also true that the more
complicated the circumstances became, the more Gundert came
back to his inmost talent by confronting it with the holy Scripture and
transforming it into deep-rooted verses of a high ethical standard,
poems and tracts. The category in which he could express himself
best was the folk literature.

Folk literature is the melting-pot of the highest philosophical
thinking and simplest natural behaviour, the expression of creativity
and formality, the hinge holding together chaos and order, the
melting-pot of all old and young, of the experienced and the naive,
of the educated and the illiterate, the place where all ways of life
meet. Gundert was endowed with the talent of absorbing folk
literature of many cultures as well as of different theological and
philosophical concepts. At the same time he was able to create his
own style of literature, fascinating old and young for decades and
even centuries. It is overwhelming to see what Gundert learned,
worked and created when he was only thirteen, fourteen or fifteen
years old. This inner creativeness never vanished. Even in his old age
he was able to formulate sentences and letters with the wit and
freshness of a youth.

This explains why he, a theologian and missionary, was able
to combine his first Bible tract of Genesis 1-11 with Indian myths
of creation as well as with biblical apocryphal material which is
related closely to many other traditions seeking an answer concerning
the beginning of the world. It is not surprising that he puts together
dogmatical views of the medieval church with modern theological
opinions destined by Martin Luther's "Freiheit eines
Christenmenschen" (a Christian's Freedom) in his tract.

In the introduction and commentary to the Song of Songs,
Gundert expresses his understanding of this book which belongs to
the Holy Scriptures and at the same time is a folk Song. By the way, [ 32 ] it is worthwile noticing that this song is the first book of the Bible
which Gundert translated into Malayalam. In the beginning of 1843
he noted down in his diary: "Uebersetzung vom Hohenlied"
(translation of the Song of Songs).7 The following event at
Thalassery at that time is not without importance: a complicated love
story among young missionaries which became very burdensome
for Gundert was going on after the first Basel missionary lady-
teacher, Miss Catherina Mook, had arrived on 30, November 1842
and was finally married to the missionary Christian Mueller by
Gundert on 4, April 1844. Most probably due to these circumstances
the Song of Songs became the first biblical book in Malayalam of the
Protestant Basel Church. No other Church started translating the
Bible with the Song of Songs in her native tongue!

The comment on the Song of Songs which Gundert wrote as
late as in 1878 was already valid when he had translated the poem
into Malayalam in 1843. With his Malayalam translation he not only
met an actual situation at Thalassery but he also created a poem
following the line of Malabar folksongs as well as the biblical texts.
In contradiction to the different comments on the Song of Songs,
Gundert self-confidently expresses his own opinion which gives us
a deep insight into his understanding. He demythologizes various
traditional commentaries while leading the reader into a fascinating
text.

Before starting on the translation of the Song of Songs,
Gundert explains: "His songs numbered a thousand and five' is said
of Solomon in I King 4, 32. The poem "The Song of Songs', being
handed down to us in the holy scripture, ranks first, being the most
beautiful pearl among the richness of songs which has almost been
lost except a few examples...... There is, however, great difficulty in
explaining this song. According to the most plausible result of the
wording we can hardly find anything other than the poetic description
of a real event and the experience of Solomon: within a typical
human sphere the king received Sulamith's love-the highest
available on earth, the bliss of inmost and most devoted love. The
question arises: what are the common characteristics of a minne-
song and the canon? And certainly the inclusion of this book in the
holy Scriptures can be explained only, it seems, by understanding
the song allegorically, as a clothing of higher spiritual conditions and [ 33 ] processes in relation with God and His people Israel. Yet, it has to
be allowed that the allegorical interpretation which was highly
esteemed in its various forms by the Jewish, as well as the Christian
antiquity, cannot go into any single detail without unfavourable
playing. First of all, the song has to be understood as a poetic and
magnificent description of a true event; due to this the involved
persons, especially the main person besides Solomon, the friend,
bride and wife, along with relatives have to be seen as historical
persons. Sulamith is "the Sunemite', of Sunem, a small town of
Issachar also called Sulem. Therefore it resembles the name of
Solomon: 'she who is devoted to Solomon'. Even With this actual
explanation the Song of Songs with all its ardour of sensation, in all
its frank, picturesque and lively illustrated statements keeps a
thoroughly dignified and decent character seen especially in the
purity and the delicacy, in the faithfulness of the praised beloved
one as well as in tracing back the union of love to the highest divine
source and the holy order of God's creation (8, 6f)".8

This comment not only describes Gundert's theological and
literary opinion but also shows his ability of creating pure language,
language satisfying a high standard and pleasing the aesthetics. In
old age Gundert expressed himself in a similar way as being a youth,
yet he accomplished his skill in growing older.

Some months after the Dr Hermann Gundert Conference in
Stuttgart in May 1993, I came across Gundert's letters written during
the time of his stay at Maulbronn and Tuebingen. Among the letters
some ballads were found. They clearly show Gundert's natural
talent for folklore as well as for religious and epical matters.

Gundert was only fourteen years old when he presented a
ballad for his father's birthday. This became a custom with Gundert;
every year he presented Some literary piece. In the accompanying
letter Hermann Gundert wrote: "Now you will get many testimonies
of your children's love, beautiful flowers will exhale fragrance
towards you, and mother's love will supply you anew with
cinnamon-stars bakery; and for this occasion I also want to give a
Small present to you. But Such things we scholars(this expression is
somewhat conceited, but I cannot express myself differently, even
though I want to become one in due time) do not have. I wished
to present something more pleasant to you and I also hope you will [ 34 ] accept the small gift with pleasure. The touching relation of a father
towards his children may never be shown more elevated than when
he, already being partially transfigured, gives his fatherly blessing to
them; therefore I thought I might give this to you; it is little, of course,
but coming from a son's most cordial love nd accompanied by his
true endeavour to see tears already flowed-flowed over his Soul
once to be changed into tears of joy. Then this may get a fatherly
reception."9 Even in this letter young Gundert is full of the epic
language and expresses himself in the poetic art of folk literature.

The poem deals with narrations taken from chapter 49 of
Genesis, the first book of the Bible. The book of Genesis is also
called the first book of Moses, because in olden days Moses was
thought to be the author of the first five books of the Bible. Gundert's
poem runs thus:

Jacob bidding farewell to his sons

Bright in the sky the sun's warming disc emerged
From the clouds and irradiated the earth's turmoil.
Bright also it became in the heart of the old man sturdily
Rising from bed, and speaking in highly prophetic spirit:
"Oh flesh of my flesh, oh bone of my bones ! 5

All those begot by Jacob surrounding me, listen to that
What Israel, Your father, speaks; I know the deeds of the past.
What the veil of future covers, Israel's heart knows.
Clear are the old man's eyes and God Jehova's intimate looks up
Brightly, you hear him speak in Israel who is blessing, 10

Fathom him, who omnisciently understands the hidden thoughts of the
dumb
And the dark in the heart of him who does not speak!
Reuben! My eldest son, vigor lot those born to Jacob,
Priestly king! what is it that tempted your swerving heart?
Alas, your heart revolted, the firstlings of the field became 15

Chaff, for the father's bed you polluted with offence
And his bed your rising foot ravished.
Simeon, Levi! you, too? The cry of revenge of the murdered pushes
Its way to the father's ears and Swords clanking is rumbling ! [ 35 ] Woe, the slayed stand, they stand before Jehova's throne. 20

And towards Israel the hospitable inhabitants of Schechem do point.
God, thou who judges impartially, I clean my hands from misdeed:
Jacob's name shall not stand along with the names of Levi and Simeon !
Rumbling, their hands slayed the innocent, and he who loved them
Was murdered by their rage, therfore the curse of damnation shall fall upon
them ! 25

Cursed shall be their inheritor, the abode of the arrogant shall
be destroyed!

O Judah ! You are the chosen one, the shining praised of your people.
You will put your foot on the necks of hostile peoples
And Jacob's descent will, O son, bow the knee before you!
Young lion, how did the lion's enemies fall? 30

Great is your triumph, you are lurking for them in ambush.
None is here to resist your Sway.
Never the sceptre shall turn from Judah, the crown
Shall always adorn his head, he may rule for ever
Till the hero come "whom crowds of peoples follow ! 35

To the tendril's winding he binds the donkey's foal
And the jenny-ass's son to the creeping shoots of the vine.
His sparkling gift shall soak Judah's upper garment
And the grape's juice the fabric of home-bred wool.
Abundance of must shall inflame the red of his beaming eyes, 40
Whiter than milk the teeth of my begotten are blinking ! -
At the shore of the sea be Zebulon's dwelling, his wide
House shall adjoin Sidon where in the loud roaring surf
On the white undulation of waves the ships come near
As a fleet, and the keels of Tyre cut the sea. 45
Issachar shall resemble the strong donkey, the useful pack ass,
Quietly he rests in the midst of the boarders of the land,
But there he enjoys the quietness, he clings to the fertile soil,.
Lovingly, and bowed his neck having become a tributary servant.
To his people Dan will set right, for the maiden's son shall be equal to the
Sons 50
Of Israel's legal wives, cunning like the serpent by the way side
And like the adder hiding lurkingly on the slippery footpath !
The enemy's horse shall prance being bitten in the heel, [ 36 ] Backwards shall the rider fall." - Suddenly a Seraph shines
Sent from the heavenly heights by the father of man, 55

Making a sign to the sufferer. He yearningly spreads his arms.
"I long, O Lord, for your salvation.” But the Seraph
Ascended. Brightness beamed from Israel's eyes,
And in a praising voice he continued blessing Gad:
"Being a vigorous warrior, Gad will lead the armed hordes 60
To the battle and make them return with booty to the domestic herds.
Fat shall be
Asher's corn, and fertile his fields.
Lovely meals he gives, worth to be taken by kings.
Naphtali, slim like the body of the hind vehemently flying away,
Beautiful and agile, I See, are the Sons of my Son. 65

Grow, my Joseph, you are shooting up like the green branch near the spring.
Across the towering wall the foliage of the sprouts is growing,
Though marksmen provoked him, aimed hostile arrows at him
And pursued him, firm his missile remained, and the power
Of his arms becomes strong through the hands of Jehova the hero in Jacob,
70

True guardian of the holy stone of Israel's weakness.
Comfort you got from your father's God and help from the Highest,
Advice from the almighty, blessing from the heaven above, and blessing
From the depth and blessing from mothers' breasts and bodies.
The blessings of the father embracing you are ascending higher 75
Than the blessings of the eternal heights your heart is striving
Towards the eternal hills, this they may be on the head of my son,
Dripping from the crown of the head of the greater king of
the other brothers.

Like a wolf Benjamin will rob, eating the robbed pieces in the morning,
In the evening, however, he will share the prey with his brothers." 80

Thus Israel, the grey and venerable, spoke. At him the Seraph smiles, And
Jacob felt the proximity of the mower of lives:
"My people are waiting for me, with them I shall be assembled
Where the fathers took land, in a field bought from Ephron,

In the twofold cave my corpse shall decay, but not my spirit. 85
There Abraham was buried by the hands of the mourning, [ 37 ] Also Sarah his wife; also Isaac, and near him Rebecca,
His faithful wife; there also rests Lea in peace.
Children, your father's prayer shall lead you to the eternal abode."
Fainting, Jehova's hero sank on his bed, 90

His breath came to a stillstand, his blessing hands slackened, His eye became
glassy, his blood thickened in the veins.
Now the weird darkness of death veils the sufferer.
Weeping the sons of hope surrounded the stiff skeleton.
Yet the purified spirit rose to the eternal heights, 95

Shining, even more shining in transfigurating brightness
Till at the throne of eternal love which he had loved here
And had yearned to see, he sees with speechless delight,
Where the soul's feeling joins in a single hallelujah."10

The poem meets Gundert's situation, for he had had to leave
his home ten months earlier and was striving for settling within
himself. An essay, written most probably at the end of 1827-
perhaps it was his first one written at Maulbronn, since it is given in
the beginning of his copy-book– shows the heading: “Aus den
Lebenserinnerungen eines Schwaben" (Pictures from the Memoirs
of a Suebian) and contains Gundert's description of his farewell from
the family in Stuttgart. In the essay Gundert writes: "A more serious
career should begin now; playing (also in learning) should come to
an end, studying should begin; he should come into new conditions
in which he can no longer take refuge to the parents' advice. "In this
context he was reminded of his taking leave from home: "It was the
last day at home. Would he ever come again, he would come as a
guest. These thoughts were haunting him through the last day and
in the last morning (18th of October) which was settled for the
farewell. He, however, did not want to soften mother any further
who anyhow was sensitive and sick; therefore he remained calm
and steady at the sick-bed for the last motherly admonition-calm
but touched at the last farewell with only a few words the mother dismised her son. “11

One year later, in August 1829, Gundert presented another,
even longer poem to his father, named "Der Krieg von Inisthona. Ein
Gedicht Ossians" (The War of Inisthona. A poem by Ossian). Ossian
was a Celtic poet of the third century A.D. His poems were collected [ 38 ] in Scotland and reshaped through centuries till Macphearson wrote
his Ossian epics from 1760 onwards. Gundert's translation of the
ballad “Der Krieg von Inisthona" runs up to 170 lines and is
commented on instructively. Going through the poem one is
reminded of the ballads of Malabar and of Keralolpathi, especially
of Gundert's comment with partial translation of it. 12

It is interesting to see what Gundert writes about the poem
in the accompanying letter to his father: "You should not think
Hermann has forgotten the 13th of August, so I shall send these
pages. You will open them and read the heading: A Poem of Ossian.
Hm you will think, this young man is aiming high, has the courage
to work at Ossian! Well, I thought, one year ago I was able to read
Moses' poetry, so I will, if need be, be able to understand Ossian
who is almost just as simple, and for what is more, I did not have
to find my way through the labyrinths of commentaries. I only
hexametrized a prosaic translation of Ossian and provided it with
footnotes for which I had to make myself familiar with all of Ossian's
poems. I think I may praise myself for having fully conceived his
spirit, so that I can read and understand his writings. You will, I
think, have read it already, therefore you may rather judge the
prosaic translation used; I consider it natural and simple qualities
which, of course, were sometimes lost in the metre, but nevertheless
I hope you will gladly accept it as a proof that I did not spare any
sacrifice of time in order to give you a little pleasure.

The reason for chosing this poem will convince you only
when you have read it. Well, when you read the heading "Krieg"
(War), do not think, that I am enjoying war and therefore I have been
mislead to commit an error by sending you, who is an enemy of war,
such a war poem; no, it is 'the loving father's joy as to his successful
son' which made me choose this poem. Throughout the poem, and
especially in verses 158 and following, the joy is shining brilliantly.
In these days virtue and strength were man's distinction. Times
have changed. Well, it may have been wonderful when the old
father went to meet his son returning home after a victorious battle,
and when the father received him with all honours, and the young
hero showed the captured helmets and shields, his trophies, to the
father, who enjoyed himself together with his son and reminded him
of the exploits of his youth. But it might be the more exciting, if the [ 39 ] son, for a long time separated from his home, finally comes back to
his father bringing him a heart full of tenderness, love and religion,
a spirit well versed with all wisdoms and sciences and being able to
look freely into the worried father's eyes: I have overcome the
youth's lusts, my most stubborn enemies; pure is now my behaviour,
when the father harvests the fruits of many years' sweating and seed
which was begun by mourning, and when the father sees his son
giving the first examples of his concentrated knowledge and of his
improved heart, when the mother weeps tears of joy instead of the
many tears of sorrow, and both are praising God with a delighted
mouth for His true guidance, and giving Him the due thanks. - Look,
father! such a day I would like to give you once in your grey years,
I should like to requite the heavy grief I caused to you, so you could
say, this is entirely my son. God, who has done great things to us,
may complete it, may guide everything towards the good.” 13

It is overwhelming to see what style this young boy Hermann
Gundert wrote. In his youth he must have known and spoken
Greek, Latin, Hebrew and other languages like his mother tongue.
Like a sponge he absorbed all the literature he could get hold of,
brought it together with to his core and new shoots sprouted,
becoming a new, indigenous, powerful and convincing language.
Gundert's inmost was creating language. The most lively material
Gundert worked on were his ballads, his poems and his folk songs.
When I read Gundert's poems I am reminded of Latin, Greek,
Hebrew and especially Vedic, Upanishadic and Classical Sanskrit
epics and poems. It is said that Sanskrit is the holy and perfect
language-this you can experience by reading and translating texts
in this language.

Let this short insight into Gundert's literary workshop inspire
many Scholars and others to read Taccoli Pattukal and make their
love grow for ballads which are so manifold and rich in Malabar. Let
this volume convince people to collect folk literature, work on it and
make it available to the public.

I appreciate the courage and endeavour of Professor Dr
Scaria Zacharia who has twice taken the pains of prolonged
separation from his family to make available the old Malayalam
manuscripts of which many were collected by Gundert himself and
preserved by the Tuebingen University Library. Now, in writing this [ 40 ] introduction, my thoughts are often with Scaria Zacharia and his
publishing of the new series whieh contains a lot of material. We
also think of those who are involved in the printing, publishing and
selling process. In Germany we were very pleased that so many
Keralites attended the conference and the Dravidian Seminar in May
1993. A lot of new impulses arose through this conference and
within the people involved in it. We are also lucky that the Gundert
family has preserved many old books, pictures and especially the
letters of Gundert which are now kept in the German Literary
Archives/Schiller National Museum Marbach/Neckar. Only through
these letters it was possible to verify most of Gundert's books,
booklets, articles and hints. Without them it would have been
impossible to get the striking insight into Gundert's work and
thought Concerning, eg. ballads and folk literature. We are aware
of one fact: the more you work on Gundert, the more thirsty you feel
for getting new information.

1. Cf KK N Kurup, Das Erbe von Hermann Gundert (The Heritage of
Hermann Gundert), in: Bote zwischen Ost und West (Messenger
between East and West), Ulm 1987, p.35, and Hermann Gundert-
ein Volkskundler (Folklorist), in: Bruecke zwischen Indien und
Europa (Bridge between India and Europe), Ulm 1993, p. 323 f.;
Scaria Zacharia, Hermann Gundert und die Malayalam-Folklore in:
Dialog der Kulturen (Dialogue of Cultures), Ulm 1993, p. 29, also in:
Tribal Folklore, Thiruvananthapuram, April 1993, p. 1 f.

2. Diary 4.11.1861; Hermann Gundert, Calwer Tagebuch 1859-1893
(Calw Diary), Stuttgart 1986, p.199.

3. Hermann Gundert, letter, 10.10.1871; Deutsches Literaturarchiv/
Schiller-Nationalmuseum Marbach am Neckar [Further on "GM"].

4. These four ballads were re-published in Hermann Gundert, Quellen
zu seinem Leben und Werk (Sources of His Life and Work), Ulm 1991,
p. 466-486 = HGS 3.1 [further on Sources"].

5. Re-published in: Sources, p. 446-465.

6. GM 24.9.1883.

7. Diary 25.1.1843; Hermann Gundert, Tagebuch aus Malabar 1836-
1859 (Diary of Malabar), Ulm 1983, p. 95.

8. Handbuch der Bibelerklaerung (Handbook of Bible Explanation, ed.
by Calwer Verlagsverein, Vol. 1, 5th ed., Calw and Stuttgart 1878, p.
665). A short introduction concerning the origin and the authors of
the fifth edition of the "Calw Bible Explanation” may be given:

At the end of 1877 Gundert began to revise the Calw Bibelwerk, [ 41 ] and asked other scholars to write comments on the various books of
the Bible. Gundert himself not only edited the work but also wrote
many comments, eg. the comments on the whole New Testament
except Revelation which was commented on by Johannes Hesse.
Gundert gave the four gospels as a synopsis; he had done the same
in Malayalam about thirty years earlier. During the year 1878 many
of his letters show the progress of the Biblework eg: "I have now
finished the gospel history and I am now deep in the acts" (GM
11.3.1878) or: "Concerning the New Testament, the Letter of James
and the First and Second Letter of Paul to the Thessalonians are
completed, and I am now revising the Letter of Paul to the Galatians
with pleasure" (GM 11.3.1878) or: "Concerning the New Testament,
only the Second Letter of Peter, the Letter of Jude, and the First,
Second and Third letters of John are left to be done" (GM 23.6.1878).

The Old Testament was commented on mainly by others, yet in
editing Gundert put in his thoughts, and some of the comments he
wrote himself. He states: "I succeeded in completing the Old
Testament (of the Biblework). This happened on October 21st, 1878,
and the appendices are almost ready - one year after beginning it."
(GM 24.10.1878). In a letter to Herrmann Moegling Gundert listed
the names of the various commentators on the Old Testament.
According to this list the following books of the Old Testament were
commented on by Gundert: The Song of Songs, Lamentations, and
the Book of Daniel. He also wrote the introduction and the appendix
(the latter in cooperation with Rev. Huzel). It may be of interest that
Hermann Moegling commented on the Book of the Prophet
Jeremiah.

9. GM 10.8.1828.

10. GM 10.8.1828. Since it is difficult and not always satisfying to
translate Gundert's German style into English we also give the
German original:

Jakobs Abschied von seinen Soehnen

Hell trat am Firmamente der Sonne erwaermende Scheibe
Aus den Wolken hervor und bestrahlte der Erde Getuemmel
Hell ward's auch in der Seele des Greisen, er raffte vom Lager
Stark sich auf und sprach mit hohem prophetischem Geiste:
“O Fleisch meines Fleisches, o Bein von meinem Gebeine! 5
Um mich zuhauf, die Jakob gezeugt, was Israel redet,
Euer Vater, das hoert; ich weiss der Vergangenheit Taten,
Was der Zukunft Schleier verhuellt, kennt Israels Seele. [ 42 ] Klar sind die Augen des Greisen, und helle blickt auf der Vertraute
Gottes Jehovahs, ihn hoert ihr im segnenden Israel'sprechen, 10
Ihn, der allwissend vernimmt des Stummen verborgne Gedanken
Und das Dunkel des Herzens des, der nicht redet, erforschet!
Ruben! mein erster Sohn, du Kraft der Geborenen Jakobs,
Priesterkoenig! was ist's, das das wankende Herz dir verfuehrte?
Ach, es erhob sich dein Herz, des Ackers Erstlinge wurden 15
Spreu, denn des Vaters Lager hast du mit Frevel entweihet,
Und sein Bette hat dein aufsteigender Fuss geschaendet.
Simeon, Levi! auch ihr? Gemordeter Racheruf dringet
Zu des Vaters Gehoer, und Schwertergeklirre erdroehnet!
Weh, die Erschlagenen stehn, sie stehn vorm Throne Jehovahs, 20
Und auf Israel weist des gastlichen Sichems Bewohner.
Gott, der gerecht du richtest, ich wasche die Haende vom Frevel.
Nicht steh Jakobs Namen bei Levis und Simeons Namen!
Grollend erschlug ihr Arm den Unschuldigen, und der sie liebte,
Mordet ihr Grimm, drum falle auf sie der Fluch der Verdammnis! 25
Und verflucht sei ihr Erbe, zerstreut die Wohnung der Stolzen!
Juda! Du bist der Erwaehlte, der strahlende Ruhm der Deinen,
Deinen Fuss wirst du auf den Nacken der feindlichen Voelker
Setzen, und Jakobs Geschlecht wird die Knie vor dir, Sohn, beugen!
Junger Loewe, wie sind gefallen die Feinde des Loewen! 30
Herrlich ist dein Triumph, im Hinterhalt lauerst du ihnen.
Keiner ist hier, der deiner Gewalt entgegen sich stellte.
Nimmer soll das Scepter von Juda sich wenden, die Krone
Ziere ihm immer das Haupt, er herrsche unendliche Zeiten,
Bis dass komme der Held, “dem der Voelker Scharen anhangen! 35
An der Rebe Gewind bind er das Fuellen des Esels,
Und der Eselin Sohn an des Weinstocks kriechende Zweige.
Seine funkelnde Gabe wird Judas Oberkleid traenken
Und der Weinbeere Saft das Gewebe inlaendischer Wolle.
Fuelle des Mosts entzuendo ihm das Rot der strahlenden Augen, 40
Weisser auch blinken denn Milch die Zaehne von meinem Erzeugten! -
An dem Gestade des Meers sei Sebulons Wohnung, an Sidon
Reiche sein weites Haus, wo an laut aufbrausender Brandung
Bei dem weissen Gekraeusel der Wellen der Schiffe gewoelbte
Flotte anfaehrt und die Kiele von Tyrus den Ozean Schneiden. 45
Isaschar gleiche dem ruestigen Esel, dem nuetzlichen Lastier.
Ruhig lagert er sich in der Mitte der Grenzen des Landes,
Doch da behagt ihm die Ruhe, er hing an dem fruchtbaren Boden,
Liebend, und neigte den Nacken, zum zinsbaren Diener geworden.
Richten wird Dan sein Volk, denn der Magd Sohn gleiche den Soehnen50 [ 43 ] Israels rechtlicher Frauen, der listigen Schlange am Wege
Gleich und der Otter, die lauernd sich birgt am schluepfrigen Fusssteig!
Baeumen wird sich das feindliche Ross, in die Ferse gebissen,
Ruecklings falle sein Reiter.“ - Da strahlet ploetzlich ein Seraph.
Ihn entsandte den himmlischen Hoehen der Vater der Menschen, 55
Und er winket dem Dulder. Da breitet er sehnend die Arme:
“Ja, ich warte, o Herr, auf dein Heil." Aber der Seraph
Schwang sich hinauf. Da leuchtete Glanz von Israels Augen,
Und mit preisender Stimm fuhr er fort, Gad segnend zu reden:
“Ruestiger Krieger wird Gad die bewaffneten Schare zum Kampfe 60
Fuehren, mit Beute hinwieder zum heimischen Herde sie lenken.
Fett sei Assers Getreide und fruchtbar seine Gefilde.
Liebliche Speisen gibt er, von Koenigen wert zu geniessen.
Naphtali, schlank wie der Wuchs der Hindin, die strebend hinanfliegt;
Schoen und behende Seh ich von meinem Sohne die Soehne. 65
Wachse, mein Joseph, du sprosst wie der gruenende Zweig an der Quelle.
Ueber die ragende Mauer erstreckt sich der Sprossen Belaubung.
Zwar ihn reizten die Schuetzen und richteten feindliche Pfeile
Und verfolgten mir ihn, fest blieb sein Geschoss, und der Arme
Kraft waechst stark durch die Haende Jehovahs, des Helden in Jakob,70
Treuer Hueter des heiligen Steins von Israels Schwachheit.
Trost kam dir von dem Gott deines Vaters und Huelfe vom Hoechsten,
Rat vom Allmaechtigen, Segen von oben vom Himmel und Segen
Von der Tiefe und Segen von Bruesten und Leibern der Muetter.
Hoeher steigen die Segen des dich umarmenden Vaters 75
Als die Segen der ewigen Hoehen, nach ewigen Huegeln
Brennet dein Herz, so moegen sie sein auf dem Haupt meines Sohnes,
Triefen vom Scheitel des herrlichen Fuersten der anderen Brueder–
Wie ein Wolf wird Benjamin rauben, Geraubtes am Morgen
Fressen, des Abends jedoch wird die Beute den Bruedern er teilen.“80
So sprach Israel – grau, ehrwuerdig. Ihm laechelt der Seraph,
Und es fuehlte die Naehe des Lebenabmaehenden Jakob:
“Meiner wartet mein Volk, ich werde zu ihnen versammelt
An der Vaeter Raub, ein Acker, von Ephron erkaufet,
In der zwiefachen Hoehle, da modre mein Koerper, der Geist nicht. 85
Abraham haben daselbst der Traurenden Haende beerdigt,
Sarah daselbst, seine Gattin; dort Isaak, zur Seite Rebekka,
Seine getreue Gemahlin; dort ruht auch Lea im Frieden.
Kinder, des Vaters Gebet fuehr euch zur ewigen Wohnung."
Matt sank auf sein Lager zurueck der Held in Jehovah, 90
Kuerzer auch schwand der Atem, die segnenden Haende erschlafften,
Eisern brach das Aug, es stockt das Blut in der Ader. [ 44 ] Jetzt umhuellt den Dulder das Schaurige Dunkel des Todes.
Weinend umstanden das starre Gerippe die Soehne der Hoffnung.
Doch der gelaeuterte Geist Schwang sich zu den ewigen Hoehen 95
Strahlend, strahlender stets in hohem verklaerendem Glanze,
Bis an dem Throne der ewigen Liebe, die hier er geliebet
Und zu erblicken gesehnt, er schaut sprachlosen Entzueckens,
Wo sich der Seele Empfindung in ein Halleluja aufloeset.

11 GM 1827 end.

12 Cf. Sources, p. 387-413, reprint of Gundert's original.

13 GM 9.8.1829. [ 45 ] ഇന്നു ലഭ്യമായ വടക്കൻ പാട്ടുകളിൽ ആദ്യം ശേഖരിക്കപ്പെട്ടത് ഗുണ്ടർട്ടിന്റെ
ശേഖരത്തിലുള്ള പാട്ടുകളാവണം. ഇതിനു മുമ്പൊരിക്കലും അച്ചടിയി
ലെത്തിയിട്ടില്ലാത്ത ഈ സമാഹാരത്തിൽ പതിനൊന്നു പാട്ടുകളാണുള്ളത്.
നിഘണ്ടുവിൽ, തച്ചോളിപ്പാട്ട് എന്നു ഗുണ്ടർട്ടു പരാമർശിക്കുന്ന ഈ
സമാഹാരം എവിടെയാണെന്നതിനെക്കുറിച്ച് അടുത്തകാലംവരെ മലയാളി
കൾക്ക് അറിവുണ്ടായിരുന്നില്ല. ഈ സാമാഹാരത്തെ ശ്രദ്ധേയമാക്കുന്ന പല
ഘടകങ്ങളുണ്ട്. ഒന്ന്, ഇതിന്റെ കാലപ്പഴക്കം തന്നെ. ഏറ്റവും വലിയ
വടക്കൻപാട്ടു ശേഖരത്തിന്റെ ഉടമയായ പേഴ്സി മക്വീൻ 1913നും 1919 നു
മിടയ്ക്കാണ് പാട്ടുകൾ ശേഖരിച്ചത്. 1859-ൽ ജർമ്മനിയിലേക്കു തിരിച്ചു
പോയ ഡോ. ഗുണ്ടർട്ട്, പേഴ്സിമക്വീന് അര നൂറ്റാണ്ടെങ്കിലും മുമ്പ് പാട്ടുകൾ
ശേഖരിച്ചിരുന്നു. ഇങ്ങനെ, വാമൊഴി വഴക്കപ്പൊട്ടുകൾക്ക് കാലത്തിലൂടെ
സംഭവിക്കുന്ന ഭാഷാപരവും ഉള്ളടക്കപരവുമായ വ്യതിയാനങ്ങൾ പഠിക്കു
വാൻ ഈ പാട്ടുകൾ ഉപകരിക്കുന്നു. പാട്ടുകൾ വാചികസ്വരൂപത്തിനു കോട്ടം
വരാതെ പകർത്തുന്നതിൽ ഗുണ്ടർട്ട് ചെലുത്തിയ സൂക്ഷ്മമായ ശ്രദ്ധ,
പഠിതാവിനെ ഇക്കാര്യത്തിൽ ഏറെ സഹായിക്കും.

മാപ്പിളപ്പാട്ടുകൾ, പഴഞ്ചൊല്ലുകൾ, തച്ചോളിപ്പാട്ടുകൾ എന്നിങ്ങനെ
യുള്ള നാടൻ വാങ്മയങ്ങളുടെ മൂല്യത്തെക്കുറിച്ച് ഉയർന്ന ബോധമുണ്ടാ
യിരുന്ന പണ്ഡിതനാണ് ഡോ. ഹെർമ്മൻ ഗുണ്ടർട്ട്. നാടൻവാങ്മയങ്ങൾ
വാമൊഴിവഴക്കത്തിന് കോട്ടം തട്ടാതെ പകർത്തുക ശ്രമകരമാണ്. സവിശേഷ
മായ ഭാഷായുക്തിയും പ്രകരണയുക്തിയുമാണ് അവയ്ക്കുള്ളത്. ഈ
യുക്തിയുടെ ഘടനയോ പൊരുളോ പ്രസ്തുത വാങ്മയങ്ങൾ പ്രസാരണം
ചെയ്യുന്നവർക്കുപോലും പൂർണ്ണമായി ബോധ്യമാവണം എന്നില്ല. അനേകം
പേരുടെയും പല കാലഘട്ടങ്ങളുടെയും സൗന്ദര്യബോധവും ജീവിതബോധ
വും ഭാഷാബോധവും ഓരോ പാട്ടിലും കെട്ടുപിണഞ്ഞു കിടപ്പുണ്ടാകും.
അന്യമായ ഒരു യുക്തിമേഖലയിൽനിന്ന് അവയെ സംസ്കരിക്കാൻ ശ്രമിക്കു
മ്പോൾ നമുക്കു ലഭിക്കുന്നത് കുറെ ജഡരുപങ്ങളാവും. ഇന്നോളം പ്രകാശിത
മായിട്ടുള്ള നമ്മുടെ നാടൻകഥാഗാന സമ്പത്തിൽ ഇത്തരം ജഡരൂപങ്ങൾ
ഏറെയുണ്ട്. ഇങ്ങനെയൊരു അപകട സാധ്യതയെക്കുറിച്ചുള്ള ബോധ
മാകാം, പാട്ടുകളിലെ 'ശരിതെറ്റുകൾ’ ‘പണ്ഡിതോചിതമായ വിവേചനാ
ധികാരം' ഉപയോഗിക്കാതെ പകർന്നുവെക്കാൻ ഗുണ്ടർട്ടിനെ പ്രേരിപ്പിച്ചത്. [ 46 ] വ്യഞ്ജനങ്ങളെ പുറന്തള്ളുന്ന ഉക്തിവേഗം.

പദാദിയിലും പദമധ്യത്തിലും വ്യഞ്ജനങ്ങളെ സ്ഥാനഭ്രഷ്ടമാക്കുന്ന
പ്രവണത വടക്കൻപാട്ടുകളുടെ ഭാഷയിൽ പ്രചുരമായുണ്ട്. ഉദാ: ഇരുത്ത്യൾ
(ഇരുത്തികൾ), വടക്കാറ്റോ (വടക്കോ മറ്റോ). ഈ സവിശേഷതയിലേക്ക്
കൂടുതൽ വെളിച്ചം വീശുന്ന മാതൃകകൾ ഗുണ്ടർട്ടു ശേഖരത്തിലെ പാട്ടുകളി
ലുണ്ട്. ചൊഅ്അ (ചൊവ്വ), ബാഉന്നൊറ് (വാഴുന്നോർ), എഅത്ആനെ
ഉത്ത്അള്ളിച്ചെന്നൊണ്ടാല് (എഴുതാനെഴുത്തുപള്ളിയിൽ ചെന്നു
കൊണ്ടാല്), മൌ (മഴു), പൂആമ്മള് (പോക നമ്മൾ), ഉണ്ടോളപ്പാ (ഉണ്ടോ
കേളപ്പ), തൊഅ്ത് (തൊഴുത്), പഅ്ക്കെണ്ടന (പകുക്കേണ്ടതിന്, ഭാഗിക്കേ
ണ്ടതിന്) തുടങ്ങിയ ഉദാഹരണങ്ങൾ ശ്രദ്ധിക്കുക വ, ഴ, ക, ന എന്നീ
വ്യഞ്ജനങ്ങളാണ് പൊതുവേ പുറന്തള്ളപ്പെടുന്നത്. അസാധാരണമായ
ഉക്തിവേഗത്തിൽ നിന്നുളവാകുന്ന അക്ഷരലോപമാണിതെന്ന ഒരു
നിരീക്ഷണം ഉണ്ട് (വി. ടി. കുമാരൻ, അവതാരിക, മതിലേരിക്കന്നി, 1979
കേരള സാഹിത്യ അക്കാദമി), ഉക്തിവേഗവുമായി പൊരുത്തപ്പെടാത്ത
തിനാലാവാം'ഴ'മിക്കപ്പോഴും ഉപേക്ഷിക്കപ്പെടുകയോ അതിന് 'യ' ആദേശം
വരുകയോ ചെയ്യുന്നത്.

വരുഎന്റമ്മെ, വലത്തുഉആയി, കാണാഉമ്മം, പോആൻ തുടങ്ങിയ
മാതൃകകളിൽ ഉച്ചാരണക്ലേശനിവാരണവുമായിബന്ധപ്പെട്ട് ആഗമിക്കാറുള്ള
വ കാര ക കാരങ്ങൾ കാണുന്നില്ല. സ്വരസംയോഗം ഇവിടെ ഉച്ചാരണക്ടേശം
സൃഷ്ടിക്കുന്നില്ല. എന്നല്ല, ഉക്തിവേഗവുമായി അതു പൊരുത്തപ്പെടുന്നു.
'പൂർവ്വമോഷ്ഠ്യസ്വരം വന്നാൽ വകാരം ചേർത്തുകൊള്ളുക' എന്നും മറ്റു
മുള്ള കേരളപാണിനീയ വിധി ഇവിടെ ലംഘിക്കപ്പെടുന്നു. സ്വരസംയോഗം
ഒഴിവാക്കാൻ ആഗമിക്കുന്ന വ്യഞ്ജനങ്ങൾ മാത്രമല്ല, പദങ്ങളുടെ അവിഭാജ്യ
ഘടകങ്ങളായ സ്വനിമങ്ങൾ പോലും പാട്ടു ഭാഷയിൽ ത്യജിക്കപ്പെടുന്നു:
ഉദാ:- അപ്പൽ (കപ്പൽ), ഉണ്ടോളപ്പാ (ഉണ്ടോ കേളപ്പാ), ചുട്ടുഎമളെ
(ചുടു+എ+മകളേ), വെയിക്ക്വമ്മള് (വെയിക്ക നമ്മൾ), പൂ ആമ്മള് (പോക
നമ്മൾ), വടക്കൻപാട്ടു ഭാഷയിലെ ഇത്തരം സവിശേഷതകളെക്കുറിച്ചു
പഠിക്കാൻ ഏറ്റവും ഉതകുന്നത് ഗുണ്ടർട്ടിന്റെ ശേഖരത്തിലെ പാട്ടു
കളാവണം.

വ→പ വിനിമയം

ഈ പാട്ടുശേഖരത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു വസ്തുത.
വ→ബ→പ→പ്പ എന്ന രീതിയിലുള്ള ഒരു വർണ്ണവിനിമയമാണ്. വടക്കൻ
പാട്ടിന്റെ മറ്റൊരു സമാഹാരത്തിലും ഇത്തരമൊരു സവിശേഷത കണ്ടിട്ടില്ല.
പയനാട്, ബയനാട്, വയനാട് എന്നീ രൂപങ്ങൾ പാട്ടുകളിൽ കാണാം.
സന്ധിചെയ്യപ്പെടുന്നിടങ്ങളിൽ പ്പയനാട് (കണ്ടിക്കും മീത്തെപ്പയനാടാന്)
എന്ന രൂപവും പ്രത്യക്ഷപ്പെടുന്നു. ഇതുപോലെ, വാഉന്നൊർ, ബാഉന്നൊർ,
പാഉന്നൊർ പ്പാഉന്നൊർ (ഞാക്കൊട്ടിപ്പാഉൗന്റെ) എന്നീ നാലുരൂപങ്ങളും
പാട്ടുകളിലുണ്ട്. ഇത് ലിപിപരമായ അവ്യവസ്ഥയോ അശ്രദ്ധയോ
ആകാമെന്ന നിഗമനം അപ്രസക്തമാണ്. ആനെനക്കെട്ടിപ്പലിപ്പിക്കണം,
മുണ്ടാടപ്പിരിച്ചി, കുഞ്ഞനപ്പളഞ്ഞാടയിട്ട്, പറഞ്ഞാടപ്പായത് എന്നീ രൂപങ്ങൾ
ശ്രദ്ധിക്കുക. പെലക്കിയത് (വിലക്കിയത്) പലിയോക്ക് (വലിയ തോക്ക്)
മീമ്പെടി (മീൻവെടി), പഅ്തിപ്പൊയി (വഴുതിപ്പോയി), പെറ്റില് (വെറ്റില) [ 47 ] പറത്താനം (വർത്തമാനം) വെകം പൊയിപ്പെകയിങ്ങ് (വേഗം പോയി
വേഗമിങ്ങ്), ഇരിങ്ങണ്ണൂപ്പെള്ളാന (ഇരിങ്ങണ്ണൂർ വെള്ളാന), അപ്പത്തിയ
(ആ വിദ്യ), പരത്തം (വരത്തം) എന്നിങ്ങനെയുള്ള രൂപങ്ങൾ ഒട്ടേറെയുണ്ട്
ഈ സമാഹാരത്തിലെ പാട്ടുകളിൽ.

വ→ബ വിനിമയം വടക്കൻ മലയാളത്തിൽ പ്രചുരമായ ഒന്നാണല്ലോ.
അതിനാൽ, വന്നില്ല →ബന്നില്ല, വടക്ക്→ബടക്ക്, വഴിയെ →ബഴിയെ,
വയനാട് →ബയനാട് എന്നീ രൂപങ്ങൾ അസ്വാഭാവികമായി നമുക്ക്
അനുഭവപ്പെടാറില്ല. ഇതോടൊപ്പം ബ→പ വിനിമയം നാടൻ വ്യവഹാരത്തിൽ
സാധാരണമാണ്. ബന്ധു→പെന്ധു, ബുദ്ധി→പുത്തി, ബോധം → പോതം,
ബുദ്ധൻ → പുത്തൻ. ഭ→പ വിനിമയവും സാധാരണം തന്നെ. ഭാഗ്യം
→പാക്കിയം, ഭേദം →പേതം, ഭഗവതി → പോതി. വാഉന്നോർ, വ→ബ
വിനിമയ രീതിയനുസരിച്ച് ബാഉന്നൊർ എന്നും പിന്നീട്, രണ്ടാമതു
ചൂണ്ടിക്കാണിച്ച വിനിമയ രീതിയിൽ പാഉന്നോർ എന്നും ആയിത്തീരു
കയാവും. ഇത് സ്വാഭാവികമായ ഒരു സാമ്യാനുമാന പ്രക്രിയ (analogical
creation) ആണെന്നു തോന്നുന്നു. ഇരട്ടിപ്പ് ആവശ്യപ്പെടുന്ന സന്ധാന
സ്ഥാനങ്ങളിൽ വർണ്ണം ഇരട്ടിക്കുന്നു (ഞാക്കൊട്ടിപ്പാഉൗൻറരിയും,
ആനെക്കൂട്ടിപ്പലിക്കുന്നൊറ്).

വടക്കൻ പാട്ടുകളുടെ ഗണത്തിൽ സാധാരണയായി ഉൾപ്പെടു
ത്തിക്കണ്ടിട്ടില്ലാത്ത വയനാട്ടിലെ ആദിവാസികളുടെ പാട്ടുകളിൽ അങ്ങിങ്ങ്
വ → പ വിനിമയം കാണുന്നുണ്ട്. എം. ആർ. പങ്കജാക്ഷന്റെ ‘വയനാട്ടിലെ
ആദിവാസികളുടെ പാട്ടുകൾ' (കേരള സാഹിത്യ അക്കാദമി, 1989) എന്ന
ഗ്രന്ഥത്തിൽനിന്ന് ഏതാനും ഉദാഹരണങ്ങൾ കൊടുക്കുന്നു. അമ്പാക്ക്
(ആ + വാക്ക്), പെരുന്ന് (വരുന്ന്), പെരുന്നോ (വരുന്നോ), പെരും (വരും),
ഇമ്പിത്യ (ഈ +വിദ്യ).

ഈ വ→പ വിനിമയം ആരെങ്കിലും ചൂണ്ടിക്കാണിച്ചിട്ടുള്ളതായി
അറിവില്ല. ഗുണ്ടർട്ടു തന്നെയും ഇതിനെക്കുറിച്ചു മൗനം ദീക്ഷിക്കുന്നു.
ഇത്തരം രൂപങ്ങളുടെ ശുദ്ധീകൃത മാതൃകകളാണ് നിഘണ്ടുവിൽ പ്രത്യക്ഷ
പ്പെടുന്നത്. പയ്യാട്, പെന്ധു എന്നിവ വഴിപാട് (1982:926), ബന്ധു (1982:747)
എന്നിങ്ങനെ രൂപം മാറിയാണ് നിഘണ്ടുവിലെത്തുക. ആനെനക്കൂട്ടി
പ്പലിക്കുന്നൊർ എന്ന പ്രയോഗം നിഘണ്ടുവിൽ ആനയെക്കൂട്ടി വലിപ്പിച്ചു
(പു - 918) എന്നാണ് ഉദ്ധരിച്ചിരിക്കുന്നത്. ഈ സമാഹാരത്തിൽ നിന്ന്
നിഘണ്ടുവിൽ ഉദ്ധരിച്ചിട്ടുള്ള സംസ്കരണത്തിനു വിധേയമായ ചില
പ്രയോഗങ്ങൾ താഴെ കൊടുക്കുന്നു. (ബ്രായ്ക്കറ്റിലുള്ളത് പാട്ടിൽ കാണുന്ന
രൂപങ്ങളാണ്) ചെറുവാട വഴിപാടും (പു - 926) (ചെറുആട പയ്യാടും),
നമ്മളിൽ ഏതൊരു ഭേദം ഇല്ലെ (പു-766) (നമ്മളിലെതു ഒരു പെതയില്ലെ),
അവിടെ ജയിപ്പെനക്ക് (പു-404) (ആടച്ചെയിപ്പെനക്ക്), നീ എന്നു ചെല്ലും
ഗതി അമ്മെക്ക് (പു - 329) (നീയെന്നു ചെല്ലും കൈതിയമ്മക്ക്), നാലാം
മതിലിന്മേൽ തിണ്ടിന്മേലേ (പു -781) (നാലമ്മതുമ്മലെ തിണ്ടുമ്മലെ).
എന്നാൽ, ചാത്തിര (യാത്ര), ഇതം (ഹിതം) ഒരുത്തയിൽ (ഒരു സ്ഥലത്ത്)
മീശം, വീശം (വീതം), കലകം (കലഹം), ചോകം (യോഗം), കടുപ്പ(കുടിപ്പക),
നായ്യട്ട (നാഴിക വട്ട), തീക്ക (ദീക്ഷ) എന്നിങ്ങനെ പാട്ടിൽ കാണുന്ന ഒട്ടേറെ
നാടൻ രൂപങ്ങൾ അതേപടി നിഘണ്ടുവിൽ ഉദ്ധരിച്ചിട്ടുമുണ്ട്. [ 48 ] ഈരണ്ടു പകർപ്പുകളുള്ള രണ്ടു പാട്ടുകൾ

പതിനൊന്നു പാട്ടുകളാണ് ഗുണ്ടർട്ടിന്റെ ശേഖരത്തിൽ ഉള്ളതെന്നു
സൂചിപ്പിച്ചു(പതിനൊന്നാമത്തെ പാട്ടിന്റെ നാലു പേജുകളേ കിട്ടിയിട്ടുള്ളു).
രണ്ടു പാട്ടുകൾക്ക് - ഓമനക്കടിഞ്ഞൊത്തെ കുഞ്ഞൊതെനന്റെ പാട്ട്,
നാളൊം പുതിയ വീട്ടിൽ കെളുവിൻ പാട്ട് - ഈരണ്ടു പകർപ്പുകൾ ഉണ്ട്.
പാട്ടുകളുടെ ശേഖരണവിഷയത്തിൽ ഗുണ്ടർട്ടു ചെലുത്തിയ സൂക്ഷ്മമായ
ശ്രദ്ധയ്ക്ക് ഉദാഹരണമാണ് ഇവ.

നാടൻപാട്ടുകളെ സംബന്ധിച്ച് അപപാഠമെന്ന സങ്കല്പത്തിനു
പ്രസക്തിയില്ല. ഓരോ പാട്ടും കാലത്തിലൂടെ പരിണാമവിധേയമായി
ക്കൊണ്ടിരിക്കുന്നു. ഒരേ കാലത്തു തന്നെ വിവിധ പാട്ടുകാർ, തങ്ങളുടെ
മനോ ധർമ്മം അനുസരിച്ച് പാട്ടുകളുടെ ശീലുകളിൽ മാറ്റം വരുത്താറുണ്ട്.
വിവിധ കൂട്ടായ്മകളിൽ ഒരേ പാട്ട് ഭാഷാപരമായ സൂക്ഷ്മ വ്യത്യസ്ത
തകളോടെ പുലരുന്നു എന്നും വരാം. ഗുണ്ടർട്ടിന്റെ ശേഖരത്തിലെ രണ്ടു
പാട്ടുകളുടെയും കാര്യത്തിൽ, പത്തോ ഇരുപതോ ശീലുകളിൽ മാത്രമാണ്
ഒന്നാമത്തെ പകർപ്പിൽനിന്ന് രണ്ടാമത്തേത് വ്യത്യസ്തമാകുന്നത്. ശ്രദ്ധേയ
മായ വസ്തുത, രണ്ടാമത്തെ പകർപ്പിന്റെ വാമൊഴിയിലുള്ള ഉച്ചാരണ
പരമായ ദൃഢീകരണമാണ്. രണ്ടു പകർപ്പുകളിലും (യഥാക്രമം 'എ' എന്നും
‘ബി’ എന്നും പേരു നൽകുന്നു) ഉച്ചാരണ വ്യത്യാസത്തോടെ സമാനസന്ദർഭ
ങ്ങളിൽ പ്രത്യക്ഷ പ്പെടുന്ന ഒരേ പദങ്ങൾ താഴെ ഉദ്ധരിക്കുന്നു.

ബി
പറയിന്നിണ്ട് പറയുന്നുണ്ട്
മൊന്തിയാഅ്ന്നെരം മൊന്തിയാഉന്നെരം
വന്നൊണ്ടാല് ബന്നൊണ്ടാല്
പൊരക്കലെല്ലെ പുരക്കലെല്ലെ
ചെതത്ത് ചിതത്ത്
പൊയിറ്റ് പൊയിട്ട്
ബാതിലൊരക്കുറ്റി ബാതിലുരക്കുറ്റി
ബയ്യെ പയ്യെ

വടക്കെമലബാർ ഭാഷയിലെ 'ഇണ്ട്' എന്ന രൂപം അല്ല'ബി'യിൽ കാണുന്നത്.
എന്നാൽ വടക്കെ മലബാർ ഭാഷയുടെ മറ്റൊരു മുദ്രയായ 'ബ'
കാരവത്കരണം 'ബി'യിൽ കാണുന്നുമുണ്ട്. ‘എ’യിലെ 'ബയ്യെ' എന്ന രൂപ
ത്തിന്റെ സ്ഥാനത്ത് 'ബി'യിൽ പയ്യെ എന്ന രൂപം പ്രത്യക്ഷപ്പെടുന്നു. പാട്ടു
കൾ കൈകാര്യം ചെയ്ത വ്യത്യസ്ത കൂട്ടായ്മകളുടെ ഉച്ചരണപരമായ
വ്യത്യസ്തതകളാവാം രണ്ടു പകർപ്പുകളിലും ദൃശ്യമാകുന്നത്. ഇത്തരം
സൂക്ഷ്മവ്യതിയാനങ്ങളിലേക്ക് പഠിതാവിന്റെ ശ്രദ്ധ ആകർഷിക്കാൻ
കഴിയുന്നു എന്നതാണ് ഗുണ്ടർട്ടു ശേഖരത്തിലെ പാട്ടുകളുടെ പ്രാധാന്യം.

നാടൻ കഥാഗാനങ്ങൾ - സവിശേഷ മേഖല

ശില്പഭദ്രത, വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ, ധ്വന്യാത്മകത,
അചുംബിത കല്പനകൾ തുടങ്ങിയുള്ള ലിഖിത സാഹിത്യത്തിന്റെ സങ്കല്പ
നങ്ങൾ ഉപയോഗിച്ച് നാടൻ കഥാഗാനങ്ങളെ വിശകലനം ചെയ്യുന്നത്
അശാസ്ത്രീയമാണ്. കല്പനകളുടെ കാര്യം എടുക്കുക; പ്രയോഗിക്കപ്പെടുന്ന
ഏതു കല്പനയും പാട്ടുകൂട്ടായ്മയുടെ പൊതുസ്വത്താണ്. ആ നിലയ്ക്ക് [ 49 ] വിവിധപാട്ടുകളിലെ സമാനസന്ദർഭങ്ങളിൽ അതു പ്രയോജനപ്പെടുത്തു
കയും ചെയ്യും. അനുരാഗാങ്കുരത്തെ സൂചിപ്പിക്കുന്ന 'നോക്കിയ നോക്കലി
ലീണം ബീണ്' എന്ന കല്പന വിവിധപാട്ടുകളിൽ കാണാവുന്നതാണ്
(അനുരാഗം, കാമുകീകാമുകന്മാർ തുടങ്ങിയ പദപ്രയോഗങ്ങൾക്ക് വടക്കൻ
പാട്ടുകളുടെ സാംസ്കാരികാന്തരീക്ഷത്തിൽ എത്രമാത്രം പ്രസക്തിയു
ണ്ടെന്ന് നിശ്ചയമില്ല). അതുപോലെതന്നെ ശാരീരികമായ അവശതയെ
ക്കുറിച്ച് വിവരിക്കാൻ

'അടക്കിലെലാറ് കാതം തൂരമായി
കെരട്ട്ങ്കെരെക്കെട്ട് കാത ആയി'

എന്നീ ശീലുകൾ പല പാട്ടുകളിലും കാണാം. ഒരേ സന്ദർഭത്തെ വിവരിക്കാൻ
പൊതുശേവധിയിൽ നിന്ന് അനേകം കല്പനകൾ എടുത്തു പ്രയോഗി
ക്കാറുണ്ട്. ഇതിനിടയിൽ ചില കല്പനകളെങ്കിലും സന്ദർഭത്തിൽനിന്ന്
തെന്നി നില്ക്കുന്നുവെന്നും വരാം. അതൊന്നും പ്രശ്നമല്ല.

നാടൻ കഥാഗാനങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നത് വൈയക്തിക
ബോധമല്ല, സമൂഹബോധമാകുന്നു. സമൂഹബോധത്തിന് അനുഭവങ്ങളുടെ
സ്ഥൂലതലങ്ങളോടായിരിക്കുമല്ലോ ആഭിമുഖ്യം. ഇതിനാലാണ്
നാടൻ കഥാഗാനങ്ങൾ അനുഭവത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക്
തീർത്ഥയാത്ര ചെയ്യാത്തത്. ചുരുക്കത്തിൽ, തനതായ സങ്കല്പനങ്ങളും
ആദർശങ്ങളുമാണ് നാടൻകഥാഗാനങ്ങൾക്കു പിന്നിലുള്ളത്. അവയെ
മനസ്സിലാക്കി വിശകലനം ചെയ്യുന്നതിൽ നിന്നേ വിജ്ഞേയമായ എന്തെ
ങ്കിലും പ്രതീക്ഷിക്കേണ്ടൂ.

ബാഹ്യവും ആന്തരികവുമായ ലക്ഷ്യങ്ങൾ

വടക്കൻ പാട്ടുകൾക്ക് ബാഹ്യവും ആന്തരികവുമായ ലക്ഷ്യങ്ങളുണ്ട്.
അവ തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. വേലയെ ലീല യാക്കാനുതകുന്ന
സാമൂഹിക പ്രയോജനമാണ് ബാഹ്യലക്ഷ്യം. പാട്ടിന്റെ ആഖ്യാനധാരയും
ഈണവും താളവും വൈയക്തികമായ ഇച്ഛകളെയും ആലസ്യത്തെയും
വിസ്മരിപ്പിക്കുന്നു. ഈണത്തിന്റെയും താളത്തിന്റെയും ഓളക്കുത്ത്
പണിയാളക്കൂട്ടായ്മയെ ഏകമുഖമായ പ്രവർത്തനത്തിൽ ഒരുപോലെ
പങ്കാളികളാക്കുന്നു. വീരാരാധനയുടെ ദ്രുതതാളമാണ് പാട്ടുകളിൽ
സ്പന്ദിക്കുന്നതെന്നുള്ളതും ശ്രദ്ധേയമാണ്.

പാട്ടുകളിലെ ആശയലോകം സമൂഹത്തിലെ വ്യവസ്ഥാപിത
കീഴ്വഴക്കങ്ങളുടെ ആവശ്യകതയിലേക്ക് ഒളിഞ്ഞും തെളിഞ്ഞും വിരൽ
ചൂണ്ടുന്നു. Ballads of North Malabar ഒന്നാം വാല്യത്തിലെ, 'ചിറക്കൽ
മാപ്പിളമാരുമായുള്ള ഒതേനന്റെ പോരാട്ടം' എന്ന പാട്ടു നോക്കുക. 'ചിറക്കൽ
കോലോം വാണ തമ്പുരാന്റെ’ എഴുന്നള്ളത്ത്. തമ്പുരാനെ കണ്ടിട്ടും
വഴിയരികിൽ ചീട്ടു കളിച്ചുകൊണ്ടിരുന്ന ജോനകർ എഴുന്നേറ്റ് ആചാരം
ചെയ്യുന്നില്ല. കുപിതനായ തമ്പുരാൻ, അവരെ കോലോത്തെ പടിക്കു താഴെ
കെട്ടി വലിക്കണം എന്ന് കാര്യക്കാരനോട് ആജ്ഞാപിക്കുന്നു. പണ്ടത്തെ
ആചാരം ഒന്നും ഇപ്പോഴുള്ള ആളുകൾ ചെയ്യാറില്ല. അവരോടു ചോദിച്ചാലും
നമ്മെ വകവെയ്ക്കില്ല. അവരുടെ മറുപടി കേട്ടാലോ ഉത്തരം മുട്ടുകയും
ചെയ്യും." എന്നു ബോധിപ്പിക്കുന്ന കാര്യക്കാരൻ ജോനകരുടെ മറുപടിയുടെ
ഗതിയും വിവരിക്കുന്നു: [ 50 ] എല്ലാറെയും പടച്ചത് തമ്പുരാനൊ
ഓറക്ക് വിത്യാസം ഇല്ലാലൊളി
ചാളക്കലും വെയിലറിക്കുന്നല്ലൊ
കൊലൊത്തും വെയിലറിക്കുന്നല്ലൊ
രണ്ടുമൊരു പോലറിക്കുന്നല്ലൊ
പടച്ചോനെ വ്യത്യാസമൊന്നുമില്ല
കൊലൊത്തും ചാളയും ഒരുപോലെയാന്
മഴയുമെ തന്നെയതു പെയ്യുന്നില്ലെ
അങ്ങിനെയുള്ള നിലക്കങ്ങാന്
എന്തിന് തമ്പുരാൻ പൊകുന്നേരം
ഞങ്ങള് തെറ്റീട്ട് നില്ക്കുന്നതും.

എന്നാൽ, ഇങ്ങനെ യുക്തിവാദം ചെയ്യുന്ന ജോനകരെ അമർച്ച
ചെയ്യാൻ ഒതേനൻ തന്നെ എത്തുകയാണ്. ഒതേനന്റെ കൈക്കരുത്തിനു
മുന്നിൽ പരാജിതരായ ജോനകർ കീഴ്വഴക്കം പുനഃസ്ഥാപിക്കാൻ നിർബന്ധി
തരാകുന്നു. (ഈ പാട്ടിന്റെ അന്തസ്തലത്തിൽ, ആശയപരമായി പ്രതിരോധി
ക്കാനാവാത്ത പുതിയ യുക്തിബോധത്തോടുള്ള വേഷപ്രച്ഛന്നമായ
ആദരവ് അല്ലേ എന്നു സംശയിക്കണം).

കീഴ്ജാതിക്കാരുമായി ബന്ധപ്പെട്ടുവെന്നു സംശയിക്കപ്പെടുന്ന സ്ത്രീ
കൾക്കു വിധിക്കുന്ന കഠിനശിക്ഷയും ഇതേ ഉദ്ദേശ്യത്തോടെയാണു നിബന്ധി
ക്കുന്നത്. പാട്ടിന്റെ ബാഹ്യലക്ഷ്യത്തിലെ സൂക്ഷ്മ ഘടകമായി ഇതിനെ
പരിഗണിക്കണം.

ആഭ്യന്തരലക്ഷ്യത്തിൽ മുൻനില്ക്കുന്നത് കേവലമായ കഥന
കൗതുകമാണെന്നു തോന്നുന്നു. കഥനം ചെയ്യപ്പെടുന്ന പ്രവർത്തക ധർമ്മങ്ങ
(functions) ളിലെല്ലാം സ്വാധീനം ചെലുത്തുന്നു, വീരാരാധനയുടെ
സാംസ്ക്കാരികാന്തരീക്ഷം. കഥാകഥനത്തെ ആകർഷകമാക്കാനുള്ള
ആഖ്യാനതന്ത്രങ്ങളെ പാട്ടുകൂട്ടായ്മയുടെ പൊതുവായ സൗന്ദര്യബോധം
നിയന്ത്രിക്കുന്നു. ആദിമധ്യാന്തങ്ങളുടെ ഋജുരേഖയിലാണ് പൊതുവേ
ആഖ്യാനധാരയുടെ പുരോഗമനം. മധ്യഘട്ടത്തിൽ ആരംഭിക്കുകയും ആദ്യന്ത
ങ്ങൾ വിവരിച്ച് നിർവഹണം പൂർത്തിയാക്കുകയും ചെയ്യുന്ന പാട്ടുകളുമുണ്ട്.
അതുപോലെതന്നെ വർത്തമാനകാലബിന്ദുവിൽ നിന്നുകൊണ്ടു ഭൂതകാല
ചരിതം ആഖ്യാനം ചെയ്യുന്ന രീതിയിലുള്ള പാട്ടുകളും കാണാം.

ഈ സമാഹാരത്തിലെ 'തച്ചോളി ഒതേനന്റെ പാട്ട് ' നോക്കുക:
തച്ചോളി കോമക്കുറുപ്പ്, ഓണത്തരയിന് പോകാൻ അനുജനോട് പറയുന്ന
തായാണു തുടക്കം. ഓണത്തരയിനു പോകാൻ ഏട്ടന്റെ ഉറുമ്മി ആവശ്യ
പ്പെടുന്നു, ഒതേനൻ, തന്റെ ഉറുമ്മിക്കും ഒതേനനും ചൊവ്വ ഉള്ളതിനാൽ
ഉറുമ്മി തരില്ലെന്ന് കോമക്കുറുപ്പു പറയുന്നു. പിന്നീട്, തനിക്ക് ഉറുമ്മി കിട്ടാനി
ടയായ സംഭവവും മറ്റും വിവരിക്കുകയായി. ഇങ്ങനെ വർത്തമാനകാല
ബിന്ദുവിൽനിന്നും ഭൂതകാലത്തേക്കും പിന്നീട് മുന്നോട്ടും – കുങ്കി ബില്യാരി
യുടെ കുറ്റപരീക്ഷയും മറ്റും – കഥ നീളുന്നു. ഈ പാട്ടിന്റെ പൊതു
അന്തരീക്ഷത്തിൽ ഉറുമ്മിയുടെ ചരിതത്തിന് എന്താണു പ്രസക്തി എന്നു
സംശയം തോന്നാം. ലിഖിത സാഹിത്യത്തിന്റെ ശില്പബോധമാണ് ഇങ്ങനെ
ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുക. എന്നാൽ, ഒരു സല്ലാപത്തിന്റെ അയഞ്ഞ [ 51 ] ഘടനയാണ് ഇത്തരം പാട്ടുകൾക്കുള്ളതെന്ന് വിസ്മരിച്ചു കൂടാ.

Ballads of North Malabar ഒന്നാം വാല്യത്തിലെ 'ഒതേനനും
ഓണപ്പുടവയും' എന്ന പാട്ടിനും ഈ പാട്ടിന്റെ കഥാസന്ദർഭമാണ് ഏതാണ്ടു
ള്ളത്. ഒതേനന്റെ അമ്മയായ ഉപ്പാട്ടിയുടെ മരണം ആ പാട്ടിൽ വിവരിക്കു
ന്നുണ്ട് (ഒതേനന്റെ അച്ഛനാണ് ചീനം വീട്ടിൽ തങ്ങൾ വാഴുന്നോർ എന്ന
പരാമർശവും പ്രസ്തുത പാട്ടിലുണ്ട്). ഉറുമ്മിക്കഥയും കുങ്കി ബില്യാരിയുടെ
കുറ്റപരീക്ഷയും അവിടെ ഒഴിവാക്കിയിരിക്കുന്നു. ഏത് അംശത്തെയും
കൂട്ടിച്ചേർക്കാനും തട്ടിക്കിഴിക്കാനും പാട്ടിന്റെ അയഞ്ഞ ഘടന അനുവാദം
നൽകുന്നു എന്നുള്ളത് ഇവിടെ ശ്രദ്ധിക്കണം.

ആഖ്യാന തന്ത്രങ്ങൾ

ആഖ്യാനത്തെ ആകർഷകമാക്കാനുള്ള പല ഭാഷണ തന്ത്രങ്ങളും
വടക്കൻപാട്ടുകളിൽ കാണാം. തൊട്ടുമുമ്പിലത്തെ ശീലിലെ ക്രിയാപദത്തിൽ
ചെറിയ മാറ്റം വരുത്തിക്കൊണ്ട് ആവർത്തിച്ചു മുന്നേറുന്ന സവിശേഷമായ
ഒരു രീതിയുണ്ട്. 'ഒതേനനും ഓണപ്പുടവയും' എന്ന പാട്ടിലെ ഈ ഭാഗം
ശ്രദ്ധിക്കുക:

ഉപ്പാട്ടീനെ മുമ്പിൽ കാണുന്നേരം
ഭഗവതി നല്ലൊണം നോക്കുന്നല്ലോ
ഭഗവതി ഓളയങ്ങു നോക്കിയൊണ്ടാരെ
ഭഗവതിക്കാശയങ്ങു വന്നുപോയി
ഭഗവതിക്കാശയങ്ങു വന്നോണ്ടിറ്റ്
ഉപ്പാട്ടീന്റെ മേലങ്ങ് കൂടുന്നല്ലൊ
ഭഗവതി തന്നെയങ്ങു കൂടിയൊണ്ടാരെ
തച്ചൊളി മേപ്പേലെ ഉപ്പാട്ടിയോ
ചോര ചർത്തിച്ചിട്ടും വീഴുന്നല്ലൊ
ചോര ചർത്തിച്ചിറ്റ് വീണൊണ്ടാരെ
ഉപ്പാട്ടി വേഗം മരിച്ചുപോയി.

തടഞ്ഞു ഭേദിച്ചും ഒഴുക്കിനൊത്തു നീങ്ങുന്ന ചെറിയ തടിക്കഷണത്തിന്റെ
യോ മറ്റോ ചിത്രമാണ് ഈ ആഖ്യാനരീതി ഓർമ്മിപ്പിക്കുന്നത്. ചിലയിട
ങ്ങളിൽ ആഖ്യാനരീതി ചടുലമാകുന്നു.

അത്തുരം കേട്ടുള്ള കാരിയക്കാരൻ
കല്ലറ പോയിത്തൊറക്ക്ന്നെല്ലെ
വേണ്ട്ന്നൊരുണ്ട മരുന്നെടുത്ത്
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
പിള്ളാടിക്കുങ്കനടിയോടിയും
തൊട്ടത്തിലോമനക്കേളപ്പനും
മടക്കം തൊഴുതോറ് പോര്ന്നെല്ലെ
അന്നടത്താലെ നടക്ക്ന്നെല്ലെ
അന്നടത്താലെ നടന്നൂട്ടിറ്റ്
ആദിപുറമേരിത്തായെ കൂടി
കൊമ്മിളി നല്ലെ പറമ്പെ കൂടി [ 52 ] കടുമ്മയിപ്പൊരുന്ന് നായിമ്മാറ്

(തൊട്ടത്തിൽ കേളപ്പന്റെ പാട്ട് - ഗുണ്ടർട്ടിന്റെ ശേഖരം)

ആഖ്യാനത്തെ ചലനാത്മകവും നാടകീയവുമാക്കാൻ പാട്ടുകാർ പ്രയോജന
പ്പെടുത്തുന്ന ചില രചനാ സങ്കേതങ്ങളുണ്ട്. കഥാഗതിയിൽ പ്രതിസന്ധി
കളുടെ പരമ്പര തന്നെ വിന്യസിച്ചു ചേർക്കുന്നു. അവയെ അതിജീവിച്ചു
വേണം കഥാനിർവഹണം. തച്ചോളിപ്പാട്ടുകളിൽ പലപ്പോഴും തച്ചോളി
കോമക്കുറുപ്പ്, പ്രതിസന്ധി പരമ്പരയെക്കുറിച്ചു വിവരണം നൽകാൻ വിധിക്ക
പ്പെട്ടിരിക്കുന്ന കഥാപാത്രമാണ്. കഥാഘടനയിൽ ആ കഥാപാത്രത്തിന്റെ
പ്രസക്സതിയും അതു തന്നെ.അയാൾ നൽകുന്ന മുന്നറിയിപ്പുകൾ യാഥാർത്ഥ്യ
ങ്ങളാണ്. ഈ യാഥാർത്ഥ്യങ്ങളുടെ മുൾപ്പടർപ്പുകൾ തകർത്തുകൊണ്ട്
സാഹസികമായി മുന്നേറുന്ന നായകന്റെ വീരപരിവേഷത്തിനു മാറ്റു
വർദ്ധിക്കും എന്നതു വ്യക്തം.

നേരിടുന്ന പ്രതിസന്ധിയുടെ രൂക്ഷതയാണ് കഥാനായകനെ ആരാധ്യ
നാക്കുന്നത്. ഈ സമാഹാരത്തിലെ 'തെക്ക് തിരുനുമ്പ കുഞ്ഞിക്കണ്ണൻ'
എന്ന പാട്ടിൽ, നായകനെതിരെ പെരിമ്പടക്കൊയിലു വാണ തമ്പുരാൻ
നാലുതവണ പട നയിക്കുന്നു. ഇരുപത്തിരണ്ടും മുന്നൂറും അഞ്ഞൂറും ഒക്കെ
അംഗസംഖ്യയുള്ള തമ്പുരാന്റെ പട്ടാളത്തെ കുഞ്ഞിക്കണ്ണനും ചങ്ങാതിയും
വെട്ടിവീഴ്ത്തുകയാണ്. 'ആരും ചെറുപ്പോരില്ലാത്ത' കുങ്കമ്പന്നിയേയും
അയാൾ ജയിച്ചു. ഒടുവിലത്തെ പോരാട്ടത്തിനിടയിൽ അബദ്ധത്തിൽ തന്റെ
ചങ്ങാതിയെ കൊന്നു പോയതറിഞ്ഞ് കുഞ്ഞിക്കണ്ണൻ ഉറുമ്മി കഴുത്തിനു
വെച്ചു മരിക്കുന്നു. ശത്രുവിന്റെ ആക്രമണങ്ങളെയൊക്കെ അതിജീവിച്ചു
നില്ക്കുന്ന മഹാവീരത്വത്തിലേക്ക് കഥാനായകൻ ഉയരുന്നു. ആത്മാഹുതി
അയാളുടെ മഹത്വപരിവേഷത്തിനു തിളക്കമേറ്റുന്നു. പാട്ടു നായകന്മാർ
ആരും നേരിട്ടുള്ള പോരാട്ടത്തിൽ വീണു മരിക്കാറില്ല. ശത്രുവിന്റെ ചതിയി
ലോ ആത്മാഹുതിയിലോ അവരുടെ ജീവിതം ഒടുങ്ങുന്നു. ശത്രുവിന്റെ
ചതി നായകന്റെ മഹത്വീകരണത്തിനുള്ള ഒരുപാധിയാണ്.

നാളൊം പുതിയ വീട്ടിൽ കേളുവിൻ പാട്ടിൽ പുതിയൊയിലൊത്ത
തമ്പുരാൻ നായകനെതിരെ നാലു തവണ പട നയിക്കുന്നുണ്ട്. നാലും
പരാജയപ്പെടുന്നു. അവസാനത്തെ അങ്കത്തിന് തമ്പുരാൻ കൊടുക്കേണ്ടി
വന്ന വിലയാണു കടുപ്പം. നായന്മാരെക്കൊണ്ട് കേളുവിനെ അമർച്ചചെയ്യാൻ
ആവില്ലെന്നു വന്നപ്പോൾ 'ഇങ്കിരിയ സ്സൊമനക്കൊമ്മീഞ്ഞീന്റെ’ സഹായം
ആവശ്യപ്പെടുന്നു. പടയിൽ മരിക്കുന്ന ശിപ്പായിയുടെ തൂക്കത്തിനു പൊന്നു
കൊടുക്കണം എന്നായിരുന്നു വ്യവസ്ഥ. ശിപ്പായികളുടെ തോക്കും വെടിയു
മൊന്നും കേളുവിനു പ്രശ്നമേ ആയില്ല. കേളു വെട്ടിക്കൊന്ന അമ്പതു
ശിപ്പായികളുടെ തൂക്കത്തിന് 'ഇങ്കിരയസ്സു കൊമ്മിഞ്ഞിക്ക്' പൊന്നു കൊടു
ക്കേണ്ടിവന്നു. തമ്പുരാന്. ആളൊന്നിന് അമ്പതു കിലോ ഭാരം എന്നു കരുതി
യാൽ രണ്ടര ടൺ സ്വർണ്ണം! അതിശയോക്തിയിലും ഒരു ഫലിതം കുടുങ്ങി
ക്കിടക്കുന്നു.

ഇംഗ്ലീഷ് പട്ടാളത്തെക്കുറിച്ചുള്ള പരാമർശം പല പാട്ടുകളിലുമുണ്ട്.
അവിടെയൊക്കെ അപ്രതിരോധ്യമായ ഒരു ശക്തിയെക്കുറിച്ചുള്ള ഭീതി
പടർന്നു കിടക്കുന്നു. ഒതേനനും കേളുവും മറ്റും അവരെ തോല്പിക്കുന്ന
തായി വിവരിക്കുന്ന പാട്ടുകളുണ്ട്. നേരിട്ടു ജയിക്കാനാവാത്ത ശക്തിയെ [ 53 ] തങ്ങളുടെ സങ്കല്പനായകന്മാരെക്കൊണ്ടു പരാജയപ്പെടുത്തി സംതൃപ്തി
കൈവരിക്കാനുള്ള ശ്രമമാണിത്. Ballads of North Malabar രണ്ടാം
വാല്യത്തിലെ ഒരു പാട്ടിൽ ഒതേനനെ വെള്ളക്കാർ മർദ്ദിച്ച് അവശനാക്കു
ന്നതും, അതിന്റെ പേരിൽ തന്നെ പരിഹസിച്ചവരെ ഒതേനൻ തന്ത്രപൂർവം
വെള്ളക്കാരെക്കൊണ്ടു തന്നെ കൈകാര്യം ചെയ്യിപ്പിച്ച് പ്രതികാരം നടത്തു
ന്നതും വിവരിക്കുന്നു.

'വെള്ളക്കാറൊടു കളിച്ചോണ്ടാല
പിന്നയിതിങ്ങനെ വന്നു കൂടും'
എന്നാണ് ഒതേനന്റെ വിശദീകരണം
വെള്ളക്കാറൊടങ്ങെത്തുന്നാള
ഞമ്മളെ നാട്ടലങ്ങാരും ഇല്ല

എന്ന യാഥാർത്ഥ്യത്തെ ദയനീയമായി അംഗീകരിക്കുകയാണിവിടെ.

വൈകാരിക മുഹൂർത്തങ്ങളെ ധ്വന്യാത്മകമായി അവതരിപ്പിക്കുക
എന്ന സാഹിത്യത്തിലെ മഹാപാരമ്പര്യത്തിന്റെ(Great tradition) ആദർശം
നാടൻ കഥാഗാനങ്ങൾക്കില്ല. കാര്യങ്ങൾ വിരുത്തിപ്പറയുന്ന രീതിയാണ്
അവയുടേത്. വായനയുടെയും കേഴ്വിയുടെയും വ്യത്യസ്ത തലങ്ങളിലാണ്
ലിഖിത സാഹിത്യവും നാടൻ പാട്ടുകളും വ്യാപരിക്കുന്നത് എന്നതാണ് ഈ
വ്യത്യാസത്തിനു കാരണം. ലിഖിത സാഹിത്യത്തിന്റെ ആസ്വാദനപാരമ്പര്യ
മുള്ള ഒരാൾ മേലോഡ്രാമ എന്നു വിശേഷിപ്പിക്കുന്ന രംഗം, വൈകാരിക
നിറവിന്റെ മുഹൂർത്തം എന്ന നിലയിൽ നാടൻപാട്ടിന്റെ ആസ്വാദകൻ
സ്വീകരിച്ചേക്കും. ഈ സമാഹാരത്തിലെ’ തോട്ടത്തിൽ കേളപ്പന്റെ പാട്ട്
ശ്രദ്ധിക്കുക. വെടിയേറ്റു മരിച്ചു കിടക്കുന്ന കേളപ്പൻ ഉറങ്ങുകയാണെന്നു
കരുതി നേർപെങ്ങൾ ചിരുതേയി ചെന്നുവിളിച്ചുണർത്താൻ ശ്രമിക്കുന്നു.
ആങ്ങള മറുപടി പറയുന്നില്ല.

പിന്നെയും പറഞ്ഞി ചിരുതയി കുഞ്ഞൻ
എന്തിറ്റെന്റൊങ്ങളയുരിയാടാത്തു
മെയ്യാരപ്പൊന്ന് ചമയാഞ്ഞിറ്റൊ
ഉടുത്ത ഉടുപുടയീങ്ങീറ്റാറ്റൊ
കുഞ്ഞി കുടിക്കാതൊരാലസ്സിയോ

അവൾ വേഗം ചെന്ന് കഞ്ഞി ഉണ്ടാക്കുകയാണ്.

കഞ്ഞി കടുമ്മയിപ്പെച്ച്ണ്ടാക്കി
ആറ്റിത്തണിച്ചൊള് കൊണ്ടുംബന്ന്
തൊട്ടത്ത്ക്കെളപ്പ നെരാങ്ങളെ
കഞ്ഞി കുടിച്ചൊളെ നെരാങ്ങളെ
കുഞ്ഞനയുരുട്ടിയൊണത്ത്ന്നൊള്
കെളപ്പനാട മരിച്ചിക്കിന്
അയ്യംബിളി കൂട്ടിക്കുഞ്ഞന്താനൊ
അയ്യംബിളി കൊണ്ടൊരിണ്ടതിരി.

അനേകം പേരിൽ പടർന്നു കിടക്കുന്ന ക്രിയാഘടകങ്ങളോടുകൂടിയ നാടൻ
കുട്ടിക്കഥകളുടെ രൂപഘടന വടക്കൻപാട്ടുകളിൽ പലയിടങ്ങളിലും കടന്നു
വരുന്നു. പലരിലൂടെ സംക്രമിക്കപ്പെട്ടാണ് ഒരു ക്രിയാനിർദേശം നിർവഹണ
ഘട്ടത്തിലെത്തുന്നത്. 'കരുവാഞ്ചേരി കുഞ്ഞിക്കേളു' എന്ന പാട്ടു നോക്കുക. [ 54 ] തന്റെ പശുക്കളെ ‘പറ്റിത്തിന്ന നരിയെയും പുലിയെയും അകപ്പെടുത്തു
ന്നതിന് നരിയാല പണിയാൻ പുറമല തമ്പുരാൻ ആജ്ഞാപിക്കുന്നു. ആജ്ഞ
ലഭിക്കുന്നത് കാരിയക്കാരൻ കുഞ്ഞിയമ്പർക്ക്. നരിയാല പണിയാൻ ആളെ
ക്കൂട്ടി വരാൻ കുഞ്ഞിയമ്പർ ചന്തറൊത്തെ നമ്പിയാരോടു നിർദ്ദേശിക്കുന്നു.
നമ്പിയാർ ആളെക്കൂട്ടി വരുന്നു. അടുത്തത് കാര്യനിർവഹണത്തിന്റെ ഘട്ട
മാണ്. ആശാരി സ്ഥാനം നോക്കുന്നു; മഴുക്കാർ മരംകൊത്തുന്നു; കൈക്കാർ
തടി തടത്തിൽ വെയ്ക്കുന്നു; വാളക്കാർ അറുക്കുന്നു; ഓടായികൾ നരിക്കൂടു
പണിയുന്നു. ആഖ്യാനത്തെ വൈവിധ്യ പൂർണ്ണമാക്കാനുള്ള ശ്രമമാകാം ഇത്.

ക്രിയകളുടെയും മറ്റു കഥനാംശങ്ങളുടെയും ആവർത്തന പ്രവണത
വടക്കൻപാട്ടുകളിലെങ്ങും കാണാം. തെക്ക് തിരുനുമ്പ കുഞ്ഞിക്കണ്ണനെതിരെ
'പെരിമ്പട കോയിലുവാണ' തമ്പുരാനും, നാളോം പുതിയ വീട്ടിൽ
കേളുവിനെതിരെ പുതിയൊയിലൊത്തെ (പുതിയ കോവിലകത്തെ)
തമ്പുരാനും ആവർത്തിച്ചു നടത്തുന്ന പടനീക്കത്തെക്കുറിച്ചു വിവരിച്ചു
കഴിഞ്ഞു. ക്രിയകളുടെ ഗുരുത്വം ആവർത്തനങ്ങളിലൂടെ ഉറപ്പിക്കാനുള്ള
ശ്രമമാകണം പ്രധാനമായും ഇത്. കരുവാഞ്ചേരി കുഞ്ഞിക്കേളുവിന്റെ
പാട്ടിൽ ‘കെക്ക് പെരുമാളു തമ്പുരാന്റെ 'മുട്ട്' മാറിക്കിട്ടുവാൻ കുഞ്ഞിയമ്പർ
നടത്തുന്ന ആവർത്തിച്ചുള്ള നേർച്ചകൾ ശ്രദ്ധിക്കുക.

തമ്പുരാന്റുത്സവം നാളുആയിറ്റ്
ഇരിപത്തൊന്ന് കാവ് വെള്ളിക്കാവ്
അടിയാറെ കൂട്ടി ഞാങ്കെട്ടിക്കുവെൻ
എന്നു നിനച്ചൊന്നു വാരിവെക്കിൻ

എന്ന അർത്ഥന മൂന്നു തവണ ആവർത്തിക്കുന്നുണ്ട്. ഓരോ ആവർത്ത
നത്തിലും രണ്ടാമത്തെ ശീലിന്റെ ഉത്തരാർദ്ധത്തിൽ മാത്രമേ മാറ്റമുള്ളു.
വെള്ളിക്കാവിന്റെ സ്ഥാനത്ത് പൊങ്കാവന്, ഇളനീക്കാവ് എന്നീ പദങ്ങൾ
മാറിവരുന്നു.

തച്ചോളി ഒതേനന്റെ പാട്ടിൽ, അപരാധാരോപണത്തിനു വിധേയ
യായ കുങ്കി ബില്യാരിയെ നാലു തവണ കുറ്റപരീക്ഷയ്ക്ക് വിധേയയാക്കു
ന്നു. തിളച്ച നെയ്യിൽ കൈമുക്കുക എന്നതാണ് ആദ്യപരീക്ഷണം.

ഉടനെ പറഞ്ഞല്ലോ കുഞ്ഞ്യതെനൻ
മെലില് വരും നുമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന
നെയിക്കയിട്ടു മുക്കി തെളിഞ്ഞും കോട്ടെ
ഞാറായിച്ച നല്ല ദിവസത്തിന്
നാലനാട്ടിലോലയെഉതി ഉതെനൻ

(ഓരോ പരീക്ഷണത്തിനും മുമ്പ് ഈ ശീലുകൾ ആവർത്തിക്കപ്പെടുന്നു,
നാലാമത്തെ ശീലിൽ മാത്രം മാറ്റത്തോടെ.)

കുങ്കി ബില്യാരിയാവട്ടെ കുങ്കൻ മണവാളന്റെ അടുത്തെത്തി സഹാ
യം ആവശ്യപ്പെടുന്നു. അയാൾ ഒരു പച്ച മരുന്നു കൊടുക്കുന്നു. അതു മുടി
ക്കെട്ടിൽ വെച്ച് കൈമുക്കിയാൽ അപകടം ഉണ്ടാവില്ലത്രെ. അങ്ങനെ തന്നെ,
തിളച്ച നെയ്യിൽ മുക്കിയിട്ടും ബില്യാരിയുടെ കൈപൊള്ളുന്നില്ല. കുങ്കൻ
മണവാളന്റെ പച്ചമരുന്നിന്റെ 'വീരിയം' ആണിതെന്നു പറഞ്ഞ് മഴു
ചുട്ടെടുക്കാൻ ആവശ്യപ്പെടുന്നു ഒതേനൻ. മഴു ചുട്ടെടുക്കുമ്പോൾ, [ 55 ] മുതലകളുള്ള പുഴ നീന്തി മറിയണം എന്നായി ആവശ്യം. പച്ചമരുന്നിന്റെ
പിൻബലത്തിൽ അതും അനുഷ്ഠിക്കുന്നു. 'ബില്യാരി', ഒടുവിൽ, മുടിക്കെട്ട
ഴിച്ചു നീന്തണം എന്നായി, ഒതേനൻ. അങ്ങനെ, അതീതശക്തിയുടെ
പിൻബലം നശിച്ച 'അപരാധിനി'യായ ബില്യാരിയെ മുതല കൊണ്ടു
പോകുന്നു – പാട്ടുകളിൽ ചികിത്സയും മരുന്നുമൊക്കെ ഭൗതികതര വ്യാപാര
മണ്ഡലത്തിന്റെ ഭാഗമാണ്. ഒന്നിനു പുറകെ ഒന്നായി എത്തുന്ന ഓളങ്ങൾ
പോലെയാണ് ഇത്തരം ആവർത്തനങ്ങളുടെ ഗതി.

വീരാരാധന

വീരാരാധന പാട്ടിലെ എല്ലാ പ്രവർത്തക ധർമ്മങ്ങളെയും സ്വാധീനിച്ചു
നില്ക്കുന്നു എന്നു സൂചിപ്പിച്ചു. നേരും നെറികേടും വീരാരാധനയുടെ കണ്ണു
കളിലൂടെയാണു വായിച്ചെടുക്കുന്നത്. നായകന്മാർ നടത്തുന്ന ജാര
സംസർഗ്ഗങ്ങൾ അവരുടെ വീരത്വത്തിന്റെ ഭാഗമായാണു വിവരിക്കപ്പെടു
ന്നത്. ഒതേനനും മാടായിക്കോലോത്ത് കുഞ്ഞിപ്പാറുവും(Ballads of North
Malabar Vol-l) എന്ന പാട്ടിൽ, ഒതേനൻ കുഞ്ഞിപ്പാറുവിനെ ചതിയിലക
പ്പെടുത്തിയാണ് ഊവ്വം വഴങ്ങുന്നത്. ചതി മനസ്സിലാവുന്ന കുഞ്ഞിപ്പാറു,

അരിശി പിടിച്ചി പറയുന്നല്ലൊ
എന്നെ ചതിച്ച ചതിയാണിത്
ഓനെ ചതിക്ക്വാനും ആളുണ്ടാകും

എന്നു പറഞ്ഞ് ആശ്വസിക്കാൻ ശ്രമിക്കുന്നു.

നായകന്മാർക്കെതിരെ നടക്കുന്ന ജാരവൃത്തികൾ ഭീകര ദുരന്ത
ത്തിലേക്ക് വഴിതെളിക്കുന്നു. ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊ തെനന്റെ
പാട്ടുനോക്കുക. കായംകൊളത്ത് കണ്ണൻ നമ്പിയാര്, കുഞ്ഞിയൊതെനന്റെ
ഭാര്യയായ കുഞ്ഞിക്കുമ്പയുമായി നടത്തുന്ന ജാരസംസർഗ്ഗം കൂട്ടക്കൊല
യ്ക്ക് ഇടയാക്കുന്നു. അപമാനഭാരം സഹിയാതെ, കുഞ്ഞിയൊതെനൻ
തനിക്കു പ്രിയപ്പെട്ട ചൊക്കനെയും കൊന്ന് സ്വയംവെട്ടി മരിക്കുന്നു. അതിനു
മുമ്പ് ചൊക്കൻ കായംകൊളത്ത് നമ്പ്യാരെയും അയാളുടെ ഇരുപത്തിരണ്ട്
നായന്മാരെയും കടിച്ചു കീറിക്കൊല്ലുന്നുണ്ട്. വിവരങ്ങൾ അറിയുന്ന
കുഞ്ഞിക്കുമ്പയുടെ സഹോദരൻ അവളെ ജീവനോടെ പെട്ടിയിലടച്ച്
പുഴയിൽ താഴ്ത്തുകയാണ്.

തച്ചോളി കേളുവിന്റെ പാട്ടിൽ, ജാരസംസർഗ്ഗം നടത്തിയ ഗർഭിണി
യായ ഭാര്യയെ കേളു വധിക്കുന്നത് ഭീകരമായ രംഗമാണ്.

അത്തുരം കണ്ടുള്ള കേളു ആന്
പുന്നൊല വീട്ടിലെ കുങ്കിഉഞ്ഞന്നെ
ഉറുമ്മി തിരിച്ചൊന്നടിച്ചി കെളു
കുങ്കമ്മ വേറെ കഴുത്ത് വേറെ
പള്ളെലക്കുഞ്ഞന്റെ കഴുത്ത വേറെ.

ഇത്തരം രംഗങ്ങൾ വളരെ ലാഘവത്തോടെയാണു പാട്ടുകളിൽ
വിവരിച്ചു പോകുന്നത്. ‘വീരാരാധനായുഗ'ത്തിന്റെ സ്വാധീനമാകാം ഇത്.

പ്രതികാരം – ഉത്തരം ചോദിക്കൽ – പാട്ടുകളിലെ വലിയ ആദർശങ്ങ
ളിലൊന്നാണ്. അത് അഭിമാനത്തിന്റെ പ്രശ്നവുമാണ്. മാറ്റാന്റെ വെടി
യേറ്റുവീണ എടൊട്ടും പൂങ്കാവിൽ കുഞ്ഞിക്കണ്ണൻ 'ഊരാളി രാമൻ [ 56 ] വയിത്തിയരുടെ' ചികിത്സകൊണ്ട് സുഖപ്പെട്ടു വരുന്നതേയുള്ളൂ. എങ്കിലും
വൈദ്യർ അടുത്തുനിന്നു മാറിയ അവസരം നോക്കി, പ്രതികാരം ചെയ്യാൻ
ഒളിച്ചോടുന്നു. പക വീട്ടുന്നതിനിടയിൽ പഴയ മുറിവുപൊട്ടി ചോര വാർന്ന്
മരണമുഖത്തേക്ക് അടുക്കുമ്പോഴും പ്രതികാരം ചെയ്തതിന്റെ സംതൃപ്തി
യാണ് അയാൾക്ക്.

ഇന്ന് തന്നെ ഞാനോ മരിച്ചെങ്കിലും
സങ്കട ഇല്ല എനക്ക് പെങ്ങളെ
ഊയി അറവൂല നേര് പെങ്ങളെ

എന്ന് അയാൾ സഹോദരിയെ സമാധാനിപ്പിക്കുന്നു.

പറമ്പിക്കുറുക്കാട്ടെ കുഞ്ഞ്യാമറെ പാട്ടിൽ, ഭർത്താവിനെ ചതിച്ചു
കൊന്ന ഓമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണനെ ചതിയിൽത്തന്നെ കൊന്നതിനു
ശേഷമേ നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കം ഭർത്താവിന്റെ ജഡം
ദഹിപ്പിക്കുന്നുള്ളു. അതുവരെ,

നാമറെ വയരത് കീറിപ്പിച്ചു
കസ്തൂരിയും കർപ്പൂരം നറപ്പിക്ക്ന്ന്
പെട്ടിയിലിട്ടാട വെപ്പിച്ചോള്.

വീരവനിതകൾ വടക്കൻ പാട്ടിൽ പൊതുവെ പുരുഷകഥാപാത്രങ്ങളേക്കാൾ
സ്ത്രീകൾക്കാണു തിളക്കം. പൂമാതൈ പൊന്നമ്മ, ഉണ്ണിയാർച്ച, കരുംപറമ്പിൽ
കണ്ണന്റെ പെണ്ണായ ആർച്ച, നെല്ലോളിയെടത്തിലെ കുഞ്ഞിമ്മാക്കം, കുങ്കി
ബില്ലിയാരി, തോട്ടത്തിലക്കം ചിരുതയി, എടൊട്ടും പൂങ്കാവിൽ ചിരുതയി,
മണലൂർ കുഞ്ഞിക്കുമ്പ എന്നിങ്ങനെ ആ പട്ടിക നീളുന്നു. ആത്മധൈര്യവും
തന്ത്രജ്ഞതയുമാണ് ഈ കഥാപത്രങ്ങളുടെ കരുത്ത്. ഉണ്ണിയാർച്ചയെ
പ്പോലെ പ്രത്യക്ഷമായ വീര്യപ്രകടനത്തിലല്ല, പ്രതികൂല സാഹചര്യങ്ങളിൽ
ധൈര്യവും ബുദ്ധിയുമുപയോഗിച്ച് വിജയം നേടുന്നതിലാണ് ഇവരുടെ
വൈഭവം. പുരുഷന്മാർ പലപ്പോഴും ഇവരുടെ ബുദ്ധിപൂർവകമായ തന്ത്രങ്ങ
ളിലെ കരുക്കളായിത്തീരുന്നതു കാണാം. തിരിച്ചും സംഭവിക്കുന്നതിന്
ഉദാഹരണങ്ങളുണ്ടെന്നു മറക്കുന്നില്ല.

Ballads of North Malabar രണ്ടാം വാല്യത്തിലെ മണലൂർ
കുഞ്ഞിക്കുമ്പയുടെ പാട്ട് ശ്രദ്ധേയമാണ്. ജാത്യധിഷ്ഠിതമായ ഉച്ചനീചത്വ
ബോധത്തിന് ശക്തമായ പ്രഹരമാണത്. പാട്ടിന്റെ ഉപരിഘടനയിൽ
ഇത്തരമൊരു ലക്ഷ്യബോധം കണ്ടെന്നു വരില്ല. കഥ ഇങ്ങനെ സംഗ്രഹിക്കാം.
മണലൂർ കോമന് വക പറഞ്ഞുവെച്ചിരുന്ന മണലൂർ കുഞ്ഞിക്കുമ്പയെ കണ്ട്
കക്കാട്ടുകുറ്റെരി നമ്പ്യാർ മോഹിക്കുന്നു. അയാൾ അവളെ ഊവ്വം വഴങ്ങാൻ
തീരുമാനിക്കുകയാണ്. (ഊവ്വം - താല്ക്കാലികമായ ലൈംഗികബന്ധം).
വിവരം അറിഞ്ഞ തച്ചോളി ഒതേനൻ, നമ്പ്യാർ ഊവ്വം വഴങ്ങാൻ എത്തുന്ന
തിനു മുമ്പേ കുമ്പയുടെ പടിഞ്ഞാറ്റിയിൽ കടന്നുകൂടി. രണ്ടു ദിവസം ഇത്
ആവർത്തിച്ചപ്പോൾ നമ്പ്യാർ കോപിച്ചു. പ്രതികാരമായി കുമ്പയെ പുലയനെ
ക്കൊണ്ടു തീണ്ടിക്കുന്നു. കുഞ്ഞിക്കുമ്പയാകട്ടെ ഭാവഭേദമൊന്നും കൂടാതെ
പുലയൻ ചോയിയുടെ ഒപ്പം യാത്രയാകുകയാണ്. അവൾ അയാളോടുകൂടി
സന്തോഷത്തോടെ ജീവിച്ചു. രണ്ടുമൂന്നു.കുട്ടികൾക്ക് അമ്മയുമായി. തന്റെ [ 57 ] വിധിയിൽ സഹതപിക്കുന്ന ചോയിയോടു കുഞ്ഞിക്കുമ്പ പറയുന്നു:

ചാളെല നല്ലെ എന്റെ ബന്ധു
പൊലെന്റെ കെറുപ്പം ആയെനക്ക
പൊലെന്റെ കുഞ്ഞന്നെയും പെറ്റു ഞാനെ
എനിയെന്താ എനിക്കിപ്പം വെണ്ടുന്നത.

സമൂഹം ശാപമായി കരുതുന്ന ഒരവസ്ഥയെ അനുഗ്രഹമായി സ്വീകരിച്ചു
കൊണ്ട്, സമൂഹത്തിന്റെ പൊതുബോധത്തിനെതിരെ നിശ്ശബ്ദകലാപം
നടത്തുന്ന നാടൻമനസ്സാണ് കുഞ്ഞിക്കുമ്പയിൽ പ്രവർത്തിക്കുന്നത്. വിപ്ലവ
കരമായ ഒരാശയം അവതരിപ്പിക്കുന്നുവെന്ന ഭാവം പാട്ടിന്റെ ഉപരിഘടന
യിൽ കാണുന്നില്ല. കുഞ്ഞിക്കുമ്പയുടെ ഗാർഹികജീവിതം പാട്ടിൽ
വിവരിക്കുന്നതു നോക്കുക.

ചൊയിന്റെ അമ്മയാം ചൊയിച്ചിയൊ
കുട്ട്യോള നല്ലൊണം നൊക്കുന്നല്ലെ
ചൊയി ഓക്ക വെണ്ടുന്ന നെല്ലും അരിയും
മുത്താറിയും തൊവരയും ഒക്കയാന
വെണ്ടുവോളം കൊണ്ടക്കൊടുക്കുന്നല്ലെ
എല്ലാറും സുഖമായി കഴിയുന്നല്ലെ

കരുംപറമ്പിൽ കണ്ണന്റെ പാട്ട് (ഇരുപത്തിനാലു വടക്കൻ പാട്ടുകൾ,
പര: കെ.വി. അച്ചുതനാനന്ദൻ) വിചിത്രമായ പ്രതികാരത്തിന്റെ കഥയാണ്.
അടിയാള സമൂഹത്തിന്റെമേൽ ധാർഷ്ട്യം ചെലുത്തുന്ന അധി കാരിവർഗ്ഗം
മറ്റൊരുതരം നീചമായ അധീശത്വത്തിനു വിധേയമാണെന്ന ഫലിതാത്മക
സത്യമാണ് പ്രതികാര നിർവ്വഹണത്തിൽ വെളിപ്പെടുന്നത്. ഈ പാട്ടിലെ
കണ്ണൻ ഭാര്യയുടെ ബുദ്ധിപൂർവ്വകവും ധീരവുമായ നീക്കങ്ങൾക്കുള്ള കരു
മാത്രം. കരുംപറമ്പിൽ കണ്ണന്റെ തീയത്തിയിൽ മോഹിച്ച പുതുകോലോം
തമ്പുരാൻ, ഒരു ദിവസം കണ്ണനെ തന്ത്രപൂർവം വീട്ടിൽ നിന്നകറ്റുന്നു.
കണ്ണന്റെ തല വെട്ടി കാറകൊട്ടും എന്ന ഭീഷണിക്കു മുന്നിൽ തമ്പുരാന്റെ
ആഗ്രഹത്തിനു വഴങ്ങുന്നു, ആർച്ച. തമ്പുരാൻ സമ്മാനമായി കൊടുത്തത്
നാലുകുത്തു പട്ടും കൈവിരലിലുണ്ടായിരുന്ന മോതിരവും. പിറ്റേന്ന്,
നാഗപുരത്തങ്ങാടിയിൽ നിന്ന് ഒരു തുട്ടു നൂലു വാങ്ങിവരണമെന്ന് കണ്ണനോട്
ആർച്ച ആവശ്യപ്പെടുന്നു. അയാൾ വാങ്ങിയ നൂല് പിരിച്ച അവൾ പൂണുലു
ണ്ടാക്കി. കണ്ണനെ ചമയിപ്പിച്ച്, തമ്പുരാൻ കൊടുത്ത സമ്മാനങ്ങളുമായി
അയാൾ കോലോത്തില്ലാത്ത ദിവസം തമ്പുരാട്ടിയുടെ അടുത്തേയ്ക്ക്
പറഞ്ഞയയ്ക്കുകയാണ്. ആരെന്നു ചോദിച്ചാൽ തൃപ്രയാറ്റൂരു നിന്നുള്ള
ബ്രാഹ്മണൻ എന്നു പറയാനും നിർദേശിക്കുന്നു. ‘തൃപ്രയാറ്റൂരു നിന്നുള്ള
ബ്രാഹ്മണനെ' വേണ്ട വിധത്തിൽ സ്വീകരിച്ചു, തമ്പുരാട്ടി, കൊടുത്ത
സമ്മാനങ്ങളും വാങ്ങി. കോലോത്തു തിരിച്ചെത്തിയ തമ്പുരാൻ, താൻ
ആർച്ചയ്ക്കു കൊടുത്ത സമ്മാനങ്ങൾ തമ്പുരാട്ടിയുടെ പക്കൽ കണ്ട് അമ്പര
ക്കുന്നു. ചതിവു പറ്റിയതറിഞ്ഞ് കലിതുള്ളിയ തമ്പുരാൻ നായന്മാരെ
അയച്ച് കണ്ണനെ വരുത്തി. അയാളെ കഴുവിലേറ്റാൻ ഒരുങ്ങുമ്പോൾ
ആർച്ചയെത്തി, [ 58 ] ആദ്യം കയറണം തമ്പുരാനും
പിന്നെയുമാണല്ലൊ കണ്ണൻതാനും
ആദ്യം പിഴയങ്ങു തീർത്തു തന്നാൽ
പിന്നെപ്പിഴ ഞാൻ തീർത്തു തരാം.'

എന്നു പറഞ്ഞ് കണ്ണനെയും കൊണ്ടു തിരിച്ചു പോകുന്നു.

ഈ പാട്ടിൽ സവിശേഷം ശ്രദ്ധേയമായ ചില ഘടകങ്ങളുണ്ട്.
തമ്പുരാട്ടിയെ സമീപിക്കാൻ യോഗ്യതയുള്ള ബ്രാഹ്മണനാക്കി കണ്ണനെ
മാറ്റാൻ ആർച്ച ഉപയോഗിക്കുന്നത് ഒരു തുട്ടുനൂലാണ്! പാട്ടിൽ ഈ
നൂലിന്റെ കാര്യം എടുത്തു പറയുന്നു. കണ്ണനെ കൊല്ലുമെന്ന ഭീഷണിയുടെ
മുന്നിലാണ് ആർച്ച തമ്പുരാനു വഴങ്ങുന്നത്. തമ്പുരാട്ടിയുടെ കാര്യത്തിൽ
ഇങ്ങനെയൊരു ഭീഷണിയുടെ പശ്ചാത്തലമില്ല. തൃപ്രയാറ്റൂരു നിന്നു
വരുന്നു എന്നു കേട്ടതോടെ അവർ വാതിൽ തുറന്നു കൊടുക്കുന്നു. കണ്ണൻ
നല്കുന്ന സമ്മാനങ്ങൾ 'മോദമുയർന്നങ്ങു' വാങ്ങുകയാണ്. കീഴാളവർഗ്ഗ
ത്തിന്റെമേൽ അതിക്രമം നടത്തുന്ന ഉപരിവർഗ്ഗത്തിന്റെ ദയനീയാവസ്ഥ
യുടെ ഫലിതാത്മകതയാണ് ഇവിടെ തെളിയുന്നത്.

ഗുണ്ടർട്ടിന്റെ ശേഖരത്തിലുള്ള തച്ചോളി ഒതേനന്റെ പാട്ടിലെ കുങ്കി
ബില്ലിയാരി, പറമ്പിൽക്കുറുക്കാട്ടെ കുഞ്ഞ്യാമറെ പാട്ടിലെ നെല്ലൊളിയെട
ത്തിലെ കുഞ്ഞിമ്മാക്കം, എടൊട്ടുംപൂങ്കാവിൽ കുഞ്ഞിക്കണ്ണന്റെ പാട്ടിലെ
ചിരുതയി കുഞ്ഞൻ എന്നിവരും പ്രകടിപ്പിക്കുന്ന ആത്മധൈര്യവും
തന്ത്രജ്ഞതയും കൗതുകകരമാണ്. അപരാധാരോപണത്തിനു വിധേയ
യായി, തിളച്ച നെയ്യിൽ കൈ മുക്കാൻ ആവശ്യപ്പെടുമ്പോൾ കൂസലില്ലാതെ
കുങ്കി ബില്ലിയാരി അതിനു തയ്യാറാകുന്നു. അപകടം ഉണ്ടാകാതിരിക്കാൻ
കാമുകന്റെ സഹായം തേടാൻ അവൾ മറക്കുന്നുമില്ല. ഒടുവിൽ ദുരന്തത്തിനു
കീഴടങ്ങിയെങ്കിലും പ്രതികൂലസാഹചര്യങ്ങളെ ധീരമായാണ് അവൾ
നേരിട്ടത്. എടൊട്ടും പൂങ്കാവിൽ ചിരുതയികുഞ്ഞന്റെ കാര്യശേഷിയും
സമചിത്തതയുമാണ്, ആങ്ങള കുഞ്ഞിക്കണ്ണന്റെ ജീവൻ രക്ഷിച്ചത്.
തമ്മടൊഞ്ചാലിലെ കുഞ്ഞുങ്ങൾ കുഞ്ഞിക്കണ്ണനെ കൊന്നുവെന്നു കേട്ടിട്ടും
ചിരുതയി 'കരയുന്നും വിളിക്കുന്നില്ല.' അയലത്തുള്ള കണ്ണന്റെ ചങ്ങാതി
കളുടെ സഹായത്തോടെ അവൾ കണ്ണനെ തറവാട്ടിലെത്തിക്കുന്നു. ഉടൻ
തന്നെ, മൃതപ്രായനായ ആങ്ങളയെ രക്ഷിക്കാൻ ഊരാളി രാമൻ വയിത്ത്യർക്ക്
ഓലയെഴുതി നായന്മാരെ ഏല്പിക്കുന്നു. നായന്മാർ ഓലയുമായി യാത്രയായ
തിനുശേഷമാണ്, ആങ്ങളയുടെ തലയെടുത്തു മടിയിൽവച്ച് അവൾ ഒന്നു
പൊട്ടിക്കരയുന്നത്. മാതൃദായക്രമത്തിന്റെ സവിശേഷ സാംസ്കാരിക
പശ്ചാത്തലമാകണം ഇത്തരം ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ രൂപപ്പെടു
ത്താൻ പാട്ടുകൂട്ടായ്മയ്ക്ക് പ്രേരണയായത്.

പാട്ടുകളുടെ പരിണാമം

വാമൊഴി വഴക്കപ്പൊട്ടുകൾക്ക് കാലത്തിലൂടെ സംഭവിക്കുന്ന രൂപ
പരിണാമങ്ങളെ ദൃഷ്ടാന്തീകരിക്കുന്ന ഒരു മാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട്
ഈ പഠനം ഉപസംഹരിക്കാം. 1983-ൽ എൻ.ബി. എസ് പ്രസിദ്ധീകരിച്ച, എം.
സി. അപ്പുണ്ണിനമ്പ്യാരുടെ വടക്കൻപാട്ടു സമാഹാരത്തിലെ ‘എടച്ചേരി
തോട്ടത്തിൽ കുഞ്ഞിക്കേളപ്പൻ' എന്ന പാട്ടും ഗുണ്ടർട്ടിന്റെ ശേഖരത്തിലെ [ 59 ] തോട്ടത്തിൽ കേളപ്പന്റെ പാട്ടും ചേർത്തുവച്ചു നോക്കുകയാണ് ഇവിടെ.
ഗുണ്ടർട്ടിന്റെ ശേഖരത്തിലെ പാട്ട് ഒന്നരനൂറ്റാണ്ടെങ്കിലും മുമ്പ് ശേഖരിച്ച
താവണം. രണ്ടു പാട്ടു കൾക്കും ആധാരമായ കഥ ഒന്നുതന്നെ. തോട്ടത്തിൽ
കേളപ്പനും പാറക്കടവത്തെ വാഴുന്നോരും തമ്മിലുള്ള ഏറ്റുമുട്ടലും
അതിന്റെ പരിണാമവുമാണ് കഥ. പാട്ടിന്റെ ഗാത്രത്തിൽ കാലം വരുത്തുന്ന
മാറ്റങ്ങളാണ് ഇവിടെ ശ്രദ്ധേയം.

ഗുണ്ടർട്ടു സമാഹാരത്തിലെ പാട്ടിൽ പാറക്കടവത്തെ വില്ലുവിന്റെ
അമ്മാവനാണ് വാഴുന്നോർ. അപ്പുണ്ണി നമ്പ്യാരുടെ സമാഹാരത്തിലെ പാട്ടിൽ,
അവർ അച്ഛനും, മകനുമാണ്. (ഒന്നാമത്തെ, രണ്ടാമത്തെ എന്ന് യഥാക്രമം
ഈ പാട്ടുകളെ താഴെ പരാമർശിക്കുന്നു.) ഒന്നാമത്തെ പാട്ടിൽ, വില്ലുവും
തോട്ടൊം തയിരുവും'ഇരിക്കും നെലം ചൊല്ലി'യാണ് ഇടയുന്നത്. രണ്ടാമത്തേ
തിലാകട്ടെ, ദയിരുവിനോട് താമരമുല്ല കൊത്തിയ പൊന്നെഴുത്താണി
ചോദിച്ചതിനെത്തുടർന്നാണു വഴക്ക്.

ഒന്നാമത്തെ പാട്ടിൽ, 'നാരങ്ങച്ചെറക്കലെളയച്ചന് പാരം ബരത്തം
തൊയിരക്കേട്' എന്നറിഞ്ഞ് അന്വേഷിക്കാൻ പോകുന്നതിനിടയിലാണ്
കേളപ്പൻ, പെരുവഴിതെറ്റുന്നതു ചൊല്ലി വാഴുന്നോരോടു നേരിട്ട് കലഹി
ക്കുന്നത്. രണ്ടാമത്തേതിൽ, 'കൊളവായി അമ്മ' മരിച്ചുവെന്നറിഞ്ഞ്
'കണ്ണൂക്കി'ന് പോകുന്നതിനിടയിലാണ് കലഹം.

‘നാട്മതിച്ചി പടവന്നിറ്റും' കൊലയ്ക്കു കൊടുക്കാതെ കേളപ്പന്റെ
അമ്മാവൻ സംരക്ഷിച്ച 'മൂറ്ക്കൊത്തത്തൂപ്പി ചൊനൊയ നെ’ വാഴുന്നോർ
വധിക്കുന്നതും പ്രതികാരമായി കേളപ്പൻ പാറക്കടവത്ത് ഏറെ നാശം വരുത്തു
ന്നതും, ഒന്നാമത്തെ പാട്ടിലേ വിവരിക്കുന്നുള്ളൂ. ഇതേ സ്ഥാനത്ത് മറ്റൊരു
സംഭവമാണ് രണ്ടാമത്തെ പാട്ടിൽ കടന്നുവരുന്നത്. തുവ്വാടൻ കുങ്കനുവേണ്ടി
കേളപ്പൻ രണ്ടായിരം പണത്തിന്റെ 'ജാമിയകച്ചീട്ട്' എഴുതി വാഴുന്നേർക്കു
കൊടുക്കുന്നു. ഇതേത്തുടർന്നാണ് എടച്ചേരി തോട്ടത്തിലേക്ക് വാഴുന്നോരു
ടെ പടനയിക്കൽ.

ഒന്നാമത്തെ പാട്ടിൽ, ചോനോൻ മരിച്ചതിറിഞ്ഞ് സങ്കടംപൂണ്ട
എടച്ചേരിപ്പുക്കോട്ടെ കണാരൻ നമ്പിയാർ,'നീയെന്റിടച്ചേരീ നിക്ക്വ വേണ്ട'
എന്നു പറയുന്നു. നാട്ടിൽ നിലയില്ലാതെ നാടുവിട്ട കേളപ്പൻ 'കുറ്റ്യാടി
ക്കൊയിലോത്ത് എത്തി അവിടത്തെ തമ്പുരാന്റെ നേമത്തിനു നില്ക്കുന്നു.

കേളപ്പൻ കുറ്റ്യാടിയിൽ പാർത്ത്, പിള്ള്യാടിച്ച്യോമന കുഞ്ഞൂങ്കിച്ചി
യെ സംബന്ധവും ചെയ്ത് ആറുമാസം ചെല്ലുമ്പോഴാണ്, പാറക്കടവത്തെ
വാഴുന്നോർ എടച്ചേരി തോട്ടത്തിൽ ആക്രമണം നടത്തുന്നത്. രണ്ടാമത്തെ
പാട്ടിൽ ഈ സംഭവങ്ങളൊന്നും ഇല്ല. എന്നല്ല, കേളപ്പൻ ഭാര്യാഗൃഹമായ
പയ്യറങ്ങോട്ട് പോയതിന്റെ മൂന്നാം നാളിലാണ് വാഴുന്നോർ പടനയിക്കു
ന്നതും.

കേളപ്പൻ കുറ്റ്യാടിക്കൊയിലൊത്തെ അഞ്ഞൂറകമ്പടി ചോറ്റു
കാരോടും വേണ്ടുന്ന പടക്കോപ്പോടുംകൂടി വാഴുന്നോരെ എതിർക്കാൻ
എത്തുന്നതായാണ് ഒന്നാമത്തെ പാട്ടിലെ വിവരണം. രണ്ടാമത്തെ പാട്ടി
ലാകട്ടെ, കേളപ്പൻ ഏകനായി നിന്നാണ് വാഴുന്നോരുടെ പടയെ നേരിടുന്നത്.

വാഴുന്നോരുടെ കാര്യക്കാരൻ എമ്മിഞ്ഞിക്കുങ്കനടിയോടിയുടെ
വെടിയേറ്റ് കേളപ്പൻ വീഴുന്നുവെന്നാണ് ഒന്നാമത്തെ പാട്ടിൽ; രണ്ടാമ [ 60 ] ത്തേതിലാകട്ടെ, കേളപ്പനെ വെടിവെച്ചു വീഴ്ത്തുന്നത് അനന്തരവൻ
പാറക്കടവത്തെ വില്ലുവും.

കേളപ്പന്റെ മരണത്തോടെ ഒന്നാമത്തെ പാട്ട് അവസാനിക്കുക
യാണ്. രണ്ടാമത്തേതിൽ കഥ കുറെക്കൂടി നീളുന്നു. കേളപ്പന്റെ മരണ
ത്തിനുശേഷം പാറക്കടവത്തെ വാഴുന്നോർ ചിരുതേയിയെ വിളിച്ചുകൊണ്ടു
പോകാൻ എത്തുന്നു. പക്ഷേ, ചിരുതേയി അയാൾക്കെതിരെ വാതിലട
യ്ക്കുന്നു. വാതില്ക്കൽനിന്ന് ചിരുതേയിയെ വിളിക്കുന്ന വാഴുന്നോർക്ക്
അവൾ നൽകുന്ന മറുപടി ഇതാണ്.

ഞാനെന്റെ വാതില് തുറക്കണ്ടീക്കി
തോട്ടത്തിൽ കേളപ്പൻ നേരാങ്ങള
ഓനെന്റെ വാതില് വിളിച്ചോണ്ടാല്
ഞാനെന്റെ വാതില് തുറക്കു അല്ലോ
ബന്ധൂനെനിക്കിപ്പോളെന്നും കിട്ടും
ആങ്ങളെനിക്കിനി കിട്ടൂല്ലലൊ.

പാറക്കടവത്തെ പൊന്നൊക്കെയും ചാക്കിലാക്കി എത്തിച്ചിട്ടും ചിരുതേയി
യുടെ തീരുമാനം മാറുന്നില്ല. നിരാശനായ വാഴുന്നോർ വൈരം വിഴുങ്ങി
മരിക്കുന്നു—കാവ്യനീതിയുടെ നിർവഹണം. കേളപ്പന്റെ ഭാര്യ പ്രസവിച്ച
കുഞ്ഞിന്റെ സംരക്ഷണം ചിരുതേയി ഏറ്റെടുക്കുന്നതുംകൂടി വിവരിച്ചിട്ടേ
രണ്ടാമത്തെ പാട്ട് അവസാനി ക്കുന്നുള്ളു.

രണ്ടുപാട്ടിലും സമാനമായി ആവർത്തിക്കുന്ന ഒരു സംഭാഷണ ഭാഗ
മുണ്ട്. പെരുവഴി തെറ്റുന്നതു പറഞ്ഞ് വാഴുന്നോരും കേളപ്പനും അന്യോന്യം
ഇടയുന്ന രംഗമാണത്. ഒന്നാമത്തെ പാട്ടിൽ നിന്ന്:

ഉടനെ പറയിന്ന് ബാഅ്ന്നൊറ്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
നമ്മളിലെതു ഒരി പെതയില്ലെ
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പാറക്കടവത്തെ ബാഉന്നൊറെ
നമ്മളിലെന്തൊരി പെതം ബാഉ
നിങ്ങളെന്റെ മൂത്തെയളിയനെല്ലെ
ബില്ലിയാരി പെറ്റ മൊഞ്ഞാനെ ബാഉ
ആളെറും പാറക്കടവത്തെങ്കിൽ
പൊന്നെറും പൂക്കൊട്ടെന്റെമ്മൊമ്മന്
പൊന്ന് കൊടുത്താളെക്കൊള്ളും ഞാനൊ

രണ്ടാമത്തെ പാട്ടിൽ നിന്ന്:

അന്നേരം ചോദിച്ച് വാഴുന്നോറ്
നമ്മളിലേത്യൊരു ഭേദമില്ലെ
അന്നേരം ചോദിച്ച് കുഞ്ഞ്യെളപ്പൻ
നമ്മളിലെന്തൊരു ഭേദമാണ്
പിള്ള്യാരി പെറ്റ മോൻ വാഴുന്നോറ്
അക്കമ്മ പെറ്റ മോൻ ഞാനാനല്ലോ
മറ്റേതും ഭേതേല്ല്യേ കുഞ്ഞ്യേളപ്പാ
മറ്റിപ്പളെന്തൊര് ഭേദമാന് [ 61 ] മലവരായ് വാഴുന്നോർക്കേവേങ്കില്
കടല്‌വരായ് തോട്ടത്തിലമ്മാമന്
മറ്റേതും ഭേദേല്ല്യെ കുഞ്ഞ്യേളപ്പാ
മറ്റിപ്പളെന്തൊരു ഭേദമാന്
പൊന്നേറും പാറക്കടവത്തെങ്കി
പണമേറും തോട്ടത്തിലമ്മാമന്ന്

വാഴുന്നോരെന്ന നിലയിലുള്ള ഒരാളുടെ അധികാരബോധവും
അതംഗീകരിക്കാൻ തയ്യാറില്ലാത്ത അപരന്റെ ആഭിജാത്യബോധ പ്രേരിത
മായ നിലപാടും ഈ പാട്ടുകളിൽ മൂലകഥാവസ്തുവായി വർത്തിക്കുന്നു
വെന്നാണ് ഈ ഭാഗത്തുനിന്നു മനസ്സിലാകുന്നത്. ഒന്നാമത്തേതിൽനിന്ന്
കുറെക്കൂടി വിരുത്തി പറഞ്ഞിട്ടുണ്ട് രണ്ടാമത്തെ പാട്ടിൽ.

ഈ വിവരണത്തിൽ നിന്ന് ചില കാര്യങ്ങൾ വ്യക്തമാകുന്നു. രണ്ടു
പാട്ടിലെയും കഥാഗതിയിലൊ കഥാവസ്തുവിലോ അടിസ്ഥാനപരമായ
മാറ്റം ഇല്ല. എന്നാൽ കഥാഗതിക്ക് ആധാരമായ സംഭവങ്ങളിലും കഥാപാത്ര
ങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും മാറ്റം വരുന്നു. ഓരോ കാലഘട്ട
ത്തിന്റെയും സവിശേഷ അന്തരീക്ഷം സംഭവങ്ങളെ മാറ്റിവെക്കുന്നതിൽ
പ്രേരണയാവുന്നുണ്ടാവണം.

കുറിപ്പ്:

ഗുണ്ടർട്ടു തന്നെയാണു പാട്ടുകൾക്ക് പേരു നൽകിയിരിക്കുന്നത്. കൈയെഴുത്തു
പ്രതിയിലെ ഭാഷാപരവും ലിപിപരവുമായ പ്രത്യേകതകൾ അതേപടി നിലനിർത്തിയിരി
ക്കുന്നു. എകാരത്തിനും ഒകാരത്തിനുമുള്ള ഹ്രസ്വദീർഘഭേദം ലിപിയിലില്ല.

[ 63 ] തച്ചൊളി കൊമക്കുറുപ്പെന്നൊറ്
തച്ചൊളി നല്ലൊമന കുഞ്ഞിയൊതെന
തിരുവൊണം നാൾ വന്നടുത്ത മുക്ക
ഓണത്തരയിന പൊടുതെന
ഓണത്തരയിന ഞാമ്പൊകണ്ടീക്കിൽ
ഏട്ടന്റുറുമ്മി തരെണെനക്ക
ഉടനെ പറഞ്ഞു കുറുപ്പെന്നൊറ
തച്ചൊളി ഒതെയന പൊന്നനിയ
എന്റെ ഒറുമ്മിഞ്ഞാന്തരിക ഇല്ല
ഉറുമിക്ക ചൊവ്വയുണ്ട കുഞ്ഞിയൊതെന 10
നിനിക്കും ചൊവ്വയുണ്ട1 കുഞ്ഞിയൊതെന
നമ്മളെ പടിഞ്ഞാറ്റെലാനുതെന
ഇരിപത്തരണ്ടുണ്ടുറുമ്മി വാള്
നിനിക്കൊത്തുറുമ്മി എടുത്തൊതെന
അത്തുരം വാക്കെട്ടെ കുഞ്ഞിയുതെനൻ
പടിഞ്ഞാറെലങ്ങ കടന്നുതെനൻ
ഉറുമ്മി എടുത്തിട്ടിതം നൊക്ക്ന്ന്
ഇതൊത്തുറുമ്മിയൊന്നും കണ്ടില്ലെല്ലൊ
ഉറുമ്മി തരത്തിന്നിളക്കി വെച്ച്
പറയുന്നുണ്ടൊമന കുഞ്ഞിയുതെനൻ 20
തച്ചൊളിക്കൊമക്കുറുപ്പെന്റെട്ട
ഉറുമ്മി തരത്തിന്നെള്ളന്നെട്ട
എതൊത്തുറുമ്മിയൊന്നും കാണുന്നില്ല
ഉടനെ പറഞ്ഞി കുറുപ്പെന്നൊറ്
തച്ചൊളി നല്ലൊമന കുഞ്ഞിയൊതെന
എങ്ങിനെ കിട്ട്യെരുറുമ്മിയെന്നും
എവണ്ണം കിട്ട്യെരുറുമ്മിയെന്നും
നിനിക്കാറ്ററിവുണ്ടൊ കുഞ്ഞ്യൊതെന
നിനിക്ക കനക്കച്ചെറുപ്പം നാളിൽ
കൊട്ടക്കക്കുഞ്ഞാലി മരക്കയാറും 30 [ 64 ] വടെരപ്പൊക്കപ്പഞ്ചൊനൊയനും
കളിച്ചൊണ്ടൊരു കപ്പല വെപ്പിച്ചീനും
കപ്പല്പണിയൊക്കത്തീറ്ന്നാറെ
കപ്പലിന്ന പാമരം കിട്ടിയില്ല
എന്നെയും തെടിവിളിപ്പിച്ചൊറ്
എന്നൊടവറ് പറഞ്ഞൊണ്ടി(ന്)?2
കപ്പലിന്ന പാമരം കിട്ടാഞ്ഞിറ്റ്
ഏറിയ നാട്ടിലൊക്കെപ്പൊയവറ്
എന്നൊടവറ് പറഞ്ഞൊതെന
ഞാളൊരി കെളിതം കെട്ടിറ്റുണ്ടു
നിങ്ങളെ പറ്റിലതുണ്ടു പോലും
അപ്പളെ ഞാനെന്റെ കുഞ്ഞ്യൊതെന
നമ്മളെ മാണിക്കൊത്തന്നാനൊതെന
തെക്ക് തിരുവാതക്കന്നീമന്ന
ആയിനിയെന്നുമ്പുളിന്തെക്കെന്നും
ജാതിയെന്നും ജാതിചന്ദണമെന്നും
നാല് കുറ്റി നല്ല മരഉം കൊത്തി
ആനെനക്കുട്ടിപ്പലിപ്പിച്ചൊറ്3
കപ്പലിന പാമരം ബെച്ചബറ്
കപ്പലിച്ചരക്ക കയറ്റബറ് 50
പായും ബലിച്ചിറ്റണ്ടൊടിയബറ്
മൂനായങ്കൊല്ലഉം ഓടിയ കപ്പല്
മൂനും പൊറുത്തിറ്റ് നാലാങ്കൊല്ലം
കൊട്ടക്കക്കുഞ്ഞാലി മരക്കയാറും
വടെരപ്പൊക്കപ്പഞ്ചൊനൊയനും
മരക്കയാറെ കൊട്ടപ്പൊറ്ത്ത്ന്നാണ്
ചീനക്കൊയല വെച്ചി നൊക്കിയൊറ്
ചീനക്കൊയല വെച്ച നൊക്കുന്നെരം
വെള്ളിയങ്കല്ലും പൊറത്തണ്ടെ
കൊയ്യുട്ടപ്പരിചിലും കണ്ട് അപ്പല്4 60
കൊട്ടക്കക്കുഞ്ഞാലി മരക്കയാറും
വടെരപ്പൊക്കപ്പഞ്ചൊനൊയനും
തമ്മലിപ്പറഞ്ഞൊണ്ടിറ്ന്നബറ്
ഉടനെ പറഞ്ഞ് മരക്കയാറ്
കപ്പലിന്നൊടിയിങ്ങ ബന്നൊണ്ടാല്
കൊട്ടമുകത്തൊട് കൊള്ളണമെന്നും5
വടരപ്പൊക്കപ്പെഞ്ചൊനൊയനൊ
ഉടനെ പറഞ്ഞൂട്ടച്ചൊനൊയനൊ
കപ്പലിന്നൊടിയിങ്ങ വന്നൊണ്ടാല്
പടെരപ്പന്തലിത്താഅണമെന്നും6 70
അങ്ങനെ പറഞ്ഞൊണ്ടിരിക്കുന്നെരം [ 65 ] കപ്പലിന്നൊടിറ്റിന്നെത്തിയത്തീരെ
കൊട്ടമുകത്തൊടും കൊണ്ടില്ലെലൊ
വടെരപ്പന്തലിത്താണില്ലെലൊ
പൊത്തനെയൊരുത്തയിത്താണ് അപ്പല്
കപ്പലിച്ചരക്കൊക്കക്കീച്ചബറ്
നൂറ്റൊന്നബെള്ള കുതിര കീച്ചി.
നൂറ്റൊന്നൊളം നല്ലുറുമ്മിയും കീച്ചി
കപ്പലി ചരക്ക പഅ്ക്കെണ്ടന7
ചീനം ബീട്ടത്തങ്ങള് ബാഊനെയും 80
പനങ്ങാടഞ്ചന്തുക്കുറുപ്പിനെയും
കൊയിലൊത്ത തൊട്ടൊളി നമ്പിയാറെയും
മൂനാളെയും തെടി വരുത്തിയൊറ്
കപ്പലിച്ചരക്ക പഅ്ത്തബറ്
കപ്പലിച്ചരക്ക പഅ്ത്തനെരം
കൊട്ടക്ക കുഞ്ഞലി മരക്കയാറ്ക്ക്
മരക്കയാർക്ക മീശം തെളിഞ്ഞില്ലാലൊ
എന്നെയും തെടി ബിളിപ്പിച്ചൊറ്
എന്നൊടബറ് പറഞ്ഞൊണ്ടില്ലെ 90
കപ്പലിച്ചരക്ക പഅ്ത്ത് ഞാള്
എനിക്കിന്ന മീചം തെളിഞ്ഞിറ്റില്ല
ഞാനൊ പഅ്ത്തെന്റെ കുഞ്ഞ്യൊതെന
മരക്കയാർക്ക് മീശം തെളിഞ്ഞുതെന
ഒന്നെയൊരി പെള്ളക്കുതിരയുവെ.8
ഒന്നെയൊരുറുമ്മി അലഉമാനെ
രണ്ടു അവിടെയങ്ങിനെ ചെയിപ്പായി9
എന്നൊടബറ് പറഞ്ഞുതെന
എന്താന നിങ്ങക്കവെണ്ടുന്നത്
ബെള്ളക്കുതിരയൊ ബെണ്ടൂങ്ങക്ക
ഉറുമ്മിയൊ നിങ്ങക്ക ബെണ്ടുന്നത് 100
ഞാനൊ ഉറുമ്മിയെടുത്തുതെന
മുട്ടുമ്മബെച്ചി കുലച്ച നീരത്ത
മുട്ടുമ്മലൊമ്പത മുറിമുറിഞ്ഞി
ഉടനെ പറഞ്ഞി മരക്കയാറ്
നൂറ്റൊന്നുറുമ്മി അല ഉള്ളത്
നല്ലെ ഉറുമ്മിയക്കുറുപ്പിന കിട്ടി
ഉറുമ്മിയും കൊണ്ട ഞാമ്പൊരുന്നെരം
പാലക്കാട്ടെരിയുള്ള പട്ടമാറ്
ഉറുമ്മിയും കണ്ട കൊതിച്ചബറ്
എന്നൊടബറ് പറഞ്ഞൊണ്ടില്ലെ 110
കെട്ടതരിക്കെണം നായരെയെന്നും
നിങ്ങളുറുമ്മി ബിക്കുന്നെങ്കിൽ [ 66 ] ഞങ്ങക്ക തന്നെ തരെണ ഇപ്പം
ഞാനൊ ഉടനെ പറഞ്ഞുതെന
ഉറുമ്മിയൊ നിങ്ങക്ക ബെണ്ടിങ്കില്
അകഉം പുറഉം പണം നിരത്തണം
അകഉം പുറഉമ്പണന്നെരത്തി
പണൊക്കപ്പൊരി10 ഞാങ്കെട്ടി ഉതെന
ഉറുമ്മി തിരുമ്പിപ്പിടിച്ചി ഞാനെ
കരിങ്കണ്ണുരുട്ടി മറിച്ചി ഞാനെ 120
ഉടനെ പറഞ്ഞൊണ്ടപ്പട്ടമ്മാറ്
തച്ചൊളി കൊമക്കുറുപ്പെന്നൊറെ
നിങ്ങളെന്നും ഞാളതറിഞ്ഞിട്ടില്ല
ഞാക്കൊട്ടു ഞാളെ പണഉം ബെണ്ടാ
ഞാക്കൊട്ടു നിങ്ങളെ ഉറ്മ്യുബെണ്ടാ
ഞാളെയൊട്ടെതുഞ്ചെയ്യരുതെ
തച്ചൊളി നല്ലൊമനക്കുഞ്ഞി ഒതെന
അങ്ങനെ കിട്ട്യൊരുറുമ്മിയാന്
ഉറുമ്മിക്കും നല്ലെ ചൊഅ്അ ഉണ്ടു11 130
നിനിക്കും ചൊഅ്അ ഉണ്ട കുഞ്ഞ്യൊതെന
നിനിക്കൊത്താണായിക്കൊ കുഞ്ഞിയൊതെന
ഉറുമ്മിയൊ ചെന്നിറ്റെടുത്തുതെനൻ
കുളിച്ചിറ്റ് കഞ്ഞികുടിച്ചുതെനൻ
പറയുന്നുണ്ടന്നെരം കുഞ്ഞിയൊതെനൻ
തച്ചൊളികൊമക്കുറുപ്പെന്റെട്ടാ
ഓണത്തരയിനഞ്ഞാമ്പൊയാണ്ടാല്
തൊലിയത്തരം തൊപ്പെങ്കെക്കുഅ ഇല്ലെ
ഉടനെ പറഞ്ഞി കുറുപ്പെന്നൊറ്
എന്തൊരി തൊലിയത്തര ഉതെന 140
ഇങ്ങൊട്ടൊരിതൊലിയമ്പറഞ്ഞെങ്കില്
അങ്ങൊട്ടൊരി തൊലിയമ്പറയരുതൊ
തച്ചൊളിക്കുഞ്ഞനുതയനനും
കണ്ടാച്ചെരി കുഞ്ഞിച്ചാപ്പനു ആന
അന്നടത്താലെ നടന്നവറ്
ചീനംബീട്ടകൊയിലൊത്ത ചെല്ലുന്നല്ലെ
ചീനംബീട്ട കൊയിലൊത്ത ചെല്ലുന്നെരം
ചീനംബീട്ട തങ്ങളബാഉന്നൊറും
അഞ്ഞുറകംപടി ചൊറ്റുകാരും
അരിയളയിനങ്ങിര്ന്നിക്കിത 150
അന്നെരഞ്ചെന്നല്ലെ കുഞ്ഞ്യുതെനൻ
കണ്ണാലെ കണ്ടിത ബാഉന്നൊറ്
എവിടെന്ന ബന്നെന്നും ചൊതിച്ചില്ല
എന്തിനബന്നെന്നും ചൊതിച്ചില്ല [ 67 ] പൊത്തന്നെയാടെ ഇരുന്നൊതെനൻ
അരിയളവൊക്കെയും തീറ്ന്നാരെ
പറയുന്നുണ്ടന്നെരം ബാഉന്നൊറ്
തച്ചൊളിനല്ലൊമന കുഞ്ഞുതെന
ബന്നു എന്റൊമന കുഞ്ഞുതെന
ഉടനെ പറഞ്ഞല്ലൊ കുഞ്ഞി ഒതെനൻ 160
ചീനം ബീട്ടത്തങ്ങള ബാഉന്നൊറെ
വന്നെടം പണ്ടെ ബയിക്കയിഞ്ഞു
ഉടനെ പറഞ്ഞല്ലൊ പാഉന്നൊറ്
വാളും വെച്ചാട ഇരിക്കുന്നതെന
ചന്തിമുറിയയില്ലെ ബാഉന്നൊറെ
വാളാട മൂലക്കച്ചാരുതെന
ചൂലല്ലാലൊ മൂലക്കച്ചാരുആനൊ
ആചാരം ചെയിതാടനിക്കുതെന
അതിനെട്ടങ്കൊമക്കുറുപ്പുണ്ടെല്ലൊ
ചിത്തിരത്തൂണചാരി നിക്കുതെന 170
കൊതിക്കെന്റെ മെപ്പയിലുണ്ടല്ലത
ബളയുമ്പിടിച്ചാട നിക്കുതെന
കൊതിക്കെന്റെ മെപ്പയിത്തട്ടീറ്റുണ്ട്
ഉടനെ പറഞ്ഞല്ലൊ ബാഉന്നൊറ്
ഇത്തിരകിറ്ത്തുള്ള കുഞ്ഞ്യൊതെന
നിന്റമ്മ തന്നെ മരിച്ചൊണ്ടിറെ
പെനയായിറ്റൂടയങ്ങനെ കൂടീനല്ലെ
ചീനം ബീട്ടിലുള്ളൊരു പെണ്ണുങ്ങക്ക്
ചൌനെ കറികൂട്ടീറ്റുണ്ടും കൂടാ
കാടിയും പീരയും കുടിച്ചും കൂടാ 180
ഉടനെ പറഞ്ഞല്ലൊ കുഞ്ഞിയുതെനൻ
ചീനം ബീട്ടത്തങ്ങള് ബാഉന്നൊറെ
എനക്കൊരു തൊലിയത്തരം കണ്ടിന
നിങ്ങെക്കെതും തൊലിയ ഇല്ലെ പാഉന്നൊറെ
ഉടനെ പറഞ്ഞല്ലൊ പാഉന്നൊറ്
എനക്കെന്ത തൊലിയത്തര ഉതെന
ഒന്നെന്നാലെണ്ണിപ്പറയരുതൊ
ഉടനെ പറഞ്ഞല്ലൊ കുഞ്ഞി ഒതെനൻ
മീത്തലെടത്ത കുങ്കി ബില്യാരിക്ക്
ബില്ലിക്കക്കുങ്കമ്മണവാളന്റെ 190
ഓന്റെ അമരാതം ബില്യാരിക്ക
അത്തുരം കെട്ടുള്ള നായിമ്മാറ്
അരിയും പണഉഒക്ക ചാടിയൂടുന്ന്
ഞമ്മക്കിപ്പാഉൗന്റരിയും12 വെണ്ട
ഞാക്കൊട്ടിപ്പാഉൗന്റെ പണഉം വെണ്ട [ 68 ] ഉടനെ പറഞ്ഞല്ലൊ വാഉന്നൊറ്
മീത്തലെടത്ത കുങ്കി ബില്ലിയാരി
ഒതെനമ്പറഞ്ഞത കൊട്ടൊ നീയെ
എന്താനെന്റൊമന കുഞ്ഞിയമ്മൊമ്മ
ബില്ലിക്ക കുങ്കമ്മണവാളന്റെ 200
ഓന്റെ അമരാത ഇണ്ടപോലും
ഓന്റെ അമരാത ഇണ്ടൊ ഇനിക്ക
കെട്ട തരിക്കണം കുഞ്ഞിയമ്മൊമ്മ
ബില്ലിക്കക്കുങ്കമ്മണവാളനും
ഞാനും കൂടിയാനെന്റെ കുഞ്ഞ്യമ്മൊമ്മ
മതിലൂക്കുരിക്കളെഉത്ത്അള്ളീല്
എഅത്ആനൊപ്പരം പൊഉം ഞാള്
എഅത്ആനെഉത്ത്അള്ളിച്ചെന്നൊണ്ടാല്13
തൊടമ്മ തൊടവെച്ചെഉതും ഞാള്
എന്നൊരമരാത ഉണ്ടെനക്ക 210
എഅ്തിക്കയരിഞാള പൊരുന്നെരം
തെങ്ങിട്ടെ പാലം കടക്കുന്നെരം
പാലം മുറിഞ്ഞ് ഞാളെടെയിപ്പീണ്
ചൊടെയും മെലെയും ബീണമ്മൊമ്മ
എന്നൊരമരാതം ഉണ്ടെനക്ക
ഉടനെപ്പറഞ്ഞൊണ്ടപ്പാഉന്നൊറ്
നെയിക്കയിമുക്കണം ബില്ലിയാരി
കുഞ്ഞിക്കയി പൊള്ളൂല്ലെ കുഞ്ഞിയമ്മൊമ്മ
ഓന്റെ അമരാതം ഇല്ലെങ്കില്
നിന്റെ കയിയൊട്ടും പൊള്ള്വ ഇല്ല 220
നെയിക്കയിമുക്കാം ഞാങ്കുഞ്ഞ്യമ്മൊമ്മ
ഉടനെ പറഞ്ഞല്ലൊ പാഉന്നൊറ്
തച്ചൊളി നല്ലൊമന കുഞ്ഞിയുതെന
നെയികയിട്ടു മുക്കാലൊ കുഞ്ഞിയൊതെന
ഉടനെ പറഞ്ഞല്ലെ കുഞ്ഞ്യുതെനൻ
മെലില് വരും നുമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന
നെയിക്കയിട്ടു മുക്കി തെളിഞ്ഞും കൊട്ടെ
തമ്മലിപ്പറഞ്ഞിപിരിഞ്ഞുംപൊയി
ഞാറായിച്ച നല്ല ദിവസത്തിന 230
നാലനാട്ടിലൊലയെഉതി ഒതെനൻ
നാല് നാട്ടിലുള്ളൊരു നായിമ്മാറും
ചീനം ബിട്ടിക്കൊയിലൊത്തങ്ങെത്തിയെക്കണം
ഞാറായ്ചബന്നും പുലന്നെയന്ന്
നാലനാട്ടിലുള്ളൊരു നായിമ്മാറും
ചീനം ബീട്ടക്കൊയിലൊത്തങ്ങെത്തിയൊറ് [ 69 ] മീത്തെലെടത്തക്കുങ്കി ബില്ലിയാരി
കടുമ്മയിപ്പൊരുന്ന ബില്ലിയാരി
ബില്ലിക്കക്കുങ്കമണവാളന്റെ
അവന്റുടെ വീട്ടി ചെല്ലുന്നല്ലെ 250
ചൊദിക്കുന്നന്നെരം കുഞ്ഞി കുങ്കൻ
മീത്തലെടത്തക്കുങ്കി ബില്ലിയാരി
എന്ത മുതലായി പൊന്നുഞ്ഞന്നെ
ഉടനെ പറയുന്നു ബില്ലിയാരി
കെട്ട തരിക്കണം കുഞ്ഞികുങ്ക
തച്ചൊളി ഒതെനമ്പറഞ്ഞതകെട്ടൊ
നിന്റെ അമരാതെ ഉണ്ടെനക്ക
എന്ന പറയുന്ന കുഞ്ഞുതെനൻ
നെയിക്കയി മുക്കി തെളിയുവാനും
കുഞ്ഞിക്കയി പൊള്ളൂല്ലെ കുഞ്ഞിക്കുങ്ക 260
അതിന വെതമ്പണ്ട നീ കുഞ്ഞനെ
പച്ചമരന്ന് കൊടുക്കുന്നൊനൊ
മുടിക്കെട്ടിൽവെച്ചും കയിമുക്കിക്കൊ
മരന്നും കൊണ്ടൊളിങ്ങ് പൊരുന്നല്ലെ
ചീനം ബീട്ടക്കൊയിലൊത്ത ചെല്ലുന്നല്ലെ
പറയുന്നുണ്ടന്നെരം ബില്ലിയാരി
കെട്ട് തരിക്കണം കുഞ്ഞിയമ്മൊമ്മ
നെയിക്കയി മുക്കട്ടെ ഞാനമ്മൊമ്മ
എണ്ണയുരുളിയും അടുപ്പത്താക്കി
എണ്ണക്ക തീയല്ലെ കത്തിക്കന്ന് 270
എണ്ണ പതച്ച മറിയുന്നെരം
പറയുന്നുണ്ടന്നെരം ബില്ലിയാരി
തച്ചൊളി നല്ലൊമനക്കുഞ്ഞ്യുതെന
നെയിക്കയി മുക്കട്ടെ ഞാനുതെന
അത്തിരെവെണ്ടു എന്റെ ബില്ലിയാരി
നെയിക്കയിമുക്കുന്ന ബില്ലിയാരി
നെയിക്കയ്‌മുക്കിത്തെളിഞ്ഞ് കുഞ്ഞൻ
ഉടനെ പറയുന്നു കുഞ്ഞിഒതെനൻ
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്നിന്റെ വീരിയം ഇത് 280
മൌ14 ചുട്ടെടുക്കണം ബില്ലിയാരി
മൌ ചുട്ടെടുക്കും ഞാങ്കുഞ്ഞി ഒതെന
മെലിൽ വരുന്നുമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന
മൌ ചുട്ടെടുക്കണം ബില്ലിയാരി
പിന്നെയും പറയുന്ന കുഞ്ഞ്യൊതെനൻ
കെട്ട തരിക്കണന്നായിമ്മാറെ [ 70 ] മെലിൽ വരുന്നുമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന്ന്
ചീനം ബിട്ട കൊയിലൊത്ത വന്ന്യെക്കണം 290
തമ്മലിപ്പറഞ്ഞ പിരിഞ്ഞും പൊയി
മെലിൽ വരുന്നുമ്പും ഞാറായിച്ച
ഞാറായ്ച നല്ല ദിവസത്തിന്ന്
ചീനം ബിട്ട കൊയിലൊത്ത പൊരുന്നല്ലെ
ചീനംബിട്ട കൊയിലൊത്ത ബന്നത്തിരെ
കണ്ണാലെ കണ്ടിന ബില്ലിയാരി
കടുമ്മയിപ്പൊരുന്ന ബില്ലിയാരി
ബില്ലിക്കക്കുങ്കമ്മണവാളന്റെ
അവന്റൂടെ ബീട്ടിന് ചെല്ലുന്നല്ലെ
വർത്താനം ചെന്ന പറയുന്നൊള് 300
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്ന കൊടുക്കുന്നല്ലെ
മുടിക്കെട്ടിൽ വെച്ചിങ്ങെടുത്തൊ കുഞ്ഞനെ
മരന്നും കൊണ്ടൊളിങ്ങപൊരുന്നല്ലെ
ചീനം ബീട്ടി കൊയിലൊത്ത ചെല്ലുന്നല്ലെ
ചൊദിക്കുന്നന്നെരം ബില്ലിയാരി
തച്ചൊളി നല്ലൊമനക്കുഞ്ഞ്യുതെന
മൌ ചുട്ടെടുക്കട്ടെ ഞാനൊതെന
അത്തിരെ ബെണ്ടു എന്റെ ബില്ലിയാരി
മൌ ചുട്ടെടുക്കുന്ന ബില്ലിയാരി 310
എനിയെന്ത വെണ്ട്വെന്റെ കുഞ്ഞിഒതെന
ഉടനെ പറയുന്നു കുഞ്ഞുതെനൻ
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്നിന്റെ വീരിയം ഇത
പെരിങ്ങളൊനാണ്ടപൊയ നീന്തണം
അതിന്നും മയക്കില്ല കുഞ്ഞ്യൊതെന
മെലില് വരുന്നുമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന്
പെരിങ്ങള്ളൊനാണ്ട പൊയ നീന്തണം
തമ്മലിപ്പറഞ്ഞ പിരിഞ്ഞും പൊന്ന് 320
ഞാറായിച്ച വന്നും പൊലരുന്നെരം
തച്ചൊളി ഒതെന്നും നായിമ്മാറും
പൊയക്കലിന്നങ്ങനെ പൊരുന്നൊല്
തച്ചൊളിച്യുപ്പാട്ട്യെളം പൈതലും15
എഴുപതിരുത്ത്യെളും കുഞ്ഞനുമാനെ
ഓളും പൊയക്കലെല്ലെ പൊരുന്നത്
മീത്തലെടത്ത കുങ്കി ബില്ലിയാരി
കടുമ്മയിപ്പൊരുന്ന് ബില്ലിയാരി [ 71 ] ബില്ലിക്കക്കുങ്കമ്മണവാളന്റെ
അവന്റുടെ ബീട്ടിന ചെല്ലുന്നല്ലെ 330
അവന്റുട ബീട്ടിന ചെല്ലൂഞ്ചീത
വറത്താനം ചെന്ന പറയുന്നല്ലെ
ബില്ലിക്കക്കുങ്കമ്മണവാളനൊ
പച്ചമരന്ന് കൊടുക്കുന്നല്ലെ
മുടിക്കെട്ടിൽ വെച്ചി നീ നീന്തൂഞ്ഞന്നെ16
മയ്യയിക്കുങ്കമ്പിടി മുതല
നിന്നെ മൊതലയൊട്ട കാണുകയില്ല
മരുന്നും മാങ്ങിപ്പെകം17 പൊരുന്നൊള്
പൊരിങ്ങള്ളൊനാണ്ട പൊയക്ക ചെന്ന്
പറയുന്നുണ്ടെന്നെരം ബില്ലിയാരി 340
തച്ചൊളി നല്ലൊമന കുഞ്ഞിയുതെന
പൊയ നീന്തി മൂന്നമറിവെക്കട്ടെ
അത്തിരെ വെണ്ട്വെന്റെ ബില്ലിയാരി
പൊയ നീന്തി മൂന്നമറിവെച്ചോള്
എനി എന്ത വെണ്ട്വെന്റെ കുഞ്ഞ്യുതെന
പറയുന്നുണ്ടന്നെരം കുഞ്ഞ്യുതെനൻ
ഒന്നും പറയെണ്ട ബില്ലിയാരി
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്നിന്റെ വീരിയം ഇത്
മുടിക്കെട്ട കയിച്ചിറ്റ്18 നീന്ത്വ വെണം 350
കെട്ട തരിക്കെണം കുഞ്ഞ്യുതെന
മുടിക്കെട്ട കയച്ചി ഞാന്നീന്തണ്ടീക്കിൽ
തച്ചൊളിച്ച്യുണിച്ചിര നങ്ങിയാറ്
കുഞ്ഞനൂടി എന്റൊടി നീന്ത്വവെണം
ഉടനെ പറയുന്ന നങ്ങിയാറ്
തച്ചൊളി ഒതെയന നെരാങ്ങളെ
ഞാങ്കൂടി നീന്തട്ടെ നെരാങ്ങളെ
ഞാനൊരികുറ്റം ചെയിതിനെങ്കിൽ
എന്നെയും മൊതല കൊണ്ടത്തിന്നും കൊട്ടെ
അത്തിരെ വെണ്ട്വെന്റെ നെര് പെങ്ങളെ 360
കുഞ്ഞനും തറ്റിങ്ങുടുക്കുന്നല്ലെ
മുടിക്കെട്ട കയിച്ചിറ്റും നീന്തുന്നൊല്
പൊയ നീന്തി മൂന്നു മറിവെക്കുമ്മം
മീത്തലെടത്ത കുങ്കി ബില്ലിയാരി
കുങ്കിനയും കൊണ്ട മൊതല പൊയി
ഉരുളിയും കൊണ്ട ചൂയിപ്പും പൊയി
തച്ചൊളിച്ച്യൂണിച്ചിര നങ്ങിയാറ്
പൊയ നീന്തി മൂന്നു മറിയും വെച്ച്
തച്ചൊളി ഒതെനനുന്നായിമ്മാറും [ 72 ] ആർത്തു വിളിച്ചിറ്റബരും പൊയി. 390
ചീനം ബീട്ടത്തങ്ങള് പാഉന്നൊറ്
തലയിത്തുണിയിട്ടബറും പൊയി.

1.ചൊവ്വാദോഷം

2..ഈ വരി 'പറത്തൊണ്ടി' എന്നു വരെയെ ഉള്ളു ഫോട്ടോ പകർപ്പിൽ. അടുത്ത
പേജ് ആരംഭിക്കുന്നത് 'ക്കത്തീറ്ന്നാരെ' എന്ന് ഒരു ശീലിന്റെ
അവസാനഭാഗത്തോടെയും. ഇതിനിടയിൽ രണ്ടുമൂന്നു ശീലുകൾ ഉണ്ടാകാം.

3.കൂട്ടി + വലിപ്പിച്ചു അവർ

4.കപ്പൽ

5.ചേരണമെന്നും

6.താഴണമെന്നും

7.പകുക്കേണ്ടതിന്, ഭാഗിക്കേണ്ടതിന്

8.വെള്ളക്കുതിര

9.ശേഷിപ്പായി = ബാക്കിയായി

10.വാരി

11.ചൊവ്വ ഉണ്ട്

12.വാഉവിന്റെ = വാഴുന്നോരുടെ

13.എഴുതാൻ എഴുത്തുപള്ളിയിൽ ചെന്നു കൊണ്ടാൽ

14.മഴു

15.ഉപ്പാട്ടി അല്ല, ഉണിച്ചിരയും ഇരുത്തികളുമാണ് പോരുന്നത് എന്ന് പിന്നീടുള്ള
ഭാഗത്തുനിന്നു വ്യക്തമാകും.

16.നീന്തു + കുഞ്ഞനെ

17.വാങ്ങി + വേഗം

18.അഴിച്ചിട്ട് [ 73 ] തെക്കതിരുനുമ്പ (തിരുമുമ്പ) കുഞ്ഞിക്കണ്ണൻ
കക്കാടമ്മാറെ കളരിക്കന്ന്
കച്ചിലചിറ്റിപ്പൊയിയുഞ്ചീത
പൊയിത്തും മടക്കിയൊറ ബന്നത്തിരെ
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
തെക്കതിരുമുമ്പിപ്പെറ്റൊരമ്മെ
കഞ്ഞ്യൂട വെച്ചെടുത്തുണ്ടൊ അമ്മെ
കഞ്ഞ്യൂടവെച്ചെടുത്തില്ല കണ്ണ
തെച്ച് കുളിച്ചിട്ടും ബാഎ കണ്ണ
കഞ്ഞി കടുമ്മയിലാഉം കണ്ണ 10
തെക്കതിരുമുമ്പ കുഞ്ഞിക്കണ്ണൻ
എണ്ണവരണിപൊയി കെട്ടയിച്ച്
പിഞ്ഞാണക്കിണ്ണത്തിലെണ്ണയെടത്ത്
എണ്ണ നറച്ചങ്ങനെ തെച്ചി കണ്ണൻ
താളിത്തരിത്തട്ടിത്താളിയുമായി
പാക1 മണിക്കമ്പിപ്പാകയും ആയി
തെച്ചികുളിക്ക്വാനും പൊരുന്നല്ലെ
ഞെറക്കുളങ്ങരപ്പൊരുന്നല്ലെ
താളിയുന്തെച്ചി തലയൊലുമ്പി
പാകയുന്തെച്ചി മെയി ഒതുക്കി 20
കടുമ്മയിത്തെച്ചി കുളിച്ചികണ്ണൻ
തെച്ചികുളിച്ചിറ്റും പൊരുന്നല്ലെ
തെക്കെതിരുനുമ്പ(മുമ്പ്) പ്പന്ന2 കണ്ണൻ
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
കഞ്ഞികുടിച്ചൊളെ കുഞ്ഞിക്കണ്ണ
കഞ്ഞി തലത്ത്വൊണ്ടെലയുമിട്ട
കഞ്ഞിയും കൊണ്ട വിളമ്പന്നമ്മ
പൊമ്പൊലെ നല്‌തരം പച്ചക്കറി
നാല് തരം പച്ചക്കറി വിളമ്പി
മയവെള്ളം പൊലത്തുരുക്കു നെയ്യും 30 [ 74 ] കണ്ണനുകൊണ്ട വിളമ്പുന്നല്ലെ
കൂടി കുയച്ച വാരിട്ടുണ്ണുന്നെരം
കല്ല കടിക്കുന്ന കുഞ്ഞിക്കണ്ണൻ
അച്ചൊറു ആട ഉയിഞ്ഞി കണ്ണൻ
പിന്നെയും ഒരു പിടിച്ചൊറു ബാരി
നെല്ല കടിക്കുന്ന് കുഞ്ഞിക്കണ്ണൻ
അച്ചൊറു ആട ഉയിഞ്ഞി കണ്ണൻ
ചൊതിക്കുന്നന്നെരം കുഞ്ഞിക്കണ്ണൻ
തെക്കതിരുനുമ്പപ്പെറ്റൊരമ്മെ
എന്തൊരികഞ്ഞിയാന വെച്ചെതമ്മെ 40
കയിയും കുടഞ്ഞിങ്ങെയിയാക്കന്ന്
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
കെട്ടതരിക്കെണം കുഞ്ഞിക്കണ്ണ
എനിക്കിപ്പം നല്ലെ വയസ്സ്കാലം
അടിക്കലെലാറ് കാതം തൂരമായി
കൊരട്ട്ങ്കെരെക്കെട്ട് കാത ആയി
അരിയരിച്ചാക്കല്ല കയ്യ ഇല്ല
ഒരുത്തിക്കട്ത്തതകൊട്ക്കറൊ കണ്ണ
ഉടനെ പറയന്ന് കുഞ്ഞിക്കണ്ണൻ
ഞാനെന്ത വെണ്ട്വെന്റെ പെറ്റൊരമ്മെ 50
ആള് പൊനെ നാട്ടിലെല്ലാളുംപോയി
ഓല പൊനെനാട്ടിലെല്ലൊലപൊയി
പെണ്ണശരിപുതം പൊന്നെടത്തിൽ
വീട ശരിപുതം പൊരാ അമ്മെ
വീടശരിപുതം പൊന്നെടുത്ത
പെണ്ണശരിപൊതം പൊരെന്റമ്മെ
ഉടനെപറയുന്ന് പെറ്റൊരമ്മ
തെക്ക തിരുനുമ്പ കുഞ്ഞികണ്ണ
നിന്റെ തന്റെയച്ചനും ഞാനും കൂടി
പയ്യഊര് മാമാതം കാമാമ്പൊയി3 60
മാമാതം കണ്ട മടക്കത്തിന്
തണ്ണിക്ക താകം പെരുതായിറ്റ്
കുന്നമ്മലെ വീട്ടിക്കയിരിഞാള്
തായിച്ചൊരു ബെള്ളമെരന്ന ഞാള്
കാച്ചിത്തണിഞ്ഞൊരു പാല് തന്ന്
ആടെയൊരിക്കുഞ്ഞനെ കണ്ടഞാള്
ഇനിക്കചരിപുതം പൊരും കണ്ണ
വീടും ചരിപൊതം പൊരും കണ്ണ
കാലം പതിറ്റാണ്ടല്ലെറയായി
ഇനിക്കും വക പറഞ്ഞവെച്ചിന കണ്ണ 70
ഇനിക്കെന്ത പൊഅറൊ കുഞ്ഞിക്കണ്ണ [ 75 ] ഉടനെ പറഞ്ഞല്ലൊ കുഞ്ഞിക്കണ്ണൻ
പെണ്ണ്വൊക്കി5 പ്പൊകുന്ന് (പൊഅ്ന്ന) ഞാനെന്റെമ്മെ
പിന്നെയും പറയുന്ന് കുഞ്ഞിക്കണ്ണൻ
തെക്കതിരുനുമ്പ് കുഞ്ഞിക്കേളു
ഞാമ്പൊയിറ്റീട ബരുമ്പളെക്ക
അമ്മ ഇവിടെ മരിച്ചെങ്കിലും
തീക്ക6 തിരുനെല്ലീ കൂട്ടിയെക്കണെ
തിരുനെല്ലീപ്പിണ്ണം മറിച്ച്യെക്കണെ
ഉടനെ പറയുന്നു പെറ്റൊരമ്മ 80
തെക്കതിരുനുമ്പിക്കുഞ്ഞിക്കണ്ണ
എന്തൊരനന്തറപ്പാട കണ്ണ
പെണ്വൊക്കിപ്പൊയൊരിനായൊരൊന്നും
ഇല്ലം കണ്ടാരും മരിച്ചിറ്റില്ല
ഉടനെ പറയുന്ന് കുഞ്ഞിക്കണ്ണൻ
വെഗം പൊയിവെകം വരുഎന്റമ്മെ
തെക്കതിരുനുമ്പ കണ്ണനും ആന
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതിയും
തന്റെ ഇടത്തും വലത്തുഉ ആയി
ചാത്തിര7 പറഞ്ഞൊണ്ടും പൊരുന്നൊറ് 90
അന്നടത്താലെ നടക്കുന്നൊറ്
പകല നടന്ന പെയിലും കൊണ്ടു
രാവ് നടന്നവർ മഞ്ഞും കൊണ്ട്
തണ്ണിക്ക താകം പെരുതായിട്ട
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണ പൊന്നചങ്ങാതി
തണ്ണിക്കതാഹം പെരുതെനക്ക്
ഉടനെ പറയിന്ന് പൊന്ന ചങ്ങാതി
കുന്നമ്മലെ ബീടീടയടുത്ത കണ്ണ
വെഗം കടുമ്മയിപ്പൂആമ്മള്8 100
അന്നടത്താലെ നടക്കുന്നൊറ്
കുന്നുമ്മലെ ബീട്ടിന്ന ചെല്ലുന്നല്ലെ
പടി കയറിപ്പടി തീരുന്നെരം
കുന്നുമ്മലൊമന കുഞ്ഞിക്കുമ്പ
പൂമന്തിരിയയും കൊണ്ടയിട്ട
കെരന്തക്കെട്ടൊല എടുത്തവെച്ചി
രാമായണം കത പാടുന്നൊള്
കണ്ണന കണ്ടിറ്റ കാണാഉമ്മം
കെരന്തക്കെട്ടൊലയും പാരിക്കെട്ടി
കയിച്ചിട്ടെ ചൊലത്തലമുടിയൊട 110
കുഞ്ഞമ്പടിഞ്ഞാറ്റയിപ്പൊരുന്നല്ലെ
നൊക്കിയൊരിനൊക്കലിലീണം ബീണ് [ 76 ] പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
കുന്നമ്മലെ വീട്ടിലെ പെറ്റൊരമ്മെ
തായിച്ച വെള്ളം തരുഒ അമ്മെ
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
വെള്ളൊടകിണ്ടി എടുക്കുന്നമ്മ
വെള്ളൊട്ട കിണ്ടീല് വെള്ളഉആയി
കണ്ണന്ന കൊണ്ട കൊടുക്കുന്നെരം
കുന്നുമ്മലൊമന കുഞ്ഞിക്കുമ്പ 120
കണ്ണാലെ കണ്ടിന കുഞ്ഞിക്കുമ്പ
കിണ്ടി പിടിച്ചങ്ങപറ്റ്ന്നൊള്
പാലൂരികിണ്ടി പൊടിതൊടച്ചി
പാലൂരിക്കീണ്ടീലപ്പാലും പൊർന്ന്
ചവിട്ടീറ്റൊരെയ മുടി പറിച്ചി
കിണ്ടീന്റെ വാലുമ്മച്ചൊറച്ചവള്
വെള്ളിത്തളിഅ പൊടിതൊടച്ച്
പൂവമ്പഴവുമ്മലര് പൊടിയും
വെള്ളത്തളിഅ നിറച്ച്‌വള്
അമ്മെന്റെലെല്ലെ കൊടുത്തുടന്ന്
കണ്ണനകൊണ്ടകൊടുക്കുന്നമ്മ
കിണ്ടീലെ വെള്ള എടുത്ത കണ്ണൻ
പായും കയ്യും സുകം വരുത്തി
പാലു എടുത്ത കുടിച്ചികണ്ണൻ
പാലു എടുത്ത കുടിക്കുന്നെരം
തൊണ്ടയിത്തലനാറ് ചൊറഞ്ഞകിട്ടി
തലന്നാറ് വലിച്ചിങ്ങെടുക്കുന്നല്ലെ
ചങ്ങാതീന്റെലെല്ലെ കൊടുക്കുന്നത്
തലന്നാറ തന്നെയളക്കെന്റെടൊ
മാറ് വെച്ചിട്ടങ്ങനെയളന്ന കണ്ണൻ
മാറിനു മുന്തും തലന്നാക്കൊടി
മുളം വെച്ചിറ്റങ്ങനെയളക്കുന്നെരം
മൊളത്തിലും മുന്തും തലന്നാക്കൊടി
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
തെക്കതിരുനുമ്പ കുഞ്ഞിക്കണ്ണ
നിനക്കചരിപുതം പൊരും കണ്ണ
ഉടനെ പറയുന്നു കുഞ്ഞിക്കണ്ണൻ
കുന്നുമ്മലൊമനപ്പെറ്റൊരമ്മെ
അരിവാങ്ങീറ്റത്തായം വെച്ചിതരെണം
ഉടനെ പറയുന്ന പെറ്റൊരമ്മ 150
കീഅയിന്ന വന്നുള്ള നായിമ്മാറെ
ഞാനിന്നൊട്ടത്തായം വെക്ക്വയില്ല
കുന്നുമ്മലൊമനക്കുമ്പ ഉഞ്ഞന്

14 [ 77 ] കുഞ്ഞന കനക്കച്ചെറുപ്പം നാള്
പെരിമ്പടക്കൊയില വാണെ തമ്പുരാനൊ
കുന്നുമ്മലൊമന കുമ്പക്കുഞ്ഞന
കൂമ്പാള വീത്തും9 പുടകൊടുത്ത്
തമ്പുരാനവസ്തയറിഞ്ഞെങ്കില്
പൊരയിലിട്ടെന്നച്ചുടു അവറ്
ഉടനെ പറയുന്ന കുഞ്ഞിക്കുമ്പ 160
കെട്ട തരിക്കെന്റെ പെറ്റൊരമ്മെ
അരിയിന്ന ബാങ്ങിയന പെറ്റൊരമ്മെ
ഉടനെ പറയുന്ന പെറ്റൊരമ്മ
ഊയി അറിവൂല കുഞ്ഞികുമ്പെ
അറവൂലവാക്കെ പറയുന്നത്
നായരക്കത്തായം വെച്ചൊണ്ടാല്
പെരിമ്പടക്കൊയില വാണതമ്പുരാനൊ
പൊരയിലിട്ടിന്നച്ചുമടുഎമളെ
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ
കുന്നുമ്മലൊമന പെറ്റൊരമ്മെ 170
ഇച്ചീമനി കൂട്ടിലുള്ള നാളിൽ
പൊരയിലിട്ടിങ്ങളച്ചുടുഅ ഇല്ല
ഉടനെ പറയുന്ന പെറ്റൊരമ്മ
കുന്നമ്മലൊമന കുഞ്ഞിക്കുമ്പെ
നിനിക്ക തെളിയട്ടെ പൊന്നമളെ
പാലുകൊടുത്തതും നാശമായി
ഉടനെ പറയുന്ന് കുഞ്ഞികുമ്പ
അതിന മയക്കില്ല പെറ്റൊരമ്മെ
കുന്നമ്മലൊമന കുഞ്ഞികുമ്പ
അത്തായം ചൊറ്റിനരിയും ബാങ്ങി 18O
ഏയായിനുറുങ്ങിയ പയയരികൊണ്ട്
തുമ്പപ്പൂപ്പൊലത്തെ ചൊറും വെച്ചി
നാലതരം പച്ചക്കറിയും വെച്ച്
പറയുന്നുണ്ടൊമന കുഞ്ഞികുമ്പ
കീഅയിന്ന ബന്നുള്ള നായിമ്മാറെ
അത്തായം ചൊറും ബെയിച്ചൊളിനെ
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞികുമ്പെ
ഉടുപ്പാൻ തരട്ടെ നിനക്ക ഞായൻ
ഉടനെ പറയുന്ന കുഞ്ഞിക്കുമ്പ 190
പെരിമ്പടക്കൊയില് വാണെ തമ്പുരാനൊ
പറത്താനം തമ്പുരാനറിയുന്നെരം
ഞാനൊ മുതലായിറ്റാഉന്നത്
നിന്നെയത്തമ്പരാങ്കൊല്ല്വെഉള്ളു [ 78 ] പൊരയിലെട്ടെന്നയുഞ്ചുടു അവറ്
അതിനമയക്കില്ല കുഞ്ഞിക്കുമ്പെ
ഇച്ചീമിന കൂട്ടിലുള്ള നാളിൽ
പൊരയിലിട്ടിന്നച്ചുടുഅയില്ല
ഉടുപ്പാന്തരെട്ടെടൊ ഞാൻ നിനക്ക
കീഅയിന്ന ബന്നുള്ളനായരെ കെക്ക 200
എനക്ക കനക്കത്തെളഞ്ഞിക്കിന
തമ്പുരാനറിഞ്ഞാലും കുറ്റഉണ്ട്
കുന്നമ്മലൊമന കുഞ്ഞിക്കുമ്പ
ഉടുപ്പാനും തെപ്പാനും ബാങ്ങിയൊള്
കെട്ട തരിക്കണം എന്റെ പെന്തു
അത്തായം ചൊറ് പെയിച്ചൊളിനെ
തെക്കതിരുനുമ്പ കുഞ്ഞിക്കണ്ണൻ
കിണ്ടീല് വെള്ളം എടുത്ത കണ്ണൻ
ബായുകയിയും സൊകം വരുത്തി
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ 210
കതിരൂക്കാടങ്കണ്ണ പൊന്ന ചങ്ങാതി
അത്തായം ചൊറ പെയിക്ക്വമ്മള്
കണ്ണനും ബെള്ള എടുത്തത്തിരെ
അത്തായം ചെറ്റിനിരുന്നബറ്
കുന്നമ്മലൊമന കുഞ്ഞിക്കുമ്പ
അത്തായം ചൊറ്റിനിലയുമിട്ട
അത്തായം കൊണ്ട വിളമ്പുന്നൊള്
നാല്‌തരം പച്ചക്കറി വെളമ്പി
മയവെള്ളംപൊലെത്തുരുക്ക നെയ്യും
രണ്ടാക്കും കൊണ്ട വിളമ്പിയൊള് 220
അത്തായം ചൊറ് ബെയിക്കുന്നല്ലെ
വെണ്ടുന്ന ചൊറും ബെയിച്ചവറ്
വെണ്ടാത്ത ചൊറ്റിന കയ്യും താത്തി
കയ്യും കുടഞ്ഞിങ്ങെയിയിറ്റൊറ്
കിണ്ടിയിലെ വെള്ളം എടുത്തവറ്
വായും കയ്യും സുഖം വരുത്തി
കുന്നമ്മലൊമനക്കുഞ്ഞിക്കുമ്പ
പടിഞ്ഞാറ്റടിച്ചി പിരിക്കുന്നൊള്
നാനായികൊള്ളും നിലവിളക്ക
നാനായിയായക്കനെയ്യും പൊർന്ന് 230
പട്ടുകൊണ്ടെട്ട തിരിയുമിട്ട
പടിഞ്ഞാറ്റയിക്കൊണ്ടയാടക്കത്തിക്ക്ന്ന്
പറയുന്നുണ്ടൊമന കുഞ്ഞിക്കുമ്പ
തെക്കതിരുനുമ്പിലെന്റെ പെന്തു
കെടക്കയിപ്പൊയിക്കിടന്നൊളിനെ [ 79 ] കെടക്കിയിപ്പൊയികിടന്ന കണ്ണൻ
കുന്നമ്മലൊമന കുഞ്ഞികുമ്പ
പെത്തില10 ചിരിട്ടി കൊടുത്തു കുഞ്ഞൻ
കുഞ്ഞനും ചൊറ് പെയിച്ചത്തിരെ
കെടക്കയിപ്പൊയി കെടന്ന് കുഞ്ഞൻ 240
അന്ന കുളിച്ചും ബെയിച്ചും കൂടി
അങ്ങനെ ആട ഇരിക്കുന്നെരം
പെരിമ്പടകൊയില് വാണെ തമ്പുരാനൊ
വറത്താനം11 കെട്ടിനത്തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
തട്ടാരങ്കാണാര കാരിയക്കാര
വറത്താനം കെട്ടെ നീ കാരിയക്കാര
കീഅയിന്നൊരി നായര പന്നൊണ്ടിറ്റ്12
കുന്നമ്മലൊമനക്കുമ്പ ഉഞ്ഞന
ഉടുപ്പാനും തെപ്പാനും കൊടുത്തുപൊലും 250
കടുമ്മയിപ്പൊകണം കാരിയക്കാര
വർത്താനം ചെന്നിട്ടറിയവെണം
കീഅയിന്ന വന്നുള്ള നായരയാന
ചട്ട്വം മറിച്ചെട്ടിക്കെണ്ട്വൊരണം
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറിൽ
ഇനിക്കൊത്ത നായരകൂട്ടിക്കൊളെ
ആയിതക്കൊപ്പൊടെ പൊയിക്കൊളിൻ
അത്തുരം വാക്ക് കെട്ടെ കാരിക്കാരൻ
ഇരിപത്ത്‌രണ്ടെണ്ണം നായരെയാന
തനക്കൊത്തെ നായരെ കൂട്ടുന്നെല്ലെ 260
ആയിതകൊപ്പൊടെ പൊരുന്നൊറ്
അന്നടത്താലെ നടക്കുന്നൊറ്
വെഗം കടുമ്മയിപൊരുന്നല്ലെ
കുന്നമ്മെലെ വീട്ടിന്ന ചെല്ലുന്നൊറ്
കുന്നുമ്മലൊമനക്കുമ്പ ഉഞ്ഞനും
തെക്കതിരുനുമ്പ കണ്ണനു ആന
ഒപ്പരം ചൂതകളിക്കുന്നൊറ്
കണ്ണാലെ കണ്ടിന കുഞ്ഞിക്കുമ്പ
നായിമാറ് വരുന്ന വരവും കണ്ട
പറയുന്നുണ്ടന്നെരം കുഞ്ഞിക്കുമ്പ 270
കണ്ടിനൊ കണ്ടിന നിങ്ങൾ ബന്തു
പെരിമ്പടകൊയിലവാണെ തമ്പുരാന്റെ
നായരവരുന്ന വരവ കണ്ടൊ
അനങ്ങല്ലനങ്ങല്ല കുഞ്ഞി കുമ്പെ
ചൂതിന്റെ മൂന്ന്ന്നെയിയിറ്റെങ്കിൽ13
എന്റെ ഉറുമ്മിക്കെരയാക്കും ഞാൻ [ 80 ] പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണ പൊന്നചങ്ങതി
പടിക്കലും ചെന്നാട നിക്ക് കണ്ണ
പെരിമ്പടകൊയില വാണെ തമ്പുരാന്റെ 280
മൂന്നായിക്കാറ നല്ലെ നായിമ്മാറ്
പടിക്കൊണിയിങ്ങ് കയറ്റിയെക്കല്ല
അത്തുരം കെട്ടുള്ള കുഞ്ഞികണ്ണൻ
പാഞ്ഞി പടിക്കലും പൊരുന്നെല്ലെ
പടിക്കലും വന്നാട നിന്ന കണ്ണൻ
നായിമ്മാറ് വന്നിറ്റ്ങ്ങീടടുത്ത്
ചൊതിക്ക്ന്നന്നെരം കുഞ്ഞിക്കണ്ണൻ
നിങ്ങളെവിട്ന്ന് നായിമ്മാറെ
എന്തിന്നവന്നിങ്ങള് നായിമ്മാറെ
കെട്ട തരിക്കെണന്നായരെയെന്നും 300
പെരിമ്പട കൊയിലവാണ തമ്പുരായൻ
ഞാളൊട്‌രുളി ചെയ്തൂട്ടിന്ന
കടമ്മയി കൂട്ടി നിന്നെ കൊണ്ട ചെല്വാനും
ബിളിച്ചിറ്റ് ഞാളൊടി പൊന്നില്ലെങ്കിൽ
ചട്ട്വം മറിച്ചകെട്ടികൊണ്ട ചെല്വാനും
ഞാളൊടരുളിചെയ്തൂട്ടിന്ന
ഉടനെ പറഞ്ഞല്ലോ കുഞ്ഞികണ്ണൻ
കെട്ട തരിക്കെണം നായിമ്മാറെ
ചട്ട്വം മറിച്ചെന്ന കെട്ടെണ്ടല്ലൊ
ഞാനെപയിവരുന്നുണ്ടല്ലോ 310
നിങ്ങള് നടക്കിനെ നായിമ്മാറെ
പറഞ്ഞത കെട്ടില്ല നായിമ്മാറ്
കണ്ണനെച്ചെന്നു വളഞ്ഞവറ്
അത്തുരം കണ്ടുള്ള കുഞ്ഞികണ്ണൻ
തന്റെ ഇടത്തുഉ വലത്തുഉ ആയി
നെലയിന്നൊരന്തമറിഞ്ഞ കണ്ണൻ
ഇരിപത്ത് രണ്ടണ്ണം നായിമ്മാറ്
നയപ്പത്തനാലകണ്ടം പൊക്കി കണ്ണൻ
തട്ടാരങ്കാണാരൻ കാരിയക്കാരൻ
കാരിയക്കാരനെത്തന്നെല്ലാഅ്ന്നത് 320
ചട്ട്വം മറിച്ചി പിടിച്ചി കെട്ടി
പടിക്കൊണിയൊടും കൂട്ടികെട്ടി കണ്ണൻ
അങ്ങനെ ആട ഇരിക്കുന്നെരം
പെരിമ്പടകൊയില ബണെതമ്പുരാനൊ
വറത്താനം കെട്ടിന്ന തമ്പുരായൻ
അരുളിചെയ്തന്നെരം തമ്പുരാനൊ
മടപ്പെള്ളിത്തങ്ങള് കാരിയക്കാര [ 81 ] വറത്താനം കെട്ടൊ നീ കാരിയക്കാര
കീഅയിന്നൊരിനായര വന്നൊണ്ടിറ്റ്
കുന്നമ്മലൊമന കുമ്പ ഉഞ്ഞന 330
ഉടുപ്പാനും തെപ്പാനും കൊടുത്തുപൊലും
തട്ടാരങ്കാണാരക്കാരിയക്കാരൻ
ഇരിപത്തിരണ്ടെണ്ണം നായിമാരെയും
വറത്താന അറിയാനയച്ചിന ഞാനെ
കീഅയിന്ന വന്നൊരി നായരാന്ന
ഇരിപത്ത് രണ്ടിനെയും കൊന്നുപൊലും
തട്ടാരങ്കാണാരങ്കാരിയക്കാരൻ
ചട്ട്വമറിച്ച ഓനെ കെട്ടിനപൊലും
പടികൊണിയൊടും കൂട്ടി കെട്ടിപ്പൊലും
കുന്നമ്മലൊമന കുഞ്ഞികുമ്പ 340
അത്തായം ബാരികൊടുത്തിന പൊലും
പെരിമ്പടകൊയില് വാണെ തമ്പുരാനോ
തിരുമുഖം വടിന തമ്പുരാന
തിരുകണ്ണം ചൊര കലങ്ങീക്കിന
നീരാട്ടപള്ളി കയിയ്ന്നില്ല
അമരെത്ത പക്കം കയിയ്ന്നില്ല
അരുളിചെയ്തന്നെരം തമ്പുരാനൊ
മടപ്പള്ളിത്തങ്ങള് കാരിയക്കാര
അഞ്ഞൂറകമ്പടിച്ചൊറ്റുകാറെ
നമ്മളെ കല്ലറിയിന്നാഅ്ന്നത് 350
ആയിതകൊപ്പൊക്കെടുത്തൊളീനെ
വെഗങ്കടുമ്മയിക്കാരിയക്കാര
കുന്നമ്മലെ വീട്ടിന പൊകവെണം
നായരെ കൂട്ടി ഈട14 കൊണ്ട്വൊരണം
കെട്ടുആന്നായരക്കിട്ടില്ലെങ്കിൽ
നായര പെടിവെച്ചകൊന്നൂടിനെ
കടുമ്മയിപ്പൊഅണം കാരിയക്കാര
അത്തുരം കെട്ടുള്ള കാരിയക്കാരൻ
ആയിതകൊപ്പൊടെ പൊരുന്നൊറ്
അന്നടത്താലെ നടന്നൂട്ടിറ്റ 360
കുന്നമ്മലെ വീട്ടിന പൊരുന്നൊറ്
കുന്നുമ്മലെ വീട്ടിന ചെല്ലുന്നെരം
തെക്കതിരുനുമ്പ കണ്ണനു ആനെ
കുന്നുമ്മലൊമന കുമ്പ ഉഞ്ഞനും
ഒപ്പരം കുഞ്ഞികുടിക്കുന്നൊറ്
കണ്ണാലെ കണ്ടിന കുഞ്ഞികുമ്പ
കണ്ടിനൊ കണ്ടിനൊ നിങ്ങള് ബന്തു
പെരിമ്പടകൊയിലുവാണ തമ്പുരാന്റെ [ 82 ] പട്ടാള ഉണ്ട വരുന്നങ്ങന്ന്
പണ്ടു പറഞ്ഞില്ലെ ഞാനൊ ബന്തു 370
ഞാനൊ മുതലായിറ്റാഉന്നത്
നിങ്ങളയത്തമ്പുരാങ്കൊല്ലുമെന്ന്
നിങ്ങളെയത്തമ്പുരാങ്കൊല്ലുന്നത്
ഞാനെന്റെ കണ്ണകൊണ്ട കാണുഅ പെണ്ട
പെലക്കിയ നിങ്ങള് കെട്ടീല്ലലൊ
ഉടനെ പറയുന്നു കുഞ്ഞിക്കണ്ണൻ
കുന്നുമ്മലൊമന കുഞ്ഞികുമ്പെ
കഞ്ഞിന്റെ മുമ്പ്ന്നെയിയീറ്റെങ്കിൽ
എന്റെ ഉറുമ്മിക്കെരയാക്കുവൻ
വിളിച്ചപറയുന്ന കുഞ്ഞികണ്ണൻ 380
കതിരൂക്കാടെങ്കണ്ണ പൊന്നചങ്ങാതി
പാഞ്ഞിപടിക്കലും ചെല്ലകണ്ണ
പെരിമ്പടകൊയില് വാണതമ്പുരാന്റെ
അഞ്ഞൂറകമ്പടി ചൊറ്റുകാറ്
പടിക്കൊണിയിങ്ങ് കയറ്റിയക്കല്ല
കഞ്ഞികുടിച്ചിട്ടു ഞാബെരട്ടെ
അത്തുരം ബാക്ക്വെട്ട കുഞ്ഞിക്കണ്ണൻ
തന്റെ ഉറുമ്മിയും പരിശയുമായി
പടിക്കലുവന്നാട നിന്ന് കണ്ണൻ
തെക്കതിരുനുമ്പ കുഞ്ഞിക്കണ്ണൻ 390
കടുമ്മയികഞ്ഞികയിഞ്ഞി കണ്ണൻ
പായും കയ്യും സുഗം വരുത്തി15
ഒരി തീനൻ വെറ്റില തീനും തിന്ന്
തന്റെ ഇടത്തുഉ വലത്തുഉആയി
പാഞ്ഞിപടിക്കലും പൊരുന്നല്ലെ
പടിക്കലും വന്നാട നിന്ന് കണ്ണൻ
പറയിന്നണ്ടന്നെരം കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണപ്പൊന്ന ചങ്ങാതി
പെരിമ്പടകൊയില് വാണെ തമ്പുരാന്റെ
പട്ടാളമുണ്ടങ്ങന്ന് വരുന്ന 400
പടിക്കൊണിയിങ്ങ കയറ്റിയെക്കറ്
നമ്മളപ്പാളയത്തിൽ കിഴിഞ്ഞൊണ്ടാല്
താന്താന താന്താറ്16 ചരയിക്കെണ
എന്നെ വിട്ടെങ്ങും നീ പൊയ്യെക്കല്ലെ
പറഞ്ഞാട വായിലായി ചെരുമുന്നെ
പെരിമ്പടക്കൊയില് വാണെ തമ്പുരാന്റെ
പട്ടാളം വന്നിറ്റ്ങ്ങീടടുത്ത്
ചൊദിക്കുന്നന്നെര കുഞ്ഞികണ്ണൻ
എന്തിന വന്നിങ്ങള് നായിമ്മാറെ

20 [ 83 ] എവിടെന്ന വന്നിങ്ങള് നായിമ്മാറെ 410
മടപ്പള്ളിത്തങ്ങള് കാരിയക്കാരൻ
പറയുന്ന്ണ്ടന്നെരം കാരിയക്കാരൻ
കെട്ട തരിക്കെണം നായരെ എന്നും
പെരിമ്പടക്കൊയില വാണ തമ്പുരാനൊ
ഞാളൊടരുളി ചെയ്തുട്ടിന്ന
കടമ്മയികൂട്ടി നിന്നെക്കൊണ്ട ചെല്ല്വാനും
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ
നിങ്ങള് നടക്കീനെ നായിമ്മാറെ
ഞാനൊ വയിയെ വരുന്നുണ്ടല്ലെ
പറഞ്ഞത കെട്ടില്ല നായിമ്മാറ് 420
പറയുന്നുണ്ട്ന്നെരം കാരിയക്കാരൻ
കീഅയിന്നവന്നുള്ള നായരെ കെക്ക്
വിളിച്ചിറ്റ ഞാളൊടിപ്പൊന്നില്ലെങ്കിൽ
ചട്ട്വം മറിച്ചിന്നകെട്ടും ഞാള്
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ
കെട്ട തരിക്കെണം കാരിയക്കാര
ചട്ടുഅം മറിച്ചെന്നക്കെട്ടണ്ടാലൊ
നിങ്ങള് നടക്കീനെ നായിമ്മാറെ
ഞാനോ പയിയെ17 വരുന്നുണ്ടല്ലൊ
പറഞ്ഞത് കെട്ടില്ല നായിമ്മാറ് 430
കണ്ണന്ന്ച്ചെന്നു വളഞ്ഞവറ്
കണ്ണാലെ കണ്ടിന കുഞ്ഞിക്കണ്ണൻ
തെക്കതിരുനുമ്പ കണ്ണനുമാനെ
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതിയും
തന്റെ എടത്തുഉം വലത്തു‌ഉ ആയി
പാളിയത്തീത്തുള്ളിപ്പീണവറ്18
ആഉന്ന പൊര് ചെയിതവറ്
മരിക്കുന്ന നായരു മരിച്ചും പൊയി
പായുന്നെ നായരൊക്കപ്പൊഞ്ഞും പൊയി
പെരിമ്പടക്കൊയില് വാണെ തമ്പുരാനൊ 440
തമ്പുരാനൊടും തന്നെല്ലാഉന്നത്
മടപ്പള്ളിത്തങ്ങള് കാരിയക്കാരൻ
വറത്താനം ചെന്ന പറയുന്നല്ലെ
അത്തുരം വാക്ക്കെട്ട തമ്പുരാനൊ
തിരുമുകം പാടിയല്ലൊ തമ്പുരാന്
തിരുക്കണ്ണും ചൊരകലങ്ങീക്കിന
നീരാട്ടു പള്ളി കയിയിന്നില്ല
അമരെത്ത പക്കം കയിയിന്നില്ല
അരുളിച്ചെയ്തതന്നെരം തമ്പുരാനൊ
മടപ്പള്ളിത്തങ്ങള് കാരിയക്കാര 450 [ 84 ] എന്താന വെണ്ട്വെന്റെ കാരിയക്കാര
കീഅയിന്നവന്നുള്ള നായരക്ക്
തിരുവെഅ്ത്തൊല കൊടുത്തൂടണം
നാളെത്തയിപ്പുല്ല പുലരുന്നെരം
പത്തായക്കുന്നിന നായിടെണം
നായാട്ടിനായിട്ടൊം വന്നൊണ്ടാല്
പത്തായക്കുന്നമ്മക്കുങ്കമ്പന്നി
കുന്നുള്ളന്നുള്ളാരു കുങ്കമ്പന്നി
പന്നിയൊടാരും ചെരുപ്പൊരില്ല
പണ്ടും പലരെ ചതിച്ച പന്നി 460
തിരുവെഅ്ത്തൊല കൊടുത്തൂടിനെ
പിന്നെയും കെക്കണം കാരിയക്കാര
നാളെത്തെ പുല്ല പുലരുന്നെരം
പത്തായക്കുന്നിന നായിടെണം
പടക്കൊപ്പ നല്ലൊണം കൂട്ടിക്കൊളെ
തിരുവെഅ്ത്തൊല (എഴുത്തോല) എഉതുന്നല്ലെ
നായിമ്മാറെലൊ കൊടുത്തയച്ചി
തിരുവെഅ്ത്തും കൊണ്ട പൊരുന്നൊല്
കുന്നമ്മലെ വീട്ടിന്ന ചൊല്ലുന്നൊറ്
തെക്ക തിരുനുമ്പ കണ്ണന്റെല് 470
തിരുവെഅ്ത്തൊല കൊടുത്തവറ്
തൊഅ്ത് (തൊഴുത) തിരുവെഴുത്ത് ബാങ്ങി ക്കണ്ണൻ
ഓല തിരുച്ചും മറിച്ചും നൊക്കി
ഓലയിലെ വായകം (വാചകം) കണ്ട കണ്ണൻ
പറയ്ന്ന്ണ്ടൊമന കുഞ്ഞിക്കണ്ണൻ
നിങ്ങള് പൊയിനെ നായിമ്മാറെ
നാളെത്തയിപ്പുല്ല പുലരുന്നെരം
പത്തായക്കുന്നിനങ്ങെത്തും ഞാനെ
കടുമ്മയിപ്പൊരുന്ന്ന്നായിമ്മാറ്
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ 480
കുന്നമ്മലൊമനക്കുഞ്ഞികുമ്പെ
പെരിമ്പടക്കൊയില് വാണെ തമ്പുരാനൊ
എനക്ക് തിരുവെഅ്‌ത്തെഅ്തീക്കിന്
നാളെത്തയിപ്പുല്ല പുലരുന്നെരം
പത്തായക്കുന്നിന നായിട്ന്ന്
നായാട്ടിനായിറ്റ് ചെല്ലുആനും
നാളെത്തയിപ്പുല്ല പുലരുന്നെരം
കഞ്ഞി കടുമ്മയിൽ വെപ്പച്ചൊളണം
നായാട്ടിനായിട്ട പൊകവെണം
പറയുന്നുണ്ടന്നെരം കുഞ്ഞിക്കുമ്പ 490
തെക്ക് തിരുനുമ്പിലെന്റെ ബന്തു [ 85 ] പണ്ടും പറഞ്ഞല്ലെ ഞാനൊ ബന്തു
ഞാനൊ മുതലായിറ്റാഅ്ന്നത്
നിങ്ങളെ തമ്പുരാങ്കെല്ല്വെ ഉള്ളു
വറത്താനം കെക്കണൊ നിങ്ങക്കാന്
പത്തായകുന്നുമ്മ കുങ്കമ്പന്നി
കുന്നുള്ളന്നുള്ളൊരു കുങ്കൻപന്നി
പണ്ടും പലറച്ചതിച്ച പന്നി
പന്നിയൊടാരുഞ്ചെറുപ്പൊറില്ല
ഇങ്ങള് പൊഅണ്ട എന്റെ ബന്തു 500
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞികുമ്പെ
രാജാവകലിപ്പന വന്നൊണ്ടാല്
കെട്ടൊരി കെളിക്ക പൊകവെണ്ടെ
കെട്ടൊരികെളിക്ക പൊയില്ലെങ്കിൽ
കെട്ടാക്കിരിച്ചി കെടില്ലെ കുമ്പെ
നാളെത്തയിപ്പുല്ല പുലരുന്നെരം
നായാട്ടിനായിട്ടും പൊന്ന് ഞാനെ
കഞ്ഞി കടുമ്മയിപ്പെച്ചൊളണെ
അന്നു കുളിച്ചും ബെയിച്ചും കൂടി 510
പിറ്റെന്നാപ്പുല്ല പുലരുന്നെരം
കഞ്ഞികടുമ്മയിപ്പെച്ചവള്
കടുമ്മയി കഞ്ഞികയിഞ്ഞവറ്
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
കുന്നുമ്മലൊമന കുഞ്ഞിക്കുമ്പെ
നായാട്ടിനാന് കുഞ്ഞ ഞാമ്പൊഅ്ന്ന്
പാക്കിയം ബിതിയെനക്ക് കൂടിയെങ്കില്
എറച്ചി ഇതത്തിപ്പരട്ടാമ്മക്ക്
ഞാനൊ ബരുമ്പളെക്കാനക്കുഞ്ഞ
രണ്ടൊളം തെങ്ങയരച്ചിവെക്ക് 520
രണ്ടൊളം തെങ്ങയിന്ന പീഞ്ഞിവെക്ക്
അത്തുരം വാക്ക് പറഞ്ഞ കണ്ണൻ
ഒരു തീനൽ വെത്തില തീനും തിന്ന്
ചാത്തിര പറഞ്ഞൊണ്ടും പൊരുന്നെറ്
അന്നടത്താലെ നടന്നവറ്
അത്തറയക്കുന്നിന ചെന്നവറ്
കണ്ണാലെ കണ്ടിന തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
മടപ്പള്ളിത്തങ്ങള് കാരിയക്കാര
കീഅയിന്ന ബന്നുള്ള നായരെയാന് 530
ചന്നണമരകൂട്ടപ്പൊയ്യയില്
പൊയ്യയിക്കൊണ്ട് പൊയി നിപ്പീക്കെണം [ 86 ] പത്തായ കുന്നിന നായിട്ടാല്
കുങ്കന്തടത്ത്ന്നിള19 കിയാല്
പണ്ണത്താകുണ്ട്ന്ന നീര ഏറ്റ്
പണ്ണത്താങ്കല്ലാടും തെറ്റ ഉന്തി
ചന്നണമരകൂട്ടപ്പൊയ്യയില്
നായരെപ്പന്നിയങ്ങനെ കാണുന്നെരം
നായരപ്പന്നി വെട്ടിക്കൊല്ലു ആയിക്കും 540
അത്തുരം വാക്ക്കെട്ട കാരിയക്കാരൻ
നായര കൂടിയല്ലെ കൊണ്ട്പൊര്ന്ന്
പൊയ്യയിക്കൊണ്ട് പൊയി നിപ്പിക്കുന്ന്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറെ
കുന്നിനുനായി കയിച്ചൂടിനെ
നായാട്ടകൂക്കി കൊടുത്തൂടിനെ
നറച്ചെവെടി എല്ലം വെച്ചൂടിനെ
കുന്നിന നായികയിക്ക്ന്നൊറ്
നറച്ച വെടിം എല്ലം വെക്കുന്നൊറ് 550
നായാട്ടകൂക്കികൊടുക്കുന്നൊറ്
കുങ്കന്തടത്ത്ന്നെളഅ്ന്നല്ലെ
തെക്ക തിരുനുമ്പ കുഞ്ഞിക്കണ്ണൻ
വിളിച്ചി പറയുന്ന് കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണ പൊന്നചങ്ങാതി
കുങ്കന്തടത്ത്ന്നെളയി കണ്ണ
ഏർന്നെ മരങ്കയരികൂടിക്കൊളെ
എന്നെയപ്പന്നി വെട്ടിക്കൊന്നെങ്കിലും
പന്നീന ഞാം ബെട്ടിക്കൊന്നെങ്കിലും
മരത്തമ്മന്നും തായക്കീഞ്ഞൊക്കല്ല 560
അങ്ങനെ പറഞ്ഞാട നിക്കുന്നെരം
കുങ്കന്തടത്ത്ന്നെളഉന്നല്ലെ
പണ്ണത്താങ്കുണ്ടന്ന് നീരും ഏറ്റ്
പണ്ണാത്താങ്കല്ലൊടും തെറ്റ ഉന്തി
ചന്നണമരക്കൂട്ട പൊയ്യയിന്ന്
പൊയ്യയിലങ്ങനെ ചാടുന്നെരം
കണ്ണനക്കണ്ണാലെ കണ്ടപന്നി
കണ്ണന്നക്കൊള്ളയട്ത്തപന്നി
പന്നിയൊട കൊണ്ടപ്പൊയിത കണ്ണൻ 570
വിളിച്ചിപറയുന്ന് കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണപൊന്നചങ്ങാതി
കെട്ടതരിക്കെണം പൊന്നചങ്ങാതി
മെയിയും കയിയും തളർന്നെനക്ക്
പന്നിയൊടൊട്ടും കുത ഇല്ലലൊ [ 87 ] കുഞ്ഞിക്കയിതാളം മറിഞ്ഞെനക്ക്
എന്തെല്ലാം വെണ്ട്വന്റെ കുഞ്ഞിക്കണ്ണ
ഉടനെ വിളിച്ചിപറഞ്ഞി കണ്ണൻ
എന്തെല്ലം വിത്തിയയെടുത്ത് കണ്ണ
ഉടനെ വിളിച്ചി പറഞ്ഞി കണ്ണൻ 580
ഞാനൊ പഠിച്ചുള്ള വിത്ത്യൊക്കയും
പന്നിയൊട കൊണ്ടപ്പൊയിത ഞാനെ
പന്നിയൊടൊട്ടും കുത ഇല്ലെലൊ
ഉടനെ വിളിച്ചി പറഞ്ഞികണ്ണൻ
പൂയിക്കടക മറിഞ്ഞൊ കണ്ണ
ഉടനെ വിളിച്ചി പറഞ്ഞി കണ്ണൻ
എന്നാണെ നിന്നാണെ പൊന്നചങ്ങാതി
അപ്പത്തിയ എന്നൊട മറന്നീക്കിന്
പൂയിക്കടക മറിഞ്ഞി കണ്ണൻ
പന്നിനെയും വെട്ടിക്കൊന്ന കണ്ണൻ 590
ചൊതിക്കുന്ന്ന്നെരം കുഞ്ഞിക്കണ്ണൻ
മടപ്പള്ളിത്തങ്ങള് കാരിയക്കാര
നിങ്ങളെ ഉറുപ്പള്ളിപ്പന്നിവീണാല്
പന്നീനക്കൊന്നുള്ള നായറക്ക്
മരിയാതി എന്താന കാരിയക്കാര
ഉടനെ പറയുന്നക്കാര്യക്കാരൻ
ഞാളെ ഉറുപ്പള്ളിപ്പന്നി വീണാല്
പന്നീനക്കൊന്നുള്ള നായരക്ക്
കയ്യും തലയും കൊടുക്കും ഞാള്
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ 600
മരിയാതി ഞാനൊ കൊടുത്തുടാലൊ
പന്നീനെടുപ്പിച്ച കൊണ്ട്വൊരുന്ന്
കുന്നമ്മലെ വീട്ടിന്നും കൊണ്ടുപൊയി
പടിക്കന്നും പന്നീന വെട്ടിയൊറ്
കുണ്ടിയും കുടലും എടുത്ത് കണ്ണൻ
കുന്നിയാലെപ്പട്ടിപ്പൊതിഞ്ഞ കണ്ണൻ
നാലൊളം നല്ലൊരിനായിമ്മാറ്
നായിമ്മറ ഇങ്ങ് വിളിച്ചി കണ്ണൻ
നായിമ്മാറെലങ്ങ് കൊടുത്ത കണ്ണൻ
കെട്ട തരിക്കെണം നായിമ്മാറെ 610
പെരിമ്പടക്കൊയിലൊത്ത് കൊണ്ട പൊകെണം
പെരിമ്പടകൊയില് വാണെ തമ്പുരാന്
തിരുവുക്കായിച്ച കൊണ്ട വെച്ച്യെക്കെണം
കടുമ്മയിപ്പൊരുന്ന നായിമ്മാറ് [ 88 ] എഅ്ന്നള്ളിയ മുമ്പാക ചെല്ലുന്നൊറ്
തിരുവുക്കായിച്ച കൊണ്ട വെച്ചവറ്
കണ്ണാലെ കണ്ടിന തമ്പുരാനൊ
തിരുമുകം വാടുന്ന തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
കെട്ട തരിക്കെണം കാരിയക്കാര
കീഅയിന്നവന്നുള്ള നായരാണ്
മരിയാതിക്കെട ചെയ്തത്കണ്ടൊ
പാലയിലരചിയും ഞാനും കൂടി
പന്തരണ്ട കൊല്ലം പടവെട്ടീറ്റ്
ചരം കുത്തുവാന്നെലം കിട്ടീറ്റില്ല
ഇങ്ങനെ ഓറും ചെയ്തീട്ടില്ല
എന്തെല്ലാം വെണ്ട്വന്റെ കാരിയക്കാര
കുന്നമ്മലൈാമനക്കുമ്പ ഉഞ്ഞന
തിരുഎഉത്തൊലയൊന്നെഉതഅവെണം
നീയൊ മുതലായിറ്റാന കുമ്പെ 630
നീരാട്ടപള്ളി കയിയാറില്ല
അമരത്ത് പക്കം കയിയാറില്ല
എന്ന തിരുവെഅ്ത്തെഉത്‌ന്നല്ലെ
നായിമ്മാറെലൊല കൊടുക്കുന്നല്ലെ
അരുളിച്ചെയ്തന്നെരം തമ്പുരായൻ
കെട്ട തരിക്കെണം നായിമ്മാറെ
കുന്നമ്മലെ വീട്ടിന്നകൊണ്ട പൊകണം
കുന്നമ്മലെ വീട്ടിന് കൊണ്ട്വൊയിറ്റ്
കുന്നമ്മലൊമന കുഞ്ഞികുമ്പ
കുഞ്ഞന്റെക്കൊണ്ട കൊടുത്ത്യെക്കണം 640
തൊഅ്ത് തിരുവെഴുത്ത് വാങ്ങിയൊറ്
അന്നടത്താലെ നടക്കുന്നൊറ്
കുന്നമ്മലെ വീട്ടിന്ന ചെല്ലുന്നൊറ്
കുന്നമ്മലൊമനക്കുമ്പക്കുഞ്ഞൻ
കുഞ്ഞന്റെയിക്കൊണ്ടക്കൊടുക്കുന്നൊല്
തൊഅ്ത തിരുവെഅ്ത്ത് വാങ്ങിയൊള്
ഓലയിലെ വായന കാണുന്നെരം
പൊട്ടിക്കരയുന്ന് കുഞ്ഞന്താനൊ
ചൊതിക്കുന്നന്നെരം കുഞ്ഞിക്കണ്ണൻ 650
എന്തിന കരയുന്ന് നീ കുഞ്ഞന്നെ
പറയുന്നുണ്ടന്നെരം കുഞ്ഞിക്കുമ്പ
കെട്ട തരിക്കെണ ന്നിങ്ങൾ ബന്തു
നിങ്ങൾ മുതലായിറ്റാനെ ബന്തു
ആപത്തതാളം മറിഞ്ഞെനക്ക്
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ [ 89 ] അതിനെന്ത് വെണ്ട്വെന്റെ കുഞ്ഞിക്കുമ്പെ
പെരിമ്പടക്കൊയില വാണ തമ്പുരാനൊ
നീരാട്ടപള്ളി കയിഞ്ഞില്ലെങ്കിൽ
അമരെത്തപക്കം കയിഞ്ഞില്ലെങ്കും20 660
മീമ്പെടിവെക്കുവാൻ പൊഉ ഞാനെ
മീം ബെടി വെച്ചി കൊടുത്തൂട്ടാല്
അമരത്തപക്കം കയിക്കു ഓറ്
എന്നല്ലെ ഓല എഴുതുന്നത
നായിമ്മാറെലൊല കൊടുക്കുന്നല്ലെ
കടുമ്മയി പൊയല്ലൊ നായിമ്മാറ്
പെരിമ്പട കൊയിലുവാണ തമ്പുരാന്
ഓലയും കൊണ്ടകൊടുക്കുന്നല്ലെ
കൈമുറിഓല വാങ്ങിനൊക്കുന്നെരം
അരുളിച്ചൈതൊമനത്തമ്പുരാനൊ 670
മടപ്പള്ളിത്തങ്ങള് കാരിയക്കാര
കീഅയിന്ന വന്നുള്ള നായരാന്
മരിയാതിക്കെട ചെയ്തത കണ്ടൊ
തിരുവൊഴുത്തൊല എഴുതുഞ്ചീത
നായിമ്മാലെല്ലെ കൊടുത്തുടന്ന്
തിരുവെഅ്ത്തും കൊണ്ട പൊരുന്നൊല്
കുന്നമ്മലെ വീട്ടിന്ന ചെല്ലുന്നൊല്
കണ്ണന്റെക്കൊണ്ടക്കൊടുക്കുന്നൊല്
തൊഅ്ത് (തൊഴുത്) തിരുവെഅ്ത്ത് വാങ്ങി കണ്ണൻ
ഓലമറിച്ചും തിരിച്ചും നൊക്കി 680
ഓലയിലെ വായകം കണ്ടൊറച്ചി
പറയുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞികുമ്പെ
പെരിമ്പടക്കൊയിലുവാണ തമ്പുരായൻ
തിരുവെഅ്ത്തൊല കൊടുത്തൂട്ടിന്
ചന്നണമരകൂട്ടപ്പൊയ്യയില്
പടക്കായിട്ട ഞായഞ്ചെല്ലു ആനും
അത്തുരം വാക്കകെട്ട കുഞ്ഞികുമ്പ
പൊട്ടിക്കരയുന്നക്കുഞ്ഞന്താനൊ
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
കരെല്ല കരയല്ല കുഞ്ഞികുമ്പെ
ഒന്നിക്കിലാട മരിപ്പെനക്ക
എല്ലെങ്കിലാടച്ചെയിപ്പെനക്ക്21
കെട്ടതരിക്കെണം കുഞ്ഞിക്കുമ്പെ
നാളെത്തെപ്പുല്ല പുലരുന്നെരം
കഞ്ഞികടുമ്മയിപ്പെച്ചൊളണം22
പിന്നെയും പറയുന്ന് കുഞ്ഞിക്കണ്ണൻ [ 90 ] തിരുവെഅ്ത്ത് കൊണ്ടവന്ന നായിമ്മാറെ
നിങ്ങള് പൊയിനെ നായിമ്മാറെ
നാളത്തെപ്പുല്ല പുലരുന്നെരം 700
പടെക്കായിട്ട ഞാനങ്ങത്തിക്കൊളാം
പറത്താനം ചെന്ന പറഞ്ഞെക്കീനെ
കടുമ്മയിപ്പൊരുന്ന നായിമ്മാറ്
പെരിമ്പടക്കൊയിലൊത്ത ചെല്ലുന്നൊറ്
പറത്താനം ചെന്നപറയുന്നൊറ്
അരുളിച്ചെയ്തന്നെരം തമ്പുരായൻ
മടപ്പള്ളിത്തങ്ങള് കാരിയക്കാര
അഞ്ഞൂറകമ്പടി ചൊറ്റക്കാറെ
നാളെത്തെപ്പുല്ലപുലരുന്നെരം
ചന്നണമരകൂട്ടപ്പൊയ്യയില 710
പടക്കായിറ്റങ്ങത് പൊകവെണം
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറെ
നെരത്തിനത്തായം ചൊറുണ്ട
എല്ലറും കൊയിലൊത്തു കൂടിയെക്കണം
മടപ്പള്ളിത്തങ്ങള് കാരിയക്കാര
അരിയും ചെലവും കൊടുത്ത്യെക്കണം
നാളെത്തെപ്പുല്ല പുലരുന്നെരം
ആയിത (ആയുധ) കൊപ്പൊടെ പൊകവെണം
പടക്കൊപ്പനല്ലൊണൊരുക്കിക്കൊളീൻ
അരിയും ചെലവും ഒക്കെ ബാങ്ങിയൊറ് 720
കടുമ്മയിപ്പൊരുന്ന നായിമ്മാറ്
നെരത്തെ അത്തായം ചൊറു ഉണ്ടു
എല്ലാറും കൊയിലൊത്ത കൂടിയല്ലൊ
അന്ന കുളിച്ചും ബെയിച്ചു കൂടി
പിറ്റെന്നാപ്പുല്ല പുലരുന്നെരം
ആയിതക്കൊപ്പൊടെ ചൊകത്തൊടെ23
അഞ്ഞൂറകമ്പടിച്ചൊറ്റകാരും
മടപ്പള്ളിത്തങ്ങള് കാരിയക്കാരൻ
കടുമ്മയിപ്പൊരുന്ന നായിമ്മാറ്
അന്നടത്താലെ നടക്കുന്നൊറ് 730
ചന്നണമരകൂട്ടപ്പൊയ്യയില്
പൊയ്യയിലങ്ങിനെ ചെല്ലുന്നൊറ്
തെക്ക തിരുനുമ്പ കുഞ്ഞിക്കണ്ണൻ
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞിക്കുമ്പെ
കുഞ്ഞി കടുമ്മയിത്തായെ ഞാക്ക്
കടുമ്മയിക്കഞ്ഞി കൊടുത്തബള്
കടുമ്മയിക്കഞ്ഞി കയിഞ്ഞബറ് [ 91 ] പറയുന്നുണ്ടൊമന കുഞ്ഞിക്കുമ്പ
കെട്ടതരിക്കെണന്നിങ്ങള് ബന്തു 740
ചന്നണമരക്കൂട്ടപൊയ്യയില
നിങ്ങളിവിടെ മരിച്ചെങ്കിലും
ഞാനിപ്പളെങ്ങനെയറിഞ്ഞൊളണ്ടും
ചന്നണമരകൂട്ടപ്പൊയ്യയെന്ന്
പൊയ്യ എന്നും ഞാനൊ കെട്ടിറ്റുണ്ടു
ഞാനപ്പൊയ്യിയ പൊയി കണ്ടിറ്റില്ല
നിങ്ങളവിടെ മരിച്ചൊണ്ടാല്
എങ്ങനെ കണ്ടതിരിക്കും ഞാനൊ
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
ഓന്റെ ചെറുവെരക്കപ്പൊമ്മൊതിരം 750
ഓളെ ചെറുവെരക്കൂരിയിട്ട
ഓളെ ചെറുവെരക്കപ്പൊമ്മൊതിരം
ഓന്റെ ചെറുവെരക്കൂരിയിട്ട
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
കെട്ട തരിക്കെണം കുഞ്ഞിക്കുമ്പെ
ഞാനൊ അവിടെ മരിച്ചെങ്കില്
എന്റെ ചവ ആനക്കുഞ്ഞിക്കുമ്പെ
തെക്ക തിരുനുമ്പിലെത്തിക്കെണം
നീ ഇന്നത്തന്നെയെല്ലാനൂഞ്ഞനെ
കുന്നുമ്മലെ വീട്ടിലും പാറ്ക്കണ്ട 760
തെക്കെതിരുനുമ്പപ്പെറ്റമ്മയും
നീയും കൂടിയാനെന്റെക്കുഞ്ഞിക്കുമ്പെ
തെക്കതിരുനുമ്പ്പ്പാറത്തൊളെ
നിങ്ങക്കൊടയതക്കുഞ്ഞിക്കുമ്പെ
എന്റെ അനിയെനെന്റെ കുഞ്ഞിക്കെളു
നിങ്ങക്കൊടയത കുഞ്ഞിക്കെളു
തെക്കതിരുനുമ്പ കണ്ണനു ആന്
ചാത്തിര പറഞ്ഞൊണ്ടും പൊരുന്നൊറ്
അന്നടത്താലെ നടന്നവറ് 770
ചന്നണമരകൂട്ടപ്പൊയ്യയില്
പൊയ്യയിലങ്ങനെ ചെല്ലുന്നല്ലെ
പെരിമ്പടക്കൊയിലവാണ തമ്പുരാനൊ
വെള്ളാനക്കെഴുത്തെറിപ്പന്നിനൊറ്24
കണ്ണനക്കണ്ടിറ്റ കാണാഉമ്മം
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
മടപ്പള്ളിത്തങ്ങള് കാരിയക്കാര
അഞ്ഞൂറകമ്പടിച്ചൊറ്റകാറെ
നറച്ചവെടി എല്ലാം ബെച്ചൂടിനെ
നറച്ചവെടി എല്ലം വെക്കുന്നൊറ് 780 [ 92 ] കീഅയിന്ന വന്നുള്ള നായരക്ക്
വെച്ചവെടിയൊന്നും കൊണ്ടില്ലല്ലൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
മടപ്പള്ളിത്തങ്ങള് ക്കാരിയക്കാര
അഞ്ഞൂറകമ്പടിച്ചൊറ്റകാറെ
കീഅയിന്ന വന്നുള്ള നായരൊട്
നായരൊടകൊണ്ടപ്പൊയിതൊളീനെ
നായരൊടകൊണ്ടപ്പൊയിതവറ്
നെരം ബെളുക്കുമ്മം പൊയിതൊണ്ടിറ്റ്
നെരമൊട്ടന്തിമൊന്തിയാവൊളവും 790
നായരൊട് കൊണ്ടപ്പൊയിതൊണ്ടിറ്റ്
അഞ്ഞൂറകമ്പടിച്ചൊറ്റകാറ
ഒക്കയും കൊത്തിയൊടുക്കി കണ്ണൻ
പെരിമ്പടകൊയിലവാണ തമ്പുരാനൊ
കണ്ണാലെ കണ്ടിനത്തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
മടപ്പള്ളിത്തങ്ങള് കാരിയക്കാരാ
കീ അയിന്ന വന്നുള്ള നായരാന്
എന്തകളിയാന് കളിക്കുന്നത്
മായക്കളിയൊ കളിക്കുന്നത് 800
കീഅയിന്ന വന്നുള്ള നായരൊട
എണക്കം പറയണം കാരിയക്കാര
ഉടനെ പറഞ്ഞല്ലൊ കാരിയക്കാരൻ
കീഅയിന്നവന്നുള്ള നായരെകെക്ക്
തമ്പുരാനരുളിച്ചെയിതൂട്ടിന്ന
നിന്നൊടിണക്കം പറവാനും
ഉടനെ പറഞ്ഞൂട്ട കുഞ്ഞിക്കണ്ണൻ
മടപ്പള്ളിത്തങ്ങള് കാരിയക്കാര
ഞാനൊ ഇവിടെ മരിച്ചെങ്കിലും
എണക്ക പറയുഒഞാങ്കാരിയക്കാര 810
മെയിയും കയ്യിയും തളന്നെനക്ക്
പെരിമ്പടക്കൊയില് വാണ തമ്പുരാന്റെ
ആനനടനാലും കൊത്തണ്ടീനും
കൂടിയെങ്കിലാഅട്ടെ കാരിയക്കാര
കടുമ്മയിപ്പൊരുന്ന കാരിയക്കാരൻ
തിരൂള്ളത്തികൊണ്ട്വൊയികെപ്പിക്ക്ന്ന
അത്തുരം വാക്കകെട്ട തമ്പുരാനൊ
വെള്ളാനക്കഴുത്ത മടക്കപ്പൊന്ന്
അന്ന കുളിച്ചും പെയിച്ചും കൂട്ടി 820
തെക്ക തിരുനുമ്പ കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതിയും [ 93 ] കടുമ്മയിപ്പൊരുന്നു കുഞ്ഞങ്ങള്
കുന്നമ്മലെ വീട്ടിന്ന ചെല്ലുന്നെരം
ചൊതിക്കുന്നന്നെരം കുഞ്ഞികുമ്പ
തെക്ക തിരുനുമ്പിലെന്റെ ബന്തു
നിങ്ങളുഞ്ചൊരയിക്കുളിച്ചീക്കിന
ഉറുമ്മിയും ചൊരയിക്കുളിച്ചീക്കിന്
ഉടനെ പറയുന്ന് കുഞ്ഞിക്കണ്ണൻ
വെള്ള ഈട കാച്ചിയെടത്തില്ലെ കുഞ്ഞ 830
വെള്ള ഈടക്കാച്ചിയെടത്തുണ്ടബന്തു
തെക്ക തിരുനുമ്പ കണ്ണനു ആന്
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതിയും
വെകം കടുമ്മയിക്കുളിക്കുന്നൊറ്
അത്തായം ചൊറ കയിച്ചവറ്
അന്ന കുളിച്ചും ബെയിച്ചും കൂടി
അങ്ങിനെ ആട ഇരിക്കുന്നെരം
പെരിമ്പടക്കൊയില് വാണ തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ 840
മടപ്പള്ളിത്തങ്ങള് കാരിയക്കാര
കീഅയിന്നവന്നുള്ള നായരാന്
എന്ത കളിയാന് കളിക്കുന്നത്
മായക്കളിയൊ കളിക്കുന്നത്
നായരൊടൊട്ടും കൊത ഇല്ലല്ലൊ
വെഗം കടുമ്മയിക്കാരിയക്കാര
തിരുവെഅത്തൊല എയുതുക വെണം
കീഅയിന്ന വന്നുള്ളനായരക്ക് 850
തിരുവെഴുത്തൊല കൊടുത്തൂടണം
നാളെത്തെപ്പുല്ല പുലരുന്നെരം
ചന്നണമരക്കൂട്ടപ്പൊയ്യയില്
പടക്കായിട്ടങ്ങ് വെരഅ25 വെണം
തിരുവെഅത്തൊല എഅ്ത്‌ന്നല്ലെ
നായിമ്മാറെലൊല കൊടുക്കുന്നല്ലെ
പറയുന്നുണ്ടന്നെരം കാരിയക്കാരൻ
കടുമ്മയിപ്പൊകണന്നായിമ്മാറെ
കുന്നുമ്മലെ വീട്ടിന്ന പൊകവെണം
കീഅയിന്ന വന്നുള്ള നായരക്ക് 860
നായർക്കും കൊണ്ടക്കൊടത്ത്യെക്കിനെ
പിന്നെയും അരുളിച്ചെയ്തുടന്ന്
മടപ്പള്ളിത്തങ്ങള് കാരിയക്കാര
എന്തെല്ലാം വെണ്ട്വെന്റെ കാരിയക്കാര
നാളെത്തയിപ്പുല്ല പുലരുന്നെരം
അഞ്ഞൂറകമ്പടിച്ചൊറ്റുകാറും [ 94 ] നീയും കൂടിയാനെന്റെ കാരിയക്കാര
ചന്നണമരക്കൂട്ടപ്പൊയ്യയില്
നമ്മക്ക് കടുമ്മയിപ്പൊകവെണം
പടക്കൊപ്പ നല്ലൊണം കൂട്ടിക്കൊളെ 870
കാടറ് കുറച്ച്യപ്പണിക്കമ്മാറ
കടുമ്മയിത്തെടി വരുത്തിക്കെണം
ചന്നണമരക്കൂട്ടപ്പൊയ്യയില്
തീയമ്പും കൊണ്ടൊറ നിത്തിക്കെണം
അന്ന കുളിച്ചും ബെയിച്ചും കൂടി
പിറ്റെന്നാപ്പുല്ല പുലരുന്നെരം
തെക്കതിരുനുമ്പ കുഞ്ഞിക്കണ്ണൻ
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞിക്കുമ്പെ
കുഞ്ഞി കടുമ്മയിത്താ എനക്ക് 880
പറയുന്നുണ്ടന്നെരം കുഞ്ഞിക്കുമ്പ
ഊയിഅറവൂല എന്റെ ബന്തു
ചന്നണമരക്കൂട്ടപ്പൊയ്യയില
പടക്കായിറ്റെല്ലെ നിങ്ങൾ പൊഉന്നത്
ഞാനിപ്പളെന്തെല്ലാം വെണ്ടും ബന്തു
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞിക്കുമ്പ
ചന്നണമരക്കൂട്ടപ്പൊയ്യയില്
ഞാനൊ പടക്കായി പൊയൊണ്ടാല്
ഞാനൊ അവിട മരിച്ചെങ്കിലും 890
എന്റെ ചവ ആനെ കുഞ്ഞിക്കുമ്പെ
തെക്കതിരുനുമ്പിലെത്തിക്കെണെ
പറഞ്ഞിറ്റനിക്കുആനെടഉഇല്ല
ഞാനൊ കടുമ്മയിപ്പൊട്ടെക്കുഞ്ഞനെ
തെക്ക തിരുനുമ്പ കണ്ണനു ആന്
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതിയും
ചാത്തിര പറഞ്ഞൊണ്ടും പൊരുന്നൊറ്
അന്നടത്താലെ നടന്നവറ്
പൊയ്യയിലങ്ങനെ ചെല്ലുന്നെരം
അഞ്ഞൂറകമ്പടിച്ചൊറ്റുകാറും 900
പെരിമ്പടക്കൊയിലവാണ തമ്പുരാനും
പൊയ്യയിലങ്ങനെ കുടീക്കിന്
പെരിമ്പടക്കൊയില വാണ തമ്പുരാനൊ
വെള്ളാനക്കഴുത്തെരി കൂടിക്കിന്
അന്നെരം ചെന്നുഅല്ലൊ കുഞ്ഞങ്ങള്
കണ്ണാലെ കണ്ടീന തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ [ 95 ] മടപ്പള്ളിത്തങ്ങള് കാരിയക്കാര
നിറച്ചവെടി എല്ലം വെച്ചൂടിനെ
നറച്ചവെടി എല്ലം വെക്കുന്നൊറ് 910
വെച്ചവെടിയൊന്നും കൊണ്ടില്ലല്ലൊ
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണ പൊന്ന ചങ്ങാതി
നമ്മളെ നല്ലതും ബന്നിവിട
താന്താനത്താന്താറ് ചരയിക്കെണെ
ഞാനൊ ഇവിട മരിച്ചെങ്കിലും
സങ്കട ഇല്ല എനക്ക് കണ്ണ
നീയൊ മരിക്കല്ല കുഞ്ഞിക്കണ്ണ
ഞാനൊ ഇവിട മരിച്ചെങ്കിലും
തെക്കതിരുനുമ്പപ്പെറ്റമൊട് 920
വറത്താനം ചെന്നപറഞ്ഞ്യെക്കണെ
അഞ്ഞൂറകമ്പടിച്ചൊറ്റുകാറും
കീ അയിന്നവന്നുള്ള കുഞ്ഞങ്ങളും
എല്ലാറും കൂടിപ്പൊയിതങ്ങനെ
നെരംവെളുക്കുമ്മം പൊയിതൊണ്ടിറ്റ്
നെരമൊട്ടന്തിമൊന്തിയാവൊള്ളം
തമ്മലിക്കൊണ്ടപ്പൊയിതബറ്
പെരിമ്പടക്കൊയിലബാണെ തമ്പുരാന്റെ
അഞ്ഞൂറകമ്പടിനായരെയും
ഒക്കെയും കൊത്തിയൊടുക്കി26 കണ്ണൻ 930
കാടറ് കറിച്ച്യപ്പണിക്കമ്മാറ്
ഒക്കെയും കൊത്തിയൊരുക്കി കണ്ണൻ
തെക്ക തിരുനുമ്പ് കണ്ണനാന്
കരിങ്കണ്ണും ചൊരമറിഞ്ഞിക്കിന
കരിന്തൊട രണ്ടും ബെറച്ചിക്കിന്
പെരിമ്പടകൊയില വാണെ തമ്പുരാന്റെ
ആന നടനാലും കൊത്തി കണ്ണൻ
നടനാലും കൊത്തിയൊന്തൂണുമിട്ട
തുമ്പിക്കയിക്കൊത്തിപ്പളയും തട്ടി
കതിരൂക്കാടങ്കണ്ണമ്പൊന്നചങ്ങാതി 940
പാഞ്ഞിവീണ ചെല്ലുന്ന പൊന്നചങ്ങാതി
തെക്ക തിരുനുമ്പ് കണ്ണനാന്
കലകം മുഴുത്തൊന്റെ കണ്ണും ചൊന്ന
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതിന്
ചങ്ങാതിനെയും കൊത്തിക്കൊന്ന കണ്ണൻ
നെരമൊട്ടന്തിമൊന്തിയായത്തിരെ
പെരിമ്പടകൊയിലവാണ തമ്പുരാനൊ
തമ്പുരാന്റാളൊക്കൊയിഞ്ഞും പൊയി [ 96 ] തിരുമുകം പാടിന27 തമ്പുരാന്
തിരുക്കണ്ണും ചൊര കലങ്ങീക്കിന 950
കാലനടമ്മലെഴുന്നുള്ളത്തം
നെരമൊട്ടന്തി മൊന്തിയായനെരം
തെക്ക തിരുനുമ്പ കുഞ്ഞിക്കണ്ണൻ
വിളിച്ചിപറയിന്ന കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണപൊന്ന ചങ്ങാതി
നെരമൊട്ടന്തിമൊന്തിയായി കണ്ണ
നമ്മള് കടുമ്മയി പൊഅ കണ്ണ
കണ്ണനെ ഒരുത്തെലും കാണിന്ന്‌ല്ല
ചങ്ങാതിനെ നൊക്കി നടന്ന കണ്ണൻ
ചങ്ങാതിനെ കണ്ണാലെ കണ്ട കണ്ണൻ 960
ചങ്ങാതിനെ കണ്ണാലെ കാണുന്നെരം
നിന്ന നീനിലം കൊള്ളെ വീണൂട്ന്ന്
ഊ അറവൂല പൊന്ന ചങ്ങാതി
അറവൂല കൊത്തിയല്ലൊ പൊന്നചങ്ങാതി
ഞാനിപ്പളെന്തെല്ലം ബെണ്ടും കുഞ്ഞ
ഞാനെനി എന്തിന പൊഉന്നത്
തെക്ക തിരുനുമ്പ പെറ്റമ്മക്ക്
ഞാനെന്നങ്ങളെളാരികെളിയെ ഉള്ളു
നീയെന്നു ചെല്ലും കെതിയമ്മക്ക
എനക്കമ്മ കഞ്ഞി ബെളമ്പും മുന്നെ 970
നിനക്കമ്മ കഞ്ഞി ബെളമ്പ്യെക്കണ്ടെ
എന്നെല്ലെനക്ക തരുയെന്റമ്മ
തെക്ക തിരുനുമ്പ പെറ്റമ്മ്യൊട്
എന്തൊരിമാന പറഞ്ഞൊളണ്ടും
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതീന്റെ
തലയും എടുത്ത മടിയിൽ വെച്ചി
കുഞ്ഞങ്കരഞ്ഞും പറകയും
തന്റെ ഉറുമ്മി എടുത്ത കണ്ണൻ
കുഞ്ഞിക്കഴുത്തിനുറുമ്മിവെച്ചി
കണ്ണനും ആട മരിച്ചീത്തിരെ 980
നെരമൊട്ടന്തിമൊന്തിയായത്തിരെ
കുന്നമ്മലൊമനകുഞ്ഞികുമ്പ
നെരത്തെ നല്ലത്തായം ചൊറും വെച്ചി
ബന്തുവരുന്ന വരവും നൊക്കി
നാലാമതുമ്മലെ തിണ്ടുമ്മലെ
ബന്തുവിന നൊക്കി ഇരിക്കുന്നൊള്
അങ്ങനെ അവിടെ ഇരിക്കുന്നെരം
അന്തിവിളക്കിന നെരമായി
അന്തിവിളക്കാട വെച്ചിക്കുഞ്ഞൻ [ 97 ] അങ്ങനെ ആട ഇരിക്കുന്നെരം 990
ബന്തു അതങ്ങിനെ വന്നതു ഇല്ല
നാനായികൊള്ളുനെലവെളക്ക്
വെളുക്കുന്നെറത്തിയങ്ങനെ കത്തിച്ചൊള്
പടിഞ്ഞാറ്റെക്കൊണ്ടയാടത്തൂക്കുന്നെല്ലെ
അത്തായം ചൊറു ബെളമ്പന്നൊള്
അമ്മക്ക ചൊറു കൊടുക്കുന്നല്ലെ
അത്തായം ചൊറും ബെയിച്ചൊണ്ടമ്മ
അമ്മെനത്തെക്കിനെ കൂട്ടുന്നൊള്
അമ്മയവിട ഒറങ്ങുന്നെരം
പാതിലടച്ചൊക്കപ്പൂട്ടുന്നൊള്28 1000
ചങ്ങല വട്ടയും കത്തിച്ചിറ്റ്
പടിക്കലും വന്നാട നിന്ന കുഞ്ഞൻ
പാതിലരകൊണ്ടും ചാരിയൊള്
തന്റെ മനത്തുക്കുടി കൂടുന്ന
അയ്യൊ പടച്ചൊനെ തമ്പുരാനെ
ചന്നണമരക്കൂട്ടപൊയ്യയെന്നും
പൊയ്യ എന്നും ഞാനൊ കെട്ടിറ്റുണ്ടു
എനക്കപ്പൊയിയയറിഞ്ഞും കൂട
നിങ്ങളുടെയത തമ്പുരാനെ
എന്ന് നിനച്ചി നടന്നവള് 1010
ചന്നണമരകൂട്ടപ്പൊയ്യയില്
പൊയ്യയിച്ചെന്നൊള് നൊക്കുന്നെരം
ഇത്തിരനല്ല വിശയമില്ല
ബന്തുവിനെ നൊക്കി നടക്കുന്നൊള്
കുഞ്ഞങ്ങളെ കണ്ണാലെ കണ്ടവള്
പൊട്ടിക്കരയിന്നക്കുഞ്ഞിക്കുമ്പ
പറയാന്തുടങ്ങ്ന്ന് കുഞ്ഞന്താനൊ
ഊയി അറവൂല എന്റെ ബന്തു
പറണ്ടും29 പറഞ്ഞില്ല ഞാനൊ ബന്തു 1020
ഞാനൊ മുതലായിറ്റാഉന്നത്
നിങ്ങളെയത്തമ്പുരാങ്കൊല്ലുമെന്നും
വെലക്കിയ നിങ്ങള് കെട്ടില്ലല്ലൊ
ഞാനിപ്പളെന്തെല്ലം പെണ്ടും30 ബന്തു
നിങ്ങളിപ്പെണ്ണൊട് പറഞ്ഞൊണ്ടിന്
നിങ്ങളിവിട മരിച്ചൊണ്ടാല്
നിങ്ങളെ ചവ ഇന്നല്ലെ ആഉന്നത്
തെക്ക തിരുനുമ്പിലെത്തിക്ക്വാനും
ഞാനിപ്പളെന്തെല്ലം ബെണ്ടും ബന്തു
നട്ട് നട്ടുള്ളൊരി പാതിരാക്ക്
എത് പുറം കൊള്ളച്ചെല്ലെണ്ടത് 1030 [ 98 ] തന്റെ മനസ്സില് നിനക്കുന്നൊള്
നിങ്ങളുടെയ തമ്പുരാനെ
അന്നടത്താലെ നടക്കുന്നൊളും
തായെത്തെരുവിന ചെല്ലുന്നെരം
പാതിലടെച്ചൊക്കപ്പൂട്ടിക്കിന്
വാത്ക്ക് ചെന്നും ബിളിച്ചി കുഞ്ഞൻ
മറുബിളികെട്ടൊണ്ടച്ചാലിയാറ്
നട്ട് നട്ടുള്ളൊരി പാതിരാക്ക്
ചാമണ്ടി കെട്ട്ന്ന പാതിരാക്ക് 1040
ആരാന് പാത്ക്ക വിളിക്കുന്നത്
ഉടനെ പറയുന്നക്കുഞ്ഞിക്കുമ്പ
ഞാനല്ലെ ഞാനല്ലെ ചാലിയറെ
കുന്നമ്മലെ വീട്ടിലെക്കുമ്പ ഞാനൊ
അത്തുരം കെട്ടുള്ള ചാലിയറ്
വാതില് തട്ടിത്തുറന്നവറ്
ചൊതിക്കുന്നന്നെരം ചാലിയറ്
കുന്നമ്മലൊമനക്കുമ്പക്കുഞ്ഞ
നട്ട്നട്ടുള്ളൊരി പാതിരാക്ക്
എന്ത് മുതലായിപ്പൊന്നത് കുഞ്ഞ 1050
പറയാന്തുടങ്ങന്ന് കുഞ്ഞിക്കുമ്പ
തായെ തെരുഅത്തെ ചാലിയറെ
തെക്ക് തിരുനുമ്പിലെന്റെ ബന്തു
ചന്നണമരക്കൂട്ടപ്പൊയ്യയില്
ബന്തുപടെക്കായിപ്പന്നൊണ്ടിറ്റ്
ബന്തു അവിടെ മരിച്ചും പൊയി
നിങ്ങളെ മനസ്സൊന്നൊടുണ്ടെങ്കില്
എന്റൊടി ഒപ്പരം പൊര്അവെണം
ചന്നണമരകൂട്ടപ്പൊയ്യയിന്ന്
ബന്തുന എടുത്തിറ്റും കൊണ്ടു പൊഅ്ണം 1060
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതിയും
കുഞ്ഞനുആട മരിച്ചീക്കിന്
കുഞ്ഞനെയും നിങ്ങളെടുക്കവെണം
എന്റൊടി ഒപ്പരം പൊരഅ്‌വെണം
ഉടനെ പറയുന്നച്ചാലിയറ്
കുന്നമ്മലൊമനകുഞ്ഞിക്കുമ്പെ
നട്ട്നട്ടുള്ളൊരി പാതിരാക്ക്
ചന്നണമരക്കൂട്ടപ്പൊയ്യയില്
ചവം തിന്നിക്കണ്ടൊം ബെരുന്നെടല്
ഞാളൊട്ടും ചെമ്മത്ത് പൊര്അ് ഇല്ല 1070
അത്തുരം ബാക്കൊള് കെക്കുന്നെരം
പൊട്ടിക്കരയിന്നക്കുഞ്ഞന്താനൊ [ 99 ] കെട്ട തരിക്കെണഞ്ചാലിയറെ
നിങ്ങക്കൂല്ലെയമ്മയും പെങ്ങമാറും
എന്റൊടി ഒപ്പരം പൊരഅവെണം
എന്റൊടി ഒപ്പരം പൊന്നൊണ്ടാല്
എന്റെ കഴുത്തിലെപ്പുല്ലൂരിയൊ
പുല്ലൂരിക്കൊയ തരുവഞ്ഞാനൊ
പിന്നെയും കെക്കണം ചാലിയറെ
ബന്തുന്റെ അരയിലെ പൊന്തുടരു 1080
അതുഉ കയച്ചി തരുഅനെല്ലൊ
ബന്തുന്റെ വലംകയ്യിക്കിട്ടെ വള
രാമായണം ഭാരതം കൊത്തിയവള
അതുഉം കയിച്ചി തരുവഞാനൊ
കൊത്തിച്ച കത്തിയും പൊഞ്ചങ്ങല
അതുഉ എടുത്ത തരിയഞ്ഞാനൊ
ഇരിപത്തരണ്ടെണ്ണം ചാലിയാറെ
എന്റൊടിഒപ്പരം പൊര്അ്‌വെണം
അത്തുരം കെട്ടുള്ള ചാലിയറ്
ഇരിപത്തരണ്ടെണ്ണം ചാലിയറും 1090
കടുമ്മയിക്കീഞ്ഞി പൊറപ്പാടായി
കുന്നമ്മലൊമനകുമ്പക്കുഞ്ഞൻ
ചാലിയറെയും കൂട്ടിപ്പൊരുന്നൊള്
ചന്നണമരക്കൂട്ടപ്പൊയ്യയില്
പൊയ്യയിലങ്ങനെ വന്നബറ്
തെക്കതിരുനുമ്പ കണ്ണനെയും
കതിരൂക്കാടങ്കുഞ്ഞികണ്ണനെയും
പറം കെട്ടീറ്റല്ലെ എടുപ്പിക്കുന്ന
വെകം കടുമ്മയി കൊണ്ടു പൊരുന്ന
കുന്നുമ്മലെ വീട്ടിന്ന വന്നവള് 1100
പറയുന്നുണ്ടൊമനക്കുഞ്ഞികുമ്പ
കുന്നുമ്മലൊമനപ്പെറ്റൊരമ്മെ
വെകം കടുമ്മയിപ്പൊരന്റെമ്മെ
എന്താനന്റൊമന കുഞ്ഞികുമ്പെ
വറത്താനം പൊലെ പറഞ്ഞി കുഞ്ഞൻ
ഉടനെ പറഞ്ഞല്ലൊപ്പെറ്റൊരമ്മ
നിനക്കതെളിയട്ടെ പൊന്നമളെ
ആഉന്നതഞ്ചും ബെലക്കി ഞാനൊ
ബെലക്കിയതും നീയൊ കെട്ടില്ലല്ലൊ
ഒന്നും പറയെണ്ട പെറ്റൊരമ്മെ 1110
പറഞ്ഞിറ്റ നിപ്പാനെടഉ ഇല്ല
വെഗം കടുമ്മയിപ്പൊരന്റെമ്മെ
കടുമ്മയി കീഞ്ഞി പുറപ്പാടായി [ 100 ] പാതിലടച്ചൊക്കപ്പൂട്ടിയൊല്
അന്നടത്താലെ നടക്കുന്നൊറ്
തെക്ക തിരുനുമ്പ ചെല്ലുന്നെരം
പൂഅനെളം കൊയി കൂയിക്കിന
വാത്ക്കചെന്ന് വിളിക്കുന്നൊള്
തെക്ക് തിരുനുമ്പിപ്പെറ്റൊരമ്മെ
വാതില് തുറക്കെന്റെ പ്പെറ്റൊരമ്മെ 1120
വാതില തട്ടി തുറന്നൊണ്ടമ്മ
ഇപ്പൊറം പൊറംപാകം കീഞ്ഞി വന്ന്31
ഇപ്പൊറം പൊറംപാകം കീയുന്നരം
ഇത്തിര നല്ല വിഷയ ഇല്ല
അയ്യം ബിളി കെട്ടിറ്റെത്തി കുഞ്ഞൻ
കുന്നമ്മലൊമനക്കുഞ്ഞികുമ്പ
വറത്താനം പൊലെ പറഞ്ഞികുമ്പ
തെക്ക് തിരുനുമ്പ കുഞ്ഞിക്കെളു
എടഉം വലഉള്ള നായിമ്മാറെ
കടുമ്മയിലിങ്ങ് വിളിച്ചിത്തിരെ 1130
തെക്ക തിരുനുമ്പക്കണ്ണനെയും
കതിരൂക്കാടങ്കുഞ്ഞിക്കണ്ണനെയും
ഈന്തും മുരിക്കുന്തടിയും കൂട്ടി
രണ്ടു ഉടന്തടി വെപ്പിക്കുന്ന
ചന്നണകൊണ്ട ചുടയിക്കുന്ന
രണ്ടിനെയും ചുട്ട ദയിപ്പിക്ക്ന്ന്
കുന്നമ്മലൊമനക്കുഞ്ഞികുമ്പ
കുഞ്ഞങ്കരകയും പറകയും
തെക്ക് തിരുനുമ്പിക്കുഞ്ഞിക്കെളു
തെക്ക് തിരുനുമ്പിലെട്ടനൊട് 1140
ആഉന്നതഞ്ചും വെലക്കീഞാനൊ
വെലക്കിയതിന്റെട്ടങ്കെട്ടതുമില്ല32
കുന്നമ്മലൊമനപ്പെറ്റമ്മെക്കും
എനക്കു ഒടയത നീയെകെളു
അതിന്ന മയക്കില്ലെന്റെട്ടത്ത്യമ്മെ
ഇച്ചിമനികൂട്ടിലുള്ള നാളിൽ
തെക്കെ തിരുനുമ്പിപ്പെറ്റമ്മക്കും
നിങ്ങക്കുടയതും ഞാനൊ തന്നെ
അങ്ങനെയവിടെയാടപ്പാറ്ത്തൊറ് [ 101 ] 4.പോകരുതോ

5.പെണ്ണുനോക്കി – പെണ്ണുതേടി.

6.ദീക്ഷ

7.യാത്ര

8.പോകുമ്പോൾ

9.കൈയുഴുത്തുപ്രതിയിൽ 'വീത്തും' എന്നതിനു മുകളിൽ വീത്തി
എന്നെഴുതിയിരിക്കുന്നു.

10.വെറ്റില

11.വർത്താനം എന്ന് രണ്ടിടത്തു കാണുന്നുണ്ട്. പകർത്തിയതിലുള്ള
നോട്ടപ്പിശകാവണം.

12.വന്നൊണ്ടിട്ട്

13.ചൂതിന്റെ മുന്നിൽ നിന്ന് എഴുന്നേറ്റെങ്കിൽ

14.ഈട – ഇവിടെ 'ഈ' എന്നേ എഴുതിയിട്ടുള്ളൂ. നോട്ടപ്പിശകാവണം

15.വായും കയ്യും സുഖം വരുത്തി

16.'താന്താനതഞാറ്' എന്നു കൈയുഴുത്തുപ്രതിയിൽ കാണുന്നത്
പകർത്തിയപ്പോഴുണ്ടായ തെറ്റാവണം.

17.വഴിയെ – പിന്നാലെ

18.ചാടിവീണു + അവർ

19.കൈയെഴുത്തു പ്രതിയിൽ 'പ'യ്ക്കു മുകളിലായി 'വ' എന്ന്
എഴുതിയിട്ടുണ്ട്.

20.കഴിഞ്ഞില്ലെങ്കിൽ

21.അല്ലെങ്കിൽ + അവിടെ + ജയിപ്പ്+ എനിക്ക്

22.വെച്ചുകൊള്ളണം

23 യോഗത്തോടെ

24.വന്നിന് + ഓറ് = അവർവന്നു

25.വരിക

26.കൈയെഴുത്തു പ്രതിയിൽ 'രു' തിരുത്തി 'ടു' ആക്കിയിരിക്കുന്നു.

27.വാടിന് = വാടുന്നു

28.വാതിൽ

29.പണ്ടും

30.വെണ്ടും

31.ഇപ്പുറം പുറം ഭാഗം ഇറങ്ങിവന്ന്

32.വിലക്കിയത് + ഇന്റെ (നിന്റെ) ഏട്ടൻ + കേട്ടതും ഇല്ല. [ 102 ] പുറമല വാഉന്ന (വാഴുന്ന) തമ്പുരാന്
എയാലക്കന്നും കറവൂള്ളത്
കാട്ടിലെ മലമ്പുലിപറ്റിത്തിന്ന്
ഒന്നെ ഒരു പയി ചെയിച്ചത്
നാനായികറക്കുന്ന കുമ്പച്ചിയൊ
പുറമാല വാഉന്ന തമ്പുരാനൊ
നിച്ചയിലും പാല് കുടിക്കുന്നത്
നിച്ചക്കണികാണും കുമ്പച്ചിയൊ
കുമ്പച്ചിനത്തന്നെയാകുന്നത്
മണ്ണ് വെച്ചിമണ്ണകത്താക്കിയൊറ് 10
കാട്ടില് മലംപുലി വന്നിറ്റാന്
അതിനെയും വന്നിട്ട് തിന്നപുലി
കണ്ണാലെ കണ്ടിന തമ്പുരാനൊ
തിരുമുകം(മുഖം)വാടിയല്ലൊ തമ്പുരാന്
തൃക്കണ്ണും ചൊരകലങ്ങിപൊയി
അരുളിച്ചെയ്തതന്നെരം തമ്പുരാനൊ
പയ്യം പെള്ള്യൊമനക്കുഞ്ഞിച്ചന്തു
കെട്ട തരിക്കെന്റെക്കാരിയക്കാര
പതിനായിരം നായരുണ്ടെനിക്ക്
പതിനെട്ടകാരിയക്കാറ ഉണ്ടെനക്ക് 20
എയാലക്കന്നും കറഉള്ളതു
കാട്ടില് മലംപുലി പറ്റിത്തിന്ന
ഒന്നെയൊരിപയി (പശു) ചെയിച്ചത
നാനായി കറക്കുന്ന കുമ്പച്ചിയൊ
നിച്ചയിലും പാല കുടിക്കുന്നത്
നിച്ചക്കണികാണും കുമ്പച്ചിയൊ
എച്ചിലത്തളിക്കുന്ന കുമ്പച്ചിയൊ
മണ്ണവെച്ച മണ്ണകത്താക്കി ഞാനൊ
കാട്ടിലെ മലപുലി പറ്റിത്തിന്ന
പതിനെട്ട കാരിയക്കാരെ കെക്കിൻ 30 [ 103 ] അരികൊണ്ടത്തിമ്മാനെ ചെയി ഉള്ളു1
ഉയിത (ഉചിതം) ഉള്ള നായരിന്നൊന്നു ഇല്ല
പയ്യമ്പെള്ളി ഒമന കുഞ്ഞിച്ചന്തു
പറയുന്നുണ്ടൊമന കുഞ്ഞിച്ചന്തു
ഓവാ പിറവും എന്റെ തമ്പുരാനെ
ഞാനെന്ത വെണ്ട്വന്റെ തമ്പുരാനെ
ഉടനെ അരുളിച്ചെയിതൂട്ടില്ലെ
പയ്യമ്പള്ള്യൊമന കുഞ്ഞിച്ചന്തു
നീയെന്റെ മുമ്പില് നിക്കണ്ടെടൊ
നിന്നെ എന്റെ കണ്ണകൊണ്ട കാണുഅ വെണ്ട 40
അത്തുരം കെട്ടുള്ള കുഞ്ഞിച്ചന്തു
മടക്കം തൊഅ്തി2 ഇല്ല കുഞ്ഞിച്ചന്തു
അന്നടത്താലെ നടന്നച്ചന്തു
ഞാലിക്കര വീട്ടിന്ന ചെല്ലുന്നല്ലെ
ഞാലിക്കര വീട്ടിനച്ചെല്ലും ചീത്
തന്റെ പടിഞ്ഞാറ്റെ കട്ടുമ്മല്
കട്ടുമ്മപ്പൊയി കിടക്കുന്നല്ലെ
പറയുന്നുണ്ടന്നെരം കുഞ്ഞിച്ചന്തു
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
കെട്ടതരിക്കെണം പൊന്നനിയ 50
നമ്മളെ പെറവുനല്ല തമ്പുരാന്
എന്നൊട നല്ലെ തിരൂള്ളക്കെട്
കടുമ്മയിപ്പൊട കുഞ്ഞിയമ്പറെ
തമ്പുരാന്റെ നെമം പൊയി കെട്ടിക്കൊള
പൂങ്കാവ്ക്കൊരനെന്ന നമ്പിയാറ്
പണ്ടെ കൊതിച്ചിന നമ്പിയാറ്
നമ്മളെ നെമം മുറിഞ്ഞൊണ്ടിറ്റ്
നമ്പിയാറ്ക്ക് നെമം പൊയി കെട്ടുആനും
കടുമ്മയിപ്പൊടെന്റെ കുഞ്ഞിയമ്പറെ
അത്തുരം വാക്കുകെട്ട കുഞ്ഞിയമ്പറ് 60
ഇരിപത്ത രണ്ടെണ്ണം നായിമ്മാറും
അന്നടത്താലെ നടക്കുന്നൊറ്
തൃക്കയിക്കുന്നിന ചെല്ലുന്നൊറ്
തിരുമെനി കണ്ടിറ്റ് കാണാഉമ്മം
അടിക്കും മുടിക്കും തിരുമെനിക്കും
വളരെക്കൈകൂട്ടിതൊഅ്ത് (തൊഴുത്) വറ്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
എന്തായിപ്പൊനെന്റെ കുഞ്ഞിയമ്പറെ
പയ്യമ്പെള്ള്യൊമന കുഞ്ഞിച്ചന്തു 70
ചന്തു എവിടത്തും കുഞ്ഞിയമ്പറെ [ 104 ] ചന്തുഉം ഞാനുമായിറ്റാന അമ്പറെ
കാരിയം പറഞ്ഞിചൊടിച്ചീന ഞാള്
ഉരിയാടാതെക്കീഞ്ഞി പൊയി ചന്തു
മടക്കം തൊഴിതില്ല കുഞ്ഞിച്ചന്തു
കെട്ട തരിക്കെന്റെ കുഞ്ഞിയമ്പറെ
എയാലക്കന്നും കറഊള്ളത്
കാട്ടില് മലംപുലി പറ്റിത്തിന്ന
പതിനായിരം നായരുണ്ടെനക്ക് 80
പതിനെട്ട കാരിയക്കാറുഉണ്ടു
അരിക്കൊണ്ട തിമ്മാനെ ചെയിയുള്ളു
ഉടനെ ഉണത്തിച്ച കുഞ്ഞിയമ്പറ്
ഓവാ പിറവും എന്റെ തമ്പുരാനെ
നീരാട്ട പള്ളികയിയെ വെണ്ടും
അമരത്തെ പക്കം കയിയവെണ്ടും
അത്തുരം വാക്ക്കെട്ട തമ്പുരാനൊ
അരുളിച്ചെയിയുന്നത്തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
നിന്റെ മനസ്സെന്നൊടുണ്ടെങ്കില് 90
നരിയാലയൊന്ന പണി തീരണം
കൂട്ടീല് നരി വീണ കാണണ്ടീനും
അയിപും ചിലവും4 കണക്കെന്റെ
ഉടനെ ഉണത്തിച്ചി കുഞ്ഞിയമ്പറ്
അത്തിരെ വെണ്ടുഒാളി തമ്പുരാനെ
പുറമല വാഉന്ന തമ്പുരാനൊ
നീരാട്ട പള്ളി കയിഞ്ഞത്തീരെ5
അമരത്തെ പക്കം കയിഞ്ഞത്തീരെ5
മടക്കം തൊഅ്തൊണ്ടും പൊന്ന് അമ്പറ്
ഞാലിക്കരെ വീട്ടിലെ കുഞ്ഞിയമ്പറും 100
ഇരിപത്തിരണ്ടെണ്ണം നായിമ്മാറും
അന്നടത്താലെ നടക്കുന്നൊറ്
തിരുഅങ്ങാട്ടന്ന മൊയിലൊത്താന്6
മൊയിലൊത്തിന്നങ്ങനെ ചെല്ലുന്നൊറ്
കുളിച്ചിനെയിയമൃത വെക്കുന്നൊറ്
അന്നടത്താലെ നടക്കുന്നൊറ്
തിരുവങ്ങാട്ടാറ്റ് പൊറം ചെന്നവറ്
പറയുന്നുണ്ടന്നെരം കുഞ്ഞിയമ്പറ്
ചന്തറൊത്ത ചന്തു നമ്പിയാറെ
കെട്ട തരിക്കെണം നമ്പിയാറെ 110
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
തിരുവങ്ങാട്ടായാരി7 മെലായാരി
ആയാരിനെ കൂട്ടിക്കൊണ്ടൊരണം [ 105 ] അത്തുരം വാക്ക്കെട്ട നമ്പിയാറ്
കടുമ്മയിപ്പൊരുന്ന നമ്പിയാറ്
ആയാരിന്റെ വീട്ടിന്നച്ചെല്ലുന്നല്ലെ
ആയാരിനെച്ചെന്നു വിളിക്കുന്നല്ലെ
ആയാരിനെയും കൂട്ടിപൊരുന്നല്ലെ
തിരുവങ്ങാട്ടാറെ പൊറം ചെല്ലുന്നല്ലെ
പറയുന്നുണ്ടൊമന കുഞ്ഞിയമ്പറ് 120
തിരുവങ്ങാട്ടാശാരി മെലായാരി
നിന്റെ മനസ്സെന്നൊടുണ്ടെങ്കില്
നരിയാലയൊന്ന് പണിതീരണം
നരിയാലെക്കും ദെശം കാണുകവെണം
നരിയാലെക്കും ദെശം നൊക്കുന്നൊറ്
മണത്തണച്ചപ്പാരാം ബാത്ക്കാല്
ആടെയൊരിയാലെക്ക ദെശം കണ്ട
തെക്കും വടക്കും കണക്കും വെച്ച
കെക്കും പടിഞ്ഞാറും കുറ്റിയിട്ട
ആശാരിനത്തന്നെ പറഞ്ഞയിച്ചി 130
പറയുന്നുണ്ടന്നെരം കുഞ്ഞിയമ്പറ്
ചന്തറൊത്തെച്ചന്തു നമ്പിയാറെ
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
മൌക്കാറെ കൂട്ടീറ്റ് കൊണ്ടവരണം
അത്തുരം വാക്കുകെട്ടെ നമ്പിയാറ്
കടുമ്മയിപ്പൊരുന്ന നമ്പിയാറ്
മൌക്കാറ കൂട്ടിയല്ലെ കൊണ്ടവരുന്ന
പറയുന്നുണ്ടന്നെരം കുഞ്ഞിയമ്പറ്
കെട്ട് തരിക്കെണം മൌക്കാറെന്നും
മലമ്മല പുത്തൻ ദൈവത്തിന്റെ 140
മര ഇട്ടെ കണ്ടി പൊടിക്കളത്ത്
പൊടിക്കളത്തന്ന് തന്നെയാകുന്നത്
ചാതിയെന്നും ചാതിചന്നണമെന്നും
ആയിനിയെന്നും പുളിന്തെക്കെന്നും
നാല കുറ്റി നല്ല മരം കൊത്തണം
ചന്തറൊത്തെച്ചന്തു നമ്പിയാറ്
മൌക്കാറെ കൂട്ടിയല്ലെ കൊണ്ടവരുന്ന
അന്നടത്താലെ നടക്കുന്നൊറ്
മലമ്മലപുത്ത ദൈവത്തിന്റെ
മര ഇട്ട കണ്ടി പൊടിക്കളത്ത് 150
പൊടിക്കളത്തങ്ങനെ ചെല്ലുന്നൊറ്
ആയിനിയെന്നും പുളിന്തെക്കെന്നും
ജാതിയെന്നും ജാതിചന്നണമെന്നും
നാല് കുറ്റി നല്ലമരം കൊത്തി [ 106 ] ആനെനെ കൂട്ടി വലിപ്പിക്ക്ന്ന്
കൈക്കാറെ കൂട്ടി തടമ്മൽവെച്ച്
വാളക്കാറെക്കൊണ്ട തണ്ടീരിക്ക്ന്ന്8
ഓടായിനക്കൂട്ടിപ്പണി തുടങ്ങി
പുളിത്തെക്ക് കൊണ്ടൊലടിയും പായി
ചാതിമരങ്കൊണ്ടെടക്കാലിട്ട് 160
ആയിനികൊണ്ടൊറയിയും തട്ടി
ചന്നണം കൊണ്ടൊറ മെപ്പാവിട്ട്
എടപ്പലെമ്മക്കള്ളന്നിപ്പിക്ക്ന്ന്
നരിയാലപ്പണിയൊക്കത്തീറ്ന്നാറെ
സമ്മാനം കൊടുത്തും പറഞ്ഞയച്ചി
നെരിമൊട്ടന്തിമൊന്തിയാഉന്നെരം
നടുക്കൂട്ടി നായിനെകെട്ടുന്നൊറ്
നായിന്റെക്കുന്നിക്കെല്ലാഉന്നത്
കുന്നീക്ക ചെരട്ട കടുപ്പിക്കുന്ന്
അയിയം വിളികൂട്ടി നായന്നെരം 170
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറും
ഇരിപത്തരണ്ടെണ്ണം നായിമ്മാറും
ഏയി വീട്ടിന്നപ്പറം കാവലായി
അങ്ങനെയൊരെയിദെതം (ദിവസം) പാറത്താറെ
നരിയും പുലിയൊന്നും കീഞ്ഞില്ലെലൊ
പറയുന്നണ്ടന്നെരം കുഞ്ഞിയമ്പറ്
ചന്തറൊത്തെ ചന്തു നമ്പിയാറെ
ഇതെല്ലാം എന്ത പുതുമയാന്
ഇന്നെക്കൊരെയി ദിവസായല്ലൊ
നമ്മളീടക്കാവലായി നിന്നൊണ്ടിറ്റ് 180
നരിയും പുലിയും ഒന്നും കീഞ്ഞില്ലല്ലൊ
ചന്തറൊത്തെ ചന്തു നമ്പിയാറെ
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
പുതുക്കുടിനെമനാം പാരിയെരയും9
മെയണ്ട ഉള്ള കണിയാനെയും
കടുമ്മയിക്കൂട്ടിയിക്കൊണ്ട വരണം
അന്നടത്താലെ നടക്കുന്നൊറ്
പുതുക്കുടി നെമനാം ബാരിയെറയും
മെയണ്ട ഉള്ള കണിയാനെയും
കടുമ്മയി കൂട്ടിയൊറ് കൊണ്ടം ബന്ന 190
മണത്തണച്ചപ്പാരാം ബാത്ക്കന്ന
നട്ടപിറത്തിയം10 ബെപ്പിക്കുന്ന
രണ്ടു ഒരി രാചി ബന്നുദിച്ചി
പറയുന്നുണ്ടന്നെരം ബാരിയറ്
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ [ 107 ] കെക്ക് പെരുമാള് തമ്പുരാന്റെ
തമ്പുരാന്റെ മുട്ടാനിക്കാണുന്നത്
ഉടനെ പറയുന്ന കുഞ്ഞിയമ്പറ്
പുതുക്കുടി നെമനാം ബാരിയറെ
കെക്ക് പെരുമാള് തമ്പുരാന്റെ 200
എടപഞ്ഞാറാതി പെരുക്കുന്നെരം
തമ്പുരാന്റുൽസ്സവം നാളു ആയിറ്റ്
ഇരിപത്തൊന്ന കാവ് വെള്ളിക്കാവ
അടിയാറ കൂട്ടി ഞാങ്കെട്ടിക്കുവൻ
എന്ന നിനച്ചൊന്ന പാരിവെക്കീൻ11
എന്ന നിനച്ചൊറ് പാരിവെച്ചി
തമ്പുരാനച്ചെമ്മെ തെളിഞ്ഞില്ലെലൊ
പിന്നെയും പറയുന്നപ്പാരിയറ്
ഞാലിക്കരെ വീട്ടിലെക്കുഞ്ഞിയമ്പറെ
തമ്പുരാനൊട്ടും തെളിഞ്ഞില്ലെലൊ 210
ഉടനെ പറയുന്ന കുഞ്ഞിയമ്പറ്
പുതുക്കുടി നെമനാം ബാരിയറെ
കെക്ക് പെരുമാള് തമ്പുരാന്റെ
തമ്പുരാന്റുത്സവം നാളു ആയിറ്റ്
ഇരിപത്തൊന്ന കാവ പൊങ്കാവാന്
അടിയാറ കൂട്ടിഞാങ്കെട്ടിക്കുവെൻ
എന്ന് നിനച്ചൊന്ന വാരിവെക്കിൻ
എന്ന നിനച്ചൊറ് പാരിവെച്ചി
തമ്പുരാന് ചെമ്മെ തെളിഞ്ഞില്ലെലൊ
പറയുന്നുണ്ടന്നെരം പാരിയറ് 220
ഞാലിക്കരെ വീട്ടിലെ കുഞ്ഞിയമ്പറെ
തമ്പുരാന തെന്നെ തെളിഞ്ഞില്ലെലൊ
പറയുന്നുണ്ടന്നെരം കുഞ്ഞിയമ്പറ്
പുതുക്കുടി നെമനാം വാരിയറെ
എന്നു ഒരിനെറീച്ച കലിപ്പിക്കെണം
കെക്ക് പെരുമാള് തമ്പുരാന്റെ
തമ്പുരാൻറുത്സവം നാളു ആയിറ്റ്
നരിയറ്ക്കൂട്ടിലെടുത്ത വെച്ചി
ആനെപ്പുറെ ഞാനെഴുന്നള്ളിക്കാം
എന്നു നിനച്ചൊന്ന് വാരിവെക്കീൻ 230
എന്നു നിനച്ചൊറ് വാരിപ്പെച്ചി
തമ്പുരാന് ചെമ്മെ തെളിഞ്ഞില്ലെലൊ
പറയുന്നുണ്ടന്നെരം വാരിയറ്
ഞാലിക്കര വീട്ടിലെക്കുഞ്ഞിയമ്പറെ
ഇതെല്ലാം എന്ത് പുതുമ്മമ്പറെ
തമ്പുരാന ചെമ്മെ തെളിഞ്ഞില്ലെലൊ [ 108 ] പമിശം മുടിഞ്ഞെല്ലെ കുഞ്ഞിയമ്പറെ
അത്തുരം വാക്കൊനൊക്കെക്കുന്നെരം
പൊട്ടിക്കരയിന്ന കുഞ്ഞിയമ്പറ്
ചന്തറൊത്തെ ചന്തു നമ്പിയാറ് 240
പറയുന്നുണ്ടന്നേരം നമ്പിയാറ്
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
കരല്ല കരല്ല കുഞ്ഞിയമ്പറെ
ഞാനൊരീനെറീച്ചാ കലിപ്പിക്കട്ടെ
കെക്ക് പെരുമാള് തമ്പുരാന്റെ
തമ്പുരാന്റുൽസ്സവം നാളു ആയിറ്റ്
ഇരിപത്തൊന്ന് കാവെളന്നീക്കാവ്
അടിയറ കൂട്ടി ഞാങ്കെട്ടിക്കുവൻ
എന്ന നിനച്ചൊറ് വാരിവെച്ചി
തമ്പുരാന നന്നത്തെളിഞ്ഞിക്കിന്ന് 250
അത്തുരം കെട്ടുള്ള കുഞ്ഞിയമ്പറ്
പുതുക്കുടി നെമനാം വാരിയറ്ക്കും
മെയണ്ടയുള്ള കണിയാനുമെ
സമ്മാനം എല്ലെ കൊടുക്കുന്നത്
കടുമ്മയിലൊറ്പ്പറഞ്ഞയച്ചി
നെരമൊട്ടന്തിമൊന്തിയാ ഉന്നെരം
നടുങ്കൂട്ടിൽ നായിന കൊണ്ടകെട്ടുന്നൊറ്
എടപ്പലമ്മക്കള്ള നിപ്പിക്കുന്ന
ഏയിവീട്ടിന്നപ്പുരം കാവലായി
നായിന്റെ അയ്യ വിളികെട്ടിറ്റ് 260
നെരമൊട്ടപാതിര ചെല്ലുമ്മം
വടക്കമ്മലമ്മലെ വമ്പുലിയും
തെക്കെമ്മലമ്മലെ നരിക്കിടാവും
രണ്ട മലമ്മന്നും കീഞ്ഞി നരി
രണ്ടും പടിഞ്ഞാറ ചാടിപ്പൊയി
നരിയാല കൊള്ളെയടുക്കുന്നെല്ലെ
ആലമൂന്നചെന്ന് ചൊയന്ന 12 പുലി
മൂന്ന് ചൊയന്നൊന്നടിച്ചി പുലി
പൊത്തനയൊരുത്തയിലിരുന്ന്13 പുലി
ആരെയൊരുത്തരക്കണ്ടില്ലെലൊ 270
പുലിരണ്ടും തിക്കിക്കടക്കുന്നെല്ലെ
പുലിരണ്ടും തിക്കിക്കടക്കുന്നെരം
എടപ്പലെമ്മന്ന് കള്ളന്തെറ്റിപ്പൊയി
ഒരി കൂട്ടിൽ രണ്ട് നരിയും വീണ്
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറും
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറും
ആറ്ത്ത് വിളിച്ചിറ്റബറുമെത്തി [ 109 ] നരിയാലയിച്ചെന്ന് നൊക്കുന്നെരം
ഇത്തിര നല്ലെ വിശയമില്ല
പറയിന്നിണ്ടന്നെരം കുഞ്ഞിയമ്പറ് 280
ചന്തറൊത്തെ ചന്തു നമ്പിയാറെ
പുറമല വാഉന്നെ തമ്പുരാന്
കടുമ്മയിലൊലയെഴുതുകവെണം
അത്തുരം വാക്ക് പറയൂഞ്ചീത്
കടുമ്മയിലൊലയെഴുതുന്നല്ലെ
നാലൊരം നല്ലൊരി നായരെല്
നായിമ്മാറെലൊല കൊടുത്തയച്ചി
കടുമ്മയിപ്പൊരുന്ന് നായിമ്മാറ്
തൃക്കയിക്കുന്നിന് പൊരുന്നൊറ്
തൃക്കയിക്കുന്നിനങ്ങെത്തുന്നെരം
നെരവും പുല്ലപുലന്നിക്കിന് 290
പുറമല വാഉന്നെ തമ്പുരാനൊ
പള്ളിക്കുറുപ്പിന്നെയിയിറ്റിറ്റ്
കതിരൊനക്കണ്ട് കയികൂപ്പുമ്മം
നാലൊളം നല്ലൊരി നായിമ്മാറ്
തമ്പുരാന്റെക്കൊണ്ടക്കൊടുക്കുന്നൊല
ഒലയും മാങ്ങീറ്റ് നൊക്കുന്നെരം
കനക്കത്തെളിഞ്ഞിനത്തമ്പുരാന്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
പതിനെട്ട നല്ലൊരി കാരിയക്കാറെ
പതിനായിരം നല്ലെ നായിമ്മാറെ 300
വറത്താനറിഞ്ഞൊയിങ്ങള് കാരിയക്കാറെ
മണത്തണച്ചപ്പാരം ബാത്ക്കല്
ഒരികൂട്ടിൽ രണ്ട് നരി വീണിന്
എനക്ക കടുമ്മയിപ്പൊക വേണം
എഴുന്നെള്ളത്തൊപ്പരം കീഞ്ഞൊളിനെ
പറഞ്ഞയപ്പായിലാഅ് ചെരുമ്മുന്നെ
എഴുന്നതിറുക്കയിക്കുന്നുമ്മന്നും
താണതിറുക്കയിക്കുന്നുമ്മന്നും
എഴുന്നെള്ളത്തല്ലെ പൊറപ്പെടുന്ന്
വെകം കടുമ്മയിലെഴുന്നെള്ള്ന്ന് 310
മണത്തണച്ചപ്പാരം ബാതുക്കല്
ചപ്പാരം ബാത്ക്കച്ചെല്ലൂഞ്ചീത്
പുറമല വാഴുന്ന തമ്പുരാനൊ
നരിയാലയിച്ചെന്ന് നൊക്ക്ന്നെരം
ഇത്തിര നല്ല വിശയമില്ല
അരുളിച്ചെയ്തതന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ [ 110 ] നിന്റെ മനസ്സെന്നൊടുണ്ടായിറ്റ്
കൂട്ടിൽ നരി വീണ് കണ്ട് ഞാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ 320
ഒന്നൂടീം കാണുവാനുണ്ടായിനും
അത്തുരം കെട്ടുള്ള കുഞ്ഞിയമ്പറ്
ചൊതിക്ക്ന്നൊമന കുഞ്ഞിയമ്പറ്
ഓവാ പിറവു ഓളി തമ്പുരാനെ
മറ്റെന്ത് കാമാന്തിരുമനസ്സ്
അത്തുരം കെട്ടുള്ള തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
നിന്റെ മനസ്സെന്നൊടുണ്ടെങ്കില്
നരിയങ്കം കൊത്തീറ്റ് കാണണ്ടീനും 330
നരിയങ്കം കൊത്തുന്ന നായിമ്മാർക്ക
കടുമ്മയിലൊലയെഴുത് നമ്പറെ
നാല് നാട്ടിലൊലയെഴുത് നമ്പറെ
അത്തുരം കെട്ടുള്ള കുഞ്ഞിയമ്പറ്
തിരുവെഴുത്തൊലയെഴുതുന്നല്ലെ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
നരിയങ്കം കൊത്തുന്ന നായരിക്ക്
നരിയങ്കം കൊത്തിച്ചെയിച്ചെങ്കില്
പതിനായിരം നെല്ലിന്റെ ചെമ്മക്കണ്ടം 340
ചെമ്മം കൊടുക്കുഞ്ഞാങ്കുഞ്ഞിയമ്പറെ
പതിനാല് കണ്ടിപ്പറമ്പു ആന്
ചെമ്മം കൊടുക്കാഞ്ഞാങ്കുഞ്ഞിയമ്പറെ
പതിനാല് ചെപ്പ ഞാന്നെടീറ്റുണ്ട്
പാതികൊടുക്കാഞ്ഞാങ്കുഞ്ഞിയമ്പറെ
തെക്കും പടക്കും കൊയിലൊള്ളത്
വടക്കെക്കൊയിലം കൊടുക്കാഞ്ഞാനൊ
പണ്ടണ്ണമ്മാറ് കാലം നെടിയ പൊന്ന്
പണ്ടെപയം പൊന്ന് കുഞ്ഞിയമ്പറെ
അതുയിന്ന് പാതികൊടുക്കുഞ്ഞാനൊ 350
എന്നെല്ലാം ഓലെലെഴുത് നമ്പറെ
അത്തുരം കെട്ടുള്ള കുഞ്ഞിയമ്പറ്
എന്നെല്ലാം ഓലിയിലെഴുതുന്നെല്ലെ
തിരുവെഴുത്തൊലയൊനെഴുതൂഞ്ചീത്
തമ്പുരാന്റെത്തന്നെ കൊടുത്തൊണ്ടെല്ലെ
തൃക്കയിവെളയാടീറ്റൊപ്പുമിട്ട്
നാലൊളം നല്ലൊരി നായരെല്
നാല് നാട്ടിലൊല കൊടുത്തയച്ചി [ 111 ] നാല് നാട്ടിലുള്ളൊരു നായിമ്മാറ്
തിരുവെഴുത്താരും പിടിച്ചില്ലെലൊ 360
നാല് നാട്ടിന്നൊല മടങ്ങി വന്ന്
അത്തരം കെട്ടുള്ള തമ്പുരാനൊ
തിരുമുകം ബാടിയെല്ലൊ തമ്പുരാന്
തിരുക്കണ്ണും ചൊരകലങ്ങീക്കിന്
നീരാട്ടപള്ളി കയിയിന്നില്ല
അമരെത്തപക്കം കയിയിന്നില്ല
ഒടനെയുണത്തിച്ചി കുഞ്ഞിയമ്പറ്
പുറമലെ വാഴുന്ന തമ്പുരാനെ
അമരെത്ത പക്കം കയിയെ വെണ്ടും 370
ഞാനൊരി നായരക്കണ്ടിറ്റുണ്ട്
അത്തുരം വാക്ക് കെട്ട തമ്പുരാനൊ
നീരാട്ട് പള്ളി കയിഞ്ഞത്തിരെ
അമരെത്തപക്കം കയിഞ്ഞൊള്ന്ന്
അരുളിച്ചെയിയിന്നത്തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
നരിയങ്കം കൊത്തുന്ന നായരാന്
എതൊരി നായര് കുഞ്ഞിയമ്പറെ
ഉടനെ ഉണത്തിച്ചി കുഞ്ഞിയമ്പറ്
ഓവാ പിറവുയെന്റെ തമ്പുരാനെ
കടത്തുവയിനാട്ട കരുവഞ്ചെരി 380
കരുവഞ്ചെരീല്ലത്തെ നായിമ്മാറ്
ഒരമ്മക്കൊമ്പത മക്കളൊല്
ഒമ്പതും നല്ല പട നായര്
ഞാലിക്കര വീട്ടിലെക്കുഞ്ഞ്യമ്പറെ
കരുവഞ്ചെരീല്ലത്തെ കുഞ്ഞക്ക്
തിരുവെഴുത്തൊലയെഴുത് നമ്പറെ
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പർ
തിരുവെഴുത്തൊലയെഴുതുന്നല്ലെ
ഓലെല് വാശങ്കെഴുതുന്നല്ലെ
മണത്തണച്ചപ്പാരം ബാത്ക്കല് 390
നരിയാലക്കൂട് പണി തീറ്ത്ത്
ഒരികൂട്ടിൽ രണ്ട് നരിയും ബീണ്
നരിയങ്കം കൊത്തുന്ന നായര്ക്ക്
നാല് നാട്ടിലൊലയെഴുതി ഞാനൊ
നാല് നാട്ടിന്നൊല മടങ്ങിവന്ന്
പിന്നെയും കെക്കണം കുഞ്ഞങ്ങളെ
നരിയങ്കം കൊത്തിച്ചെയിച്ചെങ്കില്
പതിനായിരം നെല്ലിന്റെ ചെമ്മക്കണ്ടം
ചെമ്മം തരുവാഞ്ഞാങ്കുഞ്ഞങ്ങളെ [ 112 ] പതിനാല് കണ്ടിപ്പറമ്പു ആന് 400
ചെമ്മം തരുവഞ്ഞാങ്കുഞ്ഞങ്ങളെ
പണ്ടണ്ണമ്മാറ് കാലം നെടിയ പൊന്ന്
പണ്ടെ പയമ്പൊന്ന് കുഞ്ഞങ്ങളെ
പാതിപകുത്ത് തരുവഞ്ഞാനൊ
തെക്കും വടക്കും കൊയില ഉള്ളത്
വടക്കെ കൊയില തെരുവഞ്ഞാനൊ
കണ്ടിക്കും മീത്തപ്പയനാടാന്14
പയനാടടക്കം തരുവഞ്ഞാനൊ
എന്നല്ലെ ഓലെലുഴുതുന്നത്
തൃക്കയിവിളയാടീറ്റൊപ്പുമിട്ട് 410
തമ്പുരാമ്മനസ്സില് നിരുപിക്ക്ന്ന്
ആരെലാനൊല കൊടുത്തൂടെണ്ടും
നായിമ്മാറെലൊല കൊടുത്തൂട്ടാല്
ചെരട്ടിക്കളെള്ളണ്ണിക്കയരു ഓല്
കെടാക്കളെലൊല കൊടുത്തൂട്ടാല്
ചുള്ളിയും ബടിയും കളിക്കുഒാല്
പട്ടമ്മാറെലൊല കൊടുത്തൂട്ടാല്
ഊട്ട്പൊരിനൊക്കിക്കയരുഒാല്
ചൊനൊറെലൊല കൊടുത്തൂട്ടാല്
നിച്ചെല് നിക്കാരം ചൊനൊറക്ക് 420
നിക്കാരം ചെല്ലി വയിയിപ്പൊകും15
പിന്നയാരെലൊല കൊടുത്തൂടെണ്ടും
ചെറുപ്പത്തിപ്പൊറ്റിയൊരാരിയത്തത്ത
തത്തെന്റെലൊല കൊടുത്തൂടണം
പൊങ്കൂട്ട്ത്തത്തെന്ന നൊക്കുന്നെരം
കൂട്ടിലത്തത്തെന കാമാനില്ല
ചെറുപ്പത്തിപ്പൊറ്റിയൊരാരിയത്തത്ത
തിരുവങ്ങാടാറ്റ് പറമ്പത്ത്ന്ന്
തത്തയെര കൊത്തിത്തിന്നുന്നെരം
പുറമല വാഉന്നെ തമ്പുരാനൊ 430
തിരുക്കയിമുട്ടി ബളിച്ചത്തിരെ
ചെറുപ്പത്തിപ്പൊറ്റിയൊരാരിയത്തത്ത
തൃക്കയിമുട്ടി വിളികെട്ടിറ്റ്
കൊത്തിയൊരെരയും പഅ്തിപ്പൊയി16
തത്ത പറന്നിറ്റും പൊരുന്നെല്ലെ
തമ്പുരാഞ്ചൊമലിപ്പൊയി വീണ് തത്ത
പറയുന്നുണ്ടന്നെരം ആരിയത്തത്ത
തൃക്കയിമുട്ടി വിളികെട്ടിറ്റ്
കൊത്തിയൊരെരയും പഅ്തിപ്പൊയി
എന്തിനായിറ്റെന്നെ വിളിച്ചുട്ടത് 440 [ 113 ] അരുളിച്ചെയ്തന്നെരം തമ്പുരാനൊ
മറ്റെതു അല്ല വിളിച്ചത് ഞാനൊ
തിരുവെഴുത്തുംകൊണ്ട് പൊണം തത്തെ
കടത്തുവയിനാട്ടൊളം പൊണം തത്തെ
തിരുവെഴുത്തും കൊണ്ട് നീ പോകുമ്മം
മൊളെറീറ്റാറ്റം പറന്ന്യെക്കല്ല
കാക്കയും കൌപറ്റിത്തിന്നും നിന്ന17
കള്ളറും തുട്ടറും ഉണ്ട് തത്തെ
കള്ളറ് ചതിക്കെല്ലെന്റാരിയത്തത്തെ
ഒത്തൊരടയാളം ചെല്ലിത്തരാം 450
കരുവാഞ്ചെരീല്ലത്തങ്ങാഉന്നത്
പടിക്കക്കൊളവും പൊന്നമ്പലവും
അതു ഒരടയാളം കണ്ടൊളണെ
ഈയം കൊണ്ടിട്ട നടക്കൊണിയും18
കൊട്ടത്തടവും മണിക്കെരടും19
കൊട്ടത്തടത്തിലൊരി മുല്ലമരം
മുല്ലമരത്തുമ്മനാടങ്കൊടി
മുല്ലമരത്തുമ്മച്ചെന്ന് വീണൊ
മുല്ലപ്പൂക്കൊത്തീറ്റും തീങ്കയിഞ്ഞാ
ഇന്നെത്തെലാട നീ പാറ്ത്തൊളെ 460
നാളെത്തെപ്പുല്ല പുലരുന്നെരം
കരുവാഞ്ചെരീല്ലത്തെ നായിമ്മാറ്
പയരിക്കഞ്ഞി കയിയൂഞ്ചീത്
നാടങ്കൊടീമ്മന്നങ്ങാഉന്നത്
വെത്തിലനുള്ളിയെടുക്കുഒാല്
അന്നെരം തിരുവെഴുത്തിട്ടുടണെ
അത്തുരം വാക്ക് പറയൂഞ്ചീത്
തത്തെന്റെലൊല കൊടുക്കുന്നല്ലെ
തിരുവെഴുത്തും കൊണ്ട് പൊന്നു തത്ത
കടത്തുവയിനാട്ട് പറന്ന് തത്ത 470
ഒത്തൊരടയാളം നൊക്കി തത്ത
ഒത്തൊരടയാളം കണ്ട് തത്ത
പടിക്കക്കൊളവും പൊന്നമ്പലവും
കൊട്ടത്തടവും മണിക്കെരടും
കൊട്ടത്തടത്തിലൊരി മുല്ലമരം
മുല്ലമരത്തമ്മച്ചെന്ന വീണ്
മുല്ലപ്പൂക്കൊത്തീറ്റും തീങ്കയിഞ്ഞി
അന്നെത്തെയാടപ്പാറുത്ത് തത്ത
പിറ്റന്നാപ്പുല്ല പുലരുന്നെരം
കരുവഞ്ചെരില്ലത്തെ നായിമ്മാറ് 480
പയയരിക്കഞ്ഞി കയിയുഞ്ചീത് [ 114 ] എല്ലായിലെളയൊരി കുഞ്ഞിച്ചാത്തു
നാടെംവെത്തില പറിക്കുന്നെരം
ചെറുപ്പത്തിപ്പൊറ്റിയൊരി ആരിയത്തത്ത
അന്നെരം തിരുവെഴുത്തിട്ടൂട്ന്ന്
എല്ലായിലെളയൊരി കുഞ്ഞിച്ചാത്തു
തിരുവെഴുത്തും കണ്ട് കാണാഉമ്മം
ഓലയെടുത്തെല്ലെക്കുഞ്ഞിച്ചാത്തു
ഓലെലെ വായന കണ്ടൊറച്ചി
എല്ലായിലും മൂത്തൊരി കുഞ്ഞ്യൊമപ്പൻ 490
കുഞ്ഞന്റെക്കൊണ്ടക്കൊടുക്കുന്നൊല
ഓല മറിച്ചും തിരിച്ചും നൊക്കി
ഓലയിലെ വായന കാണുന്നെല്ലെ
പറയിന്നുണ്ടൊമനക്കുഞ്ഞിയൊമപ്പൻ
കരുവാഞ്ചെരിക്കുഞ്ഞിമ്മാതു പെങ്ങളെ
ബറത്താനറിഞ്ഞാ നീ നെര്പെങ്ങളെ
പുറമല വാഴുന്ന തമ്പുരാനൊ
മണത്തണച്ചപ്പാരം ബാതുക്കല്
നരിയാലയൊന്ന് പണിതീറ്ത്ത്
ഒരികൂട്ടിൽ രണ്ടു നരിയും ബീണ് 500
നരിയങ്കം കൊത്തുവാനാന് പെങ്ങളെ
നരിയങ്കം കൊത്തുന്ന നായര്ക്ക്
നാല് നാട്ടിലൊലയെഴുതിഓല്
നാല് നാട്ട്ന്നൊല മടങ്ങിവന്ന്
എനക്ക് തിരുവെഴുത്ത് വന്നിറ്റുണ്ട്
നാളെത്തെപ്പുല്ല പുലരുന്നെരം
കഞ്ഞികടുമ്മയിപ്പെച്ചൊളണം
അങ്കത്തിനായിറ്റ് പൊക വെണം
അത്തുരം കെട്ടുള്ള കുഞ്ഞിമ്മാതു
പൊട്ടിക്കരയിന്ന് കുഞ്ഞന്താനൊ 510
ഊയി അറിവൂലെന്റാങ്ങളാറെ
എന്ത്ക്കുറവ കെട്ട് പൊനിങ്ങള്
നെറം പെച്ചെ പൊന്നമ്മളെ വീട്ടിലുണ്ട്
കണ്ണ് കെട്ട നെല്ലമ്മളറയിലില്ലെ
ഒരിനാളും പൊകെണ്ടെന്റാങ്ങളാറെ
മണത്തണച്ചപ്പാരം ബാതുക്കല്
ഒരികൂട്ടിൽ രണ്ട് നരിവീണിറ്റ്
പുറമലവാഴുന്ന തമ്പുരാനൊ
നരിയങ്കം കൊത്തുന്ന നായര്ക്ക്
നാല് നാട്ടിലൊലയെഴുതിയൊറ് 520
നാല് നാട്ടിന്നൊല മടങ്ങിവന്ന്
നിങ്ങള് പൊകണ്ടെന്റാങ്ങളാറെ [ 115 ] അത്തുരം കെട്ടുള്ള കുഞ്ഞ്യൊമപ്പൻ
കരുവാഞ്ചെരിക്കുഞ്ഞിമാതു പെങ്ങളെ
മുന്നംമുന്നം ബന്നൊരങ്കമാന്
അങ്കം മുടക്കല്ല നീ കുഞ്ഞനെ
പിന്നെയും പറയുന്നക്കുഞ്ഞിമ്മാതു
കെട്ട തരിക്കണെന്റാങ്ങളാറെ
എയരമാസം കെറുപ്പെനക്ക 530
പള്ളയിലെ കുഞ്ഞനെക്കാണുകവെണ്ട
ഈറ്റുപൊലയിപ്പണ്ടങ്കമുണ്ടൊ
അത്തുരം വാക്ക് കെട്ട കുഞ്ഞ്യൊമപ്പൻ
പറയിന്നിണ്ടൊമനക്കുഞ്ഞ്യൊമപ്പൻ
കരുവാഞ്ചെരിക്കുഞ്ഞിമ്മാതു പെങ്ങളെ
എയരമാസം കെറുപ്പ എങ്കില്
പത്തും തികഞ്ഞി നീ പെറ്റൊ കുഞ്ഞ
നീയിന്നൊരാമ്പൈതൽ പെറ്റെങ്കില്
കരുവാഞ്ചെരിക്കുഞ്ഞിക്കെളു എന്ന്
പെര്‌വിളിക്കണെ കുഞ്ഞിമ്മാതു 540
നാളത്തെപ്പുല്ല പുലരുന്നെരം
കുഞ്ഞികടുമ്മയിപ്പെച്ചൊളണം
അങ്കത്തിനായിറ്റ് പൊകവെണം
അത്തുരം കെട്ടുള്ള കുഞ്ഞമ്മാതു
പൊട്ടിക്കരയിന്ന് കുഞ്ഞന്താനൊ
കുഞ്ഞങ്കരയും കരച്ചില് കണ്ടാൽ
ഒണക്കമരം പൊട്ടിപ്പാല്‌വരും
ഓടമൊളപൊട്ടിവെള്ളം വരും
അന്ന് കുളിച്ചും വെയിച്ചും കൂടി
പിറ്റെന്നാപ്പുല്ല പുലരുന്നെരം 550
കഞ്ഞികടുമ്മയിവെച്ചവറ്
കരുവഞ്ചെരീല്ലത്തെ നായിമ്മാറ്
കുളിച്ചിറ്റ് കഞ്ഞികുടിച്ചവറ്
അങ്ങനവാടയിരിക്കുന്നെരം
ഓണപ്പറമ്പത്തെ കുഞ്ഞിക്കണ്ണൻ
വറത്താനം കെട്ടിറ്റവനുമെത്തി
പറയിന്നിണ്ടൊമനകുഞ്ഞിക്കണ്ണൻ
കരുവാഞ്ചെരി വീട്ടിലളിയമ്മാറെ
എവിടെപ്പൊറപ്പാടളിയമ്മാറെ
ഉടനെ പറയിന്നക്കുഞ്ഞ്യൊമപ്പൻ 560
പുറമലവാഴുന്ന തമ്പുരാനൊ
മണത്തണച്ചപ്പാരം ബാതുക്കല്
നരിയാലയൊന്ന് പണി തീറ്ത്ത്
ഒരികൂട്ടിൽ രണ്ട് നരി വീണിറ്റ് [ 116 ] കൂട്ടിൽ നരിയങ്കം കൊത്തുവായൻ
ഞാക്ക് തിരുവെഴുത്ത് വന്നിറ്റുണ്ട്
നരിയങ്കം കൊത്തുവാമ്പൊന്ന് ഞാള്
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
ഉടനെപറയിന്നക്കുഞ്ഞിക്കണ്ണൻ
കരുവാഞ്ചെരി വീട്ടിലളിയമ്മാറെ 570
മണത്തണച്ചപ്പാരം ബാതുക്കല്
ഒരികൂട്ടിൽ രണ്ട് നരി വീണിറ്റ്
നാല് നാട്ടിലൊലയെഴുതിയൊല്
നാല് നാട്ടിന്നൊല മടങ്ങിവന്ന്
നിങ്ങള് പൊകണ്ടളിയമ്മാറെ
ഉടനെ പറയിന്നക്കുഞ്ഞ്യൊമപ്പൻ
ഓണപ്പറമ്പത്തെക്കുഞ്ഞിക്കണ്ണ
മുന്നംമുന്നമുള്ളൊരങ്കമാണ്
അങ്കമ്മൊടക്കല്ല നെരളിയ
അത്തുരം വാക്ക് കെട്ടകുഞ്ഞിക്കണ്ണൻ 580
പറയിന്നിണ്ടൊമനക്കുഞ്ഞിക്കണ്ണൻ
കരുവഞ്ചെരിക്കുഞ്ഞിമാതുവിന്
എയരമാസം കെറുപ്പമാന്
ഈറ്റ്പൊലയിപ്പണ്ടങ്കമില്ല
അന്നരം പറയിന്നക്കുഞ്ഞ്യൊമപ്പൻ
കരുവഞ്ചെരിക്കുഞ്ഞിമ്മാതുവിന്
മാതൂന് കെറുപ്പമിന്നാനെങ്കില്
അതിനെന്ത് വന്നിന് കുഞ്ഞിക്കണ്ണ
ഓളിന്നൊരാമ്പൈതൽ പെറ്റെങ്കില്
കരുവാഞ്ചെരിക്കുഞ്ഞിക്കെളുയെന്ന് 590
കെളുയെന്ന് പെര്‌വിളിച്ച്യെക്കണം
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
പിന്നയും പറയിന്നക്കുഞ്ഞിക്കണ്ണൻ
കരുവാഞ്ചെരില്ലത്തളിയമ്മാറെ
നിങ്ങള് പൊകണ്ടളിയമ്മാറെ
കരുവാഞ്ചെരിവീട്ടിലെ കുഞ്ഞങ്ങള്
ഒന്ന് പറഞ്ഞിറ്റും കെക്ക്ന്നില്ല
പൊആമ്പൊറപ്പാടൊരുമ്മപ്പാട്20
ആലാലടുങ്കുടി നായിമ്മാറ്
രണ്ടമ്മെക്കൊമ്പതു മക്കളൊറ് 600
ഒമ്പതും നല്ല പടനായര്
വറത്താനം കെട്ടിറ്റങ്ങൊലുമെത്തി
കരുവഞ്ചെരി വീട്ടിലും വന്നിറ്റാന്
പറയിന്നിണ്ടൊമന നായിമ്മാറ്
കരുവാഞ്ചെരി വീട്ടിലെ കുഞ്ഞ്യൊമപ്പ [ 117 ] മണത്തണച്ചപ്പാരം ബാതുക്കല്
ഒരി കൂട്ടിൽ രണ്ട് നരി വീണിറ്റ്
നരിയങ്കം കൊത്തുവാനാകുന്നത്
നിനിക്ക് തിരുവെഴുത്ത് വന്നിറ്റുണ്ട്
ഞാളൂടിപ്പൊരുന്ന് കുഞ്ഞ്യൊമപ്പ 610
അന്നെരം പറയിന്നക്കുഞ്ഞ്യൊമപ്പൻ
ആലാലടുങ്കുടി നായിമ്മാറെ
അത്തിരെ വെണ്ടുയെന്റെ നായിമ്മാറെ
കരുവാഞ്ചെരി വീട്ടിലെ നായിമ്മാറും
ആലാലടുങ്കുടി നായിമ്മാറും
പുആമ്പൊറപ്പാടൊരുമ്മപ്പാട്
ആലായടുങ്കുടിക്കുഞ്ഞിയണാരൻ
പറയിന്നിണ്ടൊമനക്കുഞ്ഞിയണാരൻ
കരുവാഞ്ചെര്യൊമനക്കുഞ്ഞ്യൊമപ്പ
കരുവാഞ്ചെരി കുഞ്ഞിച്ചാത്തുവിന് 620
കുഞ്ഞന് കനക്കച്ചെറുപ്പമല്ലെ
പുത്തിയില്ലാത്തൊരി കുഞ്ഞനാന്
എന്തിന് കുഞ്ഞനക്കൊണ്ട് പൊന്
ഉടനെ പറയിന്ന് കുഞ്ഞ്യൊമപ്പൻ
കരുവഞ്ചെരിക്കുഞ്ഞിച്ചാത്തു കെക്ക്
നീയൊട്ടും ഞാളൊടിപ്പൊരുഅവെണ്ട
നിനിക്കക്കനക്കച്ചെറുപ്പമല്ലെ
കരുവാഞ്ചെരിക്കുഞ്ഞിമ്മാതുവിന്
നീയെ ഉടയത് കുഞ്ഞിച്ചാത്തു
വെകംപൊയിവെകം വരട്ടെ ഞാളൊ 630
അത്തുരം വാക്ക് കെട്ടെ കുഞ്ഞിച്ചാത്തു
കരുവാഞ്ചെര്യൊമനക്കുഞ്ഞിച്ചാത്തു
ഒന്ന് പറഞ്ഞിറ്റും കെക്കുന്നില്ല
കരുവാഞ്ചെര്യൊമനക്കഞ്ഞ്യൊമപ്പൻ
പറഞ്ഞാക്കപ്പൊതം വരുത്തിയൊന
കരുവഞ്ചെര്യൊമന നായിമ്മാറും
ആലാലടുങ്കുടി നായിമ്മാറും
ചാത്തിര പറഞ്ഞൊണ്ടും പൊരുന്നൊല്
അന്നടത്താലെ നടക്കുന്നൊല്
മയ്യയിലാണ്ട പൊയെക്ക് ചെന്ന് 640
പൊയകടന്നക്കര വീണവല്
അന്നടത്താലെ നടക്കുന്നൊല്
അനകം പടക്ക നടന്നവല്
പുറമല വാഴുന്ന തമ്പുരാന്റെ
തൃക്കയിക്കുന്നിന് ചെന്നവറ്
തിരുമെനി കണ്ട് തൊഴുതവറ് [ 118 ] ഉടനെയരുളിച്ചെയിതൊള്ന്ന്
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
എട്ന്ന് വന്നിനിന്നായിമ്മാറ്
ഉടനെ ഉണത്തിച്ചി കുഞ്ഞിയമ്പറ് 650
ഓവാ പിറവു എന്റെ തമ്പുരാനെ
കരുവാഞ്ചെരി വീട്ടിലെ നായിമ്മാറും
ആലാലടുങ്കുടി നായിമ്മാറും
നരിയങ്കം കൊത്ത്വാനും വന്നിനൊറ്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞ്യമ്പറെ
നരിയങ്കം കൊത്തുന്ന നായര്ക്ക്
അരിയും ചെലവും കൊടുത്ത്യെക്കണം
നാളെത്തെപ്പുല്ല പുലരുന്നെരം
നാളമണത്തണയെഴുന്നുള്ളത്തും 660
അത്തുരം കെട്ടുള്ള കാരിയക്കാരൻ
അരിയും ചെലവും കൊടുക്കുന്നെല്ലെ
അരിയും ചെലവും ഒക്ക വാങ്ങിയൊല്
വെച്ചുണ്ണും വീടിന് പൊയവറ്
അന്ന് കുളിച്ചും വെയിച്ചും കൂടി
പിറ്റെന്നാപ്പുല്ല പുലരുന്നെരം
കടുമ്മയിൽ കഞ്ഞികുടിച്ചവറ്
തൃക്കയിക്കുന്നിന് പൊരുന്നൊറ്
തൃക്കയിക്കുന്നിന് ചെന്നനെരം
ഏറ്ന്നതൃക്കിയിക്കുന്നുമ്മന്നു 670
താണതിറുക്കയിക്കുന്നുമ്മന്നും
പതിനെട്ട നല്ലൊരി കാരിയക്കാറും
പതിനായിരം നല്ല നായിമ്മാറും
കരുവാഞ്ചെരില്ലത്തെ കുഞ്ഞങ്ങളും
ആലാലടുങ്കുടി നായിമ്മാറും
നരിയാലയിച്ചെന്ന് നൊക്കുന്നൊല്
നരിയാലയിച്ചെന്നുനൊക്കുന്നെരം
ഇത്തിര നല്ലെ വിശയമില്ല
അന്നു കുളിച്ചും വെയിച്ചും കൂടി
പിറ്റെന്നാപ്പുല്ല പുലരുന്നെരം 680
അരുളിച്ചെയ്തതൊമനത്തമ്പുരാനൊ
നരിയങ്കം കൊത്തുന്ന നായിമ്മാറെ
കൂട്ടിൽ നരിവീണ് കണ്ട്ഞാനൊ
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
നരിയങ്കം കൊത്തീറ്റ് കാണണ്ടീനും
അത്തുരം കെട്ടുള്ള നായിമ്മാറ്
കടുമ്മയിക്കഞ്ഞി കയിഞ്ഞവറ് [ 119 ] പാലൊയങ്കച്ചില ചിറ്റിയൊറ്
നരിയാലെലങ്ങനെ ചെല്ലുന്നൊറ്
നരിയാല വാതില് തൊറന്നവറ് 690
നരിയാലയിത്തുള്ളി വീണവല്
കൂട്ടില് നരിയങ്കം കൊത്തിയൊല്
കരുവാഞ്ചൊരില്ലത്തെക്കുഞ്ഞങ്ങള
എട്ടിനയും പറ്റിത്തിന്ന് പുലി
ആലാലടുങ്കുടി നായിമ്മാറ
ഒമ്പതിനെയും പറ്റിത്തിന്ന് പുലി
പുറമലവാണുള്ള തമ്പുരാന്
തിരുക്കണ്ണഞ്ചൊര കലങ്ങിപ്പൊയി
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെക്കുഞ്ഞ്യമ്പറെ 700
കരുവഞ്ചെരില്ലത്തെക്കുഞ്ഞങ്ങള
എട്ടിനയും പറ്റിത്തിന്ന് പുലി
ആലാലടുങ്കുടി നായിമ്മാറ്
ഒമ്പതിനയും പറ്റിത്തിന്ന് പുലി
നരിയങ്കം കൊത്തി ഞാങ്കണ്ടില്ലെലൊ
കരുവാഞ്ചെര്യൊമനക്കുഞ്ഞിച്ചാത്തു
കുഞ്ഞന് കനക്കച്ചെറുപ്പമല്ലെ
വെടിവെച്ചിറ്റക്കുഞ്ഞങ്കൊന്നും കൊട്ടെ
ഞാനൊ പറഞ്ഞത് കൊടുത്ത്യെക്കാലൊ
അത്തുരം കെട്ടുള്ള കുഞ്ഞിച്ചാത്തു 710
ഉടനെ ഉണത്തിച്ചികുഞ്ഞിച്ചാത്തു
കരുവാഞ്ചെര്യൊമനൊന്റെട്ടമ്മാറ്
എട്ടിനയും പറ്റിത്തിന്ന് പുലി
ആലാലടുങ്കുടി നായിമ്മാറ
ഒമ്പതിനയും പറ്റിത്തിന്ന് പുലി
എനക്കു അവിട മരിക്കറുതൊ
അത്തുരം വാക്ക് പറഞ്ഞിചാത്തു
തന്റെയെടത്തതും വലത്തതുമായി
തന്റെ ഗുരുവിന വന്ദിക്ക്ന്ന് 720
തന്റെ ഗുരിവിന വന്ദിച്ചിറ്റ്
നരിയാല വാതില് തൊറന്ന് ചാത്തു
കൂട്ടില് നരിയങ്കം കൊത്തുന്നൊനൊ
നെരമൊട്ടുച്ചതിരിയൊളവും
കൂട്ടില് നരിയങ്കം കൊത്തി ചാത്തു
നരിയിനയും കൊത്തിക്കൊന്ന് ചാത്തു
പുലിയിനയും കൊത്തിക്കൊന്ന് ചാത്തു
നരിയാലെന്നിപ്പൊറം കീഞ്ഞിചാത്തു
തിരുമെനി കണ്ടും തൊഴുത് ചാത്തു [ 120 ] കനക്കത്തെളിഞ്ഞല്ലൊ തമ്പുരാന് 730
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെക്കുഞ്ഞ്യമ്പറെ
നിന്റെ മനസ്സെന്നൊടുണ്ടായിറ്റ്
കൂട്ടില് നരിവീണും കണ്ട്ഞാനൊ
നരിയങ്കം കൊത്തിച്ചെയിച്ചും കണ്ട്
കരുവാഞ്ചെരിക്കുഞ്ഞിച്ചാത്തുവിന്ന്
ഞാനൊ പറഞ്ഞത് കൊട്ടത്ത്യെക്കാലൊ
പതിനായിരം നെല്ല് ജമ്മക്കണ്ടം
പതിനാല കണ്ടിപ്പറമ്പു ആന്
ചെമ്മമെഴുതിക്കൊടുക്കുന്നല്ലെ 740
തമ്പുരാമ്പറഞ്ഞ മൊതലൊക്കയും
കുഞ്ഞന് തന്നെ കൊടുത്തത്തിരെ
കണ്ടിക്കും മീത്തപ്പയനാടാന്
പയനാടടക്കം കൊടുക്കുന്നെല്ലെ
കരുവാഞ്ചെര്യൊമനക്കുഞ്ഞിച്ചാത്തു
പൊന്നൊക്കച്ചൊടായിക്കെട്ടിക്ക്ന്ന്
മടക്കം തൊഴുതൊണ്ടും പൊരുന്നല്ലെ
കരുവഞ്ചെരി വീട്ടിലും ചെല്ലുന്നല്ലെ
കണ്ണലെ കണ്ടിനക്കുഞ്ഞിമ്മാതു
ചൊതിക്ക്ന്നന്നെരം കുഞ്ഞിമ്മാതു 750
കരുവാഞ്ചെരിച്ചാത്തു നെരാങ്ങളെ
ആങ്ങളാറെടുത്തും22 നെരാങ്ങളെ
അത്തുരം കെട്ടുള്ള കുഞ്ഞിച്ചാത്തു
പറയിന്നിണ്ടൊമനക്കുഞ്ഞിച്ചാത്തു
കെട്ട് തരിക്കണം നെര്പെങ്ങളെ
എട്ടൊളം നല്ലൊരന്റെട്ടമ്മാറ്
പുറമല വാഴുന്ന തമ്പുരാന്റെ
നെമത്തിനാടയത് നിന്നിക്കിന്
ഉടനെ പറയിന്നക്കുഞ്ഞിമ്മാതു
കരുവാഞ്ചെരിച്ചാത്തു നെരാങ്ങളെ 760
പുറമല വാഉന്ന തമ്പുരാന്റെ
നെമത്തിനെന്തിന് നിന്നിനൊല്
കണ്ണ് കെട്ടനെല്ലെന്റയിലില്ലെ
നെറം വെച്ചെപൊന്നമ്മളെ പെട്ടീലില്ലെ
എന്ത്ക്കൊറവ് കണ്ട് നിന്നിനൊല്
കരുവഞ്ചെര്യൊമനക്കുഞ്ഞിച്ചാത്തു
തമ്പുരാങ്കൊടുത്തൊരി പൊന്നൊക്കയും
പെങ്ങളെത്തന്നെ കൊടുക്കുന്നല്ലെ
അങ്ങനെയവിടയിരിക്കുന്നെല്ലെ
അങ്ങനെ കൊറഞ്ഞൊന്ന് പാറത്താരെ 770 [ 121 ] പറയിന്നിണ്ടൊമനക്കുഞ്ഞിച്ചാത്തു
കരുവഞ്ചെരിക്കുഞ്ഞിമ്മാതു പെങ്ങളെ
മണത്തണച്ചപ്പാരം ബാത്ക്ക്ന്ന്
ഒരികൂട്ടിൽ രണ്ട് നരിവീണിറ്റ്
നരിയങ്കം കൊത്തുവാമ്പൊയിറ്റാന്
നരിയങ്കം കൊത്തിച്ചെയിച്ചിഞാള്
പുറമല വാഴുന്ന തമ്പുരാനെ
എറിയ മൊതലൊക്കത്തന്ന് ഞാക്ക്
മലനാട്ടിൽ പൊന്നൊന്നും അയിയുന്നില്ല
വയനാടടക്കവും തന്നിന് ഞാക്ക് 780
ഇത്തിര നെരവും നെര്പെങ്ങളെ
ഞാനൊ പയനാട്ടിപ്പൊയിറ്റില്ല
ഞാനൊ പയനാട് കണ്ടിറ്റില്ല
ഞാനൊ വയനാട്ട്പ്പൊയിവരട്ടെ
ഉടനെ പറയിന്നക്കുഞ്ഞിമ്മാതു
കരുവാഞ്ചെരിച്ചാത്തു നെരാങ്ങളെ
എന്നയാരെലിട്ട്യെച്ചും പൊന്നാങ്ങളെ
ഉടനെ പറയിന്നക്കുഞ്ഞിച്ചാത്തു
കരുവാഞ്ചെരിക്കുഞ്ഞിമ്മാതു പെങ്ങളെ
വെകം പൊയി വെകം വരട്ടെ ഞാനൊ 790
കടുമ്മയിക്കഞ്ഞി കയിഞ്ഞിറ്റാന്
അയപ്പിച്ചൊണ്ടും കീഞ്ഞി പൊര്ന്നെല്ലെ
അന്നടത്താലെ നടന്ന ചാത്തു
വയനാട്ട്ത്തന്നയും ചെല്ലുന്നെല്ലെ
വയനാട്ട്ത്തന്നയും എത്തിയല്ലെ
അങ്ങനെ കൊറഞ്ഞൊന്നും പാറ്ത്തിറ്റ്
വയനാടടക്കിയെല്ലെ കുഞ്ഞിച്ചാത്തു
പുത്തനിടപ്പണിയെടുപ്പിക്ക്ന്ന്
പുത്തിനിടപ്പണി തീറ്ന്നാരെ
വടക്കനിടത്തിലെത്തെയി കുഞ്ഞന 800
പൊട മുറിച്ചും കൂട്ടിക്കൊണ്ട് വന്ന്
അങ്ങനയവിടയാടപ്പാറ്ത്തൊല്
കരുവാഞ്ചെരിക്കുഞ്ഞിമ്മാതുവിന്
കുഞ്ഞനൊരി പത്ത്മാസം തെഞ്ഞത്തിരെ
നൊന്ത് വിളിച്ചിറ്റൊരാണും പെറ്റ്
കുഞ്ഞനൊറാറ് മാസം ചെന്ന നെരം
പറയിന്നിണ്ടൊമനക്കുഞ്ഞിമ്മാതു
ഓണപ്പറമ്പത്തങ്ങെന്റെ ബന്തു
കുഞ്ഞനൊരാറ് മാസം തെഞ്ഞെല്ലിപ്പം
കുഞ്ഞന് ചൊറൂണ് കയിക്കുക വെണ്ടെ 810
ചൊറൂണ് മൂറ്ത്തം കല്പിക്ക്ന്ന് [ 122 ] ചൊറൂണ് തന്നെ കയിച്ചവറ്
കരുവാഞ്ചെരിക്കുഞ്ഞിക്കെളുവെന്ന്
കെളു എന്ന് പെര് വിളിച്ച്യെക്കണം
അങ്ങനയവിടയാടപ്പാറ്ത്തൊല്
കരുവാഞ്ചെരിക്കഞ്ഞിക്കെളുവിന്ന്
കെളൂനൊരെയി വയസ്സുമായി
എയിവയസ്സൊനതായെരത്ത്
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
കരുവാഞ്ചെര്യൊമനപ്പെറ്റൊരമ്മെ 820
എഴുത്ത് പടിക്കണെനക്കെന്റമ്മെ
കരുവാഞ്ചെരിക്കുഞ്ഞിമ്മാതുവാന്
എഴുതുവാങ്കുഞ്ഞനക്കുട്ടൂന്നെല്ലെ
എഴുത്തും പടിച്ചി കുരിക്കളായി
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
കരുവാഞ്ചൊര്യൊമനപ്പെറ്റൊരമ്മെ
എഴുത്ത് പടിച്ചി കുരിക്കളായി
പൊയിത്ത് പടിക്കണെനക്കെന്റമ്മെ
പറയിന്നിണ്ടന്നെരം കുഞ്ഞിമ്മാതു
കരുവാഞ്ചെര്യൊമനക്കുഞ്ഞിക്കെളു 830
ഓണപ്പറമ്പത്തിന്റച്ചങ്കെളു
അച്ചന്റരിയത്തും ചെല്ല് കെളു
അച്ചനൊട് ചെന്നും പറ കുഞ്ഞനെ
അത്തുരം കെട്ടുള്ളകുഞ്ഞിക്കെളു
ഓണപ്പറമ്പത്ത് ചെല്ലുന്നെല്ലെ
കുഞ്ഞമ്പടി കയറി ചെല്ലുന്നെല്ലെ
കുഞ്ഞമ്പടി കയറിച്ചെല്ലുന്നെരം
ചൊതിക്ക്ന്നൊമനക്കുഞ്ഞിക്കണ്ണൻ
കരുവാഞ്ചെര്യൊമനക്കുഞ്ഞിക്കെളു
കുമ്പഞ്ഞാറ്റിക്കും ബെയിലും കൊണ്ട് 840
എന്ത് ബെയിലൊട പൊന്നത് കെളു
കെട്ട തരിക്കണം എന്റെയച്ച
എഴുത്ത് പടിച്ചി കുരിക്കളായി
പൊയിത്ത് പടിക്കണെനക്കെന്റച്ച
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
പുത്തങ്കളരിയൊന്ന് കെട്ടിക്ക്ന്ന്
പണിക്കറയും തെടി വരുത്തിക്ക്ന്ന്
ഇരിപത്ത് രണ്ടെണ്ണം കുട്ട്യെളയും
കരുവാഞ്ചെരിക്കുഞ്ഞിക്കെളുനെയും
പൊയിത്തിന് കൂട്ടുന്ന് കുഞ്ഞിക്കണ്ണൻ 850
പൊയിത്ത് പടിക്ക്ന്ന് കുഞ്ഞങ്ങള്
വെണ്ടുന്ന വിത്തിയ പടിച്ചവറ് [ 123 ] അതിലിക്കുരിക്കളൊങ്കുഞ്ഞിക്കെളു
കുട്ടെളത്തച്ചിമറിക്കുകയും
കത്തിരിയപ്പൂട്ടറ്റം പൊന്തുകയും
ഇരുപത്ത് രണ്ടെണ്ണം കൂട്ടിയെള്
കരുവാഞ്ചെരിക്കുഞ്ഞിക്കെളുവിന്
എളുപ്പംവിളിച്ചി പറഞ്ഞൂട്ടില്ലെ
ഇത്തിര കിറുത്തുള്ള കുഞ്ഞിക്കെളു23
ഒമ്പതൊളമ്മൊമ്മാറുണ്ടായിറ്റ് 860
മണത്തണച്ചപ്പാരം ബാതുക്കല്
ഒരി കൂട്ടിൽ രണ്ട് നരിവീണിറ്റ്
നരിയങ്കം കൊത്തുവാമ്പൊയവറ്
എട്ടിനയും പറ്റിത്തിന്ന് പുലി
ഒന്നെയൊരമ്മൊമ്മങ്കുഞ്ഞിക്കെളു
നരിയങ്കം കൊത്തിച്ചെയിച്ചവറ്
പുറമല വാഴുന്ന തമ്പുരാനൊ
എറിയ സമ്മാനം കൊടുത്തൊണ്ടല്ലെ
പയനാടടക്കം കൊടുത്തവറ്
കരുവാഞ്ചെരിച്ചാത്തു നമ്പ്യാറെന്ന് 870
പെരുംബിളിച്ചൊണ്ടത്തമ്പുരാനൊ
തമ്പുരാങ്കൊടുത്തുള്ള പൊന്നൊക്കയും
ചൊടാക്കിക്കെട്ടിച്ചികൊണ്ടുംവന്ന്
കരുവാഞ്ചെരി വീട്ടിക്കൊണ്ടും വന്ന്
വയനാട്ടിത്തന്നയും പൊയവറ്
ഇത്തിരനെരവും വന്നിറ്റില്ല
മരിച്ചൊന്ന് ചെന്നിറ്ററിഞ്ഞൊ കെളു
നമ്പിയാറ് തെന്നെ മരിച്ചെങ്കില്
ചൊടലയിക്കിറിയകയിച്ചൊ കെളു
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു 880
പൊന്തിയും24 പലിശയുമെല്ലാഉന്നത്
വയ്യൊക്കിലങ്ങനെ ചാടുഞ്ചീത്
അന്നടത്താലെ നടന്ന് കെളു
കരുവഞ്ചെരി വീട്ടിലും ചെന്ന് കെളു
ചൊതിക്ക്ന്നൊമനക്കുഞ്ഞിക്കെളു
കരുവാഞ്ചെരി വീട്ടിലെ പെറ്റൊരമ്മെ
എന്റെകൂടി അമ്മൊമ്മാറില്ലെയമ്മെ
പറയിന്നണ്ടന്നെരം പെറ്റൊരമ്മ
കരുവാഞ്ചെരിക്കുഞ്ഞിക്കെളുകെക്ക്
നിന്റൂടിയമ്മൊമ്മാറില്ല കെളു 890
അത്തുരം കെട്ടുള്ളകുഞ്ഞിക്കെളു
കഴുത്തിലെ പുല്ലൂരിക്കൊയയാന്
പുല്ലൂരിക്കൊയ കടിച്ചറത്ത് [ 124 ] കണ്ടത്തിത്തന്നയും ചാടികെളു
കെരട്ടും പടെമ്മക്കയിരികെളു
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
കരുവാഞ്ചെരി വീട്ടിലെ പെറ്റൊരമ്മെ
പട്ടാങ്ങ്നെര് പറഞ്ഞില്ലെങ്കിൽ
ഞാനിക്കെരട്ടിക്കു നിക്കു അമ്മെ
കെരട്ടിക്കു നിച്ചി മരിക്കും ഞാനൊ 900
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പറയിന്നിണ്ടന്നെരം പെറ്റൊരമ്മ
കരുവഞ്ചെര്യൊമനക്കുഞ്ഞിക്കെളു
കെരട്ടിക്കു നിക്കെല്ല പൊന്ന്മനെ
പട്ടാങ്ങ് നെര് പറയാം ഞാനൊ
നെരായവണ്ണം പറയിന്നമ്മ
പൊറമല വാഴുന്ന തമ്പുരാനൊ
മണത്തച്ചപ്പാരം ബാത്ക്കല്
നരിയാലക്കൂട് പണിതീറുത്ത്
ഒരികൂട്ടിൽ രണ്ട് നരിയും വീണ് 910
നരിയങ്കം കൊത്തുന്ന നായര്ക്ക്
നാല് നാട്ടിലൊലയൊഴുതിയൊറ്
നാല്നാട്ടിന്നൊല മടങ്ങിവന്ന്
ഇവിടയും ഓലയൊഴുതിയൊറ്
ഓലയും കണ്ടിറ്റ് കാണാഉമ്മം
ഒമ്പതൊളാങ്ങളാറുണ്ടായിറ്റ്
നരിയങ്കം കൊത്തുവാമ്പൊയവറ്
ആലാലടുങ്കുടിനായിമ്മാറ്
രണ്ടെമ്മെക്കൊമ്പത് മക്കളൊല്
നരിയങ്കം കൊത്ത്വാനവറും പൊയി 920
കൂട്ടിൽ നരിയങ്കം കൊത്തിയൊല്
ഒമ്പതിനയും പറ്റിത്തിന്ന് പുലി
കരുവഞ്ചൊര്യൊമനന്റാങ്ങളാറ്
കൂട്ടിൽ നരിയങ്കം കൊത്തീറ്റാന്
എട്ടിനയും പറ്റിത്തിന്ന് പുലി
കരുവാഞ്ചെരിച്ചാത്തു നെരാങ്ങള
നരിയങ്കം കൊത്തിച്ചെയിച്ചാങ്ങള
പൊറമല വാഴുന്ന തമ്പുരാനൊ
കരുവാഞ്ചെരിച്ചാത്തു നമ്പ്യാറെന്ന്
പെരും ബിളിച്ചൊണ്ടത്തമ്പുരാനൊ 930
എറിയപൊന്നും കൊടുത്തവറ്
ബയനാടടക്കം കൊടുത്തവറ്
കരുവാഞ്ചെരിച്ചാത്തു നെരാങ്ങള
പൊന്നാക്കച്ചൊടാക്കിക്കൊണ്ടും വന്ന് [ 125 ] അന്നെ വയനാട്ടിപ്പൊയിക്കിന്
ഇത്തിരനെരവും ബന്നിറ്റില്ല
മരിച്ചൊയെന്നും ഞാനറിഞ്ഞിറ്റില്ല
അത്തുരം വാക്ക് കെട്ട കുഞ്ഞിക്കെളു
കെരട്ടും പടമ്മന്നും തായക്കീഞ്ഞി 940
പടിഞ്ഞാറ്റെലങ്ങ് കടന്ന് കെളു
തന്റെയിടത്തതും വലത്തതുമായി
എലത്തൂറ്പ്പാക്കു എടുത്തുകെളു
പൊആമ്പൊറപ്പാടൊരുമപ്പാട്
ചൊതിക്ക്ന്നന്നെരംകുഞ്ഞിമ്മാതു
എടപുറപ്പാട് കുഞ്ഞിക്കെളു
കരുവാഞ്ചെര്യൊമനപ്പെറ്റൊരമ്മെ
വയനാട്ടിലൊളം ഞാമ്പൊയിവരട്ടെ
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പറയിന്നിണ്ടന്നെരം പെറ്റൊരമ്മ 950
കുഞ്ഞികുടിച്ചിറ്റും പൊട് കെളു
ഉടനെ പറയിന്ന് കുഞ്ഞിക്കെളു
കരുവാഞ്ചെര്യൊമനപെറ്റൊരമ്മെ
കഞ്ഞിയൊ തന്നെ കുടിക്കണ്ടീക്കിൽ
ബയനാട്ടിലൊളം ഞാമ്പൊയിവരട്ടെ
അന്നടത്താല നടന്ന് കെളു
മയ്യയിലാണ്ട പൊയെക്ക ചെന്ന്
മയ്യയിലാണ്ട പൊയകടന്ന്
അന്നടത്താലെ നടന്ന്കെളു
അനകം വടക്ക് നടന്ന് കെളു 960
രാവ് നടന്നവന്മഞ്ഞുംകൊണ്ട്
പകല് നടന്നവൻ വെയിലും കൊണ്ട്
പട്ടൊളിപ്പാറ തിരുമുമ്പില്
തിരുമുമ്പിലങ്ങനെ ചെല്ലുന്നെരം
നെരമൊട്ടന്തിമൊന്തിയായിക്കിന്
പട്ടൊളിപ്പാറ തിരുമുമ്പില്
കണ്ടം മുണ്ടാടപ്പിരിച്ചി കെളു
കഞ്ഞികുടിക്കാത്തൊരാലസ്യത്താല്
അവിടക്കിടന്നിറ്റുറങ്ങി കെളു
നെരമൊട്ട പാതിര ചെല്ലുന്നെരം 970
പെരുമാളും പൊതീന്റെ പാമ്പുങ്ങള്
ആണും പെണ്ണും രണ്ട് പാമ്പുങ്ങള്
പൊനത്തിലരിങ്കിനാവ് കണ്ട് പാമ്പ്
ഉതിരം കുടിപ്പാനടുക്കലുണ്ട് [ 126 ] എന്ന് കിനാവത് കണ്ട് പാമ്പ്
പാമ്പ് പൊനത്തിന്നും പൊരുന്നല്ലെ
പട്ടൊളിപ്പാറ തിരുമുമ്പില്
തിരുന്നുമ്പിലങ്ങനെ ചെല്ലുന്നെരം
കരുവാഞ്ചൊര്യൊമനക്കുഞ്ഞിക്കെളു
കെളു ഉറങ്ങ്ന്നത് കണ്ട് പാമ്പ് 980
കരുവഞ്ചൊര്യൊമനക്കെളുന്റെയൊ
എടത്തും വലത്തു ആട നിന്ന് പാമ്പ്
പാമ്പ് മനസ്സിൽ കുടികൂട്ട്ന്ന്
ഇത്തിര നല്ലൊരി കുഞ്ഞന്റെയൊ
എങ്ങനെ ഉതിരം കൂടിക്കെണ്ടത്
പുഅനെളം കൊയി കൂഒാളവും
കെളൂനയും കാത്താട നിന്ന് പാമ്പ്
പൂഅനെളം കൊയി കൂഉന്നെരം
ഞെട്ടിയുണരുന്ന് കുഞ്ഞിക്കെളു
പാമ്പിനക്കണ്ണാലെ കാണുന്നെരം 990
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
കെട്ട് തരിക്കണം പാമ്പ്ങ്ങളെ
എനക്ക് തൊണയായി നിന്നിക്കിനൊ
ഞാനിപ്പളെന്ത് തരെണ്ടുന്നത്
എയീറ്റിരുന്നൊണ്ട് കുഞ്ഞിക്കെളു
ഏലത്തൂർപ്പാക്കിങ്ങെടുത്ത് കെളു
ഏലത്തൂർപ്പാക്കിന്റെ കെട്ടയിച്ചി
കണ്ടിച്ചടക്കയെടുത്ത് കെളു
വെത്തില മൂക്കുയിങ്ങ് നുള്ളിയെടുത്ത്
അടക്കജപിച്ചവമ്പാലാക്കുന്ന് 1000
വെത്തില ചെവിച്ചി പഴവുമാക്കി
പെരുമാളും പൊതീന്റെ പാമ്പുങ്ങൾക്ക്
പാലും പയവും കൊടുത്ത് കെളു
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
പെരുമാളമ്പൊതീന്റെ പാമ്പ്ങ്ങളെ
നിനച്ചെടത്തിങ്ങളങ്ങെത്ത്യെക്കണം
പാമ്പ് പുനത്തിലും പൊരുന്നെല്ലെ
നെരമൊട്ട പുല്ല പുലരുന്നെരം
പുത്തനെടത്തിലെക്കുഞ്ഞിമ്മാതു
അച്ചന് പാലമൃത് കൊണ്ട് പൊരുന്ന് 1010
കണ്ണാലെ കണ്ടിനക്കുഞ്ഞിക്കെളു
ചൊതിക്ക്ന്നന്നെരം കുഞ്ഞിക്കെളു
കെട്ട് തരിക്കണം പെണ്ണുങ്ങളെ
ആരിക്കാനിപ്പാല് കൊണ്ടപൊന്ന്
കാതം നടന്നും മെയി തളന്ന് [ 127 ] കഞ്ഞി കുടിക്കാതൊരാലസ്സിയം
ഇച്ചിരിപ്പാല് തരെണെനക്ക്
അത്തുരം കെട്ടുള്ള കുഞ്ഞിമ്മാതു
പകരം പറഞ്ഞില്ല കുഞ്ഞിമ്മാതു
അത്തുരം കണ്ടുള്ള കുഞ്ഞിക്കെളു 1020
പാല് പിടിച്ചിങ്ങ് പറ്റി കെളു
പാലു അപ്പറ്റിക്കുടിച്ചി കെളു
കിണ്ടി കയിമ്മക്കൊടുത്ത് കെളു
കിണ്ടിയെറിഞ്ഞി പൊളിച്ചൂട്ടൊള്
വായിത്തുറുവണങ്കയിച്ചവള്25
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
പാമ്പിന മനസ്സില് നിനച്ചികെളു
നിനച്ചെടുത്താടയങ്ങെത്തി പാമ്പ്
കരുവാഞ്ചെര്യൊമനക്കുഞ്ഞിക്കെളു
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
കെട്ടതരിക്കണം പാമ്പ്ങ്ങളെ
പെണ്ണിനപ്പളഞ്ഞാട26 യിട്ടൊളണം
കുഞ്ഞനപ്പാളഞ്ഞാടയിട്ട് പാമ്പ്
പുത്തനെടത്തിലെക്കുഞ്ഞിമ്മാതു
ചെങ്കീരിക്കൂട്ടം പട വരുത്തി
പാമ്പിനക്കീരി മുറിച്ചുംപൊയി
ഉടനെ പറയിന്നക്കുഞ്ഞികെളു
വിത്തിയ പിടിച്ചിനൊയിപ്പെണ്ണുങ്ങള്
കണ്ടം മുണ്ടൊന്നിങ്ങെടുത്ത് കെളു
തളയാക്കിത്തെന്നെ വളച്ചെടുത്ത് 1040
മുണ്ടെല്ലെ മെലൊത്തിച്ചാടിയൂട്ന്ന്
പക്കിപ്പടകൂട്ടം താണ് വന്ന്
കുഞ്ഞനക്കൊത്തിപ്പറിക്ക്ന്നെല്ലെ
അത്തുരം കണ്ടുള്ള കുഞ്ഞിമ്മാതു
ഉടുത്ത ഉടുപുട കൊന്തലയാന്
കൊന്തല ചിരിട്ടിപ്പിടിച്ചി കുഞ്ഞൻ
പക്കിയെല്ലാട മരിച്ചും പൊയി
പറയിന്നിണ്ടന്നെരം കുഞ്ഞിക്കെളു
ഇത്തിര കടുതൊയിപ്പെണ്ണുങ്ങള്
വിത്തിയ പടിച്ചിനൊ പെണ്ണുങ്ങള് 1050
അരിശം നടിച്ചിനക്കെളുവിന്ന്
പച്ചവളറൊന്ന് കൊത്തി കെളു
കുഞ്ഞനഞ്ഞെരി പട്ടടിച്ചൂട്ന്ന്
അയ്യം ബിളിച്ചൊണ്ടും പാഞ്ഞവള്
പുത്തനെടത്തിലും ചെന്നവള്
അച്ചന്റെ മുമ്പിപ്പൊയി വീണവള് [ 128 ] ചൊതിക്ക്ന്നന്നെരം നമ്പിയാറ്
പുത്തനെടത്തിലെ കുഞ്ഞിമ്മാതു
ഇതല്ല എന്ത് പുതുമയാന്
കെട്ട തരിക്കണം എന്റെയച്ച 1060
അച്ചന് പാലമൃത് കൊണ്ട് വരുമ്മം
കള്ള് കുടിയനൊരിനായരാന്
പാലു അപ്പറ്റിക്കുടിച്ചെന്നൊട്
എന്ന ഞെരിപെട്ടടിച്ചൂട്ടില്ലെ
പറത്താനം പൊലെ പറഞ്ഞി കുഞ്ഞൻ
അരിശം നടിച്ചിന് നമ്പ്യാർക്ക്
പറയിന്നിണ്ടന്നെരം നമ്പിയാറ്
ഇരുപത്ത്‌രണ്ടെണ്ണം നായിമ്മാറെ
കടുമ്മയിപ്പൊകണം നായിമ്മാറെ
പട്ടൊളിപ്പാറ തിരുനുമ്പില് 1070
ആടയൊരി നായര് വന്നിറ്റുണ്ട്
കള്ള് കുടിയനൊരി നായര് പൊലും
മരിയാതിക്കെട് ചെയ്തിനൊനൊ
ചട്ട്വം മറിച്ചികെട്ടിക്കൊണ്ട് വരണം
അത്തുരം കെട്ടുള്ള നായിമ്മാറ്
ആയിതക്കൊപ്പൊടെ പൊരുന്നൊല്
അന്നടത്താലെ നടക്കുന്നൊല്
പട്ടൊളിപ്പാറതിരുനുമ്പില്
തിരുനുമ്പിലങ്ങനെ ചെല്ലൂഞ്ചീത്
നായരച്ചെന്ന് വളഞ്ഞവറ് 1080
ചൊതിക്ക്ന്നന്നെരം കുഞ്ഞിക്കെളു
നിങ്ങളെവിട്ന്ന് നായിമ്മാറെ
എന്തിന് വന്നിങ്ങൾ നായിമ്മാറെ
ഉടനെ പറയിന്ന് നായിമ്മാറ്
കെട്ട് തരിക്കണം നായരെ നീ
പുത്തനെടത്തിലെ നമ്പിയാറ്
നിന്ന വിളിക്ക്വാനയിച്ചിന് ഞാള
ഉടനെ പറയിന്നക്കുഞ്ഞിക്കെളു
നിങ്ങള് നടക്കീനെ നായിമ്മാറെ
ഞാനൊ വയിയെ വരുന്നുണ്ടെല്ലൊ 1090
ഉടനെ പറയിന്ന് നായിമ്മാറ്
വിളിച്ചിറ്റ് ഞാളൊടിപ്പൊന്നില്ലെങ്കിൽ
ചട്ട്വം മറിച്ചിന്നക്കെട്ടും ഞാള്
ഉടനെ പറയിന്ന് കുഞ്ഞിക്കെളു
കെട്ട് തരിക്കണം നായിമ്മാരെ
കാതം നടന്നും മെയി തളന്ന്
കഞ്ഞി കുടിക്കാതൊരാലസ്സിയം [ 129 ] നിങ്ങളൊടിയൊപ്പരം പൊരാഞ്ഞാനൊ
തന്റെ എടത്തും വലത്തുമായി
നായിമ്മാറൊടിത്തെന്നെ പൊയികെളു 1100
പുത്തനെടത്തിന ചെല്ലുന്നെരം
കണ്ണാലെ കണ്ടിന് കുഞ്ഞിമ്മാതു
പറയിന്നണ്ടെന്നെരം കുഞ്ഞിമാതു
പുത്തനെടത്തിലങ്ങെന്റെയച്ച
എന്നയടിച്ചൊരി നായരിതാ
അത്തുരം കെട്ടുള്ള നമ്പിയാറ്
തന്റെയെടത്തതും വലത്തതുമായി
നായരക്കണ്ടിറ്റ് കാണാഉമ്മം
നടുമിറ്റത്തു തുള്ളി വീണവറ്
പറയിന്നിണ്ടന്നെരം കുഞ്ഞിക്കെളു 1110
കെട്ട് തരിക്കണം നായരെ നിങ്ങൾ
കാതം നടന്നും മെയി തളന്ന്
കഞ്ഞി കുടിക്കാതൊരാലസ്സിയം
മെയിയും കയിയും തളന്നിനക്ക്
എന്റുടെ മെക്കയ്യൊട്ടെറരുത്
ബെലക്കിയത് കെട്ടില്ല നമ്പിയാറ്
പിന്നയൊരി സത്തിയം ചെയ്തുകെളു
കരുവാഞ്ചെരി വീട്ടിലെന്റമ്മൊറാണ
എന്റുടെ മെക്കയ്യൊട്ടെറരുത്
കരുവാഞ്ചെരിച്ചാത്തു നമ്പിയാറ് 1120
കരുവാഞ്ചെരി നാമം കെക്കുന്നെരം
തന്റെ എടത്തും വലത്തതുമാന്
വയ്യൊക്കിത്തെന്നെയത് ചാടുഞ്ചീത്
കുഞ്ഞനപ്പൊത്തിപ്പിടിക്ക്ന്നെല്ലെ
ചൊതിക്ക്ന്നന്നെരം നമ്പിയാറ്
എവിട്ന്ന് വന്നിന് നീ കുഞ്ഞന്നെ
വറത്താനം പൊലെ പറഞ്ഞി കെളു
അത്തുരം കെട്ടുള്ള നമ്പിയാറ്
കുഞ്ഞനയൊമ്പിത്തടവിയൊറ്
പറയിന്നിണ്ടന്നെരം നമ്പിയാറ് 1130
പുത്തനെടത്തിലെ കുഞ്ഞിമ്മാതു
കുഞ്ഞന് കുളിക്കുവാനാന് കുഞ്ഞന്നെ
വെള്ളം കടുമ്മയിക്കാച്ചുകവെണം
പാലാലെ പാക്കഞ്ഞിവെക്കുക വെണം
അത്തുരം വാക്കൊള് കെക്കുന്നെരം
എന്താനിന്നച്ചമ്പറയിന്നത്
പുത്തനെടത്തില് ഞാന്നിക്ക്വയില്ല
കെരട്ട്ക്കു നിച്ചി മരിക്കും ഞാനൊ [ 130 ] കുഞ്ഞങ്കെരട്ടിപ്പൊയി തുള്ള്യട്ന്ന്
അയ്യം ബിളികൊണ്ടൊരിണ്ടന്തിരി 1140
കണ്ണാലെ കണ്ടിനക്കുഞ്ഞിക്കെളു
പയ്യന്നെ കുഞ്ഞനും തുള്ള്യത്തിരെ
മാതൂനത്തുള്ളിപ്പിടിച്ചി കെളു
കുഞ്ഞനക്കരമ്മക്കയറ്റുന്നെല്ലെ
പുത്തിനിടത്തിലെ നമ്പിയാറ്
പറയിന്നിണ്ടൊമന നമ്പിയാറ്
പുത്തനിടത്തിലെ മാതു കെക്ക്
കരുവാഞ്ചെരിക്കുഞ്ഞിക്കെളു ആന്
എന്റെയനന്തറൊം കുഞ്ഞിക്കെളു
നിനിക്ക് വകയായി26 വെച്ചതാന് 1150
പടിഞ്ഞാറ്റടിച്ചി പിരിച്ച്യെക്കണെ
അത്തായം ചൊറും കൊടുത്ത്യെക്കണം
നിന്റെ തന്റെ ബന്തു ആനെ കുഞ്ഞിമ്മാതു
പറഞ്ഞൊക്കപ്പൊതം വരുത്തിയൊറ്
കരുവാഞ്ചെര്യൊമനക്കുഞ്ഞിക്കെളു
ആടക്കുളിച്ചും ബെയിച്ചും കൂടി [ 131 ] 19. കൊട്ടത്തടം-വെള്ള ശേഖരിച്ചുവെക്കാനും അരികഴുകാനും ഉള്ള സ്ഥലം.
മണിക്കെരട് = മണിക്കിണർ

20. പോകാനുള്ള തയ്യാറെടുപ്പ്

21. എവിടെ നിന്ന്

22. ആങ്ങളമാർ എവിടെ

23. ധാർഷ്ഠ്യമുള്ള

24. മരം കൊണ്ടുള്ള വാൾ

25. ചീത്ത പറഞ്ഞു (അധിക്ഷേപിച്ചു).

26. വളഞ്ഞ് + അവിടെ

27. ബന്ധുവായി (ഭർത്താവായി) [ 132 ] തൊട്ടൊം തയിരുയെന്ന കുഞ്ഞനുമാനെ
പാറക്കടവത്തെ ബില്ലൂഞ്ഞനും
എഴുതുവാനെഴുത്ത് പള്ളീച്ചെന്നവറ്
ഇരിക്കും നെലം ചെല്ലിപ്പെഞ്ഞവറ്
തൊട്ടൊം തയിരുയെന്ന കുഞ്ഞനാന്
പാറക്കടവത്തെ ബില്ലൂഞ്ഞന
ചെവിക്കുണ്ടാണത്തിനടിച്ചിതൈരു
പറക്കടവത്തെ ബില്ലൂഞ്ഞനൊ
കുഞ്ഞങ്കരത്തൊണ്ടും പൊരുന്നെല്ലെ
അന്നടത്താലെ നടന്ന് കുഞ്ഞൻ10
പാറക്കടവത്തും ചെല്ലുന്നെല്ലെ
പാറക്കടവത്തിരം ബാഉ
ചൊതിക്ക്ന്നന്നെരം ബാഉന്നൊറ്
പാറക്കടവത്തെക്കുഞ്ഞം ബില്ലു
എന്തിന് കരയിന്ന് നീ കുഞ്ഞനെ
പറയിന്നിണ്ടന്നെരം കുഞ്ഞംബില്ലു
പറക്കടവത്തെ കുഞ്ഞിയമ്മൊമ്മ
തൊട്ടൊം തയിരുയെന്ന കുഞ്ഞനാന്
ചെവിക്കുണ്ടാണത്തിന് തച്ചമ്മൊമ്മ
പെരളഞ്ചും1 ചെള്ളെമ്മപ്പൊന്തിയമ്മൊമ്മ 20
ഇപ്പഉം തെര്ക്ക്ന്ന് കുഞ്ഞിയമ്മൊമ്മ
ഉടനെ പറയിന്ന് കുഞ്ഞൻബാഉ
പാറക്കടവത്തെക്കുഞ്ഞം ബില്ലി
തൊട്ടത്തിൽ കെളപ്പൻ കുഞ്ഞനുമാന്
ഒന്നല്ല ഒമ്പതും ചെയിതെന്നൊട്
ഒമ്പതും നീങ്ങിപ്പൊറുത്തിന് ഞാനെ
കുടിയെങ്കിലാനെന്റെ കുഞ്ഞൻബില്ലു
ഇതിന് ഞാനുത്തരം ചൊദിക്കുവൻ
നീയൊ കരയണ്ട കുഞ്ഞൻബില്ലു
പറഞ്ഞൊക്കപ്പൊതം വരുത്തിയൊന [ 133 ] തൊട്ടൊന്തയിരുയെന്ന കുഞ്ഞാനാന്
കുഞ്ഞനെഴുതാണ്ടും പൊരുന്നെല്ലെ
എടച്ചെരിപ്പൂക്കൊട്ടും ചെല്ലുന്നെല്ലെ
പൂക്കൊട്ടെ ക്കാണാരന്നമ്പിയാറ്
ചൊതിക്ക്ന്നന്നെരം നമ്പിയാറ്
തൊട്ടൊം തയിരുയെന്റനന്തറൊനെ
നീയെന്തെഴുതാണ്ടും പൊന്നൂട്ടത്
താറാതെ മീടെന്ത് താറിയത്
പഴുക്കടക്ക പൊലത്തെ കുഞ്ഞിമ്മീട്
പുതുക്കലം പൊലെയെടുത്തെറ്റിയതെന്ത് 40
കുരിക്കളാറ്റിന്ന2യടിച്ചൊ കുഞ്ഞ
അത്തുരം വാക്ക്കെട്ട കുഞ്ഞന്തൈരു
പറയിന്നിണ്ടൊമനകുഞ്ഞന്തൈരു
എന്നക്കുരിക്കളടിച്ചിറ്റില്ല
പിന്നയും ചൊതിച്ചി നമ്പിയാറ്
കുട്ടിയൊളാറ്റിന്നയടിച്ചൊ കുഞ്ഞ
എന്നയൊട്ടും കുട്ടിയെളടിച്ചിറ്റില്ല
പിന്നയും പറയിന്ന് നമ്പിയാറ്
പിന്നയെന്തിന് നീയിക്കരയിന്നത്
പട്ടാങ്ങ്നെര് പറ കുഞ്ഞനെ 50
പറയിന്നിണ്ടനെരം കുഞ്ഞന്തൈരു
കെട്ട്തരിക്കണം കുഞ്ഞിയമ്മൊമ്മ
പാറക്കടവത്തെ ബില്ലൂഞ്ഞനും
ഞാനും കൂട്യാനെന്റെ കുഞ്ഞ്യമ്മൊമ്മ
എഴുതുവാനെഴുത്വള്ളിച്ചെന്ന് ഞാള്
ഇരിക്കുന്നെലം ചെല്ലിപ്പെഞ്ഞി ഞാള്
പടിത്തിരിക്ക ചെല്ലിത്തച്ചി ഞാള്
പാറക്കടവത്തെ ബില്ലുവിന്റെ
ചെവിക്കുണ്ടാണത്തിനടിച്ചിന് ഞാനൊ
കുഞ്ഞങ്കരഞ്ഞൊണ്ടും പൊയിറ്റുണ്ട് 60
ഉടനെ പറയിന്നന്നമ്പിയാറ്
തൊട്ടൊം തയിരുയെന്റനന്തറൊനെ
നാട് മുടിച്ചൊ നീ കുഞ്ഞന്തൈരു
പാറക്കടവത്തെക്കുഞ്ഞൻ ബാഉ
നിങ്ങളെ മുത്തെയളിയനെല്ലെ
ഒന്നല്ല ഒമ്പതും ചെയ്തിങ്ങള്
കനക്കന്നാളായി കൊതിച്ചിന് ബാഉ
എടച്ചെരിത്തെങ്ങും തല കണ്ടിറ്റ്
എടച്ചെരിക്കെട്ട കടക്കുവാനും
എടച്ചെരിയിടവക തെണ്ടുവാനും 70
കനക്കന്നാളായി കൊതിച്ചതിന് ബാഉ [ 134 ] എന്നൊടിക്കാരിയം പറയുകവെണ്ട
കെട്ടൊണ്ട് വന്നിന് കുഞ്ഞ്യെളപ്പൻ
ചൊതിക്ക്ന്നൊമനക്കുഞ്ഞ്യെളപ്പൻ
തൊട്ടത്തിക്കാണാരങ്കുഞ്ഞിയമ്മൊമ്മ
കുഞ്ഞനൊടെന്തിന് ചൊടിക്ക്ന്നത്
ഉടനെ പറയിന്ന് നമ്പിയാറ്
തൊട്ടത്തിൽ കെളപ്പ കുഞ്ഞന്നെ കെക്ക്
പാറക്കടവത്തതിരമ്പാഉ
നിങ്ങളെ മൂത്തെയളിയനെല്ലെ 80
ഒന്നല്ല ഒമ്പതും ചെയ്തിങ്ങള്
കനക്കന്നാളായി കൊതിച്ചിനൊനൊ
എടച്ചെരിക്കെട്ട കടക്കുവാനും
എടച്ചെരിടവക തെണ്ടുവാനും
കനക്കന്നാളായി കൊതിച്ചിന് ബാഉ
ഞാനെതും പാല ഒട്ടിട്ടിറ്റില്ല
പാലന്തയിരു കൊണ്ടയിട്ടിനിപ്പം
ഉടനെ പറയിന്നക്കുഞ്ഞ്യെളപ്പൻ
കെട്ട് തരിക്കണം കുഞ്ഞിയമ്മൊമ്മ
കുഞ്ഞനൊടൊട്ടും ചൊടിക്കുകവെണ്ട 90
ഞാളക്കൊണ്ടെതാനും ബന്നിനെങ്കിൽ
ഞാളക്കൊണ്ടങ്ങത തീരുഅമ്മൊമ്മ
പിന്നയും പറയിന്ന് കുഞ്ഞ്യെളപ്പൻ
പൂക്കൊട്ടെക്കാണാരങ്കുഞ്ഞിയമ്മൊമ്മ
പറത്താനം കെട്ടില്ലെ കുഞ്ഞിയമ്മൊമ്മ
നാരങ്ങച്ചെറക്കലെളയച്ചന്
പാരം ബരത്തം തൊയിരക്കെട്
എല്ലാറും പരത്തം പൊയിനൊക്കിയമ്മൊമ്മ
ഞാനപ്പരത്തം പൊയ്നൊക്കില്ലെലൊ
ഉടനെ പറയിന്ന് നമ്പിയാറ് 100
തൊട്ടത്തിലൊമന കുഞ്ഞിയെളപ്പ
പാറക്കടവത്തസുരമ്പാഉ
കണ്ണിച്ചൊരയില്ലാത്ത കല്ലംബാഉ
നിന്നയിന്നപ്പാഉ ആറ്റം കണ്ടെങ്കില്
പാമ്പിനക്കീരി മുറിക്കും പൊലെ
നിന്ന മുറിക്കു എന്റെ കുഞ്ഞ്യെളപ്പ
എതിലൊടിപ്പൊഅ്ന്ന് നീ കുഞ്ഞനെ
പാലൊയഞ്ചാല നടുവയിലൂടെ
പെകം പൊയിപ്പെകയിങ്ങ് പൊരിയെളപ്പ3
പറയിന്നിണ്ടന്നെരം കുഞ്ഞ്യെളപ്പൻ 110
എടച്ചെരിക്കണ്ണപൊഅ്ണാരിയെ
നമ്മള് പൊകയെന്റെ കുഞ്ഞിക്കണ്ണ [ 135 ] ഒന്നിച്ചിറ്റൊപ്പരം പൊരികണ്ണ
കത്തിയും തൊടങ്ങ എല്ലം കെട്ട് കണ്ണ
കത്തിയും തൊടങ്ങയെല്ലം കെട്ടി കണ്ണൻ
തൊട്ടത്തിലൊമനക്കെളപ്പനും
എടച്ചെരിക്കണ്ണൻ പൊഅ്ണാരിയും
അന്നടത്താലെ നടന്നവറ്
എടച്ചെരിക്കെട്ട് കടന്നവറ്
എടച്ചെരിക്കെട്ടിന്റതിരിമ്മിലെ 120
കടത്തുവയിനാട്ടിന്റെ കന്നീമ്മലെ
കടുമ്മയിപ്പൊര്ന്ന് കുഞ്ഞങ്ങള്
പാലൊയങ്കച്ചില നടുവയിലൂടെ
നീളെ കെളച്ചെ നടുവരമ്പെ
വെകം കടുമ്മയിപ്പൊരുന്നൊല്
കണ്ണാലെ കണ്ടിന് കുഞ്ഞ്യെളപ്പൻ
അങ്ങ്ന്നൊരിക്കൂട്ടം വരുന്നതാനെ
ചൊതിക്ക്ന്നൊമനക്കുഞ്ഞ്യെളപ്പൻ
എടച്ചെരിക്കണ്ണപൊഅണാരിയെ
അങ്ങ്ന്നൊരികൂട്ടം ബരുന്നതാരി 130
പറയിന്ന്ണ്ടന്നെരം കുഞ്ഞിക്കണ്ണൻ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
അങ്ങ്ന്നൊരികൂട്ടം ബരുന്നതാന്
പാറക്കടവത്തെ ബാഉന്നൊറും
എമ്മിഞ്ഞിക്കുങ്കനടിയൊടിയും
അവറ് വരുന്ന വരവെല്ലത്
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ
എടച്ചെരിക്കണ്ണ പൊഅ്ണാരിയെ
മരിക്കുവാമ്പെടിയെതാനുണ്ടൊയിനക്ക്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ 140
ചാവാങ്കുവ് കെട്ടിയിരിക്ക്ന്ന് ഞാനൊ
പിന്നെയും പറയിന്ന് കുഞ്ഞ്യെളപ്പൻ
എടച്ചെരിക്കണ്ണ പൊഅ്ണാരിയെ
കെട്ട് തരിക്കണം കുഞ്ഞിക്കണ്ണ
പാറക്കടവത്തെ ബാഉന്നൊറും
എമ്മിഞ്ഞിക്കുങ്കനടിയൊടിയും
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
നമ്മക്ക് പെരുവയിത്തെറ്റിയെങ്കില്
ഞമ്മളും പെരുവയി തെറ്റ്യെക്കണം
തലയിക്കെട്ടിന്ന് കയികൂട്ട്യെങ്കില് 150
നീയും കയിയാടക്കൂട്യെക്കണം
തെരുത്തൊരി മുണ്ടൊറ് താത്തിയെങ്കില്
നീയുമിന്ന് മുണ്ടാടത്താത്ത്യെക്കണം [ 136 ] തൊടങ്ങന്ന് കത്തി പറിച്ചെങ്കില്
നീയും തൊടങ്ങ്ന്ന് പറിച്ച്യെക്കണം
തൊക്കിന്റെ കള്ളമ്പറിച്ചെങ്കില്
നീയുമിന്ന് കള്ളമ്പറിച്ചെക്കണെ
നെഞ്ഞൊട് നെഞ്ഞൊറ് പാഞ്ഞെങ്കില്
നമ്മക്കും നെഞ്ഞൊട് പാഞ്ഞ്യെക്കണം
പറഞ്ഞി പറഞ്ഞവരീടടുത്ത് 160
പാറക്കടവത്തിരബാഉ
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
ഓറ്പെരുവയി തെറ്റീല്ലെലൊ
കെളപ്പനും പെരുവയിതെറ്റീല്ലെലൊ
തൊട്ടത്തിലൊമനക്കെളപ്പനും
എടച്ചെരിക്കണ്ണപ്പൊഅ്ണാരിയും
പാറക്കടവത്തെപ്പാഉവിന്റെ
പല്ലക്കൊടെല്ലെയൊറ് പാഞ്ഞൂട്ടത്
പാഉ വരമ്പിനും തായ വീണ്
പറയിന്നിണ്ടന്നെരം ബാഉന്നൊറ് 170
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
നിന്റെ തുടങ്ങിലെക്കത്തികൊണ്ട്
എന്റെ കരിന്തൊട കീറണ്ടീനും
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പാറക്കടവത്തതിരമ്പാഉ
നിങ്ങളെ കയിക്കലെ ബാള്കൊണ്ട്
എന്റെ കഴുത്തിപ്പം ബീഅണ്ടീനും5
ഉടനെ പറയിന്ന് ബാഅ്ന്നൊറ്
തൊട്ടത്തിലെമനക്കുഞ്ഞ്യെളപ്പ
നമ്മളിലെതു ഒരി പെതയില്ലെ 180
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പാറക്കടവത്തെ ബാഉന്നൊറെ
നമ്മളിലെന്തൊരി പെതംബാഉ
നിങ്ങളെന്റെ മൂത്തയളിയനെല്ലെ
ബില്ലിയാരി പെറ്റമൊന്നിങ്ങളെങ്കിൽ
അക്കമ്മ പെറ്റമൊഞ്ഞാനെ ബാഉ
ആളെറും പാറക്കടവത്തെങ്കിൽ
പൊന്നെറും പൂക്കൊട്ടെന്റെമ്മൊമ്മന്
പൊന്ന് കൊടുത്താളക്കൊള്ളും ഞാനൊ
പറയിന്നിണ്ടന്നെരം കുഞ്ഞംബാഉ 190
തൊട്ടത്തിക്കെളപ്പ നെരളിയ
നീയിന്ന്ത്തന്നയെല്ലാന് കെളപ്പ
ഒന്നല്ല ഒമ്പതും ചെയ്തെന്നൊട്
എടച്ചെരിക്കെട്ട് കടക്കും ഞാനെ [ 137 ] ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പാറക്കടവത്തെ ബാഉന്നൊറെ
നിങ്ങളെന്റെ മൂത്തെയളിയനെല്ലെ
നല്ലൊണെടച്ചെരി വന്നെങ്കില്
ആലച്ചെരി നല്ലെമൊയിലൊത്താന്
പയയരിപക്ക ഒരിക്കം കൂട്ടാം 200
തണ്ണിയൊണെ6 ടച്ചെരി വന്നെങ്കില്
ഉണ്ടയും തിന്നാം മരന്നും തിന്നും
ഉണ്ടയിച്ചക്കരയുണ്ടെളപ്പ
തിന്നാലറിയാലൊ ബാഉന്നൊറെ
ഉടനെ പറയിന്ന് ബാഉന്നൊറ്
കൂടിയെങ്കിലാഅട്ടെ കുഞ്ഞ്യെളപ്പ
അങ്ങനെ പറഞ്ഞി പിരിഞ്ഞും പൊയി
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
നരങ്ങച്ചെറക്കലും പൊയില്ലെലൊ
അമ്മടക്കിങ്ങ് മടങ്ങ്യെളപ്പൻ 210
എടച്ചെരിപ്പൂക്കൊട്ട് ചെല്ലുന്നെല്ലെ
ചൊതിക്ക്ന്നന്നെരം നമ്പിയാറ്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
എന്തെല്ലാമായെന്റെ കുഞ്ഞ്യെളപ്പ
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പൂക്കൊട്ടെക്കാണാരങ്കുഞ്ഞിയമ്മൊമ്മ
കെട്ട് തരിക്കണം കുഞ്ഞിയമ്മൊമ്മ
പാലൊയഞ്ചാല നടുവയിലൂടെ
നീളെകെളച്ചെ നടുവരമ്പെ
നാരങ്ങച്ചെറക്ക ഞാമ്പൊഅ്ന്നെരം 220
പാറക്കടവത്തെ ബാഉന്നൊറും
എമ്മിഞ്ഞിക്കുങ്കനടിയൊടിയും
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
അങ്ങ്ന്നതിങ്ങൊട്ടവരും വന്ന്
ഇങ്ങ്ന്നതങ്ങൊട്ട് ഞാനും ചെന്ന്
തമ്മിലിക്കണ്ടാടയീട് മുട്ടി
പാഉപെരുവയിതെറ്റീല്ലെലൊ
ഞാനും പെരുവയിതെറ്റീല്ലെലൊ
നെഞ്ഞൊട് നെഞ്ഞ്ഞാളും പാഞ്ഞുംപൊയി
വാഉ പരമ്പിന്നും തായ വീണ് 230
തമ്മലിപ്പറഞ്ഞി ചൊടിച്ചി ഞാള്
ഇല്ലവും കൊലവും പറഞ്ഞി ഞാള്
പാറക്കടവത്തെ വാഉന്നൊറ്
എടച്ചെരിക്കെട്ട് കടക്കുംപൊലും
ഉടനെ പറയിന്ന് നമ്പിയാറ് [ 138 ] തൊട്ടൊന്തയിരു കൊണ്ടയിട്ടിറ്റുണ്ട്
കൈപിടി കെട്ട്വാനൊ നീ പൊയത്
കൈപിടി കെട്ടി ഞാമ്പൊന്നമ്മൊമ്മ
പാഉ എടച്ചെരിത്തെണ്ട്വെയുള്ളും
എന്തെല്ലാം വെണ്ട്വെന്റെ കുഞ്ഞ്യമ്മൊമ്മ 240
കുറഞ്ഞൊരരിക്കൊപ്പ കൂട്ടണ്ടീനും
ഇടച്ചെരി നല്ല നഗരത്തില്
നഗരത്തിലൊട്ടും അരിയില്ലെലൊ
ഉടനെ പറയിന്ന് നമ്പിയാറ്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയനൊ
ചെറിയന്നെടുത്തൊനപ്പൊറ്റി ഞാനൊ
പിടിച്ചൊറിട്ടൊന ഞാമ്പൊറ്റ്യെളപ്പ
നമ്മളെയിടച്ചെരി നഗരത്ത്ന്ന്
കച്ചൊടം ചെയ്തതല്ലൊ ചൊനൊയനും 250
നമ്മളെയെടച്ചെരീന്നാന് കെളപ്പ
നാട കടന്നവമ്പൊയൂട്ടില്ലെ
പാറക്കടവത്തും പൊയൂട്ടില്ലെ
പാറക്കടവത്ത് നഗരത്തില്
ഏയിമുറിപ്പീടിയ തൊറന്നും ബെച്ചി
പൊന്തൂക്കിപ്പൊമ്പാണിയം ചെയ്യിന്നൊനൊ
എറിയ കച്ചൊടം ചൊനൊയന്
ചൊനൊനപ്പൊയിറ്റ് കണ്ടെങ്കില്
വെണ്ടുന്നരിയൊക്കക്കിട്ടുയിനിക്ക്
അത്തുരം വാക്ക് കെട്ട കുഞ്ഞ്യെളപ്പൻ 260
തന്റെയെടത്തതും വലത്തതുമായി
അന്നടത്താലെ നടന്ന് കെളപ്പൻ
എടച്ചെരി നല്ല നഗരത്തില്
നഗരത്തിലങ്ങനെ ചെല്ലുന്നെരം
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയനൊ
ഏയിമുറിപ്പീടിയ തൊറന്നും ബെച്ചി
പൊന്തൂക്കിപ്പൊമ്പാണിയം ചെയ്യുകയും
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
പീടിയെലങ്ങനെ ചെല്ലുന്നെരം
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയനൊ 270
നിക്കാരപ്പായിലിരുന്നിക്കിന്
അന്നെരം ചെന്നല്ലൊ കുഞ്ഞ്യെളപ്പൻ
കണ്ണാലെ കണ്ടിനച്ചൊനൊയനൊ
നിക്കാരപ്പായിന്നെയിയിറ്റിറ്റ്
തൊട്ടത്തിലൊമനക്കെളപ്പന്റെ
കൈപൊയിത്തെന്നെ പിടിക്കുന്നെല്ല [ 139 ] കയ്യെ പിടിച്ചൂട്ടിക്കൊണ്ടും ബന്ന്
മുക്കാലിപ്പീടം പലകൊടുത്ത്
പീടയിട്ടാടയിരുന്ന് കെളപ്പൻ
പെത്തിലത്തക്കാരം തക്കരിച്ചി7280
പറയിന്നിണ്ടൊമനച്ചൊനൊയനൊ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
കാമാങ്കൊതിയെനക്കുണ്ടായിറ്റ്8
മൂന്ന് വട്ടൊലയെഴുതി ഞാനൊ
അന്നാളിലെങ്ങും നീ വന്നില്ലെലൊ
എന്ത് വെയിലൊടെ പൊന്ന് കെളപ്പ
പറയിന്നിണ്ടന്നെരം കുഞ്ഞ്യെളപ്പൻ
കെട്ട് തരിക്കണം ചൊനൊയനെ
പാറക്കടവത്തതിരമ്പാഉ
ഞാനു ആയിറ്റാനെന്റെ ചൊനൊയനെ 290
തമ്മിലിപ്പറഞ്ഞി ചൊടിച്ചിന് ഞാള്
പാഉ പടക്കൊപ്പ കൂട്ടിറ്റുണ്ട്
കൊറഞ്ഞൊരരിക്കൊപ്പ കൂടണ്ടീനും
എടച്ചെരി നല്ല നഗരത്തില്
നഗരത്തിലൊട്ടും അരിയുമില്ല
ഉടനെ പറയിന്ന് ചൊനൊയനൊ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
ഇതിന് വിതമ്പണ്ട കുഞ്ഞ്യെളപ്പ
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
അത്തിരെ വെണ്ട്വെന്റെ ചൊനൊയനെ 300
തമ്മലിപ്പറഞ്ഞി പിരിഞ്ഞും പൊയി
കെളുപ്പമ്പൂക്കൊട്ട് പൊരുന്നെല്ലെ
പിറ്റന്നാപ്പുല്ല പുലരുന്നെരം
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയനൊ
ചൊട്ടാളറക്കൂട്ടിക്കൊണ്ടും വന്ന്
മൂട ചൊമടായിക്കെട്ടിക്ക്ന്ന്
കരമ്മലെ മൂടകെട്ടിക്കൊണ്ട്വെരുമ്മം
പാറക്കടവത്തെബാഉന്നൊറ്
പറയിന്നിണ്ടന്നെരം കുഞ്ഞംബാഉ 310
എമ്മിഞ്ഞികുങ്കനെന്റെ കാരിയക്കാര
ആരിക്കാനിമ്മൂടകൊണ്ട് പൊന്ന്
പറയുന്നുണ്ടന്നെരം കാരിയക്കാരൻ
തൊട്ടത്തിലൊമനക്കെളപ്പന്
കെളപ്പനാന് മൂടകൊണ്ട് പൊന്ന്
അത്തുരം കെട്ടുള്ള കുഞ്ഞൻബാഉ
ഉടനെ പറയിന്നക്കുഞ്ഞൻബാഉ
എമ്മിഞ്ഞിക്കുങ്കനെന്റെ കാരിയക്കാര [ 140 ] മുട തടത്തീടക്കൊണ്ട് വരെണം
മൂടിയതൊന്നും കൊടുക്കരുത്
മൂടപൊയ്ചെന്ന് തടുക്ക്ന്നൊല്
മൂടതടുത്തൊലകൊണ്ട് പൊയി
കടുമ്മയിപ്പൊരുന്ന് ചൊട്ടാളറ്
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊനൊട്
വറത്താനം ചെന്ന് പറഞ്ഞവറ്
അത്തുരം കെട്ടുള്ള ചൊനൊയനൊ
കടുമ്മയിപ്പൊരുന്ന് ചൊനൊയനൊ
പാറക്കടവത്ത് ചെല്ലുന്നെല്ലെ
ചൊതിക്ക്ന്നൊമനച്ചൊനൊയനൊ
പാറക്കടവത്തെ ബാഉന്നൊറെ 330
എന്തിനായിറ്റെന്റെയരിതടുത്ത്
പാഊനരിയാറ്റം ബെണ്ടീക്കില്9
പൂക്കൊട്ടെ നല്ല പടിക്ക്തായ
എറിയൊരരിയാടത്തൂയീറ്റുണ്ട്
കുമ്പിളും കുത്തീറ്റ് ബാരരുതൊ
അത്തുരം കെട്ടുള്ള വാഉവിന്
അരിചന്നടിച്ചിനപ്പാഉവിന്
ചൊനൊന വെട്ടീറ്റും കൊന്നവനൊ
പറത്താനം കെട്ടിനക്കുഞ്ഞ്യെളപ്പൻ
അമ്മൊമ്മനൊടെതും പറഞ്ഞില്ലെലൊ 340
തന്റെയിടത്തതും വലത്തതുമായി
ഒന്ന് നടന്നൊന്ന് പാഞ്ഞ്യെളപ്പൻ
അന്നടത്താലെ നടന്നൂട്ടിറ്റ്
പാറക്കടവത്ത് ചെല്ലുന്നെല്ലെ
പാറക്കടവത്ത് ചെല്ലുന്നെരം
കണ്ണാലെ കണ്ടിനപ്പാഉന്നൊറ്
പറയിന്നിണ്ടന്നെരം ബാഅ്ന്നൊറ്
എമ്മിഞ്ഞിക്കുങ്കനെന്റെ കാരിയക്കാര
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
കെളപ്പൻ ബരുന്ന വരവ് കണ്ടൊ
പടിക്കൊണിയിങ്ങ് കയറ്റരുത്
അത്തുരം കെട്ടുള്ള നായിമ്മാറ്
പടിക്കലും കാവല് നിന്നവറ്
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ
കെട്ട് തരിക്കണം നായിമ്മാറെ
പെരുവഴിതെറ്റി നിങ്ങൾ നിന്നില്ലെങ്കിൽ
എന്റെയുറുമ്മിക്കെരയാക്കുവൻ
ചൊനൊനക്കെളപ്പന്നൊക്ക്ന്നില്ല
പടിക്കൊണിപാഞ്ഞികയരിയെളപ്പൻ [ 141 ] ഇരിപത്ത് രണ്ടെണ്ണം നായിമ്മാറ 360
നയപ്പത്ത്നാല കണ്ടം പൊക്ക്യെളപ്പൻ
അവിടുന്നും പൊര്ന്ന് കുഞ്ഞ്യെളപ്പൻ
പടിഞ്ഞാറ്റെപ്പാഞ്ഞി കയരിയെളപ്പൻ
പടിഞ്ഞാറ്റെപ്പാഉൗനക്കണ്ടില്ലെലൊ
തെക്കിനെച്ചെന്ന് കടക്ക്ന്നെല്ലെ
ആടയും പാഊനക്കണ്ടില്ലെലൊ
മാളിയമൊളിക്കയരിയെളപ്പൻ
പടിഞ്ഞാറ്റെച്ചെന്ന് കടക്ക്ന്നെല്ലെ
പള്ളിയറെക്കാത്ത് ചെല്ലുന്നെല്ലെ 370
പള്ളിയറെക്കാത്ത് ചെല്ലുന്നെരം
പാറക്കടവത്തെ നായിമ്മാറ്
പള്ളിയറക്കാവലായി നിന്നിക്കിനും
നായിമ്മാറക്കൊത്തിയൊരുക്ക്യെളപ്പൻ
കെളപ്പനരിശ ഒട്ടും തീറുന്നില്ല
പാഉൗന്റെ മെക്കയ്യൊട്ടെറില്ലെലൊ10
മാളിയെമന്നും തായക്കീഞ്ഞിറ്റാന്
പടുവായത്തൊട്ടത്തിക്കയരിയെളപ്പൻ
പള്ളിയും പായതറച്ചികെളപ്പൻ
തൊട്ടത്തിലക്കം ചിരുതയിയൊ 380
കണ്ണാലെ കണ്ടിന് ചിരുതയിയൊ
മാളിയയൊന്നായിത്തുള്ളുന്നൊള്
ആങ്ങളെന്റെ മുന്ന്പ്പൊയി നിന്നവള്
പറയിന്ന്ണ്ടൊമനച്ചിരുതയി കുഞ്ഞൻ
തൊട്ടത്തിക്കെളപ്പ നെരാങ്ങളെ
എന്നാണ നിന്നാണ നെരാങ്ങളെ
പള്ളിയും പായയും തറച്ച്യെക്കെല്ല
പെലക്കിയത് കെട്ടില്ല കുഞ്ഞ്യെളപ്പൻ
പിന്നയൊരിതത്തിയം" ചെയ്തതവള്
എന്നാണ നിന്നാണ പൊന്നാങ്ങളെ 390
പൂക്കൊട്ടെ ക്കാണാരനമ്മൊമ്മന്റെ
അമ്മൊന്റെ കാലണ പൊന്നാങ്ങളെ
പള്ളിയും വായ തറച്ച്യെക്കെല്ല
അഞ്ചെട്ടൊള്ളെപ്പയിതങ്ങളും
ഞാനും കുട്യാനെന്റെ പൊന്നാങ്ങളെ
ഞാള് കയിയും വകയാനിത്
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
നിങ്ങക്ക് കയ്യാം വകയില്ലെങ്കിൽ
നിങ്ങളെയിടച്ചെരീക്കൂട്ട്യെക്കട്ടെ
അവിടുന്നും പൊരുന്ന് കുഞ്ഞ്യെളപ്പൻ 400
ചൊനൊനപ്പൊയിറ്റ നൊക്ക്ന്നെല്ലെ [ 142 ] ചൊനൊനക്കണ്ണലെ കാണുന്നെരം
കണ്ണ് നെറഞ്ഞതും കണ്ണുനീര്
അവിടുന്നും പൊരുന്ന് കുഞ്ഞ്യെളപ്പൻ
പാറക്കടൊത്ത് നഗരത്തില്
നഗരത്തലങ്ങനെ ചെല്ലുന്നെല്ലെ
പറയിന്ന്ണ്ടൊമന ക്കുഞ്ഞ്യെളപ്പൻ
നഗരത്തിലുള്ളൊരി ചൊനൊയറെ
പറത്താനറിഞ്ഞില്ലെ ചൊനൊയറെ
എന്റെടിയൊപ്പരം പൊര്അവെണം 410
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയന
ഓതിമയിയത്തെടുക്കുക വെണം
അത്തുരം വാക്കത് കെക്കുന്നെരം
കടുമ്മയിലെല്ലാറും പൊരുന്നെല്ല
ചൊനൊനച്ചെന്നിറ്റെടുക്കുന്നല്ലെ
ഓതിമയിയത്തെടുക്കുന്നെല്ലെ
ചൊനൊന്റെ വീട്ടിന് കൊണ്ടുംപൊയി
ചൊനൊയന്റെമ്മയും പെങ്ങമ്മാറും
അയ്യംബിളികൊണ്ടക്കൂട്ട്ന്നൊലൊ
പറയിന്നിണ്ടന്നെരം കുഞ്ഞ്യെളപ്പൻ 420
കെട്ട് തരിക്കണെന്റുമ്മമാറെ
നിങ്ങളയിയം ബിളിക്കെണ്ടാലൊ
നിങ്ങക്കൊടയത ഞാനുണ്ടെല്ലെ
നിങ്ങൾക്ക് കയ്യാം ബകയെല്ലാന്
ഞാനൊതരുവനെന്റുമ്മച്ച്യെളെ
പറഞ്ഞൊക്കപ്പൊതം വരുത്തിയെളപ്പൻ
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയന
ചൊനൊനക്കൊണ്ട മറ ചെയ്യിന്ന്
ചൊനൊയങ്കെട്ടിയൊരുമ്മച്ചീന
ഓള മറയിലിരുത്തിച്ചൊനൊ 430
ചാത്തിര പറഞ്ഞൊണ്ടും പൊരുന്നെല്ലെ
എടച്ചെരിപ്പൂക്കൊട്ട് ചെല്ലുന്നെല്ലെ
പൂക്കൊട്ടെകാണാരൻ നമ്പ്യാറൊട്
പറത്താനം ചെന്ന് പറയിന്നെല്ലെ
അത്തുരം ബാക്കൊറ് കെക്കുന്നെരം
നെഞ്ഞത്ത് കുത്ത്ന്ന് നമ്പിയാറ്
പറയിന്നിണ്ടന്നെരം നമ്പിയാറ്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
കാലം ചെറുപ്പത്തിക്കുഞ്ഞ്യെളപ്പ
ഞാനൊരി ചൊനനപ്പൊറ്റിയത് 440
നാട് മതിച്ചി പട വന്നിറ്റും
എന്റുടെ ചൊനൊനക്കൊന്നിറ്റില്ല [ 143 ] നിങ്ങള് രണ്ടും മൊതലായാരെ
എന്റുടെ ചൊനൊനക്കൊല്ലിച്ചെല്ലൊ
പിന്നയും പറയിന്ന് നമ്പിയാറ്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
എന്നാണ നിന്നാണ കുഞ്ഞ്യെളപ്പ
നിയെന്റിടച്ചെരീ നിക്ക്വവെണ്ട
നാട് കടന്നെങ്ങാം പൊട് കെളപ്പ 450
നിയെന്റിടച്ചെരി നിക്കുന്നെങ്കിൽ
എന്നാണ നിന്നാണ കുഞ്ഞ്യെളപ്പ
നാട് കടന്നെങ്ങാമ്പൊഉം ഞാനെ
അത്തുരം കെട്ടുള്ള കുഞ്ഞ്യെളപ്പൻ
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ
എടച്ചെരിക്കണ്ണപൊഅ്ണാരിയെ
കത്തിയും തൊടങ്ങുയെല്ലം കെട്ട് കണ്ണ
ഒന്നിച്ചിറ്റൊപ്പരം പൊരികണ്ണ
പറഞ്ഞാടപ്പായിലാഅ് ചെരും മുന്നെ12
കെളപ്പങ്കീഞ്ഞി പൊറപ്പാടായി
എടച്ചെരിക്കണ്ണമ്പൊഅ്ണാരിയും 460
തൊട്ടത്തിലൊമനക്കെളപ്പനും
ചാത്തിരയും ചെല്ലി നടക്ക്ന്നൊറ്
അന്നടത്താലെ നടന്നൂടിറ്റ്
അമ്മയിരിക്കുന്ന തൊട്ടത്തില്
തൊട്ടത്തിച്ചെന്ന് കയരുന്നെല്ലെ
പറയിന്ന്ണ്ടൊമന ക്കുഞ്ഞ്യെളപ്പൻ
തൊട്ടത്തിലൊമനപ്പെറ്റൊരമ്മെ
നാട്ടില് നെലയെനക്കില്ലാഞ്ഞിറ്റ്
ഞാനിത പൊഅ്ന്ന് പെറ്റൊരമ്മെ
അത്തുരം ബാക്കമ്മ കെക്ക്ന്നെരം 470
പൊട്ടിക്കരയിന്ന് പൊറ്റൊരമ്മ
പറയിന്നിണ്ടൊമനപ്പെറ്റൊരമ്മ
തൊട്ടത്തിൽ കെളപ്പ പൊന്ന്മനെ
എല്ലറും ബളരക്കൊതിച്ച കൊതി
പൊയയിന്ന കൊള്ളി പൊറം പൊട്ടെന്ന്
അപ്പൊലെ നീയും പുറപ്പെട്ടിനൊ
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ
തൊട്ടൊന്തയിരുയെന്റെ പൊന്നനിയ
കെട്ട് തരിക്കണം പൊന്നനിയ
നാട്ടില് നെലയെനക്കില്ലാഞ്ഞിട്ട് 480
നാട്കടന്നെങ്ങാമ്പൊന്ന് ഞാനൊ
ഞാമ്പൊയിറ്റീട വരുമ്പളക്ക്
പൂക്കൊട്ടെക്കാണാരങ്കുഞ്ഞിയമ്മൊമ്മൻ [ 144 ] അമ്മൊമ്മനീട മരിച്ചെങ്കില്
തീക്കതിരുനെല്ലീക്കുട്ട്യക്കണെ
തിരുനെല്ലിപ്പിണ്ണം മറിച്ച്യെക്കണെ
തൊട്ടത്തിലൊമനപ്പെറ്റൊരമ്മ
അമ്മയിവിട മരിച്ചെങ്കില്
തീക്ക തിരുനെല്ലീക്കുട്ട്യെക്കണെ
തിരുനെല്ലീപ്പിണ്ണം മറിച്ച്യെക്കണം 490
പിന്നയും കെക്കണം കുഞ്ഞന്തൈരു
കുറ്റിയാടിക്കാന് കുഞ്ഞ ഞാമ്പൊഅ്ന്ന്
അവിടക്കുറഞ്ഞൊന്നും പാറ്ക്കട്ടെ
നീയെനക്കെന്ത് തര്ന്ന് കുഞ്ഞ
ഞാനിപ്പളെന്ത് തരണ്ടു ഏട്ട
നിന്റെ അരയിലെ പൊന്തുടറ്
എനക്ക് കയിച്ചിതരുഒകുട്ടി
പറഞ്ഞിറ്റ് നിക്കുവാനെടവുമില്ല
അപ്പളെ കയിച്ചികൊടുത്ത് തൈരു
അയപ്പിച്ചൊണ്ടും വെകം പൊരുന്നെല്ലെ 500
എടച്ചെരിക്കെട്ട് കടന്നവര്
എടച്ചെരിക്കെട്ടിന്റതിരുമ്മലെ
കടത്തുവയിനാട്ടിന്റെ കന്നീമ്മലെ
കൊമ്മിളി നല്ല പറമ്പെ കൂടി
കക്കമ്പള്ള്യൂതയൊത്തെതായെ കൂടി
നാദാപുരത്ത് നല്ലങ്ങാട്യൂടെ
കുറ്റ്യാടിക്കൂലൊത്ത് പൊരുന്നെല്ലെ
കുറ്റ്യാടിക്കൊയിലൊത്ത് ചെല്ലുന്നെരം
കുറ്റ്യാടിക്കൊയില് വാണ തമ്പുരാനൊ
നീരാട്ട് പള്ളിക്കെഴുന്നള്ളിന്
കൊളക്കടവിക്കണ്ട് തൊഴുത് കെളപ്പൻ
അടിക്കും മുടിക്കും തിരുമെനിക്കും
വളരക്കയികൂട്ടിത്തൊഴുത് കെളപ്പൻ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
പിള്ളാടിക്കുങ്കനെന്റെ കാരിയക്കാര
എതൊരിനായര് തൊഴുതതെന്ന
ഉടനെ ഉണത്തിച്ചി കാരിയക്കാരൻ
ഓവാ പിറവു എന്റെ തമ്പുരാനെ
എടച്ചെരിത്തൊട്ടത്ത്ക്കുഞ്ഞ്യെളപ്പൻ
കെളപ്പനാന് തൊഴുതത് വൊളി 520
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
പിള്ളാടിക്കുങ്കനെന്റെ കാരിയക്കാര
ഏറിയ നായര് തൊഴുതൊണ്ടെന്ന
ഇങ്ങനയാരും തൊഴുതിറ്റില്ല [ 145 ] അത്തുരം വാക്ക് പറയൂഞ്ചീത്
നീരാട്ട് പള്ളി കയിഞ്ഞത്തിരെ
കെളപ്പനക്കൂടിക്കൊണ്ട്വൊരുന്ന്
കുറ്റ്യാടിക്കൊയിലൊത്തെ മാളിയെമ്മല്
കുഞ്ചാം വെതച്ചുള്ള മാളിയെമ്മല്
മാളിയെമ്മക്കൊണ്ടയിരുത്തുന്നെല്ലെ 530
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
എന്ത് മുതലായിപ്പൊന്ന് കെളപ്പ
ഉടനെ ഉണത്തിച്ചി കുഞ്ഞ്യെളപ്പൻ
ഓവാപിറവു എന്റെ തമ്പുരാനെ
നെമത്തിനായിറ്റ് വന്നിന്ന് ഞാനൊ
ഉടനെ അരുളിച്ചെയിയിന്നെല്ലെ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
പക്കത്തിലിരുന്ന് വെയിച്ചൊ കുഞ്ഞനെ
ഒലപ്പെണ്ണ വാങ്ങി നീ തെച്ചൊ കുഞ്ഞ 540
ഉടനെ ഉണത്തിച്ചി കുഞ്ഞ്യെളപ്പൻ
പക്കത്തിലെച്ചൊറെനക്ക് വെണ്ട
മൂന്നായിക്കല്ലരിച്ചൊറെ വെണ്ടു
ഉടനെയരുളിച്ചെയിതൂട്ടില്ലെ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
നിന്റെ തലവിതി ചൊകമിത്13
പൂക്കൊട്ടെക്കാണാരന്നമ്പിയാറ്ക്ക്
അരിയളവുണ്ടെല്ലെ നമ്പിയാറ്ക്ക്
അഞ്ഞൂറ് നായര്ക്കരിയുണ്ടല്ലൊ
പിന്നയുമരുളിച്ചെയിതുട്ന്ന് 550
പിള്ളാടിക്കുങ്കനെന്റെ കാരിയക്കാര
തൊട്ടത്തിലൊമനക്കെളപ്പന്
നമ്മളെ കല്ലറയിക്കൊണ്ടു പൊട്
മൂന്നായിക്കല്ലരി കൊടുത്ത്യെക്കണം
അത്തുരം കെട്ടുള്ള കാരിയക്കാരൻ
കെളപ്പനക്കൂട്ടിക്കൊണ്ട്വൊരുന്ന്
കല്ലറക്കാത്തൂട്ടിക്കൊണ്ടും പൊയി
മൂന്നായിക്കല്ലരികൊടുക്കുന്നല്ലെ
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ
കുറ്റ്യാടിക്കൊയിലുവാണ തമ്പുരാനെ 560
ഊരും കടവും തിരികയില്ല
വെച്ചുണ്ണും വീടൊട്ടറിഞ്ഞും കൂട
ഉടനെ അരുളിച്ചെയിതൂട്ടില്ലെ
പക്കം ബെച്ചൂട്ട്ന്ന കുട്ട്യട്ടറെ
കെളപ്പനക്കൂടിക്കൊണ്ടും പൊട് [ 146 ] കുറ്റ്യാടിച്ചാത്തൊത്ത്കൊണ്ടു പൊട്
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി
കുഞ്ഞനൊട് ചെന്ന് പറഞ്ഞ്യെക്കണം
തൊട്ടത്തിലൊമനക്കെളപ്പന്
അരിവാങ്ങീറ്റത്തായം വെക്കണമെന്ന് 570
അത്തായം ചൊറ് കൊടുക്ക്വാമ്പറ
അത്തുരം കെട്ടുള്ള കുട്ട്യട്ടറ്
തൊട്ടത്തിലൊമനക്കെളപ്പനയും
എടച്ചെരിക്കണ്ണമ്പൊഅ്ണാര്യെയും
രണ്ടാളയും കൂട്ടിക്കൊണ്ട്വാരുന്ന്
കുറ്റ്യാടിച്ചാത്തൊത്ത് കൊണ്ടുംപൊയി
കുറ്റ്യാടിച്ചാത്തൊത്ത് ചെല്ലുന്നെരം
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി
രാമായണം കഥ ചൊല്ല്ന്നൊള്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ 580
കണ്ണാലെ കണ്ടിനക്കുഞ്ഞ്യെളപ്പൻ
നൊക്ക്യൊരിനൊക്കലിലീണം ബീണ്
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി
എയീറ്റിറ്റാചാരം ചെയ്ത് കുഞ്ഞൻ
പറയിന്നിണ്ടന്നെരം കുട്ട്യട്ടറ്
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി
കെട്ട തരിക്കണം കുഞ്ഞ്യൂങ്കിച്ചി
തൊട്ടത്തിലൊമനക്കെളപ്പന്
അരിവാങ്ങീറ്റത്തായം വെക്കുവാനും
അത്തായം ചൊറ് കൊടുക്കുവാനും 590
കുറ്റിപ്പൊറംബാണ തമ്പുരാനൊ
നിന്നൊട് തന്നെ പറയുവാനും
എന്നൊടരുളിച്ചെയിതൂട്ടിന്
അത്തുരം കെട്ടുള്ള കുഞ്ഞ്യൂങ്കിച്ചി
അത്തായം ചൊറ്റിനരിയും ബാങ്ങി
അത്തായം ചൊറ് വെകം വെച്ചവള്
പറയിന്നിണ്ടൊമനക്കുഞ്ഞ്യൂങ്കിച്ചി
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
അത്തായം ചൊറ് വെയിച്ചൊളീനെ
ഉടനെപറയിന്ന് കുഞ്ഞ്യെളപ്പൻ 600
പിള്ളാടിച്ച്യൊമന കുഞ്ഞ്യൂങ്കിച്ചി
ഉടുപ്പാന്തരുന്നിനക്കാരി കുഞ്ഞന്നെ
കെട്ട് തരിക്കണം കുഞ്ഞ്യെളപ്പ
നാട്ടിലെളിയൊറും ബന്നെനക്ക്
നാട്ടിൽ വലിയൊറും ബന്നെനക്ക്
പിള്ളാടിക്കുങ്കനെന്റെ അമ്മൊമ്മന് [ 147 ] അമ്മൊമ്മനാരയും തെളിഞ്ഞില്ലെലൊ
ഒന്നും കയിയായിക്കൊണ്ടിറ്റില്ല
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി 610
ഉടുപ്പാന്തരട്ടെ ഞാങ്കുഞ്ഞ്യൂങ്കിച്ചി
ഉടനെപറയിന്ന് കുഞ്ഞ്യൂങ്കിച്ചി
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
എനക്ക് കനക്കത്തെളിഞ്ഞിക്കിന്
അമ്മൊമ്മനറിഞ്ഞാലും കുറ്റമുണ്ട്
അമ്മൊമ്മനൊട്തെന്നെ പറയുക വെണം
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി
പിള്ളാടിക്കുങ്കനിന്റമ്മൊമ്മനൊ
അമ്മൊമ്മനീടയിന്ന് വന്നൊണ്ടാല് 620
നീയൊരുമാനം പറഞ്ഞ്യെക്കണം
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
അത്തായം ചൊറ് വെയിച്ചിറ്റില്ല
എന്നൊരൊപായം പറഞ്ഞ്യെക്കണം
ഉടുപ്പാന്തരട്ടെ നിനക്ക് ഞാനൊ
അതിന് മയക്കില്ല കുഞ്ഞ്യെളപ്പ
എനക്ക് കനക്കത്തെളിഞ്ഞിക്കിന്
ഉടുപ്പാനും തെപ്പാനും കൊടുത്ത് കെളുപ്പൻ
അന്ന് കുളിച്ചും വെയിച്ചും കൂടി
പിറ്റന്നാപ്പുല്ല പുലരുന്നെരം 630
പിള്ളാടിക്കുങ്കനടിയൊടിയൊ
അടിയൊടി വന്നും പടികയരി
പറയിന്നിണ്ടന്നെരം കുഞ്ഞ്യൂങ്കിച്ചി
പിള്ളാടിക്കുങ്കനെന്റെ കുഞ്ഞ്യൊമ്മൊമ്മ
തൊട്ടത്തിലൊമനക്കെളപ്പന്
അരിവാങ്ങിറ്റത്തായം വെച്ചിഞാനെ
അത്തായം ചൊറ് വെയിച്ചിറ്റില്ല
ഉടനെ പറയിന്നടിയൊടിയൊ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
അത്തായം ചൊറ് വെയിക്കാഞ്ഞെന്ത് 640
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പിള്ളാടിക്കുങ്കനടിയൊടിയെ
അത്തായം ചൊറ് ബെയിച്ചൊണ്ടാല്
ഒരുത്തനടുത്തതെടുക്ക്ന്നാരി
പിള്ളാടിക്കുങ്കനടിയൊടിയെ
പിള്ളാടിച്ച്യൊമനക്കുങ്കിച്ചിക്ക്
ഉടുപ്പാനും തെപ്പാനും കൊടുക്ക്ന്നാരി [ 148 ] ഉടനെ പറയിന്നടിയൊടിയൊ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
നാട്ടിലൊളിയൊറും വന്നവക്ക് 650
നാട്ടില് വലിയൊറും വന്നവക്ക്
എനക്കിന്നൊട്ടാരയും തെളിഞ്ഞില്ലെലൊ
ഒന്നും കയിയായിക്കൊണ്ടിറ്റില്ല
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പിള്ളാടിച്ച്യൊമനക്കുങ്കിച്ചിക്ക്
ഉടുപ്പാങ്കൊടുക്കട്ടെ ഞാനിപ്പള്
ഉടനെ പറയിന്ന് കാരിയക്കാരൻ
തൊട്ടത്തിലൊമനക്കുഞ്ഞളപ്പ
എനക്ക് കനക്കത്തെളിഞ്ഞിക്കിന് 660
അങ്ങനെയവിടയാടപ്പാറത്തൊനൊ
അവിടയൊരാറ് മാസം ചെല്ലുന്നെരം
പാറക്കടവത്തെ ബാഉന്നൊറ്
അരുളിച്ചെയ്തതന്നെരം കുഞ്ഞൻ ബാഉ
എമ്മിഞ്ഞിക്കുങ്കനെന്റെ കാരിയക്കാര
വറത്താനം കെട്ടൊ നീ കാരിയക്കാര
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
കെളപ്പന്തൊട്ടത്തിലില്ലപൊലും
കുറ്റ്യാടിയെങ്ങാനും പൊയിന് പൊലും
ഇപ്പളിടച്ചെരീത്തെണ്ടുക വെണം15 670
പടക്കൊപ്പ് നല്ലൊണം കൂട്ടിക്കൊളെ
നാളെത്തെപ്പുല്ല പുലരുന്നെരം
പാറക്കടവത്തെ നായര്ക്ക്
അരിയുഞ്ചെലവും കൊടുത്ത്യെക്കണം
നെരത്തെ നല്ലത്തായം ചൊറും ഉണ്ട്
നമ്മളെ കൊയിലൊത്ത് കൂടിയെക്കണം
പിന്നയും കെക്കണെന്റെ കാരിയക്കാര
ഇരിങ്ങണ്ണൂപ്പെള്ളാന16 ക്കുട്ടിയിന
ആനെനക്കടുമ്മയിക്കൊണ്ട് വരെണം
ചാത്തംകൊട്ടാത്തൂട്ടപ്പാത്ക്ക്‌ല് 680
പലിയൊക്ക് രണ്ട് വലിപ്പിക്കണം
ചാത്തങ്കൊട്ടാത്തൂട്ടപ്പാടിയാന്
പാടിയൊറപ്പിച്ചി കൂടുഅവെണം
എമ്മിഞ്ഞിക്കുങ്കനടിയൊടിയൊ
പടക്കൊപ്പ നല്ലൊണം കൂട്ട്ന്നെല്ലെ
ഉണ്ട മുറിക്ക്ന്നൊരി പാത്ത്ന്ന്18
മരന്ന് പൊടിക്ക്ന്നൊരി പാത്ത്ന്ന്
തൊക്ക് തൊടക്ക്ന്നൊരി പാത്ത്ന്ന്
ഇരിങ്ങണ്ണൂപ്പൊള്ളാനക്കുട്ടീനെയും [ 149 ] കടുമ്മയിക്കൊണ്ട വരുത്തിച്ചൊനൊ 690
അന്ന് കുളിച്ചും ബെയിച്ചും കൂടി
പിറ്റന്നാപ്പുല്ല പുലന്നത്തിരെ
നെരമൊട്ടന്തിമൊന്തിയാകുന്നെരം
കൂട്ടഉം താത്ത് കൂട്ടിപ്പൊരുന്നെല്ലെ
പലിയൊക്കും രണ്ട് വലിപ്പിക്ക്ന്ന്
തൊട്ടത്തിലക്കം ചിരുതയിയൊ
കണ്ണാലെ കണ്ടിന് ചിരുതയിയൊ
ചൊതിക്ക്ന്നന്നെരം കുഞ്ഞന്താനൊ
പാറക്കടവത്തതിരമ്പാഉ
എന്റെയിടച്ചെരിപ്പൊയയിന്നൊ 700
എടച്ചെരിക്കൊണ്ട വെടിവെക്ക്ന്നൊ
തൊട്ടത്തിക്കെളപ്പന്നെരാങ്ങള
നാട്ടില് നെലയൊനില്ലാഞ്ഞിറ്റ്
നാട് കടന്നെങ്ങാമ്പൊയാങ്ങള
എനിയെന്ത് വെണ്ട്വെന്റെ കുഞ്ഞംബാഉ
ഉടനെ പറയിന്ന് കുഞ്ഞംബാഉ
തൊട്ടത്തിലക്കം ചിരുതയി കുഞ്ഞ
ഇത്തിരയും പൊയത്തം ഉണ്ടൊഇനിക്ക്
ഞാന്നിന്റിടച്ചെരിപ്പൊഉഓ കുഞ്ഞ
എടച്ചെരീക്കൊണ്ട വെടിവെക്കുഒാ 710
പാറക്കടവത്തെ ബാഅ്ന്നൊറ്
തൊട്ടത്തിലക്കം ചിരുതയിന
പറഞ്ഞൊക്കപ്പൊതം വരുത്തിപാഉ
രാപ്പന്നിവെടിവെപ്പാമ്പൊന്നുഞ്ഞനെ
പട്ടാങ്ങെന്നൊറ്ത്ത് കുഞ്ഞന്താനൊ
പാറക്കടവത്തെ വാഅ്ന്നൊറും
എമ്മിഞ്ഞിക്കുങ്കനടിയൊടിയും
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
അന്നടത്താലെ നടക്ക്ന്നൊറ്
ചാത്തങ്കൊട്ടാത്തൂട്ടപ്പാടിക്കല് 720
പാടിക്കലങ്ങനെ ചൊല്ലുന്നൊറ്
ചാത്തങ്കൊട്ടാത്തൂട്ടപ്പാടിക്കല്
പലിയൊക്കും രണ്ട് വലിച്ചിവെച്ചി
പടിയൊറപ്പിച്ചി കൂടിയൊറ്
നെരിമൊട്ടന്തിമൊന്തിയാഅ്ന്നെരം
എടച്ചെരിക്കൊണ്ട വെടിയും വെച്ചി
അരി പൊരിയുമ്പൊലെ വെച്ചി വെടി
എടച്ചെരിപ്പൂക്കൊട്ട്ന്നാകുന്നത്
പകരം ബെടിയാരും വെക്ക്ന്നില്ല
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ 730 [ 150 ] തന്റെ പടിഞ്ഞാറ്റക്കട്ട്മ്മല്
നന്നമതികെട്ടുറങ്ങ്ന്നെരം
പെടികെട്ട്19 കെളപ്പഞ്ഞെട്ടിപ്പൊയി
ഞെട്ടിയുണന്നാടയിര്ന്ന് കെളപ്പൻ
പിള്ളാടിച്ച്യൊമനക്കുങ്കിയിന
കുഞ്ഞനയുരുട്ടിയൊണത്ത്ന്നെല്ലെ
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യങ്കിച്ചി
എടച്ചെരീന്ന്ണ്ട് വെടികെക്ക്ന്ന്
പാറക്കടവത്തിരമ്പാഉ 740
എടച്ചെരീക്കൊണ്ട വെടി വെച്ചെല്ലെ
ഞാനെന്റെടച്ചെരീലെത്തീല്ലെലൊ
തൊട്ടൊന്തയിരുയെന്റനിയനാന്
കുഞ്ഞമ്മരിച്ചൊന്നറിഞ്ഞില്ലെലൊ
വാതില് തൊറന്നന കുഞ്ഞ്യുങ്കിച്ചി
ഉടനെ പറയിന്ന് കുഞ്ഞ്യുങ്കിച്ചി
തൊട്ടത്തിക്കെളപ്പ എന്റെ ബന്തു
എല്ലാനുഒക്കു അല്ലൊ നിങ്ങള് ബന്തു
ആരാമ്പൊയി വെടി വെച്ചെങ്കില്
എങ്ങാനൊരിവെടി കെട്ടെങ്കില് 750
എടച്ചെരീക്കൊണ്ട വെടിവെച്ചെന്ന്
നിങ്ങള് തെന്നെ പറയുഎല്ലൊ
അന്നെരം പറയിന്ന് കുഞ്ഞ്യെളപ്പൻ
ഒന്നും പറയെണ്ട നീ കുഞ്ഞന്നെ
ഞാനെന്റെടച്ചെരീപ്പൊയി വരട്ടെ
ഉടനെ പറയിന്നക്കുഞ്ഞ്യുങ്കിച്ചി
തൊട്ടത്തിക്കെളപ്പ എന്റെ ബന്തു
നട്ട് നട്ടുള്ളൊരി പാതിരാക്ക്
ചാമണ്ടി കെട്ട്ന്ന പാതിരാക്ക്
എങ്ങനെ പൊഅ്ന്ന നിങ്ങള് ബന്തു 760
പിന്നയും കെക്കണം നിങ്ങള് ബന്തു
ആറ് മാസം കുറ്റ്യാടിപ്പാറ്ത്തിറ്റ്
മൂന്‌മാസം നല്ലെകെറുപ്പെനക്ക്
പള്ളെലെക്കുഞ്ഞനക്കാണുക വെണ്ടെ
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യുങ്കിച്ചി
വാതില് തൊറന്നന കുഞ്ഞ്യുങ്കിച്ചി
കുഞ്ഞനൊട്ടും വാതില് തൊറക്ക്ന്നില്ല
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
പടിഞ്ഞാറ്റം ബാതില് തൊറന്ന് കെളപ്പൻ 770
ഇപ്പൊറം പൊറംപാകം കീയിന്നെരം [ 151 ] പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി
പയ്യെന്നെ20 കുഞ്ഞനും കീഞ്ഞത്തീരെ
പട്ടിന്റെ കൊന്തല പിടിച്ചവള്
വിളിച്ചി പറയീന്ന് കുഞ്ഞ്യെളപ്പൻ
എടച്ചെരിക്കണ്ണ പൊഅ്ണാരിയെ
ഒന്നിച്ചിറ്റൊപ്പരം പൊരികണ്ണ
അത്തുരം കെട്ടുള്ള കണ്ണനാന്
കണ്ണനും കീഞ്ഞി പൊറപ്പാടായി
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യുങ്കിച്ചി 780
പട്ടിന്റെ കൊന്തലയെളക്ക്ന്നില്ല
പിടിച്ചെടം കൊന്തല മുറിച്ച്യെളപ്പൻ
അന്നടത്താലെ നടന്നവറ്
കുറ്റ്യാടിക്കൊയിലൊത്ത് ചെന്നവറ്
കുറ്റ്യാടിക്കൊയിലൊത്ത് ചെല്ലുന്നെരം
കുറ്റ്യാടിക്കൊയില് വാണ തമ്പുരാനൊ
തമ്പുരാമ്പള്ളിക്കുറുപ്പ് കൊണ്ടിന്
പള്ളിയറെക്കാത്ത് കടന്ന് കെളപ്പൻ
കുറ്റ്യാടിക്കൊയില് വാണ തമ്പുരാനൊ
കെളപ്പനക്കണ്ണാലെ കാണ്ന്നെരം 790
അരുളിച്ചെയ്തൊമനക്കുഞ്ഞ്യെളപ്പ
നട്ട് നട്ടുള്ളൊരി പാതിരാക്ക്
ചാമണ്ടി കെട്ട്ന്ന പാതിരാക്ക്
എന്ത് മൊതലായിപ്പൊന്ന് കെളപ്പ
ഉടനെ ഉണത്തിച്ചി കുഞ്ഞ്യെളപ്പൻ
ഓവാപിറവു എന്റെ തമ്പുരാനെ
പാറക്കടവത്തിരമ്പാഉ
കനക്കന്നാളായി കൊതിച്ചിന് പാഉ
എടച്ചെരിത്തെങ്ങും തല കണ്ടിറ്റ് 800
എടച്ചെരിക്കെട്ട് കടക്കുവാനും
എടച്ചെരിയെടവക തെണ്ടുവാനും
പാറക്കടവത്തെക്കുഞ്ഞൻ ബാഉ
എടച്ചെരീക്കൊണ്ട വെടിവെച്ചെല്ലെ
എടച്ചെരീന്നിണ്ട് വെടികെക്ക്ന്ന്
പൂക്കൊട്ടെക്കാണാരനമ്മൊമ്മന്
അമ്മൊമ്മന് നല്ലെ വയസ്സ്കാലം
തൊട്ടൊന്തയിരുയെന്റെ പൊന്നനിയൻ
കുഞ്ഞന് കനക്കച്ചെറുപ്പമല്ലെ
ഞാനെന്റീടച്ചെരീലെത്തീല്ലെലൊ 810
ഞാനെന്റിടച്ചെരീപ്പൊന്ന് പൊളി
ഉടനെയരുളിയത്തമ്പുരാനൊ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ [ 152 ] നട്ട് നട്ടുള്ളൊരി പാതിരാക്ക്
തനിയെന്നെയെങ്ങനെ പൊന്ന് കെളപ്പ
ഞാങ്കുടീറ്റൊപ്പരം എഴുന്നള്ളാലൊ
ഒടനെ ഉണത്തിച്ചി കുഞ്ഞ്യെളപ്പൻ
ഓവാ പിറവു എന്റെ തമ്പുരാനെ
നട്ട്നട്ടുള്ളൊരി പാതിരാക്ക്
തമ്പുരാനൊട്ടും എഴുന്നള്ളണ്ട 820
ഞാനെന്റെടച്ചരീപ്പൊഅ്ന്നെരം
അമ്മൊമ്മമ്പൊറ്റിയുള്ള നായിമ്മാറ്
പത്തഞ്ഞൂറെന്റാടിക്കീയാനുണ്ട്21
ഞാനെമ്പാറ്റീറ്റുണ്ടെീ നായിമ്മാറ്
പത്ത് മുന്നൂറെന്റൊടിക്കീയാനുണ്ട്
അത്തുരം കെട്ടുള്ള തമ്പുരാനൊ
ഉടനെയരുളിച്ചെയിയിന്നെല്ലെ
പിള്ളാടിക്കുങ്കനെന്റെ കാരിയക്കാര
നമ്മളെ കല്ലറയിന്നാഅ്ന്നത്
വെണ്ട്ന്നൊരുണ്ടയും മരന്നെടുത്തൊ 830
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
നീയും കൂട്യാനെന്റെ കാരിയക്കാര
ആയിതക്കൊപ്പൊടെ ചൊകത്തൊടെ
കെളപ്പന്റൊപ്പരം പൊകവെണം
അത്തുരം കെട്ടുള്ള കാരിയക്കാരൻ
കല്ലറ പൊയിത്തൊറക്ക്ന്നെല്ലെ
വെണ്ട്ന്നൊരുണ്ട മരന്നെടുത്ത്
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
പിള്ളാടിക്കുങ്കനടിയൊടിയും
തൊട്ടത്തിലൊമനക്കെളപ്പനും 840
മടക്കം തൊഴുതൊറ് പൊര്ന്നെല്ലെ
അന്നടത്താലെ നടക്ക്ന്നെല്ലെ
അന്നടത്തെലെ നടന്നൂട്ടിറ്റ്
ആദിപുറമെരിത്തായെകൂടി
കൊമ്മിളി നല്ലെ പറമ്പെ കൂടി
കടുമ്മയിപ്പൊരുന്ന് നായിമ്മാറ്
ചാത്തങ്കൊട്ടാത്തുട്ടപ്പാടിക്കല്
പാടിക്കലങ്ങനെ ചെല്ലുന്നെരം
പാറക്കടവത്തെ വാഴുന്നൊറും
അഞ്ഞുറകമ്പടിച്ചൊറ്റ്കാറും 850
അരിപൊരിയുമ്പൊലെ വെക്ക്ന്നൊറ്
കണ്ണാലെ കണ്ടിനക്കുഞ്ഞ്യെളപ്പൻ
അന്നടത്താലെ നടക്ക്ന്നൊറ്
മറുപൊറെ പൊര്ന്ന് കുഞ്ഞ്യെളപ്പൻ [ 153 ] കണ്ണങ്കുളങ്ങരപ്പൊര്ന്നൊറ്
തമ്മലിക്കൊണ്ടവെടിയും വെച്ചി
അരിപൊരിയുമ്പൊലെ വെച്ചവറ്
പൂവിനിളങ്കൊയി കൂവൊളവും
തമ്മിലിക്കൊണ്ട വെടിവെച്ചിറ്റ്
പാറക്കടവത്തെപ്പാഉവിന്റെ 860
അഞ്ഞൂറകമ്പിടിച്ചൊറ്റ്കാറ്
ഒക്കയവിട മരിച്ചിപൊയി
അരുളിച്ചെയ്‌തന്നെരം പാഉന്നൊറ്
എമ്മിഞ്ഞിക്കുങ്കുനെന്റെ കാരിയക്കാര
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
കെളപ്പന്തൊട്ടത്തിലില്ല പൊലും
ആരാനിന്നിപ്പെടി വെക്ക്ന്നത്
അത്തുരം കെട്ടുള്ള കാരിയക്കാരൻ
അത്തിമരത്തിമ്മക്കയിരിനിന്ന്
കണ്ണങ്കുളങ്ങര നൊക്ക്ന്നെരം 870
തൊട്ടത്തിലൊമനക്കെളപ്പന്റെ
പൂഉറുമ്മാലും തലയിക്കെട്ടും
കണ്ണാലെ കണ്ടിനക്കാരിയക്കാരൻ
പറയിന്നിണ്ടന്നെരം കാരിയക്കാരൻ
പാറക്കടവത്തെപ്പാഅ്ന്നൊറെ
തൊട്ടത്തിലൊമനക്കെളപ്പന്റെ
പൂ ഉറുമ്മാലും തലയിക്കെട്ടും
ഒത്തൊരടയാളം കാമാനുണ്ട്
എമ്മിഞ്ഞിക്കുങ്കനടിയൊടിയൊ
വെള്ളിപ്പട്ടയിട്ടെ തൊക്കെടുത്ത് 880
തൊക്ക് ചെതത്തില് നെറച്ചെടുത്ത്
കുറിമാനം ചെറ്ത്ത് വെച്ചിവെടി
കെളപ്പനപ്പെടി കൊണ്ടില്ലെലൊ
എടച്ചെരിക്കണ്ണമ്പൊഅ്ണാരിക്കൊ
പൊഅ്ണാരിക്കപ്പെടി കൊണ്ടെരത്ത്
നിന്നനെലയില് മറിഞ്ഞും പൊയി
കണ്ണാലെ കണ്ടിനക്കുഞ്ഞ്യെളപ്പൻ
വെള്ളിപ്പട്ടയിട്ടെ തൊക്കെടുത്ത്
തൊക്ക് ചെതത്തിൽ നെറച്ചെടുത്ത്
കുറിമാനം ചെറ്ത്ത് വെച്ചിവെടി 890
എമ്മിഞ്ഞിക്കുങ്കനടിയൊടിക്ക്
വലത്തെത്തൊടെക്ക് വെടിയും കൊണ്ട്
അത്തുരം കണ്ടുള്ളടിയൊടിയൊ
വെള്ളിപ്പട്ടയിട്ടെ തൊക്കെടുത്ത
തൊക്ക് ചെതത്തില് നെറച്ചെടുത്ത് [ 154 ] കുറിമാനം ചെറ്ത്ത് വെച്ചിവെടി
തൊട്ടത്തിലൊമനക്കെളപ്പന്റെ
നെറ്റിത്തടത്തിന് വെടിയും കൊണ്ട്
അത്തുരം കണ്ടുള്ള കുഞ്ഞ്യെളപ്പൻ
പൂഉറുമ്മാല് കയിച്ച്യെളപ്പൻ 900
ഉണ്ടപ്പഅ്ത് നൊക്കിക്കെട്ട്യെളപ്പൻ
പലിശക്കയത്തിന്നൊരൊലയെടുത്ത്
ഓലയിലൊപ്പും കയിഎഴുത്തും
പാറക്കടവത്തെ കുഞ്ഞമ്പാഉ
നമ്മളിപ്പൊരുന്നതും പൊരാത്തതും
നമ്മള്ക്കണ്ട് മടങ്ങി ബാഉ
പിന്നയും കെക്കണം കുഞ്ഞമ്പാഉ
നിങ്ങളെന്റെ മൂത്തെയളിയനെല്ലെ
ചാത്തങ്കൊട്ടാത്തൂടപ്പാടിക്കന്ന്
നിങ്ങള് കടുമ്മയിപ്പൊയില്ലെങ്കിൽ 910
അളിയനെന്നും ഞാനൊവെക്കുകയില്ല
എനക്കിന്നിത്തന്നെയെല്ലാഅ്ന്നത്
നെറ്റിത്തടത്തിനാനുണ്ട കൊണ്ടത്
എന്നെല്ല ഓലെലെഴുതൂഞ്ചീത്
നായിമ്മാറെലൊലകൊട്ത്തയിച്ചി
പാഊന്റെക്കൊണ്ടക്കെട്ക്ക്ന്നൊല
പാറക്കടവത്തെക്കുഞ്ഞമ്പാഉ
ഓലയിന്ന് വാങ്ങീറ്റ് നൊക്ക്ന്നെരം
പറയിന്നിണ്ടൊമനക്കുഞ്ഞമ്പാഉ
എമ്മിഞ്ഞിക്കുങ്കനടിയൊടിയെ 920
വറത്താനം കെട്ടൊ നീ കാരിയക്കാര
തൊട്ടത്തിലൊമനക്കെളപ്പന്
നെറ്റിത്തടത്തിനാനുണ്ടകൊണ്ടിന്
അറവൂല കൊത്തിയെല്ലൊ കാരിയക്കാര
തൊട്ടത്തിലൊമനക്കെളപ്പന
കെളപ്പന വെടി വെക്കുന്നത്
തമ്മിലെന്ന വെടിവെക്കറാഞ്ഞൊ23
തൊട്ടത്തിലക്കം ചിരുതെയിയൊട്
എന്തൊരിമാനു പറഞ്ഞൊളണ്ടും
വറത്താനം കുഞ്ഞനറിയിന്നെരം 930
നാട് മുടിക്കും ചിരുതയി കുഞ്ഞൻ
എമ്മിഞ്ഞിക്കുങ്കനെന്റെ കാരിയക്കാര
നമ്മള് കട്മ്മയിപ്പൊആയിപ്പം
കടുമ്മയിപ്പൊര്ന്ന് കുഞ്ഞമ്പാഉ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ [ 155 ] കുറ്റ്യാടിക്കൊയിലൊത്തെ നായിമ്മാറെ
നിങ്ങള് കടുമ്മയിപ്പൊകവെണം
കുറ്റ്യാടിക്കൊയില് വാണതമ്പുരാന്
ഓല എഴുതുവാനും നെരമില്ല 940
പറത്താനം ചെന്ന് പറഞ്ഞ്യെക്കണം
പിള്ളാടിക്കുങ്കനെന്ന കാരിയക്കാര
പിള്ളാടിച്ച്യെമനക്കുങ്കിച്ച്യൊട
കുഞ്ഞനൊടെതും പറഞ്ഞ്യെക്കറ്
അത്തുരം വാക്ക് പറയൂഞ്ചീത്
അന്നടത്താലെ നടന്ന് കെളപ്പൻ
എടച്ചെരിത്തൊട്ടത്തിച്ചെല്ലുന്നെല്ലെ
എടച്ചെരിത്തൊട്ടത്ത്ചെല്ല്‌ന്നെരം
അമ്മ പടിക്കലിരുന്നിക്കിന്
കെളപ്പനക്കണ്ടിറ്റ് കണാഉമ്മം 950
ചൊതിക്ക്ന്നൊമനപ്പൊറ്റൊരമ്മ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
കുറ്റ്യാടിന്നെപ്പം നീ വന്ന് കെളപ്പ
കുറ്റ്യാടിന്നെന്തിന് പൊന്നിന്‌മനെ
പാറക്കടവത്തിരമ്പാഉ
നിന്നയിന്ന് പാഉആറ്റം24 കണ്ടെങ്കില്
പാമ്പിനക്കീരി മുറിക്കുമ്പൊലെ
നിന്നമുറിക്കുയെന്റെ കുഞ്ഞ്യെളപ്പ
കണ്ണ്ച്ചൊരയില്ലാത്ത കല്ലമ്പാഉ
ഇന്നല രാത്തിരിയാന് കെളപ്പ 960
എടച്ചെരീക്കൊണ്ട വെടിവെച്ചിന്
ഇത്തിരനെരവും വെച്ചിവെടി
അന്നെരം പറയിന്ന് കുഞ്ഞ്യെളപ്പൻ
കെട്ട് തരിക്കണം പെറ്റൊരമ്മെ
എടച്ചെരീന്നുള്ള വെടി കെട്ടിറ്റ്
ഇന്നലെ രാത്തിരിയൊറങ്ങീറ്റില്ല
തൊട്ടൊന്തയിരുയെന്റെ പൊന്നനിയൻ
കുഞ്ഞനെവിടുത്തും പെറ്റൊരമ്മെ
പറയിന്നിണ്ടന്നെരം പെറ്റൊരമ്മെ
കുഞ്ഞമ്പടിഞ്ഞാറ്റെലിണ്ട് കെളപ്പ 970
പടിഞ്ഞാറ്റാം ബാത്ക്കപ്പൊര്ന്നെല്ലെ
ബാത്ക്ക് ചെന്ന് വിളിക്ക്ന്നെല്ലെ
തൊട്ടൊന്തയിരുയെന്റെ പൊന്നനിയ
വാതില് തൊറന്നന കുഞ്ഞന്തൈരു
അത്തുരം കെട്ടുള്ളകുഞ്ഞന്തൈരു
വാതിലും തട്ടിത്തൊറക്ക്ന്നെല്ലെ
ചൊതിക്ക്ന്നന്നെരം കുഞ്ഞ്യെളപ്പൻ [ 156 ] തൊട്ടൊന്തയിരുയെന്റെ പൊന്നനിയ
എന്തിന് പടിഞ്ഞാറ്റക്കൂടിക്കിന്
ഇത്തിരയും പെടിയിണ്ടൊ കുഞ്ഞ 980
എടച്ചെരീന്നുള്ള വെടികെട്ടിറ്റ്
ഇന്നല രാത്തിരിയൊറങ്ങീറ്റില്ല
കെടക്കയും മുട്ടിപ്പിരിക്കെ തൈരു
കെടക്കയും മുട്ടിപ്പിരിച്ചി തൈരു
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ
തൊട്ടൊന്തയിരുയെന്റെ പൊന്നനിയ
ഞാനൊയിന്നിക്കുറ്റിയാടീപ്പൊയൊണ്ടാരെ
നിന്റെ സരസ്സതി കെട്ടില്ലെലൊ
രാമായണം പാടിക്കെക്കണ്ടീനും
അത്തുരം കെട്ടുള്ള കുഞ്ഞന്തൈരു 990
കെരന്ത കെട്ടൊലയെട്ത്ത് വെച്ചി
ചങ്ങല വട്ടയും കത്തിച്ചിറ്റ്
കെരന്തം പഅ്ത്ത് കുഞ്ഞന്നൊക്ക്ന്നെരം
പൊട്ടിക്കരയിന്ന് കുഞ്ഞന്തൈരു
ചൊതിക്ക്ന്നന്നെരം കുഞ്ഞ്യെളപ്പൻ
തൊട്ടൊന്തയിരുയെന്റെ പൊന്നനിയ
എന്തിന് കരയിന്ന് നീ കുഞ്ഞന്നെ
കെര്ന്തത്തിലെന്തെല്ലാം കാമാനുണ്ട്
ഉടനെ പറയിന്നക്കുഞ്ഞന്തൈരു
തൊട്ടത്ത്ക്കെളപ്പ എന്റെ ഏട്ട 1000
കെരന്തം പഅ്ത്ത് ഞാന്നൊക്ക്ന്നെരം
തൊട്ടൊയമ്മാറ് മരിക്ക്വാനുണ്ട്
നിച്ചയിക്കറുഅ25 പറിക്ക്വാനുണ്ട
ചൊടലക്കിറിയ കയിക്ക്വനുണ്ട്
ഉടനെ പറയിന്നക്കുഞ്ഞ്യെളപ്പൻ
ഇതിന് കരയണൊ നീ കുഞ്ഞന്നെ
തൊട്ടൊയമ്മാറ് വളരയില്ലെ
തൊട്ടൊമ്മാറാരും മരിക്കുകയില്ലെ
കെട്ട് തരിക്കണം കുഞ്ഞന്തൈരു
ഞാനിന്ന് കുറ്റ്യാടീപ്പൊയൊണ്ടാരെ 1010
തൊട്ടത്തിലക്കം ചിരുതയിന
ഞാനെന്റെ കണ്വൊണ്ട് കണ്ടില്ലെലൊ
കുഞ്ഞനയൊരിനൊക്ക് കാണണ്ടീനും
കടുമ്മയിലൊലയെഴുത് തൈരു
കടുമ്മയിലൊലയെഴുതി തൈരു
നായിമ്മാറെലൊല കൊടുത്തയച്ചി
പറയാന്തുടങ്ങ്ന്ന് കുഞ്ഞന്തൈരു
തൊട്ടൊന്തയിരുയെന്റെ പൊന്നനിയ [ 157 ] തൊട്ടത്തിലക്കം ചിരുത്തയികുഞ്ഞൻ
നമ്മളെ തൊട്ടത്ത്പ്പന്നൊണ്ടാല് 1020
ആറ്മാസം കുഞ്ഞനയയച്ച്യെക്കല്ല
പാഊനിക്കെതാങ്കൊടുത്തൂട്ടാല്26
പാഉഓടെതും നീ വാങ്ങ്യെക്കല്ല
പിന്നെയും കൈക്കണം കുഞ്ഞന്തൈരു
ആറ്മാസം കുറ്റ്യാടിപ്പാറ്ത്തിറ്റ്
പിള്ളാടിച്ചിക്കുഞ്ഞിക്കുങ്കിച്ചിക്ക്
മൂന്‌മാസം നല്ലെകെറുപ്പമാന്
മരന്നൂടിയെലെ27 കയിച്ച്യെക്കണം
അത്തുരം കെട്ടുള്ള കുഞ്ഞന്തൈരു
പൊട്ടിക്കരയിന്ന് കുഞ്ഞന്തൈരു 1030
എന്തൊരനന്തറപ്പാടെന്റെട്ട
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
കെട്ട് തരിക്കണം കുഞ്ഞന്തൈരു
കുറ്റ്യാടിക്കൊയിലുവാണ തമ്പുരാനൊ
എന്നൊടരുളിച്ചെയിതൂട്ടിന്
ഏലമലെക്ക് ഞാമ്പൊകുവാനും
ഏലവും ചന്നണവും കൊത്തിക്ക്വാനും
എന്നൊടരുളിച്ചെയിതൂട്ടിന്
ഏലമലെക്ക് ഞാമ്പൊയൊണ്ടാല്
കന്നിയും മകരവുമുള്ളെലമാന് 1040
ഏലവും താത്തിയെ പൊരു ഞാനെ
പിന്നയും കൈക്കണം കുഞ്ഞന്തൈരു
രാമായണം പാടിയന കുഞ്ഞന്തൈരു
രാമായണം പാടിയെന്നക്കെപ്പിച്ചന
രാമായണം പാട്ന്ന് കുഞ്ഞന്തൈരു
പറഞ്ഞി പറഞ്ഞി മരിച്ച്യെളപ്പൻ
അങ്ങനയാടയിരിക്ക്ന്നെരം
തൊട്ടത്തിലക്കം ചിരുതയി കുഞ്ഞൻ
കുഞ്ഞനും വന്ന് പടികയരി
ചൊതിക്ക്ന്നൊമനക്കുഞ്ഞന്താനൊ 1050
തൊട്ടത്തിലൊമനപ്പെറ്റൊരമ്മെ
തൊട്ടത്ത്ക്കെളപ്പന്നെരാങ്ങള
ആങ്ങള ഏടുത്തും പെറ്റൊരമ്മ
ഉടനെ പറയിന്ന് പെറ്റൊരമ്മ
കുഞ്ഞമ്പടിഞ്ഞാറ്റെലിണ്ട് മളെ
പാഞ്ഞി പടിഞ്ഞാറ്റെപ്പൊര്ന്നൊള്
ആങ്ങളെനച്ചെന്ന് വിളിക്ക്ന്നൊള്
തൊട്ടത്ത്ക്കെളപ്പനെരാങ്ങളെ
കുറ്റ്യാടിന്നെപ്പള് വന്നാങ്ങളെ [ 158 ] കുറ്റ്യാടീന്നെന്തിന് പൊന്നാങ്ങളെ 1060
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
പകരമൊട്ടെതും പറയിന്നില്ല
പിന്നയും പറഞ്ഞി ചിരുതയി കുഞ്ഞൻ
എന്തീറ്റൊന്റാങ്ങളയുരിയാടാത്തു
മെയ്യാരപ്പൊന്ന് ചമയാഞ്ഞിറ്റൊ
ഉടുത്ത് ഉടുപുടയീങ്ങീറ്റാറ്റോ
കഞ്ഞികുടിക്കാതൊരാലസ്സിയൊ
തൊട്ടത്തിലക്കം ചിരുതയി കുഞ്ഞൻ
വെകം കടുമ്മയിപ്പൊര്ന്നൊള്
കഞ്ഞി കടുമ്മയിപ്പെച്ച്ണ്ടാക്കി28 1170
ആറ്റിത്തണിച്ചൊള് കൊണ്ടുംബന്ന്
തൊട്ടത്ത്ക്കെളപ്പ നെരാങ്ങളെ
കഞ്ഞികുടിച്ചൊളെ നെരാങ്ങളെ
കുഞ്ഞനയുരുട്ടിയൊണത്ത്ന്നൊള്
കെളപ്പനാട മരിച്ചിക്കിന്
അയ്യംബിളികൂട്ടിക്കുഞ്ഞന്താനൊ
അയ്യംബിളികൊണ്ടൊരിണ്ടന്തിരി
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പാഞ്ഞിപടിഞ്ഞാറ്റെപ്പന്നൊണ്ടമ്മ
അയ്യംബിളികൂട്ടി പെറ്റൊരമ്മ 1080
തൊട്ടത്ത്ക്കെളപ്പ പൊന്ന്മനെ
അറവൂലകൊത്തിയൊ കുഞ്ഞ്യെളപ്പ
ആഅ്ന്നതഞ്ചും ബെലക്കിഞാനൊ
ബെലക്കിയത് നീയൊട്ട് കെട്ടില്ലെലൊ
പാറക്കടവത്തിരമ്പാഉ
കണ്ണ്ച്ചൊരയില്ലാത്ത കല്ലമ്പാഉ
നിന്നച്ചതിച്ചെല്ലൊ കുഞ്ഞ്യെളപ്പ
അത്തുരം വാക്ക് പറയൂഞ്ചീത്
നിന്നനെലം കൊള്ള വീണുട്ടമ്മ
അയ്യം ബിളികൊണ്ടാരിണ്ടന്തിരി 1090
തെക്ക് പുറത്ത് ചൊടലയില്
ഈന്തും മുരിക്കുംതടിയും കൂട്ടി
ചന്നണം കൊണ്ട് ചുടിയിച്ചൊറ്
അങ്ങനയാടയിര്ന്നവറ് [ 159 ] 6.തണ്ണിയ വണ്ണം = മോശമായ രീതിയിൽ

7.വെറ്റില സത്കാരം സത്കരിച്ചു

8.കാണാൻ കൊതി എനിക്കുണ്ടായിട്ട്

9.വാഉവിന് (വാഴുന്നോർക്ക്) അരിയോ മറോ വേണമെങ്കിൽ

10.വാളവിന്റെ മേൽ കൈ ഒട്ട് ഏറിയില്ലല്ലോ

11.സത്യം

12.പറഞ്ഞ് + അവിടെ വായിൽ നാവ് ചേരും മുമ്പേ

13.യോഗം

14.എഴുന്നേറ്റിട്ട്

15.ആക്രമിക്കണം

16.വെള്ളാന

17.വലിയതോക്ക്

18.ഭാഗത്തുനിന്ന്

19.വെടികേട്ട്

20.പിന്നാലെ

21.എന്റെ കൂടെ ഇറങ്ങാനുണ്ട്

22.ചിതത്തിൽ = നന്നായി

23.വെടിവെക്കരുതാഞ്ഞോ

24.വാഉവോ മറ്റോ

25.നിത്യവും കറുക പറിക്കാനുണ്ട്

26.വാഉ നിനക്ക് എന്തെങ്കിലും കൊടുത്തുവിട്ടാൽ

27.പുളികുടി

28.വെച്ചുണ്ടാക്കി. [ 160 ] കപ്പള്ളിപ്പാലയാട്ടെ കുഞ്ഞിക്കൊരൻ
പറയിന്നിണ്ടൊമനക്കുഞ്ഞിക്കൊരൻ
കപ്പള്ളിപ്പാലയാട്ടെ പെറ്റൊരമ്മെ
ഇന്നെക്കെരി മൂവാണ്ടെക്കാലമായി
ലൊമനാറ് കാവിന് പൊആത്തത്
കുളിച്ചി നെയിയമൃത് ചെയ്യാത്തതും
ഉടനെ പറയിന്ന് പെറ്റൊരമ്മ
കപ്പള്ളിപ്പാലയാട്ടെ കുഞ്ഞിക്കൊര
നിനിക്കെന്ത് പൊഅറൊ1 കുഞ്ഞിക്കൊര
ഉടനെ പറയിന്ന് കുഞ്ഞിക്കൊരൻ 10
കപ്പള്ളിപ്പാലയാട്ടെപ്പെറ്റൊരമ്മെ
എങ്ങനെ പൊഅണ്ടും ഞാനെന്റെമ്മെ
ഇരിപത്തിരണ്ട് വയസ്സെടെല്
നുപ്പത്ത്മൂന് കുടുപ്പയെനക്ക്
കൈതെരികണ്ടപ്പന്നമ്പിയാറും
ഇരിപത്ത്‌രണ്ടെണ്ണം നായിമ്മാറും
എന്നപ്പെണയാന്നടക്ക്ന്നൊറ്
കുടിക്ക്ന്ന വെള്ളത്തിലിണ്ടവറ്
ഒറങ്ങ്ന്നൊറക്കത്തും ഉണ്ടവറ്
എങ്ങനെ പൊഅണ്ടും പെറ്റൊരമ്മെ 20
ഉടനെ പറയിന്ന് പെറ്റൊരമ്മ
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊര
വെകമ്പൊയിവെകയിങ്ങ് പൊരികൊര
അത്തരം ബാക്ക് കെട്ട കുഞ്ഞിക്കൊരൻ
തന്റെ എടത്തഉം വലത്തഉം ആയി
അന്നടത്താലെ നടന്ന് കൊരൻ
ലൊമനാറ് കാവിനും ചെന്ന് കൊരൻ
വലിയ ചെറിയിക്കുളിച്ചി കൊരൻ
പണ്ണാരം പുക്ക് പെര്ക്കി കൊരൻ2 [ 161 ] മടക്കം തൊഅ്തിറ്റ് പൊര്ന്നെരം 30
പറയിന്നിണ്ടന്നെരം നമ്പൂരിയൊ
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊര
പായതച്ചൊറ്റിനിരിക്ക് കൊര
പായതച്ചൊറ്റിനിര്ന്ന് കൊരൻ
പായതം കൊണ്ട വെളമ്പ്യമ്പൂരി
പായതച്ചൊറ് വാരിയുണ്ട് കൊരൻ
വെണ്ട്ന്ന ചൊറ് വെയിച്ചി കൊരൻ
വെണ്ടാത ചൊറ്റിന് കയ്യും താത്തി
എച്ചിലുമെലയുമെട്ത്ത് കൊരൻ 40
ബലിയ ചെറയിലും കീഞ്ഞികൊരൻ
വായും കയിയും സൊകം ബര്ത്തി
പടിഞ്ഞാറെക്കാവില് നൊക്ക്ന്നെരം
കൈതെരിയനന്തൊത്തെക്കുങ്ക്യൂഞ്ഞനും
കൈതെരിയനന്തൊത്തെക്കുങ്കമ്മം
ചെറുആട പയ്യാടും3 കൊണ്ട് വന്ന്
കുഞ്ഞുങ്ങൾ രണ്ടും കുളിക്ക്ന്നെരം
കണ്ണാലെ കണ്ടിനക്കുഞ്ഞിക്കൊരൻ
പറയിന്നിണ്ടന്നെരം കുഞ്ഞിക്കൊരൻ
കൈതെരിയനന്തൊത്തെക്കുഞ്ഞങ്ങളെ 50
കുളിച്ചിനെയിയാറ്ത് ചെയ്‌ത് ഞായൻ
പായതച്ചൊറ് വാങ്ങീറ്റുണ്ട് ഞാനൊ
ഒരിക്കലിത്തിന്ന്വാന്തരെണെനക്ക്
ഉടനെ പറയിന്ന് കുഞ്ഞങ്ങള്
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊര
നിനക്ക് ഞാള് വെത്തില തര്അയില്ല4
കൈതെരിക്കാണാരനമ്മൊമ്മന
വെറുതാവിലെ കൊത്തിക്കൊന്ന് നീയൊ
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
ഉടനെ പറയിന്ന് കുഞ്ഞിക്കൊരൻ 60
കൈതരിയനന്തൊത്തെക്കുഞ്ഞങ്ങളെ
കൈതെരിക്കാണാരന്നമ്പ്യാറൊട്
ആഅ്ന്നതഞ്ചും ബെലക്കിഞാനൊ
വെലക്കിയത് നമ്പിയാറ് കെട്ടില്ലെലൊ
നമ്പ്യാറക്കൊത്തീറ്റ് കൊന്നും പൊയി
നമ്പിയാറക്കൊത്തിക്കൊന്നതിന്ന്
ഇരിപത്ത്‌രണ്ട് വയസ്സെടെല്
മുപ്പത്തിമൂന്ന് കുടുപ്പയായി
നിങ്ങളെ മനസ്സെന്നൊടിണ്ടെങ്കില്
എനക്കുടുപ്പയെണങ്ങായീനും 70
ഉടനെ പറയിന്ന് കുഞ്ഞുങ്ങള് [ 162 ] കപ്പള്ളപ്പാലയാട്ടെക്കുഞ്ഞിക്കൊര
ഞാളൊടക്കാരിയം പറയവെണ്ട
പിന്നയും പറയിന്ന്കുഞ്ഞിക്കൊരൻ
കൈതെരിയനന്തൊത്തെക്കുങ്കികുഞ്ഞ
നിങ്ങളെ കടുപ്പയെണഞ്ഞ്യെങ്കില്
നാട്ടില് നല്ലൊണം നടക്കായിനും
ഒരിക്കലത്തിന്നുവാന്താകുഞ്ഞനെ
ഉടനെ പറയിന്ന് കുങ്കി കുഞ്ഞൻ
നിനക്ക് ഞാമ്പെത്തില5 തന്നൊണ്ടാല് 80
പെത്തില തന്നിറ്റെണങ്ങുവാനൊ
പിന്നയും പറയിന്ന് കുഞ്ഞിക്കൊരൻ
കൈതരിയനന്തൊത്തെക്കുങ്കി കുഞ്ഞ
ഇന്നെത്തെരാത്തിരിയിലാനുഞ്ഞനെ
.അന്തിയുറക്കിന് വരട്ടെ ഞാനൊ
ഉടനെ പറയിന്ന് കുങ്കി കുഞ്ഞൻ
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊര
അന്തിയുറക്കിന് നീ വന്നാല്
പിണറൊട്ട് നായരൊട് കൊണ്ടചൊക്കൻ
ചൊക്കനപ്പടിക്കലും കെട്ടീറ്റുണ്ട് 90
ഏയിചൊറയിട്ട് കെട്ടീറ്റുണ്ട്
ചപ്പിലയാറ്റം6 അനങ്ങിയെങ്കില്
ഏയിചൊറയും ഓമ്പൊട്ടിച്ചീടും
അതിന് മയക്കില്ല കുങ്കികുഞ്ഞ
അതിന് മരന്നെന്റെലിണ്ട് കുഞ്ഞ
അങ്ങനെയാട്ടെന്റെ കുഞ്ഞിക്കൊര
തമ്മലിപ്പറഞ്ഞിപിരിഞ്ഞും പൊയി
കൈതെരിയനന്തൊത്തെക്കുഞ്ഞങ്ങള്
കൈതരിക്കണ്ടൊത്ത പൊര്ന്നെല്ലെ
കൈതെരിക്കണ്ടൊത്ത് ചെല്ലുന്നെരം 100
കൈതെരിക്കണ്ടൊത്തെപ്പെറ്റൊരമ്മ
അന്തിവെളക്കാട വെക്ക്ന്നമ്മ
കണ്ണാലെകണ്ടിനപ്പെറ്റൊരമ്മ
ചൊതിക്ക്ന്നന്നെരം പെറ്റൊരമ്മ
കൈതരിയനന്താത്തെക്കുഞ്ഞുങ്ങളെ
നിങ്ങളെന്ത് നെരം വയികിപ്പൊയി
കൈതെരിക്കണ്ടപ്പനമ്മൊമ്മനൊ
അമൊമ്മനീടയിന്നിണ്ടെങ്കില്
അച്ചനപ്പഞ്ചൂരലണക്ക്വായിനും
പറഞ്ഞാടപ്പായത് ചെരും മുന്നെ 110
കൈതെരിക്കണ്ടപ്പന്നമ്പിയാറും
ഇരിപത്ത്‌രണ്ടെണ്ണം നായിമ്മാറും [ 163 ] വെകത്തിപ്പന്നും പടികയരി
പറയിന്നിണ്ടന്നെരം നമ്പിയാറ്
കൈതെരിയനന്തൊത്തെക്കുങ്കികുഞ്ഞ
ചൂത് മണിപ്പല കൊണ്ടും പാഅ്
അത് തന്നെ കെട്ടുള്ള കുങ്കി കുഞ്ഞൻ
ചൂത് മണിപ്പല കൊണ്ടും വന്ന്
കൈതരിക്കണ്ടപ്പന്നമ്പിയാറും
ഇരിപത്ത്‌രണ്ടെണ്ണം നായിമ്മാറും 120
ചൂത് ചതിരങ്കം പൊരും വെച്ചി
ചൂത്പ്പൊര്ത്കളിക്ക്ന്നൊല്
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊരൻ
നെരത്തെഅത്തയം ചൊറു ഉണ്ട്
മാളിയമൊളിക്കയരി കൊരൻ
വലിയ വെളക്ക് കൊണ്ടക്കത്തിക്ക്ന്ന്
പൊന്നിട്ടെ പെട്ടി മൊകം തൊറന്ന്
ഒന്നെയൊരിമാലയെടുത്ത് കൊരൻ
പറയിന്നിണ്ടൊമന കുഞ്ഞിക്കൊരൻ
ലൊമനാറ് കാവ്പ്പകവതിയമ്മെ 130
കൈതരിക്കണ്ടൊത്ത് ഞാമ്പൊയി വന്നാല്
പകവതീന്റാറാട്ടുന്നാളു ആയിറ്റ്
ഇമ്മാലകൊലത്തിമ്മച്ചാറ്ത്തുവൻ7
മച്ചിന്റെ നല്ലുത്തരക്കള്ളിയില്
ഉത്തരക്കള്ളീലും ബെച്ചിമാല
പിന്നെയൊരിമാലയെടുത്ത് കൊരൻ
അമ്മാല ചീലയിത്താത്തികൊരൻ
കണ്ടിക്കും മീത്തലരിങ്കമാല പതിനായിരം പണം ബിറ്റമാല
മാലയും കൊണ്ടെല്ലെ പൊര്ന്നത് 140
തെങ്ങയിട്ടെ കൂടയിപ്പന്ന്8 കൊരൻ
കൊട്ടത്തെങ്ങ രണ്ടിങ്ങെടുത്ത് കൊരൻ
തച്ചിപൊളിച്ചികയിക്കലാക്കി
തന്റെ എടുത്തതും വലത്തതുമായി
അന്നടത്താലെ നടന്ന് കൊരൻ
കൈതെരിക്കണ്ടൊത്ത് ചെല്ലുന്നെല്ലെ
പടികയരിപ്പടിനീരുന്നെരം
പിണരൊട്ട് നായരൊട് കൊണ്ട ചൊക്കൻ
ഏയിതൊടറിട്ട് കെട്ടിയ ചൊക്കൻ
ചൊക്കമ്മുരണ്ട് കൊരക്ക്ന്നെല്ലെ 150
കൈതെരിക്കണ്ടപ്പന്നമ്പിയാറ്
കൈതെരിക്കണ്ടൊത്തെക്കുങ്കിയൊട്
പറയിന്നിണ്ടൊമന നമ്പിയാറ് [ 164 ] കൈതെരിക്കണ്ടൊത്തെക്കുങ്കികുഞ്ഞ
നമ്മ്ളെ പടിക്കലിണ്ടാള് വന്നിറ്റ്
ചൊക്കമ്മുര്ണ്ട് കൊരച്ചതെന്ത്
അത്തുരം കെട്ടുള്ള കുങ്കികുഞ്ഞൻ
ചങ്ങലവട്ടയും കത്തിച്ചിറ്റ്
പാഞ്ഞിപടിക്കലും പൊഅ്ന്നൊള്
പടിക്കലും ബന്നിറ്റ് നൊക്ക്ന്ന്‌രം
കൊരനക്കണ്ണാലെ കണ്ടവള്
കൊരനക്കണ്ടിറ്റ് കാണാഅ്മ്മം
ചങ്ങല വട്ടകെട്ത്തവള്
ചൊലത്തലമുടി കെട്ടയച്ചി
കൊരനമുടിയിലൊളിപ്പിക്ക്ന്ന്
കൊരനക്കൂട്ടില്ലെകൊണ്ട്വാര്ന്ന്
വെളക്കിന്റെ കാനലൂടെ കൊണ്ട്വര്ന്ന്
കൊരനപ്പടിഞ്ഞാറ്റെക്കൊണ്ടയാക്കി
പറയിന്നിണ്ടൊമനക്കുങ്കിക്കുഞ്ഞൻ
കൈതെരിക്കണ്ടപ്പ കുഞ്ഞ്യമ്മൊമ്മ 170
എന്തൊരിചൂത് കളിക്ക്ന്നത്
ഇന്നെക്കൊരി മുആണ്ടെക്കാലായെല്ലൊ
കൊരനെപ്പെണയാന്നടക്ക്ന്നത്
കൊരന്റെ കൂപ്പ കൊരട്ട്കയും
നിങ്ങള് മടങ്ങിയങ്ങ് പൊര്കയും
കൊരനൊ തെണ്ടാല് തെണ്ടൂഞ്ചിത്
കൊരനെറക്കറയിപ്പൊആറായി
നിങ്ങള് ചൂത് കളിക്കുകയും
അത്തുരം കെട്ടുള്ള നമ്പിയാറ്
പറയിന്നിണ്ടൊമന നമ്പിയാറ് 180
കൈതെരിക്കണ്ടൊത്തെക്കുങ്കി കുഞ്ഞ
ചൊറ് കടുമ്മയിത്തായെനക്ക്
അത്തുരം കെട്ടുള്ള കുഞ്ഞിക്കുങ്കി
കടുമ്മയിച്ചൊറ് വെളമ്പികുഞ്ഞൻ
തൊട്ടൊയങ്കിണ്ടീല് വെള്ളവുമായി
ചൊറുഅർക്കൊണ്ടക്കൊടുത്തവള്9
കൈതെരിക്കണ്ടപ്പന്നമ്പിയാറ്
കടുമ്മയിലത്തായം ചൊറും ഉണ്ട്
ഒരു തീനൽ വെത്തിലതീനുംതിന്ന്
കൈതെരിക്കണ്ടപ്പന്നമ്പിയാറും 190
ഇരിപത്ത്‌രണ്ടണ്ണം നായിമ്മാറും
കൊരനപ്പെണയുവാനും പൊര്ന്നൊല്
കൈതെരിക്കണ്ടൊത്തെക്കുങ്കി കുഞ്ഞൻ
പടിഞ്ഞാറ്റെലങ്ങ് കടന്ന് കുഞ്ഞൻ [ 165 ] പറയിന്നിണ്ടൊമനക്കുങ്കിക്കുഞ്ഞൻ
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊര
അത്തായം ചൊറീടവെച്ചിറ്റ്ണ്ട്
ചൊറ് വെയിച്ചൊളെ10 കുഞ്ഞിക്കൊര
അത്തുരം കെട്ടുള്ളകുഞ്ഞിക്കൊരൻ
പറയിന്നിണ്ടൊമനക്കുഞ്ഞിക്കൊരൻ 200
കൈതെരിക്കണ്ടൊത്തെക്കുങ്കി കുഞ്ഞ
അത്തായം ചൊറിന്നെല്ലാനുഞ്ഞനെ
ഇന്ന് തര്ആനെ കണ്ടിറ്റുള്ളം
അന്നരം പറയിന്ന് കുഞ്ഞിക്കുങ്കി
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊര
എന്നാണെ നിന്നാണെ കുഞ്ഞിക്കൊര
പലനാളും തരുവാഞ്ഞാങ്കണ്ടിറ്റുണ്ട്
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
കടുമ്മയിലത്തായം ചൊറു ഉണ്ട്
കൈതെരിക്കണ്ടൊത്തെക്കുഞ്ഞിക്കുങ്കി 210
പടിഞ്ഞാറ്റയടിച്ചി വിരിച്ചികുങ്കി
കപ്പള്ളിപ്പാലയാട്ടെക്കൊരനുമാന്
കൈതെരിക്കണ്ടൊത്തെക്കുങ്കിയുഞ്ഞനും
ഒന്നിച്ചിറ്റൊപ്പരം കെടന്നവറ്
അങ്ങനെ കിടന്നിറ്റുറങ്ങി കൊരൻ
പുഅനെളങ്കൊയി കുഅ്ന്നെരം
കൈതെരിക്കണ്ടൊത്തെക്കുങ്കി കുഞ്ഞൻ
കൊരനയുരുട്ടിയൊണത്ത്ന്നെല്ലെ
കപ്പള്ളിപ്പാലയാട്ടന്റെ ബന്തു
കൈതെരിക്കണ്ടൊത്തങ്ങെന്റെയമ്മൊമ്മൻ 220
നിങ്ങളപ്പിണയുവാമ്പൊയിറ്റുണ്ട്
നിങ്ങളെ കുപ്പ കൊരട്ടൂഞ്ചീത്
അമ്മൊമ്മനീടയിപ്പെത്തും ബന്തു
നിങ്ങളയമ്മൊമ്മങ്കണ്ടെങ്കില്
നിങ്ങളക്കൊത്തിയൊറ് കൊല്ലും ബന്തു
ചതിച്ചിപെണച്ചെന്ന് പെരുആഉം
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
കണ്ടിക്കും മീത്തലരിങ്കമാല
മുഅക്ക് മുത്ത് മതിച്ചമാല
പതിനായിരം പണം വിറ്റമാല 230
കുങ്കിക്ക്തെന്നെ കൊടുത്തൊണ്ടെല്ലെ
കൈതെരിക്കണ്ടൊത്തെക്കുങ്കി കുഞ്ഞൻ
കെടക്കെന്റെ ചൊട്ടിലും വാങ്ങിവെച്ചി
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊരൻ
തന്റെ എടത്തതും വലത്തതുമായി [ 166 ] അയപ്പിച്ചൊണ്ടും വെകം പൊര്ന്നെല്ലെ
അന്നടത്താലെ നടന്ന് കൊരൻ
കൈതരി നട പൊയിക്കാരി കൊരൻ
വെകം കടുമ്മയിപ്പൊര്ന്നെല്ലെ
കൈതെരി നട പൊയിക്കീയുന്നെരം 240
കൈതെരിക്കണ്ടപ്പന്നമ്പിയാറും
ഇരുപത്ത് രണ്ടെണ്ണം നായിമ്മാറും
കൈതെരി നട പൊയിക്കാരിയൊറ്
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊരൻ
കണ്ണാലെ കണ്ടിന് കുഞ്ഞിക്കൊരൻ
പെരുവയിതെറ്റിയാട നിന്ന് കൊരൻ
ആചാരം പറയിന്ന് കുഞ്ഞിക്കൊരൻ
അടിയനൊരിപണ്ണാരപ്പിള്ളറ്11 വൊളി
പറയിന്നിണ്ടന്നെരം നമ്പിയാറ്
എടയായിനും പൊയിന് മലച്ചെക്കനീ 250
പറയിന്നിണ്ടന്നെരം കുഞ്ഞിക്കൊരൻ
പടിഞ്ഞാറ് തൊലുയ്യാമ്പൊയിന് ഞാനൊ
കുറുക്കാട്ടിടത്തിലെ തമ്പുരാന്
ഉച്ചെലിയും തൊലുയികയിച്ചിഞാനൊ
അടിയനൊ നെരം പൊലന്ന്പൊയി
പറയിന്നിണ്ടന്നെരം നമ്പിയാറ്
ഉച്ചെലിയും തൊലുയി കയിച്ചൊണ്ടാല്
മരിയാതി രണ്ട് പണമുണ്ടല്ലെ
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
തന്റുടെ കൊന്തല കെട്ടയിച്ചി 260
രണ്ടൊളം ബെള്ളിപ്പണമെടുത്ത്
ബെത്തിലെല് രണ്ട് പണഉം ബെച്ചി
രണ്ട് പണം ബെച്ചും കണ്ട്കൊരൻ
പറയിന്നിണ്ടന്നെരം നമ്പിയാറ്
കടുമ്മയിപ്പൊട് മലച്ചെക്ക നീ
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
ആചാരം പറഞ്ഞിറ്റും പൊര്ന്നെല്ലെ
കൈതെരി നട പൊയിക്കീഞ്ഞി കൊരൻ
ബിളിച്ചി പറയിന്ന് കുഞ്ഞിക്കൊരൻ
കൈതെരിക്കണ്ടപ്പന്നമ്പിയാറെ 270
ആണും പെണ്വല്ലാതനായിക്കയ്യ
കപ്പള്ളിപ്പാലയാട്ടെക്കൊരഞ്ഞാനൊ
ഉടനെ പറയിന്ന് നമ്പിയാറ്
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറെ
കൊരനച്ചെന്ന് ബളയ വെണം
പിന്നയും പറയിന്ന് നമ്പിയാറ് [ 167 ] ഇത്തിര ബെളഉള്ളെ കൊരനൊട്
കൊരനൊടൊന്നും കയിയെല്ലാലൊ
നമ്മള് പൊഅയെന്റെ നായിമ്മാറെ
അത്തുരം വാക്ക് പറയുഞ്ചീത് 280
കടുമ്മയിപ്പൊഅ്ന്ന് നമ്പിയാറ്
കൈത്തെരിക്കണ്ടൊത്ത് ചെന്നവറ്
കപ്പള്ളിപ്പാലയാട്ടെ കുഞ്ഞിക്കൊരൻ
കപ്പള്ളിപ്പാലയാട്ട് ചെല്ല്‌ന്നെല്ലെ
ബന്നും പൊയു അങ്ങനയിര്ന്ന് കൊരൻ
അങ്ങനെ കൊറഞ്ഞൊന്നും ചെല്ലുന്നെരം
കൈതെരിക്കണ്ടൊത്തെക്കുങ്കിക്കാന്
കുങ്കിക്കൊരാറ്റക്കെറുപ്പമായി
നമ്പിയാറൊതെന്നെയത് കണ്ടെരത്ത്
ചൊതിക്ക്ന്നൊമന നമ്പിയാറ് 290
ആരെ കെറുപ്പം നിനിക്ക് കുഞ്ഞനെ
ഏതും പകരം പറഞ്ഞില്ലൊള്
പിന്നെയും പറയിന്ന് നമ്പിയാറ്
കൈതെരിക്കണ്ടൊത്തെക്കുങ്കികുഞ്ഞ
പട്ടാങ്ങ്നെര് പറ കുഞ്ഞന്നെ
കുഞ്ഞന്നൊട്ടും നെര് പറയിന്നില്ല
കൈതെരിക്കണ്ടൊത്തെ നമ്പിയാറ്
തന്റെ പടിഞ്ഞാറ്റക്കട്ട്മ്മല്
കെടക്കയും മുട്ടിപ്പിരിക്കൂഞ്ചീത്
കെടക്കയിത്തെന്നെ കെടക്ക്ന്നെരം 300
ഒന്നെയൊരിമാലയും കണ്ട് കിട്ടി
മാലയെടുത്തിറ്റ് നൊക്ക്ന്നെരം
കണ്ടിക്കും മീത്തലരിങ്കമാല
മൂഅക്ക് മുത്ത് മതിച്ചെമാല
മൂആയിരം പണം വിറ്റമാല
തന്റെ മനസ്സില് നിനച്ചവറ്
അയ്യൊ പടച്ചൊനെ തമ്പുരാനെ
കണ്ടിക്കും മീത്തലരിങ്കമാല
കടത്തയിനാട്ട് നാല് മാലെല്ലുള്ളു
തച്ചൊളിക്കുഞ്ഞനൊതയനനും 310
കൊയിലൊത്ത് തൊട്ടൊളി നമ്പ്യാറ്ക്കും
കപ്പള്ളിപ്പാലയാട്ടെക്കൊരനുമെ
കൊട്ടക്കക്കുഞ്ഞാലി മരക്കയാറ്ക്കും
കൊയിലൊന്നമ്മളെയുടപ്പെറപ്പ്
കൊയിലൊനീട വരികയില്ല
ഒതെനന്നമ്മളെ ബന്തുക്കാരൻ
ഒതെനനീട വര്അയില്ലെലൊ [ 168 ] കൊരനൊ നമ്മളെ കുടുപ്പക്കാരൻ
കൊരനിവിട വരുഅയില്ലെലൊ
കൊട്ടക്കക്കുഞ്ഞാലി മരക്കയാറെ 320
മരക്കയാറമരാതം കുങ്ക്യുഞ്ഞന്
അയ്യൊ പടച്ചൊനെ തമ്പുരാനെ
കൊലത്തൊടെ നാണക്കെട പറ്റിയെല്ലെ
കുഞ്ഞനെക്കൊണ്ട് പൊയിക്കൊത്തായിനും
ലൊമനാറ് കാവ്പ്പകവതീന്റെ
ആറാട്ട് വന്നിങ്ങടുത്തൊണ്ടല്ലൊ
ആറാട്ട് വന്നിങ്ങട്ത്തൊണ്ടാല്
കൈമുറിഞ്ഞും ചൊര വീഅരുത്
ഓന്തറത്തും ചൊര വീഅരുത്
ആറാട്ടുംനാള് കയിഞ്ഞൊണ്ടാല് 330
കുഞ്ഞനക്കൊണ്ട്പൊയിക്കൊത്തുഅവെണം
.........................................................
(തുടർന്നുള്ള രണ്ടു പേജ് നഷ്ടപ്പെട്ടിരിക്കുന്നു)
കെടക്കയിക്കൊണ്ടയിര്ത്തി കൊരൻ
പറയിന്നിണ്ടൊമനക്കുഞ്ഞിക്കൊരൻ
തച്ചൊളിനല്ലൊമനക്കുഞ്ഞിയൊതെന
ബറത്താനം കെട്ടൊ നീ പൊന്ന്ചങ്ങാതി
കൈതെരിക്കണ്ടൊത്തെക്കുങ്കിയൂഞ്ഞന്
കുഞ്ഞനൊരാറ്റക്കെറുപ്പം പൊലും
അത്തുരം കെട്ടുള്ള കുഞ്ഞിയൊതെനൻ
ചൊതിക്ക്ന്നൊമനക്കുഞ്ഞിയൊതെനൻ
ആരെ കെറുപ്പാന് കുഞ്ഞിക്കൊര 340
നീയാറ്റം പൊയിനൊ കുഞ്ഞിക്കൊര
അത്തുരം വാക്ക്കെട്ട കുഞ്ഞിക്കൊരൻ
പുഞ്ചിരിക്കൊള്ള്ന്ന് കുഞ്ഞിക്കൊരൻ
പറയിന്നിണ്ടന്നെരം കുഞ്ഞിയൊതെനെൻ
നിനിക്ക് കൊണം ബരും കുഞ്ഞിക്കൊര
കെട്ട് തരിക്കെന്റെ കുഞ്ഞിക്കൊര
ഒന്നിക്കിക്കുടുപ്പയെണങ്ങാമ്മക്ക്
അല്ലെങ്കിക്കുടുപ്പയെണങ്ങാമ്മക്ക്
കൈതെരിക്കണ്ടപ്പന്നമ്പിയാറ്
കാഊട്ട് കാണുവാനെമ്പൊയവറ് 350
പെയം കടുമ്മയിക്കുഞ്ഞിക്കൊര
കപ്പള്ളിപ്പാലയാട്ടെപ്പെറ്റമ്മയും
നാലെട്ടൊളം നല്ല പെണ്ണുങ്ങളും
കൈതെരിക്കണ്ടൊത്ത് പൊകവെണം
കൈതെരിക്കണ്ടൊത്തെക്കുങ്കിയുഞ്ഞന
പൊടമൂറിച്ചും കൂട്ടിക്കൊണ്ട് വരണം [ 169 ] കുഞ്ഞന് ചമയുവാനാഅ്ന്നത്
മെയ്യാരപ്പൊന്ന് കൊടുത്തൂടണം
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
എടഉം വലഊള്ള പെണ്ണ്ങ്ങള 360
നലെട്ടാളയിങ്ങ് വിളിച്ചി കൊരൻ
പൊന്നിട്ട പെട്ടി മൊകം തൊറന്ന്
ചെറിച്ചപ്പുലൂരിക്കൊയമാല
പെണ്ണ്ങ്ങളെലങ്ങ് കൊട്ത്ത് കൊരൻ
പട്ടിട്ടെ പെട്ടിമൊകം തൊറന്ന്
എണയൊടെ കുന്നിയാലപ്പട്ടെടുത്ത്
പെണ്ണുങ്ങളെലെല്ലെ കൊടുക്ക്ന്നത്
പറയിന്നിണ്ടൊമനക്കുഞ്ഞിക്കൊരൻ
കെട്ട് തരിക്കണം പെണ്ണ്ങ്ങളെ
കൈതെരിക്കണ്ടൊത്ത് പൊകവെണം 370
കൈതെരിക്കണ്ടൊത്തെക്കുങ്കിയൂഞ്ഞന
പൊടമുറിച്ചും കൂട്ടിക്കൊണ്ട്വൊരണം
ബയ്യെന്ന ഞാളും ബര്ന്ന്ണ്ടെല്ലൊ
അത്തുരം കെട്ടുള്ള പെണ്ണ്ങ്ങള്
കട്മ്മയിപ്പൊര്ന്ന് പെണ്ണ്ങ്ങള്
കൈതെരിക്കണ്ടൊത്ത് പൊര്ന്നൊറ്
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊരൻ
തന്റെ ചമയം ചമഞ്ഞികൊരൻ
തന്റെയിടത്തതും വലത്തതുമായി
തച്ചൊളിക്കുഞ്ഞനൊതെയനനും 380
കപ്പള്ളിപ്പാലയാട്ടെക്കൊരനുമാന്
വയ്യെന്നെ കുഞ്ഞങ്ങളും പൊര്ന്നെല്ലെ
നാലെട്ടൊളം നല്ലെ പെണ്ണ്ങ്ങളും
കപ്പള്ളിപ്പാലയാട്ടെപ്പെറ്റമ്മയും
കൈതെരിക്കണ്ടൊത്ത് ചെല്ലുന്നെല്ലെ
പടികയരിപ്പടിനീര്ന്നെല്ലെ
കൈതെരിക്കണ്ടൊത്തെക്കുങ്കിയൂഞ്ഞന
കുഞ്ഞനച്ചെന്ന് വിളിക്ക്ന്നെല്ലെ
കുഞ്ഞനത്തെച്ചി കുളിപ്പിക്ക്ന്ന്
മെയ്യാരപ്പൊന്നും ചമയിക്ക്ന്ന് 390
കുന്നിയാലപ്പട്ടു ഉടുപ്പിക്ക്ന്ന്
കൈതെരിക്കണ്ടൊത്തെപ്പെറ്റൊരമ്മ
ചൊതിക്ക്ന്നന്നെരം പെറ്റൊരമ്മ
കെട്ട് തരിക്കണം പെണ്ണ്ങ്ങളെ
ഇതെല്ലാം എന്ത് പുത്‌മ്മയാന്
പറയിന്നിണ്ടന്നെരം പെണ്ണ്ങ്ങള്
കെട്ട് തരിക്കണം,പെറ്റൊരമ്മെ [ 170 ] കൈത്തെരിക്കണ്ടൊത്തെക്കുങ്കിയുഞ്ഞന്
കപ്പള്ളിപ്പാലയാട്ടെക്കൊരന്റെയൊ
കൊരന്റെ തന്റെ കെറുപ്പമാന് 400
മരക്കയാറെയമരാത ഇല്ലയൊക്ക്
പൊടമുറിച്ചും കൂട്ടിക്കൊണ്ട്വാഅണം
കാഊട്ട് കാമാനായി പൊഅവെണം
അത്തുരം വാക്ക് കെട്ട പെറ്റമ്മെക്ക്
കനക്കത്തെളിഞ്ഞിന് പെറ്റമ്മെക്ക്
വെത്തിലത്തക്കാരം തക്കരിച്ചി
പറയിന്നിണ്ടൊമനപ്പെറ്റൊരമ്മ
കെട്ട് തരിക്കണം പെണ്ണ്ങ്ങളെ
കഞ്ഞി കട്മ്മയിപ്പെക്കാഞ്ഞാനെ12
ഉടനെ പറയിന്നപ്പെണ്ണ്ങ്ങള് 410
കഞ്ഞികുടിക്ക്വാനും നെരമില്ല
പറഞ്ഞിറ്റ് നിക്ക്വാനെടവുമില്ല
കാഊട്ട് കാണുവാമ്പൊകവെണം
അത്തുരം വാക്ക് പറയൂഞ്ചീത്
പൊടമുറിച്ചും കൂട്ടിക്കൊണ്ട് പൊര്ന്ന്
ലൊമനാറ് കാവിന് കൊണ്ടും പൊയി
തെക്ക് പൊറം നല്ല കമ്മതില്‌മ്മ
പെണ്ണ്ങ്ങള് കൊണ്ടപ്പടപ്പും ഇട്ട്
അവിടപ്പടപ്പിട്ടിര്ന്നവറ്
കപ്പള്ളിപ്പാലയാട്ടെക്കൊരനുമാന് 420
തച്ചൊളിക്കുഞ്ഞനൊതെയനനും
അവരും പടപ്പിലിര്ന്നത്തിരെ
കൈതെരിക്കണ്ടപ്പന്നമ്പിയാറ്
കണ്ണാലെ കണ്ടിനന്നമ്പിയാറ്
പറയിന്നിണ്ടൊമന നമ്പിയാറ്
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറെ
കപ്പള്ളിപ്പാലയാട്ടെക്കൊരനയാന്
കൊരനച്ചെന്ന് വളഞ്ഞൂടീനെ
കൊരനച്ചെന്നും വളഞ്ഞവല്
പറയിന്നുണ്ടന്നെരം കുഞ്ഞിയൊതെനൻ 430
കൈതെരിക്കണ്ടപ്പന്നമ്പിയാറെ
അറെക്കും നെരെക്കു ഒന്നും പായുകവെണ്ട13
നെരയൊട് പാഞ്ഞാത്തലപൊളിയും
കറുഅറുപ്പെതാങ്കളിച്ചെങ്കില്
നമ്പ്യാറെന്നും ഞാനൊവെക്ക്വയില്ല
അങ്ങനയവിടയിരിക്ക്ന്നെരം
നൂലിട്ടൊരുണ്ണിയെന്റെ മെയ്യല് വന്ന്
നമ്പിയാറെ നല്ലെ കയിപിടിച്ചി [ 171 ] അരളപ്പാടെല്ലെ പറയിന്നത്
കൈതെരിക്കണ്ടപ്പന്നമ്പിയാറെ 440
കപ്പള്ളിപ്പാലയാട്ടെക്കൊരനയാന്
എന്റെ കിടാവെന്റെ കൊരനയാന്
ഇന്നെക്കൊരി മുആണ്ടെല്ലെറയായി
മൊലക്കൂലിട്ടും14 ഞാനൊ പൊറ്റ്ന്നത്
ഇന്ന്ത്തൊടങ്ങിയെന്റെ നമ്പിയാറെ
നിങ്ങളെ മൊലക്കൂന്നും പൊറ്റിക്കൊളീൻ
കൊരന്റെ നല്ലെ കയിപിടിച്ചി
നമ്പ്യാറെലെല്ലെ കൊട്ക്ക്ന്നത്
അത്തുരം കണ്ടുള്ള നമ്പ്യാറ്ക്ക്
കനക്കത്തെളിഞ്ഞിനന്നമ്പ്യാറ്ക്ക് 450
കാവിലനന്തന്നൊനെനയും
ആനെനക്കടുമ്മയിക്കൊണ്ട്‌വന്ന്
കപ്പള്ളിപ്പാലയാട്ടെക്കൊരനയും
ആനപ്പൊറത്ത് കയറ്റിക്കൊണ്ട്വൊര്ന്ന്
കൈതെരിക്കണ്ടൊത്ത് കൊണ്ടുംപോയി
ആറ്ത്ത് വിളിച്ചൂട്ടിക്കൊണ്ടും പൊയി. [ 172 ] നാളൊം പുതിയ വീട്ടിക്കുഞ്ഞിക്കെളു
പറയിന്നി1ണ്ടൊമനക്കുഞ്ഞിക്കെളു
നാളൊം പുതിയ വീ2ട്ട്പ്പെറ്റൊരമ്മെ
പാരം പയിക്ക്ന്നെനക്കെന്റമ്മെ
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പറയിന്നിണ്ടൊമനപ്പെറ്റൊരമ്മ
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു
പയിക്ക്മ്മം പയിക്ക്മ്മം ബെയിക്കുവാനും
ബെയിക്ക്മ്മം ബെയിക്ക്മ്മം നെയികൂട്ട്വാനം
ബെയി നമ്മക്കിന്നെന്ത് വകയാനുള്ളും3
നമ്മളെ വകയും വകത്തലയും4
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
തമ്പുരാമ്പിടിച്ചിറ്റടക്കിയല്ലെ
പതിനായിരം നെല്ലിന്റുലുപ്പത്തിയും
പതിനാല് കണ്ടിക്കരപ്പറമ്പും
തൊടനും ബാലിയും രണ്ട് നെലം
തമ്പുരാമ്പിടിച്ചിറ്റടക്കിയെല്ലെ
അത്തുരം വാക്ക് കെട്ടെ കുഞ്ഞിക്കെളു
തന്റെ ഉറുമ്മിയും പലിശയെട്ത്ത്
കണ്ടത്ത്ത്തന്നെയൊഞ്ചെല്ല്‌ന്നെരം5
ബയെരി തൈരമ്മന്തീയനാന്
നൂറ്റൊന്നെറ്ക്കാലി കെട്ടിപ്പൂട്ടി
നൂറ്റൊന്ന് തീയറും തീയത്ത്യെളും
കണ്ടത്ത്ന്നങ്ങനെ പണിയെട്ക്ക്ന്ന്5 [ 173 ] പുത്തരിക്കണ്ടെല്ലം ബാളിക്ക്ന്ന്
പയയരിക്കണ്ടെല്ലം ബിത്തൂട്ടന്ന്
നാളൊം പുതിയവീട്ട്ക്കുഞ്ഞിക്കെളു
ചൊതിക്ക്ന്നൊമനക്കുഞ്ഞിക്കെളു
ബയെരി തൈരമ്മന്തീയ എടൊ6
അന്നെരം പറയിന്ന് തയിരമ്മനൊ 30
നാളൊം പുതിയ വീട്ട്ക്കുഞ്ഞ്യടിയത്തെ
പുതിയൊയിലൊത്തൊമനത്തമ്പുരാന്
തമ്പുരാനാനിക്കണ്ടം ബിത്തൂട്ട്ന്ന്
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
നൂറ്റൊന്നെറ്ക്കാലിയും കൊത്തിയറത്ത്
കണ്ടത്ത്ക്കൊണ്ട നുരിയും കുത്തി
അത്തുരം കണ്ടുള്ള തീയനാന്
ബയെരി തൈരമ്മന്തീയനാന്
കരഞ്ഞൊണ്ട് പൊര്ന്നത്തീയനാന്
പുതിയൊയിലൊത്തൊമനത്തമ്പുരാന്റെ 40
പടിപ്പൊരയിച്ചെന്നാട നിന്ന് തീയൻ
കണ്ണാലെ കണ്ടിനത്തമ്പുരാനൊ
തമ്പുരാനരുളിച്ചെയിതൂട്ന്ന്
തിരുമെനിയണിഞ്ഞിനിക്കും കാരിയക്കാര7
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
പയെരി തൈരമ്മന്തീയനാന്
എന്തിന് പടിപ്പൊരെല് നിക്ക്ന്നത്
അത്തുരം വാക്ക് കെട്ടെ കാരിയക്കാരൻ
പടിപ്പൊരെത്തെന്നെയങ്ങ് ചെന്നൊണ്ടിറ്റ്
ചൊതിക്ക്ന്നൊമനക്കാരിയക്കാരൻ 50
പയെരി തൈരമ്മന്തീയ എടൊ
എന്തിനാന് നീയിന്ന് കരയിന്നത്
അത്തുരം ബാക്ക് കെട്ടെ തീയനാന്
ബറത്താനം പൊലെ പറയിന്നെല്ലെ
ബറത്താലം പൊലെ പറഞ്ഞെരത്ത്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
തമ്പുരാന്തിരൂള്ളത്തിക്കെപ്പിച്ചൊനൊ
തമ്പുരാം ബറത്താനം കെട്ടെരത്ത്
തമ്പുരാനരുളിച്ചെയിതൂട്ന്ന്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര 60
നാളൊം പുതിയ വീട്ട്പെണ്ണുങ്ങക്ക്
ഏയൊളം ആണ്ങ്ങളുണ്ടായിനും
കണ്ടം മൊതലായിറ്റാഅ്ന്നത്
ആറിനയും ഞാനിന്ന് കൊല്ലിച്ചിന്
നാളൊനൊരൊറ്റക്കിടാവെയുള്ളും [ 174 ] ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
നാളൊം പുതിയ വീട്ട്ക്കെളൂനയാന്
കെളൂനക്കുട്ടിയിടക്കൊണ്ട് വരണം
അത്തുരം കെട്ടുള്ള കാരിയക്കാരൻ
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറ 70
കെളൂനക്കൂട്ടീറ്റ് കൊണ്ട് വരുആൻ
പറഞ്ഞിറ്റയച്ചവൻകാരിയക്കാരൻ
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറ്
നാളൊം പുതിയവീട്ട്ച്ചെന്നൊണ്ടിറ്റ്
പറയിന്നിണ്ടൊമന നായിമ്മാറ്
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
തമ്പുരാനിണ്ടിന്ന വിളിക്ക്ന്നിപ്പം
അത്തുരം വാക്ക് കെട്ടെ കുഞ്ഞിക്കെളു
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു 80
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറെ
എന്തിനാന് തമ്പുരാം ബിളിക്ക്ന്നത്
ഞാനെതും തമ്പുരാന് കൊട്ക്ക്വാനില്ല
എനക്കെല്ലെ തമ്പുരാന്തരുവാനുള്ളും
ഞാനൊട്ട് തെന്നെയിന്ന് പൊരുഅയില്ല
അത്തുരം കെട്ടുള്ള നായിമ്മാറ്
പറയിന്നിണ്ടൊമന നായിമ്മാറ്
ബിളിച്ചിറ്റ് നീയിന്ന് വന്നില്ലെങ്കിൽ
ചട്ട്വം മറിച്ചി കെട്ടിക്കൊണ്ടും പൊഉം
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു 90
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറെ
കളിയൊ കാരിയൊ പറയിന്നത്
കളിയെല്ല കാരിയാന് കുഞ്ഞിക്കെളു8
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
നെലയിന്നൊരന്തം മറിഞ്ഞൂട്ടിറ്റ്
ഇരിപത്ത് രണ്ടിനയും കൊത്തിക്കൊന്ന്
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
തമ്പുരാം ബറത്താനം കെട്ടെരത്ത്
അരുളിച്ചെയ്തൊമനത്തമ്പുരാനൊ 100
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു
ഇത്തിര കട്തൊയിക്കുഞ്ഞിക്കെളു
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു
ഇരിപത്ത്‌രണ്ടിനക്കൊന്നെല്ലൊനൊ
ഓനപ്പിടിച്ചു കെട്ടിക്കൊണ്ട് വരുവാൻ [ 175 ] അയിമ്പത് നായരയയക്ക്വ വെണം
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
നാളൊം പുതിയ വീട്ട്ക്കെളൂനയൊ
കെളൂനപ്പിടിച്ചി കെട്ടിക്കൊണ്ട് വരുവാൻ 110
അയിമ്പത് നായിമ്മാറയയക്ക്ന്നെല്ലെ
അയിമ്പത് നായിമ്മാറ് ചെല്ല്‌ന്നെരം
കണ്ണാലെ കണ്ടിന് കുഞ്ഞിക്കെളു
നെലയിന്നൊരന്തം മറിഞ്ഞി കെളു
അയിമ്പതിനയും കൊത്തിക്കൊന്ന്കെളു
പുതിയ കൊയിലൊത്തൊമനത്തമ്പുരാനൊ
ബറത്താനം കെട്ടിനത്തമ്പുരാനൊ
അരുളിച്ചെയ്‌തന്നെരം തമ്പുരാനൊ
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
ഇത്തര കട്തൊയിക്കുഞ്ഞിക്കെളു 120
പിന്നയും അരുളിച്ചെയിതൂട്ന്ന്
ഇത്തര കട്തായ കെളുവിന
കെളൂനപ്പിടിച്ചീടക്കൊണ്ട് വരുവാൻ
മുന്നൂറ് നായിമ്മാറയയക്കുക വെണം
പിടിക്കുവാങ്കെളൂനക്കിട്ടീല്ലെങ്കിൽ
വെടിവെച്ചിറ്റെങ്കിലും കൊണ്ട് വരണം
അത്തുരം കെട്ടുള്ള കാരിയക്കാരൻ
മുന്നൂറ് നായരയയക്ക്ന്നെല്ലെ
മുന്നൂറ് നായരും ചെല്ല്‌ന്നെല്ലെ
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു 130
കണ്ണാലെ കണ്ടിനൊങ്കുഞ്ഞിക്കെളു
പാഞ്ഞി പടിക്കലും ചെന്ന് കെളു
പതിനെട്ട് വിത്തിയ പടിച്ചെ കെളു
ആനമുകം വെച്ചും ചന്തം വെച്ചും
കുതിരമുകം വെച്ചും കൂന്തല്‌വെച്ചും
അന്തഉംനുമ്പും മറിഞ്ഞി കെളു
മുന്നൂറ് നായരയും കൊത്തിക്കൊന്ന്
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
ബറത്താനം കെട്ടിനത്തമ്പുരാനൊ
അരുളിച്ചെയ്‌തന്നെരം തമ്പുരാനൊ 140
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
എനിയെന്ത് വെണ്ടുയെന്റെ കാരിയക്കാര9
ഉടനെ പറയിന്നക്കാരിയക്കാരൻ
നാളൊം പുതിയവീട്ട്ക്കെളൂനയാന്
കെളൂനയിന്നത് കൊല്ലണ്ടീക്കി
ചെറിയൊരി പട്ടാളം കീക്ക്വവെണം
ചെറിയൊരി പട്ടാളം കീക്കണ്ടീക്കി [ 176 ] ഇങ്കിരിയെസ്സൊമനക്കൊമ്മിഞ്ഞീന്റെ
മയിപ്പീലിയെന്ന് ചൊല്ലും കൊട്ടമൂപ്പനും
ബില്ലിയെന്നും ബില്ലിത്തുപ്പായിക്കും 150
മരന്നുള്ളൊം ബെപ്പറസ്സായിവിന്നും
തിരുവെഴുത്തൊന്നിപ്പം എഴുതുഅ വെണം
അത്തുരം കെട്ടുള്ള തമ്പുരായൻ
തിരുവെഴുത്തൊലയൊന്നെഴുത്‌ന്നെല്ല
തൃക്കയി വെളയാടീറ്റൊപ്പും ഇട്ട്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
തിരുവെഴുത്തും കൊണ്ടെല്ലെ പൊര്ന്നത്
തലിശ്ശെരിക്കൊട്ടയിലും കൊണ്ട്ചെന്ന്
കല്ലെരിപ്പുറത്ത് നല്ല മാളിയെമ്മല്
ബില്ലിയെന്നും ബില്ലിത്തുപ്പായിയും 160
മയിപ്പീലിയെന്ന് ചെല്ലും കൊട്ടമൂപ്പനും
മരന്നുള്ളൊം ബെപ്പറസ്സായിവുമാന്
കല്ലെരിപ്പൊറത്ത്ന്നെലാഅ്ന്നൊറ്10
അന്നെരം ചെന്നിനെല്ലെ കാരിയക്കാരൻ
തിരുവെഴുത്തും കൊണ്ട് ചെന്നിനത്
മയിപ്പീലിയെന്ന് ചെല്ലും കൊട്ടമൂപ്പന്
തിരുവെഴുത്ത് കൊണ്ടക്കൊടുത്തവനൊ
തിരുവെഴുത്ത് കൊണ്ടക്കൊടുത്തെരത്ത്
തിരുവെഴുത്ത് വാങ്ങിയങ്ങ് നൊക്കീറ്റാന്
മര്ന്നുള്ളൊം ബെപ്പറസ്സായിവിന്റെല് 170
സായ്‌വിന്റെലങ്ങ് കൊട്ക്ക്ന്നെല്ലെ
നാലാളും കൂടി വിചാരിച്ചിറ്റ്
ചെറിയൊരി പട്ടാളം തരണെങ്കില്
ശുപ്പായി11യൊന്ന് മരിച്ചെങ്കില്
ശിപ്പായീനത്തൂക്കീറ്റ് പൊന്ന തരണം
അങ്ങനെ മറുപടിയെഴുത്‌ന്നൊലൊ
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
മറ്പടി വാങ്ങീറ്റും പൊര്ന്നൊനൊ
പുതിയൊയിലൊത്തൊമനത്തമ്പുരാന്
തമ്പുരാന് കൊണ്ടക്കൊട്ക്ക്ന്നെല്ലെ 180
കത്തിന്ന്തെന്നെ തമ്പുരാങ്കണ്ടെരത്ത്
മറ്‌വടിയൊന്നങ്ങെഅ്ത്‌ന്നെല്ലെ
ശുപ്പായിയൊന്ന് മരിച്ചെങ്കില്
ശുപ്പായീനത്തൂക്കീറ്റ് പൊന്ന്തരാം
എന്ന് തിരുവെഴുത്തെഅ്തൂഞ്ചീത്
കാരിയക്കാരന്റെക്കൊട്ത്തയച്ചി
മറ്‌വടിക്കത്തത് കൊണ്ടും ചെന്ന്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ [ 177 ] സായിമ്മാർക്ക് കൊണ്ടക്കൊട്ത്ത് കൊരൻ
കത്ത് പൊളിച്ചൊറ് നൊക്കുഞ്ചീത് 190
ചെമ്മരത്തും കപ്പള്ളിക്കൊരനാന്
ഒരി കൊപ്പിണിപ്പട്ടാളം കൊട്ത്തൊളന്ന്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
ശുപ്പായെള്ളയും കൊണ്ടെല്ലെ പൊര്ന്നത്
തമ്പുരാം കൊയിലൊത്തും കൊണ്ട് ചെന്ന്
അരുളിച്ചെയ്‌തന്നെരം തമ്പുരാനൊ
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
ശുപ്പായെളത്തന്നെയിന്നാഅ്ന്നത്
നാളൊം പുതിയവീട്ട്ക്കൊണ്ടും പൊട്
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ 200
ശുപ്പായെളയും കൊണ്ടല്ലെ പൊര്ന്നത്
നാളൊം പുതിയവീട്ട്ക്കൊണ്ടും പൊയി
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു
ശുപ്പായി വരുന്ന വരവ് കണ്ട്
തന്റെ ഉറുമ്മിയും പലിശയെട്ത്ത്
ശിപ്പായിമുന്നൊട്ട് ചെല്ല്‌ന്നെല്ലെ
ശിപ്പായി മുന്നൊട്ട് ചെല്ല്‌ന്നെരം
ശുപ്പായ്യെളൊന വെടിവെക്ക്ന്ന്
വെടിയൊന്നും തെന്നെയൊന് കൊള്ള്ന്നില്ല
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു 210
ഒളവും പൊറവും തിരിഞ്ഞിനിന്ന്
ശിപ്പായ്യെളക്കൊത്തീറ്റ് കൊല്ല്‌ന്നൊനൊ
അയിമ്പതൊളം ശിപ്പായ്യെളക്കൊന്ന്കെളു
ചെയിച്ചിറ്റുള്ളൊരി ശിപ്പായ്യെള്ള
ശിപ്പായ്യെളൊക്കയും പാഞ്ഞൂട്ടെല്ലെ
ബറത്താനം കെട്ടിനത്തമ്പുരാനൊ
തിരുമുകം ബാട്ന്ന് തമ്പുരാനൊ
തിരുക്കണ്ണും ചോര കലങ്ങ്ന്നെല്ലെ
അയിമ്പത് ശിപ്പായി മരിച്ചതിന്
ശിപ്പായ്യെളത്തൂക്കീറ്റ് പൊന്ന് കൊട്ത്ത് 220
തമ്പുരാനരുളിച്ചെയിതൂട്ന്ന്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
എനിയെന്ത് വെണ്ട്വെന്റെ കുഞ്ഞിക്കൊര
ഇത്തര കട്പ്പഉള്ള കുഞ്ഞിക്കെളു
തിരുമെനിക്കും കയി ഏറുഓനൊ
നാടൊയിച്ചെങ്ങാനും പൊന് ഞാനൊ13
പറയിന്നിണ്ടന്നെരം കുഞ്ഞിക്കൊരൻ
ഓവപിറവുയെന്റെ തമ്പുരാനെ
കെളൊനയിപ്പളത് കൊല്ലണ്ടീക്കി14 [ 178 ] തച്ചൊളിക്കുഞ്ഞനൊതെയനന് 230
തിരുവെഅത്തൊലയൊന്നെഅ്തെണിപ്പം
തിരുവെഅ്ത്തൊലയെഅതൂഞ്ചീത്
തൃക്കയി വെളയാടീറ്റൊപ്പുമിട്ട്
ചെമ്മരത്തും കപ്പള്ളി കുഞ്ഞിക്കൊരൻ
കൊരന്റെത്തെന്നെ കൊടുത്തൂട്ന്ന്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
തിരുവെഅ്ത്തൊലയത് വാങ്ങൂഞ്ചീത്
മടക്കം തൊഅ്തൊണ്ടും പൊര്ന്നെല്ലെ
തച്ചൊളി മെപ്പയിലും പൊര്ന്നെല്ലെ
തച്ചൊളി മെപ്പയിലും കൊണ്ട്ചെന്ന് 240
ഒതെനന്റെലൊല കൊട്ത്ത് കൊരൻ
തിരുവെഅ്ത്ത് വാങ്ങിത്തലയില് വെച്ചി
ഓല തിരിച്ചും മറിച്ചും നൊക്കി
ഓലെലെ വാചകം കണ്ടെരത്ത്
പറയിന്നിണ്ടൊമനക്കുഞ്ഞിയൊതെനൻ
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
നാളൊമ്പുതിയ വീട്ട്പ്പെണ്ണ്ങ്ങക്ക്
ഏയൊളം ആണ്ങ്ങളുണ്ടായിറ്റ്
ആറിനയും തമ്പുരാങ്കൊല്ലിച്ചിന്
നാളൊന്നൊരൊറ്റക്കിടാവെയുള്ളു 250
ഒരിനാളും ഞാനൊനക്കൊല്ലുഅയില്ല
അങ്ങനെ15 തമ്പുരാന് വെണ്ടീക്കില്
കുടുപ്പയിണക്കിത്തരാലൊ ഞാനൊ
അത്തുരം വാക്ക് കെട്ടെ കുഞ്ഞിക്കൊരൻ
തമ്പുരാങ്കൊയിലൊത്തും ചെല്ല്‌ന്നെല്ലെ
ഒതെനമ്പറഞ്ഞ ബറത്തമാനം
തമ്പുരാന്തിരുള്ളത്ത് ക്കെപ്പിച്ചൊനൊ
അത്തുരം കെട്ടുള്ള തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
അതിന് മയക്കില്ല കുഞ്ഞിക്കൊര 260
തച്ചൊളിക്കുഞ്ഞനൊതെയനന
നാളൊം പുതിയ വീട്ട്ക്കൊണ്ടുംപൊയി
കെളൂനക്കൂട്ടിച്ചി കൊണ്ടും വന്ന്
കുടുപ്പയെണക്കണം കുഞ്ഞിക്കൊര
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
മടക്കം തൊഴ്‌തൊണ്ടും പൊര്ന്നെല്ലെ
തച്ചൊളിമെപ്പയിലും പൊര്ന്നെല്ലെ
തച്ചൊളിമെപ്പയിച്ചെല്ലൂഞ്ചീത്
തച്ചൊളിക്കുഞ്ഞനൊതെയനന
ഒതെനനക്കൂട്ടീറ്റ് കൊണ്ടും പൊയി 270 [ 179 ] നാളൊം പുതിയ വീട്ട്ക്കൊണ്ടും പൊയി
നാളൊം പുതിയവീട്ട്ച്ചെന്നെരത്ത്
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു
തച്ചൊളിക്കുഞ്ഞനൊതെയനന
കയ്യെ പിടിച്ചൂട്ടി16ക്കൊണ്ടും പൊയി
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
വന്നു എന്റൊമനപ്പൊന്ന ചങ്ങാതി
എന്തായി വന്നെന്റെ കുഞ്ഞിയൊതെന
അത്തുരം കെട്ടുള്ളക്കുഞ്ഞിയൊതെനൻ
പറയിന്നിണ്ടൊമനക്കുഞ്ഞിയൊതെനൻ 280
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
നമ്മളെ പിറവു നമ്മളെ തമ്പുരാനൊ
നീയായിറ്റുള്ളെ കുടുപ്പയാന്
കുടുപ്പയെണക്കിക്കൊടുക്കുആനൊ
എന്ന വിളിക്ക്വാനയിച്ചിക്കിന്
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
പറയിന്നിണ്ടൊമന കുഞ്ഞിക്കെളു
തച്ചൊളിയൊതെയന പൊന്ന് ചങ്ങാതി
അതിന് മയക്കില്ല17 പൊന്ന് ചങ്ങാതി
പറയിന്നിണ്ടന്നെരം കുഞ്ഞിയൊതെനൻ 290
നാളൊം പുതിയവീട്ട് കുഞ്ഞിക്കെളു
നമ്മളെന്നാപ്പൊഅയെന്റെ കുഞ്ഞിക്കെളു
തമ്പുരാങ്കൊയിലൊത്തും പൂആമ്മള്18
അത്തുരം വാക്ക് പറയൂഞ്ചീത്
മൂന്നാളും കൂടിയിന്നാഅ്ന്നത്
പുതിയൊയിലൊത്തൊമനത്തമ്പുരാന്റെ
തമ്പുരാന്റെ കൊയിലൊത്തും ചെന്നവറ്
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
നാളൊം പുതിയവീട്ട്ക്കെളൂനയാന്
കെളൂനക്കണ്ണാലെ കാണാഉമ്മം 300
കനക്കത്തെളിഞ്ഞിനത്തമ്പുരാനൊ
തച്ചൊളിനല്ലൊമനക്കുഞ്ഞിയൊതെനൻ
പറയിന്നിണ്ടൊമനക്കുഞ്ഞിയൊതെനൻ
ഓവപിറവുഓളി തമ്പുരാനെ
നാളൊം പുതിയ വീട്ട്കെളുആയിറ്റ്
കെളു ആയിറ്റുള്ള കണക്കൊക്കെയും
കണക്കൊക്കയിന്നിപ്പം തീറ്ക്കണം
അത്തുരം കെട്ടുള്ള തമ്പുരാനൊ
പതിനാല് കൊല്ലത്തെക്കണക്കൊക്കയും
കണക്കൊക്കെയെടുത്തിറ്റും കൊണ്ട്‌വന്ന് 310
നാളൊം പുതിയ വീട്ട്ക്കെളൂനാന് [ 180 ] കെളൂനിന്നൊക്കയും വെച്ചികൊട്ത്ത്
പതിനാല് കണ്ടിക്കരപ്പറമ്പും
പതിനായിരം നെല്ലിൻറുല്പ്പത്തിയും
തൊടനും ബാലിയും രണ്ട് നെലം
അതുയിന്നിത്തന്നെ കൊടുത്തൊള്ന്ന്
പതിനാല് കൊല്ലം അടക്കീറ്റുള്ള
മൊത്തലുമ്പലിശയും കൊട്ത്തൊളന്ന്
മൊതലായും പാതി കൊട്ത്തൊള്ന്ന്
നാടാലുംപാതി കൊട്ത്തൊള്ന്ന് 320
നാളൊം പുതിയ വീട്ട്ക്കെളുവിന്
തമ്പുരാമ്മൊളയും കൊട്ത്തൊള്ന്ന്
അങ്ങനെ തമ്മലിലെണങ്ങിയൊറ്
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു
തമ്പുരാന്റൊടിത്തെന്നെ പാറ്ത്തൊനൊ
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
തച്ചൊളിക്കുഞ്ഞനൊതെയനന
നല്ലൊണം തക്കരിച്ചയച്ചവറ്.
[ 181 ] 12.ഒരു കമ്പനി

13.ഈ സന്ദർഭത്തിൽ 'ബി'യിൽ ഈ വരിയില്ല

14.കൊല്ലണമെങ്കിൽ

15.അങ്ങീനെ-ബി.

16.കയ്യെ പിടിച്ചിക്കുട്ടി-ബി.

17.പ്രയാസമില്ല

18.പോക നമ്മൾ

19.തമ്പുരാമ്മകളയും-ബി. [ 182 ] ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെനൻ
പറയന്നുണ്ടൊ2മനക്കുഞ്ഞിയൊതെനൻ്
ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിക്കെളു
കാരയിൽ രാമറ പെരിങ്കൊല്ലന
കൊല്ലനിക്കൂട്ടിറ്റകൊണ്ടവരണം
അത്തുരം വാക്ക്വെട്ട കുഞ്ഞിക്കെളു
ബെകം കടുമ്മയിപ്പൊകുന്നല്ലെ
കാരയിൽ രാമറ് പെരുങ്കൊല്ലന്റെ
കൊല്ലപ്പുരെക്കലും ചെല്ലുന്നല്ലെ
കാരയിൽ രാമർ പെരിങ്കൊല്ലനൊ 10
കെളൂനക്കണ്ടിറ്റ കാണാഉമ്മം
ചൊതിക്ക്ന്നൊമനപ്പെരിങ്കൊല്ലനൊ
എന്തായി വന്നു എന്റെ കുഞ്ഞിക്കെളു
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
പറയുന്നുണ്ടൊമന കുഞ്ഞിക്കെളു
കാരയിലൊമനക്കൊല്ല കെക്ക്
ഏട്ടനിണ്ടിന്ന വിളിക്ക്ന്നിപ്പം
അത്തുരം കെട്ട പെരിങ്കൊല്ലനൊ
വെകം കടുമ്മയിലും പൊരുന്നല്ലെ
ഓമനക്കടിഞ്ഞൊത്തും ചെല്ലുന്നല്ലെ 2O
ഓമനക്കടിഞ്ഞൊത്ത ചെന്നൊണ്ടാരെ
പറയുന്നുണ്ടൊമനക്കുഞ്ഞിയൊതെനൻ
കാരയിൽ രാമറ പെരിങ്കൊല്ലെടൊ
എന്റെ ഉറുമ്മി കടയുക വെണം
അത്തുരം പാക്ക3 പറയൂഞ്ചിത
ഉറുമ്മി എടുത്തിട്ടും കൊണ്ടവരുന്ന [ 183 ] കൊല്ലന്റെ കയ്യിൽക്കൊടുക്കുന്നൊനൊ
പറയിന്നുണ്ടൊമനക്കുഞ്ഞിയൊതെനൻ
കാരയിൽ രാമറ് പെരിങ്കൊല്ലെടൊ
ഉറുമ്മി കടഞ്ഞി നീകൊണ്ട വരുമ്മം 30
നായ്യട്ട4 വെച്ചൊണ്ടിരിക്കും ഞാനെ
കാരയിൽ രാമർ പെരിയെങ്കൊല്ലനൊ
കുന്നിയാലപ്പട്ടിപ്പൊതിഞ്ഞുറുമ്മി
ഉറുമ്മിയും കൊണ്ടല്ലെ പൊരുന്നത്
അന്നെത്തയിലാടക്കൊണ്ടവെച്ചി
പായും പടപ്പും പരഞ്ഞൊണ്ടിന്5
പിറ്റന്നാപ്പുല്ല പുലന്നൊണ്ടാരെ
ഉറുമ്മികൊണ്ടച്ചാണക്ക് വെച്ചൊള്ന്ന്
ഉറുമ്മി കടഞ്ഞിങ്ങെടുത്തൊള്ന്ന്
കുന്നിയാലപ്പട്ടിപ്പൊതിഞ്ഞുറുമ്മി 40
കാരയിൽ രാമർ പെരിങ്കൊല്ലനും
ഇരിപത്തരണ്ടെണ്ണം കൊല്ലമ്മാറും
ഉറുമ്മിയെഴുന്നെള്ളിച്ചും കൊണ്ട് പൊരുന്ന്
ആർത്തവിളിച്ചിറ്റും കൊണ്ട പൊരുന്ന്
കായംങ്കൊളത്തെ കണ്ണന്നമ്പിയാറെ
പടിക്കലെ കുടീറ്റകൊണ്ട പൊരുമ്മം
കായംകൊളത്തിലെ നമ്പിയാറ്
ചൊതിക്കുന്നൊമന നമ്പിയാറ്
കാരയിൽ രാമറ് പെരിങ്കൊല്ലെടൊ
കുന്നിയാലപ്പട്ടിപ്പൊതിഞ്ഞതെന്ത് 50
അത്തുരം കെട്ട പെരിങ്കൊല്ലനൊ
കായംകുളത്ത കണ്ണന്തമ്പുരാനെ
ഓമനക്കടിഞ്ഞൊത്തെ കുറുപ്പിന്റെയൊ
ഉറുമ്മിയാന് പട്ടിപ്പൊതിഞ്ഞതിപ്പം
ഉറുമ്മി കടഞ്ഞി ഞാങ്കൊണ്ടപൊഅ്ന്ന്
അത്തുരം കെട്ടുള്ള നമ്പിയാറ്
പറയുന്ന്ണ്ടൊമന നമ്പിയാറ്
കാരയിൽ രാമറ് പെരിങ്കൊല്ലെടൊ
കായംകുളത്ത് പടിക്കലെകൂടി
ഉറുമ്മി എഴുന്നള്ളിച്ചി കൊണ്ട് പൊഅ്മ്മം 60
വെളക്കിന രണ്ട പണം തരണം
അത്തുരം കെട്ട പെരിങ്കൊല്ലനൊ
പറയുന്നുണ്ടൊമനപ്പെരിങ്കൊല്ലനൊ
കായംകുളത്തിലെ തമ്പുരാനെ
എന്റെ കയിക്കപ്പണ ഇല്ലിപ്പം
ഉറുമ്മി കൊടുത്ത മടക്കത്തിന
ബെളക്കിനു രണ്ട പണന്തരാലൊ [ 184 ] പറഞ്ഞതകെട്ടില്ല നമ്പിയാറ്
ഉറുമ്മി പിടിച്ച്യറ്റി* കൊണ്ട പൊയി
പടിഞ്ഞാറ്റകത്ത് കൊണ്ട ബെച്ചൊളന്ന 70
കാരയിൽ രാമറ് പെരിങ്കൊല്ലനും
ഇരിപത്ത രണ്ടെണ്ണം കൊല്ലന്മാറും
ഓല്6 കരഞ്ഞൊണ്ടും പൊരുന്നല്ല
ഓമനക്കടിഞ്ഞൊത്ത ചെല്ലുന്നെരം
ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെനൻ
നായ്യട്ടവെച്ചൊണ്ടിരിക്ക്ന്നൊനൊ
കൊല്ലങ്കരഞ്ഞൊണ്ട ചെല്ലുന്നെരം
ചൊതിക്കുന്നൊമനക്കുഞ്ഞിയൊതെനൻ
കാരയില് രാമറ് ചെരിങ്കൊല്ലെടൊ
എന്തിന് കരയിന്ന് പെരിങ്കൊല്ലെടൊ 80
അത്തുരം കെട്ട പെരിങ്കൊല്ലനൊ
പറയുന്നുണ്ടൊമനപ്പെരിങ്കൊല്ലനൊ
ഓമനക്കടിഞ്ഞൊത്തെക്കുറുപ്പെന്നൊറെ
ഉറുമ്മി കടഞ്ഞിറ്റെടുത്ത ഞാനൊ
കുന്നിയാലപ്പട്ടി പ്പൊതിഞ്ഞുറുമ്മി
കായംകുളത്തെ കണ്ണന്നമ്പിയാറെ
പടിക്കലെകൊണ്ടിങ്ങ് പൊരുന്നെരം
പറയുന്നുണ്ടൊമന നമ്പിയാറ്
കായംകൊളത്തിലെ പടിക്കലൂടെ
ഉറുമ്മിഎഴുന്നെള്ളിച്ചി കൊണ്ട്വൊഉമ്മം 90
വെളിക്കിന രണ്ട പണം തരണം
അത്തുരം ബാക്ക്വെട്ട ഞാമ്പറഞ്ഞി
കായം കൊളത്തെ കണ്ണന്നമ്പിയാറെ
എന്റെ കയിക്കപ്പെണയില്ലിപ്പം
ഉറുമ്മി കൊടുത്ത് മടക്കത്തിന്
വെളക്കിന രണ്ട പണം തരാലൊ
പറഞ്ഞത കെട്ടില്ല നമ്പിയാറ്
ഉറുമ്മി പിടിച്ചിപറ്റി കൊണ്ട പൊയി
പടിഞ്ഞാറ്റകത്ത് കൊണ്ടപൊയി വെച്ചിനൊറ്
അത്തുരം വാക്ക് കെട്ടെ കുഞ്ഞിയൊതെനൻ 100
പറയുന്നുണ്ടൊമന കുഞ്ഞിയൊതെനൻ
അതിന കരയണ്ടെ പെരിങ്കൊല്ല നീ
ഉറുമ്മിയത് ഞാനിങ്ങ ബാങ്ങിക്കൊള്ളും
അത്തുരം വാക്ക് പറയൂഞ്ചീത്
കാരയില് രാമറ് പൊരിങ്കൊല്ലന്
മുപ്പത്ത് രണ്ട പണം കൊടുത്ത്
[ 185 ] ഇരിപത്ത് രണ്ടെണ്ണം കൊല്ലറ്ക്ക
ആള്ക്ക് നന്നാല പണം കൊടത്ത്
ഓലയിന്ന് നല്ലൊണം തക്കരിച്ചി
ഓലപ്പറഞ്ഞിറ്റയച്ചൊതെനൻ 110
അന്നു കുളിച്ചും ബെയിച്ചും കൂടി
പിറ്റന്നാപ്പുല്ല പുലരുന്നെരം
പറയുന്നുണ്ടൊമനക്കുഞ്ഞിയൊതെനൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
പുത്തനായിത്തെണ്ടെക്ക്7 പൊന്ന ഞാനൊ
ഞാമ്പൊയീറ്റീട വരുവൊളവും
നീയിന്നൊരുത്തെലും8 പൊകവെണ്ട
നിനിക്കാറ്റ എങ്ങാ കുളിക്കണ്ടീക്കിൽ
കായങ്കൊളത്തെ കണ്ണന്നമ്പിയാറെ
കൊളക്കടവിലെങ്ങാനും പൊകവെണ്ട 120
അത്തുരം വാക്ക് പറയൂഞ്ചീത്
ഒതെനന്തെണ്ടെക്ക പൊയനെരം
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പ
എണ്ണബരണി കൊളുത്തയിച്ചി
എണ്ണനിറയൊളം തെക്കുഞ്ചീത
പാകമണിത്തട്ടിപ്പാകയുമായി
താളിത്തരിത്തട്ടിത്താളിയുമായി9
കായം കൊളത്ത കണ്ണന്നമ്പിയാറെ
ഓറെ കുളത്തിൽ കുളിക്ക്വാമ്പൊയി 130
കായംകൊളത്തെ കണ്ണന്നമ്പിയാറ്
ആരിയമ്പത്താരിയത്തെ കുമ്പെനയൊ
കണ്ണാലെ കണ്ടിന നമ്പിയാറ്
വെകം കുളക്കടവിച്ചെല്ലൂഞ്ചീത
പറയുന്നുണ്ടൊമന നമ്പിയാറ്
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
ഒമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെനൻ
ഒതെനനെവിടത്താം പൊയി കുമ്പെ
അത്തുരം കെട്ടുള്ളകുഞ്ഞിക്കുമ്പ
പറയുന്നുണ്ടൊമന കുഞ്ഞിക്കുമ്പ 140
ഓമനക്കടിഞ്ഞൊത്തങ്ങെന്റെബന്തു
പുത്തനായി തെണ്ടെക്ക പൊയിന ബന്തു
പറയുന്നുണ്ടൊമന നമ്പിയാറ്
ഒന്നിപ്പം കെക്കണം കുഞ്ഞിക്കുമ്പെ
ഒതെനന്തെണ്ടെക്ക പൊയിനെങ്കില്
ഇന്നെത്തെലന്തിമൊന്തിയാഉന്നെരം10
അന്തിയൊറക്കിന ഞാം ബരട്ടെ
അത്തുരം കെട്ടുള്ള കുഞ്ഞിക്കുമ്പ [ 186 ] പറയുന്നുണ്ടൊമന കുഞ്ഞിക്കുമ്പ
അന്തിയൊറക്കിന ബന്നൊണ്ടാല്11 150
പെണറൊട്ട നായരൊട കൊണ്ട ചൊക്കൻ
എഴുന്നൂറ പണത്തിന കൊണ്ട ചൊക്കൻ
ഏയിതൊടറിട്ട കെട്ടിയ ചൊക്കൻ
ചെക്കമ്മുര്ണ്ട് കൊരക്കു എല്ലൊ
പറയുന്നുണ്ടന്നെരം നമ്പിയാറ്
ചൊക്കമ്മുരുണ്ട കുരക്കുന്നെന്
കൊട്ടത്തെങ്ങ തച്ചി പൊലിച്ചിറ്റാന്
തൊറത്ത മുണ്ടിലും കെട്ടിഞാനൊ
ചൊക്കന കൊണ്ടക്കൊടുക്കു എല്ലൊ
അത്തുരം കെട്ടുള്ള കുഞ്ഞിക്കുമ്പ 160
പറയുന്നുണ്ടൊമന കുഞ്ഞിക്കുമ്പ
അന്തിയുറക്കിനിങ്ങള് വന്നൊളണം
തമ്മലിപ്പറഞ്ഞി പിരിഞ്ഞും പൊയി
ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെനൻ
കായംകുളത്ത കണ്ണന്നമ്പിയാറെ
നമ്പിയാറെ പുരക്കലെല്ലെ12 ചെല്ലുന്നത്
നമ്പിയാറെ പുരക്കലും ചെല്ലൂഞ്ചീത
ചൊതിക്കുന്നൊമനക്കുഞ്ഞിയൊതെനൻ
തെക്ക്ന്ന് കൊണ്ടുവന്ന നെല്ലിയൊടിച്ചി
നമ്പിയാറെവിടത്താമ്പൊയിപ്പള് 170
അത്തുരം കെട്ടുള്ള നെല്യൊടിച്ചി
പറയുന്നുണ്ടൊമന നെല്യൊടിച്ചി
ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെന
കായംകുളത്തെ കണ്ണന്നമ്പിയാറ്
പുത്തനായി തെണ്ടക്ക പൊയിനൊറ്
അത്തുരം വാക്ക് കെട്ട കുഞ്ഞിയൊതെനൻ
പടിഞ്ഞാറ്റകത്ത കടക്കൂഞ്ചീത്
ഉറുമ്മിയതതന്നെയിങ്ങെടുത്തൊള്ന്ന്
അഞ്ചാമ്പുരയിക്കടക്കുഞ്ചീത്
ഓളുടെ കുട്ടീനഒന്നിനയാന് 180
കുട്ടീനയൊന്നിന പിടിച്ചൊതെനൻ
നടുമിറ്റത്തും കൊണ്ടുവന്നൊതെനൻ
കുട്ടീനമെലൊട്ട ചാടിയൊതെനൻ
ഉറുമ്മി മലത്തി പിടിച്ചൊതെനൻ
രണ്ടെക്ക രണ്ടെ കണ്ടം പൊക്കിയൊനൊ
കുഞ്ഞമ്മരിച്ചത് കണ്ടനെരം
തെക്ക്ന്ന് കൊണ്ടവന്ന നെല്ല്യൊടിച്ചി
അയ്യം ബിളികൊണ്ട ക്കൂട്ടിയൊളൊ
ഒമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെനൻ [ 187 ] അന്നടത്താലെ നടന്നൊതെനൻ 190
ഓമനക്കടിഞ്ഞൊത്തും ചെല്ലുന്നല്ലെ
ഓമനക്കടിഞ്ഞൊത്ത ചെല്ലുന്നെരം
ആരിയമ്പത്താരിയത്തെ കുമ്പ ഉഞ്ഞന
കുഞ്ഞനയവിടത്താം കണ്ടില്ലെലൊ
ചൊതിക്കുന്നൊമന കുഞ്ഞിയൊതെനൻ
ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിക്കെളു
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പ
കുമ്പയെവിടത്താം പൊയിനിപ്പം
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
അമ്മായി കുളിക്കുവാമ്പൊയിനിപ്പം 200
പറയുന്നുണ്ടെന്നെരം കുഞ്ഞിയൊതെനൻ
കായംകൊളത്തെ കണ്ണന്നമ്പിയാറെ
കൊളക്കടവിച്ചെന്ന് നൊക്കകെളു
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
കായംകുളത്തെ കണ്ണന്നമ്പിയാറെ
കുളക്കടവിച്ചെന്ന് നൊക്കുന്നെരം
കുമ്പെനക്കണ്ണാലെ കണ്ട കെളു
കുമ്പെന കണ്ണാലെ കാണാകുമ്മം
പറയുന്നണ്ടൊമനക്കുഞ്ഞിക്കെളു
ഏട്ടനിണ്ട നിങ്ങള വിളിക്ക്ന്നിപ്പം 210
അത്തുരം കെട്ടുള്ള കുമ്പകുഞ്ഞൻ
ഈറ്മ്മം മാറ്റാതെ പൊരുന്നല്ലെ
ഓമനക്കടിഞ്ഞൊത്ത ചെല്ലുന്നല്ലെ
ഓമനക്കടിഞ്ഞൊത്ത കുഞ്ഞിയൊതെനൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
ബെലക്കിയതെന്ത് നീ കെക്കാഞ്ഞത്
അതിന് പകരം പറഞ്ഞില്ലൊള്
അഞ്ചാം പുരയന്റടിക്കിലെപ്പൊയി
അടിക്കിലെപ്പൊയാട ഇരുന്നവള്
നെരമൊട്ടുച്ച തിരിയുന്നെരം 220
പറയുന്നുണ്ടൊമന കുഞ്ഞിയൊതെനൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
ഉച്ചക്കെത്തെ ചൊറ വെക്കുന്നില്ലെ
അതിനും പകരം പറഞ്ഞില്ലൊള്
നെരമൊട്ടന്തിമൊന്തിയായെരത്ത്13
പറയുന്നുണ്ടൊമന കുഞ്ഞിയൊതെനൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
മൊന്തിക്കെത്തത്തായം വെക്കുന്നില്ലെ
അതിനും പകരം പറയുന്നില്ല
അന്തിത്തിരി വെച്ചന കുഞ്ഞിക്കുമ്പെ 230 [ 188 ] അതിനും പകരം പറയുന്നില്ല
പിന്നെയും പറയുന്ന് കുഞ്ഞിയൊതെനൻ
നമ്മള് പട്ടിനി കെടന്നെങ്കിലും
ചൊക്കനപ്പട്ടിനി കെടത്തരുത്
അതിനും പകരം പറഞ്ഞില്ലൊള്
പറയുന്നുണ്ടൊമനക്കുഞ്ഞിയൊതെനൻ
ഇരിപത്ത രണ്ടെണ്ണം നായിമ്മാറെ
നാല് കരിമ്പെടക്കൊയിയുള്ളത്
നാലിനയും തന്നെ വരട്ട്വവെണം
പൊയിയിലരിയുന്ന തീയനൊട 240
ഒരികൊലത്തെങ്ങ മുറിച്ചിവാങ്ങ്
ഒരിപാത്രം റാക്കു ഇന്ന വാങ്ങൊനൊട്
ഒരി പാത്തറം കള്ളും വാങ്ങൊനൊട്
അത്തുരം കെട്ടുള്ള നായിമ്മാറ്
എറച്ചി ചിതത്ത14പ്പരട്ടും ചീത്
നാക്കിലമുറിച്ചിട്ടും കൊണ്ടയിട്ട
ചൊക്കനെറച്ചി ബിളമ്പുന്നല്ലെ
ചൊക്കനെറച്ചിയൊക്കത്തിന്നൊള്ന്ന്
ചൊക്കനെറച്ചിയൊക്കത്തിന്നും ചീത്
ഒരി പാത്തറം റാക്കും കുടിച്ചി ചൊക്കൻ 250
ഒരി പാത്തറം കള്ളും കുടിച്ചി ചൊക്കൻ
പറയുന്നുണ്ടൊമന കുഞ്ഞിയൊതെനൻ
ഇരിപത്ത രണ്ടെണ്ണം നായിമ്മാറെ
ചൊക്കനത്തന്നെ ഇന്നാഉന്നത് 15
ഏയി തൊടറിട്ട് കെട്ടുഅവെണം
ഇരിപത്തിരണ്ടെണ്ണം നായിമ്മാറ്
ചൊക്കനത്തന്നെ ഇന്ന് കെട്ടും ചീത്
നായിമ്മാറൊലെ പൊരക്ക പൊയി
ഒതെനെമ്പായിട്ടൊറങ്ങുഞ്ചീത്
നെരമൊട്ട പാതിര ചെല്ലുന്നെരം 260
കായങ്കുളത്ത് കണ്ണന്നമ്പിയാറ്
കൊട്ടത്തെങ്ങ തച്ചി പൊളിക്കും ചീത്
തൊറത്ത് മുണ്ടിലും കെട്ടിക്ക്ന്ന്
ഇരിപത്തിരണ്ട നല്ല നായിമ്മാറ്
നായിമ്മാറക്കൊണ്ടതെടുപ്പിക്ക്ന്ന്
കണ്ടിക്കും മീത്തലരിങ്കമാല
മൂആയിരം പണം വിറ്റമാല
മൂഅക്ക മുത്ത പതിച്ച മാല
മാലയും തന്നെയെടുത്തൊള്ന്ന്
പട്ടും വളയുമെടുത്തൊള്ന്ന് 270
ഇരിപത്തിരണ്ടെണ്ണം നായിമ്മാറും [ 189 ] കായംകുളത്ത് കണ്ണന്നമ്പിയാറും
ഓമനക്കടിഞ്ഞൊത്ത് ചെല്ലുന്നല്ലെ
ഓമനക്കടിഞ്ഞൊത്ത് ചെല്ലുന്നെരം
പിണറൊട്ട നായരൊട കൊണ്ട ചൊക്കൻ
ഏയിതൊടറിട്ട കെട്ടിയ ചൊക്കൻ
ചൊക്കമ്മുരുണ്ടിറ്റെണിയിക്ക്ന്ന്
ചൊക്കമ്മുരുണ്ടിറ്റിണിയിക്കുമ്മം
കൊട്ടത്തെങ്ങ വാരീറ്റ് ചാടുന്നൊറ്
തെങ്ങയൊക്കച്ചൊക്കനത തിന്നൊള്ന്ന് 280
തെങ്ങയൊക്കച്ചൊക്കനിന്ന് തിന്നൂഞ്ചീത്
ചൊക്കനവിട കിടന്നൊള്ന്ന്
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറ്
പടിപ്പൊരെലൊലും കെടന്നുറങ്ങി
കായംകൊളത്തെ കണ്ണന്നമ്പിയാറ്
അഞ്ചാംപൊരയന്റടിക്കലെല്
അടിക്കിലെ ചെന്ന് കടന്നവറ്
ആരിയമ്പത്താരിയത്തെ കുഞ്ഞിയുമ്പെക്ക്
പട്ടും ബളയും കൊടുക്കൂഞ്ചീത്
കണ്ടിക്കമ്മീത്തലരിങ്കമാല 290
മാലയുഒാക്ക കൊടുത്തവറ്
അങ്ങനവിട ഇരിക്കുന്നെരം
പിണറൊട്ട നായരൊട കൊണ്ട ചൊക്കൻ
ഏയി തൊടറു അങ്ങ പൊട്ടിക്ക്ന്ന്
ഏയി തൊടറു അങ്ങ പൊട്ടിച്ചിറ്റ്
ചൊക്കനൊ തന്നെ ഇന്നങ്ങാഉന്നത
പടിപ്പുരെപ്പാഞ്ഞി കയറി ചൊക്കൻ
ഓരൊരൊ നായരെച്ചെല്ലൂഞ്ചീത്
കൊരള് കടിച്ചി മുറിച്ചി ചൊക്കൻ
ഇരിപത്തിരണ്ടെണ്ണം നായിമ്മാറ 300
നായിമ്മാറത്തന്നെ കൊന്ന ചൊക്കൻ
അഞ്ചാം പുരയെന്റടിക്കിലെല്
അടിക്കിലെതന്നെ കടക്കൂഞ്ചീത്
കായങ്കുളത്ത് കണ്ണന്നമ്പിയാറ
നമ്പിയാറയും കടിച്ചങ്ങ കൊന്ന ചൊക്കൻ
നായിമ്മാറയൊക്കെയുആഉന്നത്
നടുമിറ്റത്തും കൊണ്ടക്കൂട്ടി ചൊക്കൻ
കായംകുളത്ത് കണ്ണന്നമ്പിയാറ
നമ്പ്യാറച്ചവത്തിന്റെ മീതെ വെച്ചി
ഒമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെനൻ 310
ഒതെനങ്കിടക്കും പടിഞ്ഞാറ്റെന്റെ
പടിഞ്ഞാറ്റാം ബാത്ക്കും മാന്തുന്നല്ലെ [ 190 ] അന്നെരം പറയുന്ന് കുഞ്ഞിയൊതെനൻ
ഊയി അറവൂല എന്റെ ചൊക്ക
ഒരുന്നാളിച്ചൊറ വെയിക്കാതെന
എന്ന ഒറങ്ങുവാ സമ്മതിക്കൂല്ലെ
ഇന്നത്തെ ചൊറ വെയിക്കാതെന
നാളെത്തയിക്കൂട്ടി വെളമ്പുഅഞ്ഞാൻ
ഒന്നു പറഞ്ഞിറ്റും കെക്കുന്നില്ല
ബാതിലുരക്കുറ്റി തെറ്റിക്ക്ന്ന് 320
ബാലിലുരക്കുറ്റി തെറ്റിക്കുമ്മം
ഒമനക്കടിഞ്ഞൊത്ത കുഞ്ഞിയുതെനൻ
ബാതില് തുറന്നിറ്റും കീഞ്ഞുതെനൻ
ബാതല തുറന്നിറ്റ കീഞ്ഞെരത്ത്
ചൊക്കനൊ തന്നെയിന്നാഅ്ന്നത്
ഒതെനനുടുത്തുള്ള പാട്ടിന്റെയൊ
പട്ടിന്റെ കൊന്തല കടിക്കു10 ചീത്
അഞ്ചാംപുരയെന്റെടിക്കിലെല്
അടിക്കിലെ കുട്ടിയത് കൊണ്ടും പൊയി
ഒല്ല്‌ന്ന് മാല കടിച്ചെടുത്ത 330
ഒതെനന്റെക്കൊണ്ടക്കൊടുത്ത് ചൊക്കൻ
പട്ടും വളയും കടിച്ചെടുത്ത്
അതുയിന്നൊതെനന കൊടുത്ത് ചൊക്കൻ
നടുമിറ്റത്തും കൂട്ടിക്കൊണ്ടവന്ന്
ചവ ഒക്കത്തന്നെയത കാണിക്ക്ന്ന്
അന്നെരം പറയുന്ന കുഞ്ഞിയൊതെനൻ
ഊയി അറവൂല എന്റെ ചൊക്ക
ഇതെല്ലാം എന്ത പുതുമയാന്
അത്തുരം കണ്ടുള്ള കുഞ്ഞിയൊതെനൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ 340
മാലയിട്ട് കൊതികെട്ടൊയിനിക്ക്
പട്ടുടുത്തും കൊതികെട്ടൊയിനിക്ക്
ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെനൻ
ആരിയമ്പത്താരിയത്തെ കമ്പെനയൊ
കുമ്പെനയിങ്ങ് പിടിക്കൂഞ്ചീത്
കൊനായിത്തന്നെയവങ്കൊണ്ട വന്ന്
മുടിയിന്നത്തന്നെ പഅ്ക്കും ചീത്
ചിത്തിരത്തൂണൊട് കെട്ടിയൊനൊ
ചൊക്കനയൊമ്പിടിക്കുഞ്ചീത്
തന്റെ പടിഞ്ഞാറ്റെപ്പൊയൊതനൻ 350
ചൊക്കനക്കിടക്കയിക്കെടത്തിയൊതെനൻ
രണ്ട കയിമുറി എഴുതി ഒതെനൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പ [ 191 ] കുമ്പ ചെയ്തുള്ള കുറ്റമൊക്ക
ഒന്നൊരി കയിമുറി എഴുതിവെച്ചി
പിന്നെയൊരികൈമുറി എഴുതുന്നല്ലെ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കണ്ണ
എന്റെ ചവ ഇന്നെടുക്കും മുന്നെ
ചൊക്കന്റെ ചവ ഇന്നെടുക്കുക വെണം
എന്നെല്ലെഴുത്തിലെഴുതുന്നത് 360
ഓമനക്കടിഞ്ഞാത്തെ കെളുന്റെല്
കെളൂന്റെലെല്ലെ കൊടുക്കുന്നത്
പടിഞ്ഞാറ്റടിച്ചിങ്ങ പൂട്ടിയൊതെനൻ
ചൊക്കന മുന്നെയല്ലെ കൊല്ലുന്നത്
ചൊക്കന മുമ്പെയങ്ങ കൊല്ലൂഞ്ചീത്
വയിയെ ഒതെനനും മരിക്കുന്നല്ലെ
പിറ്റന്നാപ്പുല്ല പുലന്നൊണ്ടാരെ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കണ്ണൻ
കണ്ണനൊ തന്നെയങ്ങ് വന്നെരത്ത് 370
കയിമുറിയൊല കൊടുത്ത കെളു
കൈമുറിയൊല കൊടുത്തെരത്ത്
ഓല തിരിച്ചും മറിച്ചും നൊക്കി
ഓലയിലെ വാചകം കണ്ടെരത്ത്
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കണ്ണൻ
നിന്ന നിലയിന്ന് ബീണൂടന്ന്
വെഗത്തിലാശാരിന വിളിപ്പിക്ക്ന്ന്
പെട്ടിയതൊന്നങ്ങ് കൂട്ടിക്ക്ന്ന്
പെട്ടിയതൊന്നങ്ങ് കുട്ടിച്ചിറ്റ്
ആരിയമ്പത്താരിയത്തെ കുമ്പെനയൊ 380
ചിത്തിരത്തുണുമ്മന്ന കയിച്ചൊള്ന്ന്
കുമ്പെനയൊനൊ കയിക്കുംചീത്
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
പെട്ടീലും തന്നെ കെടക്ക്വവെണം
അന്നെരം പറയുന്ന് കുഞ്ഞിക്കുമ്പ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കണ്ണ
എന്തിനാന് പെട്ടീക്കെടക്കുന്നത്
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ 390
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
നീയിന്നിപ്പെട്ടീക്കിടന്നിറ്റാന്
ഒതെനമ്മരിച്ചുള്ള ചാവ തീരണം
പട്ടാങ്ങെന്നൊറ്ത്ത് കുഞ്ഞിക്കുമ്പ
കുമ്പയപ്പെട്ടീക്കിടക്കും ചീത് [ 192 ] കുമ്പയപ്പെട്ടീക്കിടന്നെരത്ത്
പെട്ടീന്റെ മൂടും തറച്ചൂടുന്ന്
പെട്ടിന്റെ മൂട് തറക്കും ചീത്
പെരിങ്ങള്ളൊനാണ്ട പൊയയിലാന്
പൊയയിലും കൊണ്ടയൊളയാത്തിയൂട്ന്ന് 400
കായങ്കുളത്ത് കണ്ണന്നമ്പിയാറയും
ഇരിപത്തരണ്ടെണ്ണം നായരെയും
അവരുടെ വീട്ടിന്ന് കൊണ്ടും പൊയി
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കണ്ണൻ
ചൊക്കന മുമ്പെ എടുപ്പിക്ക്ന്ന്
പയ്യെ16 ഒതെനനയെടുപ്പിച്ചൊനൊ
രണ്ടു ഒരുമിച്ചിചുട്ടവനൊ [ 193 ] തച്ചൊളി നല്ലൊമന കുഞ്ഞിയൊതെനൻ
ബയനാട്ടിപ്പുത്തനായിത്തെണ്ടെക്കാന്
തെണ്ടെക്ക തന്നെയത് പൊഉന്നെരം
പറയുന്നുണ്ടൊമന കുഞ്ഞിയൊതെനൻ
തച്ചൊളി കൊമക്കുറുപ്പെന്റെട്ട
തച്ചൊളിക്കെളു എന്ന കുഞ്ഞനയാന്
ഞാമ്പൊയിറ്റീട വരുഒളവും
കുഞ്ഞനപ്പൊറത്തെങ്ങും കീച്ച്യെക്കണ്ട1
കുഞ്ഞനൊരെറക്കുറ വന്നെങ്കില്
ഏട്ടനെന്നും ഞാനൊ വെക്ക്വയില്ല 10
ഞാമ്പൊയിറ്റീട വരുഓളവും
തച്ചൊളികെളു എന്ന കുഞ്ഞനാന
എള്ളിക്കൊരങ്ങിന നൊയിക്കൊട്ടെ
വെയിലിത്തറി നൊക്കിക്കെട്ടിക്കൊട്ടെ
അത്തുരം വാക്ക് പറയൂഞ്ചീത്
ഒതെനക്കൊടുമലപ്പൊയൊണ്ടല്ലെ
ആടയൊരിമുത്തിങ്ങ2പ്പാറ്ത്തൊണ്ടെ
ആടയൊരി മുത്തിങ്ങപ്പാറ്ത്തൊരെ
തച്ചൊളി കെളു എന്ന കുഞ്ഞനാന്
പറയുന്നുണ്ടൊമന കുഞ്ഞിക്കെളു 20
തച്ചൊളിക്കൊമക്കുറുപ്പമ്മൊമ
കെട്ട തരിക്കണം കുഞ്ഞിയമ്മൊമ
ആണ്ങ്ങക്ക് തന്നെയാനമ്മൊമ
പതിനാല വയസ്സ് തലതെഞ്ഞാല്
ഉയിതഉള്ള ചൊറ വാങ്ങിത്തിന്നുക വെണം
എനക്കൊരി നെമത്തിന നിക്ക്വവെണം
അന്നെരം പറയുന്ന് കുറുപ്പെന്നൊറ്
തച്ചൊളിക്കെളു എന്ന കുഞ്ഞന്നെ കെക്ക്
തച്ചൊളി ഒതെയനമ്പൊഅ്ന്നെരം
എന്ത് പറഞ്ഞിറ്റ് പൊയിനായിനും 30 [ 194 ] നീയത് കെട്ടില്ലെ കുഞ്ഞിക്കെളു
നിന്നൊടമറന്നു പൊയൊ കുഞ്ഞിക്കെളു
ഒതെനനീട വരുവൊളവും
നീയിന്നൊരിത്തയിലും പൊഅ്അ വെണ്ട
പറഞ്ഞത് കെട്ടില്ല കുഞ്ഞിക്കെളു
നെരമൊട്ടന്തിമൊന്തിയായെരത്ത്
തച്ചൊളി കെളു എന്ന കുഞ്ഞനാന്
കെളു ഒളിച്ചിറ്റും പൊരുന്നല്ലെ
തന്റെ ഉറുമ്മിയും പലിശയുമായി
അന്നടത്താലെ നടക്കുന്നൊനെ 40
അന്നടത്താലെ നടന്നൂട്ടിറ്റ്
മയ്യയിത്തന്നെയത് ചെന്നൊള്ന്ന്
പരന്തിരിയെസ്സൊമനക്കൊമ്മീഞ്ഞീന്റെ
ഒറൊന്ത3 നടക്കുന്ന വെള്ളക്കാറ്
ഒറൊന്തെലൊന പിടിച്ചെവറ്
നെരം പൊലരുഒളം ആഅ്ന്നത്
അവരെ ഒരിമ്മിച്ചിനടത്തിക്ക്ന്ന്
നെരം പൊലന്നെരം ബിട്ടവറ്
കെളൂനത്തന്നെയിന്ന ബിട്ടെരത്ത്
ആദികുറിച്ചീലെ തമ്പുരാന്റെ
തമ്പുരാങ്കൊയിലൊത്തും ചെന്നൊള്ന്ന്
തമ്പുരാങ്കുറിച്ചീലും ചെന്നൊണ്ടിറ്റ്
തമ്പുരാന്തിരുമെനി കാണാഉമ്മം
വളരക്കയിക്കൂട്ടി തൊഴുത കെളു
അത്തുരം കണ്ടുള്ള തമ്പുരാന്
കനക്കത്തെളിഞ്ഞിന തമ്പുരാന്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
എവിട്ന്ന് വന്നിന നായരെ ഇപ്പൊ
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
പറയുന്നുണ്ടെന്നെരം കുഞ്ഞിക്കെളു 60
കടത്തയിനാട്ടിന് വന്നിന ഞാനൊ
അരുളിചെയ്തന്നെരം തമ്പുരാനൊ
കടത്ത്അയി നാട്ട് നീ എന്തില്ലാന്
അന്നെരം പറയിന്നക്കുഞ്ഞിക്കെളു
കടത്ത്കയിനാട്ട ഞാന്തച്ചൊളിയാന്
തച്ചൊളിക്കെളു എന്ന പെരനെക്ക്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
എന്തായി വന്നെന്റെ കുഞ്ഞിക്കെളു
പറയുന്നുണ്ടന്നെരം കുഞ്ഞിക്കെളു 70
ഓവാപിറവു എന്റെ തമ്പുരാനെ
എനക്കൊരി നെമത്തിന നിക്കണ്ടീനും [ 195 ] അത്തുരം വാക്ക് കെട്ട തമ്പുരാനൊ
തമ്പുരാനരുളിചെയ്തൂട്ന്ന്
തച്ചൊളിക്കെളു എന്ന കുഞ്ഞകെക്ക്
എന്തൊരി നെമാന വെണ്ടതിപ്പം
അരിയളവിന തന്നെ നിന്നൊ ഇപ്പം
താക്കൊലിക്കൂട്ടം ബയങ്ങിയിനിക്ക
അതു എനക്കിന്ന വെണ്ടയിപ്പം
പിന്നയെന്ത നെമാന വെണ്ടത് കെളു 80
അന്നെരം പറയുന്ന കുഞ്ഞിക്കെളു
പിരിയാതെ കുറ്റി പിരിപ്പിക്കാഞ്ഞാൻ
അത്തുരം കെട്ടുള്ള തമ്പുരാനൊ
അരുളിചെയ്തൊമനത്തമ്പുരാനൊ
അതിന മയക്കില്ല കുഞ്ഞിക്കെളു
പടക്ക്4 ബട്അന്റെ ചന്തയില്
ഏറിയ കുറ്റി പിരിയാനുണ്ടു
കുറ്റി പിരിപ്പിക്ക്വാം പൊണന്നീയെ
അത്തുരം കെട്ടുള്ള കെളൂനാന്
കനക്കത്തെളിഞ്ഞിനക്കെളൂനാന് 90
തമ്പുരാങ്കലിപ്പന കൊടുത്തൊള്ന്ന്
നീ പൊയപ്പാട പിരിപ്പിക്കണം
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
തന്റെ ഉറുമ്മിയു പലിശയു ആയി
ബടക്ക് വട്അന്റെ ചന്തയിൽ
കുറ്റിക്കാരെയരിയത്തും ചെന്നൊള്ന്ന്
തച്ചൊളിക്കെളു എന്ന കുഞ്ഞനാന്
എല്ലാരൊടും മൊതല വാങ്ങിയൊനൊ
മൊതലൊക്കച്ചൊടായിക്കെട്ടിക്ക്ന്ന
മൊതലൊക്ക ചൊടാക്കിക്കെട്ടൂഞ്ചീത് 100
ആദി കുറിച്ചീലെത്തമ്പുരാന്
തമ്പുരാന തന്നെയല്ല എത്തിക്ക്ന്ന്
ആദി കുറിച്ചീലെത്തമ്പുരാനൊ
മൊതലൊക്കത്തന്നയിന്ന കണ്ടെരത്ത്
കനക്കത്തെളിഞ്ഞിന തമ്പുരാന്
തച്ചൊളിക്കെളു എന്ന കുഞ്ഞന
ആദി കുറിച്ചീലെത്തമ്പുരാന്റെ
തമ്പുരാന്റരിയത്ത വന്നൊള്ന്ന
തമ്പുരാനക്കണ്ടും തൊഅ്ത്ഒളുന്ന 5
കനക്കത്തെളിഞ്ഞിനത്തമ്പുരാന് 110
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
തിരുമെനിയണഞ്ഞി നിക്കും കാരിയക്കാര
പയ്യർമാലപ്പാടിക്കുഞ്ഞിക്കൊമ [ 196 ] തച്ചൊളിക്കെളു എന്ന കുഞ്ഞനയാന്
പുന്നൊല വീട്ടിലും കൊണ്ടു പൊട്
എന്റെ മരുമകള് കുഞ്ഞിക്കുങ്കി
പുന്നൊല വീട്ടിലെ കുഞ്ഞിക്കുങ്കി
കുങ്കിയൊട തന്നെ പറയവെണം
തച്ചൊളിക്കെളു എന്ന കുഞ്ഞനാന്
അത്തായം ചൊറ കൊടുക്കവാനും 120
ബന്തു ആക്കിക്കെളൂന എടുക്കുവാനും
അത്തുരം കെട്ടുള്ള കാരിയക്കാരൻ
തച്ചൊളിക്കെളു എന്ന കുഞ്ഞനയാന്
കുഞ്ഞനയും കൂട്ടിക്കൊണ്ടും പൊയി
പുന്നൊല വീട്ടിലും കൊണ്ടപൊയി
പയ്യർമലപ്പാടി കുഞ്ഞിക്കൊമൻ
പറയുന്നുണ്ടൊമനക്കുഞ്ഞിക്കൊമൻ
പുന്നൊലക്കുങ്കി എന്ന കുഞ്ഞനെ കെക്ക്
നമ്മളിപ്പിറവി നമ്മളെ തമ്പുരാനൊ
തച്ചൊളിക്കെളു എന്ന കുഞ്ഞനാന് 130
അത്തായം ചൊറ കൊടുക്കുവാനും
ബന്തു ആക്കീറ്റൊന എടുത്തൊളാനും
തമ്പുരാനരുളിച്ചെയിതിന കുങ്കി
അത്തുരം കെട്ടുള്ള കുഞ്ഞിയുഞ്ഞന
കനക്കത്തെളിഞ്ഞിന കുങ്കിക്കാന്
പയ്യർമലപ്പാടി ക്കുഞ്ഞിക്കൊമൻ
കെളുഒാടയപ്പിച്ചും6 പൊരുന്നൊനൊ
തച്ചൊളിയനന്തറൊങ്കുഞ്ഞിക്കെളു
അവിടക്കുളിച്ചും വെയിച്ചുംകൂടി
ആടയൊരി ആറമാസം പാറ്ത്തെരം 140
പുന്നൊലക്കുങ്കി എന്ന കുഞ്ഞനാന്
കുഞ്ഞനൊരാറ്മാസം കെർപ്പഉആയി
ആദി കുറിച്ചീലെ തമ്പുരായൻ
തമ്പുരാനരുളിച്ചെയിതൂട്ന്ന്
തച്ചൊളിയനന്തറൊം കുഞ്ഞിക്കെളു
ബടക്ക് ബട്അന്റെ ചന്തയില്
കുറ്റി പിരിപ്പിക്ക്വാമ്പൊണം കെളു
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
കുറ്റി പരിപ്പിക്ക്വാമ്പൊയൊണ്ടൊനൊ
മൂന് ദെവസാടപ്പാറ്ത്തൊനൊ 150
കുറ്റിയൊക്കത്തന്നെ പിരിപ്പിച്ചിറ്റ്
ചൊട്ടാറക്കൂട്ടിക്കെട്ടിക്ക്ന്ന്
ബയ്യെന്ന കെളുഉം പൊരുന്നല്ലെ
മൊതലൊക്കത്തമ്പുരാനെത്തിക്ക്ന്ന് [ 197 ] തമ്പുരാമ്മൊതലെല്ലാം ബാങ്ങ്ന്നല്ലെ
തച്ചൊളിയനന്തറൊം കുഞ്ഞിക്കെളു
നെര ഒട്ട പാതിര ചെന്നെരത്ത്
പുന്നൊല വീട്ടിലും ചെന്നൊള്ന്ന്
പുന്നൊല വീട്ടിലും ചെല്ലൂഞ്ചീത്
ബാത്ക്ക് ചെന്ന ബിളിക്ക്ന്നല്ലെ 160
പുന്നൊല വീട്ടിലെ കുഞ്ഞിക്കുങ്കി
ബാതില തൊറന്നിന കുഞ്ഞിക്കുങ്കി
അത്തുരം കെട്ടുള്ള കുഞ്ഞിക്കുങ്കി
ബാതിലും തട്ടിത്തൊറന്ന കുങ്കി
ബാതിലും തട്ടിതൊറക്കുന്നെരം
കണ്ടിക്കും മീത്തലെ പാവിലെരി
പാവിലെരി വീട്ടിലെ കുഞ്ഞ്യെളപ്പൻ
കെളപ്പത്തുള്ളി7യത് പാഞ്ഞൂട്ന്ന്
അത്തുരം കണ്ടുള്ള കെളുആന്
പൂന്നൊല വീട്ടിലകുങ്കി ഉഞ്ഞന 170
ഉറുമ്മി തിരിച്ചൊന്നടിച്ചികെളു
കുങ്കമ്മവെറെ കഴുത്തവെറെ
പള്ളെലെക്കുഞ്ഞന്റെ കഴുത്ത വെറെ
തച്ചൊളി കെളു എന്ന കുഞ്ഞനാന്
അന്നടത്താലെ നടന്നൂട്ന്ന്
തച്ചൊളി മെപ്പയിലും ചെല്ലുന്നല്ലെ
തച്ചൊളി മെപ്പയിലും ചെല്ലൂഞ്ചിത്
പറയുന്നുണ്ടൊമന കുഞ്ഞിക്കെളു
തച്ചൊളികൊമക്കുറുപ്പമ്മൊമ
കുറ്റിപ്പൊറം വാണ തമ്പുരാന്റെ 180
നായിമ്മാറീടയിന്ന് വന്നൊണ്ടിറ്റ്
പൊരമൊള് കൊത്തി ബലിപ്പിച്ചാലും
പുത്തമ്മതിലൊക്കത്തള്ളിച്ചാലും
എന്നപ്പിടിച്ചി കൊടുക്കല്ലെക്കിൻ
കല്ലറയിലിട്ട പൂട്ടണമെന്ന
അത്തുരം കെട്ട കുറുപ്പെന്നാറ്
നിന്ന നെലലയാലെ ബീണൂട്ന്ന്
എന്തൊരറവൂല കൊത്തികെളു
ഉറുമ്മീമച്ചൊരിയിന്ന കാണുന്നല്ലെ
അന്നെരം പറയിന്ന് കുഞ്ഞിക്കെളു 190
ആങ്കുല പെങ്കുല ചെയ്തതിന ഞായൻ
പിറ്റന്നാപ്പുല്ല പുലരുന്നെരത്ത്
കെളുനക്കല്ലറയിലാക്കിയൊറ്
ആദി കുറിച്ചീലെത്തമ്പുരാനൊ
തമ്പുരാം ബറത്തനം കെട്ടൊണ്ടിന് [ 198 ] ആദി കുറിച്ചീലെ നായനാറും
പുന്നൊല വീട്ടിലെ നമ്പ്യാമ്മാറും
കുറ്റിപ്പൊറം വാണ തമ്പുരാന്റെ
നാടാലയിച്ചെന്ന് വീണൂട്ന്ന്
കുറ്റിപ്പൊറം വാണ തമ്പുരാനൊ 200
കണ്ണാലെ കണ്ടിനത്തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
തിരുമെനിയണഞ്ഞി നിക്കും കാരിയക്കാര
ആദികുറിച്ചീലെ നായമ്മാറും
പുന്നൊല വീട്ടിലെ നമ്പ്യാമ്മാറും
നാടാലയിപ്പന്നിറ്റ9 ബീണതെന്ത
തിരുമെനിയണഞ്ഞിനിക്കും കാരിയക്കാരൻ
ചൊദിക്ക്ന്നൊമനക്കാരിയക്കാരൻ
എന്തിനായിന് വന്നിന് നിങ്ങളെല്ലം
അന്നെരം പറയിന്നന്നായിമ്മാറ് 210
തിരുമെനിയണഞ്ഞി നിക്കും കാരിയക്കാര
തച്ചൊളിക്കെളു എന്ന കുഞ്ഞനാന്
ആങ്കുല പെങ്കുല കൊന്നിനൊനൊ
ഓനപ്പിടിച്ചും തരണം ഞാക്ക്
അത്തുരം കെട്ടുള്ള കാരിയക്കാരൻ
തമ്പുരാനെ ചെന്നിറ്റ് കൈപ്പിക്ക്ന്ന്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
തിരുമെന്നിയണഞ്ഞിനിക്കും കാരിയക്കാര
തച്ചൊളിക്കൊമക്കുറുപ്പിനൊട
തച്ചൊളിക്കെളു എന്ന കുഞ്ഞനയാന് 220
കുഞ്ഞനപ്പിടിച്ചി തരുആമ്പറ
നല്ലൊണം പറഞ്ഞിറ്റ തന്നില്ലെങ്കിൽ
പെരമാള് കൊത്തി വലിക്കുഅവെണം
പുത്തമ്മതിലൊക്കത്തള്ളിക്കണം
ആനെനയും കൂട്ടിക്കൊണ്ട പൊണം
അത്തുരം കെട്ടുള്ള കാരിയക്കാരൻ
ഇരിപത്തരണ്ടെണ്ണം നായരെയും
ആനെനയും കൂട്ടീറ്റാഅ്ന്നത്
തച്ചൊളി മെപ്പയിലും ചെല്ലുന്നല്ലെ
തച്ചൊളിമെപ്പെച്ചെല്ലഞ്ചീത് 230
പറയുന്നുണ്ടൊമന കാരിയക്കാരൻ
തച്ചൊളിക്കൊമക്കുറുപ്പെന്നൊറെ
തച്ചൊളിക്കെളു എന്ന കുഞ്ഞനാന്
ആങ്കുല പെങ്കുല ചെയ്തിനൊനൊ
ഓനപ്പിടിച്ചി തരണം ഞാക്ക്
ഓനപ്പിടിച്ചിപ്പം തന്നില്ലെങ്കി [ 199 ] പെരമൊളകൊത്തി ബലിപ്പിക്കുവൻ
പുത്തമ്മതിലൊക്കത്തള്ളിക്കുവൻ
അത്തുരം കെട്ട കുറുപ്പെന്നൊറ്
കല്ലറ വാതില് തുറക്കൂഞ്ചീത് 240
കെളൂന പിടിച്ചും കൊടുത്തൊള്ന്ന്
കുറ്റിപ്പുറത്തുള്ള നായിമ്മാറ്
കെളൂനപ്പിടിച്ചിത് കെട്ടുന്നൊല്
ചട്ട്വം മറിച്ചിറ്റും കെട്ട്ന്നൊല്
കുറ്റിപ്പൊറം വാണ തമ്പുരാന്റെ
തമ്പുരാങ്കൊയിലൊത്തും കൊണ്ട പൊയി
തമ്പുരാങ്കെളുനക്കണ്ടെരത്ത്
ഉടനെ അരുളിച്ചെയിതൂട്ന്ന്
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറ 250
തച്ചൊളിക്കെളു എന്ന കുഞ്ഞനായാന്
ലൊവണ്ണൂക്കാവിത്തിരുനടെല്
തിരുനടയിക്കൊണ്ടയാടക്കെട്ട്യെക്കണം
അത്തുരം കെട്ടുള്ള നായിമ്മാറ്
തച്ചൊളിക്കെളു എന്ന കുഞ്ഞനയാന്
കാവുലെ ചാത്തൊത്തെത്തായെകൂടി
തായെകൂടിറ്റൊല കൊണ്ട്വൊഅ്മ്മം10
കാവിലെ ചാത്തൊത്തെ കുഞ്ഞിച്ചീരു
അമ്പാടീനുക്കലിത്തട്ടുഞ്ചീത്11
നാലമത്‌മ്മലെ തിണ്ട്മ്മലെ 260
തച്ചൊളിയൊമനക്കുഞ്ഞിയൊതെനൻ
ഒതെനൻ വരുന്ന വരവുംനൊക്കി
നൊക്കിറ്റിരിക്ക്ന്ന് കുഞ്ഞിച്ചീരു
തച്ചൊളിയനന്തറൊങ്കുഞ്ഞിക്കെളു
കാവുലെ ചാത്തൊത്തെ ചീരുകുഞ്ഞന
കണ്ണാലെ കണ്ടിനൊ കുഞ്ഞിക്കെളു
അന്നെരം പറയിന്നക്കുഞ്ഞിക്കെളു
കാവിലെ ചാത്തൊത്തെന്റെമ്മായിയെ
രണ്ട കൊതിയെനക്കുണ്ടായിനും
കൊളമ്പുക്ക് നീരാടിക്കുളിക്കുവാനും 270
പയെരിചൊറ് വെയിക്കുവാനും
അത്തുരം കെട്ടുള്ള കുഞ്ഞിച്ചീരു
നടക്കൊണിയൊന്നായിത്തുള്ളിയൂടന്ന്
പറയുന്നുണ്ടൊമനക്കുഞ്ഞിച്ചീരു
കുറ്റിപ്പൊറത്തുള്ള നായിമ്മാറ
തച്ചൊളിക്കെളു എന്ന കുഞ്ഞനയാന്
കഞ്ഞികുടിപ്പിച്ചും കൊണ്ടവരട്ടെ
കഞ്ഞികുടിപ്പിച്ചി വരുഒാളവും [ 200 ] അമ്പാടിന നിങ്ങള് കെട്ടിക്കൊളീൻ
അത്തുരം കെട്ടുള്ള നായിമ്മാറ് 280
കെളൂന്റെ കെട്ട കയിക്കുഞ്ചീത്
അമ്പാടീനപ്പിടിച്ചാടക്കെട്ടിയൊല്
കാവൂലൈ ചാത്തൊത്തെ കുഞ്ഞിച്ചീരു
കെളൂനെയും കൂട്ടിറ്റ് കൊണ്ടപൊയി
കുളിക്ക്വാങ്കൊളങ്ങരക്കൊണ്ടുംപൊയി
നല്ലൊണം തെച്ചികുളിപ്പിക്ക്ന്ന്
എണ്ണെക്ക്ന്നെടുത്തിലും വയിയിക്ക്ന്ന്12
താളി തെക്ക്ന്നെടത്തിലും വയ്യിച്ചൊന
കാവൂലെ ചാത്തൊത്തെ കുഞ്ഞിച്ചീരു
തച്ചൊളിയനന്തറൊങ്കെളുനാന് 290
കദളിയെലയും പലയും വെച്ചി
തുമ്പപ്പൂപ്പൊലത്തെ ചൊറു ആന്
പൊമ്പൊലെ നാല്‌തരം കറിയും
മയവെള്ളം പൊലത്തുരുക്ക് നെയ്യും
വെളമ്പിക്കൊട്ക്ക്ന്ന് കുഞ്ഞിച്ചീരു
കാവൂലെ ചാത്തൊത്തെ കുഞ്ഞിച്ചീരു
എറിയൊരി നെറിച്ച നെറ്ന്നൊള്ന്ന്
തച്ചൊളിയൊതെനന്റെ ബന്തു
ഇപ്പൊളിവിടയിന്ന വന്നെങ്കില്
ലൊവണ്ണൂക്കാവപ്പകവതിക്ക് 300
തെങ്ങയെറും പാട്ടും കയിപ്പിക്കുവൻ
മുടി വെച്ചി കെക്ക തിരിയുന്നെരം
എരിക്കും പൂപ്പൊമ്മാല ചാറ്ത്തുഅൻ
പാറയില് വെട്ടക്കരുത്തന്തെയ്യം
മുടിവെച്ചി പീടിക്കല്ലെറുന്നെരം
രണ്ടു കയ്യിക്കും വളകൊടുക്കും
മാണിക്കൊത്തെത്തെയ്യം കാരണൊമ്മാർക്കും
മിറ്റത്തതിരാളന്തെയ്യത്തിനും
മൊറം നറച്ചപ്പം ഞാങ്കുത്തിക്കുഅൻ
അങ്ങനെ പറഞ്ഞൊണ്ടിരിക്കുന്നെരം 310
കാലിപ്പതിറ്റടി നെരാഅ്മ്മം
കാവൂലെ ചാത്തെത്തെ കുഞ്ഞിച്ചീരു
കെളൂനക്കൊണ്ടക്കൊടുക്കുംഞ്ചീത്
അമ്പാടിനിങ്ങൊട്ട ബാങ്ങിയൊള്
കുറ്റിപ്പൊറം വാണ തമ്പുരാനൊ
അരുളിച്ചെയിയുന്നത്തമ്പുരാനൊ
തച്ചൊളിയനന്തറൊം കെളുനയാന്
കെളൂനക്കഉവിമ്മത്തട്ട്വവെണം
തിരുവങ്ങാട്ടാശാരി മെലാശാരി [ 201 ] ആശാരിനത്തെടി വിളിപ്പിക്കണം 320
ലൊവണ്ണൂക്കാവിത്തിരുനടെല്
കൌപ്പണി13യൊന്നിപ്പം തീരുഅവെണം
അത്തുരം കെട്ടുള്ള നായിമ്മാറ്
ആശാരിനത്തെടി വിളിപ്പിക്ക്ന്ന്
ലൊവണ്ണൂക്കാവിത്തിരുനടെല്
കൌപ്പണിയൊന്നാട തീർപ്പിക്ക്ന്ന്
ഏയിക്കഉപ്പണി തീറത്തിറ്റ്
കൌ എല്ലാം പൊട്ടിത്തെറിച്ചുപൊയി
തച്ചൊളിക്കുഞ്ഞനുതയനനും
കൊടമലക്കെക്കെട്ടിക്കണ്ണനു ആന് 330
കൊടുമലക്കുങ്കി കൊടവത്തിയും
ചൊതിപ്പൊരത് കളിച്ചവറ്14
തച്ചൊളി നല്ലൊമനക്കുഞ്ഞിയൊതെനൻ
ഏയിവരിച്ചൂത തൊറ്റപൊയി
ഏയിവരിച്ചൂത തൊറ്റെരത്ത്
ഉറുമ്മി വെറക്ക്ന്നത് കണ്ടൊതെനൻ
ഉറുമ്മി വെറക്കുന്നത് കണ്ടെരത്ത്
മഞ്ഞനെറത്തിലൊരി മഞ്ഞപ്പക്കി
എടത്തെച്ചൊമലിമ്മപ്പന്ന വീണ്15
പച്ചനെറത്തിലൊരി പച്ചപ്പക്കി 340
ബലത്തെച്ചൊമലിലും ബന്നവീണ്
അത്തുരം കണ്ടുള്ള കുഞ്ഞിയൊതെനൻ
ചുതുങ്കരുഒക്കത്തട്ടിയൊതെനൻ
പറയുന്നുണ്ടൊമനക്കുഞ്ഞിയൊതെനൻ
തച്ചൊളിക്കെളു അനന്തറൊയൻ
എന്തൊരറിവൂല കൊത്തിയന്ന്
ഞാനിപ്പൊളെതു അറിഞ്ഞില്ലെലൊ
കൊടുമലക്കക്കെട്ടിക്കണ്ണനൊടും
കൊടുമലക്കക്കുങ്കി കൊടവത്ത്യൊടും
ചാത്ര പറഞ്ഞൊണ്ടു പൊരുന്നൊനൊ 350
തന്റെ ഉറുമ്മിയും പലിശയുമായി
ആനമുകം വെച്ചും ചന്തം വെച്ചും
കുതിര മുകം വെച്ചും കൂന്തല്‌വച്ചും
അന്തുഉം നുമ്പും മറിഞ്ഞൊതെനൻ
പാതിപെരുവയിമ്മലെത്ത്യെരത്ത്
പലിശ തൊടക്കൊന്നമറ്ക്ക്ന്ന്
പലിശെന്റെ ഒച്ചയത് കെട്ടെരത്ത്
കുറ്റിപ്പൊറം വാണ തമ്പുരാനൊ
തമ്പുരാനരുളിച്ചെയിതൂട്ന്ന്
തിരുമെനിയണഞ്ഞി നിക്കും കാരിയക്കാര 360 [ 202 ] ഇടിയൊ വെടിയൊ പലിശത്തട്ടൊ
എന്താന് കെക്ക്ന്ന്ത് കാരിയക്കാര
അന്നെരം പറയുന്നക്കാരിയക്കാരൻ
ഓവാപിറവു ഒളി തമ്പുരാനെ
ഇടിയും വെടിയുമല്ല കെക്കുന്നത്
തച്ചൊളിക്കുഞ്ഞിയൊതെനനൊ
ഒതെനൻ ബരുന്ന വരവാനത്
അങ്ങനെ പറഞ്ഞൊണ്ടിരിക്ക്ന്നെരം
തച്ചൊളിക്കുഞ്ഞിയൊതെനനൊ
ലൊവണ്ണൂക്കാവിലും വന്നൊള്ന്ന് 370
ചൊതിക്ക്ന്നൊമനക്കുഞ്ഞിയൊതെനൻ
തിരുവങ്ങാട്ടാശാരി മെലാശാരി
ആർക്ക് കൌപ്പണി തീറ്ക്ക്ന്ന്
തിരുവങ്ങാട്ടാശാരി മെലാശാരി
പറയുന്നുണ്ടന്നെരം പിച്ചൊറ്മ്മൻ
തച്ചൊളിയൊതെനച്ചക്കുറുപ്പെന്നൊറെ
തച്ചൊളിക്കെളു എന്ന കുഞ്ഞനാന്
കെളൂനക്കൌഅ്മ്മത്തട്ട്വാനാന്
അത്തുരം വാക്ക് കെട്ട കുഞ്ഞിയൊതെനൻ
തിരുവങ്ങാട്ടാശാരി പിച്ചൊർമ്മന 380
കൌഓട കൂട്ടിയെല്ലൊ കൊത്തിയൂട്ന്ന്
ആശാരിനക്കൊത്തിയൊങ്കെല്ലൂഞ്ചിത്
തച്ചൊളിയനന്തറൊങ്കെളുവിന്റെ
കെളൂന്റരിയത്തും ചെന്നുതെനൻ
ചൊതിക്ക്ന്നൊമനക്കുഞ്ഞിയൊതെനൻ
തച്ചൊളിയനന്തറൊങ്കുഞ്ഞിക്കെളു
നിന്നയിവിടക്കൊണ്ടക്കെട്ടിയതാരി
അന്നെരം പറയുന്ന് കുഞ്ഞിക്കെളു
കുറ്റിപ്പുറത്തുള്ള നായിമ്മാറ്
നായിമ്മാറാനെന്നയീട് കെട്ടിയത് 390
അത്തുരം കെട്ടുള്ള കുഞ്ഞിയൊതെനൻ
കെളൂന്റെ കെട്ട കൊത്തിയറിക്കുംഞ്ചീത്
പൊഅ്ന്ന്ണ്ടൊമനക്കുഞ്ഞിയുതെനൻ
അത്തുരം കണ്ടുള്ള തമ്പുരാനൊ
പറയുന്നുണ്ടൊമനത്തമ്പുരാനൊ
തച്ചൊളിക്കുഞ്ഞനൊതെന കെക്ക്
കെളൂനയെടയാന് കൊണ്ടപൊന്
അത്തുരം കെട്ടുള്ള കുഞ്ഞിയൊതെനൻ
കെട്ടവാറാക്കീല്ലൊം കുഞ്ഞിയൊതെനൻ
പിന്നെയും പറയുന്നത്തമ്പുരാനൊ 400
ഉത്തരം പറഞ്ഞിറ്റ് പൊടൊതെന [ 203 ] അന്നരം പറയുന്ന കുഞ്ഞിയൊതെനൻ
കുറ്റിപ്പൊറം വാണ തമ്പുരാനെ
നടമ്മലെ വരിക്കപ്പിലാഅ് മുറിപ്പിച്ചാല്
ഉത്തരഉം തിരും വളയും തീരും
ചെയിപ്പിന്റമ്മെന ചുട്ടൊലൊറിയ
അത്തുരം വാക്ക പറയുഞ്ചീത്
കെളൂനയും കൂട്ടീറ്റ് പൊയൊതെനൻ
ആദികുറിച്ചീലെ നായനാറും
പുന്നൊല വീട്ടിലെ നമ്പ്യാമ്മാറും 410
തലയിത്തുണിയിട്ടും പൊയവറ്

1. ഇറക്കേണ്ട

2. മൂന്നുമാസം

3. റോന്ത്

4. വടക്ക്

5. തൊഴുതോളുന്നു.

6. യാത്ര പറഞ്ഞ്

7. ചാടി

8. സഭ (Audience-hall)

9. നാടാലയിൽ + വന്നിട്ട്

10. താഴെക്കൂടി അവർ കൊണ്ടുപോകുമ്പോൾ

11. ഒക്കത്ത് എടുത്തിട്ട്

12. എണ്ണ തേക്കുന്നിടത്തും വൈകിക്കുന്നു.

13. കഴുവിന്റെ പണി

14. ചൂതുപോര്+അത്

15. വന്നു വീണ് [ 204 ] നെല്ലൊളിയിടത്തിലെ കുഞ്ഞിമ്മാക്കം
പറയുന്നുണ്ടൊമനക്കുഞ്ഞിമ്മാക്കം
നെല്ലൊളിയിടത്തിലെ പെറ്റൊരമ്മെ
ലൊമനാറ കാവിപ്പകവതീന
കുളിച്ചി തൊഅ്ആനും പൊഅണ്ടീനും1
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
അതിന് മയക്കില്ല കുഞ്ഞിമ്മാക്കെ2
ഇരിപത്തിരണ്ടെണ്ണിരിത്തിയെളെ
ഇര്ത്ത്യെളയും കൂട്ടീറ്റ് പൊട്മാക്കെ
അത്തുരം കെട്ടുള്ള കുഞ്ഞിമ്മാക്കം 10
ഇരിപത്ത രണ്ടെണ്ണര്ത്ത്യെളയും
ഒന്നിച്ചു കൂട്ടീറ്റും പൊഅ്ന്നൊള്
ലൊമനാറ കാവിലും പൊരുന്നല്ലെ
കാവിച്ചിറയിന്നും കുളികയിഞ്ഞി
കാവിച്ചിറയിക്കുളിക്കൂഞ്ചീത്
നെല്ലൊളിയെടത്തിലെ മാക്കഉആന്
ഇരുപത്തരണ്ടെണ്ണിരുത്തിയെളും
പണ്ണാരം പുക്ക പെരുക്കുപായൻ
കുഞ്ഞനതിങ്ങൊട്ട വരുന്നെരത്ത്
തച്ചൊളി കുഞ്ഞനുതയനനും 20
ഒമനപ്പൂക്കൊട്ടെ കുഞ്ഞ്യണ്ണനും3
ചൂതചതിരങ്കം വെക്ക്ന്നൊല്
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കം
മാക്കം വരുന്നത് കണ്ടെരത്ത്4
ഓമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
തച്ചൊളി നല്ലൊമനക്കുഞ്ഞിയൊതെന
അങ്ങ്ന്നൊരി കുഞ്ഞൻ വരുന്നത് കണ്ടൊ
കാല് രണ്ടും കമ്പം കടഞ്ഞത് പൊലെ
കൈ രണ്ടും പെഞ്ചെനത്തണ്ടപൊലെ 30 [ 205 ] അത്തുരം കെട്ടുള്ള കുഞ്ഞിയൊതെനൻ
ഓമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണ
നെല്ലൊളിയിടത്തിലെ കുഞ്ഞിമ്മാക്കം
എന്റെ ഒടപ്പെറപ്പാന കണ്ണ
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കം
പണ്ണാരം പുക്ക് പെരുക്കുഞ്ചീത്
നെല്ലൊളിയെടത്തിലെ മാക്കഉആന്
ഇരുപത്തരണ്ടെണ്ണം ഇരുത്തിയെളും
നെല്ലൊളിയെടത്തിലും പൊയൊണ്ടൊള്
തച്ചൊളിക്കുഞ്ഞനൊതയനനും 40
ഒമനപ്പൂക്കൊട്ടെക്കണ്ണനു ആന്
ചൂത ചതിരങ്കം കളിതീറ്ന്ന്
രണ്ടാളും കൂടിയല്ലെ പൊഅ്ന്ന്ത്5
ഓമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
ഓമനപ്പൂക്കൊട്ട ചെന്ന കണ്ണൻ
തന്റെ പടിഞ്ഞാറ്റകന്തുറന്ന്
പടിഞ്ഞാറ്റെപ്പൊയിക്കെടന്ന കണ്ണൻ
അയക്ലിയം കിട്ടിക്കെടന്ന കണ്ണൻ
നെരഒട്ടുച്ച തിരിഞ്ഞൊണ്ടാരെ
ഒമനപ്പൂക്കൊട്ടെ പെറ്റൊരമ്മ 50
കണ്ണങ്കിടക്കും പടിഞ്ഞാറ്റെന്റെ
പടിഞ്ഞാറ്റാം ബാത്ക്ക്ചെല്ലുഞ്ചീത്
പറയുന്നുണ്ടൊമനപ്പെറ്റൊരമ്മ
ഓമനപ്പൂക്കൊട്ടക്കുഞ്ഞിക്കണ്ണ
നൊരമൊട്ടുച്ച തിരിഞ്ഞൊണ്ടല്ലെ
കുളിച്ചിറ്റ് കഞ്ഞികുടിക്കാതെന്ത്
എന്തൊരയക്ലിയന്നിനക്ക കണ്ണ
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
കുളിച്ചിറ്റ കഞ്ഞി ഞാങ്കുടിക്കണ്ടീക്കി 60
നെല്ലൊളിയെടത്തിലെ മാക്കത്തിന
ഒരുനാളത്തൂഅം പയങ്ങ്വ7 വെണം
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പറയുന്നുണ്ടൊമനപ്പൊറ്റൊരമ്മ
അതിന മയക്കില്ല കുഞ്ഞിക്കണ്ണ
ഞാമ്പൊയക്കാരിയം സാതിക്കുഅൻ
അത്തുരം വാക്ക്വെട്ടെ കുഞ്ഞിക്കണ്ണൻ
കുളിച്ചിറ്റ കഞ്ഞികുടിച്ചി കണ്ണൻ
ഒമനപ്പൂക്കൊട്ടെ പെറ്റൊരമ്മ
നായിക്ക നായിപ്പണ എടുത്ത് 70
തൊറത്ത മുണ്ടു തലക്ക കെട്ടി [ 206 ] നെല്ലൊളിയെടത്തിലും പൊരുന്നല്ലെ
നെല്ലൊളിയെടത്തിലും ചെന്നൊണ്ടാരെ
നെല്ലൊളിയെടത്തിലെ പെറ്റൊരമ്മ
കയ്യെ പിടിച്ചികൂട്ടിക്കൊണ്ടും പൊയി
കൊനായിക്കൊണ്ട പൊയിരുത്തുഞ്ചീത്
(ചൊതിക്കുന്നന്നെരം പൊറ്റൊരമ്മ)*
വെത്തിലത്തക്കാരം തക്കരിച്ചി
ഒരി തീനാൽ വെത്തിലത്തീനും തിന്ന്
പതവിനാൽ ഞായം സൊകം പറഞ്ഞി8 80
ഒമനപ്പൂക്കൊട്ടെ ചങ്ങായിച്ചി9
കുമ്പഞ്ഞാറ്റിക്കും ബെയിലും കൊണ്ട
എന്ത വെയിലൊടെ വന്നൊണ്ടത്
ഓമനപ്പൂക്കൊട്ടെ പെറ്റൊരമ്മ
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
നെല്ലൊളിയിടത്തിലെ ചങ്ങായിച്ചി
ഒന്നിപ്പം കെക്കണം ചങ്ങായിച്ചി
എന്റെ മകങ്കുഞ്ഞിക്കണ്ണനാന്
ഇന്നെക്ക മൂന്ന ദിവസമായി
തായിച്ചതണ്ണി കുടിക്കാത്തത് 90
അയക്കളയം കിട്ടി കെടക്ക്ന്നൊയൻ10
നെല്ലൊളിയെടത്തിലെ മാക്കത്തിന
ഒരുന്നാളത്തുഅം പയങ്ങുഅവെണം
നെല്ലൊളിയെടത്തിലെ പെറ്റൊരമ്മ
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
ഞാനെന്ത് വെണ്ട്വെന്റെ ചങ്ങായിച്ചി
നെല്ലൊളിയെടത്തിലെ മാക്കത്തിന
ഏയി വയസ്സവക്കുള്ളന്നാളെ
പറമ്പിക്കുറുക്കാട്ടെ കുഞ്ഞിയാമറ്
കൂമ്പാള വീത്തും പൊടകൊടുത്തിന് 100
ഒമനപ്പൂക്കൊട്ടെ ചങ്ങായിച്ചി
പറയുന്നുണ്ടന്നെരം ചങ്ങായിച്ചി
നെല്ലൊളിയെടത്തിലെ ചങ്ങായിച്ചി
അതിന മയക്കില്ല ചങ്ങായിച്ചി
ഇന്നെത്തെലൂഅമ്പയങ്ങുഅ വെണം11
അത്തുരം കെട്ടുള്ള നെല്ലൊളിച്ചി
ആമെന്നനുവാദമ്മൂളിയൊള്
ഓമനപ്പൂക്കൊട്ടെപ്പെറ്റൊരമ്മ
നെല്ലൊളിയെടത്തിലെ പെറ്റമ്മക്ക് [ 207 ] നായിക്കു നായിപ്പണങ്കൊടുത്ത് 110
ഊഅം പൊറുക്ക പറയൂഞ്ചീത്
ഒമനപ്പൂക്കൊട്ടും പൊരുന്നല്ലെ
ഓമനപ്പൂക്കൊട്ട കണ്ണനൊട്
വറത്താനം ചെന്ന് പറഞ്ഞൊള്ന്ന്
കനക്കത്തെളിഞ്ഞിനക്കണ്ണനാന്
നെരൊട്ട പാതിര ചെല്ലുന്നെരം
നെല്ലൊളിയെടത്തിലുഞ്ചെല്ലുന്നല്ലെ
വാത്ക്ക് ചെന്ന വിളിച്ചെരത്ത്
നെല്ലൊളിയെടത്തിലെ പെറ്റൊരമ്മ
വാതിലും തട്ടിത്തൊറന്നൊണ്ടല്ലെ 120
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
പടിഞ്ഞാറ്റകത്ത് കടന്ന കണ്ണൻ
പടിഞ്ഞാറ്റകത്ത് കടക്കൂഞ്ചീത്
നെല്ലൊളിയെടത്തിലെ മാക്കത്തിന്റെ
കെടക്കയെരീറ്റിരുന്ന കണ്ണൻ12
നന്നമതി കെട്ടുറങ്ങുന്നൊള്
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
നെല്ലൊളിയെടത്തിലെ മാക്കത്തിന്റെ
മാറത്ത് കൊണ്ടക്കയി വെക്കുമ്മം
ഞെട്ടിയൊണന്നൊള കുഞ്ഞിമ്മാക്കം 130
പറയുന്നുണ്ടെന്നെരം കുഞ്ഞിമ്മാക്കം
പറമ്പികുറുക്കാട്ടങ്ങെന്റെ ബന്തു
കുറ്റിപ്പൊറം വാണ തമ്പുരാന്റെ
തമ്പുരാന്റെ നെമത്തിന പൊയൊണ്ടാല്
ഇത്തിരനെരം വഅ്ആറുണ്ടൊ13
അന്നെരം പറയുന്ന കുഞ്ഞിക്കണ്ണൻ
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കെ
പറമ്പിക്കുറുക്കാട്ടെ നാമറല്ല
ഒമനപ്പൂക്കൊട്ടെക്കണ്ണഞ്ഞാനൊ
അത്തുരം കെട്ടുള്ള കുഞ്ഞിമ്മാക്കം 140
പറയുന്നുണ്ടന്നെരം കുഞ്ഞിമ്മാക്കം
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണ
കനക്കന്നാളായി14 കൊതിച്ചിന് ഞാനൊ
നമ്മളിത്തമ്മലിക്കാണുആനും
ഇന്നയിന സംഗതി വന്നൊണ്ടല്ലെ
അത്തുരം കെട്ടുള്ള കണ്ണനാന്
കനക്കത്തെളിഞ്ഞിന കണ്ണനാന്
നൊല്ലൊളിയെടത്തിലെക്കുഞ്ഞിമ്മാക്കം
പറയുന്നുണ്ടൊമനക്കുഞ്ഞിമ്മാക്കം
ഒമനപ്പൂക്കൊട്ടെക്കുഞ്ഞിക്കണ്ണ 150 [ 208 ] അപ്പറം പുറമ്പാകം പൊയി വരട്ടെ
പട്ടാങ്ങെന്നൊറ്ത്ത് കുഞ്ഞിക്കണ്ണൻ
തൊട്ടൊയങ്കിണ്ടീല വെള്ളവുമായി
അപ്പൊറം പൊറമ്പാകം പൊയവള്
കിണ്ടിയെറിഞ്ഞി പൊളിക്കൂഞ്ചീത്
അമ്മ ചതിച്ച ചതിയല്ലിത്
എന്ന പറയയും നടക്കുകയും
അന്നടത്താലെ നടന്നവള്
കുരുകുരുമ്പു ഒത്ത പാതിരാക്ക്
ചാമണ്ടി കെട്ടുന്ന പാതിരാക്ക് 160
ആനവനവാസക്കാട്ടൂടയൊ
കാട്ടാനയുണ്ട കരടിയുണ്ട്
ചെന്നായിക്കൂട്ടം പുലിയുമുണ്ടു
അങ്ങനെയുള്ളൊരു കാട്ടൂടയൊ
താനെതനിയെ തന്നെ പൊയി കുഞ്ഞൻ
പറമ്പിക്കുറുക്കാട്ട ചെന്ന കുഞ്ഞൻ
പറമ്പിക്കുറുക്കാട്ടെപ്പടിപ്പൊരെല്
പടിപ്പൊരെയിച്ചെന്ന കെടന്ന കുഞ്ഞൻ
പിറ്റന്നാപ്പുല്ല പുലന്നൊണ്ടാരെ
പറമ്പിക്കുറുക്കാട്ടിരുത്തി പെണ്ണ് 170
തിരുമിറ്റടിച്ചി കുടയുആനാന്
ചാണൊക്കലഉം അടിമാച്ചിലും16
മാച്ചിലും കൊണ്ടയങ്ങ് ചെല്ലുന്നെരം
നെല്ലൊളിയടത്തിലെ മാക്കത്തിന്
മാക്കത്തിന കണ്ണാ കണ്ടെരത്ത
പറമ്പിക്കുറുക്കാട്ടിരുത്തി പെണ്ണ്
ചാണൊക്കലവുമടിമാച്ചിലും
വയ്യൊട്ട17തന്നെയൊള് ചാടൂഞ്ചീത്
പറമ്പിക്കുറുക്കാട്ടെപ്പെറ്റമ്മെന്റെ
അരിയത്ത് പറഞ്ഞൊണ്ടും ചെല്ലുന്നല്ലെ 180
പറമ്പിക്കുറുക്കാട്ടെ പെറ്റൊരമ്മെ
എല്ലാനും കെക്ക്ന്നുദിക്കുന്നത്
ഇന്നമ്മളെ പടിപ്പൊരെലുദിച്ചിനമ്മെ
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പടിപ്പൊരയിച്ചെന്നിറ്റ നൊക്കും നെരം
നെല്ലൊളിയിടത്തിലെ മാക്കത്തിന
കണ്ണാലെ കണ്ടിനപ്പെറ്റൊരമ്മ
മാക്കത്തിനക്കണ്ടിറ്റ കാണാഉമ്മം
കയ്യെ പിടിച്ചി കൂട്ടിക്കൊണ്ടും പൊന്ന്
പറമ്പിക്കുറുക്കാട്ടെ കുഞ്ഞിയാമറ 190
കുഞ്ഞനക്കണ്ണാലെ കണ്ടെരത്ത് [ 209 ] ചൊതിക്ക്ന്നൊമനക്കുഞ്ഞ്യാമറ്
നെല്ലൊളിയിടത്തിലെ കുഞ്ഞിമ്മാക്കെ
എന്ത മുതലായിപ്പൊന്ന മാക്കെ
അത്തുരം കെട്ടുള്ള കുഞ്ഞിമ്മാക്കം
പറയുന്നുണ്ടന്നെരം കുഞ്ഞിമ്മാക്കം
പറമ്പിക്കുറുക്കാട്ടങ്ങെന്റെ ബന്തു
ഒമനപ്പൂക്കൊട്ടെക്കുഞ്ഞിക്കണ്ണൻ
കണ്ണമ്മൊതലായിറ്റാനെ18 ബന്തു
നെല്ലൊളിയെടത്തില് നിന്നും കൂട 200
എന്നയിന്നനിങ്ങക്ക വെണ്ടീക്കില്19
ഇന്നപുടമുറിച്ചി കൊണ്ട വരണം
അത്തുരം കെട്ടുള്ള കുഞ്ഞിയാമറ്
മുപ്പത്തരണ്ടിനും പതിനാറിനും
നാല്പാതി നല്ല പൊടയെടുത്ത്
നെല്ലൊളിയെടത്തിലെ മാക്കത്തിന
പൊടമുറിച്ചന്ന തന്നെ കൊണ്ടും പൊന്ന
പറമ്പിക്കുറുക്കാട്ടിക്കൊണ്ടും പൊന്ന്
അങ്ങനെയവിടയാടപ്പാറ്ക്ക്മ്മം
ഓമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ 210
ബറത്താനം കെട്ടിനൊങ്കുഞ്ഞിക്കണ്ണൻ
കണ്ണൻ ബറത്താനം കെട്ടെരത്ത്
അറുപത്തനാല പണ എടുത്ത്
മൂയ്യൊട്ട ചങ്കരന്റെ ഇല്ലത്താന്
പൊരുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
ഇല്ലത്ത തന്നെയത് ചെല്ലൂഞ്ചീത്
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
മൂയിയൊട്ടൊമനക്കുഞ്ഞിയങ്കര
പറമ്പിക്കുറുക്കാട്ടെക്കുഞ്ഞ്യൊമറ്
നാമറക്കുറിച്ചി മരന്ന വെക്കണം20 220
കുരുതികുറുക്കീറ്റ കൊല്ല്വാവെണം
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
അത്തുരം വാക്ക് പറയൂഞ്ചീത്
മൂയിയൊട്ടൊമനച്ചങ്കരന്
അറ്പത്ത്നാല് പണം കൊടുത്ത്
കണ്ണമ്മടങ്ങീറ്റും പൊനൊണ്ടല്ലെ
മൂയിയൊട്ടൊമന കുഞ്ഞ്യങ്കരൻ
ഏയി കെടാരം21 കുരുതികുറുക്കി
നാമറ കുറിച്ചി മരന്നും ബെച്ചി
പറമ്പിക്കുറുക്കാട്ടെ നാമറ്ക്ക് 230
നാമറ്ക്ക് പാരം ബരത്തം തന്നെ
ബറത്താനം കെട്ടിനക്കുഞ്ഞിമ്മാക്കം [ 210 ] നായിക്കനായിപ്പണം എടുത്ത്
മൂയിയൊട്ടൊമനച്ചങ്കരന്റെ
ഇല്ലത്തിത്തന്നെയെല്ലെ ചെല്ലുന്നത്
പറയുന്നുണ്ടൊമനക്കുഞ്ഞിമ്മാക്കം
മൂയിയൊട്ടൊമന കുഞ്ഞിയങ്കര
പറമ്പിക്കുറുക്കാട്ടങ്ങെന്റെബന്തു
ബന്തൂനക്കുറിച്ചി നീ മരന്ന വെച്ചിറ്റ്
ബന്തൂന പാരം ബരത്തം തന്നെ 240
കുരുസി മറിക്കണം കുഞ്ഞിയങ്കര
മരന്ന എടുക്കണം കുഞ്ഞിയങ്കര
അത്തുരം വാക്ക് പറയൂഞ്ചീത്
കുരുസി മറിപ്പിച്ചി കുഞ്ഞിമ്മാക്കം
മരന്നു എടുപ്പിച്ചി കുഞ്ഞിമ്മാക്കം
നായിക്ക്നായിപ്പണം കൊടുത്ത്
പറയുന്നുണ്ടൊമന കുഞ്ഞിമ്മാക്കം
മൂയിയൊട്ടൊമന കുഞ്ഞിയങ്കര
ഒമനപ്പൂക്കൊട്ടെ കണ്ണനയാന്
കണ്ണനക്കുറിച്ചി മരന്നവെക്കണം 250
കുരുതികുറുക്കീറ്റ കൊല്ല്വവെണം
അത്തുരം വാക്ക് പറയൂഞ്ചീത്
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കം
പറമ്പിക്കുറുക്കാട്ട ചെല്ലുന്നല്ലെ
പറമ്പിക്കുറുക്കാട്ട് ചെല്ലുന്നെരം
പറമ്പിക്കുറുക്കാട്ടെ കുഞ്ഞ്യാമറ്
നാമറവിട മരിച്ചിക്കിന്
അത്തുരം കണ്ടുള്ള കുഞ്ഞിമ്മാക്കം
പറമ്പിക്കുറുക്കാട്ടെ കുഞ്ഞ്യാമറെ
നാമറെ വയരത് കീറിപ്പിച്ചി 260
കസ്തൂരിയും കർപ്പൂരം നറപ്പിക്ക്ന്ന്
പെട്ടിയിലിട്ടാട വെപ്പിച്ചൊള്
ചാഉം പൊലയും കയിഞ്ഞെരത്ത്
കട്ടത്താനം22 വാങ്ങീറ്റ് പൊരുആനായി
പറയുന്നുണ്ടന്നെരം കുഞ്ഞിമ്മാക്കം
പറമ്പിക്കുറുക്കാട്ടെ കുഞ്ഞിക്കെളു
കട്ടത്താനം തന്നെന്നയയക്കുന്നെങ്കിൽ
പറമ്പിക്കുറുക്കാട്ടിന്റെട്ടന്റെയൊ
പാലക്കായിക്കട്ടാരം തരെണെനക്ക്
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു 270
പാലക്കായിക്കട്ടാരം കൊടുത്തവക്ക്
പാലക്കായിക്കട്ടാരം കടയിച്ചൊള്
കട്ടാരം കടയിച്ചും കൊണ്ടവെച്ചി [ 211 ] അങ്ങനെ അവിടെ ഇരിക്കുന്നെരം
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
നെല്ലൊളിയെടത്തിലും ചെല്ലുന്നല്ലെ
നെല്ലൊളിയെടത്തിലും ചെല്ലൂഞ്ചീത്
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കെ
അന്തിയൊറക്കിന ഞാം ബരട്ടെ 280
ആമെന്നനുവാദം മൂളിയൊള്
ഒമനപ്പൂക്കൊട്ട കുഞ്ഞിക്കണ്ണൻ
നെരമൊട്ടന്തിമൊന്തിയായെരത്ത്
അന്തിയൊറക്കിനല്ലെ പൊഅ്ന്നത്
അന്തിയൊറക്കിന ചെല്ലൂഞ്ചീത്
പടിഞ്ഞാറ്റകത്ത് കടന്ന കണ്ണൻ
പടിഞ്ഞാറ്റാമ്പൊഞ്ചൂരക്കട്ടുമ്മല്
കട്ടുമ്മലാടക്കിടന്ന കണ്ണ
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കം
പറയുന്നുണ്ടൊമന കുഞ്ഞിമ്മാക്കം 290
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണ
എന്റെ കയിയും മെയിയും തൊടറ്23
ബന്തുമരിച്ചുള്ള ചാവെനക്ക്
ബന്തുമരിച്ച പൊല തീരുവാൻ
നാല്പത് ദിവസഉണ്ട കുഞ്ഞിക്കണ്ണ
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
അവിടക്കിടന്നിറ്റുറങ്ങിയൊനൊ
കണ്ണനൊറക്കത് പറ്റ്യെരത്ത്24
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കം
പാലക്കായിക്കട്ടാരെടുക്കൂഞ്ചീത് 300
കണ്ണനകുത്തിയൊള് കൊന്നൊണ്ടല്ലെ
കണ്ണനക്കുത്തീറ്റ കൊല്ലൂഞ്ചീത്
പെരുവഴിക്ക കൊണ്ടയിടിയിച്ചൊളൊ
പിറ്റന്നാപ്പുല്ല പുലന്നൊണ്ടാരെ
ഒമനപ്പൂക്കൊട്ടെ നായിമ്മാറ്
ഓമനപ്പൂക്കൊട്ടെ കണ്ണന്റെയൊ
കണ്ണന്റെ ചവ എടുത്തുകൊണ്ടുംപോയി
തടിക്കൂട്ടീറ്റൊനയത ചുട്ടവറ്
പറമ്പിക്കുറുക്കാട്ടെ കുഞ്ഞ്യാമറ
നാമറയും അന്നതന്നെ ചുട്ടൊണ്ടല്ലെ [ 212 ] [ 213 ] എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
ചൊതിക്ക്ന്നൊമന കുഞ്ഞിക്കണ്ണൻ
എടൊട്ടും പൂങ്കാവിപ്പെറ്റൊരമ്മെ
കഞ്ഞീട1 വെച്ചെടുത്തുണ്ടൊ അമ്മെ
ഉടനെ പറയിന്ന പെറ്റൊരമ്മ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
കഞ്ഞീട വെച്ചെടുത്തില്ല കണ്ണ
പയിക്കമ്മം പയിക്കമ്മം ബെയിക്കുവാനും
വെയിക്കിമ്മിനക്ക നെയി കൂട്ട്വാനും
എന്ത് വകയെന്റെ കുഞ്ഞിക്കണ്ണ 10
ഉടനെ പറയിന്ന് കുഞ്ഞിക്കണ്ണൻ
ഞാനെന്ത വെണ്ട്വെന്റെ പെറ്റൊരമ്മെ
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
കെട്ട തരിക്കണം കുഞ്ഞിക്കണ്ണ
പണ്ടിന്റെ കാരണമ്മാറ കാലം
പാമ്പൂരിക്കുന്നിന കാണയിട്ടിന്
പതിനായിരം പണം കാണമിട്ടിന്
കാരണൊമ്മാറ മരിച്ചെപ്പിന്ന
പാമ്പൂരി കുന്നുമ്മക്കെളന്തീയൻ 20
തീയനടക്കിയല്ലെ തിന്നുന്നത്
ഇത്തിര നെരഉം കുഞ്ഞിക്കണ്ണ
പണത്താലരവീശം2 തന്നില്ലെലൊ
നെല്ലാലൊരു കുരു തന്നില്ലെലൊ
നിനിക്കെന്ത് പൊഅറൊ3 കുഞ്ഞിക്കണ്ണ
അത്തുരം വാക്ക്വെട്ട കുഞ്ഞിക്കണ്ണൻ
എടവും പലഉള്ള4 ചങ്ങാതിയെള [ 214 ] ഇരിപത്ത് രണ്ടണ്ണം ചങ്ങാതിയെള
കടുമ്മയിലിങ്ങ വിളിച്ചി കണ്ണൻ
തന്റെ ഇടത്തതും വലത്തതുമായി 30
പൂ ആമ്പൊറപ്പാടൊരുമപ്പാട്
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
കഞ്ഞി കുടിച്ചിറ്റും പൊട കണ്ണ
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
ഉടനെ പറയിന്നക്കുഞ്ഞിക്കണ്ണൻ
എടൊട്ടും പൂങ്കാവിപ്പെറ്റൊരമ്മെ
നീ വെച്ചെ കഞ്ഞി കുടിക്കണ്ടീക്കി
പാമ്പൂരിക്കുന്നിന് ഞാമ്പൊയി വരട്ടെ
അത്തുരം വാക്ക പറയൂഞ്ചീത്
എടൊട്ടും പൂങ്കാവിക്കണ്ണനു എ 40
ഇരിപത്തരണ്ടെണ്ണം നായിമ്മാറും
അന്നടത്താലെ നടന്നവറ്
പാമ്പൂരിക്കുന്നിന് ചെല്ലുന്നല്ലെ
പാമ്പൂരിക്കുന്നിന് ചെല്ലുന്നെരം
പാമ്പൂരിക്കുന്നുമ്മക്കുഞ്ഞിമ്മാത
തെരാലിപ്പയീനയും കന്നിനയും
ആലയിക്കെട്ടിക്കറക്ക്ന്നൊള്
ചൊതിക്കന്നന്നെരം കുഞ്ഞിക്കണ്ണൻ
പാമ്പൂരിക്കുന്നുമ്മല് മാതപ്പെണ്ണെ
പാമ്പൂരികുന്നുമ്മക്കെളന്തീയൻ 50
തീയനെവിടത്താമ്പൊയി പെണ്ണെ
ഉടനെ പറയിന്ന കുഞ്ഞിമ്മാത
എടൊട്ടും പൂങ്കാവിക്കുഞ്ഞടിയത്തെ
പാമ്പൂരിക്കുന്നമ്മത്തീയനാന്
അക്കരക്കൊഉഎമ്മം കണ്ടത്തില്
ചൊളം വിളയുന്ന കണ്ടത്തില്
കണ്ട ഉയീക്കയും പാളിക്കയും
ഇന്നെക്കൊരെയി തിവസമായി
കഞ്ഞിയും ചൊറും വരമ്പത്ത്ന്ന്
ഇന്നെത്തയിലുച്ച തിരിയുന്നെരം 60
പാളിപ്പൊലിച്ചിറ്റെല്ലാഅ്ന്നത്5
തീയനിവിടപ്പരുഎവൊളി6
അത്തുരം കെട്ടുള്ള കഞ്ഞിക്കണ്ണൻ
പറയിന്നിണ്ടൊമനക്കുഞ്ഞിക്കണ്ണൻ
ഇരിപത്തരണ്ടെണ്ണം ചങ്ങായ്യെളെ
പാട മരിയാതി കാണിക്കണം
അത്തുരം വാക്ക്വെട്ട നായിമ്മാറ്
കണ്ടലും7 കരിക്കും പറിച്ചവറ്
[ 215 ] കെരട്ടിലും പച്ച കലക്ക്ന്നൊറ്
കെരട്ടിന്റെ പാഉം പറിച്ചവറ് 70
എടൊട്ടും പൂങ്കാവി കുഞ്ഞിക്കണ്ണൻ
കിളിയൊല വാരാതെളന്തയ്യിമ്മന്ന്
പച്ചൊലത്തുച്ച മുറിച്ച കണ്ണൻ
നടുമിറ്റത്തിട്ടാടയിരുന്ന് കണ്ണൻ
നെരമൊട്ടുച്ച തിരിയുന്നെരം
പാമ്പൂരികുന്നമ്മക്കെളനുആന്
നൂറല്ല നൂറ്റൊന്ന തീയറു ആന്
നൂറല്ല നൂറ്റൊന്ന തീയത്ത്യെളും
നൂറ്റൊന്നെറ് കാലിക്കൂട്ടിക്കെട്ടൂഞ്ചീത്
പാളിപ്പൊലിച്ചിറ്റവറും ബന്ന് 80
പാമ്പൂരിക്കുന്നുമ്മക്കെളന്തീയൻ
പടികയരിപ്പടി നീരുന്നെരം
വെള്ളിത്തരിയിട്ടൊരൊലക്കൊട
തീയന്റെ തലയിന്നും ബീണപൊയി
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
കണ്ണാലെ കണ്ടിനക്കുഞ്ഞിക്കണ്ണൻ
പാമ്പൂരിക്കുന്നുമ്മക്കെളനയാന്
പരയും പരച്ചി പരക്കാത്താക്കി8
പറയിന്ന്ണ്ടൊമനക്കുഞ്ഞിക്കണ്ണൻ
പാമ്പൂരിക്കുന്നുമ്മക്കെളന്തീയ 90
എന്റുടെ പാട് പറഞ്ഞൊയിച്ചി9
പരയും കടന്നാറ്റം10 പൊയെങ്കില്
എന്റെ ഉറുമ്മിക്കെരയാക്കുവൻ
അത്തുരം കെട്ടുള്ള കെളന്തീയൻ
കൊടയു ഇട്ടാടയിര്ന്ന് തീയൻ
കയ്യും കണക്കു ഒക്കക്കണ്ടവറ്
പറയുന്നുണ്ടൊമനക്കെളന്തീയൻ
പതിനായിരം പണം കാണമിട്ടതും
പതിനായിരം നെല്ല കാണമിട്ടതും
അടുത്ത മകരത്തിക്കുഞ്ഞിയടിയത്തെ 100
നിങ്ങളെ പൂങ്കാവിക്കെട്ടിക്കുവൻ
കണക്കൊല എഅ്തി കൊട്ത്ത് തീയൻ
എടൊട്ടും പൂങ്കാവിക്കണ്ണനു ആന്
ഇരിപത്തരണ്ടെണ്ണം നായിമ്മാറും
പാട് പിരിച്ചിറ്റും പൊരുന്നൊല്
എടൊട്ടും പൂങ്കാവിപ്പന്നവറ്11
കണ്ണാലെ കണ്ടിന പെറ്റൊരമ്മ
പറയിന്നുണ്ടൊമന പെറ്റൊരമ്മ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ [ 216 ] കുളിച്ചിറ്റ കഞ്ഞി കുടിക്ക കണ്ണ 110
ഉടനെ പറയിന്ന കുഞ്ഞിക്കണ്ണൻ
എടൊട്ടും പൂങ്കാവിപ്പെറ്റൊരമ്മെ
ഇരിപത്ത രണ്ടെണ്ണം ചങ്ങാതിക്ക്
ആള്ക്ക് മൂന്നായിച്ചരിയളക്ക്
അത്തുരം കെട്ടുള്ള പെറ്റൊരമ്മയൊ
ആള്ക്ക് മൂന്നായിച്ചരിയളന്ന്
അയപ്പിച്ചിറ്റെല്ലാരും12 പൊരുന്നെരം
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
എന്റെ പുതക്കാറ് ചങ്ങാതിയെളെ
എന്റെ ചവത്തിനൊടയതാനെ 120
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
കുളിച്ചിറ്റ കഞ്ഞി കുടിച്ചി കണ്ണൻ
പായും കയിയും സൊകം വരുത്തി
ഒരി തീനാൽ വെത്തില തീനും തിന്ന്
തന്റെ എടത്തതും വലത്തതുആയി
കൊടമലത്തെണ്ടെക്ക പൊഅ്ന്നല്ലെ
ചൊതിക്ക്ന്നന്നെരം പെറ്റൊരമ്മ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
എവിടപ്പൊറപ്പാട് കുഞ്ഞിക്കണ്ണ
പറയിന്നിണ്ടന്നെരം കുഞ്ഞിക്കണ്ണൻ 130
എടൊട്ടും പൂങ്കാവിപ്പെറ്റൊരമ്മെ
കൊടമലത്തെണ്ടക്ക് പൊന്ന ഞാനൊ
ഉടനെ പറയിന്ന പെറ്റൊരമ്മ
എടൊട്ടും പൂങ്കാവി കുഞ്ഞിക്കണ്ണ
പാമ്പൂരിക്കുന്നിന് നീ പൊയിറ്റ്
പാട പറഞ്ഞതും കളവ കണ്ണ
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
എടൊട്ടും പൂങ്കാവിപ്പെറ്റൊരമ്മെ
പതിനായിരം പണം കാണമിട്ടതും 140
പതിനായിരം നെല്ല കാണമിട്ടതും
അടുത്ത മകരത്തിലാനെന്റെമ്മെ
നമ്മളെ പൂങ്കാവിക്കെട്ടി വരും
അത്തുരം വാക്ക് പറയൂഞ്ചീത്
അന്നടത്താലെ നടന്ന് കണ്ണൻ
കണ്ണങ്കുടമലച്ചെല്ലുന്നല്ലെ
കൊടമലത്തെണ്ടല് തെണ്ടി കണ്ണൻ
അവിട കുറഞ്ഞൊന്നും പാറ്ത്താരെ
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങള്
തമ്മടൊഞ്ചാത്തുവുന്തയിരപ്പനും 150 [ 217 ] കക്കാടമ്മാറെ കളരിക്കന്ന്
കച്ചില ചിറ്റിപ്പൊയിതൊണ്ടിറ്റും
അന്തഉ് നുമ്പും മറിഞ്ഞൊണ്ടിറ്റും
തണ്ണിക്ക താകം പെരുതായിറ്റ്
പാമ്പൂരിക്കുന്നുമ്മച്ചെല്ലുന്നൊറ്
പാമ്പൂരിക്കുന്നുമ്മച്ചെല്ലുന്നെരം
പാമ്പൂരിക്കുന്നമ്മക്കെളന്തീയൻ
പാക്കഞ്ഞി കുടിക്ക്ന്ന് കെളന്തീയൻ
പറയുന്നുണ്ടന്നെരം കുഞ്ഞങ്ങള്
പാമ്പൂരിക്കുന്നുമ്മക്കെളന്തീയ 160
തണ്ണിക്ക താകം പെരുത് ഞാക്ക്14
ചെത്ത കരിക്കൊന്നതാഅ്തീയ
അത്തുരം കെട്ടുള്ള കെളന്തീയൻ
കഞ്ഞിത്താനത്തിന്നെയിയിറ്റിറ്റ്15
പായും കയിയും സൊകംബര്ത്തി
തളയുഅച്ചെന്നിറ്റെടുത്ത തീയൻ
തെങ്ങുമ്മച്ചെന്ന കയരുന്നെരം
കണ്ണാലെ കണ്ടിന കുഞ്ഞങ്ങള്
കിളിയൊല വാരാതെളന്തയീമ്മന്ന്
പച്ചൊലത്തുച്ചം മുറിച്ചതാനെ 170
ചൊതിക്ക്ന്നന്നെരം കുഞ്ഞങ്ങള്
പാമ്പൂരിക്കുന്നമ്മക്കെളന്തീയ
കിളിയൊല വാരാതെളന്തയീമ്മന്ന്
പച്ചൊലത്തുച്ചം മുറിച്ചതാരി
പറയുന്നുണ്ടന്നെരം കെളന്തീയൻ
കെട്ടതരിക്കണം കുഞ്ഞുങ്ങളെ
പൂങ്കാവിക്കണ്ണന്റെ പാടും വന്ന്
പച്ചൊലത്തുച്ചം മുറിച്ചും പൊയി
ഉടനെ പറയിന്നക്കുഞ്ഞങ്ങള്
പാമ്പൂരിക്കുന്നമ്മക്കെളന്തീയ 180
നീയൊട്ടെളന്നിമ്പറിക്കെണ്ടെടൊ
തെങ്ങ്മ്മന്നും ബെകം കീഞ്ഞിബഅ്16
അത്തുരം കെട്ടുള്ള തീയനാന്
തെങ്ങുമ്മന്നും ബെകം കീട്ടി തീയൻ
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങള്
എറുന്ന കൊള്ള്മ്മ17 പ്പാഞ്ഞികാരി
പട വിളി മൂന് വിളിവിളിച്ചി
പതിന്നായിരന്നായര് പാഞ്ഞെത്ത്ന്ന്
ഇരിപത്ത്‌രണ്ട് മഉ എടുത്ത്
മുട്ടിത്തളിഞ്ഞാറ്റിത്തള്ളക്കിട്ട്18 190
പതിനായിരം നല്ല നായിമ്മാറും [ 218 ] ഇരിപത്ത രണ്ട മഉക്കാറുഏ
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളും
പാമ്പൂരികുന്നുമ്മക്കെളനുഎ
അന്നടത്താലെ നടക്ക്ന്നൊറ്
എടൊട്ടും പൂങ്കാവിക്കണ്ണന്റെയൊ
പതിനെട്ട കണ്ടിപ്പറമ്പുള്ളത്
കട്ടിലിട്ടെറുന്ന തെങ്ങുന്തല
പീട ഇട്ടെറി മുറിച്ചവറ്
പതിനെയി കണ്ടീന്നും മുറിച്ചവറ് 200
എടൊട്ടും പൂങ്കാവിക്കാര്ന്നൊറ്
തെങ്ങൊക്കത്തന്നെ മുറിക്ക്ന്നൊറ്
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞൻ
പറയിന്നുണ്ടൊമനച്ചിരുതയി കുഞ്ഞൻ
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളെ
പൂങ്കാവിക്കണ്ണനെന്റാങ്ങളയാന്
പാമ്പൂരിക്കുന്നുമ്മപ്പാട പൊയിറ്റ്
കിളിയൊല വാരാതെ ഇളന്തയീമ്മന്ന്
പച്ചൊലത്തുച്ചം മുറിച്ചതിന്
പതിനെട്ട കണ്ടിപ്പറമ്പുള്ളത് 210
കട്ടിലിട്ടെറുന്ന തെങ്ങുന്തല
പീട ഇട്ടെറി മുറിച്ചിങ്ങള്
പതിനെയികണ്ടി മുറിച്ചിങ്ങള്
ഇക്കണ്ടി തെങ്ങ് മുറിക്കല്ലെക്കീൻ
ഞാനു എന്റമ്മയും ചാഅ്ന്നെരം
കരിക്ക് പറിച്ചിററും ബെള്ളം വെണം
ബെലക്ക്യെത കെട്ടില്ല നായിമ്മാറ്
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞൻ
കുഞ്ഞനല്ലെ തറ്റിങ്ങുടുക്ക്ന്നത്
നടയിത്തുടവങ്കരിന്തെങ്ങാന് 220
ഒപ്പടങ്ങെ പൊത്തിപ്പിടിച്ചി കുഞ്ഞൻ
ബിളിച്ചി പറയിന്ന് ചിരുതയി കുഞ്ഞൻ
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളെ
പൂങ്കാവിക്കണ്ണനെന്റാങ്ങളയാന്
പച്ചൊലത്തുച്ചം മുറിച്ചതിന്
പതിനെട്ട കണ്ടി മുറിച്ചിങ്ങള്
ഇത്തെങ്ങ നിങ്ങള് മുറിക്കല്ലെക്കീൻ
ഞാനു എന്റമ്മയും ചാഅ്ന്നെരം
കരിക്ക പറിച്ചിറ്റ ബെള്ളം ബെണം
ആങ്ങള കുറ്റം ചെയ്തതിനെങ്കി 230
ആങ്ങളയൊടുത്തരം ചൊതിച്ചൊളീൻ
ഇത്തെങ്ങ നിങ്ങളെ മുറിക്കല്ലെക്കീൻ [ 219 ] തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങള്
പറയുന്നുണ്ടന്നെരം കുഞ്ഞങ്ങള്
കെട്ട തരിക്കണഞ്ചിരുതയി കുഞ്ഞ
തെങ്ങും പിടിയിന്നെളക്കീല്ലെങ്കി
തെങ്ങൊട കൂട്ടിത്തറക്കുഞ്ഞാള്
അത്തുരം കെട്ട ചിരുതയി കുഞ്ഞൻ
തെങ്ങും പിടിയിന്നെളക്കൂഞ്ചീത്
തന്റെ പടിഞ്ഞാറ്റയിക്കട്ടുമ്മല് 240
കുമ്പിട്ട് ബീണിറ്റയ്യിയം ബിളി
ബിളിച്ചി പറയിന്ന ചിരുതയി കുഞ്ഞൻ
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളെ
നിങ്ങക്കൂല്ലമ്മയും പെങ്ങമ്മാറും
പൊരയിലിട്ട് ഞാളച്ചുട്ട്വെക്കറ്
അത്തുരം കെട്ടുള്ള നായിമ്മാറ്
കൂട്ടഉം താത്തകൂട്ടിപ്പൊരുന്നൊറ്
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങള്
പറയിന്ന്ണ്ടൊമന കുഞ്ഞങ്ങള്
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ 250
കൊടമലത്തെണ്ടെക്ക് പൊയിക്കിന്
കണ്ണനൊ കീഅയിക്കീയുന്നെരം
നമ്മക്ക് നാട്ടില് നെലയില്ലെലൊ
നാടകടന്നെങ്ങാമ്പൊണമ്മള്
കണ്ണനച്ചതിച്ചി പെണയുഅ വെണം
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങള്
പതിനായിരം നായരെ കൂട്ടത്തിന്ന്
തന്റെ പുതക്കാറ് മെനിക്കാറ്
ഇരിപത്തരണ്ടിനത്തിരിഞ്ഞെടുത്ത്
ചെയിച്ചിറ്റുള്ളൊരി നായിമ്മാറ് 260
കടുമ്മയിലൊല18പ്പറഞ്ഞയച്ചി
തമ്മടൊം ചാത്തഉം തയിരപ്പനും
ഇരിപത്തരണ്ടെണ്ണം നായിമ്മാറും
പാമ്പൂരിക്കുന്നുമ്മക്കെളനുഏ
കണ്ണനപ്പിണയുവാനും പൊരുന്നൊല്
അന്നടത്താലെ നടക്കുന്നൊറ്
കല്ലവളപ്പിലും പൊരുന്നൊല്
കണ്ണം ബരുന്ന വരവും നൊക്കി
കല്ല് വളപ്പിലെ കണ്ടത്തില്
കണ്ടത്തി പൊയി പതിയൊറച്ചി 270
അങ്ങനെ കുറഞ്ഞൊന്നും പാറത്താറെ
എടൊട്ടും പൂങ്കാവി കുഞ്ഞിക്കണ്ണൻ
കൊടമലത്തെണ്ടല് തെണ്ടുംചീത് [ 220 ] കണ്ണനൊ കീഅയിക്കീഞ്ഞത്തിരെ
കല്ലവളപ്പിക്കയരി കണ്ണൻ
ചൊതിക്ക്ന്നൊമനക്കുഞ്ഞിക്കണ്ണൻ
കല്ലവളപ്പിലെ ചുത്തഉമ്മ
നന്നവിശക്കുന്നെനക്കെന്റുമ്മ
കുഞ്ഞിക്കലത്തപ്പം ചുട്ടിറ്റുണ്ടൊ
പറയുന്നുണ്ടെനെരം ചുത്ത ഉമ്മ 280
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
കുഞ്ഞിക്കലത്തപ്പം ചുട്ടിറ്റില്ല
ചൊതിക്ക്ന്നൊമന ചുത്തഉമ്മ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
എന്ത് കൊണ്ടപ്പം നീ തിന്ന്ന്നത്
ചൊതിക്ക്ന്നന്നെരം കുഞ്ഞിക്കണ്ണൻ
എന്താനെന്റൊമനച്ചുത്ത ഉമ്മ
പറയിന്ന്ണ്ടന്നെരം ചുത്ത ഉമ്മ
കെക്കണൊ എന്റൊമന കുഞ്ഞിക്കണ്ണ
പാമ്പൂരിക്കുന്നിന് പാട് പൊയിറ്റ് 290
കിളിയൊല വാരാതെളന്തയീമ്മന്ന്
പച്ചൊലത്തുച്ചം മുറിച്ചതിന്
പതിനെട്ട കണ്ടിപ്പറമ്പുള്ളത്
കട്ടിലിട്ടെറുന്ന തെങ്ങും തല
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങള്
പിട ഇട്ടെറി മുറിപ്പിച്ചൊള്
ഉടനെ പറയിന്ന് കുഞ്ഞിക്കണ്ണൻ
അതിന് മയക്കില്ലചുത്തഉമ്മ
പാക്കിയം പിതി20യെനക്ക് കൂടിയെങ്കില്
എളന്തയിത്തെങ്ങ് ഞാം ബെപ്പിക്കുഅൻ 300
കല്ല്‌വളപ്പിലെ ചുത്തഉമ്മ
നന്ന വിശക്കുന്നെനക്കെന്റുമ്മ
അത്തുരം വാക്ക്കെട്ട ചുത്തഉമ്മ
പുത്തനുറിപൊയി കെട്ടയച്ചി
പുത്തവിലും ബെള്ളചക്കരയും
കണ്ണന്കൊണ്ടക്കൊട്ക്ക്ന്നല്ലെ
കണ്ടം മുണ്ടൊന്നിങ്ങെടുത്ത് കണ്ണൻ
കുത്ത് മടിയൊന്ന് വെച്ചി കണ്ണൻ
കുത്ത് മടിയിലും വാങ്ങിയിട്ട്
അയപ്പിച്ചൊണ്ടും കണ്ണമ്പൊരുന്നല്ലെ 310
വയിക്കൂളത്തിന്നൊണ്ടും21 പൊര്ന്നല്ലെ
അങ്ങനെ നടന്നൊണ്ടും പൊരുന്നെരം
കണ്ണാലെ കണ്ടിന് കുഞ്ഞിക്കണ്ണൻ
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറും [ 221 ] തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളും
കണ്ടത്തിലാടപ്പതിയിട്ടിന്
അത്തുരം കണ്ടുള്ള കുഞ്ഞിക്കണ്ണൻ
പായിലവിലാടക്കാരൂഞ്ചീത്22
കയ്യിലെ ചക്കര ചാടികണ്ണൻ
കുത്ത് മടിയും കയിച്ചൂട്ന്ന് 320
തന്റെ ഇടത്തഉം ബലത്തഉമായി
അങ്ങനെ നടന്നൊണ്ടും പൊരുന്നെരം
നടന്ന് നടന്നവനീടടുത്ത്
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളും
ഇരിപത്തരണ്ടെണ്ണം നായിമ്മാറും
കണ്ണനച്ചെന്ന് വളഞ്ഞവറ്
അത്തുരം കണ്ടുള്ള കുഞ്ഞിക്കണ്ണൻ
നെലെയിന്നൊരന്തം മറിഞ്ഞികണ്ണൻ
ഇരിപത്തരണ്ടെണ്ണം നായിമ്മാറ
നയപ്പത്തനാലകണ്ടം പൊക്കികണ്ണൻ 330
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളും
പാമ്പൂരിക്കുന്ന്മ്മക്കെളനു ആന്
മട്ടല് തച്ചെള പറക്കും പൊലെ
പാറിപ്പറന്നിട്ടും പാഞ്ഞൂട്ടൊല്
പാമ്പുരിക്കുന്ന്മ്മക്കെളന്തീയൻ
അപ്പാച്ചാലാലെയൊമ്പാഞ്ഞൂട്ന്ന്
പാമ്പൂരി കുന്നുമ്മപ്പാഞ്ഞിചെന്ന്
വെള്ളിപ്പട്ടയിട്ട തൊക്കെടുത്ത്
തൊക്ക് ചിതത്തില് നറെച്ചെടുത്ത്
അപ്പാച്ചലാലെ തീയമ്പായുന്നല്ലെ 340
കണ്ണമ്പരുന്ന പെരുവയിക്ക
ഏറ്ന്നെ മരം കാരി23 കൂടിതീയൻ
കണ്ണനും ബന്നിറ്റിങ്ങീടടുത്ത്
കുറിമാനം ചെറ്ത്ത് വെടിവെച്ചി
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
നിന്ന നിലയില് മറിഞ്ഞും പൊയി
അങ്ങനെയവിട ഇരിക്കുന്നെരം
എടൊട്ടും പൂങ്കാവിച്ചിരുതയികുഞ്ഞൻ
വറ്ത്താനം കെട്ടിന ചിരുതയികുഞ്ഞൻ
കുഞ്ഞുങ്കരയിന്നും വിളിക്ക്ന്നില്ല 350
കണ്ണന്റെ പുതക്കാറ് ചങ്ങാതിയെള
എട ഉം വലളള്ള നായിമ്മാറ
കടുമ്മയിച്ചെന്ന് വിളിച്ചവള്
പറയിന്ന്ണ്ടൊമനച്ചിരുതയികുഞ്ഞൻ
കെട്ട തരിക്കണന്നായിമ്മാറെ [ 222 ] വറ്ത്താനം കെട്ടൊ നിങ്ങള് നായിമ്മാറെ
പൂങ്കാവിക്കണ്ണനെന്റാങ്ങളെന
തമ്മടൊഞ്ചലിലെ കുഞ്ഞങ്ങള്
കല്ല് വളപ്പിലെ കണ്ടത്തിന്ന്
കണ്ടത്ത്ന്നാങ്ങളെന കൊന്ന് പൊലും 360
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
ആങ്ങളെനെടുത്തീട കൊണ്ടുവരണം
പട്ടിട്ട പെട്ടി മൊകം തൊറന്ന്
എണയൊടെ കുന്നിയാലപ്പട്ടെടുത്ത്
നായിമ്മറെലല്ലെ കൊടുക്ക്ന്നത്
പറയിന്ന്ണ്ടൊമനച്ചിരുതയി കുഞ്ഞൻ
കെട്ട തരിക്കണം നായിമ്മാറ
കല്ല് വളപ്പിലെ കണ്ടത്തില്
നായിപൊലെന്റാങ്ങള വീണിനെങ്കി
പച്ചൊലയിക്കെട്ടിയങ്ങെടുത്തൊളീനെ 370
ഓനപ്പൊലെ നാലെണ്ണം വീണിനെങ്കി
പട്ടിട്ട് മൂടിയിങ്ങെടുത്തൊളീനെ
കടമ്മയിപ്പൊര്ന്ന് നായിമ്മാറ്
കല്ല് വളപ്പിലെ കണ്ടത്തില്
കണ്ടത്തിച്ചെന്നൊല് നൊക്ക്ന്നെരം
വെളക്കത്തിരി പൊലത്തെ കുഞ്ഞങ്ങള്
ഇരപത്ത്‌രണ്ടെണ്ണം വീണിക്കിന്
കണ്ണാലെ കണ്ടുള്ള നായിമ്മാറ്
പട്ടിട്ടുമൂടിയങ്ങെടുത്തവറ്
എടൊട്ടും പൂങ്കാവിക്കൊണ്ട്‌വന്ന് 380
പറയുന്നുണ്ടൊമനച്ചിരുതയി കുഞ്ഞൻ
പടിഞ്ഞാറ്റയിക്കൊണ്ടക്കിടത്ത്യെക്കിനെ
പടിഞ്ഞാറ്റക്കൊണ്ടക്കിടത്ത്ന്നൊല്
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞൻ
നീലക്കരിമ്പനെന്റൊല എടുത്ത്
തൊളപ്പിച്ചൊല മുറിച്ചെഴുതി
ഊരാളിരാമൻ വൈത്തിയെറ്ക്ക്
വറത്താനം പൊലെ എഴുതിയൊല
നാലൊളം നല്ലൊരി നായിമ്മാറ
നായിമ്മാറയിങ്ങ് വിളിച്ചവള് 390
പറയുന്നുണ്ടൊമനച്ചിരുതയികുഞ്ഞൻ
കെട്ട് തരിക്കണെന്റാങ്ങളാറെ
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
കടുമ്മയിലൊലയിങ്ങള് കൊണ്ട പൊഅണം
ഊരാളിയൊതയൊത്ത് കൊണ്ടപൊഅണം
ഊരാളി രാമൻ വയിത്ത്യെറെല് [ 223 ] വയിത്ത്യെറെക്കൊണ്ടക്കൊടുക്കുക വെണം
നായിമ്മാറെലൊല കൊടുത്ത് കുഞ്ഞൻ
ഓലയും കൊണ്ടൊല് പൊരുന്നല്ലെ
ഊരാളിയൊതയൊത്ത് കൊണ്ടും ചെന്ന് 400
ഊരാളിരാമൻ വയിത്തിയെറ്
വയിത്ത്യെറെക്കൊണ്ടക്കൊടുക്ക്ന്നൊല
എടൊട്ടും പൂങ്കാവിച്ചിരുതയികുഞ്ഞൻ
പടിഞ്ഞാറ്റെലങ്ങ് കടന്നവള്
പൂങ്കാവിക്കണ്ണനൊളാങ്ങളെന്റെ
തലയും എടുത്ത് മടിയില് വെച്ചി
കുഞ്ഞുങ്കരയയും പറകയും
ഊയിവിതിപലം24 പൊന്നാങ്ങളെ
എന്ന്യാരെലിട്ട്യെച്ചി പൊനാങ്ങള
നിന്റെ തലവിതി ചൊകയിത് 410
കണ്ണ്നൊഅ്അ്ന്ന് കണ്ണ് നീരും
എടൊട്ടും പൂങ്കാവിക്കണ്ണന്റെയൊ
കണ്ണന്റെ നല്ല തലയിലാന്
മുന്നായിക്കണ്ണ്നീര് വീണിക്കിന്
അങ്ങനെയാട ഇരിക്ക്ന്നെരം
ഊരാളി രാമൻ വയിത്ത്യെറ്
കടുമ്മയിലെത്തി വയിത്ത്യെറ്
പടിഞ്ഞാറ്റ ചെന്നൊറ് നൊക്ക്ന്നല്ലെ
പറയിന്ന്ണ്ടൊമനച്ചിരുതയികുഞ്ഞൻ
ഊരാളി രാമൻ വയിത്ത്യെറെ
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
പൂങ്കാവിക്കണ്ണനെന്റാങ്ങളന
ആങ്ങളെനക്കൊല്ലാതെ കൊള്ളുഅബെണം
ഊരാളി രാമൻ വയിത്തിയെറ്
കൈനാടി ചെന്ന് പിടിച്ചവറ്
പറയുന്നുണ്ടൊമന വയിത്തിയെറ്
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞ
പിടിച്ചപൊലൊക്കയും നൊക്കാം കുഞ്ഞ
നിച്ചിയയെനക്ക പറഞ്ഞും കൂടാ
പാത്തീലിട്ടും താര26 പൊരുഅവെണം
ഊരാളിയൊതയൊത്ത് കൊണ്ട് പൊഅണം
ഉടനെ പറഞ്ഞിചിരുതയികുഞ്ഞൻ
ഊരാളി രാമൻ വയിത്തിയെറെ
എയെട്ത്തിപ്പെപ്പീട27 വെച്ചിറ്റുണ്ട്
പാരിയയിക്കൂലയിച്ചൊളീനെ28
കൊരിയയിക്കൂലയിച്ചൊളീനെ28
പൊന്നിടിച്ചിങ്ങള് തൊള്ളിക്കൊളീം [ 224 ] ആങ്ങളെനക്കൊല്ലാതെ കൊള്ളുഅവെണം30
ഉടനെ പറഞ്ഞി വയിത്തിയെര്
ആങ്ങളെനക്കൊല്ലാതെ കൊള്ളണ്ടീക്കൽ 440
ഊരാളിച്ചിവെച്ചത് തിന്നുഅവെണം
ഊരാളിച്ചീന വെച്ചിരിക്ക്വവെണം
ഉടനെ പറഞ്ഞി ചിരുതയികുഞ്ഞൻ
ഊരാളിച്ചി വെച്ചതൊന്തിന്ന്വയില്ലല്ലെ
ഊരാളിച്ചീന ബെച്ചിരുന്നും കൊട്ട
ഊരാളിച്ചി കുഞ്ഞികുങ്കമ്മെന
കുങ്കമ്മെനൊന കൊടുത്ത്യെക്കീനെ
പറം കെട്ടി കണ്ണനെയെടുപ്പിക്ക്ന്ന്
ഊരാളിയൊതയൊത്ത കൊണ്ട് പൊഅ്ന്ന്
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞൻ 450
ചെറിയ കയിപ്പെട്ടിപ്പൊന്നെടുത്ത്
പയ്യെന്നെ31 കുഞ്ഞനും പൊരുന്നല്ലെ31
ഊരാളിയൊതയൊത്ത് ചെന്നവറ്
ഊരാളിരാമൻ വയിത്തിയെറ്
കാഞ്‌രപ്പാത്തിയെടുപ്പിക്ക്ന്ന്
തെക്കിനകത്ത് കൊണ്ട വെപ്പിക്ക്ന്ന്
കണ്ണനപ്പാത്തീക്കിടത്തിക്ക്ന്ന്
കണ്ണന്റെ മുറികെട്ടിത്താര കൊരി
എടൊട്ടും പൂങ്കാവിച്ചരുതയികുഞ്ഞൻ
ചെറിയ കയിപ്പെട്ടിപ്പൊന്നെടുത്ത് 460
പയിത്തിയെറ്ക്കല്ലെ കൊടുക്കുന്നത്
പറയുന്നുണ്ടൊമനച്ചിരുതയികുഞ്ഞൻ
ഊരാളിച്ച്യൊമന കുഞ്ഞ്യുങ്കമ്മെ
കെട്ട തരിക്കണം കുഞ്ഞ്യുങ്കമ്മെ
പൂങ്കാവിക്കണ്ണനെന്റാങ്ങളെന
ആങ്ങളെന കൊല്ലാതെകൊണ്ടൊളണം
വയിത്ത്യം വയിത്ത്യെര് ചെയ്യുന്നെരം
പാകയിന്ന് നിന്റയിക്കുഞ്ഞിയുങ്കമ്മെ
പറഞ്ഞൊക്കപ്പൊതം വരുത്തി കുഞ്ഞൻ
അയപ്പിച്ചൊണ്ടും വെകം പൊരുന്നല്ലെ 470
ഊരാളി രാമൻ വയിത്തിയെറ്
ഏറിയ വൈത്തിയം ചെയ്യുന്നൊറ്
അവിടക്കൊറഞ്ഞൊന്നും പാറ്ത്താരെ
കടത്തഅയിനാട് വാണ തമ്പുരാനൊ
ഊരാളി രാമൻ വയിത്ത്യെറ്ക്ക്
തിരുവെഴുത്തൊല എഴുതുന്നല്ലെ
കടുമ്മയിക്കൊയിലൊത്ത ചെല്ലുവാനൊ
നായിമ്മാറെലൊല കൊടുത്തയിച്ചി [ 225 ] കടുമ്മയിപ്പൊരുന്ന് നായിമ്മാറ്
ഊരാളിയൊതയൊത്ത് ചെല്ലുന്നല്ലെ 480
ഊരാളി രാമൻ വയിത്തിയെറ്ക്ക്
തിരുവെഴുത്തൊല കൊടുത്തത്തിരെ
തിരുവെഴുത്ത കണ്ട കാണാഉമ്മം
തൊഴുത് തിരുവെഴുത്ത് വാങ്ങിയൊറ്
ഓലെലെ വായന നൊക്കുന്നൊറ്
പറയുന്നിണ്ടൊമന വയിത്തിയെറ്
കെട്ട തരിക്കണം നായിമ്മാറ
നിങ്ങള് കടുമ്മയിപ്പൊകെ വെണ്ടും
ഞാനൊ കടുമ്മയിലെത്തുന്നുണ്ട
അത്തുരം കെട്ടുള്ള നായിമ്മാറ് 490
കടുമ്മയിപ്പൊകുന്ന നായിമ്മാറ്
ഊരാളി രാമൻ വയിത്തിയെര്
പറയുന്നുണ്ടൊമന വയിത്തിയെര്
ഊരാളിച്ച്യൊമനക്കുഞ്ഞ്യൂങ്കമ്മെ
കെട്ട തരിക്കെന്റെ കുഞ്ഞ്യൂങ്കമ്മെ
നമ്മളെ പിറവു നല്ല തമ്പുരാനൊ
എനക്ക തിരുവെഅ്ത്തെഉതീക്കിന്
ഞാനൊ കടുമ്മയിച്ചെല്ല്വാനാനെ
ഞാനൊ കടുമ്മയിപ്പൊനുഞ്ഞനെ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ 500
കണ്ണനത്തന്നെയല്ലാഅ്ന്നത്
അത്തായം ചൊറും ബെയിപ്പിച്ചിറ്റ്
തെക്കിനം ബാതിലടച്ചിയെക്കണെ
നീയൊ പടിഞ്ഞാറ്റെക്കൂടിക്കൊളെ
ഒറക്കു ഒയിഞ്ഞിറ്റ കൂടിക്കൊളെ
പിന്നെയും കെക്കെന്റെ കുഞ്ഞിയുങ്കമ്മെ
ഞാമ്പൊയിറ്റീട വരുഒാളവും
ചികിലിസ്സ നല്ലൊണം ചെയിതൊളണം
കണ്ണന നന്ന ചരയിച്ചൊളെ32
പറ്ഞ്ഞൊക്ക പൊതം വരുത്തിയൊറ് 510
കടുമ്മയിക്കഞ്ഞി കയിഞ്ഞവറ്
ചാത്തിരയും ചൊല്ലി നടന്നവറ്
വയിത്ത്യെറ് കടുമ്മയിപ്പൊരുന്നെരം
തമ്മടൊഞ്ചാലിലെക്കുഞ്ഞങ്ങള്
തമ്മടൊഞ്ചാലിലെ മാളിയെമ്മന്ന്
കണ്ണാലെ കണ്ടിനക്കുഞ്ഞങ്ങള്
ചെറിയ കയിപ്പെട്ടി പൊന്നെടുത്ത്
പൊന്നും കൊണ്ടല്ലെയൊറ പായിന്നത്
ഊരാളിരാമൻ വയിത്തിയെറ് [ 226 ] വയിത്ത്യെറച്ചെന്നും തടുത്തുവെച്ചി 520
പറയുന്നുണ്ടൊമനക്കുഞ്ഞങ്ങള്
ഊരാളി രാമൻ വയിത്തിയെറെ
എടയാന പൊന വയിത്തിയെറെ
ഞാളും ബളര കൊതിച്ചിക്കിന്
നിങ്ങള ഞാക്കിന്ന കാണുആനും
ചൊതിക്ക്ന്നൊമന വയിത്തിയെറ്
തമ്മടൊഞ്ചാലിലെക്കുഞ്ഞങ്ങളെ
പറഞ്ഞിറ്റ് നിപ്പാനെടവുമില്ല
നമ്മളെ പിറവു നല്ല തമ്പുരാനൊ
എനക്ക തിരുവെഴുത്തെഉതീക്കിന് 530
ഞാനൊ കടുമ്മയിച്ചെല്ലുആനും
ഉടനെ പറയിന്ന കുഞ്ഞുങ്ങള്
ഊരാളി രാമൻ വയിത്തിയെറെ
ഞാളൊരി സങ്കടം പറയിന്നുണ്ടെ
ചെറിയ കയിപ്പെട്ടിപ്പൊന്നെടുത്ത്
വയിത്ത്യെറ്ക്കല്ലെ കൊടുക്കുന്നത്
ചൊതിക്ക്ന്നന്നെരം വയിത്തിയെറ്
എന്താനെന്റെമനക്കുഞ്ഞങ്ങളെ
ഉടനെ പറഞ്ഞൊണ്ടക്കുഞ്ഞങ്ങളെ
ഊരാളി രാമൻ വയിത്തിയെറെ 540
നിങ്ങളെ മനസ്സിന്നതുണ്ടെങ്കില്
ഞാക്കിന്നാട്ടില് നിക്കായിനും
ഉടനെ പറഞ്ഞി വയിത്തിയെറ്
കെട്ട തരിക്കണം കുഞ്ഞങ്ങളെ
എടൊട്ടും പൂങ്കാവിക്കണ്ണനയാന്
ഞാനൊ ഒയിഞ്ഞെന്റെ കുഞ്ഞങ്ങളെ
ഞാനൊ ചികിലിസ്സ ചെയ്യാറില്ല
കണ്ണമ്മരിക്കാതിരിക്ക്വയില്ല
ഞാനൊ ചികിലിസ്സ മടക്കീക്കി
ഇപ്പ എന്നും പിന്നെയെന്നിരിക്ക്ന്നല്ലെ 550
അത്തുരം ബാക്കൊറ കെക്കുന്നെരം
കനക്കത്തെളിഞ്ഞിന് കുഞ്ഞങ്ങക്ക്
പിന്നെയും പറഞ്ഞി പയിത്തിയെറ്
പറഞ്ഞിറ്റ് നിക്കുവാനെടഉ ഇല്ല
നമ്മളെ പിറവു നല്ല തമ്പുരാനൊ
എനക്ക് തിരുവെഴുത്തെഴുതീക്കിന്
ഞാനൊ കടുമ്മയിച്ചെല്ലുആനും
ഞാനൊ കടുമ്മയിപ്പൊയി വരട്ടെ
ഞാമ്പൊയിറ്റീട വരുമ്പളക്ക്
കണ്ണനൊ തന്നെ മരിച്ചില്ലെങ്കി 560 [ 227 ] കണ്ണന ഞാനിന്ന കൊല്ല്‌ന്ന്‌ണ്ട്‌
സങ്കടം ബെണ്ടെന്റെ കുഞ്ഞങ്ങളെ
അത്തുരം ബാക്കൊറ് കെക്കുന്നെരം
കനക്കത്തെളിഞ്ഞിന് കുഞ്ഞങ്ങക്ക്
ചാത്തിരയും ചൊല്ലി നടന്നവറ്
തമ്മിലിപ്പറഞ്ഞി പിരിഞ്ഞും പൊയി
നെരമൊട്ടന്തിമൊന്ത്യാഉന്നെരം
ഊരാളിച്ച്യൊമന കുഞ്ഞിയുങ്കമ്മ
അന്തിവെളിച്ചവും വെച്ചവള്
എടൊട്ടും പൂങ്കാവിക്കണ്ണനാന് 570
കണ്ണന് മരന്നും കൊടുത്തവള്
അത്തായം ചൊറും വെയിപ്പിക്ക്ന്ന്
കണ്ണനത്തെക്കിനയിക്കൂട്ടിയൊള്
തെക്കിന ബാതിലും അടക്കുന്നല്ലെ
ഊരാളിച്ച്യൊമന കുഞ്ഞ്യൂങ്കമ്മ
കടുമ്മയിലത്തായം ചൊറുഉണ്ടു
പടിഞ്ഞാറ്റടെച്ചൊള് പൂട്ടുന്നല്ലെ
അവിടക്കിടന്നിറ്റുറങ്ങിയൊള്
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
തെക്കിനം ബാതില് തൊറന്ന് കുഞ്ഞൻ 580
ഊരാളി രാമൻ വയിത്തിയെറെ
ഉറുമ്മിയും പലിശയും എടുത്ത കണ്ണൻ
ബാതിലരക്കൊണ്ടും ചാരി കണ്ണൻ
അന്നടത്താലെ നടന്നവനൊ
തമ്മടൊഞ്ചാലിലും പൊരുന്നല്ലെ
പാത്ക്ക് വിളിക്ക്ന്ന് കുഞ്ഞിക്കണ്ണൻ
മറുവിളി കെട്ടൊണ്ടക്കുഞ്ഞങ്ങള്
ചൊതിക്ക്ന്നന്നെരം കുഞ്ഞങ്ങള്
നട്ട് നട്ടുള്ളൊരി പാതിരാക്ക്
ചാമുണ്ടി കെട്ടുന്ന പാതിരാക്ക് 590
ആരാന് വാത്ക്ക് വിളിക്ക്ന്നത്
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
ഞാനല്ലെ ഞാനല്ലെ കുഞ്ഞങ്ങളെ
പാമ്പൂരിക്കുന്നുമ്മക്കെളഞ്ഞാനൊ
കെട്ടതരിക്കണം കുഞ്ഞങ്ങളെ
പറത്താനം കെട്ടില്ലെ കുഞ്ഞങ്ങളെ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
കണ്ണനൊ തന്നെ മരിച്ചിപൊലും
നമ്മക്ക് നാട്ടില് നെലയും ബന്ന്
ബാതല് തുറക്കീനെ കുഞ്ഞ്ങ്ങളെ 600
അത്തുരം ബാക്കൊറ് കെക്കുന്നെരം [ 228 ] കനക്കത്തെളിഞ്ഞിന് കുഞ്ഞങ്ങക്ക്
പാതിലും34 തട്ടി തുറന്നവറ്
ഇപ്പറം പൊറംപാകം കീഞ്ഞവറ്
അത്തുരം കണ്ടുള്ള കുഞ്ഞിക്കണ്ണൻ
രണ്ടിനയും കൊത്തിക്കൊന്ന് കണ്ണൻ
അന്നടത്താലെ നടന്ന കണ്ണൻ
പാമ്പൂരി കുന്നിന് ചെല്ലുന്നല്ലെ
വാത്ക്ക് ചെന്ന് വിളിക്ക്ന്നല്ലെ
മറുവിളി കെട്ടൊണ്ടക്കെളന്തീയൻ 610
ചൊതിക്ക്ന്നന്നെരം കെളന്തീയൻ
നട്ട്നട്ടുള്ളൊരി പാതിരാക്ക്
ആരാന് ബാത്ക്ക് വിളിക്ക്ന്നത്
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
പാമ്പൂരി കുന്നുമ്മക്കെളന്തീയ
എന്തിന് പടിഞ്ഞാറ്റെക്കൂടിക്കിന്
പറത്താനം കെട്ടില്ലെ കെളന്തീയ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
കണ്ണനൊതന്നെ മരിച്ചിപൊലും
പാതില് തൊറക്കെന്റെ കെളന്തീയ 620
അത്തുരം കെട്ടുള്ള കെളന്തീയൻ
പാതിലും തട്ടിത്തൊറക്ക്ന്നല്ലെ
പടിഞ്ഞാറ്റെന്നിപ്പൊറം കീയുന്നെരം
തീയനയും കൊത്തിക്കൊന്ന് കണ്ണൻ
കണ്ണന്റെ മുറിപൊട്ടി ചൊരവന്ന്
അന്നടത്താലെ നടന്ന കണ്ണൻ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
എടൊട്ടും പൂങ്കാവിച്ചെല്ലുന്നല്ലെ
വാത്ക്ക് ചെന്ന് വിളിക്ക്ന്നല്ലെ
മറുവിളി കെട്ട് ചിരുതയികുഞ്ഞൻ 630
പറയുന്നുണ്ടൊമനച്ചിരുതയി കുഞ്ഞൻ
നട്ടുനട്ടുള്ളൊരി പാതിരാക്ക്
ആരാന് വാത്ക്ക് വിളിക്ക്ന്നത്
പറയിന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞ
ഞാനല്ലെ ഞാനല്ലെ നെര് പെങ്ങളെ
വാതില് തൊറക്കെന്റെ നെര്പെങ്ങളെ
അത്തുരം ബാക്കൊള് കെക്കുന്നെരം
ബാതിലും തട്ടിത്തൊറന്നവള്
ഇപ്പൊറം പൊറം പാകം കീഞ്ഞവള് 640
കണ്ണനക്കണ്ണാലെ കാണുന്നെരം
നിന്നെടുത്തെല്ലഉം ചൊരതന്നെ [ 229 ] നടക്കും നടത്തിച്ചൊര തന്നെ
പറയുന്നുണ്ടൊമനച്ചിരുതയിക്കുഞ്ഞൻ
പൂങ്കാവിക്കണ്ണനെന്റെ നെരാങ്ങളെ
ഇതെല്ല എന്ത പുതുമ്മയാന്
അയ്യം ബിളികൂട്ടി കുഞ്ഞന്താനൊ
പറയുന്നുണ്ടെന്നെരം കുഞ്ഞിക്കണ്ണൻ
അയ്യം ബിളിക്കല്ല നെര്പെങ്ങളെ
ഇന്ന്തന്നെ ഞാനൊ മരിച്ചെങ്കിലും 650
സങ്കട ഇല്ല എനക്ക് പെങ്ങളെ
ഊയി അറിവൂല നെര്പെങ്ങളെ
തമ്മടം ചാത്തും തയിരപ്പനും
രണ്ടിനയും കൊത്തിക്കൊന്ന് ഞാനെ
പാമ്പൂരികുന്നുമ്മക്കെളനയും
കെളനയും കൊത്തി കൊന്ന് ഞാനെ
പറയുന്നുണ്ടൊമനച്ചിരുതയി കുഞ്ഞൻ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
അറവൂല കൊത്തിയൊ നെരാങ്ങളെ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ 660
നിന്നെടുത്തെല്ലഉം ചൊരതന്നെ
നെഞ്ഞത്ത് കുത്തി ചിരുതയി കുഞ്ഞൻ
നട്ടുനട്ടുള്ളൊരി പാതിരാക്ക്
എടവും പലഉള്ള നായിമ്മാറ്
നായിമ്മാറ ഇങ്ങ് വിളിച്ചവള്
പറയുന്നുണ്ടൊമനച്ചിരുതയികുഞ്ഞൻ
കെട്ട തരിക്കണെന്റാങ്ങളാറെ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
അറവൂല കൊത്തിയല്ലൊ കുഞ്ഞിക്കണ്ണൻ
നിങ്ങളെ മനസ്സൊന്നൊടുണ്ടെങ്കില് 670
നിങ്ങളൂടി എന്റാടിപൊര്അവെണം
ഊരാളിയൊതയൊത്ത് പൊര്അവെണം
കണ്ണനയും കൂട്ടിപ്പൊരുന്നൊല്
ഊരാളിയൊതയൊത്ത് ചെന്നവറ്
വാത്ക്ക് ചെന്ന് വിളിച്ചവറ്
ഊരാളിയൊതയൊത്തെ കുഞ്ഞിയുങ്കമ്മ
മറുവിളികെട്ടൊണ്ടക്കുഞ്ഞന്താനൊ
വാതിലും തട്ടീത്തൊറന്നള്
കണ്ണനക്കണ്ണാലെ കാണുന്നെരം
അയ്യം ബിളികൂട്ടി കുഞ്ഞന്താനൊ 680
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
അറവുല കൊത്തിയൊ കുഞ്ഞിക്കണ്ണ
ഊരാളിയൊതയൊത്തങ്ങെന്റമ്മൊമ്മൻ [ 230 ] അമ്മാമ്മമ്പറത്താനറിയുന്നെരം35
എന്ന എന്റാമ്മൊമ്മങ്കൊല്ല്വെയുള്ളു
കണ്ണനപ്പാത്തീക്കെടത്ത്ന്നൊള്
പാത്തിനറഞ്ഞതും ചൊര തന്നെ
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞൻ
ഊരാളിരാമൻ വയിത്ത്യെറ്ക്ക്
കൈമുറിയൊല എഅ്തി കുഞ്ഞൻ 690
നാലൊളം നല്ലൊരി നായിമ്മാറ
നായിമ്മാറയിങ്ങ് വിളിച്ചവള്
നായിമ്മാറെലൊല കൊടുത്തവള്
പറയുന്നണ്ടൊമനച്ചിരുതയി കുഞ്ഞൻ
കെട്ട തരിക്കണം നായിമ്മാറെ
പുതിയൊയിലൊത്തും36 നിങ്ങള് പൊകവെണം
ഊരാളി രാമൻ പയിത്ത്യെറ്ക്ക്
വയിത്തയെറ്ക്കൊല കൊടുക്ക്വവെണം
കടുമ്മയിപ്പൊരുന്ന് നായിമ്മാറ്
അന്നടത്താലെ നടന്നവറ് 700
പുതിയൊയിലൊത്തങ്ങിനെ ചെന്നവറ്
വയിത്തെറെലൊല കൊടുത്തവറ്
ഓലയും കണ്ടിറ്റ് കാണാകുമ്മം
ഉടനെ തിരൂള്ളത്തിക്കെപ്പിക്ക്ന്ന്
അയപ്പിച്ചൊണ്ടും വെകം പൊരുന്നൊറ്
ഊരാളിയൊതയൊത്ത് ചെല്ലുന്നൊറ്
കണ്ണനെച്ചെന്നിറ്റ് നൊക്കുന്നെരം
ഇത്തിര നല്ല വെശയമില്ല
പാത്തി നെറഞ്ഞതെല്ലാം ചൊരതന്നെ
പറയുന്നുണ്ടൊമന പയിത്തിയെറ് 710
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
അറവൂല കൊത്ത്യൊ നീ കുഞ്ഞിക്കണ്ണ
ഊരാളിയൊതയൊത്തെക്കുഞ്ഞ്യൂങ്കമ്മെ
ആഅ്ന്നത്ഞ്ചും37 പറഞ്ഞിന്നൊട
പറഞ്ഞാലെ നീയത് കെട്ടില്ലെലൊ
ഞാനിപ്പളെന്തല്ലം വെണ്ടന്നത്
നന്നച്ചൊടിച്ചി വയിത്തിയെറ്
കണ്ണന്റെ മുറിയല്ലെ കെട്ടുന്നത്
കണ്ണന്റെ മുറികെട്ടിത്താരകൊരി
കണ്ണനപ്പാത്തീലതിട്ടവറ് 720
ആടയൊരി മൂന്നമാസം ചെല്ലുന്നെരം
കണ്ണന്റെ മുറിയല്ലെ ഒണങ്ങ്ന്നത് [ 231 ] പാത്തിയിന്നിപ്പൊറം കീക്ക്ന്നൊറ്
ഊരാളിരാമൻ പയിത്ത്യെറ്ക്ക്
ഏറിയ തമ്മാനം കൊടുത്തൊള്ന്ന്
അയപ്പിച്ചൊണ്ടും വെകം പൊരുന്നൊല് [ 232 ] കൊലത്തിരി കൊയിലുവാണ തമ്പുരായൻ
അരുളിച്ചെയിയുന്നത്തമ്പുരായൻ
കൊപാലകണ്ണ കണക്കെഅ്ത്ത്1
കാലൊരി മൂആണ്ടെക്കാലമായി
ഇങ്കിരിയെസ്സൊമനക്കൊമ്മിഞ്ഞിക്ക
പണ്ടാരക്കപ്പമടക്കാത്തത്
കപ്പ അടക്കിപ്പരണ്ടീനാനും2
പള്ളിച്ചാനൊമനക്കണ്ണനൊട്
പല്ലക്കിനെറം ബരുത്തിക്കൊണ്ടവരുവാൻ
വെകം കടുമ്മയിച്ചെന്ന പറ 10
അത്തുരം കെട്ടുള്ള കാരിയക്കാരൻ
വെകത്തിച്ചെന്നും പറയിന്നല്ലെ
പിന്നയു അരുളിച്ചെയിയുന്നല്ലെ
പാലിക്കര രാമ നെരളിയ
ആദിതലശ്ശെരിപ്പൊണെനക്ക്
നീരാട്ട് പള്ളികയിയവെണം
അത്തുരം വാക്ക്വെട്ട കാരിയക്കാരൻ
നീരാട്ടപള്ളിക്കൊരുക്കം കൂട്ടി
നീരാട്ട് പള്ളി കയിയുന്നല്ലെ
പക്കം വെച്ചൂട്ടുന്ന കുട്ട്യട്ടറ് 20
പക്കം കടുമ്മയിത്തെയ്യാറാക്കി
അമെരത്ത പക്കം കയിഞ്ഞൊണ്ടല്ലെ
പൂആമ്പൊറപ്പാടൊരുമപ്പാട്
പള്ളിച്ചാനൊമനക്കുഞ്ഞിക്കണ്ണൻ
പല്ലക്കിനെറം വരുത്തികൊണ്ടും വന്ന്
അരുളിച്ചെയിയുന്നത്തമ്പുരാനൊ
പതിനെട്ട കാരിയക്കാറുള്ളത
ഒക്കയു ഒരുങ്ങീറ്റ് നിന്നൊളണം [ 233 ] മുന്നൂറകംപടിച്ചൊറ്റകാരും
ആയുതക്കൊപ്പൊടെ നിന്നൊളണം 30
പിന്നയും അരുളിച്ചെയിയുന്നല്ലെ
പാലിക്കരക്കുട്ടിച്ചിരുതയികുഞ്ഞ
ഇങ്കിരിയെസ്സൊമനക്കൊമ്മിഞ്ഞിക്ക്
പണ്ടാരക്കപ്പ മടക്കണ്ടീനും
ആദിതലിശ്ശെരിപ്പൊണെനക്ക്
ഞാനിന്ന പൊയി വരുവൊളവും
കുഞ്ഞിരാമെനെന്നൊരി കുഞ്ഞനെയും
കുഞ്ഞിരയെന്നൊരി കുഞ്ഞനെയും
കുട്ട്യെള രണ്ടിനെയും കരയിക്കല്ല
പയിക്ക്മ്മം ചൊറ് കൊടുത്ത്യെക്കണം 40
വെയിക്ക്മ്മം നെയികൂട്ടികൊടുത്ത്യെക്കണം
അത്തുരം വാക്ക് പറയൂഞ്ചീത്
പല്ലക്കീ കാരിയടിരുന്നൊള്ന്ന്3
മുന്നൂറകം പടി ചൊറ്റകാരും
നറച്ച വെടിയെല്ലാം വെക്ക്ന്നല്ലെ
കീഞ്ഞിപൊറപ്പെട്ട പൊയൊള്ന്ന്
പാലിക്കരകുട്ടി ചിരുതയികുഞ്ഞൻ
കുഞ്ഞിരാമങ്കുഞ്ഞനക്കൈ പിടിച്ചി
കുഞ്ഞിരക്കുഞ്ഞനത്തട്ടൂഞ്ചിത്4
തമ്പുരാമ്പൊഅ്ന്നൊരുമ കാണാൻ 50
മാളയകയരീറ്റും നിന്നൊള്ന്ന്
തമ്പുരാഞ്ചൊകം നെറന്ന കണ്ട്
മാളിയകീഞ്ഞിങ്ങ പൊരുന്നല്ലെ
കൊലത്തിരി കൊയില് വാണ തമ്പുരാനൊ
മുന്നൂറകം പടി ചൊറ്റുകാരും
പതിനെട്ടൊളം നല്ല കാരിയക്കാരും
കുറ്റിപ്പടിയും പൊറം കയിച്ചി
വെള്ളപറമ്പും പയിക്കയിച്ച5
ആദി കുറിച്ചീലങ്ങെത്ത്യൊണ്ടാറെ
കല്ല്യാട്ട് കുട്ടിയെന്ന കുഞ്ഞനാന് 60
വടക്ക്ന്ന് തെക്കൊട്ടവളും ചെന്ന്
കുഞ്ഞനെക്കണ്ടിറ്റ് കാണാഉമ്മം
അരുളിച്ചെയിയിന്നത്തമ്പുരായൻ
പള്ളിച്ചാനൊമനക്കുഞ്ഞിക്കണ്ണ
പല്ലക്കി താത്താട വെക്കുക വെണം
പല്ലക്കി താത്താട വെച്ചൊള്ന്ന്
അരുളിച്ചെയിയന്നത്തമ്പുരാനൊ
പാലിക്കാര രാമ നെരളിയ
അങ്ങ്ന്നൊരി കുഞ്ഞൻ ബര്ന്നതെന്ത്
[ 234 ] ഓപാ പിറവുഒളി തമ്പുരാനെ 70
തിരുവുള്ളക്കെടെതു മുണ്ടാഅറ്6
തിരുവുള്ളമുണ്ടാണം തമ്പുരാനെ
എനക്കൊട്ട കുഞ്ഞനയറിഞ്ഞും കൂടാ
കൊവാലക്കണ്ണ കണക്കെഴുത്ത
അങ്ങ്ന്നൊരികുഞ്ഞൻ വരുന്നതെന്ത്
ഓവാ പിറവുഒളി തമ്പുരാനെ
തിരൂള്ളക്കെടെതു ഉണ്ടാകറ്
തിരൂള്ള ഉണ്ടാണം തമ്പുരാനെ
എനക്കൊട്ടക്കുഞ്ഞനയറിഞ്ഞുംകൂട
പാണിയം പാട്ടാളി കാരിയക്കാര 8O
അങ്ങന്നൊരി കുഞ്ഞൻ ബരുന്നതെത്
ഓവാ പിറവു ഓളി തമ്പുരാനെ
എനക്കൊട്ടക്കുഞ്ഞനയറിഞ്ഞും കൂട
പള്ളിച്ചാനൊമനക്കുഞ്ഞിക്കണ്ണ
അങ്ങ്ന്നൊരി കുഞ്ഞൻ ബരുന്നതെത
ഓവാ പിറവു ഓളി തമ്പുരാനെ
എനക്കൊട്ടക്കുഞ്ഞനയറിഞ്ഞും കൂട
കരിമ്പിലെച്ചെറ്റ്വായിക്കുഞ്ഞിക്കൊര
അങ്ങ്ന്നൊരി കുഞ്ഞൻ ബരുന്നതെത്
ഓവാപിറവുഓളി തമ്പുരാനെ 90
അറിഞ്ഞിറ്ററിയായിറ്റൊ7 ചൊതിക്ക്ന്ന്
അറിയാങ്കിലുണ്ടൊ ഞാൻ ചൊതിക്ക്ന്ന്
കല്ല്യാട്ട് കുട്ടിയെന്ന കുഞ്ഞനാന്
കല്ല്യാണം കൈഞ്ഞെ പുതുക്കഒാക്ക്
ഊർപ്പായിശ്ശ്യെന്നൊരി കാവിലാന്
കുളിച്ചിനെയിയാറ്ത് വെച്ചൊണ്ടിറ്റ്
അമ്മടക്കിങ്ങ് മടങ്ങിയതാന്
അത്തുരം കെട്ടുള്ള തമ്പുരായൻ
പല്ലക്കീന്നും തായക്കീഞ്ഞൊള്ന്ന്
കുഞ്ഞന്റെ കയ് പൊയ്പിടിക്ക്ന്നല്ലെ 100
തമ്പുരാഞ്ചെറുവെരക്കെപ്പൊമ്മൊതിരം
ഓളെ നടുവെരക്കൂരിയിട്ട്
അരുളിച്ചെയിയിന്നത്തമ്പുരായൻ
കരിമ്പിലെ ചെററ്വായി കുഞ്ഞിക്കൊര
കല്ല്യാട്ട കാണാരന്നമ്പിയാറ
കടുമ്മയിക്കൂട്ടിയിട കൊണ്ടവരണം
അത്തുരം കെട്ടുള്ളകാരിയക്കാരൻ
വെകകടുമ്മയിപ്പൊയൊള്ന്ന്
കല്ല്യാട്ട കാണാരന്നമ്പിയാറ്
തെക്കിനെങ്കാററാടും പൂന്തെണാല് 110 [ 235 ] കാറെററ്റിരുന്നുനമ്പിയാറ്
കരിമ്പിലെച്ചെറ്റ്വായിക്കുഞ്ഞിക്കൊരൻ
പടികയറിപ്പടിനൂരുന്നല്ലെ
പറയിന്നിണ്ടന്നെരം കാരിയക്കാരൻ
കല്ല്യാട്ട് കാണാരന്നമ്പിയാറെ
കൊലത്തിരികൊയില വാണ തമ്പുരായൻ
നിങ്ങളയിണ്ട് വിളിക്ക്ന്നിപ്പം. [ 236 ]

അനന്തറപ്പാട് അനന്തരാവകാശം
അയക്ലിയം ദേഹാസ്വാസ്ഥ്യം
ആട അവിടെ
ഇച്ചീമൻ ഈ ജീവൻ
ഇടവക ഇടപ്രഭുവിന്റെ
അധികാരപരിധിയിലുള്ള സ്ഥലം
ഇരുത്തികൾ ദാസികൾ
ഈട ഇവിടെ
ഉയിഞ്ഞി ഉപേക്ഷിച്ചു
എടപഞ്ഞാറാതി എടവമാസം
ഒപ്പരം ഒരുമിച്ച്
കടുമ്മയിൽ വേഗതയിൽ
കയിച്ചിട്ട അഴിച്ചിട്ട
കാനൽ നിഴൽ
കിറുത്തുള്ള ധാർഷ്ട്യമുള്ള
കിഴിയുക ഇറങ്ങുക
കീച്ചി ഇറക്കി
കുടുപ്പ കുടിപ്പ
കുത ജയം, നേട്ടം
കേളിതം വർത്തമാനം
കൊള്ളെ അടുത്തേക്ക്, എതിരെ, പറ്റെ
ചരയിക്ക (ചരതിക്ക) ശ്രദ്ധിക്കുക, കാക്കുക
ചാടുക എറിയുക
ചെറുവാട വിഗ്രഹത്തിൽ ചാർത്താനുള്ള ഒരുതരം
വസ്ത്രം
തണ്ടീരിക്കുന്നു അറുക്കുന്നു
തരിത്തട്ട് തരിയിട്ട പരന്ന ലോഹപാത്രം
തുറുവണം ആക്ഷേപം
തുള്ളുക ചാടുക
തെണ്ടുക ആക്രമിക്കുക
തെണ്ടയ്ക്കു പോകുക പിരിവിനു പോകുക
നാടാല സഭ (audience hall)
നായ്യട്ടെ നാഴികവട്ട
നിച്ചയിലും നിത്യവും
നേമം കാര്യസ്ഥപ്പണി
പുതക്കാർ സമപ്രായക്കാർ
പൂമന്തിരിയ നിറമുള്ള പുല്പ്പായ
പുല്ല വെള്ളനിറം
[ 237 ]
പെണയാൻ ചതിക്കാൻ
പെന മരിച്ച സ്ത്രീയുടെ ആത്മാവ്
പൊത്തനെ തനിയെ
പൊന്തി മരം കൊണ്ടുള്ള വാൾ
മയക്കില്ല പ്രയാസമില്ല
മരിയാതി ആചാരപ്രകാരമുള്ള കാഴ്ച
മാനം ഉപായം
മീട് മുഖം
മീശം, വീശം വീതം,പങ്ക്
മുട്ട് തടസ്സം
മുത്തിങ്ങൾ മൂന്നു തിങ്കൾ (മുന്നു മാസം)
മൊയിലൊത്ത് മതിലകത്ത്
വയ്യൊക്കിൽ പിന്നൊക്കം
വരത്തം സുഖക്കേട്
വഴിയെ പിന്നാലെ
വാളിക്കുന്നു വിളവെടുക്കുന്നു
വിതമ്പണ്ട തപിക്കേണ്ട, വിഷമിക്കേണ്ട
വെയിക്കുക ഭക്ഷിക്കുക
ശരിപുതം യോജിപ്പ്
[ 240 ] Tuebingen University Library

Malayalam Manuscript Series (TULMMS)

ജനറൽ എഡിറ്റർ ഡോ സ്കറിയാ സക്കറിയ

1 പയ്യന്നൂർപ്പാട്ട്

ഏറ്റം പഴക്കമേറിയ സ്വതന്ത്രമലയാള സാഹിത്യകൃതി, ഭർത്താവിനോടു കുടിപ്പക
തീർക്കാൻ മകന്റെ തലയറുക്കുന്ന നീലകേശിയുടെ കഥ, പ്രാചീന കേരളത്തിന്റെ
സമുദ്രവാണിജ്യത്തെക്കുറിച്ചുള്ള വെളിപാട്. എസ്. ഗുപ്തൻ നായർ, എം. ലീലാവതി,
ജോർജ് ബൗമാൻ, സ്കറിയാ സക്കറിയ, പി.ആന്റണി (എഡിറ്റർ) എന്നിവരുടെ
പഠനങ്ങൾ

2 പഴശ്ശിരേഖകൾ

മലബാറിൽ ചുവടുറപ്പിക്കാൻ തുടങ്ങിയ ഇംഗ്ലീഷുകാരും നാട്ടുകാരും തമ്മിലുണ്ടായ
കത്തിടപാടുകൾ. പഴശ്ശിരാജയുടെ 24 കത്തുകളടക്കം 255 രേഖകൾ; തലശ്ശേരി
രേഖകളിലെ ഒരു ഭാഗം. ഹെന്റിക് സ്റ്റീറ്റൻ ക്രോൺ, ഹെർബർട്ട് കാൾ, എ. പി.
ആൻഡ്രൂസുകുട്ടി, സ്കറിയാ സക്കറിയ, ജോസഫ് സ്കറിയാ (എഡിറ്റർ)
എന്നിവരുടെ പഠനങ്ങൾ.

കേരള പഠനകേന്ദ്രത്തിന്റെ പ്രഥമ പ്രസിദ്ധീകരണം

Dr Hermann Gundert and the Malayalam Language

Ed. Albrecht Frenz and Scaria Zacharia

Contributors: P Govinda Pillai, Murkot Ramunny, D C Kizhakkemuri,
N P Muhammed, S Guptan Nair, K M Prabhakara Variar,
P Somasekharan Nair, A P Andrewskutty, Venugopala Panikkar,
PT Abraham, N M Nampoothiry, Babu Varghese, Sunny P. Orathel,
Rajeshkumar N, KBalakrishnan, NS Sebastian, James V

pp 307 Rs 150

ISBN 81-7130- 348-X

"https://ml.wikisource.org/w/index.php?title=തച്ചോളിപ്പാട്ടുകൾ&oldid=210310" എന്ന താളിൽനിന്ന് ശേഖരിച്ചത്