പുതിയ നിയമം-ഹെർമ്മൻ ഗുണ്ടർട്ട്-1868

പുതിയ നിയമം-ഹെർമ്മൻ ഗുണ്ടർട്ട്-1868
രചന:ഹെർമ്മൻ ഗുണ്ടർട്ട്, പരിഭാഷകൻ : ഹെർമ്മൻ ഗുണ്ടർട്ട്
പുതിയ നിയമം


Digitized by Google[ 7 ]
THE

New Testament

OF

OUR LORD AND SAVIOUR JESUS CHRIST

TRANSILATED INTO MALAYALAM

നമ്മുടെ

കൎത്താവും രക്ഷിതാവുമായ

യേശുക്രിസ്തുന്റെ

പുതിയ നിയമം

SECOND EDITION

MANGALORE

PUBLISHED BY PFLEIDERER & RIEHM

PRINTED BY PLEBST & STOLZ, BAZEL MISSION PRESS

1868
[ 8 ] <img src=am_New_Testament_complete_Gundert_1868.pdf\C:\Users\techland\Downloads> [ 9 ]
പുതിയനിയമത്തിലെ
പുസ്തക വിവരം
--------


൧. ചരിത്ര പുസ്തകങ്ങൾ
അദ്ധ്യായങ്ങൾ
മത്തായി എഴുതിയ സുവിശേഷം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൮
മൎക്കൻ  " "
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൬
ലൂക്കാ  " "
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൪
യോഹന്നാൻ  " "
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൧
അപോസ്തലരുടെ പ്രവൃത്തികൾ
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൨൮
൨. ലേഖനങ്ങൾ
പൗൽഅപോസ്തലൻ രോമർക്ക് എഴുതിയതു
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൬
" "   കൊരിന്തർക്ക് എഴുതിയ ഒന്നാം ലേഖനം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൬
" "   രണ്ടാം  " 
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
൧൩
" "   ഗലാത്യർക്ക് എഴുതിയത്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
" "  എഫെസ്യർക്ക് എഴുതിയത്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
" "  ഫിലിപ്പ്യർക്ക് എഴുതിയത്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
" "  കൊലസ്സർക്ക് എഴുതിയത്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
" "  തെസ്സലനീക്യർക്ക് എഴുതിയ ഒന്നാം ലേഖനം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
" "  രണ്ടാം  " 
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
" "  തിമോത്ഥ്യന്നു എഴുതിയ ഒന്നാം ലേഖനം
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
" "  രണ്ടാം  " 
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
" "  തീതന്നു എഴുതിയത്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
[ 10 ] പുസ്തകവിവരം.

അദ്ധ്യായങ്ങൾ

ഫിലേമോന്നു എഴുതിയ ൧

എബ്രയൎക്കു എഴുതിയ ലേഖനം ൧൩

യോക്കോബ് " " ൫

പേത്രൻ എഴുതിയ

ഒന്നാം ലേഖനം ൫

രണ്ടാം " ൩

യോഹനാൻ എഴുതിയ

ഒന്നാം ലേഖനം ൫

രണ്ടാം " ൧

മൂന്നാം " ൧

യൂദാവിന്റെ " ൧

൩ പ്രവാചന പുസ്തകം.

യോഹനാന്റെ വെളിപ്പാടു ൨൨ [ 11 ]

THE
Gospel of Matthew
---
മത്തായി എഴുതിയ
സു വി ശേ ഷം
---
൧. അദ്ധ്യായം.
യേശുവിന്റെ വംശാവലി, (൧൮) വിശുദ്ധ അവതാരം.

അബ്രഹാമിന്റെ പുത്രനായ ദാവീദിൻപുത്രനാകുന്ന യേശു ൧ ക്രിസ്തന്റെ ഉല്പത്തി പുസ്തകം.

അബ്രഹാം ഇഛ്ശാക്കെ ജനിപ്പിച്ചു; ഇഛ്ശാക്ക് യാക്കൊ ൨ ബെ ജനിപ്പിച്ചു യാക്കൊബ് യഹൂദാവെയും അവന്റെ സ ഹോദരരെയും ജനിപ്പിച്ചു; യഹൂദാ താമാരിൽ ഫെരെച് ജെര ൩ ഹ് എന്നവരെ ജനിപ്പിച്ചു; ഫെരച് ഹെച്രൊനെ ജനിപ്പി ച്ചു; ഹെച്രൊൻ രാമെ ജനിപ്പിച്ചു; രാം അമ്മിനദാബെ ജനി ൪ പ്പിച്ചു; അമ്മിനദാബ് നഹശ്ശൊനെ ജനിപ്പിച്ചു; നഹശ്ശൊൻ സല്മൊനെ ജനിപ്പിച്ചു; സല്മൊൻ രാഹബിൽ ബൊവജെ ൫ ജനിപ്പിച്ചു; ബൊവജ് രൂഥിൽ ഒബദെ ജനിപ്പിച്ചു; ഒബെദ് ഇശായെ ജനിപ്പിച്ചു; ഇശായി ദാവിദ് രാജാവിനെ ജനിപ്പി ച്ചു. ദാവിദ്‌രാജാവ് ഉറിയ്യാവിൻ ഭാൎയ്യയിൽനിന്നു ശലൊമൊ ൬ വെ ജനിപ്പിച്ചു; സലൊമൊ രഹബ്യാമെ ജനിപ്പിച്ചു; രഹ ൭ ബ്യാം അബിയ്യാവെ ജനിപ്പിച്ചു; അബിയ്യാവ് ആസാവെ ജനിപ്പിച്ചു; ആസാ യൊശഫാത്തെ ജനിപ്പിച്ചു; യൊശഫാ ൮ ത്ത് യൊരാമെ ജനിപ്പിച്ചു; യൊരാം ഉജ്ജിയ്യാവെ ജനിപ്പിച്ചു; ഉജ്ജിയ്യാ യൊഥാമെ ജനിപ്പിച്ചു; യൊഥാം ആഹാജെ ജനിപ്പി ൯ ച്ചു; ആഹാജ് ഹിജക്കിയ്യാവെ ജനിപ്പിച്ചു; ഹിജക്കിയ്യാ മനശ്ശ ൧൦ യെ ജനിപ്പിച്ചു; മനശ്ശെ ആമൊനെ ജനിപ്പിച്ചു; ആമൊൻ യൊശിയ്യാവെ ജനിപ്പിച്ചു; യൊശിയ്യാ യകൊന്യാവെയും അവ ൧൧ [ 12 ]

              THE GOSPEL OF MATTHEW.I.

ന്റെ സഹോദരരെയും ബാബെൽ പ്രവാസകാലത്തിൽ ജനിപ്പിച്ചു.ബാബെൽ പ്രവാസത്തിൽ പിന്നെ യകൊന്യാ ശയലിയെലെ ജനിപ്പിച്ചു;ശയലിയെൽ ജരുബാബലെ ജനിപ്പിച്ചു; ജരുബാബൽ അബിഫ്രദെ ജനിപ്പിച്ചു;അബി ഫ്രദ് എല്യക്കിമെ ജനിപ്പിച്ചു;എല്യക്കിം ആജൊരെ ജനിപ്പി ച്ചു: ആജൊർ ചദൊക്കെ ജനിപ്പിച്ചു; ചദൊക്യാകീനെ ജ നിപ്പിച്ചു;യാകീൻ എലിഫ്രെദെ ജനിപ്പിച്ചു;എലിഫ്രെദ് എലാ ജാരെ ജനിപ്പിച്ചു; എലാജാർ മത്താനെ ജനിപ്പിച്ചു; മത്താൻ യാക്കൊബെ ജനിപ്പിച്ചു; യാക്കൊബ് യൊസെഫെ ജനിപ്പി ച്ചു;ക്രിസ്തൻ(അഭിഷിക്തൻ)എന്നുള്ള യേശു ജനിച്ചു വന്ന മറിയെക്ക് അവൻ തന്നെ ഭൎത്താവ്. അബ്രഹാം മുതൽ ദാവിദ് വരെയുള്ള തലമുറകൾ ഒക്കെയും പതിനാലു തലമുറകൾ ആകുന്നു; ദാവിദ് മുതൽ ബാബെൽ പ്രവാസത്തോളവും തലമുറകൾ പതിനാലും; ബാബെൽ പ്രവാസം മുതൽ ക്രിസ്തനോളം തലമുറകൾ പതിനാലുമത്രെ. യേശുക്രിസ്തന്റെ ഉല്പാദനമൊ ഇവ്വണ്ണമായതു:അവന്റെ അമ്മയായ മറിയ യൊസെഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം അവർ കൂടി വരും മുൻപെ വിശുദ്ധാത്മാവിൽനിന്നു ഗൎഭിണിയായതു കാണായി.അവളുടെ ഭൎത്താവായ യൊസെഫ് നീതിമാനും അവൾക്കു ലോകാപവാദം വരുത്തുവാൻ മനസ്സില്ലാത്തവനും ആകയാൽ, അവളെ ഗൂഡമായി ഉപേക്ഷിപ്പാൻ ഭാവിച്ചു.ഇങ്ങിനെ നിനെക്കുംബൊൾ ഇതാ കൎത്താവിൻ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യ്ക്ഷനായി പറഞ്ഞിതു;ദാവിദപുത്രനായ യൊസെഫെ, നിന്റെ ഭാൎ‌യ്യയായ മറിയയെചേൎത്തുകൊൾവാൻ ഭയപ്പെടെണ്ട.കാരണം അവളിൽ ഉല്പാദിതമായതു വി ശുദ്ധത്മാവിൽ നിന്നാകുന്നു; അവൾ പുത്രനെ പ്രസവിക്കും

ആയവൻ സ്വജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പതാകകൊണ്ടു അവനു (യഹൊവ രക്ഷ)യേശുവെന്നപേർ വിളിക്കും. (യശ.7,14)കണ്ടാലും കന്യക ഗൎഭിണിയായി പുത്രനെ പ്രസവിക്കും അവനു ദൈവം നമ്മോടു കൂടെ എന്നൎത്തമുള്ള ഇമ്മാനുവെൽ എന്ന പേർ വിളിക്കും എന്നു കൎത്താവ് പ്രവാചകനെ കൊണ്ടു മൊഴിഞ്ഞതു നിവ്രുത്തിയാവാൻ ഇതു ഒക്കെയും സംഭവിച്ചു.എന്നാറെ യൊസെഫ് നിദ്രഉണൎന്നു കൎത്താവിൻ ദൂതൻ നിയോഗിച്ച പ്രകാരം [ 13 ]
മത്തായി. ൨. അ

ചെയ്തു, സ്വഭാൎയ്യയെ ചേൎത്തുകൊണ്ടു: ൨൫ അവൾ ആദ്യ ജാതനായ തന്റെ മകനെ പ്രസവിക്കും വരെ (യൌസെഫ്) അവളെ അറിയാതെ നിന്നു, അവനു യേശു എന്നു പേർ വിളിക്കയും ചെയ്തു.

൨. അദ്ധ്യായം.
മാഗർ യേശുവെ ചെന്നു വന്ദിച്ചതും, (൧൩) ഹെരോദാവിന്റെ ഹിംസ പഴുതിലായതും

ഹെരോദ രാജാവിന്റെ നാളുകളിൽ യേശു യഹൂദയിലെ ബെത്ത്ലെഹമിൽ വെച്ചു ജനിച്ചപ്പോൾ - ഇതാ കിഴക്കുനിന്നു മാഗർ യരുശലെമിൽ എത്തി പറഞ്ഞു: ൨ യഹൂദരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങളല്ലോ അവന്റെ നക്ഷത്രം ഉദിച്ചു കണ്ടിട്ട് അവനെ കുമ്പിടുവാൻ വന്നു. ൩ എന്നത് ഹെരോദ രാജാവു കേട്ടു സകല യെരുശലേമുമായി കലങ്ങിപ്പോയി. ൪ ജനത്തിന്റെ മഹാപുരോഹിതരേയും ശാസ്ത്രികളേയും എല്ലാം വരുത്തി കൂട്ടി ക്രിസ്തൻ എവിടെ ജനിക്കുന്നു എന്ന് അവരൊടു ചോദിച്ചു. ൫ ആയവരും അവനൊടു പറഞ്ഞു യഹൂദയിലെ ബെത്ത്ലഹമിൽ തന്നെ (മിക. ൫, ൧ - ൩). ൬ യഹൂദാദേശത്തിലെ ബെത്ത്ലഹമായുള്ളോവേ! എല്ലാ യഹൂദാതലകളിലും നീ ഒട്ടും ചെറുതായതല്ല; എന്റെ ജനമാകുന്ന ഇസ്രയേലെ മേപ്പാനുള്ള തലവൻ നിങ്കൽനിന്നു പുറപ്പെട്ടു വരുമല്ലോ എന്നു പ്രവാചകനെക്കൊണ്ട് എഴുതിക്കിടക്കുന്നുപോൽ. ൭ എന്നാറെ ഹെരോദാവ് മാഗരെ രഹസ്യമായി വിളിച്ചു നക്ഷത്രം തോന്നിയ കാലത്തെ ആരാഞ്ഞറിഞ്ഞു; ൮ അവരെ ബെത്ത്ലഹമിലേക്ക് അയച്ചു പറഞ്ഞു: നിങ്ങൾ ചെന്നു കുഞ്ഞനെ സൂക്ഷ്മമായി ആരാഞ്ഞു കൊൾവിൻ. കണ്ടാൽ ഉടനെ അവനെ ഞാനും ചെന്നു കുമ്പിടേണ്ടതിന്നു എന്നെ അറിയിപ്പിൻ. ൯ ഇങ്ങിനെ രാജാവ് പറഞ്ഞു കേട്ട് അവർ യാത്രയായാറെ ഇതാ ഉദയത്തിൽ കണ്ട നക്ഷത്രം അവൎക്കു മുമ്പിൽ (കാണായി) കുഞ്ഞൻ ഇരിക്കുന്നതിന്റെ മേല്ഭാഗത്തു നില്ക്കുവോളം നടന്നു പോന്നു. ൧൦ നക്ഷത്രത്തെ കണ്ടിട്ട് അവർ ഏറ്റം മഹാസന്തോഷം സന്തോഷിച്ചു. ൧൧ ആ വീട്ടിൽ ചെന്നു കുഞ്ഞനെ അമ്മയായ മറിയയോടും കൂട കണ്ട് അവനെ കുമ്പിട്ടു വീണു തങ്ങളുടെ നിക്ഷേപ(പാത്ര)ങ്ങളെ തുറന്ന് അവനു പൊന്നും കുന്തുരുക്കവും കണ്ടിവെണ്ണയും

[ 14 ]
THE GOSPEL OF MATHEW. ỈỈ.

കാഴ്ച വെക്കുകയും ചെയ്തു. ൧൨ പിന്നെ ഹെരോദാവിൻ അടുക്കെ മടങ്ങി പോകരുത് എന്നു സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായിട്ട്, അവർ വേറെ വഴിയായി സ്വദേശത്തേക്കു യാത്രയാകുകയും ചെയ്തു.

൧൩ അവർ പോയ ശേഷം ഇതാ കൎത്താവിൻ ദൂതൻ സ്വപ്നത്തിൽ യോസഫിന് കാണായി പറയുന്നു: നീ എഴുനീറ്റ് കുഞ്ഞനേയും അവന്റെ അമ്മയേയും കൂട്ടിക്കൊണ്ടു മിസ്രയിലേക്ക് മണ്ടിപ്പോയി, ഞാൻ നിണക്ക് ചൊല്ലും വരെ അവിടെ പാൎക്കുക. കാരണം ഹെരോദാ കുഞ്ഞനെ മുടിക്കണം എന്ന വെച്ച് അന്വെഷിപ്പാൻ അടുത്തിരിക്കുന്നു. ൧൪ അവനും എഴുനീറ്റു കുഞ്ഞനേയും അമ്മയേയും രാത്രിയിൽ തന്നെ ചേൎത്തുകൊണ്ടു മിസ്രയിലേക്ക് വാങ്ങി ചെന്നു, ഹേരോദാ തീൎന്നുപോവോളം അവിടെ പാൎത്തു (ഹൊശ. ൧൧, ൧) ൧൫ മിസ്രയിൽനിന്നു എന്മകനെ വിളിച്ചു (വരുത്തി) എന്നു പ്രവാചകനെ കൊണ്ടു കൎത്താവ് മൊഴിഞ്ഞതു നിവൃത്തിയാവാൻ തന്നെ. ൧൬ പിന്നെ ഹെരോദാ മാഗർ തന്നെ തോല്പിച്ച പ്രകാരം കണ്ടു വളരെ കോപിച്ചു, മാഗരോട് ആരാഞ്ഞു ബോധിച്ച കാലം പോലെ രണ്ടുവയസ്സും താഴെയും ഉള്ള കിടാക്കളെ ഒക്കെയും ബെത്ത്ലഹമിലും ആ പ്രദേശത്തിലും എല്ലാം ആളയച്ചു കൊല്ലിക്കയും ചെയ്തു. ൧൭ രാമയിൽ ഒരു ശബ്ദം കേളായി വിലാപവും കരച്ചിലും വലിയ മുറവിളിയും തന്നെ. ൧൮ രാഹേൽ തന്റെ മക്കളെ ചൊല്ലി കരഞ്ഞു. അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ നിന്നു എന്നു യിറമ്മിയ്യാ പ്രവാചകൻ മുഖേന (൩൧, ൧൫) മൊഴിഞ്ഞത് അന്നു നിവൃത്തിയായി. ൧൯ ഹെരോദാ കഴിഞ്ഞപ്പോഴൊ ഇതാ കൎത്താവിൻ ദൂതൻ മിസ്രയിൽ വെച്ച് യോസഫിനു സ്വപ്നത്തിൽ കാണായി: ൨൦ നീ എഴുനീറ്റ് കുഞ്ഞനേയും അവന്റെ അമ്മയേയും കൂട്ടിക്കൊണ്ടു ഇസ്രയേൽ ദേശത്തേക്കു യാത്രയാക. കുഞ്ഞൻറെ പ്രാണനെ അന്വേഷിക്കുന്നവർ മരിച്ചു സത്യം എന്നു പറയുന്നു. ൨൧ അവനും എഴുനീറ്റു കുഞ്ഞനേയും അവന്റെ അമ്മയേയും കൂട്ടിക്കൊണ്ടു ഇസ്രയേൽ ദേശത്തിൽ വന്നു. ൨൨ യഹൂദയിൽ അൎഹെലാവ് പിതാവായ ഹെരോദാവിന്റെ സ്ഥാനത്തിൽ വാഴുന്നതു കേട്ടിട്ട് അവിടെ പോവാൻ ഭയപ്പെട്ടു; സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായിട്ടു ഗലീലാദിക്കുകളിൽ മാറി പോയി. ൨൩ നചറത്ത് എന്ന ഊരിൽ ചെന്നു പാൎത്തു,

[ 15 ]
മത്തായി. ൩. അ.

(യശ. ൧൧, ൧) അവൻ നചറയ്യൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകരാൽ മൊഴിയപ്പെട്ടത് നിവൃത്തിയാവാൻ (സംഗതി വരികയും ചെയ്തു.)

൩. അദ്ധ്യായം.
സ്നാപകനായ യോഹനാൻ, (൧൩) യേശുവിന്റെ അഭിഷേകം [മാ. ൧, ലൂ. ൩, യോ. ൧.]

കാലത്തിൽ സ്നാപകനായ യോഹനാൻ ഉദിച്ചു യഹൂദാ മരുഭൂമിയിൽ ഘോഷിച്ചു പറയുന്നിതു: ൨ സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസന്താരപ്പെടുവിൻ; ൩ മരുഭൂമിയിൽ കൂക്കുന്നവന്റെ ശബ്ദമാവിതു: കൎത്താവിന്റെ വഴിയേ നിരത്തി അവന്റെ പാതകളെ നേരെ ആക്കുവിൻ എന്നിപ്രകാരം യശയ്യ പ്രവാചകൻ (൪൦, ൩) ചൊല്ലിയവൻ; ഇവനത്രെ. ൪ പിന്നെ ആ യോഹനാന് ഒട്ടകരോമത്താലെ ഉടുപ്പും അരെക്കു തോൽവാറും ഉണ്ടു; അവന്റെ ആഹാരമോ തുള്ളനും കാട്ടുതേനുമത്രെ. ൫ എന്നാറെ യഹൂദ ഒക്കയും യൎദ്ദൻ ഇരുകരെയും ഉള്ള നാടും എല്ലാം അവന്റെ അടുക്കെ യാത്രയായി, തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞു, ൬ യൎദ്ദനിൽ അവനാൽ സ്നാനം ഏറ്റുകൊണ്ടു; ൭ അവന്റെ സ്നാനത്തിന്നായി പരീശർ ചദൂക്യർ (ഈ മതക്കാർ) പലരും വരുന്നതു കണ്ടാറേ അവൻ അവരോടു പറഞ്ഞു: അണലിസന്തതികളെ! ഭാവികോപത്തിൽ നിന്നു മണ്ടിപ്പോകുന്ന പ്രകാരം നിങ്ങൾക്ക് ആർ കാണിച്ചു? ൮ എന്നാൽ മാനസാന്തരത്തിന്നു യോഗ്യമായ ഫലത്തെ ഉണ്ടാക്കുവിൻ. ൯ അബ്രഹാം ഞങ്ങൾക്ക് പിതാവായിട്ടുണ്ടു എന്നുള്ളം കൊണ്ടു പറവാൻ തോന്നരുതെ! അബ്രാഹാമിനു ഈ കല്ലുകളിൽ നിന്നു മക്കളെ പുറപ്പെടീപ്പാൻ ദൈവത്തിന്നു കഴിയുമല്ലൊ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ൧൦ എങ്കിലും ഇപ്പോൾ തന്നെ കോടാലി മരങ്ങളുടെ ചുവട്ടിന്നു വെച്ചു കിടക്കുന്നു, നല്ല ഫലം ഉണ്ടാക്കാത്ത മരം എല്ലാം വെട്ടപ്പെട്ടു തീയിൽ ഇടപ്പെടുന്നുണ്ടു. ൧൧ ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിലെ സ്നാനം ഏല്പിക്കുന്നുള്ളൂ, എന്റെ പിന്നാലെ വരുന്നവനൊ എന്നെക്കാൾ ഊക്കേറിയവൻ; അവന്റെ ചെരിപ്പുകളെ ചുമപ്പാനും ഞാൻ പാത്രമല്ല. ആയവൻ നിങ്ങളെ വിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. ൧൨ അവനു ചെറുമുറം കയ്യിലുണ്ടായിട്ട്

[ 16 ]
THE GOSPEL OF MATHEW. ỈỈỈ. ỈṼ.

തന്റെ കളത്തെ തീരെ വെടിപ്പാക്കും തന്റെ കോതമ്പിനെ കളപ്പുരയിൽ കൂട്ടിവെക്കയും പതിരിനെ കെടാത്ത തീയിൽ ചുട്ടുകളകയും ചെയ്യും.

൧൩ അപ്പൊൾ യേശു യോഹനാനാൽ സ്നാനപ്പെടുവാൻ ഗലീലയിൽനിന്നു യൎദ്ദൻകരെ അവന്റെ അടുക്കൽ വരുന്നു. ൧൪ ആയവനെ യോഹനാൻ ചെറുത്തു: നിന്നാൽ സ്നാനപ്പെടുവാൻ എനിക്കു ആവശ്യം ഉണ്ടു, പിന്നെ നീ എന്റെ അടുക്കെ വരുന്നുവോ എന്നു പറഞ്ഞതിന്നു: ൧൫ ഈ ഒരിക്കൽ സമ്മതിക്ക ഇപ്രകാരം സകല നീതിയെയും പൂരിക്കുന്നതത്രേ നമുക്കു ഉചിതമാകുന്നു എന്നുത്തരം പറഞ്ഞാറെ അവനെ സമ്മതിച്ചു. ൧൬ യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കരേറി വന്നപ്പോൾ കണ്ടാലും വാനങ്ങൾ അവനു തുറന്നു. അവൻ ദേവാത്മാവു പ്രാവുപോലെ ഇറങ്ങി അവന്മെൽ വരുന്നതും കണ്ടു. ൧൭ പെട്ടന്നു വാനങ്ങളിൽ നിന്ൻ ഒരു ശബ്ദം: ഇവൻ എന്റെ പ്രിയപുത്രൻ (സങ്കീ. ൨, ൭.) അവങ്കൽ ഞാൻ പ്രസാദിച്ചു (യശ. ൪൨, ൧) എന്നു ഉണ്ടാകയും ചെയ്തു.

൪. അദ്ധ്യായം.
യേശുവിന്റെ പരീക്ഷയും, (൧൨) ഗലീലയിൽ വേലയുടെ ആരംഭവും [മാ. ൧, ലൂ. ൪] (൧൮) നാലു ശിഷ്യരെ വിളിച്ചതു [മാ. ൧. ലൂ. ൫], (൨൩) വേലയുടെ വിവരം.

പ്പോൾ യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുവാനായി ആത്മാവിനാൽ മരുഭൂമിയിൽ മേലൊട്ടു നടത്തപ്പെട്ടു. ൨ ൪൦ പകലും ൪൦ രാവും ഉപവസിച്ച ശേഷം വിശന്നപ്പൊൾ, ൩ ‍ പരീക്ഷകൻ അണഞ്ഞു വന്നു: നീ ദൈവപുത്രനാകയാൽ ഈ കല്ലുകൾ അപ്പങ്ങളായി ചമവാൻ ചൊല്ലുക എന്നു പറഞ്ഞു. ൪ അവനും ഉത്തരം പറഞ്ഞിതു (൫ മൊ. ൮, ൩) മനുഷ്യൻ അപ്പത്താൽ തന്നെ അല്ല ദൈവവായൂടെ വരുന്ന സകല വചനത്താലത്രേ ജീവിക്കും എന്ൻ എഴുതിക്കിടക്കുന്നു. ൫ പിന്നെ പിശാച് അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനൊടു പറഞ്ഞു: ൬ നീ ദേവപുത്രനായാൽ താഴോട്ടു ചാടുക (സങ്കീ. ൯൧, ൧൧) നിന്നെ ചൊല്ലി (അവൻ) സ്വദൂതന്മാരൊടു കല്പിക്കും, അവരു നിന്നെ കാലു കല്ലിനൊടു തട്ടാതവണ്ണം കൈകളിൽ താങ്ങിക്കൊള്ളും

[ 17 ]
മത്തായി. ൪. അ.

എന്ന് എഴുതിക്കിടക്കുന്നുവല്ലൊ. ൭ യേശു അവനൊടു പറഞ്ഞു (൫ മോ. ൬, ൧൬) നിന്റെ ദൈവമായ യഹോവയെ പരീക്ഷിക്കൊല്ലാ എന്നും (കൂടെ) എഴുതിയിരിക്കുന്നു. ൮ പിന്നെയും പിശാച് അവനെ ഏറ്റം ഉയൎന്നമലമെൽ കൂട്ടിക്കൊണ്ടു വെച്ചു ലോകത്തിലെ സൎവ്വരാജ്യങ്ങളെയും അവറ്റിൻ തേജസ്സിനെയും കാണിച്ച് അവനൊടു പറയുന്നു: ൯ ഇവ ഒക്കെയും നിണക്ക് തരാം എന്നെ കുമ്പിട്ടു വീണുവെങ്കിൽ. ൧൦ എന്നാറെ യേശു അവനോടു പറയുന്നു: സാത്താനെ എന്നെ വിട്ടു വാങ്ങി പോക! (൫ മോ. ൬, ൧൩) നിന്റെ ദൈവമായ യഹൊവയെ കുമ്പിട്ട് അവനെ മാത്രം ഉപാസിക്ക എന്ന് എഴുതിയിരിക്കുന്നുവല്ലൊ. ൧൧ അന്നു പിശാച് അവനെ വിട്ടുപോയി പെട്ടന്നു ദൂതന്മാർ എത്തി അവനെ ശുശ്രൂഷിക്കയും ചെയ്തു.

൧൨ യോഹനാൻ തടവിൽ ഏല്പിക്കപ്പെട്ടതു കേട്ടാറെ (യേശു) ഗലീലക്കു വാങ്ങിചെന്നു; ൧൩ നചറത്തെ വിട്ടു ജബുലൂൻ നപൂലി അതിരുകളിൽ കടൽക്കരെയുള്ള കഫൎന്നഹൂമിൽ വന്നു പാൎത്തു. ൧൪ ജബുലൂൻ ദേശവും നപൂലി ദേശവും യൎദ്ദനക്കരെ കടലിന്റെ മാൎഗ്ഗത്തിലും ജാതികളുള്ള ഗലീല തന്നെ. ൧൫ ഇരുട്ടിൽ ഇരിക്കുന്ന ജനം മഹാപ്രകാശത്തെ കണ്ടു. മരണനിഴലിൻ നാട്ടിൽ ഇരിക്കുന്നവൎക്കു വെളിച്ചം ഉദിക്കയും ചെയ്തു, ൧൬ എന്നു യശയ്യാ പ്രവാചകൻ മുഖേന (൮, ൨൩. ൯, ൧.) മൊഴിഞ്ഞതു നിവൃത്തിയാവാൻ സംഗതി വരികയും ചെയ്തു. ൧൭ അന്നു മുതൽ യേശു സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ (൩, ൨) എന്നു ഘോഷിച്ചു പറവാൻ തുടങ്ങി.

൧൮ പിന്നെ ഗലീലിക്കടല്പുറത്തു നടക്കുമ്പൊൾ പെത്രൻ (പാറ) എന്നുപേരുള്ള ശിമോൻ അവന്റെ കൂടപ്പിറന്ന അന്ദ്രെയോ ഇങ്ങനെ രണ്ടു സഹോദരന്മാർ മീൻ പിടിക്കാരായി കടലിൽ വലവീശുന്നതിനെ കണ്ടു. ൧൯ എന്റെ പിന്നാലേ വരുവിൻ എന്നാൽ നിങ്ങളെ മനുഷ്യപിടിക്കാരാക്കാം എന്ന് അവരൊടു പറയുന്നു. ൨൦ ഉടനെ അവർ വലകളെ വിട്ടെച്ചു അവന്റെ പിന്നാലെ നടന്നു. ൨൧ അവിടെ നിന്ന് അപ്പുറം ചെന്നാറെ ജബദിയുടെ മകനായ യാക്കൊബ് അവന്റെ കൂടപ്പിറന്ന യോഹനാൻ ഇങ്ങനെ വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അഛ്ശനായ ജബദിയൊട് ഒന്നിച്ചു തങ്ങളുടെ വലകളെ നന്നാക്കുന്നതു കണ്ടിട്ട് അവരെയും വിളിച്ചു. ൨൨ അവരും ഉടനെ പട

[ 18 ]
THE GOSPEL OF MATHEW. ỈṼ. Ṽ.

കിനെയും സ്വപിതാവിനെയും വിട്ട് അവനെ പിന്തുടൎന്നു പോന്നു.

൨൩ പിന്നെ യേശു ഗലീലയിൽ ഒക്കയും ചുറ്റിനടന്നു അവരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിൻ സുവിശേഷത്തെ ഘോഷിച്ചും ജനത്തിൽ സകല വ്യാധിയേയും എല്ലാ ഊനത്തെയും പൊറുപ്പിച്ചു കൊണ്ടിരുന്നു. ൨൪ അവന്റെ ശ്രുതി സുറിയ എങ്ങും പരന്നിട്ടു നാനാവ്യാധികളാലും ബാധകളാലും വലയുന്നവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങിനെ ദുസ്ഥന്മാരെ എല്ലാവരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനും അവരെ സ്വസ്ഥമാക്കി. ൨൫ ഗലീല ദശപുരി യരുശലെം യഹൂദ യൎദ്ദന്നക്കരെ എന്നുള്ള ദേശങ്ങളിൽ നിന്നു വളരെ പുരുഷാരങ്ങൾ അവന്റെ വഴിയേ നടക്കയും ചെയ്തു.

൫. അദ്ധ്യായം.
( -- ൭ അ. മലപ്രസംഗം) ദൈവരാജ്യത്തിലെ സാധുക്കളുടെ ഭാഗ്യവും [ലൂ. ൬, ൨൦.], (൧൩) വൈശിഷ്ട്യവും, (൧൭) ഈ രാജ്യത്തിനാൽ ധൎമ്മശാസ്ത്രത്തിന്നു നിവൃത്തി വരുന്നതു.

പിന്നെ സമൂഹങ്ങളെ കണ്ടാറെ മലമെൽ കരേറി ഇരുന്നു കൊണ്ടപ്പോൾ അവന്റെ ശിഷ്യന്മാർ അണഞ്ഞു വന്നു. ൨ അവനും വായി തുറന്നു അവരെ ഉപദേശിച്ചതാവിത്: ൩ ആത്മാവിൽ ദരിദ്രരായവർ ധന്യർ: സ്വൎഗ്ഗരാജ്യം അവൎക്കുള്ളത് സത്യം. ൪ ഖേദിക്കുന്നവർ ധന്യർ: അവരെല്ലാ ആശ്വസിക്കപ്പെടും. ൫ സൌമ്യതയുള്ളവർ ധന്യർ: അവരെല്ലാ ഭൂമിയെ അടക്കും (സങ്കീ. ൩൭, ൧൧). ൬ നീതിക്കായി വിശന്നുദാഹിക്കുന്നവർ ധന്യർ: അവർ തൃപ്തരാകും. ൭ കനിവുള്ളവർ ധന്യർ: അവൎക്കു കനിവു ലഭിക്കും. ൮ ഹൃദയശുദ്ധിയുള്ളവർ ധന്യർ: അവർ ദൈവത്തെക്കാണും. ൯ സമാധാനം ഉണ്ടാക്കുന്നവർ ധന്യർ: അവർ ദൈവപുത്രർ എന്നു വിളിക്കപ്പെടും. ൧൦ നീതിനിമിത്തം ഹിംസ അനുഭവിച്ചവർ ധന്യർ: സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു; ൧൧ എന്മൂലം നിങ്ങളെ പഴിച്ചു ഹിംസിച്ചു കളവായി നിങ്ങളെ കൊണ്ട് എല്ലാ തിന്മയും പറഞ്ഞുപോയാൽ നിങ്ങൾ ധാന്യരത്രെ. ൧൨ വാനങ്ങളിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ: നിങ്ങൾക്കു മുമ്പെയുള്ള പ്രവാചകന്മാരെയും അപ്രകാരം തന്നെ ഹിംസിച്ചിട്ടുണ്ടല്ലൊ. ൧൩ നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു, ഉപ്പു തന്നെ രസമി

[ 19 ]
മത്തായി. ൫. അ.

ല്ലാതെപോയാൽ (അതിന്) ഏതിനാൽ രസം കൂട്ടേണ്ടതു? പുറത്തുകളഞ്ഞു മനുഷ്യരെകൊണ്ടു ചവിട്ടിപ്പാനല്ലാതെ മറ്റൊന്നിനും ഇനി കൊള്ളാവതല്ല. ൧൪ നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു, മലമെൽ കിടക്കുന്ന പട്ടണം മറഞ്ഞിരുന്നു കൂടാ. ൧൫ വിളക്കിനെ കത്തിച്ചു പറയിങ്കീഴെ ഇടുവാറുമില്ല തണ്ടിന്മേൽ ഇട്ടാലത്രെ വീട്ടിലുള്ളവൎക്കു എല്ലാം വിളങ്ങുന്നു. ൧൬ അപ്രകാരം നിങ്ങളുടെ വെളിച്ചം മനുഷ്യൎക്കു മുമ്പിൽ വിളങ്ങീട്ടു അവർ നിങ്ങളുടെ നല്ല ക്രിയകളെ കണ്ടു സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവെ മഹത്വീകരിപ്പാൻ സംഗതി വരുത്തുവിൻ.

൧൭ ഞാൻ ധൎമ്മവെപ്പിനെ എങ്കിലും പ്രവാചകരെ എങ്കിലും നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കെണ്ടാ; നീക്കമല്ല, പൂൎത്തിവരുത്തുവാനത്രെ ഞാൻ വന്നതു. ൧൮ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: സ്വൎഗ്ഗവും ഭൂമിയും ഒഴിഞ്ഞു പോകുംവരെ ധൎമ്മവെപ്പ് ഒക്കയും ചെയ്തു തീരുവോളവും അതിൽ ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒഴിഞ്ഞു പോകയില്ല. ൧൯ ആകയാൽ ഈ കല്പനകളിൽ ഏറ്റം ചെറുതായിട്ടുള്ളത് ഒന്നിനെ എങ്കിലും ആരാനും നീക്കുകയും മനുഷ്യരെ അപ്രകാരം പഠിപ്പിക്കുകയും ചെയ്താൽ, അവൻ സ്വൎഗ്ഗരാജ്യത്തിൽ ഏറ്റം ചെറിയവനെന്നു വിളിക്കപ്പെടും; ആരാനും അവ ചെയ്തു പഠിപ്പിച്ചു എങ്കിൽ സ്വൎഗ്ഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും. ൨൦ എങ്ങനെ എന്നാൽ നിങ്ങളുടെ നീതി, ശാസ്ത്രികൾ പറീശർ എന്നവരുടെതിൽ ഏറെ വഴിഞ്ഞില്ല എങ്കിൽ നിങ്ങൾ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു (൨ മൊ. ൨൦, ൧൩). നീ കുലചെയ്യരുത് എന്നും, ആരാനും കൊന്നാൽ ന്യായവിധിക്കു ഹേതുവാകും എന്നും പൂൎവ്വന്മാരോടു മൊഴിഞ്ഞ പ്രകാരം നിങ്ങൾ കേട്ടുവല്ലൊ! ൨൨ ഞാനോ നിങ്ങളോടു പറയുന്നിതു: തന്റെ സഹോദരനോടു (വെറുതെ) കോപിക്കുന്നവനെല്ലാം ന്യായവിധിക്കു ഹേതുവാകും; സഹോദരനോടു (നിസ്സാര)റക്കാ എന്നു പറഞ്ഞാലൊ (സുനട്രിയം എന്ന) ന്യായാധിപസംഘത്തിന്നു ഹേതുവാകും. ൨൩ അതുകൊണ്ടു നിന്റെ വഴിപാടിനെ ബലിപീഠത്തോട് അടുപ്പിക്കുമ്പോൾ നിന്റെ നേരെ സഹോദരന്നു വല്ലതും ഉണ്ടെന്നു അവിടെ ഓൎമ്മ വന്നാൽ - ൨൪ നിന്റെ വഴിപാടിനെ അങ്ങു ബലിപീഠത്തിൻമുമ്പിൽ ഇട്ടേച്ചു.

[ 20 ]
THE GOSPEL OF MATHEW. Ṽ.

ഒന്നാമത് പോയി സഹോദരനോടു നിരന്നു കൊൾക; ൨൫ പിന്നെ വന്നു നിന്റെ വഴിപാടിനെ കഴിക്ക. നിന്റെ പ്രതിയോഗിയോടു വഴിയിൽ വെച്ചിരിക്കുംതോറും അവനോട് ഇണങ്ങുവാൻ വിരയുക. ൨൬ അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനിലും ന്യായാധിപൻ സേവകനിലും ഏല്പിച്ചിട്ടു നീ തടവിൽ ആക്കപ്പെടും; ഒടുക്കത്തെ കാശു വരയും കൊടുത്തു തീരുവോളം അവിടെനിന്നു പുറത്തു വരികയില്ല; ആമെൻ എന്നു ഞാൻ നിന്നോടു പറയുന്നു. (വ മൊ. ൨൦, ൧൩) ൨൭ നീ വ്യഭിചരിക്കരുത് എന്നു മൊഴിഞ്ഞ പ്രകാരം കേട്ടുവല്ലൊ. ൨൮ ഞാനോ നിങ്ങളോട് പറയുന്നിതു: സ്ത്രീയേ മോഹിക്കെണ്ടതിന്നു നോക്കുന്നവനെല്ലാം ഹൃദയം കൊണ്ട് അവളോടു വ്യഭിചരിച്ചുപോയി. ൨൯ എന്നാൽ നിണക്കു വലങ്കണ്ണ് ഇടൎച്ച വരുത്തിയാൽ അതിനെ ചൂന്നെടുത്തു തള്ളിക്കളക; നിന്റെ അവയവങ്ങളിൽ ഒന്നു നശിച്ചിട്ടും ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടാഞ്ഞാൽ നിണക്കു പ്രയോജനമത്രെ. ൩൦ പിന്നെ വലങ്കൈ നിണക്ക് ഇടൎച്ച വെരുത്തിയാൽ അതിനെ വെട്ടി തള്ളിക്കളക; നിന്റെ അവയവങ്ങളിൽ ഒന്നു നശിച്ചിട്ടും ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടാഞ്ഞാൽ നിണക്കു പ്രയോജനമത്രെ. (൫ മൊ. ൨൪, ൧) ൩൧ ഒരുവൻ തന്റെ ഭാൎയ്യയെ ഉപേക്ഷിച്ചാൽ അവൾക്ക് ഉപേക്ഷണച്ചീട്ടു കൊടുക്കുക എന്നു മൊഴിഞ്ഞതും ഉണ്ടല്ലോ. ൩൨ ഞാനൊ നിങ്ങളൊട് പറയുന്നിതു: പുലയാട്ടിന്റെ സംഗതിക്കല്ലാതെ ആരാനും തന്റെ ഭാൎ‌യ്യയെ ഉപേക്ഷിച്ചാൽ അവളെ വ്യഭിചരിക്കുമാറാക്കുന്നു; ഉപേക്ഷിച്ചവളെ ആരാനും കെട്ടിയാൽ വ്യഭിചരിക്കുന്നുണ്ടു. ൩൩ പിന്നെ (൩ മൊ. ൧൯, ൧൨) നീ കള്ളസത്യം ചെയ്യരുത് എന്നും (൫ മൊ. ൨൩, ൨൩.) കൎത്താവിനു സത്യം ചെയ്തവറ്റെ നീ ഒപ്പിക്കണം എന്നും പൂൎവ്വന്മാരോടു മൊഴിഞ്ഞ പ്രകാരം നിങ്ങൾ കേട്ടുവല്ലൊ. ൩൪ ഞാനോ നിങ്ങളോടു പറയുന്നിതു: ഒട്ടും ആണയിടരുത്; സ്വൎഗ്ഗത്താണ അരുത്; ആയതല്ലൊ ദൈവത്തിന്റെ സിംഹാസനം; ഭൂമിയാണയും അരുത്; അത് അവന്റെ പാദങ്ങൾക്ക് പീഠം അത്രെ (യശ. ൬൬, ൧) ൩൫ യരുശലെമാണയും അരുത്; അത് മഹാരാജാവിന്റെ നഗരമല്ലൊ (സങ്കീ. ൪൮, ൩) ൩൬ നിന്തലയാണയും അരുത്; ഒരു രോമത്തെയും കറുപ്പിപ്പാനും വെളുപ്പിപ്പാനും നിണക്ക് കഴിയുന്നില്ലല്ലൊ. ൩൭ നിങ്ങളുടെ വാക്ക് അതെ അതെ എന്നും ഇല്ല ഇല്ല എന്നും ആയിരിക്ക;

൧൦
[ 21 ]
മത്തായി. ൫. ൬. അ.

ഇവറ്റിനു മീതെയുള്ളതു ദുഷ്ടനിൽ നിന്നാകുന്നു. (൨ മൊ. ൩൮ ൨൧, ൨൪.) കണ്ണിന്നു പകരം കണ്ണും, പല്ലിന്നു പകരം പല്ലും എന്നുമൊഴിഞ്ഞ പ്രകാരം കേട്ടുവല്ലൊ. ൩൯ ഞാനോ നിങ്ങളോടു പറയുന്നിതു: ദുഷ്ടനോട് എതിരിടായ്ക: നിന്നെ വലത്തെ കവിൾക്കു കുമക്കുന്നവനു മറ്റെതിനെയും തിരിച്ചു കൊടുക്ക. ൪൦ നിന്നോടു വ്യവഹരിപ്പാനും നിന്റെ വസ്ത്രത്തെ എടുപ്പാനും ഇഛ്ശിക്കുന്നവനു (വമൊ. ൨൨, ൨൫.) പുതെപ്പിനെയും വിടുക. ൪൧ ഒരു നാഴിക വഴി പോവാൻ (രാജനാമം ചൊല്ലി) നിന്നെ നിൎബ്ബന്ധിക്കുന്നവനോടു രണ്ടും നടക്കുക. ൪൨ നിന്നോടു യാചിക്കുന്നവന്നു കൊടുക്ക, വായിപ്പവാങ്ങുവാൻ ഇഛ്ശിക്കുന്നവനെ വിട്ടു, മാറൊല്ല (൨. മൊ. ൨൨, ൨൫) (൩മൊ. ൧൯, ൧൮.) ൪൩ നിന്റെ കൂട്ടുകാരനെ സ്നേഹിക്ക എന്നും നിന്റെ ശത്രുവെ പകെക്ക എന്നും മൊഴിഞ്ഞ പ്രകാരം നിങ്ങൾ കേട്ടുവല്ലൊ. ൪൪ ഞാനോ നിങ്ങളോട് പറയുന്നിതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ പകെക്കുന്നവരിൽ നന്മചെയ്വിൻ; നിങ്ങളെ വലെക്കുന്നവൎക്കും ഹിംസിക്കുന്നവൎക്കും വേണ്ടി പ്രാൎത്ഥിക്കയും ചെയ്വിൻ. ൪൫ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രനായി വരേണ്ടതിന്നത്രെ, ആയവൻ ദുഷ്ടരിലും നല്ലവരിലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും, നീതിമാന്മാരിലും നീതികെട്ടവരിലും വൎഷിക്കയും അല്ലൊ ചെയ്യുന്നു. ൪൬ എങ്ങിനെ എന്നാൽ നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ എന്തു പ്രതിഫലം ഉള്ളു? ചുങ്കക്കാരും അതു തന്നെ ചെയ്യുന്നില്ലയൊ? ൪൭ പിന്നെ നിങ്ങളുടെ സഹോദരന്മാരെ മാത്രം വന്ദിച്ചാൽ എന്തു അതിശയം ചെയ്യുന്നു? ജാതികളും അവ്വണ്ണം ചെയ്യുന്നില്ലയൊ? ൪൮ ആകയാൽ നിങ്ങളുടെ സ്വൎഗ്ഗീയപിതാവ് തികവുള്ളവനാകപോലെ തികവുള്ളവർ ആയിരിപ്പിൻ.

൬. അദ്ധ്യായം.
ഭിക്ഷദാനം, (൫) പ്രാൎത്ഥന [ലൂ. ൧൧.], (൧൬) ഉപവാസം ഇവറ്റെ ദൈവത്തിനായി ചെയ്യെണ്ടതു, (൧൯) പ്രപഞ്ചസക്തിയും സ്വൎഗ്ഗരാജ്യത്തിലെ ഏകാഗ്രചിന്തയും [ലൂ. ൧൨, ൨൨ ൧൧, ൩൪.].

നുഷ്യരാൽ കാണപ്പെടെണ്ടതിന്നു നിങ്ങളുടെ നീതിയെ അവൎക്കു മുമ്പാകെ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ! അല്ലാഞ്ഞാൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിൽ നിന്നു നിങ്ങൾക്കു

൧൧
[ 22 ]
THE GOSPEL OF MATHEW. VI.

പ്രതിഫലം ഉണ്ടാകയില്ല. ൨ എന്നാൽ ഭിക്ഷകൊടുക്കുമ്പോൾ വേഷധാരികൾ മനുഷ്യരോടു തേജസ്സു ലഭിപ്പാൻ പള്ളികളിലും വീഥികളിലും ചെയ്യുന്നത് പോലെ നിന്റെ മുമ്പിൽ കാഹളം ഊതൊല്ല; ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: അവൎക്കു പ്രതിഫലം കിട്ടിപ്പോയി. ൩ നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ വലത്തെക്കൈ ചെയ്യുന്നത് എന്ത് എന്ന് ഇടങ്കൈ അറിയാതിരിക്ക. ൪ ഇങ്ങനെ നിന്റെ ഭിക്ഷാദാനം രഹസ്യത്തിൽ ആയിരിക്കുക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് പരസ്യത്തിൽ നിണക്കു പകരം തരും. ൫ പിന്നെ നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ വേഷധാരികളെ പോലെ ആകൊല്ലാ! ആയവർ മനുഷ്യൎക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തിരുക്കോണുകളിലും നിന്നുകൊണ്ടു പ്രാൎത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: അവൎക്കു പ്രതിഫലം കിട്ടിപ്പോയി. ൬ നീയൊ പ്രാൎത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്നുവാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാൎത്ഥിക്ക; രഹസ്യത്തിൽ കാണുന്ന പിതാവ് പരസ്യത്തിൽ നിണക്ക് പകരം തരും. ൭ പിന്നെ നിങ്ങൾ പ്രാൎത്ഥിക്കയിൽ ജാതികളെ പോലെ ജപജല്പനം അരുതു; തങ്ങളുടെ അതിഭാഷണത്താൽ കേൾക്കപ്പെടും എന്ന് അവൎക്കു തോന്നുന്നുവല്ലൊ. ൮ ആകയാൽ അവരോടു തുല്യരാകരുതെ; നിങ്ങൾക്കാവശ്യമുള്ളവ യാചിക്കും മുമ്പെ നിങ്ങളുടെ പിതാവിന്നു ബോധിച്ചുവല്ലൊ. ൯ അതുകൊണ്ട് നിങ്ങൾ ഇവ്വണ്ണം പ്രാൎത്ഥിപ്പിൻ: സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ! നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമെ. ൧൦ (യശ. ൨൯, ൨൩) നിന്റെ രാജ്യം വരേണമെ, നിന്റെ ഇഷ്ടം സ്വൎഗത്തിലെ പോലെ ഭൂമിയിലും നടക്കേണമെ. ൧൧ ഞങ്ങൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമെ, ൧൨ ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമെ. ൧൩ ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമെ, (൧ നാള. ൨൯, ൧൧) രാജ്യവും ശക്തിയും തേജസ്സും യുഗാദികളും നിണക്കല്ലൊ ആകുന്നു, ആമെൻ. ൧൪ എങ്ങിനെ എന്നാൽ നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചു വിട്ടാൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങൾക്കും വിടും. ൧൫ മനുഷ്യൎക്കു പിഴകളെവിടാഞ്ഞാലൊ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെ വിടുകയും ഇല്ല.

൧൨
[ 23 ]
മത്തായി. ൬. അ.

൧൩ പിന്നെ നിങ്ങൾ ഉപവസിക്കുമ്പോൾ വേഷധാരികളെ പോലെ മുഷിഞ്ഞ മുഖം എടുക്കരുത്; ആയവർ മനുഷ്യൎക്ക്‌ ഉപവാസികൾ എന്ന് വിളങ്ങേണ്ടതിന്നു തങ്ങളുടെ മുഖങ്ങളെ വാട്ടിക്കളയുന്നു; ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു : അവൎക്കു പ്രതിഫലം കിട്ടിപ്പോയി. ൧൭ നീയൊ ഉപവസിക്കയിൽ മനുഷ്യൎക്കല്ല രഹസ്യത്തിലെ നിന്റെ പിതാവിനത്രെ ഉപവാസം തെളിയെണ്ടതിന്നു തലൈക്കു തേച്ചു മുഖം കഴുകിക്കൊൾക. ൧൮ എന്നാൽ രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് പരസ്യത്തിൽ നിണക്കു പകരം നൽകും.

൧൯ പുഴുവും പൂപ്പും കെടുക്കയും കള്ളന്മാർ തുരന്നു കക്കുകയും ചെയ്യുന്ന ഈ ഭൂമിമേൽ നിങ്ങൾക്കു നിക്ഷേപങ്ങളെ സ്വരൂപിക്കാതെ - ൨൦ പുഴുവും പൂപ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു കക്കാതെയും ഇരിക്കുന്ന സ്വൎഗത്തിലത്രെ നിങ്ങൾക്കു നിക്ഷേപങ്ങളെ സ്വരൂപിച്ചു കൊൾവിൻ. ൨൧ കാരണം നിങ്ങളുടെ നിക്ഷേപം എവിടെ അവിടെ നിങ്ങളുടെ ഹൃദയവും ആകും.ശരീരത്തിന്റെ വിളക്കു കണ്ണു തന്നെ; എന്നാൽ നിന്റെ കണ്ണു ഏകാഗ്രമായാൽ നിന്റെ ശരീരം എല്ലാം പ്രകാശിതമായിരിക്കും. ൨൩ നിന്റെ കണ്ണു വിടക്കാകുന്നുവെങ്കിൽ നിന്റെ ശരീരം എല്ലാം അന്ധകാരസ്ഥമായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം തന്നെ ഇരുട്ടായാൽ ആ ഇരുട്ട് എത്ര വലിയത്? ൨൪ രണ്ടു യജമാനന്മാരെ സേവിപ്പാൻ ആൎക്കും കഴിയില്ല; ചെയ്താൽ ഒരുവനെ പകെച്ചു, മറ്റവനെ സ്നേഹിക്കും, അല്ലെങ്കിൽ ഒരുത്തനെ മുറുകെ പിടിച്ചു മറ്റവനെ നിന്ദിക്കും; നിങ്ങൾക്കു ദൈവത്തെയും (ധനമാകുന്ന) മാമൊനെയും സേവിച്ചു കൂടാ. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നിതു : ഏതു തിന്നും ഏതു കുടിക്കും എന്നു നിങ്ങളുടെ പ്രാണനായ്ക്കൊണ്ടും, ഏതുടുക്കും എന്നു ശരീരത്തിന്നായും ചിന്തപ്പെടരുതു; ആഹാരത്തെക്കാൾ പ്രാണനും ഉടുപ്പിനെക്കാൾ ശരീരവും ഏറെ വലുതല്ലല്ലോ! വാനത്തിലെ പറജാതികളെ നോക്കുവിൻ! അവ വിതയ്ക്കാതെയും കൊയ്യാതെയും പാണ്ടിശാലകളിൽ കൂട്ടിവെയ്ക്കാതെയും ഇരിക്കുന്നു, എന്നിട്ടും സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവറ്റെ പുലൎത്തുന്നു; അവറ്റിലും നിങ്ങൾ ഏറ്റം വിശേഷമല്ലോ! പിന്നെ ചിന്തപ്പെട്ടാലും തന്റെ ആയുസ്സോട് ഒരു മുളം കൂട്ടിവെപ്പാൻ നിങ്ങളിൽ ആൎക്കു കഴിയും? ശേഷം ഉടുപ്പിനെ ചൊല്ലി ചിന്തപ്പെടുവാൻ എന്തു?

൧൩
[ 24 ]
THE GOSPEL OF MATTHEW. VI. VII.

വയലിലെ താമരകൾ വളരുന്ന പ്രകാരം ഗ്രഹിച്ചു കൊൾവിൻ! ൨൯ അവ അദ്ധ്വാനിക്കുന്നില്ല, നൂൽക്കുന്നതും ഇല്ല. ശലൊമൊ തന്റെ സകല തേജസ്സിലും ഇവറ്റിൽ ഒന്നിനോളം അണിഞ്ഞവനല്ല താനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ൩൦ എന്നാൽ ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇപ്രകാരം അണിയിച്ചിരിക്കെ, അല്പവിശ്വാസികളെ നിങ്ങളെ എത്ര അധികം! ൩൧ ആകയാൽ നാം ഏതു തിന്നും ഏതു കുടിക്കും ഏതുടുക്കും എന്നു ചിന്തപ്പെടൊല്ല; ൩൨ ഈ വക ഒക്കയും ജാതികൾ അന്വേഷിച്ചു നടക്കുന്നു, സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇവ എല്ലാം നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നുണ്ടല്ലോ! ൩൩ മുമ്പെ ദൈവത്തിൻറെ രാജ്യത്തെയും അവൻറെ നീതിയെയും അന്വേഷിപ്പിൻ, എന്നാൽ ഇവ എല്ലാം നിങ്ങൾക്കു കൂടെ കിട്ടും. ൩൪ അതുകൊണ്ടു നാളെക്കായി ചിന്തപ്പെടെണ്ടാ; നാളെത്ത ദിവസം തനിക്കായി ചിന്തിക്കുമല്ലോ! (അതതു) ദിവസത്തിന്നു തന്റെ ദോഷം മതി.

6. അദ്ധ്യായം.
അന്യരുടെ കുറവിനെ, (൬) വെറുതെ അല്ല വിസ്മരിക്കേണ്ടത് [ലൂ. ൬. ൩൭], (൭) യാചനയാലും [ലൂ. ൧൧, ൯. ], (൧൨ )സത്യപ്രയത്നത്താലും [ലൂ. ൧൩, ൨൪.] ദൈവത്തൊടു ചേരുക, കള്ള ഉപദേഷ്ടാക്കളെ ഒഴിച്ച്, (൨൧) വാക്കല്ല ക്രിയയെ പ്രമാണമാക്കി, (൨൪) കേട്ടതിനെ അനുസരിച്ചു നടക്കെണം [ലൂ. ൬, ൪൩. ]

നിങ്ങൾക്ക് ന്യായവിധി വരാതിരിപ്പാൻ വിധിക്കാതിരിപ്പിൻ! ൨ കാരണം നിങ്ങൾ വിധിക്കുന്ന വിധി തന്നെ നിങ്ങൾക്കും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാലും നിങ്ങൾക്കു അളക്കപ്പെടും. ൩ പിന്നെ നിന്റെ സഹോദരൻറെ കണ്ണിലുള്ള കരടു കാണുന്നതും, നിന്റെ കണ്ണിലെ കോലിനെ കാണാത്തതും എന്തു? അല്ല. ൪ നിന്റെ കണ്ണിൽ ഇതാ കോൽ ഇരിക്കവേ നീ സഹോദരനോടു നില്ലു നിന്റെ കണ്ണിൽ നിന്നു കരടിനെ എടുത്തു കളയട്ടെ എന്നു പറവതു എങ്ങിനെ? ൫ വേഷധാരിയായുള്ളൊവെ! മുമ്പെ നിന്റെ കണ്ണിൽ നിന്നു കരടിനെ കളവാൻ നോക്കാമല്ലോ! ൬ വിശുദ്ധത്തെ നായ്ക്കൾക്കു കൊടുക്കല്ല; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ എറികയും ഒല്ലാ; അതിനെ അവ കാലുകൾ കൊണ്ടു ചവിട്ടി തിരിഞ്ഞു നിങ്ങളെ ചീന്തി കളയാതിരിപ്പാൻ തന്നെ.

൧൪
[ 25 ]
മത്തായി. ൭. അ.

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു തരപ്പെടും; അന്വേഷിപ്പിൻ എന്നാൽ കണ്ടെത്തും; (യിറ. ൨൯, ൧൨) മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും; ൮ കാരണം യാചിക്കുന്നവനെല്ലാവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും; ൯ പിന്നെയൊ മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആർ ഉള്ളൂ? ൧൦ മീൻ യാചിച്ചാൽ അവനു പാമ്പു കൊടുക്കുമൊ? ൧൧ ആകയാൽ ദുഷ്ടരാകുന്ന നിങ്ങൾ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നൊടു യാചിക്കുന്നവൎക്കു നന്മകളെ എത്ര അധികം കൊടുക്കും. ൧൨ എന്നതു കൊണ്ടു മനുഷ്യർ നിങ്ങൾക്കു ഏതെല്ലാം ചെയ്യെണം എന്നു നിങ്ങൾ ഇഛ്ശിച്ചാൽ, അപ്രകാരം തന്നെ നിങ്ങളും അവൎക്കു ചെയ്‌വിൻ! ധൎമ്മവും പ്രവാചകരും (ഒക്കത്തക്ക) ഇതത്രെ. ൧൩ ഇടുക്കു വാതിലിലൂടെ ആകാം പൂകുവിൻ! കാരണം നാശത്തിലെക്കു ചെല്ലുന്ന വാതിൽ വീതിയുള്ളതും, വഴി വിശാലവും, അതിൽ കൂടി കടക്കുന്നവർ അനേകരും ആകുന്നു. ൧൪ജീവങ്കലെക്കു ചെല്ലുന്ന വാതിൽ ഹാ! എത്ര ഇടുക്കും, വഴി ഞെരുക്കവും ആകുന്നു; അതിനെ കണ്ടെത്തുന്നവർ ചുരുക്കമത്രെ.

൧൫ ആടുകളുടെ വേഷം പൂണ്ടു നിങ്ങളെ അരികിൽ വന്നാലും അകമെ ഇരെക്കു തേടുന്ന ചെന്നായ്ക്കളായുള്ള കള്ളപ്രവാചകന്മാരിൽ നിന്നു സൂക്ഷിച്ചു കൊൾവിൻ! ൧൬ അവരെ ഫലങ്ങളെക്കൊണ്ടു തിരിച്ചറിയാം; മുള്ളുകളിൽ നിന്ന് മുന്തിരിങ്ങയും, ഈങ്ങകളിൽ നിന്ന് അത്തിപ്പഴങ്ങളും പറിക്കുമമാറുണ്ടൊ? ൧൭ അപ്രകാരം എല്ലാ നല്ലമരവും ശുഭഫലങ്ങളെ ഉണ്ടാക്കുന്നു; വിടക്കു മരമൊ ആകാത്ത ഫലങ്ങളെ ഉണ്ടാക്കുന്നു. ൧൮ നല്ല മരത്തിന്ന് ആകാത്ത ഫലങ്ങളെയും, വിടക്കു മരത്തിന്നു ശുഭഫലങ്ങളെയും തരുവാൻ കഴികയില്ല. ൧൯ ശുഭഫലം തരാത്ത മരം ഒക്കയും വെട്ടപ്പെട്ടു തീയിൽ ഇടപ്പെടും. ൨൦ എന്നതുകൊണ്ടു നിങ്ങൾ അവരെ ഫലങ്ങളെ കൊണ്ടു തിരിച്ചറിയും. ൨൧ എന്നോടു: കൎത്താവെ, കൎത്താവെ എന്നു പറയുന്നവൻഎല്ലാം സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല; സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിൻ ഇഷ്ടത്തെ ചെയ്യുന്നവനത്രെ. ൨൨ കൎത്താവെ, കൎത്താവെ, നിൻ നാമത്താൽ ഞങ്ങൾ പ്രവചിക്കയും നിന്നാമത്താൽ ഭൂതങ്ങളെ ആട്ടുകയും നിന്നാമത്താൽ ഏറിയ ശക്തികളെ പ്രവൃത്തിക്കയും ചെയ്തിട്ടില്ലയോ? എന്നു

൧൫
[ 26 ]
THE GOSPEL OF MATTHEW. VII. VIII.

൨൩ പലരും ആ നാളിൽ എന്നോടു ചൊല്ലും. അന്നു ഞാൻ അവരോടു: നിങ്ങളെ ഒരു നാളും അറിഞ്ഞിട്ടില്ല (സങ്കീ. ൬, ൯.) അധൎമ്മം പ്രവൎത്തിക്കുന്നവരയുള്ലോരെ!എന്നോട് അകന്നു പോവിൻ എന്ന് ഏറ്റു പറയും.൨൪ അതുകൊണ്ട്‌ ഈ എന്റെ വചനങ്ങളെ കേട്ടും ചെയ്തും നടക്കുന്നവനെ ഒക്കെയും തന്റെ ഭവനത്തെ പാറമേൽ കെട്ടിയ ബുദ്ധിയുള്ള പുരുഷനോടു ഞാൻ തുല്യനാക്കും. ൨൫ വൻ മഴ ചൊരിഞ്ഞു പുഴകൾ ഒഴുകി കാറ്റുകൾ വീശി ആ ഭവനത്തിൽ അലച്ചു പോയി അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീഴാതെ നിന്നു. ൨൬ ഈ എന്റെ വചനങ്ങളെ കേട്ടും ചെയ്തു പോകാത്തവൻ ഒക്കയും സ്വഭവനത്തെ മണലിൻമേൽ കെട്ടിയ മൂഢപുരുഷനോടു തുല്യനാകും. ൨൭ വൻ മഴ ചൊരിഞ്ഞു പുഴകൾ ഒഴുകി കാറ്റുകൾ വീശി ആ ഭവനത്തിൽ അലച്ചു പോയി അതു വീണു അതിന്റെ വീഴ്ച വലുതായി. ൨൮ ഈ വചനങ്ങളെ യേശു ചൊല്ലി തികച്ചപ്പോൾ സംഭവിച്ചിതു പുരുഷാരങ്ങൾ അവന്റെ ഉപദേശത്തെക്കൊണ്ടു സ്തംഭിച്ചു പോയി. ൨൯ ശാസ്ത്രികളെ പോലെ അല്ലല്ലോ അധികാരമുള്ളവനായിട്ടത്രെ അവൻ അവരെ ഉപദേശിച്ചുകൊണ്ടിരുന്നു.

൮. അദ്ധ്യായം
കുഷ്ടരോഗി [മാ. ൧, ൪൦. ലൂ. ൫, ൧൨.], (൫) ശതാധിപദാസൻ [ലൂ. ൭.], (൧൪) പെരുന്റെ ശ്വശ്രൂ [മാ. ൧, ൨൯. ലൂ. ൪, ൩൮.], (൧൮) ശിഷ്യലക്ഷണം [ലൂ. ൯, ൫൭, (൨൩) കൊടുംകാറ്റിന് ശാന്തി[മാ. ൪, ൩൬. ലൂ. ൮, ൮൩.], (൨൮) ദുൎഭൂതങ്ങളെ നീക്കിയതും [മാ. ൭. ലൂ. ൮.]

വൻ മലയിൽ നിന്ന് ഇറങ്ങിയതെ വളരെ പുരുഷാരങ്ങൾ അവന്റെ പിന്നാലെ ചെന്നു. ൨ അപ്പോൾ ഇതാ ഒരു കുഷ്ട്ടരോഗി അടുത്തു അവനെ കുമ്പിട്ടു പറഞ്ഞു: കൎത്താവെ, നിനക്കു മനസുണ്ടെങ്ങിൽ എന്നെ ശുദ്ധീകരിപ്പാൻ കഴിയും. ൩ എന്നാറെ യേശു കൈ നീട്ടി അവനെ തൊട്ടു മനസ്സുണ്ട്, ശുദ്ധനാകുക, എന്നു പറഞ്ഞ ഉടനെ കുഷ്ടം മാറി ശുദ്ധി വരികയും ചെയ്തു. ൪ യേശു അവനോടു പറഞ്ഞു. നോക്കു! ആരോടും പറയരുത് അവൎക്കുള്ള സാക്ഷ്യം നിമിത്തം നീ പോയി നിന്നെ തന്നെ പുരോഹിതന് കാണിച്ചു മോശ കല്പിച്ച വഴിപാട് കഴിക്ക.

൧൬
[ 27 ]
മത്തായി. ൮. അ.

൫ പിന്നെ അവൻ കഫൎന്നഹൂമിൽ പ്രവേശിച്ചപ്പൊൾ ഒരു ശതാധിപൻ അവനോടടുത്തു അപേക്ഷിച്ചു പറഞ്ഞു: ൬ കൎത്താവെ, എന്റെ ബാല്യക്കാരൻ വാതരോഗിയായി വീട്ടിൽ കിടന്നു ഭയങ്കരമായി പീഡിച്ചിരിക്കുന്നു. ൭ യേശു അവനോടു: ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞതിന്നു - ൮ ശതാധിപൻ ഉത്തരം ചൊല്ലിയതു: കൎത്താവെ, നീ എന്റെ പുരക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കു കൊണ്ടത്രെ കല്പിക്ക എന്നാൽ എന്റെ ബാല്യക്കാരനു സൌഖ്യം വരും. ൯ ഞാനും കൂടെ അധികാരത്തിങ്കീഴുള്ള മനുഷ്യൻ ആകുന്നുവല്ലൊ! ചേവകർ എനിക്കു അടങ്ങുന്നുണ്ടു; (അതിൽ) ഇവനോടു യാത്രയാക എന്നു പറഞ്ഞാൽ യാത്രയാകുന്നു, മറ്റവനൊടു വാ എന്നാൽ വരുന്നു; എന്റെ ദാസനോട് ഇത് ചെയ് എന്നാൽ അവൻ ചെയ്യുന്നു. ൧൦ എന്നതുകേട്ടാറെ യേശു അത്ഭുതപ്പെട്ടു പിഞ്ചെല്ലുന്നവരോടു പറഞ്ഞു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ഇസ്രയേലിൽ കൂടെ ഇത്ര വലിയ വിശ്വാസത്തെ ഞാൻ കണ്ടിട്ടില്ല. ൧൧ പിന്നെ നിങ്ങളോടു പറയുന്നു: കിഴക്കുനിന്നും പടിഞ്ഞാറ്നിന്നും അനേകർ വന്നു എബ്രഹാം ഇഛ്ശാൿ യാക്കോബ് എന്നവരോടു കൂടെ സ്വൎഗ്ഗരാജ്യത്തിന്റെ പന്തിയിൽ ചേരും. ൧൨ രാജ്യപുത്രന്മാരൊ ഏറ്റം പുറത്തുള്ള ഇരുളിലേക്ക് തള്ളപ്പെടും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. ൧൩ പിന്നെ ശതാധിപനൊടു: പോക, നിണക്കു വിശ്വസിച്ച പ്രകാരം ഭവിക്കുക എന്നു യേശു പറഞ്ഞു: ആ നാഴികയിൽ തന്നെ ബാല്യക്കാരൻ സൌഖ്യവാനാകയും ചെയ്തു.

൧൪ യേശു പേത്രന്റെ വീട്ടിൽ വന്നാറെ അവന്റെ ഭാൎയ്യയുടെ അമ്മ പനി പിടിച്ചു കിടക്കുന്നത് കണ്ടു. ൧൫ അവളുടെ കയ്യെ പിടിച്ചു; ഉടനെ പനി അവളെ വിട്ടു മാറി അവൾ ഏഴുനീറ്റു അവനെ ശുശ്രൂഷിക്കയും ചെയ്തു. ൧൬ വൈകുന്നേരമായപ്പോൾ പലഭൂതഗ്രസ്തരെയും അവനു കൊണ്ടുവന്നു. അവനും വാക്കു കൊണ്ടു ഭൂതങ്ങളെ പുറത്താക്കി സകല ദുസ്ഥന്മാരെയും സൌഖ്യമാക്കി. ൧൭ താൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യശയ്യ പ്രവാചകനെകൊണ്ടു (൫൩, ൪.) മൊഴിഞ്ഞതിന്നു നിവൃത്തിയാവാൻ (സംഗതി വരികയും ചെയ്തു).

൧൮ പിന്നെ യേശു വളരെ പുരുഷാരങ്ങൾ തന്നെ ചൂഴുന്നതു കണ്ടാറെ അക്കരെ യാത്രയാവാൻ കല്പിച്ചു. ൧൯ അപ്പോൾ ഒരു

൧൭
[ 28 ]
THE GOSPEL OF MATHEW. VIII.

ശാസ്ത്രി അവനോട് അണഞ്ഞു: ഗുരോ, നീ എവിടെ പോയാലും ഞാൻ പിഞ്ചെല്ലാം എന്നു പറഞ്ഞു. ൨൦ യേശു അവനോടുരെച്ചു: കുറുനരികൾക്ക് കുഴികളും, വാനത്തിലെ പരാജാതികൾക്ക് പാൎപ്പിടങ്ങളും ഉണ്ടു; മനുഷ്യപുത്രനോ തലചായിപ്പാനും സ്ഥലമില്ല. ൨൧ പിന്നെ ശിഷ്യരിൽ വേറൊരുത്തൻ അവനോടു പറഞ്ഞു: കൎത്താവെ ഞാൻ മുമ്പെ പോയി അഛ്ശനെ കുഴിച്ചിടേണ്ടതിന്ന് അനുവാദം തരിക. ൨൨ അവനോടു യേശു: എന്റെ പിന്നാലെ വാ, മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടാൻ വിടുക എന്നു പറഞ്ഞു. ൨൩ പിന്നെ പടകിൽ കരേറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു. ൨൪ ഉടനെ കണ്ടാലും കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മൂടി ചമവാറായി; അവനോ ഉറങ്ങിയിരിക്കുന്നു. ൨൫ ശിഷ്യന്മാർ അടുത്തു: കൎത്താവെ, രക്ഷിക്ക ഞങ്ങൾ നശിച്ചു പോകുന്നു! എന്ന് അവനെ ഉണൎത്തി, അവനും അവരോടു: ൨൬ അല്പവിശ്വാസികളെ! നിങ്ങൾ ഭീരുക്കളാവാൻ എന്തു? എന്നു ചൊല്ലിയ ശേഷം എഴുനീറ്റു കാറ്റുകളേയും കടലിനേയും ശാസിച്ചു, വലിയ ശാന്തത ഉണ്ടാകയും ചെയ്തു. ൨൭ ആളുകൾ അതിശയിച്ചു പറഞ്ഞു: ഇവൻ എങ്ങിനെയുള്ളവൻ! കാറ്റുകളും കടലും കൂടെ അവനു സ്വാധീനമാകുന്നു പോൽ.

൨൮ അവൻ അക്കരെ എത്തി, ഗിൎഗ്ഗശ്യദേശത്തിൽ വന്നാറെ, രണ്ടുഭൂതഗ്രസ്തർ കല്ലറകളിൽ നിന്നു പുറപ്പെട്ടു അവനെ എതിരേറ്റു; ആയവർ അതികൊടുപ്പമുള്ളവരാകയാൽ ആൎക്കും ആ വഴി നടന്നു കൂടാതെയായി. ൨൯ അവർ ഇതാ കൂക്കി പറഞ്ഞു: ദേവപുത്ര! ഞങ്ങൾക്കും നിണക്കും എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ പീഡിപ്പിക്കുവാൻ ഇവിടെ വന്നുവൊ? ൩൦ (അന്ന്) അവരോട് അകലെ വലിയ പന്നിക്കൂട്ടം മേയുന്നുണ്ടു. ൩൧ പിന്നെ ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കിയാൽ പന്നിക്കൂട്ടത്തിലേക്ക് ചെല്ലുവാൻ അനുവദിക്ക എന്ൻ അപേക്ഷിച്ചാറെ, ൩൨ പോകുവിൻ! അവരോടു പറഞ്ഞു; അവരും പുറപ്പെട്ടു, പന്നിക്കൂട്ടത്തിലേക്ക് ചെന്നു; കണ്ടാലും പന്നിക്കൂട്ടം എല്ലാം ഞെട്ടി കടുനൂക്കത്തൂടെ കടലിൽ പാഞ്ഞു വെള്ളത്തിൽ ചാകയും ചെയ്തു. ൩൩ മേയ്ക്കുന്നവർ പാഞ്ഞു പട്ടണത്തിൽ ചെന്നു, ഭൂതഗ്രസ്തരുടെ വൃത്താന്തം മുതലായത് എല്ലാം അറിയിച്ചു, ൩൪ ഉടനെ പട്ടണം എല്ലാം യേശുവിന്റെ എതിരെ ചെല്ലുവാൻ പുറപ്പെട്ടു; അവനെ കണ്ടാറെ, തങ്ങളുടെ അതിരുകളിൽനിന്നു വാങ്ങിപ്പോകാൻ അപേക്ഷിക്കയും ചെയ്തു.

൧൮
[ 29 ]
മത്തായി. ൯. അ.
൯. അദ്ധ്യായം
വാതശാന്തി [മാ. ൨. ലൂ. ൫, 17.], (൯) മത്തായുടെ വിളിയും ഉപവാസ ചോദ്യവും [മാ. ൨. ലൂ. ൫.], (൧൮) യായിൎപുത്രിയും രക്തംവാൎച്ചയുള്ളവളും [ മാ. ൫, 22. ലൂ. ൮ ൪൧], (൨൭) രണ്ടു കുരുടരും ഭൂതഗ്രസ്തനും

പിന്നെ അവൻ പടകിൽ കരേറി ഇക്കരെക്ക് ഓടി തന്റെ പട്ടണത്തിൽ വന്നു. ൨ അവിടെ ഇതാ ശയ്യമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവനു കൊണ്ടുവന്നു; അവരുടെ വിശ്വാസത്തെ യേശു കണ്ടു പക്ഷവാതക്കാരനോടു: കുഞ്ഞനെ, ധൈൎ‌യ്യവാനാക! നിന്റെ പാപങ്ങൾ നിണക്കു മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. ൩ ഉടനെ ശാസ്ത്രികളിൽ ചിലർ ഇവൻ ദേവദൂഷണം ചൊല്ലുന്നു എന്നുള്ളമ് കൊണ്ടു പറഞ്ഞു. ൪ യേശുവോ അവരുടെ നിരൂപണങ്ങളെ കണ്ടു പറഞ്ഞു: നിങ്ങളുടെ ഹൃദയങ്ങളിൽ ദോഷങ്ങളെ നിരൂപിപ്പാൻ എന്തു? ൫ അല്ലയോ നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറവാനോ; എഴുനീറ്റു നടക്കൂ എന്നു പറവാനോ; എതിനു എളുപ്പം ഏറെ ഉണ്ടു. ൬ എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ടെന്നു നിങ്ങൾക്കു ബോധിക്കേണ്ടതിന്നു; അവൻ അപ്പോൾ പക്ഷവാതക്കാരനോടു പറഞ്ഞു: എഴുനീറ്റു നിന്റെ കിടക്ക എടുത്തു നിന്റെ വീട്ടിലേക്ക് പോക. അവനും എഴുനീറ്റു സ്വഭാവനത്തിലേക്ക് പോയി. ൭ ആയതു പുരുഷാരങ്ങൾ കണ്ടു ഭയപ്പെട്ടു ൮ മനുഷ്യൎക്ക് ഇങ്ങിനത്തെ അധികാരം കൊടുത്ത ദൈവത്തെ മഹത്വീകരിക്കയും ചെയ്തു.

൯ യേശു അവിടെ നിന്നു കടന്നു പോകുമ്പോൾ മത്തായി എന്നൊരു മനുഷ്യൻ ചുങ്കസ്ഥലത്തിൽ ഇരിക്കുന്നതു കണ്ടു: എന്റെ പിന്നാലേ വാ! എന്ന് അവനോടു പറഞ്ഞു; അവൻ എഴുനീറ്റു അവന്റെ പിന്നാലേ പോയി. ൧൦ പിന്നെ അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഇതാ പല ചുങ്കക്കാരും പാപികളും വന്നു യേശുവോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു. ൧൧ ആയത് പറീശന്മാർ കണ്ട് അവന്റെ ശിഷ്യരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂട ഭക്ഷിക്കുന്നത് എന്ത്കൊണ്ട്? എന്നു പറഞ്ഞു. ൧൨ അതു യേശു കേട്ടാറെ ചൊല്ലിയതു: സ്വസ്ഥന്മാൎക്ക് വൈദ്യനെക്കൊണ്ട് ആവശ്യം ഇല്ല ദുസ്ഥന്മാൎക്കേ ഉള്ളൂ. (ഹൊ. ൬, ൬.) ൧൩ ബലിയല്ല ദയ

൧൯
[ 30 ]
THE GOSPEL OF MATHEW. IX.

യിലത്രെ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്ത് എന്നു നിങ്ങൾ പോയി പഠിപ്പിൻ; ഞാനല്ലൊ നീതിമാന്മാരെ അല്ല പാപികളെ (മാനസാന്തരത്തിലേക്ക്)വിളിപ്പാൻ വന്നതു.

൧൪ അപ്പോൾ യോഹനാന്റെ ശിഷ്യന്മാർ അവന്റെ അടുക്കെ വന്നു പറഞ്ഞു: ഞങ്ങളും പറീശന്മാരും വളരെ ഉപവസിക്കുന്നതും, നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതും എന്തുകൊണ്ടു?. ൧൫ അവരോടു യേശു പറഞ്ഞിതു: മണവാളൻ കൂടെയുള്ളന്നും കല്യാണകൂട്ടൎക്കു ഖേദിപ്പാൻ കഴിയുന്നില്ലല്ലൊ! മണവാളൻ അവരിൽ നിന്ന് എടുക്കപ്പെട്ടു എന്നുള്ള നാളുകൾ വരും താനും; അന്ന് അവർ ഉപവസിക്കും. ൧൬ അലക്കാത്ത തുണിക്കണ്ടം ഒരുത്തരും പഴയ വസ്ത്രത്തിൽ ചേൎത്തു തുന്നുമാറില്ല; ചെയ്താൽ നിറപ്പിന്നായി ചേൎത്തതു വസ്ത്രത്തെ വലിച്ചെടുക്കുന്നു, ചീന്തൽ ഏറ്റം വല്ലാതെ ആകും. ൧൭ പുതിയ വീഞ്ഞു പഴയ തുരുത്തികളിൽ ഇടുവാറുമില്ല; ഇട്ടാൽ തുരുത്തികൾ പൊളിഞ്ഞു വീഞ്ഞു ഒഴുകി പോകുന്നു, തുരുത്തികളും കെട്ടു പോകും; പുതിയ വീഞ്ഞിനെ പുതിയ തുരുത്തികളിൽ പകൎന്നു വെക്കെ ഉള്ളൂ, രണ്ടും ചേരും വരാതെ നില്ക്കും.

൧൮ ഇവ അവരോടു പറയുമ്പോൾ കണ്ടാലും ഒരു പ്രമാണി അകത്തു വന്ന് അവനെ കുമ്പിട്ടു പറഞ്ഞു: എന്റെ മകൾ ഇപ്പോൾ തന്നെ കഴിഞ്ഞു, എങ്കിലും നീ വന്ന് അവളുടെ മേൽ കൈ വെക്ക എന്നാൽ ജീവിക്കും. ൧൯ എന്നാറെ യേശു എഴുനീറ്റു ശിഷ്യരുമായി അവന്റെ പിന്നാലെ ചെന്നു. ൨൦ ഇതാ പന്തീരാണ്ടു രക്തം വാൎച്ചയുള്ളോരു സ്ത്രീ: ൨൧ ഞാൻ അവന്റെ വസ്ത്രത്തെ മാത്രം തൊട്ടു എങ്കിൽ രക്ഷിക്കപ്പെടും എന്നുള്ളം കൊണ്ടു പറഞ്ഞു; പിന്നിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്കലെ പിടിച്ചു. ൨൨ യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ : മകളെ, ധൈൎ‌യ്യത്തോടിരിക്ക! നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു, ൨൩ ആ നാഴിക മുതൽ സ്ത്രീ രക്ഷിക്കപ്പെട്ടു. പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു കുഴലൂതുന്നവരെയും ആരവാര സമൂഹത്തേയും കണ്ടിട്ട്: ൨൪ വാങ്ങി പോവിൻ! കുട്ടി ചത്തിട്ടില്ലല്ലൊ ഉറങ്ങുന്നതത്രെ എന്നു അവരോടു പറഞ്ഞു; അവർ അവനെ പരിഹസിച്ചു. ൨൫ പുരുഷാരത്തെ നീക്കിയപ്പോൾ അവൻ അകമ്പൂക്കു അവളുടെ കൈയെ പിടിച്ചുകൊണ്ടു കുട്ടി ഉണരുകയും ചെയ്തു. ൨൬ ആയ്തിന്റെ ശ്രുതി ആ ദേശം ഒക്കെയും പരന്നു പോയി.

൨൦
[ 31 ]
മത്തായി. ൯. ൧൦ അ.

൨൭ യേശു അവിടെനിന്നു ചെല്ലുമ്പോൾ രണ്ടു കുരുടന്മാർ:ദാവീദ്പുത്ര, ഞങ്ങളെ കനിഞ്ഞു കൊൾക! എന്നു കൂക്കി കൊണ്ടു പിന്തുടൎന്നു; അവൻ വീട്ടിൽ കടന്നാറെ കുരുടർ അണഞ്ഞു വന്നു, ൨൮ അവൻ വീട്ടിൽ കടന്നാറെ കുരുടർ അണഞ്ഞു വന്നു, ഇതിനെ ചെയ്‌വാൻ എനിക്കു കഴിയുന്ന പ്രകാരം വിശ്വസിക്കുന്നുവൊ? എന്നു യേശു പറഞ്ഞതിന്ന്, അതെ, കൎത്താവെ! എന്നു പറഞ്ഞപ്പോൾ: ൨൯ നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഉണ്ടാക എന്നു ചൊല്ലി അവരുടെ കണ്ണുകളെ തൊട്ട്, അവൎക്കു കണ്ണുകൾ തുറക്കയും ചെയ്തു. ൩൦ പിന്നെ യേശു: നോക്കുവിൻ, ആരും അറിയരുത് എന്ന് അമൎച്ചയായി അവരെ ശാസിച്ചു. ൩൧ അവരോ പുറപ്പെട്ടു ആ ദേശം എങ്ങും അവന്റെ ശ്രുതിയെ പരത്തി.

൩൨ അവർ പുറപ്പെടുമ്പോൾ ഇതാ ഭൂതഗ്രസ്തനായ ഊമനെ അവന്നു കൊണ്ടുവരുന്നു. ൩൩ ഭൂതത്തെ ആട്ടിക്കളഞ്ഞാറേ ഊമൻ ഉരിയാടി, ഇസ്രയേലിൽ ഇങ്ങനെ ഒരുനാളും കാണായ്‌വന്നില്ല എന്നു പുരുഷാരങ്ങൾ അതിശയിക്കയും ചെയ്തു, ൩൪ പറീശരൊ: ഇവൻ ഭൂതങ്ങളുടെ തലവനെ കൊണ്ടു ഭൂതങ്ങളെ ആട്ടിക്കളയുന്നു എന്നു പറഞ്ഞു.

൩൫ യേശു പട്ടണംതോറും ഊൎതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യസുവിശേഷത്തെ ഘോഷിച്ചും സകല വ്യാധിയേയും എല്ലാ ഊനത്തെയും പൊറുപ്പിച്ചും കൊണ്ടിരുന്നു (൪, ൨൩) ൩൬ പുരുഷാരങ്ങളെ ഇടയനില്ലാത്ത ആടുകളെ പോലെ കുഴഞ്ഞവരും വലഞ്ഞവരും ആയ്ക്കണ്ട് അവരെ ചൊല്ലി കരളലിഞ്ഞു. ൩൭ അന്നു തന്റെ ശിഷ്യരോടു പറഞ്ഞിതു: കൊയിത്തു വളരെ ഉണ്ടു സത്യം, പ്രവൃത്തിക്കാരൊ ചുരുക്കം; ആകയാൽ കൊയിത്തിന്റെ യജമാനനോടു തന്റെ കൊയിത്തിന്നായി പ്രവൃത്തിക്കാരെ അയച്ചുവിടേണ്ടതിന്നു യാചിപ്പിൻ.

൧൦. അദ്ധ്യായം
(൧൦, ൩൫) ഇസ്രയേലിന്റെ അവസ്ഥ കണ്ടറിഞ്ഞൂ, (൧) യേശു പന്ത്രണ്ട് അപോസ്തലരെ വരിച്ചു [മാ. ൩, ൧൩ ലൂ. ൬, ൧൩.], (൫) പ്രബോധിപ്പിച്ചു ചൊല്ലിയതു [മാൎക്ക. ൬, 7. ലൂ. ൯, ൧൦, ൫, 12.]

പിന്നെ തന്റെ പന്ത്രണ്ടു ശിഷ്യരേയും വിളിച്ചു കൂട്ടി അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകല വ്യാധിയേയും എല്ലാ ഊനത്തേയും പൊറുപ്പിപ്പാനും അവറ്റിന്മേൽ അധികാരം കൊ

൨൧
[ 32 ]
THE GOSPEL OF MATHEW. X.

ടുത്തു ൨ ൧൨ (പ്രേരിതർ എന്ന) അപോസ്തലരുടെ പേരുകൾ ഇവ: ഒന്നാമൻ പേത്രൻ എന്നുള്ള ശിമോൻ, സഹോദരനായ അന്ത്രെയാവും, ജബദിമകനായ യാക്കൊബ്, സഹോദരനായ യോഹനാനും, ൩ ഫിലിപ്പൻ, ബൎത്തൊല്മായും, തോമാ, ചുങ്കക്കാരനായ മത്തായും, ഹല്ഫായ്പുത്രനായ യാക്കൊബ്, തദ്ദായി എന്ന മറുനാമമുള്ള ലബ്ബായും, ൪ എരിവുകാരനായ ശിമോൻ, ഇഷ്കൎയ്യൊതാവായ (പിന്നതിൽ) അവനെ കാണിച്ചു, കൊടുത്ത യൂദാവും എന്നവരത്രെ.

൫ ഈ പന്തിരുവരേയും യേശു അയക്കുമ്പോൾ ആജ്ഞാപിച്ചിതു: ജാതികളിലേക്കുള്ള വഴിയിൽ പോകാതെയും ശമൎയ്യരുടെ പട്ടണത്തിൽ കടക്കാതെയും ൬ ഇസ്രയേൽ ഗൃഹത്തിൽ നശിച്ചു പോയ ആടുകളടുക്കൽ പ്രത്യേകം ചെല്ലുവിൻ; ൭ എന്നാൽ നിങ്ങൾ പോയി സ്വൎഗ്ഗരാജ്യം സമീപിച്ചു എന്നു ഘോഷിപ്പിൻ; ൮ ബലഹീനരെ സൌഖ്യമാക്കുവിൻ; കുഷ്ഠരോഗികളെ ശുദ്ധീകരിപ്പിൻ; മരിച്ചവരെ ഉണൎത്തുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; ൯ വെറുതെ നിങ്ങൾക്ക് കിട്ടി, വെറുതെ കൊടുപ്പിൻ, മടിശ്ശീലകളിൽ പൊന്നും വെള്ളിയും സാമ്പാദിച്ചിടായ്ക; ൧൦ വഴിക്ക് പൊക്കണവും രണ്ടു തുണിയും ചെരിപ്പുകളും വടിയും അരുതു; പ്രവൃത്തിക്കാരൻ തന്റെ അഹോവൃത്തിക്കു യോഗ്യനല്ലൊ ആകുന്നതു.

൧൧ പിന്നെ ഏതു പട്ടണത്തിലൊ ഊരിലൊ കടന്നാലും അതിൽ ആർ പാത്രമാകുന്ന് എന്ന് ആരാഞ്ഞുകൊണ്ടു യാത്രയാകവോളം അവിടെ പാൎപ്പിൻ. ൧൨ വീട്ടിൽ പൂകുമ്പോൾ അതിന്നു വന്ദനം ചൊല്ലുവിൻ. ൧൩ ആ വീടു പാത്രമായാൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരിക; പാത്രമല്ല എന്നു വരികിലൊ നിങ്ങളുടെ സമാധാനം നിങ്ങളിലേക്കു തിരികെ ചേരൂ. ൧൪ ആരാനും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേളാതെയും പോയാൽ, ആ വീടു താൻ നഗരം താൻ വിട്ടു പോയി; കാലുകളിലെ പൊടിയെ കുടഞ്ഞുകളവിൻ. ൧൫ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ന്യായവിധി നാളിൽ ആ പട്ടണത്തിനെക്കാൾ സദോം ഘമൊറാദിദേശത്തിന്നും സഹിച്ചു കൂടുമായിരിക്കും.

൧൬ കണ്ടാലും ഞാൻ നിങ്ങളെ അയക്കുന്നതു ചെന്നായ്ക്കളുടെ നടുവിലെ ആടുകൾ കണക്കനെ തന്നെ; ആകയാൽ പാമ്പുകളെ പോലെ ബുദ്ധിയുള്ളവരും പ്രാവുകൾ പോലെ കൂട്ടില്ലാത്തവരും

൨൨
[ 33 ]
മത്തായി. ൧൦. അ.

൧൭ ആകുവിൻ എന്നാൽ മനുഷ്യരിൽനിന്നു സൂക്ഷിച്ചുകൊൾവിൻ! ഞാൻ നിമിത്തം അവർ നിങ്ങളെ സുനേദ്രിയങ്ങളിൽ ഏല്പിക്കുകയും, ൧൮ തങ്ങളുടെ പള്ളികളിൽ ചമ്മട്ടി കൊണ്ടടിക്കുകയും, നാടുവാഴികൾക്കും രാജാക്കൾക്കും മുമ്പിൽ ആക്കുകയും ചെയ്യും; അവൎക്കും (മറു)ജാതികൾക്കും (എന്റെ) സാക്ഷ്യം ഉണ്ടാവാനായിട്ടത്രെ. ൧൯ പിന്നെ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങിനയൊ എന്തൊ പറയേണ്ടു എന്നു ചിന്തപ്പെടേണ്ട; പറവാനുള്ളതല്ലൊ ആ നാഴികയിൽ തന്നെ നിങ്ങൾക്കു തരപ്പെടും. ൨൦ പറയുന്നതു നിങ്ങളല്ല നിങ്ങളുടെ പറയുന്ന നിങ്ങളുടെ പിതാവിൻ ആത്മാവത്രെ ആകുന്നതു. ൨൧ പിന്നെ സഹോദരൻ സഹോദരനെയും, അഛ്ശൻ കുട്ടിയെയും ചാവിലേയ്ക്ക് ഏല്പിക്കും; പിതാക്കൾക്കു നേരെ മക്കൾ എഴുനീറ്റു അവരെ മരിപ്പിക്കും. ൨൨ എൻനാമം നിമിത്തം നിങ്ങൾ എല്ലാവരാലും പകെക്കപ്പെട്ടവരാകും; അവസാനം വരെ സഹിച്ചു നിന്നവൻ രക്ഷപ്പെടും താനും. ൨൩ എന്നാൽ ഈ പട്ടണത്തിൽ നിങ്ങളെ ഹിംസിച്ചാൽ മറ്റെതിൽ മണ്ടി പോവിൻ; ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: മനുഷ്യ പുത്രൻ വരുവോളം നിങ്ങൾ ഇസ്രയേൽ പട്ടണങ്ങളെ സമാപിക്കയില്ല. ൨൪ ശിഷ്യൻ ഗുരുവിൻ മീതെയല്ല; ദാസൻ കൎത്താവിൻ മീതെയുമല്ല. ൨൫ തന്റെ ഗുരുവിനെ പോലെ ആകുന്നതു ശിഷ്യനു മതി, കൎത്താവെ പോലെ ആകുന്നതു ദാസനും മതി; വീടുടയവനെ ബയൾജബൂൽ എന്നു വിളിച്ചു എങ്കിൽ അവന്റെ വീട്ടുകാരെ എത്ര അധികം. ൨൬ അതുകൊണ്ട് അവരെ ഭയപ്പെടായ്‌വിൻ, മൂടി വെച്ചത് ഒന്നും വെളിപ്പെടാതെയും, ഗൂഢമായത് ഒന്നും അറിഞ്ഞു വരാതെയും ഇരിക്കയില്ല. ൨൭ ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നിതു: വെളിച്ചത്തു ചൊല്ലുവിൻ; ചെവിട്ടിൽ (മന്ത്രിച്ചു) കേൾക്കുന്നതു മേല്പുരകളിൽ നിന്നു ഘോഷിപ്പിൻ. ൨൮ പിന്നെ ദേഹത്തെ കൊല്ലുന്നവർ എങ്കിലും ദേഹിയേ കൊല്ലുവാൻ കഴിയാതെ ഉള്ളവരെ ഭയപ്പെടേണ്ടാ; ദേഹിയേയും ദേഹത്തെയും അഗ്നിനരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നെ ഭയപ്പെടുവിൻ. ൨൯ കാശിനു രണ്ടു കുരികിൽ മേടിക്കയില്ലയൊ? അതിൽ ഒന്നാകട്ടെ നിങ്ങളുടെ പിതാവ് കൂടാതെ കണ്ടു ഭൂമിയിൽ വീഴുകയില്ല താനും. ൩൦ നിങ്ങൾക്കൊ തലയിലെ രോമങ്ങളും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ൩൧ അതു കൊണ്ടു ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനേക്കാളും നിങ്ങൾക്കൂ വിശേഷത ഉണ്ടു. ൩൨ ശേഷം ആർ

൧൩
[ 34 ]
THE GOSPEL OF MATTHEW. X.XI.

എങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ സ്വീകരിച്ചാൽ അവനെ ഞാനും സ്വൎഗ്ഗസ്ഥനായ എൻപിതാവിന്റെ മുമ്പിൽ സ്വീകരിക്കും. ൩൩ ആരെങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറഞ്ഞാൽ അവനെ ഞാനും സ്വൎഗ്ഗസ്ഥനായ എൻപിതാവിൻറെ മുമ്പിൽ തള്ളിപ്പറയും.

൩൪ ഞാൻ ഭൂമിയിൽ സമാധാനം ഇടുവാൻ വന്നപ്രകാരം നിരൂപിക്കേണ്ട; സമാധാനമല്ല വാളിനെ ഇടുവാൻ ഞാൻ വന്നതു. ൩൫ ഞാനാകട്ടെ മനുഷ്യനെ തന്റെ അഛ്ശനോടും, മകളെ തന്റെ അമ്മയോടും, മരുമകളെ അമ്മാവിയോടും വേറാക്കുവാൻ വന്നതു. ൩൬ മനുഷ്യന്റെ വീട്ടുകാരും അവനു ശത്രുക്കൾ ആകും ൩൭ (മീക. ൭,൬)അഛ്ശനിൽ താൻ അമ്മയിൽ താൻ എനിക്കു മീതെ പ്രിയം ഭാവിക്കുന്നവൻ എനിക്ക് യോഗ്യനല്ല; മകനിൽ താൻ മകളിൽ താൻ എനിക്ക് മീതെ പ്രിയം ഭാവിക്കുന്നവൻ എനിക്കു യോഗ്യനല്ല. ൩൮ തന്റെ ക്രൂശിനെ എടുത്തു എന്റെ പിന്നാലെ ചെൎന്നുകൊള്ളാത്തവനും എനിക്ക് യോഗ്യനല്ല. ൩൯ തന്റെ പ്രാണനെ കിട്ടിയവൻ അതിനെ കളയും; ഞാൻ നിമിത്തം തന്റെ പ്രാണനെ കളഞ്ഞവന് അതു കിട്ടും.

൪൦ നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ൪൧ പ്രവാചകനെ പ്രവാചകന്റെ പേൎക്കു കൈക്കൊള്ളുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാന്റെ പേൎക്കു നീതിമാനെ കൈക്കൊള്ളുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും. ൪൨ ആരാൻ ശിഷ്യൻറെ പേൎക്കുംരം ചെറിയവരിൽ ഒരുത്തനെ ഒരു കിണ്ടി തണ്ണീർ മാത്രം കുടിപ്പിച്ചാലും തന്റെ പ്രതിഫലത്തെ കളകയില്ല; ആമെൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു.

൧൧. അദ്ധ്യായം
(൨) [ലൂ. ൭, ൧൮] സ്നാപകന്റെ ദൂതു വന്നാറെ, (൭) യേശു യോഹനാനായി സാക്ഷ്യം ചൊല്ലി, (൧൬) കേട്ടനുസരിയാത്തവരെ ശാസിച്ചും (൨൦) ശിക്ഷ അറിയിച്ചും കൊണ്ടു (൨൫) വിശാസികളിൽ ആനന്ദിച്ചു പറഞ്ഞതു [ലൂ. ൧൦, ൧൩, ൨൨)

യേശു തന്റെ പന്ത്രണ്ടു ശിഷ്യരോട് ആജ്ഞാപിച്ചു തീൎന്നാറെ, അവരുടെ പട്ടണങ്ങളിൽ പഠിപ്പിച്ചും ഘോഷിച്ചും കൊൾവാൻ അവിടെ നിന്നു പുറപ്പെട്ടു പോയി.

൨൪
[ 35 ]
മത്തായി. ൧൧. അ.

൨ പിന്നെ യോഹനാൻ ക്രിസ്തന്റെ ക്രിയകളെ തടവിൽ വെച്ചു കേട്ടിട്ടു, തന്റെ ശിഷ്യരെ അയച്ചു: ൩ വരുവാനുള്ളവൻ നീയൊ; ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ? എന്ന് അവനോടു പറയിച്ചു. ൪ യേശു അവരോടു ഉത്തരം പറഞ്ഞിതു: നിങ്ങൾ കാണുന്നവ യോഹനാനെ ചെന്ന് അറിയിപ്പിൻ. ൫ കുരുടർ കാണുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരായ്ചമയുന്നു, ചെവിടർ കേൾക്കുന്നു (യശ. ൩൫, ൫) മരിച്ചവർ ഉണൎന്നു വരുന്നു, ദരിദ്രരെ സുവിശേഷം കേൾപ്പിക്കുന്നു. ൬ പിന്നെ എങ്കൽ ഇടറി പോകാത്തവൻ എല്ലാം ധന്യനത്രെ.

൭ എന്നാറെ അവർ യാത്രയായ ശേഷം യേശു പുരുഷാരങ്ങളോടു യോഹനാനെ കൊണ്ടു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ എന്തു നോക്കുവാൻ മരുഭൂമിയിലേക്കു പുറപ്പെട്ടുപോയി? ൮ കാറ്റിനാൽ ഉലയുന്ന ഓടയൊ? അല്ല എന്തു കാണ്മാൻ പുറപ്പെട്ടു, നേരിയ വസ്ത്രങ്ങൾ ധരിച്ച മനുഷ്യനയൊ? കണ്ടാലും നേരിയതുടുത്തവർ രാജഗൃഹങ്ങളിലത്രെ ആകുന്നു. ൯ അല്ല എന്തു കാണ്മാൻ പുറപ്പെട്ടു? പ്രവാചകനയൊ? അതെ ഞാൻ നിങ്ങളോടു പറയുന്നു: ൧൦ പ്രവാചകനു മീതെയുള്ളതും (കണ്ടതു.) (മല. ൩, ൧) ഇതാ നിന്റെ മുമ്പിൽ നിണക്കു വഴിയെ ഒരുക്കുവാനായി ഞാൻ എന്റെ ദൂതനെ നിന്മുഖത്തിന്മുമ്പാകെ അയക്കുന്നു എന്ന് എഴുതിക്കുറിച്ചവൻ ഇവനാകുന്നു സത്യം ൧൧ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: സ്ത്രീകളിൽ ജനിച്ചവരിൽ സ്നാപകനായ യോഹനാനേക്കാൾ വലിയവൻ ആരും ഉദിച്ചിട്ടില്ല; സ്വൎഗ്ഗരാജ്യത്തിൽ ഏറ്റം ചെറിയവൻ അവനിലും വലുതാകുന്നു താനും. ൧൨ പിന്നെ സ്നാപകനായ യോഹനാന്റെ നാളുകൾ മുതൽ ഇന്നേവരെയും സ്വൎഗ്ഗരാജ്യം അതിക്രമിച്ചു പോരുന്നു; ആക്രമികൾ അതിനെ കൈക്കലാക്കുകയും ചെയ്യുന്നു. ൧൩ എങ്ങിനെ എന്നാൽ സകല പ്രവാചകന്മാരും ധൎമ്മശാസ്ത്രവും യോഹനാൻ വരെ പ്രവചിച്ചതെ ഉള്ളൂ. നിങ്ങൾക്ക് പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ (മല. ൩, ൨൩.) വരേണ്ടുന്ന ഏലിയാ അവൻ തന്നെ. ൧൫ കേൾക്കാൻ ചെവികളുള്ളവൻ കേൾക്കുക. ൧൬ എന്നാൽ ംരം തലമുറയെ എത്തിനോട് ഉപമിക്കേണ്ടു? ൧൬ കുട്ടികൾ ചന്തസ്ഥലങ്ങളിൽ ഇരുന്നു, തങ്ങളുടെ തോഴന്മാരോടു ൧൭ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി നിങ്ങൾ തുള്ളിയതും ഇല്ല; നിങ്ങൾക്കായി വിലാപം പാടി നിങ്ങൾ തൊഴിച്ചതും ഇല്ല എന്നു വിളിച്ചു

൨൫
[ 36 ] '
THE GOSPEL OF MATTHEW. XI.

൧൮ പറയുന്നതിനോട് ഒക്കുന്നു. എങ്ങിനെ എന്നാൽ യോഹനാൻ തിന്നാത്തവനും കുടിക്കാത്തവനും ആയ്‌വന്നിരിക്കെ; അവനു ഭൂതം ഉണ്ട് എന്നു പറയുന്നു. ൧൯ മനുഷ്യപുത്രൻ തിന്നും കുടിച്ചും കൊണ്ടു വന്നിരിക്കെ: ഇതാ തിന്നിയും കുടിയനും ആകുന്ന ആൾ, ചുങ്കക്കാൎക്കും പാപികൾക്കും സ്നേഹിതനത്രെ എന്നു പറയുന്നു; ജ്ഞാനം എന്നവളൊ തന്റെ മക്കളിൽ നീതീകരിക്കപ്പെട്ടിട്ടുണ്ടു താനും.

൨൦ അപ്പോൾ തന്റെ ശക്തികൾ മിക്കതും നടന്നു വിളങ്ങിയ പട്ടണങ്ങളെ മാനസാന്തരം ചെയ്യായ്കയാൽ പഴിച്ചു പറവാൻ തുടങ്ങി: ൨൧ കൊരജീനെ, നിണക്കു ഹാ കഷ്ടം! ബത്തചൈദ, നിണക്കു ഹാ കഷ്ടം! നിങ്ങളിൽ കാണിച്ച ശക്തികൾ തൂരിലും ചിദോനിലും കാണിച്ചു എങ്കിൽ പണ്ടു തന്നെ രട്ടിലും വെണ്ണീറിലും മനം തിരിയുമായിരുന്നു. ൨൨ ശേഷം ഞാൻ നിങ്ങളോടു പറയുന്നിതു: ന്യായവിധിനാളിൽ നിങ്ങളെക്കാൾ തൂരിന്നും ചിദോനും സഹിച്ചു കൂടുമായിരിക്കും. ൨൩ പിന്നെ സ്വൎഗ്ഗത്തോളം ഉയൎന്നു ചമഞ്ഞ കഫൎന്നഹൂമായുള്ളോവെ! നീ പാതാളം വരെ കിഴിഞ്ഞു പോകും; നിന്നിൽ കാണിച്ച ശക്തികൾ സാദോമിൽ കാണിച്ചു എങ്കിൽ ഇന്നേവരെയും നില്ക്കുമായിരുന്നു. ൨൪ ശേഷം ഞാൻ നിങ്ങളോടു പറയുന്നിതു: ന്യായവിധി നാളിൽ നിന്നേക്കാൾ സദോം നാട്ടിന്നു സഹിച്ചു കൂടുമായിരിക്കും.

൨൫ ആ കാലത്തിൽ യേശു ആരംഭിച്ചു പറഞ്ഞിതു: പിതാവെ! സ്വൎഗ്ഗത്തിന്നും ഭൂമിക്കും കൎത്താവായുള്ളോവെ! നീ ഇവറ്റെ ജ്ഞാനികൾക്കും വിവേകികൾക്കും (തോന്നാതെ) മറെച്ചു, ശിശുക്കൾക്കു വെളിപ്പെടുത്തിയതു കൊണ്ടു ഞാൻ വാഴ്ത്തുന്നുണ്ടു. ൨൬ അങ്ങിനെ തന്നെ പിതാവെ ഇപ്രകാരമല്ലൊ നിണക്കു പ്രസാദം തോന്നിയതു. ൨൭ സകലവും എൻപിതാവിനാൽ എങ്കൽ സംൎപ്പിക്കപ്പെട്ടു, പിതാവല്ലാതെ ആരും പുത്രനെ തിരിച്ചറിയുന്നതും ഇല്ല; പുത്രനും പുത്രൻ വെളിപ്പെടുത്തുവാൻ ഇഛ്ശിക്കുന്നവനും അല്ലാതെ ആരും പിതാവിനെ തിരിച്ചറിയുന്നതും ഇല്ല. ൨൮ അല്ലയൊ! അദ്ധ്വാനിച്ചും ഭാരം ചുമന്നും നടക്കുന്നോരെ ഒക്കയും എന്റെ അടുക്കെ വരുവിൻ! ൨൯ ഞാൻ നിങ്ങളെ തണുപ്പിക്കും. ഞാ സൌമ്യതയും ഹൃദയതാഴ്മയും ഉള്ളവനാകകൊണ്ടു എന്റെ നുകം നിങ്ങളിൽ ഏറ്റുകൊണ്ടു എങ്കൽ നിന്ന് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്കു വിശ്രാമം കണ്ടെത്തും (യിറ. ൬, ൧൬.) ൩൦ കാരണം എന്റെ നുകം ഗുണമായും എന്റെ ചുമടു ലഘുവായും ഇരിക്കുന്നു.

൨൬
[ 37 ]
മത്തായി. ൧൨. അ.
൧൨ അദ്ധ്യായം

[ലൂ. ൬. മാ. ൨, ൨൩.] ശബ്ബത്തിൽ കതിരുകൾ പറിക്കുന്നതും, (൯) കൈവറൾചയെ ശമിപ്പിക്കുന്നതും, (൨൨) പറീശരുടെ ഭൂഷണാദികൾ [മാ. ൩, 22. ലൂ. ൧൧, ൧൪.], (൪൬) അമ്മയും സഹോദരരും യേശുവെ കാണ്മാൻ വന്നതും [മാ. ൩, ൨൦. ലൂ. ൮, ൧൯.]

സമയത്തു യേശു ശബ്ബത്തു നാളിൽ വിളഭൂമിയൂടെ കടന്നു പോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിരുകളെ പറിച്ചു തിന്നു തുടങ്ങി. ൨ ആയത് പറീശർ കണ്ട്: ഇതാ ശബ്ബത്തിൽ ചെയ്‌വാൻ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്ന് അവനോടു പറഞ്ഞു. ൩ അവനും അവരോടു പറഞ്ഞിതു: ദാവീദും കൂടെ ഉള്ളവരും വിശക്കുമ്പോൾ ചെയ്തതെന്ത് എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? (൧ ശമു. ൨൧) ൪ അവൻ ദേവഭവനത്തിൽ പുക്കു പുരോഹിതൎക്കു മാത്രമല്ലാതെ തനിക്കും കൂടെ ഉള്ളവൎക്കും തിന്നരുതാത്ത കാഴ്ച അപ്പങ്ങളെ ഭക്ഷിച്ച പ്രകാരം തന്നെ. ൫ അല്ല (൪. മൊ. ൨൮, ൯) ശബ്ബത്തിൽ പുരോഹിതന്മാർ ആലയത്തിൽ വെച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റം ഇല്ലാതെ ഇരിക്കുന്നത് ധൎമ്മശാസ്ത്രത്തിൽ വായിച്ചിട്ടില്ലയൊ? ൬ ഞാനോ നിങ്ങളോടു പറയുന്നിതു: ദേവാലയത്തിലും വലുതായത് ഇവിടെ ഉണ്ടു. ൭ പിന്നെ (൯, ൧൩) ബലിയിലല്ല, ദയയിലത്രെ ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്ന് അറിഞ്ഞു എങ്കിൽ കുറ്റമില്ലാത്തവൎക്കു കുറ്റം വിധിക്കായില്ലായിരുന്നു. ൮ മനുഷ്യപുത്രൻ ശബ്ബത്തിന്നും കൎത്താവാകുന്നു സത്യം.

൯ അവിടെനിന്നു പോയി അവരുടെ പള്ളിയിൽ ചെന്നപ്പോൾ കണ്ടാലും കൈവറണ്ടുള്ളൊരു മനുഷ്യൻ ഉണ്ടു. ൧൦ അവരും അവനിൽ കുറ്റം ചുമത്തേണ്ടതിന്നു: ശബ്ബത്തിൽ ചികിത്സക്കു വിഹിതമൊ? എന്ന് അവനോടു ചോദിച്ചു. ൧൧ അവരോടു അവൻ പറഞ്ഞു: ഒരാടുള്ള മനുഷ്യന് അതു ശബ്ബത്തിൽ കുഴിയിൽ വീണുഎങ്കിൽ അതിനെ പിടിച്ചു കരേറ്റാത്തവൻ നിങ്ങളിൽ ആർ ഉള്ളൂ? ൧൨ പിന്നെ മനുഷ്യനും ആടും തമ്മിൽ എത്ര വിശേഷം! ആകയാൽ ശബ്ബത്തിൽ നന്നായി ചെയ്യുന്നതു വിഹിതം തന്നെ. ൧൩ എന്നാറെ മനുഷ്യനോടു: നിന്റെ കൈ നീട്ടുക! എന്നു പറഞ്ഞപ്പോൾ അതു നീട്ടിയ ഉടനെ മറ്റേതു പോലെ വഴിക്കെ സൌഖ്യമായ്‌വന്നു. ൧൪ പറീശരൊ പുറപ്പെട്ടു നാശം വരുത്തുവാൻ അവനു നേരെ ത്ഥങ്ങളിൽ നിരൂപിച്ചു മന്ത്രിക്കയും ചെയ്തു.

൨൭
[ 38 ]
THE GOSPEL OF MATTHEW. XII.

൧൫ ആയതിനെ യേശു അറിഞ്ഞിട്ടു അവിടെനിന്നു വാങ്ങിപോയി, ൧൬ വളരെ പുരുഷാരങ്ങൾ അവന്റെ പിന്നാലെ നടന്നു; അവരെ ഒക്കയും അവൻ സൌഖ്യമാക്കി. ൧൭ തന്നെ പ്രസിദ്ധമാക്കരുത് എന്ന് അവരോടു ശാസിച്ചു ചൊല്ലിക്കൊണ്ടു, യശയ്യ പ്രവാചകന്മുഖേന (൪൨, ൧ - ൪.) മൊഴിഞ്ഞതു പൂരിപ്പാൻ സംഗതി വരുത്തുകയും ചെയ്തു. ൧൮ അതാവിത്: കണ്ടാലും ഞാൻ കൈപിടിച്ച ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; അവന്മേൽ എന്റെ ആത്മാവെ ആക്കീട്ടു അവൻ ജാതികളിൽ ന്യായത്തെ അറിയിക്കും. ൧൯ അവൻ തൎക്കിക്കയില്ല, നിലവിളിക്കയുമില്ല, തെരുക്കളിൽ അവന്റെ ശബ്ദം കേൾപ്പാറുമില്ല. ൨൦ ചതഞ്ഞ ഓടയെ അവൻ ഒടിക്കാതെയും പുകയുന്ന തിരിയെ പൊലിക്കാതെയും ഇരിക്കും; ന്യായത്തെ ജയത്തോളം നടത്തുംവരെ തന്നെ. ൨൧ അവന്റെ നാമത്തിൽ ജാതികൾ ആശവെക്കയും ചെയ്യും എന്നത്രെ.

൨൨ അപ്പോൾ കുരുടനും ഊമനും ആയ ഭൂതഗ്രസ്തനെ അവന്റെ അടുക്കെ കൊണ്ടുവന്നു, ആയവൻ പറകയും കാൺകയും ചെയ്‌വാന്തക്കവണ്ണം യേശു സൌഖ്യമാക്കുകയും ചെയ്തു. ൨൩ എന്നാറെ പുരുഷാരങ്ങൾ ഒക്കെയും വിസ്മയിച്ചു: എന്തൊ! ഇവൻ ദാവീദിൻ പുത്രൻ തന്നെയൊ? എന്നു പറഞ്ഞു: ൨൪ അതു കേട്ടു പറീശർ പറഞ്ഞു: ഇവൻ ഭൂതങ്ങളുടെ തലവനായ ബയൾജബൂലെ കൊണ്ടല്ലാതെ ഭൂതങ്ങളെ ആട്ടിക്കളയുന്നില്ല എന്നു പറഞ്ഞു. ൨൫ അവരുടെ നിരൂപണങ്ങളെ യേശു അറിഞ്ഞ് അവരോടു പറഞ്ഞിതു: എല്ലാ രാജ്യവും തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ പാഴായ്പോകും; യാതൊരു പട്ടണവും ഗൃഹവും തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയും ഇല്ല. ൨൬ സാത്താൻ സാത്താനെ തന്നെ ആട്ടിക്കളഞ്ഞാൽ അവൻ തന്നിൽ തന്നെ ഛിദ്രിച്ചു പോയല്ലൊ! പിന്നെ അവന്റെ രാജ്യം എങ്ങിനെ നിലനില്പു. ൨൭ ഞാനൊ ബയൾജബൂലെകൊണ്ടു ഭൂതങ്ങളെ ആട്ടുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ഏതുകൊണ്ട് ആട്ടുന്നു? അതുകൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപരാകും. ൨൮ ദേവാത്മാവിനെകൊണ്ടൊ ഞാൻ ഭൂതങ്ങളെ ആട്ടുന്നു എങ്കിൽ ദേവരാജ്യം നിങ്ങളോട് എത്തിവന്നു സ്പഷ്ടം. ൨൯ അല്ലായ്കിൽ ഊക്കനെ കെട്ടീട്ട് ഒഴികെ ഊക്കന്റെ വീട്ടിൽ കടന്ന് അവന്റെ കോപ്പുകളെ കവൎന്നു കളവാൻ എങ്ങിനെ കഴിയും (കെട്ടീട്ടത്രേ) അവന്റെ വീട്ടിൽ

൨൮.
[ 39 ]
മത്തായി. ൧൨. അ.

കവൎച്ച ചെയ്യാം. ൩൦ എന്റെ കൂടയില്ലാത്തവൻ എനിക്ക് എതിരാകുന്നു; എന്നോട് ഒന്നിച്ചു ചേൎക്കാത്തവൻ ചിതറിക്കുന്നു. ൩൧ ആകയാൽ ഞാൻ നിങ്ങളോട് പറയുന്നിതു: എല്ലാപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കപ്പെടും; ആത്മാവിന്റെ ദൂഷണം മനുഷ്യൎക്കു ക്ഷമിക്കപ്പെടുകയില്ല താനും. ൩൨ ആരും മനുഷ്യപുത്രനു നേരെ വാക്കു പറഞ്ഞാൽ അവനോടു ക്ഷമിക്കപ്പെടും; വിശുദ്ധാത്മാവിനു നേരെ പറഞ്ഞാലൊ ഈ യുഗത്തിലും വരുന്നതിലും അവനോട് ക്ഷമിക്കപ്പെടുകയില്ല. ൩൩ ഒന്നുകിൽ മരം നല്ലത് എന്നും അതിന്റെ കായും നന്നെന്നും വെപ്പിൻ; അല്ലായ്കിൽ മരം വിടക്കെന്നും അതിന്റെ കായും വിടക്കെന്നും വെപ്പിൻ;കായിൽ നിന്നല്ലൊ മരം അറിയപ്പെടുന്നതു. ൩൪ അണലിസന്തതികളെ! നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലവ പറവാൻ എങ്ങനെ കഴിയും? ഹൃദയത്തിൽ നിറഞ്ഞുവഴിയുന്നതിൽ നിന്നല്ലൊ വായ് പറയുന്നു. ൩൫ നല്ല മനുഷ്യൻ നല്ല (ഹൃദയ)നിക്ഷേപത്തിൽ നിന്നു നല്ലവറ്റെ പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുൎന്നിക്ഷേപത്തിൽ നിന്നു തീയവ പുറപ്പെടുവിക്കുന്നു. ൩൬ ഞാനോ നിങ്ങളോട് പറയുന്നതു: മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിനെ കൊണ്ടും ന്യായവിധിനാളിൽ കണക്ക് ഒപ്പിക്കേണ്ടിവരും; ൩൭ നിന്റെ വാക്കുകളിൽ നിന്നല്ലൊ നീതികരിക്കപ്പെടുകയും നിന്റെ വാക്കുകളിൽനിന്നു കുറ്റം വിധിക്കപ്പെടുകയും ആം.

൩൮ പിന്നെ ശാസ്ത്രികളിലും പറീശരിലും ചിലർ അവനോട് ഉത്തരമായി- ഗുരോ നിങ്കൽനിന്ന് ഒരു അടയാളം കാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. ൩൯ അവരോട് അവൻ ഉത്തരം പറഞ്ഞിതു: ദോഷവും വ്യഭിചാരവും ഉള്ള തലമുറ അടയാളം തിരയുന്നു. ൪൦ യോനാപ്രവാചകന്റെ അടയാളം ഒഴികെ അതിന്ന് അടയാളം കൊടുക്കപ്പെടുകയും ഇല്ല; യോനാവല്ലൊ കടലാനയുടെ വയറ്റിൽ മൂന്നു രാപ്പകൽ ഇരുന്ന പ്രകാരം തന്നെ മനുഷ്യപുത്രൻ മൂന്നു രാപ്പകൽ ഭൂമിഹൃദയത്തിൽ ഇരിക്കും. ൪൧ നിനവെക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഏഴുനീറ്റു യോനാവിൻ ഘോഷണത്തിന്ന് അനുതപിച്ചതിനാൽ അതിനു കുറ്റം വിധിക്കും; യോനാവിലും അധികമായത് ഇവിടെ ഇതാ! ൪൨ തെക്കേരാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉണൎന്നു വന്നു ശലൊമോവിൻ ജ്ഞാനത്തെ കേൾപാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നതിനാൽ അതിനു കുറ്റം

൨൯
[ 40 ]
THE GOSPEL OF MATTHEW, XII.XIII.

൪൩ വിധിക്കും; ശലൊമോവിലും അധികമായത് ഇവിടെ ഇതാ, അശുദ്ധാത്മാവ് മനുഷ്യനെ വിട്ടു പുറപ്പെട്ടാൽ പിന്നെ നീരില്ലാത്ത സ്ഥലങ്ങളുടെ തണുപ്പ് തിരഞ്ഞും കാണാതെയും ൪൪ കടന്നുപോരുന്നു. പിന്നെ ഞാൻ പുറപ്പെട്ട പോന്ന എന്റെ വീട്ടിലേക്ക് മടങ്ങി ചെല്ലും ൪൫ എന്നു പറയുന്നു; ഉടനെ വന്നു അതു ശ്രന്യമായി അടിച്ചു തളിച്ചും അലങ്കരിച്ചും കാണുന്നു. അപ്പോൾ യാത്രയായി തന്നിലും ദുഷ്ടത ഏറിയ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു, അവയും അവിടെ പൂക്കു കുടിയിരിക്കുന്നു; ആ മനുഷ്യന്റെ പിമ്പു മുമ്പിനേക്കാൾ വല്ലാതെ ചമയുന്നു; ഈ ദുഷ്ടതലമുറക്കും അപ്രകാരം ഉണ്ടാകും.

൪൬ അവൻ പുരുഷാരങ്ങളോറ്റു ചൊല്ലി പോരുമ്പോൾ തന്നെ;ഇതാ അവന്റെ അമ്മയും ൪൭ സഹോദരരും അവനോട് സംസാരിപ്പാൻ അന്വേഷിച്ചു കൊണ്ടു പുറത്തു നിന്നു; ഒരുത്തൻ അവനോടു കണ്ടാലും നിന്റെ അമ്മയും സഹോദരരും നിന്നോട് സംസാരിപ്പാൻ അന്വേഷിച്ചു പുറത്തു നിലക്കുന്നു എന്നു പറഞ്ഞു. ആ പറയുന്നവനോട് അവൻ ഉത്തരം ൪൮ ചൊല്ലിയതു:

൪൯ എന്നിട്ട് തന്റെ ശിഷ്യരുടെ മേൽ കൈ നീട്ടി:ഇതാ എന്റെ അമ്മയും സഹോദരന്മാരും തന്നെ!സ്വൎഗ്ഗസ്ഥനായ എൻപിതാവിന്റെ ഇഷടം ചെയ്യുന്നവൻ ആരെങ്കിലും എനിക്ക് സഹോദരനും സഹോദരിയും അമ്മയും ആകുന്നു സത്യം എന്നു പറയുകയും ചെയ്തു.

൧൩. അദ്ധ്യായം.
(൩)വിതെക്കുന്നവൻ മുതലായ സ്വൎഗ്ഗരാജ്യത്തിൻ ഉപംകൾക്കു,(൧\൦) കാരണവും, (൧൮) ഒന്നാമതിൽ വ്യാഖ്യാനവും {മാ. ൪,൮.} (൨൪) മൂന്നുപമകൾ {മാ.൪,൩൦.ലൂ.൧൩,൧൮} (൩൬) രണ്ടാമതിൽ വ്യഖ്യാനം,(൪൪) ശേഷം ഉപമകൾ മൂന്നും, (൫൩) നചറത്തിലെ അവിശ്വാസം [മാ.൬.ലൂ,൪,൧൬.]

൧ ആ ദിവസം യേശു വീട്ടിൽനിന്നും പുറപ്പെട്ടു കടലരികെ ഇരുന്നു.വളരെ പുരുഷാരങ്ങൾ ൨ അവന്റെ ചുറ്റും ചേരുകകൊണ്ട് അവൻ പടകിലേറി ഇരുന്നു; സമൂഹം എല്ലാം കരമേൽ ൩ നിന്നിരിക്കെ അവരോട് ഉപമകൾ കൊണ്ട് പലതും പറഞ്ഞിതു: കണ്ടാലും ൪ വിതെക്കുന്നവൻ ൪ വിതെപ്പാൻ പുറപ്പെട്ടു; വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു, പറജാതികൾ

൩൦
[ 41 ]
മത്തായി. ൧൩ അ.

വന്നു അതിനെ തിന്നു കളഞ്ഞു. ൫ ചിലതു പാറമേൽ ഏറിയ മണ്ണില്ലാത്തെടുത്തു വീണു, മണ്ണിൻതാഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചു വന്നു; ൬ ആദിത്യൻ ഉദിച്ചാറെ ചൂടു തട്ടി വേരില്ലായ്കകൊണ്ട് ഉണങ്ങി പോകയും ചെയ്തു. ൭ മറ്റെതു മുള്ളുകളിൽ വീണു, മുള്ളുകൾ പൊങ്ങി വന്നു, അതിനെ ഞെരുക്കികളഞ്ഞു. ൮ മറ്റേതു നല്ലമണ്ണിൽ വീണു ചിലതു നൂറം ചിലത് അറുപതും ചിലത് മുപ്പതും ഫലം തരികയും ചെയ്തു. ൯ കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക.

൧൦ എന്നാറെ ശിഷ്യന്മാർ അടുത്തു വന്നു: അവരോടു ഉപമകൾ കൊണ്ടു പറവാൻ എന്തു? എന്ന് അവനോട് ചൊല്ലിയപ്പൊൾ-അവരോട് ഉത്തരം പറഞ്ഞിതു: ൧൧ സ്വൎഗ്ഗരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാനുള്ള വരം നിങ്ങൾക്ക നലക്കപ്പെട്ടിട്ടും അവൎക്ക് നലക്കപെടായ്കയാലത്രെ. ൧൨ കാരണം ഉള്ളവനു നിറഞ്ഞു വഴിവോളകൊടുക്കപ്പെടും; ഇല്ലാത്തവനോടൊഉള്ളതുംകൂടെ പറിച്ചെടുക്കപ്പെടും. ൧൩ അതുകൊണ്ട അവർ കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേളാതെയും ഗ്രഹിയാതെയും ഇരിക്കയാൽ ഞാൻ അവരോട ഉപമകൾകൊണ്ട സംസാരിക്കുന്നു; (യശ. ൬, ൯) നിങ്ങൾ ചെവികേൾക്കും ഗ്രഹിക്കയില്ല താനും; കൺ കാണും ദൎശിക്കയില്ല താനും ൧൪ കാരണം ഈ ജനത്തിന്റെ ഹൃദയം സ്ഥൂലിച്ചതും അവർ ചെവികൾ കൊണ്ടു ദുഖേന കേൾക്കുന്നതും കണ്ണുകൾ അടെച്ചിട്ടതും ആയതു. ൧൫ അവർ കൺ കാണാതെയും ചെവി കേളാതെയും ഹൃദയം കൊണ്ട് ഗ്രഹിയാതെയും തിരിഞ്ഞു കൊള്ളാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നത്രെ; എന്നുള്ള യശയ്യാ പ്രവാചകത്തിന്നു അവരിൽ നിവൃത്തി വരുന്നു. ൧൬ എങ്കിലും നിങ്ങളുടെ കണ്ണുകൾ കാണുന്നതുകൊണ്ട് ചെവികൾ കേൾക്കുന്നതുകൊണ്ടും ധന്യങ്ങളായവ.൧൭ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങൾ കാണുന്നതു കാണ്മാൻ ഏറിയ പ്രവാചകരും നീതിമാന്മരും ആഗ്രഹിച്ചിട്ടും കാണാതെ പോയി; നിങ്ങൾ കേൾക്കുന്നതു കേൾപാനും (ആഗ്രഹിച്ചിട്ടും) കേളാതെ പോയി. ൧൮ എന്നാൽ നിങ്ങൾ വിതെക്കുന്നവന്റെ ഉപമയെ കേട്ടുകൊൾവിൻ. ൧൯ ആരാനും രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിയാഞ്ഞാൽ ദുഷടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതെച്ചതിനെ അപഹരിക്കുന്നു; ഇവൻ വഴിയരികെ വിതക്കപ്പെട്ടവൻ. ൨൦ പാറമേൽ വിതെക്കപ്പെട്ടവനൊ വചനത്തെ കേട്ട

൩൧
[ 42 ]
THE GOSPEL OF MATTHEW. XII.

ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവൻ എങ്കിലും തന്നിൽ വേരില്ലാതെ ഇരിക്കയാൽ തല്ക്കാലക്കാരൻ ആകുന്നു. ൨൧ വചനം നിമിത്തം ഉപദ്രവമൊ ഹിംസയൊ ഉരുവായാൽ ക്ഷണത്തിൽ അവന് ഇടൎച്ച തോന്നുന്നു. ൨൨ മുള്ളുകളിൽ വിതെക്കപ്പെട്ടവനൊ വചനത്തെ കേൾക്കുന്നവൻ എങ്കിലും ഈ യുഗത്തിലെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിതീൎന്നു. ൨൩ നല്ലമണ്ണിൽ വിതെക്കപ്പെട്ടവനൊ വചനത്തെ കേട്ടു ഗ്രഹിക്കുന്നവൻ തന്നെ; അവൻ ഫലം കൊടുക്കുന്നു (അതിൽ) ഒരുവൻ നൂറും ഒരുവൻ അറുപതും ഒരുവൻ മുപ്പതും ഉണ്ടാക്കുന്നു.

൨൪ അവരിൽ മറ്റൊരു ഉപമയെ എല്പിച്ചതു: സ്വൎഗ്ഗരാജ്യം തന്റെ നിലത്തിൽ നല്ല വിത്തു വിതെക്കുന്ന ഒരു മനുഷ്യനോടു സദൃശമായി. ൨൫ പിന്നെ മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു കോതമ്പിന്റെ ഇടയിൽ നായ്ക്കല്ല വിതെച്ചു പോയ്ക്കളഞ്ഞു. ൨൬ പിന്നെ ഞാറു വളൎന്നു വിളയുമ്പോഴെക്കു നായ്ക്കല്ലകളും കാണായ് വന്നു. ൨൭ എന്നാറെ വീടുടയവന്റെ ദാസന്മാർ അവനെ ചെന്നു കണ്ടു: കൎത്താവെ, നിന്റെ നിലത്തിൽ നല്ല വിത്തു വിതെച്ചിട്ടില്ലയോ? പിന്നെ നായക്കല്ലകൾ അതിന്ന് എവിടെന്ന് ഉണ്ടായി? എന്നു പറഞ്ഞാറെ: ൨൮ ശത്രുവായവൻ ഇങ്ങിനെ ചെയ്തു എന്ന് അവരോടു പറഞ്ഞു; എന്നാൽ ഞങ്ങൾ പോയി അവറ്റെ പറിച്ചെടുപ്പാൻ മനസ്സോ? എന്നു ദാസന്മാർ അവനോട് പറഞ്ഞതിന്നു ചൊല്ലിയതു: ൨൯ ഇല്ല!പക്ഷെ നായ്ക്കല്ലകളെ കൂട്ടിയാൽ അതിനോട് ഒരുമിച്ചു കോതമ്പും പറിച്ചു പോകമല്ലൊ! ൩൦ രണ്ടും കൂടെ കൊയിത്തോളം വളരട്ടെ; കൊയിത്തുകാലത്തിൽ ഞാൻ മൂരുന്നവരോടു നിങ്ങൾ മുമ്പെ നായ്ക്കല്ല എടുത്തു കൂട്ടി ചുടുവാൻ കെട്ടാക്കി കൊൾവിൻ; കോതമ്പൊ എന്റെ കളപ്പുരയിൽ കൂട്ടി വെപ്പിൻ എന്നു പറയും.

൩൧ മറ്റൊരു ഉപമയെ അവരിൽ ഏല്പിച്ചിതു: സ്വൎഗരാജ്യം ഒരു മനുഷ്യൻ എടുത്തു തന്റെ നിലത്തു വിതെച്ച കടുകുമണിക്കു സദൃശമാകുന്നു. ൩൨ അത് എല്ലാവിത്തുകളിലും ചെറിയതെങ്കിലും വളൎന്നാൽ പിന്നെ സസ്യങ്ങളിൽ ഏറ്റം വലുതായി ആകാശപക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ കുടിപാൎക്കുവണ്ണം മരമായ്തീരുന്നു. ൩൩ മറ്റൊരു ഉപമയെ അവരോടു ചൊല്ലിയതു: സ്വൎഗരാജ്യം ഒരു സ്ത്രീ പുളിച്ചമാവിനെ എടുത്തു മൂന്നു പറ

൩൨
[ 43 ]
മത്തായി. ൧൩. അ.

മാവിൽ ചേൎത്തു എല്ലാം പുളിച്ചു വരുവോളം അടക്കി വെച്ചതിനോടു തുല്യമാകുന്നു.

൩൪ ഇവ ഒക്കയും യേശു പുരുഷാരങ്ങളോട് ഉപമകൾ കൊണ്ട് ഉരെച്ചു; ഉപമകൾ കൂടാതെ അവരോട് പറഞ്ഞതും ഇല്ല. (സങ്കി. ൭൮, ൨) ൩൫ ഞാൻ ഉപമകളാൽ വായ്തുറക്കും ലോകസ്ഥാപനം മുതൽ ഗൂഢമായവറ്റെ ഉരിയാടും എന്നു പ്രവാചകനെ കൊണ്ടു മൊഴിഞ്ഞതിന്നു നിവൃത്തിയാവാൻ തന്നെ.

൩൬ അപ്പോൾ(യേശു) പുരുഷാരങ്ങളെ അയച്ചിട്ടു, വീട്ടിൽ വന്നു ശിഷ്യന്മാർ അവനോട് അണഞ്ഞു- നിലത്തിലെ നയ്ക്കല്ലകളുടെ ഉപമയെ ഞങ്ങൾക്കു തെളിയിച്ചാലും എന്നു പറഞ്ഞതിന്നു, അവൻ ഉത്തരം ചൊല്ലിയതു: ൩൭ നല്ല വിത്തു വിതക്കുന്നവൻ മനുഷ്യപുത്രനത്രെ; ൩൮ നിലം ലോകം തന്നെ; നല്ല വിത്തായതു രാജ്യത്തിന്റെ പുത്രരും, നായ്ക്കല്ലകൾ ദുഷ്ടന്റെ മക്കളും ആകുന്നു. അവറ്റെ വിതെച്ച ശത്രു പിശാച് തന്നെ; ൩൯ കൊയിത്തൊ യുഗസമാപ്തിയും, മൂരുന്നവർ ദൂതന്മാരും ആകുന്നു. ൪൦ പിന്നെയും നയ്ക്കല്ലകളെ കൂട്ടി തീയിൽ ചുടുമ്പോലെ തന്നെ യുഗസമാപ്തിയിൽ ഭവിക്കും. ൪൧ മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവരും അവന്റെ രാജ്യത്തിൽനിന്ന് എല്ലാ ഇടൎച്ചകളേയും അധൎമ്മം പ്രവൃത്തിക്കുന്നവരെയും ചേൎത്തുകൊണ്ടു, തീച്ചൂളയിൽ ഇട്ടുകളയും; ൪൨ അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. ൪൩ അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂൎയ്യനെ പോലെ ഉജ്ജ്വലിക്കും; കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക.

൪൪ പിന്നെയും സ്വൎഗ്ഗരാജ്യം നിലത്തിൽ ഒളിച്ചു വെച്ച നിധിയോടു സദൃശ്യമാകുന്നു; ആയതിനെ ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു, ആ നിലത്തെ വാങ്ങുന്നു. ൪൫ പിന്നെയും സ്വൎഗ്ഗരാജ്യം നല്ല മുത്തുകളെ അന്വെഷിച്ചു നടക്കുന്നോരു വ്യാപാരിയോടു സമം. ൪൬ അവൻ വിലയേറിയോരു മുത്തിനെ കണ്ടെത്തിയാറെ ചെന്നു, തനിക്കുള്ളത് ഒക്കയും വിറ്റു, അതിനെ കൊള്ളുകയും ചെയ്തു. ൪൭ പിന്നെയും സ്വൎഗ്ഗരാജ്യം ഒരു വല കടലിൽ ഇട്ടിട്ട് എല്ലാവകയിലും (മീനുകളെ) ചേൎത്തു കൊള്ളുന്നതിനോട് ഒക്കും. ൪൮ നിറഞ്ഞപ്പോൾ അതിനെ വലിച്ചു കരേറ്റി, ഇരുന്നുകൊണ്ടു നല്ലവറ്റെ പാത്രങ്ങളിൽ കൂട്ടി'വെച്ചു, ചീത്തയായവ എറിഞ്ഞു

൩൩
[ 44 ]
THE GOSPEL OF MATTHEW. XIII. XIV.

കളഞ്ഞു. ൪൯ യുഗസമാപ്തിയിൽ അപ്രകാരം ഉണ്ടാകും; ദൂതന്മാർ പുറപ്പെട്ടു, നീതിമന്മാരുടെ ഇടയിൽനിന്നു, ദുഷ്ടന്മാരെ നീക്കി, തീച്ചൂളയിൽ ഇട്ടുകളയും. ൫൦ അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും; ൫൧ ഇവ ഒക്കെയും ഗ്രഹിച്ചുവൊ എന്നു യേശു പറഞ്ഞതിന്ന്, അവർ അതെ കൎത്താവെ, എന്നു പറഞ്ഞു. ൫൨ അവനും അവരോടു ചൊല്ലിയതു: അതുകൊണ്ടു സ്വൎഗ്ഗരാജ്യത്തിനനായി, ശിഷ്യനാക്കപ്പെട്ട ശാസ്ത്രീ എല്ലാം തന്റെ നിക്ഷേപത്തിൽനിന്നു, പുതിയവയും പഴയവയും എടുത്തു കൊടുക്കുന്നോരു വീടുടയവനോടു തുല്യനാകുന്നു.

൫൩ യേശു ഈ ഉപമകളെ ചൊല്ലി തികെച്ചപ്പോൾ സംഭവിച്ചതു; അവനവിടെനിന്നു തന്റെ അപ്പന്റെ നഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവൎക്ക് ഉപദേശിച്ചു. ൫൪ എന്നതുകൊണ്ട് അവർ സ്തംഭിച്ചു: ഇവന് ഈ ജ്ഞാനവും ശക്തികളും എവിടെ നിന്നു? ൫൫ ഇവൻ തച്ചന്റെ മകനല്ലയോ!! അവന്റെ അമ്മെക്കു മറിയ എന്നും, സഹോദൎക്ക് യാക്കോബ് യോസെ ശീമോൻ യൂദാ എന്നും പേരുകൾ ഇല്ലയോ? ൫൬ അവന്റെ സഹോദരികളും എല്ലാം നമ്മോടല്ലൊ പാൎക്കുന്നു;പിന്നെ ഇവന് ഇത് ഒക്കെയും എവിടെ നിന്ന്? എന്നു ചൊല്ലി, അവങ്കൽ ഇടറി പോയി. ൫൭ എന്നാറെ യേശു പ്രവാചകനു തന്റെ അപ്പന്റെ നഗരത്തിലും ഭവത്തിലും ഒഴികെ മാനം ഇല്ലാതിരിക്കയില്ല എന്ന് അവരോട് പറഞ്ഞു. ൫൮ അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ ശക്തികളെ കാണിച്ചതും ഇല്ല.

൧൪.അദ്ധ്യായം.
സ്നാപകന്റെ മരണം [മാ. ൬, ൧൪. ലൂ. ൩, ൧൯. ൯, ൭.], (൧൩) ൫000 ആളുകൾക്ക് തൃപ്തി വരുത്തിയതും, (൨൨) പൊയ്കമേൽ നടന്നതും [മാ. ൬. ലൂ, ൯, യൊ. ൬.]

൧ ആ സമയത്തിൽ ഇടപ്രഭുവായ ഹെരോദാ യെശുവിന്റെ ശ്രുതിയെ കേട്ടു. ൨ ഇവൻ സ്നാപകനായ യോഹനാൻ തന്നെ; അവൻ മരിച്ചവരിൽനിന്ന് ഉണൎന്നത് കൊണ്ടത്രെ, ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു തന്റെ ഭൃത്യരോട് പറഞ്ഞു. ൩ ഹെരോദാ ആകട്ടെ, തന്റെ സഹോദരനായ ഫിലിപ്പന്റെ ഭാൎയ്യ ഹെരോദ നിമിത്തം, ൪ അവളെ വെക്കുന്നതു നിണക്കു വിഹിതമല്ല എന്നു (൩, മൊ, ൧൮, ൧൬.) യോഹനാൻ

൩൪
[ 45 ]
മത്തായി. ൧൪. അ.

പറകകൊണ്ട് അവനെ പിടിപ്പിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു. ൫ അവനെ കൊല്ലുവാൻ മനസ്സ് ഉണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു മാനിക്കയാൽ (പ്രജകളെ) ഭയപ്പെട്ടുനിന്നു. ൬ പിന്നെ ഹെരോദാവിന്റെ ജനനോത്സവം കൊണ്ടാടുമ്പോൾ ഹെരോദ്യയുടെ മകൾ (ശാലയുടെ) നടുവിൽ നൃത്തം ചെയ്തു, ൭ ഹെരോദാവെ പ്രസാദിപ്പിച്ചതുകൊണ്ട്, എന്തു ചോദിച്ചാലും അവൾക്ക് കൊടുക്കും എന്ന് ആണയിട്ടും വാഗ്ദത്തം ചെയ്തു. ൮ അവളും അമ്മയുടെ ചൊല്പടിക്കു സ്നാപകനായ യോഹനാന്റെ തലയെ ഒരു തളികയിൽ ഇങ്ങു തരിക എന്നു പറഞ്ഞു. ൯ എന്നാറെ, രാജാവ് ദുഃഖിച്ചിട്ടും, ആണകളെയും, പന്തിക്കാരെയും വിചാരിച്ചു കൊടുപ്പാൻ കല്പിച്ചു. ൧൦ ആളയച്ചു യോഹനാനെ തടവിൽ വെച്ച് തല അറുപ്പിച്ചു. ൧൧ അവന്റെ തല തളികയിൽ കൊണ്ടുവന്നു, കന്യെക്കു കൊടുക്കപ്പെട്ടു, അവളും തന്റെ അമ്മെക്കു കൊണ്ടുപോയി. ൧൨ അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൻ എറ്റുത്തുകഴിച്ചിട്ടു, പിന്നെ വന്നു യേശുവേ അറിയിക്കയും ചെയ്തു.

൧൩ എന്നതു കേട്ടിട്ടു യേശു അവിടെനിന്നു പടക ഏറി ഏകാന്തസ്ഥലത്തിലേക്കു വേറിട്ടു, വാങ്ങിപ്പോയി; പുരുഷാരങ്ങളും കേട്ടു, ഊരുകളിൽനിന്നും കരവഴിയായി അവന്റെ പിന്നാലെ ചെന്നു. യേശുവും പുറപ്പെട്ടുവന്നു വന്നു ൧൪ വലിയ സമൂഹത്തെ കണ്ട് അവരിൽ കരൾ അലിഞ്ഞു; അവരുടെ രോഗികളെ സൗഖ്യമാക്കി. ൧൫ വൈകുന്നേരമായപ്പോൾ അവന്റെ ശിഷ്യന്മാർ അണഞ്ഞു; ഈ സ്ഥലം ഏകാന്തമായി നേരവും വൈകിപ്പോയി, പുരുഷാരങ്ങൾ ഊരുകളിൽ പോയി, തങ്ങൾക്ക് കൊറ്റുകൾ കൊള്ളേണ്ടതിന്നു, പറഞ്ഞയക്കുക എന്നു പറഞ്ഞു. ൧൬ യേശു അവരോട് പറഞ്ഞു : അവൎക്ക് പോവാൻ ആവശ്യമില്ല; നിങ്ങൾ അവൎക്ക് തിന്മാൻ കൊടുപ്പിൻ. ൧൭ അവർ അവനോട്: അഞ്ചപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്ക് ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. ൧൮ അവ ഇങ്ങു കൊണ്ടു വരുവിൻ എന്നു പറഞ്ഞിട്ടു, പുരുഷാരങ്ങളെ പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു. ൧൮ ൧൯ അഞ്ചപ്പവും രണ്ടു മീനും എടുത്തു, സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പങ്ങളെ നുറുക്കി, ശിഷ്യന്മാൎക്ക് കൊടുത്തു; ശിഷ്യർ ജനക്കൂട്ടങ്ങൾക്ക് കൊടുത്തു. ൨൦ എല്ലാവരും തിന്നു തൃപ്തരായി, കഷണങ്ങൾ ശേഷിച്ചതു കൊണ്ടു പന്ത്രണ്ടുകൊട്ട നിറച്ചെടുക്കയും ചെയ്തു. ൨൧ തിന്നുന്നവരൊ സ്ത്രീകളും കുട്ടികളും ഒഴികെ ഏകദേശം അയ്യായിരം പുരുഷർ തന്നെ ആയതു.

൩൫
[ 46 ]
THE GOSPEL OF MATTHEW. XIV. XV.

൨൨ ഉടനെ യേശു താൻ പുരുഷാരങ്ങളെ പറഞ്ഞയക്കും വരെ, തന്റെ ശിഷ്യരെ പടികിലേറി, അക്കരെക്കു മുന്നോടുവാൻ നിൎബ്ബന്ധിച്ചു. ൨൩ താൻ സമൂഹങ്ങളെ അയച്ചിട്ട് ഒരു മലമേൽ പ്രാൎത്ഥിപ്പാൻ തനിയെ ചെന്നു,വൈകുന്നേരമായപ്പോൾ ഏകനായി അവിടെ ഇരുന്നു. ൨൪ പടകൊ കാറ്റു വിരോധമാകകൊണ്ടു തിരകളിൽ വലഞ്ഞു, കടലിന്റെ നടുവിൽ ആയിരുന്നു. ൨൫ രാത്രിയുടെ നാലാം യാമത്തിൽ യേശു കടലിന്മേൽ കൂടി നടന്നു,അവരുടെ അടുക്കെ ചെന്നു. ൨൬ അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു, ശിഷ്യർ ഇതു പ്രേതം എന്ന് കലങ്ങി,ഭയം ഹേതുവായി കൂക്കലിട്ടു. ൨൭ ഉടനെ യേശു അവരോടു: ധൈൎയ്യപ്പെടുവിൻ! ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ട എന്നു പറഞ്ഞു. ൨൮ അതിനു പേത്രൻ ഉത്തരം ചൊല്ലിയതു: കൎത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്ക; അവനും വാ എന്നു പറഞ്ഞു. ൨൯ പേത്രൻ പടകിൽ നിന്നു കിഴിഞ്ഞു, യേശുവോട് എത്തുവാൻ വെള്ളങ്ങളിൻ മീതെ നടന്നു. ൩0 പിന്നെ ഊക്കുള്ള കാറ്റിനെ കണ്ടിട്ടു പേടിച്ചു മുങ്ങി തുടങ്ങിയാറെ, കൎത്താവേ, എന്നെ രക്ഷിക്ക! എന്നു നിലവിളിച്ചു. ൩൧ യേശുവും ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പ വിശ്വാസിയെ! എന്തിനു ശങ്കിച്ചു എന്നു പറഞ്ഞു. ൩൨ അവർ പടകിൽ കയറിയപ്പോൾ കാറ്റ് അമൎന്നു; പടകിലുള്ളവരൊ വന്നു; ൩൩ നീ ദൈവപുത്രൻ സത്യം എന്ന് അവനെ നമസ്കരിച്ചു.

൩൪ എന്നാറെ, അവർ അക്കരെക്ക് എത്തി, ഗനേസരെത്ത് എന്ന ദേശത്തിൽ വന്നു. ൩൫ അവിടത്തെ ലോകർ അവനെ അറിഞ്ഞു, ചുറ്റുമുള്ള നാട്ടിൽ ഒക്കെയും ആളയച്ചു, എല്ലാ ദുസ്ഥന്മാരെയും അവനു കൊണ്ടുവന്നു. ൩൬ തന്റെ വസ്ത്രത്തിന്റെ തൊങ്കൽ മാത്രം അവർ തൊടേണ്ടതിന്ന് അപേക്ഷിച്ചു, തൊട്ടവർ ഒക്കെയും രക്ഷപ്രാപിക്കയും ചെയ്തു.

൧൫. അദ്ധ്യായം.
കൈ കഴുകുന്ന സമ്പ്രദായത്തിൽ ആക്ഷേപണം [മാ.൭.], (൨,൧) കനാന്യസ്ത്രീയുടെ വിശ്വാസം [മാ. ൭, ൨൪.], (൨൯) ൪000 ജനങ്ങളെ ഭക്ഷിപ്പിച്ചതു [മാ, ൮.]

പ്പോൾ യരുശലേമ്യ ശാസ്ത്രികളും പറീശരും യേശുവോട് അടുത്തു വന്നു. ൨ നിന്റെ ശിഷ്യർ പൂൎവ്വന്മാരുടെ സമ്പ്രദായത്തെ ലംഘിക്കുന്നത് എന്തു? അവർ ആഹാരം ഭക്ഷിക്കു

൩൬
. [ 47 ]
മത്തായി. ൧൫. അ

മ്പോൾ, കൈകളെ കഴുകുന്നില്ല പോൽ എന്നു പറഞ്ഞു. ൩ അവനും അവരോട് ഉത്തരം പറഞ്ഞിതു: നിങ്ങളുടെ സമ്പ്രദായം നിമിത്തം നിങ്ങളും ദൈവത്തിന്റെ കല്പനയെ ലംഘിക്കുന്നത് എന്തു? (൨ മൊ. ൨൦, ൧൨) ൪ അഛ്ശനേയും അമ്മയേയും ബഹുമാനിക്ക എന്നും (൨൧, ൨൭.) അഛ്ശനെ താൻ അമ്മയെ താൻ പ്രാകുന്നവൻ മരിക്കേണം നിശ്ചയം എന്നും, ദൈവം കല്പിച്ചുവല്ലൊ. ൫ നിങ്ങളോ, ഒരുത്തന്റെ അഛ്ശനോട് എങ്കിലും, അമ്മയോട് എങ്കിലും നിണക്ക് എന്നിൽനിന്ന് ഉപകാരമായ് വരുന്നത് വഴിപാട് (ആക) എന്നു പറഞ്ഞാലും (കാൎയ്യം തന്നെ) എന്നു ചൊല്ലുന്നത് കൊണ്ട് - ൬ അവൻ തന്റെ അഛ്ശനെ ആകട്ടെ അമ്മയെ ആകട്ടെ ബഹുമാനിക്കാതെ പോകുന്നു; ഇപ്രകാരം നിങ്ങളുടെ സമ്പ്രദായത്താൽ ദൈവകല്പനയെ ദുൎബ്ബലമാക്കി. ൭ വേഷധാരികളെ! നിങ്ങളെ തൊട്ടു യശയ്യാ നന്നായി പ്രവചിchchiതു. (യശ.൨൯,൧൩) ൮ ഈ ജനം (വായ്കൊണ്ട് എന്നോട് അടുത്തു) അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എന്നോട് ദൂരത്ത് അകന്നിരിക്കുന്നു. ൯ മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിച്ചുകൊണ്ട് എന്നെ വ്യത്ഥമായി ഭജിക്കുന്നു എന്നത്രെ.

൧൦ പിന്നെ പുരുഷാരത്തെ അരികെ വിളിച്ച് അവരോട് പരഞ്ഞു: അല്ലയൊ കേട്ടു ഗ്രഹിച്ചു കൊൾവിൻ! വായൂടെ അകത്തു ചെല്ലുന്നതല്ല, മനുഷ്യനു തീണ്ടൽ വരുത്തന്നത്; ൧൧ വായിൽ നിന്നു പുറപ്പെടുന്നതത്രെ മനുഷ്യനു തീണ്ടൽ ഉണ്ടാക്കുന്നുള്ളു. ൧൨ എന്നാറെ, അവന്റെ ശിഷ്യന്മാർ അടുത്തു വന്നു പറഞ്ഞു: പറീശന്മാർ ഈ വാക്കു കേട്ടിട്ട് ഇടറി പോയി എന്ന് അറിയുന്നുവോ? ൧൩ അവൻ ഉത്തരമായി പറഞ്ഞു. സ്വൎഗ്ഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത എതു തൈയും വേർ പറിഞ്ഞു പോകും. ൧൪ അവരെ വിട്ടുവിടുവിൻ! അവർ കുരുടൎക്ക് വഴികാട്ടുന്ന കുരുടന്മാർ; പിന്നെ കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും. ൧൫ പേത്രൻ ഉത്തരമായി അവനോട്, ഈ ഉപമയെ ഞങ്ങൾക്കു തെളിയിച്ചാലും എന്നു പറഞ്ഞാറെ, അവൻ ചൊല്ലിയതു: ൧൬ ഇന്നും നിങ്ങൾ കൂടെ ബോധം ഇല്ലാതിരിക്കുന്നുവോ? ൧൭ വായൂടെ പൂകന്നതു എല്ലാം വയറ്റിൽ ചെന്നു മറപ്പുരയിലേക്ക് തള്ളപ്പെടുന്നു എന്നു ബോധിക്കുന്നില്ലയൊ? ൧൮ വായിൽനിന്നു പുറപ്പെടുന്നവയൊ ഹൃദയത്തിൽനിന്നു വരുന്നു; മനുഷ്യനു

൩൭
[ 48 ]
THE GOSPEL OF MATTHEW. XV.

൧൯ തീണ്ടൽ ഉണ്ടാകുന്നത് ഇവയത്രെ. എങ്ങിനെ എന്നാൽ ദുശ്ചിന്തകൾ, കലകൾ, വ്യഭിചാരങ്ങൾ, പുലയാട്ടുകൾ, മോഷണങ്ങൾ, കള്ളസാക്ഷികൾ, ഭൂഷണങ്ങൾ ഇവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടു വരുന്നു. ൨൦ മനുഷ്യനെ തീണ്ടിക്കുന്നത് ഇവയത്രെ കഴുകാത്ത കൈകൾ കൊണ്ടു ഭക്ഷിക്കുന്നതൊ മനുഷ്യനെ തീണ്ടിക്കുന്നില്ല.

൨൧ അവിടെനിന്നു യേശു പുറപ്പെട്ടു, തൂർ ചിദോൻ അംശങ്ങളിൽ വാങ്ങി പോയി. ൨൨ ആ ദിക്കുകളിൽനിന്നു കണ്ടാലും ഒരു കനാന്യസ്ത്രീ പുറപ്പെട്ടു വന്ന് അവനോടു: ദാവിദ്പുത്ര! കൎത്താവെ! എന്നെ കനിഞ്ഞു കൊൾക! എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിട്ട് ഉണ്ടു എന്നു കൂക്കി പറഞ്ഞു. ൨൩ അവളോട് അവൻ ഉത്തരം ഒന്നും മിണ്ടാഞ്ഞപ്പോൾ , ശിഷ്യന്മാർ അടുക്കെ വന്നു അവൾ നമ്മുടെ പിന്നാലെ കൂക്കുന്നതു കൊണ്ട് അവൾക്ക് വിട കൊടുക്ക എന്ന് അവനോടു ചോദിച്ചു. ൨൪ അവൻ ഉത്തരം പറഞ്ഞിതു: ഇസ്രയേൽ ഗൃഹത്തിൽ നശിച്ചു പോയ ആടുകളടുക്കിലേക്ക് ഒഴികെ ഞാൻ അയക്കപ്പെട്ടില്ല. ൨൫ എന്നാറേ അവൾ വന്നു: കൎത്താവെ! എന്നെ തുണെക്കേണമെ! എന്ന് അവനെ നമസ്കരിച്ചു. ൨൬ അവൻ ഉത്തൎമായി: മക്കളുടെ അപ്പത്തെ ചെറുനായ്ക്കൾക്കു ചാടുന്നതു നന്നല്ല എന്നു പറഞ്ഞു. ൨൭ അവളൊ: അതെ കൎത്താവെ! ചെറുനായ്ക്കളും ഉറ്റയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകളെ കൊണ്ട് ഉപജിവിക്കുന്നുവല്ലൊ എന്നു പറഞ്ഞു. ൨൮ അപ്പോൾ യേശു ഉത്തരമായി: ഹാ, സ്ത്രീയെ! നിന്റെ വിശ്വാസം വലിയത്. നിണക്ക് ഇഷ്ടം പോലെ ഭവിക്കുക എന്ന് അവളോടു പറഞ്ഞു; ആ നാഴിക മുതൽ അവളുടെ മകൾ സ്വസ്ഥയാകയും ചെയ്തു.

൨൯ യേശു അവിടെനിന്നു യാത്രയായി, ഗലീലക്കടലരികെ വന്നു, മലമേൽ കയറിഅവിടെ ഇരുന്നു. ൩0 അനെകം പുരുഷാരങ്ങളും മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരേയും കൂട്ടിക്കൊണ്ടു അവന്റെ അടുക്കൽ വന്നു, അവരെ അവന്റെ കാല്ക്കൽ ഇട്ടു. ൩൧ അവനും അവൎക്ക് സൗഖ്യം ഉണ്ടാക്കി. ഊമർ പറയുന്നതും, കൂനർ സ്വസ്ഥരായതും, മുടന്തർ നടക്കുന്നതും, കുരുടർ കാണുന്നതും, പുരുഷാരങ്ങൾ കണ്ടിട്ട് ആശ്ചൎയ്യപ്പേട്ട് ഇസ്രയേലിൻ ദൈവത്തെ മഹരൂപികരിക്കയും ചെയ്തു. ൩൨ പിന്നെ യേശു തന്റെ ശിഷ്യരെ വിളിച്ചു കൂട്ടി പറഞ്ഞു: ഈ പുരുഷാരം

൩൮
[ 49 ]
മത്തായി.൧൫. ൧൬. അ.

മൂന്നു നാളും എന്നോടു കൂടെ പാൎത്തിട്ടു, തിന്മാൻ ഒന്നും ഇല്ലായക്കകൊണ്ട്, എനിക്ക് അവരിൽ കരളലിയുന്നു; അവരെ പട്ടിണിയായി വിട്ടയക്കേണ്ടതിന്നു മനസ്സും ഇല്ല; വഴിയിൽ വെച്ചു തളൎന്നു പോകായ്‌വാൻ തന്നെ. ൩൩ അവനോടു ശിഷ്യന്മാർ: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയാകുന്ന അപ്പങ്ങൾ ഈ കാട്ടിൽ നമുക്ക് എവിടെനിന്നു എന്നു പറഞ്ഞാറെ, നിങ്ങൾക്ക് എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു. ൩.൪ ഏഴും ഒട്ടു ചെറു മീനുകളും തന്നെ എന്ന് അവർ പറഞ്ഞു. ൩൫ അവൻ പുരുഷാരങ്ങളെ നിലത്തിൽ ചാരി ഇരിപ്പാൻ കല്പിച്ചു. ൩൬ ഏഴപ്പവും മീനുകളും എടുത്തു വാഴ്ത്തി നുറുക്കി തന്റെ ശിഷ്യൎക്കും ശിഷ്യർ പുരുഷാരത്തിന്നും കൊടുത്തു. ൩൭ എല്ലാവരും തിന്നുതൃപ്തരായി, കഷണങ്ങൾ ശേഷിച്ചതു കൊണ്ട് ഏഴു വട്ടികളെ നിറച്ചെടുത്തു. ൩൮ ഭക്ഷിക്കുന്നവരൊ സ്ത്രീകളും കുട്ടികളും ഒഴികെ നാലായിരം പുരുഷരായിരുന്നു. ൩൯ പിന്നെ അവൻ പുരുഷാരങ്ങൾക്കു വിടകൊടുത്തു.പടകിൽ ഏറി, മഗ്ദലദിക്കുകളിൽ ചേരുകയും ചെയ്തു൩൯

൧൬. അദ്ധ്യായം.
യേശുവോട് അടയാളം ചോദിച്ചതു [മാ. ൮, ൧൧. ലൂ. ൧൨, ൫൪.], (൫) പറീശാദികളുടെ പുളിച്ചമാവ് {മാ.വ്വ്, ൧൪.} (൧൩.) ശിഷ്യരെ ശോധന ചെയതിട്ടു,(൨.൦) സ്വമരണത്തെ അറിയിച്ചു പ്രബോധിപ്പിച്ചതു [മാ. ൮. ലൂ, ൯, ൨൧.]

പിന്നെ പറിശരും ചദൂക്യരും അടുത്തുവന്നു തങ്ങൾക്ക് വാനത്തിൽനിന്ന് അടയാളം കാട്ടേണം എന്നു പരീക്ഷിച്ചു ചോദിച്ചു. ൨ അവരോട് അവൻ ഉത്തരം പറഞ്ഞു: സന്ധ്യയാകുമ്പോൾ വാനം ചുവക്കകൊണ്ട നല്ല തെളിവാകും എന്നും, ൩ ഉഷസ്സിലോ വാനം തുടുക്കനെ ചുവന്നിരിക്കയാൽ ഇന്നു മഴക്കോളത്രെ എന്നും നിങ്ങൾ പറയുന്നു; ൩ വേഷധാരികളെ! വാനത്തിന്റെ മുഖത്തെ നിങ്ങൾ വിവേചിപ്പാൻ അറിയുന്നു; സമയങ്ങളുടെ അടയാളങ്ങളെ കഴികയില്ലയൊ? ൪ ദോഷവും വ്യഭിചാരവും ഉള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളം ഒഴികെ അതിന്ന് അടയാളം കൊടുക്കപ്പെടുകയും ഇല്ല (൧൨,൩൯.) എന്നിട്ട് അവരെ വിട്ടു യാത്രയായി,

൫ ശിഷ്യന്മാർ അക്കരെ കടക്കുമ്പോൾ അപ്പങ്ങളെ കൊണ്ടുപോരുവാൻ മറന്നിരുന്നു. ൬ അന്നു യേശു അവരോടു: പറീശർ ചദൂക്യർ എന്നവരുടെ പുളിച്ചമാവിൽനിന്നു സൂക്ഷിച്ചുകൊണ്ടു

൩൯
[ 50 ]
THE GOSPEL OF MATTHEW. XVI.

നോക്കുവിൻ എന്നു പറഞ്ഞാറെ- ൭ അപ്പങ്ങളെ കൊള്ളാഞ്ഞത് കൊണ്ടത്രെ എന്ന് അവർ തങ്ങളിൽ നിരൂപിച്ചുപോയി. ൮ ആയ്തു യേശു അറിഞ്ഞു പറഞ്ഞിതു: അല്പവിശ്വാസികളെ! അപ്പങ്ങളെ കൊള്ളാഞ്ഞതു കൊണ്ടു നിങ്ങളിൽ നിരൂപിപ്പാൻ എന്തു? ൯ ഇന്നും നിങ്ങൾക്കു ബോധം ഇല്ലയൊ? ആ അയ്യായിരങ്ങളുടെ അപ്പം അഞ്ചും, എടുത്ത കൊട്ടകളുടെ എണ്ണവും, ൧൦ പിന്നെ ആ നാലായിരങ്ങളുടെ അപ്പം ഏഴും എടുത്ത വട്ടികളുടെ എണ്ണവും ഓൎമ്മ വെക്കുന്നതും ഇല്ലയൊ? ൧൧ പറീശർ ചദൂക്യർ എന്നവരുടെ പുളിച്ച മാവിൽനിന്നു സൂക്ഷിച്ചു കൊള്ളേണം എന്നു ചൊല്ലിയത് അപ്പം കൊണ്ടല്ല എന്നു തോന്നാത്തത് എന്തു? ൧൨ എന്നാറെ അവൻ അപ്പത്തിന്റെ പുളിച്ചമാവിൽ നിന്നല്ല, പറീശർ ചദൂക്യർ എന്നവരുടെ ഉപദേശത്തിൽ നിന്നു സൂക്ഷിച്ചു കൊള്ളേണ്ടതിന്നു പറഞ്ഞ പ്രകാരം അവർ ഗ്രഹിച്ചു.

൧൩ അനന്തരം യേശു ഫിലിപ്പന്റെ കൈസരയ്യയുടെ അംശങ്ങളിൽ വന്ന ശേഷം തന്റെ ശിഷ്യരോടു ചോദിച്ചു: ജനങ്ങൾ മനുഷ്യപുത്രനായ എന്നെ ആർ എന്നു ചൊല്ലുന്നു? ൧൪ എന്നാറെ അവർ പറഞ്ഞു: ചിലർ സ്നാപകനായ യോഹനാൻ എന്നും, മറ്റേവർ എലിയാവെന്നും, വേറെ ചിലർ യെറമിയ്യാവൊ പ്രവാചകരിൽ ഒരുത്തനോ എന്നും (ചൊല്ലുന്നതു). ൧൫ അവരോട് അവൻ: നിങ്ങളോ എന്നെ ആർ എന്നു ചൊല്ലുന്നു? എന്നു പറഞ്ഞതിന്നു ശിമോൻ പേത്രൻ ഉത്തരം പറഞ്ഞിതു: ൧൬ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ കൃസ്തൻ തന്നെ; എന്നാറെ യേശു അവനോട് ഉത്തരം ചൊല്ലിയതു: ൧൭ ബൎയോനാ ശീമോനായുള്ളോവെ! ജഡരക്തങ്ങളല്ല; സ്വൎഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിണക്ക് (ഇതു) വെളിപ്പെടുത്തിയതുകൊണ്ടു നീ ധന്യൻ! ൧൮ ഞാനോ നിന്നോടു പറയുന്നു: നീ പാറ (കേഫാ) ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയിക്കും, അതിനോടു പാതാളദ്വാരങ്ങൾക്ക് ഒർ ആവതും വരികയില്ല. ൧൯ വിശേഷിച്ച് സ്വൎഗ്ഗരാജ്യത്തിന്റെ താക്കോലുകളെയും നിണക്കു തരും (യശ. ൨൨, ൨൨.) നീ ഭൂമിമേൽ വിലക്കി കെട്ടുന്നത് ഒക്കയും സ്വൎഗ്ഗങ്ങളിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിമേൽ സമ്മതിച്ച് അഴിക്കുന്നത് ഒക്കയും സ്വൎഗ്ഗങ്ങളിൽ അഴിഞ്ഞിരിക്കയും ചെയ്യും. ൨൦ എന്നാറെ താൻ ക്രിസ്തൻ എന്ന് ആരോടും പറയാതിരിപ്പാൻ സ്വശിഷ്യന്മാരോട് ചട്ടമാക്കി.

൪൦
[ 51 ] മത്തായി ൊന്ന് 09 അ.

അന്നു മുതൽ യേശു താൻ യരുശലേമിലേക്ക് പോയി, മുപ്പന്മാർ മഹാപുരോഹതിർ, ശാസ്ത്രികൾ ഇവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉണൎന്നു വരികയും വേണ്ടത് എന്നു തൻറെ ശിഷ്യന്മാൎക്ക് കാണിച്ചുതുടങ്ങി. എന്നാൽ പുത്രൻ അവനെ(വേറിട്ടു) കൂട്ടിക്കൊണ്ടു. കൎത്തവേ, (ദൈവകൃപയാൽ) അത് അരുത്. നിനക്ക് അങ്ങഇനെ വരികയില്ല! എന്നു ശാസിച്ചു തുടങ്ങി അവനും തിരിഞ്ഞഉ പുത്രനോടു പറഞ്ഞു. സാത്താനെ, എൻറെ പിന്നിൽ പൊകൂക! നീ ദൈവത്തിൻറെ അല്ല, മനുഷ്യതടേവ കരുതുന്നതുകൊണ്ട് എനിക്ക് ഇടൎച്ച ആകുന്നു. അന്നു യേശു തൻറെ ശിഷ്യന്മാരോടു പറഞ്ഞിതു. ഒരുത്തൻ എൻറെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നത്താൻ തള്ളീട്ടു. തൻറെ ക്രൂശിനെ എഴുത്തുകൊണ്ടുയ എന്നെ അനുഗമിപ്പൂ, ആരാനും തൻറെ ദേഹിയെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും, ഞാൻ നിമിത്തം ആരാനും തൻറെ ദേഹിയെ കളഞ്ഞാൽ അതിനെ കണ്ടെത്തും കാരണം ഒരു മനുഷ്യൻ സൎവ്വലോകം നേടിയാലും തൻറെ ദേഹി ചേരും വന്നാൽ അവന് എന്തു പ്രയോജനം ഉള്ളൂ? അല്ല, തൻറെ ദേഹിയെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തൊരു മറുവില കൊടുക്കും? അങ്ങിനെ എന്നാൽ, മുനുഷ്യപുത്രൻ സ്വപിതാവിൻറെ തേജ്ജസ്സോടെ തൻറെ സകല ദൂതന്മാരുമായി വരുവാൻ ഉണ്ടു. അപ്പോൾ അവൻ ഏവനും ഭ്രാന്തൻറെ പ്രവൃത്തിക്ക് തക്ക പകരം നല്കും. ആമേൻ ഞാൻ നിങ്ങളോട് പറയുന്നത്, മനുഷ്യപുത്രൻ തൻറെ രാജത്വത്തിൽ വരുന്നതു കാണുവോളം, മരണത്തെ ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട്. 09. അദ്ധ്യായം യേശുവിൻറെ രൂപാന്തരവും ( ) ചന്ദ്രബാധൈക്കു ശാന്തിയും, ( ) സ്വമരണത്തെ പിന്നെയും അറിയിച്ചതും (മാ.ൻ.ലു.ൻ), ( ) ദൈവാലയപ്പണിക്കുപണം.

ആറു ദിവസം കഴിഞ്ഞശേഷം യേശു പുത്രനെയും യാക്കോബെയും സഹോദരനായ യോഹനാനെയും കൂട്ടിക്കൊണ്ട് ഒരു ഉയൎന്ന മലമേൽ അവരുമായി വേറിട്ടു നടന്നു. പിന്നെ അവരുടെ മുന്പാകെ മറ രൂപപ്പെട്ടിട്ട്, അവൻറെ മുഖം സൂൎ‌യ്യനെപോലെ വിളങ്ങി, അവൻറെ വസ്ത്രങ്ങൾ വെളിച്ചം പോലെ [ 52 ]
THE GOSPEL OF MATTHEW. XVII

൩ വെള്ളയായ്തീൎന്നു. ഇതാ മോശയും എലിയാവും അവനൊടു സംഭാഷിചുകൊണ്ട്, അവൎക്കു കാണായ് വന്നു; അതിന്നു പേത്രൻ

൪ യേശുവോട് : കൎത്താവെ, ഞങ്ങൾ ഇവിടെ ഇരിക്കുന്നത് നല്ലതു; നിണക്കു മനസ്സായാൽ ഞങ്ങൾ ഇവിടെ മൂന്നു കുടിലുകളെ ഉണ്ടാക്കട്ടെ! ഒന്നു

൫ നിണക്കും, ഒന്ന് മോശെക്കും ഒന്ന് എലീയാവിന്നും എന്നു പറഞ്ഞു. അവൻ പറയുമ്പൊൾ തന്നെ കണ്ടാലും പ്രകാശമുള്ളോരു മേഘം അവരിൽ നിഴലിട്ടു,ഉടനെ മേഘത്തിൽ നിന്നു: (൩ , ൧൭.)ഇവൻ എന്റെ പ്രിയപുത്രൻ; അവങ്കൽ ഞാൻ പ്രസാദിച്ചു;(൫ മോ. ൧൮, ൧൫ ) ഇവനെ ചെവിക്കൊൾവിൻ!

൬ എന്നൊരു ശബ്ദം ഉണ്ടായി. ആയതു ശിഷ്യന്മാർ കേട്ടു, കവിണ്ണു വീണൂ ഏറ്റവും ഭയപ്പെട്ടപ്പോൾ --യേശു  ൭ അടുത്തു വന്നു അവരെ തൊട്ടു: എഴുനീല്പിൻ!

൮ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവരും കണ്ണുകളെ ഉയൎത്തിയാറെ, യേശുവെ

൯ മാത്രം അല്ലാതെ, ആരെയും കണ്ടതും ഇല്ല. അവർ മലയിൽനിന്ന്

൧൦ ഇറങ്ങുമ്പൊൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് എഴുനീൽക്കും വരെ, കാഴ്ചയെ ആരെയും കേൾപിക്കില്ല എന്നു കല്പിചു. പിന്നെ

൧൧ അവന്റെ ശിഷ്യന്മാർ: എന്നാൽ ഏലിയാ മുമ്പേ വരേണ്ടതെ എന്നു ശാസ്ത്രികൾ ചൊല്ലുന്നത് എന്താണെന്നു ചോദിച്ചതിനു-- യേശു ഉത്തരം പറഞ്ഞിതു:

൧൨ ഏലീയാ മുൻപെ വന്നു സകലവും യദഥാസ്ഥാനത്താക്കുന്നു, സത്യം, ഞാനോ ഏലീയാ വന്നു കഴിഞ്ഞു എന്നും, അവർ അവനെ അറിഞ്ഞുകൊള്ളാതെ, തങ്ങൾക്കു തൊന്നിയത് എല്ലാം അവങ്കൽ ചെയ്തു എന്നും നിങ്ങളോടു പറയുന്നു; അവ്വണ്ണം മനുഷ്യപുത്രനും അവരിൽ നിന്നു

൧൩ സഹിപ്പാൻ ഉണ്ടു. എന്നാറെ, സ്നാപകനായ യോഹനാനേകൊണ്ടു തങ്ങളോടു പറഞ്ഞപ്രകാരം ശിഷ്യന്മാർ ഗ്രഹിച്ചു.

൧൪ അവർ പുരുഷാരത്തിലേക്കു വന്നാറെ, ഒരു മനുഷ്യൻ അടുത്തു വന്ന്, അവൻ മുൻപാകെ മുട്ടുക്കുത്തി:

൧൫ കൎത്താവെ, എന്റെ മകനെ കനിഞ്ഞു കൊൾക! അവൻ ചന്ദ്രബാധ പിടിചു, പലപ്പൊഴും തീയിലും കൂടെക്കൂടെ വെള്ളത്തിലും വീണു വല്ലതെ

൧൬ പീഡിച്ചിരിക്കുന്നു. അവനെ നിന്റെ ശിഷ്യന്മാൎക്കു കൊണ്ടുവന്നു, സൗഖ്യം വരുത്തുവാൻ അവൎക്കു കഴിഞ്ഞില്ല താനും എന്നു പറഞ്ഞു.

൧൭ യേശു ഉത്തരമായി പറഞ്ഞു:അവിശ്വാസവും കോട്ടവും ഉള്ള തലമുറയെ! എത്രൊടം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും;

൪൨
[ 53 ] മത്തായി

എത്രോടം നിങ്ങളെ പൊറുക്കും? അവനെ എനിക്ക് ഇങ്ങു കൊണ്ടുവരുവിൻ! എന്നാറെ, യേശു അവനെ ശാസിച്ചു, ഭൂതം അവങ്കൽനിന്നു പുറപ്പെട്ടുപോയി ബാലൻ ആ നാഴിക മുതൽ സൗഖ്യമാകയും ചെയ്തു. പിന്നെ ശിഷ്യന്മാർ യേശുവോടുപ്രത്യേകം അണഞ്ഞു വന്നു. ഞങ്ങൾക്ക് അതിനെ പുറത്താക്കികൂടാഞ്ഞത് എന്ത് എന്നു ചേദിച്ചു. യേശു അവരോടു പറഞ്ഞു. നിങ്ങളുടെ അവിശ്വാസം നിമിത്തമത്രെ, എങ്ങിനെ എന്നാൽ നിങ്ങൾക്കു കടുകിൻ മണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട്, ഇവിടന്ന് അങ്ങോട്ടു നിങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക് ഒന്നും അസാദ്ധ്യമാകയും ഇല്ല. ആമെൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. എങ്കിലും പ്രാൎത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി പുറത്തുപോകുന്നില്ല.

പിന്നെ അവർ ഗലീലയിൽ സഞ്ചരിക്കുന്പോൾ, യേശു അവരോടു പറഞ്ഞിതു, മനുഷ്യ പുത്രൻ മനുഷ്യരുടെ കൈകളിൽ എല്പിക്കപ്പെടുവാൻ ഉണ്ട്. അവർ അവനെ കൊന്നുകളയും, മൂന്നാം നാൾ അവൻ ഉണൎന്നു വരികയും ചെയ്യും, എന്നിട്ട് അവർ ഏറ്റം ദുഃഖിച്ചുപോയി.

അവർ കഫൎണാമിൽ വന്നാറെ, ദ്വിദ്രഹ്മകളെ (പണം) വാങ്ങുന്നവർ പുത്രനെ ചെന്നു കണ്ടു. നിങ്ങളുടെ ഉപദേഷ്ടാവ് ദ്വിദ്രഹ്മയെ ഒപ്പിക്കുന്നില്ലയൊ? എന്നു ചോദിച്ചാറെ, ഉവ്വ എന്നു പറഞ്ഞു. അവൻ വീട്ടിൽ പ്രവേശിച്ചപ്പോൾ യോശു അവനെ മുന്നിട്ടു പറഞ്ഞു. ശിമോനെ, നിനക്ക് എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമൊ കരമൊ ആരോടു വാങ്ങുന്നു. സ്വപുത്രരോടൊ അന്യരോടെ? എന്നതിനു പുത്രൻ, അന്യരോടത്രെ എന്നു പറഞ്ഞാറ, യേശു അവനോടു ചൊല്ലിയതു, എന്നാൽ പുത്രന്മാർ വിടുതൽ ഉള്ളവർ ആകുന്നു സ്പഷ്ടം. എങ്കിലും അവൎക്കു നാം ഇടൎച്ച വരുത്താതിരിപ്പാൻ നീ കടലിലേക്ക് ചെന്നു ചൂണ്ടൽ ഇട്ടു മുന്പെ കയറി വരുന്ന മീനിനെ പിടിച്ച് അതിൻറെ വായി തുറന്നിട്ട് ഒരു ചതുൎദ്രഹ്മ ( പണം) കാണും. ആയത് എടുത്ത് എനിക്ക് നിണക്കും വേണ്ടി കൊടുക്കും. [ 54 ] THE GOSPEL OF MATHEW.XVIII.

                            ൧൮. അദ്ധ്യായം.

ശിശുഭാവത്തിന്റെ സാരവും ഇടൎച്ചകളെ സങ്കടവും [മാ. ൻ. ലൂ. ൻ], (൧൨) ന ശിച്ച ആടിന്റെ ഉപമ [ലൂ. ൧൫, ൧൪.], (൧൫) സഭക്കാർ തമ്മിൽ വളരെ ഇണങ്ങുകയും, (൨൧) വളരെ ക്ഷമിക്കുകയും വേണം; കടക്കാരുടെ ഉപമ.

൧ ആ നേരത്തിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു:

    എങ്കിലോ സ്വൎഗ്ഗരാജ്യത്തിൽ ഏറെ വലിയവൻ ആർ എന്നു 

൨ പറഞ്ഞാറെ, യേശു ഒരു ശിശുവെ വിളിച്ചു വരുത്തി, അവരു ൩ ടെ നടുവിൽ നിറുത്തി: ആമെൻ ഞാൻ നിങ്ങളോട് പറയുന്നു:

    നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആയ് വരുന്നില്ല എങ്കിൽ,

൪ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല. ആകയാൽ ഈ ശിശുവെ പോ

    ലെ തന്നെത്താൻ താഴ്ത്തുന്നവനത്രെ സ്വൎഗ്ഗരാജ്യത്തിൽ ഏറെ

൫ വലിയവൻ ആകുന്നു. ഇങ്ങിനെയുള്ള ശിശുവെ എന്റെ നാ

     മത്തിൽ ആരാനും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു;

൬ എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആ

    രാനും ഇടൎച്ച വരുത്തുകിലൊ അവന്റെ കഴുത്തിൽ ഒരു കഴുത
    ത്തിരിക്കല്ലു കെട്ടിതൂക്കി, കടലിന്റെ പരപ്പിൽ ആഴ്ത്തിക്കളഞ്ഞാൽ

൭ അവനു കൊള്ളാം. ഇടൎച്ചകൾ ഹേതുവായി, ലോകത്തിന്നു ഹാ

    കഷ്ടം! ഇടൎച്ചകൾ വരുന്നത് ആവശ്യം തന്നെ സത്യം; എങ്കി
    ലും ഇടൎച്ച വരുത്തുന്ന മനുഷ്യനു ഹാ കഷ്ടം!

൮ (൫, ൨൯.) എന്നാൽ നിന്റെ കൈയൊ കാലോ നിണക്കു

    ഇടൎച്ച വരുത്തിയാൽ അതിനെ വെട്ടി തള്ളിക്കളക! രണ്ടു കൈ
    യും രണ്ട് കാലും ഉള്ളവനായി നിത്യാഗ്നിയിൽ തള്ളപ്പെടുന്നതി
    നേക്കാൾ മുടവനായിട്ടൊ ഊന്നനായിട്ടൊ ജീവനിൽ കടക്കുന്ന

൯ ത് നിണക്ക നല്ലൂ. പിന്നെ കണ്ണ് നിണക്ക് ഇടൎച്ച വരുത്തി

    യാൽ അതിനെ ചൂന്നെടുത്തു തള്ളക്കളക! രണ്ട് കണ്ണുള്ളവ
    നായി അഗ്നിനരകത്തിൽ തള്ളപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണ

൧൦ നായി ജീവനിൽ കടക്കുന്നത് നിണക്ക് നല്ലൂ. ഈ ചെറിയ

    വരിൽ ഒന്നിെ തുഛ്ചീകരിക്കാതിരിപ്പാൻ നോക്കികൊൾവിൻ!
    കാരണം സ്വൎഗ്ഗങ്ങളിൽ അവരുടെ ദൂതന്മാർ സ്വൎഗ്ഗസ്ഥനായ
    എൻ പിതാവിന്റെ മുഖത്തെ വിടാതെ കാണുന്നു എന്നു ഞാൻ

൧൧ നിങ്ങളോട് പറയുന്നു; നഷ്ടമാതയിനെ രക്ഷിപ്പാനല്ലൊ, മനു

    ഷ്യപുത്രൻ വന്നതു.

൧൨ നിങ്ങൾക്ക് എന്തു തോന്നുന്നു; ഒരു മനുഷ്യനു നൂറ് ആട്

൪൪ [ 55 ]
മത്തായി. ൧൮. അ.

ഉണ്ടായിരിക്കെ, അതിൽ ഒന്ന് ഉഴന്നു പോയാൽ തൊണ്ണൂറ്റൊമ്പതിനെ മലകളിന്മേൽ വിട്ട് ആ ഉഴലുന്നതിനെ ചെന്നു തിരകയുന്നില്ലയൊ? ൧൩ അതിനെ കണ്ടെത്തുക ഉണ്ടായാലൊ, ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം ആ ഒന്നിൽ തന്നെ സന്തോഷിക്കുന്നു. ൧൪ ഇപ്രകാരം ഈ ചെറിയവരിൽ ഒന്നു നശിച്ചു പോകാൻ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടം ഇല്ല.

൧൫പിന്നെ നിന്റെ സഹോദരൻ നിന്നൊട് പിഴെച്ചാൽ നീ ചെന്ന് അവനുമായിട്ടു തന്നെ കണ്ടു കൂട്ടം അവനു ബോധം വരുത്തുക! അവൻ നിന്നെ കേട്ടാൽ നീ സഹോദരനെ നേടി; ൧൬ കേൾക്കാഞ്ഞാൽ ഇനി ഒന്നുരണ്ടുപേരെ കൂട്ടിക്കൊണ്ടു ചെല്ലുക: (൫ മൊ. ൧൯, ൧൫.) രണ്ടുമൂന്നു സാക്ഷിമുഖേന സകല കാൎയ്യവും സ്ഥിരമാക്കേണമല്ലോ, ൧൭ അവരേയും കൂട്ടാക്കാതെ ഇരുന്നാൽ സഭയോട് അറിയിക്ക; സഭയേയും നിരസിച്ചാൽ അവൻ നിണക്കു (പുറ)ജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ആക. ൧൮ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ ഭൂമിയിൽ എന്തെല്ലാം കെട്ടിയാലും അതു സ്വൎഗ്ഗത്തിലും കേട്ടപ്പെട്ടിരിക്കും; ൧൯ നിങ്ങൾ ഭൂമിമേൽ എന്തെല്ലാം കെട്ടഴിച്ചാലും അതു സ്വൎഗ്ഗത്തിലും അഴിഞ്ഞിരിക്കും; പിന്നേയും ഞാൻ നിങ്ങളോട് പറയുന്നു: ഭൂമിമേൽ നിങ്ങൾ ഇരുവർ യാചിക്കുന്ന ഏത് കാൎയ്യം കൊണ്ടും ഐകമത്യപ്പെട്ടു എങ്കിൽ, അതു സ്വൎഗ്ഗസ്ഥനായ പിതായിൽ നിന്ന് അവൎക്കു ലഭിക്കും. ൨൦ രണ്ടു മൂന്നു പേർ എന്റെ നാമത്തിലേക്ക് എവിടെ ഒരുമിച്ച് കൂടിയാലും അവിടെ ഞാൻ അവരുടെ നടുവിൽ ഉണ്ടു.

൨൧ അന്നു പുത്രൻ അവന്റെ അടുക്കെ വന്നു: കൎത്താവെ! സഹോദരൻ എന്നോട് എത്ര വട്ടം പിഴെച്ചിട്ടു ഞാൻ ക്ഷമിച്ചു വിടേണ്ടു; ഏഴോളമൊ? എന്നു പറഞ്ഞു. ൨൨ യേശു അവനൊടു പറയുന്നു: ഏഴോളമല്ല, ഏഴ്എഴുപതോളം എന്നു ഞാൻ നിന്നോടു ചൊല്ലുന്നു. ൨൩ അതുകൊണ്ട് സ്വൎഗ്ഗരാജ്യം ഒരു രാജാവു തന്റെ ദാസരോട് കണക്കു തീൎപ്പാൻ ഭാവിക്കുന്നതിനോടു സദൃശമാകുന്നു. ൨൪ അവൻ കണക്കു നോക്കി തുടങ്ങിയാറെ, പതിനായിരം താലന്തു (൯ കോടി പണം) കടമ്പെട്ട ഒരുത്തനെ അവനു കൊണ്ടുവന്നു. ൨൫ ആയവനു തീൎപ്പാൻ (വക)യില്ലായ്കയാൽ കൎത്താവ് അവനേയും ഭാൎയ്യാപുത്രരേയും, അവനുള്ളത് ഒക്കയും

൪൫
[ 56 ]
THE GOSPEL OF MATTHEW. XVIII, XIX.

വിറ്റു കളഞ്ഞു കടം തീൎപ്പാൻ കല്പിച്ചു. ൨൬ അതുകൊണ്ട് ആ ദാസൻ വീണു അവനെ നമസ്കരിച്ചു: കൎത്താവെ, എങ്കൽ ദീൎഘക്ഷാന്തി തോന്നേണമെ! എന്നാൽ നിണക്കു സകലവും ഒപ്പിച്ചു, തരാം എന്നു പറഞ്ഞപ്പോൾ - ൨൭ ആ ദാസന്റെ കൎത്താവ് കരളലിഞ്ഞു: അവനെ വിടുവിച്ചു, കടവും ഇളെച്ചു കൊടുത്തു. ൨൮ ആ ദാസൻ പുറപ്പെട്ടാറെ തന്റെ കൂട്ടുദാസറിൽ വെച്ച് തനിക്ക് നൂറു ദ്രഹ്മ (൧൫൦ പണം) കടംപെട്ട ഒരുത്തനെ കണ്ട് അവനെ വേള പിടിച്ചു ഞെക്കി: കടമുള്ളതു വീട്ടി താ! എന്നു പറഞ്ഞു. ൨൯ എന്നാറെ, ആ കൂട്ടുദാസൻ അവന്റെ കാക്കൽ വീണു: എങ്കൽ ദീൎഘക്ഷാന്തി തോന്നേണമെ! എന്നാൽ നിണക്കു സകലവും ഒപ്പിച്ചു, തരാം എന്നു അവനെ അപേക്ഷിച്ചു. ൩൦ അവനൊ മനസ്സില്ലാതെ ഉടനെ ചെന്നു കടമുള്ളത് വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു. ൩൧ ഈ ഉണ്ടായവ അവന്റെ കൂട്ടുദാസർ കണ്ടു വളരെ ദുഃഖിച്ചു ചെന്നു സംഭവിച്ചത് ഒക്കയും തങ്ങളുടെ കൎത്താവിനെ ഉണൎത്തിക്കയും ചെയ്തു. ൩൨ അപ്പോൾ കൎത്താവ് അവനെ വിളിച്ചു വരുത്തി പറഞ്ഞു: ദുഷ്ട ദാസനെ! ആ കടം എല്ലാം നീ എന്നെ അപേക്ഷിക്കയാൽ ഞാൻ നിണക്ക് ഇളെച്ചു താന്നുവല്ലൊ! ൩൩ ഞാനും നിന്നെ കനിഞ്ഞപ്രകാരം തന്നെ നിന്റെ കൂട്ടുദാസനെ കനിഞ്ഞു കൊള്ളേണ്ടതായിരുന്നില്ലയൊ? ൩൪ എന്നിട്ട് അവന്റെ കൎത്താവ് ക്രുദ്ധിച്ചു, അവൻ കടമ്പെട്ടത് എല്ലാം ഒപ്പിച്ചു തീൎക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരിൽ ഏല്പിച്ചു; ൩൫ അപ്രകാരം സ്വൎഗ്ഗസ്ഥനായ എൻ പിതാവ് നിങ്ങളിലും ചെയ്യും; നിങ്ങൾ താന്താന്റെ സഹോദരന് (അവരുടെ പിഴകളെ) ഹൃദയങ്ങളിൽനിന്നു ക്ഷമിച്ചു വിടാഞ്ഞാൽ തന്നെ.

൧൯. അദ്ധ്യായം.
പരായ്യയാത്രയിൽ വിവാഹചോദ്യം [മാ. 10.], (൧൩) ശിശുക്കളെ അനുഗ്രഹിച്ചതും, (൧൬) ധനവാനായ യുവാവോടു സംഭാഷണാദികളും [മാ. ൧൦. ലൂ. ൧൮, ൧൫]

യേശു ഈ വചനങ്ങളെ തികച്ചപ്പോൾ, സംഭവിച്ചത് എങ്കിലൊ - ൨ അവൻ ഗലീലയിൽനിന്നു യാത്രയായി യൎദ്ദനക്കരയിൽ യഹൂദ്യ അതിരോളം വന്നു; അനേക പുരുഷാരങ്ങളും അവനെ അനുഗമിച്ചു; അവൻ അവിടെ അവരെ സൌഖ്യമാക്കുകയും ചെയ്തു.

൪൬
[ 57 ]
മത്തായി. ൧൯. അ.

൩പറീശന്മാർ അവനെ അടുത്തു ചെന്ന്: ഒരു മനുഷ്യൻ ഏതു കാരണം ചൊല്ലിയും തന്റെ ഭാൎ‌യ്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ? എന്നു പറഞ്ഞ് അവനെ പരീക്ഷിച്ചു. ൪ അവൻ ഉത്തരം പറഞ്ഞിതു: ആദിയിൽ പടെച്ചവൻ (൧ മൊ. ൧,൨൭.) അവരെ ആണും പെണ്ണുമാക്കി തീൎത്തു എന്നുള്ളതും ൫ (൧ മൊ. ൨, ൨൪.) അതു നിമിത്തം മനുഷ്യൻ പിതാവെയും മാതാവെയും വിട്ടു സ്വഭാൎയ്യയോടു പറ്റിയിരിക്കും; ഇരുവരും ഒരു ജഡമായ്തീരും എന്ന് അവൻ പറഞ്ഞ പ്രകാരവും നിങ്ങൾ വായിച്ചിട്ടില്ലയോ? ൬ എന്നതുകൊണ്ട് അവർ ഇനി രണ്ടല്ല; ഒരു ജഡമത്രെ ആകുന്നു; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേൎതിരിക്കരുതു. ൭ എന്നാൽ മോശെ (൫ മൊ. ൨൪, ൧.) ഉപേക്ഷണച്ചീട്ട് (എഴുതി) കൊടുത്ത് ഉപേക്ഷിപ്പാൻ കല്പിച്ചത് എന്തിന്? ൮ എന്നു പറഞ്ഞാറെ അവരോടുചൊല്ലിയതു: നിങ്ങളുടെ ഹൃദയകാഠിന്യം വിചാരിച്ചത്രെ നിങ്ങളുടെ ഭാൎയ്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു കൊണ്ടാകുന്നു; ൯ ആദിയിങ്കൽ അപ്രകാരം ആയില്ല താനും. ൯ ഞാനൊ നിങ്ങളോടു പറയുന്നു: പുലയാട്ടു കൊണ്ടല്ലാതെ ആരാനും തന്റെ ഭാൎ‌യ്യയെ ഉപേക്ഷിച്ചു മറ്റവളെ കെട്ടിയാൽ വ്യഭിചരിക്കുന്നു. (൫, ൩൨.) ൧൦ എന്നാറെ ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചിട്ടു മനുഷ്യന്റെ അവസ്ഥ അങ്ങനെ എങ്കിൽ കെട്ടുന്നതു നിഷ്പ്രയോജനമത്രെ എന്നു പറഞ്ഞാറെ, ൧൧ അവൻ അവരോടു ചൊല്ലിയതു: ഈ വചനത്തെ വരം കിട്ടിയവർ അല്ലാതെ ശേഷമുള്ളവർ പിടിക്കുന്നില്ല. ൧൨ എന്തെന്നാൽ അമ്മയുടെ ഗൎഭത്തിൽ നിന്ന് അങ്ങിനെ ജനിച്ചിട്ടുള്ള ഷണ്ഡന്മാർ ഉണ്ടു; മനുഷ്യരാൽ ഷണ്ഡത്വം വന്നഷണ്ഡന്മാരും ഉണ്ടു; സ്വൎഗ്ഗരാജ്യം നിമിത്തം തങ്ങൾക്ക് തന്നെ ഷണ്ഡത്വം വരുത്തിയ ഷണ്ഡരും ഉണ്ടു; പിടിപ്പാൻ കഴിയുന്നവൻ പിടിപ്പൂതാക.

൧൩ അപ്പോൾ അവനു ശിശുക്കളെ കൊണ്ടുവന്നു, അവൻ അവരുടെമേൽ കൈകളെ വെച്ചു, പ്രാൎത്ഥീക്കേണ്ടതിന്നു തന്നെ. ൧൪ ആയവരെ ശിഷ്യന്മാർ വിലക്കി, യേശുവോ: ശിശുക്കളെ വിടുവിൻ! അവർ എന്റെ അടുക്കെ വരുന്നതു തടുക്കയും അരുതു; ൧൫ ഇപ്രകാരം ഉള്ളവൎക്കു സ്വൎഗ്ഗരാജ്യം ഉണ്ടു സത്യം എന്നു ചൊല്ലി അവർ മേൽ കൈകളെ വെച്ചു, അവിടെ നിന്നു യാത്രയാകയും ചെയ്തു.

൪൭
[ 58 ] THE GOSPEL OF MATHEW.XIX

൧൬ ഉടനെ കണ്ടാലും ഒരുത്തൻ വന്ന് അവനോടു: (നല്ല) ഗു

     രോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേ

൧൭ ണം? എന്നു പറഞ്ഞു. അവനോട് അവൻ പറഞ്ഞു: എന്നോടു

    നന്മയെ ചൊല്ലി ചോദിക്കുന്നത് എന്തു? നല്ലവൻ ഒരുത്തനെ
    ഉള്ളു! ജീവനിൽ പ്രവേശിക്കേണം എങ്കിലോ കല്പനകളെ സൂ

൧൮ ക്ഷിക്ക! ഏവ? എന്നു ചോദിച്ചതിന്നു യേശു പറഞ്ഞു: (൨.മൊ.

    ൨൦.) നീ കുലചെയ്യരുത്; വ്യഭിചരിക്കരുത്; മോഷ്ടിക്കരുത്; ക
    ള്ളസ്സാക്ഷി പറയരുത്; മാതാപിതാക്കന്മാരെ ബഹുമാനിക്ക എ

൧൯ ന്നുള്ളവയും (൩, മൊ, ൧൯, ൧൮) നിന്റെ കൂട്ടുകാരനെ നിന്നെ ൧൦ പ്പോലെ തന്നെ സ്നേഹിക്ക എന്നതും തന്നെ ബാല്യക്കാരൻ

   അവനോട്: ഇവ ഒക്കെയുെ ഞാൻ ചെറുപ്പം മുതൽ കാത്തു കൊ
   ണ്ടിരിക്കുന്നു; ഇനി കുറവുള്ളത് എന്ത്? എന്നു പറഞ്ഞാറെ,

൨൧ യേശു അവനോട് പറഞ്ഞു: തികഞ്ഞവനാവാൻ ഇഛ്ശിച്ചാൽ

    നീ ചെന്നു മുതലുള്ളതു വിററു ദരിദ്രൎക്കു കൊടുക്ക, എന്നാൽ സ്വ
    ൎഗ്ഗത്തിൽ നിണക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എ

൨൨ ന്നെ അനുഗമിക്ക! ഈ വചനം ബാല്യക്കാരൻ കേട്ടപ്പോൾ, ൨൩ വളരെ സമ്പത്തുള്ളവനാകകൊണ്ടു ദു:ഖിച്ചു പോയ്ക്കളഞ്ഞു. അ

    പ്പോൾ യേശു തന്റെ ശിഷ്യരോടു പറഞ്ഞു, ആമെൻ ഞാൻ

൨൪ നിങ്ങളോടു പറയുന്നു: ധനവാൻ സ്വൎഗ്ഗരാജ്യത്തിൽ പ്രവേ

    ശിപ്പാൻ പ്രയാസം അത്രെ; പിന്നെയും നിങ്ങളോടു പറയുന്നി
    തു: ധനവാൻ ദേവരാജ്യത്തിൽ പൂകുന്നതിലും ഒട്ടകം സൂചിക്കു

൨൫ ഴയൂടെ കടക്കുന്നതിന്ന് എളുപ്പം ഏറെ ഉണ്ടു. എന്നത് കേട്ട്

    ശിഷ്യന്മാർ ഏററം സ്തംഭിച്ച്: എന്നാൽ രക്ഷപെടുവാൻ ആ

൨൬ ൎക്ക് കഴിയും? എന്നു പറഞ്ഞു.യേശുവൊ അവരെ നോക്കി: ഇ

    തു മനുഷ്യരോട് അസാദ്ധ്യം എങ്കിലും ദൈവത്തോടു സകലവും
    സാദ്ധ്യം ആകുന്നു എന്നു പറഞ്ഞു.

൨൭ അപ്പോൾ പേത്രൻ അവനോട് ഉത്തരമായി പറഞ്ഞു: ഇ

    താ ഞങ്ങൾ സകലവും വിട്ടുകളഞ്ഞു, നിന്റെ പിന്നാലെ വ
    ന്നു; എന്നാൽ ഞങ്ങൾക്ക് എന്തുണ്ടാകും? യേശു അവരോടു
    ചൊല്ലിയത്, ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: എന്നെ
    അനുഗമിച്ച നിങ്ങൾ പുനൎജ്ജനനത്തിൽ തന്നെ മനുഷ്യപു
   ത്രൻ തന്റെ തേജസ്സിൻ സിംഹാസനത്തിൽ ഇരുന്നാൽ പി
    ന്നെ നിങ്ങളും, ഇസ്രയേൽ ഗോത്രങ്ങൾ പന്ത്രണ്ടിന്നും ന്യായം 
    വിധിച്ചും കൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരിക്കും.
൪൮ [ 59 ]
മത്തായി. ൨൦. അ.

പിന്നെ വീടുകൾ, സഹോദരർ, സഹോദരികൾ, അഛ്ശൻ, അമ്മ, മക്കൾ, നിലങ്ങൾ എന്നിവറ്റിൽ ഒന്നിനെ എന്റെ നാമം നിമിത്തം വിട്ട്കളഞ്ഞവൻ എല്ലാം നൂറു മടങ്ങു പ്രാപിച്ചു, നിത്യജീവനെയും അവകാശമായി ലഭിക്കും.

൩൦ എങ്കിലും മുമ്പരായ പലരും പിമ്പരും, പിമ്പരായവർ മുമ്പരും ആകും.

൨൦. അദ്ധ്യായം.
(൧൯, ൩൦.) പറമ്പിലെ കൂലിക്കാരുടെ ഉപമ, (൧൭) യേശു സ്വമരണത്തെ അറിയിച്ചത് [മാ. ൧൦, ൩൨. ലൂ. ൧൨, ൩൧.], (൨൦) ജബദിമക്കളുടെ അപേക്ഷ [മാ. ൧൦], (൨൯) യറിഹോവിലെ രണ്ടു കുരുടന്മാർ [മാ. ൧൦. ലൂ. ൧൮.]

ങ്ങിനെ എന്നാൽ സ്വൎഗ്ഗരാജ്യം തന്റെ മുന്തിരിവള്ളി പറമ്പിലേക്കു കൂലിക്കാരെ ആക്കേണ്ടതിന്നു, പുലൎച്ചെക്കു തന്നെ പുറപ്പെട്ടിട്ടുള്ള ഗൃഹസ്ഥനോടു സദൃശമാകുന്നു. ൨ ആ പ്രവൃത്തിക്കാരോട് അവൻ ദിവസത്തേക്ക് ഓരോ ദ്രഹ്മ (൧||പണം) പറഞ്ഞു നിശ്ചയിച്ചിട്ട് അവരെ തന്റെ പറമ്പിൽ അയച്ചു. ൩ മൂന്നാം മണിനേരത്തും പുറപ്പെട്ടു മറ്റുള്ളവർ ചന്തയിൽ മിനക്കേട്ടു നില്ക്കുന്നതു കണ്ടു: ൪ നിങ്ങളും പറമ്പിലേക്ക് ചെല്ലുവിൻ! ന്യായമായുള്ളതിനെ ഞാൻ തരികയും ആം എന്നു അവരോടും പറഞ്ഞു, അവർ ചെല്ലുകയും ചെയ്തു. ൫ പിന്നെയും ആറു മണിക്കും ഒമ്പത് മണിക്കും പുറപ്പെട്ടു, അപ്രകാരം തന്നെ ചെയ്തു. ൬ പതിനൊന്നാം മണിക്കു കൂടെ പുറപ്പെട്ടു ചെന്നു, മറ്റുള്ളവർ നില്ക്കുന്നതു കണ്ടാറെ: നിങ്ങൾ ഇവിടെ പകൽ എല്ലാം മിനക്കേട്ടു നില്പാൻ എന്തു? എന്നു പറഞ്ഞതിന്നു: ൭ ഞങ്ങളെ ആരും കൂലിക്ക് ആക്കീട്ടില്ലായ്കയാൽ അത്രെ എന്നു പറഞ്ഞപ്പോൾ - നിങ്ങളും പറമ്പിലേക്കു ചെല്ലുവിൻ! (ന്യായമായുള്ളതു കിട്ടുകയുമാം) എന്ന് അവരോടു പറഞ്ഞു. ൮ പിന്നെ സന്ധ്യയായപ്പോൾ പറമ്പിൻ ഉടയവൻ വിചാരണക്കാരനോടു പറയുന്നു: പ്രവൃത്തിക്കാരെ വിളിച്ച് ഒടുക്കത്തവർ മുതൽ കൊണ്ടു, മുമ്പുള്ളവരോളവും അവൎക്കു കൂലി കൊടുത്തു തീൎക്ക. ൯ എന്നിട്ടു പതിനൊന്നു മണിക്കു ആയവർ)) വന്ന് ഓരോ ദ്രഹ്മ വാങ്ങി. ൧൦ മുമ്പന്മാർ വന്നാറെ അധികം കിട്ടും എന്നു നിരൂപിച്ചു, അവൎക്കും ഓരോ ദ്രഹ്മ ലഭിച്ചു. ൧൧ ആയത് അവർ വാങ്ങി, ഈ ഒടുക്കത്തവർ ഒരുമണി നേരം മാത്രം കഴിച്ചിട്ടും, ൧൨ ദിവസത്തിന്റെ ഭാരവും വെയിലും ചുമന്ന ഞങ്ങ

൪൯
[ 60 ]
THE GOSPEL OF MATHEW. XX.

ളോടു, നീ അവരെ സമമാക്കി വെച്ചുവല്ലൊ എന്നു ചൊല്ലി, ൧൩ ഗൃഹസ്ഥനു നേരെ പിറുപിറുത്തു. അവരിൽ ഒരുവനോട് അവൻ ഉത്തരം പറഞ്ഞിതു: തോഴ, ഞാൻ നിണക്കു ന്യായക്കുറവു ചെയ്യുന്നില്ല; എന്നോട് ഒരു ദ്രഹ്മ തന്നെ സമ്മതിച്ചു പോയല്ലൊ? ൧൪ നിന്റെത് വാങ്ങി പോയ്കൊൾക; ഈ ഒടുക്കത്തവനൊ നിണക്ക് എന്ന പോലെ കൊടുപ്പാൻ എനിക്ക് മനസ്സുണ്ടു; ൧൫ ഞാൻ നല്ലവനാകകൊണ്ടു, നിന്റെ കണ്ണു ദുഷിച്ചു പോയാലും എനിക്കുള്ളവററിൽ എന്റെ മനസ്സിൻ പ്രകാരം ചെയ്‌വാൻ എനിക്കും വിഹിതം അല്ലയൊ? ൧൬ ഇപ്രകാരം തന്നെ പിമ്പന്മാർ മുമ്പരും, മുമ്പന്മാർ പിമ്പരും ആകും; കാരണം വിളിക്കപ്പെട്ടവർ അനേകർ, തെരിഞ്ഞെടുക്കപ്പെട്ടവർ ചുരുക്കമത്രെ:

൧൭ യേശു യരുശലേമിന്നായി യാത്ര നടക്കുമ്പോൾ, വഴിയിൽ വെച്ചു, പന്ത്രണ്ടു ശിഷ്യന്മാരെ പ്രത്യേകം കൂട്ടികൊണ്ടു: ൧൮ കണ്ടാലും, നാം യരുശലേമിലേക്കു കരേറി പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതൎക്കും ശാസ്ത്രികൾക്കും ഏല്പിക്കപ്പെട്ടിട്ടു, അവർ അവനു മരണം വിധിച്ചു. ൧൯ പരിഹാസവും തല്ലും ക്രൂശാരോഹണവും നടത്തുവാൻ ജാതികളിൽ സമൎപ്പിക്കും, മൂന്നാം നാൾ അവൻ വീണ്ടും എഴുനീല്ക്കയും ചെയ്യും എന്ന് അവരോടു പറഞ്ഞു.

൨൦ അപ്പോൾ ജബദിപുത്രരുടെ അമ്മമക്കളുമായി അവന്റെ അടുക്കെ വന്നു കുമ്പിട്ട്, അവനോട് ഒന്നു യാചിച്ചാറെ: ൨൧ എന്തുവേണം? എന്ന് അവളോടു പറഞ്ഞു; അവൾ പറയുന്നു: ഈ എന്റെ മക്കൾ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്ക. ൨൨ അതിന്നു യേശു ഉത്തരം ചൊല്ലിയതു: നിങ്ങൾ യാചിക്കുന്നത് ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപ്പാത്രത്തിൽ കുടിപ്പാൻ നിങ്ങൾക്ക് കഴിയുമൊ? ൨൩ കഴിയും എന്ന് അവർ പറഞ്ഞപ്പോൾ - എന്റെ പാനപാത്രത്തിൽ നിങ്ങൾ കുടിക്കും സത്യം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിക്കുന്നതു നല്കുവാൻ എങ്കൽ ഇല്ല; അത് എൻ പിതാവിനാൽ ആൎക്ക ഒരുക്കപ്പെട്ടത് അവൎക്കെത്രെ (വരൂ) എന്ന് അവരോടു പറയുന്നു. ൨൪ ആയതു പത്തു പേൎകേട്ടിട്ടു, രണ്ട് സഹോദരരിൽ മുഷിച്ചിൽ ഭാവിച്ചു; യേശുവൊ അവരെ അടുക്കെ വിളിച്ചു പറഞ്ഞിതു: ൨൫ ജാതികളിൽ വാഴുന്നവർ അവരിൽ കൎത്തൃത്വം

൫൦
[ 61 ]
മത്തായി. ൨0. ൨൧. അ.

നടത്തുന്നു എന്നും മഹത്തുകൾ അവരെ അധികരിച്ചമൎക്കുന്നു എന്നും നിങ്ങൾ അറിയുന്നു. ൨൬ നിങ്ങളിൽ അപ്രകാരം ആകാ; നിങ്ങളിൽ മഹാൻ ആകുവാൻ ഇഛ്ശിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരനാകും; ൨൭ നിങ്ങളിൽ ഒന്നാമൻ ആവാൻ ഇഛ്ശിച്ചാൽ, നിങ്ങളുടെ ദാസനുമായി ഭവിക്ക. ൨൮മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, താൻ ശുശ്രൂഷിപ്പാനും അനേകൎക്കു വേണ്ടി തന്റെ പ്രാണനെ വീണ്ടെടുപ്പായി കൊടുപ്പാനും വന്ന പ്രകാരമത്രെ.

൨൯ അവർ യറിഹോവിൽ നിന്നു പുറപ്പെടുമ്പോൾ, വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു; ൩൦ അപ്പോൾ കണ്ടാലും വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടർ, യേശു കടന്നു പോകുന്ന പ്രകാരം കേട്ടു: കൎത്താവെ, ദാവിദ്പുത്ര! ഞങ്ങളെ കനിഞ്ഞു കൊൾക! എന്നു നിലവിളിച്ചു. ൩൧ പുരുഷാരം അവരെ മിണ്ടാതിരിപ്പാൻ ശാസിച്ചപ്പോൾ, അവർ: കൎത്താവെ, ദാവിദ്പുത്ര! ഞങ്ങളെ കനിഞ്ഞു കൊൾക! എന്ന് അധികം കൂക്കിപോന്നു. ൩൨ യേശുവും നിന്ന് അവരെ വിളിച്ചു: നിങ്ങൾക്ക് എന്തു ചെയ്യേണ്ടതിന്ന് ഇഛ്ശിക്കുന്നു? എന്നു പറഞ്ഞു. ൩൩ കൎത്താവെ, ഞങ്ങൾക്ക് കണ്ണുകൾ തുറന്നു വരേണം എന്ന് അവർ പറയുന്നു. ൩൪ അപ്പോൾ യേശു കരളലിഞ്ഞു, അവരെ കണ്ണുകളെ തൊട്ടു ഉടനെ കണ്ണുകൾക്കു കാഴ്ച തിരികെ വന്നു; അവർ അവനെ പിന്തുടരുകയും ചെയ്തു.

൨൧. അദ്ധ്യായം.
യരുശലേമിൽ പ്രവേശം [മാ. ൧൧. ലൂ. ൧൯. യൊ. ൧൨.], (൧൨) ദേവാലയത്തിൽ വ്യാപരിച്ചത [മാ. ൧൧. ലൂ. ൧൯, (൧൮) അത്തിമരത്തിന്നു ശാപം [മാ. ൧൧.], (൨൩) പറീശചോദ്യത്തിന്ന് എതിൎചോദ്യം [മാ. ൧൧. ലൂ. ൧൯.], (൨൮) രണ്ടു പുത്രരുടെ ഉപമ, (൩൩) കള്ളകുടിയാന്മാരുടെ ഉപമയും മറ്റും [മാ. ൧൨. ലൂ. ൨൦]

നന്തരം അവർ യരുശലേമിനോടു സമീപിച്ച് ഒലീവമലയരികെ ബെഥ്ഫഗ്ഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യരെ നിയോഗിച്ചു: ൨ നിങ്ങൾക്കു എതിരെ ഉള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ ഉടനെ കെട്ടീട്ടുള്ള ഒരു പെൺകഴുതയേയും അതിനോടു കൂടെ കുട്ടിയേയും കാണും; അവ കെട്ടഴിച്ചു കൊണ്ടു വരുവിൻ! നിങ്ങളോട് ആരും വല്ലതും പറഞ്ഞാൽ, കൎത്താവിന്ന് ഇവ കൊണ്ട് ആവശ്യം ഉണ്ട് എന്നു ചൊല്ലുവിൻ; ൪അവനും ക്ഷണം അവറ്റെ അയക്കും എന്നു പറഞ്ഞു. (ജക. ൯, ൯.)

൫൧.
[ 62 ]
THE GOSPEL OF MATTHEW. XXI.

ചിയോൻ പുത്രിയോടു പറവിൻ! കണ്ടാലും നിന്റെ രാജാവ് സൌമ്യതയുള്ളവനായും വാഹനമാകുന്ന കഴുതക്കുട്ടിപ്പുറത്തു കയറികൊണ്ടും നിണക്കു വരുന്നു എന്നു ൫ പ്രവാചകന്മുഖേന മൊഴിഞ്ഞതിന്നു നിവൃത്തി വരുവാൻ ഇതു സംഭവിച്ചത്. എന്നാറെ, ശിഷ്യർ പുറപ്പെട്ടു. ൬ യേശു നിയോഗിച്ച പ്രകാരം ചെയ്തു. ൭ കഴുതയേയും കുട്ടിയേയും കൊണ്ടു വന്നു, തങ്ങളുടെ വസ്ത്രങ്ങളെ അതിന്മേൽ പരത്തി. അവനും കയറിഇരുന്നു. ൮ പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു, മററുള്ളവർ മരങ്ങളിൽ നിന്നു കൊമ്പുകളെ വെട്ടി, വഴിയിൽ വിതറും, ൯ മുന്നും പിന്നും ചെല്ലുന്ന സമൂഹങ്ങൾ: ദാവിദ്പുത്രനു ഹൊശിയന്ന! (സങ്കീ. ൧൧൮, ൨൫) അത്യുന്നതങ്ങളിൽ ഹൊശിയന്ന! എന്ന് ആൎത്തു കൊണ്ടിരുന്നു. ൧൦ പിന്നെ അവൻ യരുശേലമിൽ പുക്കപ്പോൾ, നഗരം എല്ലാം കുലുങ്ങി: ഇവൻ ആർ? എന്നു (ചോദിച്ചു). ൧൧ പുരുഷാരങ്ങളോ: ഇവൻ ഗലീലയിലെ നചറത്തിൽ നിന്നുള്ള പ്രവാചകനായ യേശു എന്നു പറഞ്ഞു.

൧൨ പിന്നെ യേശൂ ദേവാലയത്തിൽ പ്രവേശിച്ച് ആലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും ഒക്കയും പുറത്താക്കി. പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പലകകളെയും മറിച്ചുകളഞ്ഞ് അവരോടു പറയുന്നു: ൧൩ എന്റെ ഭവനം പ്രാ‍ൎത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിഇരിക്കുന്നു. (യശ.൫൬, ൭); നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ (യിറ, ൭, ൧൧.) ആക്കി തീൎത്തു. ൧൪ എന്നാറെ, കുരുടരും മുടന്തരും ആലയത്തിൽ തന്നെ അവന്റെ അടുക്കെ വന്നു; ൧൫ അവനും അവരെ സൌഖ്യമാക്കി. പിന്നെ മഹാപുരോഹിതരും ശാസ്ത്രികളും അവൻ ചെയ്ത അതിശയങ്ങളെയും ദാവിദ്പുത്രനു ഹൊശിയന്ന എന്ന് ആലയത്തിൽ ആൎക്കുന്ന ബാലന്മാരെയും കണ്ടിട്ടു മുഷിഞ്ഞു: ൧൬ ഇവർ പറയുന്നതു കേൾക്കുന്നുവൊ? എന്ന് അവനോട് പറഞ്ഞു; യേശു അവരോട്: അതെ, (സങ്കീ. ൮, ൩) ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ചയെ നിൎമ്മിച്ചു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചില്ലയൊ? ൧൭ എന്നു ചൊല്ലി, അവരെ വിട്ടു, പട്ടണത്തിൽനിന്നു പുറപ്പെട്ടു, ബൈത്ഥന്യെക്കു ചെന്ന് അവിടെ രാത്രി പാൎക്കയും ചെയ്തു.

൫൨
[ 63 ]
മത്തായി. ൨൧. അ.

൧൮ പുലരുമ്പോൾ നഗരത്തിലേക്ക് മടങ്ങി പോകും സമയം വിശന്നിട്ടു, ൧൯ വഴിക്കൽ ഒർ അത്തിമരം കണ്ടു, അതിന്റെ നേരെ ചെന്നു, അതിൽ ഇലകൾ അല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ എന്നേക്കും ഫലം ജനിക്കായ്ക! എന്ന് അതിനോട് പറഞ്ഞു: പെട്ടെന്ന് അത്തി ഉണങ്ങുകയും ചെയ്തു. ൨൦ ശിഷ്യന്മാർ അതു കണ്ടാറെ: അത്തി എത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയി! എന്ന് ആശ്ചൎയ്യപ്പെട്ടു; ൨൧ അതിന്നു യേശു ഉത്തരം ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾക്ക് സന്ദേഹം വരാതെ വിശ്വാസം ഉണ്ടായാൽ, ഈ അത്തിയിൽ കണ്ടതു മാത്രമല്ല നിങ്ങൾ ചെയ്യും; ഈ മലയോട്: അല്ലയൊ നീങ്ങി കടലിൽ ചാടിപ്പോ! എന്നു പറഞ്ഞാലും അതു സംഭവി ക്കും (൧൭,൨൦) ൨൨ നിങ്ങൾ പ്രാൎത്ഥനയിൽ വിശ്വസിച്ചുകൊണ്ട് എന്തു യാചിച്ചാലും ലഭിക്കുകയും ചെയ്യും.

൨൩ അവൻ ആലയത്തിൽ വന്ന് ഉപദേശിക്കുമ്പോൾ, മഹാപുരോഹിതരും ജനത്തിന്റെ മൂപ്പരും അവനോട് അണഞ്ഞു: നീ ഏതു വിധമുള്ള അധികാരംകൊണ്ട് ഇവറെറ ചെയ്യുന്നു? എന്നും, ഈ അധികാരത്തെ നിണക്കു തന്നത് ആർ? എന്നും പറഞ്ഞു. ൨൪ അവൎക്ക് യേശു ഉത്തരം ചൊല്ലിയ്തു: ഞാനും നിങ്ങളോട് ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ, ഏത് അധികാരം കൊണ്ടു ഞാൻ ഇവ ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. ൨൫ യോഹനാന്റെ സ്നാനം എവിടെനിന്ന് ഉണ്ടായി? സ്വൎഗ്ഗത്തിൽനിന്നോ? മനുഷ്യരിൽ നിന്നൊ? എന്നാറെ, അവർ തങ്ങളിൽ നിരൂപിച്ചു, സ്വൎഗ്ഗത്തിൽ നിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത്? എന്ന് നമ്മോടു പറയും; ൨൬ മനുഷ്യരിൽ നിന്ന് എന്നു പറഞ്ഞാലൊ, എല്ലാവരും യോഹനാനെ പ്രവാചകൻ എന്നു മതിക്കുന്നതു കൊണ്ടു നാം ജനത്തെ ഭയപ്പെടുന്നു; എന്ന് കണ്ട് അവർ യേശുവോടു: ൨൭ ഞങ്ങൾക്ക് അറിഞ്ഞു കൂടാ എന്ന് ഉത്തരം പറഞ്ഞു; അവനും അവരോടു പറഞ്ഞു: എന്നാൽ ഞാൻ ഇവ ചെയ്യുന്നത് ഏത് അധികാരം കൊണ്ട് ആകുന്നു എന്നുള്ളതും നിങ്ങളോടു ചൊല്ലുന്നില്ല.

൨൮ എങ്കിലും നിങ്ങൾക്ക് എന്ത് തോന്നുന്നു: ഒരു മനുഷ്യനു രണ്ടു മക്കൾ ഉണ്ടായതിൽ ഒന്നാമനെ ചെന്നു കണ്ടു: മകനെ, ഇന്ന് എന്റെ മുന്തിരിവള്ളിപ്പറമ്പിൽ പോയി പണി എടുക്ക! എന്നു

൫൩
[ 64 ]
THE GOSPEL OF MATHEW. XXI.

പറഞ്ഞു. ൨൯ എനിക്ക് മനസ്സില്ല! എന്ന് അവൻ ഉത്തരം പറഞ്ഞാറെയും, പിന്നേതിൽ അനുതാപപ്പെട്ടു ചെന്നു; ൩൦ രണ്ടാമനെ ചെന്നു കണ്ടു, അപ്രകാരം തന്നെ പറഞ്ഞപ്പോൾ: ഞാൻ (പോകാം) കൎത്താവെ! എന്ന് അവൻ ഉത്തരം ചൊല്ലി, പോകാതെ നിന്നു. ൩൧ ഈ ഇരുവരിൽ ഏവൻ അപ്പന്റെ ഇഷ്ടം ചെയ്തു? എന്നാറെ, അവർ ഒന്നാമൻ എന്നു പറഞ്ഞു; യേശു അവരോടു ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പെ തന്നെ ദേവരാജ്യത്തിൽ ചെല്ലും; ൩൨ എങ്ങിനെ എന്നാൽ യോഹനാൻ നീതിയുടെ വഴിയിൽ നിങ്ങളുടെ അടുക്കെ വന്നു, നിങ്ങൾ അവനെ വിശ്വസിച്ചതും ഇല്ല; ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു താനും; ആയതു നിങ്ങൾ കണ്ടിട്ടും അവനെ വിശ്വസിക്കത്തക്കവണ്ണം പിന്നേതിൽ അനുതപിച്ചതും ഇല്ല.

൩൩ മറ്റൊർ ഉപമയെ കേൾവിൻ! ഒരു വീടുടയവൻ ഉണ്ടായിരുന്നു; അവൻ വള്ളിപ്പറമ്പു നട്ട്, അതിന്നു വേലി കെട്ടി, അതിൽ ചക്കു കുഴിച്ചു നാട്ടി, ഗോപുരവും പണിചെയ്തു (യശ.൫,൧) കുടിയാന്മാൎക്കു പാട്ടത്തിന്നു കൊടുത്തു, പരദേശത്തു പോയി. ൩൪ ഫലങ്ങളുടെ കാലം സമീപിച്ചപ്പോൾ- അവൻ തന്റെ അനുഭവം വാങ്ങേണ്ടതിന്നു സ്വദാസന്മാരെ കുടിയാരടുക്കെ പറഞ്ഞയച്ചു. ൩൫ കുടിയാരോ അവന്റെ ദാസരെ പിടിച്ചു, ഒരുവനെ തല്ലി, മറെറവനെ കൊന്നു, മററൊരുവനെ കല്ലെറിഞ്ഞു കളഞ്ഞു. ൩൬ പിന്നെയും മുമ്പിലേത്തവരേക്കാൾ അധികം ദാസന്മാരെ അയച്ചു; അവരിലും അപ്രകാരം തന്നെ ചെയ്തു. ൩൭ ഒടുക്കം എന്റെ മകനെ അവർ ശങ്കിക്കും എന്നു ചൊല്ലി, സ്വപുത്രനെ അവരുടെ അടുക്കെ അയച്ചു. ൩൮ പുത്രനെ കണ്ടാറെ, കുടിയാന്മാർ; ഇവൻ അവകാശി തന്നെ; വരുവിൻ! നാം അവനെ കൊന്നു, അവന്റെ അവകാശത്തെ അടക്കിക്കൊൾക! എന്നു തങ്ങളിൽ പറഞ്ഞു: ൩൯ അവനെ പിടിച്ചു, പറമ്പിൽനിന്നുതള്ളി, കൊന്നുകളഞ്ഞു. ൪൦ എന്നാൽ പറമ്പിനുടയവൻ വരുമ്പോൾ, ആ കുടിയാരിൽ എന്തു ചെയ്യും? ൪൧ എന്നാറെ അവർ, ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു, പറമ്പിനെ തല്കാലത്തു ഫലങ്ങളെ ഒപ്പിച്ചു കൊടുക്കുന്ന, വേറെ കുടിയാന്മാരിൽ (ഏല്പിച്ചു) കൊടുക്കും എന്ന് അവനോട് പറഞ്ഞു.

൪൨ യേശു അവരോട് പറയുന്നിതു: (സങ്കീ. ൧൧൮, ൨൨) വീടു പണിയുന്നവർ ആകാ എന്നു തള്ളിയോരു കല്ലു തന്നെ

൫൪
[ 65 ]
മത്തായി. ൨൧. ൨൨. അ.

കോണിൽ തലയായ് വന്നു; കൎത്താവിൽനിന്ന് ഇതുണ്ടായി നമ്മു ടെ കണ്ണുകൾക്ക് ആശ്ചൎ‌യ്യമായിരിക്കുന്നു എന്നു തിരുവെഴുത്തുക ളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ട് ദൈവരാജ്യം നി ങ്ങളിൽ നിന്ന് എടുക്കപ്പെട്ട്, അതിന്റെ ഫലങ്ങളെ ഉണ്ടാക്കുന്ന ജാതിക്കു കൊടുക്കപ്പെടും എന്നു ഞാൻ നിങ്ങളോട് പറയുന്നു. പിന്നെ ഈ കല്ലിന്മേൽ വീണവൻ പൊടിഞ്ഞു പോകും; അ ൪൪ ത് ആരുടെമേൽ വീണാലും അവനെ ധൂളിപ്പിക്കും. എന്നിങ്ങി ൪൫ നെ അവന്റെ ഉപമകളെ മഹാപുരോഹിതരും പരീശരും കേ ട്ടിട്ടു. തങ്ങളെ കൊണ്ട് പറയുന്നു എന്നു ബോധിച്ചു. അവനെ ൪൬ പിടിപ്പാൻ അന്വേഷിച്ചിട്ടും പുരുഷാരം അവനെ പ്രവാച കൻ എന്നു മതിക്കുന്നതുകൊണ്ടു അവരെ ഭയപ്പെട്ടു നിന്നു.

൨൨.അദ്ധ്യായം.
രാജപുത്രന്റെ കല്യാണവിരുന്നു, (൧൫) കൈസർ കരത്തെകൊണ്ടും, (൨൩)പുനരുത്ഥാനത്തെകൊണ്ടും ചോദിച്ചതു [മാ. ൧൨. ലൂ. ൨൦], (൨൪) ധൎമ്മവോപ്പിന്റെ സാരം [മാ. ൧൨], (൪൧) ദാവിദിന്നു കൎത്താവും പുത്രനും ആയവൻ [മാ. ൧൨. ലൂ.൨൦.]

യേശു പിന്നെയും അവൎക്ക് ഉപമകൾകൊണ്ടു ഉത്തരം ചൊ ല്ലിയതു: സ്വൎഗ്ഗരാജ്യം തന്റെ പുത്രനു കല്യാണം കഴിക്കുന്ന രാ ജാവിന്നു സദൃശമാകുന്നു; ആയവൻ കല്യാണത്തിന്നു ക്ഷ ണിച്ചവരെ വിളിക്കേണ്ടതിന്നു തന്റെ ദാസരെ പറഞ്ഞയച്ചി ട്ടും, അവൎക്ക് വരുവാൻ മനസ്സില്ല. പിന്നെയും മറെറ ദാസരെ നിയോഗിച്ചു: ഇതാ എന്റെ മുത്താഴം ഒരുക്കി തീൎന്നു, എന്റെ കാളകളും തടിച്ച ജന്തുക്കളും അറുത്തിട്ടും എല്ലാം ഒരുമ്പെട്ടും ഇര ക്കുന്നു, കല്യാണത്തിന്നു വരുവിൻ! എന്നു ക്ഷണക്കപ്പെട്ടവ രോടു പറയിച്ചു. ആയവർ അതു കൂട്ടാക്കാതെ ഒരുവൻ തന്റെ നിലത്തിന്നും ഒരുത്തൻ തന്റെ വ്യാപാരത്തിന്നും ചെന്നു. ശേ ഷം ചിലൻ അവന്റെ ദാസരെ പിടിച്ചു സാഹസം ചെയ്തും കൊന്നും കളഞ്ഞു. ആയതു രാജാവ് കേട്ടു കോപിച്ചു, തന്റെ പ ടകളെ അയച്ച്, ആ കുലപാതകരെ ഒടുക്കി; അവരുടെ പട്ടണ ത്തെ എരിച്ചു കളഞ്ഞു. അപ്പോൾ സ്വദാസരോടു, കല്യാണം ഒരുങ്ങിയിരിക്കുന്നു സത്യം ക്ഷണിച്ചവരോ യോഗ്യരല്ലാഞ്ഞു; അതുകൊണ്ടു വഴികളുടെ അറുതികളിൽ ചെന്നുപോന്നു, കണ്ടവ രെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞാറെ-

൫൫
[ 66 ]
THE GOSPEL OF MATTHEW. XXII.

൧൦ ആ ദാസന്മാർ (പെരു)വഴികളിൽ പോയി ദുഷ്ടരും നല്ലവരുമായി കണ്ടവരെ ഒക്കയും കൂട്ടിക്കൊണ്ടു വന്നു, കല്യാണത്തിന്നു പന്തി ഇരിക്കുന്നവർ നിറകയും ചെയ്തു. ൧൧ പിന്നെ ഇരിക്കുന്നവരെ നോക്കുവാൻ രാജാവ് പ്രവേശിച്ചു, കല്യാണവസ്ത്രം ഉടുക്കാത്ത മനുഷ്യനെ അവിടെ കണ്ടു: ൧൨ തോഴ! [ 67 ] മത്തായി.൨.൨.അ. യ്കയാൾ സ്വഭാൎ‌യ്യയെ തന്റെ സഹോദരനു വിട്ടേച്ചു പോയി. രണ്ടാമനും മൂന്നാമനും ഏഴുവർ തികവോളവും അപ്രകാരം ത ൨൬ ന്നെ. എല്ലാവരുടെ ശേഷമൊ സ്ത്രീയും മരിച്ചു; എന്നാൽ പു ൨൭ നരുത്ഥാനത്തിൽ അവൾ ആ ഏഴുവരിൽ ആൎക്കു ഭാൎ‌യ്യ ആകും; എല്ലാവൎക്കും ഉണ്ടായിരുന്നുവല്ലൊ? എന്നതിന്നു യേശു ഉത്തരം ൨൮ ചൊല്ലിയതു: നിങ്ങൾ തിരുവെഴുത്തുകളേയും ദൈവശക്തിയേ ൨൯ യും അറിയായ്കകൊണ്ടു തെറ്റി ഉഴലുന്നു. പുനരുത്ഥാനത്തിൽ ൩൦ ആകട്ടെ, കെട്ടുകയും കെട്ടിക്കയും ചെയ്യുമാറില്ല; സ്വൎഗ്ഗത്തിലെ ദൈവദൂതരോട് ഒക്കുകെ ഉള്ളു. മരിച്ചവരുടെ പുനരുത്ഥാനം എ ൩൧ ങ്കിലൊ ദൈദവം നിങ്ങളോട് (൨.മോ.൩,൬.) ഞാൻ അബ്രഹാം ൩൨ ഇഹ്ശാക്ക് യാക്കോബ് എന്നവരുടെ ദൈവം എന്നു മൊഴിഞ്ഞ തു വായിച്ചില്ലയൊ? ദൈവം ചത്തവൎക്കല്ല, ജീവനുള്ളവൎക്കെത്രെ ദൈവമാകുന്നു. എന്നതു പുരുഷാരങ്ങൾ കേട്ട് അവന്റെ ഉ ൩൩ പദേശം നിമിത്തം വിസ്മയിച്ചു നിന്നു.

ചദൂക്യൎക്ക് വായടച്ചു വെച്ചപ്രകാരം പറീശർ കേട്ടാറെ, ഒ ൩൪ ന്നിച്ചുകൂടി- അവരിൽ ഒരു വൈദികൻ അവനെ പരീക്ഷി ൩൫ ച്ചു, ഗുരോ, ധൎമ്മശാസ്ത്രത്തിൽ എങ്ങിനത്തെ കല്പന വലിയത്? ൩൬ എന്നു ചോദിച്ചു. ആയവനോട് അവൻ പറഞ്ഞിതു: (൫ മോ. ൩൭ ൬,൫) നിന്റെ ദൈവമായ യഹോവയെ നിന്റെ പൂൎണ്ണഹൃ ദയത്തോടും, പൂൎണ്ണമനസ്സോടും സൎവ്വശക്തിയോടും സ്നേഹിക്ക, എന്നുള്ളത് വലുതും ഒന്നാമതുമായ കല്പന തന്നെ. രണ്ടാമത് ൩൮ ഒന്ന് അതിനോട് സമമാകുന്നു (൩.മോ. ൧൯, ൧൮.) നിന്റെ ൩൯ കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്നേഹിക്ക എന്നുള്ളതത്രെ. ഈ രണ്ടു കല്പനകളിലും സകലധൎമ്മവും പ്രവാചകരും അട ൪൦ ങ്ങിക്കിടക്കുന്നു.

      പിന്നെ പറീശന്മാർ ഒരുമിച്ചിരിക്കുമ്പോൾ, യേശു അവ            ൪൧

രോടു: മശീഹാ വിഷയമായി നിങ്ങൾക്ക് എന്തു തോന്നുന്നു? ൪൨ അവർ ആരുടെ പുത്രൻ? എന്നു ചോദിച്ചതിന്നു: ദാവിദിന്റെ എന്ന് അവർ പറഞ്ഞു. അവരോട് അവൻ പറയുന്നു: പിന്നെ ൪൩ ദാവിദ് ആത്മാവിലായി അവനെ കൎത്താവ് എന്നു വിളിക്കുന്ന ത് എങ്ങിനെ? (സങ്കീ.൧൧൦, ൧.) യഹോവ എന്റെ കൎത്താ ൪൪ വോട് അരുളിചെയ്തിതു; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളത്തേക്ക് എന്റെ വലതു ഭാഗത്ത് ഇരിക്ക എ ന്നുണ്ടല്ലൊ. അതുകൊണ്ട് ദാവിദ് അവനെ കൎത്താവ് എന്നു ൪൫

                             ൫൭ [ 68 ]                           THE GOSPEL OF MATHEW.XXIII.

൪൬ ചൊല്ലിയാൽ, അവന്റെ പുത്രൻ ആകുന്നത് എങ്ങിനെ? എ

       ന്നാറെ, അവനോട് ഉത്തരം പറവാൻ ആൎക്കും കഴിഞ്ഞില്ല;
       ആ ദിവസം മുതല്ക്ക് ആരും അവനോട് ചോദിപ്പാൻ തുനി
       ഞ്ഞതും ഇല്ല.
                              ൨൩. അദ്ധ്യായം.
           പറീശശാസ്ത്രികളെ ആക്ഷേപിച്ചതും [മാ.൧൨,൨൮ ലൂ.൨൦, ൪൨], (൧൩)
           എട്ടു ധിക്കാരങ്ങളാൽ ശപിച്ചതും [ലൂ. ൧൧,൩൯.], (൩൭) യരുശലേമെ ചൊല്ലി
           വിലപിച്ചതും [ലൂ. ൧൩,൩൪.]

൧ അനന്തരം യേശു പുരുഷാരങ്ങളോടും തന്റെ ശിഷ്യന്മാരോ ൨ ടും പറഞ്ഞിതു: മോശെ പീഠത്തിന്മേൽ ശാസ്ത്രികളും പറീശന്മാ ൩ രും കുത്തിയിരിക്കുന്നു. അതുകൊണ്ടു (പ്രമാണിക്കേണം എന്ന്)

    അവർ നിങ്ങളോട് പറയുന്നത് ഒക്കെയും ചെയ്തു പ്രമാണിച്ചു
    കൊൾവിൻ; അവരുടെ ക്രിയകളിൻപ്രകാരം ചെയ്യൊല്ലാ താ

൪ നും; അവർ പറകയല്ലാതെ, ചെയ്യുന്നില്ല സ്പഷ്ടം. അവൻ എ

    ടുപ്പാൻ ഞെരുക്കമായ ഘനമുള്ള ചുമടുകളെ കെട്ടി, മനഷ്യരു
    ടെ തോളുകളിൽ വെക്കുന്നു; തങ്ങളുടെ വിരൽ കൊണ്ടെങ്കിലും

൫ അവ ഇളക്കുവാൻ മനസ്സും ഇല്ല. പിന്നെ അവരുടെ ക്രിയ

    കളെല്ലാം മനുഷ്യരാൽ കാണപ്പെടേണ്ടതിന്നത്രെ ചെയ്യുന്നത്;
    തങ്ങളുടെ മന്ത്രപ്പട്ടകളെ വീതിയാക്കി, വസ്ത്രങ്ങളുടെ തൊങ്കലുക

൬ ളെ നീട്ടി വെക്കുന്നു. അത്താഴങ്ങളിൽ പ്രധാനസ്ഥത്തേയും, ൭ പള്ളികളിൽ മുഖ്യാസനങ്ങളേയും, അങ്ങാടികളിൽ വന്ദനങ്ങളെ

    യും, മനുഷ്യരാൽ (എൻ ഗരൊ) റബ്ബീ റബ്ബീ എന്നു വിളിക്ക

൮ പ്പെടുന്നതിനേയും സ്നേഹിക്കുന്നു. നിങ്ങളോ റബ്ബീ എന്നു നാ

    മം ഏല്ക്കരുത്! കാരണം നിങ്ങളുടെ ഗുരു ഒരുവൻ (കൃസ്ത്യൻ)

൯ അത്രെ; നിങ്ങളോ എല്ലാവരും സഹോദരർ ആകുന്നു. ഭൂമിയിൽ

    ആരേയും നിങ്ങളുടെ പിതാവെന്നു വിളിക്കയും അരുത്; ഒരുത്ത

൧൦ നല്ലൊ നിങ്ങളുടെ പിതാവ്, സ്വൎഗ്ഗസ്ഥൻ തന്നെ. നായകർ

    എന്ന പേരിനേയും ഏല്ക്കരുത്;  ഏകനായ ക്രിസ്തനല്ലൊ നി

൧൧ ങ്ങൾക്ക് നായകൻ ആകുന്നു; നിങ്ങളിൽ ഏറ്റം വലിയവൻ ൧൨ നിങ്ങളുടെ ശുശ്രൂഷക്കാരനാകും (൨൦, ൨൬) പിന്നെ തന്നെ

     ത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താ
     ഴ്ത്തുന്നവൻ എല്ലാം ഉയൎത്തപ്പെടും.

൧൩ അല്ലയോ ശാസ്ത്രികളും പറീശരുമായുള്ള വേഷധാരികളെ!

                                     ൫൮ [ 69 ]                                   മത്തായി.൨൩.അ

നിങ്ങൾ മനുഷ്യൎക്കു സ്വൎഗ്ഗരാജ്യത്തെ അടെച്ചു വെക്കുന്നതു കൊണ്ടു നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പ്രവേശിക്കുന്നില്ലല്ലൊ; പ്രവേശിക്കുന്നവരെ അകമ്പൂകുവാൻ വിടുന്നതും ഇല്ല. ശാ ൧൪ സ്ത്രികളും പറീശരുമായുള്ള വേഷധാരികളെ! നിങ്ങൾ വിധവ മാരുടെ വീടുകളെ ഉപായത്താൽ നീളെ പ്രാൎത്ഥിച്ചുംകൊണ്ടു മിഴു ങ്ങുന്നതിനാൽ നിങ്ങൾക്ക് ഹാ കഷ്ടം! ഇതുഹേതുവായി പൂൎണ്ണ തര ശിക്ഷാവിധിയും ലഭിക്കും. ശാസ്ത്രികളും പറിശന്മാരുമായുള്ള ൧൫ വേഷധാരികളെ! നിങ്ങൾ ഒരുത്തനെ മതക്കാരനാക്കുവാൻ കട ലും ഭൂമിയും സഞ്ചരിക്കുന്നു: അങ്ങിനെ ആയാൽ അവ നെ നിങ്ങളിലും ഇരട്ടിച്ച നരകപുത്രനാക്കുന്നു, എന്നതുകൊണ്ടു നിങ്ങൾക്ക് ഹാ കഷ്ടം! (ദേവ) മന്ദിരത്താണെ പറഞ്ഞാൽ ൧൬ ഏതും ഇല്ല എന്നും, മന്ദിരസ്വൎണ്ണത്താണ സത്യം ചെയ്താൽ അവൻ കടക്കാരനാകുന്നു, എന്നും പറഞ്ഞുംകൊള്ളുന്ന കുരുടരാ യ വഴികാട്ിടകളെ നിങ്ങൾക്ക് ഹാ കഷ്ടം! മൂഢരും കുരുടരുമായു ൧൭ ള്ളോരെ! ഏതുപോൽ വലിയത്? സ്വൎണ്ണമൊ സ്വൎണ്ണത്തെ വിശുദ്ധീകരിക്കുന്ന മന്ദിരമൊ? പിന്നെ ബലിപീഠത്താണയി ൧൮ ട്ടാലും ഏതും ഇല്ല; അതിന്മേലെ കാഴ്ചയാണ സത്യം ചെയ്താലൊ, അവൻ കടക്കാരനാകുന്നു, എന്നും (പറയുന്നു). മൂഢരും കുരുടരു ൧൯ മായുള്ളോരെ! ഏതുപോൽ വലിയതു? കാഴ്ചയോ, കാഴ്ചയെ വി ശുദ്ധീകരിക്കുന്ന പീഠമൊ? എന്നാൽ ബലിപീഠത്താണ ആർ ൨൦ ചൊല്ലിയാലും അതിനെയും അതിന്മേലുള്ള സകലത്തെയും ആ ണയിടുന്നു. മന്ദിരത്താണ ആർ ചൊല്ലിയാലും അതിനേയും ൨൧ അതിൽ അധിവസിച്ചവനെയും ആണയിടുന്നു; സ്വൎഗ്ഗത്താ ൨൨ ണ ആർ ചൊല്ലിയാലും ദൈവത്തിന്റെ സിംഹാസനത്തെ യും അതിൽ ഇരിക്കുന്നവരേയും ആണയിടുന്നു. തൃത്താവ് ൨൩ തുളസി ചീരകം ഇവററിൽ പതാരം കൊടുത്തും ന്യായം, കനിവു, വിശ്വാസം ഇങ്ങിനെ ധൎമ്മത്തിൽ ഘനം ഏറിയവറെറ ത്യജി ച്ചും കളകയാൽ ശാസ്ത്രികളും പറിശന്മാരുമായുള്ള വേഷധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! ഇവ ചെയ്കയും അവ ത്യജിക്കാതെ ഇരി ക്കയും വേണ്ടിയതുതാനും. കൊതു അരിച്ചെടുത്തും ഒട്ടകം കുടിച്ചും ൨൪ കളയുന്ന കുരുടരായ വഴികാട്ടികളെ! കിണ്ടികിണ്ണങ്ങളുടെ അക ൨൫ ത്തു കവൎച്ചയും പുളെപ്പും നിറഞ്ഞിട്ടും അവററിലേ പുറത്തെ വെടിപ്പാക്കിക്കൊള്ളുന്ന ശാസ്ത്രികളും പറിശന്മാരുമായുള്ള വേഷ ധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! കുരുടനായ പറീശനെ! ൨൬

൫൯ [ 70 ]
THE GOSPEL OF MATTHEW. XXIII.

കിണ്ടികിണ്ണങ്ങളുടെ പുറവും വെടിപ്പാകേണ്ടതിന്നു മുമ്പെ അവറ്റിൻ അകത്തെ വെടിപ്പാക്കുക! ൨൭ പുറമെ അഴകായി ശോഭിച്ചിട്ടും അകമെ ചത്തവരുടെ അസ്ഥികളും സകല അശുദ്ധിയും നിറഞ്ഞുള്ളവയായി വെള്ള തേച്ചിട്ട ശവക്കുഴികളോടു നിങ്ങൾ ഒക്കുന്നതു കൊണ്ടു ശാസ്ത്രികളും പറീശരുമായുള്ള വേഷധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! ൨൮ നിങ്ങളും മനുഷ്യൎക്ക് പുറമെ നീതിമാന്മാർ എന്നു തോന്നീട്ടും അകമെ വ്യാജവും അധൎമ്മവും നിറഞ്ഞുള്ളവർ ആകുന്നു. ൨൯ പ്രവാചകരുടെ കല്ലറകളെ പണിചെയ്തും നീതിമാന്മാരുടെ തറകളെ അലങ്കരിച്ചും കൊണ്ടു: ൩൦ ഞങ്ങൾ പിതാക്കന്മാരുടെ നാളുകളിൽ ഇരുന്നു എങ്കിൽ പ്രവാചകരുടെ രക്തത്തിൽ അവരോടു കൂട്ടാളികളായിരിക്കുമാറില്ല എന്നു പറയുന്നതു കൊണ്ട് ശാസ്ത്രികളും പറീശരുമായുള്ള വേഷധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! ൩൧ എന്നതിനാൽ പ്രവാചകരെ കൊന്നവൎക്കു നിങ്ങൾ മക്കൾ എന്നു നിങ്ങൾക്കു തന്നെ സാക്ഷ്യം ചൊല്ലുന്നുവല്ലൊ. ൩൨ നിങ്ങളുടെ പിതാക്കന്മാരുടെ അളവിനെ നിങ്ങളും പൂരിപ്പിൻ ൩൩ പാമ്പുകളെ! അണലിസന്തതികളെ! നരകവിധിയിൽ: നിന്നു നിങ്ങൾ എങ്ങിനെ തെറ്റിപ്പോകും? ൩൪ അതുകൊണ്ട് ഇതാ! ഞാൻ പ്രവാചകരെയും ഞ്ജാനികളെയും ശാസ്ത്രികളെയും നിങ്ങളുടെ അടുക്കെ അയക്കുന്നു: അതിൽ ചിലരെ നിങ്ങൾ കൊല്ലുകയും ക്രൂശിക്കയും, ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്ക് ആട്ടുകയും ചെയ്യും. ൩൫ നീതിമാനായ ഹാബേലിന്റെ രക്തം മുതൽ നിങ്ങൾ മന്ദിരത്തിനും ബലിപീഠത്തിന്നും നടുവിൽ കൊന്നിട്ടുള്ള ബരക്യാപുത്രനായ ജകൎയ്യയുടെ രക്തം വരെ (൨ നാള, ൨൪, ൨൦.) ഭൂമിമേൽ ഒഴിച്ചുകളയുന്ന നീതിയുള്ള രക്തം എല്ലാം നിങ്ങളുടെ മേൽ വരുവാനായിട്ത്രെ. ൩൬ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഇത് ഒക്കയും ഈ തലമുറമേൽ വരും.

൩൭ അല്ലയൊ യരുശലേമെ! യരുശലേമെ! പ്രവാചകരെ കൊന്നും നിണക്കായി അയക്കപ്പെട്ടവരെ കല്ലെറിഞ്ഞും കളയുന്നവളെ! ൩൮ ഒരു കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകുകളിൻകീഴിൽ ചേൎത്തുകൊള്ളുന്ന പ്രകാരം തന്നെ നിന്റെ മക്കളെ എത്രവട്ടം ചേൎത്തുകൊൾവാൻ എനിക്ക് മനസ്സായി; എങ്കിലും നിങ്ങൾ മനസ്സായില്ല. ൩൯ കണ്ടാലും, നിങ്ങളുടെ ഭവനം നിങ്ങൾക്ക് പാഴായി വിടപ്പെടും; എങ്ങിനെ എന്നാൽ: കൎത്താവിന്റെ നാമത്തിൽ വരു

൬൦
[ 71 ] മത്തായി.൨൪.അ.

ന്നവർ അനുഗ്രഹിക്കപ്പെട്ടവൻ, എന്നു (൨൧,൯) നിങ്ങൾ പറവോളത്തേക്ക് നിങ്ങൾ ഇനിമേൽ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോട് പറയുന്നു.

                              ൨൯.അദ്ധ്യായം.
യുഗാവസാനത്തിന്നു മുമ്പെ നടക്കേണ്ടുന്നവയും, (൩൫) യരുശലേമിൽ ന്യായവി

(൨൯)യേശുവിൻ വരവും അറിയിച്ചതു, (൩൨) ഉണൎവ്വാൻ പ്രബോധ നം [മാ.൨൩.ലൂ.൨൧], (൪൫) വിശ്വസ്തദാസന്റെ ഉപമ.

പിന്നെ യേശു പുറപ്പെട്ട് ആലയത്തിൽനിന്നു യാത്രയാകു          ൧

മ്പോൾ, അവന്റെ ശിഷ്യന്മാർ അവന് ആലയനിൎമ്മാണങ്ങ ളെ കാണിക്കേണ്ടതിന്നു സമീപിച്ചു വന്നു. അവരോടു യേശു: ൨ ഇവ എല്ലാം കാണുന്നില്ലയൊ? ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ഇവിടെ കല്ലു കല്ലിന്മേൽ ഇടിയാതെ വിടപ്പെടു കയില്ല എന്നു പറഞ്ഞു. പിന്നെ അവൻ ഒലീവിമലമേൽ ഇ ൩ രിക്കുമ്പോൾ, അവന്റെ ശിഷ്യന്മാർ പ്രത്യേകം അവനോട് അണഞ്ഞു: ഇത് എപ്പോൾ ഉണ്ടാകും എന്നു, നിന്റെ വരവി ന്നും യുഗസമാപ്തിക്കും അടയാളം എന്തെന്നു ഞങ്ങളോട് പറ ക; എന്നു ചൊല്ലിയതിന്നു, യേശു ഉത്തരം പറഞ്ഞിതു: ആരും ൪ നിങ്ങളെ തെററിക്കാതിരിപ്പാൻ നോക്കവിൻ! എങ്ങിനെ എ ൫ ന്നാൽ, ഞാൻ ക്രിസ്തൻ എന്നു ചൊല്ലി, അനേകർ എന്റ നാ മം എടുത്തിട്ടു വന്നു, പലരേയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങ ൬ ളേയും യുദ്ധശ്രുതികളേയും കേൾപാനും ഉണ്ടു; കലങ്ങാതിരിപ്പാൻ നോക്കുവിൻ! (അത്) ഒക്കെയും ഉണ്ടാകേണ്ടത് സത്യം; അവസാ നം ഉടനെ ഇല്ല താനും. വംശം വംശത്തിന്നും രാജ്യം രാജ്യത്തി ന്നും എതിരേ എഴുനീല്ക്കും, ക്ഷാമങ്ങളും മഹാവ്യാധികളും ഭൂകമ്പ ങ്ങളും അവിടവിടെ ഉണ്ടാകും. എങ്കിലും ഇവ ഒക്കെയും ഈറ്റു ൮ നോവുകളുടെ ആരംഭമത്രെ. അപ്പോൾ അവൻ നിങ്ങളെ ഉപ ൯ ദ്രവത്തിൽ ഏല്പിക്കയും കൊല്ലുകയും ചെയ്യും; നിങ്ങൾ എൻ നാ മം നിമിത്തം എല്ലാവംശങ്ങളാലും പകെക്കപ്പെട്ടവരാകും. പല ൧൦ രും അപ്പൊൾ ഇടൎച്ച തോന്നീട്ട് അന്യോന്യം ഏല്പിച്ചും തങ്ങ ളിൽ പകെച്ചും പോകും. കള്ളപ്രവാചകർ പലരും ഉദിച്ച് അ ൧൧ നേകരെ തെററിക്കും; അധൎമ്മം പെരുകിയതുകൊണ്ടു, അനേക ൧൨ രുടെ സ്നേഹം തണുത്തു പോകും. അവസാനം വരെ സഹിച്ചു ൧൩ നിന്നവൻ രക്ഷിക്കപ്പെടും താനും. ഈ രാജ്യസുവിശേഷമൊ ൧൪

                                ൬൧ [ 72 ]                        THE GOSPEL OF MATHEW.XXIV.
          സകല വംശങ്ങൾക്കും സാക്ഷ്യമായി പ്രപഞ്ചം എങ്ങും ഘോ
          ഷിക്കപ്പെടും; അപ്പോൾ അവസാനം വരികയും ആം.

൧൫ ആകയാൽ പ്രവാചകനായ ദാനിയേൽ (൯,൨൭,൧൧, ൩൧)

          മൊഴിഞ്ഞപ്രകാരം പാഴാക്കുന്നതിന്റെ അറെപ്പു വിശുദ്ധസ്ഥ
          ലത്തിൽ നില്ക്കന്നതു നിങ്ങൾ കാണുമ്പോൾ, വായിക്കുന്നവൻ

൧൬ ചിന്തിച്ചു കൊൾക. എന്നു യഹൂദയിലുള്ളവൻ മലകളിലേക്ക് ഓ ൧൭ ടുക. വീട്ടിന്മേൽ ഇരിക്കുന്നവൻ ഭവനത്തിൽനിന്നുള്ളവ എ ൧൮ എടുക്കേണ്ടതിന്ന് ഇറങ്ങി പോകായ്ക. വയലിലുള്ളവൻ തന്റെ ൧൯ വനസ്ത്രങ്ങളെ എടുപ്പാനും വഴിയോട്ടു തിരികയും ഒല്ലാ. ആ നാളു ൨൦ കളിൽ ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! എ

          ന്നാൽ നിങ്ങളുടെ മണ്ടിപ്പോക്കു ശീതകാലത്തിലോ ശബ്ബത്തി

൨൧ ലോ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ! ലോകാരംഭം മുതൽ

          ഇന്നു വരെയും ഇല്ലാത്തതും ഇനിമേൽ ഭവിക്കാത്തതും ആയു

൨൨ ള്ള വലിയ ഉപദ്രവം അന്നുണ്ടാകും സത്യം. ആ ദിവസങ്ങളെ

         ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷപെടുകയില്ല; തെര
         ഞ്ഞെടുക്കപ്പെട്ടവർ നിമിത്തമൊ ആ നാളുകൾ ചുരുക്കപ്പെടും.

൨൩ അപ്പോൾ ആരാനും നിങ്ങളോട്: ഇതാ മശിഹാ ഇവിടെ എന്നും ൨൪ ഇണ്ട് എന്നും പറഞ്ഞാൽ വിശ്വസിക്കരുതു! എങ്ങിനെ എ

         ന്നാൽ, കള്ളമശീഹാമാരും കള്ളപ്രവാചകരും എഴുനീറ്റു, കഴിയു
         ന്നെങ്കിൽ തെരിഞ്ഞെടുത്തവരെയും തെററിപ്പാനായി , വലിയ

൨൫ അടയാളങ്ങളേയും അത്ഭുതങ്ങളേയും കാട്ടിക്കൊടുക്കും. നോക്കു ൨൬ വിൻ! ഞാൻ നിങ്ങളോടു മുൻപറഞ്ഞുവല്ലൊ. ആകയാൽ നി

        ങ്ങളോട്: ഇതാ അവൻ കാട്ടിൽ ആകുന്നു എന്നു പറഞ്ഞാൽ,
        പുറപ്പെടരുത്; ഇതാ അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്ക

൨൮ യും അരുതു; കാരണം മിന്നൽ കിഴക്കുനിന്നു ചെന്നു, പടി

        ഞ്ഞാറോളം വിളങ്ങും പോലെ തന്നെ മനുഷ്യപുത്രന്റെ വരവു

൨൮ ഭവിക്കും; പിണം എവിടെ എന്നാലും അവിടെ കഴുക്കൾ കൂടു

        മല്ലൊ.

൨൯ ആ നാളുകളിലെ ഉപദ്രവത്തിന്റെ ശേഷമൊ ഉടനെ സൂ

        ൎ‌യ്യൻ ഇരുണ്ടു പോകയും, ചന്ദ്രൻ നിലാവിനെ തരായ്കയും, ന
        ക്ഷത്രങ്ങൾ വാനത്തിൽ നിന്നു വീഴ്കയും സ്വൎഗ്ഗങ്ങളുടെ സൈ

൩൦ ന്യങ്ങൾ കലുങ്ങി പോകയും ആം (യശ.൩൪,൪.) അപ്പോൾ

        മനുഷ്യപുത്രന്റെ അടയാളം വാനത്തിൽ വിളങ്ങും; ഭൂമിയിലെ 
        സകലഗോത്രങ്ങളും തൊഴിച്ചും കൊണ്ടു, മനുഷ്യപുത്രൻ വാന
                                 ൬൨ [ 73 ]                                      മത്തായി. ൨൪. അ.

ത്തിൻ മേഘങ്ങളിന്മേൽ വലിയ ശക്തിയോടും തേജസ്സോടും കൂ ടെ വരുന്നതിനെ കാണും (ദാനി.൭.൧൩) അവൻ തന്റെ ദൂത ൩൧ രെ മഹാ കാഹളധ്നിയോടുംകൂടെ അയക്കും; അവരും അവൻ തെരിഞ്ഞെടുത്തവരെ വാനങ്ങളുടെ അറുതിമുതൽ അറുതിവരേ യും നാലു കാറ്റുകളിൽനിന്നും കൂട്ടിച്ചേൎക്കും

എന്നാൽ അത്തിയിൽ നിന്ന് ഉപമയെ ഗ്രഹിപ്പിൻ; അതി ൩൨ ന്റെ കൊമ്പ് ഇളതായി ഇലകളെ തഴെപ്പിക്കുമ്പോൾ, വേ നിൽ അടുത്തത് എന്ന് അറിയുന്നുവല്ലൊ. അപ്രകാരം നി ൩൩ ങ്ങൾ ഇവ ഒക്കെയും കാണുമ്പോൾ, (അവൻ) അടുക്കെ വാതു ക്കൽ തന്നെ ആകുന്നു എന്ന് അറിഞ്ഞു കൊൾവിൻ. ആമെൻ ൩൪ ഞാൻ നിങ്ങളോട് പറയുന്നിതു: ഇവ ഒക്കയും ഉണ്ടാകുവോള ത്തിന്ന് ഈ തലമുറ ഒഴിഞ്ഞുപോകയില്ല; വാനവും ഭൂമിയും ൩൫ ഒഴിഞ്ഞുപോകും; എന്റെ വചനങ്ങൾ ഒഴിഞ്ഞു പോകയില്ല താനും. ആ നാളും നാഴികയും സംബന്ധിച്ചൊ എൻ പിതാവ് ൩൬ തന്നെ അല്ലാതെ, ആരെങ്കിലും സ്വൎഗ്ഗങ്ങളിലെ ദൂതരും അറിയു ന്നില്ല. എങ്കിലൊ നോഹയുടെ ദിവസങ്ങൾ ഏതുപ്രകാരം അ ൩൭ പ്രകാരം തന്നെ മനുഷ്യപുത്രന്റെ വരവും ആകും; എങ്ങിനെ ൩൮ എന്നാൽ ജലപ്രളയത്തിൻ മുമ്പെ ഉള്ള നാളുകളിൽ നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവൻ തിന്നും കുടിച്ചും കെട്ടി യും കെട്ടിച്ചും കൊണ്ടിരുന്നു. ജലപ്രളയം വന്ന് എല്ലാവരേയും ൩൯ നീക്കവോളത്തേക്കു, ബോധിക്കാതെ പാൎത്തപ്രകാരം തന്നെ മനുഷ്യപുത്രന്റെ വരവും ആകും. അന്ന് ഇരുവർ വയലിൽ ൪൦ ഇരിക്കും, ഒരുത്തൻ കൈകൊള്ളപ്പെടും, ഒരുത്തൻ കൈവിടപ്പെ ടും ഇരുവർ തിരിക്കല്ലില് അരെച്ചു കൊള്ളുന്നതിൽ ഒരുത്തി ൪൧ കൈക്കൊള്ളപ്പെടും, ഒരുത്തി വിടപ്പെടും. ആകയാൽ നിങ്ങളുടെ ൪൨ കൎത്താവ് വരുന്ന ദിവസം ഇന്നത് എന്ന് അറിയായ്കകൊണ്ട് ഉണൎന്നുകൊൾവിൻ. കള്ളൻ വരുന്ന യാമം ഇന്നത് എന്നു വീ ൪൩ ട്ടുടയൻ അറിഞ്ഞു എങ്കിൽ അവൻ ഉണരുകയും തന്റെ വീ ട്ടിൽ തുരക്കുന്നതിന്ന് ഇടകൊടുക്കായ്കയും ചെയ്യുമായിരുന്നു എ ന്നുള്ളത് അറിവിൻ. ആകയാൽ മനുഷ്യപുത്ര നിങ്ങൾക്ക് ൪൪ തോന്നാത്ത നാഴികയിൽ വരുന്നതു കൊണ്ടു നിങ്ങളും ഒരുങ്ങി ചമവിൻ.

എന്നാൽ യജമാനൻ തന്റെ വീട്ടുകാൎക്കു തത്സമയത്തു ഭക്ഷ ൪൫ ണം കൊടുക്കേണ്ടതിന്ന് ആ കൂട്ടത്തിന്മേൽ ആക്കി വെച്ചൊരു

                               ൬൩ [ 74 ]                       
                   THE GOSPEL OF MATHEW. XXIV.XXV.
          വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആകുന്നത് ആരു

൪൬ പോൽ? യജമാനൻ വരുമ്പോൾ ഇപ്രകാരം ചെയ്തു കാണുന്ന ൪൭ ദാസൻ ധന്യൻ തന്നെ. ആമെൻ ഞാൻ നിങ്ങളോടു പറയു

          ന്നിതു: അവനെ തന്റെ സകല വസ്തുവിന്മേലും ആക്കി വെ

൪൮ ക്കും; എന്നാൽ ആ ദുഷ്ടദാസൻ എന്റെ കൎത്താവ് വരുവാൻ ൪൯ താമസിക്കുന്നു എന്നു ഹൃദയം കൊണ്ടു ചൊല്ലി, തന്റെ കൂട്ടുദാ

         സരെ അടിച്ചു തുടങ്ങി, കുടിയന്മാരോടു കൂടി തിന്നും കുടിച്ചും

൫൦ പോയാൽ, ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത ൫൧ നാഴികെക്കും അവന്റെ യജമാനൻ വന്നു, അവനെ ശകലി

         ച്ച് അവനു വേഷധാരികളോടു കൂട പങ്കു കല്പിച്ചാക്കും; അവി
         ടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
                         
                            ൨൫. അദ്ധ്യായം.
       പത്തു കന്യമാർ, (൧൪) തലന്തുകൾ [ലൂ, ൧ൻ, ൧൨], (൩൧) ന്യായവിധിവൎണ്ണനം.

൧ അപ്പോൾ സ്വൎഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ തങ്ങ

       ളുടെ ദീപങ്ങളെ എടുത്തും കൊണ്ടു പുറപ്പെടുന്ന പത്തു കന്യമാ

൨ രോടു സദൃശമാകും. അതിൽ ഐവർ ബുദ്ധിയുള്ളവരും, ഐ ൩ വർ മൂഢരുമായിരുന്നു; മൂഢരായവൻ തങ്ങളുടെ ദീപങ്ങളെ എ ൪ ടുക്കമ്പോൾ, എണ്ണ കൂടെ കൊണ്ടുവന്നില്ല; ബുദ്ധിയുള്ളവരൊ

       തങ്ങളുടെ ദീപങ്ങളോടും കൂടെ പാത്രങ്ങളിൽ എണ്ണയും കൊണ്ടു

൫ വന്നു. പിന്നെ മണവാളൻ താമസിക്കുമ്പോൾ, എല്ലാവരും നി ൬ ദ്രാമയക്കമുണ്ടായി ഉറങ്ങി. പാതിരാത്രിക്കൊ: ഇതാ മണവാളൻ!

      എന്നും, അവനെ എതിരേല്പാൻ പുറപ്പെടുവിൻ! എന്നും കൂക്കൽ

൭ ഉണ്ടായി; അപ്പോൾ എല്ലാകന്യകമാരും എഴുനീറ്റു, തങ്ങളുടെ ദീപ ൮ ങ്ങളെ തെളിയിച്ചു, എന്നാറെ, മൂഢർ ബുദ്ധിയുള്ളവരോടു: ഞ

      ങ്ങളുടെ ദീപങ്ങൾ കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണ

൯ യിൽനിന്നു ഞങ്ങൾക്കു തരുവിൻ എന്ന് പറഞ്ഞു. ബുദ്ധിയു

      ള്ളവർ ഉത്തരം പറഞ്ഞിതു: എന്നാൽ പക്ഷെ ഞങ്ങൾക്കും നി
      ങ്ങൾക്കും പോരാതെ ചമയും; അല്ല, വില്ക്കുന്നവരുടെ അടുക്കെ

൧൦ ചെന്നു, നിങ്ങൾക്കായി കൊള്ളുവിൻ. എന്നാറെ, അവർ കൊ

      ള്ളുവാൻ പോകുമ്പോൾ മണവാളൻ വന്നു, ഒരുങ്ങിയിരുന്ന
      വർ അവനോടു കടി കല്യാണത്തിലേക്ക് പ്രവേശിച്ചു, വാതിൽ

൧൧ അടെക്കപ്പെടുകയും ചെയ്തു. പിന്നെ ശേഷം കന്യമാരും വന്നു:

      കൎത്താവെ! കൎത്താവെ! ഞങ്ങൾക്കു തുറക്കുക! എന്നു പറഞ്ഞു.
                              ൬൪ [ 75 ] 
                                   മത്തായി. ൨൫.അ.
   അതിന്ന് അവൻ: ആമെൻ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു:      ൧൨
   നിങ്ങളെ അറിയുന്നില്ല. എന്ന് ഉത്തരം പറഞ്ഞു; ആകയാൽ     ൧൩
   നാളും നാഴികയും അറിയായ്കകൊണ്ട് ഉണൎന്നിരിപ്പിൻ!
   ആയതല്ലൊ ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ,       ൧൪
   സ്വദാസരെ വിളിച്ചു, തന്റെ വസ്തുക്കൾ അവരിൽ ഏല്പിച്ചതു
   പോലെ തന്നെ ഒരുവന് അഞ്ച് തലന്തു, ഒരുവനു രണ്ടു, ഒരു      ൧൫
   വന് തലന്ത് ഒന്നു (=൫൦൦൦ദ്രഹ്മപ്പണം) ഇങ്ങിനെ അവനവ
   വ് താന്താന്റെ പ്രാപ്തി പോലെ കൊടുത്തു, ക്ഷണത്തിൽ യാ
   ത്രയാകുകയും ചെയ്തു. അഞ്ചു തലന്തു ലഭിച്ചവൻ ചെന്ന് അവ      ൧൬
   കൊണട് വ്യാപാരം ചെയ്തു. വെറെ അഞ്ചു തലന്തും സമ്പാദിച്ചു.   
   അപ്രകാരം രണ്ടിനെ ലഭിച്ചവൻ കൂടെ വെറെ രണ്ട് നേടി.         ൧൭
   ഒന്നിനനെ ലഭിച്ചവനൊ ചെന്നു, മണ്ണിൽ കുഴിച്ചു. തന്റെ കൎത്താ  ൧൮
   വിന്റെ ദ്രവ്യം മറെച്ചിടുകയും ചെയ്തു. വളരെ കാലം കഴിഞ്ഞ       ൧൯
   ശേഷം ആ ദാസരുടെ കൎത്താവ് വന്ന്, അവരോടു കണക്കു
   നോക്കുന്ന സമയം, അഞ്ചു തലന്തു ലഭിച്ചവൻ അണഞ്ഞു,         ൨൦
   വെറെ  തലന്ത് അഞ്ചും കൊണ്ടുവന്നു: ഇതാ ഞാൻ വേറെ അഞ്ചു
   തലന്തും കൂടെ നേടി, എന്നു പറഞ്ഞു. അവന്റെ കൎത്താവ്:         ൨൧
   നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനെ! നീ അല്പത്തിങ്കൽ
   വിശ്വസ്തനായിരുന്നു, നിന്നെ പലതിന്മേലും ആക്കി വെക്കും,
   നിന്റെ കൎത്താവിന്റെ സന്തോഷത്തിൽ അകമ്പൂകുക! എന്ന്
   അവനോട് പറഞ്ഞു. എന്നാറെ, രണ്ട് തലന്ത് ലഭിച്ചവൻ അ       ൨൨
   ണഞ്ഞു വന്നു: കൎത്താവെ: രണ്ട് തലന്ത് എങ്കൽ ഏല്പിച്ചു തന്നു
   വല്ലൊ; ഇതാ വേറെ രണ്ട് തലന്തും കൂടെ നേടി എന്നു പറഞ്ഞു.
   അവന്റെ കൎത്താവ്: നന്നു, നല്ലവനും വിശ്വസ്തനുമായ ദാ         ൨൩
   സനെ! നീ അല്പത്തിങ്കൽ വിശ്വസ്തനായിരുന്നു, നിന്നെ പല
   തിന്മേലും ആക്കി വെക്കും; നിന്റെ കൎത്താവിൻ സന്തോഷ
   ത്തിൽ അകമ്പൂകുക! എന്ന് അവനോട് പറഞ്ഞു. എന്നാറെ ഒരു  ൨൪
   തലന്തു ലഭിച്ചവനും വന്നു പറഞ്ഞിതു: കൎത്താവെ! നീ വിതെ
   ക്കാത്തതിൽ കൊയ്തും വിതറാത്തതിൽനിന്നു ചേൎത്തും കൊള്ളുന്ന
   കഠിന മനുഷ്യൻ എന്ന് നിന്നെ ഞാൻ അറിഞ്ഞു, ഭയപ്പെട്ടു        ൨൫
   ചെന്നു, നിന്റെ തലന്ത് മണ്ണിൽ മറെച്ചു വെച്ചു! ഇതാ നി
   ന്റെത് നിണക്കുണ്ടു. എന്നതിന്ന് അവന്റെ കൎത്താവ് ഉത്ത         ൨൬
   രം പറഞ്ഞു: ദുഷ്ടനും മടിയനും ആയ ദാസനെ! ഞാൻ വിതെ
൬൫ [ 76 ]
THE GOSPEL OF MATTHEW. XXV.

ക്കാത്തത്തിൽ കൊയ്തും വിതറാത്തത്തിൽനിന്നു ചേൎത്തും കൊള്ളുന്നു എന്ന് അറിഞ്ഞുവൊ? ൨൭ അതുകൊണ്ട് എന്റെ ദ്രവ്യം പൊൻവാണിഭക്കാൎക്ക് ഏല്പിക്കേണ്ടി ഇരുന്നു; എന്നാൽ ഞാൻ വന്നിട്ട്, എന്റേതിനെ പലിശയോടും കൂട പ്രാപിക്കുമായിരുന്നു. ൨൮ ആകയാൽ തലന്തിനെ അവനിൽനിന്ന് എടുത്തു, പത്തുതലന്തുള്ളവന്നു കൊടുപ്പിൻ! ൨൯ കാരണം (൧൩, ൧൨) ഉള്ളവനൊക്കയും നിറഞ്ഞു വഴിവോളം കൊടുക്കപ്പെടും; ഇല്ലാത്തവനൊടോ, ഉള്ളതും കൂടെ പറിച്ചെടുക്കപ്പെടും. ൩൦ ശേഷം നിസ്സാരനായ ദാസനെ! ഏറ്റം പുറത്തുള്ള ഇരുളിലേക്ക് കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

൩൧ പിന്നെ മനുഷ്യപുത്രൻ തന്റെ തേജസ്സോടെ, സകല ദൂതരുമായി വന്ന സമയം, അവൻ സ്വതേജസ്സിൽ സിംഹാസനത്തിൽ ഇരുന്നു കൊൾകയും ൩൨ സകല ജാതികളും അവന്മുമ്പാകെ കൂട്ടപ്പെടുകയും, അവരെ അവൻ ഇടയൻ കോലാടുകളിൽ നിന്നു ആടുകളെ വേറുതിരിക്കുമ്പോലെ തങ്ങളിൽ വേറുതിരിച്ചു: ൩൩ ആടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തുകയും ചെയ്യും. ൩൪ അന്നു രാജാവ് തന്റെ വലത്തുളവരോട്, ഉരചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ വരുവിൻ! ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയ രാജ്യത്തെ അനുഭവിച്ചു കോൾവിൻ.. ൩൫ കാരണം എനിക്ക് വിശന്നു, നിങ്ങൾ തിന്മാൻ തന്നു; ദാഹിച്ചു, നിങ്ങൾ എന്നെ കുടിപ്പിച്ചു; അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേൎത്തുകൊണ്ടു; ൩൬ നഗ്നനായി, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായി, നിങ്ങൾ എന്നെ വന്നു നോക്കി; കാവലിൽ ആയിരുന്നു നിങ്ങൾ എന്റെ അടുക്കെ വന്നു. ൩൭ അപ്പോൾ, നീതിമാന്മാർ അവനൊട് ഉത്തരം പറയും: കൎത്താവെ! നിന്നെ ഞങ്ങൾ എപ്പോൾ വിശന്നു കണ്ടിട്ട്, ഊട്ടുകയോ, ദാഹിച്ചു കണ്ടിട്ട് കുടിപ്പിക്കുകയും ചെയ്തതു? ൩൮ നിന്നെ അതിഥിയായി എപ്പോൾ കണ്ടു, ചേൎത്തുകോൾകയൊ, നഗ്നനായി (കണ്ടിട്ട്) ഉടുപ്പിക്കയൊ ചെയ്തതു? ൩൯ നീ രോഗിയൊ, കാവലിലൊ ഇരിക്കുന്നത് എപ്പോൾ കണ്ടിട്ട് ഞങ്ങൾ നിന്റെ അടുക്കെ വന്നു? ൪൦ എന്നതിന് ഉത്തരമായി, രാജാവ് ഉരചെയ്യും: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ എന്റെ ഏറ്റം ചെറിയ സഹോദരരിൽ ഒരുത്തന്നു നിങ്ങൾ ചെയ്ത ഇടത്തോളം എനിക്ക് ചെയ്തു. ൪൧ അപ്പൊൾ അവൻ ഇടത്തുള്ളവരോടു ഉരചെയ്യും: ശപിക്കപ്പെ

൬൬
[ 77 ] മത്തായി. ൨൫. ൨൬. അ

ട്ടവരെ! എന്നെ വിട്ടു, പിശാചിന്നും അവന്റെ ദൂതൎക്കും ഒരുക്കിയ നിത്യാഗ്നിയിലേക്ക് പോകുവിൻ! ൪൨ കാരണം എനിക്ക് വിശന്നു, നിങ്ങൾ തിന്മാൻ കൊടുത്തതും ഇല്ല; ദാഹിച്ചു, നിങ്ങൾ എന്നെ കുടിപ്പിച്ചതും ഇല്ല; ൪൩ അതിഥിയായി, നിങ്ങൾ എന്നെ ചേർത്തു കൊണ്ടില്ല; നഗ്നനായി നിങ്ങൾ എന്നെ ഉടുപ്പിച്ചതും ഇല്ല; രോഗിയും കാവലിലും ആയി, നിങ്ങൾ എന്നെ വന്നു നോക്കിയതും ഇല്ല. ൪൪ അതിന്ന് അവരും ഉത്തരം പറയും: കർത്താവെ! ഞങ്ങൾ നിന്നെ വിശപ്പോടൊ, ദാഹത്തോടൊ, അതിഥി എന്നൊ, നഗ്നൻ എന്നൊ, രോഗിയായൊ, കാവലിലൊ, എപ്പോൾ കണ്ടു ശുശ്രൂഷ ചെയ്യാതെ ഇരുന്നു? ൪൫ എന്നാറെ അവരോടു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ ഏറ്റം ചെറിയവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാതെടത്തോളം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നുത്തരം പറയും. ൪൬ പിന്നെ ഇവർ നിത്യദണ്ഡത്തിലേക്കും, നീതിമാന്മാർ നിത്യജീവങ്കലേക്കും ചെന്നു പോകും.

                  ൨൬. അദ്ധ്യായം.

യേശുവെ കൊല്ലുവാൻ കൂടി നിരൂപിച്ചത് [മാ. ൧൫. ലൂ. ൨൨.], (൬) ബെത്ഥന്യയിലെ അഭിഷേകം [മാ. ൧൪. യോ. ൧൨.], (൧൪) യൂദാവിൻ ദ്രോഹവും, (൧൭) തിരുവത്താഴവും, (൩൦) ശിമോനാദികളെ പ്രബോധിപ്പിച്ചതും, (൩൬) ഗഥശമനയിലെ പോരാട്ടവും, (൪൭) തോട്ടത്തിൽ പിടിച്ചതും, (൫൭) സുനെദ്രിയത്തിൽനിന്നു വിസ്തരിച്ചതും, (൬൯) ശിമോന്റെ വീഴ്ചയും, [മാ. ൧൪. ലൂ. ൨൨]

യേശു ഈവചനങ്ങളെ ഒക്കയും തികെച്ചതിന്റെ ശേഷം          ൧

സംഭവിച്ചിതു അവൻ തന്റെശിഷ്യന്മാരോടു:രണ്ടുദിവസം ൨ കഴിഞ്ഞാൽ പെസഹ ആകുന്നു എന്ന് അറിയുന്നുവല്ലൊ! അന്നു മനുഷ്യപുത്രൻ ക്രൂശിക്കപ്പെടുവാൻ ഏല്പിക്കപ്പെടുന്നു എന്നു പറഞ്ഞു. അപ്പോൾ തന്നെ മഹാപുരോഹിതരും, (ശാസ്ത്രികളും) ൩ ജനത്തിന്റെ മൂപ്പരും കയഫാ എന്നുള്ള മഹാപുരോഹിതന്റെ നാടുമുറ്റത്തുവന്നു കൂടി, ൪ യേശുവെ ഉപായം കൊണ്ടു പിടിച്ചു, കൊല്ലുവാൻ നിരൂപിച്ചു; ൫ എങ്കിലുംജനത്തിൽ കലഹം ൫ ഉണ്ടാകായ്‌വാൻ പെരുനാളിൽ മാത്രം അരുത് എന്നു പറഞ്ഞു.

യേശു ബെത്ഥന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീ          ൬

ട്ടിൽ ആയപ്പോൾ - ഒരു സ്ത്രീ വിലയേറിയ തൈലമുള്ള ഭരണി എടുത്തുംകൊണ്ടു, അവന്റെ അടുക്കെ വന്നു; ൭ അവൻ പന്തിക്കിരിക്കുമ്പോൾ തന്നെ അത് അവന്റെ തലമേൽ ഒഴിച്ചു.

൬൭ 9* [ 78 ]
THE GOSPEL OF MATTHEW. XXVI.

ആയതു ശിഷ്യർ കണ്ടിട്ട്: ഈ അഴിച്ചൽ എന്തിന്നു? ൮ ഈ തൈലം ഏറിയ വിലെക്കു വിറ്റു ൯ ദരിദ്രൎക്കു കൊടുപ്പാൻ സംഗതിയായല്ലൊ! എന്നു ചൊല്ലി, മുഷിഞ്ഞിരുന്നു. ൧൦ ആയ്ത് യേശു അറിഞ്ഞ് അവരോടു പറഞ്ഞിതു: സ്ത്രീക്ക് അലമ്പൽ ഉണ്ടാക്കുവാൻ എന്തു? ൧൧ അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ! എങ്ങിനെ എന്നാൽ ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴും അടുക്കെ ഉണ്ടു; ഞാൻ എല്ലായ്പൊഴും അല്ല താനും. ൧൨ ഇവളൊ, ഈ തൈലം എന്റെ ദേഹത്തിന്മേൽ ആക്കിയത് എന്നെ കുഴിച്ചിടുവാൻ ചെയ്തത്. ൧൩ ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: ഈ സുവിശേഷം സൎവ്വലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെട്ടാലും, അവിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മക്കായി പറയപ്പെടും.

൧൪ അന്നു പന്തിരുവരിൽ ഒരുത്തനായ ഈഷ്കൎയ്യൊതാ യൂദാ എന്നുള്ളവൻ മഹാപുരോഹിതരെ ചെന്നു കണ്ടു: ൧൫ എനിക്ക് എന്തു തരുവാൻ മനസ്സായിരിക്കുന്നു? എന്നാൽ അവനെ നിങ്ങൾക്കു കാണിച്ചു തരാം എന്നു പറഞ്ഞു; അവന് അവർ മുപ്പതു ശെക്കൽ തൂക്കിക്കൊടുത്തു. ൧൬ അവനും അന്നുമുതൽ അവനെ കാണിച്ചു കൊടുപ്പാൻ തക്കം അന്വെഷിക്കയും ചെയ്തു.

൧൭ പുളിപ്പില്ലാത്തതിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു: നിണക്കു ഞങ്ങൾ പെസഹ ഭക്ഷിപ്പാൻ എവിടെ ഒരുക്കേണ്ടത്? എന്നു പറഞ്ഞു. ൧൮ അവനൊ: നിങ്ങൾ നഗരത്തിൽ ഇന്നവനെ ചെന്നു കണ്ടു പറവിൻ, എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യന്മാരുമായി നിന്നോടു പെസഹ കഴിക്കുന്നു എന്നു ഗുരു പറയുന്നു. ൧൯ എന്നാറെ, യേശു നിയോഗിച്ച പ്രകാരം ശിഷ്യന്മാർ ചെയ്തു. ൨൦ പെസഹയെ ഒരുക്കി, സന്ധ്യയാറെ, അവൻ പന്തിരുവരോടും കൂടെ ചാരിക്കൊണ്ടു അവർ ഭക്ഷിക്കുമ്പോൾ: ൨൧ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചു കൊടുക്കും എന്നു പറഞ്ഞു. ൨൨ അവർ അത്യന്തം ദുഃഖിച്ചു: കൎത്താവെ, ഞാനല്ലല്ലൊ! എന്നു ഓരോരുത്തർ പറഞ്ഞു തുടങ്ങി. ൨൩ അവനും ഉത്തരം പറഞ്ഞിതു: എന്നോടു കൂടെ താലത്തിൽ കൈയിട്ടു മുക്കിയവൻ തന്നെ, എന്നെ കാണിച്ചു കൊടുക്കും. ൨൪ തന്നെ കുറിച്ച് എഴുതി കിടക്കുന്ന പ്രകാരം മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനൊ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ avanu

൬൮
[ 79 ]
മത്തായി. ൨൬. അ.

കൊള്ളാമായിരുന്നു. ൨൫ എന്നാറെ, അവനെ കാണിച്ചു കൊടുക്കുന്ന യൂദാ: റബ്ബീ, ഞാനല്ലല്ലൊ! എന്നുത്തരം ചൊല്ലിയത്തിന്നു: നീ പറഞ്ഞുവല്ലൊ! എന്നു പറയുന്നു.

൨൬ അവർ ഭക്ഷിക്കുമ്പോൾ, യേശു അപ്പത്തെ എടുത്ത്, അനുഗ്രഹം ചൊല്ലി, നുറുക്കി, ശിഷ്യൎക്കു കൊടുത്തു, പറഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ! ഇത് എന്റെ ശരീരം ആകുന്നു. ൨൭ പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി, അവൎക്കു കൊടുത്തു, പറഞ്ഞിതു: എല്ലാവരും ഇതിൽ കുടിപ്പിൻ! ൨൮ കാരണം ഇതു പുതുനിയമത്തിന്റെ രക്തമായി അനേകൎക്കു വേണ്ടി, പാപമോചനത്തിന്നായി ഒഴിക്കപ്പെടുന്ന എന്റെ രക്തം ആകുന്നു. ൨൯ ഞാനൊ നിങ്ങളോട് പറയുന്നിതു: എന്റെ പിതാവിൻ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കും നാൾ വരെ, ഞാൻ മുന്തിരിവള്ളിയുടെ അനുഭവത്തിൽ നിന്ന് ഇനി കുടിക്കയില്ല.

൩൦ പിന്നെ (സങ്കീ. ൧൧൫, ൧൧൮.) സ്തോത്രം പാടിയ ശേഷം ഒലീവ് മലെക്കു പുറപ്പെട്ടു പോയി. ൩൧ അപ്പോൾ, യേശു അവരോടു പറഞ്ഞു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറി പോകും; (ജക. ൧൩, ൭.) ഞാൻ ഇടയനെ വെട്ടും, കൂട്ടത്തിലെ ആടുകൾ ചിതറി പോകയുമാം എന്ന് എഴുതിക്കിടക്കുന്നുവല്ലൊ. ൩൨ ഞാൻ ഉണൎന്നു വന്ന ശേഷമൊ നിങ്ങൾക്ക് മുമ്പേ ഗലീലെക്കു ചെല്ലും. ൩൩ എന്നതിന്നു പേത്രൻ ഉത്തരം പറഞ്ഞിതു: എല്ലാവരും നിങ്കൽ ഇടറിപോയാൽ, ഞാൻ ഒരുനാളും ഇടറുകയില്ല. ൩൪ യേശു അവനോട്: ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു: ഈ രാത്രിയിൽ കോഴി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു പറഞ്ഞു. ൩൫ അവനോട് പേത്രൻ പറയുന്നു: നിന്നോടു കൂടെ മരിക്കേണ്ടി വന്നാലും നിന്നെ തള്ളിപ്പറകയില്ല; ഇതിന്നൊത്തവണ്ണം എല്ലാ ശിഷ്യരും പറഞ്ഞു.

൩൬ അപ്പോൾ, യേശു അവരുമായി ഗഥശമന (എണ്ണച്ചക്ക്) എന്നുള്ള പറമ്പിൽ വന്നു ശിഷ്യരോടു: ഞാൻ പോയി, അവിടെ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. ൩൭ പേത്രനേയും ജബദിപുത്രർ ഇരുവരെയും കൂട്ടിക്കൊണ്ടു ദുഃഖിച്ചും വലഞ്ഞും പോവാൻ തുടങ്ങിയാറെ: ൩൮ എന്റെ ദേഹി മരണത്തോളം അതിദുഃഖപ്പെട്ടിരിക്കുന്നു; ഇവിടെ പാൎത്ത് എന്നോടു കൂടെ ഉണൎന്നിരിപ്പിൻ! എന്ന് അവരോടു പറഞ്ഞു. ൩൯ അല്പം മുന്നോട്ടു ചെന്നു, മുഖം കവിണ്ണുവീണു: എൻപിതാവെ! കഴിയുന്നു

൬൯
[ 80 ]
THE GOSPEL OF MATTHEW. XXVI.

എങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നു നീങ്ങിപ്പോക! എങ്കിലും ഞാൻ ഇഛ്ശിക്കും പോലെ അല്ല; നീ (ഇഛ്ശിക്കും പോലെ) അത്രെ എന്നു പ്രാൎത്ഥിച്ചു പോന്നു. ൪൦ പിന്നെ ശിഷ്യരടുക്കെ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പേത്രനോട് പറയുന്നു: ഇങ്ങിനെയൊ? എന്നോടു കൂടെ ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? ൪൧ പരീക്ഷയിൽ അകപ്പെടായ് വാൻ ഉണൎന്നും പ്രാൎത്ഥിച്ചും കൊൾവിൻ! ആത്മാവ് മനഃപൂൎവ്വമുള്ളതു സത്യം; ജഡം ബലഹീനമത്രെ. ൪൨ പിന്നെയും രണ്ടാമതു പോയി; എൻ പിതാവെ! ഇതു ഞാൻ കുടിക്കാതെ നീങ്ങി കൂടാ എങ്കിൽ നിന്റെ ഇഷ്ടം നാടെക്കണം എന്നു പ്രാൎത്ഥിച്ചു. അനന്തരം വന്ന് അവർ കണ്ണുകൾക്കു ഭാരം ഏറുകയാൽ, പിന്നെയും ഉറങ്ങുന്നതു കണ്ടു; ൪൪ അവരെ വിട്ടു, മൂന്നാമതും ചെന്നു, ആ വചനത്താൽ തന്നെ പ്രാൎത്ഥിച്ചു. ൪൫ പിന്നെയും തന്റെ ശിഷ്യരുടെ അടുക്കെ വന്നു പറയുന്നു: ശേഷത്തേക്ക് ഇനി, ഉറങ്ങി ആശ്വസിച്ചു കൊൾവിൻ ഇതാ നാഴിക അടുത്തു. മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുകയും ചെയ്യുന്നു. ൪൬ ഏഴുനീല്പിൻ നാം പോക! കണ്ടാലും എന്നെ കാണിച്ചു കൊടുക്കുന്നവൻ അണഞ്ഞുവന്നു.

൪൭ എന്ന് അവ്ൻ പറയുമ്പോൾ തന്നെ കണ്ടാലും പന്തിരുവരിൽ ഒരുത്തനായ യൂദാവും, മഹാപുരോഹിതർ, ജനത്തിൻ മൂപ്പർ ഇവർ അയച്ച വലിയ കൂട്ടവും വാളുവടികളുമായി ഒന്നിച്ചു വന്നു. ൪൮ അവനെ കാണിച്ചു കൊടുക്കുന്നവൻ: ഞാൻ അവനെ ചുംബിച്ചാൽ അവൻ തന്നെ ആകുന്നു. ആയവനെ പിടിച്ചു കൊൾവിൻഎന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു. ൪൯ പിന്നെ ക്ഷണത്തിൽ യേശുവിന്നു നേരിട്ടു വന്നു: റബ്ബീ, വാഴുക! എന്നു പറഞ്ഞു, അവനെ ചുംബിച്ചു കളഞ്ഞു. ൫൦ അവനോടു യേശു: തോഴ! നീ വന്ന കാൎ‌യ്യം (നടത്തുക) എന്നു പറഞ്ഞപ്പോൾ, അവർ അടുത്തു. യേശുവിന്മേൽ കൈകളെ വെച്ച് അവനെ പിടിച്ചു. ൫൧ ഉടനെ യേശുവോടു കൂടിയവരിൽ ഒരുവൻ ഇതാ കൈ നീട്ടി. തന്റെ വാളൂരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ കാത് അറുത്തു. ൫൨ അപ്പോൾ യേശു അവനോട് പറഞ്ഞു: നിന്റെ വാൾ അതിന്റെ സ്തലത്തേക്ക് തിരിച്ചിടുക; ൫൩ വാൾ എടുക്കുന്നവർ ഒക്കയും വാളാൽ നശിച്ചു പോകും സത്യം. അല്ല, ഞാൻ തല്ക്ഷണം എന്റെ അഛ്ശനോടു പന്ത്രണ്ടു

൭൦
[ 81 ]
മത്തായി.൨൬.അ.

ലെഗ്യാൻ ദൂതരിലും അധികം എനിക്കു നിറുത്തേണ്ടതിന്ന് അപേക്ഷിച്ചു കൂടാ എന്നു തോന്നുന്നുവോ? ൫൪ എന്നാൽ തിരുവെഴുത്തുകൾക്ക് എങ്ങിനെ നിവൃത്തിവരും? ഇപ്രകാരം സംഭവിക്കേണ്ടുന്നതുണ്ടല്ലൊ! ൫൫ ആ നാഴികയിൽ തന്നെ യേശു കൂട്ടങ്ങളെ നോക്കി: ഒരു കള്ളനെക്കൊള്ള എന്ന പോലെ നിങ്ങൾ എന്നെ പിടിച്ചു വെപ്പാൻ വാളുവടികളുമായി പുറപ്പെട്ടു; ഞാൻ ദിവസേന ദേവാലയത്തിൽ ഉപദേശിച്ചും കൊണ്ടു, നിങ്ങളോടു കൂടെ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചതും ഇല്ല. ൫൬ ഇത് ഒക്കെയും പ്രവാചകരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നത്രെ സംഭവിച്ചത് എന്നു പറഞ്ഞു; അപ്പോൾ, എല്ലാ ശിഷ്യരും അവനെ വിട്ടു, മണ്ടിപ്പോയി.

൫൭ യേശുവെ പിടിച്ചവരൊ ശാസ്ത്രികളും മൂപ്പന്മാരും കൂടി വന്ന മഹാപുരോഹിതനായ കയഫാവിൻ ഇടത്തിൽ അവരെ കൊണ്ടു പോയി. ൫൮ പിന്നെ പേത്രൻ ദൂരത്തുനിന്നു, മഹാപുരോഹിതന്റെ നടുമുറ്റത്തോളം പിഞ്ചെന്നു, അകത്തു കടന്നു, അവസാനത്തെ കാണ്മാൻ ഭൃത്യന്മാരോടു കൂടി ഇരുന്നുകൊണ്ടു. ൫൯ മഹാപുരോഹിതരും (മൂപ്പരുമായി സുനെദ്രിയം ഒക്കെയും യേശുവെ മരിപ്പിക്കേണ്ടതിന്ന്, അവന്റെ നേരെ കള്ളസാക്ഷ്യം അന്വെഷിച്ചു പോന്നു, കണ്ടിട്ടില്ല താനും. ൬൦ കള്ളസാക്ഷികൾ പലരും എത്തിവന്നപ്പോഴും കണ്ടതും ഇല്ല; ഒടുക്കം രണ്ടു കള്ളസാക്ഷികൾ വന്നു പറഞ്ഞിതു: ൬൧ എനിക്ക് ദേവമന്ദിരത്തെ അഴിച്ചു മൂന്നു ദിവസംകൊണ്ടു കെട്ടുവാൻ കഴിയും എന്ന് ഇവൻ പറഞ്ഞു. എന്നിട്ടു മഹാപുരോഹിതൻ എഴുനീറ്റു, അവനോട്: ൬൨ നീ ഒരുത്തരവും പറയുന്നില്ലയൊ? ഇവൻ നിന്റെ നേരെ സാക്ഷ്യം ചൊല്ലുന്നത് എങ്ങിനെ? എന്നു പറഞ്ഞാറെ, യേശു മിണ്ടാതെ നിന്നു, ൬൩ മഹാപുരോഹിതൻ അവനോട് ഉത്തരം ചൊല്ലിയതു: നീ ദേവപുത്രനായ മശീഹ തന്നെയോ? എന്നു ഞങ്ങളോടു പറയേണ്ടതിന്നു, ഞാൻ ജീവനുള്ളദൈവത്താണ നിന്നോട് ചോദിക്കുന്നു. അവനോട് യേശു: ൬൪ നീ പറഞ്ഞുവല്ലൊ! ശേഷം ഞാൻ നിങ്ങളോട് ചൊല്ലുന്നിതു: ഇതു മുതൽ മനുഷ്യ പുത്രൻ (സൎവ്വ) ശക്തിയുടെ വലഭാഗത്തിരിക്കുന്നതും വാനത്തിൽ മേഘങ്ങളിന്മേൽ വരുന്നതും നിങ്ങൾ കാണും (൨൪, ൩൦) എന്നു പറഞ്ഞു. ൬൫ ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രങ്ങളേ കീറി ഇവൻ ദേവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെ

൭൧
[ 82 ]
THE GOSPEL OF MAHEW.XXVI. XXVII.

കൊണ്ടു നമുക്ക് എന്ത് ആവശ്യം? ഇതാ അവന്റെ ദൂഷണം ഇപ്പോൾ കേട്ടുവല്ലൊ! ൬൬ നിങ്ങൾക്ക് എങ്ങിനെ തോന്നുന്നു? എന്നു പറഞ്ഞതിന്ന് അവർ: മരണയോഗ്യൻ ആകുന്നു എന്നു പറഞ്ഞപ്പോൾ - ൬൭ അവന്റെ മുഖത്തു തുപ്പി, അവനെ കുത്തി, ചിലരും: ൬൮ ഹേ മശീഹെ! ഞങ്ങളോടു പ്രവചിക്ക; നിന്നെ തല്ലിയത് ആർ? എന്നു ചൊല്ലി കുമക്കയും ചെയ്തു. പേത്രനൊ പുറമെ നടുമുറ്റത്തു തന്നെ ഇരുന്നു, ൬൯ അവനോട് ഒരു ബാല്യക്കാരത്തി അണഞ്ഞു: നീയും ഗലീലക്കാരനായ യേശുവിന്റെ ഒപ്പരം ആയല്ലൊ എന്നു പറഞ്ഞു, ൬൦ അവനൊ: നീ പറയുന്നതു തിരിയുന്നില്ല എന്ന് എല്ലാവൎക്കും മുമ്പാകെ തള്ളിപ്പറഞ്ഞു. ൭൧ പിന്നെ പടിപ്പുരയിലേക്ക് പുറപ്പെടുമ്പോൾ, അവനെ മററൊരുത്തി കണ്ട്, അവിടെ ഉള്ളവരോട്: ഇവനും നചറക്കാരനായ യേശുവിന്റെ ഒപ്പരം ഇരുന്നു എന്നു പറയുന്നു ൭൨ ആ മനുഷ്യനെ അറിയുന്നില്ല എന്ന് അവൻ രണ്ടാമതും ആണയിട്ടും തള്ളിപ്പറഞ്ഞു.൭൩ കുറയ പിന്നേതിൽ അരികെ നില്ക്കുന്നവർ അടുത്തു വന്നു, പേത്രനോടു: നീ അവരുടെ കൂട്ടത്തിൽ ആകുന്നു സത്യം; നിന്റെ ഉച്ചാരണം കൂടെ നിന്നെ വെളിവാക്കുന്നുവല്ലൊ! എന്നു പറഞ്ഞു. ൭൪ അപ്പോൾ അവൻ: ആ മനുഷ്യനെ അറിയുന്നില്ല എന്നു പ്രാകുവാനും സത്യം ചെയ് വാനും തുടങ്ങി; ൭൫ ഉടനെ പൂവങ്കോഴി കൂകി. പേത്രനും കോഴി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു ചൊല്ലിയ മൊഴിയെ ഓൎത്തു പുറപ്പെട്ടു പോയി, കൈപ്പോടെ കരയുകയും ചെയ്തു.

൨൭. അദ്ധ്യായം.
യേശുപിലാതനിൽ ഏല്പിക്കപ്പെട്ടതു [മാ.൧൫,ലൂ.൨൩],(൩)യൂദാവിന്റെ ഒടുവു [അപ.൧,൧൮.], (൧൧) പിലാതന്റെ ന്യായവിസ്താരം [മാ.൧൫, ലൂ. ൨൩. യൊ.൧൮, ൨൯.], (൨൭) സേവകരുടെ പരിഹാസം [മാ, യൊ], (൩൨) യേശു ക്രൂശിക്കപ്പെട്ടു മരിച്ചതു [മാ, ലൂ യൊ], (൫൧) അതിശയലക്ഷണങ്ങളും, (൫൪) കാണികളുടെ ഭാവവും [മാ. ലൂ.], (൫൭) ശവസംസ്കാരം [മാ, ലൂ യൊ],, (൬൦) ശ്മശാനത്തിന്നു കാവൽ.

൧ ഉഷസ്സായപ്പോൾ മഹാപുരോഹിതരും ജനത്തിൽ മൂപ്പരും ൨ എല്ലാം യേശുവെ മരിപ്പാൻ നിരൂപിച്ചു; അവനെ കെട്ടി കൊണ്ടുപോയി, നാടുവാഴിയായ പൊന്ത്യപിലാതനിൽ ഏല്പിച്ചു.

൭൨
[ 83 ]
മത്തായി.൨൭.അ.

൩ അപ്പോൾ ദണ്ഡവിധി ഉണ്ടായത് അവനെ കാണിച്ചു കൊടുത്ത യൂദാ കണ്ടു, അനുതപിച്ച്, ആ മുപ്പതു ശേഖലിനെ മഹാപുരോഹിതൎക്കും മൂപ്പന്മാൎക്കും മടക്കി: ൪ ഞാൻ കുറ്റമില്ലാത്ത രക്തത്തെ ഏല്പിച്ചു കൊടുക്കയാൽ, പിഴെച്ചു എന്നു പറഞ്ഞു; അതു ഞങ്ങൾക്കു എന്തു? നീ തന്നെ നോക്കു! എന്ന് അവർ പറഞ്ഞാറെ, ൫ അവൻ ആ പണങ്ങളെ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞു വാങ്ങിപ്പോയി, കെട്ടിഞ്ഞാന്നു മരിച്ചു. ൬ മഹാപുരോഹിതൻ പണങ്ങളെ എടുത്ത് : ഇത് രക്തവില ആകയാൽ (കൊൎബ്ബാൻ എന്ന) കാഴ്ചഭണ്ഡാരത്തിൽ ഇടുന്നത് വിഹിതമല്ല എന്നു പറഞ്ഞു. ൭ പിന്നെ കൂടി നിരൂപിച്ചു, അവ കൊണ്ട് പരദേശികളുടെ ശ്മശാനത്തിന്നായി കുശവന്റെ നിലത്തെ കൊണ്ടു. ൮ ആകയാൽ ആ നിലത്തുനിന്ന് ഇന്നേവരെ, രക്തനിലം എന്ന പേർ ഉണ്ടായ ത്; പ്രവാചകനായ യിറമിയ്യാവെ കൊണ്ടു മൊഴിഞ്ഞതിന്ന് അന്നു നിവൃത്തി വന്നു. ൯ കൎത്താവ് എന്നോട് അരുളിച്ചയ്ക പ്രകാരം ഇസ്രയേൽ പുത്രരിൽ ചിലർ മതിച്ചൊരു മാനയോഗ്യന്റെ വിലയായി മുപ്പതു ശേഖലിനെ അവർ എടുത്തു. ൧൦ കുശവനിലത്തിന്നായി കൊടുത്തു കളഞ്ഞു എന്നത്രെ (ജക.൧൧, ൧2)

൧൧ യേശു നാടുവാഴിയുടെ മുമ്പിൽ നില്ക്കുമ്പോൾ: നീ യഹൂദരുടെ രാജാവൊ? എന്നു നാടുവാഴി ചോദിച്ചു : നീ പറയുന്നുവല്ലൊ! എന്നു യേശൂ അവനോട് പറഞ്ഞു. ൧൨ മഹാപുരോഹിതരും മൂപ്പരും കുററം ചുമത്തുമ്പോഴൊ അവൻ ഉത്തരം ഒന്നും ചൊല്ലാതിരു ന്നു. ൧൩ അപ്പോൾ പിലാതൻ അവനോട് പറയുന്നു: നിന്റെ നേരെ എത്ര സാക്ഷ്യം ചൊല്ലുന്നുഎന്നു കേൾക്കുന്നില്ലയൊ? ൧൪ അവനൊ ഒരു മൊഴിക്കും ഉത്തരം ചൊല്ലായ്കയാൽ, നാടുവാഴി അത്യന്തം ആശ്ചൎയ്യപ്പെട്ടു. ൧൫ ഉത്സവംതോറും പുരുഷാരത്തിന്നുതെളിഞ്ഞ ഒരു ചങ്ങലക്കാരനെ വിട്ടുകൊടുക്കുന്നതു, നാടുവാഴിക്കു മൎ‌യ്യാദ തന്നെ. ൧൬ അന്നു (യേശു) ബറബ്ബാ എന്നു ചൊല്ക്കൊണ്ട ഒരു ചങ്ങലക്കാരൻ അവൎക്ക് ഉണ്ടായിരുന്നു. ൧൭ അതുകൊണ്ട് ജനങ്ങൾ കൂടി വന്നപ്പോൾ, പിലാതൻ അവരോടു: ബറബ്ബാ എന്നവനോ ക്രിസ്തൻ എന്നുള്ള യേശുവൊ ആരെ നിങ്ങൾക്ക് വിട്ടു തരേണ്ടത്? എന്നു പറഞ്ഞു. ൧൮ അസൂയകൊണ്ട് അവനെഏല്പിച്ചത് തനിക്ക് ബോധിക്കയാൽ അത്രെ. ൧൯ പിന്നെന്യായാസനത്തിൽ ഇരുന്നപ്പോൾ, അവന്റെ ഭാൎ‌യ്യ ആളയച്ചു: നീയും ആ നീതിമാനുമായി ഇടപ്പെടരുതെ! അവൻ നിമിത്തം ഞാൻ ഇന്നു

൭൩
[ 84 ]
THE GOSPEL OF MATTHEW XXVII.

സ്വപ്നത്തിൽ വളരെ പാടുപെട്ടു പോയി,സത്യം എന്നു പറയിച്ചു. ൨൦ എന്നാറെ, ബറബ്ബാവെ ചോദിപ്പാനും, യേശുവെ നശിപ്പിപ്പാനും, മഹാപുരോഹിതരും, മൂപ്പന്മാരും പുരുഷാരങ്ങളെ ഇളക്കി സമ്മതിപ്പിച്ചു. ൨൧ പിന്നെ നാടുവാഴി അവരോട്: ഈ ഇരുവരിൽ ഏവനെ നിങ്ങൾക്ക് വിടുവിപ്പാൻ ഇഛ്ശിക്കുന്നു? എന്നു പറഞ്ഞു തുടങ്ങിയാറെ: ബറബ്ബാവെ, എന്നു അവർ പറഞ്ഞു. ൨൨ പിലാതൻ അവരോട്: എന്നാൽ ക്രിസ്തൻ എന്നുള്ള യേശുവെ എന്തു ചെയ്യേണ്ടു? എന്നു പറഞ്ഞതിന്ന്: അവൻ ക്രൂശിക്കപ്പെടെണം! എന്നു എല്ലാവരും പറയുന്നു: ൨൩ അവൻ ചെയ്ത ദോഷം എന്തു പോൽ? എന്നു നാടുവാഴി പറഞ്ഞാറെ: അവൻ ക്രൂശിക്കപ്പെടെണം! എന്നു അത്യന്തം കൂക്കി പറഞ്ഞു. ൨൪ പിന്നെ പിലാതൻ താൻ ഏതും സാധിക്കുന്നില്ല എന്നും ആരവാരം അധികം ആകുന്നു എന്നും കണ്ടു, വെള്ളം വരുത്തി, പുരുഷാരത്തിന്നു മുമ്പാകെ കൈകളെ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് കുറ്റം ഇല്ല; നിങ്ങൾ തന്നെ നോക്കുവിൻ! എന്നു പറഞ്ഞു. ൨൫ ജനം ഒക്കയും ഉത്തരം പറഞ്ഞിതു: അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളെ മക്കളുടെ മേലും (വരിക)! ൨൬ എന്നാറെ, അവൻ ബറബ്ബാവെ അവൎക്കു വിട്ടുകൊടുത്തു, യേശുവെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു, ക്രൂശിക്കപ്പെടേണ്ടതിന്ന് എല്പിച്ചു.

൨൭ അപ്പോൾ നാടുവാഴിയുടെ സേവകർ യേശുവെ ആസ്ഥാനത്തിലേക്ക് കൊണ്ടുപോയി, പട്ടാളം എല്ലാം അവനെക്കൊള്ള വരുത്തി. ൨൮ അവന്റെ വസ്ത്രം നീക്കി, ചുവന്ന പുതപ്പ് ഇട്ടു, ൨൯ മുള്ളുകൾകൊണ്ട് കിരീടം മെടഞ്ഞ് അവന്റെ തലയിലും വലത്തെ കൈയ്യിൽ ഒരു ചൂരല്ക്കോലും ആക്കി, അവന്മുമ്പിൽ മുട്ടുകുത്തി: യഹൂദരുടെ രാജാവെ വാഴുക! എന്നു പരിഹസിച്ചു ചൊല്ലി. ൩൦ അവനിൽ തുപ്പി, ചൂരൽ എടുത്ത്, അവന്റെ തലയിൽ അടിച്ചു. ൩൧ അവനെ പരിഹസിച്ചു തീൎന്നപ്പോൾ , പുതപ്പിനെ നീക്കി, അവന്റെ വസ്ത്രങ്ങളെ ഉടുപ്പിച്ച്, അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.

൩൨ അവർ പുറപ്പെടുമ്പോൾ, ശിമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ട്, അവന്റെ ക്രൂശിനെ എടുത്തു നടപ്പാൻ(രാജനാമം ചൊല്ലി) നിൎബ്ബന്ധിച്ചു. ൩൩ പിന്നെ തലയോടിടം ആകുന്ന ഗോല്ഗൊഥ എന്ന സ്ഥലത്ത് എത്തിയപ്പോൾ - പിത്തം കലക്കിയ കാടിയെ (സങ്കീ. ൬൯, ൨൨.) അവനു കുടിപ്പാൻ കൊടുത്തു;

൭൪
[ 85 ]
                                     മത്തായി.൨൭.അ

ആയ്തു രൂചി നോക്കിയാറെ, കുടിപ്പാൻ മനസ്സില്ലാഞ്ഞു. പി ൩൫ ന്നെ അവനെ ക്രൂശിൽ തറെച്ച ശേഷം അവന്റെ വസ്ത്ര ങ്ങളെ ചീട്ടിട്ടു തങ്ങളിൽ പകുതി ചെയ്തു, [എന്റെ വസ്ത്രങ്ങളെ തങ്ങളിൽ പകുത്തു, എൻ പുതെപ്പിന്മേൽ ചീട്ടിട്ടുകളഞ്ഞു(സങ്കീ. ൨൨,൧൯.) എന്നു പ്രവാചകൻ മൊഴിഞ്ഞതിന്നു നിവൃത്തി വ രുത്തി] അവിടെ ഇരുന്നു കൊണ്ട് അവനെ കാത്തു. അവ ൩൬ ന്റെ തലെക്കു മീതെ: ഇവൻ യഹൂദരുടെ രാജാവായ യേശൂ ൩൭ എന്ന് അവന്റെ സംഗതിയെ എഴുതി വെച്ചിട്ടുണ്ടായിരുന്നു. രണ്ടു കള്ളന്മാരും ഒരുത്തൻ വലത്തും ഒരുത്തൻ ഇടത്തും അവ ൩൮ നോടു കൂടെ ക്രൂശിക്കപ്പെടുകയും ചെയ്തു.

 പിന്നെ കടന്നു പോകുന്നവർ തലകളെ കുലുക്കി, അവനെ       ൩൯

ദൂഷിച്ചു പറഞ്ഞിതു: ഹൊ മന്ദിരത്തെ അഴിച്ചു മൂന്നു നാളു കൊ ൪൦ ണ്ടു പണിയുന്നവനെ! നിന്നെ തന്നെ രക്ഷിക്ക! നീ ദൈവ പുത്രൻ എങ്കിൽ ക്രൂശിൽനിന്ന് ഇറങ്ങിവാ! എന്നതിന്ന് ഒത്ത ൪൧ വണ്ണം മഹാപുരോഹിതരും ശാസ്ത്രികൾ മൂപ്പന്മാരുമായി പ രിഹസിച്ചു പറഞ്ഞിതു: ഇവൻ മററവരെ രക്ഷിച്ചു, തന്നെ ൪൨ ത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ ഇസ്രയേൽ രാജാ വെങ്കിൽ ഇപ്പോൾ ക്രൂശിൽ നിന്ന് ഇറങ്ങിവരട്ടെ! എന്നാൽ ൪൩ നാം അവനിൽ വിശ്വസിക്കും; ഞാൻ ദേവപുത്രൻ എന്നു ചൊല്ലിക്കൊണ്ട് (സങ്കീ.൨൨,൯) അവൻ ദദൈവത്തിൽ ആ ശ്രയിച്ചുവല്ലൊ; ആയവൻ ഇവനെ ഇച്ഛിക്കുന്നു എങ്കിൽ ഇപ്പോൾ ഉദ്ധരിക്കട്ടെ! അപ്രകാരം തന്നെ അവനോടു കൂടെ ൪൪ ക്രൂശിക്കപ്പെട്ട കള്ളന്മാരും അവനെ പഴിച്ചു പറഞ്ഞു. ആറാം ൪൫ മണി മുതൽ ഒമ്പതാമത് വരെയും ആ ദേശത്തിൽ എങ്ങും ഇ രുട്ടുണ്ടായി. ഏകദേശം ഒമ്പതാം മണിക്കു യേശൂ: ഏലീ, ഏലീ, ൪൬ ലമാ ശബക്താനി! എന്നു മഹാശബ്ദത്തോടെ വിളിച്ചു; അതു (സങ്കീ.൨൨,൨)എൻ ദൈവമെ!എൻ ദൈവമെ! നീ എന്നെ കൈവിട്ടത് എന്ത് എന്നാകുന്നു. അവിടെ നില്ക്കുന്നവരിൽ ൪൭ ചിലർ കേട്ടിട്ട്: ഇവൻ എലീയാവെ വിളിക്കുന്നു എന്നു പറ ഞ്ഞു. ഉടനെ അവരിൽ ഒരുത്തൻ ഒരു സ്പൊങ്ങ് എടുത്തു, കാടി ൪൮ കൊണ്ടു നിറെച്ചു ഓടമേലാക്കി അവനെ കുടിപ്പിച്ചു. ശേഷി ൪൯ ച്ചവർ വിടൂ, എലീയാ അവനെ രക്ഷിപ്പാൻ വരുന്നുവൊ? എന്നു നാം നോക്കട്ടെ! എന്നു പറഞ്ഞു. യേശു പിന്നെയും മ ൫൦ ഹാശബ്ദത്തോടെ കൂക്കി, ആത്മാവെ വിടുകയും ചെയ്തു.

                            ൭൫ [ 86 ]   
                          THE GOSPEL OF MATHEW.XXVII.

൫൧ അപ്പോൾ ഇതാ മന്ദിരത്തിലെ തിരശ്ശീല മോലോട് അടിയോ

        ളവും രണ്ടായി ചീന്തിപ്പോയി, ഭൂമി കുലുങ്ങി, പാറകൾ പിളൎന്നു;

൫൨ തറകളും തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ൫൩ ഉണൎന്നു വരികയും, അവന്റെ ഉയിൎപ്പിൽ പിന്നെ തറകളെ

        വിട്ടു, വിശുദ്ധനഗരത്തിൽ പ്രവേശിച്ചു, പലൎക്കും കാണാകയും

൫൪ ചെയ്തു. ശതാധിപനും അവനോടു കൂടെ യേശുവെ കാത്തു നി

        ല്ക്കന്നവരും ഭൂകമ്പം മുതലായി സംഭവിച്ചവ കണ്ടിട്ട്: ഇവൻ 

൫൫ ദേവപുത്രനായതു സത്യം! എന്നു ചൊല്ലി ഏററം ഭയപ്പെട്ടു.ഗലീ

        ലയിൽനിന്നു യേശുവെ ശുശ്രൂഷിച്ചുംകൊണ്ടു പിഞ്ചെന്നപ

൫൬ ലസ്ത്രീകളും ദൂരത്തു നോക്കിക്കൊണ്ട്, അവിടെ നിന്നിരുന്നു. അ

        വരിൽ മഗ്ദലക്കാരത്തിമറിയയും യാക്കോബ് യോസെ എന്ന
        വരുടെ അമ്മയായ മറിയയും ജബദിപുത്രരുടെ അമ്മയും ഉണ്ടു.

൫൭ സന്ധ്യയായാറെ, അറിമത്യക്കാരനായ യോസെഫ് എന്ന

        ഒരു ധനവാൻ താനും യേശുവിന്നു ശിഷ്യനാകയാൽ വന്നു,
         പിലാതനെ ചെന്നു കണ്ടു, യേശുവിന്റെ ഉടൽ ചോദിച്ചപ്പോ

൫൮ ൾ, പിലാതൻ ശവം ഏല്പിച്ചു കൊടുപ്പാൻ കല്പിച്ചു. യോസെ ൫൯ ഫും ഉടൽ എടുത്തു, ശുദ്ധശീലകളെ ചുററി, താൻ മുമ്പെ തനിക്ക് ൬൦ പാറയിൽ വെട്ടിച്ചൊരു പുതു കല്ലറയിൽ സ്ഥാപിച്ച്, അവയുടെ ൬൧ വാതില്ക്ക് വലിയ കല്ല് ഉരുട്ടിവെച്ചിട്ടു പോകയും ചെയ്തു. അ

        വിടെ കുഴിക്ക് എതിരെ മഗ്ദലക്കാരത്തി മറിയയും, മറെറ മറിയ
       യും ഇരുന്നിരിക്കുന്നു.

൬൨ വെള്ളിയാഴ്ചെക്കു പിറെറദിവസം മഹാപുരോഹിതരും പറീ ൬൩ ശരും പിലാതന്റെ അടുക്കെ വന്നു കൂടി പറഞ്ഞിതു: കൎത്താവെ!

       ആ ചതിയൻ ജീവനോടിരിക്കുമ്പോൾ തന്നെ മൂന്നു നാളിലകം
      ഞാൻ ഉണൎന്നുവരുന്നു എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്ക് ഓൎമ്മ

൬൪ വന്നു. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ വന്ന അവനെ

       മോഷ്ടിച്ച് അവൻ മരിച്ചവരിൽനിന്ന് ഉണൎന്നു വന്നു എന്നു
       ജനത്തോടു പറഞ്ഞാൽ, ഒടുക്കത്തെ ചതി മുമ്പിലേത്തതിനെ
       ക്കാൾ വിഷമമായിതീരും, എന്നു വരാതിരിക്കേണ്ടതിന്നു മൂന്നാം

൬൫ നാൾ വരെ കുഴിയെ ഉറപ്പാക്കി വെപ്പാൻ കല്പിക്ക. അവരോ

        ടു പിലാതൻ നിങ്ങൾക്ക് കാവൽകൂട്ടം ഉണ്ടാക പോവിൻ! അറിയു

൬൬ ന്നേടത്തോളം ഉറപ്പു വരുത്തുവിൻ! എന്നു പറഞ്ഞു. അവരും

        ചെന്നു, കല്ലിന്നു മുദ്രയിട്ടു, കുഴിയെ കാവല്ക്കൂട്ടം കൊണ്ട് ഉറപ്പാക്കു
        കയും ചെയ്തു.
                                  ൭൬ [ 87 ]     
                                    മത്തായി.൨൮.അ.
യേശുവിന്റെ പുനരുത്ഥാനം [മാ.൧൬, ലൂ. ൨൪, യൊ, ൨൦] (൧൧) കാവല്ക്കാ
രെ പഠിപ്പിച്ച ഉപായം, (൧൬) ഗലീലയിൽ പ്രത്യക്ഷതയും അന്ത്യപ്രബോധനയും.

ശബ്ബത്തിന്ന് അനന്തരം ഒന്നാം ആഴ്ച വെളുക്കുമ്പോൾ ൧ തന്നെ, മഗ്ദലക്കാരത്തി മറിയയും മറെറ മറിയയും കല്ലറയെ കാ ണ്മാൻ വന്നു. അന്നു ഇതാ വലിയ ഭൂകമ്പം ഉണ്ടായി; കൎത്താ ൨ വിന്റെ ദൂതൻ സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു, കല്ലിനെ ഉരു ട്ടി നീക്കി, അതിന്മേൽ ഇരുന്നിരുന്നു. അവന്റെ കാഴ്ച മിന്ന ൩ ല്ക്കൊത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ത ന്നെ. കാവല്ക്കാർ അവങ്കലെഭയം നിമിത്തം കുലുങ്ങി മരിച്ചവ ൪ രെ പോലെ ആയി. ദൂതർ സ്ത്രീകളോടു പറഞ്ഞു തുടങ്ങിയതു: ൫ നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വെഷിക്കുന്നു എന്നറിയുന്നു സത്യം. അവൻ ഇവിടെ ൬ ഇല്ല; താൻ പറഞ്ഞപ്രകാരം ഉണൎന്നു വന്നവനെത്രെ. അല്ല ൭ യോ വന്നു കൎത്താവ് കിടന്ന സ്ഥലം കാണ്മിൻ! ഇനി വേഗം ചെന്ന് അവൻ മരിച്ചവരിൽനിന്ന് ഉണൎന്ന പ്രകാരം അവ ന്റെ ശിഷ്യന്മാരോടു പറവിൻ; ഇതാ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലിെക്കു പോകുന്നു, അവിടെ അവനെ കാണും, കണ്ടാലും ഞാൻ നിങ്ങളോടു പറഞ്ഞു. എന്നാറെ, അവർ ഭയത്തോടും, മ ൮ ഹാസന്തോഷത്തോടും കുടി, കുഴിയെ വിരഞ്ഞു വിട്ട്, അവന്റെ ശിഷ്യന്മാൎക്ക് അറിയിപ്പാൻ ഓടിപ്പോയി. (അവന്റെ ശിഷ്യന്മാ ൯ ൎക്ക് അറിയിപ്പാൻ ചെല്ലുമ്പോൾ) കണ്ടാലും യേശു അവരെ എതിരേററു: വാഴുവിൻ! എന്നു പറഞ്ഞു. അവരും അടുത്തു വന്ന് അവന്റെ കാലുകളെ പിടിച്ച്, അവനെ കുമ്പിട്ടു. അപ്പോൾ ൧൦ യേശു അവരോടും: ഭയപ്പെടായ്വിൻ! ചെന്ന് എന്റെ സഹോദ രന്മാരോടു, ഗലീലെക്ക് പോവാൻ അറിയിപ്പിൻ; അവിടെ അവർ എന്നെ കാണും എന്നു പറയുന്നു.

   അവർ പോകുമ്പോൾ, കാവല്ക്കൂട്ടത്തിൽ ചിലർ ഇതാ നഗ       ൧൧

രത്തിൽ വന്ന്, ഉണ്ടായത് എല്ലാം മഹാപുരോഹിതരോടു ബോ ധിപ്പിച്ചു. ആയവർ മൂപ്പരുമായി ഒന്നിട്ടു കൂടി നിരൂപിച്ചുകൊ ൧൨ ണ്ടു. സേവകൎക്ക് ആവോളം പണം കൊടുത്തു പറഞ്ഞിതു: ൧൩ അവന്റെ ശിഷ്യർ രാത്രിയിൽ വന്നു, ഞങ്ങൾ കിടന്നിരിക്കെ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ. അതു നാടുവാ ൧൪

                              ൭൭ [ 88 ] 
                           THE GOSPEL OF MATHEW.XXVI.

൮ ആയതു ശിഷ്യർ കണ്ടിട്ട്: ഈ അഴിച്ചൽ എന്തിന്നു? ഈ തൈ ൯ ലം ഏറിയ വിലെക്കു വിറ്റു ദരിദ്രൎക്കു കൊടുപ്പാൻ സംഗതിയാ ൧൦ യല്ലൊ! എന്നു ചൊല്ലി, മുഷിഞ്ഞിരുന്നു. ആയ്ത് യേശു അറി

      ഞ്ഞ് അവരോടു പറഞ്ഞിതു: സ്ത്രീക്ക് അലമ്പൽ ഉണ്ടാക്കുവാൻ

൧൧ എന്തു? അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ! എങ്ങി

      നെ എന്നാൽ ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴും അടുക്കെ ഉണ്ടു; 

൧൨ ഞാൻ എല്ലായ്പൊഴും അല്ല താനും ഇവളൊ, ഈ തൈലം

      എന്റെ ദേഹത്തിന്മേൽ ആക്കിയത് എന്നെ കുഴിച്ചിടുവാൻ

൧൩ ചെയ്തത്. ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ സുവിശേ

      ഷം സൎവ്വലോക്കത്തും എവിടെ എല്ലാംഘോഷിക്കപ്പെട്ടാലും, അ
      വിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മക്കായി പറയപ്പെട്ടും

൧൪ അന്നു പന്തിരുവരിൽ ഒരുത്തനായ ഇഷ്കൎ‌യ്യൊതാ യൂദാ എ ൧൫ ന്നുള്ളവൻ മഹാ പുരോഹിതരെ ചെന്നു കണ്ടു: എനിക്ക് എ

      ന്തു തരുവാൻ മനസ്സായിരിക്കുന്നു?  എന്നാൽ അവനെ നിങ്ങ
      ൾക്കു കാണിച്ചു തരാം എന്നു പറഞ്ഞു; അവന് അവർ മുപ്പതു

൧൬ ശെക്കൽ തൂക്കികൊടുത്തു. അവനും അന്നു മുതൽ അവനെ കാ

      ണിച്ചു കൊടുപ്പാൻ തക്കം അന്വെഷിക്കുകയും ചെയ്തു.

൧൭ പുളിപ്പില്ലാത്തതിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവി

      ന്റെ അടുക്കെ വന്നു: നിണക്കു ഞങ്ങൾ പെസഹ ഭക്ഷി

൧൮ പ്പാൻ എവിടെ ഒരുക്കേണ്ടത്? എന്നു പറഞ്ഞു. അവനൊ: നി

      ങ്ങൾ നഗരത്തിൽ ഇന്നവനെ ചെന്നു കണ്ടു പറവിൻ, എ
      ന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമാ
      യി നിന്നോടു പെസഹയെ കഴിക്കുന്നു എന്നു ഗുരു പറയുന്നു.

൧൯ എന്നാറെ. യേശു നിയോഗിച്ച പ്രകാരം ശിഷ്യന്മാർ ചെയ്തു, ൨൦ പെസഹയെ ഒരുക്കി. സന്ധ്യയായാറെ, അവൻ പന്തിരുവ ൨൧ രോടും കുടെ ചാരിക്കൊണ്ടു, അവർ ഭക്ഷിക്കുമ്പോൾ: ആമെൻ

       ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങളിൽ ഒരുവൻ എന്നെ കാ

൨൨ ണിച്ചു കൊടുക്കും എന്നു പറഞ്ഞു. അവർ അത്യന്തം ദു:ഖിച്ചു:

       കൎത്താവെ, ഞാനല്ലല്ലൊ! എന്നു ഓരോരുത്തർ പറഞ്ഞു തുടങ്ങി.

൨൩ അവനും ഉത്തരം പറഞ്ഞിതു: എന്നോടു കൂടെ താലത്തിൽ കൈ ൨൪ യിട്ടു മുക്കിയവൻ തന്നെ, എന്നെ കാണിച്ചു കൊടുക്കും. തന്നെ

       കുറിച്ച് എഴുതി കിടക്കുന്ന പ്രകാരം മനുഷ്യപുത്രൻ പോകുന്നു
       സത്യം; മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യ
       നൊ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ അവന്
                             ൬൮ [ 89 ] 
                                  മത്തായി.൨൬.അ

കൊള്ളായിരുന്നു. എന്നാറെ, അവനെ കാണിച്ചു കൊടുക്കുന്ന ൨൫ യൂദാ: റബ്ബീ, ഞാനല്ലല്ലൊ! എന്നുത്തരം ചൊല്ലിയതിന്നു: നീ പറഞ്ഞുവല്ലൊ! എന്നു പറയുന്നു.

 അവർ ഭക്ഷിക്കുമ്പോൾ, യേശു അപ്പത്തെ എടുത്ത്, അനു             ൨൬

ഗ്രഹം ചൊല്ലി, നുറുക്കി, ശിഷ്യൎക്ക് കൊടുത്തു, പറഞ്ഞിതു: വാ ങ്ങി ഭക്ഷിപ്പിൻ! ഇത് എന്റെ ശരീരം ആകുന്നു. പിന്നെ പാ ൨൭ നപാത്രം എടുത്തു വാഴ്ത്തി, അവൎക്കു കൊടുത്തു, പറഞ്ഞിതു: എല്ലാ വരും ഇതിൽ കുടിപ്പിൻ! കാരണം ഇതു പുതു നിയമത്തിന്റെ ൨൮ രക്തമായി അനേകൎക്കു വേണ്ടി, പാപമോചനത്തിന്നായി ഒഴി ക്കപ്പെടുന്ന എന്റെ രക്തം ആകുന്നു. ഞാനൊ നിങ്ങളോട് പ ൨൯ റയുന്നിതു: എന്റെ പിതാവിൻ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കും നാൾ വരെ, ഞാൻ മുന്തിരിവള്ളിയുടെ അ നുഭവത്തിൽ നിന്ന് ഇനി കുടിക്കയില്ല.

   പിന്നെ(സങ്കീ. ൧൧൫, ൧൧൮) സ്തോത്രം പാടിയ ശേഷം              ൩൦

ഒലീവ് മലെക്ക് പുറപ്പെട്ടു പോയി. അപ്പോൾ, യേശു അവ ൩൧ രോടു പറഞ്ഞു: രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇ ടറി പോകും; (ജക. ൧൩, ൭) ഞാൻ ഇടയനെ വെട്ടും. കൂട്ടത്തി ലെ ആടുകൾ ചിതറി പോകയുമാം എന്ന് എഴുതിക്കിടക്കുന്നുവ ല്ലൊ. ഞാൻ ഉണൎന്നു വന്ന ശേഷമൊ നിങ്ങൾക്ക് മുമ്പേ ഗ ൩൨ ലീലെക്കു ചെല്ലും എന്നതിന്നു പേത്രൻ ഉത്തരം പറഞ്ഞിതു: ൩൩ എല്ലാവരും നിങ്കൽ ഇടറി പോയാൽ, ഞാൻ ഒരു നാളും ഇടറുക യില്ല. യേശു അവനോട്: ആമെൻ ഞാൻ നിന്നോടു ചൊല്ലു ൩൪ ന്നിതു: ഈ രാത്രിയിൽ കോഴി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എ ന്നെ തള്ളിപ്പറയും എന്നു പറഞ്ഞു. അവനോട് പേത്രൻ പ ൩൫ റയുന്നു: നിന്നോടു കൂടെ മരിക്കേണ്ടി വന്നാലും നിന്നെ തള്ള പ്പറകയില്ല; ഇതിന്നൊത്തവണ്ണം എല്ലാ ശിഷ്യരും പറഞ്ഞു.

     അപ്പോൾ, യേശു അവരുമായി ഗഥശമന (എണ്ണച്ചക്ക്)           ൩൬

എന്നുള്ള പറമ്പിൽ വന്നു ശിഷ്യരോടു: ഞാൻ അവി ടെ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പേത്രനേയും ജബദിപുത്രർ ഇരുവരെയും കൂട്ടിക്കൊണ്ടു ദു:ഖി ൩൭ ച്ചും വലഞ്ഞും പോവാൻ തുടങ്ങിയാറെ: എന്റെ ദേഹി മരണ ൩൮ ത്തോളം അതിദു:ഖപ്പെട്ടിരിക്കുന്നു; ഇവിടെ പാൎത്ത് എന്നോടു കൂടെ ഉണൎന്നിരിപ്പിൻ! എന്ന് അവരോട് പറഞ്ഞു. അല്പം മു ൩൯ ന്നോട്ടു ചെന്നു, മുഖം കവിണ്ണുവീണു: എൻപിതാവെ!കഴിയുന്നു

                            ൬൯ [ 90 ] THE GOSPEL OF MATHEW XXVL
എങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നു നീങ്ങിപോക! എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല; നീ (ഇച്ഛിക്കുംപോലെ) അത്രെ എന്നു പ്രാൎത്ഥിച്ചു പോന്നു. പിന്നെ ശിഷ്യരടുക്കെ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പേത്രനോട് പറയുന്നു: ഇങ്ങിനെയൊ? എന്നോടു കൂടെ ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? പരീക്ഷയിൽ: അകപ്പെടായ്പാൻ ഉണൎന്നും പ്രാൎത്ഥിച്ചും കൊൾവിൻ! ആത്മാവ് മനഃപൂൎവ്വമുള്ളതു സത്യം; ജഡം ബലഹീനമത്രെ, പിന്നെയും രണ്ടാമതു പോയി: എൻ പിതാവെ! ഇതു ഞാൻ കുടിക്കാതെ നീങ്ങഇ കൂടാ എങ്കിൽ നിൻറെ ഇഷ്ടം നടക്കെണം എന്നു പ്രാൎത്ഥിച്ചു. അനന്തരം വന്ന് അവർ കണ്ണുകൾക്കു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതു കണ്ടു: അവരെ വിട്ടു, മൂന്നാമതും ചെന്നു, ആ വചനത്താൽ തന്നെ പ്രാൎത്ഥിച്ചു. പിന്നെയും തൻറെ ശിഷ്യരുടെ അടുക്കെവന്നു പറയുന്നു: ശേഷത്തെക്ക് ഇനി ഉറങ്ങി, ആശ്വസിച്ചു കൊൾവിൻ! ഇതാ നാഴിക അടുത്തു, മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ എല്പിക്കപ്പെടുകയും ചെയ്യുന്നു. എഴുന്നീല്പിൻ നാം പോക! കണ്ടാലും എന്നെ കാണിച്ചു കൊടുക്കുന്നവൻ അണഞ്ഞു വന്നു.

എന്ന് അവൻ പറയുന്പോൾ തന്നെ കണ്ടാലും പന്തിരുവരിൽ ഒരുത്തനായ യൂദാവും മഹാപുരോഹിതർ, ജനത്തിൽമുപ്പർ ഇവർ അയച്ച വലിയ കൂട്ടവും വാളുവടികളുമായി ഒന്നിച്ചു വന്നു. അവനെ കാണുച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിച്ചാൽ അവൻ തന്നെ ആകുന്നു: ആയവനെ പിടിച്ചുകൊൾവിൻ എന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു. പിന്നെ ക്ഷണത്തിൽ യേശുവിന്നു നേരിട്ടു വന്നു: റബ്ബീ വാഴുക! എന്നു പറഞ്ഞു. അവനെ ചുംബിച്ചു കളഞ്ഞു. അവനോട് യേശുഃ തോഴ! നീ വന്ന കാൎ‌യ്യം (നടത്തുക) എന്നു പറഞ്ഞപ്പോൾ, അവർ അടുത്തു, യേശുവിന്മേൽ കൈകളെ വെച്ച് അവനെ പിടിച്ചു. ഉടനെ യേശുവോടു കൂടിയവരിൽ ഒരുവൻ ഇതാ കൈ നീട്ടി, തൻറെ വാളൂരി, മഹാപുരോഹിതൻറെ ദാസനെ വെട്ടി, അവൻറെ കാത് അറുത്തു. അപ്പോൾ യേശു അവനോട് പറഞ്ഞു: നിൻറെ വാൾ അതിൻറെ സ്ഥലത്തേക്ക് തിരിച്ചിടുക; വാൾ എടുക്കുന്നവർ ഒക്കയും വളാൽ നശിച്ചു പോകും സത്യം. അല്ല, ഞാൻ തലക്ഷണം എൻറെ അച്ഛനോടു, പന്ത്രണ്ടു [ 91 ]

                                  മത്തായി.൨൬.അ.
ലൊഗ്യൊൻ ദൂതരിലും അധികം എനിക്കു നിറുത്തേണ്ടതിന്ന്
അപേക്ഷച്ചു കൂടാ എന്നു തോന്നുന്നുവോ? എന്നാൽ തിരുവെ     ൫൪
ഴുത്തുകൾക്ക് എങ്ങിനെ നിവൃത്തിവരും? ഇപ്രകാരം സംഭവിക്കേ
ണ്ടുന്നതുണ്ടൊ! ആ നാഴികയിൽ തന്നെ യേശു കൂട്ടങ്ങളെ         ൫൫
നോക്കി: ഒരു കള്ളനെക്കൊള്ള എന്ന പോലെ നിങ്ങൾ എന്നെ
പിടിച്ചു വെപ്പാൻ വാളുവടികളുമായി പുറപ്പെട്ടു; ഞാൻ ദിവ
സേന ദേവാലയത്തിൽ ഉപദേശിച്ചും കൊണ്ടു, നിങ്ങളോടു 
കൂടെ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചതും ഇല്ല. ഇത് ഒക്കെയും     ൫൬
പ്രാവചകുരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നത്രെ സം

ഭവിച്ചത് എന്നു പറഞ്ഞു; അപ്പോൾ എല്ലാശിഷ്യരും അവ നെ വിട്ടു, മണ്ടിപ്പോയി.

  യേശുവെ പിടിച്ചവരൊ ശാസ്ത്രികളും മൂപ്പന്മാരും കൂടി വന്ന           ൫൭
മഹാപുരോഹിതനായ കയഫാവിൻ ഇടത്തിൽ അവനെ
കൊണ്ടു പോയി. പിന്നെ പേത്രൻ ദൂരത്തുനിന്നു, മഹാപുരോഹിത       ൫൮
ന്റെ നടുമുറ്റത്തോളം പിഞ്ചെന്നു, അകത്തു കടന്നു, അവസാ
നത്തെ കാണ്മാൻ ഭൃത്യന്മാരോടു കൂടി ഇരുന്നുകൊണ്ടു. മഹാപുരോഹിത ൫൯
രും (മൂപ്പരുമായി)സുനെദ്രിയം ഒക്കെയും യേശുവെ മരി
പ്പിക്കേണ്ടതിന്ന്, അവന്റെ നേരെ കള്ളസാക്ഷ്യം അന്വെ 
ഷിച്ചു പോന്നു, കണ്ടിട്ടില്ല താനും. കള്ളസാക്ഷികൾ പലരും           ൬൦             എത്തിവന്നപ്പോഴും കണ്ടതും ഇല്ല; ഒടുക്കം രണ്ടു കള്ളസാക്ഷി
കൾ വന്നു പറഞ്ഞിതു: എനിക്ക് ദേവമന്ദിരത്തെ അഴിച്ചു ൬൧
മൂന്നു ദിവസംകൊണ്ടു കെട്ടുവാൻ കഴിയും എന്ന് ഇവൻ പറ
ഞ്ഞു. എന്നിട്ടു മഹാപുരോഹിതൻ എഴുനീറ്റു, അവനോട്: നീ          ൬൨
ഒരുത്തരവും പറയുന്നില്ലയൊ? ഇവൻ നിന്റെ നേരെ സാ 
ക്ഷ്യം ചൊല്ലുന്നത് എങ്ങിനെ? എന്നു പറഞ്ഞാറെ, യേശു മി
ണ്ടാതെ നിന്നു, മഹാപുരോഹിതൻ അവനോട് ഉത്തരം ചൊല്ലി      ൬൩ 
യതു: നീ ദേവപുത്രനായ മശീഹ തന്നെയോ? എന്നു ഞങ്ങ
 ളോടു പറയേണ്ടതിന്നു, ഞാൻ ജീവനുള്ളദൈവത്താണ നി
 ന്നോട് ചോദിക്കുന്നു. അവനോട് യേശു: നീ പറഞ്ഞുവല്ലൊ!       ൬൪
 ശേഷം ഞാൻ നിങ്ങളോട് ചൊല്ലുന്നിതു: ഇതു മുതൽ മനുഷ്യ
പുത്രൻ (സദ) ശക്തിയുടെ വലഭാഗത്തിരിക്കുന്നതും വാന
ത്തിൽ മേഘങ്ങളിന്മേൽ വരുന്നതും നിങ്ങൾ കാണും (൨൪, ൩൦)
എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രങ്ങ          ൬൫ 
ളേ കീറി ഇവൻ ദേവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെ
                              ൭൧ [ 92 ] 
                      THE GOSPEL OF MATHEW.XXVI.XXVII.
     കൊണ്ടു നമുക്ക് എന്ത് ആവശ്യം? ഇതാ അവന്റെ ദൂഷണം

൬൬ ഇപ്പോൾ കേട്ടുവല്ലൊ! നിങ്ങൾക്ക് എങ്ങിനെ തോന്നുന്നു? എന്നു

          പറഞ്ഞതിന്ന് അവർ: മരണയോഗ്യൻ ആകുന്നു എന്നു പറ

൬൭ ഞ്ഞപ്പോൾ - അവന്റെ മുഖത്തു തുപ്പി, അവനെ കുത്തി, ചില ൬൮ രും: ഹേ മശീഹെ! ഞങ്ങളോടു പ്രവചിക്ക; നിന്നെ തല്ലിയത്

          ആർ? എന്നു ചൊല്ലി കുമക്കയും ചെയ്തു.

൬൯ പേത്രനൊ പുറമെ നടുമുറ്റത്തു തന്നെ ഇരുന്നു, അവനോട്

          ഒരു ബാല്യക്കാരത്തി അണഞ്ഞു: നീയും ഗലീലക്കാരനായ

൬൦ യേശുവിന്റെ ഒപ്പരം ആയല്ലൊ എന്നു പറഞ്ഞു, അവനൊ:

          നീ പറയുന്നതു തിരിയുന്നില്ല എന്ന് എല്ലാവൎക്കും മുമ്പാകെ

൭൧ തള്ളിപ്പറഞ്ഞു. പിന്നെ പടിപ്പുരയിലേക്ക് പുറപ്പെടുമ്പോൾ,

          അവനെ മററൊരുത്തി കണ്ട്, അവിടെ ഉള്ളവരോട്: ഇവനും
          നചറക്കാരനായ യേശുവിന്റെ ഒപ്പരം ഇരുന്നു എന്നു പറ

൭൨ യുന്നു ആ മനുഷ്യനെ അറിയുന്നില്ല എന്ന് അവൻ രണ്ടാ ൭൩ മതും ആണയിട്ടും തള്ളിപ്പറഞ്ഞു. കുറയ പിന്നേതിൽ അരികെ

         നില്ക്കുന്നവർ അടുത്തു വന്നു, പേത്രനോടു: നീ അവരുടെ കൂട്ട
         ത്തിൽ ആകുന്നു സത്യം; നിന്റെ ഉച്ചാരണം കൂടെ നിന്നെ വെ

൭൪ ളിവാക്കുന്നുവല്ലൊ! എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ

          നുഷ്യനെ അറിയുന്നില്ല എന്നു പ്രാകുവാനും സത്യം ചെയ്വാ

൭൫ നും തുടങ്ങി; ഉടനെ പൂവങ്കോഴി കൂകി. പേത്രനും കോഴി കൂകുമ്മു

          മ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോ
          ടു ചൊല്ലിയ മൊഴിയെ ഓൎത്തു പുറപ്പെട്ടു പോയി, കൈപ്പാടെ
          കരയുകയും ചെയ്തു.
                                 ൨൭.അദ്ധ്യായം.
           യേശുപിലാതനിൽ ഏല്പിക്കപ്പെട്ടതു [മാ.൧൫,ലൂ.൨൩],(൩)യൂദാവിന്റെ ഒടു
           വു [അപ.൧,൧൮.], (൧൧) പിലാതന്റെ ന്യായവിസ്താരം [മാ.൧൫, ലൂ. ൨൩
           യൊ.൧൮, ൨൯.], (൨൭) സേവകരുടെ പരിഹാസം [മാ, യൊ], (൩൨) യേശു
           ക്രൂശിക്കപ്പെട്ടു മരിച്ചതു [മാ, ലൂ യൊ], (൫൧) അതിശയലക്ഷണങ്ങളും, (൫൪)
           കാണികളുടെ ഭാവവും [മാ. ലൂ.], (൫൭) ശവസംസ്കാരം [മാ, ലൂ യൊ],, (൬൦)
           ശ്മശാനത്തിന്നു കാവൽ.

൧ ഉഷസ്സായപ്പോൾ മഹാപുരോഹിതരും ജനത്തിൽ മൂപ്പരും ൨ എല്ലാം യേശുവെ മരിപ്പാൻ നിരൂപിച്ചു; അവനെ കെട്ടി

        കൊണ്ടുപോയി, നാടുവാഴിയായ പൊന്ത്യപിലാതനിൽ ഏല്പിച്ചു.
                                  ൭൨ [ 93 ]     
                            മത്തായി.൨൭.അ.

അപ്പോൾ ദണ്ഡവിധി ഉണ്ടായത് അവനെ കാണിച്ചു കൊ ൩ ടുത്ത യൂദാ കണ്ടു, അനുതപിച്ച്, ആ മുപ്പതു ശേഖലിനെ മഹാ പുരോഹിതൎക്കും മൂപ്പന്മാൎക്കും മടക്കി: ഞാൻ കുറ്റമില്ലാത്ത രക്ത ൪ ത്തെ ഏല്പിച്ചു കൊടുക്കയാൽ, പിഴെച്ചു എന്നു പറഞ്ഞു; അതു ഞങ്ങൾക്കു എന്തു? നീ തന്നെ നോക്കു! എന്ന് അവർ പറഞ്ഞാ റെ, അവൻ ആ പണങ്ങളെ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞു ൫ വാങ്ങിപ്പോയി, കെട്ടിഞ്ഞാന്നു മരിച്ചു. മഹാപുരോഹിതൻ പണ ൬ ങ്ങളെ എടുത്ത് : ഇത് രക്തവില ആകയാൽ (കൊൎബ്ബാൻ എന്ന) കാഴ്ചഭണ്ഡാരത്തിൽ ഇടുന്നത് വിഹിതമല്ല എന്നു പറഞ്ഞു. പി ൭ ന്നെ കൂടി നിരൂപിച്ചു, അവ കൊണ്ട് പരദേശികളുടം ശ്മശാന ത്തിന്നായി കുശവന്റെ നിലത്തെ കൊണ്ടു. ആകയാൽ ആ ൮ നിലത്തുനിന്ന് ഇന്നേവരെ, രക്തനിലം എന്ന പേർ ഉണ്ടായ ത്; പ്രവാചകനായ യിറമിയ്യാവെ കൊണ്ടു മൊഴിഞ്ഞതിന്ന് അ ന്നു നിവൃത്തി വന്നു. കൎത്താവ് എന്നോട് അരുളിച്ചയ്ക പ്ര ൯ കാരം ഇസ്രയേൽ പുത്രരിൽ ചിലർ മതിച്ചൊരു മാനയോഗ്യ ന്റെ വിലയായി മുപ്പതു ശേഖലിനെ അവർ എടുത്തു. കുശവ ൧൦ നിലത്തിന്നായി കൊടുത്തു കളഞ്ഞു എന്നത്രെ (ജക.൧൧,൧൩)

    യേശു നാടുവാഴിയുടെ മുമ്പിൽ നില്ക്കുമ്പോൾ: നീ യഹൂദരുടെ       ൧൧

രാജാവൊ? എന്നു നാടുവാഴി ചോദിച്ചു : നീ പറയുന്നുവല്ലൊ! എന്നു യേശൂ അവനോട് പറഞ്ഞു. മഹാപുരോഹിതരും മൂപ്പ ൧൨ രും കുററം ചുമത്തുമ്പോഴൊ അവൻ ഉത്തരം ഒന്നും ചൊല്ലാതിരു ന്നു. അപ്പോൾ പിലാതൻ അവനോട് പറയുന്നു: നിന്റെ നേ ൧൩ രെ എത്ര സാക്ഷ്യം ചൊല്ലുന്നുഎന്നു കേൾക്കുന്നില്ലയൊ? അവ ൧൪ നൊ ഒരു മൊഴിക്കും ഉത്തരം ചൊല്ലായ്കയാൽ, നാടുവാഴി അത്യ ന്തം ആശ്ചൎ‌യ്യപ്പെട്ടു. ഉത്സവംതോറും പുരുഷാരത്തിന്നുതെളിഞ്ഞ ൧൫ ഒരു ചങ്ങലക്കാരനെ വിട്ടുകൊടുക്കുന്നതു, നാടുവാഴിക്കു മൎ‌യ്യാദ തന്നെ. അന്നു(യേശു) ബറബ്ബാ എന്നു ചൊല്ക്കൊണ്ട ഒരു ച ൧൬ ങ്ങലക്കാരൻ അവൎക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ജനങ്ങൾ ൧൭ കൂടി വന്നപ്പോൾ, പിലാതൻ അവരോടു: ബറബ്ബാ എന്നവ നോ ക്രിസ്തൻ എന്നുള്ള യേശുവൊ ആരെ നിങ്ങൾക്ക് വിട്ടു ത രേണ്ടത്? എന്നു പറഞ്ഞു. അസൂയകൊണ്ട് അവനെഏല്പിച്ച ൧൮ ത് തനിക്ക് ബോധിക്കയാൽ അത്രെ. പിന്നെന്യായാസനത്തിൽ ൧൯ ഇരുന്നപ്പോൾ, അവന്റെ ഭാൎ‌യ്യ ആളയച്ചു: നീയും ആ നീതി മാനുമായി ഇടപ്പെടരുതെ! അവൻ നിമിത്തം ഞാൻ ഇന്നു

                              ൭൩ [ 94 ] 
                 THE GOSPEL OF MATTHEW. XXVII.
        സ്വപ്നത്തിൽ വളരെ പാടുപെട്ടു പോയി,സത്യം എന്നു പറ

൨൦ യിച്ചു. എന്നാറെ, ബറബ്ബാവെ ചോദിപ്പാനും, യേശുവെ നശി

       പ്പിപ്പാനും, മഹാപുരോഹിതരും, മൂപ്പന്മാരും പുരുഷാരങ്ങളെ ഇള

൨൧ ക്കി സമ്മതിപ്പിച്ചു. പിന്നെ നാടുവാഴി അവരോട്: ഈ ഇരുവ

       രിൽ ഏവനെ നിങ്ങൾക്ക് വിടുവിപ്പാൻ ഇച്ഛിക്കുന്നു? എന്നു പ
       റഞ്ഞു തുടങ്ങിയാറെ: ബറബ്ബാവെ, എന്നു അവർ പറഞ്ഞു.

൨൨ പിലാതൻ അവരോട്: എന്നാൽ ക്രിസ്തൻ എന്നുള്ള യേശുവെ

       എന്തു ചെയ്യേണ്ടു? എന്നു പറഞ്ഞതിന്ന്: അവൻ ക്രുശിക്ക

൨൩ പ്പെടെണം! എന്നു എല്ലാവരും പറയുന്നു: അവൻ ചെയ്ത ദോ

        ഷം എന്തു പോൽ ? എന്നു നാടുവാഴി പറഞ്ഞാറെ: അവൻ  ക്രൂ

൨൪ ശിക്കപ്പെടേണം! എന്നു അത്യന്തം കൂക്കി പറഞ്ഞു. പിന്നെ

        പിലാതൻ താൻ ഏതും സാധിക്കുന്നില്ല എന്നും ആരവാരം അ
        ധികം ആകുന്നു എന്നും കണ്ടു, വെള്ളം വരുത്തി, പുരുഷാരത്തി
        ന്നു മുമ്പാകെ കൈകളെ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ
        എനിക്ക് കുറ്റം ഇല്ല; നിങ്ങൾ തന്നെ നോക്കുവിൻ! എന്നു പ

൨൫ റഞ്ഞു. ജനം ഒക്കയും ഉത്തരം പറഞ്ഞിതു: അവന്റെ രക്തം ൨൬ ഞങ്ങളുടെ മേലും ഞങ്ങളെ മക്കളുടെ മേലും (വരിക)! എന്നാറെ,

        അവൻ ബറബ്ബാവെ  അവൎക്കു വിട്ടുകൊടുത്തു, യേശുവെ ചമ്മട്ടി
        കൊണ്ട് അടിപ്പിച്ചു, ക്രൂശിക്കപ്പെടേണ്ടതിന്ന് എല്പിച്ചു. 

൨൭ അപ്പോൾ നാടുവാഴിയുടെ സേവകർ യേശുവെ ആസ്ഥാ

       നത്തിലേക്ക് കൊണ്ടുപോയി, പട്ടാളം എല്ലാം അവനെക്കൊള്ള

൨൮ വരുത്തി. അവന്റെ വസ്ത്രം നീക്കി, ചുവന്ന പുതപ്പ് ഇട്ടു, ൨൯ മുള്ളുകൾകൊണ്ട് കിരീടം മെടഞ്ഞ് അവന്റെ തലയിലും വല

        ത്തെ കൈയ്യിൽ ഒരു ചൂരല്ക്കോലും ആക്കി, അവന്മുമ്പിൽ മുട്ടുകു
        ത്തി: യഹൂദരുടെ രാജാവെ വാഴുക! എന്നു പരിഹസിച്ചു ചൊ

൩൦ ല്ലി. അവനിൽ തുപ്പി, ചൂരൽ എടുത്ത്, അവന്റെ തലയിൽ ൩൧ അടിച്ചു. അവനെ പരിഹസിച്ചു തീൎന്നപ്പോൾ, പുതപ്പിനെ

        നീക്കി, അവന്റെ വസ്ത്രങ്ങളെ ഉടുപ്പിച്ച്, അവനെ ക്രൂശി
       പ്പാൻ കൊണ്ടുപോയി. 

൩൨ അവർ പുറപ്പെടുമ്പോൾ , ശിമോൻ എന്നു പേരുള്ള കുറേന

        ക്കാരനെ കണ്ട്, അവന്റെ ക്രൂശിനെ എടുത്തു നടപ്പാൻ(രാജ

൩൩ നാമം ചൊല്ലി) നിൎബ്ബന്ധിച്ചു. ൩൩ പിന്നെ തലയോടിടം ആകുന്ന ൩൪ ഗോല്ഗോഥ എന്ന സ്ഥലത്ത് എത്തിയപ്പോൾ - പിത്തം കല

       ക്കിയ കാടിയെ (സങ്കീ.൬൯,൨൨.) അവനു കുടിപ്പാൻ കൊടുത്തു;
                              ൭൪ [ 95 ]      
                                     മത്തായി.൨൭.അ

ആയ്തു രൂചി നോക്കിയാറെ, കുടിപ്പാൻ മനസ്സില്ലാഞ്ഞു. പി ൩൫ ന്നെ അവനെ ക്രൂശിൽ തറെച്ച ശേഷം അവന്റെ വസ്ത്ര ങ്ങളെ ചീട്ടിട്ടു തങ്ങളിൽ പകുതി ചെയ്തു, [എന്റെ വസ്ത്രങ്ങളെ തങ്ങളിൽ പകുത്തു, എൻ പുതെപ്പിന്മേൽ ചീട്ടിട്ടുകളഞ്ഞു(സങ്കീ. ൨൨,൧൯.) എന്നു പ്രവാചകൻ മൊഴിഞ്ഞതിന്നു നിവൃത്തി വ രുത്തി] അവിടെ ഇരുന്നു കൊണ്ട് അവനെ കാത്തു. അവ ൩൬ ന്റെ തലെക്കു മീതെ: ഇവൻ യഹൂദരുടെ രാജാവായ യേശൂ ൩൭ എന്ന് അവന്റെ സംഗതിയെ എഴുതി വെച്ചിട്ടുണ്ടായിരുന്നു. രണ്ടു കള്ളന്മാരും ഒരുത്തൻ വലത്തും ഒരുത്തൻ ഇടത്തും അവ ൩൮ നോടു കൂടെ ക്രൂശിക്കപ്പെടുകയും ചെയ്തു.

 പിന്നെ കടന്നു പോകുന്നവർ തലകളെ കുലുക്കി, അവനെ         ൩൯

ദൂഷിച്ചു പറഞ്ഞിതു: ഹൊ മന്ദിരത്തെ അഴിച്ചു മൂന്നു നാളു കൊ ൪൦ ണ്ടു പണിയുന്നവനെ! നിന്നെ തന്നെ രക്ഷിക്ക! നീ ദൈവ പുത്രൻ എങ്കിൽ ക്രൂശിൽനിന്ന് ഇറങ്ങിവാ! എന്നതിന്ന് ഒത്ത ൪൧ വണ്ണം മഹാപുരോഹിതരും ശാസ്ത്രികൾ മൂപ്പന്മാരുമായി പ രിഹസിച്ചു പറഞ്ഞിതു: ഇവൻ മററവരെ രക്ഷിച്ചു, തന്നെ ൪൨ ത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ ഇസ്രയേൽ രാജാ വെങ്കിൽ ഇപ്പോൾ ക്രൂശിൽ നിന്ന് ഇറങ്ങിവരട്ടെ! എന്നാൽ ൪൩ നാം അവനിൽ വിശ്വസിക്കും; ഞാൻ ദേവപുത്രൻ എന്നു ചൊല്ലിക്കൊണ്ട് (സങ്കീ.൨൨,൯) അവൻ ദദൈവത്തിൽ ആ ശ്രയിച്ചുവല്ലൊ; ആയവൻ ഇവനെ ഇച്ഛിക്കുന്നു എങ്കിൽ ഇപ്പോൾ ഉദ്ധരിക്കട്ടെ! അപ്രകാരം തന്നെ അവനോടു കൂടെ ൪൪ ക്രൂശിക്കപ്പെട്ട കള്ളന്മാരും അവനെ പഴിച്ചു പറഞ്ഞു. ആറാം ൪൫ മണി മുതൽ ഒമ്പതാമത് വരെയും ആ ദേശത്തിൽ എങ്ങും ഇ രുട്ടുണ്ടായി. ഏകദേശം ഒമ്പതാം മണിക്കു യേശൂ: ഏലീ, ഏലീ, ൪൬ ലമാ ശബക്താനി! എന്നു മഹാശബ്ദത്തോടെ വിളിച്ചു; അതു (സങ്കീ.൨൨,൨)എൻ ദൈവമെ!എൻ ദൈവമെ! നീ എന്നെ കൈവിട്ടത് എന്ത് എന്നാകുന്നു. അവിടെ നില്ക്കുന്നവരിൽ ൪൭ ചിലർ കേട്ടിട്ട്: ഇവൻ എലീയാവെ വിളിക്കുന്നു എന്നു പറ ഞ്ഞു. ഉടനെ അവരിൽ ഒരുത്തൻ ഒരു സ്പൊങ്ങ് എടുത്തു, കാടി ൪൮ കൊണ്ടു നിറെച്ചു ഓടമേലാക്കി അവനെ കുടിപ്പിച്ചു. ശേഷി ൪൯ ച്ചവർ വിടൂ, എലീയാ അവനെ രക്ഷിപ്പാൻ വരുന്നുവൊ? എന്നു നാം നോക്കട്ടെ! എന്നു പറഞ്ഞു. യേശു പിന്നെയും മ ൫൦ ഹാശബ്ദത്തോടെ കൂക്കി, ആത്മാവെ വിടുകയും ചെയ്തു.

                              ൭൫ [ 96 ]    
                 THE GOSPEL OF MATHEW.XXVII.

൫൧ അപ്പോൾ ഇതാ മന്ദിരത്തിലെ തിരശ്ശീല മോലോട് അടിയോ

        ളവും രണ്ടായി ചീന്തിപ്പോയി, ഭൂമി കുലുങ്ങി, പാറകൾ പിളൎന്നു;

൫൨ തറകളും തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ൫൩ ഉണൎന്നു വരികയും, അവന്റെ ഉയിൎപ്പിൽ പിന്നെ തറകളെ

        വിട്ടു, വിശുദ്ധനഗരത്തിൽ പ്രവേശിച്ചു, പലൎക്കും കാണാകയും

൫൪ ചെയ്തു. ശതാധിപനും അവനോടു കൂടെ യേശുവെ കാത്തു നി

        ല്ക്കന്നവരും ഭൂകമ്പം മുതലായി സംഭവിച്ചവ കണ്ടിട്ട്: ഇവൻ 

൫൫ ദേവപുത്രനായതു സത്യം! എന്നു ചൊല്ലി ഏററം ഭയപ്പെട്ടു.ഗലീ

        ലയിൽനിന്നു യേശുവെ ശുശ്രൂഷിച്ചുംകൊണ്ടു പിഞ്ചെന്നപ

൫൬ ലസ്ത്രീകളും ദൂരത്തു നോക്കിക്കൊണ്ട്, അവിടെ നിന്നിരുന്നു. അ

        വരിൽ മഗ്ദലക്കാരത്തിമറിയയും യാക്കോബ് യോസെ എന്ന
        വരുടെ അമ്മയായ മറിയയും ജബദിപുത്രരുടെ അമ്മയും ഉണ്ടു.

൫൭ സന്ധ്യയായാറെ, അറിമത്യക്കാരനായ യോസെഫ് എന്ന

        ഒരു ധനവാൻ താനും യേശുവിന്നു ശിഷ്യനാകയാൽ വന്നു,
         പിലാതനെ ചെന്നു കണ്ടു, യേശുവിന്റെ ഉടൽ ചോദിച്ചപ്പോ

൫൮ ൾ, പിലാതൻ ശവം ഏല്പിച്ചു കൊടുപ്പാൻ കല്പിച്ചു. യോസെ ൫൯ ഫും ഉടൽ എടുത്തു, ശുദ്ധശീലകളെ ചുററി, താൻ മുമ്പെ തനിക്ക് ൬൦ പാറയിൽ വെട്ടിച്ചൊരു പുതു കല്ലറയിൽ സ്ഥാപിച്ച്, അവയുടെ ൬൧ വാതില്ക്ക് വലിയ കല്ല് ഉരുട്ടിവെച്ചിട്ടു പോകയും ചെയ്തു. അ

        വിടെ കുഴിക്ക് എതിരെ മഗ്ദലക്കാരത്തി മറിയയും, മറെറ മറിയ
        യും ഇരുന്നിരിക്കുന്നു.

൬൨ വെള്ളിയാഴ്ചെക്കു പിറെറദിവസം മഹാപുരോഹിതരും പറീ ൬൩ ശരും പിലാതന്റെ അടുക്കെ വന്നു കൂടി പറഞ്ഞിതു: കൎത്താവെ!

        ആ ചതിയൻ ജീവനോടിരിക്കുമ്പോൾ തന്നെ മൂന്നു നാളിലകം
       ഞാൻ ഉണൎന്നുവരുന്നു എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്ക് ഓൎമ്മ

൬൪ വന്നു. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ വന്ന അവനെ

       മോഷ്ടിച്ച് അവൻ മരിച്ചവരിൽനിന്ന് ഉണൎന്നു വന്നു എന്നു
       ജനത്തോടു പറഞ്ഞാൽ, ഒടുക്കത്തെ ചതി മുമ്പിലേത്തതിനെ
       ക്കാൾ വിഷമമായിതീരും, എന്നു വരാതിരിക്കേണ്ടതിന്നു മൂന്നാം

൬൫ നാൾ വരെ കുഴിയെ ഉറപ്പാക്കി വെപ്പാൻ കല്പിക്ക. അവരോ

        ടു പിലാതൻ നിങ്ങൾക്ക് കാവൽകൂട്ടം ഉണ്ടാക പോവിൻ! അറിയു

൬൬ ന്നേടത്തോളം ഉറപ്പു വരുത്തുവിൻ! എന്നു പറഞ്ഞു. അവരും

        ചെന്നു, കല്ലിന്നു മുദ്രയിട്ടു, കുഴിയെ കാവല്ക്കൂട്ടം കൊണ്ട് ഉറപ്പാക്കു
        കയും ചെയ്തു.
                                  ൭൬ [ 97 ]       
                               മത്തായി.൨൮.അ.
                         ൨൮.അദ്ധ്യായം.
യേശുവിന്റെ പുനരുത്ഥാനം [മാ.൧൬, ലൂ. ൨൪, യൊ, ൨൦] (൧൧) കാവല്ക്കാ
രെ പഠിപ്പിച്ച ഉപായം, (൧൬) ഗലീലയിൽ പ്രത്യക്ഷതയും അന്ത്യപ്രബോധനയും.

ശബ്ബത്തിന്ന് അനന്തരം ഒന്നാം ആഴ്ച വെളുക്കുമ്പോൾ ൧ തന്നെ, മഗ്ദലക്കാരത്തി മറിയയും മറെറ മറിയയും കല്ലറയെ കാ ണ്മാൻ വന്നു. അന്നു ഇതാ വലിയ ഭൂകമ്പം ഉണ്ടായി; കൎത്താ ൨ വിന്റെ ദൂതൻ സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു, കല്ലിനെ ഉരു ട്ടി നീക്കി, അതിന്മേൽ ഇരുന്നിരുന്നു. അവന്റെ കാഴ്ച മിന്ന ൩ ല്ക്കൊത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ത ന്നെ. കാവല്ക്കാർ അവങ്കലെഭയം നിമിത്തം കുലുങ്ങി മരിച്ചവ ൪ രെ പോലെ ആയി. ദൂതർ സ്ത്രീകളോടു പറഞ്ഞു തുടങ്ങിയതു: ൫ നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വെഷിക്കുന്നു എന്നറിയുന്നു സത്യം. അവൻ ഇവിടെ ൬ ഇല്ല; താൻ പറഞ്ഞപ്രകാരം ഉണൎന്നു വന്നവനെത്രെ. അല്ല ൭ യോ വന്നു കൎത്താവ് കിടന്ന സ്ഥലം കാണ്മിൻ! ഇനി വേഗം ചെന്ന് അവൻ മരിച്ചവരിൽനിന്ന് ഉണൎന്ന പ്രകാരം അവ ന്റെ ശിഷ്യന്മാരോടു പറവിൻ; ഇതാ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലിെക്കു പോകുന്നു, അവിടെ അവനെ കാണും, കണ്ടാലും ഞാൻ നിങ്ങളോടു പറഞ്ഞു. എന്നാറെ, അവർ ഭയത്തോടും, മ ൮ ഹാസന്തോഷത്തോടും കുടി, കുഴിയെ വിരഞ്ഞു വിട്ട്, അവന്റെ ശിഷ്യന്മാൎക്ക് അറിയിപ്പാൻ ഓടിപ്പോയി. (അവന്റെ ശിഷ്യന്മാ ൯ ൎക്ക് അറിയിപ്പാൻ ചെല്ലുമ്പോൾ) കണ്ടാലും യേശു അവരെ എതിരേററു: വാഴുവിൻ! എന്നു പറഞ്ഞു. അവരും അടുത്തു വന്ന് അവന്റെ കാലുകളെ പിടിച്ച്, അവനെ കുമ്പിട്ടു. അപ്പോൾ ൧൦ യേശു അവരോടും: ഭയപ്പെടായ്വിൻ! ചെന്ന് എന്റെ സഹോദ രന്മാരോടു, ഗലീലെക്ക് പോവാൻ അറിയിപ്പിൻ; അവിടെ അവർ എന്നെ കാണും എന്നു പറയുന്നു.

   അവർ പോകുമ്പോൾ, കാവല്ക്കൂട്ടത്തിൽ ചിലർ ഇതാ നഗ       ൧൧

രത്തിൽ വന്ന്, ഉണ്ടായത് എല്ലാം മഹാപുരോഹിതരോടു ബോ ധിപ്പിച്ചു. ആയവർ മൂപ്പരുമായി ഒന്നിട്ടു കൂടി നിരൂപിച്ചുകൊ ൧൨ ണ്ടു. സേവകൎക്ക് ആവോളം പണം കൊടുത്തു പറഞ്ഞിതു: ൧൩ അവന്റെ ശിഷ്യർ രാത്രിയിൽ വന്നു, ഞങ്ങൾ കിടന്നിരിക്കെ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ. അതു നാടുവാ ൧൪

                              ൭൭ [ 98 ] 
                         THE GOSPEL OF MATHEW.XVIII.
       ഴിയുടെ സന്നിധാനത്തിൽ ഉണൎത്തിച്ചു എങ്കിലൊ,ഞങ്ങൾ അ
൧൫   വനെ സമ്മതിപ്പിച്ചു, നിങ്ങളെ ഖേദമില്ലാതാക്കും. എന്നാറെ, അ
       വർ പണം വാങ്ങി, ഉപദേശപ്രകാരം ചെയ്തു; ഈ വാക്ക് ഇ
       ന്നു വരെ യഹൂദരിൽ പരന്നു നടക്കയും ചെയ്തു.

൧൬ പിന്നെ പതിനെന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അ ൧൭ വൎക്ക് നിയമിച്ച മലെക്ക് യാത്രയായി, അവനെ കണ്ടാറെ, അ ൧൮ വനെ കുമ്പിട്ടു, ചിലർ ശങ്കിച്ചു നിന്നു. യേശുവൊ അവരോട്

        അണഞ്ഞു അരുളിച്ചെയ്തിതു: സ്വൎഗ്ഗത്തിലും ഭൂമിയിലും സകല

൧൯ അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. (ആകയാൽ) നി

        ങ്ങൾ പുറപ്പെട്ടു, പിതാപുത്രൻവിശുദ്ധാത്മാവ് എന്നീ നാമത്തി

൨൦ ലേക്ക് സ്നാനം ഏല്പിച്ചും, ഞാൻ നിങ്ങളോടു കല്പിച്ചവ ഒക്കെയും

        സൂക്ഷിപ്പാന്തക്കവണ്ണം ഉപദേശിച്ചും, ഇങ്ങിനെ സകലജാ
        തികളെയും ശിഷ്യരാക്കികൊൾവിൻ, ഞാനൊ ഇതാ യുഗസമാ
        പ്തിയോളം എല്ലാനാളും നിങ്ങളോടു കൂടെ ഉണ്ടു. (ആമെൻ.)
                                 ∞∞∞∞∞∞∞∞∞
                                      ൭൮ [ 99 ] മാൎക്കൻ എഴുതിയ സുവിശേഷം

1 അധ്യായം

യോഹന്നാൻ സ്നാപകനും, (9) യേശൂവിൻ സ്നാനവും പരീക്ഷയും [മത്താ 3 ലൂ 3 യൊ 1], (14) യേശൂ ഉപദേശിച്ച നാലു ശിഷ്യരെ വിളീച്ചത്. [മാ 4], (21) കഫൎന്നഹൂമിലെ ഭൂതഗ്രസ്തൻ [ലൂ. 4], (29) ശിമോന്റെ അമ്മായി മുതലായവൎക്കു സൌഖ്യവും, (40) കുഷ്ഠരോഗിക്കു ശൂദ്ധിയും വന്നതു [മത്താ. 8, ലൂ 4,5]

ദേവപുത്രനായ യേശൂക്രിസ്തന്റെ സുവിശേഷത്തിന്ന് ആരം 1 ഭം (ആവിതു.) (മല 3,1) കണ്ടാലും നിണക്കു വഴിയെ 2 യഥാസ്ഥാനത്താക്കുവാനുളള എന്റെ ദൂതനെ ഞൻ അയക്കുന്നുണ്ട് എന്നും, (യശ 20,3) മരുഭൂമിയിൽ കൂക്കുന്നവന്റെ 3 ശബ്ദമാവിത്: കൎട്ത്താവിന്റെ വഴിയെ നിരട്ത്തി, അവന്റെ പാതകളെ നേരെ ആക്കുവിൻ എന്നും യശയ്യ പ്രവാചകനിൽ

എഴുതിയിരിക്കുന്ന പ്രകാരം, യോഹന്നാൻ മരുഭൂമിയിൽ 

സ്നാനം ഏല്പിചും പാപമോചനട്ത്തിനായുളള മാനസാന്തരസ്നാനത്തെ 4

ഘോഷിചൂം കൊണ്ടിരുന്നു. അവന്റെ അടുക്കെ യഹൂദ                  5
ദേശം ഒക്കെയും യരുശലേമ്യരും യാത്രയായി, എല്ലാവരും തങ്ങളുടെ 

പാപങ്ങളെ ഏറ്റുപറഞ്ഞു: യൎദ്ദൻനദിയിൽ അവനാൽ സ്നാനപ്പെടുകയും ചെയ്തു. യോഹനാനൊ ഒട്ടകരോമവും അരെക്കു 6

തൊൽവാറും ധരിചു, തുളളനും കാട്ടുതേനും തിന്നും കൊണ്ടിരുന്നു.
എന്നെക്കാൾ ഊക്കേറിയവൻ എന്റെ പിന്നാലെ വരുന്നു;        7

അവന്റെ ചെരിപ്പുകളുടെ വാറു കുനിഞ്ഞു അഴിപ്പാൻ ഞാൻ യോഗ്യനല്ല. ഞാൻ നിങ്ങളെ വെളളട്ത്തിൽ സ്നാനം ഏല്പ്പിചു 8 [ 100 ] സത്യം; അവൻ നിങ്ങളെ വിശൂദ്ധാത്മാവിൽ സ്നാനം ഏല്പ്പിക്കും എന്നു ഘോഷിച്ചു പോന്നു.

9 ആ നാളുകളിൽ സംഭവിച്ചത്, യേശൂ ഗലീലയിലെ നചറത്തു് 10 വിട്ടു യോഹനാനാൽ യൎദ്ദനിൽ സ്നാനപ്പെട്ടു. ഉടനെ വെളളത്തിൽനിന്നു കരേറി വന്നിട്ട്,അവൻ വാനങ്ങൾ പിളരുന്നതും ആത്മാവ് പ്രാവുപോലെ അവങ്കലേക്കു ഇറങ്ങി വരുന്നതും കണ്ടു. 11 ഞാൻ പ്രസാദിച്ച എന്റെ പ്രിയപുത്രൻ നീ 12 ആകുന്നു എന്നു വാനങ്ങളിൽ നിന്നു ഒരു ശബ്ദം ഉണ്ടാകുകയും ചെയ്തു. 13 അനന്തരം ആത്മാവ് അവനെ മരുഭൂമിയിലേക്ക് ആക്കി; അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പ്പതു ദിവസം മരുഭൂമിയിൽ മ്രഗങ്ങളോടുകൂടെ ഇരുന്നു. പിന്നെ ദൂതർ അവനെ ശൂശ്രൂക്ഷിചു.

14 യോഹനാൻ (തടവിൽ) ഏല്പ്പിക്കപ്പെട്ട ശേഷമോ യേശൂ ഗലീലയിൽ വന്നു. ദേവരാജ്യത്തിന്റെ സുവിശേഷത്തെ ഘോഷിചും 15 കാലം പൂരിച്ചു വന്നു, ദേവരാജ്യം സമീപിച്ചിട്ടും ഉണ്ടു. മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞും കൊണ്ടിരുന്നു

16. പിന്നെ ഗലീലകടപ്പുറത്തു നടക്കുമ്പോൾ, ശിമോനും അവന്റെ സഹോദരനായ അന്ത്രെയാവും മീൻപിടിക്കാരായി, 17 കടലിൽ വലവീശുന്നതിനെ കണ്ടു. അവരോടു യേശു: എന്റെ പിന്നാലെ വരുവിൻ എന്നാൽ ഞാൻ നിങ്ങളെ മനുഷ്യപിടിക്കാരാക്കാം ! 18 എന്നു പറഞ്ഞു. ഉടനെ അവർ വലകളെ വിട്ടേച്ച്, 19 അവനെ അനുഗമിച്ചു. അപ്പുറം ചെന്നാറെ, ജബദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹനാനും കൂടെ പടകിൽ ഇരുന്നു. 20 വലകളെ നന്നാക്കുന്നതു കണ്ടു. ഉടനെ - അവരെയും വിളിച്ചു, അവർ അച്ഛനായ ജബദിയെ കൂലിക്കാരോടും കൂടെ പടകിൽ വിട്ട്, അവന്റെ പിന്നാലെ നടന്നു പോകയും ചെയ്തു. 21 അവർ കഫൎന്നഹൂമിൽ പ്രവേശിച്ച ഉടനെ, അവൻ ശബ്ബത്തിൽ പളളിക്കു ചെന്നു ഉപദേശിച്ചു; 22 അവന്റെ ഉപദേശം നിമിത്തം അവർ സ്തംഭിചുപോയി; ശാസ്ത്രികളെ പോലെ അല്ലല്ലൊ 23 അധികാരമുളളവനായിട്ടത്രെ അവൻ ഉപദേശിക്കുന്നവനായിരുന്നു. 24 അവരുടെ പളളിയിൽ അശുദ്ധാത്മാവിൻ വശത്തുളള മനുഷ്യൻ ഉണ്ടു, ആയവൻ: നചറക്കാരനായ യേശുവെ [ 101 ] വിടു ! ഞങ്ങൾല്ക്കും നിനക്കും എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നു, നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ വിശുദ്ധൻ തന്നേ എന്നു നിലവിളിച്ചു. 25 മിണ്ടാതിരു, അവനെ വിട്ടു പുറപ്പെടുക ! എന്നു യേശു അതിനെ ശാസിച്ചു. 26 അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെചു, മഹാശബ്ദത്തോടെ കൂക്കി അവനെ വിട്ടു പോയി. 27 എല്ലാവരും വിസ്മയിച്ചു: ഇതെന്തു ? ഈ പുതിയ ഉപദേശം എന്തു പോൽ ? അധികാരത്തോടെ അവൻ അശുദ്ധാത്മാക്കളെയും നിയോഗിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നുവല്ലൊ എന്നു തങ്ങളിൽ വാദിചുകൊണ്ടിരുന്നു. 28 അവന്റെ ശ്രുതി പെട്ടെന്നു, ഗലീലാ നാട് എങ്ങും പരന്നു പോയി.

29 ഉടനെ പളളിയെ വിട്ടു, ശിമോൻ അന്ത്രെയാ എന്നവരുടെ വീട്ടിൽ യാക്കോബും യോഹനാനുമായി വന്നു, 30 അവിടെ ശിമോന്റെ അമ്മായി പനി പിടിച്ച് കിടന്നു., ക്ഷണത്തിൽ അവളെ കൊണ്ടു അവനോട് പറഞ്ഞാറെ 31 അവൻ സമീപിചു. അവളുടെ കൈയെ പിടിചുകൊണ്ടു, അവളെ എഴുന്നേല്പ്പിച്ചു. ഉടനെ പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിക്കുകയും ചെയ്തു. 32 വൈകുന്നേരമായപ്പോൾ, സൂൎ‌യ്യൻ അസ്തമിച്ച ശേഷം അവന്റെ അടുക്കെ സകല ദുസ്ഥന്മാരെയും ഭൂതഗ്രസ്തരെയും കൊണ്ടുവന്നു. 33 പട്ടണം എല്ലാം വാതില്ക്കൽ വന്നു കൂടിയിരുന്നു. 34 അവനൊ, നാനാവ്യാധികളാൽ ദുസ്ഥരായ പലരെയും സൗഖ്യമാക്കി, അനേക ഭൂതങ്ങളെയും ആട്ടി, ഭൂതങ്ങൾ അവനെ അറികകൊണ്ടു അവ ഉരിയാടാൻ സമ്മതിച്ചതും ഇല്ല. 35 അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു, നിര്ജ്ജനസ്ഥലത്തിൽ ചെന്നു പ്രാൎഥിച്ചു. 36 ശിമോനും കൂടെ ഉളളവരും, അവനെ പിന്തുടൎന്നു കണ്ടെത്തി. 37 എല്ലാവരും നിന്നെ തിരയുന്നു എന്നു പറയുന്നു. 38 അവരൊടു അവൻ: ഞാൻ അടുത്ത ഊരുകളിലും ഘോഷിക്കേണ്ടതിനു, നാം അവിടെ ചെല്ലുക; ഇതിനായല്ലോ ഞാൻ യാത്രയായതു എന്നു ചൊല്ലി. 39 ഗലീലയിൽ മുഴുവൻ അവരുടെ പളളികളിൽ ഘോഷിചും, ഭൂതങ്ങളെ ആട്ടിയും കൊണ്ടിരുന്നു.

40 ഒരു കുഷ്ഠരോഗി അവനോട് അണഞ്ഞു, മുട്ടുകുത്തി അപേക്ഷിചു; നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധീകരിക്കാൻ കഴിയും എന്നു പറഞ്ഞു. 41 യേശു കരളലിഞ്ഞ് കൈ നീട്ട്ടി, അവനെ തൊട്ടു പറയുന്നു, 42 മനസ്സുണ്ടു ശുദ്ധനാക ! എന്നു ചൊല്ലിയ [ 102 ] 43 ഉടനെ കുഷ്ഠ്ം മാറി, ശുദ്ധി വരികയും ചെയ്തു. യേശു അവനെ അമൎച്ചയായി ശാസിച്ചു: 44 നോക്കൂ, ആരോടും ഒന്നും പറയാതെ പുറപ്പെട്ടു, പുരോഹിതനു നിന്നെത്തന്നെ കാണിചു, നിന്റെ ശുദ്ധീകരണത്തിനായി, മോശെ ആജ്ഞാപിച്ചവ, അവൎക്കുളള സാക്ഷ്യത്തിനായി കഴിച്ചുകൊൾക ! എന്നു ചൊല്ലി, അവനെ പുറത്താക്കി. 45 അവനും പുറപ്പെട്ടു, പലതും ഘോഷിപ്പാനും വിവരത്തെ പരത്തുവാനും തുടങ്ങി, അവനു പ്രസിദ്ധമായി ഊരിൽ കടപ്പാൻ കഴിയാതെ ആക്കിവെചു; (അതുകൊണ്ടു) അവൻ പുറത്തു നിൎജ്ജനസ്ഥങ്ങളിൽ പാൎത്തു, എല്ലാടത്തുംനിന്നു (ജനങ്ങൾ) അവന്റെ അടുക്കെ വന്നു കൂടുകയും ചെയ്തു.


                                        2 അധ്യായം
വാതശാന്തി [മത്താ 9, ലൂ 5], (13) മത്തായുടെ വിളിയും ഉപവാസ ചോദ്യവും [മത്താ 9, ലൂ 5], (23) ശബ്ബട്ത്തിൽ കതിരുകളെ പറിക്കാലെ വാദം [മത്താ 12 ലൂ 6]

1 ചില ദിവസങ്ങളിൽ പിന്നെ മടങ്ങി, കഫൎന്നഹൂമിൽ പ്രവേശിചു. 2 അവൻ വീട്ടിലേക്കു ആയി എന്നു കേട്ട ഉടനെ പലരും വന്നു കൂടി, വാതില്ക്കലും ഇടം ഇല്ലാതാക്കി. അവരോടു അവന് വചനത്തെ പറയുമ്പോൾ 3 നാലാൾ എടുത്ത പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; 4 പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരിക്കുന്നതിന്റെ മേല്പുരയെ പൊളിചു, കുഴിചു, പക്ഷവാതക്കാരൻ കിടക്കുന്ന ശയ്യയെ ഇറക്കി വിടുന്നു. 5 അവരുടെ വിസ്വാസത്തെ യേശു കണ്ടു, പക്ഷവാതക്കാരനോട്: കുഞ്ഞനെ, നിന്റെ പാപങ്ങൾ നിണക്ക് മോചിക്കപ്പെട്ടിരിക്കുന്നു ! എന്നു പറയുന്നു.അവിടെ ചില ശാസ്ത്രികൾ ഇരുന്നുകൊണ്ടു: 6 ഇവൻ ഇങ്ങിനെ (ദേവ)ദൂഷണം ചൊല്ലുന്നതു എന്തു ? 7 ഏകദൈവമല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ ? എന്നു ഹ്രദയങ്ങളിൽ ചിന്തിചു നിന്നു. 8 ഇങ്ങിനെ തങ്ങളിൽ ചിന്തിക്കുന്നതു യേശു പെട്ടെന്നു തന്റെ ആത്മാവിൽ ബോധിച്ചിട്ടു അവരോടു പറഞ്ഞിതു: നിങ്ങളുടെ ഹ്രദയങ്ങളിൽ ഇവ ചിന്തിപ്പാൻ എന്തു ? 9 പക്ഷവാതക്കാരനോടു, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു പറവാനൊ; എഴുന്നീറ്റു, നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറവാനൊ; 10 ഏതിനു എളുപ്പം ഏറെ ഉണ്ടു ? എങ്കിലും ഭൂമിയിൽ പാപ [ 103 ] ങ്ങളെ മോചിപ്പാൻ മനുഷ്യപുത്രനു അധികാരം ഉണ്ടു എന്നു നിങ്ങല്ക്കു ബോധിക്കേണ്ടതിനു, 11 അവൻ പക്ഷവാതക്കാരനോടു പറയുന്നു: ഞാന് നിന്നോടു ചൊല്ലുന്നു. എഴുന്നീട്റ്റു കിടക്ക എടുത്തു നിന്റെ വീട്ടിലേക്കു പോക. 12 ഉടനെ അവൻ എഴുന്നീറ്റു തന്റെ കിടക്ക എടുത്തു എല്ലാവര്ക്കും മുന്പാകെ പുറപ്പെട്ടതുകൊണ്ടു എല്ലാവരും സ്തംഭിചു ഇപ്പ്റകാരം നാം ഒരുനാളും കണ്ടിട്ടില്ല എന്നു ചൊല്ലി, ദൈവതെ മഹത്വീകരിക്കുകയും ചെയ്തു.

13 അവന് പിന്നെയും കദൽക്കരെ ചെന്നു, പുരുഷാരം എല്ലാം അവനോടു ചെര്ന്നു വന്നു. അവര്ക്ക് അവന് ഉപദേശിക്കുകയും ചെയ്തു. 14 അവിടെ കടക്കുമ്പോൾ ഹല്ഫായപുത്രനായ ലേവി ചുങ്കസ്ഥലത്തിൽ ഇരിക്കുന്നതു കണ്ടു: എന്റെ പിന്നാലെ വാ! എന്നു അവനോട് പറയുന്നു. അവൻ എഴുന്നീറ്റ്, അവനെ അനുഗമിചു. 15 പിന്നെ അവന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ സംഭവിച്ചിതു: പല ചുങ്കക്കാരും, പാപികളും യേശുവോടും അവന്റെ ശിഷ്യന്മരൊടും കൂടി പന്തിയിൽ ഇരുന്നു. കാരണം അനേകർ അവിടെ ഇരുന്നു, യേശുവിന്റെ പിന്നാലെ വന്നു പാര്ത്തു. 16 ശാസ്ത്രികലും പരീശരും അവൻ ചുങ്കക്കാരോടും പാപികളോടും ഒന്നിചു ഭക്ഷിക്കുന്നതു കണ്ടിട്ടു, അവന്റെ ശിഷ്യന്മാരോടു പറഞ്ഞു: ഇവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നു കുടിക്കുന്നത് എന്ത്? 17 എന്നത് യേശു കേട്ടിട്ടു അവരോടു പറയുന്നു സുസ്ഥന്മാര്ക്ക് വൈദ്യനെക്കൊണ്ടു ആവശ്യമില്ല. ദുസ്ഥന്മാര്ക്കെ ഉളളു, ഞാൻ നീതിമാന്മാരെ അല്ല. പാപികളെ വിളിപ്പാൻ വന്നത്.\

18 യോഹനാന്റെ ശിഷ്യരും പരീശരും ഉപവാസം ദീക്ഷിക്കുന്നവരായിരുന്നു. (ചിലര്)വന്നു അവനോടു പരയുന്നു: യോഹനന്റെ ശിഷ്യരും, പരീശര്ക്കുളളവരും ഉപവസിക്കുന്നതും നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതും എന്തു കൊണ്ടു? 19 അവരോടു യേശു പരഞ്ഞിതു: മണവാളൻ കൂടെ ഉളളെന്നും, കല്യാണക്കൂട്ടൎക്കു് ഉപവസിപ്പാൻ കഴിയുമൊ ?അവര്ക്കു മണവാളൻ അരികിൽ ഇരിക്കും കാലത്തോളം ഉപവസിപ്പാൻ കഴിയുകയില്ല. 20 മണവാളൻ അവരിൽ നിന്ന് എടുക്കപ്പെട്ടു എന്നുള്ള നാൾ വരും താനും 21 അന്നേദിവസം അവർ ഉപവസിക്കും പഴയവസ്ത്രത്തിൽ അലക്കാത്ത തുണിക്കണ്ടങ്ങൾ ഒരുത്തരും തുന്നുമാരില്ല. ചെയ്താൽ നിറപ്പിനായി ചേൎത്ത പുതുക്കണ്ടം പഴേതിൽ നിന്നു വലിചിട്ടു ഏട്ടം വല്ലാതെ [ 104 ] 22 ആകും. ആരും പുതിയ വീഞ്ഞു പഴയ തുരുത്തികളിൽ ഇടുന്നതും ഇല്ല; ഇട്ടാൽ, വീഞ്ഞു തുരുത്തികളെ പൊളിക്കും, വീഞ്ഞു ഒഴുകി പോകും; തുരുത്തികളും കെട്ടുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തികളിൽ അത്രെ പകൎന്നു വെക്കേണ്ടതു.

23 അവൻ ശബ്ബത്തിൽ വിളഭൂമിയിലൂടെ കടന്നു പോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിരുകളെ പറിചു വഴി ഉണ്ടാക്കാൻ തുടങ്ങുകയായി

24 പരീസർ അവനോടു: നോക്കൂ; ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്ത് ? എന്നു പറഞ്ഞു.

25 അവരോട് അവന് പറഞ്ഞിതു: ദാവിദും കൂടെയുള്ളവരും വിശന്നപ്പോൾ, മുട്ടുണ്ടായിട്ടു ചെയ്തത് എന്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ ?

26 അവൻ അബ്യതാർ എന്ന മഹാപുരോഹിതന്റെ കാലത്തു ദേവഭവനത്തിൽ പൂക്കു, പുരോഹിതൎക്കല്ലാതെ തിന്നരുതാതെയുള്ള കാഴ്ച്ചയപ്പങ്ങളെ ഭക്ഷിചു, കൂടെയുള്ളവര്ക്കും കോടുത്ത പ്രകാരം തന്നെ.

27 പിന്നെ അവരോടു പറഞ്ഞതു: ശബ്ബത്തു മനുഷ്യൻ നിമിത്തം ഉണ്ടായതു; മനുഷ്യന് ശബ്ബത്തിനായിട്ടല്ല. അതുകൊണ്ടു മനുഷ്യപുത്രൻ ശബ്ബത്തിനും കൎത്താവാകുന്നു.

                                    3. അധ്യായം.

കൈവറൾച്ചയേയും, (7) മറ്റും ശമിപ്പ്പിച്ചതു. [മത്താ 12, 9 ലൂ 6] (1) (13) പന്ത്രണ്ടു അപോസ്തൊലരും [മത്താ 10, ലൂ 6], (20) പരീശരുടെ ദൂഷണാദികൾ [മത്താ 12. ലൂ 33) ചേൎച്ചക്കാർ കാന്മാൻ വന്നതും [മത്താ 12. ലൂ 19.]

1 അവൻ പിന്നെയും പള്ളിയിൽ പൂക്കു, അവിടെ വറണ്ട കൈയുള്ള മനുഷ്യൻ ഉന്ടു.

2 അവനെ ശബ്ബത്തിൽ സൌഘ്യമാക്കുമോ എന്നു അവനെ കുറ്റം ചുമതേണ്ടതിനു, (അവർ) നോക്കിനിന്നു.

3 വറണ്ട കൈയുള്ള മനുഷ്യനോടു അവൻ:

4 നടുവിൽ നിവൎന്നു നില്ക്ക എന്നു പറയുന്നു. പിന്നെ അവരോടു: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മ ചെയ്കയോ, ഏതു വിഹിതം ? എന്നു പരഞാറെ അവർ മിണ്ടാതിരുന്നു.

5 അവരുടെ ഹ്രദയത്തുടിപ്പിൻ നിമിത്തം ദുഃഖിചുംകോണ്ടു കോപത്തോടെ അവരെ ചുട്റ്റും നോക്കി. മനുഷ്യനോടു: നിന്റെ കൈ നീട്ടുക! എന്നു പരഞ്ഞപ്പോൾ

6 അവൻ നീട്ട്ടിയ ഉടനെ അവന്റെ കൈ വഴിക്കു വന്നു. പരീശരൊ പുറപ്പെട്ടു, അവനെ നശിപ്പിപ്പാൻ ഹെരോദ്യരുമായി അവന്റെ നേരെ നിരൂപിചു മന്ത്രിക്കയും ചെയ്തു. [ 105 ] 7 പിന്നെ യെശു തന്റെ ശിഷ്യരോടും കൂടെ കദല്ക്കരെക്ക് വാങ്ങി പോയി.

8 ഗലീലയിൽ നിന്നു വലിയ സമൂഹവും, യഹൂദാ എദൊം യര്ദ്ദന്നക്കരെയും ഉള്ളവരും തുർ ചിദൊന്നടുത്തുള്ളവരും ആകെ വലിയ കൂട്ടം അവൻ ചെയ്യുന്നത് ഒക്കെ കേട്ടിട്ട് അവന്റെ അടുക്കല് വന്നു.

9 പിന്നെ പുരുഷാരം തന്നെ ഞെരുക്കാതെ ഇരിക്കേണ്ടതിനു, അവര് നിമിത്തം ഒരു ചെറുപടക് അരികിൽ നില്പ്പാൻ ശിഷ്യന്മാരോടു പറഞ്ഞു.

10 കാരണം അവന് അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തോടുവാൻ അവനോടു തിരക്കി കൂടി.

11 അശുദ്ധാത്മാക്കളും അവനെ കാണുന്തോറും, അവനു മുന്പിൽ വീണു.

12 നീ ദൈവപുത്രനാകുന്നു! എന്നു കൂക്കി പറയുമ്പോൾ - അവരെ തന്നെ പ്രസിദ്ധനാക്കരുത് എന്നിട്ട്, പലവിധേന ശാസിചുകൊന്റിരുന്നു.

13 പിന്നെ അവൻ മലമേൽ കരേറി, തനിക്കു ബോധിക്കുന്നവരെ വിളിചുവരുത്തി; അവരും അവനോടു എത്തിയപ്പോൾ തന്നോടു കൂടെ ഇരിക്കണം എന്നും

14 ഘോഷിചു ചൊൽവാനും

15 രോഗങ്ങളെ ശമിപ്പിക്കുകയുമ് ഭൂതങ്ങളെ ആട്ടുകയും ചെയ്യേണ്ടതിനു അധികാരം ഉണ്ടാകുവാനും അവരെ അറിയിക്കേണം എന്നും പന്തിരുവരെ ആക്കി (നിയമിചു).

16 (അവരിൽ) ശിമോനു പേത്രൻ എന്ന പേർ ഇട്ടു.

17 പിന്നെ ജെബെദിപുത്രനായ യാക്കോബ്, യാക്കോബിൻ സഹോദരനായ യോഹനൻ എന്നവൎക്കു ഇടിമക്കൾ എന്നൎഥമുള്ള ബനെര്ഗ്ഗസ് എന്ന പേരും ഇട്ടു.

18 ശെഷം അന്ത്രെയാ, ഫിലിപ്പൻ, ബൎതെലാമായി, മത്തായി

19 തൊമാ, ഹല്ഫായപുത്രനായ യാക്കോബ്, തദ്ദായി, എരിവുകാരനായ ശിമോൻ അവനെ കാണിചു കൊടുക്കുന്ന ഇഷ്കൎ‌യ്യോത്താവായ യൂദാ എന്നുള്ളവരെ തന്നേ.

20 അവർ വീട്ടിൽ വരുന്നു (അവിടെ) അവൎക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടിവന്നു.

21 അതിന്റെ ചേൎചക്കാർ അതു കേട്ടിട്ടു, അവന് ഭ്രാന്തനായി എന്നു ചൊല്ലി. അവനെ പിടിപ്പാൻ പുറപ്പെട്ടു പോയി.

22 യരുശലേമിൽ നിന്നു ഇറങ്ങി വന്ന ശാസ്ത്രികലും, ഇവനിൽ ബയൾജബൂൽ ഉരഞ്ഞിരിക്കുന്നു എന്നുമ്, ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ ആട്ടുന്നു എന്നും പരഞ്ഞു

23 അവരെ അവൻ അദുക്കെ വിളിചു, ഉപമകൾ കൊണ്ടു അവരൊടു പരഞ്ഞിതു: [ 106 ] സാത്താനു സാത്താനെ ആട്ടിക്കളവാൻ എങ്ങിനെ കഴിയും?

24 പിന്നെ ഒരു രാജ്യം തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ, ആ രാജ്യത്തിനു നിലനിൽപ്പാൻ കഴികയില്ല.

25 ഒരു വീടും തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ ആ വീടിനു നിലനിൽപ്പാൻ കഴികയില്ല.

26 സാത്താൻ തന്നെക്കൊള്ളെ എഴുനീറ്റു ഛിദ്രിച്ചു എങ്കിൽ അവനു നിലനില്പ്പാൻ വഹിയാതെ ഒടുവുണ്ടു, (നിശ്ചയം)

27 ഊക്കനെ കെട്ടീട്ട് ഊക്കന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പുകളെ കവർന്നു കളവാൻ ആർക്കും കഴികയില്ല.; (കെട്ടീട്ടത്രെ) അവന്റെ വീട്ടിൽ കവര്ച്ച ചെയ്യാം

28 ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: മനുഷ്യപുത്രരോടു എല്ലാപാപങ്ങളും അവർ ദുഷിച്ചുപറയുന്ന ഏതു ദൂഷണങ്ങളും ക്ഷമിക്കപ്പെടും.

29 വിശുദ്ധാത്മാവിന്റെ നേരെ ആരാനും ദുഷിചു പറഞ്ഞു എങ്കിലൊ, അവനു യുഗപൎ‌യ്യന്തവും ക്ഷമ ഉണ്ടാക്കാതെ നിത്യ ന്യായവിധിക്കു ഹേതുവാകുന്നു.

30 (എന്നത്) അവന് ഒർ അശുദ്ധാത്മാവ് ഉണ്ടു എന്നു അവർ പറകയാലത്രെ (ചൊല്ലിയത്)

31 അനന്തരം അവന്റെ അമ്മയും സഹോദരരും വന്നു, പുറത്തുനിന്നിട്ട്,

32 അവനെ വിളിപ്പാൻ ആളയച്ചു. അപ്പോൾ പുരുഷാരം അവന്റെ ചുറ്റും ഇരുന്നുകൊണ്ട്: ഇതാ നിന്റെ അമ്മയും സഹൊദരരും (സഹോദരിമാരും) പുറത്തുനിന്നു, നിന്നെ അന്വേഷിക്കുന്നു എന്നു അവനോട്‌ പറഞ്ഞു.

33 അവരോട്‌ അവൻ എന്റെ അമ്മ എങ്കിലും സഹോദരർ എങ്കിലും ആർ ആകുന്നു ? എന്നു ഉത്തരം ചൊല്ലി.

34 തന്റെ ചുറ്റും ഇരിക്കുന്നവരെ നാലു പുറവും നോക്കിക്കൊണ്ടു: കണ്ടാലും എന്റെ അമ്മയും സഹോദരരും

35 ദൈവത്തിന്റെ ഇഷ്ടം ആർ ചെയ്തു എന്നാലും അവൻ എനിക്കു സഹോദരനും സഹോദരിയും അമ്മയും ആകുന്നു സത്യം എന്നു പറയുന്നു.

              4. അധ്യായം

(3) വിതെക്കുന്നവൻ മുതലായ ദൈവരാജ്യതിൻ ഉപമകൾക്കു, (10) കാരണവും, (13) ഒന്നാമതിൽ വ്യാഖ്യാനവും [മത്താ 13. ലൂ 8] (21) വിളക്കുതണ്ടു [ലൂ 8, 26) വിത്തു വെറുതെ മുളക്കുന്നതു (30) കടുകിന്മണി [മത്താ 13. ലൂ 13], (35) കൊടുങ്കാട്റ്റിനെ ശമിപ്പിച്ചതു [മത്താ 2, ലൂ 8]

1 അവൻ പിന്നെയും കടൽക്കരെ ഉപദേശിപ്പാൻ തുടങ്ങിയപ്പോൾ, വലിയ പുരുഷാരം അവന്റെ ചുറ്റും ചേരുകകൊണ്ട്, [ 107 ]

                             മാൎക്ക.  ൪.   അ.

അവൻ പടകിൽ കരേറി കടലിൽ ഇരുന്നു; സമൂഹം എല്ലാം കടലരികെ കരമേൽആയി. അവരെ ഉപമകൾകൊണ്ടു വളരെ ൨ പഠിപ്പിച്ചു.തന്റെ ഉപദേശത്തിൽ നിന്ന് അവരോടു പറഞ്ഞി തു:കേൾപിൻ!വിതെക്കുന്നവൻ ഇതാ വിതെപ്പാൻ പുറപ്പെട്ടു; ൩ വിതെക്കുമ്പോൾ സംഭവിച്ചത്, ചിലതു വഴിയരികെ വീണു,പ ൪ റജാതികൾ വന്ന് അതിനെ തിന്നുകളഞ്ഞു. മറേറതു പാറമേൽ ൫ ഏറിയ മണ്ണില്ലാത്തെടത്തു വീണു;മണ്ണിന്നു താഴ്ചയില്ലായ്തയാൽ, ക്ഷണത്തിൽ മുളെച്ചു വന്നു; ആദിത്യൻ ഉദിച്ചാറെ, ചൂടു തട്ടി, ൬ വേരില്ലായ്ക്കകൊണ്ട് ഉണങ്ങി പോകയും ചെയ്തു. മറേറതു മുള്ളു ൭ കളിൽ വീണു; മുള്ളുകൾ പൊങ്ങിവന്ന്, അതിനെ ഫലം തരാത വണ്ണം ഞെരുക്കിക്കളഞ്ഞു. മറേറതു നല്ല മണ്ണിൽ വീണിട്ടു ക ൮ യറുന്നതും വളരുന്നതും ആയ ഫലം നല്കി; ഒന്നു മുപ്പതു മോനി യും, ഒന്ന് അറുപതും, ഒന്നു നൂറും വിളയിക്കയും ചെയ്തു. പിന്നെ ൯ കേൾപാൻ ചെവികൾകൾ ഉള്ളവൻ കേൾക്കുക എന്നു പറഞ്ഞു.

     അനന്തരം അവൻ പ്രത്യേകം ആയപ്പോൾ,  പന്തിരുവർ       ൧ഠ

ആദിയായി അവനോട് ചേർന്നവർ ഉപമയെ ചോദിച്ചു. അ ൧൧ വരോട് അവൻ പറഞ്ഞിതു : ദേവരാജ്യത്തിന്റെ കർമ്മം നിങ്ങ ൾക്ക്.നല്കപ്പെട്ടിരിക്കുന്നു; ആ പുറത്തുള്ളവർക്കൊ,സകലവും ഉപ ൧൨ മകൾ വഴിയായി വരുന്നതു; അവർ മനന്തിരിയാതെയും, ക്ഷമ ലഭിക്കാതെയും, ഇരിക്കത്തക്കവണ്ണം കൺനോക്കീട്ടും കാണായ്പ നും ചെവി കേട്ടിട്ടും ഗ്രഹിക്കായ്പാനും തന്നെ എന്നാറെ, അവ ൧൩ രോടു പറയുന്നു:ഈ ഉപമ തിരിയുന്നില്ലയൊ? പിന്നെ എല്ലാ ഉപമകളേയും എങ്ങിനെ അറിയും? വിതെക്കുന്നവൻ വചന ൧൪ ത്തെ വിതെക്കുന്നു. പിന്നെ വഴിയരികെ ഉള്ളവർ ആർ എന്നാ ൧൫ ൽ വചനം അകത്തു വിതെക്കപ്പെട്ടിട്ട് അവർ കേട്ടു കൊണ്ടു ഉ ടനെ, സാത്താൻ വന്നു, ഹൃദയങ്ങളിൽ വിതെച്ച വചനം എടു ത്തു കളയുന്നു. അപ്രകാരം പാറമേൽ വിതെക്കപ്പെടുന്നവർ ൧൬ ആർ എന്നാൽ, വചനത്തെ കേട്ട ഉടനെ,സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും, ഉള്ളിൽ വേരില്ലാതെ തൽക്കാല ൧൭ ക്കാർ ആകുന്നവർ; പിന്നെ വചനം നിമിത്തം ഉപദ്രവമോ, ഹിംസയോ,ഉണ്ടായാൽ,ക്ഷണത്തിൽ ഇടർച്ച തോന്നുന്നു. മററു ൧൮ മുള്ളുകളിൽ വിതെക്കപ്പെടുന്നവരോ, വചനത്തെ കേൾക്കുന്ന വർ എങ്കിലും, ഈ യുഗചിന്തകളും ധനവഞ്ചനയും ശേഷം ൧൯ വിഷയമോഹങ്ങളും അകംപൂക്കു,വചനത്തെഞെരുക്കീട്ട് അതു

                                        ൮൭ [ 108 ] 
                              THE GOSPEL OF MARK.IV.

൩൦ നിഷ്ഫലമായ്തീരുന്നു. നല്ലമണ്ണിൽ വിതെക്കപ്പെട്ടവരൊ, വചന

      ത്തെ കേട്ടും അംഗീകരിച്ചും കൊള്ളുന്നവർ തന്നെ, അവൻ ഒന്ന്
      മുപ്പത്, ഒന്ന് അറുപതും, ഒന്ന് നൂറുമായി ഫലം തരുന്നു.

൨൧ പിന്നെ അവരോടു പറഞ്ഞു: വിളക്കു വരുന്നതു പാറയിൻ

      കീഴിൽ ആകട്ടെ, കട്ടില്ക്കീഴിലാകട്ടെ, ആക്കേണ്ടതിന്നൊ, അല്ല,

൨൨ വിളക്കു തണ്ടിന്മേൽ ഇടേണ്ടതിന്നില്ലയൊ? എങ്ങിനെ എന്നാ

      ൽ! വെളിപ്പെടാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരു

൨൩ വാനല്ലാതെ, ഒന്നും മറവായതും ഇല്ല. കേൾപാൻ ചെവികൾ ഉള്ള ൨൪ വൻ ഉണ്ടെങ്കിൽ കേൾക്കുക. പിന്നെ അവരോടു പറഞ്ഞിതു:

       നിങ്ങൾ കേൾക്കുന്നത് എന്തെന്നുനോക്കുവിൻ! നിങ്ങൾ ഏത്
       അളവു കൊണ്ടു അളന്നാലും അതിനാൽ നിങ്ങൾക്ക് അളക്ക

൨൫ പ്പെടും; കേൾക്കുന്ന നിങ്ങൾക്ക് കൂട്ടി നല്കപ്പെടുകയുമാം. എങ്ങി

       നെ എന്നാൽ, ഏവൻ ഉള്ളവനായാൽ അവനു കൊടുക്കപ്പെടും;
       ഏവൻ ഇല്ലാത്തവനായാൽ. ഉള്ളതും കൂടെ അനോട് എടുക്ക
       പ്പെടും.

൨൬ അനന്തരം പറഞ്ഞിതു: ദേവരാജ്യം ഇപ്രകാരം ആകുന്നു. ഒ ൨൭ രു മനുഷ്യൻ മണ്ണിൽ വിത്തിനെ എറിഞ്ഞതിന്റെ ശേഷം, രാ

        പ്പകലും ഉറങ്ങി, എഴുനീറ്റും കൊണ്ടിരിക്കെ, താൻ അറിയാതവ

൨൮ ണ്ണം വിത്തു മുളെച്ചു വളരുന്നതു പോലെ തന്നെ. ഭൂമിയാകട്ടെ,

        സ്വയമായി തഴെപ്പിച്ചു മുമ്പെ തണ്ടും  പിന്നെ കതിരും പിന്നെ

൨൯ കതിരിൽ നിറഞ്ഞ മണിയും ഉണ്ടാക്കുന്നു. വിള സമ്മതിച്ചാൽ

        കൊയ്ത്തു സമീപിച്ചതു കൊണ്ട് അവൻ ഉടനെ അരിവാളെ അ
       യക്കുന്നു.

൩൦ പിന്നെ പറഞ്ഞിതു: ദേവരാജ്യത്തെ ഏതിനോട് ഉപമിക്കേ ൩൧ ണ്ടു? ഏത് ഉപമയാൽ അതിനെ വൎണ്ണിക്കേണ്ടു? അത് കടുകി

        ന്മണിയോട് ഒക്കും; ആയതു മണ്ണിൽ വിതെക്കപ്പെടുമ്പോൾ,
        ഭൂമിയിലെ എല്ലാ വിത്തുകളിലും ചെറിയത് എങ്കിലും വിതെച്ച

൩൨ ശേഷം വളൎന്നു സകല സസ്യങ്ങളിലും വലുതായ്തീൎന്നു, ആകാ

        ശ പക്ഷകളും വന്ന് അതിന്റെ നിഴലിൽ കുടിപാൎക്കുംവണ്ണം

൩൩ വലുതായ കൊമ്പുകളെ വിടുന്നു. അവൻ ഇങ്ങിനത്തെ ഉപമ

        കൾ പലതുംകൊണ്ട് അവർ കേൾപാൻ കഴിയുന്ന പ്രകാരം

൩൪ തന്നെ വചനത്തെ അവരോടു പറഞ്ഞു പോന്നു. ഉപമ കൂടാ

        തെ അവരോടു പറഞ്ഞതും ഇല്ല; വേറിട്ടു തന്റെ ശിഷ്യരോടു
       സകലവും വ്യാഖ്യാനിക്കും താനും.
                               ൮൮ [ 109 ] 
                             മാൎക്ക. ൪.൫.അ.
ആ നാളിൽ സന്ധ്യയായാറെ: നാം അക്കരെ കടക്കുക എന്ന്         ൩൫

അവരോടു പറയുന്നു. അവർ പുരുഷാരത്തെ വിട്ട്, അവനെ ൩൬ പടകിൽ താൻ ആയപ്രകാരം തന്നെ ചേൎത്തുകൊണ്ടു, മറ്റ പടകുകളും അവനോടു കൂടെ ഓടുന്നുണ്ടു. അപ്പോൾ, വലിയ ൩൭ ചുഴലിക്കാറ്റുണ്ടായി, തിരകൾ പടകിൽ തള്ളി വന്നതുകൊണ്ട് അതു നിറവാറായി. അപ്പോൾ താൻ അമരത്തിൽ തലയാണ ൩൮ മേൽ ഉറങ്ങുന്നുണ്ടു; അവനെ അവർ ഉണൎത്തി: ഗുരോഒ ഞ ങ്ങൾ നശിച്ചുപോകുന്നതിനാൽ നിണക്കു വിചാരം ഇല്ലയൊ എന്നു പറയുന്നു. അവനും എഴുനീറ്റു, കാററിനെ ശാസിച്ചു, ൩൯ കടലിനോട്: മിണ്ടാതിരു! അടങ്ങൂ! എന്നു പറഞ്ഞു; കാററും തള ൎന്നു വലിയ ശാന്തത ഉണ്ടാകുകയും ചെയ്തു. പിന്നെ അവ ൪൦ രോടു: നിങ്ങൾ ഇങ്ങിനെ ഭീരുക്കൾ ആവാൻ എന്തു? വിശ്വാ സം ഉണ്ടാകാത്തത് എന്തു? എന്നു പറഞ്ഞു. അവരും വള ൪൧ രെ ഭയപ്പെട്ട്: എന്നാൽ കാററും കടലും അനുസരിക്കുന്നതു കൊ ണ്ട് പിന്നെ ഇവൻ ആരുപോൽ? എന്നു തങ്ങളിൽ പറകയും ചെയ്തു.

                                  ൫. അദ്ധ്യായം.

ഗരേയിലെ ഭുതഗ്രസ്തൻ [മത്താ.൮.ലൂ.൮.], യായിൎപ്പുത്രിയും രക്തവാൎച്ചയുള്ളവളും [മത്താ. ൯.ലൂ.൮] അവർ അക്കരെ ഗദരദേശത്തിൽ എത്തി, പടകത്തിൽനിന്ന് ൧ ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ‍ കല്ലറകളി ൨ ൽനിന്നു (ഓടി) അവനെ എതിരേററു. ആയവനു തറകളിൽ ൩ തന്നെ പാൎപ്പുണ്ടു; പലപ്പോഴും അവനെ ചങ്ങലതളകളും കൊ ൪ ണ്ടു കെട്ടിയാറെയും, അവൻ ചങ്ങലകളെ വലിച്ചു പൊട്ടിച്ചും തളകളെ ഉരമ്മി ഓടിച്ചും കളഞ്ഞതിനാൽ അവനെ ആൎക്കും ച ങ്ങലകളാലും കെട്ടി കൂടാതെയും അടക്കുവാൻ വഹിയാതെയും ആയി. രാപ്പകലും തറകളിലും മലകളിലും വിടാതെ കൂക്കി, തന്നെ ൫ ത്താൻ കല്ലുകളാൽ തച്ചും കൊണ്ടിരുന്നു. ആയവൻ യേശുവെ ൬ ദൂരത്തുനിന്നു കണ്ടിട്ട് ഓടിച്ചെന്നു, അവനെ കുമ്പിട്ടു. (യേശു): ൭ അശുദ്ധാത്മാവെ, ഈ മനുഷ്യനിൽ നിന്നു പുറപ്പെട്ടു പോക എന്നുപറഞ്ഞതുകൊണ്ടു:മഹോന്നതദൈവത്തിന്റെ പുത്രനാ ൮ യ യേശുവെ! എനിക്കും നിണക്കും എന്തു? ദൈവത്താണ നീ എന്നെ പീഡിപ്പിക്കൊല്ലാ എന്ന് അപേക്ഷിക്കുന്നു എന്നു

                                  ൮൯ [ 110 ] 
                            THE GOSPEL OF MARK.V
    ൯      വലിയ ശബ്ദത്തോടെ കൂക്കി പറഞ്ഞു. അവനോടു യേശു:
            നിന്റെ പേർ എന്തു? എന്നു ചോദിച്ചതിന്നു: ഞങ്ങൾ അനേ
            കർ ആകയാൽ (പട്ടാളം) ലെഗ്യൊൻ എന്ന പേർ ഉണ്ടു എന്നു
   ൧൦      പറഞ്ഞു. ദേശത്തിൽനിന്ന് ഞങ്ങളെ അയച്ചു കളയാതിരിപ്പാൻ
   ൧൧     ഏറിയോന്ന് അപേക്ഷിച്ചു. അവിടെ മലയരികെ ഒരു വലിയ
   ൧൨     പന്നിക്കൂട്ടം മേയുന്നുണ്ടു: ഇവററിൽ പ്രവേശിക്കത്തക്കവണ്ണം
            ഞങ്ങളെ പന്നികളിലേക്ക് അയക്കുക എന്നു (ഭൂതങ്ങൾ) അവ
   ൧൩     നോട് അപേക്ഷിച്ചു: യേശു ഉടനെ അനുവാദം കൊടുത്തു;
            അശൂദ്ധാത്മാക്കളും പുറപ്പെട്ടു പന്നികളിൽ കടന്നു, കൂട്ടം ഞെട്ടി,
            കടുന്തൂക്കത്തൂടെ കടലിൽ പാഞ്ഞിറങ്ങി, ഈരായിരത്തോളം എ
  ൧൪      ണ്ണം കടലിൽ വീൎപ്പുമുട്ടി ചാകയും ചെയ്തു. അവ മേയ്ക്കുന്നവർ
            മണ്ടിപ്പോയി പട്ടണത്തിലും നിലങ്ങളിലും അറിയിച്ചു; സംഭ
            വിച്ചത് എന്തെന്ന് കാണ്മാൻ(പലരും) യാത്രയായി, യേശുവോ
   ൧൫     ട് എത്തി, ലെഗ്യൊൻ ഉണ്ടായ ഭൂതഗ്രസ്തൻ വസ്ത്രം ഉടുത്തും
   ൧൬    സുബോധപൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. ഭൂതഗ്രസ്ത
            ന് ഉണ്ടായതും പന്നികളുടെ വൃത്താന്തവും കാണികൾ അവ
   ൧൭      രോട് അറിയിച്ചപ്പോൾ, തങ്ങളുടെ അതിരുകളെ വിട്ടു പോവാൻ
   ൧൮      അവനോട് അപേക്ഷിച്ചു തുടങ്ങി. അവൻ പടകേറുമ്പോൾ,
   ൧൯      തന്നോട് കൂടെ ഇരിപ്പാൻ ഭൂതഗ്രസ്തൻ അപേക്ഷിച്ചു. അവ
             നെ സമ്മതിയാതെ: നിണക്കുള്ളവരെ കാണ്മാൻ നിന്റെ വീ
             ട്ടിൽ ചെന്നു, കൎത്താവ്‍ നിന്നിൽ കനിഞ്ഞു ചെയ്തിട്ടുള്ളത് ഒക്ക
   ൨൦         യും പ്രസ്താപിക്ക എന്ന് അവനോടു പറയുന്നു. അവനും പോ
             യി യേശു തന്നിൽ ചെയ്തത് ഒക്കെയും ദശപുരത്തിൽ ഘോഷി
             ച്ചു തുടങ്ങി, എല്ലാവരും ആശ്ചൎ‌യ്യപ്പെടുകയും ചെയ്തു.
    ൨൧      യേശു പടകിൽ പിന്നെയും ഇക്കരെ കടന്നശേഷം, കടലരി
             കെ ഇരിക്കുമ്പോൾ, വലിയ പുരുഷാരം അവനോടുചേൎന്നുകൂടി.
    ൨൨      അപ്പോൾ (കണ്ടാലും) പള്ളിമൂപ്പരിൽ യായീൻ എന്ന പേരുള്ല
    ൧൩     ഒരുത്തൻ വന്ന് അവനെ കണ്ടു കാക്കൽ വീണു: എന്റെ 
             ചെറുമകൾ അത്യാസന്നത്തിൽ ആകുന്നു; അവൾ രക്ഷപെട
             ടേണ്ടതിന്നു നീ വന്ന് അവളുടെ മേൽകൈകളെ വെച്ചാലും എ
    ൧൪      ന്നാൽ അവൾ ജീവിക്കും എന്നു വളരെ അപേക്ഷിച്ചു. അവ
             നോട് അവൻ കൂടിപോയി, വലിയ പുരുഷാരവും പിഞ്ചെന്ന്
    ൧൫     അവനെ തിരക്കി പോന്നു. അപ്പോൾ പന്തീരാണ്ടു രക്തവാ
    ൧൬    ൎച്ചയുള്ളോരു സ്ത്രീ, പല വൈദ്യന്മാരായലും ഏറിയോന്ന് അനുഭ
൯൦ [ 111 ]
മാൎക്ക. ൫. അ.


വിച്ചു, സകല വസ്തുവും, ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ, ഏറ്റം കെടുതിയായി പോയ ശേഷം, ൨൭ യേശുവിന്റെ വൎത്തമാനം കേട്ടിട്ടു പുരുഷാരത്തിൽ വഴിയെ വന്നു. ൨൮ ഇവന്റെ വസ്ത്രങ്ങൾ പോലും തൊട്ടു എങ്കിൽ, ഞാൻ രക്ഷപ്പെടും എന്നു ചൊല്ലി, അവന്റെ വസ്ത്രം തൊട്ടു; ൨൯ ക്ഷണത്തിൽ അവളുടെ രക്തത്തിൻ ഉറവ് വറ്റി, അവൾ ബാധ മാറി, സൗഖ്യം വന്നു എന്നു ശരീരത്തിൽ അറികയും ചെയ്തു. ൩0 യേശു തങ്കൽനിന്നു ശക്തിപുറപ്പെട്ടത് ഉടനെ ഉള്ളിൽ അറിഞ്ഞു, പുരുഷാരത്തിൽ തിരിഞ്ഞു (നോക്കി): എന്റെ വസ്ത്രങ്ങളെ തൊട്ടത് ആർ? എന്നു പറഞ്ഞു. ൩൧ അവനോടു ശിഷ്യന്മാർ പറഞ്ഞു: പുരുഷാരം നിന്നെ തിരക്കുന്നത് കണ്ടിട്ടും എന്നെ തൊട്ടത് ആർ എന്നു പറയുന്നുവൊ? ൩൨ അവനൊ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി കൊണ്ടിരുന്നു. ൩൩ അപ്പോൾ, സ്ത്രീ തന്നിൽ ഉണ്ടായത് അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചും വന്ന്, അവന്മുമ്പിൽ വീണു വസ്തുത ഒക്കെയും പറഞ്ഞു. ൩൪ അവളോട് അവൻ പറഞ്ഞു: മകളെ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു, സമാധാനത്തിൽ പോയി നിന്റെ ബാധയിൽ സ്വസ്ഥയായിരിക്ക. ൩൫ ഇങ്ങനെ പറയുമ്പോൾ തന്നെ പള്ളിമൂപ്പന്റെ വീട്ടിൽനിന്ന് ആളുകൾ വന്നു: നിന്റെ മകൾ മരിച്ചു പോയി, ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന്? ൩൬ എന്ന് പറഞ്ഞയുടനെ, യേശു ആ വാക്ക് കേട്ടിട്ടു പള്ളിമൂപ്പനോട്: ഭയപ്പെടായ്ക! വിശ്വസിക്ക മാത്രം ചെയ്ക്ക എന്നു പറഞ്ഞു. ൩൭ പ്രേതനേയും യാക്കോബെയും യാക്കോബിൻ സഹോദരനായ യോഹനാനെയും അല്ലാതെ, മറ്റാരെയും പിഞ്ചെല്ലുവാൻ സമ്മതിയാതെ, ൩൮ പള്ളിമൂപ്പന്റെ വീട്ടിൽ വന്ന് ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു, ൩൯ അകമ്പുക്കു: നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിനു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രെ! എന്ന് അവരോട് പറഞ്ഞു; അവർ അവനെ പരിഹിച്ചു. ൪0 അവനൊ എല്ലാവരെയും പുറത്താക്കി, കുട്ടിയുടെ അമ്മയപ്പന്മാരെയും തന്റെ ഒന്നിച്ചുള്ളവരെയും കൂട്ടിക്കൊണ്ടു, കുട്ടി കിടക്കുന്നേടത്തു കടന്നു, ൪൧ കുട്ടിയുടെ കൈപിടിച്ചു, ബാലെ, ഞാൻ നിന്നോടു കല്പിക്കുന്നു എഴുനീല്ക്ക എന്നൎത്ഥത്തോടെ: തലീഥ കൂമി എന്ന് അവളോട് പറയുന്നു. ൪൨ ബാലയും ഉടനെ എഴുനീറ്റു, പന്ത്രണ്ടു വയസ്സുള്ളവൾ ആകകൊണ്ടു നടന്നു; അവരും മഹാവിസ്മയത്താലെ

൯൧
[ 112 ]
THE GOSPEL OF MARK. VI.

സ്തംഭിച്ചു പോയി. ൪൩ ഇത് ആരും അറിയരുതെന്ന് അവരോടു വളരെ ആജ്ഞാപിച്ച് അവൾക്കു തിന്മാൻ കൊടുക്കേണ്ടതിന്നു പറകയും ചെയ്തു.

൬. അദ്ധ്യായം.

നചറത്തിലെ അവിശ്വാസം [മത്താ. ൧൩.], (൭) അപോസ്തലരെ അയച്ചതു [മത്താ. ൧൦. ലൂ. ൯.], (൧൪) ഹെരോദാ യോഹനാനെ കൊന്നതു [മത്താ. ൧൪. ലൂ. ൯.], (൩൦) ൫൦൦൦ങ്ങൾക്കു ഭക്ഷണം കൊടുത്തു [മത്താ. ൧൪. ലൂ. ൯. യൊ. ൬.], (൪൭) പൊയ്കയിന്മേൽ നടന്നതു [മത്താ. യൊ.]

വൻ അവിടെ നിന്നു യാത്രയായി, തന്ന്റ്റെ പിതൃനഗരത്തിൽ വന്ന് അവന്റെ ശിഷ്യരും പിഞ്ചെല്ലുന്നുണ്ടു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചു തുടങ്ങി; കേൾക്കുന്നവർ പലരും സ്തംഭിച്ച്: ഇവന് ഇവ എവിടെനിന്ന് അവനു കൊടുക്കപ്പെട്ട ജ്ഞാനവും ഇങ്ങിനെ അവന്റെ കൈകളാൽ നടക്കുന്ന ശക്തികളും എന്തുപോൽ! ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ യൂദാ ശിമോൻ എന്നവരുടെ സഹോദരനും ആയ തച്ചനല്ലയൊ? അവനെ സഹോദരികളും നമ്മോടല്ലൊ പാൎക്കുന്നു! എന്നു ചൊല്ലി, അവങ്കൽ ഇടറി പോയി. എന്നാറെ, യേശു: പ്രവാചകനു തന്റെ പിതൃനഗരത്തിലും ചേൎച്ചക്കാരിലും സ്വഭവനത്തിലും ഒഴികെ മാന ഇല്ലാതിരിക്കയില്ല എന്ന് അവരോടു പറഞ്ഞു. അല്പം ചില ബലഹീനരുടെ മേൽ കൈകളെ വെച്ചു സൌഖ്യം വരുത്തുക അല്ലാതെ, അവിടെ ശക്തി ഒന്നും കാണിപ്പാൻ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചൎയ്യപ്പെട്ടു, ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിക്കയും ചെയ്തു.

പിന്നെ പന്തിരുവരെയും അടുക്കെ വിളിച്ച്, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവൎക്കു അശുദ്ധാത്മാക്കളിൽ അധികാരവും കൊടുത്തു: വഴിക്കു വടിയല്ലാതെ ഒന്നും എടുക്കരുത്; പൊക്കണവും അപ്പവും മടിശ്ശീലയിൽ ചെമ്പു(നാണ്യവും) അരുതു; ചെരിപ്പുകൾ ഇട്ടത്രെ (നടക്കുക); രണ്ടു വസ്ത്രം ധരിക്കയും അരുത് എന്ന് അവരോട് ആജ്ഞാപിച്ചു. ൧൦ പിന്നെ എങ്ങായാലും ഒരു വീട്ടിൽ കടന്നാൽ, അവിടെനിന്നു പുറപ്പെടുവോളത്തേക്ക് അതിൽ തന്നെ വസിപ്പിൻ! ൧൧ ആർ എങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളെ കേൾക്കാതെയും ഇരുന്നാൽ, അവിടം വിട്ടു,

൯൨
[ 113 ]
                                           മാൎക്ക. ൬.  അ.

നിങ്ങളുടെ കാലുകൾക്കു കീഴുള്ള ധൂളിയെ അവർക്കു സാക്ഷ്യത്തി ന്നായി കടഞ്ഞു കളവിൽ! (ആമെൻ ഞാൻ നിങ്ങളോടു പറയു ന്നിതു: ന്യായവിധിനാളിൽ ആ പട്ടണത്തിനേക്കാൾ സദോമി ന്നും ഘമോറെക്കും സഹിച്ചു കൂടുമായിരിക്കും). അവരും പുറപ്പെ ൧൨ ട്ടു, മാനസാന്തരപ്പെടേണം എന്നു ഘോഷിച്ചു പോന്നു. പല ൧൩. ഭ്രതങ്ങളെയും ആട്ടിക്കളഞ്ഞ്, അനേകം ബലഹീനരെ എണ്ണ കൊണ്ടു തേച്ചു സൌഖ്യം വരുത്തികൊണ്ടിരുന്ന്.

  ഇങ്ങിനെ  അവന്റെ  നാമം പ്രസിദ്ധമായി  വരുമ്പോൾ,          ൧൪

ഹെരോദാരാജവും കേട്ടിട്ടു: സ്നാപകനായ യോഹനാൻ മരിച്ച വരിൽ നിന്ന് ഉണർന്നത് കൊണ്ടത്രെ ഈ ശക്തികൾ ഇവ നിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു. അവൻ എലീയാവ് എ ൧൫ ന്നു മററ് ചിലർ പറഞ്ഞു; പ്രവാചകരിൽ ഒരുവനെ പോലെ പ്രവാചകനാകുന്നു എന്നു മററവരും പറഞ്ഞു. അതു ഹെരോ ൧൬ ദാ കേട്ടാറെ: ഞാൻ തല വെട്ടിച്ച യോഹനാൻ തന്നെ ആകുന്നു; അവൻ (മരിച്ചവരിൽനിന്ന്) ഉണർന്നു വന്നു എന്നു പറഞ്ഞു. ഹെരോദാ ആകട്ടെ, തന്റെ സഹോദരനായ ഫിലിപ്പന്റെ ഭാ ൧൭ യ്യ ഹെരോദ്യയെ വേട്ടതു കൊണ്ടു. സഹോദരന്റെ ഭാര്യയെ എടുക്കുന്നതു നിണക്കു വിഹിതമല്ല എന്നു യോഹനാൻ ഹെ ൧൮ രോദാവോടു പറകകൊണ്ടു, അവൻ അവൾ ന്മിത്തം ആളയ ച്ചു, യോഹനാനെ പിടിപ്പിച്ചു തടവിൽ കെട്ടിച്ചാക്കിയിരുന്നു. ഹെരോദ്യ അവനിൽ ഉൾപ്പക ഭാവിച്ചു കൊല്ലവാനും ഇച്ഛിച്ചു, ൧൯ കഴിഞ്ഞില്ല താനും കാരണം ഹെരോദാ യോഹനാനെ നീതിയും ൨ഠ വിശൂദ്ധിയും ഉള്ള പുരുഷൻ എന്നറിഞ്ഞ്, അവനെഭയപ്പട്ടു, സൂക്ഷിച്ചു വെച്ചും അവനിൽ നിന്നു കേട്ട പ്രകാരം പലതും ചെയ്തു. മനസ്സോടെ അവനെ കേട്ടും കൊണ്ടിരുന്നു. ശേഷം ൨൧ തക്കത്തിൽ ഒരു ദിവസം വന്നാറെ, ഹെരോദാ തന്റെ ജനനോ ത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും അത്താഴം കഴിച്ചപ്പൊൾ -- ഹെരോദ്യയുടെ മകൾ അകമ്പുക്കു നൃത്തംചെയ്തു; ഹെരോദാവെ ൨൨ യും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളത് എ ൨൩ ന്നോട് ചോദിച്ചുകൊൾക! നിണക്കു തരാം എന്നു രാജാവ് ബാ ലയോടു പറഞ്ഞു: നീ എന്തു ചോദിച്ചാലും രാജ്യത്തിന്റെ പാ തിയോളവും നിണക്കു തരുന്നു എന്നു സത്യവും ചെയ്തു. അവ ൨൪ ളോ പുറപ്പെട്ടു, തന്റെ അമ്മയോട് എന്തു ചോദിക്കേണം എന്നു

൯൩ [ 114 ]
THE GOSPEL OF MARK. VI.

പറഞ്ഞതിന്നു, സ്നാപകനായ യോഹനാന്റെ തലയെ എന്ന് അവൾ പറഞ്ഞ ഉടനെ- ൨൫ അവൾ വിരഞ്ഞു രാജാവെ ചെന്നു കണ്ട്: എനിക്കു തല്ക്കണം സ്നാപകനായ യോഹനാന്റെ തല ഒരു തളികയിൽ തിരികെ വേണ്ടു എന്നു ചോദിച്ചു. ൨൬ രാജാവ് അതിദുഃഖിതൻ എങ്കിലും ആണകളെയും പന്തിക്കാരെയും വിചാരിച്ച് അവളെ തോല്പിപ്പാൻ മനസ്സില്ലാഞ്ഞു. ൨൭ ഉടനെ, അകമ്പടിയെ അയച്ച് അവന്റെ തലയെ കൊണ്ടു വരുവാൻ രാജാവ് കല്പിച്ചു. ൨൮ ആയവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു, തലയെ തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല തന്റെ അമ്മെക്കു കൊടുക്കയും ചെയ്തു. ൨൯ അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു, ശവത്തെ എടുത്തു കല്ലറയിൽ സ്ഥാപിക്കയും ചെയ്തു.

൩൦ പിന്നെ അപോസ്തലർ യേശുവോടു ചേൎന്നു കൂടി, ഞങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. ൩൧ വരുന്നവരും പോകുന്നവരും വലരെ ഉണ്ടായിട്ടു ഭക്ഷിപ്പാൻ പോലും സമയം ഇല്ലാഞ്ഞിട്ട് അവരോട് അവൻ: നിങ്ങൾ തന്നെ വേറിട്ട് ഏകാന്ത സ്ഥലത്തിൽ ചെന്ന് അല്പം ആശ്വസിച്ചു കൊൾവിൻ! എന്നു പറഞ്ഞു. ൩൨ എന്നാറെ, അവർ തനിച്ചു പടകേറി ഏകാന്തസ്ഥലത്തിൽ ചെന്നു. ൩൩ അവർ പോകുന്നതു (ജനങ്ങൾ) കണ്ടു, പലരും (അവനെ) അറിഞ്ഞു; എല്ലാ പട്ടണങ്ങളിൽനിന്നും കരവഴിയായി (ആൾ) അവിടേക്ക് ഓടി, അവൎക്കു മുമ്പെ എത്തി, അവനോടു ചേരുകയും ചെയ്തു. ൩൪ അവനും പുറപ്പെട്ടു വന്നു, വലിയ സമൂഹത്തെ കണ്ട്, അവർ ഇടയൻ ഇല്ലാത്ത ആടുകളെ പോലെ ആകകൊണ്ട് അവരിൽ കരളലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി. ൩൫ പിന്നെ നേരം നന്നെ വൈകീട്ടു. ശിഷ്യന്മാർ അവനോട് അണഞ്ഞു: ഈ സ്ഥലം കാടത്രെ, നേരവും വളരെ വൈകി പോയി, ൩൬ തിന്മാൻ ഇവൎക്കില്ലായ്കയാൽ ചൂഴുന്ന ഊരുകളിലും ദേശങ്ങളിലും പോയി തങ്ങൾക്ക് അപ്പങ്ങൾ കൊള്ളേണ്ടതിന്ന്, ൩൭ അവരെ പറഞ്ഞയക്ക എന്നു പറയുന്നു. അവരോട്, അവൻ: നിങ്ങൾ അവൎക്കു തിന്മാൻ കൊടുപ്പിൻ! എന്ന് ഉത്തരം പറഞ്ഞതിന്നു: ഞങ്ങൾ പോയി (൩൦൦ പണമാകുന്നു) ഇരുനൂറു ദ്രഹ്മെക്ക് അപ്പങ്ങൾ കൊണ്ടിട്ട് അവൎക്കു തിന്മാൻ കൊടുക്കേണമൊ? എന്ന് അവനോടു പറയുന്നു. ൩൮ അവൻ അവരോടു: നിങ്ങൾക്ക് എത്ര അപ്പം ഉണ്ടു? പോയി നോക്കുവിൻ!

൯൪
[ 115 ]
മാൎക്ക. ൬. അ.

എന്നു പരയുന്നു; അവരും അറിഞ്ഞ് കൊണ്ട് അഞ്ചത്രെ, രണ്ടു മീനും എന്നു പറയുന്നു. ൩൯ പിന്നെ അവരോട് എല്ലാവരേയും പച്ചപുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. ൪൦ അവർ നൂറും അമ്പതും ആയിട്ടും നിരനിരയായി ചാരികൊണ്ട ശേഷം, ൪൧ അവൻ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വൎഗ്ഗത്തേക്കു നോക്കി, വാഴ്ത്തി, അപ്പങ്ങളെ നുറുക്കി അവരുടെ മുമ്പിൽ വെപ്പാൻ സ്വശിഷ്യൎക്ക് കൊടുത്തു; ൪൨ രണ്ടു മീനിനേയും എല്ലാവൎക്കും പകുതി ചെയ്തു. ൪൩ എല്ലാവരും തിന്നു തൃപ്തരായി; കഷണങ്ങൾ കൊണ്ടും മീനിൽനിന്നും പന്ത്രണ്ടു കൊട്ട നിറെച്ചെടുക്കയും ചെയ്തു. ൪൪ അപ്പങ്ങളെ തിന്നവരൊ ഐയ്യായിരം പുരുഷർ തന്നെ ആയതു.


 

൪൫ ഉടനെ താൻ പുരുഷാരത്തെ പറഞ്ഞയക്കുംവരെ തന്റെ ശിക്ഷ്യരെ പടകിൽ ഏറി, ബെഥചൈദെക്കു നേരെ അക്കരെക്കു മുന്നോടുവാൻ നിൎബ്ബന്ധിച്ചു. ൪൬ താൻ അവരെ അയച്ചു വിട്ടശേഷം പ്രാൎത്ഥിപ്പാൻ മലമേൽ ചെന്നു. ൪൭ പിന്നെ വൈകുന്നേരമായപ്പോൾ. പടകു കടലിന്റെ നടുവിലും താൻ ഏകനായി കരമേലും ആയിരുന്നു. ൪൮ കാറ്റു വിരോധം ആകകൊണ്ട് അവർ വലിക്കുന്നതിൽ വലയുന്നത് അവൻ കണ്ട്, ഏകദേശം രാത്രിയുടെ നാലാം യാമത്തിൽ കടലിന്മേൽകൂടി നടന്ന് അവരുടെ അടുക്കെ ചെന്ന് അവരെ കടന്നു പിന്നിടുവാൻ ഭാവിച്ചു. ൪൯ അവരെ അവൻ കടലിന്മേൽ നടക്കുന്നതുകണ്ട് എല്ലാവരും നോക്കീട്ടു, കലക്കമുണ്ടായി പ്രേതം എന്നു നിരൂപിച്ചു കൂക്കലിട്ടു; ൫൦ ഉടനെ അവൻ അവരോട് ഉരിയാടി: ധൈൎയ്യപ്പെടുവിൻ! ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ! എന്നു പറയുന്നു. ൫൧ അവനു അവരോടു ചേരുവാൻ പടകിൽ കരേറി, കാറ്റും അമൎന്നു അവർ തങ്ങളിൽ ഏറ്റം സ്തംഭിച്ച് അത്യന്തം ആശ്ചൎ‌യ്യ്യപ്പെടുകയും ചെയ്തു. ൫൨ കാരണം അവരുടെ ഹൃദയത്തിന്നു തടിപ്പു വെച്ചതു കൊണ്ട് അപ്പങ്ങളുടെ സംഗതിയാലും ബോധം ഉണ്ടായിരുന്നില്ല.

 

൫൩ അവർ അക്കരെക്ക് എത്തി ഗന്നെസരത്ത് എന്ന ദേശത്തിൽ വന്ന് അണകയും ചെയ്തു. ൫൪ അവർ പടകിൽ നിന്നു കഴിഞ്ഞ ഉടനെ, (ജനങ്ങൾ) അവനെ അറിഞ്ഞുകൊണ്ടു ചുറ്റുമുള്ള നാട്ടിൽ ഒക്കയും ഓടിച്ചെന്നു, ൫൫ ദൂസ്ഥരെ കിടക്കകളിൽ എടുത്തും കൊണ്ട് അവൻ ഉണ്ടെന്നു കേൾക്കുന്നേടത്താക്കി തുടങ്ങി. ൫൬ പിന്നെ

൯൫
[ 116 ]
THE GOSPEL OF MARK VII.

അവൻ ഊരുകൾ, പട്ടണങ്ങൾ, ദേശങ്ങൾ, എവിടെ എങ്കിലും കടന്നാലും രോഗികളെ ചന്തകളിൽ ഇട്ട്, അവന്റെ വസ്ത്രത്തിന്റെ തൊങ്കൽ പോലും തൊടേണ്ടതിന്ന് അവർ അപേക്ഷിച്ചു; അവനെ തൊട്ടവർ ഒക്കയും രക്ഷപ്രാപിക്കയും ചെയ്തു.

൭. അദ്ധ്യായം.

പറിശരോടു വാദവും, (൨൪) കനാന്യസ്ത്രീയുടെ വിശ്വാസവും [മത്താ. ൧൫.], (൩൧) എഫ്ഫ്തഃ.

രുശലേമിൽ നിന്നു വന്നിട്ടുള്ള പറീശരും ചില ശാസ്ത്രികളും അവനോടു ചേൎന്നു കൂടി. ആയവർ ശിഷ്യരിൽ ചിലർ കൈ കഴുകാതെ പടുകൈകളാൽ തന്നെ ആഹാരം ഭക്ഷിക്കുന്നതു കണ്ടു (പഴിച്ചു പറഞ്ഞു). പറീശരാകട്ടെ, യഹൂദരും ഒക്കയും പൂൎവ്വന്മാരുടെ സമ്പ്രദായത്തെ പിടിച്ചുകൊണ്ടു മുഷ്ടിയോടു, കൈകളെ കഴുകീട്ടല്ലാതെ ഭക്ഷിക്കുന്നില്ല; ചന്തയിൽനിന്നു (വന്നാലും) കുളിച്ചിട്ടല്ലാതെ ഭക്ഷിക്കുന്നില്ല. കിണ്ടി, ഭരണി, ചെമ്പു, കിടക്ക എന്നിവ കഴുകുകമുതലായതു പലതും ഉണ്ടു, അവർ പിടിച്ചുകൊൾവാൻ കൈകൊണ്ടതു. അപ്പോൾ പറീശരും ശാസ്ത്രികളും: നിന്റെ ശിഷ്യന്മാർ പൂൎവ്വന്മാരുടെ സമ്പ്രദായപ്രകാരം നടക്കാതെ പടുകൈകളാൽ അപ്പം ഭക്ഷിക്കുന്നത് എന്ത്? എന്ന് അവനോടു ചോദിക്കുന്നു. അവൻ അവരോട് ഉത്തരം പറഞ്ഞിതു: വേഷധാരികളായ നിങ്ങളെ തൊട്ടു യശയ്യ. നന്നായി പ്രവചിച്ചിതു:(൨൯, ൧൩.) ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എന്നോട് ദൂരത്ത്. അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിച്ചുകൊണ്ട് എന്നെ വ്യൎത്ഥമായി ഭജിക്കുന്നു എന്നത്രെ. എങ്ങിനെ എന്നാൽ ദൈവ കല്പനയെ വിട്ടും കളഞ്ഞു, കിണ്ടി ഭരണികളെ കഴുകുക തുടങ്ങിയ മനുഷ്യ സമ്പ്രദായങ്ങളെ പ്രമാണിച്ചു കൊള്ളുന്നു; ഇവറ്റിന്നൊത്തതു പലതും നിങ്ങൾ ചെയ്യുന്നു. പിന്നെ അവരോടു പറഞ്ഞിതു: നിങ്ങളുടെ സമ്പ്രദായത്തെ സൂക്ഷിപ്പാൻ ദേവകല്പനയെ നന്നയി തള്ളിക്കലയുന്നു. (൨ മോ. ൨൦, ൧൨.) ൧0 നിന്റെ അഛ്ശനേയും അമ്മയേയും ബഹുമാനിക്ക എന്നും (൨൧,൧൭.) അഛ്ശനെ എങ്കിലും അമ്മയെ എങ്കിലും പ്രാകുന്നവൻ മരിക്കെണം നിശ്ചയം എന്നും മൊശെ പറഞ്ഞുവല്ലൊ. ൧൧ നിങ്ങളൊ ഒരു മനുഷ്യൻ അഛ്ശനോടെങ്കിലും അമ്മയോട്

൯൬


[[വർഗ്ഗം:താളുകൾ - Malayalam New Testament complete

Gundert 1868]] [ 117 ]
മാർക്ക. ൭. അ.

എങ്കിലും നിണക്ക് എന്നിൽനിന്ന് ഉപകാരമായ്പരുന്നതു കൊർബ്ബാൻ എന്നുള്ള വഴിപാട് (ആക) എന്നു പറഞ്ഞാൽ (കാർയ്യം തന്നെ) എന്നു ചൊല്ലിക്കൊണ്ട്, ൧൨ അവൻ തന്റെ അഛ്ശനാകട്ടെ, അമ്മെക്കാകട്ടെ. ഇനി (ഗുണം) ഒന്നും ചെയ്പാൻ സമ്മതിക്കാതെ ഇരിക്കുന്നു. ൧൩ ഇങ്ങിനെ നിങ്ങൾ നടത്തുന്ന സമ്പ്രദായത്താൽ ദൈവകല്പനയെ ദുർബ്ബലമാക്കുന്നു. ഈ വക പലതും നിങ്ങൾ ചെയ്യുന്നു.

൧൪ പിന്നെയും പുരുഷാരത്റ്റ്ഹെ അരികെ വിളിച്ച്, അവരോടു പറഞ്ഞു: ൧൫ എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ! പുറത്തുനിന്നു മനുഷ്യനിൽ ചെല്ലുന്നത് ഒന്നും അവനു തീണ്ടൽ വരുത്തികൂടാ; അവനിൽ നിന്നു പുറപ്പെടുന്നവ അത്രെ മനുഷ്യനു തീണ്ടൽ ഉണ്ടാക്കുന്നുള്ളൂ. ൧൬ ഒരുത്തനു കേൾപാൻ ചെവികൾ ഉണ്ടെങ്കിൽ അവൻകേൾക്കുക. ൧൭ അവൻ പുരുഷാരത്തെ വിട്ടു, വീട്ടിൽ പുക്കശേഷം ശിഷ്യന്മാർ: ആ ഉപമയെ അവനോടു ചോദിച്ചു; അവരോടു പറഞ്ഞിതു: ൧൮ ഇപ്രകാരം നിങ്ങളും ബോധം ഇല്ലാതിരിക്കുന്നുവൊ? പുറത്തുനിന്നു മനുഷ്യനിൽ അകമ്പൂകുന്നത് ഒന്നും അവനു തീണ്ടൽ വരുത്തിക്കൂടാ എന്നു ബോധിക്കുന്നില്ലയൊ? ൧൯ അത് അവന്റെ ഹൃദയത്തിൽ അല്ലല്ലൊ വയറ്റിൽ അത്രെ ചെല്ലുന്നു; പിന്നെ മറപ്പുരയിലേക്ക് പോകുന്നു; ഈ വഴി എല്ലാ ഭോജ്യങ്ങൾക്കും ശുദ്ധി വരുത്തുന്നു. ൨൦ പിന്നെ പറഞ്ഞിതു: മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രെ, മനുഷ്യനു തീണ്ടൽ ഉണ്ടാക്കുന്നതു. ൨൧ എങ്ങിനെ എന്നാൽ, ദുശ്ചിന്തകൾ തന്നെ അകത്തുനിന്നു മനുഷ്യരുടെ ഹൃദയത്തിൽനിന്നു പുറപ്പെടുന്നു. ൨൨ വ്യഭിചാരങ്ങൾ, പുലയാട്ടുകൾ, കുലകൾ, മോഷണങ്ങൾ, അത്യാഗ്രഹങ്ങൾ, വേണ്ടാതനങ്ങൾ, ചതി ദുഷ്കാമം, വിടക്കുകണ്ണു. ൨൩ ദൂഷണം, ഗർവ്വം, ബുദ്ധിഹീനത, ഈ ദോഷങ്ങൾ എല്ലാ അകത്തുനിന്നു പുറപ്പെട്ടു, മനുഷ്യനെ രീണ്ടിക്കുന്നു.

൨൪ അവിടെ നിന്ന് എഴുനീറ്റു, അവൻ തൂർ (ചിദോൻ) എന്നതിന്റെ അതിർനാട്ടിൽ പോയി ഒരു വീട്ടിൽ കടന്ന്, ആരും അറിയരുത് എന്ന് ഇഛ്ശിച്ചു, മറഞ്ഞിരിപ്പാൻ കഴിഞ്ഞില്ല താനും. ൨൫ എങ്ങിനെ എന്നാൽ അശുദ്ധാത്മാവുറഞ്ഞ ചെറുമകൾ ഉള്ളൊരു സ്ത്രീ, അവന്റെ വസ്തുത കേട്ടിട്ടു വന്ന്, അവന്റെ കാല്ക്കൽ വീണു. ൨൬ അവൾ സുറഫെയ്നീക്യ ജാതിയിൽ ഉള്ളൊരു യവനക്കാരത്തി തന്നെ; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കു

൯൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
[ 118 ]
THE GOSPEL OF MARK. VII. V.

വാൻ അവനെ അപേക്ഷിച്ചു. ൨൭ യേശു അവളോടു: മുമ്പെ മക്കൾക്ക് തൃപ്തി വരുവാൻ സമ്മതിക്ക; മക്കളുടെ അപ്പത്തെ എടുത്തു, ചെറുനായ്ക്കൾക്ക് ചാടുന്നത് നന്നല്ല എന്നു പറഞ്ഞു. ൨൮ അവൾ അവനോട് ഉത്തരം പറഞ്ഞിതു: അതെ കൎത്താവെ! ചെറുനായ്ക്കളും മോശെക്കു കീഴെ കുട്ടികളുടെ നുറുക്കുകൾകൊണ്ട് ഉപജീവിക്കുന്നുവല്ലൊ! ൨൯ അവളോട് അവൻ: ഈ വാക്കു നിമിത്തം പോക! ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു. ൩൦ അവൾ തന്റെ ഭവനത്തിൽ വന്നാറെ, ഭൂതം പുറപ്പെട്ടതും, മകൾ ശയ്യമേൽ കിടക്കുന്നതും കണ്ടൂ.

൩൧ അവൻ വീണ്ടും തൂൎഅതിരിനെ വിട്ടു, ചിദോനിൽ കൂടി ഗലീലക്കടപ്പുറത്തു(ചെന്നു) ദശപുരനാട്ടിന്റെ നടുവിൽ വന്നു. ൩൨ അവിടെ വായി വരാത്ത ചെവിടനെ അവനു കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്ന് അപേക്ഷിക്കുന്നു. ൩൩ ആയവനെ പുരുഷാരത്തിൽ നിന്നു വേറിട്ടു കൂട്ടിക്കൊണ്ടു തന്റെ വിരലുകളെ അവന്റെ ചെവികളിൽ ഇട്ടു തുപ്പി, അവന്റെ നാവിനെ തൊട്ടു. ൩൪ പിന്നെ സ്വൎഗ്ഗത്തേക്കു നോക്കി, ഞരങ്ങി, അവനോടു, തുറന്നു വരിക! എന്നുള്ള എഫ്ഫതഃ! എന്നു പറഞ്ഞു. ൩൫ ഉടനെ അവനുശ്രവണം തുറന്നു, നാവിന്റെ കെട്ടും അഴിഞ്ഞിട്ട്, അവൻ ശരിയായി പറഞ്ഞു. ൩൬ ഇത് ആരോടും പറയരുത് എന്ന് അവരോട് ആജ്ഞാപിച്ചു എങ്കിലും, അവൻ കല്പിക്കും തോറും അവർ ഏറ്റവും ഘോഷിച്ചു പരത്തും: ൩൭ അവൻ സകലവും നന്നായി ചെയ്തു; ചെവിടരെ കേൾപിക്കയും, പറയാത്തവരെ പറയിക്കയും ചെയ്യുന്നു! എന്ന് അവർ അത്യന്തം സ്തംഭിച്ചു പറഞ്ഞു കൊണ്ടിരുന്നു.

൮. അദ്ധ്യായം.


൪൦൦൦ങ്ങൾക്ക് ഭക്ഷണം [മത്താ. ൧൫.], (൧൧) വറീശരുടെ പുളിച്ചമാവിനെ ആക്ഷേപിച്ചത് [മത്താ. ൧൬.], (൧൧) ഒരു കുരുടനു കാഴ്ചകൊടുത്തതു, (൧൭) ശിഷ്യരുടെ പരിശോഷനയിൽ പിന്നെ, (൩൦) ക്രൂശിലെ മരണത്തെ പ്രവചിച്ചതു [മത്താ. ൧൬. ലൂ. ൯.]

ദിവസങ്ങളിൽ ഏറ്റം വലിയ പുരുഷാരം ഉണ്ടാകുമ്പോൾ, തിന്മാൻ ഇല്ലായ്കകൊണ്ട് അവൻ ശിഷ്യന്മാരെ വിളിച്ച് കൂട്ടി പറഞ്ഞു: ഈ പുരുഷാരം മൂന്നു നാളും എന്നോടു കൂട പാൎത്തിട്ട്, അവൎക്കു തിന്മാൻ ഇല്ലായ്കകൊണ്ട് എനിക്ക് അവരിൽ

൯൮


[[വർഗ്ഗം:താളുകൾ - Malayalam New Testament complete

Gundert 1868]] [ 119 ]

                              മാൎക്ക.൮.അ.

കരളലിയുന്നു; ഞാൻ അവരെ പട്ടിണിയായി അവരവരുടെ ൩ വീട്ടിലേക്ക് അയച്ചാലൊ, അവൻ വഴിയിൽവെച്ചു തളൎന്നു പോ കും; ചിലർ ദൂരത്തുനിന്നു വരുന്നതും ഉണ്ടു. എന്നതിന്ന് അ ൪ വന്റെ ശിഷ്യർ ഉത്തരം പറഞ്ഞിതു: ഇവൎക്ക് ഇവിടെ മരുവി ൽ തന്നെ അപ്പങ്ങൾക്കൊണ്ടു തൃപ്തിവരുത്തുവാൻ ആൎക്കും എ വിടെ നിന്നു കഴിവുണ്ടാകും? എന്നാറെ, അവരോട്: എത്ര അ ൫ പ്പം ഉണ്ട്? എന്നു ചോദിച്ചതിന്ന് ഏഴ് എന്നു പറഞ്ഞു. അ ൭ വൻ അപ്പോൾ, പുരുഷാരത്തെ നിലത്തിൽ ചാരി ഇരിപ്പാൻ കല്പിച്ചു: ഏഴപ്പവും എടുത്തു വാഴ്ത്തി, നുറുക്കി, തന്റെ ശിഷ്യൎക്ക വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിന്നു വിളമ്പുകയും ചെയ്തു. ചെറുമീനും ചിലതുണ്ടായി, അവയും അനുഗ്രഹിച്ചു ൭ വിളമ്പുവാൻ പറഞ്ഞു. എല്ലാവരും തിന്നു തൃപ്തരായി, ക്ഷണ ൮ ങ്ങൾ ശേഷിച്ചത്കൊണ്ട്, എഴുവട്ടിനിറച്ചെടുത്തു. തിന്നവരൊ ൯ ഏകദേശം നാലായിരം പേർ തന്നെ. അവൎക്ക് അവൻ വിട ൧൦ കൊടുത്ത ഉടനെ, തന്റെ ശിഷ്യരോടു കൂട പടകിൽ ഏറി. ദല്മ നൂഥ അംശങ്ങളിൽ എത്തുകയും ചെയ്തു.

  അനന്തരം പറീശന്മാർ പുറപ്പെട്ടു, വാനത്തിൽനിന്ന് ഒർ        ൧൧

അടയാളം അവനോടു പരിക്ഷിച്ച്, അന്വെഷിച്ച്, അവനുമാ യി തൎക്കിച്ചു തുടങ്ങി. അവനും തന്റെ ആത്മാവിൽ ദീൎഘശ്വാ ൧൨ സം ഇട്ടു: ഈ ജാതി അടയാളം തിരയുന്നത് എന്തു? ആമെൻ ൧൩ ഞാൻ നിങ്ങളോടു പറയുന്നു: ഈ ജാതിക്ക്, അടയാളം കൊടുക്ക പ്പെടാതു എന്നു പറഞ്ഞു; അവരെ വിട്ടു. പിന്നെയും പടകേറി, അക്കരെക്ക് കടന്നു. അവർ അപ്പങ്ങൾ കൊണ്ടുപോരുവാൻ ൧൪ മറന്നിട്ടു. പടകിൽ അവരുടെ പക്കൽ ഒർ അപ്പം മാത്രം ഉണ്ടു. അന്ന്, അവൻ അവരോടു: പറീശരുടെ പുളിച്ചമാവിന്നും ഹെ ൧൫ രോദാവിന്റെ പുളിച്ചമാവിന്നും സൂക്ഷിച്ചു നോക്കികൊൾവിൻ! എന്നു കല്പിച്ചു; എന്നാറെ, നമുക്ക് അപ്പങ്ങൾ ഇല്ലായ്കയാൽ ൧൬ എന്നു തങ്ങളിൽ നിരൂപിച്ചുപോയി. ആയതു യേശു അറിഞ്ഞ്, ൧൭ അവരോടു പറയുന്നു: അപ്പങ്ങൾ ഇല്ലായ്കയാൽ നിങ്ങളിൽ നി രൂപിപ്പാൻ എന്തു? ഇന്നും ബോധിക്കുന്നില്ലയൊ? ഗ്രഹിക്കു ൧൮ ന്നില്ലയൊ? ഇന്നും നിങ്ങൾക്ക് ഹൃദയം തടിപ്പു വെച്ചതു തന്നെ യൊ? കണ്ണുകൾ ഉണ്ടായിട്ടും കാണായ്കയും ചെവികൾ ഉണ്ടായി ട്ടും കേൾക്കായ്കയും ഓൎമ്മ വെക്കായ്കയും ചെയ്യുന്നുവോ? ആ ഐ ൧൯ യായിരങ്ങൾക്കു. ഞാൻ അഞ്ചപ്പത്തെ നുറുക്കിയപ്പൊൾ, എത്ര

                             ൯൯
എന്നു തങ്ങളിൽ നിരൂപിച്ചുപോയി. ആയതു [ 120 ] 
                             THE GOSPEL OF MARK.VIII.
         കൊട്ട കഷണങ്ങൾ നിറെച്ചെടുത്തു? എന്നതിന്നു പന്ത്രണ്ട്

൨൦ എന്നു പറഞ്ഞു. നാലായിരങ്ങൾക്ക് ഏഴിനെ (നുറുക്കിയ)പ്പൊ ൨൧ ഴെക്കൊ, എത്ര വട്ടി കഷണങ്ങൾ എടുത്തു? എന്നതിന്ന് ഏഴ്

         എന്ന് പറഞ്ഞാറെ: പിന്നെ നിങ്ങൾ ഗ്രഹിക്കാത്തത് എങ്ങി
         നെ? എന്ന് അവരൊടു പറഞ്ഞു.

൨൨ അവർ ബെഥചൈദയിൽ വന്നപ്പൊൾ, അവന് ഒരു കുരു

         ടനെ കൊണ്ടുവന്നു, അവനെ തൊടുവാൻ അപേക്ഷിച്ചാറെ,

൨൩ അവൻ കുരുടന്റെ കയ്യെ പിടിച്ച്, അവനെ ഊരിന്നു പുറത്തു

         കൊണ്ടുപോയി; അവന്റെ കണ്ണുകളിൽ തുപ്പി, കൈകളെ അവ
         യിന്മേൽവെച്ചു: നീ വല്ലതും കാണുന്നുവൊ? എന്നു ചോദിച്ചു;

൨൪ ആയവൻ മേല്പെട്ടു നോക്കി: മനുഷ്യർ മരങ്ങൾ പോലെ നട ൨൫ ക്കുന്നതു കാണുന്നു എന്നു പറഞ്ഞശേഷം, പിന്നെയും കൈക

         ളെ അവന്റെ കണ്ണുകളിന്മേൽ വെച്ച്, അവനെ മേല്പെട്ടു നോ
         ക്കുമാറാക്കി; അവനും വഴിക്കലായി, എല്ലാവരെയും സ്പഷ്ടമായി

൨൬ കണ്ടു: അവനെ ഊരിൽ കടക്കയും ഊരിൽ ആരോടും പറകയും

         അരുത് എന്നു ചൊല്ലി, സ്വഭവനത്തിലേക്ക് പറഞ്ഞയച്ചു.

൨൭ അനന്തരം യേശു ശിഷ്യരുമായി, ഫിലിപ്പിന്റെ കൈസര

         യ്യെക്ക് അടുത്ത ഊരുകളിൽ യാത്രയായി, വഴിയിൽ വെച്ചു, ത
         ന്റെ ശിഷ്യരോടു ചോദിച്ചു: മനുഷ്യർ എന്നെ ആർ എന്നു

൨൮ പറയുന്നു? അവർ ഉത്തരം ചൊല്ലിയതു: ചിലർ സ്നാപകനായ

         യോഹനാൻ എന്നും, ചിലർ ഏലീയാവെന്നു, മറേറവർ പ്രവാ

൨൯ ചകരിൽ ഒരുവൻ എന്നു (പറയുന്നതു). അവരോട് അവൻ:

         നിങ്ങളോ എന്നെ ആർ എന്നു ചൊല്ലുന്നു? എന്നു പറഞ്ഞതി
         ന്നു: നീ ക്രിസ്തൻ ആകുന്നു എന്നു പേത്രൻ ഉത്തരം പറഞ്ഞു.

൩൦ അവനും തന്റെ വസ്തുത ആരോടും പറയാതിരിപ്പാൻ അവരെ ൩൧ ശാസിച്ചു. മനുഷ്യപുതൻ പലതും സഹിച്ചു. മൂപ്പർ, മഹാപു

         രോഹിതർ, ശാസ്ത്രികൾ, ഇവരാൽ നിസ്സാരൻ എന്നു തള്ളപ്പെട്ടു,
         കൊല്ലപ്പെടുകയും. മൂന്നു നാൾ കഴിഞ്ഞിട്ട്, എഴുനീറ്റു വരികയും

൩൨ വേണം എന്ന് അവൎക്കു ഉപദേശിച്ചു തുടങ്ങി. പ്രാഗത്ഭ്യത്തോ

         ടെ വചനത്തെ ചൊല്ലുമ്പോൾ, പേത്രന് അവനെ കൂട്ടിക്കൊ
         ണ്ടു ശാസിച്ചു തുടങ്ങി. അവനും തിരിഞ്ഞു നോക്കി, തന്റെ
         ശിഷ്യന്മാരെ കണ്ടിട്ടു, പേത്രനെ ശാസിച്ചു: സാത്താനെ, എ
         ന്റെ പിന്നിൽ പൊയ്ക്കള! നീ ദൈവത്തിന്റേവ അല്ല, മനു
         ഷ്യരുടേവ കരുതുന്നതു കൊണ്ടത്രെ! എന്നു പറഞ്ഞു.
                              ൧൦൦ [ 121 ] 
                                 മാൎക്ക. ൮. ൯. അ.
  പിന്നെ തന്റെ ശിഷ്യരോടും കൂടെ പുരുഷാരത്തെ അരികെ       ൩൪
 വിളിച്ച്, അവരോട് പറഞ്ഞിതു: എന്റെ പിന്നാലെ വരുവാൻ
 ഒരുവൻ ഇഛ്ചിച്ചാൽ, തന്നെത്താൻ തള്ളീട്ടും തന്റെക്രൂശിനെ
 എടുത്തുകൊണ്ട് എന്നെ അനുഗമിപ്പൂതാക, ആരാനും തന്റെ      ൩൫
 ദേഹിയെ രക്ഷിപ്പാൻ ഇഛ്ചിച്ചാൽ, അതിനെ കളയും, ആരാ
 നും എന്നെയും സുവിശേഷത്തെയും ചൊല്ലി. തന്റെ ദേഹി
 യെ കളഞ്ഞാലൊ, അതിനെ രക്ഷിക്കും. കാരണം ഒരു മനുഷ്യൻ ൩൬
 സൎവ്വലോകം നേടിയാറെയും തന്റെ ദേഹിക്കു ചേതംവന്നാൽ
 അവന് എന്തു പ്രയോജനം ഉള്ളൂ? അല്ല, തന്റെ ദേഹിയെ        ൩൭
 വീണ്ടുകൊൾവാൻ മനുഷ്യൻ എന്തൊരു മറുവില കൊടുക്കും?
 ഈ വ്യഭിചാരവും, പാപവും ഉള്ള തലമുറയിൽ ആരാനും എ      ൩൮
 ന്നേയും എന്റെ വചനങ്ങളേയും കുറിച്ചു നാണിച്ചാൽ, ആയ
 വനെ കുറിച്ചു, മനുഷ്യപുത്രനും വിശുദ്ധദൂതരോടു കൂടെ, തന്റെ
 പിതാവിൻ തേജസ്സിൽ വന്നപ്പോൾ നാണിക്കും സത്യം.
                      ൯. അദ്ധ്യായം.
 രൂപാന്തരവും, (൧൪)ചന്ദ്രബാധെക്കു ശാന്തിയും, (൨൦)സ്വമരണത്തെ പിന്നെ
 യും അറിയിച്ചതും [മത്താ.൧൭.ലൂ. ൯.], (൩൩) ശിശുഭാവവും ഇടൎച്ചകളെസങ്ക
 ടവും [മത്താ. ൧൮. ലൂ. ൯.]
 പിന്നെ ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: ദൈവ         ൧
 രാജ്യം ശക്തിയിൽ വരുന്നതു കാണുവോളം, മരണത്തെ ആ
 സ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്ന്
 അവരോടു പറഞ്ഞു. ആറു ദിവസം കഴിഞ്ഞശേഷം, യേശു       ൨
 പേത്രനേയും, യാക്കോബ് യോഹനാന്മാരെയും, കൂട്ടിക്കൊണ്ട്,
 ഒരുയൎന്ന മലമേൽ അവരോടത്രെ വേറിട്ടു നടന്നു; പിന്നെ അ
 വരുടെ മുമ്പാകെ മറുരൂപപ്പെട്ടിട്ടു, അവന്റെ വസ്ത്രങ്ങൾ ഭൂമി        ൩
 യിൽ അലക്കുന്നവൻ വെളിപ്പിച്ചുകൂടാതവണ്ണം ഹിമം പോലെ
 മിനുങ്ങി, ഏററം വെളുത്തു ചമഞ്ഞു. എലീയാ മോശെയോടു കൂട    ൪
 അവൎക്കു കാണായ്വന്നു, യേശുവോടു സംഭാഷിച്ചു കൊണ്ടിരു
 ന്നു. അതിനു പേത്രൻ യേശുവോടു, റബ്ബീ, നാം ഇവിടെ ഇ          ൫
 രിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിലുകളെ ഉണ്ടാക്കട്ടെ! ഒന്നു
 നിണക്കും, ഒന്നു മോശെക്കും, ഒന്ന് എലീയാവിന്നും എന്നു പറ
 ഞ്ഞു. കാരണം അവർ ഭയപരവശരാകകൊണ്ടു എന്തു പറയേ     ൬
 ണ്ടു എന്ന് അവർ അറിയാഞ്ഞു. പിന്നെ അവരിൽ നിഴലി          ൭
                         ൧൦൧ [ 122 ] 
                             THE GOSPEL OF MARK,IX
        ടുന്ന ഒരു മേഘം സംഭവിച്ചു, മേഘത്തിൽ നിന്ന്: ഇവൻ എ
        ന്റെ പ്രിയ പുത്രൻ, ഇവനെ ചെവിക്കൊൾവിൻ എന്നൊരു

൮ ശബ്ദമുണ്ടായി. ക്ഷണത്തിൽ അവർ ചുററും നോക്കി, തങ്ങളോ ൯ ടു കൂട യേശുവെ മാത്രം അല്ലാതെ, മറ്റാരെയും കണ്ടിട്ടില്ല. അ

       വർ മലയിൽനിന്ന് ഇറങ്ങുമ്പോൾ, മനുഷ്യപുത്രൻ മരിച്ചവരി
       ൽനിന്ന് എഴുനീററു എന്നു വന്നിട്ട് ഒഴികെ ഈ കണ്ടത് ആ

൧൦ രോടും അറിയിക്കാതിരിപ്പാൻ നിയോഗിച്ചു. ആ വാക്കിനെ അ

       വർ ഉള്ളിൽ സംഗ്രഹിച്ചുംകൊണ്ടു, മരിച്ചവരിൽനിന്ന് എഴുനീ

൧൧ ല്ക്ക എന്നുള്ളത് എന്തെന്നു തൎക്കിച്ചു പോന്നു. പിന്നെ എലീ

        യാ മുമ്പെ വരേണ്ടത് എന്നു ശാസ്ത്രികൾ വാദിക്കുന്നത് എ

൧൨ ന്തെന്ന്, അവർ ചോദിച്ചതിന്നു, യേശു ഉത്തരം പറഞ്ഞിതു:

       എലീയാ മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സ
       ത്യം, എന്നാൽ മനുഷ്യപുത്രനേകൊണ്ട് എങ്ങിനെ എഴുതിക്കിട
       ക്കുന്നു? അവൻ പലതും കഷ്ടിച്ചും ധിക്കരിക്കപ്പെട്ടും പോകെ 

൧൩ ണം(എന്നുണ്ടു).ഞാനൊഎലീയാവും വന്നിരിക്കുന്നു, അവനെ

       ചൊല്ലി എഴുതിഇരിക്കുന്ന പ്രകാരം തന്നെ അവർ തോന്നിയത്
       എല്ലാം അവനോടു ചെയ്തു എന്നു നിങ്ങളോടു പറയുന്നു.

൧൪ അവൻ ശിഷ്യരുടെ അടുക്കെ വന്നാറെ, വലിയപുരുഷാരം

       അവരെ ചുററി നില്ക്കുന്നതും ശാസ്ത്രികൾ അവരോടു തൎക്കിക്കു

൧൫ ന്നതും കണ്ടു. പുരുഷാരം അവനെ കണ്ടഉടനെ സ്തംഭിച്ച്, ഓടി ൧൬ വന്നു അവനെ വന്ദിച്ചു. ശാസ്ത്രികളോട്, അവൻ നിങ്ങൾ ൧൭ തങ്ങളിൽ തൎക്കിക്കുന്നത് എന്തെന്നു ചോദിച്ചതിന്നു, പുരുഷാര

       ത്തിൽ ഒരുത്തൻ ഉത്തരം പറഞ്ഞിതു: ഗുരോ, വാക്കില്ലാത്ത ആ
       ത്മാവ് കൂടിയ എന്റെ മകനെ നിന്റെ അടുക്കെ കൊണ്ടുവന്നു.

൧൮ അത് അവനെ പിടിക്കുന്തോറും അവനെ വലിക്കുന്നു, പി

       ന്നെ നുരെച്ചും പല്ലു കടിച്ചും വറണ്ടു പോകുന്നു; അതിനെ പു
       റത്താക്കേണ്ടതിന്നു നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടും അവ

൧൯ ൎക്കു കഴിവില്ലാഞ്ഞു. എന്നാറെ, അവരോട്: അവിശ്വാസമുള്ള

       തലമുറയെ! എത്രോടം ഞാൻ നിങ്ങളരികെ ഇരിക്കും? എത്രോടം
       നിങ്ങളെ പൊറുക്കും? അവനെ എനിക്ക് കൊണ്ടുവരുവിൻ!

൨൦ എന്നുത്തരം പറഞ്ഞു. അവനെ അവനടുക്കെ കൊണ്ടുവന്നു,

      അവനെ കണ്ട ഉടനെ, ആത്മാവ് അവനെ ഇഴെച്ചു, അവനും

൨൧ നിലത്തു വീണു, നുരൈച്ചുരുണ്ടു വന്നു. ഇത് അവനു സംഭ

       വിച്ചിട്ട് എത്ര കാലമായി? എന്ന് അപ്പനോട്, ചോദിച്ചാറെ,
൧൦൨ [ 123 ]
മാൎക്ക. ൯. അ.


൨൨ അവൻ പറഞ്ഞു: ചെറുപ്പം മുതൽ തന്നെ, അത് പലപ്പോഴും അവനെ നശിപ്പിക്കേണ്ടതിന്നു, തീയിലും വെള്ളങ്ങളിലും തള്ളിക്കളഞ്ഞു; നിന്നാൽ വല്ലതും കഴിയും എങ്കിലൊ, ഞങ്ങളെ കരളലിഞ്ഞു തുണക്കേണമേ! ൨൩ യേശു അവനോടു പറഞ്ഞു: നിന്നാൽ കഴിയും എങ്കിൽ എന്നൊ? വിശ്വസിപ്പാൻ (കഴിയും എങ്കിൽ) എന്നത്രെ. വിശ്വസിക്കുന്നവന് എല്ലാം കഴിയും; ൨൪ ബാലന്റെ അപ്പൻ ഉടനെ പൊട്ടി കണ്ണീർ വാൎത്തു പറഞ്ഞു: (കൎത്താവെ!) ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കണമേ! ൨൫ എന്നാറെ, പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ട്, അശുദ്ധാത്മാവെ ശാസിച്ചു: വാക്കില്ലാതെ ഊമനായ ആത്മാവെ! ഞാൻ നിന്നോട് കല്പിക്കുന്നു: ഇവനെ വിട്ടു പോ; ഇനി അകമ്പൂകയും അരുത്! എന്നു പറഞ്ഞു. ആയത് ആൎത്തും ൨൬ അവനെ വളരെ ഇഴെച്ചുംകൊണ്ടു പുറപ്പെട്ടു പോയി; അവൻ മരിച്ചു എന്ന് പലരും പറവന്താക്കവണ്ണം ശവം പോലെ ആയി. ൨൭ അപ്പോൾ യേശു അവനെ കൈയിൽ പിടിച്ച് ഏഴുനീല്പിച്ചു, അവൻ നിവിരുകയും ചെയ്തു. വീട്ടിൽ ചെന്നപ്പോൾ, അവനോടു ശിഷ്യന്മാർ പ്രത്യേകം ചോദിച്ചു: ഞങ്ങൾക്ക് അതിനെ പുറത്താക്കി കൂടാഞ്ഞത് എന്ത്? ൨൮ എന്നതിനു: പ്രാൎത്ഥനയായാലും ഉപവാസത്താലും അല്ലാതെ, ഈ ജാതി ഒന്നിനാലും പുറപ്പെട്ടുകൂടാ എന്നു പറഞ്ഞു.

൩0 അവിടെനിന്ന് അവർ യാത്രയായി, ഗലീലയിൽ കൂടി കടക്കുമ്പോൾ, ആരും അറിവാൻ അവനു മനസ്സായില്ല. ൩൧ കാരണം അവൻ തന്റെ ശിഷ്യരെ പഠിപ്പിച്ചു: മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു, അവർ അവനെ കൊന്നുകളയും കൊന്നിട്ടു, മൂന്നാം നാൾ അവൻ ഉയിൎത്തെഴുനീല്ക്കയും ചെയ്യും എന്നു പറഞ്ഞു കൊണ്ടിരുന്നു. ൩൨ ആവാക്ക് അവർ ഗ്രഹിയാതെ, അവനോട് ചോദിപ്പാൻ ഭയപ്പെട്ടിരുന്നു.

൩൩ പിന്നെ അവൻ കഫൎന്നഫ്രമിൽ വന്നപ്പോൾ, വീട്ടിൽ ആയശേഷം: നിങ്ങൾ വഴിയിൽ വെച്ചു തമ്മിൽ വാദിച്ചത് എന്തെന്ന് അവരോട് ചോദിച്ചു. ൩൪ വഴിയിൽ വെച്ച് അവർ ഏറെ, വലുതായവർ ആർ എന്നു തങ്ങളിൽ വാദിക്കകൊണ്ടു മിണ്ടാതെ നിന്നു. ൩൫ അവനും ഇരുന്നു പന്തിരുവരെയും വിളിച്ചു കൂട്ടി: ഒരുവൻ മുമ്പനാവാൻ ഇഛ്ശിച്ചാൽ, എല്ലാവരിലും ഒടുക്കത്തെവനും, ൩൬ എല്ലാവൎക്കും ശുശ്രൂഷക്കാരനും ആക, എന്ന് അവരോടു

൧0൩
[ 124 ]
THE GOSPEL OF MARK. IX.

ചൊല്ലി, ഒരു ശിശുവെ പിടിച്ച്, അവരുടെ നടുവിൽ നിറുത്തി. അതിനെ അണച്ചുംകൊണ്ട് അവരോടു പറഞ്ഞിതു: ൩൭ ഇങ്ങിനെയുള്ള ശിശുക്കളിൽ ഒന്നെ എൻ നാമത്തിൽ ആരാനും കൈക്കൊണ്ടാൽ, എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനൊ, എന്നെ അല്ല; എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ൩൮ എന്നതിന്നു യോഹനാൻ ഉത്തരം പറഞ്ഞിതു: ഗുരൊ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ ആട്ടുന്നത് ഞങ്ങൾ കണ്ടു, നമ്മെ അനുഗമിക്കാതവനാകകൊണ്ട്, അവനെ വിരോധിച്ചു. ൩൯ യേശു പറഞ്ഞു: അവനെ വിരോധിക്കരുതു! കാരണം എൻ നാമത്തിൽ ശക്തി കാട്ടീട്ടു. വേഗത്തിൽ എന്നെ ദുൎവ്വാക്കു പറവാൻ കഴിയുന്നവൻ ആരും ഇല്ല. ൪൦ നമുക്ക് എതിരെയല്ലാത്തവൻ നമുക്കു വേണ്ടിയുള്ളവൻ ആകുന്നുവല്ലൊ! ൪൧ എന്തെന്നാൽ നിങ്ങൾ ക്രിസ്തനുള്ളവർ എന്നീ(എന്റെ) നാമത്തിൽ ആരാനും ഒരു കിട്ടി വെള്ളം നിങ്ങളെ കുടിപ്പിച്ചാലും അവൻ തന്റെ കൂലിയെ കളകയില്ല സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു. ൪൨ പിന്നെ എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആരാനും ഇടൎച്ച വരുത്തുകിൽ അവന്റെ കഴുത്തിന്റെ ചുറ്റും ഒരു കഴുതത്തിരിക്കല്ലാക്കി, കടലിൽ എറിയപ്പെട്ടാലും അവന് ഏറെ നല്ലൂ. ൪൩ നിന്റെ കൈ നിണക്ക് ഇടൎച്ച വരുത്തിയാൽ, അതിനെ വെട്ടിക്കള; രണ്ടു കൈയും ഉള്ളവനായി കെടാത അഗ്നിയാകുന്ന നരകത്തിൽ പോന്നതിനേക്കാൾ ഊനനായി ജീവനിൽ കടക്കുന്നതു നിണക്ക് നല്ലൂ. ൪൪ അവിടെ അവരുടെ പുഴു ഒടുങ്ങാതെയും, തീ കെടാതെയും ഇരിക്കുന്നു. (യശ. ൬൬, ൨൪.) ൪൫ നിന്റെ കാൽ നിണക്ക് ഇടൎച്ച വരുത്തിയാലും, അതിനെ വെട്ടിക്കള; രണ്ടു കാലും ഉള്ളവനായി (കെടാത അഗ്നിയാകുന്ന) നരകത്തിൽ തള്ളപ്പെടുന്നതിനേക്കാൾ മുടവനായി ജീവനിൽ കടക്കുന്നതു നിണക്കു നല്ലൂ. ൪൬ അവിടെ അവരുടെ പുഴു ഒടുങ്ങാതെയും, തീ കെടാതെയും ഇരിക്കുന്നു. ൪൭ നിന്റെ കണ്ണു നിണക്ക് ഇടൎച്ച വരുത്തിയാലും, അതിനെ എറിഞ്ഞുകള! രണ്ടു കണ്ണൂള്ളവനായി അഗ്നിനരകത്തിൽ തള്ളപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദേവരാജ്യത്തിൽ കടക്കുന്നതു നിണക്കു നല്ലൂ. ൪൮ അവിടെ അവരുടെ പുഴു ഒടുങ്ങാതെയും തീ കെടാതെയും ഇരിക്കുന്നു. ൪൯ എങ്ങിനെ എന്നാൽ എല്ലാവനും തീയാൽ സാരമാക്കപ്പെടും; എല്ലാ ബലിയും ഉപ്പിനാൽ സാരമാക്കപ്പെടും,

൧൦൪

[[വർഗ്ഗം:താളുകൾ - Malayalam New Testament complete Gundert 1868]] [ 125 ] മാൎക്ക. ൧൦. അ. (൩ മോ.൨, ൧൩) ഉപ്പു നല്ലതു തന്നെ. ഉപ്പു സാരമില്ലാതെ ൫൦ പോകിലൊ, നിങ്ങൾ ഏത്കൊണ്ട് അതിനു രുചി വരുത്തും? നിങ്ങളിൽ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാിക്കുന്ന വരും ആയിരിപ്പിൻ.

                        ൧൦. അദ്ധ്യായം.
 പരായ്യയിൽ വിവാഹചോദ്യം [മത്താ.൧൯], (൧൩) ശിശുക്കളെ അനുഗ്രഹിച്ചതും,
 (൧൭)ധനവാനായ യുവാവും [മത്താ. ൧൯. ലൂ. ൧൮], (൩൨) മരണപ്രവചനം
 [മത്താ. ൨൦. ലൂ. ൧൮.], (൩൫) ജബദിമക്കളെ അപേക്ഷ [മത്താ. ൨൦], (൪൬) 
 യറിഹോവിലെ കുരുടൻ [മത്താ. ൨൦. ലൂ. ൧൮]
 അവിടെ നിന്ന് എഴുനീററ് അവർ യൎദ്ദനക്കരയിൽ കൂടി                ൧
 യഹൂദ്യ അതിരോളം വന്നു; അവനു ശീലമുള്ളതുപ്രകാരം അവൎക്കു പി
 ന്നെയും ഉപദേശിച്ചു. അപ്പോൾ പറീശന്മാർ അടുത്തു ചെ                ൨
 ന്നു: പുരുഷൻ ഭാൎ‌യ്യയെ ഉപേക്ഷിക്കുന്നതു വിഹിതമൊ? എ
 ന്നു പരീക്ഷിച്ചുകൊണ്ട് അവനോടു ചോദിച്ചു. അവൻ അ                ൩
 വരോടു: മോശെ നിങ്ങൾക്ക് എന്തു കല്പിച്ചു? എന്നുത്തരം പറ
 ഞ്ഞാറെ, ഉപേക്ഷണശ്ശീട്ട് എഴുതി കൊടുത്ത് അവളെ ഉപേ             ൪
 ക്ഷിപ്പാൻ മോശെ അനുവദിച്ചു എന്ന് അവർ പറഞ്ഞു. യേ             ൫
 ശു അവരോട് ഉത്തരം പറഞ്ഞിതു: നിങ്ങളുടെ ഹൃദയകാഠിന്യം         ൬
 വിചാരിച്ചെത്രെ നിങ്ങൾക്ക് ഈ കല്പന എഴുതിയതു. സൃഷ്ടിയു
 ടെ ആരംഭത്തിങ്കലൊ, ദൈവം അവരെ ആണും പെണ്ണും ആ
 ക്കി തീൎത്തു. അതുനിമിത്തം മനുഷ്യൻ തന്റെ പിതാവേയും മാ           ൭
 താവേയും വിട്ടു, സ്വഭാൎ‌യ്യയോടു പററിയിരിക്കും. ഇരുവരും ഒരു           ൮
 ജഡമായ്തീരും (൧ മോ. ൨) എന്നത്കൊണ്ട് അവർ  ഇനി ര
 ണ്ടല്ല ഒരു ജഡമത്രെ ആകുന്നു. ആകയാൽ ദൈവം യോജി            ൯
 പ്പിച്ചതിനെ മനുഷ്യൻ വേർ പിരിക്കരുത്! വീട്ടിൽ ആയപ്പോ              ൧൦
 ൾ ശിഷ്യന്മാർ പിന്നെയും അതിനെ ചൊല്ലി തന്നെ, അവ
 നോട് ചോദിച്ചാറെ, ആരാനും തന്റെ ഭാൎ‌യ്യയെ ഉപേക്ഷിച്ചു,              ൧൧
 മറെറാരുത്തിയെ കെട്ടിയാൽ അവൾക്കു നേരെ വ്യഭിചരി
 ക്കുന്നു. സ്ത്രീ തന്റെ ഭൎത്താവെ ഉപേക്ഷിച്ചു, മറെറാരുത്തനെ              ൧൨
 കെട്ടിയാലും, അവൾ വ്യഭിചരിക്കുന്നു എന്ന് അവരോടു പ
 റഞ്ഞു.
 അപ്പോൾ, അവൻ തൊടുവാനായി അവനു ശിശുക്കളെ                  ൧൩
                       ൧൦൫ [ 126 ] ൧൪ കൊണ്ടുവന്നു. വഹിക്കുന്നവരെ ശിഷ്യർ വിലക്കി; യേശു അ
     തു കണ്ടാറെ, മുഷിഞ്ഞ് അവരോട് പറഞ്ഞിതു; ശിശുക്കളെ എ
     ന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്! ദേവ

൧൫ രാജ്യം ഇപ്രകാരമുള്ളവൎക്കാകുന്നു സത്യം. അമേൻ ഞാൻ നി

     ങ്ങളോട് പറയുന്നു; ദേവരാജ്യത്തെ ശിശുവെന്നപോലെ കൈ

൧൬ക്കൊള്ളാത്തവൻ ആരും അതിൽ (ഒരുനാളും) കടക്കയില്ല. എ

     ന്നിട്ട് അവരെ പുല്കി, അവരുടെ മേൽ കൈകളെ വെച്ചനുഗ്ര
     ഹിക്കുകയും ചെയ്തു.

൧൭ അവൻ പുറപ്പെട്ടു, വഴിയിലായപ്പോൾ, ഒരുവൻ ഓടിവന്നു

     അവനു മുട്ടുകുത്തി; നല്ല ഗുരോ, നിത്യ ജീവനെ അവകാശമാക്കു

൧൮ വാൻ ഞാൻ എന്തു ചെയ്യേണ്ടു? എന്ന് അവനോടു ചോദിച്ച

     തിന്നു, യേശു പറഞ്ഞു' എന്നെ നല്ലവൻ എന്നു ചൊല്വാൻ
     എന്തു! ദൈവമാകുന്ന ഒരുവനല്ലാതെ, നല്ലവൻ ആരും ഇല്ല! ക

൧൯ ല്പനകളെ അറിയുന്നുവല്ലോ. വ്യഭിചരിക്കല്ല; കുലചെയ്യല്ല; മോ

     ഷ്ടിക്കല്ല; കള്ളസാക്ഷിപറയല്ല; ചതിക്കല്ല; (൫ മോ.൨൪, ൧൪.) 
     നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക എന്നുള്ളവ തന്നെ

൨൦ (൨ മോ. ൨൦.) അവനോട് അവൻ ഗുരൊ, ഇവ ഒക്കെയും ചെ

     റുപ്പം മുതൽ ഞാൻ കാത്തുകൊണ്ടിരിക്കുന്നു എന്നുത്തരം പറഞ്ഞാ

൨൧ റെ, യേശു അവനെ ഒന്നു നോക്കി, അവനെ സ്നേഹിച്ചു; ഒന്നു

     നിണക്ക് കുറവാകുന്നു; നീ പോയി ഉള്ളത് എല്ലാം വിറ്റു, ദരി
     ദ്രൎക്ക് കൊടുക്ക, എന്നാൽ സ്വൎഗ്ഗത്തിൽ നിണക്ക് നിക്ഷേപം 
     ഉണ്ടാകും; പിന്നെ വന്നു നിന്റെ ക്രൂശ് എടുത്തുകൊണ്ട് എ

൨൨ ന്നെ അനുഗമിക്ക് എന്നു പറഞ്ഞു. അവൻ വളരെ സമ്പത്തു

     ള്ളവനാകകൊണ്ടു ആ വചനത്താൽ വിഷാദിച്ചു ദുഃഖിതനാ

൨൩ യി പൊയ്ക്കളഞ്ഞു. യേശ ചുറ്റും നോക്കി, തന്റെ ശിഷ്യരോടു

      പറയുന്നു; ദ്രവ്യങ്ങൾ ഉള്ളവർ, ദേവരാജ്യത്തിൽ പ്രവേശിപ്പാ

൨൪ ൻ എത്ര പ്രയാസം! എന്നുള്ള വാക്കുകളാൽ ശിഷ്യന്മാർ അതി

     ശയിച്ചതിന്നു, യേശും പിന്നെയും ഉത്തരം പറഞ്ഞിതു; ഹേ,
     മക്കളെ! ദ്രവ്യങ്ങളിൽ ആശ്രയിച്ചിരിക്കുന്നവർ ദൈവരാജ്യത്തി

൨൫ ൽ പ്രവേശിപ്പാൻ എത്ര പ്രയാസം! ധനവാൻ ദേവരാജ്യ

     ത്തിൽ പൂകുന്നതിലും ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതിന്ന് എ

൨൬ ളുപ്പം ഏറെ ഉണ്ടു. എന്നാറെ, അവർ ഏറ്റം അതിശയിച്ചു;

      പിന്നെ രക്ഷപ്പെടുവാൻ ആൎക്കു കഴിയും? എന്നു തമ്മിൽ പറ

൨൭ ഞ്ഞു. യേശു അവരിൽ നോക്കി; മനുഷ്യരോട് അസാധ്യം [ 127 ]

മാൎക്ക.൧൦.അ. തിരുത്തുക

 തന്നെ  ദൈവത്തോടല്ല താനും; ദൈവത്തോട് സകലവും സാ
 ദ്ധ്യമാകുന്നവല്ലൊ എന്നു പറഞ്ഞു.
   പേത്രൻ അവനോട്: ഇതാ, ഞങ്ങൾ സകലവും വിട്ടുകള          ൨൮
 ഞ്ഞു നിന്റെ പിന്നാലെ വന്നു എന്നു പറഞ്ഞതിന്നു, യേശു ഉ
 ത്തരം ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോട് പറയുന്നു, ഞാ     ൨൯
 ന്നിമിത്തവും, സുവിശേഷം നിമിത്തവും വീടോ, സഹോദരസ
 ഹോദരികളെയൊ, അഛ്ചനെയൊ, അമ്മയെയൊ, ഭാൎ‌യ്യയെയൊ,
 മക്കളെയൊ, നിലങ്ങളെയൊ, വിട്ടുകളഞ്ഞാൽ, ഈ കാലത്തിൽ   ൩൦
 തന്നെ നൂറുമടങ്ങു വീടുകളും, സഹോദരസഹോദരികളും, അമ്മ
 മാരും, മക്കളും, നിലങ്ങളും ഉപദ്രവങ്ങളോടും കൂടെ ലഭിച്ചും, വരു
 വാനുള്ള യുഗത്തിൽ നിത്യജീവനെ പ്രാപിച്ചും കൊള്ളാത്തവ
 ൻ ആരും ഇല്ല; എങ്കിലും മുമ്പരായ പലരും പിമ്പരും, പിമ്പരാ      ൩൧
 യവർ മുമ്പരും ആകും.
  പിന്നെ അവർ യരുശലേമിന്നാകുന്ന വഴിയിൽ കയറി നട         ൩൨
 ക്കുന്നുണ്ടു; അന്നു യേശൂ അവരുടെ മുമ്പെ നടന്നു അവരും
 സ്തംഭിച്ചു, ഭയപ്പെട്ടു പിഞ്ചെന്നു; അവൻ പിന്നെയും പന്തിരു
 വരെയും കൂട്ടിക്കൊണ്ടു, തനിക്ക് സംഭവിപ്പാനുള്ളവ അവരോടു,
 പറഞ്ഞു തുടങ്ങിയതു: കണ്ടാലും നാം യരുശലേമിലേക്ക് കരേറി     ൩൩
 പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതൎക്കും, ശാ
 സ്ത്രികൾക്കും, ഏല്പിക്കപ്പെട്ടിട്ടു, അവർ അവനെ മരണം വിധി
 ച്ചു, ജാതികളിൽ സമൎപ്പിക്കും. ആയവർ അവനെ പരിഹസി          ൩൪
 ക്കയും, തല്ലുകയും, തുപ്പുകയും, കൊല്ലുകയും, മൂന്നാംനാൾ അവൻ
 വീണ്ടും എഴുനീല്ക്കയും ചെയ്യും. അപ്പോൾ, ജബദിപുത്രരായ            ൩൫               
 യാക്കോബും, യോഹനാനും, അവനോട് അണഞ്ഞു വന്നു പ
 റഞ്ഞു: ഗുരോ, ഞങ്ങൾ യാചിക്കുന്നത് ചെയ്തു തരേണം എന്നു
 ഇഛ്ചിക്കുന്നു. അവരോട് അവൻ: നിങ്ങൾക്ക് ഞാൻ എന്തു           ൩൬
 ചെയ്വാൻ ഇഛ്ചിക്കുന്നു? എന്നു പറഞ്ഞാറെ, നിന്റെ തേജ           ൩൭
 സ്സിൽ (എത്തിയപ്പോൾ) ഞങ്ങൾ ഒരുത്തൻ നിന്റെ വലത്തും
 ഒരുത്തൻ നിന്റെ ഇടത്തും ഇരിപ്പാൻ വരം നല്കുക എന്ന് അ
 വർ പറഞ്ഞു. യേശു അവരോടു: നിങ്ങൾ യാചിക്കുന്നത് ഇ             ൩൮
 ന്നതെന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാ
 ത്രത്തിൽ കുടിപ്പാനും ഞാൻ മുഴുകുന്ന സ്നാനത്തിൽ മുഴുകുവാനും നി
 ങ്ങൾക്ക് കഴിയുമൊ? എന്നു പറഞ്ഞാറെ, കഴിയും എന്നവർ പ
 റഞ്ഞു. യേശു അവരോട്: ഞാൻ കുടിക്കുന്ന പാനപാത്രത്തിൽ         ൩൯
൧൦൭ [ 128 ]
THE GOSPEL OF MARK. X.

നിങ്ങൾ കുടിക്കയും, ഞാൻ മുഴുകുന്ന സ്നാനത്തിൽ മുഴുകുകയും ചെയ്യും നിശ്ചയം, ൪൦ എങ്കിലും എന്റെ വലത്തും ഇടത്തും ഇരിക്കുന്നതു നല്കുവാൻ എങ്കൽ ഇല്ല; ആൎക്ക ഒരുക്കപ്പെട്ടത് അവൎക്കത്രെ വരും എന്നു പറഞ്ഞു.

൪൧ ആയതു പത്തു പേരും കേട്ടിട്ടു, യാക്കോബ് യോഹനാന്മാരിൽ മുഷിച്ചൽ ഭാവിച്ചു; യേശുവോ അവരെ അടുക്കെ വിളിച്ച് അവരോട് പറഞ്ഞിതു: ൪൨ ജാതികളിൽ വാണു കാണുന്നവർ അവരിൽ കൎത്തൃത്വം നടത്തുന്നു എന്നും അവരിൽ മഹൎത്തുകൾ അവരെ അധികരിച്ചമൎക്കുന്നു എന്നും നിങ്ങൾ അറിയുന്നു. ൪൩ നിങ്ങളിൽ അപ്രകാരം ആകാ; നിങ്ങളിൽ മഹാനാകുവാൻ ഇഛ്ശിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരനാക! ൪൪ നിങ്ങളിൽ ഒന്നാമനാവാൻ ഇഛ്ശിച്ചാൽ, എല്ലാവൎക്കും ദാസനുമായുവിക്ക! ൪൫ മനുഷ്യപുത്രനും ശുശ്രൂഷചെയ്യിപ്പാനല്ല. താൻ ശുശ്രൂഷിപ്പാനും, അനേകൎക്കു വേണ്ടി തന്റെ ദേഹിയെ വീണ്ടെടുപ്പായി കൊടുപ്പാനും വന്നുവല്ലൊ.

൪൬ അവർ യറിഹോവിൽ എത്തി; പിന്നെ അവൻ തന്റെ ശിഷ്യരോടും മതിയായ പുരുഷാരത്തോടും ഒന്നിച്ചു, യറിഹോവിൽ നിന്നു പുറപ്പെടുമ്പോൾ, കുരുടനായ ഇരപ്പാളി ബൎത്തിമായി എന്നതിമായ്പുത്രൻ തന്നെ വഴിയരികെ കുത്തിരുന്നു. ൪൭ നചറയ്യനായ യേശു ആകുന്നു എന്നു കേട്ടിട്ട് അവൻ: ദാവീദ് പുത്ര, യേശുവെ! എന്നെ കനിഞ്ഞു കൊൾക! എന്നു നിലവിളിച്ചു തുടങ്ങി. മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചാറെയും: ൪൮ ദാവിദ് പുത്ര, എന്നെ കനിഞ്ഞു കൊൾക! എന്ന് അവൻ ഏറ്റം അധികം കൂക്കിപറഞ്ഞു. ൪൯ യേശുവും നിന്നു അവനെ വിളിപ്പാൻ പറഞ്ഞു: ധൈൎയ്യപ്പെടുക, എഴുനീല്ക! നിന്നെ വിളിക്കുന്നു! എന്നു അവർ ചൊല്ലി, കുരുടനെ വിളിച്ചു. ൫൦ ആയവൻ തന്റെ വസ്ത്രം ഇട്ടും കളഞ്ഞു, തുള്ളിക്കൊണ്ടും യേശുവിന്റെ അടുക്കെ വന്നു. ൫൧ അവനോടു, യേശു: നിണക്ക് എന്തു ചെയ്യേണ്ടതിന്ന് ഇഛ്ശിക്കുന്നു? എന്നുത്തരം പറഞ്ഞതിന്നു: റബൂനി, കാഴ്ചവരിക തന്നെ! എന്നു കുരുടൻ പറഞ്ഞു. ൫൨ യേശു അവനോടു: പോക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞ ഉടനെ, അവൻ കാഴ്ച പ്രാപിച്ചു, അവന്റെ വഴിയിൽ പിന്തുടരുകയും ചെയ്തു.

൧൦൮
[ 129 ] മാർക്ക. ൧൧. അ.

൧൧. അദ്ധ്യായം. യരുശലേമിൽ പ്രവേശം [മത്താ. ൨൧. ലൂ. ൧൯.], ൧൧, ൧൯) അത്തിശാപം[മത്താ. ൨൧.], (൧൫) ദേവാലയശുദ്ധീകരണവും, (൨൭) ശാസ്ത്രികളുടെ ചോദ്യത്തിന്നു പ്രതിചോദ്യവും [മത്താ. ൨൧. ലൂ. ൧൯, ൨൦.] അവർ യരുശലേമിനോടു സമീപിച്ച് ഒലീവ മലയരികെ ൧ ബെഥഫഗ്ഗയിലും ബെത്ഥന്യയിലും എത്തുമ്പോൾ, അവൻ തന്റെ ശിഷ്യരിൽ ഇരുവരെ നിയോഗിച്ചു: നിങ്ങൾക്ക് എതി ൨ രെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ! അതിൽ പ്രവേശിച്ചാൽ ഉടനെ ഒരു മനുഷ്യനും കയറീട്ടില്ലാത്ത (കഴുത)ക്കുട്ടി കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ! വല്ലവ ൩ നും നിങ്ങളോട് ഈ ചെയ്യുന്നത് എന്തെന്ന് ചോദിച്ചാൽ, കർത്താവിന് ഇത് കൊണ്ട് ആവശ്യം ഉണ്ട് എന്നു ചൊല്ലുവിൻ; അവനും ക്ഷണത്തിൽ അതിനെ ഇങ്ങോട്ടയക്കും എന്നു പറയുന്നു. അവർ പോയി, തെരുവിൽ വാതിൽപുറത്തു കുട്ടി കെട്ടി ൪ നിൽക്കുന്നതു കണ്ട്, അഴിച്ചു വിടുന്നു. അവിടെ നിന്നവരിൽ ൫ ചിലർ അവരോടു: കുട്ടിയെ അഴിച്ചുകൊണ്ട് എന്തു ചെയ്യുന്നു? എന്നു പറഞ്ഞാറെ,യേശുകല്പിച്ചപ്രകാരംഅവരോടുപറഞ്ഞു; ൬ അവർഅവരെവിട്ടയക്കയുംചെയ്തു.പിന്നെകുട്ടിയെയേശു ൭ വിന്നടുക്കെകൊണ്ടുവന്നു, തങ്ങളുടെ വസ്ത്രങ്ങളെ അതിന്മേൽ പരത്തി അവനും കയറി ഇരുന്നു. പിന്നെ അനേകർ തങ്ങ ൮ ളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു മറ്റുഌഅവർ പറമ്പുകളിൽ നിന്നും തോൽ കൊത്തി വഴിയിൽ വിതറും.മുന്നുംപിന്നും ചെ ൯ ല്ലുന്നവർ: ഹൊശിയന്ന! കർത്താവിൻ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാക! നമ്മുടെ പിതാവായ ദാവിദിന്റെ രാജ്യം ൧0 വരുന്നതു വാഴ്ത്തപ്പെട്ടതു! അത്യന്നതങ്ങളിൽ ഹൊശിയന്ന! എന്ന് ആർത്തു കൊണ്ടിരുന്നു. പിന്നെഅവൻയരുശലേമിൽപുക്ക്ആലയത്തിൽകടന്നു; ൧൧ സകലവും ചുറ്റും നോക്കിയ ശേഷം, നേരം വൈകിയതു കൊണ്ടു പന്തിരുവരോടും കൂട ബെത്ഥന്യെക്കു പുറപ്പെട്ടു പോയി. പിറ്റെന്നാൾ അവർ ബെത്ഥന്യയെ വിട്ടു പോന്നപ്പോൾ, ൧൨ അവനു വിശന്നിട്ടു. ഇലയുള്ളൊരു അത്തിമരം ദൂരത്തുനി ൧൩ ന്നു കണ്ട്, ഇതിൽ വല്ലതും ലഭിക്കുമൊ എന്നു വെച്ചു ചെന്നു; അതിൽ എത്തിയപ്പൊൾ, ഇലകളല്ലാതെ ഒന്നും കണ്ടില്ല; കാരണം

                         ൧൦൯ [ 130 ]                 THE GOSPEL OF MARK XL


൧൪ അത്തിപ്പഴങ്ങളുടെ സമയം അപ്പൊൾ ഇല്ലാഞ്ഞു.അതിനോട് അവൻ പറഞ്ഞു: ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം
൧൫ തിന്നരുത്!എന്ന് ഉത്തരം പറഞ്ഞത്, അവന്റെ ശിഷ്യന്മാർ കേട്ടു. അനന്തരം അവർ യരുശലേമിൽ ചെന്നപ്പോൾ,അവൻ ആലയത്തിൽ കടന്നു വിശുദ്ധസ്ഥലത്തു വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കി തുടങ്ങി,പൊൻ വാണിഭക്കാരുടെ മേശകളേയും, പ്രാക്കളെ വിൽക്കുന്നവരുടെ പലകളേയും
൧൬ മറിച്ചുകളഞ്ഞു. ആരും വിശുദ്ധസ്ഥലത്തൂടെ
൧൭ഒരു പാത്രവും കൊണ്ടുപോയി കടപ്പാൻ സമ്മതിച്ചതും ഇല്ല. പിന്നെ അവർക്ക് ഉപദേശിച്ചിതു:എന്റെ ഭവനം സകല ജാതികൾക്കും പ്രാൎത്ഥനാലയം എന്നു വിളിക്കപ്പെടും പ്രകാരം എഴുതിയിരിക്കുന്നില്ലയൊ?(യശ.൫൬,൭.)നിങ്ങളൊ അതിനെ കള്ളന്മാരുടെ
൧വ്ര ഗുഹയാക്കി തീൎത്തു. എന്നു കേട്ടിട്ടു.ശാസ്ത്രികളും മഹാപുരോഹിതരും അവനെ നശിപ്പിപ്പാൻ വഴി അൻവെഷിച്ചു; കാരണം പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ വിസ്മയിക്കുന്നതിനാൽ
൧൯ അവർ അവനെ ഭയപ്പെട്ടു; സന്ധ്യയായപ്പൊൾ,അവൻ നഗരത്തെ വിട്ടു പുറപ്പെട്ടു പോയി.


൨o പിന്നെ രാവിലെ അവൻ കടന്നു പോരുമ്പോൾ, അത്തി
൨൧ വേരോടെ ഉണങ്ങിപ്പോയതു കണ്ടാറെ,പേത്രൻ ഓൎമ്മ ഉണ്ടായി:റബ്ബീ, നീ ശപിച്ചുകളഞ്ഞ അത്തി ഇതാ ഉണങ്ങിപ്പോയി!
൨൨ എന്ന് അവനോടു പറഞ്ഞു. യേശു അവരോട് ഉത്തരം ചൊല്ലിയത്; ദേവവിശ്വാസത്തെ ധരിച്ചു കൊൾവിൻ!ആമെൻ
൨൩ ഞാൻ നിങ്ങളോടു പറയുന്നു.ആരാനും ഹൃദയത്തിൽ ശങ്കവരാതെ,താൻ ചൊല്ലുന്നതുണ്ടാകുന്നു എന്നു വിശ്വസിച്ചും കൊണ്ട് ഈ മലയോട്,അല്ലയൊ നീങ്ങി കടലിൽ ചാടിപോ
൨൪എന്നു പറഞ്ഞാൽ, പറഞ്ഞപ്രകാരം അവനു ഉണ്ടാകും. അത് കൊണ്ടു ഞാൻ നിങ്ങളോട് ചൊല്ലുന്നിതു; നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ, എന്തെല്ലാം യാചിച്ചാലും, ലഭിച്ചു എന്നത്രെ വിശ്വസിപ്പിൻ,
൨൫ എന്നാൽ നിങ്ങൾക്ക് ഉണ്ടാകും.പിന്നെ(മത്താ ൬.൧൪.)പ്രൎത്ഥിച്ചു നിൽക്കുമ്പൊൾ, ആരുടെ നേരെ വല്ലതും ഉണ്ടായാൽ,സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെ ക്ഷമിച്ചു
൨൪ വിടേണ്ടതിന്ന് അവനു ക്ഷമിച്ചു വിടുവിൻ! നിങ്ങളൊ, ക്ഷമിക്കാഞ്ഞാൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളേയും ക്ഷമിക്കയും ഇല്ല.

                         ൧൧o [ 131 ]                     === മാൎക്ക് ൧൧ ൧൨ അ === 

അവർ പിന്നെയും യരുശലേമിൽ വരുന്നു; അവൻ ആല ൧൭ യത്തിൽ സഞ്ചരിക്കുമ്പോൾ, മയാ പുരോഹിതനും ശാസ്ത്രികളും മൂപ്പരും അവന്റെ അടുക്കൽ വന്നു: നീ ഏതു വിധമുള്ള അ ൨൮ ധികാരം കൊണ്ട് ഇവറ്റെ ചെയ്യുന്നു എന്നും, ഇവ ചെയ്പാ നുള്ള ഈ അധികാരത്തെ നിണക്ക് തന്നത് ആർ എന്നും പറ യുന്നു. അവൎക്കു യേശു ഉത്തരം ചൊല്ലിയതു: ഞാൻ നിങ്ങ ൨൯ ളോട് ഒരു വാക്കു ചോദിക്കും; അതിൻ ഉത്തരം പറവിനി! പി ന്നെ ഇന്ന അധികാരം കൊണ്ട് ഇവ ചെയ്യുന്നു എന്നുള്ളതും നിങ്ങളോട് പറയും , യോഹന്നാന്റെ സ്നാനം ഉണ്ടായതു. സ്വ ൩൦ ൎഗ്ഗത്തിൽ നിന്നോ , മനുഷ്യരിൽ നിന്നോ, എന്നോട് ഉത്തരം പ റഞ്ഞാലും എന്നാറെ , അവർ തങ്ങളിൽ നിരൂപിച്ചു. സ്വൎഗ്ഗ ൩൧ ത്തിൽനിന്ന് എന്ന പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാത്തത് എന്ത് എന്നു പറയും അല്ല. മനുഷ്യരിൽ ൩൨ നിന്ന് എന്നു പറകയോ, എന്നിട്ട് എല്ലാവരും യോഗന്നാനെ ഉള്ളവണ്ണം പ്രവാചകൻ എന്ന് എണ്ണുകകൊണ്ട് അവർ ജ നത്തെ ഭയപ്പെട്ടു; ഞങ്ങൾക്ക് അറിഞ്ഞു കൂടാ എന്നു യേശു ൩൩ വോട് ഉത്തരം പറഞ്ഞു. എന്നാൽ ഞാൻ ഇവ ചെയ്യുന്നത് ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതും നിങ്ങളോടും ചൊ ല്ലുന്നില്ല എന്നു യേശു അവരോട് പറകയും ചെയ്തു


  === ൧൨  അദ്ധ്യായം ===

(൧)കള്ളുകുടീയന്മാരുടെ ഉ പമയും (മത്താ ൨൧ ലൂ ൨ ] കൈസർ കരത്തെ കൊണ്ടൂം (൧൮ ) പുനരുദ്ധാനത്തെ കൊണ്ടൂം ചോദിച്ചതു (മത്താ ൨൨ ലൂ ൨ ) (൨൮ ) ധരമ്മവെപ്പിന്റെ സാരാംശം [മത്താ ൨൨ ] (൩൫ ) ദാവീദിനു കൎത്താവും പുത്രനുമായവൻ [മത്താ ൨൨ ലൂ ൨ ] ,(൩൮ ) ശാസ്ത്രികളെ ശാസിച്ചതു [ മത്താ ൨൩ ലൂ ൨ ] ., (൫൧ ) വിധവയുടെ കാശു [ ലൂ ൨൧ ] പിന്നെ അവൻ ഉപമകൾ കൊണ്ടൂ അവരോടു പറഞ്ഞു ൧ തുടങ്ങി: ഒരു മനുഷ്യൻ വള്ളിപ്പറമ്പു നട്ടു, വേലി കെട്ടി, ചക്കു കുഴിച്ചു നാട്ടി, ഗോപുരവും പണി ചെയ്തു, കുടിയാന്മാൎക്ക് കൊടുത്തു, പരദേശത്തു പോയി; സ്മയമായാറെ, കുടിയന്മാരോടു, പറമ്പി ൨ ലെ ഫലങ്ങളിൽ ചിലതു വാങ്ങേണ്ടതിന്ന് ഒരു ദാസനെ കൂടി യടുക്കെ പറഞ്ഞയച്ചു. ആയവൻ അവനെ പിടിച്ചു തല്ലി, ൩ വെറുതെ അയച്ചു വിടുകയും ക് ഹെയ്തു. പിന്നെയും അവരുടെ ൪ അടുക്കെ മറ്റൊരു ദാസനെ പറഞ്ഞയച്ചു. അവനെയും അവർ

                   ൧൧൧ [ 132 ] THE GOSPEL OF MARK X11

൫ കല്ലെറിഞ്ഞു, തലെക്കു മുറിച്ച് അപമാനിച്ചയച്ചു കളഞ്ഞു. അ വൻ മറ്റൊരുവനെ പറഞ്ഞയച്ചു; ആയവനെ കൊന്നു; മറ്റു

൬ പലരെയും, അടിക്കയോ , കൊല്ലുകയോ ചെയ്തു. തനിക്കു പ്രിയ

പുത്രൻ ഒരുവൻ ശേഷിച്ചിരിക്കെ, എന്റെ മകനെ അവർ ശങ്കിക്കും എന്നു ചൊല്ലി; ഒടുകം അവനെയും അവരുടെ അടു ൯ ക്കെ പറഞ്ഞയച്ചു. ആ കുടിയാരോ , ഇവൻ അവകാശീ ത ന്നെ വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം ൮ നമുക്കാകും എന്നു തമ്മിൽ പറഞ്ഞു. അവനെ പിടിച്ചു കൊന്നു ൩ പറമ്പിൽ നിന്ന് എറിഞ്ഞ് കളഞ്ഞു. എന്നാൽ പറമ്പിന്നുടയ വൻ , എന്തു ചെയ്യും? അവൻ വന്നു കുടിയാരെ നിഗ്രഹിച്ചു ൧൦ പറമ്പിനെ അന്യൎക്കു കൊടുക്കും. പിന്നെ (സങ്കീ ൧ ൧൮ , ൨൨ ) വീടു പണിയുമ്പോൾ ആകാ എന്നു തള്ളിയൊരു കള്ളു തന്നെ കോണീന്തലയ്‌വന്നു കൎത്താവിൽ നിന്ന് ഇതുണ്ടായി നമ്മുടെ ൧൧ കണ്ണുകൾക്ക് ആശ്ചൎ‌യ്യമായിരിക്കുന്നു എന്നുള്ളൊരു തിരുവെഴുത്ത് ൧൨ എങ്കിലും നിങ്ങൾ വായിച്ചില്ലയോ? എന്നീ ഉപമയെ തങ്നഗ്ലെ കുറിച്ച് ചൊല്ലിയ പ്രകാരം ബോധിക്കയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചിട്ടും പുരുഷാരത്തെ ഭയപ്പെട്ട്, അവ നെ വിട്ടൂ പുറപ്പെട്ടു പോയി ൧൩ അനന്തരം അവനെ വാക്കിനാൽ കുടുക്കാൻ പറീശരിലും ഹൈരോദ്യരിലും അവരെ അവന്റെ അടുക്കൽ അയക്കുന്നു. ൧൪ ആയവർ വന്നു: ഗുരോ, നീ മനുഷ്യ മുഖത്തെ നോക്കാതെ ദൈവത്തിൻ വഴിയെ ഉണ്മയിൽ പഠിപ്പിക്കുന്നതുകൊണ്ടൂ നീ സത്യവാനും ആരെയും ചിന്തയില്ലാത്തവൌം എന്നു ഞ ങ്ങൾ അറിയുന്നു. കൈസൎക്കു കരം കൊടുക്കുന്നത് വിഹിതമോ ൧൫ അല്ലയോ? ഞങ്ങൾ കൊടുക്കയോ വേണ്ടതു? എ ന്ന് അവനോടു പറയുന്നു: അവനോ അവരുടെ വ്യാജത്തെ അറിഞ്ഞു: എന്നെ പരീക്ഷിക്കുന്നത് എന്തു? എനിക്കു കാണേ ണ്ടതിന്ന് ഒരു ദ്രഹ്മയെ കൊണ്ടുവരിൻ എന്നു പറഞ്ഞു, അ ൧൬ വരും കൊണുവന്നു ഈ സ്വരൂ[പവും എഴുത്തും ആരുടേത്? എന്ന് അവരോടു പറഞ്ഞതിന്നു, കൈസരുടേത് എന്ന് അ ൧൭ വർ പറഞ്ഞപ്പോൾ: കൈസൎക്കുള്ളവ കൈസൎക്കും ദൈവത്തി ന്നുള്ളവ ദൈവത്തിനും ഒപ്പിച്ചു കൊടുപ്പിൻ എന്നു യേശു അ വരോട് ഉത്തരം പറഞ്ഞു; അവർ അവങ്കൽ ആശ്ചൎ‌യ്യപ്പെടുകയും ചെയ്തു ൧൧൨ [ 133 ] മാൎക്ക് ൧൨ അ പുനരുത്ഥാനം ഇല്ല എന്നു ചൊല്ലുന്ന അദൂക്യരും അവനോ ൧൮ ട് അടുത്തു വന്നു ചോദിച്ചിതു: ഗുരോ ഒരുത്തന്റെ സഹോദ ൧൯ രൻ മരിച്ചു, മക്കളെ അല്ല, ഭാൎ‌യ്യയെ തന്നെ വെച്ചേച്ചു എന്നു വരികിൽ, ആ ഭാൎ‌യ്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു. തന്റെ സഹോദരനു സന്തതി ഉണ്ടാക്കേണം എന്നു മോശ (൫ മോ ൨൫ ) നമുക്ക് എഴുതിയല്ലോ. എന്നാൽ ഏഴു സഹോദ ൨൦ രർ ഉണ്ടായിരുന്നു, അതിൽ മൂത്തവൻ ഭാൎ‌യ്യയെ കൈകൊണ്ടൂ സന്തതി വെച്ചേക്കാതെ മരിച്ചു. രണ്ടാമൻ അവളെ പരിഗ്ര ൨൧ ഹിച്ചു, സന്തതി വെച്ചേക്കാതെ മരിച്ചു. മൂന്നാമനും അപ്രകാരം ൨൨ തന്നെ; ഏഷുവരും അവളെ പരിഗ്രഹിച്ചു, സന്തതി വെച്ചേക്കാ തെ പോയി; എല്ലാവൎക്കും പിന്നെ സ്ത്രീയും മരിച്ചു. പുനരുത്ഥാ ൨൩ നത്തിൽ അവർ ഉയിൎത്തെഴുനീറ്റു എങ്കിൽ, അവരിൽ എവനു ഭാൎ‌യ്യയാകും? അവൾ ഏവൎക്കും ഭാൎ‌യ്യയായിരുന്നുവല്ല്ലോ എന്ന ൨൪ തിന്നു യേശു ഉത്തരം ചൊല്ലിയതു: നിങ്ങൾ തിരുവെഴുത്തുകളേയും ദേവശക്തിയേയും അറിയായ്കകൊണ്ടാല്ലയോ തെറ്റി ഉഴലു ന്നതു? എങ്ങിനെ എന്നാൽ മരിച്ചവരിൽനിന്നു വീണ്ടും എഴുനീ ൨൫ റ്റപ്പോൾ, കെട്ടുകയും ഇല്ല, കെട്ടപ്പെടുകയും ഇല്ല; സ്വൎഗ്ഗങ്ങളി ലെ ദൂതരോട് ഒക്കുകെ ഉള്ളൂ. മരിച്ചവർ ഉണരുന്നത് എങ്കിലോ ൨൬ മോശ പുസ്തകത്തിൽ മുൾചെടിഭാഗത്തു തന്നെ ദൈവം അവ നോടു: ഞാൻ അബ്രഹാമിന്റെ ദൈവവും, ഇച്ഛാക്കിൻ ദൈവ വും, യാക്കോബിൻ ദൈവവും എന്നു പറഞ്ഞപ്രകാരം വായിച്ചി ട്ടില്ലയോ? അവൻ ചത്തവൎക്കല്ല, ജീവനുള്ളവൎക്കത്രേ ദൈവം ൨൭ ആകുന്നു; അതുകൊണ്ടു നിങ്ങൾ വളരെ തെറ്റി പോകുന്നു. പിന്നെ ശാസ്ത്രികളിൽ ഒരുത്ഥൻ അവർ തൎക്കിന്നുക്കതു കേട്ട്, ൨൮ അവരോടു നല്ല ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ട്, എല്ലാ റ്റിലും മുഖ്യ കല്പന ആകുന്നത് ഏത് എന്ന് അവനോടൂ, ചോ ദിച്ചു. അവനോടൂ, യേശു ഉത്തരം ചൊല്ലിയതു: എല്ലാറ്റിനും ൨൯ മുഖ്യകല്പനയാവിതു :( ൫ മോ ൬, ൪ ) ഇസ്രയേലെ കേൾക്ക നമ്മുടെ ദൈവമായ യഹോവ ഏക കൎത്താവ് ആകുന്നു. നിന്റെ ൩൦ ദൈവമായ യഹോവ ഏക കൎത്താവ് ആകുന്നു. നിന്റെ ദൈവമായ യഹോവയെ നിന്റെ പൂൎണ്ണ ഹ്രുദയത്താലും പൂൎണ്ണ മനസ്സാലും നിന്റെ സൎവ്വ വിചാരത്തോടൂം, സൎവ്വ ശക്തിയോടും സ്നേഹിക്ക എന്നുള്ളത് ഒന്നാം കല്പന തന്നെ. സമമായത് രണ്ടാമ ൩൧ നോ ( ൩ മോ ൧൯ ) നിന്റെ കൂട്ടുകാരനെ നിന്നപോലെ തന്നെ സ്നേഹിക്ക എന്നുള്ളതത്രേ: ഇവറ്റിലും വലുതായിട്ടൂ മറ്റൊരു

൧൧൩ [ 134 ]
THE GOSPEL OF MARK. XIV.

കല്പനയും ഇല്ല. ൩൨ എന്നാറെ, ശാസ്ത്രി അവനോടു പറഞ്ഞു: നന്നു ഗുരൊ, ഒരുത്തനെ ഉള്ളൂ; അവനൊഴികെ മറ്റാരും ഇല്ല എന്നും, ൩൩ അവനെ പൂൎണ്ണഹൃദയത്താലും, സൎവ്വബുദ്ധിയോടും, പൂൎണ്ണമനസ്സാലും, സൎവ്വശക്തിയോടും സ്നേഹിക്കുന്നതും, തന്നെപ്പോലെ കൂടുകാരനെ സ്നേഹിക്കുന്നതും, എല്ലാദഹനബലിഹോമങ്ങളിലും: സാരം ഏറിയത് എന്നും, നീ സത്യ‌പ്രകാരം ചൊല്ലിയതു. ൩൪ അവൻ ബുദ്ധിശാലിയായി ഉത്തരം പറഞ്ഞതു യേശു കണ്ടു: നീ ദേവരാജ്യത്തിന്നു ദൂരസ്ഥനല്ല എന്ന് അവനോടു പറഞ്ഞു; പിന്നെ അവനോടു ചോദിപ്പാൻ ആരും തുനിഞ്ഞതും ഇല്ല.

൩൫ യേശു ആലയത്തിൽ ഉപദേശിച്ചുംകൊണ്ടു പറഞ്ഞു തുടങ്ങിയതു: മശീഹ ദാവിദിൻ പുത്രനാകുന്നു എന്നു ശാസ്ത്രികൾ എങ്ങിനെ പറയുന്നു? ൩൬ ദാവിദാകട്ടെ, വിശുദ്ധാത്മാവിലായി പറഞ്ഞിതു:കൎത്താവ് എന്റെ കൎത്താവിനോട് അരുളിചെയ്യുന്നിതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളത്തിന്ന് എന്റെ വലത്തു ഭാഗത്തിരിക്ക (സങ്കീ. ൧൧൦.) ൩൭ എന്നതിൽ ദാവിദ് താനും അവനെ കൎത്താവ് എന്നു ചൊല്ലുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നത് എവിടെനിന്നു? ൩൮ എന്നാറെ, വലിയ പുരുഷാരം ഇഷ്ടത്തോടെ അവനെ കേൾക്കുമ്പോൾ. തന്റെ ഉപദേശത്തിൽ നിന്ന് അവരോടു പറഞ്ഞിതു: ൩൯ അങ്കികളോടെ നടക്കുന്നതും, അങ്ങാടികളിൽ വന്ദനങ്ങളും, പള്ളികളിൽ മുഖ്യസനങ്ങളും, അത്താഴങ്ങളിൽ പ്രധാനസ്ഥലങ്ങളും ഇഛ്ശിക്കുന്ന ശാസ്ത്രികളിൽനിന്നു സൂക്ഷിച്ചു നോക്കുവിൻ! ൪൦ ഉപായത്താൽ നീളെ പ്രാൎത്ഥിച്ചുംകൊണ്ടു വിധവമാരുടെ വീടുകളെ വിഴുങ്ങുന്നവർ; ആയവൎക്ക് ഏറ്റം വലിയ ശിക്ഷാവിധി വരും.

൪൧ എന്നാറെ, യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരുന്നു, പുരുഷാരം ഭണ്ഡാരത്തിൽ ദ്രവ്യം ഇടുന്നപ്രകാരം നോക്കിക്കൊണ്ടിരുന്നു; അതിൽ ധനവാന്മാർ പലരും വളരെ ഇടുന്നതിന്നിടയിൽ, ൪൨ ദരിദ്രയായ ഒരു വിധവ വന്ന് ഒരു താരമാകുന്ന രണ്ടു കാശ് ഇട്ടപ്പോൾ, അവൻ തന്റെ ശിഷ്യരെ വിളിച്ചു കൂട്ടി: ൪൩ ആമെൻ ഞാൻ നിങ്ങളോട്, പറയുന്നു: ഭണ്ഡാരത്തിൽ ഇട്ട സകലരേക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു. ൪൪ എല്ലാവരും തങ്ങളുടെ വഴിച്ചലിൽനിന്ന് (അല്പം) ഇട്ടുവല്ലൊ; അവളൊ തന്റെ കുറച്ചലിൽ നിന്ന് എത്ര ഉണ്ടായാലും തന്റെ സമ്പത്ത് ഒക്കയും ഇട്ടതു എന്ന് അവരോടു പറഞ്ഞു.

൧൧൪
[ 135 ]
മാൎക്ക. ൧൩. അ.
൧൩. അദ്ധ്യായം.

യരുശലേമിൻ സംഹാരവും തന്റെ പ്രത്യക്ഷതയും പ്രവചിച്ചതു [മത്താ. ൨൪. ലൂ. ൨൧.]

വൻ ആലയത്തെ വിട്ടു പോകുമ്പോൾ, ശിഷ്യരിൽ ഒരുത്തൻ: ഗുരൊ, ഇതാ എന്തു കല്ലുകളും ഏതു നിൎമ്മാണങ്ങളും എന്ന് അവനോടു പറയുന്നു. അവനോടു യേശു: ഈ വലിയ പണികളെ കാണുന്നുവൊ? കല്ലു കല്ലിന്മേൽ ഇടിയാതെ വിടപ്പെടുകയില്ല എന്ന് ഉത്തരം പറഞ്ഞു. പിന്നെ അവൻ ഒലീവമയേറി ആലയത്തിന്ന് എതിരെ ഇരുന്നുകൊണ്ടാറെ, പേത്രനും യാക്കോബും യോഹനാനും അന്ദ്രെയാവും അവനോടു വേറിട്ടു തന്നെ ചോദിച്ചിതു: ഇവ എപ്പൊൾ ഉണ്ടാകും എന്നും, ഇവ എല്ലാം തികഞ്ഞു വരേണ്ടുമ്പോഴെക്കുള്ള ലക്ഷണം ഏത് എന്നും ഞങ്ങളോട് പറഞ്ഞാലും, എന്നതിന്നു യേശു ഉത്തരം ചൊല്ലി തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ നോക്കുവിൻ! എങ്ങിനെ എന്നാൽ ഞാനാകുന്നു എന്നു ചൊല്ലി, അനേകർ എൻനാം എടുത്തു വന്നു, പലരേയും തെറ്റിക്കും. നിങ്ങളൊ യുദ്ധങ്ങളും യുദ്ധശ്രുതികളും കേൾക്കുമ്പോൾ, കലങ്ങാതിരിപ്പിൻ! അത് ഉണ്ടാകേണ്ടതു സത്യം; അവസാനം ഉടനെ ഇല്ലതാനും. വംശം വംശത്തിന്നും, രാജ്യം രാജ്യത്തിന്നും എതിരെ എഴുനീല്ക്കും; അവിടവിടെ ഭൂകമ്പങ്ങളും, ക്ഷാമങ്ങളും, കലഹങ്ങളും ഉണ്ടാകും; ഇവ ഈറ്റുനോവുകളുടെ ആരംഭങ്ങളത്രെ; എന്നാൽ നിങ്ങളെ തന്നെ നോക്കുവിൻ! എന്നാമം നിമിത്തം നിങ്ങളെ സുനേദ്രിയങ്ങളിൽ ഏല്പിക്കയും, പള്ളികളിൽ തല്ലുകയും നാടുവാഴികൾക്കും രാജാക്കന്മാൎക്കും മുൻനിറുത്തുകയും ചെയ്യുമല്ലൊ; അവൎക്കു സാക്ഷ്യത്തിന്നായി തന്നെ. ൧൦ സുവിശേഷമൊ, മുമ്പെ സകല വംശങ്ങൾക്കും ഘോഷിക്കപ്പെടേണം. ൧൧ പിന്നെ നിങ്ങളെ ഏല്പിച്ചു കൊണ്ടു പോകുന്തോറും, ഏതു പറവു എന്നു മുൻകരുതുകയും ധ്യാനിക്കയും അരുതു; ആ നാഴികയിൽ തന്നെ നിങ്ങൾക്ക് എന്തു തരപ്പെട്ടാലും അതു പറവിൻ! ഉരെക്കുന്നതു നിങ്ങൾ അല്ല, വിശുദ്ധാന്മാവത്രെ ആകുന്നുവല്ലൊ. ൧൨ വിശേഷിച്ച്, സഹോദരൻ സഹോദരനെയും, അപ്പൻ കുട്ടിയേയും, മരണത്തിന്ന് ഏല്പിക്കും; മക്കളും പിതാക്കളുടെ നേരെ എഴുനീറ്റ്, അവരെ മരിപ്പിക്കും. ൧൩ എൻനാമം നിമിത്തം നിങ്ങൾ എല്ലാവരാലും

൧൧൫
[ 136 ]
THE GOSPEL OF MARK. XIII.

പകെക്കപ്പെട്ടവരാകും; അവസാനം വരെ നിന്നവൻ രക്ഷിക്കപ്പെടും താനും.

൧൪ എന്നാൽ പാഴാക്കുന്നതിന്റെ അറെപ്പ് ഇരിക്കരുതാത്തസ്ഥലത്തു നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, (വായിക്കുന്നവൻ ചിന്തിച്ചുകൊൾക!) അന്നു യഫ്രദ്യയിലുള്ളവർ മലകളിലേക്ക് മണ്ടിപോക. ൧൫ വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിനകത്തേക്ക് ഇറങ്ങിപോകയും, തന്റെ വീട്ടിൽനിന്നു വല്ലതും എടുപ്പാൻ പുകയും അരുതു. ൧൬ വയലിലെക്കുള്ളവൻ തന്റെ വസ്ത്രം എടുപ്പാൻ വഴിയോട്ടുതിരികയും ഒല്ലാ. ൧൭ ആ നാളുകളിൽ ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! ൧൮ എന്നാൽ അതു ശീതകാലത്തിൽ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ! ൧൯ ദൈവം പടെച്ച സൃഷ്ടിയുടെ ആരംഭമുതൽ ഇന്നേവരെ ഇല്ലാത്തതും ഇനിമേൽ ഭവിക്കാത്തതും ആയുള്ള ഉപദ്രവം തന്നെ ആ നാളുകൾ ആകും സത്യം. ൨൦ കൎത്താവ് നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ, ഒരു ജഡവും രക്ഷപെടുകയില്ല; അവൻ തെരിഞ്ഞെടുത്ത വൃതന്മാർ നിമിത്തമൊ നാളുകളെ ചുരുക്കി വെച്ചതു. ൨൧ അപ്പോൾ ആരാനും നിങ്ങളോട് ഇതാ മശീഹ ഇവിടെ എന്നും, ഇതാ അവിടെ എന്നും പറഞ്ഞാൽ വിശ്വസിക്കരുതു! ൨൨ എങ്ങിനെ എന്നാൽ കള്ള മശീഹമാരും കള്ളപ്രവാചകരും എഴുനീറ്റു, കഴിയുന്നു എങ്കിൽ തെരിഞ്ഞെടുത്തവരേയും തെറ്റിച്ചു കളവാനായി അടയാളങ്ങളും അത്ഭുതങ്ങളും കാട്ടിക്കൊടുക്കും. ൨൩ നിങ്ങളാ സൂക്ഷിച്ചു നോക്കുവിൻ! ഇതാ ഞാൻ എല്ലാം നിങ്ങളോടു മുൻപറഞ്ഞുവല്ലൊ.

൨൪ എങ്കിലൊ ആ നാളുകളിലെ ഉപദ്രവത്തിന്റെ ശേഷം, സൂൎയ്യൻ ഇരുണ്ടു പോകയും, ചന്ദ്രൻ നിലാവിനെ തരായ്കയും, ൨൫ വാനത്തിലെ നക്ഷത്രങ്ങൾ വീണു വീണിരിക്കയും, സ്വൎഗ്ഗങ്ങളുടെ സൈന്യങ്ങൾ കുലുങ്ങിപോകയും ആം(യശ. ൩൪. ൪) ൨൬ അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും, തേജസ്സോടും കൂടമേഖങ്ങളിൽ വരുന്നത് അവർ കാണും. ൨൭ അന്ന് അവൻ തന്റെ ദൂതരെ അയച്ചു, ഞാൻ തെരിഞ്ഞെടുത്തവരെ ഭൂമിയുടെ അറുതിമുതൽ വാനത്തിൻ അറുതിവരെയും, നാലുകാറ്റുകളിൽ നിന്നും കൂട്ടിചേൎക്കും.

൨൮ എന്നാൽ അത്തിയിൽനിന്ന് ഉപമയെ ഗ്രിഹിപ്പിൻ! അതിന്റെ കൊമ്പ് ഇളതായി ഇലകളെ തഴെപ്പിക്കുമ്പോൾ, ൨൯ വേനിൽ അടുത്തത് എന്ന് അറിയുന്നുവല്ലൊ. അപ്രകാരം.

൧൧൬
[ 137 ]
മാൎക്ക. ൧൩. ൧൪. അ.

നിങ്ങളും ഇവ ഉണ്ടാകുന്നതു കാണുമ്പോൾ, (അവൻ) അടുക്കെ വാതില്ക്കൽ തന്നെ ആകുന്നു എന്ന് അറിവിൻ! ൩൦ ആമെൻ ഞാൻ നിങ്ങോടു പറയുന്നിതു: ഇവ ഒക്കയും ഉണ്ടാകുവോലത്തിന്ന് ഈ തലമുറ ഒഴിഞ്ഞു പോകയില്ല. ൩൧ വാനവും ഭൂമിയും ഒഴിഞ്ഞുപോകും, എന്റെ വചനങ്ങൾ ഒഴിഞ്ഞു പോകയില്ല താനു. ൩൨ ആ നാളൊ, നാഴികയൊ, സംബന്ധിച്ചിട്ട് പിതാവ് തന്നെ അല്ലാതെ, ആരെങ്കിലും സ്വൎഗ്ഗത്തിലെ ദൂതരും പുത്രനും കൂടെ അറിയുന്നില്ല. ൩൩ സമയം എപ്പോൾ എന്നറിയായ്കകൊണ്ടു സൂക്ഷിപ്പിൻ! ഉണൎന്നും, പ്രാൎത്ഥിച്ചും, കൊണ്ടിരിപ്പിൻ! ൩൪ പരദേശത്തു പോകുന്നു മനുഷ്യൻ തന്റെ വീടുവിട്ടു, ദാസൎക്കു അധികാരവും അവനവനു തക്ക വേലയും കൊടുത്തിട്ടു. വിശേഷാൽ കാവല്ക്കാരനോട്, ഉണൎന്നിരിപ്പാൻ കല്പിച്ച പോലെ തന്നെ. ൩൫ നിങ്ങളും വീടുടയവൻ സന്ധ്യക്കൊ, പാതിരാക്കൊ, പൂവങ്കോഴികൂകുകിലൊ, രാവിലെയൊ എപ്പോൾ വരും എന്നറിയായ്കകൊണ്ട്, ൩൬ അവൻ പെട്ടന്നു വന്നു, നിങ്ങൾ ഉറങ്ങുന്നതു കണ്ടു, പിടിക്കാതിരിക്കേണ്ടതിന്ന് ഉണൎന്നു കൊൾവിൻ. ൩൭ ഞാൻ നിങ്ങളോടു പറയുന്നതൊ എല്ലാവരോടും പറയുന്നു: ഉണൎന്നു കൊൾവിൻ എന്നത്രെ.

൧൩. അദ്ധ്യായം.

കലവിചാരം [മത്താ. ൨൬. ലൂ. ൨൨.], (൩) ബെത്വന്യയിലെ അഭിഷേകം [മത്താ. ൨൬. യൊ. ൧൨.], (൧൦) യൂദാവിൻ ദ്രോഹവും, (൧൭) തിരുവത്താഴവും, (൨൬) ഗഥശെമനയിലെ പോരാട്ടവും, (൪൩) പിടിപെട്ടതും, (൫൩) ന്യായവിസ്താരവും, (൬൬) ശിമോന്റെ വീഴ്ചയും, [മത്താ. ൨൬. ലൂ. ൨൨.]

പെസഹയും പുളിപ്പില്ലാത്തതും ഉണ്ടാവാൻ രണ്ടു നാൾ ആകുമ്പോൾ, മഹാപുരോഹിതരും ശാസ്ത്രികളും (കൂടി) അവനെ ഉപായം കൊണ്ടു പിടിച്ചു കൊല്ലുവാൻ വഴി അന്വെഷിച്ചു കൊണ്ടിട്ടു, ജനത്തിൽ കലഹം ഉണ്ടാകായ്പാൻ പെരുനാളിൽ അരുത് എന്നു പറഞ്ഞു.

യേശു ബെത്ഥന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ആയി പന്തിയിൽ ഇരിക്കുമ്പോൾ, ഒരു സ്ത്രീ സ്വഛ്ശജടാമാംസിയാലെ വിലയേറിയ തൈലമുള്ള ഭരണിയുമായി വന്നു ഭരണിയെ പൊളിച്ച് അവന്റെ തലമേൽ ഒഴിച്ചു. അവിടെ ചിലർ ഉള്ളിൽമുഷിച്ചൽഭാവിച്ചു: ഈ തൈലത്തിൻ അഴിച്ചൽ എന്തിന്നു?

൧൧൭
[ 138 ]
THE GOSPEL OF MARK. XIV.

ഇതു മുന്നൂറ്റിൽ ചില്വാനം ദ്രഹ്മെക്കു വിറ്റു, ദരിദ്രൎക്ക് കൊടുപ്പാൻ സംഗതി ഉണ്ടായല്ലൊ എന്ന് അവളോടു പഴിച്ചു പറഞ്ഞു. എന്നാറെ, യേശു: ഇവളെ വിടുവിൻ! അവൾക്ക് അലമ്പൽ ഉണ്ടാക്കുവാൻ എന്തു? അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ. എങ്ങിനെ എന്നാൽ ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴു അടുക്കെ ഉണ്ടു; ഇഛ്ശിക്കുന്തോറും, അവൎക്ക് നന്മ ചെയ്യാമല്ലൊ; ഞാൻ എല്ലായ്പൊഴും അല്ല താനും. ഇവൾ ആവതോളം ചെയ്തു; എന്റെ ദേഹത്തെ കുഴിച്ചിടുവാൻ മുമ്പിൽ കൂട്ടി തൈലം തേച്ചിട്ടുണ്ടു. ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ സുവിശേഷം സൎവ്വലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെട്ടാലും, അവിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മാക്കായി പറയപ്പെടും.

൧൦ പിന്നെ പന്തിരുവരിൽ ഒരുത്തനായ ഇഷ്കൎയ്യൊതാ യൂദാ അവനെ മഹാപുരോഹിതൎക്കു കാണിച്ചു കൊടുക്കേണ്ടതിന്ന് അവരുടെ അടുക്കലേക്ക് ചെന്നു. ൧൧ ആയ്ത് അവർ കേട്ടു, സന്തോഷിച്ച്, അവന്നു ദ്രവ്യം കൊടുപ്പാൻ വാശത്തം ചെയ്തു; അവനും തക്കത്തിൽ അവനെ കാണിച്ചു കൊടുക്കുന്നു എങ്ങിനെ എന്ന് അന്വേഷിച്ചു കൊണ്ടിരുന്നു.

൧൨ പെസഹയെ അറുക്കുന്ന കാലമായി പുളിപ്പില്ലാത്തതിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: നീ പെസഹ ഭക്ഷിപ്പാൻ ഞങ്ങൾ എവിടെ പോയി ഒരുക്കേണ്ടത് എന്നു പറയുന്നു. ൧൩ അവനും തന്റെ ശിഷ്യരിൽ ഇരുവരെ അയച്ചു. നിങ്ങൾ പട്ടണത്തിൽ ചെല്ലുവിൻ! അവിടെ ഒരു കുടം വെള്ളം ചുമക്കുന്ന മനുഷ്യൻ നിങ്ങളെ എതിരേല്ക്കും. ൧൪ ആയവനെ പിഞ്ചെന്നു അവൻ എവിടെ പ്രവേശിച്ചാലും ആ വീടുടയവനോടു പറവിൻ: ഞാൻ ശിഷ്യരുമായി പെസഹ ഭക്ഷിപ്പാനുള്ള ശാല എവിടെ എന്നു ഗുരു പറയുന്നു. ൧൫ എന്നാൽ അവൻ ചായ്പണവിരിച്ച് ഒരുക്കിയൊരു വന്മാളിക നിങ്ങൾക്ക് കാണിക്കും; അവിടെ നമുക്കായി ഒരുക്കുവിൻ എന്നു പറഞ്ഞു. ൧൬ അവന്റെ ശിഷ്യന്മാർ പുറപ്പെട്ടു പട്ടണത്തിൽ വന്നു, തങ്ങളോടു പറഞ്ഞ പ്രകാരം കണ്ടു, പെസഹ ഒരുക്കുകയും ചെയ്തു.

൧൭ സന്ധ്യയായപ്പോൾ, അവൻ പന്തിരുവരോടും കൂടവരുന്നു. അവർ ചാരികൊണ്ടു ഭക്ഷിക്കുമ്പോൾ: ൧൮ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങളിൽ ഒരുവൻ എന്നോടു കൂട ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചു കൊടുക്കും എന്നു യേശു

൧൧൮
[ 139 ]
മാൎക്ക. ൧൪. അ.

പറഞ്ഞു. ൧൯ ആയവർ ദുഃഖിച്ചു: പക്ഷെ ഞാനൊ, ഞാനൊ? എന്നു വെവ്വെറെ അവനോടു ചൊല്ലി തുടങ്ങി. ൨൦ അവരോട് അവൻ പറഞ്ഞിതു: പന്തിരുവരിൽ ഒരുവൻ എന്നോടു കൂടെ താലത്തിൽ കൈയിട്ടു മുക്കുന്നവൻ തന്നെ. ൨൧ മനുഷ്യപുത്രൻ തന്നെ കുറിച്ച് എഴുതിക്കിടക്കുന്ന പ്രകാരം പോകുന്നു സത്യം, മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനൊ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ അവനു കൊള്ളായിരുന്നു. ൨൨ അവർ ഭക്ഷിക്കുമ്പൊൾ, യേശു അപ്പത്തെ എടുത്ത്, അനുഗ്രഹം ചൊല്ലി, നുറുക്കി, അവൎക്കു കൊടുത്തു പറഞ്ഞിതു: വാങ്ങുവിൻ! ൨൩ ഇതെന്റെ ശരീരം ആകുന്നു; പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി അവൎക്കു കൊടുത്തു, എല്ലാവരും അതിൽ കുടിച്ചു: ൨൪ ഇതു (പുതു) നിയമത്തിന്റെ രക്തമായി അനേകൎക്കു വേണ്ടി ഒഴിക്കപ്പെടുന്ന എന്റെ രക്തം ആകുന്നു. ൨൫ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: മുന്തിരി വള്ളിയുടെ അനുഭവത്തെ ദേവരാജ്യത്തിൽ പുതുതായി കുടിക്കും നാൾവരെ, ഞാൻ ഇതിൽ നിന്ന് ഇനി കുടിക്കയില്ല എന്ന് അവരോട് പറകയും ചെയ്തു.

൨൬ പിന്നെ അവർ സ്തോസ്ത്രം പാടിയശേഷം, ഒലീവമലെക്ക് പുറപ്പെട്ടു പോയി, ൨൭ യേശു അവരോടു പറഞ്ഞു: ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറി പോകയും ചെയ്യും എന്നെഴുതിയിരിക്കയാൽ ( ഈ രാത്രിയിൽ) നിങ്ങൾ എല്ലാവരും എങ്കൽ ഇടറിപോകും, ൨൮ ഞാൻ ഉണൎന്നു വന്നശേഷമൊ നിങ്ങൾക്ക് മുമ്പെഗലീലെക്കു ചെല്ലും. ൨൯ പേത്രൻ അവനോട്: എല്ലാവരും ഇടറിപോയാലും ഞാനല്ല താനും എന്നു പറഞ്ഞു. ൩൦ അവനോടു യേശു:ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു: ഇന്ന് ഈ രാത്രിയിൽ കോഴി രണ്ടു കുറി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു പറയുന്നു. ൩൧ അവനോ: നിന്നോട് ഒന്നിച്ചു മരിക്കേണ്ടി വന്നാലും നിന്നെ തള്ളിപ്പറകയില്ല എന്ന് ഏറ്റം അധികം പറഞ്ഞു; അപ്രകാരം തന്നെ എല്ലാവരും പറഞ്ഞുവന്നു.

൩൨ അവർ ഗഥശെമന എന്ന പേരുള്ള പറമ്പിൽ വന്നാറെ, അവൻ തന്റെ ശിഷ്യരോടു: ഞാൻ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. ൩൩ പേത്രനേയും യാക്കൊബ് യോഹനാൻ എന്നവരേയും കൂട്ടിക്കൊണ്ടു സ്തംഭിച്ചും വലഞ്ഞും പോവാൻ തുടങ്ങി: ൩൪ എന്റെ ദേഹി മരണത്തോളം അതിദുഃഖപ്പെട്ടിരിക്കുന്നു, ഇവിടെ പാൎത്തുണൎന്നു കൊൾവിൻ എന്ന്

൧൧൯
[ 140 ]
THE GOSPEL OF MARK. XIV.

അവരോടു പറഞ്ഞു. ൩൫ അല്പം മുന്നോട്ടു ചെന്നു, നിലത്തുവീണു; കഴിയുന്നു എങ്കിൽ ആ നാഴിക നീങ്ങിപ്പോകെണം എന്നു പ്രാൎത്ഥിച്ചു. ൨൬ അബ്ബാ പിതാവെ! നിന്നാൽ എല്ലാം കഴിയും: ഈ പാനപാത്രം എന്നിൽനിന്നു നീക്കിക്കൊള്ളണമെ! എങ്കിലും ഞാൻ ഇഛ്ശിക്കുന്നതല്ല: നീ ഇഛ്ശിക്കുന്നത് അത്രെ (ആവൂ) എന്നു പറഞ്ഞു. ൨൭ പിന്നെ വന്നു അവർ ഉറങ്ങുന്നതു കണ്ടു, പേത്രനോടു പറഞ്ഞു: ശീമോനെ, ഉറങ്ങുന്നുവൊ? ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? ൩൮ പരീക്ഷയിൽ അകപ്പെടായ്‌വാൻ ഉണൎന്നും പാൎത്ഥിച്ചും കോൾവിൻ ആത്മാവ് മനഃപൂൎവ്വമുള്ളതു സത്യം ജഡം ബലഹീനമത്രെ. ൩൯ പിന്നെയും പോയി ആ വാക്കിനാൽ തന്നെ പ്രാൎത്ഥിച്ച ശേഷം മടങ്ങി വന്നു. ൪൦ അവർ കണ്ണുകൾക്കു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതു കണ്ടു, അവർ എന്തുത്തരം ചൊല്ലേണ്ടു: എന്നറിഞ്ഞതും ഇല്ല. ൪൧ മൂന്നാമതും വന്ന് അവരോടു പറയുന്നു: ശേഷത്തെക്ക് ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ! മതി; നാഴിക വന്നു; ഇതാ മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു. ൪൨ ഏഴുനീല്പിൻ! നാം പോക; കണ്ടാലും എന്നെ കാണിച്ചു കൊടുക്കുന്നവൻ അണഞ്ഞു വന്നു.

൪൩ എന്ന് അവൻ പറയുമ്പോൾ തന്നെ, പെട്ടന്നു പന്തിരുവരിൽ ഒരുത്തനായ യൂദാവും, മഹാപുരോഹിതൻ, മൂപ്പർ എന്നിവർ നിയോഗിച്ച വലിയ കൂട്ടവും, വാളുകളും വടികളുമായി ഒന്നിച്ചു വന്നുകൂടി: ൪൪ അവനെ കാണിച്ചുകൊടുക്കുന്നവനൊ, ഞാൻ ഏവനെ ചുംബിച്ചാലും അവൻ തന്നെ ആകുന്നു; ആയവനെ പിടിച്ചുറപ്പാക്കി കൊണ്ടുപോവിൻ എന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു. ൪൫ പിന്നെ വന്ന ഉടനെ അവനു നേരിട്ടു: റബ്ബീ! റബ്ബീ! എന്നു പറഞ്ഞ് അവനെ ചുംബിച്ചു. ൪൬ അവരും അവന്മേൽ കൈകളെ വെച്ച് അവനെ പിടിച്ചു; ൪൭ അരികെ നില്ക്കുന്നവരിൽ ഒരുവൻ വാളൂരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ കാതറുത്തു. ൪൮ അതിന്നു യേശു അവരോടു പറഞ്ഞു തുടങ്ങിയിതു: ഒരുകള്ളനെക്കൊള്ളെ എന്നപോലെ നിങ്ങൾ എന്നെ പിടിച്ചു വെപ്പാൻ വാളുവടികളുമായി പുറപ്പെട്ടതു: ൪൯ ഞാൻ ദിവസേന ആലയത്തിൽ ഉപദേശിച്ചും കൊണ്ടു നിങ്ങളോടു കൂട ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല; തിരുവെഴുത്തുകൾക്കു നിവൃത്തി വരുത്തേണ്ടിയിരുന്നു താനും. ൫൦ അപ്പോൾ, എല്ലാവരും

൧൨൦
[ 141 ]
മാൎക്ക. ൧൪. അ.

അവനെ വിട്ടു മണ്ടിപോയി, ൫൧ അവനെ ഒരു യുവാവ് വെറുമ്മെയ്യിൽ പുടവ പുതെച്ചുംകൊണ്ട് അനുഗമിക്കുന്നുണ്ടു; ൫൨ ആയവനെ (ബാല്യക്കാർ) പിടിക്കുന്നേരം അവൻ പുടവ വിട്ടു, നഗ്നനായി അവൎക്കു തെറ്റി മണ്ടിപോയി.

൫൩ യേശുവെ മഹാപുരോഹിതന്റെ അടുക്കെ കൊണ്ടുപോയപ്പോൾ, മഹാപുരോഹിതരും മൂപ്പന്മാരും ശാസ്ത്രികളും അവന്റെ കൂടെ വരുന്നു. ൫൪ പിന്നെ പേത്രൻ ദൂരത്തുനിന്നു മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ പിഞ്ഞ്ചെന്നു, ഭൃത്യരോടു ചേൎന്നു തീക്കാഞ്ഞുകൊണ്ടിരുന്നു. ൫൫ മഹാപുരോഹിതരും സുനേദ്രിയം ഒക്കയും യേശുവെ മരിപ്പിക്കേണം എന്നു വെച്ച് അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു പോന്നു കണ്ടിട്ടില്ല താനും; ൫൬ കാരണം അനേകർ അവന്റെ നേരെ കള്ള സാക്ഷ്യം ചൊല്ലീട്ടും സാക്ഷ്യങ്ങൾ ഒത്തില്ല. ൫൭ ചിലർ എഴുനീറ്റു, കള്ള സാക്ഷ്യം പറഞ്ഞിതു: ഈ കൈപ്പണിയായ മന്ദിരത്തെ ഞാൻ ൫൮ അഴിച്ചു മൂന്നു ദിവസം കൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നിനെ എടുപ്പിക്കും എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു; എന്നിപ്രകാരവും അവരുടെ സാക്ഷ്യം ഒത്തതും ഇല്ല. ൫൯ എന്നാറെ, മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു, യേശുവോടു: ൬൦ നീ ഒരുത്തരവും പറയുന്നില്ലയൊ? ഇവർ നിന്റെ നേരെ സാക്ഷ്യം ചൊല്ലുന്നത് എങ്ങിനെ? എന്നു ചോദിച്ചതിന്നു, യേശു ഉത്താം പറയാതെ അടങ്ങി പാൎത്തു. ൬൧ മഹാ പുരോഹിതൻ പിന്നെയും അവനോടു: നീ അനുഹ്രഹിക്കപ്പെട്ടവന്റെ പുത്രനായ മശീഹ തന്നെയൊ? ൬൨ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു! മനുഷ്യപുത്രൻ ശക്തിയുടെ വലഭാത്തിരിക്കുന്നതും, വാനത്തിൻമേഖങ്ങലോടെ വരുന്നതും നിങ്ങൾ കാണും എന്ന് യേശു പറഞ്ഞു. ൬൩ മഹാ പുരോഹിതൻ തന്റെ വസ്ത്രങ്ങളെ കീറി: ഇനി സാക്ഷികളെ കൊണ്ടു നമുക്ക് എന്താവശ്യം! ൬൪ ദേവദൂഷണത്തെ നിങ്ങൾ കേട്ടുവല്ലൊ! നിങ്ങൾക്കു എങ്ങിനെ തോന്നുന്നു? എന്നു പറഞ്ഞപ്പോൾ, എല്ലാവരും അവനെ മരണയോഗ്യൻ എന്നു വിധിച്ചു കളഞ്ഞു. ൬൫ ചിലർ അവന്മേൽ തുപ്പുകയും, അവന്റെ മുഖം മൂടി കുത്തുകയും, അവനോടു പ്രവചിക്ക എന്നു ചൊല്ലുകയും ചെയ്തു തുടങ്ങി, ഭൃത്യന്മാർ കുമെച്ചും തച്ചും കൊണ്ടിരുന്നു.

൬൬ പേത്രൻ താഴെ നടുമുതത്തിരിക്കുമ്പോൾ, മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു. ൬൭ പേത്രൻ തീക്കായു

൧൨൧
[ 142 ]
THE GOSPEL OF MARK. XIII.

പകെക്കപ്പെട്ടവരാകും; അവസാനം വരെ നിന്നവൻ രക്ഷിക്കപ്പെടും താനും.

൧൪ എന്നാൽ പാഴാക്കുന്നതിന്റെ അറെപ്പ് ഇരിക്കരുതാത്ത സ്ഥലത്തു നില്‌ക്കുന്നതു നിങ്ങൾ കാണുമ്പോൾ, (വായിക്കുന്നവൻ ചിച്ചുകൊൾക!) അന്നു യഹൂദ്യയിലുള്ളവർ മലകളിലേക്ക് മണ്ടിപോക. ൧൫ വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിനകത്തേക്ക്ക് ഇറങ്ങിപോകയും, തന്റെ വീട്ടിൽനിന്നു വല്ലതും എടുപ്പാൻ പുകയും അരുതു. ൧൬ വയലിലെക്കുള്ളവൻ തന്റെ വസ്ത്രം എടുപ്പാൻ വഴിയോട്ടു തിരികയും ഒല്ലാ. ൧൭ ആ നാളുകളിൽ ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! ൧൮ എന്നാൽ അതു ശീതകാലത്തിൽ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ! ൧൯ ദൈവം പടെച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നേവരെ ഇല്ലാത്തതും ഇനിമേൽ ഭവിക്കാത്തതും ആയുള്ള ഉപദ്രവം തന്നെ ആ നാളുകൾ ആകും സത്യം. ൨൦ കൎത്താവ് നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ, ഒരു ജഡവും രക്ഷപ്പെടുകയില്ല; അവൻ തെരിഞ്ഞെടുത്ത വൃതന്മാർ നിമിത്തമൊ നാളുകളെ ചുരുക്കി വെച്ചതു. ൨൧ അപ്പോൽ ആരാനും നിങ്ങളോട് ഇതാ മശീഹ ഇവിടെ എന്നും, ഇതാ അവിടെ എന്നും പറഞ്ഞാൽ വിശ്വസിക്കരുതു! ൨൨ എങ്ങിനെ എന്നാൽ കള്ളമശീഹമാരും കള്ളപ്രവാചകരും എഴുനീറ്റു, കഴിയുന്നു എങ്കിൽ തെരിഞ്ഞെടുത്തവരേയും തെറ്റിച്ചു കളവാനായി അടയാളങ്ങളും അത്ഭുതങ്ങളും കാട്ടിക്കൊടുക്കും. ൨൩ നിങ്ങളൊ സൂക്ഷിച്ചു നോക്കുവിൻ! ഇതാ ഞാൻ എല്ലാം നിങ്ങളോടു മുൻപറഞ്ഞുവല്ലൊ.

൨൪ എങ്കിലൊ ആ നാളുകളിലെ ഉപദ്രവത്തിന്റെ ശേഷം, സൂൎയ്യൻ ഇരുണ്ടുപോകയും, ചന്ദ്രൻ നിലാവിനെ തരായ്കയും, ൨൫ വാനത്തിലെ നക്ഷത്രങ്ങൾ വീണു വീണിരിക്കയും, സ്വൎഗ്ഗങ്ങളുടെ സൈന്യങ്ങൾ കുലുങ്ങിപോകയും ആം (യശ. ൩൪.൪.) ൨൬ അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും, തേജസ്സോടും കൂട മേഘങ്ങളിൽ വരുന്നത് അവർ കാണും. ൨൭ അന്ന് അവൻ തന്റെ ദൂതരെ അയച്ചു, താൻ തെരിഞ്ഞെടുത്തവരെ ഭൂമിയുടെ അറുതിമുതൽ വാനത്തിൻ അറുതിവരെയും, നാലുകാറ്റുകളിൽ നിന്നും കൂട്ടിചേൎക്കും.

൨൮ എന്നാൽ അത്തിയിൽനിന്ന് ഉപയെ ഗ്രഹിപ്പിൻ! അതിന്റെ കൊമ്പ് ഇളതായി ഇലകളെ തഴെപ്പിക്കുമ്പോൾ വേനിൽ അടുത്ത് എന്ന് അറിയുന്നുവല്ലൊ. അപ്രകാരം

൧൧൬
[ 143 ]
മാൎക്ക. ൧൩. ൧൪ അ.

നിങ്ങളും ഇവ ഉണ്ടാകുന്നതു കാണുമ്പോൾ, (അവൻ) അടുക്കെ വാതില്ക്കൽ തന്നെ ആകുന്നു എന്ന് അറിവിൻ! ൩൦ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ഇവ ഒക്കയും ഉണ്ടാകുവോളത്തിന്ന് ഈ തലമുറ ഒഴിഞ്ഞു പോകയില്ല. ൩൧ വാനവും ഭൂമിയും ഒഴിഞ്ഞു പോകും, എന്റെ വചനങ്ങൾ ഒഴിഞ്ഞു പോകയില്ല താനും. ൩൨ ആ നാളൊ, നാഴികയൊ, സംബന്ധൈച്ചിട്ട് പിതാവ് തന്നെ അല്ലാതെ, ആരെങ്കിലും സ്വൎഗ്ഗത്തിലെ ദൂതരും പുത്രനും കൂടെ അറിയുന്നില്ല. ൩൩ സമയം എപ്പോൾ എന്നറിയായ്കകൊണ്ടു സൂക്ഷിപ്പിൻ! ൩൪ ഉണൎന്നും, പ്രാൎത്ഥിച്ചും, കൊണ്ടിരിപ്പിൻ! പരദേശത്തു പോകുന്ന മനുഷ്യൻ തന്റെ വീടു വിട്ടു, ദാസൎക്കു അധികാരവും അവനവനു തക്ക വേലയും കൊടുത്തിട്ടു, വിശേഷാൽ കാവല്‌ക്കാരനോട്, ഉണൎന്നിരിപ്പാൻ കല്പിച്ച പോലെ തന്നെ. ൩൫ നിങ്ങളും വീടുടയവൻ സന്ധ്യക്കൊ, പാതിരക്കൊ, പൂവങ്കോഴി കൂകുകിലൊ, രാവിലെയൊ എപ്പോൾ വരും എന്നറിയായ്കകൊണ്ട്, ൩൬ അവൻ പെട്ടന്നു വന്നു, നിങ്ങൾ ഉറങ്ങുന്നതു കണ്ടു, പിടിക്കാതിരിക്കേണ്ടതിന്ന് ഉണൎന്നു കൊൾവിൻ. ൩൭ ഞാൻ നിങ്ങളോട് പറയുന്നതൊ എല്ലാവരോടും പറയുന്നു: ഉണൎന്നു കൊൾവിൻ എന്നത്രെ.

൧൪. അദ്ധ്യായം.

കലവിചാനം [മത്താ. ൨൩. ലൂ. ൨൨.], (൩) ബെതന്യയിലെ അഭിഷേകം [മത്താ. ൨൩. യൊ. ൧൨.], (൧൦) യൂദാവിൻ ദ്രോഹവും, (൧൭) തിരുവത്താഴവും, (൨൬) ശീമോന്റെ വീഴ്ചയും, [മത്താ. ൨൬. ലൂ. ൨൨. ]

പെസഹയും പുളിപ്പില്ലാത്തതും ഉണ്ടാവാൻ രണ്ടു നാൾ ആകുമ്പൊൾ, മഹാപുരോഹിതരും ശാസ്ത്രികളും (കൂടി) അവനെ ഉപായം കൊണ്ടു പിടിച്ചു കൊല്ലുവാൻ വഴി അന്വെഷിച്ചു കൊണ്ടിട്ടു, ജനത്തിൽ കലഹം ഉണ്ടാകായ്പാൻ പെരുനാളിൽ അരുത് എന്നു പറഞ്ഞു.

യേശു ബെത്ഥന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ആയി പന്തിയിൽ ഇരിക്കുമ്പോൾ, ഒരു സ്ത്രീ സ്വഛ്ശ ജടാമാംസിയാലെ വിലയേറിയ തൈലമുള്ള ഭരണിയുമായി വന്നു ഭരണിയെ പൊളിച്ച് അവന്റെ തലമേൽ ഒഴിച്ചു. അവിടെ ചിലർ ഉള്ളിൽ മുഷിച്ചൽ ഭാവിച്ചു: ഈ തൈലത്തിൻ അഴിച്ചൽ എന്തിന്നു?

൧൧൭
[ 144 ]
THE GOSPEL OF MARK. XIV.

ഇതു മുന്നൂറ്റിൽ ചില്വാനം ദ്രഹ്മെക്കു വിറ്റു, ദരിദ്രൎക്ക് കൊടുപ്പാൻ സംഗതി ഉണ്ടായല്ലൊ എന്ന് അവളോടു പഴിച്ചു പറഞ്ഞു. എന്നാറെ, യേശു: ഇവളെ വിടുവിൻ! അവൾക്ക് അലമ്പൽ ഉണ്ടാക്കുവാൻ എന്തു? അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ. എങ്ങിനെ എന്നാൽ ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴും അടുക്കെ ഉണ്ടു; ഇഛ്ശിക്കുന്തോറും, അവൎക്ക് നന്മ ചെയ്യാമല്ലൊ; ഞാൻ എല്ലായ്പൊഴും അല്ല താനും. ഇവൾ ആവതോളം ചെയ്തു; എന്റെ ദേഹത്തെ കുഴിച്ചിടുവാൻ മുമ്പിൽ കൂട്ടി തൈലം തേച്ചിട്ടുണ്ടു. ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ സുവിശേഷം സൎവ്വലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെട്ടാലും, അവിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പറയപ്പെടും.

൧൦ പിന്നെ പന്തിരുവരിൽ ഒരുത്തനായ ഇഷ്കൎയ്യൊതാ യൂദാ അവനെ മഹാപുരോഹിതൎക്കു കാണിച്ചു കൊടുക്കേണ്ടതിന്ന് അവരുടെ അടുക്കലേക്ക് ചെന്നു. ൧൧ ആയ്ത് അവർ കേട്ടു, സന്തോഷിച്ച്, അവന്നു ദ്രവ്യം കൊടുപ്പാൻ വാഗ്ദത്തം ചെയ്തു; അവനും തക്കത്തിൽ അവനെ കാണിച്ചു കൊടുക്കുന്നു എങ്ങിനെ എന്ന് അന്വെഷിച്ചു കൊണ്ടിരുന്നു.

൧൨ പെസഹയെ അറുക്കുന്ന കാലമായി പുളിപ്പില്ലാത്തതിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: നീ പെസഹ ഭക്ഷിപ്പാൻ ഞങ്ങൾ എവിടെ പോയി ഒരുക്കേണ്ടത് എന്നു പറയുന്നു. ൧൩ അവനും തന്റെ ശിഷ്യരിൽ ഇതുവരെ അയച്ചു, നിങ്ങൾ പട്ടണത്തിൽ ചെല്ലുവിൻ! അവിടെ ഒരു കുടം വെള്ളം ചുമക്കുന്ന മനുഷ്യൻ നിങ്ങളെ എതിരേല്ക്കും ൧൪ ആയവനെ പിഞ്ചെന്നു അവൻ എവിടെ പ്രവേശിച്ചാലും ആ വീടുടയവനോടു പറവിൻ: ഞാൻ ശിഷ്യരുമായി പെസഹ ഭക്ഷിപ്പാനുള്ള ശാല എവിടെ എന്നു ഗുരു പറയുന്നു. ൧൫ എന്നാൽ അവൻ ചായ്പണവിരിച്ച് ഒരുക്കിയൊരു വന്മാളിക നിങ്ങൾക്ക് കാണിക്കും; അവിടെ നമുക്കായി ഒരുക്കുവിൻ എന്നു പറഞ്ഞു. ൧൬ അവന്റെ ശിഷ്യന്മാർ പുറപ്പെട്ടു പട്ടണത്തിൽ വന്നു, ഞങ്ങളോടു പറഞ്ഞ പ്രകാരം കണ്ടു, പെസഹ ഒരുക്കുകയും ചെയ്തു.

൧൭ സന്ധ്യയായപ്പോൾ, അവൻ പന്തിരുവരോടും കൂട വരുന്നു. ൧൮ അവർ ചാരികൊണ്ടു ഭക്ഷിക്കുമ്പോൾ: ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങളിൽ ഒരുവൻ എന്നോടു കൂട ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചു കൊടുക്കും എന്നു യേശു

൧൧൮
[ 145 ]
മാൎക്ക. ൧൪. അ.

പറഞ്ഞു. ൧൯ ആയവർ ദുഃഖിച്ചു: പക്ഷെ ഞാനൊ, ഞാനൊ? എന്നു വെവ്വെറെ അവനോടു ചൊല്ലി തുടങ്ങി. ൨0 അവരോട് അവൻ പറഞ്ഞിതു: പന്തിരുവരിൽ ഒരുവൻ എന്നോടു കൂടെ താലത്തിൽ കൈയിട്ടു മുക്കുന്നവൻ തന്നെ. ൨൧ മനുഷ്യപുത്രൻ തന്നെ കുറിച്ച് എഴുതികിടക്കുന്ന പ്രകാരം പോകുന്നു സത്യം. മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനെ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ അവനു കൊള്ളായിരുന്നു. അവർ ഭക്ഷിക്കുമ്പൊൾ, യേശു അപ്പത്തെ എടുത്ത്, അനുഗ്രഹം ചൊല്ലി, നുറുക്കി, അവൎക്കു കൊടുത്തു പറഞ്ഞിതു: വാങ്ങുവിൻ! ഇതെന്റെ ശരീരം ആകുന്നു; പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി അവൎക്കു കൊടുത്തു, എല്ലാവരും അതിൽ കുടിച്ചു: ഇതു(പുതു) നിയമത്തിന്റെ രക്തമായി അനേകൎക്കു വേണ്ടി ഒഴിക്കപ്പെടുന്ന എന്റെ രക്തം ആകുന്നു. ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു:മുന്തിരി വള്ളിയുടെ അനുഭവത്തെ ദേവരാജ്യത്തിൽ പുതുതായി കുടിക്കും നാൾവരെ, ഞാൻ ഇതിൽ നിന്ന് ഇനി കുടിക്കയില്ല എന്ന് അവരോട് പറകയും ചെയ്തു.

പിന്നെ അവർ സ്തോത്രം പാടിയശേഷം, ഒലീവമലെക്ക് പുറപ്പെട്ടു പോയി യേശു അവരോടു പറഞ്ഞു: ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറി പോകയും ചെയ്യും എന്നെഴുതിയിരിക്കയാൽ (ഈ രാത്രിയിൽ) നിങ്ങൾ എല്ലാവരും എങ്കൽ ഇടറിപോകും. ഞാൻ ഉണൎന്നു വന്ന ശേഷമൊ നിങ്ങൾക്ക് മുമ്പെ ഗലീലെക്കു ചെല്ലും. പേത്രൻ അവനോട്: എല്ലാവരും ഇടറി പോയാലും ഞാനല്ല താനും എന്നു പറഞ്ഞു. അവനോടു യേശു: ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു: ഇന്ന് ഈ രാത്രിയിൽ കോഴി രണ്ടു കുറി കൂകുമ്മുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു പരയുന്നു. അവനോ: നിന്നോട് ഒന്നിച്ചു മരിക്കേണ്ടി വന്നാലും നിന്നെ തള്ളിപ്പറകയില്ല എന്ന് ഏറ്റം അധിക പറഞ്ഞു; അപ്രകാരം തന്നെ എല്ലാവരും പറഞ്ഞു വന്നു.

അവർ ഗഥശെമന എന്ന പേരുള്ള പറമ്പിൽ വന്നാറെ, അവൻ തന്റെ ശിഷ്യരോടു: ഞാൻ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പേത്രനേയും യാക്കൊബ് യോഹനാൻ എന്നവരേയും കൂട്ടിക്കൊണ്ടു സതംഭിച്ചും വലഞ്ഞും പോവാൻ തുടങ്ങി: എന്റെ ദേഹി മരണത്തോളം അതിദുഃഖപ്പെട്ടിരിക്കുന്നു, ഇവിടെ പാൎത്തുണൎന്നു കൊൾവിൻ എന്ന്

൧൧൯
[ 146 ]
THE GOSPEL OF MARK. XIV.

അവരോടു പറഞ്ഞു. അല്പം മുന്നോട്ടു ചെന്നു, നിലത്തു വീണു: കഴിയുന്നു എങ്കിൽ ആ നാഴിക നീങ്ങിപ്പോകെണം എന്നു പ്രാൎത്ഥിച്ചു. അബ്ബാപിതാവെ! നിന്നാൽ എല്ലാം കഴിയും; ഈ പാനപാത്രം എന്നിൽനിന്നു നീക്കിക്കൊള്ളേണമെ! എങ്കിലും ഞാൻ ഇഛ്ശിക്കുന്നതല്ല; നീ (ഇഛ്ശിക്കുന്നത്) അത്രെ (ആവു) എന്നു പറഞ്ഞു: ശിമോനെ, ഉറങ്ങുന്നുവൊ? ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? പരീക്ഷയിൽ അകപ്പെടായ്പാൻ ഉണൎന്നും പ്രാൎത്ഥിച്ചും കൊൾവിൻ! ആത്മാവ് മനഃപൂൎവ്വമുള്ളതു സത്യം ജഡം ബലഹീനമത്രെ. പിന്നെയും പോയി ആ വാക്കിനാൽ തന്നെ പ്രാൎത്ഥിച്ചശേഷം, മടങ്ങി വന്നു അവർ കണ്ണുകൾക്ക് ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതു കണ്ടു, അവർ എന്തുത്തരം ചൊല്ലേണ്ടു: എന്നറിഞ്ഞതും ഇല്ല. മൂന്നാമതും വന്ന് അവരോടു പറയുന്നു: ശേഷത്തെക്ക് ഇനി ഉറങ്ങി, ആശ്വസിച്ചുകൊൾവിൻ! നാഴിക വന്നു; ഇതാ മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു. ഏഴുനീല്പിൻ! നാം പോക; കണ്ടാലും എന്നെ കാണിച്ചു കൊടുക്കുനവൻ അണഞ്ഞു വന്നു. എന്ന് അവൻ പറയുമ്പോൾ തന്നെ, പെട്ടന്നു പന്തിരുവരിൽ ഒരുത്തനായ യൂദാവും, മഹാപുരോഹിതർ, മൂപ്പർ ഇവർ നിയോഗിച്ച വലിയ കൂട്ടവും, വാളുകളും വടികളുമായി ഒന്നിച്ചു വന്നു കൂടി; അവനെ കാണിച്ചു കൊടുക്കുന്നവനൊ, ഞാൻ ഏവനെ ചുംബിച്ചാലും അവൻ തന്നെ ആകുന്നു; ആയവനെ പിടിച്ചുറപ്പാക്കി കൊണ്ടുപോവിൻ എന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു. പിന്നെ വന്ന ഉടനെ അവനു നേരിട്ടു: റബ്ബീ! റബ്ബീ! എന്നു പറഞ്ഞ് അവനെ ചുംബിച്ചു. അവരും അവന്മേൽ കൈകളെ വെച്ച് അവനെ പിടിച്ചു; അരികെ നില്ക്കുന്നവരിൽ ഒരുവൻ വാളൂരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ കാതറുത്തു. അതിന്നു യേശു അവരോടു പറഞ്ഞു തുടങ്ങിയതു: ഒരു കള്ളനെക്കൊള്ളെ എന്നപോലെ നിങ്ങൾ എന്നെ പിടിച്ചു വെപ്പാൻ വാളുവടികളുമായി പുറപ്പെട്ടതു; ഞാൻ ദിവസേന ആലയത്തിൽ ഉപദേശിച്ചും കൊണ്ടു നിങ്ങളോടു കൂട ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല; തിരുവെഴുത്തുകൾക്കു നിവൃത്തി വരുത്തേണ്ടിയിരുന്നു താനും. അപ്പോൾ, എല്ലാവരും

൧൨൦
[ 147 ]
മാൎക്ക. ൧൪. അ.

അവനെ വിട്ടു മിണ്ടിപോയി, അവനെ ഒരു യുവാവ് വെറുമ്മെയ്യിൽ പുടവ പുതെച്ചുംകൊണ്ട് അനുഗമിക്കുന്നുണ്ടു; ആയവനെ (ബാല്യക്കാർ) പിടിക്കുന്നേരം അവൻ പുടവ വിട്ടു, നഗ്നനായി അവൎക്കു തെറ്റി മണ്ടിപോയി.

യേശുവെ മഹാപുരോഹിതന്റെ അടുക്കെ കൊണ്ടുപോയപ്പോൾ, മഹാപുരോഹിതരും മൂപ്പന്മാരും ശാസ്ത്രീകളും അവന്റെ കൂടെ വരുന്നു. പിന്നെ പേത്രൻ ദൂരത്തുനിന്നു മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ പിഞ്ചെന്നു, ഭൃത്യരോടു ചേൎന്നു തീക്കാഞ്ഞുകൊണ്ടിരുന്നു. മഹാപുരോഹിതരും സുനേദ്രിയം ഒക്കയും യേശുവെ മരിപ്പിക്കേണം എന്നു വെച്ച് അവന്റെ നേരെ സാക്ഷ്യം അന്വെഷിച്ചു പോന്നു കണ്ടിട്ടില്ല താനും; കാരണം അനേകർ അവന്റെ നേരെ കള്ള സാക്ഷ്യം ചൊല്ലീട്ടും സാക്ഷ്യങ്ങൾ ഒത്തില്ല. ചിലർ എഴുനീറ്റു, കള്ളസാസാക്ഷ്യം പറഞ്ഞിതു: ഈ കൈപ്പണിയായ മന്ദിരത്തെ ഞാൻ അഴിച്ച മൂന്നു ദിവസം കൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നിനെ എടുപ്പിക്കും എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു; എന്നിപ്രകാരവും അവരുടെ സാക്ഷ്യം ഒത്തതു ഇല്ല. എന്നാറെ, മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു, യേശുവോടു: നീ ഒരുത്തരവും പറയുന്നില്ലയൊ? ഇവർ നിന്റെ നേരെ സാക്ഷ്യം ചൊല്ലുന്നത് എങ്ങിനെ? എന്നു ചോദിച്ചതിനു, യേശു ഉത്തരം പറയാതെ അടങ്ങി പാൎത്തു. മഹാ പുരോഹിതൻ പിന്നെയും അവനോടു: നീ അനുഗ്രഹിക്കപ്പെട്ടവന്റെ പുത്രനായമശീഹ തന്നെയൊ? എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു! മനുഷ്യപുത്രൻ ശക്തിയുടെ പലഭാഗത്തിരിക്കുന്നതും, വാനത്തിൻമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്ന് യേശു പറഞ്ഞു. മഹാ പുരോഹിതൻ തന്റെ വസ്ത്രങ്ങളെ കീറി: ഇനി സാക്ഷികളെ കൊൺറ്റു നമുക്ക് എന്താവശ്യം! ദേവദൂഷണത്തെ നിങ്ഗ്നൾ കേട്ടുവല്ലൊ! നിങ്ങൾക്കു എങ്ങിനെ തോന്നുന്നു? എന്നു പറഞ്ഞപ്പോൾ, എല്ലാവരും അവനെ മരണയോഗ്യൻ എന്നു വിധിച്ചു കളഞ്ഞു. ചിലർ അവന്മേൽ തുപ്പുകയും, അവന്റെ മുഖമൂടി കുട്ഠുകയും, അവനോടു പ്രവചിക്ക എന്നു ചൊല്ലുകയും ചെയ്തു തുടങ്ങി, ഭൃത്യന്മാർ കുമെച്ചു തച്ചും കൊണ്ടിരുന്നു.

പേത്രൻ താഴെ നടുമുറ്റത്തിരിക്കുമ്പോൾ, മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു. പേത്രൻ തീക്കായു

൧൨൧
[ 148 ]
THE GOSPEL OF MARK. XIV. XV

ന്നതു കണ്ട്, അവനെ നോക്കികൊണ്ടു: നീയും ആനചറയ്യനായ യേശുവിനോടു കൂട ഇരുന്നു എന്നു പറയുന്നു. നീ പറയുന്നതു തിരിയുന്നില്ല. ബോധിക്കുന്നതും ഇല്ല എന്നു ചൊല്ലി, അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്ക് പുറപ്പെട്ടപ്പോൾ, കോഴി ഒന്നു കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു, സമീപത്തു നില്ക്കുന്നവരോട്: ഇവൻ ആ കൂടരിൽ ഉള്ളവനത്രെ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു; കുറയ പിന്നേതിൽ സമീപസ്ഥർ പേത്രനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; നീ ഗലീലക്കാരനുമല്ലയൊ? (നിന്റെ ഉച്ചാരണം കൂടെ ഒക്കുന്നു) എന്നു പറഞ്ഞപ്പോൾ: നിങ്ങൾ പറയുന്ന മനുഷ്യനെ അറിയുന്നില്ല എന്നു ചൊല്ലി, അവൻ പ്രാകുവാനും സത്യം ചെയ്പാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി; പേത്രനും കോഴി രണ്ടു കുറി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു ചൊല്ലിയ മൊഴിയെ ഓൎത്തു കരഞ്ഞു കൊൾകയും ചെയ്തു.

൧൫. അദ്ധ്യായം.

യേശു പിലാതന്മുമ്പിൽ നിന്നതു [മത്താ. ൨൭.], (൨൧) ക്രൂശാരോഹണവും, (൩൭) മരണവും, (൪൨) ശവസംസ്കാരവും [മത്താ. ൨൭. ലൂ. ൨൩. യോ. ൧൯.] തികാലത്തു മഹാപുരോഹിതരും മൂപ്പന്മാരും ശാത്രികളുമായി സുനേദ്രിയം ഒക്കയും കൂടി നിരൂപിച്ചു. യേശുവെ കെട്ടികൊണ്ടുപോയി, പിലാതനിൽ ഏല്പിച്ചു. പിലാതൻ അവനോടു: നീ യഹൂദരുടെ രാജാവൊ? എന്നു ചോദിച്ചതിന്നു: നീ പറയുന്നുവല്ലൊ എന്നുത്തരം പറഞ്ഞു. മഹാപുരോതർ അവനിൽ ഏറിയോന്നു ചുമത്തുമ്പോൾ, പിലാതൻ പിന്നെയും അവനോടു ചോദിച്ചിതു: നീ ഒരുത്തരവും ചൊല്ലുന്നില്ലയൊ? നോക്കു, ഇവർ നിന്നിൽ എത്ര ചുമത്തുന്നു! അപ്പൊഴും യേശു ഉത്തരം ഒന്നും പറയാതെ നില്ക്കയാൽ, പിലാതൻ ആശ്ചൎയ്യപ്പെട്ടു. ആയവൻ ഉത്സവം തോറും അവർ ചോദിക്കുന്നൊരു ചങ്ങലക്കാരനെ അവൎക്കു വിട്ടു കൊടുക്കും. അന്നു ബറബ്ബാ എന്നുള്ളവൻ മറ്റുള്ളവരുമായി കലഹിച്ചു, കുലചെയ്തതിനാൽ സഹമത്സരികളോടു കൂടെ ബന്ധനായിരിക്കുന്നു. പിന്നെ പുരുഷാരം കരേറി വന്ന് അവൻ തങ്ങളോടു നിത്യം ചെയ്യുമ്പോലെ (ചെയ്യേണം)

൧൨൨
[ 149 ]
മാൎക്ക. ൧൫. അ.

എന്നു പ്രാൎത്ഥിച്ചു തുടങ്ങി. പുരോഹിതന്മാർ അസൂയകൊണ്ട് അവനെ ഏല്പിച്ചതു ബോധിക്കയാൽ, പിലാതൻ കൂട്ടത്തോട് ഉത്തരം പറഞ്ഞിതു: യഹൂദരുടെ രാജാവായവനെ നിങ്ങൾക്കു വിട്ടു തരുവാൻ ഇഛ്ശിക്കുന്നുവൊ? മഹാപുരോഹിതരൊ ബറബ്ബാവെ തന്നെ തങ്ങൾക്കു വിട്ടുതരേണം എന്നു പുരുഷാരത്തെ ഇളക്കികൊണ്ടിരുന്നു. പിന്നെയും പിലാതൻ അവരോട് ഉരിയാടി: എന്നാൽ നിങ്ങൾ യഹൂദരരുടെ രാജാവ് എന്നു ചൊല്ലുന്നവനെ ഞാൻ എന്തു ചെയ്യേണ്ടു? എന്നു പറഞ്ഞാറെ: അവനെ ക്രൂശിക്ക എന്ന് അവർ വീണ്ടും ആൎത്തു. അവരോടു പിലാതൻ അവൻ ചെയ്ത ദോഷം എന്തു പോൽ? എന്നു പറഞ്ഞാറെ: അവനെ ക്രൂശിക്ക! എന്ന് ഏറ്റം അധികം ആൎത്തു. പിലാതനും പുരുഷാരത്തിന്ന് അലമ്മതി വരുത്തുവാൻ ഭാവിച്ചു, ബറബ്ബാവെ അവൎക്കു വിടുവിച്ചു, യേശുവെ ചമ്മട്ടികൊണ്ട് അടിച്ചു ക്രൂശിപ്പാൻ ഏല്പിക്കയും ചെയ്തു.

സേവകർ അവനെ ആസ്ഥാനം ആകുന്ന നടുമുറ്റത്തിന്നകത്തു കൊണ്ടുപോയി പട്ടാളം എല്ലാം കൂടെ വിളിച്ചു. അവനെ രക്താംബരം ഉടുപ്പിച്ചു മുള്ളു കൊണ്ടു കിരീടം മെടഞ്ഞ് അവന്മേൽ ഇട്ടു: യഹൂദരുടെ രാജാവെ, വാഴുക! എന്നു വന്ദിച്ചു തുടങ്ങി. ചൂരല്ക്കൊൽകൊണ്ട് അവന്റെ തലയിലടിച്ചു, അവന്മേൽ തുപ്പി മുട്ടുകുത്തി, അവനെ നമസ്കരിക്കയും ചെയ്തു.

അവനെ പരിഹസിച്ചു കളഞ്ഞശേഷം. രക്താംബരത്തെ നീക്കി. സ്വന്തവസ്ത്രങ്ങളെ ഉടുപ്പിച്ച്, അവനെ ക്രൂശിപ്പാൻ കൊണ്ടുപോകുന്നു. നാട്ടിൽനിന്നു വന്നു, കടന്നു പോരുന്ന കുറെനയിലെ ശിമോൻ എന്ന അലക്ഷന്ത്രൻ രൂഫൻ എന്നവരുടെ അഛ്ശനെ അവന്റെ ക്രൂശിനെ ചുമപ്പാൻ നിൎബ്ബന്ധിച്ചു. അവനെ തലയോടിടം എന്നൎത്ഥമുള്ള ഗൊല്ലൊഥാ സ്ഥലത്തേക്കു കൊണ്ടുപോയി. കണ്ടിവെള്ളയിട്ട വീഞ്ഞ് അവനു കിടപ്പാൻ കൊടുത്തു; അവൻ വാങ്ങീട്ടില്ല താനും. അവനെ ക്രൂശിച്ചശേഷം, അവന്റെ വസ്ത്രങ്ങളിൽ ഇന്നവൻ ഇന്നത് എടുക്കട്ടെ എന്നു വെച്ചു ചീട്ടിട്ടു, പകുതി ചെയ്യുന്നു. ക്രൂശിക്കുമ്പോൾ, മൂന്നാം മണിനേരമായി, അവന്റെ കുറ്റത്തിന്റെ സംഗതിയായി "യഹൂദരുടെ രാജാവ്" എന്നത് മീതെ എഴുതി വെച്ചിരുന്നു. അവനോടു കൂട രണ്ടു കള്ളരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തും ക്രൂശിക്കുന്നു. (യശ, ൫൩, ൧൨.) ദ്രോഹിക

൧൨൩
[ 150 ] ളോടും എണ്ണപ്പെട്ടു എന്നുള്ള വേദവാക്യം നിവൃത്തിയാകയും ചെയ്തു.

൨൯ കടന്നു പോകുന്നവരോ: ഹാ! ഹാ! മന്ദിരത്തെ അഴിച്ചു മൂന്നുനാളുകൊണ്ടു പണിയുന്നവനെ!

൩൦ നിന്നെ തന്നെ രക്ഷിച്ചു, ക്രൂശിൽനിന്നിറങ്ങിവാ! എന്നു തലകളെ കുലുക്കി, അവനെ ദുഷിച്ചു പറഞ്ഞു.

൩൧ സമപ്രകാരത്തിൽ മഹാപുരോഹിതരും മൂപ്പന്മാരോടു കൂ: ഇവൻ മറ്റവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിച്ചു കൂട!

൩൨ മശീഹാ എന്ന ഇസ്രയേൽ രാജാവായവൻ നാം കണ്ടു വിശ്വസിക്കുമാറ് ഇപ്പോൾ ക്രുശിൽനിന്നിറങ്ങി വരട്ടെ! എന്നു തങ്ങളിൽ പരിഹസിച്ചു; അവനോടു കൂട ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.

൩൩ ആറാം മണിയായാറെ, ഒമ്പതാം മണിയോളം ആ ദേശത്തിൽ എങ്ങും ഇരുട്ടുണ്ടായി.

൩൪ ഒമ്പതാം മണിക്കു യേശു: എൻ ദൈവമെ! എൻ ദൈവമെ! നീ എന്നെ കൈവിട്ടത് എന്ത്? എന്നുള്ള അൎത്ഥത്തോടെ (സങ്കീ. ൨൨, ൧.) എലോഹി! എലോഹി! ലമ്മ ശബക്താനി! എന്നു മഹാ ശബ്ദത്തോടെ വിളിച്ചു.

൩൫ സമീപസ്ഥരിൽ ചിലർ കേട്ടിട്ട്: ഇതാ എലീയാവെ വിളിക്കുന്നു! എന്നു പറഞ്ഞു.

൩൬ ഒരുവൻ ഓടി ഒരു സ്പൊങ്ങിൽ കാടി നിറെച്ച് ഓടമേലാക്കി: വിടുവിൻ! എലീയാ അവനെ ഇറക്കുവാൻ വരുന്നുവൊ എന്നു നോക്കട്ടെ! എന്നു ചൊല്ലി, അവനെ കുടിപ്പിച്ചു.

൩൭ യേശു മഹാശബ്ദം കേൾപിച്ചു, പ്രാണനെ വിടകയും ചെയ്തു.

൩൮ (ഉടനെ) മന്ദിരത്തിലെ തിരശ്ശീല മേലോട് അടിയോളവും രണ്ടായി ചീന്തിപ്പോയി.

൩൯ അവന്റെ എതിരെ നില്ക്കുന്ന ശതാധിപൻ അവൻ ഇങ്ങിനെ നിലവിളിച്ചും കൊണ്ടു കഴിഞ്ഞതു കണ്ടിട്ട്: ഈ മനുഷ്യൻ ദൈവപുത്രനായതു സത്യം! എന്നു പറഞ്ഞു.

൪൦ (യേശു) ഗലീലയിൽ ഇരിക്കുമ്പോൾ, അവനെ അനുഗമിച്ചു, ശുശ്രൂഷിച്ചുള്ള മഗ്ദലക്കാരത്തി മറിയ; ചെറിയ യാക്കോബിന്നും യോസെക്കും അമ്മയായ മറിയ;

൪൧ ശലോമ ഇവർ കൂടയുള്ള സ്ത്രീകളും അവനോട് ഒരുമിച്ചു യരുശലേമിലേക്ക് കരേറി വന്ന മറ്റനേകരും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.

൪൨-൪൩ സന്ധ്യയായപ്പൊൾ തന്നെ, ശബ്ബത്തിൻ തലനാൾ ആകുന്ന വെള്ളിയാഴ്ചയാക കൊണ്ടു, തനിക്കുതാൻപോരുന്ന മന്ത്രിയും ദേവരാജ്യത്തെ കാത്തു കൊള്ളുന്നവനും ആയ അറിമത്യയിലെ യോസേഫ് വന്നു, പിലാതൻ ഉള്ളതിൽ ധൈൎ‌യ്യത്തോടെ [ 151 ] മാർക്ക്.൧൫. ൧൬.അ. കടന്നു, യേശുവിന്റെ ഉടൽ ചോദിച്ചു; അവൻ അപ്പൊഴെ ൪൪ മരിച്ചുവൊ എന്നു പിലാതൻ ആശ്ചര്യപ്പെട്ടു.ശതാധിപനെ വിളിപ്പിച്ചു: അവൻ മരിച്ചിട്ട് അധികം നേരമായൊ? എന്നു ചോദിച്ചു. ശതാധിപനോടു വസ്തുത അറിഞ്ഞ് ഉടൽ ൪൫ യോസേ ഫിന്നു സമ്മാനിച്ചു. ആയവൻ ശീല വാങ്ങി, ൪൬ അവനെ ഇറക്കി ശീലയിൽ ചുറ്റിപുതെച്ചു. പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ സ്താപിച്ചു. അറവാതിൽക്കു കല്ലിനെ ഉരുട്ടി വെക്കയും ചെയ്തു. മഗ്ദലക്കാരത്തി മറിയയും യോസയുടെ മറിയയും അവൻ വെക്കപ്പെട്ട ഇടത്തെ നോക്കിക്കൊണ്ടിരുന്നു.൪൫

               ൧൬,അദ്ധ്യായം.

യേശുവിൻ പുനരുദ്ധാനം സ്ത്രീകളോട് അറിയിച്ചത്(മത്താ.൨൮.ലൂ.൨൪),(ൻ) മറിയെക്കും രണ്ടു പ്രമാണികൾക്കും അപോസ്തലർക്കും പ്രത്യക്ഷനായതു (മത്താ-൨൮.ലൂ.൨൪. യോ.വാ-I,(൧൯)സ്വർഗ്ഗാരോഹണം[ലൂ.൨൪.അപ.൧]

ബ്ബത്തു കഴിഞ്ഞ ശേഷം മഗ്ദലക്കാരത്തി മറിയയും ൧ യാക്കോബിൻ മറിയയും ശലോമയും അവനെ വന്ന് അഭ്യംഗം ചെയ്യെണ്ടതിനു സുഗന്ധവർഗ്ഗങ്ങളെ വാങ്ങി പിന്നെ ഒന്നാം ൨ ആഴ്ചയിൽ അതി കാലത്തു(പുറപ്പെട്ടു)സൂര്യൻ ഉദിച്ചാറെ, കല്ലറെക്കു വരുന്നു; ഏറ്റം വലുതായിട്ടുള്ള കല്ലിനെ ൩ അറവാതിൽക്കൽ നിന്നു നമുക്ക് ആർ ഉരുട്ടിക്കളയും? എന്നു തങ്ങളിൽ പറയുമ്പോൾ, അവർ നോക്കിക്കൊണ്ട് കല്ലുരുണ്ട് ൪ പോയതു കണ്ട്;അറയകത്ത് കടന്നു വെള്ളയങ്കി ധരിച്ചൊരു൫ യുവാവ് വല ഭാഗത്തിരിക്കുന്നത് കണ്ട് സ്തംഭിച്ചു പോയി . അവരോട് അവൻ പറയുന്നു:സ്തംഭിച്ചു പോകേണ്ട!൬ ക്രൂശിക്കപ്പെട്ട നചറയ്യനായ യേശുവെ നിങ്ങൾ അൻവെഷിക്കുന്നു. അവൻ ഉണർന്നു വന്നു,ഇവിടെ ഇരിക്കുന്നില്ല; അവനെ വെച്ച സ്ഥലം ഇതാ! എന്നാൽ ൭ പോയി, അവന്റെ ശിഷ്യരോടും പേത്രനോടും അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്ക് പോകുന്നു എന്നു പറവിൻ: അവൻ നിങ്ങളോടു പറഞ്ഞപ്രകാരം, അവിടെ അവനെ കാണും എന്നാറെ, അവർ അറയിൽനിന്നു പുറപ്പെട്ടു ൮ മണ്ടിപോയി, വിറയലും വിഭ്രമവും പിടിച്ചിട്ട്, അവർ ആരോടും ഒന്നും പറയാഞ്ഞു ഭയപ്പെട്ടതെ ഉള്ളൂ.

അവനൊ ഒന്നാം ആഴ്ചയിൽ രാവിലെ എഴുനീറ്റിട്ടു താൻ ൻ ഏഴു ഭൂതങ്ങളെ ആട്ടീട്ടുള്ള മഗ്ദ്ലക്കാരത്തി മറിയെക്കു മുമ്പെ

൧൨൫ [ 152 ]
THE GOSPEL OF MARK. XVI.

കാണായ്പന്നു. അവൾ ചെന്ന് അവനോടു കൂടെ ഇരുന്നവരായി ശേഷം ഖേദിച്ചു കരഞ്ഞും കൊള്ളുന്നവരോട് അറിയിച്ചു. അവൻ ജീവനോടിരിക്കുന്നു എന്നും ഇവളാൽ കാണപ്പെട്ടു എന്നും അവർ കേട്ടാറെ. വിശ്വസിച്ചില്ല. അതിൽ പിന്നെ അവരിൽനിന്നു രണ്ടുപേർ നാട്ടിലേക്കു നടന്നു പോകുമ്പോൾ. അന്യരൂപത്തിൽ അവൎക്കു പ്രത്യക്ഷനായി ആയവരും പോയി, ശേഷമുള്ളവരോട് അറിയിച്ചു; അവരെ വിശ്വസിച്ചതും ഇല്ല. പിന്നെതിൽ പതിനൊന്നു പേർ അത്താഴത്തിന്നു ചാരികൊണ്ടിരിക്കെ അവൎക്കും പ്രത്യക്ഷനായി. താൻ ഉണൎന്നു വന്നതിനെ കണ്ടിട്ടുള്ളവരെ വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസവും ഹൃദയകാഠിന്യവും പഴിച്ചു പറഞ്ഞുരെച്ചിതു; (ഭൂ)ലോകത്തിൽ ഒക്കയും പോയി, സകല സൃഷ്ടിക്കും സുവിശേഷത്തെ ഘോഷിപ്പിൻ! വിശ്വസിച്ചും സ്നാനപ്പെടും ഉള്ളവൻ രക്ഷിക്കപ്പെടുമ്ല് വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വാസിച്ചവരോടൊ ഈ അടയാളങ്ങൾ കൂടെ പോരും; എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താകും, പുതു ഭാഷകളാൽ പറയും, സൎപ്പങ്ങളെ പിടിച്ചെടുക്കും, ചാവുള്ളതൊന്നു കുടിച്ചാലും അവൎക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈകളെ വെക്കും, അവർ സൌഖ്യപ്പെടുകയയും ചെയ്യും.

കൎത്താവായ യേശു അവരോട് അരുളിച്ചെയ്ത ശേഷം സ്വൎഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. ദൈവത്തിന്റെ വലഭാഗത്ത് ഇരുന്നുകൊണ്ടു; അവരും പുറപ്പെട്ടു കൎത്താവ് കൂടെ പ്രവൃത്തിച്ചും പിന്തുടരുന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും കൊണ്ടിരിക്കെ എല്ലാടത്തും ഘോഷിച്ചു പോരുകയും ചെയ്തു.

൧൨൬
[ 153 ]
THE
THE GOSPEL OF LUKE
ലൂക്കാ എഴുതിയ
സുവിശേഷം
൧. അദ്ധ്യായം.


മുഖവുര, (൫) ദൈവദൂതൻ കകർയ്യാവിന്ന് യോഹനാന്റെ ജനത്തെയും, (൨൬) മരിയെക്കു മശീഹാവതാരത്തെയും വാഗ്ദത്തം ചെയ്യുന്നു, (൩൯) മറിയ ജകർയ്യാ ഭാർയ്യയെ സന്ദർശിച്ചതു, (൫൭) യോഹനാന്റെ ജനനവും, (൬൭) അഛ്ശന്റെ സ്തോത്രവും.

ദി മുതൽ കാണികളും വചനത്തിന്റെ ഭൃത്യന്മാരും ആയവർ നമുക്കു ഭരമേല്പിച്ചപ്രകാരം, നമ്മിൽ നിറവടിയായി പ്രമാണിച്ചു വരുന്ന അവസ്ഥകളെ വിവരിക്കുന്നൊരു ചരിത്രമാണിച്ചു വരുന്ന അവസ്ഥകളെ വിവരിക്കുന്നൊരു ചരിത്രത്തെ ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു. ബഹുമാനപ്പെട്ടതെയൊഫിലനെ! നീ പഠിപ്പിക്കപ്പെട്ടവചങ്ങളുടെ നിർണ്ണയം അറിയേണ്ടതിന്ന്, ആരംഭത്തോടെ സകലവും, സൂക്ഷമമായി ആരാഞ്ഞിട്ടു, യഥാക്രമം നിണക്ക് എഴുതുക നന്ന് എന്ന് എനിക്കും തോന്നി ഇരിക്കുന്നു.

യഹൂദരാജാവയ ഹ്രോദാവിന്റെ നാളുകളിൽ അബിയാക്കൂറിൽ ജകർയ്യാ എന്നു പേരുള്ള ഒരു പുരോഹിതനും, അവന്ന് അഹറോൻ പുത്രികളിൽ എലീശവൈത്ത് എന്ന് പേരുള്ളോരു ഭാർയ്യയും ഉണ്ടായിരുന്നു. ഇരുവരും ദൈവത്തിന്മുമ്പാകെ നീതിയുള്ളവരും കർത്താവിൻ കല്പനാന്യായങ്ങളിൽ എല്ലാം നിർദ്ദേഷികളായി നടക്കുന്നവരും തന്നെ. എലീശബെത്ത് മച്ചിയാകകൊണ്ട് അവർക്കു സന്തതി ഇല്ല; ഇരുവരും പ്രായം നന്ന ചെന്നവർ തന്നെ. അവൻ കൂറിന്റെ ക്രമത്തിൽ ദൈവസന്നിധി

൧൨൭
[ 154 ]
THE GOSPEL OF LUKE. I.

യിൽ പുരോഹിതനായി സേവിക്കയിൽ സംഭവിച്ചതു. കൎത്താവിൻമന്ദിരത്തിൽ പൂക്കു, ധൂപം കാട്ടുവാൻ പൌരോഹിത്യമൎയ്യാദ പ്രകാരം അവന് ഊഴം വന്നു. ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാൎത്ഥിച്ചു കൊണ്ടിരുന്നു. അപ്പോൾ, കൎത്താവിൻ ദൂതൻ ധൂപപീഠത്തിൻ വലത്തുനിന്നും കൊണ്ട് അവനു കാണായ്പന്നു. ജകൎയ്യാവും കണ്ടു കലങ്ങി, ഭയം പിടിച്ചു. അവനോടു ദൂതൻ പറഞ്ഞിതു: ജകൎയ്യാവെ, ഭപ്പെടല്ല! നിന്റെ യാചന കേൾക്കപ്പെട്ടിട്ടു നിന്റെ ഭാൎയ്യ എലീശബെത്ത് നിണക്കു പുത്രനെ പ്രസവിക്കും അവനു യോഹനാൻ എന്നു പേരിടുക. നിണക്കു സന്തോഷവും, ഉല്ലാസവും, ഉണ്ടാകും; അവന്റെ ജനനത്താൽ അനേകർ ആനന്ദിക്കും. കാരണം അവൻ കൎത്താവിൻ സന്നിധിയിൽ വലിയവനാകയും, വീഞ്ഞും മദ്യവും കുടിക്കായ്കയും, അമ്മയുടെ ഗൎഭത്തിൽ തന്നെ വിശുദ്ധാത്മാവിനാൽ നിറകയും, ഇസ്രയേൽ പുത്രരിൽ അനേകരെ അവരുടെ ദൈവമായ കൎത്താവിലേക്ക് തിരിക്കയും ചെയ്യും. താൻ അഛ്ശന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും (മല. ൪, ൬.) വഴങ്ങാത്തവരെ നീതിയുള്ളവരുടെ ബോധത്തിലേക്കും തിരിയിച്ചും കൊണ്ടു, കൎത്താവിനായി ഒരുമ്പെട്ടുള്ളോരു ജനത്തെ ഒരുക്കുവാൻ താൻ എലീയാവിൻ ആത്മാവിലും ശക്തിയിലും അവന്റെ മുമ്പാകെ നടന്നു വരും. ജകൎയ്യാ ദൂതനോടു പറഞ്ഞു: ഇതു ഞാൻ എന്തുകൊണ്ട് അറിയും? ഞാൻ വൃദ്ധനും ഭാൎയ്യാ ദൂതനോടു പറഞ്ഞു: ഇതു ഞാൻ എന്തുകൊണ്ട് അറിയും? ഞാൻ വൃദ്ധനും ഭാൎയ്യ പ്രായം ചെന്നവളും ആകുന്നുവല്ലൊ! അവനോടു ദൂതൻ ഉത്തരം പറഞ്ഞിതു: ഞാൻ ദൈവമുമ്പിൽ നില്ക്കുന്ന ഗബ്രിയേൽ തന്നെ; നിന്നോടു പറവാനും, ഇവ നിന്നോടു സുവിശേഷിപ്പാനും, ഞാൻ അയക്കപ്പെട്ടതു. തല്‌ക്കാലത്തു പൂൎത്തി വരുവാനുള്ള ഈ എന്റെ വാക്കുകളെ നീ വിശ്വസിക്കായ്കകൊണ്ട്, ഇതാ ഇവ സംഭവിക്കും നാൾ വയെയും നീ പറവാൻ കഴിയാത്തവനായി, മിണ്ടാതെ ഇരിക്കും (ഇങ്ങിനെ) ജകൎയ്യാവ് മന്ദിരത്തിൽ താമസിക്കയിൽ ജനം ആശ്ചൎയ്യപ്പെട്ട്, അവനെ കാത്തിരുന്നു. അവനൊ പുറപ്പെട്ട് അവരോടു, പറവാൻ കഴിയാതെ നിന്നപ്പോൾ, മന്ദിരത്തിൽ ദൎശനം കണ്ടു എന്നവർ അറിഞ്ഞു: അവൎക്ക് അവൻ ആംഗ്യം കാട്ടി ഊമനായ്പാൎത്തു. അവന്റെ സേവാദിവസങ്ങൾ തികഞ്ഞശേഷമൊ, അവൻ സ്വഭവനത്തിലേക്ക് പോയി ആ നാളുകളിൽ പിന്നെ അവന്റെ ഭാൎയ്യ എലീശബെത്ത് ഗൎഭം

൧൨൮
[ 155 ]
                        ലൂക്ക. ൧. അ

ധരിച്ചു: മനുഷ്യരിൽ എന്റെ നിന്ദയെ നീക്കുവാൻ കൎത്താവ് ൨൫ എന്നെ കടാക്ഷിച്ച നാളുകളിൽ ഇപ്രകാരം എനിക്കു വരുത്തി എന്നു ചൊല്ലി, അഞ്ചു മാസം ഒളിച്ചു പാൎക്കയും ചെയ്തു.

. ആറാം മാസത്തിലൊ. ഗബ്രിയേൽ എന്ന ദൈവദൂതൻ,         ൨൬

ദാവിദ്ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷനോടു വിവാഹം നിശ്ചയിച്ച കന്യയുടെ അടുക്കലേക്ക്, നചറത്ത് ൨൭ എന്ന ഗലീലപട്ടണത്തിൽ ദൈവത്താൽ അയക്കപ്പെട്ടു. കന്യ ൨൮ യുടെ പേർ മറിയ എന്നത്രെ; അവളടുക്കെ ദൂതൻ അകമ്പുക്ക്: അല്ലയൊ കൃപ ലഭിച്ചവളെ വാഴുക! കൎത്താവ് നിന്നോടു കൂടെ ഉണ്ടു: സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളെ! എന്ന വചനത്താ ൨൯ ൽ അവൾ കണ്ടു കലങ്ങി: ഇത് എങ്ങിനത്തെ വന്ദനം എന്നു വിചാരിക്കുമ്പോൾ, ദൂതൻ അവളോട് പറഞ്ഞിതു: മറിയെ, ഭയ ൩൦ പ്പെടേണ്ടാ! നിണക്കു ദൈവത്തോടു കൃപ ലഭിച്ചു. കണ്ടാലും നീ ൩൧ ഗൎഭം ധരിച്ചു, പുത്രനെ പ്രസവിക്കും; അവനു യേശു എന്ന പേർ വിളിക്ക. ആയവൻ വലിയവനാകയും അത്യുന്നതന്റെ ൩൨ പുത്രൻ എന്നു വിളിക്കപ്പെടുകയും, കൎത്താവായ ദൈവം അവ നുപിതാവായ ദാവിദിൻ സിംഹാസനത്തെ കൊടുപ്പതാൽ, യാ ൩൩ ക്കോബ് ഗൃഹത്തിന്ന് അവസാനം വരാതിരിക്കയും ചെയ്യും. മറിയ ദൂത ൩൪ നോട്: എനിക്ക് പുരുഷൻ അറിയായ്കയാൽ ഇത് എങ്ങിനെ ഉണ്ടാകും? എന്നു പറഞ്ഞതിന്നു ദൂതൻ ഉത്തരം ചൊല്ലിയതു: ൩൫ വിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്മേൽ ആഛാദിക്കും; അതുകൊണ്ട് ആ ഉത്ഭവിക്കുന്ന വിശു ദ്ധരൂപം ദേവപുത്രൻ എന്നു വിളിക്കപ്പെടും. കണ്ടാലും നിന്റെ ൩൬ ചാൎച്ചക്കാരത്തി എലീശബെത്ത് താനും വാൎദ്ധക്യത്തിൽ മക നെ ഗൎഭം ധരിച്ചിട്ടു, മച്ചി എന്നു പേരുള്ളവൾക്ക് ഇത് ആറാം മാസം ആകുന്നു. ദൈവത്തോട് എതു മൊഴിയും അസാദ്ധ്യമ ൩൭ ല്ലല്ലൊ (൧മോ.൧൮, ൧൪) മറിയ: ഇതാ കൎത്താവിൻ ദാസി; ൩൮ നിന്റെ മൊഴിയിൻപ്രകാരം എനിക്കുണ്ടാവൂതാക എന്നു പറ ഞ്ഞു, ദൂതൻ അവളെ വിട്ടു പോകയും ചെയ്തു.

 ആ നാളുകളിൽ മറിയ എഴുനീററ, മലപ്രദേശത്തിലേക്ക്, യ          ൩൯

ഹൂദ പട്ടണത്തിന്നു ബദ്ധപ്പെട്ടു ചെന്നു, ജകൎ‌യ്യാവിൻ ഭവന ൪൦ ത്തിൽ കടന്ന് എലീശബത്തെ വന്ദിച്ചു. മറിയയുടെ വന്ദന ൪൧ ത്തെ എലീശബെത്ത് കേട്ടപ്പോൾ, പിള്ള അവളുടെ ഗൎഭത്തിൽ

൧൦൯ [ 156 ]
THE GOSPEL OF LUKE. I.

തുള്ളി. എലീശബെത്ത് വിശുദ്ധാത്മാവ് നിറഞ്ഞവളായി മഹാ ശബ്ദത്തോടെ വിളിച്ചു പറഞ്ഞിതു സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗൎഭഫലവും അനുഗ്രഹിക്കപ്പെട്ടതു! എന്റെ കൎത്താവിൻ അമ്മയായവൾ എന്റെ അടുക്കെ വരുന്നതൊ, എനിക്ക് എവിടുന്നു? എങ്ങിനെ എന്നാൽ, നീ വന്ദിച്ചതിന്റെ ശബ്ദം എന്റെ എന്റെ ചെവികളിൽ ആയപ്പൊൾ, ഇതാ എൻ ഗൎഭത്തിലെ പിള്ള ഉല്ലസിച്ചു തുള്ളി. കൎത്താവിൽ നിന്നു നിന്നോട്, ഉരെച്ചവറ്റിന്നു നിവൃത്തി ഉണ്ടാകും എന്നു വിശ്വാസിച്ചതിനാൽ നീ ധന്യയത്രെ. എന്നാറെ, മാറിയ പറഞ്ഞിതു: എന്റെ ദേഹി, കൎത്താവെ മഹിമപ്പെടുത്തുന്നതും; എന്റെ ആത്മാവ്, എൻ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിച്ചതും; അവൻ സ്വദാസിയുടെ താഴ്ചയെ നോക്കികൊണ്ട ഹേതുവാലത്രെ (൧ ശമു. ൧, ൧൧) കണ്ടാലും ഇതുമുതൽ സകല തലമുറകളും എന്നെ ധന്യ എന്നു വാഴ്ത്തും. ശക്തനായവൻ എന്നൊടു വലിയവ ചെയ്തുവല്ലൊ; അവന്റെ നാമം വിശുദ്ധം. അവന്റെ കനിവു, തന്നെ ഭയപ്പെടുന്നവരിൽ തലമുറതലമുറകളോളവും ആകുന്നു. സ്വഭുജംകൊണ്ട് അവൻ ഊക്കു പ്രവൃത്തിച്ചു ഹൃദയ വിചാരത്താൽ അഹങ്കരിക്കുന്നവരെ ചിതറി; മന്നവന്മാരെ സിംഹാസനങ്ങളിൽ നിന്നു തള്ളി, താനവരെ ഉയൎത്തി; വിശന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നരെ വെറുതെ അയച്ചു വിട്ടു. നമ്മുടെ പിതാക്കന്മാരോട് അരുളിചെയ്ത പ്രകാരം, അബ്രഹാമിലും, അവന്റെ സന്തതിയിലും എന്നേക്കും കനിവ് ഓൎക്കേണ്ടതിന്നു, സ്വദാസനായ ഇസ്രയേലെ തുണെച്ചു കൊൾകയും ചെയ്തു. ശേഷം മറിയ ഏകദേശം മൂന്നു മാസം അവളോടു കൂട പാൎത്തു. തന്റെ വീട്ടിലേക്കു മടങ്ങിപോയി.

എലീശബെത്തിന്നു ഉല്പാദനകാലം തികഞ്ഞപ്പൊൾ, അവൾ ഒരു പുത്രെനെ പ്രസവിച്ചു. കൎത്താവ് അവളിൽ തന്റെ കനിവു മഹിമപ്പെടുത്തി എന്ന് അയല്ക്കാരും ചാൎച്ചക്കാരും കേട്ടിട്ട്, അവളോട് കൂടി സന്തോഷിച്ചു; എട്ടാം നാളിൽ പൈതലെ പരിഛ്ശേദന ചെയ്പാൻ വന്നു, അപ്പന്റെ പേർ കൊണ്ടു അവനെ ജകൎയ്യാവെന്നു വിളിക്കുമ്പൊൾ, അമ്മ ഉത്തരം പറഞ്ഞിതു: അല്ല, യോഹനാൻ എന്നു വിളിക്കപ്പെടും. അവർ അവളോടു: നിന്റെ ചാൎച്ചയിൽ ഈ പേർ ഇട്ടവർ ആരും ഇല്ലല്ലൊ എന്നു പറഞ്ഞു, അവന്റെ അപ്പന് എന്തു പേർ വേണം

൧൩൦
[ 157 ]
ലൂക്ക. ൧. അ.

എന്ന് ആംഗ്യം കാട്ടി (ചോദിച്ചു). ആയവൻ ചെറു പലക ൬൩ വാങ്ങി, അവന്റെ പേർ യോഹനാൻ എന്ന് എഴുതി; എല്ലാ വരും ആശ്ചൎയ്യപ്പെടുകയും ചെയ്തു. തല്ക്ഷണം അവന്റെ വാ ൬൪ യും നാവും തുറക്കപ്പെട്ടു. അവൻ ദൈവത്തെ വാഴ്ത്തി, സംസാ രിച്ചു. ചുറ്റും വസിക്കുന്നവൎക്ക് എല്ലാം ഭയം സംഭവിച്ചു. യ ൬൫ ഹൂദാമലപ്രദേശത്തെങ്ങും ആ വാൎത്തകൾ എല്ലാം ശ്രുതിപ്പെടു കയും ചെയ്തു. കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേ ൬൬ പിച്ചു എന്നാൽ ഈ പൈതൽ എന്തുപോൽ ആകും എന്നു പറഞ്ഞു; കൎത്താവിൻ കൈ അവനോടു കൂടെ ആയിരുന്നു സ്പഷ്ടം. അവന്റെ പിതാവായ ജകൎ‌യ്യ വിശുദ്ധാത്മാവ് നിറഞ്ഞവ ൬൭ നായി പ്രവചിച്ചിതു: ഇസ്രയേലിന്റെ ദൈവമായ കൎത്താവ് ൬൮ യുഗകാലം മുതൽ തന്റെ വിശൂദ്ധപ്രവാചകന്മാരുടെ വായി കൊണ്ട് അരുളിച്ചെയ്ത പ്രകാരം സ്വവംശത്തെ സന്ദൎശിച്ചു വീണ്ടെടുപ്പു വരുത്തി സ്വദാസനായ ദാവിദിൻ ഗൃഹത്തിൽ ൬൪ നമുക്കു രക്ഷാകരകൊമ്പിനെ എഴുനീല്പിച്ചു. നമ്മുടെ ശത്രുക്ക ൭൦ ളിൽനിന്നും നമ്മെ പകെക്കുന്ന സകലരുടെ കൈയിൽനിന്നും ൭൧ രക്ഷ (ഉണ്ടാക്കിയതു) കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാക! ന ൭൨ മ്മുടെ ശത്രുക്കളുടെ കൈയിൽനിന്ന് ഉദ്ധരിക്കപ്പെട്ടു, നാം ഭയ ൭൩ മില്ലാതെ ആയുസ്സുപൎയ്യന്തം തന്റെ മുമ്പിലുള്ള നീതിയിലും, പ വിത്രതയിലും തന്നെ ഉപാസിപ്പാൻ സംഗതി വരുത്താം എ ൭൪ ന്നു നമ്മുടെ പിതാവായ അബ്രഹാമോട് ആണ ചെയ്ത സ ത്യവും, തന്റെ വിശുദ്ധനിയമവും ഓൎത്തുകൊണ്ടു, നമ്മുടെ പി ൭൫ താക്കന്മാരോടു, കനിവ് പ്രവൃത്തിക്കേണ്ടതിന്ന് (ഇങ്ങിനെ ചെ യ്തതു). നീയൊ പൈതലെ അത്യുന്നതന്റെ പ്രവാചകൻ ഒരുക്കി, അവന്റെ വംശത്തിന്നു പാപമോചനത്തിൽ രക്ഷയുടെ ൭൭ അറിവു കൊടുപ്പാന്തക്കവണ്ണം നീ അവന്റെ മുഖത്തിന്മുമ്പാ കെ മുന്നടക്കും. ഇരുളിലും മരണനിഴലിലും ഇരുന്നവൎക്ക് പ്ര ൭൮ കാശിച്ചു, നമ്മുടെ കാലുകളെ സമാധാനവഴിയിൽ നടത്തേണ്ട തിന്നു, ഉയരത്തിൽനിന്ന് ഒരു ഉദയം നമ്മെ സന്ദൎശിച്ചിട്ടുള്ള ൭൯ നമ്മുടെ ദൈവത്തിന്റെ കരൾക്കനിവുകളാലത്രെ. ആ പൈത ൮൦ ലൊ വളൎന്ന് ആത്മാവിൽ ബലപ്പെട്ടു, താൻ ഇസ്രയേലിന്നു വെളിവാകേണ്ടും നാൾ വരെ കാടുകളിൽ വസിച്ചിരുന്നു.

൧൩൧ [ 158 ]
THE GOSPEL OF LUKE. II.


൨. അദ്ധ്യായം.

ബെത്ത്ലെഹമിൽ യേശു ജനിച്ചതു [മത്താ. ൧], (൮) ദൂതർ ഇടയരോട് അറിയിക്കുന്നു, (൨൧) പരിഛേദനയും അൎപ്പണവും, (൪൦) ബാലന്റെ വളൎച്ച.

നാളുകളിൽ സംഭവിച്ചിതു: പ്രപഞ്ചത്തിൽ ഒക്കെയും പേൎവഴി ചാൎത്തിവെക്കേണ്ടത് എന്ന് ഔഗുസ്തൻ കൈസരിൽനിന്ന് ഒർ ആജ്ഞ പുറപ്പെട്ടു. ക്വിരീനൻ സുറിയനാടു വാഴുമ്പോൾ, ഈ ഒന്നാമത് ചാൎത്തൽ നടന്നു. എല്ലാവരും തങ്ങളെ ചാൎത്തേണ്ടതിന്നു, താന്താന്റെ ഊരിലേക്കു യാത്രയാകുമ്പോൾ, യോസെഫും ദാവിദ് ഗൃഹത്തിലും കുലത്തിലും ഉള്ളവനാകകൊണ്ടു ഗലീലയിൽ നചറത്തുവരെ വിട്ടു. തന്നോടു വിവാഹം നിശ്ചയിച്ചുള്ള മറിയ എന്ന ഗൎഭിണിയായ ഭാൎയ്യയോടും കൂട ചാൎത്തപ്പെടേണ്ടതിന്നു, യഹൂദയിൽ ബെത്ത്ലെഹം എന്നുള്ള ദാവിദൂരിലേക്ക് കരേറിപോയി. അവർ അവിടെ ഇരിക്കുമ്പോൾ തന്നെം അവൾക്ക് പ്രസവത്തിന്നുള്ള നാളുകൾ തികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. ജീൎണ്ണവസ്ത്രങ്ങളെ ചുറ്റി, വഴിയമ്പലത്തിൽ അവൎക്ക് സ്ഥലം ഇല്ലായ്കയാൽ, പശു തൊട്ടിയിൽ കിടത്തുകയും ചെയ്തു.

അന്ന് ആ പ്രദേശത്തിൽ ഇടയന്മാർ തങ്ങളുടെ കൂടത്തെ രാത്രിയിൽ കാവൽ കാത്തു, വെളിയെ പാൎത്തിരിക്കുമ്പോൾ, ഇതാ കൎത്താവിൻ ദൂതൻ അവൎക്കരികെ നിന്നു, കൎത്താവിന്റെ തേജസ്സ് അവരെ ചുറ്റി, മിന്നി, അവർ മഹാഭയത്തിൽ ആകയും ചെയ്തു. ദൂതൻ അവരോട് പറഞ്ഞിതു: ഭയപ്പെടായ്പിൻ! കണ്ടാലും വംശത്തിന്ന് എല്ലാം ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു; ഇന്നല്ലൊ കൎത്താവാകുന്ന ക്രിസ്തൻ എന്ന രക്ഷിതാവ് ദാവിദൂരിൽ നിങ്ങൾക്കായി ജനിച്ചു. നിങ്ങൾക്ക് അടയാളം ആകുന്നതൊ, ജീൎണ്ണങ്ങൾ ചുറ്റീട്ടുള്ളോരു ശിശുതൊട്ടിയിൽ കിടക്കുന്നതു കണ്ടെത്തും എന്നത്രെ. പെട്ടന്നു ദൂതനോടു സ്വൎഗ്ഗീയ സൈന്യത്തിന്റെ സമൂഹം ചേൎന്നു, ദൈവത്തെ പുകഴ്ത്തി ചൊല്ലിയതു: അത്യന്നതങ്ങളിൽ ദൈവത്തിന്നു തേജസ്സും, ഭൂമിയിൽ സമാധനവും. മനുഷ്യരിൽ പ്രസാദവും(ഉണ്ടു). എന്നാറെ, ദൂതന്മാർ അവരെ വിട്ടു. സ്വൎഗ്ഗത്തിൽ പോയ ശേഷം മനുഷ്യരായ ഇടയന്മാർ. നാം ബെത്ത്ളെഹമിനോളം പോയി, കൎത്താവ് നമ്മോട് അറിയിച്ച ഈ

൧൩൨
[ 159 ]
ലൂക്ക. ൨. അ.

വൎത്തമാനം ഉണ്ടായതു കാണട്ടെ എന്നു തങ്ങളിൽ പറഞ്ഞു. വിരഞ്ഞു ചെന്നു മറിയ, യോസേഫ് എന്നവരെയും തൊട്ടിയിൽ കിടക്കുന്ന ശിശുവെയും കണ്ടെത്തി, ദൎശിച്ച ശേഷം ഈ പൈതലെ കൊണ്ടു തങ്ങളോട് അരുളിച്ചെയ്ത മൊഴിയെ ബോധിപ്പിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞവറ്റെ വിചാരിച്ചു ആശ്ചൎയ്യപ്പെട്ടു. മറിയ ആ വാൎത്തകളെ ഒക്കയും സംഗ്രഹിച്ചു. ഹൃദയത്തിൽ ആടിച്ചുകൊണ്ടിരുന്നു. ഇടയന്മാർ തങ്ങളോടുരെച്ചപ്രകാരം കണ്ടും കേട്ടും ഉള്ളത് എല്ലാം വിചാരിച്ചു, ദൈവത്തെ തേജസ്കരിച്ചു പുകണ്ണും കൊണ്ടു, മടങ്ങി പോകയും ചെയ്തു.

പരിഛേദനക്കുള്ള എട്ടു ദിവസം തികഞ്ഞപ്പോൾ, അവൻ ഗൎഭസ്ഥനായ്യമയുമ്മുമ്പെ ദൂതൻ വിളിച്ചപ്രകാരം തന്നെ, അവനു, യേശു എന്ന പേർ ഇടപ്പെട്ടു.

പിന്നെ അവൎക്കു മോശധൎമ്മപ്രകാരം ശുദ്ധീകരണ നാളുകൾ തികഞ്ഞപ്പോൾ, (൨ മോ. ൧൩, ൨.) ഗൎഭപാത്രം തുറക്കുന്ന ആൺ എല്ലാം യഹോവെക്കു വിശുദ്ധമായി വിളിക്കപ്പെടും എന്നു കൎത്താവിൻ ധൎമ്മത്തിൽ എഴുതിയിരിക്കുന്ന പ്രകാരം, അവനെ കൎത്താവിന്ന് അൎപ്പിപ്പാനും, (൩ മോ, ൧൨, ൮.) ഒർ ഇണകറുപ്രാവാകട്ടെ, രണ്ടു പ്രാക്കുഞ്ഞുങ്ങൾ ആകട്ടെ, എന്നു യഹോവാധൎമ്മത്തിൽ കല്പിച്ച പ്രകാരം ബലികഴിപ്പാനും അവനെ യരുശലേമിലേക്കു കൊണ്ടുപോയി. യരുശലേമിൽ അതാ! ശിമ്യൊൻ എന്നൊരു മനുഷ്യൻ ഉണ്ടു: ആ മനുഷ്യ നീതിമാനും ഭക്തിമാനും ഇസ്രയേലിൻ ആശ്വാസത്തെ കാത്തുനില്ക്കുന്നവനുംതന്നെ; വിശുദ്ധാത്മാവും അവന്മേൽ ഉണ്ടു. കൎത്താവിന്റെ മശീഹാവെ കാണുമ്മുമ്പെ മരണം കാണ്കയില്ല എന്നു വിശുദ്ധാത്മാവിനാൽ അവന് അരുളപ്പാടുണ്ടായി. ആയവൻ ആത്മാവിലായി ദേവാലയത്തേക്കു വന്നു; പിന്നെ യേശു എന്ന പൈതലെ പിതാക്കൾ അകത്തു കൊണ്ടുവന്നു ധൎമ്മമൎയ്യാദപ്രകാരം അവന് വേണ്ടി ചെയ്പാൻ ഭാവിക്കുമ്പോൾ. അവൻ അരിനെ ഭുജങ്ങളിൽ ഏന്തികൊണ്ടു. ദൈവത്തെ വാഴ്ത്തി പറഞ്ഞിതു; ഇപ്പോൾ നാഥ! നിന്മൊഴി പ്രകാരം നിന്റെ ദാസനെ സമാധാനത്തിൽ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പാടിനുള്ള പ്രകാശവും, നിന്റെ ജനമായ ഇസ്രായേലിന്റെ തേജസ്സുമായിട്ടു (യശ. ൪൯, ൬.) നീ സകല വംശങ്ങളുടെ മുഖത്തിന്നും മുമ്പാകെ ഒരുക്കീട്ടുള്ള നിന്റെ ത്രാണനം എന്റെ കണ്ണുകൾ കണ്ടു

൧൩൩
[ 160 ]
THE GOSPEL OF LUKE. II.

വല്ലൊ! എന്നിങ്ങിനെ അവനെ കുറിച്ചു ചൊല്ലുന്നവറ്റിൽ, അവന്റെ അമ്മയപ്പന്മാർ ആശ്ചൎയ്യപ്പെട്ടിരിക്കുമ്പോൾ, ശിമ്യൊൻ അവരെ അനുഗ്രഹിച്ചു. അവന്റെ അമ്മയായ മറിയയോടു പഋഞ്ഞിതു: കണ്ടാലും ഇവൻ ഇസ്രായേലിൽ പലൎക്കും വീഴ്ചയും എഴുനീല്പും (വരുത്തുവാനും) മറുത്തു പറയപ്പെടുന്ന അടയാളവും ആയി കിടക്കുന്നു. അനേക ഹൃദയങ്ങളിലെ വിചാരങ്ങൾ വെളിപ്പെടുവാന്തക്കവണ്ണം നിണക്കും കൂടെ ഒരു വാൾദേഹിയിൽ കടക്കും. അത്രയുമല്ല; അശേൎഗോത്രത്തിൽ ഫനുവേലിൻ പുത്രിയായ ഹന്ന എന്ന പ്രവാദിനി ഉണ്ടായിരുന്നു. അവൾ കന്യാകാലത്തിൽ പിന്നെ ഭൎത്താവോടു കൂടി ഏഴുവൎഷം കഴിച്ചശേഷം, വിധവയായി എണ്പത്തുനാലു സംവത്സരത്തോളവും വയസ്സു നന്നെ ചെന്നവളും, ദേവാലയത്തോടു പിരിയാതെ, രാവും പകലും നോറ്റും പ്രാൎത്ഥിച്ചും കൊണ്ട്, ഉപാസിക്കുന്നവളും തന്നെ. ആ നാഴികയിൽ അവളും അടുത്തുനിന്നു, കൎത്താവെ കീൎത്തിച്ചു, വീണ്ടെടുപ്പിനെ കാത്തുനില്ക്കുന്ന എല്ലാ യരുശലേമ്യരോടും, അവന്റെ വസ്തുത പറകയും ചെയ്തു. അവരൊ കൎത്താവിൻ ധൎമ്മത്തിലുള്ള പ്രകാരം എല്ലാം അനുഷ്ഠിച്ചപ്പോൾ ഗലീലയിൽ തങ്ങളുടെ ഊരായ നചറത്തിലേക്കു മടങ്ങിപോയി.

ബാലൻ വളൎന്നു ജ്ഞാനത്താൽ നിറഞ്ഞു. ആത്മാവിൽ ബലപ്പെട്ടുപോന്നു, ദൈവകരുണ തന്നെ അവന്മേൽ ഇരുന്നു. അവന്റെ പിതാക്കൾ ആണ്ടുതോറും പെസഹ പെരുനാളേക്കു യരുശലേമിന്നു യാത്രയാകും. അവനു പ്രന്ത്രണ്ടു വയസ്സ് ആയാറെ. അവർ ഉത്സവമൎയ്യാദപ്രകാരം കരേറി പോയി. ആ ദിവസങ്ങളെ കഴിച്ചശേഷം മടങ്ങി വരുമ്പോൾ, ബാലനായയേശു യരുശലേമിൽ തന്നെ താമസിച്ചു; അവന്റെ പിതാക്കൾ അറിഞ്ഞതും ഇല്ല; യാത്രാക്കൂട്ടത്തിൽ ആകും എന്ന് അവർ ഊഹിച്ച്, ഒരു ദിവസത്തെ വഴി നടന്ന് അവനെ ബന്ധുക്കളിലും പരിചയക്കാരിലും തിരഞ്ഞുകൊണ്ടു-കാണാഞ്ഞിട്ട് അവനെ അന്വെഷിപ്പാൻ യരുശലേമിലേക്കും തിരിച്ചു പോയി, മൂന്നു നാളിൽ പിന്നെ സംഭവിച്ചിതു: അവൻ ദേവാലയത്തിൽ ഉപദേഷ്ടാക്കളുടെ നടുവിൽ ഇരിക്കുന്നതും അവരെ കേട്ടും ചോദിച്ചും കൊള്ളുന്നതും അവർ കണ്ടു; അവനെ കേൾക്കുന്നവൎക്കു എല്ലാവൎക്കും അവന്റെ വിവേകത്തിലും, ഉത്തരങ്ങളിലും, വിസ്മയം തോന്നി. ആയവരോ, അവനെ കണ്ടിട്ട് അതിശയിച്ചു,

൧൩൪
[ 161 ]
ലൂക്ക. ൨. ൩. അ.

അമ്മ അവനോട്: മകനെ, ഇങ്ങിനെ ഞങ്ങളോട് ചെയ്തത എന്തു? ഇതാ നിന്റെ അപ്പനും ഞാനും നൊന്തുംകൊണ്ടു നിന്നെ തിരഞ്ഞു നടന്നു എന്നു പറഞ്ഞു. അവരോട് അവൻ പറഞ്ഞിതു: എന്നെ തിരഞ്ഞത് എന്തുകൊണ്ടു? എന്റെ പിതാവിനുള്ളവറ്റിൽ ഞാൻ ഇരിക്കേണ്ടത് എന്നറിഞ്ഞില്ലയൊ? ഇങ്ങിനെ പറഞ്ഞ മൊഴി അവർ ഗ്രഹിക്കാതെ ഇരുന്നു. പിന്നെ അവൻ അവരോടു കൂടെ നചറത്തിന്ന് ഇറങ്ങിപോന്നു, അവൎക്കു കീഴടങ്ങി പാൎത്തു; ഈ വാൎത്തകൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു കൊണ്ടിരുന്നു. വിശേഷിച്ചു. യേശു ജ്ഞാനത്തിലും വളൎച്ചയിലും ദൈവത്തോടും, മനുഷ്യരോടും, കൃപയുള്ളതിലും മുതിൎന്നു വന്നു. (൧ ശമു ൨, ൨൬)

൩. അദ്ധ്യായം.


യോഹനാന്റെ വേലയും, (൧൫) സാഷ്യവും [മത്താ. ൩. മാ. ൧. യോ. ൧. ൧൯.], (൧൯) അവൻ തടവിലാകമ്മുമ്പെ [മത്താ. ൧൪. മാർ. ൬.], (൨൧) യേശുവെ സ്നാനം ഏല്പിച്ചത് [മത്താ. ൩. മാ. ൧. യോ. ൧.], (൨൩) യേശുവിന്റെ വംശാവലി. തിബെൎയ്യൻ കൈസർ വാഴുന്നതിന്റെ പതിനഞ്ചാം ആണ്ടിൽ പൊന്ത്യാപിലാതൻ യഹൂദനാടു വാഴുമ്പോൾ, ഹെരോദാ ഗലീലയിലും, അവന്റെ സഹോദരനായ ഫിലിപ്പൻ ഇതൂറിയ ത്രഖോനിതി ദേശത്തിലും, ലുസന്യാ അബീലയിലും ഇടപ്രഭുക്കളായും, ഹനാൻ, കയഫാ എന്നുള്ളവർ മഹാപുരോഹിതരായും, ഇരിക്കും കാലം, ജകൎയ്യാവിൻ പുത്രനായ യോഹനാന്നു മരുഭൂമിയിൽ തന്നെ ദൈവത്തിൻ മൊഴി ഉണ്ടായിട്ടു, അവൻ യൎദ്ദനെ ചുന്നുന്ന നാട്ടിൽ ഒക്കയും വന്നു, പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനത്തെ ഘോഷിച്ചു പോന്നു; മരുഭൂമിയിൽ കൂക്കുന്നവന്റെ ശബ്ദമാവിതു: കൎത്താവിന്റെ വഴിയെ നിരത്തി, അവന്റെ പാതകളെ നേരെ ആകുവിൻ; എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരികയും വളഞ്ഞവ ചൊവ്വായും, കടുമയുള്ളവ സമവഴികളായും തീരുകയും, സകല ജഡവും ദൈവത്തിൻ ത്രാണനം കാണുകയും ചെയ്യും എന്നു പ്രവാചകനായ യശയ്യാവിൻ വചനപുസ്തകത്തിൽ (൪൦, ൩.) എഴുതിയിരിക്കുന്ന പ്രകാരം തന്നെ.

അതുകൊണ്ട് അവനാൽ സ്നാനം ഏല്പാൻ പുറപ്പെട്ടു വരുന്ന പുരുഷാരങ്ങളോട് അവൻ പറഞ്ഞിതു: അണലിസന്ത

൧൩൫
[ 162 ]
THE GOSPEL OF LUKE. III.

തികളെ! ഭാവികോപത്തിൽ നിന്നു മണ്ടിപോകുന്ന പ്രകാരം നിങ്ങൾക്ക് ആർ കാണിച്ചു? എന്നാൽ മാനസാന്തരത്തിന്നു യോഗ്യമായ ഫലങ്ങൾ ഉണ്ടാക്കുവിൻ! അബ്രഹാം നമുക്കു പിതാവായിട്ടുണ്ടു എന്ന് ഉള്ളം കൊണ്ടു പറവാൻ തുടങ്ങരുതെ; അബ്രഹാമിന് ഈ കല്ലുകളിൽനിന്നു മക്കളെ എഴുനീല്പിപ്പാൻ ദൈവത്തിന്നു കഴിയുമല്ലൊ! എന്നു ഞാൻ നിങ്ങളോട് പറയുന്നു. എങ്കിലും ഇപ്പൊൾ കൂടെ, കോടാലി മരങ്ങളുടെ ചുവട്ടിന്നു വെച്ചു കിടക്കുന്നു; നല്ലഫലം ഉണ്ടാക്കാത്ത മരം എല്ലാം വെട്ടപ്പെട്ടു. രീയിൽ ഇടപ്പെടുന്നുണ്ടു. എന്നാൽ ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു പുരുഷാരങ്ങൾ അവനോടു ചോദിച്ചതിന്നു: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവനു കൊടുക്കുക; ഭോജ്യങ്ങൾ ഉള്ളവനും അപ്രകാരം ചെയ്ത എന്നുത്തരം പറഞ്ഞു. ചുങ്കക്കാരും സ്നാനപ്പെടുവാൻ വന്നു: ഗുരൊ, ഞങ്ങൾ എന്ത് ചെയ്യേണ്ടു? എന്ന് അവനോടു പറഞ്ഞാറെ, നിങ്ങളോട് ആജ്ഞാപിച്ചതിൽ പുറമെ ഒന്നും പിഠികരുതു എന്നു പരഞ്ഞു. പടജ്ജനങ്ങളും ഞങ്ങളൊ എന്തു ചെയ്യു? എന്ന് അവനോട് ചോദിച്ചപ്പൊൾ, ആരെയും ബലാല്ക്കാരം ചെയ്യാതെയും, തോല്പിക്കാതെയും, നിങ്ങളുടെ ശമ്പളം മതി എന്നു വെച്ചിരിപ്പിൻ എന്ന് അവരോടു പറഞ്ഞു.

പിന്നെ ജനം കാത്തുനിന്നു ഇവൻ മശീഹാവൊ എന്ന് എല്ലാവരും ഹൃദയങ്ങളിൽ യോഹനാനെ ചൊല്ലി ചോദിക്കുമ്പൊൾ, അവൻ സകലാരോടും ഉത്താം പറഞ്ഞിതു: ഞാൻ നിങ്ങളെ വെള്ളത്തിലെ സ്നാനം ഏല്പിക്കുന്നുള്ളു, എന്നേക്കാൾ ഊക്കേറിയവൻ വരുന്നുണ്ടു താനും; അവന്റെ ചെരിപ്പുകളുടെ വാറ് അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ വിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. അവനു ചേറു മുറം കൈയിൽ ഉണ്ടായിട്ടു തന്റെ കളത്തെ തീരെ വെടിപ്പാക്കി, കോതമ്പ് തന്റെ കളപ്പുരയിൽ കൂടിവെക്കയും, പതിരിനെ കെടാത്തരീയിൽ ചുട്ടുകളകയും ചെയ്യും. മറ്റു പലതും അവൻ പ്രബോധിപ്പിച്ചു. ജനത്തോടു സുവിശേഷിച്ചു കൊണ്ടിരിക്കുമ്പൊൾ, ഇടപ്രഭുവായ ഹെരോദ തന്റെ സഹോദരന്റെ ഭാൎയ്യ ഹെരോദ്യ നിമിത്തവും, ഹെരോദാ താൻ ചെയ്ത സകല ദോഷങ്ങൾ നിമിത്തവും അവനാൽ ആക്ഷേപിക്കപ്പെട്ടിട്ടു, ശേഷം എല്ലാ മതിയാക്കാതെ യോഹനാനെ തടവിൽ ആക്കി വെക്കയും ചെയ്തു.

൧൩൬
[ 163 ]
ലൂക്ക. ൩. ൪. അ.

(നടേതിലൊ) എല്ലാ ജനവും സ്നാനപ്പെട്ടാറെ, യേശുവും സ്നാനം ഏറ്റു പ്രാൎത്ഥിക്കുമ്പൊൾ, വാനം തുറക്കയും വിശുദ്ധാത്മവ് ദേഹരൂപത്തിൽ പ്രാവു പോലെ അവങ്കലേക്ക് ഇറങ്ങിവരികയും: ഞാൻ പ്രസാദിച്ച എന്റെ പ്രിയ പുത്രൻ നീ ആകുന്നു എന്നു സ്വൎഗ്ഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടാകയും ചെയ്തു.

യേശു എന്നവനൊ(പ്രവൃത്തി) ആരംഭിക്കുമ്പൊൾ, ഏകദേശം മുപ്പതുവയസ്സുള്ളവനായി, (ലോകൎക്കു) തോന്നും പോലെ യോസേഫിന്റെ പുത്രൻ തന്നെ. ആയവന്ന് അഛ്ശന്മാരൊ എളി, മത്ഥാത്ത്, ലേവി, മല്കി, യന്നാ, യോസേഫ്. മത്ഥത്യാ, അമൊച്, നഫ്രം, ഹെസ്ലി, നഗ്ഗായി. മഹെത്, മത്ഥാത്യാ, ശിമയി, യോസേഫ്, യഹൂദാ. യോഹനാൻ, രേസാ, ജരുബാബൽ, ശയല്ക്കിയെൽ, നേരിം മല്കി, അദ്ദി, കൊസം, അല്മൊദാം, ഏർ.(൨൯) യോസ, എലിയേജർ, യൊറാം, മത്ഥത്, ലേവി, ശിമയൊൻ, യഹൂദാ, യോസേഫ്, യൊനാൻ, എല്യാക്കിം. മല്യാ,, മയിനാൻ, മത്തഥാ, നാഥാൻ, ദാവിദ്. ഇശ്ശായി, ഒബെദ്, ബോവജ്, സല്മോൻ, നഹ്ശോൻ, അമ്മിനദാബ്, അറാം, ഹെപ്രോൻ, ഹെരെച്, യഹൂദ. യാകോബ്, ഇഛ്ശാക്, അബ്രഹാം, തെരഃ, നഹോർ. (൩൫) സരൂഗ്, റഘു, ഫെലഗ്, എബർ, ശലഃ.കയ്നാൻ, അൎഫക്ഷാദ്, ശേം, നോഹ, ലാമെക്. മതുശെലഃ, ഹനോക്, യാരദ്, മഹലല്യേൽ, കൈനാൻ. എനോശ്, ശെഥ്, ആദാം, ദൈവം എന്തത്രെ.

൪. അദ്ധ്യായം.

യേശുവിൻ പരീക്ഷ [മത്താ ൧൩, ൫൪. മാ. ൬.], (൩൧) കഫൎന്നഹ്രമിൽ ഭൂതഗ്രസ്തനെയും [മാ. ൧.], (൩൮) പേത്രന്റെ അമ്മാവിയെയും മറ്റും സൌഖ്യാമാക്കിയതു [മത്താ. ൮. മാ. ൧]

പിന്നെ യേശു വിശുദ്ധാത്മാപൂൎണ്ണനായി യൎദ്ധനെ വിട്ടു വാങ്ങി, പിശാചിനാൽ പരീക്ഷിക്കപ്പെട്ടുംകൊണ്ടു മരുഭൂമിയിൽ നാല്പതു ദിവസം ആത്മാവിനാൽ നടത്തപ്പെട്ടു. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിക്കാതെ ഇരുന്നു; അവ തികഞ്ഞശേഷം, വിശക്കയും ചെയ്തു. പിശാച് അവനോടു: നീ ദൈവ പുത്രനായാൽ, ഈ കല്ലിനോട് അപ്പമായ്ചമവാൻ കല്പിക്ക എന്നു പറഞ്ഞു. യേശു അവനോട് ഉത്തരം പറഞ്ഞിതു: മനുഷ്യൻ

൧൩൭
[ 164 ]
                  THE GOSPEL OF LUKE. IV.

അപ്പത്താൽ തന്നെ അല്ല, ദൈവത്തിന്റെ സകലവചനത്താലത്രെ ജീവിക്കും (൫ മോ. ൮. ൩.) എന്ൻ എഴുതികിടക്കുന്നു. ൫ പിന്നെ പിശാച് അവനെ ഉയൎന്ന മലമേൽ നടത്തി, പ്രപഞ്ചരാജ്യങ്ങളെ ഒക്കയും ഒരു ക്ഷണനേരത്തിൽ കാണിച്ചു: ൬ ഈ സൎവ്വാധികാരവും ഇവറ്റിലെ തേജസ്സും നിണക്കു തരാം; കാരണം അത് എന്നിൽ ഭരമേല്പിച്ചു കിടക്കുന്നു, തെളിഞ്ഞവനു ഞാൻ കൊടുക്കയും ചെയ്യുന്നു. ൭ എന്നാൽ നീ എന്റെ മുമ്പിൽ കുമ്പിട്ടു എങ്കിൽ, ഇതെല്ലാം നിന്റേതാകും എന്നു പിശാച് അവനോട് പറഞ്ഞു. ൮ യേശു അവനോട് ഉത്തരം ചൊല്ലിയതു: നിന്റെ ദൈവമായ യഹോവയെ കുമ്പിട്ടു, അവനെ മാത്രം ഉപാസിക്കാവു (൫ മോ.൬. ൧൩.) എന്ന് എഴുതിയിരിക്കുന്നു. ൯ അവനെ യരുശലേമിലും നടത്തി, ദേവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി, അവനോടു പറഞ്ഞു: നീ ആ ദേവപുത്രനായാൽ, ഇവിടെനിന്നു താഴോട്ടു ചാടുക (സങ്കീ.൯൧, ൧൧.) ൧൦ നിന്നെ ചൊല്ലി, അവൻ സ്വദൂതന്മാരോടു നിന്നെ കാപ്പാൻ കല്പിക്കും; ൧൧ അവരും നിന്നെ കാലു കല്ലിനോടു തട്ടാതവണ്ണം കൈകളിൽ താങ്ങികൊള്ളും എന്ന് എഴുതിക്കിടക്കുന്നുവല്ലൊ! ൧൨ യേശു അവനോട്, ഉത്തരം പറഞ്ഞു: (൫ മോ. ൬. ൧൬.)നിന്റെ ദൈവമായ യഹോവയെ പരീക്ഷിക്കൊല്ല എന്നു ചൊല്ലി ഇരിക്കുന്നു. ൧൩ പിന്നെ പിശാച് സകല പരീക്ഷയും തികെച്ചു ഒരു സമയം വരെ അവനെ വിട്ടു മാറി.

൧൪ യേശു ആത്മാവിൻ ശക്തിയിൽ ഗലീലയിലേക്കു മടങ്ങി ചെന്നു, അവനെ കൊണ്ടൊരു ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കയും പരക്കയും ചെയ്തു. ൧൫ അവൻ എല്ലാവരാലും മഹത്വപ്പെട്ടും കൊണ്ട് അവരുടെ പള്ളികളിൽ ഉപദേശിക്കും. ൧൬ അവൻ വളൎന്ന നചറത്തിൽ വന്നപ്പോൾ, തനിക്കു ശീലമുള്ളപ്രകാരം, ശബ്ബത്തുനാളിൽ പള്ളിയിൽ ചെന്നു, വായിപ്പാൻ എഴുനീറ്റു നിന്നു. ൧൭ യശയ്യാ പ്രവാചകന്റെ പുസ്തകം അവനു കൊടുക്കപ്പെട്ടു, അവനും പുസ്തകം വിടൎത്തി, (യശ. ൬൧, ൧.)൧൮ യഹോവയുടെ ആത്മാവ് എന്മേൽ അത്രെ; ദരിദ്രരോട് സുവിശേഷിപ്പാൻ അവൻ എന്നെ അഭിഷേകം ചെയ്തു (ഹൃദയം നുറുങ്ങിയവരെ പൊറുപ്പിപ്പാനും), ൧൯ ബദ്ധന്മാരോടു വിടുതലും കുരുടരോടും കാഴ്ചയും, ഘോഷിപ്പാനും (യശ. ൫൮, ൬.) ചതഞ്ഞവരെ ഒഴിച്ചു വിടുവാനും, കൎത്താവിന്റെ പ്രസാദവൎഷം ഘോഷിപ്പാനും എന്നെ

                        ൧൩൮ [ 165 ] 
                           ലൂക്ക. ർ. അ.

അയച്ച ഹേതുവാൽതന്നെ, എന്ന് എഴുതിയിരിക്കുന്ന സ്ഥലം ക ൨ 0 ണ്ടു; പിന്നെ പുസ്തകം മടക്കി ഭൃത്യനുതിരികെ കൊടുത്തു താൻ ഇരുന്നു പള്ളിയിലുള്ള സകലരുടെ കണ്ണുകളും അവനെ ഉറ്റുന്നോക്കിയിരുന്നു. അവരോട് അവൻ: ഈ എഴുത്തിന്ന് ഇന്നു ൨൧ തന്നെ നിഹ്ങളുടെ ചെവികളിൽ നിവൃത്തി വന്നു എന്നു പറഞ്ഞു തുടങ്ങി അവന്റെ വായിൽനിന്നു പുറപ്പെടുന്ന ലാവണ്യവാ ൨൨ ക്കുകൾ നിമിത്തം എല്ലാവരും ആശ്യപ്പെട്ടു, അവനായി സാ ക്ഷ്യം ചൊല്ലിയശേഷം : ഇവൻ യോസേഫിന്റെ മകനല്ല യൊ എന്നു പരഞ്ഞു. അവരോട് അവൻ പറഞ്ഞിതു: വൈദ്യ ! ൨൩ നിണക്കു തന്നെ ചികിത്സക്ക എന്നുളള പഴഞ്ചൊല്ലും, കവൎന്ന ഭൂമിൽ ഉണ്ടായി കേട്ടത് എല്ലാം ഈ നിന്റെ പിതൃനഗരത്തി ലും ചെയ്ക എന്നും, നിങ്ങൾ എന്നോടു പറയുമല്ലൊ ! ആമെൻ ൨൪ ഞാൻ നിഹ്ങളോടു ഗ്രാഹ്യനാകയില്ല, ഞാൻ ഉണ്മയിൽ നിങ്ങളോടു ചൊല്ലു ൨൫ ന്നിതു: എലിയാവിൻ നാളുകലിൽ വാനം മൂവാണ്ടു ആറു മാസവും അടെക്കപ്പെട്ടിട്ടു, ദേശത്തിൽ എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ, ഇസ്രയേലിൽ പല വിധവമാരും ഉണ്ടായിരുന്നു; ചി ൨൬ ദോന്യയിലെ ചൎപ്പത്തിൽ ഒരു വിധവാസ്ത്രീയടുക്കലേക്കല്ലാതെ, അവരിൽ ആൎക്കും എലീയാ അയക്കപ്പെട്ടതും ഇല്ല. എലീശാ ൨൭ പ്രവാചകന്റെ കാലത്ത് ഇസ്രയേലിൽ പല കുഷ്ഠികളും ഉണ്ടായിരുന്നു; സുറിയാണി നയമാനല്ലാതെ, അവരാരും ശുദ്ധരായി ചമഞ്ഞതും ഇല്ല എന്നു പറഞ്ഞു. പള്ളിയിൽ ഉള്ളവർ ഇവ ൨൮ കേട്ടാറെ, എല്ലാവരും ക്രോധത്താൽ നിറഞ്ഞു. എഴുനീറ്റു, അ ൨൯ വനെ പട്ടണത്തിന്നു പുറത്താക്കി, അവരുടെ ഊർ തീൎത്തിട്ടുള്ള മലയുടെ അരുവിനോളവും കൊണ്ടുപോയി, അവനെ തല കീഴായി തള്ളി വിടുവാൻ ഭാവിച്ചു;അവനൊ അവരുടെ നടുവിൽ ൩0 കൂടി കടന്നുപോയി.

 അവൻ ഗലീലനഗരമായ കഫൎന്നഭൂമിലേക്ക് ഇറങ്ങി  ൩൧ 

പോയി, ശബ്ബത്തുകളിൽ അവൎക്ക് ഉപദേശിച്ചു. പോന്നു. അവ ൩൨ ന്റെ വചനം അധികാരത്തിൽ ഉള്ളതാകയാൽ അവന്റെ ഉപദേശം നിമിത്തം അവർ സ്തംഭിച്ചുപോയി. (അന്നു) പള്ളിയിൽ ൩൩ അശുദ്ധ ഭൂതത്തിൻ ആത്മാവുള്ള മനുഷ്യൻ ഉണ്ടു; ആയവൻ ഹാനചറക്കാരനായ യേശുവെ! ഞങ്ങൾക്കും നിണക്കും എന്തു! ൩൪ ഞങ്ങളെ നശിപ്പിപ്പാൻ വന്നു; നീ ആർ എന്നു ഞാനറിയുന്നു;

                                 ൧൩൯ [ 166 ] 
          
                   THE GOSPEL OF LUKE, IV . V.
  ദൈവത്തിൻവിശുദ്ധൻ തന്നെ എന്നു മഹാശബ്ദത്തോടെ നി

൩൫ ലവിഴിച്ചു. മിണ്ടാതിരു, ഇവനെ വിട്ടു പുറപ്പെടുക! എന്നു യേശു

     അതിനെ ശാസിച്ചപ്പൊൾ, ഭൂതം ്വനെ നടുവിലേക്കുന്തിത
     ള്ളി, ചേതം ഒന്നും വരുത്താതെ അവനിൽ നിന്നു പുറപ്പെട്ടുപോ

൩൬ യി, എല്ലാവൎക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു ? ആധി

      കാരത്തിലും ശക്തിയിലും അവൻ അശുദ്ധാത്മാക്കളെയും നി
      യോഗിക്കുന്നു; അവ പുറപ്പെട്ടു പോകയും ചെയുന്നുവല്ലൊ

൩൭ എന്നു തങ്ങളിൽ സംഭാഷിച്ചുകൊണ്ടിരുന്നു: അവനെകൊണ്ടു

     കീർത്തി, ചുറ്റുമുള്ള നാട് എങ്ങും പരന്നു പോയി

൩൮ അവൻ പള്ളിയിൽ നിന്ന് എഴുനീറ്റു, ശിമോന്റെ വീട്ടിൽ ക

    ടന്നു : അവിടത്തവർ ശിമോന്റെ അമ്മായി വലിയ പനി കൊ
    ണ്ടു വലഞ്ഞിരിക്കയാൽ, അവൾക്കു വേണ്ടി അവനോട് അപേ

൩൯ ക്ഷിച്ചു. അവനും അവളുടെ മേൽ കുനിഞ്ഞു നിന്നു പനിയെ

    ശാസിച്ചു, അത് അവളെ വിട്ടു മാറി, അവളും പെട്ടന്ന് എഴുനീ

൪ 0 റ്റ്, അവരെ ശുശ്രൂഷിച്ചു. സൂൎ‌യ്യൻ അസ്തമിക്കുമ്പോൾ, നാനാ

   വ്യാധികളാൽ ബലഹീനരായവരെ ഒക്കയും, ബന്ധുക്കൾ അവ 
   നു കൊണ്ടുവന്നു, അവനും ഓരോരുത്തന്റെ മേൽ കൈകളെ 

൪൧ വെച്ച്, അവരെ സൌഖ്യമാക്കി പലരിൽനിന്നും ഭൂതങ്ങൾ:നീ

    ദേവപുത്രനായ മശീഹ എന്നു വിളിച്ചുംകൊണ്ടു പുറപ്പെട്ടുപോ
    യി; താൻ മശീഹ ആകുന്ന പ്രകാരം അവ അറികകൊണ്ട് അവ
    ഉരിയാടുവാൻ അവൻ സമ്മതിക്കാതെ, ശാസിക്ക അത്ര ചെയ്തു.

൪൨ പകലായപ്പൊൾ, അവൻ പുറപ്പെട്ടു, നിർജ്ജനദേശത്തിൽ ചെ

    ന്നു; പുരുഷാരങ്ങൾ അവനെ തിരഞ്ഞു പോന്ന്, അവനോളം

൪൩ വന്നുതങ്ങളെ വിട്ടു പോകുന്നതു തടുത്ത് അവനെ നിറുത്തി അ

   വരോട് അവൻ: ഞാൻ മറ്റുള്ള ഊരുകളോടും, ദേവരാജ്യത്തെ 
   സുവിശേഷിക്കേണ്ടു, ഇതിനായല്ലൊ ഞാൻ അയക്കപ്പെട്ടത്

൪൪ എന്നു ചൊല്ലി, ഗലീലപള്ളികളിൽ ഘോഷിച്ചുവന്നു.

                ൫ . അദ്ധ്യായം.
   ശിമോനാടി മീൻപിക്കാർ യേശുവെ അനുഗമിച്ചതു [ മത്താ. ൪.  

മാ. ൧.], (൧൨) കഷ്ഠശാന്തി [മത്താ. ൮. മാ. ൨.], (൧൭) വാതശാന്തിയും (൨൭) മത്തായുടെ വിളിയും ഉപവാസചോദ്യവും [മത്താ. ൮. മാ. ൨.]

൧ പിന്നെ പുരുഷാരം ദേവവചനം കേൾക്കേണടതിന്ന് അവനെ തിരക്കി വരുമ്പോൾ, ഗനെസരത്ത് പൊയ്കയുടെ കരയിൽ

൧൪0 [ 167 ]
ലൂക്ക. ൫. അ.

അവൻ നിന്നുകൊണ്ടു, രണ്ടു പടകു കരെക്കണഞ്ഞു നിന്ന് കാണായി, അതിൽനിന്നു മീൻ പിടിക്കാൻ ഇരങ്ങി, വലകളെ കഴുകി കളഞ്ഞു. ആ പടകുകളിൽ ശിമോനുള്ളത് ഒന്നിൽ അവൻ കരേറി, അവനോട് കരയിൽനിന്ന് അല്പം നീക്കുവാൻ ചോദിച്ചു; പിന്നെ പടകിൽ ഇരുന്നു, പുരുഷാരങ്ങൾക്കുപദേശിച്ചു. പറഞ്ഞു തീൎന്നപ്പോൾ, അവൻ ശിമോനോട്: ആഴത്തിലേക്കു നീക്കു, നിങ്ങളുടെ വലകളെ പിടിത്തത്തിന്നു വീശുവിൻ എന്നു പറഞ്ഞതിന്നു, ശിമോൻ ഉത്തരം ചൊല്ലിയതു: നായക, രാത്രി എല്ലാം ഞങ്ങൾ അദ്ധ്വാനിച്ചിട്ടും ഒന്നും ലഭിച്ചില്ല; നിന്റെ മൊഴിക്കൊ ഞാൻ വല വീശാം. ആയ്ത് അവൎക്ക് ചെയ്തു, പൊരുത്ത മീൻകൂട്ടം ചേൎത്തു. അവരുടെ വല കീറുമ്പോൾ, വേറെ പടകിലെ കൂട്ടളികൾ തങ്ങൾക്കു വന്നു സഹായിപ്പാൻ മാടിവിളിച്ചു, അവരും വന്നു പടകു രണ്ടും ആഴും വണ്ണം നിറെക്കയും ചെയ്തു. ശിമോൻ പേത്രൻ യേശുവിന്റെ മുഴങ്കാൽ പിടിച്ചു കുമ്പിട്ടു: കൎത്താവെ, ഞാൻ പാപിയായ പുരുഷൻ ആകകൊണ്ട് എന്നെ വിട്ടുപോക! എന്നു പറഞ്ഞു, എന്തെന്നാൽ അവർ കൈക്കലാക്കിയ മീൻപിടിയാൽ അവനും അവന്റെ ഒപ്പരം ഉള്ളവൎക്ക് എല്ലാവൎക്കും, ശിമോന്നു കൂട്ടാളികളായ യാക്കോബ് യോഹനാൻ എന്ന ജബദിപുത്രൎക്കും; ഒരുപോലെ സ്തഭനം അകപ്പെട്ടിരുന്നു; യേശു ശിമോനോടു: ഭയപ്പെടൊല്ല. ഇതു മുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും എന്നു പറഞ്ഞു. അവർ പടകുകളെ കരമേലാക്കി, സകലവും വിട്ട്, അവനെ അനുഗമിക്കയും ചെയ്തു.

അവൻ പട്ടണങ്ങളിൽ ഒന്നിൽ ഇരിക്കുമ്പോൾ, കഷും നിറഞ്ഞ മനുഷ്യൻ കാണായി; അവൻ യേശുവെ കണ്ടു കവിണ്ണു വീണു:കൎത്താവെ, നിണക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധീകരിപ്പാൻ കഴിയും! എന്ന് അവനോട് അപേക്ഷിച്ചു. എന്നാറെ. കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധനാക! എന്നു പറഞ്ഞു; ഉടനെ കുഷും അവനെ വിട്ടു മാറുകയും ചെയ്തു. അത് ആരോടും പറയരുത്, അവൎക്കുള്ള സാക്ഷ്യം നിമിത്തം നീ പോയി, നിന്നെ തന്നെ പുരോഹിതനു കാണിച്ചു. മോശെ കല്പിച്ച പ്രകാരം നിന്റെ ശുദ്ധീകരണത്തിന്നായി ബലി കഴിച്ചുകൊക എന്ന് അവനെ പ്രബോധിപ്പിച്ചാറെയും, അവനെകൊണ്ടുള്ള വാൎത്ത അധികം പരന്നു, വളരെ പുരുഷാരങ്ങളും കേൾക്കേ

൧൪൧
[ 168 ]
                           THE GOSPEL OF LUKE, V.
   ണ്ടതിന്നും, താന്താന്റെ വ്യാധികൾക്കു ശാന്തി വരേണ്ടതിന്നും 
൧൬ കൂടി വന്നു അവനൊ കാടുകളിൽ വാങ്ങിപോയി, പ്രാർത്ഥിച്ചു
   കൊണ്ടിരുന്നു

൧൭ ഒരു ദിവസം അവൻ ഉപദേശിക്കുമ്പോൾ, ഗലീലയിലെ

    സകല ഗ്രാമത്തിൽനിന്നും യഹൂദായരുശലേമിൽനിന്നും വന്നി
    ട്ടുള്ള പറീശരും, വൈദികരും, ഇരുന്നിരുന്നു; സൌഖ്യമാക്കുവാ

൧൮ നും അവിടെ കർത്താവിന്റെ ശക്തി ഉണ്ടായി. ഇതാ ചില

    ആളുകൽ വരെ പിടിച്ചവനായ മനുഷ്യനെ കിടക്കയിൽ എടു
    ത്തു കൊണ്ടുവന്ന്; ആയവനെ അകത്താക്കി, അവന്മുമ്പിൽ

൧൯ വെപ്പാൻ വക അന്വെഷിച്ചു. പുരുഷാരം ഹേതുവായി അവ

   നെ കടത്തുവാൻ വഴി കാണാഞ്ഞു, പുരമേൽ കരേറി, ഓടുകളിൽ
   കൂടി അവനെ കിടക്കയോടുംകൂടെ നടുവിലേക്ക് ഇറക്കി. യേശു

൨0 വിന്മുമ്പിൽ വിടുകയും ചെയ്തു. അവരുടെ വിശ്വാസം കണ്ടിട്ട് ,

     അവൻ പറഞ്ഞു : മനുഷ്യാ നിന്റെ പാപങ്ങൾ നിണക്ക് മോ

൨൧ ചിക്കപ്പെട്ടിരിക്കുന്നു! എന്നാറെ, ശാസ്ത്രികളും പറീശരും :(ദേവ)

     ദൂഷണങ്ങൾ ചൊല്ലുന്ന ഇവൻ ആർ ? ഏകദൈവമല്ലാതെ,
     പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ ? എന്നു ചിന്തി

൨൨ ച്ചു തുടങ്ങി. അവരുടെ ചിന്തകളെ യേശു അറിഞ്ഞു, അവരോട്

      ഉത്തരം ചൊല്ലിയതു : നിങ്ങളുടെ ഹൃദയങ്ങളിൽ ചിന്തിക്കുന്നത്

൨൩ എന്തു ? നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു പറവാ

   നൊ; എഴുനീറ്റു നടക്ക എന്നു പറവാനൊ; ഏതിന്ന് എള്ളുപ്പം

൨൪ ഏറെ ഉണ്ടു? എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനു

     ഷ്യപുത്രന് അധികാരം ഉണ്ടെന്നു നിങ്ങൾക്കു ബോധിക്കേണ്ട
     തിന്നു, അവൻ വാതക്കാരനോടു പറഞ്ഞു :ഞാൻ നിന്നോടു
     ചൊല്ലന്നു, എഴുനീറ്റു നിന്റെ കിടക്ക എടുത്തുകൊണ്ടു, നിന്റെ 

൨൫ വീട്ടിലേക്ക് പോക! തൽക്ഷണം അവൻ അവരുടെ മുമ്പാകെ

      എഴുനീറ്റു, താൻ കിടന്നതിനെ എടുത്തു, ദൈവത്തെ മഹത്വീക

൨൬ രിച്ചുംകൊണ്ടു തന്റെ വീട്ടിലേക്ക് പോയി എല്ലാവരും വിസ്മ

     യം പൂണ്ട് : ഇന്നു നാം അപൂർവ്വങ്ങൾ കണ്ടു എന്നു ചൊല്ലി, അ
     വർ ദൈവത്തെ മഹത്വീകരിച്ചു ഭയംകൊണ്ടു നിറഞ്ഞു വരിക
     യും ചെയ്തു.

൨൭ അതിൽ പിന്നെ അവൻ പുറപ്പെട്ടു, ലേവി എന്ന പേരുള്ള

     ചുങ്കക്കാരൻ ചുങ്കസ്ഥലത്തിൽ ഇരിക്കുന്നതു കണ്ട് : എന്റെ പി

൨൮ ന്നാലെ വാ! എന്ന് അവനോടു പറഞ്ഞു. അവനും സകലവും

                                        ൧൪൨ [ 169 ] 
ഇടയിട്ടു ക്രമീകരിച്ച വരി


വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

ഇടയിട്ടു ക്രമീകരിച്ച വരി
ലൂക്ക. ൫. ൬. അ.

വിട്ടു കളഞ്ഞ്, അവന്റെ പിന്നാലെ പോയി. ശേഷം ലേവി തന്റെ വീട്ടിൽ അവനു വലിയ വിരുന്ന് ഉണ്ടാക്കി; ചുങ്കക്കാരും മറ്റുമുളോരു മഹാസമൂഹം അവരോടു കൂട പന്തിയിൽ ഇരുന്നു. അവരുടെ ശാസ്ത്രികളും പറീശരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും, പാപികളോടും, കൂടെ ഭക്ഷിച്ചു കുടിക്കുന്നത് എന്തുകൊണ്ട്? എന്ന് പിറുപിറുത്തു. അവരോടു യേശു ഉത്തരം ചൊല്ലിയതു: സൌഖ്യവാന്മാർക്കു വൈദ്യനെകൊണ്ട് ആവശ്യമില്ല, ദുസ്ഥന്മാർക്കെ ഉള്ളൂ; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ മാനസാന്തരത്തിലേക്ക് വിളിപ്പാൻ വന്നിരിക്കുന്നു. അവനോട് അവർ, യോഹനാന്റെ ശിഷ്യന്മാർ കൂടക്കൂട ഉപവസിച്ചു യാചനകൾ ചെയ്യുന്നു, പറീശന്മാർക്കുള്ളവരും അപ്രകാരം റ്റഹ്ന്നെ; നിന്റെവരൊ ഭക്ഷിച്ചു കുടിക്കുന്നു; അത് എന്തുകൊണ്ട് എന്നു ചൊല്ലിയതിന്നു, അവരോടു പറഞ്ഞു: മണവാളൻ കൂടെ ഉള്ളെന്നും നിങ്ങൾക്കു കല്യാണക്കൂട്ടരെ ഉപവസിപ്പിക്കാമൊ? മണവാളൻ അവരിൽ നിന്ന് എടുക്കപ്പെട്ടു എന്നുള്ള നാളുകൾ വരും താനും; അന്ന് അവർ ഉഅപവസിക്കും; ആ നാളുകളിൽ തന്നെ. ഒരു ഉപമയും അവരോടു പറഞ്ഞിതു: ഒരുത്തനും പുതിയ വസ്ത്രത്തിൽനിന്നു കണ്ടം മുറിച്ചു, പഴയ വസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല; ചെയ്താൽ പുതിയതിനെ ഖണ്ഡിക്കും, പുതിയതിൽനിന്നുള്ളതു പഴയതിനോടു പൊരുന്നുന്നതും ഇല്ല. ആരും പുതിയ വീഞ്ഞു പഴയ തുരുത്തികളിൽ ഇടുന്നതും ഇല്ല; ഇട്ടാൽ, പുതു വീഞ്ഞു തുരുത്തികളെ പൊളിച്ച് ഒഴുകിപ്പൊകും, തുരുത്തികളും കെട്ടുപോകും. പുതു വീഞ്ഞു പുതിയ തുരുത്തികളിൽ അത്രെ പകർന്നു വെക്കേണ്ടതു, എന്നാൽ രണ്ടും കുറയാതെ നില്ക്കും. പിന്നെ പഴയതു കുടിച്ചിട്ട് ആർക്കും പുതിയതു ഉടനെ രുചിക്കയില്ല; പഴയത് ഏറ നല്ലത് എന്നു പറകെഉള്ളു.

൬. അദ്ധ്യായം.

ശബ്ബത്തിൽ കതി പറിക്കുന്നതും,(൬) കൈവറൾച മാറ്റിയതും [മത്താ ൧൨. മാ. ൨.], (൧൨) അപോസ്തലരെ വരിച്ചതു [മത്താ. ൧. മാ. ൬], (൨൦) മലപ്രസംഗം പുരുചാരത്തോടു സംക്ഷേപിച്ചു ചൊല്ലിയതു [മത്താ. ൫, ൭.]

പിന്നെ ദ്വിതീയാദ്യമായ ശബ്ബത്തിൽ ഉണ്ടായിതു: അവൻ വിളഭൂമിയൂടെ, കടന്നുപോകയിൽ, അവന്റെ ശിഷ്യന്മാർ കതിരുകളെ പറിച്ചു, കൈകൾകൊണ്ടു തിരുമ്പി തിന്നുമ്പൊൾ, പറീ

൧൪൩

[ 170 ] ശരിൽ ചിലർ അവരോടു; ശബ്ബത്തുകളിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നത് എന്ത്? എന്നു പറഞ്ഞു. അവരോടു യേശു ഉത്തരം പറഞ്ഞിതു: ദാവിദും കൂടയുള്ളവരും വിശന്നപ്പോൾ, ചെയ്തത് എന്ത് എന്നുള്ളതും നിങ്ങൾ വായിച്ചില്ലയൊ? അവൻ ദേവഭവനത്തിൽ പുക്കു, പുരോഹിതൎക്കു മാത്രമല്ലാതെ ആൎക്കും തിന്നരുതാതെയുള്ള കാഴ്ചയപ്പങ്ങളെ വാങ്ങി തിന്നു, കൂടയുള്ളവൎക്കും കൊടുത്തപ്രകാരം തന്നെ. പിന്നെ അവരോടു; മനുഷ്യപുത്രൻ ശബ്ബത്തിനും കൎത്താവാകുന്നു എന്നു പറഞ്ഞു. മറ്റെ ശബ്ബത്തിൽ അവൻ പള്ളിയിൽ പുക്ക് ഉപദേശിക്കുന്പോൾ, വലത്തു കൈ വറണ്ടുള്ള മനുഷ്യൻ അവിടെ ഉണ്ട്. ശബ്ബത്തിൽ സൌഖ്യമാക്കുമൊ എന്നു ശാസ്ത്രികളും പറീശരും നോക്കി നിന്ന്, അവനെ കുറ്റംചുമത്തുന്ന സംഗതി കിട്ടുവാൻ അന്വേഷിച്ചു. അവരുടെ വിചാരങ്ങളെ അറിഞ്ഞിട്ട്, അവൻ വറണ്ട കൈയുള്ള മനുഷ്യനോട്; എഴുനീറ്റു നടവിൽ നില്ക്കു! എന്നു പറഞ്ഞു; അവനും എഴുനീറ്റു നിന്നു. യേശു അവരോടു പറഞ്ഞു: ഞാൻ നിങ്ങളോട് (ഒന്നു) ചോദിക്കട്ടെ : ശബ്ബത്തുകളിൽ നന്മ ചെയ്കയൊ, തിന്മ ചെയ്കയൊ, ജീവനെ രക്ഷിക്കയൊ, നശിപ്പിക്കയൊ, എന്തു വിഹിതം? എന്നിട്ട് അവരെ എല്ലാം ചുറ്റും നോക്കി: നിൻറെ കൈ നീട്ടുക! എന്ന് ആ മനുഷ്യനോടു പറഞ്ഞപ്പോൾ, അവൻ അപ്രകാരം ചെയ്തു; അവൻറെ കൈ മറ്റതു പോലെ വഴിക്കെ വന്നു. അവരൊ ഭ്രാന്തുകൊണ്ടു നിറഞ്ഞു, യേശുവെ എന്തു ചെയ്യേണ്ടു എന്നു തങ്ങളിൽ സംഭാഷിച്ചുകൊണ്ടിരുന്നു. ആ നാളുകളിൽ അവൻ പ്രാൎത്ഥിക്കേണ്ടതിന്, ഒരു മലമേൽ ചെന്നു, ദേവപ്രാൎത്ഥനയിൽ രാത്രികഴിച്ചിരുന്നു. പകലായാറെ, തൻറെ ശിഷ്യന്മാരെ വിളിച്ചു കൂട്ടി, അവരിൽനിന്നു പന്തിരുവരെ തെരിഞ്ഞെടുത്ത്, അോസ്തലർ (പ്രേരിതർ) എന്നു പേരും ഇട്ടിതു, അവൻ (പാറ) പേത്രൻ എന്നു വിളിച് ശിമോനും, അവൻറെ സഹോദരനായ അന്ദ്രെയാവും, യാക്കോബ്, യോഹനാൻ, എന്നവരും, ഫിലിപ്പൻ, ബൎത്തൊല്മായും, മത്തായി, തോമാവും ഫല്ഫായ്പുത്രനായ യാക്കോബ്, എരിവുകാരനായ ശിമോനും, യാക്കോബി്]നൻ യൂദാ, ദ്രോഹിയായ്തീൎന്ന ഇഷ്ൎയോയതാവായ യൂദാവും എന്നവരെ തന്നെ. [ 171 ]

                             ലൂക്ക. ൬. അ
 പിന്നെ അവരോടു കൂടെ ഇറങ്ങി, സമഭൂമിയിൽനിന്നു, അ       ൧൭
വന്റെ ശിഷ്യന്മാരുടെ സമൂഹവും സകല യഹൂദാ യരുശാലേ

മിൽനിന്നും തൂർ, ചിദോൻ എന്ന തീരദേശത്തിൽ നിന്നും അവ ണ കേൽപാനും തങ്ങളുടെ രോഗങ്ങൾക്കു ശാന്തി ഉണ്ടാവാനും വന്നിട്ടുള്ള ബഹു പുരുഷാരവും കൂടെ (നിൽക്കയും.) അശുദ്ധാത്മാ൧൮ ക്കളാൽ പീഡിതർ സ്വസ്ഥരാക്കപ്പെടുകയും, ശക്തി അവനിൽ ൧൯ നിന്നു പുറപ്പെട്ടു എല്ലാവരെയും, സൌഖ്യമാക്കുകകൊണ്ടു, സ മൂഹം ഒക്കയും അവനെ തൊടുവാൻ ശ്രമിക്കുകയും ആയി അ ൨0 വൻ ശിഷ്യരെ നോക്കി. കണ്ണുകളെ ഉയർത്തി പറഞ്ഞിതു: ദരിദ്ര രായ നിങ്ങൾ ധന്യർ; ദേവരാജ്യം നിങ്ങൾക്കത്രെ ഇപ്പൊൾ ൨൧ വിശന്നിരിക്കുന്ന നിങ്ങൾ ധന്യർ; നിങ്ങൾ തൃപുരാകം ഇ പ്പൊൾ കരയുന്ന നിങ്ങൾ ധന്യർ; നിങ്ങൾ ചിരിക്കും മനു ൨൨ ഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു നിങ്ങളെ ദ്രഷ്ടരാക്കി നിന്ദിച്ചു, നിങ്ങളുടെ നാമം വിടക്ക് എന്നു തള്ളി എ ങ്കിൽ നിങ്ങൾ ധന്യർ ആ നാളിൽ സന്തോഷിച്ചു തുള്ളു ൨൩ വിൻ! കാരണം നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ ഇതാ വ ലിയതു; അതിന്നൊത്തവണ്ണം അവരുടെ പിതാക്കന്മാർ പ്രവാ ചകരോടും ചെയ്തുവല്ലൊ. എങ്കിലൊ, സമ്പന്നരായ നിങ്ങൾക്ക് ൨൪ ഹാ കഷ്ടം! നിങ്ങളുടെ ആശ്വാസം ലഭിച്ചു തീർന്നുവല്ലൊ. നിറ ൨൫ വു വന്ന നിങ്ങൾക്ക് ഹാ കഷ്ടം!നിങ്ങൾക്കു വിശക്കെ ഉള്ളു; ഇപ്പൊൾ ചിരിക്കുന്ന നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ ഖേദി ച്ചു കരയും. എല്ലാമനുഷ്യരും നിങ്ങളെകൊണ്ടു നന്മപറയുമ്പൊ ൨൬ ൾ, ഹാ കഷ്ടം! അതിനൊത്തവണ്ണം അവരുടെ പിതാക്കന്മാർ ക്കുള്ളപ്രവാചകരോടും ചെയ്തുലവ്വൊ. വിശേഷിച്ചു കേൾക്കു ൨൭ ന്ന നിങ്ങളോടു ഞാൻ പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേ ഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്പിൻ; നിങ്ങ ളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ പ്രാകുന്നവ ൨൮ ർക്കായി പ്രാർ‌ത്ഥിപ്പിൻ നിന്നെ കവിൾക്ക് അടിക്കുന്നവനു മ ൨൯ റ്റെതും കാട്ടിക്കൊടുക്ക; നിന്റെ വസ്ത്രം എടുത്തുകളയുന്നവനോ ടു ശീലയും തടുക്കായ്ക. നിന്നോട് അപേക്ഷിക്കുന്നവന് എ എ ൩ 0 ല്ലാം കൊടുക്ക; നിന്റെവ എടുത്തു കൊള്ളുന്നവനോടു തിരികെ ചോദിക്കായ്ക. മനുഷ്യർ നിങ്ങൾക്ക് ഏതുപ്രകാരം ചെയ്യേണം ൩൧ എന്നു നിങ്ങൾ ഇച്ഛിശിച്ചാൽ അപ്രകാരം അവർക്കു ചെയ്പിൻ! പിന്നെ നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ, നിങ്ങൾക്ക് ൩൨

൧൪൫ [ 172 ]
THE GOSPEL OF LUKE. VI.

എന്തു ഉപചാരം ഉഌഉ? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലൊ! പിന്നെ നിങ്ങൾക്ക് നന്മചെയ്യുന്നവരിൽ നന്മചെയ്താൽ നിങ്ങൾക്ക് എന്തുപചാരം ഉള്ളു? പാപികളും അതു തന്നെ ചെയ്യുന്നുവല്ലൊ. ഇന്നവരോടു തിരികെ കിട്ടും എന്ന് ആശിച്ചു കടം കൊടുത്താലും നിങ്ങൾക്ക് എന്തുപചാരം ഉള്ളു? പാപികളും ശരി വരെ തിരികെ കിട്ടേണ്ടതിന്നു പാപികൾക്കു കടം കൊടുക്കുന്നുവല്ലൊ. എങ്കിലൊ നിങ്ങളുടെ ശത്രുക്കളെ സ്നേഹിച്ചും, നിരാശരായി ഒന്നും വിട്ടുകളയാതെ നന്മ ചെയ്തും കടം കൊടുത്തും കൊൾവിൻ! എന്നാൽ നിങ്ങളുടെ പ്രതിഫലം വലുതാകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകയും ചെയ്യും; ആയവൻ കൃതഘ്നരിലും ദുഷ്ടരിലും ദയാവാൻ ആകുന്നുവല്ലൊ. അതുകൊണ്ടു നിങ്ങളുടെ പിതാവിന്ന് അയ്യോഭാവമുള്ളതു പോലെ അയ്യോഭാവമുള്ളവരാകുവിൻ! (ന്യായം) വിധിക്കയും ഒല്ലാ, എന്നാൽ നിങ്ങൾക്കും വിധിക്കപ്പെടുകയില്ല; ശിക്ഷ നിൎണ്ണയിക്കൊല്ലാ; എന്നാൽ നിങ്ങൾക്ക് ശിക്ഷാനിൎണ്ണയം ഇല്ല; വിട്ടയപ്പിൻ! നിങ്ങളും വിട്ടയക്കപ്പെടും. കൊടുപ്പിൻ, എന്നാൽ, നിങ്ങൾക്ക് തരപ്പെടും; അമൎന്നു കുലുങ്ങി വഴിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; കാരണം നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളക്കപ്പെടും

ഒരുപമയും അവരോടു പറഞ്ഞിതു: കുരുടൻ കുരുടനു വഴികാട്ടുവാൻ മതിയൊ; ഇരുവരും കുഴിയിൽ വീഴുകയില്ലയൊ? ശിഷ്യൻ തന്റെ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞിട്ട് എല്ലാവനും സ്വഗുരുവിന്ന് ഒത്തുവരികേ ഉള്ളൂ. എന്നാൽ നിന്റെ സഹോദരന്റെ കണ്ണിലെ കരടു കണ്ടിട്ടും സ്വന്തം കണ്ണിലെ കോൽ വിചാരിക്കാത്തത് എന്തു? അല്ല, നിന്റെ കണ്ണിലെ കോൽ നോക്കാതെ, സഹോദനോട് എങ്ങിനെ പറഞ്ഞു കൂടും? വേഷധാരിയെ, മുമ്പെ നിന്റെ കണ്ണിൽനിന്നു കോൽകളക! അപ്പൊൾ സഹോദരന്റെ കണ്ണിലെ കരടും കളവാൻ നോക്കാമല്ലൊ. എന്തെന്നാൽ ആകത്ത ഫലം ഉണ്ടാക്കുന്ന ആകാത്ത മരവും ഇല്ല; എല്ലാമരവും അതതിന്റെ ഫലംകൊണ്ട് അറിയപ്പെടുന്നു; മുള്ളുകളിൽനിന്ന് അത്തിപ്പഴങ്ങൾ ചേൎക്കയുംരംങ്ങകളിൽനിന്നു മുന്തിരിങ്ങ പറിക്കയും ഇല്ലല്ലൊ! നല്ല മനു

൧൪൬
[ 173 ]
ലൂക്ക. ൬. ൭. അ.

ഷ്യൻ സ്വഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു, ദുഷ്ട മനുഷ്യൻ സ്വഹൃദയത്തിലെ ദുൎന്നിക്ഷേപത്തിൽനിന്നു ദോഷം പുറപ്പെടുവിക്കുന്നു; ഹൃദയത്തിൽ നിറഞ്ഞു വഴിയുന്നതിൽ നിന്നല്ലൊ തന്റെ വായി ഉരിയാടുന്നതു.

എന്നാൽ നിങ്ങൾ എന്നെ കൎത്താവെ, കൎത്താവെ, എന്നു വിളിച്ചുകൊണ്ടു ഞാൻ ചൊല്ലുന്നതു ചെയ്യാതിരിക്കുന്നത് എന്തു? എന്റെ അടുക്കെ വന്ന്, എൻവചനങ്ങളെ കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്ന് കാട്ടിത്തരാം. വീടുപണിയുന്നതിൽ ആഴക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ട മനുഷ്യനോടു തുല്യനാകുന്നു. പിന്നെ നീൎക്കവിച്ചൽ ഉണ്ടായിട്ടു പുഴയും വീട്ടിനോടു തട്ടിയാറെയും അതു പാറമേൽ സ്ഥാപിച്ചതാകൊണ്ടു കുലുക്കുവാൻ കഴിഞ്ഞില്ല. കേട്ടിട്ടും ചെയ്യാത്തവനൊ, അടിസ്ഥാനം കൂടാതെ നിലത്തിന്മേൽ വീടുപണിയുന്ന മനുഷ്യനോടു തുല്യനതത്രെ; ആയതു പുഴ തട്ടിയ ഉടനെ വീണു, ആ വീട്ടിൻ ഇടിവു വലുതായും തീൎന്നു.

൭. അദ്ധ്യായം.

ശതാധിപന്റെ വിശ്വാസം[മത്താ. ൭.], (൧൧) വിധവാപുത്രനെ ജീവിപ്പിച്ചതു, (൧൮) സ്നാപകന്റെ ദൂതും ഗുണവൎണ്ണനവും [മത്താ. ൧൧.], (൩൭) പാപിയായ സ്ത്രീയാൽ അഭിഷേകം. നങ്ങൾ കേൾക്കെ തന്റെ മൊഴികളെ ഒക്കെയും തികച്ചപ്പോൾ, അവൻ കഫൎന്നഹൂമിൽ കടന്നു. അവിടെ ഒരു ശതാധിപനു പ്രിയനായ ദാസൻ നന്ന വലഞ്ഞു, കഴിവാറായി, അവൻ യേശുവിന്റെ വസ്തുത കേട്ടു, അവന്റെ അടുക്കെ യഹൂദരുടെ മുപ്പന്മാരെ അയച്ചു, താൻ വന്ന് ആ ദാസനെ രക്ഷിക്കേണ്ടതിന്ന്, അവനോടു ചോദിപ്പിച്ചു; ആയവർ യേശുവോടെത്തി, അവൻ നമ്മുടെ ജനം സ്നേഹിച്ചുകൊണ്ടു ഞങ്ങളുടെ പള്ളിയെ താൻ തീൎപ്പിച്ചതാകയാൽ, നീ ഇതു ചെയ്തുകൊടുപ്പാൻ പാത്രം ആകുന്നു. എന്നു താല്പൎയ്യത്തോടെ അവനെ പ്രബോധിപ്പിച്ചു. യേശു അവരോടുകൂടെ നടന്നു വീട്ടിന്ന് ഒട്ടും ദൂരമല്ലാതായപ്പൊൾ, ശതാധിപൻ അവനു ചങ്ങാതികളെ അയച്ചു പറഞ്ഞിതു: കൎത്താവെ, അസഹ്യപ്പെടൊല്ലാ; നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ലല്ലൊ. അതുകൊണ്ടു

൧൪൭
[ 174 ] നിന്റെ അടുക്കെ ചെല്ലുവാൻ ഞാൻ തന്നെ പാത്രം എന്നു തോന്നീട്ടില്ല; ഒരു വാക്കുകൊണ്ടത്രെ കല്പിക്ക എന്നാൽ എന്റെ ബാല്യക്കാരൻ സ്വസ്ഥനാകും. ഞാനുംകൂടെ അധികാരത്തിനു കീഴ്പെട്ട മനുഷ്യനാകുന്നുവല്ലൊ; ചേകവർ എനിക്കടങ്ങുന്നുണ്ടു. (അതിൽ) ഇവനോടു യാത്രയാക എന്നു പറഞ്ഞാൽ യാത്രയാകുന്നു, മറ്റവനോടു വാ എന്നാൽ വരുന്നു, എന്റെ ദാസനോട് ഇതു ചെയി എന്നാൽ അവൻ ചെയ്യുന്നു. എന്നതു യേശു കേട്ട്, അവങ്കൽ ആശ്ചൎ‌യ്യപ്പെട്ടു തിരിഞ്ഞുകൊണ്ടു, തന്റെ പിന്നാലെ വരുന്ന കൂട്ടത്തോട്: ഞാൻ നിങ്ങളോടു പറയുന്നിതു: ഇസ്രയേലിൽ കൂടെ ഇത്ര വലിയ വിശ്വാസത്തെ ഞാൻ കണ്ടിട്ടില്ല എന്നു പറഞ്ഞു. അയക്കപ്പെട്ടവർ വീട്ടിൽ മടങ്ങി വന്നാറെ, രോഗിയായ ദാസനെ സൌഖ്യത്തോടെ കണ്ടു. പിറ്റെ (ദിവസത്തിൽ) ഉണ്ടായിതു: അവൻ നയിൻ എന്ന ഊരിലേക്ക് യാത്രയാകുമ്പോൾ, അവന്റെ ശിഷ്യന്മാർ പലരും വളരെ പുരുഷാരവും കൂടെ പോയി. ഊരിന്റെ വാതിലോട് അണഞ്ഞപ്പൊൾ, കണ്ടാലും വിധവയാകുന്ന അമ്മെക്ക്, ഏകജാതനായ മകൻ ചത്തിട്ടു പുറത്തു കൊണ്ടുപോകപ്പെടുന്നു, ഊൎക്കാരുടെ വലിയ സമൂഹവും അവളോടു കൂട ഉണ്ടു. അവളെ കണ്ടിട്ടു കൎത്താവ് കരളലിഞ്ഞു, അവളോടു: കരയല്ല എന്നു പറഞ്ഞ്, അടുത്തു വന്നു മഞ്ചത്തെ തൊട്ടു, ചുമക്കുന്നവരും നിന്നു. ബാല്യക്കാര, ഞാൻ നിന്നോടു പറയുന്നിതു: ഉണൎന്നു വാ എന്ന് അവൻ പറഞ്ഞാറെ, ചത്തവൻ ഇരുന്നു കൊണ്ട് ഉരിയാടി തുടങ്ങി; അവനെ അമ്മെക്ക് കൊടുക്കയും ചെയ്തു. എല്ലാവരും ഭയം പിടിച്ചിട്ട്, ഒരു വലിയ പ്രവാചകൻ നമ്മിൽ ഉദിച്ചിരിക്കുന്നു എന്ും, ദൈവം സ്വജനത്തെ സന്ദൎശിച്ചു എന്നും ചൊല്ലി, ദൈവത്തെ മഹത്വീകരിച്ചു. അവനെ കൊണ്ടുള്ള ഈ വാക്കു സകല യഹൂദയിലും ചുറ്റമുള്ള നാടെങ്ങും പരക്കയും ചെയ്തു. ഇവ ഒക്കയും യോഹനാന്റെ ശിഷ്യന്മാർ അവനെ കേൾപ്പിച്ചാറെ, യോഹനാൻ സ്വശിഷ്യരിൽ ഇരുവരെ വിളിച്ചു, യേശുവിന്റെ അടുക്കെ അയച്ചു: വരുവാനുള്ളവൻ നീയൊ, ഞങ്ങൾ മറ്റെവനെ കാത്തിരിക്കയൊ എന്നു പറയിച്ചു. ആ പുരുഷർ അവനോട് എത്തി പറഞ്ഞിതു: യോഹനാൻ സ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചു വരുന്നവൻ [ 175 ]
                         ലൂക്ക. ൭. അ.

നീയോ മറ്റെവനെ കാത്തിരിക്കയൊ എന്നു ചോദിപ്പിച്ചു. ആ ൨൧ നാഴികയിൽ അവൻ പലർക്കും, വ്യാധികളും, ദണ്ഡങ്ങളും, ദുരത്മാ ക്കളെയും മാറ്റി, പല കരുടന്മാർക്കും കാഴ്ച സമ്മാനിച്ചു. പിന്നെ ൨൨ അവരോട് ഉത്തരം ചൊല്ലിയതു: നിങ്ങൾ കേട്ടു കണ്ടുവ യോഹ നാനെ ചെന്ന് അറിയിപ്പിൻ; കുരുടർ കാണുന്നു, മുടന്തർ നട ക്കുന്നു, രോഗികൾ ശുദ്ധരായ്ചമയുന്നു, ചെവിടർ കേൾക്കുന്നു, മരിച്ചവർ ഉണർന്നു വരുന്നു, ദരിദ്രരെ സുവിശേഷം കേൾപി ക്കുന്നു; പിന്നെ എങ്കൽ ഇടറി പോകാത്തവൻ എല്ലാം ധന്യൻ ൨൩ എന്നത്രെ.

യോഹനാന്റെ ദൂതൻ പോയശേഷം, അവൻ പുരുഷാരങ്ങ         ൨൪

ളോടു യോഹനാനെകൊണ്ടു പറഞ്ഞു തുടങ്ങിയതു : നിങ്ങൾ എ ന്തു നോക്കുവാൻ മരുഭൂമിയിലേക്ക് പുറപ്പെട്ടു പോയി? കാറ്റിനാ ൽ ഉലയുന്ന ഓടയൊ ? അല്ല. എന്തു കാണ്മാൻ പുറപ്പെട്ടു? നേരി ൨൪ യ വസ്ത്രങ്ങൾ ധരിച്ച മനുഷ്യനെയൊ? കണ്ടാലും മോടിയിൽ ഉടുത്തും, പുളെച്ചും, നടക്കുന്നവർ രാജധാനികളിലത്രെ ആകു ന്നു. അല്ല എന്തു കാണ്മാൻ പുറപ്പെട്ടു ? പ്രവാചകനെയൊ? ൨൬ അതെ ഞാൻ നിങ്ങളോടു പരയുന്നു: പ്രവാചകനു മീതെയുള്ള തും (കണ്ടതു) (മല. ൩, ൧.) ഇതാ നിന്റെ മുമ്പിൽ നിന്നക്കു വ ൨൭ ഴിയെ ഒരുക്കുവാനായി, എന്റെ ദൂതനെ നിൻമുഖത്തിൻ മുമ്പാ കെ അയക്കുന്നു എന്ന് എഴുതിക്കുരിച്ചുള്ളവൻ ഇവനാകുന്നു. ഞാൻ നിങ്ങളോടു പറയുന്നിതു : സ്ത്രീകളിൽ ജനിച്ചവരിൽ യോ ൨൮ ഹനാൻ സ്നാപകനേക്കാൾ വലിയ പ്രവാചകൻ ആരും ഇല്ല; ദേവരാജ്യത്തിൽ ഏറ്റം ചെറിയവൻ അവനിലും വലുതാകുന്നു താനും പിന്നെ സകല ജനങ്ങളും ചുങ്കക്കാരും യോഹനാന്റെ ൨൯ സ്താനത്തിൽ മുഴുകികൊണ്ടു, ദൈവത്തെ നീതീകരിച്ചു. പറീശ രും വൈദികന്മാരും അവനാൽ സ്നാനം ഏൽക്കാതെ, ദൈവത്തിൻ ആലോചനയെ തങ്ങൾക്ക് പറ്റാതെ വൃഥാവാക്കിയതെ ഉള്ളു. ആകയാൽ ഈ തലമുറയുടെ മനുഷ്യരെ ഏതിനോടു ഉപമിക്കേ ൩൧ ണ്ടു; അവർ ആരോട് ഒക്കുന്നു ? കുട്ടികൾ ചനുസ്ഥലത്ത് ഇ ൩൨ രുന്നു അന്യോന്യം വിളിച്ചു : ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ തുള്ളിയതും ഇല്ല, നിങ്ങൾക്കായി വിലാപം പാടി, നി ങ്ങൾ കരഞ്ഞതും ഇല്ല; എന്നു പറയുന്നതിനോട് ഒക്കുന്നു. എങ്ങിനെ എന്നാൽ യോഹനാൻ സ്നാപകൻ അപ്പം ഭക്ഷിക്കാ ൩൩ തെയും, വീ്ഞ്ഞ്കുടിക്കാതെയും വന്നിരിക്കെ, അവനു ഭൂതം.

൧൪൯ [ 176 ]
THE GOSPEL OF LUKE. VII.

ഉണ്ടെന്നു നിങ്ങൾ പറയുന്നു. ൩൪ മനുഷ്യപുത്രൻ തിന്നും കുടിച്ചും കൊണ്ടു വന്നിരിക്കെ, ഇതാ തിന്നിയും കൂടിയനും ആകുന്ന ആൾ, ചുങ്കക്കാൎക്കും പാപികൾക്കും സ്നേഹിതനത്രെ എന്നു പറയുന്നു. ൩൫ ജ്ഞാനം എന്നവളൊ തന്റെ എല്ലാ മക്കളിലും നീതീകരിക്കപ്പെട്ടു.

൩൬ പറീശന്മാരിൽ ഒരുത്തൻ തന്നോടുകൂട ഭക്ഷിപ്പാൻ അവനെ ക്ഷണിച്ചപ്പൊൾ അവൻ പറീശന്റെ വീട്ടിൽ കടന്നു ചാരികൊണ്ടു. ൩൭ ആ ഊരിൽ പാപിയായ ഒരു സ്ത്രീ, അവൻ പറീശന്റെ വീട്ടിൽ ചാരികൊള്ളുന്നത് അറിഞ്ഞു, തൈലഭരണി കൊണ്ടുവന്നു. ൩൮ പിറകിൽ അവന്റെ കാല്ക്കൽ കരഞ്ഞു നിന്നു, കണ്ണുനീർ കൊണ്ട് അവന്റെ കാലുകളെ നനെച്ചു തുടങ്ങി, തന്റെ തലമുടി കൊണ്ട് തുടെച്ചു. കാലുകളെ ചുംബിച്ചു, തൈലം കൊണ്ടു പൂശി. [ 177 ]
ലൂക്ക. ൮. അ.

നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. പന്തിയിൽ കൂടിയിരിക്കുവർ പാപങ്ങളും മോചിക്കുന്നോരിവൻ ആരുപോൽ എന്നു തങ്ങളിൽ പറഞ്ഞു തുടങ്ങി. അവനും സ്ത്രീയോടു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തിൽ പോക എന്നു പറഞ്ഞു.

൮. അദ്ധ്യായം.

യേശുവെ ശുശ്രൂഷിക്കുന്ന സ്ത്രീകൾ, (൪) വിതെക്കുന്നവന്റെ ഉപമയും മറ്റും [മത്താ. ൧൩. മാ. ൪.], (൧൯) യേശുവിൻ ബന്ധുക്കൾ ആർ എന്നതു [മത്താ. ൧൨. മാ. ൩.], (൨൨) കുടുങ്കാറ്റും, ഭൂതോപദ്രവവും ശമിപ്പിച്ചതു [മത്താ. ൮. മാ. ൪.], (൪൦) രക്തവാൎച്ചക്കാരത്തിയും യായീൎപുത്രിയും [മത്താ. ൯. മാ. ൫] ശേഷത്തിങ്കൽ ഉണ്ടായിതു: അവൻ ദേവരാജ്യത്തെ ഘോഷിച്ചും, സുവിശേഷിച്ചുംകൊണ്ടു, പട്ടണവും ഊരുംതോറും പെരുമാറി നടന്നു. അവനോടു കൂടെ പന്തിരുവരുമല്ലാതെ, ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി എന്ന മറിയയും, ഹെരോദാവിൻ വിചാരണക്കാരനായ കൂജാവിൻ ഭാൎയ്യ യോഹന്നയും ശൂശന്നയും ഇവരും മറ്റും അവൻ ദൂരാത്മാക്കളെയും, വ്യാധികളെയും നീക്കി, സൌഖ്യം വരുത്തിയ പല സ്ത്രീകളും തങ്ങൾക്കുള്ളതിൽ നിന്ന് അവനു ശുശ്രൂഷചെയ്തു കൂട നടന്നു.

ഊർ തോറും വസിക്കുന്നവർ അവനടുക്കലേക്ക് യാത്രയാകകൊണ്ടു, വലരെ പുരുഷാരം കൂടിവരുമ്പൊൾ, അവൻ ഉപമയാൽ പറഞ്ഞിതു: വിതെക്കുന്നവൻ തന്റെ വിത്തു വിതെപ്പാൻ പുറപ്പെട്ടു; വിതെക്കുമ്പൊൾ, ചിലതു വഴിയരികെ വീണ്ടു, ചവിട്ടപ്പെട്ടു, ആകാശത്തിലെ പറജാതികളും അതിനെ തിന്നു കളഞ്ഞു. മറ്റെതു പാറമേൽ വീണു മുളെച്ചു, പിന്നെ നനവില്ലായ്കയാൽ ഉണങ്ങിപോയി. മറ്റേതു മുള്ളുകളുടെ നടുവിൽ വീണു, മുള്ളുകളും കൂടെ പൊടിച്ചു അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റെതു നല്ല ഭൂമിയിൽ വീണു മുളെച്ചു, നൂറു വീതം ഫലം ഉണ്ടാക്കയും ചെയ്തു; എന്നു ചൊല്ലിയാറെ, കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക എന്നു വിളിച്ചു.

പിന്നെ അവന്റെ ശിഷ്യന്മാർ: ഈ ഉപമ എന്ത് എന്ന് അവനോടു ചോദിച്ചതിന്നു പറഞ്ഞിതു: ദേവരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാനുള്ള വരം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; ശേഷമുള്ളവൎക്കു ഉപമകളിലത്രെ (വന്നതു); അവർ കണ്ടിട്ടും

൧൫൧
[ 178 ]
THE GOSPEL OF LUKE. VIII.

കാണായ്പാനും, കേട്ടിട്ടും ഗ്രഹിക്കായ്പാനും തന്നെ. ഉപമയൊ എന്തെന്നാൽ, വിത്തു ദേവവചനം ആകുന്നു; വഴിയരികെ ഉള്ളവർ കേൾക്കുന്നവരത്രെ; പിന്നെ അവർ വിശ്വസിച്ചു രക്ഷപെടാതിരിപ്പാൻ പിശാച് വന്ന്, അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തു കളയുന്നു. പാറമേലുള്ളവരൊ, കേട്ടിട്ടു വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവരെങ്കിലും തല്കാലത്തിൽ വിശ്വസിച്ചും പരീക്ഷാസമയത്തിൽ ഭ്രംശിച്ചു പോയും കൊണ്ട് ഇങ്ങിനെ വേരില്ലാത്തവരത്രെ. മുള്ളുകളിൽ വീണതൊ, കേട്ടിട്ടും പോയ്ക്കൊണ്ടു, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങലാലും ഞെരുങ്ങി, ഫലം കായ്ക്കാതെ ഇരിക്കുന്നവർ. നല്ല മണ്ണിൽ ഉള്ളതൊ, വചനം കേട്ടു, ഗുണമുള്ള നല്ല ഹൃദയത്തിൽ സ്മഗ്രഹിച്ചു, ക്ഷാന്തിയോടെ ഫലം തരുന്നവർ ആകുന്നു. വിളക്കു കൊളുത്തീട്ട് ആരും പാത്രംകൊണ്ടു മൂടുകയൊ, കട്ടില്ക്കീഴെ ആക്കുകയൊ, ചെയ്യാതെ, പ്രവേശിക്കുന്നവർ വെളിച്ചം കാണേണ്ടതിന്നു വിളക്കു തണ്ടിന്മേൽ അത്രെ ഇടുന്നു. എങ്ങിനെ എന്നാൽ വെളിപ്പെടാതെ ഗൂഢമായത് ഒന്നും ഇല്ല; തിരിഞ്ഞു വന്നു വെളിച്ചത്താകാതെ മറവായതും ഒന്നും ഇല്ല. ആകയാൽ, നിങ്ങൾ കേൾക്കുന്നപ്രകാരം നോക്കുവിൻ! ഏവൻ ഉള്ളവനായാലും അവനു കൊടുക്കപ്പെടും; ഏവൻ ഇല്ലാത്തവനായാൽ, ഉണ്ടെന്നു തോന്നുന്നതും കൂടെ അവനോട് എടുക്കപ്പെടും.

അവന്റെ അമ്മയും സഹോദരരും എത്തിയാറെ, പുരുഷാരം നിമിത്തം അവനോടു ചേരുവാൻ കഴിയാതിരുന്നു. അപ്പൊൾ, നിന്റെ അമ്മയും, സഹോദരരും, നിന്നെ കാണ്മാൻ ഇഛ്ശിച്ചു, പുറത്തു നില്ക്കുന്നു എന്ന് അവനെ അറിയിച്ചവരോട്: എന്റെ അമ്മയും എന്റെ സഹോദരരും എങ്കിലൊ, ദേവവചനത്തെ കേട്ടും ചെയ്തുംകൊള്ളുന്നവരത്രെ എന്ന് അവൻ ഉത്തരമായി പറഞ്ഞു.

ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ശിഷ്യരുമായി പടകിൽ കരേറി: നാം പൊയ്കയുടെ അക്കരെ കടന്നു പോക എന്ന് അവരോടു പറഞ്ഞു. അവർ നീക്കി ഓടുമ്പൊൾ, അവൻ ഉറങ്ങിപ്പോയി; പിന്നെ ചുഴലിക്കാറ്റു പൊയ്കമേൽ ഇറങ്ങി. തട്ടി അവർ(വെള്ളം) നിറഞ്ഞിട്ടു പ്രാണഭയത്തിലായി, അടുക്കെ ചെന്നു: നായക, നായക, ഞങ്ങൾ നശിച്ചുപോകുന്നു എന്ന്

൧൫൨
[ 179 ]
ലൂക്ക. ൮. അ.

അവനെ ഉണൎത്തി, അവനും എഴുനീറ്റു, കാറ്റിനേയും വെഌഅത്തിൻ മോതയേയും ശാസിച്ചു; അവയും അമൎന്നു, ശാന്തത ഉണ്ടാകയും ചെയ്തു. പിന്നെ അവരോടു: നിങ്ങളുടെ വിശ്വാസം എവിടെ? എന്നു പറഞ്ഞു; എന്നാൽ കാറ്റുകളും വെഌഅവും അനുസരിക്കുമാറ് ആജ്ഞാപിക്കുന്നതു കൊണ്ട്, ഇവൻ ആരുപോൽ എന്ന് അവർ തങ്ങളിൽ ചൊല്ലി പേടിച്ച്, ആശ്ച‌ൎയ്യപ്പെടുകയും ചെയ്തു.

അവർ ഓടി, ഗലീലെക്ക് നേരെയുള്ള ഗദരദേശത്തിൽ അണഞ്ഞാറെ, അവൻ കരെക്ക് ഇറങ്ങിയപ്പൊൾ, ആ പട്ടണത്തിൽ നിന്ന് ഒരാൾ അവനെ എതിരേറ്റു; ആയവൻ ബഹുകാലം ഭൂതങ്ങൾ ഉറഞ്ഞിട്ടു, വസ്ത്രം ഉടുക്കാതെ, വീട്ടിലല്ല; തറകളിൽ തന്നെ വസിക്കുന്നവൻ. പിന്നെ യേശുവെ കണ്ടു നിലവിളിച്ച്, അവന്മുമ്പിൽ വീണു; ആയവൻ അശുദ്ധാത്മാവോട് ആ മനുഷ്യനിൽനിന്നു പുറപ്പെട്ടു പോവാൻ ആജ്ഞാപിച്ചതുകൊണ്ടു: മഹോന്നത ദൈവത്തിന്റെ പുത്രനായ യേശുവെ! എനിക്കും നിണക്കും എന്തു? നീ എന്നെ പീഡിപ്പിക്കാതിരിപ്പാൻ യാചിക്കുന്നു എന്നു മഹാശബ്ദത്തോടെ പറഞ്ൻജു. അത് വളരെ കാലമായി അവനെ പറിച്ചു കൊണ്ടിരുന്നു; പിന്നെ അവൻ ചങ്ങലകളാലും തളകളാലും കെട്ടി, സൂക്ഷിക്കപ്പെട്ടലും, ബന്ധനങ്ങളെ തകൎത്തു ഭൂതത്താൽ കാടുകളിൽ തെളിക്കപ്പെട്ടുപോകും. യേശു അവനോടു: നിന്റെ പേർ എന്ത്? എന്നു ചോദിച്ചതിന്ന്, അനേകം ഭൂതങ്ങൾ അവനിൽ പ്രവേശിച്ചതുകൊണ്ടു ലെഗ്യെൻ എന്നു പറഞ്ഞു. തങ്ങളെ അഗാധത്തിലേക്ക് പൊയ്ക്കളവാൻ നിയോഗിക്കരുത് എന്ന് അവനോട് അപേക്ഷിച്ചു. അവിടെ മലയിൽ പൊരുത്ത പന്നിക്കൂട്ടം മേയ്യുന്നുണ്ടു; ഇവറ്റിൽ പ്രവേശിക്കത്തക്കവണ്ണം തങ്ങൾക്ക് അനുവാദം തരേണ്ടതിന്ന് അവനോട് അപേക്ഷിച്ചു; അവനും അനുവാദം കൊടുത്തു. അപ്പൊൾ, ഭൂതങ്ങൾ മനുഷ്യനിൽനിന്നു പുരപ്പെട്ടു, പന്നികളിൽ കടന്നപ്പൊൾ, കൂട്ടം ഞെട്ടി, കടുന്തുക്കത്തൂടെ പൊയ്കയിൽ പാഞ്ഞിറങ്ങി, കുടിച്ചു ചാകയും ചെയ്തു. ഈ ഉണ്ടായതു മേയ്ക്കുന്നവർ കണ്ടു, മണ്ടിപോയി, പട്ടണത്തിലും നിലങ്ങളിലും അറിയിച്ചു. ഉണ്ടായതു കാണ്മാൻ(പലരും) പുറപ്പെട്ടു, യേശുവോട് എത്തി, ഭൂതങ്ങൾ നീങ്ങിപ്പോയ മനുഷ്യൻ വസ്ത്രം ഉടുത്തും സുബോധത്തോടും, യേശുവിൻ കാൽക്കൽ

൧൫൩
[ 180 ] THE GOSPEL OF LUKE VIII

൩൬ ഇരിക്കുന്നതും കണ്ടു ഭയപ്പെട്ടു. ഭൂതഗ്രസ്തൻ രക്ഷപ്പെട്ടു പ്രകാരം കാണികൾ അവരോട് അറിയിച്ചപ്പോൾ, ഗദരപ്രദേശത്തിലെ ജനക്കൂട്ടം എല്ലാം വലിയ ഭയം അകപ്പെടുകകൊണ്ടു തങ്ങളെ വിട്ടുപോവാൻ അവനോട് ചോദിച്ചു; അവനും പട ൩൯ നോടു കൂടെ ഇരിപ്പാൻയാചിച്ചാറെയും: നിൻറെ വീട്ടിൽ തിരികെ ചെന്നു, ദൈവം നിണക്ക് ചെയ്തത് എല്ലാം കഥിക്ക എന്നു ചൊല്ലി അവനെ അയച്ചു; അവനും പോയി, യേശു തനിക്ക് ചെയ്ത് ഒക്കയും പട്ടണത്തിൽ എല്ലാടവുംഘോഷിച്ചു നടന്നു.

യോശു മടങ്ങി വരുന്പോൾ, എല്ലാവരും അവനെ കാത്തു നില്ക്കുന്നതുകൊണ്ടു പുരുഷാരം അവനെ കൈക്കൊണ്ടു, കണ്ടാലും പള്ളിക്കു മുപ്പനായ യായീർ എന്നു പേരുള്ള പുരുഷൻ വന്നു, യേശുവിൻറെ കാൽക്കൽ വീണു: തനിക്കു പന്ത്രണ്ടു വയസ്സുള്ള ഒറ്റ മകളായവൾ മരിക്കുന്നതു കൊണ്ടു, തൻറെ വീട്ടിൽ വരേണം എന്ന് അവനോടു അപേക്ഷിച്ചു. അവൻ ചെല്ലുന്പോൾ, പുരുഷാരങ്ങൾ അവനെ തിക്കി വന്നു. അപ്പോൾ, പന്തീരാണ്ടു രക്തവാൎച്ചയുള്ളരു സ്ത്രീ, വൈദ്യന്മാൎക്കായി മുതലും എല്ലാം അഴിച്ചു കളഞ്ഞിട്ടും, ഭേദം ആരാലും വന്നു കൂടാഞ്ഞതിൻറെ ശേഷം, പിറകിൽ അടുത്തു ചെന്ന്, അവൻറെ വസ്ത്രത്തിൽ തോങ്കലെ തൊട്ടു: അവളിൽ രക്തവാൎച്ച പെട്ടന്നു നിന്നുപോകയും ചെയ്തു. യേശു : എന്നെ തൊട്ടത് ആർ? എന്നു ചോദിച്ചതിന്, എല്ലാവരും ഇല്ല എന്നു നീ പറയുന്നുവൊ? എന്നിട്ടും യേശു: എന്നെ ആരാനും തൊട്ടു; എങ്കൽ നിന്നു ശക്തി പുറപ്പെട്ടതു ബോധിച്ചവല്ലൊ. പിന്നെ സ്ത്രീ താൻ മറയാത്തതു കണ്ടു, വിറെച്ചും വന്നു അവന്മുന്പിൽ വീണ്, അവനെ തൊട്ട സംഗതിയും പെട്ടന്നു സൌഖ്യമായതും സകലജനത്തിനും മുന്പാകെ അറിയിച്ചു. അവളോട് അവൻ പറഞ്ഞു; മകളെ, ധൈൎ‌യ്യത്തോടിരിക്ക; നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചു. സമാധാനത്തിൽ പോക. ഇങ്ങിനെ പറയുന്പോൾ തന്നെ, പള്ളിമൂപ്പൻറെ ഒരാൾ വന്നു: നിൻറെ മകൾ മരിച്ചു പോയി, ഗുരുവിനെ അസഹ്യപ്പെടുത്തൊല്ല എന്നു പറഞ്ഞതു \1\5\4 [ 181 ]
ലൂക്ക. ൮. ൯. അ.

യേശു കേട്ടാറെ: ഭയപ്പെടായ്ക, വിശ്വാസിക്കെ ആവൂ, എന്നാൽ അവൾ രക്ഷപെടും എന്ന് അവനോട് ഉത്തരം പറഞ്ഞു. വീട്ടിൽ എത്തിയാറെം പേത്രൻ, യോഹനാൻ, യാക്കോബ് എന്നവരെയും കുട്ടിയുടെ അമ്മയപ്പന്മാരെയും അല്ലാതെ, ആരെയും അകത്തു വരുവാൻ സമ്മതിച്ചില്ല. അവിടെ എല്ലാവരും അവളെ ചൊല്ലി കരഞ്ഞും തൊഴിച്ചും കൊള്ളുമ്പൊൾ: കരയല്ല, അവൾ മരിച്ചില്ല; ഉറങ്ങുന്നത്രെ എന്ന് അവൻ പറഞ്ഞു. അവൾ മരിച്ചു എന്ന് അവർ അറിഞ്ഞ്, അവനെ പരിഹസിച്ചു, അവനോ എല്ലാവരെയും പുറത്താക്കി, അവളുടെ കൈയെ പിടിച്ചു: കുട്ടി എഴുനീല്ക്ക! എന്ന് അവളോടു വിളിച്ചു പറഞ്ഞു. അവളുടെ ആത്മാവ് തിരികെ വന്നിട്ട് അവൾ പെട്ടന്നു എഴുനീറ്റു, അവൾക്കു തിന്മാൻ കൊടുക്കേണം എന്ന് അവൻ കല്പിക്കയും ചെയ്തു. അവളുടെ പിതാക്കൾ വിസ്മയിച്ചു; ഉണ്ടായത് ആരോടും പറയാതിരിപ്പാൻ താൻ അവരോട് ആജ്ഞാപിക്കയും ചെയ്തു.

൯. അദ്ധ്യായം.

അപോസ്തലരെ നിയോഗിച്ചതു [മത്താ. ൧൦. മാ. ൬.], (൭) ൫൦൦൦ആൾക്കു ഭോജനം [മത്താ. ൧൪. മാ. ൬. യോ. ൬.], (൧൮) ശിമോന്റെ സ്വീകാരവും മരണപ്രവചനവും [മത്താ. ൧൬. മാ. ൮.], (൨൮) രൂപാന്തരവും (൩൭) അപസ്മാരശാന്തിയും [മത്താ. ൧൭. മാ. ൯.], ൪൬) കുട്ടിപ്രായമായ ഭാവം [മത്താ. ൧൮. മാ. ൯.], (൫൧) ശമൎയ്യയിൽ കടപ്പു, (൫൭) മൂന്നു ശിഷ്യരോടു കല്പിച്ചതു [മത്താ. ൮.]

പിന്നെ അവൻ പന്തിരുവരെ കൂടെ വിളിച്ചു, എല്ലാ ഭൂതങ്ങളുടെ മേലും വ്യാധികളെ മാറ്റുവാനും അവൎക്കു ശക്തിയും അധിഅകാരവും കൊടുത്തു. ദേവരാജ്യം ഘോഷിപ്പാനും രോഗികളെ സ്വസ്ഥരാക്കുവാനും അയച്ചു പറഞ്ഞിതു: വഴിക്കായിട്ടു വടികളും പൊക്കണവും അപ്പവും പണവും എടുത്തുകൊള്ള്അരുത്; ഈരണ്ട് ഉടുപ്പും അരുതു. ഏതു വീട്ടിൽ കടന്നാലും, അവിടെ പാൎപ്പിൻ; പിന്നെ അവിടെനിന്നു പുറപ്പെടുകയും ചെയ്പിൻ, ആർ എങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ, ആ പട്ടണം വിട്ടു, നിങ്ങളുടെ കാലുകളിൽനിന്നു ധൂളിയെ അവരുടെ നേരെ സാക്ഷ്യത്തിന്നായി കുടഞ്ഞു കളവിൻ. അവരും പുറപ്പെട്ട്, എങ്ങും സുവിശേഷിച്ചും സൌഖ്യമാക്കിക്കൊണ്ടു ഊൎതോറും കടന്നു പോന്നു.

൧൫൫
[ 182 ]
THE GOSPEL OF LUKE. IX.

അവനാൽ സംഭവിക്കുന്നത് എല്ലാം ഇടപ്രഭുവായ ഹെരോദാ കേട്ടു. യോഹനാൻ മരിച്ചവരിൽനിന്ന് ഉണൎന്നു വന്നു എന്നു ചിലരും, എലീയാ വിലങ്ങി വന്നു എന്നു ചിലരും, പുരാണ പ്രവാചകരിൽ ഒരുത്തൻ എഴുനീറ്റു എന്നു മറ്റെവരും പറക കൊണ്ടു ഹെരോദാ ചഞ്ചലിച്ചതിന്റെ ശേഷം: യോഹനാനെ ഞാൻ ശിരഛ്ശേദം ചെയ്തു കളഞ്ഞു; ഈ വക ചെയ്തു കേൾക്കുന്ന ഒരുവനൊ ആരാകുന്നു എന്നു ചൊല്ലി, അവനെ കാണ്മാൻ ശ്രമിച്ചു. അപോസ്തലർ മടങ്ങിവന്നാറെ, തങ്ങൾ ചെയ്തത് ഒക്കെയും അവനോടു ബോധിപ്പിച്ചു; അവരെ അവൻ കൂട്ടികൊണ്ടു, ബെഥചൈദ എന്ന പട്ടണത്തിലുള്ള കാട്ടുസ്ഥലത്തു, വേറിട്ടു വാങ്ങിപോയി. ആയതു പുൎഷാരങ്ങൾ അറിഞ്ഞ് അവനെ പിന്തുടൎന്നു; അവരെ അവൻ കൈക്കൊണ്ടു, ദേവരാജ്യത്തെകുറിച്ച് അവരോടു പറഞ്ഞു; ചികിത്സക്കു മുട്ടുള്ളവർ സൌഖ്യമാക്കി വന്നു. പകൽ കഴിവാറായപ്പോൾ, പന്തിരുവരും അടുത്തുവന്ന് അവനോട്: ഇവിടെ നാം കാട്ടുസ്ഥലത്ത് ആകകൊണ്ട് അവർ ചൂഴുന്ന ഊരുകളിലും നിലങ്ങളിലും പോയി, രത്രി പാൎത്ത് ആഹാരം കാണേണ്ടതിന്നു, പുരുഷാരത്തെ പറഞ്ഞയക്ക എന്നു പറഞ്ഞു. അവൻ അവരോട്: നിങ്ങൾ തന്നെ അവൎക്കു തിന്മാൻ കൊടുപ്പിൻ എന്നു പരഞ്ഞതിന്നു: ഞങ്ങൾ ചെന്ന് ഈ സകല ജനത്തിന്നും, ഭോജ്യങ്ങൾ കൊണ്ടാൽ ഒഴികെ അഞ്ച് അപ്പവും രണ്ടു മീനും ഉള്ളതിന്നു പുറമെ ഞങ്ങൾക്ക് ഇല്ല. ആ പുരുഷന്മാരൊ ഐയായിരത്തോളം ആയതു; പിന്നെ തന്റെ ശിഷ്യരോട്: അവരെ അമ്പതീതു പങ്കതികളിൽ ഇരുത്തുവിൻ എന്നു പറഞ്ഞു. അപ്രകാരം അവർ ചെയ്ത് എല്ലാവരെയും ഇരുത്തി. അവൻ അഞ്ചപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വൎഗ്ഗത്തേക്ക് നോക്കി, അവറ്റെ അനുഗ്രഹിച്ചു നുറുക്കി, പുരുഷാരത്തിൻ മുമ്പിൽ വെപ്പാൻ ശിഷ്യൎക്കു കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, കഷണങ്ങൾ അവൎക്കു ശേഷിച്ചുള്ളത് പ്രന്ത്രണ്ടു കൊട്ടയിൽ നിറച്ചെടുക്കപ്പെട്ടു.

അവൻ തനിച്ചു പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, ശിഷ്യന്മാർ കൂടെ നിന്നു; അവരോട് അവൻ ചോദിച്ചു: പുരുഷാരങ്ങൾ എന്നെ ആർ എന്നു ചൊല്ലുന്നു? അവർ ഉത്തരം പറഞ്ഞിതു: യോഹനാൻ സ്നാപകൻ എന്നും, എലീയാവെന്നും, പുരാണ പ്രവാചകരിൽ ഒരുത്തൻ എഴുനീറ്റു എന്നും ഇങ്ങിനെ

൧൫൬
[ 183 ] ലൂക്ക. ൯ അ

വെവ്വേറെ പറയുന്നു അവരോട് അവൻ പറഞ്ഞു നിങ്ങളൊ ൨൦ എന്നെ ആർ എന്നു ചൊല്ലുന്നു? എന്നതിന്നു പേത്രൻ ദൈവ ത്തിന്റെ മിശിഹാവെന്നു ഉത്തരം പറഞ്ഞപ്പോൾ ഇത് ആ ൨൧ രോടും പറയായ്‌വാൻ അവൻ അവരെ ശാസിച്ച് ചട്ടമാക്കി. മനുഷ്യ പുത്രൻ പലതും സഹിച്ചു.മൂപ്പർ , മഹാപുരോഹിതർ ശാ൨൨ സ്ത്രികൾ ഇവരാൽ നിസ്സരൻ എന്നു തള്ളപ്പെട്ടു, കൊല്ലപ്പെടു കയും മൂന്നം നാൾ ഉണൎന്നു വരികയും വേണം എന്നു ചൊ ല്ലി എല്ലാവരോടൂം പറഞ്ഞിതു: എന്റെ പിന്നാലെ വരുവാ ൨൩ ൻ ഒരുഥ്റ്റൻ ഇച്ഛിച്ചാൽ തന്നെത്താൻ തള്ളീട്ടൂം, നാൾതോറും തന്റെ ക്രൂശ് എടുത്തും കൊണ്ട് , എന്നെ അനുഗമിപ്പുതാക ആരാനും തന്റെ ദേഹിയെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ, അതിനെ ൨൪ കളയും എൻ നിമിത്തം ആരാനും തന്റെ ദേഹിയെ കളഞ്ഞാലോ അതിനെ രക്ഷിക്കും കാരണം ഒരു മനുഷ്യൻ സൎവ്വ ലോകം നേ ൨൫ ടിയാറെയും തന്നെത്താൻ കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവൻ എന്തു പ്രയോജനം ഉള്ളൂ? ആരാനും എന്നെ ൨൬ യും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ ആയവ നെ കുറിച്ചു മനുഷ്യപുത്രൻ തനിക്കും പിതാവിന്നും വിശൂദ്ധ ദൂ തൎക്കും ഉള്ള തേജസിൽ വന്നപ്പോൾ നാണിക്കും എങ്കിലും ൨൭ ദൈവരാജ്യത്തെ കാണുവോളം അമ്രണം ആസ്വദിക്കാ‍ാത്തവർ ചിലർ ഇവിടെ നിൽക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ വാക്കുകളുടെ ശെഷം ഏകദേശം ഏട്ടു നാൾ കഴിഞ്ഞ ൨൮ പ്പോൾ ഉണ്ടായിതു: അവൻ പേത്രൻ യോജന്നാൻ, യാക്കോ’ ബ് എന്നവരെ കൂട്ടീക്കൊണ്ടൂ പ്രാൎത്ഥിപ്പാൻ മലമേൾ കരേറി പോയി, അവൻ പ്രാൎത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം വേ ൨൯ റെ ആയി ഉടൂപ്പു മിന്നുന്ന വെള്ളയായും ചമഞ്ഞു. ഇതാ രണ്ടൂ ൩൦ പുരുഷന്മാർ അവനോടൂ സംഭാഷിച്ചു വന്നു; ആയവർ മോ ശയും ഏലിയാവും തന്നെ. ഇവർ തേജസ്സിൽ കാണായ്പന്ന് ൩൧ അവൻ യരുശലേമിൽ നിവ്രുത്തിക്കേണ്ടിയ പുറപ്പാടിനെ പ റഞ്ഞു. പേത്രൻ മുതലായവരോ, ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ൩൨ ഉണൎച്ചയായ ശേഷമോ അവന്റെ തേജസ്സും കൂടി നിൽക്കുന്ന രണ്ടു പുരുഷരെയും കണ്ടു. ആയവർ അവനെ വിട്ടൂ പിരിയു ൩൩ മ്പോഷേക്കു പേത്രൻ യേജുവോടൂ: നായമ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിലുകളെ ഉണ്ടാക്കട്ടെ ഒന്നു

൧൫൬ [ 184 ]
THE GOSPEL OF LUKE. IX.

നിണക്കും ഒന്നു മോശെക്കും ഒന്ന് എലീയാവിന്നും എന്നു താൻ ചൊല്ലുന്നത് അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ, ഒരു മേഘം സംഭവിച്ച് അവരിൽ നിഴലിട്ടു; അവർ മേഘം പ്രവേശിക്കയിൽ, ഇവർ പേടിച്ചുപോയി. മേഘത്തിൽ നിന്ന്: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനെ ചെവിക്കൊൾവിൻ എന്ന് ഒരു ശബ്ദം ഉണ്ടായി. ശബ്ദം ഉണ്ടായ നേരത്തിൽ, യേശു തനിയെ കാണപ്പെട്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ അടങ്ങി പാൎത്തു.

പിറ്റെനാൾ അവൻ മലയിൽ നിന്ന് ഇറങ്ങി വന്ന ശേഷം, ബഹു പുരുഷാരം അവനെ എതിരേറ്റു, കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരൊ, എന്റെ മകൻ എനിക്ക് ഏകജാതനാക കൊണ്ട് അവനെ നോക്കേണ്ടതിന്നു നിന്നോടു യാചിക്കുന്നു. കണ്ടാലും ഒരാത്മാവ് അവനെ പിടിച്ചിട്ട്, അവൻ പൊടുന്നനവെ ആൎക്കുന്നു; അത് അവനെ നുരപ്പിച്ച് ഇഴെക്കുന്നു; അവനെ ഞെരിച്ചിട്ടത്രെ ദുഃഖേന വിട്ടുമാറുന്നു. അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് യാചിച്ചിട്ടും, അവൎക്കു കഴിഞ്ഞില്ല എന്നു പറഞ്ഞതിനു, യേശു ഉത്തരം ചൊല്ലിയതു:അവിശ്വാസവും കോട്ടവും ഉള്ള തലമുറയെ! എത്രോടം ഞാൻ നിങ്ങളരികെ ഇരുന്നു നിങ്ങളെ പൊറുക്കും? നിന്റെ മകനെ ഇങ്ങൊട്ടു കൊണ്ടുവാ! വരുമ്പോൾ തന്നെ, ഭൂതം അവനെ വലിച്ചിഴച്ചു കളഞ്ഞു; യേശൂ അശുദ്ധാത്മാവെ ശാസിച്ചു, കുട്ടിയെ സൌഖ്യമാക്കി, അഛ്ശനു കൊടുത്തു വിട്ടു; ദൈവത്തിന്റെ മഹിമയിങ്കൽ എല്ലാവരും വിസ്മയിക്കയും ചെയ്തു. യേശു ചെയ്യുന്നതിൽ ഒക്കയും എല്ലാവരും ആശ്ചൎയ്യപ്പെടുമ്പോൾ, അവൻ തന്റെ ശിഷ്യരോടു: നിങ്ങൾ ഈ വാക്കുകളെ ചെവികൊണ്ടു വെപ്പിൻ! മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടുവാനുണ്ടു എന്നു പറഞ്ഞു. ആ മൊഴി അവർ ഗ്രഹിയാതെ ഇരുന്നു; അതു ബോധിക്കാതവണ്ണം അവരിൽനിന്നു മറഞ്ഞിരുന്നു; ആ മൊഴി സംബന്ധിച്ച് അവനോട് ചോദിപ്പാനും ഭയപ്പെട്ടു.

അനന്തരം അവരിൽ ഏറ്റം വലുതായവൻ ആർ എന്ന് ഒരു വിചാരം അവരിൽ പ്രവേശിച്ചാറെ, യേശു അവരുടെ ഹൃദയവിചാരം കണ്ടു, ശിശുവെ കൈപിടിച്ചു, തന്റെ അരികെ നിറുത്തി: ഈ ശിശുവെ എൻനാമത്തിൽ ആരനും കൈക്കൊ

൧൫൮
[ 185 ]
ലൂക്ക. ൯. അ.

ണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനൊ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; എങ്ങിനെ എന്നാൽ നിങ്ങൾ എല്ലാവരിലും ചെറുതായവൻ വലിയവൻ ആകുന്നു എന്ന് അവരോടു പറഞ്ഞു. യോഹനാൻ ഉത്തരം ചൊല്ലിയതു: നായക, ഒൎഉത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ ആട്ടുന്നത് ഞങ്ങൾ കണ്ടു, നമ്മോട് അനുഗമിക്കയ്കയാൽ അവനെ വിരോധിച്ചു. അവനോടു യേശു പറഞ്ഞു: വിരോധിക്കരുതു, കാരണം നിങ്ങൾക്ക് എതിരെ അല്ലാത്തവൻ നിങ്ങൾക്ക് വേണ്ടിയവനാകുന്നു.

അവൻ മേലോട്ട് എടുത്തുകൊള്ളപ്പെടുന്നതിന്റെ നാളുകൾ തികയുമ്പോൾ സംഭവിച്ചിതു: അവൻ യരുശലേമിലേക്ക് യാത്രയാവാൻ തന്റെ മുഖ ഉറപ്പിച്ചു, തന്റെ സന്നിധിക്കു മുമ്പാകെ, ദൂതന്മാരെ അയച്ചു; ആയവർ യാത്രയായി, ഒരു ശമൎയ്യ ഗ്രാമത്തിൽ അവനായി ഒരുക്കേണ്ടതിന്നു പ്രവേശിച്ചാറെ, അവന്റെ മുഖം യരുശലേമിലേക്കു ചെല്ലുന്നതാകകൊണ്ട്, അവനെ കൈക്കൊണ്ടില്ല. അത് അവന്റെ ശിഷ്യരായ യാക്കോബും യോഹനാനും കണ്ടു പറഞ്ഞിതു: കൎത്താവെ, എലീയാ,ചെയ്തതു പോലെ ഞങ്ങൾ ആകാശത്തിൽ നിന്നു തീ ഇറങ്ങി, അവരെ നിഗ്രഹിപ്പാൻ പറയേണമൊ? അവനൊ തിരിഞ്ഞു: നിങ്ങൾ ഇന്ന ആത്മാവിന്നുള്ളവർ എന്നറിയുന്നില്ലയൊ? (മനുഷ്യരുടെ ദേഹികളെ നശിപ്പിപ്പാനല്ല, രക്ഷിപ്പാനത്രെ മനുഷ്യപുത്രൻ വന്നതു) എന്ന് അവരെ ശാസിച്ചു അവർ വേറെ ഗ്രാമത്തിൽ പോകയും ചെയ്തു.

അവർ വഴിയിൽ നടക്കുമ്പോൾ, സംഭവിച്ചിതു: ഒരുത്തൻ അവനോടു: (കൎത്താവെ,) നീ എവിടെ പോയാലും ഞാൻ പിഞ്ചെല്ലാം എന്നു പറഞ്ഞു. യേശു അവനോടു ഉരെച്ചു: കുറുനരികൾക്കു കുഴികളും വാനത്തിലെ പറജാതികൾക്ക് പാൎപ്പിടങ്ങളും ഉണ്ടു; മനുഷ്യ പുത്രനൊ, തലചായിപ്പാനും സ്ഥലം ഇല്ല. വേറൊരുത്തനോട് അവൻ എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ: കൎത്താവെ, ഞാൻ മുമ്പെ പോയി എന്റെ അഛ്ശനെ കുഴിച്ചിടുവാൻ അനുവാദം തരിക എന്ന് അവൻ പറഞ്ഞു. അവനോടു യേശു ചൊല്ലിയതു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടുവാൻ സമ്മതിക്ക; നീ പോയി, ദേവരാജ്യത്തെ അറിയിക്ക. മറ്റൊരുവൻ പറഞ്ഞു: കൎത്താവെ, നിന്നെ

൧൫൯
[ 186 ]
                        THE  GOSPEL  OF  LUKE. X.
        അനുഗമിക്കാം; എന്റെ വീട്ടിലുള്ളവരോടു വിടവാങ്ങുവാൻ മാ

൬൨ ത്രം എനിക്ക് മുമ്പെ അനുവാദം തരേണം. അവനോടു യേശു:

        കരിവിക്കു കൈയിട്ട ശേഷം വഴിയോട്ടു നോക്കുന്നവൻ ആരും
        ദേവരാജ്യത്തിന്നു ഹിതനാകുന്നില്ല എന്നു പറഞ്ഞൂ.
                             ൧ഠ .  അദ്ധ്യായം.
        ൭ഠ  ശിഷ്യരേയും നിയോഗിച്ചതും ഗലീലയിലെ 
     പട്ടണങ്ങളെ   ശാസിച്ചതും [മത്താ. ൧ഠ.  ൧൧.], (൧൭) 
     സ്വശിഷ്യരിലെ സന്തോഷം [മത്താ.  ൧൧.],  (൨൫)
     കനിവുള്ള ശമൎ‌യ്യന്റെ ഉപമ,(൩൮) ബെത്ഥന്യയിലെ 
      സഹോദരിമാർ.

൧ അനന്തരം കർത്താവ് മററ് എഴുപത് ആളുകളെ നിയമിച്ചു,

        താൻ ചെല്ലുവാനുള്ള ഏരൊ നഗരഗ്രമങ്ങളിലും തന്റെ മുഖ

൨ ത്തിൻ മുമ്പാകെ ഈരണ്ടായി അയച്ച്, അവരോടു പറഞ്ഞി

        തു: കൊയ്ത്തു വളരെ ഉണ്ടു സത്യം; പ്രവൃത്തിക്കാരൊ ചുരുക്കം,
        ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നായി

൩ പ്രവൃത്തിക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ! ചെല്ലുവിൻ,

         കണ്ടാലും ഞാൻ നിങ്ങളെ അയക്കുന്നതു, ചെന്നായ്ക്കളുടെ നടു

൪ വിലെ ആട്ടികുട്ടികൾ കണക്കെ തന്നെ സഞ്ചിയും പൊക്ക

         ണവും ചെരിപ്പുകളും എടുത്തു നടക്കരുതു; വഴിയിൽ വെച്ച്

൫ ആരെയും വന്ദിക്കയും അരുതു. പിന്നെ ഏതു വീട്ടിൽ കടന്നാ ൬ ലും ഈ വീട്ടിന്നു സമാധാനം എന്നു മുമ്പെ പറവിൻ; അവി

         ടെ സമാധാനംപുത്രൻ ഉണ്ടെങ്കിൽ, നിങ്ങളുടെ സമാധാനം  
       അവന്മേൽഅമർന്നിരിക്കും;ഇല്ലെന്നുവരികിലൊ,നിങ്ങളിലേക്കു

൭ മടങ്ങി പോരും.ശേഷം ആ വീട്ടിൽ തന്നെ അവരുടെ പക്കൽ

        ഉള്ളതു തിന്നും കുടിച്ചും കൊണ്ടു വസിപ്പിൻ! പ്രവൃത്തിക്കാ
        രൻ തന്റെ കൂലിക്കു യോഗ്യനല്ലൊ ആകുന്നതു; വീട്ടിൽനി

൮ ന്നു വീട്ടിലേക്ക് മാറി പോകായ് വിൻ! ഏതു സഗരത്തിൽ

       കടന്നാലും അവർ നിങ്ങളെ കൈക്കൊണ്ടാൽ നിങ്ങൾക്കു മുൻ 
       വെക്കു

൯ ന്നതു ഭക്ഷിച്ചു, അതിലെ രോഗികളെ സൌഖ്യമാക്കി,

       ദേവരാജ്യം നിങ്ങൾക്കു സമീപമായ് വന്നു എന്ന് അവരോടു 
       പറഞ്ഞു

൧ ഠ കൊണ്ടിരിപ്പിൻ! പിന്നെ ഏതു നഗരത്തിൽ കടന്നാലും അ

        വർ നിങ്ങളെ കൈക്കൊള്ളാഞ്ഞാൽ, അതിന്റെ തെരുക്കളിൽ

൧൧ പുറപ്പെട്ടു ചൊല്ലേണ്ടിയതു: നിങ്ങളുടെ പട്ടണത്തിലെ പൂഴി

         യും ഞങ്ങളുടെ കാലുകളിൽ പററിയതു ഞങ്ങൾ നിങ്ങൾക്കു 
         കുടഞ്ഞേച്ചു പോകുന്നു; െന്നാലും ദേവരാജ്യം സമീപിച്ചു    
         വന്നി
                                       ൧൬ഠ [ 187 ] രുന്നു എന്നറിവിൻ. എന്നാൽ ആ നഗരത്തേക്കാൾ സദോമിന്നും അന്നു സഹിച്ചു കൂടുമായിരിക്കും എന്നു ഞാൻ നിങ്ങളോട് പറയുന്നു. കൊരജീനെ, നിനെക്കു ഹാ കഷ്ടം! ബെഥചൈദെ, നിണക്കു ഹാ കഷ്ടം! നിങ്ങളിൽ കാണിച്ച ശക്തികൾ തൂരിലും ചിദോനിലും കാണിച്ചു എങ്കിൽ പണ്ടു തന്നെ രട്ടിലും വെണ്ണീറിലും ഇരുന്നു മനന്തിരിയുമായിരുന്നു. ശേഷം ന്യായവിധിയിൽ നിങ്ങളേക്കാൾ തൂരിന്നും ചിദോന്നും സഹിച്ചുകൂട്ടുമായിരിക്കും. പിന്നെ സ്വൎഗ്ഗത്തോളം ഉയൎന്നു ചമഞ്ഞ കഫൎന്നഹ്രമെ! നീയും പാതാളം വരെ കിഴിഞ്ഞു പോകും. നിങ്ങളെ കേൾക്കുന്നവൻ എന്നെ കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. ആ എഴുപതു പേർ സന്തോഷത്തോടെ മടങ്ങിവന്നു: കൎത്താവെ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു. അവരോട് അവൻ: സാത്താൻ മിന്നാൽ പോലെ സ്വൎഗ്ഗത്തുനിന്നു വീഴുന്നതു ഞാനും കണ്ടു. ഇതാ പാമ്പുതേളുകളിലും മെതിപ്പാനും ശത്രുവിന്റെ സൎവ്വബലത്തിന്മേലും ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു; ഒന്നും നിങ്ങളെ ചേതം വരുത്തുകയും ഇല്ല. എന്നിട്ടും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിൽ സന്തോഷിക്കൊല്ല; നിങ്ങളുടെ നാമങ്ങൾ സ്വൎഗ്ഗത്തിൽ എഴുതിവെച്ചതിൽ സന്തോഷിക്കെ ചെയ്‌വിൻ. ആ നാഴികയിൽ യേശു ആത്മാവിൽ ഉല്ലസിച്ചു പറഞ്ഞിതു: പിതാവെ, സ്വൎഗ്ഗത്തിന്നും ഭൂമിക്കും കൎത്താവായുള്ളോവെ! നീ ഇവറ്റെ ജ്ഞാനികൾക്കും വിവേകികൾക്കും (തോന്നാതെ) മറെച്ചു ശിശുക്കൾക്കു വെളുപ്പെടുത്തിയതുകൊണ്ടു ഞാൻ വാഴ്ത്തുന്നുണ്ടു; അങ്ങിനെ തന്നെ പിതാവെ, ഇപ്രകാരം നിണക്കു പ്രസാദം തോന്നിയതു. പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു പറഞ്ഞു, സകലവും എൻപിതാവിനാൽ എങ്കൽ സമൎപ്പിക്കപ്പെട്ടു; പുത്രൻ ഇന്നത് എന്നും പിതാവല്ലാതെ ആരും അറിയുന്നതും ഇല്ല; പിതാവ് ഇന്ന് എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തുവാൻ ഇഛ്ശിക്കുന്നവനും അല്ലാതെ ആരും അറിയുന്നതും ഇല്ല. എന്നാറെ, ശിഷ്യന്മാരുടെ നേരെ പ്രത്യേകം തിരിഞ്ഞു പറഞ്ഞിതു: നിങ്ങൾ കാണുന്നതു കാണുന്ന കണ്ണുകൾ ധന്യങ്ങളായവ! നിങ്ങൾ കാണുന്നതു കാണ്മാൻ ഏറിയ പ്രവാചകുരും രാജാക്ക [ 188 ] 
                 THE  GOSPEL  OF  LUKE. X.
      ന്മാരും ഇഛ്ശിച്ചിട്ടും കാണാതെ പോയി; നിങ്ങൾ കേൾക്കുന്നതു
      കേൾപാനും (ഇഛ്ശിച്ചിട്ടും) കേളാതെ പോയി, എന്നു ഞാൻ നി
      ങ്ങളോടു പറയുന്നു സത്യം.

൨൫ അനന്തരം കണ്ടാലും ഒരു വൈദികൻ എഴുനീററു: ഗുരൊ,

           ഞാൻ നിത്യജീവന് അവകാശി ആവാൻ എന്തു ചെയ്യേണ്ടു?

൨൬ എന്ന് അവനെ പരീക്ഷിച്ചു പറഞ്ഞു. അവനോട് അവൻ:

           ധർമ്മശാസ്ത്രത്തിൽ എന്ത് എഴുതികിടക്കുന്നു; എങ്ങിനെ 
           വായി

൨൭ ക്കുന്നു?എന്നു പറഞ്ഞു. അവൻ ഉത്തരം ചൊല്ലിയതു: (൫മോ,൬,൫.)നിന്റെദൈവമായയഹോവയെനിന്റെ പൂർണ്ണഹൃദയത്തോടും,പൂർണ്ണമനസ്സോടും,സർവ്വശക്തിയോടും,സർവ്വവിചാരത്തോടും സ്നേഹിക്ക എന്നും, (൩മോ ൧൯, ൧൮) നിന്റെ കൂട്ടു

        കാരനെ നിന്നെ പോലെ തന്നെ സ്നേഹിക്ക എന്നുംഉള്ളതത്രെ

൨൮ ആയവനോട് അവൻ പറഞ്ഞു: നീ നേരായ ഉത്തരം ചൊല്ലി ൨൯ യതു; ഇപ്രകാരം ചെയ്തു എന്നാൽ നീ ജീവിക്കും.എന്നാറെ,

        അവൻ തന്നെത്താൻ നീതികരിപ്പാൻ ഇഛ്ശിച്ചു,യേശുവോടു

൩ ഠ പറഞ്ഞു: എന്നാൽ എന്റെ കൂട്ടുകാരൻ ആർ? എന്നതിന്നു?

         യേശു ആരംഭിച്ചു പറഞ്ഞതു : ഒരു മനുഷ്യൻ യരുശലേമിൽ
         നിന്നു യരിഹോവിലേക്ക് ഇറങ്ങുമ്പോൽ,കള്ളന്മാരിൽ അക
         പ്പെട്ടു പോയി; ആയവർ അവനെ പിടിച്ചു പറിച്ചു.മുറിയും

൩൧ ഏല്പിച്ച്, അർദ്ധപ്രാണനോടെ വിട്ടേച്ചുപോയി.ആ വഴിക്കെ

         യദൃഛ്ശയാ ഒരു പുരോഹിതൻ ഇറങ്ങിവന്ന്,അവനെ 
        കണ്ടിട്ട്,

൩൨ ഒഴിഞ്ഞു മാഥിപ്പോയി അപ്രകാരം ഒരു ലേവ്യന്ദം ആ സ്ഥല ൩൩ ത്തിൽ ആയിവന്നു കണ്ട്,ഒഴിഞ്ഞു മാറിപ്പോയി. വഴിപോക്ക

          നായ ഒരു ശമൎയ്യനൊ, അവൻ ഉള്ളേടത്ത് എത്തി, 
         അവനെ 

൩൪ കണ്ടു കരളലിഞ്ഞു. അരികെ ചെന്ന്,എണ്ണയും വീഞ്ഞും

        പകർന്ന്,അവന്റെ മുറികളെ കെട്ടിക്കളഞ്ഞു.തന്റെ 
        വാഹനത്തിൽ അവനെ കരേററി,വഴിയമ്പലത്തിലേക്ക് 
        കൊണ്ടുപോയി,അ

൩൫ വനെ പൊറുപ്പിച്ചു നിന്നു. പിറ്റേ നാൾ അവൻ പുറപ്പെടുമ്പോ

         ൾ,രണ്ടു ദ്രഛ എടുത്തു.വഴിയമ്പലക്കാരനു കൊടുക്കു:ഇവ
           നെ പൊറുപ്പിക്ക;ഇനി ഏതാനും ചെലവിട്ടാൽ ഞാൻ   
          മടങ്ങിവരുമ്പോൾ, നിണക്കു തീർത്തുതരാം എന്ന് 
         അവനോട് പറക 

൩൬ യും ചെയ്തു. എന്നാൽ കള്ളന്മാരിൽ അകപ്പെട്ടുപോയവന്

         ഈ മൂവരിൽ ഏവൻ കൂട്ടുകാരനായി വന്ന പ്രകാരം 
         തോന്നുന്നു ?

൩൭ അവനിൽ കനിവു കാണിച്ചവൻ എന്ന് അവൻ പറഞ്ഞു;

                                   ൧൬൨ [ 189 ] യേശു അവനോട്: നീയും പോയി, അപ്രകാരം തന്നെ ചെയ്ക എന്നു പറഞ്ഞു. അവർ യാത്രയായിരിക്കയിൽ ഉണ്ടായിതു: അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചാറെ, മൎത്ത എന്ന പേരുള്ള സ്ത്രീ തന്റെ വീട്ടിൽ അവനെ കൈക്കൊണട്ു. അവൾക്കു മറിയ എന്നുള്ള സഹോദരി ഉണ്ടു; ആയവൾ യേശുവിന്റെ കാല്ക്കൽ ഇരുന്നു കൊണ്ട് അവന്റെ വചനം കേട്ടു പാൎത്തു. മൎത്ത പല ശുശ്രൂഷയാലും കുഴങ്ങീട്ട്, അടുക്കെ നിന്നു: കൎത്താവെ, സഹോദരി എന്നെ മാത്രം ശുശ്രൂഷ ചെയ്യിച്ചു വിട്ടുപോയതു നിണക്ക് വിചാരം ഇല്ലെയൊ? അതുകൊണ്ട് അവളോട് എനിക്കു തുണ നില്പാൻ കല്പിച്ചാലും എന്നു പറഞ്ഞു. അവളോട് യേശു ഉത്തരം ചൊല്ലിയതു: മൎത്തെ, മൎത്തെ, നീ പലതും ചൊല്ലി, ചിന്തപ്പെട്ടും, മുഷിഞ്ഞും ഇരിക്കുന്നു; ആവശ്യമായിട്ട് ഒന്നെ ഉള്ളു, മറിയ നല്ല അംശത്തെ തെരിഞ്ഞെടുത്തു; ആയ്ത് അവളോട് അപഹരിക്കപ്പെടുകയും ഇല്ല.

൧൧. അദ്ധ്യായം തിരുത്തുക

പ്രാൎത്ഥിപ്പാൻ ഉപദേശിച്ചതു [മത്താ. ൬, ൯. ൭, ൭], (൧൪) പറീശരുടെ ദൂഷണാദികൾ മത്താ. ൧൨, ൨൨. മാ ൩, ൨൨], (൧൯) യോനാവിൻ അടയാളം [മത്താ ൧൨.], (൩൭) മുത്താഴത്തിങ്കൽ പറീശരെ ആക്ഷേപിച്ചതു [മത്താ. ൨൩.]

അവൻ ഒരു സ്ഥലത്തിൽ പ്രാൎത്ഥിച്ചിരിക്കുമ്പോൾ സംഭവിച്ചതു (പ്രാൎത്ഥന) തീൎന്നാറെ, ശിഷ്യരിൽ ഒരുത്തൻ അവനോടു: കൎത്താവെ, യോഹനാൻ തന്റെ ശിഷ്യന്മാൎക്ക് ഉപദേശിച്ചതു പോലെ പ്രാൎത്ഥിപ്പാൻ ഞങ്ങൾക്കും ഉപദേശിക്കേണമെ എന്നു പറഞ്ഞു. അവൻ അവരോടു പറഞ്ഞിതു: നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ, ചൊല്ലേണ്ടിയതു: സ്വൎഗ്ഗസന്ഥനായ ഞങ്ങളുടെ പിതാവെ! നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമെ! നിന്റെ രാജ്യം വരേണമെ! നിന്റെ ഇഷ്ടം (സ്വൎഗ്ഗതിലെ പോലെ ഭൂമിയിലും) നടക്കേണമെ! ഞങ്ങൾക്കു വേണ്ടുന്ന അപ്പം ദിനമ്പ്രതിതരേണമെ! ഞങ്ങളുടെ പാപങ്ങളെ വിട്ടു തരേണമെ; ഞങ്ങൾക്കു കടംപെട്ടവന്ന് എല്ലാവനും ഞങ്ങളും വിട്ടു കൊടുക്കുന്നവല്ലൊ; ഞങ്ങളെ പരീക്ഷയിൽ കടത്തൊല്ല (ദോഷത്തിൽ നിന്നു ഞങ്ങളെ ഉദ്ധരിക്കേണമെ). പിന്നെ അവരോടു പറഞ്ഞിതു: നിങ്ങളിൽ ആൎക്കാനും ഒരു സ്നേഹിതൻ ഉണ്ടായിരിക്കെ [ 190 ] അവൻ, പാതിരാവിൽ അവിടെ ചെന്നു: സ്നേഹിത! എനിക്കു ചങ്ങാതിയായുള്ളവൻ യാത്രയായ്‌വന്ന് എന്നോട് എത്തി, അവനു വിളമ്പുവാൻ കൈക്കൽ ഏതും ഇലായ്കകൊണ്ടു മൂന്നപ്പം വായ്പതന്നാലും, എന്ന് അവനോടു പറഞ്ഞാൽ,

എനിക്ക് അലമ്പൽ ചെയ്യേണ്ട, കതകു പൂട്ടിക്കളഞ്ഞിരിക്കുന്നു; എന്റെ പൈതങ്ങൾ എന്നോടു കിടക്കയിൽ ആയി കിടക്കുന്നു; എഴുനീറ്റു നിണക്കുതരുവാൻ എനിക്ക് കഴികയില്ല എന്ന് അകത്തുനിന്ന് ഉത്തരം ചൊല്ലുമൊ?

അവൻ സ്നേഹിതനാകകൊണ്ട് എഴുനീറ്റ് അവനു കൊടുക്കും എന്നു വരായ്കിലും അവന്റെ നിൎല്ലജ്ജയാൽ പോലും ഉണൎന്ന് അവനു വേണ്ടുന്നതത്രെയും കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

പിന്നെ ഞാൻ നിങ്ങളോടു പറയുന്നിതു: യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു തരപ്പെടും; അന്വേഷിപ്പിൻ, എന്നാൽ കണ്ടെത്തും; മുട്ടുവിൻഷ എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും;

൧൦ കാരണം യാചിക്കുന്നവന് എല്ലാവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും.

൧൧ പിന്നെയൊ, നിങ്ങളിൽ അപ്പനായുള്ളവനോടു മകൻ അപ്പം യാചിച്ചാൽ, ആരും അവനു കല്ലു കൊടുക്കുമൊ?

൧൨ മീനു യാചിച്ചാൽ, മീനിനു പകരം പാമ്പു കൊടുക്കുമൊ? മുട്ട യാചിച്ചു എങ്കിലൊ തേളു കൊടുക്കുമൊ?

൧൩ ആകയാൽ ദുഷ്ടർ എങ്കിലും നിങ്ങൾ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ, സ്വൎഗ്ഗത്തിൽനിന്നു പിതാവ് തന്നോടു യാചിക്കുന്നവൎക്കു വിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

൧൪ പിന്നെ അവൻ ഊമയായൊരു ഭൂതം പുറത്താക്കി; ഭൂതം പുറപ്പെട്ടപ്പോൾ, ഊമൻ ഉരിയാടി, പുരുഷാരങ്ങൾ ആശ്ചൎ‌യ്യപ്പെടുകയും ചെയ്തു.

൧൫ അവരിൽ ചിലരൊ: ഇവൻ ഭൂതങ്ങളുടെ തലവനായ ബയൾജബൂലെ കൊണ്ടാകുന്നു ഭൂതങ്ങളെ ആട്ടിക്കളയുന്നത് എന്നു പറഞ്ഞു.

൧൬ വേറെ ചിലർ പരീക്ഷിച്ചു കൊണ്ടു വാനത്തിൽനിന്് ഒർ അടയാളം അവനോടു ചോദിച്ചു.

൧൭ അവരുടെ വിചാരങ്ങളെ അവൻ അറിഞ്ഞ് അവരോടു പറഞ്ഞിതു: എന്റെ രാജ്യവും തന്നിൽതന്നെ ഛിദ്രിച്ചു എങ്കിൽ പാഴായിപോകും;

൧൮ വീടു വീട്ടിന്മേൽ വീഴുകയും ചെയ്യും; സാത്താനും തന്നിൽതന്നെ ഛിദ്രിച്ചു എങ്കിൽ അവന്റെ രാജ്യം എങ്ങിനെ നിലനില്ക്കും?

൧൯ ബയൾജബൂലെ കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്ന പ്രകാരം നിങ്ങൾ പറയുന്നുവല്ലൊ; ഞാനൊ ബയൾജബൂലെ [ 191 ] കൊണ്ടു ഭൂതങ്ങളെ ആടുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് ആടുന്നു? അതുകൊണ്ട് അവരത്രെ നിങ്ങൾക്ക് ന്യായാധിപർ ആകും.

൨൦ ദേവവിരൽ കൊണ്ടൊ ഞാൻ ഭൂതങ്ങളെ ആട്ടുന്നു എങ്കിൽ, ദേവരാജ്യം നിങ്ങളോട് എത്തി വന്നു സ്പഷ്ടം.

൨൧ ഊക്കൻ ആയുധം ധരിച്ചു, തന്റെ വളപ്പിനെ കാക്കുമ്പോൾ, അവന്റെ വസ്തുക്കൾ സമാധാനത്തോടിരിക്കുന്നു;

൨൨ അവനിലും ഊക്കനായവൻ മുതൎന്നു വന്ന്, അവനെ ജയിച്ചു എങ്കിലൊ, അവൻ ആശ്രയിച്ചിരുന്ന ആയുധവൎഗ്ഗത്തെ പറിച്ചുകൊണ്ട്, അവന്റെ കൊള്ളയെ പകുത്തു കൊടുക്കുന്നു.

൨൩ എന്റെ കൂടെ ഇല്ലാത്തവൻ എനിക്ക് എതിരാകുന്നു; എന്നോട് ഒന്നിച്ചു ചേൎക്കാത്തവൻ ചിതറിക്കുന്നു.

൨൪ അശുദ്ധാത്മാവ് മനുഷ്യനെ വിട്ടു പുറപ്പെട്ടാൽ, പിന്നെ നീരില്ലാത്ത സ്ഥലങ്ങളുടെ തണുപ്പു തിരഞ്ഞു കടന്നു പോരുന്നു; അതു കാണാഞ്ഞിട്ടു:

൨൫ ഞാൻ പുറപ്പെട്ടു പോന്ന എന്റെ വീട്ടിലേക്ക് മടങ്ങി ചെല്ലും എന്നു പറഞ്ഞ്, ഉടനെ വന്ന്, അത് അടിച്ചു തളിച്ചും അലങ്കരിച്ചും കാണുന്നു.

൨൬ അപ്പോൾ യാത്രയായി തന്നിലും ദുഷ്ട ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അവിടെ പുക്കു കുടിയിരിക്കുന്നു; ആ മനുഷ്യന്റെ പിമ്പു മുമ്പിനേക്കാൾ വല്ലാതെ ചമയുന്നു.

൨൭ ഇവ പറയുമ്പോൾ, പുരുഷാരത്തിൽ ഒരു സ്ത്രീ ശബ്ദം ഉയൎത്തി, അവനോടു പറഞ്ഞു: നിന്നെ ചുമന്ന ഉദരവും, നീ കുടിച്ച മുലകളും ധന്യംതന്നെ;

൨൮ അവനൊ: ആകട്ടെ ദൈവത്തിന്റെ വചനം കേട്ടും കാത്തും കൊള്ളുന്നവർ ധന്യംതാനും എന്നു പറഞ്ഞു.

൨൯ പിന്നെ സമൂഹങ്ങൾ തിങ്ങി കൂടുമ്പോൾ, അവൻ പറഞ്ഞു തുടങ്ങിയതു: ഈ തലമുറ ദോഷമുള്ളതാകുന്നു; അത് അടയാളൺ അന്വേഷിക്കുന്നു; യോനാവിന്റെ അടയാളം ഒഴികെ അതിന് അടയാളം കൊടുക്കപ്പെടകയും ഇല്ല.

൩൦ യോനാവല്ലൊ നിനവക്കാൎക്കു അടയാളം ആയതുപോലെ തന്നെ, മനുഷ്യപുത്രൻ ഈ തലമുറെക്കാകും.

൩൧ തെക്കെരാജ്ഞി ന്യായവിധിയിൽ ഈ തലമുറയുടെ ആളുകളോട് ഒന്നിച്ച് ഉണൎന്നു വന്നു, ശാലാമോവിൻ ജ്ഞാനത്തെ കേൾപാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നതിനാൽ, അവൎക്കു കുറ്റം വിധിക്കും; ശലോമോവിലും അധികമായത് ഇവിടെ കണ്ടാലും!

൩൨ നിനവക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുനീറ്റു, [ 192 ] യോനാവിൻ ഘോഷണത്തിന്ന് അനുതപിച്ചതിനാൽ അതിന്നു കുറ്റം വിധിക്കും; യോനാവിലും അധികമായത് ഇവിടെ കണ്ടുാലും! (൮, ൧൬)

൩൩ വിളക്കു കൊളുത്തീട്ട് ആരും നിലയറയിലൊ പറക്കീഴിലൊ വെക്കാതെ, പ്രവേശിക്കുന്നവർ വെളിച്ചം കാണേണ്ടതിന്നു വിളക്കു തണ്ടിന്മേൽ അത്രെ ഇടുന്നു. (മത്താ. ൬, ൨൨)

൩൪ ശരീരത്തിന്റെ വിളക്കു കണ്ണു തന്നെ; എന്നാൽ നിന്റെ കണ്ണ് ഏകാഗ്രമായാൽ, നിന്റെ ശരീരം എല്ലാം പ്രകാശിതമായിരിക്കും; വിടക്കാകിലൊ നിന്റെ ശരീരവും ഇരുട്ടള്ളതുതന്നെ.

൩൫ ആകയാൽ, നിന്നിലുള്ള വെളിച്ചം ഇരുളായിരിക്കാതവണ്ണം നോക്കുക!

൩൬ എന്നാൽ നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒന്നും കൂടാതെ മുഴുവൻ പ്രകാശിതമായിരുന്നാൽ, വിളക്കു തന്റെ തെളക്കം കൊണ്ടു നിന്നെ പ്രകാശിപ്പിക്കുമ്പോലെ അശേഷം പ്രകാശിതമായിരിക്കും.

൩൭ പറയുമ്പോൾ തന്നെ, ഒരു പറീശൻ അവനെ തന്നോടു കൂടെ മുത്താഴം കഴിപ്പാൻ ക്ഷണിച്ചു; അവനും അകമ്പുക്കു ചാരികൊണ്ടിരുന്നു.

൩൮ മുത്താഴത്തിന്നു മുമ്പെ കുളിക്കാത്തതു കണ്ടിട്ടു പറീശൻ ആശ്യൎ‌യ്യപ്പെട്ടാറെ, കൎത്താവ് അവനോടു പറഞ്ഞിതു:

൩൯ ഇപ്പോൾ പറീശരായം നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറത്തെ വെടിപ്പാക്കിക്കൊള്ളുന്നു: നിങ്ങളുടെ അകത്തൊ, കവൎച്ചയും ദുഷ്ടതയും നിറയുന്നു.

൪൦ മൂഢരെ, പുറത്തെ ഉണ്ടാക്കിയവൻ അകത്തെയും ഉണ്ടാക്കിയില്ലയൊ?

൪൧ എങ്കിലും അകത്തുള്ള ഭിക്ഷകൊടുപ്പിൻ എന്നാൽ കണ്ടാലും സകലവും നിങ്ങൾക്കു ശുദ്ധമാകുന്നു;

൪൨ എങ്കിലൊ തൃത്താവിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുത്തു ന്യായവും ദേവസ്നേഹവും വിട്ടു കളകയാൽ, പറീശരായ നിങ്ങൾക്കു ഹാ കഷ്ടം! ഇവചെയ്കയും അവ ത്യജിക്കാതിരിക്കയും വേണ്ടിയതു താനും.

൪൩ പള്ളികളിൽ മുഖ്യാസനവും അങ്ങാടികളിൽ വന്ദനങ്ങളും, സ്നേഹിക്കയാൽ പറീശരായ നിങ്ങൾക്കു ഹാ കഷ്ടം!

൪൪ മനുഷ്യർ മീതെ നടക്കുമ്പോൾ, അറിയാതവണ്ണം അസ്പഷ്ടങ്ങളായ ശവക്കുഴികളോടു നിങ്ങൾ ഒക്കുകകൊണ്ടു നിങ്ങൾക്കു ഹാ കഷ്ടം!

൪൫ എന്നാറെ, വൈദികരിൽ ഒരുത്തൻ അവനോടു: ഗുരൊ, ഇങ്ങിനെ പറയുന്നതു കൊണ്ടു നീ ഞങ്ങളോടും അഹങ്കരിക്കുന്നു എന്നു ഉത്തരം ചൊല്ലിയതിന്ന്, അവൻ പറഞ്ഞിതു:

൪൬ എടുപ്പാൻ ഞെരുക്കമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെകൊണ്ടു ചുമപ്പിച്ചു, നിങ്ങളുടെ വിരലുകൾ ഒന്നിനാലും [ 193 ]

                        ലൂക്ക.  ൧൧   ൧൨   അ.

ചുമടുകളെ തൊടാതെ പോകയാൽ വൈദികരായ നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പിതാക്കന്മാർ കൊന്നിട്ടുള്ള പ്രവാച ൪൭ കരുടെ തറകളെ പണി ചെയ്കയാൽ നിങ്ങൾക്കു ഹാ കഷ്ടം! എന്നതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ ക്രിയകൾക്കു നിങ്ങ ളും കൂടെ സാക്ഷ്യവും പ്രസാദസമ്മതിയും നല്കുന്നു. എങ്ങി ൪൮ നെ എന്നാൽ,ആയവർ അവരെ കൊന്നു,നിങ്ങൾ (അവർ‌ക്കു തറകളെ) പണികയും ചെയ്യുന്നു. അതുകൊണ്ടു ദൈവത്തിൻ ൪൯ ജ്ഞാനമായതു പറയുന്നിതു: ഞാൻ അവരുടെ ഇടയിലേക്ക് പ്രവാചകരെയും അപോസ്തലരെയും അയക്കുന്നു;അവരിൽ ചിലരെ കൊല്ലുകയും ഹിംസിക്കയും ചെയ്യും. ഹബെലിന്റെ ൫ ഠ രക്തം തുടങ്ങി, ബലിപീഠത്തിന്നും ഭവനത്തിന്നും നടുവിൽ ന ശിച്ചു പോയ ജകർയ്യയുടെ രക്തം വരെ, ലോകസ്ഥാപനം മു ൫൧ തൽ ഒഴിച്ചു കളയുന്ന സകല പ്രവാചകരുടെ രക്തവും ഈ ത ലമുറയോടു ചോദിക്കപ്പെടുവാനായിട്ടത്രെ; അതെ ഞാൻ നി ങ്ങളോടു പറയുന്നിതു: ഈ തലമുറയോടു ചോദിക്കപ്പെടും നി ൫൨ ങ്ങൾ അറിവിന്റെ താക്കോൽ എടുത്തു കളഞ്ഞതിനാൽ,വൈ ദികരായ നിങ്ങൾക്കു ഹാ കഷ്ടം ! നിങ്ങൾ തന്നെ പ്രവേശി ച്ചില്ല,പ്രവേശിക്കുന്നവരെ വിലക്കുകയും ചെയ്തു. ഇവ അ ൫൩ വരോടു പറയുമ്പോൾ, ശാസ്ത്രികളും പറീശരും അവനിൽ അ ത്യനും സിദ്ധാന്തിച്ച്, കുററം ചുമത്തേണ്ടതിന്ന്, അവന്റെ വായിൽനിന്നു വല്ലതും പിടികൂടുവാൻ പതിയിരുന്നു. തേടി ൫൪ കൊണ്ടു പലവും ചോദിച്ച് അവനെ കുടുക്കുവാൻ തുടങ്ങുകയും ചെക്തു.

                          ൧൨  അദ്ധ്യായം.

പരിശവ്യാജവും മനുഷ്യഭയവും ഒഴിപ്പാൻ ഉപദേശം [മത്താ. ൧ഠ.],(൧൩) ലോകത്തെ ശാസിക്കുന്ന ഉപമ, (൨൨) ദേവാശ്രയവും [മത്താ. ൬.],(൬൫) ശുശ്രൂഷയിൽ ജാഗ്രതയും [മത്താ. ൨൪.] പഠിപ്പിച്ചതു. (൪൯) യേശുവിൻ വരവിന്റെ ഫലവും [മത്താ. ൧ഠ, ൩൪.], (൫൪) കാലത്തിൽ അടയാളങ്ങളും സൂചിപ്പിച്ചതു [മത്താ. ൧൬, ൫.] ഇതിന്നിടയിൽ പുരുഷാരം തങ്ങളിൽ ചവിട്ടും വണ്ണം ആയി ൧ രങ്ങളോളവും തിങ്ങി കൂടി വന്നപ്പോൾ,അവൻ തന്റെ ശിഷ്യ രോടു പറഞ്ഞു തുടങ്ങി : വ്യാജമാകുന്ന പറീശരുടെ പുളിച്ചമാവിൽനിന്നു മുമ്പെ സൂക്ഷിച്ചു കൊൾവിൻ ! മൂടി വെച്ചത് ൨

                               ൧൬൭ [ 194 ] ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിഞ്ഞു വരാതെയും ഇരിക്കയില്ല താനും. ആകയാൽ, നിങ്ങൾ ഇരുട്ടത്തു പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കപ്പെടും, അറകളിൽ ചെവിട്ടിൽ മന്ത്രിച്ചതു മേല്പുരകളിൽ ഘോഷിക്കപ്പെടും. എന്നാൽ എന്റെ സ്നേഹിതരായ നിങ്ങളോടു ഞാൻ പറയുന്നിതു: ദേഹത്തെ കൊല്ലുന്നവർ എങ്കിലും അതിൽ പിന്നെ അധികമായിട്ട് ഒന്നും ചെയ്തു കൂടാത്തവരെ ഭയപ്പെടേണ്ട. നിങ്ങൾക്കു ഭയപ്പെടേണ്ടുന്നവനെ കാണിക്കാം; കൊന്നതിൽ പിന്നെ നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ; അതെ ഞാൻ നിങ്ങളോടു പറയുന്നു: അവനെ ഭയപ്പെടുവിൻ! രണ്ടു കാശിന്ന് അഞ്ചു കുരികിൽ വില്ക്കുന്നില്ലയൊ? അവറ്റിൽ ഒന്നാകട്ടെ ദൈവമുമ്പാകെ മറന്നുപോയതും അല്ല; നിങ്ങൾക്കൊ തലയിലെ രോമങ്ങളും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു; ആകയാൽ, ഭയപ്പെടേണ്ട, ഏറിയ കുരികിലിനേക്കാളും നിങ്ങൾക്കു വിശേഷത ഉണ്ടു. എന്നാൽ നിങ്ങളോടു പറയുന്നിതു: മനുഷ്യരുടെ മുമ്പിൽ ആർ എങ്കിലും എന്നെ സ്വീകരിച്ചാൽ, അവനെ മനുഷ്യപുത്രനും, ദേവദൂതർ മുമ്പാകെ സ്വീകരിക്കും; മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനൊ, ദേവദൂതർ മുമ്പാകെ തള്ളിപ്പറയപ്പെടും (മാ. ൩, ൨൮.) പിന്നെ മനുഷ്യപുത്രന്റെ നേരെ വാക്കു പറയുന്നവനു ക്ഷമ ഉണ്ടാകും: വിശുദ്ധാത്മാവിന്റെ നേരെ ദൂഷണം ചൊല്ലിയവനോ, ക്ഷമ ഉണ്ടാകയില്ല. പിന്നെ നിങ്ങളെ പള്ളികൾ, വാഴ്ചകൾ, അധികാരങ്ങൾ ഇവറ്റിന്നടുക്കെകൊണ്ടുപോകുമ്പോൾ, എങ്ങിനെയൊ എന്തൊ, പ്രതിവാദിക്ക് എങ്കിലും, പറക എങ്കിലും ചെയ്വു എന്നു ചിന്തപ്പെടേണ്ടാ; പറയേണ്ടതാകട്ടെ, വിശുദ്ധാത്മാവ് ആ നാഴികയിൽ തന്നെ നിങ്ങൾക്ക് ഉപദേശിക്കും. എന്നാറെ, കൂട്ടത്തിൽനിന്ന് ഒരുത്തൻ അവനോട്: ഗുരൊ, എന്നോട് അവകാശത്തെ പകുതിചെയ്‌വാൻ എന്റെ സഹോദരനോട് കല്പിച്ചാലും എന്നു പറഞ്ഞതിന്നു: മനുഷ്യ, എന്നെ നിങ്ങൾക്കു ന്യായകൎത്താവൊ, പകുതിക്കാരനൊ ആക്കിയത് ആരു പോൽ? പിന്നെ അവരോടു പറഞ്ഞു: സകല ലോഭത്തിൽനിന്നും സൂക്ഷിച്ചു നോക്കിക്കൊൾവിൻ! കാരണം തനിക്കു വഴിയുന്നതു കൊണ്ടു തന്റെ വസ്തുക്കളിൽനിന്ന് ആൎക്കും ജീവൻ ഉണ്ടാകുന്നതല്ല. ഒർ ഉപമയും അവരോടു പറഞ്ഞിതു:ഒരു ധന [ 195 ] വാന്റെ ഭൂമി നന്നായി വിളയിച്ചു; അവനും ഞാൻ എന്തു ചെയ്യാവു; എന്റെ എടുപ്പുകൾ കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു തന്നിൽ വിചാരിച്ചു കൊണ്ടശേഷം: ഇതിനെ ചെയ്യാം; എന്റെ പാണ്ടിശാലകളെ പൊളിച്ച്, അധികം വലിയവ എടുപ്പിച്ചുകൊണ്ട് എന്റെ വിളവും മുതലും എല്ലാം അതിൽ കൂട്ടിവെക്കും. പിന്നെ എന്റെ ദേഹിയോടു: ദേഹിയ്ശ്, ഏറിയ ആണ്ടുകൾക്കും വളരെ മുതലും നിണക്കു വെച്ചു കിടക്കുന്നു; ഇനി ആശ്വസിക്ക, തിന്നു കുടിക്ക, കുളിക്ക എന്നു പറയും. ദൈവമൊ അവനോടു: മൂഢ, ഈ രാത്രിയിൽ നിന്റെ ദേഹി നിന്നോടു ചോദിക്കപ്പെടും; പിന്നെ നീ ഒരുക്കിയവ ആൎക്ക് ആകും? എന്നു പറഞ്ഞു. ദൈവത്തിന്നായി സമ്പന്നനാകാതെ തനിക്കെന്നു നിക്ഷേപിക്കുന്നവൻ ഇപ്രകാരമത്രെ! എന്നാറെ, തന്റെ ശിഷ്യരോടു പറഞ്ഞിതു: അതുകൊണ്ട് ഏതു തിന്നും എന്നു നിങ്ങളുടെ പ്രാണനായ്ക്കൊണ്ടും, ഏത് ഉടുക്കും എന്നു ശരീരത്തിന്നായും ചിന്തപ്പെടരുത് എന്നു ഞാൻ നിങ്ങളോട് പറയചുന്നു. ആഹാരത്തേക്കാൾ പ്രാണനും, ഉടുപ്പിനേക്കാൾ ശരീരവും ഏറെ വലുതല്ലൊ. കാക്കകളെ കൂട്ടാക്കുവിൻച അവ വിതെക്കുന്നില്ല, കൊയ്യുന്നതും ഇല്ല; അറയും പാണ്ടിശാലയും ഇല്ല; എന്നിട്ടും ദൈവം അവറ്റെ പുലൎത്തുന്നു: പറജാതികളിലും നിങ്ങൾക്ക് എത്ര വിശേഷം ഉണ്ടു! പിന്നെ ചിന്തപ്പെട്ടാലും തന്റെ വയസ്സോട് ഒരു മുളം കൂട്ടിവെപ്പാൻ നിങ്ങളിൽ ആൎക്കു കഴിയും? എന്നാൽ ഏറ്റം ചെറിയതിന്നു നിങ്ങൾ പോരാത്തവർ എങ്കിൽ, ശേഷത്തിന്നു ചിന്തപ്പെടുവാൻ എന്തു? താമരകൾ വളറുന്ന പ്രകാരം കൂട്ടാക്കുവിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതും ഇല്ല; ശലോമോവും തന്റെ സകല തേജസ്സിലും ഇവറ്റിൽ ഒന്നിനോളം അണിഞ്ഞവനല്ല താനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇപ്രകാരം അണിയിച്ചിരിക്കെ അല്പവിശ്വാസികളെ, നിങ്ങളെ എത്ര അധികം! ഏതു തിന്നും ഏതു കുടിക്കും എന്നു നിങ്ങളും അന്വേഷിക്കയും, ഏറെ പൊങ്ങി പോകയും അരുതു. ഈ വക ഒക്കയും ലോകജാതികൾ അന്വേഷിച്ചു നടക്കുന്നു; നിങ്ങളുടെ പിതാവൊ ഇവ നിങ്ങൾക്ക് ആവശ്യം എന്നറിയുന്നുണ്ടല്ലൊ. അല്ല, ദൈവത്തിന്റെ രാജ്യത്തെ അന്വേഷിപ്പിൻ; എന്നാൽ [ 196 ] ഇവ എല്ലാം നിങ്ങൾക്കു കൂടെ കിട്ടും; രാജ്യത്തെ നിങ്ങൾക്കു നല്കുവാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചരുളിയതുകൊണ്ടു, ചെറിയ ആട്ടിങ്കുട്ടമെ ഭയപ്പെടായ്ക! നിങ്ങൾക്കുള്ളവ വിറ്റു ഭിക്ഷ കൊടുപ്പിൻ! കള്ളൻ അടുക്കാതെയും, പാറ്റ കെടുക്കാതെയും ഉള്ളേടത്തു പഴകാത്ത മടിശ്ശീലകളും ആന്നു പോകാത്ത നിക്ഷേപവും സ്വൎഗ്ഗങ്ങളിൽ തന്നെ നിങ്ങൾക്കു ഉണ്ടാക്കുവിൻ; കാരണം നിങ്ങളുടെ നിക്ഷേപം എവിടെ, അവിടെ നിങ്ങളുടെ ഹൃദയവും ആകും. നിങ്ങളുടെ അരകൾ കെട്ടീട്ടും, വിളക്കുകൾ കത്തീട്ടും കൊണ്ടിരിക്ക. തങ്ങളുടെ യജമാനൻ കല്യാണത്തിൽനിന്ന് എപ്പോൾ തിരികെ വരും എന്നും അവൻ വന്നു മുട്ടിയ ഉടനെ, അവനായി തുറക്കെണം എന്നും കാത്തു നിലക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായും ഇരിപ്പിൻ! യജമാനൻ വന്ന നേരം ഉണൎന്നു കാണുന്ന ദാസന്മാർ ധന്യർ, ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: അവൻ അര കെട്ടിക്കൊണ്ട് അവരെ പിന്തിയിൽ ഇരുത്തുകയും താൻ വന്ന് അവൎക്കു ശുശ്രൂഷിക്കയും ചെയ്യും. അവൻ രണ്ടാം യാമത്തിൽ വന്നാലും, മൂന്നാമതിൽ വന്നാലും ഇപ്രകാരം കണ്ടു എങ്കിൽ ആ ദാസന്മാർ ധന്യർ ആകുന്നു. ( മത്താ. ൨൪,൪൩.) കള്ളൻ ഇന്ന നാഴികെക്ക് വരുന്നു എന്നു വീടുടയവൻ ബോധിച്ചിരുന്നു എങ്കിൽ അവൻ ഉണൎന്നു കൊൾകയും തന്റെ വീടു തുരക്കാതെ വെക്കുയും ചെയ്യും എന്നറിവിൻ: ആകയാൽ നിങ്ങൾക്കു തോന്നാത്ത നാഴികെക്കു മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങ ചമവിൻ! പേത്രൻ അവനോടു: കൎത്താവെ, ഈ ഉപമ പറയുന്നതു ഞങ്ങളോടൊ സകലരോടും കൂടയൊ? എന്നു പറഞ്ഞാറെ, കൎത്താവ് ചൊല്ലിയതു: എന്നാൽ തത്സമയത്തു വല്ലിയെ കൊടുക്കേണ്ടതിന്നു യജമാനൻ തന്റെ വീട്ടുകാരടെ മേൽ ആക്കുവാനുള്ള വിശ്വസ്തനും ബുദ്ധിമാനുമായ വീട്ടുവിചാരകൻ ആരുപോൽ? യജമാനൻ വന്നാൽ ഇപ്രകാരം ചെയ്തു കാണുന്ന ദാസൻ ധന്യൻ; തന്റെ എല്ലാമുതലിന്മേലും അവനെ ആക്കിവെക്കും എന്നു ഞാൻ സത്യമായി നിങ്ങളോട് പറയുന്നു; എന്നാൽ ആ ദാസൻ എന്റെ യജമാനൻ വരുവാൻ താമസിക്കുന്നു എന്നു തന്റെ ഹൃദയത്തിൽ ചൊല്ലി, ബാല്യക്കാരെയും, ബാല്യക്കാരത്തികളേയും, തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും [ 197 ] തുടങ്ങിയാൽ, ആ ദാസന്റെ യജമാനൻ അവൻ പ്രതീക്ഷിക്കാത്ത നാളിലും തിരിയാത്ത നാഴികയിലും വന്ന്, അവനെ തുണ്ടിക്കയും, അവന്റെ അംശം അവിശ്വാസികളുടെ കൂട്ടത്തിൽ നിയമിക്കയും ചെയ്യും; തന്റ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുമ്പെടാതെയും ആ ഇഷ്ടപ്രകാരം ചെയ്യാതെയും ഉള്ള ദാസനൊ വളരെ അടികൊള്ളും. അറിയാതെ കണ്ട് അടികൾക്കു യോഗ്യമായവ ചെയ്തവനൊ കുറയ അടികൊള്ളും; ആൎക്കെല്ലാം വളരെ കൊടുക്കപ്പെട്ടുവൊ അവനോടു വളരെ അന്വേഷിക്കപ്പെടും; ആരുടെ പക്കൽ വളരെ സമൎപ്പിച്ചുവൊ അവനോട് അധികം ചോദിക്കയും ചെയ്യും. ഭൂമിയിൽ അഗ്നി ഇടുവാൻ ഞാൻ വന്നു; പിന്നെ ഞാൻ എന്തു ഇഛ്ശിക്കുന്നു; അതു കത്തീട്ട് എങ്കിൽ കൊള്ളാം; എങ്കിലും ഞാൻ മുഴുകുവാനുള്ള സ്നാനം ഉണ്ടു; അതു തികഞ്ഞു വരുവോളൺ എനിക്ക് എന്ത് ആവേശം ഉണ്ടു! ഞാൻ വന്നതു ഭൂമിയിൽ സമാധാനം ആക്കുവാൻ എന്നു തോന്നുന്നുവൊ? അല്ല, ഛിദ്രം അത്രെ എന്നു ഞാൻ നിങ്ങളോടു പറയുന്നു എങ്ങിനെന്നാൽ ഇനിമേൽ, ഒരു വീട്ടിൽ ഇരുവരോടു മൂവരും, മൂവരോടു ഇരുവരും ഇങ്ങിനെഐവർ തങ്ങളിൽ ഇടഞ്ഞിരിക്കും. അപ്പൻ മകനോടും, മകൻ, അപ്പനോടും, അമ്മ മകളോടും, മകൾ, അമ്മയോടും, അമ്മാവി മരുമകളോടും, മരുമകൾ അമ്മാവിയോടും ഇടഞ്ഞു ഛിദ്രിച്ചിരിക്കും. പിന്നെ സമൂഹങ്ങളോട് പറഞ്ഞിതു: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കണ്ടാൽ നിങ്ങൾ പെരുമഴ വരുന്നു എന്നു ഉടനെ പറയുന്നു. അപ്രകാരവും സംഭവിക്കുന്നു. തെക്കുകനിന്നു വീശുന്നതു കണ്ടാലൊ വിഷക്കാറ്റ് ഉണ്ടാം എന്നു പറയുന്നു, അപ്രകാരവും സംഭവിക്കുന്നു; വേഷധാരികളെ ഭൂമിവാനങ്ങളുടെ മുഖം ശോധനചെയ്‌വാൻ നിങ്ങൾ അറിയുന്നു: പിന്നെ ഈ സമയത്തെ ശോധൻ ചെയ്യാത്തത് എങ്ങിനെ? ന്യാമായതു നിങ്ങൾ ശോധന ചെയ്യാത്തത് എങ്ങിനെ? ന്യായമായതു നിങ്ങൾ സ്വതെ വിസ്തരിക്കാത്തതും എന്തു? എങ്ങിനെ എന്നാൽ നിന്റെ പ്രതിയോഗിയോടു, കൂടെ പ്രമാണിയുടെ അടുക്കലേക്ക് ചെല്ലുമ്പോൾ, വഴിയിൽ വെച്ച് അവനോട് നിരന്നു വരുവാൻ വട്ടും കൂട്ടുക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിലേക്ക് ഇഴെക്കയും, ന്യായാധിപൻ നിന്നെ കോല്ക്കാരനിൻ എല്പിക്കയും, കോല്ക്കാരൻ തടവിൽ ആക്കു [ 198 ] 
THE GOSPEL OF LUKE . XIII.

കയും ചെയ്യും; ഒടുക്കത്തെ കാശുവരെയും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.

൧൩. അദ്ധ്യായം.

അനുതാപത്തിനായി വിളിക്കുമ്പോൾ, (൬) കായ്ക്കാത്ത മരത്തിന്റെ ഉപമ, (൧൦) ശബ്ബത്തിൽ അബ്രഹാം പുത്രിയെ കെട്ടഴിച്ചതു, (൧൮) രണ്ടുപമകൾ [മത്താ ൧൩. മാ. ൪.], (൨൨) രക്ഷപെടുവാൻ പോരാടെണം, (൩൧) ഹെരോമവെയും യരുശലെമ്യരെയും ആക്ഷേപിച്ചതു.

സമയത്തിൽ തന്നെ ചിലർ കൂടി നിന്ന് ഇന്ന ഗലീലുക്കാരുടെ ചോരയെ പിലാതൻ അവരുടെ ബലിൎക്തത്തിൽ കലൎത്തിയ വൎത്തമാനം അവനോട് അറിയിച്ചതിന്നു. യേശു ഉത്തരം പറഞ്ഞിതു: ആ ഗലീലക്കാർ ഇവ അനുഭവിക്കയാൽ എല്ലാഗലീലക്കാരിലും പാപികൾ ആയപ്രകാരം തോന്നുന്നുവൊ? അതരുതു. നിങ്ങൾ മനംതിരിയാഞ്ഞാൽ എല്ലാവരും ഒത്തവണ്ണം നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല, ശിലോഹയിലെ ഗോപുരം വീണു കൊന്നു കളഞ്ഞ പതിനെണ്മർ യരുശലേമിൽ പാൎക്കുന്ന എല്ലാ മനുഷ്യരിലും, കടക്കാർ ആയ പ്രകാരം തോന്നുന്നുവൊ? അതരുതു! നിങ്ങൾ മനംതിരിയാഞ്ഞാൽ എല്ലാവരും ഒത്തവണ്ണം നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ ഉപമയും പറഞ്ഞു, ഒരുത്തനു തന്റെ പറമ്പിൽ നട്ടിട്ടുള്ള അത്തി ഉണ്ടായി. അവൻ അതിൽ കായി തിരഞ്ഞു വന്നു കാണാഞ്ഞു, തന്റെ തോട്ടക്കാരനോട്: ഇതാ ഈ അത്തിയിൽ ഞാൻ മൂന്നുവൎഷം കായിതിരിഞ്ഞു വരുന്നു കാണുന്നതും ഇല്ല; അതു വെട്ടിക്കള; അതു നിലവും നിഷ്ഫലമാക്കുന്നത് എന്തിന്ന്? എന്നു പറഞ്ഞാറെ, അവൻ ഉത്തരം ചൊല്ലിയതു: കൎത്തവെ, ഞാൻ അതിനു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ അതു നില്ക്കട്ടെ; പിന്നെ കാച്ചു എങ്കിൽ (കൊള്ളാം) അല്ലാഞ്ഞാൽ മേലാൽ അതിനെ വെട്ടിക്കളക.

ശബ്ബത്തുനാളിൽ അവൻ ഒരു പള്ളിയിൽ ഉപദേശിക്കുമ്പോൾ, കണ്ടാലും ഒരു സ്ത്രീ പതിനെട്ടു വൎഷം ഒരു ബലക്ഷയത്തിൻ ആത്മാവ് ഉണ്ടായിട്ടു നിവിരുവാൻ, ഒട്ടും കഴിയാതെ, കൂനിയായിരുന്നു. അവളെ യേശു കണ്ട് അടുക്കെ വിളിച്ചു:

൧൭൨
[ 199 ] സ്ത്രീയെ, നിന്റെ ബലക്ഷയത്തിൽ നിന്നു നീ അഴിഞ്ഞു വന്നു എന്നു ചൊല്ലി, അവളുടെ മേൽ കൈകളെ വെച്ചു; അവളും ക്ഷണത്തിൽ നിവിൎന്നു വന്നു, ദൈവത്തെ തേജസ്കരിക്കുകയും ചെയ്തു. യേശു ശബ്ബത്തിൽ സൌഖ്യമാക്കിയതിന്നു പള്ളിമൂപ്പൻ കോപിച്ചു പുരുഷാരത്തോട്: പ്രവൃത്തിപ്പാൻ ആഴ്ചകൾ ആറുണ്ടല്ലൊ (൫ മോ ൫, ൧൩) അതിലകം വന്നു സൌഖ്യപ്പെടുവിൻ ശബ്ബത്തുനാളിൽ അരുത് എന്നു പറഞ്ഞു. അവനോട് കൎത്താവ് ഉത്തരം ചൊല്ലിയതു: വേഷധാരികളെ! നിങ്ങളിൽ ഓരോരുത്തനും ശബ്ബത്തിൽ തന്റെ കാളയൊ, കഴിതയൊ, തൊട്ടിയിൽനിന്ന് അഴിച്ചു കൊണ്ടുപോയി കുടിപ്പിക്കുന്നില്ലയൊ? എന്നാൽ സാത്താൻ ഇതാ പതിനെട്ടു വൎഷവും കെട്ടിവെച്ചുള്ള ഈ അബ്രഹാമിൻമകളായവളെ ശബ്ബത്തുനാളിൽ ആ കെട്ടിൽനിന്ന് അഴിച്ചു വിടേണ്ടതല്ലയൊ! എന്നു പറയുമ്പോൾ, വിരോധികൾ എല്ലാവരും നാണിച്ചു, അവനാൽ ഉണ്ടാകുന്ന മഹിമകളാൽ പുരുഷാരും ഒക്കയും സന്തോഷിക്കയും ചെയ്തു. പിന്നെ അവൻ പറഞ്ഞിതു: ദേവരാജ്യം എന്തിനോട് സദൃശമാകുന്നു; ഏതിനോട് അതിനെ ഉപമിക്കേണ്ടു? ഒരു മനുഷ്യൻ എടുത്തു, തന്റെ തോട്ടത്തിൽ ഇട്ട കടുകിൻമണിക്കു സദൃശമാകുന്നു. അതു വളൎന്നു വലിയ മരമായി, ആകാശപക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ കുടിപാൎത്തു. പിന്നെയും പറഞ്ഞിതു, ദേവരാജ്യത്തെ ഏതിനോട് ഉപമിക്കേണ്ടു? ഒരു സ്ത്രീ പുളിച്ചമാവ് എടുത്തു മൂന്നു പറ മാവിൽ ചേൎത്ത്, എല്ലാം പുളിച്ചു വരുവോളം അടക്കി വെച്ചതിനോട് അതു തുല്യമാകുന്നു. അവൻ ഉപദേശിച്ചുകൊണ്ടു യരുശലേമിനായി യാത്ര ചെയ്തു: പട്ടണങ്ങളും ഗ്രാമങ്ങളും തോറും കടന്നു പോരുമ്പോൾ ഒരുത്തൻ അവനോട്: കൎത്താവെ, രക്ഷപെടുന്നവർ ചുരുക്കമൊ? എന്നു ചോദിച്ചാറെ, അവനോട് പറഞ്ഞിതു: ഇടുക്കുവാതിലൂടെ അകമ്പൂകുവാൻ പോരാടുവിൻ! കാരണം പലരും പൂകാൻ അന്വേഷിക്കും കഴികയും ഇല്ല എന്നു ഞാൻ നിങ്ങളോട് പറയുന്നു. വീടുടയവൻ എഴുനീറ്റു, കതകു പൂട്ടിക്കളകയാൽ, നിങ്ങൾ പുറത്തുനിന്നു: കൎത്താവെ, കൎത്താവെ, ഞങ്ങൾക്കു തുറക്കുക! എന്നു ചൊല്ലി, കതകു മുട്ടിതുടങ്ങിയശേഷവും, അവൻ [ 200 ] === THE GOSPEL OF LUKE.XIIL. ===

<poem> നിങ്ങൾ എവിടെനിന്ന് എന്നു ഞാൻ അറിയുന്നില്ല എന്നു
൨൬ നിങ്ങളോട് ഉത്തരം പറയുംനേരം മുതൽ:നിന്റെ മുമ്പിൽ ഞങ്ങൾ തിന്നും കുടിച്ചും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിച്ചും ൨൭ കൊണ്ടിരുന്നുവല്ലോ എന്നു നിങ്ങൾ പറഞ്ഞു തുടങ്ങും. അവനൊ, ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങൾ എവിടെ നിന്ന് എന്നു നിങ്ങളെ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്ന സകലരുമായുള്ളോരെ, എന്നെ വിട്ടുപോവിൻ! എന്നു പറയും ൨൮ (മത്താ.൮,൧൧) അവിടെ നിങ്ങൾ അബ്രഹാം,ഇഛ്ശാക്, യാക്കോബ് എന്നവരും എല്ലാ പ്രവാചകരും ദേവരാജ്യത്തിൽ ഇരിക്കുന്നതും നിങ്ങൾ പുറത്തു തള്ളപ്പെടുന്നതും കാണുമ്പോൾ, ൨൯ കരച്ചലും പല്ലുകടിയും ഉണ്ടാകും. കിഴക്കുപടിഞ്ഞാറുനിന്നും തെക്കുവടക്കുനിന്നും, (അവരവർ) വന്നു ദേവരാജ്യത്തിന്റെ പ ൩൦ ന്തിയിൽ ചേരും. മുമ്പർ ആവാനുള്ള പിമ്പരും, പിമ്പർ ആവാനുള്ള മുമ്പരും ഉണ്ടു. ൩൧ ആ നാളിൽ ചില പറീശരും അടുത്തുവന്നു: ഹെരോദാ നിന്നെ കൊല്ലുവാൻ ഇഛ്ചിക്കുന്നതുകൊണ്ട്, ഇവിടുന്നു പുറപ്പെട്ടു യാത്രയാക എന്ന് അവനോട് പറഞ്ഞാറെ, അവരോടു ചൊല്ലിയതു: ൩൨ നിങ്ങൾ പോയി, ആ കുറുക്കനോടു പറവിൻ! ഇതാ ഇന്നും നാളയും ഞാൻ ഭൂതങ്ങളെ പുറത്താക്കി, രോഗശാന്തികൾ വരുത്തി നടക്കുന്നു; മൂന്നാം നാളിൽ തികച്ചു കൊൾകയും ചെയ്യുന്നു; എങ്കിലും ഇന്നും നാളയും മറ്റെന്നാളും ഞാൻ യാത്ര ചെയ്യേണ്ടതു, ൩൩ യരുശലേമേമിനു പുറത്തു വച്ചുപ്രവാചകൻ നശിച്ചുപോകുന്നതു പറ്റുന്നല്ലല്ലൊ,(മത്താ,൨൩,൩൭.) ൩൪അല്ലയൊ യരുശലേമെ! യരുശലേമെ! പ്രവാചകരെ കൊന്നും നിണക്കായി അയക്കപ്പെട്ടവരെ കല്ലെറിഞ്ഞും കളയുന്നവളെ! ഒരു കോഴി തന്റെ കുഞ്ഞുകൂട്ടം ചിറകിൻകീഴിൽ ചേൎത്തു കൊള്ളുന്ന പ്രകാരം തന്നെ നിന്റെ മക്കളെ എത്ര വട്ടം ചേൎത്തു കൊൾവാൻ എനിക്ക് മനസ്സായി എങ്കിലും, നിങ്ങൾക്കു മനസ്സായില്ല.

൩൫ കണ്ടാലും നിങ്ങളുടെ ഭവനം നിങ്ങൾക്കു കൈവിടപ്പെടും; കൎത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ ചൊല്ലും കാലം വരുവോളത്തേക്കു നിങ്ങൾ എന്നെ കാണുക ഇല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. [ 201 ]
ലൂക്ക. ൧൪. അ.


൧൪. അദ്ധ്യായം.

ശബ്ബത്തിൽ മഹോദരശാന്തിയുടെ ശേഷം, (൭) ദേവരാജ്യത്തിലെവിനയം, (൧൨) പക്ഷഭേദമില്ലായ്മ, (൧൫) ക്ഷണിക്കുന്ന ക്രമം [മത്താ. ൨൨.] ഇവ മൂന്ന് ഉപമകളാൽ വർണ്ണിച്ചതു, (൨൫) ശിഷ്യനാവാൻ വേണ്ടുന്ന ഭാവം.

റീശപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ അവൻ അപ്പം ഭക്ഷിപ്പാൻ ശബ്ബത്തിൽ ചെന്നപ്പൊൾ, ഉണ്ടായിതു: അവർ അവനെ കാത്തുനിന്നിരിക്കെ, മഹോദരമുള്ളോരു മനുഷ്യൻ അതാ അവന്റെ മുമ്പിൽ ഉണ്ടു. അതിന്നു യേശു വൈദികരോടും പറീശരോടും ഉരിയാടി, ശബ്ബത്തിൽ സൌഖ്യമാക്കുന്നതു ന്യായമൊ? എന്നു ചൊല്ലിയാറെ, അവർ മിണ്ടാതിരുന്നു. അവനും അവനെ കൈപിടിച്ചു. സ്വസ്ഥനാക്കി വിട്ടയച്ചു അവരോടു ചൊല്ലിയതു: നിങ്ങളിൽ ആർക്കു കഴുതയൊ, കാളയൊ, കിണറ്റിൽ വീണാൽ, ശബ്ബത്തുനാളിലും ക്ഷണത്തിൽ അതു വലിച്ചെടുക്കയില്ലയൊ? എന്നതിന്ന് അവർ ഉത്തരം ഒന്നും പറഞ്ഞു കൂടാതെ ആയി.

പിന്നെ ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തെരിഞ്ഞെടുക്കുന്ന പ്രകാരം കുറിക്കൊണ്ട് അവരോട് ഉപമ പറഞ്ഞിതു: നീ ഒരുത്തനാൽ കല്യാണത്തിന്നു വിളിക്കപ്പെട്ടപ്പോൾ, മുഖ്യസനത്തിൽ ചാരിക്കൊള്ളരുതു; പക്ഷെ നിന്നിലും മാനം ഏറിയവൻ അവനാൽ വിളിക്കപ്പെട്ടിട്ടു, നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന് ഇടം കൊടുക്ക! എന്നു നിന്നോടു പറയുമ്പോൾ, നീ നാണത്തോടെ ഒടുക്കത്തെ സ്ഥലം എടുക്കേണ്ടിവരും. അല്ല, നീ വിളിക്കപ്പെട്ടാൽ, ചെന്ന് ഒടുക്കത്തെ സ്ഥലത്തു ചാരികൊൾക; നിന്നെ ക്ഷണിച്ചവൻ വന്ന ശേഷം നിന്നോട്: സ്നേഹിത! മേലോട്ടു പോയിരിക്ക എന്നു പറവാന്തക്കവണ്ണം തന്നെ; അപ്പോൾ ആ പന്തിയിൽ ചേരുന്നവരുടെ മുമ്പാകെ നിണക്കു മാനം ഉണ്ടാകും. കാരണം തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും (മത്താ. ൨൩, ൧൨.)

പിന്നെ തന്നെ ക്ഷണിച്ചവനോട് പറഞ്ഞിതു: നീ മുത്താഴമൊ അത്താഴമൊ കഴിക്കുമ്പോൾ, നിന്റെ സ്നേഹിതരേയും, സഹോദരരേയും, ചാർച്ചക്കാരേയും, സമ്പത്തുള്ള അയല്ക്കാരേയും വിളിക്കൊല്ല; അല്ലാഞ്ഞാൽ അവർ നിന്നെ അങ്ങോട്ടും

൧൭൫

[ 202 ] ക്ഷണിക്കയും, നിണക്ക് പ്രത്യുപകാരം വിരയും ആമല്ലൊ. നീ വിരുന്നു കഴിക്കുമ്പോൾ, ദരിദ്രർ, ഊനക്കാർ, മുടന്തർ, കുരുടർ ഇവരെ ക്ഷണിക്ക; എന്നാൽ അവൎക്കു പ്രത്യുപകാരം ചെയ്‌വാൻ ഇല്ലായ്കയാൽ നീതിമാന്മാരുടെ പുനരുത്ഥാനത്തിങ്കൽ നിനെക്കു പകരം ലഭിപ്പാനുള്ളതുകൊണ്ടു നീ ധന്യനാകും. എന്നതു പന്തിയിൽ ചേൎന്നവരിൽ ഒരുത്തൻ കേട്ടിട്ടു: ദേവരാജ്യത്തിൽ അപ്പം ഭക്ഷിക്കുന്നവൻ ധന്യൻ എന്ന് അവനോടു പറഞ്ഞു. ആയവനോട് അവൻ ചെല്ലിയതു: ഒരു മനുഷ്യൻ വലിയ അത്താഴംകഴിച്ചു പലരേയും ക്ഷണിച്ച ശേഷം അത്താഴനാഴികെക്കു തന്റെ ദാസനെ അയച്ച്, ആ ക്ഷണിച്ചവരോട്: ഇപ്പോൾ, എല്ലാം ഒരുങ്ങിതീൎന്നതുകൊണ്ടു വരുവിൻ! എന്നു പറയിച്ചു. എല്ലാവരും ഏകമനസ്സോടെ ഒഴിച്ചൽ പറഞ്ഞുതുടങ്ങി; ഒന്നാമൻ അവനോടു: ഞാൻ ഒരു നിലംകൊണ്ടതിനാൽ, അതിനെ പോയി കാണ്മാൻ മുട്ടുണ്ടു; ഞാൻ നിന്നെ അപേക്ഷിക്കുന്നു: എന്റെ അവിധ ബോധിച്ചിരിപ്പൂതാക എന്നു പറഞ്ഞു. മറ്റവൻ: അഞ്ചേൎകാള കൊണ്ടതിനാൽ അവ ശോധനചെയ്‌വാൻ പോകുന്നു. ഞാൻ നിന്നെ അപേക്ഷിക്കുന്നു: എന്റെ അവിധ ബോധിച്ചിരിപ്പൂതാക എന്നു പറഞ്ഞു. മറ്റവൻ: പെണ്ണു കെട്ടിയതുകൊണ്ടു വന്നുകൂടാ എന്നു പറഞ്ഞു. ആ ദാസൻ മടങ്ങിവന്നു, തന്റെ യജമാനനോട് ഇവ അറിയിച്ചപ്പോൾ, വീടുടയവൻ കോപിച്ചു, തന്റെ ദാസനോട് നീ വേഗം പട്ടണത്തിലേ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു, ദരിദ്രർ, ഊനക്കാർ, മുടന്തർ, കുരുടർ ഇവരെ ഇങ്ങുവരുത്തുക എന്നു കല്പിച്ചു. ദാസൻ പറഞ്ഞു: കൎത്താവെ, നിയോഗിച്ച പ്രകാരം ചെയ്തുതീൎന്നു; ഇനിയും സ്ഥലം ഉണ്ടു. എന്നാറെ, യജമാനൻ ദാസനോട് പറഞ്ഞു: നീ പുറപ്പെട്ടു പെരുവഴികളിലും, വേലികളിലും (പോയി) എന്റെ വീടു നിറയേണ്ടതിന്നു (കണ്ടവരെ) പ്രവേശിപ്പാൻ നിൎബ്ബന്ധിക്ക. ആ ക്ഷണിച്ചിട്ടുള്ള പുരുഷർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഏറിയ സമൂഹങ്ങൾ അവനോട് ഒന്നിച്ചു നടക്കുമ്പോൾ, അവൻ തിരിഞ്ഞു അവരോടു പറഞ്ഞിതു: ഒരുവൻ എന്നോടു ചേൎന്നാൽ തന്റെ അപ്പനേയും, അമ്മയേയും, ഭാൎ‌യ്യയേയും, മക്കളേയും, സദോഹരരേയും, സഹോദരികളെയും, തന്റെ [ 203 ]

ലൂക്ക. ൧൪. ൧൫ അ.

ദേഹിയേയും കൂട പകെക്കുന്നില്ല എങ്കിൽ, എനെ ശിഷ്യനായിരിപ്പാൻ കഴികയി. പിന്നെ തന്റെ ക്രൂശിനെ എടുത്തു എന്റെ പിന്നാലെ ചെന്നുകൊള്ളാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല (മത്താ. ൧൦, ൩൮) എങ്ങിനെ എന്നാൽ നിങ്ങളിൽ ആർ ഒരു ഗോപുരം പണി ചെയ്പാൻ ഇഛ്ശിച്ചാൽ, മുമ്പെ ഇരുന്ന് അതു തീൎപ്പാൻ തനിക്കു വക ഉണ്ടൊ എന്നു വെച്ചു ചെല്ലും, ചെലവും കണക്കുനോക്കുന്നില്ലയൊ? അല്ലായ്കിൽ പക്ഷെ അടിസ്ഥാനം ഇട്ട ശേഷം, തികെപ്പാൻ പോരായ്കകൊണ്ടു, കാണുന്നവർ എല്ലാം ഈ മനുഷ്യൻ പണിചെയ്പാൻ ആരംഭിച്ച, തികെപ്പാൻ കഴിഞ്ഞതും ഇല്ല എന്നു പരിഹസിച്ചു തുടങ്ങുമല്ലൊ. അല്ല രാജാവ് രാജവിനോടു പടഏല്പാൻ പുറപ്പെടുമ്മുമ്പെ ഇരുന്നുകൊണ്ട് ഇരുപതിനായിരവുമായി എതിൎത്തുവരുന്നവനെ താൻ പതിനായിരവുമായി ഏറ്റു ചെറുപ്പാൻ മതൊയൊ എന്നു വെച്ചു മന്ത്രിക്കുന്നില്ലയൊ? പോര എന്നു വരികിൽ, മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നെ, മന്ത്രിദൂത് അയച്ചു, സമാധാനം സംബന്ധിച്ചവ അപേക്ഷിക്കുന്നുവല്ലൊ. അപ്രകാരം തന്നെ നിങ്ങളിൽ ആരും തനിക്കുള്ള വറ്റോട് ആകെ വിട വാങ്ങുന്നില്ല എങ്കിൽ, എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. (മാ. ൻ, ൫൦.) ഉപ്പു നല്ലതു തന്നെ; ഉപ്പുകൂടെ രസമില്ലാതെ പോകിലൊ (അതിന്) ഏതുകൊണ്ടു രുചി വരുത്തും? ഇനി നിലത്തിന്നും, വളത്തിന്നും, കൊള്ളരുതു; അതു പുറത്തു കളയുന്നു; കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക.

൧൫. അദ്ധ്യായം.

പാപികളോടുള്ള ചേൎച്ചെക്കു കാരണമായതു, (൩) നഷ്ടമായ ആടു [മത്താ. ൧൮, ൧൨.], (൮) കാണാതെ പോയ ദ്രഹ്മ, (൧൧) മുടിയനായ മകൻ ഈ മൂനാ ഉപമകളാൽ വൎണ്ണിച്ച ദേവകരുണ. ല്ലാ ചുങ്കക്കാരും പാപികളും, അവനെ കേൾപാൻ അടുത്തു വരുന്നതുകൊണ്ടൂ, പറീശരും, ശാസ്ത്രികളും: ഇവൻ പാപികളെ ചേൎത്തുകൊണ്ട്, അവരോടു കൂടി ഭക്ഷിക്കുന്നു എന്നു പിറുപിറുത്തു. അവരോട് അവൻ ഈ ഉപമ പറഞ്ഞു: നിങ്ങളിൽ ഏതു മനുഷ്യൻ നൂറ് ആടുണ്ടായിരിക്കെ, അതിൽ ഒന്നു കളഞ്ഞു പോയാൽ, തൊണ്ണൂറ്റൊമ്പതിനെ മരുഭൂമിയിൽ വിട്ടേച്ച്, ആ കാണാതെ പോയതിനെ കണ്ടെത്തും വരെ, നോക്കി

൧൭൭
[ 204 ]
THE GOSPEL OF LUKE . XV.

നടക്കാതിരിക്കുമൊ? കണ്ടു കിട്ടിയപ്പൊൾ സന്തോഷിച്ചുംകൊണ്ടു, തന്റെ ചുമലുകളിൽ എടുത്തു. വീട്ടിൽവന്നു സ്നേഹിതരെയും, അയല്ക്കാരെയും, വിളിച്ചുകൂട്ടി: ഞാൻ കളഞ്ഞിട്ടുള്ള ആടുകണ്ടു കിട്ടുകകൊണ്ട് എന്നോടു കൂടെ സന്തോഷിപ്പിൻ! എന്ന് അവരോട് പറയുന്നു. അപ്രകാരം തന്നെ മാനസാന്തരം കൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരിലും മനം തിരിയുന്ന ഏക പാപിയെ ചൊല്ലി, സ്വൎഗ്ഗത്തിൽ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

അല്ല, ഏതു സ്ത്രീ പത്തു ദ്രഹ്മ ഉണ്ടായിരിക്കെ, ഒരു ദ്രഹ്മ കളഞ്ഞാൽ, വിളക്കുകത്തിച്ചു ഭവനം അടിച്ചു വാരി അതു കണ്ടു കിട്ടും വരെ, സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമൊ? കണ്ടു കിട്ടിയപ്പോൾ, തോഴിമാരെയും, അയല്ക്കാരത്തികളേയും വിളിച്ചുകൂട്ടി: ഞാൻ കളഞ്ഞിരുന്ന ദ്രഹ്മ കണ്ടു കിട്ടുകകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ! എന്നു പറയുന്നു. അപ്രകാരം തന്നെ മനം തിരിയുന്ന ഏക പാപിയെ ചൊല്ലി, ദേവദൂതന്മാരുടെ മുമ്പാകെ സന്തോഷം ഉണ്ടാകുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.

പിന്നെ പറഞ്ഞിതു: ഒരു മനുഷ്യനു രണ്ടു മക്കൾ ഉണ്ടു. അതിൽ ഇളയവൻ അപ്പനോട്: അപ്പനെ, വസ്തുവിൽ എനിക്ക് വരുന്ന പങ്കു തരേണമെ എന്നു പറഞ്ഞു; അവനും മുതലിനെ അവൎക്കു പകുതി ചെയ്തു. കുറയ നാൾ കഴിഞ്ഞപ്പോൾ, ഇളയ മകൻ സകലവും സ്വരൂപിച്ചുകൊണ്ടു. ദൂൎദേശത്തേക്കു യാത്രപോയി, അവിടെ ദുൎന്നടപ്പ് ആചരിച്ചുകൊണ്ടു. തന്റെ വസ്തു നാനാവിധമാക്കിക്കളഞ്ഞു. എല്ലാം ചെലവഴിച്ച ശേഷം, ആ ദേശത്തിൽ കനത്ത ക്ഷാമം ഉണ്ടായി; അവനു മുട്ടു വന്നുതുടങ്ങി. പിന്നെ പോയി, ആ ദേശത്തിലെ പൌരന്മാരിൽ ഒരുത്തനെ പറ്റിക്കൊണ്ടു, ആയവൻ അവനെ തന്റെ നിലങ്ങളിൽ അയച്ചു. പന്നികളെ മേയ്പാനാക്കി. പന്നികൾ തിന്നുന്ന മരപ്പയറു കൊണ്ടു തന്റെ വയറു നിറെപ്പാൻ എത്ര കൊതിച്ചാലും ആരും അവനു കൊടുത്തില്ല. അപ്പോൾ , അവൻ തന്നിലേക്കു തന്നെ വന്നു പറഞ്ഞു: എന്റെ അപ്പനോട് എത്ര കൂലിക്കാൎക്ക് അപ്പം വഴിയുന്നുണ്ടു; ഞാനൊ വിശപ്പുകൊണ്ട് ഇവിടെ നശിച്ചു പോകുന്നു. ഞാൻ എഴുനീറ്റ് എന്റെ അപ്പന്റെ അടുക്കെ പോയി അവനോട്: അപ്പനെ, ഞാൻ സ്വൎഗ്ഗത്തോടും, നിന്നോടും, പാപം ചെയ്തു; ഇനി

൧൭൮
[ 205 ] നിന്റെ മകനെന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെ പോലെ എന്നെ ആക്കിക്കൊള്ളേണമെ എന്നു പറയും. എന്നിട്ട് എഴുനീറ്റു, തന്റെ അപ്പന്റെ അടുക്കെപോയി; അവൻ ദൂരത്തുള്ളപ്പോൾ തന്നെ, അപ്പൻ അവനെ കണ്ടു കരളലിഞ്ഞ്, ഓടി വന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. മകൻ അവനോട്: അപ്പനെ ഞാൻ സ്വൎഗ്ഗത്തോടും, നിന്നോടും, പാപംചെയ്തു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനുമല്ല എന്നു പറഞ്ഞാറെ, അപ്പൻ തന്റെ ദാസരോട് വേഗം മേല്ത്തരമായ അങ്കിയെ കൊണ്ടുവന്ന്, ഇവനെ ഉടുപ്പിപ്പിൻ! കൈക്കു മോതിരവും, കാലുകൾക്കു ചെരിപ്പുകളും ഇടുവിപ്പിൻ! പുഷ്ടിപ്പിച്ച കന്നുകുട്ടിയെ കൊണ്ടുവന്ന് അറുപ്പിൻ! ഇനി നാം ഭക്ഷിച്ചു ആനന്ദിക്ക! ഈ എന്റെ മകൻ ചത്തവനായിരുന്നു, തിരികെ ഉയിൎത്തു; കാണാതെ പോയവനായിരുന്നു, കണ്ടുകിട്ടുകയും ചെയ്തുവല്ലൊ! എന്നു പറഞ്ഞ; അവരും ആനന്ദിച്ചുതുടങ്ങി. അന്ന് അവന്റെ മൂത്ത മകൻ വയലിൽ ഉണ്ടു; ആയവൻ വന്നു വീട്ടിനോട് അടുത്തപ്പോൾ, വാദ്യനൃത്തഘോഷവും കേട്ടു, ബാല്യക്കാരിൽ ഒരുത്തനെ വിളിച്ച്: ഇതെന്ത്? എന്നു ചോദിച്ചു. നിന്റെ സഹോദരൻ വന്നു, പിന്നെ നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ട്, പുഷ്ടിപ്പിച്ച കന്നുകുട്ടിയെ അറുപ്പിച്ചു എന്ന് അവനോട് പറഞ്ഞപ്പോൾ, അവൻ കോപിച്ച് അകമ്പൂകുവാൻ മനസ്സിലാഞ്ഞു. എന്നിട്ട് അപ്പൻ പുറത്തു വന്നു അവനെ പ്രബോധിപ്പിച്ചു പോരുമ്പോൾ, അവൻ അവനോട്: കണ്ടാലും ഇത്ര വൎഷം ഞാൻ നിന്നെ സേവിക്കുന്നു, നിന്റെ കല്പന ഒരു നാളും ലംഘിച്ചതും ഇല്ല; ഞാൻ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന്നു, നീ ഒരിക്കലും ഒർ ആട്ടുകുട്ടി തന്നില്ല താനും. വേശ്യമാരോടുകൂടി നിന്റെ മുതൽ നിന്നുകളഞ്ഞുള്ള ഈ നിന്റെ മകൻ വന്പ്പോഴെക്കൊ, പുഷ്ടിപ്പിച്ച കന്നുകുട്ടിയും അവന് അറുത്തു കൊടുത്തു എന്നുത്തരും ചൊല്ലിയാറെ,, അവനോടു പറഞ്ഞിതു: കുഞ്ഞനെ, നീ എപ്പോഴും എന്നോടു കൂടെ ഉണ്ടല്ലൊ; എനിക്കുള്ളത് എല്ലാം നിന്റെത് ആകുന്നു; ഈ നിന്റെ സഹോദരൻ ചത്തവനായിരുന്നു, തിരികെ ഉയൎത്തു; കാണാതെ പോയവനായിരുന്നു, കണ്ടുകിട്ടിയതുകൊണ്ട് ആനന്ദിച്ചു സന്തോഷിക്കേണ്ടിയിരുന്നുതാനും. [ 206 ]
                           THE GOSPEL OF LUKE XVI.
                                    ൧൬. അദ്ധ്യായം.
      മാൻമോന്റെ അനീതിയുള്ള വീട്ടുവിചാരകന്റെ ഉപമ, (൧൪)   
    പറീശത്തെ ആഘപിച്ചു. (൧൯) ധനവാനും ലാജരിന്നും    
    സംഭവിച്ചത്  ഉപമയിൽ കാട്ടിയതു.

൧ പിന്നെ അവൻ ശിഷ്യരോട് പറഞ്ഞിതു : ധനവാവായോ

    രു മനുഷ്യനു വീട്ടുവിചാരകൻ ഉണ്ടായിരുന്നു; ആയവൻ അ
    വന്റെ വസ്തു നാനാവിധമാക്കുന്ന പ്രകാരം കുറ്റം ചുമത്തപ്പെ

൨ ട്ടാറെ, അവനെ വിളിച്ചു വരുത്തി : നിന്നെ കൊണ്ട് ഈ

    കേൾക്കുന്നത് എന്തു ? നിണക്ക് ഇനി വീടുവിചാരിപ്പാൻ കഴി
   യായ്കകൊണ്ട് നിന്റെ വിചാരണക്കണക്ക് ഏല്പിച്ചു തരിക

൩ എന്നു പറഞ്ഞു. വീട്ടുവിചാരകൻ ഉള്ളുകൊണ്ടു പറഞ്ഞു: എ

     ന്റെ യജമാനൻ വിചാരണയെ എന്നോട് എടുത്തു കൊള്ളു
    ന്നതുകൊണ്ട് എന്തു ചെയ്യേണ്ടു? കൊത്തുവാൻ പ്രാപ്തിയില്ല;

൪ ഇരെപ്പാൻ നാണിക്കുന്നു; എന്നെ വിചാരണയിൽനിന്നു നീ

   ക്കിയാൽ പിന്നെ തങ്ങളുടെ വീടുകളിൽ എന്നെ ചേർത്തു കൊൾ
   വാന്തക്കവണ്ണം ഞാൻ ചെയ്യേണ്ടത് ഇന്നത് എന്നു ബോധി

൫ ച്ചു. എന്നിട്ടു തന്റെ യജമാനനുള്ളോരോരോ കടക്കാരെ വരു

   ത്തി, മുമ്പിലത്തവനോട്: എന്റെ യജമാനനോട് എത്ര കട

൬ മ്പെട്ടിരിക്കുന്നു? എന്നു ചോദിച്ചു. ന്നൂറു കുടം എണ്ണ എന്ന് അ

   അവൻ പറഞ്ഞാറെ: നിന്റെ കൈച്ചീട്ട് ഇതാ വാങ്ങി വേഗം
   ഇരുന്ന് അമ്പത് എന്ന് എഴുതുക എന്ന് അവനോട് പറഞ്ഞു.

൭ പിന്നെ മറ്റൊരുത്തനോട് : നീയൊ എത്ര കടംപെട്ടിരിക്കുന്നു

    എന്നു ചോദിച്ചാറെ : ന്നൂറു പറ കോതമ്പ് എന്നു പറഞ്ഞു;അ
  വനോട് : നിന്റെ കൈച്ചീട്ടു വാങ്ങി, എൺപത് എന്ന് എവുതുക

൮ എന്നു പറഞ്ഞു. ശേഷം ഈ നീതികേടുള്ള വീട്ടു വിചാരകൻ

    ബുദ്ധിപ്രകാരം ചെയ്തുകൊണ്ടു, യജമാനൻ അവനെ പുകഴ്ത്തി;
   എങ്ങിനെ എന്നാൽ വെളിച്ചമക്കളേക്കാൾ, ഈ യുഗത്തിന്റെ 
    മക്കൾ താന്തങ്ങളുടെ തലമുറയോടു ബുദ്ധി ഏറിയവർ ആകു

൯ ന്നു. ഞാനും നിങ്ങളോടു പറയുന്നിതു: നീതികേടുള്ള (ധനം)

    മാമോനെകൊണ്ടു നിങ്ങൾക്കു സ്നേഹിതരെ ഉണ്ടാക്കിക്കൊൾ
    വിൻ! അത് ഒടുങ്ങി പോയാൽ, അവർ നിത്യകൂടാരങ്ങളിൽ നി

൧0 ങ്ങളെ ചേർത്തുകൊള്ളേണ്ടതിന്നു, തന്നെ ഏറ്റം ചെറിയതിൽ

     വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ ആകുന്നു;
    ഏറ്റം ചെറിയതിൽ നീതികേടുള്ളവൻ അധികത്തിലും നീതി
൧൮0 [ 207 ]
ലൂക്ക. ൧൬. അ.

കെട്ടവനത്രെ. ആകയാൽ, അനീതിയുള്ള മാമോനിൽ വിശ്വസ്തരായില്ല എങ്കിൽ, സത്യമായുള്ളതു നിങ്ങളിൽ ആർ ഭരമേല്പിക്കും? അന്യന്റെ മുതലിൽ വിശ്വസ്തരായില്ല എങ്കിൽ, നിങ്ങൾക്കു സ്വന്തമായത് ആർ തരും? രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യനും കഴികയില്ല; ചെയ്താൽ ഒരുവനെ പകെക്കും, മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനെ മുറുക പിടിക്കും, മറ്റവനെ നിന്ദിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിച്ചുകൂടാ. (മത്താ. ൬, ൨൪.)

എന്നിവ എല്ലാം ദ്രവ്യാഗ്രഹികളായ പറീശന്മാർ കേട്ട് അവനോട് ഇളിച്ചു കാട്ടി. അവരോട് പറഞ്ഞിതു: നിങ്ങളെ തന്നെ മനുഷ്യരുടെ മുബാകെ, നിങ്ങൾ നീതീകരിക്കുന്നവർ എങ്കിലും, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു; കാരണം മനുഷ്യരിൽ ഉന്നതമായതു, ദൈവത്തിൻമുമ്പാകെ അറെപ്പത്രെ. ധൎമ്മ ശാസ്ത്രവും പ്രവാചകരും, യോഹനാൻ വരെ (ഉള്ളതു); അന്നുമുതൽ ദേവരാജ്യം സുവിശേഷിക്കപ്പെടുന്നു; എല്ലാവനും അതിനെ ആക്രമിക്കുന്നു (മത്താ ൧൧, ൧൨.) ധൎമ്മത്തിൽ ഒരു പുള്ളി വീണു പോകുന്നതിനേക്കാൾ, സ്വൎഗ്ഗവും ഭൂമിയും ഒഴിഞ്ഞു പോകുന്നത് എളുപ്പം തന്നെ (മത്താ. ൫, ൧൮.) തന്റെ ഭാൎയ്യയെ ഉപേക്ഷിച്ചു മറ്റവളെ കെട്ടുന്നവൻ എല്ലാം വ്യഭിചരിക്കുന്നു; പുരുഷൻ ഉപേക്ഷിച്ചു പോയവളെ കെട്ടുന്നവനും എല്ലാം വ്യഭിചരിക്കുന്നു (മത്താ. ൧൯, ൯.)

ധനവാനായൊരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവൎണ്ണമുള്ളതും. നേരിയ ശീലയും ഉടുത്തുംകൊണ്ടു, ദിനമ്പ്രതി കൌതുകത്തോടെ രമിക്കുന്നവൻ തന്നെ. ലാജർ എന്നു പേരുള്ള ഒരു ദരിദ്രനും ഉണ്ടു; അവന്റെ പടിപ്പുരെക്കൽ ഇവൻ പരുവും മൂടി ഇടപ്പെട്ടിരുന്നു; ധനവാന്റെ മേശയിൽനിന്നു വീഴുന്നു കഷണങ്ങൾകൊണ്ടു തൃപ്തിവരുത്തുവാൻ. ആഗ്രഹിച്ചുപാൎത്തു: നായ്ക്കളും വന്ന് അവന്റെ പരുക്കളെ നക്കും. ആ ദരിദ്രനു മരണം സംഭവിച്ചു; ദൂതന്മാർ അവനെ കൊണ്ടുപോയി, അബ്രഹാമിൻ മടിയിലാക്കി. ധനവാനും മരിച്ചു കുഴിച്ചിടപ്പെട്ടു; അവൻ പാതാളത്തിൽ ദണ്ഡങ്ങളിൽ ഉൾപ്പെട്ടു കണ്ണുകളെ ഉയൎത്തി, ദൂരത്തുനിന്ന് അബ്രഹാമെയും, അവന്റെ മടിയിൽ ലാജരെയും കണ്ടു, വിളിച്ചു പറഞ്ഞു: പിതാവായ അബ്രഹാമെ! എന്നിൽ കനിഞ്ഞു കൊണ്ടാലും ഈ ജ്വാലയിൽ

൧൮൧
[ 208 ]
THE GOSPEL OF LUKE . XVI. XVII.

ഞാൻ വേദനപ്പെടുകകൊണ്ടു, ലാജർ തന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി. എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു നിയോഗിക്ക! എന്നാറെ, അബ്രഹാം പറഞ്ഞു: മകനെ! നിന്റെ ആയുസ്സിൽ നിന്റെ നന്മകളും ലാജരിന്ന് അപ്രകാരം തിന്മകളും കിട്ടി പോയ പ്രകാരം ഓൎക്ക! ഇപ്പോഴൊ ഇവന് ഇവിടെ ആശ്വാസവും നിണക്കു വേദനയും ഉണ്ടു. അത്രയുമല്ല; ഇവിടെനിന്നു നിങ്ങളടുക്കെ കടപ്പാൻ ഇഛ്ശിക്കുന്നവൎക്കു കഴിവില്ലാതെയും, അങ്ങെയവർ ഞങ്ങളടുക്കെ ക്ടന്നു വരാതെയും ഇരിപ്പാന്തക്കവണ്ണം ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയ പിളൎപ്പു സ്ഥാപിച്ചിട്ടുണ്ടൂ. പിന്നെ അവൻ പറഞ്ഞു; എന്നാൽ പിതാവെ! ആയവനെ എന്റെ അപ്പന്റെ വീട്ടിൽ അയപ്പാൻ അപേക്ഷിക്കുന്നു; കാരണം എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ ദണ്ഡസ്ഥലത്തു വരാതിരിപ്പാൻ അവൻ അവൎക്കു (ആണയിട്ടും) സാക്ഷ്യം ചൊല്ലാക! അബ്രഹാം അവനോട്: അവൎക്കു മോശയും പ്രവാചകരും ഉണ്ടല്ലൊ; ആയവനെ കേൾക്കേണ്ടത് എന്നു പറഞ്ഞാറെ: അല്ല, പിതാവായ അബ്രഹാമേ! മരിച്ചവരിൽനിന്നു ഒരുത്തൻ അവരരികെ പോയി എങ്കിൽ മനന്തിരിയും എന്ന് അവൻ പറഞ്ഞതിന്നു: അവർ മോശയേയും പ്രവാചകരേയും കേൾക്കാഞ്ഞാൽ, മരിച്ചവരിൽനിന്ന് ഒരുത്തൻ എഴുനീറ്റു വന്നു എങ്കിലും, അവരെ അനുസരിപ്പിക്കയും ഇല്ല എന്ന് അവനോട് പറഞ്ഞു.

൧൭. അദ്ധ്യായം.

ഇടൎച്ചകളും തമ്മിൽ ക്ഷമിക്കുന്നതും വിശ്വാസവൎദ്ധനയും ചൊല്ലി ഉപദേശിച്ചതു, (൧൧) ൧൦ കഷ്ഠികൾക്കു ശുദ്ധി വന്നതിന്റെ അനുഭവം, (൨൦) ദേവരാജ്യം പതുക്കയും ഘോഷത്തോടും വരുന്ന പ്രകാരം [മത്താ. ൨൪, ൧൭-൪൧.] വൻ തന്റെ ശിഷ്യരോടു ചൊല്ലിയതു: ഇടൎച്ചകൾ വരാതിരിക്കുന്നത് അസാദ്ധ്യം തന്നെ; എങ്കിലും അവ വരുത്തുന്നവനു ഹാ കഷ്ടം! ഈ ചെറിയവരിൽ ഒരുത്തന് ഇടൎച്ച വരുത്തുന്നവനു ഹാ കഷ്ടം! ഈ ചെറിയവരിൽ ഒരുത്തന് ഇടൎച്ച വരുത്തുന്നതിനേക്കാൾ അവന്റെ കഴുത്തിൽ ഒരു തിരിക്കല്ലു ചുറ്റീട്ടു കടലിൽ എറിഞ്ഞു കളഞ്ഞാൽ, അവനു പ്രയോജനമായിരിക്കുന്നു. (മത്താ. ൧൮. ൬.) നിങ്ങളെ തന്നെ സൂക്ഷിച്ചുകൊൾവിൻ! നിന്റെ സഹോദരൻ നിന്നോട് പിഴെച്ചാൽ അവനെ

൧൮൨
[ 209 ]
                           === ലൂക്കാ ൧൭  അ ===

ആക്ഷേപിക്ക; അവൻ മനന്തിരിഞ്ഞാൽ അവനു വിട്ടുകൊടു ക്ക. ദിവസത്തിൽ ഏഴു വട്ടം നിന്നോട് പിഴെച്ചാലും (ദിവസ ൪ ത്തിൽ ഏഴുവട്ടൻ നിങ്കലേക്ക് തിരിഞ്ഞു: എനിക്ക് അനുതാപം ഉണ്ട് എന്നു പറഞ്ഞു എങ്കിൽ അവനോടൂ ക്ഷമിക്ക. അപോ ൫ സ്തലന്മാർ കൎത്താവിനോട്: ഞങ്ങൾക്ക് വിശ്വാസം കൂട്ടിത്തരേണം എന്നു പറഞ്ഞാറെ കൎത്താവ് ചൊല്ലിയത്: നിങ്ങൾക്കു ൬ കടുകുന്മണിയോളം വിശ്വാസം ഉണ്ടായാൽ, ഈ അമാറത്തിയോട് വേരോടെ പറിഞ്ഞു കടലിൽ നട്ടിരിക്ക എന്നു പറയുകയൌം അതു നിങ്നഗ്ല്ക്കു ചെവിക്കൊള്ളുകയും ആം ( മത്താ ൧൭, ൨൫ ) എങ്കിലും നിങ്ങളിൽ ആൎക്ക് ഒരു ദാസൻ ഉണ്ടായാൽ അവൻ ൭ ഉഴുക എങ്കിലും മേയ്ക്ക എങ്കിലും ചെയ്തിട്ട് വയലിൽ നിന്നുപോ രുമ്പോൾ: നീ ക്ഷണത്തിൽ വന്ന ഊണിന്ന് ഇരിക്ക എന്ന് അവനോട് പറയുമോ? അല്ല എന്റെ അത്താഴത്തിന്ന ഒരു ൮ ക്കുക ; പിന്നെ അരകെട്ടിക്കൊണ്ടു ഞാൻ തിന്നു കുടിച്ചു തീരു വോളം എന്റെ ശുശ്രൂഷ ചെയ്ത: ശേഷം നീയും കുടിച്ചു തിരുവോളം എന്തെ ശുശ്രൂഷ ചെയ്ത; ശേഷം നീയും കുടിച്ചു കൊൾക്ക എന്നു പറകയില്ലയോ? ആ ദാസൻ നിയോഗപ്രകാ ൯ രം ചെയ്തതിനു ക്രുതജ്ഞത കാട്ടുമോ? അങ്ങിനെ തോന്നുന്നില്ല. അവ്വണ്ണം നിങ്ങളും നിയോഗപ്രകാരം എല്ലാം ചെയ്തപ്പോഴെ ൧൦ ക്കു: ഞങ്ങൾ നിസ്സാരദാസരാകുന്നു; ചെയ്യേണ്ട്യതത്രെ ചെ യ്തു എന്നു പറവിൻ അവൻ യരുശലേമിലേക്കു യാത്രയാകുമ്പോൾ സംഭവിച്ചി ൧൧ തു:ശമൎ‌യ്യക്കും കലീലെക്കും നടുവിൽ കൂടിക്കടയിൽ ഒരു ഗ്രാമത്തിൽ ചെല്ലും നേരം, കുഷ്ടം പിടിച്ച പത്തു പുരുഷന്മാർ അ ൧൨ വനെ എതിരേറ്റു അകലെ നിന്നുകൊണ്ടൂ: യേശുനായക! ൧൩ ഞങ്ങളെ കനിഞ്ഞുകൊണ്ടാലും ! എന്നു ശബ്ദം ഉയൎത്തിപറഞ്ഞു. ആയവരെ അവൻ കണ്ടു: നിങ്ങൾപോയി പുരോഹിതന്മാൎക്കു ൧൪ നിങ്ങൾ എതന്നെ കാട്ടുവിൻ എന്നു പറഞ്ഞു; അവൻ ചെല്ലുകയിൽ തന്നെ ശൂദ്ധരായി വരികയും ചെയ്തു. അവരിൽ ഒരുവൻ ൧൫ സൌഖ്യപ്പെട്ടതു കണ്ടു, മഹാശബ്ദത്തോടെ ദൈവത്തെ തേജ സ്കരിച്ചുകൊണ്ടു മടക്കിവന്നു, അവന്റെ കാൽകൽ കവിണ്ണു ൧൬ വീണു ഉപചാരം പറഞ്ഞു; അവനൊ ശമൎ‌യ്യൻ തന്നെ. യേശു ൧൭ ഉത്തരം ചൊല്ലിയതു: പത്തുപേരും ശുദ്ധരയില്ലയോ? ഒമ്പ ൧൮ താ എവിടെ? ഈ മ്നറുജാതിക്കാരനല്ലാതെ തിരിഞ്ഞു വന്നു ദൈ വത്തിന്നു തേജസ്സു കൊടുപ്പവർ കാണായില്ലയോ? എന്നാറെ ൧൯

                                     ൧൮൩ [ 210 ] THE GOSPEL OF LUKE XVII

അവനോട്: എഴുന്നിറ്റു പോക: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു. ൨൦ ദേവരാജ്യം എപ്പോൾ വരുന്നു എന്നു പറീശർ ചോദിച്ചതി ൨൧ ന്ന്, അവൻ ഉത്തരം ചൊല്ലിയതു: ദേവരായം നോക്കിക്കൊ ള്ളും അവ്ണ്ണം അല വരുന്നത്: റ്റിഹാ ഇവിടെ എന്നും അതാ അ വിടെ എന്നും പറയുമാറും ഇല്ല: കണ്ടാലും ദേവരാജ്യം നിങ്ങളു ൨൨ ടെ ഇടയിൽ അത്രെ ആകുന്നതു. പിന്നെ തന്റെ ശിഷ്യരോട് പറഞ്ഞിതു: നിങ്ങൾ മനുഷ്യപുത്രന്റെ ദിവസങ്ങളിൽ ഒന്നു കാണ്മാൻ ആഗ്രഹിക്കുകയും കാണായ്കയും ചെയുന്ന നാളുകൾ ൨൩ വരും അന്നു നിങ്ങളോട് ഇതാ ഇവിടെ എന്നും അതാ അവി ടെ എന്നും പറയും; നിങ്ങൾ പോലരുതു; പിഞ്ചെല്ലുകയും അരു ൨൪ തു ; കാരണം മിന്നൽ വനാത്തിക്കീഴേദിക്കിൽ നിന്നു ദേക്കേഴുവു തെളങ്ങി മിന്നുന്ന പോലെ തന്നെ മനുഷ്യ പുത്രനും തന്റെ ൨൫ ദിവസത്തിൽ ആകും. മുമ്പെ അവൻ വളരെ കഷ്ടപ്[പെടുകയും ൨൬ ഈ തലമുറയാൽ തള്ളപ്പെടുകയും വേണ്ടിയതു. പിന്നെ നോ ഹയുടെ ദിവസങ്ങളിൽ സംഭവിഛ്കപ്രകാരം തന്നെ മനുഷ്യപുറ്റ്ര ൨൭ ന്റെ ദിവസങ്ങളിലും ഉണ്ടാകും. അവർ തിന്നും കുടിച്ചും കെട്ട് യും കെട്ടിച്ചും വന്നതു നോഹ പെട്ടകത്തിൽ കിടന്നിട്ടൂ ജലപ്ര ൨൮ ളയം വന്ന എല്ലാവരെയും മുടിക്കുന്ന നാൾ വരെയത്രെ ലോ ത്തിന്റെ നാളുകളിൽ സംഭവിച്ച പ്രകാരവും തന്നെ; അവരും തിന്നും കുടിച്ചുംകൊണ്ടൂം , വിറ്റും നട്ടും പണി ചെയ്തും പോന്നു ൨൯ ലോത്ത് സദോമെ വിട്ടു പോയ നാളെക്കോ , വാനത്തിൽ നിന്ന് അഗ്നിയും ഗന്ധകവും പെയ്ത് എല്ലാവരെയും മുടിച്ചു കളഞ്ഞു ൩൦ മനുഷ്യ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വെണ്ണം തന്നെ ആ ൩൧ കും. അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ ഭവനത്തിൽ ഉള്ള കോപ്പുകൾ എടുക്കേണ്ടതിന്ന്, ഇറങ്ങി പോകായ്ക! വയലിൽ ൩൨ ഉള്ളവനും അപ്രകാരം പിന്നോക്കം തിരികയും ഒല്ല! ലോത്തി ൩൩ ന്റെ ഭാൎ‌യ്യയെ ഓൎഥ്റ്റുകൊൾവിൻ! ആരാനും തന്റെ ദേഹിയെ രക്ഷിപ്പാൻ നോക്കിയാൽ അതിനെ കളയും; അതിനെ കള ൩൪ ഞ്ഞാൽ ഉയൎപ്പിക്ക അത്രെ ചെയ്യും ( ) ഞാൻ ഇങ്ങളോടു പറയുന്നിതു: ആ രാത്രിയിൽ ഇരുവർ ഒരു കിടക്കമേൽ ഇരിക്കും; ൩൫ ഒരുത്തൻ കൈക്കൊള്ളപ്പെടൂം; മറ്റവൻ കൈവിടപ്പെടും ഇരു വർ ഒന്നിച്ച് അരച്ചുകൊണ്ടിരിക്കും; ഒരുത്തി കൈക്കൊള്ളപ്പെ ൩൬ ടും മറ്റവൾ വിടപ്പെടൂം (ഇരൌവർ വയലിൽ ഇരിക്കും ഒരു ൧൮൪ [ 211 ] ഏറ്റു [ 212 ] ചെയ്യുന്നു. ആഴ്ചയിൽ രണ്ടു വട്ടം ഉപോഷിക്കുന്നു; നേടുന്നതിൽ ഒക്കയും പതാരം കൊടുത്തു വരുന്നു. ചുങ്കക്കാരനൊ, ദൂരത്തുനിന്നുകൊണ്ട് കണ്ണുകൾ സ്വൎഗ്ഗത്തേക്ക് ഉയൎത്തുവാനും മനസ്സിലാതെ, തന്റെ മാറത്ത് അടിച്ചുകൊണ്ടു, ദൈവമെ പാപിയായ എന്നെ കടാക്ഷിച്ചു കൊള്ളേണമെ എൻ്നു പറഞ്ഞ. അവനേക്കാൾ ഇവൻ നീതീകരിക്കപ്പെട്ടവനായി തന്റെ ഭവനത്തിലേക്ക് ഇറങ്ങിപോയി എന്നു ഞാൻ നിങ്ങളോട് പറയുന്നു; കാരണം തന്നെത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയൎത്തപ്പെടുകയും ചെയ്യും (൧൪, ൧൧). അവൻ തൊടുവാനായി, ചിലർ കുട്ടികളെയും അവനു കൊണ്ടുവരുന്നതു ശിഷ്യന്മാർ കണ്ട്, അവരെ ശാസിച്ചു. യേശുവൊ ആ കുട്ടികളെ വിളിച്ചു വരുത്തി പറഞ്ഞിതു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദേവരാജ്യം ഇപ്രകാരമുള്ളവൎക്കു ആകുന്നു സത്യം. ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ദേവരാജ്യത്തെ ശിശുവെന്ന പോലെ കൈക്കൊള്ളാത്തവൻ ആരും അതിൽ കടക്കയില്ല. പിന്നെ ഒരു പ്രമാണി അവനോട്: നല്ല ഗുരൊ, എന്തു ചെയ്തിട്ടു ഞാൻ നിത്യജീവനെ അവകാശമാക്കൂ? എന്നു ചോദിച്ചതിന്നു യേശു പറഞ്ഞു: എന്നെ നല്ലവൻ എന്നു ചെല്വാൻ എന്തു? ദൈവമാകുന്ന ഒരുവനല്ലാതെ, നല്ലവൻ ആരും ഇല്ല. കല്പനകളെ അറിയുന്നവല്ലൊ; വ്യഭിചരിക്കല്ല, കുലചെയ്യല്ല, മോഷ്ടിക്കല്ല, കള്ളസ്സാക്ഷി പറയല്ല, നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക (൨മോ, ൨൦.) എന്നുള്ളവ തന്നെ. അവൻ പറഞ്ഞു: ഇവ ഒക്കയും ഞാൻ ചെറുപ്പം മുതൽ കാത്തു കൊണ്ടിരിക്കുന്നു. എന്നതു യേശു കേട്ട് ഇനി നിണക്ക് ഇല്ലാത്തത് ഒന്ന് ഉണ്ടു; ഉള്ളത് എല്ലാം വിറ്റു, ദരിദ്രൎക്കു പകുത്തു കൊടുക്കു എന്നാൽ സ്വൎഗ്ഗത്തിൽ നിണക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു. അവൻ എത്രയും ധനവാനാകകൊണ്ട് ആയതു കേട്ടിട്ട് അതിദുഃഖിതനായി ചമഞ്ഞു. അതിദുഃഖിയായതു യേശു കണ്ടു: ദ്രവ്യങ്ങൾ ഉള്ളവർ ദേവരാജ്യത്തിൽ പ്രവേശിപ്പാൻ എത്ര പ്രയാസം! ധനവാൻ ദേവരാജ്യത്തിൽ പൂകുന്നതിലും ഒട്ടകും സൂചിക്കുഴയൂടെ കടക്കുന്നതിന്ന് എളുപ്പം എറെ ഉണ്ടു സത്യം എന്നു പറഞ്ഞു. [ 213 ] പിന്നെ രക്ഷപ്പെടുവാൻ ആൎക്കു കഴിയും? എന്നു കേട്ടവർ പറഞ്ഞപ്പോൾ: മനുഷ്യരോട് അസാദ്ധ്യമായവ ദേവത്തോടു സാദ്ധ്യമാകുന്നു എന്ന് അവൻ പറഞ്ഞു. പ്രേതൻ ഇതാ ഞങ്ങൾ (സ്വന്തമായത്) എല്ലാം വിട്ടു കളഞ്ഞു നിന്റെ പിന്നാലെ വന്നു എന്നു പറഞ്ഞാറെ, യേശു അവരോട് ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: ദേവരാജ്യം നിമിത്തം വീടൊ, പിതാക്കളെയൊ, സഹോദരരെയൊ, ഭാൎ‌യ്യയെയൊ, മക്കളെയൊ, വിട്ടുകളഞ്ഞാൽ, ഈ കാലത്തിൽ തന്നെ പലമടങ്ങായിട്ടും വരുവാനുള്ള യുഗത്തിൽ നിത്യജീവനെയും, പ്രാപിക്കാത്തവൻ ആരും ഇല്ല. പിന്നെ പന്തിരുവരെയും കൂട്ടിക്കൊണ്ട് അവരോട് പറഞ്ഞിതു: കണ്ടാലം നാം യരുശലേമിലേക്ക് കരേറി പോകുന്നു; മനുഷ്യപുത്രനു പ്രവാചകരാൽ എഴുതപ്പെട്ടുള്ളതിന്ന് എല്ലാം അവിടെ നിവൃത്തി വരും. അവർ അവനെ ജാതികളിൽ ഏല്പിച്ച ശേഷം പരിഹസിക്കയും, അഹങ്കരിക്കയും, തുപ്പുകയും, തല്ലീട്ടു കൊല്ലുകയും, മൂന്നാം നാൾ അവൻ വീണ്ടും എഴുനീല്ക്കയും ചെയ്യും എന്നത് ഒന്നും അവർ ഗ്രഹിച്ചില്ല; ഈ മൊഴി അവൎക്കു മറഞ്ഞിരുന്നു; പറഞ്ഞവ ബോധിച്ചതും ഇല്ല. അവർ യറിഹോവിലേക്ക് അടുക്കുമ്പോൾ, ഒരു കുരുടൻ വഴിയരികെ ഇരന്നു കൊണ്ടിരുന്നു. അവൻ പുരുഷാരം കടന്നുപോകുന്നതു കേട്ട്: ഇതെന്ത്? എന്നു ചോദിച്ചു: നചറയ്യനായ യേശു കൂടികടക്കുന്നു എന്ന് അവനോട് അറിയിച്ചപ്പോൾ, അവൻ: ദാവിദ് പുത്ര, യേശുവെ! എന്നെ കനിഞ്ഞു കൊൾക! എന്നു നിലവിളിച്ചു. മുന്നടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചാറെയും: ദാവിദ് പുത്ര, എന്നെ കനിഞ്ഞു കൊൾക! എന്ന് അവൻ ഏറ്റം അധികം കൂക്കി പോന്നു. യേശുവും നിന്ന് അവനെ അടുക്കെ വരുത്തുവാൻ കല്പിച്ചു. അവൻ സമീപിച്ചപ്പോൾ: നിണക്ക് എന്തു ചെയ്യേണ്ടു? എന്നു ചോദിച്ചു. കൎത്താവെ, കാഴ്ചവരിക തന്നെ! എന്ന് അവൻ പറഞ്ഞു. യേശു അവനോട്: കാഴ്ചപ്രാപിക്ക! നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു! എന്നു പറഞ്ഞു. ക്ഷണത്തിൽ അവൻ കാഴ്ചപ്രാപിച്ചു ദൈവത്തെ തേജസ്കരിച്ചുകൊണ്ട് അവനെ പിഞ്ചേൎന്നു വന്നു കണ്ട ജനങ്ങൾ എല്ലാം ദൈവത്തിന്നു പുകഴ്ച കൊടുക്കയും ചെയ്തു [ 214 ] ൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ 1 2 3 4 5 6 7 8 9

THE GOSPEL OF LUKE. XIX.


൧൯. അദ്ധ്യായം.

ചുങ്കക്കാരനായ ജക്കായി, (൧൧) മ്നാക്കളുടെ ഉപമ [മത്താ. ൨.൫.], (൨൯)യരുശലെമിലെപ്രവേശം [മത്താ. ൨൧. മാ. ൧൧. യോ. ൧൨.], (൪൧) പട്ടണത്തെ കുറിച്ചു കരഞ്ഞു വിലപിച്ചതു, (൪൫) ദേവാലയത്തെ ശുദ്ധീകരിച്ചതു [മത്താ. ൨൧. മാ. ൧൧.[

വൻ യറിഹോവിൽ പുക്കു കൂടികടക്കുമ്പോൾ, കണ്ടാലും ചുങ്കപ്രമാണിയും, ധനവാനും ആയ ജക്കായി എന്ന് പേരുള്ള പുരുഷൻ, യേശു ഇന്നവൻ എന്നു കാണ്മാൻ ശ്രമിച്ചാറെയും, വളൎച്ചയിൽ കുള്ളനാക്കുകൊണ്ട് പുരുഷാരം നിമിത്തം കഴിവില്ലാതെയായ ശേഷം, അവൻ ഇന്ന ദിക്കിനൂടെ പോകും എന്നു ഗ്രഹിച്ചു മുന്നോട്ട് ഓടി, അവനെ കാണേണ്ടതിന്ന് ഒർ അമാറത്തിയിൽ കയറി. ആ സ്ഥലത്തു യേശു എത്തിയപ്പോൾ മേല്പെട്ട് നോക്കി, അവനെ കണ്ടു: ജക്കായെ! വിരഞ്ഞ് ഇറങ്ങിവാ! എനിക്ക് ഇന്നു നിന്റെ വീട്ടിൽ പാൎക്കേണ്ടതാകുന്നു. എന്നു പറഞ്ഞു. അവനും പിരിഞ്ഞ് ഇറങ്ങി വന്നു, സന്തോഷത്തോടെ, അവനെ കൈക്കൊണ്ടു. കണ്ടവർ എല്ലാം; ഇവൻ പാപിയായ പുരുഷനോടു വസിപ്പാൻ അകമ്പുക്കു എന്നു പിറുപിറുത്തു. എന്നാറെ, ജക്കായി നിന്നുകൊണ്ടു കൎത്താവിനോട് പറഞ്ഞിതു: കണ്ടാലും കൎത്താവെ, എന്റെ വസ്തുക്കളിൽ പാതിയെ ദരിദ്രൎക്കു കൊടുക്കുന്നുണ്ടു; ആരോടും വല്ലതും തോല്പിച്ചു വാങ്ങി എങ്കിൽ, നാലു മടന്നു തിരികെ കൊടുക്കുന്നു. അവനോടു യേശു ചൊല്ലിയതു: അവനും അബ്രഹാം പുത്രനാകയാൽ, ഇന്ന് ഈ വീട്ടിന്നു രക്ഷ ഉണ്ടായി; നഷ്ടമായതിനെ തിരഞ്ഞു രക്ഷിപ്പാനല്ലൊ മനുഷ്യപുത്രൻ വന്നതു (മത്താ. ൧൮, ൧൧.)

എന്നത് അവർ കേട്ടുകൊള്ളുമ്പോൾ, അവൻ യരുശലേമിനു സമീപിച്ചിരിക്കകൊണ്ടും ദേവരാജ്യം ക്ഷണത്തിൽ വിളങ്ങിവരും എന്ന് അവൎക്കു തോന്നുകകൊണ്ടും ഒർ ഉപമ കൂടി പറഞ്ഞു. അത് എന്തെന്നാൽ: കുലശ്ശ്രെഷ്ഠ്നായ ഒരുത്തൻ രാജത്വം പ്രാപിച്ചു മടങ്ങിവരെണം എന്നു വെച്ചു, ദൂരദേശത്തേക്കു യാത്രയാകുമ്പോൾ, തന്റെ പത്തു ദാസരെ വരുത്തി, അവൎക്കു പത്തു മ്നാക്കളെ കൊടുത്തു (മ്നാ ഒന്നിന്നു ൩൫ രൂപ്പിക): ഞാൻ വരുന്നതിന്നകത്തു വ്യാപാരം ചെയ്തുകൊൾവിൻ എന്ന് അവരോടു പറഞ്ഞു (പോയി). അവന്റെ പൌരന്മാരെ, അവനെ

൧൮൮
[ 215 ]
ലൂക്ക. ൧൯. അ.

പകെച്ച് അവന്റെ പിന്നാലെ മന്ത്രികളെ അയച്ച് ഇവൻ ഞങ്ങളിൽ വാഴുന്നതിന്നു, ഞങ്ങൾക്കു മനസ്സില്ല എന്ന് ഉണൎത്തിക്കയും ചെയ്തു. എന്നാറെ, അവൻ രാജത്വം പ്രാപിച്ചിട്ടു തിരികെ വന്നപ്പോൾ, ആ ദ്രവ്യം കൊടുത്ത ദാസരിൽ ഇന്നവൻ ഇന്നതു വ്യാപരിച്ചു നേടി എന്ന് അറിയേണ്ടതിന്നു, അവരെ വിളിച്ചു വരുത്തുവാൻ കല്പിച്ചു. ഒന്നാമൻ വന്നു: കൎത്താവെ, നിന്റെ മ്ലാ പത്തു മ്ലാക്കൾ സമ്പാദിച്ചു എന്നു പറഞ്ഞു. അവനോട് അവൻ: നന്നു, നല്ല ദാസനെ, നീ ഏറ്റം ചെറിയതിൽ വിശ്വസ്തനായതുകൊണ്ടു പത്തു പട്ടണങ്ങളിൽ അധികാരമുള്ളവനായിരിക്ക! എന്നു പറഞ്ഞു. രണ്ടാമൻ വന്നു: കൎത്താവെ, നിന്റെ മ്നാ അഞ്ചു മ്നാക്കളെ ഉണ്ടാക്കി എന്നു പറഞ്ഞു. നീയും അഞ്ചു പട്ടണങ്ങൾക്കു മേല്പെട്ടവനാക് എന്ന് അവനോടു പറഞ്ഞു. മറ്റൊരുവൻ വന്നു: കൎത്താവെ, ഞാൻ മാമാലിൽ കെട്ടിവെച്ചിട്ടുള്ള നിന്റെ മ്നാവ് ഇതാ! കാരണം നീ ഇടാത്തത് എടുത്തും, വിതെക്കാത്തതു കൊയ്തുംകൊണ്ടു കടുപ്പമുള്ള മനുഷ്യനകകൊണ്ടു, ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. അവനോട് അവൻ പറയുന്നിതു: ദുഷ്ടദാസനെ! നിന്റെ വായിൽനിന്നു നിനെക്കു ന്യായം വിധിക്കും! ഞാൻ ഇടാത്തത് എടുത്തും വിതെക്കാത്തതു കൊയ്തുംകൊണ്ടു കടുപ്പമുള്ള മനുഷ്യൻ ആകുന്നപ്രകാരം അറിഞ്ഞുവല്ലൊ. പിന്നെ ഞാൻ വന്നിട്ട് എന്റെ ദ്രവ്യം പലിശയോടും കൂട ശേഖരിക്കേണ്ടതിന്ന് അതു നാണ്യപീഠത്തിൽ വെക്കാഞ്ഞത് എന്തു? എന്നിട്ടു ചുറ്റും നില്ക്കുന്നവരോട്: ആ മ്നാവ് അവനോട് എടുത്തു പത്തു മ്നാവുള്ളവനു കൊടുപ്പിൻ എന്നും: കൎത്താവെ, അവനു പത്തു മ്നാവുണ്ടല്ലൊ എന്ന് അവർ ചൊല്ലുമ്പോൾ: ഞാനല്ലൊ നിങ്ങളോട് പറയുന്നിതു: ഉള്ളവന്ന് എല്ലാവനും കൊടുക്കപ്പെടും; ഇല്ലാത്തവനോട് ഉള്ളതും കൂടെ എടുക്കപ്പെടും (൮, ൧൮). ശേഷം ഞാൻ അവരിൽ വാഴുന്നതിന്നു മനസ്സില്ലാത്ത എന്റെ ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പിൽ വെച്ച് അറുത്തുകളവിൻ എന്നും കല്പിച്ചു.

ഇവ പറഞ്ഞശേഷം, അവൻ യരുശലേമിലേക്കു യാത്രയായി മുന്നോട്ടു നടന്നു. പിന്നെ ഒലീവമരങ്ങളാൽ പേൎകൊണ്ട മയരികെ ബെഥഫഗ്ഗ ബെത്ഥന്യ എന്നവറ്റോടു സമീപിച്ചപ്പോൾ, ഉണ്ടായിതു: അവൻ തന്റെ ശിഷ്യരിൽ ഇരുവരെ

൧൮൯
[ 216 ]
THE GOSPEL OF LUKE. XIX

൩൦ നിയോഗിച്ചു പറഞ്ഞു: നിങ്ങൾക്ക് എതിരെ ഉള്ള ഗ്രാമത്തിൽ പോകുവിൻ; അതിൽ പ്രവേശിക്കയിൽ മനുഷ്യർ ആരും കയറീട്ടില്ലാത്ത കഴുതക്കുട്ടി കെട്ടി നില്ക്കുന്നതു കാണും; അത് അഴിച്ചു കൊണ്ടുവരിൻ! ൩൧ ആരും നിങ്ങളോട്: ഇത് അഴിപ്പാൻ എന്തു? എന്നു ചോദിച്ചാൽ: കൎത്താവിന് ഇത് കൊണ്ട് ആവശ്യം ഉണ്ട് എന്ന് അവനോട് ചൊല്ലുവിൻ. ൩൨ അയച്ചവർ പോയി തങ്ങളോടു പറഞ്ഞപ്രകാരം കണ്ടെത്തി, ൩൩ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത് എന്നു പറഞ്ഞാറെ: ൩൪ കൎത്താവിന് അതുകൊണ്ട് ആവശ്യം ഉണ്ടെന്ന് അവർ പറഞ്ഞു. ൩൫ അതിനെ യേശുവിനടുക്കെ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ കഴുതക്കുട്ടിമേൽ ഇട്ടു, യേശുവെ ഇരുത്തുകയും ചെയ്തു. ൩൬ അവൻ ചെല്ലുമ്പോൾ, തങ്ങളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു പോന്നു. ൩൭ പിന്നെ അവൻ ഒലീവ് മലയുടെ ഇറക്കത്തിൽ തന്നെ അടുക്കുമ്പോൾ, ശിഷ്യക്കൂട്ടം എല്ലാം കണ്ട ശക്തികളെ ഒക്കയും ഓൎത്തു സന്തോഷിച്ചു, മഹാശബ്ദത്തോടെ ദൈവത്തെ സ്തുതിച്ചു തുടങ്ങിയത് ഇവ്വണ്ണം: ൩൮ കൎത്താവിൻ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവനാക! സ്വൎഗ്ഗത്തിൽ സമാധാനവും, അത്യുന്നതങ്ങളിൽ തേജസ്സും (ഉണ്ടു). ൩൯ എന്നാറെ, പുരുഷാരത്തിൽനിന്നു ചില പറീശർ അവനോടു: കൎത്താവെ, നിന്റെ ശിഷ്യന്മാരെ വിലക്കുക! എന്നു പറഞ്ഞതിന്നു ചൊല്ലിയ ഉത്തരമാവിതു: ൪൦ ഇവർ മിണ്ടാതിരുന്നു എങ്കിൽ, കല്ലുകൾ ആൎത്തു പൊകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ൪൧ പിന്നെ സമീപിച്ചപ്പോൾ നഗരത്തെ കണ്ട്, അതിനെ കുറിച്ചു കരഞ്ഞു പറഞ്ഞിതു: ൪൨ അല്ലയൊ, നിന്റെ സമാധാനത്തിന്നുള്ളവ നീയും ഈ നിന്റെ നാളിൽ എങ്കിലും അറിഞ്ഞു എങ്കിൽ (കൊള്ളാം)! ൪൩ ഇപ്പൊഴൊ, അവ നിന്റെ കണ്ണുകൾക്കു മറഞ്ഞു കിടക്കുന്നു; എന്തെന്നാൽ നിന്റെ ശത്രുക്കൾ നിണക്കു ചുറ്റും കിടങ്ങു കിളെച്ചു, ൪൪ നിന്നെ വലഞ്ഞ് എല്ലാടത്തും ഞെരുക്കികൊണ്ടു, നിന്നെയും നിന്നിലുള്ള മക്കളെയും നിലത്താക്കിക്കളഞ്ഞു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിയാതാക്കി വെക്കുന്ന നാളുകൾ നിന്റെ മേൽ വരും; നിന്നെ സന്ദൎശിച്ചതിന്റെ സമയം നീ അറിയാഞ്ഞതുകൊണ്ടത്രെ.
൪൫ എന്നാറെ, അവൻ ദേവാലയത്തിൽ പ്രവേശിച്ചു: ൪൬ എന്റെ ഭവനം പ്രാൎത്ഥനാലയം ആകും എന്ന് (യശ. ൫൬, ൭) എഴുതി

൧൯൦
[ 217 ]
                     ലൂക്ക. ൧൯. ൨0. അ.

യിരിക്കുന്നു! നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കി തീ ർത്തു എന്നു അവരോട് പറഞ്ഞ്കൊണ്ട്, അതിൽ വിൽക്കുന്നവ രെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി. പിന്നെ ദിവ ൪൭ സേന ദേവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; അന്നു മ ഹാപുരോഹിതരും ശാസ്രികളും ജനത്തിലെപ്രധാനികളും, അ വനെ നശിപ്പിപ്പാൻ അന്വെഷിച്ചാറെയും, ജനം ഒക്കയും അ ൪൮ വനെ കേട്ടു കൊണ്ട് അവങ്കൽ രഞ്ജിച്ചു പോകയാൽ എന്തു ചെയ്യേണ്ടു എന്ന് കണ്ടതും ഇല്ല.

                      ൨0. അദ്ധ്യായം.
  പരീശചോദ്യത്തിന്ന്എതിൎചോദ്യവും(൯)കള്ളക്കടിയാന്മാരുടെഉപമയ്നം[മത്താ. ൨൧. മാ. ൧൧], (൨0) കൈസർകരത്തെ കൊണ്ടും,    (൨൭) പുനരുത്ഥാനത്തെ കൊണ്ടും, (൪,0) മാവിദിനു കർത്താവു പുത്രനും ആയതിനെ കൊണ്ടും പറഞ്ഞതു [മത്താ. ൨൨. മാ.൧൨.], (൪൫) പറീശരെ ആക്ഷേപിച്ചതു [മത്താ. ൨൩.മാ. ൧൨.)
ആ ദിവസങ്ങളി‍ ഒന്നിൽ ഉണ്ടായിതു: അവൻ ദേവാല            ൧

യത്തിൽ ജനത്തിന്ന് ഉപദേശിച്ചു സുവിശേഷിക്കുമ്പോൾ; മഹാപുരോഹിതരും ശാസ്ത്രികളും മൂപ്പന്മാരുമായി അണഞ്ഞുനി ന്ന് അവനോടു പറഞ്ഞു : നീ ഏതു വിധമുള്ള അധികാരംകൊ ൨ ണ്ട് ഇവറ്റെ ചെയ്യുന്നു? അല്ല, ഈ അധികാരത്തെ നിണ ക്ക് തന്നത് ആർ എന്നു ഞങ്ങളോട് പറഞ്ഞാലും! അതിന്ന് ൩ അവൻ; ഞാനും നിങ്ങളോട് ഒരു വാക്കു ചോദിക്കും; അത എ ൪ ന്നോട് പറഞ്ഞാലും; യോഹനാന്റെ സ്താനം സ്വർഗ്ഗത്തിൽനി ന്നൊ മനുഷ്യരിൽ നിന്നൊ ഉണ്ടായതു ? എന്നുത്തരം പറ്ഞാ ൫ റെ, അവർ തങ്ങളിൽ നിരൂപിച്ചു: സ്വർഗ്ഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസികാഞ്ഞത് ൬ എന്ത്? എന്നു പറയു; മനുഷ്യരിൽ നിന്ന് എന്നു പറഞ്ഞാ ലൊ, ജനം ഒക്കയും യോഹനാൻ പ്രവാചകൻ എന്നു തേറിയി ൭ രിക്കുംകൊണ്ടു നമ്മെ കല്ലെറിഞ്ഞുകളയും എന്നു കണ്ടിട്ട്, എവി ടെനിന്നു എന്നതു തിരിയാ എന്ന് ഉത്തരം പറഞ്ഞു. യോശുവും ൮ അവരോടു പറഞ്ഞു: ഞാൻ ഇവ ചെയുന്നത് ഇന്ന അധികാ രം കൊണ്ടാകുന്നു എന്നുള്ളതും നിങ്ങളോടു ചൊല്ലുന്നില്ല.

   അനന്തരം ജനത്തോട് ഈ ഉപമ പറഞ്ഞു തുടങ്ങി: ഒരു        ൯

മനുഷ്യൻ മുന്തിരിപ്പറമ്പു നട്ടു, കുടിയാന്മാർക്കു കൊടുത്തു വിട്ടു,

                                    ൧൯൧ [ 218 ] 
THE GOSPEL OF LUKE. XX.

ഏറിയ കാലം പരദേശത്തുപോയി പാൎത്തശേഷം, കുടിയാന്മാർ പറമ്പിന്റെ അനുഭവത്തിൽനിന്നു കൊടുക്കേണ്ടതിന്നു തക്കത്തിൽ അവരടുക്കെ, ദാസനെ പറഞ്ഞയച്ചു; ആയവനെ കുടിയാർ തല്ലി, വെറുതെ അയച്ചൂടുകയും ചെയ്തു. അവൻ മറ്റൊരു ദാസനെയും നിയോഗിച്ചു; അവനെയും അവർ തല്ലി, അപമാനിച്ചു, വെറുതെ അയച്ചൂടുകയും ചെയ്തു. മൂന്നാമനെയും നിയോഗിച്ചയച്ചപ്പൊൾ, അവനെ മുറി ഏല്പിച്ചു പുറത്താക്കിക്കളഞ്ഞു. പിന്നെ പറമ്പിന്നുടയവൻ പറഞ്ഞു: ഞാൻ എന്തു ചെയ്തു? എന്റെ പ്രിയപുത്രനെ നിയോഗിക്കും; പക്ഷെ ഇവനെ കണ്ടു ശങ്കിക്കും. എന്നിട്ടു കുടിയാർ അവനെ കണ്ട്: ഇവൻ അവകാശിയാകുന്നു; അവകാശം ഇങ്ങാവാൻ നാം അവനെ കൊന്നുകളക! എന്നു തങ്ങളിൽ നിരൂപിച്ചുചൊല്ലി, അവനെ പറമ്പിൽനിന്നു തള്ളിക്കൊന്നുകളഞ്ഞു. എന്നാൽ പറമ്പിന്നുടയവൻ അവരിൽ എന്തു ചെയ്യും? ആ കുടിയാരെ വന്നു നിഗ്രഹിച്ചു, പറമ്പിനെ അന്യരിൽ ഏല്പിച്ചുകൊടുക്കും; എന്ന് അവർ കേട്ടാറെ, അതരുത്! എന്നു പറഞ്ഞു. അവനൊ അവരെ നോക്കി (സങ്കീ. ൧൧൮, ൨൨.) എന്നാൽ വീടു പണിയുന്നവർ ആകാ എന്നു തള്ളിയോരു കല്ലു തന്നെ കോണിൻ തലയായ്പന്നു എന്ന് എഴുതിയിരിക്കുന്നത് എന്ത് പോൽ? ആ കല്ലിന്മേൽ വീണവൻ എല്ലാം പൊടിഞ്ഞുപോകും; അത് ആരുടെ മേൽ വീണ്ടാലും അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. ഈ ഉപമ തങ്ങളെ കുറിച്ചു ചൊല്ലിയപ്രകാരം മഹാപുരോഹിതരും, ശാസ്ത്രികളും ബോധിച്ചിട്ട് ആ നാഴികയിൽ തന്നെ, അവന്മേൽ കൈകളെ വെപ്പാൻ അന്വേഷിച്ചാറെയും, ജനത്തെ ഭയപ്പെട്ടു നിന്നു.

പിന്നെ അവനെ കാത്തിരുന്നു, നാടുവാഴിയുടെ അധികാരത്തിലും, കോയ്മയിലും ഏല്പിപ്പാന്തക്കവണ്ണം വാക്കുകൊണ്ട് അവനെ പിടികൂടേണ്ടതിന്നു, നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ നിയോഗിച്ചു. ആയവർ ഗുരൊ, നീ നേരായി പറഞ്ഞുപദേശിക്കുന്നു എന്നും മുഖപക്ഷം തോന്നാതെ, ദൈവത്തിൻ വഴിയെ ഉണ്മയിൽ പട്ഃഇപ്പിക്കുന്നു എന്നും, ഞങ്ങൾ അറിയുന്നു. നാം കൈസൎക്കു കപ്പം കൊടുക്കുന്നതു വിഹിതമൊ അല്ലയൊ? എന്ന് അവനോട് ചോദിച്ചു. അവരുടെ കൌശലം അവൻ ഗ്രഹിച്ചു (എന്നെ പരീക്ഷിക്കുന്നത് എന്തു?) ദ്രഹ്മയെ.

൧൯൨
[ 219 ]
ലൂക്ക. ൨൦. അ.

കാട്ടുവിൻ! ആരുടെ സ്വരൂപവും എഴുത്തും ഉള്ളതാകുന്നു? എന്ന് അവരോടു പറഞ്ഞതിന്നു: കൈസരുടെ എന്ന് ഉത്തരം പറഞ്ഞു. എന്നാൽ കൈസൎക്കുള്ളവ കൈസൎക്കും, ദൈവത്തിന്നുള്ളവ ദൈവത്തിന്നും ഒപ്പിച്ചുകൊടുപ്പിൻ! എന്ന് അവരോട് പറഞ്ഞു. അവർ ജനത്തിന്റെ മുമ്പിൽ അവന്റെ മൊഴിയെ പിടിച്ചു കൂടാതെ, ഉത്തരം ഹേതുവായി ആശ്ചൎയ്യപ്പെട്ടു, മിണ്ടാതെ നില്ക്കയും ചെയ്തു.

പുനരുത്ഥാനം ഇല്ല എന്നു തൎക്കിക്കുന്ന ചദൂക്യരിൽ ചിലർ അടുത്തു വന്ന് അവനോട് ചോദിച്ചിതു: ഗുരൊ, ഒരുത്തന്റെ സഹോദരൻ ഭാൎയ്യയെ കെട്ടി, മക്കളില്ലാതെ മരിച്ചു എങ്കിൽ, ആ ഭാൎയ്യയെ സഹോദരൻ പരിഗ്രഹിച്ചു. തന്റെ സഹോദരനു സന്തതി ഉണ്ടാക്കേണം എന്നു മോശ (൫മോ. ൨൫, ൫.) നമുക്ക് എഴുതിയല്ലൊ. എന്നാൽ ഏഴു സഹോദരൻ ഉണ്ടായിരുന്നു; അതിൽ ഒന്നാമൻ ഭാൎയ്യയെ കെട്ടി, മക്കൾ ഇല്ലാതെ മരിച്ചു; രണ്ടാമൻ ആ സ്ത്രീയ ചേൎത്തുകൊണ്ടു. മക്കളില്ലാതെ മരിച്ചു; മൂന്നാമനും അവളെ പരിഗ്രഹിച്ചു. അവ്വണ്ണം എഴുവരും മക്കളെ വെച്ചേക്കാതെ മരിച്ചു. ഒടുക്കം സ്ത്രീയും മരിച്ചു പോയി; എന്നാൽ പുനരുത്ഥാനത്തിൽ അവരിൽ ഏവനു ഭാൎയ്യ ആകും? അവൾ ഏഴുവൎക്കും ഭാൎയ്യയായിരുന്നുവല്ലൊ! എന്നതിന്നു യേശു ഉത്തരം ചൊല്ലിയതു: ഈ യുഗത്തിൻമക്കൾ കെട്ടുകയും കെട്ടിക്കയും ചെയ്യുന്നു; എങ്കിലും ആ യുഗത്തിന്നും മരിച്ചവരിൽ നിന്നുയിൎത്തെഴുനീല്പതിന്നു, യോഗ്യരായി തോന്നിയവർ, ഇനി മരിപ്പാനും കഴിയായ്കകൊണ്ടു, കെട്ടുകയും കെട്ടിക്കയും ഇല്ല. കാരണം അവർ പുനരുത്ഥാനത്തിൻ മക്കളാകയാൽ ദൂതതുല്യരും ദേവപുത്രരും ആകുന്നു. മരിചവർ എഴുനീല്ക്കുന്നു എന്നതൊ, മോശയും മുൾചെടികഥയിൽ (൨. മോ. ൩, ൬.) യഹോവ അബ്രഹാമിൻ ദൈവവും, ഇഛ്ശാക്കിൻ ദൈവവും, യാക്കോബിൻ ദൈവവും, എന്നു ചൊല്ലുമ്പോൾ, സൂചിപ്പിച്ചു തന്നു. ദൈവമാകട്ടെ, ചത്തവൎക്കല്ല, ജീവനുള്ളവൎക്കത്രെ ആകുന്നത്. അവനായിട്ട് എല്ലാവരും ജീവിച്ചിരിക്കുന്നുവല്ലൊ! എന്നാറെ, ശാസ്ത്രികളിൽ ചിലർ: ഗുരൊ, നീ നന്നായി പറഞ്ഞു എന്ന് ഉത്തരം ചൊല്ലിയതല്ലാതെ, അവർ പിന്നെ അവനോട് ഒന്നും ചോദിപ്പാൻ തുനിഞ്ഞതും ഇല്ല.

അവരോടു അവൻ പറഞ്ഞിതു: മശീഹ ദാവിദിൻപുത്രൻ എന്നു ചൊല്ലുന്നത് എങ്ങിനെ? യഹോവ എന്റെ കൎത്താവ്

൧൯൩
[ 220 ]

THE GOSPEL OF LUKE XX. XXL

അരുളുച്ചെയ്യുന്നിതു: ഞാൻ നിന്റെ ശ്ത്രുക്കളെ നിന്റെ പാദ

൪൩ പീഠമാക്കുവോളത്തിന്ന് എന്റെ വലഭാഗത്തിരിക്കെ എന്നു സങ്കീൎത്തനപുസ്തകത്തിൽ(൧൧൦) ദാവിദ് തന്നെ ചൊല്ലുന്നുവല്ലൊ;

൪൪ ദാവിദ് അവനെ കൎത്താവ് എന്നു വിളിക്കുന്നു, എന്നാൽ അവന്റെ പുത്രനാകുന്നത് എങ്ങിനെ?

൪൫ പിന്നെ ജനം ഒക്കയും കേൾക്കെ തന്റെ ശിഷ്യരോട് പറ

൪൬ ഞ്ഞിതു: അങ്കികളോടെ നടക്കുന്നതും, അങ്ങാടികളിൽ വന്ദനങ്ങളും, പള്ലികളിൽ മുഖ്യാസനങ്ങളും, അത്താഴങ്ങളിൽ പ്രധാനസ്ഥലങ്ങളും ഇശ്ഛിക്കുന്ന ശാസ്ത്രികളിൽനിന്നു സൂക്ഷിച്ചുകൊൾവി

൪൭ ൻ! അവർ ഉപായത്താൽ നീളെ പ്രാൎത്ഥിച്ചുകൊണ്ടു വിധവമാരുടെ വീടുകളെ വിഴുങ്ങുന്നു; ആയവൎക്കും ഏറ്റം വലിയ ശിക്ഷാവിധി വരും.

൨൧. അദ്ധ്യായം.

വിധവയുടെ കാഴ്ച[മം. ൧൨], (൫) യുഗാവസാനത്തിന്നു മുമ്പെ നടക്കേണ്ടുന്നവയും, (൨൦) യരുശലേമിൻ സംഹാരവും, (൨൫) കൎത്താവിൻ പ്രത്യക്ഷതയും അറിയിച്ചു, (൨൯) ഉണൎവ്വാൻ പ്രബോധിപ്പിലതു [മത്താ- ൨൪. മാ- ൧൩]

൧ എന്നാറെ, അവൻ മേല്പെട്ടു നോക്കി, ധനവാന്മാർ തങ്ങളുടെ

൨ കാഴ്ചകളെ ഭണ്ഡാരത്തിൽ ഇടുന്നതു കണ്ടു. ദരിദ്രയായൊരു വിധ

൩ വ അതിൽ രണ്ടു കാശ് ഇടുന്നതും കണ്ടു പറഞ്ഞിതു: ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടു എന്നു ഞാൻ സ

൪ ത്യമായി, നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ വഴിച്ചലിൽ നിന്നല്ലൊ ദേവക്കാഴ്ചകളിലേക്ക് ഇട്ടിരിക്കുന്നു: ഇവളൊ തന്റെ കുറച്ചലിൽനിന്നത്രെ തനിക്കുള്ള സമ്പത്ത് ഒക്കെയും ഇട്ടതു! ൫ പിന്നെ ചിലർ ദേവാലയത്തെ കാട്ടി, അതു മനോഹരകല്ലുകളാലും, നേൎച്ചദാനങ്ങളും, അലങ്കരിച്ചു നിൽക്കുന്നതു ചൊല്ലു

൬ മ്പോൾ: ഈ കാണുന്നതിൽ ഒക്കെയും കല്ലുകല്ലിന്മെൽ ഇടിയാതെ കണ്ടു വിടപ്പെടുകയില്ല എന്നുള്ള ദിവസങ്ങൾ വരും എന്നു

൭ പറഞ്ഞാറെ: ഗുരൊ, ഇവ എപ്പോൾ ഉണ്ടാകും എന്നും ഇവ സംഭവിക്കേണ്ടുന്നപ്പൊഴെക്കുള്ള ലക്ഷണം ഏതു എന്നും അ

൮വർ അവനോടു ചോദിച്ചതിന്നു പറഞ്ഞിതു: നിങ്ങളെ തെറ്റിക്കാതിരിക്കാതിരിപ്പാൻ തന്നെ നോക്കുവിൻ! എങ്ങിനെ എന്നാൽ ഞാൻ ആകുന്നു എന്നും സമയം അണഞ്ഞിരിക്കുന്നു എന്നും ചൊല്ലി അനേകർ എന്റെ നാമം എടുത്തു വരും; അവരുടെ പിന്നാലെ

൧൯൪ [ 221 ] ലൂക്ക.൨൧.അ.

നടക്കരുതെ! നിങ്ങൾ യുദ്ധങ്ങളും കലഹങ്ങളും കേൾക്കുമ്പോൾ, ൯

ഞെട്ടിപ്പോകായപിൻ! അവ എല്ലാം ഉണ്ടാകേൺറ്റതു സത്യം; അവസാനം തൽക്ഷണം ഇല്ല താനും. പിന്നെ അവരോട് പറഞ്ഞിതു: ൧൦

ജാതി ജാതിക്കും രാജ്യം രാജ്യത്തിന്നും എതിരെ എഴുനില്ക്കും; വലിയ ഭൂകമ്പങ്ങളും ക്ഷാമങ്ങളും മഹാവ്യാധികളും അവിടെ ഉണ്ടാകും. ൧൧

ഇവ എല്ലാറ്റിനും മുമ്പെ എൻ നാമം നിമിത്തം നിങ്ങളുടെ മേൽ കൈകളെ വെച്ചു, പള്ളികളിലും തടവുകളിലും ഏല്പിച്ചു രാജാക്കൾക്കും നാടുവാഴികൾക്കും മുമ്പിലാക്കി ഹിംസിക്കും. ൧൨

അതൊ നിങ്ങൾക്കു സാക്ഷ്യത്തിനു സംഗതി ആകും.൧൩

ആകയാൽ, വാദിക്കേണ്ടതു മുമ്പിൽ കൂട്ടി ധ്യാനിക്കരുത് എന്നു ഹൃദ (൧൪)

യങ്ങളിൽ ഉറപ്പിച്ചുകൊൾവിൻ! നിങ്ങളൂടെ എതിരികൾ എല്ലാം എ(൧൫)

തിർ പറവാനും ചെറുപ്പാനും കഴിയാത്ത വായും, ജ്ഞാനവും, ഞാൻ നിങ്ങൾക്കു തരും നിശ്ചയം. എന്നാൽ, പിതാക്കളും സഹോ (൧൬)

ദരരും. ചാൎച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏൽപ്പിച്ചു കൊടുക്കയും, നിങ്ങളിൽ(ചിലരെ) മരിപ്പിക്കയും ചെയ്യും. എൻനാമം നിമിത്തം നിങ്ങൾ എല്ലാവരാലും പകെക്കപ്പെട്ടവർ ആകും. നിങ്ങ(൧൭)

ളുടെ തലയിൽനിന്നു രോമവും(വെറുതെ) കെട്ടു പോകയില്ല. നി(൧൮)

ങ്ങളുടെ ക്ഷാന്തിയെ കൊണ്ട് നിങ്ങളുടെ ദേഹികളെ നേടുവിൻ.(൧൯)

എന്നാൽ, യരുശ്ലേം പടകളാൽ വളയപ്പെടുന്നതു കാണു(൨൦)

മ്പോൾ,അതു പാഴാക്കുന്നതു അടുത്തുവന്നു എന്നു ബോദ്ധിച്ചുകൊൾവിൻ! അന്നു യഹൂദയിലുള്ളവർ മലകളിലേക്കു മണ്ടി(൨൧)

പ്പൊഅക! അതിൻ നടുവിലുള്ളവർ പുറപ്പെട്ടുപോക; നാടുകളിൽ ഉള്ളവർ അതിൽ കടക്കായ്ക്ക! ആ നാളുകളാകട്ടെ, എഴുതിക്കിടക്കു(൨൨)

ന്നത് എല്ലാം നിവൃത്തിക്കേണ്ടുന്ന പ്രതിക്രിയാദിവസങ്ങൾ ആകുന്നു. ആ നാളുകളിൽ ഗൎഭിണികൾക്കും മുലകുറ്റിപ്പിക്കുന്നവൎക്ക്(൨൩)

ഹാ ക്ഷ്ടം! കാരണം ഭൂമിയിൽ വലിയ ഞെരുക്കവും, ഈ ജനത്തിങ്കൽ ക്രോധവും ഉണ്ടാകും. അവർ വാളിൻവായാൽ പടുക(൨൪)

യും ബദ്ധരായി എല്ലാജാതികളിലേക്കും, കൊണ്ടുപോകപ്പെടുകയും ജാതികളുടെ സമയങ്ങൾ തികവോളം യരുശലേം ജാതികളാൽചവിട്ടപ്പെടുകയും ചെയ്യും. ശേഷം സൂൎയ്യചന്ദ്രനക്ഷത്രങ്ങ(൨൫)

ളിൽ ലക്ഷണവും കടലും ഓളവും മുഴങ്ങിയിരിക്കെ ഭുമിയിലെ ജാതികൾക്ക് അഴിനിലയോടെ ക്ഴെക്കും ഉണ്ടാകും. സ്വൎഗ്ഗങ്ങ (൨൬)

ളുടെ സൈന്യങ്ങൾ കുലുങ്ങിപ്പോകുന്നതിനാൽ മനുഷ്യർ ഭയ

൧൯൫ [ 222 ]

                    THE GOSPEL OF LUKE,XXI.XXII.
    പ്പെട്ടും, പ്രപഞ്ചത്തിന്നു തട്ടുന്നവ പാൎത്തു നിന്നും വീൎപ്പു മുട്ടിയി

൨൭ രിക്കും. അപ്പോൾ ,മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജ

൨൮ സ്സോടും, കൂടെ മേഘത്തിൽ വരുന്നത് അവർ കാണും. ഇവ സംഭവിച്ചു തുടങ്ങുമ്പോൾ, നിങ്ങളുടെ വീണ്ടെടുപ്പു സമീപിക്കുന്നതിനാൽ, നിവൎന്നു കൊണ്ടു, തലകളെ ഉയൎത്തുവിൻ! ൨൯ അവരോട് ഉപമയും പറഞ്ഞിതു: അത്തി മുതലായ മരങ്ങ

൩൦ ളെ എല്ലാം കാണ്മിൻ! അവ തളിൎത്തു കാണുമ്പോൾ, വേനിൽ

൩൧ അടുത്തു വന്നു എന്നു സ്വതെ അറിയുന്നുവല്ലൊ! അപ്രകാരം നിങ്ങളും ഇവ ഉണ്ടാകുന്നതു കാണുമ്പോൾ, ദേവരാജ്യം സമീ

൩൨ പമാകുന്നു, എന്നു ഗ്രഹിപ്പിൻ! ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: എല്ലാം ഉണ്ടാകുവോളത്തിന്ന് ഈ തലമുറ ഒഴിഞ്ഞു

൩൩ പോകയില്ല; വാനവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വച

൩൪ നങ്ങൾ ഒഴിഞ്ഞു പോകയില്ല താനും. ശേഷം നിങ്ങളുടെ ഹൃദയങ്ങൾ ലഹരിപ്രമാദത്തലും, ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം പെട്ടന്നു നിങ്ങളിൽ തട്ടാതിരിപ്പാൻ സൂ

൩൫ ക്ഷിച്ചുകൊൾവിൻ! കാരണം സൎവ്വഭൂമിയുടെ മുഖത്തിലും ഇരി

൩൬ ക്കുന്നവൎക്ക് എല്ലാവൎക്കും അതു കണ്ണിപോലെ വരും. ആകയാൽ ഈ സംഭവിപ്പാനുള്ളതിന് ഒക്കെക്കും നിങ്ങൾ തെറ്റിപോയി, മനുഷ്യപുത്രന്റെ മുമ്പിൽ നില്പാൻ, യോഗ്യരായി തോന്നേണ്ടതിന് എല്ലാ സമയത്തിലും, പ്രാൎത്ഥിച്ചും ജാഗരിച്ചും കൊണ്ടിരിപ്പിൻ(എന്ന് അരുളിച്ചെയ്തു)

൩൭ പകൽ തോറും അവൻ ദേവാലയത്തിൽ ഉപദേശിച്ചും രാത്രികളിൽ ഒലീവ് എന്ന് പേരുള്ള മലെക്കു പുറപ്പെട്ടു. പാൎത്തും കൊ

൩൮ ൾകയും, ജനം എല്ലാം അവനെ കേൾക്കേണ്ടതിന്ന് അതികാലത്തു ദേവാലയത്തിൽ അവനെ നോക്കി നടക്കയും ചെയ്യും.

                  ൨൨. അദ്ധ്യായം.

യേശുവെ കൊല്ലുവാൻ നിശ്ചയിച്ചതു,(൭) പെസഹാക്ഷേണവും തിരുവൎത്താഴവും[മത്താ-൨൬. മാ ൧൪], (൨൪) അപോസ്തലരിൽ തൎക്കം ഉണ്ടായതു, (൩൧) ശിമോന്റെ വീഴ്ച അറിയിച്ചതു[മ മ. യോ.൧൩.], (൩൯) ഗഥശമനയിലെ പോരാട്ടവും, (൪൭) തോട്ടത്തിൽ പിടിപെട്ടതും [മ.മ.], (൫൪) ശിമോന്റെ വീഴ്ചയും, (൬൩) സൂനേദ്രിയത്തിൽനിന്നു വിസ്തരിച്ചതും[മ.മ.യോ.൧൮]

൧ പിന്നെ പെസഹ എന്ന പേരുള്ള പുളിപ്പില്ലാത്തതിന്റെ

൨ പെരുനാൾ അടുക്കുമ്പോൾ, മഹാപുരോഹിതരും, ശാസ്ത്രികളും,

                                   ൧൯൬
                                                Digitized by Google [ 223 ] ലൂക്ക ൨൨. അ.

ജനത്തെ ഭയപ്പെടുന്നതുകൊണ്ട് അവനെ ഒടുക്കുവാൻ വഴി അന്വേഷിച്ചുകൊണ്ടിരുന്നു: അന്നു പന്തിരുവരുടെ സംഖ്യ ൩

യിൽ കൂടിയ എന്നുള്ള യൂദാവിൽ സാത്താൻ പ്രവേശിച്ചിട്ടു. അവൻ പോയി മഹാപുരോഹിതരോടും പടനാ ൪

യകരോടും, അവനെ ഇന്നപ്രകാരം അവൎക്കു കാണിച്ചു തരാം എന്നു സംഭാഷണം ചെയ്തു. ആയവർ സന്തോഷിച്ചു ദ്രവ്യം ൫

കൊടുപ്പാൻ പറഞ്ഞൊത്തു; അവനും കൈ കൊടുത്ത ശേഷം ൬

കൂട്ടം കൂടാതെകണ്ട് അവനെ ഏല്പിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചു വന്നു.

പെസഹയെ അറുക്കേണ്ടുന്ന കാലമായി പുളിപ്പില്ലാത്ത്തി ൭

ന്റെ നാൾ ആയപ്പോൾ, അവൻ പേത്രനെയും യേഹനാ ൮

നെയും നിയോഗിച്ചു: നിങ്ങൾ പോയി, നമുക്കു പെസഹ ഭക്ഷിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞിരുന്ന്: എവിടെ ഒരു ൯

ക്കേണ്ടു? എന്നു ചൊല്ലിയാറെ: നിങ്ങൾ പട്ടണത്തിൽ ചെല്ലു ൧ ൦

മ്പോൾ. അതാ ഒരു കുടംവെള്ളം ചുമക്കുന്ന മനുഷ്യൻ നിങ്ങളെ എതിരേല്ക്കും; ആയവൻ കടക്കുന്ന വീട്ടിലേക്ക് പിഞ്ചെന്ന് ആ വീട്ടുടയവനോട് പറവിൻ; ഞാൻ ശിഷ്യരുമായി പൈസ ൧൧

ഹ ഭക്ഷിപ്പാനുള്ള ശാല എവിടെ? എന്നു ഗുരു നിന്നോടു പറ ൧൨

യുന്നു എന്നു ചൊല്ലുവിൻ; എന്നാൽ അവൻ ചായ്പണ വിരിച്ചുള്ള വന്മാളിക നിങ്ങൾക്കു കാണിക്കും; അവിടെ ഒരുക്കുവിൻ! എന്ന് അവരോട് പറഞ്ഞു. അവർ പോയി തങ്ങളോടു പറ ൧൩

ഞ്ഞ പ്രകാരം കണ്ടു പെസഹ ഒരുക്കുകയും ചെയ്തു. നാഴിക ആയപ്പോൾ, അവനും അപോസ്തലരും ക്കൂടെ, ചാ ൧൪

രിക്കൊണ്ട ശേഷം, അവരോടു പറഞ്ഞിതു: കഷ്ടപ്പെടും മുമ്പെ ൧൫

ഈ പെസഹ നിങ്ങളോടു കൂടെ ഭക്ഷിപ്പാൻ ഞാൻ വാഞ്ഛയോടെ ആഗ്രഹിച്ചു: എങ്ങിനെ എന്നാൽ, അതു ദേവരാജ്യ ൧൬

ത്തിൽ പൂൎണ്ണമാകുവോളം ഞാൻ ഇനി അതിൽനിന്നു ഭക്ഷി ക്കയില്ല എന്നു ഞാൻ നിങ്ങളോട് പറയുന്നു. എന്നിട്ടു പാന ൧൭

പാത്രം എടുത്തു വാഴ്ത്തി പറഞ്ഞു: ഇതു വാങ്ങി നിങ്ങളിൽ ത ൧൮

ന്നെ പങ്കിട്ടുകൊൾവിൻ! എന്തെന്നാൽ ദേവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ പിറപ്പിൽനിന്നു കടിക്കയില്ല എന്നു ഞാൻ നിങ്ങളോട് പറയുന്നു. പിന്നെ അപ്പം എടത്തു വാഴ്ത്തി ൧൯

നുറുക്കി, അവൎക്ക് കൊടുത്തു പറഞ്ഞിതു: ഇതു നിങ്ങൾക്ക് വേ ണ്ടി കൊടുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു; എന്റെ

൧൯൭ [ 224 ]

൨ ൦ ഓൎമ്മക്കായി ഇതിനെ ചെയ്പിൻ. അപ്രകാരം തന്നെ അത്താഴത്തിൽ പിന്നെ പാനപാത്രവും(കൊടുത്തു) പറാഞ്ഞിതു: ഈ പാൻപാത്രം നിങ്ങൾക്കു വേണ്ടി ഒഴിക്കപ്പെടുന്ന എന്റെ ര

൨ ൧ ക്തത്തിൽ പുതിയ നിയമമാകൂന്നു (൧ കൊ.൧൧, ൨൩), എങ്കിലും കണ്ടാലും എന്നെ കാണിച്ചു കൊടുക്കുന്നവന്റെ കൈ എ

൨൨ ന്നോടു ക്കൂടെ മേശയിൽ ഉണ്ടു. വിധിച്ചു കിടക്കുന്ന പ്രകാരം തന്നെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ

൨൩ കാണിച്ചു കൊടുക്കുന്ന മനുഷ്യനു ഹാ കഷ്ടം! എന്നാറെ, ഇതു ചെയ്പാനുള്ളവൻ തങ്ങളിൽ ആരു പോൽ എന്ന് അവർ അന്യോന്യം നിരുപിച്ചു തുടങ്ങി.

൨൪ അവരിൽ ഏറ്റം വലിയവനായി തോന്നുന്നവൻ ആർ എന്നതിനെ ചൊല്ലി, ഒരു തൎക്കവും അവരിൽ ഉണ്ടായി; അവ

൨൫ രോട് അവൻ പറഞ്ഞിതു: (മത്താ,൨൦, ൨൫) ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃത്വം നടത്തുന്നു; അവരിൽ അധികരി

൨൬ ക്കുന്നവർ ഉപകാരികൾ എന്നു വിളിക്കപ്പെടുന്നു. നിങ്ങളൊ അപ്രകാരം അല്ല; നിങ്ങളിൽ ഏറെ വലുതായവൻ ഇളയവ

൨൭ നെ പോലെയും, നടത്തുന്നവൻ ശുശ്രുഷിക്കുന്നവനെ പോലെയും ആക! ഏറെ വല്യതായത് ആരു പോൽ? ചാരിക്കൊണ്ടവനൊ, ശുശ്രൂഷിക്കുന്നവനൊ? ചാരിക്കൊണ്ടവനല്ലയൊ; ഞാനാ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെ പോലെ

൨൮ ആകുന്നു (യോ.൧൩,൧൪) എങ്കിലും എന്റെ പരീക്ഷകളിൽ

൨൯ എന്നോടു കൂടെ പാൎത്തു നിന്നവർ നിങ്ങളത്രെ. ഞാനും എൻ പിതാവ് എനിക്ക് നിയമിച്ചതു പോലെ രാജ്യത്തെ നിങ്ങൾക്കും

൩0 നിയമിച്ചു തരുന്നുണ്ടു. നിങ്ങൾ എന്റെ രാജ്യത്തിൽ എൻമേശയിൽ ഭക്ഷിച്ചുകുടിക്കയും,ഇസ്രയേൽഗോത്രങ്ങൾ പന്ത്രണ്ടിന്നും ന്യായം വിധിച്ചു. സിംഹാസനങ്ങ്ലിൽ ഇരിക്കയും ചെയ്പാന്തക്കവണ്ണമെ!

൩൧ പിന്നെ കൎത്താവ് പറഞ്ഞിതു: ശിമോനെ, ശിമോനെ! കണ്ടാലും സാത്താൻ നിങ്ങളെ കോതമ്പു പോലെ ചേറുവാന്ത ൩൨ ക്കവണ്ണം ചോദിച്ചുപോയി, ഞാനാ നിന്റെ വിശ്വാസം ഒടുങ്ങിപോകായ്പാൻ നിണക്കു വേണ്ടി യാചിച്ചു; പിന്നെ നീ ഒരിക്കൽ തിരിഞ്ഞു വന്നാൽ നിന്റെ സഹോദരന്മാരെ ഉറപ്പി

൩൩ ച്ചു കൊൾക! എന്നതിന്ന് അവൻ: കൎത്താവേ! നിന്നോടു കൂടെ തടവിലും ചാവിലും ചെല്ലുവാൻ ഞാൻ ഒരുങ്ങി നില്ക്കുന്നു!

൧൯൮ [ 225 ] ലൂക്ക ൨.൨.അ.

എന്നു പറഞ്ഞാറെ ചൊല്ലിയതു: പേത്ര, നീ എന്നെ അറിയു ൩൪

ന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും മുമ്പെ, പൂവങ്കോഴി ഇന്നു കൂവുകയില്ല എന്നു ഞാൻ നിന്നോട് പറയുന്നു. പിന്നെ അ ൩൫

വരോട് പറഞ്ഞു: നിങ്ങളെ മടിശ്ശീല, പൊക്കണം, ചെരിപ്പുകൾ ഇവ കൂടാതെ അയച്ചപ്പോൾ, ഒട്ടു കുറവുണ്ടായൊ? എന്നതിന്ന് ഒട്ടും ഇല്ല എന്നു ചൊല്ലിയാറെ, അവരോടു പറഞ്ഞിതു: എ ൩൬

ങ്കിലൊ ഇപ്പോൾ, മടിശ്ശീലയുള്ളവൻ അത് എടുക്കുക! പൊക്കണവും അവ്വണ്ണം തന്നെ. ഇല്ലാത്തവൻ തന്റെ വസ്ത്രം ൩൭

വിറ്റു വാൾ കൊള്ളുകയും ചെയ്ത (യശ.൫൩,൧൨) ദ്രോഹികളോടും എണ്ണപ്പെട്ടു എന്ന് എഴുതിക്കിടക്കുന്നതും കൂടെ എന്നിൽ തികഞ്ഞു വരേണം എന്ന് ഞാൻ നിങ്ങളോടു പറയുന്നു സത്യം കാരണം എന്റെ അവസ്ഥകൾക്കു തികവ് എത്തിയിരി ൩൮

ക്കുന്നു; അവർ:കൎത്താവെ, ഇവിടെ രണ്ടു വാൾ ഇതാ! എന്നു ചൊല്ലിയാറെ: മതി! എന്ന് അവരോടു പറഞ്ഞു.

പിന്നെ മൎയ്യാദപ്രകാരം ഒലീവമലെക്ക് പുറപ്പെട്ടു ചെന്നു, ൩൯

ശിഷ്യരും അവനെ അനുഗമിച്ചു. ആ സ്ഥലത്ത് എത്തിയ ൪൦

പ്പോൾ: നിങ്ങൾ പരീക്ഷയിൽ കടക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ! എന്ന് അവരോടു പറഞ്ഞു. താൻ അവരെ വിട്ട് ഒരു ക ൪൧

ല്ലേറു ദൂരത്തോളം വാങ്ങി മുട്ടുകുത്തി: പിതാവെ, ഈ പാനപാ ൪൨

ത്രം എന്നെ വിട്ടു നീങ്ങുമാറാക്കുവാൻ നിണക്കു തോന്നിയാലൊ? എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെയത്രെ ആക എന്നു ൪൩

പ്രാൎത്ഥിച്ചു. സ്വൎഗ്ഗത്തിങ്കന്ന് ഒരു ദൂതനും ഊക്കു കൂട്ടുവാൻ അ ൪൪

വനു കാണായ്‌വന്നു. പിന്നെ അവൻ അത്യാസനത്തിലായി അതിശ്രദ്ധയോടെ പ്രാൎത്ഥിച്ചു; അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളികൾ കണക്കെ ആയ്ചമഞ്ഞു. പ്രാൎത്ഥനയിൽനിന്ന് എഴുനീറ്റു, അവൻ ശിഷ്യരടുക്കെ ചെ ൪൫

ന്നു, വിഷാദത്താൽ നിദ്രിതർ എന്നു കണ്ട് അവരോടു പറഞ്ഞിതു: നിങ്ങൾ ഉറങ്ങുന്നത് എന്തു? പരീക്ഷയിൽ കടക്കാതിരിപ്പാ ൪൬

ൻ എഴുനീറ്റു പ്രാൎത്ഥിപ്പിൻ!

എന്നു പറയുമ്പോൾ തന്നെ, ഇതാ ഒരു പുരുഷാരം അവ ൪൭

രോടു പന്തിരുവരിൽ കൂടിയ യൂദാ എന്നവൻ മുന്നടന്നു, യേശുവെ ചുംബിപ്പാൻ അടുത്തു വന്നു. യേശു അവനോടു: യൂദാ ൪൮

വെ! മനുഷ്യപുത്രനെ ചുംബനംകൊണ്ടൊ കാണിച്ചു കൊടുക്കുന്നു? എന്നു പറഞ്ഞു. അവന്റെ കൂടയുള്ളവരോ വരുന്നതു ൪൯

൧൯൯ [ 226 ] THE GOSPEL OF LUKE, XXII.

കണ്ടു: കൎത്താവെ ഞങ്ങൾ വാളാൽ വെട്ടുകയൊ? എന്നു ചൊ

൫൦ ല്ലി, അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ, വെ

൫൧ ട്ടി. വലത്തെ ചെവി അറുത്തു. അതിന്നു യേശു: ഇത്രോളം വിടുവിൻ! എന്നു ചൊല്ലി, ആയവന്റെ ചെവി തൊട്ടു സൗഖ്യം

൫൨ വരുത്തി. തന്റെ നേരെ വന്ന മഹാപുരോഹിതരോടും ദെവാലയത്തിലെ പടനായകരോടും മൂപ്പരോടും യേശു പറഞ്ഞിതു: ഒരു കള്ളനെക്കൊള്ള എന്ന പോലെ നിങ്ങൾ വാളുവടികളുമായി പുറപ്പെട്ടു വന്നു. ഞാൻ ദിവസേന ദേവാലയത്തിൽ നിങ്ങളോടു കൂടെ ഇരുന്നിട്ടും എന്റെ നേരെ കൈകളെ നീട്ടീട്ടില്ല എങ്കിലും, ഇതു നിങ്ങളുടെ നാഴികയും, ഇരുളിന്റെ അധികാരവും ആകുന്നു.

൫൪ അവരോ,അവനെ പിടിച്ചു കൊണ്ടുപോയി, മഹാപുരോഹിതന്റെ വീട്ടിൽ കടത്തി;പേത്രൻ ദൂഅരത്തു കൂടി പിഞ്ചെല്ലുമ്പോ

൫൫ ൾ, അവർ നടുമുറ്റത്തിന്മദ്ധ്യെ തീകത്തിച്ച് ഒന്നിച്ചിരുന്ന

൫൬ ശേഷം, പേത്രനും അവരുടെ ഇടയിൽ ഇരുന്നുകൊണ്ട്, അ വൻ വെളിച്ചത്തോടു ചേൎന്നിരിക്കുന്നത് ഒരു ബാല്യക്കാരത്തികണ്ട്, അവനെ ഉറ്റു നോക്കി: ഇവനും അവനോടു കൂടെ ഇ

൫൭ രുന്നു എന്നു പഞ്ഞാറെ: സ്ത്രീയെ, ഞാൻ അവനെ അറിയുന്നി

൫൮ ല്ല! എന്ന് അവൻ തള്ളിപ്പറഞ്ഞു. കുറയ പിന്നെ മറ്റൊരുവൻ അവനെ കണ്ടു: നീയും അവരിലുള്ളവൻ തന്നെ എന്നു പറ

൫൯ ഞ്ഞു. പേത്രനൊ: മനുഷ്യ, ഞാനല്ല! എന്നു പറഞ്ഞു. ഏകദേശം ഒരു മണിനേരംകഴിഞ്ഞ ശേഷം വേറൊരുവൻ: ഉണ്മയിൽ ഇവൻ അവനോടു കൂടെ ഇരുന്നു; ഗലീൽക്കാരനല്ലൊ ആകു

൬൦ ന്നു! എന്നു നിഷ്കൎഷിച്ചു ചൊല്ലിയാറെ: മനുഷ്യ, നീ പറയുന്നതു തിരിയുന്നില്ല! എന്നു പേത്രൻ പറഞ്ഞു; ഉരിയാടുമ്പോൾ ത

൬൧ ന്നെ, പെട്ടെന്നു പൂവങ്കോഴി കൂകി. കൎത്താവ് തിരിഞ്ഞു പേത്ര

൬൨ നെ ഒന്നു നോക്കുകയും ചെയ്തു. ഇന്നു കോഴിക്കൂകുമ്മുമ്പെ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു കൎത്താവ് തന്നോട് ചൊല്ലിയ വാക്കിനെ പേത്രൻ ഓൎത്തു പുറപ്പെട്ടുപോയി, കൈപ്പോടെ കരകയും ചെയ്തു.

൬൩ യേശുവെ വിപിടിച്ചുകൊളളുന്ന പുരുഷന്മാരോ അവനെ പ്

൬൪ രിഹസിച്ചു, തല്ലി, കണ്ണു മൂടിക്കെട്ടി മുഖത്തടിച്ചു: നിന്നെ കമച്ച

൬൫ വൻ ആർ എന്നു പ്രവചിക്ക! എന്നു ചോദിക്കയല്ലാതെ, മറ്റെ

൬൬ പല ഭൂഷണവും അവന്റെ നേരെ പറഞ്ഞു പോകും. നേരം

൨൦0 [ 227 ] ലൂക്ക ൨൨. ൨൩.അ.

വെളുത്തപ്പോൾ, മഹാപുരോഹിതർ, ശാസ്ത്രികൾ മുതലായ ജന മൂപ്പന്മാർ വന്നു കൂടി, അവനെ തങ്ങളുടെ സുനേദ്രിയത്തിൽ വരുത്തി: നീ മശീഹയെങ്കിൽ ഞങ്ങളോടു പറ! എന്നു ചൊല്ലി ൬൭

യാറെ: നിങ്ങളോടു പറഞ്ഞാലും നിങ്ങൾ വിശ്വസിക്കയില്ല; ൬൮

ഞാൻ ചോദിച്ചാലും എന്നോട് ഉത്തരം ചൊല്ലുകയില്ല; വിട്ടയക്കയും ഇല്ല; എങ്കിലൊ ഇതു മുതൽ മനുഷ്യപുത്രൻ ദേവശക്തി ൬൯

യുടെ വലഭാഗത്ത് ഇരുന്നിരിക്കും എന്ന് അവരോടു പറഞ്ഞു. എന്നാൽ: നീ ദേവപുത്രനോ? എന്ന് എല്ലാവരും ചോദിച്ചതി ൭൦

ന്നു: നിങ്ങൾ പറയുന്നുവല്ലൊ; ഞാൻ ആകുന്നു എന്നു ചൊല്ലി ൭൧

യപ്പോൾ: ഇനി സാക്ഷ്യംകൊണ്ട് നമുക്ക് എന്ത് ആവശ്യം? നാം തന്നെ അവന്റെ വായിൽനിന്നു കേട്ടുവല്ലൊ എന്ന് അവർ പറഞ്ഞു.

൨൩. അദ്ധ്യായം.

യേശു പിലാതനും, (ആ) ഹെരോദാവിനും മുമ്പിൽനിന്നു, (൧൩) നിൎദ്ദോഷൻ എന്നു തോന്നിട്ടും മരണാവിധി ഉണ്ടായതു {മത്താ. ൨൭.മാ.൫.യോ.൧൮}, (൨൬) നഗരത്തിങ്കന്നു പുറപ്പാടു, (൩൩) ക്രൂശാരോഹണവും, (൪൪) മരണവും, (൫൦) ശവസംസ്കാരവും {മമ.യോ,൧൯}

അനന്തരം അവർ എല്ലാവരും കൂട്ടമെ എഴുനീറ്റ്, അവനെ ൧

പിലാതനടുക്കൽ കൊണ്ടുപോയി. ഇവൻ താൻ ക്രിസ്തനാകു ൨

ന്ന ഒരു രാജാവ് എന്നു ചൊല്ലിക്കോണ്ട്, ജാതിയെ മറിച്ചുകളകയും കൈസൎക്ക് കരംകൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്ന പ്രകാരം ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തി തുടങ്ങി. എന്നാ ൩

റെ, പിലാതൻ അവനോടു: നീ യഹുദരുടെ രാജാവായവനൊ? എന്നു ചോദിച്ചതിന്നു: നീ ചൊല്ലുന്നുണ്ട് എന്ന് അവനോട് ഉത്തരം പറഞ്ഞു. പിലാതൻ മഹാപുരോഹിതരോടും, പുരുഷാ ൪

രങ്ങളോടും: ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞാറെയും: അവൻ ഗലീലയിൽ തുടങ്ങി, യഹൂദയിൽ എ ൫

ങ്ങും ഇവിടത്തോളവും പഠിപ്പിച്ചുംകൊണ്ടു ജനത്തെ ഇളക്കുന്നു എന്നു മുട്ടിച്ചു ചൊല്ലിയപ്പോൾ, പിലാതൻ ഗലീല എന്നതു ൬

കേട്ടിട്ടു: മനുഷ്യർ ഗലീലക്കാരനൊ? എന്നു ചോദിച്ചു. ഹെ ൭

രോദാവിന്റെ അധികാരത്തിൽ ഉൾപെട്ടവൻ എന്നറിഞ്ഞ ഉടനെ, ആ നാളുകളിൽ യരുശലേമിൽ വന്നു പാൎക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചുകളഞ്ഞു. ഹെരോദാ ൮

൨0൧ [ 228 ]

                     THE GOSPEL OF LIKE XXIII.
   യേശുവേകൊണ്ടു വളരെ കേൾക്കയാൽ അവനെ കാണ്മാൻ    
   പണ്ടേ ഇച്ഛിച്ചതല്ലാതെ, അവനാൽ വല്ല അടയാളവും 
   ഉണ്ടാകുന്നതു കാണും എന്ന് അശിച്ചുകൊൺറ്റു,യേശുവെ കണ്ടിട്ട്

൯ അത്യന്തം സന്തോഷപ്പെട്ടു, ഏറിയ വാക്കുകളാൽ ചോദിച്ചാറെ

൧൦ യും അവൻ അവനോട് ഒരു ഉത്തരം പറഞ്ഞതും ഇല്ല.

      അവനിൽ മഹാ പുരോഹിതരും ശാസ്ത്രികളും കടുമയോടെ   
      കുറ്റം ചുമ

൧൧ ത്തി നിൽക്കുമ്പോൾ, ഹെരോദാ തന്റെ പടയാളികളുമായി

        അവനെ പരിഹസിച്ചു നിസ്സാരനാക്കി, ശുഭ്രവസ്ത്രം ഉടുപ്പിച്ചു, 
         പി

൧൨ ലാതനു തിരികെ അയച്ചു വിട്ടു. പിലാതനും ഹെരോദാവും

         മുമ്പെ തമ്മിൽ സിദ്ധാന്തമായ ശേഷം, അന്ന് ഇണങ്ങി, 
         സ്നേഹിതരായ്തീൎന്നു.

൧൩ പിലാതനൊ, മഹാപുരോഹിതരെയും, ശാസ്ത്രീകളെയും, ജന ൧൪ ത്തെയും, കൂടെ വരുത്തി: നിങ്ങൾ ഈ മനുഷ്യനെ

          ജാതിയെ മത്സരിപ്പിച്ചു വെക്കുന്നവൻ എന്നിട്ട് ഇങ്ങു 
          കൊണ്ടുവന്നു: ഞാനാ ഇതാ നിങ്ങളുടെ മുമ്പാകെ 
         വിസ്തരിച്ചിട്ടും നിങ്ങൾ

൧൫ ചുമത്തിയ കുറ്റങ്ങൾ ഒന്നും ഇവനിൽ കണ്ടിട്ടില്ല;

         ഹെരോദാവും (കണ്ട്) ഇല്ല; അവനടുക്കെ നിങ്ങളെ അയച്ചു  
          എന്നിട്ടും, മരണയോഗ്യമായത് ഒന്നും ഇവൻ പ്രവൃത്തിച്ചു 
         എന്നു വന്നി

൧൬ ലല്ലൊ; അതുകൊണ്ട് അവനെ ശിക്ഷിച്ചു വിട്ടുതരാം എന്നു ൧൭ പറഞ്ഞു. (എന്നതിന്റെ കാരണമൊ ഉത്സവംതോറും,

          അവൎക്ക്

൧൮ ഒരുത്തനെ വിട്ടുകൊടുക്കേണ്ടിയതത്രെ). എന്നാറെ,

          അവർ  ഇവനെ നീക്കികളക; ഞങ്ങൾക്കു ബറബ്ബാവെ 
         വിട്ടുതരേണം

൧൯ എന്ന് ഒക്കത്തക്ക ആൎത്തുവിളിച്ചു. ആയവനൊ ന

        ഗരത്തിൽ ഉണ്ടായ വല്ല കലഹവും, കലയും,ഹേതുവായിട്ടു, 
        തടവിൽ ആ

൨ഠ ക്കപ്പെട്ടവൻ തന്നെ. പിലാതൻ യേശുവെ വിടവിപ്പാൻ

         മനസ്സാകകൊണ്ടു പിന്നെയും അവരോറ്റു വിളിച്ചു 
        പറഞ്ഞാറെ:

൨൧ അവനെ ക്രൂശിക്ക! ക്രൂശിക്ക! എന്ന് അവർ എതിരെ വിളിച്ചു. ൨൨ മൂന്നാമതും, അവരോട്: അവൻ ചെയ്ത ദോഷം എന്തുപോൽ;

       മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടിട്ടില്ല; 
      അതുകൊണ്ട് അവനെ ശിക്ഷിച്ചു വിട്ടുതരട്ടെ എന്നു 
      പറഞ്ഞാറെ,

൨൩ അവൻ ക്രൂശുക്കപ്പെടേണ്ടതിന്ന് അവർ ചോദിച്ച് ഉറക്കെ

        ശബ്ദിച്ചുപോന്നു; അവരും മഹാപുരോഹിതരും ശബ്ദിക്കുന്ന

൨൪ ത് ഏറെ കടുതായി വന്നു. പിലാതൻ അവരുടെ ചോദ്യം പോ ൨൫ ലെ ആക എന്നു വിധിച്ചുകളഞ്ഞു. കലഹവും കുലയും ഹേതു

                                          ൨ഠ൨
                                                          Digitized by Google [ 229 ] ലൂക്ക. ൨൩.അ

വായി തടവിലായവനെ അവർ അപേക്ഷിക്കയാൽ വിട്ടുകൊടുത്തു; യേശുവെ അവരുടെ ഇഷ്ടത്തിൽ ഏല്പിച്ചു വിടുകയും ചെയ്തു.

അവനെ കൊണ്ടുപോയപ്പോൾ, നാട്ടിൽനിന്നു വരുന്ന ശി ൨൬

മോൻ എന്ന് ഒരു കുറ്റക്കാരനെ അവർ പിടിച്ചു, യെശുവിന്റെ ക്രൂശ് ചുമത്തിവെച്ച് അവനെ യേശുവിൻ വഴിയെ നടക്കുമാറാക്കി. അതു കൂടാതെ, വലിയ ജനസമൂഹവും, അവ ൨൭

നെ ചൊല്ലി, തൊഴിച്ചു മുറയിടുന്ന സ്ത്രീകളും അവന്റെ പിന്നാലെ നടന്നു ആയവരുടെ നെരെ യേശു തിരിഞ്ഞു: യ്രുശലേം ൨൮

പുത്രിമാരെ! എന്നെ അല്ല! നിങ്ങളെയും നിങ്ങളുടെ മക്കളെയുംചൊല്ല്ലി കരവിൻ! എന്തിന്ന് എന്നാൽ, മച്ചിമാരും പെറാത്ത ൨൯

ഉദരങ്ങളും കുടിപ്പിക്കാത്തമുലകളും ധന്യമാർ തന്നെ എന്നു ചൊല്ലുന്ന നാളുകൾ ഇതാ വരുന്നു! അന്നു മലകളോട് ഞങ്ങളുടെ ൩൦

മേൽ വീഴുവിൻ എന്നും കുന്നുകളോടു ഞങ്ങളെ മറെപ്പിൻ എന്നും പറഞ്ഞു തുടങ്ങും (ഹൊശ. ൧൦, ൮) കാരണം പച്ചമരത്തിൽ ഈ വക ചെയ്താൽ ഉണങ്ങിയതിൽ എന്ത് ഉണ്ടാകും? എന്നു പറഞ്ഞു. മറ്റു രണ്ടു ദുഷ്പൃവൃത്തിക്കാരും അവനോട് കൂ ൩൨ ടെ പ്രാണൻ എടുപ്പാൻ കൊണ്ടുപോകപ്പെട്ടു.

പിന്നെ തലയോടിടം എന്നുള്ള സ്ഥൽത്തേക്കു ചെന്നപ്പോ ൩൩

ൾ, അവിടെ അവനെയും ദുഷ്പ

പിന്നെ തലയോടിടം എന്നുള്ള സ്ഥലത്തേക്കു ചെന്നപ്പോ ൩൩

ൾ, അവിടെ അവനെയും ദുഷ്പൃവൃത്തിക്കാരെയും ഒരുത്തനെ വലത്തും, ഒരുത്തനെ ഇടത്തും ക്രൂശിച്ചു. യേശുപറഞ്ഞു: പി ൩൪ താവെ, ഇവർ ചെയ്യുന്നത് ഇന്നത് എന്നറിയായ്കകൊണ്ട് അവൎക്കു ക്ഷമിച്ചു വിടേണമെ! അവരൊ, അവന്റെ വസ്ത്രങ്ങളെ പങ്കാക്കി ചീട്ട് ഇടുകയും ചെയ്തു. ജനം നോക്കി നിൽക്കയ ൩൫ ല്ലാതെ, പ്രധാനികളും കൂടി ഇവൻ: മറ്റവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിക്കട്ടെ! ദൈവം തെരിഞ്ഞെടുത്ത മഹീശ എങ്കിൽ, എന്ന് ഇളിച്ചു പറഞ്ഞു. പടജ്ജനങ്ങളും അടുത്തു വന്നു, കാടി ൩൬

കൊണ്ടുകാണിച്ചു: നീ യഹൂദരുടെ രാജാവായാൽ നിന്നെ ത ൩൭ ന്നെ രക്ഷിക്ക! എന്ന് അവനെ പരിഹസിച്ചു. "ഇവൻ യ ൩൮ ഹൂദരുടെ രാജാവ്" എന്നു യവൻ രോമ എബ്രയ ഈ (മൂന്നുവക) അക്ഷരങ്ങൾകൊണ്ട് ഒരു മേലെഴുത്തും വരെച്ചിട്ടിരുന്നു. തൂക്കിവിട്ട ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ മശീഹ അല്ലയോ! നിന്നെയും ഞങ്ങളേയും രക്ഷിക്ക! ൩൯

എന്ന് അവനെ രക്ഷിച്ചപ്പോൾ, മറ്റവൻ അവനെ ശാസിച്ചു: നീ ഈ ശിക്ഷാ ൪൦

൨൦൩ [ 230 ] THE GOSPEL OF LUKE, XXIII.

വിധിയിൽ തന്നെ ആയിട്ടും ദൈവത്തെ ഭയപ്പെടാതിൎക്കുന്നു

൪൧ വൊ? നാമൊ ന്യായപ്രകാരം സത്യം; നാം വ്യാപരിച്ചതിന്നു യോഗ്യമായതു കിട്ടിപ്പോയല്ലൊ! ഇവനൊ പറ്റാത്തത് ഒന്നും

൪൨ വ്യാപരിച്ചില്ല എന്ന് ഉത്തരം ചൊല്ലി: കൎത്താവെ, നിന്റെ രാജത്വത്തിൽ നീ വരുമ്പോൾ, എന്നെ ഓൎക്കണമെ! എന്നു

൪൩ യേശുവോടു പറഞ്ഞു. യേശു അവനോട്: ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു: ഇന്നു നീ എന്നോടു കൂടെ പരദീസയിൽ ഇരിക്കും എന്നു പറകയും ചെയ്തു.

൪൪ ഏകദേശം ആറാം മണിനേരമായപ്പോൾ, ഒമ്പതാം മണിവരെയും ആ ദേശത്തിൽ ഒക്കെയും അന്ധകാരം ഉണ്ടായി; സൂൎയ്യൻ

൪൫ ഇരുണ്ടു, മന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി. യേ

൪൬ ശൂ (സങ്കീ, ൩൧,൬) പിതാവെ! നിന്റെ കൈകളിൽ എൻ ആത്മാവെ ഏല്പിക്കുന്നു! എന്നു മഹാശബ്ദത്തോടെ വിളിച്ചു

൪൭ പറഞ്ഞ ഉടനെ പ്രാണനെവിട്ടു, ഈ ഉണ്ടായതു ശതാധിപൻ കണ്ടിട്ട്: ഈ മനുഷ്യൻ ഉള്ളവണ്ണം നീതിമാനായിരുന്നു!

൪൮ എന്നു ചൊല്ലി, ദൈവത്തെ തേജസ്കരിച്ചു. ആ കാഴെച്ചക്കു കൂറ്റിയ പുരുഷാരങ്ങളും എല്ലാം സംഭവിച്ചവ നോക്കികൊണ്ടു മാറ

൪൯ ത്തടിച്ചു മടങ്ങി പോയി. അവന്റെ പരിചയക്കാരും എല്ലാം ഗലീലയിൽനിന്നു പിഞ്ചെന്നു വന്ന സ്ത്രീകളും ഇവ കണ്ടു കൊണ്ടു ദൂരത്തുനിൽക്കുന്നു.

൫൦ അപ്പോൾ കണ്ടാലും, നീതിയുള്ള നല്ലൊരു പുരുഷനായ യോസേഫ് എന്ന മന്ത്രി യഹൂദരുടെ ഊരായ അറിമത്യയിൽ

൫൧ നിന്ന് (അവിടെ ഉണ്ടു). അവൻ താനും ദേവരാജ്യത്തെ കാത്തു കൊള്ളുന്നവനും അവർ മന്ത്രിച്ചതും പ്രവൃത്തിച്ചതും സമ്മ

൫൨ തിക്കാതെ നിന്നവനും, ആയതല്ലാതെ, പിലാതെ ചെന്നുക

൫൩ ണ്ടു, യേശുവുന്റെ ഉടൽ ചോദിച്ചൂ. അത് ഇറക്കി ശീല ചുറ്റി, താൻ വെട്ടിച്ച കല്ലറയിൽ ആരും ഒരിക്കലും കിടന്നിട്ടില്ലാ

൫൪ ത്ത സ്ഥലത്തു സ്ഥാപിച്ചു; അന്ന് ഒരുമ്പാടാഴചയും ശബ്ബത്തു ഉദുക്കും നേരവും ആയി.

൫൫ ഗലീലയിൽ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും പിഞ്ചെന്നു വന്നു കല്ലറയും, അവന്റെ ഉടൽ വെച്ച പ്രകാരവും,

൫൬ നോക്കിയശേഷം മടങ്ങിപോയി. സുഗന്ധവൎഗ്ഗങ്ങളും തൈലങ്ങളും ഒരുക്കി, ശബ്ബത്തിൽ കല്പനപ്രകാരം സ്വസ്ഥമായി പാൎത്തു.

൨൦൪ [ 231 ] ലൂക്ക. ൨൪.അ

൨൪. അദ്ധ്യായം.

സ്ത്രീകൾ ഉയൎപ്പിന്റെ വാൎത്ത കേട്ടു {മത്താ. ൨൮. മാ. ൧൬} (൮) അരിയിച്ചിട്ടു ശിമോൻ വന്നതു {യോ. ൨൦}, (൧൩) എമ്മവുസ്സ് യത്രയിലെപ്രകൃത {മാ. ൧൬}, (൩൬) ശിഷ്യൎക്ക് കാണായവന്നു പ്രബോധിപ്പിച്ചതു {മാ, ൧൬, യോ. ൨൦},(൫൦) സ്വൎഗ്ഗാരോഹണം{മാ. ൧൬.അപ.൧}

എങ്കിലും ഒന്നാം ആഴ്ച്ചയിൽ നന്ന രാവിലെ അവർ ഒരുക്കി ൧ യ സുഗന്ധവൎഗ്ഗങ്ങളെ കൊണ്ടുവന്നു, മറ്റ് ചിലരുമായി കല്ല ൨ റെക്കൽ എത്തി. കല്ലറയിൽനിന്ന് കല്ല് ഉരുട്ടിക്കളഞ്ഞതു ക ൩ ണ്ട് അകമ്പുക്കു, കൎത്താവ യേശുവിന്റെ ഉടൽ കാണായ്ക്കയാൽ, ബുദ്ധിമുട്ടി നിൽക്കുമ്പോൾ സംഭവിച്ചിതു: മിന്നുന്ന ഉടു ൪ പ്പുകളോടെ രണ്ടു പുരുഷന്മാർ ഇതാ അവരരികത്തുനിന്നു. അ ൫ വർ ഭയപ്പെട്ടു, മുഖം നിലത്തേക്ക് നോക്കി,കുനിഞ്ഞിരിക്കുമ്പോൾ : നിങ്ങൾ ജീവനുള്ളവനെ മരിച്ചവരോട് അന്വേഷിക്കുന്നത് എന്ത്? അവൻ ഇവിടെ ഇല്ല; ഉണൎന്നു വന്നു; മു ൬ മ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നെ, അവൻ നിങ്ങളോട്:മനുഷ്യപുത്രൻ പാപികളായ മനുഷ്യരുടെ കൈകളിൽ ഏ ൭ ല്പിക്കപ്പെട്ടു,ക്രൂശിക്കപ്പെടുകയും മൂന്നാം നാൾ വീണ്ടും എഴുനീല്ക്കയും ചെയ്യേണ്ടത് എന്നു ചൊല്ലിയ പ്രകാരം ഓൎത്തുകൊൾവിൻ! എന്ന് അവരോട് പറഞ്ഞു. അവന്റെ മൊഴികൾ അ ൮ വർ ഓൎത്തു കല്ലറയെ വിട്ടു മടങ്ങിപോന്നു.പതിനൊരുവർ മുത ൯ ലായവരോറ്റ് എല്ലാം ഇത് ഒക്കെയും അറിയിച്ചു. അപോസ്തല ൧൦ രോട് ഇതു പറഞ്ഞവർ മഗ്ദലക്കാരത്തി മറിയ, യോഹന്ന, യാക്കോബിൻ (അമ്മ) മറിയ തുടങ്ങിയുള്ളവർ അത്രെ. ഈ മൊ ൧൧ ഴികൾ അവൎക്ക് വെറുങ്കഥ പോലെ തോന്നി, ആയവരെ വിശ്വസിച്ചതും ഇല്ല. പേത്രനൊ എഴുനീറ്റു കല്ലറയരികിൽ ഓടി കുനിഞ്ഞു നോക്കി, തുണികൾ മാത്രമെ കിടക്കുന്നതു കണ്ടപ്പോൾ, ഉണ്ടായതിൽ ആശ്ചൎയ്യപ്പെട്ടു, തിരിച്ചു പോരുകയും ചെയ്തു.

അന്നു തന്നെ കണ്ടാലും അവരിൽ ഇരുവർ യരുശലേമിൽ ൧൩ നിന്ന് അറുപതു സ്കാദി (൬ നാഴിക) വഴി ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തേക്ക് യാത്രയായി ചെല്ലുമ്പോൾ, ഈ സംഭവി ൧൪ ച്ചവ കൊണ്ട് ഒക്കെയും തമ്മിൽ സംസാരിച്ചുപോന്നു. സംസാ ൧൫ രിച്ചു തൎക്കിക്കയിൽ ഉണ്ടായൈതു: യേശു താൻ അണഞ്ഞ് അവ

൨൦൫ [ 232 ] THE GOSPEL OF LUKE. XXIV.

൧൬ രോട് ചേൎന്നു സഞ്ചരിച്ചു; അവനെ അറിയാതിരിപ്പാൻ അവ

൧൭ രുടെ കണ്ണുകൾ അടക്കിപ്പിടിക്കപ്പെട്ടിരുന്നു. അവരോട് അവൻ നിങ്ങൾ മുഖം മുഷിഞ്ഞു വഴി നടന്നു തമ്മിൽ വാദിച്ചു കൊള്ളു

൧൮ ന്ന ഈ വാക്കുകൾ എന്ത്? എന്നു പറഞ്ഞതിന്നു: ക്ലെയൊപാ എന്നു പേരുള്ളൊരുവൻ ഉത്തരം പറഞ്ഞിതു: യരുശലെമിൽ പരവാസം ചെയ്യുന്നവരിൽ നീ മാത്രം ഈ നാളുകളിൽ അവി

൧൯ ടെ ഉണ്ടായവ അറിയാതിരിക്കുന്നവനൊ? ഏവ? എന്ന് അവരോട് പറഞ്ഞാറെ, അവനോട് ചൊല്ലിയതു: നചറയ്യനായ യേശുവിന്റെവ തന്നെ: ആയവൻ ദൈവത്തിന്നും സകല ജനത്തിന്നും മുമ്പാകെ, പ്രവൃത്തിയിലും, വചനത്തിലും ശക്തി

൨൦ യുള്ള പ്രവാചകനായി വന്നതു. നമ്മുടെ മഹാപുരോഹിതരും, പ്രമാണികളും, അവനെ മരണവിധിയിൽ ഏല്പിച്ചു. ക്രൂശിച്ച്

൨൧ പ്രകാരവും അത്രെ. ഞങ്ങളൊ, ഇസ്രയേലെ വീണ്ടെടുപ്പാനുള്ളവൻ അവൻ എന്ന് ആശിച്ചിരുന്നു; എന്ന് എല്ലാംകൂടാതെ

൨൨ അവ ഉൺറ്റായിട്ട്, ഇന്ന് മൂന്നാം നാൾ ചെല്ലുന്നുണ്ടു: അത്രയല്ല ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കു

൨൩ പോയി, അവന്റെ ഉടൽ കാണാഞ്ഞു. അവർ വന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു ചൊല്ലുന്ന ദൂതന്മാൎടെ ദൎശനം കണ്ട

൨൪ പ്രകാരം പറഞ്ഞുകൊണ്ടു ഞങ്ങളെ ഭ്രമിപ്പിച്ചു. ഞങ്ങളോടുള്ള വരിൽ ചിലർ കല്ലറെക്കു പോയി, സ്ത്രീകൾ പറഞ്ഞപ്രകാരം

൨൫ തന്നെ കണ്ടു,അവനെ കണ്ടില്ല താനും. എന്നാറെ, അവൻ അവരോടു: അല്ലയൊ പ്രവാചകന്മാർ ഉരെച്ചത് എല്ലാം വിശ്വ

൨൬ സിക്കുന്നതിന്നു ഹൃദയമാന്ദ്യവും ബുദ്ധിക്കേടും ഉള്ളോരെ! മശീഹ ഈ വക കഷ്ടപ്പെട്ടിട്ടെ തന്റെ തേജസ്സിൽ പ്രവേശിക്കേ

൨൭ ണ്ടതായില്ലയൊ? എന്നു ചൊല്ലി. മോശ തുടങ്ങി സകല പ്രവാചകന്മാരെയും എടുത്തു, എല്ലാം എഴുത്തുകളിലും തന്നെ കുറിച്ചുള്ളവ

൨൮ അവൎക്ക് വ്യഖ്യാനിച്ചുകൊടുത്തു.അവർ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോൾ, അവർ അപ്പുറത്തേക്കു പോകുന്ന ഭാവംകാ

൨൯ ട്ടി. അവരൊ: സന്ധ്യയായി, നേരം വൈകിപോയതുകൊണ്ടു, ഞങ്ങളോടു കൂടെ പാൎക്കുക എന്ന് അവനെ മുട്ടിച്ചിരുത്തി; അ ൩൦ വനും അവരോടു പാൎപ്പാൻ അകമ്പുക്കു; അവരുമായി ചാരികൊള്ളുമ്പോൽ ഉണ്ടായിതു: അവൻ അപ്പം എടുത്ത് അനുഗ്രഹിച്ചു.

൩൧ നുറുക്കി അവൎക്കു കൊടുത്തു. ഉടനെ അവർ കണ്ണുകൾ ത്രന്നു വന്നു, അവനെ അറിഞ്ഞു, അവൻ അവരിൽനിന്നു മറകയും

൨൦൬ [ 233 ] ലൂക്ക. ൨൪. അ

ചെയ്തു. അവൻ വഴിയിൽ നമ്മോടു പറഞ്ഞുകൊണ്ടു തിരുവെ ൩൨ ഴുത്തുകളെ തെളിയിക്കുമ്പോൾ, നമ്മുടെ ഉള്ളിൽ ഹൃദയംകത്തിവന്നില്ലയൊ? എന്നു തമ്മിൽ ചൊല്ലി, ആ നാഴികെക്ക് എഴുനീ ൩൩ റ്റു, യരുശലേമിലേക്കു തിരികെ പോന്നു. പതിനൊരുവരെയും ൩൪ കൂടെ ഉള്ളവ്രെയും ഒക്കത്തക്ക കണ്ടെത്തി: ഉള്ളവണ്ണം കൎത്താ വ് ഉണൎന്നു ശിമോന്നു കാണായി വന്നു എന്നു പറഞ്ഞു.(കേട്ടു) തങ്ങളും വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കയിൽ ൩൫ അറിയായ്‌വന്നപ്രകാരവും വിവരിച്ചു പറകയും ചെയ്തു.

ഇങ്ങനെ അവർ പറയുമ്പോൾ, യേശു താൻ അവരുടെ ൩൬ നടുവിൽ നിന്നു: നിങ്ങൾക്കു സമാധാനം (ഉണ്ടാക)എന്നു പറഞ്ഞു. ആയവർ ഞെട്ടി ഭയപ്പെട്ടു, പ്രേതാത്മാവിനെ കാണു ൩൭ ന്നപ്രകാരം നിരൂപിക്കുമ്പോൾ; നിങ്ങൾ കലങ്ങിയിരിക്കുന്നത് ൩൮ എന്ത്? നിങ്ങളുടെ ഹൃദയത്തിൽ വിചാരങ്ങൾ പൊങ്ങുവാൻ എന്തു! എന്റെ കൈകളെയും കാലുകളെയും നോക്കി, ഞാൻ ത ൩൯ ന്നെ ആകുന്നു എന്നറിവിൻ! എന്നെ തൊട്ടുകാണ്മിൻ! എന്നിൽ കാണുന്നപ്രകാരം പ്രേതാത്മാവിന്നു മാംസവും അസ്ഥികളും ഇല്ലല്ലൊ എന്ന് അവരോടു പറഞ്ഞു. കൈകളെയും കാലുകളെയും ൪൦ കാണിച്ചുകൊടുത്തു. അവർ സന്തോഷത്താൽ വിശ്വസിക്കാ ൪൧ തെ, അതിശയിച്ചു നില്ക്കുമ്പോൾ: തിന്മാൻ വല്ലതും നിങ്ങൾക്ക് ഇങ്ങുണ്ടോ എന്ന് അവരോടു പറഞ്ഞു. അവരും ഒരു ഖണ്ഡം ൪൨ വറുത്ത മീനും ഒട്ടു തേങ്കട്ടയും അവനു കൊടുത്തു.അത് അവൻ ൪൩ വാങ്ങി അവർ കാണെകെ തിന്നു. പിന്നെ അവരോടു പറഞ്ഞിതു: ൪൪ ഞാൻ നിങ്ങളോട് ഇരിക്കുമ്പോൾ തന്നെ, ചൊല്ലിതന്ന വാക്കുകൾ ഇവ അത്രേ; മോശധൎമ്മത്തിലും പ്രവാചകരിലും സങ്കീൎത്തനങ്ങളിലും എന്നെകൊണ്ട് എഴുതിഅത് ഒക്കെയും നിവൃത്തിയാകേണം എന്നു തന്നെ. അപ്പോൾ തിരുവെഴുത്തുകളെ തിരി ൪൫ ച്ചറിയേണ്ടതിനായി അവൎക്ക് ബുദ്ധിയെ തുറന്നു, ഇന്ന പ്ര ൪൬ കാരം മശീഹ കഷ്ടപ്പെടുകയും മൂന്നാം നാൾ മരിച്ചവരിൽനിന്നു വീണ്ടും എഴുനിലക്കയും, അവന്റെ നാമത്തിൽ മാനസാന്തരവും ൪൭ പാപമോചനവും യരുശലേമിൽ തുടങ്ങി, സകലജാതികളിലും ഘോഷിക്കപ്പെടുകയും വേണ്ടുന്നത് എന്ന് എഴുതിക്കിടന്നു. ഇവറ്റിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു. കണ്ടാലും എ ൪൮ ന്റെ പിതാവ്, വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേ ൪൯ ലേ അയക്കുന്നു; നിങ്ങളൊ ഉയരത്തിൽനിന്നു ശക്തി ധരിക്കും

൨൦൭ [ 234 ] THE GOSPEL OF LUKE. XXIV.

വരെ, പട്ടണത്തിൽ വസിച്ചുകൊൾവിൻ എന്ന് അവരോടു പറഞ്ഞു.

൫൦ പിന്നെ അവരെ ബെത്ഥന്യയോളം പുറത്തുകൊണ്ടുപോയി.

൫൧ തന്റെ കൈകളെ ഉയൎത്തി അവരെ അനുഗ്രഹിച്ചു. അവൻ അനുഗ്രഹിക്കുമ്പോൾ തന്നെ ഉണ്ടായിതു: അവൻ അവരിൽ

൫൨ നിന്ന് അകന്നു സ്വൎഗ്ഗത്തേക്ക് എടുത്തുകൊള്ളപ്പെട്ടു. അവരോ അവനെ കുമ്പിട്ടു, മഹാസന്തോഷത്തോടെ യ്രുശലേമി

൫൩ ലേക്ക് തിരിച്ചുപോന്നു; ദൈവത്തെ പുകണ്ണു വാഴ്തികൊണ്ടു എപ്പോഴും ദൈവാലയത്തിൽ ഇരിക്കയും ചെയ്തു. (ആമെൻ). [ 235 ] 'THE

Gospel of John

യോഹനാൻ എഴുതിയ

സു വി ശേ ഷം

൧. അദ്ധ്യായം.'

ദേവവചനമായവൻ ജഡീഭവിച്ച മൎമ്മോപദേശം, (൧൯) സ്നാപകന്റെ സാക്ഷ്യം, (൩൫)അഞ്ചു ശിഷ്യന്മാർ കൂടിയതു:

ദിയിൽ വചനം ഉണ്ടായിരുന്നു; ആ വചനം ദൈവ ൧

ത്തോട് ആയിരുന്നു, വചനം ദൈവമായും ഇരുന്നു. ആയവ ൨

ൻ ആദിയിൽ ദൈവത്തോട് ആയിരുന്നു. സകല്വും അവ ൩ നാൽ ഉണ്ടായി; ഒന്നും അവനെ കൂടാതെ ഉണ്ടായതും ഇല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യ ൪

രുടെ വെളിച്ചമായും ഇരുന്നു. ആ വെളിച്ചമായത് ഇരുളിൽ ൫ വിളങ്ങുന്നു ഇരുളൊ അതിനെ പിടിച്ചുകൊണ്ടില്ല. യോഹനാൻ ൬ എന്ന പേരോടെ ദൈവത്തിൽനിന്ന് അയക്കപ്പെട്ട ഒരു മനുഷ്യൻ ഉണ്ടായി, ആയവൻ സാക്ഷിക്കായി വന്നതു താൻ മൂ ൭ ലമായി എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെലിച്ചത്തെ കൊണ്ടു സാക്ഷ്യം പറവാൻ തന്നെ.താൻ വെളിച്ചമായിരുന്നില്ല; ൮

വെളിച്ചത്തിന്നു സക്ഷിയാകേണ്ടിയവനത്രെ. എല്ലാമനുഷ്യ ൯ നേയും, പകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിലായി; ലോകം അവ ൧൦

നാൽ ഉണ്ടായി; ലോകം അവനെ അറിഞ്ഞതും ഇല്ല. തന്റെ ൧൧ വറ്റിൽ വന്നു; തന്റെവർ അവനെ കൈക്കൊണ്ടതും ഇല്ല. ആർ അവനെ കൈക്കൊണ്ടിട്ടും അവന്റെ നാമത്തിൽ വിശ്വ ൧൨

സിക്കുന്നവൎക്ക് ഏവൎക്കും ദേവമകൾ അവാൻ അധികാരം

൨൦൯ [ 236 ] THE GOSPEL OF JOHN.I.

൧൩ കൊടുത്തു. ആയവർ രക്തങ്ങളിൽനിന്നും ജഡത്തിൻ ഇഷ്ടത്തിൽനിന്നും പുരുഷന്റെ ഇഷ്ടത്തിൽ നിന്നും അല്ല, ദൈവ ൧൪ ത്തിൽ നിന്നത്രെ ജനിച്ചവർ. വചനം ജദ്മായി ചമഞ്ഞു കൃപയും സത്യവും കൊണ്ടു പൂൎണ്ണനായി തമ്മിൽ കുറ്റിപാൎത്തും, അവന്റെ തേജസ്സെ പിതാവിൽ നിന്ന് ഏകജാതനായവ ൧൫ ന്റെ തേജസ്സായിട്ടു ഞങ്ങൾ കാണുകയും ചെയ്തു.യോഹനാൻ അവനെ കുറിച്ചു വിളിച്ചു സാക്ഷി ചൊല്ലുന്നിതു: എന്റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായതുകൊണ്ട് എന്റെ മുമ്പിലായി ചമഞ്ഞു എന്നു ഞാൻ പറഞ്ഞവൻ ഇവനത്രെ. ൧൬ അവന്റെ നിറവിൽ നിന്നു ഞങ്ങൾ എല്ലാവരും കൃപക്കു ൧൭ വേണ്ടി കൃപയും ലഭിച്ചു സത്യം.എങ്ങിനെ എന്നാൽ ധൎമ്മം മോശയാൽ തരപ്പെട്ടു, കൃപയും സത്യവും യേശുക്രിസ്തുനാൽ ഉ ൧൮ ണ്ടായി. ദൈവത്തെ ഒരുത്തനും ഒരു നാളും കണ്ടിട്ടില്ല. പിതാവിന്റെ മറ്റിയിൽ ഇരിക്കുന്ന എകജാതനായ പുത്രൻ (അവനെ) തെളിയിച്ചു.

൧൯ എങ്കിലൊ നീ ആരാകുന്നു എന്നു യോഹാനാനോടു ചോദിക്കേണ്ടതിന്നു, യഹുദന്മാർ യരുശലെമിൽ നിന്നു പുരോഹിതരെയും ലെവ്യരെയും അയച്ചപ്പോൾ, അവന്റെ സാക്ഷ്യം ആ ൨൦ വിതു: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു: ഞാൻ മഗ്ദീഹ അല്ല ൨൧ എന്ന് ഏറ്റുപറഞ്ഞു: എന്നാൽ എന്ത്? നീ എലീയവൊ? എന്ന് അവനോട് ചോദിച്ചാറെ: അല്ല എന്നു പറയുന്നു: ആ പ്രവാചകനൊ? എന്നതിന്ന്: അല്ല എന്നു ഉത്തരം പറഞ്ഞു.

൨൨ അതുകൊണ്ടു നീ ആരുപോൽ? ഞങ്ങളെ അയച്ചവരോട് ഉത്തരം ചൊല്ലേണ്ടതല്ലെ? നിന്നെകൊണ്ടു നീ എന്തുപറയുന്നു? ൨൩ എന്ന് അവനോടു പറഞ്ഞാറെ: യശായ പ്രവാചകൻ (൪൦, ൩) ഉരെച്ച പ്രകാരം കൎത്താവിന്റെ വഴിയെ നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ കൂകുന്നവന്റെ ശബ്ദം ഞാൻ ആകുന്നു. ൨൪ എന്നു പറഞ്ഞു. ആ അയ്ക്കപ്പെട്ടവർ പറീശകൂട്ടത്തിൽ ഉ ൨൫ ള്ളവർ തന്നെ: പിന്നെ നീ മശിഹയും അല്ല, എലീയാവും അല്ല, ആ പ്രവാചകനും അല്ല, എന്നു വരികിൽ, സ്നാനം ഏല്പിക്കുന്നത് എന്ത്? എന്നു ചോദിച്ചതിന്നു: യോഹനാൻ ഉത്തരം പറഞ്ഞിതു: ഞാൻ വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നു; നിങ്ങൾ അറിയാത്തവനൊ നിങ്ങളുടെ ഇടയിൽ നിൽക്കുന്നുണ്ടു. ൨൭ എന്റെ മുമ്പിൽ ആയി എന്റെ പിന്നാലെ വരുന്നവൻ

൨൧0 [ 237 ] യോഹനാൻ. ൧. അ

അവൻ തന്നെ; അവന്റെ ചെരിപ്പിൻവാറഴിപ്പാനും ഞാൻ പാത്രമല്ല. എന്നതു യൎദ്ദന് അക്കരെ യോഹനാൻ സ്നാനഏല്പി ൨൮ ക്കുന്ന ബെത്തന്യയിൽ തന്നെ ഉണ്ടായതു. പിറ്റെ ദിവസം ൨൯ യേശു തന്റെ അടുക്കെ വരുന്നതു കണ്ടു; അവൻ പറയുന്നു: ഇതാ ലോകത്തിന്റെ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ കുഞ്ഞാടു (യശ. ൫൩,൭) എനിക്കു മുമ്പനായതുകൊണ്ട് എ ൩൦ ന്റെ മുമ്പിലായൊരു പുരുഷൻ എന്റെ പിന്നാലെ വരുന്നു എന്നു ഞാൻ സൂച്ചിപ്പിച്ചവൻ ഇവൻ തന്നെ.ഞാനൊ അ ൩൧ വനെ അറിഞ്ഞില്ല; എങ്കിലും അവൻ ഇസ്രയേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം ഏല്പിപ്പാൻ വന്ന്തു. ശേഷം യോഹനാൻ സാക്ഷ്യം ചൊല്ലിയതു:ആത്മാ ൩൨ വ് ഒരു പ്രാവു പോലെ , സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നതും അവന്റെ മേൽ വസിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഞാ ൩൩ നൊ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം ഏല്പിപ്പാൻ എന്നെ അയച്ചവൻ ആ രുടെ മെൽ ആത്മാവ് ഇറങ്ങി വസിക്കുന്നതു നീ കണ്ടാൽ, ആയവൻ വിശുദ്ധാത്മാവിൽ സ്നാനം ഏല്പിക്കുന്നവൻ ആകുന്നു എന്ന് എന്നോട് പറഞ്ഞു. (ആയതു) ഞാൻ കണ്ടും ഇവൻ ദൈവപുത്രൻ തന്നെ ൩൪ എന്നു സാക്ഷ്യം ചൊല്ലീട്ടും ഉണ്ടു.

പിറ്റെന്നാൾ യോഹനാൻ പിന്നെയും തന്റെ ശിഷ്യരിൽ ൩൫ ഇരുവരുമായി നിന്നുകൊണ്ടിരിക്കുമ്പോൾ, യേശു നടക്കുന്നതു ൩൬

നോക്കീട്ട്: ഇതാ ദൈവത്തിൻകുഞ്ഞാട്! എന്നു പറയുന്നു. അ  ൩൭

വൻ ചൊല്ലുന്നതു രണ്ടു ശിഷ്യന്മാരും കേട്ടു യേശുവെ അനുഗമിച്ചു. യേശു തിരിഞ്ഞ് അവർ പിഞ്ചെല്ലുന്നതു കണ്ട്: നി ൩൮ ങ്ങൾ എന്ത് അന്വേഷിക്കുന്നു എന്നു പറഞ്ഞതിന്ന് അവർ ചൊല്ലിയതു: (ഗുരൊ, എന്നൎത്ഥമുള്ള) റബ്ബീ, നീ എവിടെ വ ൩൯ സിക്കുന്നു? അവൻ അവരോടു: വന്നു കാണ്മിൻ! എന്നു പറ ൪൦ യുന്നു. അവൻ വസിക്കുന്നത് അവൻ വന്നു കണ്ട് ഏകദേശം പത്താം മണിനേരമായിട്ട് ആ ദിവസം അവനോടു പാൎത്തു യോഹനാനിൽനിന്നു കേട്ട് അവനെ അനുഗമിച്ച ഇരു ൪൧ വരിൽ ശിമോൻ, പേത്രന്റെ സഹോദരനായ അന്ദ്രെയാ, ഒരുത്തൻ തന്നെ; ആയവൻ സ്വന്തസഹോദരനായ ശിമോനെ ൪൨ മുമ്പെ തന്നെ കണ്ട്: അഭിഷിക്തൻ എന്ന് അൎത്ഥമുള്ള മശീഹയെ ഞങ്ങൾ കണ്ടെത്തീട്ടുണ്ട്! എന്ന് അവനോടു പറഞ്ഞു.

൨൧൧ [ 238 ] THE GOSPEL OF JOHN. I. II.

൪൩ അവനെ യേശുവിനടുക്കെ കൊണ്ടുവന്നു. യേശു അവനെ നോക്കി: നീ യോനാവിൻപുത്രനായ ശിമോൻ ആകുന്നു: നീ (പാറ എന്നൎത്ഥമുള്ള) കെഫാ എന്നു വിളിക്കപ്പെടും എന്നു പറഞ്ഞു.

൪൪ പിറ്റെന്നാൾ (അവൻ) ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ, ഫിലിപ്പനെ കണ്ടെത്തി:എന്റെ പിന്നാലെ വാ ൪൫ എന്ന് അവനോട് പറയുന്നു.ഫിലിപ്പനൊ, അന്ദ്രെയാ, പേത്രൻ എന്നവരുടെ ഊരായ ബെഥചൈദയിൽ നിന്നുള്ളവന ൪൬ ത്രെ, ഫിലിപ്പൻ നഥന്യെലെ കണ്ട് അവനോടു പറയുന്നു:ധൎമ്മത്തിൽ മോശയും പ്രവാചകരും എഴുതീട്ടുള്ളവനെ ഞങ്ങൾ ൪൭ കണ്ടെത്തി; നചറത്തിൽനിന്നു യേശു എന്ന യോസെഫിൻ പുത്രനെ തന്നെ. നഥന്യെൽ അവനോടു: നചറത്തിൽനിന്നുവല്ല നന്മയും ഉണ്ടായികൂടുമോ? എന്നു പറഞ്ഞു. ഫിലിപ്പൻ ൪൮ അവനോട്: വന്നു കാൺകെ എന്നു പറയുന്നു. നഥന്യെൽ തന്റെ അടുക്കെ വരുന്നതു യേശു കണ്ട്: ഇതാ കപടം ഇല്ലാതെ ഉണ്മയിൽ ഇസ്രയേല്ക്കാരനായവൻ എന്ന് അവനെ കൊ

൪൯ ണ്ടു പറയുന്നു. നഥന്യെൽ അവനോട്: എന്നെ എവിടെനിന്ന് അറിയുന്നു? എന്നു പറഞ്ഞതിന്നു യേശു ഉത്തരം ചൊല്ലിയതു: ഫിലിപ്പൻ നിന്നെ വിളിക്കുമ്മുമ്പെ അത്തിയുടെ ചുവട്ടി

൫൦ ൽ നിന്നെ കണ്ടു. നഥന്യെൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ; നീ ഇസ്രയേലിന്റെ രാജാവു തന്നെ എന്ന് ഉരെ

൫൧ ച്ചാറെ, യേശു അവനോട് ഉത്തരം ചൊല്ലിയതു: അത്തിച്ചുവട്ടിൽ നിന്നെ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വ

൫൨ സിക്കുന്നുവൊ? ഇതിനെക്കാൾ വലിയവ നീ കാണും; പിന്നെ ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു ഇനിമേൽ സ്വൎഗ്ഗം തുറന്നിരിക്കുന്നതും ദേവദൂതന്മാർ മനുഷ്യപുത്രന്മേൽ ഇറങ്ങുകയും കയറുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്ന് അവനോടു പറയുന്നു.

൨. അദ്ധ്യായം

ഒന്നാം അതിശയം, (൧൩) പെസഹയാത്രയും ദേവാലയശുദ്ധീകരണവും, (൨൩) അതിശയഫലമായ വിശ്വാസവും.

൧ മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്ല്യാണം ഉണ്ടാ

൨ യി. യേശുവിന്റെ അമ്മയും അവിടെഉള്ളതല്ലാതെ, യേശുവും

൨൧൨ [ 239 ] യോഹനാൻ. ൨. അ.

ശിഷ്യന്മാരും കല്ല്യാണത്തിന്നു ക്ഷണിക്കപ്പെട്ടു. പിന്നെ വീ ൩

ഞ്ഞിനു മുട്ടു വന്നാറെ, യേശുവിന്റെ അമ്മ അവനോട്: അവൎക്കു വീഞ്ഞില്ല എന്നു പറയുന്നു. യേശു അവളോടു: സ്ത്രീ ൪

യെ, എനിക്കും നിണക്കും എന്തു! എന്റെ നാഴിക വന്നിട്ടില്ല എന്നു പറയുന്നു. അവന്റെ അമ്മ ശുശ്രൂഷക്കാരോട്: അ ൫

വൻ നിങ്ങളോട് എന്തു കല്പിച്ചാലും അതു ചെയ്പിൻ എന്നു പറയുന്നു. അവിടെ യഫ്രദരുടെ ശുദ്ധീകരണത്തിന്നു തക്കവ ൬

ണ്ണം ഒരോന്നിൽ രണ്ടു മൂന്നു പറ കൊള്ളുന്ന കല്പാത്രങ്ങൾ ആറു നിന്നിരിക്കെ; യേശു അവരോട്: ഈ കല്പാത്രങ്ങളിൽ ൭

വെള്ളം നിറെപ്പിൻ എന്നു പറഞ്ഞു; അവർ വക്കോളവും നിറെച്ചു: ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോവിൻ ൮

എന്ന് അവൻ പറഞ്നിട്ട് അവർ കൊണ്ടുപോയി വീഞ്ഞാ ൯

യി ചമഞ്ഞ വെള്ളത്തെ വിരുന്നുവാഴി രുചി നോക്കിയശേഷം, അത് എവിടെനിന്ന് എന്നു വെള്ളത്തെ കോരിയ ശുശ്രൂഷക്കാർ അറിഞ്ഞിട്ടും താൻ അറിയാഞ്ഞു; മണവാളനെ വിളിച്: ൧൦

ഏതു മനുഷ്യനും മുമ്പെ നല്ലവീഞ്ഞിനേയും തൃപ്ത്തിവന്നപ്പോൾ, ഇളപ്പമായതിനെയും ഇടുമറുണ്ടു; നീ നല്ലവീഞ്ഞിനെ ഇതുവരെയും സംഗ്രഹിച്ചിരിക്കുന്നു എന്നു വിരുന്നുവാഴി അവനോടു പറയുന്നു. ഇങ്ങിനെ യേശു ഗലീലയിലെ കാനാവിൽ ൧൧

അടയാളങ്ങളുടെ ആരംഭംചെയ്തു തന്റെ തേജസ്സുവിളങ്ങിച്ചു അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിക്കയും ചെയ്തു. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും അവന്റെ ൧൨

ശിഷ്യരും കൂടി, കഫൎന്നഫ്രമിലേക്ക് ഇറങ്ങിപോയി, അവിടെ അല്പം ചില ദിവസങ്ങൾ പാൎത്തു.

അപ്പോൾ യഹൂദരുടെ പെസഹ സമീപമാകകൊണ്ടു, യേ ൧൩ ശൂ യരുശലേമിലേമിലെക്കു കരേറിപോയി, ദേവാലയത്തിൽ ആടുമാടു ൧൪ പ്രാവുകളേയും വില്ക്കുന്നവരും നാണ്യക്കാരും ഇരിക്കുന്നതു ക ണ്ടു, കയറുകൾകൊണ്ടു ചമ്മട്ടിഉണ്ടാക്കി, ആടുമാടുകളോടെ കൂട ൧൫ എല്ലാവരെയും ആലയത്തിൽനിന്നു പുറത്താക്കി പൊൻവാണി ഭക്തരുടെ നാണ്യം തൂകികളഞ്ഞു മേശകളെ മറിച്ചിട്ടു, പ്രാവു ൧൬ കളെ വില്ക്കുന്നവരോട്: ഇവ ഇതിൽനിന്നു കൊണ്ടു പോവിൻ; എന്റെ പിതാവിൻ ഭവനത്തെ ചന്തപ്പുര ആക്കരുതേ എന്നു പറഞ്ഞു.അപ്പോൾ, അവന്റെ ശിഷ്യന്മാർ (സങ്കി, ൬൯, ൧൭, ൧൦) നിന്റെ ഭവനത്തിന്നായുള്ള എരിവ് എന്നെ തിന്നുകളെ

൨൧൩ [ 240 ] THE GOSPEL OF JOHN. II. III.

൧൮ യുന്നു എന്ന് എഴുതിയിരിക്കുന്ന പ്രകാരം ഓൎത്തു. ആകയാൽ യഹുദന്മാർ അവനോടു: നീ ഇവ ചെയ്യുന്നത് കൊണ്ട് ഞങ്ങൾക്ക് ഏത് അടയാളം കാണിക്കുന്നു എന്നു ചൊല്ലിതുടങ്ങിയാറെ. ൧൯ യേശു അവരോടു: ഈ മന്ദിരത്തെ അഴിപ്പിൻ എന്നാൽ ഞാൻ മൂന്നുദിവസത്തിന്നകം അതിനെ ഉയൎത്തും എന്ന് ഉത്തരം പറ

൨൦ ഞ്ഞു.എന്നിട്ടു യഹ്രദന്മാർ ഈ മന്ദിരം നല്പ്ത്താറ വൎഷംകൊണ്ടു പണിയിക്കപ്പെട്ടു നീ മൂന്നുനാൾകൊണ്ട് അതിനെ ഉയ

൨൧ ൎത്തുമൊ? എന്ന് അവനോട് പറഞ്ഞു. അവനോ തന്റെ ശരീ

൨൨ രമാകുന്ന മന്ദിരത്തെ കുറിച്ചു പരഞ്ഞതു. ആകയാൽ അവൻ മരിച്ചവരിൽനിന്ന് ഉണൎന്നപ്പോൾ, ഇതു പറഞ്ഞപ്രകാരം ശിഷ്യന്മാർ ഓൎത്തു തിരുവെഴുത്തും യേശു പറഞ്ഞവചനവും വിശ്വസിച്ചു.

൨൩ പെസഹപെരുനാൾക്ക് യരുശലേമിൽ ഇരിക്കുമ്പോൾ തന്നെ അവൻ ചെയ്തുപോരുന്ന അടയാളങ്ങൽ കണ്ടിട്ടു പലരും

൨൪ അവന്റെ നാമത്തിൽ വിശ്വസിച്ചു. യേശുവൊ എല്ലാവരെയും അറികകൊണ്ടും(ഇന്ന) മനുഷ്യനിൽ ഉള്ളത് ഇന്നത് എ

൨൫ ന്ന് സ്വതെ ബോധിക്കയാൽ തനിക്കു മനുഷ്യനെ കുറിച്ചു ഒരുത്തരുടെ സാക്ഷ്യവും വെണ്ടായ്കകൊണ്ടും തന്നെത്താൻ അവരിൽ വിശ്വസിച്ച് ഏല്പിച്ചില്ല.

൩.അദ്ധ്യായം.

നീക്കോദേമനോടു സംഭാഷണം,(൨൨) യേശു യഹ്രദയിൽ സ്നാനം ഏല്പിക്കുമ്പോൾ, യോഹനാന്റെ സാക്ഷ്യസമൎപ്പണം.

൧ യഹ്രദരുടെ പ്രമാണിയായി നീക്കൊദേമൻ എന്നു പേരു

൨ ള്ളൊരു മനുഷ്യൻ പറീശരിൽ ഉണ്ടായിരുന്നു. ആയവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്ന് അവനോടു പറഞ്ഞിതു: റബ്ബീ, നീ ദൈവത്തിൽനിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു. കാരണം ദൈവം തന്നോടു കൂടിയില്ലെങ്കിൽ, നീ ചെയ്യുന്ന ഈ അടയാളങ്ങളെ ആൎക്കും ചെ

൩ യ്പാൻ കഴികയില്ല. എന്നതിന്നു യേശു: ആമെൻ ആമെൻ ഞാൻ നിന്നോട് പറയുന്നിതു മേലിൽ നിന്നു ജനിച്ചില്ല എങ്കിൽ ഒരുത്തനും ദൈവരാജ്യത്തെ കാണ്മാൻ കഴികയില്ല എന്ന്

൪ ഉത്തരം പറഞ്ഞു. നീക്കൊദേമൻ അവനോടു: മനുഷ്യൻ വൃദ്ധനായാൽ എങ്ങിനെ ജനിച്ചു കൂടും? രണ്ടാമതു തന്റെ അമ്മ

൨൧൪ [ 241 ] യോഹനാൻ. ൩. അ.

യുടെ ഉദരത്തിൽ കടന്നു പിറപ്പാൻ കഴിയുമൊ? എന്നു പറഞ്ഞതിന്നു യേശു ഉത്തരം ചൊല്ലിയതു: ആമെൻ ആമെൻ ഞാൻ ൫

നിനോടു പറയുന്നു, വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും, ജനിച്ചില്ല എങ്കിൽ ഒരുത്തനും ദൈവരാജ്യത്തിൽ കടപ്പാൻ കഴികയില്ല; ജഡത്തിൽനിന്നു ജനിച്ചത് ജഡമാകുന്നു; ആത്മാ ൬

വിൽനിന്ന് ജനിച്ചത് ആത്മാവ് ആകുന്നു. നിങ്ങൾ മേലിൽ ൭

നിന്നു ജനിക്കേണം എന്നു നിന്നോടു പറകയാൽ ആശ്ചൎയ്യപ്പെടൊല്ല. കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം ൮

നീ കേൾക്കുന്നു എങ്കിലും എവിടെനിന്നു വരുന്നു എന്നു എവിടെക്ക് പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിൽനിന്നു ജനിച്ചവൻ എല്ലാം ഇപ്രകാരം ആകുന്നു. നീക്കൊദേമൻ അ ൯

വനോട്: ഇവ എങ്ങിനെ സംഭവിച്ചുകൂടും? എന്നു ചൊല്ലിയാറെ: യേശു അവനോട് ഉത്തരം പറഞ്ഞിതു. നീ ഇസ്രയേലി ൧൦ ന്റെ ഉപദേഷ്ടാവ് എങ്കിലും, ഇവ അറിയാതിരിക്കുന്നുവ്? ആമെൻ ആമെൻ ഞാൻ നിന്നോടു പറയുന്നിതു, ഞങ്ങൾ ൧൧ അറിയുന്നത് ഉരെക്കയും ഞങ്ങൾ കണ്ടതിന്നു സാക്ഷ്യം ചൊല്ലുകയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ല താനും ഭൂമിമേലേവ നിങ്ങളോട് പറഞ്ഞിട്ടു, നിങ്ങൾ ൧൨ വിശ്വാസിക്കാഞ്ഞാൽ, സ്വൎഗ്ഗത്തിലേവ, നിങ്ങളോടു പറഞ്ഞു എങ്കിൽ എങ്ങിനെ വിശ്വസിക്കും?സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങി ൧൩ വന്നു, സ്വൎഗ്ഗത്തിൽ ഇരിക്കുന്ന മനുഷ്യപുത്രൻ ഒഴികെ ആരും സ്വൎഗ്ഗത്തിൽ കരെറീട്ടും ഇല്ല. പിന്നെ മോശ മരുഭൂമിയിൽ ൧൪ സൎപ്പത്തെ ഉയൎത്തിയപ്രകാരം മനുഷ്യപുത്രൻ ഉയൎത്തപ്പെടേണ്ടുന്നത് അവനിൽ വിശ്വസിക്കുന്നവൻ എല്ലാം നശിച്ചു ൧൫ പോകാതെ നിത്യജീവനുണ്ടാവാനായി തന്നെ. കാരണം ദൈ ൧൬ വം ലോകത്തെ സ്നേഹിച്ചവിധമാവിതു തന്റെ ഏകജാതനാ യ പുത്രൻ വിശ്വസിക്കുന്നവൻ എല്ലാം നശിക്കാതെ നിത്യ ജീവനുള്ളവൻ ആകെണ്ടതിന്ന് അവനെ തരുവോളം തന്നെ (സ്നേഹിച്ചതു). ലോകത്തിന്നു ന്യായംവിധിപ്പാനല്ലല്ലൊ, ദൈ ൧൭ വം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു; ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.അവങ്കിൽ വിശ്വസിക്കുന്നവ ൧൮ നു ന്യായവിധി ഇല്ല്ല; വിശ്വസിക്കാത്തവനൊ,ദൈവത്തിൻ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കാഞ്ഞതിനാൽ ന്യായവിധിവന്നു കഴിഞ്ഞു. ന്യായവിധി എങ്കിലൊ,വെളിച്ചം ൧൯

൨൧൫ [ 242 ] THE GOSPEL OF JOHN. III

ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ ക്രിയകൾ ദോഷമുള്ളവ ആകയാൽ അവർ വെളിച്ചത്തിലും ഏറ്റം ഇരുളിനെ സ്നേഹി ൨൦ ച്ചതു തന്നെ. എങ്ങിനെ എന്നാൽ തിന്മകൾ പ്രവൃത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ ക്രിയകൾ ആക്ഷേപിക്കപ്പെടാതിരിപ്പാൻ വെളിച്ചത്തിലേക്കു വരുന്നതും ൨൧ ഇല്ല. സ്ത്യത്തെ നടത്തുന്നവനൊ, തന്റെ ക്രിയകൾ ദൈവത്തിൽ ചെയൂവ ആകകൊണ്ട് അവ വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിലേക്കു വരുന്നു. ൨൨ എന്നതിൽ പിന്നെ യേശു തന്റെ ശിഷ്യരുമായി, യഹൂദനാട്ടിൽ വന്ന് അവരോടു കൂടെ സ്നാനമേല്പിച്ചുകൊണ്ടു പാൎത്തു. ൨൩ അപ്പോൾ ,യോഹനാൻ താനും സ്നാനം കഴിപ്പിച്ചു പോന്നതു ശലേമരികിൽ വളരെ വെള്ളമുള്ള ഐനൊനിൽ തന്നെ.അ ൨൪ വിടെ (ആളുകൾ) വന്നു കൂടി സ്നാനപ്പെടും. യോഹനാൻ ആ ൨൫ കട്ടെ, അതുവരെയും തടവിൽ ആക്കപ്പെട്ടിരുന്നില്ല. അപ്പോൾ യോഹനാന്റെ ശിഷ്യന്മാരിൽ ചിലൎക്ക് ഒരു യഹുദനോട് ശുദ്ധികരണത്തെചൊല്ലി, വാദം ഉണ്ടായിട്ട് അവർ യോഹനാ ൨൬ ന്റെ അടുക്കൽ വന്ന് അവനോടു: റബ്ബീ, യൎദ്ദനക്കരെ നിന്നോടു കൂടെ ഇരുന്നവൻ ആരൊ? നീ സാക്ഷ്യംചൊല്ലികൊടുത്തവൻ ആരൊ? ആയവൻ ഇതാ സ്നാനം ഏല്പിച്ചുവരുന്നു എല്ലാവരും അവനോടു ചേൎന്നുപോകുന്നു എന്നു പറഞ്ഞു. ൨൭ യോഹനാൻ ഉത്തരം ചൊല്ലിയതു: സ്വൎഗ്ഗത്തിൽനിന്നു തരപ്പെട്ടിട്ട് ഒഴികെ മനുഷ്യന് ഒന്നും പ്രാപിപ്പാൻ കഴികയില്ല. ൨൮ ഞാൻ മശീഹ അല്ലേ. ആയവനു മുമ്പെ അയക്കപ്പെട്ടവനത്രെ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നെ എനിക്കു ൨൯ sആക്ഷികൾ ആകുന്നു. കാന്ത ഉള്ളവൻ മണവാളനാകുന്നു; മണവാളന്റെ സ്നേഹിതനൊ നിന്നും അവനെ കേട്ടുകൊണ്ടു മണവാളന്റെ ഒച്ചനിമിത്തം സന്തോഷിച്ച് ആനന്ദിക്കുന്നു. ൩൦ ഈ എന്റെ സന്തോഷം നിറഞ്ഞുവന്നു. ആയവൻ വളരു ൩൧ കയും ഞാൻ കുറകയും തന്നെ വേണ്ടതു. മേലിൽ നിന്നു വരുന്നവൻ എല്ലാവൎക്കും മീതെ ആകുന്നു; ഭൂമിയിൽ നിന്നുള്ളവൻ ഭൂമിയിൽ നിന്ന് ആകുന്നു; ഭൂമിക്കുള്ളവ പറകയും ചെയ്യുന്നു. ൩൨ സ്വൎഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവൎക്കും മീതെ ആയി, ൩൩ താൻ കണ്ടതും കേട്ടതും സാക്ഷിയായി പറയുന്നു. അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നതും ഇല്ല. അവന്റെ

൨൧൬ [ 243 ] യോഹനാൻ. ൩.൪.അ.

സാക്ഷ്യം കൈകൊണ്ടവനൊ, ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിട്ടു, കാരണം ദൈവം അയച്ചവൻ ദൈവം ആ ൩൪

ത്മാവിനെ അളവു കൂടാതെ കൊടുക്കുന്നതിനാൽ ദൈവമൊഴികളെ പറയുന്നുള്ളു. പിതാവു പുത്രനെ സ്നേഹിക്കുന്നു, സക ൩൫

ലവും അവന്റെ കൈയിൽ കൊടുത്തും ഇരിക്കുന്നു. പുത്രനിൽ ൩൬

വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുക ഇല്ല; ദൈവക്രോധം അവന്റെ മേൽ വസിക്കുന്നു.

൪. അദ്ധ്യായം.

ശികെമിലെ സ്ത്രീയോടു സംഭാഷണവും, (൨൮) ശമൎയ്യരിൽ വ്യാപരിച്ചതും, (൫൩) കാനാവിലെ രണ്ടാം അതിശയം.

എന്നാറെ, യോഹനാനിലും അധികം ശിഷ്യന്മാരെ യേശു ൧

ചേൎത്തു സ്നാനം ഏല്പിക്കുന്ന പ്രകാരം പറീശന്മാർ കേട്ടു എന്നു കൎത്താവ് അറിഞ്ഞു. തന്റെ ശിഷ്യന്മാർ അല്ലാതെ യേശു ത ൨ ന്നെ സ്നാനം കഴിപ്പിക്കുമാറില്ല താനും. ആയത് അറിഞ്ഞിട്ട് അ ൩ വൻ യഹ്രദയെ വിട്ടു, പിന്നെയും ഗലീലെക്കാമാറു പുറപ്പെട്ടു. അപ്പോൾ, ശൎമയ്യയിൽ കൂടി കടക്കേണ്ടിവന്നു; യാക്കോബ് ത ൪ ന്റെ പുത്രനായ യോസെഫിനു കൊടുത്ത പറമ്പിന്നരികിൽ ൫ സുകാർ എന്ന ശൎമയ്യനഗരത്തിൽ അവൻ വരുന്നു. അവിടെ ൬ യാക്കൊബിൻ ഉറവ് ഉണ്ടൂ, യേശുവോ വഴിനടപ്പിനാൽ തള ൎന്നു പോയിട്ട് ഏകദേശം ആറാം മണിക്ക് ഉറവിന്നരികിൽ വെ റുതെ ഇരുന്നു. ഒരു ശമൎയ്യക്കാരത്തി വെള്ളം കോരുവാൻ വരു ൭ ന്നു,അവളൊടു യേശു: എനിക്ക് കുടിപ്പാൻ തരിക എന്നു പറയുന്നു. അവന്റെ ശിഷ്യന്മാർ ഭക്ഷ്യങ്ങളെ കൊള്ളുവാൻ ഊരി ൮ ൽ പോയിരുന്നു യഹുദൎക്കൊ, ശ്മൎയ്യരോറ്റു കൊള്ളക്കൊടുക്ക ഇ ൯ ല്ലായക്കയാൽ, ശ്മൎയ്യസ്ത്രീ അവനോട്: നീ യഹുദൻ എങ്കിലും, ശമൎയ്യയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നത് എങ്ങനെ? എന്നു പറഞ്ഞതിന്നു, യേശു ഉത്തരം ചൊല്ലിയത്: നീ ദൈവത്തി ൧൦ ന്റെ ദാനത്തെയും, നിന്നോടു കുടിപ്പാൻ തരിക എന്നു ചോദിക്കുന്നവൻ ഇന്നവൻ എന്നതിനെയും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ആയിരുന്നു.സ്ത്രീ അവനടു പറയുന്നു: കൎത്താവെ, ൧൧ നിനക്കു പാളയും ഇല്ല കണറും ആഴമുള്ളതല്ലൊ: പിന്നെ ൧൨

൨൧൭ [ 244 ] THE GOSPEL OF JOHN. IV.

ജീവനുള്ള വെള്ളം നിനക്ക് എവിടെനിന്നു? ഞങ്ങൾക്ക് ഈ കിണറും തന്നവനായി താൻ മക്കളോടും മൃഗക്കൂട്ടങ്ങളോടും അതിൽനിന്നു കുടിച്ചിട്ടുള്ള ഞങ്ങളുടെ അപ്പനായ യാക്കോബിനെ ൧൩ ക്കാൾ നീ വലിയവനൊ? യേശു അവളൊട് ഉത്തരം ചൊല്ലിയതു: ഈ വെള്ളത്തിൽ കുടിക്കുന്നവനെല്ലാം പിന്നെയും ദാഹി ൧൪ ക്കും; ഞാൻ കൊടുക്കുന്ന വെള്ളത്തിൽനിന്നു ആരാനും കുടിച്ചു എങ്കിലൊ,എന്നേക്കും ദാഹിക്കയില്ല: ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവനോളം പൊങ്ങിവരുന്ന നീരുറവായിതീ ൧൫ രും.സ്ത്രീ അവനോടു: കൎത്താവെ ഇനി ദാഹിക്കയും ഇങ്ങു കോരുവാൻ വരികയും ചെയ്യാതിരൈപ്പാൻ ആ വെള്ളം എനിക്കു ത ൧൬ രിക എന്നു പറയുന്നു. യേശു അവളോടു: നിന്റെ ഭൎത്താവിനെ ചെന്നു വിളിച്ചു കുണ്ടു ഇങ്ങു വരിക എന്നു പറഞ്ഞതിന്ന്നു: ൧൭ എനിക്ക് ഭൎത്താവ് ഇല്ല എന്നു സ്ത്രീ ഉത്തരം ചൊല്ലിയാറെ, യേശു പറഞ്ഞു: എനിക്ക് ഭൎത്താവ് ഇല്ല എന്നു ചൊല്ലിയത് ന ൧൮ ന്നു; നിണക്ക് അഞ്ചു ഭൎത്താകന്മാർ ഉണ്ടായല്ലൊ; ഇപ്പോൾ ഉള്ളവൻ നിന്റെ ഭൎത്താവും അല്ല. ഇതു സത്യമായി ചൊല്ലി ൧൯ യതു.'സ്ത്രീ അവനോട് പറഞ്ഞു: കൎത്താവെ നീ പ്രവാചകൻ ൨0 എന്നു ഞാൻ കാണുന്നു.ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ കുമ്പിട്ടുവന്നു; കുമ്പിടേണ്ടുന്ന സ്ഥലം യരുശലേമിൽ ആകുന്നു. ൨൧ എന്നു നിങ്ങൾ ചൊല്ലുന്നു. എന്നാറെ, യേശു പറയുന്നു: സ്ത്രീയെ എന്നെ വിശ്വസിക്ക, നിങ്ങൾ ഈ മലമേലും അല്ല യരു ൨൨ ശലേമിലും അല്ല പിതാവെ കുമ്പിടുന്ന നാഴിക വരുന്നു. നിങ്ങളാകട്ടെ അറിയാത്തതിനെ മകുമ്പിടുന്നു; ഞങ്ങളൊ അറിയുന്നതിനെ കുമ്പിടുന്നു;രക്ഷ എന്നതു യഹൂദരിനിന്ന് ആകുന്നുവല്ലൊ. ൨൩ എങ്കിൽ സത്യനമസ്കാരികൾ പിതാവിന്റെ ആത്മാവിലും സ് ൨൪ ത്യത്തിലും കുമ്പിടുന്ന നാഴികവരുന്നു ഇപ്പോഴും ആകുന്നു കാരണം പിതാവും ഇങ്ങിനത്തെ നമസ്കാരികളെ അന്വേഷിക്കുന്നു. ദൈവം ആത്മാവ്(ആകുന്നു) അവനെ കുമ്പിടുന്നവർ ആത്മാ ൨൫ വിലും സത്യത്തിലും കുമ്പിടുകയും വേണം.സ്ത്രീ അവനോട് അഭിഷിക്തൻ എന്നുള്ള മശീഹ വരുന്ന പ്രകാരം ഞാൻ അറിയുന്നു; ആയവർ വരുമ്പോൾ നമ്മോടു സകലവും ൨൬ അറിയിക്കും എന്നു പറഞ്ഞാറെ: നിന്നോടു സംസാരിക്കുന്ന ഞാൻ ൨൭ (അവൻ) ആകുന്നു എന്നു യേശു അവളോടു പറയുന്ന ഇടയിൽ അവന്റെ ശിഷ്യന്മാർ വന്നു സ്ത്രീയോടു സംസാരിക്കയാൽ

൨൧൮ [ 245 ] ''''യോഹനാൻ.൪. അ.

ആശ്ചൎയ്യപ്പെട്ടിട്ടും അവളോട് എന്തു ചോദിക്കുന്നു, എന്തു സംസാരിക്കുന്നു എന്ന് ആരും പറഞ്ഞില്ല.

അനന്തരം സ്ത്രീ തന്റെ പാത്രം വെച്ചിട്ട്, ഊരിൽ ചെന്നു: ൨൮ ഹൊ, ഞാൻ ചെയ്തത് ഒക്കെയും എന്നോട് പറഞ്ഞ മനുഷ്യനെ ൨൯ വന്നു കാണ്മിൻ! പക്ഷെ ഇവൻ മശീഹ അല്ലയോ? എന്നത് ആ മനുഷ്യരോടു പറഞ്ഞു.അവർ ഊരിൽനിന്ന് പുറപ്പെട്ട് അവ ൩൦ ന്റെ അടുക്കെ വരികയും ചെയ്തു. അതിന്നിടയിൽ ശിഷ്യന്മാർ: ൩൧ റബ്ബീ, ഭക്ഷിക്ക എന്ന് അവനോട് അപ്ക്ഷേച്ചാറെ:നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്ക് ഉണ്ട് എന്ന് അവ ൩൨ രോടു പറഞ്ഞതുകൊണ്ട്, ആരും അവനു തിന്മാൻ കൊണ്ട് വന്നു ൩൩ വൊ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.യേശു അവരോടു ചൊ ൩൪ ല്ലുന്നിതു: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ വേലയെ ത്കെക്കുക അത്രെ എന്റെ ആഹാരം ആകുന്നു.ഇ ൩൫ നിനാലാം മാസത്തിൽ കൊയ്തുവരുന്നു എന്നു നിങ്ങൾ ചൊല്ലുന്നില്ലയൊ? ഞാനാ നിങ്ങളോടു പറയുന്നതു കണ്ണുകളെ ഉയൎത്തി നിലങ്ങൾ ഇതാ കൊയ്തിനായി വിളഞ്ഞു പോയതു കാണ്മിൻ കൊയ്യുന്നവൻ കൂലി സമ്പാദിച്ചു, നിത്യജീവിങ്കലേക്ക് വിള ൩൬ യെ ചേൎത്തുവെക്കുന്നതു. വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തന്നെ. എങ്ങിനെ എന്നാൽ വിതെക്കു ൩൭ ന്നവൻ വേറെ, കൊയ്യുന്നവൻ വേറെ, എന്നുള്ള ചൊൽ ഇതിൽ സത്യമുള്ളതാകുന്നു. നിങ്ങൾ അദ്ധ്വാനിക്കാഞ്ഞതു കൊയ്‌വാൻ ൩൮ ഞാൻ നിങ്ങളെ അയച്ചു; മറ്റെവർ അദ്ധ്വാനിച്ചിട്ടുണ്ട്; അവരുടെ അദ്ധ്വാനത്തിൽ നിങ്ങൾ പ്രവേശിച്ചിരുന്നു. എന്നാ ൩൯ റെ, ആ സ്ത്രീ ഞാൻ ചെയ്തത് ഒക്കെയും ഇവൻ എന്നോടു പറഞ്ഞു എന്നു സാക്ഷ്യം ചൊല്ലുന്ന വചനം ഹേതുവായി ആ ഊരിൽ പലശമയ്യരും അവനി വിശ്വസിച്ചു.പിന്നെ ശമൎയ്യർ ൪0 അവനോട് എത്തിയപ്പോൾ, തങ്ങളോട് വസിപ്പാൻ അപേക്ഷിച്ചു,അവൻ രണ്ടൂനാൾ പാൎക്കയും ചെയ്തു.ഏറ്റവും അധികം ആളുകൾ അവന്റെ വചനം നിമിത്തം വിശ്വസിച്ചു. സ്ത്രീ ൪൨ യോട് പറഞ്ഞു:ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നെ കേട്ടും ഇവൻ ലോകരരക്ഷിതാവായ മ്ശീഹ ആകുന്നു സത്യം എന്ന് അറിഞ്ഞും ഇരിക്കുന്നു.

രണ്ടുദിവസം കഴിഞ്ഞിട്ട് അവൻ അവിടെ വിട്ടു ഗലീലെക്ക ൪൩ പോയി യേശു ആകട്ടെ പ്രവാചകനു തന്റെ പിതൃദേശത്തിൽ ൪൪ ൨൧൯ [ 246 ] THE GOSPEL OF JOHN. IV. V

൪൫ ബഹുമാനം ഇല്ല എന്നു താൻ സാക്ഷി പറഞ്ഞു. അന്നു ഗലീലയിൽ വന്നപ്പൊഴൊക്കൊ തങ്ങളും ഉത്സവത്തിന്നു പോയിട്ടുള്ള ഗലീലക്കാർ അവൻ യരുശലേമിൽ പെരുനാളിന്നകം ചെയ്തത് ഒക്കെയും കണ്ടഹേതുവാൽ അവനെ കൈക്കൊണ്ടു. ൪൬ എന്നാറെ, അവൻ വെള്ളത്തെ വീഞ്ഞാക്കിയ ഗാലീല്യകാനാവിൽ പിന്നെയും വന്നു. അന്നു മകൻ രോഗിയായിരിക്കുന്ന ഒ ൪൭ രാജഭൃത്യൻ കഫൎന്നഫ്രമിൽ ഉണ്ട്.യേശു യഹൂദയിൽ നിന്നു ഗലീലയിൽ വന്നത് അവൻ കേട്ട് അവന്റെ അടുക്കൽ ചെന്ന് അവൻ ഇറങ്ങിവന്നു മരിപ്പാറാകുന്ന മകനെ സൗ ൪൮ ഖ്യമാകേണം എന്ന് അപേക്ഷിച്ചാറെ, യേശു അവനോടു: നിങ്ങൾ അടയാളങ്ങളൂം അത്ഭുതങ്ങളും കണ്ടിട്ടൊഴികെ വിശ്വ ൪൯ സിക്കയില്ല എന്നു പറഞ്ഞു.രാജഭൃത്യൻ അവനോട്: കൎത്താവെ എന്റെ കുഞ്ഞൻ മരിക്കുമ്മുമ്പെ ഇരങ്ങിവരിക എന്നു പ ൫൦ റയുന്നു. യേശു അവനോട് ചൊല്ലുന്നു: യാത്രയാക, നിന്റെ മകൻ ജീവിച്ചിരിക്കുന്നു. എന്നു യേശു പറഞ്ഞവാക്കിനെ ആ ൫൧ മനുസ്യൻ വിശ്വസിച്ചു, യാത്രയായി.ഇരങ്ങി പോകുമ്പോൾ തന്നെ, അവന്റെ ദാസന്മാർ എതിരേറ്റു മകൻ ജീവിച്ചിരിക്കു ൫൨ ന്നു എന്നറിയിച്ചു. ആകയാൽ ഭേദം വന്നനാഴികയെ അവരോടു ചോദിച്ചാറെ, ഇന്നലെ ഏഴുമണിക്കു പനിവിട്ടുമാറി എ ൫൩ ന്ന് അവനോട് പറകയാൽ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്ന് യേശു തന്നോടു ചൊല്ലിയ നാഴികെക്കു തന്നെ എന്ന് അപ്പൻ അരിഞ്ഞു, താൻ സകല കുഡുംബത്തോടും കൂടെ ൫൪ വിശ്വസിക്കയും ചെയ്തു. യേശു യഹുദയിൽനിന്നു ഗലീലയിൽ വന്ന ശേഷം, ഈ രണ്ടാം അടയാളം ചെയ്തത്.

൫. അദ്ധ്യായം.

യേശു ശബ്ബത്തിൽ രോഗശാന്തി ചെയ്തശേഷം (൧൬) വിരോധക്കുന്നവരോടും, (൧൯) തന്റെ ദിവ്യശക്തിയും (൨൫) ഉയൎപ്പിക്കു വിധിക്ക എന്നുള്ള ഇരുതൊട്ലും,(൩൧) ദൈവം വേദം മുതലായവ പ്രമാണങ്ങളും ചൊല്ലി, (൪൧) അവിശ്വാസത്തെ ആക്ഷേപിച്ചതു.

൧ അതിൽ പിന്നെ യഹൂദരുടെ പെരുനാൾ ഉണ്ടായിട്ടു, യേശു ൨ യരുശലേമിലെക്കു കരേറിപോയി.യരുശലേമിലൊ,ആട്ടുവാതിലക്കൽ ബെത്ഥെസദ് എന്ന എബ്രായ നാമമുള്ളൊരു കളം ഉണ്ട്. ൩ അതിന് അഞ്ച് മണ്ഡപങ്ങളും ഉണ്ട്. ആയവററിൽ വ്യാധി

൨൨0 [ 247 ] യോഹനാൻ. ൫.അ.

ക്കാർ കുരുടർ മുടന്തർ ക്ഷയരോഗികൾ ഉള്ള ജനസമൂഹംകിടന്നിരുന്നു (വെള്ളത്തിന്റെ ഇളക്കം കത്തുകൊണ്ടു; എന്തെന്നാൽ ൪ ചിലപ്പോൾ, ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളത്തെ കുലുക്കും; പിന്നെ വെള്ളം കുലുങ്ങിയശേഷം മുല്പെട്ട് ഇറങ്ങിയവൻ ഏത് വ്യാധിയിൽ അകപ്പെട്ടാലും, സൗഖ്യവാൻ ആയ്‌വരും).അന്നു ൫ മുപ്പത്തെട്ടാണ്ടു രോഗത്തോടെ,കഴിച്ചിട്ടുള്ള മനുഷ്യർ അവിടെ ഉണ്ടു; അവൻ കിടക്കുന്നതിനെ യേശു കണ്ട് ഏറിയ കാലം ചെ ൬ ന്നപ്രകാരം അറിഞ്ഞു: സ്വസ്ഥനാവാൻ മനസ്സുണ്ടൊ? എന്ന് അവനോട് പറയുന്നു. രോഗി അവനോട് ഉത്തരം ചൊല്ലി ൭ യതു: കൎത്താവെ, വെള്ളം കുലുങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ ആരും ഇല്ല: ഞാൻ തന്നെ ചെല്ലുകയിൽ മറ്റവൻ എന്റെ മുമ്പിൽ ഇറങ്ങിപോകുന്നു.യേശു അവനോട്: എഴുനീറ്റു ൮ നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറയുന്നു. ആ മനുഷ്യൻ ൯ പെട്ടന്നു സൗഖ്യമായി തന്റെ കിടക്ക എടുത്തുകൊണ്ടു നടന്നു.

അന്നു ശബ്ബത്താകകൊണ്ടു യഹൂദന്മാർ ആ സൗഖ്യപ്പെ ൧൦ ട്ടവനോടു: ശബ്ബത്താകുന്നു: നിണക്ക് കിടക്ക എടുക്കരുത്! എന്ന് പറഞ്ഞു. അവരോട് ഉത്തരം ചൊല്ലിയത്: എന്നെ സ്വ ൧൧ സ്ഥനാക്കിയവൻ തന്നെ നിന്റെ കിടക്ക എടുത്തു നടക്ക എന്ന് എന്നോടു കല്പിച്ചു.എന്നതുകൊണ്ട് അവനോട്: നി ൧൨ ന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞ മനുഷ്യൻ ആർ? എന്ന് ചോദിച്ചു. ആ സമയത്തു പുരുഷാരം ഉള്ളതുകൊണ്ടു യേ ൧൩ ശു മാറിപോയതിനാൽ സ്വസ്ഥനായവന് അവൻ ഇന്നവൻ എന്നു തിരിഞ്ഞില്ല. അനന്തരം യേശു അവനെ ദൈവാ ൧൪ ലയത്തിൽ കണ്ടെത്തി, അവനോടു: നോക്കു നീ സ്വസ്ഥനായ്‌വന്നു; അധികം വിടക്കായതു നിണക്ക് സംഭവിക്കായ്‌വാൻ ഇനി പാപം ചെയ്യല്ല എന്നു പറഞ്ഞു.ആയാൾ പോയി തന്നെ ൧൫ സൗഖ്യമാക്കിയതു യേശു എന്നു യഹൂദരൊടു ബോധിപ്പിച്ചു. ആകയാൽ യേശു ശബ്ബത്തിൽ ഇവ ചെയ്കകൊണ്ടു യഹൂദ ൧൬ ന്മാർ അവനെ ഹിംസിച്ചു വന്നു. യേശുവൊ: എന്റെ പിതാ ൧൭ വ് ഇതു വരെയും, പ്രവൃത്തിക്കുന്നു ഞാനും പ്രവൃത്തിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. ആകയാൽ ശബ്ബത്തിനെ തള്ളുന്നതു ൧൮

കൂടാതെ, ദൈവം സ്വപിതാവ് എന്നു ചൊല്ലി തന്നെത്താൻ ദൈവത്തോടു സമനാക്കുകകൊണ്ടും യഹൂദർ അവനെ കൊല്ലുവാൻ ഏറ്റം അന്വേഷിച്ചു പോന്നു.

൨൨൧ [ 248 ] THE GOSPEL OF JOHN. V.

൧൯ ആയതുകൊണ്ടു യേശു അവരോട് ഉത്തരം ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: പിതാവു ചെയ്തു കാണുന്നത് എന്നിയെ പുത്രനും സ്വതെ ഒന്നും ചെയ്വാൻ കഴികയില്ല കാരണം ആയവൻ എന്തു ചെയ്താലും പുത്രനും അത് ൨൦ ഒത്തവണ്ണം ചെയ്യുന്നു. കാരണം പിതാവ് പുത്രനിൽ പ്രിയം ഭാവിച്ചും താൻ ചെയ്യുന്നവ അവനു കാണിച്ചും വരുന്നു. നിങ്ങൾ ആശ്ചൎയ്യപ്പെടുംവണ്ണം ഇവററിൽ വലിയ ക്രിയകളെയും അവ ൨൧ നു കാണിക്കും എന്തെന്നാൽ പിതാവ് മരിച്ചവെ ഉണൎത്തിജീവിപ്പിക്കുന്നതു പോലെ തന്നെ പുത്രനും ബോധിച്ചവരെ ജീവിപ്പിക്കുന്നു. കാരണം പിതാവും ആൎക്കും ന്യായം വിധിക്കാതെ ന്യാ ൨൨ യ വിധിയെയും എല്ലാം പുത്രനു കൊടുത്തിരിക്കുന്നതു.എല്ലാവരും പിതാവിനെ ബഹുമാനിക്കും പ്രകാരം പുത്രനെ ബഹുമാനി ൨൩ ക്കേണ്ടാതിന്നു തന്നെ. പുത്രനെ മാനിക്കത്തവൻ അവനെ അ ൨൪ യച്ച പിതാവിനേയും മാനിക്കുന്നില്ല.ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ വരാതെ മരണത്തിൽനിന്നും ജീവങ്കലേക്ക് കട ൨൫ ന്നിരിക്കുന്നു. ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദേവപുത്രന്റെ ശബ്ദം കേൾക്കയും കേടട്ടു കൊണ്ട ൨൬ വർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു ഇപ്പോഴും ഉണ്ടു കാരണം പിതാവിനു തന്നിൽ തന്നെ ജീവനുള്ളവൻ ആകുമാറ് നല്കി. ൨൭ അവൻ മനുഷ്യ പുത്രനാകയാൽ ന്യായവിധിയും ചെയ്‌വാൻ ൨൮ അധികാരവും തന്നു. ഇതിങ്കൽ ആശ്ചൎയ്യപ്പെടായ്‌വിൻ കല്ലറകളി ൨൯ ൽ ഉള്ള വർ എല്ലാം അവന്റെ ശബ്ദം കേട്ടു, നന്മകൾ ചെയ്തവർ ജീവന്റെ പുനരത്ഥാനത്തിന്നായും പുറപ്പെടുവാനുള്ള ൩൦ നാഴിക വരുന്നു. എനിക്ക് ഒന്നും സ്വതെ ചെയ്തു കൂടാ: ഞാൻ കേൾക്കുന്ന പ്രകാരം ന്യായം വിധിക്കുന്നു പിന്നെ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രെ അന്വേഷിക്കുന്നത് കൊണ്ട് എന്റെ വിധി, നീതിയുള്ളതാകുന്നു. ൩൧ എന്നെ കുറിച്ചു ഞാൻ സാക്ഷ്യം പറഞ്ഞാൽ എന്റെ ൩൨ സാക്ഷ്യം സത്യമുള്ളതല്ല. എന്നെ കുറിച്ചു സാക്ഷ്യം ചൊല്ലുന്നവൻ മറ്റൊരുത്തൻ ഉണ്ട്; അവൻ എന്നെ കൊണ്ടു പറയുന്ന

൨൨൨ [ 249 ] യോഹനാൻ. ൫.അ

സാക്ഷ്യം സത്യമുള്ളത് എന്നു ഞാൻ അറിയുന്നു. നിങ്ങൾ യോ ൩൩ ഹനാന്റെ അടുക്കൽ ആളയച്ചും, അവൻ സത്യത്തിന്നുസാക്ഷ്യം കൊടുത്തും ഇരിക്കുന്നു ഞാനൊ മനുഷ്യനിൽനിന്നു സാ ൩൪ ക്ഷ്യം വാങ്ങുന്നില്ല; നിങ്ങൾ രക്ഷിക്കപ്പെടേണ്ടതിനത്രെ ഇവ പറയുന്നു.ആയവൻ ജ്വലിച്ചു വിളങ്ങുന്ന വിളക്കായിരുന്നു: ൩൫ നിങ്ങളൊ തത്സമയത്തേക്ക് അവന്റെ വെളിച്ചത്ത് ഉല്ലസിച്ചുകൊൾവാൻ ഇച്ഛിച്ചു.യോഹനാനെക്കാളും വലിയ സാക്ഷി എ ൩൬ നിക്ക് ഉണ്ട്; ഞാൻ തിരികെപ്പാൻ പിതാവ് തന്ന ക്രിയകളല്ലൊ പിതാവ് എന്നെ അയച്ചിരിക്കുന്നു എന്ന് ഞാൻ ചെയ്യുന്ന ക്രിയകൾ തന്നെ എന്നെ കൊണ്ടു സാക്ഷ്യം ചൊല്ലുന്നു. എന്നെ അയ ൩൭ ച്കപിതാവ് താനും എന്നെ കുറിച്ചു സാക്ഷ്യം ചൊല്ലീട്ടുണ്ട്.നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടും ഇല്ല; അവന്റെ രൂപം കണ്ടിട്ടും ഇല്ല;അവറ്റെ വചനം നിങ്ങൾക്ക് ഉള്ളിൽ വസി ൩൮ ച്ചു നില്ക്കുന്നതും ഇല്ല; ആയ്വൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലൊ: തിരുവെഴുത്തുകളിൽ നിങ്ങൾക്കു നിത്യ ജീ ൩൯ വൻ ഉള്ളപ്രകാരം തോന്നുകയാൽ നിങ്ങൾ അവ ആരായുന്നുവല്ലൊ: അവയും എനിക്കു സാക്ഷികളായി നില്ക്കുന്നു. എങ്കിലും ജീവൻ ഉണ്ടാകേണ്ടതിന്ന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല.

മനുഷ്യരോടുള്ള തേജസ്സു ഞാൻ വാങ്ങുന്നില്ല; നിങ്ങൾ ൪൧ ക്കെ ദേവസ്നേഹം ഉള്ളിൽ ഇല്ല എന്നു ഞാൻ നിങ്ങളെ അറി ൪൨ ഞ്ഞിരിക്കുന്നു: എന്റെ പിതാവിൻ നാമത്തിൽ ഞാൻ വന്നിട്ടും ൪൩ നിങ്ങൾ എന്നെ കൈക്കൊള്ളൂന്നില്ല; മറ്റൊരുത്തൻ സ്വനാമത്തിൽ വന്നു എങ്കിൽ അവനെ നിങ്ങൾ കൈക്കൊള്ളും, തമ്മിൽ തമ്മിൽ തേജസ്സു വാങ്ങിക്കൊണ്ട് ഏകദൈവത്തിൽ നിന്നുള്ള തേജസ്സിനെ അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങിനെ വിശ്വസിക്കാം? ഞാൻ പിതാവിന്മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എ ൪൫ ന്നു തോന്നരുത് നിങ്ങളിൽ കുറ്റം ചുമത്തുന്നവർ ഉണ്ട്;നിങ്ങൾ ആശവെച്ചമോശതന്നെ. എങ്ങിനെ എന്നാൽ നിങ്ങൾ മോശ ൪൬ യിൽ വിശ്വസിച്ചു എങ്കിൽ എന്നിലും വിശ്വസിക്കുമായിരുന്നു;ആയ്വൻ എന്നെ കുറിച്ചല്ലൊ എഴുതിയതു; അവന്റെ എഴുത്തു ൪൭ കളിൽ നിങ്ങൾക്ക് വിശ്വാസം ഇല്ല എങ്കിലൊ, എന്റെ മൊഴികളെ എങ്ങിനെ വിശ്വാസിക്കും.

൨൨൩ [ 250 ] THE GOSPEL OF JOHN. VI.

൬. അദ്ധ്യായം.

൫൦00 ത്തിന്നു ഭക്ഷണം കൊടുത്തശേഷം (മത്താ.൧൪.മാ.൬. ലൂ ൯), (൧൪) യേശു തനിയെ പൊയ്ക്കമേൽ നടന്നതു {മത്താ.൧൪,മാ.൮), താൻ സത്യമായുള്ള ആഹാരം എന്ന് പുരുഷാരത്തോടും,(൪൧) പള്ളിയിലും വാദിച്ചു, (൫൨) കഠിനമായ ഉപദേശം കൊണ്ടു, (൬0) ശിഷ്യരെ അരിച്ചെടുത്തതു. ൧ അനന്തരം യേശു ഗലീലക്കടലാകുന്ന തിബെർയ്യ പൊയ്കയു ൨ ടെ അക്കരെക്ക് യാത്രയായി.അവൻ വ്യാധിതരിൽ ചെയ്യുന്ന അടയാളങ്ങളെ കാണ്കകൊണ്ടു വലിയ പുരുഷാർവം അവനെ ൩ അനുഗമിച്ചു; യേശു മലയിൽ കരേറി ശിഷ്യരൊടും കൂടെ അ ൪ വിടെ ഇരുന്നിരുന്നു. അന്നു യഹൂദരുടെ പെരുനാൾ ആകു ൫ ന്ന പെസഹ അടുത്തിരുന്നു. എന്നാറെ, യേശു കണ്ണുകളെ ഉ

    യർത്തി വലിയ പുരുഷാരം തന്നോടു ചേരുന്ന പ്രകാരം കണ്ടിട്ടു ഫിലിപ്പനോട് പറയുന്നു: ഇവർ തിന്മാൻ നാം എവിടെനി

൬ ന്ന് അപ്പങ്ങൾ കൊൾവൂ?എന്നതു താൻ ചെയ്‌വാൻ പോകുന്ന ൭ ത് അറിഞ്ഞു കൊണ്ട് അവനെ പരീക്ഷിച്ചു പറഞ്ഞതു. ഫിലിപ്പൻ അവനോട്: ഇവരിൽ ഓരൊരുത്തന് അല്പം ചിലതു ലഭിക്കേണ്ടതിന്ന് (൩൦0 പണമാകുന്ന) ഇരുനൂറുദ്രഹ്മെക്കുള്ള അ ൮ പ്പവും പോരാ എന്ന് ഉത്തരം പറഞ്ഞു. ശിമോൻ പേത്രന്റെ സഹോദരനായ അന്ദ്രയാ എന്ന ഒരു ശിഷ്യൻ അവനോട് ൯ പറയുന്നിതു: അഞ്ചുയവത്ത് അപ്പവും രണ്ടു ചെറുമീനും ഉള്ള ഒരു കുഞ്ഞൻ മാത്രം ഇവിടെ ഉണ്ടു എങ്കിലും; ഇത്രപേർക്ക് അ ൧൦ ത് എന്തുള്ളൂ? എന്നാറെ, യേശു: ആളുകളെ ചാരിക്കൊള്ളുമാറാക്കുവിൻ എന്നു പറഞ്ഞു.വളരെ പുല്ലുള്ള ആ സ്ഥലത്ത് ഐ ൧൧ യ്യായിരത്തോളം പുരുഷന്മാർ ചാരികൊൾകയും ചെയ്തു.യേശുവൊ അപ്പങ്ങളെ എടുത്തു വാഴ്ത്തി (ശിഷ്യന്മാർക്കും ശിഷ്യന്മാർ) ഇരുന്നുകൊണ്ടവർക്കും പങ്കിട്ടു കൊടുത്തു, അപ്രകാരം മീനുക ൧൨ ളിൽ ഇഷ്ടമുള്ളത്രയും (കൊടുത്തു). അവർക്ക് തൃപ്തിവന്നപ്പോൾ തന്റെ ശിഷ്യരോട്: ഒന്നും കെട്ടു പോകായ് വാൻ ശേഷിപ്പുള്ള ൧൩ കഷണങ്ങളെ കൂട്ടിക്കൊൾവിൻ എന്നു പറയുന്നു.അവരും കൂട്ടിയവത്തപ്പങ്ങൾ അഞ്ചും തിന്നവർക്കു മിഞ്ചിയ കഷണങ്ങൾ കൊണ്ടു പന്ത്രണ്ടു കൊട്ടയും നിറെച്ചു. ൧൪ അതുകൊണ്ട് യേശു ചെയ്ത അടയാളത്തെ കണ്ട മനുഷ്യർ, ലോകത്തിൽ വരുന്ന പ്രവാചകൻ ഇവനാകുന്നു സത്യം

൨൨൪ [ 251 ] യോഹനാൻ. ൬. അ.

എന്നു പറഞ്ഞു. പിന്നെ അവനെ രാജാവാക്കേണ്ടതിന്നു വന്നു ൧൫ പിടിച്ചു പോകും എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങി പോയി.സന്ധ്യയായപ്പോൾ, അവന്റെ ൧൬ ശിഷ്യന്മാർ കടല്പുറത്തേക്ക് ഇറങ്ങി, പടകിൽ കയറി കടല ൧൭ ക്കര കഫൎന്നഹൂമിലേക്ക് ഓടി; ഇരിട്ടായ ശേഷവും , യേശു അവരോടു ചേൎന്നില്ല. കൊടുങ്കാറ്റ് അടിച്ചിട്ടു കടൽ പൊങ്ങി വ ൧൮ ന്നു.എന്നിട്ട് ഇരുപത്തഞ്ചൊ മുപ്പതൊ സ്കാദി(മൂന്നു നാലു ൧൯

നാഴിക) ദൂരത്തോളം വലിച്ചശേഷം കടലിന്റെ മെൽ യേശു നടന്നു, പടകിനോട് സമീപിക്കുന്നതു കണ്ടു. ഭയപ്പെട്ടു. അ  ൨0

വനൊ: ഞാനാകുന്നു, ഭയപ്പെടേണ്ട എന്ന് അവരോട് പറയുന്നു. അപ്പോൾ അവനെ പടകിൽ കരേററുവാൻ ഇച്ഛിച്ചു പ ൨൧ ടക് അവർ ഓടുന്ന ദേശത്തിൽ പെട്ടന്ന് എത്തി പോകയും ചെയ്തു.

പിറ്റേന്നു കടലക്കരെ നില്ക്കുന്ന പുരുഷാരം അവിടെ ആ ൨൨ ഒരു പടക് ഒഴികെ (മറ്റ്) ഒന്നും ഉൺറ്റായില്ല എന്നും യേശു തന്റെ ശിഷ്യരോട് കൂടെ പടകിൽ ഏറാതെ, ഇരുന്നു ശിഷ്യർ മാത്രം (കയറി) പോയി എന്നും കണ്ടു. കൎത്താവ് വാഴ്ത്തിശേ ൨൩ ഷം അവർ അപ്പം ഭക്ഷിച്ച സ്ഥലത്തിന്നരികെ തിബെൎയ്യയിൽനിന്നു വേറെ പടകുകൾ എത്തിയപ്പോൾ, യേശുവും അ ൨൪ വന്റെ ശിഷ്യന്മാരും അവിടെ ഇല്ലാത്ത പ്രകാരം പുരുഷാരം കണ്ടു തങ്ങളൂം പടകുകളിൽ കയറി യേശുവേതിരിഞ്ഞു കൊണ്ടു കഫൎന്നഹൂമിൽ വന്നു.കടലൈക്കരെ അവനെ കണ്ടെത്തിയ ൨൫ പ്പോൾ: റബ്ബീ, നീ എപ്പോൾ , ഇവിടെ വന്നു എന്നു ചോദിച്ച്തിന്നു, യേശു ഉത്തരം ചൊല്ലിയതു: ആമെൻ ആമെൻ ഞാ ൨൬ ൻ നിങ്ങളോട് പറയുന്നു: നിങ്ങൾ അടയാളങ്ങളെ കണ്ടതിനാൽ അല്ല അപ്പങ്ങളിൽ നിന്നു ഭക്ഷിച്ചു, തൃപ്തന്മാരായതു കണ്ടത്രെ എന്നെ അന്വേഷിക്കുന്നതു. കെട്ടു പോകുന്ന ആഹാരമ ൨൭ ല്ല, നിത്യജീവങ്കുലേക്കു വസിക്കുന്ന ആഹാരമായി, മനുഷ്യപുത്രൻ നിങ്ങൾക്ക് തരുവതിനെ (പ്രവൃത്തിച്ചൂ) നേടുവിൻ; ആ യവനെ ദൈവമായ പിതാവ് മുദ്രയിട്ടുവല്ലൊ. എന്നതുകൊ ൨൮ ണ്ട് അവനോട്: ഞങ്ങൾ ദേവക്രിയകളെ പ്രവൃത്തിപ്പാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞതിന്നു:ദേവക്രിയയാവിതു അവ ൨൯ ൻ അയച്ചവനിൽ വിശ്വസിക്കയത്രെ എന്നു യേശു ഉത്തരം പറഞ്ഞു. അതുകൊണ്ട് അവനോട് പറഞ്ഞു: ഞങ്ങൾ കണ്ടു ൩൦

൨൨൫ [ 252 ] THE GOSPEL OF JOHN. VI.

൩൧ നിന്നെ വിശ്വസിപ്പാനായി ഏത് അടയാളം ചെയ്യുന്നു? നീ എന്തു പ്രവൃത്തിക്കുന്നു? നമ്മുടെ പിതാക്കന്മാർ മരുഭൂമിയി മന്ന തിന്നുവല്ലൊ-(സങ്കീ.൭൮,൪) സ്വൎഗ്ഗത്തിൽ നിന്ന് അപ്പം അവൎക്ക് തിന്മാൻ കൊടുത്തു എന്ന് എഴുതിയ പ്രകാരം ൩൨ തന്നെ. എന്നതുകൊണ്ടു യേശു അവരോടു ചൊല്ലിയതു: ആമേൻ ആമെൻ ഞാൻ നിങ്ങളോട് പറയുന്നു സ്വൎഗ്ഗത്തിൽനിന്നുള്ള അപ്പം മോശ നിങ്ങൾക്കു തന്നില്ല സ്വൎഗ്ഗത്തിൽനിന്നു സത്യമായുള്ള അപ്പത്തെ എന്റെ പിതാവെ നിങ്ങൾക്കു തരു ൩൩ ന്നുള്ളു. ദൈവത്തിൻ അപ്പം എന്നതൊസ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങി വന്നു, ലോകത്തിനു ജീവനെ കൊടുക്കുന്നതു ആകു ൩൪ ന്നു. അവർ അവനോട്: കൎത്താവെ ആ അപ്പം എപ്പോഴും ൩൫ ഞങ്ങൾക്കു തരിക എന്നു പറഞ്ഞു.യേശു അവരോടു ചൊല്ലിയതു: ജീവന്റെ അപ്പം ഞാൻ ആകുന്നു.; എന്നെ അടുക്കുന്നവന് ഒരു നാളും വിശക്കയും ഇല്ല എന്നിൽ വിശ്വസിക്കുന്ന ൩൬ വന് ദാഹിക്കയും ഇല്ല.എങ്കിലും നിങ്ങൾ എന്നെ കണ്ടിട്ടും ൩൭ വിശ്വസിക്കുന്നില്ല എന്നു നിങ്ങളോറ്റ് പറഞ്ഞിട്ടുണ്ടു. പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കെ വരും എന്റെ അടുക്കെവരുന്നവനെ ഞാൻ പുറത്തുതള്ളീക്കളകയും ഇ ൩൮ ല്ല. കാരനം ഞാൻ എന്റെ ഇഷ്ടമല്ല,എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌വാനത്രെ സ്വൎഗ്ഗത്തിൽ നിന്ന് ഇറങ്ങി വ ൩൯ ന്നിരിക്കുന്നത്.എന്നെ അയച്ചവന്റെ ഇഷ്ടമാവിതു: അവൻ എനിക്കു തന്നത് ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ ൪0 നാളീൽ വീണ്ടും എഴുനില്പിക്ക എന്നുള്ളതു തന്നെ. കാരനം എന്നെ അയച്ചവന്റെ ഇഷ്റ്റമാവിതു: പുത്രനെ നോക്കിക്കൊണ്ടു വിശ്വസിക്കുന്നവന് എല്ലാം നിത്യജീവനുണ്ടാകയും ഞാൻ അവനെ ഒടുക്കത്തെ നാളിൽ വീണ്ടും എഴുനീല്പിക്കയും വേണം എന്നത്രെ.

൪൧ അതുകൊണ്ട് അവൻ സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങി വന്ന അപ്പം ഞാനാകുന്നു എന്ന് പറഞ്ഞതിനാൽ യഹൂദർ അവ

൪൨ നെ കുറിച്ചു പിറുപിറുത്തു പറഞ്ഞിതു: ഇവനാകട്ടെ നാം അപ്പനെയും അമ്മയെയും അറിയുന്ന യേശു എന്ന യോസെഫിൻ പുത്രനല്ലയോ! പിന്നെ ഞാൻ സ്വൎഗ്ഗത്തിൽ നിന്ന്

൪൩ ഇറങ്ങിവന്നു ഇവൻ ചൊല്ലുന്നത് എങ്ങിനെ? അവ

൪൪ രോട് യേശു ഉത്തരം പറഞ്ഞിതു: നിങ്ങളിൽ പിരുപിറുത്തു

൨൨൬ [ 253 ] യോഹനാൻ .൬. അ.

പോകൊല്ല! എന്നെ അയച്ചപിതാവ് വലിച്ചിട്ടല്ലാതെ ആൎക്കും എന്റെ അടുക്കെ വരുവാൻ കഴികയില്ല; ആയവനെ ഞാൻ ഒട്ടുക്കത്തെ നാളിൽ എഴുനീല്പിക്കും.(യശ. ൫൪, ൧൩) എല്ലാവരും ൪൫ ദേവോപദിഷ്ടരാകും എന്നു പ്രവാചകരിൽ എഴുതിക്കിടന്നു. പിതാവിൽനിന്നും കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽവരുന്നു. ആരും പിതാവിനെ കണ്ടിരിക്കുന്നു എന്നല്ല, ദൈവ ൪൬ ത്തിൻപക്കൽ നിന്നുള്ളവനേ പിതാവിനെ കണ്ടിട്ടുള്ളു. ആമെ ൪൭ ൻ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: എങ്കൽ വിശ്വസി ൪൮ ക്കുന്നവന് നിത്യജീവൻ ഉണ്ടു. ഞാൻ ജീവന്റെ അപ്പം ൪൯ ആകുന്നു; നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്ന ഭക്ഷിച്ചുമരിച്ചു. സ്വൎഗ്ഗത്തിൽ നിന്നിറങ്ങുന്ന അപ്പഒ വല്ലവനും ൫0 അതിൽ നിന്നു ഭക്ഷിച്ചാൽ മരിക്കാതിരിപ്പാനുള്ളത് ആകുന്നു.സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. ൫൧ ആരാനും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമൊ ലോകജിവനും വേണ്ടി കൊടുപ്പാനുള്ള എന്റെ മാംസം ആകുന്നു.

ആകയാൽ യഹൂദന്മാർ: ഇവൻ എങ്ങിനെ നമുക്കു (തന്റെ) ൫൨ മാംസത്തെ തിന്മാൻ തന്നുകൂടും? എന്നു തങ്ങളിൽ ഇടഞ്ഞിരിക്കുമ്പോൾ, യേശു അവരോട് ചൊല്ലിയതു: ആമെൻ ആമെൻ ൫൩ ഞാൻ നിങ്ങളോട് പറയുന്നു:നിങ്ങൾ മനുഷ്യപുത്രന്റെ മാം സം ഭക്ഷിക്കാതെയും രക്തം കുടിയാതെയും, ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം തിന്ന് എന്റെ ൫൪ രക്തം കുടിക്കുന്ന‌വന് നിത്യജീവൻ ഉണ്ട്; ഞാൻ ഒടുക്കത്തെനാളിൽ അവനെ എഴുനീല്പിക്കയും, ചെയ്യും. കാരണം എന്റെ മാം ൫൫ സം മെയ്യായ ഭക്ഷ്യം ആകുന്നു; എന്റെ രക്തം മെയ്യായ പാനീയവും ആകുന്നു. എന്റെ മാംസം തിന്നു എൻ രക്തം കുടിക്കുന്ന ൫൬ വൻ എന്നിലും, ഞാൻ അവനിലും വസിക്കുന്നു. ജീവനുള്ള ൫൭ പിതാവ് അയച്ചിട്ടു ഞാൻ പിതാവിന്മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവനും എന്മൂലം ജീവിക്കും. സ്വൎഗ്ഗത്തി ൫൮ ൽനിന്ന് ഇറങ്ങിവന്ന അപ്പം ഇതത്രെ.നിങ്ങളുടെ പിതാക്കന്മാർ മന്നഭക്ഷിച്ചു മരിച്ചതുപൊലെ അല്ല; ഈ അപ്പംതിന്നുന്നവൻ എന്നേക്കും ജീവിക്കും. എന്നത് അവൻ കഫൎന്നഹൂ ൫൯ മിലെ പള്ളിയിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞു.

അതുകൊണ്ട് അവന്റെ ശിഷ്യരിൽ പലരും കേട്ടിട്ട്: ഇത്  ൬0

൨൨൭ [ 254 ] THE GOSPEL OF JOHN. VI. VII

൬൧ കഠിനവാക്ക്; ഇതാൎക്കു കേൾക്കാം എന്നു പറഞ്ഞു. ആകയാൽ ശിഷ്യന്മാർ അതിനെ ചൊല്ലി, പിറുപ്പിറുക്കുന്നതു യേശു തന്നിൽ ബോധിച്ച് അവരോട് പറഞ്ഞു: ഇതു നിങ്ങളെ ഇടറിക്കു

൬൨ ന്നുവൊ? പിന്നെ മനുഷ്യപുത്രൻ പൂൎവ്വത്തിൽ ഇരുന്നതീലേക്ക് കരേറി പോകുന്നതു നിങ്ങൾ കാണും എങ്കിലോ(എങ്ങിനെ)? ൬൩ ജീവിപ്പിക്കുന്നത് ആത്മാവാകുന്നു, മാംസം ഒന്നിന്നും കൊള്ളരുതു. ഞാൻ നിങ്ങളോട് ഉരെച്ചമൊഴികൾ ആത്മാവകുന്നു ജീവ ൬൪ നും ആകുന്നു. എങ്കിലും, വിസ്വസിക്കാത്തവർ ഇന്നവർ എന്നും, തന്നെ കാണിച്ചു കൊടുപ്പാൻ ഇന്നവൻ എന്നും യേശു ആദി ൬൫ മുതൽ അറിഞ്ഞിരുന്നു.പിന്നെയും പറഞ്ഞു: ഇതു ഹേതുവായി ഞാൻ നിങ്ങളോട്: പിതാവിൽ നിന്നു നല്ക്കപ്പെട്ടിട്ട്, ഒഴികെ ആൎക്കും എന്റെ അടുക്കെ വരുവാൻ കഴികയില്ല എന്നു ചൊല്ലിയതു. ൬൬ ഇതു മുതലായി അവന്റെ ശിഷ്യരിൽ പലരും അവനോട് കൂടെ ൬൭ ഇനി സഞ്ചരിക്കാതെ പിന്നോക്കം വാങ്ങി പോയി. ആകയാൽ, യേശു പന്തിരുവരോട്:(പക്ഷേ) നിങ്ങൾക്കും പൊയ്ക്കളവാ ൬൮ ൻ മനസ്സുണ്ടൊ? എന്നു പറഞ്ഞാറെ, ശിമോൻ പേത്രൻ അവനോട് ഉത്തരം ചൊല്ലിയതു: കൎത്താവെ, ഞങ്ങൾ ആരെ ചേൎന്നു പോകേണ്ടു? നിത്യ ജീവിന്റെ മൊഴികൾ നിണക്ക് ഉ ൬൯ ണ്ടു നീ ജീവനുള്ള ദൈവത്തിന്റെ പുത്രൻ ആയ മശീഹ ൭൦ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു.യേശു അവരോട് ഉത്തരം ചൊല്ലിയത്: പന്തിരുവരായ നിങ്ങളെ ഞാൻ തെരിഞ്ഞെടുത്തില്ലയൊ? എന്നാലും, നിങ്ങളിൽ ഒരുത്തൻ ൭൧ പിശാചാകുന്നു, എന്നത് ഇഷക്കൎയ്യോതാ ശിമോന്റെ പുത്രനായ യൂദാവെ ഉദ്ദേശിച്ചു ചൊല്ലിയതു:പന്തിരുവരിൽ ഉള്ള ഒരിവനല്ലൊ പിന്നെതിൽ അവനെ കാണിച്ചു കൊടുത്തു.

൭. അദ്ധ്യായം.

യേശു കൂടാരപ്പെരുനാളിൽ,(൧൪) തന്റെ ഉപദേശത്തിനും ക്രിയെക്കും പ്രാമാണ്യം വിവരിച്ചും, (൩൭) നല്ലൗറവിനെ പ്രശംസിച്ചും പുരുഷാരത്തോട് വാദിച്ചതു, (൪൪)അവരെ പോലെ സ്നേടിയക്കാരും ചിദ്രിച്ചതു.

വറ്റിൽ പിന്നെ യേശു ഗലീലയി സഞ്ചരിച്ചു, യഹൂദർ അവനെ കൊല്ലുവാൻ അന്വേഷിക്കുന്നതിനാൽ, യഹൂദ ൨ യിൽ സഞ്ചരിപ്പാൻ മനസ്സില്ലാതിരുന്നശേഷം, യഹൂദരുടെ

൨൨൮ [ 255 ] യോഹനാൻ. ൭.അ.

പെരുനാളാകുന്ന കൂടാരനാൾ അടുത്തിരുന്നു എന്നാറെ, അവ ൩

ന്റെ സഹോദരന്മാർ അവനോട്: ഇവിടം വിട്ടു യഹൂദയിലും നിന്റെ ശിഷ്യന്മാർ നീ ചെയ്യുന്ന ക്രിയകളെ കാണ്മാന്തക്കവണ്ണം അവിടെ പോക! പ്രസിദ്ധ്നാവാൻ അന്വേഷിക്കു ൪

ന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലൊ! നീ ഇവ ചെയ്യുന്നവൻ ആയാൽ, ലോകത്തിന്നു നിന്നെ തന്നെ വെളിവാക്കുക എന്നു പറഞ്ഞു. കാരണം അവന്റെ സഹോ ൫

ദന്മാരും, അവങ്കൽ വിശ്വസിച്ചില്ല. അതുകൊണ്ടു, യേശു ൬

അവരോട് പരയുന്നിതു: എന്റെ സമയം ഇതുവരേയും വന്നിട്ടില്ല: നിങ്ങളുടെ സമയം എല്ലായ്പോഴും മുതിൎന്നിരിക്കുന്നു. ലോകത്തിന്നു നിങ്ങളെ പകെപ്പാൻ കഴിയുന്നതല്ല; നാനൊ ൭

അതിന്റെ ക്രിയകൾ ആകാ എന്ന് അതിന്നു സാക്ഷി ചൊല്ലുന്നതുകൊണ്ട് അത് എന്നെ പകെക്കുന്നു. നിങ്ങൾ പെരു ൮

നാളിനു് കയരിപോവിൻ! എന്റെ സമയത്തിന്ന് ഇന്നു നിവൃത്തിവരായ്കയാൽ ഞാൻ ഈ പെരുനാളിന് കയറിപോകുന്നില്ല. എന്നത് അവരോട് ചൊല്ലി, ഗലീലയിൽ തന്നെ പാ ൯

ൎത്തു. പിന്നെ അവന്റെ സഹോദരന്മാർ കയറി പോയശേ ൧൦ ഷം, താനും പരസ്യമായിട്ടല്ല, രഹസ്യത്തിൽ എന്നപോലെ പെരുനാളിനു പോയി. യഹൂദരൊ, പെരുനാളിൽ അവനെ ൧൧

അന്വേഷിച്ചു്: ആയവൻ എവിടെ? എന്നു ചൊല്ലിവന്നു പുരുഷാരങ്ങളിൽ അവനെ കൊൺറ്റു വളരെ പിറുപിറുപ്പ് ഉ ൧൨

ൺറ്റായി; ചിലർ അവൻ നല്ലവൻ എന്നും, മറ്റെവർ അല്ല പുരുഷാരത്തെ ഉഴലിക്കുന്നു എന്നും ചൊല്ലുന്നതല്ലാതെ, യഹൂദ ൧൩

രെ ഭയം നിമിത്തം ആരും പ്രാഗത്ഭ്യത്തോടെ അവനെ കൊണ്ട് ഉരിയാടുമാറില്ല.

ശേഷം പെൎനാൾ പാതിയായപ്പോൾ യേശു ദേവാലയ ൧൪

ത്തിലേക്ക് കയറി ചെന്ന് ഉപദേശിച്ചു: ഇവൻ പഠിക്കാത്തവ ൧൫

ൻ എങ്കിലും വിദ്യകൾ എങ്ങിനെ അറിയുന്നു? എന്നു ചൊല്ലി, യഹൂദർ ആശ്ചൎയ്യപ്പെടുമ്പോൾ, യേശു അവരോട് ഉത്തരം ചൊല്ലിയതു:

എന്റെ ഉപദേശം എന്റെതല്ല, എന്നെ അയച്ച ൧൬

വന്റെതത്രെ; അവന്റെ ഇഷ്ടം ചെയ്വാൻ ഒരുത്തൻ ഇച്ഛിക്കു ൧൭

ന്നു എങ്കിൽ ഈ ഉപദേശം ദൈവത്തിൽ നിന്നുള്ളതൊ ഞാൻ സ്വയമായി പറയുന്നതോ എന്ന് അവന് ബോധിക്കും. സ്വയമായി പറയുന്നവൻ സ്വതേജ്ജസ്സിനെ അന്വേഷിക്കുന്നു; ൧൮

൨൨൯ [ 256 ] തന്നെ അയച്ചവന്റെ തേജസ്സ് അന്വേഷിക്കുന്നവൻ സത്യവാനാകുന്നു. നീതികേട് അവനിൽ ഇല്ല. മോശ നിങ്ങൾക്ക് ധൎമ്മശാസ്ത്രം തന്നിട്ടില്ലയൊ; എന്നിട്ടും നിങ്ങളിൽ ആരും ധൎമ്മത്തെ അനുഷ്ഠിക്കുന്നില്ല. എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്തു? പുരുഷാരം ഉത്തരം ചൊല്ലിയതു: നിനെക്കു ദുൎഭൂതം ഉണ്ടു ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു? യേശു അവരോട് ഉത്തരം പറഞ്ഞു: ഞാൻ ഒരു ക്രിയ ചെയ്തു ആയതുകൊണ്ടു നിങ്ങൾ എല്ലാവരും ആശ്ചൎ‌യ്യപ്പെടുന്നു. മോശ നിങ്ങൾക്കു പരിഛ്ശേദനയെ നല്കിയിരിക്കുന്നു; അതൊ മോശയിൽനിന്ന് എന്നല്ല പിതാക്കമന്മാരിൽ നിന്നത്രെ; എന്നിട്ടു ശബ്ബത്തിൽ ആളെ പരിഛ്ശേദിക്കുന്നുവല്ലൊ! മോശ ധൎമ്മത്തിന്നു നീക്കം വരായ്‌വാൻ ശബ്ബത്തിലും മനുഷ്യന് പരിഛ്ശേദന ലഭിച്ചാൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ അശേഷം, സൌഖ്യമാക്കിയതിനാൽ എങ്കൽ ഈൎഷ്യ ഉണ്ടൊ? കാഴ്ചപ്രകാരം വിധിക്കാതെ നീതിയുള്ള ന്യായം വിധിപ്പിൻ! എന്നാരെ, യരുശലേമ്യരിൽ ചിലർ പറഞ്ഞു: (അവർ) കൊല്ലുവാൻ അന്വേഷിക്കുന്ന ആൾ ഇവനല്ലയൊ? കണ്ടാലും അവൻ പ്രാഗത്ഭ്യത്തോടെ ഉരെച്ചാലും അവനോട് ഒന്നും പറയുന്നില്ല; പക്ഷെ ഇവൻ മശീഹ ആകുന്നപ്രകാരം പ്രമാണികൾക്ക് ഉണ്മയിൽ ബോധിച്ചുവൊ? എങ്കിലും ഇവൻ എവിടെ നിന്ന് എന്നും നാം അറിയുന്നു; മശീഹ വരുമ്പോൾ അവൻ എവിടെനിന്ന് എന്ന് ആൎക്കും അറികയില്ല. എന്നാറെ യേശു ദേവാലയത്തിൽ ഉപദേശിക്കുമ്പോൾ വിളിച്ചു പറഞ്ഞിതു: നിങ്ങൾ എന്നെയും അറിയുന്നു, ഞാൻ എവിടെനിന്ന് എന്നും അറിയുന്നു; ഞാനൊ സ്വയമായല്ല വന്നതു: നിങ്ങൾ അറിയാത്ത ഒരുത്തൻ ഉണ്മയിൽ എന്നെ അയച്ചവനായിട്ടുണ്ടു. അവന്റെ പക്കൽനിന്ന് ആകകൊണ്ടും, അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു. എന്നാറെ, അവനെ പിടിപ്പാൻ തേടിക്കൊണ്ടിട്ടും അവന്റെ നാഴിക അന്നു വരാഞ്ഞതിനാൽ ആരും അവന്മേൽ കൈകളെ വെച്ചിട്ടില്ല. പുരുഷാരത്തിൽ പലരും മശീഹ വരുമ്പോൾ, ഇവൻ ചെയ്തതിൽ അധികം അടയാളങ്ങളെ ചെയ്യുമൊ? എന്നു ചൊല്ലി അവങ്കൽ വിശ്വസിച്ചുവന്നു. പുരുഷാരം അവനെ കൊണ്ട്, ഇവ പിറുപിറുക്കുന്നത് പറീശന്മാർ കേട്ടാറെ, അവനെ [ 257 ] യോഹനാൻ. ൭.അ

പിറ്റിക്കേണ്ടതിന്നു പറീശരും മഹാപ്രോഹിതരും സേവകന്മാരെ അയച്ചു. അതുകൊണ്ടു യേശു: ഞാൻ ഇനികുറയകാലം ൩൩

നിങ്ങളോട് കൂടെ ഇരിക്കുന്നു; പിന്നെ അന്വേഷിക്കും; കണ്ടു ൩൪ പിടിക്കയും ഇല്ല; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വന്നുകൂടാ എന്നു പറഞ്ഞു. അതുകൊണ്ടു യഹൂദന്മാർ: നാം കണ്ടുപിടി ൩൫ ക്കയില്ല എന്നതിനാൽ ഇവൻ എവിടേക്ക് യാത്രയാവാൻ ഭാവിക്കുന്നു? യവനരിൽ ചിതറിപാൎക്കുന്നവരുടെ അടുക്കെ യാത്രയായി, യവനക്ക് ഉപദേശിപ്പാൻ ഭാവമൊ? നിങ്ങൾ എന്നെ ൩൬

അന്വേഷിക്കും, കണ്ടുപിടിക്കയും ഇല്ല; ഞാൻ ഇരിക്കുന്നേടാത്തു നിങ്ങൾക്കു വന്നുകൂട എന്ന് ഈ ചൊല്ലിയവൎക്ക് എന്ത്? എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.

ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെനാളീൽ,യേശു ൩൭

നിന്നുകൊണ്ടു വിലിച്ചു പറഞ്ഞിതു: ആൎക്കു ദാഹിച്ചാലും അവൻ എന്റെ അടുക്കൽ വന്നു കിടക്ക! എന്നിൽ വിശ്വസിക്കു ൩൮

ന്നവൻ എങ്കിലൊ (യശ. ൪൪, ൩. ൫൮, ൧൧.) തിരുവെഴുത്തു പറഞ്ഞപ്രകാരം, ജീവനുള്ള വെള്ളത്തിൽ പുഴകൾ വയറ്റിൽ നിന്ന് ഒഴുകും. എന്നതിനെ തങ്കൽ വിശ്വസിക്കുന്ന ൩൯

വൎക്കു ലഭിപ്പാനുള്ള ആത്മാവിനെ ഉദ്ദേശിച്ചു പറഞ്ഞു.അന്നാകട്ടെ, യേശുവിന് തേജസ്കരണം വരായ്കയാൽ വിശുദ്ധാത്മാവ് (നല്കപ്പെട്ടിട്ട്) ഇല്ല. പുരുഷാരത്തില്വെച്ച് ആ വാക്കു ൪0

കേട്ടവർ: ഇവൻ ഉള്ളവണ്ണം ആ പ്രവാചകനാകുന്നു എന്ന് പറഞ്ഞു.മറ്റുള്ളവർ ഇവൻ മശീഹ തന്നെ എന്നും മറ്റേവർ ൪൧

പിന്നെ ഗലീലയിൽനിന്നു മശീഹ വരുന്നു എന്നൊ? ദാവിദ് സന്തതിയിലും ദാവിദുള്ള ബെത്ത്ലെഹം(?) ഗ്രാമത്തിൽനിന്നും മ ൪൨

ശീഹ വരുന്നു എന്നത് (മീക, ൫,൧) വേദത്തിൻ അരുളപ്പാടല്ലയൊ? എന്നും പറഞ്ഞു. അവ്വണ്ണം പുരുഷാരത്തിൽ അവനെ ൪൩

ചൊല്ലി ഇടച്ചൽ ഉണ്ടാകയും ചെയ്തു. അവരിൽ ചിലർ അവ  ൪൪

നെ പിടിപ്പാൻ 'ഇഛ്ലിച്ചാറെയും'(?) ആരും അവന്മേൽ കൈകളെവെച്ചിട്ടില്ല. അതുകൊണ്ടു സേവകന്മാർ മഹാപുരോഹിതരെയും ൪൫

പറീശന്മാരെയും, ചെന്നു കണ്ടാറെ, അവനെ കൊണ്ടു വരാഞ്ഞത് എന്ത്? എന്ന് ഇവർ ചോദിച്ചു.ഇയ്യാളെ പോലെ ൪൬

മനുഷ്യർ ഒരുനാളും സംസാരിച്ചിട്ടില്ല എന്നു സേവകന്മാർ ഉത്തരം പറഞ്ഞു. പറീശന്മാർ അവരോട്: നിങ്ങളും ഭ്രമിച്ചു  ൪൭

൨൩൧ [ 258 ] THE GOSPEL OF JOHN. VII. VIII.

൪൮ പോയൊ? പ്രമാണികളിലാകട്ടെ, പറീശരിലാകട്ടെ, ഒരുത്തരും

൪൯ അവനിൽ വിശ്വസിച്ചുവൊ? ധൎമ്മത്തെ അറിയാത്ത ആ ജന

൫൦ സമൂഹം ശപിക്കപ്പെട്ടവരത്രെ എന്നു പറഞ്നു. അവരിൽ ഒരുത്തനായി രാത്രിയിൽ അവന്റെ അടുക്കെ വന്ന നീക്കൊദേമ

൫൧ ൻ അവരോട് (൫മൊ.൧,൧൬.) നമ്മുടെ ധൎമ്മം മനുഷ്യനെ മുമ്പെ കേട്ടിട്ടും അവൻ ചെയ്യുന്നത് ഇന്നത് എന്ന് അറിഞ്ഞും കൊണ്ടല്ലാതെ അവന് ന്യായം വിധിക്കുന്നുവൊ? എന്നു പറ

൫൨ യുന്നു. അവർ അവനോട്; നീയും പക്ഷെ ഗലീലക്കാരനൊ? നീ ആരാഞ്ഞുകൊണ്ടു പ്രവാചകൻ ഗലീലയിൽനിന്ന് ഉദി

൫൩ ച്ചിട്ടില്ലാത്ത പ്രകാരം കാൺക! എന്ന് ഉത്തരംപറഞ്ഞു. അവരവർ താന്താന്റെ വീട്ടിലേക്ക് പോയി; യേശു ഒലിവ്മലെക്കു വാങ്ങി പോകയും ചെയ്തു.

൮. അദ്ധ്യായം.

വ്യഭിചാരിണിക്കുള്ള വിധി, (൧൨) യേശു ലോകവെളിച്ചവും മറ്റും, (൨൧) ഇന്നവൻ ആകുന്നു എന്നും, (൩൦) ഇന്നവൎക്കും ഇന്നവൻ പിതാവ് എന്നും, (൪൮) താൻ അബ്രഹാമിന് മുമ്പനും മേല്പെടുവനും എന്നും ചൊല്ലിയതു.

൧ പുലരുമ്പോൾ, അവൻ പിന്നെയും ദേവാലയത്തിൽ എത്തി

൨ യാറെ, ജനം ഒക്കയും അവനോട് ചേൎന്നുകൂടി, അവനും ഇരു

൩ ന്ന് അവൎക്കും ഉപദേശിച്ചിരിക്കുമ്പോൾ, ശാസ്ത്രികളും പറീശരും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ അവന്റെ അടുക്കെ

൪ കൊണ്ടുവന്നു, നടുവിൽ നിറുത്തി പറയുന്നു: ഗുരൊ, ഈ സ്ത്രി

൫ വ്യഭിചാരം ചെയ്യുന്ന നേരത്തിൽ തന്നെ പിടിപ്പെട്ടുകിട്ടി. (൫മോ.൨൨,൨൪.) ഇങ്ങനെത്തവരെ കല്ലെറിയേണം എന്നു മോശധൎമ്മത്തിൽ നമ്മോടു കല്പിച്ചിരിക്കുന്നു, എന്നാൽ നീ എന്തു

൬ പറയുന്നു? എന്നത് അവനിൽ കുറ്റംചുമത്തുവാൻ സംഗതി ഉണ്ടാകേണ്ടതിന്നു പരീക്ഷിച്ചുകൊണ്ടു പറഞ്ഞു. യേശുവൊ താഴെ കുനിഞ്ഞു വിരൽ കൊണ്ടു നിലത്തിൽ എഴുതികൊണ്ടിരു

൭ ന്നു. അവർ തിരക്കി ചോദിച്ചു പോരുമ്പോൾ, അവൻ നിവിൎന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളിൽ ഒന്നാമത് കല്ല്

൮ എറിക എന്ന് അവരോട് ചൊല്ലി. പിന്നെയും താണുകുനി

൯ ഞ്ഞു നിലത്തിൽ എഴുതിവന്നു; അവർ കേട്ടു മനസ്സാക്ഷിയാൽ ആക്ഷെപിക്കപ്പെട്ടിട്ടു, വലിയവർ മുതൽ എളിയവർ വരെയും, ഒന്നൊന്നായി പുറപ്പെട്ടുപോയി; യേശു മാത്രവും നടുവിൽ

൨൩൨ [ 259 ] യോഹനാൻ. ൮. അ.

നില്ക്കുന്ന സ്ത്രീയും ശേഷിച്ചിരുന്നു. എന്നാറെ, യേശു നിവിൎന്നു ൧൦

സ്ത്രിയല്ലാതെ ആരെയും കാണാഞ്ഞ് അവളോടു: സ്ത്രീയെ, നിന്നിൽ ആ കുറ്റം ചുമത്തുന്നവർ എവിടെ?നിണക്ക് ആരും ശിക്ഷവിധിച്ചില്ലയൊ? എന്നു പറഞ്ഞു: കൎത്താവെ, ആരും ൧൧

ഇല്ല എന്ന് അവൾ പറഞ്ഞാറെ: ഞാനും നിണക്ക് ശിക്ഷ വിധിക്കുന്നില്ല; പോക, ഇനി പാപം ചെയ്യായക എന്നു യേശു അവളോ പറഞ്ഞു.

പിന്നെയും,യേശു അവരോടു സംസാരിച്ചു: ഞാൻ ലോക ൧൨

ത്തിന്റെ വെളിച്ചമാകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ, ജീവവെളിച്ചമുള്ളവൻ ആയിരിക്കും എന്നു പറകകൊണ്ടു,പറീശന്മാർ അവനോട്:നീനിണക്കു തന്നെ സാക്ഷി ൧൩

നിന്റെ സാക്ഷ്യം നേരല്ല എന്നു പറഞ്ഞു. യേശു അവരോട് ഉത്തരം ചൊല്ലിയതു: ഞാൻ എനിക്കു തന്നെ സാ ൧൪

ക്ഷി ചൊല്ലിയാലും എന്റെ സാക്ഷ്യം നേർ തന്നെ. കാരണം ഞാൻ എവിടെനിന്നു വന്നു എന്നും എവിടെനിന്നു വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നു; നിങ്ങളൊ ഞാൻ വരുന്ന ഇടം എങ്കിലും പോകുന്ന ഇടം എങ്കിലും അറിയുന്നില്ല. നിങ്ങൾ ജഡപ്രകാരം വിധിക്കു ൧൫

ന്നു;ഞാൻ ആൎക്കും ന്യായം വിധിക്കുന്നില്ല. ഞാൻ വിധിച്ചാലും ൧൬

ഏകനായല്ല; ഞാനും എന്നെ അയച്ച പിതാവും (കൂടി) ഇരിക്കകൊണ്ട് എന്റെ ന്യായവിധിനേരാകുന്നു (൫ മോ.൧൯,൧൫.) രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമുള്ളത് എന്നു നിങ്ങളുടെ ധൎമത്തിലും എഴുതിയിരിക്കുന്നുവല്ലൊ; എനിക്കു സാക്ഷിനില്ക്കുന്നതു ഞാൻ തന്നെ; എന്നെ അയച്ച പിതാവും എനിക്കു സാക്ഷിനി ൧൮

ല്ക്കുന്നു. എന്നാറെ, അവനോട്: നിന്റെ പിതാവ് എവിടെ ആ ൧൯

കുന്നു? എന്നു ചോദിച്ചതിന്നു, യേശു ഉത്തരം ചൊല്ലിയതു: നിങ്ങൾ എന്നെയും, എന്റെ പിതാവിനെയും അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ, എന്റെ പിതാവിനെയും അറിയുമായി൨൦

രുന്നു.ദേവാലത്തിൽ ഉപദേശിക്കുമ്പോൾ, ഈ മൊഴികളെ ഭണ്ഡാരസ്ഥലത്തിൽ വെച്ചു പറഞ്ഞു;അവന്റെ നാഴിക അന്നു വരായ്ക്കകൊണ്ട് ആരും അവനെ പിടിച്ചതും ഇല്ല.

ആകയൽ യേശു പിന്നെയും അവരോട്: ഞാൻ പോകുന്നു, ൨൧ നിങ്ങളും എന്നെ അന്വേഷിക്കും, നിങ്ങളുടെ പാപത്തിൽ മരിക്ഷയും ചെയ്യും. ഞാൻ പോകുന്നതിലേക്ക് നിങ്ങൾ വന്നുകൂടാ എന്നു പറഞ്ഞു. അതുകൊണ്ടു യഹൂദന്മാർ: ഞാൻ ൨൨

൨൩൩ [ 260 ] THE GOSPEL OF JOHN.VIII.

പോകുന്നതിലേക്ക് നിങ്ങൾ വന്നുകൂടാ എന്ന് അവൻ ചൊ ൨൩ ല്ലുന്നതിനാൽ,പക്ഷേ മരിച്ചു കളയുമോ? എന്നു പറഞ്ഞു. അവരോട് അവൻ പറഞ്ഞിതു: നിങ്ങൾ കീഴേതിൽ നിന്നാകുന്നു; ഞാൻ മേലേതിൽ നിന്നാകുന്നു; നിങ്ങൾ ഈ ലോകത്തിങ്ക

൨൪ ന്നാകുന്നു; ഞാൻ ഈ ലോകത്തിങ്കനല്ല.എന്നാൽ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നുനിങ്ങളോറ്റ് പറഞ്ഞുവല്ലൊ. കാരണം ഞാൻ (ഇന്നവൻ) ആകുന്നു എന്നു നിങ്ങൾ വിശ്വസി

൨൫ ക്കാഞ്ഞാൽ,നിങ്ങളുടെ പാപങ്ങളിൽ മരിക്കും. അവർ അവനോട്: നീ എന്തൊരുവൻ ? എന്നു ചൊദിച്ചതിന്നു, യേശു പറഞ്ഞിതു : ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിക്കുന്നതോ(ചോദിക്കുന്നു)

൨൬ നിങ്ങളെകൊണ്ടു വളരെ പറവാനും വിധിപ്പാനും എനിക്കുണ്ടു. എങ്കിലും എന്നെ അയച്ചവൻ സത്യവാനാകുന്നു, അവനോട് ഞാൻ കേട്ടവ തന്നെ ലോകത്തിലേക്കു പറയുന്നു

൨൭ എന്നതു തങ്ങളോട് പിതാവിനെ കുറിച്ചു ചൊല്ലിയത് എന്ന്

൨൮ അവൎക്കു തിരിഞ്ഞില്ല അതുകൊണ്ടു യേശു അവരോട്: നിങ്ങൾ മനുഷ്യപുത്രനെ ഉയൎത്തിയപ്പോൾ അത്രെ, ഞാൻ ഇന്നവൻ ആകുന്നു എന്നും, സ്വയമായി ഒന്നും ചെയ്യാതെ, എൻപിതാവ് എനിക്ക് ഉപദേശിച്ചപോലെ തന്നെ ഉരെക്കുന്നു എ

൨൯ ന്നും, എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു എന്നും അറിയും ഞാൻ എല്ലായ്പോഴും അവന് ബൊധിച്ചവ ചെയ്യുന്നതു കൊണ്ടു, പിതാവ് എന്നെ ഏകനായി വിട്ടിട്ടില്ല.

൩0 എന്നത് അവൻ ഉരെക്കുമ്പോൾ, പലരും അവനിൽ വി ൩൧ ശ്വസിച്ചു. തങ്കൽ വിശ്വസിച്ച യഹൂദരോടു, യെശു പറഞ്ഞിതു: നിങ്ങൾ എന്റെ വചനത്തിൽ വസിച്ചു എങ്കിൽ ഉൺമ്മയി

൩൨ ൽ എന്റെ ശിഷ്യരാകുന്നു, സത്യത്തെ അറികയും സത്യം നി

൩൩ ങ്ങളെ വിടുവിക്കയും ചെയ്യും.(ചിലർ) ഉത്തരം ചൊല്ലിയതു: ഞങ്ങൾ അബ്രഹാമിൻ സന്തതി ആകുന്നു; ആൎക്കും ഒരുനാളും ദാസരായി പോയവരല്ല; നിങ്ങൾ വിടുതൽ ഉള്ളവരാകും എന്നു പറയുന്നത് എങ്ങിനെ? എന്നതിന്നു യേശു ഉത്തരം ചൊല്ലിയ

൩൪ തു: ആമെൻ ആമെൻ ഞാൻ നിങ്ങളോടു പരയുന്നു: പാപത്തെ ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസനാകുന്നു.

൩൫ ദാസനൊ എന്നെക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രൻ എന്നും

൩൬ വസിക്കുന്നു. ആകയാൽ പുത്രൻ നിങ്ങളെ വിടുവിച്ചു എങ്കിൽ

൩൭ നിങ്ങൾ ഉള്ളവണ്ണം വിടുതലുള്ളവരാകും. നിങ്ങൾ അബ്രഹാ

൨൩൪ [ 261 ] യോഹനാൻ. ൮. അ.

മിൻസന്തതി എന്നു ബോദിച്ചു എങ്കിലും, എന്റെ വചനം നിങ്ങളിൽ ചെല്ല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു. എൻ പിതാവിനോട് ഞാൻ കണ്ടിട്ടുള്ളതിനെ ൩൮

പറയുന്നു; അവർ അവനോട്: അബ്രഹാം ഞങ്ങളുടെ പിതാവാ ൩൯

കുന്നു എന്ന് ഉത്തരം ചൊല്ലിയതിന്നു യേശു പറയുന്നിതു: നിങ്ങൾ അബ്രഹാമിൻ മക്കൾ ആയാൽ അബ്രാഹമിൻ ക്രിയകളെ ചെയ്യും; ഇപ്പോഴൊ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു. ദൈവത്തോടു കേട്ട സത്യത്തെ നിങ്ങളോട് പറഞ്ഞോരു ൪൦

മനുഷ്യനെ തന്നെ. ആയതു അബ്രഹാം ചെയ്തിട്ടില്ല. നിങ്ങ ൪൧

ളുടെ പിതാവിൻ ക്രിയകളത്രെ നിങ്ങൾ ചെയുന്നതു. എന്നാറെ,അവനോട്: ഞങ്ങൾ പുലയാട്ടിൽനിന്ന് ഉണ്ടായവരല്ല; ദൈവം ഞങ്ങൾക്ക് ഏകപിതാവായിട്ടുള്ളു എന്നു പറഞ്ഞാറെ,യേശു അവരോടു ചൊല്ലിയതു: ദൈവം നിങ്ങൾക്കു പിതാവാ ൪൨

യെങ്കിൽ, നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; കാരണം ഞാൻ ദൈവത്തിൽനിന്നു പുറപ്പെട്ടു വന്നിരിക്കുന്നു,സ്വയമായിട്ടുമല്ല വന്നത്; അവൻ തന്നെ അയക്ക അത്രെ ചെയ്തതു. എ ൪൩

ന്റെ ഭാഷണം നിങ്ങൾക്ക് എന്ത്കൊണ്ടു ബോധിക്കാതു? എന്റെ വചനം കേൾപാൻ കഴിയായ്കകൊണ്ടത്രെ. നിങ്ങൾ ൪൪

പിശാചാകുന്ന പിതാവിൽ നിന്നാകുന്നു; നിങ്ങളുടെ പിതാവിൻ മോഹങ്ങളെ ചെയ്‌വാനും 'ഇഛ്ലിക്കുന്നു(?'). ആയവൻ ആദിമുതൽ ആളെകൊല്ലി ആയി; അവനിൽ സത്യം ഇല്ലായ്കകൊണ്ടു, സത്യമായതിൽ നിലനില്ക്കുന്നതും ഇല്ല. അവൻ പൊളിപറയുമ്പോൾ , സ്വന്തത്തിൽ നിന്ന്(എടുത്തു) പറയുന്നു.കാരണം അവൻ പൊള്ളനും അവന്റെ പിതാവും ആകുന്നു.ഞാനൊ, ൪൫

സത്യത്തെ പറയുന്നതുകൊണ്ടു തന്നെ നിങ്ങൾ എന്നെ വിശ്വസിക്കാതു; നിങ്ങളീൽ ആർ എന്നെ പാപം ചൊല്ലി ബോധം വരുത്തുന്നു? എന്നാൽ ഞാൻ സത്യം പറയുന്നു എങ്കിൽ, ൪൬

നിങ്ങൾ എന്തുകൊണ്ട് എന്നെ വിശ്വസിക്കാതു? ദൈവത്തിൽ ൪൭

നിന്നുള്ളവൻ ദൈവമൊഴികളെ കേൾക്കുന്നു, ആകയാൽ നിങ്ങൾ കേൾക്കാത്തതു ദൈവത്തിൽ നിന്നല്ലായ്കകൊണ്ട് ആകുന്നു.

 എന്നതിന്നു യഹൂദർ അവനോട് ഉത്തൎമ് ചൊല്ലിയതു: നീ  ൪൮

ശമൎയ്യനും ഭൂതം ഉറഞ്ഞവനുമാകുന്നു എന്നു ഞങ്ങൾ നന്നായി പറയുന്നില്ലയൊ? യേശു ഉത്തരം ചൊല്ലിയതു: എനിക്കു ൪൯

൨൩൫ [ 262 ] THE GOSPEL OF JOHN. VIII. IX

ഭൂതം ഇല്ല; എൻപിതാവിനെ ഞാൻ മാനിക്കയും നിങ്ങൾ എ ൫൦ ന്നെ അപമാനിക്കയും അത്രെ ചെയ്യുന്നത്. എന്റെ തേജസ്സ് ഞാൻ തേടുന്നു എന്നല്ല (അതു) തേടി ന്യായം വിധിക്കുന്നവ

൫൧ ൻ (ഒരുവൻ) ഉണ്ടു.ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഒരുത്തൻ എന്റെ വചനം കാത്തുകൊണ്ടാൽ അ

൫൨ വൻ എന്നേക്കും മരണം കാൺകയില്ല.എന്നാറെ, യഹൂദർ പറഞ്ഞു: നീ ഭൂതമുള്ളവൻ എന്ന് ഇപ്പോൾ ബോധിച്ചു; അബ്രഹാമും പ്രവാചകരും മരിച്ചു; നീയൊ എന്റെ വചനത്തെ ഒരുത്തൻ കാത്തുകൊണ്ടാൽ എന്നേക്കും മരനം ആസ്വദിക്ക

൫൩ യില്ല എന്നു പറയുന്നു. നമ്മുടെ പിതാവായ അബ്രഹാമിലും നീ വലിയവനൊ? അവനും മരിച്ചു, പ്രവാചകരും മരിച്ചു വ

൫൪ ല്ലൊ; നിന്നെ തന്നെ നീ എന്താക്കുന്നു? യേശു ത്തരം പറഞ്ഞിതു: ഞാൻ എന്നെ തന്നെ തേജസ്കരിച്ചാൽ എന്റെ തേജസ്സ് ഏതു ഇല്ല. എന്നെ തെജസ്കരിക്കുന്നതു നിങ്ങളുടെ ദൈവം എന്നു നിങ്ങൾ ചൊല്ലിക്കൊണ്ടും അറിയാതിരിക്കുന്ന

൫൫ എന്റെപിതാവെ തന്നെ;അവനെ ഞാൻ അറിയുന്നു. അറിയുന്നില്ല എന്നു പറഞ്ഞു എങ്കിൽ, നിങ്ങളെ പോലെ പൊള്ളൽ ആകും. എങ്കിലൊ അവനെ ഞാൻ അറിയുന്നു; അവന്റെ വ

൫൬ ചനവും കാത്തുകൊള്ളുന്നു. നിങ്ങളുടെ പിതാവായ അബ്രഹാം (൧മോ. ൨൨, ൧൮) എന്റെ ദിവസം കാണൂം എന്നുള്ളത്കൊ

൫൭ ണ്ട് ഉല്ലസിച്ചു അവനും കണ്ടു സന്തോഷിച്ചു. എന്നാറെ,യഹൂദർ അവനോടു പറഞ്ഞു: നിണക്ക് അമ്പതു വയസ്സും ആ

൫൮ യില്ല്ലഎന്നിട്ടും അബ്രഹാമിനെ കണ്ടിരിക്കുന്നു എന്നൊ? യേശു അവരോട്: ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയു

൫൯ ന്നു: അബ്രഹം ഉണ്ടായതിനു മുമ്പെ ഞാൻ ഉണ്ടു. എന്നു പറഞ്ഞാറെ, അവർ അവങ്കൽ എറിവാൻ കല്ലുകൾ എടുത്തു. യേശുവൊ ഒളിച്ചുകൊണ്ടു, ദേവാലയത്തിൽനിന്നു പുറപ്പെട്ടു. വെറുതെ കടന്നു പോകയും ചെയ്തു.

൯. അദ്ധ്യായം.

പിറവിക്കുരുടനു കാഴ്ചകൊടുക്കയാൽ, (൧൩) പറീശരാൽ ന്യായവിസ്താരവും (൩൫) ഭ്രഷ്ടനായ ശേഷം വിശ്വാസവും ഉണ്ടായതു.

അ വൻ കടക്കുമ്പോൾ , പിറവിമുതൽ കുരുടനായ മനുഷ്യ

൨ നെ കണ്ടാറെ, അവന്റെ ശിഷ്യന്മാർ: റബ്ബീ, ഇവൻ കുരുട

൨൩൬ [ 263 ] യോഹനാൻ. ൻ. അ.

നായിപിറക്കുംവണ്ണം താനൊ അമ്മയപ്പന്മാരൊ ആർ പാപം ചെയ്തു? എന്ന് അവനോടു ചോദിച്ചു. യേശു ഉത്തരം ചൊ ൩

ല്ലിയതു: ഇവന്റെ അമ്മയപ്പന്മാരും പാപം ചെയ്തിട്ടില്ല, ഇവനും ഇവന്റെ അമ്മയപ്പന്മാരും പാപം ചെയ്തിട്ടില്ല, ഇവങ്കൽ ദേവക്രിയകൾ വെളിവാകേണ്ടിയതത്രെ.എ ൪

ന്നെ അയച്ചവന്റെ ക്രിയകളെ പകൽ ഉള്ളന്നം നാം പ്രവൃത്തിക്കേണ്ടത്; ആൎക്കും പ്രവൃത്തിച്ചു കൂടാത്ത രാത്രിവരുന്നു. ഞാ ൫

ഞാൻ ലോകത്തിൽ ഉള്ളപ്പോൾ, ലോകത്തിൻ വെളിച്ചമായിരിക്കുന്നു. എന്നതു പറഞ്ഞതു നിലത്തു തുപ്പി, ഉമിനീൎകൊൺറ്റു ചേറു ൬

ണ്ടാക്കി, കുരുടൻ കണ്ണുകളിന്മേൽ ചേറു പൂശി: നീ പോയി ൭

(അയക്കപ്പെട്ടവൻ എന്ന അൎത്ഥമുള്ള) ശിലോഹക്കുളത്തിൽ കഴുകികൊൾക എന്ന് അവനോട് പറഞ്ഞു. അവനും പോയി കഴുകി, കൺ കാനുവനായി വരികയും ചെയ്തു. അതുകൊണ്ട് ൮

അയല്ക്കാരും അവനെ മുമ്പെ ഭിക്ഷക്കാരൻ എന്നുകണ്ടു വരുന്നവരും : ഇരുന്ന് ഇരക്കുന്നവർ ഇവനല്ലയൊ? എന്നും, ചില ൯

ർ: അവൻ തന്നെ എന്നും ,മറ്റുള്ളവർ: അവനു സദൃശനത്രെ എന്നും പറഞ്ഞു. ആയവൻ: ഞാൻ തന്നെ എന്നു പറഞ്ഞു. അതുകൊണ്ടു നിന്റെ കണ്ണൂകൾ എങ്ങിനെ തുറന്നുവന്നു? എ ൧൦

ന്ന് അവനോട് ചോദിച്ചാറെ: യേശു എന്നുള്ള മനുഷ്യൻ ൧൧

ചേറുണ്ടാക്കി, എന്റെ കണ്ണുകളിന്മേൽ പൂശി, നീ ശിലോഹയിൽ പോയി കഴുകുക എന്ന് എന്നോട് പറഞ്ഞു, ഞാനും പോയി കഴുകി കാഴ്ച്ചപ്രാപിച്ചു. എന്നറെ: ആയവൻ എവിടെ? എ ൧൨

ന്ന് അവനോട് ചൊദിച്ചതിന്ന്: അറിയുന്നില്ല എന്നു പറഞ്ഞു.

 പണ്ടു  കുരുടനായവനെ പറീശന്മാരുടെ അടുക്കെ കൊണ്ട്  ൧൩

പോകുന്നു; കാരണം യേശു ചേറുണ്ടാക്കി, അവന്റെ കണ്ണുക ൧൪

ളെ തുറന്നതു ശബ്ബത്തുനാളായതു, ആകയാാൽ പറീശന്മാർ പി ൧൫

ന്നെയും അവനോടു: എന്റെ കണ്ണുകളിന്മേൽ അവൻ ചേറിട്ടു ഞാനും കഴുകിക്കൊണ്ടു കാണുന്നു എന്നു പറഞ്ഞു. പറീ ൧൬

ശരിൽ ചിലർ: ആ മനുഷ്യൻ ശബ്ബത്തിനെ സൂക്ഷിക്കായ്ക കൊണ്ടു ദൈവത്തിൽനിന്നുള്ള വനല്ല എന്നു പറഞ്ഞു. തങ്ങളിൽ ഇടച്ചൽ ഉണ്ടാകയും ചെയ്തു. അവർ പിന്നെയും കുരുടനോട് പറഞ്ഞിതു: ൧൭

൨൩൭ [ 264 ] THE GOSPEL OF JOHN. X.

ക്കുന്നു, ആറ്റുകളും അവന്റെ ശബ്ദം അറികകൊണ്ട് അവ ൫ ന്റെ പിന്നാലെ ചെല്ലുന്നു. അന്യനെ പിഞ്ചെല്ലുകയില്ലാതാനും; അന്യരുടെ ശബ്ദം അറിയായ്കകൊണ്ടു, അവനെ വിട്ടു മണ്ടി

൬ പോകും. ഈ സദൃശം യേശു അവരോട് പറഞ്ഞു: തങ്ങളോട് അരുളിച്ചെയ്തത് ഇന്നത് എന്ന് അവൎക്ക് തിരിഞ്ഞതും ഇല്ല.

൭ ആകയാൽ യേശു പിന്നെയും അവരോട് പറഞ്ഞു; ആ

൮ മെൻ ആമെൻ നിങ്ങളോട് ചൊല്ലുന്നിതു: ആടുകളിലേക്ക് വാതിൽ ഞാൻ ആകുന്നു; എനിക്കു മുമ്പെ വന്നവർ ഒക്കെയും

൯ കള്ളരും കവൎച്ചക്കാരും ആകുന്നു; ആടുകൾ അവരെ ചെവികൊണ്ടില്ല താനും. ഞാനെ വാതിൽ ആകുന്നു; ആരാനും എന്നിലൂടെ കടന്നുഎങ്കിൽ രക്ഷപെടും, അവൻ അകമ്പൂകയും

൧൦ പുറപ്പെടുകയും മേച്ചൽ കാൺകയും ചെയ്യും. കപ്പാനും അറുപ്പാനും കെടുപ്പാനും അല്ലാതെ, കള്ളൻ വരുന്നില്ല; ഞാൻ വന്നത് അവൎക്ക് ജീവൻ ഉണ്ടാവാനും വഴിച്ചൽ ഉണ്ടാവാനും അത്രെ.

൧൧ നല്ല ഇടയൻ ഞാൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേ

൧൨ ണ്ടി തന്റെ പ്രാണനെ വെക്കുന്നു.ഇടയൻ അല്ല കൂലിക്കാരനായുള്ളവൻ ആടുകൾ തനിക്ക് സ്വന്തം അല്ലായ്കയാൽ, ചെന്നായി വരുന്നതു കണ്ടിട്ട്, ആടുകളെ വിട്ടു മണ്ടിപോകുന്നു.

൧൩ ചെന്നായി അവ പറിച്ചു, ആടുകളെ ചിന്നിക്കുന്നു. കൂലിക്കാരൻ മണ്ടുന്നതൊ കൂലിക്കാരനും ആടുകളെ വിചാരമില്ലാത്തനും

൧൪ ആകകൊണ്ടത്രെ. ഞാൻ നല്ല ഇടയൻ ആകുന്നു. പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുമ്പോലെ, എന്റെവ ഞാൻ അറിയുന്നവനും എന്റെവറ്റാൽ അറി

൧൫ യപ്പെടുന്നവനും ആകുന്നു. ആടുകൾക്കുവേണ്ടി, എന്റെ പ്രാ

൧൬ ണനെയും വെക്കുന്നുണ്ടു. ഈ ആലയിൽനിന്നല്ലാത്ത, വേറെ ആടുകളും എനിക്കുണ്ട്; അവയും ഞാൻ വരുത്തേണ്ടത്, എന്റെ ശബ്ദം അവ ചെവിക്കൊള്ളും ഒരു കൂട്ടം ഒർ ഇടയൻ എ

൧൭ ന്ന് ആകയും ചെയ്യും. എന്റെ പ്രാണനെ പിന്നെയും എടുക്കേണ്ടതിന്നു ഞാൻ അതുവെക്കുന്നതുകൊണ്ടത്രെ പിതാവ് എ

൧൮ ന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു പറിച്ചെടുക്കുന്നില്ല; ഞാനായിട്ടു തന്നെ അതുവെക്കുന്നു. അതുവെപ്പാൻ എനിക്ക് അധികാരമുണ്ടു; വീണ്ടും എടുപ്പാനും അധികാരം ഉണ്ടു.

൧൯ ഈ കല്പന എന്റെ പിതാവിൽനിന്നു ലഭിച്ചു. ഈ വചനങ്ങൾ നിമിത്തം പിന്നെയും ഇടച്ചൽ ഉണ്ടായി

൨൪൦ [ 265 ] അവരിൽ പലരും: അവൻ ഭൂതം ഉറഞ്ഞവനും ഭ്രാന്തനും അത്രെ: അവനെ കേൾക്കുന്നത് എന്ത്? എന്നു പറഞ്ഞു. മറ്റെവർ: ഈ മൊഴികൾ ഭൂതഗ്രസ്തനുള്ളവ അല്ല; കുരുടരുടെ കണ്ണുകളെ ഭൂതത്തിനു തുറന്നു കൂടുമോ? എന്നു പറയും. [ 266 ] THE GOSPEL OF JOHN. X. XI.

രിച്ചു, ലോകത്തിൽ അയച്ചവൻ ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറകയാൽ, ദേവദൂഷകൻ എന്നു നിങ്ങൾ ചൊല്ലു

൩൭ ന്നത് എങ്ങിനെ? എൻ പിതാവിന്റെ ക്രിയകളെ ചെയ്യാഞ്ഞാ

൩൮ ൽ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലൊ, എന്നെ വിശ്വസിക്കാതെ പോയാലും, പിതാവ് എന്നിലും ഞാൻ അവനിലും എന്നു നിങ്ങൾ അറിഞ്ഞുകൊണ്ടു, ബോധിക്കത്തക്കവണ്ണം ക്രിയകളെ വിശ്വസിപ്പിൻ.

൩൯ എന്നാറെ, അവനെ പിന്നെയും പിടികൂടുവാൻ അന്വേഷി

൪൦ ച്ചാറെയും, അവരുടെ കയ്യിൽനിന്ന് അവൻ തെറ്റി.യൎദ്ദനക്കരെ യോഹനാൻ ആദിയിൽ സ്നാനം നടത്തിയ സ്ഥലത്തേക്ക്

൪൧ വാങ്ങിപ്പോയി, അവിടെ പാൎത്തു. പലരും അവന്റെ അടുക്കെ വന്നു, യോഹനാൻ അടയാളം ഒന്നും ചെയ്തിട്ടില്ല എങ്കിലും, ഇവനെ കുറിച്ചു യോഹനാൻ പറഞ്ഞത് ഒക്കെയും സത്യമായി

൪൨ എന്നു ചൊല്ലി, അവിടെ പലരും അവങ്കൽ വിശ്വസിക്കയും ചെയ്തു.

൧൧. അദ്ധ്യായം.

ബെത്ഥന്യയിലെ ലാജരിനെ, (൧൭) യേശു ഉയിൎപ്പിച്ചതിന്റെ, (൪൫) ഫലങ്ങൾ.

൧ മറിയയും സഹോദരിയായ മത്ഥയും ഉള്ള ബെത്ഥന്യഗ്രാമ

൨ ത്തിലെ ലാജർ എന്ന് ഒരുത്തൻ രോഗിയായിരുന്നു. ലാജർ എന്ന രോഗിയായ സഹോദരൻ ഉള്ള മറിയ എന്നവളൊ( പിന്നേതിൽ) കൎത്താവെ, തൈലം കൊണ്ട് അഭിഷേകം ചെയ്തു; തലമുടികൊണ്ട് അവന്റെ കാലുകളെ തുടച്ചുകൊണ്ടവൾ തന്നെ

൩ (൧൨,൨.) ആ സഹോദരിമാർ അവന്റെ അടുക്കെ ആളയച്ചു: കൎത്താവെ, കണ്ടാലും നിണക്കു പ്രിയനായവൻ രോഗിയായി

൪ എന്നു പറയിച്ചു. യേശു കേട്ടിട്ട്: ഈ രോഗം മരണത്തിലേക്കല്ല; ദേവതേജസ്സിന്നത്രെ ആകുന്നതു, ദേവപുത്രന് അതിനാൽ

൫ തേജസ്സ് വരുവാൻതന്നെഎന്ന്‌പറഞ്ഞു. യേശുവൊ, മൎത്ഥയേയും സഹോദരിയേയും ലാജരേയും സ്നേഹിക്കുന്നവൻ തന്നെ.

൬ അതുകൊണ്ട് അവൻ രോഗിയായതു കേട്ടിട്ട് അന്നിരിക്കുന്ന

൭ സ്ഥലത്തിൽ രണ്ടു നാൾ പാൎത്താറെയും, അതിൽ പിന്നെ ശിഷ്യരോടു: നാം തിരികെ യഹുദയിലേക്ക് ചെല്ലുക എന്നു പറ

൮ യുന്നു. ശിഷ്യന്മാർ അവനോട്: റബ്ബീ, യഹുദർ നിന്നെ ഇപ്പോൾ തന്നെ കല്ലെറിവാൻ ഭാവിച്ചിട്ടും, നീ തിരികെ അവിടെ

൨൪൨ [ 267 ] യോഹനാൻ. ൧൧. അ

പൊകുന്നുവോ? എന്നു പറയുന്നു. യേശു ഉത്തരം ചൊല്ലിയ ൯

തു: പകലിനെ പന്ത്രണ്ടു മണിനേരം ഇല്ലയൊ? താൻ പകലിൽ നടന്നാൽ ഈ ലോകത്തിൻ വെളിച്ചം കാണുന്നതു കൊണ്ട് തുടറുന്നില്ല; രാത്രിയിൽ നടക്കുന്നു എങ്കിലൊ തന്നോട് വെളി ൧൦

ച്ചം ഇല്ലായകകൊണ്ട് ഇടറുന്നുണ്ടു. എന്നു പറഞ്ഞിറ്റു: നമ്മു ൧൧

ടെ പ്രിയനായ ലാജർ നിദ്രപ്രാപിച്ചിരിക്കുന്നു എങ്കിലും, അവന്റെ ഉറക്ക് ഒഴിപ്പാൻ ഞാൻ യാത്രയാകുന്നു എന്ന് അവരോടു പറയുന്നു. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ: കൎത്താ ൧൨

വെ, നിദ്രപ്രാപിച്ചു എങ്കിൽ, അവൻ രക്ഷപെടും എന്നു പറഞ്ഞു. യേശു അവന്റെ മരണത്തെ ഉദ്ദേശിച്ചു പറഞ്ഞതൊ, ൧൩

ഉറക്കിന്റെ നിദ്രയെ സൂചിപ്പിച്ചപ്രകാരം അവൎക്ക് തോന്നുപോയി.അപ്പോൾ യേശു അവരോട് സ്പഷടമായി പറഞ്ഞു: ൧൪

ലാജർ മരിച്ചു: ഞാൻ അവിടെ ഇല്ലായകകൊൺറ്റു, നിങ്ങളുടെ നി ൧൫

മിത്തം നിങ്ങൾ വിശ്വസിക്കും എന്നു വെച്ചത്രെ. ഞാൻ സന്തോഷിക്കുന്നു എന്നാൽ നാം അവന്റെ അടുക്കെ ചെല്ലുക. എന്നാറെ, ഇരട്ട എന്നൎത്ഥമുള്ള തോമ കൂട്ടു ശിഷ്യരോട്: നാമും ൧൬

അവനോട് ഒന്നിച്ചു മരിപ്പാൻ പോകു എന്നു പറഞ്ഞു.

 പിന്നെ യേശു എത്തിയപ്പോൾ, അവനെ കല്ലറയിൽ ആ  ൧൭

ക്കിയതു നാലു നാളായി എന്നു കേട്ടു.ബെത്ഥന്യയൊ, യരുശ ൧൮

ലേമിന്നരികെ ഏകദേസം പതിനഞ്ചു സ്കാദി (൨ നഴിക) ദൂരത്തിലത്രെ. ആ യഹൂദരിൽ പലരും മൎത്ഥ, മറിയ എന്നവരെ ൧൯

സഹോദരനെ ചൊല്ലി, സാന്ത്വനം ചെയ്യേണ്ടതിന്ന് അവരുടെ സമീപെ വന്നിരുന്നു. യേശു വരുന്നപ്രകാരം മൎത്ഥ കേ ൨൦

ട്ട ഉടനെ അവനെ എതിരേറ്റു; മറിയ വീട്ടില തന്നെ ഇരുന്നു. മൎത്ഥ യേശുവോടു പറഞ്ഞു: കൎത്താവെ, നീ ഇവിടെ ആയി എ ൨൧

ങ്കിൽ, എന്റെ ഷോദരൻ മരിക്കയില്ലായിരുന്നു; ഇപ്പൊഴും ൨൨

നീ ദൈവത്തോട് എന്തെല്ലാം ചോദിച്ചാലും ദൈവം നിണക്ക് തരും എന്നറിയുന്നു.യേശു അവളോട് പറയുന്നു: നിന്റെ ൨൩

സഹോദരൻ വീണ്ടും എഴുനീല്ക്കും മൎത്ഥ അവനോട് പറയുന്നു ൨൪

അവൻ ഒടുക്കത്തെ നാളില്ലെ പുനരുത്ഥാനത്തിൽ എഴുനീല്ക്കും എന്ന് അറിയുന്നു. യേശു അവളോടു പറഞ്ഞു: ഞാനേ പുന ൨൫

രുത്ഥാനവും. ജീവനും ആകുന്നു: എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു, എങ്കിൽ വിശ്വസിക്കു ൨൬

ന്നവൻ എല്ലാം എന്നേക്കും മരിക്കയും ഇല്ല; ഇതിനെ വിശ്വ

൨൪൩ [ 268 ] THE GOSPEL OF JOHN, XI.

൨൭ സിക്കുന്നുവൊ? അവനോട് അവൾ പറയുന്നു: അതെ കൎത്താവെ, ലോകത്തിൽ വരേണ്ടുന്ന ദേവപുത്രനായ മശീഹ

൨൮ നീ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു. എന്നു ചൊല്ലീട്ടു പോയി, തന്റെ സഹോദരിയായ മറിയയെ ഗൂഢമായി വിളിച്ചു

൨൯ ഗുരു വന്നു നിന്നെ വിളിക്കുന്നു എന്ന് അറിയിച്ചു. അവൾ കേട്ട ഉടനെ വേഗം എഴുന്നീറ്റ് അവന്റെ അടുക്കെ വരുന്നു,

൩൦ യേശുവൊ, ഗ്രാമത്തിൽ ചെല്ലാതെ, മൎത്ഥ അവനെ എതിരേറ്റ

൩൧ സ്ഥലത്തിൽ തന്നെ നിന്നിരുന്നു. വീട്ടിൽ അവളെ സാന്ത്വനം ചെയ്തു, കൂടെ പാൎക്കുന്ന യഹുദന്മാർ മറിയ വേഗം എഴുനീറ്റു പുറപ്പെടുന്നത് കണ്ടിട്ട്, അവൾ കല്ലറെക്കു കരവാൻ പോ

൩൨ കുന്നു എന്നു ചൊല്ലി പിഞ്ചെന്നു. മറിയയൊ, യേശു ഉള്ളേടത്ത് എത്തി, അവനെ കണ്ടിട്ട്, അവന്റെ കാല്ക്കൽ വീണു: കൎത്താവെ, നീ ഇവിടെ ആയി എങ്കിൽ, എന്റെ സഹോദരൻ

൩൩ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. അതുക്കൊണ്ട് അവൾ കരയുന്നതും അവളോട് ഒന്നിച്ചു വന്ന യഹുദന്മാർ കരയുന്നതും യേശു കണ്ടാറെ, ആത്മാവിൽ ?രംറിക്കൊണ്ടു കലങ്ങീട്ടു: അ

൩൪ വനെ എവിടെ വെച്ചു? എന്നു ചോദിച്ചു: കൎത്താവെ, വന്നു

൩൫ കാണുക എന്നു അവർ അവനോട് പറയുന്നു. യേശു കണ്ണീൎവാൎത്തു. ആകയാൽ, യഹൂദന്മാർ: കണ്ടൊ അവനിൽ എത്ര പ്രി

൩൬ യംഭാവിച്ചു എന്നു പറഞ്ഞു. അതിൽ ചിലർ: കുരുടന്റെ കണ്ണു

൩൭ കളെ തുറന്നവന് ഇവനെ മരിക്കാതാക്കുവാനും കഴിഞ്ഞില്ല

൩൮ യൊ? എന്നു പറഞ്ഞു. യേശു പിന്നെയും ഉള്ളിൽ ?രംറിക്കൊണ്ടു, കല്ലറെക്കു ചെന്നു; അതൊ കല്ല് മുഖത്ത് അടെച്ചു കിക്കു

൩൯ ന്ന ഗുഹ തന്നെ. യേശു പറയുന്നു: കല്ലിനെ നീക്കുവിൻ! എന്നതിന്ന്, കഴിഞ്ഞവന്റെ സഹോദരിയായ മൎത്ഥ: കൎത്താവെ, നാറ്റം വെച്ചു തുടങ്ങി; നാലാം നാളായല്ലൊ! എന്നു പറയുന്നു.

൪൦ അവളോട് യേശു പറയുന്നു: നീ വിശ്വസിച്ചു എങ്കിൽ, ദൈവത്തിൻ തേജ്ജസ്സുകാണും എന്നു നിന്നോടു ചൊല്ലീട്ടില്ലയൊ?

൪൧ എന്നാറെ, മരിച്ചവനെ കിടത്തിയതിൽനിന്നു കല്ലിനെ നീക്കി യപ്പോൾ, യേശു കണ്ണൂകളെ ഉയൎത്തി: പിതാവെ, നീ എന്നെ

൪൨ കേട്ടതുകൊണ്ടു നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്നെ കേൾക്കുന്നു എന്നറിഞ്ഞു എങ്കിലും നീ എന്നെ അയച്ചത് ഇവർ വിശ്വസിക്കേൺറ്റതിന്ന് ചുറ്റും നില്ക്കുന്ന പുരുഷാരത്തിൻ നി

൪൩ മിത്തം ഞാൻ പറഞ്ഞു. എന്നു ചൊല്ലിയശേഷം: ലാജരെ!

൨൪൪ [ 269 ] യോഹനാൻ. ൧൧.അ

പുറത്തുവാ! എന്നു മഹാശബ്ദത്തോടെ വിളിച്ചു ഉടനെ മരിച്ച ൪൪

വൻ കകാലുകളും ശീലകളാൽ കെട്ടപ്പെട്ടും, മുഖം റൂമാൽ കൊണ്ടു മൂടിട്ടും പുറത്തുവന്നു: അവനെ കെട്ടഴിച്ചു പോകുവാൻ വിടുവിൻ! എന്നു യേശു അവരോടു കല്പിക്കയും ചെയ്തു.

 അതുകോണ്ടു മറിയയടുക്കെ വന്ന യഹൂദരിൽ പലരും അവ  ൪൫

ൻ ചെയ്ത് കണ്ടിട്ട് അവങ്കൽ വിശ്വസിച്ചു. ചിലരൊ, പറീ ൪൬

ശരുടെ അടുക്കെ പോയി, യേശുചെയ്തത് അവരോട് ബോധിപ്പിച്ചു. ആകയാൽ മഹാപുരോഹിതരും പറീശന്മാരും സംഘംകൂടി: ആ മനുഷ്യൻ വളരെ അടയാളങ്ങളെ ചെയ്യുന്നതുകൊണ്ടു, നാം എന്തു വേണ്ടു? അവനെ ഇങ്ങിനെ വിട്ടേച്ചാൽ, എ ൪൮

ല്ലാവരും അവങ്കൽ വിശ്വസിക്കും രോമക്കാരും വന്നു, നമ്മുടെ സ്ഥലവും വംശവും മുടിക്കും എന്നു പരഞ്ഞു. അവരിൽ ഒരുത്ത ൪൯

നായ കയഫാ എന്ന ആ വൎഷത്തെ മഹാപുരോഹിതനൊ, അവരോട് ചൊല്ലിയതു:നിങ്ങൾ ഒന്നും അറിയുന്നില്ല; വംശം ൫൦

എല്ലാം നശിച്ചു പോകാതവണ്ണം ഒരു മനുഷ്യൻ ജനത്തിന്നു വേണ്ടി മരിക്കുന്നതു നമുക്ക് ഉപകാരം എന്നു വിചാരിക്കുന്നതും ഇല്ല. എന്ന് അവരോട് പറഞ്ഞതു: സ്വമേധയാലല്ല; ആ ൫൧

വൎഷത്തെ മഹാപുരോഹിതനായത്രെ; അവൻ യേശു ജനത്തിന്നു വേണ്ടിമരിപ്പാനുള്ളതു പ്രവചിചു.ജനത്തിനു വേണ്ടി ൫൨

മാത്രവും അല്ല; ചിതറിയിരിക്കുന്ന ദേവമക്കളെ ഒന്നിലേക്ക് ചേൎത്തുകൊൾവാൻ (മരിപ്പാനുള്ളതു) തന്നെ. എന്നാറെ, അന്നുമുതൽ ൫൩

അവനെ കൊല്ലുവാൻ തങ്ങളിൽ നിരൂപിച്ചു: അതുകൊണ്ടു ൫൪

യേശു യഹൂദരുടെ ഇടയിൽ പിന്നെ പ്രസിദ്ധനായി നടക്കാതെ, അവിടം വിട്ടു; മരുഭൂമിക്കരികിൽ എഫ്രയിം എന്ന ദേശത്തിൽ വാങ്ങി, ശിഷ്യരുമായി അവിടെ പാൎത്തു.യഹൂദരുടെ പെ ൫൫

സഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാടുവിട്ടു, യരുശലേമിലേക്ക് കരേറി. യേ ൫൬

ശുവെ അന്വേഷിച്ചും ദേവാലത്തിൽ നില്ക്കുമ്പോൾ: നിങ്ങൾക്ക് എങ്ങിനെ തോന്നുന്നു? അവൻ പെരുനാൾക്കു വരിക ഇല്ലയൊ? എന്നു തങ്ങളിൽ പറഞ്ഞും കൊണ്ടിരുന്നു. മഹാപു ൫൭

രോഹിതരും പറീശന്മാരും: ആകട്ടെ, അവൻ ഉള്ള സ്ഥലം ആർ അറിഞ്ഞാലും, അവനെ പിടിക്കൂടേണ്ടതിന്നു ബോധിപ്പിക്കേണം എന്നു കല്പന കൊടുത്തിരുന്നു.

൨൪൫ [ 270 ] THE GOSPEL OF JOHN.XII.

൧൨. അദ്ധ്യായം.

ബെത്ഥന്യയിലെ അഭിഷേകം {മത്ത. ൨൬. മാ. ൧൪.}, (൯) യരുശലേമിലെ പ്രവേശം {മത്ത. ൨൧. മാ.൧൧. ലൂ. ൧൯}, (൨൦) യ വനന്മാരുടെ സന്ദൎശനവും അന്ത്യപ്രസംഗവും, {൩൭} യഹൂദരുടെ മനകോഠിന്യം.

ത്തുകിടന്ന ശേഷം യേശു മരിച്ചവരിൽനിന്ന് ഉണൎത്തിയ ലാജർ ഉള്ള ബെത്ഥന്യയിൽ (യേശു) പെസഹെക്കു ആറു

൨ നാൾ മുമ്പെ വന്നാറെ, അവന് അവിടെ അത്താഴും ഉണ്ടാക്കി. മൎത്ഥ ശുശ്രൂഷ ചെയ്തു; അവനോടുകൂടെ ചാരിക്കൊണ്ടവരിൽ

൩ ലാജരും ചേൎന്നിരുന്നു. അപ്പോൾ മറിയ വിലയേറിയ ജടാമാംസിതൈലം ഒരു റാത്തൽ എടുത്തു,യേശുവിന്റെ കാലുകളിൽ പൂശി, കാലുകളെ തന്റെ തലമുടികൊണ്ടു തുവൎത്തി; തൈലത്തി

൪ ന്റെ സൗരഭ്യം വീട്ടിൽ നിറകയും ചെയ്തു. അതിന്ന് അവന്റെ ശിഷ്യരിൽ ഒരുത്തനായി, അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ, ഇഷ്കൎയ്യോതാ എന്ന ശിമോന്റെ മകൻ പറയുന്നു:

൫ ഈ തൈലം മുന്നൂറു ദ്രഹ്മെക്കു വിറ്റു, ദരിദ്രൎക്ക് കൊടുക്കാഞ്ഞത്

൬ എന്തിന്നു? എന്നു ദരിദ്രരെ വിചാരം ഉണ്ടായിട്ടില്ല; കള്ളനായി പണപ്പെട്ടിയെ സൂഖിച്ചും, അതിൽ ഇടുന്നത് എടുത്തും കൊ

൭ ണ്ടിട്ടത്രെ പറഞ്ഞതു.ആകയാൽ യേശു: ഇവളെ വിടു; എ

൮ ന്നെ കുച്ചിടുന്ന നാൾക്കയിട്ട് ഇതിനെ സംഗ്രഹിച്ചിരുന്നു. ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴും അല്ല താനും എന്നു പറഞ്ഞു.

൯ എന്നാറെ, അവൻ അവിടെ ഉള്ളപ്രകാരം അറിഞ്ഞിട്ടു, യഹൂദരുടെ വലിയ കൂട്ടം യേശുവെ തന്നെ അല്ല: അവൻ മരിച്ച

൧൦ വരിൽനിന്ന് ഉണൎത്തിയ ലാജരേയും കാണ്മാന്വന്നു. അവൻ ഹേതുവായിട്ട്, അനേകം യഹൂദന്മാർ പോയി, യേശുവിൽ

൧൧ വിശ്വസിക്കയാൽ, ലാജരേയും കൊല്ലേണം എന്നു മഹാപുരോ

൧൨ ഹിതൻ നിരൂപിക്കയും ചെയ്തു. പെരുനാൾക്കു വന്നൊരു വലിയ

൧൩ പുരുഷാരം യേശു യരുശലേമിൽ വരുന്നത് അറിഞ്ഞു: പിറ്റെന്നാൾ ൟത്തപ്പനകളുടെ മട്ടിൽ എടുത്തുകൊണ്ട് അവനെ എതിരേല്പാൻ പുറപ്പെട്ടുപോയി: ഹൊശന്ന ഇസ്രയേലിൻ രാജാവായി (സങ്കീ. ൧൧൮, ൨൫): കൎത്താവിൻ നാമത്തിൽ വ

൧൪ രുന്നവർ വാഴ്ത്തപ്പെട്ടവനാക! എന്ന് ആൎത്തുകൊണ്ടിരുന്നു. യേശു ചെറിയകഴുതയെ കണ്ടിട്ട് അതിന്മേൽ കയറി ഇരുന്നു.

൨൪൬ [ 271 ] യോഹനാൻ. ൧൨. അ.

(ജക.൯,൯.) ചിയോൻപുത്രി, ഭയപ്പെടായ്ക! കണ്ടാലും നിന്റെ ൧൫

രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറികൊണ്ടു വരുന്നു എന്ന് എഴുതിയിരിക്കുന്നപ്രകാരം തന്നെ.ആയത് അവന്റെ ശിഷ്യന്മാർ ൧൬

ആദിയിൽ അറിയാഞ്ഞു; യേശുവിന്നു തേജസ്കരണം ആയ ശേഷം അവനെ കുറിച്ച് ഇത് എഴുതിക്കിടന്നു എന്നും തങ്ങൾ അവനോട് ഇന്നത് ചെയ്തു എന്നും ഓൎമ്മ ഉണ്ടായി. അന്ന് അ ൧൭ വനോട് കൂടി വന്ന സമൂഹമൊ, അവൻ ലാജരെ കല്ലറയിൽനിന്നു വിളിച്ചു, മരിച്ചവരിൽനിന്ന് ഉണൎത്തി എന്നു സാക്ഷ്യം ചൊല്ലിക്കൊണ്ടിരുന്നു. അതുകൊണ്ട് ഈ അടയാളം ചെയ്ത ൧൮

പ്രകാരം പുരുഷാരം കേട്ടിട്ടു, അവനെ എതിരേറ്റുകൂടി. പറീശ ൧൯

ർ: നമുക്ക് ഏതും ഫലിക്കുന്നില്ല എന്നു കണ്ടുവോ? ഇതാ ലോകം അവന്റെ പിന്നാലെ ആയ്പായി! എന്നു തങ്ങളിൽ പറകയും ചെയ്തു.

 പെരുനാളിൽ കുമ്പിടുവാൻ കയറിവരുന്നവരിൽ (അന്നു)  ൨൦

ചില യവനന്മാർ ഉണ്ടായിരുന്നു. ആയവർ ഗലീലയിലെ ബെഥചൈദക്കാരനായ ഫിലിപ്പനെ ചെന്നുകണ്ടു: യജമാനെ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ മനസ്സുണ്ടു എന്നു ചോദിച്ചു. ൨൨

ഫിലിപ്പൻ വന്ന് അന്ദ്രെയാവിനോടു പറയുന്നു: പിന്നെ അന്ദ്രെയാവും, ഫിലിപ്പനും യേശുവിനോടു പറയുന്നു: അതിന്ന് യേശു ഉത്തരം ചൊല്ലിയതു: മനുഷ്യപുത്രനു തേജസ്കരണം ൨൩

ഉണ്ടാവാനുള്ള നാഴിക വന്നു. ആമെൻ ആമെൻ ഞാൻ നിങ്ങ ൨൪

ളോടു പറയുന്നു, കോതമ്പുമണി ഭൂമിയിൽ വീണു ചത്താൽ ഒഴികെ തനിയെ വസിക്കുന്നുള്ളു; ചത്തു എങ്കിലൊ വളരെ ഫലം ഉണ്ടാകുന്നു. തന്റെ ദേഹിയെ സ്നേഹിക്കുന്നവൻ അതിനെ ൨൫

കളയും; ഇഹലോകത്തിൽ തന്റെ ദേഹിയെ പകെക്കുന്നവൻ അതിനെ നിത്യജീവനോളം സൂക്ഷിക്കും (ലൂക്ക. ൯, ൨൪)

ആരാനും എന്നെ ശുശ്രൂഷ ചെയ്താൽ അവൻ എന്നെ അനു ൨൬

ഗമിക്ക! പിന്നെ ഞാൻ എവിടെ ആയാലും ,അവിടെ എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; ആർ എന്നെ ശുശ്രൂഷചെയ്താൽ അവനെ പിതാവ് മാനിക്കും. ഇപ്പോൾ എൻ ദേഹി , കലങ്ങി ഇ ൨൭

രിക്കുന്നു; പിന്നെ ഞാൻ എന്തു പറവു? പിതാവെ, ഈ നാഴികയിൽ നിന്ന് എന്നെ രക്ഷിക്ഷേണമേ! എങ്കിലും ഇതിൽ നിമിത്തം, ഈ നാഴികയിൽ വന്നുവല്ലൊ. പിതാവെ, നിൻ നാമത്തെ ൨൮

തേജസ്കരിക്കേണമേ! എന്നതുകൊണ്ടു, ഞാൻ തേജസ്കരിച്ചു,

൨൪൭ [ 272 ] THE GOSPEL OF JOHN. XII

തേജസ്കരിക്കയും ചെയ്യും എന്നു വാനത്തിൽനിന്ന് ഒരു ശബ്ദം

൨൯ ഉണ്ടായി. അതുകേട്ടിട്ടു, നില്ക്കുന്നപുരുഷാരം, ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റെവർ ഒരു ദൂതൻ അവനോട് അരുളിചെയ്തു ൩൦

എന്നു പറഞ്ഞു; യേശു ഉത്തരം ചൊല്ലിയതു: ഈ ശബ്ദം എൻ നിമിത്തമല്ല, നിങ്ങൾ നിമിത്തമത്രെ ഉണ്ടായതു:ഇപ്പോൾ ഈ

൩൧ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകപ്ര

൩൨ ഭു പുറത്തു കളയപ്പെടും. ഞാനും ഭൂമിയിൽനിന്ന് ഉയൎത്തപ്പെട്ടു

൩൩ എങ്കിൽ,എല്ലാവരെയും എങ്കലെക്കു വലിച്ചുകൊള്ളും. എന്നത്കൊണ്ട് താൻ ചാവാനുള്ളമരണവിധം ഇന്നത് എന്ന് സൂച്ചി

൩൪ പ്പിച്ചതു. പുരുഷാരം അവനോട്: മശീഹ എന്നേക്കും വസിക്കുന്നപ്രകാരം ഞങ്ങൾ വേദത്തിൽനിന്നു (ദാനി, ൭, ൧൪) കേട്ടു; പിന്നെ മനുഷ്യപുത്രൻ ആരുപോൽ? എന്ന്

൩൫ ഉത്തരം പറഞ്ഞാറെ, യേശു അവരോട് ചൊല്ലിയതു:ഇനി കുറയ കാലം വെളിച്ചം നിങ്ങളിൽ ഇരിക്കുന്നു; ഇരുൾ നിങ്ങലെ പിടിച്ചുകളയാതവണ്ണം നിങ്ങൾക്ക് വെളിച്ചം ഉള്ളവു നടന്നു കൊൾവിൻ! ഇരുളിൽ നടക്കുന്നവൻ എവിടെ പോകുന്നു എ

൩൬ ന്നറിയുന്നില്ലല്ലൊ! നിങ്ങൾക്കു വെളിച്ചം ഉള്ളടക്കം വെളിച്ചത്തിൻ മക്കൾ ആകേണ്ടതിന്നു,വെളിച്ചത്തിൽ വിശ്വസിപ്പിൻ! എന്നു യേശു അരുളിച്ചെയ്തു വാങ്ങിപ്പോയി; അവരിൽനിന്ന് ഒളിച്ചുകൊൾകയും ചെയ്തു.

൩൭ ഇത്ര അടയാളങ്ങളെ അവർ കാൺകെ, ചെയ്താറെയും അവ

൩൮ നിൽ വിശ്വസിക്കാത്തതു. യശയ്യാപ്രവാചകൻ (൫൩,൧) കൎത്താവെ, ഞങ്ങൾ കേൾപിക്കുന്നത് ആൎവിശ്വസിച്ചു? യഹോവാഭുജം ആൎക്കു വെളിപ്പെട്ടു എന്നു പറഞ്ഞ വചനം പൂരി

൩൯ പ്പാൻ തന്നെ.യശയ്യാ പിന്നെയും;(൬,൯) അവരുടെ കണ്ണുകളെ അവൻ കുരുടാക്കി, ഹൃദയത്തെതടിപ്പിച്ചിരിക്കുന്നത് അവർ കണ്ണുകൊണ്ടു കാണാതെയും,ഹൃദയംകൊണ്ടു ബോധിക്കാതെയും , മനം തിരിയാതെയും, ഞാൻ അവരെ സൗഖ്യമാക്കാതെ

൪൦ യും ഇരിപ്പാൻ തന്നെ.എന്നു പറഞ്ഞതിനാൽ അവൎക്ക് വി

൪൧ ശ്വസിച്ചുകൂടാഞ്ഞതു. ആയതു യശയ്യാ അവന്റെ തേജസ്സ് കണ്ടിട്ട് അവനെ കൊണ്ട് ഉരെച്ചപ്പോൾ തന്നെ പറഞ്ഞതു.

൪൨ എന്നിട്ടും പ്രമാണികളിലും അനേകർ അവനിൽ വിശ്വസിച്ചു എങ്കിലും, പള്ളിഭ്രഷ്ടർ ആകായ്‌വാൻ പറീശർ ഹേതുവായി ഏറ്റു

൨൪൮ [ 273 ] യോഹനാൻ. ൧൨. ൧൩. അ.

പറഞ്ഞിട്ടില്ല; കാരണം അവർ ദേവതേജസ്സിലും മനുഷ്യതേജ ൪൩

സ്സെ ഏറ്റം സ്നേഹിച്ചു.യേശു പറഞ്ഞത്: എങ്കിലൊ ൪൪

എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല' എന്നെ അയ ൪൫

ച്ചവനെ കാണുന്നു.ഞാൻ വെളിച്ചമായി ലോകത്തിൽ വന്ന ൪൬

ത് എങ്കിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കായാവൻ തന്നെ. എന്റെ മൊഴികൾ ആർ കേട്ടു വിശ്വസിക്കാതെ ൪൭

പോയാൽ, ഞാൻ അവനു ന്യായം വിധിക്കുന്നില്ല; കാരണം ലോകത്തിനു വിധിപ്പാനല്ല,ലോകത്തെ രക്ഷിപ്പാനത്രെ; ഞാൻ വന്നതു, എന്റെ മൊഴികളെ കൈക്കൊള്ളാതെ, എന്നെ തള്ളു ൪൮

ന്നവന് ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ പറഞ്ഞവചനം ഒറ്റുക്കത്തെ നാളിൽ അവന് ന്യായം വിധിക്കും. എങ്ങിനെ ൪൯

എന്നാൽ, ഞാൻ സ്വയമായി ഉരിയാടാതെ, എന്നെ അയച്ച പിതാവായവൻ ഇന്നതു പറവാനും ഇന്നത് സംസാരിപ്പാനും എനിക്ക് കല്പന തന്നു. അവർ കല്പിച്ചതു നിത്യ ജീവൻ എന്നു ൫൦

ഞാൻ അറിയുന്നു, ആകയാൽ ഞാൻ സംസാരിക്കുന്നവ പിതാവ് എന്നോട് ഉരെച്ചപ്രകാരമത്രെ സംസാരിക്കുന്നു.

൧൩. അദ്ധ്യായം.

യെശു ശിഷ്യൎക്കു കാൽകഴുകി, (൧൨) ഉപദേശിച്ചു. (൨൧) യൂദവിൽ ദോഹവും (൩൧) സ്വമരണാത്താലെ പുതിയ കല്പനയും,(൩൬) പേത്രന്റെ വീഴ്ചയും അറിയിച്ചതു(മത്താ. ൨൬. മാ.൧൪. ലൂ ൨൨)

പെസഹ പെരുനാൾക്കു മുമ്പെ യേശു ലോകത്തിൽ തനി ൧

ക്കുള്ളവരെ സ്നേഹിച്ചശേഷം ഈ ലോകം വിട്ടു, പിതാവിന്നരികിൽ പോകുവാനുള്ള നാഴികവന്നു എന്നറിഞ്ഞു; അവസാനത്തേക്കും അവരെ സ്നേഹിച്ചു. അവനെ കാണിച്ചുകൊടുക്കേ ൨

ണം എന്നതു ശിമോന്യനായ യൂദാഇഷ്കൎയ്യോതാവിന്റെ ഹൃദയത്തിൽ പിശാച് തോന്നിച്ചതിൽ പിന്നെ അത്താഴം തുടങ്ങും നേരം,പിതാവ് തനിക്കു സകലവും കൈക്കൽ തന്നു എന്നും, ൩

താൻ ദൈവത്തിൽനിന്നും പുറപ്പെട്ടു വന്നു എന്നും, ദൈവത്തിന്നടുക്കെ ചെല്ലുന്നു എന്നും യേശു അറിഞ്ഞിട്ടും, അത്താഴത്തി ൪

ൽനിന്ന് എഴുന്നേറ്റു. വസ്ത്രങ്ങളെ ഊരിവെച്ചു. ശീല എടുത്തു. തന്റെ അരെക്കുകെട്ടി, പാത്രത്തിൽ വെള്ളം ഒഴിച്ചു ശിഷ്യരുടെ ൫

കാലുകളെ കഴുകുവാനും അരെക്കു കെട്ടിയ ശീലകൊണ്ടു തുവൎത്തു

൨൪൯ [ 274 ] THE GOSPEL OF JOHN. XIII.

൬ വാനും തുടങ്ങി. പിന്നെ ശിമോൻപേത്രനടുക്കെ വരുമ്പോൾ: കൎത്താവെ, നീ എന്റെ കാലുകളെ കഴുകയൊ?എന്ന് അവൻ

൭ പറഞ്ഞിരുന്നു: ഞാൻ ചെയ്യുന്നതിനെ നീ ഇന്ന് അറിയുന്നില്ല; ഇതിൽ പിന്നെ അറിയും താനും എന്ന് ഉത്തമം ചൊല്ലിയ

൮ ശേഷം: നീ എന്നും എന്റെ കാലുകളെ കഴുകയില്ല എന്നു പേത്രൻ പറയുന്നു. യേശു ഉത്തരം ചൊല്ലിയതു: ഞാൻ നിന്നെ

൯ കഴുകാഞ്ഞാൽ നിണക്ക് എന്നാൽ പങ്ക് ഇല്ല. എന്നാറെ, ശിമോപേത്രൻ: കൎത്താവെ, എൻ കാലുകൾ മാത്രമല്ല, കൈകളും

൧൦ തലയും കൂടെ എന്നു പറയുന്നു: യേശു അവനോടു: കുളിച്ചിരിക്കുന്നവന് കാലികൾ അല്ലാതെ, കഴുകുവാൻ ആവശ്യം ഇല്ല: സൎവ്വാംഗം ശുദ്ധനാകുന്നു: നിങ്ങളും ശുദ്ധരാകുന്നു; എല്ലാവരും

൧൧ അല്ലതാനും എന്നു പറയുന്നു. തന്നെ കാണിച്ചു കൊടുക്കുന്നവനെ അറികകൊണ്ടത്രെ എല്ലാവരും ശുദ്ധരല്ല എന്നു പറഞ്ഞതു.

൧൨ അവരുടെ കാലുകളെ കഴുകീട്ടു, തന്റെ വസ്ത്രങ്ങളെ ധരിച്ച ശേഷം അവൻ പിന്നെയും ചാരികൊണ്ട് അവരോട് പറ

൧൩ ഞ്ഞിതു: നിങ്ങളോട് ചെയ്തത് ബോധിക്കുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും കൎത്താവെന്നും വിളിക്കുന്നു; ഞാൻ അപ്ര

൧൪ കാരം ആകയാൽ ,നന്നായി ചൊല്ലുന്നു. കൎത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാലുകളെ കഴുകി എങ്കിൽ, നിങ്ങളും തമ്മിൽ

൧൫ തമ്മിൽ കാലുകളെ കഴുകേണ്ടതു.ഞാൻ നിങ്ങളോട് ചെയ്തപ്രകാരം നിങ്ങളും ചെയ്യേണ്ടതിന്നല്ലൊ, ഞാൻ നിങ്ങൾക്ക് ദൃഷ്ടാ

൧൬ ന്തം തന്നതു. ആമെൻ ആമെൻ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: തന്റെ കൎത്താവിനേക്കാൾ ദാസൻ വലിയതല്ല; തന്നെ അ

൧൭ യച്ചവനേക്കാൾ ദൂതനും വലിയതല്ല (മത്താ. ൧,൨൪) ഇവ നിങ്ങൾ അറിയുന്നു എങ്കിൽ, ചെയ്താൽ ധന്യർ ആകുന്നു.

൧൮ നിങ്ങളെ എല്ലാവരേയും ചൊല്ലുന്നില്ല; ഞാൻ തെരിഞ്ഞെടുത്തവരെ അറിയുന്നു എന്നാൽ (സങ്കീ. ൪൧,൧൦) എന്നോടു കൂടെ അപ്പം തിന്നുന്നവൻ എന്റെ നേരെ മടമ്പ് ഉയൎത്തി എന്നു

൧൯ ള്ള തിരുവെഴുത്തിന്നു പൂൎത്തിവരേണ്ടിയിരുന്നു. അതു സംഭവിക്കും മുമ്പെ ഞാൻ ഇന്നു നിങ്ങളോടു പറയുന്നതു: സംഭവിച്ചാൽ ഞാൻ തന്നെ ആകുന്നു, എന്നു നിങ്ങൾ വിശ്വസിപ്പാനാ

൨൦ യി തന്നെ. ആമെൻ ആമെൻ എന്നു നിങ്ങളോട് ചൊല്ലുന്നിതു: ഞാൻ വല്ലപ്പോഴും അയച്ചവനെ കൈക്കൊള്ളുന്ന‌വൻ

൨൫൦ [ 275 ] യോഹനാൻ.൧൩. അ.

എന്നെ കൈക്ക്ലുന്നു: എന്നെ കൈകൊള്ളുഇന്നവൻ എന്നെ അയച്ചനെ കൈക്കൊള്ളുന്നു (മത്താ. ൧൦ ൪൦).

ഇവ പറഞ്ഞിട്ടു യേശു ആത്മാവിൽ കലങ്ങി: ആമെൻ ൨൧ ആമെൻ ഞാൻ നിങ്ങളോടു ചൊല്ലിന്നുതു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചു കൊടുക്കും എന്നു സാക്ഷിപറഞ്ഞു. ഇത് ൨൨

ആരെകൊണ്ടു പറഞ്ഞു എന്നു ശിഷ്യർ മെരിണ്ടു തമ്മിൽ തമ്മിൽ നോക്കിനിന്നു.ശിഷ്യരിൽ വെച്ച് യേശു സ്നേഹിക്കുന്ന ൨൩

ഒരുത്തൻ യേശുവിൻ മടിയോടു ചാരിക്കൊണ്ടിരിക്കെ, ശിമോൻ പേത്രൻ ആംഗികം കാട്ടി, ഈ ചൊല്ലിയത് ആരെകൊണ്ട് പറക എന്ന് അവനോട് ചോദിക്കുന്നു. ആയവർ യേശു ൨൪

വിൻ മാൎവ്വിടത്തിൽ (തല) ചരിച്ചു: കൎത്താവെ, ആർ ആകുന്നു? എന്നു ചോദിച്ചതിന്നു യേശു: ഞാൻ അപ്പഖണ്ഡം മുക്കികൊ ൨൬

ടുക്കുന്നവൻ തന്നെ എന്ന് ഉത്തരം പറഞ്ഞു. ഖണ്ഡത്തെ മുക്കീട്ടു ശിമോന്യൻ യൂദാഇഷ്കൎയ്യോതാവിനു കൊടുക്കുന്നു. ഖ ൨൭

ണ്ഡം വാങ്ങിയശേഷം സാത്താൻ ഉടനെ അവനിൽ പ്രവേശിച്ചു; യേശു അവനോട്: നീ ചെയ്യുന്നത് അതിവേഗത്തിൽ ചെയ്ക എന്നു പറയുകയും ചെയ്തു.ആയത് ഇന്നതിനെ ചൊല്ലി ൨൮

ട്ടുള്ളപ്രകാരം ചാരീരുന്നവരിൽ ആരും അറിഞ്ഞില്ല. പണം ൨൯

പ്പെട്ടി യൂദാവോടുള്ളതാകായാൽ, പെരുനാൾക്കു നമുക്കു വേണ്ടുന്നത് മേടിക്ക എന്നൊ, ദരിദ്രക്കെ ഏതാനും കൊടുക്ക എന്നൊ,യേശു അവനോട്: കല്പിക്കുന്നപ്രകാരം ചിലൎക്കു തോന്നി.അ ൩൦

വനൊ ഖണ്ഡം വാങ്ങി ക്ഷണംത്തിൽ പുറപ്പെട്ടുപോയി, അപ്പോൾ രാത്രി ആയിരുന്നു.

അവൻ പുറപ്പെട്ടു പോയപ്പോൾ, യേശു പറയുന്നിതു: ഇ ൩൧

പ്പോൾ മനുഷ്യ്പുത്രൻ തേജസ്കൈക്കപ്പെട്ടു: അവനിൽ ദൈവവും തേജസ്കരിക്കപ്പെട്ടു. ദൈവം അവനിൽ തേജസ്കരിക്കപ്പെട്ടു എങ്കിൽ, ദൈവം അവനെ തന്നിൽതന്നെ തേജ്സ്കരിക്കും പെട്ടന്നു തേജസ്കരിക്കയും ചെയ്യും. പൈതങ്ങളെ ഇനി അസാ ൩൩

രമെ നിങ്ങളോട് ഇരിക്കുന്നുള്ളു: നിങ്ങൾ എന്നെ അന്വേഷിക്കും, പിന്നെ ഞാൻ പോകുന്ന എടുത്തു നിങ്ങൾക്കു വന്നുകൂടാ എന്നു(൭,൩൪) യഹൂദരോട്:പറഞ്ഞപ്രകാരം ഇന്നു നിങ്ങളോടും ചൊല്ലുന്നു. നിങ്ങൾ തമ്മിൽ സ്നേഹിക്കേണം എന്ന് ഒരു ൩൪

പുതിയ കല്പന നിങ്ങൾക്കു തരുന്നു, ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളൂം തമ്മിൽ സ്നേഹിക്ക എന്നത്രെ. നിങ്ങൾക്ക് ൩൫

൨൫൧ [ 276 ] THE GOSPEL OF JOHN. XIII. XIV.

അന്യോന്യം സ്നേഹം ഉണ്ടെങ്കിൽ, അതുകൊണ്ടു നിങ്ങൾ എ ൩൬ ന്റെ ശിഷ്യർ എന്ന് എല്ലാവൎക്കും ബോധിക്കും. ശിമോ പേത്രൻ അവനോട്: കൎത്താവെ, നീ എവിടെ പോകുന്നു? എന്നു പറയുന്നതിന്നു: ഞാൻ പോകുന്നതിലേക്ക് നിണക്ക് ഇപ്പോൾ, അനുഗമിച്ചുകൂടാ; പിന്നേതിൽ നീ എന്നെ അനു

൩൭ ഗമിക്കും താനും എന്നു യേശു ഉത്തരം പറഞ്ഞു. പേത്രൻ അവനോട്: കൎത്താവെ, ഇന്നു നിന്നെ അനുഗമിച്ചു കൂടാത്തത് എന്തുകൊണ്ട്? നിണക്കുവേണ്ടി എൻപ്രാണനെ വെച്ചുകള

൩൮ യും എന്നു പറഞ്ഞാറെ, യേശു ഉത്തരം ചൊല്ലിയതു: നിന്റെ പ്രാണനെ എനിക്കുവേണ്ടി വെക്കുമൊ? ആമെൻ ആമെൻ ഞാൻ നിന്നോടു പറയുന്നു: നീ മൂന്നുരു എന്നെ തള്ളീപറഞ്ഞു എന്നു വരുവോളത്തിന്നു കോഴികൂവുകയില്ല.

൧൪. അദ്ധ്യായം.

യേശു ശിഷ്യരെ ആശ്വസിപ്പിച്ചു കൊണ്ടു തന്റെ യാത്രയും, (൮) പിതാവോടുള്ള ഐക്യവും, (൧൨) ശിഷ്യർ വ്യാപരിപ്പാനുള്ളതും, (൧൫) ആത്മാവെ പ്രാപിച്ചതും, (൨൨) തന്റെ പ്രത്യക്ഷതയും അറിയില്ല, (൨൫) സലാം പറയുന്നത്.

൧ നിങ്ങളൂടെ ഹൃദയം കലങ്ങിപ്പോകായ്ക! ദൈവത്തിൽ വിശ്വ

൨ സിപ്പിൻ! എന്നിലും വിശ്വസിപ്പിൻ! എന്റെ പിതാവിൻ ഭവനത്തിൽ പല പാൎപ്പിടങ്ങളൂം ഉണ്ട്, അല്ലാഞ്ഞാൽ ഞാൻ നിങ്ങളോടു പാരയുമായിരുന്നു; ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കു

൩ വാൻ പോകുന്നു സത്യം. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കി എങ്കിൽ, ഞാൻ ഇരിക്കുന്നതിൽ നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു, നിങ്ങളെ എന്നോടു ചേൎത്ത്കൊള്ളും.

൪ ഞാൻ പോകുന്ന ഇടത്തെ നിങ്ങൾ അറിയുന്നു, വഴിയും അറി

൫ യുന്നു. തോമാ അവനോട്: കൎത്താവെ, നീ പോകുന്ന ഇടം ഞങ്ങൾക്കു അറിയാ; പിന്നെ വഴി എങ്ങിനെ അറിയാം എന്നു

൬ പറയുന്നു. യേശു അവനോട് ചൊല്ലുന്നിതു: ഞാൻ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു. എന്നിലൂടെ അല്ലാതെ

൭ ആരും പിതാവിനോട് ചേരുന്നില്ല.നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എൻ പിതാവിനേയും അറിയുമായിരുന്നു. വിശേഷിച്ച് ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു;അവനെ കണ്ടും ഇരിക്കുന്നു.

൮ ഫിലിപ്പൻ അവനോട്: കൎത്താവെ, പിതാവിനെ കാണിച്ചു

൨൫൨ [ 277 ] യോഹനാൻ. ൧൪. അ.

തരേണം എന്നാൽ ഞങ്ങൾക്കു തിയായി എന്ന് പറയുന്നതിന്ന് യേശു ചൊല്ലുന്നിതു: ഇത്രകാലവും നിങ്ങളോടുക്കൂടിയ ഇരുന്നിട്ടും ൯

നീ എന്നെ അറിഞ്ഞില്ലയൊ ഫിലിപ്പ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു പിന്നെ പിതാവിനെ കാണിക്കേണം എന്നു ചൊല്ലുന്നത് എങ്ങിനെ? ഞാൻ പിതാവിലും പിതാവ് എ ൧൦

ന്നിലും എന്നു നീ വിശ്വസിക്കുന്നില്ലയൊ? ഞാൻ നിങ്ങളോടു ചൊല്ലുന്ന മൊഴികളെ സ്വയമായി ചൊല്ലുനില്ല; എന്നിൽ വസിക്കുന്ന പിതാവ് തന്നെ ക്രിയകളെ ചെയുന്നത്.ഞാൻ പിതാവിലും പിതാവ് എന്നിലും എന്ന് എന്നെ വിശ്വസിപ്പിൻ! അ ൧൧

അല്ലെങ്കിൽ , ക്രിയകൾ നിമിത്തമത്രെ എന്നെ വിശ്വസിപ്പിൻ.ആമെൻ ആമെൻ ഞാൻ നിങ്ങളോട് ചൊല്ലുന്നിതു: ആർ എ ൧൨

ന്നെ വിശ്വസിച്ചാൽ, ഞാൻ ചെയ്യുന്ന ക്രിയകളെ അവനും ചെയ്യും, ഇവറ്റിലും വലിയവ ചെയ്യും. കാരണം ഞാൻ എൻ പി ൧൩

താവിന്നടുക്കെ പോകുന്നതുകൊണ്ടും, നിങ്ങൾ എന്റെ നാമത്തിൽ എന്തു യാച്ചിച്ചാലും പിതാവ് പുത്രനിൽ തേജസ്കരിക്കപ്പെടേണ്ടതിന്ന് ഞാൻ ചെയ്വാനുള്ളതുകൊണ്ടും (ആകുന്നു). നിങ്ങൾ ൧൪

എന്റെ നാമത്തിൽ വല്ലതും യാചിച്ചാൽ, ഞാൻ ചെയ്യും.

നിങ്ങൾ എന്നെ സ്നേഹിച്ചാൽ, എന്റെ കല്പനകളെ കാത്തു ൧൫

കൊൾവിൻ! എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും;അവ ൧൬

ൻ എന്നേക്കും നിങ്ങളോടു കൂടെ വസിപ്പാനുള്ള മറ്റൊരു കാൎയ്യസ്ഥനെ നിങ്ങൾക്കു തരും;സത്യാത്മാവിനെ തന്നെ. ആയവ ൧൭

നെ ലോകം കാണാത്തതും അറിയാത്തതും ആകെകൊണ്ട് കൈക്ക്ല്വാൻ കഴികയില്ല; നിങ്ങളോടൊ അവൻ വസിക്കുന്നു നിങ്ങളിൽ ഇരിക്കും എന്നതുകൊണ്ടത്രെ; നിങ്ങൾ അവനെ അറിയുന്നു. ഞാൻ നിങ്ങളെ അനാഥരാക്കി വിടുകയില്ല; നി ൧൮

ങ്ങളുടെ അടുക്കെ ഞാൻ (തിരികെ) വരും. കുറയ നേരം (കഴി ൧൯ ഞ്ഞാൽ) ലോകം ഇനി എന്നെ കാണുന്നില്ല; നിങ്ങളൊ എന്നെ കാണുന്നു; ഞാൻ ജീവിച്ചിരിക്കുന്നുവല്ലൊ, പിന്നെ നിങ്ങളൂം ജീവിച്ചിരിക്കും. ഞാൻ എൻ പിതാവിലും, നിങ്ങൾ എന്നിലും, ൨൦

ഞാൻ നിങ്ങളിലും എന്നതു നിങ്ങൾ ആന്നറിയും. എന്റെ ക ൨൧

ല്പനകളെ ധരിച്ചു കാത്തുകൊള്ളുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു. എന്നെ സ്നേഹിക്കുന്നവനൊ, എൻ പിതാവിനാൽ സ്നേഹിക്കപ്പെടും, ഞാൻ അവനെ സ്നേഹിച്ച് അവന് എന്നെ തന്നെ പ്രസിദ്ധനാക്കും.

൨൫൩ [ 278 ] THE GOSPEL OF JOHN. XIV. XV.

൨൨ ഇഷ്ക്കരയ്യോതാവ് അല്ലാത്ത് യൂദാ അവനോട് പറയുന്നിതു: കൎത്താവെ, നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രെ നിന്നെ പ്ര

൨൩ സിദ്ധാക്കുവാൻ ഭാവിക്കുന്നത്, എന്തുണ്ടായിട്ടാകുന്നു? യേശു അവനോട് ഉത്തരം ചൊല്ലിയതു: ആരാനും എന്നെ സ്നേഹിച്ചാൽ അവൻ എന്റെ വചനം കാത്തുകൊള്ളും. എൻ പിതാവ്, അവനെ സ്നേഹിക്കും ഞങ്ങളും അവന്നടുക്കെ വന്നു അവനോ

൨൪ ട്വാസം ചെയ്യും. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനങ്ങളേയും കാക്കുന്നില്ല. നിങ്ങൾ കേൾക്കുന്ന വചനമൊ, എ

൨൫ ന്റെതല്ല; എന്നെ അയച്ച പിതാവിന്റെതത്ര. നിങ്ങളോടു വസിച്ചിരിക്കുമ്പപ്പോൾ, ഞാൻ ഇവ നിങ്ങളോട് ഉരെച്ചിരിക്കുന്നു.

൨൬ എങ്കിലും പിതാവ് എൻനാമത്തിൽ അയപ്പാനുള്ള വിശുദ്ധാത്മാവ് എന്ന കൎയ്യസ്ഥനായവൻ നിങ്ങൾക്കു സകലവും ഉപദേശിച്ചും, ഞാൻ നിങ്ങലോട് പറഞ്ഞത് ഒക്കയും ഓൎപ്പിച്ചും തരും.

൨൭ സമാധാനം ഞാൻ നിങ്ങൾക്കു വിട്ടേക്കുന്നു: എന്റെ സമാധാനത്തെ നിങ്ങൾക്കു തരുന്നുണ്ടു; ലോകം തരുംപോലെ അ

൨൮ ല്ല, ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങുകയും അഞ്ചുകയും അരുതു. ഞാൻ(൩.) പോകുന്നു പിന്നെ നിങ്ങളുടെ അടുക്കെ വരുന്നു എന്നു നിങ്ങളോട് പറഞ്ഞതു കേട്ടുവല്ലൊ; എന്നെ സ്നേഹിക്കുന്നു എങ്കിൽ, ഞാൻ പിതാവിന്നരികിലേക്ക് പോകുന്നതിന്നതിനാൽ, നിങ്ങൾ സന്തോഷിക്കുമായിരുന്നു:

൨൯ കാരണം പിതാവ് എന്നേക്കാൾ വലിയവനാകുന്നു. ഇപ്പോഴും ഞാൻ അതു സംഭവിക്കും മുമ്പെ, നിങ്ങളോട് പറഞ്ഞിരിക്കുന്നതു സംഭവിച്ചാൽ പിന്നെ. നിങ്ങൾ വിശ്വസിപ്പാനായിതന്നെ

൩൦ (൧൩,൧൯.) ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; കാരണം ലോകത്തിൻപ്രഭു വരുന്നു, അവന് എന്നിൽ ഏതും

൩൧ ഇല്ല. എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും, പിതാവ് എന്നോട് കല്പിച്ചപ്രകാരം ചെയ്യുന്നു എന്നും ലോകം അറിയേണ്ടതിന്ന് (അല്ലയൊ) എഴുനീല്പിൻ നാം ഇവിടെനിന്ന് പോക.

൧൫. അദ്ധ്യായം.

മുന്തിരിവെള്ളിയുടെ ഉപമ, (൯) തന്റെ സ്നേഹത്തിലും അന്യോന്യസ്നേഹത്തിലും നില്പാനും, (൧൮.൧൬,൪) ലോകദ്വേഷത്തെ സഹായിപ്പാനു: പ്രബോധനം.

൧ ഞാൻ സത്യമായുള്ള മുന്തിരിവള്ളിയും (സങ്കീ. ൮ .൯)

൨ എൻ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത

൨൫൪ [ 279 ] യോഹനാൻ. ൧൫. അ.

കൊമ്പ് ഒക്കെയും അവൻ ചെത്തിക്കളയുന്നു; കായ്ക്കുന്നത് അധികം ഫലം തരേണ്ടതിന്നു ചെത്തി ശുദ്ധമാക്കുന്നു. ഞാൻ നിങ്ങളോട് ഉരെച്ച വചനം നിമിത്തം നിങ്ങൾ ശുദ്ധരായ്‌വന്നു. എ ൪

ന്നിൽ വസിപ്പിൻ, ഞാൻ നിങ്ങളിൽ (വസിക്കയും ചെയ്യും) കൊമ്പു വള്ളിയിൽ നിന്നിട്ടില്ലാതെ, തന്നാൽതന്നെ കായ്‌പാൻ കഴിയാത്ത പ്രകാരം എന്നിൽ വസിട്ടില്ലാതെ നിങ്ങളൂം തന്നെ. ഞാൻ മുന്തിരിവള്ളീയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഞാൻ ൫

കൂടാതെ, നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയായ്കയാൽ, ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ, അവൻ വളരെ ഫലം തരും. ആ ർ എന്നിൽ വസിക്കാഞ്ഞാൽ കൊമ്പു പോലെ ൬

പുറത്തുകളയപ്പെട്ട് ഉണങ്ങിപ്പോയി: ആ വക ചേൎത്തു തീയിൽ എറിയും, വെന്തും പോകുന്നു. നിങ്ങൾ എന്നിലും എന്റെ മൊഴികൾ നിങ്ങളിലും വസിച്ചു എന്നുവന്നാൽ എന്തൊന്ന് ഇഛ്ശിച്ചാലും, യാച്ചിപ്പിൻ നിങ്ങൾക്ക് ഉണ്ടാകയും ചെയ്യും. നിങ്ങൾ വ ൮

ളരെ (ഫലം) കായ്ക്കുന്നതിനാൽ തന്നെ എന്റെ പിതാവിൻ` തേജസ്കരണം ആയി, ഇങ്ങിനെ നിങ്ങൾ എന്റെ ശിഷ്യർ ആകും.

പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാൻ നിങ്ങളെ സ്നേഹിച്ചു. എന്റെ സ്നേഹത്തിൽ വസിപ്പിൻ! എൻ പിതാവിന്റെ ൧൦

കല്പനകളെ ഞാൻ കാത്തുകൊണ്ട്, അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എൻ കല്പനകളെ കാത്തു എങ്കിൽ എൻ സ്നേഹത്തിൽ വസിക്കും. എന്റെ സന്തോഷം നി ൧൧

ങ്ങളിൽ വസിപ്പാനും നിങ്ങളുടെ സന്തോഷം നിറവാനും ഞാൻ ഇവ നിങ്ങളോട് സംസാരിച്ചിട്ടുണ്ടു. നിങ്ങളെ ഞാൻ സ്നേ ൧൨

ഹിച്ചപ്രകാരം നിങ്ങൾ തമ്മിലും സ്നേഹിക്ക എന്നതു എന്റെ കല്പന ആകുന്നു. തന്റെ സ്നേഹിതൎക്ക് വേണ്ടി, തന്റെ പ്രാണനെ വെക്കുന്നതിലും അധികമുള്ള സ്നേഹം ആൎക്കും ഇല്ല.ഞാൻ നിങ്ങളോട് കല്പിക്കുന്നതിനെ ചെയ്താൽ, നിങ്ങൾ എ ൧൪

ന്റെ സ്നേഹിതർ ആകുന്നു. ദാസൻ തന്റെ കൎത്താവ് ചെ ൧൫

യ്യുന്നത് അറിയായ്കകൊണ്ട് നിങ്ങളേ ദാസർ എന്ന് ഇനി വിളിക്കുന്നില്ല; എന്റെ പിതവിനോട് കേട്ടത് എല്ലാം ഞാൻ നിങ്ങളെ കേൾപിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതർ എന്നു ചൊല്ലി ഇരിക്കുന്നു. നിങ്ങൾ എന്നെ തെരിഞ്ഞെടുത്തു എന്നല്ല; ഞാ ൧൬

ൻ നിങ്ങളെ തെരിഞ്ഞെടുത്തു നിങ്ങൾ പോയി, ഫലം തരേണ്ടതിന്നും നിങ്ങളുടെ ഫലം വസിക്കേണ്ടതിന്നും നിങ്ങളെ ആക്കി

൨൫൫ [ 280 ] THE GOSPEL OF JOHN, XV.XVI

വെച്ചും ഇരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് എന്തു യാചിച്ചാലും അവൻ നിങ്ങൾക്കു തരുവാനായി ത

൧൭ ന്നെ. ഇവ നിങ്ങളോട് കല്പിക്കുന്നതു നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിപ്പാൻ തന്നെ.

൧൮ ലോകം നിങ്ങളെ പകെച്ചാൽ, നിങ്ങൾക്ക് മുമ്പെ എന്നെ പ

൧൯ കെച്ചിരിക്കുന്നത് അറിവിൻ നിങ്ങൾ ലോകക്കാർ ആയാൽ ലോകം തനിക്കു സ്വന്തമായതു സ്നേഹിക്കുമായിരുന്നു; ലോകക്കാരല്ലാത്തവരായി, ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തെരി

൨൦ ഞ്ഞെടുത്തത് ആകയാൽ , ലോകം നിങ്ങളെ പകെക്കുന്നു. തന്റെ കൎത്തവിനേക്കാൾ ദാസൻ വലിയതല്ല എന്നു ഞാൻ (൧൩,൧൬) നിങ്ങളോട് പറഞ്ഞ വചനം ഓൎപ്പിൻ: എന്നെ ഹിംസിച്ചു എങ്കിൽ, നിങ്ങളേയും ഹിംസിക്കും; എന്റെ വചനം

൨൧ കാത്തു എങ്കിൽ, നിങ്ങൾടേയും കാക്കും. എങ്കിലും ഇവ അവർ നിങ്ങളിൽ ചെയ്‌വാനുള്ളത് എന്റെ നാമം നിമിത്തം ആകുന്നു.

൨൨ എന്നെ അയച്ചവനെ അറിയായ്കയാലത്രെ. ഞാൻ വന്ന് അവരോട് സംസാരിച്ചില്ല എങ്കിൽ, പാപം ഇല്ലാത്തവരായിരുന്നു; ഇപ്പോഴൊ, അവൎക്ക് പാപത്തിന്ന് ഒരു ഹേതു പറവാനും

൨൩ ഇല്ല. എന്നെ പകെക്കുന്നവൻ എൻപിതാവിനേയും പകെ

൨൪ ക്കുന്നു. മറ്റാരും ചെയ്തിട്ടില്ലാത്ത ക്രിയകളെ ഞാൻ അവരിൽ ചെയ്തില്ല എങ്കിൽ, അവൎക്കു പാപം ഇല്ല; ഇപ്പോഴൊ, കണ്ടിട്ടും

൨൫ എന്നെയും എൻപിതാവിനേയും പകെച്ചിരിക്കുന്നു. എന്നാലും (സങ്കീ, ൬൯, ൫.) അവർ വെറുതെ എന്നെ പകെച്ചു എന്ന് അവരുടെ വേദത്തിൽ എഴുതിക്കിടക്കുന്ന വചനം പൂരിക്കേണ്ടി

൨൬ യിരുന്നു. എങ്കിലും,ഞാൻ പിതാവിൻ പക്കൽ നിന്നും നിങ്ങൾക്ക് അയപ്പാനുള്ള കാൎയ്യസ്ഥനായി, പിതാവിൽനിന്നു പുറപ്പെടുന്ന സത്യാത്മാവായവൻ വന്നപ്പോഴേക്ക്, അവൻ എനിക്കു സാ

൨൭ ക്ഷ്യം ചൊല്ലും; നിങ്ങളൂം ആദിമുതൽ എന്നോടുകൂടെ ഇരിക്കുന്നത്കൊണ്ടു സാക്ഷ്യം ചൊല്ലും താനും.

൧൬.അദ്ധ്യായം.

(൫) താൻ പോയാല്പിന്നെ ആത്മാവ് വ്യാപരിപ്പാനുള്ളതും (൧൬) തന്റെ മരണാദികളൂം അറിയിക്കയാൽ, (൨൯) ശിഷ്യന്മാരെ ഇളകി ഉറപ്പിച്ചതു.

നിങ്ങൾക്ക് ഇടൎച്ച വരാതിൎപ്പാൻ ഇവ നിങ്ങളോട് ഉരെ

൨ ച്ചിരിക്കുന്നു.നിങ്ങളെ പള്ളിഭ്രഷ്ടരാക്കുക അല്ലാതെ, നിങ്ങളെ

൨൫൬ [ 281 ] യോഹനാൻ. ൧൬. അ.

കൊന്നവൻ എല്ലാം ദൈവത്തിന്നു പൂജ കഴിക്കുന്നു എന്നു തോന്നുന്ന നാഴികയും വരുന്നു. അവർ എന്റെ പിതാവിനേ ൩

യും എന്നെയും അറിയായ്കയാൽ ഈ വക ചെയ്യും. ഇവ നി ൪

നിങ്ങളോട് ഉരെച്ചെതാ നാഴിക വന്നപ്പോഴെക്കു ഞാൻ നിങ്ങളോടു പറഞ്ഞപ്രകാരം ഓൎക്കേണ്ടതിന്നു തന്നെ. ആദിയിൽ ഇവ നിങ്ങളോട് പറയാഞ്ഞത് ഞാൻ നിങ്ങളോടു കൂട ഇരിക്കകൊണ്ടത്രെ.

ഇപ്പൊഴൊ എന്നെ അയച്ചവന്റെ അടുക്കലേക്കു പോകു ൫

ന്നു; എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നതും ഇല്ല. ഇവ നിങ്ങളോട് ഉരൈച്ചതുകൊണ്ട്, ദുഖം ൬

നിങ്ങളോട് സത്യം ചൊല്ലുന്നു: ഞാൻ പോകുന്നതു നിങ്ങൾക്ക് പ്രയോജനം തന്നെ, കാരണം ഞാൻ പോകാഞ്ഞാൽ, കാൎയ്യസ്ഥൻ നിങ്ങളുടെ അടുക്കെ വരികയില്ല; ഞാൻ യാത്രയായശേഷമൊ അവനെ നിങ്ങൾക്ക് അയക്കും. ആയവൻ വന്നു പാപം നീ ൮

തിന്യായ്വിധി എന്നിവ ചൊല്ലി, ലോകത്തെ ആക്ഷേപിക്കും.അവർ എന്നിൽ വിശ്വസിക്കയകകൊണ്ടു, പാപബോധവും, ൯

എന്റെ പിതാവിന്നടുക്കെ ഞാൻ പോയി, ഇനി നിങ്ങൾ കാ ൧൦

ണാതെ ഇരിക്കും എന്നതുകൊണ്ടു നീതിബോധവും, ഇഹലോ ൧൧

കത്തിൽ പ്രഭുവിന്നു ന്യായവിധി ഉണ്ടായതുകൊണ്ട്, വിധി ബോധവും (വരുത്തും). ഇനി വളരെ നിങ്ങളോട് പറവാനുണ്ടു; ൧൨

ഇന്നു നിങ്ങൾക്ക് ചുമപ്പാൻ കഴികയില്ലാതാനും. എങ്കിലും സത്യാ൧൩

ത്മാവായവൻ വന്നപ്പോൾ, അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും, കാരണം അവൻ സ്വയമായി പറയാതെ, താൻ കേട്ടവ അത്രെ ഉരെക്കയും വരുന്നവ നിങ്ങളെ ഗ്രഹിപ്പിക്കയും ചെയ്യും. ആയവൻ എന്റേതിൽനിന്ന് എടുത്തു, നിങ്ങ ൧൪

ളെ ഗ്രഹിപ്പിപ്പാൻ പോകുന്നതുകൊണ്ട് എന്നെ തേജസ്കരിക്കും. പിതാവിനുള്ളവ ഒക്കയും എന്റേവ ആകുന്നു. അതുകൊ ൧൫

ണ്ട് എന്റേതിൽനിന്ന് എടുത്തു നിങ്ങളെ ഗ്രഹിപ്പിക്കും എന്നു പറഞ്ഞതു.

ഞാൻ പിതാവിന്നടുക്കലേക്ക് പോകുന്നതുകൊണ്ട് കുറ ൧൬

ഞ്ഞോന്നു (കഴിഞ്ഞിട്ടു) നിങ്ങൾ എന്നെ ദൎശിക്കുന്നില്ല, പിന്നെയും കുറഞ്ഞോന്നു (കഴിഞ്ഞിട്ട്) എന്നെ കാണും. എന്നറെ, ൧൭

അവന്റെ ശിഷ്യരിൽ ചിലർ: കുറഞ്ഞോന്നു (കഴിഞ്ഞിട്ട്)

൨൫൭ [ 282 ]
THE GOSPEL OF JOHN XVI.

എന്നെ ദൎശിക്കുന്നില്ല, പിന്നേയും കുറഞ്ഞോന്നു (കഴിഞ്ഞിട്ട്) എന്നെ കാണും എന്നും പിതാവിന്നാടുക്കലേക്ക് പോകുന്നു എന്നും നമ്മോടു ചൊല്ലുന്നത് എന്ത? എന്നു തമ്മിൽ പറഞ്ഞ ശേഷം: ൧൮ കുറഞ്ഞോന്ന് എന്നു ചൊല്ലുന്നത് എന്തു? അവൻ ഉരെക്കുന്നത് ൧൯ ഇന്നത് എന്നു തിരിയാ എന്നും പറഞ്ഞു. തന്നോടു ചോദിപ്പാൻ മനസ്സാകുന്നപ്രകാരം യേശു അറിഞ്ഞ് അവരോട് പറഞ്ഞിതു: കുറഞ്ഞോന്നു (കഴിഞ്ഞിട്ട്) എന്നെ ദൎശിക്കുന്നില്ല, പിന്നെയും കുറഞ്ഞോന്നു (കഴിഞ്ഞിട്ട്)എന്നെ കാണും എന്നു ചൊല്ലുകയാൽ, ൨൦ നിങ്ങൾ തങ്ങളിൽ വിചാരിക്കുന്നുവൊ? ആമെൻ ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: നിങ്ങൾ കരഞ്ഞു തൊഴിക്കും, ലോകമൊ സന്തോഷിക്കും; നിങ്ങൾ ദുഃഖിച്ചു പോകും; ൨൧ നിങ്ങളുടെ ദുഃഖം സന്തോഷമായി തീരും താനും. സ്ത്രീ പ്രസവിക്കുമ്പോൾ, തൻറെ നാഴിക വന്നതകൊണ്ട് ദുഃഖിത ആകുന്നു; കുഞ്ഞനെ പെറ്റപ്പോഴെക്കൊ, മനുഷ്യൻ ലോകത്തിലേക്കു പിറന്നിട്ടുള്ള സന്തോഷം നിമിത്തം കഷ്ടത്തെ പിന്നെ ഓൎക്കുന്നില്ല. ൨൨ ഇപ്പോഴാകട്ടെ, നിങ്ങൾകും ദുഃഖം ഉണ്ടാകും ഞാനൊ പിന്നെയും നിങ്ങളെ കാണുകയും നിങ്ങളുടെ ഹൃദയം സന്തോഷിക്കയും ൨൩ ചെയ്യും. ആ സന്തോഷത്തെ ആരും നിങ്ങളോടു പറിച്ചെടുക്കയും, അന്നു നിങ്ങൾ എന്നോട് ഒന്നും ചോദിക്കയും ഇല്ല. ആമെൻ ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് എന്തെല്ലാം യാചിച്ചാലും ൨൪ അവൻ നിങ്ങൾക്കു തരും. ഇന്നേവരെ നിങ്ങൾ എൻനാമത്തിൽ ഒന്നും യാചിച്ചില്ല; യാചിപ്പിൻ എന്നാൽ നിങ്ങളുടെ സന്തോഷം നിറവാകുംവണ്ണം ലഭിക്കും.

൨൫ ഇവ നിങ്ങളോട് സദൃശങ്ങളായി ചൊല്ലീട്ടുണ്ടു, എങ്കിലും ഞാൻ സദൃശങ്ങളായിട്ട് ഇനി ചൊല്ലാതെ, പിതാവെ സംബന്ധിച്ചു നിങ്ങളെ സ്പഷ്ടമായി ഗ്രഹിപ്പിക്കുംനാഴിക വരുന്നു. ൨൬ അന്നു നിങ്ങൾ എൻനാമത്തിൽ യാചിക്കും; ഞാൻ നിങ്ങൾക്കു വേണ്ടി പിതാവിനോടു ചോദിക്കും എന്നു ഞാൻ നിങ്ങളോടു ൨൭ പറയുന്നതും ഇല്ല; കാരണം നിങ്ങൾ എന്നിൽ പ്രിയം ഭാവിച്ചു. ഞാൻ പിതാവിൻ പക്കൽനിന്നു പുറപ്പെട്ടു വന്നപ്രകാരം വിശ്വസിച്ചിരിക്കയാൽ, പിതാവ് താനും നിങ്ങളിൽ പ്രിയം ഭാവിക്കുന്നു. ൨൮ ഞാൻ പിതാവിൻ പക്കൽനിന്നു പുറപ്പെട്ടു, ലോകത്തിൽ വന്നിരിക്കുന്നു, പിന്നെയും ലോകത്തെ വിട്ടു, പിതാവിന്നടുക്ക

൨൫൮
[ 283 ] യോഹനാൻ. ൧൬. ൧൭.അ.

ലേക്ക് പോകുന്നു. എന്നാറെ, അവന്റെ ശിഷ്യന്മാർ: ഇതാ ൨൯

ഇപ്പോൾ നീ സദൃശം ഒന്നും ചൊല്ലാതെ. സ്പഷ്ടമായി പറയുന്നു: നീ സകലവും അറിയുന്നു എന്നു ആരും നിന്നോടു ചോ ൩൦

ദിപ്പാൻ നിണക്ക് ആവശ്യം ഇല്ലെന്നും ഞങ്ങൾ ഇപ്പോൾ, അറിയുന്നു, അതുകോണ്ടു നീ ദൈവത്തിൽനിന്നു പുറപ്പെട്ടുവന്നപ്രകാരം ഞങ്ങൾ വിശ്വസിക്കുന്നു എന്ന് അവനോട് പറയുന്നു. യേശു അവരോട് ഉത്തരം ചൊല്ലിയത്: ഇപ്പോൾ ൩൧

തന്നെ വിശ്വസിക്കുന്നു. കണ്ടാലും നിങ്ങൾ ഓരോരുത്തർ അ ൩൨

വനവന്റെ സ്വന്തത്തിലേക്കു ചിതറിപ്പോയി, എന്നെ ഏകനായി വിടുന്ന നാഴിക വരുന്നു: വന്നും ഇരിക്കുന്നു; പിതാവ് എന്നോട് കൂടെ ഇരിക്കക്കൊണ്ടു. ഞാൻ ഏകനല്ലതാനും നിങ്ങ൩൩

ൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്ന്, ഇവ നിങ്ങളോട് ചൊല്ലീട്ടുണ്ടു; ലോകത്തിൽ നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും എങ്കിലും ധൈൎയ്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.

൧൭. അദ്ധ്യായം.

യേശു തനിക്കും വേലെക്കും, (൯) ശിഷ്യന്മാൎക്കും, (൨൦) വിശ്വാസികൾക്കും വേണ്ടി പ്രാത്ഥിച്ചതു.

എന്നിവ യേശു ചൊല്ലിത്തീൎഥു തന്റെ കണ്ണുഅകളെ വാന ൧

ത്തേക്ക് ഉയൎത്തി പറഞ്ഞിതു: പിതാവെ, നാഴിക വന്നിരിക്കുന്നു; പുത്രൻ നിന്നെ തേജസ്കരിക്കേണ്ടതിന്നു. നിന്റെ പുത്രനെ തേജസ്കരിക്കേണമെ! നീ അവനു തന്നവൎക്കെല്ലാവൎക്കും അ ൨

വൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയപ്രകാരമെ; നിത്യജീവൻ ൩

എന്നതൊ, സത്യമായുള്ള ഏക ദൈവമാകുന്ന നിന്നെയും നീ അയച്ച യേശു തന്നെ ക്രിസ്തൻ എന്നും അറിയുന്നതു തന്നെ. ഞാൻ ഭൂമിമേൽ നിന്നെ തേജസ്കരിച്ചു, എനിക്കു ചെയ്പ്പാൻ ത ൪

ന്നിട്ടുള്ള വേലയെ തികെച്ചു; ഇപ്പോൾ, ഹേ പിതാവെ, ലോകം ൫

ഉണ്ടാകും മുമ്പു എനിക്കു നിന്റെ കൂടെ ഉള്ളതേജസ്സ്കൊണ്ട് എന്നെ നിന്റെ പക്കൽ തന്നെ തേജസ്കരിക്കേണമെ! നീ ലൊ ൬

കത്തിൽ നിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യൎക്ക് ഞാൻ നിന്റെ നാമം പ്രത്യക്ഷമാക്കി; അവർ നിന്റേവരായിരുന്നു; നീ അവരെ എനിക്കു തന്നും നിന്റെ വചനത്തെ അവർ കാത്തും

൨൫൯ [ 284 ] THE GOSPEL OF JOHN, XVIL.

൭ ഇരിക്കുന്നു. നീ എനിക്കു തന്ന മൊഴികളെ ഞാൻ അവൎക്കു കൊടുത്തിട്ട് അവർ കൈകൊണ്ടു, ഞാൻ നിന്റെ പക്കൽനിന്നു പുറപ്പെട്ടു എന്നു സത്യമായി അറിഞ്ഞു; നീ എന്നെ അയ

൮ ച്ചപ്രകാരം വിശ്വസിച്ചു; എന്നതുകൊണ്ടു നീ എനിക്കു തന്നത് എല്ലാം നിന്റെ പക്കൽനിന്ന് ആകുന്നു എന്ന് അവർ ഇപ്പോൾ, ബോധിച്ചിരിക്കുന്നു.

൯ അവർ നിമിത്തം ഞാൻ ചോദിക്കുന്നു: ലോകം നിമിത്തം അല്ല; നീ എനിക്കു തന്നവർ നിമിത്തമത്രെ, ഞാൻ ചോദിക്കു

൧൦ ന്നത് അവർ നിന്റെവർ ആകകൊണ്ടത്രെ. പിന്നെ എന്റെത് എല്ലാം നിന്റെതും, നിന്റെവ എന്റെവയും, ഞാൻ അവ

൧൧ രിൽ തേജസ്ക്കരിക്കപ്പെട്ടവനും ആകുന്നു. ഇനി ഞാൻ ലോകത്തിൽ ഇല്ല; ഇവരൊ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കെ വരുന്നു. വിശുദ്ധ പിതാവെ, അവർ നമ്മെ പോലെ ഒന്നാക്കേണ്ടതിന്ന് നീ എനിക്കു തന്നിരിക്കുന്ന നി

൧൨ ന്റെ നാമത്തിൽ അവരെ കാത്തുകൊൾക. (ലോകത്തിൽ) അവരോടു കൂടെ ഉള്ളപ്പോൾ, ഞാൻ അവരെ നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു. നീ എനിക്കു തന്നവരെ ഞാൻ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു നാശപുത്രനെ ഒഴികെ അവരിൽ ഒരുത്തനും നശിച്ചു പോയതും ഇ

൧൩ ല്ല. ഇപ്പോഴൊ, ഞാൻ നിന്റെ അടുക്കെ വരുന്നു; എന്റെ സന്തോഷം അവൎക്ക് ഉള്ളിൽ നിറഞ്ഞിരിക്കേണ്ടതിന്ന്, ഇവ

൧൪ ലോകത്തിൽ തന്നെ പറകയും ചെയ്യുന്നു. നിന്റെ വചനത്തെ അവൎക്ക് കൊടുത്തിരിക്കുന്നു; ഞാൻ ലോകത്തിൽനിന്ന് അല്ലാത്തതുപോലെ അവർ ലോകക്കാർ അല്ലായ്കകൊണ്ട് ലോ

൧൫ കം അവരെ പകെച്ചു. അവരെ ലോകത്തിൽ നിന്നെടുക്കേണം എന്നല്ല; ദുഷ്ടനിൽനിന്ന് അവരെ കാത്തുകൊള്ളേണം

൧൬ എന്നത്രെ അപേക്ഷിക്കുന്നു. ഞാൻ ലോകത്തിൽ നിന്നല്ലാ

൧൭ ത്തതു പോലെ അവരും ലോകത്തിൽ നിന്നുള്ളവർ അല്ല. (നിന്റെ) സത്യത്തിൽ അവരെ വിശുദ്ധീകരിക്ക! നിന്റെ വച

൧൮ നം സത്യംതന്നെ. നീ എന്നെ ലോകത്തിൽ അയച്ചപ്രകാരം

൧൯ ഞാൻ അവരേയും, ലോകത്തിലേക്ക് അയച്ചു; അവരും സത്യത്തിൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്ന് അവൎക്കു വേണ്ടി എന്നെ തന്നെ ഞാൻ വിശുദ്ധീകരിച്ച് ഏല്പിക്കുന്നു.

൨൦ ശേഷം ഇവൎക്കുവേണ്ടി മാത്രമല്ല; ഇവരുടെ വചനത്താൽ

൨൬൦ [ 285 ] യോഹനാൻ. ൧൭.൧൮.അ.

എന്നിൽ വിശ്വസിക്കുന്നവൎക്കു വേണ്ടിയും അപേക്ഷിക്കുന്നതു. പിതാവെ, നീ എന്നിലും ഞാൻ നിന്നിലും ഉള്ളാപോലെ ൨൧

എല്ലാവരും ഒന്നാകേണ്ടതിന്നു തന്നെ, നീ എന്നെ അയച്ചപ്രകാരം ലോകം വിശ്വസിപ്പാനായിട്ട്, അവരും നമ്മിൽ ആകേണ്ടതിന്നത്രെ. പിന്നെ നീ എനിക്കു തന്നിട്ടുള്ള തേജസ്സിനെ ൨൨

അവൎക്കു കൊടുത്തിരിക്കുന്നതു നാം ഒന്നായിരിക്കുന്ന പ്രകാരം അവരും ഒന്നാവാൻ തന്നെ. ഞാൻ അവരിലും നീ എന്നിലും ൨൩

എന്നിട്ട് അവർ ഒന്നിലേക്കു തികെഞ്ഞിരിപ്പാനും നീ തന്നെ എന്നെ അയച്ചു എന്നും, നീ എന്നെ സ്നേഹിച്ചപ്രകാരം അവരേയും, സ്നേഹിച്ചു എന്നും ലോകം അറിവാനും തന്നെ. പിതാ ൨൪

വെ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചിട്ട് എനിക്കു നല്കിയ എന്റെ തേജസ്സിനെ നീ എനിക്കു തന്നിട്ടുള്ളവർ കാണ്മാന്തക്കവണ്ണം ഞാൻ ഇരിക്കുന്ന ഇടത്ത് ആയവരും എന്റെ കൂടെ ഇരിക്കേണം എന്നു ഞാൻ ഇഛ്ശിക്കുന്നു. നീതിയുള്ള പിതാവെ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനൊ ൨൫

നിന്നെ അറിഞ്ഞു; നീ എന്നെ അയച്ചപ്രകാരം ഇവരും അറിഞ്ഞു. നീ എന്നെ സ്നേഹിച്ച സ്നേഹം അവരിൽ ആവാനും ൨൬

ഞാൻ അവരിൽ ആവാനും നിന്റെ നാമത്തെ ഞാൻ അവൎക്കു അറിയിച്ചു; ഇനി അറിയിക്കയും ചെയ്യും.

൧൮.അദ്ധ്യായം.

യൂദാവിന്റെ ദ്രോഹവും പേത്രന്റെ വെട്ടും,(൧൨) ഹന്നാവും കയഫാവും വിസ്തരിക്കുമ്നേരം പേത്രന്റെ വീഴ്ചയും {മത്താ. ൨൬. മാ. ൧൪. ലൂ. ൨൨,} (൨൮) പിലാതനോടു സംഭാഷണം {ലൂ. ൨൩, ൪}

എന്നിവ യേശു പറഞ്ഞശേഷം തന്റെ ശിഷ്യരോടു കൂടെ ൧

പുറപ്പെട്ടു, കിദ്രൊൻ തോടിന് അക്കരെ തോട്ടം ഉള്ളതിൽ താൻ ശിഷ്യരുമായി കടന്നു.അവിടെ യേശു പലപ്പോഴും, തന്റെ ശിഷ്യരോടു ചേൎന്നിരിക്കയാൽ, അവനെ കാണിച്ചുകൊടുക്കുന്ന യൂദാവും,സ്ഥലത്തെ അറിഞ്ഞു. എന്നാറെ, യൂദാ (രോമാ) ൩ പട്ടാളത്തേയും മഹാപുരോഹിതൎക്കും, പറീശൎക്കും. ഉള്ള ഭൃത്യന്മാരേയും കൂട്ടികൊണ്ടു ദീപട്ടിക പന്തങ്ങളോടും,ആയുധങ്ങളോടും കൂടെ അവിടെ വരുന്നു. തന്റെ മേൽ വരുന്നവ എല്ലാം യേശു അ ൪

റിഞ്ഞിട്ടു പുറത്തു വന്ന്: ആരെ തിരയുന്നു? എന്ന് അവരോടു പറഞ്ഞു: നചറയ്യനായ യേശുവെ എന്ന് അവർ ഉത്തരം ൫

൨൬൧

൨൩൧ [ 286 ] THE GOSPEL OF JOHN, XVIII.

ചൊല്ലിയാറെ: ഞാൻ ആകുന്നു എന്നു യേശു പറയുന്നു. അപ്പോൾ അവനെ കാണിച്ചുകൊടുക്കുന്ന യൂദാവും അവരോടു

൬ നില്ക്കുന്നുണ്ടു. ഞാൻ ആകുന്നു എന്ന് അവരോടു പറഞ്ഞ ഉട

൭ നെ. അവർ പിൻവാങ്ങി. നിലത്തുവീണു: ആരെ തിരയുന്നു? എന്നു പിന്നെയും അവരോടു ചോദിച്ചതിന്നു: നച്ചറയ്യനായ യേശുവെ എന്നു പറഞ്ഞപ്പോൾ, യേശു ഉത്തരം ചൊല്ലിയതു:

൮ ഞാൻ ആകുന്നു എന്നു നിങ്ങളോടു പറഞ്ഞുവല്ലൊ, ആകയാൽ എന്നെ തിരയുന്നു എങ്കിൽ, ഇവരെ പോകുവാൻ വിടുവിൻ.

൯ എന്നതിനാൽ നീ എനിക്കു തന്നവരിൽ ആരെയും ഞാൻ നഷ്ടമാക്കീട്ടില്ല എന്നു (൧൭.൧൮) ചൊല്ലിയ വചനത്തിന്നു നി

൧൦ വൃത്തി വരേണ്ടിയിരുന്നു. ശിമോൻപേത്രനൊ, തനിക്കുള്ളവാളെ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ വലത്തു കാതെ അറുത്തുകളഞ്ഞു; ആ ദാസനും മല്കൻ എന്നു പേ

൧൧ ർ ഉണ്ടു. എന്നറെ, യേശു പേത്രനോടു; വാൾ ഉറയിൽ ഇടു; പിതാവ് എനിക്കു തന്ന പാനപാത്രത്തെ ഞാൻ കുടിക്കാതിരിക്കയൊ! എന്നു പറഞ്ഞു.

൧൨ പട്ടാളവും സഹസ്രാധിപനും യഹുദ്യ ഭൃത്യരും, യേശുവെ

൧൩ പിടിച്ചുകെട്ടി. ആ വൎഷത്തെ മഹാപുരോഹിതനായ കയഫാവിനു ഹന്നാശ്വശുരൻ ആകകൊണ്ട് മുമ്പെ അവനടുക്കെ

൧൪ കൊണ്ടുപോയി. കയഫാ എന്നവനൊ, ജനത്തിന്നുവേണ്ടി ഒരു മനുഷ്യൻ നശിച്ചുപോകുന്നത് ഉപകാരം എന്നു (൧൧.൫൦)

൧൫ യഹുദരോടു മന്ത്രിച്ചവൻ തന്നെ. ശിമോൻപേത്രനും മറ്റെ ശിഷ്യനും യേശുവിൻ പിന്നാലെ ചെല്ലുമ്പോൾ , ആ ശിഷ്യൻ മഹാപുരോഹിതനോടു പരിചയമുള്ളവനാകയാൽ യേശുവോടു

൧൬ കൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പേത്രൻ വാതില്ക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതനോടു പരിചയമുള്ള മറ്റെ ശിഷ്യൻ പുറപ്പെട്ടു, വാതില്ക്കാരത്തിയോടു പറ

൧൭ ഞ്ഞു, പേത്രനെ അകത്തു വരുത്തി. എന്നാറെ, വാതിൽ കക്കുന്ന ബല്യക്കാരത്തി പേത്രനോടു: പക്ഷെ നീയും അയാളുടെ ശിഷ്യരിൽ കൂടിയവനൊ? എന്നു പറയുന്നു. അല്ല എന്ന് അ

൧൮ വൻ പറയുന്നു. അന്നും കുളിർ ആകകൊണ്ടു ദാസരും ഭൃത്യരും കനൽകൂട്ടി, തീക്കാഞ്ഞുകൊണ്ടു നിന്നിരിക്കെ പേത്രനും അവ

൧൯ രോടു കൂടെ നിന്നും, തീകാഞ്ഞുകൊണ്ടിരുന്നു എന്നാറെ മഹാപുരോഹിതൻ യേശുവിനോട് അവന്റെ ശിഷ്യന്മാരേയും

൨൬൨

൨൬൨ [ 287 ] യോഹനാൻ .൧൮. അ.

ഉപദേശത്തേയും കുറിച്ചു ചോദിച്ചപ്പോൾ യേശു ഉത്തരം ചൊല്ലിയതു: ഞാൻ ലോകത്തോടു പരസ്യത്തിൽ പറഞ്ഞിരുന്നു: ൨൦

പള്ളീയിലും, എല്ലാ യഹൂദന്മാരും കൂടുന്ന ദേവാലയത്തിലും, ഞാൻ എപ്പോഴും ഉപദേശിച്ചു. രഹസ്യത്തിൽ ഒന്നും ഉരെച്ചതും ഇല്ല. നീ എന്നോട് ചോദിക്കുന്നത് എന്ത്? കേട്ടവരോടു ഞാ ൨൧

ൻ അവരെ കേൾപിച്ചത് എന്തു എന്നു ചോദിക്ക; കണ്ടാലും ഞാൻ പറഞ്ഞവ അവർ അറിയുന്നു. എന്നു പറഞ്ഞാറെ, ഭൃത്യരി ൨൨

ൽ അരികെ നില്ക്കുന്ന ഒരുത്തൻ: മഹാപുരോഹിതനോട് ഇങ്ങിനെ ഉത്തരം ചൊല്ലുന്നുവൊ? എന്നു പറഞ്ഞു,യേശുവിന് കുമകൊടുത്തു.അതിനു യേശു: ഞാൻ ദോഷമായി സംസാരിച്ചു ൨൩

എങ്കിൽ ദോഷം എന്നതിന്നു തുമ്പുണ്ടാക്ക; നല്ലവണ്ണം എങ്കിൽ, എന്നെ തല്ലുന്നത് എന്ത്? എന്നു പറഞ്ഞു. ഹന്ന അവനെ കെട്ടപ്പെട്ടവനായി, മഹാപുരോഹിതനായ കയഫാവിന്നടുക്കെ അയച്ചു. ശിമോൻ, പേത്രൻ തീക്കാഞ്ഞു നില്ക്കുമ്പോൾ: നീ ൨൫

യും അവന്റെ ശിഷ്യരിൽ ഒരുത്തനല്ലയൊ! എന്നു (ചിലർ) അവനോടു പറഞ്ഞു. അല്ല എന്ന് അവൻ മറുത്തു പറഞ്ഞു. പേത്രൻ കാതറുത്തവന്റെ ചാൎച്ചക്കാരനായി മഹാപുരോഹിത ൨൬

ന്റെ ദാസന്മാരിൽവെച്ച് ഒരുത്തൻ: നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടിട്ടില്ലയൊ? എന്നു പറയുന്നു. പേത്രൻ പി ൨൭

ന്നെയും മറുത്തു പറഞ്ഞു ഉടനെ, പൂവങ്കോഴി കൂകി.

പുലൎച്ചെക്കൊ, അവർ യേശുവിനെ കയഫാവിൻ പോക്ക ൨൮

യിൽനിന്ന് ആസ്ഥാനത്തിലേക്കു കൊണ്ടുപോയി, തങ്ങൾ തീണ്ടി പ്പോകാതെ, പെസഹതിന്മാന്തക്കവണ്ണം. ആസ്ഥാനത്തിൽ പ്രവേശിക്കാതെ നിന്നു. അതുകൊണ്ടു പിലാതൻ അവരുടെ അ ൨൯

ടുക്കെ പുറത്തു വന്നു:ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു? എന്നു ചോദിച്ചതിന്നു: ഇവൻ ദുഷ്‌പ്രവൃത്തിക്കാരൻ അല്ല എങ്കിൽ, അവനെ നിങ്കൽ ഏല്പിക്കുമാറില്ലല്ലൊ എന്നു ഉത്തരം പറഞ്ഞു. പിലാതൻ അവരോടു: നിങ്ങൾ അ ൩൧

വനെ കൂട്ടിക്കൊണ്ടു. നിങ്ങൾടെ ധൎമ്മപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞാറെ, യഹൂദർ അവനോട്: ആരെയും കൊല്ലുന്നത് ഞങ്ങൾക്കു വിഹിതമല്ലല്ലൊ! എന്നു പറഞ്ഞു. ഇവ്വണ്ണം താൻ ൩൨

ഇന്ന മരണം മരിക്കും എന്നു യേശു (൩. ൧൪, ൩൨) സൂച്ചിപ്പിച്ച വചനത്തിന്നു, നിവൃത്തിവരികയും ചെയ്തു. ആകയാ ൩൩ ൽ, പിലാതൻ പിന്നെയും ആസ്ഥാനത്തിൽ പൂക്കു, യേശുവെ


൨൬൩ [ 288 ] THE GOSPEL OF JOHN . XVIII. XIX.

വിളിച്ചു; നീ യഹൂദരുടെ രാജാവൊ? എന്നു ചോദിച്ചാറെ, യേശു ഉത്തരം ചൊല്ലിയതു: ഇതു നീ സ്വയമായി പറയുന്നു

൩൪ വൊ? മറ്റുള്ളവർ എന്നെകൊണ്ടു നിന്നോടു ബോധിപ്പിച്ചി

൩൫ ട്ടൊ? പിലാതൻ: ഞാൻ യഹുദനൊ? നിന്റെ ജനവും മഹാപുരോഹിതരും നിന്നെ എങ്കൽ ഏല്പിച്ചു: നീ എന്തു ചെയ്തു!

൩൬ എന്ന് എതിരെ പറഞ്ഞപ്പോൾ, യേശു ഉത്തരം ചൊല്ലിയതു: എന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ല; എന്റെ രാജ്യം ഇഹലോകത്തിൽനിന്ന് എന്നുവരികിൽ, എന്റെ ഭൃത്യന്മാർ ഞാൻ യഹുദരിൽ ഏല്പിക്കപ്പെടാതവണ്ണം പോരാടുകയായിരു

൩൭ ന്നുവല്ലൊ, എന്നിട്ട് എന്റെ രാജ്യം ഇവിടുന്നല്ല സ്പഷ്ടം! പിലാതൻ അവനോട്: പിന്നെ നീ രാജാവല്ലൊ! എന്നു പറഞ്ഞാരെ, യേശു ഉത്തരം ചൊല്ലിയതു: നീ പറയുന്നു; ഞാൻ രാജാവാകുന്നു സത്യം; സത്യത്തിന്നു സക്ഷി നില്ക്കേണ്ടതിന്നു ഞാൻ ജനിച്ചിരിക്കുന്നു; ഇതിനായി, ലോകത്തിൽ വന്നും ഇരിക്കുന്നു; സത്യത്തിൽനിന്നുള്ളവൻ എല്ലാം എന്റെ ശബ്ദം കേ

൩൮ ൾക്കുന്നു. പിലാതൻ അവനോട്: സത്യം എന്ത് എന്നു പറഞ്ഞു (വെച്ചു) പിന്നെയും യഹുദരുടെ അടുക്കെ പുറത്തുപോയി, അവരോടു പറഞ്ഞിതു: അവനിൽ ഞാൻ കുറ്റം ഒന്നും കാണു

൩൯ ന്നില്ല. എന്നാൽ പെസഹയിൽ നിങ്ങൾക്ക് ഒരുത്തനെ വിട്ടുകൊടുക്കുന്നതു, നിങ്ങളിൽ മൎയ്യാദയാകുന്നുവല്ലൊ; അതുകൊണ്ട് യഹുദ രാജാവിനെ നിങ്ങൾക്ക് അഴിച്ചു തരുവാൻ ഇഛ്ശിക്കു

൪൦ ന്നുവൊ? എന്നാറെ, അവർ എല്ലാവരും: ഇവനെ അല്ല, ബറബ്ബാവെ തന്നെ! എന്ന് ആവൎത്തിച്ചു വിളിച്ചു; ബറബ്ബ എന്നവനൊ കവച്ചക്കാരൻ തന്നെ.

൧൯. അദ്ധ്യായം.

യേശു അടിക്കപ്പെട്ടശേഷം മരണവിധിയും, (൧൭) ക്രൂശാരോഹണാദികളൂം,(൩൧) മരിച്ചവന്റെ നെഞ്ഞിലെ കുത്തും, (൩൧) ശവസംസ്കാരവും {മത്താ. ൨൭. മാ. ൧൫. ലൂ ൨൩}

൧ അപ്പോൾ, പിലാതൻ യേശുവിനെ കൂട്ടിക്കൊണ്ടു വാറടി

൨ ഏല്പിക്കയും ചെയ്തു. സേവകർ മുള്ളൂകൾ കൊണ്ടു കിരീടം മെട

൩ ഞ്ഞു, അവന്റെ തലയിൽ ആക്കി, ധൂമ്രവൎണ്ണമുള്ള പുതെപ്പും ഇട്ട്, അവനെ ചെന്നുകണ്ടു: യഹൂദരാജാവെ, വാഴ്ക! എന്നു

൪ പറഞ്ഞും കമകൊടുത്തും കൊണ്ടിരുന്നു. പിലാതൻ പിന്നെയും,

൨൬൪ [ 289 ] യോഹനാൻ. ൧൯. അ.

പുറത്തുവന്നു: ഞാൻ അവനിൽ കുറ്റം കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്ന്, അവനെ നിങ്ങൾക്ക് ഇതാ പുറത്തു കൊണ്ടു വരുന്നു എന്ന് അവരോടു പറഞ്ഞു. ഉടനെ യേശു ൫

മുള്ളിൻ കിരീടവും ധൂമ്രവൎണ്ണപുതെപ്പും പൂണ്ടു, പുറത്തുവന്നപ്പോൾ: ആ മനുഷ്യൻ ഇതാ! എന്ന് അവരോട് പറയുന്നു. എന്നാറെ, മഹാപുരോഹിതരും ഭൃത്യന്മാരും അവനെ കണ്ടപ്പോ ൬

ൾ: ക്രൂശിക്ക! അവനെ ക്രൂശിക്ക! എന്ന് ആൎത്തു പോയി. പിലാതൻ, അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി, ക്രൂശിപ്പിൻ! ഞാനാ കുറ്റം അവനിൽ കാണുന്നില്ല എന്നു പറയുന്നു.യഹൂദർ അവനോട് ഉത്തരം ചൊല്ലിയതു: ഞങ്ങൾക്കു ഒരു ധൎമ്മം ഉണ്ടു; അവൻ തന്നെത്താൻ ദേവപുത്രൻ ആക്കിയതുകൊണ്ടൂ, ഞങ്ങളുടെ ധൎമ്മപ്രകാരം അവൻ മരിക്കേണ്ടതു.എന്നുള്ള വാക്കു പിലാതൻ കേട്ട് ഏറ്റം ഭയപ്പെട്ടു, പിന്നെയും ൮

ആസ്ഥാനത്തിൽ ചെന്നു: നീ എവിടെനിന്ന് ആകുന്നു? എ ൯ ന്ന് യേശുവിനോടു പറയുന്നു; യേശു അവന് ഉത്തരം കൊടുത്തില്ല്ല. പിലാതൻ അവനോടു പറയുന്നു: നീ എന്നോടു സം ൧൦

സാരിക്കുന്നില്ലയൊ? നിന്നെ ക്രൂശിപ്പാൻ അധികാരവും,നിന്നെ അഴിച്ചുവിടുവാൻ അധികാരവും എനിക്ക് ഉണ്ടു എന്നു അറിയുന്നില്ലയൊ! യേശു ഉത്തരം ചൊല്ലിയത്: മേലിൽനിന്നു ൧൧

നിണക്കു തരപ്പെട്ടിട്ടില്ല എങ്കിൽ, എന്റെ നേരെ നിണക്ക് ഒരു അധികാരവും ഇല്ല, ആയതുകൊണ്ടു, നിന്നിൽ എന്നെ ഏല്പിച്ചവന് അധികം പാപം ഉണ്ടു. എന്നതു നിമിത്തം പിലാതൻ ൧൨

അവനെ വിടുവിപ്പാൻ അന്വേഷിച്ചു; യഹൂദരോ: നീ ഇവനെ വിടുവിച്ചാൽ കൈസരുടെ സഖിയല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മറക്കുന്നുവല്ലൊ! എന്ന് ആൎത്തു പറഞ്ഞു. ആ വചനം പിലാതൻ കേട്ടു, യേശുവെ ൧൩

പുറത്തു വരുത്തി, എബ്രായഭാഷയിൽ ഗബ്ബത എന്നു ചൊല്ലുന്ന കൽത്തളമാകുന്ന സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു കൊണ്ടു, പെസഹയുടെ ഒരുമ്പാടാഴ്ച ഏകദേശം ആറു മണിക്കു! അവനെ നീക്കിക്കളക! ക്രൂശിക്ക! എന്ന് അവർ ആൎത്തു കൂക്കിയപ്പോൾ: നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്ക ൧൫

യൊ! എന്നു പിലാതൻ അവരോടു പറയുന്നു; മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസർ ഒഴികെ രാജാവില്ല! എന്ന്

൨൬൫ [ 290 ] ഉത്തരം പറഞ്ഞപ്പോൾ, അവനെ ക്രൂശിക്കേണ്ടതിന്ന് അവൎക്കു നല്കി. ആയവർ യേശുവിനെ കൈക്കൊണ്ടു നടത്തുമ്പോൾ, അവൻ തന്റെ ക്രൂശിനെ ചുമന്നുകൊണ്ടു, എബ്രയർ ഗൊല്ഗഥ എന്നു ചൊല്ലുന്ന തലയോടിടത്തേക്കു പുറത്തുപോയി. അവിടെ അവനെയും, അവൻ നടുവിൽ ഇരിക്കെ, ഇങ്ങും അങ്ങും വേറെ രണ്ടാളുകളെയും, അവനോടു കൂട ക്രൂശിച്ചു. ശേഷം പിലാതൻ ഒരു ശാസനം എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നചറയ്യനായ യേശു യഹൂദരുടെ രാജാവ് എന്നു വരെച്ചിട്ടുണ്ടു. യേശുവെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപമാകയാൽ, എബ്രയ, യവന, രോമ ഈ (മൂന്നവക) അക്ഷരങ്ങൾ കൊണ്ടും എഴുതീട്ടുള്ള ശാസനത്തെ അനേക യഹൂദന്മാർ വായിച്ചു; പിന്നെ യഹൂദന്മാരുടെ മഹാപുരോഹിത്മാർ പിലാതനോടു പറഞ്ഞു: യഹൂദരാജാവ് എന്നല്ല; ഞാൻ യഹൂദരാജാവ് എന്ന് അവൻ പറഞ്ഞത് എന്നത്രെ എഴുതേണ്ടത്; എന്നാറെ, പിതാലൻ: ഞാൻ എഴുതിയത് എഴുതീട്ടുണ്ടു എന്ന് ഉത്തരം പറഞ്ഞു. സേവകർ യേശുവെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രങ്ങളെ ഓരൊ സേവകന് ഓരൊ പങ്കായിട്ടു നാലംശം ആക്കി; ഉള്ളങ്കിയെ എടുത്തു, മീത്തലോട് അടിയോളം മുട്ടാതെ മുറ്റും നെയ്ത്തുപണിയായതു കണ്ടു: ഇതു നാം കീറല്ല, ആൎക്കു വരും എന്നു ചീട്ട് ഇടുക! എന്നു തമ്മിൽ പറഞ്ഞു. (സങ്കീ. ൨൨, ൧൯.) തങ്ങളിൽ എന്റെ വസ്ത്രങ്ങളെ പകുത്തും, എന്റെ തുണിമേൽ ചീട്ടും ഇട്ടും എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ, സേവകർ ഇവ ചെയ്തതു. യേശുവിൻ ക്രൂശിന്നരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ഹല്‌വായുടെ മറിയയും, മഗ്ദലക്കാരത്തി മറിയയും നിന്നുകൊണ്ടിരിക്കെ, യേശു അമ്മയും, താൻ സ്നേഹിക്കുന്ന ശിഷ്യനും, നില്ക്കുന്നതു കണ്ടു: സ്ത്രീയെ, കണ്ടാലും നിന്റെ മകൻ! എന്നു തന്റെ അമ്മയോടു പറഞ്ഞു. അനന്തരം ശിഷ്യനോട്: കണ്ടാലും, നിന്റെ അമ്മ എന്നു പറയുന്നു. ആ നാഴികമുതൽ ശിഷ്യൻ അവളെ തന്റെ കുടിയിൽ ചേൎത്തുകൊണ്ടു. അതിൽ പിന്നെ തിരുവെഴുത്തിന്നു നിവൃത്തിയാവാൻ സകലവും തികെഞ്ഞു വന്നു എന്നു, യേശു അറിഞ്ഞിട്ട് എനിക്കു ദാഹിക്കുന്നു എന്നു പറയുന്നു. അവിടെ കാടിനിററഞ്ഞ പാത്രം ഉണ്ടു; അവരും ഒരു സ്പോങ്ങു [ 291 ] കാടികൊണ്ടു നിറച്ചു, ഈസൊപ്പിൻ (തണ്ടിൻ) മേൽ ആക്കി, അവന്റെ വായോട് അടുപ്പിച്ചു. യേശു കാടി സേവിച്ചിട്ടു: നിവൃത്തിയായി! എന്നു ചൊല്ലി, തല ചാച്ച് ആത്മാവിനെ ഏല്പിക്കയും ചെയ്തു. എന്നാറെ, അന്ന് ഒരുമ്പാടാഴ്ചയും വരുന്ന ശബ്ബത്തു നാൾ വലിയതും, ആകകൊണ്ട് ആ ഉടലുകൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവെച്ച്, അവരുടെ തുടകളെ ഒടിച്ചു (ഉടലകുൾ) എടുപ്പിക്കേണം എന്നു യഹൂദർ പിലാതനോടു ചോദിച്ചു. അതുകൊണ്ടു സേവകർ വന്ന്, ഒന്നാമന്നും അവനോടു കൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്നും തുടകളെ ഒടിച്ചു. പിന്നെ യേശുവിന്നടുക്കെ വന്ന്, അവൻ മരിച്ചു കളഞ്ഞപ്രകാരം കണ്ടു, തുടകളെ ഒടിച്ചില്ല; സേവകരിൽ ഒരുത്തൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തു കുത്തി, ഉടനെ രക്തവും വെള്ളവും പുറപ്പെടുകയും ചെയ്തു. ഇതിന്നു കണ്ടിട്ടുള്ളവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു: അവന്റെ സാക്ഷ്യം സത്യമുള്ളതു തന്നെ; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ ഉള്ളവ തന്നെ പറയുന്നു എന്ന് അവൻ അറിഞ്ഞും ഇരിക്കുന്നു. കാരണം അവന്റെ അസ്ഥി ഒടികയും ഇല്ല, (൨ മോഹ. ൧൨, ൪൬. സങ്കീ. ൩൪, ൨൧) എന്നുള്ള തിരുവെഴുത്തു പൂരിക്കേണ്ടതിന്ന് ഇവ സംഭവിച്ചു; പിന്നെ (ജക. ൧൨, ൩൭, ൧൦.) അവർ കുത്തിയവങ്കലേക്ക് നോക്കും എന്നു മറ്റൊർ എഴുത്തും പറയുന്നു. അനന്തരം യേശുവിൻ ശിഷ്യൻ എങ്കിലും, യഹൂദരെ ഭയം ഹേതുവായി മറഞ്ഞിരുന്ന അറിമത്യയിലെ യോസേഫ് പിലാതനോട് യേശുവിൻ ഉടൽ എടുപ്പാൻ ചോദിച്ചു, പിലാതൻ അനുവദിക്കയാൽ, അവൻ വന്നു, യേശുവിൻ ഉടൽ എടുത്തു. ആദ്യം രാത്രിയിൽ യേശുവിന്നടുക്കെ വന്ന നീക്കൊദേമനും കൂടെ കണ്ടിവെണ്ണയും, അകിലും, വിരകിയകൂട്ടു നൂറുറാത്തലോളം കൊണ്ടുവന്ന് എത്തി. ആയവൻ യേശുവിൻ ഉടൽ കൈക്കൊണ്ടു, യഹൂദർ കുഴിച്ചിടുന്ന മൎ‌യ്യാദപ്രകാരം അതിനെ സുഗന്ധങ്ങൾ ചേൎത്തു, തുണികൾ ചുറ്റി കെട്ടി, അവനെ ക്രൂശിച്ച പ്രദേശത്തു തന്നെ, ഒരു തോട്ടവും തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയ കല്ലറയും ഉണ്ടു. ആ കല്ലറ സമീപം ആകകൊണ്ട് അവർ യഹൂദരുടെ ഒരുമ്പാടാഴ്ച വിചാരിച്ചു, യേശുവിനെ അവിടെ വെച്ചു. [ 292 ] THE GOSPEL OF JOHN. XX.

൨൦. അദ്ധ്യായം.

മഗ്ദലക്കാരത്തി യേശിവിൻ ഉടൽ കാണ്ണതെ രണ്ടു ശിഷ്യന്മാരെ വരുത്തി,(൧൧) താൻ യേശുവിനെ കണ്ടശേഷം (൧൯) പത്ത് ശിഷ്യൎക്കും യേശു പ്രത്യക്ഷനായതും {മത്താ. ൨൮. മാ. ൧൬. ലൂ. ൨൪}, (൨൫) തോമാവിനു കാണായതു, (൩) സുവിശേഷത്തിൻ താല്പൎയ്യം.

൧ ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ, രാവിലെ ഇരുട്ടുള്ളപ്പോൾ തന്നെ കല്ലറയരികെ വന്നു, കല്ലറയിൽ

൨ നിന്നു കല്ലു നീങ്ങിപോയതു കണ്ടിട്ട്; ഓടി ശിമോൻപേത്രനോടും യേശുവിന് പ്രിയനായ മറ്റെ ശിഷ്യനോടും എത്തി: (ആരൊ) കൎത്താവിനെ കല്ലറയിൽ നിന്ന് എടുത്തു കൊണ്ടുപോയി, എവിടെ ആക്കി എന്നു ഞങ്ങൾ അറിയുന്നതും ഇല്ല എ

൩ ന്ന് അവരോടു പറയുന്നു. അത്കൊണ്ടു പേത്രനും, മറ്റേ ശിഷ്യനും പുറപ്പെട്ടു, കല്ലറെക്കു ചെല്ലുമ്പോൾ, ഇരുവരും ഒന്നി

൪ ച്ച് ഓടി; മറ്റെ ശിഷ്യനൊ, പേത്രനിലും വിരഞ്ഞു പാഞ്ഞു

൫ മുമ്പെ കല്ലറെക്കൽ എത്തി, കുനിഞ്ഞു നോക്കി, തുണികൾ കി

൬ ടന്നപ്തുമ്രകാരം കണ്ടു പാൎത്തും അകമ്പുക്കതും ഇല്ല. അവന്റെ പിന്നാലെ ശിമോൻ പേത്രൻ വന്നു കല്ലറയിൽ പുക്കു, തുണി

൭ കൾ കിടക്കുന്നതും, അവന്റെ തല ചുറ്റിയ ശീല തുണികളോടു കിടക്കാതെ ,വേറിട്ട് ഒരിടത്തു ചുറ്റി വെച്ചിരിക്കുന്നതും കണ്ടു

൮ പാൎത്തു. അപ്പോൾ തന്നെ, കല്ലറെക്കൽ മുമ്പെ എത്തിയ മറ്റെ

൯ ശിഷ്യനും അക്മ്പുകൂ, കണ്ടു വിശ്വസിക്കയും ചെയ്തു. കാരണം അവൻ മരിച്ചവരിൽനിന്നും വീണ്ടും എഴുനീല്ക്കേണ്ടിയത്

൧൦ എന്നുള്ള തിൎവെഴുത്തിനെ അവർ അന്ന് അറിഞ്ഞില്ല; പിന്നെ ശിഷ്യന്മാർ തിരികെ വീട്ടിലേക്കു പോയി.

൧൧ എന്നാറെയും, മറിയ കല്ലറെക്കൽ പുറത്തു കരഞ്ഞു നിന്നിരു

൧൨ ന്നു; കരയുമ്പോൾ തന്നെ, കല്ലറയിൽ കുനിഞ്ഞു നോക്കി, യേശുവിൻ ഉടൽ കിടന്നിരുന്ന ഇടത്തു വെള്ള വസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ, ഒരുത്തൻ തലെക്കലും ഒരുത്തൻ കാല്ക്കലും ഇരിക്കു

൧൩ ന്നതു കാണുന്നു; അവർ അവളോടു: സ്ത്രീയെ, നീ കരയുന്നത് എന്ത്? എന്നു പറഞ്ഞാറെ,എന്റെ കൎത്താവിനെ എടുത്തുപോകയാലും, അവർ അവനെ വെച്ച സ്ഥലം അറിയായ്കയാലും

൧൪ ലും എന്ന് അവരോടു പറയുന്നു. ഇവ ചൊല്ലീട്ടു, പിന്നോക്കം, തിരിഞ്ഞു, യേശു നില്ക്കുന്നത് കാണുന്നു; യേശു എന്നു തിരി

൨൬൮ [ 293 ] ഞ്ഞതും ഇല്ല. യേശു അവളോടു: സ്ത്രീയെ, കരയുന്നത് എന്ത് ആരെ തിരയുന്നു? എന്ന് അവളോടു പറയുന്ന; ഇവൻ തോട്ടക്കാരൻ എന്ന് അവൾ നിരൂപിച്ചു: യജമാന, അവനെ ചുമ്മു പോയതു നീ എന്നുവരികിൽ, അവനെ വെച്ച സ്ഥലം പറഞ്ഞുതരിക, ഞാൻ അവനെ എടുത്തു കൊണ്ടുപോകയും ചെയ്യും എന്ന് അവനോടു പറയുന്നു. യേശു അവളോട്: മറിയെ! എന്നു പറയുന്നു. അവൾ തിരിഞ്ഞ് അവനോട് എബ്രയവാക്കിൽ (എൻ ഗുരോ എന്നുള്ള: റബൂനി എന്നു പറയുന്നു. യേശു അവളോടു പറയുന്നിതു: എന്നെ പിടിച്ചുകൊള്ളല്ല; കാരണം ഞാൻ ഇതുവരെ എന്റ പിതാവിന്നടുക്കെ കരേറി പോയില്ല, എങ്കിലും, എന്റെ സഹോദരന്മാരെ ചെന്നു കണ്ട്, എൻ പിതാവും നിങ്ങളുടെ പിതാവും എൻ ദൈവവും നിങ്ങളുടെ ദൈവവും ആയവന്നടുക്കെ ഞാൻ കരേറി പോകുന്നു എന്നു പറക. മഗ്ദലക്കാരത്തി മറിയ വന്നു കൎത്താവെ കണ്ടും അവൻ ഇവ തന്നോടു പറഞ്ഞപ്രകാരവും ശിഷ്യരോട് അറിയിക്കയും ചെയ്തു. ആഴ്ചവട്ടത്തിന്റെ ആ ഒന്നാംനാൾ വൈകുന്നേരത്തു, ശിഷ്യന്മാർ കൂടി വന്ന സ്ഥലത്തിൽ യഹൂദരെ ഭയം ഹേതുവായി വാതിലുകൾ പൂട്ടീട്ടിരിക്കെ, യേശു വന്നു വടുവിൽനിന്നുകൊണ്ട് അവരോടു പറയുന്നു; നിങ്ങൾക്കു സമാധാനം (ഉണ്ടാക)! എന്നതു ചൊല്ലി, തന്റെ കൈകളേയും വിലാപ്പുറവും അവൎക്കു കാണിച്ചു കൎത്താവിനെ കണ്ടിട്ടു, ശിഷ്യർ സന്തോഷിക്കയും ചെയ്തു. യേശു പിന്നെയും അവരോടു പറഞ്ഞിതു: നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചപ്രകാരം ഞാനും നിങ്ങളെ അയക്കുന്നു! എന്നു ചൊല്ലി, അവരുടെമേൽ ഊതി പറയുന്നിതു: വിശുദ്ധാത്മാവിനെ കൈക്കൊൾവിൻ! ആൎക്കെങ്കിലും നിങ്ങൾ പാപങ്ങളെ മോചിച്ചാൽ, അവൎക്കു മോചിക്കപ്പെടുന്നു: ആൎക്കെങ്കിലും പിടിപ്പിച്ചാൽ, അവൎക്കു പിടിക്കപ്പെട്ടിരിക്കുന്നു.അന്നു യേശു വന്നപ്പോൾ, പതിരുവരിൽ ഒരുവനായ ഇരട്ട എന്നുള്ള തോമാ അവരോടു കൂടിയിരുന്നില്ല. പിന്നെ മറ്റെ ശിഷ്യന്മാർ: ഞങ്ങൾ കൎത്താവിനെ കണ്ടു എന്ന് അവനോടു പറഞ്ഞാറെ: അവന്റെ കൈകളിൽ ഞാൻ ആണികളുടെ പഴുതു കണ്ടും, ആണിപ്പഴുതിൽ എന്റെ വിരൽ ഇട്ടും, അവന്റെ വിലാപ്പുറത്തു എൻ കൈയ്യിട്ടും കൊണ്ടല്ലാതെ, വിശ്വ [ 294 ] സിക്കയില്ല എന്ന് അവരോടു പറഞ്ഞു. എട്ടു നാൾ കഴിഞ്ഞിട്ടു, ശിഷ്യന്മാർ പിന്നെയും തോമാവുമായി അകത്തുകൂടി ഇരുന്നു, വാതിലുകൾ പൂട്ടീട്ടിരിക്കെ, യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം! എന്നു പറഞ്ഞു. പിന്നെ തോമാവിനോടു: നിന്റെ വിരൽ ഇന്നോട്ടു നീട്ടി, എന്റെ കൈകളെ കാണുക, നിന്റെ കൈയും നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക! അവിശ്വാസിയല്ല വിശ്വാസിയായ്തീരുക! എന്നു പറഞ്ഞു. തോമാ അവനോടു: എൻകൎത്താവും എൻദൈവവും ആയുള്ളോവെ! എന്ന് ഉത്തരം പറഞ്ഞു. യേശു അവനോടു പറയുന്നു: നീ എന്നെ കാണ്കകൊണ്ടു വിശ്വസിച്ചിരിക്കുന്നു(വൊ); കാണാതെ വിശ്വസിച്ചവർ ധന്യന്മാർ. വിശേഷിച്ച് ഈ പുസ്തകത്തിൽ എഴുതിയതല്ലാതെ, മറ്റനേകം അടയാളങ്ങളേയും, യേശു തന്റെ ശിഷ്യന്മാർ കാണ്കെ ചെയ്തു സത്യം. ഇവയൊ യേശു ദൈവത്തിൻ, പുത്രനായ മശീഹ എന്നു നിങ്ങൾ വിശ്വസിപ്പാനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാവാനും തന്നെ എഴുതിയിരിക്കുന്നതു.

൨൧. അദ്ധ്യായം തിരുത്തുക

ഗലീലയിലെ ഒന്നാം പ്രത്യക്ഷത, (൧൫) ശിമോൻ യോഹനാൻ എന്നവരോടു യേശു പ്രവചിച്ചതു, (൨൪) സുവിശേഷത്തിനാ എഫെസ സഭയുടെ സാക്ഷ്യം.

ഇവറ്റിൻശേഷം യേശു പിന്നെയും തിബെൎ‌യ്യ പൊയ്കവക്കത്തു ശിഷ്യന്മാൎക്കു പ്രത്യക്ഷനായ്‌വന്നു; പ്രത്യക്ഷതാ വിവരം ആവിതു. ശിമോൻ പ്രേതനും ഇരട്ട എന്നുള്ള തോമാവും ഗാലീല്യ കാനാവിലെ നഥനയെലും ജബദിമക്കളും, അവന്റെ ശിഷ്യരിൽ വേറെ രണ്ടാളും ഒരുമിച്ചിരിക്കുമ്പോൾ, ശിമോൻ പ്രേതൻ അവരോടു: ഞാൻ മീൻപിടിപ്പാൻ പോകുന്നു എന്നു പറയുന്നു: ഞങ്ങളും നിന്നോടു കൂടി പോരുന്നു എന്ന് അവർ പറഞ്ഞു പുറപ്പെട്ടു, ഉടനെ പടകിൽ കയറിപോയി, ആ രാത്രിയിൽ ഒന്നും പിടിച്ചില്ല. പുലൎച്ചയായപ്പോൾ, യേശു കരയിൽ നിന്നിരുന്നു; യേശു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല താനും. യേശു അവരോടു: കുഞ്ഞങ്ങളെ കൂട്ടുവാൻ ഏതാനും ഉണ്ടൊ? എന്നു ചോദിച്ചതിന്ന്: ഇല്ലെന്നു അവർ ഉത്തരം ചൊല്ലിയാറെ: പടകത്തിന്റെ വലഭാഗത്തു വല വീശുവിൻ എന്നാൽ കിട്ടും [ 295 ] എന്ന് അവരോടു പറഞ്ഞു. അവർ വീശി, മീനുകളുടെ പെരുക്കം ഹേതുവായി, വലിപ്പാൻ പിന്നെ കഴിഞ്ഞതും ഇല്ല. അതുകൊണ്ടു യേശു സ്നേഹിക്കുനന്ന ശിഷ്യനായവൻ, പ്രേതനോടു: കൎത്താവാകുന്നു എന്നു പറയുന്നു; കൎത്താവ് എന്ന് ശിമോൻ കേട്ടു നഗ്നനാകയാൽ, അങ്കിയെ ഉടുത്ത് അരെക്കു കെട്ടി, കടലിൽചാടി. ശേഷം ശിഷ്യന്മാർ കരെക്കു, ദൂരത്തല്ല ഏകദേശം ഇരുനൂറു മുഴം അകലെ ആകകൊണ്ടു, മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു, പടകു വലിച്ചു വന്നു. നിലത്ത് ഇറങ്ങിയപ്പോൾ, തീക്കനൽ ഉള്ളതല്ലാതെ, അതിന്മേൽ മീൻ കിടക്കുന്നതും അപ്പവും കാണുന്നു. യേശു അവരോട്: ഇപ്പോൾ പിടിച്ച മീനുകൾ ചിലതു കൊണ്ടുവരുവിൻ! എന്നു പറഞ്ഞാറെ, ശിമോൻ, പേത്രൻ, കയറി നൂറ്റമ്പത്തുമൂന്നു വലിയ മീനും നിറഞ്ഞിട്ടുള്ള വലയെ കരമേൽ വലിച്ചു. അത്ര ഉണ്ടായിട്ടും വല കീറിയതും ഇല്ല. യേശു അവരോട്: ഇങ്ങു വന്നു മുത്താഴം കഴിച്ചു കൊൾവിൻ എന്നു പറഞ്ഞു. ഇവൻ കൎത്താവ്, എന്ന് അറിഞ്ഞിട്ടു, ശിഷ്യരിൽ ഒരുത്തനും നീ ആർ എന്ന് അവനോട് ആരായ്‌വാൻ തുനിഞ്ഞില്ല. യേശു വന്ന് അപ്പം എടുത്തു, അവൎക്കു കൊടുത്തു; മീനും അപ്രകാരം തന്നെ; യേശു മരിച്ചവരിൽനിന്ന് ഉണൎന്നശേഷം ഇങ്ങനെ മൂന്നാമതും തന്റെ ശിഷ്യൎക്കു പ്രത്യക്ഷനായതു. അവർ മുത്താഴം കഴിച്ചശേഷം യേശു ശിമോൻ പ്രേതനോടു: യോഹന്നാവിൻ ശിമോനെ! എന്നെ നീ ഇവരേക്കാൾ അധികം സ്നേഹിക്കുന്നുവൊ? (മാ. ൧൪, ൨൯.) എന്നു പറഞ്ഞാറെ: ഉവ്വ കൎത്താവെ, എനിക്കു നിന്നിൽ പ്രേമം ഉള്ളപ്രകാരം നീ അറിയുന്നു എന്നു പറയുന്നു: എന്റെ കുഞ്ഞാടുകളെ മേയ്ക്ക! എന്ന് അവനോടു പറയുന്നു. രണ്ടാമതും അവനോടു: യോഹന്നാവിൻ ശിമോനെ! നീ എന്നെ സ്നേഹിക്കുന്നുവൊ എന്നു ചോദിച്ചാറെ: ഉവ്വ കൎത്താവെ, എൻിക്കു നിന്നിൽ പ്രേമം ഉള്ള പ്രാകരം നീ അറിയുന്നു: എന്റെ ആടുകളെ പാലിക്ക! എന്ന് അവനോടു പറയുന്നു. മൂന്നാമതും അവനോടു: യോഹന്നാവിൻ ശിമോനെ! നിണക്ക് എന്നിൽ പ്രേമം ഉണ്ടോ? എന്നു ചോദിച്ചാറെ, എന്നിൽ പ്രേമം ഉണ്ടോ എന്നും മൂന്നാമതും തന്നോടു പറകയാൽ, പ്രേതൻ ദുഃഖിച്ചു: കൎത്താവെ, നീ സകലവും അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നിൽ പ്രേമം ഉള്ളതു [ 296 ] അവനോട്: എന്റെ ആടുകളെ മേയ്ക്കൂ! എന്നു പറയുന്നു.

ആമെൻ ആമെൻ ഞാൻ നിന്നോട് ചൊല്ലുന്നിതു: നിണക്കു

വയസ്സ് കുറഞ്ഞിരിക്കുമ്പോൾ, നീ തന്നെ അരകെട്ടിക്കൊണ്ട്

ഇഷ്ട്മുള്ളേടത്തു നടന്നുവന്നു; നീ മൂത്തശേഷമൊ, നിന്റെ

കൈകളെ നീട്ടും, മറ്റൊരുവൻ നിന്നെ അരകെട്ടി, ഇഷ്ടമല്ലാ

ത്ത ഇടത്തേക്കു കൊണ്ടൗപോകും. എന്നതിനാൽ അവൻ ഇ

ന്ന മരണം കൊണ്ടു ദൈവത്തെ തേജസ്തരിക്കും എന്നു സൂ

പ്പിച്ചു;ആയതു ചൊല്ലിയാറെ: എന്നെ അനുഗമിക്കു എന്നു

അവനോടു പറയുന്നു. പേത്രൻ തിരിഞ്ഞു, യേശു സ്നേഹി

ക്കുന്ന ശിഷ്യൻ പിഞ്ജെല്ലുന്നതു കാണുന്നു (അത്താഴത്തിൽ

അവന്റെ മാറിടത്തോടു ചാരിക്കൊണ്ടു, കൎത്തവെ,നിന്നെ

കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചവൻ തന്നെ)

ആയവനെ പേത്രൻ കണ്ടു: കൎത്താവെ, ഇവനൊ എന്ത്

(ആകും)?എന്നു യേശുവിനോട് പറയുന്നു.യേശു അവനോ

ടു: ഞാൻ വരുവോളം ഇവനെ വസിപിപ്പാൻ തോന്നിയാൽ

അതു നിണക്കു എന്തു? നീ എന്നെ അനുഗമിക്ക! എന്നു പറ

യുന്നു. ആകയാൽ,ആ ശിഷ്യൻ മരിക്കയില്ലഎന്നുള്ള ശ്രുതി

സഹോദരരിൽ പരന്നുപോയി;യേശുവൊഅവൻമരിക്കയില്ല

എന്നല്ല;ഞാൻ വരുവോളം ഇവനെ വസിപിപ്പാൻ തോന്നി

യാൽ,അതു നിണക്ക് എന്ത് എന്നത്രെ അവനോട് പറഞ്ഞതു

ഇവ എഴുതിയല്ലാതെ, ഇവറ്റിന്നു സാക്ഷിനിൽക്കുന്ന ശി

ഷ്യൻ അവൻ തന്നെ ആകുന്നു; അവന്റെ സാക്ക്ഷ്യം സത്യ

മുള്ളത് എന്നു ഞങൾ അറിയുന്നു.യേശു ചെയ്തവ മറ്റു പ

ലവും എല്ലാം ഉണ്ടു;ആയത് ഓരൊന്നു,എഴുതപെട്ടാൽ

എഴുതേണ്ടിയ പുസ്തകങളെ ലോകം തന്നെ കൊള്ളുകയും

ഇല്ല എന്നു ഞാൻ ഊഹിക്കുന്നു. ആമെൻ [ 297 ]
THE ACTS OF THE APOSTHLES
അപോസ്തലരുടെ പ്രവൃത്തികൾ


൧. അദ്ധ്യായം.


കൎത്താവ് സ്വൎഗ്ഗാരോഹണമായി ഭൂമിയിൽ വ്യാപരിപ്പാൻ പോകുന്നതു ലൂക്കാ വിവരിപ്പാൻ തുടങ്ങിയതു, (൧൨) അപോസ്തലർ ആത്മാദാനത്തിന്ന് ഒരുമ്പെടു വന്നതു.

പ്രിയ തെയോഫിലനെ! യേശു തെരിഞ്ഞെടുത്ത അപോസ്തലന്മാൎക്കു വിശുദ്ധാത്മാമൂലം കല്പന കൊടുത്തു, മേലോട്ട് എടുക്കപ്പെട്ടനാൾ വരെ, അവൻ ചെയ്പാനും ഉപദേശിപ്പാനും ആരംഭിച്ച സകലവും വൎണ്ണിക്കുന്ന, ഒന്നാം പ്രബന്ധം ഞാൻ ഉണ്ടാക്കിയല്ലൊ. എങ്കിലൊ, അവൻ കഷ്ടപ്പെട്ടശേഷം നാല്പതു ദിവസം കൊണ്ട് അവൎക്കു കാണായ്പന്നും ദേവരാജ്യം സംബന്ധിച്ചവർ പറഞ്ഞും കൊണ്ടു, താൻ ജീവിക്കുന്നവൻ എന്ന് അനേകം ദൃഷ്ടാന്തങ്ങളാൽ അവൎക്കു കാണിച്ചു കൊടുത്തു. അനന്തരം അവൻ അവരോടു ചേൎന്നു യരുശലേമിൽനിന്നു വാങ്ങാതെ (ലൂ. ൨൪, ൪൯.) എങ്കിൽനിന്നു കേട്ട പിതാവിൻ വാഗ്ദത്തത്തെ പാൎത്തിരിക്കേണം; കാരണം (ലൂ. ൩, ൧൬.) യോഹനാൻ വെള്ളത്താൽ സ്നാനം ഏല്പിച്ചു; നിങ്ങളോ ഇനി കുറയ നാൾ ചെന്നാൽ, വിശുദ്ധാത്മാവിൽ സ്നാനപ്പെടും എന്നു പ്രബോധിപ്പിച്ചു. ആ കൂടിവന്നവർ: കൎത്താവെ, നീ ഇസ്രയേലിന്ന് ഈ കാലത്തിൽ രാജത്വത്തെ യഥാസ്ഥാനപ്പെടുത്തിക്കൊടുക്കുന്നുവൊ? എന്ന് അവനോടു ചോദിച്ചതിന്നു പറഞ്ഞിതു: പിതാവ് തന്റെ അധികാരത്തിൽ വെച്ച കാലങ്ങളെയൊ സമയങ്ങ

൨൭൩
[ 298 ]
THE ACTS OF APOSTLES. I.

ളെയൊ അറിയുന്നതു നിങ്ങൾക്കുള്ളതല്ല; വിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നപ്പോൾ, ശക്തിലഭിച്ചിട്ടു നിങ്ങൾ യരുശലെമാദി സകല യഹൂദയിലും ശമൎയ്യയിലും ഭൂമിയുടെ അറ്റത്തോളവും എനിക്കു സാക്ഷികൾ ആകും താനും. എന്നിവ ചൊല്ലി, അവർ നോക്കിക്കൊണ്ടിരിക്കെ, അവൻ മേലോട്ട് ഉയൎന്നു, മേഘം അവനെ അവരുടെ കണ്ണുകളിൽനിന്നു മറെച്ചെടുക്കയും ചെയ്തു. അവൻ പോക്കുന്നേരം അവർ വാനത്തേക്ക് ഉറ്റുനോക്കുമ്പോൾ, ഇതാ വെള്ള വസ്ത്രത്തോടെ രണ്ടു പുരുഷന്മാർ അവരുടെ അടുക്കെ നിന്നു: ഗാലീല്യപുരുഷന്മാരെ, നിങ്ങൾ വാനത്തേക്ക് നോക്കിനില്ക്കുന്നത് എന്തു? നിങ്ങളിൽ നിന്നു സ്വൎഗ്ഗത്തേക്ക് എടുക്കപ്പെട്ട ഈ യേശു ഇങ്ങിനെ വരും, അവൻ സ്വൎഗ്ഗത്തേക്ക് പോകുന്നതു നിങ്ങൾ കണ്ടപ്രകാരം തന്നെ എന്നു പറകയും ചെയ്തു.

അപ്പോൾ അവർ യരുശലേമിനോട് ഒരു ശബ്ബത്തു വഴിമാത്രം ദൂരമുള്ള ഒലീവമലയെ വിട്ടു, യരുശലേമിലേക്ക് മടങ്ങിപോന്നു; അകത്തു വന്നപ്പോൾ, അവർ വസിക്കുന്ന മാളികമുറിയിൽ കയറിപോയി; പേത്രൻ, യോഹനാൻ, യാക്കോബ്, അന്രെയാവു ഫിലിപ്പൻ, തോമാവും, ബൎത്തോല്മായി, മത്തയും, ഹല്ഫായുടെ യാക്കോബ്, എരിവുകാരൻ ശിമോൻ, യാക്കൊബിൻ യൂദാവും, ഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു, പ്രാൎത്ഥനയിൽ [യാചനയിലും] ഉറ്റുകൊണ്ടിരുന്നു. ആ നാളുകളിൽ ശിഷ്യന്മാർ നൂറ്റിരുപതിനോളം പേരുകൾ കൂട്ടമായി, ഒരുമിച്ചപ്പോൾ, പേത്രൻ അവരുടെ നടുവിൽ എഴുനീറ്റുനിന്നു പറഞ്ഞിതു: സഹോദരന്മാരായ പുരുഷന്മാരെ! യേശുവിനെ പിടിച്ചവൎക്കു വഴികാട്ടിയായി, പോയ യൂദാവിനെ ചൊല്ലി, വിശുദ്ധാത്മാവ് ദാവിദിൻ വായികൊണ്ടു, മുൻപറഞ്ഞ എഴുത്തിന്നു നിവൃത്തിവരേണ്ടി ഇരുന്നു. അവനാകട്ടെ ഞങ്ങളിൽ എണ്ണപ്പെട്ടവനായി, ഈ ശുശ്രൂഷയുടെ ചീട്ടിനെ ലഭിച്ചിരുന്നുവല്ലൊ. പിന്നെ അനീതിയുടെ കൂലികൊണ്ട് അവൻ പറമ്പു വാങ്ങിയശേഷം തല കീഴായി വീണു നടുവെ പിളൎന്നു, അവന്റെ കുടലും എല്ലാ തുറിച്ചുപോയി. ആയതു യരുശലേമിൽ പാൎക്കുന്നവൎക്ക് എല്ലാം അറിയായ്പന്നതിനാൽ, ആ പറമ്പിന്ന് അവരുടെ ഭാഷാഭേദത്തിൽ ഹക്കൽദമ എന്നുള്ള

൨൭൪
[ 299 ]
അപോ. പ്രവൃ. ൧. ൨. അ.

ചോരനിലം ആകുന്ന പേർ ഉണ്ടായി. കാരണം സങ്കീൎത്തനപുസ്തകത്തിൽ (൬൯, ൨൬.) അവന്റെ പാൎപ്പിടം പാഴായ്പോക; അതിൽ വസിക്കുന്നവൻ ഇല്ലാതിരിക്ക എന്നും, (൧൦൯, ൮.) അവന്റെ സ്ഥാനം മറ്റൊരുത്തനു ലഭിക്ക എന്നും എഴുതിയിരിക്കുന്നു. അതുകൊണ്ടു കൎത്താവായ യേശു യോഹനാന്റെ സ്നാനം തുടങ്ങി, അവൻ നമ്മിൽനിന്നു മേലോട്ട് എടുക്കപ്പെട്ട നാൾ വരെ, നമ്മോടു വരികയും പോകയും ചെയ്തു പോന്ന കാലത്തെല്ലാം നമ്മോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിന്നു സാക്ഷിയായി തീരേണം. എന്നാറെ: അവർ യൂസ്തൻ എന്ന മറുനാമവും ഉള്ള ബൎശബാ യോസോഫിനെയും മത്ഥീയാവിനെയും (കണ്ടു) നിറുത്തി: എല്ലാവരുടെയും ഹൃദയജ്ഞാതാവായ കൎത്താവെ! യൂദാവ് തന്റെ സ്ഥലത്തേക്ക് പോവാൻ തെറ്റി വിട്ട ഈ ശുശ്രൂഷയും ദൂതും ആകുന്നു സ്ഥാനം ലഭിക്കേണ്ടതിന്നു; ഈ ഇരുവരിൽ നീ തെരിഞ്ഞെടുത്ത ഒരുത്തനെ കാട്ടിത്തരേണമെ! എന്നു പ്രാൎത്ഥിച്ചു, അവൎക്കു ചീട്ടുകളെ ഇട്ടു. ചീട്ടു മത്ഥീയാവിന്നു വന്നു അവൻ പതിനൊന്ന് അപോസ്തലന്മാരുടെ എണ്ണത്തിൽ ചേൎക്കപ്പെടുകയും ചെയ്തു.

൨. അദ്ധ്യായം.

പെന്തെകൊസ്തനാളിൽ സഭയുടെ സ്ഥാപനവും, (൧൪) അപോസ്തലഘോഷണം ഒന്നാമതും, (൩൭) സഭാവൎധനയുടെ ആരംഭവും.

പെന്തെകൊസ്ത എന്ന (അമ്പതാം) നാൾ തികഞ്ഞുവന്നപ്പോൾ, എല്ലാവരും ഒരുമനപ്പെട്ടു ഒന്നിച്ചു കൂടി ഇരുന്നു. പെട്ടന്നു തകൎത്ത ഊത്തു തള്ളിവരുന്നപോലെ, വാനത്തിങ്കന്ന്; ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരിക്കുന്ന വീടെല്ലാം നിറച്ചു, അഗ്നിപോലെ വിടൎന്നു പോകുന്ന നാവുകളും, അവൎക്കു കാണായ്പന്നു; അവനവന്റെ മേൽ ഓരൊന്നിരുന്നു പാൎത്തു എല്ലാവരും വിശുദ്ധാത്മാവ് നിറഞ്ഞുവന്നിട്ട് ആത്മാവ് അവൎക്കു ഉച്ചരിപ്പാൻ കൊടുക്കുംപ്രകാരം മറുഭാഷകളാൽ പറഞ്ഞുതുടങ്ങി. അന്നു വാനത്തിങ്കീഴുള്ള സൎവ്വ ജാതിയിൽനിന്നും (വന്നു) യരുശലേമിൽ കുടിയിരിക്കുന്ന യഹൂദരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടു. ആ ശബ്ദം ഉണ്ടായാറെ. ഈ കൂട്ടം ചേൎന്നു വന്നു ഒരൊരുവർ താന്താന്റെ ഭാഷാഭേദത്താൽ അവർ ചൊല്ലുന്നതു

൨൭൫
[ 300 ] കേട്ടിട്ട് അമ്പരന്നുപോയി.ഭൂമിച്ച് ആശ്ചൎ‌യ്യപ്പെട്ട തങ്ങളിൽ പറഞ്ഞിതു:ഈ ഉരചെയ്യുന്നവർ എല്ലാവരും കണ്ടാലുംകലീലക്കാരല്ലയോ! പിന്നെ നാം ജനിച്ച ഒരൊ ഭാഷ നാം കേൾക്കുന്നത് എങ്ങിനെ?പൎത്ഥർ,മേദർ,എലാമ്യരും,മെസപൊതാമ്യ,യഹുദ,കപ്പങാക്യയിലും,പൊന്തസആസ്യയിലും,ഭൂഗ്യ, പംഫുല്യയിലും, മിസ്രയോടു കുറെനെക്കടുത്ത ലിബുയാംശങ്ങളിലും കൂടിയിരിക്കുന്നവരും, രോമയിൽ നിന്നുവന്നു പാൎക്കുന്നവരും, യഹൂദരും, മതാവലംബികളും, ക്രോതർ, അറബരുമായി ഈ നമ്മുടെ ഭാഷകളാൽ എല്ലാം അവർ ദൈവത്തിൻ വൻക്രിയകളെ ഉരെക്കുന്നതു കേൾക്കുന്നു.(എങ്ങിനെ)?എന്നിട്ടു ഭൂമിച്ചു ബുദ്ധിമുട്ടീട്ട്, ഇതാകുന്നത് എന്തുപോൽ? എന്നു തങ്ങളിൽ പറയും മറ്റവർ ഇവർ മധുര മദ്യം നിറഞ്ഞവരത്രെ എന്നു പരിഹസിച്ചുപോകുകയും ചെയ്തു.ഉടനെ പേത്രൻ പതിനൊരുവരോടും കൂടെ നിന്നുകൊണ്ടു തന്റെ ശബ്ദം ഉയൎത്തി, അഴരോടു ഉരചെയ്കിതു:യഹൂദ പുരുഷന്മാരും യരുശലേമിൽ പാൎക്കുന്ന എല്ലാവരും ആയുള്ളോരെ!ഇതു നിങ്ങൾക്ക് അറിയായ്പരിക, എന്റെ മൊഴികളെ ചെവികൊൾകയും ചെയ്പിൻ! നിങ്ങൾ ഊഹിക്കുംപോലെ ഇവൎക്ക് ലഹരി ഉള്ളതല്ല; പകലിൽ മൂന്നാം മണിനേരമെ ഉള്ളുവല്ലൊ! യോവേൽ പ്രവാചകനാൽ( ).മൊഴിയപ്പെട്ടതത്രെ ഇതാകുന്നതും ദൈവത്തിൻ അരുളപ്പാടാവിതും:ഒടുക്കത്തെ നാളുകളിൽ ഞാൻ എല്ലാ ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രരും പുത്രിമാരും പ്രവചിക്കുകയും, നിങ്ങളുടെ ബാല്യക്കാർ, ദൎശനങ്ങളെ കാണുകയും, നിങ്ങളുടെ മൂത്തവർ സ്വപ്‌നങ്ങളെ സ്വപിക്കയും ചെയ്യും; എന്റെ ദാസൎദാസിമാരുടെ മേലും ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും അവരും പ്രവചിക്കും. മീത്തൽ വാനത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ രക്തം അഗ്നിധൂമസ്തംഭം എന്നുള്ള അടയാളങ്ങളും ഞാൻ വെക്കും;കൎക്കാവിന്റെ വലുതും പ്രത്യക്ഷവും ആയനാൾ വരുമ്മുമ്പെ സൂൎ‌യ്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറ്റപ്പെടും.എന്നാൽ കൎത്താവിന്റെ നാമത്തെ വിളിച്ചവൻ എല്ലാം രക്ഷപ്പെടും എന്നത്രെ! ഇസ്രയേല്യ പുരുഷന്മാരെ! ഈ വചനങ്ങളെ കേൾപ്പിൻ! നചറയ്യനായ യേശു നിങ്ങളും തന്നെ അറിയുന്നപ്രകാരം ദൈവം അവനെ കൊണ്ടു നിങ്ങളുടെ നടു [ 301 ]

അപോ.പ്രവ-.വ.അ

വിൽചെയ്തു ശക്തികളും, അത്ഭുതങ്ങളും,അടയാളങ്ങളും കൊണ്ടുദൈവം നിങ്ങൾക്കായി,തെളിവ് വരുത്തിയോരു പുരുഷനായി സത്യം.ആയവൻ ദൈവത്തിന്റെ നിൎണ്ണയാലോചനയാലും മുന്നറിവിനാലും ഏൽപ്പിക്കപ്പെട്ടപ്പോൾ,നിങ്ങൾ അവനെ പിടിച്ച് അധൎമ്മികളുടെ കൈയാൽ തറപ്പിച്ച് ഒടുക്കി.ദൈവമൊ,മരണപാശങ്ങളെ അഴിച്ചിട്ട്,അവനെ എഴുനീൽപ്പിച്ചു;കാരണം ആയലവനെ അത് അടക്കുവെക്കുന്നത് കഴിയാത്തത് എന്നു ദാവിദ് അവനെ ഉദ്ദേശിച്ചു പറയുന്നതിനാൽ സ്പഷ്ടം;എങ്കിലൊ(സങ്കീ....)ഞാൻ കൎത്താവിനെ എപ്പോഴും എന്റെ മുമ്പിൽവെച്ചിരിക്കുന്നു;അവൻ എന്റെ വലത്തിരിക്കയാൽ,ഞാൻ കുലുങ്ങുകയില്ല.അതുകൊണ്ട്,എന്റെ ഹൃദയം സന്തോഷിച്ചു.എന്റെ നാവും ആനന്ദിച്ചു,എന്റെ ജഡവും പ്രത്യാശയോടെ വസിക്കും;കാരണം നീ എന്റെ ദേഹിയെ പാതാളത്തിനു വിടുകയില്ല;നിന്റെ പവിത്രനെ കേടു കാണ്മാൻ എൽപ്പിക്കുകയും ഇല്ല; നീ ജീവമാൎഗ്ഗങ്ങളെ എന്നെ അറിയിച്ചു,നിൻമുഖത്തോട് എനിക്ക് ഭോഗതൃപ്തി വരുത്തും എന്നുണ്ടല്ലൊ!സഹോദരരായ പുരുഷന്മാരെ! ഗോത്രപിതാവായ ദാവീദിനെ കൊണ്ട്,അവൻ മരിച്ചു എന്നും. കുഴിച്ചിടപ്പെട്ടു എന്നും നിങ്ങളോടു പ്രാഗത്ഭ്യമായി പറയാമല്ലൊ;അവിന്റെ കല്ലറ ഇന്നേവരെ നമ്മോട് ഉണ്ടല്ലൊ!എന്നാൽ അവൻ പ്രവാചകൻ ആകയാൽ(സങ്കീ.....)ദൈവം അവന്റെ അരയുടെ ഫലത്തിൽ നിന്ന് ഒരുവനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്ന് അവന് ആണയിട്ട് ഉറപ്പിച്ചപ്രകാരം അറിഞ്ഞിട്ടു,മശീഹയുടെ പുനരുത്ഥാനത്തെ മുങ്കണ്ട് ആയവൻ പാതാളത്തിന്നു വിടപ്പെട്ടില്ല; അവന്റെ ജഡം കേട്ടുകണ്ടിട്ടും ഇല്ല എന്നു പറഞ്ഞതും ഈ യേശുവിനെ ദൈവം എഴുനീൽപ്പിച്ചിച്ചു;അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.അതുകൊണ്ട് അവൻ ദൈവത്തിന്റെ വലത്തുകൈക്കൽ ഉയൎന്നിരുന്നു വിശുദ്ധാത്മാവാകുന്ന വാഗ്ദത്തത്തെ പിതാവോടുവാങ്ങി,ഇന്നു നിങ്ങൾ ഈ കണ്ടു കേൾക്കുന്നതിനെ പകൎന്നുതന്നു.ദാവീദ് ആകട്ടെ വാനങ്ങളിൽ കരേറിപോയില്ല,(സങ്കീ....)യഹോവ എന്റെ കൎത്താവിനോട് അരുളിച്ചെയ്തിതു:ഞാൻ നിന്റെ ശത്രുക്കളെ നിണക്കു പാദപീഠമാക്കുവോളത്തിന്ന് എന്റെ വലഭാഗത്തിരിക്ക എന്ന് അവൻ പറയുന്നു. [ 302 ] താനും ആകയാൽ നിങ്ങൾ ക്രൂശിച്ച യേശുവിനെ തന്നെ ദൈവം കൎത്താവും ക്രിസ്തനും ആക്കിവെച്ചു എന്ന് ഇസ്രയേൽ ഗൃഹം ഒക്കയും നിശ്ചയമായി അറിവൂതാക!എന്നതു കേട്ടവർ ഹൃദയത്തിൽ കത്തുകൊണ്ടു,പേത്രൻ മുതലായ അപോസ്തലരോടു:സഹോദരരായ പുരുഷന്മാരെ!ഞങ്ങൾ എന്തു ചെയ്യേണ്ടു?എന്നു ചോദിച്ചാറെ,പേത്രൻ അവരോട് പറഞ്ഞിതു:നിങ്ങൾ മനന്തരിഞ്ഞു ഒരുരുത്തൻ പാപമോചനത്തിന്നായി യേശുക്രിസ്തുന്റെ നാമത്തിൽ സ്‌നാനം എൽക്കുക,എന്നാൽ വിശുദ്ധാത്മാവാകുന്ന ദാനം ലഭിക്കും.കാരണം ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കൎത്താവ് വിളിച്ചടുപ്പിക്കുന്ന എണ്ണത്തോളം സകല ദുരസ്ഥന്മാൎക്കും ഉള്ളതാകുന്നു.എന്നല്ലാതെ, ഈ വകൃതയുള്ള തലമുറയിൽ നിന്നു നീങ്ങി രക്ഷപ്പെടുവിൻ!എന്നും മറ്റും പല വാക്കുകളാലും സാക്ഷ്യം ചൊല്ലി പ്രബോധിപ്പിച്ചു വന്നു. അതുകൊണ്ട് അവന്റെ വാക്കു മനസ്സോടെ കൈക്കൊണ്ടു,സ്‌നാനം ഏറ്റും,അന്നാൾ മുവായിരത്തോളം ദേഹികൾ ചേൎക്കപ്പെടുകയും ചെയ്തു.ആയവർ അപോസ്തലരുടെ ഉപദേശത്തിലും കൂട്ടായ്മയിലും അപ്പം നുറുക്കുന്നതിലും പ്രാൎത്ഥനകളിലും ഉറ്റുകൊണ്ടിരുന്നു.സകലദേഹിക്കും ഭയം ജനിച്ചു.അപോസ്തലരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടായി നടന്നു.വിശ്വാസികൾ എല്ലാവരും ഒന്നിച്ചുകൂടുകയും,സകലവും പൊതുവിൽ അനിഭവിക്കുകയും ജന്മഭൂമികളേയും വസ്തുക്കളേയും വിറ്റ്,അവനവന് ആവശ്യം ഉള്ളപ്രകാരം എല്ലാവൎക്കും പങ്കിടുകയും,ദിനംമ്പ്രതി ഒരുമനപ്പെട്ട,ദൈവാലയത്തിൽ ഉറ്റിരുന്നും വീട്ടിൽ അപ്പം നുറുക്കികൊണ്ടും, ഉല്ലാസവും ഹൃദയസാമാന്യവും പൂണ്ട് ആഹാരം ഭക്ഷിക്കയും, ദൈവത്തെ സ്തുതിക്കയും സകല ജനത്തോടും കൃപ അനുഭവിക്കയും ചെയ്യും.കൎത്താവൊ രക്ഷപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേൎത്തുകൊണ്ടിരുന്നു.


അദ്ധ്യായം


പ്രത്യക്ഷമുള്ള ഒന്നാം അതിശയത്തെ(..)പേത്രൻ വ്യാഖ്യാനിച്ചു.ഒമ്പതാം മണിക്കു പ്രാൎത്ഥനാനേരത്തും,പേത്രനും,യോഹനാനും ഒന്നിച്ചു,ദേവാലയത്തിലേക്കു കയറുമ്പോൾ,അമ്മയുടെ [ 303 ]

                          അപോ. പ്രവൃ. ൩. അ.

ഗൎഭത്തിലെ മുടന്തനായൊര് ആളെ (ചിലർ) കൊണ്ടുവന്നു; ആയവനെ ആലയം പ്രവേശിക്കുന്നവരോടു ഭിക്ഷ ഇരപ്പാ ൻ അഴകിയത് എന്നുള്ള ആലയ വാതില്ക്കൽ ദിനമ്പ്രതി ഇരു ത്തും അന്ന് അവൻ പേത്രനും,യോഹനാനും,ആലയത്തിൽ ൩ കടപ്പാൻ പോകുന്നതു കണ്ടാറെ,ഭിക്ഷ ചോദിച്ചു. പേത്രൻ ൪ യോഹനാനോടു കൂടെ അവനെ ഉററുനോക്കി:ഞങ്ങളെ നോ ക്കു!എന്നു പറഞ്ഞു . ആയവൻ ഇവരോടു വല്ലതും കിട്ടും എ ൫ ന്നു കാൎത്തിരുന്നു,അവരെ കുറിക്കൊള്ളുമ്പോൾ, പേത്രൻ:വെ ൬ ള്ളിയും പൊന്നും എനിക്കില്ല.ഉള്ളതിനെ നിണക്കു തരുന്നു താ നും;നചറയ്യനായ യേശുക്രിസ്തന്റെ നാമത്തിൽ എഴുനാററു നടക്ക എന്നു പറഞ്ഞു. അവനെ വലങ്കയ്യിൽ പിടിച്ച് എഴുനീ ൭ ല്പിച്ചു;ക്ഷണത്തിൽ അവന്റെ കുഴലുകളും നരിയാണികളും ഉ റെച്ചുവന്നു. അവൻ ചാടിനിന്നു നടന്നു കൊണ്ടശേഷം അ ൮ വരോടുകൂടി നടന്നും,തുള്ളിയും,ദൈവത്തെ പൂകണ്ണുംകൊണ്ടു, ദേവാലയത്തിൽ കടന്നു. ഒക്കയും അവൻ നടന്നു ദൈ ൯ വത്തെ പുകഴുന്നതുകണ്ട്, ഇവർ ആലയത്തിൽ അഴകിയ ൧ഠ വാല്ക്കൽ ഭിക്ഷ ഇരന്നിരുന്നവൻ എന്ന് അറിഞ്ഞു അവനു സംഭവിച്ചതിനാൽ, വിസ്മയവും, സ്തംഭനവും നിറഞ്ഞു വരിക യും ചെയ്തു. അവൻ പേത്രനെയും യോഹനാനെയും പിടിച്ചു ൧൧ കൊള്ളുമ്പോൾ,ജനം എല്ലാം വിസ്മിതരായി ശലോമൊ പേരുള്ള മണ്ഡവത്തിലേക്ക് ഓടി കൂടി.

    എന്നതു പേത്രൻ കണ്ടു, ജനത്തോട് ഉത്തരം പറഞ്ഞിതു :  ൧൨

ഇസ്രയേല്യപുരുഷന്മാരെ ഇതിങ്കൽ ആശ്ചൎ‌യ്യപ്പെടുന്നത് െ ന്തു? സ്വശക്തികൊണ്ടൊ, ഭക്തികൊണ്ടൊ ഇവനെ നടപ്പി ച്ചവർ എന്നുള്ളപ്രകാരം ഞങ്ങളെ ഉററുനോക്കുന്നതും എന്തു? അബ്രഹാം,ഇഛ്ശാൎക,യാക്കോബ് എന്നവരുടെ ദൈവമായി ൧൩ നമ്മുടെ പിതാക്കന്മാരുടെ ദൈവമായവൻ (യശ. ൪൯,൬.) ത ന്റെ ദാസനായ യേശുവിനെ തേജസ്കരിച്ചു; അവനെ നി ങ്ങൾ ഏല്പിച്ചും വിടുവിപ്പാൻ വിധിച്ചിട്ടുള്ള പിലാതന്റെ മു മ്പിൽ അവനെ തള്ളിപ്പറഞ്ഞും ഇരുന്നു. വിശുദ്ധനും നീതിമാ ൧൪ നും ആയവനെ നിങ്ങൾ തള്ളി,കുലപാതകനായ ആളെ നിങ്ങ ൾക്കായി സമ്മാനിക്കേണം എന്നു ചോദിച്ചു,ജീവനായകനെ കൊന്നുകളഞ്ഞു. അവനെ ദൈവം മരിച്ചവരിൽനിന്ന് എഴുനീ ല്പിച്ചു എന്നതിന്നു ഞങ്ങൾ സാക്ഷികൾ ആകുന്നു. അവന്റെ ൧൬

                                ൨൭൯
Digitized by Google [ 304 ]
THE ACTS OF APOSTLES. III.

നാമത്തിലെ വിശ്വാസം നിമിത്തം നിങ്ങൾ ഈ കണ്ടറിയുന്നവന്ന് അവന്റെ നാമം തന്നെ ഉറപ്പു വരുത്തി; അവനാലുള്ള വിശ്വാസം ഇവന് നിങ്ങൾ എല്ലാവരും കണ്കെ ഈ ആരോഗ്യം കൊടുത്തു. ഇപ്പോൾ സഹോദരന്മാരെ, നിങ്ങളെ വാഴുന്നവരെ പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവൃത്തിച്ചു എന്നു ഞാൻ അറിയുന്നു; ദൈവമൊ മശീഹ കഷ്ടപ്പെടും എന്നു തന്റെ എല്ലാ പ്രവാചകന്മാരുടെ വായിനാലും മുൻ അറിയിച്ചതിനെ ഇപ്രകാരം നിവൃത്തിച്ചു. ആകയാൽ, നിങ്ങളുടെ പാപങ്ങൾ മാച്ചുപോകേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ! എന്നാൽ, കൎത്താവിന്റെ സമ്മുഖത്തിൽ നിന്നു തണുപ്പിന്റെ സമയങ്ങൾ വരുവാനും നിങ്ങൾക്കു മുന്നിയമിക്കപ്പെട്ടുള്ള യേശുക്രിസ്തനെ അവൻ അയപ്പാനും സംഗതി വരും. ദൈവമൊ തന്റെ വിശുദ്ധ പ്രവാചകന്മാരുടെ വായിനാൽ യുഗാദിമുതൽ അരുളിച്ചെയ്തത് ഒക്കയും വഴിക്കാക്കുന്ന കാലങ്ങൾ വരുവോളം ആയവനെ സ്വൎഗ്ഗം കൈക്കൊള്ളേണ്ടതു. മോശെ ആകട്ടെ (പിതാക്കന്മാരോടു) പറഞ്ഞിതു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് സഹോദരരിൽനിന്ന് എന്നെ പോലെ ഒരു പ്രവാചകനെ എഴുനീല്പിക്കും; ആയവൻ നിങ്ങളോട് എന്തെല്ലാം പറഞ്ഞാലും അവനെ നിങ്ങൾ കേൾക്കേണം. പിന്നെ ആ പ്രവാചകനെ കേൾക്കാത്ത ഏത് ആത്മാവും ജനത്തിൽനിന്ന് അറുതിപെടും (൫ മോ. ൧൮. ൧൫, ൧൯.) എന്നല്ലാതെ ശമുവേൽ ആദിയായി അരുളിച്ചെയ്ത പ്രവാചകന്മാർ ഒക്കയും ഈ നാളുകളെയും അറിയിച്ചു. (൧ മോ. ൨൨, ൧൮.) നിന്റെ സന്തതിയിങ്കൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും എന്നു ദൈവം അബ്രഹാമിനോട് ചൊല്ലി, നമ്മുടെ പിതാക്കന്മാരോടു നിയമിച്ച നിയമത്തിന്നും, ആ പ്രവാചകന്മാൎക്കും നിങ്ങൾ മക്കളാകുന്നു. മുമ്പെ നിങ്ങൾക്കു തന്നെ ദൈവം സ്വദാസനെ എഴുനീല്പിച്ചു; ആയവൻ നിങ്ങളുടെ ദുഷ്ടതകളിൽനിന്ന് അവനവനെ തിരിച്ചു കൊണ്ടു നിങ്ങളെ അനുഗ്രഹിപ്പാനായി അവനെ അയച്ചതു.

൨൮൦
[ 305 ]
അപോ. പ്രവൃ. ൪. അ.


൪. അദ്ധ്യായം.

ഒന്നാം ശത്രുത്വത്തെ അപോസ്തലർ അനുഭവിച്ചശേഷം, (൨൩) പ്രാൎത്ഥനയാലും, (൩൨) വിശ്വാസനടപ്പിനാലും സഭജയിച്ചു പോന്നതു.

വർ ജനത്തോടു പറയുമ്പോൾ തന്നെ, പുരോഹിതന്മാരും ദേവാലയത്തിലെ പടനായകനും, ചദൂക്യരും ഇവർ ജനത്തിന്ന് ഉപദേശിക്കയാലും, മരിച്ചവരിൽനിന്നുള്ള എഴുനീല്പിനെ യേശുവിങ്കൽ അറിയിക്കയാലും, അഴൽ പിടിച്ച് അണഞ്ഞു നിന്ന്, അവരിൽ കൈകളെ ഇട്ടു, വൈകുന്നേരം ആകകൊണ്ടു, പിറ്റേന്നാളിന്നായി തടവിലാക്കി. വചനത്തെ കേട്ടവരൊ പലരും വിശ്വസിച്ചു, ആ പുരുഷന്മാരുടെ എണ്ണം ഐയായിരത്തോളവും വൎദ്ധിച്ചു. രാവിലെ അവരുടെ പ്രമാണികളും, മൂപ്പന്മാരും, ശാസ്ത്രികളും, മഹാപുരോഹിതനായ ഹന്നാ, കയഫാ, യോഹനാൻ, അലക്ഷന്തർ ആദിയായി മഹാപുരോഹിതകുലത്തിൽ ഉള്ളവരും എല്ലാ, യരുശലേമിലേക്ക് ഒന്നിച്ചുകൂടിയാറെ ഉണ്ടായിതു: അവരെ നടുവിൽ നിറുത്തി: ഏതുശക്തികൊണ്ടൊ, ഏതു നാമത്തിലൊ, നിങ്ങൾ ഇതു ചെയ്തു? എന്നു ചോദിച്ചു. അപ്പോൾ പേത്രൻ വിശുദ്ധാന്മാപൂൎണ്ണനായി, അവരോടു പറഞ്ഞിതു: ജനപ്രമാണികളും ഇസ്രയേൽ മൂപ്പന്മാരും ആയുള്ളോരെ! ബലഹീനമനുഷ്യങ്കലെ സൽക്രിയനിമിത്തം, ഇവന്ന് ഏതിങ്കൽ രക്ഷ ഉണ്ടായി എന്നു ഞങ്ങൾക്ക് ഇന്നു വിസ്താരം ഉണ്ടായാൽ, നിങ്ങൾക്കു എല്ലാവൎക്കും ഇസ്രേയേൽ ജനത്തിന്ന് ഒക്കെക്കും അറിയായ്പരേണ്ടുന്നിതു; നിങ്ങൾ ക്രൂശിച്ചും ദൈവം മരിച്ചവരിൽനിന്ന് ഉണൎത്തിയും ഉള്ള നചറയ്യനായ യേശുക്രിസ്തന്റെ നാമത്തിൽതന്നെ, ഇവൻ നിങ്ങളുടെ മുമ്പാകെ സ്വസ്ഥനായി നില്ക്കുന്നത് എന്നത്രെ. വീടുപണിയുന്ന നിങ്ങൾ നികൃഷ്ടമാക്കികളഞ്ഞിട്ടും, കോണിൻ തലയായി വന്നൊരുകല്ല് (മത്താ. ൨൧, ൪൨.) ഇവനത്രെ! വിശേഷിച്ച് മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷപ്പെടുവാൻ മനുഷ്യരിൽ കൊടുക്കപ്പെട്ട വെറൊരു നാമവും വാനത്തിൻ കീഴിൽ ഇല്ല.

എന്നാറെ, അവർ പേത്രൻ യോഹനാൻ എന്നവരുടെ പ്രഗത്ഭ്യം കണ്ട്, അവർ അശാസ്ത്രരും സാമന്യരും ആയ മനുഷ്യർ എന്നു ഗ്രഹിച്ചിട്ട്, അവർ യേശുവിനോടു കൂടെ ഇരുന്നവർ എന്ന് അറിഞ്ഞും ആശ്ചൎയ്യപ്പെട്ടും കൊണ്ടതല്ലാതെ,

൨൮൧
[ 306 ]
                   THE ACTS OF APOSTLES. IV
    സൌഖ്യം വന്ന മനുഷ്യർ അവരോടു കൂട നിലക്കുന്നതു    
    നോക്കു

൧൫ ന്തോറും, എതിർ പറവാൻ അവർക്ക് ഒന്നും ഇല്ലാഞ്ഞു.

     പിന്നെ അവർ സുനേദ്രിയത്തിന്നു പുറത്തു പോവാൻ കല്പിച്ചു. 
    തങ്ങളി
൧൬     ൽ മന്ത്രിച്ചു പറഞ്ഞിതു: ഈ മനുഷ്യരെ 
     എന്തുചെയ്യേണ്ടു? അവരാൽ ഉണ്ടായ അടയാളം    
      അറിയാകുന്നതും യരുശലേം നിവാസികൾക്ക് എല്ലാവർക്കും 
     സ്പഷ്ടവും ആകുന്നുവല്ലൊ; നമുക്കും ഇ
൧൭    ല്ലെന്നു പറഞ്ഞു കൂടാ;   എങ്കിൽ അതു ജനത്തിലേക്ക്   
         അധികം വ്യാപിച്ചു പോകയ്പാൻ മനുഷ്യർ ആരോടും ഈ  
        നാമം ആശ്രയിച്ച് ഇനി പറയരുത് എന്നു നാം അവരെ  
      ഭീഷണിചൊല്ലി 

൧൮ അമർത്തേ ആവു. എന്നിട്ട് അവരെ വരുത്തി യേശുനാം

       ആശ്രിയിച്ച് ഒട്ടും ഉരിയാടുകയും, ഉപദേശിക്കയും അരുത്   
       എന്ന്

൧൯ ആജ്ഞാപിച്ചു. അതിനു പേത്രനും, യോഹനാനും ഉത്തരം

        ചൊല്ലിയതു: ദൈവത്തേക്കാൾ അധികം നിങ്ങളെ 
       ചെവിക്കൊള്ളുന്നതു ദൈവത്തിൻ മുമ്പാകെ ന്യായമൊ?  
       എന്നു വിസ്തരി

൨ ഠ പ്പിൻ! ഞങ്ങളൊ കണ്ടും, കേട്ടും ഉള്ളവ പറയാതിരിപ്പാൻ,

        കഴി

൨൧ യുന്നതല്ല. എന്നാറെ, അവരെ ഭീഷണിവാക്കു കൂട്ടി,

          അഴിപ്പിച്ചു വിട്ടു, കാരണം ഈ സൌഖ്യം വരുത്തുന്ന 
         അടയാളം സംഭവിച്ച മനുഷ്യൻ നാല്പതിൽ അധികം 
         വയസ്സുള്ള വനാകയാൽ, എല്ലാവരും ഈ 
          ഉണ്ടായതുകൊണ്ടു  ദൈവത്തെ തേജസ്കരിച്ചു

൨൨ കൊണ്ടിരിക്കെ അവരെ ശിക്ഷിപ്പാനുള്ള വഴി ഒന്നും ജനം

         ഹേതുവായി കണ്ടിട്ടില്ല.

൨൩ ആയവർ, വിട്ടയക്കപ്പെട്ടു കൂട്ടരുടെ അടുക്കെ പോയി, മഹാ

         പുരോഹിതരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞത് എല്ലാ 
          അറിയി

൨൪ ച്ചത്. അവർ കേട്ടു ഒരുമനപ്പെട്ടു ദൈവത്തെ നോക്കി, ശബ്ദം

        ഉയർത്തി പറഞ്ഞിതു: സ്വർഗ്ഗവും ഭൂമിയും സമുദ്രവും 
       അവറിലു

൨൫ ള്ള സകലവും ഉണ്ടാക്കിയ ദൈവമായ നാഥനെ! ജാതികൾ

        മുഴങ്ങിയും കുലങ്ങൾ വ്യർത്ഥമായവ ചിന്തിച്ചും പോവാൻ 
          എന്തു!
൨൬      ഭൂമിയുടെ രാജാക്കൾ നിലനിന്നും മന്നവർ ഒക്കത്തക്ക 
            മന്ത്രിച്ചും കൊള്ളുന്നതു യഹോവെക്കും അവന്റെ 
             അഭിഷിക്തന്നും എതിരെ തന്നെ (സങ്കീ. ൨. ൧.) എന്നു 
             നിന്റെ ദാസനായ ദാവിദി

൨൭ ന്റെ വായ്കൊണ്ടു പറയിച്ചവനെ! നീ അഭിഷേകം ചെയ്തു

        യേശു എന്ന നിന്റെ വിശുദ്ധനായ ദാസന് എതിരെ 
       ഹേരോദാവും പൊന്ത്യപിലാതനും ജാതികളോടും ഇസ്രയേൽ 
      കുലങ്ങളോടു കൂടി, ഈ നഗരത്തിൽ മന്ത്രിച്ചു കൊണ്ടതു 
      സത്യം.
                                                ൨൮൨ [ 307 ] 
                       അപോ. പ്രവൃ. ൪. ൫. അ.

സംഭവിക്കേണം എന്നു നിന്റെ കൈയും നിന്റെ ആലോച ൨൮ നയും മുന്നിയമിച്ചത് ഒക്കയും ചെയ്യേണ്ടതിന്നത്രെ! ഇപ്പോ ൨൯ ഴൊ, കൎത്താവെ! അവരുടെ ഭീക്ഷണികളെ വിചാരിച്ച് അടിയ ങ്ങൾ നിന്റെ വചനം എല്ലാപ്രാഗത്ഭ്യത്തോടും കൂടെ പരവാൻ ൩ 0 വരം നൽകണമെ! സൌഖ്യം ആക്കുവാൻ തൃകൈ നീട്ടുന്നതി നാലും നിന്റെ വിശുദ്ധഭാസനായ യേശുവിന്റെ നാമത്താ ൽ, അടയാളങ്ങളുെ, അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും തന്നെ. എന്ന് ഇങ്ങിനെ യാചിച്ചപ്പോൾ, അവർ കൂടിയിരിക്കുന്ന ൩൧ സ്ഥലം കുലുങ്ങി, എല്ലാവരും വിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനത്തെ പ്രാഗത്ഭ്യത്തോടെ ഉരെച്ചുകൊണ്ടിരുന്നു.

    വിശ്വസിച്ചവരുടെ കൂട്ടത്തിന്നൊ, ഹൃദയവും മനസ്സും ഒന്ന   ൩൨

ത്രെ; തനിക്കുള്ളത് ഒന്നും സ്വന്തമെന്നു ആരും പറയുമില്ല, സകലവും അവർക്കു സാധാരണമായിരുന്നതെ ഉള്ളു. അപോ ൩൩ സുലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിൻ പുന രുത്ഥാനത്തിന്നു സാക്ഷ്യം ഒപ്പിക്കും എല്ലാവരുടെ മേലും വലി യ കരുണയും ഉണ്ട്. മുട്ടുള്ളവൻ ആരും അവരിൽ ഇല്ല സത്യം ൩൪ (൫മോ. ൧൫,൪.) എങ്ങിനെ എന്നാൽ, നിങ്ങൾക്കൊ, വീടുകൾ

ക്കൊ, ഉടയവർ ആയുള്ളോർ ഒക്കെയും, അവ വിറ്റു, വിക്രയ

വിലയെ കൊണ്ടുവന്ന്, അപോസ്ലലന്മാരുടെ കാൽക്കൽ വെ ക്കും. പിന്നെ അവനവന്ന് ആവശ്യമുള്ളതിൻവണ്ണം പങ്കിട ൩൫ പ്പെടും അതിൽ കപ്രദ്വീപിലെ ലെവ്യനായ യോസേഫ് അ ൩൬ പോസുലരാൽ പ്രബോധനപുത്രൻ എന്ന് അർ‌ത്ഥമുളള ബ ർന്നബാ എന്നുള്ള പേർ ലഭിച്ചവൻ തനിക്കു നിലം ഉണ്ടായതു വിറ്റു ദ്രവ്യം കൊണ്ടു വന്ന് അപോസുലരുടെ കാൽക്കൽ വെക്കു ൩൭ കയും ചെയ്തു.

                         ൫. അദ്ധ്യായം.
സഭയുടെ ഉള്ളിൽനിന്ന് ഒന്നാം അപകടം, (൧൭)  അപോസുലരുടെ ഒന്നാം കഷ്ടം.

എന്നാറെ, ഹനന്യാ എന്നു പേരുള്ളോരു പുരുഷൻ ഭാര്യയായാ ൧ ശഫീരയോട് ഒത്തു, ഒർ അവകാശം വിറ്റു; ഭാര്യയും ബോ ൨ ധിച്ചിരിക്കേ വിലയിൽനിന്നു വർഗ്ഗിച്ചിട്ട്, ഒരംശം കൊണ്ടുവന്ന് അപോസുലരുടെ കാൽക്കൽ വെച്ചു. പേത്രൻ പറഞ്ഞിതു : ൩ ഹനന്യാവെ, നീ വിശുദ്ധാത്മാവിനോട് ഭോഷം പറഞ്ഞു, നില

൨൮൩ 66* [ 308 ]
THE ACTS OF APOSTLES. V.

ത്തിൻവിലയിൽനിന്നു വൎഗ്ഗിപ്പാനായി സാത്താൻ നിന്റെ ഹൃദയം നിറെച്ചത് എന്തിന്നു? അതു വില്ക്കാതിരുന്നാൽ, നിണക്ക് ഇരുന്നുവല്ലൊ; വിറ്റശേഷവും നിന്റെ കൈവശത്തിലായല്ലൊ! നീ ഈ പണി നിന്റെ ഹൃദയത്തിൽ വെച്ചത് എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രെ, ഭോഷ്കപറഞ്ഞതു! എന്നുള്ളവാക്കുകളെ ഹനന്യാ കേട്ടിട്ടു വീണു വീൎപ്പുമുട്ടി, ഇവ കേൾക്കുന്നവൎക്ക് എല്ലാവൎക്കും മഹാഭയം സംഭവിക്കയും ചെയ്തു. ബാല്യക്കാർ എഴുനീറ്റ് ശവ വഴിക്കാക്കി. പുറത്തു കൊണ്ടുപോയികഴിച്ചിട്ടു. ഏകദേശം മൂന്നു മണി നേരത്തിൻ ഇടയിൽ അവന്റെ ഭാൎയ്യ, സംഭവിച്ചത് അറിയാതെ അകമ്പുക്കപ്പോൾ, പേത്രൻ അവളോട്: ഇത്രൊക്കൊ നിങ്ങൾ നില കൊടുത്തുകളഞ്ഞു? എന്നോട് പറക! എന്നു ചൊല്ലിത്തുടങ്ങിയാറെ: അതെ ഇത്രെക്ക് എന്ന് അവൾ പറഞ്ഞു. പേത്രൻ അവളോടു: കൎത്താവിൻആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ ഉള്ളൊത്തത് എന്തു? ഇതാ നിന്റെ ഭൎത്താവിനെ കുഴിച്ചിട്ടവരുടെ കാലുകൾ വാതില്ക്കൽ എത്തി, നിന്നെയും പുറത്തു കൊണ്ടു പോകും. എന്നു പറഞ്ഞ ഉടനെ അവൾ അവന്റെ കാല്ക്കൽ വീണു വീൎപ്പുമുട്ടി; ബാല്യക്കാർ പൂക്കു, അവൾ മരിച്ചതിനെ കണ്ടു പുറത്തു കൊണ്ടു പോയി, ഭൎത്താവിന്നരികെ കുഴിച്ചിട്ടു. സഭെക്ക് ഒക്കയും ഇവ കേൾക്കുന്നവൎക്ക് എല്ലാവൎക്കും മഹാഭയം സംഭവിക്കയും ചെയ്തു.

അപോസ്തലരുടെ കൈകളാൽ ജനത്തിൽ പല അടയാളങ്ങളും, അത്ഭുതങ്ങളും, ഉണ്ടായി, എല്ലാവരും ശലൊമൊന്യ മണ്ഡപത്തിൽ ഒരുമനപ്പെട്ടു കൂടും. മറ്റുള്ളവരിൽ ആരും അവരോടു പറ്റികൊൾവാൻ തുനിയുമാറില്ല; ജനം അവരെ മഹത്വീകരിക്കും താനു: വിശ്വസിക്കുന്ന പുരുഷന്മാരും സ്ത്രീകളും കൂട്ടമൊ കൎത്താവിനോടു പേൎത്തും ചേൎന്നുവരികയാൽ, പേത്രൻ നടക്കുമ്പോൾ, അവന്റെ നിഴൽ പോലും വല്ലവരിലും പറ്റേണ്ടതിന്നു രോഗികളെ വീഥി തോറും പുറത്തു കൊണ്ടുവന്നു, വിരിപ്പുകളിലും കട്ടിലുകളിലും കിടത്തും; ചുറ്റുമുള്ള ഊരുകളിലെ പുരുഷാരവും രോഗികളെയും അശുദ്ധാത്മാക്കളുടെ പീഡയുള്ളവരേയും കൊണ്ടുവന്നു, യരുശലേമിൽ കൂടുകയും ആയവർ എപ്പോരും സ്വസ്ഥരാകയും ചെയ്യും.

പിന്നെ മഹാപുരോഹിതനും, ചദൂക്യരുടെ മതഭേദത്തിൽ അവനോടു കൂടെ ഉള്ളവരും എല്ലാം എഴുനീറ്റ്, എരിവു നിറഞ്ഞവ

൨൮൪
[ 309 ]
അപോ. പ്രവൃ. ൫. അ.

രായി, അപോസ്തലന്മാരിൽ കൈകളെ ഇട്ട്, അവരെ നടപ്പുള്ള കാരാഗ്രഹത്തിൽ ആക്കി. രാത്രിയിലൊ കൎത്താവിൻ ദൂതൻ തടവിന്റെ വാതിലുകളെ തുറന്ന് അവരെ പുറത്തേക്കു നടത്തി: നിങ്ങൾ പോയി, ദേവാലയത്തിൽ നിന്നുകൊണ്ട് ഈ ജീവമൊഴികൾ എല്ലാം ജനത്തോടു ചൊല്ലുവിൻ! എന്നു പറഞ്ഞു. അവർ കേട്ടു പുലൎച്ചെക്കു ദേവാലയത്തിൽ കടന്ന് ഉപദേശിച്ചുകൊണ്ടിരുന്നു; മഹാ പുരോഹിതനും കൂടയുള്ളവരും എത്തിസുനേദ്രിയത്തോട് ഒക്കത്തക്ക ഇസ്രയേൽ പുത്രരുടെ മൂപ്പക്കൂട്ടവും എല്ലാം വിളിച്ചുകൂട്ടി ആയവരെ വരുത്തുവാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു. ഭൃത്യന്മാർ ചെന്നപ്പോൾ, അവരെ തടവിൽ കാണാതെ മടങ്ങിപ്പോന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയും, കാവല്ക്കാർ വാതിലുകൾക്കു മുന്നെ നിന്നും കണ്ടു സത്യം, തുറന്നപ്പോൾ ആരും അകത്തു കാണായില്ല താനും എന്ന് ഉണൎത്തിച്ചു. ഈ വാക്കുകളെ പുരോഹിതനും ദേവാലയത്തിലെ പടനായകനും മഹാപുരോഹിതരും കേട്ടാറെ: ഇത് എന്തായ്തീരും? എന്ന് അവരെ കുറിച്ചു ബുദ്ധിമുട്ടി നില്ക്കുമ്പോൾ, ഒരുത്തൻ വന്നു; നിങ്ങൾ തടവിലാക്കിയ പുരുഷന്മാർ അതാ ദേവാലയത്തിൽ നിന്നുകൊണ്ടു, ജനത്തിന്ന് ഉപദേശിക്കുന്നു എന്ന് അവരോടു ബോധിപ്പിച്ചു. അപ്പോൽ പടനായകൻ ഭൃത്യരുമായി പോയി, അവരെ കൂട്ടിക്കൊണ്ടു വന്നു, ജനത്തെ ഭയപ്പെടുകയാൽ, കല്ലെറിഞ്ഞു പോകായ്പാൻ നിൎബന്ധത്തോടെ അല്ല താനും. ശേഷം അവരെ കൊണ്ടുവന്നു സുനേദ്രിയത്തിൽ നിറുത്തിയാറെ, മഹാപുരോഹിതൻ അവരോടു ചോദിച്ചു: ഈ നാമം ആശ്രയിച്ച് ഇനി ഉപദേശിക്കരുത് എന്നു നിങ്ങളോട് അമൎച്ചയായി ആജ്ഞാപിച്ചുവല്ലൊ! നിങ്ങളൊ കണ്ടാലും യരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇഛ്ശിക്കുന്നുവൊ? എന്നതിന്നു പേത്രൻ മുതലായ അപോസ്തലന്മാർ ഉത്തരം ചൊല്ലിയതു: മനുഷ്യരെക്കാൾ ഏറ്റം ദൈവത്തെ വഴിപ്പെടേണ്ടതു. നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങൾ മരത്തിൽ തൂക്കി വധിച്ച യേശുവിനെ ഉണൎത്തി. ആയവനെ ദൈവം നായകനും രക്ഷിതാവും ആയിട്ട് തന്റെ വലത്തുകൈക്കൽ ഉയൎത്തി, ഇസ്രയേലിന്നു മാനസാന്തരവും പാപമോചനവും കൊടുപ്പിച്ചു. ഞങ്ങളൊ ഈ വസ്തുതകൾക്ക്

൨൮൫
[ 310 ]
THE ACTS OF APOSTLES. V. VI.

അവന്റെ സാക്ഷികൾ ആകുന്നു. ദൈവം തന്നെ വഴിപ്പെടുന്നവൎക്ക് നല്കിയ വിശുദ്ധാത്മാവും കൂടെ(സാക്ഷി).

എന്നതു കേട്ട് അവർ ഉള്ളം പിളൎന്ന് അവരെ ഒടുക്കിക്കളവാൻ മന്ത്രിക്കുമ്പോൾ, സൎവ്വജനത്തോടും ബഹുമാനം ഏറിയ ധൎമ്മോപദേശകനായ ഗമല്യേൽ എന്നൊരു പഠീശൻ സുനേദ്രിയത്തിൽ എഴുനീറ്റ്, ആ മനുഷ്യരെ തെല്ലു നേരം പുറത്താക്കുവാൻ കല്പിച്ചനന്തരം: ഇസ്രയേല്യ പുരുഷന്മാരെ! ഈ മനുഷ്യരിൽ നിങ്ങൾ എന്തു ചെയ്പാൻ പോകുന്നു എന്നു സൂക്ഷിച്ചു നോക്കുവിൻ! എങ്ങിനെ എന്നാൽ ഈ നാളുകൾക്കു മുമ്പെ തുദാസ് എന്നവൻ എഴുനീറ്റു, താൻ വല്ലതും ആകുന്നു എന്നു നടിച്ചു, നാന്നൂറോളം പുരുഷന്മാർ അവനെ ആശ്രയിച്ചു പോയാറെയും, അവന് ഹാനിവന്നു, അവനെ തേറിയവർ ഒക്കെയും, നാനാവിധമായി ഇല്ലാാതെ പോകയും ചെയ്തു. അവന്റെ ശേഷം ഗലീലക്കാരൻ യൂദാ ചാൎത്തലിന്റെ നാളുകളിൽ (ലൂ. ൨, ൨.) എഴുനീറ്റു ജനങ്ങളെ മത്സരിച്ചു പിഞ്ചേരുമാറാക്കി; പിന്നെ താനും നശിച്ചു; അവനെ തേറിയവരും ഒക്കയും ചിതറി പോയി. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: ഈ മനുഷ്യരെ തൊടാതെ വിടുവിൻ! കാരണം ഈ ആലോചനയൊ, കാൎയ്യമൊ മനുഷ്യരിൽ നിന്ന് എന്നു വരികിൽ അഴിഞ്ഞുപോകും; ദൈവത്തിൽനിന്ന് എങ്കിലൊ അതു നിങ്ങൾക്ക് അഴിച്ചു കൂടാ; ദേവമാറ്റാന്മാരായി കാണരുതല്ലൊ! എന്നാറെ, അവനെ അനുസരിച്ച് അപോസ്തലരെ വരുത്തി തല്ലിച്ചു: യേശുനാമത്തെ ആശ്രിയിച്ച് ഇനി പറയരുത് എന്ന് ആജ്ഞാപിച്ചു വിട്ടയച്ചു. അവരും ആ നാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ പാത്രങ്ങളായത്കൊണ്ടു, സന്തോഷിച്ചു, സുനേദ്രിയത്തിൻ മുമ്പിൽനിന്നു പുറപ്പെട്ടുപോയി. പിന്നെ നാൾതോറും ദേവാലയത്തിലും വീട്ടിലും വിടാതെ, ഉപദേശിച്ചും മശീഹയാകുന്ന യേശുവെ സുവിശേഷിച്ചും കൊണ്ടിരുന്നു.

൬. അദ്ധ്യായം.

സഭയിൽ ഒന്നാം ഇടച്ചൽ ഉണ്ടായതിനാൽ ശുശ്രൂഷക്കാരെ നിയമിച്ചതു. (൮) അതിൽ സ്തേഫനന്റെ വൈഭവം.

നാളുകളിൽ ശിഷ്യന്മാർ പെരുകുമ്പോൾ; യവനഭാഷക്കാരുടെ വിധവമാരെ ദിനമ്പ്രതിയുള്ള ശുശ്രൂഷയിൽ ഉപേ

൨൮൬
[ 311 ]
അപോ. പ്രവൃ. ൬. അ.

ക്ഷാഭാവം കാണിച്ചു പോകകൊണ്ടു. ആ കൂട്ടൎക്ക് എബ്രായക്കാരുടെ നേരെ പിറുപിറുപ്പുണ്ടായി. എന്നാറെ, പന്തിരുവരും ശിഷ്യരുടെ കൂട്ടത്തെ വരുത്തി പറഞ്ഞിതു: ഞങ്ങൾ ദൈവവചനത്തെ വിട്ടുംകളഞ്ഞു; മോശകളെ ശുശ്രൂഷിക്ക തെളിയുന്നതല്ല; ആകയാൽ സഹോദരന്മാരെ, ദേവാത്മാവും ജ്ഞാനവും നിറഞ്ഞു, നല്ല സാക്ഷ്യം കൊണ്ടുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നെ കണ്ടുകൊൾവിൻ; അവരെ ഈ വേലെക്ക് ആക്കാം; ഞങ്ങളൊ പ്രാൎത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കും. എന്നീവചനം കൂടത്തിന്ന് ഒക്കയും തെളിഞ്ഞു; വിശ്വാസവും വിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫനൻ, ഫിലിപ്പൻ, പ്രൊഖരൻ, നിക്കാനൊർ, തീമോൻ, പൎമ്മനാവ്, അന്ത്യൊഹ്യയിലെ മതാവലംബിയായ നിക്കൊലാവ് എന്നിവരെ തെഇഞ്ഞെടുത്ത് അപോസ്തലരുടെ മുമ്പാകെ നിറുത്തി ഇവർ പ്രാൎത്ഥിച്ചു അവരുടെ മേൽ കൈകളെ വെച്ചു. പിന്നെ ദൈവവചനം വൎദ്ധിച്ചു; യരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റം പെരുകി പോന്നു; പുരോഹിതരിലും വലിയ സമൂഹം വിശ്വാസത്തിന്നു സ്വാധീനമായ്പന്നു.

അനന്തരം സ്തെപനൻ കരുണയും, ശക്തിയും നിറഞ്ഞവനായി, ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു നടക്കുമ്പോൾ, (രോമാ ദാസ്യത്തിൽനിന്നു വിടുതൽ കിട്ടിയ) ലിബൎത്തിനരുടെ പള്ളിയിൽനിന്നും കുറേന്യരും അലക്ഷന്ത്ൎ‌യ്യക്കാരും ആസ്യകിലിക്യാകളിൽ നിന്നുള്ളവരും ചിലർ എഴുനീറ്റു, സ്തെഫനോടു തൎക്കിച്ചു. അവൻ പറയുന്ന ജ്ഞാനത്തോടും ആത്മാവോടും എതിൎത്തു നില്പാൻ കഴിയാഞ്ഞപ്പോൾ, അവർ ചില പുരുഷന്മാരെ വശീകരിച്ച്: ഇവൻ മോശെക്കും ദൈവത്തിന്നും നേരെ ദൂഷണമൊഴികൾ പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചതല്ലാതെ, ജനത്തെയും, മൂപ്പന്മാരെയും, ശാസ്ത്രികളേയും ഇളക്കിയ ശേഷം അടുത്തു ചെന്ന് അവനെ പിടിച്ചു വെച്ചു സുനേദ്രിയത്തിലേക്കു കൊണ്ടു പോയി, കള്ളസ്സാക്ഷികളെ നിറുത്തി പറയിച്ചിതു: ഈ മനുഷ്യൻ വിശുദ്ധ സ്ഥലത്തിന്നും, ധൎമ്മത്തിന്നും, എതിരേയുള്ള മൊഴികളെ വിടാതെ ചൊല്ലി വരുന്നു. ആ നചറയ്യനായ യേശു ഈ സ്ഥലത്തെ അഴിച്ചു, മോശെ നമ്മിൽ ഏല്പിച്ച മൎയ്യാദകളെ മാറ്റിക്കളയും എന്ന് അവൻ പറയുന്നതു ഞങ്ങൾ കേട്ടു സത്യം

൨൮൭
[ 312 ]
THE ACTS OF APOSTLES.

എന്നാറെ, സുനേദ്രിയത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി, അവന്റെ മുഖം ദൂതന്റെ മുഖം പോലെ കണ്ടു.

൭. അദ്ധ്യായം.

സ്തെഫനന്റെ പ്രതിവാദവും, (൫൪) ഒന്നാം സാക്ഷി മരണവും.

പിന്നെ മഹാപുരോഹിതൻ: ഇവ ഉള്ളതു തന്നെയൊ? എന്നു പറഞ്ഞാറെ, അവൻ ചൊല്ലിയതു: സഹോദരരും പിതാക്കളും ആയ പുരുഷന്മാരെ, കേൾപിൻ! നമ്മുടെ പിതാവായ അബ്രഹാം ഹറാനിൽ കുടിയേറുന്മുമ്പെ മെസപൊതമ്യയിൽ ഉള്ളപ്പോൾ തന്നെ തേജസ്സിന്റെ ദൈവമായവൻ അവനു കാണായി (൧ മോ. ൧൨, ൧.) നിന്റെ ദേശത്തെയും നിന്റെ സംബന്ധക്കാരെയും വിട്ടു പുറപ്പെട്ടു. ഞാൻ നിണക്കു കാണിക്കും നാട്ടിലേക്കു വരിക. എന്നു പറഞ്ഞപ്പോൾ, കലൂയരുടെ ദേശം വിട്ടു പുറപ്പെട്ടു. ഹറാനിൽ കുടിയേറി; അവിടെ നിന്ന് അവന്റെ അപ്പൻ മരിച്ചപ്പോൾ, (ദൈവം) അവനെ നിങ്ങൾ ഇപ്പോൾ കുടിയിരിക്കുന്ന ഈ ദേശത്തിലേക്കു പ്രവാസം ചെയ്യിച്ചു. അവന് അതിൽ കാലടി നിലം പോലും അവകാശം കൊടുക്കാതെ (൧മോ. ൧൩, ൧൫.) കുട്ടിയില്ലാത്ത സമയം അവനും അവന്റെ പിന്നിൽ സന്തതിക്കും അത് ഉടമയായി നല്ക്കും എന്ന് അവനു വാഗ്ദത്തം ചെയ്തു. ശേഷം ദൈവം പറഞ്ഞതിച്ചവ്വണ്ണം (൧മോ. ൧൫. ൧൩.) അവന്റെ സന്തതി അന്യദേശത്തിൽ കൂടിയിരിക്കും ആയവർ അവരെ അടിമയാക്കി നാന്നൂറു വൎഷം താഴ്ത്തിവെക്കും; അവർ സേവിക്കും ജാതിക്കൊ, ഞാൻ ന്യായം വിധിക്കും എന്നും, (൨ മോ. ൩, ൧൨) പിന്നെതിൽ അവർ പുറപ്പെട്ട്, ഈ സ്ഥലത്തിൽ എന്നെ ഉപവസിക്കും എന്നും ദൈവം അരുളിച്ചെയ്തു. പിന്നെ അവനു പരിഛേദനയാകുന്ന നിയമം കൊടുത്തു. അതിൻ വണ്ണം ഇഛ്ശാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിഛേദനചെയ്തു. ഇഛ്ശാക്ക് യാക്കോബിനേയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരേയും, (അപ്രകാരം തന്നെ) ഗോത്രപിതാക്കളൊ യോസേഫെ അസൂയപ്പെട്ടു മിസ്രയിലേക്കു വിറ്റുകളഞ്ഞു. എന്നാറെ, ദൈവം അവനോടു കൂടെ ഇരുന്നു സകല ക്ലേശങ്ങളിൽനിന്നും അവനെ വിടുവിച്ചു, മിസ്രരാജാവായ ഫരവൊ മുമ്പാകെ അവനുകൃപയും ജ്ഞാനവും കൊടുത്തു:

൨൮൮
[ 313 ] ഇവൻ അവനെ മിസ്രെക്കും തന്റെ സകല ഭവനത്തിന്നും നായകനാക്കി വെച്ചു. പിന്നെ മിസ്രദേശത്തിലും കനാനിലും ഒക്കയും ക്ഷാമവും മഹാക്ലേശവും ആകപ്പെട്ടാറെ, നമ്മുടെ പിതാക്കൾ ഭക്ഷ്യങ്ങൾ കാണാഞ്ഞിരുന്നു. മിസ്രയിൽ ധാന്യങ്ങൾ ഉണ്ടെന്നു യാക്കോബ് കേട്ടു നമ്മുടെ പിതാക്കളെ ഒന്നാമത് അയച്ചു. രണ്ടാമതിൽ യോസേഫ് തന്റെ സഹോദരന്മാൎക്ക് അറിയായതിനാൽ, യോസേഫിന്റെ വംശം ഫരവോവിന്നു സ്പഷ്ടമായ്‌വന്നു. അപ്പോൾ, യോസേഫ് ആളയച്ചു, തന്റെ അപ്പനായ യാക്കോബിനോടു കുഡുംബം ഒക്കയും ആകെ എഴുപത്തഞ്ചു ദേഹികളേയും വരുത്തി. യാക്കോബ് മിസ്രയിലേക്ക് ഇറങ്ങി പോയി താനും നമ്മുടെ പിതാക്കളും അന്തരിച്ചു ശികേമിലേക്ക് കൊണ്ടുവരപ്പെട്ടു. ശികേമിൻ അപ്പനായ ഹമോറിൻ മക്കളോട് അബ്രഹാം വിലെക്കു വാങ്ങീട്ടുള്ള കല്ലറയിൽ ഇടപ്പെടുകയും ചെയ്തു. പിന്നെ ദൈവം അബ്രഹാമിനോട് സത്യം ചെയ്ത വാഗ്ദത്തകാലം അണയുന്തോറും ജനം മിസ്രയിൽ വൎദ്ധിച്ചു പെരുകിവന്നു. യോസേഫിനെ അറിയാത്ത അന്യരാജാവ് ഉദിക്കുംവരെ തന്നെ; ആയവൻ നമ്മുടെ വംശത്തിൽ കൌശലം പ്രയോഗിച്ചു, നമ്മുടെ പിതാക്കന്മാരെ ദണ്ഡിപ്പിച്ച്, അവരുടെ ശിശുക്കൾ ജീവനോടിരിക്കാതവണ്ണം അവരെ പുറത്തിട്ടുകളയുമാറാക്കി. ആ സമയത്തിൽ മോശെ ജനിച്ചു ദൈവത്തിന്നു സുന്ദരനായിരുന്നു. അവനെ അപ്പന്റെ വീട്ടിൽ മൂന്നു മാസം. പോറ്റിയ ശേഷം, പുറത്തിട്ടപ്പോൾ ഫരവൊപുത്രി എടുത്തു, തനിക്കു മകനാവാൻ വളൎത്തി. മോശെ മിസ്രക്കാരുടെ സകല ജ്ഞാനവും ശീലിച്ചു വാക്കുകളിലും ക്രിയകളിലും സമൎത്ഥനായ്തീൎന്നു. അവനു നാല്പതു വയസ്സു തികയുമ്പോൾ, ഇസ്രയേൽ പുത്രരാകുന്ന സഹോദരന്മാരെ ചെന്നു ദൎശിപ്പാൻ തോന്നിയാറെ, ഒരുത്തൻ സാഹസം അനുഭവിക്കുന്നതു കണ്ടു പിന്തുണയായ്‌വന്നു മിസ്രക്കാരനെ വെട്ടി പീഡിതനു വേണ്ടി പ്രതിക്രിയ ചെയ്തു. ദൈവം ഈ കൈകൊണ്ട് അവൎക്കു രക്ഷ കൊടുക്കുന്നതു സഹോദരന്മാർ ഗ്രഹിക്കും എന്നു നിരൂപിച്ചു കൊണ്ടത്രെ; അവർ ഗ്രഹിച്ചില്ല താനും. പിറ്റെന്നാൾ അവർ പിണങ്ങിയിരിക്കെ, അവൻ കാണായ്‌വന്ന പുരുഷന്മാരെ: നിങ്ങൾ സഹോദരർ തന്നെ; തമ്മിൽ സാഹസം ചെയ്യുന്നത് എന്തു? എന്നു [ 314 ] ചൊല്ലി, അവരെ സമാധാനത്തിലേക്ക് തെളിച്ചു കൂട്ടിയാറെ, കൂട്ടക്കാരനിൽ സാഹസം ചെയ്യുന്നവൻ അവനെ ഉന്തിക്കളുഞ്ഞു: നിന്നെ ഞങ്ങളിൽ പ്രഭുവും ന്യായകൎത്താവും ആക്കിയത് ആർ? ഇന്നലെ മിസ്രക്കാരനെ ഒടുക്കിയ കണക്കെ എന്നെയും ഒടുക്കവാൻ ഭാവിക്കുന്നുവൊ? എന്നു പറഞ്ഞു. ആ വാക്കനാൽ മോശെ മണ്ടിപോയി, മിദ്യാൻ ദേശത്തിൽ പ്രവാസിയായി, അവിടെ രണ്ടു മക്കളെ ജനിപ്പിച്ചു. നാല്പത്താണ്ടു തികഞ്ഞപ്പോൾ, സിനായ്മലയുടെ മരുവിൽ കൎത്താവിൻ ദൂതൻ പടൎപ്പിലെ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായ ദൎശനത്തെ മോശെ കണ്ട് ആശ്ചൎ‌യ്യപ്പെട്ടു വിചാരിച്ചു നോക്കുവാൻ അടുത്തു ചെല്ലുമ്പോൾ, കൎത്താവിന്റെ ശബ്ദം അവനോട് ഉണ്ടായിതു: അബ്രഹാമിൻ ദൈവം ഇഛ്ശാക്കിൻ ദൈവം യാക്കോബിൻ ദൈവം എന്നു നിന്റെ പിതാക്കന്മാരുടെ ദൈവമായതു ഞാൻ തന്നെ. എന്നിട്ടു മോശെ കുമ്പിതനായി ചമഞ്ഞു നോക്കുവാൻ തുനിയാതെ നിന്നു. കൎത്താവ് അവനോടു: നീ നിലക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ, കാലുകളിൽ നിന്നു ചെരിപ്പ് ഊരിക്കളക എന്നും, മിസ്രയിൽ എന്റെ ജനത്തിൻ പീഡയെ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു. അവരെ വിടുവിപ്പാൻ ഇറങ്ങി വന്നു ഇപ്പോൾ വാ, നിന്നെ മിസ്രയിലേക്ക് അയക്കട്ടെ എന്നും പറഞ്ഞു. നിന്നെ പ്രഭുവും ന്യായകൎത്താവും ആക്കിയത് ആർ എന്ന് അവർ തള്ളിപ്പറഞ്ഞ മോശയെ തന്നെ ദൈവം മുൾപടൎപ്പിൽ കാണായ ദൂതന്റെ കൈതുണയായിട്ട്, പ്രഭുവും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു. ഇവൻ മിസ്രദേശത്തിലും ചെങ്കടലിലും മരുവിലും നാല്പതു സംവത്സരം കൊണ്ട് അതിശയങ്ങളും അടയാളങ്ങളും ചെയ്തു വന്ന് അവരെ പുറപ്പെടുവിച്ചു. (൩, ൨൨) ദൈവമായ യഹോവ നിങ്ങൾക്കു സഹോദരരിൽനിന്ന് എന്നെ പോലെ ഒരു പ്രവാചകനെ എഴുനീല്പിക്കും; ആയവനെ നിങ്ങൾ കേൾപ്പു എന്ന് ഇസ്രയേൽ പുത്രന്മാരോടു പറഞ്ഞ മോശെ ഇവൻ തന്നെ. സിനായ്മലമേൽ അവനോടു സംസാരിക്കുന്ന ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭക്കൂട്ടത്തിൽ ഇരുന്നവനും, ജീവനുള്ള അരുളപ്പാടുകളെ നമുക്കു തരുവാൻ കൈക്കൊണ്ടവനും, നമ്മുടെ പിതാക്കന്മാർ അധീനരാകുവാൻ മനസ്സില്ലാതെ, ഹൃദയം കൊണ്ടു മിസ്രയിലേക്കു തിരിഞ്ഞു അഹരോ [ 315 ]
                             അപോ. പ്രവൃ.   ൭.  അ.

നോടു: ഞങ്ങൾക്കു മുന്നടക്കുന്ന ദേവകളെ ഉണ്ടാക്കി തരിക; ൪ഠ നമ്മെ മിസ്രദേശത്തുൽനിന്നു പുറപ്പെടുവിച്ച, ആ മോശെ ക്കൊ എന്തു സംഭവിച്ചു എന്നറിയുന്നില്ലല്ലൊ!എന്നിങ്ങിനെ ചൊല്ലി, നിരസിച്ചു കളഞ്ഞവനും ആയത് ഇവൻ തന്നെ ആ നാളുകളിൽ അവർ കുന്നുകുട്ടി ഉണ്ടാക്കി ബിംബത്തിന്നു ൪൧ ബലികഴിച്ചു, തങ്ങളുടെ കൈക്രിയകളാൽ രമിച്ചു കൊണ്ടിരുന്നു. ദൈവമൊ വാങ്ങിപോയി, അവരെ വാനസൈന്യം പൂജിപ്പാ ൪൨ ൻ ഏല്പിച്ചു കൊടുത്തു,(അമ്മ. ൫,൨൫.)ഇസ്രയേൽ ഗൃഹമെ, നിങ്ങൾ നാല്പത്താണ്ടും കൊണ്ടു മരുവിൽ വെച്ച് എനിക്കു ബ ലികലും വഴിപാടുകളും കഴിച്ചുവൊ? നിങ്ങൾ കുമ്പിടുവാൻ ഉണ്ടാ ൪൩ ക്കിയ സ്വരൂപങ്ങളായ മൊലക്കിന്റെ കൂടാരവും രഫാൻ ദേവ ന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നതെ ഉള്ള ;ഞാനൊ ബാബലിന്നപ്പുറത്തേക്കു നിങ്ങളെ പ്രവസിപ്പിക്കും എന്നു പ്രവാചകരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം ത ന്നെ. മോശെയോടു സംസാരിക്കുന്നവൻ:നീ കണ്ടു മാതിരി ൪൪ ക്കൊത്തവണ്ണം തീർക്ക എന്നു നിയോഗിച്ചപ്രകാരം സാക്ഷ്യകൂ ടാരം മരുഭൂമിയിൽ നമ്മുടെ പിതാക്കന്മാർക്ക് ഉണ്ടായിരുന്നു.ആ ൪൫ യതിനെ കൈക്കൊണ്ടുള്ള നമ്മുടെ പിതാക്കൾ ദാവം അവരു ടെ മുമ്പിൽനിന്നു, നീക്കിക്കളഞ്ഞ ജാതികളെ അടക്കുമ്പോൾ യോശുവിനോടു കൂടെ (കനാനിൽ)പൂകിച്ചു. ദാവിദിൻ നാളു കൾവരെ, (സേവിച്ചുപോന്നു) ആയവൻ ദൈവത്തിൻ മു ൪൬ മ്പാകെ കരുണകണ്ടു, യാക്കോബിൻ ദൈവത്തിന്നു പാർപ്പിടം കണ്ടെത്തേണം എന്നു ചോദിച്ചു.(സങ്കീ,൧൩൨,൨.) എന്നാറെ, ൪൭ ശലോമൊ അവനു ഭവനം പണിതു. അത്യന്നതൻ കൈപ്പ ൪൮ ണിയായവററിൽ വസിക്കുന്നില്ല താനും.(യശ. ൬൬,൧.)സ്വ ർഗ്ഗം എനിക്കു സിംഹാസനം ഭൂമി എൻ കാലുകൾക്കു പീഠമത്രെ. കർത്താവു ചൊല്ലന്നിതു: നിങ്ങൾ എനിക്കു പണിവാനുള്ള ഭ ൪൯ വനം ഏതുപോൽ? അല്ല ഞാൻ ആവസിപ്പാനുള്ള സ്ഥലം എന്തു? എന്റെ കൈ ഇവ ഒക്കയും ഉണ്ടാക്കീട്ടില്ലയൊ? എന്നു ൫ഠ പ്രവാചകൻ പറയും പോലെ; കഠിന കണ്ഠക്കാരും ഹൃദയത്തി ൫൧ ന്നും ചെവികൾക്കും പരിഛേദന ഇല്ലാത്തവരുമായോരെ,നി ങ്ങൾ എല്ലായ്പോഴും വിശുദ്ധാത്മാവിനോടു ചെറുത്തു നിൽക്കുന്നു. നിങ്ങളുടെ അഛ്ശന്മാർ എങ്ങിനെ,അങ്ങിനെ നിങ്ങളും പ്രവാ ൫൨ ചകരിൽ എവനെ നിങ്ങളുടെ പിതാക്കൾ ഹിംസിക്കാഞ്ഞതു!

൨൯൧ [ 316 ]
THE ACTS OF APOSTLES. VII. VIII

നീതിമാനായവന്റെ വരവിനെ കുറിച്ചു, മുൻ അറിയിച്ചവരെ അവർ കൊന്നു. അവന് ഇപ്പോൾ, നിങ്ങൾ ദ്രോഹികളും കുലപാതകരും ആയ് ചമഞ്ഞു. നിങ്ങളാകട്ടെ, ദൂതരുടെ നിയോഗങ്ങളാൽ ധൎമ്മത്തെ പ്രാപിച്ചാറെയും സൂക്ഷിച്ചു കൊണ്ടില്ല.

എന്നിവ കേട്ടാറെ, അവർ ഹൃദയങ്ങൾ പിളൎന്നു, അവന്റെ നേരെ പല്ലുകടിച്ചു. അവനൊ വിശുദ്ധാത്മാപൂൎണ്ണനായി സ്വൎഗ്ഗത്തേക്ക് ഉറ്റുനോക്കി, ദേവതേജസ്സും, ദൈവത്തിൻ വലഭാഗത്തു യേശു നില്ക്കുന്നതും, കണ്ട്: ഇതാ, സ്വൎഗ്ഗങ്ങൾ തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിൻ വലത്തു നില്ക്കുന്നത്തും ഞാൻ കാണുന്നു! എന്നു പറഞ്ഞു. അവർ മഹാശബ്ദത്തോടെ കൂക്കി ചെവികൾ പൊത്തിക്കൊണ്ട്, ഒരുമനപ്പെട്ട്, അവന്റെ നേരെ തല്ലിപ്പാഞ്ഞു. നഗരത്തിന്നു പുറത്താക്കിക്കളഞ്ഞു, കല്ലെറിവാൻ തുടങ്ങി, സാക്ഷികൾ തങ്ങളുടെ വസ്ത്രങ്ങളെ ശൌൽ എന്നു പേരുള്ള ബാല്യക്കാരന്റെ കാക്കൽ വെച്ചു. സ്തെഫനൻ: കൎത്താവായ യേശുവെ! എന്റെ ആത്മാവിനെ കൈക്കൊള്ളേണം! എന്നു വിളിച്ചു ചോദിച്ചിരിക്കെ അവനെ കല്ലെറിഞ്ഞുകളഞ്ഞു, അവനും മുട്ടുകുത്തി: കൎത്താവെ, അവൎക്ക് ഈ പാപം നില്പിക്കൊല്ലാ! എന്നു മഹാശബ്ദത്തോടെ വിളിച്ചു. ഇതു ചൊല്ലിയ ഉടനെ നിദ്രപാപിച്ചു. ശൌലിന്നൊ അവന്റെ വധത്തിൽ പ്രസാദസമ്മതി ഉണ്ടു.

൮. അദ്ധ്യായം.

ഹിംസയാൽ ചിതറിയവർ യേശുവെ അറിയിക്കുന്നതിൽ, (൫) ശുശ്രൂഷക്കാരനായ ഫിലിപ്പൻ ശമൎയ്യരേയും, (൨൫) കൂശ്യ മന്ത്രിയേയും സ്നാനം ഏല്പിച്ചത്.

ന്നാളിൽ യരുശലേമിലെ സഭയുടെ നേരെ വലിയ ഹിംസ ഉണ്ടായി. അപോസ്തലന്മാർ ഒഴികെ എല്ലാവരും യഹൂദശമൎയ്യ നാടുകളിൽ ചിതറിപ്പോയി. സ്തെഫനനെ ഭക്തിയുള്ള പുരുഷന്മാർ ശവസംസ്കാരം ചെയ്തു. അവന്റെ മേൽ വലിയ തൊഴി കഴിച്ചു. എന്നാറെ, ശൌൽ വീടുതോറും കടന്നു പുരുഷരേയും സ്ത്രീകളേയും പിടിച്ചിഴെച്ചും തടവിൽ ഏല്പിച്ചുംകൊണ്ടു സഭയെ സംഹരിച്ചു പോന്നു. അതുകൊണ്ടു ചിതറിയവർ വചനത്തെ സുവിശേഷിച്ചു കൊണ്ട് അവിടവിടെ സഞ്ചരിച്ചു.

അതിൽ ഫിലിപ്പൻ ഒരു ശമൎയ്യ പട്ടണത്തിൽ കടന്നു മശീഹയെ അവരോടു ഘോഷിച്ചു. പുരുഷാരങ്ങൾ കേട്ടും ഫിലി

൨൯൨
[ 317 ]
അപോ. പ്രവൃ. ൮. അ.

പ്പൻ ചെയ്യുന്ന അടയാളങ്ങളെ കണ്ടുംകൊണ്ട്, അവൻ പറയുന്നവ ഒരുമനപ്പെട്ടു. ശ്രദ്ധിച്ചു കൊണ്ടിരുന്നു. അശുദ്ധാത്മാക്കളാകട്ടെ. ഉറഞ്ഞ പലരിൽനിന്നും മഹാ ശബ്ദത്തോടെ ആൎത്തുംകൊണ്ടു പുറപ്പെട്ടു, അനേകം വാതരോഗികൾക്കും മുടന്തൎക്കും സൌഖ്യം വന്നു. ആ പട്ടണത്തിൽ വലിയ സന്തോഷം ഉണ്ടാകയും ചെയ്തു. ശിമോൻ എന്നു പേരുള്ളോരു പുരുഷനൊതാൻ വലിയൊന്ന് എന്നു ചൊല്ലി. ആ പട്ടണത്തിൽ ആഭിചാരം ചെയ്തു ശമൎയ്യ ജാതിയെ ഭ്രമിപ്പിച്ചും പാൎത്തിരുന്നു. ഇവൻ ദൈവത്തിന്റെ മഹാ ശക്തി എന്നുവെച്ച് ആബാലവൃദ്ധം എപ്പോരും അവനെ ശ്രദ്ധിച്ചുകൊള്ളും. അവൻ ആഭിചാരങ്ങൾകൊണ്ട് ഏറിയകാലം ഭ്രമിപ്പിക്കയാലത്രെ ശ്രദ്ധിച്ചതും. പിന്നെ ദേവരാജ്യവും യേശുക്രിസ്തന്റെ നാമവും സംബന്ധിച്ചവ ഫിലിപ്പൻ സുവിശേഷിക്കുന്നത് അവർ വിശ്വസിച്ചപ്പോൾ, പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു വന്നു. ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റുകൊണ്ടു ഫിലിപ്പനോടും ഊറ്റിരുന്നു പാൎക്കുമ്പോൾ, വലിയ ശക്തികളും അടയാളങ്ങളും സംഭവിക്കുന്നതു കണ്ടു ഭ്രമിച്ചു. അന്തരം യരുശലേമിലെ അപോസ്തലന്മാർ ശമൎ‌യ്യ്യ ദേവവചനത്തെ കൈക്കൊണ്ടപ്രകാരം കേട്ടാറെ, പേത്രനേയും യോഹനാനേയും, അവരുടെ അടുക്കെ അയച്ചു. ആയവർ ഇറങ്ങി ചെന്ന് അവൎക്കു വിശുദ്ധാത്മാവ് ലഭിക്കേണ്ടതിന്ന്, അവൎക്കായി പ്രാൎത്ഥിച്ചു. ആയതൊ അന്നേവരെ അവരിൽ ആരുടെ മേലും വീണിരുന്നില്ല; അവർ കൎത്താവായ യേശുവിൻ നാമത്തിൽ സ്നാനം ഏറ്റിരുന്നതെ ഉള്ളൂ. അപ്പോൾ, അവരുടെ മേൽ കൈകളെ വെക്കുകയാൽ, വിശുദ്ധാത്മാവ് ലഭിച്ചു വന്നു. അപോസ്തലർ കൈകൾ വെക്കുന്നതിനാൽ, വിശുദ്ധാത്മാവ് നല്കപ്പെടുന്നതു ശിമോൻ നോക്കികണ്ട്, അവൎക്കു ദ്രവ്യം കൊണ്ടു വന്നു: ഞാനും ആരുടെ മേൽ കൈകളെ വെച്ചാലും അവനു വിശുദ്ധാത്മാവ്, കിട്ടുവാനുള്ള അധികാരം നിങ്ങൾ തിരികെ വേണ്ടു എന്നു പറഞ്ഞാറെ, പേത്രൻ അവനോടു ചൊല്ലിയതു: ദൈവത്തിന്റെ സമ്മാനം ദ്രവ്യം കൊടുത്തു വാങ്ങുവാൻ തോന്നുകകൊണ്ടു നീയുമായി നിന്റെ പണം നാശത്തിൽ ആയ്പേക! നിന്റെ ഹൃദയം ദൈവത്തിൻ മുമ്പാറ്റെ നേരുള്ളതല്ലായ്കകൊണ്ട് ഈ കാൎയ്യത്തിൽ നിണക്കു പങ്കും ചീട്ടും ഇല്ല.

൨൯൩
[ 318 ] ആകയാൽ ഈ നിന്റെ വേണ്ടാതനത്തിൽനിന്നു മനന്തിരിഞ്ഞു കൎത്താവോടു യാിചക്ക, പക്ഷേ നിന്റെ ഹൃദയത്തിലെ നിനവു ക്ഷമിക്കപ്പെടുമായിരിക്കും. ഇപ്പോഴൊ നീ കൈപ്പിൻ പിത്തത്തിലും (൫ മോ. ൨൯, ൧൭) അനീതിയുടെ തളയിലും (യശ. ൫൮, ൬.) അകപ്പെട്ടിരിക്കുന്നതു ഞാൻ കാണുന്നു. ശിമോൻ ഉത്തരമായി, നിങ്ങൾ ചൊല്ലിയത് ഒന്നും എനിക്ക് പിണയാതിരിപ്പാൻ കൎത്താവിനോട് എനിക്ക് വേണ്ടി യാചിപ്പിൻ എന്നു പറഞ്ഞു. അവരൊ കൎത്താവിൻ വചനത്തെ പറഞ്ഞു സാക്ഷ്യം ഉറപ്പിച്ച ശേഷം ശമൎ‌യ്യരുടെ പല ഊരുകളിലും സുവിശേഷിച്ചു കൊണ്ടു യരുശലേമിലേക്കു തിരിച്ചു പോകയും ചെയ്തു. പിന്നെ കൎത്താവിൻ ദൂതൽ ഫിലിപ്പനോടു സംസാരിച്ചു: നീ എഴുനീറ്റു, യരുശലേമിൽനിന്നു ഘജ്ജെക്ക് ഇറങ്ങുന്ന നിൎജ്ജനമായുള്ള വഴിയിലേക്ക് തെക്കോട്ടു യാത്രയാക എന്നു പറഞ്ഞു. അവൻ എഴുനീറ്റു യാത്രയായി; അവിടെ ഇതാ കന്ദക്ക എന്ന ഐഥിയൊപ്യരാജ്ഞിയുടെ ഒരധിപതി, അവളുടെ സകല ഭണ്ഡാരത്തിന്നും അദ്ധ്യക്ഷയുള്ള ഷണ്ഡനായൊരു ഐഥിയൊപ്യൻ (കാണായി). അവൻ യരുശലേമിൽ കുമ്പിടുവാൻ ചെന്നശേഷം തിരിച്ചുപോന്നു തേരിൽ ഇരുന്നു യശയ്യാ പ്രവാചകനെ വായിക്കുമ്പോൾ, ആത്മാവ് ഫിലിപ്പനോട്: നീ അരികെ ചെന്ന് ഈ തേരിനോടു പറ്റികൊൾക എന്നു പറഞ്ഞു. ഫിലിപ്പൻ ഓടി ചേൎന്നു യശയ്യപ്രവാചകനെ വായിച്ചു കേട്ടാറെ: ഈ വായിക്കുന്നവ ബോധിക്കുന്നുവൊ? എന്നു ചോദിച്ചു: ഒരുത്തരും വഴികാട്ടാഞ്ഞാൽ അത് എനിക്ക് എങ്ങിനെ കഴിയും? എന്ന് അവൻ ചൊല്ലി, ഫിലിപ്പൻ കയറിവന്നു തന്നോട് ഇരിക്കേണം എന്ന് അപേക്ഷിച്ചു. അവൻ വായിക്കുന്ന തിരുവെഴുത്തിൻ അടക്കം ആവിതു (യശ. ൫൩, ൭.) കുലെക്കു കൊണ്ടുപോകുന്ന കുഞ്ഞാടു പോലെയും കത്തിരിക്കുന്നവന്റെ മുമ്പാകെ മിണ്ടാത്ത ആടു പോലെയും വായ്തുറക്കാതെ ഇരുന്നു. താഴ്മയിൽ അവന്റെ ന്യായവിധി എടുക്കപ്പെട്ടു. അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽനിന്ന് അവന്റെ ജീവൻ എടുക്കപ്പെടുന്നവല്ലൊ: എന്നിതു പ്രവാചകൻ ആരെകൊണ്ടു പറയുന്നു? തന്നെകൊണ്ടൊ മറ്റൊരുത്തനെ കൊണ്ടൊ? ഞാൻ നിന്നോടു യാചിക്കുന്നു. [ 319 ]
അപോ. പ്രവൃ. ൮. ൯. അ.

എന്നു, ഷണ്ഡൻ ഫിലിപ്പനോട് ആരംഭിച്ചു പറഞ്ഞാറെ, ഫിലിപ്പൻ തന്റെ വായ് തുറന്ന് ഈ തിരുവെഴുത്തിൽനിന്നു തുടങ്ങി അവനോടു യേശുവെ സുവിശേഷിച്ചു. അവർ വഴി പോകുമ്പോൾ തന്നെ ഒരു വെള്ളത്തിൽ എത്തി ഷണ്ഡൻ: ഇതാ വെള്ളം! ഞാൻ സ്നാനം ഏല്ക്കുന്നതിന്ന് എന്തു മുടക്കം? എന്നു പറയുന്നു. [ഫിലിപ്പൻ പറഞ്ഞു: നീ പൂൎണ്ണ ഹൃദയത്തോടും വിശ്വാസിക്കുന്നു എങ്കിൽ, ന്യായം ഉണ്ടു. അവൻ ഉത്തരം പറഞ്ഞിതു: യേശുക്രിസ്തൻ ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു]. ഉടനെ തേർ നിറുത്തുവാൻ കല്പിച്ചു ഫിലിപ്പനും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;വെള്ളത്തിൽ നിന്നു കരേറിയപ്പോൾ കൎത്താവിൻ ആത്മാവ് ഫിലിപ്പനെ പറിച്ചെടുത്തു ഷണ്ഡൻ അവനെ പിന്നെ കാണാഞ്ഞിട്ടും സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി. ഫിലിപ്പനൊ അഷ്ടോദിൽ കാണപ്പെട്ടു, പിന്നെ കൈസൎയ്യയിൽ എത്തുവോളം എല്ലാ പട്ടണങ്ങളിലും സുവിശേഷിച്ചുകൊണ്ടു കറ്റന്നു പോരുകയും ചെയ്തു.

൯. അദ്ധ്യായം.

ശൌലിനെ അത്ഭുതമായ വിളിയും [അ. ൨൨, ൨൬.], (൧൦) സ്നാനവും, (൨൦) വളൎച്ചയും, (൩൧) യഹൂദ്യസഭയുടെ വൎദ്ധനയും അതിൽ പേത്രന്റെ നടപ്പും

ന്നു കൂടെ ശൌൽ കൎത്താവിന്റെ ശിഷ്യരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചു കൊള്ളുന്നവനായി, മഹാപുരോഹിതനെ ചെന്നു കണ്ടു, ദമഷ്കിൽ വെച്ച് ആ മാൎഗ്ഗക്കാരിൽ ആണുങ്ങളാകട്ടെ. പെണ്ണുങ്ങളാകട്ടെ വല്ലവരെയും കണ്ടുവെങ്കിൽ അവരെ കെട്ടി വെച്ചു, യരുശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു പത്രങ്ങളെ ചോദിച്ചു (വാങ്ങി). പിന്നെ പ്രയാണം ചെയ്തുകൊണ്ടു ദമഷ്കിനോടു സമീപിക്കുമ്പോൾ ഉണ്ടായിരുതു. പെട്ടന്നു വാനത്തിൽ നിന്നു വെളിച്ചം അവന്റെ ചുറ്റും മിന്നി, അവൻ നിലത്തു വീണു: ശൌലെ, ശൌലെ നീ എന്നെ ഹിംസിക്കുന്നത് എന്ത്? എന്നു തന്നോടു പറയുന്ന ശബ്ദം കേട്ടു: കൎത്താവെ! നീ ആർ? എന്നു ചോദിച്ചാറെ: നീ ഹിംസിക്കുന്ന യേശു ഞാൻ ആകുന്നു, (തോട്ടിയുടെ നേരെ ഉതെക്കുന്നതു നിണക്ക്ക്കു കടിയതത്രെ) എങ്കിലും എഴുനീറ്റു പട്ടണത്തിൽ ചെല്ക; നീ ചെയ്യേണ്ടത് അവിടെ

൨൯൫
[ 320 ]
THE ACTS OF APOSTLES. IX.

നിന്നോടു ചൊല്ലപ്പെടും എന്ന് അവൻ പറഞ്ഞു. പ്രയാണത്തിൽ കൂടെ ഉള്ള പുരുഷന്മാർ ശബ്ദത്തെ കേൾക്കയല്ലാതെ ആരെയും ദൎശിക്കാതെ നിൎജ്ജീവരായി നിന്നിരുന്നു. പിന്നെ ശൌൽ നിലത്തു നിന്ന് എഴുനീറ്റു. കണ്ണുകളെ തുറന്നാറെയും ഒന്നും കണ്ടില്ല. അവർ കൈ താങ്ങി, അവനെ ദമഷ്കിൽ കൂട്ടികൊണ്ടുപോയി. അവൻ മൂന്നുദിവസം കൺ കാണാതെയും തിന്നുകുടിക്കാതെയും പാൎത്തു.

ദഷ്കിലോ ഹനന്യ എന്നൊരു ശിഷ്യൻ ഉണ്ടു; അവനോടു കൎത്താവ് ഒരു ദൎശനത്തിൽ: ഹനന്യെ! എന്നു പറഞ്ഞാറെ:കൎത്താവെ! ഞാൻ ഇതാ! എന്ന് അവൻ പറഞ്ഞു. കൎത്താവ് അവനോടു ചൊല്ലിയതു: നീ എഴുനീറ്റു "നേരെ വീഥി" എന്നതിലേക്കു പോയി യൂദാവിൻ വീട്ടിൽ തൎസ്സുകാരൻ ശൌൽ എന്ന് പേരുള്ളവനെ അന്വേഷിക്ക; കണ്ടാലും അവൻ പ്രാൎത്ഥിക്കുന്നു. അത്രയല്ല അവൻ ഹനന്യ എന്ന ഒരു പുരുഷൻ അകമ്പുക്കു, താൻ കാഴ്ചപ്രാപിക്കേണ്ടതിന്നു തന്റെ മേൽ കൈ വെക്കുന്നതു കണ്ടു. എന്നതിന്നു ഹനന്യ ഉത്തരം പറഞ്ഞിതു: കൎത്താവെ! അയ്യാൾ യരുശലേമിൽ നിന്റെ വിശുദ്ധൎക്ക് എത്ര തിന്മകൾ പിണെച്ചു എന്നു പലരിൽനിന്നും കേട്ടിരിക്കുന്നു. ഇവിടെയും നിന്റെ നാമത്തെ വിളിച്ചു ചോദിക്കുന്നവരെ ഒക്കയും കെട്ടുവാൻ മഹാപുരോഹിതരുടെ അധികാരം അവന് ഉണ്ടു. കൎത്താവ് അവനോടു പറഞ്ഞു: ഇവൻ എന്റെ നാനം ജാതികൾക്കും രാജാക്കന്മാൎക്കും ഇസ്രയേൽ പുത്രന്മാൎക്കും മുമ്പിൽ വഹിപ്പാൻ തെരിഞ്ഞെടുത്തോരു പാത്രമായി, എനിക്കുണ്ടാകയാൽ പോയ്ക്കൊൾക! എൻനാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം അനുഭവിക്കേണ്ടത് എന്നു ഞാൻ അവനെ കാണിക്കും സത്യം. എന്നാറെ, ഹനന്യ പോയി പീടകം പൂക്കു, അവന്റെ മേൽ കൈകളെ വെച്ചു: സഹോദര ശൌലെ! നീ വന്ന വഴിയിൽ നിണക്കു കാണയ യേശു എന്ന കൎത്താവ് നീ കാഴ്ചപ്രാപിച്ചു വിശുദ്ധാത്മാപൂൎണ്ണനാകേണ്ടതിന്ന് എന്നെ അയച്ചിരിക്കുന്നു എന്നു പരഞ്ഞ ഉടനെ, അവന്റെ കണ്ണുകളിൽനിന്നു ചെതുമ്പുപോലെ വീണു, അവൻ കാഴ്ചപ്രാപിച്ച് എഴുനീറ്റു സ്നാനം ഏറ്റശേഷം ആഹാരം കൈക്കൊണ്ട് ഊക്കുണ്ടാകയും ചെയ്തു.

൨൯൬
[ 321 ]
അപോ. പ്രവൃ. ൯. അ


൧൯ പിന്നെ അവൻ ദമഷ്കിലുള്ള ശിഷ്യന്മാരോടു കൂടെ ചില ദിവസം പാൎത്തശേഷം, ഉടനെ പള്ളികളിൽ വെച്ചു, ൨0 യേശു ദേവപുത്രൻ എന്നു ഘോഷിച്ചു. ൨൧ കേൾക്കുന്നവർ എല്ലാവരും ഭൂമിച്ചു: യരൂശലേമിൽ ഈ നാമം വിളിച്ചു ചോദിക്കുന്നവരെ പാഴാക്കിയവൻ ഇവനല്ലയോ? ഇവിടെയും അവരെ കെട്ടിവെച്ചു മഹാപുരോഹിതരുടെ മുമ്പിലാക്കുവാൻ വന്നില്ലയൊ? എന്നു പറയും: ൨൨ ശൗലോ ഏറ്റം ശക്തിപ്പെട്ടു "ഇവൻ മശീഹ ആകുന്നു" എന്നു തുമ്പുണ്ടാക്കി ദമഷ്കിൽ കുടിയിരിക്കുന്ന യഹൂദന്മാരെ കലക്കിക്കളഞ്ഞു. ൨൩ ഇപ്രകാരം ബഹുദിവസം തികയുമ്പോൾ യഹൂദന്മാർ അവനെ ഒടുക്കുവാൻ മന്ത്രിച്ചുകൂടി. ൨൪ ശൗലിന്ന് അവരുടെ കൂട്ടുകെട്ട് അറിഞ്ഞുവന്നു; അവനെ ഒടുക്കുവാൻ രാവും പകലും നഗരവാതിലുകളെ കാത്തുനിൽക്കുമ്പോൾ, ൨൫ അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ എടുത്തു കൊട്ടയിലാക്കി മതിൽ വഴിയായി ഇറക്കിവിടുകയും ചെയ്തു. ൨൬ അവൻ യരുശലേമിൽ എത്തിയാറെ, ശിഷ്യരോടു പറ്റുവാൻ ശ്രമിക്കുമ്പോൾ, അവൻ ശിഷ്യൻ എന്നു വിശ്വസിക്കാതെ, എല്ലാവരും അവനെ പേടിച്ചുനിന്നു. ൨൭ ബൎന്നബാ മാത്രം അവനെ കൈപിടിച്ച് അപോസ്തലരുടെ അടുക്കൽ കൊണ്ട് ചെന്ന്, ഇവൻ വഴിയിൽ വെച്ച് കൎത്താവിനെ കണ്ടപ്രകാരവും, ആയവൻ ഇവനോട് അരുളിച്ചെയ്തതും, ദമഷ്കിൽ ഇവൻ യേശു നാമത്തിങ്കൽ പ്രാഗത്ഭ്യം കാട്ടിയവാറും അവരോടു വിവരിച്ചറിയിച്ചു. ൨൮ പിന്നെ അവൻ യരുശലേമിൽ അവരോട് ഒന്നിച്ച് വന്നും പോയും കൊണ്ടു കൎത്താവായ യേശുവിൻനാമത്തിൽ പ്രാഗത്ഭ്യം കാട്ടിക്കൊണ്ടിരുന്നു. ൨൯ യവനഭാഷക്കാരോടും സംസാരിച്ചു തൎക്കിച്ചു പോരുമ്പോൾ, അവർ അവനെ ഒടുക്കുവാൻ വട്ടം കൂട്ടി. ൩0 ആയത് സഹോദരന്മാർ അറിഞ്ഞ് അവനെ കൈസൎ‌യ്യ്യയിലേക്ക് കൂട്ടിക്കൊണ്ട് പോയി, പിന്നെ തൎസ്സിലേക്ക് അയച്ച് വിടുകയും ചെയ്തു.

൩൧ ആയതു കൊണ്ട് യഹൂദ ഗലീല ശമൎ‌യ്യ്യ ഈ നാട്ടിൽ ഒക്കെയും ഉള്ള സഭ സമാധാനത്തോടെ പാൎത്തു വീട്ടുവൎദ്ധന ചെയ്തും, കൎത്താവിൻ ഭയത്തിൽ നടന്നും, വിശുദ്ധാത്മാവിൻ പ്രബോധനത്താൽ പെരുകിയും കൊണ്ടിരുന്നു. ൩൨ പിന്നെ പേത്രൻ എല്ലാവരെയും കാണ്മാൻ ചെല്ലുമ്പോൾ ലോദിൽ പാൎക്കുന്ന വിശുദ്ധർ അടുക്കെയും ഇറങ്ങിപ്പോയി. ൩൩അവിടെ ഐനയാ എന്നൊരു

൨൯൭
[ 322 ]
THE ACTS OF APOSTLES. IX. X

മനുഷ്യൻ പക്ഷവാതം പിടിച്ച് എട്ടു വൎഷം ശയ്യമേൽ കിടക്കുന്നതു കണ്ടപ്പോൾ, പേത്രൻ അവനോട്: ഐനയാവെ, യേശു ക്രിസ്തൻ നിനെ സ്വസ്ഥനാക്കുന്നു! എഴുനീറ്റു നിണക്കായി താനെ വിരിക്ക! എന്നു പരഞ്ഞു. ഉടനെ അവൻ എഴുനീറ്റു. ലൊദിലും ശരോനിലും ഉള്ള സകല നിവാസികളും അവനെ കണ്ടു, കൎത്താവിലേക്ക് തിരിഞ്ഞു വരികയും ചെയ്തു.

അന്നു യാഫൊവിൽ പേടമാൻ എന്നൎത്ഥമുള്ള തബീഥ എന്ന പേരോടെ ഒരു ശിഷ്യ ഉണ്ടു. അവൾ ചെയ്തുപോരുന്ന ഭിഷാദി സല്ക്രിയകളാൽ നിറഞ്ഞവൾ തന്നെ. ആ നാളുകളിൽ അവൾക്കു വ്യാധിപിടിച്ചു മരണം സംഭവിക്കയും ചെയ്തു. അവളെ കഴുകി മാളികയിൽ കിടത്തിയ ശേഷം, ലൊദ് യാഫൊ വിന്നു സമീപമാകയാൽ, പേത്രൻ അവിടെ ഉള്ളപ്രകാരം ശിഷ്യന്മാർ കേട്ടു: വൈകാതെ ഞങ്ങളോളവും വരെണം "എന്നു പ്രബോധിപ്പിച്ചുംകൊണ്ടു, രണ്ടു പുരുഷന്മാരെ അവനടുക്കൽ അയച്ചു. പേത്രൻ എഴുനീറ്റ് അവരോടു കൂടെ ചെന്ന് എത്തിയപ്പോൾ തന്നെ, അവനെ മാണികമുറിയിൽ കരേറ്റി, അവിടെ എല്ലാവിധവമാരും ചുറ്റിവന്നു കരഞ്ഞു, ആ പേമാൻ എന്നവൾ കൂടെ ഉള്ളപ്പോൽ ഉണ്ടാക്കിയ കുപ്പായങ്ങളും വസ്ത്രങ്ങളും എല്ലാം കാണിച്ചും കൊണ്ടുനിന്നു. പേത്രം അവരെ ഒക്കയും പുറത്താക്കി, മുട്ടുകുത്തി പ്രാൎത്ഥിച്ച് ഉടലിനെ നോക്കി തിരിഞ്ഞു: തബീഥെ, എഴുനീല്ക്ക! എന്നു പറഞ്ഞു; അവളും കണ്ണുകളെ തുറന്നു പേത്രനെ കണ്ടു നിവിൎന്നിരുന്നു. അവൻ കൈ കൊടുത്ത് അവളെ എഴുനീല്പിച്ചു, വിശുദ്ധരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി നിറുത്തി കാണിച്ചു. ആയതു യാഫൊവിൽ എങ്ങും പ്രസിദ്ധമായി പലരും കൎത്താവിൽ വിശ്വസിച്ചു. അവനും തോല്ക്കൊല്ലനായ ശിമോൻ എന്നവന്റെ പക്കൽ ബഹു ദിവസം യാഫൊവിൽ വസിക്കയും ആയി.

൧൦. അദ്ധ്യായം.

പുറജാതികളിലെ ആദ്യഫലത്തെ പേത്രൻ ചേൎത്തതു.

നന്തരം കൈസൎയ്യയിൽ കൊൎന്നേല്യൻ എന്നൊരു പുരുഷൻ ഇതല്യ പട്ടാളത്തിൽ ശതാധിപനായി, തന്റെ സകല ഗൃഹത്തോടും കൂടെ ദൈവഭയവും ഭക്തിയും പൂണ്ടു (യഹൂദ) ജ

൨൯൮
[ 323 ]
അപോ. പ്രവൃ. ൧൦. അ.

നത്തിന്നു വളരെ ഭിക്ഷകൾ ചെയ്തും, നിത്യം ദൈവത്തോടു യാചിച്ചും പോരുമ്പോൾ, ഏകദേശം പകലത്തെ ഒമ്പതാം മണിക്കു ദൎശനം സംഭവിച്ചതിൽ ദേവദൂതൻ അരികത്തു വന്നു, തന്നോടു: കോന്നേല്യ! എന്നു പറയുന്നതു സ്പഷ്ടമായി കണ്ടു. ആയവനെ ഉറ്റു നോക്കി ഭയവശനായ് ചമഞ്ഞു: കൎത്താവെ! എന്താകുന്നു? എന്നു ചൊല്ലിയാറെ, അവനോടു പറഞ്ഞിതു: നിന്റെ പ്രാൎത്ഥനകളും ഭിക്ഷകളും ഓൎക്കപ്പെടുവാൻ ദൈവത്തിൻ മുമ്പിൽ കയറി വന്നു. ഇപ്പോഴൊ യാഫൊവിൽ ആളുകളെ അയച്ചു, പേത്രൻ എന്ന മറു നാമമുള്ളൊരു ശിമോനെ വരുത്തുക; അവൻ കടപ്പുറത്തു വീടുള്ള തോല്ക്കൊല്ലനായ ശിമോൻ എന്നവനോട് അതിഥിയായ്പാൎക്കുന്നു [നീ ചെയ്യേണ്ടുന്നത് അവൻ നിന്നോട് ഉരെക്കും]. എന്നു ചൊല്ലി ദൂതൻ പോയപ്പോൾ, അവൻ ഭൃത്യന്മാരിൽ ഇരുവരേയും, തന്നോട് ഉറ്റിരുന്നു പാൎക്കുന്നവരിൽ ദേവഭക്തിയുള്ളൊരു സേവകനേയും വിളിച്ച്, അവരെ എല്ലാം വിവരിച്ചു കേൾപിച്ചു, യാഫൊവിലേക്ക് അയക്കയും ചെയ്തു. പിറ്റെ നാൾ അവർ യാത്ര പോയി പട്ടണത്തോട് അണയുമ്പോൾ, പേത്രൻ ആറാം മണിക്കു പുരമേൽ പ്രാൎത്ഥിപ്പാൻ കരേറി. പിന്നെ വിശപ്പു വന്നു കത്തലടക്കുവാൻ ഭാവിച്ചു; അങ്ങേയോർ ഒരുക്കുമ്പോൾ തന്നെ അവന് ഒരു പാരവശ്യം സംഭവിച്ചിട്ടു; വാനം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടി പോലെ ഒരു പാത്രം നാല് അറ്റങ്ങളിലും കെട്ടീട്ട് ഇറക്കിവിട്ടു ഭൂമിയിൽ കിഴിഞ്ഞു വരുന്നതും കാണുന്നു. ആയ്തിൽ ഭൂമിയിലെയെല്ലാ നാല്ക്കാലികളും മൃഗങ്ങളും ഇഴജാതികളും വാനത്തിലെ പറജാതികളും (കാണ്മാൻ) ഉണ്ടു. ഒരു ശബ്ദം അവനോടു: പേത്ര, എഴുനീറ്റ് അറുത്തു തിന്നുകൊൾക എന്ന് ഉണ്ടായാറെ, പേത്രൻ പറഞ്ഞു: അരുതല്ലൊ കൎത്താവെ! തീണ്ടലൊ അശുദ്ധിയൊ ഉള്ളതൊന്നും ഞാൻ ഒരു നാളും തിന്നിട്ടില്ലല്ലൊ! ആ ശബ്ദം പിന്നെയും അവനോടു: ദൈവം ശുദ്ധീകരിച്ചവ നീ തീണ്ടലാക്കൊല്ല. എന്നുള്ളതു മൂന്നുകുറി സംഭവിച്ചു, പാത്രം പെട്ടന്നു വാനത്തിലേക്ക് എടുത്തുകൊള്ളപ്പെട്ടു.

ഈ കണ്ട ദൎശനം എന്തുപോൽ, എന്നു പേത്രൻ തന്നിൽ തന്നെ ബുദ്ധിമുട്ടി നോക്കുമ്പോൾ, കൊൎന്നേല്യൻ അയച്ചു വന്ന പുരുഷന്മാർ ഇതാ ശിമോന്റെ വീടു ചോദിച്ചറിഞ്ഞു, പടിപ്പു

൨൯൯
[ 324 ]
THE ACTS OF APOSTLES. X.

രക്കൽനിന്നു: പേത്രൻ എന്ന മറുനാമമുള്ള ശിമോൻ ഇവിടെ പാൎക്കുന്നുവൊ? എന്നു വിളിച്ചു ചോദിച്ചിരുന്നു. പിന്നെ പേത്രൻ ദൎശനത്തെ വിചാരിച്ച് ഉന്നിപാൎക്കുമ്പോൾ, ആത്മാവായവൻ അവനോട്: കാണ്ക, പുരുഷന്മാർ നിന്നെ തിരയുന്നു! നീയൊ എഴുനീറ്റു ഇറങ്ങി ചെല്ക; അവരെ ഞാൻ അയച്ചതാകകൊണ്ട് ഒന്നും സംശയിക്കാതെ അവരോടുകൂട യാത്രയും ആക. എന്നു പറഞ്ഞാറെ, പേത്രൻ ഇറങ്ങി, ആ പുരുഷന്മാരെ കണ്ടു: നിങ്ങൾ തിരയുന്നവൻ ഇതാ ഞാൻ തന്നെ; നിങ്ങൾ വന്ന സംഗതി എന്തെന്നു? പറഞ്ഞാറെ, ശതാധിപനായ കൊൎന്നേല്യൻ എന്ന നീതിയും ദൈവഭയവും ഉള്ളൊരു പുരുഷൻ യഹൂദരുടെ സകല ജാതിയാലും നല്ല സാക്ഷ്യം കൊണ്ടുള്ളവൻ തന്നെ; നിന്നെ ഭവനത്തിൽ വരുത്തുവാനും നിന്നോടു മൊഴികൾ കേൾപാനും വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായി, എന്ന് അവർ പറയുന്നു. അവൻ അവരെ അകത്തേക്കു വിളിച്ചു അതിഥിസല്ക്കാരവും ചെയ്തു; പിറ്റെന്നാൾ എഴുനീറ്റു, അവരോടുകൂടെ പുറപ്പെട്ടു (യാഫൊവിലെ); സഹോദരർ ചിലരും അവനോടുകൂടെ പോയി. മറു നാളിൽ കൈസൎയ്യയിൽ ചേൎന്നു; അവിടെ കൊൎന്നേല്യൻ തന്റെ ചാൎച്ചക്കാരെയും വേണ്ടപ്പെട്ട ചങ്ങാതികളേയും കൂട്ടിവരുത്തി അവരെ കാത്തു കൊണ്ടിരുന്നു.

പേത്രൻ പ്രവേശിച്ചാറെ, കൊൎന്നേല്യൻ എതിരേറ്റ് അവന്റെ കാല്ക്കൽ കുമ്പിട്ടു വീണു. പേത്രനൊ: എഴുനീല്ക്ക! അവനോടു സംഭാഷിച്ചുംകൊണ്ട് അകമ്പുക്ക്, അനേകർ വന്നു കൂടിയതിനെ കണ്ട് അവരോടു ചൊല്ലിയതു: അന്യവകക്കാരനോടു ചേൎച്ചയൊ ഇടപാടൊ യഹൂദന് എത്രയും അധൎമ്മമായുള്ള പ്രകാരം നിങ്ങൾ അറിയുന്നവല്ലൊ! എനിക്കൊ ദൈവം ഒരു മനുഷ്യനെയും തീണ്ടലൊ അശുദ്ധിയൊ ഉള്ളവൻ എന്നു ചൊല്ലാതിരിപ്പാൻ തോന്നിച്ചു, ആകയാൽ ആളയച്ചു വരുത്തിയപ്പോൾ, ഞാൻ എതിർ പറയാതെ വന്നു. എന്നിട്ട് എന്നെ വരുത്തിയ സംഗതി എന്തെന്നു ചോദിക്കുന്നു. എന്നാറെ, കൊൎന്നേല്യൻ പറഞ്ഞിതു: നാലു നാളായിട്ടു ഞാൻ ഈ നാഴികവരെ ഉപവാസം ചെയ്തശേഷം ഒമ്പതാം മണിക്ക് എന്റെ വീട്ടിൽ പ്രാൎത്ഥിച്ചിരിക്കുമ്പോൾ, ശുഭ്രവസ്ത്രത്തോടെ ഒരു പുരുഷൻ

൩൦൦
[ 325 ]
അപോ. പ്രവൃ. ൧0. അ. തിരുത്തുക

ഇതാ എന്റെ മുമ്പിൽ നിന്നുകൊണ്ടു: കൊൎന്നേല്യ. നിന്റെ പ്രാൎഥന കേൾക്കപ്പെട്ടു; നിന്റെ ഭിക്ഷകൾ ദൈവത്തിൻമുമ്പിൽ ഓൎക്കപ്പെടുകയും ചെയ്തു. അതുകൊണ്ടു യാഫൊ വിലേക്ക് ൩൨ ആളയച്ചു. പേത്രൻ എന്ന മറുനാമമുള്ള ശിമോനേ വിളിപ്പിക്ക; അവൻ കടൽപ്പുറത്ത് തോൽക്കൊല്ലനായ ശിമോന്റെ വീട്ടിൽ പാൎക്കുന്നു; അവൻ വന്നു നിന്നോട് ഉരചെയ്യും എന്നു പറകയാൽ, ഞാൻ ക്ഷണത്തിൽ നിന്റെ അടുക്കൽ ആളയച്ചു; ൩൩ നീ വന്നതിനാൽ നന്നായി ചെയ്തു; ഇപ്പോഴൊ ഞങ്ങൾ എല്ലാവരും കൎത്താവിൻ പക്കൽനിന്നു നിണക്കു നിയോഗമായി വന്നത് ഒക്കയും കേൾപാനായി ദൈവത്തിൻമുമ്പാകെ (ഒരുങ്ങി)യിരിക്കുന്നു.

അനന്തരം പേത്രൻ വായ്തുറന്നു പറഞ്ഞിതു: ദൈവം മുഖ ൩൪ പക്ഷക്കാരനല്ല; ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതിയെ ൩൫ പ്രവൃത്തിക്കുന്നവൻ അവന് ഗ്രാഹ്യൻ എന്നു ഞാൻ ഉണ്മയിൽ ഗ്രഹിക്കുന്നു. അവൻ യേശുക്രിസ്തുനെ കൊണ്ട് സമാധാനം ൩൬ സുവിശേഷിച്ച് ഇസ്രയേൽ പുത്രൻമാൎക്ക് അയച്ച വചനം തന്നെ; ആയവനാകട്ടെ, എല്ലാവൎക്കും കൎത്താവ് തന്നെ. യോഹനാൻ ഘോഷിച്ച സ്നാനത്തിൽ പിന്നെ ഗലീലയിൽ ൩൭ തുടങ്ങി യഹൂദയിൽ ഒക്കയും ഉണ്ടായ വൎത്തമാനം (നിങ്ങൾ അറിയുന്നുവല്ലൊ) നചറത്തിൽ നിന്നുള്ള യേശുവെ തന്നെ അറിയാമല്ലൊ. അവനെ ദൈവം വിശുദ്ധാത്മാവിനാലും ൩൮ ശക്തിയാലും അഭിഷേകം ചെയ്തപ്രകാരവും, ദൈവം കൂടെയുള്ളതു കൊണ്ട് അവൻ സൽക്രിയകൾ ചെയ്തും, പിശാചിനാൽ ഹേമിക്കപ്പെട്ടവരെ ഒക്കയും സ്വസ്ഥമാക്കികൊണ്ടും നടന്നുവന്നതും (അറിയുന്നു). യഹൂദരുടെ നാട്ടിലും യരുശലേമിലും അവൻ ചെയ്ത ൩൯ സകലത്തിന്നും ഞങ്ങൾ സാക്ഷികൾ; ആയവനെ അവർ മരത്തിന്മേൽ തൂക്കി ഒടുക്കിക്കളഞ്ഞു. ദൈവമൊ മൂന്നാം നാൾ ൪൦ ഉണൎത്തി പ്രത്യക്ഷനാകുവാൻ (അനുവാദം) കൊടുത്തു. അതൊ ൪൧ സകല ജനത്തിനുമല്ല. ദൈവം മുമ്പിൽകൂട്ടി വരിച്ചെടുത്ത സാക്ഷികൾക്കത്രെ; അവൻ മരിച്ചവരിൽനിന്ന് എഴുനീറ്റ ശേഷം ഒന്നിച്ചു ഭക്ഷിച്ചു കുടിച്ച ഞങ്ങൾക്കു തന്നെ (പ്രത്യക്ഷനായതു). ജീവികൾക്കും മരിച്ചവൎക്കും ന്യായാധിപതിയായി ൪൨ ദൈവത്താൽ നിൎണ്ണയിക്കപ്പെട്ടതു താൻതന്നെ എന്ൻ ജനത്തോടു ഘോഷിച്ചു സാക്ഷ്യം ഉറപ്പിപ്പാൻ അവൻ ഞങ്ങ

൩൦൧
[ 326 ]
THE ACTS OF APOSTLES. X. XI.

ളോട് ആജ്ഞാപിച്ചു. ഇവങ്കൽ വിശ്വസിക്കുന്ന ഏവനും അവൻ നാമംമൂലം പാപങ്ങളുടെ മോചനം ലഭിക്കുന്നു എന്നു സകല പ്രവാചകന്മാരും ആയവനു സാക്ഷി ചൊല്ലുന്നു.

എന്നീ മൊഴികൾ പേത്രൻ ഉരെക്കുമ്പോൾ ഹന്നെ വചനം കേൾക്കുന്ന എല്ലാവരുടെ മേലും വിശുദ്ധാത്മാവ് വീണു വന്നു. അവർ ഭാഷകളാൽ ഉരെച്ചു ദൈവത്തെ മഹത്വീകരിക്കുന്നതു കേൾക്കയാൽ, പേത്രനോടു കൂടിവന്നു പരിഛ്ശേദനയിലെ വിശ്വാസികളായവർ വിശുദ്ധാത്മാവാകുന്ന ദാനം ജാതികളുടെ മേലും പകരപ്പെട്ടതുകൊണ്ടു വിസ്മയിച്ചു പോയി. അപ്പോൾ പേത്രൻ: നമുക്ക് എന്നപോലെ ഇവൎക്കും വിശുദ്ധാത്മാവ് കിട്ടിയശേഷം സ്നാനം വരാതവണ്ണം വെള്ളത്തെ വിലക്കുവാൻ കഴിയുന്നവൻ ആർ? എന്ന് ഉത്തരം ചൊല്ലി. അവരെ കൎത്താവിൻ നാമത്തിൽ സ്നാനം കഴിപ്പാൻ നിയോഗിച്ചു; അപ്പോൾ അവൻ ചില ദിവസം വസിച്ചു കൊൾവാൻ അവർ ചോദിക്കയും ചെയ്തു.

൧൧. അദ്ധ്യായം.


യരുശലേമിലെ സഹോദരരോടു പേത്രന്റെ പ്രതിവാദം, (൧൯) അന്ത്യൊഹ്യയിൽ പുറജാതികളിൽനിന്ന് ഒന്നാം സഭ ചേൎന്നു വന്നതു.

ജാതികളും ദേവവചനം കൈക്കൊണ്ടപ്രകാരം അപോസ്തലന്മാരും യഹൂദയിലുള്ള സഹോദരന്മാരും കേട്ടറെ, പേത്രൻ യരുശലേമിൽ കരേറിവന്നപ്പോൾ, പരിഛ്ശേദനക്കാർ; നീ അഗ്രചൎമ്മമുള്ള പുരുഷന്മാർ ഇടത്തിൽ പ്രവേശിച്ച് അവരോടു കൂടെ ഭക്ഷിച്ചു എന്ന് അവനോടു വാദിച്ചു. എന്നാറെ, പേത്രൻ ആരംഭിച്ചു ക്രമപ്രകാരം അവരോടു വിവരിച്ചു ചൊല്ലിയതു: ഞാൻ യാഫൊപുരിയിൽ പ്രാൎത്ഥിക്കുമ്പോൾ, പാരവശ്യം സംഭവിച്ചതിൽ ഒരു ദൎശനം കണ്ടു; വാനത്തിൽനിന്നു നാല് അറ്റങ്ങളിലും(കെട്ടി) ഇറക്കിവിടുന്ന തുപ്പട്ടി പോലെ ഒരു പാത്രം കിഴിഞ്ഞ് എന്നോളം വന്നതു തന്നെ. അതിന്നുള്ളിൽ നോക്കി വിചാരിക്കുമ്പോൾ, ഭൂമിയിലെ നാല്ക്കാലികളെയും മൃഗങ്ങളെയും ഇഴജാതികളെയും വാനത്തിലെ പറജാതികളെയും കണ്ടു: പേത്ര, എഴുനീറ്റ് അറുത്തു തിന്നുകൊൾക! എന്ന് എന്നോടു പറയുന്ന ശബ്ദവും കേട്ടറെ: അരുതല്ലൊ കൎത്താവെ! തീണ്ടലും അശുദ്ധിയും ഉള്ളത് ഒരിക്കലും എന്റെ വായിൽ ചെന്നില്ലല്ലൊ!

൩൦൨
[ 327 ]
അപോ. പ്രവൃ. ൧.൧. അ.

എന്നു പറഞ്ഞതിന്നു, വാനത്തിൽനിന്ന് ആ ശബ്ദം പിന്നെയും(വന്നു): ദൈവം ശുദ്ധീകരിച്ചവ നീ തീണ്ടലാക്കൊല്ലാ എന്നുത്തരം പറഞ്ഞു. ആയതു മൂന്നുകുറി സംഭവിച്ചു; പിന്നെ എല്ലാം വാനത്തേക്കും തിരികെ വലിച്ചെടുക്കപ്പെട്ടു. അപ്പോൾ, കണ്ടാലും, കൈസൎയ്യയിൽനിന്ന് എനിക്കായിട്ട് അയക്കപ്പെട്ട മൂന്നു പുരുഷന്മാർ പെട്ടന്നു ഞാൻ ഇരിക്കുന്ന വീട്ടിന്നരികെ നിന്നിരുന്നു: ഇവരോട് ഒന്നും സംശയിക്കാതെ കൂടെ പോകെണം എന്ന് ആത്മാവ് എന്നോട് കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടു കൂടെ പോന്നു, ഞങ്ങൾ പുരുഷന്റെ വീട്ടിൽ അകമ്പുക്കു. ആയവൻ തന്റെ വീട്ടിൽ ദൂതൻ നിന്നുകൊണ്ടു കണ്ടതും, നീ യാഫൊവിൽ ആളയച്ചു പേത്രൻ എന്നു മറുനാമമുള്ള ശിമോനെ വരുത്തുക. നീയും നിന്റെ ഗൃഹവും എല്ലാം രക്ഷപ്പെടുന്ന മൊഴികളെ അവൻ നിന്നോട് ഉരെക്കും എന്നു തന്നോടു പഞ്ഞപ്രകാരവും ഞങ്ങളോട് അറിയിച്ചു. പിന്നെ ഞാൻ ഉരചെയ്തു തുടങ്ങിയപ്പോഴെക്കു വിശുദ്ധാത്മാവ് അവരുടെ മേൽ വീണത് ആദിയിൽ നമ്മുടെ മേൽ വന്നപ്രകാരം തന്നെ. എന്നാറെ, (൧, ൫.) യോഹനാൻ വെള്ളത്താൽ സ്നാനം ഏല്പിച്ചു നിങ്ങളൊ വിശുദ്ധാത്മാവിൽ സ്നാനപ്പെടും എന്നു കൎത്താവ് പറഞ്ഞ മൊഴിയെ ഞാൻ ഓൎത്തു. അതുകൊണ്ട് കൎത്താവായ യേശുക്രിസ്തങ്കൽ വിശ്വസിച്ചവരായ നമുക്കൊത്തപ്രകാരം അവൎക്കും ഒരു ദാനത്തെ തന്നെ ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ വിലക്കുവാൻ കഴിവോളം ഞാൻ ആരുപോൽ? എന്ന് അവർ കേട്ട് അടങ്ങി: എന്നിട്ടു ദൈവം ജാതികൾക്കു ജീവങ്കലേക്ക് മാനസാന്തരത്തെ നല്കിവെച്ചു എന്നു ചൊല്ലി, ദൈവത്തെ തേജ്സ്കരിച്ചിരുന്നു.

അനന്തരം സ്തെഫനൻ ഹേതുവായി ഉണ്ടായ ക്ലേശത്തിൽ നിന്നു ചിതറിപോയവർ ഫൊയിനീക്ക, കുപ്ര, അന്ത്യൊഹ്യ ഈ ദേശങ്ങളോളവും സഞ്ചരിച്ചുകൊണ്ടു യഹൂദരോടല്ലാതെ ആരോടും വചനത്തെ പറയാതെ കണ്ടു നടന്നു, അവരിൽ ചിലർ കുപ്രക്കാരും കുറേനക്കാരും; ആയവർ അന്ത്യൊഹ്യയിൽ എത്തിയശേഷം കൎത്താവായ യേശുവിനെ വുഇശേഷിച്ചു കൊണ്ടു, യവനക്കാരോടു സംസാരിച്ചു പോന്നു. കൎത്താവിൻ കൈ അവരോടു കൂടെ ആകയാൽ വലിയോരു കൂട്ടം വിശ്വസിച്ചു, കൎത്താവിലേക്ക് തിരിഞ്ഞു വന്നു. അവരുടെ വൎത്തമാനം

൩൦൩
[ 328 ]
              THE ACTS OF THE APOSTLES. XI. XII.

യരുശലേമിലെ സഭയുടെ ചെവികൾക്ക് എത്തിയപ്പോൾ

അവർ ബൎന്നബാവെ ആന്ത്യൊഹ്യവരെ സഞ്ചരിച്ചുകൊൾ

വാൻ പറഞ്ഞയച്ചു. ആയവൻ ചേൎന്നപ്പോൾ, ദേവകരുണ [ 329 ]
അപോ. പ്രവൃ. ൧൨. അ.

നോക്കുമ്പോൾ, സഭയാൽ അവനുവേണ്ടി ദൈവത്തോടു ശ്രദ്ധയേറിയ പ്രാൎത്ഥന ഉണ്ടായിനടന്നു. ഹെരോദാ അവനെ വരുത്തി കാണിപ്പാൻ ഓങ്ങുമ്പോൾ, രാത്രിയിൽ പേത്രൻ രണ്ടു ചങ്ങലകളാൽ കെട്ടുപെട്ടു. രണ്ടു സേവകരുടെ നടുവിൽ കിടന്നു കറങ്ങുന്നു വാതില്ക്കു മുമ്പെ തടവിനെ സൂക്ഷിക്കുന്ന കാവല്ക്കാരും ഉണ്ടു. അന്നു കണ്ടാലും കൎത്താവിന്ദൂതൻ എത്തിനിന്നു വെളിച്ചം അറിയിൽ പ്രകാശിച്ചു അവൻ പേത്രനെ ഭാഗത്തുതട്ടി: വേഗത്തിൽ എഴുനീല്ക്ക! എന്നുണൎത്തി, ഉടനെ അവന്റെ ചങ്ങലകൾ കൈകളിൽനിന്നു വീണു പോയി. ദൂതൻ അവനോട്: അര കെട്ടി ചെരിപ്പുകളെ ഇട്ടു മുറുക്ക, എനു പറഞ്ഞപ്രകാരവും അവൻ ചെയ്തു. പിന്നെ: നിന്റെ വസ്ത്രം പുതെച്ച്. എന്റെ പിന്നാലെ വാ! എന്നു പറഞ്ഞു. അവനും പിഞ്ചെന്നു പുറപ്പെട്ടു, ദൂതനാൽ ഉണ്ടാകുന്നതു സത്യം എന്നറിയാതെ, ദൎശനം കാണുന്നപ്രകാരം നിരൂപിച്ചുകൊണ്ടു നടന്നു. അവർ ഒന്നാം കാവലിലും രണ്ടാമതിലും കൂടിക്കടന്നു പട്ടണത്തിൽ ചൊല്ലുന്ന ഇരിമ്പുവാതില്ക്കൽ എത്തി; അതും അവൎക്ക് സ്വതെ തുറന്നുകൂടി, അവർ പുറപ്പെട്ട് ഒരു തെരുവിനെ പിന്നിട്ടു പോയ ഉടനെ ദൂതൻ അവനെ വിട്ടു പിരികയും ചെയ്തു. അപ്പോൾ, പേത്രൻ തന്നിലായ്പന്നു പറഞ്ഞു: കൎത്താവ് തന്റെ ദൂതനെ അയച്ചു, ഹെരോദാവിൻ കയ്യിൽനിന്നും, യഹൂദവംശത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ പറിച്ചെടുത്തു എന്ന് ഇപ്പോൾ സത്യമായി അറിയുന്നു. എന്നു ബോധിച്ചു മാൎക്ക എന്ന് മമുനാമമുള്ള യോഹനാന്റെ അമ്മയായ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാൎത്ഥിച്ചിരിക്കുമ്പോൾ, അവൻ പടിപ്പുരക്കെൽ മുട്ടിയാറെ, റോദ എന്നൊരു ബാല,ക്കാരത്തി കോപാൻ അണഞ്ഞുവന്നു. പേത്രന്റെ ഒച്ച തിരിഞ്ഞു വന്നു സന്തോഷത്താൽ പടിപ്പുരയെതുറക്കാതെ അകത്ത് ഓടി പേത്രൻ പടിപ്പുരമുന്നിൽ നില്ക്കുന്നപ്രകാരം അറിയിച്ചു. അവർ അവളോടു ഭ്രാന്തിയാകുന്നു എന്നു പറഞ്ഞാറെ, അവൾ ഉള്ളതെന്നു നിഷ്കൎഷിച്ചു ചെല്ലുമ്പോൾ, അവന്റെ ദൂതനാകുന്നു എന്ന് അവർ പറഞ്ഞു പോയി. പേത്രൻ മുട്ടി മുട്ടി നില്ക്കുന്നതിനാൽ അവർ തുറന്ന് അവനെ കണ്ടു വിസ്മയിച്ചു. എന്നാറെ, അവർ മിണ്ടാതിരിപ്പാൻ അവൻ കൈപൊങ്ങിച്ചു, കൎത്താവ് തടവിൽനിന്നു പുറപ്പെടുവിച്ചപ്ര

൩൦൫
[ 330 ] THE ACTS OF THE APOSTLES XII, XIII

കാരം വിവരിച്ചു കേൾപിച്ചു; ഇത് യാക്കോബ് മുതലായ സഹോദരന്മാൎക്ക് അറിയിപ്പിൻ എന്നു ചൊല്ലി പുറപ്പെട്ടു വേറൊരുസ്ഥലത്തേക്കു യാത്രയായി. പകലായപ്പോൾ. പേത്രൻ എന്തായിപോയി എന്നു സേവകർ കലങ്ങിയപോയത് അല്പമല്ല.ഹെരോദാ അവനെ ചോദിച്ചു. കാഞ്ഞാണു കാവല്ക്കാരെ വിസ്തരിച്ചു വധിപ്പാൻ കല്പിച്ചു; പിന്നെ യഹൂദയെ വിട്ടു, കൈസൎ‌യ്യയിൽ ഇറങ്ങിയപോയി പാൎത്തു. അന്നു തുൎ‌യ്യർ ചിദോന്യരോടും അവന്ന് ഉൾപോർ ഉണ്ടായാൽ തങ്ങളുടെ നാട്ടിനെ രാജാവിൻറെതു പുലൎത്തുന്നതാകകൊണ്ട് അവർ ഒരുമനപ്പെട്ടു വന്നുകണ്ടു രാജാവിൻ പള്ളിയറക്കാരനായ ബ്ലസ്തനെ സമ്മതിപ്പിച്ചുകൊണ്ടു സന്ധിപ്പാൻ അപേക്ഷിച്ചു. നിശ്ചയിച്ച ദിവസത്തിൽ ഹെരോദാ രാജമയവസ്ത്രം ഉടുത്തു ദദ്രാസനത്തിൽ ഇരുന്നു ജനസംഘത്തിൽ അവരോടു പ്രസംഗിച്ചരുളി. ജനസംഘമൊ: അല്ലയൊ ദേവൻറെ ശബ്ദം മനുഷ്യൻറെതല്ല! എന്നു ആൎപ്പുകൂട്ടി. അവൻ ദൈവത്തിനു തേജസ്സ് കൊടായ്ക്കയാൽ കൎത്താവിൻ ദൂതൻ പെട്ടന്ന് അവനെ തച്ചു. അവൻ കൃമികൾക്ക് ഇരയായി വീൎപ്പു മുട്ടിപോകയും ചെയ്തു. പിന്നെ ദേവവചനം വൎദ്ധിച്ചു പെരുകിപോന്നു. ബൎന്നബാവും ശൌലും ആ ശശ്രൂഷ നിവൃത്തിച്ചശേഷം മാൎക്ക എന്ന യോഹനാനെ കൂട്ടികൊണ്ടു യരുശാലമിൽ നിന്നു മടങ്ങി പോന്നു. അദ്ധ്യായം പുറജാതികൾക്ക് സുവിശേഷം അയപ്പാൻ അന്ത്യൊഹ്യസഭ മുതിൎന്നതു ( ) പിസിദ്യ നാടുകളിലെ പ്രയാണം

അന്ത്യൊഹ്യയിൽ ഉണ്ടായിരിക്കുന്ന സഭയിൽ ബൎന്നബാവും നിഗർ എന്നുള്ള ശിമോനു, കുറേനേക്കാരനായ ലൂക്യനും, ഇടപ്രഭവായ ഹെരോദാവോട് ഒന്നിച്ചു വളൎന്ന മനഹെമും, ശൌലും ഇവർ പ്രവാചകരും ഉപദേഷ്ടാക്കളും ആയിട്ടുണ്ട്. അവർ കൎത്താവിനെ ഉപാസിച്ചും ഉപോഷിച്ചും കൊള്ളുന്പോൾ, വിശുദ്ധാത്മാവ് പറഞ്ഞു. ഞാൻ ബൎന്നബാ ശൌൽ എന്നവരെ വിളിച്ചാക്കിയ പണിക്കായിട്ട് അവരെ എനിക്ക് വേൎത്തിരിപ്പിൻ! എന്നാറെ (സഭക്കാർ) ഉപോഷിച്ചു പ്രാൎത്ഥിച്ച് അവരിൽ കൈകൾ വെച്ച് അവരെ പറഞ്ഞയക്കകയും ചെയ്തു. [ 331 ]
അപോ. പ്രവൃ. ൧൩. അ.

ആയവർ വിശുദ്ധാത്മാവിനാൽ അയക്കപ്പെട്ടു, സെലുക്യയിലേക്ക് ഇറങ്ങിചെന്ന് അവിടെനിന്നു കുപ്ര ദ്വീപിലേക്ക് കപ്പൽകയറി ഓടി. സലമിയിൽ അണഞ്ഞശേഷം യഹൂദരുടെ പള്ളികളിൽ ദേവവചനത്തെ അറിയിച്ചു. യോഹനാൻ അവൎക്കു ഭൃത്യാനായുണ്ടു; പിന്നെ പാഫിനോളം ദ്വീപിനൂടെ കടന്നപ്പോൾ ബൎയേശു എന്ന ആഭിചാരക്കാരനും കള്ളപ്രവാചകനും ആയ യഹൂദൻ ഉപരാജാവയ സേൎഗ്ഗ്യപൌൽ എന്ന ഒരു ബുദ്ധിയുള്ള പുരുഷന്റെ കൂട ഇരിക്കുന്നതു കണ്ടു. ആയവൻ ബൎന്നബാ ശൌൽ എന്നവരെ വിളിച്ചു വരുത്തി ദേവവചനത്തെ കേൾപാൻ അന്വേഷിച്ചു. മറുഭാഷയിൽ എലീം എന്ന നാമമുള്ള ആഭിചാരക്കാരനൊ, അവരോട് എതിൎത്തുനിന്ന്, ഉപരാജാവിനെ വിശ്വാസത്തിൽനിന്നു മറിച്ചുകളവാൻ ശ്രമിച്ചു കൊണ്ടിരുന്നു. അന്നു പൌൽ എന്നു ചൊല്ലുന്ന ശൌൽ വിശുദ്ധാത്മാവ് നിറഞ്ഞു വന്നിട്ട് അവനെ ഉറ്റുനോക്കി പറഞ്ഞിതു: സകല കപടവും എല്ലാ ധുൎത്തതയും നിറഞ്ഞ പിശാചിൻ മകനെ! സൎവ്വ നീതിക്കും ശത്രുവായുള്ളോവെ! കൎത്താവിന്റെ നേൎവഴികളെ നീ മറിച്ചുകളയുന്നതു നില്ക്കയില്ലയൊ? ഇപ്പോൾ കൎത്താവിൻകൈ നിന്റെ മേൽ; ഇതാ നീ ഒരു സമയത്തേക്ക് ആദിത്യനെ കാണാതെ കുരുടനായിരിക്കും; എന്നപ്പോൾ ഉടനെ തിമിരവും ഇരുട്ടും അവന്റെ മേൽ വീണു. അവൻ ചുറ്റും തപ്പികൊണ്ടു. കൈക്കാരെ തിരഞ്ഞു നടന്നു. അന്ന് ഉണ്ടായതു ഉപരാജാവ് കണ്ടിട്ടു കൎത്താവിൻ ഉപദേശത്തിങ്കൽ അത്ഭുതപ്പെട്ടു വിശ്വാസിക്കയും ചെയ്തു.

പൌലാദികൾ പാഫിനെ വിട്ടു നീക്കി, പമ്ഫുല്യയിലെ പെൎഗ്ഗെക്ക് അണഞ്ഞു വന്നപ്പോൾ. യോഹനാൻ അവരോടു പിരിഞ്ഞു യരുശലേമിലേക്ക് മടങ്ങി പോയി. അവരൊ പെൎഗ്ഗയെ വിട്ടു (നാട്ടിൽ) കൂടി സഞ്ചരിച്ചു പിസിദ്യ അന്ത്യോഹ്യയിൽ എത്തി, ശബ്ബത്തു നാളിൽ പള്ളിയിൽ ചെന്നിരുന്നു. ധൎമ്മവും പ്രവാചകപുസ്തകവും വായിച്ചു തീൎന്നപ്പോൾ, പള്ളുമൂപ്പന്മാർ അവൎക്ക് ആളയച്ചു: സഹോദരന്മാരെ നിങ്ങൾക്ക് ഈ ജനത്തോട് പ്രബോധനവചനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. അപ്പോൾ പൌൽ എഴുനീറ്റു കൈ പൊങ്ങിച്ചു പറഞ്ഞിതു:

ഇസ്രയേല്യ പുരുഷന്മാരും ദേവഭയമുള്ള (ജാതിക്കാരും)

൩൦൭
[ 332 ]
THE ACTS OF APOSTLES. XIII.

ആയുള്ളോരെ കേൾപിൻ! ഈ ജനത്തിന്റെ ദൈവമായവൻ നമ്മുടെ പിതാക്കന്മാരെ തെരിഞ്ഞെടുത്തു, മിസ്രദേശത്തിൽ പ്രവസിക്കുമ്പോൾ. ജനത്തെ ഉയൎത്തി; അതിൽനിന്ന് അവരെ ഉയൎന്നഭുജം കൊണ്ടു പുറപ്പെടുവിച്ചു. മരുഭൂമിയിൽ നാല്പത്താണ്ടും കൊണ്ട് പോറ്റുന്നവനെ പോലെ അവരെ ചുമന്നു (൫മോ. ൧. ൩൧.) കനാൻ ദേശത്ത് ഏഴു ജാതികളെയും ഒടുക്കി, അവരുടെ ദേശം ഇവൎക്ക് അവകാശമാക്കി വിഭാഗിച്ചു. പിന്നെ ഏകദേശം നാന്നൂറ്റമ്പതു വൎഷം പ്രവാചകനായ ശമുവേൽ വരെക്കും ന്യായാധിപന്മാരെ കൊടുത്തു. അനന്തരം അവർ രാജാവിനെ ചോദിച്ചപ്പോൾ, ദൈവം അവൎക്കു കീശിന്മകനായ ശൌൽ എന്ന ബിന്യമീൻ ഗോത്രക്കാരനെ നാല്പത്താണ്ടേക്കു കൊടുത്തു. അവനെ നീക്കി ദാവിദിനെ രാജാവായി ഉദിപ്പിച്ചു (സങ്കീ. ൮൯, ൨൧. ൧ശമു. ൧൩, ൧൪.) യിശ്ശായിപുത്രനായ ദാവിദിനെ ഞാൻ കണ്ടെത്തി, എന്റെ ഹൃദയപ്രകാരമുള്ള പുരുഷനെ തന്നെ; ആയവൻ എന്റെ ഹിതങ്ങളെ എല്ലാം ചെയ്യും എന്ന് അവനായി സാക്ഷ്യം ചൊല്ലുകയും ചെയ്തു. അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തപ്രകാരം യേശു എന്ന രക്ഷിതാവാഇനെ ഇസ്രയേലിന്നു വരുത്തിയതു. അവന്റെ പ്രവേശത്തിന്നു മുമ്പെ യോഹനാൻ ഇസ്രയേൽ ജനത്തിന്ന് ഒക്കെക്കും മാനസാന്തരത്തിന്റെ സ്നാനം ഘോഷിച്ചു തന്ന ശേഷമത്രെ. യോഹനാനൊ തന്റെ ഓട്ടം തികക്കുന്നേരം: നിങ്ങൾ എന്നെ ആർ എന്ന് ഊഹിക്കുന്നു? ഞാനതല്ല; കണ്ടാലും ഞാൻ കാലുകളുടെ ചെരിപ്പും അഴിപ്പാൻ യോഗ്യനല്ലാത്തവൻ; എന്റെ ശേഷം വരുന്നു താനും എന്നു പറയും. സഹോദരരായ പുരുഷന്മാരെ! അബ്രഹാം വംശത്തിലെ മക്കളും ദേവഭയം ഹേതുവായി കൂടിയവരും ആയുള്ളോരെ! ഈ രക്ഷാവചനം നിങ്ങൾക്ക് അയക്കപ്പെട്ടു! എങ്ങിനെ എന്നാൽ യരുശലേം നിവാസികളും അവരുടെ പ്രമാണികളും ആയവനെ അറിയാഞ്ഞു വിസ്തരിച്ചു വിധിച്ചു കൊണ്ടു ശബ്ബത്തുതോറും വായിക്കുന്ന പ്രവാചക ശബ്ദങ്ങളെ പൂരിപ്പിച്ചു. മരണഹേതു ഒന്നും കാണാഞ്ഞിട്ടും പിലാതനോട് അവനെ ഒടുക്കേണം എന്നു യാചിച്ചു. (ഇപ്രകാരം) അവനെ കുറിച്ച് എഴുതിയവ ഒക്കയും തികെച്ചപ്പോൾ, അവനെ മരത്തിൽനിന്ന് ഇറക്കി കല്ലറയിൽ ഇട്ടു. ദൈവമൊ അവനെ മരിച്ചവരിൽനിന്ന് ഉണൎത്തി. ആയവൻ

൩൦൮
[ 333 ]
                              അപോ.പ്രവൃ. ൧൩.അ.

ഗലീലയിൽനിന്ൻ യരുശലേമിലേക്കു കൂടി കരേറി പോയ  
വൎക്ക് ഏറിയ ദിവസംകൊണ്ടും കാണായി വന്നു; ജനത്തോട് 
ഇന്ൻ അവൻറെ സാക്ഷികളായത് അവർ തന്നെ. പിതാക്ക           ൩൨ 
ന്മാൎക്ക് ഉണ്ടായ വാഗ്ദത്തത്തെകൊണ്ടു ഞങ്ങളും നിങ്ങളോട് സു  
വിശേഷിക്കുന്നിതു; ദൈവം യേശുവിനെ വീണ്ടും ഏഴുനീല്പി 
ച്ചതിനാൽ അവരുടെ മക്കളായ നമുക്ക് അതിനെ തീരെ നിവൃ 
ത്തിച്ചു കിടക്കുന്നു എന്നത്രെ. അപ്രകാരം നീ എൻറെ പുത്ര              ൩൩
ൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചു എന്ന് രണ്ടാം സങ്കീൎത്ത 
നത്തിലും (സ.൨.൭.) എഴുതിയിരിക്കുന്നു. അവനെ മരിച്ചവ              ൩൪ 
രിൽനിന്ൻ എഴുനീല്പിച്ചത് ഇനി നാശത്തിലേക്ക് തിരിഞ്ഞു  
പോകാതവണ്ണം തന്നെ എന്നുള്ളതു (തെളിവാൻ) ഞാൻ ദാവി 
ദിൻറെ ഉറപ്പുള്ള കൃപകളെ നിങ്ങൾക്കു നല്കും എന്നു (യശ. 
൫൫,൩.) ചൊല്ലിയത് ഉണ്ടു. (൨,൨൭.) നിൻറെ വിശുദ്ധ                      ൩൫
നെ കേടു കാണ്മാൻ നീ എല്പിക്കയില്ല എന്ന് മറ്റൊരു സങ്കീ 
ൎത്തനത്തിൽ (൧൬ ൧൦.) പറയുന്നതും അതിനായിട്ടത്രെ. ദാവി         ൩൬
ദാകട്ടെ തൻറെ തലമുറെക്കു ദേവാലോചനെക്കു ശ്രുശൂഷ 
ചെയ്തശേഷം നിദ്രപ്രാപിച്ചു. തൻറെ പിതാക്കളോട് ചേൎക്ക 
പ്പെട്ടു കേടുകണ്ടു. ദൈവം ഉണൎത്തിയവാനൊ കേടു കാണാതി       ൩൭
രുന്നു. ആകയാൽ സഹോദരരായ പുരുഷന്മാരെ! ഇവങ്കൽത        ൩൮
ന്നെ പാപങ്ങളുടെ മോചനം നിങ്ങൾക്കറിയിക്കപ്പെടുന്നു എ 
ന്നും, മോശധൎമ്മത്തിൽ നിങ്ങൾക്കു നീതികരണം വന്നുകൂടാ           ൩൯ 
ത്ത സകലത്തിൽനിന്നും വിശ്വസിക്കുന്നവൻ ഏവനും ഇ 
വങ്കൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾക്ക് അറിഞ്ഞിരി 
ക്ക! ആയത്കൊണ്ടു ഹേ നിന്ദകന്മാരെ നോക്കി, ആശ്ചൎയ്യ             ൪൦
പ്പെട്ടു, മാഴ്കിപോവിൻ! നിങ്ങളുടെ നാളുകളിൽ ഞാൻ ഒരു ക്രി 
യ പ്രവൃത്തിക്കുന്നു സത്യം, നിങ്ങളോടു വിവരിച്ചാലും നിങ്ങൾ 
വിശ്വസിക്കാതെ ഉള്ള ക്രിയ തന്നെ എന്നു. (ഹബ. ൧,൫.)                ൪൧
പ്രവാചകരിൽ മൊഴിഞ്ഞു കിടക്കുന്നതു നിങ്ങളുടെ മേൽ വരാ 
തിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ! 
     എന്നാറെ അവർ പുറപ്പെടുമ്പോൾ വരുന്ന ശബ്ദത്തിലും              ൪൨
ഈ വൎത്തമാനങ്ങൾ തങ്ങളോട് ഉരെപ്പാൻ അപേക്ഷിക്കുന്ന  
തല്ലാതെ, പള്ളിവിട്ടു പിരിഞ്ഞാറെ, യാഹൂദരിലും ഭക്തിയുള്ള മതാ      ൪൩
വലംബികളിലും പലരും പൌൽ ബൎന്നബാ എന്നവരെ അ 
നുഗമിച്ചു; അവരും സല്ലാപിച്ചുകൊണ്ടു ദേവകരുണയിൽ 
                                             ൩൦൯ [ 334 ] 
                    THE ACTS OF THE APOSTLES. XIII. XIV.

൪൪ പാർത്തുനിൽക്കേണ്ടതിന് അവരെ സമ്മതിപ്പിച്ചു. പറ്റെ ശ

        ബ്ബത്തിൽ പട്ടണം എല്ലാം ദേവവചനം കേൾപാൻ വന്നുകൂടി

൪൫ അന്നു യഹുദന്മാർ പുരുഷാരങ്ങളെ കണ്ട് എരിവു നിറഞ്ഞവ

        രായി എതിർ പറഞ്ഞു ദൃഷിച്ചുംകൊണ്ടു പൌൽ പറയുന്നവ

൪൬ റേറാടു വിരോധിച്ചുനിന്നു. എന്നാറെ പൌലു ബർന്നബവും

        പ്രാഗത്ഭ്യം പൂണ്ടു പറഞ്ഞിതു : ദേവവചനം മുമ്പെ നിങ്ങളോ
        ടു ചൊല്ലുന്നത് ആവശ്യമായിരുന്നു, എന്നാൽ അതിനെ നി
        ങ്ങൾ തള്ളിക്കളഞ്ഞു നിങ്ങളെ തന്നെ നിത്യജീവന് അപാത്രർ
        എന്നു വിധിച്ചു കഴിഞ്ഞാൽ കണ്ടാലും ഞങ്ങൾ ജാതികളിലേ

൪൭ ക്ക് തിരിഞ്ഞു കൊള്ളുന്നു. കർത്താവാകട്ടെ (യശ ൪൯, ൬) നീ

        ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നി
        ന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു എന്ന് ഞങ്ങ

൪൮ ളോട് കൽപ്പിച്ചിട്ടുണ്ട്. എന്നിട്ട് ജാതികൾ കേട്ടു സന്തോഷിച്ചും

        കർത്താവിൻ വചനം തേജസ്കരിച്ചും ഇരുന്നു; നിത്യജീവങ്ക

൪൯ ലേക്ക് നിയമിക്കപ്പെട്ടവർ എപ്പേരും വിശ്വസിച്ചു. കർത്താ ൫ 0 വിൻവചനം ആ നാട് എങ്ങും വ്യാപിക്കയും ചെയ്തു. യഹ്രദ

        ന്മാരൊ ഘനമേറിയ ഭക്തിക്കാരത്തികളെയും    
       പട്ടണത്തിൽ    മുത ലാളികളേയും ഇളക്കിവിട്ടു, പൌൽ 
      ബർന്നബാ എന്നവരുടെ നേരെ ഹിംസജനിപ്പിച്ച് അവരെ 
        തങ്ങളുടെ അതിർ കടത്തി

൫൧ ക്കളകയും ചെയ്തു. ആയവർ കാലുകളിലെ പുഴിയെ അവരുടെ ൫൨ നേരെ കുടഞ്ഞുകളഞ്ഞ് ഇക്കൊന്യയിലേക്ക് പോന്നു. ശിഷ്യ

      ന്മാരൊ സന്തോഷവും വിശുദ്ധാത്മാവും കൊണ്ടു നിറഞ്ഞു
       വന്നു.
                             ൧൪ .   അദ്ധ്യായം .
    ലൂക്കചൊന്യ നാട്ടിലുള്ള ഇക്കൊന്യ, (൮) ലൂസ്രൂ,  (൨൧) ദർബ്ബ 
  തുടങ്ങിയുള്ള ളാരുകളിൽ വ്യാപരിച്ചതു.

൧ ഇക്കൊന്യയിൽ അവർ ഒരുമിച്ചു യഹ്രദരുടെ പള്ളി പ്രവേ

    ശിച്ചു സംസാരിക്കയാൽ, യഹ്രദരിലും യവനരിലും വലിയ പു

൨ രുഷാരം വിശ്വസിച്ചു. വഴിപ്പെടാത്ത യഹരദരൊ, ജാതികളുടെ

    മനസ്സിനെ സഹോദരന്മാർക്കു നേരെ പൊങ്ങിച്ചു വഷളാക്കി

൩ എന്നിട്ടു തങ്ങളുടെ കൈകളാൽ അടയാളങ്ങലും അത്ഭുതങ്ങളും ന

     ടത്തികൊടുത്തു സ്വകൃപയുടെ വചനത്തിന്നു സാക്ഷിനിൽക്കു
     ന്ന കർത്താവിൽ ഊന്നി അവർ പ്രാഗത്ഭ്യത്തോടെ ചൊല്ലി
൩൧0 [ 335 ]
അപോ. പ്രവൃ. ൧൪. അ.

ക്കൊണ്ടു വളരെ കാലം അവിടെ പാൎത്തു. പട്ടണത്തിലെ സമൂഹം ഛിദ്രിച്ചു പോയി; ചിലർ യഫൂദരുടെ പക്ഷത്തിലും ചിലർ അപോസ്തലരുടെ പക്ഷത്തിലും ആയി. പിന്നെ അവരെ സാഹസം ചെയ്തു കല്ലെറിവാനായി, ജാതിക്കാരും യഹൂദരും അവിടെത്തെ പ്രമാണികളോട് കൂട്ടകെട്ട് ഉണ്ടാക്കിയപ്പോൾ, അവർ ഗ്രഹിച്ചു ലുസ്ത്ര, ദൎബ്ബ. എന്ന ലുക്കവൊന്യായിലെ ഊരുകളിലും ചുറ്റുമുള്ള ദേശത്തിലും മണ്ടി വാങ്ങിപോയി, അവിടെ സുവിശേഷിച്ചും കൊണ്ടിരുന്നു.

ലുസ്ത്രയിൽ അമ്മയുടെ ഗൎഭംമുതൽ മുടന്തനായി ഒരിക്കലും നടക്കാതെ കാലുകൾക്ക് ശേഷിയില്ലാത്തൊരു പുരുഷൻ ഇരുന്നിരുന്നു. പൌൽ സംസാരിക്കുന്നതു കേൾക്കുമ്പോൾ, ഇവൻ അവനെ ഉറ്റുനോക്കി. രക്ഷവരും എന്നു വിശ്വാസമുള്ള പ്രകാരം കണ്ടു: നിന്റെ കാലുകളിൽ നിവിൎന്ന് ഏഴു‌നീല്ക്ക! എന്നു മഹാശബദത്തോടെ പറഞ്ഞു; അവൻ തുള്ളിനടന്നു പോരുകയും ചെയ്തു. പൌൽ ചെയ്തതു പുരുഷാരങ്ങൾ കണ്ടു: ദേവന്മാർ മനുഷ്യൎക്കു തുല്യരായി ഇങ്ങ് ഇറങ്ങി വന്നു! എന്നു ലുക്കവൊന്യഭാഷയിൽ ശബ്ദം ഉയൎത്തി പറഞ്ഞു. ബൎന്നബാവെ ഇന്രൻ എന്നും, പൌൽ വചനത്തിൽ മുമ്പുള്ളവനാകയാൽ, ബുധൻ (ഹെൎമ്മാ) എന്നും സങ്കല്പിച്ചു. ഊൎക്കു മുമ്പിലുള്ള ഇന്ദ്ര(സ്ഥാനത്തിന്റെ പൂജാരി കാളകളേയും പൂമാലകളേയും വാതിലുകളോളം കൊണ്ടുവന്നു, പുരുഷാരങ്ങളോട് കൂട ബലികഴിപ്പാൻ ഭാവിച്ചു. എന്നതു ബൎന്നബാ പൌൽ എന്ന അപോസ്തലർ കേട്ടു, തങ്ങളുടെ വസ്ത്രങ്ങളെ കീറികൊണ്ടു പുറപ്പെട്ടു, പുരുഷാരത്തിൻ ഉള്ളിൽ ചാടി കൂക്കിപറഞ്ഞിതു: പുരുഷന്മാരെ! ഈ ചെയ്യുന്നത് എന്തു? ഞങ്ങളും നിങ്ങൾക്ക് ഒത്ത പിണിപ്പാടുള്ള മനുഷ്യരാകുന്നതല്ലാതെ, ഈ മായങ്ങളെ നിങ്ങൾ വിട്ടു ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയെണം എന്നു നിങ്ങോടു സുവിശേഷിക്കുന്നു. ആയവനാകട്ടെ സ്വൎഗ്ഗഭൂമിസമുദ്രങ്ങളേയും അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കിയിരിക്കുന്നു, കഴിഞ്ഞ തലമുറകളിൽ അവൻ എല്ലാ ജാതികളേയും താന്താങ്ങടെ വഴികളിൽ നടപ്പാൻ സമ്മതിച്ചു എങ്കിലും, വാനത്തിൽനിന്നു മഴകളും ഫലപുഷ്ടിയുള്ള സമയങ്ങളും തന്നും ആഹാരം മുതലായ ഭോഗങ്ങളാൽ നിങ്ങളുടെ ഹൃദയങ്ങടെ മൃഷ്ടമാക്കി കൊണ്ടും നന്മ ചെയ്യുന്നതിനാൽ തന്നെത്താൻ സാക്ഷി കൂടാതെ വിട്ടിട്ടില്ല.

൩൧൧
[ 336 ]
THE ACTS OF APOSTLES. XIV. XV.

എന്നവ ചൊല്ലി, തങ്ങൾക്കു ബലികഴിക്കാതവണ്ണം പുരുഷാരങ്ങളെ ദുഃഖേന നിറുത്തിവെച്ചു. പിന്നെ അന്ത്യൊഹ്യയിൽ നിന്നും ഇക്കൊന്യയിൽനിന്നും യഹൂദന്മാർ വന്നുകൂടി സമൂഹങ്ങളെ സമ്മതിപ്പിക്കയാൽ, പൌലിനെ കല്ലെറിഞ്ഞുകൊണ്ടു മരിച്ചു എന്നു തോന്നിയപ്പോൾ, പട്ടണത്തിന്നു പുറത്തേക്ക് ഇഴെച്ചു കളഞ്ഞു. ശിഷ്യന്മാർ അവനെ ചുറ്റിനിന്നാറെ, അവൻ എഴുനീറ്റു നഗരത്തിൽ ചെന്നു പിറ്റെന്നാൾ ബൎന്നബാവോടു കൂടെ ദൎബ്ബെക്കു പോകയും ചെയ്തു.

ആ ഊരിലും സുവിശേഷിച്ചുകൊണ്ടു പലരേയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര ഇക്കോന്യ, അന്ത്യോഹ്യ എന്ന ഊരുകളിലേക്കു മടങ്ങി ചെന്നു. വിശ്വാസത്തിൽ പാൎത്തുനില്ക്കേണം എന്നും, നാം അനേകം ക്ലേശങ്ങളിൽ കൂടി ദേവരാജ്യം പൂകേണ്ടു എന്നു പ്രബോധിപ്പിച്ചു, ശിഷ്യന്മാരുടെ ഉള്ളങ്ങളെ സ്ഥിരീകരിച്ചു കൊണ്ടിരുന്നു. പിന്നെ സഭതോറും അവൎക്കു മൂപ്പന്മാരെ വരിപ്പിച്ചശേഷം അവർ വിശ്വാസിച്ചിരിക്കുന്ന കൎത്താവിനെ ഉപവാസങ്ങളോടെ പ്രാൎത്ഥിച്ചുകൊണ്ടു അവരെ ഭരമേല്പിച്ചു. അനന്തരം പിസിദ്യയിൽ കൂടി കടന്നും, പംഫുല്യയിൽ എത്തി; പെൎഗ്ഗയിലും വചനം ഉരെച്ച ശേഷം അത്തല്യയോളം ഇറങ്ങി പോയി, അവിടെ നിന്നു (പടകു) നീക്കീട്ടു തങ്ങൾ നിവൃത്തിച്ച ക്രിയെക്കായി ദേവകരുണയിൽ ഏല്പിച്ചു വിടപ്പെട്ടിട്ടുള്ള അന്ത്യൊഹ്യയിലേക്ക് വന്നു. അവിടെ ചേൎന്നാറെ, സഭയെ കൂട്ടിച്ചു കൊണ്ടു ദൈവം തങ്ങളോട് ചെയ്തത് ഇന്നത് എല്ലാം എന്നും, ജാതികൾക്കു വിശ്വാസവാതിൽ തുറന്നപ്രകാരവും കേൾപിച്ചു. ശീഷ്യരോട് കൂടെ അല്പമല്ലാത്ത കാലം പാൎത്തുകൊൾകയും ചെയ്തു.

൧൫. അദ്ധ്യായം.

ജാതികളിൽ നിന്നുള്ള സഭെക്കു മോശെനുകം നീങ്ങിപ്പോയതു, (൩൬) പൊലിന്റെ രണ്ടാം ഘോഷണയാത്ര.

ഫ്രദയിൽ നിന്നു ചിലർ ഇറങ്ങി വന്നു: നിങ്ങൾക്കു മോശയുടെ വെപ്പിൻ പ്രകാരം പരിഛ്ശേദന വന്നിട്ടല്ലാതെ രക്ഷപെട്ടു കൂടാ എന്ന് സഹോദരരോട് ഉപദേശിച്ചു പോന്നു. അതു കൊണ്ട് ഇടച്ചലും പൌൽ ബൎന്നബാ എന്നവൎക്ക് അവരോടു അല്പമല്ലാത്ത വിവാദവും ഉണ്ടായശേഷം (സഭക്കാർ) പൌൽ

൩൧൨
[ 337 ]
അപോ. പ്രവൃ. ൧൫. അ.

ബൎന്നബാ മുതലായ ചിലരെ ഈ ചോദ്യം ഹേതുവായി യരുശലേമിലേക്ക് കരേറി, അപോസ്തലരേയും മൂപ്പന്മാരേയും കാണ്മാൻ നിയോഗിച്ചു. ആയവർ സഭയാൽ യാത്ര അയക്കപ്പെട്ടശേഷം ഫൊയിനീക്കയിലും ശമൎയ്യയിലും കൂടി സഞ്ചരിച്ചു ജാതികളുടെ മനന്തിരിവിനെ വിവരിച്ചു ചൊല്ലി. എല്ലാ സഹോദരന്മാൎക്കും മഹാ സന്തോഷം ഉണ്ടാക്കി പോന്നു. അവർ യരുശലേമിൽ എത്തിയാറെ, സഭയാലും അപോസ്തലമൂപ്പന്മാരാലും കൈക്കൊള്ളപ്പെട്ടു, ദൈവം തങ്ങളോട് ചെയ്തത് എല്ലാം കേൾപ്പിച്ചു; എന്നാറെ പറീശരുടെ മത്തിൽനിന്നു വിശ്വാസിച്ചവർ ചിലർ എഴുനീറ്റ് അവരെ പരിഛേദന കഴിപ്പിച്ചു. മോശധൎമ്മത്തെ സൂക്ഷിപ്പാൻ ആജ്ഞാപിക്കേണം എന്നു പറഞ്ഞു.

ഈ സംഗതി വിചാരിച്കു നോക്കുവാൻ അപോസ്തലരും മൂപ്പന്മാരും കൂടി വന്നാറെ, വളരെ തൎക്കമയ ശേഷം പേത്രൻ എഴുനീറ്റ് അവരോട് പറഞ്ഞിതു: സഹോദരരായ പുരുഷന്മാരെ! ദൈവം പൂൎവ്വദിവസങ്ങളിൽ തുടങ്ങി ജാതികൾ എന്റെ വായ്മൂലം സുവിശേഷവചനം കേട്ടു വിശ്വസിപ്പാൻ തക്കവണ്ണം നിങ്ങളിൽ തെരിഞ്ഞരുളിയപ്രകാരം നിങ്ങൾ അറിയുന്നു വല്ലൊ! പിന്നെ ഹൃദയജ്ഞാതാവായ ദൈവം നമുക്ക് എന്ന പോലെ അവൎക്കും വിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് അവൎക്കും സാക്ഷിനിന്നു. വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചിട്ട്, നമുക്കും അവൎക്കും വ്യത്യാസം ഒന്നും വെക്കാതിരുന്നു. ഇപ്പോൾ, നമ്മുടെ പിതാക്കളും നാമും ചുമന്നു കൂടാട്ഠ്ഹൊരു നുകം ശീഷ്യരുടെ കഴുത്തിൽ വെപ്പാൻ ഭാവിക്കയാൽ, നിങ്ങൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്തു? അല്ല കൎത്താവായ യേശുവിന്റെ കൃപയാൽ അവർ എന്നപോലെ നാമും രക്ഷപെടുന്നു എന്നു വിശ്വസിക്കുന്നുവല്ലൊ. എന്നാറെ, കൂട്ടം എല്ലാം മിണ്ടാതിരുന്നു ബൎന്നബാവും പൌലും ദൈവം തങ്ങളെക്കൊണ്ടു ജാതികളിൽ ചെയ്ത അടയാളങ്ങളേയും അത്ഭുതങ്ങളേയും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു. അവർ അടങ്ങി നിന്നശേഷം യാക്കോബ് ഉത്തരം പറഞ്ഞിതു: സഹോദരരായ പുരുഷന്മാരെ! എന്നെ കേൾപിൻ! ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്ന് ഒരു വംശത്തെ എടുത്തുകൊൾവാൻ ആദിയിൽ കടാക്ഷിച്ചപ്രകാരം ശിമോൻ കഥിച്ചു

൩൧൩
[ 338 ]
THE ACTS OF APOSTLES. XV.

വല്ലൊ. അതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒത്തുവരുന്നു (അമൊ. ൯, ൧൧.) അപ്രകാരം എഴുതിയിരിക്കുന്നതു: അനന്തരം ഞാൻ തിരിഞ്ഞു ദാവിദിന്റെ വീണുപോയ കൂടാരത്തെ പിന്നെയും കെട്ടും, അതിൻകേടുകളെ വീണ്ടും തീൎത്തു, അതിനെ എടുപ്പിക്കും. മനുഷ്യരിൽ ശേഷിച്ചവരും എന്റെ പേർ വിളിക്കപ്പെട്ടുള്ള ജാതികളും എല്ലാം കൎത്താവിനെ അന്വേഷിപ്പാൻ തന്നെ എന്ന് കൎത്താവ് പറയുന്നു. യുഗം മുതൽകൊണ്ട് (തനിക്ക്)അറിയാകുന്ന ഇവറ്റെ ചെയ്യുന്നവൻ തന്നെ അതുകൊണ്ടു. ജാതികളിൽനിന്നു ദൈവത്തിലേക്കു തിരിയുന്നവരെ അലമ്പലാക്കാതെ, അവർ വിഗ്രഹങ്ങളുടെ എച്ചിലുകളെയും പുലയാട്ടും, ശ്വാസം മുട്ടിച്ചതും രക്തവും വൎജ്ജിച്ചു നില്പാൻ കല്പിച്ചെ മതിയാവു. മോശ ശബ്ബത്തുതോറും വൎജ്ജിച്ചു നില്പാൻ കല്പിച്ചെ മതിയാവു. മോശ ശബ്ബത്തുതോറും പള്ളികളിൽ വായിക്കപ്പെടുകയാൽ പൂൎവ്വതലമുറകളിൽനിന്നു പട്ടണം തോറും അവനെ ഘോഷിക്കുന്നവർ ഉണ്ടെല്ലൊ.

അപ്പോൾ, സകല സഭയോടും കൂടെ അപോസ്തലന്മാൎക്കും മൂപ്പന്മാൎക്കും തോന്നിയത് എന്തെന്നാൽ: നമ്മിൽനിന്നു ചില പുരുഷന്മാരെ തെരിഞ്ഞെടുത്തു പൌൽ ബൎന്നബാ എന്നവരോടുകൂടെ അന്ത്യൊഹ്യയിലേക്ക് അയക്കെണം; എന്നിട്ടു സഹോദരരിൽ മുഖ്യപുരുഷന്മാരാകുന്ന ബൎശബാ എന്നുള്ള യൂദാവിനെയും സീലാവിനെയും (നിയോഗിച്ചു) അവരുടെ കൈക്കൽ കൊടുത്ത എഴുത്താവിതു: അപോസ്തലരും മൂപ്പന്മാരും സഹോദരരും അന്ത്യൊഹ്യയിലും സുറിയയിലും കിലിക്യയിലും ജാതികളിൽ നിന്നു ചേൎന്നുള്ള സഹോദരന്മാൎക്കു വന്ദനം (ചൊല്ലുന്നു.) ഞങ്ങളിൽനിന്നു ചിലർ പുറപ്പെട്ട് ഇങ്ങേനിയോഗം ഒന്നും ലഭിക്കാതെ, നിങ്ങളെ വാക്കുകൾകൊണ്ടു കലക്കി പരിഛേദനയും ധൎമ്മം പ്രമാണിക്കയും വേണം എന്നു ചൊല്ലി. നിങ്ങളുടെ മനസ്സുകളെ നാനാവിധമാക്കിയപ്രകാരം കേൾക്കകൊണ്ടു, ഞങ്ങൾ ഒരുമനപ്പെട്ടപ്പോ പുരുഷന്മാരെ തെരിഞ്ഞെടുക്കയും നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ നാമത്തിന്നു വേണ്ടി പ്രാണങ്ങളെയും ഏല്പിച്ചുകളഞ്ഞ മനുഷ്യരാകുന്നു ബൎന്നബാ, പൌൽ എന്ന നമ്മുടെ പ്രയരോടു കൂട അയക്കയും നല്ലത് എന്നു തോന്നി; അതുകൊണ്ടു ഞങ്ങൾ യൂദാവെയും സീലാവെയും അയച്ചിരിക്കുന്നു. അവർ വായ്മൊഴിയായും അറിയിക്കുന്നത് ആവിതു: വിഗ്രഹാൎപ്പിതങ്ങളെയും രക്തവും ശ്വാസം മുട്ടിച്ചതും

൩൧൪
[ 339 ]
അപോ. പ്രവൃ. ൧൬. അ.

പുലയാട്ടും ഇവ വൎജ്ജിക്ക ആവശ്യമായുള്ളതല്ലാതെ. അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുത് എന്നു വിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നി. അതിൻവണ്ണം നിങ്ങൾ സൂക്ഷിച്ചുകൊണ്ടാൽ (നിങ്ങൾക്കു) ഗുണം വരും കുശലം ഉണ്ടാവൂതാക.

എന്നാറെ അവർ വിടവാങ്ങി. അന്ത്യൊഹ്യയിലേക്കു വന്നു സമൂഹത്തെ കൂട്ടിവരുത്തി ലേഖനത്തെ കൊണ്ടകൊടുത്തു. ആയത് വായിച്ചിട്ട് അവർ ആശ്വാസവാക്കിനാൽ സന്തോഷിച്ചു. യൂദാവും സീലാവുംകൂടെ പ്രവാചകരാകകൊണ്ടു പല വചനത്താലും സഹോദരന്മാരെ പ്രബോധിപ്പിച്ചു സ്ഥിരീകരിച്ചു. ചില സമയം കഴിച്ചപ്പോൾ. സഹോദരന്മാരാൽ സമാധാനത്തോടെ തങ്ങളെ നിയോഗിച്ചവരുടെ അടുക്കെ അയക്കപ്പെട്ടുപോയി. [സീലാവിന് അവിടെ വസിക്കെണം എന്നു ബോധിച്ചു താനും]. പൌൽ ബൎന്നബാ എന്നവരൊ അന്ത്യൊഹ്യയിൽ പാൎത്തു മറ്റു പലരോടുകൂടി കൎത്താവിൻവചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.

ചില ദിവസങ്ങളുടെ ശേഷം പൌൽ ബൎന്നബാവോടു പറഞ്ഞു: നാം കൎത്താവിൻവചനം പ്രസ്താപിച്ചുപോയ ഊരുകൾതോറും പിന്നെയും ചെന്നു. സഹോദരന്മാരെ സന്ദൎശിച്ചു എങ്ങിനെ ഇരിക്കുന്നു (എന്നറിവാറക). എന്നാറെ, മാൎക്ക എന്ന യോഹനാനെയും കൂട്ടിക്കൊണ്ടു പോരുവാൻ ബൎന്നബാ ഇഛ്ശിച്ചു. പൌലൊ ഇവൻ പംഫുല്യയിൽനിന്ന് നമ്മെ വിട്ടൊഴിഞ്ഞു പ്രവൃത്തിക്കു കൂടി വരാതെ പോയവനാകയാൽ ചേൎത്തു കൊള്ളുന്നത് യോഗ്യമല്ല എന്നു നിരൂപിച്ചു. അതുകൊണ്ടു വക്കാണം ഉണ്ടാകയാൽ അവർ തമ്മിൽ പിരിഞ്ഞു പോയി; ബൎന്നബാമാൎക്കനെ കൂട്ടിക്കൊണ്ടു കുപ്രദ്വീപിലേക്ക് ഓടി. പൌൽ സീലാവെ തെരിഞ്ഞുകൊണ്ടു സഹോദരരാൽ കൎത്താവിൻ കരുണയിൽ ഏല്പിക്കപ്പെട്ടശേഷം പുറപ്പെട്ടു. സുറിയ കിലിക്യ നാടുകളിൽകൂടി സഞ്ചരിച്ചു സഭകളെ സ്ഥിരീകരിച്ചുകൊണ്ട് നടന്നു.

൧൬. അദ്ധ്യായം.

ആസ്യയിലും, (൧൧) മക്കെദൊന്യയിലെ ഫിലിപ്പിയോളവും യാത്ര ചെയ്തതു.

വൻ ദൎബ്ബയിലും ലൂസ്ത്രയിലും എത്തിയാറെ, തിമോത്ഥ്യൻ എന്നൊരു ശിഷ്യനെ അവിടെ കണ്ടു. അവൻ വിശ്വാസമുള്ള

൩൧൫
[ 340 ]
THE ACTS OF APOSTLES. XVI.

യഹൂദസ്ത്രീക്കും, യവനനായ പിതാവിനും മകനായി, ലൂസ്ത്രിയിലും ഇക്കൊന്യയിലും ഉള്ള സഹോദരരാൽ,നല്ല സാക്ഷ്യം കൊണ്ടവൻ തന്നെ. ആയവൻ കൂടിവരേണം എന്നു പൌൽ ഇഛ്ശിച്ചുകൊണ്ട് ആ സ്ഥലങ്ങളിൽ ഉള്ള യഫ്രദന്മാർ എല്ലാവരും അപ്പൻ യവനൻ എന്ന് അറികയാൽ, അവരെ വിചാരിച്ച് അവനെ പരിഛേദന ചെയ്തു. പിന്നെ ഊരുകളിൽ കടന്നു പോരുമ്പോൾ, യരുശലേമിൽ അപോസ്തലരും മൂപ്പന്മാരും വിധിച്ചുവെച്ച വെപ്പുകളെ ഏല്പിച്ചു പ്രമാണിപ്പിച്ചു കൊടുക്കയും, സഭകൾ വിശ്വാസത്തിൽ ഉറെച്ചു വരികയും, എണ്ണം ദിവസേന പെരുകുകയും ചെയ്യും.

അനന്തരം ഭുഗ്യയൂടെയും ഗലാത്യ നാട്ടിൽ കൂടിയും സഞ്ചരിച്ചാറെ, ആസ്യയിൽ വചനം ഉരെക്കാതവണ്ണം വിശുദ്ധാത്മാവ് വിലക്കിയപ്പോൾ, മുസിയയിൽ എത്തി; ബിഥുന്യെക്കു യാത്രയാവാൻ പരീക്ഷിച്ചു; (യേശുവിൻ) ആത്മാവ് അവരെ വിട്ടില്ലതാനും. അവർ മുസിയയുടെ ഭാഗത്തൂടെ ചെന്നു ത്രോവസ്സിലേക്ക് ഇറങ്ങി പോയി; അവിടെ രാത്രിയിൽ പൌലിന്ന് ഒരു ദൎശനം കാണായി, മക്കെദൊന്യനായ ഒരു പുരുഷൻ അരികെനിന്നു: നീ മക്കെദൊന്യനായ ഒരു പുരുഷൻ അരികെനിന്നു:നീ മക്കെദൊന്യെക്ക് കടന്നുവന്നു ഞങ്ങൾക്ക് സഹായിക്ക! എന്നു പ്രബോധിപ്പിച്ചു കൊണ്ടപ്രകാരം; ദൎശനം കണ്ട ഉടനെ അവരോടു സുവിശേഷിക്കേണ്ടതിന്നു കൎത്താവ് നമ്മെ വിളിച്ചു കിടക്കുന്നു എന്നു തെളിഞ്ഞിട്ടു, നാം മക്കെദോന്യെക്കായി പുറപ്പെടുവാൻ ശ്രമിച്ചു.

ആകയാൽ ത്രോവസ്സിൽനിന്നു, കപ്പൽനീക്കി, നേരെ സമൊധ്രാക്കയിലേക്കും പിറ്റേന്നാൾ നവപൊലിക്കും, അവിടെ നിന്ന് ഫിലിപ്പിയിലും ഓടി (ചേൎന്നു). ആയ്ത് ആ മക്കെദോന്യ ഭാഗത്തിൽ ഒന്നാമത് കൊലോന്യപട്ടണം (രോമർ കൂടിയേറിയത്) ആകുന്നു. ആ പട്ടണത്തിൽ നാം ചില ദിവസം പാൎത്തിരുന്നു; ശബ്ബത്തുനാളിൽ നാം പട്ടണ വാതില്ക്കൽനിന്നു പുറപ്പെട്ടു പ്രാൎത്ഥന നടപ്പാക്കുന്ന പുഴുവക്കത്തു ചെന്നിരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിക്കും. അതിൽ ധുയതൈരപുരിയിൽനിന്നു രക്താംബരവ്യാപാരിണിയായ ലുദിയ എന്ന പേരൊടെ ദേവഭക്തിയുള്ളൊരു സ്ത്രീ കേൾക്കുമ്പോൾ, കൎത്താവ് അവളുടെ ഹൃദയം തുറന്നു, പൌൽ ഉരെക്കുന്നവ കൂട്ടാക്കുമാറാക്കി. അവൾ ഗൃഹക്കാരുമായി സ്നാനം ഏറ്റാറെ: നിങ്ങൾ

൩൧൬
[ 341 ]
അപോ. പ്രവൃ. ൧൬. അ.

എന്നെ കൎത്താവിന് വിശ്വസ്ത എന്നു വിധിച്ചു കഴിഞ്ഞാൽ, എന്റെ ഭവനത്തിൽ വന്നു പാൎപ്പിൻ എന്ന് അപേക്ഷിച്ചു നമ്മെ നിൎബ്ബന്ധിച്ചുകളഞ്ഞു.

ശേഷം നാം പ്രാൎത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ, വെളിച്ചപ്പാടാത്മാവുള്ളവളായി ലക്ഷണം പറഞ്ഞുകൊടുത്തു, തന്റെ യജമാനന്മാൎക്കു വളരെ ലാഭം വരുത്തുന്നൊരു ബാല്യക്കാരത്തി നമ്മെ എതിരേല്ക്ക ഉണ്ടായി, പൌലിനെയും നമ്മെയും അനുഗമിച്ച്: ഈ മനുഷ്യർ അത്യുന്നത ദൈവത്തിന്റെ ദാസരായി രക്ഷാവഴിയെ നിങ്ങളോട് പ്രസ്താപിക്കുന്നവർ ആകുന്നു! എനു കൂക്കി പറഞ്ഞു. പല നാളും അപ്രകാരം ചെയ്തുവന്നപ്പോൾ പൌൽ അഴൽപിടിച്ചു തിരിഞ്ഞു നോക്കി, ആത്മാവോട്: യേശുക്രിസ്തന്റെ നാമത്തിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: അവളെ വിട്ടു പുറപ്പെട്ടു പോ! എന്നു പറഞ്ഞു; ആ നാഴികെക്ക് അത് അവളിൽനിന്നു പുറപ്പെട്ടു പോയി. അവളുടെ യജമാനന്മാർ ലാഭത്തിന്റെ പ്രത്യാശ പോയ്പോയപ്രകാരം കണ്ടു; പൌൽ സീലാ എന്നവരെ പിടിച്ചു, ചന്തസ്ഥലത്തേക്കു പ്രമാണികളുടെ അടുക്കെ വലിച്ചുകൊണ്ടു, നായകന്മാരുടെ മുമ്പിൽ ആക്കി: യഫ്രദരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കിവെച്ചു, രോമരായ നമുക്കു അംഗീകരിക്കയും ചെയ്തയും അരുതാത്ത മൎയ്യാദകളെ അറിയിച്ചു നടത്തുന്നു എന്നു പറഞ്ഞു.പുരുഷാരവും കൂടെ അവരുടെ നേരെ പൊങ്ങിവന്നു നായകന്മാർ അവരെ വസ്ത്രങ്ങളെ കീറിക്കളഞ്ഞു കോലുകളാൽ തല്ലുവാൻ കല്പിച്ചു. അവരെ ഏറിയതല്ലും ഏല്പിച്ചിട്ടു തടവിൽആക്കി, കാരാഗൃഹരക്ഷിയോട് അവരെ സൂക്ഷ്മത്തോടെ കാപ്പാൻ ആജ്ഞാപിച്ചു. ആയവൻ ആജ്ഞയെ കൈക്കൊണ്ട് അവരെ അകത്തെ തടവിൽ ആക്കി, കാലുകളെ ആമത്തിൽ ഇട്ടു പൂട്ടി. പാതിരാക്കു പൌലും സീലാവും പ്രാൎത്ഥിച്ചു, ദൈവത്തെ കൊണ്ടാടുന്നതു തടവുകാർ ചെവിക്കൊള്ളുമ്പോൾ, പെടുന്നന മഹാ ഭൂകമ്പം ഉണ്ടായിട്ടു. കാരാഗ്രഹത്തിന്റെ അടിസ്ഥാനങ്ങളും കുലുങ്ങി; ക്ഷണത്തിൽ വാതിലുകൾ ഒക്കയും തുറന്നു എല്ലാവൎക്കും ചങ്ങലകൾ അഴിഞ്ഞുവീണു, കാരാഗൃഹരക്ഷി ഉറക്കുണൎന്നു തടവിന്റെ വാതിലുകൾ തുറന്നതുകണ്ടു ചങ്ങലക്കാർ മണ്ടി പോയ്ക്കളഞ്ഞു എന്നൂഹിച്ചു, വാലൂരി തന്നെത്താൻ ഒടുക്കുവാൻ ഭാവിച്ചു. അപ്പോൾ പൌൽ: നിണക്ക് ഒരു തിന്മയും പിണെ

൩൧൭
[ 342 ]
THE ACTS OF APOSTLES. XVI. XVII.

ക്കരുതു!ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലൊ! എന്നു മഹാ ശബ്ദത്തോടെ വിളിച്ചു. അവനും വിളിക്കു ചോദിച്ച് അകത്തേക്ക് ചാടി വിറച്ചുംകൊണ്ടു പൌലിന്നും സീലാവിന്നും മുമ്പിൽ വീണശേഷം അവരെ പുറത്തു കൊണ്ടുവന്നു: കൎത്താക്കന്മാരെ, രക്ഷപെടുവാൻ ഞാൻ എന്തു ചെയ്യേണം? എന്നു പറഞ്ഞു. അവരും കൎത്താവായ യേശുവിൽ വിശ്വസിക്ക, എന്നാൽ നീയും നിന്റെ ഗൃഹവും രക്ഷപെടും എന്നു പറഞ്ഞു, കൎത്താവിൻവചനം അവനോടും അവന്റെ വീട്ടിൽ ഉള്ള ഏവരോടും ഉരെച്ചു. അവനും രാത്രിയിൽ ആ നാഴികെക്ക് തന്നെ അവരെ കൂട്ടിക്കൊണ്ട് അടികൾ പൊറുപ്പാൻ കുളിപ്പിച്ചു, താനും തനിക്കുള്ളവരും എല്ലാം ക്ഷണത്തിൽ സ്നാനം ഏല്ക്കയും ചെയ്തു. പിന്നെ അവരെ തന്റെ വീട്ടിൽ കരേറ്റിക്കൊണ്ടു മേശ ഒരുക്കിവെച്ചു: താൻ ദൈവത്തിൽ വിശ്വസിച്ചതിനാൽ. സൎവ്വഗൃഹവുമായി ഉല്ലസിച്ചിരുന്നു. നേരം പുലൎന്നപ്പോൾ, നായകന്മാർ കോല്ക്കാരെ അയച്ച്: ആ മനുഷ്യരെ അഴിച്ചു വിടുക! എന്നു പറയിച്ചു. ആ വാക്കുകളെ കാരാഗൃഹരക്ഷി പൌലോടു ബോധിപ്പിച്ചു: നായകന്മാർ ആളയച്ചു നിങ്ങളെ വിടുവിക്കുന്നു; അതുകൊണ്ടു പുറപ്പെട്ടു സമാധാനത്തിൽ ചെല്ലുവിൻ. എന്നതിന്നു പൌൽ അവരോടു: രോമക്കാരാകുന്ന ഞങ്ങളെ അവെല്ലൊ; ഇപ്പോൾ സ്വകാൎയ്യമായി ഞങ്ങളെ പുറത്താക്കുന്നു; അങ്ങിനെയല്ല താങ്ങൾ വന്നു ഞങ്ങളെ പുറത്തുകൊണ്ടു പോക എന്നു പറഞ്ഞു. ആ മൊഴികളെ കോല്ക്കാർ നായകന്മാരോടു ബോധിപ്പിച്ചാറെ, അവർ രോമക്കാർ എന്നു കേട്ടു ഭയപ്പെട്ടു. തങ്ങൾ ചെന്ന് അവരെ അപേക്ഷിച്ചു. പുറത്തു കൊണ്ടുവന്നു പട്ടണത്തെ വിട്ടുപോവാൻ ചോദിച്ചു. ആയവർ തടവിനെ വിട്ടു, ലുദിയ ഉള്ളതിൽ പ്രവേശിച്ചു, സഹോദരന്മാരെ കണ്ടു പ്രബോധിപ്പിച്ച ശേഷം പുറപ്പെട്ടു പോകയും ചെയ്തു.

൧൭. അദ്ധ്യായം.

പൌൽ തെസ്സലനീക്ക, (൧൦) ബരോയ, (൧൬) അഥേന ഈ യവനപട്ടണങ്ങളിൽ വ്യാപരിച്ചത്.

പിന്നെ അവർ അംഫിപൊലിയും അപൊല്ലൊന്യയും കടന്നു പോയി, തെസ്സലനീക്കയിൽ എത്തി. അവിടെ മാത്രം

൩൧൮
[ 343 ]
അപോ. പ്രവൃ. ൧൮. ൧൭. അ.

യഫ്രദരുടെ പള്ളി ഉണ്ടാകയാൽ, പൌൽ ശീലമുള്ള പ്രകാരം അവരെ ചെന്നു കണ്ടു. മൂന്നു ശബ്ബത്തുകളെ കൊണ്ടും (തിരു) എഴുത്തുകളെ പറ്റി വാദിച്ചു. മശീഹ കഷ്ടപ്പെടുകയും മരിച്ചവരിൽ നിന്ന് ഏഴുനീല്ക്കയും ചെയ്യേണ്ടിയത് എന്നും, ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശു തന്നെ മശീഹ എന്നും തുറന്നു കാട്ടി വിവരിച്ചു കൊണ്ടിരുന്നു. അവരിൽ ചിലരും ഭക്തിയുള്ള യവനരിൽ വലിയ കൂട്ടവും മുഖ്യസ്ത്രീകളിൽ അല്പമല്ലാത്ത എണ്ണവും സമ്മതി വന്നു, പൌൽ സീലാ എന്നവൎക്ക് ഓഹരിയായിപുക്കു. എന്നാറെ. യഹൂദന്മാർ എരിവുൾക്കൊണ്ടു, മിനക്കേട്ടുനില്ക്കുന്നവരിൽ ചില ദുഷ്ടന്മാരെ ചേൎത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ ആരവാരം ഉണ്ടാക്കി, യാസോന്റെ ഭവനത്തോടു കയൎത്തുനിന്ന് അവരെ കൂട്ടത്തിൽ നടത്തുവാൻ ശ്രമിച്ചു. അവരെ കാണാഞ്ഞിട്ടു യാസൊനെയും ചില സഹോദരരെയും നഗരാഢ്യന്മാരുടെ അടുക്കലേക്ക് ഇഴെച്ച് ആൎത്തു. പ്രപഞ്ചത്തെ കലഹിപ്പിച്ച കൂട്ടർ ഇവിടെയും എത്തി. യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; ഇവർ എല്ലാം യേശു എന്ന മറ്റൊരുവൻ രാജാവെന്നു ചൊല്ലിക്കൊണ്ടു, കൈസരുടെ വെപ്പുകൾക്ക് പ്രതികൂലമായി വ്യാപരിക്കുന്നു! എന്നിവ കേൾപിച്ചു. പുരുഷാരത്തെയും നഗരാഢ്യന്മാരെയും കലക്കി വെച്ചശേഷം അവർ യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.

സഹോദരന്മാർ ഉടനെ രാത്രിയിൽ പൌൽ സീലാവെന്നവരെ പുറപ്പെടുവിച്ചു, ബരൊയെയ്ക്കയച്ചു; അവിടെ എത്തിയപ്പോൾ, അവർ യഹൂദരുടെ പള്ളിയിൽ പോയി. ആയവർ തെസ്സലനീക്കയിലുള്ള വരെക്കാൾ സാരന്മാരായി വചനത്തെ എല്ലാമുതിൎച്ചയോടും, കൈക്കൊണ്ടതല്ലാതെ, ഇവ ഇങ്ങിനെതന്നെയൊ എന്നറിവാൻ ദിനമ്പ്രതി എഴുത്തുകളെ വിസ്തരിച്ചു നോക്കും. അതുകൊണ്ട് അവരിൽ പലരും ഘനമുള്ള യവന സ്ത്രീപുരുഷന്മാരിലും അല്പമല്ലാത്ത എണ്ണവും വിശ്വസിച്ചു. പൌൽ ബരൊയയിലും ദേവവചനത്തെ പ്രസ്താപിച്ചപ്രകാരം തെസ്സലനീക്കയിലെ യഹൂദർ അറിഞ്ഞാറെ, അവിടെയും പുരുഷാരങ്ങളെ കുലുക്കിക്കളവാൻ വന്നു. അപ്പോൾ, സഹോദരന്മാർ ഉടനെ പൌലിനെ സമുദ്രം വരെ പോകുവാൻ അയച്ചു; സീലാവും തിമോത്ഥ്യനും അവിടെ വസിച്ചുപോയി താനും.

൩൧൯
[ 344 ]
THE ACTS OF APOSTLES. XVIII.

ആയവനും കുറയ മുമ്പെ ഇതല്യയിൽനിന്നു വന്നവനത്രെ. അവരോട് അവൻ ചേർന്നു തൊഴിൽ ഒന്നാകകൊണ്ട് ഒന്നിച്ചു പാർത്തു വേലചെയ്തുകൊണ്ടിരുന്നു. തൊഴിൽകൊണ്ട് അവർ കൂടാരപ്പണിക്കാരത്രെ; ശേഷം ശബ്ബത്തുതോറും അവൻ പള്ളിയിൽ ഭാഷിച്ചു, യഹൂദരെയും, യവനന്മാരെയും അനുസരിപ്പിച്ചും വന്നു. പിന്നെ സീലാവും തിമോത്ഥ്യനും മക്കെദൊന്യയിൽനിന്നും വന്നാറെ, പൌൽ വചനത്താൽ തിരക്കുണ്ടായിട്ടു യഹൂദർക്ക് മശീഹയാകുന്ന യേശുവെ ചൊല്ലി, സാക്ഷ്യം ഉറപ്പിച്ചു കൊടുത്തു. ആയവർ എതിർ പറഞ്ഞും, ദുഷിച്ചും പോകുമ്പോൾ, അവൻ വസ്ത്രങ്ങളെ കുടഞ്ഞു: നിങ്ങളുടെ രക്തം നിങ്ങളുടെ തലമേലാക! ഞാൻ ശുദ്ധൻ; ഇനിമേൽ ജാതികളുടെ അടുക്കെ പോകും എന്ന് അവരോട് പറഞ്ഞു. അവിടെനിന്നുമാറി യുസ്തൻ എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു ചെർന്നതത്രെ. പിന്നെ പള്ളിമൂപ്പനായ ക്രിസ്പൻ തന്റെ സകല ഗൃഹത്തോടും കൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്തരിൽ അനേകരും വിശ്വസിച്ചു സ്നാനം ഏറ്റുവന്നു. രാത്രിയിൽ കർത്താവ് പൌലിനോട് ദർശനത്താൽ പറഞ്ഞിതു: നീ ഭയപ്പെടാതെ പറക; മിണ്ടാതിരിക്കൊല്ലാ! ഞാനല്ലൊ നിന്നോടുകൂടെ ഉണ്ടു; നിന്നെ ദണ്ഡിപ്പിപ്പാൻ ആരും കയ്യേറ്റം ചെയ്തയും ഇല്ല: കാരണം ഈ നഗരത്തിൽ എനിക്കു വളരെ ജനം ഉണ്ടു. എന്നാറെ, അവൻ ഓരാണ്ടും ആറു മാസവും അവരിൽ ദേവവചനം ഉപദേശിച്ചുകൊണ്ട് അവിടെ വസിച്ചിരുന്നു. ഗല്ലിയോൻ അഖായയിൽ ഉപരാജാവായ്പാഴുമ്പോൾ, യഹൂദന്മാർ ഒരുമനപ്പെട്ടു, പൌലിന്റെ നേരെ എഴുനീറ്റുകൊണ്ട് അവനെ ന്യായാസനത്തിന്മുമ്പാകെ കൊണ്ടുവന്നു: ഇവൻ ധർമ്മത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ ഇളക്കി സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. പൌൽ വായ്തുറപ്പാൻ ഭാവിക്കുമ്പോൾ, ഗല്ലിയോൻ യഹൂദരോടു പരഞ്ഞിതു; ഹേ യഹൂദന്മാരെ! വല്ല അന്യായമൊ, വല്ലാത്തപാതകമൊ ആയെങ്കിൽ മൊഴിവഴിപോലെ നിങ്ങളെ പൊറുക്കുമായിരുന്നു; വചനവും നാമങ്ങളും നിങ്ങളിലെ ധർമ്മവും തൊട്ടു വാദം ആയി, എങ്കിലൊ നിങ്ങൾ തന്നെ നോക്കുവിൻ; ഈ വകെക്കു ന്യായാധിപതിയാവാൻ എനിക്കു മനസ്സില്ല! എന്നിട്ട് അവരെ ന്യായാസനത്തിൽനിന്നു നീക്കി.

൩൨൨
[ 345 ]
അപോ. പ്രവൃ. ൧൮. അ.

(യവനർ) എല്ലാവരും പള്ളിമൂപ്പനായ സോസ്ഥാനാവെ പിടിച്ചു ന്യായാസനത്തിന്മുമ്പിൽ അടിച്ചു: അവ ഒന്നും ഗല്ലിയോനു ചിന്ത ഉണ്ടായതും ഇല്ല.

പൌൽ പിന്നെയും വളരെ ദിവസം പാൎത്തശേഷം സഹോദരരോടു വിടവാങ്ങിയതല്ലാതെ, നേൎച്ചഉണ്ടായിരിക്കകൊണ്ടു കെങ്കൂയയിൽ തലക്ഷൌരം ചെയ്തിട്ടു പ്രസ്തില്ല അക്വിലാ എന്നവരുമായി സുറിയയിലേക്കാമാറു കപ്പൽ കയറി പുറപ്പെട്ടു, എഫെസിൽ വന്ന് അവരെ അവിടെ വിട്ടുപോയി. താൻ പള്ളിയിൽ ചെന്നു യഹൂദരോട് സംഭാഷിച്ചു. അവർ അധികം കാലം തങ്ങളോടു കൂടെ പാൎക്കെണം എന്നു ചോദിക്കുമ്പോൾ, മൂളാഞ്ഞു; എനിക്കു വരുന്ന പെരുനാളിനെ എങ്ങിനെ എങ്കിലും യരുശലേമിൽ കഴിക്കെണം; പിന്നെ ദേവഹിതം എങ്കിൽ നിങ്ങളുടെ അടുക്കെ മടങ്ങിവരും എന്നു പറഞ്ഞ് എഫെസിൽനിന്നു കപ്പൽ നീങ്ങിപ്പോയി. കൈസൎയ്യയിൽ വന്നിറങ്ങി (യരുശലേമിലേക്കു) കരേറിച്ചെന്നു സഭയെ വന്ദിച്ചിട്ടു അന്ത്യൊഹ്യയിലേക്ക് ഇറങ്ങിപ്പോയി. ചില സമയം താമസിച്ചു പുറപ്പെട്ടു ക്രമത്താലെ ഗലാത്യനാടും ഭൂഗ്യൗമ് കടന്നുകൊണ്ട് എല്ലാശിഷ്യന്മാരെയും സ്ഥിരീകരിച്ചു നടന്നു.

അനന്തരം അലക്ഷന്ത്ൎ‌യ്യയിൽ ഉത്ഭവിച്ച യഹൂദനായി അപൊല്ലൊൻ എന്ന വൈദഗ്ധ്യവും തിരുവെഴുത്തുകളിൽ പ്രാപ്തിയുള്ള ഒരുപുരുഷൻ എഫെസിൽ എത്തി: ആയവൻ കൎത്താവിൻ വഴിയെ പഠിച്ചവനും ആത്മാവിൽ പോവുന്നവനും ആകകൊണ്ടു യോഹനാന്റെ സ്നാനംമാത്രം അറിഞ്ഞിട്ടും കൎത്താവിന്റെവ സൂക്ഷ്മമായി പറഞ്ഞു. ഉപദേശിച്ചും, കൊണ്ടിരുന്നു പള്ളിയിൽ പ്രഗത്ഭിച്ചു. ചൊൽവാനും തുടങ്ങി. ആയവനെ അക്വിലാവും പ്രസ്തില്ലയും കേട്ടാറെ, ചേൎത്തുകൊണ്ടു ദേവവഴിയെ ഏറ സ്പഷ്ടമായി തെളിയിച്ചു കൊടുത്തു. പിന്നെ അവൻ അഖായയിലേക്കു കടപ്പാൻ മനസ്സായാറെ, ശിഷ്യന്മാർ അവനെ കൈക്കൊള്ളേണ്ടതിന്നു, സഹോദരന്മാർ അവരെ എഴുതി ഉത്സാഹിപ്പിച്ചു. അവനും എത്തിയപ്പോൾ, വിശ്വാസിച്ചവൎക്കു (ദേവ) കൃപയാൽ വളരെ ഉതകിനിന്നു; കാരണം യേശു മശീഹ ആകുന്നു എന്ന് അവൻ എഴുത്തുകളാൽ കാണിച്ചുകൊണ്ടു യഹൂദരോടു പരസ്യമായി വാദിച്ചു കടുമയോടെ മടക്കിക്കളയും

൩൨൩
[ 346 ]
THE ACTS OF APOSTLES. XVI.
൧൯. അദ്ധ്യായം.

ആസ്യയിലെ മൂലസ്ഥാനമാകുന്ന എഫെസിൽ വ്യാപാരിച്ചതു. നന്തരം അപൊല്ലൊൻ കൊരിന്തിൽ ഇരിക്കുമ്പോൾ, പൌൽ മീത്തലെ അംശങ്ങളൂടെ കടന്നിട്ട് എഫെസിൽ എത്തിയാറെ, ചില ശിഷ്യന്മാരെ കണ്ടു: നിങ്ങൾ വിശ്വസിച്ചിട്ടു വിശുദ്ധാത്മാവിനെ പ്രാപിച്ചുവൊ? എന്ന് അവരോട് പറഞ്ഞതിന്നു: വിശുദ്ധാത്മാവ് ഉള്ളപ്രകാരം കൂടെ കേട്ടിട്ടില്ല എന്ന് അവർ പറഞ്ഞു. എന്നാൽ ഏതിലേക്കു സ്നാനം ഏറ്റു? എന്ന് അവരോട് പറഞ്ഞാറെ: യോഹനാന്റെ സ്നാനത്തിൽ എന്നു ചൊല്ലിയപ്പോൾ; പൌൽ പറഞ്ഞു: യോഹനാൻ തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ തന്നെ വിശ്വസിക്കേണ്ടതിന്നു ജനത്തോടു ചൊല്ലിക്കൊണ്ടു മാനസാന്തരസ്നാനം മുക്കിയതു സത്യം. എന്നതു കേട്ടാറെ, അവർ കൎത്താവായ യേശുവിൻ നാമത്തിൽ സ്നാനം ഏറ്റു. പൌൽ അവരുടെ മേൽ കൈകളെ വെച്ചപ്പോൾ, വിശുദ്ധാത്മാവ് അവരിൽ വന്നിട്ട് അവർ ഭാഷകളാൽ ഉരചെയ്തു പ്രവചിച്ചുകൊണ്ടിരുന്നു. അവർ ഒക്കയും ഏകദേശം പന്ത്രണ്ടു പുരുഷരായിരുന്നു.

ശേഷം അവൻ പള്ളിയിൽ ചെന്നു മൂന്നു മാസത്തോളം ദേവരാജ്യം സംബന്ധിച്ചവ വാദിച്ചും ബോധ്യം വരുത്തികൊണ്ടും പ്രഗത്ഭിച്ചു പോന്നു. പിന്നെ ചിലർ കഠിനപ്പെട്ടു വിശ്വസിക്കാഞ്ഞു പുരുഷാരത്തിന്റെ മുമ്പാകെ മാൎഗ്ഗത്തെ ദുഷിച്ചു കൊള്ളുമ്പോൾ, അവരോട് അകന്നു ശിഷ്യന്മാരെ വേറാക്കിക്കൊണ്ടു തിറന്നൽ എന്നൊരുത്തന്റെ പാഠശാലയിൽ ദിനമ്പ്രതി വാദിച്ചുവന്നു. ആയതു രണ്ടു വൎഷം കൊണ്ടും നടക്കയാൽ ആസ്യയിൽ കുടിയിരിക്കുന്ന യഹൂദരും യവനരും എല്ലാം കൎത്താവിന്റെ വചനം കേട്ടു. ദൈവം പൌലിന്റെ കൈകളെക്കൊണ്ടു നടപ്പല്ലാത്ത ശക്തികളെ കാണിക്കയാൽ, അവന്റെ തോലോടു പറ്റിയ റൂമാലുകളും മേലാടകളും രോഗികളുടെ മേൽ ഇടുകയും വ്യാധികൾ അവരെ വിട്ടു മാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്യും. പിന്നെ ചുറ്റി സഞ്ചരിക്കുന്ന ഭൂതമാറ്റുകാരായ യഹൂദരിലും ചിലർ ദുരാത്മാക്കളുള്ളവരുടെ മേൽ കൎത്താവായ യേശുവിൻ നാമത്തെ ചൊല്ലുവാൻ തുനിഞ്ഞു: പൌൽ ഘോഷിക്കുന യേശുവാണ നിങ്ങളോടു ചൊല്ലുന്നു!

൩൨൪
[ 347 ]
അപോ. പ്രവൃ. ൧൯. അ.

എന്നു പറഞ്ഞു. ആയതു ചെയ്യുന്നവർ സ്തെവാ എന്ന മഹാ പുരോഹിതനായ യഹൂദന്റെ മക്കൾ എഴുവരും തന്നെ. എന്നാറെ ദുരാത്മാവ്: യേശുവിനെ ഞാൻ അറിയുന്നു; പൌലിനേയും ബോധിക്കുന്നു; നിങ്ങളൊ ആരുപോൽ? എന്ന് ഉത്തരം ചൊല്ലീട്ടു, ദുരാത്മാവുള്ള മനുഷ്യൻ അവരെക്കൊള്ളെ ചാടി വന്ന്, ഇരുവരേയും കീഴടക്കി മിടുമ കാട്ടുകയാൽ അവർ നഗ്നരായും മുറിയേറ്റും അവന്റെ വീട്ടിൽനിന്നു മണ്ടിപ്പോയി. ആയത് എഫെസിൽ പാൎക്കുന്ന സകല യഹൂദൎക്കും യവനൎക്കും അറിയായ്പന്നു, അവരിൽ ഒക്കയും ഭയംതട്ടി, കൎത്താവായ യേശുവിൻനാമം മഹിമപ്പെടുകയും ചെയ്തു. വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവൃത്തികളെ ഏറ്റുപറഞ്ഞു ബോധിപ്പിക്കും. ഷുദ്രങ്ങളെ പ്രവൃത്തിച്ചിട്ടുള്ള പലരും പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാണ്കെ ചുട്ടുകളയും; അവറ്റിൻ വിലകണക്കു കൂട്ടിയാറെ, അമ്പതിനായിരം ദ്രഹ്മ (൨൦,൦൦൦ ഉറുപ്പിക) എന്നു കണ്ടു ഇങ്ങിനെ കൎത്താവിൻ വചനം ശക്തിയോടെ വൎദ്ധിച്ചു ബലത്തുവന്നു.

ആയവ കഴിഞ്ഞപ്പോൽ പൌൽ മക്കെദോന്യയിലും അഖായയിലും കൂടിക്കടന്നു, യരുശലേമിലേക്ക് യാത്രയാകെണം എന്ന് ആത്മാവിൽ വെച്ചിട്ടു: ഞാൻ അവിടെ ആയാൽ പിന്നെ രോമാപുരിയേയും കാണേണം എന്നു പറഞ്ഞു. തന്റെ ശുശ്രൂഷചെയ്യുന്നവരിൽ തിമോത്ഥ്യൻ എരസ്തൻ എന്ന ഇരുവരെ മക്കെദോന്യയിലേക്ക് അയച്ചിട്ടു, താൻ ചില കാലം ആസ്യയിൽ നിന്നിരുന്നു. ആ സമയത്തു മാൎഗ്ഗത്തെ ചൊല്ലി അല്പമല്ലാത്ത കലഹം ഉണ്ടായത് എങ്ങിനെ എന്നാൽ. അൎത്തമി ദേവിയുടെ ക്ഷേത്ര (രൂപ)ങ്ങളെ വെള്ളികൊണ്ടു തീൎക്കുന്ന ദേമേത്രിയൻ എന്ന് ഒരു തട്ടാൻ തൊഴില്ക്കാൎക്ക് അനല്പലാഭം വരുത്തുവൻ ആകയാൽ, അവരേയും ആവക പണികൾ ചെയ്യുന്നവരേയും കൂട്ടിചേൎത്തു പറഞ്ഞിതു:പുരുഷന്മാരെ! ഈ അഹോവൃത്തിയിൽനിന്നു നമ്മുടെ പ്രാപ്തി ഉണ്ടാകുന്നപ്രകാരം ബോധിക്കുന്നുവല്ലൊ! ഈ പൌൽ എന്നവനൊ കൈകളാൽ ഉണ്ടായവർ ദേവന്മാരല്ല എന്നു ചൊല്ലിക്കൊണ്ട്, എഫെസിൽ മാത്രമല്ല ആസ്യയിലും മിക്കവാറും വലിയ സമൂഹത്തെ ബോധ്യംവരുത്തി മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടു കേട്ടും ഇരിക്കുന്നുവല്ലൊ. എന്നാൽ ഈ നമ്മുടെ കാൎയ്യം ആക്ഷേപത്തിൽ

൩൨൫
[ 348 ] THE ACTS OF THE APOSTLES. XIX ആയ്പോവാൻ അടുത്തതുമല്ലാതെ, അൎത്തമി എന്ന മഹാദേവിയുടെ സ്ഥാനം ഏതുമില്ല എന്ന് എണ്ണുകയും, ആസ്യ അശേഷവും പ്രപഞ്ചവും ഭജിക്കുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും. എന്നതു കേട്ടാറെ, ക്രോധപൂൎണ്ണരായി ചമഞ്ഞു: എഫെസ്യരുടെ അൎത്തമി വലിയവൾ! എന്നാൎത്തുകൊണ്ടിരുന്നു. നഗരത്തിൽ എങ്ങും തട്ടുകേടു നിറഞ്ഞു. അവർ പൌലിൻറെ കൂട്ടുയാത്രക്കാരായ ഗായൻ അരിസ്തൎഹൻ എന്ന മക്കെദോന്യരെ പിടിച്ചുകൂട്ടിക്കൊണ്ട് ഒരുമനപ്പെട്ടു. രംഗസ്ഥലത്തേക്ക് തിങ്ങിച്ചെന്നു. പൌൽ ജനക്കൂട്ടത്തിൽ പ്രവേശിപ്പാൻ ഇച്ഛിച്ചാറെ, ശിഷ്യന്മാർ അവനെ വിട്ടിട്ടില്ല (രംഗനായകരായ) ആസ്യാഢ്യരിൽ ചിലർ അവൻറെ സ്നേഹിതരാകയാൽ, രംഗഭൂമിയിൽ ചെന്നു പോകരുത് എന്ന് ആളയച്ച് അപേക്ഷിച്ചു. ശേഷം രംഗക്കൂട്ടത്തിന്നു തട്ടുകേടുണ്ടായി വന്നുകൂടിയ സംഗതിമിക്കപേരും അറിയായ്ക്കയാൽ അവരവർ വെവ്വേറെ ആൎക്കും പിന്നെ യഹൂദന്മാർ അലക്ഷനൂനെ മുന്നോടട് ഉന്നൂകകൊണ്ട് പുരുഷാരത്തിൽനിന്ന് അവനെ വലിച്ചെടുത്തു; അപ്പോൾ അലക്ഷന്ത്രൻ കൈകൊണ്ട് അനക്കി ജനക്കൂട്ടത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു. അവൻ യഹൂദൻ എന്ന് അറിഞ്ഞപ്പോഴേക്കൊ എല്ലാവരും ഒന്നിച്ചു കൂക്കി: എഫെസ്യരുടെ അൎത്തമി വലിയവൾ എന്ന് രണ്ടു മണിനേരത്തോളം ആൎത്തികൊണ്ടിരുന്നു. പിന്നെ (നഗര) മേനോനായവൻ പുരുഷാരത്തെ അമൎത്തി പറഞ്ഞിതു: എഫെസ്യരായ പുരുഷന്മാരെ! അൎത്തമിമഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിനും എഫെസ്യനഗരം അന്പലവാസിനിയായിനില്ക്കുന്ന് എന്നു അറിയാത്ത മനുഷ്യൽ ആരുപോൽ? എന്നാൽ ഇവ എതിൎമൊഴിയില്ലാത്തത് ആകയാൽ നിങ്ങൾ ധാൎഷ്ട്യമുള്ളത് ഒന്നും ചെയ്യാതെ അമൎന്നു പാൎക്കേണ്ടതാകുന്നു. ക്ഷേത്രകവൎച്ചയും ദേവി ദൂഷണവും ചെയ്യാഞ്ഞിട്ടും ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലൊ. എന്നാൽ ദേമെത്രിയന്നും കൂടെയുള്ള തൊഴിലാക്കൎക്കും ആരുടെ നേരെയും ഒരു സംഗതി ഉണ്ടെങ്കിൽ നടുക്കൂട്ടത്തിന്നു നാളുകളും നടക്കുന്നു ഉപരാജാക്കളും ഉണ്ട്: തമ്മിൽ വ്യവഹരിക്കട്ടെ. വേറുകാൎ‌യ്യങ്ങളെ ചൊല്ലി അന്വേഷണം ഉണ്ടെങ്കിലൊ ധൎമ്മസഭ കൂടുന്നതിൽ തെളിയിക്കാമല്ലൊ! ഇന്നു ഹേതുവായിട്ടൊ നമ്മിൽ കലഹം ചുമത്തുവാൻ ഇടമുണ്ടു സ്പഷ്ടം: [ 349 ]
അപോ. പ്രവൃ. ൨൦. അ.

ഈ അമളിക്കു നാം ഉത്തരംപറവാൻ തക്ക സംഗതിഒന്നും ഇല്ലല്ലൊ! എന്നിവ ചൊല്ലി സഭയെ പറഞ്ഞയച്ചു.

൨൦. അദ്ധ്യായം.

അഖയ മക്കെദോന്യ നാടുകളേയും വിട്ടു, (൭) ത്രോവസ്സിലും മറ്റും, (൧൭) എഫെസ്യ മൂപ്പന്മാരോടും വിടവാങ്ങി പോയതു.

ലഹം ശമിച്ചശേഷം പൌൽ ശിഷ്യന്മാരെ കൂടിവരുത്തി അഭിവാദ്യം ചെയ്തു മക്കെദോന്യെക്കു യാത്രയാവാൻ പുറപ്പെട്ടു. ആ അംശങ്ങളൂടെ സഞ്ചരിച്ച് അങ്ങോരെ ഏറിയ വചനത്താൽ പ്രബോധിപ്പിച്ചിട്ടു യവന നാട്ടിൽ വന്നു. മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കാമാറു കപ്പൽ കയറിപ്പോവാൻ ഭാാവിക്കുമ്പോൾ യഹൂദർ അവനെക്കൊള്ളെ ചതിമന്ത്രിച്ചാറെ, മക്കെദോന്യയിൽകൂടി മടങ്ങിപ്പോവാൻ അഭിപ്രായം ഉണ്ടായി. ആസ്യയോളം പിഞ്ചെന്നു കൂടിയതോ ബരോയയിലെ (പുറന്റെ പുത്രൻ) സോപത്രൻ, തെസ്സലനീക്യരിൽ അരിസ്തൎഹനും, സെക്കുന്തനും, ദൎബ്ബയിലെ ഗായനും, തിമോത്ഥ്യനും, ആസ്യക്കാരായ തുകിക്കനും, ത്രൊഫിമനും എന്നവർ. ഇവർ മുന്നേ പോയി ത്രോവസ്സിൽ നമ്മെ കാത്തുനിന്നു; നാമൊ പുളിപ്പില്ലാത്ത നാളുകൾക്ക് പിന്നെ ഫിലിപ്പിയെ വിട്ടു കപ്പലോടി, അഞ്ചു ദിവസം കൊണ്ടു ത്രോവസ്സിൽ അവരോട് എത്തി, ഏഴു ദിവസം അവിടെ പാൎത്തിരുന്നു.

ഒന്നാം ആഴ്ചയിൽ നാം അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ, പൌൽ രാവിലെ പുറപ്പെടുവാൻ ഒരുങ്ങി, അവരോടു സംഭാഷിച്ചുനിന്നു, പാതിരാവരേയും വചനത്തെ നീട്ടിക്കൊണ്ടിരുന്നു. നാം കൂടിയിരിക്കുന്ന മാളികയിൽ വളരെ വിളക്കുകൾ ഉണ്ടായിരുന്നു. അവിടെ യൂതുകൻ എന്നൊരു യുവാവ് കിവാൽക്കൽ ഇരുന്നു; പൌൽ വളരെ നേരം ഭാഷിച്ചു കൊള്ളുകയിൽ ഗാഢനിദ്രപിടിച്ചു, ഉറക്കത്താൽ തോറ്റു, മൂന്നാംതട്ടിൽനിന്നു താഴെ വീണ്ടു ചത്തവനായി എടുക്കപ്പെട്ടു. പൌൽ ഇറങ്ങിച്ചെന്ന് അവന്മേൽ കവിണ്ണു പുണൎന്നുകൊണ്ടു' കൂറ്റുവേണ്ടാ; അവന്റെ ദേഹി അവനിൽ ഉൺറ്റല്ലൊ! എന്നു പറഞ്ഞു. മീത്തൽ ചെന്ന് അപ്പം നുറുക്കി ആസ്വദിച്ചു പുലരുംവരെ വേണ്ടുവോളം സംസാരിച്ചിട്ടത്രെ പുറപ്പെട്ടു പോയി. അവരൊ ബാലനെ ജീവനോടെ കൊണ്ടുപോന്ന്, അളവില്ലാതെ ആശ്വാസി

൩൨൭
[ 350 ]
THE ACTS OF APOSTLES. XX.

ച്ചുവന്നു. അനന്തരം നാം മുമ്പെതന്നെ കപ്പലിൽ പോയി അസ്സിലേക്ക് ഓടി; പൌൽ കാല്നടയായി പോവാൻ ഭാവിച്ച്, അങ്ങിനെ നിയോഗിക്കയാൽ അവിടെ അവനെ കയറ്റികൊൾവാൻ അണഞ്ഞു. അവനും അസ്സിൽ നമ്മോട് എത്തിയപ്പോൾ അവനെ കയറ്റിക്കൊണ്ടു മിതുലേനെക്കു വന്നു. അവിടെനിന്നു നീക്കി, പിറ്റേന്നാൾ ഖിയദ്വീപിന്റെ തൂക്കിൽ എത്തി. മറുനാൾ സാമദ്വീപിൽ അണഞ്ഞു ത്രോഗുല്യയിൽ (രാ) പാർത്തു, പിറ്റെന്നു മിലേത്തിൽ എത്തി. പൌൽ ആകട്ടെ കഴിയുന്നു എങ്കിൽ പൊന്തക്കൊസ്ത നാളേക്കു യരുശലേമിൽ ആകേണ്ടതിന്നു ബന്ധപ്പെടുകകൊണ്ട് ആസ്യയിൽ കാലക്ഷേപം ഉണ്ടാകായ്പാൻ എഫെസിൽ അണയാതെ, ഓടേണം എന്നു വിധിച്ചിരുന്നതു.

മിലേത്തിൽനിന്ന് അവൻ എഫെസിലേക്ക് ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. ആയവർ അവനോട് എത്തിയാറെ, അവരോടു പറഞ്ഞതു: ഞാൻ ആസ്യയിൽ പൂക്ക ഒന്നാം നാൾമുതൽ ആ കാലം എല്ലാം നിങ്ങളോട് എങ്ങിനെ ഇരുന്നു എന്നും, സകല മനത്താഴ്മയോടും ബഹു കണ്ണീരുകളോടും യഹൂദന്മാരുടെ ചതിപ്രയോഗങ്ങളാൽ എനിക്കുണ്ടായ (പല) പരീക്ഷകളോടും കൂടെ കർത്താവിനെ സേവിച്ചുവന്നു എന്നും, പ്രയോജനമുള്ളവ ഒന്നും മറെച്ചുവെക്കാതെ, പരസ്യമായും വീടുകൾ തോറും നിങ്ങൾക്കു പ്രസ്താപിച്ചുപദേശിച്ചപ്രകാരം ഇന്നതെന്നും; ദൈവത്തിലേക്ക് മനന്തിരിവും നമ്മുടെ കർത്താവാകുന്ന യേശുക്രിസ്തങ്കലേ വിശ്വാസവും ചൊല്ലി, യഹൂദന്മാർക്കും യവനന്മാർക്കും സാക്ഷ്യം ഉറപ്പിച്ചുകൊടുത്തു എന്നും, നിങ്ങൾ ബോധിക്കുന്നുവല്ലൊ. ഇപ്പോഴൊ, കണ്ടാലും ഞാൻ ആത്മാവിനാൽ കെട്ടപ്പെട്ടവനായി യരുശലേമിലേക്കു യാത്രയാകുന്നതു; ചങ്ങലകളും ഉപദ്രവങ്ങളും എന്നെ കാത്തിരിക്കുന്നു എന്നു വിശുദ്ധാത്മാവ് നഗരം തോറും സാക്ഷ്യം തരുന്നതല്ലാതെ, അവിടെ എനിക്കു തട്ടുവാനുള്ളവ അറിയാതെ കണ്ടാകുന്നു. എങ്കിലും ഞാൻ ഒന്നും കൂട്ടാക്കുന്നില്ല; പ്രാണനും എനിക്കു വിലയുള്ളതുമല്ല; ദേവകരുണയുടെ സുവിശേഷത്തിന്നു സാക്ഷിനില്ക്കുന്ന ശുശ്രൂഷ കർത്താവായ യേശുവിൽനിന്നു കിട്ടിയതിനെയും എന്റെ ഓട്ടത്തെയും സന്തോഷത്തോടെ തികെക്കയാത്രെ വേണ്ടതു. ഇപ്പോഴെ കണ്ടാലും ഞാൻ (ദേവ) രാജ്യത്തെ

൩൨൮
[ 351 ]
അപോ. പ്രവൃ. ൨൦. അ.

ഘോഷിച്ചു നടന്നുപോന്നു നിങ്ങൾ എല്ലാവരും എന്റെ മുഖം ഇനി കാണ്കയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ദേവാലോചനയെ ഒട്ടും മറെച്ചുവെക്കാതെ മുറ്റും നിങ്ങളോട് പ്രസ്താപിച്ചിരിക്കയാൽ, എല്ലാവരുടെ രക്തത്തിൽനിന്നും ഞാൻ ശുദ്ധനാകുന്നു എന്ന് ഇന്നേദിവസത്തിൽ നിങ്ങളോട് സാക്ഷിചൊല്ലുന്നു. ആകയാൽ നിങ്ങളെത്തന്നെയും കൎത്താവ് സ്വന്തരക്തത്താൽ സമ്പാദിച്ചുകൊണ്ട് തന്റെ സഭയെ മേയ്പാൻ വിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച് ആട്ടിങ്കൂട്ടത്തെയും എല്ലാം സൂക്ഷിച്ചുനോക്കുവിൻ. ഞാൻ നീങ്ങിയാൽ പിന്നെ ആട്ടിങ്കൂട്ടത്തെ ആദരിയാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ പ്രവേശിക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ ഞങ്ങളുടെ പിന്നാലെ വലിച്ചുകളവാൻ മറിമായങ്ങളെ പറയുന്ന പുരുഷന്മാർ നിങ്ങളിൽനിന്നും എഴുനീല്ക്കും. അതുകൊണ്ടു ഞാൻ മൂന്നുവൎഷംകൊണ്ടു രാപ്പകൽ ഇടവിടാതെ കണ്ണുൻഈരുകളോടും ഓരോരുത്തത്തനെ വഴിക്കാക്കി പോന്നത് ഓൎത്തുകൊണ്ട് ഉണൎന്നിരിപ്പിൻ! ഇനി സഹോദരന്മാരെ! നിങ്ങളിൽ വീട്ടുവൎദ്ധന നടത്തുവാനും വിശുദ്ധീകരിക്കപ്പെട്ടവരോട് ഒക്കയും അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കരുണയുടെ വചനത്തിലും ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. ആരുടെ ചൊന്നൊ വെള്ളിയൊ വസ്ത്രമൊ ഞാൻ കൊതിച്ചില്ല. എന്റെ മുട്ടുകൾക്കും എന്നോടു കൂടിയിരുന്നവൎക്കും ഈ കൈകൾ പണിചെയ്തപ്രകാരം നിങ്ങൾ തന്നെ അറിയുന്നുവല്ലൊ! ഇങ്ങിനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവൎക്കു തുണെക്കയും വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഏറെ ധന്യം എന്നു കൎത്താവായ യേശു ചൊല്ലിയ വചനങ്ങളെ ഓൎത്തു കൊൾകയും വേണ്ടുന്നത് എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു കാണിച്ചു. എന്നിവ ചൊല്ലീട്ടു മുട്ടുകുത്തി അവർ എല്ലാവരോടും കൂടെ പ്രാൎത്ഥിച്ചു. എല്ലാവരാലും ആവോളം കരച്ചൽ ഉണ്ടായി. ഇനിമേൽ അവന്റെ മുഖം കാണ്കയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റം നൊന്തുകൊണ്ടു പൌലിന്റെ കഴുത്തിൽ കെട്ടിപിടിച്ച് അവനെ ചുംബിച്ചു കപ്പലോളം കൂടിപോന്നു അവനെ യാത്രയയച്ചു.

൩൨൯
[ 352 ]
THE ACTS OF APOSTLES. XXI.
൨൧. അദ്ധ്യായം.

പൊൽ, (൮) കൈസൎയ്യവഴിയായി, (൧൭) യരുശലേമിൽ പോയി, (൨൭) ശത്രു കൈവശത്തിലായി രോമ്യസഹസ്രാധിപനാൽ രക്ഷിക്കപ്പെട്ടതു.

വരോടു പറഞ്ഞു പിരിഞ്ഞു പോയശേഷം നാം നേരെ ഓടി കോസിന്നും പിറ്റെനാൾ റോദിന്നും അവിടെനിന്നു പതരെക്കും വന്നു. ഫൊയിനീക്കയിലേക്ക് പോകുന്നൊരുകപ്പൽ കണ്ടിട്ടു കയറിപുറപ്പെട്ട് ഓടി; കുപ്രദ്വീപ് തോന്നിയാറെ, അതിനെ ഇടത്തോട്ട് ഇട്ടേച്ചു സുറിയയിലേക്ക് ഓടി തൂറിൽ അണഞ്ഞു; അവിടെ കപ്പൽ ചരക്കിനെ ഇറക്കുവാനുള്ളതായി. നാമൊ ശിഷ്യന്മാരെ, (തിരഞ്ഞു) കണ്ടശേഷം ഏഴു നാൾ അവിടെ പാൎത്തു; ആയവർ പൌൽ: യരുശലേമിൽ കരേറിപോകൊല്ല എന്ന് ആത്മമൂലമായി പറഞ്ഞു. ആ നാളുകളെ കഴിച്ചപ്പോൾ എല്ലാവരും സ്ത്രീകളും മക്കളുമായി പട്ടണത്തിന്നു പുറത്താകുവോളം നമ്മെ യാത്രയയച്ചു ചെല്ലുമ്പോൾ, നാം പുറപ്പെട്ടുപോയി, കരമേൽ മുട്ടുകുത്തി പ്രാൎത്ഥിച്ചു. പിന്നെ നമ്മിൽ അഭിവാദ്യം ചെയ്തിട്ടു കപ്പലിൽ കയറി അവർ വീട്ടിലേക്കു തിരിച്ചുപോയി. തൂറിനെ വിട്ടു നാം കപ്പലോട്ടം തികെച്ചു പ്തൊലമായിൽ എത്തീട്ടു, സഹോദരരെ വന്ദിച്ചു ഒരു ദിവസം അവരോടു കൂടെ പാൎത്തു.

പിറ്റന്നാൾ നാം പുറപ്പെട്ടു കൈ സൎയ്യയിൽ ചേൎന്നു എഴുവരിൽ ഒരുവനായ ഫിലിപ്പൻ എന്ന സുവിശേഷകന്റെ വീട്ടിൽ കടന്ന് അവനോട് കൂടെ പാൎത്തു. ആയവനുള്ള നാലു പുത്രിമാർ കന്യകമാരും പ്രവചിക്കുന്നവരും ആയിരുന്നു. നാം പല ദിവസങ്ങളും പാൎക്കുമ്പോൾ, അഗാബ് എന്നുള്ള പ്രവാചകൻ യഹൂദയിൽനിന്ന് ഇറങ്ങിവന്നു. നമ്മെക്കണ്ടു പൌലിന്റെ അരക്കെട്ടിനെ എടുത്തു തന്റെ കൈകാലുകളെയും കെട്ടിക്കൊണ്ടു പറഞ്ഞിതു: ഈ അരക്കെട്ടുടയവനെ യരുശലേമിൽ യഹൂദന്മാർ ഇപ്രകാരം കെട്ടി, ജാതികളുടെ കൈകളിൽ ഏല്പിക്കും എന്നു വിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു; ഇവ കേട്ടാറെ നാമും അവിടെയോരും യരുശലേമിലേക്ക് കരേറിപോകയ്പാൻ അപേക്ഷിച്ചു പോകുമ്പോൽ, പൌൽ ഉത്തരം ചൊല്ലിയതു: നിങ്ങൾ കരഞ്ഞും എൻഹൃദയം ഞെരിച്ചുംകൊണ്ടു ചെയ്യുന്നത് എന്തു? കൎത്താവായ യേശുവിൻ നാമത്തിന്നു വേണ്ടി കെട്ട

൩൩൦
[ 353 ]
അപോ. പ്രവൃ. ൨൧. അ.

പ്പെടുവാനല്ലാതെ, യരുശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങി നില്ക്കുന്നുവല്ലൊ. എന്നാറെ, അവനെ സമ്മതിപ്പിച്ചു കൂടാഞ്ഞപ്പോൾ: കൎത്താവിൻ ഇഷ്ടം നടക്കട്ടെ! എന്നു ചൊല്ലി നാം അടങ്ങിനിന്നു. ആ ദിവസങ്ങളിൽ പിന്നെ നാം കോപ്പുകൂട്ടി യരുശലേമിലേക്കു കയറിപ്പോയി. കൈസൎയ്യയിലെ ശിഷ്യന്മാർ ചിലരും നമ്മോട് കൂടപോന്നു, നാം അതിഥികളായി പാൎക്കേണ്ടുന്ന പഴയ ശിഷ്യനായ മ്നാസോൻ എന്നൊരു കുപ്രക്കാരന്റെ വീട്ടിൽ കടത്തി.

യശുശലേമിൽ ആയപ്പോൾ, സഹോദരന്മാർ നമ്മെ പ്രസാദത്തോടെ കൈക്കൊണ്ടു. പിറ്റെന്നു പൌൽ നമ്മോടുകൂടി യാക്കോബിനെ കാണ്മാൻ ചെന്നു; എല്ലാമൂപ്പന്മാരും അവിടെ വന്നുകൂടി. ആയവരെ അവൻ വന്ദിച്ചു, ദൈവം തന്റെ ശുശ്രൂഷയെക്കൊണ്ടു ജാതികളിൽ ചെയ്തവ ഓരോന്നു വിവരിച്ചു പറഞ്ഞു. ആയവർ കേട്ടിട്ടു കൎത്താവിനെ തേജസ്കരിച്ചു, പിന്നെ അവനോട് പറഞ്ഞിതു: സഹോദര, വിശ്വസിച്ചിരിക്കുന്ന യഹൂദന്മാർ എത്ര ആയിരങ്ങൾ ഉണ്ടെന്നു കാണുന്നുവല്ലൊ; അവർ എല്ലാം ധൎമ്മത്തെചൊല്ലി, എരിവുകാർ ആകുന്നു. വിശേഷിച്ചു ജാതികളിടയിലുള്ള സകല യഹൂദന്മാരോടും നീ മകളെ പരിഛ്ശേദനചെയ്യരുത് എന്നും വെപ്പുകളെ കരുതിനറ്റക്കരുത് എന്നും ചൊല്ലി, മോശധൎമ്മത്യാഗം ഉപദേശിക്കുന്നു എന്നുള്ളപ്രകാരം നിന്നെക്കൊണ്ടു പഠിപ്പിക്കട്ടു. പിന്നെ എന്തു? നീ വന്നപ്രകാരം അവർ കേൾക്കും; എന്നതുകൊണ്ടുകൂട്ടം കൂടാതിരിക്കയില്ല; എന്നാൽ ഞങ്ങൾ നിന്നോട് ഈ പറയുന്നത് ചെയ്ക. നേൎവ്വ എടുത്തിട്ടുള്ള നാലു പുരുഷന്മാർ നമുക്കുണ്ടു. ആയവരെ കൂടിക്കൊണ്ട് അവരോട് ഒന്നിച്ചു, നിന്നെ നിൎമ്മലീകരിക്കയും (൪ മോ. ൬,൩.) അവരുടെ തലക്ഷൌരത്തിന്നു ചെലവഴിക്കയും ചെയ്ക, എന്നാൽ നിന്നെക്കൊണ്ടു പഠിപ്പിച്ചത് ഏതുമില്ല എന്നും, നീയും ധൎമ്മത്തെ സൂക്ഷിച്ചു പെരുമാറുന്നവൻ എന്നും, എല്ലാവൎക്കും ബോധിക്കും വിശ്വസിച്ചിരിക്കുന്ന ജാതികളെ തൊട്ടോ, ഈവക ഒന്നും കരുതാതെ വിഗ്രഹാൎപ്പിതവും രക്തവും ശ്വാസമുട്ടിച്ചതും വേശ്യാദോഷവും മാത്രം സൂക്ഷിച്ചു നോക്കേണ്ടത് എന്നു, നാം വിധിച്ച് എഴുതിയയച്ചുവല്ലൊ. എന്നപ്പോൾ പൌൽ ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോട് ഒന്നിച്ചു വെടിപ്പു വരുത്തി, ദേവാല

൩൩൧
[ 354 ]
THE ACTS OF APOSTLES. XXI.

യത്തിൽ ചെന്ന്, അവരിൽ ഓരോരുത്തനു വേണ്ടി വഴിപാടുവെക്കേണ്ടുന്ന നിൎമ്മലീകരണദിവസങ്ങളുടെ തികച്ചലിനെ(പുരോഹിതരോടു) ബോധിപ്പിച്ചു.

ആ ഏഴു ദിവസങ്ങൾ തീരുവാറാകുമ്പോൾ, ആസ്യയിൽനിന്നുള്ള യഹൂദന്മാർ അവനെ ദേവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കയും കലക്കിവെച്ച് അവന്റെമേൽ കൈകളെവെച്ചു കൂക്കികൊണ്ടിതു: ഇസ്രയേൽ പുരുഷന്മാരെ! സഹായിപ്പിൻ! ജനത്തെയും ധൎമ്മത്തെയും ഈ സ്ഥാനത്തെയും എല്ലാടത്തും താഴ്ത്തിപ്പറഞ്ഞ് എല്ലാവൎക്കും ഉപദേശിക്കുന്ന മനുഷ്യൻ ഇവൻ തന്നെ! ഇപ്പോൾ, ദേവാലയത്തിൽ യവനന്മാരെയും കടത്തി, ഈ വിശുദ്ധസ്ഥലത്തെ തീണ്ടിച്ചും കളഞ്ഞു. എന്നതിന്റെ കാരണം ദൂരത്തുനിന്നു എഫെസ്യനായ ത്രൊഫിമനെ അവനോട് കൂടെ നഗരത്തിൽ കാണ്കകൊണ്ടു പൌൽ അവനെ ദേവാലയത്തിൽ കടത്തി എന്നു നിരൂപിച്ചതത്രെ. നഗരം എല്ലാം ഇളകിപ്പോയിട്ടു ജനങ്ങൾ ഓടിക്കൂടി, പൌലിനെ പിടിച്ചുകൊണ്ടു ദേവാലയത്തിന്നു പുറത്തേക്ക് ഇഴെച്ചുവന്നു; ഉടനെ വാതിലുകൾ അടച്ചു പോകയും ചെയ്തു. അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ, പട്ടാളത്തിന്റെ സഹസ്രാധിപനു യരുശലേം ഒക്കയും ഒക്കയും കലക്കത്തിൽ ആയി എന്നുള്ളകേൾവി വന്നു. അവനും ക്ഷണത്തിൽ സേവകരെയും ശതാധിപരെയും കൂട്ടികൊണ്ട് അവരേക്കൊള്ള പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും സേവകരെയും കണ്ടു. പൌലിനെ അടിക്കുന്നതു മതിയാക്കി. അപ്പോൾ, സഹസ്രാധിപൻ അടുത്തുവന്ന് അവനെ പിടിച്ചു, രണ്ടു ചങ്ങലകൊണ്ടു കെട്ടുവാൻ കല്പിച്ച് ആർ എന്നും, ചെയ്തത് എന്ത് എന്നും ചോദിക്കുന്നേരം പുരുഷാരത്തിൽനിന്ന് അതതിനെ വിളിച്ചുപോന്നിട്ടും ആരവാരം ഹേതുവായി, നിശ്ചയം ഒന്നും അറിഞ്ഞു കൂടായ്കയാൽ അവനെ കൈനിലൊക്കു കൊണ്ടുപോവാൻ കല്പിച്ചു. പടിക്കെട്ടിൽ ആയാറെ ജനസമൂഹം: അവനെ കളക! എന്ന് ആൎത്തുകൊണ്ടു പിഞ്ചെല്ലുകയാൽ, പുരുഷാരത്തിന്റെ ബലാല്കാരംകൊണ്ടു സേവകന്മാർ അവനെ എടുക്കേണ്ടിവന്നു. കൈനിലയിൽ കടത്തുവാറായപ്പോൾ, പൌൽ സഹസ്രാധിപനോടു: നിന്നോട് പറയൂന്നത് എനിക്ക് വിഹിതമൊ? എന്നു ചോദിച്ചതിന്നു: നിണക്ക്‌യവനവാക്കറിയാമൊ? എന്നാൽ ഈ നാളുകൾക്കു മുന്നെ കലഹം

൩൩൨
[ 355 ]
                       അപോ. പ്രവൃ. ൨൧.  ൨൨. അ.

ഉണ്ടാക്കി നാലായിരം കുട്ടരക്കാതെ മരുഭൂമിയിലേക്കു് കൂട്ടിച്ചു കൊണ്ടുപോയ മിസ്രക്കാരനല്ല എന്നു വരുന്നുവൊ? എന്നു പറഞ്ഞാറെ, പൌൽ ചൊല്ലിയതു : ഞാൻ കിലിക്യയിലെ പട്ട ൩൯ ണങ്ങളിൽ നികൃഷ്ടല്ലാത്ത തർസ എന്നതിൽ പൌരനായ യ ഹ്രദനാകുന്നു; ജനത്തോടുരിയാടുവാൻ അനുവദിക്കേണം എ ന്ന് അപേക്ഷിക്കുന്നു; എന്നാറെ, അനുവദിച്ചപ്പോൾ പൌൽ ൪0 പടികളുടെ മീതെ നിന്നുകൊണ്ടു ജനം കാണെക കൈകൊണ്ട് അ നക്കി വളരെ മൌനം ആയശേഷം എബ്രയഭാഷയാൽ വിഴി ച്ചു ചൊല്ലിയതു.

                  ൨൨. അദ്ധ്യായം.
പൌൽ പ്രതിവാദം ചൊല്ലിയതു,(൨൨) പഴുതിലായശേഷം രോമപൊരത്വം തുണയായവനനതു.

സഹോദരരും പിതാക്കളുമായ പുരുഷന്മാരെ! എനിക്ക് ഇന്നു ൧ നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊണ്ടാലും! എന്നാറെ, എബ്ര ൨ യഭാഷയാൽ വിളിച്ചു പറയുന്നത് അവർ കേട്ട്, ഏറിയോരു സാവധാനം കാട്ടി അവനും പറ്ഞിതു : ഞാനൊ യഹ്രദനായി ൩ കിലിക്യയിലെ തർസിൽ ജനിച്ചവനും, ഈ നഗരത്തിൽ വളൎന്നു ഗമല്യേലിന്റെ കാൽക്കൽ പൈത്യധർമ്മത്തിന്റെ സൂക്ഷ്മപ്ര കാരം പഠിച്ചുഷീലിച്ചവനും ആകയാൽ നിങ്ങൾ എല്ലാവരും ഇന്ന് ആകുന്നപ്രകാരം ദൈവത്തിന്ന് എരിവുള്ളവനായിച മഞ്ഞു. ഈ മാർഗ്ഗത്തെ മരണംവരെ ഹിംസിച്ചു. പുരുഷരെയും ൪ സ്ത്രീകളെയും തളെച്ചും തടവുകളിൽ ഏല്പിച്ചും കൊണ്ടിരുന്നു. അതിന്നു മഹാപുരോഹിതനും മൂപ്പക്കൂട്ടവും എല്ലാം എനിക്കു സാ ൫ ക്ഷി; അവരിൽ നിന്ന് സഹോദരന്മാർക്കായി ലേഖനം വാങ്ങി ക്കൊണ്ടു. ദമഷ്കിൽ ഇരിക്കുന്നവരെയും കെട്ടീട്ടു. ദണ്ഡനത്തി ന്നായി, യരുഷലേമിലേക്ക് കൊണ്ടുവരേണം എന്നുവെച്ചു ഞാൻ അവിടെക്കു യാത്രയായി. പിന്നെ ചെന്നുകൊണ്ടു ദമ ൬ ഷ്കിനോട് അടുക്കുമ്പോൾ, ഏകദേശം ഉച്ചെക്കു, പെട്ടന്നു വാന ത്തിൽനിന്നു തിങ്ങിയ വെളിച്ചം എന്റെ ചുറ്റും മിന്നി ഞാൻ നിലത്തുവീണു: ശൌലെ! ശൌലെ! നീ എന്നെ ഹിംസിക്കു ൭ ന്നത് എന്ത്? എന്ന് എന്നോടു പറയുന്ന ശബ്ദം കേട്ടു: കൎത്താ വെ, നീ ആർ? എന്ന് ഉത്തരം ചൊല്ലിയാറെ: നീ ഹിംസിക്കു ൮ ന്ന നചറയ്യനായ യേശു ഞാൻ ആകുന്നു എന്ന് അവൻ

൩൩൩ [ 356 ]
THE ACTS OF APOSTLES. XXII.

എന്നോടു പരഞ്ഞു. എന്റെ ഒപ്പരമുള്ളവരൊ, വെളിച്ചത്തെ കണ്ടു ഭയപരവശരായത് ഒഴികെ എന്നോട് പറയുന്നവന്റെ ശബ്ദത്തെ കേട്ടിട്ടില്ല. പിന്നെ: കൎത്താവെ, ഞാൻ എന്തുചെയ്യേണ്ടു? എന്നു പറഞ്ഞാറെ, കൎത്താവ് എന്നോട് ചൊല്ലിയതു: എഴുനീറ്റു ദമഷ്കിലേക്ക് പോക! നീ ചെയ്യേണം എന്നു നിൎണ്ണയിക്കപ്പെട്ടതെല്ലാം അവിടെ നിന്നോട് ഉരെക്കപ്പെടും. എന്നാറെ, ആ വെളിച്ചത്തിന്റെ തേജസ്സ് ഹേതുവായിട്ടു ഞാൻ നോക്കാഞ്ഞപ്പോൾ, കൂടെ ഉള്ളവർ കൈതാങ്ങി നടത്തുകയാൽ ഞാൻ ദമഷ്കിൽ എത്തി. പിന്നെ കുടിയേറുന്ന സകല യഹൂദരാലും നല്ല സാക്ഷ്യം കൊണ്ടുള്ളവനായി ധൎമ്മപ്രകാരം ഭക്തിയുള്ള പുരുഷനായ ഹനന്യ എന്നവൻ എന്നെ വന്നുകണ്ട് അരികെനിന്നു: സഹോദര ശൌലെ! കാഴ്ചപ്രാപിക്ക! എന്നു പറഞ്ഞു; ഞാൻ ആ നാഴികെക്ക് അവനെ നോക്കിക്കണ്ടു. അവനും ചൊല്ലിയതു: നമ്മുടെ പിതാക്കന്മാരുടെ ദൈവമായവൻ നീ കണ്ടും, കേട്ടും ഉള്ള വറ്റിന്ന് എല്ലാമനുഷ്യരോടും അവന്റെ സാക്ഷിയായി തീരേണ്ടതാകകൊണ്ടു, സ്വചിത്തത്തെ നീ അറികയും ആ നീതിമാനെ കാണ്കയും അവന്റെ വായിൽനിന്നു ശബ്ദം കേൾക്കയും ചെയ്യേണ്ടതിന്നു, നിന്നെ ഒരുക്കിയരുളി. ഇനി താമസിക്കുന്നത് എന്തു? നീ എഴുനീറ്റ്, അവന്റെ നാമം വിളിച്ചു പ്രാൎത്ഥിച്ചു സ്നാനം ഏറ്റു. നിൻപാപങ്ങളെ കഴുകിക്കളക. ശേഷം ഞാൻ യരുശലേമിലേക്കു മടങ്ങി ചെന്നിട്ടു ദേവാലയത്തിൽ പ്രാൎത്ഥിക്കുന്നേരം സംഭവിച്ചിതു: ഞാൻ പാരവശ്യത്തിൽ ആയി അവനെക്കണ്ടു: നീ ബന്ധപ്പെട്ടു, വിരവോട് യരുശലേമിൽനിന്നു പുറപ്പെടുക; എന്നേ കൊണ്ടു നീ സാക്ഷ്യം ചൊല്ലുന്നത് അവർ കൈക്കൊൾകയില്ല നിശ്ചയം എന്നും പറഞ്ഞു കേട്ടു: കൎത്താവെ, നിങ്കൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കിവെച്ചും. പള്ളിതോറും, അടിപ്പിച്ചും പോന്നപ്രകാരവും നിന്റെ സാക്ഷിയായ സ്തേഫനന്റെ രക്തം ചിന്നുമ്പോൾ, ഞാനും പ്രസാദസമ്മതിപൂണ്ട് അരികെനിന്ന് അവനെ ഒടുക്കുന്നവരുടെ വസ്ത്രങ്ങളെ കാത്തുകൊണ്ടിരുന്നു എന്നതും അവർ അറിയുന്നുവല്ലൊ. എന്നു പറഞ്ഞാറെ, അവൻ എന്നോടു ചൊല്ലിയതു: ഞാൻ നിന്നെ ദൂരത്തു ജാതികളിലേക്ക് അയപ്പാനുള്ളതുകൊണ്ടു യാത്രയാക!

എന്ന വാക്കിനോളം അവനെ കേട്ടു; പിന്നെ: ഇങ്ങിനത്ത

൩൩൪
[ 357 ]
അപോ. ൨൨. ൨൩. അ.

വനെ ഭൂമിയിൽനിന്നു കളക! അവൻ ജീവിച്ചിരിക്കുന്നതു പറ്റാതു! എന്നു ശബ്ദം ഉയൎത്തി പറഞ്ഞു. പിന്നെ കൂക്കലിട്ടും വസ്ത്രങ്ങളെ ചാടി തള്ളി ആകാശത്തിൽ പൂഴി എറിഞ്ഞുംകൊള്ളുമ്പോൾ, സഹസ്രാധിപൻ അവർ ഇങ്ങിനെ അവന്റെ നേരെ ശബ്ദിക്കുന്ന സംഗതി അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു നിൎബ്ബന്ധിച്ചു വിസ്തരിക്കേണം എന്നു ചൊല്ലി അവനെ കൈനിലയകത്തു കടത്തുവാൻ കല്പിച്ചു. പിന്നെ അവനെ വാറുകൾക്കായി നീട്ടിവെച്ചപ്പോൾ, പൌൽ(അരികെ) നില്ക്കുന്ന ശതാധിപനോടു: രോമക്കാരനും ദണ്ഡവിധി തട്ടാത്തവനും ആയാൽ, ചമ്മട്ടിപ്രയോഗം നിങ്ങൾക്കു വിഹിതമൊ? എന്നു പറഞ്ഞു. ശതാധിപൻ കേട്ടു സഹസ്രാധിപനെ ചെന്നുകണ്ടു: നീ എന്തു ചെയ്പാൻ പോകുന്നു? ഈ മനുഷ്യൻ രോമനാകുന്നു പോൽ! എന്നു ബോധിപ്പിച്ചു. സഹസ്രധിപൻ വന്നു: എന്നോടു പറക, നീ രോമൻ തന്നെയൊ? എന്നു പറഞ്ഞാറെ: അതെ എന്ന് അവൻ പറഞ്ഞു. സഹസ്രാധിപൻ ഉത്തരം ചൊല്ലിയതു: ഞാൻ ഏറിയ മുതൽ കൊടുത്ത് ആ പൌരത്വം മേടിച്ചു; എന്നതിന്നു പൌൽ പറഞ്ഞു: ഞാനൊ ജനിച്ചുംകിടക്കുന്നു. എന്നാറെ, ഭേദ്യം ചെയ്പാൻ ഭാവിക്കുന്നവർ ഉടനെ അവനെ വിട്ടു നീങ്ങി; സഹസ്രാധിപൻ അവൻ രോമൻ എന്നറിഞ്ഞും, അവനെ കെട്ടിവെച്ചതു വിചാരിച്ചും ഭയപ്പെട്ടുപോയി.

പിറ്റേന്ന് രാവിലെ അവൻ യഹൂദന്മാർ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാൻ മനസ്സായി, അവനെ അഴിച്ചു വിട്ടു മഹാപുരോഹിതർ മുതലായ സുനേദ്രിയം ഒക്കയും വരുവാൻ കല്പിച്ചു. പൌലിനെ താഴെ കൂട്ടികൊണ്ടുവന്ന് അവരുടെ മുമ്പിൽ നിറുത്തി.

൨൩. അദ്ധ്യായം.


പൊൽ സുനേദ്രിയത്തിൽ പ്രതിവാദം തുടൎന്നശേഷം, (൧൨) കൈസൎയ്യയിലുള്ള നാടുവാഴിയൂടെ അടുക്കെ അയക്കപ്പെട്ടതു.

പൌൽ സുനേദ്രിയത്തെ ഉറ്റുനോക്കി പറഞ്ഞിതു: സഹോദരരായ പുരുഷന്മാരെ! ഞാൻ ഇന്നെദിവസത്തോളവും സകല നല്ല മനോബോധത്തോടും ദൈവത്തിന്നു പെരുമാറി വന്നിരിക്കുന്നു. എന്നാറെ, മഹാപുരോഹിതനായ ഹനന്യ

൩൩൫
[ 358 ] താൾ:Malayalam New Testament complete Gundert 1868.pdf/358 [ 359 ] താൾ:Malayalam New Testament complete Gundert 1868.pdf/359 [ 360 ] താൾ:Malayalam New Testament complete Gundert 1868.pdf/360 [ 361 ] താൾ:Malayalam New Testament complete Gundert 1868.pdf/361 [ 362 ] താൾ:Malayalam New Testament complete Gundert 1868.pdf/362 [ 363 ] താൾ:Malayalam New Testament complete Gundert 1868.pdf/363 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/364 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/365 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/366 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/367 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/368 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/369 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/370 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/371 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/372 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/373 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/374 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/375 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/376 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/377 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/378 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/379 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/380 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/381 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/382 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/383 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/384 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/385 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/386 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/387 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/388 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/389 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/390 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/391 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/392 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/393 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/394 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/395 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/396 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/397 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/398 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/399 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/400 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/401 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/402 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/403 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/404 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/405 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/406 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/407 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/408 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/409 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/410 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/411 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/412 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/413 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/414 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/415 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/416 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/417 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/418 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/419 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/420 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/421 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/422 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/423 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/424 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/425 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/426 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/427 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/428 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/429 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/430 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/431 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/432 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/433 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/434 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/435 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/436 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/437 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/438 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/439 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/440 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/441 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/442 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/443 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/444 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/445 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/446 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/447 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/448 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/449 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/450 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/451 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/452 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/453 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/454 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/455 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/456 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/457 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/458 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/459 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/460 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/461 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/462 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/463 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/464 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/465 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/466 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/467 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/468 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/469 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/470 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/471 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/472 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/473 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/474 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/475 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/476 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/477 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/478 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/479 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/480 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/481 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/482 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/483 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/484 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/485 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/486 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/487 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/488 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/489 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/490 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/491 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/492 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/493 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/494 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/495 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/496 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/497 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/498 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/499 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/500 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/501 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/502 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/503 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/504 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/505 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/506 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/507 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/508 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/509 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/510 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/511 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/512 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/513 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/514 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/515 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/516 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/517 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/518 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/519 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/520 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/521 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/522 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/523 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/524 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/525 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/526 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/527 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/528 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/529 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/530 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/531 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/532 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/533 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/534 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/535 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/536 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/537 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/538 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/539 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/540 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/541 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/542 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/543 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/544 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/545 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/546 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/547 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/548 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/549 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/550 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/551 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/552 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/553 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/554 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/555 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/556 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/557 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/558 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/559 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/560 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/561 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/562 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/563 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/564 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/565 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/566 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/567 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/568 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/569 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/570 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/571 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/572 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/573 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/574 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/575 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/576 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/577 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/578 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/579 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/580 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/581 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/582 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/583 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/584 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/585 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/586 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/587 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/588 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/589 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/590 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/591 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/592 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/593 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/594 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/595 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/596 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/597 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/598 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/599 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/600 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/601 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/602 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/603 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/604 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/605 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/606 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/607 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/608 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/609 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/610 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/611 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/612 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/613 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/614 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/615 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/616 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/617 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/618 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/619 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/620 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/621 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/622 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/623 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/624 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/625 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/626 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/627 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/628 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/629 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/630 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/631 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/632 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/633 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/634 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/635 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/636 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/637 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/638 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/639 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/640 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/641 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/642 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/643 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/644 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/645 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/646 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/647 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/648 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/649 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/650 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/651 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/652 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/653 താൾ:Malayalam New Testament complete Gundert 1868.pdf/654താൾ:Malayalam New Testament complete Gundert 1868.pdf/655മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/656 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/657 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/658 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/659 മീഡിയവിക്കി:Proofreadpage pagenum templateതാൾ:Malayalam New Testament complete Gundert 1868.pdf/660