സുവിശേഷസംഗ്രഹം

രചന:ഹെർമ്മൻ ഗുണ്ടർട്ട് (1849)

[ 7 ] സുവിശെഷസംഗ്രഹം

മത്തായി മാൎക്ക ലൂക്കാ യൊഹനാൻ
എന്നവരുടെ സുവിശെഷങ്ങളെയും
യൊസെഫ മുതലായ ചരിത്രക്കാരുടെ
ചില വിശെഷങ്ങളെയും
ചെൎത്തുണ്ടാക്കിയ
യെശുമശീഹയുടെ കഥാസംക്ഷെപം

തലശ്ശെരിയിൽ ഛാപിതം

൧൮൪൯

1849 [ 9 ] സുവിശെഷസംഗ്രഹം

മുഖവുര

സൎവ്വദാ മനുഷ്യജാതിയെ സ്നേഹിക്കുന്ന ദൈവം കാലനിവൃത്തി
വന്നപ്പോൾ തന്റെ പുത്രനെ കന്യകയിൽ ജനിപ്പാൻ നിയോഗി
ച്ചയച്ചു-ഇങ്ങിനെ അവതരിച്ച ദൈവപുത്രന്റെ സുവിശേഷം സ
കല മനുഷ്യചരിത്രത്തിന്നും നടുഭാഗവും സാരാംശവും ആകുന്നു-
പഴയ നിയമത്തിലേ വെളിപ്പാടുകൾ്ക്ക ഒക്കെക്കും അതിനാൽ തി
കവു വന്നു- ഇന്നെവരയുള്ള ക്രിസ്തസഭയുടെ സകല നടപ്പുകൾ്ക്കും
ആയത് അടിസ്ഥാനവും ആകുന്നു- അതുകൊണ്ടു ആ സുവിശേഷം
നല്ലവണ്ണം ഗ്രഹിപ്പാൻ എല്ലാ ക്രിസ്തുശിഷ്യന്മാൎക്കും എത്രയും ആ
വശ്യമായി തൊന്നെണ്ടതു.

ഒർ ആൾ മാത്രം ആ സുവിശേഷത്തെ വൎണ്ണിച്ച് എഴുതി എങ്കിൽ
ആ ഒരു പ്രബന്ധം വായിച്ചാൽമുഖ്യവൎത്തമാനങ്ങളെ എല്ലാം
വേഗത്തിൽ അറിഞ്ഞു വരുമായിരുന്നു- അതല്ല, സത്യവാന്മാർ നാല്വ
രും ദെവാത്മാവിനാൽ തന്നെ ആ സുവിശേഷത്തെ പറകകൊണ്ട്
അധികം വിവരങ്ങളെ അറിവാൻ സംഗതി ഉണ്ട് എങ്കിലും അവ
റ്റെ ക്രമപ്രകാരം ചെൎക്കെണ്ടതിന്നു പ്രയാസം അധികം വരുന്നു.
ദിവ്യസാക്ഷികൾ നാല്വരും ഒരു കാൎയ്യത്തെ തന്നെ പറഞ്ഞു കിട
ക്കുന്ന നാലു വാചകങ്ങളെ നൊക്കി നിദാനിച്ചു തെറ്റു കൂടാ
തെ യോജിപ്പിക്കുന്നത് അല്പമതിയായ മനുഷ്യന്നു എത്താത്ത വെ
ല ആകുന്നു താനും- ദെവസഭയുടെ ഉപകാരത്തിന്നായി അപ്രകാ
രം അനുഷ്ഠിപ്പാൻ പലവെദജ്ഞന്മാരും ശ്രമിച്ചിരിക്കുന്നു- അ
വരിൽ വെദത്തിൻ അൎത്ഥം അധികം പ്രകാശിച്ചു വരുന്നവരുടെ [ 10 ] കൃതികളെ നൊക്കി ദെവാത്മാവെ തുണയാവാൻ വിളിച്ചു പ്രാൎത്ഥി
ച്ചു ഞാൻ നാലു സുവിശെഷങ്ങളുടെ സംഗ്രഹം ചമെപ്പാൻ തുനിയു
ന്നു- ബുധന്മാർ വ്യത്യാസങ്ങളെ ക്ഷമിച്ചു അൎത്ഥ‌ഗൌരവവും സൂ
ക്ഷ്മ യുക്തിയും അധികം ചെരുന്നതിനെ ഉണ്ടാക്കുവാൻ ശ്രമിപ്പൂതാ
ക-

നാലു സുവിശെഷങ്ങളുടെ ഭെദം

സുവിശെഷകന്മാരുടെ സ്വഭാവങ്ങളെ കുറിപ്പാൻ സഭാപിതാ
ക്കന്മാർ കെരൂബുകളുടെ നാലു മുഖങ്ങളെ വിചാരിച്ചു ഒരൊരൊ
ഉപമ പറഞ്ഞിരിക്കുന്നു. സൃഷ്ടിയിൽ വിളങ്ങുന്ന ജീവസ്വരൂപങ്ങ
ൾ നാലുപ്രകാരം ഉണ്ടു - ജീവകാലപൎയ്യന്തം സെവിച്ചും കഷ്ടിച്ചും
കൊണ്ടു മരണത്താൽ പാപശാന്തിക്കുപകരിക്കുന്ന കാള ഒന്നു- സ്വ
തന്ത്രമായി വാണും വിധിച്ചും ജയിച്ചും കൊള്ളുന്ന സിംഹം രണ്ടാ
മതു; സംസാരം എല്ലാം വിട്ടു പറന്നു കയറി വെളിച്ചത്തെ തെടി
ധ്യാനിക്കുന്നതിന്നു കഴു തന്നെ അടയാളം- സെവയും വാഴ്ച
യും ജ്ഞാനവും സ്നെഹവും മുഴുത്തു ദെവപ്രതിമയായിരിക്കുന്നതു
മനുഷ്യൻ തന്നെ- ഈ നാലു ഭാവങ്ങളും യേശുവിൽ ചെൎന്നിട്ടു
ണ്ടു- അവൻ ജീവസ്വരൂപനും സൃഷ്ടിസാരവും ആകുന്നുവ
ല്ലൊ- അവന്റെ തെജസ്സു കണ്ടവർ സമ്പൂൎണ്ണതനിമിത്തം സമ
സ്തം ഗ്രഹിയാതെ ഒരൊരൊ വിശെഷ അംശങ്ങളെ കണ്ടു വ
ൎണ്ണിച്ചിരിക്കുന്നു-

എങ്കിലോ മത്തായി (ലെവി -മാൎക്ക ൨, ,൧൩ ലൂ ൫,൨൭) മു
മ്പെ ചുങ്കത്തിൽ സെവിച്ചു കണക്ക് എഴുതുവാൻ ശീലിച്ചാറെ
യഹൂദധൎമ്മപ്രകാരം ഒരു വിധമായ ഭ്രഷ്ട് ഉണ്ടായിട്ടെങ്കിലും പ
ഴയ നിയമത്തെ വായിച്ചും അനുസരിച്ചുംകൊണ്ടു ദെവഭക്തനാ
യ്ത്തീൎന്നതു യെശു കണ്ടു അപൊസ്തലനാക്കി- പിന്നെത്തതിൽ
അവൻ യെശു തന്റെ ജനനം വചനം ക്രിയ കഷ്ടാനുഭവം മ [ 11 ] രണം ഇത്യാദികളാൽ പഴയ നിയമത്തെ മുഴുവനും നിവൃത്തിച്ച
പ്രകാരം യഹൂദ ക്രിസ്ത്യാനരുടെ ഉപകാരത്തിന്നായി എഴുതി
വെച്ചതിനാൽ കാളയുടെ കുറി അവന്റെ സുവിശേഷത്തിന്നു പ
റ്റുന്നതു.

യൊഹനാൻ മാൎക്കൻ അമ്മയുടെ വീട്ടിൽ വെച്ചു യെശുവൊടും
(മാ.൧൪,൫൧) അപൊസ്തലന്മാരൊടും (അപ.൧൨,൧൨)
പരിചയം ഉണ്ടായ ശേഷം ‌പൌൽ ബൎന്നബാ എന്നവരൊടു കൂടി
സുവിശേഷത്തെ പരത്തുവാൻ തുടങ്ങി- പിന്നെ പെത്രന്റെ
മകനായി പാൎത്തു (൧ പെ. ൫, ൧൩) അവന്റെ വായിൽനിന്നു
കെട്ടപ്രകാരം ഇസ്രയെൽമഹാരാജവിന്റെ അതിശയമുള്ള
ശക്തിജയങ്ങളെ എഴുതി വൎണ്ണിച്ചിരിക്കുന്നു. യഹൂദാസിംഹത്തി
ന്റെ പ്രത്യക്ഷതയും ഒട്ടവും ഗൎജ്ജനവും വാഴ്ചയും അതിൽ പ്ര
ത്യെകം കാണുന്നുണ്ടു-

ലൂക്കാ വൈദ്യൻ അന്ത്യോഹ്യയിൽ യവനന്മാരിൽനിന്നുത്ഭ
വിച്ചു (ലൂക്യൻ.അപ.൧൩,൧. രൊമ.൧൬,൨൧) താനും പക്ഷെ
യെശുവെ ജഡത്തിൽ കണ്ടു (യൊഹ. ൧൨, ൨൦) ജീവിച്ചെഴു
നീറ്റവനൊടു കൂടെ സംഭാഷണം കഴിച്ചു (ലൂക്ക.൨൪,൧൮). ശിഷ്യ
നായ ശെഷം പൌലൊടു കൂടെ യാത്രയായി, അവന്റെ സുവിശെ
ഷ വിവരവും ഗലീലക്കാർ- യരുശലെമ്യർ മുതലായവർ പറയു
ന്ന യെശുകഥയും കെട്ടു വിവെകത്തൊടെ ചേൎത്ത് എഴുതി- അ
വൻ ഇസ്രയെലിന്നു പ്രത്യെകം പറ്റുന്ന അഭിഷിക്തന്റെ നടപ്പ്
അല്ല നാശത്തിലായ സൎവ്വമനുഷ്യജാതിയെയും ദൎശിച്ചു വന്ന മനു
ഷ്യപുത്രന്റെ ജനവാത്സല്യവും (ലൂ.൧൫) ദീനരിൽ അനുരാ
ഗവും കുലഭേദം വിചാരിയാതെ (ലൂക്ക. ൧൦, ൩൦.) ദെഹത്തിന്നും
ദെഹിക്കും ചികിത്സിക്കുന്ന യത്നത്തേയും വിചാരിച്ചു കാട്ടുന്നു. അ
തുകൊണ്ടു അവന്റെ സുവിശെഷം എത്രയും മാനുഷം അത്രെ[ 12 ] നാലാം സുവിശെഷം യൊഹനാന്റെ കൃതി തന്നെ- അ
വൻ ജബദി ശലൊമ എന്നവരുടെ മകനായി സ്നാപകന്നു ശി
ഷ്യനായി പാൎത്ത ശെഷം വെളിച്ചദാഹത്താൽ യെശുവിന്റെ
ശിഷ്യന്മാരിൽ ഏകദേശം ഒന്നാമനായ്തിൎന്നു (യൊ. ൧, ൩൫).
കൎത്താവു കെഫാവെയും അവനെയും സഹൊദരനൊടുകൂടെ പ്ര
ത്യെകം തെരിഞ്ഞെടുത്തു ഉറ്റ ചങ്ങാതിയെ പൊലെ സ്നെഹിച്ചു ഹൃ
ദയത്തിന്റെ ഉള്ളു അവന്റെ മുമ്പാകെ വികസിച്ചു കാട്ടി കെഫാ
വെ ക്രിയെക്കു പ്രമാണമാക്കി അയച്ചതു പൊലെ യൊഹനാനെ
ജ്ഞാനദൃഷ്ടിക്കു മുമ്പനാക്കി വെച്ചിരിക്കുന്നു-

അതുകൊണ്ടു സുവിശെഷകർ മൂവരും ഗലീല്യവൎത്തമാനങ്ങളെ
പ്രതെകം വൎണ്ണിച്ചതിന്റെ ശെഷം അവൻ പിതാവിന്റെ നിത്യ
പുത്രനും വെളിച്ചവും ആയ വചനം ഇരിട്ടിൽ വന്ന കാരണവും സ്വ
ന്തക്കാർ അവനെ യെരുശലെമിലും മറ്റും വെച്ചു വെറുത്തവാറും കൈ
കൊണ്ടവർ അവനാൽ ദെവപുത്രന്മാരും നിത്യജീവന്റെ അവകാ
ശികളും ആയവണ്ണവും മറ്റുള്ള ദിവ്യൊപദെശങ്ങളെയും സഭ
യുടെ ഉപകാരത്തിന്നായി എഴുതി വെച്ചതിനാൽ ഭൂമിയെ വിട്ടു
ജീവപ്രകാശത്തിന്റെ ഉറവെ അന്വെഷിക്കുന്ന കഴുവിന്റെ നാമം
അവന്നു ലഭിച്ചിരിക്കുന്നു-

ഇവ്വണ്ണം നാല്വരും വെവ്വെറെ എഴുതിയതു ഏകസുവിശെഷം ആ
കുന്നു താനും- നാലു കൊണ്ടും എകസംഗ്രഹം ആക്കി തീൎത്തവർ പ
ലരും മാനുഷവാക്കു ഒന്നും ചെൎക്കാതെ ദെവാത്മാവിന്റെ വാ
ക്കുകളെ മാത്രം ഒരൊരൊ പ്രകാരത്തിൽ കൊത്തു ഉത്തമ മാലക
ളെ ചമെച്ചിരിക്കുന്നു- ഞാൻ വ്യാഖ്യാനങ്ങൾ ചിലതും ചെൎപ്പാൻ
വിചാരിക്കകൊണ്ടു സുവിശെഷങ്ങളിൽ കാണുന്നത എല്ലാം
വിവരിച്ചു പറവാൻ സ്ഥലം പോരാ എന്നു വെച്ചു ഒരൊരൊ ക
ഥകളുടെ സന്ധികളെയും സംബന്ധത്തെയും പ്രത്യെകം സൂചിപ്പി [ 13 ] ച്ചു കൊടുക്കും. എങ്കിലും കൊളുത്തു കുറികളെ ഇട്ട് (-)അറിയിക്കുന്ന
വെദവാക്യങ്ങളുടെ അക്കത്തെ കാണുന്തൊറും പര മാൎത്ഥതല്പ
രന്മാർ അതാതിന്റെ സ്ഥലത്തെ തിരഞ്ഞു നൊക്കി വായിപ്പാൻ വ
ളരെ അപെക്ഷിക്കുന്നു- ഇത് സുവിശെഷത്തിന്നു പകരമായി പ്ര
മാണമാക്കുവാൻ അല്ലല്ലൊ സുവിശെഷവായനെക്ക് അല്പം സ
ഹായിപ്പാൻ അത്രെ ചമെച്ചിരിക്കുന്നു[ 14 ] പ്രഥമകാണ്ഡം.

യെശുവിന്റെ ഉല്പത്തി

൧., യെശു ജനിച്ച ദെശവും കാലവും

സമസ്ത സൃഷിയുടെ തെജസ്സായ യെശു ഉലകിഴിഞ്ഞും തന്റെ ഒട്ടം
തികെച്ചും ഉള്ള നാടു കനാൻ തന്നെ ആകുന്നു- ഇസ്രയേൽ മനുഷ്യ
ജാതിയുടെ സാരാംശം ആകുന്നതു പൊലെ കനാൻ സൎവ്വ ഭൂമിയു
ടെ സാരാംശം തന്നെ- അത് ആസ്യ ആഫ്രിക്ക യുരൊപ ഖണ്ഡങ്ങ
ളുടെ നടുവിൽ ആകകൊണ്ട് അശ്ശൂർ ബാബലുകളുടെ ജയമഹത്വ
വും മിസ്രയിലെ ദെവബാഹുല്യവും ജ്ഞാനഗൎവ്വവും തൂരിന്റെ
വ്യാപാരസമൃദ്ധിയും യവനന്മാരുടെ നാനാ ചെഷ്ടകളുടെ പുതുക്കവും
മറ്റും അടുക്കെ തന്നെ ചുറ്റി കണ്ടിരുന്നു- ഇവറ്റൊട ഇസ്രയെലി
ന്ന പലപ്രകാരം സംസൎഗ്ഗം ഉണ്ടായി എങ്കിലും ആ ജാതി പാൎക്കുന്ന മല
പ്രദെശത്തിന്നു വടക്കു ലിബനൊൻ ഹൎമ്മൊൻ എന്ന വന്മലകളും
തെക്കും കിഴക്കും മരുഭൂമിയും പടിഞ്ഞാറു കടലും ആകെ ൪ അതിരുക
ൾ ഒരു കൊട്ട പൊലെ ലഭിക്കകൊണ്ടു അന്യന്മാരൊട തടുത്തുനില്പാ
ൻ നല്ല പാങ്ങുണ്ടായിരുന്നു- പിന്നെ ഇസ്രയെൽ യഹൊവ തനിക്ക
ഭൎത്താവായി പൊരാ എന്നു വെച്ച അന്യൎക്ക വെശ്യയായി സ്വപാ
പത്താൽ അശ്ശൂർ മിസ്ര ബാബലുകൾ്ക്കും വശമായി കിഴക്കൊട്ടു ചി
തറിപൊയതിന്റെ ശെഷം ദൈവം പാൎസികളെ കൊണ്ടു പാതി
രക്ഷ വരുത്തി (ക്രി. മു. ൫൩൬) ഭരിപ്പിച്ചു ഒടുക്കം യവന സാമ്രാജ്യ
ത്തിന്നു കീഴ്പെടുത്തി (൩൩൨). അന്നു മുതൽ യഹൂദർ പടിഞ്ഞാറെ
രാജ്യങ്ങളിലും ചിതറി കുടിയെറി ഏക ദൈവത്തിൻറെ നാമവാ
സനയെ പരത്തുവാൻ തുടങ്ങി- യവന സാമ്രാജ്യത്തിന്റെ ഒ
രു ശാഖയായി സുറിയ വാഴുന്ന അന്ത്യൊഹൻ അവരെ ദെവധ [ 15 ] ൎമ്മത്തെ വിടെണ്ടതിന്നു നിൎബ്ബന്ധിപ്പാൻ തുനിഞ്ഞപ്പോൾ (ക്രി. മു. ൧൬൯)
അഹരൊന്യരായ മക്കാബ്യർ സത്യസ്വാതന്ത്ര്യത്തിന്നു വെണ്ടി ആയു
ധം എടുത്തു പൊരുതു ജയിച്ചു യഹൂദരാജ്യത്തെ പുതുതായി സ്ഥാപി
ച്ചു ശമൎയ്യരെ താഴ്ത്തി എദൊമ്യരെ അടക്കി ചെലാ ഏല്പിക്കയും ചെയ്തു-
അനന്തരം ഒർ അന്തഃഛിദ്രം ഉണ്ടായി വൎദ്ധിച്ചതു പരീശർ ചദൂക്യർ ഇങ്ങി
നെ രണ്ടു വകക്കാരാൽ തന്നെ

പറീശ് എന്ന വാക്കിന്നു വകതിരിക്കുന്നവൻ എന്ന അൎത്ഥം ആകുന്നു-
അവർ ശുദ്ധാശുദ്ധങ്ങളെ വളരെ വിവെചിച്ചു യവനരെ മാത്രം അല്ല
ജാതി മൎയ്യാദകളെ അല്പം മാത്രം ആശ്രയിക്കുന്ന സ്വജനങ്ങളെയും മുഴു
വൻ വെറുത്തു ശമൎയ്യരൊടും സംസൎഗ്ഗം വൎജ്ജിച്ചു മൊശധൎമ്മത്തെയും പ്രവാ
ചകപുസ്തകങ്ങളെയും ആശ്രയിച്ചത് ഒഴികെ വൈദികന്മാരുടെ വ്യാ
ഖ്യാനം മുതലായ പാരമ്പൎയ്യന്യായവും മാനുഷവെപ്പുകളും ദൈവി
കം എന്നു വെച്ചു അവലംബിച്ചു ജീവനെയും ആത്മാവെയും അല്ല
അക്ഷരത്തെ പ്രമാണമാക്കി സെവിക്കയും ചെയ്തു- അവരൊടു ചദുക്യ
ൎക്കു നിത്യവൈരം ഉണ്ടു- ആയവർ ചദൊക്ക് എന്ന ഗുരുവെ ആശ്രയി
ച്ചു മൊശധൎമ്മത്തെ നിവൃത്തിച്ചാൽ മതി പ്രവാചകമൊഴിയും മാനു
ഷവെപ്പുകളും മറ്റു നുകങ്ങളും വെണ്ടാ ഗുണം ചെയ്താൽ ഗുണം വരും
ദൎശനം ദെവദൂതർ ജീവിച്ചെഴുനീല്പു മുതലായ അതിശയങ്ങളെ കുറി
ച്ചു സംശയിച്ചാലും പരിഹസിച്ചാലും ദൊഷം ഇല്ല ബുദ്ധിപ്രകാരം ന
ടക്കെണം യവനന്മാരുടെ വിദ്യകളിലും ആചാരങ്ങളിലും സാരമുള്ള
തും ഉണ്ടു അവരൊടു ലൊകപ്രകാരം ചെൎച്ച ഉണ്ടാക്കുവാൻ മടിക്കരുത
എന്നിങ്ങിനെ സകലത്തിലും ലൌകിക സ്വാതന്ത്ര്യത്തിലെക്കു ചാഞ്ഞു
പ്രപഞ്ചഭൊഗങ്ങളും മൎയ്യാദയൊടെ അനുഭവിച്ചു പൊന്നു- അവർ
മിക്കവാറും ധനവാന്മാരും സ്ഥാനികളുമത്രെ-

ഹസിദ്യർ (എസ്സയ്യർ) എന്ന മൂന്നാമത് ഒരു പക്ഷത്തിൽ ൪൦൦൦ പുരുഷ
ന്മാർ ഉണ്ടായി രാജ്യവും പള്ളിയും ആലയവും കുഡുംബവും ആകുന്ന [ 16 ] ലൊകം വിട്ടു അവർ യൊഗികളായി ഏകാന്തത്തിൽ ധ്യാനിച്ചു പാൎക്കും-
(ഇവരിൽ പറീശന്മാർ പ്രത്യെകം യെശുവെ പകെച്ചു കൊന്നവരും ച
ദൂക്യർ അവന്റെ പുനരുത്ഥാനത്തൊടു വിരൊധിച്ചവരും ആയി ഹ
സിദ്യർ അടുക്കെ സംഭവിച്ച മഹാവിശെഷത്തെ കണ്ടതും കേട്ടതും ഇല്ല.

ഇങ്ങിനെ ഇസ്രയെലെ നടത്തുന്നവർ ദെവകാൎയ്യം ചൊല്ലി തമ്മിൽ
ഇടഞ്ഞു സഹോദരയുദ്ധം തുടങ്ങിയപ്പൊൾ രൊമസെനാപതിയായ
പൊമ്പെയൻ വന്നു ചാതിക്കാരം പിടിച്ചു യഹൂദയെ അടക്കി വെച്ചു ൬൩)
അന്നു മുതൽ യഹൂദർ രൊമസാമ്രാജ്യത്തെ അനുസരിക്കെണ്ടി വന്നു-
അതു പറീശ ന്മാൎക്ക അസഹ്യം തന്നെ- അന്യന്മാൎക്കല്ല ദാവീദ്യനായ മ
ശീഹെക്ക് അത്രെ വാഴുവാൻ അവകാശം എന്നുവെച്ചു രൊമരുടെ കാ
ൎയ്യസ്ഥന്മാരായി ചുങ്കം മുതലായതിൽ സെവിക്കുന്ന സ്വദെശക്കാരെ
ഒക്കയും ഭ്രഷ്ടരാക്കികളഞ്ഞു- പിന്നെ എദൊമ്യനായ ഹെരോദാ സാ
മൎത്ഥ്യത്താലെ രൊമ മഹത്തുകളെ വശീകരിച്ചു വലിയവനായി(൩൭)
തീൎന്നു കനാൻ എദൊം എന്ന രണ്ട രാജ്യങ്ങളെയും അടക്കി ഔഗുസ്ത
ൻ കൈസരുടെ കീഴിൽ വാണു രൊമ യവനന്മാൎക്ക് മൂലസ്ഥാനമായി
കൈസരയ്യ പട്ടണവും തുറമുഖവും ഉണ്ടാക്കി അസൂയ നിമിത്തം മക്കാബ്യ
വംശത്തെ മൂലഛ്ശെദം വരുത്തി ഇസ്രയെലിൽ ഉൽകൃഷ്ടന്മാരെയും
സ്വപുത്രന്മാർ മൂവരെയും കൊന്നു പ്രജകൾ്ക്കും ഒടുവിൽ കൈസൎക്കും നീ
രസം ജനിപ്പിച്ചു നടന്നു- യഹൂദർ എല്ലാവരും കൈസൎക്ക സത്യം ചെ
യ്യെണം എന്ന കല്പിച്ചപ്പൊൾ പറീശന്മാർ ൬൦൦൦ത്തു ചില്വാനം പെർ
മാത്രം ഇതു ദെവനിഷിദ്ധം എന്നുവെച്ചു വിരൊധിച്ചു- അതുകൊണ്ടു
പിഴ കല്പിച്ചപ്പൊൾ രാജാവിൻ സഹൊദരഭാൎയ്യ ആ പിഴ അവൎക്കു വെ
ണ്ടി കൊടുത്തു അവരും ദൈവത്താണ രാജത്വം നിനക്കും സന്തതിക്കും
ലഭിക്കും എന്നു കള്ളപ്രവാചകം പറകയാൽ രാജാവ് അനെകം പറീശ
ന്മാരെ നിഗ്രഹിച്ചു ബന്ധുക്കളിലും ശിക്ഷ നടത്തുകയും ചെയ്തു- പിന്നെ യ
ഹൂദരെ വശീകരിപ്പാൻ അവൻ ദൈവാലയത്തെ ക്രമത്താലെ പു [ 17 ] തുക്കി അലങ്കരിച്ചു എങ്കിലും മശീഹ വെഗം വന്നു എദൊമ്യനെയും
രൊമരെയും നീക്കി സ്വാതന്ത്ര്യം വരുത്തിയാൽ കൊള്ളാം എന്നു പ്രജ
കൾ സാധാരണമായി ആശിച്ചുകൊണ്ടിരുന്നു- പാപത്തെ നീക്കി ഹൃദയസ്വാ
തന്ത്ര്യം വരുത്തെണം എന്നു ചില സാധുക്കൾ ആഗ്രഹിച്ചതെ ഉള്ളു- ലൊ
കരക്ഷിതാവ് ഉദിപ്പാൻ ഇത് തന്നെ സമയം എന്നു ശെഷം ജാതികളി
ലും ഒരു ശ്രുതി നീളെ പരന്നു-

അന്നു രാജ്യം നാല് അംശമായി കിടന്നു. തെക്കു യഹുദനാടു മികെച്ച
തു അതിലുള്ള യരുശലെം നഗരം ദൈവാലയത്തിൻ നിമിത്തം സകല
യഹൂദന്മാൎക്കും മൂലസ്ഥാനം തന്നെ- യഹൂദനാട്ടുകാരും ആ നഗരക്കാരും പ്ര
ത്യെകം ദൈവം ഇങ്ങു വസിക്കുന്നു എന്നു നിശ്ചയിച്ചു എല്ലാവരെക്കാളും അ
ധികം വാശി പിടിച്ചു ഞെളിഞ്ഞു പുറജാതികളെ വൎജ്ജിക്കുന്നവർ തന്നെ-
അതിന്നു വടക്കെ ശമൎയ്യനാടുണ്ടു- അതു മുമ്പെ യൊസെഫ ഗൊത്രങ്ങളുടെ വാ
സസ്ഥലമായ സമയം യഹൂദയിൽ നിത്യമത്സരം ഭാവിക്കുമാറുണ്ടു- പി
ന്നെ അശ്ശൂർ രാജാവു വരുത്തിയ അന്യജാതികൾ അഞ്ചും (൨ രാ. ൧൭, ൨൪
൪൧) കുടിയെറി ബിംബപൂജയും യഹൊവാ സെവയും ഇടകലൎന്നു പാ
ൎത്തു യഹൂദരൊടു പിണങ്ങിപോന്നു (എസ്ര. ൪), ഒടുവിൽ ഗരിജീം മലമെ
ൽ ഒരു ദൈവാലയം ഉണ്ടാക്കി മൊശധൎമ്മപ്രകാരം ബലികഴിച്ചും ഉപ
ദെശിച്ചും കൊണ്ടിരുന്നു- മക്കാബ്യർ അതിനെ ഇടിച്ചു കളഞ്ഞശെഷ
വും ആ മലമുകളിൽ ആരാധന നടന്നു (യൊ. ൪) ഇന്നെവരെയും നടക്കു
ന്നു- ഇവൎക്കും യഹൂദൎക്കും ഉള്ള കുലവൈരം പറഞ്ഞുകൂടാ- യൊസെഫി
ൽനിന്നു ഒരു മശീഹ ഉത്ഭവിക്കും എന്ന് അവരുടെ നിരൂപണം-- ശമ
ൎയ്യെക്കു വടക്കു ഗലീല നാടുണ്ടു- അതു പണ്ടു തന്നെ തൂർദമസ്ക്ക മുതലാ
യ അയലിടങ്ങൾ നിമിത്തം പുറജാതികൾ ഇടകലൎന്നു വസിക്കുന്ന ഇസ്ര
യെല്യനാടായിരുന്നു (യശ. ൮, ൨൩) അവിടെനിന്നു യഹൂദയി
ലെ ദൈവാലയത്തിന്നും ധൎമ്മൊപദേശത്തിന്റെ ഉറവിന്നും
ദൂരത ഉള്ളതല്ലാതെ ശമൎയ്യ ആ രണ്ടിന്നും ഒരു നടുച്ചുവർ എന്ന പൊ [ 18 ] ലെ നില്ക്കുന്നു- അതുകൊണ്ടു പറീശർ ചദൂക്യർ മുതലായവരുടെ ത
ൎക്കങ്ങൾ്ക്കു ഗലീലയിൽ ഉഷ്ണം കുറഞ്ഞു കൎമ്മഘൊഷവും ശാസ്ത്രവിജ്ഞാ
നവും കാണാഞ്ഞിട്ടു സാധുക്കളിൽ ദെവഭക്തിക്ക് അധികം ഇടം ഉണ്ടാ
യ്വന്നു-- ഈ മൂന്നു നാടുകളും യൎദ്ദന്റെ പടിഞ്ഞാറെ തീരത്തു തന്നെ-
അക്കരെ നാട്ടിന്നു പരായ്യ എന്ന പെർ ഉണ്ടു- അതിലും പുറജാതികൾ
യഹൂദരുടെ ഇടയിൽ പാൎപ്പാറുണ്ടു- പരായ്യയുടെ വടക്കിഴക്കെ അംശം
മുമ്പെ യായിർസ്ഥാനം എന്നും പിന്നെ ബാശാൻ എന്നും ഇതു ഇതുരയ്യ
ത്ര ഖൊനീതി എന്നും പെരുകൾ ഉള്ളതു- അതിൽ (ദെക്കൊപൊലി)
ദശപുരം എന്നുള്ള ൧൦ പട്ടണങ്ങളിൽ യവനന്മാരും രൊമരും കുടിയെ
റി പാൎത്തു തമ്മിൽ സഖ്യത ചെയ്തു പുരാണ ധൎമ്മം രക്ഷിച്ചു കൊണ്ടിരുന്നു.

ഇങ്ങിനെ മശീഹ പ്രത്യക്ഷനാകുന്ന സമയം ൬൦ കാതം നീളവും ൪൦
കാതം അകലവും ആയ കനാൻ ഭൂമിയിൽ സത്യഛായ കണ്ടു കെ
ട്ട പുറജാതികളും പാതി യിസ്രയെലർ ആകുന്ന ശമൎയ്യരും ഭ്രഷ്ടരാ
യ ചുങ്കക്കാരും ജാതിസംസൎഗ്ഗം നന്ന ശീലിച്ച ഗലീല പരായ്യക്കാരും
യഹൂദയിലേ ശുദ്ധ യഹൂദരും പറീശന്മാർ എന്നുള്ള അതിശുദ്ധ
യഹൂദരും വസിക്കുന്നതിൽ എബ്രായ സുറിയാണി ഭാഷ മുഖ്യമായും
യവന ഭാഷയും നടന്നു വരുന്നു- മെല്ക്കൊയ്മ രൊമ കൈസൎക്കും നാടുവാ
ഴ്ച ഒർ എദൊമ്യന്നും തന്നെ ആകുന്നു-

൨)ദെവാവതാരം(യൊ.൧.൧.൧൮)

ദൈവത്തെ കൂടാതെ മനുഷ്യനും ഇല്ല മനുഷ്യനെ കൂടാതെ ദൈവവും
ഇല്ല എന്നു സുവിശെഷത്തിൽ വിളങ്ങിയ ആദി സത്യം തന്നെ- അ
തിന്റെ അൎത്ഥം ആവിതു ദൈവം തന്നെ- വെളിപ്പെടുത്തുന്ന വച
നത്തെ കൂടാതെ ഒരു നാളും ഇരുന്നില്ല- ദൈവം നിൎഗ്ഗുണനല്ല
സ്നെഹം തന്നെ- ആകയാൽ അവൻ സ്നെഹിക്കുന്നത് ഒന്നു അനാ
ദിയായിട്ടു തന്നെ വെണ്ടു- അവൻ അനാദിയായി സ്നെഹിച്ചതു
ഹൃദയസ്ഥനായ പുത്രനെ തന്നെ- അവൻ മനുഷ്യനായി ജനി [ 19 ] ക്കെണ്ടുന്നവൻ ആകയാൽ പുത്രനിൽ കൂടി മനുഷ്യജാതിയെയും
ദൈവം അനാദിയായി സ്നെഹിച്ചിരിക്കുന്നു* ഇങ്ങിനെ ദൈവത്തി
ന്റെ ആണയാലും അറിയാം (യശ. ൪൫, ൨൩) അതുകൊണ്ടു ദൈവം
ഒരിക്കൽ സൃഷ്ടിച്ച മനുഷ്യവംശത്തെ വല്ല കല്പാന്തരത്തിങ്കലും പി
ന്നെയും സംഹരിക്കും എന്നുള്ള വിചാരം അജ്ഞാനം അത്രെ- നമ്മുടെ
ദൈവവും ഈ നമ്മുടെ ജാതിയും നിത്യവിവാഹത്താൽ കെട്ടിക്കിടക്കു
ന്നു- ഇതിന്നു മുദ്ര ആകുന്നതു വചനം ജഡമായ്വന്നു എന്നുള്ള മഹാവാക്യം
തന്നെ.

വചനം എന്നതിന്റെ അൎത്ഥം എങ്കിലൊ- പഴയനിയമത്തിൽ
യഹൊവ തന്റെ പ്രധാനദൂതനെ കുറിച്ചു എന്റെ ലക്ഷണ സംഖ്യയാ
കുന്ന നാമം അവനിൽ ഉണ്ടു എന്നു കല്പിച്ചതിനാൽ അവൻ സൃഷ്ടി അല്ല
എന്നു കാണിച്ചു- പിന്നെ ദൈവം മൊശയെ തന്റെ തെജൊഗുണങ്ങ
ളെ കാണിച്ചു യഹൊവനാമം അറിയിച്ചു (൨ മൊ. ൨൩, ൨൧; ൩൩, ൧൨–൨൩)
ഇങ്ങിനെ സൃഷ്ടിക്കു മേല്പെട്ടുള്ളവൻ ദെവസമ്മുഖദൂതനായി (യശ. ൬൩,
൯) ഇസ്രയെൽ കാൎയ്യത്തെ മദ്ധ്യസ്ഥനായും നടത്തുന്നവൻ എന്നും വ
ചനത്താൽ സൃഷ്ടിയും (സങ്കീ. ൩൩, ൬) രക്ഷയും (യശ. ൫൫, ൧൧) സംഭ
വിക്കുന്നു എന്നും ദൈവത്തിന്റെ ആദ്യജാതയായ ജ്ഞാനസ്വരൂപി
ണി (യൊബ. ൨൮, ൧൨ff. സുഭ. ൮, ൨൨ ff) ലൊകരാജ്ഞിയായി അ
ഭിഷെകം പ്രാപിച്ചു ഭൂമിയെ സ്ഥാപിച്ചു ശില്പിയെ പൊലെ സകല
വും പണി ചെയ്തു വഴിക്കാക്കി മനുഷ്യപുത്രന്മാരിൽ പ്രത്യെകം വാത്സ
ല്യം കാട്ടുന്നു എന്നും ദെവപുത്രന്റെ നാമം ഒരു മൎമ്മം അത്രെ എന്നും
(സുഭാ. ൩൦, ൪) മറ്റും പലതും പ്രവാചകമുഖെന അരുളിച്ചെയ്തി
രിക്കുന്നു- അനന്തരം യഹൂദന്മാരുടെ റബ്ബിമാർ പലരും ദൈവത്തി [ 20 ] ന്നു ഏകജാതനായി അവനെ വെളിപ്പെടുത്തുന്ന വചനം ഉണ്ടു എ
ന്നും പിതാവ് അവനെ നമുക്ക് ഏകുകകൊണ്ടു ദെവതെജസ്സു പ്രവാ
ചകന്മാരിൽ ആവസിച്ചും ഇസ്രയെൽ ദൈവപുത്രനായി ചമഞ്ഞും
ഇരിക്കുന്നു (൨ മൊ. ൪, ൨൨) എന്നും ഏകദേശം അറിഞ്ഞിരുന്നു.

എന്നാറെ സകല മനുഷ്യനെയും പ്രകാശിപ്പിക്കുന്ന വെളിച്ചം
താൻ ഉണ്ടാക്കിയ ലൊകത്തിൽ വരുവാറായിരുന്നപ്പൊൾ (യൊ. ൧,
൯) അവൻ കൂടാരത്തിൽ എന്ന പൊലെ ജഡത്തിൽ വസിച്ചും ത
ന്റെ തെജസ്സാകുന്ന കരുണാസത്യങ്ങളെ വിളങ്ങിച്ചും താൻ അരി
കിൽ കാണുന്ന പിതാവെ അറിയാത്തവൎക്കു വ്യാഖ്യാനിച്ചു കൊടു
ത്തും കൈകൊള്ളുന്നവരെ തനിക്ക ഒൎത്ത ദൈവപുത്രന്മാർ ആക്കു
വാൻ അനാദിയായി വിചാരിച്ച വഴിയെ പറയുന്നു

൩.) യൊഹനാൻ സ്നാപകന്റെ ഉല്പത്തി (ലൂ. ൧)

ഇസ്രയെൽ മിക്കവാറും ലൌകികം എങ്കിലും ദൈവം പല ദുഃഖങ്ങളാ
ലും ഒരൊരൊ ഹൃദയങ്ങളെ നുറുക്കി ചതച്ചും കൊണ്ടു വാഗ്ദത്തനിവൃ
ത്തിയിലുള്ള പ്രത്യാശയെ അവറ്റിൽ ജ്വലിപ്പിച്ചു- ഇസ്രയെലി
ന്റെ വീഴ്ച കണ്ടു ഖെദിക്കുന്ന ശിമ്യൊനും വിധവയായ ഹന്നയും മകനി
ല്ലാത്ത എലിശബ (൨ മൊ. ൬, ൨൨.) ജകൎയ്യയും ദാവിദ്വംശത്തിന്റെ
ഭ്രംശം വിചാരിക്കുന്ന മറിയയും മാത്രമല്ല മറ്റു പലരും ഇസ്രയെലി
ന്റെ രക്ഷയെ കാത്തുകൊണ്ട് അപെക്ഷിക്കുന്ന സമയം അഹരൊ
ന്യനായ ജകൎയ്യ ഹെബ്രൊന്റെ അരികെ മലയിലുള്ള യുത്ത എന്ന
ആചാൎയ്യഗ്രാമത്തെ (യൊശു. ൨൧, ൧൬.) വിട്ടു എട്ടാം ഊഴക്കാരൊ
ടു കൂടെ (൧നാൾ. ൨൪, ൧൦.) യരുശലെമിൽ ചെന്നു ഒർ ആഴ്ചവട്ടം കൊ
ണ്ടു ആലയസെവ കഴിച്ചു പാൎത്തു- അവൻ സ്വജാതിക്കു വെണ്ടി പ്രാ
ൎത്ഥിച്ചു ധൂപം കാട്ടിയപ്പൊൾ അവന്ന് ഒരു ദിവ്യ വീരൻ പ്രത്യക്ഷ
നായി- അതാർ എന്നാൽ ഒരു സമ്മുഖദൂതൻ തന്നെ അവൻ മുമ്പെ മ
നുഷ്യപുത്ര സമനായി ദാനിയെലിന്ന് ആവിൎഭവിച്ചു (ദാനി. ൭, ൧൩.) [ 21 ] ദെവവീരനാകുന്ന ഗബ്രിയെൽ എന്നു വിളിക്കപ്പെട്ടു (ദാനി. ൮. ൧൫
൧൬.) മദ്ധ്യസ്ഥനായി ദാനിയെലെ ആശ്വസിപ്പിച്ചവൻ (൯, ൨൧ ൧൦, ൫)

അന്നു അവൻ ആചാൎയ്യനൊടു പ്രാൎത്ഥനെക്കു നിവൃത്തി വന്ന പ്ര
കാരം അറിയിച്ചു നിനക്കും പലൎക്കും സന്തൊഷം വരുത്തുന്ന പുത്രൻ ജനി
ക്കും (യഹൊവാകൃപൻ) എന്ന യൊഹനാൻ അവന്റെ പെർ ആകും
ഗൎഭം മുതൽ വിശുദ്ധാത്മപൂൎണ്ണനായി നജീർ നെൎച്ചയെ ദീക്ഷിച്ചു (൪
മൊ. ൬, ൨.) വളൎന്നപ്പൊൾ വരുവാനുള്ള മശീഹയുടെ മുമ്പിൽ എലീ
യാശക്തിയിൽ നടന്നു (മല. ൩, ൧.), സ്വജാതിയെ അവനായിട്ടു ഒരു
ക്കി പിതൃപാരമ്പൎയ്യം പിടിച്ചു കൊള്ളുന്നവരെ കുട്ടിപ്രായവും അവി
ശ്വാസികളായ ചദുക്യരെ നീതിജ്ഞാനമുള്ളവരും ആക്കി മാറ്റും- എ
ന്നതിന്നു ഒർ അടയാളം ചൊദിച്ചപ്പൊൾ കാൎയ്യസിദ്ധി വരുവൊളം
ഊമലുള്ളവനാക എന്നുള്ള അടയാളം സംഭവിച്ചു, ജകൎയ്യ സംശയം എ
ല്ലാം വിട്ടു സെവയെ തീൎത്തു യുത്തയിലെക്ക മടങ്ങി പൊയി ഭാൎയ്യ ഗ
ൎഭിണിയായി ലൊകസംസൎഗ്ഗം വിട്ടു ശെഷമുള്ള വാഗ്ദത്തനിവൃത്തി
ക്കായി കാത്തുകൊള്ളുകയും ചെയ്തു

൪.) കന്യകമറിയ (ലൂ.൬, മത്ത.൧)

ആറാം മാസം ചെന്നാറെ മറിയ എന്ന കന്യക ഗലീലനാട്ടിലെ നച
റത്തൂരിൽ പാൎക്കുമ്പോൾ ഗബ്രിയെലെ കണ്ടു സ്ത്രീകളിൽ അധികം
കൎത്താവിൻ കൃപ ലഭിച്ചവളെ എന്ന സമ്മാനവാക്കു കെട്ടതിശയി
ച്ചപ്പൊൾ- നീ മശീഹയെ പ്രസവിക്കും അവന്നു യെശു (യഹൊശു,
യൊശുവെന്ന യഹൊവാത്രാണനം) ആകുന്ന പെരെ വിളിക്കെ
ണം അവന്ന് അഛ്ശനായ ദാവിദിന്റെ രാജത്വം എന്നെക്കും ഉ
ണ്ടായിരിക്കും എന്ന് കെട്ടാറെ- ആയത് എങ്ങിനെ ആകും ഞാൻ
പുരുഷനെ അറിയുന്നില്ലല്ലൊ എന്നു ചൊദിച്ചപ്പോൾ- മൂന്നാമതും
ഒരു വാക്കു കെട്ടു വിശുദ്ധാത്മാവ് നിന്മെൽ വരും അത്യുന്നതന്റെ
ശക്തി നിന്മെൽ ആഛാദിക്കും അതുകൊണ്ടു ജനിപ്പാനുള്ള [ 22 ] ദാവിദ്യൻ ദെവപുത്രൻ എന്നു വിളിക്കപ്പെടും- എന്നു കെട്ടതും
അല്ലാതെ എലിശബയുടെ ഗൎഭാവസ്ഥയും അറിഞ്ഞു ദൈവ
ത്തിന്ന് അസാദ്ധ്യമായ്ത് ഒന്നും ഇല്ല എന്നു ഗ്രഹിച്ചും വിശ്വസി
ച്ചു ലൊകാപമാനത്തെ വിചാരിയാതെ ദെവാഭിമാനത്തെ
സമ്മതിച്ചും ഏറ്റുംകൊണ്ടു ദെവാത്മപൂൎണ്ണയായി സന്തൊഷിക്ക
യും ചെയ്തു-

അന്നു വചനം ജഡമായ്വന്നു- രണ്ടാം ആദാം സ്വൎഗ്ഗത്തിൽനിന്നുള്ള
കൎത്താവായി ഇറങ്ങി വന്നു (൧കൊ. ൧൫, ൪൭. യൊ. ൩, ൩൦ ff.).
ജഡത്തിൽനിന്നു ജനിച്ചതു ജഡം അത്രെ ആത്മാവിൽനിന്നു ജ
നിച്ചതു ആത്മാവ് തന്നെ- പുരുഷന്റെ മൊഹത്താലല്ല (യൊ. ൧,
൧൩.) സ്ത്രീയിൽ നിന്നു മാത്രം യെശു ജനിക്കയാൽ (ഗല. ൪, ൪.) ജീവി
ക്കുന്ന ദെഹിയല്ല സൎവ്വ മനുഷ്യജാതിയെയും പുതുക്കി ജീവിപ്പിക്കുന്ന ആ
ത്മാവായി ലൊകം പ്രവെശിച്ചു.

മറിയ താൻ ദാവിദ്വംശത്തിൽ ഉള്ളവൾ എന്നു വെദത്തിൽ സ്പഷ്ടമായി
പറഞ്ഞിട്ടില്ല- അതിനെ സൂചിപ്പിക്കുന്ന വചനങ്ങൾ ഉണ്ടു താനും (അപ.
൧൩, ൨൩. രൊമ. ൧, ൩. ലൂക്ക. ൧, ൩൧)- എലിശബ അവൾ്ക്ക ബന്ധുവാ
കയാൽ (ലൂക്ക. ൧, ൩൬) മറിയയും ലെവിയിൽ നിന്നുത്ഭവിച്ചവൾ എ
ന്നതു ചിലരുടെ മതം- എങ്കിലും യഹൂദ പ്രബന്ധങ്ങളും അവൾ ഏ
ളിയുടെ മകൾ എന്നു പറകകൊണ്ടു ലൂക്ക. ൩, ൨൩–൩൮ പറഞ്ഞ
വംശപാരമ്പൎയ്യം യൊസെഫിന്നല്ല അല്ല, അവളുടെ പൂൎവ്വന്മാരെ കുറിച്ചാ
കുന്നു എന്നു തൊന്നുന്നു.

൫൦. മറിയയും എലിശബയും (ലൂ ൧. മത.൧)

മശീഹയുടെ അമ്മ ആകും എന്ന നിശ്ചയം മറിയെക്ക ഉണ്ടായപ്പൊ
ൾ വിവാഹം നിശ്ചയിച്ച യൊസെഫെ അറിയിക്കെണ്ടി വന്നു- അ
വനെ കാരണം അറിയിക്കാതെ കണ്ടു ൪ ദിവസം വഴി ദൂരത്തു പൊ
യി ൩ മാസം പാൎപ്പാൻ വഹിയാതെ ഇരുന്നു പൊൽ- യൊസെഫി [ 23 ] ന്റെ വംശാവലിയെ മത്തായി (൧,൧) യെശുക്രിസ്തുവിൽ ഉ
ല്പത്തിപുസ്തകത്തിൽ എഴുതി ൧൪ തലമുറ കൊണ്ടു അബ്രഹാമിൽ
നിന്നു ദാവിദാജാവൊളം വംശവൎദ്ധനയും ൧൪ തലമുറകൾ രാജാ
ക്കന്മാർ വാണു കഴിഞ്ഞതും പിന്നെ ബാബലിൽ നിന്നു മടങ്ങി വന്ന
ശെഷം ദാവിദ്യർ പിന്നെയും ൧൪ തലമുറകളെ കൊണ്ടു ക്ഷയിച്ച
പ്പൊൾ ആശാരിയുടെ മകനാൽ കാലപൂൎത്തിയും പുരാണ വാഗ്ദ
ത്തങ്ങൾ്ക്കു നിവൃത്തിയും ക്ഷണത്തിൽ വന്നപ്രകാരം അറിയിച്ചി
രിക്കുന്നു.

[തലമുറ എന്ന ചൊൽ ഇവിടെ കാലവാചി എന്നു തൊന്നുന്നു- ലൂ
ക്കാവെ നൊക്കിയാൽ അബ്രഹാം മുതൽ യെശുവരെയും ൪൨ അല്ല
ഒരു ൧൪ അധികം ആകെ ൫൬ പുരുഷാന്തരമായിട്ടു കാണാം- കാ
ലത്തെ സൂചിപ്പിക്കെണ്ടതിന്നു മത്തായി യൊരാമിന്റെ ശെഷം
അഹജ്യ യൊവശ അമച്യ യൊയക്കീം മുതലായ നാമങ്ങളെ
വിട്ടു സംക്ഷെപിച്ചെഴുതി- പിന്നെ മൂന്നാം ഇടത്തു ൧൩ തലമുറ
കളെ മാത്രം പെർ വിവരമായി കാണുന്നുണ്ടു- അതിനാൽ പക്ഷെ
യെശു ൧൩ ആമതും ജീവിച്ചെഴുനീറ്റ അഭിഷിക്തൻ ൧൪ആമതും ഇ
ങ്ങിനെ ൪൨ണ്ടിന്റെയും അവസാനം യരുശലെമിന്റെ നാശംവരെ
ഉള്ള തലമുറ (മത. ൨൩, ൩൬. ൨൪, ൩൪) എന്നും സൂചിപ്പിച്ചിരിക്കുന്നു-
ഒരു തലമുറെക്കു പണ്ടു ൮൦ വൎഷം കണ്ടു അബ്രഹാം ജനനം മുതൽ
ദാവിദ്രാജത്വപൎയ്യന്തം ൧൧൨൦ ആണ്ടും പിറ്റെ തലമുറകൾ്ക്കു ൪൦
വൎഷം കണ്ടു പിന്നെയും ൧൧൨൦ ആണ്ടും ഉണ്ടു.]

വംശക്ഷയത്താൽ യൊസെഫ ആശാരിയായി പൊയി എങ്കി
ലും രാജഭാവം എല്ലാം വെടിഞ്ഞവനല്ല- അതു കൊണ്ട് മറി
യയുടെ അവസ്ഥയെ കെട്ടാറെ ക്ഷണത്തിൽ വിശ്വസിച്ചതും
ഇല്ല കൊപിച്ചു പൊയതും ഇല്ല- വിവാഹത്തെ മുടക്കെണം എന്നു
വെച്ചു ഹെതുവെ എഴുതാതെ കണ്ട് ഒർ ഉപെക്ഷണ ചീട്ടു കൊടുപ്പാൻ നി [ 24 ] ശ്ചയിച്ചു-

ഇങ്ങിനെ വിശുദ്ധ കന്യകെക്കു ദുഃഖവും അപമാനവും അകപ്പെടുമാ
റായപ്പൊൾ എലിശബയെ കണ്ടാശ്വസിപ്പാൻ യഹൂദയിലെക്കു യാ
ത്രയായി യുത്തയിൽ എത്തി എലിശബയെ സമ്മാനിച്ച ഉടനെ പരി
ശുദ്ധാത്മാവിന്റെ ഒരു വിശെഷ മുദ്ര സംഭവിച്ചതിനാൽ മനഃ
ക്ലെശം എല്ലാം തീൎന്നു- ഗൎഭത്തിലും കൂട മശീഹയുടെ വരവ് അറിയിപ്പാ
ൻ അവന്റെ അഗ്രെസരന്നു ദെവാത്മനിയൊഗം ഉണ്ടായി- വാഴുക
സ്ത്രീകളിൽ അനുഗ്രഹം എറിയവളും എന്റെ കൎത്താവിന്റെ അ
മ്മയും ആയവളെ നീ വിശ്വസിച്ചതിനാൽ ധന്യ എന്നും മറ്റും കെ
ട്ടപ്പൊൾ മറിയയും ആത്മസമൃദ്ധിയാൽ ഒരു സ്തുതി പാടി ഇസ്ര
യെല്ക്കും രാജവംശത്തിന്നും താഴ്ച അധികമായ സമയത്തു സാധുക്ക
ളെയും വിശന്നവരെയും സ്വകരുണാ സത്യത്താലെ തൃപ്തന്മാരാക്കിയ
യഹൊവയെ ഉയൎത്തി വൃദ്ധയായ സ്നെഹിതിയൊടു കൂട ദുഃഖം
എന്നിയെ മൂന്നു മാസം പാൎക്കയും ചെയ്തു

എന്നാറെ ദൈവം യൊസെഫിന്ന ഒരു സ്വപ്നത്താൽ (യശ.൭, ൧൪)
പ്രവാചകങ്ങളുടെ നിവൃത്തിയെ ബൊധിപ്പിച്ചു സ്വജനത്തെ പാപത്തി
ൽ നിന്നു രക്ഷിക്കെണ്ടുന്ന രണ്ടാം ദാവിദ് കന്യകാപുത്രൻ തന്നെ എ
ന്നു കാട്ടിയപ്പൊൾ അവൻ ഉറക്കിൽ നിന്നു എഴുനീറ്റു മശീഹയുടെ
പൊറ്റഛ്ശനാവാനുള്ള സ്ഥാനത്തെ അംഗീകരിച്ചു പുറപ്പെട്ടു മറിയ
യെ ചെൎത്തു കൊണ്ടു പൊന്നു പ്രസവത്തൊളം തൊടാതെ മാനിച്ചു പാൎക്ക
യും ചെയ്തു

മറിയ പൊയാറെ എലിശബ യൊഹനാനെ പ്രസവിച്ചു അഛ്ശനും നാവു
തുറന്നപ്പൊൾ സ്വൎഗ്ഗത്തിൽ നിന്നു യഹൊവ ഉദിച്ചു വന്നിട്ടു (യശ.൬൦,൧ff)
സത്യാചാൎയ്യൻ പാപമൊചനത്താൽ വിശുദ്ധ ആരാധനയെ വരുത്തുന്ന രക്ഷ
യെ സ്തുതിച്ചു ഈ കൃപാ സൂൎയ്യനെ അറിയിക്കെണ്ടതിന്നു പുത്രൻ രാജ ദൂതനാ
യി മുന്നടന്നു വഴിയെ നന്നാക്കും എന്നു ദൎശിച്ചു സന്തൊഷിക്കയും ചെയ്തു [ 25 ] ൬.) യെശുവിന്റെ ജനനം (ലൂ.൨)

മറിയെക്കു ഗൎഭം തികയുമാറായപ്പോൾ ഭൎത്താവൊട് ഒന്നിച്ചു ബെത്ത്ല
ഹെം എന്ന യഹൂദ ഗ്രാമത്തിലെക്കു യാത്ര ആവാൻ സംഗതി വന്നു-
അതിന്റെ കാരണം-രൊമസാമ്രാജ്യത്തിൽ സ്വാതന്ത്ര്യം ഒടു
ക്കി ചക്രവൎത്തിയായി ഉയൎന്ന ഔഗുസ്തൻ കൈസർ സകല യുദ്ധങ്ങ(ക്രി. മു. ൧൪.ക്രി)
ളെയും സമൎപ്പിച്ചു ൨൦൦ വൎഷം തുറന്നു നിന്ന യുദ്ധദെവക്ഷെത്രത്തി
ന്റെ വാതിൽ അടെച്ചു വെച്ച ശെഷം (ക്രി. മു. ൮) രാജ്യങ്ങളെ ഒരു
കൊല്ക്കടക്കി വഴിക്കാക്കുമ്പൊൾ ഓരൊരൊ നാടുകളിലേ നിവാസി
കളെയും വസ്തുവകകളേയും എണ്ണിച്ചാൎത്തുവാൻ വളരെ ഉത്സാഹിച്ചു-
അന്യരാജ്യങ്ങളിൽ നടക്കുന്നതുപൊലെ ഹെരൊദാവും യഹൂദനാട്ടിൽ
പൈമാശി ചെയ്വാൻ തുടങ്ങി- ജനങ്ങളുടെ വിരൊധം നിമിത്തം അതി
ന്നു താമസം വന്നു എന്നു തോന്നുന്നു. എങ്ങിനെ ആയാലും ഹെരൊദാ
വും മകനും നാടു നീങ്ങിയ ശെഷം അത്രെ സുറിയ നാടുവാഴിയായ ക്വി
രീനൻ കനാനിൽ വന്നു ഗലീല്യനായ യഹൂദാ (അപോ. ൫, ൩൭) കലഹി
ച്ചിട്ടും ആ ചാൎത്തൽ കഴിച്ചു ദെവജാതിയെ രൊമൎക്കു ദാസരാക്കി വെ
ക്കുകയും ചെയ്തിരിക്കുന്നു (൭. ക്രി.).

ഇങ്ങിനെ മൊശധൎമ്മത്തിൽ മാത്രം അല്ല രൊമദാസ്യത്തിലും അ
കപ്പെട്ടു ജനിപ്പാൻ മശീഹെക്കു ദെവവിധി ഉണ്ടായി യൊസെ
ഫും മറിയയും പിതാവായ ദാവിദിൻ ഊരിൽ വന്നു പെർ ചാ
ൎത്തിക്കെണ്ടതിന്നായി ഒരു ചെറുപുരയിൽ പാൎത്തു- അത് ഒരു
ഗുഹ ആകുന്നു എന്നു യുസ്തീൻ പറഞ്ഞ ഒരു പുരാണശ്രുതി ഉണ്ടു-
അവിടെ വെച്ചു മറിയ ശിശുവെ പ്രസവിച്ചു തന്റെ ദാരിദ്ര്യാ
വസ്ഥയെ വിചാരിയാതെ യെശു എന്ന ദിവ്യനാമം വി
ളിച്ചു താഴ്മയൊടെ അവന്റെ രാജത്വത്തെ പാൎത്തിരി
ക്കയും ചെയ്തു.

ഈ ജനനം സംഭവിച്ചതു ഇപ്പൊൾ പറയുന്ന ഒന്നാം ക്രി [ 26 ] സ്താബ്ദത്തിൽ അല്ല അതിന്നു ൪ വൎഷം മുമ്പെ ആകുന്നു- ആയതു ഔ
ഗുസ്തന്റെ ൨൬ ആം ആണ്ടും രൊമ നഗര വൎഷം ൭൫൦ ആമതും ആകുന്നു-
ആയതു ഹെരൊദാവിന്റെ അന്ത്യവൎഷം തന്നെ- മാസവും ദിവസ
വും അറിയുന്നില്ല ഫെബ്രുവരി മാസത്തിൽ ജനിച്ചു എന്നു വിചാരി
പ്പാൻ സംഗതി ഉണ്ടു.

൭.)മശീഹായുടെ ആദ്യ പ്രജകൾ (ലൂ. ൨.മത.൨)

ഈ ജനനത്തിന്റെ ഹീനതയാൽ ദെവമാനത്തിന്നു കുറവു വരാ
തവണ്ണം തൽക്ഷണം ഒർ അതിശയം സംഭവിച്ചു- കന്നുകാലിക്കൂട്ടങ്ങ
ളെ മെയ്ക്കുന്നവർ ചിലർ വന്നു ജീൎണ്ണവസ്ത്രം പുതച്ചും തൊട്ടിയിൽ
കിടന്നും ഉള്ള ശിശുവെ തിരഞ്ഞു കണ്ടു വണങ്ങി സന്തൊഷിക്കയും
ചെയ്തു- അമ്മയും യൊസെഫും ആശ്ചൎയ്യപ്പെട്ടു ചൊദിച്ചാറെ വയലിൽ
വെച്ചു ദെവതെജസ്സു കണ്ടതും ഒരു ദൂതൻ ദാവിദൂരിൽ മശീഹയുടെ
ജനനം അറിയിച്ചതും മനുഷ്യരിൽ ദെവപ്രസാദം ഇറങ്ങി വന്നതിനാ
ൽ വാനങ്ങളിൽ ദെവമഹത്വം വിളങ്ങി ഭൂമിയിൽ സ്വൎഗ്ഗീയസ
മാധാനം പുക്കും ഇരിക്കുന്നു എന്നു വാനൊരുടെ സ്തുതിഗാനം ത
ങ്ങൾ കെട്ടതും ബൊധിപ്പിച്ചു മറിയെക്കും പല യൊഗ്യന്മാൎക്കും വിചാ
രിച്ചു ധ്യാനിച്ചു കൊൾ്വാൻ ഹെതു ജനിപ്പിക്കയും ചെയ്തു.

എങ്കിലും ഇസ്രയെലിൽനിന്നു മാത്രമല്ല പുറജാതികളിൽ നി
ന്നും മശീഹയുടെ തൊട്ടി കണ്ടു തൊഴുവാൻ ഒരു കൂട്ടം പ്രജകൾ വന്നു-
പാൎസി മെദ ജാതികളിൽ മാഗർ എന്ന ഒർ ആചാൎയ്യവംശം ഉണ്ടു-
(യിറ. ൩൯, ൩ റബ്മാഗ് എന്ന വാക്കിന്നു മാഗരുടെ പ്രധാനി എന്ന
ൎത്ഥം ആകുന്നു.)- അവർ ബിംബാരാധികൾ അല്ലായ്കകൊണ്ടു ഇസ്ര
യെലിന്റെ ദൈവവും വാഗ്ദത്തവും ഗ്രഹിപ്പാൻ പണ്ടു തന്നെ
അധികം രസക്കെട് ഇല്ലാത്തവരായിരുന്നു- ലൊകരക്ഷിതാവ്
യഹൂദയിൽ ഉദിക്കും എന്നു ചിലൎക്ക ബൊധം ഉണ്ടായതിന്റെ ശെഷം
നല്ല ആശയൊടും അല്പജ്ഞാനം ചെരുകകൊണ്ടു മഹാരാജാവി [ 27 ] ന്റെ ജനനം നക്ഷത്രവിശെഷങ്ങളാൽ അറിഞ്ഞു വരുമൊ എ
ന്നു നൊക്കി കൊണ്ടു പ്രമാണലക്ഷണങ്ങളെ അന്വേഷിച്ചിരിക്കു
മ്പൊൾ ഒരിക്കലും കാണാത്ത ഒരു പുതു നക്ഷത്രത്തെ കണ്ടു* (അപൂ
ൎവ്വമായ നക്ഷത്രം ഒന്നു- ൭൫൦ രൊമാബ്ദത്തിൽ കണ്ടു വന്നു എന്നു ചീ
ന ഗണിതത്തിലും ഉണ്ടു) അതു മാഗർ വിചാരിച്ചു യഹൂദരാജാവു ജനി
ച്ചു എന്നൂഹിച്ചു യാത്രയായി യരുശലെമിൽ വന്നു പുതിയ രാജാവെ
കൊയിലകത്ത് അന്വേഷിച്ചു- എന്നാറെ രാജാവ് ഞെട്ടി വിറെച്ചു
എദൊമ്യന്റെ പരിവാരങ്ങളും ഭ്രമിച്ചു- അവൻ മഹാചാൎയ്യരെ
യും ൨൪ ഊഴക്കാരുടെ പ്രമാണികളെയും വൈദികരെയും വരുത്തി മ
ശീഹ ജനിക്കെണ്ടും സ്ഥലത്തെ ചൊദിച്ചാറെ- (മീക. ൫, ൧.) വാക്യത്താൽ
അവൻ മുമ്പെത്ത ദാവിദ് എന്ന പൊലെ ആ ഇടയഗ്രാമത്തിൽ നി
ന്നു പുറപ്പെടും എന്നു ഉത്തരം ചൊന്നതു കെട്ടപ്പൊൾ- മാഗരെ സ്വകാ
ൎയ്യമായി വരുത്തി നക്ഷത്രം കണ്ട കാലവും ചൊദിച്ചറിഞ്ഞു അവരെ
ബെത്ത്ലഹെമിലെക്കു അയച്ചു വിടുകയും ചെയ്തു- രാത്രിയിൽ അ
വിടെ എത്തിയാറെ നക്ഷത്രത്തെ പിന്നെയും കണ്ടു സന്തൊഷി
ച്ചു ശിശുവെയും അമ്മയെയും കണ്ടതിനാൽ അധികം ആനന്ദി
ച്ചു ദാരിദ്ര്യാവസ്ഥയാൽ മനസ്സിൽ ഒരു ശല്യവും വരാതെ
സാഷ്ടാംഗമായി വണങ്ങി പൊന്നും കുന്തുരുക്കവും കണ്ടിവെ
ണ്ണയും കാഴ്ചവെക്കുകയും ചെയ്തു- അനന്തരം സ്വപ്നത്തിൽ
ഉണ്ടായ ദെവനിയൊഗ പ്രകാരം അവർ യരുശലെമി
ൽ ചെല്ലാതെ മറ്റൊരു വഴിയായി സ്വരാജ്യത്തെ
ക്കു മടങ്ങി പൊകയും ചെയ്തു [ 28 ] ൮.) മിസ്രയിലെക്കുള്ള പലായനം (മത.൨)

ശിശുവിന്ന് അകപ്പെടും ആപത്തിനെ യൊസെഫ ഒരു സ്വപ്നത്താ
ൽ അറിഞ്ഞപ്പൊൾ ബദ്ധപ്പെട്ട് അവനെയും അമ്മയെയും കൂ
ട്ടിക്കൊണ്ടു നാലഞ്ചു ദിവസം വഴി ദൂരെ മിസ്രയിൽ ചെന്നു പാ
ൎക്കയും ചെയ്തു- മാഗർ കൊടുത്ത പൊന്നു നല്ല തഞ്ചത്തിൽ ആയി
കിട്ടിയല്ലൊ- അവർ മടങ്ങി വരായ്കയാൽ ഹെരൊദാ ശഠിച്ചു ബെ
ത്ത്ലഹെമിൽ കാണുന്ന ചെറിയ ആണ‌്കുട്ടികളെ കൊല്ലുവാൻ
കല്പിച്ചു- അമ്മമാൎക്കും ഇടയന്മാൎക്കും അതിനാൽ വന്ന സങ്കടത്തെ
വിചാരിക്കുമ്പൊൾ പണ്ടു ബാബല്യ ദാസ്യത്താൽ എന്നപൊ
ലെ (യിറ. ൩൧, ൧൫) ഇപ്പൊഴും മശീഹ നാശത്താൽ സൎവ്വം നി
ഷ്ഫലം എന്നപ്രകാരം തൊന്നി- ഇസ്രയെലമ്മയായ രാഹൽ ബെ
ത്ത്ലഹെമിന്നു സമീപത്തുള്ള കുഴിയിൽ നിന്നു (൧മൊ. ൩൫, ൧൯)
എഴുനീറ്റു സന്തതിക്കു ആശാഭംഗം പറ്റിയതിനെ ചൊല്ലി തൊ
ഴിപ്പാൻ തുടങ്ങി എന്നും തൊന്നി- മശീഹ ഉദിച്ചു വന്ന ഉടനെ
മറഞ്ഞു പൊയതിനാൽ സാധുക്കളുടെ വിശ്വാസത്തിന്നു കഠി
ന പരീക്ഷയും ബാലഹിംസയാൽ മശീഹയുടെ നാമം നിമിത്തം
സഭെക്കു വരെണ്ടുന്ന ൟറ്റുനൊവുകൾ്ക്കും സാക്ഷി മരണങ്ങൾ്ക്കും
ഒരു മുങ്കുറിയും ഉണ്ടായി- എങ്കിലും ഈ വക വെദനെക്കു ഒരു
കൂലി ഉണ്ട് എന്നും ആശ്വാസം വരും എന്നും യിറമിയാ പ്രവാച
കത്താൽ കൂടെ അറിഞ്ഞുവന്നു (൩൧, ൧൬. ൧൭)

അനന്തരം വൃദ്ധനായ നിഷ്കണ്ടകന്നു പല രൊഗങ്ങൾ വൎദ്ധി
ച്ചു മനസ്സിൽ പീഡയും ൟൎഷ്യയും മുഴുത്തു ചമകയാൽ പ്രജകൾ്ക്ക
അസഹ്യത അതിക്രമിച്ചു വന്നു- അവൻ രൊമാ സ്നെഹത്താ
ലെ ദെവാലയ വാതുക്കൽ സ്ഥാപിച്ച പൊങ്കഴുകു ചിലർ അധ
ൎമ്മകൃതം എന്നു വെച്ചു രാജാവിന്നു ദീനം കലശൽ ആയി എന്നു
കെട്ട ഉടനെ കയറി കൊത്തി എടുത്തു ചാടുകയും ചെയ്തു- പടയാ [ 29 ] ളികൾ വന്നിട്ടും അവർ ഒടി പൊയില്ല- അന്നു പിടി കിട്ടിയ
൨ റബ്ബിമാരെയും ൪൦ ഒളം ബാല്യക്കാരെയും (മാൎച്ചി ൧൩ തിയ്യ
തി) സൊമഗ്രഹണം ഉള്ള ഒരു രാത്രിയിൽ അവൻ ദഹിപ്പി
ക്കയും ചെയ്തു- പിന്നെ രാജത്വം കൊതിച്ച ഒരു പുത്രനെ കൊല്ലി
ച്ചു കളഞ്ഞു വെദനയും ക്രൊധവും സഹിയാഞ്ഞപ്പൊൾ ഞാ
ൻ മരിക്കുന്നാൾ പ്രജകൾ ഉള്ളു കൊണ്ടെങ്കിലും ചിരിക്കുമല്ലൊ
അതരുത് പ്രമാണികൾ എല്ലാവരെയും യറിഹൊ രംഗസ്ഥല
ത്തു ചെൎത്തടെച്ചു മരണ ദിവസത്തിൽ കൊല്ലെണം എന്നാൽ
സൎവ്വ യഹൂദവംശങ്ങളുടെ കണ്ണുനീരും അനുഭവമായി വരും എ
ന്നു കല്പിച്ചു മരണപത്രികയെ മാറ്റി എഴുതി വെച്ചു പുത്രനെ
കൊല്ലിച്ചതിന്റെ അഞ്ചാം ദിവസം തന്നെ മരിക്കയും ചെയ്തു (ക്രി. മു. മാൎച്ച)

അവൻ കഴിഞ്ഞപ്പൊൾ സഹൊദരിയായ ശലൊമ ആ പ്രമാ
ണികൾ ആറായിരത്തെയും വിട്ടയച്ചു പടയാളികൾ മുഖാന്തരമാ
യി മരണപത്രികയെ വായിപ്പിച്ചു പരസ്യമാക്കി, രാജപുത്രന്മാ
ർ ശവത്തെ പൊൻപെട്ടിയിൽ ആക്കി ധ്രാക്കർ ഗൎമ്മാനർ ഗല്ല
ർ മുതലായ അകമ്പടിക്കാരും മഹാഘൊഷത്തോടും കൂട യാത്ര
യായി ശവാഛാദനം കഴിപ്പിക്കയും ചെയ്തു- മൂത്തമകനായ
അൎഹലാവു മരണാനന്തരം ൭ ദിവസം ദീക്ഷിച്ചു തീൎന്നപ്പൊൾ പൌ
രന്മാൎക്കു മഹാസദ്യ ഒരുക്കി താൻ ദെവാലയത്തിൽ കയറി സിം
ഹാസനത്തിന്മെൽ ഇരുന്നു പുരുഷാരത്തൊടു പറഞ്ഞു- പിതാവി
ന്റെ മരണപത്രികയെ കൈസർ ഉറപ്പിപ്പൊളം എന്നെ രാ
ജാവ് എന്നു വാഴ്ത്തരുതെ രാജാവായതിന്റെ ശെഷം അഛ്ശനെ
ക്കാൾ അധികം വിചാരത്തൊടെ പ്രജാസുഖത്തിന്നായി നൊ
ക്കിക്കൊള്ളാം എന്നും മറ്റും കെട്ടാറെ ചിലർ സ്തുതിച്ചു മറ്റ
വർ നികിതിയെ കുറെക്കെണം എന്നു നിലവിളിച്ചു അധികമു
ള്ളവർ റബ്ബിമാർ മുതലായവരുടെ കുലയെ ഒൎത്തു നഗരം [ 30 ] കെൾ്ക്കെ വിലപിച്ചു തുടങ്ങി ആ ദുഷ്കൎമ്മത്തിൽ കൈ ഇട്ടവരെ ശി
ക്ഷിക്കെണം എന്നും മഹാചാൎയ്യനെ മാറ്റെണം എന്നും മറ്റും ആ
ൎത്തു മുട്ടിച്ചുംകൊണ്ടു ചിലർ കല്ലെറിഞ്ഞപ്പൊൾ- രൊമയിൽനി
ന്നു മടങ്ങിവന്നാൽ നൊക്കാം എന്നു ചൊല്ലി നികിതിയെ അല്പം
താഴ്ത്തി കലഹത്തെ ദുഃഖെന അമൎത്തു ബലികഴിപ്പിച്ചു യാത്ര ഒ
രുക്കുകയും ചെയ്തു.

ഉടനെ (എപ്രിൽ ൧൨) പെസഹ എന്ന മഹൊത്സവത്തിന്നാ
യി സകല രാജ്യങ്ങളിൽനിന്നും യഹൂദന്മാർ കൂടിയപ്പൊൾ-കല
ഹക്കാർ ഭിക്ഷുക്കളെ കൊണ്ടു റബ്ബിക്കുലയെ ചൊല്ലി വിലാപ
ത്തെ പുതുക്കി മത്സരിച്ചു പടയാളികളെ കല്ലെറിഞ്ഞു കൊല്ലുക
യും ഒടിക്കയും ചെയ്തപ്പൊൾ അൎഹലാവു സൈന്യത്തെ അയച്ചു
ദെവാലയത്തിന്റെ ചുറ്റും അകത്തും ബലികഴിക്കുന്ന ൩൦൦൦
ആളുകളെ കൊല്ലിച്ചു ശെഷമുള്ളവരെ ചിതറിച്ചു ഉത്സവത്തെ
മുടക്കുകയും ചെയ്തു- അനന്തരം അവൻ സുറിയ നാടുവാഴിയാ
യ വാരനെ ഉണൎത്തിച്ചു രാജ്യകാൎയ്യം അവങ്കൽ ഭരമെല്പിച്ചു താ
ൻ ബന്ധുക്കളൊടും കൂടെ രൊമെക്കു പുറപ്പെടുകയും ചെയ്തു. (ലൂക്ക. ൧൯, ൧൨).

അതുകൊണ്ടു യൊസെഫ പരദെശത്തു കുറയനാൾ പാൎത്തശെഷം
ദെവാജ്ഞയാൽ മടങ്ങിവരുവാൻ സംഗതി ആയി- ദൈവം പണ്ടു
തന്റെ മുങ്കുട്ടിയായ ഇസ്രയെലെ മിസ്രയിൽനിന്നു വിളിച്ച പ്ര
കാരം (ഹൊശ. ൧൧, ൧) യെശുവിന്നും ജനനം മുതൽ ലൊക
ത്തിന്റെ ദാസ്യപീഡയും പിതാവിന്റെ ഉദ്ധാരണവും അനുഭ
വമായി വരെണ്ടത് എന്നു ബൊധം ഉണ്ടാകയും ചെയ്തു

൯ ദെവാലയത്തിലെ അൎപ്പണം (ലൂ. ൨)

ദെവപുത്രൻ ഇസ്രയെലിൽ തന്നെ അവതരിക്കയാൽ ജനനം
മുതൽ മരണപൎയ്യന്തം ദെവജാതിയുടെ ധൎമ്മത്തിന്നും ആചാരനി
ഷ്ഠെക്കും അധീനനായി പാൎത്തു- തന്റെ ആശ്രിതന്മാർ എന്ന [ 31 ] പൊലെ അവനും ധൎമ്മത്താലെ ധൎമ്മത്തിന്നു മരിക്കെ ഉള്ളു- ദൈവ
ത്തൊടു സമനായിരിക്കുന്നതു താൻ കവൎച്ച പൊലെ പിടിച്ചില്ല
ല്ലൊ- ആകയാൽ അശുദ്ധി ഏതും ഇല്ലാത്തവൻ എങ്കിലും ജനിച്ച്
എട്ടാം ദിവസത്തിൽ ചെലാക്കൎമ്മം ഉണ്ടായി അവൻ ഇസ്രയെൽ സ
ഭയുടെ വിശുദ്ധിയുള്ള അവയവം ആയ്തീൎന്നു യെശു എന്ന നാമധെ
യം ലഭിക്കയും ചെയ്തു

പിന്നെ മിസ്രയിൽ നിന്നു മടങ്ങി വന്നപ്പൊൾ യരുശലെം ദെ
വാലയത്തിൽ ചെല്ലെണ്ടതായിരുന്നു- അത് അപ്പൊൾ എത്രയും
ശൊഭനമായി നിൎമ്മിച്ചു തീരുന്നത് എങ്കിലും കുലപാതകന്മാരുടെ ഗു
ഹ ആവാൻ തുടങ്ങി- മൊറിയ മലയുടെ ചുവട്ടിൻ ചുറ്റും ഒരു വ
ലിയ മണ്ഡപം ഉണ്ടു വാതിലും ചുവരും ഇല്ല ആയതത്രെ സൎവ്വ
യഹൂദന്മാരും കൂടുന്ന സ്ഥലം (യൊ. ൧൮, ൨൦.), പുറജാതികൾ്ക്കും അ
വിടെ ചെല്ലാം- ആ പ്രാകാരത്തിൽ കൂടി നടന്നാൽ ൩ മുളം ഉ
യരമുള്ള ചുവർ ഉണ്ടു അതിൽ കൂടി ൧൪ പടികളിന്മെൽ ഇസ്ര
യെൽ പ്രാകാരത്തിൽ കയറി ചെല്ലാം- അതിന്റെ കിഴക്കെ
ഭാഗം സ്ത്രീകൾ്ക്കായി വെൎത്തിരിച്ചതു- പിന്നെ ഒരു ചുവരിന്മെൽ
കയറിയാൽ ആചാൎയ്യന്മാരുടെ പ്രാകാരത്തിൽ കടക്കാം അതിൽ
ചെല്ലുന്ന വാതിൽ സ്വൎണ്ണമയമായ ചിത്രപ്പണിയുള്ളതു- അതി
ന്റെ നടുവിൽ അത്രെ ദെവാലയം- പൂൎവ്വഭാഗത്തു ൫൦ മുളം നീള
വും അകലവും ൧൫ മുളം ഉയരവുമുള്ള ഹൊമപീഠം ഉണ്ടു ആയത്
ഇരിമ്പു തൊടാത കല്ലുകളെ കൊണ്ടു തീൎത്തതാകുന്നു- ദെവാ
ലയത്തിന്റെ മുറ്റം ൧൦൦ മുളം ഉയരവും അപ്രകാരം അകലവും ഉ
ള്ളതാകുന്നു- പൊൻ പൂശലുള്ള വാതിൽ ൭൦ മുളം ഉയരം ഉണ്ടു- ശുദ്ധ
സ്ഥലത്തെക്കുള്ള വാതിലിന്മീതെ ഒരു സ്വൎണ്ണവൃക്ഷം ഉണ്ടു അതു
ആൾ വണ്ണത്തിലുള്ള പൊന്മുന്തിരിങ്ങകൾ ഉള്ളതു യഹൂദരുടെ കാ
ഴ്ചകളാൽ ക്രമത്താലെ തീൎത്തു വന്നതു(യശ. ൫൭) ശുദ്ധസ്ഥലത്തി [ 32 ] ന്നകത്തു നിലവിളക്കും അപ്പപ്പീഠവും ധൂപപീഠവും ഉണ്ടു- അതി
ൻ പിറകിൽ ഏതും ഇല്ലാത്ത അതിവിശുദ്ധസ്ഥലം ൨൦ മുളം സമ
ചതുരമായി തീൎത്തതു- പരദെശത്തുനിന്നു വന്നു നൊക്കിയാൽ മല
മുഴുവനും ഹിമമയമായി വെളുത്തു കാണുന്നു മിനുക്കിയ കല്ലിന്റെ
വിശെഷതയാൽ തന്നെ- ദെവാലയം പൊൻമയമായും പുലരു
മ്പൊൾ അഗ്നി പൊലെ ജ്വലിക്കുന്നതും ആകുന്നു- വല്ല മത്സരങ്ങളെ
യും അടക്കുവാൻ മൊറിയ മലെക്ക് എതിരെ ഒരു കൊടുമ്പാറമെൽ
അന്തോന്യ കൊട്ട ൭൦ മുളം ഉയരമുള്ള ഗൊപുരങ്ങളൊടും ആ
ലയപ്രാകാരത്തൊളം എത്തുന്ന കല്നടകളൊടും കൂട ഉണ്ടായി
രുന്നു (അപ. ൨൧, ൩൧–൪൦)- മറ്റും പല നിൎമ്മാണങ്ങളും ദെവാല
യത്തിന്റെ ചുറ്റും പണി ചെയ്തു നടന്നു യെശുവിന്റെ ദൎശനകാല
ത്തു തികഞ്ഞു വരാതെ കൊണ്ടിരുന്നു (യൊ. ൨, ൨൦).

മശീഹ ദെവാലയത്തിൽ വരുവാനുള്ള കാരണം എന്ത് എന്നാൽ
അമ്മ ശുദ്ധീകരണത്തിന്നുള്ള ൪൦ ദിവസം തികഞ്ഞതു കൊണ്ടു
കുഞ്ഞാടു വാങ്ങുവാൻ ദ്രവ്യം പൊരായ്കയാൽ ഒർ ഇണ പ്രാവു
വാങ്ങി കൊണ്ടു പൊകെണ്ടതു (൩ മൊശ ൧൨, ൮.)- അതു കൂടാ
തെ മുങ്കുട്ടി എല്ലാം യഹൊവെക്കു പരിശുദ്ധമാകയാൽ പുത്രനെ യ
ഹൊവെക്ക് അൎപ്പിക്കയും (൨ മൊ. ൧൩, ൨.) മുങ്കുട്ടികൾ്ക്കു പകരം ലെവി
ഗൊത്രക്കാരെ ആലയസെവെക്കു വെൎത്തിരിച്ചതു കൊണ്ട് അഞ്ചു
ശെഖൽ വെള്ളി (ഏകദെശം ൬ രൂപ്പിക) വെച്ചു അവനെ വീ
ണ്ടെടുക്കയും വെണ്ടി ഇരുന്നു (൪ മൊ. ൧൮, ൧൫f.)

അപ്രകാരം ചെയ്വാൻ അടുത്തപ്പൊൾ ശിമ്യോൻ എന്ന ഒരു
വൃദ്ധൻ ശിശുവെ കൈയിൽ എടുത്തു സ്വജാതിക്ക് ഉദിച്ചു വന്ന ദെവ
രക്ഷയെ കണ്ടതിന്നിമിത്തം സന്തൊഷിച്ചു കൃതാൎത്ഥനായി ലൊ
കം വിടുവാൻ ഒരുങ്ങുകയും ചെയ്തു- ഇവൻ സകല ജാതികളെയും
പ്രകാശിപ്പിക്കുന്ന വെളിച്ചവും ഇസ്രയെലിന്റെ തെജസ്സും ആയി [ 33 ] ലഭിച്ചു (യശ. ൪൯, ൬) എന്നു സ്തുതിച്ചതല്ലാതെ- ഇസ്രയെലിൽ പ
ലരും മറുത്തു പറകയാൽ മശീഹാ മൂലമായി എഴുനീല്പു മാത്രമല്ല
പലൎക്കും വീഴ്ചയും ഉള്ളം വെളിപ്പെടുത്തുന്ന ന്യായവിധിയും സംഭ
വിക്കും എന്നും അമ്മയുടെ ഹൃദയത്തിൽ കൂടി ഒരു വാൾ കടക്കും എ
ന്നും (൨,൪൮.മാ. ൩, ൩൧. യൊ.൧൯, ൨൫) അറിയിച്ചു മറിയെക്കും
യൊസെഫിന്നും ആശ്ചൎയ്യം ജനിപ്പിക്കയും ചെയ്തു-

ശിമ്യൊൻ ആത്മനിയൊഗത്താൽ ദെവാലയത്തിൽ വന്ന
തല്ലാതെ ദിവസെന നൊറ്റും പ്രാൎത്ഥിച്ചും കൊണ്ട അതിൽ ചെ
ല്ലുന്ന ഹന്ന എന്ന വിധവ മശീഹയെ കണ്ടു സന്തൊഷിച്ചു വയസ്സു മ
റന്നു ബദ്ധപ്പെട്ടു യരുശലെമിൽ രക്ഷാഗ്രഹികളെ നൊക്കി നടന്നു
ഈ സുവിശെഷം അറിയിക്കയും ചെയ്തു

൧൦) ഗാലീല്യന ചരത്തിലെ വാസം (ലൂ ൨. മത ൨.)

എങ്കിലും യരുശലെമിലും യഹൂദയിലും ശിശുവിന്നു നിൎഭയമായ
സ്ഥലം ഇല്ലാഞ്ഞു- അൎഹലാവു പൊയ ഉടനെ കൈസരുടെ കാൎയ്യ
ക്കാർ ഒരു ലെഗ്യൊനൊടു കൂടെ (ഏകദെശം ൬൦൦൦ ചെകവർ)
വന്നു ഊരും നാടും കടന്നു എഴയും കൊഴയും വാങ്ങി പണം ഉണ്ടാക്കി
കൊള്ളുമ്പൊൾ- (ജൂൻ. ൧) പെന്തകൊസ്ത ദിനം യഹൂദർ ആ
യുധം എടുത്തു മത്സരിച്ചു- ഉടനെ രൊമചെകവർ കൊട്ടയിൽ നി
ന്ന് ഇറങ്ങി പൊരുതു പലരെയും ദെവാലയത്തിൻ ചുറ്റും വെച്ചു
കൊന്നു മഹാമണ്ഡപത്തിന്നു തീ കൊടുത്തു ഭയം ഉണ്ടാക്കി ഭണ്ഡാ
രത്തിൽ കണ്ട ൪൦൦ താലന്തിൽ അധികം ദ്രവ്യം കവൎന്നു കൊള്ളുക
യും ചെയ്തു- അതുകൊണ്ടു കലഹം വൎദ്ധിച്ചു കള്ളന്മാർ എങ്ങും നി
റഞ്ഞു കാൎയ്യക്കാർ പെടിച്ചു വാരനെ സഹായത്തിന്നായി വിളി
ക്കെണ്ടി വന്നു- ആയവൻ ശെഷിച്ച ൨ ലെഗ്യൊനുകളെയും
അറവി സുറിയ നാട്ടു ബലങ്ങളെയും കൂട്ടിക്കൊണ്ടു വന്നു ക
ലഹം അമൎത്തു പിടി കിട്ടിയ കലഹക്കാരിൽ ൨൦൦൦ പ്രധാനിക [ 34 ] ളെ കഴുമെൽ എറ്റിയപ്പൊൾ നഗരക്കാർ ഇതു ഞങ്ങളുടെ കുറ്റ
മല്ല ഉത്സവത്തിന്നു പലദിക്കിൽനിന്നും വന്നു കൂടിയ പുരുഷാരങ്ങ
ൾ കലഹിച്ചാൽ ഇങ്ങു എന്ത് ആവത് എന്നു ഒഴിച്ചൽ പറഞ്ഞു വാ
രൻ നാടു സ്വസ്ഥമാക്കി അന്ത്യൊഹ്യെക്കു മടങ്ങി പൊകയും ചെ
യ്തു-

അൎഹലാവിൽ രഞ്ജന ഇല്ലായ്കകൊണ്ടു യഹൂദർ ൫൦ ദൂതന്മാ
രെ രൊമെക്ക അയച്ചു ഞങ്ങൾ്ക്ക ഈ ദുഷ്ടരാജസ്വരൂപത്തിൽ ഒട്ടും മ
നസ്സില്ല- കൈസർ ഞങ്ങളെ രക്ഷിപ്പാൻ മതിയല്ലൊ എന്നു സങ്ക
ടം ബൊധിപ്പിച്ചു- എന്നാറെ മന്ത്രിസഭയിൽ വിസ്താരം ഉണ്ടായപ്പൊ
ൾ ഔഗുസ്തൻ കൈസർ ഹെരൊദാവിൻ മരണപത്രികയെയും വരവു
കണക്കുകളേയും നൊക്കി വെവ്വെറെ അപെക്ഷകളെയും അന്യാ
യങ്ങളെയും കെട്ടു വിധിച്ചത് ഇപ്രകാരം

അൎഹലാവിന്ന് എദൊം യഹൂദ ശമൎയ്യ ഇങ്ങിനെ രാജ്യത്തി
ന്റെ പാതിയും മന്നവൻ എന്ന നാമവും കിട്ടുക- നന്നായി ഭരിച്ചാൽ
രാജനാമവും പിന്നത്തെതിൽ തരാം- ശമൎയ്യക്കാർ മത്സരത്തിൽ
കൂടായ്കകൊണ്ടു അവൎക്ക നികിതി കാൽ അംശം വിട്ടു കൊടുക്കെണ്ടതു-
എല്ലാം കൂട്ടിയാൽ കാലത്താലെ ൬൦൦ താലന്തു മുതൽ (൨൫꠱ ലക്ഷം രൂ
പ്പിക) വരവ് അൎഹലാവിന്നുണ്ടാക-- രാജ്യത്തിലെ മറ്റെ പാ
തിയിൽ ഗലീല പരായ്യ നാടുകൾ അന്തിപാ എന്ന രണ്ടാം ഹെരൊ
ദാവിന്റെ ഇടവകയും പിരിവു ൨൦൦ താലന്തും (൮꠱ ലക്ഷം രൂപ്പിക)
ആക -ബാശാൻ ഗൊലാൻ ഹൌരാൻ ത്രഖൊനീതി നാടുക
ളും ലുസാനിയ നാട്ടിലെ ചില ദെശങ്ങളും ൧൦൦ താലന്തു പിരിവും
ഫിലിപ്പ് എന്ന മൂന്നാം പുത്രന്നു ലഭിക്ക (ലൂ. ൩, ൧)- രാജസഹൊ
ദരിയായ ശലൊമെക്കു അഷ്കലൊൻ മുതലായ പട്ടണങ്ങളും ൨꠱
ലക്ഷം വരവും ഉണ്ടാക- ഘജ്ജ ഗദര മുതലായ യവന പട്ടണങ്ങൾ
സുറിയനാടുവാഴ്ചെക്കടങ്ങെണം- മഹാ ഹെരൊദാവിന്റെ [ 35 ] നു ഭാൎയ്യമാരിൽ ശെഷിച്ചിട്ടുള്ള സന്തതിക്കു കല്പിച്ചു കൊടുത്ത ദ്ര
വ്യവും വൃത്തിയും എല്ലാം അനുഭവമായി വരിക

എന്നതിന്റെ ശെഷം അൎഹലാവു പ്രജകളുടെ നെരെ ക്രുദ്ധി
ച്ചും ഡംഭിച്ചും കൊണ്ടു രൊമയിൽ നിന്നു മടങ്ങി വന്നു കനാനിൽ
എത്തിയപ്പൊൾ- യൊസെഫ അവന്റെ ക്രൂരതയും ശിമ്യൊ
ന്റെ ദുഃഖവാചകവും വിചാരിച്ചു വലഞ്ഞു സ്വപ്നത്തിലുള്ള അരുള
പ്പാടു കെട്ടനുസരിച്ചു ഗലീലയിൽ തന്നെ പൊയി പാൎക്കയും ചെയ്തു-
അവൻ ജബുലൂനിൽ തെരിഞ്ഞെടുത്ത ചെറിയ ഊൎക്കു നചറ എന്ന
പെർ ആകുന്നു- ഊരിന്റെ ചുറ്റും തുക്കമുള്ള കുമ്മായക്കല്ക്കുന്നുകൾ ഉ
ണ്ടു (ലൂ. ൪, ൨൯) അതിന്നകത്ത് ഊർ ഒരു കുഴിയിൽ നട്ട തൈ പൊലെ
ആകുന്നു- അതുവും നാമാൎത്ഥം തന്നെ- ആയ്തു പഴയനിയമത്തിൽ ഒരി
ക്കലും പറയാത പെർ (യൊ. ൧, ൪൭)- അതുകൊണ്ടു പിന്നത്തെതിൽ
തങ്ങളുടെ മശീഹയെ അറിയാതെ ഇരിപ്പാൻ പ്രജകൾ്ക്കു സിദ്ധാ
ന്തം തൊന്നി ഇമ്മാനുവെൽ എന്നല്ല ബെത്ത്ലഹെമ്യൻ എന്നും അല്ല നച
റയ്യൻ (നസ്രാണി) എന്ന പെർ മാത്രമവർ വിളിച്ചിരിക്കുന്നു- ഈ
നാമത്തിന്റെ ഹീനത ദൈവത്തിന്റെ വല്ല തെറ്റിനാലല്ല ജ്ഞാ
നപൂൎവ്വമായിട്ടത്രെ സംഭവിച്ചു എന്നുള്ളതു പല പ്രവാചകങ്ങളാലും
തെളിയുന്നു (യശ. ൪൯, ൭. ൫൩, ൪ff; ജക. ൧൧, ൧൩; സങ്കീ. ൧൧൮, ൨൨.)


൧൧.) യെശുവിന്റെ വളൎച്ച (ലൂ.൨)

യെശു ൩൦ ആം വയസ്സൊളം നചറയ്യനായി പാൎത്തു- അക്കാലത്തു
ള്ള വിശെഷങ്ങളെ ആരും അറിയിച്ചു കാണുന്നില്ല- മറിയ തന്നെ
എന്നു തൊന്നുന്നു അവന്റെ ബാല്യാവസ്ഥയിലെ ഒരു കഥയെ സഭ
ക്കാരൊട് അറിയിച്ചതെ ഉള്ളു-അതിനാൽ യെശുവിന്റെ
വളൎച്ച അറിവാൻ സംഗതി വന്നു- ബാലൻ ദെവകരു
ണയാൽ വളൎന്നു ആത്മാവിൽ ശക്തനും ജ്ഞാനപൂൎണ്ണനും ആയ്ച [ 36 ] മഞ്ഞതിന്ന് ഒരു ദൃഷ്ടാന്തം അവൻ ഒന്നാം പെസഹയാത്രയാ
ൽ വിളങ്ങിയിരിക്കുന്നു

ഇസ്രയെലിൽ ബാലന്മാർ ൧൨ വയസ്സ എത്തിയാൽ അഛ്ശ
ന്മാരൊടു കൂടി മഹൊത്സവങ്ങളിൽ ചെല്ലുമാറുണ്ടു- ആദ്യ യാ
ത്രയിൽ അവൎക്കു ധൎമ്മപുത്രർ (തൌറത്തിൻ മക്കൾ) എന്ന പെർ
വിളിക്കും- യെശുവും യരുശലെമിൽ പൊകുവാൻ കാലം തി
കഞ്ഞപ്പൊൾ രാജഭയം എല്ലാം ഇല്ലാതെ ആയിരുന്നു- എങ്ങി
നെ എന്നാൽ

അൎഹലാവു യഹൂദരെയും ശമൎയ്യരെയും വളരെ പീഡി
പ്പിച്ചു സഹൊദരന്റെ വിധവയെ മക്കൾ ഉള്ളവൾ എങ്കിലും അ
ധൎമ്മമായി വെട്ടു മഹാചാൎയ്യന്മാരെ ഇഷ്ടം പൊലെ മാറ്റിവെച്ചു
൯ വൎഷം വാണുകൊണ്ടശെഷം- പ്രജകൾ കൈസരൊടു സങ്കടം
ബൊധിപ്പിച്ചു- അപ്പൊൾ ഭാൎയ്യ ഒരു സ്വപ്നത്തിൽ മുമ്പെത്ത ഭൎത്താ
വെ കണ്ടിട്ടു മരിച്ചു അൎഹലാവും ൧൦ കതിരുകളെയും തിന്നുന്ന
കാളയെ കിനാവിൽ കണ്ടു ക്ലെശിച്ചു ലക്ഷണക്കാരെ വരു
ത്തി അന്വെഷിച്ചപ്പൊൾ ഒരു ഹസിദ്യൻ ൧൦ആം ആണ്ടിൽ
വാഴ്ചയറുതി എന്ന അൎത്ഥം വിസ്തരിച്ചു പറഞ്ഞതു കെട്ട ൫ആം
ദിവസം രൊമെക്കു ചെല്ലുവാൻ കല്പന വന്നു- അവിടെ കൈ
സർ വിസ്തരിച്ചു കുറ്റം കണ്ടു അവനെ പിഴുക്കി ഗാല്യപട്ടണമായ വി
യന്നയിലെക്കു മറുനാടു കടത്തുകയും ചെയ്തു- (൭ ക്രി.).

അപ്പൊൾ കൈസർ ക്വിരീനനെ സുറിയയിൽ നാടു
വാഴിയും അവന്റെ കീഴിൽ കൊപൊന്യനെ യഹൂദയിൽ
പ്രമാണിയും ആക്കി നിയൊഗിച്ചു പൈമാശിയെ ചെയ്തു തീ
ൎപ്പാൻ കല്പിച്ചു- അൎഹലാവിന്റെ മുതൽ എല്ലാം കൈക്കലാ
ക്കുവാൻ ക്വിരീനൻ താൻ യരുശലേമിൽ വന്നു- എന്നാ
റെ മഹാചാൎയ്യൻ ബുദ്ധി പറകയാൽ യഹൂദർ മിക്കവാറും പെർ [ 37 ] പതിപ്പാൻ സമ്മതിച്ചു എങ്കിലും ഗമലക്കാരനായ യഹുദാ (അ
പ. ൫, ൩൭) ഇപ്രകാരം ദാസ്യം എല്ക്കുന്നത് ഇസ്രയെല്ക്ക് അയൊ
ഗ്യം ദെവജാതിക്കു യഹൊവയെയും മശീഹയെയും അനുസ
രിപ്പാനെ ന്യായം ഉള്ളു വലിയ തിന്നു തുനിയാഞ്ഞാൽ വലിയ
ത് ഒന്നും സാധിക്കയില്ല മശീഹക്കാലം ഇതാവന്നു എന്നറിയി
ച്ചു പലരിലും മതഭ്രാന്തു മുഴുപ്പിച്ചു കലഹം തുടങ്ങി നശിച്ചു പൊ
കയും ചെയ്തു- പറീശ ചദൂക്യ ഹസിദ്യ ഈ മൂന്നു മതഭെദങ്ങ
ളൊടു നാലാമതായി വാശിക്കാർ എന്നൊരു പക്ഷത്തിന്ന ആ
യഹൂദാ തന്നെ കൎത്താവ്- യഹൊവ ഏകഛത്രാധിപതി എ
ന്നത് അവരുടെ മൂലവാക്കു- കൊല്ലുവാനും മരിപ്പാനും ഒരിക്ക
ലും മടിക്കയില്ല- എങ്കിലും അന്നെത്ത കലഹം അമൎത്തതി
ന്റെ ശെഷം യഹൂദനാടു രൊമനിഴലിങ്കീഴിൽ വളരെ കാ
ലം സ്വസ്ഥമായി പാൎത്തു

ക്വിരീനൻ ഹന്നാ എന്ന ഹനാനെ (ലൂ. ൩, ൨) മഹാചാ
ൎയ്യനാക്കിയശെഷം മടങ്ങി പൊയി- കൊപൊന്യൻ ഉള്ള ഒ
ന്നാം പെസഹയിൽ ആചാൎയ്യമാർ രാത്രിയിൽ ആലയവാ
തിൽ തുറന്നപ്പൊൾ ചില ശമൎയ്യന്മാർ ഗൂഢമായി പ്രവെശി
ച്ചു മണ്ഡപത്തിലും മറ്റും അസ്ഥികളെ ഇട്ടു തീണ്ടിച്ചു- അതു
കൊണ്ട അന്നുമുതൽ ശമൎയ്യന്മാർ ആരും ഒരിക്കലും ദെവാ
ലയത്തിൽ കടക്കരുത എന്നു കല്പനയായി- മുമ്പെ മഹൊത്സ
വകാലത്തു ശമൎയ്യരെ അകറ്റുമാറില്ല പൊൽ

പിറ്റെ പെസഹെയ്ക്കായി യെശു യരുശലെമിൽ വന്നു ൮
ദിവസം പാൎത്തപ്പൊൾ യൊസെഫും മറിയയും പുറപ്പെട്ടു യെ (൯ ക്രി)
ശു യാത്രാക്രമം പൊലെ ബന്ധുക്കളും പരിചയക്കാരും ആയ ബാ
ലന്മാരുടെ കൂട്ടത്തിൽ നടക്കുന്നുണ്ടായിരിക്കും എന്നു നിരൂപി
ച്ചു ഒരു ദിവസം വഴി ദൂരം നടന്നു മകനെ കാണാഞ്ഞു ദുഃ [ 38 ] ഖത്തൊടെ അന്വെഷിച്ചു മടങ്ങിവന്നു- മൂന്നാം ദിവസം ദെവാല
യത്തിൽ തന്നെ റബ്ബിമാരുടെ ഇടയിൽ ഇരുന്നു കെട്ടു ചൊദിക്കു
ന്നതു കണ്ടു- അമ്മയുടെ ചൊദ്യത്തിന്നു ഞാൻ അഛ്ശന്നുള്ളവറ്റി
ൽ ഇരിക്കെണ്ടതു എന്നു നിങ്ങൾ അറിഞ്ഞില്ലയൊ എന്ന ഉത്തരം
പറകയാൽ- ഈ ദെവാലയം പിതൃഭവനം എന്നും വെദംകൊ
ണ്ടു റബ്ബിമാരൊടുള്ള ചൊദ്യൊത്തരം പിതൃകാൎയ്യം എന്നും
ഈ വകയിൽ അല്ലാതെ മറ്റൊന്നിൽ അകപ്പെടുമാറില്ല എ
ന്നും അറിയിച്ചു- പിന്നെ അമ്മയഛ്ശന്മാൎക്കു പൊലും എത്താത്ത വി
ചാരം ഉള്ളവൻ എങ്കിലും അവൎക്ക അധീനനായി അഴകുള്ള
പിതൃഭവനം വിട്ടു നചറത്തെ കുടിയിൽ വന്നു പാൎത്തു ദെവക
രുണയാൽ വളൎന്നു പൊരുകയും ചെയ്തു

ഇന്നത് എല്ലാം പഠിച്ചു വളൎന്നു എന്നു നിശ്ചയിപ്പാൻ പാടില്ല-
മശീഹ വെലെക്കു വെണ്ടിയതേ വശാക്കുക ഉള്ളു- ജ്ഞാനെ
ന്ദ്രിയശുദ്ധി നിമിത്തം ആകാശത്തിൽ പക്ഷികളും കാട്ടിലെ പൂ
ക്കളും കാറ്റും മഴയും പുഴയും മലയും സകല സൃഷ്ടിയും തന്നൊ
ടു ദെവവചനം ഉരെക്കുന്നതായിരുന്നു- ഊക്കാർ പുള്ളും മുത്തും
വാങ്ങുകയും വില്ക്കുകയും കൃഷിയും മീൻപിടിയും തച്ചപ്പണി മു
തലായ തൊഴിലുകളും മനുഷ്യകൎമ്മം ഒക്കയും തനിക്കു നീതിയെ
ഉപദെശിപ്പാന്തക്ക ഉപമകൾ ആയിരുന്നു- സ്വജനങ്ങളും ത
ന്നെ അറിയായ്കയാൽ പിതാവെ നിരസിക്കുന്ന പാപഘനത്തെ
ഗ്രഹിപ്പാൻ സംഗതി വന്നു- പിന്നെ പഴയനിയമത്തിൽ വായി
ക്കുന്നതും തന്റെ ഹൃദയത്തിൽ കാണുന്നതും രണ്ടും ഒൎക്കുകയാ
ൽ ഇതു തന്നെ കുറിച്ചു പ്രവചിച്ചത് എന്നു നിശ്ചയിച്ചു സൂക്ഷ്മാ
ൎത്ഥം ഗ്രഹിച്ചു പൊന്നു- ൧൨ വയസ്സു മുതൽ വൎഷം തൊറും യരു
ശലെമിലുള്ള യാത്രകളിൽ പിതാവിന്റെ അഭിപ്രായ
വും റബ്ബിമാർ മുതലായവരുടെ വക്രതയും കണ്ടറിവാൻ [ 39 ] തക്കം ഉണ്ടായി- മനുഷ്യരിൽ തനിക്ക അമ്മയെ പൊലെ അ
ടുത്തവനില്ല എന്നു തൊന്നുന്നു അവളും പുത്രനെ മുഴുവനും അറി
ഞ്ഞില്ല- അതുകൊണ്ടു ഊനം വരാത്ത നിത്യസംസൎഗ്ഗം പിതാ
വൊടു മാത്രം തനിക്കുണ്ടു- സൃഷ്ടിയെയും വെദത്തെയും വ്യാഖ്യാ
നിച്ചു കൊടുക്കുന്ന എക ഗുരു അവൻ തന്നെ- എവിടെ പാൎത്താലും
അഛ്ശനും കൂടെ ഉണ്ടു എന്നറികയും പാപമഗ്നമായ ലൊകത്തി
ന്നു വെണ്ടി അപെക്ഷിക്കയും സകലത്തിന്നായി സ്തുതിക്കയും എ
തു യൊഗത്തിങ്കലും ആമെൻ എന്ന് അനുസരിച്ചു നടക്കയും ഇങ്ങി
നെ ഉള്ള ആചാരങ്ങളാൽ പാപവികാരം ഒന്നും പറ്റാതെ യെ
ശുവിന്റെ വളൎച്ച ക്രമത്താലെ തികഞ്ഞു വന്നു

൧൨.) യെശുവിന്റെ കുഡുംബം

അനന്തരം യൊസെഫ മരിച്ചു- എങ്കിലും മറിയയല്ലാതെ സഹൊ
ദരന്മാരും വീട്ടിൽ ഉണ്ട എന്നു കെൾ്ക്കുന്നു (യൊ,൨, ൧൨. മാൎക്ക.൩,
൨൦,൩൨)- അതാർ എന്നാൽ യാക്കൊബ- യൊസെ-യഹൂദാ-
ശിമൊൻ എന്നവർ തന്നെ (മാ.൬, ൩. മത.൧൩,൫൫)-സ
ഹൊദരിമാരും ഉണ്ടു- ഇവർ മറിയ പൊറ്റ മക്കൾ തന്നെ എ
ന്നു നിശ്ചയിപ്പാൻ പാടില്ല- അവൾ തന്റെ പുത്രനെ ആദ്യജാ
തനെ തന്നെ പ്രസവിച്ചു എന്നുള്ളതിനാൽ (ലൂ.൨,൭) അവൾ
പിന്നെയും പ്രസവിച്ചു എന്നു തെളിയുന്നില്ല (കൊല.൧,൧൫)-
അവൾ ഭാൎയ്യാധൎമ്മം എല്ലാം അനുസരിച്ചു നടന്നവൾ എന്നു വി
ചാരിക്കാം (മത.൧,൨൫)-എങ്കിലും യെശുവിന്ന് അനുജന്മാ
ർ ഉണ്ടായി എന്നു തൊന്നുന്നില്ല ആ നാല്വർ ചില ദിക്കിൽ
ജ്യെഷ്ഠഭാവം കാട്ടുന്നവരായി കാണുന്നു (മാ.൩,൨൦)-പെസഹ
യാത്രയിൽ യെശുവിന്നു ൧൨ വയസ്സാക കൊണ്ടു ബാലസം
ഘത്തിൽ ഒന്നിച്ചു നടക്കുന്ന ബന്ധുക്കൾ്ക്കും വയസ്സ അധികം
എന്ന ഊഹിക്കാം (ലൂ.൨, ൪൪)- എന്നാൽ അവർ മറിയയുടെ [ 40 ] മക്കൾ അല്ല എന്നു അപഷ്ടം

ആ നാല്വൎക്ക അഛ്ശൻ ആർ എന്നാൽ ഹല്ഫായി എന്നും
(മത.൧൦,൩) ക്ലൊഫാ എന്നും (യൊ.൧൯, ൨൫)പെരുള്ളവൻ-
ആയവൻ യൊസെഫിന്റെ ജ്യെഷ്ഠൻ എന്നൊരു പുരാണവ
ൎത്തമാനം ഉണ്ടു- അതു കൊണ്ടു (യൊ.൧൯,൨൫)വാക്യത്തിൽ,,
അവന്റെ അമ്മയുടെ സഹൊദരിയും ക്ലൊഫാവിന്റെ ഭാ
ൎയ്യയായ മറിയയും എന്നു ചൊല്ലെണ്ടതാകുന്നു- അമ്മയുടെ സ
ഹൊദരിക്ക പെർ എന്തെന്നാൽ ക്രൂശിന്റെ അരികിൽ നിന്ന
വരുടെ പെർ വിവരം ൪ സുവിശെഷങ്ങളിലും നൊക്കിയാൽ
ജബദിയുടെ ഭാൎയ്യയും യൊഹനാന്റെ അമ്മയുമായ (മത. ൨൭,
൫൬.) ശലൊമതന്നെ (മാൎക്ക.൧൫, ൪൦) എന്നു തെളിയും- അ
വൾ യെശുവിന്ന് ഇളയമ്മ ആകയാൽ തന്റെ മക്കൾ്ക്കായിക്കൊ
ണ്ടു മശീഹാരാജ്യത്തിൽ ഒന്നാം സ്ഥാനത്തെ അപെക്ഷിച്ചത്
(മത. ൨൦,൨൦)- മറിയ യൊഹനാന്ന അമ്മയായ്തീൎന്നതും അതിനാ
ൽ അധികം സ്പഷ്ടമായ്വരുന്നു (യൊ.൧൯,൨൫)-ഈ ജബദി പു
ത്രർ ഇരുവരും യെശുവിന്ന അടുത്തവർ എങ്കിലും നചറത്തിൽ
അല്ല ഗലീല ശരസ്സിൽ വക്കത്തു പാൎത്തു വളൎന്നവരത്രെ (മത.
൪,൨൧)

ഹല്ഫായി മരിച്ചശെഷമൊ അനുജനായ യൊസെഫ അ
വന്റെ ഭാൎയ്യയെയും നാലുമക്കളെയും ചെൎത്തു കൊണ്ടു രക്ഷിച്ചു ആ
യിരിക്കും പിന്നെ യൊസെഫ താൻ കഴിഞ്ഞപ്പൊൾ ആ നാല്വർ
തന്നെ വളൎന്നു മറിയയുടെ വീട്ടുകാൎയ്യം നൊക്കി കൊണ്ടിരുന്നു
അവർ സ്വഭാവപ്രകാരം വിശ്വാസത്തിന്നു മാന്യവും ക്രിയെ
ക്കു ധൈൎയ്യവും ഉള്ളവർ എന്നു തൊന്നുന്നു (യൊ.൭, ൪.൧൪,൨൧)-
ലെഖനം എഴുതിയ യഹൂദാവിന്നു (സ്വഹൃദയൻ) ലബ്ബായി എ
ന്നും (നെഞ്ചവൻ) തദ്ദായി എന്നും പെരുകൾ ഉണ്ടു- അവനെ [ 41 ] ക്കാളും പ്രസിദ്ധനായ്തു ( ഗല.൧,൨) യാക്കൊബ എന്ന അപൊസ്ത
ലനും ലെഖന കൎത്താവും ആയവൻ തന്നെ- മൂന്നാം സഹൊദര
ൻ യൊസെ (മാ.൧൫,൪൦)-നാലാമൻ ശിമൊൻ- ഇവരും പിന്നെ
അപ്പൊസ്തലന്മാരൊട് ഒന്നിച്ചു പാൎത്തു (അപ.൧, ൧൪)-ശിമൊൻ
യരുശലെം അദ്ധ്യക്ഷനായി ത്രയാൻ കൈസരുടെ കാലത്തിൽ സാ
ക്ഷി മരണം എറ്റവൻ -ഇങ്ങിനെ യൊസെഫിന്റെ ദത്തിനാൽ
യെശുവിന്നു സഹൊദരന്മാരായി ചമഞ്ഞവർ ഹല്ഫായുടെ ൪ മക്ക
ൾ തന്നെ

യെശു താൻ നചറത്തിൽ തച്ചൻ എന്ന പെരുള്ളവൻ (മാ.
൬,൩)- ആ ജ്യെഷ്ഠന്മാരൊ അവൻ മശീഹയായി ലൊകത്തിന്നു
തന്നെ വെളിപ്പെടുത്തെണം എന്ന് ആഗ്രഹിക്കയാൽ അവനെ
കൊണ്ടു വളരെ കൈവെല എടുപ്പിക്ക ഇല്ലായിരുന്നു- ഇങ്ങി
നെ ഉള്ള ബന്ധുക്കളൊടു കൂടെ പാൎക്കമ്പൊൾ യെശു യൌവനം പ്രാ
പിച്ചു തന്റെ മഹാപ്രവൃത്തിക്കായി ഒരുമ്പെട്ടു പൊരുകയും ചെയ്തു

ദ്വിതീയകാണ്ഡം
മശീഹയുടെ പ്രവൎത്തനം

൧.) രാജ്യകാൎയ്യവും കാലക്രമവും

യെശുവിന്നു ൧൫ വയസ്സായപ്പൊൾ ഔഗുസ്തൻ എന്ന വൃദ്ധചക്ര(ക്രി.൧൨)
വൎത്തി പുത്രപൌത്രന്മാർ ഇല്ലായ്കയാൽ ഭാൎയ്യാപുത്രനായ തി
ബെൎയ്യനെ ദത്ത് എടുത്ത് ഇളമയാക്കി വാഴിച്ചു- സാമ്രാജ്യത്തി
ന്നു പുറമെ സ്വാസ്ഥ്യവും ശ്രീത്വവും ഉണ്ടെങ്കിലും മുമ്പെ സുറിയയിൽ
നാടുവാഴിയായ വാരൻ ഗൎമ്മാനരെ സ്വാധീനമാക്കുവാൻ വിചാരി
ച്ചപ്പൊൾ അവരുടെ തലവനായ ഹൎമ്മൻ അവനെയും ൩꠱ ലെഗ്യൊ
നുകളെയും കാട്ടിൽ വളഞ്ഞു നിഗ്രഹിച്ചു -ആയതു കെട്ടാറെ കൈ(ക്രി.൯)
സരും ഒന്നു ഞെട്ടി മുറയിട്ടു രൊമ സാമ്രാജ്യത്തിന്നു ആ ദി
ക്കിൽനിന്ന് ആപത്തു വരും എന്ന് ഊഹിച്ചശെഷം- തിബെൎയ്യൻ [ 42 ] കൌശലം പ്രയൊഗിച്ച ദുയിച്ച വംശങ്ങളെ ഭെദിപ്പിച്ചുകൊണ്ടു
(൧൪ഔഗു.൧൯) രൊമൎക്കു തല്കാലഭയം ഇല്ലാതാക്കി– ഔഗുസ്തൻ താൻ മരിച്ചപ്പൊൾ ഒ
രു മന്ത്രി മുല്പുക്കു കൈസർ സ്വൎഗ്ഗാരൊഹണം ചെയ്തപ്രകാരം ഞാൻ
കണ്ടു എന്ന സത്യം ചെയ്കയാൽ ഔഗുസ്തന്നു ദെവമാനവും സ്ഥാനവും
നിത്യൊത്സവവും പുരൊഹിതരും വെണം എന്നു കല്പനയായി—
അന്നുമുതൽ കൈസരെ പൂജിയാതെ ഇരുന്നാൽ സ്വാമി ദ്രൊഹ
ത്തിന്ന് ഒത്ത പാപമായ്തീരും എന്നു സിദ്ധാന്തം—

ഉപായിയായ തിബെൎയ്യൻ കൊയ്മ നടത്തിയ ൨൨꠱ വൎഷങ്ങ
(൧൪.൩൭)ളിൽ സജ്ജനങ്ങൾ്ക്ക എല്ലാവൎക്കും നിത്യഭയം ഉണ്ടു– വല്ലവന്റെ മെ
ലും വാറൊലയാലും സ്വാമിദ്രൊഹം മുതലായ കുറ്റങ്ങളെ ബൊ
ധിപ്പിച്ചാൽ കൈസർ ക്രൂരശിക്ഷകളെ നടത്തും- അക്കാലം രൊ
മയിൽ നാലു ധൂൎത്ത യഹൂദന്മാർ ഉണ്ടായിരുന്നു— അവർ മൊശ
ധൎമ്മം എത്രയും പുരാണം സകല യവനജ്ഞാനങ്ങളിലും യുക്തി
എറിയത് എന്നു സ്തുതിച്ചു കൊണ്ടു ധനവാന്മാരെ വെദത്തിൽ ആ
ക്കുവാൻ ശ്രമിച്ചു– അതുകൊണ്ടു ഫുല്വിയ എന്നൊരു മാന്യ സ്ത്രീ
വിശ്വസിച്ചു യരുശലെ മാലയത്തിങ്കൽ വളരെ പൊന്നു വഴി
പാടായി വെപ്പാൻ കൊടുത്തപ്പൊൾ അവർ അതിനെ എടുത്തു നാ
നാവിധമാക്കി കളഞ്ഞു— കൈസർ ആയ്തു അറിഞ്ഞ ഉടനെ ന
ഗരത്തിലെ യഹൂദന്മാർ ൪൦൦൦ പെരെ പടച്ചെകത്തിൽ ആക്കി
വല്ലവരും വിരൊധിച്ചാൽ ശിക്ഷിച്ചുകൊണ്ടു ആ വകക്കാരെ എ
ല്ലാം സൎദ്ദിന്യ ദ്വീപിലെക്കു കടത്തിക്കയും ചെയ്തു (മത. ൨൩, ൧൫.
രൊമ. ൨, ൨൧.f.)

(൧൫. ൨൬) യഹൂദശമൎയ്യകളെ ഭരിപ്പാൻ തിബെൎയ്യൻ മുമ്പെ ഗ്രാത
നെ അയച്ചു— അവൻ ൧൧ വൎഷം പാൎത്തു മഹാചാൎയ്യത്വം ഹനാന്റെ
മകൻ തുടങ്ങിയുള്ളവൎക്ക ഓരൊരൊ വൎഷത്തൊളം നല്കി ഒടുവി
ൽ ഹനാന്റെ പുത്രി ഭൎത്താവായ കയഫാ എന്ന യൊസെഫെ [ 43 ] വാഴിച്ചിരിക്കുന്നു- ഗലീലയിൽ വാഴുന്ന ഹെരോദാ കൈ
സരുടെ പ്രസാദത്തിന്നായി നപ്തലി നാട്ടിൽ കിന്നെരെത്ത് സര
സ്സിന്റെ തീരത്തു (യൊശു. ൧൯, ൩൫) തിബെൎയ്യ നഗരത്തെ
യവന രസപ്രകാരം പണിയിച്ചു പല സാധുക്കളെയും മാനി
കളെയും നിൎബ്ബന്ധിച്ചു കുടി ഇരുത്തി- അവന്റെ സഹൊദ
രനായ ശാന്ത ഫിലിപ്പ ആ പൊയ്കയുടെ വടക്കിഴക്കെ ഭാഗ
ത്തു ഗൊലാനിലെ ബെത്ത ചൈദയെ നഗരമാക്കി അ
ലങ്കരിച്ചു മരണപൎയ്യന്തം അവിടെ നല്ലവണ്ണം വാണുകൊ
ണ്ടു യൎദ്ദനുറവിന്നരികിൽ മുമ്പെ ബാൾഗാദും (യൊശു. ൧൧,
൧൭) പിന്നെ ഗാദഹെൎമ്മൊനും (൧ നാൾ. ൫, ൨൩) ഉള്ള സ്ഥ
ലത്ത് ഒരു കൈസരയ്യയെ (മത. ൧൬, ൧൩) എടുപ്പിക്കയും ചെ
യ്തു

അനന്തരം തിബെൎയ്യൻ നിയൊഗിച്ച പിലാതൻ
യഹൂദയിൽ വന്നു ൧൦ വൎഷം പാൎത്തു- അവൻ കടല്പുറത്തെ (൨൬–൩൬)
കൈസരയ്യയിൽനിന്നു പട്ടാളത്തെ യരുശലെമിൽ അ
യച്ചു രാജകൊടി പ്രതിമ മുതലായ ചിഹ്നങ്ങളൊടും കൂ
ടെ രാത്രി സമയത്തു പ്രവെശിപ്പിപ്പാൻ തുനിഞ്ഞു- ആയ്തു ഒരു
നാടു വാഴിയും ചെയ്യാത അതിക്രമം ആകകൊണ്ടു വലിയ
പുരുഷാരം കൈസരയ്യെക്കു ഒടിച്ചെന്നു പിലാതനൊടു മുറയി
ട്ടു ഈ അധൎമ്മസാധനങ്ങളെ തിരുപട്ടണത്തുനിന്നു നീക്കുവാൻ
അപെക്ഷിച്ചു- അവൻ നിഷെധിച്ചാറെ അവർ ഹെരൊ
ദാവിൻ അരമന മുമ്പാകെ കവിണ്ണുവീണു ൫ രാപ്പകൽ അ
നങ്ങാതെ പാൎത്തു ആറാം ദിവസം പിലാതൻ രംഗസ്ഥലത്തു
കടന്നു ന്യായാസനം ഏറിയപ്പൊൾ അവർ പിഞ്ചെന്നു മുട്ടി
ച്ചാറെ അവൻ ചെകവരെ വരുത്തി വളയിച്ചു തല്‌ക്ഷണം പൊ
കുന്നില്ല എങ്കിൽ വധിക്കും എന്നു വാൾ ഒങ്ങിച്ചു ഭയപ്പെടു [ 44 ] ത്തിയാറെ അവർ എല്ലാവരും പിന്നെയും കവിണ്ണുവീ
ണു കഴുത്തു നീട്ടി കാട്ടി ധൎമ്മലംഘനത്തെക്കാളും മരിക്ക നല്ലൂ
എന്നു നിലവിളിക്കയാൽ പിലാതൻ സ്തംഭിച്ചു ആ പ്രതി
മകളെ മടിയാതെ വാങ്ങി കൈസരയ്യക്ക് അയപ്പാനും കല്പി
ച്ചു

പിന്നെ അവൻ യരുശലെമിൽ വെള്ളം പൊരാ എന്നു ക
ണ്ടു കൊൎബ്ബാൻ ൎഎന്ന ദെവഭണ്ഡാരത്തിൽനിന്നു വളരെ ദ്ര
വ്യം എടുത്തു ൧൦ കാതം വഴി ദൂരത്തു നിന്ന് ഒരു തൊട്ടിലെ
വെള്ളം കല്പാത്തി വെപ്പിച്ചു നഗരത്തൊളം വരുത്തി- അതു
കൊണ്ടു പുരുഷാരം ന്യായാസനം വളഞ്ഞു ക്രുദ്ധിച്ചു മുറയിട്ടു
ദുഷിച്ചു പറഞ്ഞപ്പോൾ അവൻ ചെകവരെ വെഷം മാറ്റിച്ചു
പുരുഷാരത്തിൻ ഇടയിൽ അയച്ചു കട്ടാരങ്ങളാലും വടിക
ളാലും അവരെ ശിക്ഷിച്ചു നീക്കുവാൻ കല്പിച്ചു ആയവർ ആരും
വിചാരിയാത കാലം അടിച്ചു തുടങ്ങി അനെകരെ കൊല്ലുക
യും ചെയ്തു- അന്നൊ മറ്റൊരു ഉത്സവതിരക്കുള്ള സമയത്തൊ
ചില ഗലീലക്കാരുടെ രക്തം ബലി രക്തത്തൊടു കലൎന്നു പൊ
യായിരിക്കും (ലൂ. ൧൩, ൧).

പിന്നെ അവൻ എഴത്തുള്ള പൊൻപലിശകളെ ഹെരൊ
ദാവ കൊയിലകത്തു വഴിപാടായി തൂക്കുവാൻ വിചാരിച്ചു-
അപ്പൊൾ വളരെ നിലവിളി ഉണ്ടായി ജനം കൈസരൊടു സങ്കടം
ബൊധിപ്പിപ്പാൻ നിശ്ചയിച്ചു തുടങ്ങി- എന്നാറെ പിലാത
ൻ താൻ കൈക്കൂലി തുലൊം വാങ്ങി അനന്തദ്രവ്യം അപ
ഹരിച്ചു മാനികളെ പരിഹസിച്ചു ന്യായവിസ്താരം കൂടാതെ
പലരെയും കൊല്ലിച്ച് അനെകം സാഹസങ്ങളെ ചെയ്തു
പൊയ പ്രകാരം എല്ലാം ഒൎത്തു സംശയിച്ചു തുടങ്ങി പ്രമാണികൾ
കൈസരൊടു മുറയിട്ടപ്പൊൾ പലിശകളെ നീക്കുവാൻ [ 45 ] കല്പനയായി- എന്നിങ്ങിനെ ഫിലൊന്റെ വൎത്തമാനം (യൊ.
൧൯, ൧൨)

അന്നു യെശു എന്ന് ഒരു ജ്ഞാനി ഉണ്ടായിരുന്നു അ
തിശയമുള്ള ക്രിയകളെ ചെയ്യുന്നവനും സത്യത്തെ മനസ്സൊ
ടെ കൈക്കൊള്ളുന്നവരുടെ ഉപദെഷ്ടാവും ആയി പല യഹൂ
ദന്മാരെയും അധികം യവനന്മാരെയും ചെൎത്തു കൊണ്ടു അഭി
ഷിക്തൻ എന്നുള്ള ക്രിസ്തനായി- അവനെ നമ്മുടെ പ്രമാണി
കൾ കുറ്റം ചുമത്തിയപ്പൊൾ പിലാതൻ ക്രൂശിന്മെൽ മരി
പ്പാൻ വിധിച്ച ശെഷവും മുമ്പിൽ ആശ്രയിച്ചവർ കൈവി
ട്ടില്ല അവനാൽ ക്രിസ്ത്യാനർ എന്ന പെർ ധരിച്ചവരുടെ കൂട്ടം ഇ
ന്നെവരയും ഒടുങ്ങീട്ടുമില്ല എന്നതു ചരിത്രക്കാരനായ യൊ
സഫിന്റെ സാക്ഷ്യം

അനന്തരം ശിമൊൻ എന്ന ഒരു ചതിയൻ ശമൎയ്യ
രൊടു ഞാൻ ഗരിജീം എന്ന തിരുമലമെൽ കയറി മൊശെ
അവിടെ കുഴിച്ചിട്ട വിശുദ്ധ പാത്രങ്ങളെ എടുത്തു കാട്ടി ത
രാം എന്നു പറഞ്ഞു താഴ്വരയിൽ ഒരു വലിയ കൂട്ടത്തെ ചെൎത്ത
പ്പൊൾ- പിലാതൻ കുതിരബലങ്ങളെ അയച്ചു പലരെയും വെ
റുതെ കൊല്ലിച്ചു ശെഷമുള്ളവരെ ചിതറിച്ചു- ഉടനെ ശമൎയ്യ
പ്രമാണികൾ സുറിയവാഴിയായ വിതെല്യനൊടു സങ്കടം ബൊ
ധിപ്പിച്ചു വിതെല്യനും അവനെ കൈസർ വിസ്താരത്തിന്നായി
രൊമെക്കയച്ചു താൻ യരുശലെമിൽ വന്നു പെസഹ കാലത്തു (൩൬)
യഹൂദൎക്കു ചില ഉപകാരങ്ങളെ ചെയ്തു ഒരു സ്നെഹിതനെ നാടു (൩൭)
വാഴിയാക്കി കയഫാവെ സ്ഥാനത്തുനിന്നു നീക്കി ഹനാന്റെ
പുത്രനായ യൊനഥാനെ മഹാചാൎയ്യനാക്കി അന്ത്യൊഹ്യെ
ക്കു മടങ്ങി പൊകയും ചെയ്തു- പിലാതനൊ രൊമയിൽ
എത്തുമ്മുമ്പെ ദുഷ്ട കൈസർ മരിച്ചു കലിഗുലാ എന്ന കായൻ (൩൭–മാ. ൧൯) [ 46 ] (൩൭.൪൧)ൻ വാഴുകയും ചെയ്തു- പിലാതൻ മറുനാടു കടന്ന ശെഷം മരി
ച്ചു കളഞ്ഞു എന്നു ഒരു ശ്രുതി ഉണ്ടു

ഹെരൊദാവിൻ മക്കളിൽ ഫിലിപ്പ ഹെരോദ്യാപുത്രി
യായ ശലൊമയെ വെട്ടതിന്റെ ശെഷം താൻ കുഞ്ഞി
(൩൪)ക്കുട്ടികൾ ഇല്ലാതെ ബെത്ത്ചൈദയിൽ വെച്ചു മരിച്ചു കൈ
സർ അവന്റെ ഇടവകയെ സുറിയനാട്ടൊടു ചെൎക്കയും ചെ
യ്തു

അവനെക്കാൾ ദുഷ്ടനായ്തു ഗലീലവാഴിയായ ഹെരൊദാ
അന്തിപാ തന്നെ- അവൻ അറവിരാജാവായ ഹറിത്തിന്റെ
ഭാൎയ്യയെ വെട്ടു വളരെ കാലം പാൎത്തപ്പൊൾ- ഒർ അനുജൻ
കെട്ടിയ ഹെരൊദ്യ എന്ന മഹാ ഹെരൊദാവിൻ പൌത്രിയെ
ഒരു രൊമായാത്രയിൽ കണ്ടു മൊഹിച്ചു ഗൂഢമായി വിവാഹം നി
ശ്ചയിച്ചു കൂട്ടിക്കൊണ്ടു ഗലീലയിൽ മടങ്ങി വന്ന കാലം അറവി
രാജ പുത്രി വസ്തുത ഗ്രഹിച്ചു ക്രൊധം മറെച്ചു അഛ്ശനെ കാണ്മാ
ൻ അനുവാദം വാങ്ങി പൊയശെഷം മടങ്ങിവന്നതും ഇല്ല- അ
വളുടെ പിതാവ് അപമാനം സഹിയാതെ പട്ടാളം ചെൎത്തു പട തു
ടങ്ങിയപ്പൊൾ ഹെരൊദാപക്ഷം തൊറ്റു ഒരു സൈന്യം മുഴു
വൻ ഒടുങ്ങുകയും ചെയ്തു- എന്നാറെ യഹൂദർ ഇതു സ്നാപകന്റെ
കുലനിമിത്തം വന്ന കൂലി എന്നു നിശ്ചയിച്ചു- സ്നാപകൻ ആ
ർ എന്നാൽ നീതി ഭക്തിയൊടും കൂടെ ജലസ്നാനവും എല്പാൻ
ഉപദെശിച്ച യൊഹനാൻ എന്ന ഒർ ഉത്തമൻ തന്നെ- രാ
ജാവ് ജനരഞ്ജന നിമിത്തം അവനെ ഭയപ്പെട്ടു മകൈർ
കൊട്ടയിൽ അടെച്ചു വെച്ചു ഒടുവിൽ കൊന്നിരുന്നു-
ഈ ദെവശിക്ഷയെ അറിയാതെ ഹെരൊദാ തിബെൎയ്യനൊ
ടു വളരെ സങ്കടം ബൊധിപ്പിച്ചാറെ- വിതെല്യൻ ഹറിത്തെ [ 47 ] ജയിച്ചു തല വെട്ടി അയക്കെണം എന്ന കല്പന അനുസരിച്ചു
ഒരു പട്ടാളം ചെൎത്തു യരുശലെമിൽ വന്നു ബലി കഴിപ്പിച്ചു
മഹാചാൎയ്യനെ പിന്നെയും മാറ്റിയപ്പൊൾ- തിബേൎയ്യ
ൻ മരിച്ച പ്രകാരം കെട്ടു- ഉടനെ സന്തൊഷിച്ചു താൻ മുമ്പെ
തന്നെ ഹെരൊദാവിങ്കൽ സിദ്ധാന്തക്കാരനാകകൊണ്ടു
പുതു കൈസരുടെ സമ്മതം അറിയുന്നില്ലല്ലൊ എന്നു ചൊ
ല്ലി പടയെ അതിർ കടത്താതെ വെറുതെ അന്ത്യൊഹ്യെക്കു
മടങ്ങി പൊകയും ചെയ്തു- (൩൭)

ഇതല്ലാതെ മറ്റൊരു ശിക്ഷയും ഹെരൊദാവിന്നു സംഭ
വിച്ചു- ഹെരൊദ്യയുടെ ജ്യെഷ്ഠനായ ഹെരൊദാ അഗ്രിപ്പാ
എന്നവൻ (അപ. ൧൨.) രൊമയിൽ വെച്ചു വളൎന്നു മുതൽ എ
ല്ലാം നശിപ്പിച്ചും കടം പിണഞ്ഞും കൊണ്ടു വലഞ്ഞു മരിച്ചു കളവാൻ
ഭാവിച്ചപ്പൊൾ ഭാൎയ്യ വിരൊധിച്ചു ഹെരൊദ്യയൊടു വളരെ
ഇരന്ന ശെഷം അവളെ കെട്ടിയ ഗലീലവാഴി അവനെ തി
ബെൎയ്യനഗരത്തിൽ മാസപ്പടിക്കാരനാക്കി രക്ഷിച്ചു- എന്നാറെ
അവൻ ദാരിദ്ര്യ നിന്ദയെ സഹിയാതെ ഒടി പൊയി വള
രെ അപമാന ദുഃഖങ്ങൾ അനുഭവിച്ച ശെഷവും രൊമയിൽ
എത്തി മൂഢ നായകന്റെ തൊഴനായ്ചമഞ്ഞു- ധൂൎത്തു നി
മിത്തം തിബെൎയ്യന്റെ വിധിയാൽ ൬ മാസം തടവിലായ
ശെഷം സിംഹം ചത്തു സ്വാതന്ത്ര്യം വന്നു കായൻ ഇരിമ്പു ച
ങ്ങലയുടെ തൂക്കത്തിൽ ഒരു പൊൻ ചങ്ങലയും രാജനാമവും
കിരീടവും ഫിലിപ്പ ലുസന്യ എന്നവരുടെ ഇടവകയും (ലൂ. ൩, ൧.)
കൊടുത്തു- ഇപ്രകാരം അവൻ മഹാഘൊഷത്തോടും കൂടെ
കനാനിൽ വന്നു രാജാവായി വാണപ്പൊൾ പെങ്ങൾ അ(൩൮)
സൂയ ഭാവിച്ചു മുമ്പെ നമ്മുടെ മാസപ്പടിക്കാരനായ ഈ ഇ
രപ്പന്നു കിട്ടിയ സ്ഥാനം നമുക്കും ലഭിക്കെണം എത്ര ചെല [ 48 ] വിട്ടാലും വെണ്ടതില്ല എന്നു നിത്യം മുട്ടിച്ചു ഗലീല വാഴിയെ
വശീകരിച്ചൂ ഇരുവരും രൊമയിലെക്കു പുറപ്പെട്ടു പൊകയും
ചെയ്തു- ആയ്ത് അഗ്രിപ്പാ അറിഞ്ഞ ഉടനെ ഒരു വിശ്വസ്ത
നെ രൊമയിലെക്കയച്ചു ഇടപ്രഭു പാൎസിപക്ഷക്കാരൻ വമ്പ
ടെക്കുള്ള ആയുധം എല്ലാം ചരതിച്ചതു മത്സരത്തിന്നല്ലാതെ
എന്തിന്നാകുന്നു എന്നു ബൊധിപ്പിച്ചു കായനും ഹെരൊദാ
വെ കണ്ടാറെ ലുഗ്ദൂനിലെക്കു നാടു കടത്തി ഗലീല പരായ്യനാടുക
(൩൯)ളെ അഗ്രിപ്പാവിന്നു കൊടുക്കയും ചെയ്തു- ഇതത്രെ ആ കുറുക്ക
ന്റെ അവസാനം.

കായൻ താൻ ഭ്രാന്തു പിടിച്ചു ദെവൻ എന്ന് എത്രയും
സ്ഥിരമായി നിശ്ചയിച്ചു തന്റെ പ്രതിമയെ യരുശലെമാ
ലയത്തിലും പ്രതിഷ്ഠിപ്പാൻ കല്പിച്ചു- യഹൂദർ ഉടനെ പൊ
രുതു മരിപ്പാൻ ഒരുങ്ങിയപ്പൊൾ നാടുവാഴി വലഞ്ഞു കരു
ണ ഭാവിക്കയാൽ കായൻ വളരെ കൊപിച്ചശെഷം- അഗ്രി
പ്പാ അവന്ന് ഒരു നല്ല സദ്യ ഉണ്ടാക്കി പ്രസാദം വരുത്തി കൌ
ശലത്തൊടെ ചൊദിച്ചു ആ ബിംബപ്രതിഷ്ഠ വെണ്ടാ എന്ന വരം
വാങ്ങുകയും ചെയ്തു- കൈസരുടെ അപമൃത്യുവില്പിന്ന ക്ലൌദ്യ
(൪൧ ൫൪)ൻ കൈസരും ആ അഗ്രിപ്പാവിൽ കടാക്ഷിച്ചു യഹൂദ ശമൎയ്യനാ
ടുകളെയും മഹാഹെരൊദാവിൻ രാജ്യവും എല്ലാം ൫൦ ല
ക്ഷം വരവിനൊടു കൂടെ അവന്നു കൊടുത്തു- ആ ഭാഗ്യം നിമി
ത്തം അവൻ ഉയൎന്നു ദൈവത്തൊടു പിണങ്ങി (അപ. ൧൨) താ
ൻ ദെവൻ എന്നു വിചാരിച്ചു പൊകയാൽ ദിവ്യബാധയാൽ പീ
(† ൪൪)ഡിച്ചു മരിച്ചു യഹൂദവംശത്തിന്നു ഹെരൊദ്യ വാഴ്ച ഒടുങ്ങുക
യും ചെയ്തു- അവന്റെ മകനായ രണ്ടാം അഗ്രിപ്പാവിന്നു (അ
പ. ൨൫, ൧൩) ചെറിയ ഇടവകയും രാജനാമവും ദെവാലയകാ
ൎയ്യവും മാത്രമെ ഉള്ളു- അവൻ ദ്രുസില്ല (൨൪, ൨൪) ബരനീക്ക [ 49 ] (൨൫, ൨൩) എന്ന വല്ലാത്ത സഹൊദരിമാരൊടും കൂടെ യരുശലെ
മിന്റെ നാശം കണ്ടു വയസ്സനായ്മരിച്ചു-

ഇങ്ങിനെ ഉള്ള രാജ്യ വിശെഷങ്ങളെ യൊസെഫിൻ ചരി
ത്രത്തിലും മറ്റും വിവരമായി കാണാം- തിബെൎയ്യന്റെ ഇളമ
സ്ഥാനം മുതൽ ൧൫ആം വൎഷം (ലൂ. ൩, ൧) ൨൭ ക്രിസ്താബ്ദം തന്നെ-
അക്കാലത്തിൽ യെശുവിന്റെ സ്നാനവും അവന്റെ മുപ്പതാം
വയസ്സും (ലൂ.൩, ൨൩) ഒത്തുവരുന്നു- പിന്നെ ൨൮ ക്രിസ്താബ്ദത്തിൽ
പെസഹകാലത്തു മഹാഹെരൊദാവ് തുടങ്ങിയ ദെവാലയ പ
ണിക്കു നെരെ ൪൬ വൎഷം തികഞ്ഞു (യൊഹ. ൨, ൨൦)- ആയ്തു രൊ
മാബ്ദം ൭൩൪ മുതൽ ൭൮൧ വരെക്കും ആകുന്നു- ൨൯ ക്രി. പെസ
ഹെക്കു മുമ്പെ സ്നാപകൻ മരിച്ചു യെശു മഹൊത്സവത്തിന്നു പൊയ
തും ഇല്ല (യൊ. ൬, ൨)- ൩൦ ക്രി. (രൊമാബ്ദം ൭൮൩) പെസഹ ഒരു
വെള്ളിയാഴ്ചയിൽ തന്നെ തുടങ്ങിയത് (എപ്രിൽ ൭ ആം തിയ്യ
തി) അതുതന്നെ സംശയം കൂടാതെ യെശുവിന്റെ മരണ ദി
വസം- ഈ ചൊന്ന വൎഷങ്ങളുള്ളിൽ യൊഹനാൻ യെശു എന്ന
വരുടെ ക്രിയ തികഞ്ഞു വന്നു

൨) സ്നാപകനായ യൊഹനാൻ (മത.൩, മാ.൧, ലൂ.൩.യൊ.൧)

മശീഹ ക്ഷണത്തിൽ തന്റെ രാജ്യത്തിന്നായി വരുന്നതി
ന്നു മുമ്പെ എലീയാവിൻ ശക്തിയൊടെ അവന്ന വഴി ന
ന്നാക്കുന്ന ഘൊഷകൻ മുന്നടക്കെണം എന്നു യശായയും (൪൦, ൩–
൫) മലാക്യയും (൩, ൧) പ്രവചിച്ചിരുന്നു- അപ്രകാരം യൊഹ
നാൻ യൎദ്ദൻ ഉൾ്ക്കടലിൽ ഒഴുകുന്ന യഹൂദാക്കാട്ടിൽ ഉദിച്ചപ്പൊ
ൾ തന്നെ കെൾ്ക്കുന്നവൎക്കു മരുഭൂമിയിൽ കൎത്താവിൻ വഴിയെ
യത്നമാക്കുന്ന ശബ്ദവും തന്നെ കാണുന്നവൎക്കു കത്തി പ്രകാശി
ക്കുന്ന വിളക്കും ആയി മുൽപുക്കു പുതുകാലത്തെ ഘൊഷി
ച്ചറിയിച്ചു- അത ഒരു ശബ്ബത്താണ്ടു തന്നെ എന്നു സിദ്ധാന്തം. [ 50 ] നജീർ വൃത്തിക്കു തക്കവണ്ണം അവൻ വാനപ്രസ്ഥനെപൊലെ
വളൎന്നു കാട്ടിൽ കിട്ടുന്ന തെനും തുള്ളനും ഭുജിച്ചും രൊമം കൊ
ണ്ടു ചമച്ച വസ്ത്രം ഉടുത്തും കൊണ്ടു വാക്കിനാലും ഭാവത്താലും
ലൊകവൈരാഗ്യത്തെയും അനുതാപത്തെയും പ്രസംഗിച്ചുകൊ
ണ്ടിരുന്നു- രണ്ടാമത അവൻ പ്രവാചകനായും വിളങ്ങി-
പൂൎവ്വന്മാരെ പൊലെ ദെവരാജ്യം സമീപിച്ചു എന്നു മാത്രമല്ല
മശീഹ ഉണ്ടു എന്നു ദെവാത്മമൂലം അറിഞ്ഞും അറിയിച്ചും അവ
നെ ചൂണ്ടി കാട്ടുവാനും തനിക്കു കല്പന വന്നു- മൂന്നാമത് അവൻ
സ്നാപകനായവൻ- പാളയം എല്ലാം അശുദ്ധം ദെവജാതി മു
ഴുവനും മശീഹെക്ക് അയൊഗ്യം ഗുരുജനങ്ങൾ വിശെഷാൽ സ
ൎപ്പങ്ങൾ അത്രെ- ആകയാൽ ഇസ്രയെലിൽ കൂടുവാനുള്ള പര
ദെശി കുളിക്കുന്നതു പൊലെയും(൩.മെ.൧൦,൧൪.
൧൫) പുതുനിയമത്തിൽ ചെരെണ്ടുന്നവൎക്കു മുറ്റും ഒരു സ്നാനം
വെണം എന്നത് അവൻറെ അഭിപ്രായം- യൊഹനാൻ പാ
പങ്ങളെ വെവ്വെറെ ഏറ്റുപറയിച്ചു എന്നു തൊന്നുന്നില്ല (മത.
൩, ൬)പാപം നിമിത്തമുള്ള ദുഃഖത്തൊടു കൂടെ സ്നാനത്തെ എ
ല്ക്കുന്നതു തന്നെ പാപസ്വീകാരത്തിന്നു മതിയായിരുന്നു- ഈ സ്നാ
നം അനുതാപത്തിന്നും (മത.) പാപമൊചനത്തിന്നും (മാ. ലൂ.)
ഉള്ളത് എങ്ങിനെ എന്നാൽ അനുതപിച്ചാൽ മശീഹയാൽ
വരെണ്ടുന്ന പാപക്ഷമെക്കു സ്നാനം അച്ചാരം ആകുന്നു (അപ. ൧൯, ൪).

ഇപ്രകാരം എലീയാ എന്ന പൊലെ യഹൊവെക്കു
വെണ്ടി വെവാൻ തുടങ്ങിയപ്പൊൾ ജനങ്ങൾ ഭ്രമിച്ചനുസരി
ച്ചു യൎദ്ദൻതീരത്തു കൂടി വന്നു- സാധുക്കളൊട് അവൻ പ്രസം
ഗിച്ചതു കരുണ സഹൊദരസ്നെഹം നെരും ന്യായവും കൈ [ 51 ] വിട്ടതിലെക്കു തിരിച്ചു ചെരെണം (ലൂ. ൩, ൧൧–൧൪). അബ്ര
ഹാം ബീജത്തിൽ ആശ്രയിച്ചിട്ടു വരും കൊപത്തിങ്കൽ ഭ
യപ്പെടാതെ വെറുതെ സ്നാനം ഏല്പാൻ വന്നവരെ അവൻ
സൎപ്പകുലം എന്നു ശാസിച്ചു പുറജാതികളിൽ നിന്നും ദെവപു
ത്രർ ഉണ്ടാവാനിരിക്കുന്ന പ്രകാരം ഉദ്ദെശിച്ചു പറഞ്ഞു- ജനപ്ര
സാദത്തിന്നായി കൂടി വന്ന പരീശന്മാരെയും അവരിൽ അ
സൂയ ഭാവിച്ചു പിൻചെന്നിട്ടുള്ള ചദൂക്യരേയും കണ്ടാറെ മ
രങ്ങളുടെ ചുവട്ടിന്നു കൊടാലി വെച്ചു കിടക്കുന്നു എന്നു വിളി
ച്ചു കപടഭക്തിക്കാരെ ഭയപ്പെടുത്തി കൊണ്ടിരുന്നു

പിന്നെ മണിയും പതിരും ഇടകലൎന്നു നില്ക്കുന്ന കൂട്ടം എ
ല്ലാം നൊക്കുമ്പൊൾ ഇതു വെൎത്തിരിപ്പാൻ കളത്തിന്റെ ക
ൎത്താവിനത്രെ അവകാശം അവനെ സെവിപ്പാൻ കൂടെ
ഞാൻ പാത്രമല്ലാതവണ്ണം അവൻ എന്നിലും വീൎയ്യമുള്ള
വൻ അവൻ ചിലരെ വിശുദ്ധാത്മാവിലും ചിലരെ അഗ്നി
യിലും മുഴക്കും ആത്മസ്നാനം നിരസിക്കുന്നവൎക്കു അഗ്നിസ്നാ
നം ഉള്ളിലും പുറമെയും സംഭവിക്കും ന്യായവിധിയുടെ അ
ഗ്നി കൂടാതെ ആത്മാവ് ആൎക്കും ലഭിക്കയും ഇല്ല എന്നുള്ള അ
ൎത്ഥങ്ങളെ പ്രവചിച്ചുകൊണ്ടിരുന്നു

൩.) യെശുസ്നാനം എറ്റതു (മത.൩, മാ.൧-ലൂ.൩-യൊ.൧)

അശുദ്ധരൊടുള്ള നിത്യ സംസൎഗ്ഗത്താൽ യെശുവും അശുദ്ധനാ
യി പൊയി എന്നു മൊശധൎമ്മത്താൽ ജനിക്കുന്ന ഒർ അനുമാ
നം (൩ മൊ ൧൫, ൫. ൧൦ മുതൽ)- പാപമല്ല ജനനം മുതൽ പാ
പികളൊടുള്ള ഉറ്റ സംബന്ധം അത്രെ യെശുവിന്റെ ദൂ
ഷ്യം- അതിനാൽ അവൻ സൎവ്വലൊകത്തിന്നായ്ക്കൊ
ണ്ടും ബലിയാടായ്ചമഞ്ഞതല്ലാതെ സ്നാനത്തിന്നും കൂടെ പാ
ത്രമായി- ശെഷം ഇസ്രയെലരെ പൊലെ അവനും [ 52 ] പിതാവിന്റെ വിളിയെ അനുസരിച്ചു സ്നാനത്തിന്നാ
യി വന്നു- യൊഹനാനൊ പാപം ഏറ്റു പറഞ്ഞവരെ മ
നസ്സൊടെയും അനുതപിക്കാത്തവരെ മനസ്സല്ലാതെയും
എങ്ങിനെ എങ്കിലും വരുന്നവരെ ഒക്കെയും സ്നാനം കഴി
ച്ചതിന്റെ ശെഷം- യെശുവിൽ മാത്രം പാപം കാണായ്ക
യാൽ വളരെ ക്ലെശിച്ചു നീ എന്നെ കഴുകെണ്ടിയവനല്ലൊ
എന്നു നിനെച്ചു വിരൊധിച്ചു (മത.)- എങ്കിലും യെശു ഇ
പ്രകാരം സകല നീതിയെയും നിവൃത്തിക്കെണം എന്നു
ചൊല്ലി അവനെ സമ്മതിപ്പിച്ചു പാപികളുടെ കൂട്ടത്തിൽ ചെ
ൎന്നു താണു പുഴയിൽ മുഴുകുകയും ചെയ്തു


യൊഹനാൻ യെശുവിന്റെ ബാല്യകഥയെയും
തികഞ്ഞ ശുദ്ധിയെയും അറിഞ്ഞു ഇവൻ മശീഹ എന്ന ഊ
ഹിച്ചു കൊണ്ടിട്ടും താൻ അറിഞ്നിട്ടല്ല തന്നെ അയച്ച
വൻ കുറിച്ചിട്ടത്രെ മശീഹയെ വെളിപ്പെടുത്തുവാൻ അധി
കാരം പ്രാപിച്ചിരുന്നു (യൊ.൧,൩൩)-യെശുവും താൻ ഇ
ന്നവൻ ആകുന്നു എന്നു ബൊധിച്ചിട്ടും വിശ്വാസത്താ
ലെ നടന്നു കൊണ്ടു സ്വസാക്ഷ്യം വരയെണ്ടതിന്നു പിതാവി
ൻ കല്പനയെ കാത്തു കൊണ്ടിരുന്നു- എന്നാറെ അവൻ
പ്രാൎത്ഥിച്ചു കൊണ്ടു (ലൂ) ജലത്തിൽ നിന്നു കരെറുമ്പൊൾ
യൊഹനാന്നും യെശുവിന്നും സാക്ഷ്യത്തിന്നു വെണ്ടിയ പൂൎണ്ണ
നിശ്ചയം ദെവവശാൽ ഉണ്ടായി

മെഘങ്ങൾ വെൎവ്വിട്ടു വാനം തുറന്നതും ദെവാത്മാവ്
ശരീരസ്വരൂപമായിട്ടു ശുദ്ധപരമാൎത്ഥതെക്കു കുറിയാകുന്ന
പ്രാവു പൊലെ യെശുവിന്മെൽ ഇറങ്ങിവന്നു പാൎത്തതും
(യൊ.), നീ (ഇവൻ-മത.) എന്റെ പ്രിയപുത്രൻ നിന്നിൽ
ഞാൻ പ്രസാദിച്ചു എന്ന ദിവ്യശബ്ദം കെൾപീച്ചതും- ഈ മൂ [ 53 ] ന്നു ലക്ഷണവും ജനസംഘത്തിന്നല്ല മശീഹെക്കും അവന്റെ
ഘൊഷകനും വെണ്ടി അത്രെ ഉണ്ടായ്വന്നതു- അന്നു മുതൽ
യൊഹനാൻ ഇവൻ ദെവപുത്രൻ എന്നു സാക്ഷ്യം പറഞ്ഞു (യൊ.
൧, ൩൪) യെശുവും മശീഹാ വെലെക്കായി ഉത്സാഹിപ്പിക്കു
ന്ന ആത്മാവിന്റെ വശത്തിൽ ആയ്നടന്നു (ലൂ. ൪, ൧)-

൪.)യെശുവിന്റെ പരീക്ഷ (മത.൪. മാ.൧,ലൂ.൪)

ഇപ്രകാരം യെശുവിന്നു മശീഹാഭിഷെകം ഉണ്ടായ ഉടനെ
വിശുദ്ധാത്മാവ് അവനെ മരുഭൂമിയിൽ ആക്കി- അവി
ടെ അവൻ ഇസ്രയെലിന്റെ ൪൦ യാത്രാവൎഷങ്ങൾ്ക്കും മൊശ എ
ലിയാ എന്നവരുടെ നൊമ്പിന്നും നിവൃത്തി വരുത്തി ൪൦ ദിവസം
ഒന്നും ഭക്ഷിക്കാതെ മൃഗങ്ങളൊടുകൂടെ ഇരുന്നു (മാ) പിശാചി
ന്റെ പരീക്ഷകളെയും ഏറ്റുകൊണ്ടു വസിച്ചു (ലൂ)- ഒന്നാം ആ
ദാമെ വഞ്ചിച്ചവൻ രണ്ടാമനാൽ തനിക്കു വരെണ്ടുന്ന തൊ
ല്വിയെ ഊഹിക്കാതെ ഇരുന്നില്ലപൊൽ- അതുകൊണ്ട് അവ
ൻ തന്നാൽ ആകുന്നെടത്തൊളം മശീഹയെ വിരൊധിച്ചു ത
ല്ക്രിയെക്കു ഭംഗം വരുത്തുവാൻ നൊക്കി- യെശു പാപം കൂടാ
തവണ്ണം സകലത്തിലും നമ്മെപൊലെ പരീക്ഷിക്കപ്പെട്ടവനും
(എബ്ര. ൪, ൧൫) പല ഇഛ്ശകളൊടും ഭയങ്ങളൊടും പൊരു
തുന്നവനും വചനവാളെ ധരിക്കുന്ന വിശ്വാസം കൊണ്ടത്രെ
ജയിക്കുന്നവനും എന്നുള്ളതു പ്രസി ദ്ധമായ്വരെണ്ടതു (എബ്ര.
൫, ൮). ഗഥശമനയിലും ഗൊല്ഗഥയിലും ഭയത്താലെ പരീക്ഷ-
യഹൂദാ മരുഭൂമിയിൽ വെച്ചു മൂന്നു വിധമുള്ള അഭിലാഷങ്ങ
ളാൽ അത്രെ (൧ യൊ. ൨, ൧൬)- ദെവരാജ്യത്തെ സ്ഥാപിപ്പാ
നായി ദെവാത്മാവ് ഒരു വഴിയെ കാട്ടുമ്പൊൾ ലൊകത്തിൽ
വ്യാപരിക്കുന്ന ദുരാത്മാവ് വെറെ വഴികളെ കാണിച്ചു മശീ
ഹയെ വശീകരിപ്പാൻ അദ്ധ്വാനിച്ചു [ 54 ] ആയ്ത് എങ്ങിനെ സംഭവിച്ചു എന്നു നിശ്ചയിച്ചുകൂടാ- സാത്താൻ
വല്ലവെഷവും ധരിച്ചു സംസാരിച്ചിട്ടൊ പക്ഷെ പരീക്ഷകളെ
എല്ലാം യെശുവിന്റെ ഉള്ളത്തിൽ മാത്രം തൊന്നിച്ചിട്ടൊ അഥ
വാ (മത. ൧൬, ൨൩ എന്ന പൊലെ) മനുഷ്യനെകൊണ്ടു പറയി
ച്ചിട്ടൊ ഈ വക പലതും നിൎണ്ണയിപ്പാൻ ധൈൎയ്യം പൊരാ- യെശു
ഒഴികെ സത്യവാന്മാർ ആരും ആ പരീക്ഷയുടെ വിവരം കാണാ
തിരിക്കയാൽ അവൻ പിന്നെതിൽ തന്റെ ശിഷ്യന്മാരൊട് അല്പം
മൂടിക്കൊണ്ടു ചുരുക്കി പറഞ്ഞതു നമുക്കു മതി എന്നു തൊന്നെണം-
നീ ദെവപുത്രൻ എങ്കിൽ ഈ വിശപ്പ് എന്തിന്നു കല്ലുകളെ അപ്പ
വും വനത്തെ നാടും നാട്ടിനെ ഏദൻതൊട്ടവും ദാരിദ്ര്യത്തെ
ഐശ്വൎയ്യവുമാക്കി മാറ്റുന്നതു മശീഹെക്കു വിഹിതമല്ലൊ
(യശ. ൩൫)- എന്നു പരീക്ഷകന്റെ ഒരു വാക്കു തന്നെ- ഇപ്രകാ
രമുള്ള ജഡവാഴ്ചയും ഭൊഗസമൃദ്ധിയും ലൊകർ ആഗ്രഹി
ക്കുന്നതിനെ യെശു (൫ മൊ. ൮, ൩) വാക്യത്താൽ ആക്ഷെപി
ച്ചു ദെവവായിലെ വചനത്താൽ അത്രെ ജീവിപ്പാൻ നിശ്ച
യിച്ചു-- എന്തൊ വാനത്തിൽനിന്ന് എന്ന പൊലെ നീ ദെവാ
ലയത്തിൽനിന്നു ചാടി യരുശലെമിൽ കടന്നാൽ പ്രജകൾ എ
ല്ലാം കാല്ക്കൽ വണങ്ങും യഹൊവാഭിഷിക്തന്നു ഒന്നിനാലും
ഹാനി വരാതവണ്ണം ദൂതസെവ ഉണ്ടല്ലൊ (സങ്കീ. ൯൧, ൧൧)-
എന്നതിന്നു നിൻ ദൈവമായ യഹൊവയെ പരീക്ഷിക്കരുത
(൫ മൊ. ൬, ൧൬ ) എന്നുള്ള മൊഴി പറഞ്ഞു പടികൾ ഉള്ളെടം
ചാട്ടം അരുതു ദെവക്രമത്തിൽ നടക്ക നല്ലൂ എന്നു വെച്ചു ലൊ
കമാനത്തെ തള്ളിക്കളഞ്ഞു-- മൂന്നാമത് സകല പൎവ്വതങ്ങളി
ലും ഉയൎന്നു വരെണ്ടതു ചിയൊൻമല തന്നെ അല്ലൊ-
(യശ. ൨, ൨)- അതിന്മെൽ യെശുവെ നിറുത്തി സൎവ്വരാജ്യ
ങ്ങളെയും സ്വാധീനത്തിൽ ആക്കുന്ന ദിഗ്ജയവും ചക്ര [ 55 ] വൎത്തിത്വവും കാട്ടി ഇതൊക്കയും രക്ഷിപ്പാൻ മശീഹെക്ക് അ
വകാശമാകുന്നുവല്ലൊ- നീ എന്റെ പുത്രൻ എന്നരുളിചെ
യ്തവൻ അന്ന് എന്നൊടു ചൊദിക്ക എന്നാൽ ജാതികളെ ഉട
മയായും ഭൂമിയുടെ അറ്റങ്ങളെ അവകാശമായും തരാം
എന്നുകൂടെ കല്പിച്ചു പൊൽ (സങ്കീ. ൨)- ഇഹലൊകപ്രഭുവിന്നു
അല്പം മാത്രം ഉപചാരം കാട്ടെണ്ടി വരും സകലവും അവന്റെ
കൈവശമല്ലൊ (ലൂ) എന്നു പറഞ്ഞപ്പൊൾ- യെശു ക്രുദ്ധി
ച്ചു നിൻ ദൈവമാകുന്ന യഹൊവയെ മാത്രം വന്ദിക്കയും
സെവിക്കയും വെണം (൫ മൊ. ൬, ൧൩) എന്ന വാക്യത്തെ
പിടിച്ചു പിതാവിൻ കയ്യിൽനിന്നല്ലാതെ സൎവ്വാധികാരവും
വെണ്ടാ എന്നുറെച്ചു പരീക്ഷകളെ നീക്കുകയും ചെയ്തു-
പിശാചിലും അവന്റെ രാജ്യത്തിലും ജയം കൊണ്ടശെഷം മൃ
ഗസംസൎഗ്ഗവും തീൎന്നു ദെവദൂതന്മാർ അടുത്തു വന്നു കൊണ്ടാ
ടി സെവിക്കയും ചെയ്തു- പരീക്ഷകനൊ ഒരു സമയത്തിന്ന് അ
വനെ വിട്ടുപൊയതെ ഉള്ളു (ലൂ)-പിറ്റെ ദിവസമത്രെ
യെശു യൊഹനാൻ ഉള്ള സ്ഥലത്തെക്കു മടങ്ങി ചെന്നു(യൊ.
൧, ൨൯)-

൫.) യെശുവിന്റെ ആലൊചന

യെശു ദെവഹിതപ്രകാരം മാത്രം മശീഹയായ്വാഴുവാ
ൻ നിശ്ചയിച്ചപ്പൊൾ മരണപൎയ്യന്തം താണല്ലാതെ ഉയൎന്നു
വാഴുക ഇല്ല എന്നു കണ്ടു പിതാവിന്റെ അഭിപ്രായത്തെ
എല്ലാം ബൊധിച്ചു സമ്മതിച്ചനുസരിക്കയും ചെയ്തു

എന്നാൽ താൻ മശീഹ (അഭിഷിക്തൻ) എന്നു മനുഷ്യ
രുടെ രക്ഷെക്കു വെണ്ടി വെളിപ്പെടുത്തെണ്ടിയത് എങ്കിലും യഹൂ
ദരുടെ ഇടൎച്ചകൾ നിമിത്തം പലപ്രകാരത്തിലും മൂടെണ്ടതും
ആയിരുന്നു- അതുകൊണ്ട് അവൻ ആരിലും തന്നെ ഏല്പി [ 56 ] ക്കാതെയും (യൊ. ൨, ൨൪) വല്ല ഭൂതങ്ങൾ തന്നെ അറിയിച്ചാ
ൽ അവരെ ശാസിച്ചും തന്നെ വാഴിപ്പാൻ ഭാവിച്ച യഹൂദ
രെ വിട്ട് ഒളിച്ചും കൊണ്ടു പാൎത്തു- എങ്കിലും ശമൎയ്യക്കാരത്തി
യെയും അവളുടെ നാട്ടുകാരെയും അറിയിപ്പാൻ മടിച്ചില്ല (യൊ.
൪), ശിഷ്യന്മാരെയും ആ നാമത്തെ ക്രമത്താലെ ഗ്രഹിപ്പിച്ചു മര
ണശിക്ഷ വരും എന്നു കണ്ട നെരമേ മഹാലൊകർ മുഖാന്തരം
താൻ മശീഹ എന്നു സ്പഷ്ടമായി പറകയും ചെയ്തു-

അധികം രസിച്ച നാമം മനുഷ്യപുത്രൻ എന്നുള്ളതു- ആ
യ്തു ദാനിയെൽ മശീഹയെ കുറിച്ചു പറഞ്ഞിട്ടും (൭, ൧൩) യഹൂ
ദരിൽ അധികം നടപ്പായ്വന്നില്ല (യൊ. ൧൨, ൩൪)- അവർ മ
ശീഹ ദെവപുത്രൻ എന്ന പറഞ്ഞിരിക്കെ യെശു മാനുഷഭാവ
മുള്ളവൻ എന്നു കാട്ടുവാൻ അധികം ഇഛ്ശിച്ചു (മത. ൮, ൨൦.
൧൨, ൩൨, ൨൬, ൨൪. യൊ. ൧൯, ൫) മനുഷ്യരൊടു ബലക്ഷയ
ങ്ങളിലും കഷ്ടമരണങ്ങളിലും കൂറ്റായ്മ ഭാവിപ്പാൻ രസിച്ചു-
പിന്നെ ആ നാമം രണ്ടാം ആദാം എന്നതിനൊടും ഒത്തു വരു
ന്നു (യൊ. ൩, ൧൩) താൻ മനുഷ്യപുത്രനാകകൊണ്ടു മനു
ഷ്യജാതിക്കു ന്യായം വിധിപ്പാൻ അധികാരം കൂടെ പ്രാപി
ച്ചു എന്നുള്ള അൎത്ഥം ദാനിയെലിൻ പ്രവാചകത്താലും ജനിക്കു
ന്നു (മത. ൨൬, ൬൪. യൊ. ൫, ൨൭)

ദെവാനുസരണം തന്നെ സൎവ്വ പ്രമാണം എന്നു ബൊധി
ക്കയാൽ താൻ ക്രൂശിലെ മരണപൎയ്യന്തം നിത്യം അനുസര
ണം പഠിച്ചതെ ഉള്ളു (ഫില. ൨, ൮. എബ്ര. ൫, ൮)- മനുഷ്യ
പുത്രനാകകൊണ്ടു ശുദ്ധമനുഷ്യൎക്കു കല്പിച്ച ആദിന്യായം മാത്ര
മല്ല (മത. ൧൯, ൮) പാപികളിൽ വിധിച്ച ദെവകല്പനയും
അനുസരിക്കെണ്ടിവന്നു- ആയ്ത് ഒന്നാമതു ഗൊത്രപിതാക്ക
ന്മാരുടെ ന്യായം (യൊ. ൭, ൨൩) രണ്ടാമത് ഇസ്രയെലിൽ [ 57 ] വ്യവസ്ഥയായ്ക്കല്പിച്ച മൊശധൎമ്മം (മാ. ൧൦, ൧൯ മത. ൧൫, ൨൪)
മൂന്നാമതു പ്രവാചകവിധികൾ (മത. ൫, ൧൭)- അതു കൂടാതെ
കഴിയുന്നെടത്തൊളം മാനുഷകല്പനയെയും അനുസരിച്ചു അതി
ൽ ഒന്നു മൂപ്പന്മാരുടെ വെപ്പുകൾ (മത. ൨൩, ൨f: ൨൩) രണ്ടാമത്
ഇസ്രയെലിലുള്ള വിസ്താരസഭ (മത. ൫, ൨൨) മൂന്നാമതു രൊ
മരുടെ രാജാധികാരം (മത. ൨൨, ൨൧; യൊ. ൧൯, ൧൧)

ഇങ്ങിനെ ൭ വിധത്തിലും അനുസരണം ശീലിച്ചവൻ എങ്കിലും
തനിക്കു ദാസന്റെ ഛായ മാത്രമെ ഉള്ളു- ദിവ്യസ്വാതന്ത്ര്യ
ത്തെ പ്രമാണികൾ്ക്കും പിലാതനും മുമ്പാകെ വാക്കിനാലും മൌ
നത്താലും കാണിച്ചു സ്വതന്ത്രനായിട്ടത്രെ ശബ്ബത്തെ കൊ
ണ്ടാടി (മത. ൧൨, ൮) ദെവാലയപണിക്കായി പണം കൊടു
ത്തു (മത. ൧൭, ൨൬.) താൻ മനുഷ്യൎക്കല്ല പിതാവിന്നു മാത്രം
അധീനൻ എന്നു കാട്ടുകയും ചെയ്തു- അതുകൊണ്ടു മഹാ
ചാൎയ്യന്മാൎക്കും തന്റെ പ്രവാചകാധികാരത്തെ കുറിച്ചു കണ
ക്കു ബൊധിപ്പിച്ചില്ല (മത. ൨൧, ൨൭) വൈദികരെ പാര
മ്പൎയ്യന്യായം നിമിത്തം ആക്ഷെപിച്ചു (മത. ൧൫, ൩.൬; മാ. ൭,
൧൩) ഗലീലവാഴിയെ രണ്ടുവട്ടം അനുസരിക്കാതെ ഇരുന്നു
(ലൂ. ൧൩, ൩൨. ലൂ ൨൩, ൯) പിലാതനെ പാപത്തെ ഒൎപ്പിച്ചു സ
ത്യരാജാവായി എതിരിട്ടു എല്ലാ സമയത്തും ദിവ്യധൎമ്മത്തി
ന്റെ അക്ഷരത്തെയും ഭാവത്തെയും ഇസ്രയെലിൽ ഉണ്ടായ മു
ങ്കുറികളെയും ഊനം വരാതവണ്ണം പ്രവാചക രാജാചാൎയ്യസ്വ
രൂപനായി നിവൃത്തിച്ചു കൊണ്ടിരുന്നു (മത. ൨൬, ൫൪)

ഈ നിവൃത്തിക്കായി താൻ മരിച്ചുയിൎത്തെഴുനീല്ക്കെണം
എന്നു ബൊധിച്ചതല്ലാതെ (യൊ. ൩, ൧൪. ൧൨, ൨൩) ദെവാലയം
നശിക്കെണം എന്നും (യൊ. ൨, ൧൯; ൪, ൨൩), പിതാവ് തനിക്കു
യൊഗ്യയായ സഭയെ വെൾ്പിക്കും എന്നും (മത. ൨൨, ൨) താൻ എ [ 58 ] ക നല്ല ജാതികളിൽ നിന്നും ചെരുന്ന കൂട്ടത്തൊടും കൂടെ പിതൃ
സന്നിധിയിൽ മടങ്ങി ചെരും എന്നും അറിഞ്ഞു കൊണ്ടു ദിവസെന
അനുസരണത്തെയും വിശ്വാസത്തെയും പുതുക്കി പിതാവിൻ ഉപ
ദെശപ്രകാരം ഉറ്റു കെട്ടും കണ്ടും കൊണ്ടു ഒരൊരൊ നാളിലെ
പണികളെ തീൎത്തു പിതാവിന്റെ ഹൃദയം മനുഷ്യൎക്കു വെളിപ്പെടു
ത്തി കൊടുക്കയും ചെയ്തു

൬.) യെശുവിന്റെ അത്ഭുതങ്ങൾ.

ലൊകത്തിന്നു വിശ്വാസം ജനിക്കെണ്ടതിന്നു യെശു അതിശയങ്ങ
ളെ ചെയ്തു കൊണ്ടു തന്റെ തെജസ്സു വെളിപ്പെടുത്തി (യൊ. ൨, ൧൧)
അതിന്നു ശക്തികൾ എന്നും അടയാളങ്ങൾ എന്നും പെരുകൾ ഉണ്ടു
(അപോ. ൨, ൨൨. മാ. ൬, ൧൪,, ശക്തികൾ അവനിൽ വ്യാപരിക്കുന്നു")-
അതിശയം എന്നത് ഒരു വിധമായ പുതു സൃഷ്ടി തന്നെ- ഭൂമിയി
ൽ നിന്ന് ഒന്നാമതു സസ്യാദികൾ മുളെച്ച നാളിൽ അവ അത്ഭു
തം തന്നെ- സസ്യാദികൾ മാത്രം ഇരിക്കുമ്പോൾ മൃഗങ്ങൾ ഉ
ണ്ടായ്വന്നതും ഒർ അത്ഭുതം തന്നെ- സസ്യാദികൾ മുളെച്ചനാളിൽ അവ അത്ഭു
തം തന്നെ- സസ്യാദികൾ മാത്രം ഇരിക്കുമ്പൊൾ മൃഗങ്ങൾ ഉ
ണ്ടായ്വന്നതും ഒർ അത്ഭുതം തന്നെ- മൃഗങ്ങൾ്ക്കു മനുഷ്യന്റെ സൃഷ്ടി
അത്ഭുതം തന്നെ- സത്യഭ്രഷ്ടരായ മനുഷ്യരിൽനിന്ന് ഒരു സത്യ
വാനും മൊഹമൂലമായി ജനിച്ചവരിൽ ഒരു കന്യാകുമാരനും ഉദി
ച്ചതു അത്യത്ഭുതം ഇങ്ങിനെ ഉള്ളവൻ വ്യാപരിക്കുന്നത് ഒക്ക
യും നല്ല ദൃഷ്ടി ഉള്ളവൎക്ക അതിശയമായി തൊന്നും- അവൻ
ശെഷം മനുഷ്യൎക്കു സമനാവാൻ എത്ര ഉത്സാഹിച്ചാലും അവന്റെ
സകല ക്രിയകളിലും ദിവ്യജീവന്റെ ശക്തികളെ അപൂൎവമായി
ട്ടു കാണും- ഇപ്രകാരം യെശു തന്റെ ക്രിയകളെ കൊണ്ടു പി
താവിന്റെ ജീവസമൃദ്ധിയെ മാനുഷവെഷത്തിൽ ത
ന്നെ വെളിപ്പെടുത്തി ഇരിക്കുന്നു- എങ്കിലും ആവശ്യമുള്ള
വൎക്കു മാത്രം,—ദാഹവും വിശ്വാസവും ഒട്ടും ഇല്ലാത്ത ദിക്കിൽ
അവൻ അതിശയങ്ങളെ ചെയ്യുമാറില്ല- കരുണാസത്യങ്ങൾ [ 59 ] അവനിൽ പ്രത്യക്ഷമായ്വന്നതു വിശ്വാസത്തിൽനിന്നു വി
ശ്വാസത്തിലെക്കത്രെ (രൊ. ൧, ൧൬).

മനുഷ്യൻ ആദിയിൽ സൃഷ്ടികളുടെ കൎത്താവാകയാൽ യെശു
വും അപ്രകാരം തന്നെ- കാറ്റൊ വെള്ളമൊ ഭൂതമൊ അവ
നെ ഇളക്കുമാറില്ല അവൻ വെള്ളത്തിന്മീതെ നടന്നു പെരുങ്കാ
റ്റടിക്കുന്ന പടകിൽ ഉറങ്ങി കാറ്റിനെ ശാസിച്ചു തിരമാലകൾ്ക്കു
സ്വാസ്ഥ്യം വരുത്തിക്കൊണ്ടൂ താൻ സൃഷ്ടിയുടെ തലയായ ആദാം
എന്നു കാണിച്ചു- പാപത്താൽ മരണവും വ്യാധികളും നമ്മുടെ ജാ
തിയിൽ തട്ടിപരന്നു പൊങ്ങി വാണുകൊണ്ടിരിക്കെ യെശു
പാപംക്ഷമിച്ചാൽ പൊരാ ദീനം ശമിക്കുകയല്ലാതെ പാപവും
ശമിച്ചുവോ എന്നു നിശ്ചയം ഇല്ല (മത. ൯, ൬)- അതുകൊണ്ടു യെ
ശു കുരുടു ചെവിടു മുടവു മുതലായ ഊനങ്ങൾ ഉള്ളവരെയും (മത.
൬, ൨൯ ff) വാതം വാൎച്ച (മത ൯,൨0) മഹൊദരം (ലൂ. ൪, ൨)
മുതലായ ദീൎഘരൊഗികളെയും വചനത്താലെ സൌഖ്യമാക്കി
ജ്വരം പിടിച്ചവൎക്കു (മത.൮, ൧൪) ക്ഷണത്തിൽ ദ്രവ്യ സ്വാസ്ഥ്യം ന
ല്കി, മരണം അടുത്ത കുഷ്ടരൊഗികളെയും (മത. ൮, ൨) ശുദ്ധരാക്കി
അപസ്മാരം ചന്ദ്രബാധ ന്ത് മുതലായ മനൊവ്യാധികൾ്
ക്കും ഭെദം വരുത്തി (മത.൪,൨൪), ദുരാത്മാക്കളായ പല പ്രെത പി
ശാചങ്ങളെയും ഉറഞ്ഞവരിൽ നിന്നു പുറത്താക്കി (മത.൮, ൧൬)
ഇപ്രകാരം,പല ദെഹി ദെഹാവസ്ഥകൾ്ക്കും ശുദ്ധമനുഷ്യാത്മാ
വ് തന്നെ പ്രഭു എന്നും താൻ സകല മരണങ്ങളിൽ നിന്നും ര
ക്ഷിക്കുന്നവൻ എന്നും കാണിച്ചു-

ഭൊജ്യങ്ങളുടെ കുറവു തനിക്കു കുറവല്ല വെണ്ടുകിൽ
വെള്ളത്തെ പെട്ടന്നു രസമാക്കുവാനും ആയിരങ്ങൾ്ക്കു ചില അ
പ്പങ്ങളെ പകുത്തു തൃപ്തി വരുത്തുവാനും രാഭൊജനത്തിൽ
തന്നെത്താൻ ശിഷ്യന്മാൎക്കു ആത്മഭൊജ്യമാക്കി കൊടുപ്പാ [ 60 ] നും ഒരുങ്ങി കാണുന്നു- വെണ്ടുമ്പൊൾ മത്സ്യങ്ങളെ കൂട്ടമാ
യി പിടിപ്പിച്ചും (ലൂ. ൫. യൊ ൨൧) നാണ്യത്തൊടൂ കൂടിയ
മീനിനെ ചൂണ്ടലിൽ കടിപ്പിച്ചും കൊടുത്തതിനാൽ (മത. ൧൭)-
ഭൂചക്രത്തിൽ പറ്റിയ ശാപവും ദാരിദ്ര്യ ബാധയും മാറ്റുവാ
ൻ താൻ ആൾ ആകുന്നു എന്നു കാട്ടി-

ഇസ്രയെലിന്റെ ഉണക്കത്തിന്നു ദൃഷ്ടാന്തമായിട്ടു
അത്തി വ്യക്ഷത്തെ ശപിച്ചതിനാലൊ താൻ ലൊകത്തിന്നു
ന്യായം വിധിക്കുന്നവൻ എന്നും- ശയ്യമെൽ കിടക്കുന്ന കു
ട്ടിയെയും, അമ്മ പുറത്തു കൊണ്ടു പോകുന്ന ബാല്യക്കാരനെ
യും ൪ ദിവസം കുഴിച്ചിട്ട് അലിവാനടുത്ത ലാജരേയും ഇ
ങ്ങിനെ ചത്തവർ മൂവരെയും ജീവിച്ചെഴു നീല്പിച്ചതി
നാൽ താൻ പുനരുത്ഥാന സ്വരൂപൻ എന്നും വെളിപ്പെ
ടുത്തി

ഇവയും മറ്റും പലതും ചെയ്തതു ആശ്രിതന്മാരെ സ
ഹായിപ്പാനത്രെ- അപൂൎവ്വങ്ങളെ വെറുതെ കാണ‌്കയി
ലുള്ള ഇഛ്ശയെ അവൻ ശാസിച്ചു (യൊ, ൪.൪൮) രാജ
വിനൊദത്തിന്നും ജനകക്ഷിക്കും പൂൎത്തി വരുത്തുവാൻ ഒർ
അത്ഭുതം ചെയ്തിട്ടുമില്ല- യഹൂദർ ആകാശത്തിൽ കാണെ
ണ്ടുന്നൊർ അതിശയത്തെ പലപ്പൊഴും നിൎബ്ബന്ധിച്ചു ചൊ
ദിച്ചപ്പൊൾ- അവൻ ചൊടിച്ചു യൊനാവിൻ അടയാള
ത്താൽ തന്റെ മരണത്തെയും മറയെയും മറതിയെയും
മാത്രം ഉദ്ദെശിച്ചു പറഞ്ഞു- അവന്റെ ശിഷ്യന്മാൎക്കൊ
യെശുവിന്റെ പുനരുത്ഥാനമെ അവന്റെ സകല
അതിശയങ്ങളുടെ മൂലവും ശിഖരവും ആയുഉറെച്ചിരി
ക്കുന്നു (൧. കൊ ൧൫)- അതു ലൊകത്തിന്നറിഞ്ഞു കൂ
ടാ ( യൊ. ൧൪, ൧൯) [ 61 ] ൭) യെശുവിന്റെ ഉപമകൾ.

ലൊക വെളിച്ചമായവൻ ഇരിട്ടിൽ ഉള്ളവരുടെ ബുദ്ധി
യെ പ്രകാശിപ്പിക്കെണ്ടതിന്നു ക്രീയയാലും വചനത്താലും
ഉപദെശിച്ചു നടന്നു- ഉപദെശവിധങ്ങൾ പലതും ആകുന്നു-
ശിഷ്യന്മാരല്ലാത്തവരൊടും ശത്രുക്കളൊടും പ്രസംഗമായല്ല സം
ഭാഷണമായിട്ടത്രെ പറയുന്നു- അതിന്റെ ദൃഷ്ടാന്തങ്ങൾ യൊ
ഹനാൻ സുവിസെഷത്തിൽ അധികം കാണുന്നു- ചെവി കൊ
ടുക്കുന്നവരൊടും ശിഷ്യന്മാരൊടും ഉപദെശിക്കെണ്ടതിന്നു സുഭാ
ഷിതം ഉപമ പ്രസംഗം ഈ മൂന്നു വിധങ്ങളെ പ്രയൊഗിച്ചു പറയും-
സുഭാഷിതത്തിന്റെ സ്വരൂപം മലപ്രസംഗത്തിന്റെ ആരംഭ
ത്തിലും മറ്റും കാണാം- ഉറ്റ ചങ്ങാതികളൊടു പറയുന്നതു
പ്രസംഗവിധത്തിൽ ആകുന്നു- പുറത്തു നിന്നു കൊണ്ടു ദുഃഖെന
കെൾ്ക്കുന്നവരൊടു പരമാൎത്ഥത്തെ അല്പം മൂടിവെച്ചു ഉപമകളാ
യിട്ടു പറഞ്ഞു (മാ. ൪,൧൧)-ആ ഉപമകളുടെ സാരാംശം ആകുന്ന
തു ദെവരാജ്യത്തിന്റെ സ്വരൂപം തന്നെ- സ്നാപകൻ അ
റിയിച്ചപ്രകാരം യെശുവും സ്വൎഗ്ഗരാജ്യം സമീപിച്ചു വന്നു
എന്നറിയിച്ചു (മത.൪,൧൫) ശിഷ്യന്മാരെ ഈ രാജ്യത്തിൽ
ചെൎക്കുമ്പൊൾ (മത.൧൮,൧)-മശിഹയുടെ രാജ്യം ഇന്ന പ്ര
കാരം ആകും എന്നു യഹൂദൎക്കു നന്നായി ബൊധിക്കായ്കയാ
ൽ യെശു മൂന്നു വിധമുള്ള ഉപമകളാൽ അതിന്റെ സ്വരൂപ
വും അടിസ്ഥാനവും തികവടിയും വൎണ്ണിച്ചിരിക്കുന്നു- അവ
റ്റെ ചുരുക്കി വ്യാഖ്യാനിക്കാം.

I. ദെവരാജ്യത്തിന്റെ സ്വരൂപം കാട്ടിയ ഉപമകൾ (മത. ൧൩)

൧)വിതെക്കുന്നവന്റെ ഉപമ (മാ. ൪.ലൂ.൮‌)- സൎവ്വമനുഷ്യ
ജാതിയും ദൈവത്തിന്റെ വയലാകുന്നു- വചനം ആ
കുന്ന വിത്തു ക്രമത്താലെ എവിടയും വീഴുന്നു അനുഭവ [ 62 ] ത്തിൽ ഭെദം കാണുന്നതൊ നിലത്തിന്റെ ഗുണദൊഷ പ്രകാ
രമത്രെ- അതിൽ വഴി ആകുന്നത് അജ്ഞാനിത്വം പാറ നി
ലം യഹൂദമതം പ്രപഞ്ച വിചാരം എന്നമുള്ളുള്ളത് ഇസ്ലാം
നല്ല നിലം ക്രിസ്തീയത്വം എന്നു പറയാം- പിന്നെ ക്രിസ്ത സഭയു
ടെ അകത്തും ആഭെദങ്ങൾ നാലും ഉണ്ടു- ദുൎവ്വിചാരസംഘം ദ്ര
ത്യം നടന്നു ചവിട്ടു കൊണ്ടു സത്യത്തിന്റെ വിത്ത് ഒന്നും മുള
യാത്ത ഹൃദയങ്ങളും- ക്ഷണത്തിൽ വിശ്വസിച്ചും പ്രശംസിച്ചും ഉ
ള്ളം മാറായ്കാൽ ഉടനെ ദ്രൊഹിച്ചും പൊകുന്ന ആത്മാ
ക്കളും പ്രപഞ്ച മൊഹങ്ങൾ നന്ന വെരൂന്നി സത്യത്തൊടു
കൂടെ വളരുന്ന നെഞ്ചുകളും പെർ ക്രിസ്ത്യാനരിലും ഉണ്ടു- എന്നി
ട്ടും ദൈവത്തിന്ന് അനുഭവം ഉണ്ടു വചനം കെട്ടു സൂക്ഷിക്കുന്നവരി
ൽ തന്നെ- അനുഭവത്തിൽ ൩൦-൬൦-൧൦൦-എന്നിങ്ങിനെ ഭെദ
ങ്ങൾ കാണുന്നത് അവരവർ കെട്ട വചനത്തെ ഉള്ളിൽ കരു
തി പ്രയൊഗിക്കുന്നതിന്നു തക്കവണ്ണം അത്രെ- ഇപ്രകാരം തെ
രിഞ്ഞെടുത്ത ഹൃദയങ്ങൾ ആകുന്ന ഒരു വിള ദൈവത്തിന്ന്
അനുഭൊഗമായ്വരുന്നു നിശ്ചയം

൨) കളകളുടെ ഉപമയാൽ കാണിച്ചിരിക്കുന്നതു (മത. ൧൩, ൨൪
൩൦, ൩൬-൪൩) ആകാത്ത നിലം മാത്രമല്ല ദുഷ്ടന്റെ രാജ്യ
വും ദെവരാജ്യത്തിന്നു മുടക്കം വരുത്തുന്നു എന്നത്രെ-സ്വൎഗ്ഗീ
യ കൃഷിക്കാരനെ പൊലെ തമൊ ഗുണിയായ മറ്റൊരുവനും
വിതെക്കുന്നുണ്ടു- അവന്റെ പണി ഇരിട്ടിൽ നടക്കുന്നു സ
ദ്വചനം ആകുന്ന കൊതമ്പത്തിനൊട് എകദെശം സമമാ
യി തൊന്നുന്ന നായ്ക്കല്ലകളെ അവൻ വിതെക്കുന്നു- ആ
യ്ത് എന്തെന്നാൽ സഭയിൽ ഉപദെശത്തെയും നടപ്പിനെയും
വഷളാക്കുന്ന ഇടൎച്ചകളും അധൎമ്മങ്ങളും (൧൩, ൪൧) തന്നെ-
ഇവ കൊതമ്പ നിലത്തിൽ മുച്ചൂടും നിറഞ്ഞു രാജ്യപുത്രന്മാ [ 63 ] ൎക്ക ഇടം പൊരാതെ ആക്കി വെക്കുന്നു- രാജസെവകർ പെ
ടിച്ചു നിലത്തിന്നു ശുദ്ധിയും ശത്രുവിന്നു ശിക്ഷയും ആഗ്ര
ഹിച്ചു കളകളെ പറിച്ചെടുപ്പാൻ നൊക്കുന്നതു കൎത്താവ്
സമ്മതിക്കാതെ ഇരിക്കുന്നു- തിരുസഭയിലെ മെധാ
വികളും ചിലപ്പൊൾ ഗുണദൊഷങ്ങളെ തിരിച്ചറിയാ
തെ ദെവദാസരെ പിശാച് പുത്രർ എന്നെണ്ണി ഹിംസി
ച്ചും കൊന്നും പൊകും എന്നും ശുദ്ധി എറിയ ഉപദെശങ്ങ
ളെ ശപിച്ചു കളകയും ചെയ്യും എന്നും അറിഞ്ഞു കളകളും
കൂടെ വൎദ്ധിച്ചാലും കുറവില്ല ശുദ്ധവചനത്തിന്റെ വിള
യും നശിക്കാതെ മൂപ്പെത്തും എന്നു നിശ്ചയിച്ചു കൊയ്ത്തൊളം
പൊറുത്തു കൊള്ളെണം എന്നു കല്പിച്ചു- വിശെഷിച്ചും
രണ്ടും ഇപ്പൊൾ നന്നായി വെൎവ്വിടുന്നില്ല നല്ല ഹൃദയ
ത്തിലും അല്പം കളയും ദുഷ്ടനിൽ അസാരം സത്യവും ഉ
ണ്ടാകും- അതു കൊണ്ടു കള്ളപ്രവാചകന്മാൎക്കു പണ്ടു വി
ധിച്ച മരണശിക്ഷ പുതിയ നിയമത്തിൽ പറ്റുകയില്ല-തെ
റ്റുന്നവനെ വഴിക്കാക്കുക്ക (യാക്ക. ൫, ൧൯) തെറ്റിക്കുന്ന
വനെ ആക്ഷെപിച്ചു ശാസിക്ക (൧തിമ.൪, ൧-൬) കള്ള സു
വിശെഷം ചമെക്കുന്നവനെ സഭയിൽ നിന്നു നീക്കുക (ഗല.
൧, ൯) രാജകല്പനയെ ലംഘിക്കുന്നവനെ വിസ്തരിച്ചു
ശിക്ഷിക്ക (രൊ. ൧൩, ൪) കൊല്ലുന്നവനെ കൊല്ലുക (മത.
൨൬, ൫൨) ഇങ്ങിനെ എല്ലാം ചെയ്യുന്നതല്ലാതെ ശെഷം
ന്യായവിധി എല്ലാം ദൈവത്തിൽ ഭരമെല്പിക്കണം -- അവ
ൻ ഗുണദൊഷങ്ങളെ സൂക്ഷ്മമായി വെൎത്തിരിക്കും കാലം
വരും-- അന്നു നീതിമാന്മാർ സൂൎയ്യനെ പൊലെ വിളങ്ങും
ദുഷ്ടന്മാർ നരകാഗ്നിക്കിരയാകും-

൩) ദെവരാജ്യത്തിന്റെ വളൎച്ച (മാ. ൪, ൨൬-൨൯) കാലക്ര [ 64 ] മെണ അത്രെ നടക്കുന്ന- വിതെച്ചതിന്റെ ശെഷം സാവ
ധാനമായി നൊക്കി കൊള്ളുമ്പൊൾ മുമ്പെ പച്ചപുല്ലും
പിന്നെ കതിരും കതിരിൽ മണിയും മണിക്കു മൂപ്പും വന്നു
കൂടും- ആകയാൽ ക്ഷമയൊടെ കാത്തു കൊണ്ടു ആത്മവ
ളൎച്ചയിലും ബാലൻ യുവാപുരുഷൻ വൃദ്ധൻ ഈ പ്രായ
ഭെദങ്ങളെ എല്ലാം ദെവഹിതം എന്നറിഞ്ഞു മാനിക്കെ
ണം-

൪) ദെവരാജ്യത്തിന്റെ പരപ്പു കടുമണിയാൽ കാണി
ച്ചിരിക്കുന്നു (മത. മാ൪, ൩൧. ലൂ.൧൩, ൧൮)-യെശുവിന്റെ ഒ
ന്നാം വരവു കടുമണിയൊളം ചെറുതും അതിൽ നിന്നുത്ഭ
വിച്ച ദെവരാജ്യം ലൊകം മുഴുവനും പരന്നും നീണ്ടും കൊ
ണ്ടിരിക്കുന്നു- അപ്രകാരം തന്നെ ഒരുത്തന്റെ നെഞ്ചിൽ
മറഞ്ഞു കിടക്കുന്ന ഒരു വചന മണി മുളെക്കുമ്പൊൾ ജീവവൃ
ക്ഷത്തൊളം വളൎന്നു പൊരുവാൻ സംഗതി വരും.

൫) ദെവരാജ്യത്തിലെ ജയശക്തി പുളിച്ച മാവിൽ കാ
ണാം (മത. ലൂ. ൧൩, ൨൦) യെശുവിന്റെ ജീവൻ ഒടെടം
പ്രാകൃതമനുഷ്യനിൽ ചെൎന്നാൽ അവനെ പുളിപ്പിച്ചു പൊ
രും- ഈ ജയശക്തിയിൽ ആശ്രയിച്ചു ലൊകത്തെ പു
ളിപ്പിപ്പാൻ തുനിയുന്ന സ്ത്രീ സഭതന്നെ- ക്രിസ്ത ജീവ
ൻ എത്തിയ ഉടനെ ദെശാചാരങ്ങളും കുഡുംബകാൎയ്യാ
ദികളും രാജ്യവ്യവസ്ഥയും സകലവും ഒരു വിധമാ
യി മാറി പൊകുമല്ലൊ

൬) ഇപ്രകാരം ജാതികളെയും ദ്വീപുകളെയും പുളിപ്പി
ക്കുന്നത് എങ്കിലും ക്രിസ്തീയത്വത്തിന്റെ സാരം ക്രിസ്ത്യാന
ൎക്കും മിക്കവാറും രഹസ്യമായ നിക്ഷെപമത്രെ- (മത)- അതി
നെ കണ്ടെത്തുന്നവൻ ധന്യൻ- ആയ്ത് ഒരു കൂലിക്കാരൻ [ 65 ] കൊത്തുമ്പൊൾ നിധി തടഞ്ഞു കണ്ടതു പൊലെ- അവൻ
ആ നിലത്തെ വാങ്ങി നിധിയെ സുഖെന എടുക്കും പൊൽ-
൭.)ചിലൎക്കു വിചാരിയാത സമയം കിട്ടുന്നതു മറ്റവൎക്കും വ
ളരെ അന്വെഷണത്താലും പൊരാട്ടത്താലും ലഭിക്കുന്നു- ലൊ
കമാനം സല്ഗുണം വിദ്യാസാരം അഭ്യാസം മുതലായതു
നല്ല മുത്തുകൾ തന്നെ (മത)- ആ വക വാങ്ങെണ്ടണ്ടതിന്ന ഒരൊ
രൊ സുഖഭൊഗങ്ങളെ വിടുന്ന വ്യാപാരി ഭാവം തന്നെ
വെണ്ടു- ഇങ്ങിനെ ചിലർ നല്ലതു തിരഞ്ഞ് അദ്ധ്വാനിച്ചു പൊ
രുമ്പൊൾ അനുത്തമമായതു ദെവകരുണയാലെ കിട്ടു മാറുണ്ടു

൮) പിന്നെ വല എന്നതു (മത.) യുഗസമാപ്തി കാലത്തു സൎവ്വ
ലൊകത്തെയും ഒരു വിധമായി അടക്കി വെച്ച സഭ അത്രെ-
വലനിറഞ്ഞ ഉടനെ മീൻ പിടിക്കാർ നല്ലതും ആകാത്തതും വെ
ൎത്തിരിക്കുമ്പൊലെ ദൈവം തനിക്കു കൊള്ളാകുന്നവരെയും
ആകാത്തവരെയും വെൎത്തിരിച്ചു സഭയുടെ വെലെക്കു തീൎപ്പു
വരുത്തും

ഇങ്ങിനെ മത്തായിൽ പറഞ്ഞ ൭ ഉപമകൾ ദെവരാജ്യ
ത്തിന്റെ സകല അവസ്ഥകൾ്ക്കും പറ്റുന്നവ എങ്കിലും അവറ്റെ
ക്രമത്താലെ വെവ്വെറെ കാലഭെദത്തിന്നും പ്രത്യെകം കൊ
ള്ളിക്കാം- ഒന്നാമതു വിതെക്കുന്ന കാലം- പിന്നെ അപൊ
സ്തലരുടെ ശെഷം ജ്ഞാതാക്കൾ മുതലായവരെ വ
ശത്താക്കിയ കാലം- നാലാമതു യുരൊവ വംശങ്ങൾ്ക്ക എല്ലാം
ക്രിസ്തു ര സംവന്നു പരന്നതു - അഞ്ചാമതു സത്യക്രിസ്തീയത്വം
പാപ്പാക്കൾ പരിഹാസക്കാർ മുതലായവരാൽ മറഞ്ഞു നിന്ന
കാലം- ആറാമതു ദെവസത്യത്തിന്നായി പുതുദാഹവും അ
ദ്ധ്വാനവും ഉണ്ടാകും കാലം- എഴാമത് അവസാനത്തിലെ [ 66 ] ചെൎപ്പും വെൎത്തിരിപ്പും- ഇത്യാദി അൎങ്ങത്ഥൾ പലതും പ
റഞ്ഞു കെൾ്ക്കുന്നു

II. ദെവരാജ്യത്തിന്റെ അടിസ്ഥാനമായ മനസ്സലിവിനെ
വൎണ്ണിക്കുന്ന ഉപമകൾ (ലൂ)

൧.)കനിവുള്ള ശമൎയ്യന്റെ ഉപമയാൽ (ലൂ. ൧൦) കൂട്ടുകാ
രൻ ഇന്നവൻ ആകുന്നു എന്നു തെളിയുന്നു- ഭയവും ആഭിജാ
ത്യവും വിചാരിച്ചു കടന്നു പൊയ അഹരൊന്യനും ലെവ്യ
നും അല്ല സഹായത്തിന്നു പണം വാങ്ങുന്ന വഴിയമ്പലക്കാ
രനും അല്ല തീണ്ടലുള്ളവൻ എങ്കിലും എതു ജാതിയൊ മത
മൊ എന്നു ചൊദിക്കാതെ എല്ലാ മനുഷ്യനെയും ബന്ധു എ
ന്ന് ഒൎത്തു മനസ്സാലും ക്രിയയാലും കരുണ കാട്ടി യവനത്രെ-
ഇങ്ങിനെ ഉള്ള മനുഷ്യരഞ്ജന വിളങ്ങുന്നതു യെശുവിൽ
തന്നെ- അവനെ യഹൂദർ വെദങ്കള്ളൻ എന്നും ശമൎയ്യൻ
എന്നും (യൊ. ൮, ൪൮) ദുഷിച്ചും വെറുത്തിട്ടും പാപബാധയാൽ
അൎദ്ധപ്രമാണമായ്കിടന്ന മനുഷ്യജാതിയെ പുരൊഹിതർ അ
ല്ല അവൻ മാത്രം മനസ്സലിഞ്ഞു കഷ്ടിച്ചു രക്ഷിച്ചിരിക്കുന്നു-
ഇങ്ങിനെ മനുഷ്യന്റെ കൂട്ടുകാരൻ മനുഷ്യപുത്രനും അവ
ന്റെ അനുജന്മാരും അത്രെ

൨) വലിയ വിരുന്നിന്റെ ഉപമയാൽ ലൂക്കാ (൧൪, ൧൬ മന
സ്സലിവിനെയും മത്തായി (൨൨, ൧) ന്യായവിധിയെയും വൎണ്ണി
ച്ചിരിക്കുന്നു- യഹൊവ പണ്ടു ക്ഷണിച്ചവർ മശീഹയുടെ കാ
ലത്ത് ഒഴിച്ചൽ പറഞ്ഞപ്പൊൾ അവൻ കൊപിച്ചു ദീനരെ
ക്ഷണിപ്പാൻ ആളെ അയച്ചു - മനുഷ്യർ ഒഴിച്ചൽ പറയുന്ന
തു മൂന്നു വിധം പ്രപഞ്ചവിചാരത്താൽ അത്രെ - നിലം മു
തലായ വസ്തുവകകൾ വെണം കാള മുതലായതു കൊ
ണ്ടു സെവ കഴിപ്പിച്ചു അധികാരം നടത്തെണം ഭാൎയ്യാ [ 67 ] ദി ഭൊഗങ്ങളെയും മനുഷ്യരുടെ സംസൎഗ്ഗത്തെയും അല്പം
പൊലും വിടുവാൻ മനസ്സില്ല- ഈ വ്യൎത്ഥവിചാരങ്ങൾ നിമി
ത്തം ദെവകരുണയെ ഉപെക്ഷിച്ചാൽ അവൻ സാധുക്കളും
ഊനമുള്ളവരും ആകുന്ന ചുങ്കക്കാർ പാപികളെയും ക്ഷണി
ച്ചു ധൎമ്മവെലിക്കു പുറത്തു ഉഴന്നു നടക്കുന്ന ശമൎയ്യ യവന മ്ലെഛ്ശ
രെയും ആകെ ആത്മദാരിദ്ര്യം പൂണ്ടു സ്വൎഗ്ഗരാജ്യത്തി
ന്റെ നന്മകളെ ആഗ്രഹിക്കുന്നവരെ ഒക്കയും അകത്തു വ
രുവാൻ നിൎബ്ബന്ധിക്കുന്നു- അതു ഹെമത്താലെ അല്ല വിന
യം നിമിത്തം പ്രവെശിപ്പാൻ മടിക്കുന്നവരെ ആശ്വസി
പ്പിക്കുന്നതാൽ അത്രെ- ഇപ്രകാരം ലൊകഭക്തർ പുറത്തിരി
ക്കെ ദെവഭവനത്തിൽ വിരുന്നുകാർ ആവൊളം നിറഞ്ഞു വ
രും

൩.൪.) ദീനരെ മാത്രമല്ല നഷ്ടരെയും രക്ഷിക്കുന്നതു ദെ
വകാരുണ്യം തന്നെ എന്നു ൩ ഉപമകളാൽ കാട്ടിയതു (ലൂ.
൧൫)- ഈ മൂന്നിലും വൎണ്ണിച്ച മനസ്സലിവു ഒരു വിധം ഭ്രാ
ന്തൊളം മുഴുത്തുക കാണുന്നു- ഇടയൻ ൯൯ ആടു വിട്ടു അവ
റ്റിന്നും തനിക്കും ഹാനി വന്നാലും ഒന്നിനെ തിരയുന്നതു
ലൊകൎക്കു ബുദ്ധിഭ്രമമായി തൊന്നും- ഇതു ദൈവത്തിന്നും
ദൂതന്മാൎക്കും ഉള്ള സ്ഥിര ലക്ഷണം താനും- കാരണം സൃഷ്ടികളിൽ
ഒന്ന് എങ്കിലും പൊയ്പൊകുന്നതു ദൈവത്തിന്ന് അസഹ്യമായ കുറ
വായി തൊന്നുന്നു- നഷ്ടം തിരിഞ്ഞ അട്ടിൽ പ്രിയം ഭാവിക്കുന്ന
തല്ലാതെ ചെറ്റിൽ കിടക്കുന്ന പണത്തിൽ രാജസ്വരൂപവും
വിടനായ മകനിൽ അഛ്ശന്റെ ബീജവും ഒൎത്തു കാണുന്നു- നാം
ദെവസന്തതിയല്ലൊ- പണത്തെ അന്വെഷിക്കുന്ന സ്ത്രീ ദെവ
കരുണയുടെ മാതിരി പ്രകാരം വ്യാപരിക്കുന്ന സഭ എന്നു തൊന്നു
ന്നു [ 68 ] ൫.) മുടിയനായ പുത്രന്റെ ഉപമ സുവിശെഷത്തിന്റെ സാരാം
ശമായ്വിളങ്ങുന്നു- അവൻ ലൊകം ആകൎഷിക്കയാൽ അഛ്ശനെ
വിട്ടു ജഡമൊഹത്തെ സെവിച്ചു ദ്രവ്യങ്ങളെ നാനാവിധമാക്കി
യ ശെഷം വിശന്നു പന്നിയൊളം താണനെരം ഉണൎന്നു “തങ്കലെ
ക്കു തന്നെ വന്നു–” ബുദ്ധിയില്ലാത്ത സൃഷ്ടികളുടെ ഭാഗ്യാവസ്ഥ
യെ വിചാരിച്ചു ഇതിന്നു പൊലും അയൊഗ്യൻ എന്നു കണ്ടിട്ടും
അതിന്നായി പ്രാൎത്ഥിപ്പാൻ തുടങ്ങി പാപം എറ്റു പറയുമ്മുമ്പെ
അഛ്ശൻ എതിരെ ഒടി മുകൎന്നു പുത്രൻ എന്നു കൈക്കൊള്ളുന്നു.
നല്ല വസ്ത്രം ദൈവത്തൊടുള്ള നിരപ്പിനെയും (യശ. ൬൧, ൧൦)
മൊതിരം പിതൃനാമത്തിൽ വല്ലതും ചെയ്വാനുള്ള അധികാര
ത്തെയും ചെരിപ്പുകൾ വരവിന്നും പൊക്കിന്നും തന്റെടം ഉള്ള
തിനെയും കുറിക്കുന്നു– സദ്യ നടക്കുമ്പൊൾ ജ്യെഷ്ഠൻ വന്നു അസൂ
യ ഭാവിക്കുന്നു– താൻ എറ്റം സന്തൊഷം ഇല്ലാതെ കൎമ്മങ്ങളാ
ൽ സെവിച്ചു പൊന്നവൻ ആകയാൽ ഈ ഘൊഷം എല്ലാം ത
നിക്കു പ്രതികൂലം അനുജനെ സഹൊദരൻ എന്നു കൈക്കൊൾ്വാ
നും മനസ്സു ചെല്ലുന്നില്ല മുടിയനെ ചെൎക്കയാൽ അഛ്ശനും അപ
ന്യായക്കാരൻ എന്നു തൊന്നുന്നു– ഇതു യഹൂദർ പൌലിലും പു
റജാതികളിലും മുമ്പന്മാർ എല്ലാവരും പിമ്പരിലും കാട്ടുന്ന
ൟൎഷ്യാഭാവം– അൎദ്ധമാത്സൎയ്യം കലൎന്നു ശാസിക്കുന്ന ജ്യെ
ഷ്ഠന്മാരൊടും ദൈവം സാമവാക്കത്രെ പറഞ്ഞുകൊണ്ടു കരുണ
കാട്ടുന്നു താനും

൬.)പറീശനും ചുങ്കക്കാരനും പ്രാൎത്ഥിച്ചതിലും (ലൂ. ൧൮) ആ
ജ്യെഷ്ഠാനുജന്മാരുടെ സ്വരൂപം കാണുന്നു– ഇതു പ്രാൎത്ഥനയെ
വൎണ്ണിക്കുന്ന ൩ ഉപമകളിൽ ഒന്നാമതു– പറീശൻ “തന്നെ നൊ
ക്കി പറഞ്ഞതു” പ്രാർത്ഥനയല്ല ദെവസ്തുതിയുമല്ല ആത്മപ്രശംസ
യും പരന്മാരുടെ അപമാനവും അത്രെ– ചുങ്കക്കാരനൊ ദെവാ [ 69 ] ലയം നിമിത്തം വിറെച്ചും നാണിച്ചും പറീശനെയും മാനി
ച്ചും തന്നെ മാത്രം നിന്ദിച്ചും കൊണ്ടു പ്രാൎത്ഥിച്ചതു സഫലമാ
യി- അതുകൊണ്ടു ഉപവാസാദികൎമ്മങ്ങൾ്ക്കല്ല തന്റെ കുറ്റങ്ങ
ളെ ഒൎക്കുന്ന പ്രാൎത്ഥനെക്കു ദിവ്യപുണ്യം സംഭവിക്കുന്നു

൭.) ഇപ്രകാരം കരുണ ലഭിച്ചവർ തളരാത നിത്യപ്രാൎത്ഥ
നയാൽ അത്രെ ജയം കൊള്ളുന്നപ്രകാരം ന്യായാധിപതിയുടെ
ഉപമയാൽ തെളിയുന്നു (ലൂ. ൧൮)- ആ കഠിനഹൃദയൻ മന
സ്സലിവുള്ള ദൈവമത്രെ- ആയവൻ പലപ്പൊഴും കെളാത്ത
വനും ആരെയും വിചാരിയാത്ത തന്നിഷ്ടക്കാരനും ആയി തൊ
ന്നുന്നുവല്ലൊ- നന്ന ഞെരുങ്ങിയ വിധവ സഭ അത്രെ (യശ. ൫൪)-
അവളെ പീഡിപ്പിക്കുന്ന പ്രതിയൊഗി ഇഹലൊകപ്രഭു തന്നെ-
അവൾ രാപ്പകൽ അസഹ്യപ്പെടുത്തുന്നതു കൊണ്ടു “പക്ഷെ ഒടുവി
ൽ വന്നു എന്നെ മുഖത്തടിക്കും.” എന്നു ശങ്കിക്കുന്നതു പൊലെ ദൈ
വം ദീൎഘക്ഷമയെ തീൎത്തു വെഗത്തിൽ ന്യായം നടത്തി രക്ഷി
ക്കും- അപ്പൊൾ ഭൂമിയിൽ വിശ്വാസം വരാതവണ്ണം സഭായാ
ചനകൾ്ക്കു പൂൎണ്ണ നിവൃത്തി വരികയും ചെയ്യും (സങ്കീ. ൧൨൬, ൧)

൮.) പ്രാൎത്ഥനെക്കു നിൎല്ലജ്ജമായ പ്രാഗത്ഭ്യം വെണം എന്നതു
പാതിരാവിൽ അപ്പം ചൊദിച്ച ചങ്ങാതിയുടെ ഉപമയാൽ
കാട്ടിയതു (ലൂ. ൧൧, ൫‌-൮) അവൻ ചൊദിച്ചതു തനിക്കല്ല അ
തിഥി സല്ക്കാരത്തിന്നായിട്ടത്രെ- മറ്റവൻ മടിക്കുന്നതു കു
ട്ടികളുടെ സ്വസ്ഥനിദ്രെക്കു ഭംഗം വരരുത് എന്നുവെച്ചിട്ടുത
ന്നെ- എന്നിട്ടും തൊഴന്റെ “നിൎല്ലജ്ജയാൽ നല്ലവണ്ണം ഉണ
ൎന്ന”പ്പൊൾ കൊടുക്കാതെ കണ്ടിരിക്കയില്ല- അതുകൊണ്ട ആ
വശ്യം ഉള്ള എതു കാലത്തും ദൈവത്തെ ഉണൎത്തി മുട്ടിച്ചു
ചൊദിക്ക

൯.) ദെവകരുണയെ അനുഭവിച്ചവരുടെ പ്രതിസ്നെ [ 70 ] ഹം ൨ കടക്കാരുടെ ഉപമയാൽ വിളങ്ങുന്നു (ലൂ. ൭, ൪൧)- അ
ധികം ഇളെച്ചു കിട്ടിയവൻ അധികം സ്നെഹിക്കും- അതു
കൊണ്ടു നിന്നിൽ സ്നെഹക്രിയകളെ അല്പമായി കണ്ടാൽ പാ
പപരിഹാരം എറെ ഫലിച്ചില്ല എന്നുള്ളതു സ്പഷ്ടം- താൻ
സ്നെഹത്തിന്ന് ഉത്സാഹിക്കുന്തൊറും ദിവ്യസ്നെഹത്തി
ന്റെ ബൊധം അധികം പ്രകാശിക്കയും ചെയ്യും

൧൦.) കനിവിന്നാവശ്യമുള്ളവർ കനിവും കാട്ടെണം എ
ന്നുള്ളതു ൩ ഉപമകളാൽ തൊന്നിക്കുന്നു- അനീതിയുള്ള ക
ലവറക്കാരൻ (ലൂ. ൧൬, ൧-൭) മനസ്സലിവിന്റെ ഫലത്തി
ന്നു ദൃഷ്ടാന്തമത്രെ- അവൻ ചതിയനും കടക്കാർ അവന്റെ ച
തിയിൽ കൂടുന്നവരും യജമാനൻ അവന്റെ ബുദ്ധിയെ സ്തുതി
ക്കുന്നവനും ആകയാൽ ഇവർ ഒക്കയും ഇഹലൊകക്കാരായ്വി
ളങ്ങുന്നു- എങ്കിലും വെളിച്ച മക്കൾ അവരുടെ ബുദ്ധിയെ ഗ്ര
ഹിച്ചു തങ്ങളുടെ ജാതിക്കു തക്കവണ്ണം പ്രയൊഗിപ്പാൻ നൊ
ക്കെണം മമ്മൊൻ എന്നതു ധനലാഭം പണം നല്ലവരുടെ കയ്യി
ലും ഒരുവക കള്ള ദെവനായി ചമകയാൽ അവർ അതിനെ
വെക്കാതെ നല്ലകാൎയ്യത്തിന്നായി ചെലവിടെണം- എങ്ങി
നെ എന്നാൽ ഈ അഴിയുന്നതുകൊണ്ടു കനിവു കാണിച്ചാ
ൽ അഴിയുന്നതിന്നു പകരമായി അഴിയാത്തതു നല്കുന്ന
ചങ്ങാതിമാർ ലഭിക്കും- ഉപമയിലെ യജമാനൻ മമ്മൊ
ൻ അത്രെ (൧൩)- മുതലുള്ളവൻ എല്ലാം മമ്മൊന്റെ കല
വറക്കാരൻ- സാക്ഷാൽ അഹങ്കാരാദികളെ ജനിപ്പിക്കു
ന്ന ധനത്തെ സ്നെഹത്തിന്നായി ചെലവിട്ടാൽ നല്ലൊരു
സ്വാമിദ്രൊഹം തന്നെ- അതിനാൽ ദരിദ്രനായി പൊകും
എന്നു നിരൂപിക്കരുതു കരുണെക്കായി മുടിയനായി
പൊയാലും ദെവരാജ്യത്തിൽ കുറവില്ല- പണകാൎയ്യത്തിൽ [ 71 ] ദൈവത്തിന്നു വിശ്വസ്തനല്ലാത്തവനൊ തനിക്കു വിധി
ച്ച നിത്യമുതലിനെ ഒരു നാളും അടക്കുകയില്ല

൧൧.) ലാജരെ വിചാരിയാത്ത ധനവാൻ (ലൂ. ൧൬, ൧൯) നിൎദ്ദ
യാദൊഷത്തിന്നു ദൃഷ്ടാന്തം- ലാജർ (എലാജർ) ദെവസഹായം
എന്ന അൎത്ഥം ആകുന്നു- അവന്റെ പുണ്ണും വിശപ്പും കൂട്ടാക്കാതെ
ധനവാൻ വാഴുന്നാൾ എല്ലാം സുഖിച്ചു കൊണ്ടിരിക്കുമ്പൊൾ ലാജ
ർ കുപ്പയിൽ കൂടുന്ന ഊൎന്നായ്കളൊടും പറ്റി ഉഛ്ശിഷ്ടങ്ങളെ തിന്നും-
മരണകാലത്ത ഇവന്നു ദെവദൂതരാലും അവന്നു മനുഷ്യരാലും സം
സ്കാരം സംഭവിച്ചു- പാതാളത്തിൽ ഉണൎന്നപ്പൊൾ ധനവാൻ വെ
ദന നിമിത്തം വിസ്മയിച്ചു ലാജരെ പണ്ടെ അപമാനിച്ചവൻ ആ
കയാൽ ഇനിയും അഞ്ചല്ക്കാരനാക്കി വെള്ളം വരുത്തുവാനും ഭൂ
മിയിൽ വൎത്തമാനം അറിയിപ്പാനും അയക്കാം എന്നു നിരൂപി
ച്ചു അബ്രഹാം തനിക്ക അഛ്ശൻ എന്നു പ്രശംസിക്കുന്നതല്ലാതെ
മൊശയും പ്രവാചകങ്ങളും അനുതാപം വരുത്തുവാൻ പൊരാ
എന്നു ദുഷിപ്പാനും തുനിഞ്ഞു- അയ്യൊ യെശുവിന്റെ പുനരു
ത്ഥാനവും വെദനിന്ദകന്മാൎക്കു വിശ്വാസം ജനിപ്പിച്ചില്ലല്ലൊ-
ലാജർ ഭൂമിയിൽ വെച്ച് അഭിമാനം നിമിത്തവും അബ്രഹാമ്മ
ടിയിൽനിന്നു വിനയം നിമിത്തവും മുഴുവൻ മൌനിയായ്ക്കാണു
ന്നു- ഈ ഉപമയെ പറഞ്ഞതു മരണശെഷമുള്ള അവസ്ഥയെ കാട്ടുവാ
ൻ അല്ല* ൨൫ വചനത്തിലെ സാരം നിമിത്തം അത്രെ

(*പാതാളം എന്ന ശ്യൊലെ കുറിച്ചു യൊസെഫ പ്രബന്ധങ്ങളിൽ എ
ഴുതി കാണുന്നതാവിതു-

അതു ഭൂമിക്കു കീഴിൽ വെളിച്ചമില്ലാത്ത ദിക്കു ആത്മാക്ക
ൾ അവിടെ വസിച്ചു ഒരു തടവിൽ എന്ന പൊലെ ചില കാല
ത്തൊളം ശിക്ഷകളെ അനുഭവിക്കുന്നു- അതിൽ ഒരു ദെശം കെ
ടാത്ത അഗ്നിതടാകത്തിന്നായി വെൎത്തിരിച്ചു കിടക്കുന്നു [ 72 ] ദൈവം കരുണയാലെ കൊടുത്ത ധനം കൊണ്ടു കരുണ ചെയ്യാ
തെ എല്ലാം തനിക്കു മതി എന്നുവെച്ചനുഭവിക്കുന്നതു ശാപകാ
രണം തന്നെ- ഇഹദുഃഖങ്ങളെ തനിക്കു മതി എന്നുവെച്ചു അസൂ
യ കൂടാതെ മൌനിയായി കാലം കഴിപ്പാൻ ദെവകരുണയിലെ
ആശ്രയത്താൽ അല്ലാതെ എങ്ങിനെ കഴിയും

൧൨.) ദെവക്ഷമയെ കണ്ടറിഞ്ഞിട്ടും ക്ഷമിക്കാത്തവൻ (മത. ൧൮,
൨൩) നിൎദ്ദയയുള്ള ധനവാനെക്കാളും ശാപപാത്രം ആകുന്നു. ൧൦൦൦൦
താലന്തു (൪ ꠰ കൊടി രൂപ്പിക) കടംപെട്ടതു ദെവന്യായ പ്രകാ
രം പാപിയുടെ അവസ്ഥ- അവൻ താമസത്തിന്നു മാത്രം അപെ
ക്ഷിച്ചപ്പൊൾ കൎത്താവ കടം കൂടെ ഇളെച്ചു കൊടുത്തു- അവൻ
സന്നിധാനത്തിൽനിന്നു പുറപ്പെട്ട ഉടനെ ൧൦൦ ദെനാർ (൧൫൦
വെള്ളിപ്പണം) കടം പെട്ട കൂട്ടുപണിക്കാരൻ എതിരെറ്റു
ആയതിൽ ഇപ്പൊൾ ആരും ഇല്ല ദൈവം നിശ്ചയിച്ച ദിവസ
ത്തിൽ അത്രെ അനീതിയുള്ളവർ അതിൽ പൊകെണ്ടി വരും
നീതിമാന്മാൎക്കു കൂടെ പാതാളത്തിൽ തന്നെ വാസം എങ്കിലും
ആത്മാക്കളെ നടത്തുന്ന ദൂതന്മാർ അവരെ പാടി വലഭാഗത്തു
കൊണ്ടുപൊയി വിശ്വാസ പിതാക്കന്മാർ ആശ്വസിച്ചു പാൎക്കു
ന്ന പ്രകാശദിക്കിൽ ആൎക്കും അവിടെ മന്ദഹാസമുള്ള മുഖങ്ങ
ളെ മാത്രം കാണും വരുവാനുള്ള സ്വൎഗ്ഗസുഖത്തിന്റെ നി
ശ്ചയം ഉണ്ടു പൊൽ- ഈ വലത്തെ ദിക്കിന്നു ഞങ്ങൾ അബ്രഹാം
മടി എന്ന പെർ പറയുന്നു- ഇടത്തെ ദിക്കിലുള്ളവർ അങ്ങനെ അ
ല്ല വലുതായ അഗ്നി നരകം അടുക്കെ കണ്ടും അതിന്റെ ഭയങ്ക
രമായ വതപ്പു കെട്ടും പിളൎപ്പിന്റെ അപ്പുറമുള്ള നീതിമാ
ന്മാരുടെ സൌഖ്യത്തെയും നൊക്കി ന്യായവിധിയൊളം
തടവുകാരെ പൊലെ വിറെച്ചു പാൎക്കുന്നു [ 73 ] താൻ കുറയ മുമ്പെ യാചിച്ച പ്രകാരമുള്ള അപെക്ഷകളെ
കെട്ടിട്ടും മനസ്സഴയാതെ വെള പിടിച്ചു ഞെക്കി കടം തീൎപ്പൊ
ളം തടവിൽ എല്പിക്കയും ചെയ്തു- ആയ്തു കൂട്ടുപണിക്കാർ ബൊ
ധിപ്പിച്ചാറെ യജമാനൻ കല്പിച്ചു കൊടുത്ത ക്ഷമയെ മടി
യാതെ തള്ളി തന്റെ കടം തീൎപ്പൊളം തടവിൽ ആക്കുന്നു-
അതുകൊണ്ടു കനിവില്ലാത്ത മനസ്സിന്നു ദെവകരുണയുടെ അ
നുഭവം ഇല്ല- ദൈവകരുണ അല്പം അനുഭവിച്ചിട്ടും മറ്റുള്ള
വരൊടു വെറുന്നീതിയെ നടത്തുവാൻ മനസ്സു തൊന്നിയാൽ
ദൈവവും ന്യായത്തിന്റെ സൂക്ഷ്മപ്രകാരം വി ധിക്കും- പ്രാ
ൎത്ഥിച്ചാൽ കരുണ ഉണ്ടു പൊൽ എങ്കിലും മുഴുഹൃദയത്തൊടും താ
ൻ ക്ഷമിപ്പാൻ കഴിയുന്നില്ല എങ്കിൽ ദെവക്ഷമയും മറഞ്ഞു
പൊകും

ഇപ്രകാരം ൧൨ ഉപമകളാൽ ദെവകരുണയുടെ മാഹാ
ത്മ്യം കെൾ്പിക്കുന്നു- അതു നഷ്ടമായതിനെ അന്വെഷിച്ചും എ
തിരെറ്റും സെവിച്ചും കൊള്ളുന്നതല്ലാതെ മനുഷ്യൻ അതി
നെ വിനയമുള്ള പ്രാൎത്ഥനയാൽ തിരഞ്ഞും യാചനകളിൽ
ഉറെച്ചും കൊണ്ടിരിക്കയും- മനസ്സലിവു കണ്ടെത്തെണ്ടതി
ന്നു താനും മനസ്സലിവും കാട്ടുന്നവനായി വളരുകയും വെണം-
അല്ലാഞ്ഞാൽ ദെവകരുണ തന്നെ ന്യായവിധിയായി
മാറിപൊകും

III ദെവരാജ്യത്തിന്നു തികവടിയെ വരുത്തുന്ന ന്യായവിധി
യെ വൎണ്ണിക്കുന്ന ഉപമകൾ

൧.) രാജ്യക്കാരുടെ കൂലിവിവരം ൩ ഉപമകളാൽ തെ
ളിയുന്നു- ഒന്നാമത് പറമ്പിലെ കൂലിക്കാരുടെ അവസ്ഥയാൽ
(മത. ൨൦, ൧) നീതിയെക്കാൾ കരുണ മെല്പെട്ടത് എന്നു കാട്ടുന്നു-
വെലക്കാരിൽ ചിലർ ചെറുപ്പത്തിലെ സെവിച്ചു തുടങ്ങി മറ്റ [ 74 ] വർ ഉച്ചതിരിഞ്ഞിട്ടും ചിലർ മരണസന്ധ്യ അടുത്ത കാലത്തും
അത്രെ സെവിപ്പാൻ മുതിൎന്നു- എങ്കിലും എല്ലാവൎക്കും കൂലി ഒ
രു ദെനാർ (൧ ꠱ പണം) ലഭിക്കുന്നതല്ലാതെ ഇത്ര കിട്ടും എന്നു
നിരൂപിക്കാത്തവൎക്കു സന്തൊഷം അധികവും ഇത്ര കിട്ടെ
ണം എന്നു മുമ്പെ നിശ്ചയിച്ചവൎക്കു വിഷാദം കലൎന്നും കാണു
ന്നു- ദെവരാജ്യത്തിൽ ൧൦൦൦ സംവത്സരം ഒരു ദിവസം പൊ
ലെ അത്രെ- വളരെ കാലം ക്ലെശത്തൊടെ സെവിച്ച യഹൂദ
രെക്കാളും ബിംബാരാധന ചെയ്തു നടന്ന ഒരു വൃദ്ധന്റെ മാ
നസാന്തരത്താലെ ദൈവത്തിന്നു സന്തൊഷം അധികം തൊ
ന്നുമായിരിക്കും- വെലയുടെ ഘനവും പരപ്പും അല്ല ബാലപ്രാ
യമായ മുതിൎച്ച തന്നെ പ്രമാണം- എത്ര കിട്ടും എന്നു ദൈവത്തൊ
ടു കണക്കു പറയുന്ന ഫലകാംക്ഷ ദെവവാത്സല്യത്തൊടും പുത്ര
ഭാവത്തൊടും നന്നായി ചെരുന്നതും ഇല്ല- അതുകൊണ്ടു മന
സ്സിന്റെ എകാഗ്രതെക്കുതക്കവണ്ണം ഒടുക്കത്തവർ മുമ്പരാ
വാൻ സംഗതി ഉണ്ടു- ഇപ്രകാരം കരുണയും നീതിയും ദൈവ
ത്തിൽ ഇടകലൎന്ന പ്രകാരം കണ്ടാൽ അസൂയയാൽ കരുണയിൽ
നിന്നു വീഴാതവണ്ണം സൂക്ഷിക്കെണം

൨.) പത്തു റാത്തൽ പകുത്തു കിട്ടിയ വെലക്കാരിൽ (ലൂ. ൧൯,
൧൧) അദ്ധ്വാനത്തിന്നും കൂലിക്കും ഉള്ള ഭെദം വിളങ്ങുന്നു
(ഒരു മ്നാ എന്ന റാത്തൽ ൧൦൦ ദെനാരും ഏകദെശം ൩൫ രൂപ്പി
കയും ആകുന്നു)- അഭിഷിക്തന്റെ വാഴ്ചെക്കു പ്രജകളുടെ
മത്സരത്താൽ മുടക്കം വന്നപ്പൊൾ അവൻ ദൂരരാജ്യത്തെ
ക്കു പൊകെണ്ടിവന്നു- അതു തന്നെ സ്വൎഗ്ഗാരൊഹണം- പെ
ന്തകൊസ്തയുടെ ശെഷവും യഹൂദർ അവന്റെ വാഴ്ചയെ
വെറുത്തു (൧൪)- അവന്റെ വിശ്വസ്തന്മാർ അവന്റെ വ
രവു കാത്തു മത്സരക്കാരുടെ ഇടയിൽ പാൎക്കുമ്പൊൾ ആ [ 75 ] യുധം എടുക്കയൊ കൌശലം പ്രയൊഗിക്കയൊ അല്ല അവൻ
കൊടുത്ത സഭാസ്ഥാനത്താൽ സഭയെ വൎദ്ധിപ്പിക്കെ വെണ്ടു-
അവൻ രാജതെജസ്സൊടെ മടങ്ങി വരുമ്പൊൾ അവൎക്കും ജയ
സന്തൊഷവും ഇടവാഴ്ചയും ലഭിക്കും- അത് അവരവർ കണക്കു
ബൊധിപ്പിക്കുന്ന വിവരപ്രകാരം- യെശുവിന്നായി അധി
കം ആളുകളെ നെടിയവൎക്കു മാനത്തിലും കൂലിയിലും വിശെഷ
ത ഉണ്ടു- സ്വാമിയിൽ അനുരാഗം കൂടാത്തവനാകയാൽ ദ്ര
വ്യം വൎദ്ധിപ്പിച്ചാലും അത് എനിക്കു സ്വന്തമാകയില്ലല്ലൊ എ
ന്നു നിരൂപിച്ചു മടിയനായി പാൎത്തവനൊടു കൎത്താവു പറയു
ന്നു- നീ അതിനെ പൊൻവാണിഭപീഠത്തിൽ കൊടുക്കാഞ്ഞ
ത് എന്തു- എന്നതിന്റെ അൎത്ഥം ആത്മാക്കളെ നെടെണ്ടുന്ന
വെലയിൽ നിണക്കു രസം ഇല്ലാഞ്ഞാൽ എന്തിന്ന് ആ പണി
യെ സഭയിൽ മടക്കി കൊടുത്തെച്ചില്ല എന്നത്രെ- അതു
കൊണ്ട് അവനെ പണിയിൽനിന്നു നീക്കി അവന്റെ സ്ഥാ
നത്തെ വത്തുള്ളവങ്കൽ എല്പിക്കും- ക്രിസ്തസെവയിൽ ശുഷ്കാ
ന്തിയുള്ളവൎക്കെ ആ സെവയുടെ മഹത്വം അനുഭവമായ്വ
രും- അതിന്റെ ശെഷമത്രെ മത്സരക്കാരുടെ ശിക്ഷ

൩.) മൂവൎക്കു കൊടുത്ത താലന്തുകളുടെ ഉപമ (മത. ൨൫, ൧൪)
മുമ്പെത്തതിനൊട് ഏകദെശം ഒക്കുന്നു എങ്കിലും ഭെദം
ഉണ്ടു- ഒരു താലന്തു ൬൦ മ്നാവുള്ളതു- ശിഷ്യരുടെ സ്ഥാനവും
വിളിയും ഹീനമായും ഒരുപൊലെയും കാണുന്നു ആത്മവ
രങ്ങളൊ സമൃദ്ധിയും അവരവരിൽ താരതമ്യവും ഉള്ള
വയത്രെ- നാഥൻ ഓരൊരുത്തന്ന അവനവന്റെ ശക്തി
ക്കു തക്കവണ്ണം അഞ്ചും രണ്ടും ഒന്നും കൊടുത്തു- ഇരുവർ അ
തിനെ ഇരട്ടിപ്പായി വൎദ്ധിപ്പിച്ചതു പ്രാകൃത വരങ്ങളെ ദെ
വരാജ്യത്തിന്നായി നെടുന്നതിനാൽ തന്നെ- അതുകൊണ്ടു [ 76 ] നാഥന്റെ സ്വാസ്ഥ്യ സന്തൊഷത്തിലും കൂടുവാൻ കല്പന
വരുന്നു- നിസ്സാരനായ വെലക്കാരന്നു ധനഛ്ശെദം മാത്രമ
ല്ല വെളിച്ച രാജ്യത്തിന്ന് അതിദൂരമുള്ള ഇരിട്ടിലെ വാസ
വും വിധിച്ചിരിക്കുന്നു

൪.) ശിക്ഷാവിധിയെ അധികം സ്പഷ്ടമായി കാട്ടുന്ന ഉപമ
കളിൽ മൂഢനായ ജന്മി ഒന്നാമതു (ലൂ. ൧൨, ൧൬)- ദൈവത്താ
ലും ദൈവത്തിന്നായും ധനവാനാകാതെ തനിക്ക് എന്നു നി
ക്ഷെപം സ്വരൂപിച്ചു വെക്കുന്നവൻ പൊട്ടനത്രെ എന്നുള്ള
ദെവവിധി മരണനെരത്തു തന്നെ സ്പഷ്ടമായ്വരുന്നു- താൻ
തനിക്കു ചെയ്തത് എല്ലാം മായ എന്ന് അന്നു തെളിയും

൫.) ഫലമില്ലാത്ത അത്തിമരത്തിന്നു (ലൂ. ൧൩, ൬) കരുണ എ
റിയ തൊട്ടക്കാരനും നീതിയുള്ള ഉടയവനും ഉണ്ടു- ഇസ്ര
യെൽ മുമ്പെ ജാതികളിൽ ഒർ ആദ്യഫലമായ ശെഷം (ഹൊ
ശ. ൯, ൧൦) ക്രമത്താലെ ഉണങ്ങിയ മരമായി വൎദ്ധിച്ചു- പൊ
റ്റുന്നതിൽ കുറവ് എതും ഇല്ല മശീഹ താൻ തൊട്ടക്കാര
നല്ലൊ- അവൻ അപെക്ഷിച്ചു വരുത്തിയ താമസം കഴി
ഞ്ഞാൽ ന്യായവിധി തുടങ്ങും- അപ്രകാരം ക്രിസ്തസഭെക്കും
യെശുവിന്റെ ദീൎഘക്ഷമയുടെ ശെഷം ന്യായവിധി അ
ടുത്തിരിക്കുന്നു-

൬.) രാജപുത്രന്റെ കല്യാണം (മത. ൨൨, ൧) മനസ്സലി
വിനെയും (II, ൨) വൎണ്ണിക്കുന്നു എങ്കിലും ന്യായവിധി
അതിനാൽ അധികം വിളങ്ങുന്നു- രാജാവ് ദൈവം- അ
വന്റെ പുത്രൻ മശീഹ- വിരുന്നുകാർ പ്രജകളും വിളി
പ്രകാരം വന്നാൽ കല്യാണകന്യകയും ആകുന്നു- ചില
രെ വിളിച്ചാലും സ്നെഹവാക്കുകളാൽ നിൎബ്ബന്ധിച്ചാലും
വരികയില്ല ൟൎഷ്യ മുഴുത്തു സുവിശെഷകരെ പരിഹസി [ 77 ] ക്കയും കൊല്ലുകയും ചെയ്തു പൊകുന്നു. ഇങ്ങിനെ വിശ്വാ
സത്തെ വെറുത്തവൎക്കു നിഗ്രഹവും നഗരദഹനവും തന്നെ
ശിക്ഷ- ഇപ്രകാരം യരുശലെമും എഫെസും മറ്റും ഭസ്മമാ
യതു- ഈ ഒന്നാം ന്യായവിധിയുടെ ശെഷം വിരുന്നിന്നായി
നല്ലവരെയും ആകാത്തവരെയും എല്ലാം ക്ഷണിക്കയാൽ ക
ല്യാണത്തിന്നു തക്ക ശുദ്ധവസ്ത്രം ധരിക്കാത്തവനും ഉണ്ടു(ന്യാ
യ. ൧൪, ൧൧)- അതു യജമാനനെ മാനിക്കാതെയും കല്യാണ
മാഹാത്മ്യത്തെ അറിയാതെയും ഹൃദയം മാറാത പാപസെവക
നത്രെ- ചങ്ങലയും ഇരിട്ടിലെ വാസവും തന്നെ ഈ രണ്ടാമതു ശിക്ഷാ
വിധിതന്നെ

൭.) പറമ്പിലെക്കയച്ചു വിട്ട ൨ മക്കൾ (മത. ൨൧, ൨൮) എകദെ
ശം കല്യാണവിരുന്നുകാരെ പൊലെ വ്യാപരിക്കുന്നു- ഞാ
ൻ പൊകയില്ല എന്ന് ഒരുത്തൻ പറഞ്ഞ ശെഷം അനുതപി
ച്ചു ചെല്ലുകയും ചെയ്തു- അതുപൊലെ പണവും ഭൊഗങ്ങളും
കാംക്ഷിച്ചു ചുങ്കക്കാരും ദുൎന്നടപ്പുകാരും ആയ്പൊയവ
രുടെ അവസ്ഥ- അവരിൽ പലരും അനുതാപത്താൽ യെ
ശുവിന്റെ പറമ്പിൽ പണിക്കാരായി ചമഞ്ഞു- ഇസ്രയെ
ൽ മൂപ്പന്മാരൊ ദൈവം വിളിക്കുംതൊറും സാക്ഷാൽ
ഞങ്ങൾ വരുന്നു എന്നു നടിച്ചിട്ടും ഒടുവിൽ മശീഹയെയും
ദെവെഷ്ടത്തെയും മുഴുവൻ ഉപെക്ഷിച്ചു- ഈ രണ്ടു ഭാവ
ങ്ങളെ ഇന്നു എവിടയും കാണും

൮.) ഇസ്രയെൽ ദൈവത്തിൻ തൊട്ടമായാൽ (യശ. ൫) ഞങ്ങൾ
അല്ലൊ അതിലെ പണിക്കാർ എന്നു മൂപ്പന്മാർ പ്രശംസിക്കിലൊ
വള്ളിപ്പറമ്പെ ഭരമെല്പിച്ചവരുടെ ഉപമയാൽ (മത. ൨൧,
൩൩. മാ. ൧൨. ലൂ. ൨൦, ൯) വെണ്ടുന്ന ഉത്തരം വരുന്നു- ഉടയവൻ
യഹൊവ- അവൻ തന്റെ പറമ്പിൽ ദിവ്യവചനങ്ങളെ [ 78 ] വിതെച്ചും നട്ടും ചെലാ പെസഹ (സ്നാനം അത്താഴം) മുതലാ
യ വ്യവസ്ഥകളാൽ വെലി കെട്ടി അനുതാപവും ആത്മപീ
ഡയും ആകുന്ന ചക്കും സ്ഥാപിച്ചു സഭയിലെ കാവല്ക്കാൎക്കായി
ട്ടു ഒരു ഗൊപുരം കെട്ടുകയും ചെയ്തു- പിന്നെ പറമ്പെ തൊട്ടക്കാ
രാകുന്ന മൂപ്പന്മാരിൽ ഭരമെല്പിച്ചു യജമാനൻ യാത്രയായി
ഫലം പറിക്കുന്ന കാലത്തു പണിക്കാരെ അയച്ചു ഫലങ്ങളെ വാ
ങ്ങിച്ചു- ഇങ്ങിനെ അനുതാപഫലം ചൊദിച്ച പ്രവാചകന്മാ
രെ തൊട്ടക്കാർ വെറുതെ വിട്ടും നിന്ദിച്ചും അടിച്ചും മുറിച്ചും കള
ഞ്ഞു കൊല്ലുവാനും തുനിഞ്ഞു (മാ)- പിന്നെയും അധികമുള്ള
വരെ അയച്ചാറെയും അനുഭവം അതു തന്നെ- എന്നിട്ടും ഇതു
മത്സരം അല്ലല്ലൊ ബുദ്ധിഭ്രമമത്രെ പുത്രനെ അവർ ശങ്കിക്കും
എന്നുവെച്ചു എകജാതനെ നിയൊഗിച്ചാറെ- ഹൊ ഇവൻ
അവകാശി വന്നതു കൊള്ളാം എന്ന ബൊധം ഉണ്ടായിട്ട അ
വനെ പറമ്പിന്നു പുറത്താക്കി (പുറജാതികളുടെ കയ്യാൽ) കൊ
ന്നു- അതുകൊണ്ടു യജമാനൻ വന്നു അവനെ നിഗ്രഹിച്ചു വെറെ
തൊട്ടക്കാരെ ഭരമെല്പിക്കെയുള്ളു

൯.) ക്രിസ്തസഭയിലും കൂടെ ന്യായവിധി തട്ടും എന്നു ൧൦ കന്യ
കമാരുടെ ഉപമയാൽ തെളിയുന്നു (മത. ൨൫)- യഹൂദരുടെ
കല്യാണം അസ്തമിച്ചാലത്രെ തുടങ്ങുന്നു- മണവാളൻ നിയമി
ച്ചവളുടെ വീട്ടിലെക്കു ഘൊഷത്തൊടും കൂടെ ചെന്നു അവളെ
കൂട്ടി കൊണ്ടു പൊകും എന്നു നിനെച്ചു കാത്തു കന്യമാർ നടവി
ളക്കുകളെ കത്തിച്ചു അവളൊടു കൂടി വാതുക്കൽ നിന്നു കൊള്ളും-
താമസം ജനിച്ചാൽ നിദ്രാമയക്കം എണ്ണക്കുറവു മുതലായതി
നാൽ ഉത്സവഭാവം മറഞ്ഞു പൊകുമാറുണ്ടു- അപ്രകാരം ത
ന്നെ മശീഹ മടങ്ങി വരികയില്ല എന്ന ഒരു സിദ്ധാന്തമയക്കം
സഭയിൽ ഉണ്ടാകും- അതത്രെ അൎദ്ധരാത്രി- അതു പൊലെ [ 79 ] കൂടക്കൂടെ സംഭവിക്കും (ലൂ. ൨൨, ൫൩) എന്നാറെ മഹാസങ്കടങ്ങ
ളാലും കരുണാമഴകളാലും അവൻ വരുന്നു എന്നുള്ള വിളി പി
ന്നെയും കെൾ്പാറാകുന്നു- സഭ നല്ല വിളക്കുകളെ കൊളുത്തി
രാത്രിയെ ചുറ്റും പകൽ പൊലെ ആക്കി മിഴിച്ചു ഉത്സവസ
മയത്തെ കാത്തു നില്ക്കെണ്ടതു- താമസത്താൽ എല്ലാവൎക്കും നി
ദ്രാമയക്കം വരുന്നു താനും- പെട്ടന്നു വിളി കെട്ടാറെ വിളക്കു തെ
ളിയിച്ചു ആത്മജീവനെ കാട്ടുവാൻ എല്ലാവരും നൊക്കും- വിശ്വാ
സപ്രമാണം സഭാ സംസൎഗ്ഗം മുതലായ വിളക്ക എല്ലാവൎക്കും ഉണ്ടു-
അതിന്നകത്തു യെശുവിന്റെ ആത്മാവു നിറയുന്നുവൊ എന്ന അ
ന്നുകാണും- വെളിച്ചം മങ്ങി മങ്ങി ബുദ്ധിമുട്ടുണ്ടായവർ അ
പ്പൊൾ എത്ര ക്ലെശിച്ചാലും ഒരുങ്ങി നില്ക്കുന്നവർ മറ്റവൎക്കായി കാ
ത്തിരിക്കയില്ല എണ്ണ കൊടുക്കയും ഇല്ല- ഇങ്ങിനെ ഒരു വെൎത്തിരി
വുണ്ടാകയാൽ ബുദ്ധിയില്ലാത്തവർ പുറത്തിരിക്കെണ്ടി വരും-
അപ്രകാരം പെന്തെകൊസ്തനാളിലും മറ്റുള്ള സന്തൊഷസമയ
ങ്ങളിലും വെൎത്തിരിവു കാണാം സഭയുടെ മഹൊത്സവം തുട
ങ്ങുന്ന കാലത്ത് അധികം കാണും ബുദ്ധിയില്ലാത്തവർ എന്നെ
ക്കും ശപിക്കപ്പെട്ടവർ എന്നു സ്പഷ്ടമായി പറഞ്ഞിട്ടില്ല താനും

൧൦.) സഭയെ നടത്തുന്നവരിൽ പ്രത്യെകം ന്യായവിധി തട്ടും എ
ന്നതു ദുശ്ശുശ്രൂഷക്കാരന്റെ ഉപയാൽ സ്പഷ്ടം (മത. ൨൪, ൪൫. ലൂ.
൧൨, ൩൫‌—൪൬)- ഇതു കെഫാവൊടു പ്രത്യെകം ചൊന്ന വചനം പാ
പ്പാക്കൾ്ക്കും കൊള്ളിക്കാം- യജമാനൻ കല്യാണത്തിൽ നിന്നു
മടങ്ങി വരുന്നതിനെ പണിക്കാർ നൊക്കികൊണ്ടു അരകെ
ട്ടി വിളക്കു തെളിയിച്ചു നില്ക്കെണ്ടു- വരുന്ന നെരത്തെ അറി
യാതിരിക്കയാൽ ചഞ്ചലവും താമസത്താൽ പ്രമാദവും ഉ
ണ്ടായ ശെഷം യെശു വരവു ശിഷ്യന്മാൎക്കും ഒരു കള്ളന്റെ
വരവു പൊലെ ഭയങ്കരവും അനിഷ്ടവും ആയി ചമയും[ 80 ] അതുകൊണ്ട് ഒടുക്കം പണിക്കാർ രണ്ടു വിധം കാണും- കൂട്ടൎക്കു
സുവിശെഷാഹാരം പ്രാപ്തിക്കു തക്കവണ്ണം വിഭാഗിച്ചു കൊ
ടുക്കുന്നവരും യജമാനൻ വരായ്കയാൽ തങ്ങൾ അവന്റെ സ്ഥാ
നത്തുള്ളവർ എന്നു ഗൎവ്വിച്ചും പുളെച്ചുംകൊണ്ടു ശെഷമുള്ളവ
രെ അടിച്ചും പൊകുന്ന ദുശ്ശുശ്രൂഷക്കാരനും തന്നെ- ഇവനെ
വിചാരിയാത നെരം പിളൎക്കും (൧ ശമു. ൧൫, ൩൩) ശിക്ഷ
യുടെ താരതമ്യമൊ അറിവിന്നു തക്കവണ്ണമത്രെ- ആകാ
ത്ത കാട്ടാളനെക്കാൾ ആകാത്ത ക്രിസ്ത്യാനനും അവനെക്കാ
ൾ ആകാത്ത അദ്ധ്യക്ഷന്നും അദ്ധ്യക്ഷരിൽ സ്ഥാനം എറിയവ
നും ശിക്ഷയെറി വരും- ദുശ്ശുശ്രൂഷക്കാരൻ ഉള്ളിൽ അവി
ശ്വാസിയും (ലൂ.) മായാഭക്തിയെ കാട്ടിയവനും (മത.) ആകയാ
ൽ കരച്ചലും വൽകടിയും ഉള്ള ഗതിയെ പ്രാപിക്കും

൧൧.) അന്ത്യ ന്യായവിധിയുടെ വൎണ്ണനം (മത. ൨൫. ൩൧) ഉപ
മ മാത്രമല്ല വസ്തുത തന്നെ ആകുന്നു- സിംഹാസനത്തിൽ ഇരു
ന്ന മനുഷ്യപുത്രന്റെ തിരുമുമ്പിൽ സകല ജാതികളും കൂടുമ്പൊ
ൾ അവൻ ഓരൊരുത്തരെ വലത്തൊ ഇടത്തൊ നിറുത്തി തന്നെ
യും അനുജന്മാരെയും സെവിച്ചവരെ പിതാവിൽ അനുഗ്രഹ
മുള്ളവർ എന്നു പുകഴ്ത്തി നിത്യരാജ്യത്തിൽ ചെൎത്തുകൊ
ള്ളും- ഒന്നാം ഉയിൎപ്പുള്ള ആദ്യജാതന്മാരുടെ കൂട്ടം ഈ ന്യാ
യവിധിയിൽ വരികയില്ല എന്നും എന്റെ ഈ സഹൊദരന്മാ
ർ എന്നു (൪൦) സൂചിപ്പിച്ചവർ ന്യായാസനത്തിൻ മുമ്പിൽ
അല്ല കൎത്താവിന്റെ ഒരുമിച്ച് ഇരിപ്പവർ അത്രെ എന്നും
ചിലരുടെ പക്ഷം- ഇങ്ങിനെ കരുണയുള്ളവരുടെ നീ
തിയും വിനയവും എന്ന പൊലെ നിൎദ്ദയയുള്ളവരുടെ സ്വ
നീതിയും ക്രിസ്തനീരസവും അവരുടെ ചൊദ്യത്താൽ വിളങ്ങു
ന്നു- അവർ ശാപഗ്രസ്തരായി പിശാചിന്നും അവന്റെ ദൂത [ 81 ] ൎക്കും പണ്ട് ഒരുക്കി വെച്ച അഗ്നിദണ്ഡത്തിൽ അകപ്പെടുകെ ഉള്ളു

ഇപ്രകാരം കൂലിയുടെ സൂക്ഷമ വിവരവും എല്ലാവൎക്കും ശൊ
ധന വരുത്തുന്ന മരണവും ദീൎഘശാന്തിയുടെ ശെഷം പലപ്ര
കാരത്തിലുള്ള നടുത്തീൎപ്പും ഒടുവിൽ ദെവഭവനത്തിങ്കൽ തു
ടങ്ങി സകല ജാതികളിലും പരക്കെണ്ടുന്ന ന്യായവിധിയും ദെ
വരാജ്യത്തിന്റെ സമൎപ്പണത്തെ പ്രകാശിപ്പിക്കുന്നു

ഇവണ്ണം കരുണ അടിസ്ഥാനവും ന്യായവിധി കൊടുമുടി
യും ആയിരിക്കുന്ന യെശുവിന്റെ കൃതിക്കു വാനങ്ങളുടെ രാജ്യം
(മത, ൧൩) എന്നും ദാവിദ്രാജ്യം എന്നും (മാ. ൧൧, ൧൦) പെരുണ്ടു-
അവൻ താൻ അതിന്റെ ചെറുവിത്തും പിന്നെതിൽ അതി
ന്റെ വിടൎച്ചയും തെജസ്സും ആകകൊണ്ട് അതിന്നു മശീഹാ
രാജ്യം എന്നു പെരും കെൾ്ക്കുന്നു (മത. ൧൩, ൪൧, യൊ. ൧൮,
൩൬)- അതു സാക്ഷാൽ ഇഹലൊകത്തിൽ നിന്നുള്ളതല്ല

തൃതീയ കാണ്ഡം

മശീഹ ജനരഞ്ജനയൊടെ പ്രവൃത്തിച്ചു തുടങ്ങി തന്റെ വെ
ലെക്ക് അടിസ്ഥാനം ഇട്ടകാലം (ക്രീസ്താബ്ദം ൨൮-൨൯)

൧.) സ്നാപകൻ ഇസ്രയെൽ മൂപ്പന്മാൎക്കും സ്വശിഷ്യന്മാൎക്കും മശീഹ
യെ കാട്ടി സാക്ഷ്യം പറഞ്ഞതു (യൊ. ൧, ൧൯-൩൪)

യെശു വനത്തിൽവെച്ചു പരീക്ഷകനൊടു തടുത്തു നില്ക്കുമ്പൊ
ൾ യൊഹനാനൊടു സ്നാനകാരണം ചൊദിപ്പാൻ സൻഹെദ്രി
ൻ എന്ന വിസ്താരസഭയിൽനിന്ന അയച്ച അഹരൊന്യരും
ലെവ്യരും വന്നു വസ്തുതയെ അന‌്വെഷിച്ചു- ൪൦൦ വൎഷത്തിന്ന
കം പ്രവാചകൻ ഉദിച്ചിട്ടില്ലായ്കയാൽ യൊഹനാന്റെ ഭാ
വവും വാക്കും സ്നാനവും പലൎക്കും മശീഹകാംക്ഷയെ കൊളുത്തി
യിരുന്നു. അതുകൊണ്ട് അനെകർ ഇവൻ മശീഹാ എന്നു വി
ചാരിച്ചു (ലൂ ൩, ൧൫. അപ. ൧൩, ൨൫)- മറ്റവർ മുന്നടപ്പവനാ [ 82 ] യ എലീയാ ആകുമൊ എന്ന് ഊഹിച്ചു (മല. ൪, ൫. മത. ൧൧, ൧൪)
അവനെ കുറിച്ചല്ലൊ സീറക് എഴുതിയതു (൪൮, ൧൦) അഗ്നി
രഥത്തിൽ കയറി എടുക്കപ്പെട്ട ശെഷം ശിക്ഷാവിധിക്കു മുമ്പിൽ
കൊപത്തെ ശമിപ്പിച്ചു പിതാവിൻ ഹൃദയത്തെ പുത്രങ്കലെക്കു തി
രിപ്പിച്ചു യാകൊബ് ഗൊത്രങ്ങളെ യഥാസ്ഥാനത്താക്കുവാ
ൻ ഇങ്ങിനെ ഭാവി കാലത്തിന്നായി മുങ്കുറിക്കപ്പെട്ട എലീയാ
വെ പൊലെ പുകഴ്ചെക്കു പാത്രം ആർ ആകുന്നു നിന്നെ കണ്ടു സ്നെ
ഹം പൂണ്ടു നില്പവർ ധന്യന്മാർ ഞങ്ങളും ജീവിക്കും പൊൽ എന്നതു
യഹൂദരിൽ പ്രസിദ്ധമായി- പിന്നെയിറമീയാവൊ മറ്റൊരു
പ്രവാചകശ്രെഷ്ഠനൊ വരെണ്ടു എന്നു ലൊകസമ്മതം (മത. ൧൬,
൧൪)- യിറമീയാ പ്രത്യെകം ജനത്തിന്നും നഗരത്തിന്നും വെ
ണ്ടി നിത്യം പ്രാൎത്ഥിച്ചവനാകയാൽ സഹൊദരമിത്രം എന്ന പെ
ർ ലഭിച്ചു ദൎശനങ്ങളിലും പ്രത്യക്ഷനായി യഹൂദരുടെ ക്ലെശങ്ങ
ൾ്ക്കു മാറ്റം വരുത്തുന്നവൻ എന്നതും (൨ മക്കാബ്യ )- ഞാൻ എ
ന്റെ ദാസന്മാരായ യശായ യിറമീയാ എന്നവരെ നിനക്കുതു
ണെക്ക് അയക്കും എന്നതും (൪ എജ്രാ) യഹൂദരിൽ എകദെശം
ദെവവാക്കായി നടന്നു- മൊശയൊട അറിയിച്ച പ്രവാചകൻ
ഈ യൊഹനാൻ തന്നെയൊ എന്നു മറ്റവർ നിനെച്ചു തുടങ്ങി
(൫ മൊ. ൧൮, ൧൫. യൊ. ൭, ൪൦)-

എന്നാറെ യൊഹനാൻ ആചാൎയ്യദൂതന്മാരുടെ ൩ ചൊ
ദ്യങ്ങൾ്ക്കും ഞാൻ അതല്ല എന്ന ഉത്തരം പറഞ്ഞു- പിന്നെയും
ചൊദിച്ചാറെ ഞാൻ യശ. ൪൦. സൂചിപ്പിച്ച മരുഭൂമിയിലെ
ശബ്ദമത്രെ എന്നും എന്റെ സ്നാനം അത്യത്ഭുതമല്ല ജലസ്നാന
മത്രെ അഗ്നിസ്നാനത്തെ കഴിപ്പിപ്പാനുള്ള മശീഹ നിങ്ങൾ
അറിയാതെ നിങ്ങളുടെ ഇടയിൽ ഇരിക്കുന്നു- ഞാൻ അവന്റെ
ഘൊഷകനും അഗ്രെസരനും ആയി മുന്നടന്നിട്ടും അവൻ എനി [ 83 ] ക്കു മുമ്പനും മെല്പെട്ടവനും ഇസ്രയെൽ രാജാവും ആകുന്നു (മ
ല. ൩, ൧)- എന്നും സാക്ഷ്യം ഉരെച്ചു- ആയതു യൎദ്ദനക്കരയുള്ള
ബെത്തന്യ (പടകിടം) എന്നും ബെത്തബറ (കടവിടം ന്യായ. ൭, ൨൪)
എന്നും ഉള്ള സ്ഥലത്തുണ്ടായി- അവരും അതു കെട്ടാറെ മടങ്ങി
പൊയി- സാക്ഷിയെ വിശ്വസിച്ചു എന്നു തൊന്നുന്നതും ഇല്ല
(യൊ.൫, ൩൩)

പിറ്റെ ദിവസം അത്രെ യെശു വനത്തിലെ പരീക്ഷയെ
തീൎത്തു സ്നാപകന്റെ അടുക്കൽ വന്നു- അവനും ഇതാ ലൊക
ത്തിന്റെ പാപങ്ങളെ ചുമന്നെടുക്കുന്ന ദൈവത്തിൻ കുഞ്ഞാ
ടു എന്നും (യശ. ൫൩, ൭. ൧൧)- മശീഹയെ ചൊദിക്കുന്ന അഹ
രൊന്യൎക്കു താൻ സൂചിപ്പിച്ചു കൊടുത്തവൻ ഇവൻ തന്നെ (യൊ.
൧, ൨൭, ൧൫) എന്നും ഇവൻ സ്നാനത്താൽ ആത്മപൂൎണ്ണനായി ച
മഞ്ഞതു കാണ്കയാൽ അവൻ ദെവപുത്രൻ എന്നുള്ള ദിവ്യ
നിശ്ചയം വന്നു എന്നും സ്വശിഷ്യന്മാരൊടു വിളിച്ചു സാക്ഷ്യം
പറഞ്ഞു- അവർ അന്നു വെണ്ടുവൊളം വിശ്വസിച്ചതും ഇല്ല

൨.) യെശുവിന്റെ ആദ്യശിഷ്യന്മാർ ഐവരും
അതിശയങ്ങളുടെ ആരംഭവും (യൊ. ൧, ൩൫- ൨)

പിറ്റെ ദിവസം യെശു വിട്ടു പൊവാനുള്ള ഭാവത്തൊ
ടെ നടക്കുന്നതു സ്നാപകൻ കണ്ടു സാക്ഷ്യം ആവൎത്തിച്ചപ്പൊ
ൾ- അന്ത്രയ്യാ യൊഹനാൻ എന്നുള്ള ൨ ശിഷ്യന്മാർ ദെവാഭി
പ്രായം ഗ്രഹിച്ചു സ്നാപകനെ വിട്ടു യെശുവെ പിഞ്ചെന്നു- നി
ങ്ങൾ എന്ത് അന‌്വെഷിക്കുന്നു എന്ന ആദ്യമായ ഗുരുശബ്ദം
കെട്ടു കൂടെ നടന്നു അന്നു ഒന്നിച്ചു പാൎക്കയും ചെയ്തു- അന്നത്തെ
വാക്കും അസ്തമിപ്പാൻ ൫ നാഴികയുള്ള നെരവും ശിഷ്യൻ
മറക്കാതെ ജീവപൎയ്യന്തം ഓൎത്തുപൊൽ- ശീമൊനെ കണ്ടു
മശീഹസന്നിധിയിൽ വരുത്തിയതും ആ ദിവസം ത [ 84 ] ന്നെ- യെശു അവനെ കണ്ട ഉടനെ യൊനാപുത്രനാകുന്ന നീ
(മത.൧൬, ൧൭) കെഫാ ആകും എന്ന വാഗ്ദത്തത്താൽ ഇപ്പൊൾ
നീ പ്രാവിന്റെ കുഞ്ഞു പൊലെ ആകുന്നു പിന്നെയൊ പ്രാവാ
കുന്ന സഭ ആശ്വസിച്ചു പാൎക്കുന്ന പാറ നീ തന്നെ ആകും എന്നു
സൂചിപ്പിച്ചു കൊടുത്തു (ശലൊമ. വാ ൨, ൧൪. യിറ. ൪൮, ൨൮)

പിറ്റെന്നാൾ ആ സഹൊദരന്മാരുടെ ഊൎക്കാരനായ ഫി
ലിപ്പ എതിരെറ്റു കൂടെ ചെന്നു. (ബെത്തചൈദ എന്ന മീൻ
പിടിയൂർ കഫൎന്നഹൂമിന്നരികിൽ തന്നെ) ഗലീലെക്കു പൊകു
ന്ന വഴിയിൽ (പക്ഷെ കാനാസമീപത്തിൽ, യൊ, ൨൧, ൨) ഫിലി
പ്പ് തൊല്മായ്പുത്രനായ (മത. ൧൦, ൩) നഥാന്യെലെ കണ്ടു പുതുഭാഗ്യം
അറിയിച്ചാറെ- നചറത്തുത്ഭവം നിമിത്തം സംശയിച്ചപ്പൊൾ
ചെന്നു കാണ്മാൻ സംഗതി വന്നു- താൻ സത്യമുള്ള ഇസ്രയെലനാ
യി അത്തിയുടെ ചുവട്ടിൽ സ്വകാൎയ്യം വ്യാപരിച്ചതൊ പ്രാൎത്ഥി
ച്ചതൊ യെശു കണ്ടപ്രകാരം കെട്ടനെരം നഥാന്യെലും മശീഹ
യുടെ പ്രജയായി വന്ദിച്ചു- ഇതിലും വലുതായിട്ടുള്ളതു കാണും
എന്ന വാഗ്ദത്തത്തൊടു യെശു വാനക്കൊണിയെ ഒൎപ്പിച്ചു (൧
മൊ, ൨൮, ൧൨) തന്റെ അവതാരത്താൽ സ്വൎഗ്ഗം തുറന്നു ഭൂമി
യൊടു ചെൎന്നു വന്നതും നരപുത്രന്റെ പ്രാൎത്ഥനാക്രിയാബ
ലികൾ കയറുന്നതും അനുഗ്രഹം സഹായം ആശ്വാസം അത്ഭു
തവരം മുതലായത് ഇറങ്ങുന്നതും ഇങ്ങിനെ സ്വൎഗ്ഗശക്തികൾ ഒ
ക്കയും യെശുവിൽ നിറഞ്ഞു വിളങ്ങുന്നതും കാണും എന്നരുളി
ച്ചെയ്തു

പ്രയാണത്തിന്റെ ൩. ആം ദിവസത്തിൽ യെശു നചറത്തു
വന്നു അമ്മയെ കാണാഞ്ഞു കാനാവിലുള്ള കല്യാണത്തിൽ ഉ
ണ്ടെന്നു കെട്ടു തന്നെയും ക്ഷണിക്കയാൽ ൫ ശിഷ്യന്മാരൊടും കൂ
ടെ അവിടെചെന്നു- അതിനാൽ ആ ദാരിദ്ര്യമുള്ള കുഡുംബ [ 85 ] ത്തിൽ മുട്ടുണ്ടായപ്പൊൾ മറിയ അതിനെ പുത്രനെ അറിയി
ച്ചു യെശുസഹായിക്കയും ചെയ്തു- സ്ത്രീയെ എനിക്കും നിനക്കും എ
ന്തു എന്നതിന്റെ അൎത്ഥം അതു നിനക്ക് എന്തു ഞാൻ വിചാരി
ക്കട്ടെ എന്നത്രെ- തന്റെ സമയം വന്നപ്പൊൾ ഓരൊന്നിൽ എക
ദെശം ൧൪ കുറ്റി കൊള്ളുന്ന ൬ കല്പാത്രങ്ങളിലെ വെള്ളം
ദ്രാക്ഷാരസം ആക്കി ചമെച്ചു വീട്ടുകാരുടെ ലജ്ജയെ നീക്കി ദാ
രിദ്ര്യം ശമിപ്പിച്ചു തനിക്കും സ്നാപകന്നും ഉള്ള ഭെദത്തെ പ്രകാ
ശിപ്പിച്ചു തെജസ്സെ വെളിപ്പെടുത്തി ശിഷ്യന്മാൎക്കു വിശ്വാസം
ഉറപ്പിക്കയും ചെയ്തു (൧, ൫൧)

൩.) മശീഹയുടെ ഒന്നാം പെസഹയാത്ര(യൊ. ൨, ൩)
ക്രി. ൨൮. മാൎച്ച ൩൦ പെസഹനാൾ ആകുന്നതു- അതിന്നായിട്ട് എ
ന്നു തൊന്നുന്നു യെശു ശിഷ്യന്മാരൊടു കൂടെ ഗലീലപൊയ്കയു
ടെ പുറത്തുള്ള കഫൎന്നഹൂമിലെക്കു യാത്രയായി- അവിടെ ശീ
മൊന്റെ വീടും വലിയ കച്ചവടവും ചുങ്കവും ഉണ്ടു- യാത്രക്കാ
ർ കൂടി വരുവാൻ അതു നിരത്തുകൾ നിമിത്തം തക്ക സ്ഥലമായി
അവിടയും അത്ഭുതങ്ങളെ ചെയ്വാൻ സംഗതി വന്നു (ലൂ. ൪, ൨൩)-

പിന്നെ താമസിയാതെ യരുശലെമിൽ വന്നപ്പൊൾ- ജാതിക
ളുടെ പ്രാകാരത്തിൽ ആൾ കുറഞ്ഞതും ബലിമൃഗങ്ങൾ തിങ്ങി
വിങ്ങിയതും കണ്ടു- പറീശന്മാർ പുറത്തുള്ളവരെ അശുദ്ധർ
എന്നു വെച്ചു അവൎക്കുള്ള സ്ഥലത്തു ക്രമത്താലെ ശുദ്ധമൃഗങ്ങ
ളെ പാൎപ്പിച്ചു (ഭാഗം ൨൯. അപ. ൧൦, ൧൨) കച്ചവടം നടത്തി ദെ
വാലയത്തിന്നുള്ള വഴിപാടു കഴിപ്പാൻ പരദെശികൾ്ക്കു വെണ്ടി
യ അര ശെഖലിനെ മാറി കൊടുക്കുന്ന (൨ മൊ. ൩൦, ൧൩.ʃ) വാ
ണിഭമെശകളെയും അവിടെ വെച്ചു- അതു മശീഹ സഹിയാ
തെ ഉടനെ ചമ്മട്ടിയെ ഉണ്ടാക്കി ആടുമാടുകളെ ആട്ടി-. അവ അ
തിശയമായി ഭയപ്പെട്ടു പുറത്തെക്ക് ഓടുമ്പൊൾ വില്ക്കുന്നവരും [ 86 ] വാങ്ങുന്നവരും പൊകെണ്ടി വന്നു. ഇതിനാൽ കൎത്താവ് തന്റെ
ആലയത്തെ ശുദ്ധമാക്കുവാൻ പെട്ടന്നു വരുന്നതു (മല. ൩, ൧) നി
വൃത്തിയായി. ഈ ദെവഭവനത്തിന്നു വെണ്ടി കാട്ടിയ ഊഷ്മാവ്
(സങ്കീ. ൬൯, ൧൦) നല്ല ഇസ്രയെലന്നു വിഹിതം എങ്കിലും (൪ മൊ.
൨൫, ൧൧) എലീയാ കാട്ടിയ പ്രകാരം ഒർ അത്ഭുതം പ്രമാണമാ
യി വെണം എന്നു യഹൂദർ ചൊദിച്ചു. എന്നാറെ യെശു തന്റെ
ശരീരവും സഭയും ആകുന്ന ദെവാലയം അവർ ഇടിച്ചാൽ താൻ
൩ ദിവസത്തിന്നകം പുതുക്കി എടുപ്പിക്കും എന്ന രഹസ്യവാക്കു ചൊ
ല്ലി ശിഷ്യൎക്കും വിസ്മയം ഉണ്ടാക്കി ജനങ്ങൾ അൎത്ഥം അറിയാ
ഞ്ഞിട്ടും ആ വചനത്തെ മറന്നതും ഇല്ല (മാ. ൧൪, ൫൮)

അതിന്റെ ശെഷം ചെയ്ത അതിശയങ്ങളെ കണ്ടു പലരും പ്ര
ത്യെകം ഗാലീല്യയാത്രക്കാരും (൪, ൪൫) വിശ്വസിച്ചു യെശുവൊ
മനുഷ്യസ്വഭാവം എല്ലാം അറിക കൊണ്ടു ആരിലും തന്നെ എല്പി
ക്കാതെ തന്റെ രഹസ്യം പതുക്കെ വെളിപ്പെടുത്തി പൊന്നു

പലരും സത്യത്തെ കുറിച്ചന‌്വെഷിക്കുന്നതിൽ വിസ്താര
സഭക്കാരനായ നിക്കദെമനും യെശുവൊടു ചൊദിപ്പാൻ ഭാ
വിച്ചു ജനശങ്കനിമിത്തം രാത്രിയിൽ വന്നു യെശുവെ പ്രവാ
ചകൻ എന്നു സല്ക്കരിച്ചു സ്തുതിച്ചു- ആയതു കൂട്ടാക്കാതെ യെശു
മശീഹരാജ്യപ്രവെശം ഉയരത്തുനിന്നു ജനിച്ചവൎക്കെ ഉള്ളു
എന്നു ശാസിച്ചു പറഞ്ഞു- വൃദ്ധനായ ശാസ്ത്രി മശീഹവാഴ്ചെ
ക്കു ഹൃദയത്തെ ചെലാക്കൎമ്മവും ആത്മപുതുക്കവും വെണ്ടുന്നത്
എന്നറിഞ്ഞിട്ടും (൫ മൊ. ൩൦, ൬. യിറ. ൪, ൪. ഹജ. ൧൧, ൧൯ ʃ. ൩൬,
൨൬ ʃ.)- തന്റെ നീതിയെ തള്ളുവാൻ മനസ്സില്ലാതെ ഇതു
കഴിയാത്തത് എന്നു പറഞ്ഞു- അതുകൊണ്ടു യെശു ദെവ
സഭയിലെ പ്രവെശത്തിന്ന് അനുതാപത്തിന്റെ സ്നാനവും
മശീഹയുടെ ആത്മസ്നാനവും ഈ രണ്ടു തന്നെ വെണ്ടു ഇവ [ 87 ] റ്റാൽ ഉണ്ടാകുന്നതു ജഡത്തിൽനിന്നു ജനിച്ച ജഡമല്ല ആത്മാ
വിൻ കുട്ടിയത്രെ- അതിന്റെ ദൃഷ്ടാന്തം കാറ്റു (പ്രസ, ൧൧, ൫)- അ
ത് ഉണ്ടെന്നറിയുന്നതല്ലാതെ അതിന്റെ ഉല്പത്തിയും ഒടുവും അ
റിയുന്നില്ല ആത്മാവിൽനിന്നു ജനിച്ചവൻ മുകളിൽനിന്നു
വരുന്നതും മെല്പെട്ടു പൊകുന്നതും (സുഭാ. ൧൫, ൨൪) രഹസ്യം
തന്നെ- എങ്കിലും സ്വാതന്ത്ര്യം ചൈതന്യം ശക്തി മുതലായ ഊ
ൎദ്ധ്വലക്ഷണങ്ങളെ കാറ്റിൽ എന്ന പൊലെ ആത്മകുട്ടിയി
ലും ഇപ്പൊഴും അറിയാം- എന്നാറെ നിക്കൊദെമന്റെ ശല്യം
വിടായ്കയാൽ യെശു അവനെ അറിയായ്മ നിമിത്തം നന്ന
ശാസിച്ചു നാം അറിയുന്നു (൩, ൨) എന്ന വാക്കിനെ ആക്ഷെപി
ച്ചു നിങ്ങളും ഞങ്ങളും ഒന്നല്ല രണ്ടു പക്ഷമത്രെ ഞങ്ങൾ നി
ശ്ചയം അറിയുന്നു നിങ്ങൾ അറിയുന്നില്ല സാക്ഷ്യത്തെ കൈ
ക്കൊള്ളുന്നതും ഇല്ല- ഭൂമിയിൽ ഇസ്രയെലൎക്ക എത്താകുന്ന
തു പഠിപ്പിച്ചാൽ വിശ്വസിക്കാത്തവർ സ്വൎഗ്ഗത്തിൽനിന്നു
വരുന്ന പുതിയ വെളിപ്പാടുകളെ എങ്ങിനെ അംഗീകരിക്കും-

എന്നിട്ടും സ്വൎഗ്ഗീയ സത്യങ്ങൾ അന്നു സംക്ഷെപിച്ചറിയി
ച്ചതു ൪ ആകുന്നു- ൧ .) വാനത്തിൽനിന്ന് ഇറങ്ങിയവനും നി
ത്യം വാനത്തിൽ ഇരിക്കുന്നവനും മാത്രം വാനത്തിൽ ക
യറിയവൻ എന്നതിനാൽ നരപുത്രന്റെ സ്വൎഗ്ഗീയതത്വവും
നിത്യം ഇറങ്ങുന്ന സ്നെഹവിനയവും സകലത്തിന്മീതെ നിത്യം
കടക്കുന്ന ജ്ഞാനവും അറിയിച്ചു. ൨ .) പ്രായശ്ചിത്തത്താലുള്ള
നിരപ്പിന്നു താമ്രസൎപ്പത്തിന്റെ മുങ്കുറിയാൽ (൪ മൊ. ൨൧) തെ
ളിവു വരുത്തുന്നു- ശാപ സ്വരൂപനായി മരത്തിന്മെൽ തൂക്കി
യവനെ നൊക്കുകയത്രെ പാപവിഷത്തിന്നു ചികിത്സയാ
യ്വരും- ൩.) വീണ്ടെടുപ്പിന്റെ സാരമാവിതു അഛ്ശൻ സൎവ്വ
ലൊകത്തെ സ്നെഹിക്ക പുത്രൻ കാഴ്ചയായ്വരിക വിശ്വസിക്കു [ 88 ] ന്നവന്നു സദാ ജീവൻ എന്നത്രെ ൪ .) ന്യായവിധി വിശ്വ
സിക്കാത്ത യഹൂദനിലും തട്ടും. വന്ന വെളിച്ചത്തിലെ
അവിശ്വാസം അന്ധകാരകാംക്ഷയാൽ അത്രെ ജനിക്കുന്നു സ
ത്യത്തിന്ന് ഇടം കൊടുക്കുന്നവൻ വെളിച്ചത്തു വരും-- എന്നി
ങ്ങിനെ ചൊല്ലി കൎത്താവ് ഇരിട്ടിലെ നടത്തം നിമിത്തം ആ
ക്ഷെപിച്ചു വെളിച്ചദാഹത്തെ ജ്വലിപ്പിച്ചു സഫലമായ്വരെ
ണ്ടുന്ന വാക്കു വിതെച്ചു (൭, ൫. ൧൯, ൩൯) വൃദ്ധനെ വി
ട്ടയക്കുകയും ചെയ്തു

൪.) യൊഹനാന്റെ സാക്ഷ്യ സമൎപ്പണം (യൊ.
൩, ൨൨- ൪, ൧)

അനന്തരം യെശു നഗരത്തെ വിട്ടു യഹൂദ നാട്ടിൽ എക
ദെശം ൬ മാസം (൪, ൩൫) പാൎത്തു ശിഷ്യരെകൊണ്ടു സ്നാനം
കഴിപ്പിച്ചു പൊന്നു. സ്നാപകനും യെശുവെ അനുഗമിപ്പാ
ൻ കല്പന ഇല്ലായ്കയാൽ വിധിച്ച വെലയെ വിടാതെ നട
ത്തി- എവിടെ എന്നാൽ (ജലഭൂമി എന്ന) എനൊനും ശലെ
മും (൧ മൊ. ൩൩, ൧൮) ആകുന്ന ശമൎയ്യദെശത്തു തന്നെ എന്നു
തൊന്നുന്നു. അവിടെയും പുരുഷാരങ്ങൾ വന്നുസ്നാനം എറ്റു-
ഇപ്രകാരം ഇരുവരും ഇസ്രയെൽസഭെക്കു “ശുദ്ധീകരണം”
നടത്തുമ്പൊൾ യെശുവിന്റെ അടുക്കൽ ആളുകൾ അധികം
കൂടിയതല്ലാതെ “ഒരു യഹൂദൻ” (൨൫) സ്നാപകന്റെ ശിഷ്യ
ന്മാരൊടു തൎക്കിച്ചു ശമൎയ്യഭൂമിയിൽ ചെയ്യുന്നതെക്കാൾ യഹൂ
ദയിൽ കഴിക്കുന്ന സ്നാനം നല്ലൂ എന്നു പറഞ്ഞിട്ടുണ്ടായിരിക്കും
അതുകൊണ്ടു ശിഷ്യരിൽ അസൂയ പൊങ്ങി തുടങ്ങി

ഗുരുവൊ ആത്മപൂൎണ്ണനായി അന്ത്യ സാക്ഷ്യം പറഞ്ഞു-
യെശു മണവാളൻ ആകയാൽ എല്ലാം അവന്നു വരുവാൻ
ന്യായം അപ്രകാരം സംഭവിച്ചതു എനിക്കു സന്തൊഷം അ [ 89 ] വൻ വളരുകയും ഞാൻ കുറകയും തന്നെ വെണ്ടതു- അവൻ
മാത്രം മുകളിൽ നിന്നു വന്നവനും പിതാവിന്ന് ഇഷ്ടനും ആ
ത്മസമ്പൂൎണ്ണത ഉള്ളവനും ദെവസത്യം എല്ലാം പറയുന്നവനും
ആകയാൽ അധികം ആൾ ചെരാത്തതു സങ്കടം അത്രെ- അവ
ന്റെ സാക്ഷ്യത്തെ അംഗീകരിച്ചല്ലാതെ നിങ്ങൾ്ക്കും ദൈവത്തി
ൻ അരുളപ്പാടുകളുടെ വസ്തുത ബൊധിക്കയില്ല- പുത്രനെ വി
ശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു ജീവനെ വിരൊധി
ച്ചു പുത്രനെ അനുസരിക്കാത്തവന്മെൽ (സുഭാ. ൮, ൩൬) ദെവ
കൊപം തൂങ്ങി നില്ക്കുന്നു- എന്നിങ്ങിനെ ശിഷ്യരെ ശാസിച്ചു
മശീഹാ സാക്ഷ്യം തീൎക്കുകയും ചെയ്തു

ആ കാലത്തു ഹെരൊദാ (അന്തിപാ) തന്റെ ചാപല്യ
ത്താൽ ഒരു പ്രവാചകനെ കാണ്മാൻ ആഗ്രഹിച്ചപ്പൊൾ- പക്ഷെ
ഒരിക്കൽ തിബെൎയ്യാരാജധാനിയെ വിട്ടു വരായ്യയിലുള്ള യൂ
ലിയാവിൽ വന്ന നെരത്തു- അടുക്കെ ഉള്ള സ്നാപകനെ വരുത്തി
സംസാരിച്ചു- യൊഹനാനും വല്ല പുതുമകളെ അല്ല ഇടപ്രഭുവി
ന്റെ വ്യഭിചാരദൊഷം (ഭാഗം. ൩൮. മാ. ൬, ൧൮) മുതലായ പ്ര
സിദ്ധദുഷ്കൎമ്മങ്ങളെ (ലൂ. ൩, ൧൯) ആക്ഷെപിച്ചു പറഞ്ഞു- ഉടനെ
രാജാവ് ക്രുദ്ധിച്ചു ഇതു മത്സരം എന്നു നിരൂപിച്ചു ഇവൻ പ്രജ
കളെ എന്റെ നെരെ ഇളക്കുവാൻ മതി എന്നു നടിച്ചു അവ
നെ അടുക്കെ മകൈർ എന്ന പാറക്കൊട്ടയിൽ തടവിൽ ആ
ക്കിച്ചു- അതിനാൽ യരുശലെമിലെ പ്രധാനികളും ഉള്ളിൽ
സന്തൊഷിച്ചു എന്ന് ഊഹിക്കാം- യെശു യൊഹനാനെക്കാൾ
അധികം ശിഷ്യന്മാരെ സ്നാനം എല്പിക്കുന്നു എന്നു പറീശന്മാർ
കെട്ടിട്ടു ഈ അനുതാപ പ്രസംഗികെയും നീക്കിയാൽ കൊള്ളാം
എന്നു വിചാരിച്ചു തുടങ്ങി- അതുകൊണ്ടു യഹൂദയിലെവെല
യെ വിടുവാൻ ദെവകല്പന ഉണ്ടായി- അന്നു മുതൽ യെശു [ 90 ] സ്നാനം ചെയ്യിച്ച പ്രകാരം ഒട്ടും കെൾ്ക്കുന്നതും ഇല്ല- രാജാവി
ന്നും വിസ്താരസഭെക്കും അപ്രിയം തൊന്നുകകൊണ്ടു ഇസ്ര
യെലെ സ്നാനത്താൽ ശുദ്ധീകരിപ്പാൻ ഇനി വിഹിതമല്ല
വംശം എല്ലാം മുമ്പെ രണ്ടായി പിരിയെണ്ടത് എന്നു തൊന്നി
യായിരിക്കും.

൫.) ശമൎയ്യയിലെ കടപ്പു (യൊ. ൪)

വിതകാലത്തു (എകദെശം ൨൮. നവമ്പ്ര) യെശു ഗലീലെക്കാ
മാറു പുറപ്പെട്ടപ്പൊൾ- യഹൂദർ മിക്കവാറും മതശങ്കനിമിത്തം
യൎദ്ദന്റെ കിഴക്കെ തീരത്തു കൂടി നടക്കുന്ന വഴിയായല്ല ശമൎയ്യ
യിൽ കൂടി കടപ്പാൻ നിശ്ചയിച്ചു- അവിടെ ശമൎയ്യനഗരത്തി
ൽനിന്നു ൨ കാതം തെക്കൊട്ടു ശികെം പട്ടണം ഉണ്ടു ഗരിജീം
എബാൽ മലകളുടെ നടുവിലുള്ള നല്ല താഴ്വരയിൽ തന്നെ-
അതിന്ന് ഇപ്പൊൾ നപ്ലുസ് (നവപൊലിസ്) എന്ന പെർ ഉണ്ടു
൧൦൦൦൦ മുസല്മാനരൊടും കൂട ചില നൂറു ക്രിസ്ത്യാനരും ശമൎയ്യ
രും ഇപ്പൊഴും പാൎക്കുന്നുണ്ടു- പട്ടണത്തിൽനിന്നു തെക്കു ൨ നാ
ഴിക ദൂരത്തു യൊസെഫിന്റെ ശ്മശാനവും (യൊശു. ൨൪, ൩൨. അ
വ, ൭, ൧൬) അതിന്മെൽ ഒരു മുസല്മാൻ പള്ളിയും ഉണ്ടു- അതു യാ
ക്കൊബ തന്റെ പുത്രന്നു കൊടുത്ത സൂ കാർ (ശ്മശാനം) എന്ന
നിലത്തിൽ തന്നെ ആകുന്നു- അതിന്നും ഒരു നാഴിക തെ
ക്കൊട്ടു കുമ്മായപ്പാറയിൽ ൧൦൦ൽ ചില‌്വാനം അടി ആഴത്തൊ
ളം കുഴിച്ച യാകൊബ് കിണർ ഇപ്പൊഴും ഉണ്ടു- അത് ആശ്വ
സിപ്പാൻ നല്ല സ്ഥലം ശാപാനുഗ്രഹമലകളെ അടുക്കെ കാണു
ന്നു-

അവിടെ യെശു ഉച്ചെക്ക് എത്തി തളൎച്ചനിമിത്തം “വെ
റുതെ” ഇരുന്നു- ശിഷ്യരെ ഭൊജ്യം വാങ്ങുവാൻ അയച്ചശെ
ഷം ഒരു ശമൎയ്യസ്ത്രീ വെള്ളം കൊരുവാൻ വന്നു യെശുവും [ 91 ] ആത്മനിയൊഗത്താൽ സംസാരിച്ചു തുടങ്ങി- ശമൎയ്യരൊടും
സ്ത്രീകളൊടും വിശെഷാൽ പാപികളൊടും ബുദ്ധിമാൻ
പറകൊല്ലാ എന്ന റബ്ബിമാരുടെ കല്പനകൾ മൂന്നിനെയും നി
രസിച്ചു താഴ്മയായി വെള്ളത്തിന്നു ചൊദിച്ചപ്പൊൾ അവൾ
വിസ്മയിച്ചു- അവൻ നല്ല ഉറവായ വെള്ളം തരാം എന്നു പറഞ്ഞ
പ്പൊൾ അധികം വിസ്മയിച്ചു- പിന്നെ അവൾ കിണറ്റിലെ
വെള്ളം പ്രശംസിച്ചാറെ യെശു എന്നും ദാഹത്തെ തീൎപ്പാ
ൻ തന്റെ ജലം നല്ലത് എന്നു പുകഴ്ത്തി- ഇതു നിത്യജീവനൊ
ളം ഉറവായി ഒഴുകുന്ന സദാത്മാവെന്നു (൭, ൩൯) അവൾ്ക്കു
നന്നായി ബൊധിച്ചില്ല ആശ ജനിച്ചു താനും- ആകയാൽ മ
ൎയ്യാദപ്രകാരം ഭൎത്താവും കൂടി വന്നു കെൾ്ക്കെണം എന്നു ചൊദി
ച്ചപ്പൊൾ അവൾ ചെയ്ത ദുഷ്ക്രിയകളെ എല്ലാം ഒരു വചനത്താ
ൽ സൂചിപ്പിച്ചു പറവാൻ സംഗതി വന്നു*) ഇവൻ പ്രവാച
കൻ എന്നു കണ്ടാറെ അവൾ നാട്ടുകാൎക്കു യഹൂദരൊടുള്ള വ്യവ
ഹാരസാരം ചൊദിച്ചു- (ഗരിജീം മലമെലുള്ള ആലയത്തെ മ
ക്കാബ്യനായ ഹുൎക്കാൻ ക്രി. മു. ൧൨൯. തകൎത്തതിന്റെ ശെഷവും
ഇന്നെവരെയും ശമൎയ്യർ ആ മലമുകളിൽ ചെന്നു പ്രാൎത്ഥിക്കും)-
അതിന്നായി യെശു യഹുദാഗൊത്രത്തിൽ വാഗ്ദത്തം ഉണ്ടാ
കയാൽ ശമൎയ്യൎക്കു കുറവ് അധികം ഉണ്ടെന്നും അവർ പ്രവാച
കങ്ങളെ തള്ളുകയാൽ മൊശയെയും സത്യദൈവത്തെയും
തിരിച്ചറിയുന്നില്ല എന്നും കാട്ടിയതല്ലാതെ- മൊറിയയും നി
ത്യ പ്രമാണമല്ല സത്യആരാധനക്കാർ ആത്മാവും സത്യവും [ 92 ] ആകുന്ന മലയും ആലയവും കയറി പുക്കു പിതാവെ സെവി
ക്കെണം എന്ന് ഒരു പുതുമതത്തെ അറിയിച്ചു- അതിനാൽ അ
വൾ ഭ്രമിച്ചു തന്റെ മശീഹകാംക്ഷയെ കാണിച്ചു- മശീഹ യ
ഹൂദരുടെ ആശപൊലെ രാജാവല്ല (൫ മൊ. ൧൮) രഹസ്യങ്ങ
ളെ അറിയിച്ചു ജനത്തെ തിരിപ്പിക്കുന്ന ഹത്തഹെബ് (മടക്കി
വരുത്തുന്നവൻ) എന്ന യൊസെഫവംശ്യൻ ആകും എന്നത്രെ
ശമൎയ്യ പക്ഷം- എന്നാറെ യെശു ശങ്ക കൂടാതെ ഞാൻ ആകുന്നു
എന്ന് അവളൊടറിയിച്ചു- അവൾ ഭ്രമിച്ചു പാത്രവും വിട്ടു ഗ്രാ
മത്തിലെക്ക് ഓടുമ്പൊൾ- ശിഷ്യന്മാർ വന്നു ഗുരുവിന്നു ദെവെ
ഷ്ടം ചെയ്കയാൽ വന്ന തൃപ്തിയെ അറിയാതെ ഭക്ഷിപ്പാൻ വി
ളിച്ചു-

എന്നാറെ യെശു കുടിയും പിന്നെ തീനും മറന്നു വിട്ടു പറഞ്ഞു-
കൊയ്ത്തിന്നു ൪ മാസം ഉണ്ട് എന്നു ചൊല്ലുന്നുവല്ലൊ- (കനാനി
ലെ കൊയ്ത്തു പെസഹമുതൽ പെന്തക്കൊസ്തയൊളം ഉണ്ടു)-
അങ്ങിനെ അല്ല പട്ടണത്തുനിന്നു വരുന്ന ഈ ശമൎയ്യർ തന്നെ ഒർ
ആദ്യഫലമായി ഇന്നു വിളയുമാറാകുന്നു- എന്നു വാഞ്ഛയൊ
ടും സ്തുതിയൊടും പറഞ്ഞു- പിന്നെ ലൊകപ്രകാരം വിതെക്കു
ന്നവ നല്ല മൂരുന്നവനെ സന്തൊഷിപ്പു- ദെവരാജ്യത്തിലൊ
വിതെക്കുന്നവരും മൂരുന്നവരും ഒരുമിച്ചു സന്തൊഷിക്കും- ശമ
ൎയ്യയിൽ പണ്ടു മൊശധൎമ്മത്തെ അറിയിച്ചവരെയും പിന്നെ അ
വരുടെ നാട്ടിൽ യൊഹനാൻ സ്നാനം കഴിച്ചതിനെയും യെ
ശു ഓൎത്തു ഇപ്പൊൾ താനും വെഗത്തിൽ ശിഷ്യന്മാരും (അവ. ൮,
൧൪) കൊയ്വാനുള്ളതിനെ ആത്മാവിൽ ദൎശിച്ചു ആ കൂട്ടരും ഇ
വരും പരത്തിൽ ഒന്നിച്ചു ആനന്ദിക്കുന്നതു മുന്നമെ അറിഞ്ഞു
വാഴ്ത്തുകയും ചെയ്തു

അനന്തരം ആ ശമൎയ്യർ വന്നു യെശുവെ സംശയിക്കാ [ 93 ] തെ കൈക്കൊണ്ടു അത്ഭുതങ്ങളെ കാണാതെ ൨ ദിവസം വ
ചനം കെട്ടതിനാൽ തന്നെ ഇവൻ സൎവ്വലൊകത്തിൻ രക്ഷിതാ
വ് എന്നു വിശ്വസിച്ചു- ഹീനജാതിയുടെ വിശ്വാസത്താൽ ശിഷ്യ
ന്മാൎക്ക ഒരു പുതിയ പാഠം ലഭിച്ചതിന്റെ ശെഷം യെശു ഗ്രാമ
ത്തെ വിട്ടു പിതാവ് കല്പിച്ചപ്രകാരം ശമൎയ്യയിലെ വെലയെ താ
മസിപ്പിച്ചു (മത. ൧൦, ൫. അവ. ൧, ൮) ഗലീലെക്കു ബദ്ധപ്പെട്ടു ചെ
ല്ലുകയും ചെയ്തു

൬.) യെശു നചറത്തിൽ വന്നു വിട്ടുപൊയതു (ലൂ. ൪,
൧൪. മത. ൪, ൧൨ ʃ. ൧൩, ൫൩. മാ. ൧, ൧൪. ൬, ൧. യൊ.൪, ൪൩ ʃ.)
യെശുഗലീലയിൽ വന്നപ്പൊൾ ചിലപള്ളികളിൽ ഉപദെശി
ച്ചു തുടങ്ങി കീൎത്തി പരത്തിയ ശെഷം (ലൂ) ശിഷ്യന്മാരൊടു കൂട (മാ)
നചറത്തിൽ പ്രവെശിച്ചു- അവിടെ ചില രൊഗികളെ സൌഖ്യമാ
ക്കിയതല്ലാതെ ഊൎക്കാരുടെ നീരസം കണ്ട നിമിത്തം അത്ഭുതങ്ങളെ
ചെയ്വാൻ നല്ല കഴിവില്ലാതെവന്നു- ആകയാൽ അവൻ വിസ്മയിച്ചു
ഒരു ദിവ്യന്നു തന്റെ ഊരിലും വംശത്തിലും കുടിയിലും മാത്രം മാനം ഇല്ല
എന്നു ദുഃഖത്തൊടെ പറഞ്ഞു

ശനിയാഴ്ചയിൽ മൎയ്യാദപ്രകാരം പള്ളിയിൽ വന്നാറെ കെ
ൾ്ക്കയിൽ ആഗ്രഹം ഉള്ളവർ അവനെ കൊണ്ടു വായിപ്പിച്ചു- ശബ്ബത്തു
തൊറും വായിക്കുന്നതു തൌറത്തിന്റെ ൫൪ പറശകളിൽ ഒ
രൊന്നും പ്രവാചകരിൽ ഒർ അദ്ധ്യായവും തന്നെ- വായിച്ചതി
ന്റെ ശെഷം മനസ്സുള്ളവന്നു ചിലതു വ്യാഖ്യാനിച്ചും പ്രബൊധി
പ്പിച്ചും പറയാം- യെശു എഴുനീറ്റപ്പൊൾ (യശ. ൬൧, ൧ ʃ.) ദെവദാ
സന്റെ ആത്മാഭിഷെകവും പ്രവൃത്തിവിവരവും വൎണ്ണിക്കുന്ന പ്ര
വാചകങ്ങളെ വായിച്ചു ഉടനെ*)- അവൻ ഈ ദെവവചനം ഇന്നുനി

*) ഇപ്പൊഴത്തെ യഹൂദർ യശ ൬൧. അദ്ധ്യായത്തെ ഒരു ശനിയാഴ്ചയി
ലും വായിക്കുമാറില്ല- അതുകൊണ്ടുമാസവും തിയ്യതിയും തെളിയുന്നില്ല[ 94 ] വൃത്തിയായി എന്നു ചൊല്ലി ഹീനരും ദീനരും കുരുടരും ബദ്ധരും ആകു
ന്ന ഊൎക്കാരെ ഉറ്റു നൊക്കി കനിവുള്ള വാക്കുകളെകൊണ്ടു സ്വരാ
ജ്യത്തിന്നായി ക്ഷണിച്ചു- അവരുടെ മനസ്സ് അല്പം ഇളകിയ ശെഷം ഈ
ജ്ഞാനവും ശക്തിയും അവന്നു എവിടെ നിന്നു(മാ) എന്നും അവൻ ത
ച്ചന്റെ മകനല്ലൊ (താനും തച്ചൻ-മാ) അമ്മയും ൪ സഹൊദരന്മാരും
എല്ലാ സഹൊദരികളും (മത) നമ്മൊടു കൂടെ ഉണ്ടല്ലൊ എന്നു ചൊ
ല്ലി അവങ്കൽ ഇടറി പൊയി- അപ്പൊൾ യെശു വൈദ്യ നിനക്കു ത
ന്നെ ചികിത്സിക്ക എന്ന പഴഞ്ചൊല്ലെ ഒൎപ്പിച്ചു ഊൎക്കാരുടെ അവി
ശ്വാസം നിമിത്തം ഇവിടെ വലിയ അതിശയങ്ങളെ ചെയ്തു തനി
ക്കു മാനം വരുത്തുവാൻ പാടില്ല എന്നറിയിച്ചു എലീയാഎലീശാ
എന്നവരുടെ കാലത്തിൽ ആയ പ്രകാരം ഇപ്പൊഴും ദൂരസ്ഥന്മാ
രിൽ ദെവരക്ഷ അധികം വിളങ്ങുവാൻ സംഗതി ഉണ്ട് എന്നു
കാണിച്ചാറെ തങ്ങളെ പുറജാതിക്കാരൊട് ഉപമിക്കാമൊ എ
ന്നു ചൊടിച്ചു കലഹിച്ചു പള്ളിയിൽനിന്നും ഊരിൽനിന്നും ഉന്തി
തള്ളി കടുന്തൂക്കമുള്ള കുന്നിൽനിന്നു ചാടി കൊല്ലുവാനും നിനെ
ച്ചു- അവനൊ അവരിൽ കൂടിക്കടന്നു (യൊ. ൧൦, ൧൮). ഈ ഒർ അ
തിശയം കാട്ടിയ ശെഷം വളൎന്ന ഊരെയും കീൾഗലീലയെയും വി
ട്ടു വടക്കു കാനാ കഫൎന്നഹൂം മുതലായവ ഉള്ള മെൽഗലീലയിൽ (ന
പ്തലിയിൽ- യൊശു. ൨൦, ൭) പൊകയും ചെയ്തു

൭.) കാൎയ്യസ്ഥന്റെ പുത്രനെ സൌഖ്യം വരുത്തിയതു (യൊ. ൪)
ഗലീലക്കാർ യരുശലെമിൽ കണ്ടതും മറ്റും ഒൎത്തു യെശുവെ സന്തൊ

പാപപരിഹാരദിവസത്തിൽ വായിക്കെണ്ടുന്ന അദ്ധ്യായത്തിൽ
നിന്നു ചില വാക്കുകൾ ഇതിൽ ചെരുക കൊണ്ടു (യശ. ൫൮, ൬)
യെശു ആ ദിവസത്തിൽ തന്നെ വായിച്ചീട്ടുണ്ടായിരിക്കും എന്നു ചി
ലൎക്കു തൊന്നുന്നു- ൨൮ ആം ക്രീസ്താബ്ദത്തിൽ സെപ്ത ബ്ര.നു.പാപ പരിഹാര
നാളും ശനിയാഴ്ചയും തന്നെ [ 95 ] ഷത്തൊടെ കൈക്കൊണ്ടു അവനും കാനാവിൽ അല്പം പാൎത്ത
പ്പൊൾ ശിഷ്യന്മാർ താന്താങ്ങടെ വീടുകളിൽ പൊയിരുന്നു എ
ന്നു തൊന്നുന്നു എന്നാറെ കഫൎന്നഹൂമിൽ ഹെരൊദാവിന്റെ
ഒരു കാൎയ്യസ്ഥൻ പുത്രന്റെ മഹാരൊഗം നിമിത്തം ബദ്ധ
പ്പെട്ടു വന്നു യെശുവെ വിളിച്ചു- മഹാജനങ്ങൾ്ക്കല്ല ദൈവത്തി
ന്നു സെവകനാകയാൽ യെശു അനങ്ങാതെ പാൎത്തു വിശ്വാസ
ക്കുറവിനെ ആക്ഷെപിച്ചു-പിന്നെ അച്ശൻ അധികം അഴിനി
ല കാട്ടി യാചിച്ചാറെ പൊക പുത്രൻ ജീവിക്കുന്നു എന്നരുളി
ച്ചെയ്തു- അച്ശൻ കാണാതെ വിശ്വസിച്ചു മടങ്ങി പൊയപ്പൊ
ൾ- പിറ്റെ നാൾ രാവിലെ പണിക്കാർ എതിരെറ്റു മകന്റെ
ജ്വരം നീങ്ങിയ നെരത്തെ അറിയിച്ചതിനാൽ അവൻ സകല
കുഡുംബത്തൊടും കൂടെ യെശുവിൽ വിശ്വസിച്ചു. (അതുകൂ
ജാ എന്നവനൊ. ലൂ. ൮, ൩)- മുമ്പെ കാനാവിൽ ചെയ്തതുപൊ
ലെ യഹൂദയിൽനിന്നു മടങ്ങി വന്ന നാളിൽ തന്നെ ഈ അതി
ശയവും സംഭവിച്ചു (യൊ. ൪, ൫൪).

൮.) കഫൎന്നഹൂമിലെ വാസം

(ലൂ. ൪, ൩൧. ൫, ൧൧. മത. ൪, ൧൨- ൨൨. ൮, ൧൪. ൧൭. മാ. ൧, ൧൪- ൩൮.
൩, ൯)

അനന്തരം യെശു (നഹൂമിൻഊർ- ആശ്വാസഗ്രാമം എന്ന) ക
ഫൎന്നഹൂമെ തന്റെ ഊരാക്കി (മത. ൯, ൧) താൻ വീടു വാങ്ങി
തെ (മത. ൮, ൨൦) കെഫാവൊടു കൂടെ പാൎത്തു എന്നു തൊന്നുന്നു (മാ.
൧, ൨൯ʃʃ. ലൂ. ൫, ൮)- അമ്മയും സഹൊദരന്മാരും പിന്നെ നചരത്തെ
വിട്ടു അവിടെ വന്നു വസിച്ചു- ദമഷ്കിൽ നിന്നു സമുദ്രത്തെക്കു ന
ടക്കുന്ന നിരത്തും ജാതികൾ പാൎക്കുന്ന ഗലീലയും യഹൂദൎക്ക എ
ത്രയും ഹീനമായി തൊന്നുന്ന ഭൂമി ആയിട്ടും (യശ. ൯, ൧ʃ.) ഇ
രുട്ടിൽ പാൎക്കുന്ന ആ ദെശസ്ഥന്മാൎക്കു തന്നെ ജീവന്റെ വെ [ 96 ] ളിച്ചം വിശെഷാൽ ഉദിക്കെണ്ടതു (മത)- സ്വൎഗ്ഗരാജ്യം സമീ
പിച്ചു മാനസാന്തരവും സുവിശെഷത്തിലെ വിശ്വാസവും (മാ)
ഇപ്പൊൾ വെണം എന്നു യെശു അവിടെ ഘൊഷിച്ചു പറഞ്ഞു
തുടങ്ങി

ഇപ്രകാരം കഫൎന്നഹൂം പള്ളിയിൽ ഒന്നാം ശബ്ബത്തിൽ
പ്രസംഗിച്ചാറെ അവന്റെ അധികാരഭാഷണം നിമിത്തം വ
ളരെ അതിശയം ഉണ്ടായി (മാ. ലൂ)- പെട്ടെന്ന് ഒരു ഭൂതഗ്രസ്ത
ൻ വിടു നീ ഞങ്ങളെ സംഹരിപ്പാൻ വന്നു നീ ദൈവത്തിന്റെ
ആ വിശുദ്ധൻ ആകുന്നു പൊൽ എന്നു വിളിച്ചു- യെശുവും
ആ ഭൂതത്തെ മിണ്ടാതാക്കി പുറപ്പെടുവാൻ കല്പിച്ച ഉടനെ
അത് ഉറഞ്ഞവനെ വലിച്ചു ചെതം വരുത്താതെ (ലൂ) നില
വിളിയൊടെ ഒഴിഞ്ഞു പൊയി- അപ്പൊൾ പള്ളിയിൽ ഉള്ള
വർ എല്ലാം വിസ്മയിച്ചു ഭൂതങ്ങളെയും അനുസരിപ്പിക്കുന്ന
ഈ പുതിയ ഉപദെശം എവിടെനിന്ന് എന്നു പറഞ്ഞു അവന്റെ
കീൎത്തിയെ പരത്തി

യെശു പള്ളിയിൽനിന്നു ൪ ശിഷ്യന്മാരൊടു കൂടെ പു
റപ്പെട്ടു ശിമൊന്റെ വീട്ടിൽ ചെന്നു (മാ)- അവൻ പക്ഷെ
വിവാഹം കഴിപ്പാനായി ബെത്ത ചൈദയെ വിട്ടു അടുക്കെ
ഉള്ള കഫൎന്നഹൂമിൽ കൂടി ഇരുന്നു- (അപൊസ്തലനായ ശെ
ഷവും അവൻ ഗൃഹസ്ഥൻ ആയ്പാൎത്തു ( ൧ കൊ. ൯, ൫)- ഭാൎയ്യയു
ടെ അമ്മെക്കു പനി ഉള്ളതു കെട്ടാറെ യെശു അവളുടെ കൈയെ
പിടിച്ചു ജ്വരത്തെ ശാസിച്ചു (ലൂ.) അവൾ എഴുനീറ്റു യെശുവെ
സെവിക്കയും ചെയ്തു

അസ്തമിച്ചാറെ രൊഗികൾ മുതലായ ഊൎക്കാർ എല്ലാം
ആ ഭവനത്തെ വളഞ്ഞു യെശുവും ഹസ്താൎപ്പണത്താലെ (ലൂ)
എല്ലാവരെയും സ്വസ്ഥമാക്കി നീ ദൈവപുത്രൻ എന്നു വി [ 97 ] ളിക്കുന്ന ഭൂതങ്ങളെ ശാസിച്ചു മിണ്ടാതാക്കി നീക്കിയതിനാ
ൽ നമ്മുടെ ബലക്ഷയങ്ങളെ അവൻ ഏറ്റു വ്യാധികളെ ചുമന്നു
എന്ന പ്രവാചകത്തെ (യശ. ൫൩, ൪ʃ.) ഒപ്പിക്കയും ചെയ്തു (മത)

ഈ ജയദിവസം കഴിഞ്ഞാറെ യെശു നന്ന രാവിലെ പ്രാൎത്ഥി
പ്പാൻ എകാന്തത്തിൽ ചെന്നു പാൎത്തു- പിന്നെ പുരുഷാരം ശിമൊ
നെയും മറ്റും മുട്ടിച്ച് അന‌്വെഷണം കഴിച്ചു യെശുവെ കണ്ട
പ്പൊൾ ഈ ഊരിൽ പാൎക്കെണം എന്നു വളരെ അപെക്ഷിച്ചു- അതി
നാൽ അവൻ നചറക്കാരുടെ അവിശ്വാസം ഒൎത്തു സന്തൊഷി
ച്ചു എങ്കിലും മറ്റെ ഊരുകളിലും ദെവരാജ്യത്തെ അറിയി
പ്പാൻ എനിക്കു നിയൊഗം ഉണ്ടെന്നു ചൊല്ലി യാത്രയാവാൻ ഒ
രുങ്ങി നിന്നാറെ- പുരുഷാരം കെൾ്പാൻ ആഗ്രഹിച്ചു ( ലൂ. ൫, ൧) തി
ങ്ങിവിങ്ങി നില്ക്കുകകൊണ്ടു തല്ക്ഷണം പുറപ്പെടാതെ പൊയ്ക
യുടെ വക്കത്തു നിന്നു ഗ്രാഹ്യമായ ദെവവൎഷംത്തെ കുറിച്ചു പ്രസംഗി
ച്ചു മാനസാന്തരത്താലെ സ്വരാജ്യത്തിൽ പ്രവെശിപ്പാൻ ക്ഷ
ണിച്ചു

ഇപ്രകാരം പറയുമ്പൊൾ രൊഗശാന്തിക്കായി വന്നവരു
ടെ തിരക്കുനിമിത്തവും ദെവപുത്ര എന്ന് ആൎക്കുന്ന ഭൂതഗ്രസ്ത
ന്മാരുടെ അലശീലനിമിത്തവും ( മാ. ൩, ൯- ൧൨ ) പടകിൽ ക
യറി പ്രസംഗം ചെയ്യെണ്ടി വന്നു- അതിന്നായി ശിമൊന്റെ
പടകിൽ കയറി (ലൂ) കരയിൽനിന്ന് അല്പം നീക്കിച്ചു ഉപദെശം
കഴിക്കയും ചെയ്തു- പിന്നെ ശിമൊമൊന്നു രാത്രി കാലത്തു മീൻ
പിടിയിൽ അല്പവും സാധിക്കാതെ വിഷാദം ഉണ്ടായതു കണ്ടു
യെശുവചനത്താൽ വിശ്വാസം ജനിപ്പിച്ചു വല കീറുമാറു മീ
ൻ കുടുക്കി തന്റെതും ജബദിപുത്രരുടെ പടകും പിടിപ്പൊളം
നിറച്ചു കൊടുത്തു- ഇങ്ങിനെ ദെവമഹത്വം കണ്ടതിനാൽ ശിമൊ
ൻ ഭ്രമിച്ചു അയൊഗ്യതയെ വിചാരിച്ചു അയ്യൊ എന്നെവിട്ടു പൊ [ 98 ] ക ഞാൻ പാപപുരുഷൻ എന്നു പറഞ്ഞു- കൎത്താവൊ ആ കാഴ്ച
യാൽ കുഡുംബരക്ഷെക്കു നിശ്ചയം വരുത്തിയ ശെഷം നീ ഭയ
പ്പെടരുതെ ഇനി മെൽ ആൾ്പിടിക്കാരനാകും എന്നും എന്റെ പി
ന്നാലെ വരുവിൻ എന്നു നാല‌്വരൊടും പറഞ്ഞു- അവരും അന്നു ത
ന്നെ തൊഴിൽ ഉപെക്ഷിച്ചു ജബദിയെയും കൂലിക്കാരെയും വിട്ടുയെ
ശുവെ അനുഗമിക്കയും ചെയ്തു

൯.) മലപ്രസംഗം ( മത. ൪, ൨൩. ൭. മാ. ൧, ൩൯. ൩, ൧൨. ലൂ.
൬, ൧൨)

അനന്തരം യെശു ൪ ശിഷ്യന്മാരൊടും കൂടെ കഫൎന്നഹൂമെ വി
ട്ടു ഗലീലയിൽ ഊരും നാടും കടന്നു ദെവരാജ്യം ആരംഭിച്ചു എ
ന്നു പള്ളിതൊറും ഘൊഷിച്ചു പലബാധാരൊഗശാന്തികളാ
ലും വചനത്തെ പ്രമാണിപ്പിച്ചു സുറിയാനാട് എങ്ങും കീൎത്തിതനാ
യി- ഗലീലദശപുരി *) യരുശലെം യഹൂദവരായ്യ മുതലായ
ദെശങ്ങളിൽ നിന്നും ജനങ്ങൾ കൂടി ചെല്ലുകയും ചെയ്തു

അപ്പൊൾ യെശു പുരുഷാരത്തെ വിട്ടു (സഫെത്ത് സമീപത്തൊ)
ഒരു മലയിൽ ചെന്നു പ്രാൎത്ഥിച്ചു നിന്നു (ലൂ) പ്രാൎത്ഥന തീൎന്നാറെ
യൊഹനാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതു പൊലെ നീ ഞ
ങ്ങൾ്ക്കു പ്രാൎത്ഥിപ്പാൻ ഉപദെശിക്കെണം എന്നു ശിഷ്യന്മാർ അപ്പൊ
ൾ തന്നെ അപെക്ഷിച്ചിട്ടായിരിക്കും ( ലൂ. ൧൧, ൧ʃ )- യെശു തന്റെ
പ്രാൎത്ഥനയെ ഉപദെശിച്ച ശെഷം നാല‌്വരെയും (മത്തായി തുടങ്ങി
യുള്ള) ശിഷ്യരെയും ആശ്രിതന്മാരെയും ചെൎത്തു കൊണ്ടു മല
മെൽ ഇരുന്നു ദെവരാജ്യവസ്തുതയെ അറിയിക്കയും ചെയ്തു [ 99 ] അന്നുദിച്ച അനുഗ്രഹവൎഷത്തിന്നു യൊബെലാണ്ടു തന്നെ മുങ്കു
റിയായിരുന്നു- (൩ മൊ ൨൫) അത് എങ്ങിനെ എന്നാൽ ഭൂമിക്ക
൭ വൎഷം കഴിഞ്ഞ ഉടനെ വിതയും മൂൎച്ചയും ഇല്ലാതെ മഹാസ്വസ്ഥ
ത കൊണ്ടാടുക അത്രെ ന്യായം- ആ കാലത്തെ അനുഭവം ഉടയ
വൎക്കല്ല സഭെക്കും ദരിദ്രർ പരദെശികൾ്ക്കും മൃഗങ്ങൾ്ക്കും ആക- എഴെ
ഴു കൊല്ലം ചെന്നാൽ പാപപരിഹാരദിവസം മുതൽ ഒർ അമ്പതാം
വൎഷം യൊബെലാണ്ടു (കാഹളവൎഷം) തന്നെ- ദൈവം കടം ഇ
ളെച്ചു കൊടുത്തതിന്നു മുദ്രയായിട്ടു സഭക്കാരും തമ്മിൽ തമ്മിൽ
ഉള്ള കടം മുതലായ ഇടപാട് ഒക്കയും വിട്ടു അടിമയായി പൊ
യവരെ വിടുതലയാക്കി വിറ്റുപൊയ അവകാശങ്ങളെ പുരാ
ണജന്മികൾ്ക്കു മടക്കി കൊടുത്തു ഇപ്രകാരം താഴ്ചയും വീഴ്ചയും
വന്നു പൊയത് എല്ലാം മാറ്റി ദെശംതൊറും തിരുസഭയുടെ അവ
സ്ഥെക്കു പുതുക്കം വരുത്തെണ്ടതു ഈ സ്വൎഗ്ഗീയാചാരത്തെ നടത്തു
വാൻ രാജപ്രഭു ലെവ്യർ മുതലായവരുടെ കുറ്റത്താൽ വളരെ മുടക്കം
വന്നു‌- ബാബലിലെ ഭയം തട്ടുമ്പൊൾ അപ്രകാരം ആചരിപ്പാൻ യ
രുശലെമിൽ ഭാവിച്ചിട്ടും (യിറ. ൩൪) പാപവാഴ്ച നിമിത്തം കഴി
വുണ്ടായില്ല- ആകയാൽ പ്രവാചകന്മാർ വിചാരിച്ചു ഉടയവനാ
യ യഹൊവ താൻ കടങ്ങളെ വീട്ടി ബദ്ധരെ വിട്ടു കൂടിയാരെ ര
ക്ഷിച്ചു തിരുസഭയെ പുതുക്കി മഹൊത്സവവൎഷം വരുത്തെണ്ട
ത് എന്നു കണ്ടറിയിച്ചു (യശ. ൬൧. ദാനി. ൨, ൪൪)- സ്വൎഗ്ഗരാജ്യം
എന്ന ശബ്ദത്തിന്ന ഈ പ്രത്യാശയാൽ തന്നെ അൎത്ഥം അധികം പ്രകാ
ശിച്ചു വരും (ലൂ. ൪, ൧൮—൨൧)

I അന്നു യെശു സീനായ്മലയിൽനിന്നുള്ള ഇടിമുഴക്കം മുതലായ
ഭയങ്കരങ്ങളെ എല്ലാം ഒഴിച്ചു തന്റെ രാജ്യത്തിന്റെ ആദിധ
ൎമ്മമായിട്ടു സാധുക്കൾ്ക്ക ഒരു പുതുഭാഗ്യത്തെ അറിയിച്ചു കൊടു
ത്തു (മത. ൫, ൨- ൧൬)- ദെവരാജ്യക്കാരുടെ ഉത്ഭവം ആത്മാ [ 100 ] വിലെ ദാരിദ്ര്യം തന്നെ- വിദ്യ കൎമ്മം ഭക്തി മുതലായ ഗുണ
ങ്ങൾ ഒന്നും അവൎക്ക ഒട്ടും പ്രശംസിപ്പാൻ ഇല്ല- അതിനാൽ അവർ
ഖെദിച്ചു അയ്യൊ ദൈവവും ഞങ്ങളുമായി എത്ര ദൂരം എന്നു സ
ങ്കടപ്പെടുന്നു- ആകയാൽ അഹംഭാവം വിട്ടു പരിപാകവും സൌ
മ്യതയും ജനിക്കുന്നു- ദെവനീതിയിലെ ദാഹവും വിശപ്പും വ
ളരുന്തൊറും തൃപ്തിയും വന്നു കൊണ്ടിരിക്കുന്നു-- നീതി തിക
യുമ്പൊഴൊ മുമ്പെ ദീനരിൽ മനസ്സലിവും പിന്നെ സ്വഹൃദയ
ത്തിലെ പലദൂഷ്യങ്ങളെ നീക്കി ശുദ്ധിവരുത്തുവാൻ ഉത്സാ
ഹവും ഭൂമിയിൽ ദെവസമാധാനത്തെ സ്ഥാപിച്ചു നടത്തു
വാനുള്ള ശക്തിയും ഒടുക്കം യെശുവൊട് ഒന്നിച്ചു കഷ്ടം അ
നുഭവിക്കുന്നതിനാൽ വിശ്വാസജയവും മരണത്തിൽ ആന
ന്ദവും ജനിക്കുന്നു

ഇപ്രകാരം ഉള്ളവർ ധന്യന്മാരത്രെ- എങ്ങിനെ എന്നാ
ൽ ആത്മാവിൽ ദരിദ്രനായവന്നു അറിയാതെ കണ്ടു സ്വ
ൎഗ്ഗരാജ്യാവകാശം അപ്പൊൾ തന്നെ ഉണ്ടു ദിവ്യദുഃഖത്തിന്ന്
ആശാസവും ഉണ്ടു- ഇപ്പൊൾ സാഹസക്കാൎക്ക എങ്ങും ഇടം
കൊടുത്ത് ഒതുങ്ങിയവർ ഭൂമിയെ അടക്കും (സങ്കീ. ൩൭, ൧൧.
യശ. ൫, ൧൭)- നീതിയിലെ ദാഹത്തിന്നു നീതിയാൽ മാത്ര
മല്ല നീതിഫലങ്ങളാലും അനവധി തൃപ്തി ഉണ്ടാകും- താ
ൻ കരുണ കാട്ടുമ്പൊൾ ഒക്കയും ദെവകരുണയിലെ നിശ്ച
യം എറും- ഹൃദയം ശുദ്ധ കണ്ണാടി പൊലെ വന്നാൽ ദെവ
മഹത്വം എല്ലാം അതിൽ നിഴലിക്കും ഇഹപരങ്ങളിൽ
ദൈവത്തെ തെളിഞ്ഞു കാണും- ഹൃദയശുദ്ധി സകല ജ്ഞാ
നത്തിന്നും ഉറവാകും- അതിനാൽ രാജാവെ പൊലെ
ഭൂമിയിൽ സമാധാനത്തെ പരത്തുവാൻ അധികാരം
വന്നപ്പൊൾ ദെവപുത്രരുടെ സ്ഥാനത്തു വാഴുവാൻ തുട [ 101 ] ങ്ങും (അറി. ൧, ൬; മത. ൧൯, ൨൮)- ഒടുവിൽ വിശ്വാസി വീ
രന്മാരുടെ മെഘത്തെ നൊക്കി കഷ്ടിച്ചവൎക്ക അവരൊട് ഒ
ന്നിച്ചു സ്വൎഗ്ഗരാജ്യത്തിന്റെ അനുഭവവും ഉണ്ടാകും

ഇപ്രകാരമുള്ള കൂലി ലൊകത്തിന്റെ ഉപ്പും വെളിച്ചവും
ആയവൎക്കു തന്നെ ലഭിക്കുന്നതു- ഉപ്പു മാംസത്തിന്റെ കെടു
വൎജ്ജിച്ചു ജീവനെയും രസത്തെയും രക്ഷിക്കുന്നതു പൊലെ സ്വ
ൎഗ്ഗരാജ്യക്കാർ മനുഷ്യജാതിയെ താങ്ങി ഉള്ളതിനെ ഒക്ക
യും രക്ഷിക്കുന്നതല്ലാതെ- വെളിച്ചമായി പ്രകാശിച്ചു ലൊ
കത്തിന്റെ അന്ധകാരത്തെ മാറ്റെണ്ടുന്നവർ- ഉപ്പും വെ
ളിച്ചവും- സാരമല്ലാതെ വരുന്നതു വിശെഷാൽ കഷ്ടമരണ
ങ്ങളെ വിട്ടൊഴിയുന്ന ഭയത്താൽ തന്നെ- അടുക്കെ സഫെ
ത്ത് എന്ന നഗരം മലമുകളിൽ നില്ക്കുന്നതാകയാൽ ദൂരത്തു നി
ന്നു കാണാം- അപ്രകാരം ഓരൊരു ശിഷ്യന്ന് ഒരുവക ഗൊ
ല്ഗഥയും ക്രൂശും വിളക്കുതണ്ടായിട്ടു വെണം മശീഹനാമത്തെ
ദുഷിച്ചവരും അതിനാൽ ഉണ്ടായ സല്ക്രിയാസമൂഹത്തെ
കണ്ടാൽ ഇപ്രകാരമുള്ള സാധുക്കളെ ജനിപ്പിച്ച ദൈവ
ത്തെ ഒടുവിൽ സ്തുതിക്കെണ്ടിവരും

II കൎത്താവ് തന്റെ ഉപദെശം പുരാണധൎമ്മത്തിന്റെ നിവൃത്തി
എന്നും പറീശന്മാരുടെ വെപ്പുകൾ്ക്കു മാത്രം പ്രതികൂലം എന്നും
കാണിച്ചതു (൫, ൧൭– ൭, ൬)- വെദശബ്ദം ഒന്നും വ്യൎത്ഥമാക
യില്ല മശീഹെക്ക് വല്ലതും കെട്ടഴിപ്പാനല്ല അതു മുഴുവൻ നി
വൃത്തിച്ചു കുറവുള്ളതിന്നു നിറവു വരുത്തുവാൻ കല്പന ഉണ്ടു-
അവന്റെ രാജ്യത്തിൽ ദെവൊക്തങ്ങളെലെശം പൊലും ത
ള്ളുന്നവൎക്കല്ല ഉപദെശത്താലും ക്രിയയാലും അവറ്റെ ഉറപ്പി
ക്കുന്നവൎക്കെമാനം ഉള്ളു- പറീശന്മാരൊ സമ്പ്രദായങ്ങളെ
ചെൎക്കയാൽ ദെവധൎമ്മത്തെ വഷളാക്കിയത് ഇപ്രകാരം [ 102 ] കുല ചെയ്യരുത് എന്ന ദെവകല്പനയെ അവർ വ്യാഖ്യാനിച്ച
പ്പൊൾ കൊല്ലുന്നവനെ ഊർകൊട്ടിൽ വരുത്തി വിസ്തരിക്കെ
ണ്ടു പൊൽ എന്നുള്ള അൎത്ഥം പൂൎവ്വന്മാൎക്കുമതിയായി തൊന്നി-
അതു പൊരാ വെറുതെ കൊപിക്കുന്നവൻ ആ ന്യായവിധി
ക്കു തന്നെ യൊഗ്യനാകും- റക്കാ (തുപ്പെണ്ടവൻ വെദ
ങ്കള്ള) എന്നു ദുഷിച്ചു പറയുന്നവൻ ൭൨ ന്യായാധിപതിമാർ കൂ
ടി വിസ്തരിക്കുന്ന സൻഹെദ്രിൻ സഭെക്കു യൊഗ്യനാകും-
ഭൊഷ പൊട്ട എന്നു സഹൊദരനെ നിസ്സാരനാക്കിയവൻ
ഹിന്നൊം താഴ്വര ആകുന്ന ചുടലക്കാട്ടിൽ വെന്തുപൊവാൻ
യൊഗ്യനാകുന്നു*) അതിന്റെ അൎത്ഥം കുത്തിക്കൊല്ലുന്നവൻ മാത്രം
അല്ല സ്നെഹം ഇല്ലാതെ വിധിപ്പവൻ കൂടെ അതാത ശിക്ഷാവിധി
ക്കു താൻ ഹെതുവാകുന്നു എന്ന് ഒരു ദെവന്യായം ഉണ്ടു- ആകയാ
ൽ ദൈവത്തൊട് അടുക്കുമ്പൊൾ ഒക്കയും തന്റെ സ്നെഹക്കുറവുക
ളെ ഒൎത്തു ക്ഷമ ചൊദിച്ചും ക്ഷമിച്ചും കൊണ്ടു നിരപ്പു വരുത്തുക
അത്രെ വെണ്ടുവതു- ന്യായത്തിന്നായിട്ടല്ല ഇണക്കത്തിന്നു കെ
വലം നൊക്കി നിത്യം ഉത്സാഹിക്ക തന്നെ കൊല്ലരുത് എന്റെ ക
ല്പനയുടെ അൎത്ഥം

വ്യഭിചാരം ചെയ്യായ്ക എന്ന കല്പനയുടെ അഭിപ്രായം
ജഡക്രിയയെ മാത്രമല്ല നിഷെധിക്കുന്നതു- മൊഹത്തെ
വെരറുക്കെണ്ടു സുന്ദരരൂപത്തെ കാണ്കയാലൊ സംസൎഗ്ഗ [ 103 ] ത്താലൊ പരീക്ഷ തൊന്നുമളവിൽ ബന്ധം ഛെദിക്ക തന്നെ
നല്ലൂ-- വിവാഹത്യാഗം ദൈവത്തിന്ന് അനിഷ്ടം (മല. ൨, ൧൬)
അതു കൊണ്ടു ഉപെക്ഷണപത്രിക എഴുതെണം എന്നു കല്പന
യായതു (൫മൊ. ൨൪, ൧) ഉപെക്ഷണത്തെ അല്പം തടുപ്പാനത്രെ-
യഹൂദരൊ പുരുഷന്ന ഇഷ്ടം പൊലെ ഉപെക്ഷിക്കാം എന്നു നി
രൂപിച്ചു പൊയി- ആകയാൽ വ്യഭിചാരം നിമിത്തം അല്ലാതെ
ഭാൎയ്യയെ ഉപെക്ഷിച്ചാൽ വ്യഭിചാരദൊഷമത്രെ എന്നതു യെ
ശുവിന്റെ വ്യാഖ്യാനം

പിന്നെ ആണയെ മൊശ സമ്മതിച്ചു എങ്കിലും (൨മൊ. ൨൨,
൧൧) കള്ളസത്യത്തെ നിഷെധിച്ചും (൩ മൊ. ൧൯, ൧൨) സത്യം
ചെയ്തത് എല്ലാം ഒപ്പിപ്പാൻ കല്പിച്ചും (൪ മൊ. ൩൦, ൩), യഹൊവാ
നാമത്തെ മാത്രം ആണെക്കു കൊള്ളുന്നതാക്കി വെച്ചും (൫ മൊ.
൬, ൧൩) ഇപ്രകാരം സത്യം ചെയ്യുന്ന മൎയ്യാദയെ ആവൊളം വി
രൊധിച്ചു- യഹൂദരൊ വെറുതെ ആണയിടുന്നതിൽ വളരെ ര
സിച്ചു പുതിയ ആണകളെയും നിത്യം സങ്കല്പിച്ചു പൊയി (മത.
൨൩, ൧൬. ൧൮ )- ദെവസമ്മുഖത്തു നിന്നുകൊണ്ടു അതെ എന്നും ഇ
ല്ല എന്നും ഉള്ള പ്രകാരം പറഞ്ഞാൽ മതി എന്നു യെശു വെച്ച വെ
പ്പു- ഹൃദയത്തിൽ ഉള്ള ദെവ സാക്ഷിയെ കൊണ്ടു സത്യം ചെയ്താ
ലൊ ദൊഷം ഇല്ല (൨ കൊ. ൧൧, ൧൦. രൊ. ൯, ൧) ദൈവവും ത
ന്നെതൊട്ടു സത്യം ചെയ്യുന്നു (൧ മൊ. ൨൨, ൧൬. യശ. ൪൫, ൨൩. എ
ബ്ര. ൬, ൧൩ʃʃ.)

കണ്ണിനു പകരം കണ്ണു എന്നു തുടങ്ങിയുള്ള ശിക്ഷാജ്ഞയെ
അധികാരികൾ സഭാന്യായമായി നടത്തിയ ശെഷം (൨ മൊ. ൨൧,
൨൩ ʃʃ.) പറിശന്മാർ അപ്രകാരം താന്താൻ ഉചിതം കാട്ടാം എന്നു വെ
റുതെ നിരൂപിച്ചു തങ്ങൾ തന്നെ പക വീളുവാൻ തുനിഞ്ഞു (൫ മൊ.
൩൨, ൩൫)- പകരം ചെയ്ക അല്ല ദൊഷത്തൊട് എതിൎക്കയും അല്ല [ 104 ] ക്ഷമിക്ക തന്നെ ദിവ്യനീതി ആകുന്നു- അടിച്ചാൽ സഹിക്കയും അന്യാ
യപ്പെട്ട് ഒന്നിനെ എടുക്കുന്നവനു മറ്റൊന്നു കൂടെ വിടുകയും ഒരു
പ്രഭു ഹെമിച്ചു ചുമട് എടുപ്പിച്ചു കൊണ്ടുപൊയാൽ മനഃപൂൎവ്വമാ
യി ൎഅതിദൂരത്തു പൊകയും അപെക്ഷിക്കുന്നവന്നു കൊടുക്കയും
ഈവക ആകുന്നതു ക്രിസ്ത്യാനൻ ചെയ്യുന്ന പ്രതിക്രിയ- (ഇതു
വും അക്ഷര പ്രകാരം അല്ല ആത്മപ്രകാരം കൊള്ളിക്കെണ്ടു.
യൊ, ൧൮, ൨൨ ʃ ʃ. മത. ൨൬, ൬൭)

അടുത്തവനെ സ്നെഹിക്ക എന്ന വചനത്തെ (൩ മൊ. ൧൯, ൧൮.
൨൪, ൨൨) കള്ളവൈദികന്മാർ വിചാരിച്ചപ്പൊൾ മാറ്റാനെ പ
കെക്കാം എന്ന വ്യാഖ്യാനത്തെ ചമെച്ചു അതിന്ന് ഒഴികഴിവാ
യിട്ടു (൫ മൊ. ൨൩, ൬) ചിലദൃഷ്ടാന്തങ്ങളെയും വകതിരിയാതെ
ചൊല്ലികൊണ്ടിരുന്നു- അങ്ങിനെ കെവലം അല്ല ശത്രുവെ കൂട്ടുകാ
രൻ എന്ന വിചാരിച്ചു സ്നെഹം ആശിൎവ്വാദം ഉപകാരം പ്രാൎത്ഥ
നകളെയും പ്രയൊഗിച്ച് അവരെ സെവിച്ചും സ്വഭാവസ്നെഹ
ത്തിന്നു മെല്പെട്ട ആത്മസ്നെഹത്തെ ശീലിച്ചും കൊണ്ടു വൈരി
വത്സലനായ ദൈവത്തിന്നു താൻ മകൻ എന്നു കാണിക്കെണ്ടു-
ഒടുക്കം വൈദികന്മാർ ഇത്ര അനുഷ്ഠിച്ചാൽ മതി എന്നു പറയുന്ന
വ്യാഖ്യാനത്തെ എല്ലാം തള്ളി (൩ മൊ. ൧൧, ൪൪) തികഞ്ഞ പി
താവിന്നു തികഞ്ഞ മകനായ്ചമവാൻ പൊരുതു കൊള്ളെണ്ട
തു

പിന്നെ നീതിയുടെ സകല അഭ്യാസത്തിലും പുറമെ ഉള്ള കാ
ഴ്ചയല്ല ദൈവം കാണാകുന്ന വസ്തുത തന്നെ സാരം എന്നു കാട്ടുവാ
ൻ (൬, ൧—൧൮) ധൎമ്മം പ്രാൎത്ഥന ഉപവാസം ഈ മൂന്നിനെയും വി
വെചിച്ചു- ആരൊടും അറിയിക്കാതെ കണ്ടും താനും വെഗത്തി
ൽ മറന്നു വിട്ടും ദൈവത്തിന്നു എന്നുവെച്ചു മുട്ടുള്ളവൎക്ക കൊ
ടുക്കെണം[ 105 ] പ്രാൎത്ഥനയും നിരത്തിൽ കാണുന്ന നിസ്കാരമായിട്ടല്ല ദൈവം മാത്രം
കണ്ടു കെട്ടു കൊൾ്വാൻ തന്നെ രഹസ്യത്തിൽ ആകെണ്ടു- മന്ത്രജപ
ത്താൽ ദൈവത്തെ ഹെമിക്കയുമല്ല ആവശ്യമുള്ളതിനെ മുമ്പിൽ ത
ന്നെ അറിയുന്ന പിതാവെ ഒൎപ്പിക്ക അത്രെ പ്രാൎത്ഥന ആകുന്നതു- സക
ല പ്രാൎത്ഥനയുടെ മാതൃക തന്നെ കൎത്തൃപ്രാൎത്ഥന. ക്രിസ്തൊപദെശ
വും ദെവവാഗ്ദത്തവും മനുഷ്യാപെക്ഷയും എല്ലാം അതിൽ അടങ്ങി
യതു- നാം എല്ലാവൎക്കും പിതാവായി വാനങ്ങളിൽ വാഴുന്നവനെ
വിളിച്ച ശെഷം ൩. അപെക്ഷകളാൽ അഛ്ശനെ ഭൂമിയിലെക്കു വരുത്തു
കയും നാലിനാൽ താൻ ഇവിടെനിന്നു അഛ്ശനൊളം കരെറുകയും
തന്നെ പ്രമാണം- ദൈവം ഭൂമിയിലും ഉണ്ടു എങ്കിലും പല ദുൎമ്മതങ്ങ
ളാൽ അവന്റെ നാമത്തിന്നു ദൂഷ്യവും തിരുലക്ഷണങ്ങൾ്ക്കു മറവും വ
രികയാൽ ആ നാമം വിശുദ്ധമായ്വിളങ്ങെണ്ടതിന്നു യാചിക്കെ
യാവു- മനുഷ്യർ ആ നാമത്തെ പ്രതിഷ്ഠിച്ചാൽ (യശ. ൨൯, ൨൩. ൧പെ.
൩, ൧൫) ദെവരാജ്യം വാനങ്ങളിൽനിന്ന ഭൂമിയിൽ വരുന്നു സകല
ഹൃദയവും അവന്റെ സിംഹാസനവും ആകും സാത്താൻ എത്ര വി
രൊധിച്ചാലും ഈ രാജ്യം തന്നെ വരെണ്ടു- പിന്നെ എല്ലാവരും സ്വ
ൎഗ്ഗസ്ഥന്മാർ എന്ന പൊലെ ദെവഹിതം ചെയ്കയാൽ ഭൂമിയും വാ
നമായി ചമയെണ്ടു- ഇപ്രകാരം പിതാവിൻ നാമം പുത്രന്റെ
രാജത്വം ആത്മാവിൻ വ്യാപാരം ഈ മൂന്നിന്നായി പ്രാൎത്ഥിച്ച ശെ
ഷം താന്തനിക്കായി അപെക്ഷിക്ക- എന്തെന്നാൽ മക്കളുടെ “ഭാവ
ത്തിന്നു പറ്റുന്ന” ആഹാരം ഇന്നു തരെണമെ എന്നുള്ളതാൽ പിതാ
വു ദെഹിദെഹങ്ങൾ്ക്ക അവസ്ഥെക്കു തക്കവണ്ണം തൃപ്തിവരുത്തുന്ന
പ്രകാരം എല്ലാം അടങ്ങി ഇരിക്കുന്നു- അത് ഇന്നു തന്നെ വെണ്ടതു
പിന്നെ നാളെക്കല്ല ഇന്നലെത്തതിന്നു വിചാരം വെണം- കടങ്ങ
ളെ പിതാവ് ഇളെച്ചു തന്നിട്ടും എണ്ണമില്ലാത്തത് ഒൎമ്മയിൽ വന്നു
ബാധിക്കുന്നുണ്ടു സഹൊദരുടെ കുറ്റങ്ങളാലും പീഡ ജനിക്കു [ 106 ] ന്നു- ആകയാൽ ക്ഷമിപ്പാൻ മനസ്സു തനിക്കു തൊന്നെണം എന്നും താ
ൻ ക്ഷമിപ്പാൻ കൂടിയതിനാൽ ദെവക്ഷമ മനസ്സിൽ അധികം തെ
ളിഞ്ഞു അനുഭവമായി വരെണം എന്നും യാചിക്ക- കഴിഞ്ഞ കാലത്തി
ന്നു ദെവകരുണ വന്നതു പൊലെ ഭാവിക്കു കൂടെ വെണം എന്നു ക
ണ്ടു പാപസൈന്യത്തെ ഭയപ്പെട്ടും കൊണ്ടു താൻ ദൈവത്തെ പരീ
ക്ഷിച്ചു പൊകയും അതിന്നു ന്യായശിക്ഷയാൽ താൻ പരീക്ഷയിൽ
എല്പിക്കപ്പെടുകയും അരുതെ എന്നു വിളിച്ച ഉടനെ- അച്ശൻ മന
സ്സലിഞ്ഞു ദുഷ്ടനിൽനിന്നും സകല ദൊഷത്തിൽനിന്നും തന്നെയും
സൎവ്വ സഭയെയും ഉദ്ധരിക്കെണമെ എന്നു പ്രാൎത്ഥനയുടെ തീൎപ്പു- അ
ന്ത്യവാചകത്തെ യൊഗ്യമുള്ള സ്തുതിക്കായിട്ടു (൧ നാൾ. ൨൯, ൧൧; ൨തി
മ. ൪, ൧൮) ശിഷ്യന്മാർ പിന്നെ ചെൎത്തു എന്നു തൊന്നുന്നു- ആമെൻ
എന്നതു വാഗ്ദത്തസ്ഥിരതയെ ഒൎപ്പിച്ചു നിവൃത്തിയുടെ നിശ്ചയത്തെ
കാട്ടുന്നു-- ഇപ്രകാരം പ്രാൎത്ഥിക്കുമ്പൊൾ ഒക്കയും (മാ. ൧൧, ൨൫ʃ.)
സകല മനുഷ്യരൊടും ക്ഷമിച്ചിണങ്ങി വന്ന പ്രകാരം ഒരു ബൊധം
വെണം അല്ലാഞ്ഞാൽ പ്രാൎത്ഥന വ്യൎത്ഥം എന്നറിക

പിന്നെ ഉപവാസം പാപപരിഹാരദിവസത്തിൽ മാത്രം ധൎമ്മപ്ര
കാരം ആചരിക്കെണ്ടതു (൩ മൊ. ൧൬, ൨൯)- യഹൂദരൊ അതു പുണ്യ
വൎദ്ധനം എന്നു നിരൂപിച്ചു ആഴ്ചവട്ടത്തിൽ രണ്ടും നാലും ദിവസം
നൊറ്റു വെഷത്തിലും മറ്റും ഉപെക്ഷ നടിച്ചു തങ്ങടെ വൈരാഗ്യ
ശക്തിയെ കാട്ടി നടന്നു- ഈ വക സന്ന്യാസം എല്ലാം പരബൊധം
വരുത്തുവാനായി ചെയ്തതാകയാൽ ദൊഷമത്രെ എന്നു യെ
ശു കാണിച്ചു ദൈവത്തിന്നായി മാത്രം സന്തൊഷത്തൊടെ ആ
ചരിപ്പാൻ ഉപദെശിച്ചു

വൈരാഗ്യലക്ഷണങ്ങളൊടു പലപ്പൊഴും പ്രപഞ്ച സക്തി
ചെരുകയാൽ യെശു എകാഗ്രമായ കണ്ണിന്റെ നിത്യഭാഗ്യവും
മമ്മൊനെ സെവിച്ചും നാളെക്കു കരുതികൊണ്ടും ഇരിക്കുന്ന ഹൃദ [ 107 ] യത്തിന്റെ ചാപല്യവും വൎണ്ണിച്ചു (൬, ൧൯—൩൪. ലൂ. ൧൨, ൨൨—
൩൧) നാം ദെവരാജ്യത്തെയും നീതിയെയും എകമായ പുരുഷാ
ൎത്ഥം ആക്കിയാൽ ശെഷം എല്ലാം കൂടെ കിട്ടും എന്നു കല്പിച്ചു

ഇപ്രകാരം പറിശന്മാരിലും കണ്ട (ലൂ. ൧൬, ൧൪) ദ്രവ്യാഗ്രഹ
ത്തെ ആക്ഷെപിച്ച ശെഷം- ഇവർ കൂട്ടുകാരുടെ കണ്ണിലെ കര
ടും കണ്ടു മടിയാതെ വിസ്തരിച്ചു കൊള്ളുന്ന കുരുടന്മാരത്രെ- ആ
കയാൽ സഹൊദരന്മാരെ വെറുതെ തള്ളുമ്പൊൾ ബലിമാംസങ്ങ
ളെ നായ്ക്കൾ്ക്കും സഭാസംസൎഗ്ഗത്തിന്റെ നന്മകളെ പന്നികൾ്ക്കും ചാടി
ക്കളവാൻ അവർ മടിക്കയില്ല എന്നും- ഇതിന്റെ ഫലം അന്തഃക
ലഹങ്ങളാൽ കള്ള ഇടയന്മാൎക്കു തന്നെ നാശം എന്നും കാട്ടിയ
തു-

ഈ വകയുള്ള പറീശനീതിയിൽ നിന്ന എല്ലാം സൂക്ഷിച്ചു
കൊള്ളെണ്ടത എന്നു ൨ ആം അംശത്തിന്റെ അഭിപ്രായം ( ൫, ൧൭-
൭,൬)-

III മൂന്നാമതൊ ദുൎമ്മാൎഗ്ഗത്തെ ഒഴിച്ചു നല്ല വഴിയെ വരിക്കെ
ണ്ടുന്ന പ്രകാരത്തെ കാട്ടികൊടുക്കുന്നു( ൭, ൭ʃʃ)- യാചിക്ക തി
രയുക മുട്ടുക ഇതത്രെ ദെവനീതിയെ സാധിപ്പാനുള്ള വഴി- ആ
യ്തു ദൈവത്തൊടു ചെയ്യുമ്പൊൾ മനുഷ്യരുടെ സങ്കടങ്ങളെയും
ബുദ്ധിമുട്ടുകളെയും ഗ്രഹിച്ചു തന്റെത് എന്ന പൊലെ വിചാ
രിക്കയും വെണ്ടതു- പിന്നെ ആ രണ്ടിന്നായി ഉത്സാഹിക്കുന്നള
വിൽ രണ്ടിനെ ഒഴിക്കെണം- ആയ്ത് എന്തെന്നാൽ നാട് ഒടുമ്പൊ
ൾ നടുവെ എന്നല്ല ഭൂരിപക്ഷത്തെ വിട്ടു വിസ്താരം കുറഞ്ഞ വഴി
യിൽ കൂടി നടക്കയത്രെ നല്ലതു- പിശാചിന്റെ ചെകവരായ
ഉപദെഷ്ടാക്കന്മാരെ വാക്കും ഭാവവും പ്രമാണിക്കാതെ ഫല
ങ്ങളാൽ തിരിച്ചറിഞ്ഞു വിടുകയും വെണം- ഒടുക്കം യെശു
വെ സ്വീകരിക്കുന്ന ചിലരിലും ഒരൊരൊ ക്രിയകൾ ശുഭമാ [ 108 ] യ്‌വന്നാലുംപിതാവിൻഇഷ്ടത്തെചെയ്തുവൊഇല്ലയൊ എന്ന്
അന്ത്യ ദിവസം മാത്രംതെളിഞ്ഞുവരും

൧൦,പുരുഷാരത്തൊടുള്ളപ്രസംഗവും(ലൂ.൬,൧൭–൭,
൧,മത.൭, ൨൪ʃʃ) കുഷ്ഠശാന്തിയും(മത.൮,൧–൪.മാ.൧, ൪൦
൪൫.ലൂ.൫, ൧ ൨൪൬)

എന്നതിന്റെ ശെഷംയെശുമലശിഖരത്തിൽനിന്ന്‌ഇറങ്ങി വര
പ്പിൽതന്നെ നിന്നുതി ങ്ങിയപുരുഷാരങ്ങളൊടും(ലൂ.൭,൧)സ്വ
ൎഗ്ഗരാജ്യത്തിന്റെ വസ്തുതയെഅറിയിച്ചുവൈദികരൊടുത
നി ക്കുള്ളവാദത്തെകുറയമറെച്ചുമല പ്രസംഗത്തിന്റെതാല്പ
ൎയ്യത്തെ സംക്ഷെപിച്ചുപറഞ്ഞു

ഇപ്പൊൾ ദരിദ്രരുംഖെദിക്കുന്നവരും കരയുന്നവരുംവി
ശെഷാൽ മനുഷ്യപുത്രൻ നിമിത്തം പകയും‌ഹിംസയും‌അനുഭ
വിക്കുന്ന വരും‌ധന്യന്മാർ–ഇഹലൊകം‌നിങ്ങളെപുറത്താക്കു
ന്ന നാളിൽആനന്ദിച്ചുതുള്ളുവിൻ–ധനവാന്മാർ‌പരിപൂൎണ്ണ
ർ ചിരിക്കുന്നവർ എന്നവൎക്കല്ലാതെ‌ഇഹലൊകത്തിന്നുസമ്മ
തന്മാൎക്കു പ്രത്യെകംഹാംകഷ്ടം‌അവൎക്കുദെവരാജ്യത്തിൻവ
രവുന്യായവിധിയത്രെ—എങ്കിലും ഒന്നാംകൂട്ടത്തിൽചെ
രുന്നവർ മറ്റവരെ‌നിന്ദിക്കെണ്ടതല്ല നിത്യസ്നെഹത്താലും
സകലത്തെയും പൊറുക്കുന്ന ക്ഷമയാലും ശത്രുത്വത്തെജയിക്കെ
ണ്ടു–നിണക്കുള്ളതിനെ എടുക്കുന്നവനൊടുതിരികെചൊദി
ക്കയും അതതുമടക്കി വരാത്തദിക്കിലുംവായ്പകൊടുക്കെണ്ട
തു(അനുഗ്രഹവൎഷംഉദിച്ചുവല്ലൊ)–ആകയാൽ പാപികളും
കാട്ടുന്നഒരുമമതപൊരാ–മഹൊന്നതന്റെ മക്കൾ ആകുവാ
നുള്ളകരുണനിങ്ങൾ്ക്കുലഭിച്ചപ്രകാരം‌കാട്ടെണ്ടു–വിധി
ക്കയുംശപിക്കയും അരുതുക്ഷമിക്കയിലും‌കൊടുക്കയിലും
അവൻ രസിക്കുന്നതുപൊലെ‌നിങ്ങളുംചെയ്‌വിൻഎ [ 109 ] ന്നാൽ അവന്നുവരുന്നതുപൊലെ നിങ്ങൾ്ക്കുംസകലവുംനിറഞ്ഞും
കവിഞ്ഞും ലഭിക്കും—

പിന്നെപറിശന്മാരെപതുക്കെആക്ഷെപിപ്പാൻഓർഉ
പമപറഞ്ഞു – കുരുടനെനടത്തുന്നകുരുടൻ കുഴിയിൽവീഴുകെഉ
ള്ളുനിങ്ങളുംകള്ളഗുരുക്കന്മാരെഅനുസരിച്ചാൽഅവരെ
ക്കാൾഉത്തമന്മാർഅല്ലസമന്മാർഅത്രെ ആകും–൨ആംഉപ
മകണ്ണിലെകരടുനൊക്കുക–൩ആംഉപമവൃക്ഷംതന്റെസാര
ത്തിൽ നിന്നുഫലംജനിപ്പിക്കുന്നതുപൊലെമനുഷ്യന്റെഹൃദ
യത്തിൽപൊങ്ങിവരുന്നഭാവസാരംതന്നെഅവന്റെവാ
ക്കുമുതലായ ക്രീയകളെപുറപ്പെടിക്കുന്നു–ആകയാൽഎ
ന്റെജനംആകുവാൻമനസ്സുണ്ടെങ്കിൽഎന്റെവചനംഹൃദ
യത്തിൽകാത്തുസകലക്രീയെക്കും‌ഉറവാക്കെണ്ടു

൪ആംഉപമരണ്ടുമലപ്രസംഗങ്ങൾ്ക്കുംതീൎച്ച തന്നെ–ബുദ്ധി
മാനായശിഷ്യൻവചനംകെട്ട ഉടനെആഴകുഴിച്ചു(ലൂ)യെ
ശുമെശീഹഎന്നപാറെക്കഎത്തിഅടിസ്ഥാനംഇട്ടാൽമഴ
യുംകൊടുങ്കാറ്റുംഉള്ളദുഷ്കാലങ്ങലിലുംഭവനത്തിന്നു
ഛെദം വരികയില്ല–ജഡപ്രകാരമുള്ളഇസ്രയെലൊനാമശി
ഷ്യനൊവചനത്തെകെട്ടിട്ടും കാത്തുകൊള്ളാതെഇരുന്നാൽ
കൊടുങ്കാറ്റുള്ളസമയത്തുഭൂമി കുലുങ്ങുമാറുള്ളവീഴ്ചസം
ഭവിക്കെഉള്ളു(മത.ലൂ)–

ഇങ്ങിനെ യെശു൨പ്രസംഗവും തീൎത്തുവൈദികരെ
പൊലെഅല്ലഅധികാരംഉള്ളവനായി ഉപദെശിക്കകൊണ്ടു
എല്ലാവൎക്കും വിസ്മയംജനിപ്പിക്കയും ചെയ്തു

അനന്തരം(ഹത്തിൻ എന്ന)മലയിൽനിന്ന്ഇറങ്ങിവന്ന
ഉടനെ–പുരുഷാരങ്ങൾപിഞ്ചെന്നു(മത)–എന്നാൽ ഒരുഗ
ലീലപട്ടണത്തിൻ സമീപത്തുനിന്നുഒരുകുഷ്ഠരൊഗി [ 110 ] വിളിച്ചുപിന്നെഅടുക്കെവന്നു സാഷ്ടാംഗംവണങ്ങിനിനക്കുമന
സ്സ്ഉണ്ടെങ്കിൽഎന്നെശുദ്ധനാക്കുവാൻകഴിയുംഎന്ന്അപെ
ക്ഷിച്ചു–യെശുഉള്ളംകനിഞ്ഞു(മാ)കൈയുംനീട്ടിഅവനെ
തൊട്ടുമനസ്സുണ്ടുശുദ്ധനാകഎന്നുകല്പിച്ചുകുഷ്ഠംവിട്ടുമാറു
കയുംചെയ്തു–എന്നാറെയെശു(അശുദ്ധനെതൊട്ടസംഗതി
യാൽ)മനസ്സ്കുറയഇളകിഅവനെനീക്കി(മാ)ആരൊടും
ഒന്നുംപറയരുത്അഹരൊന്യരെചെന്നുകണ്ടുബലികഴിച്ചു
(൩മൊ.൧൩)സഭയൊടുചെരുവാൻസമ്മതംവരുത്തെണം
എന്നുകല്പിച്ചുവിട്ടയച്ചു–ആയാൾകല്പിച്ചപ്രകാരംഅനുസരി
യാതെയെശുതൊട്ടതുംകൂടെപ്രസിദ്ധമാക്കിയതിനാൽ–
അക്ഷരസെവകന്മാരിൽഅശുദ്ധിശങ്കജനിക്കാതെഇരി
ക്കെണ്ടതിന്നുയെശുപട്ടണത്തിൽപ്രവെശിക്കാതെ(മാ)എകാ
ന്തത്തിൽമാറിപ്രാൎത്ഥിച്ചുവസിച്ചു(ലൂ)അത്എഴുദിവസംഎ
ന്നുതൊന്നുന്നു(൩മൊ.൧൩,൪)–എങ്കിലൊസങ്കടക്കാർപലരും
അതുകൂട്ടാക്കാതെഎവിടെനിന്നുംവന്നുഅവനൊടുരൊഗശാ
ന്തിയെഅന്വെഷിക്കയും ചെയ്തു(മാ.ലൂ)–

൧൧.)കഫൎന്നഹൂമിലെശതാധിപനും(മത.൮,൫–൧൩
ലൂ.൭,൧–൧൦)വൊയ്കയുടെഅക്കരെക്കുള്ളയാത്രയും
ഗദരയിലെമഹാക്രീയയും(മത.൮,൧൮–൯,൧.൧൩.മാ.൪,
൫.ലൂ.൮,൪–൩൯.൯,൫൭ʃʃ.)

ഇപ്രകാരംഒന്നാംഗലീലയാത്ര(മാ.൧,൩൮ʃ.)തീൎന്നപ്പൊൾ
യെശുകഫൎന്നഹൂമിന്നരികിൽമടങ്ങിചെല്ലുന്നെരം–അവി
ടത്തെമൂപ്പന്മാർഎതിരെറ്റുചെന്നു(ഹെരൊദാവടയിൽ)
ഒരുശതാധിപന്റെദാസന്നുവാതരൊഗംഅതിക്രമിച്ചുഎ
ന്നുംഅവൻപരദെശിഎങ്കിലുംയഹൂദപ്രിയനുംപള്ളിയെ
തീൎത്തുകൊടുത്തവനുംആകയാൽസഹായത്തിന്നുപാത്രംഎന്നും [ 111 ] അറിയിച്ചുരൊഗശാന്തിക്ക് അപെക്ഷിച്ചപ്പൊൾയെശുഒന്നി
ച്ചുചെന്നു–പിന്നെആവിനീതൻതന്റെഅയൊഗ്യതയെവിചാ
രിച്ചുതാൻവരുവാൻതുനിയാത്തതുമല്ലാതെതനിക്കു൧൦൦ആൾഅ
ധീനരാകുന്നതുപൊലെജീവമരണശക്തികൾഎല്ലാംയെശുവി
ന്റെചൊല്ക്കീഴമൎന്നചെകവർഅത്രെഎന്നുനിശ്ചയിച്ചുകൊണ്ടു
അടിയന്റെവീട്ടിൽവരെണ്ടാഒരുവാക്കുപറഞ്ഞാൽ മതിഎന്ന്
ആൾഅയച്ചുപറയിച്ചു–എന്നാറെയെശുഇസ്രയെലിലുംകാണാ
ത്തവിശ്വാസവലിപ്പംനിമിത്തംഅതിശയിച്ചുകിഴക്കിൽനി
ന്നുംപടിഞ്ഞാറിൽനിന്നുംപലരുംഅബ്രഹാംയിഛാക്കയാ
ക്കൊബഎന്നവരൊടുകൂടസ്വൎഗ്ഗരാജ്യത്തിൻപന്തിയിൽചെരും
(മത)രാജ്യപുത്രന്മാരൊഎറ്റംപുറത്തുള്ളഇരുളിലെക്കുതള്ള
പ്പെടും(ലൂ൧൩,൨൮ʃ.)എന്നുചൊല്ലി–ശതാധിപനൊടുനീവിശ്വ
സിച്ചപ്രകാരംനിണക്കുഭവിക്കട്ടെഎന്നുപറയിച്ചുഭൃത്യന്നുത
ല്ക്ഷണംസൌഖ്യംഉണ്ടാക്കുകയുംചെയ്തു(മത)

പുരുഷാരങ്ങൾപിന്നെയുംവളഞ്ഞുകൊണ്ടാറെയെശുപൊയ്യ
വക്കത്തുവന്നുപിന്നെയുംപടകിൽനിന്നുഉപദെശിച്ചുഇതുതീൎന്നാൽ
പിന്നെഅക്കരെക്കുപൊയിസുവിശെഷംഅറിയിക്കെണംഎന്നുനി
ശ്ചയിച്ചു(മാ.൪,൧)–അന്നുകെൾ്ക്കുന്നവർമുക്കാലംശം നല്ലഭൂമിഅല്ലാ
ത്തവരാകയാൽഅവരുടെഭാവത്തിന്നുതക്കവണ്ണംഉപമകളെപ
റഞ്ഞു(മാ.൪.വിതെക്കുന്നവന്റെഉപമമുതലായതു–൫൩ഭ–)കടു
മണിയുടെവളൎച്ചയെഅറിയിക്കയാൽഇപ്പൊഴത്തെചുരുക്കം
നിമിത്തംതന്റെശിഷ്യന്മാൎക്കആശ്വാസംവരുത്തി–വൈകു
ന്നെരത്തുപടകിൽപ്രവെശിപ്പാറായപ്പൊൾചിലശിഷ്യന്മാർമുല്പു
ക്കുയെശുവൊടുകൂടെചെല്ലുവാൻമനസ്സുകാട്ടി—അതാർ എന്നാ
ൽമുമ്പെഒരുവൈദികൻ(മത)നീഎവിടെഎല്ലാംപൊകുന്നുഎ
ങ്കിലുംഞാൻപിൻവരാം–എന്നതിന്നുയെശുകുറുനരികൾ്ക്കുകുഴി [ 112 ] കളുംപക്ഷികൾ്ക്കുപാൎപ്പിടവുംഉണ്ടുമനുഷ്യപുത്രന്നുതലചായ്‌വാനുംസ്ഥ
ലംഇല്ലഎന്നുചൊല്ലിആയാളുടെഹൃദയത്തിൽഒളിച്ചുകാണുന്ന
ദുരാശയെആക്ഷെപിച്ചു–മറ്റവനെയെശുതാൻവിളിച്ചു(ലൂ)
അവനുംപൊരുവാൻമനസ്സായപ്പൊൾഅന്നുമരിച്ചഅഛ്ശനെകു
ഴിച്ചിടുവാൻഇടതരെണ്ടതിന്നുഅപെക്ഷിച്ചു–പക്ഷെ യെശുവി
ന്റെ യാത്രയെഅല്പംതാമസിപ്പിപ്പാൻവിചാരിച്ചു–എങ്കിലും
ആത്മമരണത്തിൽഉള്ളവർശവസംസ്കാരത്തിന്നുമതിനീജീ
വവിത്തുള്ളവനാകയാൽദുഃഖംമറന്നുദെവരാജ്യത്തെഅറിയി
പ്പാൻകൂടെവരികഎന്നുയെശുഅരുളിച്ചെയ്തു–മൂന്നാമൻ(ലൂ)
മനസ്സായിരുന്നിട്ടുംമുമ്പെവീട്ടുകാരെസല്ക്കരിപ്പാൻ ഭാവിച്ചു–
അവനെയെശുരാജ്യ കൃഷിക്കുകൈയിട്ടവൻപിന്നൊക്കംനൊ
ക്കി പണ്ടെത്തകാൎയ്യാദികളെവിചാരിച്ചാൽ ഈപ്രവൃത്തിക്ക്
അയൊഗ്യനായി വരുന്നുഎന്നുശാസിച്ചുവിടുകയുംചെയ്തു.[ഈ
മൂവർ ആരെന്നാൽയെശുമുമ്പെവിളിച്ച൬പെരെയുംപിന്നെ
ചെൎന്നുവന്നയാക്കൊബമുതലായ൩സഹൊദരന്മാരെയുംവി
ട്ടുശെഷിച്ച൩അപ്പൊസ്തലന്മാരത്രെഎന്നഒരു പക്ഷംഉണ്ടു–എ
ന്നാൽദ്രവ്യാസക്തി വിടാത്തവൈദികൻ കറിയൊത്ത്ഊൎക്കാര
നും ഖിന്നഭാവമുള്ളവൻതൊമാവും(യൊ.൧൧,൧൬)മൂന്നാമൻ
സ്വജനങ്ങളെഅന്നല്ലപിന്നെതിൽഅത്രെസല്ക്കരിച്ചു(ലൂ.൫,൨൮)
വിട്ടുപൊയമ ത്തായുംആയിരിക്കുംഎന്ന്ഊഹിക്കാം]

ആകയാൽശിഷ്യന്മാരുംആരണ്ടുപുതിയവരുംപടകിൽകയ
റി–യെശുഎതുംകൂടാതെയുംമറ്റൊന്നുംഭാവിയാതെയുംതാൻആ
യപ്രകാരം“(മാ.൪,൩൬)കയറിഒടുമ്പൊൾമറ്റപടവുകളുംകൂടെ
ഒടി–ക്ഷണത്തിൽഒരുചുഴലിക്കാറ്റുണ്ടായിതിരകൾഅലച്ചു
പടവിൽവെള്ളംനിറഞ്ഞുവരികയും ചെയ്തു–അതിനാൽപു
തിയശിഷ്യന്മാർമാത്രമല്ല കടൽതഴക്കംഉള്ളനാല്വരുംവളരെ [ 113 ] വലഞ്ഞുയെശുഅമരത്തിൽഒരുതലയണമെൽ(മാ)ഉറങ്ങുന്നതു
കണ്ട്അതിശയിച്ചുണൎത്തിഗുരൊഗുരൊരക്ഷരക്ഷനാംനശിച്ചു
പൊകുന്നുനിനക്കുചിന്തഇല്ലയൊഎന്നുവിളിച്ചു–അവനുംഎഴുനീ
റ്റുഅല്പവിശ്വാസികളെ‌എന്തിന്നുവെട്ടിഎന്ന്അവരെയും(മ
ത)പിന്നെഅടങ്ങുസ്വസ്ഥായിരുഎന്നുകാറ്റിനെയുംകടലി
നെയും(ലൂ)ശാസിച്ചുഉടനെമഹാശാന്തതഉണ്ടാകയുംചെയ്തു–പി
ന്നെഅവൻനിങ്ങളുടെവിശ്വാസംഎവിടെഎന്നുചൊദിച്ചു(ലൂ)
എല്ലാവരുംഇങ്ങിനെകാറ്റുംകടലുംകല്പിച്ചടക്കുന്നവൻആരു
പൊൽഎന്നുതങ്ങളിൽചൊല്ലിവിസ്മയിച്ചു–സഭയാകുന്നപടകിൽ
സംശയമുള്ളവരുംപക്ഷെഒരുദ്രൊഹിയുംവസിച്ചാലുംസാത്താ
ൻഎത്രകയൎത്താലുംയെശുഉള്ളെടംമുങ്ങുമാറില്ലഎന്നതിന്നുഈ
അത്ഭുതംമുദ്രയായി ഭവിച്ചു

അനന്തരംഅവർകരെക്കിറങ്ങിപരായ്യനഗരമായഗദര
സമീപത്ത്എത്തി–അതുമലമുകളിൽഉള്ളൊരുയവനപുരംത
ന്നെശൊഭയുള്ളപുരാണനിൎമ്മാണങ്ങൾഇപ്പൊഴുംകാണ്മാനുണ്ടു–
രൊമക്കാർപലരുംഗദരയിൽവന്നു൨നാഴികവടക്കുഗന്ധകര
സമുള്ളചൂടുറവിൽകുളിച്ചുവ്യാധിമാറ്റുവാനായിവസിക്കും–മ
രിച്ചവൎക്കു വെളുത്തകുമ്മായപ്പാറയിൽഎത്രയുംചിത്രമായികൊ
ത്തിഉണ്ടാക്കിയഗുഹകൾആയിരത്തൊളംഉണ്ടു–ആ പ്രെതപുര
ത്തിൽകരിങ്കല്ലാൽതീൎത്തുമിനുസംവരുത്തിയശവപ്പെട്ടികൾഇ
പ്പൊൾഇരുനൂറ്റിൽഅധികംകാണ്മാൻഉണ്ടു–ആവഴിക്കെപൊ
കുവാൻഗുഹകളിൽപാൎക്കുന്ന ൨ഭൂതഗ്രസ്തരാൽതന്നെപലൎക്കും
മുടക്കംവന്നിരിക്കുന്നു–ഇരുവരെയും‌യെശുസൌഖ്യമാക്കി(മത)
അവരിൽ‌വിശിഷ്ടൻ വളരെകാലംഉറഞ്ഞുപരവശനായിഒ
രിക്കലുംഉടുക്കാതെതന്നെത്താൻകല്ലുകൊണ്ടടിച്ചുംനിലവി
ളിച്ചുംമലകളിലുംഗുഹകളിലുംവസിച്ചു(മാ.ലൂ)–അവനെപി [ 114 ] ടിച്ചു കെട്ടിയാലും ചങ്ങലകളെതകൎത്തുചാടും–യെശുവെദൂരത്തു
നിന്നുകണ്ടപ്പൊൾഅവൻഒടിവന്നുയെശുവുംഅശുദ്ധാത്മാവൊട്
അവനെവിട്ടുപൊഎന്നുകല്പിച്ചു–എന്നാറെഎകവചനമായി
കല്പിച്ചതുപൊരാതെആയി–ദെവപുത്രഞങ്ങൾ്ക്കുംനിണക്കുംഎ
ന്തുഞങ്ങളെപീഡിപ്പിപ്പാൻവന്നുവൊഎന്നുംഞങ്ങൾഒരുപട്ടാളം
ഉണ്ട്എന്നുംതങ്ങളെഅഗാധത്തിലെക്ക്🞼)അയക്കരുതഎന്നുംപ
ക്ഷെസമീപിച്ചിട്ടുള്ളപന്നിക്കൂട്ടത്തിൽഅയക്കഎന്നുംഅപെക്ഷി
ച്ചപ്പൊൾപൊയ്ക്കൊൾ്‌വിൻഎന്നുകല്പിച്ചു(മത)–ഉടനെപന്നികൾ൨൦൦൦
ത്തൊളം–മാ)കിഴുക്കാംതൂക്കമായിപാഞ്ഞിറങ്ങിപൊയ്കയിൽചാ
ടിചാകയുംചെയ്തു–മെച്ചവർഒടിആയ്തുനഗരത്തിലുംനാട്ടിലുംഅറി
യിച്ചപ്പൊൾപലരുംവന്നു ആയാൾഉടുത്തുംസുബുദ്ധിയൊടുകൂടിയും
യെശുകാക്കൽഇരിക്കുന്നതുകണ്ടുകാണികളൊടുവസ്തുതചൊദി
ച്ചറിഞ്ഞുവളരെഭയപ്പെട്ടുതങ്ങളെവിട്ടുപൊകെണംഎന്നുയെ
ശുവൊടുഅപെക്ഷിക്കയുംചെയ്തു–ആകയാൽ‌പടവിലെക്കുതിരി
യുമ്പൊൾസ്വസ്ഥനായവൻകൂടപൊകുവാൻയാചിച്ചുയെശുഅതു
സമ്മതിക്കാതെഅവിടത്തുസമ്മിശ്രജാതികളിൽകൎത്താവി
ന്റെമഹാകൎമ്മത്തിന്നുംകരുണെക്കുംഒരുസാക്ഷിവെണംഎന്നു
കണ്ടു(മാ)നിന്നിൽകാണിച്ചകനിവിനെനീപൊയിചാൎച്ചക്കാരൊ
ടറിയിക്കഎന്നുകല്പിച്ചുഅവൻഅപ്രകാരംചെയ്തുദശപുരിയിൽഎ
ങ്ങും യെശുവിന്റെനാമത്തെപരത്തുകയുംചെയ്തു–യെശുതിരി
🞼)ഇവിടെഅഗാധംഎന്നതും(ലൂ)രൊമ൧൦,൭.അറി.൯,൧ʃ,൨൦,൧൩മുത
ലായസ്ഥലങ്ങളിൽഅധൊലൊകത്തെകുറിക്കുന്നവാക്കഒന്നുതന്നെ–
മനുഷ്യാത്മാക്കൾചെല്ലുന്നപാതാളസ്ഥലത്തിന്നുവെറുനാമംഉണ്ടു(ഭാ.
൬൩)ഇവിടെയും൨വെ,൨,൪.യഹൂ൪വാക്യങ്ങളിലുംസൂചിപ്പിച്ചഅ
ധൊലൊകംഅധികംഭയങ്കരവും ദുൎഭൂതങ്ങൾ്ക്കതടവിടവുംഎന്നു
തൊന്നുന്നു [ 115 ] കെഒടിപലരുംകാത്തുനില്ക്കുന്ന(ലൂ)ഗലീലകരെക്ക്എത്തിസ്വപട്ടണ
മായ(മത)കഫൎന്നഹൂമിൽവസിക്കയുംചെയ്തു

൧൨)കഫൎന്നഹൂമിൽ വാതശാന്തിമത്തായുടെവിളി
യായിർമകളുടെഉയിൎപ്പുമുതലായമഹാകൎമ്മങ്ങൾ
(മത.൯,മാ.൨,൧–൨൨.൫,൨൧–൪൩.ലൂ.൫,൧൭–൩൯.൮,൪൦–൫൬)
യെശു(കെഫാഗൃഹത്തിൽ)എത്തിയപ്പൊൾപുരുഷാരങ്ങളൊടുകൂ
ടെയഹൂദയിൽനിന്നുംചിലപറീശന്മാരുംവൈദികരും(ലൂ)അവ
നെകെൾ്പാൻവന്നതിനാൽവാതിൽപ്രവെശത്തിന്നുവഴിയില്ലാതെ
ആയി–അവൎക്കുയെശുഉപദെശിച്ചുസ്വസ്ഥമാക്കുവാൻദെവശ
ക്തിയുള്ളവനായിവിളങ്ങുമ്പൊൾ(ലൂ)–ഒരു പക്ഷവാതക്കാരൻ
യെശുവിൽവിശ്വാസംമുഴുത്തുകൊണ്ടുവെറെവഴികാണാഞ്ഞു
താമസംവെറുത്തുതന്നെചുമക്കുന്നനാല്വരെകൊണ്ടുമെല്പുരയു
ടെ കല്പലകകളെപൊളിപ്പിച്ചുകിടക്കയൊടുംകൂടെതന്നെഇറ
ക്കിച്ചുയെശുസന്നിധിയിൽആകയുംചെയ്തു–രൊഗശാന്തിക്കുമാ
ത്രമല്ലവിശെഷാൽപാപക്ഷമയെപ്രാപിപ്പാൻഇപ്രകാരംവന്ന
ത്എന്നുയെശുഅറിഞ്ഞുമകനെധൈൎയ്യപ്പെടുകനിന്റെപാപങ്ങ
ൾ്ക്കുമൊചനംആയിഎന്നരുളിച്ചെയ്തു–വൈദികന്മാർഅതു
കെട്ടുഞെട്ടിഇതുദെവദൂഷണമല്ലൊധൎമ്മലംഘനത്തിന്ന്ഒക്കെ
ക്കുംകുറ്റബലിയുംയഹൊവാലയത്തിലെആചാൎയ്യന്മാർകല്പി
ക്കുന്നപരിഹാരവുംതന്നെവെണ്ടുഎന്നുംമറ്റുംഉള്ളുകൊണ്ടുവി
ചാരിച്ചു–എന്നാൽ യെശുഅത്അറിഞ്ഞുനിങ്ങൾദൊഷംനിരൂ
പിക്കുന്നത്എന്തുപാപമൊചനമൊരൊഗശാന്തിയൊഎന്തു
കല്പിപ്പാൻ പ്രയാസംചുരുങ്ങിയത്എന്നുചൊദിച്ചുഭൂമിയി
ൽപാപങ്ങളെമൊചിപ്പാൻമനുഷ്യപുത്രന്അധികാരംഉ
ണ്ടെന്ന്എല്ലാവരുംഅറിയെണ്ടതിന്നുപക്ഷവാതക്കാര
നെനൊക്കിനീഎഴിനീറ്റുകിടക്കയെഎടുത്തുകൊണ്ടുപൊക [ 116 ] എന്നുകല്പിച്ചു–അപ്രകാരംഅവൻചെയ്തുഎല്ലാവരുടെനടുവി
ലുംകൂടികടന്നുപുറപ്പെടുമ്പൊൾ(മാ)മനുഷ്യൎക്കഇത്രഅധികാരം
നല്കിയദൈവത്തെപുരുഷാരത്തൊടഒന്നിച്ചുസ്തുതിക്കയുംചെ
യ്തു(ലൂ)–മുടവൻമാൻഎന്നപൊലെതുള്ളുംഎന്നവാഗ്ദത്തംനി
വൃത്തിയായിപൊൽ(യശ.൩൫,൬)

അന്നുപറീശന്മാരുടെവിരൊധംവിചാരിച്ചുയെശുപുറപ്പെ
ട്ടു തീരത്തുചെന്നുചുങ്കസ്ഥലത്തുകണ്ടഉലവിയെ(മാ.ലൂ)ശിഷ്യനാ
ക്കിവരിച്ചു–അവൻമുമ്പിൽകൂട്ടിയെശുവെകെട്ടനുസരിച്ച
വനുംഅന്നുമുതൽമത്തായി(മതത്ഥ്യ‌=ദെവദാനം)എന്നനാമം
ലഭിച്ചവനുംആകുന്നു(മത)–സകലവുംഉപെക്ഷിച്ചുതന്റെകൂട്ടരെ
വിടുംമുമ്പെഅവൻഒരുസദ്യകഴിച്ചുചുങ്കക്കാരൊടുംനാനാജാ
തിസംസൎഗ്ഗത്താലുംമറ്റുംഭ്രഷ്ടരായിപൊയപാപികളൊടുംയെ
ശുവുംഒരുമിച്ചിരുന്നുഭക്ഷിച്ചു–ആയ്തുപറീശന്മാർആക്ഷെ
പിച്ചുശിഷ്യരെശാസിച്ചപ്പൊൾ–വൈദ്യനെകൊണ്ടുസ്വസ്ഥന്മാ
ൎക്കല്ലദുസ്ഥന്മാൎക്കെആവശ്യംഉള്ളു–ഈഹീനന്മാൎക്കില്ലാത്തബ
ലികൎമ്മങ്ങൾനിങ്ങൾ്ക്കഉണ്ടുസത്യംഎങ്കിലുംദെവജ്ഞാനവുംക
രുണയുംകാണ്കയിൽപ്രസാദംഅധികംഉണ്ടു(ഹൊശ.൬,൬)–അ
തു നിങ്ങൾഇനിപഠിക്കെണ്ടതു(മത)–നീതിമാന്മാരെഅല്ലമാന
സാന്തരത്തിന്നായിപാപികളെവിളിപ്പാനത്രെഞാൻവന്നി
രിക്കുന്നുഎന്നുപറഞ്ഞു

കുറ്റംനൊക്കുന്നമറ്റൊരുപരിഷയുംഅവിടെഉണ്ടു–
സ്നാപകന്റെശിഷ്യന്മാർ(മത)തന്നെഗുരുതടവിൽഇരി
ക്കുന്നതുംഇസ്രയെൽശുദ്ധീകരണത്തിന്നുമുടക്കംവന്നതുംവി
ചാരിച്ചാൽസദ്യകൾഅല്ലഉപവാസംതന്നെവെണ്ടത്എന്നു
തൊന്നി–പറീശന്മാരും(മാലൂ)യെശുവെതാഴ്ത്തെണ്ടതിന്നു
അവരൊടു കൂടി ഉപവാസക്കുറവിനെശാസിച്ചു–എന്നാറെയെശു [ 117 ] സ്നാപകന്റെ അന്ത്യസാക്ഷ്യത്തെ ഒൎപ്പിച്ചു (യൊ. ൩, ൨൯) മണവാ
ളൻ ഉള്ളെടം കല്യാണക്കാർ ഖെദിക്കയില്ല നൊല്ക്കുകയും ഇല്ല
ല്ലൊ ഇപ്പൊൾ തുടങ്ങിയ മശീഹകല്യാണത്തിലെ സന്തൊഷം
ആർ എങ്കിലും കുറെച്ചാൽ ദൊഷമത്രെ- മണവാളൻ മറവാ
നുള്ള ദിവസങ്ങൾ വരുമ്പൊൾ നൊല്ക്കാതിരിക്കയും ഇല്ല എന്നു
ചൊന്നതിനാൽ- ഇപ്പൊൾ ഉദിച്ച നല്ല നാളുകൾ്ക്കു സ്നാപകന്റെ
കഷ്ടതയാലും സ്വമരണനിശ്ചയത്താലും സന്തൊഷം കുറഞ്ഞു
പൊകരുത് എന്നു കാണിച്ചു

പിന്നെ രണ്ടു ഉപമകളാൽ തന്റെ കാൎയ്യപുതുക്കം കാട്ടിയ
ത് ഇപ്രകാരം (മത. ലൂ) പറീശന്മാരുടെ ഭാവവും യൊഹനാന്യ
പക്ഷവും തന്റെ പുതുമയൊടു ചെരുകയില്ല അതു പഴകി കീറു
ന്ന വസ്ത്രമത്രെ തന്റെതു കൊടിവസ്ത്രം- പുതുഖണ്ഡം പഴയ
തിൽ തുന്നിയാലും ഇതു ചുരുങ്ങുമ്പൊൾ മറ്റതും കീറും- ആക
യാൽ പഴയ മതങ്ങളെ അല്പം ഉറപ്പിപ്പാൻ വിചാരിച്ചാൽ ക്രിസ്തീ
യത്വത്തിന്റെ ഒർ അംശവും കൊള്ളുന്നില്ല- പിന്നെ നിന്റെ
ഉപദെശത്തെ പഴയവെപ്പുകൾ ആകുന്ന പാത്രങ്ങളിൽ അടച്ചു കൂ
ടയൊ എന്നു ചൊദിച്ചാൽ അതുവും ആകാ പതെച്ചു പൊങ്ങുന്ന
പുതുരസത്തെ പഴയ തുരുത്തികളിൽ പകരുമാറില്ല- അതു ചെ
യ്താൽ തൊലിന്നും രസത്തിന്നും ചെതം വരും- ആകയാൽ പാരമ്പ
ൎയ്യന്യായം കൎമ്മനീതി ദെവാലയഘൊഷം പുരൊഹിതപ്രാമാണ്യം
മുതലായ പൂൎവ്വാചാരങ്ങൾ എല്ലാം ക്രിസ്തീയത്വത്തിന്റെ തൊ
ൽ ആകുമാറില്ല (അപ. ൧, ൫. സൂചിപ്പിച്ച ) സുവിശെഷഘൊ
ഷണം ആത്മാവിലെ പാട്ടു തിരുവത്താഴം അന്യൊന്യസെവ
യും ശിക്ഷയും ഈ വകയത്രെ പുതുരസത്തിന്നു തക്ക ഘടങ്ങൾ ആ
കുന്നതു- പിന്നെ പുതുസാരത്തെ കൊള്ളെണ്ടതിന്നു പഴയ മനു
ഷ്യൻ ഒട്ടും പൊരാ പുതിയവനെ വെണ്ടു എന്നുള്ള അൎത്ഥവും [ 118 ] കൊള്ളിക്കാം- ഇവ്വണ്ണം ഉള്ള ഉപദെശം യൊഹനാന്യൎക്ക രസ
ക്കെടുണ്ടാക്കുന്നതു കണ്ടാറെ കൎത്താവ് താൻ അവൎക്കായി അല്പം
ഒഴിച്ചൽ പറഞ്ഞു (ലൂ). പഴയതു ശീലിച്ചവൻ പുതിയതിൽ തൽ
ക്ഷണം രസിക്കുന്നില്ല സ്പഷ്ടം എന്നത്രെ

ഇത്തരം പറയുമ്പൊൾ പള്ളിമൂപ്പനായ യായിർ വന്നു വണ
ങ്ങി (മാ) ൧൨ വയസ്സായ ഒരു മകളെ ഉള്ളു (ലൂ) അവൾ മരിപ്പാറാ
യിരിക്കുന്നു എന്നും പക്ഷെ ഇപ്പൊൾ മരിച്ചു എന്നും (മത.) നീ വന്നു
കൈവെച്ചാൽ അവൾ ജീവിക്കും എന്നും അപെക്ഷിച്ചാറെ-
യെശു കനിഞ്ഞു ശിഷ്യരൊടും മറ്റും കൂടി ചെല്ലുന്ന സമയം- ൧൨ വ
ൎഷം രക്ത വാൎച്ചയാൽ വലഞ്ഞു മുതൽ എല്ലാം ചെലവഴിച്ചിട്ടും ഫ
ലം ഒന്നും വരാതെ കഷ്ടിച്ചു പൊയ ഒരു സ്ത്രീ അശുദ്ധ വ്യാധിയെ
പ്രസിദ്ധമാക്കുവാൻ നാണിച്ചു യെശുവിന്റെ വസ്ത്രം തൊട്ടാ
ൽ മതി എന്നു നിനെച്ചു ഈ തിരക്കു നന്ന് എന്നു കണ്ടു യെശു വസ്ത്ര
ത്തിലെ നീലനൂൽചെണ്ടിനെ (൪ മൊ. ൧൫, ൩൮) തൊട്ടു- ഉ
ടനെ അവൾ്ക്കുഭെദം വന്നു എന്നു ബൊധിച്ചു (മാ) യെശുവും തങ്ക
ൽനിന്നു ശക്തി പുറപ്പെട്ടു എന്നറിഞ്ഞു എന്നെ തൊട്ടത് ആർ എ
ന്നു ചൊദിച്ചു കെഫാ മുതലായവർ ചൊദ്യംനിമിത്തം ആശ്ചൎയ്യ
പ്പെടുമ്പൊൾ താൻ ചുറ്റും നൊക്കി- ഉടനെ സ്ത്രീ വിറെച്ചു കാല്ക്ക
ൽ വീണു- പരമാൎത്ഥം എല്ലാം അറിയിച്ചു- ധൈൎയ്യപ്പെടുക എ
ൻ മകളെനിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു സമാധാന
ത്തൊടെ പൊയി ഈ ബാധയിൽനിന്നു സ്വസ്ഥയായ്വസിക്ക
എന്നു യെശു അനുഗ്രഹിച്ചു വിടുകയും ചെയ്തു-പക്ഷവാത
ക്കാരൻ ആണായിട്ടു രക്ഷയെ തുരന്നു കവൎന്നും ഇവൾ പെണ്ണാ
യിട്ടു കൌശലത്താലെ അപഹരിച്ചും കൊൾ്കയാൽ ഇരുവരും
വിശ്വാസധൈൎയ്യത്തിന്നു എന്നും ദൃഷ്ടാന്തമായ്വിളങ്ങും

ഇതിനാൽ ഉണ്ടായ താമസത്തെ പള്ളിമൂപ്പൻ ദുഃഖെന [ 119 ] സഹിച്ചപ്പൊൾ മകൾ മരിച്ച പ്രകാരം വൎത്തമാനം വന്നു ഇനി ഗുരു
വെ എന്തിന്ന് അസഹ്യപ്പെടുത്തുന്നു (മാ) എന്നു കെട്ടാറെ‌- യെശു
പെടിക്കൊല്ലാ വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു വീട്ടിൽ
എത്തി അമ്മയഛ്ശന്മാർ അല്ലാതെ (ലൂ) കെഫാ യൊഹനാൻ യാ
കൊബ എന്ന ഉറ്റ മിത്രങ്ങളെ മാത്രം ചെൎത്തുകൊണ്ടു കടന്നു-
അവിടെ കുഴലൂതി പാടി തൊഴിച്ചും കെണും നില്ക്കുന്നവരെ യെ
ശു ശാസിച്ചു അവർ പരിഹസിച്ചപ്പൊൾ ആ കൂലിയാളുകളെ എ
ല്ലാം പുറത്താക്കി കുട്ടിയുടെ കൈപിടിച്ചു തലീഥ കൂമി (കുഞ്ഞി
എഴുനീല്ക്ക-മാ) എന്നു പറഞ്ഞു- ഉടനെ അവൾ എഴുനീറ്റു നടന്നു
മറ്റവർ സ്തംഭിച്ചുനിന്നു യെശു അവൾ്ക്കു തിന്മാൻ കൊടുപ്പിച്ചു ഉ
ണ്ടായ വിവരത്തെ പറയാതിരിപ്പാൻ കല്പിക്കയും ചെയ്തു

(മത) അവിടെ നിന്നു തന്റെ ഭവനത്തിൽ പൊകുമ്പൊൾ ൨ കു
രുടന്മാർ നിലവിളിച്ചു ദാവിദപുത്രനായ മശീഹ എന്നു സ്തുതിച്ചു
പിന്തുടൎന്നു- വീട്ടിൽ എത്തിയശെഷമത്രെ യെശു അവൎക്കു ചെവി
കൊടുത്തു വിശ്വാസത്തെ പരീക്ഷിച്ചു കണ്ണുതൊട്ടു കാഴ്ച ഉണ്ടാ
ക്കി മശീഹനാമം നിമിത്തം ജനകലഹം വരാതെ ഇരിപ്പാ
ൻ കാൎയ്യത്തെ മറെപ്പാൻ കല്പിച്ചാറെയും അവൻ ഇന്നവൻ എന്ന്
അവർ പരസ്യമാക്കി- അനന്തരം ഭൂതൊപദ്രവത്താൽ ഉൗമനാ
യവന്നു ഭെദം വരുത്തിയപ്പൊൾ ജനങ്ങൾ ഇപ്രകാരം ഇസ്രയെ
ലിൽ ഒരു സമയവും ഉണ്ടായില്ല എന്നു വാഴ്ത്തി- പറീശന്മാരൊ അ
സൂയ പൊറുക്കാതെ ഇവൻ ഭൂതനാഥന്റെ സെവയാൽ അത്രെ
ഭൂതങ്ങളെ നീക്കുന്നു എന്നു പതുക്കെ പറഞ്ഞു തുടങ്ങുകയും ചെയ്തു

൧൩.) മൂന്നാം യാത്രയുടെ ആരംഭത്തിൽ ൧൨ അ
പൊസ്തലരെ വെൎത്തിരിച്ചതു (മത. ൯, ൩൫- ൧൧, ൧. മാ.
൩, ൧൪ ʃʃ. ൬ʃʃ. ലൂ. ൬, ൧൨ʃʃ൯, ൧ ʃʃ.)

എന്നാറെ യെശു കഫൎന്ന ഹൂമിൽനിന്നു വടക്കു പടിഞ്ഞാറും കി [ 120 ] ഴക്കും യാത്രയായ ശെഷം തെക്കൊട്ടും പൊവാൻ നിശ്ചയിച്ചു ഊ
ർ തൊറും പ്രസംഗിച്ചും സങ്കടങ്ങളെ ശമിപ്പിച്ചും നടക്കുമ്പൊൾ ജ
നസംഘങ്ങൾ അറ്റം ഇല്ലാതൊളം കൂടി (മത)- ഈ ചിതറി തള
ൎന്നുഴലുന്ന ആടുകൾ്ക്ക നല്ല ഇടയന്മാരെ കൊണ്ട് ആവശ്യം ഉണ്ടെന്നും
താൻ ജഡത്തിൽ ഇരിക്കും വരെ എല്ലാവരുടെ സങ്കടങ്ങൾ്ക്കും എത്തു
വാൻ കഴിയാത്തവൻ എന്നും കണ്ടുതാനും കൊയ്ത്തിന്റെ യജമാന
നൊടു വെലക്കാരെ അയച്ചുകളയെണ്ടതിന്നു അപെക്ഷിച്ചു ശിഷ്യ
രെയും പ്രാൎത്ഥിപ്പാൻ ഉത്സാഹിപ്പിച്ചു- പിന്നെ രാത്രി മുഴുവനും ഒരു
മലമെൽ പ്രാൎത്ഥിച്ചു പാൎത്തശെഷം (ലൂ) രാവിലെ ഇറങ്ങി ശിഷ്യ
രിൽ പന്തിരുവരെ തന്നൊടു കൂടെ ഇരിപ്പാൻ (മാ. ൩) വെൎത്തിരിച്ചു
തന്റെ പ്രെരിതരാകുന്ന സ്ഥാനത്തെയും കല്പിച്ചു കൊടുത്തു (ലൂ)-
[അതു സുറിയഭാഷയിൽ ശ്ലീഹന്മാർ യവനഭാഷയിൽ അപൊ
സ്തലർ എന്നത്രെ]- അവർ ൧൨ ആയിരിക്കുന്നത് ഇസ്രയെൽ ൧൨
ഗൊത്രങ്ങളെ മശീഹയുടെ സ്ഥാനികളായി വാഴെണ്ടതിന്നു തന്നെ
(മത. ൧൯, ൨൮)- പിന്നെ ആ എണ്ണത്താൽ തന്നെ അവർ വിശുദ്ധ പാ
ളയവും ദെവനഗരവും നിത്യസഭയുടെ വെരും സാരാംശവും (യൊ. ൨൦,
൨൧) കൎത്താവിൻ പലവിധമായ തെജസ്സ ലൊകത്തിൽ വിളങ്ങുവാ
ന്തക്ക ൧൨ രത്നങ്ങളും (അറി. ൨൧) എന്നത്രെ സിദ്ധാന്തം-

അവരുടെ പെരുകളെ ൪ വിധെന പറഞ്ഞിരിക്കുന്നു (മത.
൧൦. മാ, ൩, ൧൩; ലൂ. ൬, ൧൪; അവ. ൧, ൧൩)- നാലു ദിക്കിലും നന്നാലു
പെൎക്കു ൩ തലവന്മാർ ഒരു പൊലെ കാണുന്നു- ഒന്നാമൻ കെഫാ (പെ
ത്രൻ= പ്രസ്തരൻ) എന്ന ശീമൊൻ- യഹൂദരിലും (അപ. ൨) ജാതി
കളിലും (അപ. ൧൦) തിരുസഭെക്ക് അടിസ്ഥാനം ഇടുവാൻ ദെവക
രുണയാൽ പൎയ്യാപ്തൻ തന്നെ- അന്ത്രയാ എന്ന സഹൊദരൻ മുമ്പെ
തന്നെ യെശുവെ അനുഗമിച്ചവനും യവനരെ യെശുവിന്നടുക്കൽ
വരുത്തിയവനും (യൊ. ൧൨, ൨൨) യരുശലെമിന്റെ ശിക്ഷാകാല [ 121 ] ത്തെ കുറിച്ചു ചൊദിച്ചവനും (മാ. ൧൩, ൩) തന്നെ- പിന്നെ ജബ
ദി ശലൊമ എന്നവരുടെ മക്കളായ യാകൊബും യൊഹനാനും ഇടി
പുത്രർ എന്നനാമം ലഭിച്ചവർ (മാ- ലൂ. ൯, ൫൪)- അവരിൽ ഒന്നാമൻ
യരുശലെംസഭയെ നടത്തി രക്തസാക്ഷിയായി മുൻകഴിഞ്ഞു (അപ. ൧൨)
മറ്റവൻ പന്തിരുവരിൽ ഒടുക്കത്തവനായി ഭൂമിയിൽ പാൎത്തു
കൎത്തവിന്റെ ഇടികളെ സഭയെ കെൾ്പിച്ചവൻ തന്നെ (അറി)- ഇങ്ങി
നെ മീൻപിടിക്കാർ നാല‌്വരും

രണ്ടാം വകുപ്പിന്റെ തലയിൽ ബെത്തചൈദക്കാരനായ ഫി
ലിപ്പ ആകുന്നു- അവൻ നഥന്യെലെ നീ വന്നു കാണ്ക എന്നു യെശു
വിന്നടുക്കൽ വിളിച്ചു പിന്നെ യവനരെ വരുത്തിയ ശെഷവും പിതാ
വെ കാണിക്ക എന്ന വചനത്താലെ (യൊ. ൧൪, ൯) കൎത്താവെ ദുഃഖി
പ്പിച്ചവൻ- അവൻ വിളിച്ച സ്നെഹിതൻ തൊല്മായ്പുത്രൻ അത്രെ (തൊ
ല്മായി = ശൂരൻ ൨ശമു. ൧൩, ൩൭)- ഖിന്നഭാവത്താൽ പ്രസിദ്ധ
നായ തൊമാ ( ഇരട്ടി, യൊ. ൧൧, ൧൬. ൨൦, ൨൪) ഗാഢാത്മാവുള്ളവ
നാകുന്നു- മത്തായി തനിക്കു താൻ ചുങ്കക്കാരൻ എന്ന പെർ കൊടുത്ത
വൻ (മത)- ഇതു രണ്ടാം വകുപ്പു

മൂന്നാമതിൽ ഹല്ഫായ്പുത്രനായ യാകൊബ ഒന്നാമൻ- അവ
ൻ വെദധൎമ്മത്തിലെ അനുസരണത്തെ സുബൊധത്തൊടെ ശീലിച്ചും
ശീലിപ്പിച്ചും പൊന്നു (യാക്ക.) യരുശലെംസഭെക്കു ഒന്നാം യാക്കൊബി
ന്റെ മരണശെഷം തലവനായ്പാൎത്തു ( ഭാഗ. ൩൩)- ചുറുക്കും കരുത്തും
അധികം ഉള്ള ലബ്ബായി (മത) തദ്ദായി (മാ) എന്ന യഹൂദ ജ്യെഷ്ഠ
ന്റെ കീഴടങ്ങിയതാൽ യാക്കൊബിൻ യഹൂദ (ലൂ) എന്ന പെർ
കൊണ്ടു ( ഭാഗ. ൩൨) ൨ സഹൊദരന്മാരുടെ ഗുണവിവരം അവ
രുടെ ലെഖനങ്ങളാൽ അറിയാം- മൂന്നാം സഹൊദരൻ ഊഷ്മാ
വെറിയ ശീമൊൻ തന്നെ- കനാനി (മാ) ജെലൊതാ (ലൂ) എ
ന്ന നാമങ്ങൾ്ക്കു വാശിക്കാരൻ എന്ന അൎത്ഥം ആകുന്നു- അതു ദെവധ [ 122 ] ൎമ്മത്തിന്നായോ വംശസ്വാതന്ത്ര്യത്തിന്നായൊ (ഭാഗ. ൨൯) എന്നറി
യുന്നില്ല- ജ്യെഷ്ഠന്റെ സാക്ഷി മരണശെഷം അവൻ യരുശലെം
സഭെക്ക് അദ്ധ്യക്ഷനായി ത്രയാന്റെ കീഴിൽ മരിച്ചു- ഇവർഎല്ലാ
വരും ഗലീലക്കാർ- കറിയൊത്തൂർ യഹൂദയിൽ ആകകൊണ്ടു
(യൊ. ൧൫, ൨൫) കറിയൊത്യനായ യഹൂദ പക്ഷെ ആദിമുതൽ
ശിഷ്യരിൽ കുറയസാന്നിദ്ധ്യമുള്ളവനായി വിളങ്ങി- അവൻ
പണകാൎയ്യത്തെ സാമൎത്ഥ്യത്തൊടെ നൊക്കുന്നവനും ബെത്ഥന്യയി
ൽ ഉള്ള അഭിഷെകകാൎയ്യത്തിൽ ശെഷം ശിഷ്യന്മാരെ ഇളക്കിവ
ശീകരിച്ചവനും ആയ്തൊന്നുന്നു- അവന്റെ ദ്രൊഹം അനുതാപം മ
രണം മുതലായത് എല്ലാം വിചാരിച്ചാൽ താനായി ഉപായം വിചാ
രിച്ചു നടത്തുവാൻ എത്രയും ശക്തിയുള്ള ആത്മാവ് എന്നു തൊ
ന്നുന്നു- ആകയാൽ അവന്റെ കണ്ണു നെരായിരുന്നു എങ്കിൽ
ദെവരാജ്യത്തിൽ എത്രയും വലിയവനായി വൎദ്ധിപ്പാൻ സംഗ
തി ഉണ്ടായിരുന്നു.

ഇവരെ രണ്ടായി അയച്ചതു വെവ്വെറെ ഉള്ള ഊനങ്ങൾ്ക്കു സം
സൎഗ്ഗത്താൽ ഭെദം വരുത്തുവാൻതന്നെ (മാ. ൬)- ആകയാൽ കെ
ഫാവൊടു യാക്കൊബും ഊഷ്മാവുള്ള ശിമൊനൊടു ആ ഉപാ
യിയും മറ്റും ചെരുംവണ്ണം തന്നെ കൎത്താവ ഇണെച്ചയച്ചിരിക്കു
ന്നു (പണ്ടുമൊശ അഹരൊൻ എന്നവരെ പൊലെ)

അയക്കുമ്പൊൾ താൻ ചെയ്യുന്ന പ്രകാരം ഒക്കയും ചെയ്വാൻ
അവൎക്ക അധികാരം കൊടുത്തു അതു രാജ്യസുവിശെഷത്തെ
അറിയിക്ക ദുൎഭൂതങ്ങളെ നീക്കുക ദീനങ്ങളെ ശമിപ്പിക്ക ഇങ്ങി
നെ സത്യവചനത്തൊടും കൂടെ ജീവനെയും ശുദ്ധിയെയും വരു
ത്തുക എന്നത്രെ- ഈ ഉപകാരം സൎവ്വലൊകത്തിന്ന് ആവശ്യം
എങ്കിലും, അന്നു ചെല്ലെണ്ടുന്ന വഴി ശമൎയ്യ മുതലായ ജാതിക
ളെ അല്ല മുമ്പിൽ തന്നെ ഇസ്രയെൽ ആടുകളെ (യിറ ൫൦, ൬) തി [ 123 ] രയെണ്ടതിന്നത്രെപൊകെണ്ടതു—സുവിശെഷംഅറിയി
ക്കെണ്ടുന്നവിധമൊസൌജന്യമായി കിട്ടിയതുസൌജന്യമായി
കൊടുക്കെണ്ടു–ആകയാൽസുവിശെഷംഒരുനാളുംലൌകികവ്യാ
പാരമാക്കരുത(അവ.൮,൧൮)മനഃപൂൎവ്വമായസ്നെഹത്താൽ
ദെവരാജ്യത്തിന്റെനന്മകളെഎല്ലാംഇല്ലാത്തവൎക്കുകൊടുക്കുന്ന
ത്ആദിന്യായംതന്നെ–അഹൊവൃത്തിക്കുവെണ്ടെഎന്നാൽ
ദുഃഖവിചാരത്തൊടുംനടക്കെണ്ടതല്ലപണംകെട്ടുപൊതി
ച്ചൊറുവസ്ത്രംചെരിപ്പുവടി ഈവകഒരുമ്പാടുയാത്രെക്കുവെണ്ടാ
(കയ്യിൽഉണ്ടെങ്കിൽവടിയുംചെരിപ്പുംമാടെണ്ടതുമല്ല–മാ)–
പൊകുന്നതുപരദെശത്തല്ലല്ലൊ–ഇസ്രയെൽഭൂമിയിൽഅ
ത്രെ–അതിൽചിതറിഇരിക്കുന്നസഹൊദരന്മാരിൽനിന്നു
വെണ്ടുന്നത്അന്വെഷിയാതെകിട്ടും(യൊ.൪,൩൮)–വെലക്കാ
രൻകൂലികൂടാതെഇരിക്കയില്ലവെലയെകല്പിച്ചവനെആശ്ര
യിച്ചുനടന്നാൽവയറ്റിന്നായികരുതിക്കൊണ്ടുദുഃഖിപ്പാൻ
ഒട്ടുംസംഗതിവരികയുംഇല്ല—പിന്നെഒർഊരിൽപ്രവെ
ശിച്ചാൽമുമുക്ഷുക്കളായആത്മാക്കളെആരാഞ്ഞുകണ്ടശലൊം
(സലാം)എന്നസമാധാനംഅനുഗ്രഹമായിപറയെണം–അതുവീ
ട്ടുകാർചിലർഎങ്കിലുംകൈക്കൊണ്ടാൽഎന്റെഅനുഗ്രഹം
അവിടെചെരുംഅവർഅതുതള്ളിഎങ്കിൽഅനുഗ്രഹഫലംനിങ്ങ
ൾ്ക്കുഅധികമാകും(മത)–നിങ്ങളെഒരുവീട്ടിൽചെൎത്തുകൊണ്ടാൽ
ഊർവിട്ടുപൊകുവൊളംപാൎപ്പുമാറ്റാതെആവീട്ടുകാരെമുഴുവ
നുംആദ്യവിളവാക്കിനെടുവാൻനൊക്കെണം–ഒരുദെശത്തിൽ
നിങ്ങളെചെൎത്തുകൊള്ളാതെഇരുന്നാൽപുറപ്പെട്ടുകാലിലെ
പൊടികുടഞ്ഞുകളഞ്ഞുഇത്അജ്ഞാനഭൂമിയായ്പൊയിഎന്നു
കാട്ടുവിൻ(അതിന്റെശിക്ഷസിദ്ദിംതാഴ്വരയുടെതിലുംഅതി
ഘൊരമാകും–മത) [ 124 ] (മത)എന്നതിന്റെശെഷംയെശുപറഞ്ഞതു–മനുഷ്യർഎങ്ങി
നെഎങ്കിലുംരക്ഷാദൂതന്മാരെക്രമത്താലെവെറുത്തുനിരസി
ക്കും–ലൊകരുടെപകയുംദുഷ്ടതയുംപുതിയസുവിശെഷകന്മാൎക്കു
ബൊധിക്കയില്ലഅതിശയവരംനിമിത്തംസകലവുംസാധിക്കും
എന്നുനിരൂപണവുംതൊന്നും–അങ്ങിനെഅല്ലനിങ്ങൾആടുകൾ
അവർചെന്നായ്ക്കൾ നിങ്ങൾഅല്പംജനംഅവർവലിയകൂട്ടം–
എന്നാൽഅവർനിങ്ങളെവിഴുങ്ങാതെഇരിക്കെണ്ടതിന്നുപാ
മ്പുകളെപൊലെനൊക്കിവിചാരിച്ചുവളഞ്ഞുതെറ്റിക്കൊ
ള്ളെണം പ്രാവുകളെപൊലെശത്രുവെഅടുത്തുനിൎമ്മലസ്നെ
ഹഭാവംകാട്ടിദൊഷംതൊന്നുമളവിൽപറന്നുപൊകയുംവെ
ണം–എങ്ങിനെആയാലും നടുക്കൂട്ടംതിരുപള്ളിരാജക്കുന്തിരിനാടു
വാഴിമണ്ഡപംമുതലായന്യായസ്ഥലങ്ങൾ്ക്കുതെറ്റിപൊകയി
ല്ല–അവിടെഎന്ത്‌വെണ്ടത്എന്നാൽവിചാരപ്പെടരുതുആത്മാ
വിൽജീവിക്കെവെണ്ടുഎന്നാൽവിചാരിയാതെനല്ലഉത്തരം
വരും(ലൂ.൧൨,൧൧.൨൨)പിന്നെപ്രമാണികൾമാത്രമല്ലവെദങ്ക
ള്ളം‌നിമിത്തംകുഞ്ഞിക്കുട്ടികളുംകയൎത്തുനിങ്ങളെദ്രൊഹിക്കും
ഒടുക്കംഎന്നാമംമൂലംഎല്ലാവരുംനിങ്ങളെപകെക്കും–ഇതറി
ഞ്ഞിട്ടുവെണംഅന്തത്തൊളംനിലനില്പാൻ

ഈദുഃഖവൎണ്ണനത്തൊടുചെൎത്തതു൭ആശ്വാസങ്ങൾത
ന്നെ–൧.)ഹിംസാസ്ഥലങ്ങളിൽനിന്നുമണ്ടിപൊയിസുവിശെ
ഷത്തിന്ന്അധികംനല്ലഭൂമിയെഅന്വെഷിക്കാം–നിങ്ങൾഇ
പ്പൊൾഇസ്രയെൽപട്ടണങ്ങളെകടന്നുതീരുമ്മുമ്പെഞാൻനി
ങ്ങളൊട്എത്തുംഎല്ലായഹൂദരൊടുംസുവിശെഷംഅറിയി
ച്ചുതീരുമ്മുമ്പെയരുശലെമിൽന്യായവിധിയെകഴിപ്പാൻ
വരുംഭൂമിയിൽഎന്നാമത്തിൻഘൊഷണംവ്യാപിച്ചുതീരുമ്മു
മ്പെമനുഷ്യപുത്രൻമഹത്വത്തൊടുകൂടെവരും—൨)നിങ്ങ [ 125 ] ളുടെകഷ്ടാനുഭവംഎന്റെകഷ്ടങ്ങളുടെതുടൎച്ചയത്രെ–ഗുരുവൊട്ഇ
ങ്ങിനെചെൎന്നിരിക്കുന്നതുശിഷ്യന്മാൎക്കുമാനമല്ലൊഎന്നെബെൽ
ജബൂബ്എന്നുമാ൩,വിളിച്ചുഎങ്കിൽനിങ്ങളെയുംവിളിക്കും(അ
ത്ൟച്ചസ്വാമി൨രാ.൧,൨എന്നൎത്ഥമുള്ളഎക്രൊനിലെദെ
വർ–യഹൂദർബെൽജബൂൽകാഷ്ഠസ്വാമിഎന്നുംപരിഹാസനാ
മംആക്കിമാറ്റിദുൎഭൂതനാഥനെഅങ്ങിനെവിളിക്കും–)—൩)
ശത്രുക്കളുടെവല്ലാത്തരഹസ്യങ്ങളും സുവിശെഷത്തിന്റെനല്ല
രഹസ്യങ്ങളുംഎല്ലാംവെളിപ്പെടെണ്ടുന്നതാകയാൽയെശുത
ൽകാലത്തുഗൂഢമായിഅറിയിച്ചതും(മലയിൽ മറുരൂപമായ
തുംഗഥശമനയിൽ ക്ലെശിച്ചതും)മറ്റുംപലമൎമ്മൊപദെശങ്ങളെ
ഭയത്തൊടെചരതിച്ചു കാത്തുകൊള്ളുകയല്ല പ്രസിദ്ധമാക്കു
കെവെണ്ടുസകലവുംഒരിക്കൽവെളിച്ചത്താകുംപൊൽ(ലൂ൧൨,൧ʃʃ)—
൪.)ഇപ്രകാരംഘൊഷിക്കുമ്പൊൾശരീരഹിംസ്രന്മാരായമനുഷ്യ
രിൽഭയമരുതുആത്മാവെയുംഅഗ്നിനരകത്തിൽസംഹരിപ്പാ
ൻകഴിയുന്നവനെഭയപ്പെടുകെഉള്ളു(അതുസാത്താൻഎന്നും
കൊള്ളിക്കാംഎഫ.൬,൧൨)ദെഹത്തിന്നുഛെദംവരുത്തുവാ
നുംഅഛ്ശന്റെഇഷ്ടംകൂടാതെവറ്റിയാ–ചെറുപക്ഷികളെയും
വെവ്വെറെഎണ്ണിതാങ്ങുവാൻനിങ്ങളുടെജീവന്റെവില
യെമതിച്ചുഅതിനെരൊമത്തൊളംമറക്കാതെഉദ്ധരിച്ചുപുതു
ക്കും(ലൂ.൧൨,൪ʃʃ)—൫.)എന്റെനാമത്തെശങ്കകൂടാതെഅ
റിയിച്ചാൽഞാനുംനാണംകൂടാതെനിങ്ങളുടെനാമങ്ങളെ
പിതാവിൻസിംഹാസംമുമ്പാകെസ്വീകരിച്ചുകൊള്ളും(ലൂ൧൨,
൮ʃʃ)–എന്നെമറുത്തുപറഞ്ഞാലൊഞാനുംമറുത്തുപറയും–
ഈ എന്റെസാക്ഷ്യംലൊകത്തൊടഒരിക്കലുംചെരുകയില്ലഭൂ
മിക്കുസമാധാനത്തെഒരുഭിക്ഷഎന്നപൊലെചാടികൊടുപ്പാ
ൻകഴിയുന്നതും‌അല്ല–വചനംഎന്നവാൾകൊണ്ടുപ്രപഞ്ചത്തൊ [ 126 ] ടുപടകൂടെണംഹിംസയാകുന്നവാൾഅതിനൊട്എതിൎപ്പാൻതു
ടങ്ങും(ലൂ൧൨,൫൧ʃʃ)–അതിനാൽവമ്പടകളുംവീടുതൊറുംചെ
റുപടകളുംഛിദ്രങ്ങളുംജനിച്ചുവൎദ്ധിക്കും–എന്നിട്ടുംമടുത്തു
പൊകരുതെ–ബന്ധുക്കളുടെ രക്ഷിതാവുംവഴിയുംജീവനുംആ
യവനെക്കാൾബന്ധുക്കളുടെക്ഷണികമായപ്രസാദത്തെഅധി
കംഇഛ്ശിക്കുന്നവൻഎനിക്കുയൊഗ്യനല്ല–൬.)ക്രൂശിന്റെ
ഘൊരരഹസ്യംകൂടെആശ്വാസകാരണമായ്‌വരുന്നു–രൊമ
രുടെഈനിത്യശിക്ഷയെമശീഹെക്കുംഅവന്റെആശ്രീത
ന്മാൎക്കഎല്ലാവൎക്കുംലൊകാരംഭംമുതൽമുൻവിധിച്ചതത്രെ
എങ്കിലുംയെശുനിമിത്തംജീവനെകളഞ്ഞാൽപുതുജീവന്റെ
പൂൎണ്ണതലഭിക്കും–അവൻതാൻതന്നെനമ്മുടെജീവൻ(കൊല
൩,൩)൩൦വെള്ളിയെതന്റെജീവനാക്കിയവൻസത്യജീ
വനെകളഞ്ഞുപഴയജീവനെബലികഴിച്ചെല്പിച്ചവർകൎത്താ
വിന്റെഉയിൎപ്പിൽകൂടിജീവിച്ചെഴുനീറ്റുവല്ലൊ—൭.)
നിങ്ങൾഇന്നവർഎന്നുബൊധിക്കെണ്ടു–എനിക്കുംപിതാവിന്നും
പകരംലൊകത്തിലെക്കയക്കപ്പെട്ടവർതന്നെ–ആകയാൽനി
ങ്ങളെകൈക്കൊള്ളുന്നവന്ന്എല്ലാംനിങ്ങൾ്ക്കഉള്ളതുലഭിക്കും
ദെവരാജ്യത്തിൻആശയുംദിവ്യനിശ്ചയവുംപ്രവാചകന്നുള്ള
തുഅവനെകൈക്കൊള്ളുന്നവൎക്കുംലഭിക്കും–വിശ്വാസനീതി
യുടെകൂലിനിത്യജീവൻതന്നെ—ആനീതിനിമിത്തംനീതിമാ
നെകൈക്കൊണ്ടാൽനീതിയുടെജീവഫലംഅങ്ങൊട്ടുപകരും–ചെ
റുശിഷ്യരിൽനിക്ഷെപിച്ചവെളിച്ചവരങ്ങളുംഎല്ലാംഅവരെ
കൈക്കൊള്ളുന്നവരിൽവന്നുവിളങ്ങും–നിങ്ങൾഇപ്പൊൾചെറി
യവരത്രെ–എങ്കിലുംനിങ്ങളിൽഒടുക്കത്തവനെഎങ്കിലും(പക്ഷെ
യഹൂദയെ)യെശുവിന്നുശിഷ്യൻഎന്നുവെച്ചുവല്ലവർചെൎത്തു
കൊണ്ട്ആശ്വസിപ്പിച്ചാൽഫലംഉണ്ടുനിശ്ചയം [ 127 ] ഇപ്രകാരംസകലവുംവിചാരിച്ചുനൊക്കുന്നവനുംഎല്ലാവരി
ലുംപ്രവൃത്തിക്കുന്നവനുംആയകൎത്താവിൽആശ്രയിച്ചുലൊ
കാന്ധകാരത്തിൽസമാധാനത്തെഅറിയിപ്പാൻഇറങ്ങിപൊ
കെണ്ടതു(യശ.൫൨,൭)

൧൪,യെശുപന്തിരുവരെമുന്നയച്ചു സ്ത്രീകളെപ്ര
ത്യെകംകനിഞ്ഞുചെൎത്തുതെക്കൊട്ടുചെയ്തപ്രയാണം
(മത.൧൧,൧.മാ.൬,൧൨ʃലൂ.൭,൧൧.൧൭.൩൬–൫൦.൮,
൧–൧൮)

മെൽപ്രകാരംശിഷ്യന്മാർവെവ്വെറെപുറപ്പെട്ടുസ്വൎഗ്ഗരാജ്യ
ത്തെഅറിയിച്ചുഅനുതാപത്തെചൊദിച്ചു(എണ്ണയുംപ്രയൊഗി
ച്ചു–മാ)രൊഗശാന്തിവരുത്തിഭൂതങ്ങളെനീക്കിയരുശലെമിന്റെ
തൂക്കിൽഊർതൊറുംകടന്നുപൊന്നു–അവർഇരുന്നഊരുകളി
ൽ(മത൧൧,൧)യെശുവിന്നെചെന്നുഉപദെശശെഷവുംകഴി
ച്ചുഅവരാൽതീരാത്തസങ്കടങ്ങളെമാറ്റിനടക്കുകയുംചെയ്തു

അനന്തരംപൊയ്കയുടെതെക്കെഭാഗത്തുള്ള(മഗ്ദലഎന്ന)
ഊരിൽഎത്തിയപ്പൊൾശിമൊൻഎന്ന്ഒരുപറീശൻയെശുവെ
ക്ഷണിച്ചുഅവനുംസൎവ്വവത്സലനാക്കകൊണ്ടുഅവന്റെവീട്ടിൽ
ചെന്നു–അപ്പൊൾപാപപ്രസിദ്ധിയുള്ളഒരുസ്ത്രീപറീശനെകൂ
ട്ടാക്കാതെയെശുചാരിഇരുന്നതിന്റെപിറകിൽചെന്നുതിരുകാ
ലുകളെഅഭിഷെകംചെയ്‌വാൻഭാവിച്ചപ്പൊൾപൊട്ടികരഞ്ഞു
കണ്ണീരാൽകാൽകഴുകിലജ്ജനിമിത്തംതലമുടികൊണ്ടുതുടച്ചു
അതുവിചാരിച്ചുംനാണിച്ചുകാലുകളെചുംബിച്ചുഒടുക്കംതൈലാ
ഭിഷെകംകഴിക്കയുംചെയ്തു–ആയതുപറീശഗൃഹത്തിൽഎത്ര
യുംഅപൂൎവ്വമായസാഹസംഅത്രെ–ജഡത്തെജയിച്ചിട്ടുള്ള
ആത്മാവിൽചെയ്തതാകകൊണ്ടുയെശുവിന്നുംദെവദൂത
ന്മാൎക്കുംഎത്രയുംഗ്രാഹ്യം–ഇവൻആത്മാക്കളെതിരിച്ചറിയാ [ 128 ] ത്തവൻആകയാൽ പ്രവാചകനല്ലഎന്നുപറീശൻവ്യസനത്തൊ
ടെനിനെച്ചപ്പൊൾയെശുകടക്കാരുടെഉപമയെ(ഭാഗ.൬൨)പറ
ഞ്ഞുഅവന്റെസ്നെഹക്കുറവിനെയുംഅവളുടെസ്നെഹസമൃദ്ധി
യെയുംവിവരിച്ചുകാട്ടി സ്ത്രീയുടെപാപങ്ങളെവിട്ടുകൊടുത്തു–
അതിനാൽ വിരുന്നുകാർദ്വെഷ്യപ്പെട്ടപ്പൊൾനിന്റെവിശ്വാസം
നിന്നെരക്ഷിച്ചുസമാധാനത്തൊടെപൊകഎന്നുയെശുചൊല്ലി
അവളെ വിട്ടയച്ചു

അവിടെനിന്ന്അപ്പുറത്തുപൊയിഊരുകളെകടക്കു
മ്പൊൾശിഷ്യർഇല്ലാത്തസമയംചിലസ്ത്രീകളുംശുശ്രൂഷചെയ്തു
കൂടിനടന്നു–അതാർഎന്നാൽമുമ്പെ൭പിശാചുകളെഅകറ്റി
യെശുരക്ഷിച്ചആമഗ്ദലക്കാരത്തിയായമറിയഒന്നാമവൾ(
മാ൧൬,൯.അവൾഎല്ലാവാക്യങ്ങളിലുംശിഷ്യന്മാരിൽആ
ദ്യയായ്‌വിളങ്ങുന്നു)–പിന്നെഹെരൊദാകൊയിലധികാരിയുടെ
ഭാൎയ്യയായയൊഹന്നയുംശൂശന്ന(ലീലിപ്പൂ)എന്നവളും–ഈമൂ
വരുംകൎത്താവ്‌സൌഖ്യമാക്കിയവർതന്നെ–അവർഒഴികെ
യെശുവിൻമാതാവുംഹല്ഫായ്യരുടെഅമ്മയായമറിയയുംജബദി
ഭാൎയ്യയായശലൊമയും(മാ.൧൫,൪൦ʃ.)മറ്റുചിലരും(ലൂ)ഉണ്ടാ
യിരുന്നു–അവരുടെദ്രവ്യത്താലെതനിക്കുംവന്നുപൊകുന്ന
ശിഷ്യന്മാൎക്കുംവൃത്തികഴിപ്പാനുംഅവരുടെശുശ്രൂഷയെഅംഗീ
കരിപ്പാനുംവിശുദ്ധനായകൎത്താവുമടുത്തില്ല–ദൊഷത്തി
ന്റെകാഴ്ചയുംഒഴിക്കുന്നശുദ്ധന്മാൎക്കഎല്ലാംശുദ്ധമല്ലൊ

മത്തായുംകെഫാവുംകാണാത്തഒരുവിശെഷത്തെആ
സ്ത്രീകളിൽനിന്നുംമറ്റെശിഷ്യന്മാരിൽനിന്നുംലൂക്കാകെ
ട്ടിട്ടുണ്ടായിരിക്കും–താബൊർമലയുടെതെക്കെഭാഗത്തുന
യിൽഊർഉണ്ടു–യെശുസന്തൊഷമുള്ളവരൊടുകൂടെഅതിൽ
പ്രവെശിക്കുമ്പൊൾഒരുശവത്തെചുമന്നവർപുറപ്പെട്ടുഎതി [ 129 ] രിട്ടു വന്നു- ഉടനെ യെശു വിധവയൊടു കരയല്ലെ എന്നു ചൊല്ലി
ശവപ്പെട്ടിമെൽ കൈ വെച്ചു നിറുത്തി ബാല്യക്കാരനെ ജീവി
ച്ചെഴുനീല്പിച്ചു തിരികെ അമ്മെക്കു കൊടുക്കയും ചെയ്തു- ഇത്ര പര
സ്യമായി മരണത്തെ ജയിക്കുന്ന പ്രകാരം യെശു മുമ്പെ കാണിച്ചി
ട്ടില്ല- ആകയാൽ പുത്രന്മാരെ ഭയങ്കരമായ മശീഹസെവെ
ക്കായി ഏല്പിച്ചിട്ടുള്ള ശലൊമ മറിയ മുതലായ അമ്മമാൎക്കു വി
ശ്വാസധൈൎയ്യം വൎദ്ധിച്ചതുമല്ലാതെ ഇസ്രയെലിന്നു വൈധ
വ്യകാലം കഴിഞ്ഞു (യശ. ൬൨, ൪) എന്നും ദൈവം സ്വജനത്തെ
ദൎശിക്കെണ്ടുന്ന കാലം ഉദിച്ചു വന്നു എന്നും ഉള്ള ശ്രുതി എവിടയും പ
രന്നു പ്രസാദം ജനിപ്പിക്കയും ചെയ്തു

൧൫.) സ്നാപകന്റെ ദൂതു (മത. ൧൧, ൧- ൧൯. ലൂ. ൭, ൧൮-
൩൫)മൎത്ഥാമരിയമാരുടെ സെവാവിവരം (ലൂ. ൧൦,
൩൮, ൪൨)

സ്നാപകൻ ആ ശീതകാലത്ത് ഏകദെശം നാലഞ്ചു മാസം തടവി
ൽ പാൎത്ത ശെഷം എലീയാവിന്നു വന്നപ്രകാരം (൧ രാ. ൧൯) മനഃപീ
ഡ അസഹ്യമായി വൎദ്ധിച്ചു തുടങ്ങി സംശയഭാവങ്ങൾ ഒരൊന്ന്
ഉദിക്കയും ചെയ്തു- അതിനാൽ അതിശയിക്കെണ്ടാ പഴയ നിയമത്തി
ലെ വീരന്മാൎക്കു സഹിപ്പാനല്ല പ്രവൃത്തിപ്പാൻ അധികം വരം കിട്ടിയ
ല്ലൊ- പിതാക്കന്മാർ ദൈവത്തൊടു സങ്കടപ്പെട്ടു വ്യവഹരിച്ച വച
നങ്ങൾ പലതും ഉണ്ടു (൨ മൊ. ൧൭, ൪. യൊബ ൩, ൧. യിറ. വിലാപ. ൩)
മത. ൨൭, ൪൬ കൂടെ നൊക്കുക- ആകയാൽ അവൻ ശിഷ്യന്മാരാൽ
(ലൂ) യെശുവിന്റെ ക്രിയകളെ ചുങ്കക്കാരൊടു കൂടെ ഉള്ള സദ്യ മു
തൽ നയിനിലെ ഉയിൎപ്പൊളം എല്ലാം കെട്ടപ്പൊൾ- തനിക്കും ശി
ഷ്യന്മാൎക്കും പൂൎവ്വനിശ്ചയം ഉറപ്പിച്ചു കിട്ടെണ്ടതിന്നു ൨ പെരെ നിയൊ
ഗിച്ചു വരെണ്ടുന്നവൻ നീ തന്നെയൊ ഞങ്ങൾ മറ്റൊ
രുവനെ കാത്തിരിക്കയൊ എന്നു ചൊദിപ്പിക്കയാൽ തന്റെ സങ്ക [ 130 ] ടത്തെ എറ്റു പറഞ്ഞു

അവരെ യെശു രൊഗശാന്തികളെ കാണിച്ചു (ലൂ.) കുരുടർ
കാണ്ക, ചെവിടർ കെൾ്ക്ക ഊമർ സ്തുതിക്ക മുടവർ നടക്ക (യശ. ൩൫,
൩ ʃʃ.) കുഷ്ഠാദി അശുദ്ധികൾ മാറുക ചത്തവർ ജീവിക്ക (ഹജ.
൩൬, ൩൭) സാധുക്കൾ്ക്ക അനുഗ്രഹവൎഷം അറിയിക്ക (യശ. ൬൧) മുത
ലായ പ്രവാചകങ്ങൾ്ക്കു വന്ന നിവൃത്തിയെ കാട്ടി മശീഹരാജ്യത്തി
ന്നു മഹാജയങ്ങളും ന്യായവിധികളും അല്ല കരുണാപ്രവൃത്തികൾ ആ
ദിസ്വരൂപം എന്നു ബൊധം വരുത്തുകയും ചെയ്തു- പിന്നെ അവൻ യ
ശ. ൮, ൧൪. ഒൎപ്പിച്ചു എങ്കൽ ഇടറി പൊകാത്തവൻ ധന്യൻ എന്നു ചൊ
ല്ലി യൊഹനാന്റെ പരീക്ഷാജയത്തെയും ഭാഗ്യത്തെയും മുന്നറി
ഞ്ഞു വാഴ്ത്തുകയും ചെയ്തു

യൊഹനാന്യർ വിട്ടു പൊയ ശെഷം യെശു കഷ്ടമരണങ്ങളി
ലും തനിക്കു മുന്നടപ്പവനായ മഹാത്മാവെ വൎണ്ണിപ്പാൻ തുടങ്ങി-
അവർ ഇപ്പൊൾ പക്ഷെ കാറ്റിനാൽ അലയുന്ന മുളയായി തൊന്നി
യാലും അവന്റെ സ്വഭാവം അങ്ങിനെ അല്ല മനുഷ്യരിൽ ദെവദാരു
പൊലെ ഉറെച്ചെഴുന്നവൻ അത്രെ ആകയാൽ അവൻ മുൻ പറ
ഞ്ഞ സാക്ഷ്യത്തിന്നു നീക്കം വരികയില്ല- അവൻ രാജവസ്ത്രം ആ
ഗ്രഹിക്കുന്ന മുഖസ്തുതിക്കാരനും അല്ല ആകയാൽ ഇടപ്രഭുവൊടു ഖ
ണ്ഡിതമായി ഉരെച്ചതിനെ തടവിൽ ലാളിച്ചു പുലമ്പിക്കയില്ല-
അവൻ മശീഹയെ പ്രവചിച്ചതല്ലാതെ വെളിപ്പെടുത്തിയവനും
ആകയാൽ പ്രവാചകരിലും സ്ത്രീകളിൽനിന്നു ജനിച്ച എല്ലാവരിലും
ജ്യെഷ്ഠൻ തന്നെ- എങ്കിലും അവൻ പഴയ നിയമത്തിന്റെ സമാപ്തി അ
ത്രെ ഇപ്പൊൾ ഉദിക്കുന്ന മശീഹരാജ്യത്തിൽ ആത്മജാതനായ ചെ
റിയവനും യൊഹനാനിൽ വലിയവൻ ആകുന്നു- ഇപ്പൊൾ അല്ലൊ
ഒരു പുതിയയുഗത്തിന്ന് ൟറ്റു നൊവുണ്ടു- (മത) യൊഹനാന്റെ
നാൾ മുതൽ ഇതുവരെയും സ്വൎഗ്ഗരാജ്യം ഭൂമിയിൽ, ആക്രമിച്ചു പ്ര [ 131 ] വെശിക്കുന്നു” ആക്രമികൾ അതിനെ കൈക്കൽ ആക്കുന്നു-
അവരിൽ ഒന്നാമൻ എലിയാസമനായ യൊഹന്നാൻ- ചെവി
ഉണ്ടെങ്കിൽ രണ്ടാമങ്കൽ സംശയം ഇല്ല അവൻ രാജ്യത്തെ സ്ഥാ
പിച്ച കൎത്താവല്ലൊ- (പിന്നെ രാജ്യാവകാശത്തെ അടക്കുന്നവ
വർ എല്ലാവരും ആ ആക്രമികളിൽ കൂടും ലൂ. ൧൬, ൧൬)-

പിന്നെ ചുങ്കക്കാർ മുതലായ സാധുക്കൾ മാത്രം യൊഹനാ
ന്റെ സ്നാനം എറ്റു ദൈവഭാവത്തെ അംഗീകരിച്ചതും വൈദിക
രും പറീശരും അതിനെ നിരസിച്ചതും (ലൂ) വിചാരിച്ചു യെശു ഖണ്ഡി
തവാക്കു പറഞ്ഞു- ഈ നല്ലകാലത്തുള്ള മനുഷ്യരുടെ ദുൎഗ്ഗുണം എങ്ങി
നെ പറയെണ്ടു- അവർ ദൈവത്തെ അനുസരിക്കുന്നവരല്ല നടത്തുവാ
ൻ ഭാവിക്കുന്ന ചപലന്മാരത്രെ- അനുതാപഘൊഷകൻ വന്ന
പ്പൊൾ അവർ കുഴൽ ഊതി ഇപ്പൊൾ കളിച്ചു തുള്ളെണ്ടതാകുന്നു
എന്നു വിപരീതമായി നിശ്ചയിച്ചു യൊഹനാനെ പഠിപ്പിച്ചു അ
വസാനത്തിൽ ഭ്രാന്തൻ എന്നു തള്ളി- പിന്നെ മണവാളൻ വ
ന്നു പാപികളൊടു സംസൎഗ്ഗം ചെയ്തു സന്തൊഷഭാവത്തിന്ന് ഇടം
കൊടുത്തപ്പൊൾ അവർ മനസ്സ് ഭെദിച്ചു വിലാപം തുടങ്ങി നൊ
മ്പും ഖെദവും അത്യാവശ്യം തന്നെ ധൎമ്മലംഘനത്തിന്നു ശിക്ഷ
വെണ്ടെ ചുങ്കക്കാരെയും പാപികളെയും അകറ്റെണ്ടെ എന്നു
യെശുവിന്നു ഉപദെശിപ്പാൻ തുനിഞ്ഞു- കല്പനാന്യായമൊ സുവി
ശെഷകൃപയൊ എത് അറിയിച്ചാലും തെറ്റ് എന്നെ ഉള്ളു എങ്കി
ലും സ്വൎഗ്ഗീയ ജ്ഞാനത്തെ അമ്മയാക്കി അനുസരിക്കുന്നവർ എ
ല്ലാ കാലത്തും ഉണ്ടു (സുഭ, ൮, ൩൨) ആ അഹങ്കാരികൾ ദുഷി
ക്കുന്തൊറും ഇവർ അമ്മയുടെ വഴി എല്ലാം ശരി എന്നു വാക്കിനാ
ലും നടപ്പിനാലും കാട്ടി അവൾ്ക്കായി പ്രതിവാദം കഴിക്കു
ന്നു

ഇപ്രകാരം യൊഹനാന്നും തനിക്കും ഉള്ള ഐക്യത്തെ [ 132 ] യുംവ്യത്യാസത്തെയുംകാട്ടിആക്ഷെപിച്ചതിന്റെശെഷംയെശു
തെക്കൊട്ടുള്ളയാത്രയെതികെച്ചുയഹൂദയിൽഎത്തി–അപ്പൊ
ൾതന്നെഎന്നുതൊന്നുന്നുഅവൻ(താഴിടം)ബെത്ഥന്യയിൽവ
ന്നു(യൊ.൧൧,൧൮ അതുയരുശലെമിൽനിന്ന്‌രണ്ടുനാഴികദൂ
രമുള്ളഗ്രാമം)ശിഷ്യന്മാർസഞ്ചരിക്കുന്നസമയംയെശുതാൻ
(യജമാനിച്ചിഎന്നൎത്ഥമുള്ള)മൎത്ഥയുടെവീട്ടിൽപ്രവെശിച്ചു–
അവൾപക്ഷെകുഷ്ഠരൊഗിയായശിമൊന്റെവിധവതന്നെ
(മത.൨൬,൬)–ലാജർഎന്നസഹൊദരനുംഅവിടെഉണ്ടു–ആ
കുഡുംബത്തൊടുയെശുവിന്നുമമതഉണ്ടായപ്രകാരംഅറിയു
ന്നില്ല–ശിഷ്യന്മാർലൂക്കാവൊടറിയിച്ചഒരുവിശെഷമെഅറി
യുന്നുള്ളു–അനുജയായമറിയതന്റെവെലയെവിട്ടുയെശുകാ
ല്ക്കൽഇരുന്നുഗുരുവചനംകെട്ടുവീടുംലൊകവുംമറ്റുംമറന്നപ്പൊ
ൾ–മൎത്ഥഅതിഥിസല്ക്കാരത്തിന്നായിവളരെകഷ്ടിച്ചുമുഷിഞ്ഞാ
റെഅനുജയുടെമടിവിനെശാസിക്കെണംഎന്നുകൎത്താവൊടു
പറഞ്ഞു–അപ്പൊൾഅവൻമൎത്ഥെനീപലതിന്നായിട്ടും
കരുതിക്ലെശിക്കുന്നുഒന്നെആവശ്യംഉള്ളു(എകഗതിയെഎ
കാഗ്രതയൊടെനൊക്കുന്നമനസ്സത്രെ)ഇതിനെമറിയതന്റെ
അംശമായിവരിച്ചത്അവളിൽനിന്ന്എടുക്കപ്പെടുകയി
ല്ലഎന്നുപറഞ്ഞു—ഇവരിൽജ്യെഷ്ഠയെശുവെസ്നെഹിച്ചു
നാനാപ്രവൃത്തിയാൽസെവിക്കുന്നവൾഎങ്കിലുംഈമറിയ
ശിഷ്യമാരിൽഎറ്റവുംശ്ലാഘ്യതന്നെ–അവളിൽയഹൂദഭാ
വവുംഇവളിൽക്രീസ്തീയഭാവവുംഎറെകാണുന്നു–പ്രവൃത്തി
ക്കുകഅല്ലവാങ്ങുകതന്നെദെവഭക്തിയുടെരഹസ്യംഎന്നിവ
ൾ്ക്കഅന്നുബൊധിച്ചതുംഅല്ലാതെപിറ്റെവൎഷത്തിൽഅവൾമ
നസ്സിന്റെനല്ലനിക്ഷെപത്തിൽനിന്നുമൂല്യമായതൈലാ
ഭിഷെകംആകുന്നസല്ക്രിയയെകണ്ടുനടത്തിഇപ്രകാരംഒന്നി [ 133 ] നെ ആഗ്രഹിക്കുന്ന മനസ്സിന്നിമിത്തം കൎത്താവ് ൨ വട്ടം അവളുടെ
പക്ഷം എടുത്തും ഇരിക്കുന്നു


ചതുൎത്ഥകാണ്ഡം

യെശു വിരൊധികളുടെ ഇടയിൽ സഞ്ച
രിച്ചു വ്യാപരിച്ചു പൊന്ന കാലം (ക്രീ, ൨൯. ൩൦)

൧., പൂരിം ഉത്സവത്തിങ്കൽ ഉണ്ടായ മഹാജനവിരൊധം-
(യൊ. ൫)

യെശു യരുശലെമിൽ വന്നപ്പൊൾ “ഒർ ഉത്സവം” ഉണ്ടായിരുന്നു-
അത എത് എന്നു നിൎണ്ണയിപ്പാൻ പാടില്ല- ചിലർ പെന്തക്കൊസ്ത
എന്ന് നിരൂപിക്കുന്നു- കാലക്രമം വിചാരിച്ചാൽ അതു (ചീട്ടുത്സ
വം എന്ന്) പൂരിം പെരുനാൾ എന്നു തൊന്നുന്നു-
അത് എസ്ഥരുടെ
കാലത്ത് ഹാമാന്റെ ചീട്ടു കുറിച്ച നാളിൽ യഹൂദൎക്ക വന്ന രക്ഷയു
ടെ ഒൎമ്മെക്കായി ആദാർ മാസം ൧൪—൧൫ തിയ്യതിക്കു സങ്കല്പിച്ചു
വെച്ചിരുന്നു- അതു പെസഹയുള്ള നിസാൻ പൌൎണ്ണമിക്കു മുമ്പെ
യുള്ള പൌൎണ്ണമി തന്നെ- ആ ൨൯ വൎഷത്തിലെ പെസഹ (യൊ, ൬, ൪)
എപ്രിൽ ൧൮ തിയ്യതി- പൂരിംദിനം മാൎച്ച ൧൯ആമതു ശനിയാ
ഴ്ച തന്നെ-

ആ ശബ്ബത്തിൽ തന്നെ യെശു തനിയെ നടന്നു ആട്ടുവാ [ 134 ] തിൽസമീപത്തു (നെഹമി, ൩, ൧. ൩൨; ൧൨, ൩൯) ഉള്ള ഒർ ഉറവി
ന്നരികിൽ പൊയി- ആയ്തു ശലൊമൊന്റെ കുളം (നെഹ, ൨, ൧൪)
എന്നും പാറമെൽ വെട്ടികുഴിച്ച തൊടിനാൽ ശിലൊഹ കുള
ത്തൊടു ചെൎന്നത് എന്നും കെൾ്ക്കുന്നു- വെള്ളത്തിന്റെ ഉറവ് ഇ
ന്നും ഒരുപൊലെ അല്ല ചിലപ്പൊൾ അധികമായി പൊങ്ങുന്ന
താക കൊണ്ടു ആ സമയം കുളിച്ചാൽ രൊഗികൾ്ക്കുപകാരം എ
ന്നു കണ്ടതിനാൽ ചിലർ ദീനക്കാരുടെ ഗുണത്തിനായി മണ്ഡ
പങ്ങളെ നിൎമ്മിച്ചു (ദയാപുരം) ബെത്ഥസദ എന്ന പെർ വിളിച്ചി
രുന്നു- ൩൮ വൎഷം വ്യാധിതനായ ഒരു മനുഷ്യനെ യെശു അവിടെ
കണ്ടു വാതത്തെയൊ മുടവിനെയൊ ഒരു വാക്കിനാൽ മാറ്റി
കിടക്കയെ എടുത്തുകൊണ്ടു പൊവാൻ കല്പിക്കയും ചെയ്തു-

ഇതു ശബ്ബത്തിൽ ആകാ എന്നു യഹൂദർ കണ്ടു പറഞ്ഞ
പ്പൊൾ സ്വസ്ഥമാക്കിയത് ആർ എന്ന് അന‌്വെഷിപ്പാൻ സംഗ
തി വന്നു- യെശുവെ ഉടനെ അല്ല കുറയ പിന്നെ ദെവാലയത്തി
ൽ കണ്ടപ്പൊൾ ചഞ്ചലഭാവത്തിന്നു പറ്റുന്ന ഒർ ഉപദെശം ആ
യാൾ കെട്ടു യെശുവിന്റെ പെർ അറിഞ്ഞു അന‌്വെഷിച്ചവരൊ
ടു ബൊധിപ്പിക്കയും ചെയ്തു- അന്നുമുതൽ സൻഹെദ്രിനിലെ പ്ര
മാണികൾ യെശുവിൽ വൈരം ഭാവിച്ചു ഈ ധൎമ്മലംഘനത്തിന്നു
പൈതൃക ന്യായപ്രകാരം മരണശിക്ഷ വെണം എന്ന വിചാരം
ഗൎഭിച്ചു വരികയും ചെയ്തു (൭, ൧൯—൨൨) അവർ യെശുവെ (ചെ
റിയ ന്യായസ്ഥലത്തു) വരുത്തി വിസ്തരിച്ചപ്പൊൾ- ദൈവം താ
ൻ ൭ആം ദിവസത്തിൽ സ്വസ്ഥനായിരുന്നു എന്ന വാക്യത്തെ യെ
ശു വ്യാഖ്യാനിച്ചു- യഹൊവ അന്നു പുതിയത് ഒന്നും സൃഷ്ടിക്കാ
തെ പാൎത്തവൻ എങ്കിലും മഹാസ്വസ്ഥതയൊടും കൂടെ വിടാതെ
രക്ഷിച്ചും ഊനങ്ങളെ തീൎത്തും പഴകുന്നതു പുതുതായി ജീവിപ്പിച്ചും
പൊന്നു നിത്യം പൊരുകയും ചെയ്യുന്നു- അപ്രകാരം അനുഷ്ഠി [ 135 ] പ്പാൻ അവൻ പുത്രനെ ഉത്സാഹിപ്പിച്ചു നിത്യം പ്രവൃത്തി ചെയ്യിച്ചു
പൊരുന്നതും ഉണ്ടു-

അതിനാൽ ദെവദൂഷണത്തിന്റെ ശങ്ക ജനിച്ചപ്പൊ
ൾ (യൊ. ൧൦, ൩൩) അവൻ തനിക്കും പിതാവിന്നും ഉള്ള സംബന്ധം അ
റിയിച്ചത് ഇപ്രകാരം- പിതാവു ചെയ്യിക്കുന്നതല്ലാതെ പുത്രൻ
ഒന്നും ചെയ്കയില്ല അവൻ സ്നെഹത്താലെ പുത്രനെ ചെയ്യിക്കുന്ന
തൊ അതിശയമുള്ള സ്നെഹപ്രവൃത്തികൾ അത്രെ ആകുന്നു- അ
വറ്റെ കണ്ടാൽ ഇവങ്കൽ ശബ്ബത്തതിക്രമമൊ ദെവദൂഷണമൊ
ഒട്ടും പറ്റുകയില്ല പിതാവൊടു തന്നെ അന്യായപ്പെടെണ്ടി വരും
എന്നു ബൊധിപ്പാൻ സംഗതി ഉണ്ടു-

ഈ സ്നെഹപ്രവൃത്തികൾ ൩ വിധം യെശു ജഡത്തിൽ സ
ഞ്ചരിക്കും കാലം തനിക്ക് ഇഷ്ടന്മാരെ സൌഖ്യമാക്കി ജീവിപ്പി
ച്ചും പൊരുന്നത് ഒരു വിധം (൨൧—൨൩)-അതിന്നായി ബൊധിച്ച
വരെ തെരിഞ്ഞെടുപ്പാൻ പിതാവിങ്കൽനിന്നു അധികാരം
കിട്ടിയതുകൊണ്ടു വെൎത്തിരിക്കുന്ന ഒരു ന്യായവിധി ഇപ്പൊഴും
പുത്രന്റെ മാനത്തിന്നായി നടക്കുന്നു- വ്യത്യാസം കൂടാതെ എല്ലാ
വരെയും അല്ലല്ലൊ യെശു സ്വസ്ഥരാക്കി പൊന്നത്-- രണ്ടാമ
തു സഭയിൽ നടക്കുന്ന വചനത്താൽ ആത്മാക്കളെ ജീവിപ്പിക്കത
ന്നെ (൨൪—൨൭) യെശു വാക്യം കെട്ടു വിശ്വസിച്ചു സൂക്ഷിക്കുന്നവന്നു
ന്യായവിധിയിൽ വരാത്ത നിത്യജീവൻ ഉണ്ടു- പിതാവിന്ന് എന്ന
പൊലെ പുത്രനിലും തീരാത്ത ജീവന്റെ ഉറവും പുതിയ മനുഷ്യജാ
തിമെൽ ന്യായാധിപത്യവും ഉണ്ടുപൊൽ-- മൂന്നാമത് അന്ത്യമായ ഉ
യിൎപ്പു തന്നെ (൨൮ʃ.) അന്ന് അവന്റെ വചനശക്തി കുഴികളിൽ ഉ
ള്ള ദുഷ്ടന്മാരെയും ജീവിപ്പിക്കും നല്ലവർ പൂൎണ്ണ ജീവനായും ദുഷ്ട
ന്മാർ ന്യായതീൎപ്പിന്നായും എഴുനീല്ക്കും- ഇപ്രകാരം ൩ വിധത്തിൽ ഉ
ള്ള ഉയിൎപ്പൊടു ത്രിവിധമായ ന്യായവിധിയും ചെൎന്നിരിക്കുന്നു[ 136 ] എങ്കിലും ഇത്ര വലിയത എല്ലാം പുത്രൻ തന്നാൽ അല്ല പി
താവിന്റെ തീൎപ്പ നിത്യം കെട്ടിട്ടത്രെ അനുഷ്ഠിച്ചു പൊരുന്നു- എ
ന്നിട്ടും വിശ്വാസം ജനിക്കുന്നില്ല എന്നു വന്നാൽ അതു പ്രമാണ
ങ്ങളുടെ കുറവിനാൽ അല്ല- തന്നെ കുറിച്ചു താൻ സാക്ഷ്യം പറ
ഞ്ഞാൽ അതുവും തള്ളെണ്ടതല്ല (൮, ൧൪) എങ്കിലും അതു പൊക
ട്ടെ- മറ്റൊരുത്തൻ എനിക്കു സാക്ഷി പിതാവു തന്നെ- മനുഷ്യ
ന്റെ സാക്ഷി എനിക്ക വെണ്ടാ നിങ്ങളുടെ രക്ഷെക്കായിട്ടു ഒന്ന്
ഒൎപ്പിക്കെണ്ടത് താനും- നിങ്ങൾ സ്നാപകന്റെ അടുക്കൽ ദൂതരെ
അയച്ചപ്പൊൾ അവൻ എനിക്ക് സാക്ഷ്യം പറഞ്ഞുവല്ലൊ നിങ്ങ
ളൊ ആ ജ്വലിച്ചു വിളങ്ങുന്ന തീവട്ടിയുടെ ചുറ്റും കുറയ നെരം പാറി
കളിച്ചു അനുതാപവിശ്വാസങ്ങൾ്ക്ക ഇടം കൊടുക്കാതെ അവങ്കൽ ര
സം വിട്ടുപൊയി- അവനാൽ ഒഴികെ മഹാ ക്രിയകളാൽ തന്നെ
പിതാവ് എനിക്ക് സാക്ഷ്യം തരുന്നു (൧൦, ൨൫- ൧൪, ൧൧ കുഷ്ഠരൊ
ഗികളെ ഗുണമാക്കിയ ശെഷം അഹരൊന്യരടുക്കൽ അയച്ചത് ആ
സാക്ഷ്യത്തിന്നായ്തന്നെ)- പിന്നെ അവൻ പണ്ടു സാക്ഷ്യം തന്നത്-
(൩൭) പഴയ നിയമത്തിന്റെ വെളിച്ചപ്പാടുകളാൽ അത്രെ- നിങ്ങളൊ
മൊശെ മുതലായവരെന്നപൊലെ ദൎശനങ്ങളെ കണ്ടും ദെവശ
ബ്ദങ്ങളെ കെട്ടും കിട്ടിയവരല്ല അവർ നിങ്ങളിൽ എല്പിച്ച എഴുത്തു
കളെ വിശ്വസിക്കുന്നതും ഇല്ല- ആ പഴയവരെ നിങ്ങൾ മനസ്സിൽ ആ
ക്കി എങ്കിൽ എന്റെ കാൎയ്യവും ബൊധിക്കുമായിരുന്നു- ആകയാൽ
നിങ്ങൾ നിത്യജീവനൊടു സമമായ ഉടമ എന്നു പ്രശംസിക്കുന്ന വെ
ദത്തെ ആരാഞ്ഞു നൊക്കുവാൻ തുടങ്ങുവിൻ അതിങ്കലെ അക്ഷര
വും താല്പൎയ്യവും എല്ലാം എനിക്കു സാക്ഷിനില്ക്കുന്നു-

എന്നാറെ കാൎയ്യസാരം ഞരങ്ങി പറഞ്ഞു- ജീവനുള്ളവരാ
കുവാൻ എന്റെ അടുക്കൽ വരെണ്ടതിന്നു നിങ്ങൾ്ക്കു മനസ്സില്ല- എ
ന്റെ മാനം പൊകട്ടെ നിങ്ങൾ്ക്കു ദെവസ്നെഹം ഇല്ല കഷ്ടം- പിതാവി [ 137 ] ൻനാമത്തിൽവന്നവൻനിങ്ങൾ‌്ക്കുബൊധിക്കായ്കകൊണ്ടുനിങ്ങൾസ്വ
നാമപ്രശംസികളായവരുടെ(൭,൧൮)കൈവശമായിപൊകും—
(അതിൻവണ്ണംകള്ളമശീഹമാർഎകദെശം൬൪ക്രമത്താലെഉദി
ച്ചുമാനത്തെയുംലൌകികത്തെയുംകൊതിക്കുന്നമനപ്പൊരുത്ത
ത്താൽഅവൎക്ക്എല്ലാവൎക്കുംആശ്രിതന്മാർലഭിക്കയുംചെയ്തു)-ത
ല്കാലതെജസ്സിനെആഗ്രഹിക്കുന്നവർആരുംവരുവാനുള്ളദെവ
തെജസ്സിനെവിശ്വസിക്കയുംപ്രാപിക്കയുംഇല്ല–

ഞങ്ങൾ‌്ക്കുപുതിയവെദംഒട്ടുംവെണ്ടാമൊശമതിഎന്നതിന്നു
ള്ളഉത്തരമൊഞാനല്ലനിങ്ങൾആശ്രയിക്കുന്നമൊശെതന്നെനി
ങ്ങളിൽകുറ്റംചുമത്തും അവന്റെചരിത്രവുംഉപദെശവുംഎല്ലാം
എനിക്കായിമുങ്കുറിയുംവാഗ്ദത്തവുംആകുന്നുവല്ലൊ-അവനെവി
ശ്വസിക്കാത്തവരായാൽഎന്നെഎങ്ങിനെവിശ്വസിക്കുംഎന്നു
തീൎച്ചപറഞ്ഞു–ആകയാൽനീകല്പനകളിൽനാലാമതിനെയും
ഒന്നാമതിനെയുംലംഘിച്ചുഎന്നതിന്നുനിങ്ങൾമുഴുവെദത്തെയുംലം
ഘിച്ചുഎന്നുംകൊല്ലുവാൻഭാവിച്ചതിന്നുഞാൻവിടാതെജീവിപ്പി
ച്ചുകൊണ്ടിരിക്കുംഎന്നുംഉത്തരംപറഞ്ഞതിനാൽഅവരെമിണ്ടാ
തെആക്കിവിരൊധംകൂടാതെപുറപ്പെട്ടുപൊകയുംചെയ്തു—

൨., സ്നാപകന്റെമരണശെഷം

൫൦൦൦ജനങ്ങളുടെഭൊജനം(മത.൧൪,മാ.൬,
൧൪-൫൬.യൂ.൯,൭-൧൭.യൊ ൬, ൧-൨൧)—

അന്നുശിക്ഷപറ്റാതെപ്രമാണികളുടെഹിംസാനിൎണ്ണയംവെണ്ടു
വൊളംഅറിഞ്ഞിട്ടുതന്നെയെശുഗലീലെക്കുമടങ്ങിവന്നതിബെൎയ്യ
നഗരത്തിന്റെസമീപത്തു(യൊ)എത്തിയപ്പൊൾസ്നാപകന്റെ
ശിഷ്യന്മാരുംഎത്തിഗുരുവിന്റെമരണംഅറിയിച്ചു(മത)–

അതിന്റെകാരണംഇടപ്രഭസ്നാപകനെകൊല്ലുവാൻ
വിചാരിച്ചപ്പൊൾപ്രജകൾഅവനെമാനിക്കുന്നത് ഭയപ്പെ [ 138 ] ട്ടടങ്ങി(മത)പിന്നെതാനുംഅവനെമഹാവിശുദ്ധൻഎന്നുശ
ങ്കിച്ചുതുടങ്ങിഹെരൊദ്യഎത്രനിൎബ്ബന്ധിച്ചിട്ടുംകൊല്ലുവാൻസമ്മ
തിക്കാതെബഹുമാനിച്ചുകൂടക്കൂടകെട്ടുചിലതിൽഅനുസരി
ച്ചുംതുടങ്ങി(മാ)-പിന്നെജന്മദിവസത്തിൽഹെരൊദാപരായ്യ
യിലുള്ളയൂല്യനഗരത്തിൽതന്റെമഹാന്മാൎക്കുംസഹസ്രാധി
പന്മാൎക്കുംഗലീലപ്രമാണികൾ‌്ക്കുംഒരുസദ്യകഴിച്ചപ്പൊൾവ്യഭി
ചാരിണിയുടെമകൾശാലയിൽവന്നുഒരുനാടകംതുള്ളികളി
ച്ചുഎല്ലാവൎക്കുംവിഭ്രമംവരുത്തിഇടപ്രഭുതന്റെരാജ്യത്തി
ന്റെപാതിയൊളംവരിച്ചാലുംതരാംഎന്നുസത്യംചെയ്തു-ഉടനെ
അവൾഅമ്മയൊടുചൊദിച്ചുമടിയാതെവന്നുഒരുതളികമെൽസ്നാ
പകന്റെതലഎന്നുവരിച്ചുഅവൻവിഷാദിച്ച്എങ്കിലുംമഹാ
ജനങ്ങളെശങ്കിച്ചുഘാതകനെമകൈർകൊട്ടയിൽഅയച്ചു
തലയെഅറുത്തുകൊടുപ്പിക്കയുംചെയ്തു-യൊഹനാൻകൎത്താ
വിന്റെവഴികളിൽഇടറാതെയെശുവൊടുള്ളസമാധാനത്തി
ൽഉറങ്ങിപ്പൊയിഎന്നുവിചാരിപ്പാൻസംഗതിഉണ്ടു മുമ്പെ
യെശുവിൽഅസൂയഭാവിച്ചശിഷ്യന്മാർഗുരുവെമറചെയ്തശെഷം
വന്നുവസ്തുതഅറിയിച്ചുഉത്തമന്മാർഅന്നുമുതൽയെശുവെ
അനുഗമിച്ചിട്ടുണ്ടായിരിക്കും–

അവരെകൂടാതെപന്തിരുവരുംയഹൂദഗ്രാമങ്ങളിലുള്ള
യാത്രയെതികെച്ചുയെശുവൊടുചെൎന്നുവന്നു(മാ)-ആമരണവ
ൎത്തമാനംകെട്ടിട്ട്അധികംബദ്ധപ്പെട്ടുദുഃഖത്തിന്നുപരിശാന്തിഅ
ന്വെഷിച്ചുവൊഎന്നറിയുന്നില്ല–അവർചെയ്തതുംപറഞ്ഞതും
ഒക്കയുംനല്ലഅവസരംകിട്ടാതെചുരുക്കിബൊധിപ്പിച്ചപ്പൊൾ
യെശുഅവരൊടുകൂടഎകാന്തത്തിൽപൊയിആശ്വസിപ്പാൻനി
ശ്ചയിച്ചു(മാ)-മുന്നടപ്പവന്റെമരണംതനിക്കുംമരണത്തിന്നായി
ഒരുങ്ങിഇരിപ്പാൻഒരുദെവവിളിപൊലെആയി— [ 139 ] മറ്റ്ഒർഅപൂൎവ്വവാൎത്തയുംകെൾ്പാറായി-ഹെരൊദായെ
ശുവിന്റെശ്രുതിയെയുംഅവൻഎലീയാവൊയിറമിയാവൊ
പക്ഷെജീവിച്ചെഴുനീറ്റസ്നാപകൻതന്നെയൊആരൊഎ
ന്നുള്ളകെൾവിയെയുംവിചാരിച്ചുവലഞ്ഞുഒടുവിൽഇവൻഞാൻകൊ
ല്ലിച്ചവന്റെആത്മാവെങ്കിലുംഅവനിൽവ്യാപരിച്ചശക്തിക
ൾഉള്ളവൻഎങ്കിലുംആകുന്നുഎന്നുനിശ്ചയിച്ചു(മാ)പാപല
ജ്ജയെഎല്ലാംഅകറ്റിഅതിശയകാരിയെകാണ്മാൻആ
ഗ്രഹിക്കയുംചെയ്തു–(ലൂ)

ഇത്എല്ലാംവിചാരിച്ചുയെശുശിഷ്യന്മാരൊടുകൂടെതിബെ
ൎയ്യയിൽനിന്നുപടകെറികിഴക്കെകരെക്ക്ഓടി(മാ)ഫിലിപ്പി
ന്റെഇടവകയിൽഇറങ്ങിഅവൻപണിയിച്ചഗൊലാനിലെബെ
ത്തചൈദനഗരത്തിൻറ(ഭാ.൬൫)-സമീപത്തുവാങ്ങിഎകാന്തത്തി
ൽപാൎത്തു(ലൂ)-എങ്കിലുംപുരുഷാരങ്ങൾകാൽനടയായിപിഞ്ചെ
ന്നുപെസഹകാലംഅടുക്കുകകൊണ്ടു(യൊ)യാത്രക്കാർകൂട്ടമായി
ചെൎന്നുവരികയുംചെയ്തു–ൟഇടയരില്ലാത്തകൂട്ടങ്ങളിൽകനിവു
ഭാവിച്ചു(മാ)യെശുമലയിൽനിന്നുഇറങ്ങി(യൊ)അവരിൽരാ
ജ്യൊപദെശവുംരൊഗശാന്തിയുംനടത്തുകയുംചെയ്തു(ലൂ)-വൈ
കുന്നെരംആയാറെശിഷ്യന്മാർഇവരെചുറ്റുമുള്ളഊരുകളിൽ
ഭക്ഷണംമെടിപ്പാൻഅയച്ചുവിടെണംഎന്നുപറഞ്ഞതിന്നു–
യെശുനിങ്ങൾഅവൎക്കുഭക്ഷിപ്പാൻകൊടുപ്പിൻഎന്നുശിഷ്യ
രൊടും(മത)-എവിടെനിന്നുഅപ്പംവാങ്ങെണംഎന്നുഫിലിപ്പൊ
ടും(യൊ)പറഞ്ഞുപരീക്ഷിച്ചാറെ-ഫിലിപ്പ്൨൦൦ദെനാരിന്നു
(൩൦൦വെള്ളിപ്പണത്തിന്നു)വാങ്ങിയാലുംഇവൎക്കുമതിയാകയില്ല
എന്നുചൊല്ലിഇത്രപണവുംഇല്ലഎന്നുകണ്ടു-എന്നാൽഅപ്പം
എത്രഉണ്ടുഎന്നുനൊക്കിച്ചപ്പൊൾഅന്ത്രയാഒരുബാല്യക്കാരന്റെ
പക്കൽ൫അപ്പവും൨മീനുംകണ്ടുഇത്രജനങ്ങൾ്ക്ക് ഇത്എമ്മാത്രം [ 140 ] എന്നുരെച്ചു(യൊ)ഉടനെയെശുശിഷ്യരെകൊണ്ടുപുരുഷാരങ്ങ
ളെ൫൦തുംനൂറുംഓരൊപന്തിയാക്കി(മാ)ഇരുത്തിച്ചു-അതിന്നുവസ
ന്തകാലംനിമിത്തംപച്ചപുല്ലുണ്ടായിരുന്നു-(മാ.യൊ)പന്തികളെ
എണ്ണിയപ്പൊൾചിലസ്ത്രീകളുംകുട്ടികളുംഒഴികെ(മത)൫൦൦൦
ആൾഉണ്ടുഎന്ന്കണ്ടു–

എന്നാറെയെശുആഅപ്പവുംമീനുംഎടുത്തുകൊണ്ടുആ
കാശത്തെനൊക്കിസ്തുതിച്ചുഅപ്പങ്ങളെമുറിച്ചുമീനുംപകുത്തുശി
ഷ്യന്മാരെകൊണ്ടുഎല്ലാവൎക്കുംകൊടുപ്പിച്ചുഅവരുംഇഷ്ടംപൊ
ലെ(യൊ)ഭക്ഷിച്ചുതൃപ്തരായി–ഒന്നുംകളയരുത്എന്നുവെച്ചു
യെശുപന്തിരുവരെകൊട്ടകളൊടുംകൂടെഅയച്ചുകഷണങ്ങ
ളെഎടുപ്പിച്ചപ്പൊൾഅവയുംനിറഞ്ഞുവന്നു-ആയ്തുകണ്ടവൎക്ക്എ
ല്ലാവൎക്കുംവരെണ്ടുന്നവൻസാക്ഷാൽഇവൻതന്നെഎന്നുബൊ
ധിച്ചുഅവനെരാജാവാക്കിവാഴിപ്പാൻആഗ്രഹംജനിക്കയുംചെ
യ്തു–(യൊ)-ശിഷ്യന്മാൎക്കുംപക്ഷെസുബൊധംവിട്ടുപൊകയാൽ
യെശുമുവ്വന്തിക്ക്അവരെതീരത്തിലെക്ക്അയച്ചുതാൻജന
ങ്ങളെപറഞ്ഞയക്കുവൊളംഅവർബെത്തചൈദവരെക
രസമീപത്തുതന്നെപടിഞ്ഞാറൊട്ട്ഓടെണംഅവിടെതാനും
കരെറുംഎന്ന്അമൎച്ചയായികല്പിച്ചു(മാ)അവരെയുംപിന്നെ
ജനങ്ങളെയുംവിട്ടയച്ചശെഷംമലമെൽഎറിതനിയെപ്രാൎത്ഥി
ച്ചുപാൎക്കയുംചെയ്തു–

ശിഷ്യന്മാർപൊയിഅസ്തമിച്ചസമയംകാറ്റ്എതിരെഅടി
ച്ചുഅവർതണ്ടുവലിച്ചിട്ടുഎത്രഅദ്ധ്വാനിച്ചിട്ടുംപൊയ്കയുടെന
ടുവൊളംതെറ്റി-രാത്രിആയാറെയെശുനിശ്ചയിച്ചകരെക്കുവന്നു.
കൊടുങ്കാറ്റ്നിമിത്തംഅവക്കഅണയുവാൻകഴിഞ്ഞില്ലമൂന്നാംയാമം*
[ 141 ] കഴിഞ്ഞപ്പൊൾ(പുലരുവാൻ൭നാഴിക)അവർഅത്യന്തംക
ഷ്ടിച്ചു-ഒരുകാതംദൂരംവലിച്ചപ്പൊൾ(യൊ)യെശുഅവരുടെസ
ങ്കടംകണ്ടുതിരമാലമെൽകൂടിനടന്നടുത്തുവന്നു(യൊബ.൯,൮)
പടകൊടുസമീപിച്ചുപടിഞ്ഞാറൊട്ടുമുൻകടപ്പാൻഭാവംകാട്ടി
യതു(മാ)കണ്ടുഎല്ലാവരുംനൊക്കിഭയപ്പെട്ടുപ്രെതംഎന്നുനി
നച്ചുനിലവിളിച്ചു(മത)-എന്നാറെഅവൻഞാൻതന്നെആ
കുന്നുഎന്നുചൊല്ലിധൈൎയ്യംകൊളുത്തിയപ്പൊൾഅവർഅവ
നെപടകിൽകരെറ്റുവാൻഇഛ്ശിച്ചു(യൊ)–കെഫാവൊനീആകു
ന്നുഎങ്കിൽവെള്ളത്തിന്മെൽനടപ്പാൻകല്പനതരെണംഎന്നു
ചൊദിച്ചു-വാഎന്നുകെട്ടഉടനെവെള്ളത്തിൽഇറങ്ങിനടന്നു-പി
ന്നെകൊടുങ്കാറ്റ്അതിക്രമിച്ചാറെഅവൻസംശയിച്ചുനീന്തിമു
ങ്ങുവാനുംതുടങ്ങികൎത്താവെരക്ഷഎന്നുവിളിച്ചുയെശുവുംഅവ
നെകൈപിടിച്ചുഎന്തിന്നുസംശയിച്ചുഎന്നുശാസിച്ചു(മത)ഒ
രുമിച്ചുപടകിൽഎറുകയുംചെയ്തു-ഉടനെകാറ്റുംശമിച്ചുശിഷ്യന്മാ
ർമുമ്പെത്തഅതിശയംഹൃദയകാഠിന്യംനിമിത്തംവിചാരിയാത്ത
വരായശെഷം(മാ)ഇതിനാൽമനസ്സുരുകിദെവപുത്രഎന്നുവ
ണങ്ങിസ്തുതിച്ചു-പിന്നെനൊക്കിയപ്പൊൾഗലീലകരെക്ക്എത്തി
എന്നുകാണ്കയുംചെയ്തു—(യൊ)

(മത.മാ)പുലൎന്നശെഷംആദെശക്കാർഅവനെഅറിഞ്ഞു
ബദ്ധപ്പെട്ടുഎല്ലാദിക്കിൽനിന്നുംദീനക്കാരെവരുത്തിഅവൻക
ടക്കെണ്ടുന്നചിലഅങ്ങാടികളിൽഇരുത്തിവസ്ത്രംതൊടുവാൻസമ്മതം
വാങ്ങിതൊട്ടവർഎല്ലാവരുംസൌഖ്യംആകയുംചെയ്തു—

൩.,കഫൎന്നഹൂംപള്ളിയിലെകഠിനവ
ചനത്താൽശിഷ്യരെഅരിച്ചെടുത്തതു(യൊ.൬)

യെശുവിൻസ്നാനത്തിന്നുംകഷ്ടാനുഭവത്തിന്നുംഇടയിൽഉള്ളസ [ 142 ] കലകഥകളിലുംഈഅത്ഭുതഭൊജനംമാത്രംയൊഹനാൻമറ്റ
മൂവർഎന്നപൊലെഎഴുതിഇരിക്കുന്നതുഅതിനാൽഉണ്ടായവി
ശെഷഫലംനിമിത്തംതന്നെ-യെശുആ൫൦൦൦ത്തെശമിപ്പിച്ചുപറ
ഞ്ഞയച്ചശെഷംഒർഅപ്പരാജാവെആഗ്രഹിക്കുന്നമശീഹാസ
ക്തന്മാർഒരുകൂട്ടംവെൎപ്പിരിയാതെയെശുവെകിഴക്കെകരയിൽ
അന്വെഷിച്ചുകാണാഞ്ഞപ്പൊൾരാവിലെതിബെൎയ്യയിൽനിന്നുപ
ടകുകളിൽഎറികഫൎന്നഹൂമിൽചെന്നു-അവിടെയെശുലൊക
രെഅകറ്റുവാനുംശിഷ്യന്മാരെപരീക്ഷിപ്പാനുംതക്കവാക്കുകൾപ
ലതുംപറഞ്ഞു-അതുപെസഹക്കുമുമ്പിൽഉള്ളഒരുശനിയാഴ്ചയിൽ
പള്ളിയിൽതന്നെനടന്നു-അന്നുപെസഹഎപ്രിൽ൧൮ആമതും
അതിന്റെമുമ്പെശബ്ബത്തുകൾഎപ്രിൽ൯-൧൬-ആയതിയ്യതി
കളുംതന്നെ—

ആമശീഹാസക്തന്മാൎക്കയെശുമുമ്പെഉപദെശിച്ചതു(൨൫—
൪൦)–നിങ്ങൾഭക്ഷണപ്രീതിനിമിത്തമത്രെഎന്നെതിരയുന്നു-നശി
ക്കുന്നതല്ലനശിക്കാത്തആഹാരംസമ്പാദിപ്പാൻമനസ്സുണ്ടെങ്കിൽ
ഞാൻലൊകത്തിന്റെജീവൻഎന്നമുദ്രയെപിതാവിൽനിന്നുപ്രാ
പിച്ചവനാകയാൽആയ്തുനിങ്ങൾക്ക്തരാം-അതിന്നുവെണ്ടുന്നപ
ണികളെചെയ്യാംപറകഎന്നവർചൊദിച്ചപ്പൊൾപലതുമല്ലഒ
ന്നത്രെകൎമ്മവുമല്ലവിശ്വാസംതന്നെവെണ്ടത്എന്നുയെശുഉരെ
ച്ചു-വിശ്വാസത്തിന്നുഉറപ്പായിട്ടുനിത്യമായഒർഅത്ഭുതംവെ
ണംയവത്തിൽനിന്നല്ലമുകളിൽനിന്നുഒന്നുകാട്ടിതരെണംപക്ഷെ
മന്നയെഇറക്കിയാലൊ(സങ്കീ.൭൮,൨൪)-എന്നുചൊദിച്ചാറെമൊ
ശെകൊടുത്തതിലുംസത്യമായസ്വൎഗ്ഗാഹാരംപിതാവ്ഇപ്പൊൾ
തരുന്നുഎന്ന് രുളിച്ചെയ്തു-അതുവിടാതെതരെണംഎന്നുചൊ
ന്നപ്പൊൾ-ജീവാഹാരംഞാൻതന്നെഎന്നെആശ്രയിച്ചാൽ
ദാഹവുംവിശപ്പുംമാറുംനിങ്ങളൊഎന്നെവളരെകാലംക [ 143 ] ണ്ടുപൊന്നിട്ടുംവിശ്വസിക്കാത്തവരാകയാൽഅതിൽഎത്തുക
യില്ലദൈവംവിധിച്ചവർഅതിൽഎത്തുകെഉള്ളുഎന്നാൽസൎവ്വ
ലൊകത്തിന്നല്ലപക്ഷെതലയെഴുത്തുള്ളവൎക്കത്രെഗുണംഎന്നു
നിരൂപിക്കെണ്ടാ-വരുന്നവനെഒക്കെയുംഞാൻകൈക്കൊള്ളും
ഞാൻസ്വൎഗ്ഗത്തിൽനിന്ന്ഇറങ്ങിവന്നത്പിതാവിന്റെഇഷ്ടംനിവൃ
ത്തിപ്പാനത്രെ-ആദെവെഷ്ടംഎന്തെന്നാൽഎനിക്കതരുന്നത്
ഒന്നുംകളയരുത്എന്നുവെണ്ടാഅതുപുനരുത്ഥാനത്തൊളംജീ
വിപ്പിച്ചുംമഹത്വംവരുത്തിയുംപൊരെണംഎന്നത്രെഇപ്ര
കാരംയെശുഡംഭികളെപ്രജകൾആക്കുവാൻകഴിയാത്തത്എ
ന്നുംസാധുക്കൾആരായാലുംതനിക്കകൊള്ളാംഎന്നുംഅവരെ
നിത്യംപൊറ്റുംഎന്നുംഉരെക്കയുംചെയ്തു–

ഞാൻജീവാഹാരമായിസ്വൎഗ്ഗത്തിൽനിന്നുവന്നുഎന്നതു
പറീശന്മാർമുതലായപള്ളിക്കാർപലരുംകെട്ടുക്രുദ്ധിച്ചുഅവ
ന്റെഅഛ്ശൻയൊസെഫല്ലൊഎന്നുപിറുപിറുത്തുതുടങ്ങി-അതി
ന്നായിയെശുപള്ളിയിൽപ്രസംഗിച്ചു(൪൧—൫൧)മനുഷ്യരുടെ
വെവ്വെറെതൎക്കത്താലുംവാദത്താലുംഒന്നുംവരാഅവർദെവൊ
പദിഷ്ടരാകുംഎന്നുള്ളവാഗ്ദത്തപ്രകാരം(യശ.൫൪,൧൩-യി
റ.൩൧,൩൩ഽ)പിതാവിന്റെമൃദുശബ്ദംകെട്ടുമനുഷ്യർഅല്ലപി
താവ് വലിക്കുന്നതത്രെഅനുസരിച്ചുനടക്കെണ്ടത്-അപ്രകാരം
ആചരിക്കുന്നവൻഎല്ലാംഎന്റെഅടുക്കൽവരും-ആദെവ
പാഠംതന്നെപഠിച്ചാൽഗുരുവെകെൾ്ക്കയുംഅവൻവലിക്കുന്ന
ത്ഗ്രഹിക്കയുംഅല്ലാതെകാണ്മാൻസംഗതിവരികയില്ല-നിത്യം
പിതാവിൻപക്കൽഇരിക്കുന്നവനത്രെപിതാവെകാണുന്നു-എ
ങ്കിലുംഅവനെകാണുവൊളംവൎദ്ധിക്കുന്നനിത്യജീവൻഎന്നെ
അനുഭവിക്കുന്നവിശ്വാസിക്കുലഭിക്കും—ആകയാൽഞാൻ
ജീവാഹാരംഎന്നുള്ളതിന്റെഅൎത്ഥമാവിത്-മന്നതിന്നവ
[ 144 ] ർമരിച്ചതിനാൽഅതുസ്വൎഗ്ഗീയാഹാരമല്ലഎന്നുസിദ്ധമല്ലൊ–മൃത്യു
വെജയിക്കുന്നസ്വൎഗ്ഗീയജീവൻആവശ്യമുള്ളവൎക്കഇതാഎന്നിൽ
ഉണ്ടു-ഈആഹാരംലൊകത്തിന്നുകൊടുക്കുന്നവഴിയൊഎന്റെ
മാംസത്തെകഷ്ടമരണങ്ങളിൽഎല്പിച്ചതിനാൽതന്നെ

ഇതിന്നിമിത്തംഅധികംവാദംഉണ്ടായപ്പൊൾയെശുഎ
ത്രയുംകഠിനമായഉപദെശംചൊല്ലിജ്ഞാനഗൎവ്വികളൊടുസത്യ
ത്താൽഅഹങ്കരിച്ചുതുടങ്ങി(൫൨-൫൮)-ആമെൻ ആമെൻഞാ
ൻനിങ്ങളൊടുപറയുന്നിതു–൧,മനുഷ്യപുത്രന്റെമാംസരക്ത
ങ്ങൾഅനുഭവിച്ചല്ലാതെനിങ്ങൾമരിച്ചവരത്രെ-(യെശുവെമു
ഴുവനുംവിശെഷാൽഅവന്റെമരണത്തെയുംനിത്യവിശ്വാസത്താ
ലുംവിശന്നുചെരുന്നസഭാസംസൎഗ്ഗത്താലുംആഹാരംആക്കിയാലെ
മനുഷ്യജീവൻഎന്നുപറയാവു)-൨.,യെശുമാംസംതിന്നുരക്തം
കുടിക്കുന്നവൻനിത്യജീവനുള്ളവനുംഅന്ത്യദിനംഎഴുനീല്പവനും
ആകുന്നു-(യെശുവിന്റെമരണത്തെസകലത്തിന്നുംമീതെആഹാ
രവുംഭൊഗവുംആശ്രയവുംആക്കിയാൽസകലമരണങ്ങളിൽനി
ന്നുംമഹത്വമുള്ളഎഴുനീല്പുലഭിക്കും)—൩.,എൻമാംസംമാത്രം
സത്യമായആഹാരവുംഎൻരക്തംമാത്രംസത്യമായപാനവുംത
ന്നെ(ശെഷംഎല്ലാംവിശപ്പിനെയുംദാഹത്തെയുംനന്നായിതീ
ൎക്കുകയില്ലതൃപ്തിഎന്നാലെഉള്ളു)—൪.,എന്നെഅയച്ചപിതാ
വ്എന്റെആത്മദെഹിദെഹങ്ങളെതന്നാൽതന്നെപൊറ്റുന്ന
തുപൊലെഞാൻഎന്നെഅനുഭവിക്കുന്നവരെപൊറ്റിജീവി
പ്പിച്ചുപൊരുന്നുണ്ടു–

ഇതുപെസഹെക്ക്എത്രയുംയൊഗ്യമായപ്രസംഗം-പഴയ
ഇസ്രയെലിന്നുമരണത്തെവീടുകളിൽനിന്നുവൎജ്ജിക്കുന്നരക്ത
വുംമാംസവുംഉണ്ടായല്ലൊ-ഇനിഒരുവൎഷംകഴിഞ്ഞാൽതാനും
സൎവ്വലൊകത്തിന്നുംബലിയുംആഹാരവുമാകുംഎന്നുകണ്ടുയെശു
[ 145 ] ഇപ്രകാരംഅരുളിച്ചെയ്തു-(ആയ്തുതിരുവത്താഴത്തിന്നുമാത്രംകൊ
ള്ളിച്ചാൽഅൎത്ഥത്തെഞെരുക്കികുറെച്ചുവെക്കുന്നു)—

എന്നത്എല്ലാംകെട്ടുശിഷ്യന്മാരായിഅനുഗമിച്ചവർപല
രുംവാക്കിന്റെസ്ഥൌല്യംനിമിത്തവും(൩മൊ.൭,൨൭)തന്നെത്താ
ൻഎല്ലാവൎക്കുംപുലൎച്ചയ്ക്കഅത്യാവശ്യമാക്കിയനിമിത്തവുംഅ
ധികംപിറുപിറുത്തു(൬൦—൬൬)-എന്നാറെയെശുപറഞ്ഞുമനുഷ്യ
പുത്രൻസ്വൎഗ്ഗാരൊഹണംചെയ്യുന്നതുനിങ്ങൾസത്യാത്മാവിനാൽകണ്ട
ല്ലാതെഈഇടൎച്ചതീരുകയില്ല-പുത്രൻനമ്മുടെഅരിഷ്ടതയിൽഇ
റങ്ങിവന്നതുംനമുക്കായികയറിയതുംആത്മാവെഒഴുക്കുന്നതിനാ
ൽതിരികെവന്നുപൊറ്റുന്നതുംആത്മികന്മാരെഅറിയുന്നുള്ളു-ജ
ഡംഅപ്പംമന്നമുതലായത്എല്ലാംആത്മാവെഒഴിച്ചുനിസ്സാരമ
ത്രെഎന്റെആത്മാവ്അതിനെജീവിപ്പിച്ചുസാരമാക്കുവാൻ
പൊരും-ൟപറയുന്നവചനങ്ങളുംജീവനുംആത്മാവുംആയിവി
ശ്വാസികളെപിടിച്ചുവലിച്ചുജീവിപ്പിച്ചുപൊറ്റുന്നുണ്ടു-ജീവാഹാ
രത്തിന്റെഒർഅനുഭവംഅതിനാൽഇന്നുംആരംഭിച്ചിരിക്കുന്നു-വി
ശ്വാസമില്ലാത്തവരൊപിതാവിന്റെആകൎഷണത്തിന്ന്ഇടം
കൊടുക്കാത്തവർഅത്രെ(൪൪)-എന്നുകെട്ടാറെപലരുംഇടറിഅ
വന്റെസംസൎഗ്ഗംവിട്ട്അകന്നുപാൎത്തു–

അതിനാൽകൎത്താവ്ഒട്ടുംഭ്രമിയാതെപന്തിരുവരിലുംഒ
രുവൻദ്രൊഹിയായിവൎദ്ധിക്കുന്നുഎന്നറിഞ്ഞുഅവരെപാറ്റു
വാൻഒന്നുപറഞ്ഞു(൬൬—൭൧)-കാരണംതനിക്ക്ശെഷിച്ചകാ
ലത്തിന്നകംസമ്മിശ്രസംഘങ്ങളെഅല്ലപിതാവിന്റെമൃദുശബ്ദ
ത്തെചെവികൊണ്ടുമരണംവരെഅനുഗമിക്കുന്നവിശുദ്ധസഭ
യെചെൎപ്പാൻഅത്യാവശ്യമായിതൊന്നി-നിങ്ങൾ്ക്കുംപൊവാൻ
മനസ്സില്ലയൊഎന്നതിന്നുകെഫാവിശ്വാസത്തിൽഉറെച്ചുഞങ്ങ
ൾഎവിടെപൊകെണ്ടുനീനിത്യജീവന്റെവചനങ്ങൾഉള്ളവൻത [ 146 ] ന്നെനീദൈവത്തിന്റെവിശുദ്ധൻഎന്നുഞങ്ങൾവിശ്വസിച്ചറി
ഞ്ഞുംഇരിക്കുന്നുന്നെല്ലാവൎക്കുംവെണ്ടിപറഞ്ഞു-പന്തിരുവരെതെരി
ഞ്ഞെടുത്തതിൽഒരുവൻപിശാച്ആകുന്നുവല്ലൊഎന്നതുയെശു
വിന്റെഉത്തരം-ആയവൻയെശുവാൽവരുന്നജീവനെഉള്ളു
കൊണ്ടുവെറുത്തുതുടങ്ങിഎന്നുകൎത്താവ്അന്നുകണ്ടുതന്റെ
ഇഷ്ടപ്രകാരംവരുത്തുവാൻകഴിഞ്ഞുഎങ്കിൽഅവനുംമറ്റ
വരെപൊലെപൊയ്ക്കുളയുന്നതിനെആഗ്രഹിച്ചിട്ടുണ്ടായിരി
ക്കും—

൪.,രണ്ടുശബ്ബത്തുകളിൽഉണ്ടായ
വിരൊധം(മത.൧൨,൧-൨൧.മാ.൨,
൨൩ഽഽ.൩,൧ഽഽ.ലൂ.൬,൧-൧൧)—

യഹൂദർതന്നെകൊല്ലുവാൻഭാവിക്കയാൽയെശുആപെസ
ഹെക്കായിയരുശലെമിൽപൊയില്ല(യൊ.൭,൧)-പക്ഷെശിഷ്യ
ന്മാരെഅയച്ചുവിട്ടപ്പൊൾഅവർപാരമ്പൎയ്യന്യായങ്ങളെഅ
പമാനിക്കുന്നവർഎന്നുയരുശലെമിൽതെളിഞ്ഞുവന്നു(മത.
൧൫,൧ഽ)-എങ്ങിനെആയാലുംഅവർആഅരിച്ചെടുപ്പിന്റെ
െശഷംഗുരുവെചെരുവാൻഅധികംവാഞ്ഛിച്ചുതാമസിയാതെഗ
ലീലെക്കുമടങ്ങിവന്നുഎന്നുതൊന്നുന്നു-

ദ്വിതീയാദ്യശബ്ബത്ത്(ലൂ.൬,൧)എന്തെന്നാൽയഹൂദരു
ടെവൎഷക്കണക്കിൽപെസഹയുടെമുമ്പിൽരണ്ടോമൂന്നൊശ
ബ്ബത്തുകളുള്ളത്ഒന്നാംമണ്ഡലവുംപെസഹമുതൽപഞ്ചാശദ്ദിന
പൎയ്യന്തം൫൦നാൾ(൩മൊശെ.൨൩,൧൫).രണ്ടാം മണ്ഡല
വുംഎന്നുഒരുന്യായംഉണ്ടായിരുന്നു— എന്നാൽദ്വി
തീയ്യമണ്ഡലത്തിലെആദ്യശബ്ബത്തആ ൨൯വ
ൎഷത്തിൽഎപ്രിൽമാസം൨൩ആമതിൽതന്നെആ [ 147 ] കുന്നു*)ആപൎവ്വത്തിൽകൊതമ്പത്തിന്നുമൂപ്പില്ലയവത്തിന്നുഎക
ദെശംപഴുപ്പുഎത്തിഇരിക്കുന്നു-

അന്നുയെശുവിളഭൂമിയിൽകൂടിനടക്കുമ്പൊൾശിഷ്യന്മാർവി
ശന്നുകതിരുകളെപറിച്ചുതിരുമ്പിതിന്നു(൫മൊ.൨൩,൨൫)-ഒറ്റുനൊ
ക്കുന്നപറീശന്മാർഅതറിഞ്ഞുശബ്ബത്തിൽചെയ്തതാകകൊണ്ടുകു
റ്റംഎന്നുപറഞ്ഞപ്പൊൾ-യെശുമുമ്പെവിശപ്പിൻറന്യായംചൊ
ല്ലിശിഷ്യന്മാൎക്ക്ഒഴിച്ചൽപറഞ്ഞു-ദാവിദവിശന്നപ്പൊൾ(അബ്യ
താരിന്റെഅഛ്ശനായഅഹിമെലക്കൊടു-മാ)കാഴ്ചയപ്പങ്ങളെവാ
ങ്ങിതിന്നുഅതിനാൽദെവകല്പനെക്കുലംഘനംവന്നിട്ടും(൩മൊ.൨൪,
൯)യഹൊവഇരുവരൊടുംകൊപിച്ചതുംഇല്ല-പിന്നെശബ്ബത്തി
ന്റെമഹിമഎത്രവിചാരിച്ചാലുംദെവാലയംശബ്ബത്തിന്നുമെല്പെ
ട്ടതത്രെഅതുകൊണ്ടുഅഹരൊന്യർശബ്ബത്തിൽചെയ്യുന്നവെല
(൪മൊ.൨൮,൯)അധൎമ്മമല്ലാത്തത്-മനുഷ്യപുത്രനൊദെവാലയത്തി
ന്നുംമെല്പെട്ടവൻ(മത)-പിന്നെഎനിക്കബലിയല്ലകരുണതന്നെ
വെണ്ടത്എന്നുംഉണ്ടല്ലൊ(മത.൯,൧൩)-ഒടുക്കംമനുഷ്യൻശബ്ബ
ത്തെഭയത്തൊടുംപീഡയൊടുംസെവിപ്പാനല്ലശബ്ബത്തുമനുഷ്യന്റെ
സെവെക്കുംആത്മസൌഖ്യത്തിന്നുംആയിട്ടുവെച്ചതാകകൊണ്ടു
ആനാളിൽവിശന്നുംനൊന്തുംവലഞ്ഞുംപൊകെണ്ടതല്ല മനുഷ്യനെ
ജീവിപ്പിച്ചുംരക്ഷിച്ചുംപൊരെണ്ടതിന്നുശബ്ബത്തിന്നുകല്പനയാ
യ്തുപൊലെമനുഷ്യപുത്രന്ന്അധികംഉണ്ടു-ശബ്ബത്തഅവന്നുമുങ്കു
റിയുംഅവൻതാൻഅതിന്റെനിവൃത്തിയുംനാഥനുംആകുന്നു—

ആകയാൽഅവന്റെനിഴലിങ്കീഴിലുംഅവന്റെസമാധാ
നത്തിലുംനടക്കുന്നവർവല്ലമാനുഷകല്പനയെലംഘിച്ചാലുംഅധ
[ 148 ] ൎമ്മമല്ലഎന്നും,സ്വതവെവെപ്പുകളെസങ്കല്പിച്ചുആചരിപ്പിച്ചുപരന്മാ
രെഹെമിക്കുന്നവരത്രെശബ്ബത്തെലംഘിക്കുന്നവർഎന്നുംവന്നു
വല്ലൊ–

പിറ്റെശബ്ബത്തിൽ(ലൂ-എപ്രീൽ൩൦)മറ്റൊര്ഊരിൽപ
ള്ളിയിൽപഠിപ്പിപ്പാൻചെന്നപ്പൊൾവലങ്കൈശോഷിച്ചഒരുവാ
തരൊഗിയെകണ്ടു-അവൻകല്ക്കൊത്തിഎന്നുംഇനികഴിച്ചലിന്നു
ഇരക്കാതെഇരിക്കെണ്ടതിന്നുകൈയെസൌഖ്യമാക്കെണംഎ
ന്നുയാചിച്ചുഎന്നുംഒരുപഴമഉണ്ടു-പരീശന്മാരുംവൈദികരുംകുറ്റം
കാണെണ്ടതിന്നുവളരെസൂക്ഷിച്ചുനൊക്കി(മാ)ഒടുക്കംശബ്ബത്തിൽ
രൊഗശാന്തിവരുത്തുന്നതുന്യായമൊഎന്നുചൊദിച്ചു(മത)-നിങ്ങൾആ
രുംകിണറ്റിൽവീണആടിനെശബ്ബത്തിൽതന്നെകരെറ്റുകഇ
ല്ലയൊ-ആടുംമനുഷ്യനുമായിതമ്മിൽവളരെഭെദമല്ലൊ(മത)
എന്നുയെശുപറഞ്ഞു-ദീനക്കാരനെനടുവിൽവിളിച്ചുനിറുത്തിശബ്ബ
ത്തിൽഗുണംചെയ്കയൊദൊഷംചെയ്കയൊജീവനെരക്ഷിക്ക
യൊകൊല്ലുകയൊഎതുന്യായംഎന്നുചൊദിച്ചു-അവർരൊഗിയി
ൽഒട്ടുംകരുണയില്ലാതെയെശുവിങ്കൽഹിംസ്രന്മാരാകകൊ
ണ്ടുകുലപാതകർഎന്ന്ഒരുബൊധത്തൊടെനാണിച്ചുമിണ്ടാതെ
ഇരുന്നു(മാ)-യെശുവുംഅവരുടെമാറാത്തഹൃദയകാഠിന്യംനിമി
ത്തംവളരെദുഃഖിച്ചുകൊപത്തൊടെഎല്ലാവരെയുംക്രമെണനൊ
ക്കി(ലൂ)വ്യാധിതനൊടുകൈനീട്ടുകഎന്നുകല്പിച്ചുസൌഖ്യമാക്കി.
പറീശന്മാരൊഭ്രാന്തന്മാരെപൊലെപുറപ്പെട്ടു(ലൂ)ഹെരൊദാവിൻ
ആളുകളൊടും(മാ)നിരൂപിച്ചുഅവനെനിഗ്രഹിക്കെണംഎന്നും
(മത)എന്തെല്ലാംചെയ്യെണംഎന്നും(ലൂ)ശബ്ബത്തിൽതന്നെമ
ന്ത്രിക്കയുംചെയ്തു—

(മത)ആയ്തുയെശുഅറിഞ്ഞുവാങ്ങിപൊയിപുരുഷാരങ്ങൾ
പിൻചെന്നാറെഅവരിൽരൊഗികളെസൌഖ്യമാക്കിതന്നെ [ 149 ] വെളിപ്പെടുത്തരുത്എന്ന്അമൎച്ചയായികല്പിച്ചയച്ചു-മശീഹ
ഘൊഷംകൂടാതെതന്റെപ്രജകളിൽസഞ്ചരിപ്പതിന്നു യശ൪൨,൧
—൪-തന്നെദൃഷ്ടാന്തമായി-യഹൊവാദാസനല്ലൊഎതിരികളൊ
ടുവാദിപ്പാനുംനിലവിളിക്കുന്നവരൊടുഎതിരെവിളിപ്പാനുംപൊകാ
തെചതഞ്ഞതുംതാണതുംഎല്ലാംമനസ്സലിഞ്ഞുനൊക്കിമെല്ലെ
രക്ഷിച്ചുകൊണ്ടുന്യായവിധിയെപതുക്കെജയത്തൊളംനടത്തിഹൃദ
യങ്ങളെയുംദ്വീപിലെജാതികളെയുംക്രമത്താലെഅടക്കിസ്വനാ
മത്തിൽആശ്രയിപ്പിക്കും-ആകയാൽയെശുശത്രുക്കളിൽനിന്നു
തെറ്റിയാൽഅവരെപകെച്ചുംവെറുത്തുംകൊണ്ടല്ലഇപ്പൊൾഞെ
രുങ്ങിയവരിൽജീവശക്തികളെഇട്ടുമങ്ങിക്കത്തുന്നതിന്നുഎണ്ണപ
കരെണംഎന്നുംവിരൊധികൾചതഞ്ഞുകിടക്കുംനെരത്തെകാത്തു
പൊറുത്തുഅവരെയുംരക്ഷിപ്പാൻനൊക്കെണംഎന്നുംതന്മെൽ
ഉള്ളആത്മനിയൊഗത്തെഅനുസരിച്ചിട്ടത്രെചെയ്തതു–

൫, ഗാലീല്യപറീശന്മാരൊടുള്ളമഹായുദ്ധ
ദിവസം (മത.൧൨,൨൨-അ ൧൩-മാ.
൩,൨൦-൩൫.ലൂ.൮,൧൮-൨൧,൧൪-അ ൧൨)

അനന്തരം(കഫൎന്നഹൂമിൽഎന്നുതൊന്നുന്നു)വലിയപുരുഷാരം
കൂടിയപ്പൊൾ(മാ)പിശാചിന്റെകഠൊരകെട്ടിനാൽകുരുടനും
ഊമനുംആയൊരുമനുഷ്യനെയെശുസൌഖ്യമാക്കിജനങ്ങൾസ്തം
ഭിച്ചുഇവൻദാവിദ്പുത്രനല്ലൊഎന്നുപറകയുംചെയ്തു-(മത)–എ
ന്നാറെയരുശലെമിൽനിന്നുവന്നവൈദികന്മാർധൈൎയ്യംവരു
ത്തുകയാൽ(മാ)പറീശർയെശുവിന്നുജനരഞ്ജനഇല്ലാതെആക്കു
വാൻഉത്സാഹിച്ചുഗൂഢമായല്ല(മത.൯,൩൪) പരസ്യമായിതന്നെ
ഇവനിലുള്ള(മാ)ബെൾജബൂലെകൊണ്ടല്ലാതെഭൂതങ്ങളെഅ
കറ്റുകയില്ലഎന്നുദുഷിച്ചുകൊണ്ടിരുന്നു-അപ്പൊൾയെശുആത്മ
ശക്തിയാൽഅവരെവിളിച്ചു-സാത്താൻതന്നെത്താൻഎങ്ങിനെ [ 150 ] ആട്ടിക്കളയും(മാ)രാജ്യമൊഊരൊകുടിയൊതങ്ങളിൽഇടഞ്ഞുഛി
ദ്രിച്ചുപൊയാൽനിൽക്കുകഇല്ലവീഴുകെഉള്ളു(ലൂ)സാത്താൻസാ
ത്താനെപുറത്താക്കിഎങ്കിൽഅവൻരണ്ടായിപൊയിഅവന്റെ
രാജ്യകഥയുംതീൎന്നുസ്പഷ്ടം(മാ)–നിങ്ങളുടെശിഷ്യന്മാരുംഭൂതങ്ങ
ളെനീക്കുന്നുവല്ലൊ*) അതുവുംദുൎഭൂതസഹായത്താൽഎന്നുണ്ടോ-
അവർഅപ്രകാരംഅല്പംമാത്രംസാധിപ്പിച്ചാലുംദെവനാമത്താ
ലുംവെളിച്ചശക്തിയാലുംഅല്ലാതെവരികയല്ലല്ലൊ-ആകയാൽ
അവർനിങ്ങൾ‌്ക്കന്യായംവിധിക്കും-ഞാനൊശത്രുക്കൾ‌്ക്കുംതിരിയുന്ന
ദെവവിരലിനാലും(ലൂ-൨മൊ.൮,൧൯)ആത്മാവിനാലുംനീക്കുന്നു
എങ്കിൽദെവവാഴ്ചയുംമശീഹകാലവുംഉദിച്ചുസ്പഷ്ടം(മത.ലൂ)-അത്ഒർ
ഉപമയാൽതെളിയിച്ചതു(യശ.൫൯,൨൪ഽ.)-തന്റെ
കൊട്ടയെസൂക്ഷിച്ചുരക്ഷിക്കുന്നഒരുവീരനെജയിച്ചുആയുധ
ങ്ങളെഎടുത്തുകെട്ടിവെച്ചതല്ലാതെഅവൻകവൎന്നുസ്വരൂപിച്ച
തിനെഎടുപ്പാൻകഴികയില്ല-ഇപ്രകാരംപിശാചിന്റെകൊ
ള്ളയെപറിച്ചെടുക്കുന്നഒരുവനെകാണുന്നുവല്ലൊആകയാ
ൽഅവൻസാത്താനെജയിച്ചുതുടങ്ങിയമഹാവീരൻഎന്നുപ്ര
സിദ്ധം(യശ.൫൩,൧൨)–

ഇങ്ങിനെരണ്ടുരാജ്യങ്ങൾതമ്മിൽഎതിൎക്കുന്നയുദ്ധത്തിൽ
മൂന്നാമതൊരുപക്ഷംഇല്ല-എന്നൊടുകൂടെചെൎക്കാത്തവൻ
ചിതറിക്കുന്നു-ആകയാൽഎന്റെപക്ഷത്തിൽനില്ക്കാത്തനിങ്ങ
ൾസാത്താനെസെവിക്കയത്രെചെയ്യുന്നു(മത.ലൂ)–എല്ലാപാ
പത്തിന്നുംദെവദൂഷണത്തിന്നുംമൊചനംഉണ്ടു-പുത്രനെദുഷിച്ചാ
[ 151 ] ലുംക്ഷമിക്കപ്പെടും.സദാത്മാവെദുഷിക്കുന്നവന്നുഈയുഗത്തിലുംവരു
ന്നതിലുംക്ഷമയില്ലതീരാത്തകുറ്റമെഉള്ളു-അതിന്റെഅൎത്ഥംഎ
ന്തെന്നാൽഅറിയായ്മയാൽഉണ്ടാകുന്നപാപങ്ങൾ‌്ക്കുംദൂഷണങ്ങൾക്കുംസ
ത്യപ്രകാശനത്താൽപാപബൊധവുംഅനുതാപവുംജനിച്ചാൽദെ
വകരുണയാൽപരിഹാരംഉണ്ടു-ദെവപുത്രനെഹിംസിച്ചശൌലിന്നും
വന്നുവല്ലൊ-സദാത്മാവ്ഒരുമനുഷ്യനെപ്രകാശിപ്പിച്ചുസത്യത്തെതൊ
ന്നിച്ചശെഷംദുഷിച്ചാലോആമനുഷ്യനെയഥാസ്ഥാനത്താക്കെണ്ടതി
ന്നുഒർഉപായവുംഇല്ലകരുണഅവനെവലിച്ചാലുംശിക്ഷകൾതെളി
ച്ചാലുംഒന്നുംഏശുകയില്ലപൈശാചമായഒരുഭ്രാന്ത്അവനിൽവെ
രൂന്നിയല്ലൊ-പറീശന്മാർആകുറ്റത്തിൽഅകപ്പെട്ടുഎന്നുയെശുപ
റഞ്ഞില്ലഅതിൽകുടുങ്ങുമാറാകുന്നുഎന്നുസൂചിപ്പിച്ചതെഉള്ളു(മാ.൩,൩൦)

(മത)യെശുപണ്ടുശിഷ്യന്മാരൊടുപറഞ്ഞത്ഒന്നു(മത.൭,൧൬)
പറീശന്മാരൊടുംഅന്നുപറഞ്ഞുഫലത്താൽമരംഅറിയും-ആവാക്കു
കളാൽനിങ്ങൾസൎപ്പജാതിഎന്ന്തെളിയുന്നുദുഷ്ടന്മാരാകയാൽഗു
ണംഎങ്ങിനെപറയുംനിങ്ങളുടെവെരുംസാരവുംമാറീട്ടല്ലാതെഹൃദയനി
ക്ഷെപത്തിൽനിന്നുദൊഷമത്രെവിടാതെജനിച്ചുവരും-ഇതുവാക്ക
ത്രെക്രിയയല്ലല്ലൊഎന്നുനിരൂപിക്കെണ്ടാഎതുനിസ്സാരവാക്കിന്നാ
യിട്ടുംകണക്കുബൊധിപ്പിക്കെണ്ടിവരും–ഹൃദയത്തിന്റെഗുരുലാഘ
വംവെളിപ്പെടുത്തിനീതിമാൻഎന്നൊദുഷ്ടൻഎന്നൊവിധിക്കെണ്ട
തിന്നുഓരൊരുത്തരുടെവാക്കുകൾതന്നെദൈവവിസ്താരത്തിൽമതി
യാകും–

(മത.ലൂ)ഇങ്ങിനെവിരൊധികളെഅനുതാപത്തിലെക്കവിളിച്ച
പ്പൊൾചിലർലജ്ജയെമറച്ചുമശീഹആകാശത്തിൽകാട്ടെണ്ടുന്ന
അടയാളത്തെചൊദിച്ചു-കൎത്താവൊഅവരെവിഗ്രഹാരധനയിൽ
വീണവർഎന്നെശാസിച്ചു(മത.൧൬,൪)നിനവക്കാരെകാണിച്ചതിനെ
കാട്ടാംഅത്ഉയരത്തിലെഅടയാളമല്ലആഴത്തിൽനിന്നുള്ളതത്രെ [ 152 ] മൂന്നുരാപ്പകൽ ഭൂമിയുടെഉള്ളിൽമറഞ്ഞുനിന്നശെഷം(മത)മനുഷ്യപു
ത്രന്റെൟജാതിക്ക്അടയാളമായിഎഴുനീല്ക്കും–എങ്കിലുംനിന്നവയിൽ
കണ്ടതുപൊലെഅനുതാപഫലങ്ങൾഇങ്ങുകാണുമാറില്ലകഷ്ടം–ആ
കയാൽന്യായവിധിയിൽആനഗരക്കാരുംശബാരാജ്ഞിയും(൧രാ.
൧൦,൧)ഈമൂഢജാതിക്കുകുറ്റംവിധിക്കും—(മത)അശുദ്ധാത്മാവ്‌മ
നുഷ്യനെവിട്ടശെഷംമരുഭൂമികളിൽഉഴന്നുആശ്വാസംകാണാഞ്ഞു
മടങ്ങിവരുവാൻതക്കംനൊക്കുന്നു–എന്നാൽസ്ഥലംഅടിച്ചുതളിച്ചും
അലങ്കരിച്ചുംകാണുമ്പൊൾഉടയവന്റെപ്രമാദംനിമിത്തംദുരാത്മാ
വ്തനിയെഅല്ലഅധികംദൊഷസൂക്ഷ്മമുള്ള൭ആത്മാക്കളെകൂട്ടി
കൊണ്ടുഅകത്തുപ്രവെശിക്കുന്നു–ആയാളുടെആദിയെക്കാൾഅന്തം
വല്ലാത്തതാകും–ഇപ്രകാരംയഹൂദൎക്കമുമ്പിൽഉണ്ടായി–ബിംബാൎച്ചനാ
ദൊഷംബാബെല്യബാധയാലുംദെവകരുണയാലുംമാറിയശെഷം
കപടഭക്തിമുതലായപറീശദുരാത്മാക്കൾനുഴഞ്ഞു–പിന്നെയെശുപി
ശാചിൻകെട്ടുകളെപലവിധംഅഴിച്ചുസ്വാതന്ത്ര്യംവരുത്തിയപ്പൊൾ
ആവിടക്കുകരുന്തലഅതിസൂക്ഷ്മപിശാചുകൾ്ക്കതക്കവാസസ്ഥലമായ്തീ
ൎന്നു—

(ലൂ)യൊനാശലൊമൊൻഎന്നവരെക്കാളുംഞാൻവലിയവനെ
ന്നുള്ളആത്മപ്രശംസയാൽഅതിശയംതൊന്നിയപ്പൊൾയെശു–വിളക്കുള്ളവൻഅതിനെവിളക്കുതണ്ടിന്മെൽവെച്ചുവരുന്നവൎക്കപ്രകാ
ശിപ്പാറാക്കും(മത.൫,൧൫)എന്നുപറഞ്ഞാറെ–നിന്റെവെളിച്ചംപല
ൎക്കുംപ്രകാശിക്കാത്തത്എന്തുഎന്നുചൊന്നതിന്നുവെളിച്ചത്തെകാണ്‌മാ
ന്തക്കകണ്ണുംവെണമെന്നു(മത,൬,൨൨എന്നപൊലെ)വിവരമായി‌ഉ
പദെശിച്ചു–

ഇപ്രകാരംനിശ്വസിക്കുന്നശത്രുക്കൾ്ക്കുംചഞ്ചലിക്കുന്നപുരുഷാര
ങ്ങൾ്ക്കുംയെശുഎകനായിധൈൎയ്യത്തൊടെഎതിരിടുമ്പൊൾഅവന്റെവീ
ട്ടുകാർആയ(മാ)സഹൊദരന്മാരുംഅമ്മയുംതാനും(മത)അവൻഭ്രാ [ 153 ] ന്തനായപ്രകാരംകെട്ടു(മാ)പ്രാണരക്ഷെക്കുഭയപ്പെട്ടുഅവനെവ
ലിച്ചുകൊണ്ടുപൊവാൻവിചാരിച്ചുതിങ്ങിയപുരുഷാരംനിമിത്തംഅവ
നൊളംകടപ്പാൻകഴിഞ്ഞതുംഇല്ല(ലൂ)‌–ആകയാൽഅവൻപറയുമ്പൊ
ൾതന്നെഅമ്മയുംസഹൊദരരുംപുറത്തുനിന്നുവിളിക്കുന്നുഎന്നവൎത്തമാനം
കെട്ടാറെ‌യെശുകാരണംവിശ്വാസക്കുറവത്രെഎന്നറിഞ്ഞുപരീക്ഷ
യെജയിച്ചുഎന്റെകുഡുംബംആർഎന്നുചൊല്ലികൈനീട്ടിശിഷ്യ
ന്മാരെവെവ്വെറെനൊക്കിഇവരത്രെഎനിക്ക്അമ്മയുംസഹൊദരന്മാ
രുംദൈവവചനംകെട്ടു(ലൂ) സ്വൎഗ്ഗീയപിതാവിന്റെഇഷ്ടംചെയ്യുന്ന
തിനാലല്ലാതെഎനിക്ക്‌മനുഷ്യബന്ധംഒന്നുംസ്ഥിരമാകയില്ലഎന്നും
സഹൊദരന്മാരുടെസംശയത്തിന്നുഅന്നുശിഷ്യരുടെഇളകാത്തഅനു
സരണത്താൽആശ്വാസംഉണ്ടുഎന്നുംഎല്ലാവരുംകെൾ്ക്കെഅറിയിച്ചു—

(ലൂ)അതിനാൽജനങ്ങളിൽവിസ്മയംഅധികംഉണ്ടായപ്പൊൾ
നിന്നെവഹിച്ചഗൎഭവുംനീകുടിച്ചമുലയുംധന്യമത്രെഎന്നഒരുസ്ത്രീവി
ളിച്ചുപറഞ്ഞു–അതുസത്യംഎങ്കിലുംമറിയദെവവചനത്തെകെട്ടുസൂ
ക്ഷിച്ചതിനാൽഅത്രെധന്യഎന്നുംഅവളുടെഭാഗ്യംമനസ്സുള്ളവൎക്ക
എല്ലാവൎക്കുംകിട്ടുവാൻസംഗതിഉണ്ടെന്നുംമറീയാസ്തുതിപ്രമാണമല്ലദെ
വവചനംനിത്യപ്രമാണംഎന്നുംകാട്ടെണ്ടിവന്നു–

(ലൂ)യെശുവെതാഴ്ത്തുവാൻ‌ശത്രുക്കൾ്ക്കു സംഗതിവരായ്കകൊണ്ടുഒ
രുപറീശൻ‌ഉപായം‌വിചാരിച്ചുതിരക്കുനിമിത്തം വീട്ടിൽ‌പൊയി(ഉ
ച്ചെക്കു)ഭക്ഷിപ്പാൻ‌പാടില്ലല്ലൊ(മാ.൩,൨൦)അടുക്കെ‌എന്റെഭവന
ത്തിൽ‌ചെന്നുകത്തൽ‌അടക്കാം‌എന്നുചൊല്ലിവീട്ടിൽ‌വരുത്തുകയും
ചെയ്തു–ശത്രുക്കൾ‌ഒറ്റുനൊക്കുന്നതുയെശു‌അറിഞ്ഞുസ്നാനംചെയ്യാതെ
ഉടനെ‌ഇരുന്നു–ഒർ‌അപ്പം‌മാത്രം‌തിന്നാലും‌മുമ്പെകൈകളെനരിയാ
ണിയൊളവും‌തിന്നതിൽ‌പിന്നെനരിയാണിതൊട്ടുവിരലൊളവുംക
ഴുകെണം‌എന്നു‌മൂപ്പന്മാരുടെവെപ്പുതന്നെ–ആകയാൽ‌പറീശൻ‌ഭ്രമി
ച്ചപ്പൊൾ‌യെശു‌ഉള്ളം‌തുറന്നുശാസിപ്പാൻ‌തുടങ്ങി—കിണ്ണംകിണ്ടിമു [ 154 ] തലായ്തിന്റെപുറംനിങ്ങൾശുദ്ധമാക്കുന്നുഅതിൻഉള്ളിൽകവൎച്ചയും
ചതിയുംനിറഞ്ഞതു.അജ്ഞന്മാരെ,പുറംഉണ്ടാക്കിയവൻഅകവുംഉ
ണ്ടാക്കിയില്ലയൊഉള്ളിൽആക്കിയകവൎച്ചയെകൊടുത്തുവിട്ടാലെഇ
രുപുറവുംശുദ്ധിവരും-പറീശരെനിങ്ങൾ്ക്കഹാകഷ്ടംതുളസിചീരക
ളിൽപൊലുംപതാരംകൊടുത്തുനിങ്ങൾന്യായവിധിയുംദെവസ്നെഹ
വുംവിട്ടുകളയുന്നുഇവചെയ്കയുംഅവഒഴിക്കാതെഇരിക്കയുംവെണ്ടിയ
തല്ലൊ-പള്ളികളിൽമുഖ്യാസനവുംഅങ്ങാടികളിൽവന്ദനവുംആഗ്ര
ഹിക്കയാൽനിങ്ങൾ്ക്കഹാകഷ്ടം-മനുഷ്യൎക്കറിയാതെതീണ്ടൽവരു
ത്തുന്നശ്മശാനസ്ഥലങ്ങൾ്ക്കഒത്തവർആകയാൽനിങ്ങൾക്കഹാകഷ്ടം-
ഈമൂന്നുധിക്കാരവുംകെട്ടാറെവെപ്പുകളെആക്ഷെപിച്ചതിന്നി
മിത്തംഒരുവൈദികൻകൊപിച്ചുൟവാക്കിനാൽഞങ്ങളെയും
നിന്ദിക്കുന്നുഎന്നുപറഞ്ഞു-യെശുവുംഅതുസമ്മതിച്ചുനിങ്ങൾതൊ
ടാതെകണ്ടുള്ളഅസഹ്യഭാരങ്ങളെസാധുക്കളിൽചുമത്തുന്നത്കൊണ്ടും
പൂൎവ്വന്മാർകൊന്നിട്ടുള്ളപ്രവാചകന്മാൎക്കകല്ലറകളെകെട്ടുന്നതുകൊ
ണ്ടുംനിങ്ങൾ്ക്കുഹാകഷ്ടംഎന്നുപറഞ്ഞു-മുമ്പെത്തവർഅവരെകൊന്നുനീ
ക്കിയതുംനിങ്ങൾഅവരെകാഴ്ചെക്കായിമാനിക്കുമ്പൊൾഅവരുടെ
വാക്കുംഎഴുത്തുകളുംവ്യാഖ്യാനങ്ങളിൽമൂടിവെച്ചുമറചെയ്യുന്നതുംഒ
രെക്രിയതന്നെ-ആകയാൽദെവജ്ഞാനത്തിന്റെനിത്യാഭിപ്രായം
ഇതത്രെ-ഇസ്രയെലിന്നുദൂതന്മാരെയുംപ്രവാചകരെയുംഅയക്കും
അവരെഹിംസിക്കയുംകൊല്ലുകയുംചെയ്കയാൽഹാബെൽമുതൽ
ജകൎയ്യ*,പൎയ്യന്തംഉള്ളസകലദെവദാസന്മാരുടെരക്തവുംഅവരി
ൽശ്രെഷ്ഠനെകൊല്ലുവാനിരിക്കുന്നഈകരുന്തലയൊടുചൊദിക്കപ്പെ [ 155 ] ടും-സത്യരാജ്യത്തിൽനിങ്ങൾപ്രവെശിക്കാതെപ്രവെശിപ്പാൻഭാവി
ക്കുന്നവരെമുടക്കിജ്ഞാനത്തിന്റെതാക്കൊലെഎടുത്തുകളകയാൽ
വൈദികരെനിങ്ങൾ്ക്കഹാകഷ്ടം-എന്നു൩ധിക്കാരംവൈദികരുടെ
നെരെചൊല്ലിയപ്പൊൾഭൊജനത്തിന്നുമുടക്കംവന്നുവിരുന്നുകാർ
എഴുനീറ്റുഅവനെവളഞ്ഞുനിൎബ്ബന്ധിച്ചുചൊദ്യങ്ങളാൽകുടുക്കുവാൻ
ഒന്നിച്ചുനൊക്കുകയുംചെയ്തു–

(ലൂ.൧൨)പുരുഷാരങ്ങൾഅവനെകാണ്മാൻആശിച്ചുവാതുക്ക
ൽതിങ്ങിവിങ്ങിനിന്നു-അതുകണ്ടുശത്രുക്കളുംകുറയഅടങ്ങിയപ്പൊൾ
യെശുപുറപ്പെട്ടുവിശ്വസ്തന്മാരുടെകൂട്ടത്തിൽചേൎന്നു-ഈവകസല്കാര
ങ്ങളെയുംപറീശന്മാരുടെമായാഭക്തിയെയുംസൂക്ഷിച്ച്ഒഴിക്കെണം
ശത്രുക്കളെഭയപ്പെടരുത് താനുംഎന്നുമുമ്പറഞ്ഞന്യായത്തിൻപ്രകാ
രംഉപദെശിച്ചു(മത.൧൦,൨൬ഽഽ.൧൨,൩൧.൧൦,൧൯ഽ.)ആശ്രിതന്മാൎക്ക
ധൈൎയ്യംവൎദ്ധിപ്പിക്കയുംചെയ്തു–

(ലൂ) ജനങ്ങൾമനസ്സൊടെകെൾ്ക്കുമ്പൊൾകൂട്ടത്തിൽനിന്നുഒരുവൻ
യെശുഇസ്രയെലിന്നുന്യായംവിധിപ്പാൻമതിയായുള്ളവൻഎന്നുനി
ശ്ചയിച്ചുഅവകാശപകുതിയെസഹൊദരനൊടുകല്പിക്കെണംഎ
ന്ന് അപെക്ഷിച്ചു-അതിനെയെശുഅധികാരികൾഉണ്ടാകനിമിത്ത
വുംചാതിക്കാരത്തിന്നായിരണ്ടുപക്ഷങ്ങളുടെസമ്മതംവെണ്ടുന്നതി
ന്നിമിത്തവുംകെവലംവെറുത്തുവാദത്തിന്റെവെർദ്രവ്യാഗ്രഹം
അത്രെഎന്നുവെളിപ്പെടുത്തിസമ്പത്തുകൾനിറഞ്ഞുകവിയുന്നതി
നാൽജീവൻജനിക്കുന്നതല്ലഎന്ന്ജന്മിയുടെഉപമയാൽകാട്ടി( )
ഭാവിവിചാരത്തെമലപ്രസംഗവാക്കുകളൽ(മത.൬.)തള്ളി-ചെ
റിയആട്ടിങ്കൂട്ടംപിതാവ് രാജ്യംനല്കിയതുകൊണ്ടുആവശ്യമില്ലാത്തതു
വിറ്റുംധൎമ്മംകൊടുത്തുംമശീഹരാജ്യത്തെസെവിച്ചുകൎത്താവിൻവരവി
നെകാത്തുകൊള്ളുന്നനല്ലപണിക്കാർആകെണം(ഭാ.൭൧)-എന്നുകെ
ട്ടാറെഇത്എല്ലാവൎക്കുംപറ്റുമൊഎന്നുകെഫാചൊദിച്ചതിന്നുപ്ര [ 156 ] ത്യെകംവിചാരണഉള്ളശുശ്രൂഷക്കാൎക്കപറ്റുന്നുഎന്ന് വിവരമായി
കാട്ടിപഴയനിയമത്തിന്റെവിചാരണലഭിച്ചമൂപ്പന്മാരെപൊലെത
ന്റെശിഷ്യന്മാർപിഴുകിപൊകായ്വാൻപ്രത്യെകംഉത്സാഹിപ്പിച്ചുകല്പ
നഅറിഞ്ഞുപിഴച്ചദുഷ്ടന്മാൎക്കശിക്ഷഅധികംഎങ്കിലുംഅറിയാ
തെലംഘിച്ചവൎക്കുംചിലതുകൊള്ളണ്ടതാകയാൽഈഉപദെശംഎ
ല്ലാവൎക്കുംപറ്റുന്നതാക്കിവെക്കയുംചെയ്തു–

(ലൂ)ആവലുതായപൊരാട്ടംതുടങ്ങിയതുകൊണ്ടുകൎത്താവ്തനി
ക്കുണ്ടായവിളിയെസ്പഷ്ടമായിപറഞ്ഞു-ഭൂമിമെൽതീഇടുവാൻഞാൻ
വന്നുഭൂമിഇപ്പൊൾകത്തിഎങ്കിൽഎത്രകൊള്ളായിരുന്നുഎങ്കിലുംമു
മ്പെഞാൻ ഒരുസ്നാനത്തിൽമുഴുകെണ്ടുഅതുതികവൊളംഞാൻഎത്ര
ക്ലെശിക്കുന്നു-സ്വമരണംതന്നെമുമ്പെസംഭവിച്ചുജലപ്രളയത്തിന്നു
ഒത്തസ്നാനംതന്നിൽനടക്കെണംഎന്നതിന്റെശെഷംഓരൊരൊഹൃ
ദയങ്ങളിലുംമുഴുജാതികളിലുംഒടുക്കംപഞ്ചഭൂതങ്ങളിലുംപരന്നുംസ
കലവുംശൊധനകഴിച്ചുംന്യായംവിധിച്ചുംഉലകിന്നുപുതുക്കംവരുത്തു
ന്നഒർഅഗ്നിസ്നാനത്തെതാൻകഴിപ്പിക്കും-സമാധാനംഅല്ലഛിദ്രം
വരുത്തുവാൻവന്നുവല്ലൊ(മത.൧൦,൩൯ഽഽ)സകലമനുഷ്യജാതിയും
യെശുവിൻകൂട്ടരുംവിരൊധികളുംഎന്നിങ്ങിനെ൨പക്ഷമായിവെൎപ്പിരിയെ
ണ്ടതത്രെ-(ലൂ) അതുകൊണ്ടുമെഘവുംകാറ്റുംനൊക്കുന്നകൃഷി
ക്കാരൻഎന്നപൊലെകാലമിഛിഹ്നങ്ങളെവിവെചിപ്പാൻഇസ്രയെ
ൽഅഭ്യസിക്കെണ്ടതിന്നുസമയംആയി-പടിഞ്ഞാറു(രൊമയിൽ)
നിന്നുവരുന്നവന്മാരിയുംതെക്ക്(യരുശലേമിൽ)നിന്നുഊതുവാനുള്ള
തീക്കാറ്റും(മാ.൩,൨൨-൭,൧-ഇത്യാദി)വിചാരിച്ചുന്യായവിധികൾഎത്തു
മ്മുമ്പെഅഭിഷിക്തനായപുത്രനൊട്ഇണങ്ങിചെരെണം(മത.൫,൨൫)

(മത.൧൩) ഇപ്രകാരംകൎത്താവ് യുദ്ധത്തെഅറിയിച്ചശെഷംവി
ഷാദമുള്ളശിഷ്യന്മാരൊടുകൂടെതീരത്തുചെന്നുപടകിൽനിന്നുഉപമ
കളെപറഞ്ഞുകരയിൽഉള്ളപുരുഷാരങ്ങൾ്ക്കുഉപദെശിച്ചു-അതിൽ [ 157 ] ഒന്നുരണ്ടുമുമ്പിൽപറഞ്ഞിട്ടുണ്ടായിരിക്കും(൧൦൩)കളകളുടെഉപമമുതലാ
യവഅന്നുപഠിപ്പിക്കയാൽശിഷ്യന്മാരുടെമനഃക്ലെശംആറുവാൻ
സംഗതിവന്നു-അവരുംദെവരാജ്യത്തിന്റെഅറിവുവൎദ്ധിച്ചുപുതിയ
നിയമത്തിന്നുതക്കവൈദികരായ്വളൎന്നുതുടങ്ങുകയുംചെയ്തു–

൬., അനുതാപത്തിന്നുള്ളവിളിയുംശബ്ബത്തിൽഒർഅ
ബ്രഹാംപുത്രിയുടെകെട്ടഴിച്ചതും (ലൂ.൧൩,൧-൧൭)

പിലാത്തൻപലസാഹസങ്ങളെയുംചെയ്തുനടന്നവൻഎന്നറിയുന്നുവ
ല്ലൊ(൩൬)-ആ൨൯വൎഷത്തിലെപെന്തകൊസ്തനാളിൽഉണ്ടായിരിക്കുംദെ
വാലയത്തിൽചിലഗലീലക്കാർമശീഹയെചൊല്ലികലഹഭാവംകാട്ടീട്ടൊ
യഹൂദപ്രമാണികൾനാടുവാഴിയൊടുസങ്കടപ്പെട്ടിട്ടൊപിലാത്തൻചെകവ
രെബലികഴിക്കുന്നപ്രാകാരത്തിന്നുള്ളിൽഅയച്ചുചിലരെകൊല്ലി
ച്ചുഅവരുടെചൊരയാഗരക്തത്തൊടുചെൎന്നൊഴുകുവാൻസംഗതിവരു
ത്തിയതു-ആവൃത്താന്തംചിലർയെശുവൊടുഅറിയിച്ചുഇവർപ്രായ
ശ്ചിത്തംകഴിക്കുന്നസമയംതന്നെഘൊരശിക്ഷയിൽഉൾപ്പെട്ടവരാക
യാൽഎത്രയുംപാപിഷ്ഠരല്ലൊഎന്നുള്ളഭാവത്തെസൂചിപ്പിക്കയുംചെ
യ്തു-ആയ്തുസ്വനീതിയുടെവിപരീതംഅത്രെഎന്നുകൎത്താവ്കാണിച്ചു
അവർമാത്രമല്ലശെഷംഗലീലക്കാരുംഅനുതപിക്കുന്നില്ലഎങ്കിൽന്യാ
യവിധിക്കായിപഴുത്തുനില്ക്കുന്നു-യഹൂദരുടെഅവസ്ഥയുംഅധികംശുഭമാ
യ്തല്ല-ശിലൊഹഗോപുരം വീഴുകയാൽ൧൮പെർതകൎന്നുമരിച്ചുഎന്നു
കെട്ടാൽഅവർമറ്റയരുശലെമ്യരിലുംപാപികൾഎന്നുനിരൂപിക്കെ
ണ്ടാ-അനുതപിക്കുന്നില്ലഎങ്കിൽഎല്ലാവൎക്കുംഅപമൃത്യുവുംഅതിവെ
ഗമുള്ളന്യായവിധിയുംവരുംനിശ്ചയം–

ഫലിക്കാത്തഅത്തിമരംഅതിന്നുദൃഷ്ടാന്തം(൬൮)--ക്രിസ്താബ്ദം
൨൭—൨൯-ഈമൂന്നുവൎഷത്തിന്നകംദൈവംമുമ്പെയൊഹനാനെയുംപി
ന്നെപുത്രനെയുംനിയൊഗിച്ചുഫലംഅന്വെഷിപ്പിച്ചതുപഴുതിൽആയി-താ
ൻതൊട്ടക്കാരനായിജനത്തിന്നുവെണ്ടിഅപെക്ഷിക്കയാൽഅത്രെ [ 158 ] ഒരുവൎഷത്തെതാമസംസാധിച്ചു–പിന്നെമശീഹയെകൊന്നതിനാൽഇ
സ്രയെലെവെട്ടിക്കളവാൻഅവൻതാൻസമ്മതിക്കയുംചെയ്തു—

അനന്തരംഒരുപള്ളിയിൽപഠിപ്പിക്കുമ്പൊൾ൧൮വൎഷംകൂനി
യായസ്ത്രീയെകണ്ടുഅവളിൽഉള്ളപിശാചബന്ധംവചനത്താൽഅഴി
ച്ചുപിന്നെരൊഗത്തെയുംഹസ്താൎപ്പണത്താലെമാറ്റിഅവളുംഅബ്രഹാമി
ൻപുത്രിക്കുയൊഗ്യമാകുംവണ്ണംയഹൊവയെസ്തുതിച്ചു–പള്ളിപ്രമാണിയെ
ശുവെകുറിച്ചുധൈൎയ്യമില്ലാതെജനങ്ങളെശാസിച്ചുപ്രാണഭയംചെലാ
ചെലാശാന്തിഈമൂന്നിൽഅല്ലാതെചികിത്സിപ്പാൻശബ്ബത്തആകാ൬ആ
ഴ്ചമതിഎന്നുള്ളപാരമ്പൎയ്യവാക്കുപറഞ്ഞപ്പൊൾയെശുഎതിൎത്തു-വ്യാജ
ക്കാരശബ്ബത്തിൽകന്നുകാലികളെവെള്ളംകൊടുപ്പാൻകെട്ടഴിക്കുന്നില്ല
യൊ-സാത്താൻ൧൮വൎഷംമുഴുവൻബന്ധിച്ചിട്ടുള്ളസഹൊദരിയെഇന്നുത
ന്നെഅഴിക്കെണ്ടതല്ലയായിരുന്നുവൊ-എന്നുകെട്ടാറെവിരൊധികൾ
എല്ലാവരുംനാണിച്ചുപുരുഷാരംസന്തൊഷിക്കയുംചെയ്തു–

൭.യരുശലെമ്യദൂതരൊടുപറഞ്ഞഉത്തരവുംകനാനതി
രൊളംയാത്രയായതും(മത.൧൫, മാ.൭,൧-൮-൧൦)

യെശുപെന്തകൊസ്തകാലത്തുംയരുശലെമിൽവരാഞ്ഞപ്പൊൾഅവി
ടത്തെവൈദികന്മാർഅധികംതാമസിയാതെഗലീലെക്ക്ആൾനിയൊ
ഗിച്ചുനിന്റെശിഷ്യന്മാർ(സ്നാനംചെയ്യാതെ)പടുകൈകളെകൊണ്ടുഅപ്പം
ഭക്ഷിച്ചുമൂപ്പന്മാരുടെസമ്പ്രദായങ്ങളെലംഘിച്ചുകാണുന്നത്എന്തുഎ
ന്നുചൊദിപ്പിക്കയുംചെയ്തു–കൈകൾ്ക്കുംഅങ്ങാടിയിൽനിന്നുമെടിച്ച
സാധനങ്ങൾ്ക്കുംകിണ്ണംകിണ്ടിപലകമുതലായവറ്റിന്നുംനാനാസ്നാനവുംഅ
ത്യാവശ്യംഎന്നുപറീശന്മാൎക്ക്ഒരുവെപ്പുണ്ടു-യെശുപ്രീതിയായിട്ടുചൊദി
ച്ചുനിങ്ങളൊസമ്പ്രദായങ്ങളെപ്രമാണിച്ചുദെവധൎമ്മത്തെതള്ളുന്നത്എ
ന്തു-മാതാപിതാക്കന്മാരെബഹുമാനിക്കഎന്നുംഅവരെബഹുമാനിച്ചാ
ൽഅനുഗ്രഹംഉണ്ടുദുഷിച്ചുപറയുന്നവൻമരിക്കെണംഎന്നുംദൈവം
മൊശമൂലമായികല്പിച്ചിരിക്കെ-ഒരുത്തൻഅഛ്ശന്നൊഅമ്മെക്കൊ [ 159 ] ഉപകാരമായ്വരുന്നയാതൊന്നിനെകൊൎബ്ബാൻ(നെൎച്ചകാഴ്ച)എന്നു
വിളിച്ചാൽഎന്നുമുതലായവാചകംനിങ്ങൾആജ്ഞാപിച്ചുമാതാപിതാക്ക
ന്മാരിൽമക്കളുടെബഹുമാനവുംസെവയുംഇല്ലാതാക്കിവെക്കുന്നുഇങ്ങി
നെപലവെപ്പുകളെയുംവെച്ചുകൊണ്ടുനിങ്ങൾദൈവകല്പനയെദുൎബ്ബ
ലമാക്കുന്നു–

അധരങ്ങളെകൊണ്ടുഎന്നെമാനിച്ചുംഹൃദയംകൊണ്ട്അകന്നും
മനുഷ്യവെപ്പുകളെഉപദെശമാക്കിവെച്ചുംവൃഥാഎന്നെആരാധിക്കുന്നവർ
എന്നുള്ളവചനങ്ങളെചൊല്ലിയശായ(൨൯,൧൩)വൎണ്ണിച്ചമായാഭക്തിക്കാ
ർനിങ്ങൾതന്നെ—

പിന്നെപുരുഷാരത്തിന്റെഅജ്ഞാനംമാറ്റുവാൻവിളിച്ചു
പറഞ്ഞത്-എല്ലാവരുംകെട്ടുഗ്രഹിച്ചുകൊൾ്വിൻ-(വായൂടെ)മനുഷ്യന്റെ
അകത്തുചെല്ലുന്നതുഒന്നുംഅവനെഅശുദ്ധമാക്കുന്നില്ലഅവങ്കൽനി
ന്നുപുറപ്പെടുന്നതത്രെഅശുദ്ധിവരുത്തുന്നു–ചെവിയുള്ളവൻകെൾ്ക്കട്ടെ
(മാ)-എന്നതിനാൽയെശുപറീശവെപ്പുകളെമാത്രമല്ലമൊശയുടെഭക്ഷ
ണകല്പനകളെഎല്ലാംനീക്കിയപ്രകാരംതൊന്നി-എങ്കിലുംഅവൻതള്ളീ
ട്ടില്ലനിവൃത്തിവരുത്തിയതെഉള്ളു-മനുഷ്യന്റെവായിവയറ്റിലെക്കുള്ള
ദ്വാരംഎന്നല്ലഹൃദയത്തിൽനിന്നുപുറപ്പെടുവാനുള്ളദ്വാരംഎന്നുവിചാരി
ച്ചുശുദ്ധിക്ക്ഉത്സാഹിച്ചുവായെസൂക്ഷിക്കെണ്ടു-ആകയാൽതാനുംശിഷ്യന്മാ
രുംഅല്ലപറീശന്മാരത്രെദെവാജ്ഞയെമറിച്ചുകളയുന്നഉപദെശങ്ങളാ
ലുംഹിംസാവാദങ്ങളാലുംവായ്തീണ്ടിസഭാഭ്രഷ്ടരായിപൊയിഎന്ന്അ
ൎത്ഥംആകുന്നു—

വീട്ടിലെക്കമടങ്ങിപൊകുമ്പൊൾ(മാ)ശിഷ്യന്മാർൟവചനംനിമിത്തം
പറീശന്മാൎക്കുണ്ടായഇടൎച്ചയെഉണൎത്തിച്ചുഅവനുംമനുഷ്യവെപ്പുകൾഎ
ല്ലാംനിത്യവെർഇല്ലാത്തവയാകയാൽപറിക്കപ്പെടും-കുരുടൎക്കവഴികാട്ടു
ന്നഈകുരുടരെവിടുവിൻഎന്നുസ്പഷ്ടമായിപറഞ്ഞു(മത)

എന്നാറെകെഫാമുതലായവർആവാക്യത്തിൻറഅൎത്ഥംഗ്ര
[ 160 ] ഹിക്കാതെ(മൊശെകല്പനനിമിത്തംസംശയിച്ചു)ചൊദിച്ചപ്പൊൾയെശു
അവരുടെഅവിവെകത്തെശാസിച്ചുപറഞ്ഞു-പുറത്തുനിന്നുവായൂടെചെ
ല്ലുന്നത്പുറമെയുള്ളആശുദ്ധിയെവരുത്തുന്നതല്ലാതെഹൃദയത്തെഒട്ടും
തൊടാതെ(മാ)വയറുവഴിയായിപൊകുന്നുവല്ലൊ-വായിൽനിന്നുവ
രുന്നതൊഹൃദയത്തിൽനിന്നുജനിക്കകൊണ്ടുഉള്ളിലുംഅശുദ്ധിവരു
ത്തുവാൻമതിയാകുന്നു-ദുശ്ചിന്തയായിഉദിച്ചുവാക്കായിമുഴുത്തുവരുന്ന
വ്യഭിചാരംകുലമൊഷണംദ്രവ്യാശദുരുപായംകാമംകണ്ണെറുദൂഷണം
അഹങ്കാരംമൂഢതമുതലായഅക്രമങ്ങൾതന്നെ-ൟവകയാലഅ
ത്രെമനുഷ്യന്നുയഹൊവാസഭയിൽനിന്നുഭ്രംശംവരുന്നു–

എന്നതിന്റെശെഷംയെശുവാഗ്ദത്തദെശത്തിൽവ്യാപിച്ചുകാണു
ന്നഅശുദ്ധാത്മാവിൽനിന്നുതെറ്റിവടക്കുപടിഞ്ഞാറുചെന്നുഎലീയാച
ൎപ്പത്തെക്ക്എന്നപൊലെചിദൊൻസമീപത്തൊളംവാങ്ങിപൊയിമറഞ്ഞി
രിപ്പാൻമനസ്സുണ്ടായിട്ടുംകഴിവ് വന്നതുംഇല്ല-ഒരുകനാന്യസ്ത്രീവന്നുയവന
ഭാഷയിൽവിളിച്ചുദാവിദ്പുത്രകനിവുണ്ടാകെണമെഎന്റെമകൾഭൂതൊ
പദ്രവത്താൽവലഞ്ഞുപൊയിഭൂതത്തെപുറത്താക്കെണമെഎന്നുകെട്ടാറെ
യുംയെശുഉത്തരംപറയാതെനടന്നു-ശിഷ്യന്മാർമുറവിളിയെവിചാരിച്ചുജാ
തിധൎമ്മത്തെമറന്നുസ്ത്രീക്കുവെണ്ടിഅപെക്ഷിച്ചപ്പൊൾയെശുഇസ്രയെലിലെ
ക്കുമാത്രംതനിക്കനിയൊഗംഉണ്ടുഎന്നുപറഞ്ഞു(മത)-അപ്പൊൾതന്നെഅ
വൾവന്നുകാല്ക്കൽവീണുകൎത്താവെസഹായിക്കെണമെഎന്നുവിളിച്ചു(മത)-
യെശുഅവളെപരീക്ഷിച്ചുപറഞ്ഞുഭവനത്തിലെകുട്ടികൾ്ക്ക്മുമ്പെതൃപ്തി
വരട്ടെ(മാ)അവരുടെഅപ്പംഎടുത്തുചെറുനായ്ക്കൾക്ക്ചാടുന്നതുനന്നല്ല
എന്നതുകെട്ടാറെഅവൾവ്യസനംഅകറ്റിഇസ്രയെലിന്നുതൃപ്തിവന്നുപൊ
യപ്രകാരംതൊന്നുന്നുവല്ലൊയെശുഅതിരൊളംവന്നതുതനിക്കകപ്പുവാന്ത
ക്കകഷണമായിട്ടത്രെമെശയിൽനിന്നുവീണതു-ഭവനത്തിലെമക്കൾ്ക്കമു
മ്പുണ്ടായിരിക്കട്ടെ,പിന്നെഭൊജനസമൃദ്ധിയിൽനിന്നുചിലത്എത്രയും
നികൃഷ്ടജാതികൾ്ക്കുംവരുവാൻന്യായമുണ്ടല്ലൊഎന്നുനിശ്ചയിച്ചുവലിയ
[ 161 ] വിശ്വാസത്തെ(മത.)കാട്ടിയപ്പൊൾകൎത്താവതൊറ്റപ്രകാരംനടിച്ചുപി
താവിൻഹിതത്തെഅറിഞ്ഞുഅവളുടെഇഷ്ടപ്രകാരംചെയ്തുഅവളുംവീട്ടി
ൽചെന്നുഉപദ്രവംഇല്ലാതെമകൾകട്ടിലിന്മെൽകിടക്കുന്നതുകാണ്കയുംചെയ്തു-
(മാ)-

ഈവൎത്തമാനംപരസ്യമായാറെയെശുനിൎജ്ജനദെശത്തൂടെലിബ
നൊൻഹെൎമ്മൊൻമലകളുടെചുവട്ടിൽകൂടികടന്നു,ഗലീലപൊയ്കെക്കുമട
ങ്ങിചെന്നുആമലപ്രദെശത്തിൽതന്നെഹെഫതഃഎന്നുവിളിച്ചുഒരുചെവി
ടനെസൌഖ്യമാക്കി(മാ.൭,൩൨)തനിക്കനിഷ്ടമാംവണ്ണംകീൎത്തിപരത്തുകയും
ചെയ്തു-ഇവൻസകലവുംനന്നാക്കുന്നുഎന്നുള്ളശ്രുതിഉണ്ടായിട്ടുഗോലാനിലെ
പുരുഷാരംരൊഗികളെകൊണ്ടുവന്നുയെശുവിന്റെകാല്ക്കൽചാടിനിത്യാ
ത്ഭുതങ്ങൾകാണ്കനിമിത്തംഭ്രമിച്ചുദൈവത്തെസ്തുതിക്കയുംചെയ്തു (മത)
൩ദിവസംഅവരൊടുകൂടഇരുന്നശെഷംയെശുജനങ്ങളെവിട്ടയക്കുംമു
മ്പെപിന്നെയുംമനസ്സലിഞ്ഞുഭൊജനംകൊടുത്തു-അന്നു൭അപ്പങ്ങളെ
വിഭാഗിച്ചുകൊടുത്തു൪൦൦൦ആളുകൾക്കതൃപ്തിവരുത്തിശെഷിപ്പുള്ളകഷ
ണങ്ങൾ ൭കൊട്ടനിറയഎടുക്കയുംചെയ്തു-ജനങ്ങളെപറഞ്ഞയച്ചശെ
ഷംയെശുപടകിലെറികഫൎന്നഹൂമിലെക്കല്ലഅതിന്നുതെക്കുള്ളമഗ്ദലെ
ക്കഓടിഎത്തുകയുംചെയ്തു-(ദല്മനൂഥഎന്നതുമഗ്ദലയിലെഒർഅംശമ
ത്രെ–മാ)

൮.,യൎദ്ദനുറവിലെക്കയാത്രയുംകെഫാവിന്റെസ്വീകാര
വചനാദികളും(മത.൧൬.മാ.൮,൧൧-൯,൧. ലൂക്ക. ൯,൧൮-
൨൭)

യെശുഗലീലകരെക്കഎത്തിയഉടനെവിരൊധികൾഎതിൎത്തുനീമശീഹ
എങ്കിൽആകാശചിഹ്നംകാട്ടെണംഎന്നുപരീക്ഷിച്ചുപറഞ്ഞു-ദാനി
൭,൧൩.യൊവെൽ൨,൩൦ഽഽ ഇങ്ങിനെഉള്ളപ്രവാചകങ്ങളെഅവിശ്വാ
സത്തിന്നുഒഴിച്ചലാക്കിയഹൂദർആചൊദ്യംആവൎത്തിച്ചുപറഞ്ഞു(ഒന്നുയൊ൬,൩൦
൨,. മ.൧൨,൩൨ മൂന്നാമതഇവിടെ)അന്നുപറീശന്മാരുംഹെരൊദ്യർ [ 162 ] മുതലായചദുക്യരും(മാ)അവനെപരീക്ഷിപ്പാൻഒന്നിച്ചുചെരുകകൊ
ണ്ടുയെശുവൈരവൎദ്ധനവിചാരിച്ചുആത്മാവിൽഞരങ്ങിഹൊമായാഭ
ക്തിക്കാരെഈകാണുന്നആകാശത്തിലെകുറികളെനിങ്ങൾകണ്ടുവക
തിരിച്ചുലക്ഷണംപറയുന്നുകാലലക്ഷണങ്ങളെയുംഹൃദയക്കുറികളെ
യുംനിങ്ങൾവിവെചിക്കുന്നില്ലതാനും-പഴയനിയമത്തിന്റെസായങ്കാ
ലംയെശുജനനത്താൽനല്ലചെമ്മാനമായിവന്നിട്ടുംഇനിതെളിവുവരും
എന്ന്ആരുംഊഹിച്ചില്ല-പുതുനിയമത്തിലെഉഷസ്സിന്നുചെമ്മാനവും
മൂടലുംവരുവാൻതുടങ്ങീട്ടുംന്യായവിധിയാകുന്നകൊടുങ്കാറ്റ്അണയു
ന്നപ്രകാരംനിങ്ങൾഅറിയുന്നതുംഇല്ല-അതുകൊണ്ടുപുറജാതികൾ്ക്ക
സമമായഈജാതിക്കയൊനാസമമായഅടയാളംമാത്രംകാണായി
വരും(മത)-എന്നുചൊല്ലിഅവരെവിട്ടുപടകെറിതിരികെകിഴക്കെ
കരെക്ക്ഓടുകയുംചെയ്തു(മാ)

ഇപ്രകാരംദെശഭ്രഷ്ടർഎന്നപൊലെഗലീലയിൽനിന്നുഓടിപ്പൊ
യപ്പൊൾയെശുപറീശചദുക്യന്മാരുടെപുളിച്ചമാവ്പറ്റാതിരിപ്പാൻസൂ
ക്ഷിക്കെണ്ടുഎന്നുകല്പിക്കയാൽമിസ്രയിൽനിന്നുപുറപ്പെടുന്നവൎക്ക
തക്കശുദ്ധിയെചൊദിച്ചു(൨മൊ.൧൨,൧൫. ഽഽ.൧കൊ.൫)ആ
കാശചിഹ്നംസ്വസ്ഥവാസംമുതലായപ്രപഞ്ചാശകളുംഇനിവെണ്ടാ
കെവലംപുറപ്പാടിന്നായിഒരുമ്പെടെണംഎന്നുസൂചിപ്പിക്കയുംചെയ്തു-ശി
ഷ്യന്മാർഅതുഗ്രഹിയാതെഇനിമെൽആകള്ളരൊടുകൊള്ളക്കൊടുക്കയും
അരുത്എന്നുനിരൂപിച്ചുപിന്നെപടകിൽഒർഅപ്പമെഉള്ളുഎന്നു
കണ്ടു(മാ)പക്ഷെനാംഅപ്പങ്ങളെകൊണ്ടുവരായ്കയാൽആയിരിക്കും
എന്നുവിചാരിച്ചുപൊയി-അതിന്നിമിത്തംയെശുഅവരെശാസിച്ചുഅ
ല്പവിശ്വാസികളെ(മത)കണ്ണുംചെവിയുംഹൃദയവുംഉണ്ടായിട്ടുംകാഴ്ചയും
കെൾവിയുംഉണൎച്ചയുംഇല്ലാത്തവരാകുന്നുവൊ(മാ)എന്നുചൊല്ലിര
ണ്ടുവട്ടംജനസംഘങ്ങളെഭക്ഷിപ്പിച്ചവിവരംചൊദിച്ചു൧അപ്പത്താൽ
൧൦൦൦ജനങ്ങൾ്ക്ക്തൃപ്തിവരുത്തിയശെഷം൨കാൽകൊട്ടനിറയകഷ [ 163 ] ങ്ങൾഉള്ളതും൧അപ്പത്താൽ൫൭൦ജനങ്ങൾ്ക്കുതൃപ്തിവരുത്തിയപ്പൊ
ൾ൧കൊട്ടനിറയമാത്രമെശെഷിച്ചിട്ടുള്ളതുംഓൎപ്പിച്ചുതന്റെരക്ഷാ
മഹത്വംബുദ്ധിമുട്ടിന്നുതക്കവണ്ണംവിളങ്ങുന്നപ്രകാരംസംഖ്യയാൽകാ
ണിക്കയുംചെയ്തു-അപ്പൊൾഅവൎക്കുഇത്ഉപദെശത്തിലെപുളിച്ചമാവത്രെ
എന്നബോധംഉണ്ടായി–

(മാ)ഫിലിപ്പിന്റെഇടവകയിൽഎത്തിയപ്പൊൾഅവർവടക്കൊട്ടു
തിരിഞ്ഞുബെത്തചൈദയിൽവന്നാറെയെശുഒരുകുരുടന്മെൽരണ്ടു
വട്ടംകൈവെച്ചുകാഴ്ചവരുത്തി-കൎത്താവ്ആദെശത്തുനിന്നുമുമ്പെ
തന്നെഒരുപൊട്ടനെസൌഖ്യമാക്കിയപ്പൊഴുംവിജനത്തിങ്കൽകൊ
ണ്ടുപൊയിഉമിനീർപ്രയൊഗിച്ചുവല്ലൊ(മാത.൭,൩൨ഽഽ)-അതുകൊ
ണ്ടുആദെശത്തുഗൂഢമായിരിക്കെണ്ടതിന്നുഅത്ഭുതശക്തിയെഅല്പം
മറെച്ചപ്രകാരംതൊന്നുന്നു-

യൎദ്ദൻഉറവിന്നരികിൽഫിലിപ്പ് വിസ്താരംവരുത്തിയകൈസര
യ്യയുടെതറകളിൽ(ഭാ.൩൫)വന്നപ്പൊൾയെശുഎകാന്തത്തിൽപ്രാൎത്ഥിച്ച
ശെഷം(ലൂ)വഴിയിൽവെച്ചുതന്നെ(മാ)ശിഷ്യന്മാരൊടുചൊദിച്ചുമനു
ഷ്യപുത്രനായൟഎന്നെജനങ്ങൾആർഎന്നുപറയുന്നു-അതിന്ന്അ
വർചൊല്ലിയഉത്തരംജനങ്ങൾമടുത്തുപൊയിമശീഹഎന്നല്ലഅനുതാ
പത്തെപ്രസംഗിക്കുന്നസ്നാപകൻഎന്നുംവിരൊധികളെശാസിക്കുന്നഒർഎ
ലിയാവെന്നുംജനപാപംനിമിത്തംകരയുന്നഒരുയിറമിയാവഎന്നുംവ
ല്ലമഹാത്മാവെന്നുംമറ്റുംപറയുന്നെഉള്ളു-നിങ്ങളൊഎന്തുപറയുന്നുഎന്നു
കെട്ടാറെശീമൊൻഎല്ലാവൎക്കുംമുല്പെട്ടുനീമശീഹയുംജീവനുള്ളദൈവ
ത്തിന്റെപുത്രനുംതന്നെഎന്നുള്ളസ്വീകാരംപറഞ്ഞു(മത).ഇപ്രകാ
രംശിഷ്യന്മാർയഹൂദഭാവത്തൊടുവിപരീതമായിട്ടുയെശുവെഅറി
കയാൽതന്റെഉപദെശംസഫലമായപ്രകാരംതെളിഞ്ഞുവന്നു-ഇ
ത്അഛ്ശനായയൊനാവിൽനിന്നല്ലജാതിക്കാരുടെസമ്മതത്തിൽനിന്നു
മല്ലഭൂമിയിൽനിന്നുമല്ലസ്വൎഗ്ഗീയപിതാവിൻആത്മാവ് വെളിപ്പെടുത്തുക [ 164 ] യാൽഅത്രെസാധിച്ചഅറിവ്ആകകൊണ്ടുയെശുഅവനെധന്യൻ
എന്നുവാഴ്ത്തി-പിന്നെനീകെഫാവാകുംഎന്നല്ല(യൊ.൧)ഇന്നുനീകെഫാ
തന്നെആയ്ചമഞ്ഞുഎന്നുംഇങ്ങിനെസാധിച്ചപാറമെൽഞാൻഎന്റെ
സഭയെപണിയിക്കുംഎന്നും(അപ.൨,൧൦)അരുളിച്ചെയ്തു-ആഉപമ
യെഅല്പംമാറ്റിഅപൊസ്തലന്മാർയെശുതന്നെഅടിസ്ഥാനംഎന്നും
തങ്ങൾഅവന്റെആലയത്തെകെട്ടുന്നവർഎന്നും(൧കൊ.൩,൧൧)-
ആമുഖ്യക്കല്ലൊടുചെൎന്നുവരുന്നസഭക്കാർഎല്ലാവരുംജീവനുള്ളക
ല്ലുകൾഎന്നും(൧പെ.൨,൪ഽ.)പറഞ്ഞിരിക്കുന്നു-

അന്നുതന്നെക്രിസ്തുസഭെക്കഅടിസ്ഥാനംവെച്ചതാകകൊണ്ടു
(എക്ലെസിയ)സഭഎന്നപെർസുവിശെഷത്തിൽആദ്യമായികെൾക്കു
ന്നു-അതുമുമ്പെസ്വൎഗ്ഗരാജ്യംഎന്നുചൊല്ലിയത-ഇഹത്തിൽസ്ഥാപിച്ചനാൾ
മുതൽഅതിന്നൟപുതുപെർകൊള്ളുന്നു-അതിൻഅൎത്ഥംലൊകത്തിൽ
നിന്നുവിളിച്ചെടുത്തകൂട്ടംഎന്നത്രെ-ആയ്തിനൊടുപാതാളദ്വാരങ്ങൾക്കഒർ
ആവതുംഇല്ലഎന്നവാഗ്ദത്തംചൊല്ലിക്കിടക്കുന്നു-പിശാചിൻരാജ്യംമശീ
ഹയുടെകഷ്ടാനുഭവംമുതൽമരണശക്തികളെപ്രയൊഗിച്ചുപ്രാണഭയ
ത്താലുംയഹൂദാദിരാജ്യവിനാശത്താലുംഅവിശ്വാസംമുതലായആ
ത്മമരണങ്ങളാലുംജയിപ്പാൻനൊക്കുന്നു-അധോലൊകത്തിന്റെദ്വാ
രങ്ങളുംപിളൎപ്പുകളുംഭൂമിയിൽഎവിടയുംതുറന്നുകാണുന്നുഎന്നിട്ടുംപാ
റമെൽനില്ക്കുന്നസഭതന്റെശില്പിയുടെജീവശക്തിയാൽഎന്നുംനില
നില്ക്കും(മത.)

വെറൊരുവാഗ്ദത്തവുംഉണ്ടുസ്വൎഗ്ഗരാജ്യത്തിന്റെതാക്കൊലു
കളെനിണക്കുതരുംഎന്നുള്ളത്-ന്യായവിധിക്കായിഒരുത്തന്റെപാപ
ങ്ങളെകെട്ടിഒരുമാറാപ്പാക്കിഅവന്റെമെൽചുമത്തുകയൊ(ഹൊശ.
൧൩,൧൨ യൊബ.൧൪,൧൭)ആകെട്ടിനെഅഴിച്ചുപാപങ്ങളെവെവ്വെറെ
പരിഹരിക്കയൊചെയ്യുന്നത് സഭയുടെതീൎച്ചപ്രകാരംതന്നെ-ഒരുത്ത
ന്റെപാപങ്ങളെകെട്ടിയാൽഅവന്നുസ്വൎഗ്ഗരാജ്യത്തെഅടെച്ചുഎന്നും [ 165 ] അവറ്റെഅഴിച്ചാൽരാജ്യത്തെതുറന്നുസഭയിൽചെൎത്തുഎന്നുംഅനുഭവ
മായ്വന്നു-ൟഅധികാരത്തെയെശുകെഫാവിന്നുമാത്രമല്ലക്രമത്താലെ
സകലശിഷ്യന്മാൎക്കുംകല്പിച്ചുകൊടുത്തു(മത.൧൮,൧൮.യൊ.൨൦,൨൩)-ശ
മൎയ്യയിലെശീമൊനെതള്ളുന്നതിലുംകൊൎന്നെല്യനെചെൎക്കുന്നതിലുംകെഫാ
ആഅധികാരത്തെനടത്തിയപ്രകാരംകാണാം(അവ്വണ്ണംപൌൽ൧കൊ
൫,൨കൊ.൨)-എങ്കിലുംയെശുമാത്രംതെറ്റുകൂടാതെജീവദ്വാരത്തെതുറ
ക്കുന്നവനുംഅടെക്കുന്നവനുംതന്നെ(അറി.൩,൭.യശ.൨൨,൨൧ഽ.)-ആക
യാൽഅവന്റെആത്മാവ്സഭയിൽവ്യാപരിക്കുന്നെടത്തൊളമെസഭക്കാ
രുടെന്യായവിധിതന്നെസ്വൎഗ്ഗത്തിലുംസാരമായ്വരും-അവസാനത്തിൽഅ
വർയെശുവിന്റെരാജാചാൎയ്യരായിഅതിനെവൈകല്യംകൂടാതെനട
ത്തും(യഹൂദ.൧൪.അറി ൨൦,൬)

ഇവ്വണ്ണംയെശുതിരുസഭെക്ക്അടിസ്ഥാനംഇട്ടഉടനെതന്നെമശീ
ഹഎന്നുതല്ക്ഷണംപരസ്യമാക്കരുത്എന്ന്അമൎച്ചയായ്ക്കല്പിച്ചുഇനി
ഞാൻയരുശലെമിലെക്കുചെന്നു(മത)പ്രമാണികളാൽനിസ്സാരൻഎന്നുത
ള്ളപ്പെട്ടുപലതുംസഹിച്ചുകൊല്ലപ്പെടുകയുംമൂന്നാംദിവസംഉയിൎത്തെഴുനീ
ല്ക്കയുംചെയ്യെണ്ടത്എന്ന്ഒന്നുംമൂടാതെ(മാ)സ്പഷ്ടമായിഅറിയിച്ചുതുട
ങ്ങി–യെശുമുമ്പിൽകൂട്ടിപലവിധെനസ്വമരണത്തെസൂചിപ്പിച്ചതു(യൊ.
൨,൧ൻ.൩,൧൪.൬,൫൩ഇത്യാദി)ശിഷ്യന്മാർനല്ലവണ്ണംഗ്രഹിയായ്ക
കൊണ്ടുഅന്നുവളരെഭ്രമിച്ചുകെഫാവുംമനൊവിശ്വാസത്താൽഅവനെ
വെറെകൂട്ടിക്കൊണ്ടുകൎത്താവെദൈവംനിന്നെകനിഞ്ഞുകാക്കട്ടെഇതു
നിണക്കുവരരുതഎന്നു(മത)ശാസിച്ചുതുടങ്ങി-പെട്ടന്നുയെശുഅവനെ
വിട്ടുശിഷ്യരെനൊക്കികൊണ്ടുസാത്താനെവഴിയെപൊ-ദൈവത്തിന്റെത
ല്ലമനുഷ്യരുടെതുമാത്രംകരുതുകയാൽനീഎനിക്ക്ഇടൎച്ചആകുന്നുഎന്നു
ചൊല്ലിശാസിച്ചു-മുമ്പെഅവനിൽകണ്ടദെവവെളിച്ചത്തെസ്തുതിച്ചെട
ത്തൊളംഭാവംപകൎന്നുണ്ടായഇരുൾ്ചയെയുംവെളിപ്പെടുത്തിനാണിപ്പിക്കയും
ചെയ്തു–(മത.മാ) [ 166 ] പിന്നെഅവൻശിഷ്യന്മാരെയുംമറ്റുള്ളആശ്രിതന്മാരെയും(മാ)വിളിച്ചുകൂ
ട്ടിഇനികഷ്ടപ്പെടുന്നമശീഹയൊടുംകൂടികഷ്ടപ്പെടുവാൻമനസ്സുണ്ടോഎ
ന്നുചൊദിച്ചതിപ്രകാരംശിഷ്യനായിപിഞ്ചെല്ലുവാൻഒരുമ്പെട്ടാൽതന്നെ
ത്താൻമറുത്തുദിവസെന(ലൂ)തന്റെക്രൂശിനെഎടുത്തുകൊണ്ടു(പാള
യത്തിൽനിന്നുപുറപ്പെട്ടു)യെശുവെഅനുഗമിക്കഅത്രെശിഷ്യന്റെമൂന്നു
മുറ-ജീവനെരക്ഷിപ്പാനുംഇതുതന്നെവഴി(മത.൧൦,൩൭ഽഽഎന്നപൊലെ)-
മനുഷ്യൻലൊകംമുഴുവനെനെടിയാലുംആത്മനാശംവരുത്തിതന്നെത്താ
ൻകളഞ്ഞാൽഎന്തുലാഭം(സങ്കീ.൪൯,൭ഽ.).ലൊകത്തെനെടുവാൻആത്മാ
വെകളഞ്ഞുഎങ്കിൽആയ്തിനെഇങ്ങോട്ട്എടുപ്പാൻഎന്തുപകരംകൊടുക്കും
(യെശുവിന്റെആത്മബലിമാത്രംഅതിന്ന്ൟടായ്വരും)-ആകയാൽ
ആവ്യഭിചാരികളായകിടക്കാർനിമിത്തംഎന്നെയുംഎൻവചനങ്ങളെയും
കുറിച്ചുആർഎങ്കിലുംനാണിച്ചാൽമനുഷ്യപുത്രൻപിതൃതെജസ്സിൽവിശു
ദ്ധദൂതരൊടുംകൂടെവരുമ്പൊൾഅവനെകുറിച്ചുംനാണിക്കും(മാ.ലൂ.മത
൧൦൩൨ഽഎന്നപൊലെ).കഷ്ടതനിമിത്തംഭാവിതെജസ്സെമറക്കരുത
മനുഷ്യപുത്രൻഅപ്രകാരംവരുംഓരൊരുത്തന്നുസ്വകൎമ്മങ്ങൾ്ക്കതക്കവാ
റുപകരവുംചെയ്യുംനിശ്ചയം(മത).

എന്നിങ്ങിനെഅല്പംആശ്വസിപ്പിച്ചതല്ലാതെമരണംഉടനെ
എല്ലാവൎക്കുംഭവിക്കയില്ലഎന്നും(താനുംഇഷ്കൎയ്യൊത്യനുംഅല്ലാതെ)
ഈനില്ക്കുന്നവർമിക്കവാറുംമരിക്കുംമുമ്പെയെശുവിൻപുനരുത്ഥാനത്താ
ലുംആത്മശക്തിയാലും(മാ)സ്വരാജ്യത്തിന്റെഉദയംകാണുംഎന്നുംഅ
റിയിക്കയുംചെയ്തു–

൯., യെശുവിന്റെരൂപാന്തരവുംഅപസ്മാരശാന്തിയും
(മത.൧൭,൧. ൨൧. മാ ൯,൨-൪൫.)

പിന്നെ൬ദിവസംകഴിഞ്ഞാറെയെശുദുഃഖിതരായശിഷ്യന്മാരിൽനി
ന്നു൩വിശ്വസ്തന്മാരെകൂട്ടികൊണ്ടു(നിത്യഹിമത്തൊളംഉയൎന്നഹെൎമ്മൊ
ൻഎന്ന)വന്മലയിൽകയറിപ്രാൎത്ഥിക്കയുംചെയ്തു(ലൂക്ക).ഉടനെഅവ [ 167 ] ൻഅവൎക്കുമറ്റുരൂപമായിതൊന്നിമുഖംസൂൎയ്യപ്രകാശമായുംവസ്ത്രങ്ങൾഹി
മംപൊലെമിന്നുന്നതായുംകണ്ടു.ദെവപുത്രന്റെതെജസ്സുപൊങ്ങിമാനു
ഷവെഷത്തിൽകൂടിപുറപ്പെട്ടപ്രകാരമായി(യൊ.൧,൧൪)മൊശയുടെ
മുഖത്തിൽപ്രതിബിംബിച്ചുകണ്ടതെജസ്സിന്നുനിവൃത്തിവരികയുംചെയ്തു-(൨
മൊ. ൩൪,൨൯ഽഽ. ൨കൊ.൩,൭ഽഽ.)–പെട്ടന്നുരണ്ടുപുരുഷന്മാർതെജസ്സൊ
ടെകൂടപ്രത്യക്ഷ്യരായിഅവർയെശുവൊടുസംസാരിച്ചുയരുശലെമിൽനിവൃ
ത്തിക്കെണ്ടുന്നനിൎയ്യാണത്തെകുറിച്ചുപറഞ്ഞു-(ലൂ)-അവർമൊശെഎലീയാ
എന്നവർതന്നെ-ശിഷ്യന്മാർഒരുവിധമുള്ളനിദ്രാഭാരത്താൽമയങ്ങിയുംപി
ന്നെയുംജാഗരിച്ചുംപഴയനിയമംപുതിയതിനൊടുചെരുന്നപ്രകാരംകണ്ടും
കെട്ടുംഭ്രമിച്ചുംഇരുന്നു(ലൂ)-ആഇരുവരുംപൊവാറായതുശീമൊൻകണ്ടുകൎത്താ
വെനാംഇങ്ങിനെഇരുന്നാൽനല്ലതുമൂന്നുകുടിലുകളെകെട്ടിപാൎക്കാമല്ലൊഎ
ന്നുപറഞ്ഞതിനാൽലൊകസംസൎഗ്ഗംഅരുത ക്രൂശമരണവുംഅരുത് നീയും
പുരാണസിദ്ധന്മാരുംഞങ്ങളുംആയിഒന്നിച്ചുസഭയായിവാഴെണംഎന്നുള്ള
ആഗ്രഹത്തെകാണിച്ചു–പറയുമ്പൊൾതന്നെവെളിച്ചമെഘം(മത)ഇരുവ
രുംയെശുവെയുംആഛാദിച്ചുതുടങ്ങി-അതുസാക്ഷാൽദെവസാന്നിദ്ധ്യത്തി
ന്റെപാൎപ്പുശിഷ്യന്മാർആപ്രഭയെസഹിയാതെഭയപ്പെട്ടുഇവൻഎൻപ്രി
യപുത്രൻ-അവങ്കൽഞാൻപ്രസാദിച്ചു(മത)അവനെചെവിക്കൊൾ്വിൻഎ
ന്നുസ്നാപകൻകെട്ടപ്രകാരം(സങ്കി. ൨.൫ മൊ.൧൮,൧൫)കെട്ടുകവിണ്ണുവീ
ഴുകയുംചെയ്തു-യെശുഅവരെതൊട്ടുഎഴുനീല്പിൻഭയപ്പെടരുതെഎന്നു
ചൊല്ലിയപ്പൊൾഅവർമെല്പെട്ടുംചുറ്റുംനൊക്കി(മാ)യെശുതനിയെനില്ക്കു
ന്നതുകാണ്മൂതുംചെയ്തു–

ഇപ്രകാരംസ്വൎഗ്ഗീയാശ്വാസംഉണ്ടായശെഷംമലയിൽനിന്ന്ഇറങ്ങി
പാപലൊകത്തിലെക്കമടങ്ങിചെല്ലുമ്പൊൾമനുഷ്യപുത്രന്റെപുനരുത്ഥാ
നംവരെഈകണ്ടതുനിങ്ങൾആരൊടുംപറയരുത്എന്നുയെശുകല്പിച്ചു-ആ
യത്അവർഅനുസരിച്ചുപുനരുത്ഥാനംഎന്ത്എന്നുതങ്ങളിൽവിചാരിച്ചു
ചൊദിച്ചു(മാ)
[ 168 ] (മത.മാ.)പിന്നെഎലീയാസകലവുംയഥാസ്ഥാനത്താക്കാതെഎഴുന്നെള്ളി
യത്എന്തുഅവൻനമ്മൊടുകൂടെയരുശലെമിലെക്ക്കയറിഎങ്കിൽമശീഹ
യെആർവിരൊധിക്കും അവൻഇന്നുപ്രത്യക്ഷനായതിനാൽതന്നെയൊ
മല.൪,൫എന്നതിന്നുനിവൃത്തിവന്നു എന്നുംമറ്റുംപറയുമ്പൊൾഎലീയാഇസ്ര
യെൽരാജാവിൻമുന്നടക്കെണംഎന്നതിന്നുസംശയംഇല്ലഎങ്കിലുംഅവ
ന്റെവരവുമശീഹെക്കുകഷ്ടാനുഭവത്തെഇല്ലാതാക്കിവെക്കുന്നില്ലഅവൻവള
രെപാടുപെടെണംഎന്നുവെദത്തിൽഉണ്ടല്ലൊ(മാ-യശ.൫൩)-എന്നുവെ
ണ്ടാമശീഹയുടെമുന്നടപ്പാനും(മുങ്കുറിയായഎലീയാവിന്ന്എന്നപൊലെ)ക
ഷ്ടാനുഭവംതന്നെവിധിച്ചിരുന്നു(മാ)-അപ്രകാരംഅവന്നുവന്നുവല്ലൊനി
രൂപിച്ചാൽഎന്നുകെട്ടറെഇതുസ്നാപകൻതന്നെഎന്നുബൊധംജനിച്ചു
(മത)

(൩)പിറ്റെദിവസംഅവർമലയുടെചുവട്ടിൽഎത്തിയപ്പൊൾഒമ്പതു
ശിഷ്യന്മാരുടെചുറ്റുംവളരെജനങ്ങളുംപരിഹസിച്ചുവാദിക്കുന്നവൈദിക
രും(മാ)തിങ്ങിനില്ക്കുന്നതുകണ്ടു-രൂപാന്തരത്തിന്റെഒരുഛായയെയെശു
വിൽകാണ്കകൊണ്ടുജനങ്ങൾഭ്രമിച്ചുഎതിരെഓടിവന്ദിച്ചുഅവനുംവാദത്തി
ന്റെറകാരണംചൊദിച്ചു-വൈദികർമിണ്ടാതെഇരുന്നപ്പൊൾഒരുത്തൻഅ
ടുത്തുമുട്ടുകുത്തിപറഞ്ഞുഎനിക്ക്ഒരുപുത്രനെഉള്ളു(ലൂ)അവൻചന്ദ്രബാ
ധയാൽവളരെവലഞ്ഞുപൊയതുകൊണ്ടുഞാൻഅവനെകൊണ്ടുവന്നു-(വാവിലൊവെളുത്തപക്ഷത്തിലൊ)അവനെഒരുദുരാത്മാവ്പിടിച്ചുവലിക്കു
ന്തൊറുംഅവൻഒന്ന്ആൎത്തുരുണ്ടുനുരച്ചുംപല്ലുകടിച്ചുംപൊകുന്നു-പിന്നെനന്ന
തകൎത്തുആഭൂതംപ്രയാസത്തൊടെപുറപ്പെട്ടു(ലൂ)അവനെക്ഷയിപ്പിച്ചു
വിടുന്നു(മാ)തിരുശിഷ്യന്മാരൊടുഞാൻഅപേക്ഷിച്ചുഭൂതത്തെനീക്കുവാൻ
അവരാൽകഴിഞ്ഞതുംഇല്ല-എന്നുകെട്ടാറെയെശുമലമുകളിൽനിന്ന്അ
നുഭവിച്ചത്ഓൎത്തുശിഷ്യർതുടങ്ങിയുള്ളവരൊടുക്രുദ്ധിച്ചുഅവിശ്വാസവും
വളവുംഉള്ളകരുന്തലയെഎത്രകാലംഞാൻനിങ്ങളൊടുകൂടഇരിക്കുംഎ
ത്രൊടംനിങ്ങളെപൊറുക്കുംഅവനെകൊണ്ടുവരുവിൻഎന്നുപറഞ്ഞു
[ 169 ] (മാ)യെശുവെകണ്ടഉടനെഭൂതംവലിച്ചുമറിച്ചുകുട്ടിഉരുണ്ടുനൂരച്ചു
കിടക്കയുംചെയ്തു-ഇതുണ്ടായത്എത്രകാലംആയിഎന്നുയെശുസാവധാന
ത്തൊടെചൊദിച്ചാറെബാല്യംമുതൽതന്നെഎന്നുംഅതഅവനെപലപ്പൊ
ഴുംതീയിലെക്കുംവെള്ളത്തിലെക്കുംതള്ളുന്നുനിന്നാൽകഴിയുംഎങ്കിൽകനി
ഞ്ഞുതുണക്കെണമെഎന്നുംഅപേക്ഷിച്ചു-നിന്നാൽകഴിയുംഎങ്കിൽഎ
ന്നൊആകട്ടെവിശ്വസിപ്പാൻകഴിയുംഎങ്കിൽഎന്നത്രെ-വിശ്വസിച്ചവനാ
ൽഎല്ലാംകഴിയുംഎന്നുകെട്ടപ്പൊൾആയാൾപൊട്ടിക്കരഞ്ഞുഞാൻവിശ്വ
സിക്കുന്നുഎന്റെഅവിശ്വാസത്തിന്നുസഹായിക്കെണമെഎന്നുവിളിച്ചു-
ഇങ്ങിനെവിശ്വാസത്തിൻവിളിൟറ്റുവിളിപൊലെകെട്ടിട്ടുജനങ്ങൾതിക്കി
ക്കൂടുമ്പൊൾയെശുഭൂതത്തൊടുഇവനെവിട്ടുപൊഇനിഅകമ്പൂകയുംഅരു
തഎന്നുഞാൻകല്പിക്കുന്നുഎന്നുശാസിച്ചുചൊല്ലി-ആയതുആൎത്തുവലച്ചു
പൊയപ്പൊൾബാലൻചത്തപ്രകാരംകിടന്നുയെശുഅവനെപിടിച്ചുനിവ
ൎത്തിനില്പിക്കയുംചെയ്തു–

അന്നുമുതൽബാലൻസൌഖ്യമായി(മത)യെശുഅവനെഅഛ്ശ
ന്നുകൊടുക്കയുംചെയ്തു(ലൂ)-ജനങ്ങളിൽആശ്ചൎയ്യവുംപലസ്തുതിവാക്കുകളും
കെൾക്കുമ്പൊൾയെശുശിഷ്യന്മാരൊട്ൟവചനങ്ങളെഓൎത്തുകൊണ്ടുമനു
ഷ്യരെഅറിഞ്ഞുകൊള്ളെണംമനുഷ്യപുത്രൻമനുഷ്യക്കൈകളിൽഎല്പി
ച്ചുകൊല്ലപ്പെടുംതാനുംഎന്നുപറഞ്ഞു-അവരൊആവചനത്തെഒട്ടുംഗ്രഹി
ക്കാതെഅൎത്ഥത്തിന്നുഭയപ്പെട്ടുചൊദിപ്പാനുംശങ്കിച്ചുപാൎത്തു(ലൂ)

ശിഷ്യന്മാരൊട്ഒന്നിച്ചുവീട്ടിൽപൊകുമ്പൊൾഅവർവിചാരിച്ചു
ഞങ്ങൾക്ക്ആവത്ഇല്ലാഞ്ഞത്എന്ത്എന്നുചൊദിച്ചു-കാരണംഅവി
ശ്വാസംതന്നെ-നല്ലവിശ്വാാസംകടുമണിയൊളംആയാലുംഅതുദൈവ
ത്തൊടുയൊജിക്കുന്നതാകയാൽമലപൊലെകിടന്നുഗതിയെതടുക്കുന്നത
ന്റെമൊഹമായകളെയുംമറ്റവരുടെവിശ്വാസവിഘ്നങ്ങളെയുംവെവ്വെ
റെസങ്കടങ്ങളെയുംദൈവരാജ്യത്തൊട്എതിൎക്കുന്നശത്രുയന്ത്രങ്ങളെയും
ഒടുവിൽഭൂമിയിലെപൎവ്വതാദികളെയുംമാറ്റിവെപ്പാൻമതിയാകും[ 170 ] ൧൬൨

ഈക്രമത്തിൽമലകളെവാങ്ങിപൊകുമാറാക്കാം*എന്നുകാട്ടിയശെഷം
(മത)-വിശെഷാൽദുൎഭൂതങ്ങളൊടുള്ളപടയിൽഉപവാസത്താൽലൊക
ത്തൊടുവെൎവ്വിട്ടുംപ്രാൎത്ഥനയാൽദൈവത്തൊടുയൊഗംചെയ്തുംകൊണ്ടുവി
ശ്വാസംതികഞ്ഞുവന്നാലെജയശക്തിഭവിക്കുംഎന്നുപദെശിക്കയുംചെ
യ്തു(മത.മാ)


൧൦., കൂടാരപെരുനാളിന്റെനടുവിൽയരുശലെമിലെയാ
ത്ര (മത ൧൭, ൨൨ ഽ. മാൎക്ക. ൮,൩൧ഽ. യൊ.൭, ൩൬)

അനന്തരംയെശുഗലീലെക്കമടങ്ങിപൊയിഎങ്കിലുംആരുംഅറിയരുതഎ
ന്നുവെച്ചുരാജമാൎഗ്ഗത്തൂടെഅല്ലഗൂഢമായികടന്നുപൊയി(മാ)വഴിയിൽവെ
ച്ചുമനുഷ്യരുടെകൈയാലെമരണവുംമൂന്നാംദിവസത്തെഉയിൎത്തെഴുനീ
ല്പുംഅറിയിക്കയാൽശിഷ്യന്മാർവളരെവിഷാദിച്ചുപൊയിവാക്കിന്റെഅ
ൎത്ഥംഗ്രഹിക്കാതെയുംഇരുന്നു–

ഇങ്ങിനെമറഞ്ഞുനടക്കുന്നതുസാരമല്ലധൈൎയ്യംപൂണ്ടുമൂലസ്ഥാന
ത്തുചെന്നുഅവിടെഉള്ളശിഷ്യകളെഉറപ്പിച്ചുതന്റെമഹത്വം ആവൊളംവി
ളങ്ങിച്ചുകാട്ടെണം എന്നുസഹൊദരന്മാർ** അവിശ്വാസംനിമിത്തം പറ
ഞ്ഞു-ഇതുപരിഹസിച്ചുപറഞ്ഞതല്ലമുമ്പെശിമൊൻചെയ്തപ്രകാരംഅവരും
നല്ലമനസ്സാലെഗുരുവൊടുപദെശിപ്പാൻ നിനെച്ചതെഉള്ളു-യരുശലെമി
ൽ പൊകരുത്എന്ന്അവനുംപൊകെണംഎന്ന്ഇവരുംലൌകികപ്ര
കാരം മന്ത്രിച്ചത-യെശുപിതാവിന്റെനിയൊഗം ആശ്രയിച്ചുകൂടാരപെ
രുനാളിന്നായിപൊകുവാൻഒരുങ്ങാതെനിങ്ങൾ്ക്കലൊകദ്വെഷംഇല്ലാ
യ്കയാൽഎപ്പൊഴുംസമയംഉണ്ടു-ആകയാൽഉത്സവത്തിന്നുപൊവിൻഎ
[ 171 ] ന്റെസമയംവന്നില്ലഎന്നുപറഞ്ഞുയാത്രക്കാരൊടുചെരാതെസഹൊദര
ന്മാരെയും(ശിഷ്യരെയും യൊ.൯,൨)നഗരത്തിലെക്കഅയച്ചുതാൻഗലീല
യിൽപാൎത്തുവഴിക്കൽആളുകൾചുരുങ്ങിയപ്പൊൾയഹൂദയിലെക്കപ്രയാ
ണമാകയുംചെയ്തു-

കൂടാരപ്പെരുനാൾആ൨൯ആമതിൽ അ ക്ത.൧൨ തന്നെതുടങ്ങി.
അതുമരുഭൂമിയിലെകടപ്പിനെയുംഅതിശയമായനീരുറവുദാനത്തെയും
ഓൎക്കെണ്ടതിന്നുസ്ഥാപിച്ചതു(൩മൊ.൨൩,൪൩)-അതുകൊണ്ടു൮ദിവസംഇ
ലക്കുടിഞ്ഞിലിൽപാൎക്കുംമുന്തിരിങ്ങാക്കൊയ്ത്തിൻസന്തൊഷംകൊണ്ടാടുംഉഷസ്സു
തൊറുംഒർആചാൎയ്യൻശിലൊഹയിൽനിന്നുവെള്ളംപൊൻപാത്രത്തി
ൽകൊരികൊണ്ടുവന്നുവാദ്യഘൊഷങ്ങളുംഹല്ലലൂയഗാനവുംമുഴ
ങ്ങെബലിപീഠത്തിന്മെൽഒഴിക്കും-അതുസംവത്സരത്തിലെമഴെക്കുംആത്മ
ദാനത്തിന്നും(യശ.൧൨,൩)സ്തുതിക്കായിട്ടുതന്നെ-യഹൊവമരുഭൂമിയിൽ
കൊടുത്തവെളിച്ചത്തിന്നുംഒർഓൎമ്മെക്കായിപ്രാകാശത്തിൽ൨വലിയപൊൻ
വിളക്കുതണ്ടുംനിറുത്തിനഗരത്തിൽഎങ്ങുംകാണ്മാൻതക്കവണ്ണംജ്വലി
പ്പിച്ചുചുറ്റുംനൃത്തംവെച്ചുആനന്ദിക്കും-

എങ്കിലുംആവൎഷത്തെസന്തൊഷംവലിയതല്ല-സ്നെഹിതരും
ശത്രക്കളുംയെശുവെഅന്വെഷിച്ചുകാണായ്കയാൽപലതുംവിചാരിച്ചുപറഞ്ഞു
ഛിദ്രിച്ചുപൊയി-ഉടനെഉത്സവത്തിന്റെനാലാംദിവസംയെശുദെവാലയ
ത്തിന്റെപ്രാകാരത്തിൽഎഴുനീറ്റുപദെശിച്ചുതുടങ്ങി-അപ്പൊൾഇവൻറ
ബ്ബികൾ‌്ക്കുശിഷ്യനല്ലാഞ്ഞിട്ടുംവിദ്വാനായ്തഎങ്ങിനെഎന്നുചൊദിച്ചാറെ
യെശുതന്റെഉപദെശംസ്വയകൃതമല്ലഅയച്ചവനിൽനിന്നുആകുന്നുഎന്നും
താന്താൻഅറിയു നദെവെഷ്ടത്തെമാത്രംചെയ്വാൻമനസ്സുണ്ടെങ്കിൽൟ
ഉപദെശത്തിന്റെദിവ്യത്വംബൊധിക്കുംഎന്നുംതനിക്കല്ലതന്നെഅയ
ച്ചവന്റെസാന്നിദ്ധ്യംമാത്രംഅന്വെഷിക്കുന്നവൻസാക്ഷാൽസത്യവാൻ
എന്നുംപറകയാൽ-ഹൃദയത്തിന്റെഎകാഗ്രനിൎമ്മലതയെഉപദെശശു
ദ്ധിക്കുംപെദെശശുദ്ധിയെഗുരുസ്ഥാനത്തിന്നുംആധാരംആക്കി-നിങ്ങ [ 172 ] ളൊഎങ്ങിനെഉള്ളവൈദികന്മാർ-വെദത്തിലെദെവെഷ്ടംഅറിഞ്ഞിട്ടും
എന്നെകൊല്ലുവാൻഅന്വെഷിക്കുന്നുവല്ലൊ(യൊ.൫,൧൬)

എന്നാറെനീഭ്രാന്തനായിആരുംഅങ്ങിനെവിചാരിക്കുന്നില്ലഎന്നു
വിരൊധികൾപറഞ്ഞപ്പൊൾ-യെശുബെത്ഥസദയിലെക്രിയെക്കദൊ
ഷമില്ലഎന്നുകാട്ടിയ്തിപ്രകാരം-ശബ്ബത്തിന്നുമെല്പട്ടതല്ലൊഅൎദ്ധചി
കിത്സയാകുന്നചെലാകൎമ്മംതന്നെ-ആകയാൽഅതിശയമുള്ളമുഴുചി
കിത്സയുംശബ്ബത്തിന്റെലംഘനമല്ല–അനന്തരംചിലനഗരക്കാർഇ
വനെപ്രമാണികൾകൊല്ലുവാൻഭാവിച്ചുവല്ലൊഅവൎക്കുപക്ഷെമനസ്സ
ഭെദിച്ചുവന്നുവൊഎന്നുപറഞ്ഞാറെയുംയെശുവിന്റെഉത്ഭവഹീനതനി
മിത്തംമശീഹഅല്ലഎന്നുവിധിച്ചു-ഗലീലയിൽനിന്നല്ലബെത്ത്ലഹേമിൽ
നിന്നുമശീഹവരെണംഎന്നുചിലരും(൭,൪൨)അവൻഅമ്മയഛ്ശന്മാരില്ലാ
തെദെവദൂതനെപൊലെഇറങ്ങിവരുംഎന്നാൽഎലീയഅവനെഅ
ഭിഷേകംചെയ്തുപ്രസിദ്ധനാക്കുംഎന്നുചിലരുംഅവൻമെഘങ്ങളിൽ
വരുംഎന്നുമറ്റവരുംപ്രമാണിച്ചുപൊന്നു–തന്റെസ്വഭാവത്തെഅറി
യായ്കയാൽഉല്പത്തിയെയുംഅറിയുന്നില്ലഎന്നുയെശുതിണ്ണംപറഞ്ഞ
പ്പൊൾചിലർശഠിച്ചുഅവനെപിടിപ്പാൻവിചാരിച്ചു-എങ്കിലുംഅവന്റെ
ദിവ്യസാന്നിദ്ധ്യംനിമിത്തംധൈൎയ്യംവന്നില്ല-

മറ്റ്അനെകർഅതിശയാധിക്യംവിചാരിച്ചുഅവൻപക്ഷെ
മശീഹയായിരിക്കുംഎന്നുപറഞ്ഞപ്പൊൾ-പ്രാകാരത്തിൽഉള്ളൊരുകല്മു
റിയിൽകൂടിവിചാരിക്കുന്നസൻഹെദ്രീൻന്യായാധിപതികൾകലഹത്തിന്നുശ
ങ്കിക്കുന്നവർഎന്നുനടിച്ചുഅവനെപിടിപ്പാൻആൾഅയച്ചു-ഇവൻമശീഹ
എന്നുസമ്മതിച്ചാൽപള്ളിഭ്രംശംഉണ്ട്*എന്ന്അന്നുതന്നെനിരൂപിച്ചു
കല്പിച്ചുപരസ്യമാക്കീട്ടുംഉണ്ടു(൯,൨൨)-സെവകരെകണ്ടാറെയെശുഅഭി
[ 173 ] പ്രായംഅറിഞ്ഞുഇനികുറയകാലംനിങ്ങളൊടുകൂടഇരിക്കുംഅതിന്റെശെ
ഷംഎന്നെപിടിച്ചുകൂടുംഅന്നുപിടിച്ചാലുംനിൎബ്ബന്ധത്താലല്ലതാൻപിതാ
വൊടുചെരുവാനുള്ളആഗ്രഹത്താൽതന്നെസാധിക്കുംഇങ്ങിനെവിട്ടുപൊ
യതിൽപിന്നെതന്നെകാണുകയില്ലഇനിപിടികൂടുകയുംഇല്ല-(അന്നു
മുതൽയഹൂദർമശീഹയുടെവരവുനൊക്കിനടന്നുആശിച്ചുകൊണ്ടാലുംഅ
വനെകാണ്മാൻകഴിയാതെയുംഇരിക്കും)-എന്നിങ്ങിനെഗൂഢമായചില
വാക്കുകളെപറഞ്ഞാറെ-ശത്രുക്കൾഅൎത്ഥംനല്ലവണ്ണംഗ്രഹിയാതെപക്ഷെ
യഹൂദർചിതറിപാൎക്കുന്നപരദെശത്തുഅവൻചെന്നുപദെശിക്കുമൊഎ
ന്നുപരിഹസിച്ചുപറഞ്ഞു-ഇതിലുംഅവർഅറിയാത്തഒർഅത്ഥംഉണ്ടു
യെശുവിന്റെആത്മാവ് യഹൂദരെവിട്ടുപുറജാതികളെപഠിപ്പിപ്പാൻപു
റപ്പെട്ടുവല്ലൊ–


൧൧.,യെശുജീവനീരുറവുംലൊകവെളിച്ചവുമായ്വിളങ്ങി
യതു (യൊ.൭,൩൬-൮,൨൦)

ഉത്സവത്തിൻഎട്ടാംദിവസത്തിൽആവെള്ളംകൊരുന്നമൎയ്യാദനടന്നു
വൊഇല്ലയൊഎന്നുനിശ്ചയംഇല്ല-൭ദിവസങ്ങളൊളംഇസ്രയെലിന്റെ
പ്രയാണങ്ങളെഒൎത്തുകൊണ്ടതിൽപിന്നെ൮ആമതിൽകനാനിലെപ്ര
വെശത്തെയുംഅനുഗ്രഹംപെരുകിയവാസത്തെയുംസ്മരിക്കുന്നതുപ്രമാണം.
ഇസ്രയെൽഅല്ലൊജാതികൾ‌്ക്കുള്ളജീവനീരിന്റെഉറവ്തന്നെ-വരണ്ടവം
ശത്തിന്റെമെൽആത്മാവാകുന്നവെള്ളത്തെഒഴിക്കുംഎന്നും(യശ.൪൪,
൩)അവർചൊലയുംനിത്യഉറവുംആകംഎന്നും(൫൮,൧൧)ദൈവാലയ
ത്തിൽനിന്നുസദൊംതാഴ്വരയൊളംനനെച്ചൊഴുകുന്നഉറവുജനിക്കുംഎന്നും
(യൊവെൽ൩,൧൮.ഹെശ്ക.൪൭)നിത്യംഒഴുകുന്നജീവവെള്ളങ്ങൾയരുശ
ലെമിൽനിന്നുസൎവ്വലൊകത്തിലെക്കുംപുറപ്പെടുംഎന്നും(ജക.൧൪,൮)
ഉള്ളപ്രവാചകങ്ങളെവിശെഷാൽഓൎക്കുകകൊണ്ടുആഎട്ടാംനാൾമഹാദിനം
എന്നുപ്രസിദ്ധം-അന്നുയെശുഇരുന്നല്ലനിന്നുകൊണ്ടുവിളിച്ചുപറഞ്ഞു
ഒരുത്തുന്നുദാഹിക്കുന്നുഎങ്കിൽഎന്റെഅടുക്കൽവന്നുകുടിക്കട്ടെ [ 174 ] എന്നാൽവിശ്വാസംജനിച്ചിട്ടുദാഹംതീരുംഎന്നുവെണ്ടാവാഗ്ദത്തപ്രകാ
രമുള്ളജീവനീരുറവ്അവനിൽഒഴുകിതുടങ്ങുംദെവാലയമലയിൽനിന്നു
എന്നുവായിച്ചുകെൾക്കുന്നതുപൊലെഅവനവന്റെവയറ്റിൽനിന്നുജീ
വപ്രദമായനദികൾപുറപ്പെടും-എന്നുള്ളതിനാൽആത്മജീവൻശിഷ്യന്മാ
രിൽദാഹംതീൎപ്പാൻഅന്ന്ആരംഭിച്ചതഎങ്കിലുംഅ തുറവായിമറ്റവരിലും
വരെണ്ടതിനുമശീഹാമരണത്താലുംപുനരുത്ഥാനത്താലുംമാത്രംസംഗതി
വരുംഎന്നുദ്ദെശിച്ചുപറഞ്ഞു–

ഇവ്വണ്ണംഓരൊന്നുകെട്ടാറെചിലർഇവൻദെവാഭിപ്രായംഅറി
യുന്നപ്രവാചകൻ(൧,൨൧)എന്നുംഅതിനെനിവൃത്തിക്കയുംചെയ്യുന്ന
മശീഹഎന്നുംഊഹിച്ചുഗലീലൊത്ഭവംനിമിത്തംമറ്റുള്ളവൎക്കഇടൎച്ചതൊ
ന്നി-സെവകർയെശുവെപിടിക്കാത്തതിന്റെകാരണംഇവനെപൊലെ
ഒരുമനുഷ്യനുംഒരുനാളുംസംസാരിച്ചില്ലഎന്നുപറഞ്ഞപ്പൊൾ-സൻഹെ
ദ്രിനിലെപറീശന്മാർചൊടിച്ചുപ്രമാണികൾആരാനുംഅവനിൽവിശ്വസിക്കു
ന്നുവൊഅല്ലവെദംഅറിയാത്തമൂഢന്മാർഅത്രെഅവർശാപഗ്രസ്ത
ർ*-എന്നുകെട്ടാറെനിക്കദെമൻയെശുവിൽവിശ്വസിക്കുന്നുഎന്നുപ
റയാതെധൎമ്മപ്രകാരംന്യായവിസ്താരംവെണ്ടെ(൫മൊ.൧൯,൧൫)എന്നു
ബുദ്ധിപറഞ്ഞു-അവരൊഇത്തിരിവിരൊധംസഹിയാഞ്ഞു-എലീയായൊ
നാ(നാഹുംഹൊശയ)എന്നവരുടെജനനംകൊപമ്മൂലംമറന്നൊമറച്ചൊ
നീയുംഗലീലക്കാരനൊഗലീലയിൽനിന്നുപ്രവാചകൻസാക്ഷാൽഉദി
ക്കുന്നില്ലഎന്നുപറഞ്ഞു-

അതിന്റെശെഷംയെശുസ്ത്രീപ്രകാരത്തിൽകാഹളമുഖമായ്തീ
ൎത്ത൧൩ഭണ്ഡാരപ്പെട്ടികൾഉള്ളസ്ഥലത്തുനിന്നുകൊണ്ടു(൮,൨൦)അതി
ൽകത്തിപൊയവിളക്കുതണ്ടുകളെഉദ്ദെശിച്ചുപറഞ്ഞത്-ഞാൻലൊക
ത്തിന്റെവെളിച്ചംഎന്നെഅനുഗമിക്കുന്നവൻഇരുളിൽനടക്കാതെജീ


പഠിക്കാത്തവന്നുദെവഭക്തിഇല്ലജീവിച്ചെഴുനീല്പുംഇല്ലഎന്ന
തുറബ്ബിമാരുടെഡംഭവാചകം[ 175 ] വപ്രകാശത്തെപ്രാപിക്കും-ഇത്യാദി(യശ.൪൨,൬.൪൯,൬-൯)കെട്ടപ്പൊ
ൾപറീശന്മാർആത്മപ്രശംസനിമിത്തംആക്ഷെപിച്ചു-യെശുതന്റെസ്ഥാ
നത്തെകുറിച്ചുതാൻപ്രശംസിച്ചാൽപ്രമാണിപ്പാൻപൊരാഎന്നുമുമ്പെ
കല്പിച്ചിട്ടും(൫,൩൧)-തന്റെആത്മബൊധത്തെകുറിച്ചുതാൻപറയുന്ന
സാക്ഷ്യംസത്യംഎന്നുതൎക്കിച്ചുതാൻഅഛ്ശനിൽനിന്നുപുറപ്പെട്ടുവന്ന
തുംആത്മബലിവഴിയായിഅഛ്ശങ്കലെക്കമടങ്ങിചെല്ലുന്നതുംപൂൎണ്ണ
മായിഅറിയുന്നവനാകയാൽതന്റെസാക്ഷ്യത്തിന്നുഒരുകുറവുംഇല്ല.
പറീശന്മാർഒരുത്തന്റെഉത്ഭവംറബ്ബിസ്ഥാനംമുതലായതുശങ്കകൂടാ
തെജഡപ്രകാരംനിദാനിക്കുന്നു(൫,൨൪)താൻ(൫,൨൨)മനസ്സൊടെആ
രെയുംനിദാനിച്ചുവിധിക്കുന്നില്ല*-അഛ്ശനൊടുഒന്നിച്ചുവിധിക്കുമ്പൊ
ഴൊസത്യപ്രകാരംതീൎച്ചപറയും-പാപികൾ൨ആൾസാക്ഷിക്കുമതിഎ
ന്നുവന്നാൽ(൫മൊ.൧൫,൬)ഈഒരുശുദ്ധൻവചനംകൊണ്ടുംപിതാ
വ്അതിശയങ്ങളെകൊണ്ടുംഉറപ്പിക്കുന്നസാക്ഷ്യംമതിയല്ലൊ-എന്നു
കെട്ടാറെശത്രുക്കൾപരിഹസിച്ചുഅഛ്ശനെകാണെണംഎന്നുചൊദിച്ചതി
ന്നു.നിങ്ങൾഎന്നെഅറിഞ്ഞുഎങ്കിൽപിതാവെയുംഅറിയുമായിരുന്നു
(ഞാൻഅവന്റെപ്രതിബിംബംഅത്രെ)ഇപ്പൊൾഎന്നെയുംഅവനെ
യുംഅറിയുന്നില്ലഎന്നുകല്പിച്ചു-ഇങ്ങിനെമൂന്നാംവട്ടം(൫,൩൦.൪൪.൮,൨൦)
അവനെആരുംപിടിച്ചതുംഇല്ല-

൧൨., യെശുവിശ്വാസസ്വാതന്ത്ര്യത്തിന്നായിക്ഷ
ണിച്ചതു (യൊ.൮, ൨൧-൫൯)

ഉത്സവംതീൎന്നിട്ടുപലരുംയാത്രയാകുമ്പൊൾയെശുവുംപൊകുന്നഭാവം
കാട്ടിയഹൂദർആപല്ക്കാലത്ത്മശീഹയെഅന്വെഷിക്കുംഎങ്കിലുംഅ
വനെകാണാതെസ്വപാപങ്ങളിൽനശിക്കുംതന്റെമരണത്തിൽതന്നെ
[ 176 ] അനുഗമിപ്പാൻകഴികയുംഇല്ലഎന്നുവിഷാദിച്ചുപറഞ്ഞപ്പൊൾ-പരിഹാ
സക്കാർഅവൻപക്ഷെതന്നെത്താൻകൊല്ലുംഎന്നാൽശ്യൊലിന്റെഎ
റ്റവുംഇരിട്ടുള്ളെടംപ്രാപിക്കുംഅവിടെനാംആരുംഅവനൊടുഎത്തു
കയുംഇല്ലഎന്നുസൂചിപ്പിച്ചു-അതിന്നുയെശുവിന്റെഉത്തരം-നൈരാശ്യ
വുംആത്മഹത്യയുംചെരുന്നഅധൊലൊകംനിങ്ങളുടെസ്ഥാനംനിങ്ങൾ
ഇഹലൊകക്കാരല്ലൊഞാൻരണ്ടിന്നുംമെല്പെട്ടഉപരിലൊകത്തിൽനിന്നു
ള്ളവൻ-ഞാൻആകുന്നുഎന്നുനിങ്ങൾവിശ്വസിക്കാഞ്ഞാൽസ്വപാപങ്ങ
ളിൽമരിക്കും-എന്നുകെട്ടുചിലർലൌകികമായമശീഹാഗ്രഹത്തൊടെനീ
ആർഎന്നുചൊദിച്ചപ്പൊൾയെശുപറഞ്ഞുകെവലം(ലൊകവെളിച്ചംഎ
ന്നുംമറ്റും)പറയുന്നതുതന്നെ-അധികംപറവാനുള്ളതുനിങ്ങളുടെകുറ
വുനിമിത്തംവെളിപ്പെടുത്തുവാൻസമയംഇല്ല-എന്നെനിയൊഗിച്ച
വൻകെൾ്പിക്കുന്നതെഞാൻലൊകത്തൊടുപറകെഉള്ളു-എന്നതുംഅവ
ൎക്കുബൊധിക്കാത്തതിൽപിന്നെമനുഷ്യപുത്രനെനിങ്ങൾ(ക്രൂശിന്മെൽ)ഉ
യൎത്തിയതിന്റെശെഷംഅത്രെഞാൻഇന്നവൻഎന്നുക്രമത്താലെബൊ
ധിക്കുംഇപ്പൊൾബൊധംവരുത്തുവാൻകഴികയില്ലഞാനായിട്ടുഒന്നും
ചെയ്യുന്നില്ല-പറയുന്നതുംചെയ്യുന്നതുംഅഛ്ശന്റെഹിതംപൊലെഅ
ത്രെആകയാൽഅവൻഎന്നെഎകനായിവിട്ടതുംഇല്ലഎന്നുകല്പിച്ചപ്പൊ
ൾപലരുംഒരുപ്രകാരത്തിൽവിശ്വസിച്ചുതുടങ്ങി-നാംതന്നെമുതിൎന്നുഅ
വനെ(സിംഹാസനത്തിൽഇരുത്തി)ഉയൎത്തുവാൻഒരുങ്ങിയാൽഅധി
കംസ്പഷ്ടമായിമശീഹഎന്നുകാട്ടുംഅപ്പൊൾസ്വൎഗ്ഗീയതുണവിളങ്ങുമാറാ
കുംഎന്നുള്ളതുയെശുവിന്റെഅഭിപ്രായംഎന്ന്അവർനിരൂപിച്ചുപ്ര
മാണികളുടെപരസ്യംകൂട്ടാക്കാതെയെശുവെആശ്രയിച്ചുതുടങ്ങി-

ഇപ്രകാരംവിശ്വസിച്ചവരുടെഉള്ളുയെശുഅറിഞ്ഞുഎന്റെ
വചനത്തിൽനിലനിന്നുകൊണ്ടാൽനിങ്ങൾഎന്റെശിഷ്യരായ്ചമഞ്ഞു
സത്യത്തെഅറിയുംസത്യംനിങ്ങളൊസ്വതന്ത്രരാക്കുംഎന്നരുളിച്ചെയ്ക
യാൽ-അവർവ്യസനപ്പെട്ടുഅബ്രഹാംബീജത്തിൽനിന്നുള്ളതൊല്പ
[ 177 ] ണിക്കാരനുംരാജാക്കന്മാൎക്കസ മനാകുന്നുഎന്നറബ്ബിവാക്കിന്നുതക്ക
വണ്ണംജനനത്താൽഭൂദെവന്മാരായ്തീൎന്നപ്രകാരംഗൎവ്വിച്ചുതുടങ്ങി-യെ
ശുവൊപാപംചെയ്യുന്നവൻഎല്ലാംപാപദാസൻആകയാൽനിങ്ങളും
പുത്രൻസ്വാതന്ത്ര്യംവരുത്താഞ്ഞാൽദെവഭവനത്തിലെദാസന്മാരത്രെ
അടിയാരെവല്ലപ്പൊഴുംപുറത്താക്കുവാനുംസംഗതിഉണ്ടുമക്കളെനിത്യം
പാൎക്കുംനിങ്ങൾഅബ്രാഹാമ്യർഎങ്കിലുംഎന്റെവചനംനിങ്ങളിൽചെല്ലാ
യ്കയാൽഎന്നെകൊല്ലുവാൻഅന്വെഷിക്കുന്നുഅതുകൊണ്ടുവെറെഅ
ഛ്ശൻഉണ്ടുഅബ്രഹാംദെവസ്നെഹിതൻആകയാൽഅവന്റെമക്കൾ
ക്കുംദെവമകന്നുംതമ്മിൽമമതവെണ്ടിയതല്ലൊ-നിങ്ങൾക്കൊമനുഷ്യ
നെകൊല്ലുകസത്യവാക്കുനിമിത്തംകൊല്ലുകദെവവായിൽനിന്നുള്ളപര
മസത്യംനിമിത്തംകൊല്ലുകഇങ്ങിനെ൩ദുരാഗ്രഹങ്ങൾഉള്ളത്അബ്രഹാ
മ്യഭാവത്തൊട്എത്രയുംവിപരീതം-എന്ന്അവർകെട്ടാറെഅബ്രഹാം
ഒഴികെദൈവംമാത്രംജനകൻഎന്നുചൊല്ലിയപ്പൊൾയെശുഉത്തരംപ
റഞ്ഞിതു-ദൈവംനിങ്ങളുടെജനകൻഎന്നുവരികിൽനിങ്ങൾപണ്ടു
തന്നെഎന്നെസ്നെഹിക്കുമായിരുന്നു-ഞാൻസ്വമെധയാൽപുറപ്പെടാ
തെഅഛ്ശൻഅയക്കയാൽഅത്രെവന്നതു-എന്റെവചനത്തെകെൾ്പാ
ൻകഴിയായ്കയാൽഎന്റെകൂറ്റുംനിങ്ങൾ‌്ക്കബൊധിക്കുന്നില്ല-കള്ളത്തി
ന്റെഅഛ്ശനുംആദിമുതൽആളക്കൊല്ലിയുംആയവൻതന്നെനിങ്ങ
ളുടെഅഛ്ശൻ-അവന്റെഈ൨ഭാവങ്ങളിൽനിങ്ങൾരസിക്കുന്നുഞാ
ൻസത്യംപറകയാൽതന്നെഎന്നെവിശ്വസിക്കുന്നതുംഇല്ല-ഞാൻഒന്നി
ങ്കലുംപിഴെച്ചപ്രകാരംനിങ്ങൾ‌്ക്കകാട്ടുവാൻകഴികയില്ലഎങ്കിലുനിങ്ങൾഎ
ന്റെസത്യത്തെപ്രമാണിക്കാത്തത്ദെവജാതിയല്ലാത്തവർആകയാൽ
വന്നതു–

അതിന്നുഅവർകോപിച്ചുജാതിസങ്കരംഞങ്ങളിൽഅല്ലനി
ന്നിൽഉണ്ടുനീശമൎയ്യൻനീപിശാചുള്ളവൻഎന്നുനാണംകെടുത്തപ്പൊൾ
ഞാൻപിതാവെബഹുമാനിക്കഅത്രെചെയ്യുന്നുഎന്റെമാനത്തെഞാ [ 178 ] നല്ലഅവൻതന്നെഅന്വെഷിക്കുന്നു-അവന്റെന്യായവിധിയിൽനിന്നു
തെറ്റുവാൻഎകവഴിയായ്തുഎന്റെവചനംകാത്തുകൊൾകഎന്നുള്ളത
ത്രെ-എന്നുപറകയാൽഅബ്രഹാമെക്കാളുംതന്നെവലിയവൻആക്കുന്ന
തുനിമിത്തംദെഷ്യംഅധികംതോന്നിയപ്പൊൾ-യെശുമാനരക്ഷെക്കാ
യിട്ടല്ലസത്യരക്ഷെക്കായിപറഞ്ഞിതു-അബ്രഹാം(പണ്ടുഭൂമിയിൽവെച്ചു)
വാഗ്ദത്തംകെട്ട്ആനന്ദിച്ചതല്ലാതെ(ഇപ്പൊൾപരത്തിൽനിന്നു)എന്റെ
വരവുദിവസത്തെകണ്ടുസന്തോഷിച്ചുഎന്നുംഅബ്രഹാംഉണ്ടായതിന്നു
മുമ്പെഞാൻഉണ്ടഎന്നുംഅരുളിച്ചെയ്തഉടനെകല്ലെറിവാൻഭാവിക്കുന്ന
വരുടെകൂട്ടത്തിൽകൂടികടന്നുദെവാലയത്തിൽനിന്നുപുറപ്പെടുകയും
ചെയ്തു—


൧൩., ജന്മാന്ധന്റെചികിത്സയുംനല്ലഇടയന്റെല
ക്ഷണവും(യൊ.൯,൧൦-൨൧)

അന്നുശബ്ബത്തുതന്നെ-അത്ആഉത്സവത്തിലെ൮ആംനാൾഅക്ത.൧൯
വ്യാഴാഴ്ചഅല്ലെങ്കിൽ൨൨ആംതിയ്യതിശനി-ദെവാലയസമീപത്തുത
ന്നെകടക്കുമ്പോൾപിറവിക്കുരുടനെകണ്ടഉടനെ-ശിഷ്യരുടെബദ്ധപ്പാടു
കൂട്ടാക്കാതെനിന്നു-ൟആന്ധ്യത്തിന്നുപിതൃദൊഷവുംഅല്ലമുജ്ജന്മ
വാസനയുമല്ലകാരണംദെവമഹത്വംവിളങ്ങുവാൻഇവൻകുരുടനായിജ
നിച്ചു-അതുവിളങ്ങിപ്പാൻഞാൻവന്നതു-എന്റെആയുസ്സാകുന്നപകൽ
തീൎന്നിട്ടുമില്ലഞാൻഉള്ളെടംലൊകത്തിൽവെളിച്ചത്തിൻഉറവായികാ
ട്ടെണ്ടത്എന്നുചൊല്ലി തന്റെഉമിനീർകൊണ്ടുംതന്റെജീവനീൎക്കഅട
യാളമായശിലൊഹക്കുളത്തിലെവെള്ളംകൊണ്ടുംകാഴ്ചവരുമാറാക്കി-

അതിന്നിമിത്തംഅന്നൊപിറ്റെന്നാളൊവിസ്താരംഉണ്ടായപ്പൊ
ൾന്യായാധിപതികൾയെശുവെചൊല്ലിതങ്ങളിലുംഇടഞ്ഞുപോയി-ആ
യാളുടെഅമ്മയപ്പന്മാരെവിളിച്ചുവിസ്തരിച്ചതിനാലുംവസ്തുതെക്കഇള
ക്കംവരുത്തുവാൻസംഗതിവന്നില്ലകുരുടൻതാൻപരമാൎത്ഥത്തെമാറ്റിപ
വാൻഅനുസരിച്ചതുംഇല്ല-വാദത്താൽശക്തിമുഴത്തപ്പൊൾഇതുചെയ്ത [ 179 ] വൻസാക്ഷാൽദെവപ്രവാചകൻഎന്നുസ്ഥിരമായിചൊല്ലിയഉടനെനീ
ശരീരത്തിലുംആത്മാവിലുംഅന്ധനായിജനിച്ചുഎന്നദൂഷണത്തൊടെ
അവനെന്യായസ്ഥലത്തിൽനിന്നുനീക്കിപള്ളിയിൽനിന്നുപിഴുക്കുകയും
ചെയ്തു-ഇവണ്ണംഗൎഭിച്ചവിശ്വാസംനിമിത്തംഹിംസയനുഭവിച്ചവനെ
യെശുതിരഞ്ഞുതന്നെദെവപുത്രൻഎന്നുക്ഷണത്തിൽബൊധംവരുത്തി
യാറെകാണാത്തവർകാണ്മാനുംകാണുന്നവർകുരുടരാവാനുംഈന്യായ
വിധിക്കായിഞാൻഇഹത്തിൽവന്നുഎന്ന്അരുളിച്ചെയ്തു–

ഒറ്റുകാരായചിലപറീശന്മാർപരിഹാസംതുടങ്ങിയപ്പൊൾനിങ്ങ
ൾകുരുടരായിഎങ്കിൽകുറ്റംഇല്ല-വിശ്വാസത്തിൽവരുവാൻപഴിഉണ്ടാ
യിരുന്നുവല്ലൊ-വിശാസമാകുന്ന്ചികിത്സകഴിക്കാതെകാണുന്നുഎന്നു
ചൊല്ലിലൊകവെളിച്ചത്തൊടുതടുക്കുന്നവരാകയാൽനിങ്ങളുറ്റെകുറ്റനി
ല്ക്കുന്നു-എന്നുയെശുപറഞ്ഞു(മത.൯,൧൩)കുരുടരെനടത്തുന്നകുരുടരെ
ഉപമയായിവൎണ്ണിച്ചതു-ഇസ്രയെൽയഹൊവയുടെആട്ടിങ്കൂട്ടം(൪മൊ.
൨൭.൧൭)പ്രമാണികൾഇടയന്മാർ(യിറ.൨൩,൧)മശീഹഇടയശ്രെഷ്ഠൻ
(ഹജ.൩൪,൨൩)എന്നതുപണ്ടെപ്രസിദ്ധമല്ലൊ-കനാനിൽആട്ടിങ്കൂട്ടങ്ങ
ളെവൈയ്യീട്ടുകല്ക്കെട്ടുള്ളസ്ഥലത്താക്കിഅടെക്കുംഒർആയുധക്കാരൻപാ
തില്ക്കൽകാവലുംഉണ്ടാംരാവിലെഇടയൻവരുമ്പൊൾകാവല്ക്കാരൻഅവ
നായിവാതിൽതുറക്കുന്നുഅവൻമുഖ്യമായചിലആടുകളെപെർവിളിച്ച
പുറത്തുകൊണ്ടുപൊകുന്നുമറ്റുള്ളതുവെറുതെവഴിയെചെല്ലുന്നു–ഇതി
ന്മണ്ണംയെശു൩വിശെഷങ്ങളെമുമ്പെചൂചിപ്പിച്ചുംപിന്നെവിവരിച്ചുംപറ
ഞ്ഞു-ഇസ്രയെൽസഭയായതുആടിങ്കൂട്ടത്തിന്റെവെലി-വാതിൽമശീഹ
കാവല്ക്കാരൻകൎത്താവിന്റെആത്മാവത്രെ-യെശുമശീഹയെമുന്നിട്ടുകട
ക്കാതെഗുരുക്കളായെഴുന്നവർഎല്ലാംആടുകളുടെസൌഖ്യത്തിന്നായിട്ടല്ലനാ
ശത്തിന്നായിവന്നകള്ളന്മാർഅത്രെ-നല്ലആടുകൾഅവരെവിചാരിച്ചതും
ഇല്ല-(യൊഹനാനെപൊലെയെശുവിന്നുപിമ്പർഎന്നറിഞ്ഞുമുന്നടന്നുഅ
വന്റെമാൎഗ്ഗംഒരുക്കിയവർസാക്ഷാൽൟവകക്കാരിൽകൂടുകയില്ല) [ 180 ] മശീഹയാൽഇടയന്മാരായിവരുന്നവരൊഅവന്റെആടുകളുംകൂടആ
കുന്നു–അവൎക്കുയെശുവാതിലായികാക്കുന്നവനുംമെച്ചലിന്നുവഴിയുംആകു
ന്നു–ഇങ്ങിനെആടുകളുടെശത്രുമിത്രങ്ങളെഅറിയാം–(൭–൧൦)–രണ്ടാമത്
കാവല്ക്കാരൻനല്ലഇടയെനെഅറികകൊണ്ടുഅവനായിതുറക്കുന്നുകള്ള
ന്മാരെയുംദുഷ്ടജന്തുക്കളെയുംതടുപ്പാൻആയുധംപ്രയൊഗിക്കുന്നു–ജന്മാ
ന്ധൻപറീശരെഅനുസരിയാതെയെശുവെആശ്രയിച്ചുവന്നതുആആ
ത്മാവിൻക്രീയതന്നെ(൬,൩൬)–മൂന്നാമത്ഇടയശ്രെഷ്ഠൻപ്രവെശിച്ചു
വിളിക്കുമ്പൊൾആടുകൾഎല്ലാംഅവന്റെശബ്ദംഅറിയുന്നതനിക്കവി
ശെഷാൽതെളിഞ്ഞിട്ടുള്ളചിലവറ്റിന്റെപെർവിളിക്കുന്നു–എന്നാൽ
അവമുമ്പൊട്ടപായുമ്പൊൾമറ്റുള്ളആടുകളുംപിഞ്ചെല്ലുന്നു–യെശുതാ
ൻവന്നാൽശെഷംഇടയന്മാരുംആടുകൾആയി–താൻമാത്രംപ്രാണനെ
വെച്ച്ആട്ടിങ്കൂട്ടത്തെരക്ഷിക്കുന്നഇടയൻ–ആടുകൾ്ക്കവെണ്ടിവിചാരമില്ലാ
ത്തകൂലിക്കാരനുംചീന്തുന്നചെന്നായുംകടക്കുന്നകള്ളനുംകിടതന്നെ–നല്ല
ഇടയനൊഅഛ്ശനൊടുള്ളതുപൊലെആടുകളുമായിപരിചയവുംസം
ബന്ധവുംഉണ്ടു–ഇപ്രകാരമുള്ളവലിയകൂട്ടംഇസ്രയെലിൽനിന്നുമാത്ര
മല്ലജാതികളിൽനിന്നുംചെൎന്നുവന്നുഎകസഭയായ്തീരുംആയതിന്നുഇ
ടയന്റെആത്മബലിതന്നെവഴി–ആയതുഘൊരമരണത്തിൽഅകപ്പെ
ടുന്നതല്ലഉയിൎപ്പിന്റെനിശ്ചയത്തൊടെജീവനെവെക്കുന്നഒരുകൎമ്മംആ
കകൊണ്ടുപിതാവിന്റെസ്നെഹംഎല്ലാംതന്നിൽഉണ്ടു—എന്നുള്ളതുകെ
ട്ടാറെപിന്നെയുംചിലൎക്കഭ്രാന്ത്എന്നുതൊന്നിമറ്റവൎക്കുസ്പഷ്ടമല്ലഎങ്കി
ലുംകുരുടരുടെകണ്ണു പ്രകാശിപ്പിപ്പാൻ പ്രാപ്തനായവന്റെവാക്കാകയാ
ൽഎകദെശംബൊധിച്ചു

൧൪.,കഫൎന്നഹൂമിൽവെച്ചുദെവപുത്രന്റെസ്വാതന്ത്ര്യത്തെ
യുംശിഷ്യരിൽശ്രെഷ്ഠത്വത്തെയുംസൂചിപ്പിച്ചതു(മത.൧൭,൨൪–
൧൮,൫.മാ.൯,൩൩ʃʃ.ലൂക്ക.൯,൪൬ʃʃ)–

കൂടാരനാളുകളുടെശെഷംയെശുനഗരത്തിൽനിന്നുപുറപ്പെട്ടു [ 181 ] (അക്ത–ദശമ്പ്ര)൨മാസംഗലീലപരായ്യൟ൨നാടുകളിൽസഞ്ചരിച്ചുമു
മ്പെപൊലെകഫൎന്നഹൂമിൽഅല്പംതാമസിച്ചു–അപ്പൊൾദെവാലയനി
ൎമ്മാണത്തിന്നായിയഹൂദർആണ്ടുതൊറുംകൊടുത്തുപൊന്നദ്വിദ്രഹ്മപണ
ത്തെ(=മുക്കാലുറുപ്പിക)ചെൎക്കുന്നവർശിമൊനെപരീക്ഷിച്ചുനിങ്ങളുടെഗുരു
അതുകൊടുക്കുന്നില്ലയൊഎന്നുചൊദിച്ചു–അവൻഅപമാനംസഹിയാഞ്ഞു
കൊടുക്കുന്നുവല്ലൊഎന്നുവെറുതെപറഞ്ഞു–അനന്തരംയെശുഅതിനെ
ബൊധംവരുത്തിരാജഭവനംതീൎപ്പാൻഅവന്റെആത്മാവുള്ളമക്കൾഅ
ല്ലഅവൻഅടക്കിസെവിക്കുന്നപ്രജകൾഅത്രെകപ്പംകൊടുക്കുന്നു(യൊ.
൮,൨൫)എന്ന്അറിയിച്ചിട്ടും–കെഫാവിന്റെവാക്കുനിമിത്തംഅടങ്ങിത
ന്റെസ്വാതന്ത്ര്യംകുറിപ്പാൻമാത്രംമടിശ്ശീലയിൽനിന്നല്ലപൊയ്കയിലെമ
ത്സ്യത്തിൻവായിൽനിന്ന്ഒരുസ്താതർആകുന്നനാലുദ്രഹ്മപണം(=൧।।ഉറു
പ്പിക)എടുപ്പിച്ചുഇരുവൎക്കുവെണ്ടികൊടുപ്പിക്കയുംചെയ്തു–(മത)

യെശുതന്റെകാൎയ്യത്തിന്നുതീൎച്ചഅണയുന്നപ്രകാരംവഴിയിൽ
വെച്ചുപറകകൊണ്ടുശിഷ്യന്മാർഅപ്പൊൾതന്നെ(മത)മശീഹരാജ്യത്തി
ലുള്ളസ്ഥാനമഹത്വത്തെകുറിച്ചുപതുക്കെസംസാരിച്ചു–വീട്ടിൽവന്നപ്പൊ
ൾ(മാ)യെശുഅവൎക്കുസമാധാനംഇല്ലഎന്നുകണ്ടുകാരണംഅറിഞ്ഞി
ട്ടുംഎന്തുസംഭാഷിച്ചുഎന്നുചൊദിച്ചുഅവരൊമിണ്ടാതെഇരുന്നു(മാ)സ്വ
ൎഗ്ഗരാജ്യത്തിൽആർവലിയവൻഎന്നുള്ളവിചാരംവിട്ടതുംഇല്ല(മത)—
ഉടനെയെശു(ഇജ്ഞാത്യൻഎന്ന)ഒരുകുട്ടിയെവിളിച്ചുനടുവിൽനിറുത്തി
തലൊടികൊണ്ടുപറഞ്ഞിതു–൧.,നിങ്ങൾതിരിച്ചുകുട്ടികളെപൊലെ
ആയ്‌വരുന്നില്ലഎങ്കിൽസ്വൎഗ്ഗരാജ്യത്തിൽ പ്രവെശിക്കയില്ല(മത)–൨.,
ഒരുത്തൻതന്നെത്താൻഈകുട്ടിയൊളംതാഴ്ത്തി(മത)എല്ലാവരിൽചെ
റിയവനും(ലൂ)ഒടുക്കത്തവനുംസൎവ്വന്മാരുടെഭൃത്യനും(മാ)ആയാൽഅവ
ൻദെവരാജ്യത്തിൽവലിയവനുംഒന്നാമനുംആകും.൩.,ഇങ്ങിനത്തെകു
ട്ടിയെഎന്നാമത്തിൽചെൎത്തുകൊള്ളുന്നവൻഎന്നെചെൎത്തുകൊള്ളുന്നു
എന്നെകൈക്കൊള്ളുന്നവനൊഎന്നെഅയച്ചവനെകൈക്കൊള്ളു [ 182 ] ന്നു(മാ.ലൂ)–ആകയാൽപാപ്പാവായ്തീരുവാനുള്ളഇഛ്ശെക്കുമൂന്നുഔഷധം
ഉണ്ടു–ഒന്നുഉണ്‌മയായമാനസാന്തരവുംപുനൎജ്ജന്മവും–രണ്ടാമതുസഹൊദ
രന്മാർ അന്യൊന്യസെവയിൽസ്പൎദ്ധപിടിച്ചിറങ്ങിക്കൊള്ളുന്നുസ്നെഹവിന
യവും–മൂന്നാമത്ചെറിയവരെഒട്ടൊഴിയാതെദൈവത്തിന്നുംഅവന്റെ
അഭിഷിക്തന്നുംഎന്നുവെച്ചുചെൎത്തുവളൎത്തുന്നആചാൎയ്യവെലയുംഈമൂ
ന്നുതന്നെവിശ്വാസിയുടെമുമ്മുടിയുംസഭാവാഴ്ചയുടെസാരവും ആകുന്നു–
(ഫിലി൨,൬ʃʃ).

൧൫.,ഇടൎച്ചകളാലുള്ളസങ്കടം

(മത.൧൮,൬–൧൧.മാ.൯,൩൮.൫൦.ലൂ.൯,൪൯ʃ.൧൭.൧.ʃ.)

(മാ.ലൂ)യെശുവിന്റെവചനത്താൽയൊഹനാൻഒന്ന്ഒൎത്തുഅല്പംവല
ഞ്ഞുഗുരൊഒരുത്തൻനിന്നാമത്തിൽഭൂതങ്ങളെനീക്കുന്നതുഞങ്ങൾകണ്ടു
അവൻഞങ്ങളൊടുകൂടഅനുഗമിക്കാത്തവനാകയാൽവിരൊധിച്ചുഎ
ന്നുബൊധിപ്പിച്ചാറെ–വിരൊധിക്കരുത്എന്നുംഎന്നാമത്തിൽഅതിശ
യശക്തികാട്ടീട്ടുവെഗത്തിൽഎന്നെദുൎവ്വാക്കുപറയുന്നവൻആരുംഇല്ല
(മാ)എന്നുംകല്പിച്ചു—എന്റെപക്ഷംചെരാത്തവൻമറുപക്ഷക്കാരൻഎ
ന്നുള്ളവചനം(മത.൧൨,൩൦)താൻമുമ്പെശത്രുക്കളൊടരുളിചെയ്തുവല്ലൊ–
ഇപ്പൊഴൊഅതിനെമറിച്ചുനമുക്കഎതിരല്ലാത്തവൻനമുക്കുവെണ്ടിയവ
ൻഎന്നുള്ളതുശിഷ്യന്മാൎക്കപ്രമാണമാക്കിവെച്ചു–അവർവിശ്വാസത്തി
ന്റെഎറ്റവുംചെറിയആരംഭങ്ങളെയുംഎവരിലുംബഹുമാനിക്കെണ്ടതി
ന്നുഒരുത്തൻശിഷ്യനെതണ്ണീർകുടിപ്പിച്ചാലുള്ളഫലത്തെ(മത.൧൦.൪൨)
പിന്നെയുംഒൎപ്പിക്കയുംചെയ്തു(മാ)

അനന്തരംകൎത്താവ്തന്റെരാജ്യക്കാരാൽജനിക്കെണ്ടുന്നഇ
ടൎച്ചകളെയുംഅവർചെറിയവരുടെപ്രവെശത്തെപലവിധെനതടുക്കുന്ന
തെറ്റുകളെയുംവിചാരിച്ചുദുഃഖിച്ചുപറഞ്ഞിതു–എന്നിൽവിശ്വസിക്കുന്ന
ൟചെറിയവരിൽഒരുത്തനെഇടറിക്കുന്നവനെതിരികല്ലുകെട്ടിമുക്കിക
ളഞ്ഞാൽകൊള്ളായിരുന്നു–ഇടൎച്ചകൾനിമിത്തംലൊകത്തിന്ന്അയ്യൊ [ 183 ] കഷ്ടം–സഭക്കാരിൽനിന്നുജനിക്കുന്നഇടൎച്ചകളാൽലൊകംനശിക്കെണ്ടിവ
രുംഎങ്കിലുംഇടൎച്ചയെവരുത്തുന്നമനുഷ്യന്ന്‌ഹാകഷ്ടം(മത)—എന്നതി
ന്റെശെഷംമനുഷ്യർമറ്റുള്ളവൎക്കവരുത്തുന്നഇടൎച്ചകൾഎല്ലാംതങ്ങൾ
ഉള്ളിൽഇടറിയതിനാൽഅത്രെഉണ്ടാകുന്നുഎന്നുയെശുകണ്ടുശിഷ്യൎക്കബു
ദ്ധിപറഞ്ഞതിപ്രകാരം–ദൈവരാജ്യത്തിൽരക്ഷാശിക്ഷകളെനടത്തുന്ന
കൈകൾവെണംസത്യംഎങ്കിലുംയൊഹനാൻചെയ്തപ്രകാരംഅരുതാത്ത
കാൎയ്യംതുടങ്ങിഇടൎച്ചകളെവരുത്തുന്നതിനെക്കാൾഒരുകൈഅറുത്താൽന
ല്ലതുതന്നെ–സഭയിൽതന്നിഷ്ടംവ്യാപരിച്ചു൨കൈകളൊടുകൂടഅഗ്നിന
രകത്തിൽഅകപ്പെടെണമൊ–ജ്ഞാനവുംഉപദെശനിശ്ചയവുംആകുന്ന
കണ്ണുംസഭയിൽവെണംഎങ്കിലുംകാൎയ്യമൂലംമറക്കുന്നഒരുജ്ഞാനാശയാ
ൽഅഗ്നിനരകത്തിന്നുസംഗതിവരുന്നതാകകൊണ്ടുഒരുകണ്ണുള്ളവനായി
ജീവങ്കലെക്കകടക്കുന്നത്എറെനല്ലതു–എല്ലാടവുംനടന്നുസമാധാനത്തെ
അറിയിച്ചുമഹാഭൊജനത്തിന്നായിക്ഷണിപ്പാൻകാലുംവെണം–എങ്കിലും
രാജാവ്അയക്കാതെകണ്ട്ഒടുന്നതിനാൽവരുന്നശിക്ഷയെക്കാളുംഒരു
കാലെഛെദിക്കുന്നതുനല്ലതു(മൊ)🞼സഭെക്കനാശം‌പിണയുന്നഇടൎച്ചകൾ
പ്രത്യെകംമൂന്നാവിതുഎല്ലാംഭരിക്കെണ്ടുന്നആഗ്രഹവുംഎല്ലാംഅറിവാ
നുള്ളഇഛ്ശയുംഎല്ലാവരെയുംചെൎത്തുകൊള്ളെണംഎന്നുള്ളവാഞ്ഛയും
തന്നെ—ൟവകദൊഷങ്ങൾക്കഭെദംവരാഞ്ഞാൽ(യശ.൬൬,൨൪വ
ൎണ്ണിച്ചപ്രകാരം)ഫിന്നൊംതാഴ്വരയിലെശവപ്പുഴുവിന്നുംനിത്യാഗ്നിക്കുംഇ
രയാകും–

എങ്കിലുംകൎത്താവിന്നായിവെവുന്നത്എല്ലാംദൊഷമെന്നല്ലബലി
ക്കൊത്തശുദ്ധാഗ്നിയെആവു–സകലബലികൾ്ക്കുംഉപ്പുവെണമല്ലൊ(൩മൊ
൨,൧൩)–ഉപ്പിന്നുതീയിൽഇട്ടാലുംഅഴിയാത്തഒരുസ്ഥിരഭാവംഉണ്ടു–അ
തുബലിയെസാരമാക്കിദഹനത്തിന്റെശെഷമുള്ളഉയിൎപ്പിന്നുനിശ്ചയംവ

🞼അപ്പൊസ്തലരിൽ കെഫാവിന്നുകൈയും യൊഹനാന്നുകണ്ണും
പൌലിന്നുകാലുംമുഖ്യവരംഎന്നുപറയാം– [ 184 ] രുത്തുന്നദെവവചനത്തെകുറിക്കുന്നു–മനുഷ്യനെബലിയാക്കെണ്ടതിന്നുഉ
പ്പുപൊരാതാനുംആത്മസ്നാനവുംകഷ്ടതയുംആകുന്നഇരട്ടിച്ചതീഎല്ലാവനെയും
സാരനാകും–ശിഷ്യരിൽഎല്പിച്ചസത്യവചനംആകുന്നഉപ്പിനെസൂക്ഷിപ്പാ
ൻവഴിഎന്തെന്നാൽഉപ്പിനെനിങ്ങളുടെഅകത്തുകരുതിതമ്മിൽതമ്മിൽ
അധികംസമാധാനത്തിന്നായിഉത്സാഹിപ്പിൻ–ചവൎപ്പു പ്രത്യെകംതന്നിലുംമ
ധുരംമറ്റവരിലുംപ്രയൊഗിക്കെണംഎന്നത്രെ(മാ)

പിന്നെവിശ്വാസത്തിൽചെറിയവരെഅവമാനിക്കാതെഇരിപ്പാ
ൻഒരുസംഗതിആകുന്നിതു–ലൊകത്തിൽചെറിയവൎക്കഗുരുജനങ്ങൾമുതലാ
യനിഴലുംതുണയുംഉള്ളതുപൊലെസ്വൎഗ്ഗത്തിന്നായുള്ളശിഷുക്കൾ്ക്കപിതൃമുഖ
ത്തെനിത്യംനൊക്കുന്നദൂതന്മാർസെവെക്കുണ്ടുഎന്നുവെണ്ടാമനുഷ്യപുത്രൻ
താൻഅവൎക്കുവെണ്ടിഇറങ്ങീട്ടുംഉണ്ടു–എന്നിങ്ങിനെകഫൎന്നഹൂമിലെഅന്ത്യഉ
പദെശം(മത)

൧൬.,ഗലീലയിലെപറീശന്മാരൊടുംആശ്രീതന്മാരൊടുംഅന്ത്യ
പ്രബൊധനങ്ങൾ(ലൂ,൧൩,൨൨–൧൪,൩൫)

കഫൎന്നഹൂമെവിട്ടുഊരുംനാടുംകടന്നുയരുശലെമിന്നായിഒടുക്കത്തെപ്ര
യാണംതുടങ്ങിയപ്പൊൾ–മശീഹയാൽരക്ഷപ്രാപിക്കുന്നവർചുരുക്കമൊഎ
ന്ന്ഒരുത്തൻവെറുതെചൊദിച്ചു–അതിന്നുയെശുഇടുക്കുവാതിൽകൂടി പ്രവെ
ശിപ്പാൻപൊരുതുകൊൾ്‌വിൻഎന്നുശാസിച്ചു–വീട്ടെജമാനൻനെരംവിചാ
രിച്ചുവാതിൽപൂട്ടിയശെഷംഅത്രെനിങ്ങൾഒരൊരുത്തൻവന്നുമുമ്പിലു
ള്ളമുഖപരിചയംചൊല്ലിതുറക്കെണംഎന്നുയാചിപ്പാനുംവളരെമുട്ടിപ്പാ
നുംതുടങ്ങും–എങ്കിലുംവരാഞ്ഞാൽഎന്തുവന്നാൽ–നാട്ടുകാരായാലുംഅ
ക്രമക്കാരെഅന്നഅറിയാതെഇരിക്കും–അപ്പൊൾ വിശ്വാസപിതാക്കന്മാ
ൎക്കുംപ്രവാചകന്മാൎക്കുംഎല്ലാപുറജാതികളിൽനിന്നുംദത്തുപുത്രന്മാർഉണ്ടാ
യിഒന്നിച്ചുരാജ്യപന്തിയിൽകൂടുന്നതിനെനിങ്ങൾപുറത്തുനിന്നുകണ്ടുദുഃഖി
ക്കെണ്ടിഇരിക്കും(മത.൮,൧൧ʃ)–എല്ലാസമയത്തുംചിലമുമ്പന്മാർപിമ്പ
രുംപിമ്പന്മാർമുമ്പരും ആയ്തീരുകയുംചെയ്യും–എന്നിവണ്ണംഉരെച്ചു കള്ള [ 185 ] ആശ്രയത്തെആക്ഷെപിച്ചുകരുണാസമയംഉള്ളെടംനിത്യംഉത്സാഹം
വെണ്ടുന്നവിധത്തെപഠിപ്പിക്കയുംചെയ്തു–

പിന്നെഅധികംആൾകൂടുന്നത്പറീശന്മാർകണ്ട്അസൂയപ്പെട്ടുപ
ക്ഷെഹെരൊദ്യരൊട്ഒന്നിച്ചുകൂടിയെശുവെഗലീലയിൽനിന്ന്ആട്ടുവാൻ
ഒർഉപായംവിചാരിച്ചു–അതുകൊണ്ടുയെശുവിൽമമതനടിച്ചുവന്നുഹെ
രൊദാനിന്നെകൊല്ലുവാൻഭാവിക്കുന്നുവെഗംപൊയാലുംഎന്നുപറഞ്ഞു–
അവരുടെകപടംഅവൻഅറിഞ്ഞുആകുറുനരിയെഉണൎത്തീപ്പിച്ചതു–ഇ
നിബാധാരൊഗശാന്തികളെകഴിപ്പാനുണ്ടുഅതിന്നുനിശ്ചയിച്ചആയുസ്സും
ഉണ്ടുമരണകാലംവന്നാലുംഅത്ഇവിടെപറ്റുകയില്ല൩നാൾപ്രയാണംകഴി
ച്ചുദെവകരുണയുംപ്രവാചകവൈരവുംഅധികംമുഴുത്തദെവനഗരത്തി
ൽചെന്നുമരിക്കെണ്ടതു(ഗല.൪,൨൫.അറി൧൧,൮)–ശെഷംവിലാപവാക്കു
മത.൨൪,൩൭ʃʃഎന്നപൊലെ–

എന്നതിൽപിന്നെഒരുപറീശൻശബ്ബത്തിൽഅവനെതീനിന്നുനി
മന്ത്രിച്ചുമഹൊദരമുള്ളഒരുരൊഗിയെപരീക്ഷെക്കായിമുമ്പിൽനിറുത്തി–
അവനെയെശുഉടനെസൌഖ്യമാക്കിമുമ്പെപൊലെ(മത.൪൨,൯ʃʃ.ലൂ.
൧൩,൧൫)കാളകഴുതകളെനൊക്കുന്നുരക്ഷയെതന്റെക്രീയെക്ക്ഒ
ഴി കഴിവാക്കിസ്വസ്ഥനായവനെവിട്ടയക്കയുംചെയ്തു–

അനന്തരം൩ഉപമകളെചൊല്ലിവിരുന്നുകാരുടെഭാവംദൈവ
രാജ്യത്തൊടുചെരാതപ്രകാരംകാട്ടിയതു–൧.,ദൈവത്തിന്റെവിരു
ന്നുകാർപലരുംമുഖ്യസ്ഥലത്തിൽഇരിപ്പാൻഇഛ്ശിച്ചുതങ്ങളുടെഅയൊഗ്യ
തയുംകൎത്താവിന്നുറ്റചങ്ങാതികളുടെപാത്രതയുംഒട്ടുംഊഹിക്കാതെഡംഭി
ക്കകൊണ്ടുനാണിച്ചുകിഴിയെണ്ടിവരും അവർധിക്കരിച്ചയെശുമുതലായ
വൎക്കുപ്രധാനസ്ഥലംകിട്ടുകയുമാം(൭–൧൧,–൨.)ദെവരാജ്യത്തിന്റെ
കലവറക്കാർതങ്ങളുടെവകക്കാരെമാത്രംക്ഷണിച്ചുഅതിന്റെനന്മക
ളെഅനുഭവിക്കമാറാക്കിയാൽപൊരാ–ദെവരാജ്യത്തിൽപക്ഷഭെദ
മില്ലാത്തസ്നെഹംപ്രമാണം–ദരിദ്രർചുങ്കക്കാർശമൎയ്യർപുറജാതിക [ 186 ] ൾമുതലായവൎക്കഅതിലെഅംശംഎത്തിച്ചാൽഇവിടെഅല്ലനീതിമാ
ന്മാരുടെഉയിൎപ്പിങ്കൽവെണ്ടുവൊളംപകരംലഭിക്കും(൧൨.൧൪)–൩.,മശീ
ഹരാജ്യത്തിൽഭക്ഷണത്തിന്നിരിക്കുന്നവൻധന്യൻഎന്ന്ഒരുത്തൻപ
റഞ്ഞപ്പൊൾ–നിങ്ങൾവാഴ്ത്തിയാൽപൊരാപ്രവെശിക്കെണംഅല്ലാഞ്ഞാ
ൽനിങ്ങൾക്ക്തന്നെഛെദംഎന്നുവലിയവിരുന്നിന്റെഉപമയാൽകാ
ട്ടിയതു(ഭാ.൫൮).

അനന്തരംയെശുതന്റെആശ്രീതന്മാരൊടുകൂടഗലീലയിൽനി
ന്നുപുറപ്പെടുവാൻഅതിൎക്കടുക്കുമ്പൊൾ(മത.൧൯,൧)–പുരുഷാരങ്ങൾഅ
ധികംകൂടുന്നതിനെകണ്ടുഅവരുടെമിശ്രഭാവങ്ങൾനിമിത്തംശങ്കിച്ചു
അല്പംപാറ്റുവാൻതുടങ്ങിയതിവ്വണ്ണം–ഒരുത്തൻഎന്റെഅടുക്കൽവ
രികിൽഅമ്മയഛ്ശന്മാർഭാൎയ്യാപുത്രന്മാർഉടപ്പിറന്നവർഎന്നതല്ലാതെസ്വ
പ്രാണനെയുംദ്വെഷിക്കാഞ്ഞാൽഎന്റെശിഷ്യനാവാൻകഴികയില്ലഎ
ന്നുപറഞ്ഞതു(മത.൧൦,൩൨)മുമ്പെത്തവാക്കിനെക്കാളുംകഠിനംതന്നെ–ക
ൎത്താവെആവകയിലുംഅധികംസ്നെഹിച്ചാലുംപൊരാത്തവന്റെസ്നെഹ
ത്തൊട്‌വിരൊധിക്കുന്നസ്നെഹത്തെമുറ്റുംദ്വെഷിപ്പാനുംബലികഴിപ്പാനുംപ
റിക്കെണംഎന്നാലെക്രൂശഎടുക്കെണ്ടുന്നശിഷ്യധൎമ്മത്തിന്നുനിവൃത്തിഉ
ള്ളു—

ആയ്ത്എല്പാൻഒരുങ്ങിഇരിക്കുന്നുവൊഎന്നുതന്നെത്താൻപരീ
ക്ഷിക്കെആവു അതിന്ന്൨ഉപമകളാൽവഴികാണിച്ചിരിക്കുന്നു–ഒരു
ഗൊപുരമൊഎഴുനിലമാളികയൊഎടുപ്പിക്കുന്നവൻപണിതീൎപ്പാൻവകഉ
ണ്ടൊഎന്നറിവാൻചെലവ്കണക്കനൊക്കുന്നുവല്ലൊഅതുചെയ്യാതെ‌വെ
റുതെതറകെട്ടീട്ടാൽപരിഹാസമെവരും–പ്രാപ്തിഅധികംഉള്ളൊരുരാ
ജാവുംപടകൂടുമുമ്പെഅധികംആളുകളൊട്എല്പാൻആവതുണ്ടൊഎ
ന്നുവിചാരിച്ചുസംശയംതൊന്നുമ്പൊഴെക്ക്തല്ക്കാലത്തെക്കുശരണംഅ
പെക്ഷിക്കുമല്ലൊ—ആകയാൽയെശുവിൻശിഷ്യന്മാൎക്കവലിയപണി
തീൎപ്പാനുംഘൊരയുദ്ധംഎല്പാനുംഉണ്ടെന്നറിഞ്ഞാൽതാൻത‌ന്റെഉള്ളി [ 187 ] ൽതീൎച്ചവരുത്തീട്ടുവെണംലൊകത്തൊട്പുതുകാൎയ്യത്തെഅനുസരിച്ചുപറ
വാൻ–തനിക്ക പ്രാപ്തിപൊരാഎന്നുകണ്ടാൽ പ്രസിദ്ധമായ്ത്ഒന്നുംചെയ്യാ
തെതാമസിച്ചുദൈവത്തിന്മുമ്പാകെതന്നെത്താൻതാഴ്ത്തിനാണിച്ചുംപ്രാൎത്ഥി
ച്ചുംകൊണ്ടുപകയുംസന്നാഹങ്ങളുംഎത്തിപ്പാൻ ശ്രമിക്കും–അപൊസ്ത
ലന്മാർഉള്ളത്എല്ലാംഉപെക്ഷിച്ചുകളകയാൽസമ്പാദിച്ചൊരുവിശ്വാസ
നിശ്ചയംതന്നെപണിതീൎപ്പാനുംപടജയിപ്പാനുംമതിആകുന്നു–ഇസ്രയെ
ൽലൊകത്തിന്റെഉപ്പായ്തീരെണ്ടതായിരുന്നു–യെശുവെഅനുഗമിക്കുന്ന
വർഉപ്പുതന്നെയൊഎന്നുതാന്താൻപരീക്ഷിക്കെണം–ഉപ്പല്ലാതെചമ
ഞ്ഞവരൊജാതികൾ്ക്കചവിട്ടുവാൻപുറത്തുകളയപ്പെടെണ്ടിവരും–കെൾ്പാ
ൻചെവിയുള്ളവൻകെൾ്പൂതാക–

൧൭.,ചുങ്കക്കാരുംപാപികളുംചെൎന്നുവരുന്നയെശുശിഷ്യരു
ടെസഭാക്രമം(മത൧൮,൧൨–൩൫.ലൂ.൧൫,൧.൧൭,൧൦)

ആശ്രീതന്മാരെആകഠിനവാക്കുകളാൽപെടിപ്പിച്ചാറെയുംഒരൊരൊചു–
ങ്കക്കാരുംപാപികളുംലൊകംവെറുത്തുയെശുവെഅനുഗമിച്ചുപൊന്നു–ഇ
ങ്ങിനെചെൎന്നുവരുന്നസമൂഹത്തെപറീശന്മാർകണ്ടുപരിഹസിക്കയാൽകൎത്താ
വ്ദൈവത്തിന്റെമനസ്സലിവുംരക്ഷാമാഹാത്മ്യവും൩ഉപമകളാൽവ
ൎണ്ണിച്ചു(ഭാ.൫൯ʃ)പറീശന്മാരുടെസ്വനീതിയെആക്ഷെപിക്കയുംചെ
യ്തു–(ലൂ)–

(മത)ൟഉപമകളാൽശിഷ്യന്മാൎക്കസഭയിൽശിക്ഷാരക്ഷയെ
നടത്തെണ്ടുന്നക്രമവുംതെളിയെണ്ടതു–എത്രയുംചെറിയത്ഒന്നുംനശിച്ചു
പൊകുന്നതുസ്വൎഗ്ഗസ്ഥപിതാവിന്റെഇഷ്ടമല്ലായ്കയാൽ–സഭക്കാർ ദൈ
വത്തിന്റെമനസ്സലിവിന്നുതക്കവണ്ണംപിഴയാളികളെനെടുവാനായികെവ
ലംരക്ഷാശിക്ഷകളെപ്രയൊഗിക്കെണംസഭാക്രമംആവിത്൧.,സഭക്കാ
ർതെറ്റുചെയ്യുന്നതുകണ്ടാൽആരൊടുംഅറിയിക്കാതെഅവനെകണ്ടു
ബൊധംവരുത്തെണം ൧.,അവൻകെൾ്ക്കാതെപൊയാൽസാക്ഷിമുഖാന്ത
രമായിആക്ഷെപിക്ക–൩.,രണ്ടുമൂന്നുസഹൊദരരെകൂട്ടാക്കാതെഇ [ 188 ] രുന്നാൽസഭയെഅറിയിക്ക–൪.,സഭയെയുംനിരസിച്ചാൽഅവനെനി
രസിക്കെആവു–അതുയഹൂദർചുങ്കക്കാരിലുംപുറജാതികളിലുംചെയ്യു
ന്നപ്രകാരംസംബന്ധംഅറുക്കയാൽഅത്രെ.(പാപ്പാ മതക്കാർചെയ്തു
നടന്നതുപൊലെനിൎബ്ബന്ധവുംദെഹദണ്ഡവുംഒട്ടുംഅരുത്)

ഈ ക്രമപ്രകാരംനടത്തുവാൻമുമ്പെകെഫാവിന്ന്എന്നപൊലെഎ
ല്ലാശിഷ്യന്മാൎക്കുംഭൂമിയിൽവെച്ചുകെട്ടുവാനുംകെട്ടഴിപ്പാനുംകല്പനകൊടു
ത്തതുംഅല്ലാതെ–സഭാപ്രമാണികൾവല്ലപ്പൊഴുംതന്നിഷ്ടംവ്യാപരിച്ചുസഭാ
ക്രമത്തെമറിച്ചുവെച്ചാൽസഭയെയഥാസ്ഥാനത്താക്കെണ്ടതിന്നുഒരുവഴി
യെസൂചിപ്പിച്ചതിപ്രകാരം–യാതൊരുകാൎയ്യത്തെകുറിച്ച്എങ്കിലുംനിങ്ങളി
ൽഇരുവർമാത്രംഐകമത്യപ്പെട്ട്അപെക്ഷിച്ചാൽഅഛ്ശനാൽആകും
എന്നും–രണ്ടുമൂന്നുപെർഎന്നാമത്തിലെക്ക്ഒരുമിച്ചുകൂടിയഎതുസ്ഥല
ത്തുംഞാൻഅവരുടെനടുവിൽഉണ്ടെന്നുംകല്പിക്കയാൽ–സഭക്ഷയിക്കുന്ന
സമയംസ്ഥാനികളാൽഅല്ലയെശുനാമത്തെധരിക്കുന്നവിശ്വാസികളുടെ
ഐകമത്യത്താൽഅത്രെഗുണീകരണത്തിന്ന്‌സംഗതിവരുന്നു—

ഈവചനങ്ങളെകെഫാഅധികംസൂക്ഷിക്കാതെസഹൊദരനി
ൽഅനുതാപംകണ്ടാൽഉടനെക്ഷമിക്കെണംഎന്നവാക്കുപിടിച്ചുകരുണ
യുടെആധിക്യത്താൽസഭാശുദ്ധിക്ക് കുറവ്‌വരുമൊഎന്നുസംശയിച്ചു൭വ
ട്ടം ക്ഷമിച്ചാൽപൊരെഎന്നുചൊദിച്ചു–(റബ്ബികൾആമൊസ.൧,൩.൨,൬.
യൊബ.൩൩,൨൯ʃ. ൟമൊഴികളെവ്യാഖ്യാനിക്കയിൽഒരുത്തന്റെപാ
പം൩വട്ടംക്ഷമിക്കനാലാമതിൽഅരുത്എന്നുവിധിച്ചിരുന്നു–അല്ലഎ
ഴ്എഴുപതു(൧മൊ.൪,൨൩)എന്നുള്ളഉത്തരംവിചാരിച്ചാൽകെവലംഎണ്ണെ
ണ്ടതല്ലക്ഷമയുംമനസ്സലിവുംഅനവധികവിഞ്ഞുവരെണംഎന്നുയെശുവി
ന്റെമതംഎന്നുതെളിയുന്നു–അതിന്നുദൃഷ്ടാന്തംക്ഷമിക്കാത്തകടക്കാര
ന്റെഉപമതന്നെ(ഭാ൬൪)

(ലൂക്ക൧൭,൩)ആകയാൽസഹൊദരൻപിഴെച്ചാൽശാസ്സിക്കെണം
അനുതപിച്ചാൽക്ഷമിക്കെണംഒരുദിവസത്തിൽ൭വട്ടംവന്നാലുംഇവ്വണ്ണം [ 189 ] പൊറുക്കെണ്ടു–ഇതുകഴിയാതപ്രകാരംതൊന്നുകകൊണ്ടുശിഷ്യന്മാർഅതിന്ന്
വെണ്ടുന്നവിശ്വാസത്തെകൂട്ടിതരെണംഎന്ന്അപെക്ഷിച്ചാറെകൎത്താവ്ഈ
അക്ഷമാഭാവംആകുന്നവിഷമരത്തെയുംവെരൊടുകൂടപറിച്ചു(മത൧൭,
൨൦)കരുണാസാഗരത്തിൽചാടിമരിപ്പിപ്പാൻവിശാസത്താൽ കഴിയുംഎ
ന്നുചൊല്ലിഹൃദയത്തിൽപൊങ്ങുന്നരാഗാദി തിരമാലകളെശമിപ്പിപ്പാൻഒർ
ഉപായംഉപദെശിച്ചുകൊടുത്തു–അത്എന്തെന്നാൽനാംകൎത്താവിന്ന്പ്ര
യൊജനമില്ലാത്തപണിക്കാരുംകടക്കാരുംഅത്രെഎന്നുബൊധിക്കയാൽ
തന്നെ–അതുലൌകികമായസെവയുടെദൃഷ്ടാന്തത്താൽതെളിയുന്നു–വെ
ളിയിൽവെയിൽകൊണ്ടുകന്നുകാലികളെമെച്ചൊഉഴുതുകൊണ്ടൊപ്രയ
ത്നംചെയ്തശെഷവുംഭൃത്യനെവീട്ടിൽനിന്നുംപണിചെയ്യിക്കുമാറുണ്ടുപണിഎ
ല്ലംതീൎന്നതിൽപിന്നെഉപചാരവാക്കുമില്ലല്ലൊ–അപ്രകാരംനാമുംകുട്ടികളാ
യികൎത്താവിന്നുവെണ്ടപ്പെട്ടവർഎങ്കിലുംഭൃത്യരായിഒട്ടുംആവശ്യമുള്ളവ
ർഅല്ലഎന്നുബൊധിച്ചാൽ–മഹാപുണ്യംഎന്നുവെച്ചല്ല കടംതീൎപ്പാൻഒരിക്ക
ലുംപൊരാത്തവർഎന്നുനിനെച്ചുസെവ കഴിച്ചുനടക്കും–

അക്കാലംശിഷ്യന്മാർപാപികളെചെൎത്തുകൊള്ളുന്നമനസ്സലിവി
നെപലവിധംപഠിക്കെണ്ടതല്ലാതെദെവരാജ്യത്തിൽദ്രവ്യത്തെചെല
വഴിക്കെണ്ടുന്നവകയെയും കൎത്താവ്ഗ്രഹിപ്പിച്ചുകൊടുത്തു–സഭയിൽദ്ര
വ്യാശഒട്ടുംഅരുത്–അനീതിയുള്ളകലവറക്കാരന്റെഉപമ(ഭാ.൬൨)എ
ന്തെന്നാൽഇത്രൊളംഅനുരാഗത്തൊടെസെവിച്ചുപൊയമമ്മൊൻഎന്നദെ
വരെഇനിനന്നചതിച്ചുസത്യദൈവത്തിന്നുവിശ്വസ്തരായിതന്നെഇരിക്കെ
ണം–കള്ളധനംകൊണ്ടുദൈവത്തെസെവിപ്പാൻഅറിയാഞ്ഞാൽസത്യധ
നംനിങ്ങളിൽഎല്പിക്കയില്ല–ആത്മാവൊട്അന്യമായതിൽവിശ്വസ്തതഇ
ല്ലാഞ്ഞാൽആത്മികത്തിലുംഇല്ല–ഇഹത്തിലെ ദ്രവ്യം കണ്ടുമൊഹിച്ചുപിഴെക്കു
ന്നവൻദിവ്യവരങ്ങളെപ്രാപിച്ചാൽഉടനെസാത്താൻ എന്നപൊലെഅഹ
ങ്കരിച്ചുവഷളാക്കികളയും–ആകയാൽമണ്ണാശഉള്ളെടത്തൊളംസത്യപൊരു
ൾഒന്നുംകൈക്കൽ വരികയില്ലഎന്നുസ്വൎഗ്ഗരാജ്യത്തിലെവ്യവസ്ഥ–രണ്ടുയജ [ 190 ] മാനന്മാരെഒരുമിച്ചുസെവിച്ചുകൂടാ(മത.൬,൨൪)

എന്നത്ശിഷ്യന്മാരൊടുപറഞ്ഞത്എങ്കിലുംചിലപറീശന്മാരുംകെട്ടു
പതാരംഭിക്ഷമുതലായത്ധൎമ്മപ്രകാരംകൊടുത്താൽമതിപണംസ്വരൂപിച്ചു
കരുതിയാലുംദൊഷംഇല്ലഎന്നുനിനെച്ചപ്പൊൾ–കൎത്താവ്അവരെശാസി
ച്ചുമനുഷ്യരെനിങ്ങൾസമ്മതംവരുത്തുന്നുദൈവംഹൃദയങ്ങളെഅറിയുന്നു
താനും–നിങ്ങൾഅഹങ്കരിച്ചുംജനങ്ങളെമയക്കിവെച്ചുംകൊള്ളുന്നനടപ്പ്
എല്ലാംന്യായവിധിക്കായിപഴുത്തിരിക്കുന്നു–സ്നാപകന്റെനാൾമുതൽസുവി
ശെഷംഅതിക്രമിച്ചുപൊരുന്നുവല്ലൊ(മത.൧൧,൧൨)–വിവാഹംതുടങ്ങി
യുള്ളവെപ്പുകളിൽഅതിന്നുംപറീശപക്ഷത്തിന്നുംഒട്ടുംചെരാത്തവിപരീതം
ഉണ്ടു–ആകയാൽമനസ്സുതിരിയാതെപാൎത്താൽനിങ്ങളുടെഭാവിധനവാ
ന്റെഅവസ്ഥപൊലെ(ഭാ.൬൩)–നിങ്ങൾആശ്രയിക്കുന്നഅബ്രഹാംമൊ
ശെമുതലായശ്രെഷ്ഠന്മാർഅന്നുനിങ്ങൾക്ക്ന്യായംവിധിക്കും(യൊ.൫,൪൫)
എന്നുദുഃഖത്തൊടെഅരുളിച്ചെയ്തു

൧൮.,ശമൎയ്യയിൽകൂടികടക്കുന്നതിന്നുമുടക്കംവന്നതുംഒരുശ
മൎയ്യന്റെകൃതജ്ഞതയും(ലൂ.൯,൫൧.൬൨–൧൭,൧൧.൧൯)
മനുഷ്യർ “യെശുവെകൈക്കൊള്ളുന്നകാലം”എകദെശംതികഞ്ഞ
പ്പൊൾഅവൻയരുശലെമിലെക്കപൊവാൻനിശ്ചയിച്ചുവളരെശിഷ്യ
ന്മാരൊടുംകൂടഗലീലയെവിട്ട്ഒരുശമൎയ്യഗ്രാമത്തിൽരാത്രീപാൎപ്പാനായി
ദൂതരെമുന്നയച്ചു–ആഗ്രാമക്കാർഅവനെഉത്സവയാത്രനിമിത്തംകൈ
ക്കൊള്ളാതെഇരുന്നപ്പൊൾയെശുമറ്റവഴിക്കതിരിഞ്ഞു–അന്നുജബ
ദിപുത്രന്മാർ കൎത്താവിന്നായി വെന്തുഎലീയാവിന്റെഅഗ്നിശിക്ഷയെ
യും(൨രാ.൧)മശീഹവാഗ്ദത്തങ്ങളെയും(സങ്കീ.൨,൧൨ഇത്യാധി)ഒൎത്തുദുഷ്ട
നിഗ്രഹത്തിന്നായിപ്രാൎത്ഥിപ്പാൻമുതിരുകയുംചെയ്തു–യെശുവൊതിരി
ഞ്ഞു നിങ്ങൾഇന്ന്ആത്മാവിന്റെമക്കൾഎന്നറിയുന്നില്ലയൊഎന്നുചൊ
ല്ലിഭൎത്സിച്ചു–മനുഷ്യരക്ഷെക്കുവെണ്ടിനശിക്കുന്നഒർആത്മാവ്തന്നെ
മശീഹെക്കുള്ളത്–(ആയ്തുപിന്നെശമൎയ്യരുടെമെൽഇറക്കെണ്ടതിന്ന് [ 191 ] യൊഹനാൻതാനുംപ്രാൎത്ഥിച്ചിരിക്കുന്നു.അപ.൮,൧൪ʃ.)

അതുകൊണ്ടുയെശുകിഴക്കൊട്ടുതിരിഞ്ഞുയൎദ്ദൻവരെയുംഗലീ
ലശമൎയ്യ ഇങ്ങിനെ൨നാടുകളുടെഇടയിൽകൂടികടന്നുപൊന്നു–ഒർ ഊ
രിന്നരികിൽ കുഷ്ഠരൊഗികൾ൧൦ആൾഎതിരെറ്റുമൎയ്യാദപ്രകാരം
അകലെനിന്നുകൊണ്ടു രക്ഷെക്കായിവിളിച്ചു യെശുഅവരെകണ്ട
ഉടനെദൂരത്തുനിന്നുഒരുവചനം ചൊല്കയാൽ ൧൦ആളുകളെയുംസൌഖ്യ
മാക്കി– കല്പനപ്രകാരം ആചാൎയ്യരെകാണ്മാൻചെല്ലുമ്പൊൾഅവർശു
ദ്ധരായ്ചമഞ്ഞു–എന്നാൽ ശെഷമുള്ളവർമുമ്പെതങ്ങളുടെഊരിലും(൩
മൊ. ൧൪, ൧–൮)പിന്നെദെവാലയത്തിലും‌മടങ്ങിചെരെണ്ടതിന്നു(മെ
ല്പടി൯ ƒƒ.) ശ്രമിച്ചുകൊള്ളുമ്പൊൾഉപകാരത്തിന്നായിസ്തുതിപ്പാൻഗലീ
ലക്കാർആരും വന്നതുംഇല്ല.ഒരുശമൎയ്യൻമാത്രമെ(പക്ഷെതന്റെ
ആചാൎയ്യനെതന്നെകാണിച്ചശെഷം)മടങ്ങിവന്നുദൈവത്തെസ്തുതിച്ചു
യെശുവിൻ‌കാല്ക്കൽവീണു വന്ദിച്ചു– ൯പെർ‌എവിടെ‌എന്നുകൎത്താവ്
ദുഃഖത്തൊടെപറഞ്ഞശെഷം അന്യജാതിക്കാരൻ‌എങ്കിലുംകൃതജ്ഞത
ആകുന്നഭക്തിസാരമുള്ളവനെ വിശ്വാസികളുടെആശീൎവ്വചനത്തൊ
ടുംകൂടെവിട്ടയക്കുകയുംചെയ്തു–

൧൯.,എഴുപതുശിഷ്യന്മാരെനിയൊഗിച്ചുഗലീലെക്കപുറം
കാട്ടിയതു.(മത.൧൧,൨൦–൩൦.ലൂ.൧൦,൧–൩൭)

ഗലീലശമൎയ്യകളുടെഅതിരിൽവെച്ചുതന്നെയെശുതന്റെആശ്രീത
ന്മാരിൽനിന്നു൭൦ശിഷ്യന്മാരെവരിച്ചുതാൻമുമ്പെപൊവാൻഭാവിച്ചി
രുന്ന ശമൎയ്യമുതലായഗ്രാമങ്ങളിലെക്ക്ഈരണ്ടാളെനിയൊഗിച്ചയ
ച്ചു–പന്തിരുവരൊട്ചൊല്ലിയത്ഒരൊന്നു(മത.൧൦)ഈ൭൦പെരൊടും
കല്പിച്ചുഎങ്കിലുംശമൎയ്യദെശങ്ങളിൽപൊകരുത്എന്നുമുമ്പെപറഞ്ഞ
നിഷെധംഇതിലില്ല–ദുൎഭൂതങ്ങളെനീക്കുവാനുമല്ലരൊഗശാന്തികളെചെ
യ്‌വാൻമാത്രംകല്പനആയി–ഭൂമിയിൽഉള്ളജാതികൾ‌൭൦ആകുന്നുഎന്നു
യഹൂദരുടെമതം(൧മൊ.൧൦)ഇസ്രയെൽ൧൨പുത്രന്മാർമിസ്രയാത്ര [ 192 ] യിൽ‌൭൦ആയ്‌വൎദ്ധിച്ചതുപൊലെകൎത്താവ്൧൨ആളുകളുടെശെഷം൭൦
ശിഷ്യരെഅയച്ചതിനാൽസകലജാതികൾ്ക്കുംവരെണ്ടുന്നദെവരാജ
ത്വത്തെസൂചിപ്പിച്ചിരിക്കുന്നു–(ലൂ)

നിങ്ങളെകെൾക്കാത്തഊരുകൾ്ക്കസദൊമിന്നുവന്നതിനെക്കാ
ളുംകഠിനശിക്ഷഅകപ്പെടുംഎന്നുപറഞ്ഞപ്പൊൾ–യെശുതന്നെവി
ശ്വസിക്കാത്തഗലീലദെശങ്ങളെഒൎത്തുകൊരജീൻബെത്തചൈദഈ
രണ്ടിൽവെച്ചുകാണിച്ചഅതിശയങ്ങൾതുർചിദൊനുകളിൽസംഭവി
ച്ചുഎങ്കിൽഅനുതപിക്കുമായിരുന്നു അതുകൊണ്ടുനിങ്ങൾ്ക്കശിക്ഷയെ
റുംഎന്നും–സ്വൎഗ്ഗത്തൊളംഉയൎന്നുചമഞ്ഞകഫൎന്നഹൂംപാതാളംവരെത
ള്ളപ്പെടും(ഹജ.൩൧,൧൬ʃʃ)എന്നുംമറ്റുംശാപത്തിന്നടുത്തതുഖെദത്തൊ
ടെപറഞ്ഞു (അവൻഅന്നുസമീപിച്ചുകണ്ടശിക്ഷയാൽ‌ആഗലീലപട്ടണ
ങ്ങളുടെഒൎമ്മയുംസ്ഥലലക്ഷണങ്ങളുംമറഞ്ഞുപൊയിരിക്കുന്നു–(ലൂ.മത)

ആയതുകെട്ടുശിഷ്യന്മാർതങ്ങളുടെനാട്ടിന്നായിദുഃഖിച്ചുസദൊ
മിൽനിന്നുപുറപ്പെട്ടലൊത്തഎന്നപൊലെവിട്ടുനടക്കുമ്പൊൾകൎത്താവ്ആ
ശ്വാസവാക്കുപറഞ്ഞു പ്രയാസപ്പെട്ടുധൎമ്മവെപ്പുകളുംപലലംഘനങ്ങളും
ആകുന്നഭാരംചുമന്നുനടക്കുന്നവർഎല്ലാവരുംഎന്റെഅടുക്കൽവ
രുവിൻ–എന്റെധൎമ്മംആകുന്നലഘുനുകത്തെ(അപ.൧൫,൧൦)എറ്റു
കൊണ്ടാൽആശ്വാസംവരും–വിശെഷാൽഞാൻശപിച്ചാലുംഅഹ
ങ്കാരിഅല്ലസൌമ്യതയുംമനസ്സാലെ(ക്രൂശവരെ)താഴ്മയുള്ളവനുംആ
കുന്നപ്രകാരംഅറിഞ്ഞുംശിശുക്കളായിപഠിച്ചുംശീലിച്ചുംകൊൾ്‌വിൻ
എന്നാൽസത്യജ്ഞാനവുംദിവ്യസമാധാനവുംഉണ്ടാകും(മത).

ഇങ്ങിനെകൎത്താവ്തന്നെനീരസിച്ചനാട്ടിന്നു പുറംകാട്ടി(ബെത്ത
ശാനിലുള്ളപാലത്തിൽകൂടി)യൎദ്ദനെകടന്നുപരായ്യനാട്ടിൽപ്രവെശിച്ചു
അപ്പൊൾതന്നെഎന്നുതൊന്നുന്നു൭൦പെരുംമടങ്ങിവന്നുമറ്റുള്ളഫലങ്ങ
ളെക്കാൾഅധികംഭൂതങ്ങളുടെതൊല്വിയെവിചാരിച്ചുസന്തൊഷപ്പെട്ടു
ശിഷ്യന്മാർദുൎഭൂതങ്ങളെനീക്കിയതിന്റെകാരണംഎന്തെന്നാൽസാത്താനെ [ 193 ] എന്നെവിട്ടുവൊഎന്നുപരീക്ഷാദിവസംശാസിക്കയാൽകൎത്താവ്അ
ന്നുതന്നെഅവനെസ്വൎഗ്ഗത്തിൽനിന്നുതള്ളിതാഴൊട്ടുവീഴുന്നതുംകണ്ടു–
(യശ.൧൪,൧൨–൧൫)–അതുമിന്നൽപൊലെആയതു(ജക.൯,൧൪).അ
ന്നുമുതൽഅവൻഭൂമിയിൽവാണുപാമ്പുകളുംതെളുകളുംആകുന്നആത്മി
കവിഷജാതിയെജനിപ്പിച്ചുനടത്തിപൊരുന്നു–തമൊരാജാവെജയി
ച്ചുകളകയാലെശിഷ്യന്മാൎക്കഅവന്റെബലത്തെതൊല്പിച്ചുകൂടു–ആവക
വിഷത്താൽനാശംവരാതെകണ്ടുപിശാചിനെയുംഅവന്റെസൈന്യത്തെ
യുംവിശ്വാസത്താൽകാല്ക്കീഴാക്കിചവിട്ടുവാനുംഅധികാരംകൊടുത്തുകി
ടക്കുന്നു(സങ്കീ.൯൧,൧൩–മാ.൧൬,൧൮.)–പിശാചപരിഭവംനിമിത്തംശി
ഷ്യന്നുമാനംഅരുത്ഗുരുവിന്നത്രെഉള്ളു സന്തൊഷവുമധികമാവരുത്‌വാനങ്ങ
ളിൽതങ്ങളുടെപെർഎഴുതിവെച്ചസംഗതിയാൽനിത്യാനന്ദംവെണംതാ
നും–(൨മൊശ.൩൨,൩൨ʃ.സങ്കീ.൬൯,൨൮.എബ്ര.൧൨,൨൩)–അതിനാൽഅ
ല്ലൊദൈവത്തൊടുംസകലസത്ഭൂതങ്ങളൊടുംനിത്യസഖ്യതയുംസ്നെഹവും
സാധിച്ചു വരുന്നു(ലൂ)

(മത.ലൂ)അനന്തരംശിഷ്യരുടെവിശ്വാസജയത്താൽയെശുവും
ആനന്ദിച്ചുയഹൊവശിശുക്കളുടെവായാലും(സങ്കീ.൮)എകാഗ്രതയുള്ളവ
രുടെഹൃദയങ്ങളിലുംഇനിനടത്തെണ്ടുന്നമഹാക്രീയകളെആത്മാവിൽക
ണ്ടുഗലീലയുടെഅവിശ്വാസവുംഅല്പംമറന്നുസന്തൊഷപൂൎണ്ണനായിസ്തു
തിപ്പാൻതുടങ്ങി–സ്വൎഭൂമികളുടയനാഥനായപിതാവെനീഈസുവിശെഷ
വാക്കുംശക്തിയുംജ്ഞാനികളിൽനിന്നുമറെച്ചുൟശിഷുക്കൾ്ക്കവെളിപ്പെ
ടുത്തുകയാൽഞാൻസ്തുതിച്ചുവണങ്ങുന്നു–അങ്ങിനെതന്നെപിതാവെ
ഇപ്രകാരംനിസക്കപ്രസാദമായല്ലൊ–മഹത്തുകൾ ശത്രുക്കളായ്‌വിരി
ഞ്ഞാലുംഅബദ്ധംഎതുംഇല്ലസൎവ്വതുംപിതാവ്‌പുത്രനിൽഎല്പിച്ചുകി
ടക്കുന്നുവല്ലൊൟസൎവ്വശക്തിയെഅറിയെണ്ടതിന്നുആരുംപാത്ര
മല്ല–പുത്രനെപിതാവ്മാത്രമറിയുംപുത്രനെഅറിയാത്തവർആരും
പിതാവെയുംഅറികയില്ലപുത്രന്മൂലമെഅവനെഅറികഉള്ളു– [ 194 ] ഇങ്ങിനെപുത്രൻപിതാവെയുംപിതാവ്‌പുത്രനെയുംമഹത്വ
പ്പെടുത്തുന്നതിന്നുശിഷ്യന്മാർകാണികൾആകകൊണ്ടുഅനെകംരാ
ജപ്രവാചകന്മാരെക്കാളുംധന്യരാകുന്നു(ലൂ)–എന്നുചൊല്ലിആ൭൦പെ
രെയുംഅന്നുമുതൽതന്റെക്രീയാശെഷത്തിന്നുസാക്ഷികളുംഅം
ശക്കാരുമാക്കിവെക്കുകയുംചെയ്തു–(അവ.൧,൧൫)–

ആഉണ്ടായതിന്റെസാരംഒന്നുംഅറിയാതെഒരുവൈദിക
ൻനിത്യജീവനെകിട്ടുവാൻഎന്തുവെണംഎന്നുപെട്ടെന്നുചൊദിച്ചു
കൊണ്ടുഗുരുവെപരീക്ഷിപ്പാൻതുനിഞ്ഞു–യെശുഅവനെധൎമ്മഗ്രന്ഥ
ത്തിലുംയഹൂദർകെട്ടുന്നഒൎമ്മപ്പടങ്ങളിലുംഎഴുതിയതിനെവായിപ്പിച്ച
പ്പൊൾആയാൾ(൫മൊ.൬,൫ʃʃ.൩മൊ.൧൯,൧൮)ദെവസ്നെഹമാകു
ന്നധൎമ്മസാരത്തെഅറിയുന്നവനായികണ്ടു–എങ്കിലുംകൎത്താവ്അവ
നൊട്ഇതുചെയ്തെജീവിക്കാവുഎന്നുചൊല്ലിയപ്പൊൾഅവൻപക്ഷെ
ശമൎയ്യരൊടുള്ളസമ്പൎക്കത്തെസൂചിപ്പിച്ചുഎല്ലാവനുംകൂട്ടുകാരനല്ലല്ലൊ
എന്ന്ഒരുഭാവം കാട്ടി ആയ്തിനെയെശുപിടിച്ചുകഥയായിട്ടൊഉപമ
യായിട്ടൊ കനിവുള്ളശമൎയ്യന്റെവൃത്താന്തത്തെ(ഭാ.൫൮)അറിയിച്ചു
പരന്മാരിലെസ്നെഹംഇന്നത്എന്നുംജാതിയുംസ്ഥാനവുംഅല്ലസെ
വെക്കുള്ളമുതിൎച്ചതന്നെസ്നെഹത്തിന്റെസാരംഎന്നുംകാണിക്കയും
ചെയ്തു–(ലൂ)

൨൦.പരായ്യയിലെഒന്നാംവാസത്തിലെവിശെഷ
ങ്ങൾ(മത.൧൯,൧ʃ.മാ൧൦,൧ʃ.ലൂ൧൭,൨൦–൧൮,൧൪)
മാ.൧൦ അദ്ധ്യായംഎല്ലാംപരായ്യയിലെവൃത്താന്തങ്ങളെഅറിയിക്കു
ന്നു–എങ്കിലുംയൊ൧൦,൪൦ “യെശുപിന്നെയുംയൎദ്ദനക്കരയിൽപൊയി”
എന്നുള്ളവചനത്തെവിചാരിച്ചാൽകൎത്താവ്‌രണ്ടുവട്ടംപരായ്യയിൽ
ചെന്നുപാൎത്തുഎന്നുതെളിയുന്നു–അതിൽഒന്നുപ്രതിഷ്ഠാപെരുനാളിൻമു
മ്പെമറ്റതുഅതിൽപിന്നെ ഒന്നാംവാസത്തെവിശെഷങ്ങൾചുരുക്കമ
ത്രെ–യെശുവളരെദീനക്കാരെസൌഖ്യമാക്കികൊണ്ടു(മത)അനെ [ 195 ] കശിഷ്യന്മാരൊടുംകൂടനാടുകടന്നുഉത്സവത്തിന്നായിചെല്ലുംകാലംദെ
വരാജ്യംഎപ്പൊൾവരുമെന്നുചിലപറീശന്മാർചൊദിച്ചുപരീക്ഷിച്ചു-
അതിന്നുയെശുപറഞ്ഞതു-നൊക്കുവാന്തക്കവണ്ണമല്ലദെവരാജ്യംവ
രുന്നത്ശകുനവുംജ്യൊതിസ്സുംനൊക്കുന്നവരെപൊലെഇതാഎന്നും
അതാഎന്നുംവിളിച്ചുചൂണ്ടുവാറുമില്ല-അതുമുകളിൽനിന്നുഇറങ്ങിവരുന്ന
തുംഅല്ല-പുറമെകാണുന്നതുംഅല്ലഹൃദയങ്ങളിൽനിന്നുഉദിച്ചുവരുന്ന
തത്രെ-യെശുനമ്മുടെഉള്ളിൽആയ്ചമഞ്ഞിട്ടല്ലാതെഅവൻവഴിയായി
ദെവരാജ്യംഇങ്ങൊട്ടുവന്നിട്ടുള്ളതുബൊധിക്കയുംഇല്ല)

പിന്നെവാശിപിടിച്ചയഹൂദരുംക്രമത്താലെതന്റെസഭക്കാ
രുംപലവിധംഇതാദെവരാജ്യംഇവിടെഞങ്ങളുടെപക്കൽതന്നെ
എന്നുവിളിക്കുംഎന്നുംഅതിനാൽസത്യശിഷ്യന്മാൎക്കവരുന്നക്ലെശവുംഎല്ലാം
കൎത്താവ്മുങ്കണ്ടുപറഞ്ഞു-മനുഷ്യപുത്രൻവെളിപ്പെടുന്നനാളുകൾഒന്നു
പൊലുംകാണ്മാൻവളരെആഗ്രഹംജനിപ്പാന്തക്കമനഃപീഡഉണ്ടാകുംഎ
ങ്കിലുംമനുഷ്യരുടെവാക്ക്ഒന്നുപ്രമാണിക്കാതെയുംഅങ്ങിടിങ്ങിടഒടാ
തെയുംഅവൻമിന്നൽപൊലെവിളങ്ങിവരുന്നതിനെസ്വസ്ഥരായി
കാത്തിരിക്കെണം-അവൻഇങ്ങിനെവെളിപ്പെടുന്നകാലത്തിന്മുമ്പെനിര
സിക്കപ്പെടുന്നകാലംകഴിയെണം-ആമിന്നല്ക്കൊത്തപ്രത്യക്ഷതയൊ
സദൊമ്യർസ്വൈരമായ്വാഴുമ്പൊൾവന്നഅഗ്നിവൎഷംപൊലെആകയാ
ൽതിന്നുകുടിക്കകൊള്ളകൊടുക്കനടുകപണിയിക്കമുതലായപണി
കളിൽലയിച്ചുപൊകാതെലൊകത്തൊട് വെൎവ്വിടുന്നഒരുമുതിൎച്ചെക്കാ
യിഉത്സാഹിക്കെണം-അതിന്നായിലൊത്തിന്റെഭാൎയ്യയെഓൎക്കെണ്ടു.
ഒരുത്തൻചെവിക്കൊണ്ടുതന്റെജീവനെകളഞ്ഞാൽഅതിനെ
ഉയിൎപ്പിക്കും(മത.൧൦,൩൯)-ആന്യായവിധിനടക്കുന്നരാത്രിയിൽസം
ഭവിപ്പാനുള്ളതുഒരുകട്ടിലിന്മെൽകിടക്കുന്നഇരുവരിൽഒന്നുചെൎക്ക
പ്പെടുംഒരാളെവിടും-ഒരുതിരികല്ലിലെപണിഎടുക്കുന്ന൨സ്ത്രീകളി
ലുംഇപ്രകാരംഒരുവേൎതിരിവ്ഉണ്ടാകും-ആകയാൽഇപ്പൊൾതാ [ 196 ] ഞാൻശുദ്ധിവരുത്തുവാനായിവെൎത്തിരിക്കെണ്ടതല്ലെവിവാഹത്തിലും
കൂറ്റുപണിയിലുംഗുണദൊഷങ്ങളുടെകലൎച്ചവിടുകയില്ല-കൎത്താവ്താ
ൻവന്നുവകതിരിപ്പൊളംതാന്താന്റെഉള്ളത്തിൽദെവരാജ്യത്തി
ന്റെവളൎച്ചെക്കായിശ്രമിക്കെആവു(മറ്റചിലവാക്കുകൾമത.൨൪ആമ
തിൽചെൎത്തുകാണും)–

എന്നുകെട്ടാറെഇസ്രയെലിലുംഇപ്രകാരമുള്ളവെൎത്തിരിപ്ആ
വശ്യമാകുമൊഎന്നുശിഷ്യർസംശയിച്ചുഎവിടെഎന്നുചൊദിച്ച
പ്പൊൾശവംഉള്ളെടംകഴുകൂടുംഎന്നുകൎത്താവ്ചൊല്ലിദൊഷത്തിന്നുപ
ഴുപ്പുംതികവുംവന്നവരിൽന്യായവിധിതുടങ്ങുംഎന്നുസൂചിപ്പിച്ചു-

ഇപ്രകാരംഭാവികാലത്തുവിധവയെപൊലെവലഞ്ഞുപൊ
കുന്നസഭെക്ക്ഇടവിടാത്തപ്രാൎത്ഥനഅത്യാവശ്യംഇപ്പൊൾനീതി
കെട്ടന്യായാധിപതിയായിതൊന്നുന്നവൻഒടുവിൽവിശ്വസിച്ചുകൂടാതെ
വെഗതയിൽരക്ഷാകൎമ്മത്തെനിവൃത്തിക്കും-(ഭ.൬൧)

എങ്കിലുംകാണാതെവിശ്വസിക്കുന്നഭാവംതന്റെസഭക്കാരി
ലുംദുൎല്ലഭംഅത്രെഎന്നുവീൎത്തുപറഞ്ഞു-

പിന്നെപറീശർമാത്രമല്ലതന്റെഒന്നിച്ചുനടക്കുന്നവർചിലരും
മറ്റുള്ളവരെഅപമാനിച്ചുതങ്ങളെത്തന്നെനല്ലവർഎന്നുവിചാരിച്ച
പ്പൊൾകൎത്താവ്താഴ്മയെഉപദെശിച്ചതുപറീശൻചുങ്കക്കാരൻഎന്നവ
രുടെപ്രാൎത്ഥനാകഥയാൽതന്നെ(ഭാ.൬൦)-അതുയരുശലെമിലെദെവാ
ലയത്തെക്ക്യാത്രയാകുന്നസമയംതന്റെഅനുഗാമികൾ്ക്കുഎത്രയും
പത്ഥ്യമായഉപദെശമത്രെ-

൨൧.,പ്രതിഷ്ഠപെരുനാളിൽയെരുശലെമിൽചൊ
ല്ലിയതു-(യൊ.൧൦,൨൨-൪൦)

പണ്ടുമക്കാബ്യനായയഹൂദയവനസുറിയാണികളെയുംജയിച്ചുദെവാ
ലയത്തിൽകയറി൩വൎഷത്തൊളംനടന്നബിംബാരാധനയെമുടിച്ചുബ
ലിപീഠംപുതുതാക്കിയതിന്റെഓൎമ്മെക്കായിട്ടു(ക്രി.മു.൧൬൪.കിസ്ലെവ്‌ [ 197 ] മാസം൧൫൹)യഹൂദർആണ്ടുതൊറും൮ദിവസമുള്ളപ്രതിഷ്ഠപെരുനാ
ളെസങ്കല്പിച്ചുകൊണ്ടാടിനടന്നു-അതിന്നുനവീകരണദിവസംഎന്നും
ദീപൊത്സവംഎന്നുംപെരുകൾഉണ്ടു-ആ൨൯ആണ്ടിൽദശമ്പ്ര൨൦ആംത
ന്നെഉത്സവാരംഭം-അന്നുശീതവികാരംനിമിത്തംയെശുഒരുസ്ഥലംഅ
ന്വെഷിച്ചുശലൊമൊൻറപണിയായിശെഷിച്ചകിഴക്കെമണ്ഡപത്തി
ൽപുക്കഉടനെയഹൂദർഅവനെവളഞ്ഞുകൊണ്ടുഎത്രകാലംനീഞ
ങ്ങളുടെആത്മാക്കളെആടിക്കുന്നുനീമശീഹഎങ്കിൽനെര്പറകഎന്നു
ചൊദിച്ചു-ആയഹൂദാവെന്നപൊലെപുതുക്കംവരുത്തുന്നവീരനിൽലൊ
കപ്രകാരംആശഉണ്ടായതിനാൽഇപ്രകാരംപറഞ്ഞിരുന്നു—

അവൎക്കുബൊധിച്ചമശീഹഭാവത്തെതാൻതള്ളീട്ടുംയെശുമുമ്പി
ൽഅറിയിച്ചപ്രകാരംഅവൎക്കുമശീഹആവാൻഇഛ്ശിച്ചു.എങ്കിലുംത
ന്റെവാക്കുംക്രിയകളുംരണ്ടുംഅവർവിശ്വസിക്കാത്തതുതന്നെതടവാ
കുന്നു.എന്നുകാട്ടിൟഅവിശ്വാസത്താൽഅവർതൻറആടുകൾ
അല്ലാത്തവർഎന്നുകാണിക്കയാൽനല്ലആടുകളുടെഭാഗ്യത്തെമുമ്പത്തെ
പെരുനാളിൽഎന്നപൊലെവൎണ്ണിപ്പാൻസംഗതിവന്നു-ഇവർയെശുവെ
നടത്തുന്നവരല്ലഅവൻഇടയനായിനടത്തുന്നആടുകൾകണക്കെഅ
നുസരിച്ചുഎങ്കിൽരൊമരുടെപാളയത്താലുംമററുംനാശംവരുന്നതി
ന്നുഭയപ്പെടെണ്ടതില്ലയായിരുന്നു(൧൧,൪൮)സ്വന്തആടുകളെഏതു
വിരൊധത്തിൽനിന്നുംഉദ്ധരിപ്പാൻതനിക്കശക്തിഉണ്ടാകുന്നത്അ
വറ്റെതന്നപിതാവിന്റെമഹത്വംമൂലംസാധിച്ചു-ഞാനുംപിതാ
വുംഒന്നത്രെ

എന്നുകെട്ടഉടനെയഹൂദദുൎവ്വാശിപൊങ്ങീട്ടുഅവർകല്ലെടുപ്പാ
ൻതുടങ്ങി-ഞാൻകാട്ടിയഏതൊരുസൽക്രിയനിമിത്തംനിങ്ങൾഎന്നെ
കല്ലെറിയുന്നുഎന്നുശാന്തതയൊടെചൊദിച്ചത്അവൎക്ക്അല്പംബൊ
ദ്ധ്യംവരുത്തിയപ്പൊൾദെവപുത്രൻഎന്നനാമധെയംകൂടെദിവ്യമു
ദ്രഉള്ളമദ്ധ്യസ്ഥന്നുപററുന്നുഎന്നുവെദവാക്യങ്ങളെകൊണ്ടുകാട്ടി(സ [ 198 ] ൮൨,൬. ദെവജാതിയിലെസ്ഥാനികൾയഹൊവയുടെപ്രതിബിംബം
പൊലെആകകൊണ്ടുദെവർ‌എന്നപെർ‌ഉണ്ടു–൨ മൊ. ൪,൧൬പിന്നെ൨
മൊശ. ൨൧, ൬– ൨൨,൮ ന്യായാധിപതികൾ‌എന്ന‌വാക്കു മൂലഭാഷയി
ലില്ലദെവകൾ‌എന്ന‌വാക്കെ‌ഉള്ളു)– എന്നിൽകാണുന്നദിവ്യഭാവ
ത്തെവിശ്വസിക്കാതെ ഇരുന്നാലും‌ദെവകൃതമായപ്രവൃത്തികളാൽപൊ
ലുംവിശ്വാസംജനിക്കെണ്ടതായിരുന്നു–എന്നതുകെട്ടാറെ അവർ‌അ
ല്പം‌അടങ്ങീട്ടും‌പിടിച്ചുവിസ്തരിപ്പാൻഭാവിച്ചപ്പൊൾയെശുതനിക്ക൩മാസ
ത്തെപണി ശെഷിപ്പുണ്ടുഎന്നറിഞ്ഞുപിന്നെയുംഅവരിൽനിന്നുതെറ്റി
പരായ്യെക്കുമടങ്ങിപൊരുകയുംചെയ്തു–

൨൨., പരായ്യയിലെക്രീയാസമൎപ്പണം(മത.൧൯,൩.൨൦
൧൬.മാ൧൦,൨.൩൨.ലൂ൮,൧൫.൩൦യൊ൧൦,൧൦ʃʃ)

യൊഹനാൻ സ്നാനംകഴിച്ചുതുടങ്ങിഒട്ടംതീൎത്തനാട്പരായ്യയല്ലൊ ആ
യതിൽമുന്നടന്നവന്റെഒൎമ്മകൎത്താവിന്നുഅപ്പൊഴുംപലഹൃദയങ്ങളി
ലെക്കുംവഴിഒരുക്കിഇരുന്നു–പലരുംഇവൻയൊഹനാന്റെവെലെക്ക
തികവ്‌വരുത്തുന്നവൻഎന്നുകണ്ടുവിശ്വസിച്ചു(യൊ).[പിന്നെയരുശ
ലെമിൻനാശകാലത്തുശിഷ്യൎക്കസങ്കെതസ്ഥാനംകിട്ടിയത്ആനാട്ടി
ൽതന്നെആകുന്നു]

എങ്കിലും ജനങ്ങൾ‌അനുകൂലഭാവംകാട്ടികൊണ്ടിരിക്കെപറീ
ശരുടെപരീക്ഷകളുംസംഭവിച്ചു- പക്ഷെഇടപ്രഭുവിന്റെപാപത്തെ
ഉദ്ദെശിച്ചുവിവാഹസംഗതിയെചൊല്ലിചൊദ്യങ്ങൾ‌ഉണ്ടായി ഒരുമിച്ചു
൨കെട്ടുന്നമൎയ്യാദഅന്നഅധികം‌നടപ്പായിട്ടുള്ളതല്ല‌ഒരുത്തിയെ‌ഉ
പെക്ഷിച്ചുമറ്റവളെവെൾ്ക്കതന്നെനല്ല ന്യായമായിതൊന്നി‌ഇങ്ങി
നെ‌ഉപെക്ഷിച്ചുപൊരുമ്പൊൾ൫മൊ. ൨൪, ൧ വചനത്തെചൊല്ലി‌വി
ദ്വാന്മാരിൽ കഠിനവാദംജനിച്ചു. “ലജ്ജാകാൎയ്യം”എന്നുള്ളതുവ്യ
ഭിചാരഭാവത്തിന്നടുത്തതത്രെ‌എന്നുശമ്മായിറബ്ബിതൎക്കിച്ചു–ഹില്ലെ
ൽറബ്ബിയൊഭൎത്താവിന്നുഅനിഷ്ടമായത്‌എന്തെങ്കിലും‌ഉപെ [ 199 ] ക്ഷാകാരണമായികൊള്ളാംഎന്നും-അക്കീബറബ്ബിമറ്റൊരുത്തി
യിൽഅധികംരസംതൊന്നുന്നതുമുമ്പെത്തവളെതള്ളുവാൻമതി
എന്നുംനിശ്ചയിച്ചു-എതുകാരണംചൊല്ലിയും(മത)ഉപെക്ഷിക്കാ
മൊഎന്നുപറീശർചൊദിക്കയാൽകൎത്താവെവലെച്ചുവെപ്പാൻഭാ
വിച്ചാറെവിവാഹത്തിന്റെതത്വംഅറിയിപ്പാൻസംഗതിവന്നു–

ആദിയിൽമനുഷ്യരെപടച്ചന്നെദൈവംആണുംപെണ്ണുമായി
സൃഷ്ടിച്ചതിനാൽ(൧മൊ.൧,൨൭)ദൈവംസ്ത്രീയെപുരുഷനായുംസ്ത്രീ
ക്കുപുരുഷനെയുംനിശ്ചയിച്ചുഎന്നുവിളങ്ങുന്നു–പിന്നെ(൧മൊ.൨,൨൪)
ദൈവംആദാമിന്റെവായാൽഅരുളിച്ചെയ്യുന്നിതുഅമ്മയഛ്ശന്മാരൊ
ടുള്ളചെൎച്ചയെക്കാളുംവിവാഹസംബന്ധത്തിന്നത്രെവൈഭവംഏറിയ
തു-അതുബഹുഭാൎയ്യതയായിട്ടല്ലഇരുവൎക്ക്മാത്രമെഒരുജഡമായ്ചമവാ
ൻദിവ്യകല്പനഉള്ളു-ഇപ്രകാരംദൈവംപിണെച്ചത് മനുഷ്യൻവെൎപി
രിക്കരുത്-എന്നിങ്ങിനെവിവാഹത്തിന്റെമൂലവാക്യം(മത.മാ)-

അതിന്നുപറീശർകൌശലംവിചാരിച്ചുഉപെക്ഷണച്ചീട്ടിന്റെ
സംഗതിമൊശയിൽകല്പിച്ചുകിടക്കുന്നുവല്ലൊഅത്എങ്ങിനെഎന്നു
ചൊദിച്ചാറെ-അതുകല്പനഅല്ലമൊശയുടെമുമ്പിൽഹൃദയകാഠിന്യത്താ
ൽഉണ്ടായമൎയ്യാദകൾപലതുംഉണ്ടു(൧മൊ.൪,൧൯;൬,൨)അതിൽചി
ലതുമൊശഒരുവിധമായിഅനുവദിച്ചുസത്യം(൫മൊ.൨൪)എങ്കിലും
ആദിവ്യവസ്ഥയെയുംകൂടെഅവൻഎഴുതിചൊല്ലുന്നുവല്ലൊ-ആകയാൽ
ഇതത്രെപ്രമാണം(മത.മാ)

ദെവരാജ്യത്തിലെവ്യവസ്ഥയൊ-വ്യഭിചാരംനിമിത്തംഅല്ലാ
തെആരെങ്കിലുംഭാൎയ്യയെഉപെക്ഷിച്ചാലുംമറ്റൊരുത്തിയെകെട്ടിയാലും
വ്യഭിചാരംചെയ്കയുംചെയ്യിക്കയുംഉണ്ടു-അപ്രകാരംഉപെക്ഷിച്ചവളെ
കെട്ടുന്നവനുംവ്യഭിചാരിആയ്തീൎന്നു-(മ,മാ)ഭൎത്താവെവിട്ടുഅന്യനെകെട്ടു
ന്നവളുംവ്യഭിചാരംചെയ്യുന്നു(മാ).ആകയാൽഉപെക്ഷിക്കുന്നതിനാലല്ല
ഉപെക്ഷിച്ചതിന്റെശെഷംകെട്ടുന്നതിനാൽതന്നെവിശെഷദൊഷം
[ 200 ] സംഭവിക്കുന്നു-എന്നതിൽപിന്നെവീട്ടിലെത്തിയപ്പൊൾശിഷ്യന്മാർ
അതിന്നിമിത്തംചൊദിച്ചുവിവാഹന്യായംഇങ്ങിനെആയാൽകെട്ടാതെ
ഇരിക്കനല്ലൂഎന്നുപറഞ്ഞപ്പൊൾ-യെശുപറഞ്ഞുദെവവരത്താൽഅല്ലാ
തെവിവാഹന്യായത്തെഗ്രഹിക്കുമാറില്ല-വിവാഹംഇല്ലാതെകഴിപ്പാൻമൂ
ന്നുവഴിഉണ്ടു-ചിലരുടെജനനകാലത്തുംദെഹിദെഹങ്ങളുടെഅവസ്ഥാ
വിശെഷത്താൽമുടക്കംവരുന്നു.മറ്റെചിലൎക്ക്കെട്ടുവാൻസംഗതിവ
രാത്തതുമാനുഷനിഷേധത്താൽതന്നെ-പിന്നെയുംചിലർദെവരാജ്യം
നിമിത്തംവിവാഹംഇല്ലാതെഇരിക്കുന്നു-(ഭാൎയ്യഉള്ളവർഎങ്കിലുംരാ
ജ്യത്തിന്റെയുദ്ധയാത്രാകഷ്ടങ്ങൾനിമിത്തംഇല്ലാത്തവരായിനടക്കുന്ന
വർൟമൂന്നാംപക്ഷത്തിൽകൂടും-൧കൊ.൭,൨൯)-ആകയാൽദെവ
രാജ്യത്തിലുള്ളവൎക്കവിവാഹംശുദ്ധമാകെണ്ടതിന്നുഒരുപ്രകാരത്തിലു
ള്ളസന്യാസവുംഷണ്ഡത്വവുംആവശ്യംതന്നെ(മത)

അക്കാലം(മത)ചിലർചെറുകുട്ടികളെകൊണ്ടുവന്നുകൎത്താവ്
പരായ്യയെവിടുമ്മുമ്പെഅവരെതൊട്ടും(ലൂ)കൈവെച്ചുംപ്രാൎത്ഥിപ്പാൻ
അപെക്ഷിച്ചു-ഇതിനാൽഗംഭീരസംഭാഷണത്തിന്നുകുറവവരുംഎന്നു
പെടിച്ചൊശിശുക്കൾക്കഅനുഗ്രഹംആവശ്യംഅല്ലഎന്നുവെച്ചൊ
യെശുവിന്റെശിഷ്യന്മാർമനസ്സിൽവിചാരിച്ചുആയതിനെവില
ക്കിഭയപ്പെടുത്തുവാൻതുടങ്ങി-കൎത്താവൊഎന്റെഅടുക്കൽവരു
വാൻശിശുക്കളെവിരൊധിക്കാതെവിടുവിൻഇപ്രകാരമുള്ളവൎക്ക
ല്ലൊസ്വൎഗ്ഗരാജ്യംആകുന്നു.ദെവരാജ്യത്തെകുട്ടിയെപൊലെഏറ്റു
കൊള്ളാത്തവൻഅതിൽകടക്കയില്ലസത്യം(മാ.ലൂ)-എന്നുചൊല്ലിഅ
വരെഅണച്ചുകൊണ്ടുകൈകൾഅൎപ്പിച്ചുആശീൎവ്വദിക്കയുംചെ
യ്തു–(മാ)–

പിന്നെയാത്രആയപ്പൊൾ(മത.മാ)വയസ്സകുറഞ്ഞഒരുപള്ളി
പ്രമാണിഅനുരാഗംഭാവിച്ചുവഴിയിൽനെരിട്ടുമുട്ടുകത്തിനല്ലഗുരുവാ
യുള്ളൊവെഞാൻനിത്യജീവനെസമ്പാദിപ്പാൻഎന്തുനന്മചെയ്യെണ്ടു
[ 201 ] എന്നുചൊദിച്ചാറെ-കൎത്താവ്എന്നെനല്ലവൻഎന്നുവിളിപ്പാൻകാ
രണംഎന്തു-നന്മയെചൊല്ലിചൊദിക്കുന്നതുംഎന്തു(മത.)നന്മയുംനല്ല
വനുംഒരുവനത്രെദൈവംതന്നെഎന്നുപറകയാൽതന്റെനല്ല
ഗുണംഎല്ലാംപിതാവൊടുള്ളഐക്യത്തിൽആകുന്നപ്രകാരംസൂചി
പ്പിച്ചു—പിന്നെജീവപ്രാപ്തിവെണംഎങ്കിൽകല്പനകളെഅനുസരി
ക്കെണം(മത)എന്നുപറഞ്ഞു-എവഎന്നുചൊദിച്ചപ്പൊൾകൊല്ല
രുത് വ്യഭിചാരമരുത് മൊഷ്ടിക്കരുത്കള്ളസ്സാക്ഷിഅരുത്എന്നിവയും
മാതാപിതാക്കന്മാരെബഹുമാനിക്കനിന്നെപൊലെകൂട്ടുകാരനെസ്നെ
ഹിക്ക(മത)എന്നുംപറഞ്ഞു-ആയത്എല്ലാംഞാൻഎന്റെബാല്യമ്മു
തൽപ്രമാണിച്ചുവരുന്നുഇനിഎന്തുകുറവുണ്ടുഎന്നുകെട്ടാറെയെശു
അവന്റെആന്ധ്യംനിമിത്തംമനസ്സലിഞ്ഞുംകുറവുള്ളപ്രകാരംബൊ
ധിക്കകൊണ്ടുസ്നെഹിച്ചും(മാ)നൊക്കികല്പിച്ചിതു-ഒന്നുകൂടെചെയ്വാ
നുണ്ടു(ലൂ)തികഞ്ഞവനാവാൻഇഛ്ശിച്ചാൽഉള്ളതഎല്ലാംവിറ്റുദരി
ദ്രൎക്കകൊടുക്കഎന്നാൽസ്വൎഗ്ഗത്തിൽനിക്ഷെപംലഭിക്കുംപിന്നെക്രൂശ
എടുത്തു-മാ)എന്റെപിന്നാലെവരിക.എന്നതുകൊണ്ടുതന്നെത്താ
ൻഅറിഞ്ഞുമനസ്സതിരിവാൻവഴികാട്ടിയതിന്റെഫലംഎന്തെന്നാ
ൽബാല്യക്കാരൻധനസമൃദ്ധിയാൽഒന്നാംകല്പനയ്ക്കകൂടെഭെദംവ
ന്നുഎന്നുഊഹിച്ചുതുടങ്ങിവിഷാദിച്ചുവിട്ടുപൊകയുംചെയ്തു–

അതുകൊണ്ടുശിഷ്യർതങ്ങളെതന്നെപരീക്ഷിപ്പാൻനല്ലപാങ്ങ്
എന്നുകൎത്താവ്അറിഞ്ഞുഅവരെചുററുംനൊക്കിസമ്പത്തുള്ളവർദെ
വരാജ്യത്തിൽകടപ്പാൻഎത്രവൈഷമ്യംഎന്നും-അവർകെട്ടതിശ
യിച്ചപ്പൊൾസമ്പത്തിൽആശ്രയിക്കുന്നവൎക്ക്(മാ)എത്രവൈഷ
മ്യംഎന്നുംപറഞ്ഞുസമ്പത്തുള്ളതിനാൽഅതിൽആശ്രയിച്ചുപൊവാ
നുംമനസ്സുചെല്ലുംഎന്നുസൂചിപ്പിച്ചു-ദൈവരാജ്യത്തിന്റെവാതിൽ
സൂചിക്കുഴപൊലെഉള്ളതു-ധനവാന്മാർസമ്പത്തുംനിത്യവിചാരവുംആ
കുന്നവഞ്ചുമടുഭരിക്കുകയാൽഒട്ടകംപൊലെആകുന്നു-പിന്നെഅ [ 202 ] കമ്പൂകുവാൻപരാധീനംഉണ്ടല്ലൊ-എന്നതുകെട്ടുശിഷ്യർതങ്ങളിലും
ഒട്ടകഭാവംനിനെച്ചുഅധികംഭ്രമിച്ചുഇനിരക്ഷപ്പെടുവാൻആൎക്കുക
ഴിയുംഎന്നുതങ്ങളിൽപറഞ്ഞു-യെശുവുംഅവരെനൊക്കിഅതു
മനുഷ്യരാൽഅസാദ്ധ്യംദൈവത്താൽഅസാദ്ധ്യംഅല്ലഒട്ടകംപൊ
ലെഉള്ളവരെക്രൂശിന്റെഅഭ്യാസത്താൽചരടുപ്രമാണമാക്കുവാനും
ദൈവത്തിന്നുകഴിയുംഎന്നുചൊല്ലിആശ്വസിപ്പിച്ചു–

ഇതുതങ്ങൾ്ക്കുംപറ്റുന്നഉപമഎന്നുശീമൊൻഗ്രഹിച്ചുഎങ്ങിനെ
ആയാലുംഞങ്ങൾസകലവുംവിട്ടുനിന്നെഅനുഗമിച്ചുവല്ലൊഎ
ന്നാൽഎന്തുകിട്ടും(മത)എന്നുചൊല്ലിയതിന്നു-ലൊകത്തിന്റെപു
നൎജ്ജനനത്തിൽമനുഷ്യപുത്രൻസിംഹാസനത്തിന്മെൽഇരിക്കുന്ന
സമയംനിങ്ങളുംദെവജാതിയുടെ൧൨ഗോത്രങ്ങൾ്ക്കുംനായകന്മാരായി
വാഴും(മത.ലൂ൨൨,൨൮ഽഽ.അറി൨൧,൧൨)-എന്നുള്ളഉത്തരംഅല്ലാതെ
ൟലൊകത്തിൽയെശുനാമംനിമിത്തംവല്ലതുംഉപെക്ഷിച്ചാൽഅ
തുതന്നെഇഹത്തിൽഉപദ്രവങ്ങളൊടുകൂടെനൂറിരട്ടിച്ചുകിട്ടുംപരത്തി
ൽനിത്യജീവൻഉണ്ടാകയുംചെയ്യുംഎന്ന്എല്ലാശിഷ്യന്മാൎക്കുംപറഞ്ഞു
കൊടുത്തു-അതിൽഒരുവിശെഷംഉണ്ടു-അഛ്ശനുപകരംഅഛ്ശ
ന്മാർകിട്ടുംഎന്നും(മത.൨൩,൯)ഭാൎയ്യക്ക്പകരംഭാൎയ്യമാർകിട്ടുംഎന്നും
അല്ലപറഞ്ഞത്-വീട്ടിന്നുപകരംവീടുകളുംഅമ്മമാർസഹോദരർപല
രുംനൂറോളംആത്മപുത്രരുംദെവവെലനടക്കുന്നനിലങ്ങളുംമറ്റും
ലഭിക്കും-സകലവുംനിങ്ങൾ്ക്കുള്ളതല്ലൊ(൧കൊ.൩,൨൨)എന്നവചന
പ്രകാരംതന്നെ-(മാ)

എങ്കിലുംമുമ്പർപലരുംവിശ്വാസവഴിയെവിട്ടുകൂലിയെ
എണ്ണിവിഷാദിച്ച്അസൂയപ്പെട്ടുപിമ്പരായും-പിമ്പർകരുണയി
ൽമുറ്റുംആശ്രയിച്ചുമുമ്പരായുംതീരുന്നപ്രകാരത്തെപറമ്പിലെ
പണിക്കാരുടെകൂലിവിവരത്താൽ(ഭാ.൬൫)-കാട്ടിയതു
(മത്തായി)– [ 203 ] ൨൩., ലാജരുടെപുനരുത്ഥാപനം (യൊ ൧൧, ൧-
൪൪)

യരുശലെമിന്നരികിൽബെത്ഥന്യ(ബെത്ഥീനി-ൟത്തപ്പുറം)എന്ന
ഒർഊർഉണ്ടു-അവിടെ൨സഹൊദരിമാർലാജരുടെവ്യാധിനിമിത്തം
ക്ലെശിച്ചുപരായ്യയിൽആൾഅയച്ചുകൎത്താവെഅറിയിച്ചു-അവനും
ഇതുമരണത്തിന്നല്ലദൈവപുത്രന്നുമഹത്വംവരുത്തുവാനുള്ളവ്യാ
ധിഅത്രെഎന്ന്ഉടനെകല്പിച്ചുദൂതനുംശിഷ്യൎക്കുംആശ്വാസംവരുത്തി
യശെഷം-നന്നസ്നെഹിച്ചിട്ടുംഅന്നുതന്നെമരണംഎന്നറിഞ്ഞിട്ടും
ഉടനെപുറപ്പെടാതെപരായ്യയിലുള്ളവെലയെതീൎപ്പാൻപിന്നെയും
൨ദിവസംപാൎത്തുപിന്നെയഹൂദെക്ക്പൊവാൻനിശ്ചയിക്കയുംചെയ്തു-
ദൂരത്തുനിന്നുഅത്ഭുതംചെയ്തുസൌഖ്യംവരുത്തെണംഎന്നുശിഷർ
നിരൂപിച്ചതാകകൊണ്ടുംയഹൂദയിലെശത്രുസംഘത്തെകുറിച്ചുപെ
ടിക്കകൊണ്ടുംവിരൊധംപറഞ്ഞപ്പൊൾ-തന്റെആയുസ്സാകുന്നപ
കൽ൩൦നാഴികതീരുവൊളംകല്പിച്ചവെലയെചെയ്തുപൊരെണം
ദൈവംവിളിക്കാതെയുംപ്രസാദിക്കാതെയുംഉള്ളതിൽആരെങ്കിലുംന
ടന്നാൽഅതുരാത്രിസഞ്ചാരമത്രെഅതിനാൽഇടറിവീണുപൊകെ
ഉള്ളുദൈവംഅവന്നുസൂൎയ്യനായിവിളങ്ങുകയുംഇല്ലവിശെഷാൽ
ശിഷ്യന്മാൎക്കതാൻപകലൊനായിവിളങ്ങുകയാൽതന്നെആശ്രയിച്ചു
നടക്കുന്നെടത്തൊളംഅവർഇടറുകയില്ലഎന്നുപദെശിച്ചുപിന്നെസഖി
ഉറങ്ങുന്നുഅവനെഉണൎത്തുവാൻപൊകുന്നുണ്ടുഎന്നുപറഞ്ഞപ്പൊൾ
ദീനംശമിക്കുന്നനിദ്രയായിരിക്കുംപിന്നെയാത്രവെണ്ടാഅല്ലൊഎ
ന്ന്അവർചൊല്ലിയശെഷംയെശുസ്പഷ്ടമായിപറഞ്ഞു-ലാജർമരി
ച്ചുഞാൻഅപ്പൊൾകൂടാഞ്ഞത് സന്തൊഷമത്രെനിങ്ങൾ‌്ക്കവിശ്വാസം
വൎദ്ധിപ്പാൻഇതുവെണ്ടുന്നവഴിയല്ലൊ-എന്നുകെട്ടപ്പൊൾതൊമാവി
ഷാദിച്ചുയെശുവിന്റെമരണത്തെയുംഊഹിച്ചുദുഃഖപ്പെട്ടിട്ടുംകൂടമരി
പ്പാനുംഒരുമ്പെട്ടു-മറ്റശിഷ്യരുംദുഃഖിച്ചുനടന്നു-ബെത്ഥന്യയിൽഎ [ 204 ] ത്തിയനാൾകുഴിച്ചിട്ടത്൪ദിവസം ആയിഎന്നുകെൾ്ക്കയുംചെയ്തു–

സഹൊദരിമാർലാജരുടെമരണശെഷവുംആശകളയാതെ
ഇരുന്നപ്രകാരംമൎത്തയുടെവചനത്താൽതൊന്നുന്നു-ശവത്തെഅഭി
ഷെകംചെയ്വാൻമറിയപക്ഷെമൂല്യതൈലംവാങ്ങിയതുകഴിക്കാതെ
പിന്നെയുംപിന്നെയുംകരുതിവെച്ചുകൎത്താവിൻവരവ്കാത്തിരുന്നു
ആഊരിന്നുംയരുശലെമിനും-൨നാഴികദൂരംമാത്രമാകയാൽനഗര
ക്കാർപലരുംവന്നുഖെദംശമിപ്പിക്കെണ്ടതിന്നുംപക്ഷെയെശുവരാ
ഞ്ഞതെആക്ഷെപിച്ചുകുഡുംബക്കാരെപുരാണാചാരത്തിൽതിരി
കെആക്കെണ്ടതിന്നുംശ്രമിച്ചുകൊണ്ടിരുന്നു-യെശുഎത്തിയപ്പൊൾ
ഊരുംവീടുംപ്രവെശിക്കാതെഗുഹാസമീപത്തുപാൎത്തിരിക്കുന്നവൎത്തമാ
നംമൎത്തഅറിഞ്ഞഉടനെ-സഹൊദരിയെബദ്ധപ്പാടുനിമിത്തംഗ്രഹി
പ്പിക്കാതെവിരഞ്ഞുചെന്നുകണ്ടുകൎത്താവെനീകൂടെഇരുന്നുഎങ്കി
ൽസഹൊദരൻമരിക്കഇല്ലയായിരുന്നു-ഇപ്പൊഴുംനീഎന്തുചൊദി
ച്ചാലുംദൈവംതരുംഎന്നുപറഞ്ഞപ്പൊൾയെശുഉയിൎപ്പിന്റെനി
ശ്ചയംചൊന്നാറെയുംഅവൾദൂരെഭാവിഎന്നുവിചാരിച്ചു.അതു
കൊണ്ടുകൎത്താവ്താൻപുനരുത്ഥാനവുംജീവനുംആകുന്നുഎന്നുംത
ന്നെവിശ്വസിച്ചുമരിച്ചതിൽപിന്നെയുംജീവിക്കുംജീവിക്കുന്നവിശ്വാ
സികൾമരണത്തിൽമുഴകയില്ലഎന്നുംചൊല്ലിമശീഹവിശ്വാസത്തെ
പുതുതായിജ്വലിപ്പിച്ചപ്പൊൾഅവൾഒടിസഹൊദരിയെവിളിച്ചു
ഗൂഢമായിഅറിയിക്കയുംചെയ്തു–

മറിയയുംയഹൂദരുടെആശ്വാസവാക്കുകളിൽസഞ്ജിക്കാതെ
എഴുനീറ്റുചെന്നുയെശുവൊട്സഹൊദരിയുടെവാക്കുകളെആവൎത്തി
ച്ചുപറഞ്ഞുപൊട്ടിക്കരഞ്ഞപ്പൊൾ-പിഞ്ചെന്നയഹൂദരുംചിലർകനി
വിനാലുംചിലർമൎയ്യാദപ്രകാരവുംകൂടെകരയുന്നതുകണ്ടുയെശുമാനു
ഷമായിമനസ്സുരുകികൊണ്ടുംആത്മപ്രകാരംവിലാപത്തിലെഅവിശ്വാ
സംനിമിത്തംക്രുദ്ധിച്ചുംഉള്ളിൽപതെച്ചുംകൊണ്ടുഖെദത്തെഅമൎത്തുശവം [ 205 ] വെച്ചസ്ഥലത്തെചൊദിച്ചറിഞ്ഞുകണ്ണീർവാൎക്കയുംചെയ്തു-അതുസ്നെഹ
ത്താൽഎന്നുചിലൎക്കതൊന്നിയപ്പൊൾജന്മാന്ധനിൽചെയ്തഅത്ഭു
തംമറ്റവർഓൎത്തുഉദാസീനതയെആക്ഷെപിച്ചു-അതിനാൽയെശു
പിന്നെയുംമനസ്സിന്റെപതിപ്പ്അമൎത്തുകുഴിക്കൽചെന്നാറെശവത്തി
ന്നുനാറ്റംഉണ്ടാകുംഎന്നുമൎത്താവിചാരിച്ചുശങ്കിക്കയാൽ-നീവിശ്വ
സിച്ചാൽദെവതെജസ്സ്കാണുംഎന്നുള്ളവാഗ്ദത്തംഓൎപ്പിച്ചു-കല്ലി
നെനീക്കിയപ്പൊൾഅവൻപിതാവൊടുപ്രാൎത്ഥിച്ചുനീഎന്നെനിയൊ
ഗിച്ചത്ഇവർവിശ്വസിക്കെണ്ടതിന്നുഞാൻമുമ്പെചെയ്തസകലഅതി
ശയങ്ങൾ‌്ക്കുംഈഒർഅത്ഭുതംമുദ്രആക്കിതീൎക്കെണംഎന്ന്അപെക്ഷി
ച്ചു-ലാജരെപുറത്തുവാഎന്നുവിളിച്ചപ്പൊൾമരിച്ചവൻപുറപ്പെട്ടുവ
ന്നുകൎത്താവ്ശവബന്ധംഅഴിക്കയുംചെയ്തു–

{ഈവൃത്താന്തംസകലഅതിശയങ്ങളിലുംഎറ്റംവലുതായിട്ടും
മറ്റസുവിശെഷകന്മാർഎഴുതിവെക്കാത്തതിന്നുസംഗതിഎന്തെന്നാ
ൽയരുശലെമിലെപ്രമാണികൾലാജരെകൊല്ലുവാൻകൂടെവിചാരി
ച്ചതാകയാൽ(യൊ.൧൨,൧o)സഭയുടെആദികാലത്തുബെത്ഥന്യയി
ലെഅവസ്ഥയെസ്പഷ്ടമായിപറയാതെഇരുന്നുഎന്നുതൊന്നുന്നു}

൨൪.,സൻഹെദ്രീനിൽനിന്നുയെശുവെകൊല്ലുവാൻവിധി
ച്ചതു-(യൊ.൧൧,൪൭-൫൭)-

അന്നുനഗരക്കാർപലരുംയെശുവിൽവിശ്വസിച്ചുഅവന്റെസാക്ഷി
കളായിയരുശലെമിലെക്ക്മടങ്ങിചെന്നു-മറ്റചിലർഹൃദയകാഠി
ന്യംമാറാതെപറീശരെഅറിയിച്ചപ്പൊൾന്യായസംഘക്കാർകൂടിനി
രൂപിച്ചുഇനിഎന്തുവെണ്ടുഎന്നുതങ്ങളിൽആലൊചിച്ചസമയം-ഇങ്ങി
നെഅത്ഭുതങ്ങളെചെയ്തുപൊന്നാൽരൊമരുമായിപടഉണ്ടാകുംഎന്നാ
ൽഅവർവംശത്തെയുംദെവഭൂമിയെയുംനശിപ്പിക്കുംഎന്നുചിലർചൊ
ന്നപ്പൊൾ-ഹന്നാവിൻപുത്രിയെവെട്ടകയഫാധൎമ്മപ്രകാരമല്ലരൊ
മരുടെകല്പനയാൽമഹാചാൎയ്യനാകകൊണ്ടുനിഷ്കൎഷയൊടെഖണ്ഡി [ 206 ] ച്ചതാവിതു–നിങ്ങൾഒന്നുംഅറിയുന്നില്ല-ൟവംശത്തിന്നുവെണ്ടിഒർ
ആൾമരിച്ചാൽനല്ലൂഅല്ലാഞ്ഞാൽദെവജാതിമുഴുവനുംക്ഷയിക്കും
ഇങ്ങിനെഅവൻരാജ്യരക്ഷെക്കനരബലിവെണ്ടുന്നപ്രകാരംസാത്താ
ന്റെപ്രവാചകനുംപുരൊഹിതനുമായിഉപദെശിച്ചിട്ടുംദൈവത്തി
ന്റെഅനുവാദത്താൽആകള്ളന്മാരൊടുനിത്യരക്ഷയുടെവഴി
യെയുംഅറിയിച്ചിരിക്കുന്നു-ഇസ്രയെലിന്നുമാത്രമല്ലജാതികളുടെ
ഇടയിൽചിതറിപാൎക്കുന്നദെവവംശത്തിന്നൊക്കെക്കുംഒരുമനുഷ്യ
ന്റെആത്മബലിതന്നെരക്ഷെക്ക് വെണ്ടിയതായിരുന്നുവല്ലൊ.അ
ന്നുമുതൽഇസ്രയെലിലുള്ളമഹാചാൎയ്യസ്ഥാനംആധൂൎത്തനിൽനിന്നുമാ
റിനിത്യാചാൎയ്യനായയെശുവിലെക്കായിഎന്നുവിചാരിക്കാം-രൊമർ
വന്നുസംഹരിക്കുംഅല്ലൊഅതുവരരുത്എന്ന്ഒഴികഴിവ്പറഞ്ഞ
തുംവിരൊധംകൂടാതെസംഭവിച്ചുതാനുംമശീഹയെചെരുകയാൽ
അല്ലതള്ളുകയാൽഅത്രെ(൫മൊ.൨൮,൪൯ഽഽ)–

ഇങ്ങിനെനിശ്ചയിച്ചമരണവിധിയെസമ്മതിക്കാത്തവർചി
ലർഉണ്ടായിരുന്നു(ലൂക്ക.൨൩,൫൦ഽ.)എങ്കിലുംമിക്കവാറുംമരണത്തിനുള്ള
കുറ്റംആരൊപിപ്പാൻഅന്നുമുതൽവിചാരിച്ചുകൊണ്ടിരുന്നു.ശത്രുക്ക
ൾമടിയാതെകൊല്ലുവാൻവിചാരിക്കുന്നതുയെശുഗ്രഹിച്ചുപെസഹയി
ലെആടായ്ചമയെണംഎന്നറിഞ്ഞുതല്ക്കാലത്തിങ്കൽതെറ്റിബെത്ഥെ
ലിന്നുഅല്പംകിഴക്ക്ഉള്ളഎഫ്രൈംഊരിൽപൊയിഒളിച്ചുപാൎത്തു-അ
തുയരുശലെമിൽനിന്നുഏകദെശം൩കാതംദൂരം.ചിലദിവസംക
ഴിഞ്ഞശെഷംയാത്രക്കാർവല്ലശുദ്ധീകരണത്തിന്നായിട്ടുംഓരൊ
രൊകാൎയ്യസംഗതിയായിട്ടുംപെരുനാൾ്ക്കമുമ്പെയരുശലെമിൽവന്നു
കൂടിതുടങ്ങി.അവർകാൎയ്യങ്ങളെതന്നെഅല്ലയെശുവരുമൊഇല്ല
യൊഎന്നുചൊല്ലിമമതയാൽആകട്ടെദ്വെഷ്യത്താൽആകട്ടെഅ
ന്വെഷിച്ചുവങ്കാൎയ്യത്തിന്റെതീൎച്ചെക്കായികാത്തുകൊണ്ടിരുന്നു– [ 207 ] പഞ്ചമകാണ്ഡം

മഹാപെസഹക്കൎമ്മം

൧.,യരിഹൊവരയുള്ളയാത്ര

യെശുഎഫ്രൈമിൽനിന്നുപുറപ്പെട്ടപ്പൊൾഗലീലയിൽനിന്നുപൊരുന്ന
യാത്രക്കാരൊട്ഒന്നിച്ചുയരുശലെമിന്റെനെരെചെല്ലുന്നസമയം-അവൻ
കാൎയ്യനിവൃത്തിവരുംഎന്നറിഞ്ഞുമുമ്പിൽകാണനടന്നു(മാ)-ശിഷ്യർസ്തംഭി
ച്ചുംഭയപ്പെട്ടുംകൊണ്ടുപിഞ്ചെന്നു(മാ)-അന്നുയെശുഅവരൊടുഅറിയി
ച്ചതുഇപ്പൊൾയരുശലെമിലെക്കചെല്ലുന്നുവല്ലൊ;മനുഷ്യപുത്രനെകുറിച്ചു
എഴുതിക്കിടക്കുന്നതുഎല്ലാംനിവൃത്തിക്കപ്പെടും(ലൂ)-അവനെദ്രൊഹിച്ചുമ
ഹാചാൎയ്യരിൽഏല്പിക്കും(മത)ആയവർമരണശിക്ഷവിധിച്ചുപുറജാതി
കളിൽസമൎപ്പിക്കുംഇവർനിന്ദിച്ചുംപരിഹസിച്ചുംതുപ്പിക്കൊണ്ടുംഅടിച്ചശെ
ഷംക്രൂശിൽതറെക്കുംമൂന്നാംനാൾഅവൻഏഴുനീല്ക്കയുംചെയ്യും-എന്നതു
കെട്ടുശിഷ്യന്മാർസാരംവിചാരിക്കാതെയുംബൊധിക്കാതെയുംഇരുന്നു-
(ലൂ-അതും൯,൪൫എന്നപൊലെ)

(മ മ)അപ്പൊൾശലൊമമക്കളുടെഅഭിപ്രായത്തെഅനുസരിച്ചു
(മാ)മുൽപുക്കുകുമ്പിട്ടുസ്വരാജാവൊട്ഒരുവരത്തെവരിപ്പാൻതുനിഞ്ഞു
(മത)-അത്എന്തെന്നാൽമക്കൾഇരുവരുംമശീഹയുടെവലത്തുംഇടത്തും
ഇരുന്നുവാഴുവാൻകല്പനആകെണംഎന്നത്രെ ഇതുവെഗത്തിൽ൨കള്ള
ന്മാൎക്കവരെണ്ടുന്നസ്ഥാനംഎന്നുയെശുഅറിഞ്ഞുനിങ്ങൾയാചിക്കുന്നതു
ഇന്നത്എന്നുബൊധിക്കാത്തവർഅത്രെഞാൻകുടിക്കെണ്ടുന്നതുകുടിപ്പാ
നുംഞാൻമുഴുകെണ്ടതിൽമുഴുകുവാനുംനിങ്ങൾ്ക്കകഴിയുമൊ(യിറ൪൯,
൧൨-ലൂ൧൨,൫൦)-എന്നതുകെട്ടാറെഅവർകഴിയുംഎന്നുപറഞ്ഞപ്പൊ
[ 208 ] ൾകൎത്താവഅപ്രകാരംതന്റെകഷ്ടങ്ങളിൽചെരുവാൻമെലാൽസംഗ
തിവരുംഎന്നുംരാജ്യത്തിലെസ്ഥാനമാനങ്ങൾപിതാവവിധിക്കുംപൊലെ
അത്രെആയതുഞാൻകല്പിപ്പാൻആൾഅല്ലഎന്നുംഅറിയിച്ചു–

അതിനാൽശെഷംശിഷ്യന്മാരിൽനീരസവുംഅഭിമാനഭാവവുംപി
ന്നെയും(മാ.൯,൩൩ഽഽ)പൊങ്ങികണ്ടാറെയെശുഅവരെവിളിച്ചുപറഞ്ഞു-
ജാതികളിൽവാണുകാണുന്നവർ(മാ)പ്രജകളെഅടക്കിവെക്കുന്നുഎന്നും
മഹത്തുകൾഅധികരിച്ചുയരുന്നുഎന്നുംനിങ്ങൾഅറിയുന്നുനിങ്ങളിൽ
അപ്രകാരംഅരുത് മഹാൻആകെണംഎങ്കിൽഭൃത്യനുംമുഖ്യസ്ഥാനത്തി
ന്നായിഎല്ലാവരുടെദാസനുംആയ്തീരുക-മനുഷ്യപുത്രൻശുശ്രൂഷചെയ്യിപ്പാ
നല്ലതാൻശുശ്രൂഷിപ്പാൻവന്നതാകകൊണ്ടുസഭയിൽരാജത്വമല്ലഭൃത്യ
ഭാവംതന്നെമഹത്വംഏറിയതു-അത്രയുമല്ലഅവൻഅനെകൎക്കവെ
ണ്ടിസ്വജീവനെമൊചനവിലആക്കുകകൊണ്ടുസഭമനുഷ്യരെസെവിക്കാത
വണ്ണംവീണ്ടെടുത്തവന്റെസ്വാതന്ത്ര്യത്തിൽഅത്രെഇരിക്കെണ്ടതു(മ മാ)

(ലൂ)അനന്തരംഅവർനടക്കുമ്പൊൾഗലീലയാത്രക്കാരുംമറ്റുംഅ
ധികംചെരുകകൊണ്ടുതിങ്ങിയപുരുഷാരങ്ങളൊടുംകൂടയരിഹൊസമീപ
ത്തുവന്നു-ആചൂടുള്ളതാഴ്വരഇസ്രയെലൎക്കഈത്തപ്പനകൾനിമിത്തം
ചൊല്ക്കൊണ്ടതാകുന്നു-അഹരൊന്യർപലരുംഅവിടെപാൎക്കും-നികിതിക്കാ
യിട്ടുംയൎദ്ദൻ കടവിൽ ലൊകരുടെനിത്യയാത്രനിമിത്തവുംചുങ്കക്കാരുംഅ
ധികംഉണ്ടു-അവരിൽസമ്പന്നനായഒരുപ്രമാണിയെശുവെകാണ്മാൻ
ആഗ്രഹിച്ചുകുള്ളനാകകൊണ്ടുനടക്കാവിലുള്ളഒർഅമാറത്തിമെൽക
രെറിനൊക്കുന്നസമയംയെശുവന്നുമെല്പെട്ടുനൊക്കിജക്കായിവെഗം
ഇറങ്ങിവരികഞാൻനിന്റെവീട്ടിൽഇന്നുപാൎക്കെണ്ടതാകുന്നുഎന്നുപറ
ഞ്ഞു-അവനുംഇറങ്ങിസന്തൊഷത്തൊടെഅതിഥിയെകൈക്കൊണ്ടാറെ
ഭ്രഷ്ടനായവനൊടുകൂടെപാൎക്കുന്നതുദൊഷംഎന്നുപലരുംപിറുപിറുത്തു-
അപ്പൊൾജക്കായിനെൎന്നത്ഇപ്രകാരംഞാൻഎന്റെമുതലിൽപാതി
ദരിദ്രൎക്കകൊടുക്കുന്നുണ്ടുഅതുവുംഅല്ല്ലവല്ലതുംവൎഗ്ഗിച്ചിട്ടുണ്ടെങ്കിൽഇ
[ 209 ] രട്ടിച്ചുതിരികെകൊടുക്കാം-എന്ന്ഇങ്ങിനെസകലകല്പനകൾ്ക്കുംമെലായി
(൩മൊ.൬,൫.൪,൭.൨മൊ൨൨,൧-൯)മുതൽമടക്കികൊടുപ്പാൻനിശ്ച
യിച്ചതിനാൽകൃപാസുവിശെഷത്തിൽഉള്ളആനന്ദംവിളങ്ങിയപ്പൊൾ-
യെശുആനാളിലെധനഛെദംകൊണ്ടുസങ്കടംതൊന്നാതെഈഭവനത്തി
ന്ന്ഇന്നുരക്ഷവന്നുഎന്നുചൊല്ലിജക്കായെമുമ്പെകാണാതെപൊയവൻ
എങ്കിലുംഇപ്പൊൾഅബ്രഹാമിന്റെധന്യപുത്രൻഎന്നുഅനുഗ്രഹിച്ചു.ജ
ഡപ്രകാരംഎല്ലാആബ്രഹാമ്യരുംകാണാതെപൊയവരാകയാൽഅവ
രെഅനെഷിച്ചുരക്ഷിക്കുന്നതുമനുഷ്യപുത്രന്റെപണിഅത്രെഎന്നുപറ
കയുംചെയ്തു–(ലൂക്ക)

അവിടെപലരുംയരുശലെമിന്നുസമീപമായിരുന്നതുകൊണ്ടുമശീ
ഹരാജത്വത്തിന്നായികാത്തിരുന്നപ്പൊൾ൧൦ഭൃത്യന്മാരുടെഉപമയെ(ഭാ
൬൬)പറഞ്ഞുൟരാജ്യംഅല്ലദൂരത്തഒരുരാജ്യംഅടക്കുവാനുണ്ടുഎന്നും
അതിന്റെഇടെക്കുലൊകരുടെയുദ്ധാദികൾഅല്ലപതുക്കെനടക്കുന്ന
ഒരുവ്യാപാരമത്രെതന്റെശിഷ്യന്മാൎക്കഇവിടെകൊള്ളുന്നത്എന്നുംകാണി
ച്ചു-(ലൂക്ക)

പട്ടണത്തിൽനിന്നുപുറപ്പെടുമ്പൊൾതന്നെതിമായ്പുത്രനായ
ഒരുകുരുടൻ(മാ)പുരുഷാരത്തൊട്അവനെചൊദിച്ചറിഞ്ഞഉടനെദാ
വിദ്പുത്രനായയെശുഎന്നിൽകനിവുതൊന്നെണമെഎന്നുയാചിച്ച
പ്പൊൾ-ജനങ്ങൾതാമസംസഹിയാതെകുരുടനെവിലക്കിയപ്പൊൾഅവ
ൻഅധികംനിലവിളിച്ചുയെശുവുംനിന്നുഅവനെവരുത്തിയാറെഎഴു
നീറ്റുവാഅവൻനിന്നെവിളിക്കുന്നുഎന്നുപലരുംപറഞ്ഞു(മാ)അവ
നെകൊണ്ടുവന്നു-അവൻപൊക്കണംവിട്ടുകളഞ്ഞുവന്നപ്പൊൾഞാൻനി
ണക്കഎന്തുചെയ്യെണ്ടുഎന്നുചൊദിച്ചാറെകുരുടൻകാഴ്ചലഭിക്കെണം
എന്നപെക്ഷിച്ചുയെശുവുംകനിഞ്ഞു(മത)നീകാണ്കനിന്റെവിശ്വാസംനി
ന്നെരക്ഷിച്ചുഎന്നുപറഞ്ഞു-ഉടനെഅവൻകാഴ്ചപ്രാപിച്ചുദൈവത്തെസ്തു
തിച്ചുഅനുഗമിച്ചു-കാണികളായപുരുഷാരവുംയഹൊവയെവാഴ്ത്തുക [ 210 ] യുംചെയ്തു(ലൂ)-[ഇതുയരിഹൊവിൽപ്രവെശിക്കുമ്മുമ്പെഉണ്ടായത്എന്നുലൂ
ക്കാപറയുന്നുശെഷംആകുന്നുഎന്നുമറ്റു൨സുവിശെഷങ്ങളിൽകാണുന്നു-
൨കുരുടന്മാർഉണ്ടായിഎന്നുമത്തായുംചൊല്ലുന്നു-അതിൽരണ്ടാമനെവാ
ക്കിനാലല്ലകണ്ണുകളെതൊട്ടുകാഴ്ചവരുത്തിയപ്രകാരംതൊന്നുന്നു.-മത]

ആവൈകുന്നെരംതന്നെയാത്രക്കാർയഹൂദമരുഭൂമിയിലെ
ചുരംകയറിബെത്ഥന്യയൊളംഎത്തി-മറ്റവർഒലിവമലയിലുംചുറ്റുംരാ
ത്രിപാൎക്കുമ്പൊൾയെശുബെത്ഥന്യയിലെസ്നെഹിതന്മാരൊടുകൂടെവസി
ക്കയുംചെയ്തു–

൨.,ബെഥന്യയിലെഅഭിഷെകവുംദ്രൊഹത്തിന്റെആ
രംഭവും(മത.൨൬,൬-൧൬.മാ.൧൪,൩-൧൧. ലുക്ക.൧൨,
൧.൬. യൊ൧൨,൧.൧൧)

വെള്ളിയാഴ്ചവൈകുന്നെരംഎന്നുതൊന്നുന്നുയെശുബെത്ഥന്യയിൽ
എത്തിയെശെഷംശബ്ബത്തമുഴുവൻഅവിടെസ്വസ്ഥനായിപാൎത്തു-ആയ
തുക്രിസ്താബ്ദം൩൦ നീസാൻ൲ തിയ്യതി(എപ്രിൽ൧)-അപ്പൊൾകുഷ്ഠിയാ
യശീമൊന്റെവീട്ടിൽ(മ മാ)ഉടപ്പിറന്നവർമൂവരുംകൂടിയെശുവിന്നുഒ
ർഅത്താഴംകഴിച്ചു-അതിൽമൎത്തസെവിച്ചുലാജർസൌഖ്യത്തൊടെപ
ന്തിയിൽചെൎന്നിരുന്നു(യൊ)മറിയവിലയെറിയഒരുജടാമാഞ്ചി
തൈലംകൊണ്ടുവന്നുഭരണിയുടെവയ്അടൎത്തിയെശുവിന്റെതലമെ
ൽഒഴിച്ചു-(മാ)മുട്ടുകുത്തികാൽമെലുംപൂശിതലമുടികൊണ്ടുതുവൎത്തിആ
സൌരഭ്യംവീട്ടിൽഎല്ലാംപരക്കയുംചെയ്തു(യൊ)

ഇത്എല്ലാവൎക്കുംജീവന്റെവാസനയായ്ചമഞ്ഞില്ലതാനും-
മഹാചാൎയ്യനെഅഭിഷെകംചെയ്വാൻമറിയദെവനിയൊഗത്താൽമുതി
ൎന്നുകൊണ്ടതുശിഷ്യന്മാൎക്കനല്ലവണ്ണംബൊധിച്ചില്ല-(മത)-വിശെഷാൽയ
ഹുദപറഞ്ഞുഇതുനൂറുരൂപ്പികെക്കവിറ്റുദരിദ്രൎക്ക്കൊടുക്കാഞ്ഞതെ
ന്തു-അപ്രകാരംമറ്റചിലശിഷ്യന്മാരുംമറിയയൊടുകോപിച്ചു(മാ)വെ
റുതെഉള്ളചെലവിനെആക്ഷെപിച്ചുപിറുപിറുത്തു-യൊഹനാനൊഎല്ലാ [ 211 ] വരുടെചെലവിന്നും‌ഉള്ളദ്രവ്യംകൎയ്യൊത്യൻ‌വഞ്ചിച്ചെടുക്കുന്നവൻ‌എ
ന്നറിഞ്ഞുദരിദ്രരെവിചാരിച്ചല്ല‌ഈതൈലത്തിന്റെവിലയെമൊഹി
ച്ചിട്ടത്രെപറഞ്ഞത്‌എന്നുഊഹിച്ചുതുടങ്ങി

ഇപ്രകാരം‌രണ്ടായ്പിരിഞ്ഞപ്പൊൾകൎത്താവ്കല്പിച്ചുഅവളെവി
ടുവിൻ‌സ്ത്രീയെ ദുഃഖിപ്പിക്കുന്നത്‌എന്തിന്നുഅവൾഎന്നിൽ‌ഒരുനല്ല
ക്രീയചെയ്തു–ദരിദ്രർ നിങ്ങളൊടുകൂടെനിത്യംഉണ്ടുമനസ്സഉണ്ടെങ്കിൽ‌അവ
രെസെവിപ്പാനും തക്കം‌ഉണ്ടുഞാൻ‌എല്ലായ്പൊഴും‌നിങ്ങളൊടുകൂടെഅല്ല–
(ആകയാൽ ദാരിദ്ര്യം‌ശമിപ്പിപ്പാൻ‌നിത്യസെവനല്ലതുശുഭകാലത്തുപിതാ
വിന്റെഅഭിപ്രായം‌ബൊധിച്ചിട്ടുധനവ്യയംചെയ്തുപുത്രനെമാനിക്കുന്ന
ത്എറ്റവും‌നല്ലതുതാനും–ഇതുചെയ്യാത്തവർദരിദ്രരിലും‌അധികംവിചാ
രപ്പെടുക‌ഇല്ലഎന്നുസിദ്ധാന്തം)–തന്നാൽകഴിയുന്നതിനെ‌ഇവൾചെ
യ്തുതൈലത്തെ‌ഒരുശവസംസ്കാരത്തിന്നായികരുതിക്കൊണ്ടത്‌ഇപ്പൊൾ‌എ
ന്റെസംസ്കാരത്തിന്നു‌അനുഭവമായ്‌വന്നു–(ശിഷ്യന്മാർമയങ്ങിമനൊരാ
ജ്യം‌വിചാരിക്കുന്നസമയം‌മറിയമശീഹയുടെമരണവഴിയെ‌ഊഹിച്ചു
പരമാൎത്ഥംബൊധിപ്പാൻ‌മുതിൎന്നു)–എന്നതല്ലാതെഈസുവിശെഷം‌ഘൊ
ഷിപ്പാനുള്ളഎതുസ്ഥലങ്ങളിലും‌ഇവൾചെയ്തത്അവളുടെഒൎമ്മെക്കായി
അറിയിക്കപ്പെടും‌എന്നും‌പറഞ്ഞു–അതുകൊണ്ടുഅവളെശാസിച്ചശിഷ്യന്മാ
ർതങ്ങളുടെകുറവിനെയും‌അവളുടെമഹാകൎമ്മത്തെയും‌വാക്കിനാലും
എഴുത്തിനാലും‌വൎണ്ണിക്കെണ്ടിവന്നതു–(മമ)

ഈ‌അത്താഴത്തിലെഅവസ്ഥയുംശവസംസ്കാരവചനവുംഎല്ലാം
നാണംകലൎന്നുവിചാരിക്കുമ്പൊൾയഹൂദാവിൽസാത്താൻപ്രവെശിച്ചു
(ലൂ.യൊ.൧൩,൨)ധനാശയുംഅഭിമാനവുംവൎദ്ധിച്ചിട്ടുഅവൻപക്ഷെആ
രാത്രിയിൽതന്നെയരുശലെമിൽഒടിപ്രധാനികളെചെന്നുകണ്ടുഅവ
ൎക്കജനഭീതിയാൽഉണ്ടായബുദ്ധിമുട്ടുതീൎത്തു(ലൂക്ക)പരസ്യകല്പനപ്ര
കാരം(യൊ൧൧,൫൭)യെശുവെകാട്ടികൊടുപ്പാൻമുതിൎന്നു൩൦ശെഖ
ൽ(എകദെശം൩൫ രൂപ്പിക)കൂലിചൊദിച്ചുനിശ്ചയിക്കയുംചെയ്തു– [ 212 ] ആയത്ഇസ്രയെലിൽഒർഅടിമയുടെ വിലഅത്രെ(൨മൊ.൨൧,൩൨)–ഇനി
ജനകലഹംവരാതെകണ്ടുപിടിപ്പാൻനല്ലതക്കംഅന്വെഷിക്കെണംഎ
ന്നുവെച്ചുഅവൻചെകവരൊടുംഒരൊന്നുപറഞ്ഞുതുടങ്ങി–(ലൂ)–യെശുവെ
ഞാൻകൊല്ലുന്നില്ലല്ലൊഅതിശയശക്തനാകയാൽഅവൻതെറ്റിപൊ
വാൻഒരുവഴികാണുംഎന്നുള്ളനിരൂപണംഅവന്റെഉള്ളിൽഉണ്ടായ
പ്രകാരം തൊന്നുന്നു–യെശുഅവനെഉടെനെഉപൊക്ഷിക്കാതെപെസഹ
ഭൊജനംവരെപൊറുക്കയാൽഒന്നാമതിൽഅല്ലആരണ്ടാംഅത്താ
ഴത്തിൽമാത്രംസാത്താൻമുഴുവനുംഅവനിൽകയറിതന്റെആയുധം
എന്നപൊലെപ്രയൊഗിച്ചുവാണു(യൊ.൧൩,൨൭)എന്നുംവിചാരിപ്പാ
ൻസംഗതിഉണ്ടു–

൩.,യെശുവിന്റെനഗരപ്രവെശം (മത ൨൧,൧–
൧൧–മാൎക്ക൧൧,൧–൧൧–ലൂക്ക.൧൯,൨൯–൪൬യൊ൧൨,
൯–൧൮)

യെശുഅണഞ്ഞപ്രകാരംകെട്ടപ്പൊൾനഗരക്കാരുംമറ്റുംചിലർവെള്ളി
യാഴ്ചയുംചിലർശബ്ബത്തസ്തമാനത്തിലുംവന്നുയെശുവെയുംലാജരെയും
കണ്ടുയരുശലെമിൽശ്രുതിവരത്തുകയാൽമഹാചാൎയ്യർകൂടിനിരൂപി
ച്ചതിൽലാജരെകൂടെകൊന്നാലൊഎന്നുള്ളവിചാരംഉദിച്ചു(യൊ)

ഞായറാഴ്ചരാവിലെ(എപ്രീൽ൨)യെശുമശീഹയായിപട്ടണത്തിൽ
വരുംഎന്നുകെട്ടാറെയാത്രക്കാർപലരുംയരുശലെമെയും൧൦൦൦അടിദൂ
രംചുറ്റുംഎടുപ്പിച്ചകൂടാരകുടിലുകളെയുംവിട്ടുഒരുരാജാവിന്റെഘൊ
ഷസന്തൊഷങ്ങളെകാംക്ഷിച്ചുവങ്കൂട്ടമായിഎതിരെനടന്നുഅവർകുരു
ത്തൊലകളെപിടിച്ചുകൊണ്ടു(സങ്കി൧൧൮,൨൫ʃʃ)ഹൊശിയന്നമഹാത്രാ
ണനത്തെഇപ്പൊൾനടത്തെണമെയഹൊവാനാമത്തിൽവരുന്നവനാ
യുള്ളൊവെനിണക്കവന്ദനംഇസ്രയെൽരാജാവെവാഴുകഎന്നപുരാ
ണമശിഹാസ്തുതിയെപാടിബെത്ഥന്യയിൽനിന്നുകൎത്താവെവളഞ്ഞുനഗ
രത്തിന്നാമാറുനടന്നു–അവനും൨ശിഷ്യരെബെഥഫഗ്ഗഎന്നഅത്തിപ്പുരത്തെ [ 213 ] ക്കഅയച്ചുജകൎയ്യ(൯,൯.)മുന്നറിയിച്ചപ്രകാരംസമാധാനരാജാവിന്നുള്ളവാ
ഹനത്തെവരുത്തി-അത്ആരുംകയറിയില്ലാത്തകഴുതക്കുട്ടിതന്നെ-(ചുമടുഎ
ടുപ്പാൻശീലിച്ചതള്ളയഹൂദരെയുംവഴങ്ങാത്തകുട്ടിപുറജാതികളെയുംകുറി
ക്കുന്നുഎന്നുഒരുപുരാണവ്യാഖ്യാനംഉണ്ടു-യുസ്തീൻ)-ശിഷ്യന്മാർഅവറ്റെഅ
ഴിക്കുമ്പൊൾഇത്എന്തുഎന്നുഉടയവർചൊദിച്ചാറെകൎത്താവിന്നുആവശ്യം
എന്നത്രെകല്പനപ്രകാരംപറഞ്ഞുദെവാത്മാവുംഅവരെവിരൊധിക്കാതെ
ആക്കി(മാ)-മശീഹയുംഅവന്റെപ്രജകളുംഒന്നുംഇല്ലാത്തകാലത്തുംസക
ലംഅടക്കിഅനുഭവിക്കുന്നുവല്ലൊ(൨കൊ.൬,൧൦)

പിന്നെകൂട്ടത്തിലുള്ളആവെശംശിഷ്യരിലുംപകൎന്നിട്ടുഅവർവസ്ത്രം
വിരിച്ചുയെശുവെഅതിന്മെൽകരെറ്റിപെൺ്കഴുതയെതങ്ങൾമുന്നടത്തി.
ജനങ്ങളുംആനന്ദംമുഴുത്തുവസ്ത്രങ്ങളെവഴിക്കൽവിരിച്ചുംമരങ്ങളിൽനി
ന്നുതൊൽകൊത്തിവിതറിമറ്റുള്ളവർമുമ്പിലുംപിന്നിലുംനടന്നുമഹാദാവി
ദ്യനെയുംഇന്നുആരംഭിക്കുന്നമശീഹവാഴ്ചയെയും(മാ)പാട്ടുകളാൽസ്തു
തിച്ചു-ഒലീവമലയുടെശിഖരത്തിൽഎത്തിയപ്പൊൾദെവാലയത്തൊടുകൂട
നഗരംമുഴുവനുംനീളെപ്രകാശിച്ചുകണ്ടാറെശിഷ്യന്മാർദൈവത്തെവാഴ്ത്തിലാ
ജർതുടങ്ങിയുള്ളവരിൽചെയ്തഅതിശയങ്ങളെവൎണ്ണിച്ചുപാടി(യൊ)ത
ങ്ങളുംകാരണംനല്ലവണ്ണംഅറിയാതെപെന്തകൊസ്തസമമായപരവശ
തയെകാണിക്കയുംചെയ്തു-

(ലൂ)ആയത്പറീശന്മാൎക്ക്അസഹ്യമായിതൊന്നിയപ്പൊൾയെശുയഹൂദ
കല്പനെക്കുംരൊമന്യായത്തിന്നുംഈസ്വൎഗ്ഗീയഘൊഷത്താൽലംഘനംഇല്ല
എന്നറിഞ്ഞുഇവർമിണ്ടാതെഇരുന്നാൽകല്ലുകൾആൎപ്പാൻതുടങ്ങുംഎന്നു
ചൊല്ലിഹബക്കുക്ക(൨,൧൧)ബാബലെകുറിച്ചുപ്രവചിച്ചതിനെഓൎമ്മവരുത്തി.
ആഗുരുക്കന്മാർഇസ്രയെലിൽദെവസ്തുതിയെഒടുക്കിയപ്പൊൾദെവാലയം
കൊട്ടവീടുകളുംമുഴങ്ങിഇടിഞ്ഞുവീഴുന്നഒശയാൽയഹൊവാനാമത്തിന്നു
പുതിയമഹത്വംസംഭവിച്ചിട്ടുണ്ടല്ലൊ–ഇപ്രകാരംതാഴ്മയുള്ളരാജാവു
മലയിൽനിന്നുഇറങ്ങിചിയൊൻപുത്രിയുടെശൊഭകാണുമ്പൊൾപൊട്ടി [ 214 ] ക്കരഞ്ഞുഹാനിന്റെസമാധാനത്തിന്നുള്ളതുഇന്നുഎങ്കിലുംഈനിന്റെ
കല്യാണദിവസത്തിൽതന്നെബൊധിച്ചുഎങ്കിൽകൊള്ളായിരുന്നു-എ
ങ്കിലുംഅതുനിണക്ക്മറഞ്ഞിരിക്കുന്നു-ആകയാൽശത്രുക്കൾനിന്നെവള
ഞ്ഞുനാലുപുറവുംനിരൊധിച്ചുവലെച്ചുനിന്നെയുംമക്കളെയുംനിഗ്രഹിച്ചു
ഒരുകല്ലുംമറുകല്ലിന്മെൽനില്ക്കാതെആക്കിവെക്കുംനിന്നെദൎശിച്ചുവന്നകാ
ലത്തെഅറിയാത്തതിനാൽഇതുനിണക്കവരും-എന്നുചൊല്ലിഗഥശമന
യൊളംഇറങ്ങികിദ്രൊൻതൊടുകടന്നുനഗരത്തിൽകയറിചെല്ലുകയും
ചെയ്തു–

(മത)അപ്പൊൾനഗരംഎല്ലാംകുലുങ്ങിപലരുംക്രുദ്ധിച്ചുംപരിഹ
സിച്ചുംഇത്ആർഎന്നുചൊദിച്ചാറെആശ്രിതന്മാർസന്തൊഷഭാവംഅല്പം
ശമിച്ചുമശീഹഎന്നല്ലനചറത്തപ്രവാചകൻഎന്നത്രെഉത്തരംപറഞ്ഞു-
യെശുവുംനെരെദെവാലയത്തിൽചെന്നുരാജാചാൎയ്യനായിഎല്ലാംചുറ്റും
നൊക്കിമിണ്ടാതെപരീക്ഷകഴിച്ചുരാത്രിആയാറെപന്തിരുവരെമാത്രം
കൂട്ടിക്കൊണ്ടുബെത്ഥന്യക്കമടങ്ങിപൊകയുംചെയ്തു-(മാ)

൪.,യെശുമശീഹയായിദെവാലയത്തിൽവ്യാപരിച്ചുവാണ
ദിവസം(മത. ൨൧,൧൨-൨൨. മാ. ൧൧,൧൦-൧൯. ലൂക്ക.
൧൯,൪൫-൪൮. യൊ.൧൨,൧൯-൩൬)

തിങ്കളാഴ്ച(ഏപ്രിൽ൩)നന്നെരാവിലെയെശുബെത്ഥന്യയിൽനിന്നുപുറ
പ്പെട്ടുനഗരത്തിലെക്കനടക്കുമ്പൊൾ(ദെവാലയവകയായിരിക്കും)ഒർഅ
ത്തിമരത്തിൽഇലഅധികംകണ്ടുവിശപ്പ്ഓൎത്തുപഴംഅന്വെഷിച്ചാറെകാ
ണായ്കയാൽഇനിനിങ്കൽനിന്നുആരുംഒരിക്കലുംപഴംതിന്നുകയില്ല(മാ)
എന്നുപറഞ്ഞു-മണ്ണിന്റെഗുണവുംവളവുംഹേതുവായിട്ടുശെഷംമരങ്ങ
ളുടെമുമ്പെതന്നെഫലംകാണെണ്ടീട്ടുംഇലമാത്രംപെരുത്തിരിക്കുന്നമരം
ദൈവത്തിന്റെമുങ്കുട്ടിയായഇസ്രയെലിന്നുഉപമഅത്ര(ഹൊശ൯,
അ-൧൦.വാ)

അനന്തരംയെശു(മല.൩,൧)നിയമദൂതനെകുറിച്ചുള്ളപ്രവാ [ 215 ] ചകംനിറയനിവൃത്തിപ്പാൻ‌ദെവാലയത്തെതന്റെകൊയിലകം‌എന്ന
പൊലെശുദ്ധീകരിച്ചു–അതുമുമ്പെചെയ്തതിലും(യൊ.൨)അധികം‌അമൎച്ചയൊ
ടെ കഴിച്ചുചന്തകളെയും‌പലകകളെയും‌മറിച്ചിട്ടു(മമ)കച്ചവടക്കാ
രൊടുപറഞ്ഞു– യഹൊവാലയംസകലജാതികൾ്ക്കും‌പ്രാൎത്ഥനാലയമായി
രിക്കെണ്ടതല്ലൊ (യശ. ൫൬, ൭. യിറ. ൭, ൧൧)നിങ്ങൾ‌അതിനെകള്ളന്മാ
രുടെഗുഹ‌ആക്കി‌എന്നു‌ചൊല്ലിആരെയും‌ഒരുപാത്രവും‌പ്രാകാരത്തിൽ
കൂടികൊണ്ടുപൊകുവാൻസമ്മതിച്ചതുംഇല്ല (മാ)

ഇപ്രകാരംതനിക്കസ്ഥലംഉണ്ടാക്കിയഉടനെയെശുദെവാലയ
ത്തിൽതിരക്കിവരുന്നകുരുടർമുടവർതുടങ്ങിയുള്ളവരെചെൎത്തുസൌ
ഖ്യംവരുത്തി (മത) ഉപദെശിച്ചുകൊണ്ടിരുന്നു(ലൂ)ആചാൎയ്യന്മാർ‌അതു
കണ്ടുകെട്ടതല്ലാതെ യാത്രക്കാർ‌പലരുംബാലന്മാരുംകൂടഹൊശിയന്നഎ
ന്നുവിളിച്ചുഘൊഷിക്കുന്നതുകൊണ്ടുൟൎഷ്യസഹിയാതെനീഇവരെ
കെൾ്ക്കുന്നുവൊ‌എന്നുഭൎത്സിച്ചു പറഞ്ഞുകെൾ്ക്കുന്നു‌എന്നും(൮.സങ്കീ.)ശിശു
ക്കളുടെവായിൽനിന്നുദൈവം ഉണ്ടാക്കിയബലം‌പ്രതിയൊഗിയെമട
ക്കുവാനും‌വലിയവൎക്കനാണംവരുത്തുവാനും‌ഒരുക്കിയപ്രകാരംവായി
ച്ചില്ലയൊഎന്നുയെശുപറഞ്ഞു–(മത)–അതുകെട്ടശെഷംപറീശർസ
ങ്കടപ്പെട്ടുഒന്നുംഫലിക്കുന്നില്ലല്ലൊ ലൊകംമുഴുവനുംഅവന്റെപിന്നാ
ലെആയിഎന്നുചൊല്ലിമടുത്തുപൊകയുംചെയ്തു–(യൊ)

ശിശുക്കളുംമാത്രംഅല്ലപണ്ടുമാഗർഎന്നപൊലെപുറജാതിക
ളിൽനിന്നുചിലമുങ്കുട്ടികളുംവന്നുതങ്ങളുടെകൂട്ടരെപ്രകാശിപ്പിക്കെണ്ടു
ന്നമശീഹയെകാണ്‌മാൻആഗ്രഹിക്കയുംചെയ്തു–അവർയവനർആക
യാൽയവനനാമങ്ങളുള്ളഫിലിപ്പ്അന്ത്രയാഎന്നവരൊടുചൊദിച്ചപ്പൊൾ
ഇവർയെശുവൊടുബൊധിപ്പിച്ചു ആയവൻഇതുപിതാവ്തന്നവലിയ
അടയാളംഎന്നുഗ്രഹിച്ചുതാൻജാതികളുടെഇടയിൽമഹത്വപ്പെടെണ്ടു
ന്നസമയംവന്നുഎന്നുഅറിയിച്ചു വഴിയെയുംസൂചിപ്പിച്ചുധാന്യത്തിന്റെ
മണിദ്രവിച്ചാലെപെരികഫലംതരുന്നതുപൊലെആചാൎയ്യനായിപഴ [ 216 ] യജീവനെബലികഴിച്ചിട്ടല്ലാതെപുതിയജീവനുംരാജത്വവുംവരിക
യില്ല–ഇതുവിശെഷാൽയവനന്മാൎക്കപറ്റുന്നവാക്യം–അവർജാതിഭാവ
ത്തിന്നുതക്കവണ്ണംമരണനിനവിനെപൊലുംഎത്രയുംഅകറ്റിഐതി
കമായയിൽരസിച്ചവരാകകൊണ്ടുമരണവഴിയായിട്ടല്ലാതെസത്യജീ
വൻവരികയില്ലഎന്നുഗ്രഹിക്കെണ്ടിഇരുന്നു–മശീഹമരിക്കുന്നതുപൊ
ലെഅവനെആശ്രയിപ്പാൻപൊരുന്നവരുംഐഹികജീവനെപകെ
പ്പാൻപഠിക്കെണം–ഇപ്രകാരംഅവനെപിഞ്ചെന്നാൽകൎത്താവിന്റെ
ഗതിയുംപിതാവിൽനിന്നുംമാനവുംആവന്റെഭൃത്യന്മാൎക്കുംഉണ്ടാകും–
(യൊഹ)–

എന്നതിന്റെശെഷംഇപ്പൊൾഎന്റെആത്മാവ്കലങ്ങിപി
ന്നെഎന്തുപറയെണ്ടുപിതാവെൟമുഹൂൎത്തത്തിൽനിന്നുഎന്നെഉദ്ധ
രിക്കെണംഎന്നൊഅല്ലഇതിന്നായിട്ടല്ലൊ(മരണവെദനെക്ക്‌തന്നെ
ഞാൻൟനാഴികഴിൽവന്നുഒന്നെഉള്ളുഅപെക്ഷിപ്പാൻപിതാവെനി
ന്നാമത്തെമഹത്വപ്പെടുത്തെണമെ—എന്നാറെപണ്ടുയൎദ്ദനിലുംതിരുമല
യിലുംഉണ്ടായതുപൊലെദൈവാലയത്ത്ഒരുസ്വൎഗ്ഗീയവാക്കുണ്ടായിതു–
ഞാൻഅതിനെ(പഴയനിയമത്താൽ)മഹത്വപ്പെടുത്തിഇനി(പുതിയ
തിനാൽ)മഹത്വപ്പെടുത്തുകയുംചെയ്യും(൨കൊ.൩,൭ʃʃ)–തെരിഞ്ഞെടുത്ത
വൎക്കമാത്രംവാക്കുകൾതെളിഞ്ഞുവന്നുഉൾചെവിഇല്ലാത്തവൎക്കഅത്ഇടിമു
ഴക്കംഎന്നുതൊന്നി–മദ്ധ്യമന്മാൎക്കഒരുദൂതൻചൊല്ലിയരഹസ്യമായിരി
ക്കും‌എന്നുവിചാരിച്ചു–അതിന്നുയെശുപറഞ്ഞുഇത്എനിക്കായിട്ടുഉണ്ടാ
യശബ്ദമല്ലനിങ്ങൾ്ക്കായിട്ടത്രെ–ഇപ്പൊൾയഹൂദമാത്സൎയ്യംയവനലീലമുത
ലായപ്രപഞ്ചാത്മാക്കളിന്മെൽന്യായവിധിവരുന്നു–ഇപ്പൊൾഇഹലൊകപ്ര
ഭുപുറത്തുതള്ളപ്പെടും🞼,ഞാനൊഭൂമിയിൽനിന്നു(ക്രൂശിന്മെൽകൊടി
🞼യെശുപരീക്ഷാസമയത്തഅവൻസ്വൎഗ്ഗത്തിൽനിന്നും(ലൂ൧൦,൧൮)മര
ണത്താൽലൊകത്തിൽനിന്നുംതള്ളപ്പെട്ടുആകാശത്തിൽവാഴുന്നു(എഫ.൨
൨)ഇനിഭൂമിമെൽഎറിയപ്പെടെണ്ടിയതു(അറിയിപ്പു൧൨,൭) [ 217 ] യായിട്ടു)ഉയൎത്തപ്പെടുമ്പൊൾഞാൻ(ഇരുവകയിലും)അവരെഎല്ലാവരെ
യുംഎങ്കലെക്കആകൎഷിക്കും(യൊ)

ഇപ്രകാരംയെശുപിതാവിൻശബ്ദത്തെവ്യാഖ്യാനിച്ചു–സ്വന്ത
മരണത്താൽപഴയനിയമത്തിന്നുസമാപ്തിയുംപുതിയതിന്നുസ്ഥാപനവും
വരുന്നതുഘൊഷിച്ചപ്പൊൾ–ജനങ്ങളിൽപിന്നെയുംചഞ്ചലഭാവംഉണ്ടാ
യി–മശീഹഎന്നുംനിലനില്ക്കെണംഎന്നുണ്ടല്ലൊ(സങ്കീ.൧൧൦,൪.ദനി.൭,
൧൪)മനുഷ്യപുത്രൻഎന്നുള്ളപെരിന്നുഅൎത്ഥംഎന്തുക്രൂശമരണത്താൽ
എന്തുഎന്നുംമറ്റുംപിറുപിറുത്തപ്പൊൾയെശുകനിവൊടെവിഷാദിച്ചു
ഇനികുറയകാലമെനിങ്ങളൊടുകൂടവെളിച്ചംഉള്ളു–വെളിച്ചംഉള്ളെടംമ
ടിയാതെനടന്നുകൊൾ്‌വിൻഇരുൾനിങ്ങളൊടുഎത്തിപൊകാതെഇരിപ്പാ
ൻതന്നെ–ഇരുളിൽനടക്കുന്നവൻലാക്കറിയാതെഭ്രമിക്കെണ്ടിവരും
വെളിച്ചംഉള്ളസമയംവെളിച്ചമക്കളായിതീരുവാൻവെളിച്ചത്തിൽവി
ശ്വസിപ്പിൻഎന്നുയെശുബുദ്ധിചൊല്ലിതന്റെമാനദിവസത്തിലെവെ
ലയെസമൎപ്പിക്കയുംചെയ്തു–(യൊ)

൫.,യെശുദെവാലയത്തിൽവാദനിമന്ത്രണശാപങ്ങളും
തീരെപൊഴിച്ചുഅതിനെവിട്ടുവിട്ടനാൾ(മത.൨൧,൧൦.൨൪,൨.
മാൎക്ക൧൧,൨൦–൧൩,൨.ലൂ.൧൯.൨൧,൬യൊഹ.൮,൧–൧൧)
(മമ)ചൊവ്വാഴ്ചരാവിലെ(ഏപ്രീൽ.൪)യെശുബെത്ഥന്യയിൽ‌നിന്നു
മടങ്ങിവരുമ്പൊൾകെഫാതുടങ്ങിയുള്ളവർ‌അത്തിമരംവെർ‌തുടങ്ങി
മുടിയൊളം‌ഉണങ്ങിനില്ക്കുന്നതുകണ്ടുനീശപിച്ചതു‌എത്രക്ഷണത്തിൽഉ
ണങ്ങി എന്നുചൊല്ലിഅതിശയിച്ചു–യെശുവുംദൈവത്തിൽ‌വിശ്വാസമു
ള്ളവരാകുവിൻ‌ഒരുത്തൻ‌ഈ‌മലയൊടു‌ഇവിടെനിന്നുനീങ്ങിസമുദ്രത്തി
ൽ‌ആയ്പൊകഎന്നുകല്പിച്ചുഒട്ടുംസംശയിക്കാതെ‌ഇതുസംഭവിക്കും‌എ
ന്നുറപ്പിച്ചാൽ‌ആകും‌നിശ്ചയം–ഒടുക്കം‌വിശ്വസിച്ചു പ്രാൎത്ഥിക്കുന്നത്‌എല്ലാം
കിട്ടുകയുംചെയ്യും–(ഇങ്ങിനെമൊറിയമലയെസൂചിപ്പിച്ചുപറഞ്ഞതി
നെശിഷ്യന്മാർപിന്നത്തെതിൽ‌അതുദെവസഭെക്കഇടൎച്ചയായിവന്ന [ 218 ] പ്പൊൾവിശ്വാസപ്രാൎത്ഥനയാൽഒപ്പിച്ചിട്ടുണ്ടു-അപ.൧൫)എങ്കിലുംകൊ
പിച്ചുപ്രാൎത്ഥിച്ചാൽവാഗ്ദത്തംപറ്റുകയില്ലഎല്ലാവരൊടുംക്ഷമിക്കുന്ന
വന്നത്രെപാപക്ഷമയുംപ്രാൎത്ഥനാഫലവുംലഭിക്കും(മാ)

(൩)അനന്തരംദൈവാലയത്തിൽഎത്തിഉലാവിക്കൊണ്ടു(മാ)
സുവിശെഷംഅറിയിക്കുമ്പൊൾമഹാചാൎയ്യന്മാർഎതിരിട്ടുഎതുവി
ധത്തിലുള്ളഅധികാരത്താൽനീഈവകഎല്ലാംചെയ്യുന്നുഎന്നുംഅ
ധികാരംതന്നവൻആരെന്നുംചൊദിച്ചാറെ-അവർമുന്നടന്നവനെ
അംഗീകരിച്ചാൽതന്നെയുംഅംഗീകരിക്കുംഎന്നുയെശുനിശ്ചയിച്ചു
യൊഹനാന്റെസ്നാനംഎവിടെനിന്നുസ്വൎഗ്ഗത്തിൽനിന്നൊമനുഷ്യരി
ൽനിന്നൊഎന്നൊർഎതിൎമ്മൊഴിചൊദിച്ചു-ഉടനെഅവർകലങ്ങി
യൊഹനാനെനിരസിച്ചാൽജനങ്ങൾഅവനെപ്രവാചകൻഎന്നു
മാനിക്കയാൽകല്ലെറിവാനുംപൊരുംഎന്നുപെടിച്ചുതങ്ങളിൽഓരൊ
ന്നുവിചാരിച്ചതിന്റെശെഷം-ഞങ്ങൾ്ക്കഅറിഞ്ഞുകൂടാഎന്നുവ്യാജമാ
യിപറഞ്ഞുനാണിച്ചു-എന്റെഅധികാരത്തെഞാനുംചൊല്ലുകയില്ല
എന്നുയെശുഖണ്ഡിച്ചുപറഞ്ഞതല്ലാതെ-വൈപരീത്യമുള്ളരണ്ടുപു
ത്രന്മാരുടെഉപമയാൽ(ഭാ.൬൯)അവരുടെ൩കുറ്റങ്ങളെവെളിപ്പെ
ടുത്തുകയുംചെയ്തു-അത്എങ്ങിനെഎന്നാൽയൊഹനാൻപഴയനിയ
മത്തിന്റെരീതിനീതികളൊടുംകൂടവന്നപ്പൊൾഅവർഅറിവുറ്റവർ
ആകയാൽസകലജനത്തിന്റെമുമ്പിലുംവിശ്വസിക്കെണ്ടതായിരുന്നു-
അല്ലായ്കിൽചുങ്കക്കാരുംവെശ്യമാരുംകാട്ടിയെടത്തൊളംഅനുസരി
ക്കെണ്ടിയത്-എങ്ങിനെഎങ്കിലുംഇവർമുല്പുക്കുവിശ്വസിച്ചത്കണ്ടുഒടു
ക്കംനാണിച്ചുപിഞ്ചെല്ലെണ്ടതായിരുന്നു-ഈവകഒന്നുംഅവർചെ
യ്യായ്കയാൽഒഴികഴിവുകൂടാതെനികൃഷ്ടന്മാരത്രെ(മത)

(൩)ഭ്രഷ്ടന്മാരായയഹൂദരെക്കാളുംമാത്രമല്ലപുറജാതികളെ
ക്കാളുംഅവർത്യാജന്മാർഎന്നുമത്സരിക്കുന്നുകുടിയാന്മാരുടെഉപമ
യാൽകാട്ടി(ഭാ.൬൯)അതുകൊണ്ടുയജമാനൻഅവരെനിഗ്രഹി [ 219 ] ച്ചുവള്ളിപ്പറമ്പിനെമറ്റവരിൽഭരമെല്പിക്കുംഎന്നുകെട്ടാറെഅതുവരരു
തെഎന്നുപറഞ്ഞു(ലൂ)-യെശുവൊഅവരെനൊക്കി(സങ്കീ.൧൧൮,൨൨ഽ)
വിശെഷമായകല്ലിന്റെവിവരംഅറിയിച്ചുഅതിനെപണിയുന്നവർ
തള്ളിയപ്പൊൾകൎത്താവ്അത്ഭുതമാംവണ്ണംതലക്കല്ലാക്കിഎന്നാൽഅ
തിന്മെൽഇടറിവീഴുന്നവർനുറുങ്ങിപൊകും(യശ.൮,൧൪ഽ)ഒടുവിൽ
അതുരുണ്ടുരുണ്ടുവീണുലൊകത്തെയുംപൊടിച്ചുകളയും(ദാനി.൨,൩൪–
൪൫)-ഇതിന്റെഅൎത്ഥംമഹത്തുക്കൾവെണ്ടുവൊളംഗ്രഹിച്ചുൟഷ്യപ്പെ
ട്ടുമടിയാതെപിടിപ്പാൻഭാവിച്ചിട്ടും(ലൂ)ജനഭയംഹെതുവായിഅടങ്ങി
പാൎത്തു-യെശുകനിഞ്ഞുരാജപുത്രകല്യാണത്തിൻഉപമയാൽ(ഭാ.൬൮)
അവരെഒടുക്കത്തെകുറിക്കക്ഷണിക്കയുംചെയ്തു-(മത)

ഉടനെപിടിപ്പാൻകഴിയായ്കയാൽമഹാലൊകർദ്വെഷ്യത്തെ
അല്പംമറെച്ചുകൌശലംവിചാരിച്ചു൪പരീക്ഷകളെകൊണ്ടുയെശുവെ
കുടുക്കിനാടുവാഴിയുടെനെരെഎങ്കിലുംജനത്തിന്റെനെരെഎങ്കിലുംകു
റ്റക്കാരൻആക്കുവാൻശ്രമിച്ചതിപ്രകാരം-

രൊമൎക്ക്ഇങ്ങുവാഴുവാൻന്യായംഇല്ലല്ലൊമശീഹയുംഅവരെ
സമ്മതിക്കയില്ലഎന്നുപറീശരുംഹെരൊദ്യരുംഉള്ളിൽനിശ്ചയിച്ചുയെശു
വെസ്വാമിദ്രൊഹിയാക്കുവാൻഭാവിച്ചു-നീആരെയുംവിചാരിയാതെ
ദൈവമാൎഗ്ഗത്തെഉണ്മയായിഉപദെശിക്കുന്നസത്യവാനുംതന്റെടക്കാരനും
എന്നുള്ളമുഖസ്തുതിമുന്നിട്ടുകൈസൎക്കനികുതികൊടുക്കാമൊഎന്നുചൊ
ദിച്ചുഅവനൊഅവരുടെധൂൎത്തതയെകണ്ടുവ്യാജക്കാരെഎന്തിന്നു
എന്നെപരീക്ഷിക്കുന്നുനികുതിനാണ്യംകാട്ടുവിൻഎന്നുപറഞ്ഞാറെ-
അവർഒരുദെനാരെകൊണ്ടകൊടുത്തുരൂപവുംഎഴുത്തുംനൊക്കി
കൈസരുടെത്എന്നുഏറ്റുപറഞ്ഞപ്പൊൾ-എങ്കിൽകൈസരുടെത്
കൈസരിന്നുംദൈവത്തിന്റെത്ദൈവത്തിന്നുംകൊടുപ്പിൻഎന്നുകല്പി
ച്ചു-യഹൂദന്മാർമതഭ്രാന്തിനാൽകലക്കിവെച്ചത് വകതിരിച്ചുകൊടുത്തു
ദെവസാദൃശ്യവുംഎഴുത്തുംഉള്ളആത്മാവിനെവിശെഷാൽദൈവത്തി [ 220 ] ൽഎല്പിപ്പാൻ‌അപെക്ഷിച്ചപ്പൊൾ‌അവർപിടിക്കുന്നതൊന്നും‌കാണാ
തെമൌനമായ്പാൎത്തു(൩)

II അന്ന്‌എന്നുതൊന്നുന്നുപറീശർവൈദികരൊടുകൂടിനിരൂപി
ച്ചുനാംആരെയുംകൊല്ലരുത്എന്നുരൊമകല്പനഉണ്ടല്ലൊവ്യഭിചാരി
ണിയെകൊല്ലുവാൻ‌ മൊശെകല്പിച്ചു(൩മൊശ.൨൦,൨.൧൦)ഈവകയി
ൽകൈസരൊദെവാജ്ഞയൊഎതുപ്രമാണം–എന്നിങ്ങിനെപരീക്ഷി
ക്കെണ്ടതിന്നുഒരുവ്യഭിചാരിണിയെ യെശുവിന്റെഅടുക്കൽകൊണ്ടു
വന്നപ്പൊൾഅവൻചൊദ്യംകെട്ടഉടനെകുനിഞ്ഞുവിരൽകൊണ്ടുനില
ത്തിൽഎഴുതി(വാക്കഎഴുതിയൊഎന്നറിയുന്നില്ല.യിറ൧൭,൧൩)–അ
വർ പിന്നെയുംചൊദിച്ചാറെപാപംഇല്ലാത്തവൻഅവളിൽഒന്നാമത്തെ
കല്ല്എറികഎന്നുചൊല്ലിഅവൾ്ക്കമരണഭയവുംപരീക്ഷക്കാൎക്കപാപ
ബൊധവുംനാണവുംമുഴുത്തുവരുവൊളംപിന്നെയുംകുനിഞ്ഞെഴുതി
വാദികളുംസാക്ഷിക്കാരുംക്രമത്താലെവിട്ടുപൊയപ്പൊൾസ്ത്രീമാത്രം
ശെഷിച്ചുനിന്നുയെശുവുംന്യായംവിധിപ്പാൻമനസ്സില്ലാതെഅനുതാപ
ത്തിന്നായിവിളിച്ചുവിട്ടയക്കയുംചെയ്തു(യൊ)

III(൩)പിന്നെചദൂക്യർ‌വന്നുപുനരുത്ഥാനത്തെപരിഹസിപ്പാൻഭാവി
ച്ചത് ഇപ്രകാരം–ദെവരവിവാഹം(൫മൊ. ൨൫, ൫)കല്പിച്ചുകിടക്കുന്നുവല്ലൊ.
എന്നാൽഞങ്ങളിൽജ്യെഷ്ഠാനുജന്മാർ‌എഴുവരുംക്രമത്താലെഒരുസ്ത്രീക്ക
ഭൎത്താക്കന്മാരായ്‌വന്നുംകഴിഞ്ഞുപൊയും‌ഇരിക്കുന്നു–പുനരുത്ഥാനത്തിൽ
അവൾ‌ആൎക്കാകും‌എന്നുചൊദിച്ചാറെകൎത്താവ്ഖണ്ഡിച്ചുപറഞ്ഞു– നി
ങ്ങൾ തിരുവെഴുത്തുംദെവശക്തിയും‌അറിയായ്കയാൽ‌വഴിപിഴച്ചുഴലു
ന്നു(മ്മ–വെദസാരം‌അറിഞ്ഞാൽദൈവംശക്തിയില്ലാത്തവസ്തുവായിതൊ
ന്നും– ദൈവത്തിന്റെഉയിൎപ്പിക്കുന്നശക്തിമനസ്സിൽ‌അനുഭവം‌വരികയ
ല്ലാതെ വെദം തെളിഞ്ഞുബൊധിക്കയും‌ഇല്ല–ഇങ്ങിനെരണ്ടിന്റെസംബ
ന്ധം)– പുനരുത്ഥാനത്തിന്റെവസ്തുതയാവിത്–പുതിയലൊകത്തിന്റെ
അംശക്കാരാവാൻ‌യൊഗ്യതയുള്ള‌ഉയിൎപ്പിൻ‌മക്കൾ(ലൂ)ദൂതസാദൃശ്യ [ 221 ] വുദെവപുത്രത്വവുംഉള്ളവരാകയാൽവിവാഹപ്രസവമരണാദിഭെദങ്ങളി
ല്ലാത്തവരായ്വാഴും–ഈഉപദെശത്തെമൊശയുംവെളിവാക്കിഎന്നഒ
ൎമ്മഇല്ലയൊ(൨മൊ.൩,൬)-ദൈവംജീവനുള്ളവനാകകൊണ്ടുജീവനുള്ളവ
രെസൃഷ്ടിപ്പാനുംജീവനൊടെരക്ഷിപ്പാനുംപിന്നെയുംഉയിൎപ്പിപ്പാനുംശ
ക്തനാകുന്നു-അവൻതാൻനിത്യകറാർഉറപ്പിച്ചുഅബ്രഹാംയിഛ്ശാക്ക
യാക്കൊബഎന്നവരുടെദൈവംഎന്നുപറകയാൽഅവൻഅവൎക്കായും
അവർഅവന്നായുംനിത്യംജീവിച്ചിരിക്കുന്നുസ്പഷ്ടംഅത്രയുമല്ലചത്തവ
ർഎല്ലാവരുംഅവന്നായിജീവിച്ചിരിക്കുന്നു(ലൂ)എന്നുകെട്ടാറെജനങ്ങൾ
അതിശയിച്ചു(മത)വൈദികരുംഗുരൊനീനന്നായിചൊല്ലിഎന്നുസമ്മതി
ച്ചുപറഞ്ഞുചദൂക്യർചൊദിപ്പാൻതുനിയാതെപൊകയുംചെയ്തു(ലൂ)

(മ മ)ചദൂക്യരുടെപരാജയത്താൽപറീശർഒരുവിധമായിസ
ന്തൊഷിച്ചു(മാ)കൂടിവിചാരിച്ചുഅവരിൽഒരുവൈദികൻധൎമ്മവെപ്പുകളിൽ
മുഖ്യമായത്എന്തുഎന്നുചൊദിച്ചുയെശുമുമ്പെഗലീലയിൽവെച്ച്ഒരു
വൈദികനൊടുപറഞ്ഞതു(ലൂ൧൦,൨൫)പിന്നെയുംഅരുളിച്ചെയ്തു-ഇസ്ര
യെലെകെൾ‌്ക്കനിൻദൈവമായയഹോവഎകകൎത്താവാകുന്നു(മാ)അവ
നെസൎവ്വാത്മനാസകലകരണശക്തികളാലുംസ്നെഹിക്കുന്നത്ഒന്നാമതും
വലുതുംആയകല്പനതന്നെ-കൂട്ടുകാരനെനിന്നെപൊലെതന്നെസ്നെ
ഹിക്കഎന്നുള്ളരണ്ടാമതുംഅതിനൊടുസമം-ഈരണ്ടിന്നുംമെല്പെട്ടത്ഒ
ന്നുംഇല്ല(മാ)ദൈവത്തിന്റെസകലവെളിപ്പാടുകളുംഇതിൽതന്നെഅടങ്ങി
ഇരിക്കുന്നു(മത)-എന്നതുകെട്ടാറെവൈദികൻഇത് സാരവാക്കഎന്നുംസാ
ക്ഷാൽഈമൊഴിസകലബലിവെപ്പുകളിലുംവിശെഷംഎന്നുംപക്ഷപാതം
ഒഴിച്ചുബുദ്ധിയൊടെചൊല്ലിയപ്പൊൾ-നീദൈവരാജ്യത്തിന്നുദൂരസ്ഥനല്ലഎ
ന്നുയെശുപറഞ്ഞു(മാ)

(൩)പിന്നെശത്രുക്കൾമടുത്തുകൂടിനില്ക്കുമ്പൊൾതന്നെയെശുഎതി
രെഒരുവാക്കുചൊദിച്ചു-മശീഹആരുടെപുത്രൻഎന്നുകെട്ടാറെദാവിദി
ന്റെഎന്നുചൊല്ലിയപ്പൊൾപിന്നെദാവിദ്ആത്മാവിൽആയി(സങ്കീ൧൧൦) [ 222 ] യഹോവഎന്റെറകൎത്താവൊടുഞാൻനിന്റെശത്രുക്കളെനിനക്കപാദപീ
ഠമാക്കുവൊളത്തിന്നുംനീഎൻവലത്തിരിക്കഎന്നുചൊല്ലിഅവനെതന്റെ
കൎത്താവ്എന്നുവിളിക്കുന്നത്എന്തു-അവൻദാവിദിന്നുകൎത്താവ്എന്നുവ
രികിൽപുത്രനാകുന്നത്എങ്ങിനെ-എന്നിവണ്ണംപഴയനിയമത്തിലുംഅറി
യിച്ചുകിടക്കുന്നതന്റെദിവ്യമഹത്വത്തെയുംപിതാവിൻതുണയാൽവരുന്ന
പൂൎണ്ണജയത്തെയുംസൂചിപ്പിച്ചുനാണംവരുത്തിയാറെ-ചൊദിപ്പാനുംഉത്തരം
പറവാനുംആരുംതുനിഞ്ഞില്ലജനങ്ങൾമനസ്സൊടെകെട്ടുപൊരുകയുംചെ
യ്തു(മാ)

(മത)പറീശന്മാർതൊറ്റിട്ടുംമശീഹെക്ക്അധീനരാവാൻ മനസ്സില്ലാ
തെനില്ക്കുമ്പൊൾ യെശുഎഴുധിക്കാരങ്ങളെചൊല്ലിതുടങ്ങിയതുഇവ്വണ്ണം

മൊശയുടെആസനത്തിൽവൈദികരുംപറീശന്മാരുംഇരുന്നുകൊ
ൾ്കയാൽഅവർപാരമ്പൎയ്യമായിവെക്കുന്നതു(ദെവാജ്ഞയൊടുവിപരീതമ
ല്ലെങ്കിൽ)പ്രമാണിച്ചുചെയ്വിൻ-അവരുടെക്രിയകളിൻപ്രകാരമൊചെ
യ്യരുതെഅവർപറയുന്നതുചെയ്യാത്തതുതാനും-അത്എങ്ങിനെഎന്നാൽ
൧.,അവർകനത്തചുമടുകളെകെട്ടിചുമത്തുന്നുതങ്ങൾഒരുവിരൽകൊണ്ടു
പൊലുംഇളക്കുന്നില്ല-ദെവസ്നെഹംമനുഷ്യസെവമുതലായകല്പനാസാരം
അവരുടെവിചാരത്തിലുംഇല്ല-൨.,കാണപ്പെടുവാൻഅത്രെഓരൊരൊപു
ണ്യകൎമ്മംപൊലെകാട്ടുന്നു-അതിന്നായിനെറ്റിപ്പട്ടം(൫മൊ.൬,൮)തൊ
ങ്കൽ(൪മൊ.൧൫,൩൮)മുതലായകല്പനാസാധനങ്ങളെവിസ്താരത്തിൽതീ
ൎത്തുപെരുമാറിനടക്കുന്നു-൩.,അവരുടെആഗ്രഹമൊവിരുന്നിലുംപള്ളിയി
ലുംഒന്നാംആസനംഅങ്ങാടിയിൽതൊഴുകറബ്ബിഎന്നസല്ക്കാരംമുതലാ
യതത്രെ-ഇപ്രകാരമുള്ളവരെസൂക്ഷിപ്പിൻ(മാ.ലൂ)പുതിയനിയമത്തിൽ
റബ്ബി(ഗുരു)എന്നനാമത്തെഎടുക്കരുതു-നിങ്ങൾഅന്യൊന്യംസഹോദ
രരാകുന്നുവല്ലൊ-ഒരുത്തനെയുംഭൂമിയിൽപിതാവ്(പാപ്പാ)എന്നുവിളി
ക്കരുത് സ്വൎഗ്ഗസ്ഥനെപിതാവായുള്ളു-സഭാനായകന്മാർഎന്നപെരുംഅ
രുത് മശീഹഅത്രെസഭയെനടത്തുന്നവൻ-നിങ്ങളിൽഅതിമഹാൻശു [ 223 ] ശ്രൂഷക്കാരനാക(മത.൨൦,൨൬)തന്നെത്താൻഉയൎത്തുന്നവനൊതാഴ്ത്ത
പ്പെടും(ലൂ.൧൪,൧൧)

ആകയാൽവ്യാജക്കാരായവൈദികപറീശന്മാരുംആയുള്ളാ
രെനിങ്ങൾ്ക്കുഅയ്യൊകഷ്ടം-൧.,സ്വൎഗ്ഗരാജ്യത്തെമനുഷ്യൎക്കടെച്ചുവെച്ചുംമു
ങ്കുറികളുള്ളപ്രാകാരത്തെതങ്ങൾവിട്ടുഅകത്തുപ്രവെശിക്കാതെപാൎത്തും
സത്യദാഹമുള്ളവരെവിരൊധിച്ചുംകൊണ്ടിരിക്കയാൽതന്നെ-൨.,നീണ്ടപ്രാ
ൎത്ഥനകളെചൊല്ലിഭണ്ഡാരത്തിന്നുദാനങ്ങളെവൎദ്ധിപ്പിച്ചുവിധവമാരുടെഭ
വനങ്ങളെഭക്ഷിക്കയാൽഅയ്യൊകഷ്ടം-൩.,ഒരുത്തനെമാൎഗ്ഗത്തിലാക്കു
വാൻനിങ്ങൾആഴിയുംഊഴിയുംചുറ്റിനടക്കുംപിന്നെസാധിച്ചാൽനിങ്ങ
ളിലുംഇരട്ടിപ്പായിനരകപുത്രനാക്കുകയാൽഅയ്യൊകഷ്ടം-൪.,ദെവാല
യത്താണനിസ്സാരംദെവാലയസ്വൎണ്ണത്താണഉറപ്പുഎന്നുംബലിപീഠ
ത്താണഘനംഇല്ലപീഠത്തിന്മെൽകാഴ്ചയാണഎങ്കിൽഒപ്പിക്കെണ്ടത്
എന്നുംമറ്റുംവ്യാജമായിവകതിരിക്കയാൽഅയ്യൊകഷ്ടം.ദൈവത്തൊ
ടുള്ളസംബന്ധത്താൽഅത്രെആണെക്കസാന്നിദ്ധ്യംവരികകൊണ്ടുഏതൊ
രുആണയെഎങ്കിലുംകളിയാക്കരുതല്ലൊ-൫.,തുളസിചീരകംമുതലായതി
ൽനിന്നുംപതാരംകൊടുത്തുംന്യായവിധികനിവുവിശ്വാസംതുടങ്ങിയുള്ള
മുഖ്യതകളെമറന്നുകൊണ്ടിരിക്കുന്നഅതിസൂക്ഷ്മതനിമിത്തംഅയ്യൊ
കഷ്ടം-൬.,കിണ്ടികിണ്ണംമുതലായതിൽപുറമെശുദ്ധിയുംഉള്ളിൽകവൎച്ച
യുംസുഖഭൊഗവുംമുഴുത്തുകാൺ്കയാൽഅയ്യൊകഷ്ടം-൭.,നിങ്ങൾപുറ
മെപുണ്യഛായയുംഅകമെആത്മമരണവുംകെടുംനിറഞ്ഞവരാകയാ
ൽഅയ്യൊകഷ്ടം-൮.,ആദിമുതൽദെവനിയുക്തന്മാരെദ്വെഷിച്ചുംഹിം
സിച്ചുംപൊരുന്നജാതിഭാവംനിമിത്തംഅയ്യൊകഷ്ടം*-പ്രവാചകന്മാ
രെകൊല്ലുന്നയരുശലെമെകൊഴിതന്റെകുഞ്ഞുങ്ങളെചിറകിങ്കീഴി
[ 224 ] ൽകൂട്ടിചെൎക്കുന്നതുപൊലെനിന്മക്കളെചെൎപ്പാൻഎനിക്കഎത്രവട്ടംമന
സ്സായിരുന്നുഎങ്കിലുംനിങ്ങൾ്ക്കമനസ്സായില്ല-ആകയാൽനിങ്ങളുടെൟആ
ലയംസാന്നിദ്ധ്യംവസിക്കാതവണ്ണംപാഴായ്വിടപ്പെടുംയഹോവാനാമത്തി
ൽവരുന്നവൻവാഴുകഎന്നുനിങ്ങൾആൎക്കുവൊളംഎന്നെഇനികാണു
കയുംഇല്ല(മത)

(മാ.ലൂ)എന്നുചൊല്ലിയശെഷംയെശുഎഴുനീറ്റുപുറപ്പെട്ടുസ്ത്രീപ്രാ
കാരത്തിൽകൂടികടക്കുമ്പൊൾഭണ്ഡാരത്തിൽനെൎച്ചയും(യൊ൮,൨൦)കാ
ഴ്ചയുംഇടുന്നവരെനൊക്കിധനവാന്മാർവളരെഇടുന്നതുംദാരിദ്രമുള്ളഒ
രുവിധവ(ക്വദ്രന്തഎന്നഒരുതാരംആകുന്ന)൨കാശുനല്കുന്നതുംകണ്ടഉ
ടനെ-മറ്റവരെല്ലാവരിലുംഇവൾഅധികംഇട്ടുനിശ്ചയംഅവർസമ്പുൎണ്ണ
തയിൽനിന്നുഒരല്പവുംഇവൾദാരിദ്രത്തിൽനിന്നുതന്റെസകലഉപജീ
വനവുംവെച്ചുവല്ലൊഎന്നുചൊല്ലി-ഇങ്ങിനെപഴയആരാധനയിൽഭ
ക്തിസാരംഒന്നുംനീരസിക്കാതെചെറിയതിന്നായിട്ടുംപിതാവെസ്തുതി
ച്ചുംകൊണ്ടുദെവാലയത്തിൽനിന്നുപുറപ്പെട്ടു-

(൩)ശിഷ്യന്മാർ ദുഃഖിചു പൊരുമ്പൊൾ ഒരുത്തൻ എന്നെക്കും നി
ല്ക്കെണ്ടുന്നവങ്കല്ലുകളെകാണിച്ചു(മാ)മറ്റവർവെളുത്തതൂന്നുകളെയുംശൊ
ഭനനെൎച്ചകളെയുംചൂണ്ടി(മാ)അന്നും തീൎന്നിട്ടില്ലാത്തപുതിയ പണിക
ളെയും അതിശയിച്ചു വൎണ്ണിച്ചു(മത)-എന്നാറെഇത് ഒക്കയും ഉള്ളവണ്ണം
കാണുന്നുവല്ലൊ ആമെൻ ഞാൻ പറയുന്നിതു ഇതിൽ ഒരു കല്ലും മറു
കല്ലിന്മെൽ ഇടിയാതെശെഷിക്കയില്ല എന്നു യെശു ഉരെച്ചു ബെത്ഥന്യയി
ലെക്ക യാത്രയായി ഇറങ്ങുകയും ചെയ്തു-


൬., ന്യായവിധി പ്രവചനം (മത. ൨൪,൩.൨൫,൪൬
മാൎക്ക. ൧൩,൩-൩൭. ലൂക്ക൨൧,൭-൩൬)

(൩)അസ്തമിക്കുമ്പൊൾയെശുഒലീവമലയിൽകയറിഇരുന്നുദെ
വാലയത്തെയുംനഗരത്തെയുംഒന്നുനൊക്കിപാൎത്തു-അന്നെരംശിഷ്യന്മാ
ർമശീഹയുടെതെജൊമയവാഴ്ചെക്കകഷ്ടാനുഭവത്താലുംനഗരവിനാശ
[ 225 ] ത്താലുംതാമസംവരുംഎന്നുഗ്രഹിച്ചുവിഷാദിക്കകൊണ്ടുഅവരിൽമുമ്പ
രായനാല്വർ(മാ)ഇത്എപ്പൊൾഉണ്ടാകുംഎന്നുംനിന്റെപ്രത്യക്ഷ
തെക്കുംയുഗസമാപ്തിക്കുംഅടയാളംഎന്തെന്നും(മത)ചൊദിച്ചു-

ഉടനെയെശുപ്രവാചകംതുടങ്ങിസഭയുടെഭാവിയെഅറിയി
ച്ചിതു-ആരുംനിങ്ങളെതെറ്റിക്കാതെഇരിപ്പാൻസൂക്ഷിപ്പിൻ-സഭ
യുടെഅകത്തുനിന്നുംപലർഎഴുനീറ്റുകാലംനിവൃത്തിയായി(ലൂ)ഞാ
ന്തന്നെമശീഹ(ഇന്നപുരുഷനൊമാൎഗ്ഗമൊഉപദെശമൊകാൎയ്യനിവൃ
ത്തിക്കമതി)എന്നുവെറുതെപ്രശംസിച്ചുപലരെയുംവശീകരിക്കും-ലൊ
കത്തിലൊയുദ്ധമത്സരങ്ങളുംവൎദ്ധിക്കും-അതിനാൽഞെട്ടികലങ്ങിപൊ
കരുതെ-അവസാനംക്ഷണത്തിൽആകയില്ല(ലൂ)–അനന്തരം
രാജ്യങ്ങൾ‌്ക്കുംജാതികൾ‌്ക്കുംകലക്കവുംപിണക്കവുംഅധികംപിടിക്കും-അതി
നൊടുഒത്തവണ്ണംഭൂമിയിൽക്ഷാമംചാക്കുകൊടുങ്കാറ്റുഭൂകമ്പങ്ങളുംആ
കാശത്തിൽഉല്പാതങ്ങളുംഉണ്ടാകും-ഇത്ൟറ്റുനൊവുകളുടെആരം
ഭം-സഭയുംഹിംസയിൽഅകപ്പെട്ടുസൎവ്വജാതിപകയാലും(കുഡുംബദ്രൊ
ഹങ്ങളാലും-മാ.ലൂ)*ഇടൎച്ചകളുടെഅതിക്രമത്താലുംസഭയുടെഅവ
യവങ്ങൾതമ്മിൽതമ്മിൽപീഡിപ്പിക്കയാലുംകള്ളപ്രവാചകത്താലുംനന്ന
ക്ലെശിച്ചുപൊകും-വെദധൎമ്മത്തിലെസംഗംകുറയുന്തൊറുംപലരിലും
സ്നെഹംകുളിൎന്നുപൊകുംഎന്നിട്ടുംക്ഷാന്തിയാലെനിങ്ങൾപ്രാണങ്ങ
ളെനെടും(ലൂ)അവസാനംവരെക്ഷാന്തിയുള്ളവന്നുരക്ഷനിശ്ചയം-
ഈകാലത്തിൽഒക്കയുംസുവിശെഷംക്രമത്താലെസൎവ്വലൊകത്തും
(മത)എല്ലാജാതികളിലും(മാ)ഘൊഷിക്കപ്പെടും.അത്എല്ലാവൎക്കുംന്യാ
യവിധിയിൽഒരുസാക്ഷ്യമായിരിക്കതക്കവണ്ണംഅറിയിച്ചതിൽപി
ന്നെഅത്രെഅവസാനംവരും–

അവസാനംവരുന്നതിന്നുമുങ്കുറിആകുന്നതുയരുശലെമിൽത
ട്ടുന്നന്യായവിധിതന്നെ.അതുശിഷ്യന്മാരുടെആയുഷ്കാലത്തിൽവരെണ്ട
[ 226 ] താകയാൽദനിയെൽ(൯,൨൭)പറഞ്ഞപ്രകാരം(മമ)രൊമസൈന്യങ്ങളു
ടെകഴുക്കൊടികൾ(ലൂ)പരിശുദ്ധപട്ടണത്തെവളഞ്ഞുനില്ക്കുന്നതുകാണു
മ്പൊൾമൂലനാശംഅടുത്തതുബൊധിച്ചുഒട്ടുംതാമസിയാതെയഹൂദയെവി
ട്ടു(പരായ)മലകളിൽഒടെണം-*,മൊശയുടെശിക്ഷാവാചകങ്ങൾ
മുതൽമലാക്യയുടെശാപംവരെഎഴുതികിടക്കുന്നതുഎല്ലാംനിവൃത്തിയാ
കുന്നപ്രതികാരദിവസങ്ങൾഇവതന്നെ(ലൂ)-ആകയാൽഗൎഭിണികൾ്ക്കു
മുലകുടിപ്പിക്കുന്നവൎക്കുംഹാകഷ്ടംഹിമകാലത്തും(മമ)യഹൂദരുടെഈ
ൎഷ്യഅധികംജ്വലിക്കുന്നശബ്ബത്തിലും(മത)ആഒട്ടംസംഭവിക്കാതിരി
പ്പാൻപ്രാൎത്ഥിപ്പിൻ-മുമ്പെഉണ്ടാകാതെയുംമെലാൽഒരിക്കലുംവരാ
തെയുംഉള്ളകൊപവുംക്ലെശവുംഈജാതിയിൽപറ്റും-അവർവാളാൽപട്ടുംബ
ദ്ധരായിസകലജാതികളിലുംചിതറിഉഴന്നുംപൊകുംജാതികളുടെസമയ
ങ്ങൾതികവൊളത്തെക്കയരുശലെംഅന്യരാൽചവിട്ടപ്പെടുകയുംചെയ്യും
(ലൂ)-സൂക്ഷ്മന്യായപ്രകാരംൟവിധിസൎവ്വലൊകത്തുംപറ്റെണ്ടതായി
രുന്നു(പുറത്തുള്ളവരുംയഹൂദരെപൊലെമശീഹയെതള്ളിയല്ലൊ)എങ്കി
ലുംസകലജാതികളിൽനിന്നുംതെരിഞ്ഞെടുത്തവർഉണ്ടല്ലൊഅവരു
ടെരക്ഷയെവിചാരിച്ചുകൎത്താവ്ആശിക്ഷാദിനങ്ങളെചുരുക്കും.ഇവ്വണ്ണം
ന്യായവിധിപതുക്കെനടക്കുന്നകാലത്തിൽലൊകത്തിന്നുഒരുയരുശ
ലെമുംസഭെക്കമൂലസ്ഥാനവുംഇല്ലായ്കയാൽകള്ളമശീഹമാരുംപ്രവാചക
രുംഎഴനീറ്റുകഴിയുംഎങ്കിൽതെരിഞ്ഞെടുത്തവരെകൂടെവാഗ്വൈ
ഭവത്താലുംഅതിശയങ്ങളാലുംവശത്താക്കും(മമ)-നിങ്ങളൊഭ്രമിക്കാ
തെമുഞ്ചൊല്ലിയതിനെഓൎത്തുകൊൾ്വിൻ-അവർഇതാകാട്ടിലെമശീഹ(സന്യാ
സതപസ്സുകളാൽവിളങ്ങുന്നവൻ)എന്നുപ്രശംസിച്ചുകെട്ടാൽപുറപ്പെട
രുത്-ഇതാപാണ്ടിശാലഭണ്ഡാരങ്ങളിലെമശീഹ(ഐഹികത്തിൽമഹൊ
[ 227 ] ത്സവംവരുത്തുന്നവൻ)എന്നുകെട്ടാലുംപ്രമാണിക്കരുത്ഇടിപൊലെ
അല്ലൊമനുഷ്യപുത്രന്റെപ്രത്യക്ഷതഅതിന്മിന്നലെപ്രകാശിപ്പിപ്പാൻ
മനുഷ്യവെളിച്ചംവെണ്ടാഅതിന്റെമുഴക്കംഅറിയിപ്പാൻമനുഷ്യവാക്കും
വെണ്ടാ-പുതിയനിയമത്തിന്റെസഭഏതുഭാഗംഎങ്കിലുംന്യായവിധിക്കാ
യിമുഴുത്തപ്പൊൾഅവിടെപിണത്തിൽകഴുഎന്നപൊലെന്യായകൎത്താവ്
വന്നുകൂടും(മത).

ആദിവസങ്ങളിലെപീഡയുടെശെഷമൊയുഗസമാപ്തിയെകുറി
പ്പാൻസൂൎയ്യന്നുഇരുൾ്ചപറ്റുംഅതിനാൽനിലാവുംക്ഷയിക്കുംഗ്രഹാദിക
ൾ്ക്കവീഴ്ചയുംആകാശങ്ങളുടെമൂലശക്തികൾ്ക്കഇളക്കവുംസംഭവിക്കും(മ മ)-
കടലുംപൊങ്ങിഅലെക്കുമ്പൊൾപ്രളയശങ്കയാൽജാതികൾവ്യാകുല
പ്പെട്ടുഭ്രമിച്ചുപാൎക്കും(ലൂ)-അപ്പൊൾമനുഷ്യപുത്രന്റെഅടയാളംവാനത്തി
ൽകാണുംഅവൻശക്തിമഹത്വത്തൊടുംകൂടെമെഘങ്ങളിന്മെൽവരുന്ന
തുഭൂവംശങ്ങൾകണ്ടുതൊഴിക്കും-ഇവഒത്തുവരുവാൻതുടങ്ങുമ്പൊൾനി
ങ്ങളുടെഉദ്ധാരണംഅണഞ്ഞുവരുന്നുഎന്നറിഞ്ഞുതലകളെഉയൎത്തി
നിവിൎന്നുനൊക്കുവിൻ(ലൂ)-അവൻതെരിഞ്ഞെടുത്തവരെചെൎപ്പാൻ
കാഹളശബ്ദത്തൊടെ-മത)തന്റെദൂതന്മാരെഅയക്കുംആയവർചി
തറിപാൎത്തനാലുദിക്കിൽനിന്നുംഒന്നിച്ച്കൂടുകയാൽജാതികളിലുംന്യാ
യതീൎപ്പുതികഞ്ഞുവരും(മമ)

ഇപ്രകാരംപുതിയയുഗത്തിന്റെവിശെഷവുംയരുശലെമാദി
തിരുസഭയിലെന്യായവിധിയുംജാതികളിലെന്യായവിധിയും൩അം
ശങ്ങളായിട്ടുവൎണ്ണിച്ചതിന്റെശെഷംഅത്തിമരംമുതലായ(ലൂ)വൃക്ഷ
ങ്ങളുടെഉപമയാലെഅടയാളങ്ങളുടെസാരത്തെഗ്രഹിപ്പിച്ചു-യഹൂദ
നാട്ടിൽഅതിന്റെകൊമ്പ്ഇളതായിഇലവിടുമ്പൊൾവെനിൽകാലം
വരുംഎന്നല്ലഅടുക്കെതന്നെഉണ്ടുഎന്നറിയാം-അതുപൊലെഈഅ
ടയാളങ്ങളുടെശെഷംതാമസംകൂടാതെമഹാകാൎയ്യവുംനടക്കുംഅവ
ഒക്കയുംസംഭവിപ്പൊളംഈ(എന്റെനടുതലആകുന്നശിഷ്യ)ജാ [ 228 ] തിഒഴിഞ്ഞുപൊകയില്ലസത്യംവാനവുംഭൂമിയുംഒഴിഞ്ഞുപൊകുംഎന്റെ
വചനങ്ങളൊഒഴിഞ്ഞുപൊകയില്ല-വിത്തിന്റെശക്തിയാൽവിളഞ്ഞ
തുംകൂടനിലനില്ക്കും-എങ്കിലുംദിവസമൊനാഴികയൊപിതാവല്ലാതെ
ദൈവദൂതരും(പുത്രൻതാനും-മാ)അറിയാതെഇരിക്കുന്നു(മ മ)ആകയാൽ
ഭൂമിയിലുള്ളവൎക്കഅതുഗണിച്ചുവരുത്തുവാനുള്ളപ്രയാസത്താൽഒർഉ
പകാരവുംഇല്ല-അറിവാൻആവശ്യംഇല്ലായ്കയാൽഅല്ലൊപുത്രൻ
ആയത്അറിയാതെഇരുന്നതു-

ഉണൎന്നുകൊണ്ടിരിപ്പാനെശിഷ്യൎക്കആവശ്യമുള്ളു-അതിന്റെ
കാരണംനൊഹയുടെകാലത്തന്നപൊലെ(പക്ഷെവിശെഷാൽആയി
രത്താണ്ടുകളുടെഅവസാനത്തിൽപറഞ്ഞുകൂടാതെപ്രമാദംലൊകത്തിൽ
അതിക്രമിക്കും-തിന്നുകുടിക്കുകകൊള്ളക്കൊടുക്കമുതലായജഡകൎമ്മ
ങ്ങൾമാത്രംനടക്കും-അതുകൊണ്ടുരണ്ടുവകക്കാരെയുംവെൎത്തിരിക്കുന്നന്യാ
യവിധിപെട്ടന്നുസംഭവിക്കും(മത-അതുമുമ്പെലൂ.൧൭,൨൬ഽഽപറഞ്ഞ
പ്രകാരം)–ഇതറിഞ്ഞവർഉപജീവനവിചാരത്താലുംലഹരിയാലുംഹൃദ
യത്തിന്നുഭാരംഎറിവരായ്വാൻനൊക്കെണം-ആനാൾസൎവ്വഭൂവാസിക
ളുടെമെൽനായാട്ടുവലപൊലെവീഴും-ആകയാൽസകലത്തിന്നുംതെറ്റി
മനുഷ്യ പുത്രന്മുമ്പാകെനിന്നുകൊള്ളുന്നവരംഉണ്ടാവാനായിനിത്യംഉണ
ൎന്നുപ്രാൎത്ഥിച്ചുകൊൾ്വിൻ(ലൂ)-കാലംഅറിയായ്കയാൽഉറക്കംഇളച്ചുപ്രാൎത്ഥി
പ്പാൻനൊക്കുവിൻയാത്രയാകുന്നയജമാനൻവെവ്വെറെകല്പിക്കുന്നതിന്നി
ടയിൽദ്വാസ്ഥനൊടുഉണൎന്നുഇരിപ്പാൻകല്പിച്ചത്പൊലെതന്നെ-മട
ങ്ങിവരുന്നയാമംഅറിയുന്നില്ലല്ലൊ-അന്നുറങ്ങുന്നവരായികാണപ്പെ
ടരുതെ(മാ)-ഇഹലൊകംശിഷ്യൎക്കതറവാടഎന്നപൊലെഇഷ്ടമായ്ചമ
ഞ്ഞാൽകൎത്താവിന്റെവരവ്ഒരുകള്ളൻതുറവുവെക്കുന്നതുപൊലെത
ന്നെ-അവൻഇന്നയാമത്തിൽവരുംഎന്നറിയായ്കയാൽഎപ്പൊഴും
ഒരുങ്ങിഇരിക്കതന്നെനല്ലൂ(മത)

(മത)അതിന്നു൪ഉപമകൾഉണ്ടു-വിശ്വസ്തനായവിചാരിപ്പുകാരൻ [ 229 ] എത്രയുംധന്യൻഅവിശ്വസ്തനായമൂപ്പന്നൊഅദ്ധ്യക്ഷന്നൊ(ഭാ.൭൧)
നിനയാതനാളിൽനിഗ്രഹംവരും-ആകയാൽഉണൎന്നാൽകൊള്ളാം-യെ
ശുവിന്റെആത്മാവുള്ളവർഅല്പംഉറങ്ങിയാലുംബുദ്ധിയുള്ളകന്യകമാ
രിൽകൂടും(ഭാ.൭൦).സഭയുടെമാതിരിഎല്ലാംപുറമെഉണ്ടെങ്കിലൊആത്മാവി
ൻനിറവാകുന്നഎണ്ണഇല്ലാതെകണ്ടാൽകല്യാണത്തിൽകൂടുകഇല്ല-ആ
ത്മാവിൻവിളിപ്രകാരംഅദ്ധ്വാനിച്ചതിന്റെഫലത്തെനൊക്കുമ്പൊൾ
മടിയനുദാരിദ്ര്യവുംഅന്ധകാരവാസവുംതന്നെപറ്റും(ഭാ.൬൭)-ഒടുക്കം
സൎവ്വജാതികളിലുംന്യായവിധിനടത്തുമ്പൊൾഓരൊസ്നെഹപ്രവൃത്തിയായും
യെശുവെതിരഞ്ഞുസെവിച്ചവൎക്കനിത്യരാജ്യാവകാശവുംനിൎദ്ദയന്മാൎക്ക
പിശാചങ്ങൾ‌്ക്കഒരുക്കിയനിത്യാഗ്നിയുംകല്പിച്ചുകൊടുക്കും(ഭാ.൭൨)-ഇപ്ര
കാരംതന്നെന്യായവിധിദെവഭവനത്തിങ്കൽനിന്നുതുടങ്ങിസകലജാതി
കളൊളംനടന്നെത്തും(മത)ആകയാൽനിങ്ങളൊടുഞാൻപറയുന്നതി
നെഎല്ലാവരൊടുംപറയുന്നു-ഉണൎന്നുകൊൾവി(മാ)

൭.,യെശുമറഞ്ഞുപാൎത്തദിവസം (മത.൨൬൧-൫–
മാൎക്ക.൧൪,൧ഽ.ലൂ.൨൧,൩൭-൨൨,൨. യൊഹ.൧൨,൩൭.൫)

ഇപ്രകാരംയെശുചൊവ്വാഴ്ചസന്ധ്യാസമയത്ത്എല്ലാവചനങ്ങളെയുംതിക
ച്ചതിന്റെശെഷംഒലീവമലമെൽനിന്നുശിഷ്യന്മാരൊട്പറഞ്ഞു-രണ്ടുദി
വസങ്ങളുടെശെഷംപെസഹആകുന്നുവല്ലൊ-അന്നുമനുഷ്യപുത്രൻക്രൂശി
ൽതറെക്കപ്പെടുന്നതിന്നുഏല്പിക്കപ്പെടും(മത)-എന്നുചൊല്ലിയസമയം
തന്നെസൻഹെദ്രിൻന്യായാധിപതികളുംകയഫാവിൻഅരമനയിൽകൂ
ടിനിരൂപിച്ചുയെശുആപകൽമുഴുവനുംതങ്ങളെതാഴ്ത്തിവെച്ചപ്രകാരം
ഓൎത്തുക്രുദ്ധിച്ചുഉറക്ക ഇളച്ചുയെശുവിന്റെനാമത്തിന്നായിഉപായംഅന്വെ
ഷിച്ചപ്പൊൾ-അവന്റെജനരഞ്ജനയും(ലൂ)പെരുനാളുകളിൽകലഹം
ഉണ്ടായാൽരൊമർകാട്ടുംഉഗ്രതയുംവിചാരിച്ചുപെരുനാളിൽകഴിവില്ലയാ
ത്രക്കാർപിരിഞ്ഞുപൊവൊളംഅടങ്ങിഇരിക്കെണംഎന്നുനിശ്ചയിച്ചു
(മ മ).ഇങ്ങിനെപെരുനാളിൽതന്നെമരണംഎന്നുയെശുഅറിയിക്കുന്ന [ 230 ] നെരത്തുപെരുനാളിൽ‌അരുത്‌എന്നുശത്രുക്കളുടെപക്ഷം–

ബുധനാഴ്ചരാവിലെപുരുഷാരങ്ങൾദെവാലയത്തിൽവന്നുയെ
ശുവെകെൾ്പാൻഅന്വെഷിച്ചപ്പൊൾഅവനെകണ്ടില്ല(ലൂ)–കാരണം
അവൻഅനെകംഅത്ഭുതങ്ങളെചെയ്തുപൊന്നിട്ടുംഅവർവിശ്വസി
ക്കായ്കകൊണ്ടുയെശുഅവരെവിട്ടുമറയത്തുതന്നെപാൎത്തു(യൊ)–ആദി
വസംപിതാവൊടുകൂടഎകാന്തത്തിൽതന്നെകഴിച്ചുമരണത്തിന്നായിമ
നസ്സിനെഒരുക്കികൊണ്ടിരുന്നുഎന്നുതൊന്നുന്നു–

(യൊ)ഇപ്രകാരം‌മനുഷ്യരുടെഅവിശ്വാസത്താൽസങ്കടം‌ഉ
ണ്ടെങ്കിലും ദൈവാലൊചനയാലെആശ്വാസം‌ഉണ്ടു–യഹൊവാഭുജം‌അല്പം
ചിലൎക്കമാത്രം‌വെളിപ്പെട്ടുവരികയാൽ(യശ. ൫൩, ൧) ദെവദാസന്മാരു
ടെവിളിയെമിക്കവാറുംവിശ്വസിക്കാതെപൊകുന്നുവല്ലൊ– യശായസിം
ഹാസനത്തിലുള്ളവന്റെതെജസ്സെകണ്ടനാളിൽ(യശ. ൬, ൧൦ƒƒ)ത
ന്റെഅശുദ്ധിയെമാത്രമല്ലജനത്തിന്റെമനഃകാഠിന്യത്തെയും
സ്പഷ്ടമായറിഞ്ഞുയെശുവിന്റെമഹത്വംഭൂമിയിൽവിളങ്ങുമ്പൊൾഇ
സ്രയെൽഅവനെനിരസിക്കും‌എന്നുദൎശിച്ചുകൊണ്ടിരുന്നുഇങ്ങിനെ‌സ്വ
ന്തജാതിയെകുരുടാക്കുന്നന്യായവിധിയഹൊവയുടെനീതിക്കദൃ
ഷ്ടാന്തം‌തന്നെ–

എങ്കിലുംയെശുവിന്റെവാക്കുനിഷ്ഫലമായിവീണുഎന്നുനി
രൂപിക്കരുത്–അതുചിലരിൽജീവന്നായിഫലിച്ചത്ഒഴികെപലമഹ
ത്തുകളുംകൂടയെശുമശീഹഎന്നു‌ഉള്ളിൽനിശ്ചയിച്ചു–പിന്നെസഭാഭ്രം
ശത്തിന്നു ഭയപ്പെട്ടുംദൈവത്തൊടുള്ളമാനത്തെഅല്ലലൊകരൊടുള്ള
മാനം തിരഞ്ഞുംകൊണ്ടുഎറ്റുപറയാതെപാൎത്തു–യെശുവൊതന്റെ
ഉപദെശത്തിൽ ഒക്കയുംതന്റെതല്ലപിതാവിന്റെമാനവുംമഹത്വ
വും‌അത്രെഅന്വെഷിച്ചുംതന്നിൽ‌വിശ്വസിക്കുന്നവൎക്കലൊകത്തൂ
ടെനടക്കുന്നമാൎഗ്ഗത്തെവെളിച്ചമാക്കികൊടുത്തുംവാക്കിലും‌ഉച്ചാരണ
ത്തിലും തനിക്കബൊധിച്ചതല്ലപിതാവ്നല്കിയതത്രെപറഞ്ഞും [ 231 ] കൊണ്ടിരിക്കയാൽഅവന്റെവചനത്തിൽനിത്യജീവത്വംഉണ്ടുവിശ്വസി
ക്കാത്തവൎക്കുംഅവനവൻകെട്ടതുതന്നെശിക്ഷാവിധിയായ്തീരുകയുംചെയ്യും-
എന്നിങ്ങിനെഎല്ലാംകാണിച്ചതിൽ പിന്നെയെശുതന്റെജനത്തൊടുള്ള
പ്രവാചകവെലയെതീൎത്തുപെസഹയിൽപുരൊഹിതനായിചമവാൻഒരു
മ്പെടുകയുംചെയ്തു-

൮.,പെസഹഭൊജനവുംതിരുവത്താഴവും (മത.൨൬,
൧൭-൩൫. മാ.൧൪,൧൨.൩൧. ലൂക്ക.൨൨,൭-൩൯. യൊ.൧൩)

വ്യാഴാഴ്ച(നീസാൻ൧൪൹.ഏപ്രിൽ൬)വീടുതൊറുംപുളിച്ചഅപ്പംഎല്ലാം
നീക്കിപെസഹയെഒരുക്കെണ്ടുന്നദിവസംആകയാൽ(ലൂ.)-ശിഷ്യർയെ
ശുവൊടുഭക്ഷണത്തിന്റെസ്ഥലംചൊദിച്ചപ്പൊൾ(മ മ)ശീമൊനെയും
യൊഹനാനെയുംനിയൊഗിച്ചു(ലൂ)പട്ടണപ്രവെശത്തിൽകാന്നുന്നഒർആളു
ടെമാളികമെൽതന്നെഎന്നുദൂരദൃഷ്ടിയാൽകുറിച്ചുതാൻപറഞ്ഞപ്രകാരം
അവരെകണ്ടെത്തുമാറാക്കുകയുംചെയ്തു-ഇപ്രകാരംസൂചിപ്പിക്കയാൽ
ഇന്നവീട്ടിൽകൂടുംഎന്നുദ്രൊഹിഅറിയാതെഇരുന്നു-ശിഷ്യന്മാരൊ
യെശുകല്പിച്ചത്എല്ലാംഅനുഷ്ഠിച്ചുകുഞ്ഞാടിനെ(ദെവാലയപ്രാകാരത്തി
ൽവെച്ചുതന്നെ)വെട്ടികൊന്നുരക്തംബലിപീഠത്തിന്മെൽപകരുവാൻഒ
ർഅഹരൊന്യന്നുനല്കിതൊലിനെവീട്ടെജമാനന്നുകൊടുത്തുമെദസ്സഒഴി
കെമാംസംഎല്ലാംഒരസ്ഥിയുംഒടിക്കാതെവറുത്തുശെഷംപദാൎത്ഥങ്ങളെ
ഒരുക്കുകയുംചെയ്തു–

അസ്തമാനത്തിന്റെമുമ്പിൽതന്നെ(യൊ.൧൩,൧)യെശുവന്നു
പന്തിരുവരൊടുംകൂടെഇരുന്നു(൩)ഭക്ഷിപ്പാൻതുടങ്ങുംമുമ്പെആചാരപ്ര
കാരംകാൽകഴുകെണ്ടിഇരിക്കെആൾകാണായ്കയാൽശിഷ്യരിൽകുറയ
നീരസംതൊന്നിമറ്റുള്ളവരെസെവിപ്പാൻപെസഹശുദ്ധിനിമിത്തം
ആൎക്കുംതൊന്നിയതുംഇല്ല-ആകയാൽയെശുദ്രൊഹിയുംചെൎന്നിരിക്കു
ന്നകൂട്ടരെസ്നെഹിപ്പാൻനിരസിക്കാതെഅന്നുപിതാവിൻസന്നിധിയിൽ
ചെല്ലുവാൻഒരുങ്ങിയവൻഎങ്കിലുംദാസവെലെക്കമുതിൎന്നുഎഴുനീറ്റു
[ 232 ] വസ്ത്രംഊരിവെച്ചുഅരയിൽഒരുശീലകെട്ടിവെള്ളംഒഴിച്ചുപന്തിരുവ
രുടെകാൽകഴുകിതുവൎത്തുവാൻതുടങ്ങി-ശീമൊന്റെഅടുക്കൽവന്നാ
റെഅവൻവിരൊധിച്ചു-ഈചെയ്യുന്നത് നീപിന്നെഅറിയുംഎന്നവാ
ക്കുംബൊധിക്കാതെനീഎന്നുംഎന്റെകാൽകഴുകെണ്ടാഎന്നുപറഞ്ഞു.
യെശുഞാൻനിന്നെകഴുകുന്നില്ലഎങ്കിൽനിണക്കഎന്നിൽഒരുപങ്കില്ല
എന്നുശാസിച്ചാറെ-അവൻഅടങ്ങികൈയുംതലയുംകൂടെഎന്നു
ചൊദിച്ചു.കുളിച്ചവൻകാൽകഴുകിഎങ്കിൽ(ഭക്ഷണത്തിന്നുവെണ്ടുന്ന)
ശുദ്ധിഉണ്ടുഅതുപൊലെശിഷ്യന്മാർസ്നാനത്താലുംസഭാപ്രവെശത്താലും
ശുദ്ധരായശെഷംദിവസെനപുതുക്കുന്നഅനുതാപത്തിന്നത്രെആവശ്യ
മുള്ളൂ-നിങ്ങളൊശ്രദ്ധരാകുന്നുഎല്ലാവരുംഅല്ലതാനും-(എന്നതിനാൽതി
രുവത്താഴത്തിന്മുമ്പെവരുത്തെണ്ടുന്നശുദ്ധിയെയുംദ്രൊഹത്തിന്നുയാതൊ
രുസ്നാനവുംഭെദംവരുത്താത്തതിനെയുംസൂചിപ്പിച്ചു)-യൊ-

ഈചെയ്തത്എന്തെന്നാൽഗുരുതാൻകാൽകഴുകിഎങ്കിൽദാസൻസ്വാ
മിയൊളംവലിയവനല്ലഎന്നുശിഷർഅറിഞ്ഞുഅന്യൊന്യംഅപ്രകാ
രംതന്നെആചരിക്കെണ്ടിയവർആകയാൽഞാൻനിങ്ങളിൽആയപ്ര
കാരംപ്രമാണിആവാൻഭാവിക്കുന്നവൻദാസനായ്തീരുക(ലൂ)-ഇവ്വ
ണ്ണംഅവൎക്കുനാണംജനിപ്പിച്ചശെഷംആശ്വാസവാക്കുപറഞ്ഞിതു.എ
ന്റെപരീക്ഷകളിൽഎന്നൊടുകൂടെപാൎത്തുനിന്നവർനിങ്ങൾആകകൊ
ണ്ടു-പിതാവ്എനിക്കഎന്നപൊലെഞാൻനിങ്ങൾ്ക്കരാജ്യത്തെനിയമിച്ചു
വെക്കുന്നുണ്ടുനിങ്ങൾപിതാവിന്റെരാജ്യത്തിൽഎന്റെപന്തിക്കാരായി
സുഖിച്ചുഇസ്രയെൽ൧൨ഗൊത്രത്തെവിധിച്ചുവാഴും(ലൂ).ഇത്എല്ലാവരെകു
റിച്ചുംപറയുന്നില്ലഞാൻതെരിഞ്ഞെടുത്തവരെഅറിയുന്നു-എന്റെഅപ്പം
ഭക്ഷിക്കുന്നവൻ(ചവിട്ടുവാൻ)കുതിങ്കാലെഎന്റെനെരെഉയൎത്തി(സ
ങ്കീ൪൧,൧൦)എന്നുഅഹിതൊഫലെകുറിച്ചുള്ളവാക്യംനിവൃത്തിആകെണ്ട
തല്ലൊ-ഈചൊന്നതുസംഭവിക്കുമ്പൊൾനിങ്ങൾഎന്റെമഹത്വംഅ
റിഞ്ഞുവിശ്വസിക്കെണ്ടതിന്നുതന്നെഞാൻമുമ്പിൽകൂട്ടിപറയുന്നു-(യൊ)
[ 233 ] അപ്പൊൾഅസ്തമിച്ചിട്ടുനീസാൻ൧൫൹പൌൎണ്ണമിതന്നെആയ
പ്പൊൾസ്തുതിബലിയാകുന്നപെസഹആട്ടിങ്കുട്ടിയെഭക്ഷിച്ചുമിസ്രയിൽ
നിന്ന്ഇസ്രയെലിന്റെഉദ്ധാരണംഓൎത്തുപ്രയാണവെഗതയുടെസ്മരണ
മായിട്ടുപുളിപ്പില്ലാത്തഅപ്പങ്ങളെയുംമറ്റുംതിന്നുതുടങ്ങുമ്പൊൾയെശു
പറഞ്ഞു-കഷ്ടപ്പെടുമ്മുമ്പെഈപെസഹനിങ്ങളൊടുകൂടെഭക്ഷിപ്പാൻ
ഞാൻമഹാവാഞ്ഛയൊടെആഗ്രഹിച്ചുഇതുദെവരാജ്യത്തിൽനിവൃത്തി
യാകുവൊളംഞാൻഅതിനെഇനിഭക്ഷിക്കയില്ല-പിന്നെമൎയ്യാദപ്ര
കാരംഅവൻപാനപാത്രത്തെഎടുത്തുസ്തുതിച്ചുനിങ്ങൾവാങ്ങിപകുത്തു
കൊൾ്വിൻദൈവരാജ്യംവരുവൊളംഇനിഞാൻദ്രാക്ഷാരസംകുടിക്കയി
ല്ലഎന്നുപറഞ്ഞു(ലൂ)

ആമെൻആമെൻഞാൻഅയച്ചവനെകൈക്കൊള്ളുന്നവൻഎ
ന്നെകൈക്കൊള്ളുന്നുഎന്നെകൈക്കൊള്ളുന്നവൻപിതാവെകൈകൊ
ള്ളുന്നു-എന്നതിന്റെശെഷംദ്രൊഹിയുംകൂടെഅപൊസ്തലരിടയിൽ
അല്ലൊഎന്നുനിനെച്ചുആത്മാവിൽകലങ്ങിഞെട്ടിപറഞ്ഞു-ആമെൻ
ആമെൻനിങ്ങളിൽഒരുവൻഎന്നെകാണിച്ചുകൊടുക്കും(കൂടെഭക്ഷി
ക്കുന്നവൻതന്നെ-മാ. ദ്രൊഹിയുടെകൈഎന്നൊടുകൂടെമെശയിൽഉ
ണ്ടു-ലൂക്ക)-ഉടനെശിഷ്യർവിഷാദിച്ചുനൊക്കിതങ്ങളിലുംഅവനൊടുംഞാനൊ
ഞാനൊഎന്നുചൊദിച്ചുതുടങ്ങി(മത)-യഹൂദാവെകുറിച്ചുഅവൎക്കുംസം
ശയംഇല്ലാഞ്ഞുപൊൽ-യൊഹനാൻയെശുവിന്റെവലത്തിരുന്നുഇട
ങ്കൈഊന്നികൊള്ളുമ്പൊൾതലയെയെശുവിൻമാൎവ്വിടത്തിങ്കൽചായി
ച്ചുശീമൊന്റെഇഷ്ടപ്രകാരംചൊദിച്ചു.യെശുവുംമതിയായഉത്തരംപറ
ഞ്ഞുഒർഅപ്പക്കഷണംനടുവിൽനില്ക്കുന്നബദാങ്കൂഴിൽമുക്കികൎയ്യൊ
ത്യന്നുകൊടുത്തുഇവനുംബദ്ധപ്പെട്ടുകൈയെഎതിരെനീട്ടിതാലത്തി
ൽനിന്നുകഷണത്തെവാങ്ങുകയുംചെയ്തു-(മ മ)-എഴുതികിടക്കുന്നപ്ര
കാരംമനുഷ്യപുത്രൻപൊകുന്നുസത്യംഅവനെകാണിച്ചുകൊടുക്കുന്ന
വന്നൊഹാകഷ്ടം(൩)അവൻആയാളായിജനിക്കാതെഇരുന്നുഎ [ 234 ] ങ്കിൽനന്നായിരുന്നു(മമ)എന്നു കെട്ടാറെയഹൂദമനസ്സഉറപ്പിച്ചുറബ്ബി
ഞാനൊഎന്നുചൊദിച്ചതിന്നുനീപറഞ്ഞുവല്ലൊഎന്നും(മത)നീചെയ്യുന്ന
തുവെഗംചെയ്ക എന്നും‌കെട്ടുഅശെഷം‌പിശാചിന്റെകൈവശമായ്തീ
ൎന്നുപലൎക്കുംകാരണംബൊധിക്കാതവണ്ണംഎഴുനീറ്റുപുറപ്പെട്ടുപൊകയും
ചെയ്തു–അപ്പൊൾ രാത്രീയായിരുന്നു (യൊ)

ഇവ്വണ്ണംയെശുപിശാചിന്മെൽജയംകൊണ്ടുഅവൻഉറഞ്ഞ
ദ്രൊഹിയെ വാദംകൂടാതെഅകറ്റിയശെഷംവെളിച്ചമക്കളൊടുആന
ന്ദിച്ചുപറഞ്ഞിതു–ഇപ്പൊൾമനുഷ്യപുത്രൻ‌മഹത്വപ്പെട്ടുദൈവവുംഅവനി
ൽമഹത്വപ്പെട്ടു–ദൈവം‌അവനിൽ‌മഹത്വപ്പെട്ടുഎങ്കിൽദൈവംഅവ
നെതന്നിൽതന്നെമഹത്വപ്പെടുത്തുകയുംചെയ്യും–മശീഹമഹത്വപ്പെടെണ്ട
തിന്നൊഅവൻമറകതന്നെവെണ്ടിയത്–കുട്ടികളെനിങ്ങൾഎന്നെഅ
ന്വെഷിക്കുംഞാൻപൊകുന്നതിൽനിങ്ങൾ്ക്കഇപ്പൊൾചെല്ലുവാൻകഴികയി
ല്ല–ഇപ്രകാരംവെൎപ്പിരിഞ്ഞുപാൎക്കുന്നസമയത്തിൽഅന്യൊന്യസ്നെഹത്താൽ
ഒർആശ്വാസംലഭിക്കെണ്ടതിന്നു(തിരുവത്താഴംആകുന്ന)പുതിയകല്പനയെ
നല്കുന്നു–ഞാൻനിങ്ങളെസ്നെഹിച്ചതുപൊലെതമ്മിൽതമ്മിൽസ്നെഹിപ്പാൻ
തന്നെ–യെശുവിൽശിഷ്യരെസ്നെഹത്താലുംഅവരുടെസ്നെഹത്തെവിശെ
ഷാൽതിരുവത്താഴത്തിലെസംസൎഗ്ഗത്താലുംഅറിയെണം–(യൊ)

(൩)ആയത്‌എങ്ങിനെഎന്നാൽ യഹൂദമൎയ്യാദപ്രകാരം‌പുളിപ്പി
ല്ലാത്തഅപ്പത്തെനുറുക്കിവിഭാഗിച്ചുപാനപാത്രത്തെമൂന്നാമത് നിറെച്ചു
സ്തൊത്രക്കുറിയായഎല്ലാവൎക്കുംകൈമാറെണ്ടതിന്നു കൊടുപ്പാറായപ്പൊ
ൾ യെശുപെസഹയിലെആട്ടിങ്കുട്ടിക്കപൂൎത്തിവരുത്തുന്നതുതന്റെബലി
എന്നു കണ്ടുസന്തൊഷിച്ചുഅപ്പത്തെഎടുത്തുവാഴ്ത്തിനുറുക്കിപറഞ്ഞു– (ഇ
തുനമ്മുടെപിതാക്കന്മാർമിസ്രയിൽഭക്ഷിച്ചപീഡയപ്പം‌എന്നല്ല)വാ
ങ്ങിഭക്ഷിപ്പിൻ‌ഇതുനിങ്ങൾക്ക് വെണ്ടിനൽ‌കപ്പെടുന്ന എന്റെശരീരം
എന്റെഒൎമ്മെക്കായിട്ടുഇതിനെചെയ്‌വിൻ (ലൂ)–എന്നുചൊല്ലിയതിൽ‌പി
ന്നെ‌അനുഗ്രഹപാത്രത്തെ‌എടുത്തുഅല്ലയൊനമ്മുടെദൈവമായയ [ 235 ] ഹൊവെമുന്തിരിഫലത്തെസൃഷ്ടിച്ചലൊകരാജാവെനമൊസ്തുതെ
എന്ന്ഇങ്ങിനെഒന്നുവാഴ്ത്തി-ഇതുനിങ്ങൾഎല്ലാവരുംകുടിപ്പിൻഎന്നു
പറഞ്ഞുകൊടുത്തപ്പൊൾ(മത)അവർഎല്ലാവരുംകുടിച്ചു-അവനും
ഇതുപുതിയനിയമത്തിൻറരക്തം,നിങ്ങൾ‌്ക്കും(ലൂ)അനെകൎക്കുംവെണ്ടി
പാപമൊചനത്തിന്നായി(മത)ഒഴിച്ചുതരുന്നഎന്റെരക്തംഇതുകു
ടിക്കുന്തൊറുംഎന്റെഓൎമ്മക്കായിട്ടുചെയ്വിൻ(൧കൊ.൧൧,൨൫)എന്ന
തല്ലാതെഇസ്രയെലർപെസഹതൊറുംമിസ്രയിൽനിന്നുള്ളഉദ്ധാരണ
ത്തെപ്രശംസിക്കെണ്ടിയപ്രകാരംശിഷ്യന്മാർകൎത്താവ് വരുവൊളംഅവന്റെ
മരണത്തെതിരുവത്താഴത്താൽപ്രശംസിച്ച്ആശ്വസിച്ചുപിതാവിൻരാ
ജ്യത്തിൽപുതിയൊരുരാത്രിഭക്ഷണത്തെ(അറി.൩,൨൦)കാത്തുകൊണ്ടി
രിക്കെണ്ടത്എന്നുംഉപദെശിച്ചു(൩)

ഈഅത്താഴംശിഷ്യൎക്കഅന്നുവരെണ്ടിയകൊടിയപരീക്ഷനി
മിത്തംഎത്രയുംആവശ്യമായിരുന്നു-അത്എങ്ങിനെഎന്നാൽശിമൊ
നെനിങ്ങളെകൊതമ്പത്തെപൊലെചെറുവാൻസാത്താൻഅധികാരം
ചൊദിച്ചുഞാനൊനിന്റെവിശ്വാസംഇളകിയാലുംക്ഷയിക്കാതെഇ
രിപ്പാൻനിണക്കവെണ്ടിപ്രാൎത്ഥിച്ചുനീയുംഒരിക്കൽതിരിഞ്ഞുവന്നാൽസ
ഹൊദരന്മാരെഉറപ്പിച്ചുകൊൾ‌്ക(ലൂ)-എന്നുകൎത്താവ്പറഞ്ഞാറെശിമൊ
ൻനീഎവിടെപൊകുന്നുഎന്നുചൊദിച്ചു-നിണക്കഇപ്പൊൾവന്നുകൂ
ടാത്തവഴി-മെലാൽനീസാക്ഷിമരണത്താൽവഴിയെവരുംഎന്നുകെ
ട്ടപ്പൊൾ-അതെന്തിന്ന്എന്നുംഞാൻനിണക്കവെണ്ടിജീവനെവെച്ചു
കളയും(യൊ)നിന്നൊടുകൂടെതടവിലുംമരണത്തിലുംചെല്ലുന്നതിന്നു
ഒരുങ്ങിഇരിക്കുന്നുഎന്നുംപറഞ്ഞു-നീഎനിക്കവെണ്ടിജീവനെകളയു
മൊആമെൻആമെൻനീ൩വട്ടംഎന്നെതള്ളിപറയുന്നതിന്മുമ്പെപൂ
വങ്കൊഴിഇന്നുരണ്ടുകുറി-മാ) കൂവുകയില്ല(൪)

(ലൂ)എന്നതിന്റെശെഷംകൎത്താവ്അവരുടെബലഹീനതയുടെ
വസ്തുതയെവെളിച്ചത്താക്കുവാൻവിചാരിച്ചുനിങ്ങളെപൊക്കണവും [ 236 ] ചെരിപ്പുകളുംകൂടാതെനിയൊഗിച്ചകാലംഒട്ടുംകുറവുണ്ടായൊഎന്നുചൊ
ദിച്ചുഒന്നുംഇല്ലഎന്നുകെട്ടാറെഇനിലൊകശത്രുത്വംഎല്ക്കെണ്ടതാക
യാൽപ്രയാണത്തിന്നുപൊക്കവുംമറ്റുംഎടുത്തുവസ്ത്രവുംവിറ്റുവാൾ
വാങ്ങെണം-ശെഷംവെദവാക്യങ്ങളെപൊലെഅവൻഅക്രമക്കരി
ൽഎണ്ണപ്പെട്ടുഎന്നുള്ളതും(യശ.൫൩)ഒത്തുവരുവാൻഅടുത്തിരിക്കുന്നു
അതുകൊണ്ടുആത്മായുധങ്ങൾ്ക്കഎത്രയുംആവശ്യമുണ്ടാകുംഎന്നുപദെ
ശിച്ചപ്പൊൾ-അവർഇതാവാൾരണ്ടുഎന്നുപറഞ്ഞുതങ്ങളുടെആന്ധ്യം
പ്രകാശിപ്പിച്ചഉടനെകൎത്താവ്ഒന്നുവീൎത്തുമതിമതിഎന്നുചൊല്ലി
(ലൂ)മൎയ്യാദപ്രകാരം൧൧൫–൧൧൮സങ്കീൎത്തനങ്ങളെപാടുകയാൽഉ
ത്സവഭൊജനത്തിന്നുസമാപ്തിവരുത്തുകയുംചെയ്തു-(മ മ)

൯., യെശുഅനന്തരപ്പാടുചൊല്ലിയതു-(മത.൨൬,൩൦-
൩൫. മാൎക്ക൧൪,൨൬-൩൧. യൊ.൧൪,൧൭)

മാളികമെൽനിന്നുപുറപ്പെടുമ്പൊൾശിഷ്യന്മാർലൊകത്തിൽഇനിപാൎപ്പി
ല്ലാത്തവരാകകൊണ്ടുയെശുആശ്വാസംപറഞ്ഞു.എന്നെവിളിക്കുന്നദൈ
വത്തെയുംൟപൊകുന്നഎന്നെയുംവിശ്വസിപ്പിൻ.ഈനക്ഷത്രങ്ങൾ്ക്ക
മീതെവാസസ്ഥലങ്ങൾവളരെഉണ്ടുഅല്ലായ്കിൽഞാൻപിതാവിൻഭവന
ത്തിൽനിങ്ങൾ്ക്കഇടംഒരുക്കുവാൻപൊകുന്നുഎന്നുപറയുമായിരുന്നുവൊ.
അതുവുമല്ലഞാൻപിന്നെയുംവന്നുനിങ്ങളെചെൎത്തുകൊണ്ടുഞാൻവ
സിക്കുന്നതിൽനിങ്ങളെവസിപ്പിക്കുംഞാൻപൊകുന്നസ്ഥലവുംവഴിയും
അറിയുന്നുവല്ലൊ-എന്നുപറഞ്ഞാറെതൊമാസ്ഥലംഅറിയായ്കയാൽ
വഴിയുംഅറിഞ്ഞുകൂടാഎന്നുചൊല്ലിയതിന്നുവഴിഅറികയാൽസ്ഥല
വുംബൊധിക്കെണ്ടത്എന്നുഗുരുകാണിച്ചു-യെശുവല്ലൊജീവനുള്ളവഴി.
അതിൽകൂടികടന്നാലെപിതാവൊടുപൂൎണ്ണസത്യത്തൊടുംജീവനൊടുംഎ
ത്തും-എങ്കിലുംപിതാവെനിങ്ങൾകണ്ടറിഞ്ഞുവല്ലൊഎന്നുപറഞ്ഞാറെ-
ഫിലിപ്പ്യ യെശുവിൽപിതാവ് വിളങ്ങികണ്ടതുപൊരാഎന്നുസൂചിപ്പിച്ചു.
പിതാവെതന്നിൽകണ്ടതിനെക്കാൾഅധികംസ്പഷ്ടമായികാട്ടുവാൻകഴിക [ 237 ] യില്ലതന്റെനിലഎല്ലാംപിതാവിൽഎന്നുംതന്റെവചനങ്ങൾഎല്ലാംപി
താവിൻക്രിയഎന്നുംകാണിച്ചുഇതിനാൽവിശ്വാസംവരാഞ്ഞാൽഅ
ത്ഭുതപ്രവൃത്തികൾനിമിത്തംഎങ്കിലുംവിശ്വസിക്കെണം-വിശ്വസിക്കു
ന്നവനൊയെശുനാമത്തിൽഉള്ളപ്രാൎത്ഥനയാലെമശീഹയുടെക്രിയകളെ
യുംഅവറ്റിലുംവലിയവറ്റെയുംനടത്തും-കാരണംയെശുവിന്റെമദ്ധ്യ
സ്ഥാപെക്ഷയാൽഅവൎക്കുമറ്റൊരുകാൎയ്യസ്ഥൻ(പരക്ലെതൻ-വക്കീ
ൽ൧യൊ.൨,൧)സാധിക്കും,സത്യാത്മാവ്തന്നെ.അവൻ മൂലമായിഅനാ
ഥഭാവംഎല്ലാംവിട്ടുപൊകുംനിങ്ങൾഎന്നെകാണുംഎന്റെജീവന്നു
അംശക്കാരായ്ചമകയുംചെയ്യും-എന്നുകെട്ടനെരംതന്റെസ്നെഹിത
ന്മാൎക്കല്ലാതെലൊകൎക്കുമശീഹവെളിപ്പെട്ടുവരാത്തത്എന്ത്എന്നുലബ്ബി
യഹുദാചൊദിച്ചതിന്നുഉത്തരംആവിതു-യെശുപിതാവിൽനിന്നുകൊ
ണ്ടുവന്നവചനത്തെകരുതാത്തവൎക്ക്ദൈവത്തൊടുസംസൎഗ്ഗംഉണ്ടാവാ
ൻഒരുവഴിയുംഇല്ല-ഇപ്രകാരം൩സംശയങ്ങളെതെളിയിച്ചതിൽപിന്നെ
ശെഷിച്ചരഹസ്യങ്ങളെവിശുദ്ധാത്മാവാകുന്നവക്കീൽയെശുവിൻവചനം
ഓൎപ്പിച്ചുംവ്യാഖ്യാനിച്ചുംകൊണ്ടുതീൎത്തുകൊടുക്കുംഎന്നുപദെശിച്ചുലൌ
കികവാക്കായിട്ടല്ലതന്റെസമാധാനം(സലാം)അവൎക്കുകൊടുത്തുഇനി
ലൊകപ്രഭുവൊടുപഴയവാദംതീൎത്തുഅനുസരണത്താൽലൊകത്തെ
വീണ്ടെടുത്തുപിതാവിന്റെഅടുക്കൽചെല്ലുവാൻതാൻവട്ടംകൂട്ടിശിഷ
രെഭീരുതഎല്ലാംഅകറ്റിപൊരെണ്ടതിന്നുഉത്സാഹിപ്പിച്ചുപട്ടണത്തി
ൽനിന്നു(മീൻ വാതിലിൽകൂടി-നെഹ-൩,൩)പുറപ്പെട്ടുപൊകയും
ചെയ്തു-(യൊ.൧൪)

അവിടെനിന്നുപള്ളിപ്പറമ്പുകളൂടെകിഴക്കൊട്ടുഇറങ്ങുമ്പൊൾ
പറമ്പുതൊറുംആമാസത്തിൽമുറിച്ചുകളഞ്ഞവള്ളിക്കൊമ്പുകളെകൊ
ണ്ടുപലരുംതീഉണ്ടാക്കിപെസഹയുടെശെഷിപ്പുകളെഭസ്മമാക്കുന്നതു
കണ്ടു(൨മൊ.൧൨,൧൦)-ഉടനെയെശുഞാൻസത്യമായമുന്തിരിങ്ങാവള്ളി
പിതാവ്തൊട്ടക്കാരൻഎന്നുംമറ്റുംഉപമചൊല്ലി(യശ.൫,൧-ഹശ.൧൫.) [ 238 ] ഫലംതരാത്തകൊമ്പ്ഒക്കയുംതൊട്ടക്കാരൻമുറിച്ചുകളകയുംനല്ലതിന്നു
കത്തികൊണ്ടുശുദ്ധിവരുത്തുകയുംചെയ്യുന്നതുകൊണ്ടുശിഷ്യന്മാർഅഗ്നി
യിൽനിന്നുതെറ്റിതന്നിൽകൊമ്പുകളായിപാൎത്തുവളൎന്നുനന്നായിഫലിച്ചു
കൊള്ളെണ്ടതിന്നുഉപദെശിച്ചു(൧–൮)-ഉപമയുടെവ്യാഖ്യാനമൊനിങ്ങ
ൾഎന്റെസ്നെഹത്തിൽനിലനിന്നുഞാൻപഴയകല്പനകളെപ്രമാണിച്ചതു
പൊലെനിങ്ങൾസ്നെഹമാകുന്നപുതിയനിയമത്തെകരുതിക്കൊണ്ടാൽ
ദാസഭാവംമറഞ്ഞുചങ്ങാതികളുടെസന്തൊഷനിശ്ചയംമുഴത്തുവന്നിട്ടു
നിങ്ങൾസകലപ്രാൎത്ഥനെക്കുംഉത്തരവുംസ്നെഹപ്രയത്നത്തിന്നുതികഞ്ഞ
ഫലവുംപ്രാപിക്കും(൯–൧൭)

ഇപ്രകാരംശിഷ്യന്മാർഈലൊകത്തിൽകൎത്താവിന്റെജീവത്വ
ത്തെതന്നെവിളങ്ങിച്ചാൽലൊകരിൽനിന്നുപകഉണ്ടാകുംനിശ്ചയം.നി
ങ്ങളെലൊകത്തിൽനിന്നുതെരിഞ്ഞെടുത്തതിന്നുഇതുതന്നെഅടയാളം
എന്നുമുമ്പിൽകൂട്ടിചൊന്നതിനെഓൎപ്പിൻ-(മത.൧൦,൨൪)-ലൊകംശി
ഷ്യന്മാരെദ്വെഷിപ്പതുപുത്രനെയുംപിതാവെയുംദ്വെഷിക്കയാൽഅ
ത്രെഉണ്ടാകുന്നു-അത്ഒഴികഴിവുംഇല്ലാത്തദ്വെഷം(സങ്കീ.൩൯,൧൯.൬൯,
൫)ആകയാൽഒട്ടുംഅടങ്ങാതെസത്യാത്മമൂലമായിസാക്ഷ്യംപറഞ്ഞു
കൊണ്ടുആദ്വെഷത്തെഎല്ക്കെണം-അതുംനിങ്ങളെകൊല്ലുന്നതുദെവാ
രാധനഎന്നുതൊന്നുവൊളംവളരും(൧൮,൧൬,൬)-ഇപ്രകാരംസഹി
ച്ചുനില്ക്കുന്നതല്ലാതെലൊകത്തെഎതിരെറ്റുചെന്നുംജയിക്കെണംഞാൻ
പൊകുന്നതുകൊണ്ടുനിങ്ങൾദുഃഖിക്കരുത സന്തൊഷിക്കെവെണ്ടുഞാൻ
പൊയിട്ടല്ലാതെആത്മാവെഅയപ്പാൻകഴികയില്ലല്ലൊ-അവൻനിങ്ങ
ളിൽനിന്നുലൊകത്തെശാസിച്ചുസത്യബൊധംവരുത്തിജയിക്കും-പാ
പംഎന്നത് മശീഹയെവിശ്വസിക്കാതെതള്ളിയതുതന്നെഎന്നും-നീതി
എന്നതുയെശുപ്രായശ്ചിത്തമായിമരിച്ചുദെവനീതിയാൽഉയിൎത്തു
വിശുദ്ധീകരണത്തിന്നായിപിതാവിൻസന്നിധിയിലെക്കകയറികൊ
ള്ളുന്നതത്രെഎന്നും-ന്യായവിധിഎന്നത്ഇഹലൊകപ്രഭുവെളിപ്പെട്ടു [ 239 ] പരിഹാസമായിചമഞ്ഞുപാമ്പിൻതലചതഞ്ഞുപൊയതുതന്നെഎന്നുംആ
ത്മാവ്കാട്ടിലൊകത്തെഅടക്കും

പിന്നെശിഷ്യരെആത്മാവ്സകലസത്യത്തിലുംവഴിനടത്തിപിതാ
വിന്നുംപുത്രന്നുംഉള്ളതുഎല്ലാംസഭയുടെമുതലാക്കിതരും.കുറഞ്ഞോന്നുക
ഴിഞ്ഞിട്ടുനിങ്ങൾഎന്നെകാൺ്കയില്ല-അതുനിങ്ങൾക്കദുഃഖവുംലൊകത്തിന്നുസ
ന്തൊഷവുംതന്നെ-പിന്നെകുറഞ്ഞോന്നുകഴിഞ്ഞിട്ടുനിങ്ങൾഎന്നെദൎശി
ക്കും അപ്പൊൾസകലവിഷാദവുംവാടാത്തആനന്ദമായ്മാറും-ൟ൩ദി
വസമല്ലൊപ്രസവിക്കുന്നവളുടെനൊവുംഭാഗ്യവുംഎന്നപൊലെ-ഇങ്ങി
നെയുള്ളപൂൎണ്ണജയത്തിന്നായിഎന്നാമംമൂലംപ്രാൎത്ഥിപ്പാൻതുടങ്ങെണം-

ഇത്രൊളംപറഞ്ഞതുഎല്ലാംമറപ്പൊരുളുംഉപമയുമായുള്ളതു-പി
ന്നെയൊസകലവുംസ്പഷ്ടമായിപറവാനുംഎന്നാമത്തിലെപ്രാൎത്ഥനയാലെ
പിതാവൊടുതികഞ്ഞസംസൎഗ്ഗംഉണ്ടാവാനുംസമയംവരുന്നു-എന്റെക്രി
യയുടെസാരാംശംആവിതു-ഞാൻപിതാവിൽനിന്നുപുറപ്പെട്ടുലൊകത്തിൽ
വന്നുഇനിലൊകത്തെവിട്ടുപിതാവിങ്കലെക്കപൊകുന്നു-എന്നതുകെട്ടാ
റെശിഷ്യന്മാർതങ്ങൾചൊദിക്കുന്നതിന്മുമ്പിലുംകൎത്താവ്അവരുടെസംശയങ്ങ
ളെഅറിയുന്നപ്രകാരംഗ്രഹിച്ചുവാക്കിന്റെസ്പഷ്ടതയാൽസന്തൊഷിച്ചു
നീസാക്ഷാൽഎല്ലാംഅറികകൊണ്ടുനീദൈവത്തിൽനിന്നുപുറപ്പെട്ടുവ
ന്നതുഞങ്ങൾഇപ്പൊൾഉറപ്പിച്ചുവിശ്വസിക്കുന്നുഎന്നുപറഞ്ഞാറെയെശു
അരുളിച്ചെയ്തു-ഇപ്പൊൾതന്നെനിങ്ങൾവിശ്വസിക്കുന്നുഇതാനിങ്ങൾഓരൊ
രുത്തർതാന്താന്റെസ്വന്തത്തിലെക്കചിതറിപൊയിഎന്നെഎകനായി
വിടുവാനുള്ളമുഹൂൎത്തംവന്നു-ഞാൻഎകനല്ലതാനുംപിതാവുകൂടെഉണ്ടു-
(യൊഹ)

(മത)നിങ്ങൾഎല്ലാവരുംഈരാത്രിയിൽവിശ്വാസംഇളകിഎങ്കൽഇ
ടറിപൊകും-യഹൊവഅല്ലൊതന്റെകൂട്ടുകാരനായവീരനെഅടിപ്പാ
ൻ(ലൊകാധികാരികളുടെ)വാളിനെവിളിക്കുംഅത്ഇടയനെവെട്ടുമ്പൊ
ൾആട്ടിങ്കൂട്ടംചിതറിപൊകും(ജക.൧൬,൭)എന്ന്എഴുതികിടക്കുന്നു– [ 240 ] എങ്കിലുംഞാൻജീവിച്ചെഴുനീറ്റശെഷംനിങ്ങളെപിന്നെയുംഒന്നിച്ചുചെൎപ്പാ
ൻഗലിലെക്കമുന്നടക്കും-അതിന്നുശിമൊൻഎല്ലാവരുംനിങ്കൽഇടറിപൊ
യാലുംഞാനല്ലതാനും-നിന്നൊടുകൂടെമരിപ്പാനുംഞാൻഒരുമ്പെട്ടിരിക്കു
ന്നുഎന്നുപറകകൊണ്ടുമറ്റെശിഷ്യരുംഅപ്രകാരംതന്നെമൊഴിച്ചുയെ
ശുഅവന്റെവീഴ്ചഅറിയിച്ചതുംവ്യൎത്ഥമായിരുന്നു(മ മ)എങ്കിലൊനി
ങ്ങൾക്കഎന്നിൽസമാധാനംഉണ്ടാവാൻഞാൻഇതുപറഞ്ഞുലൊകത്തിൽ
നിങ്ങൾ‌്ക്കക്ലെശംഉണ്ടാകുംഎങ്കിലുംധൈൎയ്യപ്പെടുവിൻഞാൻലൊകത്തെ
ജയിച്ചിരിക്കുന്നു(യൊ)

ഇവ്വണ്ണംഎല്ലാംകിദ്രൊൻതാഴ്വരയൊളംനടന്നുപറഞ്ഞുതീൎന്ന
ശെഷംയെശുമെല്പെട്ടുനൊക്കിമഹാചാൎയ്യനായിപ്രാൎത്ഥിച്ചതു(യൊ.൧൭)-
പിതാവുപുത്രന്നുസൎവ്വജഡത്തിന്മെൽനിത്യജീവനെകൊടുക്കുന്നഅധി
കാരംനല്കിയതുകൊണ്ടുഎകദൈവത്തെയുംഅവനെപ്രകാശിപ്പിക്കുന്ന
യെശുമശീഹയെയുംഅറിയുമാറാക്കുകയാൽതന്റെനാമത്തെലൊകത്തി
ൽമഹത്വപ്പെടുത്തെണമെ(൧–൫)-അതിന്നുവഴിയാകെണ്ടത് ലൊകത്തി
ൽനിന്നുവചനപരിഗ്രഹത്താൽവെൎത്തിരിച്ചുകിട്ടിയഈശിഷ്യന്മാർതന്നെ-
അവർലൊകത്തിന്നുവിശുദ്ധരക്ഷാപാത്രവുംപുത്രന്റെപകരവുംആയ്ച
മവാൻഅവരെതിരുനാമത്തിൽഒന്നാക്കികാക്കെണമെ-ഇതുവരെപുത്ര
ൻഅവരെകാത്തുകൊണ്ടിരുന്നു-ദ്രൊഹിയെമാത്രംരക്ഷിപ്പാൻകഴിവുണ്ടായി
ട്ടില്ല(അവൻവെദപ്രകാരംനീതിമാന്റെമരണത്തെകൂട്ടാക്കാത്തനാശ
പുത്രനല്ലൊ യശ.൫൭,൧–൪ഽഽ)ഇനിഅവരെലൊകദ്വെഷത്തിൽനിന്നും
ഇടകലൎച്ചയിൽനിന്നുംകാത്തുസത്യവചനത്താൽവിശുദ്ധീകരിക്കെണമെ.
എന്നുതന്നെഅല്ലഅവൎക്കുവെണ്ടിതാൻബലിയാകുന്നതിനാൽഅവർശ
ക്തിപ്പെട്ടുതന്റെദൂതരായിചെന്നുലൊകത്തെജയിക്കുമാറാകെണ
മെ(൬–൧൯)-മെലാൽഅവരുടെവചനത്താൽവിശ്വസിപ്പാനുള്ളവൎക്കുവെ
ണ്ടിഅപെക്ഷിച്ചതൊ-൧,ലൊകത്തിന്നുവിശ്വാസംജനിക്കത്തക്കവണ്ണം
അവർഎപ്പെൎപ്പെട്ടവരുംഒന്നായ്ചമയെണമെ-൨.,ലൊകത്തിന്നുപിതൃസ്നെ [ 241 ] ഹത്തിന്റെപരിജ്ഞാനവുംജനിക്കത്തക്കവണ്ണംഅവർയെശുവിൻതെജസ്സു
ള്ളവരായ്തികഞ്ഞുവരെണമെ-൩.,പുത്രൻഉള്ളെടത്തുഅവരുംചെൎന്നുഅവ
ന്റെഅനാദിതെജസ്സെകണ്ണാലെകാണെണമെ(൨൦–൨൪)–ഒടുക്കംലൊകം
പിതാവെയുംഅവന്റെനീതിയെയുംഅറിയായ്കയാൽപുത്രൻആഅറിവി
ൽഉറെച്ചുഅവൻനീതിക്കുകീഴ്പെട്ടുസ്വമരണത്താലുംദെവസ്നെഹത്തെ
ശിഷ്യന്മാൎക്കഅറിയിപ്പാൻഒരുമ്പെട്ടുകൊള്ളുന്നു-

ഇപ്രകാരംയെശുതന്റെവെലയെയുംകൂട്ടരെയുംപിതാവിങ്കൽഭ
രമെല്പിച്ചുആത്മപ്രകാരംമഹാബലിയെതികച്ചുകിദ്രൊൻതൊട്ടിനെക
ടന്നുപൊകയുംചെയ്തു-


൧൦.,ഗഥ്ശമനയിലെപൊരാട്ടം (മത. ൨൬,൩൬-൪൬.
മാ൧൪,൩൨. ലൂ.൨൨,൩൯-൪൬.യൊ൧൮,൧ഽ.)

കിദ്രൊനെകടന്നശെഷംയെശുബെത്ഥന്യെക്കപൊകാതെഉത്സവമൎയ്യാദ
പ്രകാരംപട്ടണസമീപത്തുതന്നെപാൎത്തു-ഒലീവ്‌മലയുടെതാഴ്വരയിൽ(എ
ണ്ണചക്കാകുന്ന)ഗഥശമനനാമമുള്ളഒരുതൊട്ടംഉണ്ടു-അതിൽയെശുപ
ലപ്പൊഴുംശിഷ്യന്മാരൊട്കൂടിചെന്നതുപൊലെഅന്നുംപ്രവെശിച്ചഉട
നെഎകനായിഒരുചക്കുമെതിക്കെണ്ടിവന്നു(യശ.൬൩).അവന്ന്അപൂൎവ്വ
മായകലക്കംസംഭവിച്ചിട്ടുനിങ്ങൾഇവിടെഇരിപ്പിൻഞാൻഅങ്ങോട്ടു
ചെന്നുപ്രാൎത്ഥിക്കട്ടെഎന്നുചൊല്ലി-മൂവരെകൂട്ടിക്കൊണ്ട്അപ്പുറംചെന്നാ
റെഅതിശയമുള്ളദുഃഖവും(മാ)അഴിനിലയുംമനസ്സിൽഅതിക്രമിച്ചു-
അപ്പൊൾഅവൻഅവരൊടുനിന്നുകൊണ്ടുഎന്റെദെഹിമരണപൎയ്യ
ന്തംഅതിദുഃഖപ്പെട്ടിരിക്കുന്നുഎന്നുംഇവിടെപാൎത്തുകൂടെജാഗരിപ്പിൻ
(മ മ),പരീക്ഷയിൽവീഴാതെഇരിപ്പാൻപ്രാൎത്ഥിപ്പിൻഎന്നുംപറഞ്ഞു
വെൎപിരിഞ്ഞ്ഓടിഒരുകല്ലെറുദൂരമാത്രത്തിൽഎത്തി(ലൂ)നിലത്തുവീണുമുട്ടു
കുത്തി-കഴിയുന്നതായിരുന്നാൽഈമുഹൂൎത്തംതന്നിൽനിന്നുനീങ്ങിപൊകെ
ണ്ടതിന്നുപ്രാൎത്ഥിച്ചു(മാ.യൊ.൧൨,൨൭)-അബ്ബാപിതാവെ,നിന്നാൽഎല്ലാംക
ഴിയുന്നതല്ലൊ(മാ)!കഴിയുന്നുഎങ്കിൽ(നിനക്കുമനസ്സായാൽ-ലൂ)ഈപാ
[ 242 ] ന പാത്രംഎന്നിൽനിന്നുകടന്നുപൊവാറാക്കെണമെഎന്നാലുംഎന്റെ
ഇഷ്ടമല്ലനിന്റെതുഅത്രെആകെണ്ടു-

എന്നുപ്രാൎത്ഥിച്ചശെഷംസ്വൎഗ്ഗത്തിൽനിന്നുഒരുദൂതൻഅവന്നുപ്രത്യ
ക്ഷനായിശക്തിയെപുതുക്കികൊടുത്തു(ലൂ)-ആകയാൽയെശുമൂവരുടെ
അടുക്കെവന്നുഅവർവിഷാദത്താൽ(ലൂ)ഉറങ്ങുന്നതുകണ്ടാറെ-ശീമൊ
നെഉറങ്ങുന്നുവൊ(മാ)നിങ്ങൾ്ക്കഎന്നൊടുകൂടഒരുമുഹൂൎത്തംഎങ്കിലുംഉണ
ൎന്നിരിപ്പാൻകഴിഞ്ഞില്ലയൊ(മത)പരീക്ഷയിൽപ്രവെശിയാതിരിപ്പാൻഉ
ണൎന്നെഴുനീറ്റുപ്രാൎത്ഥിപ്പിൻ(൩)ആത്മാവ്മനഃപൂൎവ്വമുള്ളതുതന്നെജ
ഡം ക്ഷീണമുള്ളത് താനും(മ മ)-

എന്നുചൊല്ലിയതിൽപിന്നെപ്രാണയാതനതിരികെവന്നപ്പൊ
ൾ(ലൂ)അവൻഎൻപിതാവെഈപാത്രംഞാൻകുടിക്കാതെഎന്നിൽനി
ന്നുകടന്നുപൊവാൻകഴിയുന്നതല്ലഎങ്കിൽനിന്റെഇഷ്ടംഭവിപ്പൂതാക
(മത)എന്നുപ്രാൎത്ഥിച്ചുആശ്വാസംകണ്ടുമടങ്ങിവന്നുആമൂവർപിന്നെയും
നിദ്രാഭാരത്താൽഉറങ്ങുന്നതുകാണ്കയുംചെയ്തു-അവർഉണൎന്നപ്പൊൾഎ
ത്ഉത്തരംപറയെണംഎന്ന്അറിഞ്ഞതുംഇല്ല-(മാ)

ഉത്തരംപറയുമ്മുമ്പെആവാച്യവെദനപിന്നെയുംഅതിക്രമിച്ചി
ട്ടുയെശുഅവരെവിട്ടുപിന്നെയുംപ്രാൎത്ഥിച്ചുതന്റെഇഷ്ടംപിതാവിന്നുബ
ലികഴിച്ചുആപാനപാത്രംതീരെകുടിക്കയുംചെയ്തുഎങ്ങിനെഎന്നാൽഅ
ത്യാസന്നത്തിലായിപൊരാടിപ്രാൎത്ഥിക്കുമ്പൊൾഅവന്റെവിയൎപ്പുവലി
യചൊരത്തുള്ളികളെപൊലെഇറ്റിറ്റുവീണു(ലൂ)-പിന്നെമൂന്നാമത്ജയം
കൊണ്ടിട്ടുഅവൻഎഴുനീറ്റുമടങ്ങിവന്നുശിഷ്യന്മാരൊട്നിങ്ങൾശെഷിച്ചകാ
ലത്തെയുംഉറങ്ങിവ്യൎത്ഥമാക്കുന്നുവൊഅതുതീൎന്നു(മാ)ഇതാമനുഷ്യപുത്ര
ൻപാപികളുടെകൈയിൽഎല്പിക്കപ്പെടുന്നമുഹൂൎത്തംവന്നു-എഴുനീല്പിൻനാം
ചെല്ലുകകണ്ടാലുംഎന്നെകാണിച്ചുകൊടുക്കുന്നവൻഅടുത്തിരിക്കുന്നുഎന്നു
പൂൎണ്ണസമാധാനത്തൊടെപറകയുംചെയ്തു-

ആരാത്രിയിൽയെശുസൎവ്വലൊകത്തിന്റെവിപരീതദുഃഖങ്ങ
[ 243 ] ളെയുംതന്റെപരിശുദ്ധദെഹിയിൽഎറ്റുപാപികളിലെദൈവകൊപ
വുംന്യായവിധിയുംകലൎന്നുള്ളപാനീയത്തെകുടിച്ചുകൊൾ‌്കയാൽ-കണ്ണുനീരും
നിലവിളിയുംകൂടിയപ്രാൎത്ഥനെക്കസദ്ധിപ്രാപിച്ചും(എബ്ര.൫,൭)ജയ
സമാധാനംനിറഞ്ഞുംകൊണ്ടുതന്റെആശ്രിതന്മാൎക്ക്തികഞ്ഞമഹാചാ
ൎയ്യനുംനിത്യരക്ഷയുടെകാരണനുമായ്തീൎന്നു–

൧൧.,യെശുശിഷ്യരെരക്ഷിച്ച്പാപികളുടെകൈവശമായ്തു.
(മത.൨൬,൪൭-൫൬. മാൎക്ക൧൪,൪൩-൫൨. ലൂ൨൨,൪൭-൫൩. യൊ.
൧൮,൩-൧൨)

ഇതിന്റെഇടയിൽയഹുദാസൻഹെദ്രിനിലെമൂപ്പന്മാരെചെന്നുകണ്ടുയെ
ശുപൊകുന്നസ്ഥലത്തെയുംനല്ലതക്കത്തെയുംഅറിയിച്ചു(യൊ)കാൎയ്യബൊ
ധംവരുത്തിയാറെ-അവർദൈവാലയക്കാവലിന്നുള്ളആയുധപാണിക
ളെവിളിച്ചതുമല്ലാതെ(ലൂ)നാടുവാഴിയൊടുകല്പനവാങ്ങിഅന്നുയരുശലെം
കൊട്ടയിലുള്ളരൊമപട്ടാളംമിക്കവാറും(൫൦൦ആളുള്ളഒരുകൊഹൊൎത്ത-
യൊ.൧൮,൩)കൂട്ടിക്കൊണ്ടുഞാൻകുറിക്കുന്നപുരുഷനെഎത്രയുംസൂക്ഷ
ത്തൊടെപിടിക്കണംഎന്നുകല്പിച്ചു(മാ)വെളുത്തവാവായിരുന്നുഎങ്കി
ലുംപന്തവുംവിളക്കുംമറ്റുംആവൊളംഎടുപ്പിച്ചുഓരൊരൊവടിക്കാരെയും
കൂടെനടപ്പാൻസമ്മതിച്ചുഎകദെശംപടെക്കാമാറുയാത്രആകയുംചെയ്തു-

തൊട്ടത്തെവളഞ്ഞപ്പൊൾതാൻബദ്ധപ്പെട്ടുമുന്നടന്നുകൎത്താവി
ന്റെനെരെവന്നുറബ്ബിറബ്ബിവാഴുകഎന്നുചൊല്ലിചുംബിപ്പാൻതുനിഞ്ഞാ
റെ(൩)യെശുഹെതൊഴനീഇവിടെവന്നതുഎന്തിന്നു(മത)മനുഷ്യപുത്രനെചും
ബിച്ചുദ്രൊഹിക്കുമൊ(ലൂ)എന്നുപറഞ്ഞുആസൎപ്പത്തിൻകടിയിൽനിന്നു
തെറ്റിതൊട്ടത്തിൻവാതുക്കൽതന്നെശിഷ്യരെമുന്നിന്നുപാലിക്കെണ്ടതി
ന്നുമാറ്റാരെഎതിരെറ്റുനിങ്ങൾആരെഅന്വെഷിക്കുന്നുഎന്നുചൊദിച്ചു-
അവർനചറക്കാരനായയെശുവെഎന്നുപറഞ്ഞപ്പൊൾഞാൻആകുന്നു
എന്നുകെട്ടഉടനെപിൻവാങ്ങിവീണു-യെശുമുമ്പിൽചെയ്തത്പൊലെ
തെറ്റിപൊവാൻഅന്ന്ഇഛ്ശിക്കാതെനിന്നു(യൊ.൧൦,൩൯)അവരുടെ [ 244 ] ഉത്തരംകെട്ടാറെഎങ്കിൽഇവർപൊകട്ടെഎന്നുകല്പിച്ചുതാൻപ്രാൎത്ഥി
ച്ചപ്രകാരംശിഷ്യരുടെരക്ഷയെപ്രാപിക്കയുംചെയ്തു-(യൊ)

ആയവർആയുധക്കാർഎതിരെവരുന്നതുകണ്ടു(ലൂ)വരുന്നകാൎയ്യം
ഊഹിച്ചുശീമൊനുംഞങ്ങൾവാൾകൊണ്ടുവെട്ടാമൊഎന്നുചൊദിച്ചുഉത്തരം
വരുമ്മുമ്പെമഹാചാൎയ്യന്റെദാസനായമല്കഎന്നവനെ(യൊ.)ഒന്നുവെട്ടി
ചെവിമുറിച്ചതുയെശുകണ്ടുആയുധക്കാരൊട്ഇത്രൊളംപൊറുപ്പിൻഎന്ന്
അപെക്ഷിച്ചുതൊട്ടുസൌഖ്യംവരുത്തി(ലൂ)-പിന്നെശിമൊനെശാസിച്ചു
വാൾഉറയിൽഇടുകവാൾഎടുക്കുന്നവർഎല്ലാംവാളാൽനശിക്കും(മത)*

ഞാൻഇപ്പൊഴുംകൂടെപിതാവൊടുഅപെക്ഷിച്ചാൽഅവൻ൧൨ലെ
ഗ്യൊനെക്കാൾഅധികംദൂതരെനിയൊഗിക്കയില്ലയൊഎന്നാലുംതിരു
വെഴുത്തുകൾഎങ്ങിനെനിവൃത്തിക്കും(മത)പിതാവ്തന്നതുകുടിക്കാതെഇരി
ക്കാമൊ(യൊ)അതിപ്പൊൾവെണ്ടത്എന്നുംപറഞ്ഞു(മത)-

അനന്തരംഅവന്റെകൈകളെകെട്ടുമ്പൊൾയെശുമൂപ്പന്മാ
രൊടുംമറ്റുംപറഞ്ഞുഒരുകവൎച്ചക്കാരനെപിടിപ്പാനുള്ളതുപൊലെവാ
ളുവടികളൊടുംകൂടെഎന്നെകൊള്ളെപുറപ്പെട്ടുദിനമ്പ്രതിഞാൻദൈവാ
ലയത്തിൽഉപദെശിച്ചുകൊണ്ടിരുന്നുപകല്ക്കാലത്തുനിങ്ങൾഎന്നെപിടിച്ചി
ല്ലഎങ്കിലുംഇതുവെദനിവൃത്തിക്കായി(മത)സംഭവിച്ചനിങ്ങളുടെമുഹുൎത്ത
വുംഇരിട്ടിൻഅധികാരവുംആകുന്നു(ലൂ)

ഇവ്വണ്ണംതല്ക്കാലത്തെക്കസാത്താന്നുള്ളഅധികാരത്തെയെശു
താൻഅനുവദിച്ചപ്പൊൾശിഷ്യന്മാർഐഹികരാജ്യത്തിൻആശെക്കുഭം
ഗംവന്നതുകണ്ടുഇരിട്ടിൻഅധികാരംഅല്ലാതെകാരണംഎന്നിയെചി
തറിഓടിപ്പൊയി(മ മാ)-എകനായിഒരുബാല്യക്കാരൻയൊഹനാൻമാൎക്ക
എന്നുതൊന്നുന്നുയെശുവെഅനുഗമിപ്പാൻവിചാരിച്ചുചെകവർപിടി
ച്ചപ്പൊൾപുതപ്പുവിട്ടുനഗ്നനായിമണ്ടിപൊകയുംചെയ്തു—
[ 245 ] ൧൨.,മഹാചാൎയ്യന്മാർയെശുവിന്നുവിസ്താരംകഴിച്ചുവിധിച
തു(മത൨൬,൫൭-൭൫. മാ.൧൪,൫൩-൭൨. ലൂ.൨൨,൫൪-൭൧
യൊഹ.൧൮,൧൩-൨൭)-

പ്രധാനികളുടെകല്പനപ്രകാരംആയുധക്കാർയെശുവെമഹാചാൎയ്യന്റെ
അരമനയിൽകൊണ്ടുപൊയശെഷം-കയഫാസന്നിധിയിലല്ലഅവന്റെ
ഭാൎയ്യാജനകനായഹന്നാവിന്റെമുമ്പിൽവരുത്തി-അവൻരൊമൎക്കസമ്മ
തനല്ലഎങ്കിലുംയഹൂദൎക്കസ്ഥാനമഹത്വംഎറിയവൻഎന്നുതൊന്നി.ആവൃ
ദ്ധനായചദൂക്യൻയെശുവൊടുശിഷ്യരുടെകാൎയ്യവുംഉപദെശത്തിന്റെവിവ
രവുംചൊദിച്ചപ്പൊൾയെശുഇതുഎല്ലാംലൊകപ്രസിദ്ധമല്ലൊസ്വകാൎയ്യ
മായിട്ടുഒന്നുംഉണ്ടായിട്ടില്ലകെട്ടകാണികളൊടുചൊദിച്ചറിയാമല്ലൊഎന്നു
പറഞ്ഞു-ഇതുഹന്നാവെവെണ്ടുവൊളംമാനിക്കാതെപറഞ്ഞത്എന്നുവിചാരി
ച്ചുവെലക്കാരൻമുഖത്തടിച്ചപ്പൊൾയെശുശാന്തതയൊടെശാസിച്ചുവലത്തെ
കവിളിൽഅടിക്കുന്നുവന്നുമറ്റതുംകാട്ടെണ്ടുന്നവഴിയെഉപദെശിക്കയുംചെയ്തു-
ആകയാൽഹന്നാ(എന്നഹനാൻ.ഭാ.൩൪)തന്റെവിസ്താരത്തിന്നുയെശുകീ
ഴ്പെടുകയില്ലഎന്നൂഹിച്ചുഅവനെകയഫാവിന്റെസഭയിലെക്ക്അയച്ചു-അ
വൻമരണപാത്രംഎന്നുള്ളപക്ഷംകുറിക്കെണ്ടതിന്നുബദ്ധനാക്കിഅയക്ക
യുംചെയ്ത-(യൊ)-

(മ മ)കയഫാവിന്റെശാലയിൽന്യായാധിപതിമാർമതിയാവൊളംകൂ
ടിവന്നപ്പൊൾനടുരാവെങ്കിലുംക്രമംകൂടാത്തവിസ്താരംതുടങ്ങിയതിപ്രകാരം
യെശുദെവദൂഷണംപറഞ്ഞപ്രകാരംകെട്ടവർസാക്ഷിചൊല്ലെണംഎന്നു
തൊന്നിയപ്പൊൾപലരുംവന്നുപലതുംപറഞ്ഞാറെയുംവെവ്വെറെസാക്ഷി
കളുടെവാക്കഒത്തുവന്നില്ല(മാ)-ഒടുക്കംരണ്ടാൾഎഴുനീറ്റുഇവൻദൈവാല
യത്തെതാൻനശിപ്പിപ്പാനുംകൈപ്പണിയില്ലാത്ത(മാ)പുതിയത്ഒന്നു൩.
ദിവസത്തിന്നകംതീൎപ്പാനുംശക്തനാകുന്നപ്രകാരംഎല്ലാംപ്രശംസിച്ചുകെ
ട്ടിരിക്കുന്നു(യൊ,൨,൧൯)-എന്നുപറഞ്ഞപ്പൊഴുംഞാൻനശിപ്പിക്കാംഎ
ന്നവാക്കിന്നുതെളിവുവന്നില്ല(മാ)ഇതിന്നിടയിൽയെശുമിണ്ടാതെപാൎത്ത [ 246 ] തിനാൽമഹാചാൎയ്യൻഅസഹ്യപ്പെട്ടുക്ലെശിച്ചെഴുനീറ്റുശാലയുടെനടുവിൽ
ചെന്നു(മാ)യെശുവൊടുഉത്തരംചൊദിച്ചാറെയുംഅവൻമൌനിയായിരു
ന്നു-നീദെവപുത്രനായമശീഹയൊജീവനുള്ളദൈവത്താണപറകഎന്നു
കെട്ടാറെ-തന്നെകൊണ്ടുള്ളആണസ്വീകരിച്ചുഞാൻആകുന്നുഎന്നുവിശ്വ
സ്തനായസാക്ഷിപറഞ്ഞു(അറി.൧,൫)-പിന്നെഞാൻഒന്നുപറയുന്നുഇനിമ
നുഷ്യപുത്രൻഒജസ്സിന്റെവലത്ത്ഭാഗത്ത്ഇരിക്കുന്നതുംവാനത്തിന്മെഘ
ങ്ങളിൽവരുന്നതും(ദാനി.൭,൧൩)നിങ്ങൾകാണുംഎന്നരുളിച്ചെയ്തു.ഹൊ
ദെവദൂഷണംഎന്നുചൊല്ലികയഫാസ്തംഭിക്കുന്നവനായിനടിച്ചുകീഴിൽ
നിന്നുമെലൊട്ടുവസ്ത്രത്തെകീറിഇനിസാക്ഷികളെകൊണ്ട്എന്ത്ആവ
ശ്യംനിങ്ങൾഈദെവദൂഷണുംകെട്ടുവല്ലൊആകയാൽഎന്തുതൊന്നുന്നുഎ
ന്നുചൊദിച്ചതിന്നുഅവർഒട്ടൊഴിയാതെഇവൻമരണയൊഗ്യൻഎന്നുവിധി
ച്ചു–ഉടനെവെലക്കാർമുഖത്തുതുപ്പികൈകൊണ്ടടിച്ചു(യശ.൫൦,൬.മിക,൫,
൧)പരിഹസിച്ചുതുടങ്ങിപിന്നെക്രമപ്രകാരമുള്ളൊരുനാടുകൂട്ടംനിരൂപിച്ചുവിധി
യെഉറപ്പിക്കുംവരെയെശുവെഉന്തിവെറെആക്കുകയുംചെയ്തു(മമ)

ശിഷ്യന്മാരിൽശീമൊനുംയൊഹനാനുംമാത്രംഅരമനയൊളംപി
ഞ്ചെന്നശെഷംയൊഹനാൻആഭവനക്കാരൊടുപരിചയമുള്ളവനാകയാൽ
ഭയംഎന്നിയെപ്രവെശിച്ചുവാതുക്കലെദാസിയൊടുപറഞ്ഞുശീമൊനെയും
അകത്തുകടത്തി(യൊ)-രാത്രിയിലെകുളിർമാറ്റുവാൻവെലക്കാർതീകത്തി
ച്ചതുശീമൊൻകണ്ടുഅവസാനംകാണെണംഎന്നിട്ട്അവരൊട്ചെൎന്നുത
ന്റെഭയംമറെപ്പാനായികുത്തിരുന്നു(മ മ)-അപ്പൊൾഹന്നാമീത്തലെ
ശാലയിൽശിഷ്യരെകുറിച്ചുവിസ്തരിച്ചതുശീമൊൻകെട്ടിട്ടുപെടിച്ചപ്രകാരം
ദാസികണ്ടുഅവനെസൂക്ഷിച്ചുനൊക്കിനീയുംആയാളുടെശിഷ്യന്മാരിൽഒരു
വനല്ലൊഎന്നുചൊദിച്ചപ്പൊൾ-അവൻവലഞ്ഞുനീപറയുന്നതുബൊധിക്കു
ന്നില്ല(മമ-ഞാനല്ല–യൊ-ഞാൻഅവനെഅറിയുന്നില്ല-ലൂ)എന്നുപ
റഞ്ഞു—അനന്തരംമനസ്സാക്ഷിയുടെപീഡവൎദ്ധിച്ചിട്ടുപുറത്തുപൂമുഖ
ത്തിലെക്കപൊവാൻഭാവിച്ചപ്പൊൾആദാസിപിന്നെയുംഅവനെകണ്ടു [ 247 ] മറെറവരൊടുംപറഞ്ഞു(മാ)-ആകയാൽമറെറാരുവെലക്കാരത്തിയും(മ
ത)അവനെകളിയാക്കുവാന്തുടങ്ങി-തീയരികെനില്ക്കുന്നവരിൽഒരുത്ത
ൻ(ലൂ)അതെനീയുംആവകക്കാരൻഎന്നുപറഞ്ഞുശെഷംവെലക്കാരും
ചൊദിപ്പാൻഅടുത്തപ്പൊൾഅവൻആണയൊടെഞാൻഅവനെഅ
റിയുന്നില്ലഎന്നും(മത)എടൊഞാനല്ലഎന്നുംമറുത്തുപറഞ്ഞു-അപ്പൊ
ൾതന്നെകൊഴിഒന്നുകൂവുകയാൽ ഫലം ഇല്ലാഞ്ഞ(മാ)-മറ്റവരുടെസം
ശയംതെളിയിക്കെണ്ടതിന്നുഎറിയൊന്നുസംസാരിച്ചുരണ്ടരനാഴികയൊളം
പാൎത്തിരുന്നാറെ(ലൂ)ഒരുത്തൻനീസാക്ഷാൽഅവന്റെശിഷ്യൻഗലീ
ലക്കാരനല്ലൊആകുന്നുഅതിന്റെഭാഷാഭെദംവെളിവാക്കുന്നു(മ മ)എ
ന്നുപറഞ്ഞപ്പൊൾമറ്റുള്ളവരുംഒത്തുമനുഷ്യനീപറയുന്നതുഅറിയുന്നി
ല്ലഎന്നുറക്കെപറഞ്ഞാറെയുംഅവർ അവനെവിട്ടില്ല-ഉടനെമല്കി
ന്റെഒരുചാൎച്ചക്കാരൻഅവനൊട്കൂടനിന്നെകണ്ടില്ലെഎന്നുരച്ചപ്പൊൾ(യൊ)
അവൻആണയിട്ടുംപ്രാവിക്കൊണ്ടുംഞാൻഅവനെഅറിയുന്നില്ലഎന്നുവാ
ദിച്ചുപൊന്നു(മ മ)അപ്പൊൾരണ്ടാമത്കൂക്കകെട്ടതല്ലാതെ(അത്എക
ദെശം൩മണിക്കു)-യെശുചെകവരൊടുകൂടതടവുകാരനായിറങ്ങിഅവന്റെ
അരികിൽകടന്നുപൊകെണ്ടിവന്നനെരംഅവനെഒന്നുനൊക്കി(ലൂ)-
അപ്പൊൾഅവൻഗുരുവിന്റെവാക്ക്ഓൎത്തുരുകിശത്രുക്കളെമറന്നുപുറ
ത്തെക്കഒടികൈപ്പൊടെകരകയുംചെയ്തു-അന്നുയഹൂദാവിന്റെഅ
നുതാപംപൊലെമരണത്തിന്നുള്ളദുഃഖമല്ലജീവങ്കലെക്ക്നടത്തുന്നസത്യ
മാനസാന്തരംഅത്രെസംഭവിച്ചതു(ലൂക്ക.൨൨,൩൨)

യെശുവെകൊണ്ടുപൊയചെകവർനെരംപൊക്കുവാൻഅവനെഅ
ടിച്ചുംപരിഹസിച്ചുംകൊണ്ടിരുന്നു.ചിലർഅവന്റെമുഖത്തെമൂടിക്കെട്ടിഉ
ടനെകൈകൊണ്ടുതല്ലി(മാ)മശീഹാനിന്നെഅടിച്ചതാർഞങ്ങളൊടുപ്രവ
ചിപ്പൂതാകഎന്നുപറഞ്ഞു(മത).മറ്റപലപ്രകാരത്തിലുംതങ്ങളുടെപ്രവാചക
നുംരാജാവുംആയവന്നുദൂഷണമായവിനൊദങ്ങളെസങ്കല്പിക്കയുംചെ
യ്തു-(ലൂ)-സങ്കീ.൨൨,൧൧-൧൩-
[ 248 ] (ലൂ)പുലരുമ്പൊൾമഹാചാൎയ്യന്മാരുംമൂപ്പരുംവൈദികരുംദെവാലയ
മലമെൽകൂടിക്രമപ്രകാരംനടുകൂട്ടമായിനിരൂപിച്ചുയെശുവെയും(ചി
യൊൻമലയുടെവടക്കെചുവട്ടിൽഉള്ളകയഫാഅരമനയിൽനിന്നു-നെഹ
൫.൩,൧൪-൨൧)സൻഹെദ്രിനിലെക്ക്വരുത്തിനാടുവാഴിയുടെവിസ്താരത്തി
ന്നുതക്കകുറ്റംചൊല്ലിതുമ്പുണ്ടാക്കെണംഎന്നുകണ്ടുനീയഹൂദരാജാവായ
മശീഹയൊഎന്നുചൊദിച്ചു-ഞാൻപറഞ്ഞാലുംനിങ്ങൾവിശ്വസിക്കയില്ല.
ഞാൻചൊദിച്ചുവാദിച്ചാലുംനിങ്ങൾഉത്തരംപറകയില്ലഎങ്ങിനെഎങ്കി
ലുംഎന്നെവിട്ടയക്കയുംഇല്ല.ആകയാൽഇതുമുതൽമനുഷ്യപുത്രൻദൈവത്തി
ന്റെവലഭാഗത്തുന്യായംവിസ്തരിക്കുന്നവൻ ആയിരിക്കുംഎന്നരുളിച്ചെയ്താ
റെഅവർപിന്നെയുംനീദെവപുത്രനൊഎന്നുചൊദിച്ചുആകുന്നുഎന്നുകെ
ട്ടാറെമരണയൊഗ്യൻഎന്ന്ആ൭൦പെർവിധിച്ചു-അവരിൽയൊസെഫ
എന്നഒരുന്യായാധിപതിസമ്മതിച്ചില്ലഎന്നുമാത്രംനാംകെൾ്ക്കുന്നു(ലൂ൨൩,൫൧)
മറ്റുള്ളവർനാടുവാഴിയെയുംപുരുഷാരങ്ങളെയുംവശീകരിച്ചുവൈകാതെ
വിധിയെനടത്തുവാൻആലൊചിച്ചുകൊണ്ടിരുന്നു(മ മ)


൧൩.,യഹൂദാവിന്റെഅവസാനം (മത.൨൭,൧-൧൦.മാ
൧൫,൧. ലൂക്ക.൨൩,൧. യൊ.൧൮,൨൮. അവ൧,൧൬ഽഽ)

ഇപ്രകാരം൩൦ക്രിസ്താബ്ദംനീസാൻ൧൫൹(എപ്രിൽ൭൹)രാവിലെഇസ്ര
യെൽപ്രമാണികൾയെശുവിന്മെൽമരണവിധിയെകല്പിച്ചപ്പൊൾ
അവർവിസ്താരത്തിൻമുമ്പിൽഅഴിപ്പിച്ചചങ്ങലകളെപിന്നെയുംഇടുവിച്ചുഅവ
നെദെവാലയത്തിന്നുഎതിരെഇരിക്കുന്നരൊമാപാളയത്തെക്കകൊണ്ടു
പൊയി(യൊ)-അവിടെമഹൊത്സവംനിമിത്തംപിലാതൻഎന്നനാടുവാഴി
(ഭാ-൩൫)താനുംപരിവാരങ്ങളുംകൈസരയ്യയിൽനിന്ന്എത്തിവല്ലകാൎയ്യ
വശാൽകലഹംഉണ്ടായാൽചെകവരെകൊണ്ട്അമൎപ്പാൻഒരുങ്ങിപാ
ൎത്തു—

(മത)യെശുവെഘൊഷത്തൊടുംകൂടകൊണ്ടുപൊകുന്നതുയഹൂദാ
അറിഞ്ഞുമനസ്സ്ഭെദിച്ചുഗുരുവെഅല്ലമഹാചാൎയ്യന്മാരെചെന്നുകണ്ടുഞാൻ
[ 249 ] കുറ്റമില്ലാത്തരക്തംകാണിച്ചുകൊടുത്തതുമഹാപാപംഎന്നുപറഞ്ഞാറെ
അതുഞങ്ങൾ്ക്കഎന്തുനീതന്നെനൊക്കിക്കൊഎന്നുകെട്ടുഇവരുംഇപ്പൊൾഅ
പമാനിക്കുന്നുഎന്നുവിചാരിച്ചുഖെദിച്ചു-ദൈവാലയത്തിൽചെന്നുആ൩൦
ശെഖലെ(ഒരുഭണ്ഡാരപ്പെട്ടിയിലൊ)ഇട്ടുംകളഞ്ഞുഎകാന്തത്തിൽവാങ്ങി
പൊയി-അവിടെയുംമനസൌഖ്യംകാണാതെഹിന്നൊംതാഴ്വരയിൽചെന്നു
ഞെന്നുമരിച്ചു(മത) കയറ്അറ്റിട്ടൊമരക്കൊമ്പ്അടൎന്നിട്ടൊകവിണ്ണുവീ
ണുപിളൎന്നുകുടലുംതുറിച്ചുപൊയി-ഇപ്രകാരംയഹൂദാഅപൊസ്തലസ്ഥാനത്തി
ന്നുംഅവകാശത്തിന്നുംപകരംആനിലത്തെതനിക്കസ്വന്തസ്ഥലമാക്കിസ
മ്പാദിച്ചിരിക്കുന്നു(അപ.൧,൨൫)

മഹാചാൎയ്യരൊആമുപ്പത്ശെഖലെകുറിച്ചുനിരൂപിച്ചുകൊണ്ടുഇതു
രക്തത്തിൻവിലആകകൊണ്ടുവിശുദ്ധസ്ഥലത്തിലെദ്രവ്യത്തൊടുചെൎത്തുകൂ
ടാ(൫മൊ.൨൩,൧൮)എങ്കിലുംധൎമ്മംചെയ്ത്അഴിക്കെണ്ടിയത്എന്നുനിശ്ചയി
ച്ചുയഹൂദാവിന്റെശവംവെച്ചൊരുകുശവന്റെഭൂമിചൊരനിലംഎന്നു
പെർകൊണ്ടപ്രകാരംകെട്ടു(അപ)അതിനെആഅല്പവിലെക്കതന്നെവാ
ങ്ങിപരദെശികളെകുഴിച്ചിടുന്നശ്മശാനംആക്കുകയുംചെയ്തു-(മത)

അതിനാൽജകൎയ്യപ്രവചിച്ചതിന്നുനിവൃത്തിവന്നു-ഇസ്രയെലെത
ന്റെനിയുക്തരെകൊണ്ടുമെയ്ക്കെണ്ടതിന്നുയഹൊവെക്ക്കഴിവില്ലാതെവ
ന്നപ്പൊൾദണ്ഡിനെഉടെച്ചുപണിയെഉപെക്ഷിച്ചുഅതിന്റെകൂലിചൊദി
ച്ചാറെഅവർ൩൦ശെഖൽതുക്കികൊടുത്തുഅയ്യൊഇത്എന്നെമതിച്ചവി
ശെഷവിലഎന്നുയഹൊവചൊല്ലിഅതിനെഅശുദ്ധിനിമിത്തംകുശവന്നാ
യിഉരുക്കുവാൻഎറിഞ്ഞുകളയെണംഎന്നുകല്പിച്ചു(ജക.൧൧,൯ഽഽ)-അതു
കൂടാതെയിറമ്യാഒരുനിലംവാങ്ങിഅറിയിച്ചിതു(൩൨ അദ്ധ്യ)ഹിന്നൊംതാഴ്വ
രയുംമറ്റുംയരുശലെമിന്റെചുറ്റും-എല്ലാം(൩൫-വച)വിഗ്രഹപൂജകൊണ്ട്
തീണ്ടിക്കിടക്കയാൽപാഴായ്പൊകെണ്ടിയതു(൪൩ഽ),എങ്കിലുംഇതിൽത
ന്നെഇനിആൾപാൎക്കയുംനിലങ്ങളെവാങ്ങുകയുംചെയ്യുംകാലംവരും-അപ്ര
കാരംതന്നെആ൩൦ശെഖലിന്നുവാങ്ങിയദെശംനഗരത്തിന്റെഭാവി [ 250 ] കാലങ്ങൾ്ക്കായിഒർആശാചിഹ്നമായിരിക്കുന്നപ്രകാരം-തൊന്നുന്നു(മത)

൧൪.,ലൊകാധികാരികൾയെശുവിന്നുമൂന്നുവിസ്താരംകഴിച്ചു
വിധിച്ചു(മത.൨൭,൧൧-൩൧. മാ.൧൫,൧-൨൦. ലൂക്ക.
൨൩,൧.൨൫. യൊ.൧൮,൨൮-൧൯,൧൬)

(യൊ.)സൻഹെദ്രിനിലെന്യായാധിപതികൾനാടുവാഴിയുള്ളകൊട്ടയിൽ
എത്തിയപ്പൊൾഉത്സവംനിമിത്തംതീണ്ടലെ*ശങ്കിച്ചുന്യായസ്ഥലത്തിന്നു
പുറത്തുനിന്നുകൊണ്ടപ്പൊൾ-നാടുവാഴിപുറത്തുവന്നുഈകൊണ്ടുവന്നവന്റെ
നെരെകുറ്റംഎന്തുഎന്നുചൊദിച്ചു-കുററംതെളിഞ്ഞപ്രകാരംഅവർഉണ
ൎത്തിച്ചാറെപിലാതൻഎന്നാൽനിങ്ങളുടെധൎമ്മപ്രകാരം(ഭ്രഷ്ടൊഅടിയൊ)
വിധിപ്പിൻഎന്നുകല്പിച്ചുഅവരൊമരണംവിധിപ്പാൻഞങ്ങൾ‌്ക്കുള്ളതല്ലല്ലൊ
എന്നുപറഞ്ഞു-ദെവദൂഷണത്തിന്നുകല്ലെറിഞ്ഞുകൊല്ലുകതന്നെയഹൂദ
രിൽശിക്ഷയായിരുന്നുയെശുവെരൊമക്കാരിൽഏല്പിക്കയാൽഅവർ
അടിമകൾ‌്ക്കവിധിച്ചുനടക്കുന്നക്രൂശാരൊഹണത്തിന്നുസംഗതിവന്നു-കഴു
വെററംപൊലെഉള്ളആഅധമമൃത്യുവെയെശുമുന്നറിയിച്ചിരുന്നുവല്ലൊ.
(യൊ.൩,൧൪ഇത്യാദി)

അപ്പൊൾയഹൂദപ്രമാണികൾസങ്കടംബൊധിപ്പിച്ചതിപ്രകാരംഇ
വൻതന്നെത്താൻയഹൂദരാജാവാക്കുന്നുകൈസൎക്ക്കപ്പംകൊടുക്കെണ്ടി
യതുവിരൊധിക്കുന്നു-(ലൂ)എന്നുംമറ്റുംകെട്ടാറെനാടുവാഴിനിലവിളിനി
മിത്തംയെശുവെഅകത്തുവരുത്തിതനിയെഅല്ലചിലമറുപക്ഷക്കാരുടെ
മുമ്പാകെഎങ്കിലും(ലൂക്ക.൨൩,൧൪)വിസ്തരിച്ചു-നീയഹൂദരാജാവുതന്നെയൊഎ
ന്നുള്ളചൊദ്യത്തിന്നുയെശുഉത്തരംപറയുമ്മുമ്പെഈവാക്കിന്നു൨അൎത്ഥംഉണ്ടാകുന്ന
പ്രകാരംസൂചിപ്പിച്ചപ്പൊൾപിലാതൻഞാൻയഹൂദനൊനിന്റെജാതിയുംമഹാ
ചാൎയ്യരുംനിന്നെഎങ്കൽഏല്പിച്ചുനീഎന്തുചെയ്തുഎന്നുചൊദിച്ചുയെശുഎ
ന്റെരാജ്യംഇഹലൊകത്തിൽനിന്നുള്ളതല്ലഎന്നുംഅതുരൊമരാജ്യത്തെ
[ 251 ] പൊലെആയുധബലത്താൽജയിക്കുന്നതല്ലഎന്നുംയഹൂദർഅതിന്നുപ്ര
ജകൾഅല്ലശത്രുക്കളത്രെഎന്നുംകാട്ടിയശെഷം-എങ്കിലൊനീഒരുരാജാവു
തന്നെയൊഎന്നുനാടുവാഴിചൊദിച്ചാറെ ഞാൻരാജാവാകുന്നു(യൊ-വെ
ദപ്രകാരം യഹുദരാജാവാകുന്നു.മ മ.ലൂ)എന്നുസ്വീകരിച്ചുപറഞ്ഞു-പിന്നെ
അതിന്റെതാല്പൎയ്യംപറഞ്ഞിതു- ഞാൻസത്യത്തിന്റെസാക്ഷ്യത്തിന്നായി
ജനിച്ചുംലൊകത്തിൽനിയൊഗിച്ചുവന്നുംഇരിക്കുന്നുസത്യത്തിൽനിന്നുള്ള
വൻഎല്ലാംഎന്റെശബ്ദംകെൾ‌്ക്കുന്നു(എനിക്കപ്രജആകുന്നു)-എന്നുകെട്ടഉട
നെപിലാതൻസത്യംഎന്ത്എന്നുഗൎവ്വിച്ചുചൊല്ലിഎഴുനീറ്റ്ചെന്നുപുറത്തുള്ള
യഹൂദരൊട്ഇവങ്കൽഒരുകുറ്റവുംകാണുന്നില്ലഎന്ന്അറിയിക്കയുംചെ
യ്തു(ലൂക്ക.യൊ)

(ലൂ)ആയതുയഹൂദർകെട്ടഉടനെഅധികംഖണ്ഡിച്ചുപറഞ്ഞുഇവൻയ
ഹൂദയിൽഎങ്ങുംജനത്തെകലഹിപ്പിച്ചിളക്കിഇരിക്കുന്നു-എങ്കിലുംഇവിടെ
അധികംപ്രസിദ്ധമായില്ലഈവകകുറ്റംഎല്ലാംചെയ്തുതുടങ്ങിയതുഗലീലയി
ൽനിന്നുതന്നെഎന്നുനാടുവാഴികെട്ടാറെയെശുഗലീലക്കാരനാകകൊണ്ടുഗ
ലീലവാഴിയുടെസന്നിധിയിൽഅയക്കെണംഎന്നുതൊന്നി-ആവിസ്താരംത
നിക്കഅസഹ്യമായിവൎദ്ധിക്കുന്നതല്ലാതെഇങ്ങിനെഉപചാരംകാട്ടിയാൽ
വൈരിയായപ്രഭുവൊടുനിരപ്പുവരുത്തുവാൻമതിഎന്നൂഹിച്ചു-ഇടപ്രഭുഅന്നുഉ
ത്സവംനിമിത്തംയരുശലെമിൽവന്നിരുന്നു-യെശുവെകണ്ടപ്പൊൾലക്ഷണം
പറഞ്ഞുകെൾ‌്ക്കുകയൊഅതിശയംചെയ്തുകാണുകയൊഎന്നിങ്ങിനെവല്ല
നെരമ്പൊക്കുആഗ്രഹിച്ചുകൊണ്ടുവളരെചൊദിച്ചാറെയുംയെശുഉത്തരംഒന്നും
പറയാതെപാൎത്തു-അതിനാൽഹെരൊദാവ്യസനപ്പെട്ടതല്ലാതെമഹാചാൎയ്യ
ന്മാർകുററംചുമത്തുന്നത്എല്ലാംകെട്ടുംകൊണ്ടുവിസ്തരിപ്പാൻമനസ്സുവരാ
തെയെശുവെകളിയാക്കിശുഭ്രവസ്ത്രംഉടുപ്പിച്ചു*,പ്രസന്നനായിനാടുവാഴിക്ക
തിരികെഅയച്ചുവൈരംമറക്കയുംചെയ്തു(ലൂ)
[ 252 ] ഇപ്രകാരംയെശുരണ്ടാമത്തെവിസ്താരത്തിലുംപരിഹാസത്തിലും
അകപ്പെട്ടശെഷംപിലാതൻവിധികല്പിപ്പാനായിവെളിയെഒരുചിത്രക
ല്ക്കെട്ടിന്മെൽഎടുപ്പിച്ചന്യായാസനംഎറിവാദികളെവിളിപ്പിക്കയുംചെയ്തു(ലൂ
൧൩)ശത്രുക്കൾആത്മീയകാൎയ്യങ്ങളെചൊല്ലിയെശുവിൽപകയുംഅസൂയയുംഭാ
വിക്കുന്നപ്രകാരംബൊധംവന്നതല്ലാതെ(മാ)ഭാൎയ്യയുംരാത്രിയിൽകണ്ടഒരു
ഘൊരസ്വപ്നത്തെഅന്നെരംതന്നെഅറിയിച്ചുആനീതിമാനെരക്ഷിക്കെണ്ടതി
ന്നുഉത്സാഹിപ്പിക്കയുംചെയ്തു-(മത)

ആകയാൽവാദികൾന്യായാസനത്തിന്മുമ്പാകെകൂടിവന്നപ്പൊൾ(മ
ത൧൭)പിലാതൻവിധിപറഞ്ഞതിപ്രകാരംനിങ്ങൾഇവനെജനത്തെകല
ഹത്തിന്നായിതെറ്റിക്കുന്നവൻഎന്നുകൊണ്ടുവന്നുവല്ലൊ-ആയ്തഒക്കയും
നിങ്ങളുടെമുമ്പാകെവിസ്തരിച്ചിട്ടുംഞാനുംഹെരൊദാവുംകുറ്റംഎതുംക
ണ്ടില്ലമരണയൊഗ്യമായ്തഒന്നുംതെളിഞ്ഞില്ലആകയാൽഞാൻഅടിഎല്പി
ച്ചുഅവനെവിട്ടയക്കും-

ഇങ്ങിനെകല്പിച്ചതിൻറകാരണം(യൊ൧൯,൪)ഭെദ്യംചെയ്തെങ്കി
ലുംകുറ്റംഒന്നുംഎറ്റുപറയാതെഇരുന്നാൽമഹാചാൎയ്യന്മാൎക്കുംവൈരംകുറയ
ശമിച്ചുയെശുവെവിട്ടയക്കെണ്ടിയപ്രകാരംതൊന്നുംഎന്നുപിലാതൻനിരൂ
പിച്ചുപിന്നെഒരുപായംപ്രയൊഗിച്ചതാവിത്-മഹൊത്സവങ്ങളിൽഒരുകുറ്റ
ക്കാരനെജനപ്രസാദത്തിന്നായ്വിട്ടയക്കുന്നത് മൎയ്യാദയാകകൊണ്ടുജനക്കൂട്ട
ങ്ങളൊടുപക്ഷമായിചൊദിച്ചാൽയെശുവെവിട്ടയപ്പാൻസംഗതിവരുംഎ
ന്നുനിനച്ചുഅന്വെഷിച്ചിട്ടുംഅപ്രകാരംസംഭവിച്ചില്ല-മഹാചാൎയ്യന്മാർ
പൈശാചകൌശലങ്ങളാലെപുരുഷാരത്തെവശീകരിച്ചുബറബ്ബാ(പിതാ
വിൻപുത്രൻ)എന്നമറെറാരുയെശുവെചൊദിക്കെണംഎന്നുസമ്മതി
പ്പിച്ചിരുന്നു-അവൻനഗരത്തിൽഒരുകലഹമുണ്ടാക്കികുലചെയ്തസംഗതിയാൽച
രക്കുണ്ടായിട്ടുരാജകിരീടംനിങ്ങളൊടുയാചിക്കുന്നവനെപൊലെവിചാരിക്കെ
ണംഎന്ന്ഒരഭിപ്രായത്തെസൂചിപ്പിച്ചിരിക്കുന്നുഹെരൊദാവിന്റെമ
നസ്സിൽആഅപെക്ഷതന്നെഉളവായപ്രകാരംമീത്തൽ(ഭാ.൩൩ഽ.)പറഞ്ഞുവല്ലൊ [ 253 ] ങ്ങലക്കാരനായ്തീൎന്നവന്തന്നെ (മാ. ലൂ. യൊ.) ഇവനെ വരിക്കയാൽ യഹൂദ ജാതി ബ
റബ്ബാവൊട് ഒത്ത മശീഹ അല്ലാത്തവൻ തങ്ങൾ്ക്ക വെണ്ടാ എന്നു സ്പഷ്ടമായി
കാട്ടി തങ്ങൾ്ക്കായുള്ള ദെവാലൊചനയെ മുറ്റും തള്ളിയിരിക്കുന്നു–

പിലാതൻ അവർ ചൊദ്യത്തിൻ മുന്നമെ എതിരെ വിളിക്കുന്നതു (മാ)
കൂട്ടാക്കാതെ വിധി നടത്തി യെശുവെ അടി എല്പിക്കയും ചെയ്തു-* ആകയാൽ
ചെകവർ യെശുവെ തൂണൊടു വരിഞ്ഞുറക്കെ കെട്ടി, മുതുക എല്ലാം മുറിയുമാ
റു ൟയം കെട്ടിയ വാറുകളെ കൊണ്ടടിച്ചു – (ഇങ്ങിനെ ഉള്ള അടിശിക്ഷ പല
ൎക്കും മരണം വരുത്തുവൊളം കൊടുമ എറിയത് തന്നെ)- അതു കൂടാതെ പിശാച് അ
വരെ കൊണ്ടു ൩ ആമത് പരിഹാസവും നടത്തി- ശുഭ്രവസ്ത്രത്താൽ അപെക്ഷി
ച്ചതു കിട്ടെണം എന്ന് വെച്ച് അവർ യെശുവിന്നു രാജാഭിഷെകം പൊലെ ക
ളിയായി കഴിച്ചു കൂട്ടരെ എല്ലാം വിളിച്ചു വരുത്തി, മുള്ളു കൊണ്ടു മുടി മിടഞ്ഞണി
യിച്ചു, വെള്ളവസ്ത്രത്തിന്നു പകരം ധൂമ്രവസ്ത്രം എന്നു ചൊല്ലി ചുവന്ന പടക്കുപ്പായം
ഉടുപ്പിച്ചു ചെങ്കൊൽ എന്ന ചൂരലെ വലങ്കൈയിൽ വെച്ചു മുട്ടുകത്തി യഹൂ
ദരാജാവെ വാഴുക എന്നു വന്ദിക്കയും ചെയ്തു- പിന്നെ കയ്യാലും കൊലാലും അ
ടിച്ചും മുള്ളുകളെ തറപ്പിച്ചും മുഖത്ത് തുപ്പി കൊണ്ടും പരിഹാസം കഴിച്ച ശെഷം
(മ മ)- പീലാതൻ പുറത്തു ചെന്നു ജനങ്ങളൊട് അവനെ ഭെദ്യം ചെയ്തിട്ടും കുറ്റ
ത്തിന്നു തുമ്പ് ഉണ്ടായിട്ടില്ല എന്നറിയിയിച്ചു യെശുവെ രാജചിഹ്നങ്ങളൊട് കൂട
വരുത്തി ഇതാ മനുഷ്യൻ എന്നു വിളിച്ചു കാണിച്ചു– യഹൂദൎക്ക മനസ്സലിവുണ്ടാ
യില്ല താനും ദുഃഖാന്വിതനായ മശീഹയെ കണ്ട ഉടനെ അവർ അധികം ക്രുദ്ധി
ച്ചു ഇവനെ ക്രൂശിൽ തറെക്ക എന്നു നിലവിളിച്ചു– ആയതു പിലാതൻ പരിഹ
സിപ്പാൻ തുടങ്ങിയപ്പൊൾ അവന്തന്നെത്താൻ ദൈവപുത്രനാക്കുക കൊ
ണ്ടു ഞങ്ങളുടെ ധൎമ്മപ്രകാരം മരണയൊഗ്യൻ അത്രെ എന്ന് എതിർ പറഞ്ഞു [ 254 ] വിളിക്കയും ചെയ്തു (യൊ)

ആയ്തു കെട്ടാറെ പിലാതൻ മുമ്പെ ഭാവിച്ചതിൽ അധികം ശങ്ക ജ
നിച്ചിട്ടു ഗഥശമനയിലെ വൃത്താന്തവും ഭാൎയ്യയുടെ സ്വപ്നവിവരവും എ
ല്ലാം വിചാരിച്ചപ്പൊൾ ഇവൻ വല്ല ദെവാവതാരമൊ എന്നുള്ള സംശയം
തൊന്നി– അവൻ യെശുവൊടു ഉൽപത്തിനിമിത്തം ചൊദിക്കയും ചെയ്തു– ഇ
ങ്ങിനെ ആത്മകാൎയ്യം കൊണ്ടുള്ള ചൊദ്യത്തിന്നു ഉത്തരം ഒന്നും പറയായ്കയാൽ
(മത ൧൨, മാ.൭) നാടുവാഴി വിസ്മയിച്ചു സ്ഥാനം ഒൎത്തു പറഞ്ഞു– എന്നൊടു സം
സാരിക്കയില്ലയൊ – നിന്നെ കൊല്ലുവാനും മൊചിപ്പാനും ഞാൻ അധികാരം
ഉള്ളവൻ എന്നറിയുന്നില്ലയൊ? എന്നതിന്നു യെശു ദൈവത്തിൽ നിന്നല്ലാ
തെ നിണക്കധികാരം ഒന്നും ഇല്ല നിന്റെ അധികാരത്തിൽ അകപ്പെട്ടതു നാ
ട്ടുകാരുടെ ദ്രൊഹത്താൽ അത്രെ എന്നെ കൊന്നാൽ അവരുടെ കുറ്റം നി
ന്റെതിലും വലിയത്– എന്നിപ്രകാരം ചൊല്ലി കെൾ്ക്കയാൽ അവന്നുള്ളിൽ കുറ്റി
തറെച്ചിട്ടു യെശുവെ വിടുവിപ്പാൻ ഉത്സാഹിച്ചു തുടങ്ങി–

അവൻ ദെവദൂഷണം എന്ന മൊഴിയെ തള്ളി എന്തു കുറ്റം അ
വനിൽ കണ്ടു (മത) എന്നു യഹൂദരൊട് ഖണ്ഡിപ്പായി ചൊദിച്ചു – അവരൊ
പ്രമാണങ്ങളെ ഒന്നും അന്വെഷിക്കാതെ അതിക്രമായി നിലവിളിച്ചു ഭയം
ജനിപ്പിപ്പാൻ തുനിഞ്ഞു – ഇവനെ വിടുവിച്ചാൽ കൈസരുടെ സഖി
ആകയില്ല തന്നെത്താൻ രാജാവാക്കുന്നവൻ കൈസൎക്കു വിരൊധിയ
ല്ലൊ (കൈസരുടെ സഖി എന്നത് നാടുവാഴികൾ്ക്ക മാനപ്പെർ തന്നെ)-
തിബെൎയ്യൻ സ്വാമിദ്രൊഹത്തിന്റെ നന്നം എല്ലാം കെട്ടു നടക്കുന്ന നി
ഷ്കണ്ടകൻ ആകകൊണ്ടും പിലാതൻ മറ്റും പലദൊഷങ്ങളെ ചെയ്തി
ട്ടു പാപദാസനായി തീരുകകൊണ്ടും ആ ഒരു വാക്കു തന്നെ സ്ഥാനഭ്രംശ
ത്തിൻ ഭയം ഉണ്ടാക്കി ആ നിസ്സാരനെ മലൎത്തി വെപ്പാൻ മതിയായിരു
ന്നു- ഉച്ചയാകുന്ന പ്രാൎത്ഥനാനെരം അടുത്തിരിക്കയാൽ അവൻ വൈ
കാതെ രണ്ടാം കുറി ന്യായാസനം എറി കാൎയ്യം തീൎപ്പാൻ ഒരുമ്പെട്ടു - ഇതാ
നിങ്ങളുടെ രാജാവ് എന്നു പരിഹാസം ചൊല്ലി യെശുവെ ചൂണ്ടി കാണി [ 255 ] ച്ചാറെ യഹൂദർ ഇവനെ വെണ്ടാ ക്രൂശിൽ തറെക്ക എന്നു വിളിച്ചതും അല്ലാ
തെ- നിങ്ങളുടെ രാജാവെ കഴുവേറ്റാമൊ എന്നു ചോദിച്ചതിന്നു മഹാചാൎയ്യന്മാ
ർ കൈസരല്ലാതെ ഞങ്ങൾ്ക്ക് രാജാവില്ല എന്നുണൎത്തിക്കയാൽ യെശുവെ
മൂന്നാമതും മശീഹയിലേ പ്രത്യാശയും മുഴുവനും നിരസിച്ചു കളഞ്ഞു(യൊ)

(മത) ആകയാൽ പിലാതൻ കലഹം അധികം വൎദ്ധിക്കുന്നതു കണ്ടും
മഹാചാൎയ്യരുടെ നിലവിളി ബലപ്പെടുന്നതു കെട്ടും (ലൂ) പുരുഷാരം കാണ്കെ
കൈകളെ കഴുകി ൟ നീതിമാന്റെ രക്തത്തിൽ ഞാൻ നിൎദ്ദൊഷൻ നി
ങ്ങൾ തന്നെ നൊക്കുവിൻ എന്നു പറഞ്ഞു- ജനങ്ങൾ ഒക്കയും ഇവന്റെ രക്തം
ഞങ്ങളുടെ മെലും മക്കളുടെ മെലും വരട്ടെ എന്നു വിളിക്കയും ചെയ്തു- നാടുവാഴി
യുടെ ഒഴികഴിവ് എത്ര ദുൎബ്ബലമൊ അത്ര ബലം ഏറിയത് യഹൂദരുടെ സ്വ
ശപനം തന്നെ- ഇസ്രയെൽ പ്രധാനികളും തെരിഞ്ഞെടുത്ത ജാതിയും രൊമാ
മഹാജനവും ഒന്നിച്ചെഴുനീറ്റു യഹൊവയൊടും അവന്റെ അഭിഷിക്ത
നൊടും മത്സരിച്ച നെരം ഇതത്രെ (സങ്കീ. ൨).

(ലൂ) അനന്തരം നാടുവാഴി ബറബ്ബാവെ യഹൂദൎക്ക് വിടുവിച്ചു കൊ
ടുത്തു. അവനിലുള്ള മത്സരഭാവവും ഹിംസാതൃഷ്ണയും അന്നു മുതൽ യഹൂദദെ
ശത്തിൽ ഉറഞ്ഞു- മറ്റൊര് അൎത്ഥം കൂടെ ഉണ്ടു- ദൈവത്തൊടു മത്സരിച്ചും സ
ഹൊദരരെ കൊന്നും പൊയ ഭ്രഷ്ടനായ മനുഷ്യന്നു പാപബന്ധനത്തിൽ
നിന്നു വീണ്ടെടുപ്പു വന്നതു യെശുവിന്മേൽ ശിക്ഷവിധിക്കയാൽ അത്രെ–


൧൫., യെശുവെ ഗൊല്ഗഥയിലെക്ക കൊണ്ടുപൊയതു (മത.൨൭.
൩൧.ff.മാ ൧൫,൨൦,ff.ലൂ ൨൩, ൨൬.൩൩-യൊ ൧൯,൧൬

അക്രമക്കാരെ പട്ടണത്തിന്നു പുറത്തു വെച്ചു കൊല്ലെണ്ടതിന്നു (എബ്ര. ൧൩,
൧൩) യരുശലെമിന്റെ പടിഞ്ഞാറെ ഭാഗത്തു ഒരു കുലനിലം ഉണ്ടു. അതി
ന്നു ഗൊല്ഗഥ (ഗുല്ഗൊല്ത്ത =തലയൊടിടം) എന്ന പെരുണ്ടായിരുന്നു. അവിടെ
ക്കു ചെകവർ യെശുവെ മടിയാതെ സ്വവസ്ത്രങ്ങളെ ഉടുപ്പിച്ചു ഉച്ചെക്കു മുമ്പെ
തന്നെ കൊണ്ടു പൊയി മൎയ്യാദപ്രകാരം ഒരു ശതാധിപൻ കുതിരപ്പുറത്തെറി
മുൻചെന്നു- ഒരു വെള്ള പലകമെൽ ശിക്ഷയുടെ കാരണം എഴുതിച്ചു കഴു [ 256 ] ത്തിൽ കെട്ടിയിട്ടൊ കുറ്റക്കാരന്റെ മുമ്പിൽ ഒരാളെ അയച്ച് ഉയരവെ ചു
മത്തീട്ടൊ എല്ലാവൎക്കും കാട്ടി നടക്കും- ഇതു പിലാതൻ അന്നത്തെ പരിഭവം വീ
ളെണ്ടതിന്നു യഹൂദരെ അപമാനിപ്പാൻ നടത്തിയതു യെശുവിന്റെ മാനത്തി
ന്നായത്രെ സംഭവിച്ചു -നചറക്കാരനായ യെശു യഹൂദന്മാരുടെ രാജാവ്
എന്നു പലകമെൽ എഴുതുകയാൽ അല്ലൊ ശൂലാരൊഹണത്തിന്റെ കാ
രണം സ്പഷ്ടമായി വിളങ്ങിയ്തു- അതു ൩ ഭാഷകളിലെ അക്ഷരങ്ങളാൽ എ
ല്ലാവൎക്കും തൊന്നുകയും ചെയ്തു- അതു കൂടാതെ ൨ കള്ളന്മാരെ കൂടെ മരണത്തി
ന്നു കൊണ്ടു പൊവാൻ കല്പിക്കയാൽ ഇവൻ കള്ളരാകുന്ന ജാതിക്കത്രെ
രാജാവാകുന്നു എന്നു സൂചിപ്പിച്ചിട്ടും താൻ അറിയാതെ ഒരു വെദവാക്യത്തി
ന്നു നിവൃത്തി വരുത്തി ഇരിക്കുന്നു (യശ. ൫൩, ൧൨).

ക്രൂശെ എടുക്കെണ്ടതു കുറ്റക്കാരൻ തന്നെ (യൊ)- ആ രാപ്പകലുടെ
പൊരാട്ടത്താലും വാറടി കൊണ്ട തളൎച്ചയാലും യെശുവിന്നു അതിനെ കുല
നിലത്തൊളം വഹിപ്പാൻ കഴിവില്ലാതെ വന്നു- ആയതു ചെകവർ കണ്ടു നഗ
രത്തിന്റെ പുറത്തെത്തിയപ്പൊൾ (മത) അഫ്രിക്കപട്ടണമായ കുറെനയി
ൽ നിന്നുള്ള ഒരു ശിമൊൻ നാട്ടുപുറത്തുനിന്നു വെറുതെ എതിരെറ്റു വരു
ന്നതു (ലൂ) കണ്ടു ഉടനെ പിടിച്ചു യെശുവിന്റെ പിന്നാലെ ക്രൂശെടുത്തു നട
പ്പാൻ നിൎബ്ബന്ധിച്ചു-(൩)- അവൻ അപ. ൧൩, ൧ ഉദ്ദെശിച്ചിട്ടുള്ള കറുത്ത ശി
മൊനൊ എന്നറിയുന്നില്ല- അവന്റെ മക്കളായ അലക്ഷന്ത്രനും രൂഫനും
(അപ. ൧൯, ൩൩; രൊ. ൧൬, ൧൩) പിന്നത്തെതിൽ സഭയിൽ പ്രസിദ്ധി ഉ
ള്ളവർ എന്നു തൊന്നുന്നു (മാ)

(ലൂ) ന്യായവിസ്താരം നടക്കുന്ന കാലം യെശുവിന്റെ ആശ്രിതന്മാർ ചെ
യ്തത് ഒന്നും കെൾ്ക്കുന്നില്ല പാതാളത്തിലെ ഭയങ്കരങ്ങൾ അവരെ മൂടി ഒതുങ്ങി
ച്ചിരുന്നു പൊൽ- പുറത്തു കൊണ്ടു പൊകുമ്പൊഴൊ കൂടി നടക്കുന്നവരിൽ
അനെക സ്ത്രീകൾ തൊഴിച്ചു മുറയിട്ടു തുടങ്ങി- ആയത് കെട്ടാറെ തനിക്കല്ല അവ
ൎക്ക് നിൎഭാഗ്യം അധികം ഉണ്ട് എന്നു യെശു അറിഞ്ഞു പറഞ്ഞിതു- യരുശലെംപു
ത്രിമാരെ എനിക്ക എന്നല്ല നിങ്ങൾ്ക്കും മക്കൾ്ക്കും വെണ്ടി കരവിൻ മച്ചികളെ ധന്യ [ 257 ] മാർ എന്നു വിളിക്കുന്ന നാളുകൾ വരുമല്ലൊ (യരുശലെമിൻ നിരൊധകാല
ത്ത ഒർ അമ്മ കുട്ടിയെ വെട്ടി മാംസം വറുത്തു തിന്നുന്നതു പ്രസിദ്ധമല്ലൊ ൫ മൊ.
൨൯, ൫൭)- അപ്പൊൾ അവർ കുന്നുകളൊടും ഞങ്ങളെ മറെച്ചു മൂടുവിൻ എന്നു
പറവാൻ തുടങ്ങും- (ആ നഗരത്തെ എടുപ്പിച്ച രണ്ടു മൂന്നു കുന്നുകളുടെ ഉള്ളി
ൽ കൌശലത്തൊടെ കുഴിച്ചു തീൎത്ത ഗുഹകൾ വളരെ ഉണ്ടു അതിൽ പല യഹൂദ
ന്മാരും ഒളിച്ചു പാൎക്കുമ്പൊൾ രൊമാ ചെകവർ കൊട്ടയിൽ കയറി സകലവും
തകൎത്തു കുന്നും താഴ്വരയും എല്ലാം നികത്തീട്ടും ഉണ്ടു)- അതിന്റെ അതിന്റെ കാരണം
പച്ചമരത്തിൽ ഈ വക ചെയ്താൽ ഉണങ്ങിയതിൽ എന്തുണ്ടാകും (നീതിമാന്നു
കഴുവെറ്റം തന്നെ കൂലിയായാൽ മനഃകാഠിന്യം തികഞ്ഞവർ എതിന്നു പാ
ത്രമാകും- ഹശ ൨൦, ൪൭; ൨൧, ൩)- ഇപ്രകാരം തന്നെ കൎത്താവ് ജാതിയുടെ സ
ങ്കടം മുന്നറിഞ്ഞു വിചാരിച്ചു തന്റെത് മറന്നു നടന്നു കുലനിലത്തു എത്തുക
യും ചെയ്തു-

൧൬., യെശുവിന്റെ ക്രൂശാരൊഹണവും മരണവും
(മത.൨൭,൩൩-൪൯ – ൫൬- മാൎക്ക ൧൫, ൨൨. ൪൧.ലൂക്ക
൨൩, ൩൩-൪൯-യൊ.൧൯,൧൭-൩൦)

മരണത്തിന്നടുത്തവൎക്ക മദ്യപാനം നല്ലൂ എന്നു റബ്ബിമാരുടെ ഉപദെ
ശപ്രകാരം (സുഭാ. ൩൧, ൬) യഹൂദർ കുലനിലത്തു വെച്ചു കണ്ടിവെണ്ണയി
ട്ടു കൈപ്പും കടുപ്പവും വരുത്തിയ പുളിച്ച വീഞ്ഞ കൊണ്ട കൊടുത്തു(മാ)-
അതു (സങ്കീ.൬൯,൨൨ എന്നതു നിവൃത്തിപ്പാൻ) പിത്തം കലൎന്ന ചിൎക്ക പൊ
ലെ (മത)-ആയതു യെശു രുചി നൊക്കിയാറെ ലഹരിയാൽ മനുഷ്യൎക്ക
വരുന്ന പരീക്ഷയെ കണ്ടു ജയിച്ചു കുടിപ്പാൻ മനസ്സില്ലാതെ ഇരുന്നു-
(മമ)

ചെകവർ ക്രൂശമരത്തെ നാട്ടി ഉറപ്പിച്ച ഉടനെ വിശുദ്ധദെഹത്തെ
വസ്ത്രം നീക്കി കയറു കെട്ടി വലിച്ചു കരെറ്റി മരത്തിന്നടുവിലുള്ള കുറ്റിമെ
ൽ ഇരുത്തി കൈകാലുകളെയും രണ്ട് ഉത്തരങ്ങളൊടും വരിഞ്ഞു മുറുക്കി
നാല ആണികളെ തറക്കയും ചെയ്തു- ശൂലാരൊഹണം കഴിച്ച ഉടനെ അ [ 258 ] വന്റെ തലയുടെ മീതെ എഴുത്തുപലകയെ പതിപ്പിച്ചു (മത). മറ്റു രണ്ടു
ആളുകളെ ക്രൂശുകളിൽ തറെക്കുമ്പൊൾ തന്നെ അനെകം യഹൂദന്മാർ അതു
വായിച്ചു ശ്രുതി പരത്തി പട്ടണക്കാരും അതു കെട്ടു പുറപ്പെട്ടു ഇവ്വണ്ണം ലൊ
കത്തിലെ ൩ വിശെഷഭാഷകളാൽ ഉള്ള ജാതി പരിഹാസത്തെ കണ്ടു
ക്രുദ്ധിച്ചു, മഹാചാൎയ്യന്മാർ എഴുത്തിനെ മാറ്റുവാൻ ഉത്സാഹിക്കയും ചെയ്തു—
പിലാതനൊ വായാൽ അരുളിച്ചെയ്ത വിധിയെ മാറ്റിയവൻ എങ്കിലും
ഞാൻ എഴുതിയത് എഴുതിക്കിടക്കുന്നു എന്നു കല്പിച്ചു അവരെ വിട്ടയക്ക
യും ചെയ്തു. (യൊ).

(ലൂ) യെശുവിന്റെ ഇരുഭാഗത്തും കള്ളന്മാരെ ക്രൂശുകളിൽ തറെ
ച്ചപ്പൊൾ അവൻ പറഞ്ഞു പിതാവെ ഇവർ ചെയ്യുന്നതു ഇന്നതെന്നു അറി
യായ്കകൊണ്ടു ക്ഷമിക്കെണമെ—എന്നതിനാൽ മൂഢരായ ൪ ചെകവൎക്ക മാ
ത്രമല്ല ബൊധം കെട്ട യഹൂദരൊമാധികാരികൾ്ക്കും (അപ. ൩, ൧൭; ൧ കൊ.
൨, ൮) സൎവ്വലൊകത്തിന്നും വെണ്ടി പ്രാൎത്ഥിച്ചു (മത. ൬, ൪൪), കൈകാലുകളി
ൽ നിന്നും ഒഴുകി തുടങ്ങുന്ന വിശുദ്ധരക്തം ഹബെലിന്റെതിലും ശ്രെഷ്ഠമായ
തു വിളിക്കുന്നപ്രകാരം (എബ്ര. ൧൨, ൨൪) അറിയിക്കയും ചെയ്തു—

ചെകവരുടെ വെല തീൎന്നപ്പൊൾ രൊമന്യായപ്രകാരം എടുത്തു
വെച്ച വസ്ത്രങ്ങളെ പകുതി ചെയ്തു യെശുവിൻ മെല്ക്കുപ്പായം മൂട്ടറുത്തു ൪ അം
ശം ആക്കി തങ്ങളിൽ വിഭാഗിച്ചു പിന്നെ കീഴങ്കി മൂട്ടു കൂടാതെ ഒറ്റ തുന്നൽ
പണി എന്നു കണ്ടു ചീട്ടിട്ടു ഇന്നവനാകെണം എന്നുവെച്ചു ചൂതു കളിച്ചു കൊ
ണ്ടതിനാൽ (സങ്കീ. ൨൨, ൧൮) ഒരു വെദവാക്യത്തെ നിവൃത്തിച്ച ശെഷം
(യൊ.) ൩ ദെഹങ്ങളെയും മരണപൎയ്യന്തം കാത്തിരുന്നു (മത)

(യൊ) ആ സമയത്തു ക്രൂശൊടു സമീപിച്ചു നില്ക്കുന്നവരിൽ യെശുവി
ന്റെ ബന്ധുക്കളും മറ്റും കൂടിയപ്പൊൾ വസ്ത്രംപൊലും ഇല്ലാത്തവൻ എങ്കിലും
അനുഗ്രഹിപ്പാൻ ശക്തിയുള്ള രക്ഷിതാവ് അടുത്തവരുടെ സങ്കടം ഒഴിപ്പാ
ൻ ഒരു വഴി വിചാരിച്ചു പെരുകളെ വിളിക്കാതെ അമ്മയെ കാണ്ക നിന്റെ മ
കൻ എന്നും, സഖിയൊടു ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു— അതിനാൽ [ 259 ] മുമ്പെ അമ്മെക്കും പിന്നെ ഹല്ഫായുടെ മറിയ, ശലൊമ, മഗ്ദലക്കാരത്തി മുതലാ
യവൎക്കും ആശ്രയമായ്നില്ക്കുന്ന ഒരു കുഡുംബരക്ഷകനെ കിട്ടിയതു— അന്നു
അമ്മയുടെ ഹൃദയത്തൂടെ വാൾ കടന്ന ദിവസം എങ്കിലും യൊഹനാൻ ഉടനെ അ
വളെ കൈക്കൊണ്ടതിനാൽ യെശുവിന്റെ പ്രിയന്മാൎക്ക് ദുഃഖനാളുകളിലും ഒ
രൊരൊ ആശ്വാസം ഉണ്ടു എന്നു തെളിയുന്നു (യൊ).

(൩)അനന്തരം പിലാതൻ എഴുതിച്ചതിന്നു മാറ്റം ഇല്ല എന്നു പരസ്യമാ
യപ്പൊൾ പട്ടണത്തിൽനിന്നു വെറുതെ മടങ്ങിവന്ന പ്രമാണികൾ തുടങ്ങിയുള്ളവ
ർ(ലൂ) ക്രൂശെ നൊക്കി തല കുലുക്കി പരിഹസിച്ചതാവിത്: ഹാഹാ ദൈവാലയ
ത്തെ ഇടിച്ചു ൩ ദിവസത്തിന്നകം കെട്ടുന്നവനെ നിന്നെ തന്നെ രക്ഷിക്ക ദെവപു
ത്രൻ എങ്കിൽ ക്രൂശിൽനിന്നു ഇറങ്ങിവാ– ഉടനെ മഹാചാൎയ്യരും മറ്റും അവൻ അ
ന്യരെ രക്ഷിച്ചു തന്നെ രക്ഷിപ്പാൻ കഴികയില്ലയൊ (എഴുത്തിൽ കാണുന്ന
പ്രകാരം) ഇസ്രയെൽ രാജാവാകുന്ന മശീഹ എങ്കിൽ നാം കണ്ടു വിശ്വസിക്ക
ത്തക്കവണ്ണം ഇപ്പൊൾ കിഴിഞ്ഞു വരട്ടെ എന്നും അവൻ ദൈവത്തിൽ ആശ്ര
യിച്ചുവല്ലൊ അവനിൽ കടാക്ഷിക്കുന്നുണ്ടെങ്കിൽ ഇപ്പൊൾ ഉദ്ധരിപ്പൂതാക
ദൈവം തെരിഞ്ഞെടുത്തവൻ ഞാൻ തന്നെ എന്ന് അവൻ പറഞ്ഞു പൊൽ
(ലൂ) എന്നും ദുഷിച്ചു തുടങ്ങി (മമ- സങ്കീ. ൨൨, ൭ƒ)- ആയതു ചെകവർ കെട്ടു അനു
സരിച്ചു മദ്യം കാട്ടി ഹൊ നീ യഹൂദരാജാവെങ്കിൽ നിന്നെ തന്നെ രക്ഷിക്ക എന്നു
ചൊല്ലി യെശുവെയും യഹൂദജാതിയെയും കളിയാക്കി (ലൂ)

അതല്ലാതെ കള്ളന്മാർ ഇരുവരും (മ മ) യെശുവെ നിന്ദിച്ചു മശീഹ എ
ങ്കിൽ നിന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു ചൊല്ലി ഒരുത്തൻ ദൂഷണം പറക
യും ചെയ്തു (ലൂ)- പക്ഷെ ഇരുവരും മശീഹാഗ്രഹം കലൎന്ന മനസ്സാലെ മത്സരദൊ
ഷങ്ങളിൽ അകപ്പെട്ടു പൊയവരായിരുന്നു- എങ്ങിനെ എങ്കിലും മറ്റവൻ മന
സ്സ ഭെദിച്ചു കഷ്ടത എല്ലാം സഹിക്കുന്ന വീരനെ കണ്ടു വിസ്മയിച്ചു ഇവൻ തനിക്ക്
വെണ്ടുന്ന രാജാവ് എന്നും അവന്റെ രാജ്യമഹത്വത്താൽ പാതാളത്തി
ൽ ഇരിക്കുന്നവൎക്കും അനുഭവം ഉണ്ടാകും എന്നും വിശ്വസിച്ചു സ്വജാതിയൊടും
തൊഴനൊടും സംബന്ധം അറുത്തു പറഞ്ഞിതു- ഒരു ശിക്ഷയിൽ തന്നെ അകപ്പെട്ടി [ 260 ] ട്ടുള്ള നീയും ദൈവത്തെ ഭയപ്പെടാതെ ഇരിക്കുന്നുവൊ – നാമൊ ഇതിൽ ആ
യ്പൊയതു ന്യായപ്രകാരം തന്നെ– ചെയ്തു നടന്നതിന്നു യൊഗ്യമായതു ലഭിക്കു
ന്നു ഇവനോ തെറ്റായിട്ടുള്ളത് ഒന്നും ചെയ്തിട്ടില്ല- എന്നിങ്ങിനെ ശാസിച്ചു യെ
ശുവിന്നായി സാക്ഷ്യം ചൊല്ലിയ ഉടനെ – കൎത്താവെ നീ തിരുവാഴ്ചയൊടു കൂട
വരുമ്പൊൾ എന്നെ ഒൎക്കെണമെ എന്നു യാചിച്ചു – അതിന്നു യെശു ആമെൻ
ഞാൻ നിന്നൊടു ചൊല്ലുന്നു ഇന്നു നീ എന്നൊടു കൂടെ പറദീസിൽ (ഏദെനിൽ)
ഇരിക്കും എന്നരുളിച്ചെയ്തു– അവന്റെ പ്രാൎത്ഥനെക്കു മെലായിട്ടു വിശ്വാ
സത്തിന്നു തക്ക കൃപാനിശ്ചയം നല്കുകയും ചെയ്തു— ഇപ്രകാരം പരിഹാസ
ത്തിന്റെ പ്രവാഹത്തെ പൊറുക്കയാൽ ദിവ്യസ്നെഹത്തിന്നു പൂൎണ്ണമായ ജയം
ലഭിച്ചു (ലൂ)–

ഉച്ചമുതൽ പകലിന്റെ വെളിച്ചും ഭൂമിമെൽ മങ്ങി മങ്ങി മൂന്നാം മണി
നെരത്തൊളം ഇരിട്ടു വൎദ്ധിച്ചു ക്രമത്താലെ സൂൎയ്യനും കാണാതെ ആകയും
ചെയ്തു– (ലൂ)- ആയതു സൂൎയ്യഗ്രഹണമല്ല (അന്നെത്ത ദിവസം വെളുത്ത വാവ
ല്ലൊ) മഹാഭൂകമ്പത്തിന്റെ പ്രാരംഭമത്രെ ഭൂമിയിൽ എന്ന പൊലെ യെ
ശുവിന്റെ ദെഹിയും ഒർ അന്ധകാരം പൊലെ മൂടി തുടങ്ങി – ദെഹത്തിൽ വെ
ദനയും ജ്വരപീഡയും പരവശതയൊളം വൎദ്ധിച്ചിട്ടു മരണം അണയുന്നത
റിക അല്ലാതെ ഭയപരീക്ഷയും അതിക്രമിച്ചപ്പൊൾ – ദാവീദിന്റെ വി
ശ്വാസം അഴിനിലയൊടു പൊരുതു ജയിച്ചപ്രകാരം ഒൎത്തു (സങ്കീ, ൨൨, ൧)
എലൊഹി എലൊഹി(മാ) എൻ ദൈവമെ എൻ ദൈവമെ നീ എന്നെ കൈ വി
ട്ടത് എന്ത് എന്നു വിളിച്ചു പറഞ്ഞു – ഇങ്ങിനെ പാപകൂലിയായ മരണത്തെ ആ
സ്വദിക്കുന്ന നെരത്തും യേശു പിതാവെ തന്റെ ദൈവം എന്ന് വെച്ച് ആശ്ര
യിച്ച് കൊണ്ടു ചെതന വെൎവ്വിട്ടു പൊകുമ്മുമ്പെ സ്പഷ്ടമായ ഉത്തരവും കെട്ടി
രിക്കുന്നു – അല്ലയൊ എൻ പുത്ര എന്നൊടു അകന്നു നിന്ന മനുഷ്യരെ നമ്മൊട
ടുപ്പിപ്പാൻ വെണ്ടി നീ ഇതിനെ അനുഭവിക്കുന്നു എന്നും (മത. ൨൬, ൨൮) ഈ
ന്യായവിധി ഒക്കയും അനാദി കരുണയുടെ കാതലത്രെ എന്നും കെൾ്പിക്കും
വണ്ണം തന്നെ (മ മ) [ 261 ] ചാരത്തു നില്ക്കുന്നവർ ചിലർ ആ നാലാം മൊഴിയെ കെട്ടപ്പോൾ ഇവൻ തനി
ക്ക് വഴിയെ ഒരുക്കുവാൻ എലീയാവെ വിളിക്കുന്നു പൊൽ എന്നു ചൊല്ലി യെ
ശുവിൻ വചനത്തെ മറിച്ചു വെച്ച ഉടനെ മറ്റൊരു മൊഴിയും കെട്ടു - അതു
യെശു (ലൂ. ൪, ൨ വിശപ്പ എന്ന പൊലെ) പരീക്ഷയെ ജയിച്ച ശെഷമ
ത്രെ മൈയഴല്ചയെ വിചാരിച്ചു ജയമുള്ളൊരു ശിംശൊനൊട് ഒത്തവണ്ണം (ന്യാ
യം ൧൫,൧൮) ഉരച്ചതു എങ്ങിനെ എന്നാൽ വെദവാക്യങ്ങൾ തീരെ നിവൃത്തി
യാകെണം എന്നു വെച്ചു (സങ്കീ. ൨൨, ൧൫) ദാഹിക്കുന്നു എന്നു വിളിച്ചു (യൊ)-
ഇങ്ങിനെ പിതാവൊടല്ല മനുഷ്യരൊടു പറഞ്ഞതിനാൽ താൻ താപസനും
വമ്പനും അല്ല എന്നു കാണിച്ചു മനുഷ്യരാൽ ആകുന്ന സല്ക്കാരത്തെ യാചിച്ചു-
അതിന്മണ്ണം ഒരുത്തൻ പുളിച്ച വീഞ്ഞിൽ സ്പൊങ്ങിനെ ഇട്ടു നിറെച്ചു (ഒരുവക
തൃത്താവ് ആകുന്ന) ൟസൊപ്പ് തണ്ടിന്മെൽ കെട്ടി യെശുവിന്നു നീട്ടി അവർ
കാണിക്കയും ചെയ്തു. മറ്റവർ (മത) നില്ക്ക എലീയാ അവനെ രക്ഷിപ്പാൻ വരു
മൊ എന്നു ചൊല്ലി പരിഹാസം നടിക്കുമ്പൊൾ യെശുവെ കുടിപ്പിക്കുന്നവനും
ദുൎന്നിമിത്തങ്ങളുടെ ഭയം ഏറ്റു പക്ഷെ എലീയാ വരുമൊ എന്നു ശങ്കിച്ചു പറ
ഞ്ഞു (മാ)-

യെശു നിവൃത്തിയായി എന്നു വിളിക്കയാൽ ആയുസ്സൊടു തന്റെ
പൊരും വെലയും പുതുലൊകനിൎമ്മാണവും എല്ലാം പ്രാൎത്ഥിച്ച പ്രകാരം (യൊ. ൧൭,)
തന്നെ പൂരിച്ചു വന്നു എന്നു ലൊകരെ ചുരുക്കത്തിൽ അറിയിച്ചു (യൊ.). പിന്നെ
ദൈവത്തെ നൊക്കി പിതാവെ നിൻ കൈകളിൽ ഞാൻ ആത്മാവെ എല്പി
ക്കുന്നു (ലൂ) എന്നുറക്കെ വിളിച്ചു (സങ്കീ, ൩൧, ൫) ദൂരത്തുനിന്നു കെൾ്ക്കുന്നവ
രെയും കുലുക്കിച്ചു (മ മാ)പ്രാണനെ വിടുകയും ചെയ്തു-(൩)

ഉടനെ ഭൂമിക്ക് ൟറ്റുനൊവു പൊലെ (രൊ. ൮, ൧൮ƒƒ) ഇള
ക്കം പിടിച്ചു പാറകൾ പിളൎന്നുപൊകയും ചെയ്തു- എതിരെ നില്ക്കുന്ന ശതാധിപൻ അ
ത് എല്ലാം കണ്ടും യേശു ഇവ്വണ്ണം വിളിച്ചു മരിച്ചതു വിചാരിച്ചും (മാ) കൊണ്ട
ഇവൻ പുണ്യവാൻ സത്യം എന്നും (ലൂ), അവൻ ദെവപുത്രൻ എന്നുള്ളതു ശു
ദ്ധ പട്ടാങ്ങ് എന്നും (മ മാ) സാക്ഷ്യം ചൊല്ലി കൂട്ടരിലും ആ ഭാവത്തെ തന്നെ [ 262 ] ജനിപ്പിക്കയും ചെയ്തു (മത) ക്രൂശിനെ മാനിച്ച പുറജാതികളിൽ ഇവൻ മുമ്പൻ
തന്നെ

കാഴ്ചെക്ക കൂടിവന്ന യഹൂദരും ഞെട്ടി വിചാരിച്ചു മാറിലലച്ചു
മടങ്ങി പൊയി തുടങ്ങി- പുറജാതികളുടെ വിശ്വാസത്താൽ ഇസ്രയെലിന്നും
മാനസാന്തരം ജനിപ്പതിന്നു ഇതു മുങ്കുറി തന്നെ- യെശുവിന്റെ പരിചയക്കാ
രായ സ്ത്രീകൾ മുതലായവരൊ അനന്തരവരെ പൊലെ അടുത്തു വന്നു ആ
കെട്ട വചനങ്ങൾ എഴും കൈക്കലാക്കി മെലാൽ വരുന്നതിനെ കാത്തു
കൊണ്ടിരുന്നു—

യെശുവിൻ മരണഫലത്തെ മറ്റു രണ്ടു ലക്ഷണങ്ങൾ വിളങ്ങിച്ചി
തു – ദൈവാലയത്തിന്റെ അകത്തു (ഭൂകമ്പത്താൽ പക്ഷെ ഒർ ഉത്തരം
വീഴുകയാൽ) അതിവിശുദ്ധസ്ഥലത്തെ അടച്ചു തൂക്കിയ തിരശ്ശീല മെലിൽ
നിന്നു താഴത്തൊളം (മത) നടുവെ (ലൂ) ചീന്തിപൊയിട്ടു – യെശുവിന്റെ ആ
ത്മബലിയാൽ പാപപ്രായശ്ചിത്തത്തിന്നു പൂൎത്തി വരിക കൊണ്ടു ഇനി വി
ശുദ്ധസ്ഥലത്തെ കൎമ്മനിഷ്ഠെക്ക് ഒട്ടും ആവശ്യം ഇല്ല എന്നും സ്വൎഗ്ഗപ്രവെശ
ത്തെ മുമ്പെ മുടക്കിയ മൃത്യുഭയം മുതലായ മൂടികൾ നീങ്ങി പൊയി എന്നും യെ
ശു രക്തംമൂലം കൃപാസനത്തെക്കു ചെല്ലുംവഴി സൎവ്വലൊകത്തിന്നും തുറ
ന്നു കിടക്കുന്നു എന്നും (എബ്ര. ൯, ൨൪. ൧൦, ൧൯ƒƒ.) തെളിഞ്ഞുവന്നു *

പാതാളത്തൊളവും ആ മരണത്താലുള്ള കമ്പം പരന്നു പ്രെത
ക്കുഴികൾ തുറന്നിട്ടു വിശുദ്ധന്മാരുടെ ദെഹങ്ങൾ പലതും എഴുനീറ്റു നടന്നു
എന്നും കെൾ്ക്കുന്നു (മത) അത് അന്നു കാണായ്വന്നതല്ല യെശുവിൻ പുനരു
ത്ഥാനത്തിൽ പിന്നെ അത്രെ യരുശലേമിലേ യേശുഭക്തന്മാർ പലൎക്കും

* ദെവാലയം നശിക്കും മുമ്പെ ൪൦ ആം വൎഷത്തിൽ തന്നെ പൊൻ
വിളക്കിലെ ദീപം വെറുതെ കെട്ടു പൊയെന്നും വാതിൽ രാത്രികാലത്തു യ
ദൃഛയാ തള്ളിത്തുറന്നു പൊയെന്നും ആ ആണ്ടിൽ തന്നെ ദെവസാന്നി
ദ്ധ്യം ആ ക്ഷെത്രത്തെ വിട്ടു നീങ്ങിയ പ്രകാരവും മറ്റും പലതും യഹൂ
ദരുടെ പഴമയിൽ ഉണ്ടു– [ 263 ] ആ സിദ്ധന്മാർ പ്രത്യക്ഷരായി ചമഞ്ഞു. ഇതു ശരീരത്തിന്റെ ഒർ എഴുനീല്പു
പൊലെ കാണുന്നുതു എങ്കിലും അതു തന്നെ അല്ല അതിന്റെ മുങ്കുറി അ
ത്രെ എന്നു തൊന്നുന്നു- യെശു താനല്ലൊ മരിച്ചവരിൽനിന്നു ആദ്യജാ
തനായതു– അവന്റെ മരണമൊ പാതാളപൎയ്യന്തം മരണവാഴ്ചയെ
ഇളക്കി പെട്ടെന്നു ജീവനെ തഴപ്പിക്കുന്ന വീൎയ്യത്തോടെ വ്യാപരിച്ചതു നി
ശ്ചയം —


൧൭.,കൎത്താവിന്റെ ശവസംസ്കാരം (മത.൨൭, ൫൭.൬൬
മാൎക്ക ൧൫, ൪൨-൪൭. ലൂ. ൨൩, ൫൦-൫൬.൧൯,൩൧-൪൨)

തൂക്കി കൊന്നവരുടെ പിണം രാത്രി മുഴുവനും മരത്തിന്മെൽ ആകരുത് എ
ന്ന് കല്പന വെച്ചു കിടക്കുന്നതല്ലാതെ (൫ മൊ. ൨൧, ൨൨ƒ) അസ്തമാന
ത്താൽ പെസഹയുടെ മഹാശബ്ബത്ത് ആരംഭിക്കുന്ന സംഗതിയാലും (യൊ)
യഹൂദർ പിലാതനെ ചെന്നു കണ്ടു ആ മൂവരെ മരിപ്പൊളം തൂങ്ങി കിടപ്പാൻ
സമ്മതിയാതെ കാലൊടിച്ചു വെഗം മരണം വരുത്തെണം എന്ന് അപെ
ക്ഷിച്ചു അപ്രകാരം നടത്തുവാൻ വെറെ ചെകവരെ നിയോഗിച്ചപ്പൊ
ൾ അവർ ജീവനൊടെ കണ്ട കള്ളന്മാരെ കാൽ ഒടിച്ചു കൊന്നു- യെശു മ
രിച്ചു കഴിഞ്ഞു എന്നറികയാൽ മരണനിശ്ചയത്തിന്നു തികവായിട്ടു ഒ
രുത്തൻ കൈവണ്ണത്തിലുള്ള കുന്തമുനകൊണ്ടു യെശുവിന്റെ നെ
ഞ്ചിൽ കുത്തി ഉടനെ രക്തവും വെള്ളവും ഒലിക്കയും ചെയ്തു– (യൊ) ആ
യതു കണ്ടിട്ടുള്ള ശിഷ്യൻ മൂഢനായ ചെകവന്റെ ക്രിയയാൽ ൨ വാക്യ
ങ്ങൾ്ക്ക നിവൃത്തി വന്നപ്രകാരം വിചാരിച്ച് അതിശയിച്ചു – യെശുവല്ലൊ
ഉള്ളവണ്ണം പെസഹക്കുഞ്ഞാടാക കൊണ്ടു അവന്നു ഹൊമമരണം
വരെണ്ടിയതു എങ്കിലും എല്ല് ഒടിഞ്ഞിട്ടു വിശുദ്ധരൂപം ഊനപ്പെടുവാ
ൻ ദെവകല്പന ഇല്ലാഞ്ഞു (൨ മൊ ൧൨, ൪൬)- പിന്നെ യഹൊവ അവർ
കുത്തിയവനായ എന്നിൽ നൊക്കും എന്നു (ജക. ൧൨, ൧൦) അരുളിച്ചെയ്ത
തിന്നു അന്നു നിവൃത്തിയായി– ശവത്തിൽനിന്നു രക്തം ഒഴുകുന്നതു എത്രയും
ദുൎല്ലഭം തന്നെ– യെശുവിന്റെ ഉടലൊ പ്രാണൻ വെൎവ്വിട്ട നിമിഷം മു [ 264 ] തൽ കൊണ്ടു ദ്രവിച്ചു പൊകുന്ന വട്ടങ്ങൾ കൂടാതെ പുനൎജ്ജീവനത്തെയും
രൂപാന്തരത്തെയും ആശിക്കുന്നപ്രകാരം പാൎത്തിരിക്കയാൽ (അപ. ൨, ൩൧)
രക്തം ഒലിക്കുന്ന മുറിവു ദിവ്യമഹത്വത്തെ പ്രകാശിപ്പിച്ചു ലൊകത്തെ
ശാസിക്കയും ചെയ്തു — അവനെ കുത്തിയവർ ചിലർ അവനിൽ അന്നു മുത
ൽ നൊക്കി തുടങ്ങി എകജാതനെ കളഞ്ഞിട്ടു വിലപിക്കും പൊലെ ആ
യ്വന്നു — മറ്റുള്ള ജാതികൾ്ക്കും വിശെഷാൽ ഇസ്രയെലിന്നും അവന്റെ
മുറിവുകളിൽ സൌഖ്യത്തെ തിരയെണ്ടി വരും – യെശുവിന്റെ ൟ സഞ്ചാ
രത്തിന്നു ഇവ്വണ്ണം സമാപ്തി ഉണ്ടായപ്രകാരം യൊഹനാന്റെ സത്യവും
നിത്യവും ആയ സാക്ഷ്യം തന്നെ (യൊ)

ഇതു കന്നിന്മെൽ നടക്കുമ്പോൾ തന്നെ അറിമത്യക്കാരനായ*
യൊസെഫ നാടുവാഴിയെ ചെന്നു കണ്ടു യെശുവിന്റെ ശവത്തെ തരു
വാൻ അപെക്ഷിച്ചു – അവൻ മുമ്പെ തന്നെ മശീഹവാഴ്ചയെ ആശിച്ച
നീതിമാനും (ലൂ) അൎദ്ധശിഷ്യനും (യൊ) ആയ്പാൎത്തു ദ്രവ്യസ്ഥനും (മ
) സൻഹെദ്രിനിലേ സ്ഥാനിയും (മാ) ആകകൊണ്ടു അവൻ യെശുസ്നെഹ
ത്തെ അല്പം മറച്ചിരുന്നു – എങ്കിലും മരണവിധിയെ സമ്മതിക്കാഞ്ഞത്
എന്നിയെ യെശു മരണത്താൽ ഹൃദയത്തിന്മെൽ ഉള്ള മൂടൽ ചീന്തി
പൊയിട്ടു അവനും നിക്കൊദെമനും (യൊ) ലൊകമാനത്തെ ഉപെക്ഷി
ച്ചു വെളിച്ചത്തു വരും എന്നുള്ള യെശുമൊഴിയെ (യൊ. ൩, ൨൧) ഉണ്മ
യാക്കി ഈ ശവം കുലനിലത്തു തന്നെ കുഴിച്ചിട്ടു കളയെണ്ടതല്ല താനും
എന്നു വെച്ചു ധൈൎയ്യം കൈകൊണ്ടു പിലാതനൊടു ചൊദിച്ചു ആയ
വൻ വിസ്മയിച്ചു ശതാധിപനൊടു മരണസമയത്തെ ചൊദിച്ചറിഞ്ഞു
(മാ)ശവത്തെ കൊടുപ്പിക്കയും ചെയ്തു –

സ്നെഹിതന്മാർ ഇരുവരും മടിയാതെ ചെന്നു തിരുശവത്തെ
മരത്തിൽ നിന്നിറക്കി - യൊസെഫ നെരിയ ശീലകളെ വരുത്തി (മാ) മ
റ്റവൻ നൂറു റാത്തൽ തുക്കത്തിൽ സുഗന്ധയൊഗം തന്നെ കൊണ്ടു വ

* ഇതു നെഹമ്യ ൧൧, ൩൩ƒ ചൊല്ലിയ രാമത്ത് ആകുന്നു. [ 265 ] ന്നു – അതു കണ്ടിവെണ്ണയും അരച്ചിട്ടുള്ള അകിലും (ചന്ദനമൊ) ഇടകല
ൎന്നതു – എങ്ങിനെ എങ്കിലും യഹൂദരിലെ മഹത്തുക്കൾ്ക്ക യൊഗ്യമായപ്രകാ
രം അവർ കൂറകളെ ചീന്തി മടക്കി സുഗന്ധവൎഗ്ഗങ്ങളെ ഉള്ളിലിട്ടു ഉടലും
കൈകാലുകളും തലയും വെവ്വെറെ ചുറ്റി കെട്ടുകയും ചെയ്തു – ശവ
ത്തെ മറെക്കെണ്ടതിന്നു യൊസെഫ താൻ അടുക്കയുള്ള തൊട്ടത്തിൽ കുറ
യ മുമ്പെ (യൊ) വെട്ടിച്ച കുഴി നല്ലത് എന്നു കണ്ടു അസ്തമാനത്തിന്മുമ്പെ
സംസ്കാരം കഴിച്ചു വലിയ പാറയെ ഉരുട്ടി വെച്ചിട്ടു വാതിൽ അടച്ചു പൊ
കയും ചെയ്തു —

ആയതു എല്ലാം ശിഷ്യന്മാർ ചിലർ കുഴിയിൽ ഇറങ്ങിക്കൊണ്ടും
നൊക്കി പുരുഷന്മാരുടെ ബദ്ധപ്പാടു നിമിത്തം സംസ്കാരത്തിന്നു ഒരൊ
രൊ കുറവുകൾ വന്നതും കണ്ടു ചിലർ മടിയാതെ നഗരത്തിൽ ചെന്നു ശ
ബ്ബത്തിന്റെ മുമ്പിലും സുഗന്ധവൎഗ്ഗങ്ങളെ വാങ്ങി (ലൂ)- മഗ്ദലക്കാരത്തി
യും ഹല്ഫായുടെ മറിയയും മാത്രം പിരിഞ്ഞു പൊറുക്കാതെ കുഴിയുടെ
നെരെ ഇരുന്നു ശബ്ബത്തിന്റെ ആരംഭത്തൊളം കാത്തുകൊണ്ട ശെഷം
(മത) സ്വസ്ഥനാൾ കഴിഞ്ഞിട്ടു ശനിയാഴ്ച അസ്തമാനത്തിൽ പിന്നെ
ചെന്നു വെണ്ടുന്ന സാധനങ്ങളെ മെടിച്ചു തുടങ്ങുകയും ചെയ്തു (മാ)– ഇപ്ര
കാരം പലരുടെ പ്രയത്നത്താലും യെശുവിന്നു ധനവാന്മാരൊട് ഒത്തവ
ണ്ണം ശവസംസ്കാരം ലഭിച്ചിരിക്കുന്നു (യശ. ൫൩, ൯)

ശത്രുക്കൾ ഭൂകമ്പത്തിനാലുള്ള തത്രപാട അല്പം ശമിച്ച ശെഷം
യെശു മൂന്നാം നാൾ എഴുനീല്ക്കുന്നപ്രകാരം പറഞ്ഞു കെട്ടതു വിചാരിച്ചു രാ
ത്രിയിലും സ്വസ്ഥനാളിലും സ്വസ്ഥത കാണാതെ എങ്ങിനെ എങ്കിലും അ
വൻ ഏഴുനീറ്റു വരരുത് എന്നു വെച്ചു മഹാശബ്ബത്തിന്റെ ഉഷസ്സി
ൽ തന്നെ ഗൂഢമായി നിരൂപിച്ചു പിന്നെ പിലാതനൊടു രണ്ടാമതൊ
രു വഞ്ചനയെ തൊട്ടുള്ള സംശയത്തെ ഉണൎത്തിച്ചു. ൩- ദിവസത്തൊ
ളം കുഴിയെ ഉറപ്പാക്കുവാൻ കല്പന അപെക്ഷിച്ചു — പിലാതനൊ
അവരുടെ ഭയത്തെ മന്ദമായി പരിഹസിച്ചു, നിങ്ങൾ്ക്ക ദെവാലയ കാവ [ 266 ] ൽ ഉണ്ടല്ലൊ ആകുന്നെടത്തൊളം ഉറപ്പു വരുത്തുവിൻ എന്നു ചൊല്ലി
യപ്പൊൾ അവർ നാണിയാതെ പൊയി ചെകവരെ കാവലാക്കി ക
ല്ലിന്നു മുദ്രയിട്ടു ഉറപ്പു വരുത്തുകയും ചെയ്തു (മത)–

അവർ അവ്വണ്ണം ശബ്ബത്തിന്റെ സ്വസ്ഥതയെ ലംഘിക്കു
ന്നപ്രകാരം ഒന്നും യെശുവിൻ ശിഷ്യന്മാർ അറിയാതെ കൎത്താവൊട്
കൂട അടക്കപ്പെട്ടവരെ പൊലെ പ്രത്യാശയൊടു കൂടിയ ബദ്ധന്മാരാ
യി (ജക. ൯, ൧൧ƒ) സ്വസ്ഥതയെ കൊണ്ടാടി പാൎത്തു–

ആറാം കാണ്ഡം

യെശുവിന്റെ മഹത്വപ്രവെശം

൧., മഹാശബ്ബത്തു

സൃഷ്ടിയുടെ അനന്തരം ഒന്നാം ശബ്ബത്ത കഴിഞ്ഞ ഉടനെ പാപം ലൊ
കത്തിൽ കടക്കയാൽ സ്വസ്ഥത ഇല്ലാതെ പൊയി– അതിന്നു യെശു
വിന്റെ മരണത്താലത്രെ നിവൃത്തി വന്നതു – അവൻ സൎവ്വയുദ്ധത്തിലും
ന്യായവിധിയുടെ അഗ്നിയിലും കാത്തുകൊണ്ട ദെവസമാധാനം അ
ന്നു തികഞ്ഞു വരികയും ചെയ്തു–

അവന്റെ ത്രാണക പ്രവൃത്തിക്കു മൂന്നു വിധത്തിലും നിവൃത്തി
സാധിച്ചതു പറയാം ൧., അവൻ മൃത്യുഭയം തുടങ്ങിയുള്ള പ്രപഞ്ച
ചങ്ങലകളെ എല്ലാം (എബ്ര.൨,൧൫) താൻ മരിക്കയാൽ അഴിച്ചു സ്വാ
തന്ത്ര്യം വരുത്തിയതു അവന്റെ വീണ്ടെടുപ്പു (൧ പെത ൧,൧൮)–
൨., അവൻ മനുഷ്യരുടെ ദെവദ്വെഷ്യത്തെ മാറ്റുവാൻ തന്നെത്താ
ൻ പാപപ്രായശ്ചിത്തമാക്കി (൧ യൊ.൨.൨) ആത്മബലി മൂലമായി പാ
പികളെ പിന്നെയും ദൈവത്തൊടു അടുപ്പിക്കുന്നതു - ൩.,യെശു ന്യായ
വിധിയിൽ അകപ്പെട്ടപ്പൊൾ തങ്ങളിൽ ഇടഞ്ഞുപൊയ ദൈവം മ
നുഷ്യർ എന്നുള്ള ൨ പക്ഷങ്ങളെയും കൈവിടാതെ ചെൎത്തു കൊണ്ടിരി
ക്കയാൽ ദൈവത്തിന്നും ലൊകത്തിന്നും ഇണക്കം (യൊജിപ്പു.൨ കൊ.൫,൧൯) [ 267 ] വരുത്തിയതു –

ഇവ്വണ്ണം ദൈവത്തിന്റെ സാക്ഷിയും മഹാചാൎയ്യനും രാജാവു
മായി ത്രിവിധമായ വെലയെ തീൎത്തു പരലൊകത്തിൽ കടന്നപ്പൊൾ പി
താവിൽ ആസ്വസിച്ചതല്ലാതെ ജയസന്തൊഷത്തൊടും കൂട പാതാള
ത്തിൽ ഇറങ്ങി അവിടെ തനിക്കായി ഒരുക്കി പാൎപ്പിച്ചിട്ടുള്ള വലിയ സ
ഭയൊടു സുവിശെഷം അറിയിച്ചു (സങ്കീ.൨൨,൨൫ff.൧ പെ ൩, ൧൯.൪,൬)
ഒരു പുതിയ എദെനിൽ ആ കള്ളനെയും ചെൎത്തു സംശയം കൂടാതെ അവി
ടെയും പലൎക്കു മരണവാസനയായും തീൎന്നു ഇപ്രകാരം അതിശയമുള്ള ആ
ത്മയാത്ര കഴിക്കയും ചെയ്തു –

യെശു മഹാസ്വസ്ഥതയൊടെങ്കിലും ആത്മപ്രകാരം ജീവന്റെ
വഴികളിൽ നടക്കുക അല്ലാതെ (സങ്കീ. ൧൬, ൯ƒƒ)–അവന്റെ ശരീ
രത്തിങ്കൽ കെട് ഒന്നും നെരിടാതെ മഹത്വം വരുത്തുന്നൊരു ദെവശക്തി
വ്യാപരിച്ചു ധാന്യത്തിന്റെ വിത്തിൽനിന്നു എന്ന പൊലെ അപൂൎവ്വമാ
യ രൂപാന്തരത്തെ ജനിപ്പിച്ചു തുടങ്ങി — ശത്രുക്കൾ അന്നും വിടാതെ ചെറു
ത്തു കുഴിയെ സൂക്ഷിക്കുന്നതിനാൽ ആ ദിവ്യപ്രവൃത്തിക്കു കുറവ് ഒന്നും പ
റ്റാതെ ഇരുന്നു സ്നെഹിതന്മാർ കരുതുന്ന അഭിഷെകംകൊണ്ടു ഒരാവശ്യ
വും ഇല്ലാഞ്ഞു – ആ ശബ്ബത്തായ്ത രണ്ടാം സൃഷ്ടിയുടെ ആരംഭം തന്നെ–

൨.,പുനരുത്ഥാനത്തിന്റെ ഒന്നാം വാൎത്ത –

(മത.൨൮,൧-൧൦- മാൎക്ക ൧൬,൧-൧൧. ലൂക്ക. ൨൪,൧,൧൨-
യൊഹ.൨൦,൧-൧൮)

അഭിഷെകത്തിന്നായി തൈലം ഒരുക്കുവാൻ മഗ്ദലക്കാരത്തിയും ഹല്ഫാ
യുടെ മറിയയും ശലൊമയും ശനിയാഴ്ച വൈകുന്നെരത്തു ഉത്സാഹിച്ചതി
ന്റെ ശെഷം (മാ)- തങ്ങളിൽ പിരിയാതെ പാൎത്തു ഞായറാഴ്ച (എപ്രി
ൽ - ൯) പുലരുമ്മുമ്പേ തന്നെ പുറപ്പെട്ടു വഴിയിൽവെച്ചു കുഴിമെലുള്ള
കല്ലിനെ ഒൎത്തു അതു നമുക്ക് ആർ ഉരുട്ടികളയും എന്നു ചൊല്ലി അല്ലലൊ
ടെ നടക്കുമ്പൊൾ (മാ)– വലിയ ഭൂകമ്പം ഉണ്ടായി മിന്നല്ക്കൊത്ത ദെവദൂ [ 268 ] തൻ കല്ലിനെ ഉരുട്ടിക്കളഞ്ഞു മുദ്രമെൽ ഇരുന്നപ്രകാരം കാവല്ക്കാർ ക
ണ്ടു ഞെട്ടി വിറെച്ചു സ്തംഭിച്ചുപൊയി (മത)- വലിയ കല്ലു നീങ്ങിയതും പ
ക്ഷെ കാവൽക്കാർ ഓടിപൊകുന്നതും സ്ത്രീകൾ മൂവരും എത്തിയ നെരം ത
ന്നെ കണ്ടാറെ (മാ ലൂ) മഗ്ദലക്കാരത്തി കലങ്ങി ഉടനെ പട്ടണത്തെക്ക മ
ണ്ടി ശിമൊനെയും യൊഹനാനെയും അറിയിച്ചു അവർ കൎത്താവെ എവി
ടക്കൊ കൊണ്ടു പൊയി എന്നു പറകയും ചെയ്തു (യൊ)– മറ്റെ സ്ത്രീകൾ ഇരു
വരും ഗുഹയുടെ അകത്തു ചെന്നു, ഒരു ബാല്യക്കാരൻ മിന്നുന്ന വസ്ത്രത്തൊ
ടെ വലത്തിരിക്കുന്നതു കണ്ടു വിസ്മയിച്ചു (ലൂ)– അവനും ഭയപ്പെടായിയ്വിൻ
ക്രൂശിൽ തറെക്കപ്പെട്ട നചറക്കാരനായ യെശുവെ അന്വെഷിക്കുന്നു ജീ
വിക്കുന്നവനെ മരിച്ചവരിൽ തിരയുന്നതു എന്തു (ലൂ) അവൻ ഇവിടെ ഇ
ല്ല അരുളിച്ചെയ്ത പ്രകാരം എഴുനീറ്റിരിക്കുന്നു കൎത്താവ് കിടന്ന സ്ഥലം ഇ
താ കാണ്മിൻ– വെഗത്തിൽ പൊയി അവൻ മരിച്ചവരിൽ നിന്നു എഴുനീ
റ്റു എന്നു ശിഷ്യന്മാരൊടും കെഫാവൊടും (മാ) പറവിൻ – അവൻ നിങ്ങൾ്ക്കു
മുമ്പെ ഗലീലെക്കു പൊകും അവിടെ നിങ്ങൾ അവനെ കാണും എന്നു പ
റഞ്ഞു (മ മ)- ഹൃദയങ്ങളിൽ ഭയവും സന്തൊഷവും ഇടകലൎന്നിട്ട് അവ
ർ ശിഷ്യന്മാരെ അറിയിപ്പാനായി ഓടിപൊയാറെയും (മത) പട്ടണത്തി
ൽ വന്നപ്പൊൾ ഭ്രമം ഹെതുവായി ആരൊടും ഒന്നും ചൊല്വാൻ തുനിഞ്ഞ
തും ഇല്ല (മാ)–

(യൊ) അതിന്റെ ഇടയിൽ ശിമൊനും യൊഹനാനും മഗ്ദലക്കാ
രത്തിയൊടു കൂടി പുറപ്പെട്ടു അവളെ പിന്നിട്ടൊടി യൊഹനാനും അധികം
ബദ്ധപ്പെട്ടു ഗുഹയിൽ എത്തിയ ശെഷം പൂകാതെ കുനിഞ്ഞു നൊക്കി ശീ
ലകൾ കിടക്കുന്നതു കണ്ടു - ശിമൊനൊ എത്തിയ നെരമെ കടന്നു തല ചു
റ്റിയ ശീല വെറെ വെച്ചതു കണ്ടു കള്ളന്മാരുടെ ചിഹ്നം ഒന്നുമില്ല എന്നു
ബൊധിച്ചു ആശ്ചൎയ്യപ്പെട്ടപ്പൊൾ (ലൂ)- യൊഹനാനും അകത്തു കടന്നു
വെദവചനങ്ങൾ നിമിത്തം വിശ്വസിക്കെണ്ടിയതിനെ കണ്ണാലെ ചില ല
ക്ഷണങ്ങളെ കണ്ടു വിശ്വസിച്ചു – ശിഷ്യന്മാർ ഇരുവരും വിചാരിച്ചു കൊ [ 269 ] വീട്ടിലെക്കു മടങ്ങി ചെല്ലുമ്പൊൾ മഗ്ദലക്കാരത്തി ആശ്വസിക്കാതെ ഗുഹാ
സമീപെ കരഞ്ഞു പാൎത്തു പിന്നെയും കുനിഞ്ഞു നൊക്കിയാറെ ൨ ദൂതന്മാർ ത
ലെക്കലും കാല്ക്കലും ഇരിക്കുന്നതു കണ്ടു. സ്ത്രീയെ എന്തിന്നു കരയുന്നു എന്നു
കെട്ടതിന്നു അവർ എൻ കൎത്താവെ എടുത്തുകൊണ്ടു പൊയി എവിടെ വെച്ചു
എന്നറിയുന്നതും ഇല്ല– എന്നു ചൊല്ലി പിന്നൊക്കം തിരിഞ്ഞു മറ്റൊരു അ
ജ്ഞാതദെഹത്തെയും കണ്ടു സ്ത്രി എന്തിന്നു കരയുന്നു ആരെ അന്വെ
ഷിക്കുന്നു എന്നു കെട്ട നെരം– ഇവൻ പക്ഷെ യൊസെഫിന്റെ തൊട്ടക്കാ
രൻ ശവത്തെ നിൎഭയമുള്ള സ്ഥലത്താക്കി വെച്ചിട്ടുണ്ടായിരിക്കും എന്നു
ഊഹിച്ചു എങ്കിലൊ വെച്ച സ്ഥലം എന്നൊടു പറഞ്ഞാലും ഞാൻ എടുത്തു
കൊണ്ടു പോകും എന്നു പറഞ്ഞു – ഉടനെ അവൻ മറിയെ എന്നു ചൊല്ലു
ന്നതു കെട്ടു തിരിഞ്ഞു റബ്ബൂനി (എൻഗുരൊ) എന്നു പറഞ്ഞു അവന്റെ
കാൽ പിടിപ്പാൻ തുടങ്ങിയപ്പൊൾ – എന്നെ പിടിച്ചു കൊള്ളല്ലെ ഞാൻ
പിതാവിലെക്ക കരെറി പൊയില്ലല്ലൊ നീ ചെന്നു എന്റെ സഹൊദര
ന്മാരൊടു ഞാൻ എനിക്കും അവൎക്കും പിതാവും ദൈവവും ആയവങ്ക
ലെക്ക കരെറിപൊകുന്നു എന്നറിയിക്ക ആയതു കെട്ടാറെ മഗ്ദലക്കാരത്തി
ഒടി ചെന്ന ശെഷം തൊഴിച്ചും കരഞ്ഞും നില്ക്കുന്നവരൊടു ആ ഭാഗ്യവൃ
ത്താന്തമറിയിച്ചു താൻ കൎത്താവെ കണ്ടപ്രകാരം അവർ കെട്ടാറെ പ
ക്ഷെ അവളുടെ മുമ്പെത്ത ബാധയെ വിചാരിച്ചും അധികം ഇളച്ചു കിട്ടി
യവൎക്കു സ്നെഹവിശ്വാസങ്ങളിൽ ഇങ്ങിനെ മുമ്പു വരുമൊ എന്നു സംശ
യിച്ചും കൊണ്ടു വിശ്വസിക്കാതെ പാൎത്തു (മാ)

(ലൂ) അതിന്നു മുമ്പെ തന്നെ പട്ടണത്തെക്ക ഒടിയ ൨ സ്ത്രീകൾ അ
വിടെ യൊഹന്ന (ലൂ. ൮, ൩) മുതലായ തൊഴിമാരൊടും പക്ഷെ യെശു
മാതാവൊടും എത്തി ഒന്നിച്ചു മടങ്ങി ശൂന്യമായ ഗുഹയെ കണ്ടശെഷം
ദൂതന്റെ വാൎത്തയെ ഇപ്പൊൾ അറിയിക്കണം എന്നുവെച്ചു ഒക്കത്തക്ക
പട്ടണത്തെക്കു ചെല്ലുമ്പൊൾ – യെശു എതിരെറ്റു സല്കാരം പറഞ്ഞു അവ
രും അവനെ അറിഞ്ഞു പാദങ്ങളെ തഴുകി വണങ്ങി- യെശുവും ഭയം വെ [ 270 ] ണ്ടാ, എന്റെ സഹൊദരന്മാർ ഗലീലെക്കു പൊയി എന്നെ കാണ്മാൻ ഒരുങ്ങെ
ണ്ടതിന്നു പറയെണം എന്നു കല്പിച്ചു (മത) അപ്രകാരം അവർ പൊയി ബൊ
ധിപ്പിച്ചപ്പൊൾ ശിഷ്യന്മാർ അതു പ്രമാണിക്കാതെ ബുദ്ധിഭ്രമം എന്നു തള്ളു
കയും ചെയ്തു- (ലൂ)- എങ്കിലും പെസഹയുള്ള ആഴ്ചവട്ടം കഴിഞ്ഞാൽ ഗലീ
ലെക്കു മടങ്ങി പൊകുമല്ലൊ അപ്പൊൾ കാണും എന്നു സംശയം കലൎന്ന ഒ
രു പ്രത്യാശ മെല്ക്കുമെൽ വൎദ്ധിച്ചു പൊന്നു –


൩., ശത്രുക്കൾ പുനരുത്ഥാനത്തെ കെട്ടറിഞ്ഞപ്രകാരം
(മത.൨൮,൧൧ -൧൫)-

യെശുവിന്റെ ശിഷ്യന്മാൎക്ക അന്നു രാവിലെ വന്നൊരു ദൂതു ശങ്ക ജനി
പ്പിച്ചുവല്ലൊ പിന്നെ ശത്രുക്കൾ്ക്കുണ്ടായ സംഭ്രമം എങ്ങിനെ പറയുന്നു –
ചെകവർ ചിലർ പൊയി മഹാചാൎയ്യന്മാരെ ബൊധിപ്പിച്ചപ്പൊൾ അവ
ർ മൂപ്പന്മാരുമായി കൂടി നിരൂപിച്ചാറെ വെറൊരു വഴി കാണായ്കയാൽ
കാവല്ക്കാൎക്ക വളരെ ദ്രവ്യം കൊടുത്തു ആ ശവമൊ അവന്റെ ശിഷ്യന്മാർ വ
ന്നു ഞങ്ങൾ ഉറങ്ങുമ്പൊൾ മൊഷ്ടിച്ചു കളഞ്ഞതത്രെ എന്നൊരു വ്യാജം പ
രത്തിച്ചു, ശിക്ഷാഭയം ഇല്ലാതാക്കുകയും ചെയ്തു – അവ്വണ്ണം യഹൂദർ മു
തലായ ശത്രുക്കൾ ഇന്നുവരെ നടപ്പായി പറയുന്നതിന്നു ദൈവം വിരൊധം
ഒന്നും ചെയ്തിട്ടില്ല – സ്വപുത്രൻ എഴുനീറ്റപ്രകാരം ശത്രുക്കൾ്ക്കും ഉദാസീന
ൎക്കും കൂട ബൊധിക്കുന്നൊരു നിശ്ചയം ഈ വിശ്വാസയുഗം അല്ല പ്രത്യക്ഷ
താദിവസമെ ജനിപ്പിക്കയുള്ളു –

൪., എമ്മവുസ്സിലെക്ക പൊകുന്നവർ കെട്ടു കണ്ട വിശെഷം
(മാ.൧൬,൧൨f ലൂക്ക. ൨൪,൧൩ -൩൫)

൭൦. ശിഷ്യന്മാരിൽ രണ്ടാൾ അന്നു എമ്മവുസ്സ (ഹമ്മൌഥ – വെന്നീരുറ
വു) എന്നൊരൂരിലെക്ക പൊവാൻ സംഗതി വന്നു - അതു നഗരത്തിങ്ക
ന്നു പടിഞ്ഞാറൊട്ടു ൬ നാഴിക ദൂരമുള്ളതു ശിഷ്യന്മാർ ഇരുവരും യവ
ന ഭാഷക്കാർ എന്നു തൊന്നുന്നു ഒരുത്തന്നു ക്ലെയൊപാ (ക്ലെയൊപ
ത്രൻ) എന്ന പെരുണ്ടായി; മറ്റവൻ ലൂക്കാ തന്നെ എന്നൊരു പക്ഷം [ 271 ] ഉണ്ടു– ൭൦ തിൽ കൂടിയവരായിരിക്കും –

ആയവർ ഈ സംഭവിച്ചത് എല്ലാം ചൊല്ലി സംസാരിക്കുമ്പൊൾ വഴി
യെ നടക്കുന്നവൻ ഒരുത്തൻ അവരൊടു എത്തി അതു യെശുവെന്നവർ
അറിഞ്ഞില്ല – അവരുടെ വിഷാദം നിമിത്തവും യേശുവിന്റെ രൂപം ജയ
മഹത്വത്താൽ മാറി ഇരിക്കകൊണ്ടും (മാ) അവരുടെ കണ്ണുകൾ്ക്ക നല്ല തിരിവി
ല്ലാതെ ഇരുന്നു - നിങ്ങൾ ദുഃഖിച്ചും സംഭാഷണത്താൽ ഖിന്നതയെ വൎദ്ധിപ്പി
ച്ചും നടക്കുന്നത് എന്ത എന്നു യവനഭാഷയിൽ (൧൮) ചൊദിച്ചപ്പൊൾ – യരുശ
ലെമിൽ ഈ നാളുകളിൽ ഉണ്ടായവ പരദേശികളിൽ വെച്ചും അറിയാതെ ഇരി
ക്കുന്നവൻ ഉണ്ടൊ എന്നു ഒരുവൻ പറഞ്ഞു – എന്തെല്ലാം എന്നു കെട്ടാറെ ഇ
രുവരും പറഞ്ഞു – ആ നചറക്കാരനായ യെശുവിന്റെ കാൎയ്യം ദൈവ
ത്തൊടും ലൊകരൊടും ക്രിയയാലും വചനത്താലും ശക്തിയുള്ളാരു പ്രവാ
ചകനെ തന്നെ മഹാചാൎയ്യരും വാഴുന്നവരും മരണം വിധിച്ചു കഴുവെറ്റി
യതു – ഞങ്ങളൊ ഇസ്രയെലെ ഉദ്ധരിപ്പവൻ അവന്തന്നെ എന്ന് ആശി
ച്ചിരുന്നു– വിശെഷാൽ ഇന്നു മൂന്നാം ദിവസം ആകുന്നു - കൂട്ടത്തിലെ സ്ത്രീ
കളും രാവിലെ ചെന്നു ശവം കാണാതെ ദൂതദൎശനം കണ്ടും അവൻ ജീവനൊ
ടിരിക്കുന്ന പ്രകാരം കെട്ടും കൊണ്ടു മടങ്ങി വന്നു ഞങ്ങളെ ഭ്രമിപ്പിച്ച ശെ
ഷം ചിലർ നൊക്കുവാൻ പൊയതിനാലും നല്ല നിശ്ചയം സാധിച്ചില്ല.

എന്നിങ്ങിനെ കെട്ടാറെ അയ്യൊ പ്രവാചകന്മാർ ചൊന്നതെല്ലാം
വിശ്വസിക്കയിൽ ബുദ്ധിയില്ലാത്ത മന്ദഹൃദയമുള്ളാരെ - മശീഹ ഈ വക
എല്ലാം കഷ്ടിച്ചെ സ്വതെജസ്സിൽ പ്രവേശിക്കെണ്ടതല്ലയൊ എന്നുരെച്ചു മൊ
ശമുതൽ സൎവ്വ പ്രവാചകന്മാരെ കൊണ്ടും കഷ്ടാനുഭവത്തൂടെ ജയപ്രവെ
ശപ്രകാരവും മറ്റും തന്നെ കുറിച്ചുള്ളവറ്റെ ഒക്ക വിസ്തരിച്ചു പറഞ്ഞു – ഇ
ങ്ങിനെ ക്രൂശുപദേശം കെട്ടു മനം കത്തി നടക്കുമ്പൊൾ നിനയാത വെഗത
യൊടെ ഊരിൽ എത്തിയാറെ അവനും അപ്പുറം പൊകുമ്പൊലെ നടിച്ചു-
അവരൊ പിരിഞ്ഞു കൂടാതെ സന്ധ്യയായല്ലൊ എന്നു ചൊല്ലി മുട്ടിച്ചപെ
ക്ഷിച്ചു മൂവരും അകത്തു ചെന്നിരുന്നു — [ 272 ] ഭക്ഷിപ്പാന്തുടങ്ങുമ്മുന്നെ അവൻ ഗൃഹസ്ഥനെ പൊലെ സ്തൊത്രം
പറഞ്ഞു അപ്പത്തെ വിഭാഗിക്കുന്നെരത്തു അവർ കണ്ണു തുറന്നിട്ടു ഗുരുവെ അ
റിഞ്ഞു കണ്ട സമയം തന്നെ അവൻ മറഞ്ഞു- അവരൊ സംശയം എല്ലാം
വെടിഞ്ഞു നമ്മൊടു വഴിയിൽ സംസാരിച്ചു വെദങ്ങളെ തെളിയിക്കുമ്പൊ
ൾ ഉള്ളിൽ ഹൃദയം ജ്വലിച്ചിരുന്നില്ലയൊ എന്നു ചൊല്ലി താമസിയാതെ
നഗരത്തിലെക്ക് ഒടി ചെന്നു അവിടെ ൧൦ ശിഷ്യരെയും മറ്റും കണ്ടു കൎത്താ
വ് എഴുനീറ്റു സത്യം ശീമൊന്നു പ്രത്യക്ഷനായി എന്നു എതിരെ വിളിക്കുന്നതു
കെട്ടു അവൻ പിന്നെയും തങ്ങളൊടു ചെൎന്നു നടന്നു അപ്പം മുറിക്കയാൽ അ
റിയായ്വന്നപ്രകാരം അറിയിക്കയും ചെയ്തു–

ആ യവനന്മാർ ഇരുവരും കൎത്താവെ കണ്ടതിന്മുമ്പെ അവൻ ശീ
മൊന്നു പ്രത്യക്ഷനായി എന്നു തൊന്നുന്നു – എല്ലാവരിലും അധികം അവന്നു
ആശ്വാസംകൊണ്ടു ആവശ്യമായിരുന്നുവല്ലൊ - പ്രത്യക്ഷതയാൽ കൎത്താവ്
അവനൊടു പാപമൊചനത്തെ അറിയിച്ചു പൊൽ(൧ കൊ.൧൫,൫) അ
വനെ പിന്നെയും അപ്പോസ്തലസ്ഥാനത്തിൽ ആക്കെണ്ടതിന്നു ഉടനെ ഹി
തമായി തൊന്നീട്ടില്ല– അവന്നു കെഫാവെന്നല്ല ശീമൊൻ എന്ന പേർ അ
ല്ലൊ അപ്പൊൾ നടപ്പായിരുന്നതു – യെശുവെ വെറുത്തു പറഞ്ഞതിന്നു ക്ഷ
മയും സമാധാനവും ലഭിച്ചതു അന്നെ ദിവസത്തെക്കു മതിയായിരുന്നു– (ലൂക്ക)

൫., കൎത്താവ് അപൊസ്തലന്മാരുടെ നടുവിൽ പ്രത്യക്ഷനായ
തു -(മാ.൧൬,൧൪.ലൂക്ക-൨൪,൩൬ -൪൪.യൊ ൨൦, ൧൯-൨൩-൧
കൊരി.൧൫,൫)–

ഇങ്ങിനെ ശിഷ്യന്മാർ രണ്ടു കൂട്ടവും സന്തൊഷവാൎത്തകളെ ചൊല്ലി തീരു
മ്മുമ്പെ യെശു താൻ അവരുടെ നടുവിൽ നിന്നു, നിങ്ങൾ്ക്ക സമാധാനം ഉണ്ടാ
ക എന്നു പറഞ്ഞു (ലൂ)– യഹൂദഭയം നിമിത്തം വാതിൽ പൂട്ടിക്കിടന്നിട്ടും ക
ൎത്താവ് അകത്തു വന്ന ഹെതുവാൽ (യൊ) അവൻ ശരീരത്തൊടു വെൎവ്വി
ട്ട പ്രെതമത്രെ എന്നു ഒരു ശങ്ക അതിക്രമിച്ചു – അതുകൊണ്ടവൻ അവരു [ 273 ] ടെ അവിശ്വാസത്തെയും ഖെദനിഷ്ഠയെയും മുമ്പെ സ്ത്രീകൾ അറിയിച്ച
തിൽ കാട്ടിയ ഉപെക്ഷയെയും ആക്ഷെപിച്ചു (മാ)– നിങ്ങൾ കലങ്ങിയത്
എന്തു ഹൃദയങ്ങളിൽ ദ്വന്ദ്വഭാവങ്ങൾ തൊന്നുന്നതും എന്തു എന്റെ കൈകാ
ലുകളെ തൊട്ടു നൊക്കുവിൻ എന്നിൽ കാണുന്ന പൊലെ പ്രെതത്തിന്നു അസ്ഥി
മാംസങ്ങൾ ഇല്ലല്ലൊ എന്നു ചൊല്ലി അവൎക്കു വെണ്ടി ക്രൂശിന്മെൽ തറച്ചിരു
ന്ന അവയവങ്ങളെയും (ലൂ) വിലാപ്പുറത്തെയും (യൊ) കാണിച്ചു – അവ
രൊ സന്തൊഷപാരവശ്യത്താൽ വിശ്വസിയാതെ കിനാവു കാണുന്നവരെന്ന
പൊലെ നില്ക്കുമ്പൊൾ യെശു കലക്കത്തെ ശമിപ്പിക്കെണ്ടതിന്നു മറ്റൊര
ടയാളം കാണിച്ചു തിന്മാൻ വല്ലതും ഉണ്ടൊ എന്നു ചൊദിച്ചു അവരൊടു അത്താഴ
ത്തിന്നുള്ള (മാ) വറുത്ത മീനും തെങ്കട്ടയും അസാരം വാങ്ങി അവർ കാണ്കെ
ഭക്ഷിച്ചു – ഞാൻ നിങ്ങളൊടു കൂട ഇരുന്നപ്പൊൾ ചൊല്ലിയ വചനങ്ങളു
ടെ സാരം ഇതു തന്നെ – മൊശ മുതൽ പ്രവാചക സങ്കീൎത്തനങ്ങളിലും എന്ന കുറി
ച്ച് എഴുതി കിടക്കുന്നത് എല്ലാം ഒത്തു വരെണ്ടിയതെല്ലൊ എന്നു പറകയും
ചെയ്തു (ലൂ)

ഇപ്രകാരം കൎത്താവെ പുതിയ ജീവന്റെ മഹത്വത്തിൽ കണ്ടാ
റെ ശിഷ്യന്മാർ ആനന്ദിച്ചു മെയ്യടങ്ങി പാൎത്തു– അവനും നിങ്ങൾ്ക്ക സമാധാനം
ഉണ്ടാക എന്നു വീണ്ടും പറഞ്ഞു തന്റെ ജയഫലങ്ങളെ അവൎക്കു ഏകുവാൻ തു
ടങ്ങി ഇനി ഭയമരുത് വാതിൽ പൂട്ടി പാൎക്കെണ്ടതും അല്ല – പിതാവ് എന്നെ
അയച്ചതു പൊലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു ചൊല്ലി അവരുടെ
മെലൂതി വിശുദ്ധാത്മാവെ കൈക്കൊൾ്വിൻ നിങ്ങൾ ആരുടെ പാപങ്ങളെ
മൊചിച്ചാലും അവൎക്കു മൊചിച്ചിരിക്കും ആൎക്കു പിടിപ്പിച്ചാലും അവൎക്കു പി
ടിക്കപ്പെടും എന്നരുളിച്ചെയ്തു തന്റെ ആത്മാവിൽ ഒർ അംശം കൊടുത്തു പു
നൎജ്ജീവനത്തിന്റെ ശക്തികളെ രുചി നൊക്കിച്ചു ലൊകത്തെ ജയിക്കെണ്ടു
ന്ന സഭയാക്കി സ്ഥാപിച്ചു തുടങ്ങുകയും ചെയ്തു–

൬., രണ്ടാം ഞായറാഴ്ചയിലെ പ്രത്യക്ഷത(യൊഹ -
൨൦, ൨൬ -൩൧) [ 274 ] അല്ലൽ എറയുള്ള തൊമാ കൎത്താവെ കണ്ടവരിൽ കൂടിട്ടില്ലാത്തത് ഒ
ഴികെ ഞങ്ങൾ അവനെ കണ്ടു എന്നു കെട്ടാറെ ഞാൻ ആണികളുടെ പഴുതി
ൽ വിരലും വിലാപ്പുറത്തിൽ കയ്യും ഇട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറ
ഞ്ഞു – വിശ്വാസം അത്രൊടം കുറഞ്ഞിട്ടും അവൻ സഹൊദരന്മാരുടെ സംസൎഗ്ഗ
ത്തെ വിടാത്തതും അവർ അവനെ നീക്കാത്ത ക്ഷാന്തിയും അവന്നു രക്ഷയാ
യ്ചമഞ്ഞു പെസഹ കഴിഞ്ഞ ഉടനെ ഗലീലെക്കു പൊവാൻ കല്പന ഉണ്ടു എങ്കിലും
പക്ഷെ തൊമാ മുതലായ ചിലരുടെ ചഞ്ചലഭാവത്താൽ മുടക്കം വന്നിരു
ന്നു –അല്ല ശബ്ബത്തിൽ യാത്രയാവാൻ കഴിഞ്ഞില്ല ഞായറാഴ്ചയിൽ പുറ
പ്പെടുവാൻ തൊന്നിട്ടില്ലായ്കിലും ആം - എങ്ങിനെയൊ എട്ടു ദിവസം കഴി
ഞ്ഞശെഷം ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരുന്നപ്പൊൾ – വാതി
ൽ അടച്ചിരിക്കുന്ന സമയം യെശു നടുവിൽ നിന്നുകൊണ്ടു നിങ്ങൾ്ക്ക സമാ
ധാനം ഉണ്ടാക എന്നു പറഞ്ഞു തൊമാവെ നൊക്കി നീ വിരൽ നീട്ടി എന്റെ
വിലാപ്പുറത്തിൽ ഇടുക അവിശ്വാസി അല്ല വിശ്വാസിയായിരിക്ക എന്നു
ള്ള സ്നെഹശാസനയെ ചൊല്ലിയാറെ തൊമാ ആനന്ദിച്ചു നാണിച്ചു എൻ
കൎത്താവും ദൈവവും ആയുള്ളൊവെ എന്ന് ആരാധിക്കയും ചെയ്തു– അവൻ
തൊട്ടില്ല കണ്ടത്രെ വിശ്വസിച്ചു എന്നിട്ടു കാണാഞ്ഞു വിശ്വസിച്ചവർ ധന്യ
ന്മാർ എന്നു യെശു പറഞ്ഞു – കണ്ണു കാണാതെ ചെവി കെട്ടു വിശ്വസിക്ക ത
ന്നെ ഈ യുഗത്തിലെ നിയമമാൎഗ്ഗം ആയുള്ളതു കാട്ടുകയും ചെയ്തു – താൻ ശരീ
രത്തൊടെ എഴുനീറ്റ പ്രകാരവും ദൈവപുത്രനായ മശീഹ ആകുന്ന പ്രകാ
രവും യെശു മറ്റും പല ചിഹ്നങ്ങളാലും കാണിച്ചിട്ടും ആ വിശ്വാസം ജനിപ്പി
പ്പാൻ ഈ കഥിച്ചതു മതി എന്നു യൊഹനാന്നു തൊന്നിയിരിക്കുന്നു –

൭., ഗലീലയിൽ ഒന്നാം പ്രത്യക്ഷത (യൊ.൨൧)

അപൊസ്തലന്മാരുടെ നടുവിൽ മൂന്നാമതു ഇപ്രകാരം ഉയിൎപ്പിന്റെ നിശ്ചയം
തികഞ്ഞുവന്നപ്പൊൾ സകല ശിഷ്യന്മാരൊടും കൂട്ടുകാഴ്ചയാവാൻ അപൊസ്ത
ലർ ഗലീലെക്ക യാത്രയായി – അവിടെ എത്തിയപ്പൊഴെക്കൊ യെശു മുമ്പെ
തെരിഞ്ഞെടുത്ത ൭ പെൎക്ക പ്രത്യക്ഷനായി – അവരിൽ ശീമൊൻ തൊമാ [ 275 ] നഥന്യെൽ ജബദിപുത്രർ എന്നിവർ വിശിഷ്ടന്മാർ- അവർ പണ്ടു വിട്ടു
പൊയ വീട്ടിൽ എത്തിയാറെ കല്പനപ്രകാരം എട്ടു ദിക്കിലെക്കും പിരിഞ്ഞു
പുറപ്പെടുമ്മുന്നമെ കീഴ്മൎയ്യാദപ്രകാരം ഒരിക്കൽ മീൻപിടിക്കട്ടെ എന്നു
ശീമൊൻ പറഞ്ഞു അവരും അങ്ങിനെ തന്നെ എന്നു വൈകുന്നെരം ഒത്തു
പുറപ്പെട്ടു, ആ രാത്രിയിൽ ഒന്നും പിടികൂടിയതും ഇല്ല – പുലരുമ്പൊൾ കര
യിൽ നില്ക്കുന്ന ഒരുവൻ ഹൊ ബാല്യക്കാരെ കൂട്ടാൻ വല്ലതും ഉണ്ടൊ എ
ന്നു വിളിച്ചു കെട്ടാറെ ഇല്ല എന്നു പറഞ്ഞതിന്നു പടകിന്റെ വലഭാഗ
ത്തു വീശെണം എന്നാൽ കിട്ടും എന്നു പറഞ്ഞു അവരും വീശി അനന്തരം
മീൻകൂട്ടം നിമിത്തം വല വലിപ്പാൻ കഴിഞ്ഞതും ഇല്ല – അതുകൊണ്ടു യൊഹനാ
ൻ ഒന്നു ഒൎത്തു (ലൂ. ൫, ൫) കൎത്താവാകുന്നു പൊൽ എന്നുരെച്ചു ശിമൊനും ഉ
ടനെ ഉടുത്തുകൊണ്ടു വെള്ളത്തിൽ ചാടി നീന്തി മറ്റുള്ളവർ വലയെ വലി
ച്ചും കൊണ്ടു പടകിൽ ചെന്നു കരെക്കിറങ്ങിയാറെ തീക്കനലും അതിന്മെൽ
വറുത്ത മീനും അപ്പവും കണ്ടു അവർ ഉയിൎപ്പു നാളിൽ കൎത്താവെ സല്കരിച്ച
തിന്നു ഇത് ഒരു പ്രതിസല്ക്കാരം പൊലെ ആയ്തു – പിന്നെ യെശു പറഞ്ഞു പി
ടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ – അപ്രകാരം ചെയ്യുമ്പൊൾ ശിമൊ
ൻ കയറി വല വലിച്ചു ൧൫൩ വലിയ മീൻ എന്ന് എണ്ണി വല കീറായ്കയാ
ൽ അതിശയിച്ചും കൊണ്ടു ഇങ്ങിനെ തന്റെ മീൻപിടിവെലെക്ക സമാ
പ്തി ആക്കുകയും ചെയ്തു – ഇങ്ങു വന്നു മുത്താഴം കൊൾ്വിൻ എന്നു യെശു പറഞ്ഞ
പ്പൊൾ ശിഷ്യന്മാർ നീ ആർ എന്നു ചൊദിപ്പാൻ തുനിയാതെ മഹത്വവിശെ
ഷം കണ്ടിട്ടും ഗുരുവെന്നറിഞ്ഞു സന്തൊഷിച്ചു അവനും മുമ്പെ ശീലിച്ചവണ്ണം
അപ്പവും മീനും അവൎക്കു വിഭാഗിച്ചു കൊടുക്കയും ചെയ്തു –

ഇതു ഒക്കയും സഭയുടെ ഭാവിക്കു മുങ്കുറിയായതു – യെശുവിന്റെ
ശിഷ്യന്മാർ രാത്രിയിൽ പ്രയത്നം കഴിച്ചു തങ്ങളുടെ വെല നിഷ്ഫലം എന്നറി
ഞ്ഞു കൊണ്ടിട്ടത്രെ അല്പം പുലൎച്ച കാണും - പിന്നെ യെശു അവരറിയാതെ
കണ്ട അടുക്കയും അവന്റെ ചൊൽ അവർ കെട്ടനുസരിക്കയും അനുഗ്രഹവൎദ്ധന
യും അവനെ അറിഞ്ഞുകൊൾ്കയും എതിരെറ്റു ചെല്കയും പിടിച്ചത എല്ലാം [ 276 ] അവന്റെ കാല്ക്കൽ ആക്കി വെക്കുകയും ആം — അക്കര എത്തുമ്പൊൾ ചൊദ്യം
വരാത കൂടിക്കാഴ്ചയും കൊപ്പുകൾ ചിലതു യെശു ഇറക്കിയതിനാലും ചിലതു
സഭ കൊണ്ടു വന്നതിനാലും ഒർ ഉത്സവഭൊഗവും ഉണ്ടു –

അനന്തരം ശിമൊന്നു അപൊസ്തലസ്ഥാനവും സഭാശുശ്രൂഷയി
ൽ മുമ്പും പിന്നെയും കൊടുക്കെണം എന്നു തൊന്നുകയാൽ - യെശു അവ
നൊടു ചൊദിപ്പാന്തുടങ്ങി – യൊനാപുത്രനായ ശിമൊനെ ഇവർ ചെയ്യുന്ന
തിൽ അധികം നീ എന്നെ സ്നെഹിക്കുന്നുവൊ – എന്നു കെട്ടാറെ ഉവ്വ കൎത്താ
വെ എനിക്ക നിങ്കൽ പ്രിയം ഉള്ള പ്രകാരം നീ അറിയുന്നു – എന്നു വിനയ
ത്തൊടെ പറഞ്ഞപ്പൊൾ – എന്റെ ആട്ടിങ്കുട്ടികളെ മെയ്ക്ക എന്നു യെശു
കല്പിച്ചു – പിന്നെ യൊനാപുത്രനായ ശിമൊനെ നീ എന്നെ സ്നെഹിക്കു
ന്നുവൊ എന്നതിന്നു ഉവ്വ കൎത്താവെ എനിക്ക നിങ്കൽ പ്രിയം ഉള്ള പ്രകാ
രം നീ അറിയുന്നു എന്നു പറഞ്ഞാറെ എന്റെ ആടുകളെ പാലിക്ക എന്ന
രുളിച്ചെയ്തു – മൂന്നാമതും യൊനാ പുത്രനായ ശിമൊനെ നിണക്ക എങ്ക
ൽ പ്രിയം ഉണ്ടൊ എന്നു ചൊദിച്ചപ്പൊൾ – കെഫാ മൂന്നുവട്ടം വെറുത്തു ചൊ
ന്ന പാപത്തെ ഒൎത്തു ദുഃഖപ്പെട്ടിട്ടും –കൎത്താവെ നീ എല്ലാം അറിയുന്നു നിങ്ക
ൽ പ്രിയമുള്ള പ്രകാരവും നീ അറിയുന്നു എന്നു പറഞ്ഞതിന്നു – യെശു എന്റെ
ആടുകളെ മെയ്ക്ക എന്നു കല്പിച്ചു –

ഇപ്രകാരം ശിഷ്യന്റെ പാപത്തിന്നു ന്യായവിധിയാലും കരുണയാ
ലും നിവൃത്തി വന്നതിനാൽ എല്ലാ ശിഷ്യന്മാൎക്കും ക്ഷമയുടെ മഹത്വവും
സ്നെഹത്തിന്റെ അത്യാവശ്യവും ബൊധിച്ചതല്ലാതെ – ൩ പ്രകാരമുള്ള വെ
ലയുടെ നിശ്ചയവും ഉണ്ടായി – അതു മുമ്പെ ചെറിയവരെ ആത്മാഹാരം ഭ
ക്ഷിപ്പിച്ചു പൊറ്റുക പിന്നെ വലിയവരെയും സഭയായ്നടത്തുക ഒടുക്കം
വലിയവൎക്കും പറ്റുന്ന ആത്മാഹാരം കൊടുക്ക എന്നിപ്രകാരമുള്ളതാകു
ന്നു –

അതിൽ പിന്നെ യെശു അരുളിച്ചെയ്തു – ആമെൻ ആമെൻ - ഞാ
ൻ നിന്നൊടു പറയുന്നിതു വയസ്സു കുറഞ്ഞ കാലത്തു നീ താൻ അര കെട്ടി ഇ [ 277 ] ഷ്ടമുള്ളെടത്തു നടന്നു കിഴവനാകുമ്പൊൾ നീ കൈകളെ നീട്ടും മറ്റൊരുത്ത
നും നിന്നെ കെട്ടി നീ ഇഛ്ശിക്കാത്ത സ്ഥലത്തു കൊണ്ടു പൊകും – എന്നിങ്ങിനെ
കെഫാവിന്നു സ്വഭാവത്തൊടു എത്രയും വിപരീതമായിട്ടു (മത. ൧൬, ൨൨) പി
ന്നെതിൽ വരെണ്ടുന്ന ക്രൂശമരണത്തെ സൂചിപ്പിച്ച ശെഷം എന്നെ അനുഗ
മിക്ക എന്നു കല്പിച്ചു മുന്നടന്നു – ശിമൊന്നും ഇപ്പൊൾ എന്തു വരും പെട്ടെന്നു
പാതാളത്തെക്കു യാത്ര ആകുമൊ എന്നു ഒന്നും അറിയാതെ എങ്കിലും അനു
ഗമിപ്പാൻ തുടങ്ങി –

എന്നാറെ യൊഹനാനും ഇതു തല‌്ക്ഷണം നടക്കുന്ന ഭാവിയല്ല എന്നു
ഗ്രഹിപ്പിച്ചു എഴുനീറ്റു കൂടി പിഞ്ചെല്ലുന്നതു ശിമൊൻ കണ്ടാറെ – കൎത്താവെ
ഇവനൊ എന്തു വെണ്ടതു എന്നു ചൊദിച്ചു പക്ഷെ തനിക്കൊത്ത പരീക്ഷ തൊ
ഴന്നു സംഭവിക്കരുത് എന്നപെക്ഷിപ്പാനും ഭാവിച്ചു അതിന്നു കൎത്താവ് പറ
ഞ്ഞു ഞാൻ വരുവൊളം ഇവനെ ഇരുത്തുവാൻ ഇഛ്ശിച്ചാൽ അതു നിണക്ക എ
ന്തു നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു – അതിനാൽ ഇവൻ സാക്ഷിമരണ
ത്തിൽ യെശുവെ പിഞ്ചെല്ലുന്നവനല്ല എന്നുള്ളതു തെളിഞ്ഞുവന്നു – യെശു ഇ
ന്നപ്രകാരം വന്നു അവനെ കൂട്ടിക്കൊള്ളും എന്നു യൊഹനാൻ താൻ പ്രബന്ധം
എഴുതുന്ന സമയം അറിഞ്ഞിട്ടില്ല.*

ഇങ്ങിനെ ഉണ്ടായത് യെശുവിന്റെ ആത്മാവ സഭയിൽ വ്യാപരിക്കു
ന്ന രണ്ടു വഴികൾ്ക്കും മുങ്കുറിയാകുന്നു – വീഴ്ചയും എഴുനീല്പും പുതിയ സ്നെഹസെവക
ളും തന്നിഷ്ടത്തൊടു പൊരാട്ടങ്ങളും ഒടുക്കം ഘൊരമരണങ്ങളും ആകുന്നതു
കെഫാവിന്നൊത്ത സഭാഭാവം – യൊഹനാന്യഭാവമൊ പുറമെ ജയാപ
ജയങ്ങളുടെ ഘൊഷം കൂടാതെ യെശുവിൻ മടിയിൽ ഇരിക്കുമ്പൊലെ അ
വന്റെ ആത്മാവിനാൽ താൻ വരുവൊളം ജീവിച്ചുകൊള്ളുന്നതു തന്നെ – മു
മ്പെത്തതു സഭയുടെ അടിസ്ഥാനത്തിന്നും മറ്റെതു അതിന്റെ പരിഷ്കാരത്തിന്നും


* ഈ ശിഷ്യന്റെ സാക്ഷ്യം സത്യം തന്നെ എന്നും മറ്റും എഴു
തിയതു എഫെസ്സ സഭയുടെ മൂപ്പന്മാ
രിൽ ഒരുവനായിരിക്കും – ഇങ്ങിനെ യൊഹനാൻ സുവിശെഷം സമാപ്തം – [ 278 ] പ്രത്യെകം കൊള്ളാകുന്നതു –

൮., ഗലീലയിൽ രണ്ടാം പ്രത്യക്ഷത (മത.൨൮,൧൯.൨൦
മാ.൧൬.൧൫-൧൮.ലൂ.൨൪,൪൫-൪൯. ൧ കൊ ൧൫,൬)

ആ ഉറ്റ ശിഷ്യന്മാർ ഇരിവരൊടും യെശു മറ്റെല്ലാവരും കൂടി വരെണ്ടുന്ന മ
ലയെ അറിയിച്ചിരിക്കുന്നു എന്നു തൊന്നുന്നു – താൻ ഉയിൎപ്പുനാൾ മുതൽ കൊ
ണ്ടു കല്പിച്ചപ്രകാരം യരുശലെമിൽ നിന്നും മറ്റും പൊന്നു വന്ന ശിഷ്യന്മാ
ർ ഗലീലയിൽ കണ്ടവരെ ക്ഷണിച്ചതിനാൽ കുറിച്ച നാളിൽ (പക്ഷെ താബൊ
ർ എന്ന) ഒരു മലമെൽ പതിനൊന്നു പേർ അല്ലാതെ ൫൦൦ റ്റിൽ പരം ശിഷ്യ
ന്മാർ കൂടി വന്നു – ആയവർ യെശു വരുന്നതു കണ്ടാറെ മിക്കവാറും കാല്ക്കൽ വീ
ണു വന്ദിച്ചു – ചിലരൊ യഹൂദഭാവത്തെ ഉറപ്പിച്ചു മനുഷ്യപുത്രനെ ഇങ്ങി
നെ വണങ്ങാമൊ എന്നു സംശയിച്ചുനിന്നു – അവനും അവൎക്ക മുൻനിന്നു ത
ന്റെ ദൈവത്വവും നിത്യരാജത്വവും അറിയിച്ചതിപ്രകാരം സ്വൎഗ്ഗത്തി
ലും ഭൂമിയിലും സൎവ്വാധികാരവും എനിക്ക ദത്തമായിരിക്കുന്നു (മത)

ഈ മഹത്വത്തിന്റെ മൂലമായ്തു മശീഹയുടെ കഷ്ടാനുഭവം തന്നെ- അ
തിനാൽ ഉണ്ടായ ഇടൎച്ച എല്ലാം നീക്കെണ്ടതിന്നു അവൻ വെദവാക്യങ്ങളെ തി
രിച്ചറിവാൻ അവൎക്കു ബുദ്ധിയെ തുറന്നു – ഇന്നിപ്രകാരം എഴുതി ഇരിക്കുന്നു
വല്ലൊ ആത്മബലിയാലും പുനരുത്ഥാനത്താലും സൎവ്വലൊകത്തിന്നും ഒ
രു രക്ഷ ഉണ്ടായത് ഈ മശിഹാ നാമത്തിൽ അടങ്ങി കിടക്കുന്നു – ഇനി അതി
ന്മൂലം യരുശലെം ആദിയായി സകല ജാതികളിലും അനുതാപവും പാപമൊ
ചനവും ഘൊഷിക്കെണ്ടതു – ഇവറ്റിൻ സാക്ഷികൾ കെവലം നിങ്ങൾ ത
ന്നെ – അതിനെ തുടങ്ങുവാനുള്ള സമയമൊ ഞാൻ പിതാവിന്റെ വാഗ്ദത്തമാ
കുന്ന വിശുദ്ധാത്മാവെ നിങ്ങളുടെ മെൽ അയക്കും ഉയരത്തിൽനിന്നു ശക്തി
പൂണ്ടു ചമവൊളം നഗരത്തിൽ തന്നെ ഇരുന്നു കൊൾ്വിൻ (ലൂ)

അതുണ്ടായ ഉടനെ നിങ്ങൾ എന്റെ സൎവ്വാധികാരത്തിൽ ഉറെ
ച്ചു പുറപ്പെട്ടു സകല ജാതികളെയും ശിഷ്യരാക്കി കൊൾ്വിൻ – അത് അവരെ
വശീകരിക്കയാലും പെടിപ്പിക്കയാലും അരുത് അവരെ പിതാവ് പുത്ര [ 279 ] ൻ വിശുദ്ധാത്മാവ് ഈത്ര്യെക നാമത്തിൽ സ്നാനം ചെയ്തു പ്രകാശിപ്പിച്ചു കൊണ്ടും
ഞാൻ നിങ്ങളൊടു കല്പിച്ചവ ഒക്കയും കാത്തുകൊൾ്വിൻ പഠിപ്പിച്ചും കൊണ്ടു അനു
ഷ്ഠിക്കെണ്ടത് - കണ്ടാലും യുഗസമാപ്തിയൊളം ഞാൻ എല്ലാനാളും നിങ്ങളൊ
ടു കൂടി ഉണ്ടു (മത*)


ഭൂലൊകം എങ്ങും സഞ്ചരിച്ചു സകല സൃഷ്ടിയൊടും സുവിശെഷത്തെ
ഘൊഷിപ്പിൻ – വിശ്വസിച്ചു സ്നാനപ്പെട്ടും ഉള്ളവൻ രക്ഷിക്കപ്പെടും വിശ്വസി
ക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും – അപൊസ്തലൎക്ക മാത്രമല്ല വിശ്വ
സിച്ചവൎക്ക് തന്നെ യെശുവിന്റെ സാന്നിദ്ധ്യക്കുറികൾ ഇവ തന്നെ അനുഗമി
ക്കും – എന്നമത്തിൽ അവർ പിശാചുകളെ പുറത്താക്കി പുതുനാവുകളാൽ സം
സാരിക്കും (ഇങ്ങിനെ ദുരാത്മാക്കളെ നീക്കുന്ന സദാത്മാവിന്റെ നിറവൊടെ
വാഴും) – അവർ സൎപ്പങ്ങളെ എടുത്തു കളയും (അപ.൨൮,൫) പ്രാണഘാത
കമായ തൊന്നു കുടിച്ചാലും ഹാനിവരാതെ ഇരിക്കും –(ഇങ്ങിനെ ലൊകത്തി
ലുള്ള നാനാവിഷങ്ങൾ അവരൊടു തൊല്ക്കും) – അവർ രൊഗികളുടെ മെൽ
കൈവെക്കും തങ്ങളുടെ ആരൊഗ്യത്തൊടെ ഇരിക്കും (ഇങ്ങിനെ യെശു നാമത്താ
ൽ ശരീരത്തിന്മെലും ജയം കൊള്ളും)–ഇവ്വണ്ണം മൂന്നു വിധത്തിലുള്ള ബലത്താ
ൽ യെശു തനിക്കുറ്റവരൊടു കൂട വ്യാപരിച്ചു പൊരും എന്നരുളിച്ചെയ്തു ശിഷ്യ
ന്മാരുടെ സമൂഹത്തിൽ നിന്നു മറഞ്ഞു പൊകയും ചെയ്തു - (മാ)

൯., പുനരുത്ഥാനത്തിന്റെ വാസ്തവം –

ഉയിൎത്തെഴുനീറ്റതിന്റെ ശെഷം യെശുവിന്റെ ശരീരം മായമത്രെ എന്നു
ചിലർ നിരൂപിച്ചിരിക്കുന്നു – കാരണം അവന്റെ രൂപം മാറിയതും (മാ.൧൬,൧൨
ലൂ ൨൪, ൧൬.യൊ ൨൧)അവൻ അതിശയമായി അകത്തു പ്രവെശിക്കുന്നതും മ
റഞ്ഞു പൊകുന്നതും വിശെഷാൽ സ്വൎഗ്ഗാരൊഹണമായതും വിചാരിച്ചാൽ അ
തു ദെഹ ലക്ഷണങ്ങളൊട് ഒക്കുന്നതല്ലല്ലൊ എന്നു തൊന്നും – എങ്കിലും കൈകാ
ലിലുമുള്ള പഴുതുകളും തൊണ്ടയുടെ ഒച്ചയും (യൊ ൨൦,൧൬) പ്രാൎത്ഥിച്ചു വാഴ്ത്തു
ന്ന ഭാവവും (ലൂ ൨൪, ൩൦) പരദെശിയായ്നടക്കുന്നതും മീൻ വാങ്ങുന്നവനായ്നടിക്കു

* ഇങ്ങിനെ മത്തായി സുവിശെഷം സമാപ്തം [ 280 ] ന്നതും പുതുജീവശ്വാസത്തെ ഊതുന്നതും (യൊ ൨൦) അവയവങ്ങളെ അസ്ഥി മാം
സങ്ങൾ എന്നു ചൊല്ലി ശിഷ്യരെ കൊണ്ടു തൊടുവിക്കുന്നതും (ലൂ ൨൪) താൻ ഭക്ഷിക്കു
ന്നതും ശിഷ്യന്മാൎക്കായിട്ടു മുത്താഴം വെച്ച ഒരുക്കുന്നതും (യൊ ൨൧) വിചാരിച്ചാൽ ഇ
തു സാക്ഷാൽ ദെഹം എന്നും മുമ്പെത്ത ദെഹം തന്നെ എന്നും തെളിയും. ഈ വി
പരീതങ്ങൾ നിമിത്തം സംശയം തൊന്നാതവണ്ണം യെശു മഹത്വപ്പെട്ടതിന്റെ
സാരം അല്പം ഗ്രഹിപ്പാൻ നൊക്കെണം – യെശു മുമ്പെ ആദാമിന്റെ മകനാ
യിരുന്നു ഭൌമന്റെ പ്രതിമയെ ധരിച്ചു നടന്നു – തന്റെ തെജസ്സിൽ പ്ര
വെശിച്ച നാൾമുതൽ അവൻ സ്വൎഗ്ഗത്തിൽനിന്നുള്ള നാഥനായി വാണു അവൻ
ശരീരം ആത്മികവും ആത്മാവ് ശാരീരികവും ആയ്വരികയും ചെയ്തു – അതിൽ
ദെഹം വെറെ ദെഹി വെറെ എന്നു വാദിപ്പാൻ പാടുള്ളതല്ല – ഇനി ഒരുനാളും വെ
ൎപ്പിരിയാത്തവറ്റെ എന്തിന്നു വെറാക്കുന്നു – അവന്റെ ദെഹം മുഴുവനും ആ
ത്മാവിന്റെ വശത്തിൽ ആക കൊണ്ടു ഉള്ളിൽ ഇഷ്ടമായി തൊന്നിയതു
എല്ലാം നടത്തുവാനും കഴിയും – പിന്നെ ആത്മാവിൽ അടങ്ങി പാൎക്കുന്ന അദൃ
ശ്യഭാവങ്ങൾ എല്ലാം ദെഹത്തിൽ കൂടി നിഴലിച്ചു കാണ്മാന്തക്കവണ്ണം ദെ
ഹത്തിന്നു ആത്മാവൊടു മുച്ചൂടും അനുരൂപം വന്നിരിക്കുന്നു – ഈ അവസ്ഥ മാ
നുഷ്യ ജ്ഞാനത്തൊട് അശെഷം ചെരായ്കയാൽ നീതിമാനാകുന്ന വിശ്വാസ
ത്തിന്റെ വെർ അത്രെ ആകുന്നത് ൟ ജീവിച്ചെഴുനീല്പിന്റെ നിശ്ചയം എ
ന്നു അപൊസ്തലർ പലപ്പൊഴും സ്തുതിച്ചു അതിന്റെ അനുഭവം തങ്ങൾക്കും ലഭി
ക്കെണ്ടതിന്നു കെവലം കാംക്ഷിച്ചു കൊണ്ടിരുന്നു ( ൧ കൊ. ൧൫, ഇത്യാദി).


൧൦, സ്വൎഗ്ഗാരൊഹണം

(മാ.൧൬, ൧൯.f.ലൂ.൨൪,൫൦-൫൩ അപ.൧൧.൧൨

അനന്തരം യെശു യാക്കൊബിന്നു പ്രത്യക്ഷനായി ( ൧ കൊ. ൧൫, ൭) – അതു
ചെറിയ യാക്കൊബിന്നുണ്ടായത് എന്നൊരു പഴമ ഉണ്ടു – അങ്ങിനെ അല്ല അ
പൊസ്തലരിൽ ഒന്നാം സാക്ഷിയായ്ക്കഴിഞ്ഞ ജബദിപുത്രൻ എന്നു തൊന്നു
ന്നു അവനല്ലൊ യെശുവിന്റെ ഉറ്റശിഷ്യരിൽ ഒരുവനായിരുന്നു – പക്ഷെ അ
പൊസ്തലന്മാർ പെന്തക്കൊസ്തെക്ക ൧൦ നാൾ മുമ്പെ തന്നെ ഗലീലയെ വിട്ടു യരു [ 281 ] ശലെമിൽ പൊരെണം എന്ന് ആ യാക്കൊബെ കൊണ്ടു തന്നെ അറിയിച്ചി
രിക്കുന്നതു.

ഉയിൎപ്പിന്റെ നാല്പതാം നാളിൽ അവർ നഗരത്തിൽ വന്ന ശെഷം ഒ
രു ഞായറാഴ്ചയിൽ എന്നു തൊന്നുന്നു* യെശു പിന്നെയും പ്രത്യക്ഷനായി
മുമ്പെ പൊലെ ദൈവരാജ്യത്തിന്റെ കാൎയ്യം പറഞ്ഞു കൊണ്ടിരുന്നു –

അവൻ അവരൊട് ഒന്നിച്ചു ഒലീവ മലയിൽ പൊകുമ്പൊൾ ഉയര
ത്തിൽ നിന്നു ശക്ത്യാത്മാവ് അവരുടെ മെൽ വരുവൊളം നഗരത്തിൽ കാ
ത്തിരിക്കെണം പിന്നെ യൊഹനാന്റെ കാലത്തു വെള്ളത്താൽ സംഭവിച്ച
പ്രകാരം കുറയനാൾ ചെന്നിട്ട് അവൎക്ക ആത്മാവിനാൽ ഒർ അഭിഷെകം ഉ
ണ്ടാകും – എന്നിങ്ങിനെ എല്ലാം സംസാരിച്ചു കെട്ടാറെ കൎത്താവെ ഈ ആത്മാ
വെ പകരുന്ന കാലത്തിങ്കൽ ഇസ്രയെലിന്നു രാജ്യവും യഥാസ്ഥാനമാക്കി
കൊടുക്കുമൊ എന്നു ശിഷ്യന്മാർ ചൊദിച്ചു – അതിന്നു യെശു പറഞ്ഞു – പിതാവ്
തന്റെ അധികാരത്തിൽ വെച്ചെച്ച കാലങ്ങളൊ സമയങ്ങളൊ അറി
യുന്നത് നിങ്ങൾ്ക്കുള്ളതല്ല – നിങ്ങളുടെ മെൽ വരുന്ന വിശുദ്ധാത്മാവിൻ ശക്തി
ലഭിച്ചിട്ടു നിങ്ങൾ (രാജ്യഭാരം ഉടനെ തുടങ്ങുക എന്നല്ല) എനിക്ക സാക്ഷിക
ൾ അത്രെ ആക വെണ്ടു – മുമ്പെ യരുശലെമിലും പിന്നെ യഹൂദയിൽ എങ്ങും
ശമൎയ്യയിലും ഭൂമിയുടെ അറ്റങ്ങൾ വരെയും സാക്ഷികൾ ആകയും ചെയ്യും (അപൊ)


എന്നിങ്ങിനെ ആത്മാവിന്റെ ക്ഷമയെ നന്ന അഭ്യസിച്ച സാക്ഷി
കളായി സഞ്ചരിച്ചു പൊരുകയാൽ ഒടുക്കം ഭൂമി മുഴുവനും മശീഹയുടെ രാജ്യ
മായ്ചമയുന്നപ്രകാരം അരുളിച്ചെയ്തതിൽ പിന്നെ ഏകദെശം ബെത്ഥ
ന്യെക്ക എതിരെ എത്തിയപ്പൊഴെക്ക അവരുടെ മെൽ കൈകളെ നീട്ടി അ
നുഗ്രഹിച്ചു (ലൂ)– ക്രമത്താലെ പിരിഞ്ഞുയൎന്നു അവർ നൊക്കിക്കൊണ്ടിരിക്ക
വെ ഒരു മെഘത്തിൽ മറഞ്ഞു പൊകയും ചെയ്തു – അവരും കുമ്പിട്ടു വീണും [ 282 ] മെല്പെട്ടു നൊക്കി കൊണ്ടും വന്ദിക്കുമ്പൊൾ (ലൂ) രണ്ടു ദൂതന്മാർ അരികെ
നിന്നു ഗലീലക്കാരനെ മെല്പെട്ടു എടുക്കപ്പെട്ട ഈ യെശു പൊയ്ക്കണ്ട പ്രകാര
ത്തിൽ തന്നെ സ്വൎഗ്ഗത്തിൽനിന്നു മടങ്ങിവരും എന്നറിയിച്ചു (അപ)–അവ
രും കൎത്താവ് ഇപ്പൊൾ പിതാവിന്റെ വലത്തു ഭാഗത്തിരുന്നു കൊണ്ട എന്ന
റിഞ്ഞു (മാ) മഹാസന്തൊഷത്തൊടും കൂട ഗഥശമന വഴിയായി പട്ടണത്തെക്ക
തിരിച്ചു പൊന്നു – അന്നു സ്വൎഗ്ഗലൊകത്തിന്റെ ശക്തികൾ രുചിനൊക്കുകയാ
ൽ സ്വൎഗ്ഗാവകാശമുള്ള മനുഷ്യരായി പാൎത്തു – ആത്മാവാകുന്ന ദാനം ലഭി
ച്ച നാൾമുതൽ യെശുവിന്റെ സാക്ഷികളായി പുറപ്പെട്ടു നടന്നു കൎത്താവ്
കൂടി ക്രിയ നടത്തുകയാൽ ലൊകത്തെ സ്വൎഗ്ഗരാജ്യമാക്കി മാറ്റുവാൻ ആ
രംഭിക്കയും ചെയ്തു (മാ)

ഇതി സുവിശേഷസംഗ്രഹം
സമാപ്തം. [ 283 ] അനുക്രമണിക

മത മാ ലൂ യൊ ഭാ
I യെശുവിന്റെ ഉല്പത്തി
൧., യെശു ജനിച്ച ദെശവും കാലവും
൨., ദെവാവതാരം ൧൦
൩., യൊഹനാന്റെ ഉല്പത്തി ൧൨
൪., കന്യകമറിയ ൧൩
൫., മറിയയും എലിശബയും ൧൪
൬., യെശുവിൻ ജനനം ൧൭
൭., മശീഹയുടെ ആദ്യ പ്രജകൾ ൧൮
൮., മിസ്രാപലായനം ൨൦
൯., ദെവാലയത്തിലെ അൎപ്പണം ൨൨
൧൦., നചറത്തെവാസം ൨൫
൧൧., യെശുവിന്റെ വളൎച്ച ൨൭
൧൨., യെശുവിൻ കുഡുംബം ൩൧
II മശീഹയുടെ പ്രവൎത്തനം ൩൩
൧., രാജ്യകാൎയ്യം കാലക്രമം ൩൩
൨., സ്നാപകൻ ൪൧
൩., യെശു സ്നാനം ഏറ്റതു ൪൩
൪., പരീക്ഷ ൪൫
൫., യെശുവിൻ ആലൊചന ൪൭
൬., അത്ഭുതങ്ങൾ ൫൦
൭., ഉപമകൾ ൫൩
1. ദെവരാജ്യസ്വരൂപം (൮ ഉപമകൾ) ൧൩ ൫൪
[ 284 ]
മത മാ ലൂ യൊ ഭാ
2.ദിവ്യമനസ്സലിവു
൧., ശമൎയ്യൻ ൧0 ൫൮
൨., വിരുന്നു ൧൪
൩-൫.,നഷ്ടരെ രക്ഷിക്ക ൧൫ ൫൯
൬-൮. പ്രാൎത്ഥന ൧൮
൧൧
൬൦
൯., കടക്കാരിരുവർ ൬൧
൧൦., കലവറക്കാരൻ ൧൬ ൬൨
൧൧., ലാജരും ധനവാനും ൬൩
൧൨., ക്ഷമിക്കാത്തവൻ ൧൮ ൬൪
3., ന്യായവിധി ൬൫
൧-൩., കൂലിവിവരം ൨൦
൨൫
൧൯
൪., മൂഡജന്മി ൧൨ ൬൮
൫., അത്തിമരം ൧൩
൬., രാജപുത്രകല്യാണം ൨൨
൭., അയച്ചുവിട്ട രണ്ടു മക്കൾ ൨൧ ൬൯
൮., വള്ളിപ്പറമ്പു ൨൧ ൧൨ ൨൦
൯., ൧൦ കന്യകമാർ ൨൫ ൭൦
൧൦., ദുശ്ശുശ്രൂഷക്കാർ ൨൪ ൭൧
൧൧., അന്ത്യന്യായവിധി ൨൫ ൭൨
III മശീഹാവെലെക്ക അടിസ്ഥാനം ൭൩
൧., സ്നാപകന്റെ സാക്ഷ്യം ൭൩
൨., ആദ്യശിഷ്യന്മാർ
൭൫
൩., ഒന്നാം പെസഹ യാത്ര ൭൭
൪., യൊഹനാൻ സാക്ഷ്യസമൎപ്പണം ൮൦
൫.,ശമൎയ്യയിലെ കടപ്പു ൮൨
൬.,നചറത്തെ വിട്ടു പൊയതു
൧൩

൮൫
[ 285 ]
മത മാ ലൂ യൊ ഭാ
൭., കാൎയ്യസ്ഥ പുത്രൻ ൮൮
൮., കഫൎന്നഹൂമിലെ വാസം


൮൭
൯., ശിഷ്യരൊട് മലപ്രസംഗം ൫-൭ ൯൦
൧൦., പുരുഷാരത്തൊട് പ്രസംഗം
൧൦൦
൧൧., ശതാധിപൻ ഗദര ക്രിയാദികൾ

൧൦൨
൧൨., വാതശാന്തി, മത്തായ്വിളിയായിൎപുത്രി

൧൦൭
൧൩., അപൊസ്തലരെ വെൎത്തിരിച്ചതു ൧൦
൧൧


൧൧൧
൧൪., തെക്കെയാത്ര (മഗ്ദലനക്കാരത്തി) ൧൬
൧൧൯
൧൫., സ്നാപകന്റെ ദൂതു ൧൨൧
ബെഥന്യയിൽ സഹൊദരിമാർ ൧൦
IV വിരൊധികൾ്ക്കിടയിൽ വ്യാപരിച്ചത് ൧൨൫
൧., യരുശലെമിൽ വിരൊധ ജനനം
൨., സ്നാപക മരണം - ൫൦൦൦ ഭൊജനം ൧൪ ൧൨൯
൩., കഫൎന്നഹൂമിൽ കഠിനവചനം ൧൩൩
൪., രണ്ടു ശബ്ബത്തുകൾ വിരൊധം ൧൨
൧൩൮
൫., പറീശരൊടു യുദ്ധ ദിവസം
൧൩

൧൧
൧൨
൧൪൯
൬., അനുതാപത്തിന്നായി വിളിച്ചത് ൧൩ ൧൪൯
൭., യരുശലെമ്യ ദൂതൎക്കുത്തരം ൧൫
൧൫൦
൮., കെഫാവിന്റെ സ്വീകാരാദികൾ ൧൬ ൧൫൩
൯., രൂപാന്തരം - അപസ്മാരശാന്തി ൧൭ ൧൫൮
൧൦., കൂടാരപെരുന്നാൾ ൧൬൨
൧൧., ജീവനീരുറവു ലൊക വെളിച്ചം ൧൬൫
൧൨., വിശ്വാസ സ്വാതന്ത്ര്യം ൧൬൭
൧൩., ജന്മാന്ധൻ ൧൭൦
൧൪., മീൻ വായിലെ പണം ൧൭ ൧൭൨
ശിഷ്യരിൽ ശ്രെഷ്ഠത്വം ൧൮
[ 286 ]
മത മാ ലൂ യൊ ഭാ
൧൫., ഇടൎച്ചകളാലെ സങ്കടം ൧൭൪
൧൬., ഗലീലയിൽ അന്ത്യപ്രബൊധം ൧൩
൧൪
൧൭൬
൧൭., ചുങ്കക്കാരും പാപികളും ൧൫
൧൬
൧൭൯
സഭാക്രമം ൧൮
൧൮., ശമൎയ്യയിൽ കൂടി കടക്കായ്ക
൧൭
൧൮൨
൧൯., ൭൦ ശിഷ്യന്മാർ ൧൧ ൧൦ ൧൮൩
൨൦., വരായ്യയിൽ ഒന്നാം വാസം ൧൯ ൧൦ ൧൭
൧൮
൧൮൬
൨൧., പ്രതിഷ്ഠപെരുനാൾ ൧൦ ൧൮൮
൨൨., പരായ്യയിൽ ക്രിയാസമൎപ്പണം
൨൦
൧൯൦
൨൩., ലാജരുടെ പുനരുത്ഥാനം ൧൧ ൧൯൫
൨൪., മരണനിൎണ്ണയം ൧൯൭
V മഹാപെസഹ കൎമ്മം ൧൯൯
൧., യരിഹൊവരയുള്ള യാത്ര ൨൦ ൧൦ ൧൮
൧൯
൧൯൯
൨., ബെഥന്യയിലഭിഷെകം ൨൬ ൧൪ ൨൨ ൧൨ ൨൦൨
൩., നഗരപ്രവെശം ൨൧ ൧൧ ൧൯ ൨൦൪
൪., തിങ്കളാഴ്ച ൨൦൬
൫., ചൊവ്വാഴ്ച ൨൨
൨൩

൧൨

൨൦
൨൦൯
൬., ന്യായവിധിപ്രവാചനം ൨൪ ൧൩ ൨൧ ൨൧൬
൭., ബുധനാഴ്ച ൨൬ ൧൪ ൧൨ ൨൨൧
൮., പെസഹഭൊജനം ൨൨ ൧൩ ൨൨൩
൯., അനന്തരപ്പാടു ചൊല്ലിയതു ൧൪
൧൭
൨൨൮
൧൦., ഗഥശമന ൧൮ ൨൩൩
൧൧., പാപികളുടെ കൈവശമായതു ൨൩൫
൧൨., മഹാചാൎയ്യർ വിധിച്ചതു ൨൩൭
൧൩., യഹൂദാവിൻ അവസാനം ൨൭ ൧൫ ൨൩ ൨൪൦
൧൪., ലൊകാധികാരികൾ വിധി
൧൯
൨൪൨
[ 287 ]
മത മാ ലൂ യൊ ഭാ
൧൫., ഗൊല്ഗഥയിലെക്ക പുറപ്പാടു ൨൪൭
൧൬., ക്രൂശാരൊഹണ മരണം ൨൪൯
൧൭., കൎത്താവിൻ ശവസംസ്കാരം ൨൫൫
VI മഹത്വപ്രവെശം ൨൫൮
൧., മഹാശബ്ബത്ത് ൨൫൮
൨., പുനരുത്ഥാനത്തിൽ ഒന്നാം വാൎത്ത ൨൮ ൧൬ ൨൪ ൨൦ ൨൫൯
൩., ശത്രുക്കൾ കെട്ടറിവു ൨൬൨
൪., എമ്മവുസ്സിലെക്ക യാത്ര ൨൬൨
൭., ഗലീലയിൽ ഒന്നാം പ്രത്യക്ഷത ൨൬൫
൮., ഗലീലയിൽ രണ്ടാം പ്രത്യക്ഷത ൨൭൦
൯., പുനരുത്ഥാന വാസ്തവം ൨൭൧
൧൦., സ്വൎഗ്ഗാരൊഹണം ൨൭൨

Tellicherry Mifsion Prefs

1849

"https://ml.wikisource.org/w/index.php?title=സുവിശേഷസംഗ്രഹം_(1849)&oldid=210951" എന്ന താളിൽനിന്ന് ശേഖരിച്ചത്