ഇന്ദുമാൎഗ്ഗത്തിന്നും റോമമാൎഗ്ഗത്തിന്നും തമ്മിലുള്ള സംബന്ധം

ഇന്ദുമാൎഗ്ഗത്തിന്നും റോമമാൎഗ്ഗത്തിന്നും തമ്മിലുള്ള സംബന്ധം

രചന:ജെ.ജി. ബ്യൂട്ട്‌ലർ (1857)

[ 3 ] ഇന്ദുമാൎഗ്ഗത്തിന്നും
റോമമാൎഗ്ഗത്തിന്നും
തമ്മിലുള്ള സംബന്ധം

ലോകത്തിന്റെ ഇരുളിനെ നീക്കി പ്രകാശിപ്പിപ്പാൻ ഒ
രു സൂൎയ്യൻ ഉണ്ടായിരിക്കുന്നതുപോലെ മനുഷ്യരുടെ മനസ്സി
ന്റെ ഇരുളിനെ നീക്കി പ്രകാശിപ്പിപ്പാൻ ഒരു വേദം ഉണ്ടാ
യിരിക്കെണം, ആ വേദം ഏതെന്ന മനുഷ്യൻ ദൈവാത്മാ
വിനാൽ പ്രകാശിപ്പിക്കപ്പെട്ടിരിക്കുന്ന തന്റെ ബുദ്ധിയുടെ
കണ്ണുകൊണ്ടു മാത്രം അറിയേണ്ടതാകുന്നു. എല്ലാ വേദവും ഞാ
ൻ തന്നെ സത്യവേദം എന്ന പറയുന്നു. എങ്കിലും ദൈവത്തെ
യും അവന്റെ ലക്ഷണങ്ങളെയും ക്രിസ്തു ഉണ്ടാക്കിയ രക്ഷാ
വഴിയെയും പാപമോചനത്തെയും വെളിപ്പെടുത്തുന്നത ത
ന്നെ സത്യവേദം. ഏതു വേദം ദൈവത്തിന്റെ ലക്ഷണ
ങ്ങൾക്കും ക്രിസ്തു മുഖാന്തരമുള്ള രക്ഷാ വഴിക്കും വിരോധമാ
യിരിക്കുന്നുവൊ അത ദൈവത്താൽ ഉണ്ടായ വെദമാകയി
ല്ല.

റോമമാൎഗ്ഗം തന്നെ സത്യവേദമാൎഗ്ഗം എന്ന പറകയും
ദൈവവേദത്തെ ജനങ്ങക്ക കൊടുക്കാതെയും അതിനെ ത
ള്ളിക്കളഞ്ഞ അതിനെ വായിക്കുന്നവരെ പതിതർ എന്ന പ
റഞ്ഞ നിന്ദിച്ച പാപ്പായുടെ കല്പനകളെ ദൈവകല്പനകളാ
യിട്ട സ്വീകരിക്കയും ചെയ്യൂ വരുന്നു. ആത്മാവാകുന്ന ദൈ
വത്തെ ആത്മാവിലും സത്യത്തിലും വന്ദിക്കെണ്ടതായിരിക്കു
മ്പോൾ റോമാക്കാർ സ്വരൂപവന്ദന കൊണ്ടും കൎമ്മാചാരങ്ങ
ളെക്കൊണ്ടും വ്യാജപ്പുതുമകൾകൊണ്ടും കള്ളക്കഥകൾകൊണ്ടും
തങ്ങളുടെ മാൎഗ്ഗത്തെ നിലനിറുത്തുന്നു. ആകയാൽ റോമമാ
ൎഗ്ഗം ഇന്ദുമാൎഗ്ഗത്തൊട ചേർന്നിരിക്കുന്നു എന്ന കാണിപ്പാനാ
യി ൟ പുസ്തകം എഴുതപ്പെട്ടു.

തങ്ങളുടെ ആത്മവൎദ്ധനയെ ആഗ്രഹിക്കുന്നവർ ഇതി
നെ ശുഷ്കാന്തിയുള്ള ആത്മാവോടെ വായിച്ച സത്യമൊ അ
ല്ലയൊ എന്ന വിചാരിച്ച സത്യമാൎഗ്ഗത്തെ ഏറ്റകൊണ്ട അ
തിൻ പ്രകാരം നടക്കുന്നവരായിവരട്ടെ. [ 4 ] റോമ മാൎഗ്ഗം തന്നെ സത്യമെന്നും റോമക്കാർ ചൊല്ലി വരു
ന്നു. എന്നാൽ ഒരുവൃക്ഷത്തെ അതിന്റെ ഫലങ്ങളെക്കൊണ്ട
അറിയുന്നതുപോലെ ഓരൊരൊ മാൎഗ്ഗത്തെ അതാതിന്നടുത്ത
ക്രിയകളെക്കൊണ്ട തിരിച്ച അറിയെണം. റോമമാൎഗ്ഗം ത
ന്നെ സത്യവേദമാൎഗ്ഗമെന്ന പറഞ്ഞിട്ട ദൈവം ചെയ്യരുതെ
ന്ന വിലക്കിയതിനെ ചെയ്കയും അവൻ ചെയ്വാൻ കല്പി
ച്ചിരിക്കുന്നതിനെ തള്ളിക്കളയുകയും ചെയ്യുന്നു.

റോമമാൎഗ്ഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾ എല്ലാവരും
കന്യകമറിയയെ സേവിക്കയും ദൈവദൂതന്മാരെ വണങ്ങുക
യും മരിച്ചപോയ പുണ്യവാന്മാരെ വിചാരിച്ച അവരുടെ രൂ
പങ്ങളെ കുമ്പിടുകയും സത്യ കൎമ്മത്തിന്നുള്ള അപ്പം ദൈവം
എന്ന വെച്ച അതിനെ വന്ദിക്കയും ചെയ്യുന്നതും പ്രയോജ
നമില്ലാത്ത മറ്റനേകം വിഗ്രഹാരാധനയെയും പ്രമാണിക്കു
ന്നതും അജ്ഞാനമാൎഗ്ഗമായിരിക്കുന്നു. ആകയാൽ അജ്ഞാന
വും റോമമാൎഗ്ഗവും അവ രണ്ടും ഇരട്ടപെറ്റവരെന്നപോ
ലെ ഒന്നായിരിക്കുന്നു എന്നു പലപല ദൃഷ്ടാന്തങ്ങളെക്കൊ
ണ്ടും തെളിയിക്കാം.

൧ അദ്ധ്യായം.

അജ്ഞാനികളുടെ വിഗ്രഹാരാധനെക്കും റോമക്കാരുടെ സ്വരൂപാരാധനെക്കും ഉ
ള്ള സംബന്ധം.

അജ്ഞാനികൾ പൊന്ന, വെള്ളി, ചെമ്പ മുതലായ പഞ്ച
ലോഹങ്ങളെക്കൊണ്ടും, കല്ല, മരം, മണ്ണ, മുതലായവയെക്കൊ
ണ്ടും ആണിന്റെയും പെണ്ണിന്റെയും സ്വരൂപമുണ്ടാക്കി
അവയെ ഓരൊ അമ്പലങ്ങളിൽ വെച്ച ഭഗവാൻ എന്നും ഭ
ഗവതി എന്നും ത്രിമൂൎത്തികൾ എന്നും മറ്റും തങ്ങളുടെ മന
സ്സിൽ തോന്നുന്ന ഓരൊരൊ ദൈവമെന്നും ഭാവിച്ച ജീവ
നും ബുദ്ധിയുമുള്ള തങ്ങൾ ജീവനും ബുദ്ധിയില്ലാത്തവയെ
തിരഞ്ഞെടുത്തകൊണ്ട സത്യ ദൈവത്തിന്ന ചെയ്യെണ്ടുന്ന
ആരാധനയെ അവെക്ക ചെയ്ത അവയുടെ മുമ്പാകെ തേവാ
രം മന്ത്രം ഓതി തങ്ങളുടെ കുറവുകൾ ഒക്കെയും അവയോട
പറഞ്ഞു പോരുന്നു.

പിന്നെയും തങ്ങളുടെ വിഗ്രഹങ്ങൾക്ക അനേകം ഉത്സവ
ങ്ങളെ നടത്തിച്ച അവയെ ആനപ്പുറത്തും മറ്റും വാഹനങ്ങ
ളിൽ കരേറ്റ, ബഹു ആഡംബരത്തൊടും ആട്ടം പാട്ട കേ [ 5 ] (൩)

ളിക്കൈ മുതലായവയോടും ബ്രാഹ്മണ ഗുരുക്കന്മാരുടെയും ത
മ്പുരാക്കന്മാരുടെയും സഹായത്തോടെ തങ്ങളുടെ ദൈവങ്ങളെ
കൊണ്ട ഊര പ്രദക്ഷിണം വെപ്പിക്കുന്നു.

റോമക്കാരും.

മീതെ സ്വൎഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്ക
കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതോന്നിന്റെ പ്രതിമയെ
എങ്കിലും ഉണ്ടാക്കയും നീ അവയെ കുമ്പിടുകയെങ്കിലും അ
വയെ സേവിക്കയെങ്കിലും അരുതെന്ന ദൈവം കല്പിച്ച ക
ല്പനയെ തള്ളിക്കളഞ്ഞ തങ്ങളുടെ ഇഷ്ട പ്രകാരം സ്വൎഗ്ഗ സേ
നകളായ ദൈവ ദൂതന്മാരെ പോലെയും ഭൂമിയിലെ മനുഷ്യ
ൎക്ക തുല്യങ്ങളായും സ്വരൂപങ്ങളെ ഉണ്ടാക്കി വെച്ച പരിശു
ദ്ധ ദൈവത്തെ അറിയാത്ത ഇന്ദുക്കാരുടെ പ്രവൃത്തികളിൽ
ഒന്നിനെയും തള്ളാതെ കണ്ട കല്ലിന്നു പകരം മരത്തെയും ക
ളിമണ്ണിന്നു പകരം പിഞ്ഞാണമണ്ണിനെയും ചെമ്പിന്നു പ
കരം പിച്ചളയേയും പഞ്ചലോഹത്തിന്നു പകരം പൊന്നവെ
ള്ളി ദന്തങ്ങളെയും തിരഞ്ഞെടുത്തകൊണ്ട ആണായും പെ
ണ്ണായുമുള്ള രൂപങ്ങളെ ഉണ്ടാക്കി കുറവ തീൎത്ത തങ്ങളുടെ വീ
ടുകളിലും പള്ളികളിലും അവയെ വെച്ച ചായമിട്ട സ്വ
രൂപങ്ങളെയും പ്രതിമകളെയും വന്ദിച്ച അവെക്ക ഇന്ദുക്കാ
രുടെ ദൈവങ്ങളിൻ പേർ മാത്രം ഇടാതെ മറിയ അന്തൊ
നി മുതലായവരുടെ പേരിട്ട അവയുടെ മുമ്പിൽ മുട്ടുകുത്തി
ദൈവത്തിന്ന മാത്രമല്ലാതെ വെറെ ഒന്നിനും ചെയ്ത കൂടാ
ത്തതായ അധിക ഭക്തിയുള്ള ആരാധനയെ അവെക്ക ചെ
യ്ത വരുന്നു.

പിന്നെയും സാരം കൂടാതെയുള്ള പല പല ഉത്സവങ്ങളി
ൽ പുണ്യവാന്മാരുടെ സ്വരൂപങ്ങളെ കൊണ്ടാടി രഥം രൂപ
ക്കൂട മുതലായവയിൽ കരെറ്റി അവ ചാഞ്ചാടി വീഴാതിരി
ക്കത്തക്കവണ്ണം ചട്ടംകെട്ടി തമ്പോറടിച്ച കുഴലൂതി മേളതാളം മു
ഴക്കി ബഹുആരവാരത്തോടും ആഡംബരത്തോടും ദീപട്ടി, മ
ത്താപ്പ, മുതലായ വെളിച്ചങ്ങളോടും വാണം വെടി മുതലായ
കാഴ്ചകളോടും എഴുന്നെള്ളിച്ച പള്ളിക്കാർ അണി അണിയാ
യി വന്ന പാടുന്നവർ അത്യന്തഭയഭക്തിയോടെ രണ്ടു കൈ
കളും കൂപ്പി സ്വരൂപങ്ങളുടെ ചെവികളിൽ ഏല്പിക്കുന്നതു
പോലെ കീൎത്തനം പാടി തെരുവുകളിൽ പ്രദക്ഷിണം വെച്ച
വന്ന തങ്ങളുടെ ആഡംബരം പോരാ എന്നു കണ്ടാൽ നാ
ണമില്ലാതെ കണ്ട മറ്റൊരു പള്ളിയിലെ കുട, നകാരം മുത

A 2 [ 6 ] (൪)

ലായവയെയും ഇരന്ന മേടിച്ച കൊണ്ടു വന്ന ലജ്ജയിൽ
തങ്ങളുടെ മഹിമകളെ കാണിച്ച ഇപ്രകാരമായ തങ്ങളുടെ ആ
രാധനയെ പ്രസിദ്ധമാക്കി വരുന്നു.

പിന്നെയും ഇന്ദുക്കാർ തങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ദേ
വതകൾക്കും തങ്ങളുടെ മരിച്ചുപൊയ കാരണവന്മാൎക്കും കല്ലു
കൊണ്ട രൂപങ്ങളെ ഉണ്ടാക്കി വെച്ച അവ മുഖാന്തരമായിട്ട
ആരാധന ചെയ്യുന്നത ദൈവത്തിന ഇഷ്ടമാകുന്നു എന്നും
ഗുരുക്കന്മാർ വിഗ്രഹങ്ങൾക്ക പ്രാണ പ്രതിഷ്ഠ ചെയ്ത അൎച്ചി
ച്ച ഉടനെ അവ ദൈവമാകുന്നു എന്നും ചൊല്ലുന്നതുപോ
ലെ തന്നെ

റോമക്കാരും തങ്ങൾ പരിശുദ്ധന്മാരായി തിരഞ്ഞെടുത്തു
കൊണ്ടവൎക്ക സ്വരൂപങ്ങളെ ഉണ്ടാക്കി തങ്ങളുടെ പള്ളികളി
ൽ വെച്ച അവ മുഖാന്തരം ആരാധന ചെയ്യുന്നത ദൈവ
ത്തെ ബഹുമാനിക്കുന്നതാകുന്നു എന്നും ദൈവഭക്തിക്ക കാര
ണമായിരിക്കുന്നതെന്നും പറയുന്നു.

അത കൂടാതെയും സ്വരൂപങ്ങൾ പൂജിക്കപ്പെട്ട ഉടനെ ദൈ
വീകവും ദൈവ ശക്തിയും മറ്റ സത്വതത്വങ്ങളും സ്വരൂപ
ങ്ങളിൽ ഉണ്ടായിരിക്കുന്നു എന്നും അതിന്നടയാളമായി സ്വ
രൂപങ്ങൾ പല സമയങ്ങളിൽ വിശെഷപ്പെട്ട അത്ഭുതങ്ങളെ
ചെയ്ത, സ്വപ്നങ്ങളിൽ കാണപ്പെടുന്നു എന്നും പറയുന്നു. സ്വ
രൂപങ്ങൾ ഇങ്ങിനെ ചെയ്യുമൊ എന്ന ചോദിക്കുന്നവരോ
ട അവർ ഉള്ളത തന്നെ എങ്ങിനെ എന്നാൽ ഇപ്രകാരമുള്ള
പ്രവൃത്തികളെ ചെയ്യുന്നതിന സ്വരൂപങ്ങൾക്ക തങ്ങളിൽ ത
ന്നെ ശക്തിയില്ലാതിരുന്നാലും പരിശുദ്ധന്മാരുടെ ജപത്തി
നാലും അപേക്ഷയാലും സ്വരൂപങ്ങൾ അത്ഭുതങ്ങളെ ചേ
യ്യുന്നതിന്ന ദൈവം അവെക്ക ശക്തിയെ നല്കുന്നു എന്ന നി
ശ്ചയിച്ച പറയുന്നു.

പിന്നെയും റോമക്കാർ സ്വരൂപവണക്കത്തെ സ്ഥിരപ്പെ
ടുത്തിപ്പറയുന്ന ന്യായമാവിത. ദൈവം വിഗ്രഹാരാധന
യെ വിലക്കിയത ഉള്ളത തന്നെ എങ്കിലും അവന്ന വിരോധ
മായ അന്യ ദൈവങ്ങളെ പോലെ വിഗ്രഹത്തെ ഉണ്ടാക്കരു
തെന്നല്ലാതെ തനിക്കു സമമായൊരു രൂപത്തെ ഉണ്ടാക്കരു
തെന്ന കല്പിച്ചിട്ടില്ല എന്ന പറയുന്നു. ദൈവം തനക്ക സമ
മായും യാതൊരു സ്വരൂപത്തെയും ഉണ്ടാക്കരുതെന്ന എത്ര
യും സൂക്ഷ്മമായി കല്പിച്ചിരിക്കുന്നു. ഏശായ ദീൎഘദൎശനത്തി
ൽ ൪൬. ൫.

അതകൊണ്ട റോമക്കാർ ദൈവത്തിന്ന സമമായ സ്വരൂ
പത്തെ ഉണ്ടാക്കുന്നതും സ്രഷ്ടാവിനാൽ സൃഷ്ടിക്കപ്പെട്ട യാ [ 7 ] (൫)

തൊരു വസ്തുക്കളോടെങ്കിലും സമമാക്കുന്നതും എല്ലാറ്റിലും ഭാ
രമായ വലിയ പാപമായിരിക്കുന്നു. ഏശായ ൪൬.൫.൧.രാ
ജ ൮.൨൭.

റോമക്കാർ ദൈവത്തിങ്കലും അവന്റെ വചനത്തിങ്കലും
ഇരിക്കേണ്ടുന്ന ഭയഭക്തിയെയും ആഗ്രഹത്തെയും തങ്ങളു
ടെ സ്വരൂപങ്ങളിൽ തിരിച്ചിട്ടിരിക്കുന്നതുമല്ലാതെ അവർ ത
ങ്ങളുടെ ബുദ്ധിയെ വഷളാക്കികളകയും ചെയ്യുന്നു. എന്നാൽ
അജ്ഞാനികളുടെ വിഗ്രഹാരാധനയെക്കാളും റോമക്കാരുടെ
സ്വരൂപവന്ദനം മാത്രം സത്യവേദ പ്രമാണമായിരിക്കുമൊ?
ഇല്ല.

സത്യമായ ദൈവത്തിന്റെ മാൎഗ്ഗത്തിന്നും അജ്ഞാന മാൎഗ്ഗ
ത്തിന്നുമുള്ള വലിയ വ്യത്യാസം വിഗ്രഹാരാധന തന്നെ.

എങ്ങിനെ എന്നാൽ. സീനാമലയിൽ വെച്ച കല്പിച്ച ത
ന്ന പ്രമാണത്താൽ മനുഷ്യർ ദൈവമായ കൎത്താവിനെ മാ
ത്രം സേവിച്ച അവനെ ഒരുവനെ മാത്രമെ വണങ്ങാവു എ
ന്നും അവർ അവനെ പോലെ വേറെ യാതൊരു വിഗ്രഹ
ങ്ങളെയും ഉണ്ടാക്കി കൂടാ എന്നും ദൈവം തന്റെ ജനത്തെ
കുറിച്ച എരിവുള്ള ദൈവമെന്നും കല്പിക്കപ്പെട്ടു.

പിന്നെയും ഇസ്രായേൽ ജനങ്ങൾ പല പല പാപങ്ങ
ളെ ചെയ്തത ക്ഷമിച്ചു എങ്കിലും വിഗ്രഹാരാധന ഹേതുവായി
ട്ടത്രെ മോചിക്കപ്പെടാതെ നശിപ്പിക്കപ്പെട്ടു.

ക്രിസ്തുവും ദൈവത്തെ വന്ദിക്കുന്നവർ ആത്മാവിലും സ
ത്യത്തിലും വന്ദിക്കെണമെന്ന കല്പിച്ചിരിക്കുന്നു.

അതകൊണ്ട റോമക്കാർ അജ്ഞാനികൾ അറിയാതെ ചെ
യ്യുന്നത പോലെ അല്ല മനസ്സറിഞ്ഞ വിഗ്രഹാരാധന നട
ത്തിക്കുന്നതുകൊണ്ട അവർ ത്രിഏക ദൈവത്തിന്റെ കല്പന
യ്ക്ക എതിൎത്ത നില്ക്കുന്ന എതിരാളികളെന്ന കാണപ്പെട്ടിരിക്കു
ന്നു.

൨ാം അദ്ധ്യായം.

അജ്ഞാന ദൈവങ്ങൾക്കും റോമക്കാരുടെ പുണ്യവാന്മാൎക്കും ഉള്ള സംബന്ധം.

അജ്ഞാനികൾ തങ്ങൾക്ക ത്രിമൂൎത്തികളും മുപ്പത്തുമൂന്നു കോ
ടി ദേവകളും നാല്പത്തെണ്ണായിരം ഋഷികളും മറ്റനേകം പി
തൃ ദേവതകളും ഉണ്ടെന്ന പറയുന്നു. അവയെ രണ്ടു വിധമാ
യി പിരിച്ച ആരാധന ചെയ്ത വരുന്നു.

൧ ഇഷ്ട ദേവതകൾ.

ബ്രഹ്മാവ, വിഷ്ണു, ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ
മുതലായ പൂൎവ്വ ദേവതകൾ. [ 8 ] കിരാതമൂൎത്തി, ദുൎഗ്ഗ, ഭദ്രകാളി, വീരഭദ്രൻ. മുതലായ പുതു
ദേവതകൾ.

ൟ രണ്ടു വിധത്തിലുള്ള ദേവതകളെയും ഇന്ദുക്കാർ രണ്ടു
പ്രകാരത്തിൽ പൂജിച്ച വണങ്ങി വരുന്നു.

അങ്ങിനെ തന്നെ റോമക്കാരും ത്രിഏകസൎവ്വേശ്വരൻ ഉണ്ടെ
ന്ന പറഞ്ഞും ദൈവദൂതന്മാരും ഭൂമിയിൽ എണ്ണമില്ലാത്ത പ
രിശുദ്ധന്മാരും പന്തീരായിരം കന്ന്യക സ്ത്രീകളും തിരിച്ചറിവി
ല്ലാത്ത പൈതങ്ങളും പരിശുദ്ധ പാപ്പാന്മാരും ഉണ്ടെന്ന പറ
ഞ്ഞ അവരെ ദേവന്മാരായിട്ടും മദ്ധ്യസ്ഥന്മാരായിട്ടും വിചാ
രിക്കുന്നു. അവരും രണ്ടു ഭാഗക്കാരായിരിക്കുന്നു.

൧ പഴയ പുണ്യവാന്മാർ.

കന്യകമറിയം-യൊഹന്നാൻ, പത്രൊസ, പൌലുസ, യാ
ക്കോബ, തോമസ മുതലായവർ പഴയ പുണ്യവാന്മാരാകുന്നു.

൨ പുതിയ പുണ്യവാളന്മാർ.

ഔഗസ്തിൻ അന്തോനി, അമ്പ്രോസ, അമൃതനാഥൻ,
ആശീൎവ്വാദേന്ദ്രൻ, ദോമുനി, പ്രാഞ്ചിസ, സവെരി സെവ
സ്തിയാൻ, നീക്കിലാ, സിലുവെസ്തിരിപ്പാപ്പ, ഗ്രെഗൊരി
പ്പാപ്പ മുതലായവർ. ഇങ്ങിനെയുള്ളവർ പുതിയ പുണ്യവാ
ന്മാരാകുന്നു. ഇവരെയും വണങ്ങി അറിവില്ലാത്ത പൈത
ങ്ങളെയും കൂടെ തങ്ങൾക്ക വെണ്ടി അപേക്ഷിക്കെണമെ
ന്ന പ്രാൎത്ഥിക്കുന്നു. അയ്യൊ തങ്ങളെ തന്നെ തിരിച്ചറിവാൻ
വഹിയാത്ത പൈതങ്ങൾ റോമാക്കാൎക്ക എന്തൊരു നന്മചെയ്ത
ദൈവത്തോട എങ്ങിനെ അപേക്ഷിക്കുമൊ. അറഞ്ഞ കൂ
ടാ. ഇത്രപോലും ഉണൎച്ച അവൎക്കില്ലാത്ത എത്രയും ആശ്ച
ൎയ്യമായിരിക്കുന്നു.

പിന്നെയും അജ്ഞാനികൾക്ക, ശ്രീഭഗവതി, ഭൂമിദേവി,
ശ്രീസരസ്വതി, ശ്രീപാൎവ്വതി മുതലായുള്ള പെൺ ദേവത
കളുണ്ടായിരിക്കുന്നതപോലെ തന്നെ

റോമക്കാൎക്കും പുണ്യവതികളായ പെണ്ണുങ്ങളുണ്ട, കത്തരീ
ന, ക്രത്തെരിയ, ക്രിസ്തിനാ സേസിലിയ മുതലായ സ്ത്രീകളെ
യും പന്തീരായിരം കന്യക സ്ത്രീകളെയും പുണ്യവാന്മാരാക്കി വ
ണങ്ങി അവരോട തങ്ങൾക്ക വേണ്ടി അപേക്ഷിക്കണമെ
ന്ന താല്പൎയ്യത്തോടെ പ്രാൎത്ഥിക്കുന്നു. അവരെ പോലെ സ്വരൂ
പങ്ങളും ഉണ്ടാക്കി തങ്ങളുടെ പള്ളിയിൽ വെച്ച വന്ദിക്കുന്നു. [ 9 ] (൭)
ഇങ്ങിനെ മരിച്ചുപോയ പുണ്യവാന്മാരെ സ്തുതിച്ച അവരെ
നോക്കി കുശലം ചെയ്യെണം എന്ന കല്പിക്കുന്നതിന ദൈവ
വചനത്തിൽ അവൎക്ക എന്തൊരു അധികാരം കൊടുക്കപ്പെട്ടി
രിക്കുന്നു.

എല്ലാം കൎത്താവായ യേശുവിന്റെ നാമത്തിൽ തന്നെ
ചെയ്ത അവനെ പ്രധാനമാക്കി പിതാവായ ദൈവത്തിന്ന
സ്തോത്രം ചെയ്വിൻ എന്ന കല്പിച്ചിരിക്കുമ്പൊൾ ഇത്രയും വ
ളരെ പുണ്യവാന്മാരുടെ പുണ്യങ്ങളും അപേക്ഷകളും തങ്ങളെ
രക്ഷിക്കുന്നതിന്നാവശ്യമെന്ന റോമക്കാർ പറയുമ്പോൾ ക്രി
സ്തുവിന്റെ പുണ്യം കുറവ കൂടാത്തതല്ല എന്നും അവൻ അ
വരെ മുഴുവനും രക്ഷിക്കുന്നതിന്ന പോരാ എന്നും അറിയി
ക്കുന്നുവല്ലോ.

അത തന്നെയുമല്ല, ദൈവത്തിന്നും മനുഷ്യൎക്കും നടുവെ
മദ്ധ്യസ്ഥനായ ക്രിസ്തു തന്നെ തങ്ങൾക്ക വേണ്ടി അപേ
ക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ റോമക്കാർ കന്യകമറിയയേയും
ദൈവദൂതന്മാരെയും എണ്ണിയാൽ ഒടുങ്ങാത്ത മനുഷ്യരെയും
ദൈവത്തിന്റെ അടുക്കൽ അവരുടെ കാൎയ്യം പറയുന്നതിന്ന
അവൎക്കും ദൈവത്തിനും നടുവിലുള്ള മദ്ധ്യസ്ഥന്മാരാക്കിയ
തകൊണ്ട അവർ ക്രിസ്തുവിന്റെ മദ്ധ്യസ്ഥതയും തള്ളിക്കള
ഞ്ഞവരാകുന്നു.

പൂൎവ്വത്തിങ്കൽ നാദാബും അബിഹ്രവും എന്ന ആചാൎയ്യന്മാ
ർ അന്യാഗ്നിയെ ദൈവത്തിന്റെ മുമ്പാകെ കൊണ്ടുവന്നത
കൊണ്ട നശിപ്പിക്കപ്പെട്ടു. അങ്ങിനെ ഇരിക്കുമ്പോൾ പുതി
യ നിയമത്തിന്റെ കാലത്തിൽ ക്രിസ്തുവിന്റെ പുണ്യങ്ങളെ
അല്ലാതെ അന്യ പുണ്യങ്ങളെ ദൈവത്തിന്റെ മുമ്പാകെ
കൊണ്ടുവരുന്ന റോമക്കാർ അവന്റെ മുമ്പിൽ എങ്ങിനെ
തങ്ങളെ തന്നെ രക്ഷിച്ചുകൊള്ളും. ൩ മോശെ. ൧൦. ൧. ൨.

അജ്ഞാനികളുടെ വിഗ്രഹങ്ങൾക്കും റോമക്കാരുടെ സ്വരൂ
പങ്ങൾക്കുമുള്ള ഐക്യതയെ കുറിച്ച പാണ്ടി ദേശത്ത സംഭ
വിച്ചിട്ടുള്ള ഒരു കഥ ഇവിടെ ദൃഷ്ടാന്തമായി എഴുതുന്നു.

അതാവിത.

കുംഭകോണത്തിന്ന സമീപമായി വലങ്കൈമാൻ എ
ന്നൊരു ദേശം ഉണ്ട. അവിടെ ഇരിക്കുന്നവരിൽ ചിലർ റോ
മക്കാരും ചിലർ അജ്ഞാനികളുമാകുന്നു. മുപ്പത വൎഷത്തിന്ന
മുമ്പിൽ അവരിൽ ഒരു അജ്ഞാനിക്കും ഒരു റോമക്കാരനും ത
മ്മിലും വേദതൎക്കം ഉണ്ടായപ്പോൾ ആ അജ്ഞാനി റോമക്കാ [ 10 ] (൮)

രനോട എന്തിന്ന നീ ഞങ്ങളുടെ സ്വാമിയെ നിന്ദിക്കുന്നു.
നിങ്ങളുടെ അന്തോനിയാർ ഞങ്ങളുടെ കറുപ്പണ സ്വാമിയു
ടെ അനുജൻ തന്നെ അല്ലയൊ പിന്നെ എന്ത. അവൻ മാ
ത്രം ശ്രേഷ്ഠനൊ എന്ന പറഞ്ഞു. അതിന്ന റോമക്കാരൻ ഞ
ങ്ങളുടെ അന്തോനിയാൻ പുണ്യവാൻ. നിങ്ങളുടെ കറുപ്പണ
സ്വാമിയൊ പിശാചാകുന്നു. പിന്നെ നീ എങ്ങിനെ അന്തോ
നിയാനെയും കറുപ്പണ സ്വാമിയെയും ജ്വേഷ്ഠാനുജന്മാരെ
ന്ന പറയും എന്ന പറഞ്ഞു. ഇങ്ങിനെ ഒരുത്തനൊരുത്തൻ
വാഗ്വാദമുണ്ടായി രണ്ടു ഭാഗത്തും ആൾ കൂടി അടിപിടി ആ
യി ആ സംഗതി കുംഭകൊണം കൊട്ടുവരെയും എത്തി.

അപ്പോൾ കുംഭകോണം കോട്ടു ശിരസ്ഥെദാര സ്വാമിനാ
ഥമുതലിയാര ആയിരുന്നു. അവൻ റോമക്കാരനായിരുന്നത
കൊണ്ട റോമക്കാരോട ചാഞ്ഞ നിന്നു. എന്നാലും മെജിസ്റ്റ്രെ
ട്ട ഉൾപ്പെട്ട വിസ്താരംകൊണ്ട അതിന്റെ ന്യായം സായ്പി
ന്റെ അടുക്കൽ തന്നെ വിചാരിക്കപ്പെട്ടു.

സായ്പ ആ അജ്ഞാനിയോട നീ അവനെ ദുഷിച്ചത എ
ന്തിന എന്ന ചോദിച്ചു. അതിന്ന അവൻ അയ്യൊ ഞാൻ ഒ
ന്നും പറഞ്ഞില്ല മുമ്പെ അവൻ തന്നെ ഞങ്ങളുടെ സ്വാമിക
ളെ അത്രെയും താഴ്ത്തി പറഞ്ഞത. ഞാൻ കുറെ മാസങ്ങൾക്കു
മുമ്പെ ഞങ്ങളുടെ ദേശത്തിരിക്കുന്ന ആശാരിയുടെ അടുക്കൽ
ചെന്ന കറുപ്പണ സ്വാമിയെ ഉണ്ടാക്കുന്നതിന്ന ഒരു മരത്തു
ണ്ടം കൊടുത്തിരുന്നു. ആ ആശാരി എന്റെ മരത്തിൽനിന്ന
കട്ട അവരുടെ പള്ളിയിലേക്ക ഒരു അന്തോനിയാന്റെ സ്വ
രൂപം ഉണ്ടാക്കി കൊടുത്തു ആ കാൎയ്യം പിന്നെ ഞാൻ അറി
യുന്നതിന്ന ഇടയായി എന്നിട്ടും ഞാൻ മിണ്ടാതിരുന്നു. ഇ
പ്പോൾ ഇവൻ ഞങ്ങളുടെ സ്വാമിയെ ദുഷിച്ച പറഞ്ഞത
കൊണ്ട ആ രണ്ട സ്വാമികളും ജ്വെഷ്ഠാനുജന്മാർ തന്നെയ
ല്ലയൊ. അവൎക്ക തമ്മിൽ ഭേദമില്ലല്ലൊ. പിന്നെ എന്തിന്ന
ഞങ്ങളുടെ സ്വാമിയെ ദുഷിക്കുന്നു എന്ന പറഞ്ഞു. ഇപ്പോ
ൾ സായ്പ അവൎകളുടെ സമുക്ഷമത്തിങ്കൽ തന്നെ ആ ആശാ
രിയെ വരുത്തി കാൎയ്യം വിചാരിച്ചതിൽ നേരും വ്യാജവും തെ
ളിയും. അങ്ങിനെ തന്നെ സായ്പ ആശാരിയെ വിളിച്ച കാ
ൎയ്യം ചോദിച്ചപ്പോൾ അവൻ പറഞ്ഞു. സായ്പ അവൎകളെ ഇ
വൻ പറയുന്നത ഉള്ളത തന്നെ ഇവൻ കോവിലിലേക്ക നേ
ൎന്നിരിക്കുന്ന ഒരു കറുപ്പണ സ്വാമിയെ ഉണ്ടാക്കുവാൻ പറ
ഞ്ഞ എന്റെ കയ്യിൽ ഒരു മരത്തുണ്ടം തന്നു. ഞാൻ അങ്ങി
നെ തന്നെ പണിത കൊടുത്തു. അതിന്റെ ശേഷം ഇവി
ടെ ഉള്ള റോമ പള്ളിയിലേക്കും അന്തോനിയാന്റെ ഒരു സ്വ [ 11 ] (൯)

രൂപം ഉണ്ടാക്കി കൊടുക്കെണമെന്ന പലപ്പൊഴും ആ റോമ
ക്കാർ അസഹ്യപ്പെടുത്തി വന്നിരുന്നു. എന്റെ അടുക്കൽ നല്ല
മരം ഇല്ലാഞ്ഞതകൊണ്ടും കറുപ്പണ സ്വാമിയെ ഉണ്ടാക്കിയ
മരം നല്ലതയിരുന്നതകൊണ്ടും അതിൽ ശേഷിച്ച മരത്തുണ്ട
കൊണ്ട തന്നെ അന്തോനിയാരുടെ സ്വരൂപം ഉണ്ടാക്കികൊ
ടുത്തു. പിന്നെ ആ മരം തന്നവൻ ശേഷിച്ച മരം എവിടെ
എന്ന ചോദിച്ചു അപ്പോൾ ഞാൻ മരം ചിലവായി പോയ
അവസ്ഥ പറഞ്ഞ കേൾപ്പിച്ചു. ആമരത്തിനുള്ള വില കറു
പ്പണ സ്വാമിയെ ഉണ്ടാക്കിതന്നതിന്റെ കൂലിക്ക ഇരിക്കട്ടെ
എന്ന അവൻ എന്നോടും പറഞ്ഞു. ഇങ്ങിനെ ആശാരി പ
റഞ്ഞപ്പോൾ അജ്ഞാനി സായ്പ അവൎകളെ കേട്ടൊ, ആ ര
ണ്ട സ്വാമികൾക്കും ജനനം ഒരു സ്ഥലത്തനിന്നായിരുന്ന
തകൊണ്ട കറുപ്പണ സ്വാമിയും അന്തോനിയാനും ജ്വേഷ്ഠാ
നുജന്മാരായിരിക്കേണ്ടതാകുന്നു. പിന്നെ എങ്ങിനെ ഞങ്ങളു
ടെ സ്വാമിയെ മാത്രം പിശാച എന്ന പറയുന്നു എന്ന പറ
ഞ്ഞതല്ലാതെ ഒന്നുമില്ല.

എങ്കിലും സായ്പ അവരിരുവരും തല്ലു കൂടിയ്തു കൊണ്ട ഇരു
വരെകൊണ്ടും പ്രായശ്ചിത്തം ചെയ്യിച്ച വിട്ടയച്ചു. അപ്പോ
ൾ അവിടെ ഉണ്ടായിരുന്ന റോമക്കാർ എല്ലാവരും ലജ്ജിക്ക
പ്പെട്ടു.

ഇപ്രകാരം റോമമാൎഗ്ഗം അജ്ഞാനത്തോട എത്രയും യോ
ജിച്ചിരിക്കുന്നു എന്ന തെളിവായിരിക്കുന്നു. വേദപുസ്തകത്തി
ൽ ഇരുളിന്നും വെളിച്ചത്തിന്നും യോജ്യത ഇല്ലാത്തതപോലെ
ദൈവത്തിന്റെ ആലയത്തിന്നും വിഗ്രഹത്തിന്നും യോജ്യ
ത ഇല്ലെന്ന പറഞ്ഞിരിക്കുന്നു.

൩ അദ്ധ്യായം.

അജ്ഞാനികൾ തങ്ങളുടെ ദേവതകൾക്ക പല നാമങ്ങളെ ഇടുന്നതിന്നും റോമ
ക്കാർ തങ്ങളുടെ പുണ്യവാന്മാൎക്ക പല നാമങ്ങളെ ഇടുന്നതിന്നും ഉള്ള സംബ
ന്ധം.

അജ്ഞാനികൾ തങ്ങളുടെ ദേവന്മാൎക്ക ഒരു പേർ മാത്രം
ഇടാതെ കണ്ട ഒരുത്തന്ന തന്നെ പല വിധ നാമങ്ങൾ ഇടു
ന്നു.

വിഷ്ണുവിനെ, ഗോശാലകൃഷ്ണൻ വെണ്ണകൃഷ്ണൻ, ഗുരുവാ
യൂരപ്പൻ, തൃപ്പൂണിത്തുറെയപ്പൻ, അനന്തശയനമെന്നും.
ശിവനെ വടക്കുന്നാഥൻ, ചിറക്കൽ ദേവര, ഇരട്ടച്ചിറെ
ദേവര, മിഥുനപ്പിള്ളി ദേവര, അന്തിമഹാകാളൻ, എന്നും, ഓ

B [ 12 ] (൧൦)
രൊ ദിക്കിൽ ഓരൊരൊ പേരായി വഴങ്ങി വരുന്ന പ്രകാരം
തന്നെ.

റോമക്കാരും കന്യകമറിയയ്ക്ക ഏലാക്കുറിച്ചിയിൽ അടക്കല
മാതാവ, വേളാങ്കണ്ണിയിൽ ആരോഗ്യ മാതാവ, ചരുകണി
യിൽ ഹൃദയമാതാവ, കാരെക്കാലിൽ ആശ്വാസമാതാവ,ക
പ്പൽ താങ്ങി മാതാവ, കണ്ടിയിൽ ചന്ദനമാതാവ, ചെന്ന
പട്ടണത്തിൽ സിന്താത്തിരമാതാവ, തിരുച്ചിരാപ്പള്ളിയിൽ ജ
പമാല മാതാവ, തൂത്തുക്കുടിയിൽ തവിനേശു മാതാവ, മധുര
യിൽ പറ്റുമണീ മാതാവ, മലയടപ്പടിയിൽ പനിമാതാവ,
പറങ്കിമലയിൽ മല മാതാവ, എന്നിങ്ങിനെ പല പല പേ
രിട്ട ഓരോരൊ ദിക്കിൽ ഓരോരൊ പെരായി വഴങ്ങി വരു
ന്നു. ഇവരിൽ കന്യക മറിയം ഏതെന്ന സംശയിക്കയും ചെ
യ്യുന്നു.

൪ അദ്ധ്യായം.

അജ്ഞാനികളുടെ ദേവതയായ പരാശക്തിയുടെ വണക്കത്തിന്നും റോമക്കാരുടെ
ദേവതയായ കന്യക മറിയത്തിന്റെ വണക്കത്തിന്നും ഉള്ള സംബന്ധം.

അജ്ഞാനികൾ പരാശക്തിയെ വലിയവൾ എന്നും അ
വൾക്ക മൂന്ന കണ്ണുണ്ടെന്നും അവൾ തന്നെ ത്രിമൂൎത്തികളെ
യും സകല ലോകങ്ങളെയും സൃഷ്ടിച്ചവൾ എന്നും അവൾ
ക്ക മേലെ ആരുമില്ലെന്നും അവർ ത്രിമൂൎത്തികളെ, മൂന്ന കാ
ലുള്ള മുക്കാലിയാക്കി അതിന്മുകളിൽ ഇരിക്കുന്നു എന്നും എ
ല്ലാം സത്യമയം തന്നെ എന്ന പറഞ്ഞ അവളെ ആരാധിക്കു
ന്നു. അവളുടെ ആരാധനയിൽ മദ്യ മാംസങ്ങൾ പ്രധാനമാ
കകൊണ്ട ആ മാൎഗ്ഗക്കാർ മദ്യമാംസങ്ങൾ അനുഭവിക്കെണം.

അപ്രകാരം തന്നെ റോമക്കാരും കന്യക മറിയയെ വലിയ
വൾ എന്നും പറഞ്ഞ അവൾ മൂന്ന ലോകത്തിന്നും അധി
പതിയായിരിക്കുന്നു എന്നുള്ളതിനെ അടയാളമായിട്ട മറിയ
യുടെ സ്വരൂപത്തിന്ന മുമ്മുടി തീൎപ്പിച്ച ദൈവത്തിന്നും ക്രി
സ്തുവിന്നും കൊടുക്കുന്ന ഭക്തി വണക്കങ്ങളെക്കാളും നൂറിരട്ടി
ഭക്തിയെയും വണക്കത്തെയും അവൾക്ക കൊടുത്തവരുന്നു.
അവർ യേശുവിന്ന മുപ്പത്തമൂന്ന മണി നമസ്ക്കാരവും കന്യക
മറിയക്കൊ അമ്പത്ത മൂന്നമണി നമസ്കാരവും അല്ലെങ്കിൽ നൂ
റ്റമ്പത്തമൂന്ന മണി നമസ്ക്കാരവും ചെയ്യെണം എന്ന പറയു
ന്നു. അത കൂടാതെയും തങ്ങളുടെ ആരാധനയുടെ ഇടയിൽ
മാതാവിനെ നോക്കി പ്രാൎത്ഥിക്കുന്ന സമയം ഒരുമിച്ച കൂടിമു
ട്ടകുത്തി നിന്ന തങ്ങളുടെ കൈകളെ തലയ്ക്കു മീതെ എടുത്ത [ 13 ] (൧൧)

കൂപ്പിഉൎയന്ന ശബ്ദത്തോടെ കൃപ ദയ എല്ലാറ്റിനും അധിപ
തിയെ വാക്കു ഞങ്ങളുടെ മധുരമെ ൟ കണ്ണൂനീരോടു കൂടി
ദുഃഖിച്ച നിന്നെ നോക്കി വിളിക്കുന്നു എന്ന അവർ പറയു
ന്നു. ഇതിനാൽ അവർ സൎവ്വേശ്വരന്ന വരേണ്ടുന്ന വണക്ക
ത്തെക്കാളും അവളിൽ അധിക ഭയ ഭക്തിയായ വണക്ക
ത്തെ വരുത്തെണമെന്ന കാണിക്കുന്നു.

ഇനിയും അവളെ ദുഃഖിക്കപ്പെട്ടവരുടെ ആശ്വാസമെ പ
രിശുദ്ധന്മാൎക്ക വേണ്ടുന്നതിനെ ചെയ്യുന്നവളെ ലോകത്തി
ന്റെ ആശയെ ജീവ വൃക്ഷമെ മോക്ഷവാതിലെ സ്വൎഗ്ഗ
ത്തിങ്കലെക്കുള്ള ഏണിയെ ദൈവദൂതന്മാരുടെ രാജ്ഞിയെകൃ
പ നല്കുന്നവളെ സകല സ്തോത്രത്തെയും ഏറ്റുകൊള്ളുന്ന
തിന്ന പാത്രമാകുന്നവളെ ഞങ്ങളുടെ പാപത്തെ എല്ലാം
നീക്കി നിത്യാഗ്നിയിൽ അകപ്പെട്ടു പോകാതെ അരുളുവാ
ൻ കഴിയുന്നവളെ എന്ന പ്രാൎത്ഥിക്കുന്നത മഹാ വലിയ പാ
പവും ദൈവ ദൂഷണവുമായിരിക്കുന്നു. ഇതിനെ അനുസരി
ക്കുന്ന ആത്മാവ ദുരുതത്തിൽ അകപ്പെടാതെ വരികയില്ല.

ൟ കന്യക മറിയം തന്നെ പാപികളുടെ വ്യാകുലം തീൎക്കു
ന്നവളും ആരോഗ്യത്തെ തരുന്നവളും കൃപ നല്കുന്നവളും മോ
ക്ഷത്തിലേക്ക കൊണ്ടുപോകുന്ന വാതിലും നരകാഗ്നിയിൽ
നിന്ന രക്ഷിക്കുന്നവളുമായിരുന്നാൽ അപ്പോൾ ക്രിസ്തു ഏ
തുമില്ലാത്തവനായി അല്ലെ. ജീവനുള്ള ദൈവത്തിന്റെ പു
ത്രനായിരിക്കുന്നവൻ സ്വൎഗ്ഗത്തിന്നും ഭൂമിക്കും നടുവിൽ തൂ
ങ്ങിയതിനാലും തന്റെ രക്തത്തെ എല്ലാം ചിന്നി ജീവനെ
കൊടുത്തതിനാലും ഉണ്ടാക്കിയ പുണ്യങ്ങൾ റോമക്കാർ എത്ര
യും അല്പവും വ്യൎത്ഥവുമായി വിചാരിക്കുന്നു.

പിന്നെയും കന്യക മറിയം ജന്മ പാപമില്ലാതെ പിറന്നു
എന്ന അവർ പറയുന്നത ഘനപാപവും വലിയ ദ്രോഹവും
ആയിരിക്കുന്നു. ഏശായ ൪൨.൮. ദൈവമായ കൎത്താവ
തന്റെ മഹത്വത്തെ വേറെ ഒരുത്തനും നമസ്കാരത്തെ വി
ഗ്രഹങ്ങൾക്കും കൊടുക്കയില്ലെന്ന പറയുന്നു.

൫ അദ്ധ്യായം.

അജ്ഞാനികളും റോമക്കാരും തങ്ങളുടെ ഗുണ ദോഷങ്ങൾക്ക ഓരോരൊ ദേവതക
ൾ കാരണമായിരിക്കുന്നു എന്ന പറയുന്നതിന്റെ സംബന്ധം.

അജ്ഞാനികൾ എല്ലാറ്റിനും ദൈവം കാരണമായിരിക്കാ
തെ ഓരോരൊ നന്മക്കും തിന്മക്കും ഓരോരൊ ദേവതകൾ കാ
രണമായിരിക്കുന്നു എന്ന പറയുന്നു.

B 2 [ 14 ] (൧൨)

ത്രവ്യത്തിന്ന ശ്രീ ദേവിയും
വിദ്യക്ക സരസ്വതിയും
എളിമക്ക ജ്യേഷ്ഠാദേവിയും
ഉപദ്രവത്തിന്ന ശനിയും
മരണത്തിന കാലനും
വസൂരിക്ക ഭദ്രകാളിയും
നടപ്പദീനത്തിന്ന ശ്യാമളയും

അതാത സ്ഥലങ്ങൾക്ക ഓരോരൊ ഗ്രാമദേവതയും ഉണ്ടെ
ന്ന പറഞ്ഞ അതാത ഉപദ്രവകാലങ്ങളിൽ വിഗ്രഹങ്ങളെ
എഴുന്നെള്ളിച്ച പോരുന്നു.

ഇങ്ങിനെ തന്നെ റോമക്കാർ
കപ്പൽ യാത്രയ്ക്ക സിത്താന്തിരൈ മാതാവും
പനി വസൂരികൾക്ക സെവത്തിയാനും
നടപ്പ ദീനത്തിന്ന അന്തോനിയും
യുദ്ധ കലഹങ്ങൾക്ക സന്ത യാക്കോബും

അതാത ദേശങ്ങളെ യുദ്ധ കലഹങ്ങളിൽ കാക്കുന്നതിന്ന
ഓരോരൊ പുണ്യവാന്മാരും ഉണ്ടെന്ന പറഞ്ഞ അതാത സമ
യങ്ങളിൽ അതാത ഉപദ്രവങ്ങൾ ഉണ്ടാകുമ്പോൾ അതാത
പുണ്യവാന്മാരുടെ സ്വരൂപങ്ങളെ പുഷ്പക്കൂട മുതലായ വാ
ഹനങ്ങളിൽ കയറ്റി തെരുവീഥികളിൽ ബഹു ആഡംബര
ത്തോടെ ചുറ്റി വരുന്നു. ഇങ്ങിനെ അവർ ചേയ്യുന്നതിന്ന ഒ
രു മരത്തുണ്ടിൽ എങ്കിലും ഒരു കല്ലിൽ എങ്കിലും ഉപദ്രവത്തെ
മാറ്റുന്നതിന്ന ശക്തിയുണ്ടൊ ഇല്ലെല്ലൊ. ഇപ്രകാരം റോമ
ക്കാർ സത്യ വേദത്തിന്റെ ബഹുമാനത്തെ കൊള്ളയിടുന്നു.

എന്നാൽ ദൈവം സൃഷ്ടികളെ വണങ്ങുന്ന സകല വണ
ക്കവും തന്റെ ചിത്തത്തിന്ന വിരോധമായിരിക്കുന്നു എന്നും
അപ്രകാരം വണങ്ങുന്നവരെയും വണങ്ങിക്കുന്നവരെയും
നശിപ്പിക്കുമെന്നും പറയുന്നു.

ഇവർ വണങ്ങുന്ന സ്വരൂപത്തിന്ന വന്ന ചേതത്തെ കു
റിച്ച ഒരു ചരിത്രം ഇവിടെ ഉദാഹരണമായി കാണിക്കപ്പെ
ടുന്നു.

തൂത്തുക്കുടിയിൽ തവിനേശു മാതാവിന്റെ പള്ളി ഒന്നുണ്ട
ആതവിനേശു മാതാവിന്റെ ഒരു സ്വരൂപത്തെ കുറിച്ച ബ
ഹുവിധത്തിലുള്ള കഥകളെ റോമക്കാർ പറയുന്നു ഗോവയിൽ
ഇതിനെ ഗുരുക്കന്മാർ ഒരു പെട്ടിയിൽ വെച്ച സമുദ്രത്തിൽ
ഇട്ടെച്ചു എന്നും അത താനെ തന്നെ പൊങ്ങി നീന്തി തൂത്തു [ 15 ] (൧൩)

ക്കുടിയിൽ വന്ന ചേൎന്നു എന്നും പറയുന്നു. ഇപ്രകാരം അ
വർ പറയുന്ന ആ അത്ഭുതമായ സ്വരൂപത്തിന്മേൽ ഇടി
ത്തീ വീണ അതിന്റെ വലത്തു കൈ തകൎന്നു പോയി അ
വർ അതിന്നൊരു പുതു കൈ ഉണ്ടാക്കി ചായം വടിച്ച വെ
ച്ചിരിക്കുന്നു. ൟ വൎത്തമാനം അവരുടെ ഉള്ളിൽ രഹസ്യമാ
യിരിക്കുന്നു.

൬൦ വൎഷത്തിന്ന മുമ്പെ തഞ്ചെ നഗരത്തിൽനിന്നു പോ
യ സത്യനാഥ നാട്ടയ്യൻ തൂത്തുക്കൂടിയിൽ റോമക്കാരൊട
വേദ സംഭാഷണം ചെയ്ത നിങ്ങൾ കന്യക മറിയയേയും
സ്വരൂപങ്ങളെയും വണങ്ങുന്നത ദൈവത്തിന്ന ഇഷ്ടമില്ലാ
ത്ത ക്രിയയായിരിക്കുന്നു അവൻ ആ സ്വരൂപത്തിന്മേൽ ഇ
ടി വീഴിച്ചതകൊണ്ട നിങ്ങൾക്ക അറിയാമല്ലൊ. ആയ്തകൊ
ണ്ട നിങ്ങൾ സ്വരൂപവണക്കം ഉപേക്ഷിച്ച ദൈവത്തെ
ആത്മാവിൻ പ്രകാരം വണങ്ങിക്കൊള്ളുവിൻ എന്ന പറഞ്ഞു.

അതിന്ന അവർ ഇല്ല സ്വാമി ആ ഇടി ൟ ദേശത്തെ വീ
ഴേണ്ടതായിരുന്നു അത തവിനേശു മാതാവ തന്റെ കൈയി
ൽ താങ്ങിക്കൊണ്ടു എന്ന പറഞ്ഞു. അപ്പോൾ അവൻ മാതാ
വ താങ്ങിയത ഉള്ളത എങ്കിൽ ആ കൈ ഒടിയാതെ ഇരിക്കേ
ണ്ടീയിരുന്നു എന്ന പറഞ്ഞു അങ്ങിനെപറഞ്ഞിട്ട അവർ ആ
ന്യായത്തെ കൈകൊള്ളാതെ വിരോധിച്ച തന്റെ കയ്യിനെ
താന്തന്നെ കാത്തുകൊള്ളാത്ത സ്വരൂപം തങ്ങളെ രക്ഷിക്കു
മെന്ന വിശ്വസിച്ചുകൊണ്ട കണ്ണുകൊണ്ട കണ്ടിട്ടും ഉണൎച്ച
വരാതെയും കാതുകൊണ്ട കേട്ടിട്ടും മനസ്സതിരിക്കാതെയും
പോയി.

റോമക്കാർ എല്ലാറ്റിന്നും ദൈവം കാരണമല്ല എന്ന പോ
ലെ സംസാരിക്കുന്നു. ഏശായ ൪൫.൭.ഞാൻ പ്രകാശ
ത്തെ ആകൃതിപ്പെടുത്തുന്നു. അന്ധകാരത്തെയും സൃഷ്ടിക്കുന്നു
ഞാൻ സമാധാനത്തെ ഉണ്ടാക്കുന്നു. ദോഷത്തെയും സൃഷ്ടി
ക്കുന്നു. യഹോവായായ ഞാൻ ൟ കാൎയ്യങ്ങളെ ഒക്കെയും
ചെയ്യുന്നു എന്ന പറയുന്നു.

൬ അദ്ധ്യായം.

അജ്ഞാനികളുടെ പുണ്യസ്ഥലങ്ങൾക്കും റോമക്കാരുടെ പുണ്യസ്ഥലങ്ങൾക്കും ഉള്ള
സംബന്ധം.

അജ്ഞാനികൾ ചിതംബരത്തെ ദൎശിക്ക, തിരുവാവൂരിൽ
പിറക്ക, കാശിയിൽ മരിക്ക, അരുണാചലത്തെ നിനെക്കയും
ചെയ്താൽ മുക്തിവരുമെന്നും തൃപ്പതിക്കും കാശിക്കും ശ്രീരംഗ [ 16 ] (൧൪)

ത്തെക്കും രാമേശ്വരത്തേക്കും പോയാൽ അധികമഹാപുണ്യ
മുണ്ടാകുമെന്നും പറഞ്ഞ അതാത സ്ഥലങ്ങളിൽ ഓരോരൊ
മാസങ്ങളിൽ ഉത്സവങ്ങളെ ആചരിക്കുന്നു

മകരപ്പൂയ നക്ഷത്രത്തിൽ പഴനിയിൽ അഭിഷേകവും പു
ഷ്പാഞ്ജലിയും അല്ലെങ്കിൽ തിരുവിട മരുരൂരിൽസ്നാനം.

കുംഭമകനക്ഷത്രത്തിൽ കുംഭകോണത്തിൽ മകത്തിരുനാ
ൾ.

മീനം ആ നക്ഷത്രത്തിൽ തിരുവാവൂരിൽ കൊടിയേറ്റം.
മെടം വാവിൽ തിരുവെയാറ്റിൽ സപ്തസ്നാനം.
കൎക്കടകം പൂരനക്ഷത്രത്തിൽ മധുരയിൽ ശിവന മണ്ണ ചു
മക്കുന്ന ഉത്സവം.

കന്നിനവ രാത്രിയിൽ മഹാനവമി.
തുലാം ചതുൎദ്ദശിദീപാളി.
വൃശ്ചികം കാൎത്തിക നക്ഷത്രത്തിൽ തിരുവണ്ണാമലയിൽ ദീ
പദൎശനം

ധനു തിരുവാതിര നക്ഷത്രത്തിൽ ചിതംബര ദൎശനം.
ഇപ്രകാരം അതാത സ്ഥലങ്ങൾ പുണ്യസ്ഥലങ്ങൾ എന്ന
വെച്ച അവിടെ അവിടെ ഓരോരൊ ഉത്സവങ്ങളെ ആചരി
ക്കുന്ന പ്രകാരം തന്നെ റോമക്കാരും ആകൂൎക്കും ഏലാക്കുറിച്ചീ
ക്കും കുരിശ മലയ്ക്കം മയിലാപ്പൂൎക്കും ചെന്നാൽ മഹാ ഫലം
ഉണ്ടാകുമെന്നും വേളാങ്കണ്ണിയിൽ ഉപദ്രവം വ്യാധി ഇവ നീ
ങ്ങുമെന്നും കോട്ടാറ്റ വിചാരിച്ച കാൎയ്യം വൎദ്ധിക്കുമെന്നും ഇ
നിയും ൟ ദേശത്ത അനേകം സ്ഥലങ്ങളെയും ആ ദേശത്ത
യറുശലെമെയും പാപ്പാ വസിക്കുന്ന റോമ പുരിയെയും ഗോ
വയിൽ സവെരിയാരുടെ ശരീരം വെച്ചിരിക്കുന്ന സ്ഥലത്തെ
യും കന്യക മറിയം കുടിയിരിക്കുന്ന വീടിനെ ദൈവദൂതന്മാ
ർ ഇത്താലിയ ദേശത്ത തൂക്കികൊണ്ടു പോയി വെച്ചു എന്നും
പറയുന്ന ലൊരെത്തെയും കാണുന്നത മഹാപുണ്യമെന്ന പ
റയുന്നു.

പിന്നെയും അജ്ഞാനികൾ അതാത സ്ഥലങ്ങൾ പ്രധാ
ന സ്ഥലങ്ങൾ എന്നും ഓരോരൊ ദേവതകൾക്ക അവിടവി
ടെ ഓരോരൊ ഉത്സവങ്ങൾ കൊണ്ടാടുന്ന പ്രകാരം തന്നെ
ഇവരും.

ഏലാക്കുറിച്ചിയിൽ അടക്കലമാതാവിന്നും ആവൂരിൽ ഇ
ന്നാസിയാൎക്കും പുതുപ്പെട്ടയിൽ സന്തോനിയാൎക്കും പുറത്ത
ക്കുടിയിൽ സവെരിയാൎക്കും തെൻവിരയിൽ സന്തിയാകപ്പ
നും തെൻകായലിൽ സമ്മികെലിന്നും പുതുശ്ശേരിയിൽ സം [ 17 ] (൧൫)

പൗെലൂസിന്നും വേളാങ്കണ്ണിയിൽ ആരോഗ്യമാതാവിന്നും
കോട്ടാറ്റിൽ പ്രാഞ്ചിസ സവെരിയാൎക്കും ഇനിയും അതാത
സ്ഥലങ്ങളിൽ ഓരോരൊ പുണ്യവാന്മാൎക്കും സംവത്സരത്തിൽ
ഓരോരൊ മാസങ്ങളിൽ പെരുനാളുകളെ കൊണ്ടാടി അജ്ഞാ
നികളെ പോലെ തൂത്തുക്കുടി മുതലായ സ്ഥലങ്ങളിൽ തേരും
വലിക്കുന്നു. അവിടെ അവർ കാണിക്കുന്ന ഭക്തികളെയും
അപേക്ഷകളെയും ഇത്ര എന്ന പറഞ്ഞാലും എഴുതിയാലും
ഒടുങ്ങുകയില്ല.

കോട്ടാറ്റ സവെരിയാൎക്ക പെരുനാൾ കോണ്ടാടുമ്പോ
ൾ ബഹു ദൂരങ്ങളിലും ഇരുന്ന ജനങ്ങൾ സവെരിയാൎക്ക ത
ങ്ങളുടെ കുട്ടികളെ നേൎന്നുകൊള്ളുന്നു. അവിടെ പൂജിക്കുന്ന
സമയം സവെരിയാൎക്ക നേൎന്നുകൊള്ളപ്പെട്ട കുട്ടിയെ ഉപദേ
ശി പിടിച്ച സവെരിയുടെ കുട്ടിയെ വിലക്ക വാങ്ങുന്നുവൊ
എന്ന വിളിച്ചചോദിച്ച രൂപാ ൩൦. അല്ലെങ്കിൽ രൂപാ ൨൦ എ
ന്ന തന്റെ മനസ്സിൽ തോന്നിയ വിലയെ ആ കുട്ടിയുടെ
മേൽ വിളിക്കുന്നു. അപ്പോൾ ആ കുട്ടിയെ പെറ്റവൾ അവ
രോട എത്രെയും അപേക്ഷിച്ച തങ്ങളുടെ ദാരിദ്രാവസ്ഥയെ
കാണിച്ച കുട്ടിയുടെ വില കുറെക്കുന്നതിന്ന സമ്മതപ്പെടു
ത്തുന്നു. അവർ ബഹു പ്രയാസത്തോടെ സമ്മതിച്ച പി
ന്നെ സവെരിയാളുടെ കുട്ടിയായി പോയ തങ്ങളുടെ കുട്ടിയെ
തങ്ങൾ തന്നെ പറഞ്ഞ വില കൊടുത്ത വാങ്ങി കൂട്ടിക്കൊ
ണ്ടു പോകുന്നു. ഇപ്രകാരം സവെരിയാൎക്ക കുട്ടിയായി പോ
കുന്നതിന്ന അവൻ മനുഷ്യരെ വിലെക്ക വാങ്ങിച്ചിട്ടുണ്ടൊ.
അല്ലെങ്കിൽ ൟ സവെരി പരിശുദ്ധ അപ്പോസ്തൊലന്മാരി
ൽ ഒരുത്തനും അല്ലല്ലൊ. അപ്രകാരമായാലും അവൻ കുട്ടി
കളെ സൃഷ്ടിപ്പാനും കാത്ത രക്ഷിപ്പാനും ശക്തിയുണ്ടൊ.

ക്രിസ്തു തന്റെ വാഗ്ദത്തത്തിനാൽ സ്വൎഗ്ഗത്തിലിരിക്കുന്ന
വൻ ഞങ്ങളുടെ പിതാവും ഞങ്ങൾ അവന്റെ മക്കളുമാ
യിരിക്കുന്ന പുത്രസ്വീകാരത്തെ ചെയ്തിരിക്കുമ്പോൾ റോമ
ക്കാർ പ്രാഞ്ചിസ്ക്കുസവെരിക്കു കുട്ടികളായി പോകെണ്ടിവന്ന
ത എന്ത? പിന്നെയും സവെരിൽ അവർ ധരിച്ചിരിക്കുന്ന
ഭക്തി ഏറിയതകൊണ്ട അവനെ ദെവസവെരി എന്ന പ
റഞ്ഞ തങ്ങളാൽ മുക്കാൽ പങ്കും സ്ക്കവെരി എന്ന പേർ ധരി
ച്ചിരിക്കുന്നു.

ഇപ്രകാരം ചില ദിക്കുകൾ മാത്രം പുണ്യസ്ഥലങ്ങളാകു
ന്നു എന്ന ജനങ്ങളെ പയിറ്റിക്കുന്നത എല്ലാം നിറഞ്ഞിരി
ക്കുന്ന ദൈവത്തിന്റെ സൎവ്വവ്യാപിത്വത്തെ എതിൎക്കുന്നതാ
യിരിക്കുന്നു. [ 18 ] (൧൬)
൭ അദ്ധ്യായം.

അജ്ഞാനികളുടെ നൈ വിളക്കിന്നും റോമ മാൎഗ്ഗക്കാരുടെ മെഴിത്തിരിക്കും ഉള്ള സം
ബന്ധം.

അജ്ഞാനികൾ ശിവന്റെ അമ്പലത്തിന്നകത്ത പോയി
ഒരു വിളക്ക പശുവിൻ നൈകൊണ്ട വെച്ചാൽ ജനന മര
ണം ഇല്ലാതെ കൈലാസത്തിങ്കൽ ഇരിപ്പാൻ സംഗതിവരും
പിന്നെയും തിരുവിളക്കിട്ടവരെ ദൈവം അറിഞ്ഞ ഭാഗ്യം
കൊടുക്കും അവൎക്ക വന്നിരിക്കുന്ന കഷ്ടതകൾ എല്ലാം തീരും
എന്നും പറയുന്നു.

അപ്രകാരം റോമക്കാരും മാതാവിന്റെ പള്ളിയിൽ ചേ
ന്ന മെഴുകതിരി നെൎന്നുകൊണ്ട കത്തിച്ചാൽ അവന്ന വന്നി
രിക്കുന്ന കഷ്ടതകളും നോവുകളും നീങ്ങി സുഖം വരുമെന്നും
അവൻ വിചാരിച്ച കാൎയ്യങ്ങളെല്ലാം സാധിച്ച ഭാഗ്യം വന്ന
ചേരുമെന്നും പറയുന്നു.

പിന്നെയും അജ്ഞാനികൾ തങ്ങളുടെ അമ്പലങ്ങളിൽ വി
ഗ്രഹ ദെവന്മാരെ നോക്കുന്നതിന്ന ഹേതു ഇല്ലാതിരുന്നാലും
വിളക്കുകളെ എപ്പോഴും കത്തിച്ച കൎപ്പൂര ദീപത്തിൽ മുൻനില
യിൽ തങ്ങളുടെ ദേവന്മാൎക്ക ആരാധന ചെയ്യുന്നത പോ
ലെ.

റോമക്കാരും തങ്ങളുടെ പള്ളികളിൽ ഇരിക്കുന്ന സ്വരൂപങ്ങ
ളുടെ മുമ്പാകെ വിളക്ക കത്തിച്ച പൂജ എഴുന്നെള്ളിക്കുന്നു. അ
വർ പകലും ഇടവിടാതെ വെളിച്ചം ഉണ്ടാകുന്നതിന്ന വിള
ക്കുകളെ കത്തിക്കുന്നു. വെളിച്ചത്തെ കൊടുക്കുന്നവനും വെ
ളിച്ചത്തിന്ന കാരണവുമായിരിക്കുന്നവന്ന അങ്ങിനെ ചെ
യ്യുന്നത ഭ്രാന്തായിരിക്കുന്നു. എങ്ങിനെ എന്നാൽ പകൽ അവ
ർ വെളിച്ചമുണ്ടാകേണ്ടതിന്ന വിളക്കുകളെ കത്തിക്കുന്നത
ആകാശത്തിൽ ഇരിക്കുന്ന സൂൎയ്യനെയും നീതിയുടെ സൂൎയ്യ
നായ ക്രിസ്തുവിനെയും അപമാനിക്കുന്നതായിരിക്കുന്നു.

൮ അദ്ധ്യായം.

അജ്ഞാനികളുടെ തീൎത്ഥത്തിന്നും റോമക്കാരുടെ തീൎത്ഥത്തിന്നും ഉള്ള സംബന്ധം.

അജ്ഞാനികൾ വിഷ്ണുവിന്റെ അമ്പലത്തിൽ വിഗ്രഹങ്ങ
ൾക്ക അഭിഷേകം ചെയൂ ജലത്തിൽ പൂജിച്ച തുളസി ഇട്ട
അത തീൎത്ഥം എന്ന പറഞ്ഞ പൂജക്കാർ എടുത്തുകൊണ്ട ഒരു
തവികൊണ്ട മുക്കി അതിനെ ജനങ്ങൾക്ക കൊടുക്കുന്നു ജ
നങ്ങൾ അതിനെ ഭയ ഭക്തിയുള്ള വണക്കത്തോട തങ്ങളു [ 19 ] (൧൭)

ടെ കൈയ്യിൽ മേടിച്ച കുറെ തലയിൽ തളിച്ച കുറെ കുടി
ച്ച പാപം പോയി, മഹാ പുണ്യം ലഭിച്ചു എന്ന വിചാരിക്കു
ന്നു. ഇപ്രകാരം തന്നെ ശിവന്റെ അമ്പലത്തിൽ തീൎത്ഥം
കൊടുക്കാതെ ഇരുന്നാലും എല്ലാ വിഗ്രഹങ്ങൾക്കും കൂടി ഉ
ള്ള അഭിഷേകത്തിങ്കൽ ആറ്റിലൊ കുളത്തിലൊ വിഗ്രഹ
ങ്ങളെ എഴുന്നെള്ളിച്ച മദ്ധ്യാഹ്നകാലത്തിങ്കൽ ശിവന്റെ ആ
യുധമായ ശൂലത്തിന്ന അഭിഷേകം ചെയ്ത ജലത്തെ ഗുരു
ക്കന്മാർ എടുത്ത ജനങ്ങളുടെ മേൽ തളിക്കുന്നു. ജനങ്ങൾ
അതകൊണ്ട പരിശുദ്ധന്മാരായി പുണ്യം ലഭിച്ചു എന്ന വി
ചാരിച്ച അതിനോടു കൂടെ സ്നാനം ചെയ്ത വരുന്നു.

അപ്രകാരം റോമക്കാരും വെള്ളത്തിൽ ഉപ്പ കലക്കി അതി
നെ പരിശുദ്ധവെള്ളമെന്ന പറഞ്ഞ പള്ളിയിൽ വരുന്ന ഓ
രോരുത്തരുടെ മേലും അവരെ പരിശുദ്ധന്മാരാക്കേണ്ടതിന്ന
തളിക്കുന്നു. ജീവനോടിരിക്കുന്നവരുടെ മേൽ മാത്രമല്ല ച
ത്തുപോയ ശവത്തിന്മേലും തളിക്കുന്നു. വൎഷത്തിൽ ഇതി
ന്നായി കൊണ്ടാടപ്പെടുന്ന പെരുനാൾ ദിവത്തിൽ ആചാ
ൎയ്യൻ ഗ്രാമാന്തരങ്ങളിൽ പോയി അവിടെ ഉള്ള പശു ഒന്നി
ന്ന ഒരു പണം വീതം മേടിച്ച പശുക്കളുടെ മേലും മനുഷ്യരു
ടെ മേലും തീൎത്ഥം തളിക്കുന്നു.

ആ തീൎത്ഥംകൊണ്ട ആ മൃഗങ്ങൾക്ക സുഖമുണ്ടാകുന്ന
ത മാത്രമല്ല ആ മൃഗങ്ങളുടെ ഉടയവൎക്കും ഫലം ഉണ്ടാകുമെ
ന്ന പറയുന്നു.

ഇപ്രകാരം റോമ പുരിയിലും മഹാ മുഖ്യമായികൊണ്ടാട
പ്പെടുന്ന പെരുനാളിൽ ജനവരി മാസത്തിൽ പരിശുദ്ധമേ
രി എന്ന വലിയ പള്ളിയിൽ ജനങ്ങൾ ആട, പശു, കുതിര,
കഴുത മുതലായ എല്ലാ മൃഗങ്ങളെയും കൊണ്ടു വന്ന പള്ളിക്ക
മുമ്പിൽ നിൎത്തുന്നു. അപ്പോൾ ആചാൎയ്യൻ തന്റെ അങ്കിയെ
ധരിച്ചു കൊണ്ട ആ മൃഗങ്ങൾ ഓരോന്നിന്മേലും തീൎത്ഥം ത
ളിക്കുന്നു. ഇതല്ലാതെ മണീയെ കുളിപ്പിച്ച എണ്ണ ഉപ്പ തീൎത്ഥം
മുതലായവയെ ദൈവത്തിന്റെ പേർ ചൊല്ലി പ്രതിഷ്ഠിച്ച
ഇങ്ങിനെ ദൈവത്തിന്റെ നാമത്തെ വ്യൎത്ഥമാക്കുന്നു.

മനുഷ്യർ സ്വൎഗ്ഗത്തേക്ക പോകേണ്ടുന്നവരാകയാൽ അവ
ൎക്ക മാത്രം ജ്ഞാനസ്നാനം ദൈവത്താൽ കല്പിക്കപ്പെട്ടത ഒഴി
കെ മൃഗങ്ങൾക്കും മണി മുതലായ സാമാനങ്ങൾക്കും കല്പി
ക്കപ്പെട്ടില്ലല്ലൊ. ജ്ഞാനസ്നാനം പാപഅഴുക്കിനെ നീക്കി ശു
ദ്ധീകരിക്കുന്ന കുളി ആയിരിക്കുമ്പോൾ വേറെ തീർത്ഥം എ
ന്തൊരാവശ്യത്തിന്ന. പൂൎവ്വ ക്രിസ്ത്യാനിക്കാർ ഇതിനെ അപഭ
ക്തിയായും അജ്ഞാനമായും അപ്പോസ്തൊലന്മാരാൽ കോടു

c [ 20 ] (൧൮)

ക്കപ്പെട്ട സത്യമുള്ള ജ്ഞാനസ്നാനത്തിന്ന പ്രതിയായി പിശാ
ചിനാൽ കണ്ടു പിടിക്കപ്പെട്ടതെന്ന നിശ്ചയിച്ചു.

റോമക്കാർ ദൈവ നാമത്തെ വ്യൎത്ഥമായി വഴങ്ങുന്നതിനെ
കുറിച്ച നടന്ന ഒരു ചെറിയ ചരിത്രം ദൃഷ്ടാന്തമായി കാണി
ക്കുന്നു.

കുറെ കാലം മുമ്പെ തെക്കെ ദേശമായ രാമനാഥ പുരത്തി
ന്ന സമീപമായ മണ്ഡപശാല വട്ടകയിൽ ഇരുന്ന ഒരു റോ
മക്കാരൻ ഉപദേശി താൻ കേറുന്ന തന്റെ കുതിരയ്ക്ക വ്യാ
ധി വന്ന കിടന്നപ്പോൾ അതിന്റെ നെറ്റിയിൽ കുരിശ വ
രച്ച പരിശുദ്ധ കുരിശ അടയാളത്തിന്റെ മന്ത്രത്തെ ചൊ
ല്ലി നമസ്കരിച്ചു കുതിര തെറ്റാതെ ചത്തു പോയി. ഇപ്രകാ
രം ഒരു ഉപദേശി തന്നെ കുതിരയ്ക്ക കുരിശ വരച്ച ജപം
ചെയ്യാമെങ്കിൽ ജനങ്ങൾ എത്ര അപഭക്തിയുടെ ഇരുളിൽ
ചേരപ്പെട്ടിരിക്കുന്നു എന്ന കാണേണ്ടുന്നതാകുന്നു.

൯ അദ്ധ്യായം.

അജ്ഞാനികളുടെ ധൂപവൎഗ്ഗത്തിന്നും റോമക്കാരുടെ ധൂപവൎഗ്ഗത്തിന്നും ഉള്ള സം
ബന്ധം.

അജ്ഞാനികൾ തങ്ങളുടെ അമ്പലങ്ങളിൽ ആരാധന ചെ
യ്യുമ്പോൾ കൂടക്കൂടെ മണി കിലുക്കി തങ്ങളുടെ ദൈവങ്ങൾ
ക്ക കൎപ്പൂര ദീപം കൊളുത്തി ധൂപക്കുറ്റി എടുത്ത കാണിക്കു
ന്നു. അപ്പോൾ ജനങ്ങൾ ഹര ഹര മഹാ ദേവ എന്ന പ
റഞ്ഞ തങ്ങളുടെ കണ്ണുകളിന്മെൽ കൈകളെ വെച്ചുകൊള്ളുന്നു.
അവർ ബലി ഇടുമ്പോഴും ഒരുത്തൻ ധൂപ കലശത്തെ ക
യ്യിൽ പിടിച്ച പൂജക്കാരന്റെ പിന്നാലെ ചെല്ലുന്നു.

അപ്രകാരം തന്നെ റോമക്കാരും തങ്ങളുടെ ആരാധന സ
മയത്തെ കൂടക്കൂടെ മണികിലുക്കി തങ്ങളുടെ സ്വരൂപങ്ങളുടെ
മുമ്പിൽ ധൂപം കാണിക്കുന്നു. ഒരു ശിഷ്യപ്പൈതൽ ധൂപ ക
ലശത്തെ തൻ കൈയ്യിൽ പിടിച്ച പട്ടക്കാരന്റെ പിമ്പെ
ചെല്ലുന്നു. അവൻ ധൂപ കലശത്തെ വാങ്ങി സ്വരൂപത്തി
ന്ന മൂന്നു പ്രാവിശ്യം കാട്ടി പിന്നെ അവന്റെ കൈയ്യിൽ
കൊടുത്ത വിടുന്നു സത്യം തന്നെ. പഴയ നിയമത്തിൻ കാല
ത്തിൽ പ്രധാനാചാൎയ്യന്മാർ ദൈവത്തിന്ന ധൂപം കാട്ടിയിരി
ക്കുന്നു അവർ ദൈവത്തിന്നല്ലാതെ യാതൊരു പുണ്യവാന്മാ
ൎക്കെങ്കിലും സ്വരൂപങ്ങൾക്കെങ്കിലും ധൂപം കാട്ടീട്ടില്ല. ആ ധൂ
പം കാട്ടുന്ന ചടങ്ങ മുതലായത എല്ലാം ക്രിസ്തു അവതരിച്ച
ശേഷം നിന്നുപോയി. ഇപ്പോൾ റോമക്കാർ പാരൎമ്പയ്യ ചട [ 21 ] (൧൯)

ങ്ങുകളെ കൈക്കൊണ്ട ദൈവത്തിന്നല്ല ഘ്രാണിച്ച കൂടാത്ത
സ്വരൂപങ്ങൾക്ക ധൂപം കാട്ടുന്നു. മനുഷ്യൻ ദൈവത്തിന്ന
കാണിക്കുന്ന ധൂപം സാമ്പ്രാണി ധൂപമല്ല എന്തെന്നാൽ
ദൈവത്തിന്റെ ദൂതൻ കൊൎന്നേലിയുസിനോട കൊൎന്നെലി
യുസെ നിന്റെ പ്രാൎത്ഥനകളും നിന്റെ ധൎമ്മങ്ങളും ദൈവ
ത്തിന്റെ മുമ്പാകെ ഓൎമ്മെക്കായിട്ട എത്തിയിരിക്കുന്നു എന്ന
പറഞ്ഞു. ശുദ്ധ ദാവിദ ൧൪ ൧.൨. എന്റെ പ്രാൎത്ഥന നി
ന്റെ മുമ്പാകെ ധൂപം വൎഗ്ഗം പോലെയും എന്റെ കൈക
ളെ ഉയൎത്തുന്നത വൈകുന്നേരത്തെ കാഴ്ചപോലെയും കഴിക്ക
പ്പെടുമാറാകട്ടെ എന്ന പറയുന്നു.

ആകയാൽ സത്യവേദം പ്രാൎത്ഥനയെ ദൈവത്തിന്ന ധൂ
പം കാട്ടുവാൻ പറയുന്നു. റോമക്കാരൊ സാമ്പ്രാണി ധൂപ
ത്തെ കാട്ടുവാൻ പറയുന്നു. തെക്കെ ദേശമായ തൂത്തുക്കുടിയി
ൽ തവിനേശു മാതാവിന്റെ പള്ളിയിലെ മാതാവിന്റെ സ്വ
രൂപത്തിന്നും മറ്റു സ്വരൂപങ്ങൾക്കും ധൂപം കാട്ടിയ ശേഷം
ജാതിത്തലവനും പള്ളിയിൽ തന്നെ ധൂപം കാട്ടുന്നു. റോമ
ക്കാർ ഇപ്രകാരം തങ്ങളെ വിഗ്രഹഭക്തിക്കാരിലും വഷളാ
ക്കിക്കളഞ്ഞു.

പിന്നെയും അജ്ഞാനികളെ പോലെ ഇവരും പൂജ എഴു
ന്നെളിക്കണമെന്ന പറഞ്ഞ അപ്പം എഴുന്നെള്ളിക്കുമ്പോളെ
ല്ലാം ക്രിസ്തു മുറ മുറയായി ബലിയാകുന്നു എന്ന പറയുന്നു. ക്രി
സ്തു ഒരിക്കൽ മാത്രം ബലിയായി തന്റെ ഒരു ബലിയാൽ ത
ന്നെ വിശ്വാസികളെ എല്ലായ്പോഴും സന്തോഷമുള്ളവരാക്കി.

൧൦ ആദ്ധ്യായം.

അജ്ഞാനികളുടെ രുദ്രാക്ഷ മാലെക്കും തുളസിമാലെക്കും റോമക്കാരുടെ ജപ മാലയും
ഒത്തിരിക്കുന്നു എന്നത.

അജ്ഞാനികളിൽ ശിവഭക്തന്മാർ രുദ്രാക്ഷമണിയെയും
വിഷ്ണു ഭക്തന്മാർ തുളസിമണിയെയും മാലയായി ധരിച്ച ൟ
അടയാളത്തിനാൽ തങ്ങൾ ഇന്ന മതക്കാരെന്ന വെളിപ്പെടു
ത്തുന്നു.

വിരുദ്ധാചല പുരാണത്തിൽ രുദ്രാക്ഷ മണിയെ ധരിക്കും
പ്രകാരത്തെ കുറിച്ച നിറയിൽ ഒരു മണി തലയിൽ ൧൬. ക
ഴുത്തിൽ ൭൨. അല്ലെങ്കിൽ ൧൦൮. കൈക്ക ൧൨. മാറത്ത ൫൦ ത
ന്നെ. ഇങ്ങിനെ ധരിച്ചാൽ ആയിരം യാഗം ചെയ്ത ഫലമു
ണ്ടെന്ന പറയപ്പെട്ടിരിക്കുന്നു.

പിന്നെയും അവർ മേൽ അണിഞ്ഞുകൊള്ളുകയും അത കൂ

c2 [ 22 ] (൨൦)

ടാതെ രുദ്രാക്ഷമണി തുളസി മണിമാലകളെ കൈയിലും പി
ടിച്ചജപിക്കണം എന്ന പറഞ്ഞ തങ്ങളുടെ മന്ത്രങ്ങളെ ജപി
ക്കുമ്പോളെല്ലാം ആ മാലയെ ഉരുട്ടിക്കൊണ്ടിരുന്ന ദൈവം ത
ങ്ങളുടെ ജപത്തെ മറന്ന പോകാത്ത പ്രകാരം കണക്കാക്കി
ക്കൊള്ളുന്നു.

അപ്രകാരം തന്നെ റോമക്കാരും മരംകൊണ്ടു മണികളെ
കടഞ്ഞ അല്ലെങ്കിൽ പിഞ്ഞാണ മണ്ണുകൊണ്ട മണികളെ
വാൎത്ത ൫൩ അല്ലെങ്കിൽ ൫൩൧ മണിയായി ചേൎത്ത പിച്ചള
ദന്തം മുതലായവ കൊണ്ട ക്രിസ്തുവിന്റെയും മാതാവിന്റെ
യും പല പല പുണ്യവാന്മാരുടെയും സ്വരൂപങ്ങൾ ഉണ്ടാ
ക്കി മാല കോൎത്ത അത കഴുത്തിൽ ധരിച്ചുകൊണ്ട വേറെ ഒ
രു ജപമാലയെ കൈയിൽ പിടിച്ച തങ്ങളുടെ ജപങ്ങളെ മു
ണുമുണെന്ന ചെയ്യുമ്പോളെല്ലാം ഉരുട്ടിക്കൊണ്ടിരിക്കുന്നു. ദൈ
വം തന്റെ പ്രാൎത്ഥനയെ മറന്നുപോകാത്ത പ്രകാരം കണ
ക്ക പിടിച്ചു കൊള്ളുന്നു.

മാൎഗ്ഗത്തിൽ ചേൎന്ന ഉപദേശിമാർ പ്രജകൾ എന്നു തുടങ്ങി
യവൎക്ക അടയാളമായിട്ടുള്ള മാലയെ ധരിച്ചുകൊള്ളണമെ
ന്ന റോമക്കാർ പറയുന്നു. ക്രിസ്തുവൊ നിങ്ങൾ ഒരുത്തന്നൊരു
ത്തൻ സ്നേഹമുള്ളവരായിരുന്നാൽ നിങ്ങൾ എല്ലാവരും എ
ന്റെയും ശിഷ്യരെന്ന അറിയുമെന്ന പറയുന്നു. ഇങ്ങിനെ
യുള്ള സ്നേഹംതന്നെ യേശുവിന്റെ ശിഷ്യരുടെ അടയാള
മായിരിക്കുമ്പോൾ റോമക്കാർ മരംകൊണ്ട ഉണ്ടാക്കപെട്ടമാല
ക്രിസ്ത്യാനിക്ക അടയാളമെന്ന പറയുന്നു.

അതല്ലാതെയും ജപമാലക്കാർ തങ്ങളുടെ ജപമാലയോടു കൂ
ടെ ഗുരുക്കന്മാരെയും ഉപദേശിമാരെയും സാഷ്ടാംഗമായി
വീണ വഴങ്ങിക്കൊള്ളുമ്പോൾ അവരുടെ കഴുത്തിൽ കിടക്കു
ന്ന സ്വരൂപങ്ങളും താഴെ വീണ ഗുരുക്കന്മാരെയും ഉപദേശി
മാരെയും വഴങ്ങുന്നു.

പിന്നെയും റോമക്കാർ ജപമാല പിടിച്ച ജപിക്കുമ്പോളെ
ല്ലാം അമ്പത്തമൂന്ന മണി അല്ലെങ്കിൽ നൂറ്റമ്പത്ത മൂന്ന മ
ണി ഉള്ള ജപമാല പിടിച്ച ജപിക്കണമെന്നും അങ്ങിനെ
ജപമാല പിടിച്ച ജപിക്കുന്നത ഏറ്റവും വലുതായുള്ള ഫല
ത്തെ ഉണ്ടാക്കുമെന്നും പറയുന്നു. വിശേഷിച്ച പുണ്യവാള
നായ പാപ്പയാൽ കൊടുക്കപ്പെട്ട ജപമാലയെ എത്ര ജപമാ
ലയിൽ ചേൎത്താലും അല്ലെങ്കിൽ തൊട്ടാലും പാപ്പ കൊടുത്ത
ജപമാലയുടെ ഫലമത്രെയും അതിന്നുണ്ടാകും, തൊടപ്പെട്ട
ജപമാല വേറെ ഒന്നിനെ തൊട്ടാൽ അതിന്നു മാത്രം ഫലം
ഉണ്ടാകയില്ലെന്നും പറയുന്നു. [ 23 ] (൨൧)

അതകൂടാതെയും അജ്ഞാനികൾ ശിവശിവരാമരാമ എന്ന
ഒരു വാക്കിനെ തന്നെ ഇടവിടാതെ വേഗം ചൊല്ലുന്നത കൊ
ണ്ട ഫലം ഉണ്ടെന്ന വിശ്വസിച്ചുകൊണ്ടിരുന്നത പോ
ലെ റോമക്കാരും കൎത്താവിന്റെ പ്രൎത്ഥനയെ മുപ്പത്ത മൂന്ന
പ്രാവശ്യം ചൊല്ലെണമെന്നുള്ള ഭാവത്താൽ അഞ്ചൽക്കുതിര
അല്ലെങ്കിൽ വാതു പറഞ്ഞ ഒടിക്കുന്ന കുതിര ഇവയുടെ വേ
ഗം പോലെ ഉള്ള വേഗത്തോടെ ജപിക്കുന്നു.

റോമക്കാരിൽ ചിലർ ദിവസന്തോറും ജപിക്കേണ്ടുന്ന അ
വരുടെ കണക്കിന്റെ നിശ്ചയപ്രകാരം ജപിക്കുന്നതു കൂടാ
തെ ഉപദ്രവം വ്യാധി തൂടങ്ങിയ തടവുകൾ വരുന്ന ദിവസ
ങ്ങൾക്ക നേട്ടമായിട്ട രണ്ട മൂന്നു സംവത്സരത്തേക്കുള്ള ജപ
ത്തെ മുമ്പു കൂട്ടി കഴിച്ച വെച്ചു കൊള്ളുന്നതുമുണ്ട.

ദൃഷ്ടാന്തമായി ഒരു ഉപദേശി തന്റെ അച്ഛനോട അങ്ങു
ന്നെ നിങ്ങൾക്ക വ്യാധി പിടിപെട്ടിരിക്കകൊണ്ട തങ്ങളുടെ
നിത്യകൎമ്മം അവസാനിക്കത്തക്കവണ്ണം ഒരു ഉപദേശിയെ
വെച്ച തങ്ങൾക്കായിട്ട അവസാന ജപം ചെയ്വാൻ പറയ
ട്ടെ എന്ന ചോദിച്ചതിന്ന അവൻ തന്റെ സ്വന്ത പുത്രനോ
ട അല്ലയൊ ദൈവസഹായം നീ അതിനായിട്ട വിചാരിപ്പെ
ടെണ്ട ഞാൻ മൂന്ന സംവത്സരത്തേക്കുള്ള ജപം മുമ്പെതന്നെ
ചെയ്തവെച്ചിരിക്കുന്നു എന്ന പറഞ്ഞു. ഇപ്രകാരം റോമക്കാർ
തങ്ങളുടെ ജപങ്ങളെ ജപിച്ച വരുന്നു.

പിന്നെയും അക്കരെ ദ്വീപിൽ റുസ്സിയാ ദേശം മുതലായ
സ്ഥലങ്ങളിൽ ചില റോമക്കാർ ജപിക്കുന്നതിന്ന ഞെരുക്കമാ
യിരിക്കുന്നു എന്ന കണ്ടാൽ ഒരു കാറ്റാടിയിൽ കൎത്താവിന്റെ
പ്രാൎത്ഥനയെ എഴുതി കാറ്റിന്റെ നേരെ വെച്ച ആ കാറ്റാ
ടി എത്ര പ്രാവശ്യം ചുറ്റുന്നുവൊ അതിനെ കണക്ക വെച്ചു
കൊണ്ട, ദിവസന്തോറും ചെയ്യെണ്ടൂന്ന ജപത്തിന്റെ സം
ഖ്യ കഴിച്ച ശേഷിച്ച സംഖ്യയെ അനേകം ദിവസത്തിന്റെ
ജപത്തിന്ന നേടിവെച്ചുകൊള്ളുന്നു. ആ കാറ്റാടികാറ്റിന്റെ
ശക്തിക്ക തക്കതായി ഒരുമണീനേരത്തിൽ എത്ര പ്രാവശ്യം
ചുറ്റിയാലും അത്ര പ്രാവശ്യവും ഒരുത്തൻ തന്നെ ജപം ചെ
യ്ത ഫലം ഉണ്ടാകുമെന്ന പറയുന്നു.

ആത്മാവിൽനിന്നും സത്യത്തിൽനിന്നും പുറപ്പെടാതെയു
ള്ള അധരങ്ങളുടെ പ്രാൎത്ഥന പ്രയോജനമില്ലാത്തതായിരിക്കു
മ്പോൾ ഇങ്ങിനെ നേരംപോക്കായുള്ള ജപം മനുഷ്യന്ന എ
ന്തൊരു പ്രയോജനത്തെ ഉണ്ടാക്കും. പ്രാൎത്ഥന എന്ന വെച്ചാ
ൽ അത ദൈവത്തോട സംസാരിക്കുന്ന അല്ലെങ്കിൽ ചോദിക്കു
ന്ന ഒരു അപേക്ഷ ആകുന്നു. അത വിശ്വാസത്താൽ ഹൃദയ [ 24 ] (൨൨)

ത്തിൽനിന്നചെയ്യപ്പെടേണ്ടൂന്നത ഒഴികെ വേറെഒന്നല്ല. ആ
ത്മാവിനാൽ വരാത്ത ജപത്തെ കുറിച്ച ക്രിസ്തു നിങ്ങൾ പ്രാ
ൎത്ഥിക്കുമ്പോൾ അജ്ഞാനികൾ എന്ന പോലെ വ്യൎത്ഥമായുള്ള
വാക്കുകളെ പറയരുത. അവർ തങ്ങളുടെ അതിസംഭാഷണം
കൊണ്ട കേൾക്കപ്പെട്ടവരാകും എന്ന നിരൂപിക്കുന്നു എന്ന
പറയുന്നു. മത്തായി, ൬,൭.

൧൧ അദ്ധ്യായം.

അജ്ഞാനികളുടെ ഭസ്മത്തിന്നും റോമക്കാരുടെ കുരുത്തോലച്ചാമ്പലിന്നും ഉള്ള സം
ബന്ധം.

അജ്ഞാനികൾ ശിവന്റെ അടയാളമായ വെണ്ണീറ ധരി
ച്ച മാത്രം തന്നെ വ്യാധിയും ശരീരത്തിൽ ഉണ്ടാകും വേദന
യും അകന്നുപോകും. പിശാചും നീങ്ങും മായകൊണ്ടുള്ള ജ
നന മരണങ്ങളും ഒഴിഞ്ഞു പോകും നന്മകൾ തന്നെ വ
ൎദ്ധിച്ചുവരും എന്നും നീറ ധരിച്ചാൽ കുറ്റങ്ങളെ നീറിച്ച ക
ളയുന്നത കൊണ്ട അതിന്റെ പേരും നീറായി വിളങ്ങി എ
ന്നും പറഞ്ഞിരിക്കുന്നതിനെ പ്രമാണിച്ച, ശിവഭക്തന്മാർ
പശുവിൻ ചാണകത്തിന്റെ വെണ്ണീറ്റിനെ തങ്ങളുടെ നെ
റ്റിയിലും മാറിലും കരത്തിലും കഴുത്തിലും പൂശിയാൽ കൈ
ലാസത്തെ ലഭിക്കാമെന്ന വിചാരിക്കുന്നു.

ശിവന്റെ അടയാളമായ വെണ്ണീറിനെ ധരിച്ചവർ ശിവ
ഭക്തന്മാരെന്നും വിഷ്ണുവിന്റെ അടയാളമായ ഗോവിക്കുറി ഇ
ടുന്നവർ വിഷ്ണുഭക്തരെന്നും പറയപ്പെടുന്നു. ശിവഭക്ത
ന്മാർ ശിവന്റെ മൂന്നാം തൃക്കണ്ണിന്ന പകരമായി ചന്ദനം
കൊണ്ട നെറ്റിയിന്മേൽ പൊട്ടുതൊടുന്നു. ഇങ്ങിനെ നെറ്റി
യിന്മേൽ വെണ്ണിറ പൂശാത്തവരെയും പൊട്ടുതൊടാത്തവരെ
യും അജ്ഞാനികൾ പകച്ച അവരെ പാഴനെറ്റിക്കാരെന്നും
മറ്റും നിന്ദിക്കും.

അങ്ങിനെ തന്നെ റോമക്കാരും അജ്ഞാനികൾ തങ്ങളെ
വേദക്കാരെന്ന വ്യത്യാസമായി നിരൂപിക്കാതെ തങ്ങളുടെ നെ
റ്റിയിന്മേൽ ചന്ദനം കൊണ്ട പൊട്ടകുത്തിക്കൊള്ളുന്നു. അ
ത കൂടാതെയും മിക്കവാറും അജ്ഞാനികളെ പോലെ തങ്ങൾ
ഭസ്മം പൂശുന്നതിന്ന കുരുത്തോലപ്പെരുനാൾ കഴിച്ച അന്നെ
ദിവസം രണ്ടു മൂന്ന കുരുത്തോലളെ മാത്രം ചുട്ടിട്ട അജ്ഞാ
നികൾ പൂശുന്ന വരട്ടു ഭസ്മം കൂട്ടി കലൎന്നു കൊണ്ട വിഭൂതി
അല്ലെങ്കിൽ വെണ്ണീറ്റിന്ന കുരുത്തോല ഭസ്മമെന്ന വ്യൎത്ഥ
പേരിട്ട തങ്ങളുടെ നെറ്റിയിന്മേലും കഴുത്തിലും കയ്യിന്മേലും [ 25 ] (൨൩)

പരസ്യമായി പൂശിക്കൊണ്ട അജ്ഞാനികൾ തങ്ങളെ വേദ
ക്കാരെന്ന ദുഷിക്കാതെ ഇരിക്കത്തക്കവണ്ണം അവരോട തു
ല്യന്മാരായി തങ്ങളെ കാണിക്കുന്നു. ഓല ചുട്ട വെണ്ണീറ കറു
ത്തിരിക്കും അല്ലെങ്കിൽ പൂത്തപോകും വരട്ടു ഭസ്മം പോലെ
ഒരിക്കലും വെണ്മയുള്ളതായിരിക്കയില്ല.

റോമക്കാരെ നിങ്ങൾ വേദക്കാരായിരുന്നിട്ടും വെണ്ണീറ പൂ
ശുമൊ എന്ന ചോദിക്കുന്നവരോട അവർ പറയുന്നു ഞങ്ങ
ൾ അജ്ഞാനികൾ നനച്ച കുറിയിടുന്നത പോലെ നനച്ചൊ
കുറിയിടുന്നത നനക്കാതെ തന്നെ കുറിയിടുന്നു എന്ന പറയു
ന്നു. ഇപ്രകാരം റോമക്കാർ തങ്ങളുടെ വിചാരമില്ലാത്ത മന
സ്സാക്ഷിയെ നല്ല മനസ്സാക്ഷി എന്ന നിരൂപിച്ചുകൊണ്ട
ശിവന്റെ അടയാളമായ വെണ്ണീറിനെ ജ്ഞാനസ്നാനം കൈ
ക്കൊണ്ട തങ്ങളുടെ നെറ്റിയിന്മേൽ ധരിച്ചുകൊള്ളുമ്പോൾ
അജ്ഞാനികൾക്കും അവൎക്കും തമ്മിൽ ഭേദം എന്ത?

അറിയിപ്പ ൧൪,൯,൧ം. ഒരുത്തൻ മൃഗത്തെയും അവ
ന്റെ പ്രതിരൂപത്തെയും വന്ദിക്കയും തന്റെ നെറ്റിയി
ലെങ്കിലും തന്റെ കയ്യിലെങ്കിലും അവന്റെ മുദ്ര അടയാ
ളത്തെ കൈക്കൊൾകയും ചെയ്താൽ അവൻ ദൈവത്തിന്റെ
കോപ പാത്രത്തിൽ സമ്മിശ്രം കൂടാതെ പകരപ്പെടുന്നതായി
അവന്റെ ക്രോധത്തിന്റെ മധുവിൽനിന്ന പാനം ചെയ്യും
വിശുദ്ധ ദൈവ ദൂതന്മാരുടെ മുമ്പാകെയും അഗ്നിയാലും ഗ
ന്ധകത്താലും അതിവേദനപ്പെടുകയും ചെയ്യും. എന്ന പറയ
പ്പെട്ടിരിക്കുന്നു.

൧൨ അദ്ധ്യായം,

അജ്ഞാനികളുടെ തപസ്സിന്നും റോമക്കാരുടെ തപസ്സിന്നും ഉള്ള സംബന്ധം.

അജ്ഞാനികൾ തങ്ങളുടെ സ്വയപുണ്യം കൊണ്ട മോക്ഷ
ത്തെ അന്വേഷിക്കാമെന്ന വിചാരിച്ച സന്യാസം ജടാമു
ടി നഗ്നത മൌനം ഒരിക്കലൂണ വനവാസം മുതലായ കഠി
ന തപസ്സുകളെ ചെയ്ത തങ്ങളുടെ ശരീരങ്ങളെ വലച്ച പല
വിധമായ യോഗ നിഷ്ഠകളെ ചെയ്ത അനേകപ്രകാരമുള്ള
വ്രതങ്ങളെയും നോൻമ്പുകളെയും അനുഷ്ഠിച്ച തീയ്യിൽ ചവി
ട്ടി ശരീരത്തെ കീറി അമ്പലത്തെ വലത്ത വെച്ച അംഗപ്ര
ദിക്ഷിനെമായിട്ട ഉരുണ്ടുവരുന്നു.

ചില സ്ത്രികൾ ഇന്ന അമ്പലത്തിന്ന കാൽപടി എങ്കിലും
അരപ്പടി എങ്കിലും എണ്ണകത്തിക്കാം എന്ന നേൎന്നുകൊണ്ട ക
ത്തിച്ചവരുന്നുണ്ട അതിൻപ്രകാരം തിരുപ്പതിയിൽ തങ്ങളുടെ [ 26 ] (൨൪)

തല ചിരച്ച അതിൽ വിളക്ക വെച്ച അമ്പലത്തിന്റെ മുമ്പി
ൽ കമ്പവിളക്കായി നിന്ന രാവ മുഴുവന്നും കത്തിക്കുന്നവരും
ഉണ്ട. നടവിളക്കായി തങ്ങളുടെ തലയിൽ വിളക്കെടുത്ത വി
ഗ്രഹങ്ങളുടെ മുമ്പായി നടന്ന പോകുന്നവരും ഉണ്ട. ഇങ്ങി
നെ എല്ലാം അവർ അനേക തപസ്സുകളെ ചെയ്തു സത്യഫ
ലത്തെ കാണാതെ ഇരിക്കുന്നു.

അപ്രകാരം തന്നെ റോമക്കാരും തങ്ങളുടെ സ്വയ പുണ്യം
കൊണ്ട കരകേറാമെന്ന നിരൂപിച്ച അനേക വ്രതങ്ങളെയും
നോൽമ്പുകയും പിടിച്ച ഉപേഷിച്ച വെള്ളിയാഴ്ച യേശുവി
ന്നും ശനിയാഴ്ച മറിയയ്ക്കുമായി ആഴ്ചയിൽ രണ്ടുപ്രാവശ്യം
ഒരുനേരം മാത്രം ഉണ്ട മാംസം വിലക്കി ചിലർ പള്ളിയെ മുഴ
ങ്കാൽ കൊണ്ട ചുററി ചിലർ അഞ്ചുമണിക്കുരടാവ ചൂരൽ
വടി വാറ മുതലായവയാൽ പൂജ നേരത്ത തങ്ങളുടെമുതുകി
ൽ ചോര ഒലിക്കുന്നതവരെക്കും അടിച്ച ശരീരത്തെ വല
ച്ച ചിലർ ജട വളൎത്തിക്കൊണ്ട സന്യാസമായിരുന്ന വന
വാസം ചെയ്യുന്നു.

ഉപവാസം ചെയ്ത മാംസം വിലക്കി മരക്കറി ഭക്ഷിക്കുന്ന
ത വലിയ പുണ്യമായിരുന്നാൽ അനേകം ആഭാസന്മാർ കൂ
ടക്കൂട പട്ടിണി കിടക്കുന്നുണ്ടെല്ലൊ ബ്രാഹ്മണരും ശൈവ
രും ജനിച്ച നാൾ മുതൽ മാംസം വിലക്കി മരക്കറി ഭക്ഷി
ക്കുന്നു. ഇത കൊണ്ട അവൎക്കും മോക്ഷം ലഭിക്കേണ്ടുന്നതല്ല
യൊ.

പിന്നെയും റോമക്കാരിൽ ഒരുത്തൻ വെറുങ്കിണറ്റിൽ ഇ
രുന്ന തപസ്സ ചെയ്തു എന്നും ഒരുത്തൻ കമ്പജ്ഞാനി എന്ന
പേർ ധരിച്ച ൨൮ സംവത്സരമായി ഉയൎന്ന കമ്പത്തിന്മേ
ലിരുന്ന തപസ്സ ചെയ്തു എന്നും ചരിത്രക്കാർ പറയുന്നു. പീ
പ്പയിൽ ഇരുന്ന തപസ്സ ചെയ്തവനെ ഒരു വലിയ പ്രഭു കാ
ണ്മാൻ വന്നപ്പോൾ ആ തപസ്വീ ആ പ്രഭുവിനെ നോ
ക്കി വെയില മറെക്കരുത എന്ന പറഞ്ഞു. അപ്പോൾ ആ പ്ര
ഭു ഇവൻ പീപ്പയിലിരുന്ന തപസ്സ ചെയ്താലും ഉത്തമ തപ
സ്സ ചെയൂ മനസ്സിന്ന താഴ്മവന്നിട്ടില്ല. അതകൊണ്ടു ഇവ
ന്റെ മനസ്സിന്ന താഴ്ന്നവന്നതിന്റെ ശേഷം ഇവിടെ ഇരു
ന്ന തപസ്സ ചെയ്യാമെന്ന പറഞ്ഞു. പിന്നെ ആ പീപ്പ ഉട
ച്ച അവനോട പോയ്ക്കൊൾവാൻ പറഞ്ഞു എന്ന പറയു
ന്നു.

ഇപ്രകാരം റോമക്കാർ തപസ്സ ചെയ്യുന്നതിനാൽ പാപ
വിമോചനം ചെയ്ത തങ്ങളുടെ സ്വയ ബലത്താൽ നിത്യമോ
ക്ഷത്തെ ലഭിക്കാമെന്ന വിചാരിക്കുന്നു. സത്യവേദത്തിൽ നീ [ 27 ] (൨൫)

തിമാൻ ഒരുത്തനുമില്ലെന്നും ഏത മനുഷ്യനും ദൈവത്തിന്റെ
മുമ്പാകെ തൻ ക്രിയകളാൽ നീതിമാനാകയില്ല എന്നും പറ
യപ്പെട്ടിരിക്കുന്നു.

മനുഷ്യൻ തന്റെ ആയുസ്സകാലമെല്ലാം ചെയ്ത തപസ്സി
ന്റെ പുണ്യങ്ങൾ കൊണ്ട മോക്ഷത്തിന്റെ ഒരു ദിവസ
ത്തെ സന്തോഷത്തിന്ന തന്നെ മതിയാകയില്ല. ഒരുത്തന്ന
ഒരു വിലയേറിയ രത്നത്തേ ഒരു കാശ കൊടുത്ത മേടിപ്പാൻ
കഴിയുമൊ ഇല്ലല്ലൊ ഒരുത്തൻ ൫൦, ൬൦ വൎഷം ചെയ്ത ദോ
ഷം കലൎന്ന പുണ്യംകൊണ്ട അനന്ത കോടി കാലങ്ങളിലും
അവസാനിക്കാതെയുള്ള മോക്ഷ ഭാഗ്യം അനുഭവിപ്പാൻ കൂ
ടുന്നത എങ്ങിനെ ?

ദൈവം തന്റെ പുത്രനെ കൊണ്ടുണ്ടാക്കിയ നീതിയെ ത
ള്ളിക്കഉത്തെ തങ്ങളുടെ പുണ്യങ്ങളെക്കൊണ്ട മോക്ഷത്തെ പ്രാ
പിക്കാമെന്ന ആശപ്പെടുന്നവർ സുവിശേഷത്തിൽ ക്രിസ്തു
വിന്റെ നീതി എന്ന കല്യാണ വസ്ത്രം ഇല്ലാത്തവനെ ക
യ്യും കാലും കെട്ടി എല്ലാറ്റിന്നും പുറമെയുള്ള ഇരുട്ടൽ ഇടു
വാൻ കല്പിച്ചിരിക്കുന്നതിനെ വിചാരിക്കേണ്ടതാകുന്നു.

൧൩ അദ്ധ്യായം.

അജ്ഞാനികളുടെ സന്യാസത്തിന്നും റോമക്കാരുടെ സന്യാസത്തിന്നും ഉള്ള സംബ
ന്ധം.

അജ്ഞാനികൾ സന്യാസം തന്നെ എല്ലാ ധൎമ്മത്തിലും വ
ലിയ ധൎമ്മം എന്നും എല്ലാ വലിപ്പത്തിലും ഏറ്റം വലിപ്പമു
ള്ളതെന്നും സന്യാസി മഹിമ ലോകത്തിന്റെ ജീവന്മാരുടെ
സംഖ്യപോലെ കണക്കില്ലാത്തതായിരിക്കുന്നു എന്നും അവർ
ഗൃഹധൎമ്മത്തെ പ്രാപിക്കുന്ന സംസാരികളെ പോലെ ജന
നത്തെ പ്രാപിക്കാതെ കണ്ട ഉടനെ മോക്ഷത്തെ പ്രാപിക്കു
മെന്നും പറയുന്നു.

ബ്രഹ്മഗീതയിൽ ത്രിമൂൎത്തികളും അവരെ വന്ദിക്കുമെന്ന
പറയപ്പെട്ടിരിക്കുന്നു.

പിന്നെയും അവർ തങ്ങളുടെ അമ്പല വരവുകൾ കുറയാ
തെ വൎദ്ധിച്ച വരുമാറ അവിടവിടെ കാശി കുടന്തതരുമപു
രാതിരുവാപടുതുറ തിരുവിതാങ്കൂറ തൃശ്ശിവപേരൂര മുതലായ
സ്ഥലങ്ങളിൽ ചില സന്യാസമഠങ്ങളെ ഉണ്ടാക്കി അതിന്ന
നിയമിക്കപ്പെട്ട ആചാൎയ്യന്മാർ സന്യാസമായി ഇരിക്കെണ
മെന്ന ഉറപ്പിച്ച വച്ച അവൎക്ക മഠാധിപതികൾ എന്ന പേ
രിട്ട അവരെ വണങ്ങുന്നു. അവർ സന്യാസി മഠങ്ങൾക്ക

D [ 28 ] (൨൬)

അധികം വരവുകളും സൎവ്വമാന്യഗ്രാമങ്ങളും ഉണ്ടാക്കി നാൾ
തോറും ആസ്തി വൎദ്ധിച്ച വരുന്നു. ഇതിന്നായിട്ട അവർ മ
റ്റുള്ളവരുടെ മുമ്പാകെ വേളികഴിക്കാതെ എന്നും സന്യാസ
മായി കാണേണ്ടിയിരിക്കുന്നു. ഇതിന്ന വിപരീതമായി അ
വരുടെ ഇടയിലുള്ള തിരുവള്ളവരും മറ്റജ്ഞാനികളും മന
സ്സിലെ പരിശുദ്ധി തന്നെ ധൎമ്മമെന്നും മറ്റെല്ലാം ഡംഭായ
പുറമെയുള്ള വെഷമല്ലാതെ വേറെ ഒന്നും അല്ല എന്നും പറ
യുന്നു.

റോമക്കാരും ഇപ്രകാരം തന്നെ സന്യാസം തന്നെ വല്യ
പുണ്യമെന്ന പറഞ്ഞ സന്യാസത്തെ തന്നെ മഹിമപ്പെടു
ത്തി പട്ടക്കാരെല്ലാവരും ശുദ്ധമുള്ള വിവാഹത്തെ വിലക്കി
ബലം പ്രമാണിച്ച വിരക്തന്മാരായിരിക്കെണമെന്ന കുരുട്ടു
നിയമം നിശ്ചയിച്ച സന്യാസികൾ ദൈവം കല്പിച്ചതിന്നും
അധികമായ നീതിയെ ആചരിക്കുന്നു എന്ന പറയുന്നു.

ദൈവത്തിന്റെ കൈയ്യാൽ ഉണ്ടാക്കപ്പെട്ട പരിശുദ്ധ ദൈ
വ ഛായയായ മനുഷ്യൻ തനിച്ചിരിക്കുന്നത നല്ലതല്ലെന്ന
ദൈവം തന്നെ പറഞ്ഞു. അവന്ന ഒരു തുണയെ കല്പിച്ചിരി
ക്കുന്നതകൊണ്ട സ്ത്രീയിൽനിന്ന പാപത്തിൽ ജനിച്ച പരീ
ക്ഷകളാൽ ചുറ്റപ്പെട്ടിരിക്കുന്ന മനുഷ്യൻ തനിച്ചിരിക്കാതെ
വിവാഹാവസ്ഥയിൽ ഉൾപ്പെടുന്നത എത്ര അധികം ന്യായ
മായിരിക്കുന്നു ദൈവത്തിന്റെ മുമ്പിലത്തെ ആശീൎവ്വാദം സ
ന്യാസമാൎഗ്ഗത്തിന്മേൽ അല്ല സംസാര മാൎഗ്ഗത്തിൽ തന്നെ ക
ല്പന കൊടുക്കപ്പെട്ടിരിക്കുന്നു.

അത കൂടാതെയും പട്ടക്കാർ വിവാഹം ചെയ്യുന്നതിന്ന യൊ
ഗ്യതയില്ലെന്ന റോമക്കാർ പറയുന്നത നിദാനമെങ്കിൽ പ
ത്രോസ സംസാരക്കാരനായിരുന്നതും അവൻ അപ്പോസ്തൊ
ലനായതിന്റെ ശേഷവും തന്റെ ഭാൎയ്യയെ കൂട്ടിക്കൊണ്ടു സ
ഞ്ചരിച്ചതും (൧ കോറി. ൻ. ൫.] ആക്ഷേപിക്കപ്പെടാതെ സ
ത്യമായി എഴുതപ്പെടെണ്ടി വന്നത എന്ത? പിന്നെയും അവ
ന്റെ അധീനത്തിന്ന അവകാശിയായി എന്ന പറയുന്ന പാ
പ്പായും അവന്റെ അധികാരത്തിന്ന കീഴിരിക്കുന്ന പട്ടക്കാ
രും സന്യാസികളായിരിക്കെണമെന്നുള്ളതിന്ന കാരണം എ
ന്ത?

പിന്നെയും മോശയുടെ ന്യായപ്രമാണത്തിൽ പട്ടക്കാര
ന്റെ മകനെ പട്ടക്കാരനാക്കെണം അല്ലാതെ മറ്റവരെ പ
ട്ടക്കാരനാക്കരുതെന്നും ക്രിസ്തുവിന്ന മുൻ അടയാളമായിരുന്ന
പ്രധാനാചാൎയ്യനായ അഹറോന്റെ വംശത്തിൽ തന്നെ പ്ര
ധാനാചാൎയ്യന്റെ പട്ടം ഇരിക്കെണ്ടത എന്നും ദൈവം കല്പി [ 29 ] (൨൭)

ച്ചു. പ്രധാനാചാൎയ്യന്റെ വിവാഹം ഇല്ലാതെ ഇരുന്ന ൽ പി
ന്നെ വരുന്ന പ്രധാനാചാൎയ്യപട്ടം വ്യാജപ്പട്ടമാരിക്കയില്ല
യൊ? അതല്ലാതെയും ക്രിസ്തുവിന്ന മുമ്പും പിന്നുമിരുന്ന പട്ടക്കാ
രൊക്കെയും വിവാഹം ചെയ്തിരിക്കെ റോമക്കാർ മാത്രം എന്ത
കൊണ്ട പട്ടക്കാർ വിവാഹം ചെയ്യാതിരിക്കെണമെന്ന കല്പി
ക്കുന്നു.

പിന്നെയും പരിശുദ്ധ പൌലുസ മേല്പട്ടക്കാരനായവൻ
ഒരു ഭാൎയ്യയുടെ ഭൎത്താവായിരിക്കട്ടെ എന്ന പറഞ്ഞിരിക്കു
മ്പോൾ റോമക്കാർ ഭാൎയ്യയുള്ളവൻ പട്ടക്കാരനായിരുന്ന കൂടാ
എന്ന പറയുന്നത എന്ത? സത്യവിവാഹം ഏഴ ജ്ഞാനദിവ്യ
ദ്രവ്യങ്ങളിൽ ഒന്നെന്ന അവർ തന്നെ പറയുന്നുണ്ടല്ലൊ അ
ത പട്ടക്കാൎക്ക മാത്രം പാപമായിപ്പോയതെന്ത? അവർ പറ
യുന്ന പ്രകാരം,വിവാഹം ഇല്ലാതിരുന്നാൽ പാപ്പായും പട്ട
ക്കാരും എങ്ങിനെ ജനിക്കും.

വിശേഷിച്ച പട്ടക്കാർ വിവാഹാവസ്ഥയിൽ ഉൾപ്പെട്ട ത
ങ്ങളുടെ ദൈവ ശുശ്രൂഷയെ കുറ്റം കൂടാതെ ചെയ്യെണ്ടതാ
യിരിക്കുമ്പോൾ റോമക്കാർ പട്ടക്കാർ വിവാഹം ചെയ്താൽ ത
ങ്ങളുടെ സംസാരത്തിന്നും മക്കൾക്കും പള്ളി വക മുതൽ ചി
ലവ ചെയ്യുമെന്ന നിരൂപിച്ചും അവർ വിവാഹം ചെയ്യാതി
രുന്നാൽ അവരുടെ വസ്തുവക എല്ലാം പള്ളിക്ക ചേരുമെന്നു
ള്ള കള്ളഭാവത്തോടും അനേകം സന്യാസിമഠങ്ങളെ പണി
ചെയ്യിച്ച പട്ടക്കാർ വിരക്തരായിരിക്കേണമെന്നുള്ള കല്പന
യെ നിയമിച്ചു. ഇത കാരണമായിട്ട വിവാഹം ചെയൂവർ പ
ടുക്കാരായി കൂടാ എന്നും വിവാഹം പട്ടക്കാൎക്ക അശുദ്ധമെന്നും
പട്ടക്കാരൻ വിവാഹം ചെയ്തിരുന്നാൽ അതിനെ വിട്ടപിരി
യെണമെന്നും പട്ടക്കാർ ചെയ്ത വിവാഹത്തെ വിവാഹമെ
ന്ന പറയുന്നവൻ ശപിക്കപ്പെട്ടവനെന്നും കല്പിക്കപ്പെട്ടിരി
ക്കുന്നു.

റോമക്കാർ സന്യാസത്തെ വലിയ പുണ്യമായി കാണി
പ്പാൻ പ്രയത്നംചെയ്ത വിവാഹം ചെയ്തവരും കൂടെ തങ്ങളുടെ
ഭാൎയ്യമാരെ പിരിച്ചയച്ച തപസ്സ ചെയ്തു എന്നുള്ള ചില ചരി
ത്രങ്ങളെയും പറയുന്നു.

തിരിയാൻ എന്ന രാജാവ കനയുന്തമയെ വിവാഹം ചെ
യ്തതിന്റെ ശേഷം അവളോട കാഴ്ചെക്ക നാമിരുവരും ഭൎത്താ
വും ഭാൎയ്യയും എന്നപോലെ- ഇരിക്കാം മനസ്സിലൊ ഞാനും
നീയും സഹോദരി സഹോദരന്മാരെ പോലെ ഇരിക്കുമെന്ന
പറഞ്ഞു എന്നും ഞലേശു എന്ന രാജപുത്രൻ വ വാഹം
ചെയ്തതിന്റെ ശേഷം തന്റെ ഭാൎയ്യയെ വിട്ട ഓടിപ്പോയി

D 2 [ 30 ] (൨൮)


തപസ്സ ചെയ്തു എന്നും ചില ചരിത്രങ്ങളെ ഉണ്ടാക്കി അത
നാടകമായി കവിത കെട്ടികളിക്കുന്നു.

ഭാൎയ്യയോട കെട്ടപ്പെട്ടിരുന്നാൽ വിട്ടപിരിവാൻ അന്വേഷി
ക്കരുതെന്ന പരിശുദ്ധാത്മാവിന്റെ ഉപദേശത്താൽ പൌലു
സും ദൈവം കൂട്ടിച്ചേൎത്തതിനെ ഒരുത്തന്നും പിരിച്ചുകൂടാ എ
ന്ന ക്രിസ്തുവും കല്പിച്ചിരിക്കെ തന്റെ ഉടമ്പടി ചെയ്ത ഭാൎയ്യയെ
വിട്ടപിരിയുന്നത റോമക്കാർ മഹാ പുണ്യമെന്ന പറയുന്നു.

വിശേഷിച്ച റോമക്കാർ സംസാരമായിരിക്കുന്നത ഭക്തി
ക്ക മിക്കതും തടവായിരിക്കുന്നു എന്ന പറയുന്നു അത ശരി
യല്ല എന്ന പറയുന്നതിന്ന.

പരിശുദ്ധന്മാരായ ഹനോക്കും നോഹയും ശമുയേലും
യോബും ആബ്രഹാമും യിസ‌്ഹാക്കും യാക്കോബും മോശ
യും പുതിയ നിയമത്തിൻ കാലത്തിലിരുന്ന അപ്പോസ്തൊ
ലന്മാരും വിവാഹാവസ്ഥയിൽ ഇരുന്നിട്ടും ദൈവത്തൊടു
കൂടി സഞ്ചരിച്ചുകൊണ്ടിരുന്നു എന്നും ആ അവസ്ഥ അവ
രെ വിശ്വാസത്തിന്നും ഭക്തിക്കും തടവ ചെയ്തില്ലെന്നും വേ
ദപുസ്തകത്തിൽ പറയപ്പെട്ടിരിക്കുന്നു. (എബ്ര. ൧൩.൪ൽ)
പൌലുസ വിവാഹം മാനമുള്ളതായിരിക്കുന്നു എന്ന പറയു
ന്നു ഇങ്ങിനെ ഇരിക്കുമ്പോൾ പട്ടക്കാർ മാത്രം വിവാഹം ചെ
യ്യാതെ വിരക്തരായിരിക്കേണമെന്നുള്ള കല്പന ആരാൽ ഉ
ണ്ടാക്കപ്പെട്ടിരിക്കുന്നു ദൈവത്താലൊ മനുഷ്യനാലൊ.

ദൈവം വേദം ഉപദേശിക്കുന്ന പട്ടക്കാൎക്ക ഒരു കല്പനയും
കേൾക്കുന്ന ജനങ്ങൾക്ക വെറെ ഒരു കല്പനയും കൊടുത്തിട്ടില്ല
ല്ലൊ. റേ മക്കാരുടെ കുരുട്ടുപദെശമാകുന്ന ൟ നൂതന കല്പന
പട്ടക്കാരെ ബുദ്ധികെട്ടവരാക്കി അവരെ അശുദ്ധത്തിന്നും കു
ലെക്കും വ്യഭിചാരത്തിന്നും വേശ്യാസംഗത്തിന്നും ഉത്സാഹി
പ്പിക്കുന്നു ദൃഷ്ടാന്തം താഴെ പറയുന്നു അതാവിത.

പട്ടക്കാർ വിവാഹം ചെയ്തു കൂടാ എന്നുള്ള കല്പന റോമസ
ഭയിൽ ഉണ്ടായപ്പൊൾ ചില പട്ടക്കാർ തങ്ങളുടെ വൃഷണം
കീറി മണി എടുത്തകളുഞ്ഞു എന്നും ചില പട്ടക്കാർ തങ്ങളുടെ
സ്വന്തസഹോദരികളൊടു കൂടെ വ്യഭിചാരം ചെയ്തു എന്നും
കണ്ടു പിടിക്കപ്പെട്ടു. ചിലെടത്ത സന്യാസിമഠങ്ങൾക്കും കന്യ
കാ സ്ത്രി മഠങ്ങൾക്കും നിലവറ ഉണ്ടായിരുന്നതുകൊണ്ട ഓ
രോരുത്തരായി പോയി വന്നു എന്നതും കാണപ്പെട്ടു. ചില
സന്യാസി മഠങ്ങളിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ ശവം കാണ
പ്പെട്ടു. ഇങ്ങിനെ ദൈവത്തിന്റെ കല്പനയെ തള്ളിക്കളഞ്ഞ
മനുഷ്യരുടെ കല്പന പ്രകാരം നടക്കുമ്പോൾ എത്ര ദോഷം
ഉണ്ടാകുന്നു [ 31 ] (൨൯)


ആയിരത്തറുനൂറെറട്ടാം വൎഷത്തിൽ ഉണ്ടായിരുന്ന മൂന്നാം
ഇന്നൊസെൻസ എന്ന പാപ്പാ വിവാഹംചെയ്താൽ പട്ടക്കാര
ന്റെ പട്ടം പൊയ്പോകുമെന്നും എത്ര പരസ്ത്രീകളെ വെച്ചിരു
ന്നാലും പട്ടം പോകയില്ലന്നും ഉപദേശിക്കുന്നു.

അത കൂടാതെയും ആയിരത്തറുനൂറ്റമ്പത്തൊന്നാ മാണ്ടിൽ
ലത്തീൻ ഭാഷയിൽ അച്ചടിപ്പിച്ച റോമസഭയുടെ ദണ്ഡപു
സ്തകത്തിൽ ഒരു പട്ടക്കാരൻ വെപ്പാട്ടിയെ വെക്കുന്നതിന്ന
ഏഴ പൊൻ പണം കൊടുക്കേണമെന്ന എഴുതപ്പെട്ടിരിക്കുന്ന
തിനാൽ റോമപ്പട്ടക്കാർ പ്രസിദ്ധമായി വെപ്പാട്ടികളെ വെ
ച്ചിരിക്കുന്നു എന്ന കാണപ്പെടുന്നു. ഇങ്ങിനെ ഇവർ ദൈ
വം കല്പിച്ച പരിശുദ്ധ സത്യ വിവാഹത്തെ വിലക്കുകയും
വേശ്യാമാൎഗ്ഗമായി നടക്കയും ചെയ്യുന്നതിന്ന കാരണം എന്ത?

റോമക്കാർ തങ്ങൾ നിയമിച്ചിരിക്കുന്ന സന്യാസത്തിന്ന
ആധാരമായി [൧ കോറി.൭.൮ൽ]പൌലുസ പറഞ്ഞത എടു
ത്ത പറയുന്നു. അവൻ അപ്പോൾ ഉണ്ടായ ഉപദ്രവത്തെസം
സാരത്തിന്ന തടവായി വിചാരിക്കാതെ ധൈൎയ്യത്തൊടെ സ
ഹിക്കുന്നതിനായിട്ട പട്ടക്കാൎക്ക മാത്രമല്ല സഭക്കെല്ലാം പോതു
വിൽ തനിക്ക തോന്നിയ പ്രകാരം ഒരാലോചന പറഞ്ഞ
തൊഴികെ വേറെ അല്ല എന്ന അതിനെ വായിക്കുന്നവൎക്ക
അറിയാം.

൧൪ അദ്ധ്യായം.

അജ്ഞാനികളുടെ വ്യാജപ്പുതുമെക്കും റോമക്കാരുടെ വ്യാജപ്പുതുമെക്കും ഉള്ള സംബ
ന്ധം.

അജ്ഞാനികൾ തങ്ങളുടെ ദേവന്മാർ അതാത സ്ഥലങ്ങളി
ൽ അനേകം പുതുമകളേ നടത്തിച്ച വ്യാധികളെ നീക്കി ചോ
ദിച്ച വരമെല്ലാം തരുന്നു എന്നും പഴനിയിൽ ആണ്ടി പ്രാ
ൎത്ഥിച്ചുകൊണ്ടു നാവ അറുത്താൽ നാവ വളരുന്നു എന്നും
പാല്ക്കാവടി എടുത്ത കൊണ്ടുപോയാൽ അഭിഷേകം ചെ
യ്യുന്നതിന്ന തുറക്കുമ്പോൾ പുതുപ്പാൽ പോലെ പൊങ്ങി വ
രുമെന്നും മീൻകാവടി കൊണ്ടുപോയാൽ വറുത്തിരുന്ന ആ
മീനുകളെല്ലാം അമ്പലക്കുളത്തിലേക്ക തുള്ളിത്തുള്ളിച്ചാടുമെന്നും
പറയുന്നു. പിന്നെയും കഴുക്കുന്ന മലയിൽ പൂജനേരത്ത കഴു
കുകൾ കൂടുന്നതിനെയും കാണിച്ച തങ്ങളുടെ ദേവന്മാരുടെ
പുതുമകളെ രൂപിക്കുന്നു.

പഴനിദേവൻ നാവിനെ വളൎത്തുന്ന പുതുമ എങ്ങിനെ
എന്നാൽ പഴനിയിൽ പത്ത ദിവസത്തെ ഉത്സവം കൊണ്ടാ [ 32 ] (൩൦)

ടുന്ന ദിവസങ്ങളിൽ ആരെങ്കിലും ഒരുത്തൻ ഒരു ശീല വിരി
ച്ചു കൊണ്ട ഞാൻ നാവറുത്തു എന്ന നടിച്ച തന്റെ വായ മ
ഞ്ഞതുണികൊണ്ട കെട്ടി കിടക്കും, അവന്റെ മുമ്പിൽ ഒരു
വിരൽ നീളം നാവിന്റെ ഒരു ചെറിയ ഖണ്ഡം ഒരിലയിൽ
അറുത്ത വെച്ചിരിക്കുന്നു, ആ നാവ ഉണങ്ങിപ്പോകാതെ ഇ
രിക്കുന്നതിന്ന ദ്വാരമുണ്ടാക്കിയ ഒരു കടത്തിൽ വെള്ളം നിറ
ച്ച നാവ വെച്ചിരിക്കുന്നതിന്റെ മുകളിൽ കെട്ടിത്തൂക്കുന്നു.
വെള്ളം ആ നാവിന്മേൽ എപ്പോഴും വീണുകൊണ്ടിരിക്കും
അപിടെ ഉള്ള ജനങ്ങൾ ആ നാവിന്മേൽ വെള്ളം വീണു
കൊണ്ടിരുന്നാൽ അറുക്കപ്പെട്ടവന്റെ നാവ വളരുമെന്നുള്ള
തന്ത്രത്തെ പറയുന്നു ആ നാവിനെ നോക്കുന്ന ജനങ്ങൾ എ
ല്ലാപരും പഴനിവേലായുധന്റെ പ്രത്യക്ഷമായി കാണപ്പെ
ട്ട അത്ഭുതമെന്നോൎത്ത ഭ്രമിച്ച വേലായുധന്ന വളരെ കാഴ്ചക
ളെ കൊടുക്കുന്നു അവൻ തന്റെ നാക്കറുക്കുനേരം ആരും
കാണുക ഉണ്ടായിട്ടില്ല. അതല്ലാതെയും അവൻ തന്റെ നാ
വ അറുത്തിരിക്കുന്നു എന്ന സ്പഷ്ടമായി കാണിക്കുന്നതുമില്ല.
എപ്പോഴും അവന്റെ വായ കെട്ടപ്പെട്ട തന്നെ ഇരിക്കുന്നു.
രഹസ്യമായി ഒരു നായയുടെ നാവറുത്ത വെക്കുന്നു. അവ
ൻ പത്ത ദിവസത്തെ ഉത്സവം വരക്കും ശീല വിരിച്ച കൊ
ണ്ടിരുന്ന ബഹു കാഴ്ചദ്രവ്യങ്ങളെ മേടിക്കുന്നു. ആ ദ്രവ്യത്തി
ലെ ഒരു ഭാഗം ഗുരുക്കന്മാർ മേടിച്ച കൊണ്ട നാവ വളൎന്നു
എന്ന പറഞ്ഞ പത്താം ദിവസം അവനെ ദേശ പ്രദക്ഷി
ണം വെപ്പിക്കുന്നു പിന്നെ അവൻ തന്റെ നാവ വളൎന്ന
പോയി എന്ന എല്ലാവരേയും കാണിക്കുന്നു. മുമ്പിൽ ഇലയി
ൽ അറുത്ത വെച്ചിരുന്ന നാവിന്നെ നോക്കിയവർ എല്ലാവ
രും ഇത സത്യമെന്ന വിശ്വസിക്കുന്നു. ഇത തന്നെ പഴനി
ദേവന്റെ തന്ത്രമായ അത്ഭുതം. അദ്ദേഹം നാവറുത്തവരുടെ
നാവിനെ വളൎത്തികൊടുക്കുന്നത സത്യമായിരുന്നാൽ അവ
ർ അറുക്കുന്ന നാവിനെ മാത്രം വളൎത്തും എന്നുള്ളതെന്ത അ
നേകം ഊമകൾ ഇരിക്കുന്നുണ്ടല്ലൊ അവൎക്ക നാവുണ്ടാക്കി
തന്റെ പുതുമയെ സത്യമാക്കാമല്ലൊ.

അജ്ഞാനികളിൽ ചില ബുദ്ധികെട്ടവർ പഴനി ദേവ
ന്റെ അത്ഭുതത്തെ സത്യമെന്ന വിശ്വസിച്ച തങ്ങൾക്ക അ
താത നന്മകൾ ഉണ്ടാകെണമെന്ന വിചാരിച്ച സത്യമായി
തങ്ങളുടെ നാവിനെ അറുക്കുന്നതും ഉണ്ട അവൎക്ക ഒരിക്കലും
നാവ വളരുന്നതും ഇല്ല. അവരുടെ ആചാൎയ്യന്മാരുടെ അടു
ക്കൽ ചെന്ന പഴനി ദേവൻ ചോദിച്ച വരവും തന്ന നാ
വും വളൎത്തി തരുമെന്ന നിങ്ങൾ പറയുന്നുവല്ലൊ എന്റെ [ 33 ] (൩൧)

നാവ വളരുന്നില്ലല്ലൊ എന്ന പറഞ്ഞാൽ നീ സ്വാമിക്ക വല്ല
തും കുറ്റം ചെയ്തിട്ടുണ്ടായിരിക്കും അതകൊണ്ട നിനക്ക വള
ൎന്നില്ല. അതിന്നെന്ത ചെയ്യാം പഴനിദേവന്റെ പുതുമ പ്ര
ത്യക്ഷാനുഭവമുള്ളതായിരിക്കുന്നുവല്ലൊ എന്ന പറയുന്നു ഇ
തിന്ന ദൃഷ്ടാന്തം താഴെ കാണിക്കുന്നു.

മുപ്പത്തഞ്ച വൎഷത്തിന്ന മുമ്പെ തഞ്ചെ നഗരത്തിൽ ഇരു
ന്നിരുന്നഅമൃതപ്പൻപിള്ള എന്നവൻ വിഗ്രഹഭക്തിക്കാരനാ
യിരുന്നപ്പോൾ പഴന ദേവൻ ചോദിച്ച വരം ഒക്കേയും
കൊടുക്കുന്നുഎന്ന പറയുന്ന വചനം വിശ്വസിച്ച തന്റെ
കണ്ണിന്ന കാഴ്ച പോയിരിക്കുന്നതിനെ ഉണ്ടാക്കെണമെന്ന
വെച്ച പഴനിക്ക പോയി അമ്പലത്തിലേക്കും ഗുരുക്കന്മാൎക്കും
കൊടുപ്പാനുള്ളതൊക്കെയും കൊടുത്ത തന്റെ നാവിന്റെ അ
ഗ്രം ഒരു വിരലിട അറുത്ത വെച്ച ഒരു ശീലയും വിരിച്ച അ
വിടെ കിടന്നു പിന്നെ പത്ത ദിവസം കഴിഞ്ഞിട്ട പണ്ടാര
ങ്ങളും വാദ്ധ്യാന്മാരും കൂടി നാവ വളൎന്നു എന്ന പറഞ്ഞ അ
വനെ കൊണ്ട ഊർപ്രദക്ഷിണം വെപ്പിച്ചു അവൻ മുമ്പി
ലത്തെ പോലെ സംസാരിപ്പാൻ വഹിയാതെ വിക്കി വിക്കി
സംസാരിച്ചു നാവിന്റെ മുറിപ്പാട ഉണങ്ങിയതല്ലാതെ വള
ൎന്നതുമില്ല അവൻ പരവശപ്പെട്ട തുടങ്ങി ഇനിക്ക കാഴ്ച ഇ
ല്ലാത്തതൊടു കൂടെ നാവുംപോയി ഞാൻ അങ്ങിനെയും ഇങ്ങി
നെയും വഞ്ചിക്കപ്പെട്ട എന്ന പറഞ്ഞ ഒരു പാതിരിയുടെ അടു
ക്കൽ ചെന്ന ജ്ഞാനസ്സാനമേറ്റ സത്യമാൎഗ്ഗത്തിൽ ഉൾപ്പെട്ടു.

കഴുക്കുന്ന മലയിൽ പലർ പൂജ നേരത്തിങ്കൽ കഴുകന്മാൎക്കെ
ല്ലാം ചോറകൊടുക്കുന്നു അവ പൂജെക്കല്ല ഇരെക്കായിട്ട ചട്ടമാ
യി ഇര ഇടുന്ന നേരത്ത വന്ന കൂടുന്നു. അപ്രകാരം തന്നെ
ശ്രീരംഗത്തും പൂജനേരത്തിങ്കൽ കുരങ്ങുകളെല്ലാം ചട്ടപ്രകാ
രം ചോററിന്ന വന്ന കൂടുന്നു. ഇതിനെ അജ്ഞാനികൾ ത
ങ്ങളുടെ ൟശ്വരന്റെ മഹത്വത്തിനാൽ പൂജനേരത്തിങ്കൽ
വന്നു കൂടുന്നു എന്ന പറയുന്നു. സാരത്തെ അറിയാത്തവർ
ഇത സത്യമെന്ന വിശ്വസിക്കും. ഇപ്രകാരം അജ്ഞാനികൾ
തങ്ങളുടെ കള്ളപ്പതുമകളെ കാണിക്കുന്നത പോലെ തന്നെ
റോമക്കാരും അതാത സ്ഥലങ്ങളിൽ പുതുമകൾ നടക്കുന്നു എ
ന്ന പറഞ്ഞ അതിനെ ജനങ്ങൾക്ക കാണിക്കുന്നു. ഗോവ
യിൽ സവെരിയാരുടെ ശരീരം നശിക്കാതെ ഇരിക്കുന്നു എ
ന്നും അവന്റെ രോമവും നഖങ്ങളും കളഞ്ഞാലും വളരുന്നു എ
ന്നും അന്തോനി സമുദ്രത്തിലെ മത്സ്യങ്ങൾക്ക അത്രെയും ഉപ
ദേശിച്ചു എന്നും ആ മത്സങ്ങൾ അത്രെയും തലപൊക്കി കേട്ടു
എന്നും എസ്താക്കിയാൻ നായാട്ടിന്ന പോയപ്പോൾ മാൻ തല [ 34 ] (൩൨)
യിൽ കുരിശ കാണപ്പെട്ടു എന്നും ആ കുരിശിനെ കണ്ട അ
വർ വണങ്ങി എന്നും പറഞ്ഞ ൦ര൦ പുതുമകൾ നേര എന്ന
തോന്നത്തക്കവണ്ണം പല വിധത്തിലും പ്രസിദ്ധി വരുത്തി
യിരിക്കുന്നു,

സവെരിയാരുടെ പുതുമ നടക്കുന്നവ എങ്ങിനെ എന്നാൽ
നാലഞ്ച വൎഷം കൂടുമ്പോൾ ഒരിക്കൽ സവെരിയാരുടെ ശവ
ത്തിന്ന ക്ഷൌരം ചെയ്യുന്ന പേരുനാൾ കൊണ്ടാടുന്നു. അ
പ്പോൾ ജനങ്ങൾ എല്ലാവരും ൦ര൦ വിസ്മയം കാണുന്നതിന
വന്ന കൂടുന്നു.

റോമപട്ടക്കാർ ആൾ നീളമായി മൊട്ടയടിച്ച സ്വരൂപം
ഒന്നും രോമം വളൎന്ന സപ്രരൂപം ഒന്നും വെച്ചുകൊണ്ടിരുന്ന
ജനങ്ങൾ അടുത്തവന്ന ഞെരുങ്ങാതെ ഇരിക്കുന്നതിന്ന ച
ട്ടം കെട്ടി ഉറപ്പിച്ച ദൂരത്തേക്ക കാണത്തക്കവണ്ണം ഒരു നാ
ല്ക്കാലിമേൽ മുടി വളൎന്ന സ്വരൂപം വെക്കുന്നു. അതിന്ന രോ
മങ്ങളും നഖങ്ങളും വളൎന്നിരിക്കുന്നു എന്ന ജനങ്ങൾ ഒക്കെ
യും നോക്കിക്കൊണ്ടിരിക്കുന്നു കുറെ നേരം കഴിഞ്ഞ ഉടനെ
സവെരിയാൎക്ക ക്ഷൌരം കഴിപ്പാൻ പോകുന്നു എന്ന പറ
ഞ്ഞ ഒരു ഗുരുക്ഷൌരക്കാരനെ പോലെ വേഷം കെട്ടിവന്ന
മഹാ വണക്കത്തോടെ സവെരിയാരുടെ മുമ്പിൽനിന്ന അവ
നെ കുമ്പിട്ട ക്ഷൌരം ചെയ്യുന്നവനെപ്പോലെ തന്റെ ക
ത്തി താട യുടെ അടുക്കൽ കൊണ്ടുപോകുന്നു ഉടനെ അവർ
തിരശ്ശീല കൊണ്ട മൂടുന്നു ഒരു മണിനേരം കഴിയുമ്പോൾ അ
വർ ആ മുടി വളൎന്നിട്ടുള്ള സ്വരൂപത്തെ എടുത്ത ഒരു പെട്ടി
യിൽ വെച്ചിട്ട ആ മൊട്ട സ്വരൂപത്തെ നാല്ക്കാലിമേൽ വെ
ച്ചുകൊള്ളും. അപ്പോൾ ജനങ്ങൾ എല്ലാവരും കണ്ട അതിശ
യിച്ച അവൻ ദേവസവെരിയാർ തന്നെ അതിന്ന സംശ
യമില്ലെന്ന പറഞ്ഞ പുകഴ്ത്തി അവനെ വണങ്ങി വളരെ കാ
ഴ്ചകളെ വെക്കും ഇത തന്നെ സവെരിയാരുടെ ശരീരം അഴി
യാതിരിക്കുന്ന തന്ത്രമായ പുതുമ.

റോമക്കാർ തങ്ങളുടെ വ്യാജത്തിനായിട്ട സവെരിയാരുടെ
ശരീരം അഴിയാതെ ഇരിക്കുന്നു എന്ന പറയുന്നതിനാൽ ക
ൎത്താവ ആദാമിനോട നീ മണ്ണാകുന്നു മണ്ണായിപോകുമെ
ന്ന അവന്മേലും അവന്റെ സന്തതിമേലും തീൎത്ത അവ
ന്റെ മാറാത്ത തിർമാനത്തെ മാറ്റി പിരട്ടുന്ന വലിയ പാ
പത്തെ ചെയ്യുന്നു.

പിന്നെയും ലൊരെത്തെന്ന പള്ളിയിലെ കന്യക മറിയയു
ടെ ഉൾച്ചട്ടയെയും തലമുടിയെയും മുലപ്പാലിനെയും കാണി
ക്കുന്നു [ 35 ] (൩൩)

അതല്ലാതെയും അവർ യോഹന്നാൻ ബപ്തിസ്തയുടെ തല
യെയും അപ്പോസ്തൊലന്മാരുട ശവങ്ങളെയും പരിശുദ്ധന്മാ
രുടെ ഭുജങ്ങളെയും ക്രിസ്തുവിന്റെ തലയിൽ ചുറ്റിയിരുന്ന
ശീലയെയും അവന്റെ മുൾക്കിരീടത്തെയും കുരിശിൽ തറെക്ക
പ്പെട്ട ആണികളിൽ ചിലതിനെയും അവൻ ഇട്ടുകൊണ്ടിരു
ന്ന അങ്കിയെയും കാണിക്കുന്നു. ജനങ്ങളെ അന്ധകാര വ
ഴിയിൽ നടത്തിയതുകൊണ്ട രണ്ടായിരം വൎഷമായി ഇവ
ഇങ്ങിനെ തന്നെ ഇരിക്കുന്നു. ഇത എങ്ങിനെ എന്ന വിചാ
രിക്കാതെ ആ അങ്കിക്കായിട്ട വൎഷത്തിൽ പതിനഞ്ച ലക്ഷം
പേർ വരെയും പോയി ആ കളളഅങ്കിയെ വണങ്ങി പരിശു
ദ്ധ അങ്കിയെ നിന്റെ അടുക്കലേക്ക ഞാൻ വരുന്നു. പരിശു
ദ്ധ അങ്കിയെ നിന്നോട ഞാൻ പ്രൎത്ഥിക്കുന്നു. പരിശുദ്ധ
അങ്കിയെ ഇനിക്കായ്ക്കാണ്ട അപേക്ഷിച്ച കൊള്ളേണമെ
എന്നിങ്ങിനെ പറയുന്നു.

ഇതിലും വിചിത്രമായ പുതുമയെ റോമക്കാർ പറയുന്നു.
റോമ ദേശത്തിങ്കലെ മറിയം എന്ന സ്വരൂപം ബഹു ആ
ഡംബരത്തോടെ സ്വൎഗ്ഗത്തിൽ നിന്ന വന്ന ആകാശ മാൎഗ്ഗ
ത്തിങ്കൽ വിനോദിച്ച കൊണ്ടിരുന്നതിനെ പരിശുദ്ധ പാ
പ്പ പള്ളിയിൽ കൊണ്ടു വന്ന വെച്ചിരുന്നു എന്നും ലൂക്കോസ
എന്ന പള്ളിയിലെ മറിയം തന്റെ കയ്യിൽ കുട്ടിയെ എ
ടുത്തിരിക്കുന്ന ഒരു സ്വരൂപം ഇരിക്കുന്നുണ്ടായിരുന്നു ആ
സപ്രരൂപത്തിന്മേൽ ഒരു ദിവസം ഒരു അജ്ഞാനി കല്ലെടുത്ത
എറിഞ്ഞു എന്നും അപ്പോൾ ആ മറിയ സ്വരൂപം തന്റെ
കയ്യിലിരുന്നിരുന്ന കുട്ടിയുടെ മേൽ കല്ലകൊള്ളാതെ ഒരു ക
യ്യിലിരുന്ന കുട്ടിയെ മറു കയ്യിൽ പിടിച്ചത കൊണ്ട ആ കല്ല
കുട്ടിയുടെ മേൽ കൊള്ളാതെ മറിയ സപ്രരൂപത്തിന്റെ തോ
ളിൽകൊണ്ട പീഠത്തിന്മേലും ഒരു ദ്വാരം ഉണ്ടായി എന്നും. മ
റിയ സ്വരൂപത്തിന്മേൽനിന്നും രക്തവും ഒഴുകിയെന്നും പ
റത്തെ ആ രക്തത്തെ ഒരു കുപ്പിയിൽ വെച്ചിരിക്കുന്ന പ്ര
കാരവും കാണിച്ച ജനങ്ങളെകൊണ്ട മഹാ ഭക്തികളോടും
കൂടെ അതിനെ ആരാധിപ്പിക്കുന്നു.

ചില ബുദ്ധിയുള്ളവർ റോമക്കാരോട ഇപ്രകാരമുള്ള പുതു
മകൾ നടത്തിപ്പാൻ കഴിയുന്നത എങ്ങിനെ ഇത സ്വഭാവ
പ്രമാണത്തിന്ന മറ്റും വിരോധമായിരിക്കുന്നുവല്ലൊ എന്ന
പറഞ്ഞാൽ അവർ അതിന്ന നാം ഏതപ്രകാരമായാലും മനു
ഷ്യൎക്ക ഭക്തി ഉണ്ടാകുവാൻ പ്രയാസപ്പെടുന്നത നമ്മുടെ മാ
ൎഗ്ഗം വൎദ്ധിച്ചു വരേണ്ടുന്നതിന്ന വ്യാജം പറഞ്ഞാലും അതി
ന്ന പാപമില്ല എന്ന പറയൂന്നു. [ 36 ] (൩൪)

വ്യാജം പറയരുതെന്ന കല്പിച്ച ദൈവം തന്റെ വേദം
വ്യാജത്താൽ പ്രസിദ്ധമാക്കുവാൻ ഇഷ്ടപ്പെടുമൊ ക്രിസ്തു വ്യാ
ജവാക്കുകൾ ആൎക്കടുത്തതായിരിക്കുന്നു എന്ന തെളിയിച്ചിരി
ക്കുന്നു. എന്നാൽ പിശാചിന്ന അടുത്തതെന്നത്രെ. പിശാച
ആദിയിൽ തുടങ്ങി കുലപാതകനായിരുന്നു അവനിൽ ഒട്ടും
സത്യമില്ലായ്മകൊണ്ട അവൻ സത്യത്തിൽ നിലനില്ക്കാതെയു
മിരുന്നു അവൻ അസത്യവാദിയും അതിന്റെ പിതാവുമാക
കൊണ്ട അവൻ അസത്യം പറയുമ്പോൾ തന്റെ സ്വന്തമു
ള്ളതിൽ നിന്നപറയുന്നു. യോഹ. ൮.൪ ൪.

൧൫ അദ്ധ്യായം.

അജ്ഞാന ഗുരുക്കന്മാൎക്കും റോമ പട്ടക്കാൎക്കും ഉള്ള സംബന്ധം.


അജ്ഞാന ഗുരുക്കന്മാർ തങ്ങള പരിശുദ്ധന്മാരെന്ന പറഞ്ഞ
എല്ലാവരും തങ്ങളുടെ പാദത്തിങ്കൽ വീണ വഴങ്ങി തങ്ങള
ദൈവമെന്ന നിരൂപിപ്പാൻ കല്പിക്കുന്നു.

വിരുദ്ധാചല പുരാണത്തിൽ ശിവന്റെ ദാസന്മാരായ ഗു
ക്കന്മാരെ കണ്ടാൽ പാദതെ വണങ്ങി ഉപദേശം കേൾക്കെ
ണമെന്നും ആ ഗുരുക്കന്മാർ ശിവൻ തന്നെ ൟ രൂപം ധ
രിച്ച നമ്മെ അടിമ കൊള്ളുന്നതിന്ന വന്നു എന്ന വിചാരി
ക്കാതെ ശിവൻ വേറെ ഗുരുക്കന്മാർ വേറെ രണ്ടായി ചിന്തി
ച്ചാൽ അവൻ അനേക കോടികാലം നരകത്തിൽ വീണ കി
ടക്കുമെന്ന പറയപ്പെട്ടിരിക്കുന്നു. വേറെ ഒരു ഗ്രന്ഥശ്ലോകം.

ദൈവാധീന ജ്ജഗൽ സൎവ്വം
മന്ത്രാധീനനൂ ദൈവതം
നന്മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണാമമ ദൈവതാഃ

അതാകട്ടെ ലോകം ഒക്കെയും ദൈവത്തിന്റെ ആധീന
ത്തിൽ ദൈവം മന്ത്രത്തിന്റെ ആധീനത്തിൽ മന്ത്രം ബ്രാഹ്മ
ണന്റെ ആധീനത്തിൽ അത കൊണ്ട ബ്രാഹ്മണൻ തന്നെ
നമ്മുടെ ദൈവം എന്ന പറഞ്ഞിരിക്കുന്നു.

ഇതിനെ അജ്ഞാനികൾ വിശ്വസിച്ച തങ്ങളുടെ ഗുരു
ക്കന്മാരെ ദൈവമായി ഭാവിച്ച അവരെ കണ്ട ഉടനെ വെ
ള്ളം കൊണ്ടുവന്ന അവരുടെ കാലുകളിൽ ഒഴിച്ച കഴുകി സാ
ഷ്ടാംഗമായി വീണ നമസ്കരിച്ച വലിയവർ തുടങ്ങിചെറി
യവർ വരെയും അവരെ സ്വാമി സ്വാമി എന്ന പറഞ്ഞ
അപരുടെ കാൽപ്പൊടിയെ തങ്ങളുടെ തലയിലും വായിലും [ 37 ] (൩൫)

ഇട്ട അതിനാൽ എത്രെയും വലിയ പുണ്യമുണ്ടെന്ന വി
ശ്വസിക്കുന്നു. അപ്രകാരം തന്നെ റോമപട്ടക്കാരും തങ്ങ
ൾ പരിശുദ്ധന്മാർ എന്ന പറഞ്ഞ കെട്ടുന്നതിന്നുംഅഴിക്കു
ന്നതിനും പാപങ്ങളെ ക്ഷമിക്കുന്നതിന്നും ക്ഷമിക്കാതിരിക്കു
ന്നതിന്നും തങ്ങൾക്ക അധികാരം ഉണ്ടെന്ന പറഞ്ഞ ജന
ങ്ങളെ കളിപ്പിച്ച അവർ തങ്ങളുടെ പാദങ്ങളിൽ സാഷ്ടാം
ഗമായി വീണ വണങ്ങി തങ്ങളെ സ്വാമികൾ എന്ന പറ
യുമ്പോൾ അവരെ അംഗീകരിച്ച ആശീൎവ്വാദം പറയുന്നു.

പിന്നെയും അജ്ഞാന ഗുരുക്കന്മാരും എജിപ്ത പൂജക്കാരും
തങ്ങളുടെ തലകളെ മൊട്ടയടിക്കുന്നത പോലെ ഇവരും ത
ങ്ങളുടെ തലകളെ മൊട്ട അടിക്കുന്നു.

വിശേഷിച്ച പാപ്പാതന്നെക്കുറിച്ച തിരുസഭെയ്ക്ക ഞാൻ മ
ണവാളനും തലയും ക്രിസ്തുവിന്ന പ്രതി യജമാനനായും പൊ
തുവിലുള്ള ബിശോപ്പുമായി ഇരിക്കുന്നു എന്നും മനുഷ്യരെ
ശപിക്കുന്നതിന്നും ആശീൎവ്വദിക്കുന്നതിന്നും തക്കതായ ദൈ
വത്വമുണ്ടെന്നും പത്രോസ തന്റെ ആസനത്തെയും അധി
കാരത്തെയും തനിക്ക കൈമാറിപ്പോയെന്നും തനിക്ക മനസ്സു
ള്ളവൎക്ക മോക്ഷവാതിലിനെ തുറക്കുന്നതിന്നും പൂട്ടുന്നതിന്നും
അധികാരം ഉണ്ടെന്നും ബഹു അത്ഭുതങ്ങളെ ചെയ്വാൻ കഴി
യുമെന്നും പറഞ്ഞ രാജാക്കന്മാരെയും തന്റെ പാദത്തിന്ന മു
ത്തുന്നതിന്ന കല്പിച്ച ദേവന്മാരിലും രാജാക്കന്മാരിലും തന്നെ
മേലായി ഉയൎത്തി സകലരും കീഴടങ്ങെണമെന്ന പറയു
ന്നു.

ജനങ്ങളും അവനെ ക്രിസ്തുവിനെ പോലെ തെറ്റാത്ത
പാപ്പാ എന്നും അവന്റെ വാക്ക ദൈവ വാക്കിന്ന ശരിയാ
യ വാക്കെന്നും അവന്റെ കല്പനയ്ക്ക എതിൎത്ത നില്ക്കുന്നത
ദൈവത്തിന്റെ കല്പനെക്ക എതിൎത്ത നില്ക്കുന്നതാകുന്നു എ
ന്നും പാപ്പാ സകല മനുഷ്യരുടെ വചനങ്ങളെയും തടുക്കാ
മെന്നും അവന്റെ വചനങ്ങളെയൊ യാതൊരു മനുഷ്യനും
തടുത്തു കൂടാ എന്നും അവൻ കല്പിച്ച എല്ലാ കല്പനകളെയും
വേദത്തെ പോലെ തിരുസഭ അംഗീകരിക്കെണമെന്നും അ
വന്ന വേദത്തിൽനിന്ന കുറെക്കുന്നതിനും കൂട്ടുന്നതിന്നും
കഴിയുമെന്നും അവൻ ജീവനുള്ളവരെ മാത്രമല്ല മരിച്ചവരെ
യും ബസ്പുൎക്കാന സ്ഥലത്തിൽനിന്ന വിടുവിക്കാമെന്നും അ
വൻ ഭൂലോകദേവനും സൎവ്വലോകപിതാവും കൎത്താവും ദൈ
വവും ആയിരിക്കുന്നു എന്നും അവൻ ലോകത്തെ മുഴുവനും
ഉണ്ടാക്കതക്കവനായിരിക്കുന്നു എന്നും അവന്നപാപത്തെ പു
ണ്യവും പുണ്യത്തെ പാപവുമാക്കി തീൎക്കുന്നതിന്ന മനസ്സായാ

E2 [ 38 ] (൩൬)

ൽ അങ്ങിനെ തന്നെ ആകുമെന്നും പറയുന്നു. ദൃഷ്ടാന്തമായി.

റോമപുരിയിൽ പത്രോസിന്റെ പെരുനാളിൽ പാപ്പാ ത
ന്നെ അലങ്കരിച്ചുകൊണ്ട മൂന്ന കിരീടം ധരിച്ചവനായി ദേ
വാലയത്തിങ്കൽ ഉയൎന്ന പീഠത്തിന്മേൽ ഇരുന്ന തന്റെ
കാൽ ഊന്നിക്കൊണ്ട ഇരിക്കുമ്പോൾ ജനങ്ങൾ പാപ്പായെ
നോക്കി ലോകത്തിൽ പാപങ്ങളെ നീക്കുന്ന ദൈവ ആട്ടിൻ
കൂട്ടിയെ ഞങ്ങളോട കരുണയുണ്ടാകേണമെ എന്ന വിളിക്കു
ന്നു.

ഇപ്രകാരം പാപ്പാ മഹിമയെ തനിക്കാക്കുവാൻ നോക്കു
ന്നു ഉന്നതനായ ദൈവത്തോട തുല്യനായി ഇരിക്കെണമെ
ന്ന അവന്റെ വിചാരമെ ഉള്ളു.

ഇങ്ങിനെ പാപ്പാ മാൎഗ്ഗം അറുനൂറ്റേഴാം വൎഷത്തിലും മഹ
മ്മതമാൎഗ്ഗം അറുനൂറ്റിപത്താം വൎഷത്തിലുമായി ൟ രണ്ടു
മാൎഗ്ഗവും ഒരു കാലത്തെ തന്നെ തുടങ്ങി പാപ്പാമാരുടെ മഹിമ
അനേക കാലമായി ബലപ്പെട്ട ദൈവത്തിന്റെ ദേവ
ത്തെയും ക്രിസ്തു തന്റെ പ്രാണനെ ചിലവ ചെയ്ത. വീണ്ടെ
ടുത്ത ക്രിസ്ത്യാനിക്കാരുടെ സ്വാതന്ത്ര്യത്തെയും പിരട്ടി കൊ
ള്ളയിട്ട കോപം കൊണ്ടൂം ഡംഭം കൊണ്ടും നിറഞ്ഞ പര ശു
ദ്ധന്മാരെ മുട്ടി വീഴിച്ച രക്തം കൊണ്ട വെറുത്ത കിടക്കുന്നു.
അവർ പറയുന്നപ്രകാരമായി പാപ്പാമാൎക്ക പത്രൊസ ത
ന്റെ പീഠത്തെയും അധികാരത്തെയും കൈമാറി കൊടുത്തു
പൊയെന്നത ഉള്ളതായാൽ അപ്പൊൾ പത്രൊസ തന്റെ
അധികാരത്തെ അത്ഭുതം കൊണ്ട ഉള്ളതാക്കിയു പോലെ പാ
പ്പാമാരും അവരുടെ അധികാരത്തെ അത്ഭുതം കൊണ്ട സാ
ക്ഷീകരിക്കെണ്ടും ന്യായമായിരിക്കുന്നു.

അത്രയുമല്ല പാപ്പാ ലോക രാജ്യത്തിന്റെ വാഴ്ചയും തന്റെ
ത എന്ന പറയുന്നു. ക്രിസ്തുവൊ എന്റെ രാജ്യം ഇഹലോക
ത്തിന്റെതല്ല എന്ന പറയുന്നു. ക്രിസ്തുവും പത്രൊസ മുതലാ
യ അപ്പോസ്തൊലന്മാരും ലൊകരാജ്യത്തെ ഭരിച്ചതില്ലല്ലൊ.
പാപ്പാ ആചാൎയ്യസ്ഥാനത്താടു കൂടെ രാജ്യാധികരത്തെയും
അന്വേഷിക്കുന്നത അജ്ഞാനത്തിൽ ഇരുന്ന ആചാൎയ്യന്മാരു
ടെ അടുക്കൽ നിന്ന മാത്രം തോന്നിയത.

അവൻ അനേകം പ്രധാനികളും വേലക്കാരും തന്നെ ചു
റ്റുന്നതിന്നായി പെരുത്ത മഹത്വത്തോടെ രാജാവിനെ പോ
ലെ സിംഹാസനത്തിന്മേലിരുന്ന സേനകളെ ചേൎത്ത യുദ്ധം
ചെയ്യുന്നതുമല്ലാതെ ഇങ്ങിനെയുള്ള ലോക വേലകളിൽ മു
ങ്ങികിടക്കുന്നതകൊണ്ട അവൻ പ്രസംഗം ചെയ്യുന്നതുമില്ല
ജ്ഞാനസ്നാനം കഴിക്കുന്നതുമില്ല കൎത്താവിന്റെ അത്താഴം [ 39 ] (൩൭)

കൊടുക്കുന്നതുമില്ല മറ്റും ദൈവമുറകളും ചെയ്യുന്നതുമില്ല
ചെയ്വാൻ കഴിയുന്നതുമല്ല. അത്രയുമല്ല അജ്ഞാനികളുടെ വ
ലിയ ഗുരുക്കന്മാർ തമ്പുരാക്കന്മാർ ആഡംബരത്തോടെ വെ
ളിയിൽ പ്രവേശം ചെയ്യുന്നതപോലെ തന്നെ പാപ്പാമാരും
ബഹു ആഡംബരത്തോടെ വെളിയിൽ സഞ്ചാരം ചെയ്യുന്നു.

ആകയാൽ പാപ്പാ ക്രിസ്തുപിന്ന പ്രതിയായിരിക്കാതെ
അവന്ന എതിരായ അന്തിക്രിസ്തുവായിമാത്രം ഇരിക്കുന്നു എ
ന്ന അറിഞ്ഞുകൊള്ളണം.

ൟ പാപ്പായുടെ വരവിനെ കുറിച്ച സുവിശേഷത്തിൽ
മുമ്പിൽ അറിയിച്ചിരിക്കുന്നു നാശത്തിന്റെ പുത്രനായ പാ
പത്തിന്റെ മനുഷ്യൻ വെളിപ്പെടുകയും ചെയ്യുന്നില്ല എങ്കി
ൽ ആ ദിവസം വര കയില്ല അവൻ എതിൎത്ത നില്ക്കുന്നവ
നും ദേവൻ എന്ന വിളിക്കപ്പെടുന്ന എല്ലാറ്റിനും മേലായി
തന്നെതാൻ ഉയിൎത്തുന്നവനുമാകുന്നു എന്നതകൊണ്ട അവ
ൻ ദൈവത്തിന്റെ ആലയത്തിൽ ദൈവം എന്നപോലെ
തന്നെ ഇരുന്ന തന്നെതാൻ ദൈവമാകുന്നു എന്ന കാണിക്കു
ന്നു അപ്പോൾ ആ അക്രമക്കാരൻ വെളിയിലാവും അവ
നെ കൎത്താവ തന്റെ വായുടെ ആത്മാവിനാൽ ഒടുക്കിക്കളയും
തന്റെ വരവിന്റെ പ്രകാശത്താൽ നശിപ്പിക്കയും ചെയ്യും
൨ തെസ്സലൊ ൨.൩.൪,൮.

൧൬ാം അദ്ധ്യായം.

ബ്രാഹ്മണഗുരുക്കന്മാരും റോമപട്ടക്കാരും വേദത്തെ മറിച്ച വെക്കുന്നതിനുള്ള ചേൎച്ച

ഇന്ദുക്കാൎക്ക മൊക്ഷവഴികാട്ടുന്ന ബ്രാഹ്മണ ഗുരുക്കന്മാർ
തങ്ങളുടെ ഋക്ക, യജൂൎസ, സാമം, അഥൎവം എന്ന നാലു
വേദത്തെ സംസ്കൃതഭാഷയിലാക്കി അതിനെ ൟ ദേശത്തെ
നടക്കുന്ന വെറെ ഒരു ഭാഷയിലും തിരിക്കാതെയും വ്യാഖ്യാ
നം ചെയ്യാതെയും ഇരുന്ന അതിനെ എഴുതിക്കൂടാ എന്ന പറ
ഞ്ഞ തങ്ങളുടെ വംശക്കാൎക്ക മാത്രം എഴുത്ത മൂലമായി വായ്പാഠ
മായി ഓതി ബ്രാഹ്മണല്ലാതെ മറ്റു ജാതികൾക്ക തങ്ങളുടെ
വേദത്തെ കാണിക്കാതെ മറച്ച ഒളിച്ച വെച്ച വേദം അല്ലാ
തെ പതിനെട്ട പുരാണങ്ങളെയും ഭാരതം മുതലായ യുദ്ധക
ഥകളെയും ചില നീതിസാരങ്ങളെയും വേദമായി പഠിപ്പാ
ൻ കല്പിച്ച ശൂദ്രന്റെ ചെവിയിൽ വേദം കേൾപ്പിച്ചു കൂടാ
എന്നും നിൎബന്ധം ചെയ്ത. അപ്രകാരം ശൂദ്രന്ന ആരെങ്കിലും
ഒരു ബ്രാഹ്മണൻ വേദം ചൊല്ലി കൊടുത്തു എങ്കിൽ അവൻ [ 40 ] (൩൮)

അധോഗതിയായി നരകത്തെ പ്രാപിക്കുമെന്നും നിശ്ചയി
ച്ചിരിക്കുന്നു.

എന്നാലും രാജാക്കന്മാർ മാത്രം വേദം ഓതാമെന്ന രാജാ
ക്കന്മാരെ ബ്രാഹ്മണരായിട്ട പുനൎജ്ജന്മം വരുത്തി അവരെ
മാംസം ഭക്ഷിക്കാതെ ഇരുത്തി വളരെ ദ്രവ്യം വാങ്ങിക്കൊണ്ട
ചില വേദമന്ത്രങ്ങളെ ഓതിപ്പിക്കുന്നു.

എങ്ങിനെ എന്നാൽ പൊന്നുകൊണ്ട ഒരു വലിയ പശു
വിനെ ഉണ്ടാക്കി രാജാവിനെ സൎവ്വാംഗം ക്ഷൌരം ചെയ്യി
ച്ച പിറന്ന സ്വരൂപമായി അതിന്റെ വായിൽ കൂടി അക
ത്തപ്രവേശിപ്പിച്ച ചാണകം കലക്കി വെച്ചിരിക്കുന്ന അ
തിന്റെ വയറ്റിൽ യാമം നേരം ഇരുത്തി അനേകം ചടങ്ങു
കളെ ചെയ്ത ശേഷം അതിന്റെ ഗൎഭത്തിൻ വഴിയായി പുറ
ത്ത വരുവിക്കുന്നു. അപ്പോൾ മഹാ രാജാവ ബ്രാഹ്മണനാ
യി പുനൎജ്ജന്മമായെന്നും എല്ലാ ബ്രാഹ്മണ ശാസ്ത്രികളും പ
റഞ്ഞ ആ പൊൻ പശുവിനെ ബ്രാഹ്മണരെല്ലാവരും കൂടി
പങ്കിട്ടെടുത്ത ഇനിയും വളരെ ദ്രവ്യദാനം ചെയ്യണമെന്ന
പറഞ്ഞ വാങ്ങിക്കൊണ്ട മുമ്പിൽ രാജാവിന്ന ഗായത്രിമന്ത്രം
ഉപദേശിച്ച ചൊല്ലിക്കുന്നു എന്ന പറത്തെ ഒരു അക്ഷരത്തി
ന്ന ആയിരം രൂപായായി ൩൪ അക്ഷരത്തിന്ന ൩൪൯ രൂ
പാ വാങ്ങിക്കൊണ്ട ആ മന്ത്രത്തെ ചൊല്ലി കൊടുക്കുന്നു.

ബ്രാഹ്മണർ വേദത്തെ ജനങ്ങൾക്ക കൊടുക്കാതെ മറ
ച്ച വെച്ച തന്ത്ര പ്രയോഗത്തെ ചെയ്യുന്നത പോലെ.

റോമക്കാരും വേദത്തെ ലത്തീൻ ഭാഷയിലാക്കി വേദം ല
ത്തീനിൽ മാത്രം ഇരിക്കെണം എന്ന തീൎച്ച വരുത്തി. അതി
നെ അറിഞ്ഞിട്ടുള്ള ഭാഷകളിൽ തിരിക്കാത്തവണ്ണം കല്പിച്ച
അപ്രകാരം ഭാഷതിരിക്കുന്നവൎക്ക ശാപവും ശിക്ഷയും നി
ശ്ചയിച്ച ലത്തിൻ അല്ലാതെ വേറെ തിരിപ്പുകളെ നോക്കു
ന്നവരെ പതീതരെന്ന നിശ്ചയിച്ച അങ്ങിനെയുള്ള തിരിപ്പു
കളെ അഗ്നികൊണ്ട കത്തിച്ച നാട്ടിൽ ഒരുത്തനും അറിയാ
ത്ത അന്യഭാഷയായ ലത്തീനിൽ വേദം ഓതുന്നു.

പിന്നെ ലത്തീൻ വേദപുസ്തകം മാത്രം സാരം എന്ന അ
വർ പറയുന്നു. ലത്തീൻ ഭാഷയിലുള്ള വേദം മലയാളം മു
തലായ വേദതിരിപ്പുകൾ എന്നപോലെ മൂലഭാഷയായ എ
ബ്രായ ഗ്രേക്ക ഭാഷകളിൽനിന്ന തിരിക്കപ്പെട്ടിരിക്കുന്ന സമ
യത്ത ലത്തീൻതിരപ്പ മാത്രം തപ്പായി പോയില്ലെന്നും മറ്റ
തിരിപ്പുകളെക്കാൾ ഉയൎന്നതായിരിക്കുന്നു എന്നും പറവാൻ
കഴിയുമൊ കഴികയില്ലല്ലൊ. ലത്തീൻ മൂലവും അല്ലല്ലൊ.

പിന്നെയും പാപ്പമാർ ദൈവ വചനം ജനങ്ങൾക്ക കൊ [ 41 ] (൩൯.)

ടുത്താൽ അവർ തങ്ങളുടെ ഉപായങ്ങളെ വിശ്വസിക്കയി
ല്ലെന്ന വിചാരിച്ച അവരെ അന്ധകാരത്തിൽ വഴിനടത്തു
ന്നതിന്ന വേദത്തെ അവൎക്ക കാട്ടാതെ മറച്ച അതിൽ ചി
ല വചനങ്ങളോട പാരമ്പൎയ്യ ന്യായത്തിന്നടുത്ത ചില കാ
ൎയ്യങ്ങളെ കാലത്തിന്ന കാലം കൂട്ടി പാരമ്പൎയ്യന്യായത്തെ ദൈ
വ ചിത്തത്തെ പോലെ ഓൎത്തുകൊള്ളണമെന്ന കല്പിച്ച ക്രി
സ്തു ലോകത്തിങ്കൽ ഒക്കെയും സുവിശേഷം പ്രസംഗിപ്പിൻ
എന്ന പറഞ്ഞ സുവിശേഷത്തെ ജനങ്ങൾക്ക കൊടുക്കാ
തെ അറിവിന്റെ താക്കോലിനെ ഒളിപ്പിച്ച സ്വൎഗ്ഗറ്റരാജ്യത്തെ
അവരിൽനിന്ന പൂട്ടിക്കളയുന്നു. അവൎക്ക മനസ്സുണ്ടെങ്കിൽ
വേദത്തിൽ ചില ചരിത്രങ്ങളെ മാത്രം പറഞ്ഞകൊടുത്ത ത
ങ്ങളുടെ ലാഭത്തിന്നായിട്ട ചില വചനങ്ങളെ വായിക്കുന്ന
തിന്ന കല്പിച്ച ജനങ്ങളെ ദൈവ വചനത്തിൽനിന്ന മാത്രം
മാറ്റി ഇഗ്നാസിയുടെ കഥ ജ്ഞാന പ്രകാശിയാരുടെ പുതു
മ സവെരിയുടെ പുതുമ അന്തോനിയുടെ പുതുമ വെള്ളിയാ
ഴ്ചപുതുമ ബസ്പുൎക്കാന സ്ഥലത്തെ കുറിച്ചുള്ള പുതുമ ശനി
യാഴ്ച പ്പുതുമ മുതലായ കള്ളക്കഥകളായ മനുഷ്യരുടെ വെ
റും വചനത്തെ മാത്രം ജനങ്ങളെ വിശ്വസിപ്പിച്ച അവ
യെ ബഹു ഭയഭക്തികളോടെ വായിപ്പാനും മനഃപാഠമാ
ക്കുവാനും കല്പിക്കുന്നു. ഇവർ കൎത്താപവിന്റെ വചനത്തി
ന്ന കൂട്ടുകയും കുറെക്കുകയും ചെയ്യുന്നതിന്ന തുനിയുന്നത എ
ത്ര ഭയങ്കരമായിരിക്കുന്നു.

ഇതിനെ കുറിച്ച അറിയിപ്പ പുസ്തകത്തിൽ യാതൊരുത്ത
നും, ൟ ദീൎഘദൎശനത്തിന്റെ പുസ്തകത്തിലുള്ള വചനങ്ങ
ളിൽനിന്ന എടുത്ത കളഞ്ഞാൽ ദൈവം ജീവന്റെ പുസ്തക
ത്തിൽനിന്നും വിശുദ്ധപട്ടണത്തിൽനിന്നും ൟ പുസ്തകത്തി
എഴുതപ്പേട്ട കാൎയ്യങ്ങളിൽനിന്നും അവന്റെ ഓഹരിയെ
എടുത്തകളകയും ചെയ്യുമെന്ന എഴുതിയിരിക്കുന്നു.

അത്രയുമല്ല ഒരുത്തൻ ഞാൻ രാജാവിന്റെ ഒരു കല്പന
കൊണ്ടുവന്നു എന്ന പറഞ്ഞാൽ അവൻ അതിനെ കാണി
ക്കെണമല്ലൊ അങ്ങിനെ പരമരാജാവിന്റെ കല്പനയെ കൊ
ണ്ടുവന്നിരിക്കുന്നു എന്ന പറയുന്ന റോമപട്ടക്കാർ വചന
ത്തെ കാണിക്കാതെ ഇരുന്നാൽ അവർ ചതിയന്മാരെന്ന കാ
ണപ്പെടും അല്ലോ.

പിന്നെയും റോമപട്ടക്കാർ വേദത്തെ കൊടുക്കാത്തതിന്ന
മുഖാന്തരമായി ജനങ്ങൾ വേദത്തെ വായിക്കുന്നത കൊണ്ട
അവരുടെ ബുദ്ധിക്ക കൂൎമ്മതയും അവരുടെ ആത്മാവിന്ന ഇ
ടൎച്ചയുമായിരിക്കുന്നതല്ലാതെ ഫലം ഉണ്ടാകയില്ല എന്നുംചെ [ 42 ] (൪൦)

റിയവരുടെ കയ്യിൽ കത്തി കൊടുത്താൽ അവർ തങ്ങളെ ത
ന്നെ മുറിക്കുമെന്നും പറയുന്നു അജ്ഞാനഗുരുക്കന്മാരെപ്പോ
ലെ അധികം പണം കൊടുക്കുന്ന സമ്പന്നന്മാർ മാത്രമെ
വേദം വായിക്കാവു എന്ന കല്പിച്ചിരിക്കുന്നു.

വേദ എഴുത്തുകളെ ശോധന ചെയ്വിൻ അവയിൽ നിങ്ങ
ൾക്ക നിത്യജീവനുണ്ടെന്ന ക്രിസ്തു പറയുന്നു.

പരിശുദ്ധ ദാവീദ നിന്റെ വചനം എന്റെ കാലുകൾക്ക
ദീപവും എന്റെ വഴികൾക്ക വേളിച്ചവുമായിരിക്കുന്നു എന്നും
കൎത്താവിന്റെ വെദത്തിൽ രാവും പകലും ധ്യാനത്തോടെ ഇ
രിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ എന്നും പറയുന്നു. സങ്കീ.
൧൧൯. ൧.൫.

പരിശുദ്ധ പൌലൂസ ൟ ലേഖനത്തെ പരിശുദ്ധ സ
ഹോദരന്മാരെല്ലാവരും വായിച്ച അറിയേണ്ടുന്നതിന്ന ക
ൎത്താവിന്റെ മേൽ ആണയിട്ട നിങ്ങളോട യാചിക്കുന്നു
എന്നും ഞങ്ങളാകട്ടെ സ്വൎഗ്ഗത്തിൽനിന്ന ഒരു ദൈവദൂതനാ
കട്ടെ ഞങ്ങൾ നിങ്ങൾക്ക പ്രസംഗിച്ചിട്ടുള്ളതിനെ അല്ലാ
തെ മറെറാരു സുവിശേഷത്തെ നിങ്ങൾക്ക പ്രസംഗിച്ചാ
ൽ അവൻ ശാപമുള്ളവനാകട്ടെ എന്ന കല്പിക്കുന്നു. ഗലാത്തി.
൧.൮.

അത്രയുമല്ല റോമപട്ടക്കാരുടെ വേദം പത്തകല്പനെക്കും
കൎത്താവിന്റെ പ്രാൎത്ഥനെക്കും പാപം ഏറ്റ പറയുന്ന നമ
സ്കാരത്തിന്നും ജ്ഞാനസ്നാനകല്പനെക്കും സക്രമെന്തകല്പ
നെക്കും വിരോധമായിരിക്കുന്നു. അതാവിത.

൧. പത്തുകല്പനയിൽ വിഗ്രഹാരാധനയെ വിലക്കുന്ന ക
ല്പനയെ ഒളിച്ച വെച്ചവിഗ്രഹാരാധനക്കാരാകക്കൊണ്ടും സ്വ
സ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക എന്ന കല്പനെക്ക വി
രോധമായി പുണ്യവാന്മാൎക്ക തിരുനാൾ ആചരിക്കുന്നത
കൊണ്ട ഇവരുടെ വേദം പത്ത കല്പനെക്ക വിരൊധമായ
താകുന്നു.

൨.കൎത്താവിന്റെ പ്രാൎത്ഥനയിൽ ദൈവത്തെ നോക്കി
അപേക്ഷിപ്പാൻ കല്പിച്ചിരിക്കുമ്പോൾ മരിച്ചുപൊയവരെ
നോക്കി പ്രാൎത്ഥിക്കുന്നതകൊണ്ട ഇവരുടെ വേദം കൎത്താവി ന്റെ പ്രാൎത്ഥനയോട ഒത്തതല്ല.

മ്പ. പാപം ഏറ്റ പറയുന്ന പ്രാൎത്ഥനയിൽ എല്ലാ വസ്തുക്ക
ളെയും അറിഞ്ഞിരിക്കുന്ന സത്യ ദൈവത്തിന്റെ മുമ്പാകെ
പാപത്തെ അറിയിക്കുമ്പോൾ ഇവർ മനുഷ്യൎക്ക പാപങ്ങളെ
അറിയിക്കുന്നത കൊണ്ട ഇവരുടെ വേദം വേറെ ആയി
പോയി. [ 43 ] (൪൧)
൪ ജ്ഞാനസ്നാന കല്പനയിൽ സുവിശേഷത്തെ ലോക
ത്തിൽ മുഴുവനും പ്രസംഗിപ്പാനും വിശ്വാസം ഉള്ളവന വെ
ള്ളം കൊണ്ട ജ്ഞാനസ്നാനം കഴിപ്പാന്നും കല്പിച്ചിരിക്കെ ഇവ
ർ സുവിശേഷത്തെ പ്രസംഗിക്കാതെ ജ്ഞാനസ്നാനത്തിൽ
ഉപ്പിനെയും ഉമിഴനീരിനെയും എണ്ണയേയും കൊടുക്കയാൽ
ഇവരുടെ വേദം ജ്ഞാനസ്നാന കല്പനെക്കൊത്തതല്ല.

൫.പരിശുദ്ധ അത്താഴകല്പനയിൽ എല്ലാവൎക്കുമായി ചി
ന്നപ്പെട്ട എല്ലാവരും കുടിപ്പാൻ കല്പിക്കപ്പെട്ട പുതിയ ഉടമ്പ
ടിയായ പാപമോചനത്തിന്റെ രക്തത്തെ ഇവർ മനുഷ്യൎക്ക
വിലക്കിയത കൊണ്ട ഇവരുടെ വേദം പരിശുദ്ധ അത്താഴ
നിയമത്തോടൊത്തതല്ല.

ഇപ്രകാരം റോമപ്പട്ടക്കാർ വേദം ഇല്ലാതെ കുരുടരെപോ
ലേ നടന്നാൽ കുരുടന്മാൎക്ക വഴികാണിക്കുന്നതെങ്ങിനെ എ
ന്ന വിചാരിക്കേണ്ടതാകുന്നു.

൧൭ അദ്ധ്യായം.

അജ്ഞാനികൾ ക്രിസ്ത്യാനിക്കാരെ നിന്ദിക്കുന്നതിന്നും റോമക്കാർ ക്രിസ്ത്യാനിക്കാരെ ദു
ഷിക്കുന്നതിനും ഉള്ള സംബന്ധം.

അജ്ഞാനികളുടെ ശിവമതവും വിഷ്ണുമതവും അനേക
യുഗങ്ങൾ ആയിരിക്കുന്നു. ക്രിസ്ത്യാനിമാൎഗ്ഗമൊ ഇരുനൂറമു
ന്നൂറ സംവത്സരമായി തുടങ്ങിയിരിക്കുന്നു. ൟ പുതിയ മാ ൎഗ്ഗം ൟഴുവർ മതത്തെപോലെ ഇരിക്കുന്നു.ൟമാൎഗ്ഗത്തിൽ
ൟഴുവർ പുലയർ പറയർ എന്നിവർ ഒഴികെ ഏതൊരശ്രെഷ്ഠ
വംശക്കാർ വന്ന കൂടുന്നു. എന്തൊ ആഴ്ചയിൽ ഒരു പ്രാവശ്യം
അവർ ഒരു പള്ളിയിൽ വന്ന കൂടി ആകാശം ഇടഞ്ഞ വീഴു
ന്നത പോലെ പാട്ട പാടി വിളിക്കുന്നു. ഒരു ഉപദേശ വെ
ള്ളക്കാരനെ പോലെ ഇരുന്ന പുസ്തകത്തെ വിരിച്ച എന്തൊ
ചിലത ബോധിപ്പിക്കുന്നു. ജനങ്ങൾ മുട്ടുകുത്തി വരുന്നു വേ
റെ ഒന്നുമില്ല. അവരുടെ പള്ളികളിൽ ഉരുക്കൾ ഇല്ലകൊട്ടമുഴക്ക
മില്ല കൊടി ഇല്ല വെടി ഇല്ല നേരം പോക്കായ കാഴ്ചകൾ ഇ
ല്ല നാടകരും പാഠകരും ഇല്ല ദേവദാസികളുടെ നാട്യമില്ല പൂ
ജ അഭിഷേകം എന്നിവ ഇല്ല പഞ്ചാക്ഷരമില്ല. തേവാരമി
ല്ല തേർ തുടങ്ങിയ വാഹനങ്ങളില്ല. ഭാരതം രാമായണം ഭാഗ
വതം ഇവഒന്നുമില്ല. അറുപത്തനാല തിരുവിളയാട്ടങ്ങളല്ല അ
അറുപത്ത മൂന്ന പേരുടെ കഥ ഇല്ല. മുപ്പത്ത മുക്കോടി ദേവതകളു
ടെ കഥയില്ല. അന്യായ വേദം ഇത. തുലുക്കരുടെ വേദമെങ്കി
ലും കുറെ കൊള്ളാം. യാതൊര കൺകാഴ്ചയും അവിടെ ഇല്ല.

F [ 44 ] (൪൨)


പിന്നെയും ആ വേദക്കാൎക്ക ആചാരമില്ല അനുഷ്ഠാനമില്ല
കുളിയില്ല ദീക്ഷയില്ല നെറ്റിയിൽ വിഭൂതിയില്ല ഒരു പൊട്ടു
മില്ല മുഖം പാഴായി ഇരിക്കുന്നു. അവൎക്ക, അമാവാസ്യ ദിപാ
ളി ശിവരാത്രി, മകരപ്പൂയം. മാമാങ്കം. ൟവക ഇല്ല. പൊങ്ങൽ
പൂജാപുനസ്കാരങ്ങൾ ഇല്ല അവരുടെ വീട മരണ വീട്ടിനെ
പോലെ ഇരിക്കുന്നു. അവരെ തൊട്ടാലും കണ്ടാലും കുളിക്കെ
ണമെന്ന പറയുന്നു.

മുൻ കാലത്തിൽ ഉണ്ടായിരുന്ന അജ്ഞാനികൾ ക്രിസ്തുമാൎഗ്ഗ
ത്തെയും ക്രിസ്ത്യാനികളെയും നിന്ദിച്ച പ്രകാരമാവിത. ഭ്രാന്ത
മാൎഗ്ഗം ദൈവം, പള്ളി, പീഠം, സ്വരൂപമില്ലാത്ത വേദം പഠി
ത്വമില്ലാത്തമൂഢാത്മാക്കൾ കെട്ടി ഉണ്ടാക്കിയ വേദം സൂൎയ്യനേ
യും കുരിശിനേയും മനുഷ്യനേയും കുമ്പിടുന്ന വേദമെന്നും
പുതിയ വേദം കെട്ടി ഉണ്ടാക്കിയവർ അധികാരത്തെ നിന്ദി
ക്കുന്നവർ കലഹങ്ങളെ ഉണ്ടാക്കുന്നവർ എന്നും നിന്ദിക്കു
ന്നു.

ഇതപോലെ തന്നെ റോമമാൎഗ്ഗക്കാരും ഞങ്ങളുടെ റോമൻ
കത്തോലിക്ക വേദം അനേക നൂറായിരം വൎഷങ്ങളായിരിക്കു
ന്നു ഇത അങ്ങിനെ അല്ല ലുത്തരുടെ കാലത്ത മുളച്ചു.
ഇത പതിതരുടെ വേദം ദുൎജ്ജന വേദം കള്ളവേദം എന്ന
സുവിശേഷമാൎഗ്ഗത്തെ നിന്ദിച്ച അനേക വിധമായ ശകാ
രങ്ങളും പരിഹാസങ്ങളും ചെയ്യുന്നു.

റോമപട്ടക്കാരും ബഹുവിധം ദൂഷണ പുസ്തകങ്ങളെ ഉ
ണ്ടാക്കി സുവിശേഷമാഗ്ഗത്തിന്ന വിരോധമായി പതിതർ
കോടാലി പതിതർ നഞ്ഞിന്ന ഔഷധം പരമാൎത്ഥ ഗുരുവി
ന്റെ കഥ വേദവിളക്കം മുതലായ അനേകം പുസ്തകങ്ങളെ
ഉണ്ടാക്കിയിരിക്കുന്നു അവയിൽ കാണിച്ചിരിക്കുന്ന ആ കടി
യക്കഥകളും നിന്ദകളും അല്പമല്ല ഇത സത്യമെന്നതിന്ന ദൃ
ഷ്ടാന്തമായി അവരുടെ ദൂഷണത്തിൽ ഒരു ഭാഗം ഇവിടെ
എഴുതിയിരിക്കുന്നു.

റോമപ്പട്ടക്കാർ പ്രൊതെസ്ഥന്തക്കാരെ
ദുഷിക്കുന്നപ്രകാരം.

൧ പതിതരുടെ വേദത്തിൽ ഒരു പീഠവും ഇല്ല ഒരു ബലി
യും ഇല്ല.

൨, ആചാൎയ്യന്മാരും ഇല്ല ഗുരുവും ഇല്ല.

മ്പ പട്ടം കൊടുക്കുന്നഅഭിഷേകവും ഇല്ല പാപനിവാരണ
വും ഇല്ല.

൪,ശുദ്ധഭോജന നാളും ഇല്ല ഒരു യോഗനാളും ഇല്ല. [ 45 ] (൪൩)

൫, സന്യാസവും ഇല്ല കന്യകാവസ്ഥയും ഇല്ല.
൬, പാപത്തെ ചെയ്യുന്നതിന്ന ഭയവും ഇല്ല പുണ്യം
ചെയ്യുന്നതിന്ന ഒരു ഉത്സാഹവും ഇല്ല.

൭ ഇഹലോകത്തിലെ നീതിമാന്മാൎക്കും പരലേകത്തിലെ
പരിശുദ്ധന്മാൎക്കും ഒരു അന്യോന്യമില്ല.
൮ ഇവരുടെ ഇടയിൽ ഒരു പുണ്യവാൻ ഇല്ല അവരാ
ൽ ഒരു പുതുകാൎയ്യവും നടന്നതുമില്ല

൯ ഒരു കാൎയ്യത്തെയും നിശ്ചയിപ്പാൻ ശക്തിയുമില്ല യാ
തൊരു തീൎച്ചക്കും കീഴ്പെടുന്നതുമല്ല.

൧൦ അതിൽ ഒരു ചട്ടവുമില്ല ആചാരവും ഇല്ല,

൧൧ അതിൽ സാമ്പ്രാണി ധൂപവുമില്ല ഒരു തീൎത്ഥത്തളി
യുമില്ല.

൧൨ ഒരു എണ്ണ വിളക്കുമില്ല ഒരു മെഴുക തിരിയുമില്ല.

൧൩ ഒരു മുദ്രയുമില്ല ഒരു കൊടിയുമില്ല.

൧൪ അതിന്ന തലയുമില്ല കാലുമില്ല.

ഇത കൂടാതെ

ഓരോരുത്തർ വേദപുസ്തകത്തെ വായിച്ച അതിന്റെ അ
ൎത്ഥത്തെ മനസ്സിൻപ്രാകരം തിരിക്കുന്നത.

ഒരു പാപത്തെ ഭയപ്പെടാതെയും ഒരു പുണ്യത്തെയും അ
നുസരിക്കാതെയും കൎത്താവെ കൎത്താവെ ഞാൻ വിശ്വസിക്കു
ന്നു എന്ന ചൊല്ലി മോക്ഷം വരുമെന്ന വിശ്വസിക്കുന്നു.

ഞായറാഴ്ചയിൽ രണ്ട നാഴിക നേരം പാട്ട പാടുന്നു.

സ്വന്ത ബുദ്ധിയെ വിശ്വസിച്ച ഒരു തലവനെയും കീ
ഴ്പെടാതെ നടക്കുന്നു.

റോമക്കാർ ക്രിസ്ത്യാനിക്കാരെ പകച്ച നിന്ദിക്കുന്നതിനെ
കുറിച്ച നടന്ന ചരിത്രങ്ങളിൽ ഒന്നിനെ ദൃഷ്ടാന്തമായി കാ
ണിക്കുന്നു.

൮൦൯ാം വൎഷത്തിൽ പുതുശ്ശേരിയിൽ റോമക്കാരനായ ആ
നന്തരായിപ്പിള്ളയുടെ വീട്ടിൽ ഒരു വേദഉപദേശി വഴിയാ
ത്രയിൽ നാലഞ്ചു നാൾ താമസിച്ചിരിക്കുമ്പോൾ രണ്ടുപെർ
തങ്ങളിൽ വേദ തൎക്കം ചെയ്തു.

അപ്പോൾ ആനന്തരായിപ്പിള്ള പറഞ്ഞു, ഞാൻ നടന്ന
ഒരു ചരിത്രം പറയുന്നു, കേൾക്കുന്നുവോ; അവൻ പറക എ
ന്ന പറഞ്ഞു. ഒരു വലിയ പട്ടണത്തിൽ ആ ദിക്കകാർ എ
ല്ലാവരും വെള്ളം കോരുന്ന ഒരു തടാകം ഉണ്ടായിരുന്നു ആ
വഴിയായി ഒരു ലൂത്തർ മാൎഗ്ഗക്കാരൻ അല്ലെങ്കിൽ ഒരു പതി
തൻ കുതിരപ്പുറത്ത കേറി പോയി പൈതങ്ങൾ പന്തടിച്ച

F2 [ 46 ] (൪൪)

കൊണ്ടിരുന്നപ്പോൾ ആ പതിതൻ കേറി ഇരുന്ന കുതിരയു
ടെ കാലിന്മേൽ ആ പന്ത കൊണ്ട തെറിച്ച കുളത്തിൽ വീണ
പോയി അപ്പോൾ ആ ദിക്കുകാർ എല്ലാവരും പതിതൻ കേ
റിയിരുന്ന കുതിരയുടെ കാലിൽ കൊണ്ട തെറിച്ച പന്ത കുള
ത്തിൽ വീണു എന്നറിഞ്ഞ ആ വെള്ളം എത്രയും പ്രയോജ
നമുള്ളതായിരുന്നാലും ആരും അതിൽനിന്ന വെള്ളം എടു
ക്കാതെ ആ കുളത്തെ വെണ്ടാ എന്ന നിശ്ചയിച്ചു കണ്ടുവൊ
എന്ന പറഞ്ഞു.

അതിന്ന വേദ ഉപദേശി പ്രത്യുത്തരമായിട്ട, കൊള്ളാം പ
തിതൻ കേറ യിരുന്ന കുതിരയിന്മേൽ പൈതങ്ങളുടെ പന്ത
കൊണ്ട കുളത്തിൽ വീണതിനാൽ ആ കുളം തള്ളിക്കളഞ്ഞു
വല്ലൊ പത തൻ കേറിയിരുന്ന കുതിര നടന്നപോയ ആ
പട്ടണത്തിൽ അവർ പാൎത്തൊ അല്ലെങ്കിൽ ആ പട്ടണ
ത്തെ അവർ വിട്ടുപോയൊ എന്ന ചോദിച്ചു. അതിന്ന അ
വർ ഉത്തരം പറയാതെ മൌനമായിരുന്നു.

൧൮ അദ്ധ്യായം.

അജ്ഞാനികൾ വിശ്വാസികളെ ഉപദ്രവിക്കുന്നതിന്നും റോമക്കാർ വിശ്വാസികളെ
ഉപദ്രവിക്കുന്നതിന്നും ഉള്ള സംബന്ധം.

അജ്ഞാനികളായ നേരൊ, ദൊമിശിയൻ, ത്രായാൻ മുത
ലായ രാജാക്കന്മാരും ജനങ്ങളും വിശാസികളെ തങ്ങളുടെ
വിഗ്രഹങ്ങളെ വണങ്ങുന്നതിന്നും തങ്ങളുടെ വിഗ്രഹങ്ങൾ
മേൽ ആണയിടുന്നതിന്നും ബലബന്ധപ്പെടുത്തി ഉപദ്രവി
ച്ച വിധമായത.

ചിലൎക്ക വിലങ്ങിട്ടു, ചിലരെ കഴുവെറ്റി, ചിലരെ കുരി
ശിന്മേൽ തറച്ചു, ചിലരെ വെട്ടി, ചിലരെ കീയ്ല പൂശിയ വ
സ്ത്രം ഉടുപ്പിച്ച ദീപട്ടിപോലെ കൊളുത്തിക്കളഞ്ഞു, ചിലരെ
ദുഷ്ട മൃഗങ്ങളുടെ തോൽ കൊണ്ട പുതപ്പിച്ച നായ്കളെക്കൊ
ണ്ട കടിപ്പിച്ചു, ചിലരെ പൊങ്ങുന്ന എണ്ണകൊപ്പരയിലിട്ടു,
ചിലരെ അഗ്നികൊണ്ട ദഹിപ്പിച്ചു, ചിലരെ പൊങ്ങുന്ന
ചുണ്ണാമ്പിലിട്ടു, ചിലരെ നാടുകളിൽ കുടിയിരുത്താതെ പൎവ്വ
തങ്ങളിലേക്കും കുഴികളിലേക്കും പറഞ്ഞയച്ചു, ഇപ്രകാരം
വിശ്വാസികൾ നശിക്കപ്പെട്ടതകൊണ്ട സത്യ വേദം നശി
ച്ചു പോകാതെ അവരുടെ രക്തം വീത്ത പോലെ വീണ വേ
ഗം ഭൂമി മുഴുവന്നും നിറഞ്ഞു ഇക്കാലത്ത ഇന്ദുക്കാർ തങ്ങൾ
ക്ക അധികാരം ചെല്ലുന്ന ഇടത്ത ക്രിസ്ത്യാനിക്കാരെ ഉപദ്ര
വിക്കുന്നു.

അപ്രകാരം റോമക്കാരും ക്രിസ്ത്യാനിക്കാരെ കഠിനമായി [ 47 ] (൪൫)

ഉപദ്രവിച്ച വേദത്തെ കാണാതിരിക്കുന്നതിന്ന കല്പിച്ച വി
ശ്വാസത്തെ മറുതലിക്കുന്നതിന്നും പുണ്യവാന്മാരോട അപേ
ക്ഷിക്കുന്നതിന്നും. സ്വരൂപത്തെ ആരാധിക്കുന്നതിന്നും ബ
സ്പുൎക്കാന സ്ഥലം ഉണ്ടെന്ന വിശ്വസിക്കുന്നതിന്നും ബല
ബന്ധപ്പെടുത്തി ഉപദ്രവിക്കുന്നു.

ദൈവഭക്തിയുള്ള രക്തസാക്ഷിക്കാർ അനുഭവിച്ച പാടു
കൾ തിടുക്കപ്പെട്ട ഭ്രമിപ്പാന്നുള്ളവ എന്നും അവർ സഹിച്ച
ബാധകൾ മനുഷ്യസഭാവമുള്ളവരാൽ ദണ്ഡിക്കപ്പെടത്തക്ക
വണ്ണമല്ലാതെ പിശാചിനാൽ ഉത്സാഹിപ്പിക്കപ്പെട്ട മനുഷ്യ
ർ തങ്ങളുടെ സ്വയംകൃതത്താൽ നടത്തിച്ച ബാധകളായിരി
ക്കുന്നു എന്നും പൂൎവ്വ ചരിത്രക്കാർ എഴുതിയിരിക്കുന്നു.

റോമക്കാർ സുവിശേഷമാൎഗ്ഗക്കാരെ ഉപദ്രവിച്ച വിധമാ
വിത. സുവിശേഷക്രിത്യാനികളിൽ ചിലർ വാൾ കൊണ്ട
വെട്ടപ്പെട്ടു. ചിലർ അഗ്നിയിൽ ദഹിപ്പിക്കപ്പെട്ടു. ചിലർ
ജീവനോടെ പുതെക്കപ്പെട്ടു ചിലർ കുരടാവുകൊണ്ട അടി
ക്കപ്പെട്ടു. ചിലർ തിളക്കുന്ന വെള്ളത്തിൽ ഇടപ്പെട്ടു. ചിലർ
വറുക്കപ്പെട്ടു, ചിലർ ചക്രം കൊണ്ട അറുക്കപ്പെട്ടു. ചിലർ
ഖണ്ഡം ഖണ്ഡമായി മുറിക്കപ്പെട്ടു, ചിലർ കഴുവെറ്റപ്പെ
ട്ടു. ചിലരെ കടലിൽ മുക്കിക്കളഞ്ഞു, ചിലരുടെ തോലി ഉരുക്കി
ചിലരുടെ നാവ അറുത്തു, ചിലരെ കല്ലകൊണ്ടെറിഞ്ഞ കൊ
ന്നു, ചിലരെ പട്ടിണ ഇട്ട കൊന്നു, ചിലരെ ആഴമുള്ള കുഴി
കളിൽ ആക്കി മരണം വരെക്കും അടച്ചു, ചിലരുടെ കൈകാ
ൽ മുതലായ അവയവങ്ങൾ മുറിച്ച മുടന്തരാക്കി വിടപ്പെട്ടു.

ചിലരെ. വേദക്കാർ എന്ന പറഞ്ഞ പിടിച്ച കൊണ്ടുവ
ന്ന അവരുടെ മേൽ കുറ്റം ചുമത്തി ഭൎത്താവിന്റെ കണ്ണി
ന്ന മുമ്പാകെ അവന്റെ ഭാൎയ്യയെ വേറെ ഒരുത്തിന്ന കൊടു
ത്ത അവൻ ആ സ്ത്രീയെ തന്റെ കൂട്ടത്തിൽ ചേൎത്ത അ
വനെ അഗ്നികൊണ്ട ദഹിപ്പിക്കുന്നു.

ഒരു സ്ത്രീ തന്റെ ഭത്താവിനെയും ഒരു കുട്ടി തന്റെ അമ്മ
യെയും കൊല്ലുന്നതിന്ന ബലബന്ധപ്പെടുന്നു. ഗൎഭമുള്ളവ
രെയും ബാലകന്മാരെയും കഴുവേറ്റി ഒരു കാഴ്ചപൊലെ കൊ
ണ്ടുനടന്ന കാണിച്ചു.

ചില സ്ത്രീകളെ പിടിച്ച പരസ്യമായ സ്ഥലങ്ങളിൽ ന
ഗ്നമാരാക്കി കെട്ടി വെക്കുന്നു.

ചില സ്ത്രീകളെ തല കീഴയും ചില സ്ത്രീകളുടെ നടുവിൽ
കയറകൊണ്ട കെട്ടിതൂക്കിയും അവരെ നഗ്നതയോടെ കെ
ട്ടിയും ഇട്ടു

ഒരു വലിയ ഉപദ്രവ കാലത്തിൽ വിശ്വാസികളായ സ്ത്രി [ 48 ] (൪൬)

കളെ പിടിച്ചു കൊണ്ടുവന്ന ഒരു വിസ്കാരത്തിലുള്ള മണ്ഡപ
ത്തിന്റെ മദ്ധ്യത്തിങ്കൽ വെച്ച മുമ്പിൽ അവരുടെ പെറ്റമ്മ
മാരെ നിൎത്തി തംബൂരു വാദ്യം വായിക്കുമ്പോൾ തങ്ങളുടെ
സേനകളെ അയച്ച അവരെ കൊല്ലിച്ചു. ഇത് ഉള്ളത തന്നെ
രക്ത സാക്ഷികളിൻ ചരിത്ര പുസ്തകത്തിൽ നൊൎക്ക.

൯൫൬൭ധവാമാണ്ട ഫ്രാൻസിൽ റോമക്കാരത്തിയായ ഫ്രാ
ൻസരാജസ്ത്രീ തന്റെ മകളെ കെട്ടിച്ച കൊടുക്കാമെന്നു പറ
ഞ്ഞ സുവിശേഷ മാൎഗ്ഗത്തെ ഏറ്റകൊണ്ട ഒരു രാജാവിനെ
വിളിപ്പിച്ച അവനും ഒന്നിച്ച സമാധാനത്തോടിരിക്കുമ്പോൾ
ധ൭൯ പേരെ ഒരിക്കൽ തന്നെ വെട്ടികൊന്നു. അവരുടെ ര
ക്തം നദിപോല ഒഴുകി. ഇപ്രകാരം റോമക്കാർ ക്രിസ്ത്യാനി
ക്കാരെ ഉപദ്രവിച്ചത എഴുതിയാലും പറഞ്ഞാലും അവസാനി
ക്കയില്ല.

റോമക്കാർ പറയുന്നപ്രകാരം തന്നെ സുവിശേഷമാൎഗ്ഗ
ക്കാർ തപ്പള്ളവരായിരുന്നാലും അവരെ ഇപ്രകാരം ഉപദ്ര
വിക്കുന്നതിന്ന വേദത്തിൽ കല്പന ഉണ്ടൊ. അജ്ഞാനികൾ
ക്രിസ്ത്യാനിക്കാരെ ഉപദ്രവിച്ചതിനെക്കാൾ റോമക്കാർ ക്രി
സ്ത്യാനിക്കാരെ ഉപദ്രവിച്ചത സൎഗ്ഗത്തോളം എത്തുന്നതായ
കൊടിയ പാപമായിരിക്കുന്നു.

അറിയിപ്പിൽ ബാബിലോൻ വീണു വീണു അത അ
ഗ്നികൊണ്ടും ഗന്ധകം കൊണ്ടും എരിഞ്ഞു അതിന്റെ ബാ
ധകൾ എത്രയും വലതായിരുന്നു എന്തെന്നാൽ അവളുടെ
പാപങ്ങൾ സ്വൎഗ്ഗത്തോളം എത്തി അവളുടെ അന്യായങ്ങ
ളെ ദൈവം ഓർത്തുമിരിക്കുന്നു എന്ന ചൊല്ലപ്പെട്ട ദിൎഘദ
ശനം പരിശുദ്ധന്മാരുടെ രക്തത്താൽ വെറുത്തിരിക്കുന്ന റോ
മനഗരത്തിന്റെ മേൽ നിവൃത്തിയാകുന്ന നാളുകൾ സമീപി
ച്ചിരിക്കുന്നു എന്ന ചിന്തിക്കേണ്ടതാകുന്നു.

൧൯ അദ്ധ്യായം.

അജ്ഞാനികളുടെ കൎമ്മാന്തരത്തിനും റോമക്കാരുടെ മോക്ഷവിളക്കിന്നും ഉള്ള സം
ബന്ധം.

അജ്ഞാനികൾ തങ്ങൾക്ക അന്ത്യകാലം നേരിടുമ്പോൾ
ബ്രഹ്മന്ന ഗോദാനം ചെയ്താൽ സകല പാപവും നീങ്ങി
കൈലാസത്തിന്ന പോകാമെന്ന പറഞ്ഞ പശുവിനെ കുട്ടി
യോട കൂടെ ബ്രാഹ്മണന്ന കൊടുക്കുന്നു. വൈഷ്ണവന്മാർ മര
ണാവസ്ഥയിൽ വായിൽ തുളസിവെള്ളം ഒഴിക്കുന്നു,

ഒരുത്തൻ മരിച്ചശേഷം അവന്റെ പുത്രൻ ദുഃഖക്രിയക [ 49 ] (൪൭)

ളെ ചെയൂ, കൊള്ളിവെക്കുന്നു. പിറ്റെന്നാൾ സഞ്ചയനം എ
ന്ന പറഞ്ഞ ദഹിച്ചശേേഷമുള്ള എല്ല ഒക്കെയും പെറുക്കി എ
ടുത്ത ചേൎത്ത അതിൽ പാൽ, ഇളന്നീർ മുതലായത ഒഴിച്ച ആ
എല്ലിനെ ആറ്റിൽ എറിഞ്ഞുകളയുന്നു.

കൎമ്മാന്തരമെന്ന പറഞ്ഞ പതിനാറാം ദിവസം ആറ്റിൻക
രയിൽ ബ്രാഹ്മണർ വന്ന തറയിൽ മണ്ണുകൊണ്ട ഒരു മണ്ഡ
പം പോലെ കെട്ടി ആ മണ്ഡപം ചുറ്റി ൧൬ കലശം വെച്ച
ഉള്ളിൽ അരി പരത്തി അതിന്റെ മേൽ കുംഭം സ്ഥാപിച്ച
അതിന്മേൽ തേങ്ങ വെച്ച അഗ്നിമൂലയിൽ ഒരു ചെറിയ
മേട ഉണ്ടാക്കി കോൽകൾകൊണ്ട ഒരു ചെറിയ സ്വരൂപം
കെട്ടി അതിൽ നാലഞ്ച ദൎഭപ്പുല്ല പറിച്ചിട്ട ആ പുല്ലിനെ ച
ത്തവനെന്ന മന്ത്രം കൊണ്ട സ്ഥാപിക്കുന്നു. പിന്നെ തീ
ക്കൊണ്ട ആ ദൎഭപ്പുല്ലിനെ ചുട്ട ചാരമാക്കി ആചാരത്തെ മ
നുഷ്യഛായയിൽ നിലത്ത വിതറി അതിൽ വെറ്റില അടെ
ക്ക മുതലായത വെച്ച പടച്ച ആ ചാരത്തെ ആറ്റിൽ എറി
ഞ്ഞ കളയുന്നു. പിന്നെ കൎമ്മം ചെയ്തവൻ സ്നാനം ചെയ്ത
അമ്പലത്തിൽ നൈവിളക്ക വെച്ച വീട്ടിലേക്ക് വരുന്നു. ചി
ലർ ശക്തിക്ക തക്കതായി ബ്രാഹ്മണന്ന വസ്ത്രം കൊടുക്കുന്നു.
അവൻ വസ്ത്രത്തെയും ദക്ഷിണയെയും കൎമ്മാന്തരം ചെയൂ
അരി കായ്കറികളെയും എടുത്തകൊണ്ടു പോകുന്നു.

ദിവസം എന്നത എന്തെന്നാൽ വൎഷാന്തരം ചെയ്തവ
ന്റെ നാൾ വരുമ്പോൾ ബ്രാഹ്മണ ഗുരുക്കന്മാർ മുമ്പെ പു
ണ്യദാനം ചെയ്തശേഷം മൂന്നിലകളെ ഇട്ട ഒന്നി ശിവനാ
യിട്ടും ഒന്ന വിഷ്ണുവായിട്ടും ഒന്ന ചത്തവനായിട്ടും ഭാവി
ച്ച അതിൽ അരി കായ്കറി വെറ്റില അടക്ക മുതലായ്ത വെ
ച്ച ചില ചടങ്ങകളെ ചെയ്ത അവയും അവൻ എടുത്ത കള
യുന്നു. പിന്നെ പിണ്ഡപ്രധാനം എന്ന പറത്തെ മാവിൽ
വാഴപ്പഴം ഇട്ട കുഴച്ച മുന്ന പിണ്ഡം ഉണ്ടാക്കി ദൎഭപ്പുല്ലിന്മേ
ൽ വെച്ച ഒന്ന ചത്തവനായിട്ടും ഒന്ന അവന്റെ അപ്പനാ
യും ഒന്നു അവന്റെ മുത്തപ്പനായും ഭാവിച്ച ആ പിണ്ഡ
ത്തിന്ന പൂജ ചെയ്യുന്നു കൎമ്മം ചെയ്യുന്നവനോട ആ പി
ണ്ഡത്തിന്ന വന്ദനം ചെയ്വാൻ പറഞ്ഞു ആ പിണ്ഡത്തെ
ആറ്റിൽ കളവാൻ പറഞ്ഞ അതിന്നും പണം വാങ്ങിക്കുന്നു.
ഇത തന്നെ ദിവസം.

ലിംഗധാരികൾ മോക്ഷ വിളക്കെന്ന പറഞ്ഞ സമാധി
ഉറപ്പിച്ച പതിനൊന്നാം നാൾ കല്ലറമേടമേൽ ലിംഗം
പോലെ പിടിച്ച പൂജ ചെയ്ത. അവിടെ കുറെ ചടങ്ങുകളെ
ചെയ്ത, ചോറ കായ്ക്കറി മുതലായവയെ ഉണ്ടാക്കി സമാധി [ 50 ] (൪൮)

യിൽ വിളക്ക കൊളുത്തി ഒടുക്കം കൎപ്പൂര ദീപം പിടിച്ചമോ
ക്ഷ വിളക്ക എടുത്തു എന്ന പറയുന്നു.

ഇങ്ങിനെ പൈതങ്ങൾ തങ്ങളെ പെറ്റവൎക്കായിട്ട് ചെയ്യു
ന്ന ക്രിയകളാൽ ആ ആത്മാവ് പിതൃലോകത്തിൽനിന്ന സ്വ
ൎഗ്ഗലോകത്തിലേക്ക പോകുമെന്ന പറയുന്നു ഇങ്ങിനെ ബ്രാ
ഹ്മണ ഗുരുക്കന്മാർ മനുഷ്യരെ ചതിച്ച പോരുന്നു.

അപ്രകാരം തന്നെ റോമക്കാരും തങ്ങൾക്ക മരണാവസ്ഥ
നേരിടുമ്പോൾ പട്ടക്കാരെ വരുതുന്നു. അവർ വന്ന ഉപ്രിശ
മ പൂശി ചില ക്രിയകളെ ചെയ്ത തീത്ഥം കൊടുത്ത അതിനാൽ
മോക്ഷം പ്രാപിക്കാമെന്ന പറയുന്നു.

ഒരുത്തൻ മരിച്ചതിൽ പിന്നെ അവന്റെ ശവത്തിന്ന അ
നേകം ചടങ്ങുകളെ ചെയ്ത അടക്കുന്നു. ചത്തവന്റെ ശേഷ
ക്കാർ ചിലർ അജ്ഞാനികൾക്ക തക്കതായ അജ്ഞാന ക്രിയ
കളെ ചെയ്വാൻ ഭാവിച്ച വാഴ ഇളനീർ മുതലായത വെച്ച
കാട ആറ്റുന്നത പോലെ പാൽ ചന്ദനം മുതലായ്ത കല്ലറ
മേൽ തളിക്കുന്നതുമുണ്ട

മോക്ഷവിളക്കെന്ന പറഞ്ഞ, മരിച്ച പതിനോന്നാം നാൾ
അല്ലെങ്കിൽ പിത മൂന്നാം നാൾ അവരവരുടെ ശക്തിക്ക തക്ക
തായി ഒരു രൂപാ പത്തു പണം മുപ്പതു പണം വരെക്കും പ
ട്ടക്കാൎക്ക കൊടുത്ത മോക്ഷവിളക്ക എടുപ്പാൻ പറയുന്നു. അ
വർ അതിനെ വാങ്ങിച്ചുകൊണ്ട മോക്ഷവിളക്ക എടുക്കുന്നുഎ
ന്ന പറഞ്ഞ അധികം പണം കൊടുക്കുന്നവൎക്ക പള്ളിയിൽ
ആരാധന സമയത്ത പള്ളിയുടെ നടുവെ വെറുനൂൺപാവ
യെ കൊണ്ടുവന്ന വെച്ച അതിന്മേൽ കറുപ്പ വസ്ത്രം വിരി
ച്ച നൂൺപാവയെ ചുററി മെഴുകതിരി കൊളുത്തി ചത്തവനെ
ന്ന മനസ്സകൊണ്ടു ഭാവിച്ച അവന്റെ പേർ ചൊല്ലില
ത്തീനിൽ ചില മന്ത്രങ്ങളെ പട്ടക്കാരൻ ജപിച്ച തീൎത്ഥം തളി
ച്ച ജനങ്ങളെ ചത്തവന്റെ ആത്മാവിനായിട്ട കൎത്താവി
ന്റെ പ്രാൎത്ഥനയെ മന്ത്രമായി ചൊല്ലി അപേക്ഷിച്ച കൊ
ള്ളുവാൻ പറയുന്നു. ഇപ്രകാരമുള്ള ചടങ്ങുകളെ ചെയ്ത ഉടനെ
ബസ്പുൎക്കാന സ്ഥലത്തിരിക്കുന്ന ആത്മാവ അവധി തി
ൎന്ന മോക്ഷത്തിന്ന പോകുമെന്ന പറയുന്നു. ഇത തന്നെ
റോമക്കാരുടെ മോക്ഷവിളക്ക.

പിന്നെയും വൎഷാന്തരം വൃശ്ചികമാസത്തിൽ കൊണ്ടാടപ്പെ
ടുന്ന ബസ്പുൎക്കാസ്ഥലത്ത ഇരിക്കുന്ന ആത്മാക്കളുടെ തിരുനാ
ളിൽ ഓരോരുത്തൻ തങ്ങളുടെ മരിച്ചപോയ ശേഷക്കാൎക്കെല്ലാ
വൎക്കായിട്ടും മോക്ഷവിളക്കഎടുക്കേണ്ടതാകുന്നു. മുമ്പിലത്തെ
മോക്ഷ വിളക്കിന്ന ചെല്ലുന്ന ചിലവ അപ്പോൾ ചിലവാക [ 51 ] (൪൯)

യില്ല ഓരോരൊ ആത്മാവിന്ന ഓരോരു പണം കൊടുത്താ
ൽ മതി അല്ലെങ്കിൽ ൫൦ ആത്മാക്കൾക്ക കൂടി ഒരു പണം കൊ
ടുത്താലും മതി എല്ലാവൎക്കും മോക്ഷ വിളക്ക എടുക്കപ്പെടും.

വൎഷാന്തരം ബസ്പുൎക്കാന സ്ഥലത്ത ഇരിക്കുന്ന ആത്മാക്കളു
ടെ പെരുനാൾ കൊണ്ടാടപ്പെടുന്നതിന മുമ്പെ ഉപദേശിമാർ
നാടുകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഓരോരൊ വീട്ടി
ലെക്കപോയി അവരെ തങ്ങൾ തങ്ങളുടെ മരിച്ചശേഷക്കാൎക്കാ
യിട്ട മോക്ഷ വിളക്ക എടുക്കെണമെന്ന ഭയപ്പെടുത്തി അവരാ
ൽ കൊടുപ്പാൻ കഴിയുന്ന പണങ്ങളെ വാങ്ങിക്കൊണ്ട അവ
രവരുടെ മരിച്ചുപോയ ബന്ധുക്കളുടെ പേർ എഴുതിക്കൊണ്ട
പൊരുന്നു. ഇപ്രകാരം ഒരു ചുമട ഓലക്കെട്ട ഉണ്ടാക്കുന്നു.
മോക്ഷ വിളക്ക എടുക്കുന്നതിന ഉപദേശിമാർ തെണ്ടിക്കൊ
ണ്ടുവന്ന പണത്തിൽ പാതി ഉപദേശിമാൎക്കും പാതി ഗുരുവി
ന്നും ചെരുന്നു എന്നാലും പലതുള്ളി ഒരു ആറായി പൊക
ന്നതുപൊലെ അധികമായ ചെറിയ തുകകളാൽ അനേക
ഗുരുക്കന്മാൎക്ക വെണ്ടുന്ന പണം വരും.

ആത്മതിരുനാൾ വരുമ്പൊൾ അതിന്റെ തലെ ദിവസംരാ
ത്രി പന്ത്രണ്ട മണി നേരത്ത തുടങ്ങി പിറ്റെന്നാൾ പകൽ
പൂജ അവസാനിക്കുന്ന വരെക്കും പള്ളി മണി ഇടവിടാ
തെ അടിക്കപ്പെടുന്നു. കല്ലറകളിൽ ഒക്കയും വിളക്ക കത്തിക്ക
പ്പെട്ടിരിക്കുന്നു. പള്ളിയിൽ എല്ലാദിക്കിലും കറപ്പവിരിച്ച പ
ള്ളിയുടെ നടുവെ വെറുനൂണ‌്പാവ വെച്ച ആ നൂണ‌്പാവമേൽ
കറുപ്പ വസ്ത്രം വിരിച്ച അനേകം മെഴുകതിരി കൊളുത്തിയിരിക്കുന്നു.

പട്ടക്കാരൻ പൂജയുടെ ആരംഭത്തിങ്കൽ അടുക്കൽ വന്ന
ലത്തീനിൽ ചില മന്ത്രങ്ങളെ ജപിച്ചകൊണ്ടു നില്ക്കും. അ
പ്പോൾ ഉപദേശി എഴുനീറ്റ നിന്ന മുമ്പെ മരിച്ചപൊയ പ
ട്ടക്കാരുടെ പേർ വായിച്ച അപസാനിക്കുന്നു. അപ്പോൾ പ
ട്ടക്കാരൻ ജനങ്ങളെ നോക്കി ആ ആത്മാക്കൾക്കായി ഒന്ന
രണ്ട മന്ത്രങ്ങളെക്കൊണ്ട അപേക്ഷിച്ച കൊള്ളുവാൻ പറ
ഞ്ഞ തീർൎത്ഥം തളിക്കുന്നു. പിന്നെ മരിച്ച പോയ ഉപദേശിക
ളുടെയും പള്ളി ശുശ്രൂഷക്കാരുടെയും പേർ വായിച്ച അവ
സാനിച്ച ജപിച്ച തീൎത്ഥം തളിക്കുന്നു. ഇതിന്നിടയിൽ നേരം
കഴിഞ്ഞ പോയ്തകൊണ്ട സഭയിൽ എഴുത്ത അറിഞ്ഞവരിൽ
മുപ്പത നാല്പത പേർ വരെക്കും എഴുനീറ്റ വന്ന ചുററിനിന്ന
പേർ എഴുതിപവന്നിരിക്കുന്ന ഓല ചുരുളുകളിൽ അവരവർ ഓ
രോന്നിനെ എടുത്ത കൊണ്ട എല്ലാവരുമായി ഒരുമിച്ച കൂടി
മഹാ നന്മയോട കൂടെ പത്രൊസ ഇഗനാസിയുസ സവെരി [ 52 ] (൫൦)

അരുളായി പൂവായി എന്നിപ്രകാരം ചത്തവരുടെ പേരെ
ല്ലാം വായിക്കുന്നു. അവിടവിടെ പട്ടക്കാരൻ സമയത്തിന്ന
തക്കതായി ഒന്ന രണ്ട പ്രൎത്ഥനകളെകൊണ്ട അപേക്ഷിച്ച
കൊള്ളുവാൻ പറഞ്ഞ താനും ലത്തീനിൽ ചില മന്ത്രങ്ങളെ
ജപിച്ച ചുറ്റി തീൎത്ഥം തളിക്കുന്നു. ഇത തന്നെ വൎഷാന്തരം
ആത്മതിരുനാളിൽ എടുക്കുന്ന പൊതുവിലുള്ള മോക്ഷ വിള
ക്ക ഇപ്രകാരം അപർ ചെയ്യുന്നതിനാൽ ബസ്പുൎക്കാന സ്ഥ
ലത്തിൽ ഇരിക്കുന്ന ആത്മാക്കൾ അവധിയില്ലാത്ത മോക്ഷം
ലഭിക്കുമെന്ന പറയുന്നു. ഇത സത്യമായിരുന്നാൽ ചത്തവ
ന്റെ ആത്മാവിന്നായിട്ട അവൻ മരിച്ച പതിനൊന്നാം നാ
ൾ അല്ലെങ്കിൽ പതിമൂന്നാം നാൾ എടുക്കുന്ന മുമ്പിലത്തെ
മോക്ഷ വിളക്കിൽ തന്നെ ആ ആത്മാവ അവധിയറ്റ
മോക്ഷത്തിന്ന പോയിരിക്കാമല്ലൊ. പിന്നെ വൎഷാന്തരം
മോക്ഷ വിളക്കെടുക്കുന്നത എന്തിന്ന. ഇതെല്ലാം ജനങ്ങളി
ൽ നിന്ന പണം തട്ടിപ്പറിക്കുന്നതിന്ന റോമപ്പട്ടക്കാർ ചെയ്ത
തന്ത്രമായ നിയമമല്ലാതെ വേറെ ഒന്നുമല്ല.

അജ്ഞാനികൾ കൎമ്മാന്തരത്തിൽ ഒരു ചെറിയ രൂപം കെ
ട്ടി ഉണ്ടാക്കി അതിൽ കെട്ടിയിട്ട ദൎഭപ്പുല്ലിനെ ചത്തവനായി
ഭാവിച്ച ചില ചടങ്ങുകളെ ചെയ്ത മന്ത്രിക്കുന്നതപോലെ ത
ന്നെ റോമക്കാരും മോക്ഷ വിളക്കെടുമ്പോൾ വെറുനൂണ‌്പാവ
വെച്ച ചത്തവനായി ഭാവിച്ച ചത്തവന്റെ പേർ ചൊല്ലി
ജപിക്കുന്നതിനാൽ അജ്ഞാനവും പാപ്പാമാൎഗ്ഗവും എത്ര അടു
ത്ത സംബന്ധമുള്ളതായിരിക്കുന്നു എന്ന കാണേണ്ടുന്നതാ
കുന്നു.

മോക്ഷ വിളക്കിനെ കുറിച്ച തഞ്ചൈനഗരത്തിൽ കുറെ
കാലം മുമ്പെ നടന്ന ഒരു ചെറിയ കഥയെ ദൃഷ്ടാന്തമായി
കാണിക്കുന്നു.

പുതുക്കോട്ടയിൽ ഇരിക്കുന്ന സുവിശേഷക്രിസ്ത്യാനിയാ
യ വിയാകപ്പിള്ളയുടെ ഭാൎയ്യ റോമമാൎഗ്ഗത്തിൽ ഇരുന്നപ്പോൾ
തഞ്ചാവൂര ഇരിക്കുന്ന റോമഉപദേശിയുടെ മകന രണ്ട പ
ണം കടം കൊടുത്തിട്ടുണ്ടായിരുന്നു അതിൽ അവൾക്ക കൊടു
ത്തതപോകെ രണ്ടു തുട്ട കൊടുപ്പാന്നുണ്ടായിരുന്നു അവൾ നാ
ലഞ്ചു മാസം ചോദിച്ചിട്ടും അവൻ ആ തുട്ട കൊടുത്തില്ല. ഇ
തിന്നിടയിൽ ബസ്പുൎക്കാന സ്ഥലത്തഇരിക്കുന്ന ആത്മപെരു
നാൾ പന്നു. അപ്പോൾ അവൾ അവനോട അനുജാ. നി ആ
രണ്ടതുട്ട കൊടുത്തകൂടാ എന്ന പറയുന്നുവൊ ആത്മപെരുനാ
ൾ വരുന്നതകൊണ്ട ഞങ്ങളുടെ മരിച്ച പൊയ ശേേഷക്കാരുടെ
പേൎക്കായി മോക്ഷ വിളക്ക എടുക്കുമ്പോൾ അതിനായിട്ട പാ [ 53 ] (൫൧)

യിച്ച പോട്ടെ എന്ന അവൻ പറഞ്ഞു. അവൻ കൊടുക്കെ
ണ്ടുന്നവൾ തന്റെ മരിച്ച പൊയ ശേഷക്കാരുടെ പേരെല്ലാം
പറഞ്ഞു. അവൻ ഇരുപത പേർ വരെക്കും എഴുതി ആത്മ
പെരുനാളിൽ പള്ളിയിൽ വായിച്ച ആ രണ്ട തുട്ട കടം കഴി
ച്ചു.

ഇവിടെ സൂക്ഷിപ്പാനുള്ളത റോമക്കാർ രണ്ട തുട്ട കൊണ്ട
ഇരുപത പേരെ മോക്ഷത്തിൽ കരേറ്റാമെന്ന പറയുന്നതാ
കുന്നു ഇത എങ്ങിനെയുള്ള കുരുട്ടുപദേശം.

റോമപ്പട്ടക്കാർ ഒപ്പീസ പഠിച്ച പൂജ ചെയ്യുന്നതകൊണ്ട
ചത്തവരുടെ പാപത്തെ നിവാരണം ചെയ്യുന്നതിന്നും ബ
സ്പുൎക്കാന സ്ഥലത്തിലിരുന്ന ആത്മാക്കളെ മോക്ഷത്തിൽ ചെ
ൎക്കുന്നതിന്നും കഴിയുമെന്ന വെച്ച മരിച്ചവരുടെ ശേഷക്കാ
രിൽനിന്ന പണം വാങ്ങുന്നു. ഇങ്ങിനെ അവർ ചെയ്യു
ന്നത കൊണ്ട അനേകം ദ്രവ്യസ്ഥന്മാർ തങ്ങളുടെ പണങ്ങ
ളെ കൊണ്ട പട്ടക്കാർചെയ്യും പൂജകളാലും കൎമ്മങ്ങളാലും കര
കേറാമെന്ന സകല യോഗ്യാവസ്ഥയിലും ലോക ഇമ്പത്തി
ലും നിന്തിക്കൊണ്ടിരിക്കും അല്ലയൊ?

ഒരു മരം എങ്ങിനെ വീണൊ അങ്ങിനെ തന്നെ കിടക്കും
പാപത്തിൽ മരിച്ചുപോയവൻ പാപത്തിൽ തന്നെ കണ്ടു
പിടിക്കപ്പെടും പിന്നെ അപനായിട്ട അവന്റെ പിള്ളകൾ
ചെയ്യുന്ന പുണ്യങ്ങൾ ചേരുന്നത എങ്ങിനെ? മരിച്ച ഉട
നെ ലാസറ മോക്ഷത്തിലും ധനവാൻ നരകത്തിലും ഇരു
ന്നു എന്ന ക്രിസ്തു വെളിപ്പെടുത്തുന്നു. മനസ്സതിരിഞ്ഞ കള്ള
നോട ക്രിസ്തു നീ ഇന്നതന്നെ എന്നൊട കൂടെ പറുദീസയിൽ
ഇരിക്കും എന്ന പറഞ്ഞുവല്ലൊ. [അറിയിപ്പ ധ൪ ൧൩ൽ]ക
ൎത്താവിൽ ചാകുന്ന മരിച്ചവർ ഇതമുതൽ ഭാഗ്യമുള്ളവരാകു
ന്നു എന്ന ആത്മാവ പറയുന്നു അപ്രകാരം കൎത്താവിൽ ചാ
കാതെ മരിച്ചവർ അന്ന മുതൽ നിൎഭാഗ്യവാന്മാരായിരിക്കുന്നു
ഒരിക്കൽ മരിക്കയും അതിന്റെ ശേഷം ന്യായയതീൎപ്പുമല്ലാതെ
വേറെ ഒന്നുമില്ലെന്ന വേദത്തിൽ പറഞ്ഞിരിക്കുന്നു. എബ്ര
൯.൨൭.

അത്രയുമല്ല റോമക്കാരുടെ പുസ്തകത്തിൽ ഗൎഭം അഴിക്കു
ന്നതിനും കരുക്കുലെക്കും മുറകേട മുതലായ നാശമുള്ള പാപ
ങ്ങൾക്കും ൭ പ്രായശ്ചിത്തം ചെയ്താൽ ആ പാപം തിരുമെ
ന്ന പറയുന്നു.

ചെയ്ത പാപങ്ങൾക്കും ഇനിയും ചെയ്യും പാപങ്ങൾക്കും
പൂൎണ്ണഫലമായ പാപമോചനത്തിന്റെ ചീട്ട ലഭിക്കാമെന്ന
പറയുന്നു. ദൈവത്തിന്റെ കൃപാകടാക്ഷം പണത്തിന്ന വാ [ 54 ] (൫൨)

ങ്ങുകയും വില്ക്കുകയും ചെയ്യാമെന്ന വിചാരിച്ച കൂടാ, ഇതി
നെ കുറിച്ച നടപ്പ.൮.ഡ.പത്രോസ ശീമോനോട് ദൈ
വത്തിന്റെ ദാനം ദ്രവ്യം കൊണ്ട സമ്പാദിക്കാമെന്ന നീ
വിചാരിച്ചത കൊണ്ട നിന്റെ ദ്രവ്യം നിന്നോട കൂടെ നശി
ച്ചപോകട്ടെ എന്ന പറയുന്നു.

ദൈവം തന്റെ വചനത്താൽ സകലത്തെയും സൃഷ്ടിക്കു
ന്നതിന്ന വല്ലഭനായിരുന്നു. എന്നാൽ പാപമോചനത്തെ
അപ്രകാരം കല്പിക്കാതെ തന്റെ പുത്രനെ ൟലൊകത്തിൽ
അയച്ച അവനെ മരണശിക്ഷയെ ഏല്പിച്ചതിനാൽ മനുഷ്യ
ൎക്കപാപ മോചനം ഉണ്ടാക്കുവാൻ അവന്ന തിരുമനസ്സ തോ
ന്നി, ഇങ്ങിനെ പുത്രനാൽ ഉണ്ടാക്കപ്പെട്ട രക്ഷയെ പരിശു
ദ്ധാത്മാവ ഫലിപ്പിക്കുന്നു. ഇപ്രകാരം പാപം തീരെണം ഇത
തന്റെ വഴി ഇതല്ലാതെ പണംകൊണ്ട പാപമോചനം ഇല്ല
എന്നത സത്യമാകുന്നു.

ഇങ്ങിനെ ഇരുന്നിട്ടും ചിലർ സത്യവേദവും റോമമാൎഗ്ഗ
വും ഒന്നായിരിക്കുന്നു എങ്ങിനെ വിചാരിക്കുന്നു. റോമമാൎഗ്ഗ
ത്തെ വേദത്തെ കൊണ്ട ശോധന ചെയ്ത നോക്കിയാൽ ഉ
ള്ളിൽ അജ്ഞാനമാൎഗ്ഗം ഒളിക്കപ്പെട്ടിരിക്കുന്നു എന്ന കാണാം.


ആകയാൽ കൎത്തവായ ദൈവം അവരുടെ മേൽ ഇറ
ങ്ങി അവരുടെ ബുദ്ധിയുടെ കണ്ണുകളെ തുറന്ന അവരെ ത
ന്റെ സത്യപ്രേമത്തിൻ വഴിയിൽ നടത്തുമാറാകട്ടെ.

J. G. B.

COTTAYAM: C. M. press 1857.